Wednesday, March 13, 2024

വെള്ളിയാഴ്ച സത്യവിശ്വാസികളുടെ പെരുന്നാളാണ്*

 7️⃣0️⃣3️⃣0️⃣                                       ---------------------------------------------------                                                                      *വെള്ളിയാഴ്ച സത്യവിശ്വാസികളുടെ പെരുന്നാളാണ്*

🌙🌙🌙🌙🌙🌙🌙


   ഒരിക്കൽ നബി (സ) യുടെ അരികിലേക്ക് മലക്ക് ജിബ് രീൽ (റ) വന്നു പറഞ്ഞു: തങ്ങൾക്കും തങ്ങളുടെ പിൻഗാമികൾക്കും പെരുന്നാളായിട്ടാണ് അല്ലാഹു ജുമുഅ നിർബന്ധമാക്കിയിട്ടുള്ളത്. നബി (സ) ചോദിച്ചു; എന്തൊക്കെയാണ് ആ ദിവസം ഞങ്ങൾക്ക് ലഭിക്കുക. ജിബ്‌രീൽ (അ) പറഞ്ഞു: ആ ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയം ആരെങ്കിലും പ്രാർത്ഥിച്ചാൽ അവന് വേണ്ടി നിശ്ചയിച്ചതെല്ലാം അല്ലാഹു നൽകും. അതവന് ഉപകരിക്കില്ലെങ്കിൽ അതിനേക്കാൾ വലിയത് അവന് വേണ്ടി അല്ലാഹു സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അവന് ഏൽക്കേണ്ടിവരുന്ന വലിയ അപകടത്തിൽ നിന്നവനെ രക്ഷിക്കും

   ജിബ്‌രീൽ (അ) തുടർന്നു. ഞങ്ങളുടെ അടുക്കൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വെള്ളിയാഴ്ച. ഞങ്ങൾ അതിനെ വിളിക്കുന്നത് വർധനവിന്റെ ദിനമെന്നാണ്. നബി (സ) ചോദിച്ചു: എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ജിബ്‌രീൽ (അ) പറഞ്ഞു: നല്ല വെൺമയും കസ്തൂരിയെ വെല്ലുന്ന സുഗന്ധവും നിറഞ്ഞ ഒരു വിശിഷ്ട താഴ്‌വാരം അല്ലാഹു സ്വർഗത്തിൽ പണിതിട്ടുണ്ട്. അവിടെ വെള്ളിയാഴ്ച ദിവസത്തിൽ അല്ലാഹുവിനെ ദർശിക്കാനും മതിവരുവോളം ചോദിക്കാനുമുള്ള അവസരം ലഭിക്കുന്നു 

      വെള്ളിയാഴ്ച ദിവസത്തിൽ ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്തെ പ്രാർഥനക്ക് ഫലം ഉറപ്പാണെന്നും നിരവധി ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്.  വെള്ളിയാഴ്ചയിലെ ആ പ്രത്യേക സമയത്ത് അല്ലാഹുവിനെ അനുസരിക്കുന്ന അടിമയുടെ നിസ്‌കാരം സംഭവിക്കുകയും ആ നിസ്‌കാരത്തിൽ അവൻ ചോദിക്കുന്നതെന്തും അല്ലാഹു അവന് നൽകുകയും ചെയ്യുമെന്ന് ഹദീസിൽ കാണാം.    

       ഈ സമയത്തെക്കുറിച്ചുള്ള ചർച്ചയിൽ അതൊരു നിമിഷം മാത്രമാണെന്ന് നബി (സ) കൈകൊണ്ട് ആംഗ്യം കാണിച്ചതായി ഹദീസിലുണ്ട്.

    ഇമാം മിമ്പറിൽ കയറിയത് മുതൽ നിസ്‌കാരം അവസാനിക്കുന്നത് വരെയുള്ള സമയത്തിനിടക്കാണ് ആ പ്രത്യേക സമയമുള്ളതെന്ന് ഇമാം അബൂമൂസൽ അശ്അരി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. അസ്റിനു ശേഷമാണെന്നും മറ്റും അഭിപ്രായമുണ്ട്.

   വെള്ളിയാഴ്ചയുടെ മുഴുസമയവും ഏറെ പവിത്രത നിറഞ്ഞതാണെന്ന് വ്യക്തം.

     പവിത്രമായ വെള്ളിയാഴ്ച ദിവസത്തിൽ സൂറത്തുൽ കഹ്ഫും  സ്വലാത്തും  വർധിപ്പിക്കാൻ  നാം ശ്രമിക്കണം. നബി (സ) പറഞ്ഞു. ഒരാൾ വെള്ളിയാഴ്ച എൺപത് സ്വലാത്ത് ചൊല്ലിയാൽ അവന് എൺപത് വർഷത്തെ ദോഷങ്ങൾ അല്ലാഹു പൊറുക്കുന്നതാണ്.  

   *വെള്ളിയാഴ്ചയും വിവാഹവും*

     വിവാഹത്തിനു ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ആണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.  വെള്ളിയാഴ്ച നടന്ന ചില വിവാഹങ്ങൾ പരിചയപ്പെടാം.

*ഒന്ന്:*

ആദം നബി (അ)

 ഹവ്വാ ബീവി (റ)

*രണ്ട്:*

മൂസാ നബി(അ)  സഫൂറാ ബീവി (റ) 

*മൂന്ന്:*

 യൂസുഫ് നബി (അ) സലീഖാ ബീവി (റ) 

*നാല്:*

 സുലൈമാൻ നബി(അ) ബിൽഖീസ്(റ)

*അഞ്ച്:*

മുഹമ്മദ് നബി (സ്വ)

ഖദീജാ ബീവി (റ)

*ആറ്:*

മുഹമ്മദ് നബി(സ്വ) ആഇശാ ബീവി (റ)

*ഏഴ്:*

അലി (റ) 

ഫാത്വിമ ബീവി (റ)

( ബുസ്താനുസ്സബ്അ:)              ഇന്നു വെള്ളിയാഴ്ചയാണല്ലോ. നികാഹിനു ഉത്തമ ദിനം. നഹ്സ് എന്നത് ശർഇയ്യായ വിധിയുമായി ബന്ധപ്പെട്ട ഒന്നല്ല .


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 05 

https://chat.whatsapp.com/KIoa1WExjVNIlvJN55brEz

ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?

 7️⃣0️⃣2️⃣5️⃣

...........................................

*' ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?*

🟢🟢🟢🟢🟢🟢🟢


❓ “അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ വശഅ്ബാന വബല്ലിഗ് നാ  റമളാന” എന്ന പ്രാർത്ഥനയുമായി ബന്ധപ്പെട്ട ചിലർ *സംശയങ്ങളും മറുപടികളും*


1)  പ്രസ്തുത പ്രാർത്ഥനയിൽ  'റജബിൻ' എന്നോ  'റജബ' എന്നോ പറയേണ്ടത്❓


 2) ചിലർ 'ശഹ്റ റമളാൻ' എന്നും ചിലർ വെറും 'റമളാന' എന്നും പറയുന്നു. അതിനെക്കുറിച്ചെന്തു പറയുന്നു❓


3) ഹദീസിൽ വന്ന പ്രാർത്ഥനക്ക് ശേഷം  "വവഫ്ഫിഖ്നാ ഫീഹി ലിസ്സിയാമി വൽഖിയാമി വതിലാവത്തിൽ ഖുർആൻ'' എന്നു ചിലർ ചേർക്കുന്നു. അങ്ങനെ വേണോ❓


 4) ശഅ്ബാൻ മാസത്തിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കണോ? നബി(സ്വ) ശഅ്ബാനിൽ നിർവ്വഹിച്ചിട്ടുണ്ടോ?  

   ചിലർ ശഅ്ബാൻ മാസത്തിൽ പ്രാർത്ഥിക്കുമ്പോൾ 'ഫീ റജബിൻ' എന്നതു കളയുന്നു. മറ്റുചിലർ അതു പറയുന്നു. എങ്ങനെയാണ് ഹദീസിലുള്ളത് ❓


 5) പ്രസ്തുത ഹദീസ് പ്രബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണോ ❓


6) ഈ പ്രാർത്ഥന ഇങ്ങനെ റജബിലും ശഅ്ബാനിലും എല്ലാ ദിവസവും നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ടോ ❓ 


7 ) നിസ്കാര ശേഷം ഈ പ്രാർത്ഥന നിർവ്വഹിക്കുന്നതിനെന്താണടിസ്ഥാനം❓ 


✅ 1) നിയമപരമായി 

ഫീ റജബിൻ എന്നും ഫീ റജബ എന്നും പറയാം. എന്നാൽ ഹദീസിൽ വന്നത് 

ഫീ റജബിൻ എന്നു തൻവീൻ കൊണ്ടാണെന്ന് ജാമിഉസ്സഗീറിൻ്റെ ശർഹ് അസ്സിറാജുൽ മുനീറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഹദീസിൽ വന്ന പദത്തിനോട് പിൻപറ്റി കൊണ്ട് 

ഫീ റജബിൻ എന്നു പ്രാർത്ഥിക്കലാണ് ഏറ്റവും പുണ്യം .


2) ശഹ്റ റമളാന എന്നും ശഹ്റ എന്ന പദം ഒഴിവാക്കി  റമളാന എന്നും പറയാം. രണ്ടു രീതിയിലും ഹദീസ് വന്നിട്ടുണ്ട്. 

       വ ബല്ലിഗ് നാ റമളാന എന്ന സ്ഥാനത്ത് 

''വ ബാരിക് ലനാ ഫീ റമളാന '' എന്നും ഹദീസിൽ (മുസ്നദ്) വന്നിട്ടുണ്ട്.

     ഇമാം ബൈഹഖി അദ്ദഅവാത്തുൽ കബീറിൽ റിപ്പോർട്ട് ചെയ്ത ഹദീസിൽ '' ബല്ലിഗ് നാ റമളാന'' എന്നാണുള്ളത്. ശഹ്റ എന്ന പദം ഇല്ല.

    എന്നാൽ ഇമാം ഇബ്നു സ്സുന്നി (റ) അമലുൽ യൗമി 

വെല്ലൈല: എന്ന ഗ്രന്ഥത്തിലും  ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയ ഹദീസിൽ '' ശഹ്റ റമളാൻ '' എന്നാണുള്ളത്. മാത്രമല്ല , ഇബ്നു സ്സുന്നീ (റ) ശഹ്റ റമളാൻ എന്ന ഹദീസ് കൊണ്ടുവന്നതിലേക്ക് ഇമാം നവവീ (റ) അദ്കാറിൽ സൂചിപ്പിച്ചിട്ടുമുണ്ട്.


3)  ഹദീസിൽ വന്ന പ്രാർത്ഥനായാട് ''അത്ഫ് ''ചെയ്തും

 '' ളമീർ '' മടക്കിയും പ്രാർത്ഥിക്കാതിരിക്കലാണ് ഉത്തമമെന്ന് പണ്ഡിതർ പറയാറുണ്ടെന്ന്

 ''ഖസ്വാഇസുൽ അയ്യാമി വൽ അശ്ഹുർ '' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

  അപ്പോൾ വവഫ്ഫിഖ്നാ 

ഫീഹി  എന്ന ശൈലി ഒഴിവാക്കലാണ് കരണീയം. 

    ഹദീസിൽ വന്ന ബല്ലിഗ് നാ റമളാൻ എന്നതിൻ്റെ ഉദ്ദേശ്യം റമളാനിൽ നോമ്പിനും ഇഅ്തി കാഫിനും മറ്റും തൗഫീഖ് നൽകണേ യെന്നാണ്.  അപ്പോൾ വഫ്ഫിഖ്നാ ....  എന്ന പ്രാർത്ഥനയുടെ ആവശ്യം ഇല്ല. അതിൻ്റെ ആശയം ഹദീസിൽ വന്ന പ്രാർത്ഥനയിലുണ്ടല്ലോ, 

   ഇനി പ്രാർത്ഥിക്കണം എന്നാഗ്രിക്കുന്നവർക്ക്

 '' അല്ലാഹുമ്മ വഫ്ഫിഖ്നാ 

ഫീ റമളാന ലിസ്സിയാ മി ... എന്നു ' അത്ഫും ' ളമീറും ഒഴിവാക്കി പ്രാർത്ഥിക്കാം. എന്നാൽ ചിലർ അഭിപ്രാർപ്പെട്ട അദബ് കേട് വരുന്നില്ല. 


4) ശഅ്ബാൻ മാസത്തിലും പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കാം. നബി(സ്വ) ശഅ്ബാൻ സമാഗതമാൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചതായി അല്ലാമാ ആലൂസി സാദ തൻ്റെ ' ഗാലിയത്തുൽ മവാഇളി' ലും ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

   ശഅ്ബാനിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നവർ  ഫീ റജബിൻ എന്ന പദം ഒഴിവാക്കുന്നത് അദബിനു എതിരാണ്. കാരണം ശഅ്ബാനിലും ഫീ റജബിൻ എന്ന പദത്തോടെ നബി(സ്വ) പ്രാർത്ഥിച്ചത് ഹദീസിലുണ്ട്.


5)  ഈ ഹദീസ് അത്ര പ്രബലമായ സനദുകൊണ്ടു സ്ഥിരപ്പെട്ടതല്ല. എങ്കിലും ഇതുകൊണ്ടു അമൽ ചെയ്യാവുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. പ്രാർത്ഥന ഹദീസ് കൊണ്ട് സ്ഥിരപ്പെടണമെന്നു തന്നെ നിയമമില്ല.


 6)  റജബ് - ശഅ്ബാൻ മാസങ്ങൾ പ്രവേശിച്ചാൽ - ഇങ്ങനെയൊരു പ്രാർതഥന നബി(സ)നടത്തിയിരുന്നു; ഇതു റജബു - ശഅ്ബാൻ  പ്രവേശിക്കുമ്പോൾ നബി( സ)യുടെ ഒരു പതിവാണ് എന്നു മാത്രമേ  ഹദീസിൽ നിന്നു  ഗ്രഹിക്കുകയുള്ളൂ.

    റജബിലും ശഅ്ബാനിലും എല്ലാ ദിവസങ്ങളിലും   നബി(സ്വ) ഈ പ്രാർത്ഥന സ്ഥിരമാക്കിയെന്നതിനു രേഖ കാണുന്നില്ല.- 

   രേഖയില്ല എന്നത്  എല്ലാ ദിവസവും പ്രാർത്ഥിക്കുന്നതിനു തടസ്സമില്ല. കാരണം, പ്രാർത്ഥനക്ക് ഹദീസിൽ  പ്രത്യേക രേഖ വേണം എന്ന നിയമമില്ല. 


7) നിസ്കാരാനന്തരം ഈ പ്രർത്ഥന നബി(സ്വ) പ്രാർത്ഥിച്ചതിനു തെളിവൊന്നും കാണുന്നില്ല. 

   എന്നാൽ നിസ്കാര ശേഷം പൊതുവെ  പ്രാർത്ഥന സുന്നത്താണല്ലോ. പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചാലും  ആ സുന്നത്ത് ലഭിക്കും. ആ നിലയ്ക്കാണ് നാം നിസ്കാരാനന്തരം പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നത്.


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 01 

Tuesday, March 12, 2024

അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്*

 *കൗതുക മസ്അലകൾ*

_ഭാഗം രണ്ട്_


*അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്*


    _വുളൂഅ് മുറിയുന്ന കാരണമുണ്ടായാൽ അതു മുറിയുമല്ലോ. എന്നാൽ മുറിയാത്ത വുളൂഅ് ഉണ്ട്._

      _വലിയ അശുദ്ധിയുള്ളവർ കുളിക്കും മുമ്പ് വുളൂഅ് ചെയ്യൽ സുന്നത്തുണ്ട്._ 

      _ഈ വുളൂഅ് ചെറിയ അശുദ്ധി മൂലം മുറിയുകയില്ല. സംയോഗം കൊണ്ട് മാത്രമാണ് ഈ വുളൂഅ് മുറിയുക .പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) ഈ മസ്അല വിവരിച്ചിട്ടുണ്ട്._ (ഹാശിയത്തുൽ ബുജൈരിമി: 1/243)

وبه يلغز فيقال *لنا وضوء لا يبطله الحدث*

     _അശുദ്ധി ബാത്വിലാക്കാത്ത വുളൂഅ് നമുക്കുണ്ടന്ന് കടംങ്കഥ പറയാം_

*-----------------------------------*


ഭക്ഷണം കഴിക്കുമ്പോൾ സംസാരം

 *📗ഭക്ഷണം കഴിക്കുമ്പോൾ സംസാരം📗*

🌮🌮🌮🌮🌮🌮🌮


 ❓    ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് ചില ഉമ്മമാർ പറയാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലേ? 


✅ ഭക്ഷണം കഴിക്കുമ്പോൾ നല്ല കാര്യങ്ങൾ സംസാരിക്കൽ സുന്നത്താണെന്നാണ് നമ്മുടെ കർമ്മശാസ്ത്ര പണ്ഡിതർ പഠിപ്പിച്ചത് - എന്നാൽ സംസാരം ചുരുക്കലാണ് നല്ലത് (ശർവാനി 9/379) 

     ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ വായയിൽ ഭക്ഷണമുണ്ടെങ്കിൽ അവനോട് സലാം പറയൽ സുന്നത്തില്ല വിഴുങ്ങിയ ശേഷം രണ്ടാമത് ഭക്ഷണം വായയിൽ വെക്കുന്നതിന് മുമ്പ് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.(തുഹ്ഫ: ശർവാനി )


*📒ഭക്ഷണം കഴിക്കാനുള്ള ഇരുത്തം📒*


   ❓  ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ ഇരിക്കണം ?


✅ഇരു പാദങ്ങളുടെയും മുകൾ ഭാഗം നിലത്തു വെച്ച് കാൽ മുട്ടുകൾ മടക്കി ഇരിക്കുകയോ വലതു കാൽ നാട്ടി വെച്ച് ഇടതു പാദത്തിൻമേൽ ഇരിക്കുകയോ ചെയ്യാം പഴവർഗങ്ങൾ ഒഴികെയുള്ളവ ചാരിയിരുന്നോ ചെരിഞ്ഞുകിടന്നോ ഭക്ഷിക്കൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ )

 ഇന്നു ആധുനിക സൗകര്യങ്ങൾ വന്നപ്പോൾ ഈ സുന്നത്ത് പലർക്കും നഷ്ടപ്പെട്ടു.

----

മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്

 


മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


 ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ ഭക്ഷണം താഴെ വെക്കാതെ പാത്രത്തിലുള്ളത് മുഴുവൻ കഴിക്കാമെന്ന് ഒരു ഒഹാബി പുരോഹിതൻ എഴുതിയത് കണ്ടു. യഥാർഥ മെന്ത്?


മറുപടി


മുസ്ലിമിങ്ങളുടെ ഈമാൻ നശിപ്പിച്ച ഒഹാബീസ് അല്ലാഹുവിലുള്ള വിശ്വാസത്തിലും പ്രവാചകന്മാരിലും മലക്കുകളിലുമുള്ള വിശ്വാസത്തിലും ജനങ്ങളെ വഴി പിഴപ്പിച്ചതിന്ന് പുറമെ നിസ്കാരവും നോമ്പും സകാത്തും ഹജ്ജും ബാത്വിലാക്കാൻ പുറപ്പെട്ടിരിക്കുകയാണ്.


നിസ്കാരത്തിലെ നിയ്യത്തിലെ നിയ്യത്തിലും മറ്റു ഫർളുകളും വെട്ടി മുറിച്ച് നിസ്കാരം ബാത്വിലാക്കുകയും , സകാത്ത് കമ്മിറ്റി ഉണ്ടാക്കി മുജാഹിദിന്റെ ശിർക്കൻ പ്രവർത്തനത്തിന് വരെ വെട്ടിമാറ്റി സാധുക്കൾക്ക് നൽകേണ്ട സ്കാത്ത് തടഞ്ഞ് വെച്ച് ബാങ്കിലിട്ടു പലിശ വാങ്ങിയവർ


ഇപ്പോൾ നോമ്പും ബാത്വിലാക്കാൻ ഇറങ്ങിച്ചിരിക്കുകയാണ് ,

സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് മഗ്രിബ് ബാങ്ക് വിളിച്ചു കൊണ്ട് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കിയവർ

സ്വുബ്ഹി ബാങ്ക് കൊടുത്തതിന് ശേഷവും അത്തായം കഴിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ്. ഇവരെ കൊണ്ട് എന്തൊരു ദുരന്തമാണ് പടച്ചവനേ


ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഒരാളുടെ വായയിൽ ഭക്ഷണമുണ്ടായിരിക്കെ പ്രഭാതം വെളിവായാൽ (സ്വുബ്ഹിയുടെ  സമയമായാൽ  ) അവൻ വായയിൽ ഉള്ളത് തുപ്പികളണം നോമ്പ് പൂർത്തിയാക്കണം. സ്വുബ്ഹിയുടെ സമയമായത് അറിഞ്ഞതിന് ശേഷം വായിലെ ഭക്ഷണം വിഴുങ്ങിയാൽ അവന്റെ നോമ്പ് ബാത്വിലായി. ഇതിൽ അഭിപ്രായ വിത്യാസമില്ല.

ഇതിന്റെ തെളിവ് ഇബ്നു ഉമറും ആഇശയും رضي الله عنه م

പറഞ്ഞ ഹദീസാണ് . നബി സ്വ  പറഞ്ഞു. നിക്ഷയം ബിലാൽ രാത്രി വാങ്ക് വിളിക്കുന്നു അപ്പോൾ നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക

ഇബ്നു ഉമ്മുമക്തും വാങ്ക് വിളിക്കുന്നത് വരെ മാത്രം പിന്നേ സ്റ്റാപ്പ് ചെയ്യുക.

ബുഖാരി മുസ്ലിം.

( ഇവിടെ ബിലാൽ റ സ്വുബ്ഹിക്ക് മുമ്പ് വിളിക്കുന്ന തഹജ്ജുദിന്റെ വാങ്കാണ് അത് വിളിച്ചാലും ഭക്ഷണം കഴിക്കാവുന്നതാണ് . ഇബ്നു ഉമ്മു മക്തൂമി റ ന്റെ വാങ്ക് സ്വുബ്ഹി ക്ക് വേണ്ടിയാണ്. അതിന്റെ ശേഷം ഭക്ഷിക്കലും കുടിക്കലും പാടില്ല എന്നാണ് തിരുനബി സ്വ പറയുന്നത്. അത് പത്രം കൈയിൽ വെച്ചാലും താഴെയാണങ്കിലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണങ്കിലും സമമാണ്)


എന്നാൽ പാത്രം കയ്യിലുണ്ടായിരിക്കെ വാങ്ക് കേട്ടാൽ പാത്രം താഴെ വെക്കരുത് എന്ന ഹദീസ്

ഇമാം ബൈഹഖി റ പറയുന്നു.

ഇത് സ്വഹീഹാണങ്കിൽ തന്നെ

ഫജ്റ് വെളിവാകുന്നതിന്റെ അതായത് സ്വുബ്ഹിയുടെ സമയമാവുന്നതിന്റെ അൽപം മുമ്പായിരുന്നു വാങ്ക് കൊടുത്തിരുന്നത് എന്ന വ്യാഖ്യാനമാണ് ഇതിന് പണ്ഡിതന്മാർ നൽക്കുന്നത്. അപ്പോൾ ഭക്ഷണം കഴിക്കലും കുടിക്കലും സ്വുബ്ഹിക്ക് മുമ്പായിരുന്നു.

അല്ലങ്കിൽ ഈ ഹദീസ്  ബിലാൽ റ വിളിക്കുന്ന ഒന്നാം വാങ്കിനെ  (തഹജ്ജുദിന്റെ വാങ്ക് )പറ്റിയാണന്ന് വെക്കേണ്ടതാണ്.

അങ്ങനെ വെച്ചാൽ വിവിധ ഹദീസുകളുമായി ഏകോപിക്കാൻ കഴിയും ശറഹു മുഹദ്ധബ് 309 / 6


ഇനിയും ധാരാളം തെളിവുകളും ഉദ്ധരണികളും കൊണ്ട് വരാൻ കഴിയും തൽകാലം ഇത് മതിയല്ലോ

ആധുനിക ഓഹാബി മൗലവിമാരുടെ ലേഘനങ്ങൾ പേജ് നമ്പർ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ് ഒഹാബീസ് ഇബ്ലീസ് കക്ഷികൾ ചെയ്തു കൊണ്ടിരിക്കുന്നത്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി


{فرع} ذكرنا أن من طلع الفجر وفى فيه طعام فليلفظه ويتم صومه فان ابتلعه بعد علمه بالفجر بطل صومه وهذا لا خلاف فيه ودليله حديث ابن عمر وعائشة رضي الله عنهم أن رسول الله صلى الله عليه وسلم قال " ان بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم " رواه

(٣١١)


لبخاري ومسلم وفى الصحيح أحاديث بمعناه (وأما) حديث أبي هريرة رضي الله عنه عن النبي صلى الله عليه وسلم أنه قال " إذا سمع أحدكم النداء والاناء على يده فلا يضعه حتى يقضى حاجته منه " وفى وراية " وكان المؤذن يؤذن إذا بزغ الفجر " فروى الحاكم أبو عبد الله الرواية الأولى وقال هذا حديث صحيح على شرط مسلم ورواهما البيهقي ثم قال وهذا إن صح محمول عند عوام أهل العلم على أنه صلى الله عليه وسلم علم أنه ينادى قبل طلوع الفجر بحيث يقع شربه قبيل طلوع الفجر قال وقوله إذا بزغ يحتمل أن يكون من كلام من دون أبي هريرة أو يكون خبرا عن الاذان الثاني ويكون قول النبي صلى الله عليه وسلم " إذا سمع أحدكم النداء والاناء على يده " خبرا عن النداء الأول ليكون موافقا لحديث ابن عمر وعائشة رضي الله عنهما قال وعلى هذا تتفق الاخبار وبالله التوفيق والله أعلم * * قال المصنف رحمه الله * {ويحرم على الصائم الأكل والشرب لقوله سبحانه وتعالى (وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من الفجر ثم أتموا الصيام إلى الليل) فان أكل أو شرب وهو ذاكر للصوم عالم بتحريمه مختار بطل صومه لأنه فعل ما ينافي الصوم من غير عذر


محمد اسلم الثقافي الكاملي المليباري الهندي



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Sunday, March 10, 2024

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 _______________________________

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 =========================


=======================



പ്രശ്നം: 



സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണല്ലോ. ഒരുകാര്യം കറാഹത്താവണമെങ്കിൽ പ്രവാചകരുടെ വ്യക്തമായ വിരോധമോ അതല്ലെങ്കിൽ മറ്റൊരു മദ്ഹബിൽ നിർബന്ധമാണെന്ന കൽപനയുള്ള കാര്യത്തെ ഉപേക്ഷിക്കുകയോ ചെയ്യണമല്ലോ. എന്റെ ചോദ്യം, സ്ത്രീകൾ പള്ളിയിൽ പോകൽ പ്രവാചകർ വ്യക്തമായി നഹ്'യു ചെയ്ത വല്ല ഹദീസുകളുമുണ്ടോ? എന്നാണ്. എങ്കിലല്ലേ അതു കറാഹത്താവുകയുള്ളൂ? വിശദീകരിച്ചാലും.


ഉത്തരം: 


*ഒരുകാര്യം കറാഹത്താകണമെങ്കിൽ അക്കാര്യത്തെക്കുറിച്ചു തന്നെ വ്യക്തമായ നിരോധനം ശാരിഇൽ നിന്നുണ്ടാകണമെന്നില്ല. വ്യക്തമായ പ്രത്യേക നിരോധനമുണ്ടെങ്കിൽ കറാഹത്തുണ്ടാകും എന്നല്ലാതെ, കറാഹത്തുള്ളിടത്തെല്ലാം പ്രത്യേകം നിരോധനം ഉണ്ടായിക്കൊള്ളണമെന്നു വ്യവസ്ഥയില്ല. പ്രത്യേക നിരോധനം വന്നട്ടില്ലാത്ത എത്രയോ കാര്യങ്ങൾ കറാഹത്താണെന്നു ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. മുഗ്നി: 1-42. അങ്ങനെ കറാഹത്തുവരുന്ന പല കാരണങ്ങളിൽ ഒന്നുമാത്രമാണു ഹറാമാണെന്നു ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടാകുക എന്നത്. ഇതായിരിക്കാം താങ്കൾ പ്രശ്‌നത്തിൽ സൂചിപ്പിച്ചത്.*


*സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയിട്ടില്ല. പള്ളിയിലെ പുരുഷ ജമാഅത്തിൽ സംബന്ധിക്കൽ സ്ത്രീകൾക്കു കറാഹത്താണെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. പള്ളിയല്ലാത്ത ജമാഅത്തു നടത്തുന്ന സ്ഥലങ്ങളും ഇതുപോലെ തന്നെയാണ്. അവിടെ സംബന്ധിക്കലും സ്ത്രീകൾക്കു കറാഹത്താണ്. ഇതിനു കാരണം, വ്യക്തമായി നിരോധിക്കപ്പെട്ടിട്ടുള്ളതും നിഷിദ്ധവുമായ സ്ത്രീകൾ മൂലമുള്ള ഫിത്നക്ക്(കുഴപ്പം) ഇതു സാഹചര്യമൊരുക്കുന്നുവെന്നതാണ്. ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ യുവതികളാകുകയോ അലങ്കാരവതികളാകുകയോ ചെയ്യുക എന്നതാണ് ഈ സാഹചര്യം. തുഹ്ഫ:2-252. ഇങ്ങനെ ഹറാമും നിഷിദ്ധവുമായ കുഴപ്പങ്ങൾക്കു വഴിവയ്ക്കാനിടവരുക എന്നതും ഒരു കാര്യം കറാഹത്താകാനുള്ള കാരണമാണ്. മഹല്ലി:1-222 നോക്കുക.*



======================

*മൗലാനാ നജീബുസ്താദ് മമ്പാട്*

പ്രശ്നോത്തരം||  3/64(761)

✨✨✨✨✨✨✨


*🇦​🇱​  🇭​🇮​🇩 🇦 🇾​🇦* 


ഉറുമ്പിനെ കരിക്കൽ

 

*ഉറുമ്പിനെ കരിക്കൽ*  ========================= https://chat.whatsapp.com/4DQHeOJIbkmIalDu01mGCx ======================= പ്രശ്നം: അടുക്കളയിൽ ഉറുമ്പുശല്യമുണ്ടാകുമ്പോൾ അതിന്റെ മാളത്തിങ്കൽ അടുപ്പിൽ നിന്നു തീക്കനൽ വാരിയിട്ടു കൊല്ലാറുണ്ട്. ഇത് അനുവദനീയമാണോ? ഉത്തരം: *തീ കൊണ്ടു കരിച്ചു കളയലല്ലാതെ ഗത്യന്തരമില്ലാതെ വന്നാൽ മാത്രമേ അങ്ങനെ തീയിട്ടു കരിക്കാവൂ. അല്ലെങ്കിൽ അനുവദനീയമല്ല. തുഹ്ഫ 7-176.* ====================== *മൗലാനാ നജീബുസ്താദ് മമ്പാട്*


മൗലാനാ നജീബുസ്താദ് മമ്പാട്*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...