Wednesday, January 4, 2023

കസേര നിസ്കാരത്തിൽ എങ്ങനെ സുജൂദ് ചെയ്യൽ* *എവിടെയാണ് കസേര വെക്കേണ്ടത്.*

 *കസേര നിസ്കാരത്തിൽ എങ്ങനെ സുജൂദ് ചെയ്യൽ*


*എവിടെയാണ് കസേര വെക്കേണ്ടത്.*


മറുപടി


നിന്ന് നിസ്കരിക്കാൻ സാധ്യമായവൻ ഇരിക്കാൻ പാടില്ല. ഇനി അൽപ സമയം നിന്ന് ബാക്കി ഇരിക്കേണ്ടി വന്നാൽ കഴിയുന്നത്ര സമയം നിൽക്കുകയും ബാക്കി പ്രയാസം വന്നാൽ ഇരിക്ക്കാവുന്നതാണ്


ഇരുന്ന് നിസ്കരിക്കുന്നവനും സുജൂദിന് വേണ്ടി ഇരിക്കുന്നവനും ഇൻഇ കാസിന്  (ഊര യേക്കാൾ തല താഴ്ത്താൻ ) കഴിയുമെങ്കിൽ മുന്നിൽ സ്റ്റൂൾ പോലോത്തത് വെച്ച് അതിൻമേൽ സുജൂദ് ചെയ്യേണ്ടതാണ്.


ഇൻഇ കാസിന്  (ഊര യേക്കാൾ തല താഴ്ത്താൻ ) കഴിയില്ലങ്കിൽ നെറ്റി സ്റ്റൂൾ പോലോത്തതിൽ വെക്കൽ നിർബന്ധമില്ല. കഴിയുമെങ്കിൽ

റുകൂഇനേക്കാൾ കൂടുതൽ കുനിയേണ്ടതാണ്.

അപ്പോൾ 

 നിന്ന് കൊണ്ട് റുകൂഅ് ചെയ്യുകയും നിന്ന് കൊണ്ട് തന്നെ റുകൂഇനേക്കാൾ കൂടുതലായി കുനിഞ്ഞാൽ സുജൂദ് ലഭിക്കുന്നതാണ്.


കസേര നിസ്കാരം നിസ്കരിക്കുന്നവൻ ജമാഅത്തായി നിർവഹിക്കുമ്പോൾ എവിടെയാണ് കസേര വെക്കേണ്ടത്.



നിന്ന് നിസ്കരിക്കുന്നവൻ അത്തഹിയ്യാത്തിനോ മറ്റോ കസേര വെച്ചിട്ടുണ്ടങ്കിൽ സ്വഫിൽ മടമ്പൊപ്പിച്ചു നിൽക്കുകയും കസേര പിന്നിലേക്ക് സ്വഫിനെ തൊട്ട് പിന്നിൽ വെക്കേണ്ടതാണ്.


തുടക്കം മുതലേ ഇരുന്നാണ് നിസ്കരിക്കുന്നത് എങ്കിൽ സ്വഫിനൊപ്പിച്ച് കസേര വെക്കേണ്ടതാണ്



അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി




ഇസ്തിഗാസ നാല് മദ്ഹബുകളിൽ









 

Friday, December 30, 2022

കന്നിമൂലയിൽ ടോയ്ലറ്റ്?

 കന്നിമൂലയിൽ ടോയ്ലറ്റ്?


🖋️ മൗലാനാ നജീബ് മൗലവി


#ചോദ്യം: വീടു നിർമ്മിക്കുമ്പോൾ കന്നിമൂല (തെക്കു പടിഞ്ഞാർ മൂല)യിൽ ടോയ്ലറ്റ് റൂം ആകരുതെന്നു വീടിനു കുറ്റിയടിക്കുന്ന ആശാരിമാർ പറയുന്നു. ഒഴിവാക്കലാണു നല്ലതെന്നു ചില മുസ്‌ലിംപണ്ഡിതർമാരും പറയുന്നു. ഇതിൽ ശരിയേതാണ്? നമ്മുടെ മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുണ്ടോ?_


#ഉത്തരം: വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം സ്ഥലത്തിന്റെ മണ്ണും കിടപ്പും പ്രകൃതിപരമായ വായു സഞ്ചാരം, നീരൊഴുക്ക് പോലുള്ളതും പരിഗണിച്ചു കൊണ്ട് ശാസ്ത്രീയമായി സ്ഥാനം നിർണ്ണയിക്കാറുണ്ട്. വാസ്തു വിദ്യപ്രകാരം ഉചിതവും അനുചിതവും നിരീക്ഷിക്കാറുണ്ട്. ഇതൊന്നും മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുള്ളതല്ല. എന്നാൽ, സത്യവിശ്വാസിയെ ഇതിൽ നിന്നു പ്രത്യേകം വിലക്കുന്ന പ്രമാണങ്ങളുമില്ല. സമസ്ത കാര്യങ്ങളുടെയും സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നും ഹിതകരവും അഹിതവുമായ കാര്യങ്ങളെല്ലാം (ഖൈറും ശർറും) അല്ലാഹുവിൽ നിന്നുണ്ടാകുന്നതാണെന്നും ദൃഢമായി വിശ്വസിക്കാൻ സത്യവിശ്വാസി ബാധ്യസ്ഥനാണ്. എന്നാൽ, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലോ അനുഭവസ്തരും അറിവുളളവരുമായ ഭൂശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും തച്ചുശാസ്ത്ര വിദഗ്ധരുടെയും ഉപദേശമനുസരിച്ചോ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ചില സംഗതികൾക്കു ചിലതു നിമിത്തമാകുമെന്നു മനസ്സിലാക്കുന്നതിലോ ധരിക്കുന്നതിലോ മതപരമായി കുഴപ്പമില്ല.ചില ധാരണകൾ വസ്തുതാപരമായി അബദ്ധമാണെങ്കിൽ പോലും അതനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ മതദൃഷ്ട്യാ കുറ്റക്കാരനാകുകയില്ല. നിഷിദ്ധവും വിലക്കപ്പെട്ടതുമായ പ്രവൃത്തികൾ ചെയ്യുമ്പോൾ അതിനനുസരിച്ചു മതവിധികൾ വരുമെന്നു മാത്രം.


     കന്നിമൂല വാസ്തു വിദ്യപ്രകാരം നിർണ്ണയിക്കപ്പെട്ട ഒരു ദിക്കാണ്. എട്ടു ദിക്കുകളിൽ ഓരോ ദിക്കിലും കാവൽക്കാരനായി ഓരോ 'ദൈവങ്ങളെ'യും പ്രതിഷ്ഠിക്കപ്പെട്ട വാസ്തു വിദ്യപ്രകാരം 'നൃത്തി ഭഗവാനാ'ണ് ഈ ദിക്കിന്റെ ഉടമ. ഈ ദിക്കിനെ ബുദ്ധിമുട്ടിച്ചാൽ ഈ ഉടമ ഉപദ്രവിക്കും എന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായാകാം ആശാരിമാർ ആ മൂലയിൽ ടോയ്ലറ്റ് ആകരുതെന്നു പറയുന്നത്. ഇങ്ങനെ എട്ടു ദിക്കുകളിൽ എട്ടു ദൈവങ്ങളെ വിശ്വസിക്കാൻ തൗഹീദുളള സത്യവിശ്വാസികൾക്ക് നിവൃത്തിയില്ലല്ലോ. ബഹുദൈവവിശ്വാസം മഹാപാപമാണല്ലോ. എന്നാൽ, ഈ ദിക്കുകളിൽ എട്ടു പിശാചുകളുണ്ടെന്നും അവയിൽ കന്നിമൂലയിലെ പിശാച്(നൃത്തി പിശാച്) ഉപദ്രവകാരിയാണെന്നും ധരിക്കുന്നതിൽ ഇസ്‌ലാമിക വിശ്വാസപരമായി തെറ്റു സംഭവിക്കുന്നില്ല. നൃത്തി ഭഗവാനെ പൂജിച്ചു കൊണ്ട് ബഹുദൈവ വിശ്വാസികൾ കുറ്റിയടിക്കുന്ന കന്നിമൂലയിൽ, നൃത്തി പിശാചിന്റെ നെഞ്ചത്ത് ബിസ്മി ചൊല്ലി സത്യവിശ്വാസി കുറ്റിയടിച്ചാൽ മതിയല്ലോ. ഇതിൽ അരുതായ്മ വരാനില്ല. ഇതുപോലെ ഈ പിശാചിന്റെ ശല്യം വേണ്ടെന്നു വച്ച് ആ മൂലയിൽ ടോയ്ലറ്റ് വേണ്ടെന്നും വയ്ക്കാമല്ലോ.


    ചില ദിവസങ്ങളിലെ രോഗ സന്ദർശനം രോഗവർദ്ധനവുണ്ടാക്കുമെന്ന് സാധാരണക്കാരിൽ പ്രചരിച്ചാൽ അത്തരം ദിവസങ്ങളിൽ രോഗസന്ദർശനം ഒഴിവാക്കുന്നതാണു നല്ലതെന്ന് പ്രസ്താവിച്ചു കൊണ്ട് ഇമാമുകൾ ഇതിനു പറയുന്ന കാരണം ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ മനസ്സുകളിൽ ഉറച്ചു പോയ വിശ്വാസങ്ങളും ധാരണകളും അടിസ്ഥാന രഹിതമാണങ്കിൽ പോലും അവയെ മാനിക്കൽ സുന്നത്താണ്. ഇല്ലെങ്കിൽ അതു വലിയ അപകടങ്ങൾക്കു നിമിത്തമാകും. ശർവാനി 3- 92.


    ടോയ്ലറ്റുണ്ടാക്കുന്നതിനെ സംബന്ധിച്ച് ആശാരിമാരുടെയും മറ്റും മൊഴികൾ മൂലം പല ശല്യങ്ങളും വരുമെന്ന സാധാരണക്കാരുടെ മനസ്സുകളിൽ ഉറച്ചു  പോയ ധാരണകൾ പരിഗണിക്കുന്നതു തന്നെയാണ് നല്ലത്. ദുർബ്ബല മനസ്കർ അതിനെച്ചൊല്ലി വിഷമിക്കേണ്ടതില്ലല്ലോ.


നുസ്രത്തുൽ അനാം മാസിക 2021, ഏപ്രിൽ

Wednesday, December 28, 2022

നരബലിയും മതങ്ങളും


നരബലിയും മതങ്ങളും



നബിശിഷ്യൻ അംറുബ്‌നുൽ ആസ്വ്(റ) ഒരിക്കൽ പറഞ്ഞു: ‘ഇത് ഇസ്‌ലാം മതമാണ്. മനുഷ്യഹത്യകളെ അത് ഒരിക്കലും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന മുഴുവൻ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇസ്‌ലാം തകർത്തെറിയുകയാണ്.’

സാക്ഷര കേരളത്തെ നടുക്കിയ ഇരട്ട നരബലി പത്തനംതിട്ട ജില്ലയിൽ നടന്ന വാർത്ത പുറത്തുവന്നത് ഈയിടെയാണ്. കടുത്ത ഇസ്‌ലാം വിരുദ്ധത മുഖമുദ്രയാക്കിയ ചിലർ പ്രാകൃതമായ നരബലിയെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുകയുണ്ടായി; കൂട്ടുപ്രതികളിലൊരാൾ മുസ്‌ലിം പേരുകാരനായി എന്നതാണു കാരണം. ഉത്തമ സൃഷ്ടിയായ മനുഷ്യന്റെ ജീവൻ അപഹരിക്കുന്ന നരബലി അരുതെന്ന് പഠിപ്പിച്ച മതനിയമം അനുസരിക്കാത്തയാൾക്കും ആ ഐഡന്റിറ്റി പതിപ്പിച്ചുകൊടുത്താണ് ആക്രമണം!

കടുത്തൊരു ദൈവനിഷേധിയും അന്ധവിശ്വാസികളായ ദമ്പതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരത സ്പന്ദിക്കുന്ന ഹൃദയമുള്ളവരെയെല്ലാം ഞെട്ടിക്കുന്നതാണ്. സാമ്പത്തിക സൗഖ്യം തേടിയാണ് നിരപരാധികളായ രണ്ട് മനുഷ്യ പുത്രിമാരെ വെട്ടി നുറുക്കിയതെന്നത് കൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മരണത്തിന് മുമ്പ് ഇരുവരും അനുഭവിച്ചത് വിവരിക്കാൻ കഴിയാത്ത വേദനയാണ്. ഇര എത്രയേറെ വേദന അനുഭവിക്കുന്നുവോ അത്രയും സൗഖ്യം നിങ്ങൾക്കു വർധിക്കുമെന്നാണ് നാസ്തികനായ കൊലയാളി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇരയുടെ മാംസം പാകം ചെയ്തു കഴിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ വലിയ സാമ്പത്തിക തട്ടിപ്പും നടത്തുകയുണ്ടായി. ഈ ആധുനിക കാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത പൈശാചികതയാണ് നടന്നിരിക്കുന്നത്. ഇത്തരമൊരു തെറ്റിനെ അതിന്റെ ഗൗരവത്തോടെ എടുക്കുകയാണ് മന:സാക്ഷിയുള്ള എല്ലാവരും ചെയ്യുക.

ഇരട്ട നരബലി വാർത്ത കേട്ടയുടൻ മുഖ്യപ്രതിയുടെ മുസ്‌ലിം പേര് കേട്ട് ഇസ്‌ലാമിനെ വിമർശിക്കാനിറങ്ങി പലരും. എന്നാൽ ആ നരാധമൻ ഒരു നാസ്തികനാണെന്ന് താമസിയാതെ പുറത്തുവന്നു. ഒരു എക്‌സ് മുസ്‌ലിം ചെയ്ത നിഷ്ഠൂരതയുടെ പഴി ഇസ്‌ലാമിന്! പ്രതികളുടെ പേരും മതവും ജാതിയും നോക്കി കേസിനെ ന്യായീകരിക്കുന്നതും വിമർശിക്കുന്നതും അപകടമാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇത്. കുറ്റവാളികളെ ഒറ്റപ്പെടുത്താൻ, പരമാവധി ശിക്ഷ ലഭ്യമാക്കാൻ തയ്യാറാവുകയാണ് നാം വേണ്ടത്. ഒപ്പം ഇത്തരമൊന്ന് ആവർത്തിക്കാതിരിക്കാൻ വേണ്ട കാര്യങ്ങളും ചെയ്യണം. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർ തെറ്റിൽ ഉൾപ്പെടുമ്പോൾ കുറ്റവാളിയെക്കാൾ പഴി കേൾക്കേണ്ടി വരുന്നത് അവന്റെ മതത്തിനും മറ്റു സമുദായാംഗങ്ങൾക്കുമാണ് എന്ന അവസ്ഥ ആധുനിക സമൂഹത്തിന് യോചിച്ചതല്ല. സമുദായത്തെ ചാരി പ്രതിക്ക് രക്ഷപ്പെടാം എന്ന പ്രതീതിയാണ് ഇതുണ്ടാക്കുക. ഈ സാഹചര്യം കൂടുതൽ കുറ്റവാളികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ.


നരബലിയുടെ ചരിത്രപരത


ആചാരത്തിന്റെ ഭാഗമായി ചരിത്രാതീത കാലം മുതൽ പല സമൂഹങ്ങളിലും നരബലി നിലനിന്നിരുന്നു. ബിസി ഒന്നാം സഹസ്രാബ്ദത്തോടെ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നരബലി കുറഞ്ഞു. എങ്കിലും, യൂറോപ്യൻ കോളനിവൽക്കരണം വരെ അമേരിക്കയിൽ ചില വിഭാഗങ്ങൾ മനുഷ്യ ബലി തുടർന്നിരുന്നു.

ആധുനിക നിയമങ്ങൾ നരബലിയെ കൊലപാതകത്തിന് തുല്യമായാണ് കണക്കാക്കുന്നത്. പുരാതന ജപ്പാനിൽ, ഐതിഹ്യങ്ങൾ ഹിറ്റോബാഷിരയെ (മനുഷ്യസ്തംഭം) കുറിച്ച് സംസാരിക്കുന്നു. അതിൽ ചില നിർമാണങ്ങളുടെ ചുവട്ടിലോ സമീപത്തോ കെട്ടിടങ്ങളെ ദുരന്തങ്ങളിൽ നിന്നോ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നോ സംരക്ഷിക്കുന്നതിനായി കന്യകകളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഏതാണ്ട് സമാനമായ വിവരണങ്ങൾ ബാൽക്കണിൽ പ്രത്യക്ഷപ്പെടുന്നു (സ്‌കാദറിന്റെ കെട്ടിടവും അർട്ടയുടെ പാലവും).

1487ൽ ടെനോക്റ്റിറ്റ്‌ലാനിലെ ഗ്രേറ്റ് പിരമിഡിന്റെ പുന:പ്രതിഷ്ഠക്കായി നാല് ദിവസത്തിനുള്ളിൽ 80,400 തടവുകാരെ അവർ കൊന്നതായി ആസ്‌ടെക്കുകൾ റിപ്പോർട്ട് ചെയ്തു. ആസ്‌ടെക് വാർഫെയറിന്റെ രചയിതാവായ റോസ് ഹാസിഗ് പറയുന്നതനുസരിച്ച് 10,000നും 80,400നും ഇടയിൽ ആളുകളെ ചടങ്ങിൽ ബലിയർപ്പിച്ചു.

നവീന ശിലായുഗത്തിൽ വിജയകരമായ കാർഷിക നഗരങ്ങൾ ഇതിനകം തന്നെ കിഴക്ക് ഉയർന്നുവന്നിരുന്നു. ചിലത് കൽമതിലുകൾക്ക് പിന്നിൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും അറിയപ്പെടുന്ന നഗരമാണ് ജെറിക്കോ. എന്നാൽ സമാനമായ മറ്റ് വാസസ്ഥലങ്ങൾ ലെവന്റ് തീരത്ത് വടക്ക് ഏഷ്യാമൈനറിലേക്കും പടിഞ്ഞാറ് ടൈഗ്രിസ്, യൂഫ്രട്ടീസ് നദികൾ വരെയും വ്യാപിച്ചുകിടക്കുന്നു. ഭൂരിഭാഗം ഭൂമിയും വരണ്ടതായിരുന്നു. മുഴുവൻ പ്രദേശത്തിന്റെയും മതസംസ്‌കാരം ഫലഭൂയിഷ്ഠതയിലും മഴയിലും കേന്ദ്രീകരിച്ചു. നരബലി ഉൾപ്പെടെയുള്ള പല മതപരമായ ആചാരങ്ങൾക്കും കാർഷിക ശ്രദ്ധയുണ്ടായിരുന്നു. ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താൻ രക്തം മണ്ണുമായി കലർത്തി.


ഇസ്‌ലാമിക സമീപനം


അകാരണമായി മനുഷ്യ ജീവൻ ഹനിക്കുന്നതിനെ ഇസ്‌ലാം അതിശക്തമായി നിഷിദ്ധമാക്കിയിരിക്കുന്നു. അനർഹമായ നരഹത്യ ഗൗരവമേറിയ പാതകമായാണ് ഖുർ പറയുന്നത്. ‘മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊന്നാൽ അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാണ്. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു’ (5: 32).

ഇതര ജീവികളിൽ നിന്ന് മനുഷ്യന് വലിയ ആദരവ് നൽകി ഇസ്‌ലാം. ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു(14: 70)വെന്ന് ഖുർആൻ. വിശുദ്ധ വേദത്തിന്റെ പ്രമേയം തന്നെ മനുഷ്യനാണ്. ജാതി മത വർഗ വേർതിരിവില്ലാതെ മനുഷ്യർക്കെല്ലാം മാനുഷിക പരിഗണന നൽകാൻ ഖുർആൻ ശ്രദ്ധിച്ചിട്ടുണ്ട്. ‘ഓ മനുഷ്യരേ… എന്ന അഭിസംബോധന അതിന് തെളിവാണ്.

‘നിശ്ചയം അവിശ്വാസികൾ നജസാണ്’ എന്ന സൂക്തം ഖുർആനുയർത്തിയ മാനുഷിക മൂല്യങ്ങൾക്ക് എതിരാണെന്ന് വരുത്തി ത്തീർക്കാൻ ചിലർ ശ്രമിക്കാറുണ്ട്. വസ്തുത അതല്ലെന്ന് കൃത്യമായ പഠനത്തിലൂടെ ബോധ്യപ്പെടും. അവിശ്വാസികളുടെ വിശ്വാസ രാഹിത്യമാണ് ഖുർആൻ അവിടെ വിമർശിക്കുന്നത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിശ്വാസധാര മാത്രമാണ് ശരി. അതോടൊപ്പം ഇതര വിശ്വാസികൾക്ക് അവരുടെ ഇച്ഛയനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വിശാല കാഴ്ചപ്പാടാണ് ഇസ്‌ലാമിന്റേത്.

മാനുഷിക പരിഗണന ലഭിക്കുന്നതിന് മനുഷ്യർക്ക് അവരുടെ വിശ്വാസങ്ങളും മറ്റും തടസ്സമാവില്ല എന്നതാണ് ഖുർആന്റെ നിലപാടെന്നത് അനേകം സൂക്തങ്ങളിലൂടെ വ്യക്തമാകുന്നതാണ്. മനുഷ്യന് ഉപദ്രവമായവയെല്ലാം ഇസ്‌ലാം നിരുത്സാഹപ്പെടുത്തി. ഒരു ഉദാഹരണം പറയാം: വുളൂഅ് ചെയ്യുന്നവൻ കണ്ണിൽ വെള്ളമാക്കൽ കറാഹത്താണ്. കാരണം അത് കാഴ്ചശക്തിയെ ബാധിച്ചേക്കും. നല്ല ഭക്ഷണമേ കഴിക്കാവൂ, മലിനമായവയും ശവവും തിന്നരുത് തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാം നിരുത്സാഹപ്പെടുത്തി. പ്രാപഞ്ചിക സൗകര്യങ്ങളെല്ലാം മനുഷ്യ നന്മക്ക് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ പരകോടി സൃഷ്ടികളിൽ ഏറ്റവും ഉത്തമനായി ഇസ്‌ലാം കാണുന്നതും മനുഷ്യനെ തന്നെയാണ്. എങ്കിൽ മർത്യജീവൻ അകാരണമായി അപഹരിക്കുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നതെങ്ങനെ?


ബൈബിൾ പറയുന്നത്


നരബലിയുടെ നീറുന്ന പല കഥകളും ബൈബിൾ പറയുന്നുണ്ട്. ആദം ചെയ്ത പാപം മൂലം മനുഷ്യരല്ലാം പാപികളായി മാറി എന്ന് ബൈബിൾ പ്രതിപാദിക്കുന്നു: ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നൽകപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തിൽ ഉണ്ടായിരുന്നു. എന്നാൽ, നിയമമില്ലാത്തപ്പോൾ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെ മേൽപ്പോലും ആദത്തിന്റെ കാലംമുതൽ മോശയുടെ കാലംവരെ മരണം ആധിപത്യം പുലർത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ് (റോമാ 5:12-14).

മനുഷ്യരെല്ലാം പാപഭാരം പേറിയാണ് ജനിക്കുന്നതെന്ന് പറയുന്ന ബൈബിൾ യേശുവിന്റെ ജീവത്യാഗം അതിന് പരിഹാരമാണ് എന്നും പറയുന്നുണ്ട്. യഹൂദന്മാരാൽ അതിക്രൂരമായി യേശു കൊല്ലപ്പെടുന്നത് ബൈബിൾ വിവരിക്കുന്നു. നിസ്സഹായനായി യേശു വാവിട്ട് കരയുന്നുമുണ്ട്. മാർക്കോസ് 15 ‘വിചാരണയും വിധിയും’ ഈ സംഭവം വിവരിക്കുന്നു: അതിരാവിലെതന്നെ, പുരോഹിത പ്രമുഖന്മാർ ജനപ്രമാണികളോടും നിയമജ്ഞരോടും ന്യായാധിപ സംഘം മുഴുവനോടും ചേർന്ന് ആലോചന നടത്തി. അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏൽപിച്ചു. പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ തീരുമാനിച്ചുകൊണ്ട്, ബറാബ്ബാസിനെ അവർക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനു ശേഷം ക്രൂശിക്കാൻ ഏൽപിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് യേശു കുരിശിൽ തറക്കപ്പെട്ടു. ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?

യേശു ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞു. യേശുവിന്റെ ഈ ജീവത്യാഗമാണ് സ്വർഗത്തിൽ വെച്ച് ആദം ചെയ്ത ആദിമ പാപക്കറ ഏറ്റ മനുഷ്യരെ ശുദ്ധീകരിച്ചത്. അതിന് വേണ്ടിയായിരുന്നു യേശുവിന്റെ ബലിദാനം. ബൈബിൾ പറയുന്നു: അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവർക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂർവകമായ പ്രവൃത്തി എല്ലാവർക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താൽ അനേകർ നീതിയുള്ളവരാകും. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലർത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാൻ ആധിപത്യം പുലർത്തും (റോമാ 5: 19-21).

മറ്റൊരു നരബലിയുടെ കഥയും ‘ന്യായാധിപന്മാർ’ പറയുന്നുണ്ട്. ഗിലയാദുകാരനായ ജഫ്താ ശക്തനായ സേനാനിയായിരുന്നു. പക്ഷേ, അവൻ വേശ്യാപുത്രനായിരുന്നു. ഗിലയാദായിരുന്നു അവന്റെ പിതാവ്. ഗിലയാദിന് സ്വഭാര്യയിലും മക്കളുണ്ട്. പിതാവിന്റെ സ്വത്ത് മക്കൾ വേശ്യാപുത്രനായിരുന്ന ജഫ്തക്ക് നൽകാൻ തയ്യാറാകുന്നില്ല. ജഫ്ത അവിടെ നിന്ന് ഓടിപ്പോയി ‘തോബ്’ എന്ന സ്ഥലത്ത് താമസമാക്കി. അക്കാലത്താണ് അമ്മോന്യർ ഇസ്രായേലിനെതിരെ യുദ്ധത്തിനു വന്നത്. യുദ്ധനിപുണനായ ജഫ്തായുടെ സഹായം തേടി ജ്യേഷ്ഠന്മാർ അവനെ സമീപിച്ചു. യുദ്ധത്തിൽ വിജയിച്ചാൽ തന്നെ നേതാവാക്കണമെന്ന വ്യവസ്ഥയോടെ ജഫ്ത സമ്മതിക്കുന്നു. അദ്ദേഹം അവരുടെ കൂടെ വരികയും യുദ്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ യുദ്ധമുഖത്ത് വെച്ച് ജഫ്ത ഒരു നേർച്ച നേർന്നിരുന്നു. അമ്മോന്യർക്കെതിരെ വിജയം വരിച്ചാൽ ഞാൻ അവരെ തോൽപിച്ച് ജേതാവായി തിരികെ ചെല്ലുമ്പോൾ എന്നെ എതിരേൽക്കാൻ പടിവാതിൽക്കലേക്ക് ആദ്യം വരുന്നത് ആരായിരുന്നാലും അവൻ കർത്താവിന്റേതായിരിക്കും. ഞാൻ അവനെ ദഹനബലിയായി അവിടുത്തേക്ക് അർപ്പിക്കും. തിരിച്ച് വീട്ടിലെത്തിയ ജഫ്ത്തയെ സ്വീകരിക്കാൻ എത്തിയത് തന്റെ ഏക മകളായിരുന്നു. ബൈബിൾ പറയുന്നു: ജഫ്താ മിസ്പായിലുള്ള തന്റെ വീട്ടിലേക്കു വന്നു. അതാ, അവന്റെ മകൾ തപ്പുകൊട്ടി നൃത്തംവച്ച് അവനെ എതിരേൽക്കാൻ വരുന്നു. അവൾ അവന്റെ ഏകസന്താനമായിരുന്നു. വേറെ മകനോ മകളോ അവനില്ലായിരുന്നു. അവളെ കണ്ടപ്പോൾ അവൻ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ. നീ എന്നെ വല്ലാത്ത വിഷമത്തിലാക്കിയിരിക്കുന്നു. ഞാൻ കർത്താവിനു വാക്കു കൊടുത്തുപോയി. നേർച്ചയിൽ നിന്ന് പിന്മാറാൻ എനിക്ക് സാധിക്കുകയില്ല.

അവൾ പറഞ്ഞു: പിതാവേ, അങ്ങ് കർത്താവിന് വാക്കുകൊടുത്തെങ്കിൽ അതനുസരിച്ച് എന്നോടു ചെയ്തു കൊള്ളുക. കർത്താവ് ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം ചെയ്തല്ലോ.

അവൾ തുടർന്നു: ഒരു കാര്യം എനിക്കു ചെയ്തുതരണം. സഖിമാരോടൊത്ത് പർവതങ്ങളിൽ പോയി എന്റെ കന്യാത്വത്തെപ്രതി രണ്ടു മാസത്തേക്ക് വിലപിക്കാൻ എന്നെ അനുവദിക്കണം.

പൊയ്‌ക്കൊള്ളുക എന്നു പറഞ്ഞ് അവൻ രണ്ടു മാസത്തേക്ക് അവളെ അയച്ചു. അവൾ പർവതങ്ങളിൽ സഖിമാരൊടൊപ്പം താമസിച്ച് തന്റെ കന്യാത്വത്തെപ്പറ്റി വിലപിച്ചു.

രണ്ടുമാസം കഴിഞ്ഞ് അവൾ പിതാവിന്റെ പക്കലേക്കു തിരിച്ചുവന്നു. അവൻ നേർന്നിരുന്നതുപോലെ അവളോട് ചെയ്തു. അവൾ ഒരിക്കലും പുരുഷനെ അറിഞ്ഞിരുന്നില്ല. ഗിലയാദുകാരനായ ജഫ്തായുടെ പുത്രിയെ ഓർത്ത് ഇസ്രായേൽ പുത്രിമാർ വർഷംതോറും നാലു ദിവസം കരയാൻ പോകുക പതിവായിത്തീർന്നു (ന്യായാധിപന്മാർ 11: 34-40).

കർത്താവിന് സമർപ്പിക്കുന്ന നരബലിയെ കുറിച്ച് പഴയ നിയമത്തിലെ ലേവ്യറിലും കാണാം: മൃഗങ്ങളുടെ കടിഞ്ഞൂൽ സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ കർത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കർത്താവിന്റേതാണ്. എന്നാൽ കർത്താവിനു നിരുപാധികം സമർപ്പിച്ച യാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വിൽക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമർപ്പിത വസ്തുക്കൾ കർത്താവിന് ഏറ്റവും വിശുദ്ധമാണ്. മനുഷ്യരിൽനിന്നു നിർമൂലനം ചെയ്യാൻ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടെടുക്കരുത്. അവനെ കൊന്നുകളയണം (ലേവ്യർ 27: 27-29).


ബുദ്ധമതം


ടിബറ്റൻ ബുദ്ധമതത്തിനെതിരെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും റിപ്പബ്ലിക് ഓഫ് ചൈനയിലെ ചൈനീസ് ദേശീയവാദികളും ടിബറ്റിലെ നരബലിയുടെ ചരിത്രപരമായ സമ്പ്രദായത്തെ ഉയർത്തിക്കാട്ടി പതിവായി ശക്തമായ പരാമർശങ്ങൾ നടത്തുന്നു. 1950ലെ പീപ്പിൾസ് ലിബറേഷൻ ആർമി ടിബറ്റിലെ അധിനിവേശത്തെ മാനുഷിക ഇടപെടലായി ചിത്രീകരിക്കുന്നു. ചൈനീസ് സ്രോതസ്സുകളനുസരിച്ച് 1948ൽ ലാസയിൽ നിന്നുള്ള 21 വ്യക്തികളെ ശത്രുസംഹാര ചടങ്ങിന്റെ ഭാഗമായി കൊലപ്പെടുത്തി. അവരുടെ അവയവങ്ങൾ മാന്ത്രിക ചേരുവകളായി ആവശ്യമായതായിരുന്നു കാരണം. ടിബറ്റൻ റെവല്യൂസ് മ്യൂസിയം ചൈനക്കാർ ലാസയിൽ സ്ഥാപിച്ച ഈ അവകാശവാദങ്ങൾ വ്യക്തമാക്കുന്നതിനായി നിരവധി രോഗാതുരമായ ആചാര വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.


 


അസീസ് സഖാഫി വാളക്കുളം



ആ സൂക്തങ്ങൾ തീവ്രവാദപരമല്ലേ?

 


ആ സൂക്തങ്ങൾ തീവ്രവാദപരമല്ലേ?


?? സാമൂഹിക ജീവിതത്തിലേക്ക് വരുമ്പോഴും ഖുർആനിക പാഠങ്ങളിൽ ധാരാളം പ്രശ്‌നങ്ങൾ കാണുന്നുണ്ടല്ലോ. സത്യനിഷേധികളെ മുഴുവനായി കൊന്നുകളയുക, കണ്ടിടത്ത് വെച്ച് നിങ്ങൾ അവരെ കൊല്ലുക തുടങ്ങിയ പരാമർശങ്ങൾ ഉദാഹരണം. ഇതിന് എന്ത് മറുപടിയാണുള്ളത്? ഇതൊക്കെ തീവ്രവാദപരമല്ലേ?


??? നിയമ പുസ്തകത്തിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. ഒരാൾ തന്റെ ഭാര്യയോട് മണിയറയിൽ വെച്ച് പറഞ്ഞ കാര്യങ്ങളെ അദ്ദേഹത്തിന്റെ പബ്ലിക് പ്രസ്താവനയായി വിലയിരുത്തിയാൽ എങ്ങനെയുണ്ടാകും? കുളിക്കാൻ വേണ്ടി അടിവസ്ത്രം മാറ്റിയ ഒരാളുടെ ചിത്രം ഒരു സ്‌കൂൾ അസംബ്ലി ചിത്രത്തോടൊപ്പം ഒട്ടിച്ചുവെച്ച് ‘ഇയാൾ എത്ര പ്രാകൃതൻ’ എന്ന് അലമുറയിടുന്നതിന്റെ സംഗത്യമെന്താണ്?

നിങ്ങളോട് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുപോലെ അങ്ങോട്ടും ചെയ്യുക എന്നാണ് നടേ പരാമർശിക്കപ്പെട്ട പ്രഥമ സൂക്തത്തിലുള്ളത്. കണ്ടേടത്ത് വെച്ച് കൊല്ലുക എന്ന് പറയുന്നത് യുദ്ധസാഹചര്യത്തിലാണ്. നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി നിങ്ങൾ സമരത്തിലേർപ്പെടുക എന്ന് പറഞ്ഞതിനു ശേഷമാണ് പ്രസ്തുത സൂക്തം വരുന്നതുതന്നെ. പുറം ചൊറിഞ്ഞുകൊടുക്കാനല്ലല്ലോ യുദ്ധത്തിൽ ഏർപ്പെടുന്നത്! ശത്രുവിന്റെ വാളിൽ നിന്ന് സ്വയരക്ഷ വേണമെങ്കിൽ കണ്ടേടത്ത് വെച്ച് അവനെ കൊല്ലേണ്ടിവരും. ഇത് ഖുർആനിൽ മാത്രമുള്ള പരാമർശമൊന്നുമല്ല. എല്ലാ ദൈവിക ഗ്രന്ഥങ്ങളിലും ഇക്കാര്യങ്ങൾ കാണാം. യുദ്ധരംഗത്ത് പട്ടാള മേധാവികൾ ഇത്തരം പ്രസ്താവനകൾ നടത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എന്നാൽ ‘ശത്രുവിനെ കാണാൻ നിങ്ങൾ കൊതിക്കരുത്’ എന്നും ‘അവർ സന്ധിക്ക് തയ്യാറായാൽ നിങ്ങളും ഒരുങ്ങണമെന്നു'(അൻഫാൽ: 61)മുള്ള പാഠങ്ങൾ വിസ്മരിക്കപ്പെടുന്നു. ‘മതത്തിൽ ബലാൽക്കാരമില്ല’ (അൽബഖറ: 256) എന്ന് പഠിപ്പിച്ച പ്രത്യയ ശാസ്ത്രം എങ്ങനെ തീവ്രവാദപരമാകും?

ഇതര സമുദായങ്ങളോട് അക്രമം പാടില്ലെന്ന് മാത്രമല്ല, അവരോട് നീതിപൂർവകമായി വർത്തിക്കണമെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. ‘നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് പുറത്താക്കാത്തവരുമായ ആളുകളോട് ഗുണം ചെയ്യുന്നതും അവരുമായി നീതിപൂർവം പെരുമാറുന്നതും അല്ലാഹു തടയുന്നില്ല. നീതി ചെയ്യുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാകുന്നു’ (അൽമുംതഹിന: 8) എന്നാണ് ഖുർആന്റെ പ്രസ്താവന. ‘ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയോ ആരെയെങ്കിലും വധിക്കുകയോ ചെയ്തതിന്റെ പേരിലല്ലാതെ ഒരാൾ മറ്റൊരാളെ കൊന്നുകളഞ്ഞാൽ അയാൾ മാനവകുലത്തെ ആകമാനം കൊന്നവനെ പോലെയാണ് എന്നും ഖുർആൻ (അൽമാഇദ: 32) താക്കീതു ചെയ്തു.

‘എല്ലാ പച്ചക്കരളുള്ള ജീവികളിലും നമുക്ക് പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളുണ്ടെന്നും’ അവയോട് ഏറ്റവും നല്ല രീതിയിൽ പെരുമാറണമെന്നും തിരുനബി(സ്വ) പഠിപ്പിക്കുന്നു. പട്ടിക്ക് വെള്ളം കൊടുത്തു ദാഹം ശമിപ്പിച്ചതിന്റെ പേരിൽ സ്വർഗസ്ഥയായിത്തീർന്ന സ്ത്രീയെ കുറിച്ചും പൂച്ചക്ക് അന്നം കൊടുക്കാതെ കെട്ടിയിട്ടതിന്റെ പേരിൽ നരകത്തിൽ കടക്കുന്ന ആളെ കുറിച്ചും അവിടന്ന് തന്നെയാണ് പറഞ്ഞുതന്നത്.

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വെള്ളം, ചികിത്സ എന്നിവ നൽകേണ്ടത് അവർ ഏതു മതക്കാരാണെങ്കിലും മുസ്‌ലിം സമുദായത്തിന്റെ മേൽ നിർബന്ധമാണ്.


? സമാധാനത്തിന്റെ സന്ദേശം തോന്നിപ്പിക്കുന്ന ആയത്തുകൾ വരുമ്പോഴൊക്കെയും അത് മൻസൂഖ് (ദുർബപ്പെടുത്തപ്പെട്ടത്) ആണെന്നാണല്ലോ ചില തഫ്‌സീറുകളിൽ കാണുന്നത്. അപ്പോൾ ഇത്തരം ആയത്തുകൾ ഓതുന്നതിന് തീരെ പ്രസക്തിയില്ല, അവ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്നല്ലേ ബോധ്യമാവുന്നത്?


?? അല്ല, അവ മൻസൂഖാണ് എന്ന് പറയുന്നത് ആ ആയത്തിന്റെ ആശയം ഇപ്പോൾ പ്രസക്തമേ അല്ല എന്ന അർത്ഥത്തിലല്ല. പ്രത്യുത, മുൻസഅ എന്നതിനെയും കൂടി ഉൾക്കൊള്ളുന്ന വിശാലമായ അർത്ഥത്തിലാണ്. ജലാലൈനിയുടെ മുസന്നിഫുമാരിൽ ഒരാളായ ഇമാം സുയൂതി(റ) ഇത്ത്ഖാനിലും ഇമാം സർക്കശി(റ) ബുർഹാനിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യുദ്ധസാഹചര്യം നിലവിലുണ്ടെങ്കിലും യുദ്ധം ചെയ്യരുത് എന്ന് ഈ ആയത്തുകൾ അർത്ഥമാക്കുന്നില്ല എന്നു മാത്രമാണ് മൻസൂഖാണ് എന്നതിന്റെ വിവക്ഷ.

ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇവിടെ ജീവിക്കാൻ ഇന്ത്യക്കാരൻ ബാധ്യസ്ഥനാണ്. ഏതു മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ പുലർത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. തീവ്രവാദ-വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ശക്തിയുക്തം എതിർക്കാനാണ് മതപ്രമാണങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. ലോകത്തെവിടെയും സമാധാനം നിലനിൽക്കാനാവശ്യമായ സന്ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഏതൊരു രാഷ്ട്രത്തെയും പോലെ ഇസ്‌ലാമിക രാഷ്ട്രത്തിനും അതിന്റേതായ യുദ്ധ നിയമങ്ങളുണ്ട്. ഒരു രാഷ്ട്രം യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യത്തിൽ യുദ്ധം ചെയ്യുന്നതിന് തടസ്സമായി പ്രസ്തുത സൂക്തങ്ങൾ നിലകൊള്ളുന്നില്ല എന്നാണ് അവ മൻസൂഖാണ് എന്നതിനർത്ഥം.

ഏതൊരു സാഹചര്യത്തിലാണ് ആ സൂക്തം അവതരിപ്പിച്ചിട്ടുള്ളത് ആ സാഹചര്യം നിലനിൽക്കുന്ന കാലത്തും സ്ഥലത്തും ആ ആയത്തുകൾ പ്രസക്തം തന്നെയാണ്. അതുകൊണ്ടുതന്നെ മൻസൂഖായ ആയത്തുകൾ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്ന ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല.


 


ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി




നാലു കർമ്മശാസ്ത്ര ധാരകളും അശാഇറത്തും വിരുദ്ധ ചേരികളിലാണെന്നോ ??! (ഭാഗം: 2)

 നാലു കർമ്മശാസ്ത്ര ധാരകളും അശാഇറത്തും വിരുദ്ധ ചേരികളിലാണെന്നോ ??!

(ഭാഗം: 2)


ഇമാം അശ്അരിയുടെയും (റ) ഇമാം മാതുരീദിയുടെയും (റ) കടന്നു വരവിനു ശേഷം അഹ്‌ലുസ്സുന്ന വൽ ജമാഅയായി  അറിയപ്പെടുന്നത് അശ്അരീ, മാതുരീദീ ധാരകളെയാണ് അഥവാ അശാഇറത്തി നെയാണെന്നത് എക്കാലത്തെയും ഭൂരിപക്ഷം മുസ്‌ലിം പണ്ഡിതരുടെ ഏകോപനമാണ്.


അശാഇറത്തിനെ നാലു മദ്ഹബിന്റെ ഇമാമുകൾ അടക്കമുള്ള മുൻഗാമികളുടെ പാതയിൽ നിന്നും വ്യതിചലിച്ചവരായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നവർ ഈ ചരിത്ര വസ്തുതയോട്  ചെയ്യുന്നത് എത്ര നീചമായ പ്രവണതയാണ് ?!!


മുസ്‌ലിം ലോകത്തെ പ്രധാന പണ്ഡിതർ സംസാരിക്കുന്നു.. 👇🏻


1️⃣ ഇമാം അല്ലാമാ അബ്ദുൽ ഖാഹിർ അൽ ബഗ്ദാദീ (റ)

വഫാത് ഹി:429

കിതാബു ഉസൂലുദ്ദീൻ 


അഹ്‌ലുസ്സുന്നയുടെ അഖീദയുടെ അവലംബങ്ങളും, സംരക്ഷകരുമായ സ്വഹാബാക്കളെയും താബിഉകളെയും വിശിഷ്യാ നാലു കർമ്മ ശാസ്ത്ര ധാരകളുടെ ഇമാമുകളെയും വിശദീകരിച്ച ശേഷം മഹാനർ വിഷയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

''ലോക മുസ്‌ലിമീങ്ങളുടെ ഇമാമും, ഖദ്‌രിയാക്കൾ റാഫിളുകൾ ഖവാരിജുകൾ തുടങ്ങിയ നവീന വാദക്കാരുടെ പേടി സ്വപ്നവുമായ അബുൽ ഹസൻ അലിയ്യ് ബ്നു ഇസ്മായിൽ അശ്അരിയെയാണ് (റ)  ഈ കൂട്ടത്തിൽ ഇനി പറയാനുള്ളത്.

ലോകത്താകെ മഹാനരുടെ ഗ്രന്ഥങ്ങൾക്ക്‌ വലിയ സ്വാധീനമുണ്ട്. മഹാനർക്ക് ലഭിച്ചത് പോലെയുള്ളൊരു അനുയായി വൃന്ദം പിൻ കാലത്ത് ഒരു പണ്ഡിതനും ലഭിച്ചിട്ടില്ല."


2️⃣ ശൈഖ് അബൂ ഇസ്ഹാഖ് അശീറാസീ അശാഫിഈ (റ)

വഫാത് ഹി: 476

കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ


''അശ്അരിയ്യത്ത് അഹ്‌ലുസ്സുന്നയുടെ പ്രതീകവും, ദീനിന്റെ സഹായികളുമാണ്. ഖദ്‌രിയ്യാക്കൾ, റാഫിളീങ്ങൾ തുടങ്ങിയ പുത്തൻ ചിന്താഗതിക്കാർക്കെതിരെ അവർ നിലകൊണ്ടു. ആകയാൽ, അവരെ ആക്ഷേപിക്കുന്നവർ അഹ്‌ലുസ്സുന്നയെയാണ് ആക്ഷേപം നടത്തുന്നത്. അവരെ ആക്ഷേപം നടത്തിയതായി ഭരണകർത്താക്കൾക്ക്‌ വിവരം ലഭിച്ചാൽ ആക്ഷേപം നടത്തിയവരെ ശിക്ഷിക്കൽ അവർക്ക് നിർബന്ധമാണ്. ഇമാം ശാഫിഈയുടെ (റ) ഭൂരിഭാഗം അനുയായികളും അശ്അരിയ്യാക്കളാണ്.''


3️⃣ ഇമാം അല്ലാമാ ഹാഫിൾ ഇബ്നു അസാകിർ (റ)

വഫാത് ഹി: 571

കിതാബു തബ്‌യീനു കദിബിൽ മുഫ്തരീ


''വളരെ ചുരുക്കം ആളുകളെ മാറ്റി നിറുത്തിയാൽ ഹനഫീ,മാലികീ, ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതരിൽ ഇമാം അശ്അരിയിലേക്ക് ചേർക്കപ്പെടാതെ, അദ്ദേഹത്തിന്റെ ദീനീ സേവനങ്ങളിൽ സംതൃപ്തിയില്ലാതെ, അദ്ദേഹത്തിന്റെ വിജ്ഞാനത്തിന്റെ മേൽ പ്രശംസിക്കാതെ ആരെങ്കിലുമുണ്ടോ ..??!!!

ഉണ്ടാവുകയില്ല.


4️⃣ ഇമാം ഇസ്സുബ്നു അബ്‌ദിസ്സലാം (റ)

വഫാത് ഹി: 660

കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ


"പിൻകാലത്ത്‌ ഹനഫികളും, മാലികികളും, ശാഫിഈകളും മുഴുവനായും ഹമ്പലികളിൽ ഭൂരിഭാഗവും ഇരു ധാരകളിൽ ഒന്നിനെ (അശ്അരീ, മാതുരീദീ) പിൻപറ്റുന്നവരാണ്''


5️⃣  ഇമാം അളുദുദ്ദീനുൽ ഈജീ (റ)

വഫാത് ഹി: 756

കിതാബുൽ മവാഖിഫ്


''തിരുനബി ﷺ അംഗീകാരം നൽകിയ, വിജയികളായ ആ കൂട്ടം അശാഇറതാണ്. 

മുമ്പ് പ്രതിപാദിക്കപ്പെട്ട പിഴച്ച വിഭാഗങ്ങളിലുള്ള ഒരു പ്രശ്നവും ഇവരിലില്ല."


6️⃣ ഇമാം താജുദ്ദീനുസ്സുബ്കീ (റ)

വഫാത് ഹി: 771

കിതാബു ത്വബഖാതു ശാഫിഇയ്യതുൽ ഖുബ്റ


''അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസം ഒന്നാണ്. ലക്ഷ്യത്തിലേക്ക് എത്താനുള്ള വ്യത്യസ്ത മാർഗങ്ങൾ  അവരിൽ ചിലർ സ്വീകരിക്കുന്നത് ഇതിനെതിരല്ല. വളരെ തുച്ഛം ആളുകളൊയിച്ചാൽ ഹനഫീ,ശാഫിഈ,ഹമ്പലീ എന്നീ കർമ്മ ശാസ്ത്ര ധാരകൾ അനുധാവനം ചെയ്യുന്നവരെല്ലാം ശൈഖുസ്സുന്ന അബുൽ ഹസൻ അൽഅശ്അരിയുടെ (റ) വഴിയെ സഞ്ചരിക്കുന്നവരാണ്.''


7️⃣  ഇമാം ജലാലു ദ്ദവ്വാനീ (റ)

വഫാത് ഹി: 918

കിതാബു ശറഹുൽ അഖാഇദിൽ അളുദിയ്യ


''തിരുനബി ﷺ വിജയികളായി പ്രഖ്യാപിച്ച ആ സംഘം അശ്അരികളാണ്. അഥവാ, അബുൽ ഹസൻ അൽഅശ്അരിയെ (റ) പിന്തുടരുന്നവർ."


8️⃣ ഇമാം ഇബ്നു ഹജർ അൽഹൈതമീ (റ)

വഫാത് ഹി: 974

കിതാബു സവാജിർ


"അഹ്‌ലുസ്സുന്നയുടെ രണ്ടു ഇമാമുകൾ അഥവാ ശൈഖ് അബുൽ ഹസൻ അൽഅശ്അരീ (റ), ശൈഖ് അബുൽ മൻസൂർ മാതുരീദീ (റ) തുടങ്ങിയവരുടെ പാതയാണ് യഥാർത്ഥ പാത.''


9️⃣ ഇമാം അബ്ദുൽ ബാഖീ അൽഹമ്പലീ (റ)

വഫാത് ഹി:1071

കിതാബുൽ ഐൻ വൽ അസർ


ഈ ഗ്രന്ഥത്തിൽ അഹ്‌ലുസ്സുന്നയെ മൂന്നു വിഭാഗമായി മഹാൻ വിവരിക്കുന്നുണ്ട്.  അതിൽ  രണ്ടു വിഭാഗം   അശാഇറതും ,മാതുരീദിയ്യതുമാണ്. 


1️⃣0️⃣ ഇമാം അബ്‌ദുല്ലാഹിൽ ഹദ്ദാദ് (റ) 

വഫാത് ഹി: 1132

¹കിതാബു നൈലിൽ മറാം


"ഇസ്ലാമിക ലോകത്തെ ഭൂരിഭാഗം പണ്ഡിതരും സ്വീകരിച്ച പാതയാണ് അശ്അരീ ധാര. കേവലം ചില വിഷയങ്ങളിൽ മാത്രം നൈപുണ്യം നേടിയ പണ്ഡിതരല്ല ഈ പാതയെ അംഗീകരിച്ചത്. മറിച്ച്, വിശ്വാസ ശാസ്ത്രത്തിലും, ഖുർആൻ വ്യാഖ്യാന- പാരായണ ശാസ്ത്രത്തിലും, കർമ്മ ശാസ്ത്രം, ഹദീസുകളുടെ വിവിധ തലങ്ങൾ, തസ്വവ്വുഫ്, ഭാഷ, ചരിത്രം തുടങ്ങിയ ഒട്ടനേകം മേഖലകളിൽ ഉദാഹരിക്കപ്പെടുന്ന പണ്ഡിതരാണ് ഈ പാതയിൽ അണി ചേർന്നത്".


²കിതാബു മുആവന വൽ മുളാഹറ വൽ മുആസറ


''വിശുദ്ധ ഖുർആനിലും ഹദീസുകളിലും നിക്ഷ്പക്ഷമായി നീ ആലോചിച്ചാൽ, സ്വഹാബാക്കൾ , താബിഉകൾ തുടങ്ങിയവരുടെ ചരിത്രങ്ങളെ നീ പരിശോധിക്കുകയും ചെയ്താൽ ശൈഖ് അബൂ മൂസൽ അശ്അരിയിലേക്കും, ശൈഖ് അബൂ മൻസൂറിൽ മാതുരീദിയിലേക്കും ചേർക്കപ്പെടുന്ന വിഭാഗങ്ങളിലാണ് സത്യം എന്ന് നിനക്ക് ബോധ്യപ്പെടും. സ്വഹാബാക്കളും, താബിഉകളും ഏതൊരു  അഖീദയുടെ മേൽ ഏകോപിച്ചോ അതിൻ മേലാണ് ഈ രണ്ട് ഇമാമുകളും നിലനിൽക്കുന്നത്. എല്ലായിടങ്ങളിലും, എല്ലാ കാലത്തും സർവ്വരുടെയും അഖീദയാണത്.

അതാണ് നമ്മുടെ അഖീദയും, അല്ലാഹുവിനു സ്തുതി."


1️⃣1️⃣ ഇമാം ഇബ്നു അജീബ (റ) അൽമാലികീ 

വഫാത് ഹി: 1200

കിതാബു ബഹ്റുൽ മദീദ്


"അഹ്‌ലുസ്സുന്നയെന്നാൽ അത് അശാഇറതും, ശരിയായ അവരുടെ പാതയെ പിൻപറ്റിയവരുമാണ്."


1️⃣2️⃣ ഇമാം മുർതളാ അസബീദീ (റ)

വഫാത് ഹി: 1205

കിതാബു ഇത്ഹാഫ്


''പിൻ കാലത്ത്‌ അഹ്‌ലുലുസ്സുന്ന വൽ ജമാഅ എന്നത് കൊണ്ടുള്ള  ഉദ്ദേശം തന്നെ അശ്അരീ, മാതുരീദീ മദ്ഹബുകളാണ്. ഇരുവരും തന്റെതായ ആശയങ്ങളെയും ഭാവനകളെയുമല്ല  ക്രോഡീകരിച്ചത്. പുതിയൊരു ആശയ പ്രസ്ഥാനത്തെ രൂപപ്പെടുത്തിയതുമല്ല. മറിച്ച്, മുൻഗാമികൾ പറഞ്ഞുവെച്ചതിനെ കാലോചിതമായി അവതരിപ്പിക്കുകയും, രചനകളിലൂടെയും  മറ്റും അവയെ പ്രകാശിപ്പിക്കുകയുമാണ് ചെയ്തത്. ഈ ഉദ്യമത്തിൽ ഇമാം അശ്അരീ (റ) പ്രധാനമായും അടിസ്ഥാനപ്പെടുത്തിയത് ഇമാം ശാഫിഈയുടെ (റ) വിശ്വാസ പ്രമാണങ്ങളെയും, ഇമാം മാതുരീദീ (റ) ഇമാം അബൂഹനീഫയുടെയും (റ) വിശ്വാസ പ്രമാണങ്ങളെയുമാണ്''.


ഉമ്മത്തിലെ ഉലമാഇന്റെ പക്ഷം ഇങ്ങനെ നീളുന്നു...


✍️ Nafseer Ahmadh

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...