Wednesday, April 17, 2024

സകാത്ത്: തിരുത്തപ്പെടേണ്ട ധാരണകൾ*

 *സകാത്ത്: തിരുത്തപ്പെടേണ്ട ധാരണകൾ*

*****************************

*ഫിത്ർ സകാത്ത്*

*സുപ്രധാന മസ്അലകൾ*

***************************

❓ *ഫിത്ർ സകാത്ത് കൊടുക്കാൻ ഏറ്റവും നല്ല സമയമേത്?*


▪️ *പെരുന്നാളിൻ്റെ പകലിൽ പെരുന്നാൾ നിസ്കാരത്തിൻ്റെ മുമ്പ്* (ബുഷ്റൽ കരീം: 1/517)

*ويسن إخراج الفطرة نهارا في يوم العيد وقبل صلاة العيد*

(بشرى الكريم) 

❓ *ഫിത്ർ സകാത്തായി നമുക്ക് ലഭിച്ച അരി നമ്മുടെ ഫിത്ർ സകാത്തായി  നൽകാമോ?*


▪️ നൽകാമല്ലോ. നമുക്ക് തന്ന വ്യക്തിക്കു തന്നെ തിരിച്ചു നൽകിയാലും വിരോധമില്ല. രണ്ടു പേരുടെ സകാത്തും വീടും .( മുഗ്നി :2/120)

*لو دفع فطرته إلى فقير ممن تلزمه الفطرة فدفعها الفقير إليه عن فطرته جاز للدافع الأول أخذها*

مغني المحتاج

❓ *ബിരിയാണി അരി , നൈച്ചോർ അരി , മറ്റു പച്ചരി, സൗജന്യ കിറ്റായി കിട്ടിയ അരി, റേഷൻ അരി  എന്നിവ  ഫിത്ർ സകാത്തായി നൽകാമോ?*


▪️ നൽകാം. അതെല്ലാം നാട്ടിലെ മുഖ്യ ആഹാരം എന്നതിൽ പെട്ടല്ലോ.


❓ *ഭർത്യമതിക്ക് സകാത്ത് നൽകുമോ?*


▪️ ഭർത്താവിൽ നിന്നു ചെലവ് ലഭിക്കേണ്ട രീതിയിൽ കിട്ടി ജീവിക്കുന്നവൾക്ക് ഫഖീർ ,മിസ്കീൽ എന്ന നിലയിൽ സകാത്തു നൽകാവതല്ല ,കാരണം മറ്റൊരാളുടെ നിർബന്ധ ചെലവിൽ സുഖമായി ജീവിക്കുന്നവർ ഫഖീറോ മിസ്കീനോ ആവില്ല.(തുഹ്ഫ: 7/152)

*والمكفي بنفقة قريب أصل أو فرع أو زوج ليس فقيرا ولا مسكينا*

(تحفة)

     ഭർത്താവിൽ നിന്നു ചെലവ് ലഭിക്കാത്തവൾ ഫഖീർ ,മിസ്കീൻ ഇനത്തിൽ പെടുന്നത് തടസ്സമല്ല. 

❓   *ജോലിക്കു കഴിവുന്ന അല്ലെങ്കിൽ ധനികനായ വലിയ ആൺ മക്കളുടെ  സകാത്ത് നൽകേണ്ട ബാധ്യത പിതാവിനുണ്ടോ?*


▪️ ഇല്ല. കാരണം പ്രസ്തുത മകനു ചെലവ് നൽകൽ പിതാവിനു നിർബന്ധമില്ലല്ലോ. അപ്പോൾ ഫിത്ർ സകാത്ത് നൽകലും നിർബന്ധമില്ല.( ബുഷ്റൽ കരീം :1/514)

❓ *പ്രസ്തുത മകൻ്റെ ഫിത്ർ സകാത്ത് പിതാവ് നൽകിയാലോ?*

▪️ സമ്മതത്തോടെ നൽകിയാൽ മാത്രമേ സകാത്ത് വീടുകയുള്ളൂ. സമ്മതം കൂടാതെ നൽകുന്ന രീതി കൂടുതൽ നടക്കാറുണ്ട്. അക്കാര്യം പ്രത്യേകം ഉണർത്തേണ്ടതാണ്.

   സമ്പത്ത് കൊണ്ട് ധനികനായ പിതാവിൻ്റെ സകാത്ത് സമ്മതമില്ലാതെ മകൻ നൽകിയാലും സകാത്ത് വീടുകയില്ല. ഈ ഏർപ്പാടും കൂടുതലായി നടക്കാറുണ്ട്.പ്രത്യേകം ഉണർത്തേണ്ട കാര്യമാണിത്.( ബുഷ്റൽ കരീം: 1/514

هذا كثير الوقوع فليتنبه له

 

 *നോമ്പുതുറ സമയത്ത് പത്ത് ലക്ഷം നരക മോചിതർ*


❓ റമളാനിലെ എല്ലാ ദിവസവും നോമ്പ് തുറ സമയം, നരകത്തിൽ പ്രവേശിക്കാൻ ബന്ധപ്പെട്ട പത്തുലക്ഷം മുഅ്മിനുകളെ അല്ലാഹു നരകത്തിൽ നിന്നു മോചിപ്പിക്കുന്നുണ്ടോ? അങ്ങനെ ഒരു പ്രഭാഷണത്തിൽ കേട്ടു .

= സുലൈമാൻ കൊടുവള്ളി


✅ അതേ , പ്രസ്തുതസമയം പത്തുലക്ഷം പേരെ അല്ലാഹു മോചിപ്പിക്കുന്നുണ്ട്. 


*ﻭﻣﻦ ﻗﺎﻝ اﻧﻬﺎ ﻫﻰ اﻟﻠﻴﻠﺔ اﻻﺧﻴﺮﺓ ﻣﻦ ﺭﻣﻀﺎﻥ اﺳﺘﺪﻝ ﺑﻘﻮﻟﻪ ﻋﻠﻴﻪ اﻟﺴﻼﻡ اﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻓﻰ ﻛﻞ ﻟﻴﻠﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﻋﻨﺪ اﻹﻓﻄﺎﺭ ﻳﻌﺘﻖ ﺃﻟﻒ ﺃﻟﻒ ﻋﺘﻴﻖ ﻣﻦ اﻟﻨﺎﺭ ﻛﻠﻬﻢ اﺳﺘﻮﺟﺒﻮا اﻟﻌﺬاﺏ ﻓﺎﺫا ﻛﺎﻥ ﺁﺧﺮ ﻟﻴﻠﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﺃﻋﺘﻖ اﻟﻠﻪ ﻓﻰ ﺗﻠﻚ اﻟﻠﻴﻠﺔ ﺑﻌﺪﺩ ﻣﻦ ﺃﻋﺘﻖ ﻣﻦ ﺃﻭﻝ اﻟﺸﻬﺮ اﻟﻰ ﺁﺧﺮﻩ* 

റമളാനിലെ എല്ലാ രാത്രിയിലും നോമ്പുതുറ സമയത്ത്, നരകത്തിൽ കടക്കേണ്ട പത്തുലക്ഷം പേരെ അല്ലാഹു സ്വർഗത്തിലേക്ക് മോചിപ്പിക്കുന്നുണ്ട്. എന്നാൽ റമളാൻ അവസാന രാത്രിയിൽ, റമളാൻ ഒന്നു മുതൽ അവസാനം വരെ അല്ലാഹു മോചിപ്പിച്ച എണ്ണം എത്രയാണോ അത്തരെ പേരെ അല്ലാഹു നരകത്തിൽ നിന്നു സ്വർഗത്തിലേക്ക്  മോചിപ്പിക്കുന്നുണ്ട്.( റൂഹുൽ ബയാൻ: 10/481) (കോപ്പി)

----------------------------------------


മുഹമ്മദ് നബി ‎(ﷺ) പ്രവചനകൾ


മുഹമ്മദ് നബി ‎(ﷺ) പ്രവചനകൾ


പ്രവചനങ്ങള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്.. മന്ത്രവാദികളുടെയും ജോത്സ്യന്മാരുടെയും എല്ലാം.. “മംഗല്യ ഭാഗ്യം ഉണ്ടാകും.. വിദേശത്ത് ജോലി ലഭിക്കും, ഫൈനലില്‍ ഇന്ത്യ ജയിക്കും..” എന്നിങ്ങനെയൊക്കെയാകും സാധാരണ കാണുന്ന പ്രവചനങ്ങള്‍... അവരുടെ തന്നെ പ്രവചനങ്ങളില്‍ പലതും തെറ്റാറുമുണ്ട്. അത് കൊണ്ട് തന്നെ നാം അതിനു വലിയ വില കല്‍പ്പിക്കാറില്ല... എന്നാല്‍, ഒരു മനുഷ്യന്റെ പ്രവചനങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍, ആ പ്രവചനങ്ങളില്‍ പലതും പ്രവചിക്കുന്ന സമയത്തെ സാഹചര്യം നോക്കുമ്പോള്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതാകുമ്പോള്‍, പക്ഷേ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുമ്പോള്‍, ആ ആളുടെ പ്രവചനങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ വരുമ്പോള്‍ നമുക്ക് ഉറപ്പിക്കാം അയാള്‍ക്ക്‌ ദിവ്യമായ എന്തോ ജ്ഞാനം ഉണ്ടെന്നു.. അത്തരം ആളുകളെ നാം ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്ന് വിളിക്കുന്നു.. മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങള്‍ ഈ കാലത്ത് ജീവിക്കുന്ന മനുഷ്യര്ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ്. അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ആണവ.. അങ്ങനെയുള്ള പ്രവചനങ്ങള്‍ നൂറു കണക്കിന് ഉണ്ടാകും.. ലോകത്തെ ഞെട്ടിച്ചു കൊണ്ട് അവയെല്ലാം സത്യമാകുന്ന കാഴ്ച ജനം കണ്ടിട്ടുണ്ട്.. ആ നീണ്ട ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചെണ്ണം മാത്രമാണ് ഈ പോസ്റ്റില്‍ പറയുന്നത്.. പോസ്റ്റിന്റെ ദൈര്‍ഘ്യം കൂട്ടാതിരിക്കാന്‍ വേണ്ടി ഹദീസ് മുഴുവന്‍ പറയാതെ അതിലെ പ്രവചനം മാത്രമേ ഈ പോസ്റ്റില്‍ എഴുതിയിട്ടുള്ളൂ.. എങ്കിലും വ്യക്തമായ റഫറന്‍സ് നമ്പര്‍ കൂടെ കൊടുക്കുന്നുണ്ട്.. ആര്‍ക്കെങ്കിലും ആ ഹദീസ് മുഴുവന്‍ വായിക്കണമെന്നുണ്ടെങ്കില്‍ കമന്റുകളില്‍ ചോദിക്കാവുന്നതാണ്.. ഹദീസുകള്ക്ക് പുറമേ മറ്റു ചരിത്രഗ്രന്ഥങ്ങളുടെയും വിക്കിപ്പീടിയയുടെയും റഫറന്സ്‍ കൂടെ ചേര്‍ത്തിട്ടുമുണ്ട്... പ്രത്യേകിച്ചും ആ പ്രവചനങ്ങള്‍ ലോകത്ത് പൂര്‍ത്തീകരിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവിനു വേണ്ടി..



*****************************************


1. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “അമ്മാര്‍ ഇബ്ന്‍ യാസിര്‍ ഒരു കൂട്ടം കലാപകാരികളുടെ കൈകളാല്‍ കൊല്ലപ്പെടും" (സഹീഹുല്‍ ബുഖാരി Volume 4 Book 52, Hadith 67).


പൂര്‍ത്തീകരണം:- ഖലീഫ അലിക്കെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 25 അഥവാ AD 657ല്‍ നടന്ന സിഫ്ഫ്വീന്‍ യുദ്ധത്തില്‍ വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്‍പക്ഷക്കാരായ കലാപകാരികള്‍ വധിക്കുകയുണ്ടായി. ( ഇബ്ന്‍ സഅദ് 3: pg 253,259,261, ത്വബരി 4:pg 27, Wikipedia).. നബിയുടെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു അമ്മാര്‍


2. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “ഉമര്‍ ഇബ്ന്‍ ഖത്വാബും ഉസ്മാന്‍ ഇബ്ന്‍ അഫ്ഫാനും രക്തസാക്ഷികള്‍ ആകും” (സഹീഹുല്‍ ബുഖാരി Volume 5, Book 57, Number 24 )


പൂര്‍ത്തീകരണം:- AD 644, ഹിജ്രാബ്ദം 22:- പ്രഭാതനമസ്കാരം നിര്‍വ്വഹിക്കുന്നതിനിടെ അബൂ ലു’ലു’അ എന്ന പേര്‍ഷ്യക്കാരന്‍ ഉമറിനെ ഒരു കത്തി കൊണ്ട് കുത്തി.. അയാളുടെ കൈകളാല്‍ ഉമര്‍ രക്തസാക്ഷിയായി ( Umar by Muhammad Husain haykal. chapter: death of umar ; Wikipedia)


AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുടെ കൈകള്‍ കൊണ്ട് ഉസ്മാന്‍ കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹവും രക്തസാക്ഷിയായി. (ത്വബരി 3: pg 376-418; അല്‍ ബിദായ വന്നിഹായ 7:pg 168-197 ; Wikipedia)


(ഇരുവരും നബിയുടെ പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)


3. പ്രവചനം:- ഖന്തക്ക് യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


“a) മുസ്ലിംകള്‍ സിറിയ കീഴടക്കും.

b) മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.

c) മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56)


സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി പ്രവചിച്ചതായി ചരിത്രങ്ങളില്‍ കാണാം.. അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും സിറിയയും എല്ലാം .. നബി ആണെങ്കില്‍ അന്നത്തെ ലോകത്തെ ഏറ്റവും താഴെക്കിടയില്‍ കിടന്നിരുന്ന അറേബ്യയിലെ ഒരു അനാഥനും ഇടയനും ആയി വളര്‍ന്നയാള്‍.. ഇന്നത്തെ സാഹചര്യം വച്ച് ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഉഗാണ്ടയിലെ ഒരു സാധരാണക്കാരന്‍ 'ഞാന്‍ അമേരിക്കയും ചൈനയും കീഴടക്കും' എന്ന് പറയുന്നത് പോലെ അവിശ്വസനീയമായ ഒരു പ്രവചനം ആയിരുന്നു അത്.


പൂര്‍ത്തീകരണം:- ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..


a) AD 636ല്‍ യര്മൂക് യുദ്ധത്തില്‍ വച്ച് ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ കീഴടക്കുകയും ചെയ്തു. (Syria." Encyclopædia Britannica.; WIKIPEDIA)


b) AD 633 ല്‍ മുസ്ലിംകള്‍ ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ പേര്‍ഷ്യക്കെതിരില്‍ ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില്‍ വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില്‍ വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ പേര്‍ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന്‍ മുസ്ലിംകളുടെ വരുതിയില്‍ ആകുകയും AD 651ഓടെ പേര്‍ഷ്യ മുഴുവനായും മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between Memory and Desire: The Middle East in a Troubled Age (p. 180); The Muslim Conquest of Persia By A.I. Akram. Ch: 1)


c) AD 630 ല്‍ നബിയുടെ കാലത്ത് തന്നെ മുസ്ലിംകള്‍ യെമന്‍ കീഴടക്കി. (2006, history of yemen ; WIKIPEDIA)


4. പ്രവചനം:- നബി തന്റെ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞു:- “എന്റെ മരണത്തിനു ശേഷം എന്റെ കുടുംബത്തില്‍ നിന്നും ആദ്യം മരണപ്പെടുക എന്റെ മകള്‍ ഫാത്തിമ ആയിരിക്കും” (സ്വഹീഹുല്‍ ബുഖാരി Volume 4 Book 56, Hadith 820)


പൂര്‍ത്തീകരണം:- നബിയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഫാത്വിമ മരണപ്പെട്ടു.. (സ്വഹീഹുല്‍ ബുഖാരി 5:59:546 ; Wikipedia) ഈ ആറു മാസത്തിനിടയില്‍ നബിയുടെ മറ്റു കുടുംബാംഗങ്ങള്‍ ആരും തന്നെ മരണപ്പെട്ടിരുന്നില്ല


5. പ്രവചനം:- മുഹമ്മദ്‌ നബി പറഞ്ഞു: “ദൈവം ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത് നിലവില്‍ വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത് ധിക്കാരികളുടെ ദുര്‍ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്തുടര്‍ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.” (മുസ്നദ് അഹമദ് 4:273)


പൂര്‍ത്തീകരണം:-

--ഹിജ്രാബ്ദം 10 അഥവാ AD 632 ല്‍ നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.

--അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്പറ്റുന്ന ഖിലാഫത്ത് ലോകം കണ്ടു. ഖലീഫ അബൂബക്കര്‍, ഖലീഫ ഉമര്‍, ഖലീഫ ഉസ്മാന്‍, ഖലീഫ അലി, ഇവര്ക്ക് ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന്‍ ഹസ്സനും ആ പ്രവാചകമാതൃയില്‍ ഭരിച്ചു.

--അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില്‍ വരികയുണ്ടായി.

--പില്‍ക്കാലത്ത് യുറോപ്പ്യന്‍ അധിനിവേശങ്ങള്‍ ആരംഭിച്ചു.. പിന്നെ ആ ധിക്കാരികളുടെ തേര്‍വാഴ്ച ലോകം കണ്ടു.. ഇന്നും ധിക്കാരികളും അക്രമികളുമായ അമേരിക്കയെ പോലുള്ളവരുടെ കൈകളില്‍ ലോകം നിലകൊള്ളുന്നു..

-വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില്‍ ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..


6. പ്രവചനം:- നബി പറഞ്ഞു: “എനിക്ക് ശേഷം എന്റെ മാതൃക പിന്തുടരുന്ന ഖിലാഫത്ത് ഭരണം മുപ്പതു വര്‍ഷം നീണ്ടു നില്‍ക്കും . അതിനു ശേഷം രാജഭരണം നിലവില്‍ വരും.” (സുനനു അബൂദാവൂദ് (2/264) ; മുസ്നദ് അഹമദ് (1:169 , 5:220, 221)


പൂര്‍ത്തീകരണം:- ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ സഹാബികള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ വേണ്ടി ഹസ്സന്‍ തന്റെ അധികാരം വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും ഭരണാധികാരി ആവുകയും ചെയ്തു. കൃത്യം മുപ്പതാം വര്ഷം (ഹിജ്രാബ്ദം 40, AD 661) ആണ് ഹസ്സന്‍ തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867, അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 16, The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 , WIKIPEDIA)


പിന്നീട് മുആവിയ മുതല്‍ അങ്ങോട്ട്‌ രാജഭരണം ആരംഭിച്ചു.. (അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 135)


7. പ്രവചനം:- ഒരിക്കല്‍ നബി ഉമ്മു ഹറമിനോട് പറഞ്ഞു: “എന്റെ സമുദായം ഒരുനാള്‍ കടലില്‍ വച്ച് യുദ്ധം ചെയ്യും.. നീയും ആ സൈന്യത്തില്‍ ഉണ്ടാകും” .. (തിര്‍മിദി ; ഹന്ബല്‍ 4.132.)


പൂര്‍ത്തീകരണം:- AD 651 ല്‍ ഖലീഫ ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില്‍ മുസ്ലിംകള്‍ സൈപ്രസിനെതിരെ കടല്‍മാര്‍ഗ്ഗം യുദ്ധം ചെയ്യുക ഉണ്ടായി. മുസ്ലിം സൈന്യത്തില്‍ ഉമ്മു ഹറാമും ഉണ്ടായിരുന്നു.. (Muawiya Restorer of the Muslim Faith By Aisha Bewley , WIKIPEDIA)


8. പ്രവചനം:- പ്രവാചകന്‍ തന്റെ പൗത്രന്‍ ഹസ്സനെ കുറിച്ച് ഒരിക്കല്‍ അനുയായികളോട് പറഞ്ഞു: "എന്റെ ഈ കുഞ്ഞു നേതാവാണ്‌. ദൈവം അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കുന്നതാണ്” (സഹീഹുല്‍ ബുഖാരി Book 56, Hadith 823) ; മുസ്നദ് അഹമദ് 5:38, 44, 49, 51.)


പൂര്‍ത്തീകരണം:- AD 661 ല്‍ ഹസ്സന്‍ തന്റെ ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിനു താല്‍ക്കാലികമായ അറുതിയായി.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867 ; അല്‍ ബിദായ വന്നിഹായ 8/16 ; The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 ; WIKIPEDIA)


9. പ്രവചനം:- ഒരിക്കല്‍ അലിയും സുബൈറും കൂടി സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നബി അലിയോടു പറഞ്ഞു: “ഒരിക്കല്‍ സുബൈര്‍ താങ്കള്‍ക്കെതിരെ യുദ്ധതിനിറങ്ങും. അത് അദ്ദേഹത്തിന് പറ്റുന്ന ഒരു പിഴവ് ആയിരിക്കും” (Ibn Kathir, al-Bidaya wa’n-Nihaya, 6:213; al-Hakim, al-Mustadrak, 3:366, 367; Ali al-Qari, Sharhu’sh-Shifa, 1:686, 687.)


പൂര്‍ത്തീകരണം:- പതിറ്റാണ്ടുകള്‍ക്ക് ശേഷം AD 656 ല്‍ നടന്ന ജമല്‍ യുദ്ധം.. അലിയുടെ ഭരണകാലത്ത് ഉസ്മാന്റെ ഖാതകരെ ശിക്ഷിക്കുക എന്നാവശ്യപ്പെട്ടു ആയിഷയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സൈന്യത്തില്‍ സുബൈറും ഉണ്ടായിരുന്നു.. അവര്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടുകയും മേല്‍ പറഞ്ഞ നബിവചനം അലി സുബൈറിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു പോവുകയും ഉണ്ടായി.. (ത്വബരി 3: pg 415, aഅല്‍ ബിദായ വന്നിഹായ 7: pg 240-247, WIKIPEDIA)


10. പ്രവചനം:- "മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കും.'' (മുസ്നദ് അഹമദ് 14:331 ; അല്‍ ഹാകിം, അല്‍ മുസ്തദ്രാക് 4:421-422)


പൂര്‍ത്തീകരണം:- AD 1453 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ ആയ മെഹ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കി. (Crowley, Roger (2006). Constantinople: The Last Great Siege, 1453, WIKIPEDIA)


11. പ്രവചനം:- നബി ഒരിക്കല്‍ അലിയോടു പറഞ്ഞു: “നീ ഈസാ(യേശു)യെ പോലെയാണ്. അദ്ദേഹത്തിന്റെ മാതാവിനെ പോലും ഭര്ത്സിക്കാന്‍ മാത്രം ജൂതന്മാര്‍ അദ്ദേഹത്തോട് ശത്രുതയിലായിരുന്നു. ക്രിസ്ത്യാനികളാകട്ടെ അമിതസ്നേഹം കൊണ്ട് അര്‍ഹമല്ലാത്ത സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിക്കുകയും ചെയ്തു” (നസാഇ 84:34)


പൂര്‍ത്തീകരണം:- അലിയുടെ ഭരണകാലത്ത് പൊട്ടി മുളച്ച സബഇകള്‍ എന്നൊരു വിഭാഗം അലിയെ സ്നേഹാധികധ്യത്താല്‍ അമാനുഷികന്‍ ആയി കാണാന്‍ തുടങ്ങി.. അദ്ദേഹം മരിച്ചിട്ടില്ലെന്നും അദ്ദേഹം ആകാശത്തേക്ക് ഉയര്ക്കപ്പെടുക ആണുണ്ടായത് എന്നുമായിരുന്നു അവരുടെ വിശ്വാസം.. (മുഹമ്മദ്‌ ഫരീദ് വജ്ദി- ദാഇറതു മആരിഫില്‍ ഖര്നില്‍ ഇശ്ശീന്‍ ; ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി) ഇന്നും ശിയാക്കളില്‍ ചില വിഭാഗം അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യന്‍ എന്നതിലുപരി ആയി കാണുന്നു..


അതെ സമയം ഖവാരിജുകള്‍ എന്ന മറ്റൊരു വിഭാഗം അലിയെ ഒരു പ്രഖ്യാപിത ശത്രു ആയി കാണുകയുണ്ടായി. (ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി)


അത് പോലെ മുആവിയ മുതല്‍ ഉള്ള ഉമവീ രാജാക്കന്മാരും അവരുടെ ഗവര്‍ണ്ണര്‍മാരും (ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ ഒഴികെ) പള്ളി മിമ്പറുകളില്‍ അലിയുടെ പേരില്‍ ശകാരവര്‍ഷം ചൊരിയുക എന്നൊരു ദുര്‍സമ്പ്രദായം ആചരിച്ചിരുന്നു.. (ത്വബരി 4: പേജ് 188 ; അല്‍ ബിദായ വന്നിഹായ 8: പേജ് 259; 9: പേജ് 80)


12. പ്രവചനം:- ഹിജ്റ പോകുന്ന സമയത്ത്, നബി തന്നെ പിടിക്കാനായി വരികയും പിന്നെ പശ്ചാതിപ്പിച്ചു മടങ്ങുകയും ചെയ്ത ഗ്രാമീണനായ സുറാക്ക ബിന്‍ മാലിക്കിന് പേര്ഷ്യന്‍ രാജാവായ കിസ്റയുടെ വളകള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി.. സുറാക്കയുടെ കൈകളില്‍ കിസ്രായുടെ വളകള്‍ അണിയിക്കും എന്നതായിരുന്നു പ്രവചനം "[ Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115,] സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു ന്നാട്ടിലേക്ക് അഭയം തേടി പോകുന്ന, സ്വന്തമായി ഒരു അടി മണ്ണ് പോലും ഇല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നതോര്‍ക്ക്ക. അതും ലോകശക്തിയായ പേര്‍ഷ്യന്‍ രാജാവിന്റെ വളകള്‍.. ( ആ വളകള്‍ അവരുടെ അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. അവര്‍ തോല്‍ക്കുമ്പോഴാണ് അത് ജേതാവിന് ലഭിക്കുക)


പൂര്‍ത്തീകരണം:- AD 636 ല്‍ നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ വച്ചു കിസ്രാ പരാജയപ്പെടുകയും കിസ്രായുടെ ആഭരണങ്ങള്‍ മദീനയിലേക്ക് കൊണ്ട് വരികയും ഉണ്ടായി. അന്നത്തെ മുസ്ലിംകളുടെ ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖത്വാബ് സുറാക്കയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും സുറാക്കയെ കിസ്രയുടെ വസ്ത്രവും ആഭരണങ്ങളും അണിയിച്ചു. കൈകളില്‍ ആ വളയും.. (Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115; Qadi Iyad, ash-Shifa, 1:344 ; Wikipedia)


13. പ്രവചനം:- മുസ്ലിംകള്‍ നന്നേ ദുര്‍ബലരും ദരിദ്രരും മര്‍ദ്ദിതരും എതിരാളികള്‍ പ്രമാണിമാരും ധനികരും ശക്തരും ആയിരുന്ന ഇസ്ലാമിന്റെ തുടക്കകാലങ്ങളില്‍ അദിയ്യ് ബിന്‍ ഹാത്വിം എന്ന വ്യക്തിയോട് നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


a) അങ്ങ് ഹീറ(ഇറാക്കിലെ ഒരു നഗരം)യില്‍ നിന്ന് വരെ സ്ത്രീകള്‍ ഒറ്റയ്ക്ക് നിര്‍ഭയരായി മക്കയില്‍ വന്നു കഹ്ബ പ്രദക്ഷിണം ചെയ്യുന്ന കാലം വരും. (അന്നത്തെ കാലത്തെ മോഷ്ടാക്കളുടെ ഒരു പ്രധാന താവളം ഹീറ-മക്ക ഏരിയയില്‍ ഉണ്ടായിരുന്നു എന്നത് ഇതിനോട് കൂട്ടി വായിക്കുക)


b) മുസ്ലിംകള്‍ പേര്‍ഷ്യന്‍ രാജാവ് കിസ്രയെ കീഴടക്കുകയും അയാളുടെ വമ്പിച്ച നിധി കൂമ്പാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.


c) ദാനം ചെയ്യാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന്‍ ആളുകള്‍ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം മുസ്ലിംകള്‍ക്കിടയില്‍ സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും" (മുസ്നദ്‌ അഹമദ്‌ , Vol. 4, 19397, 19400 ; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)


പൂര്‍ത്തീകരണം:-

a) പില്‍ക്കാലത്ത് ഇറാക്ക് മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന്‍ സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള്‍ ഹീറയില്‍ നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന്‍ തുടങ്ങുകയും ചെയ്തു.. (മുസ്നദ്‌ അഹമദ്‌ , Vol. 4, #19397, 19400; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)

b) മുകളില്‍ വിശദീകരിച്ചിട്ടുണ്ട്

c) ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന്‍ ദരിദ്രര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ആണ് വിനിയോഗിച്ചത്.. രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്തും സമാന സാഹചര്യം നിലവില്‍ വരികയുണ്ടായി..


14. പ്രവചനം:- നബി പറഞ്ഞു “ഹുസൈന്‍ (നബിയുടെ പൗത്രന്‍) കര്‍ബലയിലെ തഫ്ഫ് എന്നാ സ്ഥലത്ത് വച്ച് കൊല്ലപ്പെടും”( മുസ്നദ് അഹമദ് 6:294.)


പൂര്‍ത്തീകരണം:- AD 680 ല്‍ കര്‍ബലയില്‍ വച്ച് യസീദ് ഇബ്ന്‍ മുആവിയയുമായി നടന്ന യുദ്ധത്തില്‍ വച്ച് ഹുസൈന്‍ (റ) രക്തസാക്ഷിയാവുകയുണ്ടായി (അല്‍ ബിദായ വന്നിഹയാ, ഇബ്നു കഥീര് 8/188)


15. പ്രവചനം:- “ചെറിയ കണ്ണുകളോട് കൂടിയ, ചപ്പിയ മൂക്കുള്ള, പരിച പോലെ മുഖമുള്ള തുര്‍ക്കുകളോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല” (സ്വഹീഹുല്‍ ബുഖാരി Volume 4, Book 52, Number 179)


പൂര്‍ത്തീകരണം:- പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചെന്ഘിസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയന്‍ സൈന്യം മുസ്ലിം ലോകത്തെ ആക്രമിക്കുകയുണ്ടായി. (The Islamic World to 1600: The Mongol Invasions (The Il-Khanate), Wikipedia)


ഇവരുടെ രൂപം നബി പറഞ്ഞ രൂപവുമായി കറക്റ്റ് മാച്ച് ചെയ്യുന്നു..


*******************************************


ഇനിയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌.. മുകളിലുള്ളത് അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്.. നബിയുടെ എല്ലാ പ്രവചനങ്ങളും സാക്ഷാത്കരിക്കപ്പെട്ടു.. ലോകം അതിനു സാക്ഷിയാണ്.. ഒന്ന് പോലും തെറ്റിയിട്ടില്ല.. അങ്ങനെ ഏതെങ്കിലും ഒന്ന് തെറ്റിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം തന്നെ സംശയത്തില്‍ ആകുമായിരുന്നു.. പക്ഷെ അതുണ്ടായില്ല..


ഇനി എന്റെ ചോദ്യം മുഹമ്മദ്‌ നബി ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് അംഗീകരിക്കാത്തവരോടാണ്.. നിങ്ങള്‍ പറയുക.. മുഹമ്മദ്‌ എന്ന വ്യക്തി ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? ലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്ര കൃത്യമായി മുന്‍കൂട്ടി പറയാന്‍ മാത്രം അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ ദിവ്യശക്തിയുടെ യാഥാര്‍ത്ഥ്യം എന്തായിരുന്നു?


പിന്‍കുറി:- ഇനി ഒന്ന് കൂടിയുണ്ട്ര്‍.. സ്വഗ്ഗവും നരകവും. അതും നബിയുടെ പ്രവചനങ്ങളില്‍ പെട്ടതാണ്.. മേല്‍ പറഞ്ഞ പ്രവചനങ്ങള്‍ എല്ലാം നടന്നത് പോലെ തന്നെ പരലോകവും ഒരു യാഥാര്‍ത്യമായി വരിക തന്നെ ചെയ്യും.. ബുദ്ധിയുള്ളവര്‍ക് അത് ഇപ്പോഴേ വിശ്വസിച്ചു അതിനനുസരിച്ച് ജീവിക്കാം. അതല്ല, നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്നുള്ളവര്‍ക്ക് അത് നേരില്‍ കാണുന്ന ദിനത്തിനായി കാത്തിരിക്കുകയും ചെയ്യാം..


മുഹമ്മദ് നബി صلى الله عليه وسلم പ്രവാചകനാണന്നതിന്റെ അടയാളങ്ങൾ

 മുഹമ്മദ് നബി صلى الله عليه وسلم

 പ്രവാചകനാണന്നതിന്റെ അടയാളങ്ങൾ


പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ് ഓരോ പ്രവാചകനിലൂടെയും അല്ലാഹു പ്രകടമാക്കിയിട്ടുള്ളത്.


മൂസ നബിعليه السلام

യുടെ വടി പാമ്പായതും കൈവിരൽ പ്രകാശിച്ചതും

ഈസ നബി  عليه السلام

രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തിയതും മറ്റു ഓരോ പ്രവാചകന്മാരിൽ നിന്നുമുണ്ടായ അത്ഭുതങ്ങളും പ്രവചനങ്ങളും അവർ പ്രപഞ്ച സൃഷ്ടാവിന്റെ ദൂതന്മാർ തന്നെയാണ് ദിവ്യ സന്ദേശം ലഭിക്കുന്നവർ ആണ് എന്നതിന് അല്ലാഹു അവരിലൂടെ പ്രകടിപ്പിക്കുന്ന അടയാളങ്ങളാണ്.


 മുഹമ്മദ് നബി ﷺ യിലൂടെയും അല്ലാഹു പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവയില്‍പെട്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.



കൈവിരലുകള്‍ക്കിടയില്‍നിന്നും വെള്ളം


عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَحَانَتْ صَلاَةُ الْعَصْرِ، فَالْتُمِسَ الْوَضُوءُ فَلَمْ يَجِدُوهُ فَأُتِيَ رَسُولُ اللَّهِ صلى الله عليه وسلم بِوَضُوءٍ، فَوَضَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ فِي ذَلِكَ الإِنَاءِ، فَأَمَرَ النَّاسَ أَنْ يَتَوَضَّئُوا مِنْهُ، فَرَأَيْتُ الْمَاءَ يَنْبُعُ مِنْ تَحْتِ أَصَابِعِهِ، فَتَوَضَّأَ النَّاسُ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ‏.‏


അനസ്(റ) വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറയുന്നു: അസ്വര്‍ നമസ്കാര സമയമായപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ കാണുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ വുദൂഅ് ചെയ്യാനുള്ള വെള്ളം അന്വേഷിക്കുന്നുണ്ട്, അങ്ങനെ വുദൂഇനുള്ള പാത്രം റസൂലി ﷺ ന് കൊണ്ടുവരപ്പെട്ടു. അങ്ങനെ റസൂല്‍ ﷺ ആ പാത്രത്തില്‍ തന്‍റെ കൈ വെച്ചു. ജനങ്ങളോട് അതില്‍നിന്ന് വുദൂഅ് ചെയ്യാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു.” അനസ്(റ) പറയുന്നു: “അങ്ങനെ അവരിലെ അവസാനത്തെ ആളും വുദൂഅ് ചെയ്യുന്നതുവരെ അവിടുത്തെ വിരലുകളുടെ താഴെനിന്നും വെള്ളം പൊടിയുന്നത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:3573)


നബി ﷺ യും അനുചരന്മാരും ഒരു യാത്രയിലായിരുന്നു. മുന്നൂറോ അതിലധികമോ പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നമസ്കാരത്തിന്‍റെ സമയമായി. വുദൂഅ് ചെയ്യാന്‍ വെള്ളവുമില്ല. കൈയില്‍ സൂക്ഷിച്ചിരുന്നതെല്ലാം തീരുകയും ചെയ്തു. അവര്‍ പലയിടത്തും വെള്ളം അന്വേഷിച്ചു. വെള്ളം ലഭിച്ചില്ല. ഒരു സ്വഹാബിയുടെ കൈവശം മാത്രം അല്‍പം വെള്ളമുള്ള ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രം നബി ﷺ യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ ആ പാത്രത്തില്‍ തന്‍റെ പവിത്രമായ കൈ വെച്ചു. അതോടെ അത്ഭുതം സംഭവിച്ചു.അവിടുത്തെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം പൊട്ടിവരികയായി. ജനങ്ങളോട് അവിടുന്ന് വുദൂഅ് ചെയ്യുവാന്‍ കല്‍പിച്ചു. അവര്‍ എല്ലാവരും ആ പാത്രത്തില്‍നിന്ന് വുദൂഅ് ചെയ്തു.


നബി ﷺ യുടെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വന്ന ഈ അമാനുഷിക സംഭവം മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തിനെക്കാള്‍ വമ്പിച്ചതാകുന്നു. മൂസാനബിൗയോട് അല്ലാഹു വെള്ളത്തിനായി കല്ലില്‍ അടിക്കാന്‍ കല്‍പിക്കുകയുണ്ടായി. അങ്ങനെ കല്ലില്‍നിന്ന് ഉറവ പൊട്ടുകയും ചെയ്തു. അതിനെക്കാളും വലിയ ഒരു മുഅ്ജിസത്താണ് നബി ﷺ യിലൂടെ അല്ലാഹു ഇവിടെ പ്രകടമാക്കിയത് എന്ന് ഇമാം മുസ്നി(റഹി) പറയുന്നത് ഇമാം അല്‍അയ്നി(റഹി) ഉംദത്തുല്‍ ക്വാരിയില്‍ ഉദ്ധരിക്കുന്നുണ്ട്. കല്ലില്‍നിന്ന് ഉറവ വരിക എന്നത് പരിചിതമായ കാര്യമാണല്ലോ. എന്നാല്‍ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വരിക എന്നത് പരിചിതമല്ലാത്ത കാര്യവുമാണ് എന്ന് അദ്ദേഹം അതിന് ന്യായവും പറയുന്നുണ്ട്.


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


മുഹമ്മദ് നബി صلى الله عليه وسلم 

മൂന്ന് ഊത്ത് കൊണ്ട് രോഗം ശമനം നൽകുന്നു


ഭാഗം 3


عَنْ يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ رَأَيْتُ أَثَرَ ضَرْبَةٍ فِي سَاقِ سَلَمَةَ، فَقُلْتُ يَا أَبَا مُسْلِمٍ، مَا هَذِهِ الضَّرْبَةُ قَالَ هَذِهِ ضَرْبَةٌ أَصَابَتْنِي يَوْمَ خَيْبَرَ، فَقَالَ النَّاسُ أُصِيبَ سَلَمَةُ‏.‏ فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَنَفَثَ فِيهِ ثَلاَثَ نَفَثَاتٍ، فَمَا اشْتَكَيْتُهَا حَتَّى السَّاعَةِ‏.‏


യസീദുബ്നു അബീ ഉബൈദ്(റ) വില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: സലമയുടെ കാലിൽ വെട്ട് കൊണ്ട അടയാളം ഞാൻ കണ്ടു. ഞാൻ ചോദിച്ചു: അല്ലയോ അബൂമുസ്ലിം, എന്താണ് ഈ വെട്ട്? അദ്ദേഹം പറഞ്ഞു: ഖൈബർ യുദ്ധ ദിവസം എനിക്ക് ഏറ്റ വെട്ടാണത്. അപ്പോൾ ജനങ്ങൾ വിളിച്ച് പറഞ്ഞു: സലമക്ക് വെട്ടേറ്റിരിക്കുന്നു. അങ്ങനെ ഞാൻ നബി ﷺ യുടെ അടുക്കൽ ചെന്നു. നബി ﷺ അതിൽ മൂന്ന് തവണ ഊതി. ഈ നിമിഷം വരെ പിന്നെ എനിക്ക് പ്രയാസം ഉണ്ടായിട്ടില്ല. (ബുഖാരി:4206)


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



അനസ് ബ്നു മാലിക്(റ) വില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ ഉമ്മുസുലൈമിന്റെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു. അവർ അവിടെ ഇല്ലാത്ത സന്ദർഭങ്ങളിൽ നബി ﷺ അവിടെ കിടന്ന് ഉറങ്ങും. ഒരു ദിവസം അവിടെ വരികയും ഉമ്മുസുലൈമിന്റെ വിരിപ്പിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. ഉമ്മുസുലൈം അവിടെ കയറി വന്നപ്പോൾ നിങ്ങളുടെ വിരിപ്പിൽ നബി ﷺ  കിടന്ന് ഉറങ്ങുന്നുണ്ടെന്ന് പറഞ്ഞു. അവർ വന്ന് നോക്കിയപ്പാേൾ നബി ﷺ യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് ഒഴുകുന്നുണ്ടായിരുന്നു. വിയർപ്പ് തോലിന്റെ വിരിപ്പിൽ ഒരുമിച്ച് കൂടിയതായി കണ്ടു. ഉമ്മുസുലൈം താൻ സുഗന്ധം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ചെറിയ പാത്രം കൊണ്ടുവരികയും അതിലേക്ക് വിയർപ്പ് പിഴിഞ്ഞെടുക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ നബി ﷺ ഞെട്ടിയുണർന്നു. എന്നിട്ട് ചോദിച്ചു: ഉമ്മുസുലൈം നിങ്ങളെന്താണ് ചെയ്യുന്നത്. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ വിയർപ്പിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികൾക്ക് ഉപയോഗിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഉമ്മുസുലൈം മറുപടി പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു:നിങ്ങൾ പറഞ്ഞത് ശരിയാണ്. (ബുഖാരി – മുസ്ലിം)


കാറ്റ്‌ കൊണ്ട് സഹായം


കാറ്റ്‌ കൊണ്ട് നബി ﷺ ക്ക്‌ സഹായം നൽകപ്പെട്ടിട്ടുണ്ട്. സ്വബാ എന്നാണ് അതിന് പറയുക.


عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ :‏ نُصِرْتُ بِالصَّبَا، وَأُهْلِكَتْ عَادٌ بِالدَّبُورِ


ഇബ്നു അബ്ബാസ്‌(റ) നിവേദനം: നബി ﷺ പറഞ്ഞു: കാറ്റ്‌ കൊണ്ട് എനിക്ക്‌ സഹായം നൽകപ്പെട്ടിട്ടുണ്ട് (സ്വബാ). ദബ്ബൂർ എന്ന കാറ്റ് കൊണ്ടാണ് ആദ് സമുദായം നശിപ്പിക്കപ്പെട്ടത്. (ബുഖാരി:1035)


ജവാമിഉൽ കലിം നൽകപ്പെട്ടു


അനേകം ആശയം ഉള്‍ക്കൊള്ളുന്ന, ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള സംസാരത്തിനാണ് ‘ജവാമിഉല്‍ കലിം’ എന്ന് പറയുക.


عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ بُعِثْتُ بِجَوَامِعِ الْكَلِمِ،


അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എനിക്ക് ജവാമിഉൽ കലിം നൽകപ്പെട്ടിരിക്കുന്നു. (ബുഖാരി:2977)


ഈത്തപ്പനമുട്ടി തേങ്ങിക്കരഞ്ഞ സംഭവം


عَنِ ابْنِ عُمَرَ ـ رضى الله عنهما ـ كَانَ النَّبِيُّ صلى الله عليه وسلم يَخْطُبُ إِلَى جِذْعٍ فَلَمَّا اتَّخَذَ الْمِنْبَرَ تَحَوَّلَ إِلَيْهِ، فَحَنَّ الْجِذْعُ فَأَتَاهُ فَمَسَحَ يَدَهُ عَلَيْهِ‏.‏


ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ ഒരു (ഈത്തപ്പന) തടിയിലായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. (അങ്ങനെ) അവിടുന്ന് (മറ്റൊരു) മിമ്പര്‍ സ്വീകരിക്കുകയും അതിലേക്ക് (ഖുത്വുബ) തിരിക്കുകയും ചെയ്തു. അങ്ങനെ (ആ) മരത്തടി തേങ്ങിക്കരയാന്‍ തുടങ്ങി. അപ്പോള്‍ നബി ﷺ അതിന്‍റെ അടുത്ത് ചെല്ലുകയും തന്‍റെ കൈകൊണ്ട് അതില്‍ തടവുകയും ചെയ്തു. (ബുഖാരി:3583)


عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُومُ يَوْمَ الْجُمُعَةِ إِلَى شَجَرَةٍ أَوْ نَخْلَةٍ، فَقَالَتِ امْرَأَةٌ مِنَ الأَنْصَارِ ـ أَوْ رَجُلٌ ـ يَا رَسُولَ اللَّهِ أَلاَ نَجْعَلُ لَكَ مِنْبَرًا قَالَ ‏”‏ إِنْ شِئْتُمْ ‏”‏‏.‏ فَجَعَلُوا لَهُ مِنْبَرًا، فَلَمَّا كَانَ يَوْمُ الْجُمُعَةِ دُفِعَ إِلَى الْمِنْبَرِ، فَصَاحَتِ النَّخْلَةُ صِيَاحَ الصَّبِيِّ، ثُمَّ نَزَلَ النَّبِيُّ صلى الله عليه وسلم فَضَمَّهُ إِلَيْهِ تَئِنُّ أَنِينَ الصَّبِيِّ، الَّذِي يُسَكَّنُ، قَالَ ‏”‏ كَانَتْ تَبْكِي عَلَى مَا كَانَتْ تَسْمَعُ مِنَ الذِّكْرِ عِنْدَهَا ‏”‏‏.‏


ജാബിര്‍ ഇബ്‌നു അബ്ദുല്ല (റ) പറയുന്നു: ”വെള്ളിയാഴ്ച ദിവസം നബി ﷺ ഒരു ഈത്തപ്പന മരത്തിലേക്ക് അവലംബമര്‍പ്പിച്ചുകൊണ്ടാണ് ഖുത്വുബ പറഞ്ഞിരുന്നത്. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ (അല്ലെങ്കില്‍ ഒരു പുരുഷന്‍) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ; ഞങ്ങള്‍ താങ്കള്‍ക്ക് ഒരു മിമ്പര്‍ ഉണ്ടാക്കി തരട്ടെയോ?’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉണ്ടാക്കിക്കൊള്ളുക.’ അങ്ങനെ അവര്‍ നബി ﷺ ക്കുവേണ്ടി ഒരു മിമ്പര്‍ ഉണ്ടാക്കി. അടുത്ത വെള്ളിയാഴ്ച വന്നപ്പോള്‍ പുതിയ മിമ്പറിലേക്കാണ് നബി ﷺ നീങ്ങിയത്. അപ്പോള്‍ ആദ്യമുണ്ടായിരുന്ന ഈത്തപ്പനമരം ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉടനെ നബി ﷺ മിമ്പറില്‍നിന്നുമിറങ്ങി അതിനെ തന്നിലേക്ക് അണച്ചു പിടിച്ചു. ചെറിയ കുട്ടികള്‍ കരയുന്നതുപോലെ തേങ്ങിക്കരയുകയായിരുന്നു അത്. നബി ﷺ അതിനെ ശാന്തപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അതിന്റെ അടുത്ത് നിന്നുകൊണ്ട് നിര്‍വഹിക്കുന്ന ഉല്‍ബോധനം കേട്ടുകൊണ്ട് അത് കരയുകയായിരുന്നു’ (ബുഖാരി: 3584).


നബി ﷺ ആദ്യകാലത്ത് ഒരു ഈത്തപ്പനയുടെ മുട്ടിയില്‍ കയറിനിന്നായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. പിന്നീട് മൂന്ന് പടികളുള്ള ഒരു മിമ്പര്‍ നബി ﷺ ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടു. അങ്ങനെ പുതിയ മിമ്പര്‍ പള്ളിയില്‍ എത്തിയപ്പോള്‍ പഴയ മിമ്പര്‍ പള്ളിയുടെ ഒരു മൂലയിലേക്ക് മാറ്റി. എന്നിട്ട് പുതിയ മിമ്പറില്‍ ഖുത്വുബ നടത്തുകയാണ് നബി ﷺ . അപ്പോഴതാ ചെറിയകുട്ടി തേങ്ങിക്കരയുന്നതുപോലെ ആ പഴയ മിമ്പര്‍ തേങ്ങിക്കരയുന്നു! ആ ശബ്ദം സ്വഹാബിമാര്‍ കേള്‍ക്കുകയുണ്ടായി എന്ന് മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. നബി ﷺ ആ കരച്ചില്‍ കേട്ടു. അദ്ദേഹം മിമ്പറില്‍നിന്ന് താഴെയിറങ്ങി. എന്നിട്ട് പഴയ മിമ്പറിന്‍റെ അടുത്തേക്ക് ചെന്നു. അതിനെ തന്നിലേക്ക് അണച്ചുകൂട്ടി. കുട്ടികളെപോലെ കരഞ്ഞിരുന്ന ആ മരത്തടി അതോടെ കരച്ചില്‍ നിര്‍ത്തി.


ഒട്ടകം തേങ്ങിയ സംഭവം


عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ ‏:‏ أَرْدَفَنِي رَسُولُ اللَّهِ صلى الله عليه وسلم خَلْفَهُ ذَاتَ يَوْمٍ فَأَسَرَّ إِلَىَّ حَدِيثًا لاَ أُحَدِّثُ بِهِ أَحَدًا مِنَ النَّاسِ، وَكَانَ أَحَبُّ مَا اسْتَتَرَ بِهِ رَسُولُ اللَّهِ صلى الله عليه وسلم لِحَاجَتِهِ هَدَفًا أَوْ حَائِشَ نَخْلٍ ‏.‏ قَالَ ‏:‏ فَدَخَلَ حَائِطًا لِرَجُلٍ مِنَ الأَنْصَارِ فَإِذَا جَمَلٌ فَلَمَّا رَأَى النَّبِيَّ صلى الله عليه وسلم حَنَّ وَذَرَفَتْ عَيْنَاهُ، فَأَتَاهُ النَّبِيُّ صلى الله عليه وسلم فَمَسَحَ ذِفْرَاهُ فَسَكَتَ، فَقَالَ ‏:‏ ‏”‏ مَنْ رَبُّ هَذَا الْجَمَلِ، لِمَنْ هَذَا الْجَمَلُ ‏”‏ ‏.‏ فَجَاءَ فَتًى مِنَ الأَنْصَارِ فَقَالَ ‏:‏ لِي يَا رَسُولَ اللَّهِ ‏.‏ فَقَالَ ‏:‏ ‏”‏ أَفَلاَ تَتَّقِي اللَّهَ فِي هَذِهِ الْبَهِيمَةِ الَّتِي مَلَّكَكَ اللَّهُ إِيَّاهَا، فَإِنَّهُ شَكَى إِلَىَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ ‏”‏ ‏.‏


അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്‍റെ റസൂല്‍ ﷺ എന്‍റെ പുറകില്‍ (വാഹനപ്പുറത്ത്) ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അങ്ങനെ എനിക്ക് ഒരു സംഭവം ഏറെ കൗതുകമുള്ളതായി. അത് ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല. നബി ﷺ ആവശ്യനിര്‍വഹണത്തിന് മറസ്വീകരിക്കുന്നതിന് ഉയര്‍ന്നസ്ഥലമോ അല്ലെങ്കില്‍ ഈത്തപ്പന തൈകളോ ഇഷ്ടപ്പെടുമായിരുന്നു.” അബ്ദുല്ലാഹ്(റ) പറയുന്നു: “അങ്ങനെ നബി ﷺ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ കയറി. അപ്പോഴതാ ഒരു ഒട്ടകം; അത് നബി ﷺ യെ കണ്ടപ്പോള്‍ തേങ്ങിക്കരയുന്നു. അതിന്‍റെ കണ്ണുകള്‍ ഒലിക്കുന്നുമുണ്ട്. അങ്ങനെ നബി ﷺ അതിന്‍റെ അടുത്ത് ചെന്നു. എന്നിട്ട് നബി ﷺ അതിന്‍റെ ചെവിയുടെ അടുത്ത് തടവി. അപ്പോള്‍ അത് (കരച്ചില്‍) അടക്കി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ആരാണ് ഈ ഒട്ടകത്തിന്‍റെ യജമാനന്‍? ഈ ഒട്ടകം ആരുടെതാണ്?’ അപ്പോള്‍ അന്‍സ്വാരിയായ ഒരു ചെറുപ്പക്കാരന്‍ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, എന്‍റെതാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്‍റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ സൂക്ഷിച്ചുകൂടേ? കാരണം, നീ അതിനെ പട്ടിണിക്കിടുന്നുണ്ടെന്നും നീ അതിനെ ഭാരിച്ച ജോലി ചെയ്യിച്ച് പ്രയാസപ്പെടുത്തുന്നുണ്ടെന്നും അത് എന്നോട് ആവലാതി ബോധിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ് : 2549)


മറ്റൊരു സംഭവം കാണുക:


عن جابر بن عبدالله: أقبَلْنا مع رسولِ اللهِ صلّى اللهُ عليه وسلَّمَ من سَفرٍ، حتى إذا دفَعْنا إلى حائطٍ من حيطانِ بَني النَّجّارِ، إذا فيه جَملٌ لا يدخُلُ الحائطَ أحَدٌ إلّا شدَّ عليه، قال: فذَكروا ذلك للنَّبيِّ صلّى اللهُ عليه وسلَّمَ، فجاءَ حتى أتى الحائطَ، فدَعا البَعيرَ، فجاءَ واضعًا مِشفَرَه إلى الأرضِ، حتى برَكَ بيْنَ يدَيْه، قال: فقال النَّبيُّ صلّى اللهُ عليه وسلَّمَ: هاتوا خِطامَه، فخطَمَه، ودفَعَه إلى صاحبِه، قال: ثُم التَفَتَ إلى النّاسِ، قال: إنَّه ليس شيءٌ بيْنَ السَّماءِ والأرضِ إلّا يعلَمُ أنِّي رسولُ اللهِ، إلّا عاصيَ الجِنِّ والإنسِ.


ജാബിറുബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഒരു യാത്രക്ക് മുന്നിട്ടു. അങ്ങനെ ഞങ്ങള്‍ ബനൂനജ്ജാറുകാരുടെ ഒരു തോട്ടത്തിന്‍റെ അടുത്തെത്തുന്നതുവരെ (യാത്ര തുടര്‍ന്നു). അപ്പോഴതാ അതില്‍ ഒരു ഒട്ടകം. ആ തോട്ടത്തില്‍ (ആ ഒട്ടകം കാരണത്താല്‍) ബുദ്ധിമുട്ടിയിട്ടല്ലാതെ ഒരാളും കയറുകയില്ല.” ജാബിര്‍(റ) പറഞ്ഞു: ‘അപ്പോള്‍ അവര്‍ നബി ﷺ യോട് അതിനെപ്പറ്റി പറഞ്ഞു. അങ്ങനെ നബി ﷺ ആ തോട്ടത്തിന്‍റെ അടുത്ത് വന്നു. എന്നിട്ട് ആ ഒട്ടകത്തെ അവിടുന്ന് വിളിച്ചു. അപ്പോള്‍ അത് അതിന്‍റെ ചുണ്ട് നിലത്ത് വെക്കുന്ന അവസ്ഥയിലായി വന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ മുട്ടുകുത്തി.” ജാബിര്‍(റ) പറയുന്നു: “അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതിന്‍റെ കടിഞ്ഞാണ്‍ കൊണ്ടുവരൂ.’ അങ്ങനെ നബി ﷺ അതിന് കടിഞ്ഞാണിടുകയും അതിന്‍റെ ഉടമസ്ഥനിലേക്ക് അതിനെ നല്‍കുകയും ചെയ്തു.” ജാബിര്‍(റ) പറഞ്ഞു: “പിന്നീട് നബി ﷺ ജനങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: ‘നിശ്ചയം, ആകാശഭൂമികള്‍ക്കിടയില്‍ അനുസരണക്കേടുകാരായ ജിന്നുകളും മനുഷ്യരുമല്ലാതെ യാതൊന്നും തന്നെ ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് അറിയാത്തതായില്ല” (അഹ്മദ്).


ആ തോട്ടത്തില്‍ ആര് പ്രവേശിക്കുമ്പോഴും അതിന്‍റെ ഉപദ്രവം സഹിക്കേണ്ടിവരുമായിരുന്നു. നബി ﷺ അതിനെ വിളിച്ചു. അപ്പോഴതാ അത് സ്നേഹത്തോടെ ചുണ്ട് നിലത്ത് തട്ടാവുന്ന വിധത്തില്‍ തലതാഴ്ത്തി നബി ﷺ യുടെ അടുത്തേക്ക് വരുന്നു! അങ്ങനെ മുമ്പില്‍ വന്ന് അത് മുട്ടുകുത്തി നിന്നു. നബി ﷺ അതിന് മൂക്കുകയര്‍ ഇടുകയും അതിന്‍റെ ഉടമസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. ആകാശ ഭൂമികള്‍ക്കിടയില്‍ എല്ലാ വസ്തുക്കളും മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മനസ്സിലാക്കുന്നുണ്ടെന്നും ധിക്കാരികളും അനുസരണം കെട്ടവുമായ മനുഷ്യരും ജിന്നുകളും മാത്രമാണ് ഈ കാര്യം മനസ്സിലാക്കാത്തതെന്നും അവിടുന്ന് പറയുകയുമുണ്ടായി.


മുഹമ്മദ് നബി ﷺ ലോകത്തിന് കാരുണ്യമായിക്കൊണ്ടാണല്ലോ അയക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ജീവികളോടും കാരുണ്യം കാണിച്ച മഹാനായിരുന്നു മുഹമ്മദ് നബി ﷺ . നബി ﷺ യെ മിണ്ടാപ്രാണികള്‍ക്ക് പോലും പരിചയമായിരുന്നു. അതിന് ഈ സംഭവം തെളിവാണ്:


മരങ്ങളിലും പഴങ്ങളിലും നബി ﷺ യുടെ മുഅ്ജിസത്ത് പ്രകടമാകുന്നു


عن عبدالله بن عمر: كنّا مع النَّبيِّ صلّى اللهُ عليه وسلَّم في سَفَرٍ فأقبَل أعرابيٌّ فلمّا دنا منه قال رسولُ اللهِ صلّى اللهُ عليه وسلَّم: أين تُريدُ؟. قال: إلى أهلي قال: هل لك إلى خيرٍ؟. قال: ما هو؟ قال: تشهَدُ أنْ لا إلهَ إلّا اللهُ وحدَه لا شريكَ له وأنَّ محمَّدًا عبدُه ورسولُه. قال: هل مِن شاهدٍ على ما تقولُ؟ قال صلّى اللهُ عليه وسلَّم :هذه السَّمُرَةُ. فدعاها رسولُ اللهِ صلّى اللهُ عليه وسلَّم وهي بشاطئِ الوادي فأقبَلَتْ تخُدُّ الأرضَ خَدًّا حتّى كانت بيْنَ يدَيْهِ فاستشهَدها ثلاثًا فشهِدَتْ أنَّه كما قال ثمَّ رجَعَتْ إلى مَنْبَتِها ورجَع الأعرابيُّ إلى قومِه وقال: إنْ يتَّبِعوني أتَيْتُك بهم وإلّا رجَعْتُ إليك فكُنْتُ معك


ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരു അഅ്റാബി (ഞങ്ങളുടെ അടുത്തേക്ക്) വന്നു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ചോദിച്ചു: ‘എവിടേക്കാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുടുംബത്തിലേക്ക്.’ നബി ﷺ ചോദിച്ചു: ‘താങ്കള്‍ക്ക് വല്ല നന്മയും വേണോ?’ അദ്ദേഹം ചോദിച്ചു: ‘അതെന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനാകുന്നു എന്നും അവന് യാതൊരു പങ്കുകാരനുമില്ലെന്നും തീര്‍ച്ചയായും മുഹമ്മദ് അവന്‍റെ അടിമയും ദൂതനുമാണെന്നും നീ സാക്ഷ്യം വഹിക്കുക.’ അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘താങ്കള്‍ പറയുന്നതിന് ആരെല്ലാം സാക്ഷ്യം വഹിക്കും.’ നബി ﷺ പറഞ്ഞു: ‘ഈ സലമ (വൃക്ഷം).’ (താഴ്വരകളില്‍ കാണുന്ന ഒരു വൃക്ഷമാണത്). അങ്ങനെ ആ താഴ്വരയിലുണ്ടായിരുന്ന ആ വൃക്ഷത്തെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ വിളിച്ചു. അപ്പോള്‍ അത് ഭൂമിയിലേക്ക് ചാഞ്ഞുവന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ വന്നുനിന്നു. അതിനോട് മൂന്നുതവണ സാക്ഷ്യം വഹിക്കാന്‍ നബി ﷺ ആവശ്യപ്പെട്ടു. നബി ﷺ പറഞ്ഞത് പോലെ അത് മൂന്നുതവണ സാക്ഷ്യം വഹിച്ചു. പിന്നീട് അത് വളരുന്ന സ്ഥലത്തേക്ക് തന്നെ മടങ്ങി. അഅ്റാബി തന്‍റെ സമൂഹത്തിലേക്കും മടങ്ങി. അദ്ദേഹം (ഇങ്ങനെ) പറയുകയും ചെയ്തു: ‘അവര്‍ എന്നെ പിന്തുടരുന്നുവെങ്കില്‍ അവരെ(എന്‍റെ സമൂഹത്തെ)യും കൊണ്ട് ഞാന്‍ താങ്കളുടെ അടുത്ത് വരുന്നതാണ്. അല്ലെങ്കില്‍ ഞാന്‍ മടങ്ങി വരികയും നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടായിരിക്കുന്നതുമാണ്” (ഇബ്നുഹിബ്ബാൻ)


മറ്റൊരു സംഭവം കാണുക:


عَنْ جَابِرٍ قَالَ : سِرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم حَتَّى نَزَلْنَا وَادِيًا أَفْيَحَ فَذَهَبَ رَسُولُ اللَّهِ صلى الله عليه وسلم يَقْضِي حَاجَتَهُ فَاتَّبَعْتُهُ بِإِدَاوَةٍ مِنْ مَاءٍ فَنَظَرَ رَسُولُ اللَّهِ صلى الله عليه وسلم فَلَمْ يَرَ شَيْئًا يَسْتَتِرُ بِهِ فَإِذَا شَجَرَتَانِ بِشَاطِئِ الْوَادِي فَانْطَلَقَ رَسُولُ اللَّهِ صلى الله عليه وسلم إِلَى إِحْدَاهُمَا فَأَخَذَ بِغُصْنٍ مِنْ أَغْصَانِهَا فَقَالَ ‏”‏ انْقَادِي عَلَىَّ بِإِذْنِ اللَّهِ ‏”‏ ‏.‏ فَانْقَادَتْ مَعَهُ كَالْبَعِيرِ الْمَخْشُوشِ الَّذِي يُصَانِعُ قَائِدَهُ حَتَّى أَتَى الشَّجَرَةَ الأُخْرَى فَأَخَذَ بِغُصْنٍ مِنْ أَغْصَانِهَا فَقَالَ ‏”‏ انْقَادِي عَلَىَّ بِإِذْنِ اللَّهِ ‏”‏ ‏.‏ فَانْقَادَتْ مَعَهُ كَذَلِكَ حَتَّى إِذَا كَانَ بِالْمَنْصَفِ مِمَّا بَيْنَهُمَا لأَمَ بَيْنَهُمَا – يَعْنِي جَمَعَهُمَا – فَقَالَ ‏”‏ الْتَئِمَا عَلَىَّ بِإِذْنِ اللَّهِ ‏”‏ ‏.‏ فَالْتَأَمَتَا


ജാബിർ(റ) പറയുന്നു: വിശാലമായ ഒരു താഴ്വരയില്‍ ഇറങ്ങുന്നതുവരെ അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കൂടെ ഞങ്ങള്‍ യാത്ര ചെയ്തു. അങ്ങനെ റസൂല്‍ ﷺ തന്‍റെ ആവശ്യനിര്‍വഹണത്തിനായി പോയി. അപ്പോള്‍ ഞാന്‍ വെള്ളപ്പാത്രവുമായി അവിടുത്തെ അനുഗമിച്ചു. അങ്ങനെ റസൂല്‍ ﷺ (മറ സ്വീകരിക്കാനായി മറ) നോക്കി. എന്നാല്‍ മറ സ്വീകരിക്കാന്‍ യാതൊന്നുംതന്നെ അവിടുന്ന് കണ്ടില്ല. അപ്പോഴതാ താഴ്വരയില്‍ രണ്ട് വൃക്ഷങ്ങള്‍! റസൂല്‍ ﷺ അതില്‍ ഒന്നിന്‍റെ അടുത്തേക്ക് പോയി. എന്നിട്ട് അതില്‍നിന്നും ഒരു കൊമ്പ് പിടിച്ചു; എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെകൂടെ വരിക.’ അങ്ങനെ അത് മൂക്കുകയറിട്ട ഒട്ടകത്തെ പോലെ (അതിനെ തെളിച്ച് കൊണ്ടുപോകുന്നവന്‍ തെളിച്ച് കൊണ്ടുപോകുമ്പോള്‍ പോകുന്നത് പോലെ) അദ്ദേഹത്തിന്‍റെ കൂടെ അത് അനുസരണയോടെ പോകുന്നു. (അങ്ങനെ) മറ്റൊരു മരത്തിന്‍റെ അടുത്തേക്ക് നബി ﷺ ചെന്നു. അതിന്‍റെയും ഒരു കൊമ്പ് പിടിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെ കൂടെ വരിക.’ അങ്ങനെ അതും അതുപോലെ അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ തുടങ്ങി. (അങ്ങനെ അവ) രണ്ടിന്‍റെയും മധ്യത്തില്‍ ആയപ്പോള്‍ (അവയെ) അവയുടെ ഇടയില്‍ ചായ്ച്ചു -അതായത് അവ രണ്ടിനെയും ഒരുമിപ്പിച്ചു; എന്നിട്ട് നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം എന്‍റെമേല്‍ നിങ്ങള്‍ ഇരുവരും ഒന്നിക്കുക. അപ്പോള്‍ അവ രണ്ടും ഒന്നിക്കുകയുണ്ടായി…” (മുസ്ലിം:3006-3014)


മറ്റൊരു സംഭവം കൂടി കാണുക:


عَنِ ابْنِ عَبَّاسٍ، قَالَ جَاءَ أَعْرَابِيٌّ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ بِمَ أَعْرِفُ أَنَّكَ نَبِيٌّ قَالَ ‏”‏ إِنْ دَعَوْتُ هَذَا الْعِذْقَ مِنْ هَذِهِ النَّخْلَةِ أَتَشْهَدُ أَنِّي رَسُولُ اللَّهِ ‏”‏ ‏.‏ فَدَعَاهُ رَسُولُ اللَّهِ صلى الله عليه وسلم فَجَعَلَ يَنْزِلُ مِنَ النَّخْلَةِ حَتَّى سَقَطَ إِلَى النَّبِيِّ صلى الله عليه وسلم ثُمَّ قَالَ ‏”‏ ارْجِعْ ‏”‏ ‏.‏ فَعَادَ فَأَسْلَمَ الأَعْرَابِيُّ ‏.‏


ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ അടുത്തേക്ക് ഒരു അഅ്റാബി വരികയുണ്ടായി. എന്നിട്ട് അയാള്‍ നബി ﷺ യോട് ചോദിച്ചു: ‘താങ്കള്‍ പ്രവാചകനാണെന്ന് ഞാന്‍ എന്തുകൊണ്ടാണ് മനസ്സിലാക്കുക?’ നബി ﷺ ചോദിച്ചു: ‘ഞാന്‍ ഈ ഈത്തപ്പനയില്‍നിന്ന് ഈ ഈത്തപ്പഴക്കുലയെ വിളിച്ചാല്‍ (അത് എന്നിലേക്ക് വന്നാല്‍) ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് നീ സാക്ഷ്യം വഹിക്കുമോ?’ അങ്ങനെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ അതിനെ വിളിച്ചു. അപ്പോള്‍ അത് ഈത്തപ്പനയില്‍നിന്ന് ഇറങ്ങുന്നതായി. (അങ്ങനെ അത്) നബി ﷺ യുടെ അടുത്തേക്ക് വീഴുന്നതുവരെ(യായി). പിന്നീട് നബി ﷺ പറഞ്ഞു: ‘നീ മടങ്ങിപ്പോകുക.’ അപ്പോള്‍ അത് അവിടേക്ക് തന്നെ മടങ്ങി. അങ്ങനെ ഗ്രാമീണന്‍ മുസ്ലിമാവുകയും ചെയ്തു”(തിര്‍മിദി:49/3988).


പര്‍വതം നബിയോട് അനുസരണം കാണിച്ച സംഭവം


عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم صَعِدَ أُحُدًا وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ فَرَجَفَ بِهِمْ فَقَالَ ‏ “‏ اثْبُتْ أُحُدُ فَإِنَّمَا عَلَيْكَ نَبِيٌّ وَصِدِّيقٌ وَشَهِيدَانِ ‏”‏‏.‏


അനസ് ഇബ്നു മാലികി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബി ﷺ ഉഹ്ദ് മലയിലേക്ക് കയറി. കൂടെ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉണ്ടായിരുന്നു. അങ്ങനെ (അത്) അവരെയുംകൊണ്ട് ഒന്നു കുലുങ്ങി. അപ്പോള്‍ നബി ﷺ തന്‍റെ കാലുകൊണ്ട് അതിനെ ഒന്ന് ചവിട്ടി. (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉഹ്ദ്…! അടങ്ങുക. നിനക്ക് മുകളില്‍ ഒരു പ്രവാചകനും ഒരു സ്വിദ്ദീക്വും രണ്ടു ശഹീദുകളുമല്ലാതെയില്ല”(ബുഖാരി:3675)


ഈ സംഭവത്തില്‍ അല്ലാഹുവിന്‍റെ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രവചനവും അവിടുന്ന് നടത്തി. നാലുപേരില്‍ ഒന്ന് നബിയാണ്, ഒന്ന് സ്വിദ്ദീക്വും മറ്റു രണ്ടുപേര്‍ അല്ലാവിന്‍റെ മാര്‍ഗത്തിലെ രക്തസാക്ഷികളുമാണ് എന്നായിരുന്നു അവിടുന്ന് ഉഹ്ദിനോട് പറഞ്ഞിരുന്നത്. നബിയും സ്വിദ്ദീക്വും ആരാണ് എന്നത് സ്പഷ്ടമാണല്ലോ. നബി ﷺ എന്ത് പറയുന്നതും അതേപടി വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ നബി ﷺ തന്നെ അബൂബക്റി(റ)ന് നല്‍കിയ സ്ഥാനപ്പേരായിരുന്നല്ലോ സ്വിദ്ദീക്വ് (സത്യസന്ധന്‍) എന്നത്. അപ്പോള്‍ രണ്ട് ശഹീദുകള്‍ എന്നു പറഞ്ഞത് ഉമറി(റ)നെയും ഉസ്മാനെ(റ)യും പറ്റിയാണ്. അതൊരു പ്രവചനമായിരുന്നു. അത് അപ്രകാരം തന്നെ പുലര്‍ന്നതായാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.


പാൽ വര്‍ദ്ധിച്ച സംഭവം


أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ آللَّهِ الَّذِي لاَ إِلَهَ إِلاَّ هُوَ إِنْ كُنْتُ لأَعْتَمِدُ بِكَبِدِي عَلَى الأَرْضِ مِنَ الْجُوعِ، وَإِنْ كُنْتُ لأَشُدُّ الْحَجَرَ عَلَى بَطْنِي مِنَ الْجُوعِ، وَلَقَدْ قَعَدْتُ يَوْمًا عَلَى طَرِيقِهِمُ الَّذِي يَخْرُجُونَ مِنْهُ، فَمَرَّ أَبُو بَكْرٍ، فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ وَلَمْ يَفْعَلْ، ثُمَّ مَرَّ بِي عُمَرُ فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ فَلَمْ يَفْعَلْ، ثُمَّ مَرَّ بِي أَبُو الْقَاسِمِ صلى الله عليه وسلم فَتَبَسَّمَ حِينَ رَآنِي وَعَرَفَ، مَا فِي نَفْسِي وَمَا فِي وَجْهِي ثُمَّ قَالَ ‏”‏ أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ الْحَقْ ‏”‏‏.‏ وَمَضَى فَتَبِعْتُهُ، فَدَخَلَ فَاسْتَأْذَنَ، فَأَذِنَ لِي، فَدَخَلَ فَوَجَدَ لَبَنًا فِي قَدَحٍ فَقَالَ ‏”‏ مِنْ أَيْنَ هَذَا اللَّبَنُ ‏”‏‏.‏ قَالُوا أَهْدَاهُ لَكَ فُلاَنٌ أَوْ فُلاَنَةُ‏.‏ قَالَ ‏”‏ أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ الْحَقْ إِلَى أَهْلِ الصُّفَّةِ فَادْعُهُمْ لِي ‏”‏‏.‏ قَالَ وَأَهْلُ الصُّفَّةِ أَضْيَافُ الإِسْلاَمِ، لاَ يَأْوُونَ إِلَى أَهْلٍ وَلاَ مَالٍ، وَلاَ عَلَى أَحَدٍ، إِذَا أَتَتْهُ صَدَقَةٌ بَعَثَ بِهَا إِلَيْهِمْ، وَلَمْ يَتَنَاوَلْ مِنْهَا شَيْئًا، وَإِذَا أَتَتْهُ هَدِيَّةٌ أَرْسَلَ إِلَيْهِمْ، وَأَصَابَ مِنْهَا وَأَشْرَكَهُمْ فِيهَا، فَسَاءَنِي ذَلِكَ فَقُلْتُ وَمَا هَذَا اللَّبَنُ فِي أَهْلِ الصُّفَّةِ كُنْتُ أَحَقُّ أَنَا أَنْ أُصِيبَ مِنْ هَذَا اللَّبَنِ شَرْبَةً أَتَقَوَّى بِهَا، فَإِذَا جَاءَ أَمَرَنِي فَكُنْتُ أَنَا أُعْطِيهِمْ، وَمَا عَسَى أَنْ يَبْلُغَنِي مِنْ هَذَا اللَّبَنِ، وَلَمْ يَكُنْ مِنْ طَاعَةِ اللَّهِ وَطَاعَةِ رَسُولِهِ صلى الله عليه وسلم بُدٌّ، فَأَتَيْتُهُمْ فَدَعَوْتُهُمْ فَأَقْبَلُوا، فَاسْتَأْذَنُوا فَأَذِنَ لَهُمْ، وَأَخَذُوا مَجَالِسَهُمْ مِنَ الْبَيْتِ قَالَ ‏”‏ يَا أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ خُذْ فَأَعْطِهِمْ ‏”‏‏.‏ قَالَ فَأَخَذْتُ الْقَدَحَ فَجَعَلْتُ أُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، فَأُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، حَتَّى انْتَهَيْتُ إِلَى النَّبِيِّ صلى الله عليه وسلم وَقَدْ رَوِيَ الْقَوْمُ كُلُّهُمْ، فَأَخَذَ الْقَدَحَ فَوَضَعَهُ عَلَى يَدِهِ فَنَظَرَ إِلَىَّ فَتَبَسَّمَ فَقَالَ ‏”‏ أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ بَقِيتُ أَنَا وَأَنْتَ ‏”‏‏.‏ قُلْتُ صَدَقْتَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ اقْعُدْ فَاشْرَبْ ‏”‏‏.‏ فَقَعَدْتُ فَشَرِبْتُ‏.‏ فَقَالَ ‏”‏ اشْرَبْ ‏”‏‏.‏ فَشَرِبْتُ، فَمَا زَالَ يَقُولُ ‏”‏ اشْرَبْ ‏”‏‏.‏ حَتَّى قُلْتُ لاَ وَالَّذِي بَعَثَكَ بِالْحَقِّ، مَا أَجِدُ لَهُ مَسْلَكًا‏.‏ قَالَ ‏”‏ فَأَرِنِي ‏”‏‏.‏ فَأَعْطَيْتُهُ الْقَدَحَ فَحَمِدَ اللَّهَ وَسَمَّى، وَشَرِبَ الْفَضْلَةَ‏.‏


അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവാണെ സത്യം, ആരാധനക്ക് അർഹൻ അവനല്ലാതെ മറ്റാരുമില്ല. വിശപ്പിന്റെ കാഠിന്യത്താൽ വയറ് നിലത്തേക്ക് ചേർത്ത് ഞാൻ കിടക്കാറുണ്ടായിരുന്നു. വിശപ്പിന്റെ കാഠിന്യത്താൽ എന്റെ വയറ്റത്ത് ഞാൻ കല്ല് വെച്ച് കെട്ടാറുണ്ടായിരുന്നു. ആളുകൾ നടന്ന് പോകുന്ന വഴിയിൽ ഒരു ദിവസം  ഞാൻ ഇരുന്നു. ആ സന്ദർഭത്തിൽ അബൂബക്കർ(റ) അതിലൂടെ നടന്നുവന്നു. വിശുദ്ധ ഖുർആനിലെ ആയത്ത് അവതരിച്ചിട്ടുണ്ടോ? എന്ന് ഞാൻ ചോദിച്ചു. എനിക്ക് വിശപ്പടക്കാൻ അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും കിട്ടാൻവേണ്ടി മാത്രമായിരുന്നു ഞാൻ അത് ചോദിച്ചത്. പക്ഷേ അദ്ദേഹം മുന്നോട്ട പോയി. ശേഷം ഉമർ(റ) അതുവഴി വന്നു. അതേ ചോദ്യം ഞാൻ ഉമറിനോടും(റ) ആവർത്തിച്ചു. എന്റെ ലക്ഷ്യം വിശപ്പ് മാറ്റൽ തന്നെയായിരുന്നു. പക്ഷേ ഉമറും ഒന്നും ചെയ്യാതെ മുന്നോട്ട് പോയി. ശേഷം എന്റെ അടുക്കലൂടെ മുഹമ്മദ് നബി ﷺ കടന്നുവന്നു. എന്നെ കണ്ടപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു. അല്ലയോ അബൂഹിർറ് എന്ന് നബി എന്നെ വിളിച്ചു. ഞാൻ ആ വിളിക്ക് ഉത്തരം കൊടുത്തു. നബി ﷺ പറഞ്ഞു: എന്റെ കൂടെ പോരൂ. അങ്ങനെ ഞാൻ നബി ﷺ യുടെ കൂടെ ചെന്നു. നബി ﷺ വീട്ടിലേക്ക് പ്രവേശിച്ചു. പിറകിൽ നിന്ന് ഞാനും അനുവാദം ചോദിച്ചു. എനിക്ക്  അകത്ത് കടക്കുവാനുള്ള അനുവാദം നൽകി. നബി ﷺ അവിടെ ഒരു പാലിന്റെ പാത്രം കണ്ടു. ഈ പാൽ എവിടെ നിന്നാണെന്ന് തന്റെ വീട്ടുകാരോട് ചോദിച്ചപ്പോൾ അത് ഇന്ന വ്യക്തി നമുക്ക് സമ്മാനമായി കൊണ്ടുതന്നതാണെന്ന് പറഞ്ഞു. നബി ﷺ അബൂഹുറൈറയോട് പറഞ്ഞു: അല്ലയോ അബൂഹിർറ്, നീ ചെന്ന് എല്ലാ അഹ്ലുസ്സുഫ്ഫയോടും ഇങ്ങോട്ട് വരാൻ പറയുക. ഇസ്ലാമിന്റെ അതിഥികളാണ് അഹ്ലുസ്സുഫ്ഫ. അഭയം തേടാൻ കുടുംബമോ സമ്പത്തോ അവർക്കില്ല. നബി ﷺ യുടെ അടുക്കലേക്ക് സക്കാത്തിന്റെ സമ്പത്തായി വല്ലതും വന്നാൽ അതിൽ നിന്നും ഒന്നും എടുക്കാതെ സുഫ്ഫക്കാർക്ക് അയച്ചുകൊടുക്കും. എന്നാൽ ഹദ്യയായി വല്ലതും വന്നാൽ അതിൽ നിന്ന് അൽപ്പം എടുക്കുകയും ബാക്കി അയച്ചുകൊടുക്കുകയും ചെയ്യും. (ഇപ്പോൾ അവരെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞത്) എനിക്കൽപ്പം പ്രയാസമുണ്ടാക്കി. ഈ അൽപ്പം പാൽ കൊണ്ട് എന്ത് ചെയ്യാനാണ് അവർക്കിടയിൽ എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയല്ലാതെ മറ്റ് മാർഗമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ അവരിലേക്ക് ചെല്ലുകയും അവകെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവർ വന്നു. അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. നബി ﷺ പറഞ്ഞു: അല്ലയോ അബൂഹിർറ്, നീ പാൽ പാത്രം എടുത്ത് അവർക്ക് കൊടുക്കുക. ഞാൻ പാൽപ്പാത്രം എടുത്ത് കൊടുക്കാൻ തുടങ്ങി ഒരു വ്യക്തിക്ക് കൊടുത്താൽ ആ വ്യക്തി തന്റെ വയറ് നിറയുവോളം കുടിക്കും. അദ്ദേഹം പാൽ പാത്രം മടക്കി തന്നാൽ ഞാൻ അത് അടുത്ത് ആൾക്ക് കൊടുക്കും. അങ്ങനെ ഞാൻ പാൽപാത്രവുമായി അല്ലാഹുവിന്റെ റസൂൽ ﷺ വരെയെത്തി. എല്ലാവരും പാൽ കുടിച്ച് വയറ് നിറച്ച് കഴിഞ്ഞിരുന്നു. അപ്പോൾ നബി ﷺ പാൽപാത്രം വാങ്ങുകയും അത് തന്റെ കൈകളിൽ വെക്കുകയും ചെയ്തു. എന്നിട്ട് ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു. നബി ﷺ എന്നെ വിളിച്ചു: അല്ലയോ അബൂഹിർറ് . ഞാൻ ആ വിളിക്ക് ഉത്തരം കൊടുത്തു (ലബ്ബൈക യാ റസൂലല്ലാഹ്) . നബി ﷺ പറഞ്ഞു: ഇരിക്കൂ, പാൽ കുടിക്കൂ, അങ്ങനെ ഞാൻ ഇരിക്കുകയും പാൽ കുടിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: കുടിച്ചോളൂ, ഞാൻ കുടിച്ച് കൊണ്ടേയിരുന്നു. നബി ﷺ എന്നോട് കുടിക്കാനും പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം ഞാൻ പറഞ്ഞു: ഇനി സ്ഥലമില്ല റസൂലേ, അപ്പോൾ നബി ﷺ പാൽപാത്രം വാങ്ങി. അല്ലാഹുവിനെ സ്തുതിച്ചു. ശേഷം ബിസ്മി ചൊല്ലുകയും നബി ﷺ പാൽകുടിക്കുകയും ചെയ്തു. (ബുഖാരി:6452)


ഭക്ഷണം വര്‍ദ്ധിച്ച സംഭവം


عَنْ جَابِرَ بْنَ عَبْدِ اللَّهِ قَالَ لَمَّا حُفِرَ الْخَنْدَقُ رَأَيْتُ بِرَسُولِ اللَّهِ صلى الله عليه وسلم خَمَصًا فَانْكَفَأْتُ إِلَى امْرَأَتِي فَقُلْتُ لَهَا هَلْ عِنْدَكِ شَىْءٌ فَإِنِّي رَأَيْتُ بِرَسُولِ اللَّهِ صلى الله عليه وسلم خَمَصًا شَدِيدًا ‏.‏ فَأَخْرَجَتْ لِي جِرَابًا فِيهِ صَاعٌ مِنْ شَعِيرٍ وَلَنَا بُهَيْمَةٌ دَاجِنٌ – قَالَ – فَذَبَحْتُهَا وَطَحَنَتْ فَفَرَغَتْ إِلَى فَرَاغِي فَقَطَّعْتُهَا فِي بُرْمَتِهَا ثُمَّ وَلَّيْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ لاَ تَفْضَحْنِي بِرَسُولِ اللَّهِ صلى الله عليه وسلم وَمَنْ مَعَهُ – قَالَ – فَجِئْتُهُ فَسَارَرْتُهُ فَقُلْتُ يَا رَسُولَ اللَّهِ إِنَّا قَدْ ذَبَحْنَا بُهَيْمَةً لَنَا وَطَحَنَتْ صَاعًا مِنْ شَعِيرٍ كَانَ عِنْدَنَا فَتَعَالَ أَنْتَ فِي نَفَرٍ مَعَكَ ‏.‏ فَصَاحَ رَسُولُ اللَّهِ صلى الله عليه وسلم وَقَالَ ‏”‏ يَا أَهْلَ الْخَنْدَقِ إِنَّ جَابِرًا قَدْ صَنَعَ لَكُمْ سُورًا فَحَيَّهَلاَ بِكُمْ ‏”‏ ‏.‏ وَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ تُنْزِلُنَّ بُرْمَتَكُمْ وَلاَ تَخْبِزُنَّ عَجِينَتَكُمْ حَتَّى أَجِيءَ ‏”‏ ‏.‏ فَجِئْتُ وَجَاءَ رَسُولُ اللَّهِ صلى الله عليه وسلم يَقْدُمُ النَّاسَ حَتَّى جِئْتُ امْرَأَتِي فَقَالَتْ بِكَ وَبِكَ ‏.‏ فَقُلْتُ قَدْ فَعَلْتُ الَّذِي قُلْتِ لِي ‏.‏ فَأَخْرَجْتُ لَهُ عَجِينَتَنَا فَبَصَقَ فِيهَا وَبَارَكَ ثُمَّ عَمَدَ إِلَى بُرْمَتِنَا فَبَصَقَ فِيهَا وَبَارَكَ ثُمَّ قَالَ ‏”‏ ادْعِي خَابِزَةً فَلْتَخْبِزْ مَعَكِ وَاقْدَحِي مِنْ بُرْمَتِكُمْ وَلاَ تُنْزِلُوهَا ‏”‏ ‏.‏ وَهُمْ أَلْفٌ فَأُقْسِمُ بِاللَّهِ لأَكَلُوا حَتَّى تَرَكُوهُ وَانْحَرَفُوا وَإِنَّ بُرْمَتَنَا لَتَغِطُّ كَمَا هِيَ وَإِنَّ عَجِينَتَنَا – أَوْ كَمَا قَالَ الضَّحَّاكُ – لَتُخْبَزُ كَمَا هُوَ ‏.‏


ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “കിടങ്ങ് (ഖന്തക്വ്) കുഴിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനെ (വിശപ്പിനാല്‍) വയറ് ഒട്ടിയനിലയില്‍ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോയി. എന്നിട്ട് ഞാന്‍ അവളോട് ചോദിച്ചു: ‘നിന്‍റെ അടുക്കല്‍ വല്ലതും ഉണ്ടോ? കാരണം ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ അങ്ങേയറ്റം വയറ് ഒട്ടിയ രൂപത്തില്‍ കാണുകയുണ്ടായി.’ അപ്പോള്‍ അവള്‍ എനിക്കുവേണ്ടി ഒരു തോല്‍പാത്രം പുറത്തെടുത്തു. അതില്‍ ഒരു സ്വാഅ് ബാര്‍ലി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മേഘനിറമുള്ള ഒരു ചെറിയ മൃഗം (ആട്ടിന്‍ കുട്ടി) ഉണ്ടായിരുന്നു.” അദ്ദേഹം (ജാബിര്‍) പറയുന്നു: “അങ്ങനെ ഞാന്‍ അതിനെ അറുക്കുകയും അവള്‍ (ബാര്‍ലി) പൊടിക്കുകയും (അത് തയ്യാറാക്കുകയും) ചെയ്തു. എന്നിട്ട് അവള്‍ എന്നിലേക്ക് ഒഴിവായി. അങ്ങനെ ഞാന്‍ അത് ഒരു കല്‍ചട്ടിയില്‍ കൊത്തിമുറിച്ചു (പാചകം ചെയ്തു). പിന്നീട് ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ ലേക്ക് ഞാന്‍ (അതുമായി) തിരിഞ്ഞു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരുടെയും അടുത്ത് എന്നെ നിങ്ങള്‍ വഷളാക്കരുതേ.’ (കുറച്ച് ഭക്ഷണവും കുറെ പേരുമുണ്ടല്ലോ). അദ്ദേഹം പറയുന്നു: “അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു, ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് സ്വകാര്യമാക്കി. എന്നിട്ട് ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒരു ചെറിയമൃഗത്തെ ഞങ്ങള്‍ അറുക്കുകയും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഒരു സ്വാഅ് ബാര്‍ലി പൊടിച്ച് മാവ് കൂട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അങ്ങും കൂടെയുള്ളവരിലെ കുറച്ചുപേരും വന്നാലും.’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഉറക്കെ വിളിച്ചു (പറഞ്ഞു): ‘ഓ കിടങ്ങിന്‍റെ ആളുകളേ, ജാബിര്‍ നിങ്ങള്‍ക്കായി ഒരു ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു. അതിനാല്‍ വരുവിന്‍.’ അല്ലാഹുവിന്‍റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഞാന്‍ വരുന്നതുവരെ കലം അടുപ്പത്തുനിന്ന് ഇറക്കിവെക്കുകയോ നിങ്ങളുടെ കുഴച്ചമാവ് എടുക്കുകയോ ചെയ്യരുത്.’ അങ്ങനെ ഞാന്‍ (വീട്ടില്‍) വന്നു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ ജനങ്ങളുമായി മുന്നോട്ടുവന്നു. ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്ത് ചെന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘നിങ്ങള്‍!’ (ഇങ്ങനെയെല്ലാം ചെയ്തല്ലോ). അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘നീ പറഞ്ഞതുപ്രകാരം തന്നെയാണ് ചെയ്തത്.’ അങ്ങനെ ഞാന്‍ ആ മാവ് അവിടുത്തേക്ക് വേണ്ടി എടുത്തു. അങ്ങനെ നബി ﷺ അതില്‍ അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് ഇറച്ചിയുടെ കലത്തിന്‍റെ അടുത്തേക്ക് അവിടുന്ന് വന്നു. അങ്ങനെ അതിലും അവിടുന്ന് അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് (ജാബിറി(റ)ന്‍റെ ഭാര്യയോട്) പറഞ്ഞു: ‘റൊട്ടിയുണ്ടാക്കുന്ന ഒരു പെണ്ണിനെ കൂടി വിളിക്കുക. അവളും നിങ്ങളുടെ കൂടെ റൊട്ടിയുണ്ടാക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ കല്‍ചട്ടിയില്‍നിന്ന് കറി വിളമ്പുകയും ചെയ്യുക. ആ കലം (അടുപ്പത്തുനിന്ന്) ഇറക്കാതിരിക്കുകയും ചെയ്യുക.’ അവര്‍ ആയിരം പേരുണ്ടായിരുന്നു. ഞാന്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യംചെയ്ത് പറയുകയാണ്; അവര്‍ എല്ലാവരും ഭക്ഷിച്ചു. അങ്ങനെ അവര്‍ അത് ബാക്കിയാക്കി. (ശേഷം) അവര്‍ (അതില്‍ നിന്ന്) പിന്മാറുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ കലം, അത് എങ്ങനെയായിരുന്നോ അതുപോലെ തിളച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മാവ് എങ്ങനെയായിരുന്നോ അതുപോലെ റൊട്ടിയുണ്ടാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.” (മുസ്ലിം:2039).


ഖന്തക്വ് യുദ്ധത്തിനുമുമ്പ് നബി ﷺ യും സ്വഹാബിമാരും കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുകയായിരുന് നു. ജാബിര്‍(റ) വിശപ്പിന്‍റെ കാഠിന്യത്താല്‍ ഒട്ടിപ്പിടിച്ച വയറുമായി നബി ﷺ യെ കാണുകയുണ്ടായി. ഇത് കണ്ടപ്പോള്‍ അദ്ദേഹം വിഷമിച്ചു. നേരെ വീട്ടിലേക്ക് പോയി. ഭാര്യയോട് കാര്യം പറയുന്നു. വീട്ടില്‍ വല്ലതുമു ണ്ടോ എന്ന് ചോദിക്കുന്നു. അവിടെ ഉണ്ടായിരുന്ന അല്‍പം ബാര്‍ലി അവര്‍ കാണിച്ചുകൊടുത്തു. അത് പൊടിച്ച് മാവുണ്ടാക്കാനായി ജാബിര്‍(റ) ഭാര്യയോട് കല്‍പിച്ചു. അദ്ദേഹം അവര്‍ക്കുണ്ടായിരുന്ന ഒരു ചെറിയ ആട്ടിന്‍കുട്ടിയെ അറുത്തു. അതെല്ലാം വെട്ടിമുറിച്ച് അടുപ്പത്തുവെച്ചു. അങ്ങനെ അദ്ദേഹം നബി ﷺ യെ വിളിക്കാനായി തിരിയുമ്പോള്‍ ഭാര്യ പറയുന്നു: ‘കുറച്ച് ഭക്ഷണയേമുള്ളൂ. എല്ലാവരെയും വിളിച്ചാല്‍ തികയാതെ വരും. നമ്മള്‍ വഷളാകും. അതിനാല്‍ ശ്രദ്ധിക്കണം.’ ജാബിര്‍(റ) നബി ﷺ യുടെ അടുത്ത് ചെന്നു. വളരെ സ്വകാര്യമായി ഭാര്യ പറഞ്ഞതുപ്രകാരം ചെയ്തു. നബിയോടും കുറച്ച് പേരോടും അവിടേക്ക് ചെല്ലാന്‍ പറഞ്ഞു. നബി ﷺ വിവരം അറിഞ്ഞപ്പോള്‍ സന്തോഷവാനായി. ഉറക്കെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. പിന്നെ നടന്നതെന്തെന്ന് നാം മുകളില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കി. ആയിരം പേരടങ്ങുന്ന ആ സംഘത്തിലെ എല്ലാവരും വിശപ്പുമാറുംവരെ ആഹരിച്ചു. എന്നിട്ടും ബാക്കിയായി. മാവ് എത്ര റൊട്ടിയുണ്ടാക്കിയിട്ടും അളവില്‍ കുറയാതെ കിടക്കുന്നു!


കാരക്ക വര്‍ദ്ധിച്ച സംഭവം


عَنْ جَابِرٍ، قَالَ تُوُفِّيَ عَبْدُ اللَّهِ بْنُ عَمْرِو بْنِ حَرَامٍ – قَالَ – وَتَرَكَ دَيْنًا فَاسْتَشْفَعْتُ بِرَسُولِ اللَّهِ صلى الله عليه وسلم عَلَى غُرَمَائِهِ أَنْ يَضَعُوا مِنْ دَيْنِهِ شَيْئًا فَطَلَبَ إِلَيْهِمْ فَأَبَوْا فَقَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ اذْهَبْ فَصَنِّفْ تَمْرَكَ أَصْنَافًا الْعَجْوَةَ عَلَى حِدَةٍ وَعَذْقَ ابْنِ زَيْدٍ عَلَى حِدَةٍ وَأَصْنَافَهُ ثُمَّ ابْعَثْ إِلَىَّ ‏”‏‏.‏ قَالَ فَفَعَلْتُ فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَجَلَسَ فِي أَعْلاَهُ أَوْ فِي أَوْسَطِهِ ثُمَّ قَالَ ‏”‏ كِلْ لِلْقَوْمِ ‏”‏‏.‏ قَالَ فَكِلْتُ لَهُمْ حَتَّى أَوْفَيْتُهُمْ ثُمَّ بَقِيَ تَمْرِي كَأَنْ لَمْ يَنْقُصْ مِنْهُ شَىْءٌ‏.‏


ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അബ്ദുല്ലാഹിബ്നു അംറുബ്നു ഹറാമ്(റ) അദ്ദേഹത്തിന് കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ടു. അദ്ദേഹത്തെ കടത്തില്‍നിന്ന് ഒഴിവാക്കാന്‍, കടംനല്‍കിയവരോട് അതില്‍നിന്ന് ഇളവ് നല്‍കാന്‍ വേണ്ടി ഞാന്‍ നബി ﷺ നോട് സഹായം ആവശ്യപ്പെട്ടു. അങ്ങനെ നബി ﷺ അവരോട് അന്വേഷിച്ചു. അവര്‍ അത് ചെയ്തില്ല. അങ്ങനെ എന്നോട് നബി ﷺ പറഞ്ഞു: ‘നീ പോകുക. എന്നിട്ട് നിന്‍റെ ഈത്തപ്പഴമെല്ലാം തരംതിരിക്കുകയും ചെയ്യുക. അജ്വ വേറെ, അദ്ക്വ സയ്ദ് വേറെ വെക്കുക. പിന്നീട് അത് എന്‍റെ അടുത്തേക്ക് കൊണ്ടുവരണം.’ അങ്ങനെ ഞാന്‍ അപ്രകാരം ചെയ്തു. പിന്നീട് ഞാന്‍ അത് നബി ﷺ യിലേക്ക് അയച്ചു. അങ്ങനെ അവിടുന്ന് വന്നു. എന്നിട്ട് അവിടുന്ന് അതിന് മുകളില്‍ ഇരുന്നു, അല്ലെങ്കില്‍ അതിന്‍റെ മധ്യത്തില്‍. പിന്നീട് പറഞ്ഞു: ‘എല്ലാവര്‍ക്കും അളന്നുകൊടുക്കുക.’ അങ്ങനെ ഞാന്‍ അവര്‍ക്ക് അളന്നുനല്‍കി. അവര്‍ക്കുള്ളത് എല്ലാം പൂര്‍ണമായി(നല്‍കുന്നത്)വരെ (ഞാന്‍ അത് നല്‍കി). അപ്പോഴും എന്‍റെ ഈത്തപ്പഴം ബാക്കിയായിരുന്നു. അതില്‍നിന്ന് യാതൊന്നും കുറവുവരാത്തത് പോല” (നസാഇ: 3638)


നബി ﷺ ക്കെതിരില്‍ ആക്ഷേപങ്ങളും കളവുകളും കെട്ടിയുണ്ടാക്കി അദ്ദേഹത്തെ അപഹസിക്കാന്‍ ശ്രമിച്ചവന് അല്ലാഹു നല്‍കിയ നിന്ദ്യത ചരിത്രപ്രസിദ്ധമാണ്. അവന്‍ മരണപ്പെട്ടപ്പോള്‍ ഭൂമി പോലും അവനെ പുറംതള്ളുന്ന സാഹചര്യമാണ് ഉണ്ടായത് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.


عَنْ أَنَسٍ ـ رضى الله عنه ـ قَالَ كَانَ رَجُلٌ نَصْرَانِيًّا فَأَسْلَمَ وَقَرَأَ الْبَقَرَةَ وَآلَ عِمْرَانَ، فَكَانَ يَكْتُبُ لِلنَّبِيِّ صلى الله عليه وسلم، فَعَادَ نَصْرَانِيًّا فَكَانَ يَقُولُ مَا يَدْرِي مُحَمَّدٌ إِلاَّ مَا كَتَبْتُ لَهُ، فَأَمَاتَهُ اللَّهُ فَدَفَنُوهُ، فَأَصْبَحَ وَقَدْ لَفَظَتْهُ الأَرْضُ فَقَالُوا هَذَا فِعْلُ مُحَمَّدٍ وَأَصْحَابِهِ، لَمَّا هَرَبَ مِنْهُمْ نَبَشُوا عَنْ صَاحِبِنَا‏.‏ فَأَلْقُوهُ فَحَفَرُوا لَهُ فَأَعْمَقُوا، فَأَصْبَحَ وَقَدْ لَفَظَتْهُ الأَرْضُ، فَقَالُوا هَذَا فِعْلُ مُحَمَّدٍ وَأَصْحَابِهِ نَبَشُوا عَنْ صَاحِبِنَا لَمَّا هَرَبَ مِنْهُمْ‏.‏ فَأَلْقَوْهُ فَحَفَرُوا لَهُ، وَأَعْمَقُوا لَهُ فِي الأَرْضِ مَا اسْتَطَاعُوا، فَأَصْبَحَ قَدْ لَفَظَتْهُ الأَرْضُ، فَعَلِمُوا أَنَّهُ لَيْسَ مِنَ النَّاسِ فَأَلْقَوْهُ‏.‏


അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഒരു ക്രിസ്ത്യാനിയായ മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഇസ്ലാം സ്വീകരിച്ചു. അയാള്‍ അല്‍ബക്വറയും ആലുഇംറാനും (ക്വുര്‍ആനിലെ രണ്ട് അധ്യായങ്ങള്‍) പാരായണം ചെയ്തിരുന്നു. അങ്ങനെ അയാള്‍ നബി ﷺ യുടെ (വഹ്യ്) എഴുത്തുകാരനായി. എന്നാല്‍ അയാള്‍ (വീണ്ടും) ക്രിസ്ത്യാനിയായി മടങ്ങി. അങ്ങനെ അയാള്‍ പറയുകയും ചെയ്തു: ‘മുഹമ്മദിന്, ഞാന്‍ അദ്ദേഹത്തിനു വേണ്ടി എഴുതിയതല്ലാതെ അറിയുകയില്ല.’ അങ്ങനെ അല്ലാഹു അവനെ മരിപ്പിച്ചു. അവനെ അവര്‍ മറമാടുകയും ചെയ്തു. എന്നാല്‍ ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇവന്‍ അവരെ പരാജയപ്പെടുത്തിയതിനാല്‍ ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവര്‍ നമ്മുടെ കൂട്ടുകാരനെ കുഴിച്ച് മാന്തി പുറത്തെടുക്കുകയാണ് ചെയ്തത്.’ അങ്ങനെ അവര്‍ അവനുവേണ്ടി ആഴത്തിലൊരു കുഴിയുണ്ടാക്കി. (പിന്നെയും) ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോഴും അവര്‍ പറഞ്ഞു: ‘ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവരെ പരാജയപ്പെടുത്തിയതിനാല്‍ നമ്മുടെ സഹോദരനെ അവര്‍ കുഴിച്ച് പുറത്തെടുത്തിട്ടിരിക്കുന്നു.’ അങ്ങനെ അവര്‍ അവനുവേണ്ടി അവര്‍ക്ക് കഴിയുംവിധം ഭൂമിയില്‍ ആഴത്തില്‍ ഒരു കുഴിയെടുത്തു. എന്നിട്ടും ഭൂമി അവനെ പുറത്തേക്ക് തുപ്പി. അങ്ങനെ അവര്‍ മനസ്സിലാക്കി: തീര്‍ച്ചയായും (ഇത് ചെയ്തത്) മനുഷ്യരല്ല. അങ്ങനെ അവര്‍ അവനെ (അവിടെ ഉപേക്ഷിച്ചു) ഇട്ടുകളഞ്ഞു” (ബുഖാരി:3617)


Tuesday, April 16, 2024

മുഹമ്മദ് നബി പ്രവാചകനാണന്നതിന്റെ അടയാളങ്ങൾ *കൈവിരലിന്നിടയിലൂടെ വെള്ളം വന്നു ആയിരങ്ങൾക്ക് ആശ്വാസം*

 മുഹമ്മദ് നബി പ്രവാചകനാണന്നതിന്റെ അടയാളങ്ങൾ


*കൈവിരലിന്നിടയിലൂടെ വെള്ളം വന്നു ആയിരങ്ങൾക്ക് ആശ്വാസം*


ഭാഗം 2

പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ് ഓരോ പ്രവാചകനിലൂടെയും അല്ലാഹു പ്രകടമാക്കിയിട്ടുള്ളത്.


മൂസ നബിعليه السلام

യുടെ വടി പാമ്പായതും കൈവിരൽ പ്രകാശിച്ചതും

ഈസ നബി  عليه السلام

രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തിയതും മറ്റു ഓരോ പ്രവാചകന്മാരിൽ നിന്നുമുണ്ടായ അത്ഭുതങ്ങളും പ്രവചനങ്ങളും അവർ പ്രപഞ്ച സൃഷ്ടാവിന്റെ ദൂതന്മാർ തന്നെയാണ് ദിവ്യ സന്ദേശം ലഭിക്കുന്നവർ ആണ് എന്നതിന് അല്ലാഹു അവരിലൂടെ പ്രകടിപ്പിക്കുന്ന അടയാളങ്ങളാണ്.


 മുഹമ്മദ് നബി ﷺ യിലൂടെയും അല്ലാഹു പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവയില്‍പെട്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.



കൈവിരലുകള്‍ക്കിടയില്‍നിന്നും വെള്ളം


عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَحَانَتْ صَلاَةُ الْعَصْرِ، فَالْتُمِسَ الْوَضُوءُ فَلَمْ يَجِدُوهُ فَأُتِيَ رَسُولُ اللَّهِ صلى الله عليه وسلم بِوَضُوءٍ، فَوَضَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ فِي ذَلِكَ الإِنَاءِ، فَأَمَرَ النَّاسَ أَنْ يَتَوَضَّئُوا مِنْهُ، فَرَأَيْتُ الْمَاءَ يَنْبُعُ مِنْ تَحْتِ أَصَابِعِهِ، فَتَوَضَّأَ النَّاسُ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ‏.‏


അനസ്(റ) വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറയുന്നു: അസ്വര്‍ നമസ്കാര സമയമായപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ കാണുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ വുദൂഅ് ചെയ്യാനുള്ള വെള്ളം അന്വേഷിക്കുന്നുണ്ട്, അങ്ങനെ വുദൂഇനുള്ള പാത്രം റസൂലി ﷺ ന് കൊണ്ടുവരപ്പെട്ടു. അങ്ങനെ റസൂല്‍ ﷺ ആ പാത്രത്തില്‍ തന്‍റെ കൈ വെച്ചു. ജനങ്ങളോട് അതില്‍നിന്ന് വുദൂഅ് ചെയ്യാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു.” അനസ്(റ) പറയുന്നു: “അങ്ങനെ അവരിലെ അവസാനത്തെ ആളും വുദൂഅ് ചെയ്യുന്നതുവരെ അവിടുത്തെ വിരലുകളുടെ താഴെനിന്നും വെള്ളം പൊടിയുന്നത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:3573)


നബി ﷺ യും അനുചരന്മാരും ഒരു യാത്രയിലായിരുന്നു. മുന്നൂറോ അതിലധികമോ പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നമസ്കാരത്തിന്‍റെ സമയമായി. വുദൂഅ് ചെയ്യാന്‍ വെള്ളവുമില്ല. കൈയില്‍ സൂക്ഷിച്ചിരുന്നതെല്ലാം തീരുകയും ചെയ്തു. അവര്‍ പലയിടത്തും വെള്ളം അന്വേഷിച്ചു. വെള്ളം ലഭിച്ചില്ല. ഒരു സ്വഹാബിയുടെ കൈവശം മാത്രം അല്‍പം വെള്ളമുള്ള ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രം നബി ﷺ യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ ആ പാത്രത്തില്‍ തന്‍റെ പവിത്രമായ കൈ വെച്ചു. അതോടെ അത്ഭുതം സംഭവിച്ചു.അവിടുത്തെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം പൊട്ടിവരികയായി. ജനങ്ങളോട് അവിടുന്ന് വുദൂഅ് ചെയ്യുവാന്‍ കല്‍പിച്ചു. അവര്‍ എല്ലാവരും ആ പാത്രത്തില്‍നിന്ന് വുദൂഅ് ചെയ്തു.


നബി ﷺ യുടെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വന്ന ഈ അമാനുഷിക സംഭവം മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തിനെക്കാള്‍ വമ്പിച്ചതാകുന്നു. മൂസാനബിൗയോട് അല്ലാഹു വെള്ളത്തിനായി കല്ലില്‍ അടിക്കാന്‍ കല്‍പിക്കുകയുണ്ടായി. അങ്ങനെ കല്ലില്‍നിന്ന് ഉറവ പൊട്ടുകയും ചെയ്തു. അതിനെക്കാളും വലിയ ഒരു മുഅ്ജിസത്താണ് നബി ﷺ യിലൂടെ അല്ലാഹു ഇവിടെ പ്രകടമാക്കിയത് എന്ന് ഇമാം മുസ്നി(റഹി) പറയുന്നത് ഇമാം അല്‍അയ്നി(റഹി) ഉംദത്തുല്‍ ക്വാരിയില്‍ ഉദ്ധരിക്കുന്നുണ്ട്. കല്ലില്‍നിന്ന് ഉറവ വരിക എന്നത് പരിചിതമായ കാര്യമാണല്ലോ. എന്നാല്‍ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വരിക എന്നത് പരിചിതമല്ലാത്ത കാര്യവുമാണ് എന്ന് അദ്ദേഹം അതിന് ന്യായവും പറയുന്നുണ്ട്.


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


ഖുര്‍ആനിലെ പ്രവചനങ്ങള്‍ 1 റോം വിജയിക്കും

 

ഖുര്‍ആനിലെ പ്രവചനങ്ങള്‍    
1 റോം വിജയിക്കും


ഭൂതകാലത്തിന്‍െറ തിരശ്ശീല നീക്കി പല ചരിത്രസംഭവങ്ങളും മനുഷ്യന് പഠിപ്പിച്ച് കൊടുത്തതുപോലെതന്നെ ഖുര്‍ആന്‍ ഭാവികാലത്തിന്‍െറ മറനീക്കി ചില സംഭവങ്ങളിലേക്ക് വെളിച്ചം വീശിയിട്ടുമുണ്ട്. ഭാവി ഇന്നും മനുഷ്യനുമുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ജ്യോത്സ്യവും ജ്യോതിഷവുമൊക്കെ മനുഷ്യന്‍െറ ഭാവി അറിയാനുള്ള താല്‍പര്യത്തെ ചൂഷണം ചെയ്ത് വ്യാപാരവത്കരിക്കപ്പെട്ടതിന്‍െറ ഉദാഹരണങ്ങളാണ്. സാമാന്യതത്വങ്ങളും സാധ്യതകളും കൂട്ടിക്കലര്‍ത്തി ഇവര്‍ നല്‍കുന്ന പ്രവചനങ്ങളില്‍ അത്യാഗ്രഹിയും ഭാവിയെക്കുറിച്ച് ആശങ്കാകുലനുമായ മനുഷ്യന്‍ സമാധാനം കണ്ടത്തെുന്നു എന്നതിനപ്പുറം യഥാര്‍ഥ്യവുമായി അവക്കൊരു ബന്ധവുമുണ്ടാവാറില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ എന്നാണ് ഖുര്‍ആന്‍ ഉറച്ചു പ്രഖ്യാപിക്കുന്നത്. ‘ഒരു കാര്യത്തെക്കുറിച്ചും ഞാന്‍ നാളെ അത് തീര്‍ച്ചയായും ചെയ്യും എന്ന് നീ പറയരുത്. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിനക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല’ (വി.ഖു. 18: 23,24). 

ഭാവി ഇത്രത്തോളം അനിശ്ചിതമായതുകൊണ്ടാണ് ഞാന്‍ അത് ചെയ്യും എന്ന് പറയുന്നതോടൊപ്പം ഇന്‍ശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി പറയാന്‍ സത്യവിശ്വാസികളോട് കല്‍പിച്ചത്. അല്ലാഹുവിന്‍െറ വചനങ്ങളായ ഖുര്‍ആനില്‍ ധാരാളം പ്രവചനങ്ങള്‍ കാണാം. കാലാതീതനാണ് അല്ലാഹു എന്ന് വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രവചനങ്ങള്‍ ഖുര്‍ആനിന്‍െറ അമാനുഷികതക്ക് ഒന്നാംതരം തെളിവുകള്‍ കൂടിയാണ്. ഖുര്‍ആന്‍ നടത്തിയ ഒരു രാഷ്ട്രീയ പ്രവചനം ശ്രദ്ധിക്കുക. ‘അലിഫ്ലാം മീം. തൊട്ടടുത്ത ഭൂപ്രദേശത്തുവെച്ച് റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. ഈ പരാജയത്തിന് ശേഷം വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയം വരിക്കുന്നതാണ്. ഭൂതകാലത്തും ഭാവികാലത്തും അല്ലാഹുവിന് തന്നെയാണ് കാര്യങ്ങളുടെ നിയന്ത്രണം.

അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്‍െറ സഹായത്താല്‍ സന്തുഷ്ടരാകും. അല്ലാഹു അവനുദ്ദേശിക്കുന്നവരെ സഹായിക്കുന്നു. അവന്‍ അതിശക്തനും കരുണാവാരിധിയുമാകുന്നു’ (വി.ഖു. 30:1-5). നബിയുടെ കാലത്തുണ്ടായിരുന്ന റോമന്‍-പേര്‍ഷ്യന്‍ സംഘട്ടനങ്ങളിലേക്കാണ് ഈ പ്രവചനം വിരല്‍ചൂണ്ടുന്നത്. ക്രി. 615നുശേഷം ഈ സംഘട്ടനങ്ങളില്‍ ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധ്യമല്ലാത്തവിധം റോമാസാമ്രാജ്യം അമ്പേ പരാജയപ്പെട്ടു. റോമാക്കാരോട് അനുഭാവമുണ്ടായിരുന്ന മുസ്ലിംകളെ കളിയാക്കാന്‍ ഇതൊരു അവസരമായി ശത്രുക്കള്‍ ഉപയോഗപ്പെടുത്തി. ആ സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ ഇത്തരത്തിലൊരു പ്രവചനം നടത്തുന്നത്. ബ്രിട്ടീഷ് ചരിത്രകാരനായ ഗിബ്ബണ്‍ പറയുന്നു ‘ഖുര്‍ആനിന്‍െറ ഈ പ്രവചനാനന്തരം ഏഴെട്ടു വര്‍ഷത്തോളം റോമാ സാമ്രാജ്യം ഇനി പേര്‍ഷ്യയെ അതിജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. വിജയിക്കുന്നത് പോയിട്ട് സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്ന് പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. (ഗിബ്ബണ്‍: ഡികൈ്ളന്‍ ആന്‍ഡ് ഫാള്‍ ഓഫ് റോമന്‍ എമ്പയര്‍ വാള്യം 2, പേജ് 788). 

ഖുര്‍ആനിന്‍െറ ഈ പ്രവചനത്തെ മക്കയിലെ നിഷേധികള്‍ വല്ലാതെ പരിഹസിച്ചു. ഉബയ്യുബ്നുഖലഫ് എന്ന ഖുറൈശി പ്രമുഖന്‍ നബിയുടെ അടുത്ത അനുയായിയായ അബൂബക്കറുമായി ഈ പ്രവചനത്തെക്കുറിച്ച് 100 ഒട്ടകത്തിന് പന്തയം വെക്കുകപോലുമുണ്ടായി. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ചരിത്രവിദ്യാര്‍ഥികള്‍ക്കറിയാം. ക്രി. 623ല്‍ ഹെര്‍കുലീസ് (സീസര്‍) അര്‍മീനിയയില്‍നിന്ന് പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം അദ്ദേഹം അസര്‍ബൈജാനിലേക്ക് നുഴഞ്ഞുകയറുകയും സൊറോസ്റ്ററുടെ ജന്മസ്ഥലമായ ഈര്‍മിയ നശിപ്പിക്കുകയും ചെയ്തു. അഗ്നിയാരാധകരായിരുന്ന പേര്‍ഷ്യക്കാരുടെ ഏറ്റവും വലിയ അഗ്നികുണ്ഠം സീസര്‍ നാമാവശേഷമാക്കി. അല്ലാഹുവിന്‍െറ പ്രവചനത്തിന്‍െറ കൃത്യമായ പുലര്‍ച്ചയായിരുന്നു അത്. റോമക്കാര്‍ പേര്‍ഷ്യക്കാരെ കീഴടക്കിയ ഇതേവര്‍ഷം തന്നെയാണ് മുസ്ലിംകള്‍ ബദ്റില്‍ ബഹുദൈവ വിശ്വാസികളെ തുരത്തിയോടിച്ചത്. ‘അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്‍െറ സഹായത്താല്‍ സന്തുഷ്ടരാകും. അല്ലാഹു അവനുദ്ദേശിക്കുന്നവരെ സഹായിക്കുന്നു. അവന്‍ അതിശക്തനും കരുണാവാരിധിയുമാകുന്നു’ (വി.ഖു. 30: 4-5).

ഇപ്രകാരം റോമ (റൂം) എന്ന പേരിലുള്ള ഈ അധ്യായത്തിന്‍െറ തുടക്കത്തില്‍ അല്ലാഹു നടത്തിയ രണ്ടു പ്രവചനങ്ങളും (പത്തുവര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തുമെന്നതും സത്യവിശ്വാസികള്‍ ബഹുദൈവ വിശ്വാസികളെ പരാജയപ്പെടുത്തും എന്നുമുള്ള പ്രവചനങ്ങള്‍) അക്ഷരംപ്രതി പുലര്‍ന്നു. അതിനെ തുടര്‍ന്ന് ജൂതന്മാരും ക്രിസ്ത്യാനികളുമടക്കം ധാരാളം പേര്‍ ഇസ്ലാം സ്വീകരിച്ചു. പ്രവചനം പുലരുംമുമ്പേ ഉബയ്യുബ്നു ഖലഫ് മരണപ്പെട്ടിരുന്നു. എന്നാലും അദ്ദേഹത്തിന്‍െറ അനന്തരാവകാശികള്‍ പരാജയം സമ്മതിച്ച് പന്തയത്തുകയായ 100 ഒട്ടകങ്ങള്‍ അബൂബക്കറിന് സമ്മാനിച്ചു. നബിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം ഈ ഒട്ടകങ്ങള്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്തു.

ഖുതുബകൾക്കിടയിൽ ഇരിക്കുന്ന സമയത്ത് സദസ്സിലുള്ളവർ ആ സമയത്തു *ദുആ* ചെയ്യുകയാണ് വേണ്ടത്

 


*എന്തു ചൊല്ലണം*..?


ഖുതുബകൾക്കിടയിൽ ഇരിക്കുന്ന സമയത്ത് ഖതീബിനു സൂറതുൽ ഇഖ്ലാസ്വ് പാരായണംചെയ്യൽ സുന്നതാണ്.(ഫത്ഹുൽ മുഈൻ)

 _എന്നാൽ സദസ്സിലുള്ളവർ ആ സമയത്തു *ദുആ* ചെയ്യുകയാണ് വേണ്ടത്, കാരണം ആ സമയത്തുള്ള ദുആ സ്വീകരിക്കപ്പെടുന്നതാണ്_

(ഫതാവൽ കുബ്റാ)


➖➖➖➖➖➖

🌷ﻭﺳﺌﻞ) ﻧﻔﻊ اﻟﻠﻪ ﺑﻪ ﻋﻤﺎ ﺇﺫا ﺟﻠﺲ اﻟﺨﻄﻴﺐ ﺑﻴﻦ اﻟﺨﻄﺒﺘﻴﻦ ﻫﻞ ﻳﺴﺘﺤﺐ ﻟﻪ ﻓﻲ ﺟﻠﻮﺳﻪ ﺩﻋﺎء ﺃﻭ ﻗﺮاءﺓ ﺃﻭ ﻻ ﻭﻫﻞ ﻳﺴﻦ ﻟﻠﺤﺎﺿﺮﻳﻦ. ﺣﻴﻨﺌﺬ ﺃﻥ ﻳﺸﺘﻐﻠﻮا ﺑﻘﺮاءﺓ ﺃﻭ ﺩﻋﺎء ﺃﻭ ﺻﻼﺓ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺑﺮﻓﻊ اﻟﺼﻮﺕ ﺃﻭ ﻻ؟

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ: ﺫﻛﺮ ﻓﻲ اﻟﻌﺒﺎﺏ ﺃﻧﻪ ﻳﺴﻦ ﻟﻪ ﻗﺮاءﺓ ﺳﻮﺭﺓ اﻹﺧﻼﺹ ﻭﻗﻠﺖ ﻓﻲ ﺷﺮﺣﻪ ﻟﻢ ﺃﺭ ﻣﻦ ﺗﻌﺮﺽ ﻟﻨﺪﺑﻬﺎ ﺑﺨﺼﻮﺻﻬﺎ ﻓﻴﻪ ﻭﻳﻮﺟﻪ ﺑﺄﻥ اﻟﺴﻨﺔ ﻗﺮاءﺓ ﺷﻲء ﻣﻦ اﻟﻘﺮﺁﻥ ﻓﻴﻪ ﻛﻤﺎ ﻳﺪﻝ ﻋﻠﻴﻪ ﺭﻭاﻳﺔ اﺑﻦ ﺣﺒﺎﻥ ﻛﺎﻥ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻳﻘﺮﺃ ﻓﻲ ﺟﻠﻮﺳﻪ ﻣﻦ ﻛﺘﺎﺏ اﻟﻠﻪ ﻭﺇﺫا ﺛﺒﺖ ﺃﻥ اﻟﺴﻨﺔ ﺫﻟﻚ ﻓﻬﻲ ﺃﻭﻟﻰ ﻣﻦ ﻏﻴﺮﻫﺎ ﻟﻤﺰﻳﺪ ﺛﻮاﺑﻬﺎ ﻭﻓﻀﺎﺋﻠﻬﺎ ﻭﺧﺼﻮﺻﻴﺎﺗﻬﺎ ﻗﺎﻝ اﻟﻘﺎﺿﻲ ﻭاﻟﺪﻋﺎء ﻓﻲ ﻫﺬﻩ اﻟﺠﻠﺴﺔ ﻣﺴﺘﺠﺎﺏ اﻧﺘﻬﺖ ﻋﺒﺎﺭﺓ اﻟﺸﺮﺡ اﻟﻤﺬﻛﻮﺭ ﻭﻳﺆﺧﺬ ﻣﻤﺎ ﺫﻛﺮ ﻋﻦ اﻟﻘﺎﺿﻲ *ﺃﻥ اﻟﺴﻨﺔ ﻟﻠﺤﺎﺿﺮﻳﻦ اﻻﺷﺘﻐﺎﻝ ﻭﻗﺖ ﻫﺬﻩ اﻟﺠﻠﺴﺔ ﺑﺎﻟﺪﻋﺎء ﻟﻤﺎ ﺗﻘﺮﺭ ﺃﻧﻪ ﻣﺴﺘﺠﺎﺏ ﺣﻴﻨﺌﺬ* ﻭﺇﺫا اﺷﺘﻐﻠﻮا ﺑﺎﻟﺪﻋﺎء ﻓﺎﻷﻭﻟﻰ ﺃﻥ ﻳﻜﻮﻥ ﺳﺮا ﻟﻤﺎ ﻓﻲ اﻟﺠﻬﺮ ﻣﻦ اﻟﺘﺸﻮﻳﺶ ﻋﻠﻰ ﺑﻌﻀﻬﻢ ﻭﻷﻥ اﻹﺳﺮاﺭ ﻫﻮ اﻷﻓﻀﻞ ﻓﻲ اﻟﺪﻋﺎء ﺇﻻ ﻟﻌﺎﺭﺽ.

فتاوى الكبرى١/٢٥١,٢٥٢


🌷ﻭﺷﺮﻁ ﺟﻠﻮﺱ ﺑﻴﻨﻬﻤﺎ ﺑﻄﻤﺄﻧﻴﻨﺔ ﻓﻴﻪ.

ﻭﺳﻦ ﺃﻥ ﻳﻜﻮﻥ ﺑﻘﺪﺭ ﺳﻮﺭﺓ اﻹﺧﻼﺹ ﻭﺃﻥ ﻳﻘﺮﺃﻫﺎ ﻓﻴﻪ

(فتح المعين)

Friday, April 12, 2024

ഖതീബുമാർ അശ്രദ്ധമായാൽ ജുമുഅ നിശ്ഫലമാകും*

 



*ഖതീബുമാർ അശ്രദ്ധമായാൽ ജുമുഅ നിശ്ഫലമാകും*


➖➖➖➖➖➖➖

ഖുതുബയുടെ അവസാനത്തിന്റെയും ഇമാം നിസ്കാരത്തിൽ പ്രവേശിക്കുന്നതിന്റെയും ഇടയിൽ മുവാലാത് നിബന്ധനയാണ്. അഥവാ ഏറ്റവും ചുരുങ്ങിയ രൂപത്തിൽ രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമായ ഇടവേള( ഏകദേശം1½മിനിറ്റ് )പാടില്ല, അതിനുമുമ്പ് ഇമാം നിസ്കാരത്തിൽ പ്രവേശിച്ചിരിക്കണം.അല്ലെങ്കിൽ  പ്രബല വീക്ഷണപ്രകാരം  ജുമുഅ സ്വഹീഹാവുകയില്ല. ആയതിനാൽ ഇഖാമത് അവസാനിക്കലോടു കൂടി ഖതീബ് മിഹ്റാമിൽ പ്രവേശിച്ച്, ഉടനെ നിസ്കാരത്തിൽ പ്രവേശിക്കാൻ ശ്രമിക്കണമെന്ന് ഇമാമുകൾ ഉണർത്തിയിട്ടുണ്ട്.


മേൽ ഗൗരവം പരിഗണിച്ച്/ ഇടവേള ദീർഗ്ഗമാകുമെന്നു ഭയപ്പെട്ടതിനാൽ വെള്ളിയാഴ്ച ജുമുഅയുടെ ഇമാമിനു ഇഖാമതിനു ശേഷമുള്ള ദുആ പോലും സുന്നത്തില്ലന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.വിശദ വായനക്ക്,അൽ ഫതാവൽ മുഅ്തമദ: പേജ് 89 മുതൽ 97 വരെ കാണുക


എന്നാൽ

سَوُّو صُفوفَكم رحمكم الله...

 പോലുള്ള വാചകം കൊണ്ട് സ്വഫ് ശരിപ്പെടുത്താൻ കൽപ്പിക്കൽ  ജുമുഅയുടെ ഇമാമിനും സുന്നത്തുണ്ട് ( മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യാനും തുണി കയറ്റി ഉ ടുക്കാനും മറ്റു ഉപദേശത്തിനും ഈ സമയം ഉപയോഗിക്കരുത്. നമ്മുടെ ആശ്രദ്ധ കാരണം ഒരു നാട്ടുകാരുടെ മുഴുവൻ ജുമുഅ നഷ്ടപ്പെട്ടുകൂടാ..)


➖➖➖➖➖➖

🌷 ﻭﻭﻻء ﺑﻴﻨﻬﻤﺎ ﻭﺑﻴﻦ ﺃﺭﻛﺎﻧﻬﻤﺎ ، ﻭبينهما ﻭﺑﻴﻦ اﻟﺼﻼﺓ ﺑﺄﻥ ﻻ ﻳﻔﺼﻞ ﻃﻮﻳﻼ ﻋﺮﻓﺎ.

ﻭﺳﻴﺄﺗﻲ ﺃﻥ اﺧﺘﻼﻝ اﻟﻤﻮاﻻﺓ ﺑﻴﻦ اﻟﻤﺠﻤﻮﻋﺘﻴﻦ ﺑﻔﻌﻞ ﺭﻛﻌﺘﻴﻦ ﺑﻞ ﺑﺄﻗﻞ ﻣﺠﺰﺉ ﻓﻼ ﻳﺒﻌﺪ اﻟﻀﺒﻂ ﺑﻬﺬا ﻫﻨﺎ ﻭﻳﻜﻮﻥ ﺑﻴﺎﻧﺎ ﻟﻠﻌﺮﻑ.

(فتح المعين)


🌷....والحاصل أن الامام في الجمعة لا يسن له الدعاء المذكور وكذا الصلاة والسلام على النبي صلى الله تعالى عليه وسلم  عقب الإقامة *بل يشرع  فورا في الصلاة* (الفتاوى المعتمدة١/٩٤ للعلامة حبيب بن يوسف رحمه الله تعالى )


🌷ﻭ" ﺃﻥ "ﻳﺒﺎﺩﺭ ﺑﺎﻟﻨﺰﻭﻝ" ﻟﻴﺒﻠﻎ اﻟﻤﺤﺮاﺏ ﻣﻊ ﻓﺮاﻍ اﻟﻤﺆﺫﻥ ﻣﻦ اﻹﻣﺎﻣﺔ ﻓﻲ ﺗﺤﻘﻴﻖ اﻟﻤﻮاﻻﺓ ﻣﺎ ﺃﻣﻜﻦ ﺑﻴﻦ اﻟﺨﻄﺒﺔ ﻭاﻟﺼﻼﺓ.(شرح با فضل)


🌷 ﻓﺈﻧﻪ ﻳﻨﺪﺏ ﻟﻹﻣﺎﻡ ﺃﻥ ﻳﺄﻣﺮ ﺑﺗﺴﻮيتها ﻛﻤﺎ ﻓﻌﻞ - ﺻﻠﻰ اﻟﻠﻪ تعالى ﻋﻠﻴﻪ ﻭﺳﻠﻢ ( أسنى المطالب ١/٢٦٨ ،باب الجمعة)


ഷെയർ ചെയ്യാം...

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...