Sunday, April 5, 2020

*ഇസ്ലം വിമർശകർക്ക് മറുപടി*

*ഇസ്ലം വിമർശകർക്ക് മറുപടി* 


 https://youtu.be/SYIZ5o6U4LU https://youtu.be/SYIZ5o6U4LU

പ്രമാണങ്ങളുടെ പ്രമാണിക
 1 ജമാലുദ്ധീൻ അഹ്സനി

https://youtu.be/WA7nTEDWFNI

അല്ലാഹു അതുല്യൻ 1
സി ബ്ഗത്തുല്ലാഹ് സഖാഫി


https://youtu.be/7C1RZ632W9M

പരിണാമ വാദം - ഉത്തരമില്ലാത്ത സമസ്യകൾ 1
ഷാഹിം.സലീം


https://youtu.be/LfnBxDpMEGo

മനുഷ്യൻ വിധിയുടെ റിമോട്ട് കൺട്രോളിലാണോ? 1 നാസർ സഖാഫി

https://youtu.be/2Mch0PYaXQE

ഗോഡ് ഓഫ് ഗ്യാപ്സും ഇസ്ലാമും .അശ്റഫ് ബാഖവി

https://youtu.be/Z9A40eMck10

ഭൗതികവാദം ഉയർത്തുന്ന ചോദ്യങ്ങൾ ഫൈസൽ അഹ്സനി രണ്ടത്താണി

https://youtu.be/R_mOFQZPHIQ

പ്രവാചകത്വം ധൈഷണിക ദർപ്പണത്തിൽ '1 അബ്ദുൽ ജലീൽ സഅദി രണ്ടത്താണി

https://youtu.be/zfJPnB2UKs8

ശാസ്ത്രം അന്വേഷണം ഇസ്ലാം സമീപനങ്ങൾ ' മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ

ഇസ്ലാം:പ്രമാണങ്ങളുടെ പ്രാമാണികത*

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

*പ്രമാണങ്ങളുടെ പ്രാമാണികത*

*ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ*

അറിവിനുള്ള പ്രമാണം എല്ലാവർക്കും തുല്യമാണെന്നും ഓരോ മതക്കാർക്കും സവിശേഷമായ പ്രമാണം എന്നത് ഉണ്ടാവുകയില്ലെന്നും സമർത്ഥിക്കുന്ന അവതരണം. ഒരു ജ്ഞാനസ്രോതസ്സ് പ്രമാണമാണെന്നു സ്ഥാപിക്കപ്പെട്ടാല്‍ അത് എല്ലാവര്‍ക്കും പ്രമാണമാണ്. എല്ലാവരും സ്വീകരിക്കാന്‍ ബാധ്യസ്ഥരുമാണ്.

ദൈവം അവന്റെ സന്ദേശങ്ങൾ ദൂതന്മാർ മുഖേന ജനങ്ങൾക്കെത്തിക്കുന്ന രീതി ദൈവത്തിന് സ്വീകരിക്കാൻ പാടില്ല എന്നതിന് ഭൗതികവാദിക്ക് സ്ഥാപിക്കാൻ കഴിയുന്ന തെളിവ് എന്താണ്? നിരീക്ഷണ പരീക്ഷണം മാത്രം അവലംബമാക്കി എല്ലാ കാര്യങ്ങളും സ്ഥാപിച്ചെടുക്കാനും തെളിയിക്കാനും കഴിയുന്ന സംവിധാനമാണോ ഈ പ്രപഞ്ചത്തിന്റെ കിടപ്പിനുള്ളത്?.
മുസ്‌ലിംകൾ ഖുർആനെയും പ്രവാചക വചനങ്ങളെയും പ്രമാണമായി അംഗീകരിക്കുന്നത് അവർ മുസ്‌ലിംകൾ ആയി എന്നത് കൊണ്ട് മാത്രമാണോ? 

ജ്ഞാന സ്രോതസ്സുകളെയും പ്രമാണങ്ങളെയും കുറിച്ച് പ്രസക്തമായ ചില ചിന്തകള്‍ സമ്മാനിക്കുന്ന ഒരു ലഘുഭാഷണം. എപിസ്റ്റ കമ്യൂണ്‍ റിയല്‍ ടാക്ക് 1 ല്‍ ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ അവതരിപ്പിച്ചത്. 

*facebook link*
https://www.facebook.com/112137673585520/posts/165837521548868/

*youtube link*
https://youtu.be/SYIZ5o6U4LU

ബറാഅത്ത് രാവും ശ്രേഷ്ഠതകളും

ബറാഅത്ത് രാവും  ശ്രേഷ്ഠതകളും   
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
         
              എൻ്റെ സമൂഹത്തിൻ്റെ ആയുർ ദൈർഘ്യം അറുപതിനും എഴുപതിനും ഇടക്കാണ്, അത് വിട്ട് കടക്കുന്നവർ വളരെ വിരളം, പ്രവാചക തിരുമേനിയുടെ ഈ പ്രസ്താവന വിശ്വാസിയെ ചിന്താമൂഖ നാക്കേണ്ടതുണ്ട്. അത്യുത്തമ വിശ്വാസികളായ സ്വഹാബികൾ പോലും തിരുമേനി (സ)യോട് ഇവ്വിഷയകമായി ആശങ്കപ്പെട്ടത് ഹദീസ് ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം ആയുർദൈർഘ്യമുണ്ടായിരുന്ന ആദിമ സമൂഹങ്ങളുടെ സുകൃതങ്ങളോടൊപ്പമെത്താൻ ഹ്രസ്വകാല ജീവിതം കൊണ്ട് നമുക്കെങ്ങിനെ കഴിയും?.ഇസ്റാഉം, മിഅ്റാജും, ബറാഅത്തും, ലൈലത്തുൽ ഖദ്റുമൊക്കെ പ്രസ്തുത ആശങ്കയകറ്റാൻ ഉത്തമ സമുദായത്തിന് പടച്ച തമ്പുരാൻ കനിഞ്ഞരുളിയ വരദാനങ്ങളാണ്.ഒരു രാവിൻ്റെ സുകൃതത്തിന് ഉദ്ദേശം എട്ടരപതിറ്റാണ്ടിലെ കർമ്മനൈരന്തര്യം നേടുന്നതിനേക്കാൾ വർദ്ധിത പ്രതിഫലം (വി.ഖു ).  അഞ്ച് വഖ്ത്ത് നിസ്കാരത്തിന് അമ്പതിൻ്റെ പ്രതിഫലം ( ഹ.ശ ). മസ്ജിദുന്നബവിയിലും മസ്ജിദുൽഹറമിലുമാവുമ്പോൾ ലക്ഷങ്ങളും, മില്യനും, ബില്ല്യനുമായി വർദ്ധിക്കും (ഹ.ശ ).
             
             പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതിലും കർമ്മങ്ങളുടെ വർദ്ധിത മൂല്യങ്ങളിലുമൊക്കെയുള്ള ഈ ഓഫറുകൾ തിരുവചനങ്ങളിൽ ധാരാളം കാണാം. ഇതെല്ലാം വിശ്വാസികൾക്ക് പ്രത്യാശക്ക് വകനൽകുന്നതാണ്. സ്ഥലകാല മഹിമ കണക്കിലെടുത്ത് അത്തരം ദിവസങ്ങളും മറ്റും ഇബാദത്ത് കൊണ്ട് പ്രത്യേകമാക്കൽ പ്രോത്സാഹ ജനകമാണെന്നാണ് ഇത്തരം ഓഫറുകൾ നമ്മെ ത്വര്യപ്പെടുത്തുന്നത്. വിശുദ്ധ റമളാനിൻ്റെ പവിത്രത കണക്കിലെടുത്ത് നബി തിരുമേനി ഇഅ്തികാഫും സ്വദഖയും വർദ്ധിപ്പിച്ചതും റജബ് ,ശഅ്ബാൻ മാസങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് നോമ്പനുഷ്ടിച്ചതും ബുഖാരി, മുസ്ലിമിൻ്റെ സംയുക്ത റിപ്പോർട്ടുകളിൽ കാണാം. (ബുഖാരി-1969, 1970 ,6465) _ (മുസ്ലിം - 1156, 2308, 2679).  നബി തിരുമേനിയുടെ റജബ്മാസത്തെ  നോമ്പ് സംബന്ധിച്ച് ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് സഈദ് ബ്ൻ ജുബൈർ മുഖേന വന്ന റിപ്പോർട്ട് ഇമാം മുസ്ലിം(റ) ഉദ്ധരിച്ചത് കാണാം (1156).

               വിശ്രുത ഹദീസ് വിശാരദനും മഹാപണ്ഡിതനുമായ ഇമാം നവവി(റ) തൻ്റെ ശറഅ് മുസ്ലിമിൽ റജബ് നോമ്പ് സംബന്ധമായി നൽകിയ വിശദീകരണം തിരുത്തൽ വാദികളുടെ വായ അടപ്പിക്കുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ് (ശറഅ് മുസ്ലിം 1156 ൻ്റെ വിശദീകരണം നോക്കുക). പ്രസ്തുത വിശദീകരണങ്ങളിൽ നിന്ന് തന്നെ മിഅ്റാജ് ബറാഅത്തിൻ്റെ മഹത്വം കണക്കിലെടുത്ത്കൊണ്ട് പ്രാർത്ഥന, നോമ്പ്, സ്വദഖ പോലോത്ത ഇബാദത്തുകളെ കൊണ്ട് പ്രസ്തുത ദിവസങ്ങളെ ധന്യമാക്കൽ വിശ്വാസികളുടെ പ്രത്യാശയുടെ ഭാഗമാണെന്നും വർദ്ധിത വിശ്വാസത്തിന് നിമിത്തമാവുമെന്നും മനസ്സിലാക്കാം. വിശ്വമാകെ വൈജ്ഞാനിക പ്രകാശം നിറച്ച ഇമാം ശാഫി (റ) തന്നെ ബറാഅത്ത് രാവിലെ പ്രാർത്ഥനക്ക് പ്രത്യേകം  ഇജാബത്തുണ്ടെന്നും ധാരാളം പുണ്യങ്ങളുണ്ടെന്നും പറഞ്ഞത് കാണാം (ഫത്താവൽ കുബ്റ 2/80).  ബറാഅത്ത് ദിനത്തിലെ നോമ്പ് പ്രത്യേകം തേടപ്പെട്ട സുന്നത്ത് തന്നെയാണന്ന് കർമ്മശാസ്ത്ര പണ്ഡിതർ വ്യക്തമാക്കുന്നു.(ഫതാവ റംലി 2/79 -  ഇബ്നു ഖാസിം, നിഹായ, ശർവാനി 3/504).  ഇതേ പ്രകാരം റജബിലെ നോമ്പ് പ്രത്യേകം സുന്നത്താണെന്ന് കർമ്മശാസ്ത്ര പണ്ഡിതർ പല സ്ഥലങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്.(ഫതാവൽ കുബ്റ 2/54 , ബാജൂരി 1/544, ഇആനത്ത് 2/264, ഇഹ് യാഅ് 1/328).   എല്ലാറ്റിനും പുറമെ അയ്യാമുൽ ബീള് (13-14-15). അയ്യാമുസ്സൂദ് (27 - 28-29) ദിവസങ്ങളുടെ നോമ്പുകൾ സുന്നത്താണെന്ന് പണ്ഡിതർ വൃക്തമാക്കിയത് കാണാം. ആ വകുപ്പിലും റജബ്, ശഅ്ബാൻ നോമ്പിന് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാം.

               എങ്ങിനെയാണങ്കിലും പ്രസ്തുത ദിവസങ്ങളെ ഇബാദത്ത്കൊണ്ട് പ്രത്യേകമാക്കൽ പുണ്ണ്യം തന്നെയാണ്.അതേ സമയം ഇബാദത്ത് പ്രത്യേകം ചെയ്യലും, പ്രത്യേക ഇബാദത്ത് ചെയ്യലും വ്യത്യാസമുണ്ടല്ലോ. ആദ്യത്തേത് പ്രോത്സാഹിപ്പിച്ച കർമ്മശാസ്ത്ര പണ്ഡിതർ തന്നെ രണ്ടാമത്തെ ഇനത്തെ എതിർത്തതും കാണാം. ഇത് മനസ്സിലാക്കാൻ മാത്രം ശരീഅത്തിൽ പാണ്ഡിത്യമില്ലാത്ത വിവരദോഷികളാണ് ബറാഅത്തിനെയും, മിഅ്റാജിനെയുമൊക്കെ ബിദ്അത്തും, തെറ്റും, കുറ്റവുമാക്കുന്നത്. അവരെ നമുക്ക് വെറുതെ വിടാം. അവർ അനാദരിക്കാനും അവമതിക്കാനും പടക്കപ്പെട്ടവരാണല്ലോ. നബി തിരുമേനിയുടെ ഇസ്റാഅ് ,മിഅ്റാജിനെപ്പോലും യഥാവിധി ഉൾകൊള്ളാത്തവരാണല്ലോ അവർ. വെള്ളിയാഴ്ച്ചയും പെരുന്നാളും ഒന്നിച്ച് വന്നിട്ടും പള്ളിയിൽ പോവാത്തവരോട് മഹത്യമോതിയിട്ട് പ്രയോജനമില്ലല്ലോ.....

✍️
കൊട്ടുക്കര മുഹ്‌യിദ്ധീൻ സഅദി കാമിൽ സഖാഫി

Saturday, April 4, 2020

ഇസ്ലാം:ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA



ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും
                 
അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗം  തന്നെയാണെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”

സർവ കാര്യങ്ങളും, ഉൺമയിലേക്കു കടന്നു വരൽ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ, എന്നിവയിൽ ഒന്നും തന്നെ ഇതിനു അപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക.

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും. ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദുബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമുബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്.

കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്.

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നത് കൊണ്ട്, കാറ്റത്തിട്ട പട്ടം കണക്കെ  സഞ്ചരിക്കുകയാണവർ/അവർക്ക് യാതൊരു തരത്തിലുള്ള കർമനിർവഹണ സ്വാതന്ത്ര്യവുമില്ല എന്നാണ്.

ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതരിപ്പിക്കപ്പെട്ട അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണത്തിനെന്ന പോലെ എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു മസ്ഊദ് (റ), എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്രത്തിലുണ്ട്.

ഖദറികളുടെ പിൽക്കാല പതിപ്പായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനു ലഭിക്കാതെ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമില്ല എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക ചിന്താലോകത്ത് ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്.

ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ
((റ) - ഹിജ്റ  260 - 330)

രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുരീദീ 
((റ) - ഹിജ്റ  268)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി. ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ പ്രമാണബന്ധിതമായി രേഖപ്പെടുത്തി.

പിന്നീട് അവരുടെ പിൻമുറക്കാരായ ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമര്‍പ്പിച്ചു. അവർ വരച്ചു തന്ന നേർരേഖ സന്ദേഹ-നിവാരണ രൂപത്തിൽ വിവരിക്കാം .

[സന്ദേഹം1]
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്നോ സുകൃതമെന്നോ വിശേഷിപ്പിക്കുന്ന കാര്യങ്ങളും അവൻ നിർണയിച്ചതാണെന്നും, അതു  ചെയ്യാതിരിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമില്ലെന്നും വരുമല്ലോ. അപ്പോൾ, കൽപനകളും രക്ഷാ ശിക്ഷകളും യുക്തി ശൂന്യമാകുന്നില്ലേ ? 

[നിവാരണം ]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉൺമയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉൺമ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്.

കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു, പ്രമാണങ്ങൾ അതു ശാക്തീകരിക്കുന്നു.

[സന്ദേഹം 2]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉൺമ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ?

[നിവാരണം ]
ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം :
എ. ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും അവരെ ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : “ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതമർത്തിയാൽ സമ്മാനവും തരും” ഇതു പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്ന് നിഷ്ക്രമിച്ചു.

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്.

ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാൽ മാത്രമാണ് ബൾബുകൾ പ്രകാശിക്കുകയെന്ന് അവർക്കെല്ലാം അറിയാം.

ബി. ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം.

രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ.

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്.

ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല. എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.

1. പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു.     
             
2. താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ്.

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉൺമയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമനിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉൺമയിലേക്ക് നയിക്കുന്ന സമ്പൂർണ കർമനിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖുർആൻ 37/96)

“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖുർആൻ 39/62)

[സന്ദേഹം 3]
കർമനിർവഹണവും അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയവും കർമനിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ, 
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്?

[നിവാരണം ]
കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ.

കർമനിർവഹണ സ്വാതന്ത്ര്യമാവട്ടേ, നമുക്ക് നേരിട്ട് അനുഭവവേദ്യകുന്ന യാഥാർത്ഥ്യമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അത് ഇല്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണ് നിലവിൽ വരുക പാരതന്ത്ര്യമല്ല.

കർമനിർവഹണം കർമനിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമനിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം.

അവൻ സ്വതന്ത്രമായി കർമനിർണയം  [തീരുമാനം] നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. അപ്പോൾ മാത്രമാണല്ലോ മനുഷ്യന് കർമനിർവഹണ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ പറ്റുക.

ഇതിനു വിപരീതമായി, മനുഷ്യൻ നിശ്ചിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നുവെന്ന് വന്നാൽ, കർമനിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമനിർവഹണ സ്വാതന്ത്ര്യവും അവന് നൽകപ്പെടുന്നില്ല എന്നു വരും. നമ്മുടെ അനുഭവജ്ഞാനവുമായും  നടേ, നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും അത് യോജിക്കുകയില്ല.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:

1. നമ്മുടെ വിവരണത്തിൽ നിന്ന്, മനുഷ്യൻ കാര്യം തീരുമാനിക്കുകയും അല്ലാഹു അതു നിർവഹിക്കുകയും ചെയ്യുകയാണെന്നും  കോടാനു കോടി കാര്യങ്ങൾ അല്ലാഹുവല്ല തീരുമാനിക്കുന്നതെന്നും മനസ്സിലാക്കിപ്പോകരുത്. മറിച്ച്, മനുഷ്യൻ ഏതു കാര്യം തീരുമാനിക്കുമെന്ന് അനാദിയിൽ അറിയുന്ന അല്ലാഹു [ഉപര്യുക്ത രൂപത്തിൽ മനുഷ്യനതു നിർവഹിക്കുമ്പോൾ] അതു തന്നെ നടപ്പിൽ വരുത്തിക്കൊടുക്കണമെന്നു ആദ്യമേ തീരുമാനിച്ചിരിക്കുകയാണ്.

2. മനുഷ്യന്റെ കർമനിർണയവും അല്ലാഹുവിന്റെ തീരുമാനത്തിലധിഷ്ഠിതമാണ്. 
കാരണം :  മനുഷ്യന് നിർണയ സ്വാതന്ത്ര്യം അല്ലാഹു നൽകുകയും അവനത് നിലനിറുത്തിക്കൊടുക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഒന്നും തന്നെ തീരുമാനിക്കാൻ മനുഷ്യന് കഴിയുമായിരുന്നില്ല.
മാത്രമല്ല, മനുഷ്യൻ എന്തു നിർണയിക്കുമെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് അല്ലാഹു അവന് പ്രസ്തുത നിർണയ സ്വാതന്ത്ര്യം അനു നിമിഷം നൽകിക്കൊണ്ടിരിക്കുന്നത്.

[സന്ദേഹം 4]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖുർആൻ 30/81) എന്നു പറഞ്ഞത് ശരിയാകുമോ ?

[നിവാരണം ]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ പലർക്കും ഭീമാബദ്ധം തന്നെ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി നൂറു ശതമാനം യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണത്. 

“നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്! 

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നുവെന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകു മായിരുന്നു.

കാരണം: തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

ഇവിടെ മുഅ്തസിലീ വിഭാഗം മൂന്ന് സുപ്രധാന ബിന്ദുക്കളിൽ നാമുമായി വിയോജിക്കുന്നതു കാണാം.

1. മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉൺമയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു.

2. പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.

3. മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമനിർവഹണവും കർമനിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്.

[സന്ദേഹം 5]
മനുഷ്യന്റെ കർമനിർവഹണവും കർമനിർണയവും (തീരുമാനം) അല്ലാഹുവാണു സൃഷ്ടിക്കുന്നതെങ്കിൽ, മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് വരുകയും, മനുഷ്യനാണ് സൃഷ്ടിക്കുന്നതെങ്കിൽ, സർവ സൃഷ്ടികളുടേയും സ്രഷ്ടാവ് അല്ലാഹുവാണെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം ]
കർമനിർവഹണവും കർമനിർണയവും കർമനിർവഹണ സ്വാതന്ത്ര്യത്തിന്റെയും കർമനിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. കർമ്മത്തിൻറെ ഉൺമയ്ക്കപ്പുറം അവയ്ക്ക് അസ്ഥിത്വമേ ഇല്ല.

‹സൃഷ്ടിക്കൽ› പോലെയാണിത്. ‹സൃഷ്ടിക്കൽ› അസ്തിത്വമുള്ള ഒരു കാര്യമല്ലല്ലോ. ആയിരുന്നുവെങ്കിൽ, അത് അനന്തതയിലേക്കു പശ്ചാത്ഗമിക്കേണ്ടി വരുമായിരുന്നു.

[സന്ദേഹം 6]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നു വെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...”
എന്നെല്ലാം ഖുർആനിൽ കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചുവെന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ?

[നിവാരണം ]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടു വെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.

1. എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക
2. എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
3. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
4. എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
5. ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
6. ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
7. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.

സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത.

“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286)
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖുർആൻ 18/29)
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുന്നു.

[സന്ദേഹം 7]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം ]
വഴിതെറ്റുകയെന്നാൽ സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ (ﷺ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന് അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ടയാൾക്ക് അത് സത്യമാണോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.

അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം.
സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല.

സത്യം ബോധ്യമായിട്ടും ബോധപൂർവ്വം വൈമനസ്യം കാണിച്ചതു കാരണത്താൽ പിന്നീട് അത് അംഗീകരിക്കുന്നതിന് മാനസികമായ വിഘ്നം അല്ലാഹു സൃഷ്ടിക്കാറുമുണ്ട്.
“അവർ അവിശ്വസിച്ചതു കാരണം അവരുടെ ഹൃദയത്തിനുമേൽ അല്ലാഹു സീൽ ചെയ്തു„ (വി. ഖുർആൻ 4/155)

[സന്ദേഹം 8]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ?

[നിവാരണം ]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.

എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല.

അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം 9]
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം.

നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ?

[നിവാരണം ]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു. 

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”

മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്.

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം 10]
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു:
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്.

ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്ന് ഇതിൽ നിന്നു മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ?

[നിവാരണം ]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.

അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല [സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ]

മറിച്ച്, വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണം മാത്രമാണത്.

[സന്ദേഹം 11]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം ]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിൽ കാണാം. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ.

[സന്ദേഹം 12]
ആദം നബി (അലൈഹിസ്സലാം) നെ കാണിച്ചു കൊടുക്കാൻ മൂസാ നബി  (അലൈഹിസ്സലാം) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം:
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി   (അലൈഹിസ്സലാം) ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി   (അലൈഹിസ്സലാം) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി   (അലൈഹിസ്സലാം) മൂസാ നബിയോട്  (അലൈഹിസ്സലാം) ന്യായത്താൽ മികച്ചു” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അലൈഹിസ്സലാം) ന്യായീകരിക്കുകയായിരുന്നുവോ?

[നിവാരണം ]
ആദം നബി (അലൈഹിസ്സലാം) യിൽ നിന്നും സംഭവിച്ച കനി ഭോജനം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും അവർ അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു മാപിരക്കുകയും ചെയ്തതാണ്. എന്നിരിക്കെ, അതും പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി   (അലൈഹിസ്സലാം) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി   (അലൈഹിസ്സലാം) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അലൈഹിസ്സലാം) പറയുന്നത് : അങ്ങു ചെയ്തത് തെറ്റല്ലെങ്കിൽ പോലും അതു കാരണം ഞങ്ങൾ, സ്വർഗ്ഗരാജ്യത്തിനു പകരം  ഭൂവാസമനുഭവിക്കേണ്ടി വന്നല്ലോ എന്നാണ്. ആദം നബി (അലൈഹിസ്സലാം) പറയുന്നത് ഇതാണ് :
അല്ലാഹു ആദ്യമേ നമുക്കു നിശ്ചയിച്ച ധർമം ഭൂമിയിലെ പ്രാതിനിധ്യമാണ്. കനി ഭോജനം ഉപരിപ്ലവമായ ഒരു കാരണം മാത്രമാണ്.

[സന്ദേഹം 13]
ഇമാം മുസ്‌ലിം ആഇശ (റ) ൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം “അൻസ്വാരികളിൽപെട്ട ഒരു ബാലന്റെ ജനാസയിലേക്ക് (നിസ്കരത്തിന്) തങ്ങൾ ക്ഷണിക്കപ്പെട്ടു അപ്പൊ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഈ കുട്ടിയുടെയൊരു ഭാഗ്യം! സ്വർഗത്തിലെ കുരുവികളിൽപെട്ട ഒരു കുരുവിയല്ലോ ഇവൻ. തെറ്റു ചെയ്തിട്ടില്ല , അതിന് പ്രായമായിട്ടുമില്ല. തങ്ങൾ പറഞ്ഞു : പറയേണ്ടത് മറ്റൊന്നായിരിക്കെ...(ഇങ്ങനെ പറയുന്നോ)

ആഇശാ...സ്വർഗത്തിന് വേണ്ടി നിവാസികളെ/ അനുയോജ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു. നരകത്തിന് വേണ്ടിയും നിവാസികളെ/ അനുയോജ്യരെ അവൻ സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു”

തെറ്റൊന്നും ചെയ്യാത്ത കുഞ്ഞിന്റെ കാര്യം അനിശ്ചിതമാണെന്നും
സ്വർഗത്തിന് വേണ്ടി ചിലരെയും നരകത്തിന് വേണ്ടി മറ്റു ചിലരെയും സൃഷ്ടിച്ചുവെന്നും പറഞ്ഞാൽ, സ്വർഗ നരകങ്ങൾ തീരുമാനിച്ചത് വിശ്വാസ കർമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വരുന്നില്ലേ ?

[നിവാരണം]
എ. ഹദീസിലെ അനിശ്ചിതത്വം ഉടയോന്റെ ശാസനകൾ ബാധകമാകുന്ന പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടിയുടെ കാര്യത്തിലാണ്.  അനിശ്ചിതത്വം, സ്വർഗ പ്രവേശനത്തിന്റെ അഭാവത്തിൽ നരക പ്രവേശനം അനിവാര്യമാക്കുന്നില്ല. മറിച്ച്, സൽകർമ്മവും ദുഷ്കർമ്മവും അവരിൽനിന്നു സംഭവിക്കാത്തത് കൊണ്ട് സ്വർഗ്ഗവും നരകവും അല്ലാത്ത മറ്റൊരിടത്ത് അവർ പാർപ്പിക്കപ്പെടാം എന്നതാണ് മറു സാധ്യത. എന്നാൽ, അങ്ങനെയൊരു സാധ്യത കൃത്യമായ വിവരം കുട്ടികളുടെ കാര്യത്തിൽ അവതീർണമാവും മുമ്പായിരുന്നു.
മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗസ്ഥരാണെന്ന കാര്യത്തിൽ ഗണ്യമായ ഭിന്നത മുസ്‌ലിം ലോകത്ത് ഇല്ലാതിരുന്നത് അത് കൊണ്ടാണ്. ഹദീസിൽ പരാമർശിക്കപ്പെട്ട കുഞ്ഞ് അൻസ്വാരി സ്വഹാബിയുടെ മകനായിരുന്നുവല്ലോ. 

ബി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ ആളെ കോവിഡ് 19 ന്റെ കാലമായതു കാരണം പോലീസ് തല്ലിയോടിച്ചു. കിതച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ അയാൾ ഭാര്യയോട് : ഈ സമയം ഞാൻ പോയത് പോലീസിന്റെ തല്ലു വാങ്ങിക്കാൻ വേണ്ടിയാ.. പോക്ക് തല്ലിൽ കലാശിച്ചുവെന്നാണ് അയാൾ ഉദ്ദേശിച്ചത്. ‹വേണ്ടി›, ഈ അർത്ഥത്തിൽ പലപ്പോഴും പ്രയോഗിക്കപ്പടാറുണ്ട്. പിതാക്കളുടെ മുതുകുകളിലായിരിക്കെ (പുംബീജാവസ്ഥയിലായിരിക്കെ) അവരെ സ്വർഗ നരകങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു എന്നതും ഇതേ പ്രയോഗമാണ്.

എന്നാൽ ഉപര്യുക്ത ഉദാഹരണത്തിൽ പോക്കിന്റെ പരിണിതി(തല്ല്) പോയ ശേഷമാണ് പോയവൻ അറിയുന്നത്. എന്നാൽ, മനുഷ്യന്റെ ആദിമ രൂപമായ ബീജത്തിന്റെ പരിണിതി സ്വർഗമാണോ നരകമാണോ എന്ന് സ്രഷ്ടാവിന് സൃഷ്ടിക്കുമ്പോൾ തന്നെ അറിയാം. കുട്ടികളല്ലാത്തവർ പ്രസ്തുത പരിണിതിയിൽ  എത്തിച്ചേരുന്നത് വിശ്വാസ കർമങ്ങൾ നിർവഹിക്കുന്നതു മൂലമാണെന്നു മാത്രം. അതു നാം മുമ്പ് തെളിയിച്ചതാണ്. ഹദീസിൽ അനുയോജ്യർ എന്ന അർത്ഥം വരുന്ന ‹അഹ്ൽ› പ്രയോഗിച്ചതും അത് കൊണ്ടാണ്. വിശ്വാസികളായ സൽകർമികൾ നരകത്തിനും അവിശ്വാസികൾ സ്വർഗത്തിനും അനുയോജ്യരല്ലല്ലോ.

സി. സ്വർഗ നരകങ്ങൾക്കും വേണ്ടി അവയ്ക്ക് അനുയോജ്യരായ ആളുകളെ സൃഷ്ടിക്കാനും, സ്വർഗത്തിന് / നരകത്തിന് അനുയോജ്യരാണ് തങ്ങളെന്ന് വിശ്വാസ കർമ്മ നിർവഹണത്തിലൂടെ അവർക്കു കൂടി ബോധ്യപ്പെടുമാറ് അവരെ സെലക്ട് ചെയ്യുവാനും തീരുമാനിച്ച അല്ലാഹുവിന്,  സത്യവിശ്വാസവും സൽകർമ്മവും ആരെല്ലാം  നിർവഹിക്കുമെന്നും അവിശ്വാസവും ദുഷ്കർമവും ആരെല്ലാം നിർവഹിക്കുമെന്നും ആദ്യമേ അറിയാം. ആ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വിഭാഗത്തെ സ്വർഗത്തിന് വേണ്ടിയും രണ്ടാം വിഭാഗത്തിനെ നരകത്തിന് വേണ്ടിയുമാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതൊരിക്കലും വിശ്വാസ കർമ സ്വാതന്ത്ര്യത്തിന് വിരുദ്ധമാവുന്നില്ലെന്നു വ്യക്തം. ഇതു ഗ്രഹിച്ചാൽ, ‹വേണ്ടി› യെ തനതായ അർത്ഥത്തിൽ നിന്നും മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നില്ല

[സന്ദേഹം 14]
എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിയിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ പ്രാർത്ഥന എന്തിനാണ് ?

[നിവാരണം ]
പ്രാപഞ്ചികമായ ഫലങ്ങൾ മാത്രമല്ല, അവയും കാരണങ്ങളും  തമ്മിലുള്ള [ബാഹ്യമാത്ര] ബന്ധവും അല്ലാഹു നിശ്ചിയിച്ചതു തന്നെയാണ്. ഇവിടെ ഫലം നിലവിൽ വരണമെന്നു മാത്രമല്ല. പ്രത്യുത, പ്രാർത്ഥനയെ തുടർന്ന് അതു നൽകണമെന്നു കൂടി അല്ലാഹു നിശ്ചയിച്ചിട്ടുണ്ടല്ലോ.

[സന്ദേഹം 15]
മനുഷ്യരുടെ ആയുസ്സ് മുമ്പേ തീരുമാനിച്ചതാണെങ്കിൽ ആയുസ്സ് കൂടാൻ എന്തിന് ദുആ ചെയ്യുന്നു ?

[നിവാരണം ]
ആയുസ് കൂടാൻ ദുആ ചെയ്യുകയെന്നാൽ, കൂടുതൽ ആയുസ്സ് കിട്ടാൻ / ദീർഘായുസ്സിന് ദുആ ചെയ്യുകയെന്നാണുദ്ദേശ്യം. ദീർഘായുസ്സിനുള്ള ദുആ / അപേക്ഷ അല്ലാഹു സ്വീകരിക്കലും ആദ്യമേ അവനത് നിശ്ചയിച്ചു വെക്കലും തമ്മിൽ സംഘട്ടനമില്ല. കാരണം : ദുആ നിർവഹിക്കപ്പെടുമെന്ന് ആദ്യമേ അറിഞ്ഞ അല്ലാഹുവിന്, ദുആ സ്വീകരിക്കണമെന്ന് മുമ്പേ തീരുമാനിക്കാമല്ലോ.

************
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

©Epista Commune
#epista_commune

ഇസ്ലാം:ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA



ഖദർ ഖളാ:, കസ്ബ് ഇഖ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും
                 
അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗം  തന്നെയാണെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”

സർവ കാര്യങ്ങളും, ഉൺമയിലേക്കു കടന്നു വരൽ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ, എന്നിവയിൽ ഒന്നും തന്നെ ഇതിനു അപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക.

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും. ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദുബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമുബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്.

കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്.

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നത് കൊണ്ട്, കാറ്റത്തിട്ട പട്ടം കണക്കെ  സഞ്ചരിക്കുകയാണവർ/അവർക്ക് യാതൊരു തരത്തിലുള്ള കർമനിർവഹണ സ്വാതന്ത്ര്യവുമില്ല എന്നാണ്.

ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതരിപ്പിക്കപ്പെട്ട അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണത്തിനെന്ന പോലെ എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു മസ്ഊദ് (റ), എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്രത്തിലുണ്ട്.

ഖദറികളുടെ പിൽക്കാല പതിപ്പായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനു ലഭിക്കാതെ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമില്ല എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക ചിന്താലോകത്ത് ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്.

ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ
((റ) - ഹിജ്റ  260 - 330)

രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുരീദീ 
((റ) - ഹിജ്റ  268)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി. ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ പ്രമാണബന്ധിതമായി രേഖപ്പെടുത്തി.

പിന്നീട് അവരുടെ പിൻമുറക്കാരായ ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമര്‍പ്പിച്ചു. അവർ വരച്ചു തന്ന നേർരേഖ സന്ദേഹ-നിവാരണ രൂപത്തിൽ വിവരിക്കാം .

[സന്ദേഹം1]
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്നോ സുകൃതമെന്നോ വിശേഷിപ്പിക്കുന്ന കാര്യങ്ങളും അവൻ നിർണയിച്ചതാണെന്നും, അതു  ചെയ്യാതിരിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമില്ലെന്നും വരുമല്ലോ. അപ്പോൾ, കൽപനകളും രക്ഷാ ശിക്ഷകളും യുക്തി ശൂന്യമാകുന്നില്ലേ ? 

[നിവാരണം ]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉൺമയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉൺമ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്.

കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു, പ്രമാണങ്ങൾ അതു ശാക്തീകരിക്കുന്നു.

[സന്ദേഹം 2]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉൺമ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ?

[നിവാരണം ]
ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം :
എ. ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും അവരെ ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : “ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതമർത്തിയാൽ സമ്മാനവും തരും” ഇതു പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്ന് നിഷ്ക്രമിച്ചു.

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്.

ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാൽ മാത്രമാണ് ബൾബുകൾ പ്രകാശിക്കുകയെന്ന് അവർക്കെല്ലാം അറിയാം.

ബി. ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം.

രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ.

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്.

ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല. എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.

1. പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു.     
             
2. താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ്.

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉൺമയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമനിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉൺമയിലേക്ക് നയിക്കുന്ന സമ്പൂർണ കർമനിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖുർആൻ 37/96)

“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖുർആൻ 39/62)

[സന്ദേഹം 3]
കർമനിർവഹണവും അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയവും കർമനിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ, 
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്?

[നിവാരണം ]
കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ.

കർമനിർവഹണ സ്വാതന്ത്ര്യമാവട്ടേ, നമുക്ക് നേരിട്ട് അനുഭവവേദ്യകുന്ന യാഥാർത്ഥ്യമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അത് ഇല്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണ് നിലവിൽ വരുക പാരതന്ത്ര്യമല്ല.

കർമനിർവഹണം കർമനിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമനിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം.

അവൻ സ്വതന്ത്രമായി കർമനിർണയം  [തീരുമാനം] നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. അപ്പോൾ മാത്രമാണല്ലോ മനുഷ്യന് കർമനിർവഹണ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ പറ്റുക.

ഇതിനു വിപരീതമായി, മനുഷ്യൻ നിശ്ചിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നുവെന്ന് വന്നാൽ, കർമനിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമനിർവഹണ സ്വാതന്ത്ര്യവും അവന് നൽകപ്പെടുന്നില്ല എന്നു വരും. നമ്മുടെ അനുഭവജ്ഞാനവുമായും  നടേ, നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും അത് യോജിക്കുകയില്ല.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:

1. നമ്മുടെ വിവരണത്തിൽ നിന്ന്, മനുഷ്യൻ കാര്യം തീരുമാനിക്കുകയും അല്ലാഹു അതു നിർവഹിക്കുകയും ചെയ്യുകയാണെന്നും  കോടാനു കോടി കാര്യങ്ങൾ അല്ലാഹുവല്ല തീരുമാനിക്കുന്നതെന്നും മനസ്സിലാക്കിപ്പോകരുത്. മറിച്ച്, മനുഷ്യൻ ഏതു കാര്യം തീരുമാനിക്കുമെന്ന് അനാദിയിൽ അറിയുന്ന അല്ലാഹു [ഉപര്യുക്ത രൂപത്തിൽ മനുഷ്യനതു നിർവഹിക്കുമ്പോൾ] അതു തന്നെ നടപ്പിൽ വരുത്തിക്കൊടുക്കണമെന്നു ആദ്യമേ തീരുമാനിച്ചിരിക്കുകയാണ്.

2. മനുഷ്യന്റെ കർമനിർണയവും അല്ലാഹുവിന്റെ തീരുമാനത്തിലധിഷ്ഠിതമാണ്. 
കാരണം :  മനുഷ്യന് നിർണയ സ്വാതന്ത്ര്യം അല്ലാഹു നൽകുകയും അവനത് നിലനിറുത്തിക്കൊടുക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഒന്നും തന്നെ തീരുമാനിക്കാൻ മനുഷ്യന് കഴിയുമായിരുന്നില്ല.
മാത്രമല്ല, മനുഷ്യൻ എന്തു നിർണയിക്കുമെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് അല്ലാഹു അവന് പ്രസ്തുത നിർണയ സ്വാതന്ത്ര്യം അനു നിമിഷം നൽകിക്കൊണ്ടിരിക്കുന്നത്.

[സന്ദേഹം 4]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖുർആൻ 30/81) എന്നു പറഞ്ഞത് ശരിയാകുമോ ?

[നിവാരണം ]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ പലർക്കും ഭീമാബദ്ധം തന്നെ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി നൂറു ശതമാനം യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണത്. 

“നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്! 

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നുവെന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകു മായിരുന്നു.

കാരണം: തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

ഇവിടെ മുഅ്തസിലീ വിഭാഗം മൂന്ന് സുപ്രധാന ബിന്ദുക്കളിൽ നാമുമായി വിയോജിക്കുന്നതു കാണാം.

1. മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉൺമയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു.

2. പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.

3. മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമനിർവഹണവും കർമനിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്.

[സന്ദേഹം 5]
മനുഷ്യന്റെ കർമനിർവഹണവും കർമനിർണയവും (തീരുമാനം) അല്ലാഹുവാണു സൃഷ്ടിക്കുന്നതെങ്കിൽ, മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് വരുകയും, മനുഷ്യനാണ് സൃഷ്ടിക്കുന്നതെങ്കിൽ, സർവ സൃഷ്ടികളുടേയും സ്രഷ്ടാവ് അല്ലാഹുവാണെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം ]
കർമനിർവഹണവും കർമനിർണയവും കർമനിർവഹണ സ്വാതന്ത്ര്യത്തിന്റെയും കർമനിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. കർമ്മത്തിൻറെ ഉൺമയ്ക്കപ്പുറം അവയ്ക്ക് അസ്ഥിത്വമേ ഇല്ല.

‹സൃഷ്ടിക്കൽ› പോലെയാണിത്. ‹സൃഷ്ടിക്കൽ› അസ്തിത്വമുള്ള ഒരു കാര്യമല്ലല്ലോ. ആയിരുന്നുവെങ്കിൽ, അത് അനന്തതയിലേക്കു പശ്ചാത്ഗമിക്കേണ്ടി വരുമായിരുന്നു.

[സന്ദേഹം 6]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നു വെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...”
എന്നെല്ലാം ഖുർആനിൽ കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചുവെന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ?

[നിവാരണം ]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടു വെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.

1. എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക
2. എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
3. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
4. എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
5. ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
6. ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
7. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.

സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത.

“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286)
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖുർആൻ 18/29)
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുന്നു.

[സന്ദേഹം 7]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം ]
വഴിതെറ്റുകയെന്നാൽ സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ (ﷺ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന് അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ടയാൾക്ക് അത് സത്യമാണോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.

അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം.
സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല.

സത്യം ബോധ്യമായിട്ടും ബോധപൂർവ്വം വൈമനസ്യം കാണിച്ചതു കാരണത്താൽ പിന്നീട് അത് അംഗീകരിക്കുന്നതിന് മാനസികമായ വിഘ്നം അല്ലാഹു സൃഷ്ടിക്കാറുമുണ്ട്.
“അവർ അവിശ്വസിച്ചതു കാരണം അവരുടെ ഹൃദയത്തിനുമേൽ അല്ലാഹു സീൽ ചെയ്തു„ (വി. ഖുർആൻ 4/155)

[സന്ദേഹം 8]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ?

[നിവാരണം ]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.

എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല.

അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം 9]
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം.

നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ?

[നിവാരണം ]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു. 

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”

മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്.

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം 10]
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു:
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്.

ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്ന് ഇതിൽ നിന്നു മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ?

[നിവാരണം ]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.

അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല [സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ]

മറിച്ച്, വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണം മാത്രമാണത്.

[സന്ദേഹം 11]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം ]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിൽ കാണാം. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ.

[സന്ദേഹം 12]
ആദം നബി (അലൈഹിസ്സലാം) നെ കാണിച്ചു കൊടുക്കാൻ മൂസാ നബി  (അലൈഹിസ്സലാം) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം:
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി   (അലൈഹിസ്സലാം) ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി   (അലൈഹിസ്സലാം) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി   (അലൈഹിസ്സലാം) മൂസാ നബിയോട്  (അലൈഹിസ്സലാം) ന്യായത്താൽ മികച്ചു” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അലൈഹിസ്സലാം) ന്യായീകരിക്കുകയായിരുന്നുവോ?

[നിവാരണം ]
ആദം നബി (അലൈഹിസ്സലാം) യിൽ നിന്നും സംഭവിച്ച കനി ഭോജനം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും അവർ അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു മാപിരക്കുകയും ചെയ്തതാണ്. എന്നിരിക്കെ, അതും പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി   (അലൈഹിസ്സലാം) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി   (അലൈഹിസ്സലാം) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അലൈഹിസ്സലാം) പറയുന്നത് : അങ്ങു ചെയ്തത് തെറ്റല്ലെങ്കിൽ പോലും അതു കാരണം ഞങ്ങൾ, സ്വർഗ്ഗരാജ്യത്തിനു പകരം  ഭൂവാസമനുഭവിക്കേണ്ടി വന്നല്ലോ എന്നാണ്. ആദം നബി (അലൈഹിസ്സലാം) പറയുന്നത് ഇതാണ് :
അല്ലാഹു ആദ്യമേ നമുക്കു നിശ്ചയിച്ച ധർമം ഭൂമിയിലെ പ്രാതിനിധ്യമാണ്. കനി ഭോജനം ഉപരിപ്ലവമായ ഒരു കാരണം മാത്രമാണ്.

[സന്ദേഹം 13]
ഇമാം മുസ്‌ലിം ആഇശ (റ) ൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം “അൻസ്വാരികളിൽപെട്ട ഒരു ബാലന്റെ ജനാസയിലേക്ക് (നിസ്കരത്തിന്) തങ്ങൾ ക്ഷണിക്കപ്പെട്ടു അപ്പൊ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഈ കുട്ടിയുടെയൊരു ഭാഗ്യം! സ്വർഗത്തിലെ കുരുവികളിൽപെട്ട ഒരു കുരുവിയല്ലോ ഇവൻ. തെറ്റു ചെയ്തിട്ടില്ല , അതിന് പ്രായമായിട്ടുമില്ല. തങ്ങൾ പറഞ്ഞു : പറയേണ്ടത് മറ്റൊന്നായിരിക്കെ...(ഇങ്ങനെ പറയുന്നോ)

ആഇശാ...സ്വർഗത്തിന് വേണ്ടി നിവാസികളെ/ അനുയോജ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു. നരകത്തിന് വേണ്ടിയും നിവാസികളെ/ അനുയോജ്യരെ അവൻ സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു”

തെറ്റൊന്നും ചെയ്യാത്ത കുഞ്ഞിന്റെ കാര്യം അനിശ്ചിതമാണെന്നും
സ്വർഗത്തിന് വേണ്ടി ചിലരെയും നരകത്തിന് വേണ്ടി മറ്റു ചിലരെയും സൃഷ്ടിച്ചുവെന്നും പറഞ്ഞാൽ, സ്വർഗ നരകങ്ങൾ തീരുമാനിച്ചത് വിശ്വാസ കർമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വരുന്നില്ലേ ?

[നിവാരണം]
എ. ഹദീസിലെ അനിശ്ചിതത്വം ഉടയോന്റെ ശാസനകൾ ബാധകമാകുന്ന പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടിയുടെ കാര്യത്തിലാണ്.  അനിശ്ചിതത്വം, സ്വർഗ പ്രവേശനത്തിന്റെ അഭാവത്തിൽ നരക പ്രവേശനം അനിവാര്യമാക്കുന്നില്ല. മറിച്ച്, സൽകർമ്മവും ദുഷ്കർമ്മവും അവരിൽനിന്നു സംഭവിക്കാത്തത് കൊണ്ട് സ്വർഗ്ഗവും നരകവും അല്ലാത്ത മറ്റൊരിടത്ത് അവർ പാർപ്പിക്കപ്പെടാം എന്നതാണ് മറു സാധ്യത. എന്നാൽ, അങ്ങനെയൊരു സാധ്യത കൃത്യമായ വിവരം കുട്ടികളുടെ കാര്യത്തിൽ അവതീർണമാവും മുമ്പായിരുന്നു.
മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗസ്ഥരാണെന്ന കാര്യത്തിൽ ഗണ്യമായ ഭിന്നത മുസ്‌ലിം ലോകത്ത് ഇല്ലാതിരുന്നത് അത് കൊണ്ടാണ്. ഹദീസിൽ പരാമർശിക്കപ്പെട്ട കുഞ്ഞ് അൻസ്വാരി സ്വഹാബിയുടെ മകനായിരുന്നുവല്ലോ. 

ബി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ ആളെ കോവിഡ് 19 ന്റെ കാലമായതു കാരണം പോലീസ് തല്ലിയോടിച്ചു. കിതച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ അയാൾ ഭാര്യയോട് : ഈ സമയം ഞാൻ പോയത് പോലീസിന്റെ തല്ലു വാങ്ങിക്കാൻ വേണ്ടിയാ.. പോക്ക് തല്ലിൽ കലാശിച്ചുവെന്നാണ് അയാൾ ഉദ്ദേശിച്ചത്. ‹വേണ്ടി›, ഈ അർത്ഥത്തിൽ പലപ്പോഴും പ്രയോഗിക്കപ്പടാറുണ്ട്. പിതാക്കളുടെ മുതുകുകളിലായിരിക്കെ (പുംബീജാവസ്ഥയിലായിരിക്കെ) അവരെ സ്വർഗ നരകങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു എന്നതും ഇതേ പ്രയോഗമാണ്.

എന്നാൽ ഉപര്യുക്ത ഉദാഹരണത്തിൽ പോക്കിന്റെ പരിണിതി(തല്ല്) പോയ ശേഷമാണ് പോയവൻ അറിയുന്നത്. എന്നാൽ, മനുഷ്യന്റെ ആദിമ രൂപമായ ബീജത്തിന്റെ പരിണിതി സ്വർഗമാണോ നരകമാണോ എന്ന് സ്രഷ്ടാവിന് സൃഷ്ടിക്കുമ്പോൾ തന്നെ അറിയാം. കുട്ടികളല്ലാത്തവർ പ്രസ്തുത പരിണിതിയിൽ  എത്തിച്ചേരുന്നത് വിശ്വാസ കർമങ്ങൾ നിർവഹിക്കുന്നതു മൂലമാണെന്നു മാത്രം. അതു നാം മുമ്പ് തെളിയിച്ചതാണ്. ഹദീസിൽ അനുയോജ്യർ എന്ന അർത്ഥം വരുന്ന ‹അഹ്ൽ› പ്രയോഗിച്ചതും അത് കൊണ്ടാണ്. വിശ്വാസികളായ സൽകർമികൾ നരകത്തിനും അവിശ്വാസികൾ സ്വർഗത്തിനും അനുയോജ്യരല്ലല്ലോ.

സി. സ്വർഗ നരകങ്ങൾക്കും വേണ്ടി അവയ്ക്ക് അനുയോജ്യരായ ആളുകളെ സൃഷ്ടിക്കാനും, സ്വർഗത്തിന് / നരകത്തിന് അനുയോജ്യരാണ് തങ്ങളെന്ന് വിശ്വാസ കർമ്മ നിർവഹണത്തിലൂടെ അവർക്കു കൂടി ബോധ്യപ്പെടുമാറ് അവരെ സെലക്ട് ചെയ്യുവാനും തീരുമാനിച്ച അല്ലാഹുവിന്,  സത്യവിശ്വാസവും സൽകർമ്മവും ആരെല്ലാം  നിർവഹിക്കുമെന്നും അവിശ്വാസവും ദുഷ്കർമവും ആരെല്ലാം നിർവഹിക്കുമെന്നും ആദ്യമേ അറിയാം. ആ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വിഭാഗത്തെ സ്വർഗത്തിന് വേണ്ടിയും രണ്ടാം വിഭാഗത്തിനെ നരകത്തിന് വേണ്ടിയുമാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതൊരിക്കലും വിശ്വാസ കർമ സ്വാതന്ത്ര്യത്തിന് വിരുദ്ധമാവുന്നില്ലെന്നു വ്യക്തം. ഇതു ഗ്രഹിച്ചാൽ, ‹വേണ്ടി› യെ തനതായ അർത്ഥത്തിൽ നിന്നും മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നില്ല

[സന്ദേഹം 14]
എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിയിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ പ്രാർത്ഥന എന്തിനാണ് ?

[നിവാരണം ]
പ്രാപഞ്ചികമായ ഫലങ്ങൾ മാത്രമല്ല, അവയും കാരണങ്ങളും  തമ്മിലുള്ള [ബാഹ്യമാത്ര] ബന്ധവും അല്ലാഹു നിശ്ചിയിച്ചതു തന്നെയാണ്. ഇവിടെ ഫലം നിലവിൽ വരണമെന്നു മാത്രമല്ല. പ്രത്യുത, പ്രാർത്ഥനയെ തുടർന്ന് അതു നൽകണമെന്നു കൂടി അല്ലാഹു നിശ്ചയിച്ചിട്ടുണ്ടല്ലോ.

[സന്ദേഹം 15]
മനുഷ്യരുടെ ആയുസ്സ് മുമ്പേ തീരുമാനിച്ചതാണെങ്കിൽ ആയുസ്സ് കൂടാൻ എന്തിന് ദുആ ചെയ്യുന്നു ?

[നിവാരണം ]
ആയുസ് കൂടാൻ ദുആ ചെയ്യുകയെന്നാൽ, കൂടുതൽ ആയുസ്സ് കിട്ടാൻ / ദീർഘായുസ്സിന് ദുആ ചെയ്യുകയെന്നാണുദ്ദേശ്യം. ദീർഘായുസ്സിനുള്ള ദുആ / അപേക്ഷ അല്ലാഹു സ്വീകരിക്കലും ആദ്യമേ അവനത് നിശ്ചയിച്ചു വെക്കലും തമ്മിൽ സംഘട്ടനമില്ല. കാരണം : ദുആ നിർവഹിക്കപ്പെടുമെന്ന് ആദ്യമേ അറിഞ്ഞ അല്ലാഹുവിന്, ദുആ സ്വീകരിക്കണമെന്ന് മുമ്പേ തീരുമാനിക്കാമല്ലോ.

************
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

©Epista Commune
#epista_commune

ഇസ്ലാം:ദേശാടനപ്പക്ഷികള്‍ വിളിക്കുന്നു, പ്രപഞ്ചനാഥനിലേക്ക്*

*ദേശാടനപ്പക്ഷികള്‍ വിളിക്കുന്നു, പ്രപഞ്ചനാഥനിലേക്ക്*

*മുഹമ്മദ് സജീര്‍ ബുഖാരി വള്ളിക്കാട്*

ദേശാടനപ്പറവകളെ കുറിച്ച് ആലോചിട്ടുണ്ടോ? വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടവിടങ്ങളിൽ അവ തങ്ങിയും തിന്നും കഴിയുന്നു. അവർക്ക് റൂട്ട് മേപ്പും അവിടങ്ങളിൽ തീനും സംവിധാനിച്ചത് ആരാണ്?

ഫറോവയെ സൻമാർഗത്തിലേക്ക് വിളിക്കാൻ ചെന്ന മൂസാനബിയോട് നിൻ്റെ റബ്ബ് / രക്ഷിതാവ് ആരെന്ന് ഫറോവ ചോദിച്ചതിന് മൂസ (അ) നൽകിയ മറുപടി ഇങ്ങനെയാണ്: 'സർവ്വ സൃഷിടിജാലങ്ങളെയും സൃഷ്ടിക്കുകയും ജീവസന്ധാരണത്തിനുള്ള വഴി തുറന്നു നല്‍കുകയും ചെയ്തവനാണ എൻ്റെ റബ്ബ്.' ഭൗതികവാദത്തെ വേരോടെ പിഴുതെറിയുന്ന വാചകമാണിത്.

പ്രപഞ്ചത്തിൻ്റെ നാഥനെ തിരിച്ചറിയാൻ അവൻ രണ്ടുതരം വായനകൾ തരുന്നു. ഒന്ന് പ്രപഞ്ചപുസ്തകത്തെ വായിക്കുക. അതിൽ ദൈവത്തെ തിരിച്ചറിയാനുള്ള ധാരാളം അടയാളങ്ങളുണ്ട്. ആലം (عالم )എന്നാണ് പ്രപഞ്ചത്തിൻ്റെ അറബി ശബ്ദം. അലം (علم) എന്ന പദത്തിൽ നിന്നാണ് ആലം എന്ന പദമുണ്ടായത്. പ്രപഞ്ചമെന്ന മഹാ പുസ്തകത്തെ വായിക്കുമ്പോൾ അതിന്റെ സ്രഷ്ടാവിന്റെ അനിവാര്യതയിലേക്ക് അത് നമ്മെ നയിക്കുന്നു. രണ്ട് വിശുദ്ധ വേദപുസ്തകത്തെ വായിക്കുക. അത് ശരിയായ വിശ്വാസത്തിലേക്ക് മനുഷ്യനെ നയിക്കുന്നു.

ദേശാടനപ്പക്ഷികളുടെ യാത്രകളുടെ ലക്ഷ്യസ്ഥാനവും സൗരയൂഥമുൾപ്പെടെയുള്ള സംവിധാനത്തിന്റെ യുക്തിഭദ്രമായ സംവിധാനവും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്‌.

ഒന്നാം ആകാശത്തിനപ്പുറത്തുള്ള നിഗൂഢതകൾ നമുക്കിപ്പോഴും അജ്ഞാതമായി തന്നെ കിടക്കുകയാണ്.
ഈ നിർമിതികളെയെല്ലാം കേവലം യാദൃഛികതക്ക് വിട്ടു കൊടുക്കുന്നത് യുക്തിയോട് കാണിക്കുന്ന എത്രമേൽ വലിയ അക്രമമാവും?

വിശുദ്ധ ഖുർആൻ നക്ഷത്രങ്ങളെയും ഈ പ്രപഞ്ചത്തിലെ സംവിധാനങ്ങളിൽ ചിലതിനെയും മുൻനിർത്തി ആണയിട്ടതിന്റെയും അവയെക്കുറിച്ച് ചിന്തിക്കാൻ നിരന്തരം ഉണർത്തുന്നതിന്റെയും താല്പര്യം അതിനു പിന്നിലെ സ്രഷ്‌ടാവിനെക്കുറിച്ച് തികഞ്ഞ ബോധ്യം ഉണ്ടാകുവാനത്രെ!

പ്രപഞ്ച പുസ്തകം വായിക്കുക, പ്രപഞ്ച നാഥനെ അറിയുക - എപിസ്റ്റ കമ്യൂണ്‍ റിയല്‍ ടാക്ക് 1 ല്‍ സജീര്‍ ബുഖാരി അവതരിപ്പിച്ച ഹ്രസ്വ പ്രഭാഷണം.

*Facebook link*
https://www.facebook.com/112137673585520/posts/165156211616999/

*Youtube link*
https://youtu.be/9AbcdHJ06ek

Wednesday, April 1, 2020

അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍0 COMMENTS
Al Fathawa
അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടേണ്ടതുണ്ടോ?

ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം (ഏകദേശം 1.5 മിനുട്ട്) അവള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നിസ്കാരം പിന്നീട് ഖളാഅ് വീട്ടി വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. ഇത്രയും സമയം കിട്ടിയിട്ടില്ലെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ അവള്‍ക്ക് നിര്‍ബന്ധവുമില്ല.

ഇബ്നു ഹജര്‍ ഹൈത്തമി(റ) പറയുന്നു: വഖ്തി(സമയം)ന്‍റെ തുടക്കത്തില്‍ നിസ്കാരത്തിന് തടസ്സമാകുന്ന വല്ലതുമുണ്ടായാല്‍; അതായത് അവള്‍ക്ക്  ഹൈള്, നിഫാസ്, ഭ്രാന്ത്, ബോധക്ഷയം ഇവയില്‍ ഏതെങ്കിലും ഒരു കാര്യം നിസ്കാരത്തിന്‍റെ സമയം പ്രവേശിച്ച ഉടനെ സംഭവിക്കുകയും ആ നിസ്കാര സമയം അവസാനിക്കുന്നതുവരെ പ്രസ്തുത തടസ്സം തുടരുകയും ചെയ്താല്‍, ഈ തടസ്സം ഉണ്ടാകുന്നതിനു മുമ്പ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം കിട്ടിയെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.



അതേസമയം നിസ്കാരത്തിന്‍റെ വഖ്ത് കടന്നതിനു ശേഷം മാത്രം നിസ്കാരത്തിനു വേണ്ടി ശുദ്ധീകരണം അനുവദനീയമായ അഥവാ തയമ്മും ചെയ്യേണ്ടവനോ നിത്യഅശുദ്ധിക്കാരനോ ആണ് ഇത്തരം തടസ്സങ്ങളുണ്ടായതെങ്കില്‍; അവന് വഖ്ത് കടന്നതിനു ശേഷം ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയത്തിന് പുറമെ ശുദ്ധീകരണത്തിനുള്ള സമയം കൂടി ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാവുകയുള്ളൂ (തുഹ്ഫതുല്‍ മുഹ്താജ്: 1/487).

അസ്വറിന്‍റെ സമയത്ത് ഹൈള് രക്തം നിലച്ചാല്‍ അവള്‍ക്ക് അസ്വര്‍ നിസ്കാരം മാത്രമാണോ നിര്‍ബന്ധമാവുക. അതല്ല ളുഹ്റു കൂടി നിസ്കരിക്കേണ്ടതുണ്ടോ?

ളുഹ്ര്‍ നിസ്കാരം കൂടി നിര്‍വഹിക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാകുന്നതാണ്. അസ്വറിന്‍റെ വഖ്തിന്‍റെ അവസാനത്തില്‍ അഥവാ അസ്വര്‍ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ ഇഹ്റാം ലഭിക്കുന്ന സമയത്താണ് ഹൈള് മുറിഞ്ഞതെങ്കിലും ളുഹ്റും നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. കാരണം യാത്ര പോലുള്ള കാരണങ്ങളുണ്ടാകുന്ന(ഒഴിവുകഴിവ്) അവസരത്തില്‍ അസ്വറിന്‍റെയും ളുഹ്റിന്‍റെയും സമയം ഒന്നാണല്ലോ. അപ്പോള്‍ ഇത്തരം അനിവാര്യ ഘട്ടങ്ങളില്‍ ഏതായാലും ഈ രണ്ട് നിസ്കാരങ്ങളുടെ സമയം ഒന്നാകുന്നതാണ്.



ഇമാം നവവി(റ) പറയുന്നു: മേല്‍ പറഞ്ഞ കാരണങ്ങള്‍ നീങ്ങിയാല്‍ അഥവാ നിസ്കാരം നിര്‍ബന്ധമാകുന്നതിനെ തൊട്ട് വിലങ്ങുന്ന കാരണങ്ങള്‍ നീങ്ങിയാല്‍; വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാമിന്‍റെ സമയം ബാക്കിയുമായാല്‍ നിസ്കാരം നിര്‍ബന്ധമാകുന്നതാണ്. ഇത്തരം അവസരങ്ങളില്‍ ഒരു റക്അത്തിന്‍റെ സമയമെത്തിക്കണം എന്നൊരു അഭിപ്രായമുണ്ട്. അള്വ്ഹറായ അഭിപ്രായമനുസരിച്ച് അസ്വറിന്‍റെ വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാം നിര്‍വഹിക്കാനുള്ള സമയം കിട്ടിയാല്‍ ളുഹ്ര്‍ നിസ്കാരം കൂടി നിര്‍ബന്ധമാകും. അപ്രകാരം തന്നെ ഇശാഇന്‍റെ സമയം ലഭിച്ചാല്‍ മഗ്രിബു കൂടി അതോടൊപ്പം നിര്‍വഹിക്കല്‍ നിര്‍ബന്ധമാകുന്നതാണ് (തുഹ്ഫയുടെ പേജ് നമ്പര്‍ ഉള്‍ക്കൊള്ളുന്ന മിന്‍ഹാജ്: 1/485) .



രോഗരക്തവും സംയോഗവും

ഇസ്തിഹാളത്തി(രോഗരക്തം)ന്‍റെ അവസരത്തില്‍ ഭാര്യയുമായി ബന്ധപ്പെടല്‍ അനുവദനീയമാണോ?

ഹൈളിനെ തൊട്ട് ഇസ്തിഹാളത്ത് വേര്‍തിരിഞ്ഞ അവസ്ഥയിലാണ് ഭാര്യയുമായി ബന്ധപ്പെടുന്നതെങ്കില്‍ അത് ഹറാമാവുകയില്ല. അതേസമയം പുറപ്പെടുന്നത് ഹൈളാണോ ഇസ്തിഹാളത്താണോ എന്നത് അവ്യക്തമായ അവസ്ഥയിലാണെങ്കില്‍ ഭാര്യയുമായി മുട്ട് പൊക്കിളിനിടയിലുള്ള ബന്ധപ്പെടല്‍ ഹറാമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/432-433).



വൈകി വരുന്നത് പ്രസവരക്തമോ?

പ്രസവം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം പുറപ്പെടുന്ന രക്തം നിഫാസോ അതോ ഇസ്തിഹാളതോ? പരിഗണനയുടെ മാനദണ്ഡം എന്താണ്?

പ്രസ്തുത രക്തം നിഫാസായാണ് പരിഗണിക്കുക. പ്രസവം കാരണം ഗര്‍ഭപാത്രം കാലിയായതിനു ശേഷം 15 ദിവസത്തിന് മുമ്പ് പുറപ്പെടുന്ന രക്തമായത് കൊണ്ട് ആ രക്തം നിഫാസായി പരിഗണിക്കപ്പെടുന്നതാണ് (തുഹ്ഫതുല്‍ മുഹ്താജ്-ഹാശിയ സഹിതം 1/408).



ഇവിടെ മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുലൈമാനു ബ്നു മുഹമ്മദ് അല്‍ബുജൈരിമി(റ) എഴുതി: നിഫാസിന്‍റെ ആരംഭം രക്തം കാണുന്നത് മുതലാണ്. പ്രസവം മുതലല്ല. അപ്രകാരമല്ലായിരുന്നുവെങ്കില്‍ പ്രസവത്തെ തൊട്ട് രക്തം വരല്‍ പിന്തിയാല്‍ അഥവാ 15-ല്‍ താഴെ ദിവസം കഴിഞ്ഞതിന് ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കില്‍ രക്തം വരുന്നതിന് മുമ്പുള്ള ശുദ്ധിയുള്ള ദിവസങ്ങള്‍ നിഫാസാണെന്ന് പറയേണ്ടതായി വരും. അതിനാല്‍ പ്രസ്തുത സമയത്ത് സ്ത്രീകള്‍ നിസ്കാരം ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണെന്നും പറയേണ്ടിവരും.

അതേസമയം ഇമാം നവവി(റ)യുടെ ഗ്രന്ഥമായ മജ്മൂഇല്‍ ഇങ്ങനെ സ്വഹീഹായി വന്നിട്ടുണ്ട്: പ്രസവം കഴിഞ്ഞ ഉടനെ കുളിക്കല്‍ സ്വഹീഹാകുന്നതാണ്. അഥവാ രക്തം വരുന്നതിന് മുമ്പുള്ള സമയം. അവള്‍ പ്രസവം നടന്നതിനു ശേഷം നിഫാസ് രക്തം വരുന്നതിനു മുമ്പുള്ള സന്ദര്‍ഭത്തില്‍ നിസ്കാരം നിര്‍വഹിക്കണമെന്നാണ് ഈ വാചകം തേടുന്നത് (ബുജൈരിമി: 1/301).



അക്വേറിയത്തിലെ വെള്ളം നജസോ?

അക്വേറിയത്തിലെ മത്സ്യത്തിന്‍റെ കാഷ്ഠത്തെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുമോ? അഥവാ മത്സ്യം കാഷ്ഠിച്ചതിനാല്‍ ആ വെള്ളം നജസാകുമോ?

വെള്ളം പകര്‍ച്ചയായിട്ടില്ലെങ്കില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. ഇമാം റംലി(റ) പറയുന്നു: തേനീച്ചയുടെ കൂട്ടില്‍ തേനിനെ അതിന്‍റെ കാഷ്ഠം സ്പര്‍ശിച്ചാല്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. വെള്ളത്തില്‍ മത്സ്യത്തെ വെറുതെ ഇട്ടതല്ലെങ്കില്‍ മേല്‍പറഞ്ഞ മത്സ്യത്തിന്‍റെ കാഷ്ഠത്തെ തൊട്ടും പ്രസ്തുത വെള്ളത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് (നിഹായതുല്‍ മിന്‍ഹാജ്: 1/85).

നിറങ്ങള്‍ കൊണ്ടുള്ള ആനന്ദം ഒരുതരം ഉപയോഗം തന്നെയാണ്. പരിഗണനീയമായ ഉപകാരമെടുക്കലുകളെ സംബന്ധിച്ച് വിശദീകരിച്ചപ്പോള്‍ സുലൈമാനുല്‍ ജമല്‍(റ) പറഞ്ഞ വാചകം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: മയിലിന്‍റെ നിറം കണ്ട് ആനന്ദമെടുക്കാന്‍ വേണ്ടി അതിനെ വാങ്ങല്‍ അനുവദനീയമാണ്. അതിന്‍റെ വില കൂടുതലാണെങ്കിലും ശരി (ഹാശിയതുല്‍ ജമല്‍: 3/26).



നജസും അത്തറും

അത്തര്‍ കുപ്പിയില്‍ കൊതുക് വീണാല്‍ എന്താണ് ചെയ്യേണ്ടത്? അത്തര്‍ നജസാകുമോ?

കുപ്പിയില്‍ നിന്ന് കൊതുകിനെ എടുത്ത് കളഞ്ഞതിനു ശേഷം അത്തര്‍ ഉപയോഗിക്കാവുന്നതാണ്. ദ്രാവകങ്ങളെ നജസാക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട(വിട്ടുവീഴ്ചയുള്ള) ഒരു ജീവിയാണ് കൊതുക്. അത്കൊണ്ട് അത്തര്‍ കുപ്പിയില്‍ കൊതുക് വീണ കാരണത്താല്‍ കുഴപ്പമില്ല.



മിന്‍ഹാജില്‍ ഇമാം നവവി(റ) പറഞ്ഞതായി കാണാം: കുറഞ്ഞ വെള്ളത്തെ നജസാക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. അഥവാ വെള്ളത്തെയും മറ്റു ദ്രാവകങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ജീവിതകാലത്ത് അവയവം മുറിയുന്ന അവസരത്തില്‍ ഒലിക്കുന്ന രക്തം ശരീരത്തിലില്ലാത്ത ജീവികളുടെ ശവം, ഈച്ച, കൊതുക്, പേന്‍, മൂട്ട, വണ്ട്, തേള്‍, പല്ലി തുടങ്ങിയ ജീവികള്‍ പ്രസിദ്ധമായ അഭിപ്രായമനുസരിച്ച് ദ്രാവകത്തെ നജസാക്കുകയില്ല (തുഹ്ഫതുല്‍ മുഹ്താജ്: 1/98, 99).



നജസുള്ള മരുന്ന്

നജസ് കലര്‍ന്ന മരുന്ന് ശരീരത്തില്‍ പ്രവേശിച്ചയാളുടെ നിസ്കാരം സ്വഹീഹാകുമോ?

സ്വഹീഹാകുന്നതാണ്. ഖത്തീബുശ്ശിര്‍ബീനി(റ) പറയുന്നു: മുറിവോ രോഗമോ നജസ് കലര്‍ന്ന മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുകയോ, അല്ലെങ്കില്‍ മുറിവ് നജസുള്ള നൂല്‍ ഉപയോഗിച്ച് തുന്നുകയോ ചെയ്താല്‍ നിസ്കാരം സ്വഹീഹാവുന്നതാണ് (മുഗ്നി മുഹ്താജ്: 1/191).



ആയത്തിന്‍റെ വിവക്ഷ

ഇന്നമല്‍ മുശ്രികൂന നജസുന്‍ എന്ന ഖുര്‍ആനിക വചനത്തിന്‍റെയും മുസ്ലിം നജസാവുകയില്ല എന്ന നബിവചനത്തിന്‍റെയും വിവക്ഷ എന്താണ്?

ഖുര്‍ആന്‍ വചനത്തില്‍ നജസ് എന്ന് പറഞ്ഞതുകൊണ്ട് രക്തം, ഛര്‍ദി പോലുള്ള സാങ്കേതികാര്‍ത്ഥത്തിലുള്ള നജസല്ല ഉദ്ദേശ്യം. മറിച്ച് അവരുടെ വിശ്വാസം നജസാണ് എന്നതാണതിന്‍റെ താല്‍പര്യം. നബിവചനത്തില്‍ മുഅ്മിനായ മനുഷ്യന്‍ മരണം കൊണ്ട് നജസാവുകയില്ല എന്നതുപോലെ അമുസ്ലിമും മരണം കൊണ്ട് നജസാവുകയില്ല.

ഇമാം നവവി(റ) പറയുന്നു: മയ്യിത്ത് ശുദ്ധിയുള്ളതാണ്. അതുകൊണ്ടാണ് കുളിപ്പിക്കപ്പെടുന്നത്. മുസ്ലിം ജീവനോടെയും മരിച്ചാലും നജസാവില്ലെന്നതാണ് മതനിയമം. ശുദ്ധിയുടെയും നജസിന്‍റെയും വിഷയത്തില്‍ അമുസ്ലിമിന്‍റെയും മുസ്ലിമിന്‍റെയും വിധി ഒന്നുതന്നെയാണ്. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്‍റെയും ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും സലഫ്, ഖലഫിന്‍റെയും അഭിപ്രായം ഇതുതന്നെയാണ്. ഇന്നമല്‍ മുശ്രികൂന നജസുന്‍ എന്ന ഖുര്‍ആന്‍ വചനം കൊണ്ടുള്ള ഉദ്ദേശ്യം അവരുടെ വിശ്വാസം നജസാണെന്നാണ്. അവരുടെ ശാരീരിക അവയവങ്ങളെല്ലാം മലം, മൂത്രം പോലെ നജസാണെന്ന് ഇതിനര്‍ത്ഥമില്ല. അപ്പോള്‍ മുസ്ലിമും അമുസ്ലിമും ശുദ്ധിയാണെന്ന് സ്ഥിരപ്പെട്ടാല്‍, അവന്‍റെ വിയര്‍പ്പും വായില്‍നിന്നു വരുന്ന നീരും കണ്ണുനീരുമെല്ലാം ശുദ്ധിയുള്ളതാകും. അത് ചെറിയ അശുദ്ധിക്കാരനോ വലിയ അശുദ്ധിക്കാരനോ ഹൈളുകാരിയോ നിഫാസുകാരിയോ ആണെങ്കിലും ശരി. ഈ വിഷയത്തിലെ മേല്‍ വിശദീകരണത്തിന് മുസ്ലിം ലോകത്തിന്‍റെ ഇജ്മാഉണ്ട് (ശറഹുന്നവവി അലാ സ്വഹീഹു മുസ്ലിം: 2/288).



ഉണര്‍ന്നയുടന്‍ കൈ വെള്ളത്തില്‍ മുക്കരുതോ?

ഉറക്കില്‍ നിന്ന് ഉണര്‍ന്ന വ്യക്തിക്ക് വെള്ളത്തില്‍ കൈമുക്കല്‍ കറാഹത്താണല്ലോ? ഉറങ്ങി എഴുന്നേറ്റവന് അവന്‍റെ കൈ എവിടെയാണ് രാപ്പാര്‍ത്തതെന്ന് പറയാന്‍ കഴിയില്ല എന്ന ഹദീസ് പരാമര്‍ശമാണല്ലോ ഇതിന് കാരണം. ഉറക്കത്തില്‍ ലിംഗം സ്പര്‍ശിച്ചു എന്നതാണോ ഇവിടെ കറാഹത്തിന് നിദാനം? അപ്പോള്‍ ലിംഗം സ്പര്‍ശിച്ച വ്യക്തിക്ക് കൈ കഴുകുന്നതിന് മുമ്പ് അത് വെള്ളത്തില്‍ മുക്കല്‍ കറാഹത്താണോ? അങ്ങനെയാണെങ്കില്‍ ഉറക്കവും ഉണര്‍വും തമ്മിലുള്ള വ്യത്യാസമെന്താണ്? വിശദീകരിച്ചാലും.

നിങ്ങള്‍ മനസ്സിലാക്കിയതു പോലെയല്ല വസ്തുതയുള്ളത്. ഒരാള്‍ ഉറങ്ങുന്ന അവസരത്തില്‍ ലിംഗം സ്പര്‍ശിച്ചു എന്നതല്ല കൈ വെള്ളത്തില്‍ മുക്കല്‍ കറാഹത്താകാനുള്ള കാരണം. മറിച്ച്, നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്ന കൈ വെള്ളത്തില്‍ മുക്കുന്നതിനു മുമ്പായി കഴുകണമെന്നതാണ്. ഇമാം നവവി(റ) വിശദീകരിച്ചു: നമ്മുടെയും മുഹഖിഖീങ്ങളുടെയും മദ്ഹബ്; ഉറക്കില്‍ നിന്ന് എഴുന്നേറ്റ വ്യക്തിക്ക് മാത്രമല്ല ഈ നിയമം ബാധകമാകുന്നത്. നജസ് പുരണ്ടോ എന്ന വിഷയത്തില്‍ സംശയമാണ്. അതിനാല്‍ നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്ന വ്യക്തി ആ കൈ കഴുകുന്നതിനു മുമ്പ് വെള്ളത്തില്‍ മുക്കല്‍ കറാഹത്താണ്. അവന്‍ ഉറങ്ങിയത് രാത്രിയിലോ പകലിലോ എന്ന വ്യത്യാസം ഇവിടെയില്ല. ഇനി ഉറങ്ങാതെ തന്നെ അവന്‍റെ കൈകളില്‍ നജസ് പുരണ്ടിട്ടോ എന്ന കാര്യത്തില്‍ സംശയിച്ചാലും മേല്‍ വിവരിച്ച പ്രകാരം തന്നെയാണ് ചെയ്യേണ്ടത്. ഇതാണ് ഈ വിഷയത്തില്‍ ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/170).

ചോദ്യത്തില്‍ പറയപ്പെട്ട ‘എവിടെയാണ് അവന്‍റെ കൈ രാപ്പാര്‍ത്തത് എന്നറിയില്ല’ എന്ന ഹദീസ് കല്ല് കൊണ്ട് ശൗചം ചെയ്യുന്നവരിലാണ് വന്നിട്ടുള്ളത്. ഇമാം നവവി(റ) പറയുന്നു: ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും ഈ ഹദീസിന്‍റെ അര്‍ത്ഥം വിശദീകരിച്ചിട്ടുണ്ട്. അവന്‍റെ കൈ രാപ്പാര്‍ത്തത് എവിടെയാണെന്നറിയില്ല എന്നത്, അഹ്ലു ഹിജാസുകാര്‍ ശൗചം ചെയ്യാന്‍ കൂടുതലും കല്ലായിരുന്നു ഉപയോഗിച്ചിരുന്നത്, അവരുടെ നാട് ചൂട് കൂടുതലുള്ള സ്ഥലമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഉറങ്ങിയാല്‍ വിയര്‍ക്കുകയും അവരുടെ കൈ നജസുള്ള സ്ഥലമോ മുഖക്കുരുവോ സ്പര്‍ശിക്കുകയോ പേന്‍ പോലുള്ള മ്ലേഛമായതിനെ തൊടുകയോ ചെയ്തുവോ എന്നതില്‍ നിന്ന് നിര്‍ഭയമാകില്ല (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/171). ഇവിടെ കറാഹത്താകാനുള്ള അടിസ്ഥാന കാരണം ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായി. അവന്‍റെ കൈ നജസായോ എന്ന് സംശയിക്കലാണ് പ്രധാനം. അതിനാല്‍ ഉറക്കം, ഉണര്‍വ് എന്ന വ്യത്യാസം ഈ വിഷയത്തിലില്ല (അല്ലാഹു അഅ്ലം).


മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...