Saturday, January 7, 2023

കറാമത്ത് മരണ േ ഷം ഇബ്നു തൈമിയ്യ

 ഏകദേശം നിലപാടുകളിലൊക്കെ കേരള വഹാബികളെ ഇബ്നുതൈമിയ്യയും തന്റെ ശിഷ്യന്മാരായ ഇബ്നുൽ ഖയ്യിമും ഇബ്നു കസീറും നിലത്തിട്ട് ചവിട്ടാറാണ് പതിവ്. ചിലപ്പോൾ മൗലവി നിയമങ്ങൾക്കെതിരെ "ഇബ്നു അബ്ദുൽ വഹാബ്' വരെ രംഗത്തു വരാറുണ്ട്. കാരണം മൗലവിമാർ അനുയായികൾക്ക് യുക്തിക്ക് ഒതുങ്ങാത്തതൊക്കെ നിഷേധിക്കാണാന് പഠിപ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ എന്ത് പറഞ്ഞാലും അന്ധമായി മൗലവിമാരെ അംഗീകരിക്കാൻ അനുയായികൾ എക്കാലത്തും റെഡിയാണ്. മൗലവിമാരേക്കാൾ ഒരു ഡിഗ്രി കൂട്ടി യുക്തികൊണ്ട് അനുയായികൾ ചിന്തിച്ചു തുടങ്ങിയാൽ സ്വാതന്ത്രചിന്തയിലേക്ക് വേഗം അഡ്മിഷനും ലഭിക്കും.

         മരിച്ചവർ കേൾക്കില്ല, സഹായിക്കില്ല, അഭൗധികമായി ഒന്നും സംഭവിക്കില്ല! എന്നിങ്ങനെയുള്ള യുക്തിവാദങ്ങൾ നിരത്താറുള്ള ഇവർ ഖുർആനിലെ അത്ഭുതസംഭവങ്ങൾ വരെ യുക്തിക്ക് യോചിക്കാത്തതിനാൽ തിരുത്തിയതായി അഭിമാനം കൊള്ളാറുണ്ട്.

       മഹാത്മാക്കളുടെ മുഅ്ജിസതും കറാമത്തും പച്ചക്ക് ട്രോള്ളുന്ന ഇന്നത്തെ കേരള വഹാബികളുടെ സ്വഭാവം അവരുടെ പൂർവീക നേതാക്കളിൽ അപേക്ഷികമായി കുറവായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാരണം അവരാരും ഇന്നത്തെ മൗലവിമാരുടെ ചീഞ്ഞ ബുദ്ധികൊണ്ടായിരുന്നില്ല ചിന്തിച്ചിരുന്നത്. യുക്തിവാദികളിലേക്കും റിക്രൂട്മെന്റെ ചെയ്യാനുമായിരുന്നില്ല അവർ ജീവിച്ചിരുന്നത്.

         ഇസ്തിഗാസക്ക്‌ എങ്ങനെ തെളിവ് കൊണ്ട് വന്നാലും മരിച്ചവർക്ക്‌ കറാമത് ഉണ്ടാകില്ലെന്ന് ശാട്യം പിടിക്കുന്നത് നിത്യവും കാണാറുള്ളതാണ്. ജീവിച്ചിരിക്കുന്നവരോട് പറ്റുമോ എന്ന് ചോദിക്കാതിരിക്കുന്നതാകും നല്ലത്. വഫാതിന് ശേഷവും ഔലിയാക്കളിൽ നിന്ന് കറാമത് സംഭവിക്കുമെന്ന് 'ഇബ്നു തൈമിയ്യ'തന്നെ രേഖപ്പെടുത്തിയത് കാണാൻ സാധിക്കും. തന്റെ പ്രശസ്ത ഗ്രന്ഥമായ 'ഇഖ്തിളാഇൽ' അദ്ദേഹം പറയുന്നു:

وكذلك ما يذكر من الكرامات، وخوارق العادات، التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها، واندفاع النار عنها وعمن جاورها، وشفاعة بعضهم في جيرانه من الموتى، واستحباب الاندفان عند بعضهم، وحصول الأنس والسكينة عندها، ونزول العذاب بمن استهانها - فجنس هذا حق، ليس مما نحن فيه.

അപ്രകാരം തന്നെയാണ് അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്ന് ചാരെകണ്ടുവരുന്ന കറാമത്തുകളും അത്ഭുതങ്ങളും. മലക്കുകളും പ്രകാശവും അതിന് ചാരത്തു ഇറങ്ങുക, ശൈത്താന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുക, ആ മഖ്ബറകളും ചാരെ നിൽക്കുന്നവരും അഗ്നിയിൽ നിന്ന് രക്ഷപ്പെടുക, അവരുടെ ചാരെ മരണപ്പെട്ടു കിടക്കുന്ന ഖബറാളികൾക്ക് അവർ ശഫാഅത് ചെയ്യുക, അതിന്റെ പരിസരത്തിൽ നിൽക്കുന്നവർക്ക് സമാദാനം ലഭിക്കുക, അതിനെ നിന്ദിക്കുന്നവർക്ക് ശിക്ഷ ലഭിക്കുക തുടങ്ങിയ കറാമത്തിന്റെ ഇനങ്ങൾ മുഴുവനും യഥാർത്ഥ്യമാണ്. പക്ഷെ, നമ്മൾ ചർച്ച ചെയ്യുന്നത് അതെ കുറിച്ചല്ല!

وما في قبور الأنبياء والصالحين، من كرامة الله ورحمته، وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق، لكن ليس هذا موضع تفصيل ذلك [ابن تيمية، اقتضاء الصراط المستقيم ٢٥٥/٢]

അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾ ചാരെ കണ്ടുവരുന്ന കറാമത്തുകളും റബ്ബിന്റെ ഔദാര്യവും, റബ്ബിന്റെയടുക്കൽ അവർക്കുള്ള കറാമത്തുകളും ബഹുമതിയും ഭൂരിപക്ഷം ജനങ്ങൾ ചിന്തിക്കുന്നതിലുമപ്പുറമാണ്.! പക്ഷെ, അത് വിശേദീകരിക്കേണ്ട ഇടമല്ലിത്. (ഇഖ്തിളാ -2/255)

          മുഅ്ജിസത്തുകളും കറാമത്തുകളും മാരണശേഷവും മുറിഞ്ഞു പോകില്ലെന്ന് അഹ്‌ലുസ്സുന്നതിന്റെ സകല ഇമാമീങ്ങളും രേഖപ്പെടുത്തിയത് കാണാം. ഇമാം റംലി(റ) തന്റെ ഫതാവയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്.

وَلِلرُّسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ إغَاثَةٌ بَعْدَ مَوْتِهِمْ؛ لِأَنَّ مُعْجِزَةَ الْأَنْبِيَاءِ وَكَرَامَاتِ الْأَوْلِيَاءِ لَا تَنْقَطِعُ بِمَوْتِهِمْ [الرملي، شهاب الدين، فتاوى الرملي، ٣٨٢/٤]

അമ്പിയാ മുർസലുകൾക്കും ഔലിയാകൾക്കും സ്വാലിഹീങ്ങൾക്കും മരണശേഷം സഹായിക്കാൻ സാധിക്കും. കാരണം, അവരെ മുഅ്ജിസത് കറാമത് അവരെ വഫാത്തോട് കൂടെ മുറിഞ്ഞു പോകുന്നില്ല!! (ഫാത്താവാ റംലി-4/328)

         അമ്പിയാകൾക്ക് മുഅ്ജിസത്തായി സംഭവിക്കുന്നതെല്ലാം ഔലിയക്കൾക്ക് കറാമതായി സംഭവിക്കാമെന്ന അഹ്ലുസ്സുന്നയുടെ ആദർശവും ഇബ്നു തൈമിയ്യ രേഖപ്പെടുത്തുന്നുണ്ട്. കറാമത് മുഖേന മരണപ്പെട്ടവരെ ജീവിപ്പിക്കാൻ വരെ സാധിക്കുമെന്ന് അദ്ദേഹം തന്റെ 'നുബുവ്വാത്ത്' എന്ന ഗ്രന്ഥത്തിൽ കുറിക്കുന്നുണ്ട്.(നുബുവ്വാത്-1/142) ഇനിയും എത്രയോ ഉദ്ധരണികൾ ഈ വിഷയത്തിൽ ഇബ്നു തൈമിയ്യയുടേത് തന്നെ കാണിക്കാൻ സാധിക്കും. 

#ചുരുക്കത്തിൽ ഇത്‌ പോലുള്ള കറാമത്തുകളും മുഅ്ജിസത്തുകളും ഖുർആനിൽ കാണുമ്പോൾ വഹാബികൾ നിവൃത്തിയില്ലാഞ്ഞിട്ടാണ് ട്രോളാതെ ക്ഷമിച്ചു നിൽക്കുന്നത്. ഇത്തരം വഹാബികളും യുക്തിവാദികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

© 𝚂𝚞𝚗𝚗𝚊𝚑 𝙲𝚕𝚞𝚋.𝚒𝚗

ഇസ്തിഗാസ.ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ

 ഇബ്നു ഉമറിന്റെ (റ) കാലു കോച്ചിയ സംഭവം അടങ്ങിയ നിവേദനത്തിൽ ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവരോട്:

മുത്തബിഉസ്സുന്ന ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ! 


حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)


ഇമാം ബുഖാരി (റ) ''അൽ അദബുൽ മുഫ്റദ്'' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഈ നിവേദനത്തിന്റെ വ്യത്യസ്ത രിവായത്ത്‌ ഇമാം ഇബ്ൻ സുന്നി (റ) (വഫാത്ത് ഹി:364) ''അമലുല്ലൈലി വൽ യൗം'' എന്ന ഗ്രന്ഥത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

يا محمدُ 

يا محمداه

محمدُ 

എന്നിങ്ങനെ വ്യത്യസ്ത പ്രയോഗങ്ങൾ ആ നിവേദനങ്ങളിൽ കാണാം.


''യാ മുഹമ്മദാഹ്'' എന്ന നിവേദനത്തെ വിശദീകരിച്ച അല്ലാമ മുല്ലാഅലിയ്യുൽഖാരി (റ) എഴുതുന്നു:


وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة (شرح الشفاء : ٤١/٢)


''മഹാനായ ഇബ്നുഉമർ(റ) തിരുനബിയോടുള്ള ﷺ  സഹായ തേട്ടത്തിലൂടെ അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണിവിടെ''.

(ശർഹുശ്ശിഫാ: 2/14)


👉🏼 ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറയുന്നവരുടെ ന്യായം നോക്കൂ: 

''യാ മുഹമ്മദാഹ് (يا محمّداه) എന്നൊരു നിവേദനം കൂടിയുണ്ടല്ലോ? അത് നുദ്ബയാണെന്നത് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ?.അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും? ''


■ മറുപടി 1️⃣


(A) അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി (റ) തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ.


(B) വ്യാകരണ ശാസ്ത്രം അനുസരിച്ച് നുദ്ബ രണ്ടിനമാണ്.


പ്രസിദ്ധമായ വ്യാകരണ ശാസ്ത്ര ഗ്രന്ഥമായ ഇബ്നു മാലിക്കിന്റെ (റ) അൽഫിയ്യയുടെ വിശദീകരണത്തിൽ ഇബ്നു ഉസൈമീൻ രേഖപ്പെടുത്തിയതു നോക്കൂ:


ﻭﻓﻲ اﻻﺻﻄﻼﺡ: اﻟﻨﺪاء ﻟﻠﺘﻔﺠﻊ ﻋﻠﻰ اﻟﺸﻲء ﺃﻭ ﻟﻠﺘﻮﺟﻊ ﻣﻨﻪ.

(شرح ألفية بن مالك للعثيمين)


സാങ്കേതിക തലത്തിൽ നുദ്ബ രണ്ടിനമാണ്.

ഒന്ന്: യഥാർത്ഥത്തിലോ ഫലത്തിലോ ഇല്ലാതായ ഒന്നിനെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.

രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.


നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദേശ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കേണ്ടിയിരുന്നത്.

അതുപോലെ തന്നെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം തിരുനബിയുടെ ﷺ  വിയോഗത്തിൽ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ തിരുനബിയെ ﷺ വിളിച്ചത്.


മറിച്ച്, കാലു കോച്ചുക എന്ന വിഷമത്തിൽ നിന്നു സുഖം പ്രാപിക്കാൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണിതെന്ന് സാഹചര്യം  സാക്ഷ്യപ്പെടുത്തുന്നു. തന്നെയുമല്ല വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൽ ദുഖത്തെയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്. മഹ്ബൂബിന്റെ വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.?


(C) അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്.


ഇബ്നു ഉസൈമീൻ തന്നെ പറയുന്നു:


[ﻭﻻﻡ ﻣﺎ اﺳﺘﻐﻴﺚ ﻋﺎﻗﺒﺖ ﺃﻟﻒ - ﻭﻣﺜﻠﻪ اﺳﻢ ﺫﻭ ﺗﻌﺠﺐ ﺃﻟﻒ] 


قوله: (ولام ما استغيث عاقبت ألف) بمعنى: أنها قد تحذف اللام ويأتي بعدها ألف بدلها، فتقول في: يا لزيدٍ لعمرٍو: يا زيدا لعمرٍو، ونقول: إن الألف بدلاً عن اللام، كما قال ابن مالك: (عاقبت ألف).

(شرح ألفية بن مالك للعثيمين)


മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" (ഓ സൈദെ.. ) എന്ന്  പറയും. (ശർഹുൽ അൽഫിയ്യ )


• അല്ലാമ ഖുള് രീ പറയുന്നു:


خاتمة: ﺇِﺫَا ﻭَﻗَﻒَ ﻋَﻠﻰَ اﻟﻤُﺴْﺘَﻐَﺎﺙِ مَعَ الأَلفِ جَازَ إِلْحَاقُهَا هَاءَ السَّكْتِ.(حاشية الخضري)


മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്.

(ഹാഷിയത്തുൽ ഖുള് രീ)


ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്ന പ്രയോഗം ഇസ്തിഗാസ തന്നെയാണ്.


(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്നുമുണ്ടല്ലോ. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാൽ ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാവുന്നതിൽ തടസ്സമില്ല.


■ മറുപടി 2️⃣

അൽബാനിയുടെ സമ്മതം


ഇബ്നു തൈമിയ്യ തന്റെ "അൽ കലിമുത്വയ്യിബ"  എന്ന ഗ്രന്ഥത്തിൽ പ്രസ്തുത നിവേദനം കൊണ്ടു വന്നതു നോക്കൂ:

ﻓﻲ اﻟﺮﺟﻞ ﺇﺫا ﺧﺪﺭﺕ

٢٣٦- ﻋﻦ اﻟﻬﻴﺜﻢ ﺑﻦ ﺣﻨﺶ ﻗﺎﻝ: ﻛﻨﺎ ﻋﻨﺪ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ، ﻓﺨﺪﺭﺕ ﺭﺟﻠﻪ ﻓﻘﺎﻝ ﻟﻪ ﺭﺟﻞ: اﺫﻛﺮ ﺃﺣﺐ اﻟﻨﺎﺱ ﺇﻟﻴﻚ، ﻓﻘﺎﻝ: ﻳﺎ ﻣﺤﻤﺪ، ﻓﻜﺄﻧﻤﺎ ﻧﺸﻂ ﻣﻦ ﻋﻘﺎﻝ


ഇത് ഉദ്ധരിച്ചു കൊണ്ട്  അനുബന്ധങ്ങൾ ഒന്നും ഇബ്ൻ തൈമിയ്യ കൊണ്ടു വന്നില്ല എന്നത്  ശ്രദ്ധേയമാണ്!


അൽബാനി "അൽകലിമുത്വയ്യിബ്" എന്ന കിതാബിന്റെ ആമുഖത്തിൽ നടത്തിയ പരാമർശമാണ് ഇത് ⤵️


أنصح لكل من وقف على هذا الكتاب و غيره ألا يبادر إلى العمل بكل ما فيه من الأحاديث إلا بعد التأكد من ثبوته وقد سهلنا له الطريق إلى ذلك بما علقناه عليه ، فما كان ثابتا منها عمل به و عض عليه بالنواجد و إلا تركه .

(تخريج الكلم الطيب لألباني)


''ഏത് ഗ്രന്ഥത്തിലും പാലിക്കേണ്ടതു പോലെത്തന്നെ സ്ഥിരപ്പെട്ട ഹദീസുകൾ മാത്രമെ സ്വീകരിക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും പറ്റുകയുള്ളൂ എന്ന് ഞാൻ വായനക്കാരെ ഉണർത്തുകയാണ്.

ഈ ഗ്രന്ഥത്തിലെ അനുബന്ധത്തിൽ ഹദീസുകളിലെ നെല്ലും പതിരും വേർതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വായനക്കാർ അത് ശ്രദ്ധിക്കൽ അനിവാര്യമാണ്. "


ശേഷം അദ്ദേഹം തന്നെ പറയുന്നു:


وفيها ما يبدو أنها منافية للتوحيد ،كحديث المناداة بيا محمد (رقم ٢٣٦)

 (مقدمة تخريج الكلم الطيب لألباني)


''യാ മുഹമ്മദു'' എന്ന വിളി അടങ്ങിയ നിവേദനങ്ങളെ പോലെ തൗഹീദിനു എതിരാണെന്ന് വ്യക്തമായ സ്വീകാര്യ യോഗ്യമല്ലാത്ത നിവേദനങ്ങളും ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്.''


ഇബ്ൻ ഉമറിൽ (റ) നിന്നുള്ള പ്രസ്തുത നിവേദനത്തെ പറ്റിയാണ് ഇവിടെ പരാമർശം. ഈ നിവേദനത്തിൽ തൗഹീദിനു നിരക്കാത്ത ആശയം ഉണ്ടത്രേ! അഥവാ ഇസ്തിഗാസ ഉണ്ടത്രേ!

Wednesday, January 4, 2023

കസേര നിസ്കാരത്തിൽ എങ്ങനെ സുജൂദ് ചെയ്യൽ* *എവിടെയാണ് കസേര വെക്കേണ്ടത്.*

 *കസേര നിസ്കാരത്തിൽ എങ്ങനെ സുജൂദ് ചെയ്യൽ*


*എവിടെയാണ് കസേര വെക്കേണ്ടത്.*


മറുപടി


നിന്ന് നിസ്കരിക്കാൻ സാധ്യമായവൻ ഇരിക്കാൻ പാടില്ല. ഇനി അൽപ സമയം നിന്ന് ബാക്കി ഇരിക്കേണ്ടി വന്നാൽ കഴിയുന്നത്ര സമയം നിൽക്കുകയും ബാക്കി പ്രയാസം വന്നാൽ ഇരിക്ക്കാവുന്നതാണ്


ഇരുന്ന് നിസ്കരിക്കുന്നവനും സുജൂദിന് വേണ്ടി ഇരിക്കുന്നവനും ഇൻഇ കാസിന്  (ഊര യേക്കാൾ തല താഴ്ത്താൻ ) കഴിയുമെങ്കിൽ മുന്നിൽ സ്റ്റൂൾ പോലോത്തത് വെച്ച് അതിൻമേൽ സുജൂദ് ചെയ്യേണ്ടതാണ്.


ഇൻഇ കാസിന്  (ഊര യേക്കാൾ തല താഴ്ത്താൻ ) കഴിയില്ലങ്കിൽ നെറ്റി സ്റ്റൂൾ പോലോത്തതിൽ വെക്കൽ നിർബന്ധമില്ല. കഴിയുമെങ്കിൽ

റുകൂഇനേക്കാൾ കൂടുതൽ കുനിയേണ്ടതാണ്.

അപ്പോൾ 

 നിന്ന് കൊണ്ട് റുകൂഅ് ചെയ്യുകയും നിന്ന് കൊണ്ട് തന്നെ റുകൂഇനേക്കാൾ കൂടുതലായി കുനിഞ്ഞാൽ സുജൂദ് ലഭിക്കുന്നതാണ്.


കസേര നിസ്കാരം നിസ്കരിക്കുന്നവൻ ജമാഅത്തായി നിർവഹിക്കുമ്പോൾ എവിടെയാണ് കസേര വെക്കേണ്ടത്.



നിന്ന് നിസ്കരിക്കുന്നവൻ അത്തഹിയ്യാത്തിനോ മറ്റോ കസേര വെച്ചിട്ടുണ്ടങ്കിൽ സ്വഫിൽ മടമ്പൊപ്പിച്ചു നിൽക്കുകയും കസേര പിന്നിലേക്ക് സ്വഫിനെ തൊട്ട് പിന്നിൽ വെക്കേണ്ടതാണ്.


തുടക്കം മുതലേ ഇരുന്നാണ് നിസ്കരിക്കുന്നത് എങ്കിൽ സ്വഫിനൊപ്പിച്ച് കസേര വെക്കേണ്ടതാണ്



അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി




ഇസ്തിഗാസ നാല് മദ്ഹബുകളിൽ









 

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...