Friday, June 16, 2023

ഉള്ഹിയ്യത്ത്_കേവലം_മാംസ_വിതരണമല്ല 1

 #ഉള്ഹിയ്യത്ത്_കേവലം_മാംസ_വിതരണമല്ല


പണം ചിലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്. പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനുള്ള അവസരവുമല്ല. നാട്ടിൽ ഒരു സ്ഥാനം നേടിയെടുക്കാനാണ് അറവ് നടത്തുന്നതെങ്കിൽ അതിന് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. ഏതൊരു അമലിനും നിയ്യത്ത് നന്നാവേണ്ടതുണ്ട്. ഉള്ഹിയ്യത്ത് ഒരു ഇബാദത്താണ്. ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. ഇല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ...


🔴മൃഗത്തെ കുറിച്ച് പറയുമ്പോൾ 'ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ്' എന്ന് തന്നെ പറയുക. മറിച്ച്, 'ഇതെന്റെ ഉള്ഹിയ്യത്താണ്' എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും. പിന്നെ അത് മുഴുവനും ഫഖീർ, മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും. തുഹ്ഫ 9/356.


🔴ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ, അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും നിയ്യത്ത് വെക്കുക. _തുഹ്ഫ 9/360._ അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ വകാലത്താക്കുക. തുഹ്ഫ 9/362.


🔵ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്. തുഹ്ഫ 9/346.


🔵മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ, മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്. തുഹ്ഫ 9/325.


🔵അറുക്കുന്നതിന്ന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക. തുഹ്ഫ 9/325.


🔵അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ട് പോവുക. തുഹ്ഫ 9/325.


🔵കഴുത്ത് ഖിബ്'ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക. തുഹ്ഫ 9/325.


🔴അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. പരിക്കേറ്റാൽ ആ മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. തുഹ്ഫ 9/353.


🔴സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വകാലത്താക്കുക. തുഹ്ഫ 9/362.


🔵അറുക്കുമ്പോൾ

بِسْمِ اللهِ الرَّحْمَنِ الرَّحِيمْ، اَللّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدْ

എന്ന് ചൊല്ലുക. തുഹ്ഫ 9/325,326.


🔵അറുക്കുന്നതിന് തൊട്ട് മുമ്പും അറുത്തതിന്റെ തൊട്ട് ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക. തുഹ്ഫ 9/326.


🔵തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം

اَللّهُمَّ هَذِهِ مِنْكَ، وَإِلَيْكَ، فَتَقَبَّلْ مِنِّي

എന്ന് ചൊല്ലുക. തുഹ്ഫ 9/326.


🔵പൂർണമായി ജീവൻ വേർപെടുന്നതിന്റെ മുമ്പ് മൃഗത്തെ ഇളക്കുകയോ, അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽ പൊളിക്കുകയോ ചെയ്യരുത്. തുഹ്ഫ 9/325.


🔵മൃഗത്തിന് പിടയാൻ വേണ്ടി വലത് കാൽ കെട്ടാതിരിക്കുക(നിർഭയം ഇല്ലെങ്കിൽ). അറവ് തെറ്റാതിരിക്കാൻ ബാക്കിയുള്ള കൈകാലുകൾ കെട്ടുകയും ചെയ്യുക. തുഹ്ഫ 9/325.


🔴സമൂഹ ഉള്ഹിയ്യത്താകുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിൻ്റെയും മൃഗത്തെ  നിർബന്ധമായും നിർണ്ണയിക്കുക. തുഹ്ഫ 9/349.


🔴സുന്നത്തായ ഉള്ഹിയ്യത്തിന്റെ ഒരു പൊതി മാംസമെങ്കിലും, നേർച്ചയാക്കിയ ഉള്ഹിയ്യത്തിന്റെ മുഴുവൻ ഭാഗവും  അറുത്ത നാട്ടിലെ ഫഖീർ മിസ്കീൻമാർക്ക് തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. ശർവാനി 9/365.


🔴ഉള്ഹിയ്യത്ത്  പ്രത്യേക ഇബാദത്തിൻ്റെ ഭാഗമായ പവിത്ര മാംസമാകയാൽ നൽകപ്പെടുന്നവർ മുസ്ലിം സഹോദരങ്ങളാവൽ നിർബന്ധമാണ്. പ്രത്യുത ഇതര സഹോദരസമുദായാംഗങ്ങൾക്ക് നൽകാൻ  ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക. തുഹ്ഫ 9/364.


🔴അറവോടു കൂടി ഉടമകളുടെ ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ തന്നെയും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്. തുഹ്ഫ 9/364.


🔴ഉള്ഹിയ്യത്ത് അറുത്തവർ അതിന്റെ തോൽ വിൽക്കൽ  വൻദോഷത്തിൽ പെട്ടതാണ്. സവാജിർ 1/346.


🔴'തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല' എന്ന ഹദീസും ശ്രദ്ധിക്കേണ്ടതാണ്. തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്. തോൽ, എല്ല്, കൊമ്പ് എന്നിവയൊന്നും അറവ് കൂലിയായി നൽകാനും പാടില്ല. തുഹ്ഫ 9/365.


(NB: 🔴ചുവപ്പ് ചിഹ്നം ശ്രദ്ധിക്കൽ നിർബന്ധമുള്ള കാര്യങ്ങളെയും 🔵നീല ചിഹ്നം  ശ്രദ്ധിക്കൽ നല്ലതായ കാര്യങ്ങളെയും സൂചിപ്പിക്കുന്നു.


✍ സി. ടി.അബ്ദുറഹ്മാൻ സഖാഫി. പൂങ്കുടി 

📞97 45 58 69 60


غَفَرَ اللهُ لَنَا وَلَهُ وَلِمَنْ رَتَّبَهَا وَنَشَرَهَاوَلِقُرَّاءِهَا وَلِوَالِدِينَا وَلأِسَاتِيذِنَا بِحَقِّ سَيِّدِنَا رَسُولِ اللهﷺ

ഉളുഹിയ്യത്ത് 2സ്ത്രീകൾക്കും ഉള്ഹിയ്യത്തോ

 🌼 *സ്ത്രീകൾക്കും ഉള്ഹിയ്യത്തോ..* 🌼 

മക്കളുടെ അഖീഖ അറവ് സുന്നത്താകുന്നത് അറവിനുള്ള സാമ്പത്തീക കഴിവുള്ള പിതാവിനാണ്. പിതാവുണ്ടെങ്കിൽ ഉമ്മക്ക്  മക്കളുടെ അഖീഖ അറവ് സുന്നത്തില്ല. എന്നാൽ ഉള്ഹിയ്യത്ത് അതിന് കഴിവുള്ള പുരുഷനും സ്ത്രീക്കും സുന്നത്താണ്.സ്ത്രീ കൈകാര്യങ്ങൾക്ക് പുരുഷനെ ഏൽപിക്കാവുന്നതാണ്.ഭർത്താവ് ഉള്ഹിയ്യത്തിൽ പങ്കെടുത്തത് കൊണ്ട് ഭാര്യക്ക് ഉള്ഹിയ്യത്തിൻ്റെ മാംസം കിട്ടും പുണ്യം കിട്ടുകയില്ല. സുന്നത്തായ ഉംറ അടക്കം ധാരാളം സാമ്പത്തിക പുണ്യകർമ്മങ്ങൾ നിർവ്വഹിക്കുന്ന സഹോദരിമാർ  ഇക്കാലത്ത് ഉള്ഹിയ്യത്തിൽ പങ്കെടുക്കൽ വിരളമായത് അറിയാത്തത് കൊണ്ടാണെങ്കിൽ ഈ അറിവ് ഷെയർ ചെയ്യപ്പെടേണ്ടതാണ്. 

സി.ടി.എ. സഖാഫി  മുദരിസ് മൈത്ര കുണ്ടുവഴി.

മുശ്രിക്കുകളുംശഫാഅത്തും

 ശഫാഅത്തും മുശ്രിക്കുകളും


മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശഫാഅത്ത് എതായിരുന്നുവെന്നു നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:


 وَأَنذِرْ‌هُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ‌ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ (غافر: ١٨)


"ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല".


പ്രസ്തുത വചനം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:  


إن القوم كانوا يقولون في الأصنام : إنها شفعاؤنا عند الله ، وكانوا يقولون : إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله : ( من ذا الذي يشفع عنده إلا بإذنه ) [البقرة : 255] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله : ( ما للظالمين من حميم ولا شفيع يطاع )(التفسير الكبير: ٤٦٩/١٨)


നിശ്ചയം തങ്ങളുടെ വിഗ്രഹങ്ങൾ തങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ പറയുമായിരുന്നു.അല്ലാഹുവിന്റെ അനുവാദം കൂടാതെ തന്നെ വിഗ്രഹങ്ങൾ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് അവർ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് അവരുടെ വാദത്തെ ഇനിപ്പറയുന്ന വചനം കൊണ്ട് അല്ലാഹു ഖണ്ഡിച്ചത്.  "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർശ നടത്താനാരുണ്ട്?"(അൽബഖറ:255). വിഗ്രഹങ്ങൾ നടത്തുന്ന ശുപാർശക്ക് ഉത്തരം നൽകൽ അല്ലാഹുവിനു നിർബന്ധമാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു വെന്ന് മേൽ വചനം വ്യക്തമാക്കുന്നു. ഇത് ഒരു തരം ഒഴിപ്പെടലാണല്ലോ. അതിനാല "അക്രമകാരികൾക്ക്‌ ഉറ്റബന്ധുവായോ അനുസരിക്കപ്പെടുന്ന ശുപാർഷകനായോ ആരും തന്നെയില്ല" എന്ന വചനത്തിലൂടെ ആ വഴിപ്പെടലിനെ അല്ലാഹു നിഷേധിച്ചു. (റാസി: 18/469) .


ഇബ്നു തൈമിയ്യ തന്നെ പറയട്ടെ: 


الشفاعة المنفية هي الشفاعة المعروفة عند الناس عند الإطلاق، وهي أن يشفع الشفيع إلى غيره ابتداء، فيقبل شفاعته فأما إذا أذن له في أن يشفع فشفع ; لم يكن مستقلا بالشفاعة، بل يكون مطيعا له، أي تابعا له في الشفاعة، وتكون شفاعته مقبولة، ويكون الأمر كله للآمر المسئول، وقد ثبت بنص القرآن في غير آية : أن أحدا لا يشفع عنده إلا بإذنه، كما قال تعالى : { من ذا الذي يشفع عنده إلا بإذنه } وقال : { ولا تنفع الشفاعة عنده إلا لمن أذن له } وقال : { ولا يشفعون إلا لمن ارتضى } وأمثال ذلك، (مجموع فتاوى ابن تيمية: ٢٢/١)


(ഖുർആനിൽ) നിഷേധിച്ച ശുപാർശ നിരുപാധികം പറയുമ്പോൾ ജനങ്ങൾക്ക്‌ സുപരിചിതമായ ശുപാര്ശയാണ്. ഒരാള് മറ്റൊരാളോട് തുടക്കത്തിൽ(അനുവാദമില്ലാതെ) നടത്തുന്ന ശുപാർശയാണത്. അപ്പോൾ ശുപാർശകന്റെ ശുപാർശ അയ്യാൾ  സ്വീകരിക്കും. അതേസമയം ഒരാൾ മറ്റൊരാൾക്ക് ശുപാര്ശയ്ക്ക് അനുവാദം നൽകിയിട്ട് അയാള് നടത്തുന്ന ശുപാർശയിൽ അയാൾക്ക്‌ സ്വയം പര്യാപ്തതയില്ലല്ലോ. പ്രത്യുത ശുപാർശകൻ അനുവാദം നല്കുന്നവന് വഴിപ്പെടുകയാണ് ചെയ്യുന്നത്. അഥവാ ശഫാഅത്തിൽ ശുപാര്ഷകാൻ അനുവാദം നല്കിയവനോട് അനുധാവനം ചെയ്യുകയാണ് ചെയ്യുന്നത്. അവന്റെ ശുപാർശ സ്വീകരിക്കപ്പെടുകയും ചെയ്യും. കാര്യം മുഴുവനും ചോദിക്കപ്പെടുന്ന, ശുപാർശക്ക് നിര്ദേശം നല്കുന്നവനായിരിക്കും. അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നു ഒന്നിലധികം ആയത്തുകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ട കാര്യമാണ്. അല്ലാഹു പറയുന്നു: "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". (അൽബഖറ: 255) "അല്ലാഹു അനുവാദം നൽകിയവർക്കല്ലാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പ്രയോചനപ്പെടുകയില്ല", "അല്ലാഹു ത്രപ്തിപ്പെട്ടവര്ക്ക്  വേണ്ടി അല്ലാതെ അവർ (മലക്കുകൾ) ശുപാർശ പറയുകയില്ല". ഇതേ ആശയം കാണിക്കുന്ന മറ്റു ആയത്തുകളും കാണാം.(മജ്മൂഅ ഫതാവാ: 1/22)


അല്ലാഹു പറയുന്നു: 


مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ(البقر: ٢٥٥)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ?". 


ഈ ആയത്ത് വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു: 


وأما قوله : " من ذا الذي يشفع عنده إلا بإذنه " يعني بذلك : من ذا الذي يشفع لمماليكه إن أراد عقوبتهم إلا أن يخليه ، ويأذن له بالشفاعة لهم . وإنما قال ذلك - تعالى ذكره - لأن المشركين قالوا : ما نعبد أوثاننا هذه إلا ليقربونا إلى الله زلفى ! فقال الله - تعالى ذكره - لهم : لي ما في السماوات وما في الأرض مع السماوات والأرض ملكا ، فلا ينبغي العبادة لغيري ، فلا تعبدوا الأوثان التي تزعمون أنها تقربكم مني زلفى ، فإنها لا تنفعكم عندي ولا تغني عنكم شيئا ، ولا يشفع عندي أحد لأحد إلا بتخليتي إياه والشفاعة لمن يشفع له من رسلي وأوليائي وأهل طاعتي . (تفسير الطبري: ٣٩٥/٥)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?" എന്ന വചനം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് ശുപാർശ പറയാൻ അല്ലാഹു അനുവാദം നൽകുകയും അതിനു വേണ്ടി അവസരം നൽകുകയും ചെയ്താലല്ലാതെ, അല്ലാഹു ശിക്ഷിക്കാനുദ്ദേശിച്ചവരെ രക്ഷിക്കാൻ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?. അല്ലാഹു അപ്രകാരം ചോദിക്കാനുള്ള കാരണം മുശ്രിക്കുകളുടെ ഇനിപ്പറയുന്ന പ്രസ്താവനയാണ്. "ഞങ്ങൾ ഞങ്ങളുടെ ഈ വിഗ്രഹങ്ങൾക്ക് ആരാധിക്കുന്നത് അവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമാണ്". അപ്പോൾ അല്ലാഹു അവരോടു ഇപ്രകാരം പറഞ്ഞു: "ആകാശഭൂമികളിലുള്ളതും ആകാശഭൂമികളും എന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിനാല ഞാനല്ലാതവർക്ക് ആരാധിച്ചുകൂടാ. അതിനാല എന്നിലേക്ക്‌ അടുപ്പിക്കുമെന്ന് നിങ്ങൾ വാദിക്കുന്ന വിഗ്രഹങ്ങൾക്ക് നിങ്ങൾ ആരാധിക്കരുത്. കാരണം അവ എന്റെയടുത്ത് നിങ്ങള്ക്ക് പ്രയോചനം ചെയ്യുന്നതോ  എന്തെങ്കിലും ഐശ്വര്യമാക്കുകയോ ചെയ്യുകയില്ല. ഞാൻ അവസരം നല്കിയാലല്ലാതെ ഒരാളും ഒരാള്ക്കു വേണ്ടിയും  എന്റെ അടുക്കൽ ശുപാർശ പറയുകയുമില്ല. ശുപാർശ ചെയ്യുന്നവർ എന്റെ അമ്പിയാക്കളും ഔലിയാക്കലും എനിക്ക് വഴിപ്പെടുന്നവർക്കും മാത്രമാകുന്നു.  (ജാമിഉൽബയാൻ: 5/395) 


അല്ലാമ ആലൂസി എഴുതുന്നു: 


(منْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ) استفهام إنكاري، ولذا دخلت ((إِلَّا )) والمقصود منه بيان كبرياء شأنه تعالى، وأنه لا أحد يساويه أو يدانيه، بحيث يستقل أن يدفع ما يريده دفعا على وجه الشفاعة والاستكانة والخضوع، فضلا عن أن يستقل بدفعه عنادا أو مناصبة وعداوة، وفي ذلك تأييس للكافر، حيث زعموا أن آلهتهم شفعاء لهم عند الله تعالى(روح المعاني: ٣١٦/٢).



"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". ഇത് നിഷേധാത്മകമായ ചോദ്യമാണ്. അതുകൊണ്ടാണ് 'ഇല്ലാ' പ്രവേശിച്ചത്. ഇതിനാൽ ലക്ഷ്യമാക്കുന്നത് അല്ലാഹുവിന്റെ മഹാത്മ്യം വിശദീകരിക്കലും ശുപാര്ശയിലൂടെയോ വിനയപ്രകടനത്തിലൂടെയോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടി മാറ്റാൻ സ്വയം പര്യാപ്തയുള്ള, അല്ലാഹുവോട് തുല്ല്യമാക്കുന്നവരോ  അവനോടു അടുക്കുന്നവരോ ഇല്ലെന്ന് വിശദീകരിക്കലാണ്. മത്സരിച്ചോ ശത്രുതവെച്ചോ തർക്കിച്ചോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടിക്കളയാൻ സ്വയം പര്യാപ്തയുള്ളവരുണ്ടാകൽ പിന്നയല്ലേ. തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെയടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് വാദിച്ചിരുന്ന സത്യനിഷേധികളെ നിരാശപ്പെടുത്തുന്ന ചോദ്യമാണിത്. (റൂഹുൽ ബയാൻ: 2/316) .


അബൂഹയ്യാൻ(റ) പറയുന്നു: 


( من ذا الذي يشفع عنده إلا بإذنه ) كان المشركون يزعمون أن الأصنام تشفع لهم عند الله ، وكانوا يقولون : إنما نعبدهم ليقربونا إلى الله زلفى . وفي هذه الآية أعظم دليل على ملكوت الله ، وعظم كبريائه ، بحيث لا يمكن أن يقدم أحد على الشفاعة عنده إلا بإذن منه تعالى ، كما قال تعالى : ( لا يتكلمون إلا من أذن له الرحمن ) ودلت الآية على وجود الشفاعة بإذنه تعالى ، والإذن هنا معناه الأمر ، كما ورد " اشفع تشفع " أو العلم أو التمكين إن شفع أحد بلا أمر(التفسير الكبير المسمى البحر المحيط: ٣/١٠)



"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. നിശ്ചയമായും വിഗ്രഹങ്ങൾക്ക് ഞങ്ങളാരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയാണെന്ന്  പറയുമായിരുന്നു. 

      അല്ലാഹുവിന്റെ പരമാധികാരവും പ്രതാവ്പവും വിളിച്ചറിയിക്കുന്ന ഏറ്റവും വലിയ ആയാത്താണിത്. അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെ അടുക്കൽ ശുപാർശ ചെയ്യാൻ മുന്നോട്ട് വരാൻ ഒരാള്ക്കും സാധ്യമല്ലെന്നാനല്ലൊ ഇത് വ്യക്തമാക്കുന്നത്. "പരമകാരുണികൻ അനുവാദം നല്കിയവരല്ലാതെ സംസാരിക്കുകയില്ല" എന്ന് അല്ലാഹു പറഞ്ഞുവല്ലോ.

        അല്ലാഹുവിന്റെ അനുവാദത്തോടെ ശുപാർഷയുണ്ടെന്നു ഈ ആയത്ത് അറിയിക്കുന്നു. 'ഇദ്ന്' എന്നതിന്റെ ഇവിടുത്തെ അർഥം നിർദേശം എന്നാണു. "താങ്ങൾ ശുപാർശ ചെയ്തോളൂ, സ്വീകരിക്കാം" എന്ന ഹദീസിൽ വന്നിട്ടുണ്ടല്ലോ. അല്ലാഹുവിന്റെ നിർദേശമില്ലാതെ  ആരെങ്കിലും ശുപാർശ ചെയ്യുമെങ്കിൽ ഇദ്നിന്റെ അർഥം അറിവ് എന്നോ സൗകര്യം ചെയ്യുക എന്നോ ആണ്. (ബഹ്റുൽ മുഹീത്വ് : 10/3)


ഇബ്നുൽ ജൗസി(റ) പറയുന്നു: 


قوله تعال: (مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ) فيه رد على من قال: (مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ) (الزمر: ٣) 

(زاد المسير: ٢٦٠/١).


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?" എന്നത് 'വിഗ്രഹങ്ങൾ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ആരാധിക്കുന്നില്ല' എന്ന് പറഞ്ഞവരെ ഖണ്ഡിക്കുന്നതാണ് ഈ വചനം. (സാദുൽ മസീർ : 1/260) 


ഇമാം റാസി(റ) യുടെ വിശദീകരണം ശ്രദ്ദേഹമാണ്.


( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] (التفسير الكبير: ٤٤٨/٣)


"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).


ഇമാം ബൈളാവി(റ) എഴുതുന്നു:


 بيان لكبرياء شأنه سبحانه وتعالى، وأنه لا أحد يساويه أو يدانيه يستقل بأن يدفع ما يريده شفاعة واستكانة، فضلا عن أن يعاوقه عنادا أو مناصبة أي مخاصمة(بيضاوي: ٢٨٦/١)


അല്ലാഹുവിന്റെ പ്രതാപം വിവരിക്കുന്നതാണീ വചനം. ശുപാർശയിലൂടെയോ വിനയ പ്രകടനത്തിലൂടെയോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടിക്കളയാൻ സ്വയം പര്യാപ്തയുള്ള, അല്ലാഹുവോട് കിടപിടിക്കുന്നവരോ അവനോടു അടുത്തവരോ ഇല്ലെന്ന് ഇല്ലെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. മത്സരത്തിലൂടെയോ തർക്കത്തിലൂടെയോ അല്ലാഹുവിനു മുടക്കുണ്ടാക്കുന്നവരുണ്ടാകൽ പിന്നെയല്ലേ. (ബൈളാവി : 1/286)


അല്ലാമ നസഫി(റ) എഴുതുന്നു:


 ليس لأحد ان يشفع عنده إلا بإذنه، وهو بيان لملكوته وكبريائه، و أن أحدا لا يتمالك أن يتكلم يوم القيامة إلا إذا أذن له فى الكلام، وفيه رد لزعم الكفار أن الأصنام تشفع لهم(تفسير النسفي: ١٢٩/١)


അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാൻ ഒരാൾക്കും സാധിക്കില്ല. അല്ലാഹുവിന്റെ പരമാധികാരവും പ്രതാപവും വിശദീകരിക്കുന്നതാണീ വചനം. സംസാരിക്കാൻ അല്ലാഹു അനുവാദം നൽകിയാലല്ലാതെ അന്ത്യദിനത്തിൽ സംസാരിക്കാൻ ഒരാൾക്കും അധികാരമുണ്ടാവുകയില്ല. വിഗ്രഹങ്ങൾ തങ്ങൾക്കു ശുപാർശ  ചെയ്യുമെന്ന സത്യനിശേധിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണിത്. (നസഫി:1/129)


അല്ലാമ ഖാസിൻ എഴുതുന്നു: 


(مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ) أي بأمره، هذا استفهام إنكاري، والمعنى لا يشفع عنده أحد إلّا بأمره وإرادته، وذاك لأن المشركين زعموا أن الأصنام تشفع لهم، فأخبر أنه لا شفاعة لأحد عنده إلّا ما استثناه بقوله (إِلَّا بِإِذْنِهِ)، يريد بذلك شفاعة النبي صلّى الله عليه وسلّم وشفاعة بعض الأنبياء والملائكة وشفاعة المؤمنين بعضهم لبعض(تفسير الخازن: ٢٧٩/١)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". അല്ലാഹുവിന്റെ നിർദേശവും ഉദ്ദേശ്യവും കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നാണ് ആയത്തിന്റെ താല്പര്യം. തങ്ങളുടെ വിഗ്രഹങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. അവരെ ഖണ്ഡിച്ചാണ് അല്ലാഹു അപ്രകാരം പറയുന്നത്. അതുകൊണ്ട് അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെയടുത്ത് ഒരാളും  ശുപാർശ പറയുകയില്ലെന്നു അല്ലാഹു പറഞ്ഞു. അല്ലാഹുവിന്റെ അനുവാദത്തോടെ ശുപാർശ പറയുന്നവർ നബി(സ)യും അമ്പിയാക്കളും  മലക്കുകളും വിശ്വാസികളുമാണ്. (ഖാസിൻ:1/279)  


ഇമാം റാസി (റ) പറയുന്നു:  


وتلك الصفات التي تخيلوها في أصنامهم أنها تضر وتنفع وتشفع عند الله بغير إذنه .(التفسير الكبير: ٢٧٢/٨)


മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങളിൽ സങ്കൽപ്പിച്ചിരുന്ന കഴിവുകള അല്ലാഹുവിന്റെ അനുവാദം കൂടാതെ അവ ഉപകാരവും ഉപദ്രവവും അല്ലാഹുവിന്റെ അടുക്കൽ ശുപാര്ഷയും ചെയ്യുമെന്നതാണ്. (അത്തഫ്സീറുൽ കബീർ: 8/272)


അല്ലാമ ഇബ്നു കസീർ എഴുതുന്നു: 


وأخبر أن الملائكة التي في السموات من الملائكة المقربين وغيرهم كلهم عبيد خاضعون لله، لا يشفعون عنده إلا بإذنه لمن ارتضى، وليسوا عنده كالأمراء عند ملوكهم يشفعون عندهم بغير إذنهم، فيما أحبه الملوك وأبوه(تفسير ابن كثير: ٨٥/٧)


അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരും അല്ലാത്തവരുമായ ആകാശലോകത്തുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവന്ന് വിനയം കാണിക്കുന്നവരുമാണ്. അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെയടുക്കൽ അവർ ശുപാർശ പറയുകയില്ല. അവരും അല്ലാഹുവും തമ്മിലുള്ള ബന്ധം രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല. മന്ത്രിമാര് രാജാക്കന്മാരുടെയടുത്ത്  അവരുടെ അനുവാദം കൂടാതെ ശുപാർശ പറയുമല്ലോ. രാജാക്കന്മാർ ഇഷ്ടപ്പെടുന്നതിലും വിസമ്മതിക്കുന്നതിലും അവർ ശുപാർശ പറയുമല്ലോ. (ഇബ്നു കസീർ: 7/85)


ഇബ്നു തൈമിയ്യ തന്നെ പറയട്ടെ: 


فالمشركون أثبتوا الشفاعة التي هي شرك ; كشفاعة المخلوق عند المخلوق كما يشفع عند الملوك خواصهم لحاجة الملوك إلى ذلك فيسألونهم بغير إذنهم وتجيب الملوك سؤالهم لحاجتهم إليهم فالذين أثبتوا مثل هذه الشفاعة عند الله تعالى مشركون كفار ; لأن الله تعالى لا يشفع عنده أحد إلا بإذنه ولا يحتاج إلى أحد من خلقه بل من رحمته وإحسانه إجابة دعاء الشافعين وهو سبحانه أرحم بعباده من الوالدة بولدها(مجموع فتاوى ابن تيمية: ٤٧٨/٥)


സൃഷ്ടി സൃഷ്ടിയുടെ അടുക്കൽ ശുപാർശ ചെയ്യുന്നതുപോലെ ശിർക്കായ ശഫാഅത്താണ് മുശ്രിക്കുകൾ സ്ഥാപിച്ചത്.  രാജാക്കന്മാരുടെ അടുത്ത് അവരുടെ പ്രത്യേകക്കാർ ശുപാർശ പറയാറുണ്ടല്ലോ. അതുപോലെയുള്ള ശുപാർശയാണ് മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയത്. രാജാക്കന്മാർക്ക് അതിലേക്കു ആവശ്യമുണ്ട്. അതിനാൽ രാജാക്കന്മാരുടെ അനുവാദം കൂടാതെ തന്നെ അവർ ശുപാർശ പറയും. രാജാക്കന്മാർക്ക് അവരിലേക്ക്‌ ആവശ്യമുള്ളതിനാൽ അവരുടെ ശുപാർശക്ക് രാജാക്കന്മാർ ഉത്തരം നല്കുകയും ചെയ്യും. ഇതുപോലുള്ള ശുപാർശ അല്ലാഹുവിന്റെയടുത്ത് സ്ഥിരപ്പെടുത്തിയവർ മുശ്രിക്കുകളും കാഫിറുകളുമാണ്.  കാരണം അല്ലാഹുവിന്റെയടുക്കൽ അവന്റെ അനുവാദം കൂടാതെ ഒരാളും ശുപാർശ പറയുകയില്ല. അവന്റെ സൃഷ്ടികളിൽ ഒരാളിലേക്ക് അവൻ ആവഷ്യമാകുകയുമില്ല. പ്രത്യുത ശുപാർശകരുടെ പ്രാർഥനക്കുത്തരം നല്കുകയെന്നത് അവന്റെ കാരുണ്യത്തിന്റെയും ഗുണത്തിന്റെയും ഭാഗമാണ്. ഒരു മാതാവ് തന്റെ കുഞ്ഞിനോട് കാണിക്കുന്ന കാരുണ്യത്തേക്കാൾ  കൂടുത അല്ലാഹു തന്റെ അടിമകളോട് കാരുണ്യം കാണിക്കുന്നവനാണ്.(മജ്മൂഅ ഫതാവാ: 5/478).


സൂറത്തുൽബഖറ 254-ആം വചനം വിശദീകരിച്ച് അബൂഹയ്യാൻ(റ) എഴുതുന്നു:


والمعنى أن انتداب الشافع وتحكمه على كره المشفوع عنده لا يكون يوم القيام ألبتة ، وأما الشفاعة التي توجد بالإذن من الله تعالى فحقيقتها رحمة الله ، لكن شرف تعالى الذي أذن له في أن يشفع(التفسير الكبير المسمى البحر المحيط: ٧/٣)


ശഫാഅത്തില്ലെന്ന് പറഞ്ഞതിനർത്ഥം ആരോട് ശുപാർശ ചെയ്യപ്പെടുന്നുവോ അയാൾക്ക്‌ വെറുപ്പുണ്ടായിരിക്കെ അയാളോട് സമ്മർദ്ദം ചെലുത്തുന്ന രൂപത്തിലുള്ള ശുപാർശ അന്ത്യദിനത്തിൽ തീരെയില്ലെന്നാണ്. അതേസമയം അല്ലാഹുവിന്റെ അനുമതിയോടുകൂടി നടക്കുന്ന ശുപാർശയുടെ യാഥാർത്ഥ്യം അല്ലാഹുവിന്റെ റഹ്മത്താണ്. എങ്കിലും ശുപാർശ പറയാൻ അല്ലാഹു അനുമതി നൽകിയവരെ അല്ലാഹു പ്രത്യേകം ആദരിച്ചുവെന്നു മാത്രം.(അൽബഹ്റുൽ മുഹീത്വ്: 3/7)


عن عمر رضي الله عنه أنه جاء إلى الحجر الأسود فقبله فقال: ((إني أعلم أنك حجر لا تضر ولا تنفع، ولولا أني رأيت النبي صلى الله عليه وسلم يقبلك ما قبلتك)).(بخاري: ١٤٩٤)


ഉമറി(റ) ൽ നിന്ന് നിവേദനം: അദ്ദേഹം ഹജറുൽ അസ് വദിന്റെ  അടുത്തേക്ക്‌ വന്നു അതിനെ ചുംബിച്ച് ഇപ്രകാരം പറഞ്ഞു: "നിശ്ചയം നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി(സ) നിന്നെ ചുംബിക്കുന്നതായി ഞാൻ കണ്ടിരുന്നില്ലായെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമയിരുന്നില്ല". (ബുഖാരി: 1494).


ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:


قوله : ( لا تضر ولا تنفع ) أي إلا بإذن الله ، وقد روى الحاكم من حديث أبي سعيد أن عمر لما قال هذا قال له علي بن أبي طالب : إنه يضر وينفع ، وذكر أن الله لما أخذ المواثيق على ولد آدم كتب ذلك في رق ، وألقمه الحجر ، قال : وقد سمعت رسول الله صلى الله عليه وسلم يقول : يؤتى يوم القيامة بالحجر الأسود وله لسان ذلق يشهد لمن استلمه بالتوحيد (فتح الباري شرح صحيح البخاري: ٢٥٥/٥)


"നീ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല" എന്ന് ഉമർ(റ) പറഞ്ഞതിനർത്ഥം അല്ലാഹുവിന്റെ അനുവാദമില്ലാതെ  ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ലെന്നാണ്. കാരണം അബ്ബൂസഈദി(റ) ൽ നിന്ന് ഹാകിം(റ) നിവേദനം ചെയ്ത ഹദീസിലിങ്ങനെ കാണാം: ഉമർ(റ) ഇപ്രകാരംപ്രസ്താവിച്ചപ്പോൾ അലി(റഅദ്ദേഹത്തോട് പറഞ്ഞു: "നിശ്ചയം ഹജറുൽ അസ് വദ് ഉപകാരവും ഉപദ്രവവും ചെയ്യും". എന്നിട്ട് അലി(റ) ഇപ്രകാരം വിശദീകരിച്ചു: അല്ലാഹു മനുഷ്യരോട് കരാർ ചെയ്തപ്പോൾ അതൊരു തോൽക്കഷ്ണത്തിലെഴുതി ഹജറുൽ അസ് വദിൽ നിക്ഷേപിച്ചു. അലി(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുന്നത് ഞാൻ കേട്ടു. "അന്ത്യദിനത്തിൽ അല്ലാഹു ഹജറുൽ അസ് വദിനെ കൊണ്ട് വരും. സ്ഫുടമായ ഭാഷയിൽ സംസാരിക്കുന്ന നാവ് അതിനുണ്ടാകും. അതിനെ ചുംബിച്ചവർക്കെല്ലാം തൗഹീദ് കൊണ്ട് അത് സാക്ഷ്യം വഹിക്കും". (ഫത് ഹുൽ ബാരി:5/255).


അപ്പോൾ ഹജറുൽ അസ് വദ്  അല്ലാഹുവിന്റെ അനുവാദം കൂടാതെ(സ്വയം) ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നാണ് ഉമർ(റ) പ്രസ്ഥാപിച്ചതെന്നു വ്യക്തം. അദ്ദേഹം അപ്രകാരം പ്രസ്ഥാപിക്കാനുള്ള കാരണം ഇമാം ത്വബ് രി(റ) വിശദീകരിക്കുന്നതിങ്ങനെ:   


قال الطبري : إنما قال ذلك عمر لأن الناس كانوا حديثي عهد بعبادة الأصنام فخشي عمر أن يظن الجهال أن استلام الحجر من باب تعظيم بعض الأحجار كما كانت العرب تفعل في الجاهلية فأراد عمر أن يعلم الناس أن استلامه اتباع لفعل رسول الله -صلى الله عليه وسلم- لا لأن الحجر ينفع ويضر بذاته كما كانت الجاهلية تعتقده في الأوثان(فتح الباري: ٢٥٥/٥)


 ഉമർ(റ) അപ്രകാരം പ്രസ്ഥാപിച്ചത് ജനങ്ങള് വിഗ്രഹാരാധനകൊണ്ട് കാലമടുത്തവരായിരുന്നതിനാൽ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് ചില കല്ലുകളെ ആദരിക്കുന്നതിന്റെ ഭാഗമാണെന്ന് വവരമില്ലാത്തവർ ധരിക്കുമോ എന്ന് ഭയപ്പെട്ടതിനാലാണ്. ജാഹിലിയ്യത്തിൽ അറബികൾ  അങ്ങനെ ചെയ്തിരുന്നുവല്ലോ. അതിനാല ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് റസൂലുല്ലാഹി (സ) യോടുള്ള അനുധാവനത്തിന്റെ പേരില് മാത്രമാണെന്നും ഹജറുൽ അസ് വദ് സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യുന്നത്കൊണ്ടല്ലെന്നും ജനങ്ങളെ പഠിപ്പിക്കാൻ ഉമർ(റ) ഉദ്ദേശിച്ചു.ജാഹിലിയ്യത്ത് വിഗ്രഹങ്ങളെ കുറിച്ച് വിശ്വസിച്ചിരുന്നത് അവ സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്നായിരുന്നുവല്ലോ.(ഫത് ഹുൽ ബാരി: 5/255)

    ചുരുക്കത്തിൽ അല്ലാഹുവിന്റെ അനുവാദമോ നിര്ടെശാമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ ആരെങ്കിലും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുമെന്ന വിശ്വാസം ശിർക്കാണ്‌. തങ്ങളുടെ ദൈവങ്ങളെ കുറിച്ച് ഇവര തങ്ങളുടെ ശുപാർഷക്കാരാണെന്ന് പറഞ്ഞിരുന്ന മുശ്രിക്കുകളുടെ വിശ്വാസം ഇതായിരുന്നു. "അവന്റെയടുക്കൾ  അവന്റെ അനുവാദം കൂടാതെ ശുപാർശ പറയുന്നവരാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചത് ആ വിശ്വാസത്തെയാണ്.  

       എന്നാൽ സുന്നികൾക്ക് ഈ വിശ്വാസമില്ല. അമ്പിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും അല്ലാഹുവിന്റെ അനുവാദമോ നിർദ്ദേശമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കുന്നില്ല. എന്നിരിക്കെ മുശ്രിക്കുകളോട് തുല്യരായി സുന്നികളെ കാണുന്ന പുത്തൻ വാദികളുടെ നയം അബദ്ദവും പ്രമാണ വിരിദ്ദവും തികഞ്ഞ വിവരക്കേടും സത്യാ വിരുദ്ദവും ക്രൂരതയുമാണ്. 

      മുശ്രിക്കുകളിൽ അധികപേരും മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കലാണെന്നും  അവർ തങ്ങൾക്കു വേണ്ടി പിതാവായ അല്ലാഹുവിന്റെ അടുക്കൽ അനുവാദമോ നിർദ്ദേശമോ കൂടാതെ ശുപാർശ പറയുമെന്നും വിശ്വസിച്ചവരായിരുന്നു. ഇക്കാര്യം പ്രമാണബദ്ദമായി നേരത്തെ സുന്നി സോണ്കാൽ ബ്ലോഗ്സിലൂടെ വിവരിച്ചതാണ്. മറ്റൊരു വിഭാഗം തങ്ങളുടെ ദൈവങ്ങൾക്ക് ദേവസഭയിലെ അംഗങ്ങളാണെന്നും ദേവസഭയിലെ അധ്യക്ഷനായ പരമേശ്വരന്റെ അടുക്കൽ അവന്റെ അനുവാദമോ നിർദേശമോ  കൂടാതെ ശുപാർശ പറയുമെന്ന് വിശ്വസിച്ചവരായിരുന്നു. ഇരുവിഭാഗത്തെയും ശക്തുയുക്തം ഖണ്ഡിച്ചുകൊണ്ടാണ്  "അല്ലാഹിവിന്റെ ഇദ്ന് കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്ന് അല്ലാഹു ചോദിച്ചത്.


പ്രവാചക കീർത്തനങ്ങൾ അഥവാ മദ്.ഹു റസൂൽ

=============================================

പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു നബി(സ)യെ പുകഴ്ത്തി പറഞ്ഞതായി കാണാം. ഒരു ഉദാഹരണം മാത്രം.

وَرَ‌فَعْنَا لَكَ ذِكْرَ‌كَ

‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’


ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്:

واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره


‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’


أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي

‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും. അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും. അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’


فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة


ഇമാം റാസി(റ) പറയുന്നത് കാണുക:


فَالْقُرَّاءُ يَحْفَظُونَ أَلْفَاظَ مَنْشُورِكَ، وَالْمُفَسِّرُونَ يُفَسِّرُونَ مَعَانِيَ فُرْقَانِكَ، وَالْوُعَّاظُ يُبَلِّغُونَ وَعْظَكَ/ بَلِ الْعُلَمَاءُ وَالسَّلَاطِينُ يَصِلُونَ إِلَى خِدْمَتِكَ، وَيُسَلِّمُونَ مِنْ وَرَاءِ الْبَابِ عَلَيْكَ، وَيَمْسَحُونَ وُجُوهَهُمْ بِتُرَابِ رَوْضَتِكَ، وَيَرْجُونَ شَفَاعَتَكَ، فَشَرَفُكَ بَاقٍ إِلَى يَوْمِ القيامة.

‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു. വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു. അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറു റാസി)

Wednesday, June 14, 2023

സ്വലാഹിയുടെ അന്ത്യോപദേശം *ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടു

 സ്വലാഹിയുടെ അന്ത്യോപദേശം

*ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.*

✍️aslamsaquafi payyoli


ഡോ: കെ കെ സകരിയ്യ സ്വലാഹിയുടെ ദർസുകളിൽ നിന്ന് എന്ന തലവാചകത്തിൽ സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങൾ അൽ ഇസ്‌ലാഹ് മാസിക പുറത്ത് വിട്ടിരുന്നു. ഈ ഉപദേശത്തിലാണ്  പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും സ്വലാഹി പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:


"നാം സലഫികൾ ആണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.

2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്ത് അല്ല; ഗൾഫ് സലഫിസം ആണ്. അത് അന്ധവിശ്വാസവും കുറാഫാത്തും ആണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റഷീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.  സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."

(അൽ ഇസ്‌ലാഹ് മാസിക

2022 നവംബർ പേ: 13)


വക്കം മൗലവിയും കെ.എം മൗലവിയും കൊണ്ട് വന്ന റശീദ് രിളയുടെ വാദഗതികൾ പിഴച്ചതാണെന്ന് മനസിലാക്കാൻ സ്വലാഹിക്ക് സാധിച്ചെങ്കിലും മറ്റൊരു ബിദഈ കേന്ദ്രത്തിലായി അയാൾ ചെന്ന് വീണത്.

Tuesday, June 13, 2023

ജഅലുൽ വസാഇതും (സേവ) തവസ്സുലും.

 ജഅലുൽ വസാഇതും (സേവ) തവസ്സുലും.


ചോദ്യം: 1. അല്ലാഹുവിന്റെയും അടിമയുടെയുമിടക്ക് മധ്യ വർത്തിയെ ആക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുമെന്ന് ചില കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. അമ്പി യാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് ഈ ഗണത്തിലല്ലേ ഉൾപ്പെടുക? അപ്പോൾ തവസ്സുൽ ശിർക്കാണെന്ന് പറയുന്നു പുത്തൻവാദികളെ ആക്ഷേപിക്കാൻ ന്യായമുണ്ടോ?


ഇമാം ഇബ്നു ഹജർ അൽ ഹൈതമി വസീലയെ തേടലും ഇസ്തിഗാസയും തവസ്സുലും ഇഅലാമിൽ എത്രിത്തിട്ടുണ്ടോ ?


ഉത്തരം: ന്യായമുണ്ട്. കാരണം ചോദ്യത്തിൽ പറഞ്ഞ മധ്യവർത്തിയെ ആക്കുന്നത് സംബന്ധിച്ച് "ജൽ വസ്വാഇത് എന്ന പരാമർശമാണ് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത്. ഇത് തവ സ്സുലും ഇസ്തിഗാസയുമല്ലാത്ത മറ്റൊന്നാണ്.


ഇമാം കുർദി(റ)യോട് തവസ്സുൽ സംബന്ധിച്ചും ജഅലുൽ വസ്വാഇതിനെ സംബന്ധിച്ചും ചോദ്യമുന്നയിക്കപ്പെട്ടപ്പോൾ രണ്ടിനും തീർത്തും വ്യത്യസ്തമായ മറുപടിയാണ് നൽകിയത്. ചോദ്യവും മറുപടിയും ഇങ്ങനെ സംഗ്രഹിക്കാം.


ചോദ്യം: ഒരു സ്വാലിഹിന്റെയോ സ്വഹാബിയുടെയോ ഖബ്ർ സിയാറത്ത് ചെയ്യുക, അവർക്ക് വേണ്ടി നേർച്ചയാക്കുക, അവിടെ വെച്ച് അറവ് നടത്തുക, ദുആ നടത്തുക, ഖബറിനെ തടവുക, ബറകത്തിന് വേണ്ടി അവിടുത്തെ മണ്ണെടുക്കുക, അവരെ വിളിച്ച് സഹാ യാർത്ഥന നടത്തുക തുടങ്ങിയവ ചെയ്യുന്ന വ്യക്തി ഇസ്ലാമിൽ നിന്ന് പുറത്ത് പോകുമെന്നും അയാളുടെ രക്തം ഹലാലാകുമെന്നും പറയുന്നത് ശരിയാണോ? ഉപരിക്തകാര്യങ്ങൾ കൊണ്ട് അദ്ദേഹം


ഖബറിൽ കിടക്കുന്ന വ്യക്തിക്ക് ആരാധന അർപ്പിക്കൽ ഉദ്ദേശിച്ചി എന്നും ആ വ്യക്തിക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചിട്ടില്ലെന്നും അല്ലാഹുവിന്റെ അരികിൽ ആ വ്യക്തിക്ക് പദവിയുള്ളതിനാൽ തവസ്സു ലാക്കൽ മാത്രമേ ഉദ്ദേശ്യമുള്ളൂവെന്നും അദ്ദേഹം തന്നെ വ്യക്ത മാക്കുന്നു. അപ്രകാരം തന്നെ അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെ ആക്കുകയും അവരോട് അർത്ഥനയും യാചനയും നടത്തുകയും (കാര്യങ്ങൾ) അവരെ ഏൽപിക്കുകയും ചെയ്യുന്നത് കുഫ്റാ(അവിശ്വാസം)ണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ത്


ഈ ചോദ്യത്തിന്റെ മറുപടിയിൽ മേൽ സാഹചര്യത്തിൽ പ്രസ്തുത കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് അത് ചെയ്യുന്ന വ്യക്തി ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയില്ലെന്നും അവനെ കാഫിറാ ക്കുന്നവനാണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയെന്നും കാര്യ കാരണ സഹിതം വിശദീകരിച്ച ശേഷം ഇമാം കുർദി (റ) എഴുതുന്നു.


“എന്നാൽ അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് തൃപ്തികരമായ കാര്യമാകുന്നു. സ്വഹീഹായ ഹദീസുകളിൽ അത് സ്ഥിരപ്പെട്ടതുമാണ്. ശറഇന്റെ പ്രോൽസാഹനമുള്ള കാര്യമാണതെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. ഇനി അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെയാക്കി (ജഅ് ലുൽ വസാഇത്) കാര്യങ്ങളിൽ അല്ലാഹുവിനോട് പ്രാർത്ഥന നടത്തുന്നത് പോലെ അവരോട് പ്രാർത്ഥന നടത്തുകയും വല്ല കാര്യങ്ങ ളിലും അല്ലാഹുവിനെ കൂടാതെ അവർക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് അനിസ്ലാമികം (കുഫ്റ്) തന്നെ. അവരെ മധ്യവർത്തികളാക്കുന്നത് കൊണ്ടുദ്ദേശ്യം തന്റെ ആവശ്യ നിർവ്വഹണത്തിൽ അല്ലാഹുവിലേക്ക് അവരെ ഇടയാളന്മാരാക്കൽ മാത്രമാണെങ്കിൽ എല്ലാ കാര്യങ്ങളിലും ഉപകാരോപദ്രവം ചെയ്യാൻ സ്വയം കഴിവുള്ളവൻ അല്ലാഹു മാത്രമാണെന്ന വിശ്വാസത്തോടെ യാകുമ്പോൾ അത് കൊണ്ട് കാഫിറാവുകയില്ലെന്നാണ് വ്യക്തമാ കുന്നത്. ഏതായാലും ഈ പദപ്രയോഗം (ജൽ വസാ ഇത്തി) ചീത്തയാണ്. കാരണം അതിൽ നിന്ന് അവിശ്വാസമാണ് പ്രകടമാ കുന്നത്. ഇത് കൊണ്ടാണ് ഹമ്പലി മദ്ഹബിലെ കർമ്മശാസ്ത്ര


ഗ്രന്ഥമായ ഫുറൂഇന്റെ രചയിതാവ് 'ജഅലുൽ വസാഇത് കൊണ്ട് കാഫിറാകുമെന്ന് നിരുപാധികം പറഞ്ഞത്. അതിൽ ഇജ്മാഅ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബഹു. ഇബ്നു ഹജർ (റ) ഫുറൂഇന്റെ വാക്കുകൾ തന്റെ അൽ ഇഅലാംബി ഖവാത്വിഇൽ ഇസ്ലാം എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുകയും അതിനെ ശരിവെക്കുകയും ചെയ്തിട്ടുണ്ട്." (ഫതാവൽ കുർദി പേ: 259, 260)


ഇപ്രകാരം തവസ്സുലും ജഅലുൽ വസാഇതും (മധ്യവർത്തി കളെയാക്കൽ) രണ്ടായി വിശദീകരിച്ചു കൊണ്ട് ഇമാം കൂർദി(റ)യുടെ വാക്കുകൾ ബിഗ് യ പേ: 297ലും ഉദ്ധരിച്ചിട്ടുണ്ട്. 


പക്ഷെ, ജഅലുൽ വസാഇത് എന്ന പ്രവൃത്തി തന്നെ ചീത്തയാണെന്നാണ് ബിഗ്വയി ലുള്ളത്. ഈ പദപ്രയോഗം ചീത്തയാണെന്നല്ല.


ഇത്രയും വിശദീകരിച്ചതിൽ നിന്ന് ചോദ്യകർത്താവ് ധരിച്ച പോലെ ജഅലുൽ വസാഇതിന്റെ വ്യാപ്തിയിൽ പെട്ടതല്ല. തവസ്സുലെന്നും തവസ്സുൽ ശരീഅത്തിൽ തൃപ്തികരമായതും പ്രോൽസാ ഹനമുള്ളതും അമ്പിയാക്കളുടെയും സലഫുസ്സ്വാലിഹുകളുടെയും ചര്യയിൽ പെട്ടതാണെന്നും ജഅലുൽ വസാഇത് കാരണമായി കാഫിറാകുന്നതോ ഇല്ലെങ്കിൽ തന്നെയും അത് ചീത്തയായതോ ആയ കാര്യമാണെന്നും വ്യക്തമായി. അപ്പോൾ ജഅലുൽ വസാഇ ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നമ്മുടെ നാട്ടിലറിയപ്പെടുന്ന സേവ എന്ന പ്രവൃത്തിയാണ്.

.........


മേൽ വിവരിച്ചതിൽ നിന്നും

 ഫുറൂഇൽ പറഞ്ഞതും  ഇമാം ഇബ്നു ഹജർ  റ  ഇഅലാമിൽ ഉദ്ധരിച്ചതും മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിനെപ്പറ്റിയോ ഇസ്തിഗാസ ചെയ്യുന്നതിനെപ്പറ്റിയോ അല്ലെന്നും

ചില വ്യക്തി സേവകൾ ചെയ്യുകയും സേവകളുടെ ഭാഗമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് പോലെ സേവക്കാരോട് പ്രാർത്ഥിക്കുകയും എല്ലാ കാര്യങ്ങളും അവരെ ഭരമേൽപ്പിക്കുകയും അവർക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുക ഒക്കെ ചെയ്യുന്നതിനെ പറ്റിയാണ് എന്ന് മനസ്സിലാക്കാം


ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈത്തമി തവസ്സുലിനെയും ഇസ്തിഗായും അംഗീകരിച്ച മഹാ പണ്ഡിതരിൽ പെട്ടവരാണ് അവരുടെ ഷറഫുൽ ഇളാഹിലും തുഹ്ഫത്തു സുവാ റിലും ജൗഹറിൽ മുനളള മിലും അത്  വിവരിച്ചിട്ടുണ്ട്


മേൽ കാര്യങ്ങൾ ബിഗ് യയിൽ വിവരിച്ചത് താഴെ ചേർക്കുന്നു


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

Wednesday, June 7, 2023

തഖ്ലീദ് ചെയ്യുന്നത് എന്തിന്

 


ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ?


മറുപടി


വിശുദ്ധ ഖുർആനിലുംസുന്നത്തിലും വിധികൾ വ്യക്തമായി ( നസ്സ് ) പറഞ്ഞതും വ്യക്തമായി (നസ്സായി ) പറയാത്തതും ഉണ്ട് എന്നതിന്നും വ്യക്തമായി പറയാത്തതിൽ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടതാണ് എന്നതിനുമുള്ള തെളിവ് വിശുദ്ധ ഖുർആൻ തന്നെ വിവരിച്ചതായി ഇമാം റാസി പറയുന്നു


വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ് 59

അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടുക നിങ്ങൾ തർക്കിക്കുകയാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക


എന്ന ആയത്ത് വിവരിച്ചുകൊണ്ട് ഇമാം റാസി തഫ്സീറിൽ പറയുന്നു ഉസൂലിൽ അധിക ആശയങ്ങളും ഈ മഹത്തായ ആയത്ത് ഉൾക്കൊള്ളിക്കുന്നുണ്ട് നീ അറിയുക ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നു ശരീരത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഖുർആനിൽ സുന്നത്ത് ഇജ്മാഉ ഖിയാസ്എന്നീ നാലെണ്ണമാണ് ഈ നാല് അടിസ്ഥാന തത്വങ്ങൾ ഈ ആയത്ത് വിവരിക്കുന്നുണ്ട്.

ഖുർആന് സുന്നത്തിലേക്ക് അല്ലാഹുവിനും റസൂലിനും വഴിപ്പെടുക എന്ന് പറയുന്ന വചനം സൂചിപ്പിക്കുന്നു. 


المسألة الثانية : اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه ، وذلك لأن الفقهاء زعموا أن أصول الشريعة أربع : الكتاب والسنة والإجماع والقياس ، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب . أما الكتاب والسنة فقد وقعت الإشارة إليهما بقوله : ( أطيعوا الله وأطيعوا الرسول )


കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണം എന്ന വാക്ക് ഇജ്മാൻ ഉമ്മത്തിന്റെ ഇജ്മാഅ് പ്രമാണമാണ് എന്ന് തെളിവാണ്.കാര്യശേഷിയുള്ളവർക്ക് വഴിപടണമെന്ന് ഈ ആയത്തിൽ അല്ലാഹു ആയിട്ടാണ് കൽപ്പിക്കുന്നത് അല്ലാഹു ഉറപ്പിച്ചും ഗണിതമായും വഴിപ്പെടണമെന്ന് കല്പിക്കപ്പെട്ടവർ അവർ തെറ്റിനെ തൊട്ട് സുരക്ഷിതരായിരിക്കും എന്നത് തീർച്ചയാണ് കാരണം അവർ തെറ്റിന് തൊട്ട് സുരക്ഷിതരല്ലെങ്കിൽഅവരെ വഴിപ്പെടാൻ വേണ്ടി കൽപ്പിക്കുമ്പോൾ തെറ്റ് ചെയ്യാനുള്ള കല്പനയായി മാറും തെറ്റുകൾ വിരോധിക്കപ്പെട്ടതാണ്.


المسألة الثالثة : اعلم أن قوله : ( وأولي الأمر منكم ) يدل عندنا على أن إجماع الأمة حجة ، والدليل على ذلك أن الله تعالى أمر بطاعة أولي الأمر على سبيل الجزم في هذه الآية ، ومن أمر الله بطاعته على سبيل الجزم والقطع لا بد وأن يكون معصوما عن الخطأ ، إذ لو لم يكن معصوما عن الخطأ كان بتقدير إقدامه على الخطأ يكون قد أمر الله بمتابعته ، فيكون ذلك أمرا بفعل ذلك الخطأ ، والخطأ لكونه خطأ منهي عنه

ഇനി നീ അറിയുക ഒരു കാര്യത്തിൽ നിങ്ങൾ തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടങ്ങുക എന്ന വചനം പ്രമാണമാണ് എന്നതിൻറെ തെളിവാണ് കാരണംഇവിടെ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി (നസ്സ് ) പറഞ്ഞതിന്റെ വിധിയിൽ നിങ്ങൾ ഭിന്നിച്ചാൽഎന്നാണോ ഉദ്ദേശം അല്ലെങ്കിൽ ഈ മൂന്നെണ്ണത്തിലും വ്യക്തമായി (നസ്സ് ) പറയാത്തതിൽ തർക്കിച്ചാൽ എന്നാണോ ഉദ്ദേശം.ആദ്യത്തെ സാധ്യത ശരിയല്ലകാരണം വ്യക്തമായി (നസ്സ് ) പറഞ്ഞതിനെപറ്റിയാണ് ആദ്യ വചനങ്ങളിൽ അല്ലാഹുവിനും റസൂലിനും കാര്യശേഷിയുള്ളവർക്കും എന്ന് പറഞ്ഞത്.അപ്പോൾ വ്യക്തമായി പറഞ്ഞതിൽ തർക്കിച്ചാൽ ഈ മൂന്നെണ്ണത്തിന് വഴി പെടും എന്ന് പറഞ്ഞ്   പറഞ്ഞാൽ

അത് ആദ്യം പറഞ്ഞതിന് ആവർത്തിക്കലാകും.അത് ശരിയല്ലല്ലോ.അപ്പോൾ പിന്നെ രണ്ടാം സാധ്യതയാണ് ശരിയായത് അതായത് ഈ മൂന്നു പ്രമാണത്തിലും വ്യക്തമായി (നസ്സ്) പറയാത്ത വിഷയത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസം ആയാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് .അതായത് വ്യക്തമായി (നസ്സ് ) പറയാത്ത വിഷയത്തിൽ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക എന്ന് .അതിനാണ് റിയാസ് എന്ന് പറയുക അപ്പോൾ ഈ ആയത്ത് കൊണ്ട് കൽപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പോൾ  ഈ ആയത്ത് കൊണ്ട് ചതുർ പ്രമാണങ്ങൾ സ്ഥിരപ്പെട്ടു.



المسألة الرابعة : اعلم أن قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) يدل عندنا على أن القياس حجة ، والذي يدل على ذلك أن قوله : ( فإن تنازعتم في شيء ) إما أن يكون المراد : فإن اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الإجماع ، أو المراد : فإن اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة ، والأول باطل ؛ لأن على ذلك التقدير وجب عليه طاعته ، فكان ذلك [ ص: 118 ] داخلا تحت قوله : ( أطيعوا الله وأطيعوا الرسول وأولي الأمر منكم ) وحينئذ يصير قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) إعادة لعين ما مضى ، وإنه غير جائز . وإذا بطل هذا القسم تعين الثاني وهو أن المراد : فإن تنازعتم في شيء حكمه غير مذكور في الكتاب والسنة والإجماع ، وإذا كان كذلك لم يكن المراد من قوله : ( فردوه إلى الله والرسول ) طلب حكمه من نصوص الكتاب والسنة . فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له ، وذلك هو القياس ، فثبت أن الآية دالة على الأمر بالقياس 



فإن قيل : لم لا يجوز أن يكون المراد بقوله : ( فردوه إلى الله والرسول ) أي فوضوا علمه إلى الله واسكتوا عنه ولا تتعرضوا له ؟ وأيضا فلم لا يجوز أن يكون المراد فردوا غير المنصوص إلى المنصوص في أنه لا يحكم فيه إلا بالنص ؟ وأيضا لم لا يجوز أن يكون المراد فردوا هذه الأحكام إلى البراءة الأصلية ؟ 


قلنا : أما الأول فمدفوع ، وذلك لأن هذه الآية دلت على أنه تعالى جعل الوقائع قسمين ، منها ما يكون حكمها منصوصا عليه ، ومنها ما لا يكون كذلك ، ثم أمر في القسم الأول بالطاعة والانقياد ، وأمر في القسم الثاني بالرد إلى الله وإلى الرسول ، ولا يجوز أن يكون المراد بهذا الرد السكوت ؛ لأن الواقعة ربما كانت لا تحتمل ذلك ، بل لا بد من قطع الشغب والخصومة فيها بنفي أو إثبات ، وإذا كان كذلك امتنع حمل الرد إلى الله على السكوت عن تلك الواقعة ، وبهذا الجواب يظهر فساد السؤال الثالث .



ഈ ആയത്ത്കാര്യങ്ങൾ രണ്ട് വിഭാഗമാണ് എന്ന് അറിയിക്കുന്നുണ്ട് ഒന്ന് അതിന്റെ വിധി വ്യക്തമാക്കപ്പെട്ടത് മറ്റൊന്ന് വ്യക്തമാക്കപ്പെട്ടത്വ്യക്തമാക്കപ്പെട്ടതിൽ അല്ലാഹുവിനെ റസൂലിനും പൂർണ്ണമായി അനുസരിക്കണം എന്ന് അല്ലാഹു പറയുന്നു വ്യക്തമാക്കിപ്പെടാത്തതിൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കണം എന്നും പറയുന്നു


(തഫ്സീറ് റാസി)



തിരുനബി സ്വ  പറയുന്നു.


നിശ്ചയം ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് അതിനിടയിൽ സംശയാസ്പദമായ കാര്യങ്ങൾ ഉണ്ട് അവയെ അധിക ജനങ്ങളും അറിയുകയില്ല ( സ്വഹീഹ് മുസ്ലിം)


عن النعمان بن بشير قال سمعته يقول سمعت رسول الله صلى الله عليه وسلم يقول وأهوى النعمان بإصبعيه إلى أذنيه إن الحلال بين وإن الحرام بين وبينهما مشتبهات لا يعلمهن كثير من الناس صحيح مسلم

ഇത് വിവരിച്ച് ഇമാം ഹാഫിള് മുഹമിസ് നവവി റ

പറയുന്നു .ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് എന്ന വചനത്തിന്റെ അർത്ഥം കാര്യങ്ങൾ മൂന്നു വിഭാഗമാണ് ഒന്ന് ഹലാലാണോ എന്ന് വ്യക്തമായി പറഞ്ഞത്. അത് ഹലാലാണെന്ന് കാര്യം ആർക്കും അവ്യക്തമല്ല. റൊട്ടി പഴം തുടങ്ങി ഭക്ഷണങ്ങൾ പോലെയും സംസാരം നോട്ടം നടത്തം മറ്റു കൈകാര്യം അതിൻറെ ഉദാഹരണങ്ങളാണ്  അവആണെന്ന് വ്യക്തമായതും അത് ഹലാലാണെന്നതിൽ  സംശയമില്ലാത്തതുമാണ്.

രണ്ടു ഹറാമാണെന്ന് വ്യക്തമായവ ഹലാലാണെന്ന് അതിൽ സംശയമില്ലകള്ള പന്നി ശവം  മൂത്രംഎന്നിവ അതിന്റെ ഉദാഹരണങ്ങളാണ്  എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്


 


وفي شرح مسلم النووي


: ( الحلال بين والحرام بين ) فمعناه : أن الأشياء ثلاثة أقسام : حلال بين واضح لا يخفى حله ، كالخبز والفواكه والزيت والعسل والسمن ولبن مأكول اللحم وبيضه وغير ذلك من المطعومات ، وكذلك الكلام والنظر والمشي وغير ذلك من التصرفات ، فيها حلال بين واضح لا شك في حله .


وأما الحرام البين فكالخمر والخنزير والميتة والبول والدم المسفوح ، وكذلك الزنا والكذب والغيبة والنميمة والنظر إلى الأجنبية وأشباه ذلك .



അപ്പോൾ തിരിച്ചറിയാത്തത് എന്ന് തിരു നബി പറഞ്ഞ വചനം അതിൻറെ അർത്ഥം ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമായി പറയാത്തത് അതുകൊണ്ടുതന്നെ അധിക ജനങ്ങളും അതിന് അറിയുകയില്ല അതിൻറെ വിധിയെയും അവർക്കറിയില്ല പക്ഷേ യോഗ്യരായ പണ്ഡിതന്മാർവ്യക്തമായി പറഞ്ഞത് മുഖേനയോ ഖിയാസ് കൊണ്ടോ മറ്റു പ്രമാണങ്ങളെ കൊണ്ടോ ഗവേഷണം ചെയ്ത് അത് കണ്ടെത്തുന്നതാണ്.

ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമാവുകയുംഅതിൽ വ്യക്തമായ വചനമോ ഇജ്മ ഓ ഇല്ലെങ്കിൽഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതൻ ഗവേഷണം ചെയ്യേണ്ടതാണ് എന്നിട്ട് വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്തു അതിലേക്ക് ചേർത്തി കണ്ടെത്തേണ്ടതാണ് ഹലാലിനോട് ചേർത്തി ഹലാലാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം (ഹറാമാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം )ഒന്നും മനസ്സിലാകുന്നില്ലെങ്കിൽഉപേക്ഷിക്കൽ ആണ് നല്ലത്. (ശറഹു മുസ്ലിം 11/208)

وأما المشتبهات فمعناه أنها ليست بواضحة الحل ولا الحرمة ، فلهذا لا يعرفها كثير من الناس ، ولا يعلمون حكمها ، وأما العلماء فيعرفون حكمها بنص أو قياس أو استصحاب أو غير ذلك ، فإذا تردد الشيء بين الحل والحرمة ، ولم يكن فيه نص ولا إجماع اجتهد فيه المجتهد ، فألحقه بأحدهما بالدليل الشرعي فإذا ألحقه به صار حلا ، وقد يكون غير خال عن الاحتمال البين ، فيكون الورع تركه ،شرح مسلم 11/208


ഖുർആൻ പറയുന്നു


ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനു വഴി പെടും റസൂലിനും നിങ്ങളിൽ നിന്നുംശേഷിയുള്ളവർക്കും വഴിപ്പെടു അപ്പോൾ നിങ്ങൾ വല്ലതും തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കും നിങ്ങൾ അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നവർ ആണെങ്കിൽ അത് ഉത്തമമാണ് കൂടുതൽ പര്യവസാനം ഉള്ളതുമാണ് നിസാഅ് 59


 (നിസാഅ്: 59) ഈ വചനം വിശദീകരിച്ച് ഇമാം

ഇമാം സുയുത്വി(റ) തഫ്സീർ അദ്ധുറുൽ മൻസൂറിൽ എഴുതുന്നു. 


أَخْرَجَ ابْن جَرِيرٍ وَابْنُ الْمُنذِرِ وَابْنُ أَبِي حَاتِم وَالْحَاكِمُ عَنِ ابْنِ عباسِ فِي قَوْله تَعَالَى «وَأُولِي الأمْرِ مِنْكُمْ» يَعْنِي أَهْلَ أهْلَ الْفقه وَالدِّينِ وَأَهْلَ طَاعَةِ الله الَّذِينَ يُعْلَمُونَ النَّاسَ مَعَانِي ويَأْمُرُونَهُم بِالْمَعْرُوفِ وَيَنهونَهُم عَنِ الْمُنكَرِ فَأَوْجَبَ اللَّهُ طَاعَتَهُم علي العباد الدرر المنثور2/575

ഇബ്നുജരീർ (റ), ഇബ്നുൽ മുൻദിർ (റ), ഇബ്നുഅബീഹാതിം(റ), ഹാകിം(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)യെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു. പ്രസ്തുത വചനത്തിൽ “നിങ്ങളിൽ നിന്നുള്ള ക 5. കാര്യകർത്താക്കളെയും അനുസരിക്കു ക” എന്നതിന്റെ ലക്ഷ്യം കർമശാസ്ത്ര

പണ്ഡിതന്മാരും ജനങ്ങൾക്ക് മതവിഷയങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന പണ്ഡി തന്മാരുമാണ്. അവർക്ക് വഴിപ്പെടൽ അടിമകളുടെ മേൽ അല്ലാഹു നിർബന്ധ മാക്കിയിരിക്കുന്നു. (അദ്ദുർറുൽ മൻസൂർ 2/575)


ഇമാം റാസി റ പറയുന്നു.


أَعْمَالُ الأَمَرَاءِ والسلاطين مَوْقُوفَةٌ عَلَى فَتَاوَى الْعُلَمَاءِ، وَالْعَلَمَاء فِي الْحَقِيقَةِ أَمَرَاءُ الأَمَرَاءِ، فَكَانَ حَمْلُ لَفْظِ ( أُولِي الأمْرِ)) عليهم تفسير. الرازي10/146

രാജാക്കന്മാരുടെയും ഭരണകർത്താ ക്കളുടെയും പ്രവർത്തനങ്ങൾ പണ്ഡിത ന്മാരുടെ ഫത്വകളുടെമേൽ നിർത്തപ്പെട്ട താണ്. അതിനാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാർ അമീറന്മാരുടെ അമീറമാരാണ്. അതിനാൽ കൈകാര്യകർത്താ ക്കൾ' എന്ന പരാമർശത്തെ അവരുടെ മേൽ ചുമത്തുന്നതാണ് കൂടുതൽ നല്ലത്. (റാസി10/146)


അല്ലാഹു പറയുന്നു: 


يومَ نَدْعُو كُلَّ أَنَاسِ بِإِمَامِهِمْ فَمَنْ أُوتِيَ .

يَقرُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلاً (الإسراء: (۷۱)

എല്ലാ ആളുകളെയും അവരുടെ നേതാവിന്റെ കൂടെ നാം വിളിക്കുന്ന ദിവസം,  (അൽ-ഇസ്രാ: (71)




 ഈ സൂക്തം വിവരിച്ച് ഇബ്നുജരീർ


وأولى هذه الأقوالِ عِندَنَا بِالوَابِ قَوْلُ مَنْ قَالَ: مَعْنَى ذَلِكَ يَوْمَ تَدْعُو كُلِّ أَنَاسِ بِإِمامِ الَّذِي كَانُوا يَعْتَقِدُونَ بِهِ وَيَأْتَمُونَ به في الدنيا (تفسیر ابن جرير : ٣٥٨/٢)



ഈ അഭിപ്രായങ്ങളിൽ നാം ശരിയായിക്കാണുന്നത് ഇനിപ്പറയുന്ന അഭിപ്രായ  മാണ്. ഐഹികലോകത്ത് ജനങ്ങൾ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഇമാമിന്റെ കൂടെ അവരെ വിളിക്കപ്പെടു  ന്നതാണ്. (ഇബ്നുജരീർ 2/ 358) 



ഇമാം ഖുർതുബി(റ) എഴുതുന്നു.


:قيل بِمَداهبهم، فَيَدعونَ بِمَنْ كَانُوا يَأْتَمُونَ بِهِ فِي الدُّنْيَا، يَا حنفي يا معتزلي يا قدري ونحوه (تفسير القرطبي:10/297


ഈ സൂക്തത്തിൽ പരാമർശിച്ച ഇമാ മിന്റെ വിവക്ഷ മദ്ഹബുകൾ എന്നാണെന്ന്  അഭിപ്രായമുണ്ട്. അപ്പോൾ ജനങ്ങൾ ദുൻയാവിൽ വെച്ച് ആരെയാണോ പിന്തുടരപെട്ടിന്നിരുന്നത് അവരുടെ കൂടെ അവരെ വിളി ക്കപ്പെടുന്നതാണ്. യാഹനഫീ, യോശാഫി യാ മുഅതസിലി  യാ ഖദരി വിളികൾ ഉദാഹരണം.(ഖുർതുബി 10/ 297)


(2) ചില ഹദീസുകൾ


നബി(صلى الله عليه وسلم) പറയുന്നു:


الدين النصيحةُ، قُلْنَا: لِمَنْ؟ قَالَ: لله، ولكتابهِ، وَلِرَسُولِهِ، وَلَأُئمة

المسلمين وعامتهم. (مسلم: (۸۲


നബി(صلى الله عليه وسلم) പറയുന്നു: “ദീൻ ഗുണകാംഷയാണ് .  ഞങ്ങൾ ചോദിച്ചു. ആരോട് ? നബി(صلى الله عليه وسلم) പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം അഇമ്മത്തിനോടും മുസ്ലിംകളിൽ നിന്നുള്ള  സാധാരണക്കാരുടെയും”. (മുസ്ലിം: 82) 


ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.



قَالَ الْخَطَّابِيُّ: قَدْ يَتَأَوّلُ ذَلِكَ عَلَى الأَءمَةِ الَّذِينَ هُمْ عَلَمَاءُ الدِّينِ

وَإِنْ مِنْ نَصيحتهم قبول ما رووه وتَقْلِيدَهُمْ فِي الأَحكام وَإِحْسَانَ الظن بهم (شرح مسلم: ٣١٥/١ - فتح الباري: ٢٦٨/١)


ഖത്ത്വാബി(റ) പറയുന്നു. മതപണ്ഡിത ന്മാരായ അഇമ്മത്തുകളാണ് ഹദീസിന്റെ

താൽപര്യം. അവർക്കുള്ള നസ്വീഹത്ത് അവർ ഉദ്ധരിക്കുന്നത് സ്വീകരിക്കലും അവർ വിവരിക്കുന്ന നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കലും അവരെപ്പറ്റി നല്ലതു വിചാരിക്കലുമാണ്. (ശർഹു മുസ്ലിം: 1/ 315 ഫത്ഹുൽ ബാരി 1/268)


ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധി കൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു. 


മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...