Saturday, October 10, 2020

ഇസ്തിഗാസ : ജീലാനി പറഞ്ഞ് ത്

 ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും ദുർവ്യാഖ്യാനവും



              "ആരോടും ആവലാതിപ്പെടരുതെന്നും സൃഷ്ടികളോടാരോടും സഹായം ചോദിക്കരുത് എന്നൊക്കെ ശൈഖ് ജീലാനി (റ) പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വഫാത്തായ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന ജൽപ്പനവുമായിട്ടാണ് പുത്തനാശക്കാർ രംഗത്ത് വരാറുള്ളത് എന്നാൽ ഇതിൽ വഫാത്തായ മഹാന്മാരെന്നത് വഹാബിയുടെ വകയാണ് !!  അതങ്ങനെയാണല്ലോ ഏത് മഹാന്മാരുടെ ഉദ്ധരണി കൊണ്ട് വന്നാലും അതിൽ വഹാബി പാതിരികൾക്ക് സ്വന്തം സംഘടനക്കൊപ്പിച്ച് മാറ്റിപ്പറയാനുണ്ടാകുമല്ലോ !!! ഇത്തരം തട്ടിപ്പുകൾ പുത്തനാശക്കാർ കുറേ കാലമായി ചെയ്ത് വരുന്നു വിശ്വാസികൾ വഞ്ചിതരാവാതിരിക്കുക.


എന്താണ് ശൈഖ് ജീലാനി (റ) ഫുതൂഹുൽ ഗൈബിൽ  പറഞ്ഞത് ?


മറുഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്നും അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരമാർഷം കാണുക.


الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)


നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട്‌ സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).


തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങ്ങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻയവിയായ കാര്യങ്ങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.


സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.


സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.


അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.


നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.


അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ


ഇനി മഹാന്മാരെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ്‌ എന്നോ ഷെയ്ഖ്‌ ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇസ്തിഗാസ വിരോധിയായി ശൈഖവർകളെ കാണിക്കാൻ പുത്തനാശക്കാർ ഉദ്ധരിച്ച ഗ്രന്ഥമായ ഫുതൂഹുൽ ഗൈബിൽ തന്നെ കൃത്യമായ ഇസ്തിഗാസയുടെ വചനങ്ങൾ ശൈഖവർകൾ പഠിപ്പിക്കുന്നു.


നമുക്ക് കാണാം;


أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي


توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي


أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة


مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)


സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)


ശൈഖ് ജീലാനി തുടരുന്നു:


مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي


مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة


أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة


സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)


ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:


عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )


ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)


ശൈഖ് ജീലാനി(റ) പറയുന്നു:


ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും. തെറ്റിദ്ധരിച്ച് പോയ കൂട്ടുകാർ സത്യം മനസ്സിലാക്കുക.


ഇൻഷാ അല്ലാഹ്....



 Written By : Siddeequl Misbah Padnekad  

 +91 94962 10086

മരണപ്പെട്ട ദിവസത്തിൽ ഭക്ഷണം നൽകൽ*

 ❈═════════❁❁❁═════════❈

*_🌴🕋___🇸🇱(سبيل الرشاد)🇸🇱__🕋🌴*

❈═════════❁❁❁═════════❈

                _*(സബീലു റശാദ്)*_

   _*(മുഹയിസ്സുന്ന  ആശയ പഠനം)*_

❈═════════❁❁❁

      *അശ്റഫ് സഖാഫി*

*അൽ അർശദി വടക്കാഞ്ചേരി*

           

═════════❈

🌱🍂🌱🍂🌱🍂🌱🍂🌱🍂🌱

              _*(PART):👉2️⃣0️⃣*_

❈═════════❁❁❁═════════❈

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

*മരണപ്പെട്ട ദിവസത്തിൽ ഭക്ഷണം നൽകൽ*

▪️▪️▪️▪️▪️▪️▪️


അൻസ്വാരിയായ ഒരു സ്വഹാബി പറയുന്നു: ഒരു മയ്യിത്തിന്റെ കൂടെ മുത്ത് നബിയും ഞങ്ങളും പോയി, ഖബ്ർ കുഴിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ അവിടുന്ന് നൽകുന്നതായി ഞാൻ കണ്ടു.അങ്ങനെ മടങ്ങി വരുമ്പോൾ *മരണപ്പെട്ട വ്യക്തിയുടെ ഭാര്യ ക്ഷണിക്കാൻ ഏൽപിച്ച വ്യക്തി* നബിതങ്ങളെ ക്ഷണിക്കുകയും നബി(സ്വ)ക്ഷണം സ്വീകരിക്കുകയും ഞങ്ങൾ തങ്ങളോടൊപ്പം പോവുകയും ചെയ്തു......


ﻭﻋﻦ ﻋﺎﺻﻢ ﺑﻦ ﻛﻠﻴﺐ، ﻋﻦ ﺃﺑﻴﻪ، ﻋﻦ ﺭﺟﻞ ﻣﻦ اﻷﻧﺼﺎﺭ، ﻗﺎﻝ: «ﺧﺮﺟﻨﺎ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺟﻨﺎﺯﺓ، ﻓﺮﺃﻳﺖ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ ﻋﻠﻰ اﻟﻘﺒﺮ ﻳﻮﺻﻲ اﻟﺤﺎﻓﺮ ﻳﻘﻮﻝ: (ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺟﻠﻴﻪ، ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺃﺳﻪ) ﻓﻠﻤﺎ ﺭﺟﻊ اﺳﺘﻘﺒﻠﻪ ﺩاﻋﻲ اﻣﺮﺃﺗﻪ، ﻓﺄﺟﺎﺏ ﻭﻧﺤﻦ ﻣﻌﻪ، ﻓﺠﻲء ﺑﺎﻟﻄﻌﺎﻡ، ﻓﻮﺿﻊ ﻳﺪﻩ، ﺛﻢ ﻭﺿﻊ اﻟﻘﻮﻡ، ﻓﺄﻛﻠﻮا.........

رواه أبودود والبيهقي في دلاٸل النبوة

(مشكاة المصابيح للخطيب التبريزي)


*قال القاري* في شرحه مرقاة المفاتيح :

(استقبله داعي امرأته)،أي 

زوجة المتوفی...........

ﻫﺬا اﻟﺤﺪﻳﺚ ﺑﻈﺎﻫﺮﻩ ﻳﺮﺩ ﻋﻠﻰ ﻣﺎ ﻗﺮﺭﻩ ﺃﺻﺤﺎﺏ ﻣﺬﻫﺒﻨﺎ ﻣﻦ ﺃﻧﻪ ﻳﻜﺮﻩ اﺗﺨﺎﺫ اﻟﻄﻌﺎﻡ ﻓﻲ اﻟﻴﻮﻡ اﻷﻭﻝ ﺃﻭ اﻟﺜﺎﻟﺚ، ﺃﻭ ﺑﻌﺪ اﻷﺳﺒﻮﻉ ﻛﻤﺎ ﻓﻲ اﻟﺒﺰاﺯﻳﺔ،......... ﻓﻴﻨﺒﻐﻲ ﺃﻥ ﻳﻘﻴﺪ ﻛﻼﻣﻬﻢ ﺑﻨﻮﻉ ﺧﺎﺹ ﻣﻦ اﺟﺘﻤﺎﻉ ﻳﻮﺟﺐ اﺳﺘﺤﻴﺎء ﺃﻫﻞ ﺑﻴﺖ اﻟﻤﻴﺖ، ﻓﻴﻄﻌﻤﻮﻧﻬﻢ ﻛﺮﻫﺎ، ﺃﻭ ﻳﺤﻤﻞ ﻋﻠﻰ ﻛﻮﻥ ﺑﻌﺾ اﻟﻮﺭﺛﺔ ﺻﻐﻴﺮا ﺃﻭ ﻏﺎﺋﺒﺎ، ﺃﻭ ﻟﻢ ﻳﻌﺮﻑ ﺭﺿﺎﻩ، ﺃﻭ ﻟﻢ ﻳﻜﻦ اﻟﻄﻌﺎﻡ ﻣﻦ ﻋﻨﺪ ﺃﺣﺪ ﻣﻌﻴﻦ ﻣﻦ ﻣﺎﻝ ﻧﻔﺴﻪ ﻻ ﻣﻦ ﻣﺎﻝ اﻟﻤﻴﺖ ﻗﺒﻞ ﻗﺴﻤﺘﻪ ﻭﻧﺤﻮ ﺫﻟﻚ.

(مرقاة المفاتيح شرح مشكاة المصابيح )






♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

❈═════════❁❁❁═════════❈

     _*✍🏻 __തുടരും...إن شاء اللّٰه*_              

➖➖➖➖➖➖➖➖➖➖️➖

                 *صَـلــُّوا عَـلَـى النَّبِيِّ ﷺ*

          *وَآلـِهِ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

                 *وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ*

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

❈═════════❁❁❁═════════❈

                               👇

                     _*ഒന്ന്  മുതൽ*_ 

   _*ഇതുവരെയുള്ള പാർട്ടുകൾ ലഭിക്കാൻ*_ 

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻   

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

        _📲 *Via Telegram Channel👇*_

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*_______________https://t.me/joinchat/O8gXblHoEHxcO_7sALte5Q*

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

       _📲 *Via What's app Group👇*_

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*_______________https://chat.whatsapp.com/0l6tRweNTYZBKQQEdhWdwv*

❈═════════❁❁❁═════════❈

     

          _*Wa.me///+918156957313*_

❈═════════❁❁❁═════════❈

Friday, October 9, 2020

ഖബർ െട്ടി പൊക്കൽഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം .

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=




📚🔎___________________🔍📚

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*


i

📕📗📘📙📔📒📕📗📘


*സംശയ നിവാരണ ക്ലാസ് റൂം*

➖➖➖🔹🔸➖➖➖


*വഹാബികളുടെ തട്ടിപ്പ്*


*⭕ചോദ്യം* 3⃣2⃣



*നബി (സ)അലി (റ) വിനെ പറഞ്ഞയച്ചു ഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും* 

*ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?*




*✅ഉത്തരം👇🏻*




    *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ . ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .


*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*


മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ

രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*

*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*




🔰*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 

കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 

മുശ്രിക്കുകള്‍ കരുതിയിരുന്നത്.

ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.

അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.

തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ).

ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാകുക വരെ ചെയ്തു മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..

ഇപ്രകാരം അവരുടെ കബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*


*വുദ്ദ്,സുവാഹ്,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*



*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്തങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകൻ വിരോധിച്ചു.*





*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ പറഞ്ഞയച്ചു,രൂപമുണ്ടാകുന്നവരെ ശപിച്ചു.*


*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതുo ഇത്പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*


   *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ട്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*




*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..


അസ് ലം സഖാഫി

പരപ്പനങ്ങാടിء

Thursday, October 8, 2020

ഇസ്ലാം.ദൈവം ആരാണ്❓ഖുർആനിലും ' ബൈബിളിലും

 _✍🏻Alan Joseph wayanad_


_☝🏻 *ദൈവം ആരാണ്❓ഖുർആനിലും ' ബൈബിളിലും നമുക്ക് പരിശോധിക്കാം ചിന്തിക്കാം*_


https://m.facebook.com/story.php?story_fbid=319381859309514&id=100037131083545


1 ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.


2 അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു.


3 അവൻ ( ആർക്കും ) ജൻമം നൽകിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.


4 അവന്ന്‌ തുല്യനായി ആരും ഇല്ലതാനും


ഇനി വിശദീകരണത്തിലെക്ക് കടക്കാം , 


ദൈവം- രക്ഷകന്‍,സര്‍വ്വശക്തന്‍     

       ഞാന്‍,അതെ ഞാന്‍ തന്നെയാണ് ദൈവം.ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.അന്യ ദൈവങ്ങളില്ല.ഞാന്‍ തന്നെയാണ് പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷികുകയും ചെയ്തത്  ....ഞാന്‍ തന്നെയാണ് ദൈവം. എന്റെ പിടിയില്‍നിന്നു വിടിവിക്കുവാന്‍  ആര്‍ക്കും സാധ്യമല്ല.എന്റെ പ്രവര്‍ത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?(എശയ്യ  43 :11 ,12 )

       

         നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍  മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ് .എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല .ഞാനല്ലാതെ നിനക്ക് മറ്റൊരു രക്ഷകനില്ല. (ഹോസിയ 13 :4 )


ആദ്യനും അന്ത്യനും 

   

         ആരംഭം  മുതല്‍ തലമുറകള്‍ക്ക് ഉണ്മ നല്‍കി ഇവയല്ലാം പ്രവര്‍ത്തിച്ചത് ആരാണ് ? ആദിയിലുള്ളവനും അവസാനത്തോട് കൂടെയുള്ളവനുമായ ദൈവമായ ഞാനാണ്. ഞാന്‍ തന്നെ അവന്‍(എശയ്യ 41 :4 )


ഏകന്‍ 

      അന്ന് ദൈവം ഭൂമി മുഴുവത്തിന്റെയും രാജാവായി വാഴും അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അവന്നു ഒരു നാമം മാത്രവും(സഖറിയ 14 :9 )

     

      യിസ്രായെല്ല്യരെ , കേള്‍ക്കുക ; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ   നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.(ആവര്‍ത്തന പുസ്തകം  6:4,5) 

    

    ദാവീദ് പ്രാര്‍ത്ഥിച്ചു  "കര്‍ത്താവേ  അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെ പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല.അങ്ങല്ലാതെ  വേറൊരു ദൈവവുമില്ല (ദിന വൃത്താന്തം 17 : 20 )(2  സാമുവല്‍ 7 :22 )

     

       എന്തെന്നാല്‍      അങ്ങ് വലിയവനാണ്‌.വിസ്മയകരമായ കാര്യങ്ങള്‍ അങ്ങ് നിര്‍വ്വഹിക്കുന്നു.അങ്ങ് മാത്രമാണ് ദൈവം(സങ്കീര്‍ത്തനം 86 :10 ) 

   

        യേശു      പ്രതിവചിച്ചു ;ഇതാണ് ഒന്നാമത്തെ കല്പന ഇസ്രായെല്ല്യരെ കേള്‍ക്കുക നമ്മുടെ  ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹ്രടയത്തോടെയും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക (മാര്‍ക്കോസ് 12 :29 ,30 )

     ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ല (1 കൊരിയാന്തന്‍സ്  8 :4 ) 


അത്ത്യുന്നതനും സ്രഷ്ടാവുമായ ദൈവം 

      "അവന്‍(പുരോഹിതന്‍)  എബ്രഹാമിനെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു :ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ ക്രപാ കടാക്ഷം നിന്‍റെ മേലുണ്ടാവട്ടെ." (ഉല്പത്തി 14 : 19 )  

      എബ്രഹാം സോദോം രാജാവിനോട് പറഞ്ഞു :ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍  ,ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്ത്യുന്നത ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുന്നു. (ഉല്പത്തി 14 :22 ) 

     യഹോവ എന്ന നാമം വഹിക്കുന്ന അങ്ങ് മാത്രമാണ് ഭൂമി മുഴുവനും ഭരിക്കുന്ന അത്യുന്നതന്‍(സങ്കീര്‍ത്തനം 83 :18 )

പങ്കുകരനില്ലാത്ത  ഏക സ്രഷ്ടാവ് 

      നിന്നെ സ്രഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന ദൈവം

ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു;ഞാന്‍ ആദിയും അന്തവുമാണ്.ഞാനല്ലാതെ മറ്റൊരു ദൈവമില്ല.എനിക്ക് സമാനമായി ആരുണ്ട്‌?.... വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര് ?ഇനി എന്ത് സംഭവിക്കുമെന്ന്  അവര്‍ പറയട്ടെ ?..ഞാനെല്ലാതെ വേറെ ദൈവമുണ്ടോ ?...വിഗ്രഹം നിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ല...അവരുടെ സാക്ഷികള്‍ (വിഗ്രഹങ്ങള്‍ )കാണുന്നില്ല,അറിയുന്നുമില്ല....വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം .. 'എന്നെ രക്ഷിക്കണേ അവിടുന്നാനെല്ലോ എന്റെ ദൈവം' എന്ന് അവന്‍ അവയോടു പ്രാര്‍ഥിക്കുന്നു. ...എല്ലാം സ്രഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവാണ് ഞാന്‍.ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടോന്നിച്ചു?   (എശയ്യ 44 :  2 -24 )  

അദ്രശ്യന്‍  

     ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;(യോഹന്നാന്‍ 1 : 18)

    നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല (പുറപ്പാട് 33:20)

ദൈവത്തിനു തുല്യമായി ഒന്നുമില്ല 

     മോശ പറഞ്ഞു :ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിനു തുല്യരായി മറ്റാരുമില്ലെന്നും നീ(ഫറോവ)  ഗ്രഹിക്കും (പുറപ്പാട് 8 :10 )  

     ദൈവത്തെ     നിങ്ങള്‍ ആരോട് തുലനം ചെയ്യും?അവനോടു തുല്യമായി ഉപമിക്കാന്‍ വല്ലതുമോണ്ടോ?(എശയ്യ 40 :18 )

    ഇതെല്ലാം നിങ്ങളുടെ മുന്നില്‍ കാണിച്ച യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നെ .  അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു. (ആവര്‍ത്തനം 4 :35 ,36 )    

വലിയവന്‍, എന്നെന്നും ജീവിക്കുന്നവന്‍,പ്രക്രതി പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നവന്‍                    

       അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ് അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല ....അവയ്ക്ക് നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല.കര്‍ത്താവേ അങ്ങയെപ്പോലെ മറ്റാരുമില്ല.അങ്ങ് വലിയവനാണ്‌.അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്  എന്നാല്‍ കര്‍ത്താവാണ് സത്യ ദൈവം. ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്ന് മാത്രം.... 

തന്റെ ശക്തിയാല്‍ ഭൂമിയെ സ്രഷ്ടിച്ചതും  ജ്ഞാനത്താല്‍ ലോകത്തെ സ്ഥാപിച്ചതും അറിവിനാല്‍  ആകാശത്തെ വിരിച്ചതും അവിടുന്നാണ്.അവിടുന്ന് ശബ്ദിക്കുമ്പോള്‍ ആകാശത്തില്‍ നിന്ന് ജലം ഗര്‍ജ്ജിക്കുന്നു .ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുന്ന് മൂടല്‍ മഞ്ഞു ഉയര്‍ത്തുന്നു.മഴപ്പെയ്യിക്കാന്‍  മിന്നല്‍ പ്പിണരുകള്‍ നിര്‍മ്മിക്കുന്നു.അറപ്പുര തുറന്നു കാറ്റ്കളെ   അയക്കുന്നു. (ജെരാമയ 10 :5 - 13 )          

പ്രാര്‍ത്ഥനക്കര്‍ഹന്‍   

       സോളമന്‍ കര്‍ത്താവിന്റെ ബലി പീടത്തിന്നു മുന്നില്‍ ഇസ്രയേല്‍ ജനതയുടെ സന്നിധിയില്‍ ഉന്നതങ്ങളില്‍ കരങ്ങലുയര്‍ത്തി പ്രാര്‍ഥിച്ചു;ഇസ്രായേലിന്റെ നാഥനായ  ദൈവമേ,പൂര്‍ണ്ണ ഹ്ര്ടയത്ത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്ത സ്നേഹം അവരുടെ മേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെ പ്പോലെ ആകാശത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ല(1 രാജാക്കന്മാര്‍ 8 :22 ,23 )


      യേശു പറഞ്ഞു: 

      കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല  , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)


ആരധനക്കര്‍ഹാന്‍ 

    യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു”(മത്തായി 4:10)

നല്‍കുന്നവന്‍ 

    സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:11)

മുന്‍ ജനതകളുടെ ദൈവം 

    ദൈവം  യാക്കോബിനോടു പറഞ്ഞു:   

    ഞാന്‍ നിന്‍റെ പിതാവായ എബ്രഹാമിന്റെയും ഇസഹാഖിന്റെയും ദൈവമായ കര്‍ത്താവാകുന്നു(ഉല്‍പ്പത്തി 28 :13 ) 


    യേശു പറഞ്ഞു: നിങ്ങള്‍ ദൈവം കല്പിച്ചതു മോശയുടെ പുസ്തകത്തില്‍  വായിച്ചിട്ടില്ലേ? 'ഞാന്‍ എബ്രഹാമിന്റെ ദൈവവും ഇസഹാഖിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു'(മാര്‍ക്കോസ് 12 :26 )

ദൈവനാമം അനാവശ്യമായി ഉപയോഗിക്കരുത് 

    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത് ; തന്റെ നാമം വൃഥാ എടുക്കുന്നവനെ ദൈവം  ശിക്ഷിക്കാതെ വിടുകയില്ല.

(പുറപ്പാട് 20 : 7 ) 

     എന്റെ നാമത്തെക്കൊണ്ടു നിങ്ങള്‍ കള്ളസ്സത്യം ചെയ്യരുത്.  നിങ്ങളുടെ  ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കുകയുമരുത്  ; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 19 :12 ) 

ദൈവത്തെ ഭയപ്പെടുക 

      നീ നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ യഹോവ ആകുന്നു. ( ലേവ്യ പുസ്തകം 19 :32 )

      നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ .നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജനതകളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; (ആവര്‍ത്തനം 6 : 13 ,14 )  

     നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നെ. (ആവര്‍ത്തനം 10 :20 ,21 )

ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുക 

     എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരയുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കുകയും ചെയ്താൽ അവനെ നീ കണ്ടെത്തും.(ആവര്‍ത്തനം 4 : 29 )

 പ്രതിമകള്‍ നിര്‍മ്മിക്കരുത്, അവയെ ആരാധിക്കരുത്‌ 

      മോസ്സസ്സിന്റെ പത്ത് കല്പനകളിലെ ആദ്യ ഭാഗത്ത് പറയുന്നു,   

      അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് 

വന്ന  ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് അവയ്ക്ക് മുമ്പില്‍ പ്രണമിക്കുകയോ  അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാനാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20 :2  - 5 )  

     നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്.സ്വര്‍ണ്ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.  (പുറപ്പാട് 20 : 23 ) 

     നിങ്ങള്‍ അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; (പുറപ്പാട്  34 : 14 )

     നിങ്ങള്‍ക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുതു.(പുറപ്പാട് 34 : 17 ) 

     വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.  ( ലേവ്യ പുസ്തകം 19 : 4 )

അന്യ ദൈവങ്ങളെ വിളിക്കരുത് 

     ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മത പാലിക്കണം; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കാന്‍  ഇടയാവരുത് .(പുറപ്പാട്  23 : 12 )

     അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് ; അവരുടെ ആരാധനാ സ്തംഭങ്ങള്‍ നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തു കളയണം .നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ നിങ്ങള്‍  സേവിക്കുവിന്‍ ; എന്നാൽ ഞാന്‍  നിങ്ങളുടെ  ഭക്ഷണത്തെയും  വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ നിങ്ങളുടെ ഇടയില്‍ നിന്നും രോഗങ്ങളെ നിര്‍മ്മജനം ചെയ്യും. (പുറപ്പാട്  23 :24 , 25 )   

സ്വര്‍ണ്ണത്തിന്റെ കാളക്കുട്ടിയെ കണ്ടപ്പോള്‍  മോസ്സസ്സിന്റെ ദേഷ്യം 

     മോശ പാളയത്തിന്നു അടുത്തെത്തിയപ്പോള്‍  കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതുംകണ്ടു. അപ്പോൾ മോശെയുടെ കോപം ആളിക്കത്തി.  അവൻ കല്‍ പലകകള്‍ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു.അത് ഇടിച്ചു പൊടിച്ചു.  പൊടി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കൊണ്ട് കുടിപ്പിച്ചു. (പുറപ്പാട്  32 :19 , 20 ) 


വിഗ്രഹാരാധന പൊറുക്കപെടാത്ത  മഹാ പാതകം 

     അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ; അയ്യോ, ഈ ജനം മഹാപാതകം ചെയ്തു. സ്വര്‍ണ്ണം കൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ ഞാന്‍ അവരെ  സന്ദർശിക്കുന്ന  ദിവസം(പരലോകത്ത്) അവരുടെ പാപങ്ങളെപ്രതി ഞാന്‍  അവരെ ശിക്ഷിക്കും.  (പുറപ്പാട്  32 :31 -34)     

 വിഗ്രഹങ്ങളുടെ ബലി വസ്തു നിഷിദ്ധം 

     അവരുടെ(വിഗ്രഹങ്ങളുടെ)  ബലി വസ്തുക്കള്‍ ഭക്ഷണമായി നീ കഴിക്കരുത് (പുറപ്പാട് 34 :15 )   

ദൈവത്തിന്റെ നിയമങ്ങളും കല്പനകളും പാലിക്കുക         

    ദൈവം  പിന്നെയും മോശെയോടു അരുളിച്ചെയ്തതു:നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;നിങ്ങൾ വസിച്ചിരുന്ന  ഈജിപ്ത് ദേശത്തെ ജനങ്ങളെ പോലെ നിങ്ങൾ പ്രവര്‍ത്തിക്കരുത്‌; ഞാൻ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന   കനാൻ ദേശത്തിലെ ആളുകളെ പ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്‌; അവരുടെ ചട്ടങ്ങളും മര്യാദകളും ആചരിക്കരുത് .നിങ്ങള്‍ എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.ആകയാൽ നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക; അവ അനുസരിക്കുന്ന  മനുഷ്യൻ അതിനാല്‍  ജീവിക്കും; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 18 :1 -  5 )  


     നിങ്ങള്‍ക്ക് വസിക്കാനായി ഞാന്‍ നിങ്ങളെ എങ്ങോട്ട് നയിക്കുന്നുവോ ആ ദേശം നിങ്ങളെ തിരസ്ക്കരിക്കാതിരിക്കാന്‍  നിങ്ങൾ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ നീക്കി ക്കളയുന്ന ജനതയുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്തുടരുത്.എന്തെന്നാല്‍ ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാന്‍ അവരെ വെറുക്കുന്നു. (ലേവ്യ പുസ്തകം 20 :22 ,23 )

     നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പാലിക്കണം .നിങ്ങള്‍ക്ക്  നന്മയുണ്ടാകും.  (ആവര്‍ത്തനം 6 :17 ,18 )

     നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം അനുസരിച്ച്  നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ഇവകളാകുന്നു   നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജനതകള്‍  ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല. (ആവര്‍ത്തനം 12 :1 -  4 )

അനുഗ്രഹവും ശാപവും 

      ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവുംനിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും. (ആവര്‍ത്തനം 11 :26 -  28 )


ഒരു സ്രഷ്ടിയെയും വണങ്ങുകയോ പൂജിക്കുകയോ ചെയ്യരുത് 

     അതിനാല്‍ നിങ്ങൾ നന്നായി ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുള്‍ ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ?.അതു കൊണ്ടു നിങ്ങൾ ആണിന്റെയൊ  പെണ്ണിന്റെയൊ  സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെ തന്നെ ആശുദ്ധരാകാതിരിക്കുക.നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശ ഗോളങ്ങളെയും-കണ്ടു  അവയെ  ആരാധിക്കുകയും  സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുവിന്‍; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെയുള്ള  എല്ലാ ജനതകള്‍ക്കും വേണ്ടി നല്കിയിരിക്കുന്നവയാണ്.  (ആവര്‍ത്തനം 4 : 15 -19 )

പ്രതിമകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല 

     അവിടെ(ഇസ്രയേല്‍ ജനത പോകുന്ന സ്ഥലം),  കാണുകയോ   കേൾക്കുകയോ  ഭക്ഷിക്കുകയോ  മണക്കുകയോ ചെയ്യാത്ത  മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദൈവങ്ങളെ  നിങ്ങൾ സേവിക്കും.(ആവര്‍ത്തനം 4 :28 )  

ദേവ പൂജയിലെ അനാചാരം 

        അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കെണിയിൽ അകപ്പെടുകയും ഈ ജനതകള്‍  തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കുകയും  ചെയ്യാതിരിക്കാന്‍  സൂക്ഷിക്കണം .നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു തീയില്‍ ദാഹിപ്പിച്ചല്ലോ ?  (ആവര്‍ത്തനം 12 :30 ,31 )


ആരു പറഞ്ഞാലും  ദൈവത്തില്‍ പങ്കു ചേര്‍ക്കരുത് 

      ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും അനുസരിച്ച്  നടക്കുവിന്‍; അതിനോടു കൂട്ടരുതു; അതിൽനിന്നു ഒന്നും കുറെക്കയും അരുതു.

നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ അറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുക്കയും ചെയ്താൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു .നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്ഷ്യന്‍ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരുദ്ധമായി  ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ട നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിക്കാന്‍  നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം. ( ആവര്‍ത്തനം 13 :1 - 6 )

   

       നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ചു നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ ,മകളോ ,നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിക്കാന്‍  നോക്കിയാൽ അവനോടു യോജിക്കുകയൊ  അവന്റെ വാക്കു കേൾക്കുകയോ  ചെയ്യരുതു; അവനോടു കനിവു തോന്നുകയോ, അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. (ആവര്‍ത്തനം 13 :  7 - 9 )

അന്യജാതിക്കാരുടെ ആചാരം സ്വീകരിക്കരുത് 

        നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളുടെ ശ്രീരാം  മുറിവേല്പിക്കുകയോ  നിങ്ങൾ ശിരസ്സിന്റെ മുന്‍ ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.(ആവര്‍ത്തനം 14 : 1 )


ആഭിചാരവും ,പ്രശ്നം വെക്കുന്നതും ,ശകുനം നോക്കുന്നതും നിഷിദ്ധം   

      നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജനതകളുടെ  ദുരാചാരങ്ങള്‍  നീ അനുകരിക്കരുത് .തന്റെ മകനെയോ മകളെയോ മോഹിക്കുന്നവന്‍ , പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.നീ നീക്കിക്കള യാ നിരിക്കുന്ന ജനത കൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നിനക്ക്  അങ്ങനെ ചെയ്യുവാന്‍  നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

(ആവര്‍ത്തനം 18 :9 -14 )  


ദൈവ മന്ദിരത്തിനരികെ ഒരു ചിഹ്നവും പാടില്ല 

       നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ  അശേര ദേവതയുടെ ഒരു വ്രക്ഷവും നട്ടുപിടിപ്പിക്കരുത്. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭവും നീ  നാട്ടുകയും അരുതു.

(ആവര്‍ത്തനം 16 :21 ,22 )


വിഗ്രഹം ഉണ്ടാക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ 

      ശില്പിയുടെ കൈപ്പണിയായി യഹോവെക്കു വെറുപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം. (ആവര്‍ത്തനം 27  :15 )  


അന്യ ദൈവങ്ങളെ സേവിച്ചലുള്ള ശിക്ഷ 

 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ, സൂര്യചന്ദ്രന്മാരെയോ മറ്റേതെങ്കിലും  ആകാശ ശക്തിയെയോ  ചെന്നു സേവിച്ചു നമസ്കരിക്കയും,തിന്മ പ്രവര്‍ത്തിച്ചു ഉടമ്പടി ലംഘിക്കുകയും  ചെയ്ത, പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ,നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും

അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം അന്വേഷിക്കുക.  അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും ആണെന്ന് കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. (ആവര്‍ത്തനം 17 :3 -5

ഖബറിൻമേൽ ഖുബ്ബ

 *ഖബർ കെട്ടിപ്പൊക്കൽ*



ഖബർ കെട്ടിപൊക്കൽ നബി സ്വ വിരോധിച്ചിട്ടുണ്ടോ?


ഉത്തരം.


അതെ അത് സാധാരണ ഖബറിനെ പറ്റിയാണ് -

അവരുടെ ഖബർ കെട്ടൽ കറാഹത്താണ് '


  ഖബർ കെട്ടിപൊക്കൽ ശിർക്കാണന്നോ

നിരുപാതികം ഹറാമാണന്നോ ഇമാമുമാർ പറഞ്ഞിട്ടില്ല.


അത് സദാ രണക്കാരുടെ ഖബർ കറാഹത്താണന്നാണ് പറത്തത്

അതിന്റെ തെളിവ് നബി വിരോധിച്ചു എന്നതാണ് -


ഖബറുകൾ മസ്ജിദുകളിക്കിയവരെ ശപിച്ചു എന്ന ഹദീസിന്റെ അർഥം

ഖബറിലേക്ക് സുജൂദ് ചെയ്യുകയും അവയെ ആരാധിക്കുകയും ചെയത് വിഗ്രഹമാക്കിയതിനെ പറ്റിയാണന്ന് ഇമാം ബൈളാവി പറഞ്ഞത് ഫത്ഹുൽ ബാരിയും ഉദ്ധരിച്ചിട്ടുണ്ട്.


മസാജിദ് എന്നതിന്ന് പ്രാർഥനാ സ്ഥലമെന്ന് ചില സമയത്തും പള്ളികൾ എന്ന് ചില സമയത്തും വഹാബികൾ അർഥം പറയുന്നത് മുസ്ലിങ്ങളെ കാഫിറാക്കാൻ പേണ്ടിയാണ് -


ഖബർ കെട്ടിപൊക്കുന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിലെ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം


1 .സ്വന്തം ഉടമസ്തതയിൽ സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ കറാഹത്ത്

അതാണ് വിരോധത്തിന്റെ ഹദീസ് മനസ്സിലാക്കി തരുന്നത് '



2,      പൊതു സ്ഥലത്ത് സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ

ഹറാം  'കാരണം മറ്റുള്ളവരുടെ അവകാശം പിടിചെടുക്കൽ ഉള്ളത് കൊണ്ട്



3 -ചിലപ്പോൾ കെട്ടൽ നിർബന്തമാവും

തുഹ്ഫയിൽ പറയുന്നു.


ഇതിനെ കുറിച്ചാണ് ഫത്ഹുൽ മുഈൻ ഇങ്ങനെ പറഞ്ഞ് -



സാധാരണ ഖബറിനെ പറ്റി ഫത്ഹുൽ മുഈൻ പറയുന്നു.


സൈനുദ്ധീൻ മഖ്ദും(റ) പറയുന്നു: വെള്ളപ്പൊക്കം, പൊളിച്ചുകളയുക, വന്യമൃഗം കുഴിക്കുക, കള്ളന്മാർ മാന്തുക, തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാത്തപ്പോൾ ഖബർ പടുക്കലും, അതിനു മേലെ പടുക്കലും കറാഹത്താണ്. കാരണം അതിനെ തൊട്ട് വിലക്ക് പ്രബലമായി വന്നിട്ടുണ്ട്. കറാഹത്താണ് എന്ന് പറഞ്ഞത് സ്വന്തം സ്ഥലത്താകുമ്പോൾ മാത്രമാണ്. മുമ്പ് വിവരിച്ച ആവശ്യങ്ങൾക് അല്ലാതെ ഖബർ പടുക്കുന്നതും പൊതുശ്‌മശാനത്തിലോ,മൗഖൂഫായ സ്ഥലത്തോ ഖബറിന് മുകളിൽ ഖുബ്ബ നിർമിക്കലും നിഷിദ്ദമാണ്. മയ്യിത്ത് ജീർണിച്ച് ദ്രവിച്ചതിനു ശേഷവും അത് ശാശ്വതമായി നിലനിൽക്കും. അതുനിമിത്തം യാതൊരാവശ്യവുമില്ലാതെ ഖബർസ്ഥാനിൽ ജനങ്ങൾക്ക്‌ കുടുസ്സാക്കാൾ ഉള്ളതിനാലും അത് പൊളിച്ചു കളയൽ നിർബന്ധവുമാണ്(ഫത്ഹുൽമുഈൻ:109-110).


തുഹ്ഫ പറയുന്നു.


കള്ളന്മാരോ വന്യമൃഗങ്ങളോ മാന്തും എന്നോ വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞു പോകുമെന്നോ ഉള്ള ഭയം ഉള്ളപ്പോൾ അടിമുതൽ  കെട്ടിപ്പൊക്കൽ നിര്ബന്ധമാണ് . (തുഹ്ഫ:3/196)



     4°           അമ്പിയാക്കൾ,ഔലിയാക്കൾ, ശുഹദാക്കൾ, മറ്റു പുണ്യപുരുഷന്മാർ, തുടങ്ങിയവരെ  ആദരിക്കാനും അവരുടെ സ്മരണകൾ ലോകത്തു നിലനിർത്താനും അവരുടെ സരണിലേക്ക്  മറ്റുള്ളവർ  കടന്നുവരാനും സിയാറത് സജീവമാക്കാനും ബറകത്തെടുക്കാനും വേണ്ടി ഖബറുകൾ കെട്ടിപൊക്കലും  അതിന്മേൽ ഖുബ്ബ നിർമിക്കലും അനുവദിനീയമാണ്.


മഹാത്മാക്കളുടെ ഖബറിൽ മേൽ ഖുബ്ബയുണ്ടാക്കാമെന്ന് ഫത്ഹുൽ മുഈനിൽ പറയുന്നു.


'വസിയ്യത്തി'ന്റെ അദ്ധ്യായത്തിൽ ഫത്ഹുൽമുഈനിൽ പറയുന്നു:

ശൈഖുനാ പറയുന്നു: ജുര്ജാനിൽ അറിയപ്പെട്ട ഖബറിന്നേർച്ചയാക്കുന്ന വിഷയത്തിൽ കർമശാസ്ത്രപണ്ഡിതന്മാരുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ഒരു നിശ്ചിത ശൈഖിന്റെ ഖബറിലേക്ക് വഖ്ഫ് ചെയ്യാമെന്ന പോലെ വസിയ്യത്ത് ചെയ്യലും സാധുവാകുന്നതാണ്. ആ സ്വത്ത് ശൈഖിന്റെ ഖബറിന്റെ ഉപയോഗങ്ങൾക്കും അനുവദിനീയമായ എടുപ്പിനും അതിന് സേവനം ചെയ്യുന്നവർക്കും  അവിടെ ഖുർആൻ പറയണം ചെയ്യുന്നവർക്കും വണ്ടി ഉപയോഗിക്കണം. പൊതുശ്‌മശാനമല്ലാത്തതിനാൽ



 പണ്ഡിതൻ പോലെയുള്ളവരുടെ കഖബറിന്മേൽ ഖുബ നിർമിക്കാനും അതുപയോഗിക്കാവുന്നതാണ്(ഫത്ഹുൽമുഈൻ:227).


ഇതോടെ ഫത്ഹുൽ മുഈ നിന്റെ യും മറ്റു ഗ്രന്തങ്ങളുടേയുംമേൽ ചിലർ നടത്തുന്ന തട്ടിപ്പ് പൊളിഞ്തരിപ്പണമായി


ഇമാം നവവി പറയുന്നു.


മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)


പൊതുശ്‌മശാനത്തിൽ  മാറാവ്‌ചെയ്യപ്പെട്ട മയ്യിത്ത് ജീർണിച്ച് ദ്രവിച്ചുപോയാൽ മറ്റൊരാളെ അവിടെ മറവ് ചെയ്യുന്നതിനായി ഖബർ മാന്താവുന്നതാണ്. എന്നാൽ മറവുചെയ്യപ്പെട്ട വ്യെക്തി സ്വഹാബിയോ വിലായത്തുകൊണ്ട് ജെനങ്ങൾക്കിടയിൽ പ്രസിദ്ധി നേടിയ വ്യെക്തിയോ ആണെങ്കിൽ ജീർണിച്ചാൽ തന്നെയും അവരുടെ ഖബർ മാന്താൻ പാടില്ല.


മയ്യിത്ത് ജീർണിച്ച് മണ്ണായിപ്പോയാൽ മറ്റൊരാളെ മറവുചെയ്യുന്നതിന് വേണ്ടി ഖബർ മാന്താവുന്നതാണ്. ഈ രൂപത്തിൽ പൊതുശ്‌മശാനത്തിൽ ഖബർ പരിപാലിക്കുന്നതും ശെരിപ്പെടുത്തുന്നതും  നിഷിദ്ധമാണ്. കാരണം അങ്ങിനെ ചെയ്യുന്നത് ജനങ്ങൾക് തടസ്സം സൃഷ്ടിക്കുമല്ലോ. എന്നാൽ മറവുചെയ്യപ്പെട്ട വ്യെക്തി സ്വഹാബിവര്യനോ വിലായത്ത് പ്രസിദ്ധമായ വ്യെക്തിയോ  ആണെങ്കിൽ ജീർണിച്ചാലും ഖബർ മാന്തൽ അനുവദിനീയമല്ലെന്ന് ചില പണ്ഡിതന്മാർ പ്രസ്താപിച്ചിരിക്കുന്നു. സജ്ജനങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി  വസിയ്യത്തു ചെയ്യാം എന്ന ശൈഖാനിയുടെ  പ്രസ്‌താവന ആ അഭിപ്രായത്തിന് ബലം നൽകുന്നുമുണ്ട്.(തുഹ്ഫതുൽമുഹ്താജ്: 3/206)


'മുശ്കിലുൽവസീത്' എന്ന ഗ്രന്ധത്തിൽ  മുവഫഖ് ഇബ്നു ഹംസ(റ) പ്രസ്താപിച്ച പോലെ മയ്യിത്ത് ജീർണിച്ചാൽ ഖബർ മാന്താമെന്ന് പറയുന്നത് മറവുചെയ്യപ്പെട്ട വ്യക്തി സ്വഹാബിവര്യനോ വിലായത്ത് പ്രസിദ്ധമായവരോ അല്ലെങ്കിൽ മാത്രമാണ്. ആണെങ്കിൽ ജീർണിച്ചാലും ഖബർ മാന്തൽ അനുവദിനീയമല്ല. അമ്പിയാക്കളുടെയും സജ്‌ജനങ്ങളുടെയും ഖബറുകൾ പരിപാലിക്കുന്നതിൽ സിയാറത്തു സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതിനാൽ അതിനായി വസിയ്യത്തു ചെയ്യാമെന്ന പ്രസ്താവന എടുത്തുകാണിച്ചു പില്കാലക്കാരായ ചില പണ്ഡിതന്മാർ അദ്ദേഹം പറഞ്ഞതിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.(നിഹായ:3/41,മുഗ്‌നി:1/367)


പൊതുസ്മശാനമല്ലാത്തിടത്ത്  മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബനിർമിക്കൽ പുണ്യമാണന്നാണ്

 ഇബ്നു ഹജർ ൽ ഹൈതമി  തുഹ്ഫ വസ്വിയ്യത്ത്

ഫത്ഹുൽ മുഈൻ സൈനുദ്ധീൻ മഖ്ദൂം

തുടങ്ങീ എല്ലാ പണ്ഡിതമാരും പറയുന്നത് '


നല്ല കാര്യങ്ങൾക്കു സ്വത്ത് വസ്വിയ്യത്ത് ചെയ്യാമെന്ന വിഷയം ചർച്ച ചെയ്ത് ഇമാം റംലി(റ) എഴുതുന്നു:





അർത്ഥം:

തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്നു നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. അമ്പിയാക്കൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കുന്നതും ഖുർബത്തിന്റെ ഭാഗമാണ്. കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ. എന്നാൽ ദഖാഇർ എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറഞ്ഞതും ഹജ്ജിന്റെ അദ്ദ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ ഇഹ്‌യയുടെ സംസാരം അറിയിക്കുന്നതും വസീത്വ എന്ന ഗ്രൻഥത്തിൽ നാണയത്തിന്റെ സകാത്തിന്റെ അധ്യായത്തിൽ ഇമാം ഗസാലി(റ) യുടെ സംസാരം കോച്ചിപ്പിക്കുന്നതും ഖബ്ർ പരിപാലിക്കുന്നതിന്റെ താല്പര്യം ദർഗ്ഗകളിൽ ചെയ്യും പ്രകാരം അവരുടെ ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബകളും പണിയുകയാണ് എന്നാണ്. അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. ഖബറുകൾ തന്നെ പടുക്കുക എന്നല്ല അതിന്റെ താല്പര്യം. കാരണം അതിന് വിലക്ക് വന്നിട്ടുണ്ട്. പൊതുശ്‌മശാനങ്ങളിൽ കെട്ടിടവും ഖുബ്ബകളും പണിയാളുമല്ല. വിവക്ഷ. കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുണ്ടല്ലൊ. (നിഹായത്തുൽ മുഹ്താജ്. (6/42)


ഇബ്നു ഹാജർ എഴുതുന്നു:





അർത്ഥം:

തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും അതിന്റെ ഭാഗമാണ്. അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. ഖബ്ർ പടുക്കുന്നതിനു വിലക്ക് വന്നതിനാൽ പൊതുശ്‌മശാനത്തിലാണെങ്കിലും ഇതിൽ പെടുന്നത്തല്ല. (തുഹ്ഫ. 7/5)



5.എന്നാൽ പൊതുശ്‌മശാനത്തിൽ എല്ലാവർക്കും തുല്യ അവകാശമായതിനാൽ അത് പറ്റില്ലെന്നാണ് ഇബ്നുഹജർ (റ) വിന്റെ പക്ഷം. എന്നാൽ മഹാന്മാരെ സാദാരണക്കാരെ പോലെ കാണാൻ പറ്റില്ലെന്നും ഇസ്ലാമിനും മുസ്ലിംകൾക്കും അവർ മുഖേന ധരാളം നേട്ടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ജീവിതകാലത്തെന്നപോലെ മരണശേഷവും അവർക്ക് പ്രേത്യേക പരിഗണന നൽകണമെന്നും മറ്റു ചില പണ്ഡിതന്മാർ പറയുന്നു. ഈ വീക്ഷണക്കാർ പൊതുശ്‌മശാനമാണെങ്കിലും സിയാറത്ത് സജീവമാക്കാനും ബറക്കത്ത് എടുക്കാനും വേണ്ടി മഹാന്മാരുടെ ഖബറുകൾ പരിപാലിക്കാമെന്ന് പറയുന്നു. അല്ലാമ ബുജൈരിമി(റ) എഴുതുന്നു: മയ്യിത്ത് മഹാന്മാരിൽ പെട്ടവനല്ലെങ്കിൽ പൊതുശ്‌മശാനത്തിൽ ഖബർ കെട്ടിപ്പടുക്കൽ നിഷിദ്ദമാണ്. സിയാറത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി  മഹാന്മാരുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത് ചെയ്യാമെന്ന് പറയുന്നത് അതുകൊണ്ടാണ്(ബുജൈരിമി:1/496)


അല്ലാമ ശർഖാവി(റ) എഴുതുന്നു: അമ്പിയാക്കൾ, ശുഹദാക്കൾ തുടങ്ങിയ മഹാന്മാരുടെ ഖബറുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്ത് എടുക്കാനും വേണ്ടി അത് കെട്ടിപ്പടുക്കാവുന്നതാണ്. അതിനുവേണ്ടി ഖുബ്ബയും നിർമിക്കാമെന്ന് ചിലർ പ്രസ്താപിച്ചിട്ടുണ്ട്. അല്ലാമ ഹലബി(റ) അതനുസരിച്ചു ഫത്‌വ നൽകിയിട്ടുണ്ട് (ശർഖാവി1/354).


അല്ലാമ ശർവാനി(റ) എഴുതുന്നു: പൊതുശ്മാശാനങ്ങളിലും അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾ പരിപാലിക്കാനും ശെരിപ്പെടുത്താനും വസിയ്യത് ചെയ്യാമെന്ന് ഇമാം റംലി(റ) മയ്യിത്ത് നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞതാണ് പ്രബലം(ശിർവാനി:7/5).







1ചുരുക്കത്തിൽ മുമ്പ് വിവരിച്ച ആവശ്യങ്ങൾ ഇല്ലാതെ സാദാരണക്കാരുടെ ഖബർ  പടുക്കുന്നതും ഖബറിന് മുകളിൽ പടുക്കുന്നതും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോൾ ഹദീസിൽ വിലക്ക് വന്നതിനാൽ കറാഹത്താണ്.


2.പൊതുശ്‌മശാനത്തിലോ മറവുചെയ്യാൻ വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്തോ ആകുമ്പോൾ

സാദാരണക്കാരുടെ ഖബർ  പടുക്കുന്നതും ഖബറിന് മുകളിൽ പടുക്കുന്നതും

നിഷിദ്ധവുമാണ്. മതത്തിൽ പരിഗണിക്കാവുന്ന ആവശ്യങ്ങൾ ഇല്ലാതെ ഖബർസ്ഥാനിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുള്ളതിനാൽ അത് പൊളിച്ചുകളയൽ നിർബന്ധവുമാണ്.


3'അതേ സമയം മയ്യിത്ത് മഹാന്മാരിൽ പെട്ടവനാകുമ്പോൾ മറവ് ചെയ്യുന്നത് സ്വന്തം സ്ഥലത്തോ, മറ്റൊരാളുടെ അനുവാദപ്രകാരം അയാളുടെ സ്ഥലത്തോ ആണെങ്കിൽ സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി ഖബർ ഖബർ കെട്ടിപ്പടുക്കുന്നതും അതിനു മുകളിൽ പടുക്കുന്നതും ഖുബ്ബകൾ നിർമിക്കുന്നതും കറാഹത്തില്ല. എന്നുമാത്രമല്ല അതൊരു പുണ്ണ്യകർമ്മം കൂടിയാണ്. ഇക്കാര്യത്തിൽ പണ്ഡിതലോകത് വീക്ഷണാന്തരമില്ല.


 4. ഇനി പൊതുശ്മാശാനത്തിലോ മറവുചെയ്യാനായി വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്തോ ആണെങ്കിലും ചിലരുടെ വീക്ഷണത്തിൽ കറാഹത്തില്ല. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി അമ്പിയാ-ഔലിയാക്കളുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത്തു ചെയ്യാമെന്ന കർമശാസ്ത്രപണ്ഡിതന്മാരുടെ പ്രസ്താവന അടിസ്ഥാനമാക്കി പില്കാലക്കാരായ കര്മശാസ്ത്രപണ്ഡിതരിൽ ചിലർ ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുകയും ചിലർ അതിനെ പ്രബലമാക്കുകയും ചെയ്തിട്ടുണ്ട്. പൊതുശ്‌മശാനത്തും മൗഖൂഫായ സ്ഥലത്തും മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കാനും അവയ്ക്കു മുകളിൽ ഖുബ്ബ നിർമിക്കാനും പറ്റില്ലെന്ന് പറയുന്നവർ അവയിൽ മുസ്ലിംകൾക്കുള്ള മൊത്തത്തിലുള്ള അവകാശത്തിനും, പറ്റുമെന്നു പറയുന്നവർ സിയാറത്ത് സജീവമാക്കുക, ബറക്കത്തെടുക്കുക, മഹാന്മാരുടെ സ്മരണ ലോകത്തു നിലനിർത്തുക തുടങ്ങി മഹാന്മാരുടെ അവകാശത്തിനും പ്രാമുഖ്യം കല്പിക്കുന്നതായി നമുക്ക് മനസിലാക്കാം

പണ്ഡിതന്മാരുടേതായാലും അല്ലങ്കിലും ഖബറിൻ മേലുള്ള നിർമാണം പൊളിക്കണമെന്ന് ഇബ്ന് ഹജറുൽ ഹൈതമി റ പറഞ്ഞിട്ടുണ്ടോ?


ഉത്തരം

നിരുപാരികം. ഖബറിൻമേൽ ഹറാമണന്ന് ഇബ്നു ഹജർ റ പറഞ്ഞതായി തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.



📚✍🏻ഷാഫി ഇമാം(റ) പറയുന്നു*

      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്

ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .

*📚✍🏻.


എന്നാൽ പൊതു സ്മശാനമല്ലാത്തിടത്ത് മഹത്തുക്കളുടെ ഖബറിൻമേൽ ഖുബയുണ്ടാക്കുന്നത് പുണ്യമാണന്ന് തുഹ്ഫയിൽ പറഞ്ഞത് നേരത്തേ ഉദ്ധരിച്ചു.


പൊതു സ്മശാനമല്ലാത്തിടത്ത് അനവദനീയമാണന്ന് ഫതാവയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട് -



പൊതു സ്മശാനം  അല്ലാത്തിടത്ത് അനുവദനീയവും പുണ്യവുമാണന്നും അത് പൊളിക്കപെടരുത് എന്നും

ഇബ്നു ഹജർ റ പറഞ്ഞതിനെ മറച്ചുവെച്ചു. പൊളിക്കപെടരുത് എന്ന് ഇമാം ശാഫിഈ റ തന്നെ ഉമ്മിൽ പറഞ്ഞത് മുമ്പ് വായിച്ചുവല്ലോ.

അതല്ലാം വഹാബികൾ മറച്ചുവെക്കാറാണ് പതിവ്.


ഇതിൽ നിന്നും മഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കി എന്ന കാരണം കൊണ്ടല്ല അത് പൊളിക്കണമെന്ന് ചില പണ്ഡിത്മാർ പറഞ്ഞത്.

പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

മാഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബയുണ്ടാക്കൽ പാടില്ലാത്തത് കൊണ്ടല്ല 'അത് പുണ്യമാണന്ന് തുഹ്ഫയിൽ വസ്വിയ്യത്തിന്റെ അദ്ധ്യായത്തിൽ മുമ്പ് വായിച്ചുവല്ലോ '


പൊതുസ്മശാനത്താവുമ്പോൾ മറ്റു ജനങ്ങൾക്കും അവകാശപ്പെട്ടത് ഒരാൾ മാത്രം കൈവശ പെടുത്തലും അനതിക്രതമായ ഉപയോഗവും ഉള്ളത് കൊണ്ടാണ് എന്ന് ഇമാം ശാഫിഈ റ യുടെ താഴെ ഉദ്ധരണിയിൽ നിന്നും മനസ്സിലാക്കാം


، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631


(അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്

ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്


ഉമ്മ് 2 / 631

പൊതു സ്മശാനത്ത് പാടില്ല എന്ന് പറയാൻ കാരണം ആവ്ശ്വമോ നമയോ ഇല്ലാതെ മുസ്മീങ്ങൾക്ക് പ്രയാസപ്പെടുത്തൽ ഉള്ളത് കൊണ്ടാണ് '

ഫതാവൽ കുബറാ 3/143

ജമൽ 2/207

തുഹ്ഫ 3/196

നിഹായ

وفيه تضييق على المسلمين بما لا مصلحة فيه ولا غرض

] الجمل،سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل 2/207



"[12] ومثله في تحفة المحتاج 3/196


"[13]ونهاية المحتاج[


]لأن فيه تضييقا على المسلمين بما لامصلحة ولا غرض شرعي فيه  فتاوي الكبري١٤٣/٣



ഇതിൽ നിന്നും മഹാന്മാരുടെ ഖബറിന് മേൽ ഖുബ്ബ നിർമിച്ചു എന്നത് കൊണ്ടല്ല വിലക്കിന് കാരണമെന്നും

പൊതു സ്മശാനത്ത്  മറ്റുള്ളവരുടെ അവകാശം പിടിച്ചെടുക്കൽ ഉണ്ട് .അത് പാടില്ല എന്നത് കൊണ്ടാണ് 'ഖുബ്ബ പാടില്ലാത്തത് കൊണ്ടല്ല.


ഖുബ്ബ മാത്രമല്ല അനിതിക്രതമായി എന്ത് നിർമിച്ചാലും പാടില്ലാത്തതാണ് അത് പള്ളിയാണങ്കിലും

വീടാണകിലും ശരി


അത് കൊണ്ട് പള്ളി നിരമിക്കൽ വീട് നിർമിക്കൽ ഒരിക്കലും ഒരു സ്ഥലത്തുംപാടില്ല എന്ന് പറയാൻ സാദ്യമല്ല.


അതികമുള്ളിടത്ത് പൊളിക്കരുത് എന്ന് ശാഫിഈ റ പറഞ്ഞതും

മഹാന്മാരുടെ ഖബബിറിന്ന് മുകളിൽ പൊതു സ്മശാനമല്ലാത്തിടത്ത് ഖുബ്ബയും

പള്ളിയും നിർമിക്കൽ പുണ്യമാണന്ന്  ഫതാവയുടെ കർത്താവ് ഇബ്ൻ ഹജർ പറഞ്ഞത് മുകളിൽ ഒന്നു കൂടി വായിക്കുക '

അപ്പോൾ വഹാബിസത്തിന്റെ എല്ലാ വാദങ്ങളും കുമിളകളും കളവുകളും തെറ്റിദ്ധരിപ്പിക്കലും ണന്ന് മനസ്സിലാക്കാം.



ل وما قولكم فسح الله في مدتكم وأعاد علينا من بركتكم في قول الشيخين في الجنائز يكره البناء على القبر وقالا في الوصية تجوز الوصية لعمارة قبور العلماء والصالحين لما في ذلك من الإحياء بالزيارة والتبرك بها هل هذا تناقض مع علمكم أن الوصية لا تنفذ بالمكروه فإن قلتم هو تناقض فما الراجح وإن قلتم لا فما الجمع بين الكلامين ؟ ( فأجاب )

 وأما المسألة الثالثة فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا وكراهة الكتابة وما بعدها للتنزيه لا للتحريم .

 فتاوي الكبري١٤٣/٣

 ഫതാവൽ കുബ്റയിൽ തന്നെ ഇന്നഹജർ റ നോട് ചോദ്യം


 ഖബര് കൊണ്ട് ബറകത്ത് എടുക്കാനും സിയാറത്തിനെ ജീവിപ്പിക്കാനും വേണ്ടി സ്വാലിഹീങ്ങളുടെയും ഉലമാഇന്റയും കബർ പരിപാലിക്കൽ കൊണ്ട്  വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണന്നു്  വസ്വിയ്യത്തിന്റെ അദ്യായത്തിൽ  ശൈഖാനി (രണ്ട് ശൈഖ് 1 ഇമാം നവവി റ 2 ഇമാം റാഫി ഇ.റ) പറയുകയും

മയ്യിത്ത് സംസ്കരണ അദ്യായത്തിൽ ഖബറിന് മേൽ നിർമാണം കറാഹത്ത് എന്നും പറയുന്നു.

ഇത് വൈരുധ്യമാണോ?

കറാഹത്ത് കൊണ്ട് വസ്വിയ്യത്ത് നടപ്പാവില്ലല്ലോ?


ഉത്തരം

നിർമാണം സാധാരണ ഖബറിൻമേൽ കറാഹത്ത് എന്ന് പറഞ്ഞ് ഒരു വെക്തിയുടെ അതികാരത്തിലുള്ളതോ അനുമതിയുളതോ ആയ സ്ഥലത്താണ് -


പൊതു സ്ഥലത്താണ് ഉദ്ദേശിച്ചതെങ്കിൽ തഹ് രീമിന്റെ കറാഹത്ത് എന്നാണ് ഉദ്ധേശ്യം:


മഹാമാരുടെ ഖബർ പരിപാലിക്കൽ കൊണ്ട് വസ്വിയ്യത്ത് അനുവദനീയം എന്നത് പൊതുസ്ഥലം അല്ലാത്തിടത്ത് നിർമാണം അനുവദനീയമാണന്ന് വെക്കേണ്ടതാണ്. ഫതാവൽ കുറബ്റാ 3/143


ചുരുക്കത്തിൽ ഫതാവയിൽ ഇവർ കൊണ്ട് വന്നു തെറ്റിദ്ധരിപ്പിച്ച അതെ ഫത് വ യുടെ അവസാന ഭാഗത്ത് മഹാന്മാരുടേത് പൊതു സ്മശാനമല്ലങ്കിൽ നിർമാണം അനുവദനീയമാണന്ന് വെക്തമായി പറഞ്ഞത് മറച്ചുവെച്ചു.


പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ് ചോദ്യകർത്താവ് ചോദിച്ച ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്

في المسبلة

ചോദ്യത്തിൽ പറഞ്ഞ ഉദ്ധരണിയിലേ പൊതുസ്മശാനത്തിൽ എന്ന വാചകത്തിൽ നിന്ന് തന്നെ   പൊതു സ്ഥലമല്ലെങ്കിൽ തെറ്റല്ല എന്ന് വെക്തമാണ്.


പൊതു സ്ഥലമല്ലെങ്കിൽ  മഹാന്മാരുടെ താണങ്കിൽ ഖബറിൻ മേൽ നിർമാണം അനുവദനീയമാണന്നാണ് ശൈഖാനി (ന വിവ റ റാഫിഈ റ ) പറഞ്ഞത് എന്നാണ് ഫതാവയുടെ അവസാന ഭാഗം സമാപ്പിക്കുന്നത്-


പൊതു സ്ഥലത്ത് മറ്റുള്ളവരുടെ അവകാശത്തിൽ പിടിച്ചെടുക്കൽ ഉള്ളത് കൊണ്ട് പാടില്ലാ എന്നാണ്  ഫത്' വയുടെ ആദ്യ ഭാകത്ത് പറയുന്നത്

ഫതാവയുടെ

അവസാന ഭാഗത്ത് പറഞ്ഞത് മറച്ച് വെച്ചും  തുഹ്ഫയിൽ മഹാമാരുടെ ഖബറിന്മേൽ ഖുബ്ബ നിർമിക്കൽ പുണ്യമാണന്നതുംമറച്ച് വെച്ചും

പൊതു സ്മശാനത്ത് നിർമിക്കുന്നതിനെ പറ്റി പറഞ്ഞ ആദ്യ ഭാഗത്തെ വാചകം

ഉദ്ധരിച്ച് മൊത്തം ഖബറിനമേൽ ഖുബ്ബ പാടില്ല പൊളിക്കണം എന്ന് ഇബ്ൻ ഹജർ പറഞ്ഞു എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്  മൗലവിമാർ




നബി സ്വ യുടെയും അബൂബക്കറ് റ വിന്റെയും ഉമർ റ വിന്റെയും ഖബറിന്ന് മുകളിൽ അതിന് ച്ചുറ്റും അവരെ മറമാടിയത് മുതൽ ഇന്ന് വരെ നിർമാണമുണ്ട്. അന്ന് മുതൽ ഇന്ന് വരെ പതിനായിരക്കണക്കിനു പണ്ഡിതന്മാർ കഴിഞ്ഞ് പോയിട്ടുണ്ട് അവരിൽ ഒരാൾ പോലും അതിനെ എതിർക്കുകയോ പൊളിക്കണമെന്ന് പറയുകയോ അത് ഹറാമാണന്ന് എഴുതുകയോ ചെയ്തിട്ടില്ല.


ഏറ്റവും വലിയ ഹറാമായ നിർമാണമായിരുന്നു അതങ്കിൽ മുഹമ്മദ് നബി സ്വ യുടെ ഉമ്മത്തിലെ  ദീനിന്റെ നിലനിൽപിന് വേണ്ടി ഗ്രന്തര ജനയിലൂടെയും മറ്റും കഷ്ടപെട്ട സ്വാതി കരായ എതങ്കിലും ഒരു പണ്ഡിതനെങ്കിലും അതിനെ ചോദ്യം ചെയ്യുമായിരുന്നു.

അങ്ങനെ തെളിയിക്കാൻ ഉമ്മ പെറ്റ ഒരു വഹാബിക്കും സാദ്യമല്ല.


ഭരണാതികാരിയെ പേടിച്ചത് കൊണ്ടോ മറ്റോ കാരണം കൊണ്ട് പറയേണ്ടത് വെക്തമായി പറയാത്തവരല്ല മഹാന്മാരായ പണ്ടിതന്മാർ.


ഒരു കറാഹത്ത് പോലും ആരെങ്കിലും മാറി പറഞ്ഞാൽ എത്ര വലിയവരാണങ്കിലും അതു തിരുത്തുന്നവരാണ് മഹാന്മാരായ പണ്ഡിതന്മാർ .

കാരണം അവരുടെ ഉദ്ധേശ്യം ദീൻ സംരക്ഷിക്കൽ മാത്രമാണ്.








ഉത്തരം


ഖബറോ അതിന്ടെ ചുമരോ കുമായം പൂശാൻ വേണ്ടി നേർച്ചയാക്കുന്നത് സാധുവാണോ അല്ലേ എന്ന ചോദ്യത്തിന് ഇബ്നു ഹജറുൽ ഹൈതമി(റ) നൽകിയ മറുപടി ശ്രദ്ധേയമാണ് ..



*കുമ്മായം പൂശുന്നതിന് വേണ്ടി നേർച്ച നേരുന്നത് നിഷ്ഫലമാണ് , എന്നാൽ അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,േ അതേപോലെ കബ്‌റ്‌ സ്ഥിതിചെയ്യുന്നസ്ഥലത്തെ വന്യമൃഗശല്യവും കഫൻ തുണി മോഷ്ടിക്കുന്നതും പുത്തൻ പ്രസ്ഥാനക്കാരോ , സത്യ നിഷേധികളോ മയ്യിത്തിനെ പുറത്തെടുക്കുന്നത് തടയാൻ കുമ്മായം പൂശല് കൂടാതെ കഴിയില്ലെങ്കിൽ കുമ്മായം പൂശല് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയുമാണ് , അതിലുള്ള ഗുണം കണക്കിലെടുത്ത് അതിനുവേണ്ടി വസിയ്യത്തു ചെയ്യല് സാധുവാണെന്ന പോലെ അതിനു വേണ്ടി  നേർച്ചയാക്കലും സാധുവാകുന്നതാണ്* (ഫാതാവാൽ കുബുറാ 4/788)



*ഹമ്പലി മദ്ഹബുകരനായ ഇബ്നു ഖുദാമ (റ) പറയുന്നു*






ഖബര് മണ്ണുപൂശുന്നതിനെപ്പറ്റി ഇമാം അഹ്മദ്(റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ അതിനു വിരോധമില്ലന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പ്രതിവചിച്ചത് . ഹസന് (റ), ഷാഫിഈ(റ) എന്നിവർ അതിൽ വിടുതി നൽകിയിരിക്കുന്നു .


ഇമാം അഹ്മ്മദ് (റ) , നാഫിഹ് (റ) വഴിയായി ഇബ്നു ഉമർ (റ) യിൽ നിന്നുദ്ധരിക്കുന്നുക്കുന്നു .അദ്ദേഹം ഉമർ(റ)വിന്റെ മകൻ ആസിം(റ)വിന്റെ ഖബർ പ്രത്യേകം പരിപാലിക്കുമായിരുന്നു . നാഫിഹ്(റ) പറയുന്നു , ഇബ്നു ഉമർ (റ) സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ മകന് മരണപ്പെട്ടു , അദ്ദേഹം തിരിച്ചെത്തിയപ്പോൾ മോനെക്കുറിച്ചു ഞങ്ങളോടന്വേഷിച്ചു , അപ്പോൾ ഞങ്ങൾ മോന്റെ ഖബർ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു . തുടർന്ന് അദ്ദേഹം ആ ഖബർ പരിപാലിക്കുകയും കേടുപാടുകൾ നന്നാക്കാൻ കൽപിക്കുകയും ചെയ്യുമായിരുന്നു (മുഗ്‌നി 2/382)



പ്രസ്തുത കാര്യം വിവരിച്ചശേഷം ഇബ്നു ഖുദാമ (റ) ശരഹുൽ കബീറിൽ പറയുന്നു



ഖബർ കുമ്മായം പൂശുന്നതിനു വിലക്കുവാനുള്ള കാരണം അല്ലാമാ ഇറാഖി (റ) യെ ഉദ്ധരിച്ചു ഇമാം സുയൂഥ്വി (റ) സുനനുന്നസാഇയുടെ വ്യാഖ്യാനത്തിൽ എഴുടുന്നു


*തീ കൊണ്ട് കരിക്കപ്പെട്ട വസ്തുവാണ് കുമ്മായം എന്നതാണ് ഖബർ കുമ്മായം പൂശുന്നതിനു വിലക്കിയതിൽ അടങ്ങിയിരിക്കുന്ന യുക്തിയെന്നു ചില പണ്ടിതന്മാർ പ്രസ്താവിച്ചിട്ടുണ്ട് , അപ്പോൾ ഖബർ മണ്ണ് പൂശുന്നതിന് വിരോധമില്ല , അക്കാര്യം ഇമാം ഷാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്* (ഹാശിയതുസുയൂഥ്വി 3/270)





അപ്പോൾ തീ തട്ടാത്ത വസ്തു പൂശുന്നത് കുഴപ്പമില്ലന്നതിൽ പണ്ടിതന്മാർക്ക് തർക്കമില്ലന്ന് മനസ്സിലായി



എന്നാൽ മഹാന്മാരുടേതാവുമ്പോൾ കുമ്മായം പൂശാമെന്ന്  പറഞ്ഞ പണ്ഡിതന്മാരുണ്ടെന്ന് നേരെത്തെ പറഞ്ഞു.


അപ്പോൾ ഹദീസിൽ പറഞ്ഞത് സാദാരണക്കാരെ പറ്റിയാണ് .അത് കറാഹത്താണ് '



അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,ഫതാവൽ കുബ്റാ 4/788

[20/02, 12:18] ‪+91 90724 00916‬: മഹാത്മാക്കളുടെ അന്ത്യ വിശ്രമ സ്ഥലം എന്ന അർത്ഥത്തിൽ അവരുടെ ഖബ്റുകൾ ആദരവ് അർഹിക്കുന്നു. ആദരിക്കപ്പെടേണ്ടവ തുണി കൊണ്ട് മൂടി സംരക്ഷിക്കൽ പുണ്യ കർമ്മമാണ്. കഅ്ബാലയവും നബി (സ്വ)യുടെ അന്ത്യവിശ്രമ സ്ഥലമായ ഹുജ്റത്തുശ്ശരീഫയും കാലങ്ങളായി വിലപിടിപ്പുള്ള തുണികൾ കൊണ്ട് മൂടപ്പെടുകയും ഇന്നും അത് തുടരുകയും ചെയ്യുന്നുമുണ്ട്. അതു പോലെ ഔലിയാക്കളുടെ മഖാമുകളും മൂടുന്നത് ഈ അർത്ഥത്തിൽ പുണ്യകരമാണ്. അല്ലാതെ തെറ്റോ കുറ്റമോ ശിർക്കോ കുഫ്റോ അല്ല. പലപ്പോഴും അവിടെ ജാറം പല തുണികൾ കൊണ്ടും മൂടപ്പെട്ടാലും പിന്നെയും പലരും ഇങ്ങനെ മൂടാറുണ്ട്. അത് കൊണ്ട് പൊതുവേ ഉദ്ദേശിക്കപ്പെടാറ് ആ തുണിയുടെ മൂല്യം ആ ജാറത്തിന്റെ സംരക്ഷണത്തിന് ഉപയുക്തമാകട്ടേ എന്ന ചിന്തയാണ്. അത്തരം ഉദ്ദേശ്യം അവിടെയുള്ളതിനാൽ അതും പുണ്യകരമാണ്. കാരണം ഇത് കൊണ്ടൊക്കെയുള്ള ഉദ്ദേശ്യം ആ ഖബ്റിലുള്ള മഹാത്മാവിനെ ആദരിക്കലും ആ ഖബ്റ് നിന്ദിക്കപ്പെടാതിരിക്കലുമാണ്(കശ്ഫുന്നൂർ). ഔലിയാക്കളുടേയും സ്വാലിഹീങ്ങളുടേയും ഖബ്ർ സിയാറത്ത് ചെയ്യുന്നത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി വേണ്ടി വഖ്ഫ് ചെയ്യപ്പെടാത്ത് സഥലത്ത് അവരുടെ ഖബ്ർ കെട്ടിപ്പൊന്തിക്കലും പരിപാലിക്കാപ്പെടലും  അനുവദനിയമാണ്. അവിടെ പതിവായി സിയാറത്ത് ചെയ്യുന്നതിലൂടെ അവർക്ക് ആ മഹാന്മാരിൽ നിന്ന് ഉഖ്റവിയ്യായ സഹായം ലഭിക്കുകയും ചെയ്യും. അല്ലാഹുവിന്റെ തൌഫീക് നിഷേധിക്കപ്പെട്ടവരേ ഇത്തരം കാര്യങ്ങളൊക്കെ നിഷേധിക്കുകയുള്ളൂ എന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട് (ബൈളാവി, ജമൽ, തുഹ്ഫ, മുഗ്നി).



ചുരുക്കത്തിൽ മേൽ സൂചിപ്പിക്കപ്പെട്ട വിധം ഔലിയാക്കളുടെ മഖാമുകൾ സിയാറത്തിനു വേണ്ടിയും ബറക്കത്തെടുക്കാൻ വേണ്ടിയും പരിപാലിക്കുന്നതിന്റെ ഭാഗമായി ജാറം മൂടുകയും ചെയ്യാം എന്നർത്ഥം.   എന്നാൽ ഇതൊന്നുമല്ലാതെ ജാറം മൂടുകയെന്നത് ഖബ്ർ സിയാറത്തിലെ ഒരു പ്രത്യേക ആരാധനയെന്ന ചിന്ത പാടില്ല. ഇതര മതസ്ഥർ ചെയ്യുന്നത് പോലെ വിഗ്രഹാരാധനയുടെ സ്വഭാവമോ വിശ്വാസമോ അതിൽ ഉണ്ടാകാനും പാടില്ല. അതു പോലെ മഖ്ബറകളെ  സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലപ്പുറും അവയെ ഉപജീവന മാർഗമാക്കി നടക്കുന്നവർ ധൂർത്തടിക്കാാൻ വേണ്ടി ജാറം മൂടുന്ന തുണികൾ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി വിറ്റ് മുടിച്ച് ഔലിയാക്കളുടെ ഖബ്റിടങ്ങളിൽ മാഫിയാ പണി നടത്തി ആ വിശുദ്ധ സ്ഥലങ്ങളെ കളങ്കപ്പെടുത്തുവെന്ന് ഉറപ്പുണ്ടെങ്കിൽ  അത്തരം സ്ഥലങ്ങളിൽ പോയി സിറായറത്ത് ചെയ്ത് തിരിച്ചു വരിക മാത്രമാണ് ചെയ്യേണ്ടത്.

Monday, October 5, 2020

കറാമത്ത് മുഅജിസത്ത് അല്ലാഹു വിന്റെ ഉദ്ധേശത്തോടെ മഹാന്മാർ ആഗ്രഹിക്കുമ്പോൾ (അവർ ഉദ്ധേശിക്കുമ്പോൾ ഇഷ്ടപ്രകാരം) സംഭവിക്കുന്നതാണ്

 



📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.



https://islamicglobalvoice.blogspot.in/?m=0




*ഒഹാബിസം പൊളിച്ചടക്കൽ*



*കറാമത്ത് മുഅജിസത്ത് അല്ലാഹു വിന്റെ ഉദ്ധേശത്തോടെ 


മഹാന്മാർ ആഗ്രഹിക്കുമ്പോൾ (അവർ ഉദ്ധേശിക്കുമ്പോൾ ഇഷ്ടപ്രകാരം) സംഭവിക്കുന്നതാണ്*



തെളിവ് 1



ഹാഫിളുദ്ധുൻയാ ഇമാം ഇബ്നു ഹജർ അസ്ഖലാനി റ 



فيه إثبات كرامات الأولياء ووقوع الكرامات لهم باختيار هم وطلبهم فتح الباري 6/374




ബുഖാരി റ റിപ്പോർട്ട് ചെയ്തജുറൈജ് റ യുടെ ചരിത്രത്തിൽ ന്നിന്ന് മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ ) സംഭവിക്കുമെന്ന് ലഭിക്കുന്നതാണ് (ഫത്ഹ്ൽ ബാരി 6/374)





ഹാഫിളുദ്ധുൻ ഇമാം ഇബ്നു അസ്ഖലാനി റ 



സുന്നത്ത് ജമാഅത്തിന് വിരുദ്ധം പറഞ്ഞതാണോ?



*തെളിവ്* 2



ഏറ്റവും പ്രശസ്ത ഉസൂലിന്റെ ഗ്രന്തമായ ജംഉൽ ജവാമിഉ വിവരിച്ചു  ബന്നാനി റ പറയുന്നു.



 പറയുന്നു.



وكرامات الأولياء حق  اي جائزة واقعة جمع الجوامع 


 ഔലിയാക്കളുടെ കറാമത്തുകൾ സത്യമാണ് 



باختيار هم وطلبهم قاله شيخ الإسلام 


حاشية البناني علي جمع الجوامع


2/420




മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ  ) സംഭവിക്കുന്നതാണ് ( ഹാശിയത്തുൽ ബന്നാനി അലാ ജംഉൽ ജവാമി ഇ 2 / 420



* തെളിവ്* 3


ഇമാം തഫ്താസാനി റ പറയുന്നു.




والولي العارف با الله تعالي المصارف همته عما سواه 


والكرامة ظهور أمر خارق للعادة من قبله بلا دعوي النبوة وهي جائزة ولو بقصد الولي ومن جنس المعجزات لشمول قدرة الله تعالى وواقعة  ( شرح المقاصد72)


കറാമത്ത് വലിയ്യിൽ നിന്നു് നുബുവ്വത്തിന്റെ വാദമില്ലാതെ യുള്ള അസാധാരണ കാര്യ പ്രകടമാവലാണ് ' അത് വലിയ്യിന്റെ ഉദ്ധേശത്തോടെയും അനുവദനീയമാണ്. അത് മുഅ ജിസത്തിന്റെ എല്ലാ ഇനങ്ങളിൽ നിന്നുമുണ്ടാവും 'അത് സംഭവിക്കുന്നത് തന്നെയാണ് (ശറഹുൽ മഖാസിദ് 72




*തെളിവ്* 4



ഇമാം റംലി റ കറാമത്ത് വിവരിച്ചു പറയുന്നു.



وأما الأولياء فهي كرامة لهم


فأن أهل الحق  على أنه يقع منالأولياء بقصد وبغير قصد أمور خارقة للعادة يجريها الله بسببهم


فتاوي الرملي382




നിക്ഷയം സത്യത്തിന്റെ ആളുകൾ ' പറയുന്നത് 'ഔലിയാക്കളിൽ അവരുടെ ഉദ്ധേശത്തിലും ഉദ്ധേശമില്ലങ്കിലും അസാധാരണ കാര്യങ്ങൾ സംഭവിക്കുന്നതാണ്. അവർ കാരണമായി അല്ലാഹു അതിനെ നടത്തുന്നതാണ്


(ഫതാവാ റംലി 382)



* തെളിവ്*5



ഇമാം നവവി റ പറയുന്നു.





ومنها اثبات كرامات الأولياء وهو مذهب أهل السنة خلافا للمعتزلة, وفيه أن كرامات الأولياء قد تقع باختيارهم وطلبهم، وهذا هو الصحيح عند أصحابنا المتكلمين ، ومنهم من قال لا تقع باختيارهم وطلبهم



 وفيه أن الكرامات قد تكون له بخوارق العادات على جميع أنواعها ومنعه بعضهم وادعى أنها تختص بمثل إجابة دعائه ونحوه، وهذا غلط من قائله وإنكار للحس، بل الصواب جريانها بقلب الأعيان  إحضار الشيئ من العدم ونحوه اه‍ شرح مسلم




ജുറൈജ് റ യുടെ ഹദീസിനാൽ


ഔലിയാക്കളുടെ കറാമത്ത് സ്ഥിരപ്പെടും


അത് അഹ് ലുസ്സുന്നയുടെ മദ്ഹബാണ് 'മുഅതസിലിയാക്കൾ ഇതിൽ വിരുദ്ധമായി



ഈ ഹദീസിനാൽ 



ഔലിയാക്കളുടെ കറാമത്തുകൾ


അവരുടെ ഉദ്ധേശ പ്രകാരവും തേട്ടപ്രകാരവും സംഭവിക്കുന്നതാണ് എന്ന് ലഭിക്കും




അതാണ്  വിശ്വാസ ശാസ്ത്രജ്ഞരായ നമ്മുടെ പണ്ഡിതന്മാരുടെ അടുക്കൽ ശരിയായ അഭിപ്രായം



ചില പണ്ഡിതൻമാർ അങ്ങനെ സംഭവിക്കില്ല എന്ന് പറഞ്ഞു



ഈ ഹദീസിനാൽ അസാധാരണമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും എന്ന് ലഭിക്കുന്നതാണ്



(അതായത് പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും ഉദാ


ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ....... ഇങ്ങനെ പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും)



എന്നാൽ ചിലർ ഇതിനെ വിലങ്ങി 'അദ്ധേഹം വാദിക്കുന്നത് ദുആ ക്ക് ഇജാബത്ത് ലഭിക്കൽ കൊണ്ടും അത് പോലോത്തത് കൊണ്ട് മാത്രം പ്രത്തേ കമാണ് കറാമത്ത് എന്നാണ്


ഈ വാദം  ആ പറയുന്ന വനിൽ നിന്നുള്ള പിഴവാണ് 'അനുഭവത്തെ നിശേദിക്കലുമാണ്


മറിച്ച് ശരിയായ അഭിപ്രായം വസ്തുക്കളെ മറ്റൊന്നാക്കി മറിക്കൽ കൊണ്ടും


ഇല്ലായി മിയിൽ നിന്നും വസ്തുക്കളെ ഹാജറാക്കൽ ഇവ പോലോത്തത് എല്ലാം കറാമത്തായി സംഭവിക്കുന്നതാണ്



(കള്ള് വെള്ളമാക്കുക വസ്തുവിനെ സ്വർണമാക്കുക പോലെ )




 (ശറഹു മുസ് ലിം നവവി )




* തെളിവ്*6


-


മുഅജിസത്ത്  ഇഷ്ടപ്രകാരം


 



 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ഉദ്ധരിക്കുന്നു.




لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367



നുബുവ്വത്ത് എന്നാൽ



മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന


നബിക്ക് മാത്രം പ്രതേകമായ  ഒന്നാണ്......



 നബിമാരല്ലാത്തവർക്ക്


ഇഖ്തിയാരിയായ


 ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ


നബിക്ക് 


ഒരു വിശേഷണമുണ്ട്


അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ  അവർക്ക് പൂർണമാവുന്നതാണ് '



കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന 



ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ


നബിക്ക് 


ഒരു വിശേഷണമുണ്ട്


അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും



ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു


പ്രത്തേക വിശേഷണം  അവന്ന് ഉള്ളത് പോലെ


നബിക്ക് 


ഒരു പ്രതേക വിശേഷണമുണ്ട്


അത് മുഖേനെ


അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്. 


അത് മുഖേനെ


ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്



ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367



ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്



* തെളിവ്*6



അമ്പിയാക്കളും ഔലിയാക്കളും ഉദ്ദേശിക്കുമ്പോൾ  അവർക്ക് മുഅ്ജിസത്തും കറാമത്തും പ്രകടിപ്പിക്കാൻ കഴിയും എന്നതിന് ഖുർആനിൽ നിന്ന് ഒരു ആയത്ത് ഉദ്ധരിക്കുക..



അല്ലാഹു പറയുന്നു.



وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ



അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങളെ അറിയിക്കുകയും ചെയ്യും ഖുർആൻ



ഈസ നബി ഇങ്ങനെ പ്രക്യാപിക്കുമ്പോൾ



അവരിൽ നിന്നുള്ള രോഗികൾ വരുമ്പോഴും ജനത ആവശ്വ പെടുമ്പോഴും ഈസ നബി അ ആഗ്രഹിക്കുമ്പോഴും ഇദ്ധേശിക്കുമ്പോഴും തന്നെ മേൽ കാര്യങ്ങൾ അല്ലാഹു വിന്റെ ഉദ്ധേശത്തോടെ ഈസ നബിയുടെ മേൽ മുഅ ജിസത്ത് ഉണ്ടായിരിക്കണമല്ലോ 


അല്ലാതിരുന്നാൽ ഈസ നബി യുടെ വെല്ലുവിളിക്കും പ്രക്യാപനങ്ങൾക്കും അർഥമില്ലാതെയാവും



* തെളിവ്*7



ഈസ നബിയുടെ സംഭവം വിവരിച്ചു


 ؛ഇമാം ഖറാഫി റ പറയുന്നു




فيجب على كل أحد أن يعتقد توحيد الله تعالى ، وتوحده بهذه الأمور على سبيل الحقيقة ، وإن أضيف شيء منها لغيره تعالى فإنما ذلك على سبيل الربط العادي لا أن ذلك المشار إليه فعل شيئا حقيقة كقولنا : قتله السم وأحرقته النار ، وأرواه الماء فليس شيء من ذلك يفعل شينا مما ذكر حقيقة بل الله تعالى ربط هذه المسببات بهذه الأسباب كما شاء وأراد ، ولو شاء لم يربطها وهو الخالق لمسبباتها عند وجودها لا أن تلك الأسباب هي الموجودة 



ഈ കാര്യങ്ങളെ യഥാർത്ഥത്തിൽ അല്ലാഹുവിന്ന് മാത്രമാണ് എന്ന തൗഹീദ് വിശ്വസിക്കൽ എല്ലാവർക്കും നിർബന്ധമാണ്



കാര്യങ്ങൾ അല്ലാഹു അല്ലാത്തവരിലേക്ക് ചേർത്ത് പറയുമ്പോൾ


അത് സാധാരണയായ ഒരു ബന്തമാണന്ന നിലക്കാണ്


യഥാർത്ഥത്തിൽ അവനാണ് അതിന്റെ കർത്താവ് എന്ന നിലക്കല്ല


വിഷം അവനെ കൊന്നു തീ അതിനെ കരിച്ചു. വെള്ളം ധാഹം തീർത്തു എന്നല്ലാം പറഞ്ഞാൽ യഥാർത്ഥ കർത്താവ് അവയാണ് എന്നല്ല


അല്ലാഹു ഉദ്ധേശിച്ചത് പോലെ ഈകാര്യങ്ങളെ  ഈ കാരണങ്ങളുമായി അവൻ ബന്തിപ്പിച്ചു എന്നാണ്


അവൻ ഉദ്ധേശിച്ചാൽ ബന്ധിപ്പിക്കില്ലായിരുന്നു.കാരണങ്ങൾ ഉണ്ടാവുമ്പോൾ കാര്യങ്ങൾ സൃഷിടിക്കുന്നവൻ അല്ലാഹുവാണ്. ആ കാരണങ്ങൾ അവനെ ഉണ്ടാക്കി'



ഈസ നബി അ മരിച്ചവരെ ജീവിപ്പിക്കുമെന്നും ജന്മനാ അന്തനേയും കുഷ്ടരേ രോഗിയേയും സുഘ പെടുത്തുമെന്ന് പറഞ്ഞാൽ


 


ഈസ നബി അ


 ഉദ്ധേശിക്കുമ്പോൾ അല്ലാഹു ത അത് നടപ്പിലാക്കുമെന്നാണ്


ഈസനബി' അ യഥാർത്ഥ കർത്താവാണന്നല്ല ' മറിച്ചു അല്ലാഹുവാണ്  അതിന്റെ സൃഷ്ടാവ്



ഇതിൽ ഈസ നബി യുടെ മുഅ ജിസത്ത് 


ഈസ നബി ഉദ്ധേശിക്കുമ്പോൾ 


സുഖപെടലും ജീവിപ്പിക്കലും നടക്കുന്നു എന്നതാണ് 47



، وكذلك إخبار الله تعالى عن عيسى عليه السلام ( أنه كان يحيى الموت ، ويبريء الأكمه والابرص ، معناه أن الله تعالى كان يحيى الموتي ويبريء عند إرادة عيسى عليه السلام لذلك ، لا أن  عيسى عليه السلام هو الفاعل لذلك حقيقة ، بل الله تعالى هو الخالق لذلك ومعجزة عيسى عليه السلام في ذلك ربط وقوع ذلك الإحياء وذلك الإبراء بإرادته (الفروق 47)



ഇമാം ഖറാഫിയുടെ


ഇതേ ഉദ്ധരണി 


ഒഹാബി നേതാവ് സാരിമുൽ മുൻകി യുടെ ഗ്രന്തത്തിന്റെ തക് മിലയിൽ മുഹമ്മദ് ബ്ൻ ഹുസൈൻ ബ്ൻ സുലൈമാൻ അങ്ങീകരിച്ചു കൊണ്ട് തന്നെ ഉദ്ധരിച്ചിട്ടുണ്ട് ( തകിമലത്തുസാരി മുൽമുൻകി 313)




*അസ് ലം സഖാഫി


പരപ്പനങ്ങാടി*




https://chat.whatsapp.com/ERFeJytUELg30VBdUeAWpT


തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ 


അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം


 ടെലിഗ്രാംലിങ്ക്


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA




https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/




Saturday, October 3, 2020

ഇസ്ലാം.ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



*ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*


ഇസ്ലാമിക വിമർശകർക്ക് മറുപടി



*ബുദ്ധിജീവികളും മറ്റും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും മറ്റും ഇസ്ലാമിനെ  പഠിച്ചു ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ

 ക്രിസ്തുമതത്തിൽ പോലും തീരുമാനമാവാതെ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്ന ത്രിയേകത്വമെന്ന ബുദ്ധി ശൂന്യമയ ആശയം കൈവെടിയുമ്പോൾ കള്ളത്തരങ്ങൾ വെച്ചുകെട്ടിയും കളവുകൾ പ്രജരിപിച്ചും പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് കസ്ത്യൻ പുരോഹിത വർഗം ചെയ്തു കൊണ്ടിരിക്കുന്നത്*.


*പുരോഹിത വർഗം പടച്ചുവിടുന്ന കളവുകൾ വായിച്ചു കൊണ്ടല്ല ഇസ്ലാമിനെ പഠിക്കേണ്ടത്  .മറിച്ചു 

യഥാർത്ത സ്രോതസ്സിൽ നിന്നു ഇസ്ലാമിനെ  പഠിച്ചു പരലോക ജീവിതം ക്ഷപെടുത്തണമെന്ന് ഓർമപെടുത്തുന്നു*

.


*ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*




*ചാക്കോ പാസ്റ്റർ എന്ന ക്രസ്ത്യൻ പാതിരി എഴുതുന്നത് കാണുക*


_പാസ്റ്റർ ചാക്കോ ആന്റണി

എന്ന പുരോഹിതന്റെ കളവുകൾ.


(പാസ്റ്റർ ചാക്കോ

കളവ് -1- )


*അള്ളാഹു അറബികളുടെ നിരവധി ഗോത്ര ദേവൻമാരിൽ  ഒരാൾ എന്ന് ഖുർആനും മത  പണ്ഡിതൻമാരും കൃത്യമായി പറയുന്നു. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം.*



*മറുപടി*;



അല്ലാഹു ലോക  സൃഷ്ടാവാണ് എന്നാണ് ഖുർആനിലുള്ളത് അത് ഗോത്ര ദേവൻ ആണെന്ന്ഖുർആനിൽ ഉണ്ടെന്ന് പാസ്റ്റർ പച്ച കളവാണ് പറയുന്നത്

തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു



*പാസ്റ്റർ ചാക്കോ കളവ്*  (-2-)


```മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കുള്ള ഏക മാർഗ്ഗം കർത്താവായ യേശുക്രിസ്തുവാണെന്നു വിശുദ്ധ ബൈബിൾ അസന്നിഗ്ദ്ധമായി പറയുന്നു

 

( മറുപടി )


യേശു ക്രിസ്തു ദൈവമാണെന്ന് അദ്ദേഹം 33 വർഷം ഇവിടെ ജീവിച്ച കാലത്ത് ഒരിക്കൽ പോലും പറഞ്ഞതായി ഒരാൾക്കും തെളിയിക്കാൻ സാധ്യമല്ല. ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.



യോഹന്നാൻ 17

3]ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു


മൂന്നാം വാക്യത്തിൽ ഏക സത്യ ദൈവം ഒന്ന് വേറെയാണെന്നു  യേശു ദൈവം അയച്ച വൻ മാത്രമാണെന്നും വളരെ വ്യക്തമായി ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാം 


88 സ്ഥലങ്ങളിൽ യേശു മനുഷ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സൂചിപ്പിക്കാം :


യോഹ. 8/40

ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.



*പാസ്റ്റർ ചാക്കോ കളവ്* 

(3)

.

 "അള്ളാഹു" ഒരു ദൈവമേ അല്ലെന്ന് ഖുർആനിക ആയത്തുകളും പണ്ഡിതന്മാരുടെ പ്രഖ്യാപനങ്ങളും നിരത്തി  കാണിച്ചാൽ അതിനു മറുപടിയുണ്ടാകുമോ ?


 

മറുപടിയുണ്ടെങ്കിൽ അക്കമിട്ടു താഴെ നിരത്തുന്ന  ചോദ്യങ്ങൾക്കു മറുപടി പറയൂ ..


മറുപടി 


അല്ലാഹു

. ദൈവമല്ലെന്ന് ഖുർആനിൽ 


 ആയത്തുകളിൽ കൊണ്ട് തെളിയിക്കാൻ ചാക്കോ പാസ്റ്റർ മറ്റു പാസ്റ്റർ മാരോ ധൈര്യമുണ്ടെങ്കിൽ തയ്യാറാക്കുക


_*പാസ്റ്റർ ചാക്കോ

കളവ്* (4)

.

1. ഖുറൈശികളുടെ നിരന്തരമായ മർദ്ദനം നടന്നുകൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിൽ നബി സ്വ അവർക്കു സൂറത്തുൽ നജ്മ് വായിച്ചു കേൾപ്പിച്ചു. ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും എന്നു വായിച്ച ശേഷം ഉന്നതരായ ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ് എന്നുകൂടി വായിച്ചു.തുടർന്നു ആ അദ്ധ്യായം പാരായണം ചെയ്തു തീർക്കുകയും പ്രവാചകനും മുസ്ളീങ്ങളും സാഷ്ടാംഗം നമിക്കുകയും ചെയ്തു. ഒപ്പം ബഹുദൈവ വിശ്വാസികളും നമിച്ചു.


മറുപടി


നബി സ്വ  

ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും 

ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ്


എന്ന് മുഹമ്മദ് നബി സ്വ പറഞ്ഞതായി സ്വീകാര്യമായ ഒരു ഹദീസ് കൊണ്ട് തെളിയിക്കാൻ പാസ്റ്റർക്ക് സാധ്യമാണോ ? ഏതങ്കിലും ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതിവെച്ചതല്ലാം സ്വീകരിക്കുന്നവരല്ല മുസ്ലിമീങ്ങൾ . ഹദീസ് സ്വീകരിക്കാൻ ഇസ്ലാമിൽ ചില മാനദണ്ഡങ്ങളുണ്ട് . ആ മാനദണ്ഡങ്ങൾ ഒത്തത് മാത്രമെ സ്വീകരിക്കുകയുള്ളു . സ്വീകാര്യമായ റിപ്പോർട്ടർമാരായിരിക്കണം എന്നതാണ് അതിൽ പ്രധാനം . നബി സ്വ ഇങ്ങനെ പറഞ്ഞതായി സീകാര്യമായ ഒരു റിപ്പോർട്ട് കൊണ്ടും സാധ്യമല്ല. കഴിയുമെങ്കിൽ പാസ്റ്റർ അതിനാണ് തയ്യാറാവേണ്ടത്.




_*പാസ്റ്റർ ചാക്കോ

കളവ്*/( 5 )

.

2. ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന വാചകം ഖുർആനോട് കൂട്ടി ചേർത്ത് നബി ഓതി

ബുഖാരി


(മറുപടി)


സ്വഹീഹുൽ ബുഖാരിയിൽ നബി സ്വ ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന് മുഹമ്മദ് നബി പറഞ്ഞതായി തെളിയിക്കാൻ പാസ്റ്ററെ ഞാൻ വെല്ലുവിളിക്കുന്നു.


_*പാസ്റ്റർ ചാക്കോ

കളവ്* (6)

.

രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന്  ഹദീസു പറയുന്നു . 


" ആഇശയിൽ നിന്ന്: നബി പറയുന്നത് ഞാൻ കേട്ടു. ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ ഇല്ലാതാവുകയില്ല" [സ്വഹീഹു മുസ്ലീം , ഹദീസ് 2013].


(മറുപടി)



രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന് ഈ ഹദീസിൽ എവിടെയാണ് 

 പറഞ്ഞിട്ടുള്ളത്? യഥാർത്ഥത്തിൽഈ ഹദീസിൽ പറയുന്നത്   ഭൂമിയിൽ രാപ്പകലുകൾ നിശ്ചലമാവുകയും അന്ത്യനാൾ സംഭവിക്കുകയും ചെയ്യുന്നതിനുമുമ്പ് മുമ്പ് മക്കയിലും പരിസരപ്രദേശങ്ങളിലും ബഹുദൈവാരാധന വീണ്ടും ഉണ്ടാവുകയും ലാത്തയേയും ഉസ്സയേയും  ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് വരെ  അറേബ്യ ആയി മാറുന്നതാണ് എന്നാണ് പ്രവാചകർ ഇവിടെ പ്രവചിക്കുന്നത്.



രാപ്പകലുകൾ നിയന്ത്രിക്കുന്നത്  ലാത്തയും ഉസ്സയുമാണ് എന്ന് അതിൽ പറയുന്നില്ല.

 അത് പാസ്റ്ററുടെ കള്ളത്തരം മാത്രമാണ് .



അന്ത്യ നാളിനു മുമ്പ് ഉണ്ടാവാനുള്ള ഒരു സംഭവം  പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ പ്രവചിക്കുകയാണ് ആ ഹദീസിൽ 

 സർവ്വജ്ഞാനിയായ അല്ലാഹുവിൻറെ സന്ദേശം മുഖേനയല്ലാതെ ഇത്തരം പ്രവചനങ്ങൾ സാധ്യമല്ല എന്നത് തീർച്ചയാണ് .


 ഇത്തരം പ്രവവചനങ്ങളിലൂടെ മുഹമ്മദ് നബി സർവ്വജ്ഞാനിയായ

അല്ലാഹുവിന്റെ 

സന്ദേശം പ്രവാചകൻ തന്നെയാണ് ആണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് കൂടിയാണ് മേൽന വചനം 


_*പാസ്റ്റർ ചാക്കോ

കളവ്* (7 )


ഖുർആൻ പറയുന്നു:```



``.അള്ളാഹു നിരവധി ദേവൻമാരിൽ ഒരാൾ എന്ന് ഖുർആൻ പറയുന്നു.



(മറുപടി)


അങ്ങനെ ഒരു വചനം ഖുർആനിലെ ഒറ്റ വാക്യത്തിലും കാണിച്ചുതരാൻ ഒരു പാസ്റ്റർ ക്കും സാധ്യമല്ല അല്ല 

ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു


എന്നാൽ ബൈബിൾ പറയുന്നു


സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ. 

സങ്കീർത്തനം 96:4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; *അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.*

പുറപ്പാട് 15: 11 *യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?* വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ

ന്യായാധിപന്മാർ 2: 11



_*പാസ്റ്റർ ചാക്കോ

കളവ്* . (8 )


ഖുർആൻ 23:14-ൽ പറയുന്നു.


മലയാളത്തിൽ ഇങ്ങനെ: "സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ അല്ലാഹു അനുഗ്രഹ പൂർണ്ണനായിരിക്കുന്നു". 

.

(മറുപടി)


ഇവിടെ മനസ്സിലാക്കേണ്ടത്


 സ്രഷ്ടിക്കുക  എന്ന ആശയത്തിന് ഉപയോഗിച്ച പദം

خلق

എന്നതാണ് 


ആ പദത്തിനും സ്രഷ്ടിക്കുക എന്ന മലയാള പദത്തിനും

.creat എന്ന ഇംഗ്ലീഷ് പദത്തിനും

. . . ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനും ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്ന തിന്നും ഉപയോഗിച്ച് വരാറുണ്ട്.


ലോകരക്ഷിതാവായ ദൈവത്തെ പറ്റിമാത്രമായി പറയുമ്പോൾ ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചുവരുന്നത്.


 മറ്റുള്ളവർ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ  ദൈവം ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച വസ്തുവിനെ  വിവിധ രൂപങ്ങളിലേക്ക് രൂപം ആക്കി മാറ്റുന്നതിന് ഉപയോഗിച്ചുവരുന്നു 

.

The noun creator is from the Latin word creare, which means "to make" When it is spelled with an upper-case c, Creator refers to God, 

and when spelled with a lowercase c, it is anyone who invents or makes something


അപ്പോൾ ഖുർആനിൽ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവൻ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞത്  ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചവൻ എന്ന അർത്ഥത്തിലാണ് .


 എന്നാൽ 


സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ . 


എന്ന് ഇവർ അർഥംപറഞ്ഞാ വാചകത്തിന്റെ  ഉദ്ദേശം 


ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നവനിൽ 

വെച്ച് ഏറ്റവും നല്ലവൻ എന്നുമാണ് 


മലയാള ഭാഷയോ അറബി ഭാഷയോ ഇംഗ്ലീഷ് ഭാഷയോ പോലുമറിയാത്ത  പാസ്റ്റർമാർ ഖുർആൻ വിമർശിക്കാൻ ഇറങ്ങിയപ്പോൾ പറ്റിയ അമളി എത്ര ഭയാനകം



_*പാസ്റ്റർ ചാക്കോ

കളവ്* . (9)


സൃഷ്ടി നടത്താനും , വിളിക്കു ഉത്തരം നൽകാനും ദജ്ജാലിനു കഴിയുമെന്നു മുഹമ്മദ് പറയുന്നു.



"നവ്വാ സുബ്നു സംആ നിൽനിന്ന് :നബി ദജ്ജാലിനെ സംബന്ധിച്ച് പറഞ്ഞു...... അവൻ ചില ആളുകളുടെ അടുക്കൽ ചെന്ന് ക്ഷണിക്കും. അവർ അവനിൽ വിശ്വസിക്കുക യും വിളിക്ക് ഉത്തരം നൽകുകയും ചെയ്യും. ഉടനെ അവൻ ആകാശത്തോട് മഴ വർഷിക്കാനും ഭൂമിയോട് സ സ്യങ്ങളെ മുളപ്പിക്കാനും കൽപ്പിക്കും. അവ അപ്രകാരം നിർവ്വഹിക്കും" . [സ്വഹീഹു മുസ്ളീം , ഹദീസ് 2048]. 


(മറുപടി)


ദജ്ജാലിന് ചില കഴിവുകൾ  അള്ളാഹു കൊടുത്തെങ്കിൽ  അതു കൊണ്ട്  അയാൾ ദൈവം ആണെന്നോ ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചു തരുന്നവൻ ആണെന്നോ  ഒരിടത്തും പറഞ്ഞിട്ടില്ല 

എങ്ങനെയൊക്കെ ചില പ്രകടനങ്ങൾ അവൻ പ്രകടിപ്പിക്കുമ്പോൾ . അവൻ ദൈവമാണെന്ന് വാദിച്ചാലും  അവനെ ആരും ദൈവമാണെന്ന് വിശ്വസിക്കരുത് എന്നാണ്  പ്രവാചകൻ പഠിപ്പിച്ചത്

 എന്ന് പാസ്റ്റർ മനസ്സിലാക്കുക.



Aslam  parapanangadi


_*പാസ്റ്റർ ചാക്കോ

കളവ്* . 10

*


 ഈ അള്ളായെ എട്ട് പേർ ചുമന്ന് കൊണ്ട് നടക്കുന്നതായി ഖുർആൻ - 69:17 -ൽ പറയുന്നു. 


"

"മലക്കുകൾ അതിന്റെ നാനാഭാഗങ്ങളിലും ഉണ്ടായിരിക്കും. നിന്റെ നാഥന്റെ സിംഹാസനം എട്ട് പേർ തങ്ങൾക്ക് മുകളിലായി ചുമക്കും".


മറുപടി


അല്ലാഹുവിൻറെ അർശ് എന്ന് പറഞ്ഞാൽ  അവൻ ഇരിക്കുന്ന സിംഹാസനം എന്ന അർത്ഥത്തിലല്ല . അർശിനെയും  സർവ്വചരാചരങ്ങളേയും സൃഷ്ടിച്ചത് അല്ലാഹുവാണ് .


അർശും സർവ്വചരാചരങ്ങളും സൃഷ്ടിക്കുന്നതിനുമുമ്പ് അള്ളാഹു ഉണ്ട് .

സൃഷ്ടിക്കുന്നതിനുമുമ്പ് അള്ളാഹു എങ്ങനെ നില നിൽക്കുന്നുവോ അങ്ങനെ തന്നെ അതിനുശേഷവും  നിലനിൽക്കുന്നു.


അവൻ സൃഷ്ടികളെ സൃഷ്ടിച്ചു അതിനുശേഷംഅവൻറെ

സൃഷ്ടികളിലേക്ക് ആവശ്യമാകുന്നവനല്ല  മറ്റൊന്നിലേക്ക് (സൃഷ്ടികളിലേക്ക് ]

 ആവശ്യമായവൻ അശക്തനാണ്.കാരണം ദൈവം സ്വയം കഴിവുള്ളവനാകണം

അങ്ങനെയുള്ളവൻ മാത്രമേ

 ദൈവമാകുകയുള്ളു - 


അല്ലാഹു അർശിന്മേൽ ആധിപത്യം സ്ഥാപിച്ചു എന്ന ആശയം അറിയിക്കുന്ന ഒരു വചനം വിശുദ്ധ ഖുർആനിൽ കാണാം . ചിലർ തെറ്റിദ്ധരിച്ചു

കൊണ്ട് മേൽ വചനത്തിന്

   അല്ലാഹു അർശിന്മേൽ

ഇരിക്കുന്നു

 എന്ന് അർത്ഥം നൽകിയിട്ടുണ്ട്. അത് തെറ്റായ അർത്ഥമാണ്.


ചുരുക്കത്തിൽ അർശ് എന്നത്അല്ലാഹു സൃഷ്ടിച്ച ഒരു സൃഷ്ടിയാണ് അവൻ ഇരിക്കുന്ന സിംഹാസനമല്ലഅവൻ ഇരിക്കുന്ന സിംഹാസനം എന്ന അർത്ഥം കല്പന നൽകുന്നത് തെറ്റായ അർത്ഥമാണ്.


 _*പാസ്റ്റർ ചാക്കോ

കളവ്* . 11


.അള്ളാഹു വിന്റെ സിംഹാസത്തെ മൂസ പിടിച്ചു കൊണ്ടു നിൽക്കുന്നു.


" അബൂഹുറയ്റയിൽ നിന്ന്...... കാഹളത്തിൽ ഊതപ്പെടുമ്പോൾ അല്ലാഹു ഉദ്ദേശിച്ചവരൊഴികെ വാനഭൂവനങ്ങളിലുള്ളവരെല്ലാം മരിച്ചു വീഴും. വീണ്ടും അതിൽ ഊതപ്പെടുമ്പോൾ ഒന്നാമതായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക ഞാനായിരിക്കും. അപ്പോൾ മൂസ ദൈവ സിംഹാസനം പിടിച്ചു നിൽക്കുന്നുണ്ടാവും ". [സ്വഹീഹു മുസ്ലിം , ഹദീസ് 1612 ] .


മറുപടി 


ഇവിടെയും  അർശ് എന്ന് പറഞ്ഞാൽ അല്ലാഹു ഇരിക്കുന്ന സിംഹാസനം എന്ന് അർത്ഥമില്ല . കാരണം അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളിലേക് അവൻ ആവശ്യമായവനല്ല .അങ്ങനെ ആവശ്യമായ വൻ ഒരിക്കലും ദൈവം ആവാൻ പറ്റില്ല. മറ്റൊന്നിലേക്ക് ആവശ്യമായ വൻ അശക്തനാണല്ലോ.


 അതുകൊണ്ട് അർശ് എന്നുപറഞ്ഞാൽ ഉദ്ദേശം അല്ലാഹുവിൻറെ അത്ഭുതമായ ഒരു സൃഷ്ടിയാണ് അതിൻറെ അരികിൽ മൂസ നബി വരുമെന്ന് പറയുന്നത് ബുദ്ധി നിശേധിക്കേണ്ട .കാര്യമില്ല


 _*പാസ്റ്റർ ചാക്കോ

കളവ്* . 11



അള്ളാഹുവിന്റെ സിംഹാസനം വിറയ്ക്കുന്നു.


മറുപടി


'ഇവിടെയും  അർശ് എന്ന് പറഞ്ഞാൽ അല്ലാഹു ഇരിക്കുന്ന സിംഹാസനം എന്ന് അർത്ഥമില്ല . കാരണം അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളിലേക് അവൻ ആവശ്യമായവനല്ല .അങ്ങനെ ആവശ്യമായ വൻ ഒരിക്കലും ദൈവം ആവാൻ പറ്റില്ല. മറ്റൊന്നിലേക്ക് ആവശ്യമായ വൻ അശക്തനാണല്ലോ.


അല്ലാഹു സൃഷ്ടിച്ച ഒരു സൃഷ്ടി ആയ അർശ് വിറച്ചിട്ടുണ്ടങ്കിൽ അതിന് യാതൊരു കുഴപ്പവുമില്ല

.

 _*പാസ്റ്റർ ചാക്കോ

കളവ്* . 12.



..അള്ളാഹുവിന്റെ ശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു.



"ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനിയുടെ പിന്നിൽ നിന്നു നമസ്ക്കരിക്കുമ്പോൾ " അല്ലാഹുവിനു ശാന്തി ലഭിക്കട്ടെ, ജിബ്രീലിനും മീക്കായി ലിനും ശാന്തി ലഭിക്കട്ടെ, ഇന്നിന്നവർക്കും ശാന്തി ലഭിക്കട്ടെ" എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു" [സഹീഹുൽ ബുഖാരി, ഹദീസ് 452] .


മറുപടി


ഈ റിപ്പോർട്ടിലെ ബാക്കി ഭാഗം കട്ടു വെച്ചാണ് ചാക്കാ ഉദ്ധരിച്ചിരിക്കുന്നത്


അതിന്റെ  പൂർണ രൂപം

ഇങ്ങനെയാണ്


عن ابن مسعود  قال: "كنا إذا كنا مع النبي ﷺ، وسلم في الصلاة قلنا: السلام على الله من عباده، السلام على فلان وفلان، فقال النبي ﷺ: لا تقولوا: السلام على الله، فإن الله هو السلام.



ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനിയുടെ പിന്നിൽ നിന്നു നമസ്ക്കരിക്കുമ്പോൾ " അല്ലാഹുവിനു ശാന്തി ലഭിക്കട്ടെ, ജിബ്രീലിനും മീക്കായി ലിനും ശാന്തി ലഭിക്കട്ടെ, ഇന്നിന്നവർക്കും ശാന്തി ലഭിക്കട്ടെ" എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു

അപ്പോൾ ഞങ്ങളോട് പ്രവാചകൻ പറഞ്ഞു. നിങ്ങൾ 

അല്ലാഹുവിനു ശാന്തി ലഭിക്കട്ടെ, . എന്ന് പറയരുത് 

കാരണം അല്ലാഹു ആണ് ശാന്തി നൽകുന്നവൻ എല്ലാ തിരുമുൽ കാഴ്ച്ചകളും അല്ലാഹുവിന്നാണ് എന്നും സച്ചതിര രുടെ മേൽ ശന്തിയുണ്ടാവട്ടെ എന്നും പറയുക ( സ്വഹീഹുൽ ബുഖാരി )


*ഇതിലെ ആദ്യ ഭാഗം മാത്രമുദ്ധരിച്ചു ബാക്കി ഭാഗം കട്ടു വെച്ചിരിക്കുകയാണ് ക്രസ്ത്യൻ പുരോഹിതൻ

കള്ളത്തരം പ്രചരിപ്പിച്ചു കൊണ്ടാണോ സുവിശേഷം പ്രജരിപ്പിക്കൽ*


 _*പാസ്റ്റർ ചാക്കോ

കളവ്* . 12/


. ഈ അള്ളാഹു മുഹമ്മദിന് വേണ്ടി പ്രാർത്ഥിക്കുന്നതായി ഖുർആൻ 33 :56-ൽ പറയുന്നു.


മറുപടി


ഇല്ല അങ്ങനെ  ഖുർആനിൽ ഇല്ല .ഖുർആനിൽ

 പറയുന്നത് ഇങ്ങനെയാണ്


അഹ്സാബ്  - 33:56


നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുന്നു.



ഇതിൽ എവിടെയാണ് അല്ലാഹു പ്രാർഥിക്കുന്നു എന്ന്

സ്വല്ല എന്ന പതം അനുഗ്രഹം ചെയ്യൂന്നു എന്നും പ്രാർഥിക്കുന്നു എന്നും അർത്ഥമുണ്ട്

ഇവിടെ അർഥം അനുഗ്രഹം ചെയ്യുന്നു എന്നാണ് എല്ലാ മുസ്ലിം പണ്ഡിതൻമാരും മനസ്സിലാക്കിയത് 

അപ്പോൾ അല്ലാഹു നബിയുടെ മേൽ അനുഗ്രഹം ചൊരിയുന്നു എന്നാണ് ഖുർആൻ പറയുന്നത്


സ്വന്തം മത ക്രന്തങ്ങളിൽ തിരുമറി നടത്തിയ ക്രൈസ്തവ പുരോഹിതർ ഖുർആനിനേയും തിരിമറി നടത്താൻ വന്നാൽ പിടികൂടുക തന്നെ ചെയ്യും



 _*പാസ്റ്റർ ചാക്കോ

കളവ്* . 13


. ഈ അള്ളാഹു നിർജ്ജീവ വസ്തുക്കളെ പിടിച്ച് ആണയിടുന്നതായി ഖുർആൻ 95:1-3 ൽ പറയുന്നു.


ചോദ്യം :അത്തിമരവും, ഒലിവു വൃക്ഷവും, പിന്നെ സീനായി മലയും, പിന്നെ ഏതോ പട്ടണവും. ഇവയെ ഒക്കെ പിടിച്ചു അള്ളാഹു ആണയിടുമ്പോൾ ഇവയാണോ അള്ളാഹുവിന്റെ മുകളിലുള്ള ദൈവങ്ങൾ ?


മറുപടി


ദൈവത്തെ കൊണ്ട് ആണയിട്ടാൽ മാത്രമെ ആണയിടലാവു എന്ന് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാ പാസ്റ്റർ പറയുന്നത്


ആണയിടപെടുന്നവരല്ലാം ദൈവമാവണമെന്ന് ഏതടിസ്ഥാനത്തിലാണ് ഇവർ പറയുന്നത്.


 _*പാസ്റ്റർ ചാക്കോ

കളവ്* . 14


. ഈ അള്ളാഹുവിന് മൂന്ന് പെൺ മക്കൾ ഉള്ളതായിട്ടു ഖുർആൻ 53:19-20 ൽ പറയുന്നു.


മറുപടി


പച്ചക്കളവ് പറയുന്നതിന്നും വേണം ഒരതിര്


അല്ലാഹു ജനിപ്പിച്ചവനോ ജനിക്കപെട്ടവനോ അല്ല എന്ന് ഖുർആൻ 112 ൽ വെക്തമായി പറഞ്ഞതാണ്

ലാത്തയും ഉസ്സയും അല്ലാഹുവിന്റ പെൺമക്കളാ ണന്ന് പറഞ്ഞു 

ലാത്തയേയും ഉസ്സയേയും മറ്റു ഇതര വസ്തുക്കളേയും  ആരാധിച്ച ബഹുദൈവ വിശ്വാസികളോട്  ജനിക്കുകയോ  ജനിപ്പിക്കുകയോ ചെയ്യാത്ത ലോക സ്രഷ്ടാവായ ഏക ദൈവത്തെ ആരാധിക്കണം -  മുഹമ്മദ് എന്ന് പറഞ്ഞപ്പോൾ

നിന്റെ രക്ഷിതാവ് എങ്ങനെയുള്ളവനാണന്ന് 

 ബഹുദൈവ വിശ്വാസികൾ ചോദിച്ചപ്പോഴാണ് 112 സൂക്തം അവദരിപ്പിച്ചത്


ലാത്തയും ഉസ്സയും അല്ലാഹുവിന്റെ പെൺ മക്കളാണന്ന് പറഞ്ഞു ബഹുദൈവ വിശ്വാസികൾ അവയെ ആരാധിച്ചപ്പോൾ അല്ലാഹുവിന്ന് നിങ്ങൾ പെൺ മക്കളെ സ്ഥാപിക്കുകയാണോ എന്ന് അവരോട് ഖുർആൻ ചേദിക്കുകയാണ് . അല്ലാതെ ഈ പുരോഹിതൻ പറയുന്നത് പോലെ അല്ലാഹു വിന്ന് പെൺ മക്കളുണ്ട് എന്ന് പറയുകയല്ല

ഖുർആനിൽ ഏതങ്കിലും ഒരായത്തിൽ അങ്ങനെ കാണിക്കാൻ ഇവർക്ക് സാധ്യമാണോ?



 _*പാസ്റ്റർ ചാക്കോ

കളവ്* . 15



അള്ളാഹു ഇരിക്കുന്നതു വെള്ളിത്തിൽ എന്നു ഖുർആൻ 11:7 ൽ പറയുന്നു.



"ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ സിംഹാസനം വെള്ളത്തിൻമേലായിരുന്നു ".  


മറുപടി


ആകാശ ഭൂമി സൃഷ്ടിക്കുന്നതിന്ന് മുമ്പ് അല്ലാഹുവിന്റെ അതികാരം വെള്ളത്തിന്മേൽ ആയിരുന്നു എന്നാണ് മേൽ വചനത്തിൽ പറയുന്നത് 


ഇവിട അർശ് എന്നാൽ അതികാരം എന്ന അർഥത്തിലാണ്

അല്ലാതെ അവൻ ഇരിക്കുന്ന ഇരിപ്പിടം  എന്ന അർഥത്തിലല്ല.


 _*പാസ്റ്റർ ചാക്കോ

കളവ്* . 15


അവസാനമായി ഈ അള്ളാഹു മനുഷ്യരെയെല്ലാം നരകത്തിൽ തള്ളുന്നു എന്ന് ഖുർആൻ 19:71-ൽ പറയുന്നു.


"


"ആ നരകത്തിൽ നിങ്ങളിൽ ആരും തന്നെ പ്രവേശിക്കാതിരിക്കില്ല. അത് താങ്കളുടെ രക്ഷിതാവിന്റെ തീരുമാനിക്കപ്പെട്ട ബാദ്ധ്യതയാകുന്നു



മറുപടി


സത്യ  വിശ്വാസികൾ ഒഴികെ എന്ന് ശേഷം പറയുന്നത് ഇയാൾ മറച്ചുവെച്ചിരിക്കുകയാണ്



 _*പാസ്റ്റർ ചാക്കോ

കളവ്* . 16


 സകലരും നരകത്തിൽ പോകുമെന്ന് മുഹമ്മദും പറയുന്നു.



"അബൂഹുറയ്റയിൽ നിന്ന്: നബി അരുളി....... നരകത്തിൽ നിന്ന് അകലൂ, നരകത്തിൽ നിന്ന് അകലൂ എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ അരക്കെട്ട് പിടിച്ച് നരകത്തിൽ നിന്ന് അകറ്റി നിർത്താൻ ഞാൻ ശ്രമിക്കും. നിങ്ങളാകട്ടെ എന്നെ അതിജയിച്ച് നരകത്തിലേക്ക് ചാടി വീഴുകയാണ്". [സ്വഹീഹു മുസ്ലീം, ഹദീസ് 1544].



മറുപടി



ഭൗതിക ലോകത്ത് ജീവിക്കുന്ന നിങ്ങൾ തിന്മ ചെയ്ത് കൊണ്ട് തീയിലേക്ക് ഇയാം പാറ്റകൾ ചാടുന്നത് പോലെ 

നരകത്തിലേക്ക് ചാടി വീഴുകയാണ്". 

ഞാൻ നിങ്ങളെ നരകത്തിൽ നിന്ന് അകലൂ, നരകത്തിൽ നിന്ന് അകലൂ എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ അരക്കെട്ട് പിടിച്ച് നരകത്തിൽ നിന്ന് അകറ്റി നിർത്താൻ ഞാൻ ശ്രമിക്കും. 

സ്വഹീഹു മുസ്ലീം, ഹദീസ് 1544].


ഈ ഹദീസിനെ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ട് പുരോഹിതൻ പച്ചക്കളവ് തട്ടി വിടുകയാണ്




ബുദ്ധിജീവികളും മറ്റും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും മറ്റും ഇസ്ലാമിനെ  പഠിച്ചു ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ

 ക്രിസ്തുമതത്തിൽ പോലും തീരുമാനമാവാതെ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്ന ത്രിയേകത്വമെന്ന ബുദ്ധി ശൂന്യമയ ആശയം കൈവെടിയുമ്പോൾ കള്ളത്തരങ്ങൾ വെച്ചുകെട്ടിയും കളവുകൾ പ്രജരിപിച്ചും പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് കസ്ത്യൻ പുരോഹിത വർഗം ചെയ്തു കൊണ്ടിരിക്കുന്നത്.


പുരോഹിത വർഗം പടച്ചുവിടുന്ന കളവുകൾ വായിച്ചു കൊണ്ടല്ല ഇസ്ലാമിനെ പഠിക്കേണ്ടത്  .മറിച്ചു 

യഥാർത്ത സ്രോതസ്സിൽ നിന്നു ഇസ്ലാമിനെ  പഠിച്ചു പരലോക ജീവിതം ക്ഷപെടുത്തണമെന്ന് ഓർമപെടുത്തുന്നു.


*പുരോഹിതന്മാർ മറുപടി പറയുമോ ?*


*യേശു ഞാൻ യഹോവയായ ദൈവമാണന്ന് യേശുവിന്റെ 33 വർഷത്തെ ജീവിതത്തിൽ ഒരിക്കലങ്കിലും പറഞ്ഞിട്ടുണ്ടോ* ?،


അസ് ലം 

പരപ്പനങ്ങാടി


മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...