Thursday, January 12, 2023

പള്ളിയുടെ ചുറ്റുമുള്ള മുസബ്ബ ലല്ലാത്ത സ്ഥലത്ത് മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച് ഖുബ്ബകൾ പോലെയുള്ളവ നിർമിക്കൽ ജാഇസാണ് #

 # പള്ളിയുടെ  ചുറ്റുമുള്ള മുസബ്ബ ലല്ലാത്ത സ്ഥലത്ത്  മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച് ഖുബ്ബകൾ പോലെയുള്ളവ നിർമിക്കൽ ജാഇസാണ് #


പള്ളിക്കും മറ്റു ദീനീ ആവശ്യത്തിനും വേണ്ടി പഴയ കാലത്ത് ജന്മികൾ നൽകുന്ന ഭൂമി   മിൽക്കിലുള്ള ഭൂമിയാണ്. മുസബ്ബലോ മൗഖൂഫോ അല്ല. അവിടെ പള്ളി നിർമിക്കുന്നു .ആവശ്യമായ മറ്റു ബിൽഡിങ്ങുകൾ നിർമിക്കുന്നു. മരണപെട്ടവരെ മറമാടുന്നു .

കൃഷി ചെയ്യുന്നു. മഹാൻമാർ  ആരെങ്കിലും മരണപെട്ടാൽ ആളുകൾക്ക് സിയാറത്തിന്റെ സൗകര്യത്തിന് വേണ്ടി അവരുടെ ഖബറിനോട് അനുബന്ധിച്ച് ഖുബ്ബ പോലോത്തത് നിർമിക്കുന്നു.


മയ്യിത്തിന് സ്വദഖ ചെയ്താൽ അത് മയ്യിത്തിന് ഉപകാരപെടും എന്ന നബി സ്വ വചനത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാർക്ക് ഗുണം കിട്ടുന്നതിന് വേണ്ടി  സ്വദഖയായി അവിടെ നൽകുന്നു. ആ കിട്ടുന്ന പൈസ ദർസ് പഠനം , അവരുടെ ഖിദ്മ ചെയ്യുന്നവർക്ക് ശമ്പളം നൽകൽ, മറ്റു കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്നു.അമലുകൾ മുൻ നിറുത്തി അല്ലാഹുവിനോട് ദുആ ചെയ്താൽ ഉത്തരം ലഭിക്കാൻ കൂടുതൽ നല്ലതാണ്  എന്ന അവിതർക്കിതമായ ഇസ്ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാരുടെ ഗുണത്തിന് വേണ്ടി ചെയ്ത സ്വദഖ എന്ന അമൽ മുൻനിറുത്തി അല്ലാഹുവോട് ചോദിക്കുന്നു. 

ഈ പ്രവർത്തനങ്ങളിൽ എവിടെയും ഇസ്ലാമിന് വിരുദ്ധമായി ഒന്നും ഇല്ല.

കറാമത്ത് പരിഹസിക്കുന്നവർക്ക് മറുപടി

 # കള്ളനോട്ട് ഇറങ്ങുന്നത് കൊണ്ട് ഇറങ്ങുന്ന നോട്ടല്ലാം കള്ളനോട്ട്# 


കറാമത്ത്   എന്താണ് എന്നത് ആദ്യം വ്യക്തമാക്കേണ്ടതുണ്ട്. 

കറാമത്ത് മഹാന്മാരിലൂടെ അല്ലാഹു  വെളിവാക്കുന്ന അസാധാരണമായ കാര്യങ്ങളാണ് .


സാധാരണ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായതാണ്.


കറാമത്തുകൾ മഹാന്മാരുടെ പ്രവർത്തനങ്ങൾക്ക് ബന്ധമില്ലാതെ ഉണ്ടാവുന്ന രൂപമുണ്ട് .ഉദാഹരണം ഗുഹാവാസികളുടെ ഉറക്കം.

300 ഓളം വർഷം ഭക്ഷണങ്ങളോ പാനീയമോ ഇല്ലാതെ ദീർഘമായ ഉറക്കം അതിനുശേഷം അവർ ഉണരുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.

ഇതെല്ലാം അസാധാരണ സംഭവങ്ങളാണ് അത്ഭുതങ്ങളാണ് ഇതെല്ലാം നടത്തുന്നത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവാണ് അല്ലാഹുവിൻറെ അപാരമായ കഴിവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിൽ സംശയിക്കേണ്ടതില്ല. ഇതിനെ അസാധ്യമായി കാണുകയുമില്ല.


രണ്ടാമതൊരു ഇനം മഹാന്മാരുടെ പ്രവർത്തനങ്ങളോട് ബന്ധിച്ചു അവരുടെ ഉദ്ദേശങ്ങൾക്ക് അനുസരിച്ച് അല്ലാഹു സുബ്ഹാനവുതാല നടത്തുന്ന അത്ഭുതങ്ങളാണ്.


ഉദാഹരണം പറഞ്ഞാൽ ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള ബൽക്കീസ് രാജ്ഞിയുടെ കൊട്ടാരം നിമിഷം കൊണ്ട് നിങ്ങളുടെ മുന്നിലെത്തിക്കുക.  അല്ലാഹുവിന്റെ വലിയ്യായ സ്വാലിഹായ ഒരു പണ്ഡിതൻ സുലൈമാൻ നബിയോട് പറയുന്നതും കൊണ്ടുവരുന്നതും

പ്രപഞ്ച പ്രപഞ്ച   അപാരമായ  കഴിവിൽ വിശ്വസിക്കുന്ന       ആർക്കും സംശയിക്കേണ്ടതില്ല.


എന്നാൽ യുക്തർക്ക്  ട്രോളും . വഹാബികൾ അതിന് കൈയ്യും മെയ്യും മറന്ന് സഹായിക്കും


ഇവിടെ   ആ    സ്വാലിഹായ മനുഷ്യൻ ചില ദിക്റുകളും    ദുആ നിർവഹിച്ചാണ്  അയാളുടെ ഉദ്ദേശത്തിന് അനുസരിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നത് അഥവാ അള്ളാഹു ഇങ്ങോട്ട് കൊണ്ടുവരാൻ കാരണക്കാരൻ ആയത്.


ഖുർആൻ പറയുന്ന ഈ അത്ഭുതത്തെയും ട്രോളാവുന്നതാണ് .


അത്രയും ദൂരത്തുള്ള കൊട്ടാരത്തെ  കൊണ്ടുവന്ന വ്യക്തി ഉള്ളപ്പോൾ പിന്നെ അയാൾക്ക് രോഗം വരാൻ പാടില്ല ആ കാലഘട്ടത്തിൽ ഒരാളും  രോഗം വന്ന് മരിക്കാൻ പാടില്ല കാരണം ഇയാളുടെ മുന്നിൽ വന്നാൽ അതെല്ലാം സുഖപ്പെടണമല്ലോ യാത്രാ ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല നിമിഷം കൊണ്ട് ഉദ്ദേശിച്ച സ്ഥലങ്ങളിൽ എത്താൻ കഴിയണം ഇങ്ങനെ ഇങ്ങനെ ധാരാളം വഹാബി ട്രോളർമാർക് അവിടെയും സാധ്യതകളുണ്ട്.


ഒരു വാഹനത്തിലെ പെട്രോൾ കഴിഞ്ഞ് പ്രയാസപ്പെടുന്ന സമയത്ത് അതിലുള്ള മഹാൻ   അല്ലാഹുവിനോട് ദുആ ചെയ്തു അത് അല്പം ദൂരം സഞ്ചരിക്കുന്നത് അല്ലെങ്കിൽ ഒരു പെട്രോൾ പമ്പ് വരെ എങ്കിലും ആ വാഹനത്തെ പെട്രോൾ ഇല്ലാതെ തന്നെ ഈ മഹാന്റെ ഉദ്ദേശത്തിന് അനുസരിച്ച് അല്ലാഹു സഞ്ചരിപ്പിക്കുന്നത്  ഒരു  അസാധ്യമായ കാര്യമാണെന്ന് വിശ്വസിക്കുന്നത് അല്ലാഹുവിൻറെ ശക്തിയിൽ ഉള്ള വിശ്വാസക്കുറവ് മുഖേനയാണ് ഉണ്ടാകുന്നത്.


ഈ സംഭവം നേരിട്ട് കാണാത്തതു കൊണ്ട് അങ്ങനെ നടന്നത് എനിക്ക് വിശ്വാസയോഗ്യമായി ലഭിക്കാത്തതുകൊണ്ട് ഞാനത് അംഗീകരിക്കുന്നില്ല എന്ന് പറയാം അതേ സ്ഥാനത്ത് അങ്ങനെ ഒരു കാര്യം സംഭവിക്കൽ അസാധ്യമാണെന്ന് പറയുന്നത് അല്ലാഹുവിൻറെ ഖുദ്റത്തിലുള്ള വിശ്വാസക്കുറവ് മുഖേനയാണ്.


وكذلك ما حدث لسيدنا علي رَضِيَ اللهُ عَنْهُ يوم خيبر حين كان يشتكي عينيه “فجئ به إلى رسول الله صَلَّى اللهُ عَلَيْهِ وَسَلَّم لما سأل عنه، فبصق في عينيه ودعا له فبرأ حتى كأن لم يكن به وجع“. (صحيح البخاري، كتاب المغازي، باب غزوة خيبر 7/ 476. وصحيح مسلم، كتاب الفضائل، فضل علي رضي الله عنه 15/ 176).


അലി (റ) കണ്ണിന് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ കണ്ണിലേക്  തുപ്പി ദുആ ചെയ്ത് സുഖപെടുത്തിയ നബി  അവസാനകാലം പനി പിടിപെട്ടപ്പോൾ എന്തുകൊണ്ട് സ്വന്തം ശരിയാക്കിയില്ല അങ്ങനെ അങ്ങനെ ട്രോളുകളുടെ ചാൻസുകൾ ധാരാളം ഒഴിഞ്ഞു കിടക്കുന്നു ട്രോളേണ്ടവർക്ക് അത് ചെയ്യാം വിശ്വാസികൾക്ക് വിശ്വസിക്കാം.


ഹോട്ടലിൽ കയറി പൈസ കൊടുക്കാതെ ഇറങ്ങുന്നത് കറാമത്താണെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല അതിൽ എന്താണ് അത്ഭുതം ഉള്ളത്.എന്നല്ല മുകല്ലഫായ ഒരാളാണ് അത് ചെയ്യുന്നതെങ്കിൽ ഹറാമാണ്.


തുണി എടുക്കാതെ നടക്കുന്നത് കറാമത്ത് ആണെന്ന് ആരും പറഞ്ഞിട്ടില്ല.


ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള  കൊട്ടാരം ഒരു പണ്ഡിതന്റെ ഉദ്ദേശത്തിനനുസരിച്ച് അദ്ദേഹത്തിന്റെ

ആഫലമായി കൊണ്ടുവന്ന അല്ലാഹുവിന് ഒരു വലിയ്യിനെ പുരികത്തിൽ ഒളിക്കാൻ മാത്രം ചെറുതാക്കൽ അസാദ്ധ്യമോ ?


ഒരു മഹാനെ കടിച്ച പാമ്പിന്റെ ജീവൻ അൽപസമയത്തിനകം അള്ളാഹു ഇല്ലാതെ ആക്കാൻ അല്ലാഹുവിന് കഴിയൂലെ ?

ഒരു നല്ല മനുഷ്യനെ കടിച്ച്  അല്പസമയത്തിനകം ആ പാമ്പ് ചത്തത്  കണ്ട് കഴിഞ്ഞാൽ സാധാരണയിൽ നമ്മൾ പറയുക അയാളെ കടിച്ച കാരണം അല്ലാഹു അതിൻറെ ജീവൻ ഇല്ലാതെ ആക്കി എന്നാണ്. അത് അദ്ദേഹത്തിന് അല്ലാഹു നൽകിയ കറാമത്തായാണ്. അത് നമ്മുടെ ധാരണയാണ്.


ഡോക്ടറുടെ  അടുത്ത് പോയി മരുന്നു കഴിച്ച് അസുഖം മാറിയാൽ ആ ഡോക്ടർ കാരണം അല്ലാഹു എൻറെ രോഗം ശിഫ ആക്കി എന്ന് പറയുന്ന രൂപത്തിൽ

സത്യത്തിൽ ഒരുപക്ഷേ ഈ ഡോക്ടർ നൽകിയ മരുന്ന് അസുഖം ഷിഫയാവുന്നതിനുള്ള കാരണമേ അല്ലാതിരിക്കാം പക്ഷേ നമ്മൾ നമ്മുടെ ധാരണയനുസരിച്ച് അങ്ങനെ പറയുന്നു അത്രയേ ഉള്ളൂ ഇവിടെയും.


കറാമത്തുകളുടെ പേരിൽ കുറേ ഇല്ലാത്ത കഥകൾ പറയപ്പെടുന്നുണ്ട് എന്നത് സത്യമാണ്.


കള്ളനോട്ടുകൾ ഇറങ്ങുന്നുണ്ട് എന്നതുകൊണ്ട് ഇറങ്ങുന്ന നോട്ടെല്ലാം കള്ളനോട്ട് ആണെന്ന് പറയുന്ന തത്വം എത്രത്തോളം  യുക്തിരഹിതമാണ്.

ജാറം ഉണ്ടാക്കൽ പുണ്യം

 # മുസബ്ബലല്ലാത്ത അവകാശത്തിലുള്ള സ്ഥലത്ത്  മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച്  ഖുബ്ബ പോലോത്ത തിനെ നിർമിക്കൽ പുണ്യം#


ﻭﺷﻤﻞ ﻋﺪﻡ اﻟﻤﻌﺼﻴﺔ اﻟﻘﺮﺑﺔ ﻛﺒﻨﺎء ﻣﺴﺠﺪ ﻭﻟﻮ ﻣﻦ ﻛﺎﻓﺮ ﻭﻧﺤﻮ ﻗﺒﺔ ﻋﻠﻰ ﻗﺒﺮ ﻧﺤﻮ ﻋﺎﻟﻢ ﻓﻲ 

ﻏﻴﺮ ﻣﺴﺒﻠﺔ / تحفةالمحتاج 


മഹാൻമാരുടെ ഖബറുകളോട് ബന്ധിച്ച് ഖുബ്ബ പോലോത്ത തിനെ 

മുസബ്ബലല്ലാത്ത ,  അവരുടെ സ്ഥലത്തോ മറ്റു അവരെ അടക്കം ചെയ്യുന്നവർക്ക് അവകാശപെട്ട സ്ഥലത്തോ നിർമിക്കൽ പുണ്യമാണ് എന്ന് ഇബ്നു ഹജറുൽ ഹൈതമി (റ) തുഹ്ഫയിലും റംലി ഇമാം നിഹായയിലും പറയുന്നു.

Saturday, January 7, 2023

കറാമത്ത് മരണ േ ഷം ഇബ്നു തൈമിയ്യ

 ഏകദേശം നിലപാടുകളിലൊക്കെ കേരള വഹാബികളെ ഇബ്നുതൈമിയ്യയും തന്റെ ശിഷ്യന്മാരായ ഇബ്നുൽ ഖയ്യിമും ഇബ്നു കസീറും നിലത്തിട്ട് ചവിട്ടാറാണ് പതിവ്. ചിലപ്പോൾ മൗലവി നിയമങ്ങൾക്കെതിരെ "ഇബ്നു അബ്ദുൽ വഹാബ്' വരെ രംഗത്തു വരാറുണ്ട്. കാരണം മൗലവിമാർ അനുയായികൾക്ക് യുക്തിക്ക് ഒതുങ്ങാത്തതൊക്കെ നിഷേധിക്കാണാന് പഠിപ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ എന്ത് പറഞ്ഞാലും അന്ധമായി മൗലവിമാരെ അംഗീകരിക്കാൻ അനുയായികൾ എക്കാലത്തും റെഡിയാണ്. മൗലവിമാരേക്കാൾ ഒരു ഡിഗ്രി കൂട്ടി യുക്തികൊണ്ട് അനുയായികൾ ചിന്തിച്ചു തുടങ്ങിയാൽ സ്വാതന്ത്രചിന്തയിലേക്ക് വേഗം അഡ്മിഷനും ലഭിക്കും.

         മരിച്ചവർ കേൾക്കില്ല, സഹായിക്കില്ല, അഭൗധികമായി ഒന്നും സംഭവിക്കില്ല! എന്നിങ്ങനെയുള്ള യുക്തിവാദങ്ങൾ നിരത്താറുള്ള ഇവർ ഖുർആനിലെ അത്ഭുതസംഭവങ്ങൾ വരെ യുക്തിക്ക് യോചിക്കാത്തതിനാൽ തിരുത്തിയതായി അഭിമാനം കൊള്ളാറുണ്ട്.

       മഹാത്മാക്കളുടെ മുഅ്ജിസതും കറാമത്തും പച്ചക്ക് ട്രോള്ളുന്ന ഇന്നത്തെ കേരള വഹാബികളുടെ സ്വഭാവം അവരുടെ പൂർവീക നേതാക്കളിൽ അപേക്ഷികമായി കുറവായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാരണം അവരാരും ഇന്നത്തെ മൗലവിമാരുടെ ചീഞ്ഞ ബുദ്ധികൊണ്ടായിരുന്നില്ല ചിന്തിച്ചിരുന്നത്. യുക്തിവാദികളിലേക്കും റിക്രൂട്മെന്റെ ചെയ്യാനുമായിരുന്നില്ല അവർ ജീവിച്ചിരുന്നത്.

         ഇസ്തിഗാസക്ക്‌ എങ്ങനെ തെളിവ് കൊണ്ട് വന്നാലും മരിച്ചവർക്ക്‌ കറാമത് ഉണ്ടാകില്ലെന്ന് ശാട്യം പിടിക്കുന്നത് നിത്യവും കാണാറുള്ളതാണ്. ജീവിച്ചിരിക്കുന്നവരോട് പറ്റുമോ എന്ന് ചോദിക്കാതിരിക്കുന്നതാകും നല്ലത്. വഫാതിന് ശേഷവും ഔലിയാക്കളിൽ നിന്ന് കറാമത് സംഭവിക്കുമെന്ന് 'ഇബ്നു തൈമിയ്യ'തന്നെ രേഖപ്പെടുത്തിയത് കാണാൻ സാധിക്കും. തന്റെ പ്രശസ്ത ഗ്രന്ഥമായ 'ഇഖ്തിളാഇൽ' അദ്ദേഹം പറയുന്നു:

وكذلك ما يذكر من الكرامات، وخوارق العادات، التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها، واندفاع النار عنها وعمن جاورها، وشفاعة بعضهم في جيرانه من الموتى، واستحباب الاندفان عند بعضهم، وحصول الأنس والسكينة عندها، ونزول العذاب بمن استهانها - فجنس هذا حق، ليس مما نحن فيه.

അപ്രകാരം തന്നെയാണ് അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്ന് ചാരെകണ്ടുവരുന്ന കറാമത്തുകളും അത്ഭുതങ്ങളും. മലക്കുകളും പ്രകാശവും അതിന് ചാരത്തു ഇറങ്ങുക, ശൈത്താന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുക, ആ മഖ്ബറകളും ചാരെ നിൽക്കുന്നവരും അഗ്നിയിൽ നിന്ന് രക്ഷപ്പെടുക, അവരുടെ ചാരെ മരണപ്പെട്ടു കിടക്കുന്ന ഖബറാളികൾക്ക് അവർ ശഫാഅത് ചെയ്യുക, അതിന്റെ പരിസരത്തിൽ നിൽക്കുന്നവർക്ക് സമാദാനം ലഭിക്കുക, അതിനെ നിന്ദിക്കുന്നവർക്ക് ശിക്ഷ ലഭിക്കുക തുടങ്ങിയ കറാമത്തിന്റെ ഇനങ്ങൾ മുഴുവനും യഥാർത്ഥ്യമാണ്. പക്ഷെ, നമ്മൾ ചർച്ച ചെയ്യുന്നത് അതെ കുറിച്ചല്ല!

وما في قبور الأنبياء والصالحين، من كرامة الله ورحمته، وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق، لكن ليس هذا موضع تفصيل ذلك [ابن تيمية، اقتضاء الصراط المستقيم ٢٥٥/٢]

അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾ ചാരെ കണ്ടുവരുന്ന കറാമത്തുകളും റബ്ബിന്റെ ഔദാര്യവും, റബ്ബിന്റെയടുക്കൽ അവർക്കുള്ള കറാമത്തുകളും ബഹുമതിയും ഭൂരിപക്ഷം ജനങ്ങൾ ചിന്തിക്കുന്നതിലുമപ്പുറമാണ്.! പക്ഷെ, അത് വിശേദീകരിക്കേണ്ട ഇടമല്ലിത്. (ഇഖ്തിളാ -2/255)

          മുഅ്ജിസത്തുകളും കറാമത്തുകളും മാരണശേഷവും മുറിഞ്ഞു പോകില്ലെന്ന് അഹ്‌ലുസ്സുന്നതിന്റെ സകല ഇമാമീങ്ങളും രേഖപ്പെടുത്തിയത് കാണാം. ഇമാം റംലി(റ) തന്റെ ഫതാവയിൽ ഇത് വ്യക്തമായി പറയുന്നുണ്ട്.

وَلِلرُّسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ إغَاثَةٌ بَعْدَ مَوْتِهِمْ؛ لِأَنَّ مُعْجِزَةَ الْأَنْبِيَاءِ وَكَرَامَاتِ الْأَوْلِيَاءِ لَا تَنْقَطِعُ بِمَوْتِهِمْ [الرملي، شهاب الدين، فتاوى الرملي، ٣٨٢/٤]

അമ്പിയാ മുർസലുകൾക്കും ഔലിയാകൾക്കും സ്വാലിഹീങ്ങൾക്കും മരണശേഷം സഹായിക്കാൻ സാധിക്കും. കാരണം, അവരെ മുഅ്ജിസത് കറാമത് അവരെ വഫാത്തോട് കൂടെ മുറിഞ്ഞു പോകുന്നില്ല!! (ഫാത്താവാ റംലി-4/328)

         അമ്പിയാകൾക്ക് മുഅ്ജിസത്തായി സംഭവിക്കുന്നതെല്ലാം ഔലിയക്കൾക്ക് കറാമതായി സംഭവിക്കാമെന്ന അഹ്ലുസ്സുന്നയുടെ ആദർശവും ഇബ്നു തൈമിയ്യ രേഖപ്പെടുത്തുന്നുണ്ട്. കറാമത് മുഖേന മരണപ്പെട്ടവരെ ജീവിപ്പിക്കാൻ വരെ സാധിക്കുമെന്ന് അദ്ദേഹം തന്റെ 'നുബുവ്വാത്ത്' എന്ന ഗ്രന്ഥത്തിൽ കുറിക്കുന്നുണ്ട്.(നുബുവ്വാത്-1/142) ഇനിയും എത്രയോ ഉദ്ധരണികൾ ഈ വിഷയത്തിൽ ഇബ്നു തൈമിയ്യയുടേത് തന്നെ കാണിക്കാൻ സാധിക്കും. 

#ചുരുക്കത്തിൽ ഇത്‌ പോലുള്ള കറാമത്തുകളും മുഅ്ജിസത്തുകളും ഖുർആനിൽ കാണുമ്പോൾ വഹാബികൾ നിവൃത്തിയില്ലാഞ്ഞിട്ടാണ് ട്രോളാതെ ക്ഷമിച്ചു നിൽക്കുന്നത്. ഇത്തരം വഹാബികളും യുക്തിവാദികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

© 𝚂𝚞𝚗𝚗𝚊𝚑 𝙲𝚕𝚞𝚋.𝚒𝚗

ഇസ്തിഗാസ.ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ

 ഇബ്നു ഉമറിന്റെ (റ) കാലു കോച്ചിയ സംഭവം അടങ്ങിയ നിവേദനത്തിൽ ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവരോട്:

മുത്തബിഉസ്സുന്ന ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ! 


حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)


ഇമാം ബുഖാരി (റ) ''അൽ അദബുൽ മുഫ്റദ്'' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഈ നിവേദനത്തിന്റെ വ്യത്യസ്ത രിവായത്ത്‌ ഇമാം ഇബ്ൻ സുന്നി (റ) (വഫാത്ത് ഹി:364) ''അമലുല്ലൈലി വൽ യൗം'' എന്ന ഗ്രന്ഥത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

يا محمدُ 

يا محمداه

محمدُ 

എന്നിങ്ങനെ വ്യത്യസ്ത പ്രയോഗങ്ങൾ ആ നിവേദനങ്ങളിൽ കാണാം.


''യാ മുഹമ്മദാഹ്'' എന്ന നിവേദനത്തെ വിശദീകരിച്ച അല്ലാമ മുല്ലാഅലിയ്യുൽഖാരി (റ) എഴുതുന്നു:


وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة (شرح الشفاء : ٤١/٢)


''മഹാനായ ഇബ്നുഉമർ(റ) തിരുനബിയോടുള്ള ﷺ  സഹായ തേട്ടത്തിലൂടെ അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണിവിടെ''.

(ശർഹുശ്ശിഫാ: 2/14)


👉🏼 ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറയുന്നവരുടെ ന്യായം നോക്കൂ: 

''യാ മുഹമ്മദാഹ് (يا محمّداه) എന്നൊരു നിവേദനം കൂടിയുണ്ടല്ലോ? അത് നുദ്ബയാണെന്നത് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ?.അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും? ''


■ മറുപടി 1️⃣


(A) അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി (റ) തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ.


(B) വ്യാകരണ ശാസ്ത്രം അനുസരിച്ച് നുദ്ബ രണ്ടിനമാണ്.


പ്രസിദ്ധമായ വ്യാകരണ ശാസ്ത്ര ഗ്രന്ഥമായ ഇബ്നു മാലിക്കിന്റെ (റ) അൽഫിയ്യയുടെ വിശദീകരണത്തിൽ ഇബ്നു ഉസൈമീൻ രേഖപ്പെടുത്തിയതു നോക്കൂ:


ﻭﻓﻲ اﻻﺻﻄﻼﺡ: اﻟﻨﺪاء ﻟﻠﺘﻔﺠﻊ ﻋﻠﻰ اﻟﺸﻲء ﺃﻭ ﻟﻠﺘﻮﺟﻊ ﻣﻨﻪ.

(شرح ألفية بن مالك للعثيمين)


സാങ്കേതിക തലത്തിൽ നുദ്ബ രണ്ടിനമാണ്.

ഒന്ന്: യഥാർത്ഥത്തിലോ ഫലത്തിലോ ഇല്ലാതായ ഒന്നിനെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.

രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.


നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദേശ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കേണ്ടിയിരുന്നത്.

അതുപോലെ തന്നെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം തിരുനബിയുടെ ﷺ  വിയോഗത്തിൽ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ തിരുനബിയെ ﷺ വിളിച്ചത്.


മറിച്ച്, കാലു കോച്ചുക എന്ന വിഷമത്തിൽ നിന്നു സുഖം പ്രാപിക്കാൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണിതെന്ന് സാഹചര്യം  സാക്ഷ്യപ്പെടുത്തുന്നു. തന്നെയുമല്ല വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൽ ദുഖത്തെയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്. മഹ്ബൂബിന്റെ വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.?


(C) അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്.


ഇബ്നു ഉസൈമീൻ തന്നെ പറയുന്നു:


[ﻭﻻﻡ ﻣﺎ اﺳﺘﻐﻴﺚ ﻋﺎﻗﺒﺖ ﺃﻟﻒ - ﻭﻣﺜﻠﻪ اﺳﻢ ﺫﻭ ﺗﻌﺠﺐ ﺃﻟﻒ] 


قوله: (ولام ما استغيث عاقبت ألف) بمعنى: أنها قد تحذف اللام ويأتي بعدها ألف بدلها، فتقول في: يا لزيدٍ لعمرٍو: يا زيدا لعمرٍو، ونقول: إن الألف بدلاً عن اللام، كما قال ابن مالك: (عاقبت ألف).

(شرح ألفية بن مالك للعثيمين)


മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" (ഓ സൈദെ.. ) എന്ന്  പറയും. (ശർഹുൽ അൽഫിയ്യ )


• അല്ലാമ ഖുള് രീ പറയുന്നു:


خاتمة: ﺇِﺫَا ﻭَﻗَﻒَ ﻋَﻠﻰَ اﻟﻤُﺴْﺘَﻐَﺎﺙِ مَعَ الأَلفِ جَازَ إِلْحَاقُهَا هَاءَ السَّكْتِ.(حاشية الخضري)


മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്.

(ഹാഷിയത്തുൽ ഖുള് രീ)


ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്ന പ്രയോഗം ഇസ്തിഗാസ തന്നെയാണ്.


(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്നുമുണ്ടല്ലോ. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാൽ ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാവുന്നതിൽ തടസ്സമില്ല.


■ മറുപടി 2️⃣

അൽബാനിയുടെ സമ്മതം


ഇബ്നു തൈമിയ്യ തന്റെ "അൽ കലിമുത്വയ്യിബ"  എന്ന ഗ്രന്ഥത്തിൽ പ്രസ്തുത നിവേദനം കൊണ്ടു വന്നതു നോക്കൂ:

ﻓﻲ اﻟﺮﺟﻞ ﺇﺫا ﺧﺪﺭﺕ

٢٣٦- ﻋﻦ اﻟﻬﻴﺜﻢ ﺑﻦ ﺣﻨﺶ ﻗﺎﻝ: ﻛﻨﺎ ﻋﻨﺪ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ، ﻓﺨﺪﺭﺕ ﺭﺟﻠﻪ ﻓﻘﺎﻝ ﻟﻪ ﺭﺟﻞ: اﺫﻛﺮ ﺃﺣﺐ اﻟﻨﺎﺱ ﺇﻟﻴﻚ، ﻓﻘﺎﻝ: ﻳﺎ ﻣﺤﻤﺪ، ﻓﻜﺄﻧﻤﺎ ﻧﺸﻂ ﻣﻦ ﻋﻘﺎﻝ


ഇത് ഉദ്ധരിച്ചു കൊണ്ട്  അനുബന്ധങ്ങൾ ഒന്നും ഇബ്ൻ തൈമിയ്യ കൊണ്ടു വന്നില്ല എന്നത്  ശ്രദ്ധേയമാണ്!


അൽബാനി "അൽകലിമുത്വയ്യിബ്" എന്ന കിതാബിന്റെ ആമുഖത്തിൽ നടത്തിയ പരാമർശമാണ് ഇത് ⤵️


أنصح لكل من وقف على هذا الكتاب و غيره ألا يبادر إلى العمل بكل ما فيه من الأحاديث إلا بعد التأكد من ثبوته وقد سهلنا له الطريق إلى ذلك بما علقناه عليه ، فما كان ثابتا منها عمل به و عض عليه بالنواجد و إلا تركه .

(تخريج الكلم الطيب لألباني)


''ഏത് ഗ്രന്ഥത്തിലും പാലിക്കേണ്ടതു പോലെത്തന്നെ സ്ഥിരപ്പെട്ട ഹദീസുകൾ മാത്രമെ സ്വീകരിക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും പറ്റുകയുള്ളൂ എന്ന് ഞാൻ വായനക്കാരെ ഉണർത്തുകയാണ്.

ഈ ഗ്രന്ഥത്തിലെ അനുബന്ധത്തിൽ ഹദീസുകളിലെ നെല്ലും പതിരും വേർതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വായനക്കാർ അത് ശ്രദ്ധിക്കൽ അനിവാര്യമാണ്. "


ശേഷം അദ്ദേഹം തന്നെ പറയുന്നു:


وفيها ما يبدو أنها منافية للتوحيد ،كحديث المناداة بيا محمد (رقم ٢٣٦)

 (مقدمة تخريج الكلم الطيب لألباني)


''യാ മുഹമ്മദു'' എന്ന വിളി അടങ്ങിയ നിവേദനങ്ങളെ പോലെ തൗഹീദിനു എതിരാണെന്ന് വ്യക്തമായ സ്വീകാര്യ യോഗ്യമല്ലാത്ത നിവേദനങ്ങളും ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്.''


ഇബ്ൻ ഉമറിൽ (റ) നിന്നുള്ള പ്രസ്തുത നിവേദനത്തെ പറ്റിയാണ് ഇവിടെ പരാമർശം. ഈ നിവേദനത്തിൽ തൗഹീദിനു നിരക്കാത്ത ആശയം ഉണ്ടത്രേ! അഥവാ ഇസ്തിഗാസ ഉണ്ടത്രേ!

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...