Monday, June 27, 2022

ദിക്റ് ഹൽഖ

 ദിക്റ് ഹൽഖ




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0



ദിക്റ് ഹൽഖ


കൂട്ടമായി ദിക്റ് ചൊല്ലുന്നതിനേ നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു:


" إِذَا مَرَرْتُمْ بِرِيَاضِ الْجَنَّةِ فَارْتَعُوا " ، قَالُوا : يَا رَسُولَ اللَّهِ وَمَا رِيَاضُ الْجَنَّةِ ؟ قَالَ : " حِلَقُ الذِّكْرِ " (سنن الترمذي: ٣٤٣٢)



നബ്(സ) പറഞ്ഞു : "നിങ്ങൾ സ്വർഗ്ഗ പൂന്തോപ്പുകളുടെ സമീപത്തുകൂടെ നടന്നു പോകുന്ന പക്ഷം അതുപയോഗപ്പെടുത്തുക". അവർ ചോദിച്ചു: "എന്താണ് സ്വർഗ്ഗത്തോപ്പുകൾ?". നബി(സ) പ്രതിവചിച്ചു: ദിക്റ്  ഹൽഖകളാണ്".(തുർമുദി 3432)


ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.


لَا يَقْعُدُ قَوْمٌ يَذْكُرُونَ اللَّهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ وَغَشِيَتْهُمُ الرَّحْمَةُ وَنَزَلَتْ عَلَيْهِمُ السَّكِينَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ (صحيح مسلم : ٤٨٦٨)



അല്ലാഹുവിനു ദിക്റ് ചൊല്ലിയിരിക്കുന്ന യാതൊരു ജനവിഭാഗത്തേയും മലക്കുകൾ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയും. അത് ശാന്തിയും സമാധാനവും അവരില അവതരിക്കും.അള്ളാഹു അവന്റെ ഇഷ്ടദാസന്മാരുടെ മുമ്പിൽ വെച്ച് അവരെ സ്മരിക്കുകയും ചെയ്യും".(മുസ്ലിം 4868).


ഇമാം അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നു:


وعن أنس بن مالك رضي الله عنه قال : قال رسول الله -صلى الله عليه وسلم- : (( لأن أقعد مع قوم يذكرون الله من صلاة الغداة حتى تطلع الشمس أحب إلي من أربعة من ولد إسماعيل ولأن أقعد مع قوم يذكرون الله من صلاة العصر إلى أن تغرب الشمس أحب إلي من أن أعتق أربعة(سنن أبي داود: ٣١٨٢)




അനസ് (റ) യിൽ നിന്ന് നിവേദനം:  "നബി(സ) പറഞ്ഞു: "പ്രഭാത നിസ്കാരം മുതൽ സുര്യോദയം വരെ അല്ലാഹുവിന്റെ ദിക്റ് ചൊല്ലുന്നവരുടെ കൂടെയിരിക്കൽ ഇസ്മാഈൽ നബി(അ) യുടെ സന്താനങ്ങളിൽ നിന്ന് നാലുപേരെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടമാണ്. അസ്വർ നിസ്കാരം മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അല്ലാഹുവിനു ദിക്റ് ചൊല്ലുന്നവരുടെ കൂടെയിരിക്കൽ നാലുപേരെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടമാണ്".(അബൂദാവൂദ് 3182)




ദിക്റ് ഹൽക സംഘടിപ്പിക്കുന്നതിന്റെയും അതിൽ പങ്കെടുക്കുന്നതിന്റെയും ശ്രേഷ്ടതകളാണ്  ഉപര്യുക്ത പ്രവാചക വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ദിക്റ് ചൊല്ലാതെ അവരുടെ കൂട്ടത്തിൽ ഇരുന്നവർക്കും ഫലം ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി (റ) നിവേദനം ചെയ്യുന്നു:



عن أبي سعيد الخدري قال قال رسول الله صلى الله عليه وسلم إن لله ملائكة سياحين في الأرض فضلا عن كتاب الناس فإذا وجدوا أقواما يذكرون الله تنادوا هلموا إلى بغيتكم فيجيئون فيحفون بهم إلى السماء الدنيا فيقول الله على أي شيء تركتم عبادي يصنعون فيقولون تركناهم يحمدونك ويمجدونك ويذكرونك قال فيقول فهل رأوني فيقولون لا قال فيقول فكيف لو رأوني قال فيقولون لو رأوك لكانوا أشد تحميدا وأشد تمجيدا وأشد لك ذكرا قال فيقول وأي شيء يطلبون قال فيقولون يطلبون الجنة قال فيقول وهل رأوها قال فيقولون لا قال فيقول فكيف لو رأوها قال فيقولون لو رأوها لكانوا أشد لها طلبا وأشد عليها حرصا قال فيقول فمن أي شيء يتعوذون قالوا يتعوذون من النار قال فيقول هل رأوها فيقولون لا فيقول فكيف لو رأوها فيقولون لو رأوها لكانوا أشد منها هربا وأشد منها خوفا وأشد منها تعوذا قال فيقول فإني أشهدكم أني قد غفرت لهم فيقولون إن فيهم فلانا الخطاء لم يردهم إنما جاءهم لحاجة فيقول هم القوم لا يشقى لهم جليس(جامع الترمذي: ٣٥٣٤)



അബൂസഈദുൽഖുദ് രിയ്യി(റ) യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: നിശ്ചയം ജനങ്ങളുടെ നന്മ തിന്മകൾ രേഖപ്പെടുത്തുന്നവരല്ലാത്ത, ടൂറിസ്റ്റ്കളായ ചില മലക്കുകൾ അല്ലാഹുവിനുണ്ട്. അല്ലാഹുവിനു ദിക്റ് ചൊല്ലുന്ന ജനങ്ങൾ അവരുടെ ശ്രദ്ദയിൽ പെട്ടാൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വരൂ എന്ന് അവർ പരസ്പരം വിളിച്ചു പറയും. അങ്ങനെ അവർ വന്ന് ഒന്നാനാകാശം വരെ ദിക്റ് ചൊല്ലുന്ന ആളുകളെ അവർ പൊതിയും. അവർ തിരിച്ച് ചൊല്ലുമ്പോൾ അള്ളാഹു അവരോടു ചോദിക്കും. "എന്റെ അടിമകളെ എന്ത് ചെയ്യുന്ന അവസ്ഥയിലാണ് നിങ്ങൾ ഉപേക്ഷിച്ചത്?". അപ്പോൾ മലക്കുകൾ പറയും. "നിന്നെ സ്മരിക്കുന്നവരായും നിന്നെ ആദരിക്കുന്നവരായും നിന്നെ സ്തുതിക്കുന്നവരായും ഞങ്ങൾ അവരെ ഉപേക്ഷിച്ചു". നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു അവരോടു ചോദിക്കും. "അവർ എന്നെ കണ്ടിട്ടുണ്ടോ?". അപ്പോൾ മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും.അവരെന്നെ കണ്ടാൽ എങ്ങനെയായിരിക്കും  അവസ്ഥ?. നബി(സ) പറയുന്നു: അപ്പോൾ മലക്കുകൾ പറയും അവർ നിന്നെ കാണുകയാണെങ്കിൽ ഇതിൽ കൂടുതലായി അവർ നിന്നെ സ്തുതിക്കുന്നതും ആദരിക്കുന്നതും വാഴ്ത്തിപറയുന്നതുമാണ്. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും എന്താണ് അവർ ആവശ്യപ്പെടുന്നത്?. മലക്കുകൾ പറയും സ്വർഗ്ഗം. അപ്പോൾ അള്ളാഹു ചോദിക്കും അവർ സ്വർഗ്ഗം കണ്ടിട്ടുണ്ടോ: മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു ചോദിക്കും. അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ എന്തായിഒരിക്കും അവസ്ഥ?. മലക്കുകൾ പറയും: അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അവരത് ആവശ്യപ്പെടുകയും അത് ലഭിക്കാൻ അത്യാഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും. എന്തിൽ നിന്നാണ് അവർ കാവല ചോദിക്കുന്നത്?. മലക്കുകൾ പറയും നരകത്തിൽ നിന്ന്. അപ്പോൾ അള്ളാഹു ചോദിക്കും അവർ നരകം കണ്ടിരുന്നുവെങ്കിൽ  എന്തായിരിക്കും അവസ്ഥ?. അപ്പോൾ മലക്കുകൾ പറയും. അവർ നരകം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അതിനെ ഭയപ്പെടുകയും കാവല തേടുകയും അതിൽ നിന്ന് ഓടി അകലുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു:  അപ്പോൾ അള്ളാഹു പറയും " നിശ്ചയം ഞാനവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അതിനു ഞിങ്ങളെ ഞാൻ സാക്ഷി നിറുത്തുന്നു". അപ്പോൾ മലക്കുകൾ പറയും. "അല്ലാഹുവേ, ദിക്റ് ചൊല്ലുക എന്ന ലക്ഷ്യത്തിലല്ലാതെ വന്ന ചിലരും അവരിലുണ്ടല്ലോ". അപ്പോൾ അള്ളാഹു പറയും "അവരുടെ കൂടെ പങ്കെടുത്തവർ പരാജയപ്പെടുകയില്ല". (തുർമുദി : 3524)


തുഹ്ഫത്തുൽ അഹ് വദി തന്നെ പറയട്ടെ;



وفي الحديث فضل مجالس الذكر والذاكرين وفضل الاجتماع على ذلك وأن جليسهم يندرج معهم في جميع ما يتفضل تعالى به عليهم إكراما لهم ، ولو لم يشاركهم في أصل الذكر(تحفة الأوذي ٨٩٧/٨)


ദിക്റിന്റെ സദസ്സുകളുടെയും ദിക്റ് ചൊല്ലുന്നവരുടെയും അതിനുവേണ്ടി സമ്മേളിക്കുന്നതിന്റെയും ശ്രേഷ്ടത പഠിപ്പിക്കുന്നതാണ് ഈ വചനം. ദിക്റ് ചൊല്ലുന്നവരുടെ കൂട്ടത്തിൽ ചേർന്നവൻ ദിക്റ് ചൊല്ലുന്നില്ലെങ്കിലും ചൊല്ല്ലുന്നവരെ ആദരിച്ച് അവര്ക്ക് നല്കുന്ന എല്ലാ കാരുണ്യങ്ങളും അവനും അല്ലാഹു ചെയ്തുകൊടുക്കുമെന്നും  ഈ ഹദീസ് പഠിപ്പിക്കുന്നു.(തുഹ്ഫത്തുൽ അഹ് വദി: 8/897)



No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...