Saturday, October 21, 2023

ഇബ്നു അബ്ദിൽ വഹാബ്* *മദ്ഹബ് സ്വീകരിച്ചിരുന്നു*37

 https://m.facebook.com/story.php?story_fbid=pfbid02emsrTs37sVcKs5ChL5eqFWHksKMBicizwda9Gi2cLEiQrPiDddakSw8iW8JZmuUal&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 37/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇബ്നു അബ്ദിൽ വഹാബ്*

*മദ്ഹബ് സ്വീകരിച്ചിരുന്നു*


ഇമാമുകളെ സ്വീകരിക്കരുത് അഥവാ തഖ്ലീദ് പാടില്ല എന്ന വാദം കേരളത്തിലേക്ക് വന്നത് ജമാലുദ്ദീൻ അഫ്ഗാനി വഴി തന്നെയാണ്. ഗൾഫ് സലഫികളായി അറിയപ്പെടുന്നവർ തഖ്ലീദ് വിരോധികളായിരുന്നില്ല. എന്നാൽ ഇബ്നു അബ്ദുൽ വഹാബ് തഖ്ലീദ് വിരോധിയാണെന്ന് ചില മൗലവിമാർ പ്രചരിപ്പിക്കുന്നുണ്ട്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്.


കെ എൻ എം നേതാക്കളായിരുന്ന കെ പി മുഹമ്മദ് മൗലവിയും എപി അബ്ദുൽ ഖാദിർ മൗലവിയും ചേർന്നെഴുതിയ ഒരു പഠനം എന്ന പുസ്തകത്തിൽ എഴുതുന്നു:


" ഈ ഘട്ടത്തിലാണ് (ഹിജ്റ 1115-1206) ചക്രവാളത്തിൽ ഒരു വെള്ളിരേഖ പ്രത്യക്ഷപ്പെട്ടത്. ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിനു അബ്ദുൽ വഹാബ് ആയിരുന്നു പ്രസ്തുത അത്ഭുതം. ഇസ്‌ലാമിന്റെ പൂർവ്വസങ്കേതമായ അറേബ്യൻ ഉപദ്വീപിൽ അദ്ദേഹം ജാതനായി. അന്നവിടെ നടമാടിക്കൊണ്ടിരുന്ന തഖ്ലീദിനെതിരിൽ അദ്ദേഹം ശക്തിയായി ആക്രമണം നടത്തി. "

(പേജ് : 186)


തഖ്ലീദ് വിരോധത്തിന് കൂടുതൽ ശക്തി ലഭിക്കാൻ ഇബ്നു അബ്ദുൽ വഹാബിലേക്ക് മൗലവിമാർ മനപൂർവ്വം ചേർത്തി പറഞ്ഞതാവാനാണ് സാധ്യത. എന്നാൽ ഇബിനു അബ്ദുൽ വഹാബ് ഹമ്പലി മദ്ഹബ് കാരനാണെന്നും അദ്ദേഹം മുജ്തഹിദായി രംഗത്ത് വന്നിരുന്നില്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. 


മുജാഹിദ് പണ്ഡിത സഭയുടെ മുൻപ്രസിഡണ്ട് കെ ഉമർ മൗലവി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ് പുനരുത്ഥാരകനായിരുന്നെങ്കിലും കർമശാസ്ത്ര രംഗത്ത് ഹമ്പലി മദ്ഹബാണ് സ്വീകരിച്ചിരുന്നത്. "


(ഓർമ്മകളുടെ തീരത്ത്

പേജ് 77)


വഹാബികളുടെ വൈറ്റില ദഅവ ബുക്സ് പുറത്തിറക്കിയ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ജീവിതവും ദർശനവും എന്ന പുസ്തകത്തിൽ നിന്ന് :

"ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്‌ലാമിൽ ഒരു മദ്ഹബും സൃഷ്ടിച്ചിട്ടില്ല. ഹമ്പലി മദ്ഹബ് കാരനായിരുന്നു അദ്ദേഹം....ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഗവേഷണം ചെയ്തു പണ്ഡിതന്മാർ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് ഇജ്തിഹാദ്. മദ്ഹബുകളെ തള്ളിക്കൊണ്ട് ഇബ്നു അബ്ദുൽ വഹാബ് ഇജ്തിഹാദിന് കൂടുതൽ പ്രാധാന്യം നൽകി എന്നൊരാക്ഷേപം അദ്ദേഹത്തിൻ്റെ എതിരാളികൾ ഉയർത്തിയിരുന്നു. അത് അടിസ്ഥാനരഹിതമാണ്. "

(പേജ് : 97, 134, )


മുജാഹിദ് പണ്ഡിതൻ

എം എ മുഹമ്മദലി സുല്ലമി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ്(റ)യെപ്പോലും ഗൾഫ് സലഫികൾ മുത്വ്‌ലഖ് മുജ്തഹിദായി അംഗീകരിക്കുന്നില്ല.  അദ്ദേഹത്തിന്റെയും മറ്റു സലഫി പണ്ഡിതരുടെയും നിലപാട് വിശദീകരിച്ചുകൊണ്ട് ശൈഖ് അബ്ദുല്ലാഹി ബ്നു മുഹമ്മദ് പറയുന്നത് നോക്കുക: ഞങ്ങളാരും ഇജ്തിഹാദ് മുത്വ്‌ലഖിന് അർഹരല്ല. അപ്രകാരം ഞങ്ങൾ അവകാശപ്പെടുന്നുമില്ല. എന്നാൽ ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും മനസ്സിലാകുന്ന കാര്യം നാല് ഇമാമുകളിൽ ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തോട് യോജിക്കുന്നതാണെങ്കിൽ അത് ഞങ്ങൾ സ്വീകരിക്കുന്നതാണ്. അത് ഞങ്ങളുടെ മദ്ഹബിൽ പറഞ്ഞതിന് വിരുദ്ധമാണെങ്കിലും ശരി. (അദുററുസനിയ്യ 1/126) ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പോലും മുജ്തഹിദ് മുത്‌ലഖല്ല. പ്രത്യുത മദ്ഹബിലെ ചില അഭിപ്രായങ്ങളോട് മാത്രം വിയോജിക്കുന്ന മദ്ഹബിന്റെ പരിധിയിൽ നിന്ന് വ്യതിചലിക്കാതെ ഗവേഷണം നടത്തുന്ന ഒരു മുജ്തഹിദുൽ മദ്ഹബ് ആയിരുന്നുവത്രെ! നമുക്കാകട്ടെ ഈ മലയാള നാട്ടിൽ തന്നെ ശതകണക്കിന് മുജ്തഹിദ് മുത്‌ലഖുകൾ (സർവ്വ സ്വതന്ത്രരായ ഗവേഷകർ ) ഉണ്ട് !. ഈ വിഷയത്തിലുള്ള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടും ഗൾഫ് സലഫികളുടെ വീക്ഷണവും തമ്മിലുള്ള അന്തരം ഇതിൽ നിന്നും സുതരാം വ്യക്തമാകുന്നു."

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് : 117, 118 )


മാത്രമല്ല, ഇജ്തിഹാദിന് യാതൊരു സാധ്യതയും ഇക്കാലത്തില്ലെന്ന് പ്രഖ്യാപിച്ചവരാണ് ഗൾഫിലെ സലഫികൾ.


എം ഐ സുല്ലമി എഴുതുന്നു:


"മുജ്തഹിദ് മുത്വലഖ്  ഉണ്ടാകാനുള്ള സാധ്യത പോലും അവർ തള്ളിക്കളയുന്നു. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ സൗദി അറേബ്യയിലെ പണ്ഡിത സമിതിയുടെ മുഖപത്രമായ മജല്ലത്തുൽ ബുഹൂസ് മാസികയിൽ എഴുതുന്നത് നോക്കുക:


"നവനവങ്ങളായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനാൽ അവയുടെ മതവിധികൾ മനസ്സിലാക്കാൻ വേണ്ടി എല്ലാകാലത്തും മുജ്തഹിതുകൾ ആവശ്യമാണ്. ഇസ്‌ലാം എല്ലാ കാലത്തേക്കും എല്ലാ പ്രദേശങ്ങളിലേക്കും യോജിച്ച ആദർശമാണ്. ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും നിർധരിച്ചെടുക്കുന്ന വിജ്ഞാനങ്ങൾ പ്രശ്നങ്ങളുടെ പരിഹാരത്തിന് വലിയ മുതൽക്കൂട്ടാണ്. പക്ഷേ, ആരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ളത് ? മുജ്തഹിദ് മുത്വലഖിനെ നമുക്ക് ആശിക്കാൻ പോലും സാധ്യമല്ല. അത്തരം മുജ്തഹിദുകളുടെ അഭാവത്തെകുറിച്ച് വളരെ കാലം മുമ്പ് മുതൽക്കുതന്നെ പണ്ഡിതർ വിലപിച്ചിരുന്നു.

(മജലത്തുൽ ബുഹൂസ് 

ലക്കം 14 പേജ് 257 )"


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 117)


എന്നാൽ കേരള വഹാബികൾക്കാവട്ടെ മുജ്തഹിദുകൾക്കൊരു പഞ്ഞവും ഉണ്ടായിരുന്നില്ല!

തഖ്ലീദ് വിരോധം34

 https://www.facebook.com/100024345712315/posts/pfbid0VZqiaoeFjaAgCMka4FKoQZy4VEhENGtBzxcBoZaSai9wk8TBEWNR2GHL4eGhEVgZl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 36/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi Payyoli


*ഇസ്‌ലാമിന്റെ കെട്ടുറപ്പിനെ തകർത്തെറിയാനുള്ള ശ്രമം*


മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വക്കം മൗലവി ഈജിപ്തിലെ അർദ്ധ യുക്തിവാദിയായ അഫ്ഗാനിയിൽ നിന്നും സ്വീകരിച്ച പിഴച്ച ചിന്താഗതികളെ കുറിച്ചാണല്ലോ നാം പറഞ്ഞു വന്നത്. 

ഒന്ന്, ഹദീസ് നിഷേധം. 

രണ്ട്, സ്വഹാബികളെ അവഗണിച്ചത്. 

മൂന്ന്, തഖ്ലീദ് വിരോധം.


അറിവില്ലാത്തവർ അറിവുള്ളവരെ പിന്തുടരുന്നതിനാണല്ലോ തഖ്ലീദ് എന്ന് നാം പറയുന്നത്. ഇത് ഇസ്‌ലാമിൽ സ്ഥിരപ്പെട്ട ഒന്നാണ്.

സ്വഹാബികളുടെ കാലം മുതലേ മുസ്‌ലിം ലോകത്ത് തഖ്ലീദുണ്ട്.(വിശദമായി വഴിയെ)


തഖ്ലീദ് ഇസ്‌ലാമിന്റെ ഒരു കെട്ടുറപ്പാണ്. എന്തും മതത്തിന്റെ പേരിൽ വിളിച്ചു പറയാനുള്ള അവസരം നിഷേധിക്കുന്നത് തഖ്ലീദാണ്.  ഇത് തകർത്തെറിയുക എന്നത് ശത്രുക്കളുടെ ലക്ഷ്യമാണ്.


ഗവേഷണ പടുക്കളായ പണ്ഡിതന്മാർ മാത്രം പ്രമാണങ്ങൾ പരിശോധിച്ചു മതവിധികൾ കണ്ടെത്തുകയും മറ്റുള്ളവർ അത് അംഗീകരിക്കുകയും ചെയ്യുക എന്ന ശക്തമായ കെട്ടുറപ്പിനെ തകർത്തുകൊണ്ട് ആർക്കും പ്രമാണങ്ങൾ പരിശോധിക്കുകയും മതം പറയുകയും ചെയ്യുക എന്ന ചിന്താഗതി പടച്ചു വിട്ടത് ജമാലുദ്ദീൻ അഫ്ഗാനിയാണ്. അതുവഴി പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് മുസ്ലിം സമൂഹത്തെ തമ്മിൽ തല്ലിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പിന്നീടുള്ള ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


കെ എൻ എം  പ്രസിദ്ധീകരിച്ച തഖ്ലീദ് ഒരു പഠനം എന്ന പുസ്തകത്തിൽ നിന്ന് :


" തഖ്ലീദിനെ ശക്തിയായി എതിർക്കുക എന്നത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഒരു പ്രധാന പരിപാടിയാകുന്നു. തഖ്ലീദ് കയ്യൊഴിച്ച് പരിശുദ്ധ ഖുർആനും തിരുസുന്നത്തും ആയുധമായി സ്വീകരിച്ചുകൊണ്ട് ആധുനികയുഗത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഇസ്‌ലാഹി പ്രസ്ഥാനം മുസ്ലിംകളെ ആഹ്വാനം ചെയ്യുന്നു......എന്നാൽ തഖ്‌ലീദിനെതിരിലുള്ള ചിന്താഗതിക്ക് വ്യാപകമായ പ്രചാരം സിദ്ധിച്ചത് അല്ലാമാ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി മുഖേനയായിരുന്നു."

(പേജ് : 156, 158)


ഗവേഷകരായ ഇമാമുകൾ  മാത്രം നിർവഹിക്കേണ്ടതാണ് ഈജിപ്തിഹാദ്. സ്വഹീഹുൽ ബുഖാരി രചിച്ച ഇമാം ബുഖാരി(റ), സ്വഹീഹ് മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥം രചിച്ച ഇമാം മുസ്‌ലിം(റ), ലോകത്ത് അറിയപ്പെട്ട ഖുർആൻ വ്യാഖ്യാതാവ് ഇമാം റാസി(റ) ഇമാം നവവി(റ) തുടങ്ങിയ ഉന്നത പണ്ഡിതർക്ക് പോലും സാധ്യമാകാതിരുന്ന 'ഇജ്തിഹാദി'ന്റെ കവാടം മലർക്കെ തുറന്നിട്ടു കൊണ്ടാണ് "മതത്തെ നവീകരിക്കുന്നു " എന്ന പേരിൽ വക്കം മൗലവി രംഗത്ത് വന്നത്.


"വക്കം മൗലവിയുടെ കാലം വരെയും മലയാളി മുസ്ലിം പണ്ഡിതരുടെ ഇടയിൽ അത്തരം ഒരു ആഹ്വാനത്തിന് ധൈര്യമുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേ: 70)


ഇതിനെല്ലാം വക്കം മൗലവിക്ക് ധൈര്യം പകർന്നത് അർദ്ധ യുക്തിവാദികളായ അഫ്ഗാനിയും അബ്ദുവുമാണ്. അതിനവർ ആദ്യം ചെയ്തത് ഇമാമുകളെ തള്ളുകയും അവരുടെ ഗ്രന്ഥങ്ങളെ വലിച്ചെറിയുകയും ചെയ്യുക എന്നതായിരുന്നു.


വക്കം മൗലവിയെ കുറിച്ച് വഹാബികൾ പുറത്തിറക്കിയ പുസ്തകമാണ് വക്കം മൗലവി ചിന്തകൾ രചനകൾ. അതിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചെഴുതിയിട്ടുണ്ട്.


"വക്കം മൗലവിയെ ഏറ്റവുമധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്.  ഇസ്‌ലാമിന്റെ ആധുനികവത്ക്കരണം എന്ന പദ്ധതിയുടെ അതികായകനാണ് അദ്ദേഹം. യാതാസ്ഥിതിക വിഭാഗം അദ്ദേഹത്തെ എന്നും തെറ്റിദ്ധരിച്ചു.  വക്കം മൗലവി അദ്ദേഹത്തെ റഹിമഹുല്ലാഹ് എന്ന് ആദരവോടെയാണ് അഭിസംബോധന ചെയ്യുന്നത്. അന്ധമായി പഴയ ഗ്രന്ഥങ്ങളെയും വ്യാഖ്യാനങ്ങളെയും പിന്തുടരുന്നതിനെ അബ്ദു തള്ളിക്കളഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ഗവേഷണത്തിലൂടെ വ്യാഖ്യാനങ്ങൾ ഉണ്ടായി വരണമെന്ന് അദ്ദേഹം നിലപാടെടുത്തു. ഇസ്‌ലാം യുക്തിയിലൂടെ തെളിയിക്കപ്പെടുന്ന ഒരു മതമായി അദ്ദേഹം വിചിന്തനം നടത്തി. ക്രിസ്ത്യൻ മുസ്‌ലിം സൗഹാർദത്തെ പ്രോത്സാഹിപ്പിക്കുക എന്നതും അദ്ദേഹത്തിൻ്റെ ഒരു നയമായിരുന്നു.  ബഹുഭാര്യത്വത്തെ പുരാതന സംസ്കാരമായി കണ്ടു അവഗണിക്കപ്പെടേണ്ടതാണെന്നും അബ്ദു നിർദേശിച്ചു. "

(വക്കം മൗലവി 

ചിന്തകൾ രചനകൾ

യുവത - പേ: 31)

ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട34

 https://www.facebook.com/100024345712315/posts/pfbid03ZktZhEECYRqA26y2hJBqUxHG1hwSkCczNPaBGeYuDAy9YmLz1Qi3YFsyUTfaNWMl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 34/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*46 കൊല്ലത്തിനുശേഷം*

*അത് പിൻവലിച്ചു*


ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട സ്വഹാബി നിന്ദ്യത മൗലവിമാർ പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ശക്തമായി അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർ പ്രതികരിച്ചു.

പലതും പറഞ്ഞു മൗലവിമാർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചു. ചില സമയങ്ങളിൽ മിണ്ടാതിരുന്നു. വഹാബികൾ അത് ശരിവെക്കുകയും സ്വഹാബികൾ ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങൾ കടത്തിക്കൂട്ടിയവരാണെന്ന് വിശ്വസിച്ചു പോരുകയും ചെയ്തു. 


വഹാബികൾ ബിദ്അത്തുകാരാണെന്നതിന് ഏറ്റവും വലിയ തെളിവായി സുന്നികൾ ഇതുയർത്തിക്കാട്ടി. സ്റ്റേജുകളിലും പേജുകളിലും സജീവ ചർച്ചയായി. "ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച മാർഗ്ഗമാണ് രക്ഷയുടെ മാർഗം" എന്ന ഹദീസും "സ്വഹാബികൾ വിശ്വസിച്ചതുപോലെ വിശ്വസിക്കണമെന്ന" ഖുർആനിക നിർദ്ദേശവും ചേർത്തുകൊണ്ടുള്ള വിശദീകരണമായപ്പോൾ വിശ്വാസികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനെളുപ്പമായി.


ഒടുവിൽ 46 വർഷം പിന്നിട്ടപ്പോൾ രക്ഷയില്ലാതെ ഈ പിഴച്ച ആശയം അവർക്ക് തിരുത്തേണ്ടി വന്നു.


1959 മെയ് മാസത്തെ അൽ മനാറിൽ വന്ന സ്വഹാബി നിന്ദക്ക് 2006 ജനുവരി മാസത്തിലെ അൽമനാറിൽ വന്ന തിരുത്ത് ഇങ്ങനെ വായിക്കാം :


"1959 - ൽ അൽമനാർ മാസികയിൽ ഞാൻ എഴുതിയ "ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ " എന്ന ലേഖനത്തിലെ ചില പരാമർശങ്ങൾ എടുത്തുദ്ധരിച്ച് വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണക്കുറിപ്പ്...അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ പാഠപുസ്തകങ്ങളിൽ അഹ്മദ് അമീൻ രചിച്ച 'ഫജിറുൽ ഇസ്‌ലാം' എന്ന ഗ്രന്ഥവും ഉൾപ്പെട്ടിരുന്നു. ഖുർആൻ തഫ്സീർ സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞ ചില ആശയങ്ങൾ അവയിലെ കുഴപ്പം മനസ്സിലാക്കാതെ ഞാൻ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുത്തി...

ലേഖനം അന്ന് വിമർശിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ച് എഴുതുകയും ചെയ്തിരുന്നു... 

കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴാണ് അഹ്മദ് അമീനിന്റെ പ്രസ്തുത ആശയങ്ങൾ പണ്ഡിതന്മാരുടെ പൊതു ധാരണക്ക് വിരുദ്ധമാണെന്ന് മനസ്സിലായത്. 1959ൽ പ്രസിദ്ധീകൃതമായ അൽമനാർ ലേഖനമോ അതിലെ ഉദ്ധരണികളാ വായിക്കുകയോ കേൾക്കുകയോ ചെയ്തവരിൽ അതിലെ വിമർശന വിധേയമായ പരാമർശം ഞാൻ ഉപേക്ഷിച്ചത് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ധാരണ തിരുത്തുന്നതിനാണ് ഈ വിശദീകരണം."

(അൽ മനാർ മാസിക

2006 ജനു: പേ: 47 )


ഞങ്ങൾ ഖുർആന്റെയും ഹദീസിന്റെയും ആളുകൾ ആണെന്ന് പറയുകയും ഏതൊക്കെയോ അർദ്ധയുക്തിവാദികളുടെ ഗ്രന്ഥങ്ങൾ

വായിക്കുകയും പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് വക്കം മൗലവി മുതൽ ഇന്നോളമുള്ള സർവ്വ മൗലവികളും പിഴക്കാനുള്ള കാരണം.


നോക്കൂ, ഈ ഗൗരവമേറിയ പിഴവ് പിൻവലിച്ചു കിട്ടാൻ 46 വർഷം വേണ്ടിവന്നു. ഇതിനിടയിൽ ഈ പിഴച്ച ആശയങ്ങൾ വിശ്വസിച്ച് മരിച്ചു പോയവരുടെ ഗതിയെന്തായിരിക്കും.

Thursday, October 5, 2023

സ്വഹാബികളെ തള്ളിയത് പിൻവലിച്ചോ വഹാബി 34

 https://www.facebook.com/100024345712315/posts/pfbid03ZktZhEECYRqA26y2hJBqUxHG1hwSkCczNPaBGeYuDAy9YmLz1Qi3YFsyUTfaNWMl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 34/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*46 കൊല്ലത്തിനുശേഷം*

*അത് പിൻവലിച്ചു*


ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട സ്വഹാബി നിന്ദ്യത മൗലവിമാർ പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ശക്തമായി അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർ പ്രതികരിച്ചു.

പലതും പറഞ്ഞു മൗലവിമാർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചു. ചില സമയങ്ങളിൽ മിണ്ടാതിരുന്നു. വഹാബികൾ അത് ശരിവെക്കുകയും സ്വഹാബികൾ ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങൾ കടത്തിക്കൂട്ടിയവരാണെന്ന് വിശ്വസിച്ചു പോരുകയും ചെയ്തു. 


വഹാബികൾ ബിദ്അത്തുകാരാണെന്നതിന് ഏറ്റവും വലിയ തെളിവായി സുന്നികൾ ഇതുയർത്തിക്കാട്ടി. സ്റ്റേജുകളിലും പേജുകളിലും സജീവ ചർച്ചയായി. "ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച മാർഗ്ഗമാണ് രക്ഷയുടെ മാർഗം" എന്ന ഹദീസും "സ്വഹാബികൾ വിശ്വസിച്ചതുപോലെ വിശ്വസിക്കണമെന്ന" ഖുർആനിക നിർദ്ദേശവും ചേർത്തുകൊണ്ടുള്ള വിശദീകരണമായപ്പോൾ വിശ്വാസികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനെളുപ്പമായി.


ഒടുവിൽ 46 വർഷം പിന്നിട്ടപ്പോൾ രക്ഷയില്ലാതെ ഈ പിഴച്ച ആശയം അവർക്ക് തിരുത്തേണ്ടി വന്നു.


1959 മെയ് മാസത്തെ അൽ മനാറിൽ വന്ന സ്വഹാബി നിന്ദക്ക് 2006 ജനുവരി മാസത്തിലെ അൽമനാറിൽ വന്ന തിരുത്ത് ഇങ്ങനെ വായിക്കാം :


"1959 - ൽ അൽമനാർ മാസികയിൽ ഞാൻ എഴുതിയ "ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ " എന്ന ലേഖനത്തിലെ ചില പരാമർശങ്ങൾ എടുത്തുദ്ധരിച്ച് വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണക്കുറിപ്പ്...അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ പാഠപുസ്തകങ്ങളിൽ അഹ്മദ് അമീൻ രചിച്ച 'ഫജിറുൽ ഇസ്‌ലാം' എന്ന ഗ്രന്ഥവും ഉൾപ്പെട്ടിരുന്നു. ഖുർആൻ തഫ്സീർ സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞ ചില ആശയങ്ങൾ അവയിലെ കുഴപ്പം മനസ്സിലാക്കാതെ ഞാൻ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുത്തി...

ലേഖനം അന്ന് വിമർശിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ച് എഴുതുകയും ചെയ്തിരുന്നു... 

കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴാണ് അഹ്മദ് അമീനിന്റെ പ്രസ്തുത ആശയങ്ങൾ പണ്ഡിതന്മാരുടെ പൊതു ധാരണക്ക് വിരുദ്ധമാണെന്ന് മനസ്സിലായത്. 1959ൽ പ്രസിദ്ധീകൃതമായ അൽമനാർ ലേഖനമോ അതിലെ ഉദ്ധരണികളാ വായിക്കുകയോ കേൾക്കുകയോ ചെയ്തവരിൽ അതിലെ വിമർശന വിധേയമായ പരാമർശം ഞാൻ ഉപേക്ഷിച്ചത് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ധാരണ തിരുത്തുന്നതിനാണ് ഈ വിശദീകരണം."

(അൽ മനാർ മാസിക

2006 ജനു: പേ: 47 )


ഞങ്ങൾ ഖുർആന്റെയും ഹദീസിന്റെയും ആളുകൾ ആണെന്ന് പറയുകയും ഏതൊക്കെയോ അർദ്ധയുക്തിവാദികളുടെ ഗ്രന്ഥങ്ങൾ

വായിക്കുകയും പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് വക്കം മൗലവി മുതൽ ഇന്നോളമുള്ള സർവ്വ മൗലവികളും പിഴക്കാനുള്ള കാരണം.


നോക്കൂ, ഈ ഗൗരവമേറിയ പിഴവ് പിൻവലിച്ചു കിട്ടാൻ 46 വർഷം വേണ്ടിവന്നു. ഇതിനിടയിൽ ഈ പിഴച്ച ആശയങ്ങൾ വിശ്വസിച്ച് മരിച്ചു പോയവരുടെ ഗതിയെന്തായിരിക്കും.

അന്ധവിശ്വാസങ്ങൾ* *ഇസ്‌ലാമിൽ പ്രചരിച്ചത്* *സ്വഹാബികളിലൂടെയോ.

 https://www.facebook.com/100024345712315/posts/pfbid0xZar7WigQkGEax5cYyYLPuCgCW55MbErTNbfLbz75hrytDNjGffVmoef8ErbnUF7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  33/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafipayyoli


*അന്ധവിശ്വാസങ്ങൾ* 

*ഇസ്‌ലാമിൽ പ്രചരിച്ചത്*

*സ്വഹാബികളിലൂടെയോ.!!*


സഹാബികൾ ഏകോപിച്ച കാര്യങ്ങൾ പോലും തള്ളിക്കളയുകയും അവരുടെ പ്രവർത്തനത്തിൽ ശിർക്ക് കണ്ടെത്തുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ നമ്മൾ പറഞ്ഞു. ഇനി അവരെ രൂക്ഷമായി വിമർശിക്കുന്ന  മറ്റൊരു ഭാഗം ശ്രദ്ധിക്കൂ,


അതായത് മുസ്ലീങ്ങളിൽ അന്ധവിശ്വാസം കടന്നു വരാനുള്ള കാരണക്കാർ സ്വഹാബികളാണത്രേ. (നഊദുബില്ലാഹ്.)


ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ കടന്നുവന്നതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ട് 

കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


"മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഇസ്റാഈലീ കഥകളാണ്. " 

ഈ കഥകളത്രയും ഇസ്‌ലാമിലേക്ക് കടത്തിവിട്ടവർ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ പ്രമുഖരുമാണെന്ന് മൗലവിമാർ പരിചയപ്പെടുത്തുന്നു.


" തമീമുദ്ദാരി, കഅബുൽ അഹ്ബാർ, വഹബുബ്നു മുനബ്ബഹ്, അബ്ദുല്ലാഹിബ്നു സലാം എന്നീ നാലു പേരിലാണ് ഇത്തരം റിപ്പോർട്ടുകളധികവും ചെന്നെത്തുക. "


ഇതിന് കൂടുതൽ സഹായം ചെയ്തുകൊടുത്തത് ഉമർ (റ) വും ഉസ്മാൻ(റ) വും ആയിരുന്നത്രേ.  


" രണ്ടു കാരണങ്ങളാണ് ഇസ്രാഈലി കഥകൾ മുസ്‌ലിംകളിൽ പ്രചരിക്കാൻ ഇടവരുത്തിയത്. ഇസ്‌ലാമിന്റെ ആരംഭ ദശയിൽ നബിയുടെ വിയോഗ ശേഷം പള്ളിയിൽ വച്ചു കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിന്റെ അവസാനകാലത്ത് തന്നെ ഇത് തുടങ്ങിവച്ചിരുന്നു. എന്നാൽ ഉസ്മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവപ്രചാരം സിദ്ധിച്ചത്...."


സഹാബിയായ തമീമുദ്ദാരി (റ) ഈ കൊടുംപാതകത്തിന് നേതൃത്വം കൊടുത്തുവെന്നും ഉമർ(റ) വും ശേഷം ഉസ്മാൻ (റ) വും ഇതിന് സമ്മതം നൽകിയെന്നും മൗലവി തുടർന്നെഴുതുന്നു:


" (സ്വഹാബിയായ)തമീമുദ്ദാരിയാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹം ജനങ്ങൾക്ക് ഉപദേശം നൽകട്ടെ എന്ന് ഉമർ(റ) വോട്  സമ്മതം ചോദിച്ചു. ഉമർ അനുവദിച്ചില്ല. അങ്ങനെ ഖിലാഫത്തിന്റെ അവസാനത്തിൽ ഉമർ(റ) പുറപ്പെടുന്നതിനു മുമ്പ് വെള്ളിയാഴ്ച പ്രസംഗിക്കുവാൻ അനുവാദം നൽകി. ഉസ്മാന്റെ കാലത്ത് ആഴ്ചയിൽ രണ്ടുപ്രാവശ്യം പ്രസംഗിക്കുന്നതിന് അനുമതി കൊടുത്തു ഈ കഥകൾ അധികവും വാസ്തവ വിരുദ്ധങ്ങളായിരുന്നു...."


ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന് നബി(സ) വിശേഷിപ്പിച്ച ഇബ്നു അബ്ബാസ്(റ) ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത അബൂഹുറൈറ(റ) എന്നീ സ്വഹാബികളെയും

ഉത്തമ നൂറ്റാണ്ടിൽ ജീവിച്ചവരെയും മൗലവിമാർ ഈ പട്ടികയിൽ ചേർത്തിയെഴുതുകയും ഹദീസുകളെ സംശയത്തിന്റെ മുനയിൽ നിർത്താനും മൗലവി നന്നായി ശ്രമിച്ചിട്ടുണ്ട്. 


" വഹബുബിന് മുനബ്ബഹും ഈ കൂട്ടത്തിൽപ്പെട്ട ഒരു കഥാകാരൻ തന്നെയാണ്. അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ നിന്ന് 72 എണ്ണം വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു എന്നാൽ മൂന്നാമത്തെ ദേഹമായ കഅബുൽ അഹ്ബാറിൽ നിന്നാണ് ഇസ്രാഈലി കഥകൾ ഏറ്റവും അധികം പ്രചരിച്ചിരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ : ഇബ്നു അബ്ബാസ്(റ)വും മുഹദ് സുകൾ ഒന്നാം സ്ഥാനം അർഹിക്കുന്ന ഹ: അബൂഹുറൈറ (റ) വുമാണ് കഅബിൽ നിന്ന് ഏറ്റവും അധികം റിപ്പോർട്ട് ചെയ്തതെന്ന് വരുമ്പോൾ ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ എത്രമാത്രം പ്രചരിച്ചിട്ടുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. "

(അൽ മനാർ മാസിക 

1959 മെയ് പേ: 151 , 152)


നിങ്ങൾ സഹാബികളെ പിന്തുടരണം, അവർ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കണം, അവരെ അല്ലാഹുവും റസൂലും തൃപ്തിപ്പെട്ടിരിക്കുന്നു.  

തുടങ്ങി അല്ലാഹുവിന്റെയും റസൂലിന്റെയും അംഗീകാരം ഏറ്റു വാങ്ങിയ മുത്ത്നബിയുടെ നക്ഷത്ര തുല്യരായ സ്വഹാബികളെയാണ് വഹാബി മൗലവിമാർ ഈ ലേഖനത്തിലൂടെ തള്ളിക്കളയുന്നത്.


സ്വഹാബികളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഗ്രഹിച്ചെടുത്തത് ശരിയായ ദീനല്ലെന്നും, ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ചു മൗലവിമാർ പ്രചരിപ്പിക്കുന്നതാണ് ശരിയായ ദീനെന്നും വിശ്വസിക്കാൻ അണികളെ പാകപ്പെടുത്തിയെടുക്കുകയാണ്

ഇത്തരം ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

നബിദിനാഘോഷം :* *ശിയാ ആരോപണവും* *മൗലവിമാരുടെ വിവരക്കേടും32

 https://m.facebook.com/story.php?story_fbid=pfbid0SoBysGbB4jVY1fYYXC7qe85Ys7Rm9uonqUuK8ostbEoYmseAS5zyU9ao4EyhAjMtl&id=100024345712315&mibextid=9R9pXO

*നബിദിനാഘോഷം :*

*ശിയാ ആരോപണവും*

*മൗലവിമാരുടെ വിവരക്കേടും.*


നബിദിനാഘോഷം ശിയാക്കളിൽ നിന്നും കടമെടുത്തതാണെന്ന ആരോപണം അങ്ങേയറ്റത്തെ  വിവരക്കേടും ആശയദാരിദ്ര്യവുമാണ്. 


ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  അതിൽ നബി(സ)യുടെ മൗലിദും അവർ ഉൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളെ പിന്തുടർന്നു എന്നു പറഞ്ഞു മൗലവിമാർ ഒച്ച വെച്ചത്.  


സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി സിൽവർ ജൂബിലി ആഘോഷങ്ങളും ശി ആക്കളുടെ ആഘോഷങ്ങളിൽ പെട്ടതായിരുന്നു.


കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്നും :


"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )


ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങളും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതവർ മുസ്‌ലിംകളാണെന്ന് തെളിയിക്കാനാണെന്നും മൗലവിമാരും സമ്മതിച്ചല്ലോ. 


ഇനി, ഇതിൽ പിടിച്ചു തൂങ്ങി മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന / സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ആഘോഷിക്കുന്ന മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാം. അവരും അതാഘോഷിക്കുന്നുണ്ടല്ലോ.

നബിദിനാഘോഷം :* *അവസാനത്തെ അടവ്* *ഇമാമിന്റെ സുയൂതിപേരിൽ കളവ്

 https://m.facebook.com/story.php?story_fbid=pfbid02kG1AXb6uLJYNEY9VE8cjspbQCAcprzU7L7ErUxzYvsFPDpdeAqVrWhzWZhdJkjYtl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം  31/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*അവസാനത്തെ അടവ്*

*ഇമാമിന്റെ പേരിൽ കളവ്*


നബിദിനാഘോഷം അനാചാരമാണമെന്ന് തെളിയിക്കുന്ന പ്രമാണങ്ങളൊന്നും കിട്ടാതിരുന്നപ്പോൾ ഇമാമുകളുടെ പേരിൽ ശുദ്ധമായ കളവ് വെച്ചുകെട്ടി പറയുകയാണ് മൗലവിമാർ ചെയ്യുന്നത്.


കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:

പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "

(അൽ മനാർ മാസിക 

2006 ഏപ്രിൽ പേജ് 58)


സാധാരക്കാർക്ക് പെട്ടെന്ന് മനസ്സിലാകാത്ത രൂപത്തിൽ ശുദ്ധമായ നുണയാണ് ഇമാം സുയൂത്വി(റ)യുടെ പേരിൽ മൗലവി ഉദ്ധരിച്ചത്. 


ഇത് ഇമാം സുയൂഥി(റ)യുടെ ഫത്‌വയോ ശാഫിഈ മദ്ഹബിലെ ഏതെങ്കിലും ഒരാളുടെ വാചകങ്ങളോ അല്ല തന്നെ. 


നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത പണ്ഡിതനാണ് ഇമാം സുയൂത്വി(റ). 


ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി(റ) മറുപടി എഴുതുകയുണ്ടായി. 


മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 

ഒരിക്കലും പൊറുക്കപ്പെടാത്ത കല്ല് വെച്ച നുണ.


ഈ വാചകം എടുത്തു ഉദ്ധരിച്ചതിനുശേഷം ഇമാം സുയൂത്വി(റ) എഴുതിയ മറുപടി കൂടി വായിക്കുമ്പോൾ  മൗലവിയുടെ തട്ടിപ്പ് കൂടുതൽ ബോധ്യപ്പെടും.


ഇമാം സുയൂഥി(റ) എഴുതുന്നു:

"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.... "

(അൽ ഹാവി ലിൽ ഫതാവ:) 


ഇങ്ങനെ വിശദമായി മറുപടി ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ഇമാമുകളുടെ ഗ്രന്ഥം ദുർവ്യാഖ്യാനിക്കാനുള്ള മൗലവിമാരുടെ മിടുക്ക് കൂടിയാണ് ഇതിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്.

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...