Saturday, November 7, 2020

ഖത മുൽ ബുഖാരി

 🔴 ❤️❤️💋💋علق بعض المتابعين 

على مبادرة قراءة صحيح البخاري على نية  شفاء الامراض ودفع البلاء 

بأنه ما دليلهم على أنه يستشفى به أو يستسقى به الغمام كما قال ابن كثير في البداية والنهاية 


فأنقل لكم جواب المباركفوي من تحفة الأحوذي 



وقال العلامة الإمام الحافظ أبي العلا محمد عبد الرحمن بن عبد الرحيم المباركفوري : 


قلتُ : **قد أجاز كثير من أهل العلم في هذا الزمان قراءة صحيح البخاري وختمه لشفاء الأمراض ودفع المصائب وحصول المقاصد ، فيجتمعون ويقرأ بعضهم الجزء الأول منه مثلا وبعضهم الجزء الثاني وبعضهم الثالث وهكذا فيختمونه باجتماعهم ثم يدعون الله تعالى لشفاء مرضاهم أو لدفع مصائبهم أو لحصول مقاصدهم** . استدلوا على ذلك بأن قراءته بتمامه رقية لشفاء المرضى ودفع المصائب وحصول المقاصد والرقية بما ليس فيه شرك ولا كلمة لا يفهم معناها جائزة بالاتفاق .

فإن قيل : كيف علموا أن قراءته بتمامه رقية ولم يثبت كونه رقية لا بالكتاب ولا بالسنة ولا بالإجماع ؟

يقال : كون شيء من الآيات القرآنية أو ذكر أو دعاء من الأذكار والأدعية المأثورة رقية لشيء من الأمراض ، وجواز الاسترقاء به لا يتوقف على ثبوت كونه رقية من الكتاب والسنة ، فقد روى البخاري في صحيحه عن أبي سعيد قال : انْطَلَقَ نَفَرٌ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم فِي سَفْرَةٍ سَافَرُوهَا حَتَّى نَزَلُوا عَلَى حَيٍّ مِنْ أَحْيَاءِ الْعَرَبِ فَاسْتَضَافُوهُمْ فَأَبَوْا أَنْ يُضَيِّفُوهُمْ فَلُدِغَ سَيِّدُ ذَلِكَ الْحَىِّ فَسَعَوْا لَهُ بِكُلِّ شَيْءٍ لاَ يَنْفَعُهُ شَيْءٌ ... الحديث ، وفيه : ( فَقَالَ : ( وَمَا يُدْرِيكَ أَنَّهَا رُقْيَةٌ ) . قال الحافظ ابن حجر في فتح الباري: ( وزاد سليمان بن قتة في روايته بعد قوله ( وما يدريك أنها رقية ) قلت: ألقي في روعي . وللدارقطني من هذا الوجه : فقلت : يا رسول الله شيء ألقي في روعي . وهو ظاهر في أنه لم يكن عنده علم متقدم بمشروعية الرقي بالفاتحة ، ولهذا قال له أصحابه لما رجع : ما كنت تحسن رقية ، كما وقع في رواية معبد بن سيرين )❤️❤️

ഇസ്ലാം.യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4

 /യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4


മതതാരതമ്യ പഠനം


യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4


 


ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ. ബൈബിളിലെ ഒരു വചനമോ പദമോ ഭാഷാര്‍ത്ഥത്തിലെടുത്താല്‍ അബദ്ധങ്ങളിലേക്ക് വഴുതിവീഴുന്നതായി കാണാം. അത് കൊണ്ട് ആ വചനമോ, പദമോ ഏത് സന്ദര്‍ഭത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. ഉദാഹരണമായി രണ്ട് കൂട്ടുകച്ചവടക്കാര്‍, ‘ഞങ്ങള്‍ രണ്ടുപേരും ഒന്നാകുന്നു’; അല്ലെങ്കില്‍ ‘ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക. അവരുടെ ആകാരത്തിലോ, വ്യക്തിത്വത്തിലോ, സംസാരത്തിലോ സംസ്‌കാരത്തിലോ അവര്‍ ഒന്നാണ് എന്നല്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യനും മനസ്സിലാകും. അവര്‍ പറഞ്ഞ വാക്കുകള്‍ മേലോട്ടും, കീഴോട്ടും പരിശോധിച്ചാല്‍ ഏത് സന്ദര്‍ഭത്തിലാണ് ഒന്നാകുന്നു എന്ന പദം പ്രയോഗിച്ചതെന്ന് ഗ്രഹിക്കാന്‍കഴിയും. അഥവാ അവര്‍ കച്ചവടത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന് മനസ്സിലാകും. എന്നതുപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് ഏത് സന്ദര്‍ഭത്തിലാണ് യേശു പറഞ്ഞതെന്ന് പരിശോധിക്കണം.


യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനമുള്ളത്. ആ വചനത്തിന്റെ മേലോട്ടും കീഴോട്ടും ഒരാവര്‍ത്തി വായിക്കുക. അതായത് 23 മുതല്‍ 38 വരെയുള്ള വചനങ്ങള്‍ മനസ്സിരുത്തി വായിക്കുക. അപ്പോള്‍ സന്ദര്‍ഭം വളരെ വ്യക്തമാകും. അത് പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ.


”യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദന്മാര്‍ അവനെ വളഞ്ഞു. നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തുവെങ്കില്‍ സ്പഷ്ടമായി പറയുക എന്ന് അവനോടുപറഞ്ഞു. യേശു അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തില്‍ ഉള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല”(23-26).


23 മുതല്‍ 26 വരെയുള്ള വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അതില്‍ അടിവരയിട്ട ഭാഗം വളരെ ശ്രദ്ധേയമാണ്. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യമാകുന്നു’ ഈ വചനം യേശുവും ദൈവവും സരാംശത്തില്‍ ഒന്നാകുന്നുവെന്ന മിഷണറിമാരുടെ വാദത്തിന്റെ മുനയൊടിക്കുന്നു. കാരണം, യേശു അനവധി അത്ഭുതപ്രവര്‍ത്തികള്‍ ചെയ്തതായി സുവിശേഷങ്ങളില്‍ കാണാം. മരിച്ചവരെ ജീവിപ്പിച്ചു (യോഹ 11:43,44; ലൂക്ക് 7:14), കുരുടന് കഴ്ചനല്കി (യോഹ 9:6,7), പിശാചുക്കളെ പുറത്താക്കി (മാര്‍ക്ക് 5:7-13), കുഷ്ടരോഗികളെ സുഖപ്പെടുത്തി (മത്തായി 8:2-4). ഇവയെല്ലാം പിതാവായ ദൈവത്തിന്റെ നാമത്തില്‍, അതായത് ദൈവത്തിന്റെ അനുമതിയോടെയാണ് യേശു ചെയ്തത്. തന്റെ അപ്പോസ്തലന്മാരും മനസ്സിലാക്കിയത് അപ്രകാരം തന്നെയാണ്. അരുമശിഷ്യനായ പത്രോസ് പറയുന്നു:


”ഇസ്രായേല്‍ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍ കൊണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു” (അപ്പോ 2:22).


എന്നിട്ടും മിഷണറിമാര്‍ യേശുവിന്റെയും അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരുടെയും വാക്കുകളെ നിഷേധിച്ചുകൊണ്ട് യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകുയും ചെയ്യുന്നു.


അടയാളങ്ങളും അത്ഭുതങ്ങളും യേശുവിന്റെ ദിവ്യത്വത്തിന് തെളിവാണെന്ന് വാദത്തിന്‌വേണ്ടി അംഗീകരിച്ചാല്‍ പഴയനിയമ പ്രവാചകന്മാരും ദൈവങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അവരും അത്ഭുതങ്ങളും അടയാളങ്ങളും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഏലിയാ പ്രവാചകന്‍ മരിച്ച കുട്ടിയെ ജീവിപ്പിച്ചു’ (1 രാജ 17: 22). ‘മരിച്ചയാളെ ഏലിയാവിന്റെ കല്ലറയിലിട്ടപ്പോള്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ തട്ടി മരിച്ചയാള്‍ ജീവിച്ച് കാലൂന്നി എഴുന്നേറ്റു’ (2 രാജ 13:21). ‘മോശ പ്രവാചകന്റെ കരങ്ങളാല്‍ കടല്‍ പിളര്‍ന്ന് ഉണങ്ങിയ നിലത്തുകൂടി ഇസ്രയേല്‍മക്കള്‍ നടന്നു പോയി'(പുറപ്പാട് 14:21-22). ‘എലീശ നാമന്‍ എന്ന കുഷ്ടരോഗിയെ സുഖപ്പെടുത്തി'(2രാജ 5:7-14). ‘എലീശ അന്ധനായ യുവാവിന് കാഴ്ചനല്‍കി’ (2 രാജ 6:17). മോശയും, ഏലിയാവും, എലീശയും യേശുവുമെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ സഹായത്തോടെയാണ്; അനുമതിയോടെയാണ്. ഏകസത്യദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അതവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. മരിച്ച ലാസറിനെ ജീവിപ്പിക്കുന്നതിനുമുമ്പുള്ള യേശുവിന്റെ പ്രാര്‍ത്ഥന കാണുക:


”പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുമെന്ന് എനിക്കറിയാം” (യോഹ 11: 42-43). പ്രാര്‍ത്ഥനയ്ക്ക് ശേഷം ദൈവത്തിന്റെ അനുമതിയോടെ ലാസറിനെ ജീവിപ്പിച്ചു. ചുരുക്കത്തില്‍ ദേവാലയത്തില്‍ തനിക്ക് ചുറ്റും വളഞ്ഞ യഹൂദരോട് ഞാന്‍ മിശിഹായാണെന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണെന്നും താന്‍ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും അതിന് തെളിവാണെന്നും ദൈവത്തെ സാക്ഷിനിര്‍ത്തി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് യേശു  പറയുന്നു:


”എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു. അവ ഒരു നാളും നശിച്ചു പോകുകയില്ല. ആരും അവയെ എന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവന്‍. പിതാവിന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല”(27-29).


യഹൂദരില്‍ വളരെ ന്യൂനപക്ഷം മാത്രമേ യേശുവിനെ മിശിഹായായി അംഗീകരിച്ചിരുന്നുള്ളൂ. അവരെ ആടുകള്‍ എന്ന സാങ്കേതിക പദം കൊണ്ടാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യേശുകൊണ്ടുവന്ന മാര്‍ഗ്ഗം അവര്‍ അതേപടി പിന്‍പറ്റി; ആ മാര്‍ഗ്ഗമാകട്ടെ നിത്യജീവനിലേയ്ക്കുള്ളതായിരുന്നു. അഥവാ സ്വര്‍ഗ്ഗ പ്രാപ്തിക്കുള്ളതായിരുന്നു.


‘ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നു’ എന്ന വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് യേശു ദൈവമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ‘നിത്യജീവന്‍’ എന്ന പദം കൊണ്ട് ബൈബിള്‍ ഉദ്ദേശിക്കുന്നതെന്താണന്ന് മനസ്സിലാക്കണം. യേശു പറയട്ടെ:


“ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം, എന്ത് പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ്തന്നെ എനിക്ക് കല്‍പ്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പ്പന നിത്യജീവനാണെന്ന് ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോട് കല്‍പ്പിച്ചത് പോലെ തന്നെയാണ്” (യോഹന്നാന്‍ 12:49-50). യേശുവിന്റെ ശിഷ്യഗണങ്ങള്‍ മനസ്സിലാക്കിയതെന്താണ്? പത്രോസ് യേശുവിനോട് പറയുന്നത് കാണുക:


”നിത്യജീവന്റെ വചനങ്ങള്‍ നിന്റെപക്കലുണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” (യോഹന്നാന്‍ 6:69).


അതുകൊണ്ട് ‘നിത്യജീവന്‍’ എന്നത് ‘ദൈവത്തിന്റെ കല്‍പ്പന’യാണ്. ആ കല്‍പ്പനയും കൊണ്ടാണ് അല്ലെങ്കില്‍ നിത്യജീവനും കൊണ്ടാണ് സര്‍വ്വ പ്രവാചകന്മാരും തങ്ങളുടെ ജനതയിലേക്ക് വന്നത്. പത്രോസ് ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങള്‍ ‘നിത്യജീവന്‍’ എന്ന പദംകൊണ്ട് യേശുവിനെ മനസ്സിലാക്കിയത് ‘ദൈവത്തിന്റെ ദാസന്‍'(അപ്പോ 3:13), ‘പരിശുദ്ധ ദാസന്‍'(അപ്പോ 4:27) ആയിട്ടാണ്. എന്നാല്‍ മിഷണറിമാരൊ, യേശു ദൈവമാണെന്നും. അത്ഭുതം തന്നെ!


‘ആരും അവയെ (ആടുകളെ) എന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കയില്ല’. അതായത് ഏകസത്യദൈവത്തിലും യേശുവിലും വിശ്വസിച്ചവവരെ ആര്‍ക്കും വിശ്വാസ വ്യതിചലനം വരുത്തുവാന്‍ സാധിക്കയില്ല. അവയെ ദൈവം അദ്ദേഹത്തിന് നല്‍കിയതാണ്. ആ ദൈവമാകട്ടെ എല്ലാവരേക്കാള്‍ വലിയവന്‍. അഥവാ ഏറ്റവും വലിയവനാകുന്നു. (അറബിയില്‍ ‘അല്ലാഹു അക്ബര്‍’ എന്നാണ്). ദൈവം ഒരുവനെ സന്മാര്‍ഗ്ഗത്തിലാക്കിയാല്‍ അവനെ തിരിച്ച് ദുര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ലെന്ന് തന്റെ ചുറ്റും കൂടിയ യഹൂദരെ പഠിപ്പിക്കുകയായിരുന്നു. യേശു തുടര്‍ന്ന് പറഞ്ഞു:


”ഞാനും പിതാവും ഒന്നാകുന്നു” (30).


മുകളില്‍ സൂചിപ്പിച്ച 23 മുതല്‍ 29 വരെയുള്ള വചനങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച അതിന്റെ വ്യാഖ്യാനവും മനസ്സിരുത്തി വായിക്കുക, തുടര്‍ന്ന് 30-ാം വാക്യം അവയോടു ചേര്‍ത്ത്‌വായിക്കുക. മിഷണറിമാര്‍ പറയുംപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന 30-ാം വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുന്നതെങ്ങനെ?


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറഞ്ഞതിനെ തുടര്‍ന്നുള്ള യഹൂദരുടെ പ്രതികരണം കാണുക.


”യഹൂദര്‍ അവനെ എറിയുവാന്‍ പിന്നെയും കല്ലെടുത്തു. യേശു അവരോട്: പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ലപ്രവൃത്തികള്‍ നിങ്ങളെ കാണിച്ചു; അവയില്‍ ഏത് പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്ന് ചോദിച്ചു. യഹൂദന്മര്‍ അവനോട്: നല്ല പ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കേ നിന്നെത്തന്നെ ദൈവം ആക്കുന്നത് കൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു” (31-33).


‘ഞാനും പിതാവും ഒന്നാകുന്നു’വെന്ന യേശുവിന്റെ പ്രതികരണം യഹൂദരുടെ ക്രോധത്തിന് വഴിതെളിച്ചു. തന്റെ വാക്കുകള്‍കൊണ്ട് താന്‍ ദൈവമാണെന്ന് തെറ്റിധരിക്കുമെന്നുപോലും അദ്ദേഹം വിചാരിച്ചില്ല. കാരണം അദ്ദേഹം യഹൂദരോട് ചോദിക്കുന്നു. ‘പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ല പ്രവര്‍ത്തികള്‍ നിങ്ങളെ കാണിച്ചു. അതില്‍ ഏത് പ്രവര്‍ത്തിനിമിത്തം നിങ്ങള്‍ എന്നേ കല്ലെറിയുന്നു’. അതേ വാക്ക് യഹൂദരോടുള്ള സംസാരത്തിന്റെ ആരംഭത്തില്‍ തന്നെ യേശു പറഞ്ഞിരുന്നു. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു’ എന്ന്, എങ്കിലും ഞാനും പിതാവും ഒന്നാകുന്നു എന്ന വചനംകൊണ്ട് യേശു സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്നുവെന്ന് യഹൂദര്‍ തെറ്റിധരിച്ചു. അല്ല, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, അതാണ് ശരി. കാരണം, സൃഷ്ടിയെ സ്രഷ്ടാവാക്കുന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം ദൈവദൂഷണമാണ്, കൊടും പാതകമാണ്. അപ്രകാരം യേശുവിന്റെ മേല്‍ കുറ്റമാരോപിച്ച് കലാപം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ യേശു അവരുടെ ദുരാരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കുന്നത് കാണുക.


യേശു അവരോട്: ”നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍-തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോ-ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട്; നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ലോകത്തില്‍ അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ” (34-36).


‘നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന്  ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?’ എന്ന വചനം ന്യായപ്രമാണത്തില്‍ എവിടെയുമില്ല. സങ്കീര്‍ത്തന പുസ്തകം 82-ാം അദ്ധ്യാ യം 6-ാം വാക്യത്തിലാണ് അത് എഴുതിയിട്ടുള്ളത്. ആ വചനം ന്യായപ്രമാണത്തില്‍ (തോറയില്‍) ആണെന്ന് യോഹന്നാന്‍ തെറ്റിധരിച്ചെഴുതിയതാകാം. ആ തെറ്റ് യോഹന്നാന്‍ യേശുവിന്റെ പേരില്‍ ആരോപിച്ചുവെന്നുമാത്രം.


ആരാണ് ദേവന്മാര്‍? ദൈവത്തിന്റെ അരുളപ്പാടുണ്ടായവര്‍ അഥവാ പ്രവാചകന്മാരെയാണ് ഇവിടെ ദേവന്മാര്‍ എന്നു പറയുന്നത്. ദൈവം, പ്രവാചകന്മാരെ ദേവന്മാര്‍ എന്ന് വിളിച്ചുവെങ്കില്‍ തിരുവെഴുത്തുകള്‍ക്ക് നീക്കം വന്നുകൂടായല്ലോ? ഇക്കാര്യം യഹൂദര്‍ക്ക് എതിര്‍ക്കാന്‍ കഴിയുകയില്ല. യേശുവിന് തീര്‍ച്ചയായും വേദഗ്രന്ഥം (തിരുവെഴുത്ത്) അറിയാം.അദ്ദേഹം ആധികാരികതയോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം പറയുന്നതിതാണ്: ‘പുണ്യാത്മാക്കളായ മനുഷ്യരെ അഥവാ, ദൈവത്തിന്റെ പ്രവാചകന്മാരെ, വേദഗ്രന്ഥത്തില്‍ ദേവന്മാര്‍ എന്ന് വിശേഷിപ്പിച്ചുവല്ലൊ. അതില്‍ നിങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. പിന്നെ നിങ്ങള്‍ എന്നെ എന്തിന് എതിര്‍ക്കുന്നു? ഞാന്‍ അതില്‍ കുറഞ്ഞ ഒരു പേരല്ലെ പറഞ്ഞുള്ളൂ. അതായത് ദൈവപുത്രന്‍; ദൈവം പറയുന്നു: ”യിസ്രായേല്‍ (യാക്കോബ്) എന്റെ പുത്രന്‍” (പുറ 4:22), ”ദാവീദ് എന്റെ പുത്രന്‍” (സങ്കീര്‍ 2:7), ”സോളമന്‍ എനിക്ക് പുത്രനായിരിക്കും” (2 രാജ: 714), ഇവരെല്ലാം-ആലങ്കരികമായി-ദൈവത്തിന്റെ പുത്രന്‍മാര്‍ ആയതുപോലെ ഞാനും ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ഇസ്രായേല്‍ ലോകത്തേക്കയച്ച എന്നോട് നിങ്ങള്‍ പറയുന്നുവോ? അത് മൂലം ഞാന്‍ എന്നെത്തന്നെ ദൈവമാക്കുകയോ, ദൈവത്തിനു തുല്ല്യനാകുകയോ ചെയ്യുന്നില്ല. അതാണ് മേല്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യങ്ങളുടെ സുവ്യക്തമായ അര്‍ത്ഥം. യഹൂദരുടെ തെറ്റിദ്ധാരണ യേശു അവര്‍ക്ക് തിരുത്തി ക്കൊടുത്തു. എന്നാല്‍ ക്രൈസ്തവരാകട്ടെ പണ്ട് യഹൂദര്‍ക്ക് പിണഞ്ഞ ആ തെറ്റില്‍ കടിച്ചുതൂങ്ങി യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നു!


യഥാര്‍ത്ഥത്തില്‍ യേശു പിതാവാം ദൈവത്താല്‍ അയക്കപ്പെട്ട പരിശുദ്ധ പ്രവാചകനായിരുന്നു. അതുകൊണ്ട് സത്തയിലോ സാരാംശത്തിലോ അല്ല; മറിച്ച് ആദര്‍ശത്തില്‍ അല്ലെങ്കില്‍ ഉദ്ദേശത്തില്‍ ഒന്നാണ് എന്നത്രേ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രി. 325 ല്‍ നിഖ്യാസുന്നഹദോസില്‍വെച്ച് ക്രൂരനും ബഹുദൈവവിശ്വാസിയുമായ കോണ്‍സ്റ്റാന്റൈന്‍ ചക്രവര്‍ത്തിയാണ്, യേശു ‘സാരാംശത്തില്‍ പിതാവിനോടു തുല്യന്‍’ (Homo Ousios) എന്ന് ആദ്യമായി പറഞ്ഞത്. അത് വേദവാക്യമായി മിഷണറിമാര്‍ ഇന്നും ഏറ്റു പറയുന്നു. അധ്യായം ഒന്നില്‍ അത് വിശദീകരിച്ചതാണ്.


സമാനമായ വാക്യങ്ങള്‍


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനത്തിന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അധ്യായത്തിലുണ്ട്. അത് പരിശോധിക്കും മുമ്പ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഉച്ചാരണവും ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക:


ἐγὼ καἰ ὁ πατὴρ ἕν ἐσμεν.


ഗ്രീക്ക്മൂലത്തിന്റെ ഉച്ചാരണം, ‘ Ego kai ho pater hen esmen’ എന്നാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ”I and the Father are one” എന്നുമാണ്. ഇംഗ്ലീഷ് വിവര്‍ത്തനത്തിലെ അടിവരയിട്ട ‘one’ എന്ന പദം ഗ്രീക്ക്മൂലത്തില്‍ അടിവരയിട്ട ἕν (hen) എന്ന പദത്തിന്റെ പരിഭാഷയാണ്. അഥവാ one = ἕν എന്ന് സാരം.


യോഹന്നാന്‍ 10:30 ന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അദ്ധ്യായത്തിലുണ്ടന്ന് പറഞ്ഞുവല്ലൊ. അതിലെ 21,22,23വചനങ്ങള്‍ ഇപ്രകാരമാണ്:


”പിതാവേ, അങ്ങ് എന്നിലും, ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിയ്ക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. 23. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരോടും സ്‌നേഹിക്കുന്നുവെന്നും ലോകം അറിയട്ടെ”.


17:22 ന്റെ ഗ്രീക്ക് മൂലം കാണുക:


κἀγὼ τὴν δόξαν ἣν δέδωκάς μοι δέδωκα αὐτοῖς, ἵνα ὦσιν ἕν καθὼς ἡμεῖς ἕν.


ഈ ഗ്രീക്ക് മൂലത്തിന്റെ ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക: ”I have given them the glory that you gave me, that they may be one as we are one”.


”നാം ഒന്നായിരിക്കുന്നത്‌ പോലെ അവരും ഒന്നായിരിക്കുന്നതിന് നീ എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്കിയിരിക്കുന്നു”


സമാനമായ വചനം 11-ാം വാക്യത്തിലുമുണ്ട്. അതിന്റെ ഗ്രീക്ക്മൂലവും ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക:


Πάτερ ἅγιε, τήρησον αὐτoὺς ἐν τῷ ὀνόματί σουῳ δεδωκάς μοι, ἵνα ὦσιν ἕν καθὼς ἡμεῖς.


“Holy Father, protect them by the power of your name-the name you gave me-so that they may be one as we are one”. ”പരിശുദ്ധ പിതാവേ, അവര്‍ നമ്മേപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ”.”


ഗ്രീക്ക്മൂലങ്ങളിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും വാക്യങ്ങളില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീക്കില്‍ ἕν (hen) എന്ന പദത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷില്‍ ‘one’ എന്നും മലയാളത്തില്‍ ‘ഒന്ന്’ എന്നുമാണുള്ളത്. 10:30 ല്‍ യേശുവും പിതാവും ഒന്നാകുന്നു എന്നതിന് ഗ്രീക്ക്മൂലത്തില്‍ ἕν (hen) ഉപയോഗിച്ചു; 17:11 വചനത്തിലും 17:22 വചനത്തിലും യേശുവും പിതാവും പന്ത്രണ്ട് അപ്പോസ്തലന്മാരും ഒന്നാകുന്നു എന്നതിനും ഗ്രീക്ക്മൂലത്തില്‍ ἕν (hen) എന്നു പ്രയോഗിച്ചു. അതുകൊണ്ട് യോഹന്നാന്‍ 10:30 വചനമനുസരിച്ച് 17:11, 17:22 വാക്യങ്ങളിലെ ‘നാം ഒന്നായിരിക്കുന്നതുപോലെ’ അഥവാ ‘ഞാനും(യേശുവും) പിതാവും ഒന്നായിരിക്കുന്നതുപോലെ’ അവരും അതായത് പന്ത്രണ്ട് അപ്പേസ്തലന്മാരും ഒന്നായിരിക്കുന്നതിന്’ എന്നു വായിക്കണം. അത് എത്ര സ്പഷ്ടമായിട്ടാണ് യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ യോഹന്നാന്‍ 10:30 വചനപ്രകാരം യേശു ദൈവമാകുമെങ്കില്‍ 17:11,17:22 വചനങ്ങള്‍ പ്രകാരം, വഞ്ചകനും ഒറ്റുകാരനുമായ യൂദാസും (മത്തായി26:47-49), സാത്താനെന്ന് യേശു വിളിച്ച പത്രോസും (മത്താ16:23), സംശയാലുവായ തോമസും (യോഹ 20:25) ഉള്‍പ്പെടെ പന്ത്രണ്ട് അപ്പോസ്തലന്മാരും ദൈവമാകണം. അപ്രകാരം പരിശുദ്ധാത്മാവ് ഉള്‍പ്പെടെ പതിനഞ്ച് ദൈവങ്ങള്‍ ചേര്‍ന്ന അല്ലെങ്കില്‍ പതിനഞ്ച് ആളത്വങ്ങള്‍ ഉള്‍കൊള്ളുന്ന ദൈവസങ്കല്‍പ്പമായിരിക്കണം ക്രൈസ്തവരുടേത്.


യോഹന്നാന്‍ 10:30 വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണത എത്ര വലുതാണെന്നോര്‍ക്കുക. ബഹുദൈവവിശ്വാസത്തിലേക്കാണ് അത് ചെന്നെത്തുന്നത്. അതുകൊണ്ട് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം ദൈവവും യേശുവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാണെന്നല്ല, ആദര്‍ശത്തില്‍ ഒന്നാണെന്നാണ് നമ്മേ ബോധ്യപ്പെടുത്തുന്നത്.


ആരാണ് ലോകങ്ങളുടെ നാഥനായ ദൈവം? ക്വുര്‍ആന്‍ പറയുന്നു: ”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു നിരാശ്രയനാകുന്നു (ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനകുന്നു). അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും ഇല്ല താനും” (112:1-4).


”അല്ലാഹു-അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (2:255).


മേല്‍ പറഞ്ഞ ബൈബിള്‍ വചനങ്ങളും അവയുടെ വിശദീകരണങ്ങളും വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുക. ക്വുര്‍ആനിലേയും ബൈബിളിലേയും മിക്കവാറും വചനങ്ങള്‍ ഒത്തു പോകുന്നതായി കാണാം. മിഷണറിമാര്‍, പ്രത്യേകിച്ചും ക്രൈസ്തവ സഹോദരങ്ങള്‍ അത് ഗ്രഹിച്ചിരുന്നുവെങ്കില്‍.


(തുടരും)


മുഹമ്മദ് അലി മാസ്റ്റർ


 


05.07.2019


 


മതതാരതമ്യ പഠനം


Back


3 Comments


 


 Print Now


 യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -3


നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ 


3 Comments


You are not signed in. Sign in to post comments.



Mashaa allaah…


 Sardar05.07.2019


 Reply



യേശു ഈസ നബിക്കും മുഹമ്മദ്‌ നബിക്കും ഇടയ്ക്കു വന്ന ഒരു failed zionist messiah ആണ്.


യേശു മരണത്തിനു കീഴടങ്ങിയപ്പോൾ അനുചരന്മാർ പരിഭ്രാന്തരായി.കാരണം ദൈവിക നിയമപ്രകാരം ഉള്ള ശിക്ഷ ഏറ്റു വാങ്ങി ക്രൂശിക്കപ്പെട്ട യേശുവിനെ വിശ്വാസി സമൂഹം ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ലെന്ന് അവർക്കു വ്യക്തമായിരുന്നു.അതുമല്ല തങ്ങളുടെ തന്നെ ഇത്ര നാലുള്ള പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടും.രണ്ടു നാൾ രംഗം ശാന്തമായിരുന്നു. അതിനു ശേഷം അവർ യേശുവിനെ ദൈവം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്ന വാദവുമായി രംഗത്ത് വന്നു.തെളിവായി ഒരു ഒഴിഞ്ഞ കല്ലറ മാത്രമാണ് ഉള്ളതെങ്കിലും അവർക്കു അതൊരു പിടിവള്ളി ആയിരുന്നു.Acts വായിച്ചാൽ പത്രോസ് പോലുള്ള അപ്പോസ്തലന്മാർ ആദി പാപ സിന്താന്തം പഠിപ്പിക്കുന്നില്ല. നിങ്ങൾ ക്രൂശിച്ച യേശുവിനെ ദൈവം ഉയിർപ്പിച്ചു അവൻ ഉടനെ തിരികെ എത്തി ദൈവരാജ്യം സ്ഥാപിക്കും അതിനാൽ നിങ്ങൾ മാനസാന്തരപ്പെടുക എന്നാണ്‌ അതിന്റെ ഉള്ളടക്കം.തങ്ങൾ വലിയ പാതകം ചെയ്തു എന്ന പ്രതീതി അവരിൽ ഉണ്ടായി.കുറ്റബോധം ജനിപ്പിക്കുന്ന ഈ പ്രസംഗം കുറച്ചൊക്കെ ഫലം കണ്ടു എന്നു വേണം കരുതാൻ.

പിന്നീടുള്ള നാളുകളിൽ സ്വാഭാവികമായും മിശിഹാ ദൈവ രാജ്യം സ്ഥാപിക്കാതെ മരിച്ചു ഉയിർക്കേണ്ട ആവശ്യം എന്താണെന്ന ചോദ്യം ഉയർന്നുവന്നു.. മരിച്ചു ഉയിർത്തെഴുന്നേൽക്കാനായി മാത്രം വരുന്ന മിശിഹായെ അവർക്കു പരിചയമുണ്ടായിരുന്നില്ല. ആദി പാപ സിന്താന്തം രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാകാം. കാരണം ആദ്യം പാപത്തിൽ നിന്നു മുക്തതരാക്കി കുരിശിൽ മരിക്കാൻ വന്നു, പിന്നീട് ന്യായം വിധിച്ചു സ്വർഗ്ഗരാജ്യം സ്ഥാപിക്കും എന്നതാണ് ക്രിസ്ത്യൻ പ്രമാണങ്ങളുടെ വിശദീകരണം.


 

Wednesday, November 4, 2020

ഇസ്ലാം.തിരുനബി വിഗ്രഹത്തിന് അറുത്ത മാംസംഭക്ഷിച്ചിരുന്നു എന്ന വിമർശകരുടെ വാദത്തിന് മറുപടി എന്ത്* ?

 ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w




*ഇസ്ലാം വിമർശകർക്ക് മറുപടി*


 *അച്ചായന്മാരുടെ കള്ള എഴുത്തുകൾ*



.*തിരുനബി വിഗ്രഹത്തിന് അറുത്ത മാംസംഭക്ഷിച്ചിരുന്നു   എന്ന വിമർശകരുടെ വാദത്തിന് മറുപടി എന്ത്* ?



മറുപടി


ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു 

അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു


ബൽ ദഹ് താഴ്‌വരയിൽ വെച്ച് തിരു നബി സൈദ്ബ്ൻ അംറ് ബ്ൻ നുഫൈൽ എന്ന വരെ കണ്ടുമുട്ടി .അത് പ്രവാചകന്ന് വഹിയ്ഇറങ്ങുന്നതിനുമുമ്പായിരുന്നു.

തിരുനബി യിലേക്ക് ഒരു സുപ്ര നൽകപ്പെട്ടു . *അവിടന്നു അതിൽ നിന്ന് ഭക്ഷിച്ചില്ല* 

സൈദ്ബ്ൻ അംറ് .നിങ്ങളുടെ നാട്ടകളുടെമേലിൽ അറുക്കപ്പെടുന്നത് ഞാൻ ഭക്ഷിക്കുകയില്ല അള്ളാഹുനിൻറെ നാമം പറയപ്പെട്ടത് അല്ലാതെ ഞാൻ ഭക്ഷിക്കുകയില്ല. 

സൈദ്ബ്ൻ അംറ്. ഖുറേഷികളുടെ ബലി മൃഗങ്ങളെ ആക്ഷേപിക്കാറുണ്ടായിരുന്നു..

അദ്ദേഹം പറയും .അല്ലാഹു  ഈ ആടിനെ സൃഷ്ടിച്ചു അവൻ അതിന് ആകാശത്തുനിന്ന് വെള്ളമിറക്കി ഭൂമിയിൽ നിന്നും അവൻ    സസ്യങ്ങൾ മുളപ്പിച്ചു എന്നിട്ട് നിങ്ങൾ അല്ലാഹുവിൻറെ നാമം അല്ലാത്തതിനെ മേലിൽ അതിന് ബലിയർപ്പിക്കുന്നു.

ഇതിനെ ഗൗരവമായി കണ്ടുകൊണ്ടും എതിർത്തുകൊണ്ട് ആയിരുന്നു അദ്ദേഹം ഇതിനെ പറഞ്ഞിരുന്നത് 

സ്വഹീഹുൽ ബുഖാരി 3614


باب حديث زيد بن عمرو بن نفيل


3614 حدثني محمد بن أبي بكر حدثنا فضيل بن റسليمان حدثنا موسى بن عقبة حدثنا سالم بن عبد الله عن عبد الله بن عمر رضي الله عنهما أن النبي صلى الله عليه وسلم لقي زيد بن عمرو بن نفيل بأسفل بلدح قبل أن ينزل على النبي صلى الله عليه وسلم الوحي فقدمت إلى النبي صلى الله عليه وسلم سفرة فأبى أن يأكل منها ثم قال زيد إني لست آكل مما تذبحون على أنصابكم ولا آكل إلا ما ذكر اسم الله عليه وأن زيد بن عمرو كان يعيب على قريش ذبائحهم ويقول الشاة خلقها الله وأنزل لها من السماء الماء وأنبت لها من الأرض ثم تذبحونها على غير اسم الله إنكارا لذلك وإعظاما له

صحيح الاالبخاري


അവരുടെ ബലിമൃഗത്തിന്റെ മാംസം തിരുനബി ദിവ്യസന്ദേശം ലഭിക്കുന്നതിനു മുമ്പ് പോലും . ഭക്ഷിച്ചിട്ടില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്.


ലോകസൃഷ്ടാവയ മുൻകഴിഞ്ഞ പ്രവാചകന്മാർ പഠിപ്പിച്ച ച്ച ആകാശത്തുനിന്ന് വെള്ളവും ഭൂമിയിൽനിന്ന് സസ്യങ്ങളും മുളപ്പിക്കുന്നഅല്ലാഹുവിനെ ആയിരുന്നു ഹനീഫ കളായ  സൈദിന് പോലെയുള്ള വരും

മക്കക്കാരും

 പ്രവാചക ദൗത്യത്തിന് മുമ്പ് തന്നെ  പറഞ്ഞിരുന്നു എന്നും ഇതിൽനിന്ന് വ്യക്തമാണ്.

.

സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വിവരിക്കുന്നത് കാണുക.

.സൈദ്ബ്ൻ അംറ്

 എന്നവർ  തൗഹീദിനെ   അന്വേഷിക്കുന്നവരും  

 വിഗ്രഹങ്ങളെയും ബഹുദൈവ വിശ്വാസവും വെടിഞ്ഞ  വരുമായിരുന്നു പക്ഷേ   പ്രബോധന ദൗത്യം തുടങ്ങുന്നതിനുമുമ്പ് മരണപ്പെടുക യാണ് ചെയ്തത്.


ആമിർ . പറയുന്നു. 

സൈദ്ബ്ൻ അംറ് പറയാറുണ്ട് . 

ഞാൻ എന്റെ ജനതയെ വെടിഞ്ഞു ഇബ്രാഹിമിന്റെ യും ഇസ്മാഈലി ൻറെയും മാർഗ്ഗവും  അവർ ആരാധിച്ച ഒന്നിനെയും ഞാൻ പിൻ തുടരുന്നു .ഇസ്മാഈൽ നബിയുടെ സന്താനങ്ങളിൽ നിന്നു ഉള്ള ഒരു പ്രവാചകനെ ഞാൻ പ്രതീക്ഷിക്കുന്നു അദ്ദേഹത്തെ ഞാൻ  ഇല്ല എൻറെ മരണത്തിനുമുമ്പ് കാണുമെന്ന്  തോന്നുന്നില്ല..ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു അദ്ദേഹം നബിയാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിൻറെ ആയുസ്സ് നീട്ടുകയാണെങ്കിൽ എൻറെ സലാം അദ്ദേഹത്തിനു ഓതുക .

ഞാൻ ആമിർ പറയുന്നു ഇന്നു ഞാൻ മുസ്ലിം ആയപ്പോൾ അദ്ദേഹത്തിൻറെ വിവരങ്ങൾ തിരുനബിയോട് പറയുകയുണ്ടായി തിരുനബി അദ്ദേഹത്തിൻറെ സലാം മടക്കുകയും അദ്ദേഹത്തിന് കാരുണ്യത്തിന് പ്രാർത്ഥിക്കുകയും അദ്ദേഹം സ്വർഗ്ഗത്തിൽ ആണെന്ന് പറയുകയും ചെയ്തു.


ഇമാം ബസാർ , ത്വബ്റാനിയും റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ ഉണ്ട് സൈദും വറഖത്ത് ബ്നു നൗഫലും സത്യ മതം അന്വേഷിച്ചു ശാമിൻഎത്തുകയും വറഖത്ത് നസ്രാണി ആവുകയും ചെയ്തു

സഈദ് റ പറയുന്നു  ഞാനും 

 ഉമർ ഉം തിരുനബിയോട് സൈദിനെ പ്പറ്റി ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും റഹ്മത്ത് ചെയ്യുകയും ചെയ്തു അദ്ദേഹം ഇബ്രാഹിം നബിയുടെ മതത്തിൽ മരിച്ചവരാണ്


 (ഫത്ഹുൽ ബാരി 177)


[ ص: 177 ] ( باب حديث زيد بن عمرو بن نفيل ) هو ابن عم عمر بن الخطاب بن نفيل ، وقد تقدم نسبه في ترجمته . وهو والد سعيد بن زيد أحد العشرة ; وكان ممن طلب التوحيد وخلع الأوثان وجانب الشرك ، لكنه مات قبل المبعث ، فروى محمد بن سعد والفاكهي من حديث عامر بن ربيعة حليف بني عدي بن كعب قال : قال لي زيد بن عمرو : إني خالفت قومي ، واتبعت ملة إبراهيم وإسماعيل وما كانا يعبدان ، وكانا يصليان إلى هذه القبلة ، وأنا أنتظر نبيا من بني إسماعيل يبعث ، ولا أراني أدركه ، وأنا أومن به وأصدقه وأشهد أنه نبي ، وإن طالت بك حياة فأقرئه مني السلام . قال عامر : فلما أسلمت أعلمت النبي - صلى الله عليه وسلم - بخبره قال : فرد عليه السلام وترحم عليه ، قال : ولقد رأيته في الجنة يسحب ذيولا .


وروى البزار والطبراني من حديث سعيد بن زيد قال : " خرج زيد بن عمرو وورقة بن نوفل يطلبان الدين ، حتى أتيا الشام ، فتنصر ورقة وامتنع زيد ، فأتى الموصل فلقي راهبا فعرض عليه النصرانية فامتنع " وذكر الحديث نحو حديث ابن عمر الآتي في ترجمته وفيه



 قال سعيد بن زيد : فسألت أنا وعمر رسول الله - صلى الله عليه وسلم - عن زيد فقال : غفر الله له ورحمه ، فإنه مات على دين إبراهيم ، وروى الزبير بن بكار من طريق هشام بن عروة قال : " بلغنا أن زيدا كان بالشام ، فبلغه مخرج النبي - صلى الله عليه وسلم - فأقبل يريده فقتل بمضيعة من أرض البلقاء " وقال ابن إسحاق : لما توسط بلاد لخم قتلوه ، وقيل : إنه مات قبل المبعث بخمس سنين عند بناء قريش الكعبة .فتح الباري





എന്നാൽ ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു.


അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു


ബൽദഹ് താഴ്‌വരയിൽ വെച്ച് തിരു നബി സൈദ്ബ്ൻ അംറ് ബ്ൻ നുഫൈൽ എന്ന വരെ കണ്ടുമുട്ടി .അത് പ്രവാചകന്ന് വഹിയ്ഇറങ്ങുന്നതിനുമുമ്പായിരുന്നു.തിരുനബി സൈദിലേക്ക് മാംസമുള്ള ഒരു സുപ്ര മുന്നോട്ടുവച്ചു അപ്പോൾ സൈദ്  അത് ഭക്ഷിക്കൽനെ തൊട്ട് വിലങ്ങി നിന്നു .

അദ്ദേഹം പറഞ്ഞു

നാട്ടകളുടെമേലിൽ അറുക്കപ്പെടുന്നത് ഞാൻ ഭക്ഷിക്കുകയില്ല അള്ളാഹുനിൻറെ നാമം പറയപ്പെട്ടത് അല്ലാതെ ഞാൻ ഭക്ഷിക്കുകയില്ല. സ്വഹീഹുൽ ബുഖാരി 5180

5180 حدثنا معلى بن أسد حدثنا عبد العزيز يعني ابن المختار أخبرنا موسى بن عقبة قال أخبرني سالم أنه سمع عبد الله يحدث عن رسول الله صلى الله عليه وسلم أنه لقي زيد بن عمرو بن نفيل بأسفل بلدح وذاك قبل أن ينزل على رسول الله صلى الله عليه وسلم الوحي فقدم إليه رسول الله صلى الله عليه وسلم سفرة فيها لحم فأبى أن يأكل منها ثم قال إني لا آكل مما تذبحون على أنصابكم ولا آكل إلا مما ذكر اسم الله عليه



ഇവിടെ ആദ്യ ഹദീസിൽ തിരുനബി അതു ഭക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാണ്


സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വിവരിക്കുന്നത് കാണുക.

ഇമാം ഖത്വാബി പറഞ്ഞു.

*തിരുനബി വിഗ്രഹത്തിനു വേണ്ടി അവർ അറുത്തത് ഭക്ഷിക്കാറില്ല ആയിരുന്നു. അതല്ലാത്ത പക്ഷിക്കുമായിരുന്നു . അവിടെ അല്ലാഹുവിൻറെ നാമം പറഞ്ഞിട്ടില്ലെങ്കിലും .

 കാരണം അല്ലാഹുവിൻറെ നാമം പറയാത്തത് ഭക്ഷിക്കരുത് എന്ന നിയമം പിന്നീടാണ് വന്നത്.

കഅ്ബക്ക് ചുറ്റും ഉള്ള നാട്ട കല്ലിൽ വെച്ച് വെച്ചാണ് അവിടെ  ഹാരിസ അത് അറുത്തത് എന്ന സങ്കൽപിച്ചാൽ പോലുംഅത് വിഗ്രഹത്തിനു വേണ്ടിയാണ് എന്ന് വരുകയില്ല.


 قال الخطابي : كان النبي - صلى الله عليه وسلم - لا يأكل مما يذبحون عليها للأصنام ، ويأكل ما عدا ذلك وإن كانوا لا يذكرون اسم الله عليه ؛ لأن الشرع لم يكن نزل بعد ، بل لم ينزل الشرع بمنع أكل ما لم يذكر اسم الله عليه إلا بعد المبعث بمدة طويلة .


 قلت : وهذا الجواب أولى مما ارتكبه ابن بطال ، وعلى تقدير أن يكون حارثة ذبح على الحجر المذكور فإنما يحمل على أنه إنما ذبح عليه لغير الأصنام ، 


فإن فرعنا على القول الآخر فالجواب عن قوله : " ذبحنا شاة على بعض الأنصاب " يعني الحجارة التي ليست بأصنام ولا معبودة ، إنما هي من آلات الجزار التي يذبح عليها ، لأن النصب في الأصل حجر كبير ، فمنها ما يكون عندهم من جملة الأصنام فيذبحون له وعلى اسمه ، ومنها ما لا يعبد بل يكون من آلات الذبح فيذبح الذابح عليه لا للصنم ، أو كان امتناع زيد منها حسما للمادة .


സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വീണ്ടും വിവരിക്കുന്നത് കാണുക.

നാട്ടുകാരുടെ മേലിൽ വെച്ച് ഞങ്ങൾ ആടിനെ ബലി അറുത്തു എന്ന് പറഞ്ഞ വാക്ക് നാൽ ഉദ്ധേശം

വിഗ്രഹമോ ആരാധ്യനോ അല്ലാത്ത ആ കല്ലിന്മേൽ വെച്ചു കൊണ്ട് അറുത്തു എന്നാണ്. അതിന്മേൽ വെച്ച് അറുക്കപ്പെടുന്ന ഒരു വസ്തുക്കൾ മാത്രമാണ് ആ കല്ല്കൾ. നുസ്ബ് എന്നാൽ വലിയ കല്ല് എന്നാണ് അർഥം 

അതിൽ ചില കല്ലുകളുടെ അരികിലാണ് വിഗ്രഹമുള്ളത് അവിടെ വച്ചാണ് വിഗ്രഹത്തിന് വേണ്ടി അറുക്കാറുള്ളത്.

*എന്നാൽ ചില കല്ലുകൾ ആരാധിക്കപ്പെടുന്നത് അല്ല  അറുക്കാൻ ഉപയോഗിക്കുന്ന വസ്തു *

*വിഗ്രഹത്തിന് വേണ്ടി അല്ലാത്ത അറവുകൾ അതിന്മേൽ വെച്ചാണ് *  

അതുപോലും സൈദ് ഉപേക്ഷിച്ചത്  പൂർണമായ നിലക്ക് അവയെ തൊട്ടല്ലാം വിട്ടു നിൽക്കാൻ വേണ്ടി ആയിരുന്നു (ഫത്ഹുൽ ബാരി)


* അസ് ലം പരപ്പനങ്ങാടി*'


Tuesday, November 3, 2020

ഇസ്ലാം.ഖുർആനിൽ ചിലത് മുഹമ്മദ് നബി മറച്ചുവെച്ച് എന്ന് ഖുർആനിൽ തന്നെ ഉണ്ട് എന്ന് പറഞ്ഞു ഒരു വിമർശകൻ കൊണ്ട് വന്ന ആയത്ത്

 


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



*ഇസ്ലാം വിമർശകർക്ക് മറുപടി*


 *അച്ചായന്മാരുടെ കള്ളത്തരങ്ങൾ*


ചോദ്യം


*ഖുർആനിൽ ചിലത് മുഹമ്മദ് നബി മറച്ചുവെച്ച് എന്ന് ഖുർആനിൽ തന്നെ ഉണ്ട് എന്ന് പറഞ്ഞു ഒരു വിമർശകൻ കൊണ്ട് വന്ന ആയത്ത്

താഴെ നൽകുന്നു * *?


Surah At-Tahrim (التّحريم), verses: 3


നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് *അല്ലാഹു അത് വെളിപ്പെടുത്തി* കൊടുക്കുകയും ചെയ്തപ്പോള്‍ *അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു*. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌.



സത്യാവസ്ഥ എന്ത് ?



മറുപടി 


ഇതിൽ എവിടെയും നബി സ്വ ഖുർആൻ മറച്ചുവെച്ചു എന്നു പറയുന്നില്ല. അവിടന്ന് ഖുർആൻ  മറച്ചു വെക്കുകയാണങ്കിൽ ഈ ആയത്ത് മറച്ചുവെക്കുമായിരുന്നു.


ഈ ആയത്തിൽ പറയുന്നത് എന്താണന്ന് നോക്കാം


നബി തങ്ങൾ ഒരു . രഹസ്യം മറ്റൊരാളോടും പറയരുത് എന്ന് പറഞ്ഞു കൊണ്ട് ഹഫ്സ ബീവിയേട് പറഞ്ഞപ്പോൾ 

അവർ അത് ആഇശ റ യോട് പറഞ്ഞു .


 ഈ രഹസ്യം ഹഫ്സ റ 

അത് ആഇശ റ യോട് പറഞ്ഞത് . അല്ലാഹു നബി സ്വയോട് അറിയിച്ചു .


അപ്പോൾ നബി സ്വ  ഞാൻ പറഞ്ഞ രഹസ്യം  ആഇശ  റ യോട് നീ  പറഞ്ഞത് ഞാൻ അറിഞ്ഞുട്ടുണ്ട് എന്ന് ഹഫ്സയോട് പറയുകയുണ്ടായി .


.*രഹസ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നബി തങ്ങൾക്ക് അല്ലാഹു അറിയിച്ചു കൊടുത്ത  എല്ലാ കാര്യങ്ങളും ഹഫ്സ യോടെ നബി സ്വ പറഞ്ഞില്ല. 

ഹഫ്സക്ക് അത് പ്രയാസമാകുകയും വേദനിക്കുകയും ചെയ്യുമോ

എന്ന്  കരുതി കൊണ്ടാണ് അത് പറയാതിരുന്നത് *.

ഞാൻ ആയിഷയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് ആരാണ് പറഞ്ഞു തന്നത് എന്ന ഹഫ്സ തിരുദൂതരോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു സർവ്വജ്ഞാനിയായ അല്ലാഹുവാണ് എന്നോട് പറഞ്ഞത്

ഇതിനെപ്പറ്റി ആണ് അല്ലാഹു പറയുന്നത്


നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് *അല്ലാഹു അത് വെളിപ്പെടുത്തി* കൊടുക്കുകയും ചെയ്തപ്പോള്‍ *അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു*. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌. അത്തഹ് രീം 3 


*ഹഫ്സ രഹസ്യം പറഞ്ഞ കാര്യം  അള്ളാഹു തിരുദൂതരോട് അറിയിച്ചത്  ഖുർആൻ വചനം എന്ന നിലക്കല്ല * ..

  * അത് കൊണ്ട് തന്നെ

അതിൽ ചിലത് പറയാതിരുന്നതിനാൽ

 ഖുർആൻ മറച്ചുവെച്ചു എന്ന ആരോപണം  പറയുന്നത് ശരിയല്ല.  ചരിത്രം കൃത്യമായി അറിയാതെ തഹ്രീം സൂറത്തിന്റെ  അവതരണ പാശ്ചാത്തലവും അറിയാതെ മുഹമ്മദ് നബി 

 ഖുർആൻ ചിലത് മറച്ചു വെച്ചിരുന്നു എന്ന്  കള്ളത്തരങ്ങൾ പറയുകയാണ്  ചില അച്ചായന്മാരും വിമർശകരും .ഖുർആനിൻറെ പേരിൽ ഇത്തരം കള്ളത്തരങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇവർ  ഇവരുടെ  കള്ള എഴുത്തുകളും, സുവിശേഷങ്ങളും ,പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് *


*അസ് ലം പരപ്പനങ്ങാടി*

.


തബ്ലീഗീ ജമാഅത്തിൻ്റെ* *ദീനീ സേവന പരിശ്രമം*ഹബീബായ റസൂലി(സ)ൻ്റെ* *മീലാദ് നിന്ദ:യും*

 *തബ്ലീഗീ ജമാഅത്തിൻ്റെ*

*ദീനീ സേവന പരിശ്രമം*ഹബീബായ റസൂലി(സ)ൻ്റെ*

*മീലാദ് നിന്ദ:യും*

*ദേവ്ബന്ദീ തബ്ലീഗീ കുട്ടികളുടെ*

*മീലാദ് വന്ദന:വും*


അവിഭക്ത ഇന്ത്യയിൽ മൗലിദ് മജ്ലിസിനെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ കഠിന യത്നം നടത്തിയ തബ്ലീഗീ ജമാഅത്തിൻ്റെ പരമോന്നത നേതാവ് റശിദ് അഹ്മദ് ഗങ്കോഹി

*Birth Day And Meelad Majlis*

 *കുട്ടികളുടെ ബർത്ത്  ഡേ*

*നബി(സ)യുടെ മീലാദ് മജ്ലിസ്*

വിഷയത്തിൽ നൽകിയ വ്യത്യസ്തവും പക്ഷപാത പരവുമായ ഫത് വകൾ കരുതലോടെ വായിക്കൂ.

............................................................

                   .അദ്ധ്യായം.


*بچوں کی سالگرہ منانا*

*കുട്ടികളുടെ ജന്മദിനം ആഘോഷിക്കൽ*


*سوال* ::= سالگرہ بچوں کی اواس کی خشی میں اطعام الطعام کرنا جائز ہے  يانہیں ؟


*(ചോദ്യം)* കുട്ടികളുടെ ജന്മദിനാഘോഷവും, ആഹ്ലാദത്തിൽ അന്നദാനവും അനുവദനീയമാണോ ?


*جواب* ::= سالگرہ یاد داشت عمر اطفال کے واسطے کچھ حرج نہیں معلوم ہوتا اورچندسال کے کھانا بوجہ اللہ تعالی کھلانا بھی درست ہے.


*(ഉത്തരം)* കുട്ടികളുടെ വയസ്സ് ഓർത്തിരിക്കാൻ കുട്ടികളുടെ ജന്മദിനാഘോഷവും, അന്നദാനവും അനുവദനീയമാകുന്നു.

{ആശയം.ഫതാവാറശീദിയ്യ:പേജ്:568}


ദേവ്ബന്ദീ തബ്ലീഗീ ജമാഅത്തുകാരുടെ വയസ്സുകൾ ഓർത്തെടുക്കാൻ കുട്ടികളായിരിക്കേ ഓർമ്മപ്പെരുന്നാളും, ജന്മദിനാഘോഷ വേളയിലെ അന്നദാനവും അരങ്ങു

 തകർക്കാം................ പക്ഷെ


ഹബീബായ മുത്ത് റസൂലി(സ)ൻ്റെ ജന്മദിനാഘോഷത്തേയും ആഘോഷ വേളയിലെ മജ്ലിസേ മീലാദിനേയും, അന്നദാനത്തേയും ന്യായാന്യായങ്ങൾ പറഞ്ഞ് പൂർണ്ണമായും നിരോധിക്കുന്ന ഫത് വകളുടെ വേലിയേറ്റം തന്നെ ഇതേ പുസ്തകത്തിൻ്റെ

114,116,117,130,131,134

 തുടങ്ങിയ പേജുകളിൽ ഗങ്കോഹി തന്നെ ഫത് വ നൽകിയത് വേദനയോടെ നമുക്ക് വായിക്കാൻ സാധിക്കും.

ഉദാ:- 

*ചോദ്യം :-* (നബി(സ)യുടെ തിരുജന്മ കീർത്തന വേളയിൽ) എഴുന്നേറ്റ് നിന്ന് കൊണ്ടും, (സുഗന്ധത്തിന്ന് വേണ്ടി) ഊദും ലോപാനും പുകപ്പിച്ചും

 (മൗലിദിന്ന് വരുന്നവരെ സ്വീകരിക്കാൻ) കട്ടിയുള്ള വിരികൾ വിരിച്ചും, (സൗകര്യത്തിന്ന് വേണ്ടി) ഒരു തിയ്യതി നിശ്ചയിച്ചു കൊണ്ടും മറ്റും, പ്രസിദ്ധമായ രൂപത്തിൽ ഇന്ന് പ്രചാരത്തിലുള്ള ശറഫാക്കപ്പെട്ട മഹ്ഫിലേ മീലാദ് അനുവദനീയമാണോ അല്ലേ ?


*ഉത്തരം :-* ഈ ( മേൽ പറയപ്പെട്ട ) മജ്ലിസ് നബി (സ) യുടെയോ,സ്വഹാബത്തിൻ്റെയോ, താബിഉകളുടെയോ,തബഉത്താബിഉകളുടെയോ, മുജ്തഹിദുകളായ അഇമ്മത്തിൻ്റെ കാലത്തോ ഉണ്ടായിരുന്നില്ല.

ഇതിനെ ആദ്യമായി കൊണ്ടു വന്നത്‌ ഹിജ്റ: 600 വർഷങ്ങൾക്ക് ശേഷം വന്ന ( മുളഫർ എന്ന് പേരുള്ള ) ഒരു രാജാവാണ്.

ചരിത്രകാരന്മാരിൽ അധികപേരും അദ്ധേഹത്തെ ഫാസിഖ് എന്നെഴുതിയിരിക്കുന്നു.

ആകയാൽ *ഈ മജ്ലിസ് പിഴച്ച ബിദ്അത്താണ്.*

ഇത് അനുവദനീയമല്ലെന്ന്

 "മദ്ഖലിൻ്റെ "കർത്താവും മറ്റും മുമ്പോ എഴുതിയിട്ടുണ്ട്.ഇപ്പോഴും ധാരാളം രിസാലകളും ഫത് വകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിനപ്പുറം തെളിവിൻ്റെ ആവശ്യമില്ല.

അനുവദനീയമല്ലയെന്നതിൻ്റെ തെളിവായി"ഖൈറുൽ ഖുനൂനിൽ ആരും ഇത് ചെയ്തിട്ടില്ല" എന്നത് മാത്രം മതി.

ഇതിൻ്റെ കുഴപ്പക്കങ്ങൾ കൂടുതൽ കാണാൻ ദീർഘമായ ഫത് വകൾ കാണുക.

റഷീദ് അഹ്മദ് ഗങ്കോഹി ഒപ്പ്

ഖലീൽ അഹ്മദ് അമ്പേട്ടവി ഒപ്പ്

{ആശയം.ഫതാവാ റശീദിയ്യ:പേ:114}


തബ്ലീഗീ ജമാഅത്തുകാരുടെ ഖുത്വുബും, ഗൗസുമായ പരമോന്നത നേതാവ് ഇങ്ങനെ ഫത് വ നൽകുമോ ?

എന്ന സംശയം ഇദ്ധേഹത്തിൻ്റെതായ മറ്റൊരു ഫത് വ കൂടി വായിച്ചാൽ നീങ്ങുന്നതേയുള്ളൂ.

👇👇👇👇👇👇👇👇👇👇👇

വഹാബീ വിശ്വാസം

ഉൽകൃഷ്ട വിശ്വാസമാകുന്നു.

ഇബ്നു അബ്ദിൽ വഹാബും

അനുയായികളും നല്ലവരാകുന്നു.

ഇബ്നു അബ്ദിൽ വഹാബ്

ഹദീസനുസരിച്ച് പ്രവർത്തിച്ചവനും,

ശിർക്ക് ബിദ്അത്തുകളെ

തടയുന്നവനുമായിരുന്നു.

സുന്നീ വിശ്വാസവും, വഹാബീ

വിശ്വാസവും ഒന്നാകുന്നു....

{ആശയസംഗ്രഹം.ഫതാവാറശീദിയ്യ: പേജ്: 280}


ഇങ്ങനെ നുണ ഫത് വനൽകിയതും

തബ്ലീഗീ ജമാത്തുകാരുടെ പരമോന്നത നേതാവ് വഹാബീ പണ്ഡിതനായിരുന്നു

എന്നറിയുമ്പോൾ ഒരു വഹാബീ പണ്ഡിതനിൽ നിന്ന് മൗലിദ് വിരുദ്ധ ഫത് വ സ്വാഭാവികം മാത്രംമാണല്ലോ.


Not :- ദേവ്ബന്ദീ പണ്ഡിതരുടേയും തബ്ലീഗീ ജമാത്തുരുടേയും സുന്നി പറച്ചിലിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വഹാബികളേയും, അവരുടെ പുത്തൻ വാദങ്ങളെയും നാം കൃത്യമായി കരുതിയിരിക്കുക.

............................................................

മുഹമ്മദ് ഇസ്മാഈൽ അംജദി

മഹാരാഷ്ട്ര :9 8 1 9 6 3 1 6 5 0

സമർപ്പണം :-

ഐഡിയൽ ഇസ് ലാക് മീഡിയ

*IDEAL ISLAMIC MEDIA*

============================

Monday, November 2, 2020

ഇസ്ലാാം ഖർ ആേ നേതര _വേദങ്ങൾ_ദൈവികമല്ലേ

 #ഖുർആൻ

        2⃣

#ഖുർആനേതര_വേദങ്ങൾ_ദൈമല്ലേ?


❓ ദൈവത്തിന്റെ  വചനങ്ങൾ  ഏതാണ് എന്ന് അന്വേഷിച്ചപ്പോൾ  ആ വിലാസത്തിൽ അറിയപ്പടുന്ന കുറേ ഗ്രന്ഥങ്ങൾ കണ്ടു. ഇതിൽ ഏതാണ് യഥാർത്ഥ ദൈവികഗ്രന്ഥം  എന്ന് എങ്ങനെ തിരിച്ചറിയും?


🅰️ ദൈവവചനം എന്ന പേരിൽ ധാരാളം ഗ്രന്ഥങ്ങൾ അറിയപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ആളുകൾ അത് ദൈവികഗ്രന്ഥം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  ആ ഗ്രന്ഥങ്ങളൊന്നും തന്നെ സ്വയം ദൈവികത അവകാശപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയം. ബൈബിളിലോ ഹൈന്ദവവേദങ്ങളിലൊ മറ്റു മതഗ്രന്ഥങ്ങളിലോ എവിടെയും  ഈ ഗ്രന്ഥം ദൈവം മനുഷ്യർക്ക് വേണ്ടി അവതരിപ്പിച്ചതാണെന്ന് കൃത്യമായും വ്യക്തമായും പറയുന്നില്ല. എന്നാൽ ഖുർആനിൽ പേർത്തും പേർത്തും ഈ അവകാശവാദം ഉന്നയിക്കുന്നതായി കാണാം.(ഉദാ:-  26: 192, 32:2, 42:2 36:5, ..) അവകാശവാദം ഉന്നയിക്കാത്തവയെ ശ്രദ്ധിച്ചിട്ടില്ലങ്കിലും പ്രശ്നമില്ലല്ലോ.


❓ ദൈവിക വചനങ്ങളാണന്ന് തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങളൊക്കെ മറ്റു ഗ്രന്ഥങ്ങളിലുമുണ്ടല്ലോ. 'യഹോവ അരുൾ ചെയ്യുന്നു' എന്നൊക്കെ ഉദാഹരണം.

അപ്പോൾ അതും ശ്രദ്ധിക്കേണ്ടതില്ലേ?


🅰️ യഹോവ അരുൾ ചെയ്യുന്നു എന്ന് ഒരു പുസ്തകത്തിൽ കണ്ടു എന്നത് കൊണ്ട് മാത്രം ആഗ്രന്ഥം ദൈവികത അവകാശപ്പെടുന്നു എന്ന് പറയാനൊക്കില്ലല്ലോ. ദൈവം അരുൾ ചെയ്തതയി പറയപ്പെടുന്ന ചില വാക്കുകൾ ആ പുസ്തകത്തിലുണ്ട് എന്നല്ലേ വരികയുള്ളൂ. പക്ഷേ, ഖുർ ആനിലേക്ക് നോക്കൂ! എത്ര കൃത്യമായാണ്, എത്ര തവണ ആവർത്തിച്ചാവത്തിച്ചാണ് അത് ദൈവികത അവകാശപ്പെടുന്നത്.

"ഈ ഗ്രന്ഥം ലോകരക്ഷിതാവിൽ നിന്ന് അവതീർണ്ണമായതത്രെ." (ഹാഖ: 43, വാഖിഅ: 80)

സർവജ്ഞനും  പ്രതാപിയുമായ അല്ലാഹുവിങ്കൽ നിന്നും അവതീർണ്ണമായതാണ് ഈ ഗ്രന്ഥം.( ഗാഫിർ :2)

റമളാൻ മാസത്തിലാണ്, ജനങ്ങളെ സൻമാർഗത്തിലേക്ക് വഴി നടത്താനായി ഈ ഖുർആൻ അവതീണ്ണമായത്.(2: 185)

"ജനങ്ങൾക്ക് വേണ്ടി സത്യമായും അങ്ങേക്ക് നാം ഖുർആൻ അവതരിപ്പിച്ചു. ആരെങ്കിലും സൻമാർഗ്ഗം പ്രാപിച്ചാൽ അത് അവർക്ക്. വഴിപിഴക്കുന്നുവെങ്കിൽ അവർക്ക് തന്നെയാണ് അതിന്റെ കേട്"  (സുമർ: 41) ഇങ്ങനെ എത്ര എത്രവചനങ്ങൾ. ഇതൊക്കെ നിരന്തരം  കേൾക്കുമ്പോൾ ആ ഗ്രന്ഥം എങ്ങനെ പരിശോധിക്കാതിരിക്കും?


❓ശരി, ഖുർആൻ പരിശോധിക്കണമെന്ന് മനസ്സിലായി. പരിശോധിക്കേണ്ട ആവശ്യമില്ലാത്ത വിധം മറ്റു വല്ല കുഴപ്പങ്ങളും ഖുർആനേ തര ഗ്രന്ഥങ്ങൾക്കുണ്ടോ?


🅰️ ആരാണ് അവതരിപ്പിച്ചതെന്ന് ഉറപ്പില്ലാത്ത പോലെ തന്നെ ആർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥണിത് എന്നും ഉറപ്പില്ല. മാത്രവുമല്ല, ഏത് കാലത്ത് അവതരിപ്പിക്കപ്പെട്ടു? ആരാണിത് ക്രോഡീകരിച്ചത്? അദ്ദേഹത്തിന്റെ ചരിത്രം ലഭ്യമാണോ? അദ്ദേഹത്തിന് ലഭിച്ച സ്രോതസ്സുകൾ എന്തായിരുന്നു? അതിന്റെ ആധികാരികത എത്രത്തോളമുണ്ട്? എന്നൊന്നും ഒരാൾക്കു മറിയില്ല.


ഉദാഹരണം പറയാം.

പുതിയ നിയമം യേശുവിന് ദൈവം ഇറക്കി കൊടുത്ത വേദഗ്രന്ഥമാണോ?ആണെന്ന് അതിന്റെ ആളുകൾ തന്നെ പറയും എന്ന് തോന്നുന്നില്ല. കാരണം  അത് ഒരൊറ്റ ഗ്രന്ഥം തന്നെയില്ല. പ്രധാനമായും നാല് സുവിശേഷങ്ങളാണത്. മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ, എന്നീ നാല് പേർ വേറെ, വേറെ എഴുതിയ യേശുവിന്റെ ഏകദേശചരിത്രം എന്ന് വേണമെങ്കിൽ പറയാം. അതിൽ യേശുവിന്റെ വിശ്വസിക്കപ്പെടുന്ന ക്രൂശീകരണത്തിന് ശേഷം നടന്ന കാര്യങ്ങൾ പോലുമുണ്ട്. എന്നിട്ടും അതെങ്ങനെ യേശുവിന് അവതരിപ്പിക്കപ്പെട്ട ദൈവികഗ്രന്ഥമാണന്ന് പറയും?  4 പേർ എഴുതി എന്ന് പറഞ്ഞല്ലോ. ആ ആളുകൾ ആരാണ്? അവരുടെ വിശദമായ ചരിത്രമുണ്ടോ? അവർ യേശുവിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടോ?ഇല്ലങ്കിൽ യേശുവിലേക്ക് ഇ വരെ ബന്ധിപ്പിക്കുന്ന സത്യസന്ധമായ കണ്ണികളുണ്ടോ? ഇതൊന്നുമില്ലാതെ പിന്നെ എന്ത് മത ഗ്രന്ഥമാണിത്!

പുതിയ നിയമത്തിനേക്കാൾ കഷ്ടമാണ് പഴയ നിയമം. ആധികാരികതയുടെ കാര്യത്തിൽ അതിനെക്കാൾ കഷ്ടമാണ് ഹൈന്ദവ വേദങ്ങൾ. കൃത്യമായ അഡ്രസ് ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. ചില കേട്ട് കേൾവികൾ. നിഗമനങ്ങൾ, വിശ്വാസങ്ങൾ!


❓ ഈ ഗ്രന്ഥങ്ങളുടെ ഉള്ളടലേക്ക് ഇറങ്ങാതെ തന്നെ മനസ്സിലാക്കാവുന്ന മറ്റ് വല്ല അനർത്ഥങ്ങളുമുണ്ടോ?


🅰️ ദൈവം പദാർത്ഥാതീതനാണെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അതേ സമയം ജഡ വൽകൃതമായ ദൈവത്തെയാണ് ഇസ്ലാമേതര മതക്കാരിൽ പലരും ആരാധിക്കുന്നത് എന്ന് നമുക്കിയാം. അന്വേഷണം ആവശ്യമില്ലാത്ത വിധം

അവയുടെ നിരർത്ഥകതകൾ വ്യക്തമാണ്.


❓ ഈ ഗ്രന്ഥങ്ങളിൽ ഒരു ദൈവിക വചനങ്ങളും ഇല്ലന്നാണോ പറയുന്നത്?


🅰️ അല്ല. ഈസാ നബിക്ക് ഇഞ്ചിലും മൂസാ നബിക്ക് തൗറാത്തും ദാവൂദ് നബിക്ക് സബൂറും അല്ലാഹു അവതരിപ്പിച്ച് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിക്കൽ എല്ലാ മുസ്ലിമിനും നിർബന്ധമാണ്. അവരെല്ലാം വിശുദ്ധ പ്രവാചകരായിരുന്നു എന്നും വിശ്വസിക്കൽ നിർബന്ധമാണ്. പക്ഷേ, നിലവിൽ അറിയപ്പെടുന്ന ബൈബിൾ മുഴുവനും ആ ദൈവ വചനങ്ങളാണെന്നോ  അവതരിപ്പിക്കപ്പെട്ടത് മുഴുവൻ അവയിൽ അതേപടി ഉണ്ടെന്നോ വിശ്വസിക്കാൻ പറ്റില്ല എന്ന കാര്യം മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ വ്യക്തമാണ്. കണ്ടന്റിലുള്ള പ്രശ്നങ്ങൾ വേറെയാണ്.


❓കണ്ടന്റിലുള്ള ചില പ്രശ്നങ്ങൾ പറയാമോ?


🅰️ ധാർമ്മികമായ പ്രശ്നങ്ങൾ, ചരിത്ര പരമായ പ്രശ്നങ്ങൾ, ശാസ്ത്രീയ പ്രശ്നങ്ങൾ, വൈരുധ്യങ്ങൾ, തത്ത്വശാസ്ത്ര പരമായ പ്രശ്നങ്ങൾ.. അങ്ങനെ പലതും. അവയിലേക്ക് ഇപ്പോൾ കടക്കുവാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് ഖുർആനിനെ കുറിച്ച് തന്നെ പറയാം.


#ഡോ_ഫൈസൽ_അഹ്സനി_രണ്ടത്താണി

Sunday, November 1, 2020

ഇസ്ലാം.ശത്രുക്കളുടെസ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കണമെന്ന് പ്രവാചകർ പഠിപ്പിച്ചിട്ടുണ്ടോ ? -

  ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*ഇസ്ലാം വിമർശകർക്ക് മറുപടി*

 *അച്ചായന്മാരുടെ കള്ളത്തരങ്ങൾ*


*ശത്രുക്കളുടെസ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കണമെന്ന്  പ്രവാചകർ പഠിപ്പിച്ചിട്ടുണ്ടോ ?

-

മറുപടി



ഇല്ല .

 സ്വഹീഹുൽ ബുഖാരിയിൽ 2852 ഇങ്ങനെ കാണാം

ഇബ്നു ഉമർ റ പറയുന്നു യുദ്ധക്കളത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു കിടക്കുന്നത്   കണ്ടു 

തിരുദൂതർ അപ്പോൾ സ്ത്രീകളെയും കുട്ടികളെയും വധിക്കൽ തൊട്ട്  വിരോധിക്കുകയുണ്ടായി സ്വഹീഹുൽ ബുഖാരി2852



2852 حدثنا إسحاق بن إبراهيم قال قلت لأبي أسامة حدثكم عبيد الله عن نافع عن ابن عمر رضي الله عنهما قال وجدت امرأة مقتولة في بعض مغازي رسول الله صلى الله عليه وسلم فنهى رسول الله صلى الله عليه وسلم عن قتل النساء والصبيان [ ص: 173 ]


എന്നാൽ ശത്രുക്കളുമായി പടപൊരുതുമ്പോൾ മുസ്ലിംങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന ശത്രുക്കളായ പുരുഷന്മാർക്കിടയിൽ അവരുടെ  സ്ത്രീകളും കുട്ടികളും  ഉണ്ടെങ്കിൽ

 ശത്രുക്കളായപുരുഷന്മാർക്ക് നേരെ മുസ്ലിംകൾ

അമ്പെയ്തു കൊണ്ടോ മറ്റൊ 

പ്രതിരോധങ്ങൾ ഏർപ്പെടുത്തുമ്പോൾ ഈ പ്രതിസന്ധിഘട്ടത്തിൽ  അവർക്കിടയിലുള്ള സ്ത്രീകൾക്കോ കുട്ടികൾക്കോ അപകടം പറ്റിയാൽ അത് കുറ്റകരമല്ല എന്ന തിരുദൂതർ  പഠിപ്പിച്ചിട്ടുണ്ട്.


ഇങ്ങനെയുള്ള സ്ത്രീകളെ പറ്റിയും കുട്ടികളെ പറ്റിയും തിരുദൂതരോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു. അവർ ആ ശത്രുക്കളുടെ കൂട്ടത്തിൽ പെട്ട തന്നെയാണ്. ബുഖാരി 2850


باب أهل الدار يبيتون فيصاب الولدان والذراري بياتا ليلا لنبيتنه ليلا يبيت ليلا


2850 حدثنا علي بن عبد الله حدثنا سفيان حدثنا الزهري عن عبيد الله عن ابن عباس عن الصعب بن جثامة رضي الله عنهم قال مر بي النبي صلى الله عليه وسلم بالأبواء أو بودان وسئل عن أهل الدار يبيتون من المشركين فيصاب من نسائهم وذراريهم قال هم منهم وسمعته يقول لا حمى إلا لله ولرسوله صلى الله عليه وسلم وعن الزهري أنه سمع عبيد الله عن ابن عباس حدثنا الصعب في الذراري كان عمرو يحدثنا عن ابن شهاب عن النبي صلى الله عليه وسلم فسمعناه من الزهري قال أخبرني عبيد الله عن ابن عباس عن الصعب قال هم منهم ولم يقل كما قال عمرو هم من آبائهم [ ص: 170 ]

ഈ തിരുവചനം  വിവരിച്ചുകൊണ്ട് കൊണ്ട് സഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് വിവരിക്കുന്നു .സ്ത്രീകളെയും കുട്ടികളെയും മനപൂർവ്വം കൊല ചെയ്യൽ അനുവദനീയമാണ് എന്നല്ല ഇതിൻറെ ഉദ്ദേശം .

 മറിച്ച് ശത്രുക്കളായപുരുഷന്മാരെ പ്രതിരോധിക്കുമ്പോൾ  അവരിൽ നിന്നുള്ള സ്ത്രീകൾക്കും കുട്ടികൾക്കും  അപകടംപറ്റിയാൽ

 അത് തെറ്റില്ല എന്നാണ് ഉദ്ദേശം  (ഫത്ഹുൽ ബാരി)


قوله : ( هم منهم ) أي في الحكم تلك الحالة ، وليس المراد إباحة قتلهم بطريق القصد إليهم ، بل المراد إذا لم يمكن الوصول إلى الآباء إلا بوطء الذرية فإذا أصيبوا لاختلاطهم بهم جاز قتلهم .فتح الباري


ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍.


''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു....  അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). 


ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). 


''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).


ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). 


''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 


''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ  13:16)




*അസ് ലം പരപ്പനങ്ങാടി*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...