Wednesday, November 18, 2020

അലവി മാലികിയും ദേവ്ബന്ദ്, തബ്‌ലീഗ് സമീപനവും*

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=



https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


*മുഹമ്മദ് അലവി മാലികിയും ദേവ്ബന്ദ്, തബ്‌ലീഗ് സമീപനവും*


● ഡോ. അബ്ദുൽ ഹകീം സഅദി



വ്യത്യസ്ത വിഷയങ്ങളിലും ഭാഷകളിലുമായി ഇരുപതോളം ഗ്രന്ഥങ്ങളുടെ കർത്താവും മുബാറക്പൂർ ജാമിഅ അശ്‌റഫിയ്യയിൽ മുദരിസും ബ്രിട്ടണിലെ മുഫ്തിയുമായ പ്രശസ്ത ബറേൽവി സുന്നി പണ്ഡിതൻ അല്ലാമ ശംസുൽ ഹുദാ മിസ്ബാഹിയുമായി സയ്യിദ് മുഹമ്മദ് അലവി അൽമാലികി(ന.മ) അവസാന കാലത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. ശംസുൽ ഹുദ മിസ്ബാഹി ഇമാം മാലിക്(റ)യുടെ മുവത്വ എന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥത്തിനെഴുതിയ വിശദീകരണത്തിന് മുഹമ്മദ് അലവി മാലികി എഴുതിയ അവതാരിക ഇങ്ങനെ വായിക്കാം: ബിസ്മി, ഹംദ്, സ്വലാത്ത്, സലാം എന്നിവക്ക് ശേഷം, ‘റബീഉൽ അവ്വൽ മാസത്തിൽ നടന്ന എന്റെ ഇന്ത്യൻ പര്യടനത്തിൽ, എന്റെ മാന്യസുഹൃത്തും ഉന്നത പ്രതിഭയും മഹാപണ്ഡിതനുമായ ബഹുമാനപ്പെട്ട ശൈഖ് ശംസുൽ ഹുദാ ബിൻ മുഹമ്മദ് ഹുസൈൻ ഖാൻ അൽമിസ്ബാഹി, ഇമാം ഇബ്‌നു ഹസൻ ശൈബാനി(റ)വിന്റെ രിവായത്ത് പ്രകാരമുള്ള ഇമാം മാലിക് ബിൻ അനസ്(റ)ന്റെ ഹദീസ് ഗ്രന്ഥമായ മുവത്വക്ക് എഴുതിയ ശർഹ് എനിക്ക് പരിചയപ്പെടുത്തി തന്നു.

മലബാർ, ബോംബെ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ വിശിഷ്ടമായ പള്ളികൾ, മദ്‌റസകൾ, മറ്റ് മത സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന യാത്രക്കിടെ അദ്ദേഹത്തിന്റെ മുവത്വയുടെ ശർഹ് ഞാൻ വായിച്ചുനോക്കി. ഏതാനും പേജുകൾ വായിച്ചപ്പോൾ തന്നെ എനിക്ക് അതിയായ സന്തോഷമായി. കാരണം നിരവധി കർമശാസ്ത്ര വിഷയങ്ങളും ഹദീസ് വിജ്ഞാനങ്ങളും ഇതര വൈജ്ഞാനിക പ്രശ്‌നങ്ങളും ഉൾക്കൊള്ളുന്ന പ്രസ്തുത ഗ്രന്ഥം സമ്പുഷ്ടവും ഗവേഷണാത്മകവും അതോടൊപ്പം ഹ്രസ്വവും സംശുദ്ധവുമായിരുന്നു.

വാസ്തവത്തിൽ, മുഹമ്മദ്(റ)ന്റെ രിവായത്ത് പ്രകാരമുള്ള മുവത്വ എന്ന ഗ്രന്ഥത്തിന് ഉന്നതമായ പരിഗണന ആവശ്യമുണ്ട്. ശൈഖ് അബുൽ ഹസനാത്ത് മുഹമ്മദ് അബ്ദുൽ ഹയ്യില്ലക്‌നവി(ഫറൻകിമഹലി) മുവത്വക്ക് ‘അത്തഅ്‌ലീഖുൽ മുമജ്ജദ്’ എന്നൊരു ശർഹ് എഴുതിയിട്ടുണ്ടെങ്കിലും രചനയുടെ വാതിൽ തുറന്ന് കിടക്കുകയാണ്. മാത്രമല്ല മുൻകാലക്കാർ പിൽകാലക്കാർക്ക് വേണ്ടി എത്രയാണ് ഉപേക്ഷിച്ചിരിക്കുന്നത്. അല്ലാഹു ഔദാര്യവാനാണ്. അവന്റെ ഔദാര്യം വിശാലവുമാണ്.

നമുക്കും ഈ ശർഹ് രചിച്ചവർക്കും സൽകർമങ്ങൾ ചെയ്യാൻ തൗഫീഖും ആരിഫീങ്ങൾക്ക് തുറന്ന വാതിലുകൾ തുറന്നു തരാനും യഥാർത്ഥ കർമശാസ്ത്ര പണ്ഡിതന്മാരിൽ ഉൾപ്പെടുത്താനും ആമിലീങ്ങളായ പണ്ഡിതന്മാരാക്കാനും ആദ്യത്തവരുടെയും അവസാനക്കാരുടെയും നേതാവിന്റെ അനന്തരാവകാശികളാക്കാനും സർവശക്തനായ റബ്ബിനോട് ഞാൻ ദുആയിരക്കുന്നു. ഇതിന്റെ മൂലഗ്രന്ഥം കൊണ്ട് നീ നൽകിയ ഉപകാരം പോലെ ഈ ഗ്രന്ഥം കൊണ്ടും ഉപകാരം നൽകണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.’

ശൈഖ് ശംസുൽ ഹുദാ മിസ്ബാഹി സയ്യിദ് മാലികിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നു: ‘മഹാനായ അല്ലാമ മുഹമ്മദ് അലവി അൽമാലികിയുമായുള്ള എന്റെ സൗഹൃദം വർഷങ്ങൾ നീണ്ടതാണ്. അദ്ദേഹവുമായി നിരവധി തവണ മക്കയിൽവെച്ച് സന്ധിച്ചിരുന്നു. ഒരിക്കൽ അറേബ്യൻ പണ്ഡിത പ്രഭുക്കൾക്ക് മുന്നിൽ എന്നെ കൈ പിടിച്ചു ചാരത്തിരുത്തുകയും പ്രഭാഷണത്തിന് അവസരമൊരുക്കുകയും ചെയ്തു.

ഹിജ്‌റ 1425-ൽ ഇന്ത്യയിലേക്കുള്ള പര്യടനത്തിന് മുമ്പ് തന്റെ വസതിയിൽ വെച്ച് ദേവ്ബന്ദികളുടെ വിശ്വാസധാരയെ കുറിച്ച് ശൈഖ് മാലികി ഞാനുമായി ചർച്ച നടത്തി. ജിദ്ദയിലെയും മക്കയിലെയും പ്രമുഖരായ മൂന്നോ നാലോ പണ്ഡിതരെ ക്ഷണിച്ചിരുന്നു. സംസാരങ്ങൾ രേഖപ്പെടുത്താൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തൽസമയം ആഫ്രിക്കൻ സന്ദർശനത്തിനു ശേഷം ഉംറ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. മീറ്റിങ്ങിലേക്ക് എന്നെ ക്ഷണിച്ചു. സംസാരത്തിനായി പ്രഭാത സമയം തിരഞ്ഞെടുത്തു. നിരവധി ഗ്രന്ഥങ്ങൾ കൈവശം ഉണ്ടായിരുന്നെങ്കിലും ജിദ്ദ എയർപോർട്ടിൽ എല്ലാം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അല്ലാമാ ബദായൂനിയുടെ അൽമുഅ്തഖദ് അലൽ മുൻതഖ്ദും ഇമാം അഹ്‌മദ് റസാഖാൻ ഇതിന് രചിച്ച വ്യാഖ്യാനവും മാത്രം കൈയിൽ ബാക്കിയായി.

മീറ്റിങ്ങിൽ ഞാനും ഭാഗഭാക്കായി. ചൂടുപിടിച്ച ചർച്ചകൾ. ഏൽപ്പിക്കപ്പെട്ടവർ റെക്കോർഡ് ചെയ്യുന്നു. ചോദ്യശരങ്ങൾക്ക് ഞാൻ ഇടതടവില്ലാതെ മറുപടി പറഞ്ഞു. ദയൂബന്ദി പണ്ഡിതരുടെ കുഫ്‌രിയ്യത്തുകൾ ഞാൻ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ശൈഖ് മാലികി സാകൂതം ശ്രവിച്ചു, റെക്കോർഡ് ചെയ്യാൻ പ്രത്യേകം കൽപ്പിക്കുകയും ചെയ്തു.

അതിനുശേഷമാണ് കേരളത്തിലെ ജാമിഅ മർകസുസ്സഖാഫയുമായി ബന്ധപ്പെട്ട വാർഷിക മഹാസമ്മേളനത്തിന് ശൈഖ് അബൂബക്കർ (നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) എന്നെ ക്ഷണിച്ചത്. വർഷങ്ങളായി ഞാൻ ദർസ് നടത്തുന്ന മുബാറക്പൂരിലെ ജാമിഅ അശ്‌റഫിയ്യയിലായിരുന്ന ഒരു ദിവസം, ഓർമ ശരിയാണെങ്കിൽ കിതാബുൽ ഹിദായ മുത്വാലഅ ചെയ്തു കൊണ്ടിരിക്കെയാണ് ശൈഖ് മാലികിയിൽ നിന്നുള്ള ഫോൺകോൾ വന്നത്. അത്താഴ സമയത്തായിരുന്നു അത്. സംസാരം തുടങ്ങിയ ഉടനെ അദ്ദേഹം പറഞ്ഞു: ‘ഈ സമയത്ത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.’ പ്രശ്‌നമില്ല, ഞാൻ കിതാബുൽ ഹിദായ പാരായണം ചെയ്യുകയാണെന്ന് മറുപടി പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഈ യാത്രയെ കുറിച്ച് ആരോടും ഇപ്പോൾ പറയരുത്, വിശിഷ്യാ ദയൂബന്ദികളോട്. കാരണം ഞാൻ ഇനിയൊരിക്കലും അവരിലേക്ക് പോകുകയില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ഞങ്ങൾക്ക് അവരോട് ഒരു ബന്ധവുമില്ലല്ലോ. അവർക്ക് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടേയും.’ ശേഷം ശൈഖ് മാലികി മർകസ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ നേരത്തെ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും പങ്കെടുക്കാമെന്നും മറുപടി പറഞ്ഞു.

സമ്മേളനത്തിനെത്തിച്ചേർന്നപ്പോൾ ശൈഖ് അബൂബക്കർ ശൈഖ് മാലികിയെ പിന്തുടരാനും ഖിദ്മതിലായി കഴിയാനും എന്നോട് നിർദേശിച്ചു. എയർപോർട്ടിൽ നിന്ന് സ്വീകരിച്ചത് മുതൽ അദ്ദേഹവുമായി സഹവാസത്തിൽ കഴിഞ്ഞു. എനിക്കോർമയുണ്ട്, ഇമാം മാലിക്(റ)യുടെ മുവത്വക്ക് ഞാനെഴുതിയ വ്യാഖ്യാനം യാത്രാമധ്യേ അദ്ദേഹത്തിന് വായിച്ചുകൊടുക്കുകയും ചില ഭാഗങ്ങൾ അദ്ദേഹം നേരിട്ട് വായിക്കുകയും ചെയ്യുകയുണ്ടായി.

ഈ കൂട്ടു ജീവിതത്തിനിടയിൽ അദ്ദേഹം ഇടയ്ക്കിടെ ദയൂബന്ദികളെയും അവരുടെ അബദ്ധജഡിലമായ വാദഗതികളെയും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. ഞാൻ ഈ പറയുന്നതിന് ഉത്തമ സാക്ഷി അല്ലാഹു തന്നെയാണ്. മർകസ് സമ്മേളനാനന്തരം ശൈഖ് മാലികിയോടൊപ്പം ഞാൻ മുംബൈയിലേക്ക് യാത്രതിരിച്ചു. അവിടെവെച്ച് ഇമാം അഹ്‌മദ് റസാഖാന്റെ അദ്ദൗലതുൽ മക്കിയ്യ ഫിൽമാദ്ദതിൽ ഗയ്ബിയ്യ എന്ന വിഖ്യാത ഗ്രന്ഥരചനയുടെ പശ്ചാത്തലം ശൈഖ് മാലികി തന്റെ ഉപ്പാപ്പയിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് വിശദീകരിച്ചു. ശൈഖ് സയ്യിദ് മുഈൻ അശ്‌റഫ് അൽജീലാനി ഉൾപ്പെടെയുള്ള പണ്ഡിത വരേണ്യരുമായി മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ശൈഖ് മാലിക്കിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സ്വീകരണ പരിപാടികൾക്ക് റസാ അക്കാദമി ആതിഥ്യമരുളി.

പിന്നീട് ഞങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു. അവിടെ മുഫ്തി സമറുദ്ദഹ്‌ലവി ഞങ്ങളെ സ്വീകരിക്കാനായി കാത്തിരിക്കുകയായിരുന്നു. യാസീൻ അഖ്തർ മിസ്ബാഹി, റസാ അക്കാദമി ജനറൽ മാനേജർ ഹാജി സഈദ് അഹ്‌മദ് നൂരി തുടങ്ങിയ പണ്ഡിതസംഘം ശൈഖ് മാലികിയെ സ്വീകരിക്കുകയും തുടർന്നുള്ള യാത്രയിൽ അനുഗമിക്കുകയും ചെയ്തു. അല്ലാമാ അഅ്‌ലാ ഹസ്‌റത്തിന്റെ വൈജ്ഞാനിക അനന്തരാവകാശി താജുശ്ശരീഅ ശൈഖ് അഖ്തർ റസാ അൽ അസ്ഹരി എന്നെ ഫോണിൽ ബന്ധപ്പെടുകയും ശൈഖ് മാലികി സമ്മതിച്ചാൽ ബറേലിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് മാലികിയുടെ താൽപര്യപ്രകാരം കരമാർഗം തന്നെ ബറേലിയിലേക്ക് ഞങ്ങൾ യാത്രതിരിച്ചു. അഹ്‌മദ് റസാഖാൻ തങ്ങളുടെയും ശൈഖ് മാലികിയുടെ ശൈഖും മുൻ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ മുസ്തഫ റസാഖാൻ തങ്ങളുടെയും മഖ്ബറകൾ സന്ദർശിക്കാനും ശൈഖ് മാലികി താൽപര്യം പ്രകടിപ്പിച്ചു. ഇരുവരും ബറേലിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പണ്ഡിത സംഘത്തോടൊപ്പം ഞങ്ങൾ ബറേലിയിലേക്ക് വണ്ടി കയറി. അഹ്‌മദ് റസാഖാൻ(റ)വിന്റെ പേരമകൻ താജുശ്ശരീഅ അഖ്തർ റസാ ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു. ശൈഖ് മാലികിയെ സ്വീകരിക്കാൻ താജുശ്ശരീഅ പ്രൗഢഗംഭീരമായ സദസ്സൊരുക്കിയിരുന്നു. ശൈഖ് മാലികി താജുശ്ശരീഅയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഞാൻ അദ്ദേഹത്തോടൊപ്പമായിരുന്നു അപ്പോഴും.

ശേഷം അഹ്‌മദ് റസാഖാൻ തങ്ങളുടെ മഖ്ബറയുടെ അടുത്തേക്ക് നഗ്‌നപാദനായി ശൈഖ് മാലികി നടന്നുപോയി. ഖബറിന് അടുത്തെത്തിയ അദ്ദേഹം സലാം ചൊല്ലി. മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന നായകനായ അങ്ങേയ്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, ഓ അഹ്‌ലുസ്സുന്നയുടെ നേതാവേ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം, ബിദ്അത്തിനെ നഖശിഖാന്തം എതിർത്തു തോൽപ്പിച്ച അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം. പിന്നീട് കുറച്ചു സമയം തല കുനിച്ച് വിനയത്തോടെ അവിടെ നിന്നു. ശേഷം ഹദീസ് നിവേദന പരമ്പരയിൽ തന്റെ ഉസ്താദ് കൂടിയായ ശൈഖ് മുസ്തഫ റസാഖാന്റെ ഖബറിങ്കലേക്ക് വിനയാന്വിതനായി കടന്നുചെന്നു. ഓ എന്റെ നേതാവേ, സന്മാർഗ പാതയിലെ എന്റെ വഴികാട്ടിയേ, ഇന്നേക്കും നാളേക്കുമുള്ള എന്റെ സമ്പാദ്യമേ, അങ്ങേക്ക് അല്ലാഹുവിന്റെ സലാം എന്നിങ്ങനെ സലാം പറഞ്ഞു. ഫാത്തിഹയും ചില ഖുർആൻ സൂക്തങ്ങളും അദ്കാറുകളും ഉരുവിട്ട് ദുആ ചെയ്തു.

ശൈഖ് മാലികിയുടെ ചരിത്രപരമായ ഈ ബറേലി സന്ദർശനവും സ്വീകരണവും ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടത്തിൽ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. അതായത് ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും സുന്നി പണ്ഡിതന്മാർ ശൈഖ് മാലികിയുമായി കുറച്ചുകാലം അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ആ അവസരത്തിൽ ദയൂബന്ദ് പണ്ഡിതന്മാരും തബ്‌ലീഗ് നേതാക്കളും ശൈഖ് മാലികിയുമായി നിരന്തരം ബന്ധപ്പെടുകയും അദ്ദേഹത്തെ വിടാതെ പിന്തുടർന്നു നടക്കുകയും ചെയ്യുമായിരുന്നു. സകരിയ്യ കാന്തഹ്‌ലവിയാണ് ഇതിന് മുമ്പിലുണ്ടായിരുന്നത്.

ശൈഖ് മാലികിയുമായി സകരിയ്യ കാന്തഹ്‌ലവിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ശൈഖിന് ദയൂബന്ദികളുടെയും തബ്‌ലീഗുകാരുടെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിന് അബുൽ ഹസൻ നദ്‌വിയുടെ ‘രിസാലതുത്തൗഹീദ്’ എന്ന ഗ്രന്ഥം നൽകിയത്. ഇസ്മാഈൽ ദഹ്‌ലവിയുടെ ‘തഖ്‌വിയതുൽ ഈമാൻ’ എന്ന ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണിത്. നജ്ദിയൻ സൈദ്ധാന്തികൻ ഇബ്‌നു അബ്ദുൽ വഹാബിന്റെ ‘കിതാബുത്തൗഹീദ്’ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണ് തഖ്‌വിയതുൽ ഈമാൻ. ഇതിന്റെ വിവർത്തനം നിർവഹിച്ചതും പുനർനാമകരണം നടത്തിയതും അബുൽ ഹസൻ നദ്‌വിയാണ്.

രിസാലതുത്തൗഹീദിന്റെ ആമുഖത്തിൽ നദ്‌വി പരാമർശിച്ച പോലെ സകരിയ്യ കാന്തഹ്‌ലവിയിൽ നിന്ന് കിട്ടിയ നിർദേശപ്രകാരമാണ് നദ്‌വി തഖ്‌വിയതുൽ ഈമാൻ വിവർത്തനം ചെയ്തത് എന്നും ഞാൻ സയ്യിദ് മാലികിക്ക് വിശദീകരിച്ചു കൊടുത്തു. രിസാലതുത്തൗഹീദ് എന്ന ഗ്രന്ഥം വായിച്ച ശൈഖ് മാലികി അത്ഭുതപ്പെട്ടു. ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും ഒളിഞ്ഞുകിടക്കുന്ന പുത്തനാശയങ്ങൾ അദ്ദേഹം കണ്ടെത്തി. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു: ഇവരെല്ലാം ഒരേ വർഗമാണല്ലോ!

അഷ്ടദിക്കിലുമുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതരോട് ഞാൻ പറയട്ടെ; അധിനിവേശ ശക്തികളുടെ കരാളഹസ്തത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായത് മുതൽ അഹ്‌മദ് റസാഖാൻ(റ)യുടെ വിയോഗാനന്തരം ഇന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ പണ്ഡിതർക്ക് അറബി പണ്ഡിതരുമായി വലിയ ബന്ധങ്ങളുണ്ടായിരുന്നില്ല. പക്ഷേ പുത്തനാശയക്കാർ അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ അവർ സത്യം മനസ്സിലാക്കിയിരിക്കുന്നു. വാസ്തവം എന്താണെന്ന് അവരിൽ പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലാഹുവിന് അഖില സ്തുതികളും. അൽപാൽപമായി അവർ ഉണർന്നു കഴിഞ്ഞു. ഇതിന് മതിയായ തെളിവാണ് ‘ഇൻസാ ഫുൽ ഇമാം’ എന്ന ഗ്രന്ഥം. മുമ്പ് ദയൂബന്ദികളുടെ നേതാവായിരുന്ന ഒരു ഈജിപ്ഷ്യൻ പണ്ഡിതന്റെ രചനയാണിത്. അദ്ദേഹം സത്യം അന്വേഷിച്ച് ദീർഘനാളുകൾ വിശ്രമമില്ലാതെ കഴിച്ചുകൂട്ടി. ദേവ് ബന്ദികളുടെ പിഴച്ച ആദർശങ്ങൾ അദ്ദേഹത്തിന് സ്പഷ്ടമായപ്പോൾ നടത്തിയതാണ് ഈ രചന.

ഇതുപോലെ അനവധി തെളിവുകൾ ദയൂബന്ദികളുടെ വിശ്വാസപരമായ പിഴവുകൾ തുറന്നുകാട്ടുന്നുണ്ട്. ‘ദഅ്‌വതുൻ ഇലൽഫിക്‌റ്’ എന്ന ഗ്രന്ഥം ഇവ്വിഷയകമായി മികച്ചതാണ്. അറബിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്തത് പാക്കിസ്താനി പണ്ഡിതൻ ശൈഖ് അബ്ദുൽ ഹകീം ശറഫുൽ ഖാദിരിയാണ്. വഹാബി പ്രസ്ഥാനം നിരവധി വഴികൾ സ്വീകരിക്കുകയാണ് ചെയ്തത്. ദയൂബന്ദികളും തബ്‌ലീഗുകാരും മൗദൂദികളും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനികളും വ്യത്യസ്ത പേര് സ്വീകരിച്ചെങ്കിലും എല്ലാം വഹാബികൾതന്നെ. അവർക്ക് ഇനിയും ശാഖോപശാഖകളുണ്ട്. ഈ സത്യം തിരിച്ചറിയുന്നതിൽ സുന്നി പണ്ഡിതന്മാർ കൂടുതൽ ജാഗ്രത്താവണം. അസത്യത്തിൽ നിന്ന് സത്യം തിരിച്ചറിയാൻ നാം പ്രതിജ്ഞാബദ്ധരാണ് എന്ന് തിരിച്ചറിയണം. അറിയണേ, ഇരുട്ടും വെളിച്ചവും ഒന്നിക്കാത്തതു പോലെ അറിവുള്ളവനും അജ്ഞനും സമമാകില്ല. ദയൂബന്ദികളും ബറേലികളും അഹ്‌ലുസ്സുന്നയിൽ സമന്മാരാണെന്ന് വിശ്വസിച്ചവർ സത്യത്തിൽ നിന്ന് ബഹുദൂരം അകലെയാണ്. അവർ അജ്ഞതയിൽ നിന്ന് കരകയറിയില്ലെന്ന് നിസ്സംശയം ഞാൻ ആണയിട്ടു പറയുന്നു. ശാഫിഈ കർമസരണിയിലുള്ള നിരവധി അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും പുത്തനാശയങ്ങൾ തുറന്നുപറയുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് എംഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ശൈഖ് ഹംസ ബുഖാരി എന്നിവർ ഇവരിൽ ചിലർ മാത്രം. ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദ് (ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) ഇവരിൽ നേതൃനിരയിലുണ്ട്.’

സയ്യിദ് മുഹമ്മദ് അലവി മാലികി, ഇമാം അഹ്‌മദ് റസാ(റ)യെക്കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായം എങ്ങനെ വായിക്കാം: മൗലാനാ ഗുലാം മുസ്വ് ത്വഫാ സാഹിബ് തന്റെ ‘സഫർനാമ ഹറമൈൻ’ പേജ്: 66-ൽ പറയുന്നു. ‘ഞങ്ങൾ ഹറമിലെ പണ്ഡിതരെ കാണാൻ പോയി. കൂട്ടത്തിൽ ആദ്യമായി കണ്ടത് അല്ലാമാ മുഫ്തി സഅദുല്ലാ മക്കിയെയായിരുന്നു. ഏകദേശം 30 വർഷം ബോംബെയിൽ താമസിച്ചയാളായിരുന്നു അദ്ദേഹം. പിന്നീട് മക്കയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘അല്ലാമാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവി(റ) എന്നത് അറബ് നാട്ടിൽ സുപരിചിതമായ നാമമാണ്. ചിലപ്പോൾ ഇന്ത്യക്കാരെക്കാളും കൂടുതൽ പരിചയം അറബ് നാട്ടിലെ പണ്ഡിതർക്കായിരിക്കാം.’ പിന്നീട് അദ്ദേഹം ഞങ്ങളെ മക്കയിലെ ഖാളിൽഖുളാത്തായ മൗലാനാ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ പിതാമഹനും അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാനും ഒരേ വയസ്സ് പ്രായമുള്ള സുഹൃത്തുക്കളായിരുന്നു.

പിന്നീട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയെ കാണാൻ പോയാൽ നിങ്ങൾ പറയണം: ഞങ്ങൾ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്. എങ്കിൽ നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ട് കാണുക അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ അറിവും ഹറമിലെ പണ്ഡിതരുടെ അറിവും തമ്മിലുള്ള ബന്ധവും ഹറമിലെ പണ്ഡിതർക്ക് അഹ്‌മദ് റസാഖാനോടുളള ബഹുമാനവും ആദരവുമായിരിക്കും.’

പിന്നീട് ഞങ്ങൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് ചെന്നു. നോക്കിയാൽ വല്ലാത്ത സുന്ദരനും സുമുഖനുമായ ഒരു പണ്ഡിതൻ. അദ്ദേഹത്തിന്റെ മുഖം പ്രകാശം കൊണ്ട് തിളങ്ങുകയായിരുന്നു. അത് രിസാലതിന്റെ പിൻതലമുറയുടെ പ്രകാശമായിരുന്നു. ഞങ്ങളെല്ലാം ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. സദസ്സിലേക്ക് വന്ന അദ്ദേഹം ഞങ്ങളോട് സലാം പറഞ്ഞു. ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞങ്ങളെല്ലാവരും ഇരുന്നു. ഞങ്ങൾ മുസ്വാഫഹത് ചെയ്ത് അദ്ദേഹത്തിന്റെ കൈകൾ ചുംബിച്ചു. അദ്ദേഹം എല്ലാവരോടും സുഖവിവരമന്വേഷിച്ചു. തണുത്ത സർബത്തും മധുരപലഹാരവും നൽകി ഞങ്ങളെ സൽകരിച്ചു. വന്ന കാര്യം അദ്ദേഹം തിരക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയുടെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്.’ ഇത് കേട്ടപ്പോൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി എഴുന്നേറ്റുനിന്നു. ഞങ്ങളെയെല്ലാവരെയും പ്രത്യേകം പ്രത്യേകം മുസ്വാഫഹത് ചെയ്യുകയും ആലിംഗനം നടത്തുകയും ചെയ്തു. അതിരില്ലാത്ത, പറഞ്ഞു തീർക്കാൻ കഴിയാത്ത ബഹുമാനവും ആദരവും അവിടെ നിന്ന് ലഭിച്ചു. വീണ്ടും സർബത്തും ഖഹ്‌വയും തന്നു. ശേഷം സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി പറഞ്ഞു: ‘ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയെ അദ്ദേഹത്തിന്റെ രചനകളിലൂടെ ഞങ്ങൾക്കറിയാം. അദ്ദേഹത്തെ സ്‌നേഹിക്കൽ സുന്നത്തിനെ സ്‌നേഹിക്കലാണ്. അദ്ദേഹത്തോട് വിദ്വേഷം വെക്കൽ ബിദ്അത്തുകാരന്റെ അടയാളമാണ്.’ ആ മജ്‌ലിസിൽ ഒരുപാട് പണ്ഡിതന്മാരുണ്ടായിരുന്നു. സയ്യിദ് അലവി മാലികി മക്കിയുടെ ഈ സ്‌നേഹവും ആദരവും ബഹുമാനവും കണ്ട് എല്ലാവരോടും ഞങ്ങളെക്കുറിച്ച് മൗലാനാ മുഫ്തി സഅദുല്ലാ പറഞ്ഞുകൊടുത്തു. അവരെല്ലാം വീണ്ടും വീണ്ടും മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയവർകളെ അനുസ്മരിച്ചുകൊണ്ടേയിരുന്നു.’

(സവാനിഹേ അഅ്‌ലാ ഹസ്‌റത്, പേ: 321-322).


ഡോ. അബ്ദുൽ ഹകീം സഅദി


 


 


Monday, November 16, 2020

ഇസ്ലാം.സഫിയാബീവിയുടെ വിവാഹം ക്രൂരതയുടെ പര്യായമാണെന്ന് ജബ്രമതം

 ⚪⚪⚪⚪⚪⚪⚪⚪⚪

~*സഫിയാബീവിയുടെ വിവാഹം ക്രൂരതയുടെ പര്യായമാണെന്ന് ജബ്രമതം...‼️*~

⚪⚪⚪⚪⚪⚪⚪⚪⚪


ജബ്ര: സഫിയയുടെ പിതാവിനെ ഖൈബർ യുദ്ധത്തിൽ മുസ്ലിംകൾ വധിച്ചു,  ശരിയല്ലെ?


വിശ്വാസി : എന്നിട്ട്


ജബ്ര: അവരുടെ ഭർത്താവിനെയും കൊന്നു അതും ശരിയല്ലെ?


വിശ്വാസി: എന്നിട്ട്


ജബ്ര: അതിന്‌ ശേഷം സഫിയയെ പ്രവാചകൻ വിവാഹം കഴിച്ചു. അതും ശരിയല്ലെ?


വിശ്വാസി: എന്നിട്ട്


ജബ്ര: അഛനെയും ഭർത്താവിനെയും കൊന്ന ശേഷം ഒരു യുവതിയെ വേൾക്കുക. ഇതിൽപ്പരം ക്രൂരത മറ്റെന്തുണ്ട്?


വിശ്വാസി: ഇതിനൊക്കെ എന്താ തെളിവ്?


ജബ്ര: ഹദീസുകൾ.


വിശ്വാസി: ഹദീസുകളൊക്കെ സ്വീകാര്യമാണോ?


ജബ്ര: പിന്നെന്താ

xxx+


വിശ്വാസി: ഇസ്ലാം ആശ്ലേഷിക്കുക എന്നതും പ്രവാചകന്റെ ഭാര്യയാവുക എന്നതും ഖൈബർ യുദ്ധം നടക്കുന്നതിനും എത്രയോ മുമ്പെ സഫിയ തൻെ റ മനസ്സിൽ താലോലിച്ചിരുന്ന ഒരാഗ്രഹമായിരുന്നു. തന്റെ ചിരകാലാഭിലാഷം പൂർത്തീകരിക്കാനുള്ള അവസരം ലഭിച്ചതിനാലാണ് പ്രവാചകപന്തീ പദം അലങ്കരിക്കാൻ സന്തോഷപൂർവ്വം അവർ തയ്യാറായത്?


ജബ്ര: എന്താ തെളിവ്?


വിശ്വാസി:ഹദീസ്


ജബ്ര: ഈ ഹദീസുകളൊക്കെ തനി കെട്ടുകഥകളല്ലെ . ഇതാണോ തെളിവായി ഉന്നയിക്കുന്നത്!


വിശ്വാസി: താങ്കൾ എന്നാണ് മെൻറൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാrജായത്.  രോഗം മാറിയിട്ടില്ലല്ലോ!

https://www.facebook.com/groups/655480511298297/permalink/1651381308374874/

➖➖➖➖➖➖➖➖➖➖


*യുക്തന്മാർ അവർക്ക് താല്പര്യമുള്ള ഹദീസ് എടുത്ത് ബാക്കിയുള്ള ഹദീസ് ഉടായിപ്പാണെന്ന് തള്ളിയേക്കും. അവരുടെ ഈ ഇരട്ടത്താപ്പ് മുകളിൽ വായിച്ചതിൽ നിന്ന് മനസ്സിലായിക്കാണുമല്ലോ...*


*ഇനി യഥാർത്ഥ സന്ദർഭം എന്താണെന്ന് ബാക്കിയുള്ള ഹദീസും കൂടി നോക്കിയാൽ മനസ്സിലാവും..👇👇*


لما دخلت صفية على النبي، صلى الله عليه وسلم، وسلم قال لها: لم يزل أبوك من أشد يهود لي عداوة حتى قتله الله. فقالت: يا رسول الله إن الله يقول في كتابه ولا تزر وازرة وزر أخرى. فقال: لها رسول الله: اختاري، فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك. فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ، وخيرتني الكفر والإسلام فالله ورسوله أحب إلي من العتق وأن أرجع إلى قومي


മറ്റ് യുദ്ധത്തടവുകാരോട് ഒപ്പം സ്വഫിയയെയും പ്രവാചകന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു. പ്രവാചകൻ പറഞ്ഞു "ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് അല്ലാഹു അദ്ദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചിരുന്നില്ല. " സ്വഫിയ മറുപടി പറഞ്ഞു: അല്ലാഹുവിൻറെ പ്രവാചകരെ അള്ളാഹു അവൻറെ ഗ്രന്ഥത്തിൽ " ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കേണ്ടി വരികയില്ല" എന്ന്  പറഞ്ഞതാണല്ലോ (പിതാവിൻറെ ദുഷ്പ്രവർത്തികൾക്ക് ഞാൻ ഉത്തരവാദിയല്ല ). മുഹമ്മദ് നബി സഫിയക്ക് ഒന്നുകിൽ സ്വതന്ത്രയായി ജൂത മതത്തിൽ തന്നെ നില നിന്ന് കൊണ്ട് സ്വന്തം ആളുകളുടെ ( ജൂതരുടെ ) കൂട്ടത്തിൽ തന്നെ മടങ്ങി പോകുവാനും അതല്ലെങ്കിൽ സ്വതന്ത്രയായി , ഇസ്ലാം സ്വീകരിച്ച് പ്രവാചകൻറെ ഭാര്യ പദവിയും വാഗ്ദാനം ചെയ്തു. രണ്ടിൽ ഏത് തീരുമാനിക്കാനും സ്വാതന്ത്ര്യം നൽകി. സ്വഫിയ മറുപടി പറഞ്ഞു

" അല്ലാഹുവിൻറെ പ്രവാചകരേ, ഇസ്ലാം ഞാൻ ആഗ്രഹിച്ച് കൊണ്ടിരുന്ന കാര്യം മാത്രമാണ് . താങ്കൾ എന്നെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് മുമ്പുതന്നെ അക്കാര്യം ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല. ഇപ്പോൾ താങ്കൾ എനിക്ക് ഇസ്‌ലാമിനും അവിശ്വാസത്തിനു ഇടയിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു. അല്ലാഹുവാണേ സത്യം , അല്ലാഹുവും അവൻറെ പ്രവാചകനുമാണ് എനിക്ക് അവിശ്വാസത്തെക്കാളും സ്വതന്ത്രയായി എന്റെ ജനതയിലേക്ക്  മടങ്ങിപ്പോകുന്നതിനേക്കാളും ഏറെ പ്രിയങ്കരം. " : തബകാത്ത് അൽ കുബ്റാ . ഇമാം ഇബ്നു സഅദ് . 


അതായത് സഫിയ (റ) ന് രണ്ട് വഴികൾ തുറന്ന് കൊടുത്തിരുന്നു. ഒന്ന് സ്വന്തം മതത്തിലേക്ക് തിരിച്ചുപോവാം..  രണ്ട്, ഇസ്ലാമിലേക്ക് വരികയാണെങ്കിൽ പ്രവാചകന്റെ പത്നിയായി സ്വീകരിക്കാം _(ഇതൊരു അംഗീകാരമായാണ് സഫിയ(റ)ക്ക് നൽകുന്നത്, അല്ലാതെ യുക്തന്മാർ വ്യാഖ്യാനിക്കുന്നപോലെ നിർബന്ധിതമല്ല. നിർബന്ധിതമാണെങ്കിൽ ജൂത മതത്തിൽ തിരിച്ചു പോകാനുള്ള അവകാശം നൽകേണ്ടതില്ലായിരുന്നുവല്ലോ.. )._


*ഇനി മറ്റൊരു ഹദീസ് നോക്കുക... 👇👇👇*


*((ഇതൊക്കെ ന്യായികരിക്കാൻ വേണ്ടി കടത്തിക്കൂട്ടിയ ഹദീസ് ആണെന്ന് പറഞ്ഞാൽ, യുക്തന്മാർ നുണപ്രചാരണം നടത്താൻ ഉപയോഗിക്കുന്ന ഹദീസും കടത്തിക്കൂട്ടിയതാണെന്ന് സമ്മതിച്ചാൽ മതി, അതാകുമ്പോൾ നിങ്ങൾക്ക് പൂർണ്ണ ഹദീസ് നിഷേധിയാകാം. അതല്ലാതെ നിങ്ങളുടെ താല്പര്യങ്ങൾക്കൊത്തു വ്യാഖ്യാനിക്കാൻ ചില ഹദീസുകൾ എടുക്കുകയും ബാക്കിയുള്ളവ ഉഡായിപ്പാണെന്നും പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കരുത്. ഒന്നുകിൽ മുഴുവൻ ഹദീസിലും വിശ്വാസമില്ലെന്ന് ഏറ്റുപറയുക, അതല്ലെങ്കിൽ മുഴുവൻ ഹദീസും പരിശോധിച്ചു യഥാർത്ഥ വസ്തുത മനസ്സിലാക്കി നുണപ്രചാരണം അവസാനിപ്പിക്കുക..))*



മുഹമ്മദ് നബിയെ ഭാവിയിൽ വിവാഹം ചെയ്യും എന്നുള്ള സ്വപ്നദർശനം തനിക്ക് മുമ്പ് ഉണ്ടായിട്ടുള്ളതായി സ്വഫിയ തന്നെ വ്യക്തമാക്കിയത് കാണാവുന്നതാണ്.  കിനാനയുടെ ഭാര്യയിരിക്കുന്ന സമയത്ത് ഒരിക്കൽ ആകാശത്തുനിന്നും പൂർണ്ണചന്ദ്രൻ ചന്ദ്രൻ താഴെയിറങ്ങി തൻറെ മടിയിൽ ഇരിക്കുന്നത് സ്വഫിയ ഒരിക്കൽ സ്വപ്നം കണ്ടു. ഭർത്താവായ കിനാനയോട് ഈ സ്വപ്നത്തെ കുറിച്ച് ആരാഞ്ഞപ്പോൾ സ്വപ്നവ്യാഖ്യാനം അറിവുള്ള ജൂത പണ്ഡിതൻ കൂടിയായ അയാൾ ക്രുദ്ധൻ ആവുകയും " യഥ് രിബിലെ രാജാവിനെ (മുഹമ്മദ് നബി ) ഭർത്താവായി കിട്ടാൻ കാത്തിരിക്കുകയാണോ നീ ? " എന്ന് പറഞ്ഞു ഭാര്യയായ സ്വഫിയയുടെ മുഖത്ത് ആഞ്ഞ് അടിക്കുകയും ചെയ്തു. സ്വഫിയയുടെ മുഖത്ത് കണ്ണിൻറെ ഭാഗത്തായി ആ  അടിയുടെ നീല പാടുകൾ മായാതെ കിടന്നിരുന്നു. മുഖത്തെ പാടുകൾ എങ്ങനെ സംഭവിച്ചതാണ് എന്ന അന്വേഷണത്തിന്റെ മറുപടിയിൽ സ്വഫിയ ഇക്കാര്യം പ്രവാചകനോട് പറയുന്നത് ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: സീറതു റസൂലുള്ള - ഇമാം ഇബ്നു ഇസ്ഹാഖ് . സീറ അന്നബവിയ്യ ഇമാം ഇബ്നു കസീർ , ത്വബറാനി കബീർ . 

 

عَنِ ابْنِ عُمَرَ، قَالَ: كَانَ بِعَيْنَيْ صَفِيَّةَ خُضْرَةٌ، فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَا هَذِهِ الْخُضْرَةُ بِعَيْنَيْكِ؟فَقَالَتْ: قُلْتُ لِزَوْجِي: إِنِّي رَأَيْتُ فِيمَا يَرَى النَّائِمِ قَمَرًا وَقَعَ فِي حِجْرِي فَلَطَمَنِي، وَقَالَ: أَتُرِيدِينَ مَلِكَ يَثْرِبَ؟ قَالَتْ: وَمَا كَانَ أَبْغَضُ إِلَيَّ مِنْ رَسُولِ اللَّهِ، قَتَلَ أَبِي وَزَوْجِي، فَمَا زَالَ يَعْتَذِرُ إِلَيَّ، فَقَالَ:يَا صَفِيَّةُ إِنَّ أَبَاكِ أَلَّبَ عَلَى الْعَرَبَ، وَفَعَلَ وَفَعَلَحَتَّى ذَهَبَ ذَاكَ مِنْ نَفْسِي


📚(ത്വബറാനി കബീർ 19668) ഹദീസ് സഹീഹാണെന്ന് അൽബാനി.


❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ചുരുക്കത്തിൽ,  സഫിയ(റ) മുഹമ്മദ്‌ നബി (സ)യെ വിവാഹം ചെയ്യണമെന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു, ഇസ്ലാം സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. യഥാർത്ഥത്തിൽ ഇസ്ലാമിന്റെ ശത്രുക്കളുടെ കയ്യിൽ നിന്നും ക്രൂരനായ ഭർത്താവിൽ നിന്നും സഫിയ (റ)ന് സംരക്ഷണം നൽകുകയാണ് മുഹമ്മദ്‌ നബി (സ) ചെയ്തത്. മാത്രമല്ല, സഫിയ(റ)ന് തന്റെ ജൂത മതത്തിൽ തിരിച്ചുപോകാനുള്ള അവകാശവും നൽകിയിരുന്നു. എന്നിട്ടും സഫിയ (റ)ന്റെ ആഗ്രഹം പ്രകാരം ഇസ്ലാം സ്വീകരിക്കുകയും മുഹമ്മദ്‌ നബി (സ) വിവാഹം കഴിക്കുകയുമാണ് ചെയ്തത്. 


അതിനെയാണ് നാസ്തിക മതക്കാർ വക്രീകരിച്ചുകൊണ്ട് മുഹമ്മദ്‌ നബി(സ) ക്കെതിരെ നുണപ്രചാരണങ്ങൾ നടത്തുന്നത്..

ഇസ്ലാം.യേശുവും, പിതാവായ ദൈവവും രണ്ട്*

 *യേശുവും, പിതാവായ ദൈവവും രണ്ട്*


" രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചു തന്നെ സക്ഷ്യം പറയുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയ്യുന്നു.

യോഹ: 8:17-18


*യേശു സംസാരിക്കുന്നത് ദൈവത്തിൽ നിന്ന് കേട്ടത്*


" എങ്കിലും എന്നെ അയച്ചവൻ സത്യവാനാകുന്നു. അവനോട് കേട്ടതുതന്നെ ഞാൻ ലോകത്തോട് സംസാരിക്കുന്നു എന്നു പറഞ്ഞു"

യോഹ: 8-26


*അപേക്ഷിക്കുന്ന യേശുവും, കൊണ്ടേന്ന ദൈവവും*


" ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു"

യോഹ: 11:22


*ക്രൈസ്തവരേ ... ഇനിയും നിങ്ങൾ  യേശുവിനെ ദൈവമാക്കണമോ?*

Sunday, November 15, 2020

ഇസ്ലാം. സ്ത്രീ ക്രിസ്തുമതത്തിൽ

 സ്ത്രീ ക്രിസ്തുമതത്തിൽ

Muhammad Sajeer Bukhari / Aug 16, 2019

ഇസ്ലാം


എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ രൂപീകരണത്തിലും മാനസിക വ്യാപാരങ്ങളെയും വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നതിലും ഗണനീയമായ പങ്കുവഹിച്ചിരുന്നത് ക്രിസ്തുമതമായിരുന്നു. പക്ഷേ, പ്രതിലോമപപരമായിരുന്നു അതിന്റെ സമീപനം എന്നുവേണം വിലയിരുത്താൻ.
ജൈവവ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിപ്പോലും പെൺപക്ഷത്തെ ഉൾക്കൊള്ളാൻ ക്രിസ്തുമതത്തിനായില്ല. മനുഷ്യന്റെ ലൗകിക ജീവിതത്തിന് ഹേതുകമായ “ആദിപാപത്തിന്റെ ദുഷ്ടഹേതുവാണ് സ്ത്രീയെന്നാണ് ബൈബിളിന്റെ വീക്ഷണം. ആ അഭിശപ്തഭാരം പുരുഷന്റെ തലയിൽ കെട്ടിവെച്ചതിന്റെ ശിക്ഷയായാണ് സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെന്ന് ബൈബിൾ ആവർത്തിക്കുകയും ചെയ്യുന്നു: “സ്ത്രീയോടു കൽപ്പിച്ചത്: ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധി പ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും'(ഉൽപത്തി 5/16).

ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽ പുരുഷനെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ളത് ബാൽ എന്ന എബ്രായ പദമാണ്. ഉടമസ്ഥൻ എന്നാണ് ഈ പദത്തിനർത്ഥം. ഏതർത്ഥത്തിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവനു യഥേഷ്ടം വിനിമയാധികാരം ഉള്ള വെറുമൊരു ചരക്കായിട്ടായിരുന്നു പഴയനിയമകാലത്ത് പെണ്ണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം പുത്രിമാരെപ്പോലും വിൽക്കുവാൻ പുരുഷന് ബൈബിൾ അനുവാദം നൽകുന്നു! (പുറപ്പാട് 21/ 7). ഋണബാധ്യതകൾ തീർക്കുവാൻ സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം അവർക്കിടയിൽ നിലനിന്നിട്ടുണ്ടായിരുന്നു (നെഹമ്യാവ് 5/5). ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി ഇടപെടുന്നത് തടസ്സം ചെയ്യപ്പെട്ടു. തന്റെ പത്നിയോ പുത്രിയോ എടുക്കുന്ന നേർച്ചകൾ ദുർബലപ്പെടുത്തുന്നതിനുള്ള അധികാരം പുരുഷന് നൽകിയിരുന്നു (സംഖ്യ 30/12). പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ ആണിനെ പ്രസവിച്ചാലുള്ളതിന്റെ ഇരട്ടി കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് ചട്ടം (ലേവ്യ 12: 15). സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേയുള്ളൂ (ലേവ്യ 27/ 5-7 കാണുക). പ്രശസ് തമായ പത്തു കൽപനകളിൽ (Ten commandmends) ഭാര്യയെ പ്രസ്താവിച്ചിരിക്കുന്നത് വളർത്തുമൃഗങ്ങളുടെയും അടിമകളുടെയും ഒപ്പമാണെന്നതിൽ നിന്നു തന്നെ (പുറപ്പാട് 20/17, ആവർത്തനം 5/21) സ്ത്രീക്ക് കിട്ടിയിരുന്ന സാമൂഹിക പദവി എന്തായിരുന്നുവെന്ന് ഊഹിക്കാം.

പ്രഭാത പ്രാർത്ഥനയായ ഷേമാ ചൊല്ലുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും അനുവാദം ഉണ്ടായിരുന്നില്ല. “എന്നെ സ്ത്രീയായി പടക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു” എന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യകളിൽ ഉണ്ടായിരുന്നു. വേദപഠനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകൾക്ക് തോറ പഠിപ്പിക്കുന്നതിലും നല്ലത് അത് ചുട്ടെരിച്ച് കളയുന്നതാണ് എന്നാണ് ക്രിസ്തുവർഷം തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഏലിയാസർ എന്ന ജൂതറബ്ബിയുടെ അഭിപ്രായം.
യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവതയുടെ നേതൃപദവിയിലെത്തിയ പൗലോസ് തന്നെ സ്ത്രീവിരുദ്ധതയുടെ ആദ്യപാഠങ്ങൾ പ്രകടിപ്പിക്കുന്നു. യവന ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന പൗലോസിന്റെ അഭിപ്രായത്തിൽ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണത്രേ പുരുഷന് നല്ലത്! (1കൊരി. 7/1).

“വിശുദ്ധന്മാരുടെ സർവസഭകളിലും എന്ന പോലെ സ്ത്രീ കൾ സദായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായമാണവും പറയുന്നത് പോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല” എന്നും പൗലോസ് എഴുതിയിട്ടുണ്ട് (1 കൊരി. 141 34).

മനുഷ്യന്റെ “ആദിപാപ'ത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നാണ് പുണ്യവാളനായ സെന്റ് അഗസ്റ്റിന്റെ അഭിപ്രായം: “ആദാമിന് എന്തുകൊണ്ടാണ് ഒരു സ്ത്രീയെ ദൈവം ഇണയാക്കി നൽകിയത്?' എന്ന് പരിഭവപ്പെടുന്ന സെന്റ് അഗസ്റ്റിൻ “ആദമിന്റെ ഇണ ഒരു പുരുഷൻ തന്നെയായിരുന്നെങ്കിൽ ആദിപാപത്തിന്റെ ഭാരം മനുഷ്യൻ പേറേണ്ടിവരില്ലായിരുന്നു” എന്ന് പോലും പറയുകയുണ്ടായി. അതിലേറെ വിസ്മയാവഹമാണ് ടെൽടൂലിയൻ (Tertulian) എന്ന ദൈവശാസ്ത്ര പണ്ഡിതന്റെ നിലപാട്. ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വാ വസിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ ടെർടൂലിയൻ അവൾ ചെകുത്താന്റെ പ്രവേശന കവാടമാണ് എന്ന് വിശേഷിപ്പിച്ചു (You are devils' gateway! - On Female Dress I/1). സ്ത്രീക്ക് ആത്മാവുണ്ടെന്ന കാര്യം അംഗീകരിക്കുന്നതിൽ പോലും പല ക്രൈസ്തവ സഭകൾക്കും വിയോജിപ്പുണ്ടായിരുന്നു! ഒരു സ്ത്രീ മാത്രം ജന്മം നൽകിയ അസാധാരണനായ മനുഷ്യപുത്രനിൽ ദിവ്യത്വം അദ്ധ്യാരോപിക്കുന്നവർ തന്നെയാണ് മാതൃത്വത്തിന് ചെകുത്താന്റെ അപവർണനം ചാർത്തുന്നത് എന്നത് എത്ര മാത്രം വിരോധാഭാസമാണ്!

Saturday, November 14, 2020

ഇസ്ലാം.അല്ലാഹു_ബൈബിളിൽ

 #അല്ലാഹു_ബൈബിളിൽ 



ചുവടെയുള്ള ചിത്രങ്ങൾ, ആദ്യ ചിത്രം ഒഴികെ, ബൈബിളിന്റെ അറബിപ്പരിഭാഷയിൽ നിന്ന് എടുത്തതാണ്. അറബിയിൽ അൽ-കിതാബുൽ മുഖദ്ദസ് (വിശുദ്ധ പുസ്തകം) എന്ന്  പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥമാണ് അറബി സംസാരിക്കുന്ന ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത്. ഇവരുടെ എണ്ണം മിഡിൽ ഈസ്റ്റിൽ മാത്രം ഏകദേശം 15 മുതൽ 20 ദശലക്ഷം വരെ ഉണ്ട്. 


ചിത്രങ്ങളിൽ #അല്ലാഹു എന്ന അറബി പദം ചുവപ്പ് നിറത്തിൽ അടിവരയിട്ടിരിക്കുന്നതിനാൽ അറബി ലിപി പരിചയമില്ലാത്തവർക്കും ചിത്രങ്ങളെ പരസ്പരം താരതമ്യപ്പെടുത്താനും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. തീർച്ചയായും, ബൈബിളിന്റെ അറബി വിവർത്തനങ്ങളിലുടനീളം അല്ലാഹു എന്ന പദം പ്രത്യക്ഷപ്പെടുന്നു. നിലവിൽ പ്രചാരത്തിലുള്ള അറബി ബൈബിളിന്റെ ഒന്നാം പേജിൽ മാത്രം പതിനേഴു തവണ അല്ലാഹു എന്നു കാണാം.


അല്ലാഹു എന്നത് സർവശക്തനായ ദൈവത്തിന്റെ അറബി നാമമാണ്. മുസ്‌ലിം വിദ്വേഷവും വെറുപ്പും മാത്രം ഉത്പാദിപ്പിക്കുന്ന ചില ക്രിസ്ത്യൻ മിഷനറി സംഘങ്ങൾ നടത്തുന്ന കുപ്രചാരണം വഴി മുസ്‌ലിംകൾ എന്തോ സാത്താനെ സേവിക്കുന്നവരാണ് എന്ന് വിശ്വസിച്ച് വഞ്ചിക്കപ്പെട്ടവരുടെ സംശയം ശമിപ്പിക്കാൻ ഇതു സഹായിക്കും. അല്ലാഹ് എന്ന വിശ്വാസത്തിലേക്കു ട്രിനിറ്റി അദ്ധ്യാരോപിക്കുന്നവരാണ് മതിയായ തെളിവുകൾ കൊണ്ടുവരേണ്ടത്.


NB: അടിക്കുറിപ്പുകൾ വായിക്കണേ...


https://m.facebook.com/story.php?story_fbid=3547144535329168&id=100001009680787

Thursday, November 12, 2020

അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും

 

https://chat.whatsapp.com/ERFeJytUELg30VBdUeAWpTء

ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m
.

സയ്യിദ് മുഹമ്മദ് അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും ഡോ . അബ്ദുൽ ഹകീം സഅദി

വിശുദ്ധ മക്കയിൽ ഹിജ്റ 1367 ൽ ജനിച്ച് 1425 ൽ വ ഫാത്തായ സയ്യിദ് അലവി മാലികി ( ന.മ ) അഹ് ലുസ്സുന്നയുടെ മുന്നണി പോരാളികളിൽ പ്രധാനിയാണ് . മുഹദ്ദിസുൽ ഹറമൈൻ ( ഇരു ഹറമുകളിലെയും ഹദീസ് പണ്ഡിതന്മാരുടെ നേ
താവ് എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുളള അംഗീകാണമാണ് . നിരവധി അറബ് യൂണിവേഴ്സിറ്റികളിൽ നിന്നു ലഭിച്ച വിവിധ ബഹുമതികളും ഈ ഗണത്തിൽ പെടുന്നു . വിശുദ്ധ മക്കയിലെ കുല്ലിയത്തു ശശരി അ മുദർരിസ് , മലിക് അബ്ദുൽ അസീസ് യൂണിവേഴിസിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഫാക്കൽ കമ്മറ്റി അധ്യാപക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം പിതാവ് അലവി മാലികി ( റ ) യുടെ വഫാത്തി
നെ തുടർന്ന് മസ്ജിദുൽ ഹറമിലെ മുദരിസ്സായി നിയമിതനായി , തന്റെ പിതാമഹാന്മാർ അറുനൂറ് വർഷത്തോളം മസ്ജിദുൽ ഹറാമിൽ നടത്തി വന്നിരുന്ന ദർസ് തുടർന്നുകൊണ്ടു പാ കാനുളള മഹാഭാഗ്യമാണ് ഇതോടെ അദ്ദേഹത്തിന് ലഭിച്ചത് . അറബ് ( പ്രക്ഷേപണ മാധ്യമങ്ങളിൽ സ്ഥിര പ്രഭാഷകനായിരുന്ന അ ദ്ദേഹത്തിന്റെ തൃക്കരങ്ങൾ കൊണ്ട് ഏഷ്യയുടെ കിഴക്ക് തെക്ക് ദിക്കുകളിലായി അറുപതോളം മത സ്ഥാപനങ്ങൾക്ക് നാന്ദി കു റിച്ചിട്ടുണ്ട് . വിവിധ ശാസ്ത്ര ശാഖകളിലായി അമ്പതോളം കനപ്പെട്ട കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് . വഹാബിസത്തിന്റെ ഉൽഭവസ്ഥാനവും സിരാകേന്ദ്ര വുമായ സഊദി അറേബ്യൻ പൗരനും ലോക മുസ്ലിംകളുടെ ആസ്ഥാനമായ വിശുദ്ധ മക്ക സ്വദേശിയുമായി നിലനിന്നു കൊണ്ട് വഹാബിസത്തിനെതിരെ പരസ്യമായി സന്ധിയില്ലാ സമര ത്തിന് നേതൃത്വം നൽകി എന്നതാണ് സമകാലികരായ അഹ്ലുസുന്നയുടെ നായകരിൽ നിന്നു സയ്യിദ് മുഹമ്മദ് മാലികി ( നമ )വിനെ വ്യതിരിക്തനാക്കുന്നത് . വഹാബിസത്തിന്റെ ശക്തമായ സ്വാധീനത്തിനും കഠിനമായ നിയമങ്ങൾക്കും മുമ്പിൽ അടിപതറാതെ സുന്നിയായി ജീവിക്കുകയും അഹ്ലു സുന്നയുടെ ആദർശ സംരക്ഷണത്തിനു വേണ്ടി പടപൊരുതുകയും ചെയ്ത സഊദി പണ്ഡിതനിരയിലെ പ്രഗത്ഭനായിരുന്നു അദ്ദേഹം . അദ്ദേഹം രചിച്ച അമ്പതോളം ഗ്രന്ഥങ്ങളിൽ അഹ്ലുസ്സുന്നയുടെ ആദർശ സംരക്ഷണം പ്രമേയമാക്കിയ  ഗ്രന്ഥങ്ങളാണ് മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് മുസ്ലിം രാജ്യങ്ങ ളിൽ കൂടുതൽ പ്രചാരം നേടിയത് . മഫാഹീം യജിബു അൻ തുസ്വഹ്ഹ , മൻഹജുസ്സലഫ് , അദ്ദഖാഇറുൽമുഹമ്മദിയ്യ തുടങ്ങിയവ ഈ ഗണത്തിൽ പ്രധാനമാണ് . മാഫാഹീം എന്ന ഗ്രന്ഥത്തിന്റെ അറബി പതിപ്പോ വിവർത്തനമാ പ്രസിദ്ധീകരിക്കാത്ത മുസ്ലിം നാടുകൾ കുറവാണ് എന്നത് അതിന്റെ പ്രചാരത്തിനും അം ഗീകാരത്തിനുമുള്ള തെളിവാണ് . സയ്യിദ് മുഹമ്മദ് മാലികി ( നമ)വിനെ അനുകരിച്ചു കൊണ്ട് വഹാബിസത്തിനും തൈമിയൻ ആശയങ്ങൾക്കുമെതിരെ പരസ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ് ശൈഖ് ഉമർ അബ്ദുല്ല കാമിൽ ( നമ ) . അദ്ദേഹം വിശുദ്ധ മക്കയിൽ ജനിച്ചയാളും സൗദി പൗരനുമായിരുന്നു . സൗദി മതകാര്യവകുപ്പിന്റെ ഉന്നത വഹാബി പണ്ഡിത സഭയിൽ നിന്നു ശക്തമായ എതിർപ്പുകൾ സയ്യിദ് മുഹമ്മദ്
മാലികിക്ക് നേരിടേണ്ടി വന്നു . അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങളും ആദർശങ്ങളും ചർച്ച ചെയ്യാനും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് കൂടിയാലോചിക്കാനുമായി വഹാബീ പണ്ഡിതസഭയുടെ സെക്രട്ടറിയേറ്റ് നിരവധി തവണ സമ്മേളിക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിക്കാനും പ്രവർത്തനങ്ങളെ വിലയിരുത്താനുമായി പ്രത്യക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു . ഇസ്തിഗാസ , തവസ്സുൽ തുടങ്ങിയ ഇസ്ലാമിക ദർശനങ്ങളെ ശിർക്കും ബഹുദൈവാരാധനയുമായി ഗണിക്കുന്ന ഈ വഹാബി സമിതി സയ്യിദ് മുഹമ്മദ് മാലികി തങ്ങളുടെ ഗ്രന്ഥങ്ങൾ ശിർക് ( പ്രചരിപ്പിക്കുന്നതാ ണെന്നും അദ്ദേഹം ശിർക്കിന്റെ പ്രചാരകനാണെന്നുമായിരുന്നു കണ്ടെത്തിയത് . ഇതടിസ്ഥാനത്തിൽ സയ്യിദ് മാലികിയെ നേരിൽ സമീപിച്ച് അദ്ദേഹത്തിന്റെ ആദർശം ഇസ് ലാമിന് വിരു ാവും ശിർക്കുമാണെന്നു ബോധ്യപ്പെടുത്തുന്നതിനും വഹാബീ ആദർശങ്ങൾ അംഗീകരിക്കാൻ ആവശ്യപ്പെടുന്നതിനുമായി മറ്റൊരു സമിതിയെ അവർ ചുമതലപ്പെടുത്തി . പ്രസ്തുത സമിതി അംഗങ്ങളായ സൗദിയിലെ ഉന്നത വഹാബി പണ്ഡിതന്മാർ സയ്യിദ് മാലികിയെ ഒന്നിലധികം തവണ നേരിൽ സമീപിച്ചെകിലും അവരുടെ ദൗത്യം പരാജയമായിരുന്നു . താൻ പ്രചരിപ്പിക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശങ്ങളാണ് യഥാർത്ഥ ഇ സ്ലാമെന്നും വഹാബിസം ഇസ്ലാമിക വിരുദ്ധമാണെന്നും ത ന്നെ സമീപിച്ച ഉന്നത വഹാബി പണ്ഡിതൻമാരുടെ മുമ്പിൽ ലക്ഷ്യസഹിതം സമർത്ഥിച്ച സയ്യിദ് മാലികി അഹ് ലുസ്സുന്നയ്ക്ക് വേണ്ടിയുള്ള തന്റെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളും ഗ്രന്ഥ രചനയും എന്ത് വിലകൊടുത്തും തുടരുമെന്നും അവരോട് തുറന്നടിച്ചു . സയ്യിദ് മാലികിയെ വഹാബിയാക്കാനുള അവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടപ്പോൾ ഭരണ സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തെ തുറുങ്കിൽ അടപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത് . സയ്യിദ് മുഹമ്മദ് മാലികി ( ന.വ ) യുടെ പ്രവർത്തനങ്ങൾ ജനങ്ങളെ വഴികേടിലേക്കും പുത്തനാശയങ്ങളിലേക്കും നയിക്കുന്നതായിതിനാൽ അവയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും മുസ് ലിംകളെ അദ്ദേഹത്തിന്റെ വിപത്തിൽ നിന്ന് രക്ഷിക്കണമെന്നും മസ്ജിദുൽ ഹറാമിലോ വിദ്യാഭ്യാസ സ്ഥാപ നങ്ങളിലോ സ്വന്തം വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ അദ്ദേഹം ദർസ് നടത്തുന്നത് നിരോധിക്കണമെന്നും വാർത്താ മാധ്യങ്ങളിൽ ഹദീസ് അധ്യാപനമോ മറ്റ് പ്രഭാഷണങ്ങളോ നടത്താൻ അനുവദിക്കരുതെന്നും ഹിജ്റ 1401 ശവ്വാൽ മാസത്തിൽ ചേർന്ന പ്രസ്തുത സമിതി സൗദി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു . വഹാബി പണ്ഡിത സഭയുടെ അംഗീകാരമില്ലാതെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും പുറം രാജ്യങ്ങളിൽ നിന്നും അവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കാനും രാജ്യത്ത് ലഭ്യമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ മുഴുവൻ കോപ്പികളും കണ്ടുകെട്ടി നശിപ്പിക്കാനും അ വർ സർക്കാറിനോട് ശുപാർശ ചെയ്തു . അദ്ദേഹത്തിന്റെ വി ദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്താനും അദ്ദേഹത്തെ വിശുദ്ധമക്കയിൽ നിന്നു റിയാദിലേക്ക് മാറ്റി പൂർണ്ണവും അതി സൂക്ഷ്മവുമായ പോലീസ് നിരീക്ഷണത്തിൽ താമസിപ്പിക്കാനും അവർ അരേഖാമൂലം ആവശ്യപ്പെട്ടു.വഹാബീ പണ്ഡിത സഭയുടെ വാലാട്ടികളായ സൗദി സർക്കാർ ഈ ആവശ്യങ്ങളിൽ സിംഹഭാ ഗവും നടപ്പാക്കി . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് സൗദിയിൽ വിലക്കേർപ്പെടുത്തി . വിദേശയാത്രകൾക്ക് നിയന്ത്രണം വരുത്തി . സ്വന്തം വീട്ടിലെ ദർസ് ഒഴികെ മറ്റെല്ലാ ദർസുകളും ( പ്രഭാഷണ ങ്ങളും നിരോധിച്ചു . അറുനൂറോളം വർഷമായി തന്റെ പിതാ മഹാന്മാർ മസ്ജിദുൽ ഹറാമിൽ നടത്തിവന്നിരുന്ന ദർസ് അവ സാനിപ്പിച്ചു . അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി . അവഗണിക്കാൻ കഴിയാത്തത്ര സൗദി പൗരൻമാരായ അനുയായികൾ ഉള്ള സ
യ്യിദ് മാലിക്കിയെ അറസ്റ്റ് ചെയ്ത് റിയാദിലേക്ക് മാറ്റിയാൽ ഉണ്ടാകാൻ സാധ്യതയുളള ആഭ്യന്തര കലഹം പേടിച്ചാകാം സർക്കാർ അതിനു മുതിരാതിരുന്നത് . ഇത്രയധികം കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നിട്ടും സയ്യിദ് മുഹമ്മദ് മാലികി [നവ ] ആദർശ രംഗ ത്ത് അല്പവും വിട്ടു വീഴ്ചക്ക് തയ്യാറായില്ല . തന്റെ പൂർവികരായ പണ്ഡിത മഹത്തുക്കളിൽ നിന്ന് അനന്തരമെടുത്ത് അഹ് ലു സ്സു ന്നയുടെ ആദർശ സംരക്ഷണ ത്തിന് തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗപ്പെടുത്തി , അഹ്ലുസ്സുന്നയുടെ സംരക്ഷണത്തിന് അദ്ദേഹം ചെയ്ത് നിസ്തുല സേവനങ്ങളും ശത്രുക്കളിൽ നിന്നും ഏൽക്കേണ്ടിവന്ന കഠിന പീഡനങ്ങൾക്ക് മുമ്പിലെ കണിശ നില പാടും അദ്ദേഹം നൂറ്റാണ്ടിന്റെ മുജദ്ദിദാണെന്ന് മനസ്സിലാക്കിത്തരുന്നു . വഹാബിസത്തിനും തൈമിയ്യൻ സിദ്ധാന്തങ്ങൾക്കുമെതിരെ പടപൊരുതിയ അദ്ദേഹം പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുകയും വിമർശനത്തിന് സൗമ്യമായ ശൈലി തെരഞ്ഞെടുക്കുകയും ചെയ്ത ആളായിരുന്നു . രൂക്ഷവിമർശനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി കാരണം താൻ വധിക്കപ്പെട്ടേക്കാമെന്നറിയാന്ന അദ്ദേഹം ശത്രുവിനെ പ്രകോപിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് കൊല്ലപ്പെടുന്നതിനെക്കാൾ നല്ലത് ദീർഘകാലം അഹ്ലുസ്സു നയുടെപ്രചാരകനാകുന്നതാണെന്നദ്ദേഹം തീരുമാനിച്ചതു കൊണ്ടാണ് ഈ ശൈലി തെരഞ്ഞെടുത്തത് . ഇബ്നു തൈ മിയ്യ , ഇബ്നു അബ്ദിൽ വഹാബ് തുടങ്ങിയവരെ ഉദ്ധരിക്കു മ്പോൾ അവർക്ക് റഹ്മത്ത് ചൊല്ലിയത് ശത്രുവിനെ പ്രകാ പിപ്പിക്കാതിരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ സാക്ഷ്യപ്പെടു ത്തുന്നു . സയ്യിദ് മുഹമ്മദ് മാലികി വഫാത്തായ ഹിജ്റ 1425 റ മദാൻ 15 ന് മഗ്രിബ് നിസ്കാര ശേഷം ജനാസ മസ്ജിദുൽ ഹറാമിൽ കൊണ്ടുവന്നു . വഹാബിയായ അബ്ദുൽ റഹ്മാൻ സുദൈസ് ആയിരുന്നു മഗ്രിബ് നിസ്കാരത്തിന്റെ ഇമാം . അവി ടെ സന്നിഹിതരായ വമ്പിച്ച ജനാവലി ശ്രദ്ധയിൽപെട്ട സുദൈസി ജനാസ ആരുടേതാണെന്ന് അന്വേഷിച്ചു . സയ്യിദ് മുഹമ്മദ് അലവി മാലികി (നമ )ന്റേതാണ് എന്ന് അറിയിച്ചപ്പോൾ ജനാസ നിസ്ക്കരിക്കാതെ സുദൈസ് സ്ഥലം വിടുകയായിരുന്നു , സൗ ദിയിലെ ഉന്നത വഹാബി പണ്ഡിതർക്ക് സയ്യിദ് മാലികിയോടുഉള്ള സമീപനത്തിന്റെ വ്യക്തമായ സാക്ഷ്യങ്ങളിൽ ഒന്നാണിത് .

വഹാബിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത സയ്യിദ് മാലികി തബ്ലീഗ് ജമാഅത്ത് നേതാക്കളെ വാനോളം
പുകഴ്ത്തുകയും അവരിൽ നിന്ന് ഹദീസ് നിവേദനം ചെയ്യു കയും ചെയ്തതിനാൽ അദ്ദേഹത്തെ അംഗീകരിക്കുന്ന സുന്നികൾക്ക് തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാനും ബിദ്അ ത്തുകാരാക്കാനും അർഹതയില്ലെന്ന അപശംബം ചില കോണുകളിൽ നിന്നു ചിലപ്പോഴൊക്കെ കേൾക്കാറുണ്ട് . മഹാഹീം , മൻഹജുസ്സലഫ് എന്നീ ഗ്രന്ഥങ്ങളിലാണ് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയതായി പറയപ്പെടുന്നത് . ഒരു ഗ്രന്ഥത്തിന്റെ ഇരു ചട്ടക്കുട്ടിൽ ഉള്ളതെല്ലാം ഗ്രന്ഥകാരന്റെ വചനങ്ങളാണെന്ന ധാരണപ്പിശകാണിതിനു കാര ണം  പ്രസാധകക്കുറിപ്പ് , അവതാരിക എന്നിവക്ക് പുറമെ ചില ഗ്രന്ഥങ്ങളുടെ ആമുഖവും ഗ്രന്ഥകാരന്റേതായിരിക്കില്ല . ഇവയിൽ പറയുന്ന കാര്യങ്ങൾ ഗ്രന്ഥകാരൻതായി വകതിരിവുള്ള ആരും പറയുകയോ മലസ്സിലാക്കുകയാ ചെയ്യുകയില്ല . സയ്യിദ് മുഹമ്മദ് മാലികി രചിച്ച മഫാഹീം എന്ന ഗ്രന്ഥത്തിന് അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഉന്നത പണ്ഡിത സഭ അംഗവും ഈജിപ്ത് ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ഹസനൈൻ മുഹമ്മദ് ആമുഖം എഴുതിയിട്ടുണ്ട് . പ്രസ്തുത ആമുഖത്തിൽ അംഗീകരിച്ച് ഒപ്പ് വെച്ച ആറ് ലോകോത്തര മുസ് ലിം പണ്ഡിതന്മാരുടെ പേരുകൾ ശേഷം രേഖപ്പെടുത്തിയിട്ടുണ്ട് . അതിന് ശേഷം നാൽപതോളം പണ്ഡിതന്മാരുടെ അവതാരികകളുണ്ട് . ഒരു പണ്ഡിത സഭയുടെ അവതാരികയും കൂട്ടത്തിലുണ്ട് . മഹാഹീം എന്ന ഗ്രന്ഥത്തിന്റെ ഇവയെല്ലാം സയ്യിദ് മാലികിയുടേതായി അനുമാനിക്കുന്നത് കേവലം ബുദ്ധി ശൂന്യതയില്ലെ. പാകിസ്ഥാൻ റാവൽപിണ്ഡിയിലെ സിദ്ദീഖുൽ അക്ബർ മസ്ജിദ് ഇമാമും ഖത്തീബുമായ മുഹമ്മദ് അസീസുറഹ് മാൻ എഴുതിയ അവതാരികയിലാണ് തബ്ലീഗ് നേതാക്കളായ ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഗാഹി , അഷ്റഫ് അലി ത്ഥാനവി എന്നിവരെയും മറ്റും പുകഴ്ത്തി പറഞ്ഞിട്ടുള്ളത് (. മ ഫാഹിം : 57-59 നോക്കുക ) മൻഹജുസ്സലഫ് എന്ന ഗ്രന്ഥത്തിന്റെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല . സിയാറത്ത് യാത്ര സംഘടിപ്പിക്കാമോ എന്ന വിഷയം ചർച്ച ചെയ്തിടത്ത് ഖലീൽ അഹ്മദ് അമ്പട്ടവിയുടെ അൽ മുഹന്നദ് എന്ന ഗ്രന്ഥത്തിലെ ദീർഘമായ പരാമർശം സയ്യിദ് മാലികി ഉദ്ധരിക്കുകയാണ് ചെയ്തത് . ഇവിടെ തബ്ലീഗ് നേതാ ക്കളായ ഗംഗാഹി , താനവി എന്നിവരെയും മറ്റും പുകഴ്ത്തി പറയുന്നത് യഥാർത്ഥത്തിൽ അമ്പേട്ടവിയാണ് . സയ്യിദ് മാലി കി അതിനെ ഉദ്ധരിച്ചു എന്ന് മാത്രം . ( മൻഹജുസ്സലഫ് : 83- 87 കാണുക ) ഇസ്തിഗാസ , തവസ്സുൽ , സിയാറത്ത് യാത്ര , ബറ ക്കത്തെടുക്കൽ , മൗലിദ് പാരായണം , മീലാദ് ആഘോഷം തുടങ്ങിയ വഹാബി വിരുദ്ധ സുന്നി ആദർശങ്ങൾ സമർത്ഥിക്കാൻ വേണ്ടി എഴുതിയ ഗ്രന്ഥങ്ങളിൽ വഹാബികൾ അംഗീകരിക്കുന്ന ഇബ്നു തൈമിയ്യ , ഇബ്നുൽ ഖയ്യിം , ഇബ്നു അബ്ദുൽ വ ഹാബ് എന്നിവരുടെ സുന്നി അനുകൂല പ്രസ്താവനകൾ ( പ്ര ത്യേകം ഉദ്ധരിച്ചിട്ടുണ്ട് . അഹ് ലുസ്സുന്നയുടെ ആദർശങ്ങൾക്ക് വഹാബീ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ തെളിവുകൾ കണ്ടെത്തി യ സയ്യിദ് മുഹമ്മദ് മാലികി വഹാബികൾക്കു കൂടുതൽ തല വദന സൃഷ്ടിച്ചിട്ടുണ്ട് . വഹാബിസത്തിന്റെയും ഖാദിയാനിസത്തി ന്റെയും മിശ്രിതമായ തബിഗിസവും യഥാർത്ഥത്തിൽ സുന്നി ആദർശങ്ങൾ നിഷേധിക്കുന്നവരാണല്ലോ . ആയതിനാൽ തബ് ലീഗ് ജമാഅത്തുകാർ ഖുതുബും ശൈഖും, ശംസും ഖമറും
ഒക്കെയായി വാഴ്ത്തുന്ന അവരുടെ നേതാക്കളുടെ വാചക ങ്ങൾ ഉദ്ധരിച്ച് അവരെ ഖണ്ഡിക്കുക എന്ന ലക്ഷ്യത്തിലാണ് തബലീഗ് നേതാക്കൾക്ക് അവർ നൽകുന്ന വിശേഷണങ്ങൾ ഉൾപ്പെടെ ഉദ്ധരിച്ചത് . വഹാബിസത്തിന്റെ ബദ്ധവൈരിയായിരുന്ന സയ്യിദ് മാലികി വഹാബിസത്തെ പുകഴ്ത്തുന്ന തബ്ലീഗ് നേതാക്കളെ സ്വയം അംഗീകരിക്കുകയില്ലെന്നത് ഏത് അൽപ ബുദ്ധിക്കും ഗ്രഹിക്കാവുന്ന യാഥാർത്ഥ്യമാണ് . എതിരാളിയുടെ കയ്യിൽ നിന്ന് തന്നെ ആയുധം വാങ്ങി അവനെ വക വരുത്തുക എന്ന നയം സ്വീകരിച്ച മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയിട്ടില്ലെന്ന് പകൽ വെളിച്ചം പോലെ ഇതിൽ നിന്ന് വ്യക്തമാണ് .

തബ്ലീഗ് നേതാക്കൾ ഉൾകൊളളുന്ന പരമ്പരയിലൂടെ ഹദീസു കൾ നിവേദനം ചെയ്ത് എന്നതിനാൽ സയ്യിദ് മാലികിയുടെ ശിഷ്യന്മാർക്കും അവരുടെ പിൻതലമുറക്കാർക്കും അനുഭാവി കൾക്കും തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാൻ യോഗ്യത ഇല്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ . തബലീഗ് ജമാഅത്ത് സ്ഥാ പകൻ മുഹമ്മദ് ഇല്യാസിന്റെ മകൻ മുഹമ്മദ് യൂസുഫ് , റശീദ് അഹ്ർ ' ഗംഗാഹി , ഖലീൽ അഹ്മദ് അമ്പട്ടവി എന്നിവരും മ റ്റുമാണ് മാലികിയുടെ സനദിൽ ഉണ്ടത്രെ . മുബ്തദിഉകൾ ഉൾക്കൊളളുന്ന നിവേദന പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാമോ എന്നതിൽ പണ്ഡിതന്മാർക്ക് പത്തോളം അഭിപ്രായങ്ങൾ ഉണ്ട് . നിവേദന പരമ്പരയിലെ ഒരൊളോ മറ്റോ ബിദ്അത്ത് ആശയ ക്കാരൻ ആയതിന്റെ പേരിൽ പ്രസ്തുത പരമ്പര പൂർണ്ണമായും ഉപേക്ഷിച്ചാൽ പല ഹദീസുകളും നഷ്ടപ്പെട്ട് പോകാൻ സാധ്യത യുളളത് കൊണ്ട് നിബന്ധനകൾക്ക് വിധേയമായി പ്രസ്ത പരമ്പരയിലൂടെ ഹദീസ് നിവേദനം ചെയ്യാം എന്നത് ഈ വിഷയത്തിൽ പ്രബലമായ അഭിപ്രായങ്ങളിൽ ഒന്നാണ് . അതായത് ബിദ്അത്ത് കാരന്റെ ഗുരുത്തക്കേടും വഴികേടും അല്ല ഇവിടെ പരിഗണിക്കുന്നത് . മറിച്ച് പ്രസ്തുത പരമ്പരയിലെ സുന്നികളും സൗജനങ്ങളുമായ മശാഖമാരുടെ ഗുരുത്വവും മഹത്വവും പരിഗണിച്ച് പ്രസ്തുത പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാം . മാലികി ഈ അഭിപ്രായത്തോട് യോജിക്കുന്നതിനാലായി രിക്കാം തബ്ലീഗ് നേതാക്കൾ ഉള്ള പരമ്പരയിലൂടെ ഹദീസ് ഉദ്ധരിച്ചത് . അല്ലെങ്കിൽ തബ്ലീഗ് ജമാഅത്തുകാരുടെ ബിദ്അത്ത് ആദർശങ്ങൾ അദ്ദേഹത്തിന് ബോധ്യപ്പെടുന്നതിന് മുമ്പായിരിക്കാം . അങ്ങനെയൊന്നുമല്ലെന്നും മറിച്ച് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളും നിവേദന പരമ്പര സ്വീകരിച്ചത് വഴി അവരുടെ മുഴുവൻ ആദർശങ്ങളും അംഗീകരിക്കുകയായിരുന്നു എന്നുമാണെങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി സാക്ഷാൽ അഹ്മദ് റളാഖാൻ ബാറേലവി ( റ ) യുടെ മകൻ അല്ലാമാ മുസ്ഥഫാ റളാ ഖാൻ ബറേലവി ( ന.മ ) യിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ( അൽ ഇഖ്റുൽ ഫരീദ് പ . 16 കാണുക ) അല്ലാമ മഷാറാ ഖാന് ഹദീസ് അടക്കമുളള മുപ്പതോളം വിജ്ഞാന ശാഖകളിൽ ബറേലവി , റഹ്വി , ബൈറാബാദി എന്നിങ്ങനെ മൂന്ന് താവഴി കളാണുളളത് . ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാറേലവി പ രമ്പരയാണ് ( അൽ ഇജാസാത്തന്നൂരിയ്യ . പേ : 33 നോക്കുക ) ബാറേലവി പരമ്പരയിൽ എറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ പിതാവും നൂറ്റാണ്ടിന്റെ മുജദ്ദിദും ആയ ശൈഖ് അഹ്മദ് റളാഖാൻ ( റ ) വഴിയുളളതാണ് . ഖുർആനിന്റെയും ഹദീസിന്റെയും ഇരുപത്തി അഞ്ച് ' പരമ്പരകളുടെ ഇജാസത്ത് ( നിവേദന അനുമതി ) അദ്ദേഹം മകന് നൽകിയിട്ടുണ്ട് . ( Ibid പേ : 34 ) അഹ്മദ് ഖാദിയാനിയെ പോലെ തന്നെ തിരുനബി ( സ്വ ) യുടെ അന്ത്യപ്രവാചകത്വം നിഷേധിച്ചതിന്റെ പേരിൽ ( ത ഹ്ദീറുന്നാസ് 6 : 4 , 5 , 43 ) ഖാസിം നാനൂതവിയും തിരുനബി ( സ്വ ) യുടെ അദൃശ്യജ്ഞാനത്തെ ഭ്രാന്തന്റെയും മൃഗങ്ങളുടെയും നാൽക്കാലികളുടെയും വിജ്ഞാനത്തോട് സാമ്യപ്പെ ടുത്തി തിരുനബി ( സ്വ ) യെ നിന്നിച്ചതിന്റെ പേരിൽ അഷ്റഫ് അലി താനവിയും അവരെ അംഗീകരിച്ച മറ്റ് തബ്ലീഗ് നേതാക്കളും കാഫിറുകളാണെന്ന് ഫത്വ നൽകുകയും ( പ്രസ്തുത ത് ഇരു ഹറമുകളിലെ പ്രഗൽഭരായ ഇരുപത്തി അഞ്ചോളം പണ്ഡിതന്മാരെ കാണിച്ച് അവരുടെ രേഖാ മൂലമുള്ള സമ്മതം വാങ്ങി ഹുസാമുൽ ഹറമൈനി എന്ന പേരിൽ ഗ്രന്ഥമായി പ്രസിദ്ധീകരിക്കുകയും ചെയ്ത മഹാനാണ് അഹ്മദ് റളാഖാൻ ബാറേലവി ( റ ) തന്റെ പിതാവിന്റെ ഈ ആദർശം പൂർണ്ണമായും അംഗീകരിക്കുന്നയാളാണ് അല്ലാമാ മുസ്വ്ത്വഫാ റളാഖാൻ ( നമ ) . ഒരു ഗുരുവിൽ നിന്ന് ഹദീസ് നിവേദനം ചെയ്യുന്നത് അദ്ദേഹ ത്തിന്റെ മുഴുവൻ ആദർശങ്ങൾക്കുമുള്ള അംഗീകാരമാണങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി തന്റെ ഗുരുവായ മുസ്‌വ്സ്ഥ റളാഖാനിന്റെയും അദ്ദേഹത്തിന്റെ ഗുരുവായ അഹ്മദ് റളാഖാനിന്റെയും തബീഗുകാർ കാഫിറുകളാണന്ന അഭിപ്രായം അംഗീകരിച്ചയാളാകും . തബലീഗുകാർക്കും സഖ്യ കക്ഷി കൾക്കും എന്തു പറയാനുണ്ട്. സയ്യിദ് മാലികിയുടെ ശിഷ്യൻമാർക്ക് തബിലീഗുകാരെ വിമർശിക്കാൻ യോഗ്യത കുറവുണ്ടോ ? സയ്യിദ് മുഹമ്മദ് അലവി മാലികി ( നമ ) വിന്റെ ഹദീസ് നിരവദന പരമ്പരക്ക് പുറമെ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്ന് ബിരുദമെടുത്ത സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയും ഉയർത്തിക്കാണിക്കാറുണ്ട് . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗ് ആദർശക്കാരനായിരുന്നെന്നും അദ്ദേഹം ബാഖവി പണ്ഡിതന്മാരുടെ ഉസ്താദുമാരിൽ പെടുന്നതിനാൽ തബലീഗിനെ വിമർശിക്കുന്നത് ഗുരുനിനയാണെന്നുമാണ് കണ്ടെത്തൽ . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗുകാരൻ ആയിരുന്നോ എന്നത് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല . ആണെങ്കിൽ തന്നെ ഗുരു പരമ്പരയിലോ ഹദീസ് നിവാദനപരമ്പരയിലോ പുത്തനാശയക്കാരായ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പിഴച്ച ആശയങ്ങൾക്കെതിരെ ശബ്ദിക്കരുതെന്ന് പറയുന്നത് പുത്തനാശയങ്ങളുടെ ആവിർഭാവം മുതൽ ഇന്നോളമുള്ള മുസ് ലിം പണ്ഡിത ചരിത്ര ത്തിനെതിരാണ് . ഉദാഹരണത്തിന് ഇമാം അബുൽ ഹസനിൽ അശ് അരി ( റ ) വിനെ തന്നെ എടുക്കാം . മാതൃഭർത്താവും വളർത്ത് പിതാവും ഗുരുവുമായിരുന്ന അബു അലിയ്യിനിൽ ജുബ്ബാഇ യുടെ മുഅ്തസിലി വിശ്വാസം പിഴച്ചതും ഇസ് ലാമിക വിരുദ്ധ വുമാണെന്നു പൂർണ്ണമായി ബോധ്യപ്പെട്ടത് മുതൽ അദ്ദേഹ ത്തിനെതിരെ ഇമാം അശ്അരി ( റ ) പരസ്യമായി രംഗത്ത് വന്നു . നിരവധി ഗ്രന്ഥങ്ങൾ രചിച്ചു . വാദപ്രതിവാദങ്ങൾ നടത്തി . അയാളെ പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യരുതെന്ന് പൊതുജനത്തോട് ഇമാം അശ്അരി ( റ ) ഉറക്കെ വിളിച്ച് പറഞ്ഞു .

ഇമാം താജുദ്ദീനിസ്റ്റുബ്കി ( റ ) ഈ വിഷയത്തിൽ മറ്റൊരു മാതൃകയാണ് . ഹാഫിസ് ശംസുദ്ദീനിദ്ദഹബി ഇമാം സു ബിക്കിയുടെ ഉസ്താദാണ് . അഹ്ലുസ്സുന്നയുടെ ആദർശങ്ങളിൽ
നിന്ന് മാറി ഇബ്നു തൈമിയ്യയുടെ പിഴച്ച വിശ്വാസങ്ങളോട് വിധേയത്വം പുലർത്തിയ ആളാണ് ദഹബി . അക്കാരണത്താൽ തന്നെ ഇമാം സുബ്കി ( റ ) അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട് . ദഹബിയെക്കുറിച്ച് ഹാഫിസ് സ്വലാഹുദ്ദീനിൽ ഖലീൽ ( റ ) അഭിപ്രായപ്പെട്ടത് ഇമാം സുബ്കി ഉദ്ധരിക്കുന്നു ദഹബിയുടെ മത ഭക്തിയെക്കുറിച്ചോ സുക്ഷമതയെക്കുറിചോ എനിക്ക് സംശയമില്ല . പക്ഷേ അല്ലാഹുവിന് " ശരീരവും അവയവങ്ങളും സ്ഥിരപ്പെടുത്തുന്ന വിശ്വാസം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് . ഖുർആനിലോ ഹദീസിലോ അത്തരം പദപ്രയോഗങ്ങൾ വ്യാഖ്യാനിച്ച് അല്ലാഹുവിനെ വിശുദ്ധി കൽപിക്കുന്ന വിശ്വാസത്തോട് അദ്ദേഹത്തിന് വെറുപ്പാണ് . ഈ അമിതമായ സ്വാധീനവും വെറുപ്പും നിമിത്തം അദ്ദേഹത്തിന്റെ  പ്രകൃതി തന്നെ മാറിപ്പോയിട്ടുണ്ട് . അല്ലാഹുവിന് അവയവം സ്ഥിരപ്പെടുത്തുന്ന പണ്ഡിതന്മാരുടെ ചരിത്രമെഴുതുമ്പോൾ അവരുടെ വീഴ്ചകളും ന്യൂനതകളും കണ്ടില്ലെന്ന് നടിക്കുകയോ ന്യായീകരിക്കുകയോ ചെയ്യും . എന്നാൽ . അല്ലാഹുവിന് വിശുദ്ധി കൽപിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രം പറയുമ്പോൾ അവരുടെ  വിശേഷണങ്ങൾ അമിതമായി പറയുകയില്ല . അവരെ ആക്ഷേപിച്ചവരുടെ വാക്കുകൾ കൂടുതലായി ഉദ്ധരിക്കുകയും ചെയ്യും . ഇത് മത ഭക്തിയുടെ ഭാഗമാണെന്ന് അദ്ധേഹം ധരിച്ചത് . വസ്തുത അദ്ധേഹം മനസ്സിലാക്കിയിട്ടില്ല . മതവിശ്വാസത്തിലെ അദ്ധേഹത്തിന്റെ അഭിപ്രായ ഭിന്നതയാണ് ഇതിന്റെയെല്ലാം നിമിത്തം . ശേഷം ഇമാം സുബ്കി ( റ ) പറയുന്നു : " നമ്മുടെ ഗുരു ദഹബിയുടെ കാര്യം അദ്ദേഹം പറഞ്ഞതിലപ്പുറമാണ് . ദഹബി നമ്മുടെ ഗുരു ആണെന്നത് ശരി തന്നെ . പക്ഷേ സത്യത്തെയാണ് അവലംബി ക്കേണ്ടതും പിൻപറ്റണ്ടതും . അമിതമായ പക്ഷപാതം അദ്ദേഹ ത്തെ പരിഹാസ്യനാക്കുന്നിടത്തോളം എത്തിച്ചിട്ടുണ്ട് . തിരുനബി ( സ്വ ) യുടെ വിശുദ്ധ ശരീഅത്ത് നമുക്ക് എത്തിച്ചുതന്ന ഭൂരി ഭാഗം വരുന്ന അശ്അരികളായ മുസ് ലിം പണ്ഡിതന്മാർ വിചാരണ നാളിൽ അദ്ദേഹത്തിനെതിരിൽ സാക്ഷി നിൽക്കുമോ എ ന്നാണ് ഞാൻ ഭയപ്പെടുന്നത് . അശ്അരി പണ്ഡിതനെ ആ േക്ഷ പിക്കാൻ തുടങ്ങിയാൽ അല്പവും ബാക്കി വെക്കാത്ത ആളാ യിരുന്നല്ലോ അദ്ദേഹം . ആയതിനാൽ പരലോകത്ത് അല്ലാ ഹുവിന്റെ സമക്ഷത്തിൽ പണ്ഡിതൻമാർ അദ്ദേഹത്തിന്റെ ശത്രു ക്കളായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് . അശ്അരി പണ്ഡിതന്മാരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ ആൾ പോലും ഒരു പക്ഷേ അല്ലാഹുവിന്റെ സമക്ഷത്തിൽ ദഹബിയേക്കാൾ ശ്രേഠനായിരിക്കും . അല്ലാഹു അദ്ദേഹത്തിന്റെ ശിക്ഷയിൽ ഇളവ് ചെയ്യട്ടെ എന്നും അദ്ദേഹത്തിനു മാപ്പ് കൊടുക്കാൻ അശ്അരി പണ്ഡിതന്മാർക്ക് അല്ലാഹു തോന്നിപ്പിക്കട്ടെ എന്നും അ ദ്ദേഹത്തിന് വേണ്ടിയുള്ള അവരുടെ ശിപാർശ അല്ലാഹു സ്വീ .കരിക്കട്ടെ എന്നും ദുആ ഇരക്കാം . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കരുതെന്നും വാക്കുകളെ അവലംബിക്കരുതെന്നുമാ ണ് നമ്മുടെ മറ്റെല്ലാ ഗുരുനാഥൻമാരും നമ്മോട് ഉപദേശിച്ച ത് . " ( ത്വബഖാത് വാ 2 , ul 13-14 )

ഗുരുനാഥന്മാരിൽ ആരെങ്കിലും മുബ്തദിഉം പുത്ത നാശയക്കാരനുമാണെങ്കിൽ അവരോട് കൈകൊണ്ട സമി പനമാണ് ഇമാം സുബ്കി ( റ ) മുസ് ലിം പൊതുജനങ്ങളെ പൊ
തുവെയും പണ്ഡിതന്മാരെ പ്രത്യേകിച്ചും പഠിപ്പിക്കുന്നത് . ഗുരുനാഥന്റെ
പിഴച്ച അദർശങ്ങൾ പിൻപറ്റരുത് . സത്യം അംഗീക രിക്കുകയും അനുകരിക്കുകയും വേണം . ഗുരുവിന്റെ പിഴച്ച ആദർശങ്ങളുള്ള ഗ്രന്ഥങ്ങൾ വായിക്കരുത് . വാക്കുകൾ അവ ലംബിക്കുകയുമരുത് . ഇത് മുസ്ലിം പൊതു ജനങ്ങളോട് തുറന്ന് പറയുകയും വേണം , സുന്നി പണ്ഡിതന്മാർ സ്ഥാപിച്ചതും ദീർഘ കാലം കുറകളഞ്ഞ സുന്നി പാത പിൻ പറ്റുകയും ചെയ്ത ദേവ്ബന്ദ് ദാറുൽ ഉലൂമിലോ വെല്ലൂർ ബാഖിയാത്തിലോ പഠിച്ചതിന്റെ പേരിൽ ഏതെങ്കിലും തബ്ലീഗുകാർ സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയിൽ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അവരോട് സുന്നി പണ്ഡിതർ എടുത്ത നിലപാട് ഇമാം സുബ്കി ( റ ) പഠിപ്പിച്ചതാണ് . ആയതിനാൽ തബ്ലീഗ് ജമാഅത്തിനെതിരെ ശക്തമായി പോരാടുകയും ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്യുക എ
ന്ന മതപ്രബോധന ബാധ്യത സുന്നി പണ്ഡിതർ എക്കാലത്തും ചെയ്തുകൊണ്ടിരിക്കുന്നുണ്ട് . - സയ്യിദ് മുഹമ്മദ് അലവി മാലികി ( ന.മ ) ഈ ബാധ്യത നിർവ്വഹിച്ചിട്ടുണ്ട് . തന്റെ ഗുരുപരമ്പര വിശദീകരിച്ചതിന് ശേഷം താൻ വഴി ഹദീസ് നിവേദനം ചെയ്യുന്നവരോടുള്ള വിലപ്പെട്ട ഉപദേശങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് . അഹ് ലുസ്സുന്ന യുടെ പാതയിൽ നിന്ന് വ്യതിചലിച്ച പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങൾ വായിക്കരുത് എന്ന് അദ്ദേഹം പ്രത്യേകമായി ഉപ് ദേശിച്ചിട്ടുണ്ട് . ( അൽ ഇഖ്ദുൽ ഫരീദ് പ് : 11 ) പ്രസ്തുത ഉപദേശം അനുസരിച്ച് ഇസ്മാഈൽ ദഹ്ലവി , ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഭഗാഹി , മഹ് മൂദൽ ഹസൻ , ഖലീൽ അഹ് മദ് അബേട്ടവി , മഹ് മൂദൽ ഹസൻ മദവ്ബന്ദി , മുഹമ്മദ് ഇല്യാസ് , മുഹമ്മദ് സകരിയ്യൽ കാന്തലവി , മൻസൂർ നുഅ്മാനി , അബുൽ ഹസൻ അലി നദ്വി തുടങ്ങിയ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥ ങ്ങൾ വായിക്കാനോ അവരുടെ വാക്കുകൾ അവലംബിക്കാനോ പാടില്ല . സുന്നികൾ അവലംബിക്കാറുമില്ല .

Monday, November 9, 2020

ഇസ്ലാം.ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും -ഭാഗം 2

 *ആഇശയുടെ വിവാഹപ്രായവും  വിമർശകരുടെ ഇരട്ടത്താപ്പും -ഭാഗം 2*

----------------------------------------------------


ആയിശ(റ)യുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് നാസ്തികര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക്, മുഹമ്മദ്‌ നബി(സ)യോടും അദ്ദേഹം പ്രബോധനം ചെയ്ത ആദര്‍ശത്തോടുമുള്ള അവരുടെ വിരോധത്തിന്‍റെ നുരഞ്ഞുപൊങ്ങല്‍ എന്നതിലുപരി വൈജ്ഞാനികമോ ചരിത്രപരമോ ആശയപരമോ ആയ യാതൊരു പ്രസക്തിയുമില്ല. എന്തെന്നാല്‍:


1. മുഹമ്മദ്‌ നബി(സ)ക്കെതിരെ രൂക്ഷമായ പലവിധ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട മക്കാ മുശ്രിക്കുകള്‍ പക്ഷേ, ആയിശ(റ)യെ കുട്ടിപ്രായത്തില്‍ വിവാഹം കഴിച്ചു എന്നത് ഒരു പ്രശ്നമായി അവതരിപ്പിച്ചിട്ടേയില്ല. പേരിന് പോലും ആയിശയുടെ വിവാഹ പ്രായത്തെ അവര്‍ വിമര്‍ശനവിധേയമാക്കിയതായി ചരിത്രം പറയുന്നില്ല. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നിരുന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ ആരും കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യാത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും, വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനികവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശ(റ)യുടെ വിവാഹം. പരമാവധി പോയാല്‍, നബി(സ) വിവാഹം കഴിക്കുമ്പോള്‍ ആയിശ(റ)ക്കുണ്ടായിരുന്ന വയസ്സിന്റെ രണ്ടോ മൂന്നോ ഇരട്ടിയോളം പ്രായമേ അതിനെതിരായ യുക്തിവാദി വിമര്‍ശനങ്ങള്‍ക്കുളളൂ.


2. നബി(സ) വിവാഹം കഴിക്കുന്ന സമയത്ത് ഏതോ നിലക്ക് ആഇശ(റ)ക്ക് പക്വതയെത്തിയിരുന്നോ എന്നാണ് ചോദ്യമെങ്കില്‍ ആയിരുന്നു എന്നുതന്നെയാണ് അതിനുള്ള മറുപടി. നബി(സ)ക്ക് മുമ്പേ, ഖുറൈശികളുടെ നേതാവായിരുന്ന മുത്ഇമുബ്നു അദിയ്യ് തന്റെ മകനായ ജുബൈറിന് വേണ്ടി ആഇശ(റ)യെ വിവാഹാലോചന നടത്തിയിരുന്നു എന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. മുത്ഇമിന്‍റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഇസ്‌ലാമിനോടുള്ള തെറ്റായ സമീപനമായിരുന്നു ആ വിവാഹം നടക്കാതിരിക്കാന്‍ കാരണം. (മുസ്നദ് അഹ്മദ് 2/211). നാട്ടുനടപ്പനുസരിച്ച് വിവാഹാലോചന നടന്നുകൊണ്ടിരുന്ന പ്രായത്തിലാണ് നബി(സ) ആഇശ(റ)യെ വിവാഹം ചെയ്യുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തം.


3. അറേബ്യയുടെ ഉഷ്ണ കാലാവസ്ഥയില്‍ സ്ത്രീകള്‍ക്ക് സഹജമായിത്തന്നെ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും പുഷ്ടിയുമുണ്ടായിരുന്നു. അസാധാരണമായ ധിഷണാശക്തിയും മാനസിക വികാസവും സിദ്ധിച്ച വ്യക്തികളുടെ ആകാരസൗഷ്ഠവവും മികച്ചുനില്‍ക്കുമെന്നത് സാധാരണ അനുഭവമാണല്ലോ. ഇംഗ്ലീഷില്‍ Precocious എന്ന്‍ വിളിക്കുന്നത് അതിനെയാണ്. ഏതായാലും ഒമ്പതാം വയസ്സില്‍ ആഇശയെ നബിതിരുമേനി ദാമ്പത്യപദത്തില്‍ കൊണ്ടുവന്നതുതന്നെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അന്നേ അവരില്‍ പ്രകടമായിരുന്നു എന്നതിന്റെ തെളിവത്രെ.


4. ആഇശ തന്റെ ഇണയായി വരുന്നത് നബി(സ) സ്വപ്നം കണ്ടിട്ട് പോലും അദ്ദേഹം മുന്‍കൈയെടുത്ത് ആഇശ(റ)യെ വിവാഹമാലോചിക്കുകയായിരുന്നില്ല. സ്നേഹനിധിയായ ഖദീജയുടെ വിയോഗം മൂലമുണ്ടായ ഏകാന്തതയുടെ ദു:ഖഭാരം നിമിത്തം ജീവിതം തന്നെ അതീവ ദുഷ്കരമായനുഭവപ്പെട്ടിരുന്ന നബി(സ)യോട്, അബൂബക്റി(റ)നെയും കുടുംബത്തെയും നന്നായറിയുന്ന, ഉഥ്മാന്ബ്നു മള്ഊനി(റ)ന്‍റെ ഭാര്യയായ ഖൗല ബിന്‍ത് ഹകീം വന്ന് ചോദിക്കുകയാണ്, താങ്കള്‍ക്കൊരു പുനര്‍വിവാഹമായിക്കൂടേ എന്ന്‍. അന്നേരം അവരാണ് കന്യകയായ ആഇശ(റ)യുടെയും വിധവയായ സൌദ(റ)യുടെയും കാര്യം  നബിതിരുമേനിയുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. പ്രവാചകന്‍ സമ്മതം മൂളിയപ്പോള്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് മുന്‍കൈയെടുത്തതും അവര്‍ തന്നെയായിരുന്നു. (മുസ്നദ് അഹ് മദ്). പ്രവാചകന്‍ അതിന് താല്‍പര്യമെടുത്തതാകട്ടെ, അബൂബക്റു(റ)മായി ആദര്‍ശപരമായ സാഹോദര്യ ബന്ധത്തിലുപരി വിവാഹത്തിലൂടെ കുടുംബ ബന്ധവും സ്ഥാപിക്കുക എന്ന നിലക്കും. (പില്‍കാലത്ത് ഉമറി(റ)ന്‍റെ മകളായ ഹഫ്സ(റ)യെയും ഇതേ ഉദ്ദേശ്യാര്‍ഥം പ്രവാചകന്‍ വിവാഹം ചെയ്യുകയുണ്ടായി. ഉസ്മാന്നും(റ) അലിക്കും(റ) തന്റെ മക്കളെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.)


5. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള തന്റേടം എത്തിക്കഴിഞ്ഞാല്‍ അവരുടെ ഭര്‍ത്താക്കന്മാരായി വരുന്ന പുരുഷന്മാരുടെ പ്രായം അക്കാലത്ത് പരിഗണനീയമായ ഒരു വിഷയമേ ആയിരുന്നില്ല. ഖുറൈശി പ്രമാണിയും പ്രവാചകന്റെ പിതാമഹനുമായിരുന്ന അബ്ദുല്‍ മുത്വലിബ് ഹാലയെ വിവാഹം കഴിക്കുന്നത് തന്‍റെ മകനും പ്രവാചകന്റെ പിതാവുമായ അബ്ദുല്ല ആമിനയെ വിവാഹം കഴിക്കുന്ന അതേ വേദിയില്‍ വെച്ചായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇതുപോലെത്തന്നെ, ഭാര്യയായി വരുന്ന സ്ത്രീ ഭര്‍ത്താവിനേക്കാള്‍ പ്രായമുള്ളവളാകുന്നതോ, വിധവയാകുന്നതോ അക്കാലത്ത് ഒരു പ്രശ്നമായിരുന്നില്ല. മുഹമ്മദ് നബി(സ) തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പത് വയസ്സുള്ള ഖദീജയെയായിരുന്നല്ലോ ആദ്യമായി വിവാഹം ചെയ്തത്. നേരത്തെ രണ്ട് തവണ വിവാഹം കഴിഞ്ഞവരായിരുന്നു അവര്‍. ഖദീജയുടെ മരണശേഷം നബി(സ) ഇണയായി സ്വീകരിച്ചത് വൃദ്ധയും വിധവയുമായിരുന്ന സൗദ(റ)യെയായിരുന്നു. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസമോ സ്ത്രീയുടെ പുന:വിവാഹമോ അക്കാലത്ത് ഒരു വിഷയമേ ആയിരുന്നില്ല.


6. ശൈശവ വിവാഹത്തെ ഇസ്ലാം നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും അതിനെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. പ്രായപൂര്‍ത്തിയെ, വിവേകത്തെയാണ് അത് വിവാഹ പ്രായമായി നിശ്ചയിച്ചിട്ടുള്ളത്. "അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ക്ക് വിവാഹ പ്രായമെത്തിയാല്‍ അവരില്‍ നിങ്ങള്‍ കാര്യബോധം കാണുന്നപക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക." (സൂറ: അന്നിസാഅ് 6). മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ കാര്യബോധം വരുന്ന പ്രായമാണ് വിവാഹ പ്രായമെന്ന് ഈ വചനത്തില്‍നിന്ന്‍ വ്യക്തമാകുന്നു. വിവിധ ദേശങ്ങളില്‍ വിവിധ ജനവിഭാഗങ്ങളില്‍ കാര്യബോധവും പക്വതയും കൈവരുന്ന പ്രായത്തിന് ചെറിയ വ്യത്യാസമുണ്ടാകും. ഒരു കുടുംബത്തിലെ സന്തതികള്‍പോലും പക്വത പ്രാപിക്കുന്നത് ഒരേ പ്രായത്തിലായിരിക്കണമെന്നില്ലല്ലോ. അവരെ അടുത്തറിയുന്ന രക്ഷിതാക്കള്‍ക്കാണ് അവരുടെ പക്വതയും കാര്യബോധവും സംബന്ധിച്ച വ്യക്തമായ ധാരണയുണ്ടാവുക. ഇത്തരം കാരണങ്ങളാല്‍ ഇസ്ലാം വിവാഹത്തിന് നിര്‍ണിത വയസ്സ് എന്ന നിബന്ധന വെച്ചിട്ടില്ല. നിയമപ്രകാരമുള്ള വിവാഹ പ്രായം എല്ലാ ഭരണകൂടങ്ങളും ഒരുപോലെയല്ല നിശ്ചയിച്ചിട്ടുള്ളത്, ചിലര്‍ മുമ്പ് നിശ്ചയിച്ചത് മാട്ടിയിട്ടുമുണ്ട്. ഇതുതന്നെ അങ്ങനെയൊരു കൃത്യമായ പ്രായ നിര്‍ണയം അശാസ്ത്രീയമാണ് എന്നാണ് തെളിയിക്കുന്നത്. ഉയര്‍ന്ന പ്രായ പരിധി നിശ്ചയിക്കപ്പെട്ട രാജ്യങ്ങളില്‍ അത് വ്യാപകമായി ലംഘിക്കപ്പെടുന്നതും കാണാം. നിര്‍ണിത വയസ്സ് എന്ന്‍ പറയാതെ, കാര്യബോധവും പക്വതയും എത്തുമ്പോഴാണ് വിവാഹം ചെയ്തുകൊടുക്കേണ്ടത് എന്നുമാത്രം പറഞ്ഞുമതിയാക്കിയ ഖുര്‍ആനിക സമീപനമാണ് കൂടുതല്‍ യുക്തിവൂര്‍വകമായിട്ടുള്ളത് എന്നാണ് അതില്‍നിന്ന്‍ മനസ്സിലാവുന്നത്.


7. പൊതുവായ അവസ്ഥയില്‍ പെണ്‍കുട്ടിയുടെ അനുവാദത്തോടുകൂടി മാത്രമേ അവളെ നികാഹ് കഴിച്ചയക്കാവൂ എന്നതാണ് ഇസ്ലാമിക നിയമം. അവളുടെ അനുവാദമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കപ്പെട്ടതാണെങ്കില്‍ ആ ബന്ധം വേര്‍പ്പെടുത്താന്‍ വരെ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും സവിശേഷമായ സാമൂഹിക നന്മയുണ്ടെങ്കിലല്ലാതെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷിതാവ് വിവാഹം കഴിപ്പിച്ചയക്കുന്നത് വെറുക്കപ്പെട്ട നടപടിയാണ്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ അവളുടെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യംവെച്ചുകൊണ്ട് അത്തരക്കാരെ കെട്ടിച്ചയക്കുന്നതോ, അവരെ നികാഹ് ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ പ്രായം ചെന്നവരാകുന്നതോ തെറ്റായി ഇസ്ലാം കാണുന്നില്ല. (ഇമാം നവവി -ശറഹു മുസ്ലിം 9/206). ആ പെൺകുട്ടിയുടെ വീട്ടുകാർക്കും അവൾക്കും സമ്മതമാണെങ്കിൽ അതിൽ ഇടപെടാൻ നമുക്ക് അവകാശവുമില്ല. ഇബ്നുല്‍ മുന്‍ദിര്‍ പറഞ്ഞതായി ഇമാം ഇബ്നു ഖുദാമ ഉദ്ധരിക്കുന്നു: "അനുയോജ്യനായ ഒരാള്‍ക്കാണ് ഒരു പിതാവ് തന്റെ കുഞ്ഞു മകളെ വിവാഹം ചെയ്തുകൊടുക്കുന്നതെങ്കില്‍ അതനുവദനീയമാണ് എന്ന കാര്യത്തില്‍ നമുക്കറിയാവുന്ന പണ്ഡിതന്മാരെല്ലാം യോജിച്ചിരിക്കുന്നു. ഒഴിവാക്കേണ്ടതും വെറുക്കപ്പെട്ടതുമാണെന്നതോടൊപ്പം തന്നെ അതദ്ദേഹത്തിന് അനുവദനീയമാണ്." (അശ്ശറഹുല്‍ കബീര്‍ 7/386)


*ശൈശവ വിവാഹം: ഇവര്‍ക്കെതിരെ യുക്തിവാദി വിമര്‍ശനമുയരാത്തതെന്ത്?!*


കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ മത-മതേതര മേഖലകളില്‍ ശൈശവ-ബാല വിവാഹങ്ങള്‍ നിരവധി നടന്നതായി കാണാം. സി രവിചന്ദ്രന്‍ പറഞ്ഞതുപോലെ, അന്നത്തെ സാഹചര്യത്തില്‍ അതൊരു തെറ്റായിരുന്നില്ല. അതിനാല്‍ തന്നെ അത്തരം കാര്യങ്ങള്‍ എടുത്തുപറഞ്ഞു ഇന്നിപ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് വിമര്‍ശകരുടെ സ്ഥല-കാല ബോധമില്ലായ്മയുടെ അടയാളമാണ്. 55 ആം വയസിൽ ഒളിവുകാലത്ത് പന്ത്രണ്ടുകാരി സുശീലാ ഗോപാലന്‍ എന്ന പെണ്‍കുട്ടിയോട് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എ.കെ.ജിക്ക് അനിയന്ത്രിതമായ പ്രേമം തോന്നുകയും അദ്ദേഹം ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു എന്നത് കൂടുതല്‍ പഴക്കമില്ലാത്ത ചരിത്രം. തന്റെ പതിമൂന്നാം വയസ്സിൽ, ഏഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കസ്തൂര്‍ബയുമായി വിവാഹമുറപ്പിക്കുകയും പന്ത്രണ്ടാം വയസ്സില്‍ വീട് കൂടുകയും ചെയ്തതാണ് ഗാന്ധിജിയുടെ അനുഭവം. 


13 വയസ്സ് മാത്രമുണ്ടായിരുന്ന നാഗമ്മാളിനെ വിവാഹം ചെയ്ത, പതിനഞ്ചാം വയസ്സില്‍ അവരില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ഇന്ത്യൻ നവോഥാന നായകനും യുക്തിവാദി നേതാവുമാണ് പെരിയാർ രാമസ്വാമി!

തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവൻ തന്റെ ആത്മകഥയായ 'ജീവിത സമര'ത്തിൽ പറയുന്നത് പ്രകാരം, ആറു വയസ്സിനകം രണ്ടു പെണ്ണ് കെട്ടിയിട്ടുണ്ട്. തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി (സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിലായിരുന്നു കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തത്. മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ.എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. 


ഛാന്‍സി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകര്‍ണ്ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് നാല്പത്തഞ്ചു വയസ്സുള്ള ഛാന്‍സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ പാണീഗൃഹം ചെയ്യുമ്പോൾ അവൾക്ക് അഞ്ച്- ആറ് വയസ്സ് മാത്രമായിരുന്നു പ്രായം! പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാന്‍റെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു. 


വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തന്‍റെ ഇരുപത്തിയൊന്നാം വയസ്സിൽ (1909 ല്‍) വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 9 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തന്‍റെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു. ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്. ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതുകൊണ്ട് മാത്രം നിർത്തുന്നു. 


ഇതുവരെ നാം കണ്ടത് ഏതാനും ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ്. മറ്റു രാജ്യക്കാരുടെ പേരുകള്‍ ഇതുപോലെ ക്രോഡീകരിക്കുകയാണെങ്കില്‍ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും.

പതിനാല് നൂറ്റാണ്ട് മുമ്പല്ല, ലോകം ഏറെ ‘പരിഷ്കരിച്ച’ ഇക്കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളിലാണ് മേല്‍പറഞ്ഞ വിവാഹങ്ങളെല്ലാം നമുക്ക് ചുറ്റും നടന്നത് എന്നോര്‍ക്കുക. എന്നിട്ടും അവയ്ക്കെതിരെ പറയത്തക്ക ആരോപണങ്ങളൊന്നുമുന്നയിക്കാത്ത, അവ വിവാദമാക്കാത്ത നാസ്തികര്‍ മുഹമ്മദ്‌ നബി(സ)യെ മാത്രം പ്രതിസ്ഥാനത്ത് നിറുത്തുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ അവരുടെ തനിനിറത്തെ കുറിച്ചറിയുന്നവര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരില്ല. വൈര്യനിരാതന ബുദ്ധിയും കാപട്യവുമല്ലാതെ മറ്റൊന്നും അതിന്റെ പിന്നിലില്ല.


ഇനി, പരിഷ്കൃത നാടുകളുടെ അവസ്ഥയെടുത്ത് പരിശോധിച്ചാല്‍ അതിലുമുണ്ട് പ്രവാചക നിന്ദകരായ നാസ്തികര്‍ക്ക് വലിയ ചില പാഠങ്ങള്‍. അവരില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത് പോലെ, സ്ത്രീകള്‍ക്ക് 18 വയസ്സോ പുരുഷന്‍മാര്‍ക്ക് 21 വയസ്സോ അല്ല ലോകവ്യാപകമായി വിവാഹത്തിന്റെ മിനിമം പ്രായം. 'അപരിഷ്കൃത' അറബ് രാജ്യങ്ങളിൽ മാത്രമുള്ള നിയമവുമല്ല വിവാഹ പ്രായം 18 നും താഴെ എന്നത്. ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. എങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസ്സും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല.


ഇംഗ്ലണ്ടിൽ പത്തുവയസ്സുകാരിയുമായുള്ള ദാമ്പത്യം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും നിയമാനുസൃതമായിരുന്നു. (Internet Child Pornography: Causes, Investigation, and Prevention -page 10). 1960 കളിൽ ഐക്യ അമേരിക്കൻ നാടുകളിൽ, അമ്പത് വയസ്സുകാരന് പത്തു വയസിന് താഴെയുള്ള പെൺകുട്ടിയുമായി ദാമ്പത്യം നയിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവും ഇല്ലായിരുന്നുവെന്ന് സോഷ്യോളജി പ്രോഫെസ്സർ Anthony Joseph Paul Cortese വെളിപ്പെടുത്തുന്നുണ്ട്. (Opposing Hate, page 85) ഈ സമയം മറ്റു പല നാടുകളിലും 12 ഉം 13 ഉം 14 ഉം ആയിരുന്നു വിവാഹ പ്രായം. 2007 ൽ പോലും വിവാഹപ്രായം 13 വയസ്സ് നിശ്ചയിച്ചിട്ടുള്ള രാജ്യങ്ങളാണ് സ്പെയ്നും അർജന്റീനയും. ഓസ്ട്രിയ, ബൾഗേറിയ, ജർമനി, പോര്‍ച്ചുഗൽ, ബ്രസീൽ, ഇക്വഡോർ, കാനഡ, ഹാലി തുടങ്ങിയ നാടുകളിൽ 2007 ല്‍ പതിനാലു വയസ്സാണ്. ഇറ്റലിയും ബ്രസീലും 2007 ൽ വിവാഹ പ്രായവുമായി ബന്ധപ്പെട്ട നിയമം പുതുക്കി 16 ൽ നിന്നും 14 ലേക്ക് കുറച്ചു! ക്യൂൻസ് ലാൻഡ്‌ പതിനേഴ്‌ പതിനാറാക്കി. 18 നെ 15 ആക്കിയ രാജ്യമാണ് കൊളറാഡോ. (Colorado).

ഇന്ത്യയുടെ പൌരാണിക - മധ്യ കാലഘട്ടത്തിലെ ചരിത്രം പരതിയാല്‍ ബാല വിവാഹം വ്യാപകമായിരുന്നു എന്നുകാണാം. സ്വയംവര കന്യകമാരുടെ കാലമായിരുന്നു അത്. ഗന്ധർവ വിവാഹ(=പ്രേമ വിവാഹ)വും അസുര (നിർബന്ധിച്ചുള്ള) വിവാഹവും അക്കാലത്ത് വ്യാപകമായിരുന്നു. ബി.സി നാലാം നൂറ്റാണ്ടുമുതൽ ബാലികാ വിവാഹം പ്രോൽസാഹിപിക്കപ്പെട്ടു. ബുദ്ധമതവും ജൈനമതവും വളർച്ച പ്രാപിച്ചപ്പോൾ ബാല വിവാഹം അനവരതം തുടർന്നു.


പഴയ കാലത്ത് ക്രൈസ്തവര്‍ക്കിടയില്‍ ശൈശവ വിവാഹം നിത്യസാധാരണവും മതത്തില്‍ മാതൃകയുള്ളതുമായിരുന്നു. ബൈബിള്‍ വിവരണ പ്രകാരം, എണ്‍പത് വയസ്സ് പിന്നിട്ട എബ്രഹാം കൊച്ചു പെണ്‍കുട്ടിയായിരുന്ന ഹാജറയെ പരിണയിക്കുന്നു. മത്തായി 1: 18-25 വചനങ്ങൾ പ്രകാരം, വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോഴായിരുന്നു അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങിയത്. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ, അപ്പോൾ മർയം എന്ന ബാലിക 'സംസർഗ്ഗപാകം' ആയിട്ടില്ലായിരുന്നു. അങ്ങനെ, ദേവാലയത്തിലെ വാസം ഉപേക്ഷിച്ച് അവൾ സ്വന്തം വീട്ടിൽ കഴിയവേ, പരിശുദ്ധാത്മാവ് ആഗതനാവുകയും മർയം ഗർഭിണി ആവുകയും ചെയ്തു. വിവാഹ ഉടമ്പടിക്ക് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് ജോസെഫ്- മർയം ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്.

ബാലികമാരെ വിവാഹം ചെയ്ത സാധാരണക്കാരും പ്രമുഖരും -അവര്‍ മതമുള്ളവരാണെങ്കിലും അല്ലെങ്കിലും- ധാരാളമുണ്ടായിരുന്നു, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അതൊരു തെറ്റോ കുറ്റമോ ആയി ഗണിക്കപ്പെട്ടിരുന്നില്ല എന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്ന് വ്യക്തമാണല്ലോ. 


അതിനാല്‍ തന്നെ, പതിനെട്ട് വയസ്സിന് മുമ്പുള്ള വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ അത്തരം സംഭവങ്ങളില്‍ ചിലത് പൊക്കിപ്പിടിച്ചുകൊണ്ട് ചരിത്ര പുരുഷന്മാരില്‍ ചിലരെ മോശക്കാരായി ചിത്രീകരിക്കുന്നത്, കഥയറിയാതെ ആട്ടം കാണുന്ന വെറുപ്പുല്‍പാദകരായ യുക്തിവാദികളുടെ വൈര്യനിരാതന മനസ്സിന്‍റെ ബഹിര്‍സ്ഫുരണമാണെന്ന് വ്യക്തം. അതവര്‍ സ്വയം ചികിത്സിച്ച് ഭേദമാക്കേണ്ട അസുഖമാണ്. പ്രവാചക നിന്ദകൊണ്ട് ആ അസുഖം വര്‍ദ്ധിക്കുകയേ ഉള്ളൂ! (അവസാനിച്ചു)


-

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...