Wednesday, February 14, 2018

ബർകത്ത് എടുക്കല്‍

ബർകത്ത് എടുക്കല്‍

ബർകത്ത് എടുക്കല്‍
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ
ബറകത്തെടുക്കാമെന്ന്
സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു.
അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന്
ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:

“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു.
ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു.
അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു.
ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).

പ്രവാചകരുടെ ശരീരവുമായി ചേര്‍ന്നുനിന്ന കാരണത്താല്‍ ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു.
അവര്‍ രോഗികള്‍ക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. ന
ബി (സ്വ) യുടെ കാര്യത്തില്‍ മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.

“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

നബി (സ്വ) ഹജ്ജു വേളയില്‍ മുടി വടിച്ച് അന്‍സ്വാറുകള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍
അബൂത്വല്‍ഹഃ (റ)വിനെ ഏല്‍പ്പിച്ച സംഭവം പ്രസിദ്ധമാണ്.
നബി (സ്വ) സ്വന്തം മുടി മുസ്ലിംകള്‍ക്ക് വിതരണം ചെയ്യാന്‍ കല്‍പ്പിക്കുന്നതിലൂടെ ഒരു അന്ധവിശ്വാസ ത്തിനു തുടക്കം കുറിക്കുകയല്ല;
അത് ഔഷധമായി ഉപയോഗപ്പെടുത്താമെന്നു സൂചിപ്പി ക്കുകയായിരുന്നു.
ഇസ്ലാമിലെ ആത്മീയതയുടെ ഭാഗമാണിത്.
ഇത് അവഗണിക്കാനാവില്ല.
നബി (സ്വ) വെള്ളം വായിലെടുത്തു.
ഒരു പാത്രത്തിലേക്ക്   തുപ്പിയ ശേഷം ആ വെള്ളംകുടിക്കാന്‍ അബൂമൂസാ (റ) നോടും ബിലാല്‍ (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തില്‍ തന്നെ ഉദ്ധരി ച്ചിട്ടുണ്ട്.
ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജര്‍ (റ) എഴുതുന്നു:

“വായില്‍ വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി.
നബി (സ്വ) യുടെ തുപ്പുനീരുകൊണ്ട് പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമുണ്ടാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുല്‍ ബാരി 1/395).

യുക്തിവാദികള്‍ക്കും പരിഷ്കരണവാദികള്‍ക്കും ഇതൊക്കെ പരിഹാസത്തിനു വകയായിരിക്കും.
പക്ഷേ, ഇസ്ലാമിക പ്രമാണങ്ങള്‍ ഇതഗീകരിക്കുന്നു.
ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്ലാമിനെ വീക്ഷിക്കുന്നവര്‍ക്ക് ഈ അധ്യാത്മിക മാനം അവഗണിക്കാനാവില്ല.
ബുഖാരി നിവേദനം ചെയ്ത പ്രസ്തുത ഹദീസിന്റെ (നമ്പര്‍ 492) വ്യാ ഖ്യാനത്തില്‍ ഇബ്നുഹജര്‍ (റ) രേഖപ്പെടുത്തുന്നു:

“ഇത് സജ്ജനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൊണ്ട് ബറകത്തെടുക്കാമെന്നതിന് രേഖയാകുന്നു” (ഫത്ഹുല്‍ബാരി, 2/349).

മശ്ഹൂദ്ബ്നു റബീഅ് (റ) ല്‍ നിന്ന് ഇമാം ബുഖാരി നിവദനം ചെയ്ത സുദീര്‍ഘമായ ഹദീസിന്റെ വ്യാഖ്യാനത്തില്‍ (നമ്പര്‍ 425) ഇബ്നുഹജര്‍ (റ) എഴുതി:

“നബി (സ്വ) നിസ്കരിക്കുകയും ചവിട്ടുകയും ചെയ്ത സ്ഥലങ്ങള്‍ കൊണ്ട് ബറകത്തെടുക്കാമെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്.
സ്വാലിഹായ ഒരാളെ, അദ്ദേഹത്തെ ക്കൊണ്ട് ബറകത്തെടുക്കാന്‍ ആരെങ്കിലും ക്ഷണിച്ചാല്‍ കുഴപ്പമൊന്നുമില്ലെങ്കില്‍ ആ ക്ഷണം സ്വീകരിക്കണമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.
ഇമാമോ ആലിമോ ആരു ടെയെങ്കിലും വീട്ടില്‍ വന്നാല്‍ അവരില്‍ നിന്ന് ബറകത്തെടുക്കുന്നതിനുവേണ്ടി അവിടെ ഒരുമിച്ചുകൂടാമെന്നും ഈ ഹദീസ് തെളിയിക്കുന്നു” (ഫത്ഹുല്‍ ബാരി വാ. 2. പേ. 270, 271).

ഇബ്നുകസീര്‍ (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം.
മുആവിയഃ (റ) മകനോട് താന്‍ മരണപ്പെട്ടാല്‍ നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്രത്തില്‍ ജനാസഃ കഫന്‍ ചെയ്യാന്‍ വസ്വിയ്യത് ചെയ്തു.
ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു.
കഫന്‍ ചെയ്യുമ്പോള്‍ തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രണ്ടു കണ്ണുകളിലും ചെവികളിലും വെക്കാനും മുആവിയഃ (റ) മകനോട് നിര്‍ദ്ദേശിച്ചിരുന്നു” (അല്‍ബിദായതുവന്നിഹായ, 8/179).

അല്‍ഖമതുബ്നു അബീഅല്‍ഖമഃ (റ) തന്റെ മാതാവില്‍ നിന് നിവേദനം ചെയ്യുന്നു:
മുആവിയഃ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു.
നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാന്‍ ആവശ്യപ്പെട്ടു.
ആ വസ്തുക്കളുമായി ആഇശഃ (റ) എന്നെ മുആവിയഃ (റ) വിന്റെ അടുത്തേക്കയച്ചു.
ഞാന്‍ അതുമായി മുആവിയഃ (റ) വിന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു.
പിന്നെ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു.
ആ മുടി വെള്ളത്തില്‍ മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു” (അല്‍ബിദായത്തു വന്നിഹായ, 8/165).

മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ബറകത്തുണ്ടെന്നും ആ ബറകത്തെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വഹാബാക്കള്‍ അത് ഉപയോഗിച്ചിരുന്നുവെന്നും മേല്‍ വിവര ണത്തില്‍നിന്ന് വ്യക്തമാകുന്നു

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...