Monday, March 5, 2018

ഖബർ ഉയർത്തൽ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

 ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്"(ഫത്ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)
ബഹു ഇബ്ന്‍ അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)
മേല്‍ വിവരിച്ചതില്‍ നിന്ന്‍ അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)
 സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 ) സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 ) സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 ) ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്. ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 ) '' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )
ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍

ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ


സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)
സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206)

9 comments:

  1. സഹീഹ് ബുഖാരിയിലെ ഹദീസ് ആയി (ഉസ്മാന് ഇബ്നു മാളൂഹൂൻ) കളവു പറഞ്ഞ മുസ്ലിയാരെ ബുഹാരിയിലെ എത്രാമത്തെ ഹദീസ് ആണ് ഇത് ഒന്ന് പറഞ്ഞു തരുമോ ??
    ഇത് ഹദീസ് ആണോ അല്ലങ്കിൽ തഹ്ലീക് ആണോ ??

    ReplyDelete
    Replies
    1. ഉസ്താദ് പറഞ്ഞത് ഒരിക്കലും കളവല്ല. നിങ്ങൾ പറയുന്നതാണ് മാഷേ... കളവ്.
      കാരണം ഉസ്താദ് പറഞ്ഞത് "ഇമാം ബുഹാരി സ്വഹീഹിൽ ഉദ്ധരിക്കുന്നു" എന്നാണ്.
      ഈയൊരു സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് താനും.
      പിന്നെ സനദ് പ്രകാരം ഉദ്ധരിച്ചു എന്ന് ഉസ്താദ് പറഞ്ഞിട്ടില്ല. പിന്നെ നിങ്ങൾ എന്തിനാണ് വെറുതെ ഉസ്താദിനെ തിരെ ആരോപണമുന്നയിക്കുന്നത്?

      Delete
  2. ഖബർ കെട്ടിപ്പൊക്കാൻ തെളിവായി മുസ്ല്യാക്കന്മാർ കൊട്ടിഘോഷിക്കുന്ന സംഭവമാണ് ഉഥ്മാൻ ബിൻ മള്മൂൻ ( റ ) ന്റെ ഖബറുമായി ബന്ധപ്പെട്ട സംഭവം.
    യഥാർത്ഥത്തിൽ ഖബർ കെട്ടിപ്പൊക്കാൻ ബുഖാരിയിൽ ഒരു തെളിവുമില്ല‌. ഉഥ്മാൻ ബിൻ മള്മൂനിന്റെ ഖബർ ഞങ്ങൾ ചാടിക്കടന്നിരുന്നു, വലിയ ചാട്ടക്കാർ അവരായിരുന്നു എന്നു സമസ്തക്കാർ വലിയ വായിൽ പറയാറുണ്ട്. സത്യത്തിൽ ഹദീഥും വിശദീകരണവും അതുമായി ബന്ധപ്പെട്ട ചരിത്രവും പരിശോധിച്ചാൽ കാര്യങ്ങൾ വളരെ വ്യക്തമാകും.
    നമുക്ക് പരിശോധിക്കാം.
    باب الجريد على القبر
    وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه وقال عثمان بن حكيم أخذ بيدي خارجة فأجلسني على قبر وأخبرني عن عمه يزيد بن ثابت قال إنما كره ذلك لمن أحدث عليه وقال نافع كان ابن عمر رضي الله عنهما يجلس على القبور
    (صحيح البخاري)
    ഇബ്നു ഉമർ (റ ) ഖബറിന്നു മുകളിൽ തണലിനു വേണ്ടി കെട്ടിയ ഒരു കൂടാരം കണ്ടു. അദ്ദേഹം മകനോട് പറഞ്ഞു: അത് പറിച്ചു കള, അവന്ന് അവന്റെ കർമങ്ങൾ തണലു കൊടുത്തോളും.
    എന്നിട്ട് ഇമാം ബുഖാരി കൊണ്ടു വരുന്നതാണ് ഇത്. അദ്ദേഹം സനദില്ലാതെയാണ് ഇത് കൊടുക്കുന്നത്.
    ഹാരിജത് ബിന് സൈദ് ( റ ) പറഞ്ഞതായി
    കൊടുത്തിരിക്കുന്നത് ഹദീഥ് അല്ല- സ്വഹീഹായി വന്ന ഹദീഥിന്റെ കൂടെ വന്ന ത'അ്'ലീഖ് ആണ്.
    അത് സനദോടു കൂടി താരീഖു ഇബ്നു അസാക്കിറിൽ കൊടുത്തിട്ടുണ്ട്.
    അത് സ്വഹീഹ് അല്ല താനും.
    قال البخاري رحمه الله في صحيحه :
    " وَقَالَ خَارِجَةُ بْنُ زَيْدٍ : رَأَيْتُنِي وَنَحْنُ شُبَّانٌ فِي زَمَنِ عُثْمَانَ رَضِيَ اللَّهُ عَنْهُ وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ " انتهى .
    ووصله رحمه الله في "التاريخ الصغير" (1 /67) وكذا ابن عساكر في "تاريخه" (15/396) من طريق ابن إسحاق حدثني يحيى بن عبد الله بن عبد الرحمن بن أبي عمرة الأنصاري قال سمعت خارجة بن زيد بن ثابت .. فذكره .
    وهذا إسناد ضعيف ، يحيى بن عبد الله الأنصاري هذا مجهول ، لا نعلم له راويا غير ابن إسحاق ، ذكره البخاري في "التاريخ الكبير" (8/284) وابن أبي حاتم في "الجرح والتعديل" (9/162) وابن حبان في "الثقات" (7/603) برواية ابن إسحاق فقط عنه ، ولم يوثقه أحد ، وذِكر ابن حبان إياه في الثقات لا يعد توثيقا معتبرا ؛ لأنه يذكر فيه المجهولين ومن يصرح بنفسه أنه لا يعرف من هو ولا من أبوه .
    انظر كتاب "الثقات" له : (4/146) ، (6/418) .
    فالرجل مجهول ، لا يُعتد بروايته .
    ഇത് രണ്ടും ബലഹീനമായ സനദുകളാണ്.
    ഹാരിജ: (റ )പറഞ്ഞതായിട്ട് പറയുന്നു. ; ഞങ്ങളിലെ എറ്റവും വലിയ ചാട്ടക്കാർ ഉഥ്മാൻ ബിൻ മള്ഊൻ ( റ ) ന്റെ ഖബർ ചാടിക്കടക്കുന്നവരായിരുന്നു.
    ഇത് പൊക്കിപ്പിടിച്ചാണ് മുസ്ല്യാക്കന്മാർ വിളിച്ച് പറയുന്നത്.
    " ഇങ്ങനെയാണെങ്കിൽ ആ ഖബർ കെട്ടിപ്പൊക്കിയിട്ടുണ്ടാകുമല്ലൊ, അപ്പോഴല്ലെ ചാടിക്കടക്കുക."

    ReplyDelete
    Replies
    1. ഇതിൽ നിങ്ങൾ പറയുന്നത് ബുഖാരി ഇമാമിനെ എതിരെയുള്ള ആരോപണമാണ്.
      ബുഖാരിയിൽ ളഈഫ് ഉണ്ട് എന്ന വികലമായ ഈ വാദം നിങ്ങൾക്ക് എവിടുന്ന് തെളിയിക്കാൻ സാധിക്കും?
      ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വീകാര്യമായത് ബുഹാരി ആണ് എന്ന് മുസ്ലിം ലോകം അംഗീകരിച്ചതാണ്.
      പിന്നെ നിങ്ങളെ കൊണ്ടുവന്ന ഉദ്ധരണികൾ ഒരിക്കലും ഈ സംഭവം ളഈഫ് ആണ് എന്നതിന് പര്യാപ്തമല്ല.
      നിങ്ങൾ കൊണ്ടുവന്നതിൽ ഹദീസിന്റെ മത്തനിൽ തന്നെ വ്യത്യാസമുണ്ട്. ബുഹാരിയിലുള്ളത് نحن شبان എന്നാണ്. നിങ്ങൾ കൊണ്ടുവന്നതിൽ ഉള്ളത് غلمان شباب എന്നുമാണ്.
      മത്നിൽ തന്നെ വ്യത്യാസമുണ്ടെങ്കിൽ സനദിൽ ഏതായിരുന്നാലും വ്യത്യാസം ഉണ്ടാകാവുന്നതാണ്. അതുകൊണ്ട് നിങ്ങൾ ഈ കൊണ്ടുവന്നത് കൊണ്ട് ബുഹാരി പറഞ്ഞത് ളഈഫ് ആണ് എന്ന് സമർത്ഥിക്കാൻ സാധിക്കുകയില്ല എന്ന് ഏവർക്കുമറിയാം.

      Delete
  3. എന്നാൽ ഇതിൽ ഖബർ കെട്ടിപ്പൊക്കി എന്നില്ല.
    ഉഥ്മാൻ ബിൻ മള്മൂൻ
    ( റ ) വിന്റെ ഖബറുമായി സ്വഹീഹായി വന്ന റിപ്പോർട്ട് ഇതാണ്.

    حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي
    ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ മരണപ്പെട്ട സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയുമായി പുറപ്പെട്ടു .അങ്ങനെ നബി (സ) അദ്ദേഹത്തെ മറമാടുകയും ശേഷം ഒരു കല്ല്‌ എടുത്തുകൊണ്ടുവരാന്‍ ഒരാളോട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് ആ കല്ല്‌ എടുത്തുകൊണ്ട് വരാന്‍ കഴിഞ്ഞില്ല .അപ്പോള്‍ നബി (സ) അവിടേക്ക് നടന്നു പോയി ആ കല്ല്‌ തന്‍റെ കയ്യിന്റെ വെളുപ്പ് കാണും വിധത്തില്‍ പൊക്കിയെടുത്ത് അവിടെ കൊണ്ട് വന്നു വെച്ചു . എന്നിട്ട് പറഞ്ഞു : ഇത് എന്റെ സഹോദരന്റെ ഖ്ബരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് "
    ( سنن أبي داود » كتاب الجنائز » باب في جمع الموتى في قبر والقبر



    لمَّا ماتَ عُثمانُ بنُ مظعونٍ أُخْرِجَ بجَنازتِهِ فُدِفنَ أمرَ النَّبيُّ صلَّى اللَّهُ علَيهِ وسلَّمَ رجلًا أن يأتيَهُ بحَجرٍ فلم يستَطِع حملَهُ فقامَ إليها رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ وحسرَ عَن ذراعيهِ قالَ كثيرٌ قالَ المطَّلبُ قالَ الَّذي يخبرُني ذلِكَ عَن رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ قالَ كأنِّي أنظرُ إلى بياضِ ذراعَي رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ حينَ حَسرَ عنهُما ثمَّ حَملَها فوضعَها عندَ رأسِهِ وقالَ أتعلَّمُ بِها قبرَ أَخي وأَدفِنُ إليهِ مَن ماتَ من أَهْلي
    الراوي: المطلب بن عبدالله بن حنطب
    صحيح أبي داود - الصفحة أو الرقم: 3206
    ബഖീഉൽ അർഖദിൽ ആദ്യമായി മറമാടപ്പെട്ട സ്വഹാബിയാണ് ഉഥ്മാൻ ബിൻ മള്ഊൻ ( റ ).
    അദ്ദേഹത്തിന്റെ ജനാസ മറമാടിയ ശേഷം റസൂൽ ( സ ) ഒരു കല്ലു കൊണ്ടുവരാൻ സ്വഹാബിയോട് പറഞ്ഞു. അദ്ദേഹത്തിനത് ഉയർത്താൻ സാധിച്ചില്ല. റസൂൽ
    ( സ ) അത് കൊണ്ട് വന്ന് ഖബറിന്റെ തലക്കൽ വെച്ചു.
    എന്നിട്ട് പറഞ്ഞു ; ഇത് ഖബറാണെന്ന് മനസ്സിലാകാനും തന്റെ ബന്ധുക്കളെ മറമാടാനുമാണെന്നും ഖബറാണെന്നു തിരിച്ചറിയാനുമാണെന്ന്.
    റസൂൽ ( സ ) അന്നു തന്നെ ഖബർ കെട്ടിപ്പൊകജനിക്കുന്നതായിരുന്നെങ്കിൽ നബി ( സ ) അങ്ങനെ പറയേണ്ട കാര്യമുണ്ടായിരുന്നില്ല‌.

    ReplyDelete
    Replies
    1. ഈ സംഭവത്തിൽ ഖബർ കെട്ടിപ്പൊക്കൽ ഇല്ല എന്നാണ് താങ്കൾ വാദിക്കുന്നത്.
      ഇത് വിഡ്ഢിത്തമാണ്. കാരണം ഉസ്താദ് തന്നെ ഈ സംഭവത്തിനന്റെ വിശദീകരണത്തിൽ ഫത്ഹുൽ ബാരിയിൽ നിന്ന് ഒരു ഉദ്ധരണി കൊടുത്തിട്ടുണ്ട്. അതിൽ ഉള്ളത് ഈ സംഭവത്തിൽ കബർ ഉയർത്തുന്നതിന് അനുവദനീയമാണ് എന്നാണ്.
      അപ്പോൾ നിങ്ങൾ പറഞ്ഞത് സ്വീകരിക്കണോ അതോ ഇബ്നുഹജർ അസ്ഖലാനി തങ്ങൾ പറഞ്ഞത് സ്വീകരിക്കണോ???
      അതിനാൽ വഹാബി യുക്തിവാദത്തെ ഞങ്ങൾ ചവറ്റുകൊട്ടയിലേക്ക് എറിയുകയും ഇമാമുമാരെ സ്വീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇതിൽ കബർ കെട്ടിപ്പൊക്കൽ തെളിവുണ്ടെന്ന് ഇബ്നു ഹജർ തങ്ങൾ പറഞ്ഞത് ഞങ്ങൾ സ്വീകരിക്കുന്നു.

      Delete
  4. ഹാരിജത് ബിൻ സൈദ് ( റ ) ജനിക്കുന്നത് ഹി: 29 ലാണ്. 70 വർഷമാണ് അദ്ദേഹം ജീവിച്ചത് . മരണം ഹി: 99 ലും.

    2545 - خَارِجَة بْن زيد بْن ثَابت الْأنْصَارِيّ الْمدنِي كُنْيَتُهُ أَبُو زيد من فُقَهَاء الْمَدِينَة من السَّبْعَة يروي عَن أَبِيه وَهُوَ أَخُو إِسْمَاعِيل بْن زيد روى عَنهُ الزُّهْرِيّ وَأَبُو الزِّنَاد مَاتَ سنة تسع وَتِسْعين وَقد قيل سنة مائَة وَهُوَ بن سبعين سنة
    الكتاب: الثقات (4/211)
    ابن حِبَّان ( 000 - 354 هـ، 000 - 965م).

    خارِجة بن زَيْد
    (29 - 99 هـ = 650 - 717 م)
    خارجة بن زيد بن ثابت الأنصاري، أبو زيد، من بني النجار:
    أحد الفقهاء السبعة في المدينة. تابعيّ، أدرك زمان عثمان وتوفي بالمدينة (1) .
    الكتاب: الأعلام
    خير الدين الزركلي ( 1310 - 1396 هـ = 1893 - 1976 م )

    1609- خارجة ابن زيد ابن ثابت الأنصاري أبو زيد المدني ثقة فقيه من الثالثة مات سنة مائة وقيل قبلها ع
    خارجة ابن سليمان هو ابن عبد الله
    الكتاب: تقريب التهذيب
    ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).

    (ع) خَارِجَة بن زيد بن ثَابت الْأنْصَارِيّ أَبُو زيد أحد الْفُقَهَاء السَّبْعَة بِالْمَدِينَةِ ثِقَة (7) عَن أَبِيه وَأُسَامَة بن زيد وَأم الْعَلَاء وَعنهُ الزُّهْرِيّ وَأَبُو الزِّنَاد قَالَ ابْن الْمَدِينِيّ مَاتَ سنة مائَة وَقيل قبلهَا بِسنة قَالَه الفلاس وَلما بلغ عمر بن عبد الْعَزِيز مَوته قَالَ ثلمة وَالله فِي الْإِسْلَام
    الكتاب: خلاصة تذهيب تهذيب
    الْخَزْرَجي (900 - بعد 923 هـ = 1495 - بعد 1517 م)

    - خارجة بن زيد (1) :
    أحد الفقهاء السبعة، مذكور فى المهذب فى مسألة خيار الأمة بالعتق، هو أبو زيد خارجة بن زيد بن ثابت بن الضحاك بن زيد بن لوذان بن عمرو بن عبد عوف بن غنم ابن مالك بن النجار الأنصارى النجارى المدنى التابعى. أدرك عثمان، وسمع أباه زيدًا، وعمه يزيد، وأم العلاء الأنصارية. روى عنه سالم بن عبد الله، والزهرى، ويزيد بن عبد الله بن قسيط، وأبو الزناد، وآخرون.
    وكان إمامًا، بارعًا فى العلم، واتفقوا على توثيقه وجلالته، وهو أحد فقهاء المدينة السبعة: سعيد بن المسيب، وعروة بن الزبير، والقاسم بن محمد، وعبيد الله بن عبد الله ابن عتبة بن مسعود، وخارجة بن زيد، وسليمان بن يسار، وفى السابع ثلاثة أقوال: فقيل: سالم بن عبد الله بن عمر، وقيل: أبو سلمة بن عبد الرحمن، وقيل: أبو بكر بن عبد الرحمن بن الحارث بن هشام، وعلى هذا جمعهم الشاعر فى بيت، فقال شعر:
    ـمته ضيزى عن الحق خارجة
    سعيد أبو بكر سليمان خارجة

    ألا كل من لا يقتدى بأئمة فقسـ
    فخذهم عبيد الله عروة قاسم

    توفى بالمدينة سنة مائة، وهو ابن سبعين سنة.
    لكتاب: تهذيب الأسماء واللغات
    النووي، أبو زكريا (631 - 676هـ، 1234- 1278م).

    ReplyDelete
  5. ചരിത്രത്തിൽ നമുക്ക് കാണാം. ഹാരിജത് ബിൻ സൈദ് ( റ ) ജനിക്കുന്നത് ഹി: 29 ലാണ്. 70 വർഷമാണ് അദ്ദേഹം ജീവിച്ചത് . മരണം ഹി: 99 ലും.
    ഇനി , ഇവിടെ ചാടി എന്നു പറയുന്നത് ഉഥ്മാൻ (റ ) വിന്റെ കാലത്താണ്.
    ഉഥ്മാൻ (റ) മരണപ്പെടുന്നത് ഹി: 35 ലാണ് .
    ഹി : 29 ൽ ജനിച്ച ഒരാൾ ഹി: 35 നുള്ളിൽ ചാടുമ്പോൾ 5 വയസ്സുള്ള കുട്ടികൾ ചാടിയ കാര്യമാണ് ഹാരിജത് ബിൻ സൈദ് പറഞ്ഞതെന്ന് വ്യക്തമാണ്.

    ReplyDelete
    Replies
    1. അല്ല മൗലവി സാറേ......
      ഞങ്ങളിൽ വെച്ച് ഏറ്റവും നല്ല ചാട്ടക്കാരൻ എന്നാണല്ലോ അതിലുള്ളത്.
      അപ്പോൾ അദ്ദേഹം തന്നെ ചാടണം എന്നില്ലല്ലോ!!. എല്ലാ കുട്ടികളായ ആളുകൾ മാത്രമേ അവിടെ ഉദ്ദേശിക്കുന്നുള്ളൂ എന്നതിന് നിങ്ങൾക്കെന്ത് തെളിവുണ്ട്??
      പറഞ്ഞ സമയത്ത് തങ്ങളുടെ വയസ്സ് എത്രയാണ് എങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ചട്ടക്കാരൻ എന്നതുകൊണ്ട് ചെറിയ കുട്ടികളെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നതിന് രേഖ എവിടെ????

      Delete

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...