Saturday, December 17, 2022

ജുബ്ബ േരാഗ ശമനം|

 ബർകത്ത് എടുക്കല്‍


ബർകത്ത് എടുക്കല്‍

❅───✧❅✦❅✧───❅

മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ

ബറകത്തെടുക്കാമെന്ന്

സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു.

അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന്

ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:


“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു.

ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു.

അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു.

ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).


പ്രവാചകരുടെ ശരീരവുമായി ചേര്‍ന്നുനിന്ന കാരണത്താല്‍ ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു.

അവര്‍ രോഗികള്‍ക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. ന

ബി (സ്വ) യുടെ കാര്യത്തില്‍ മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.


“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

Thursday, December 15, 2022

അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ

 അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ




താഴെയുള്ള 2 ലിങ്കുകളിൽ കയറി 
FBപേജ്
Like
Share

1.https://www.facebook.com/profile.php?id=100087448557819

2.https://www.facebook.com/profile.php?id=100087554602292
*അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ*


അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ


മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്
ഒന്നാമതായി നമുക്ക് പറയാനുള്ളത്
അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ അവർക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ്.
അത് അവരുടെ പുസ്തകത്തിൽ നിന്ന് തന്നെ നമുക്ക് വായിക്കാൻ കഴിയും.

അല്ലാഹുവിലുള്ള വിശ്വാസം വർഷവും
മുജാഹിദുകൾ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഇത്രയും വൈരുദ്ധ്യമുള്ള മറ്റൊരു പ്രസ്ഥാനവും ലോകത്ത് കാണാൻ കഴിയില്ല.
അല്ലാഹുവിലുള്ള വിശ്വാസത്തിൽ പോലും ഇത് വരെ തീരുമാനമാവാത്ത പ്രസ്ഥാനം വഹാബിസമാണ് -


1⃣ *അല്ലാഹുവിന് ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്രാണ്‌* 👉👉

അല്ലാഹുവിന് ഭാഗം സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുന്നതാണ് . കെ. എൻ. എം മുഖപത്രമായ ‘അൽമനാർ’ എഴുതുന്നു👉👉
“ *അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക, മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹരണമായെടുക്കാം* ”. (അൽ മനാർ 1952 ജനുവരി 20)

▶ *അല്ലാഹുവിന് ഭാഗമുണ്ട്* 👉👉

അല്ലാഹുവിന് രണ്ടു ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം. 1952 ലെ കുഫ്റ് 2004 ഇല് തൗഹീദ് ആകുന്നു.

▶'അൽമനാർ’ എഴുതുന്നു 👉👉 “ *അല്ലാഹുവിന് ഇരു കൈകളും (ഇരു ഭാഗവും) വലതു ഭാഗമാണ്* ”. (അൽമനാർ 2004 ഡിസംബർ, പേജ് 36)



2⃣ *ആകാശങ്ങൾ അല്ലാഹുവിന്റെ വലതുകൈയ്യിൽ* 👉👉


▶ മുജാഹിദിന്റെ ദഹവാ ബുക്സ് പുറത്തിറക്കിയ ഇബ്‌നു അബ്ദുൽ വഹാബിന്റെ അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ ‘’അല്ലാഹുവിൻ നൽകേണ്ട ഗാമ്പീര്യം’’ എന്നൊരു ആദ്യയമുണ്ട് . അതിൽ ചില ഹദീസുകള്ൾ ഉദ്ധരിച്ച് അതില് നിന്ന് ഉൾക്കൊള്ളേണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു :👉👉

“ *അല്ലാഹുവിന്റെ ഇരു തിരു കരങ്ങളെക്കുറിച്ചും വലതുകൈയിൽ ആകാശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുള്ള വ്യക്തമാക്കൽ. ഇടതു കൈയിനു ‘ശിമാൽ’ എന്ന നാമകരണം വ്യക്തമാക്കിയത്* ”. (അതൗഹീദ്, പേജ് 199)


▶ *അല്ലാഹുവിന്റെ വലതു കയ്യിൽ അള്ളാഹു*
ആകാശങ്ങലെല്ലാം അല്ലാഹുവിന്റെ വലുത് കയ്യിലാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അള്ളാഹു ആകാശത്തിലാണെന്നും വിശ്വസിക്കണം . അഥവാ അല്ലാഹുവിന്റെ വലതു കയ്യിലാണ് അള്ളാഹു !? അൽമനാർ എഴുതുന്നു :👉👉

“ *അള്ളാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകള് കാണാൻ കഴിയും* ” (അൽമനാർ 2005 ഏപ്രിൽ ,പേ 49)


3⃣ *അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പികരുത്*

വക്കം മൗലവി എഴുതുന്നു 👉 *ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാധൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപ്പെട്ട സംഗതികളാകുന്നു* ”. (ഇസ്‌ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)


▶ *അള്ളാഹു ആകാശത്തിൽ*


ഉമർ മൗലവി എഴുതുന്നു : “ *യഥാർത്ഥത്തിൽ അള്ളാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർതമാകുന്നു* “. (ഫാതിഹയുടെ തീരത് 1987 പേ 126,127)


4⃣ *അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കരുത്*

കെ.എൻ.എം പുറത്തിറക്കിയ അമാനി മൗലവിയുടെ ഖുർആന് വിവരണത്തിൽ പഠിപ്പിക്കുന്നു 👉👉

“ *അർശിൽ അവൻ ആരോഹണം ചെയ്‌തുവെന്ന വാക്യത്തിന്റെ ബാഹ്യാർതത്തെ അടിസ്ഥാനമാക്കി അള്ളാഹു ആർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ . അള്ളാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്ടെ ഗുണ വിശേഷങ്ങളെ നിരാകരിക്കലുമാണദ്* ”. (വിശുദ്ധ ഖുറാൻ വിവരണം . കെ എൻ എം. പുറം 1102)

▶ *ഇരുന്നു എന്നു പറയരുതെന്നദ് വിവരക്കേട്* 👉👉

അമാനി മൗലവി ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച കാര്യം വിവരക്കേടാണെന്നും അള്ളാഹു അർശില് ഇരിക്കുകയാണെന്ന് വിശ്വസിക്കണമെന്നും ഉമർ മൗലവി 👉👉

“ *സിംഹാസനത്തിൽ (അള്ളാഹു) ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട് . അതവരുടെ വിവരക്കേടാണ്. എന്ത് കൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്* “. (ഫാത്തിഹയുടെ തീരത്ത് . പുറം 17, കെ എൻ എം)


▶കെ എൻ എം പുറത്തിറക്കുന്ന വിചിന്തനം വാരികയിലും ഇതാവർത്തിച്ചു 👉👉 “ *അള്ളാഹു ഇരുന്നു എന്ന് പറഞ്ഞാൽ അങ്ങനെ വിശ്വസിക്കുകയല്ലാതെ സ്വന്തം യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കരുത് . ഇരുന്നിട്ടില്ലെന്ന് പറയാനും പാടില്ല* ”. (വിചിന്തനം 2010 ഏപ്രിൽ 9. പുറം 5)



5⃣ *അല്ലാഹുവിന് ഇടത് കൈ ഇല്ല* 👉👉

കെ എൻ എം മുഖ പത്രം അൽമനാർ എഴുതുന്നു 👉👉
“ *അള്ളാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും . അവന്ടെ മറ്റേ കൈ കൊണ്ട് ആകാശത്തെ ചുരുട്ടിപ്പിടിക്കുകയും ചെയ്യും . അവന്റെ രണ്ട കൈകളും വലതാണ് . അവയിൽ ഇടതില്ല* “. (അൽമനാർ 2007 മെയ് പേജ് 57)


▶ *അല്ലാഹുവിന് ഇടതുണ്ട്*

അൽമനാർ എഴുതുന്നു 👉👉 ” *അന്ദ്യദിനത്തിൽ അള്ളാഹു ആകാശങ്ങളെ ചുരുട്ടിയെടുക്കും .പിന്നീട് തന്റെ വലത് കൈകൊണ്ട് പിടിച്ച ശേഷം പറയും. ഞാനാണ് രാജാവ് . എവിടെ അഹങ്കാരികളും ധിക്കാരികളും ശേഷം ഭൂമിയെ തന്റെ ഇടത്കൈ കൊണ്ട് ചുരുട്ടിപ്പിടിക്കും* “. (അൽമനാർ 2009, ജനുവരി പേജ് 24)


6⃣ *അള്ളാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*


അൽമനാർ എഴുതുന്നു 👉👉 “ *എതൊരുവൻ അള്ളാഹു ആർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ് . പശ്ചാത്തപിക്കണം .അല്ലെങ്കില്ൽ അവന്ടെ പിരടി വെട്ടപെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വരാതിരിക്കാൻ അവനെ അഴുക്കിലേക് എറിയപ്പെടണം*”. (അൽമനാർ 2009 ജൂൺ പുറം 56)

▶ *അള്ളാഹു അടുത്താണെന്ന് വിശ്വസിക്കണം*

അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും വ്യാഖ്യാനിക്കാതെ ബാഹ്യാർത്തത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ . ഇതനുസരിച്ചാണ് അള്ളാഹു ദൂരെയാണെന്ന് വിശ്വസിച്ചിട്ടില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പടിപ്പിക്കേണ്ടി വന്നത് . എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അള്ളാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടി വന്നു .


“അല്ലാഹു പറയുന്നു 👉👉 *നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന് പറയുക)* “. (അൽമനാർ 2004 നവംബർ പേജ് 11)

എം. എം അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നതിലേക്ക് എന്ന പുസ്തകം കാണുക 👉👉

“ *മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കൺടനാടിയേക്കാൾ അടുത്തവനാണെന്നും ഖുർആൻ പറയുന്നുണ്ട് നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ( അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക)* (ഖുർആൻ 2: 186) (തൗഹീദിലേക്ക് സുന്നതിലേക്ക് ,പേജ് 37 .ഐ എസ് എം കേരള)



7⃣ *അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കല് കുഫ്‌റാണ്*


‘മുബ്തദിഹ് കാഫിർ’ അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു 👉👉

“ *അല്ലഹുവിന് ജഡം, രൂപം,ഭാഗം,സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക* “ . അൽമനാർ (1952 ജനുവരി 20)


▶ *അല്ലാഹുവിന് ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം*


കെ എൻ എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നത് കാണുക 👉👉

“ *സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറിയില്ലെന്നും വിശ്വസിക്കുന്നവരാണ്* “. (മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ, യുവത ,പേജ് 95)

8⃣ *സ്വിഫാത്തിനെ നിഷേധിക്കൽ ഹദീസ് നിഷേധമാണ്*


അല്ലാഹുവിന്റെ സ്വിഫത്തുകൾ (വിശേഅഹനങ്ങൾ) വ്യാഖ്യാനിക്കുന്നത്

യഥാർത്ഥത്തിൽ നിഷേദമാണ് എന്നാണ് മുജാഹിദുകൾ ഇപ്പോൾ പഠിപ്പിക്കുന്നത് 👉

“ *അല്ലാഹുവിനു വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേഷണങ്ങളെ അതിന്റെ യാഥാർഥ്യങ്ങളിൽ നിന്ന് മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക ഇതിനു സ്വിഫത് നിഷേധം എന്നു തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക* “ (വിചിന്തനം 2010 ജൂൺ 4, പേജ് 10)


▶ *വ്യാഖ്യാനിക്കണം വക്കം മൗലവി*

എന്നാൽ സ്വിഫത് വ്യാഖ്യാനം സ്വിഫത് നിഷേദമല്ലെന്നാണ് വക്കം മൗലവി മുമ്പ് പഠിപ്പിച്ചത്, അദ്ദേഹം എഴുതുന്നു 👉

“ *ബുദ്ദിക്ക് അസംഭവ്യമായി കാണുന്ന ബാഹ്യാർത്വത്തോട് കൂടിയ വല്ല വാക്യങ്ങളും ഖുർആനിലോ ഹദീസിലോ കാണുന്നതായാൽ ആ ബാഹ്യാർത്ഥമല്ല അവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നതെന്നും ബുദ്ദി നിഷേധിക്കാത്ത ഏതോ അർത്വം അവിടെയുണ്ടെന്നും നിശ്ചയിക്കണമെന്നുമാണ് മതസിധ്വാന്ദം . ഇപ്രകാരമുള്ള വചനങ്ങളെ കുറിച്‌ മാതാചാര്യന്മാരായ ഉലമാക്കളുടെ ഇടയിൽ രണ്ട് പക്ഷമുണ്ട് . ഒന്ന് ആ വചനങ്ങൾക്ക് ബുദ്ദിക്ക് വിരോധമല്ലാത്ത അർഥം ഉണ്ടായിരിക്കുമെന്നും എന്നാൽ അത് നമുക്ക് ദുർഗ്രഹമായിരിക്കുമെന്നും അതിനാൽ ആ ഭാഗം ദൈവത്തിൽ സമർപ്പിച്‌ വിട്ടേക്കണമെന്നുമാണ്. ഇതു പൂർവന്മാരായ ഉലമാകളുടെ (സലഫിന്റെ) പക്ഷമാണ്. പിൽക്കാല ഉലമാകളുടെ പക്ഷം ആ ഭാഗത്തെ ഭാഷാനിയമമനുസരിച്ചു വ്യാഖ്യാനിച്ചു ബുദ്ധിക്ക് വിരോധമില്ലാത്ത അർത്വത്തെ സങ്കല്പിക്കണമെന്നാണ്* “ (ഇസ്ലാംമത സിദ്ധാന്ദ സംഗ്രഹം ,വക്കം മൗലവി,പേജ് 62)


▶ *അമാനി വ്യാഖ്യാനിക്കുന്നു*

കെ എൻ എം ഔദ്യോഗിക പരിഭാഷയിൽ അമാനി മൗലവി വ്യാഖ്യാനിച്ചത് കൂടി കാണുക 👉👉

“ *കാര്യം ഗൗരവത്തിലെത്തുന്ന ദിവസം” 68/42 (പരിഭാഷ പേജ് 3392) “യൗമ യുക്ശഫു അന്സാഖ്‌” എന്ന സൂക്തതെയാണ് മേൽ പറഞ്ഞ പ്രകാരം അമാനി വ്യാഖ്യാനിച്ചത് . ഇപ്പോൾ ഈ സൂക്തത്തിന്റെ ബാഹ്യാർത്ഥം പിടിച്ചുകൊണ്ട് മൗലവിമാർ അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വാതിക്കുന്നു . അല്ലാഹുവിന് കണങ്കാൽ ഉണ്ടെന്ന് വിശ്വസിക്കല് നമുക്ക് നിർബന്ധമാണ് . കണങ്കാല് വെളിവാക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക* 68/42” (വിശ്വാസകാര്യങ്ങൾ അള്ളാഹു കെ എൻ എം, പേജ് 203)


9⃣ *വ്യാഖ്യാനം ബുദ്ദി ശൂന്യമാണ് കെ പി*

കെ എൻ എം മുൻ ജനറൽ സെക്രട്ടറി കെ. പി മുഹമ്മദ് ബിൻ അഹമ്മദ് മൗലവി അല്ലാഹുവിന്റെ സിഫതുകളെ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് എഴുതിയത് കാണുക👉👉

“ *അല്ലാഹുവും റസൂലും അല്ലാഹുവിനുപയോഗിച്ചിട്ടുള്ള നാമവിശേഷണങ്ങൾക്ക് നാം സ്വന്തമായ വ്യാഖ്യാനത്തിലൂടെ ഒരാശയം നിനച്ചുണ്ടാക്കുന്നത് എത്ര ബുദ്ദിശൂന്യം !! നാം നിരൂപിച്ച അർഥമാണ് അള്ളാഹു ഉദ്ദേശിച്ചത് എന്നതിന് യാതൊരു തെളിവുമില്ലല്ലോ .അത് അള്ളാഹു ഉദ്ദേശിച്ചിട്ടില്ലാത്തതും നമ്മുടെ കേവലാനുമാനവും മാത്രമായിരിക്കാൻ സാദ്ധ്യത കൂടുന്നു . എങ്കിൽ നാം വമ്പിച്ച ആരോപണമല്ലേ അല്ലാഹുവിന്റെ മേൽ നടത്തുന്നത് .. അത് വലിയ തെറ്റാണെന്നതിൽ പക്ഷാന്തരമില്ല… എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാഹുവിന്ടെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ (അറിഞ്ഞോ അറിയാതെയോ) ചെന്ന് ചാടിയിരിക്കുന്നു . അവരിൽ പലർക്കും സദുദ്ദേശമാണ് ഉണ്ടായിരുന്നത് എന്നത് സത്യമായിരിക്കാം . രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാകുമല്ലോ* “. (വിശ്വാസം .പുറം 124,76 നോക്കുക)


▶ *കെ പി തന്നെ വ്യാഖ്യാനിക്കുന്നു*


സ്വിഫത് വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ച കെ. പി. മൗലവി തന്നെ അതേ പുസ്തകത്തിൽ വ്യാഖ്യാനിക്കുന്നത് കാണാം . ഉറങ്ങാൻ കിടക്കുമ്പോൾ നടത്തേണ്ട പ്രാർത്ഥനക്ക് അർത്ഥം പറഞ്ഞ് അദ്ദേഹം നൽകിയ വ്യാഖ്യാനമിങ്ങനെ 👉👉

“ *അല്ലാഹുവേ നീയാണ് ആദ്യമായുള്ളവൻ. അപ്പോൾ നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാണ് പ്രത്യക്ഷനായുള്ളവൻ. അപ്പോൾ നിന്റെ മീതെ ഒന്നുമില്ല. നീ തന്നെയാണ് പരോക്ഷനായുള്ളവനും. അപ്പോൾ നിന്റെ അടിയിലായും ഒന്നുമില്ല. നീ ഞങ്ങൾക്ക് കടംവീട്ടിത്തരിക. ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് നീ ധന്യത നൽകുകയും ചെയ്യുക. (ഈ വിശേഷണങ്ങൾക്ക് മൌലവി‍ വ്യാഖ്യാനം നൽകുന്നതിനെയാണ്) “നിന്റെ മീതെ ഒന്നുമില്ല” എന്നതിന്റെ വിവക്ഷ നിന്നെ അതിജയിക്കുന്ന ,നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീ അറിയാതെ നിന്ടെ നിയമപരിതിയിൽ നിന്ന് ഒഴിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു* “. (വിശ്വാസം ,പേജ് 90)


1⃣0⃣ *വ്യാഖ്യാനിക്കരുതെന്ന് ഉമർ മൗലവി*


അല്ലാഹുവിനെ പറ്റി പറഞ്ഞ കാര്യങ്ങളൊന്നും വ്യാഖ്യാനിക്കാതെ അപ്പടി പറയണമെന്ന് ഉമർ മൗലവിയും എഴുതുന്നു 👉👉

“ *പരിശുദ്ധ ഖുർആനിലോ ഹദീസുകളിലോ അള്ളാഹുവിനെക്കുറിച് എന്താണോ പറഞ്ഞത് , എത്രത്തോളമാണ് പറഞ്ഞത്, അത്രത്തോളം സ്വീകരിക്കുന്നവരാണ് അഹ്ലുസുന്നത് യാതൊന്നും അവർ വ്യാഖ്യാനിക്കുകയില്ല* “. (ഫാത്തിഹയുടെ തീരത്ത് KNM ,കെ ഉമർ മൗലവി പേജ് 126)


▶ *ഉമർ മൗലവി തന്നെ വ്യാഖ്യാനിക്കുന്നു*

“ *യൗവ യുക്ശഫു അന് സാഖ്” എന്ന ആയത്തിനു ഉമർ മൗലവിയുടെ പരിഭാഷയിൽ വ്യാഖ്യാനമേ ഉള്ളൂ . ബാഹ്യാർത്ഥം പറഞ്ഞിട്ടില്ല “വിശമം കൊടുമ്പിരി കൊള്ളുന്ന നാളിൽ (അവരുടെ പങ്കുകാരെ ഹാജരാക്കട്ടെ)* ” (പരിഭാഷ പേജ് 559)‌


1⃣1⃣ *വ്യാഖ്യാനത്തിനെതിരെ എം എം അക്ബർ*

“ *ദൈവിക സത്തയെ കുറിച്ച് ഖുർആനിലും ഹദീസിലും വന്ന കാര്യങ്ങൾ വിശദീകരണമോ വ്യാഖ്യാനമോ കൂടാതെ അപ്പടി വിശ്വസിക്കുക എന്നതാണ് സച്ചരിതരായ മുൻഗാമികളുടെ നിലപാട്. നമ്മുടെ വകയായുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നൽകുന്നത് വിശുദ്ധ ഖുർആൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കൂടുതൽ ദുർഗ്രഹമാകുന്നതിനു മാത്രമേ നിമിത്തമാകൂ. സ്വന്ഥം ബുദ്ധിയിൽ യുക്തമെന്ന് തോന്നിയ വ്യാഖ്യാനങ്ങൾ നൽകി കുർആനിൽ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ അറിയാൻ ശ്രമിച്ചതാണ് മുസ്‌ലിംലോകത്തെ ചിന്ഥാബ്രംശങ്ങൾക്ക് നിമിത്തമായത്* ” (അല്ലാഹുവിനെ അറിയുക പേജ് 113)


▶ *അക്ബർ തന്നെ വ്യാഖ്യാനിക്കുന്നു*

വ്യാഖ്യാനം മുസ്‌ലിം ലോകത്തെ ചിന്താബ്രാംശങ്ങൾക്ക് നിമിത്തമായി എന്ന് എഴുതിയ അതേ പുസ്തകത്തിൽ തന്നെ അക്ബറും വ്യാഖ്യാനിക്കുന്നുണ്ട്. “ഞാൻ അടിമയോട് കൂടെ എന്ന് ബാഹ്യാർത്ഥം വരുന്ന സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് കൊണ്ട് എഴുതുന്നു 👉👉

“ *ഖുർആൻ സൂക്തങ്ങളിലും ഹദീസുകളിലുമൊന്നും വിവക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവിക സത്ത മനുഷ്യർക്കടുതാണെന്നോ അവന്റെ കണ്ടനാടിക്കുള്ളിലാണെന്നോ അല്ലെന്ന വസ്‌തുത പ്രമാണികളായ ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അറിവും കഴിവും ആണ് ഇവിടെ വിവക്ഷിക്കപ്പെട്ടിട്ടുള്ളതെന്നു ഇക്കാര്യം പരാമർശിക്കുന്ന സൂക്തങ്ങൾ തന്നെ സൂക്ഷ്മമായി വിശകലനം ചെയ്താൽ വ്യക്തമാവും. നടേ സൂചിപ്പിച്ച ഹദീസുകൾ നൽകുന്ന വിവരവും മറിച്ചല്ല. കണ്ടനാടിയേക്കാൾ അടുത്താണെന്ന് പറഞ്ഞത് അല്ലാഹുവിന്റെ വിശുദ്ധ സൃഷ്ടികളായ മലക്കുകളെ കുറിച്ചാണെന്ന് വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്* ” (അല്ലാഹുവിനെ അറിയുക. പേജ് 68)


1⃣2⃣ *വ്യാഖ്യാനത്തിനെതിരെ അൽമനാർ*

“ *അല്ലാഹുവും അവൻറെ ദൂതനും അല്ലാഹുവിനെ കുറിച്ച് എന്തു പറഞ്ഞു തന്നുവോ അത് അങ്ങനെതന്നെ വിശ്വസിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഹ്യാർതം അതിന്റെ വിട്ട് അതിന്ടെ പൊരുൾ തേടി പോവാനോ അതിനെ വ്യാഖ്യാനിച്ചു ഒപ്പിക്കാനോ പാടുള്ളതല്ല*” (അൽമനാർ 2004 ജൂലൈ പേജ് 33)

▶ *അൽമനാർ വ്യാഖ്യാനിക്കുന്നു*

“ *നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് ബാഹിയാർത്ഥം വരുന്ന സൂറത്ത് ഹദീദ് 4-ആം സൂക്തത്തിന് ഇബ്നു കസീർ നൽകിയ വ്യാഖ്യാനം അംഗീകരിച്ചുകൊണ്ട് അൽമനാർ എഴുതുന്നു : “എന്നാൽ ഈ ആയത് വിശദീകരിച്ചു പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത് ഇപ്രകാരമാകുന്നു. അവൻ നിങ്ങളെ നിരീക്ഷിക്കുന്നു നിങ്ങൾ എവിടെയായിരുന്നാലും എങ്ങനെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ കാണുന്നു. എല്ലാവരും അവന്ടെ കാഴ്ചക്കും അറിവിനും വിധേയമാണ്*”. (ഇബ്നു കസീറ്) (അൽമനാർ 2005 ഏപ്രിൽ)


1⃣3⃣ *വ്യാഖ്യാനം പാടില്ലെന്ന് വിചിന്തനം*

കെ എൻ എം പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ എഴുതുന്നു 👉👉

“ *അല്ലാഹുവിന്റെ സ്വിഫത്തുകൾ ഇസ്ലാമിന്റെ അഖ്വീത (വിശ്വാസ കാര്യങ്ങൾ) യിൽ പെട്ട കാര്യമാണ്. വിശ്വാസ കാര്യങ്ങളിൽ ഇജ്തിഹാദ് ചെയ്യാനും വ്യാഖ്യാനങ്ങൾ ചമയ്ക്കാനും നവവിയടക്കം ഒരാൾക്കും പാടില്ല* ” (വിചിന്തനം 2010 ജൂലൈ 23,


▶ *വിചിന്തനത്തിൽ തന്നെ വ്യാഖ്യാനം*

വിചിന്തനം വാരികയിൽ തന്നെ വന്ന ഒരു ഹദീസും വ്യാഖ്യാനവും കാണുക 👉👉

“ *നബി (സ) പറഞ്ഞു “അല്ലാഹു പറഞ്ഞിരിക്കുന്നു. എന്റെ വലിയ്യിനോട് വല്ലവനും ശത്രുത പുലർത്തുകയാണെങ്കിൽ അവനുമായി ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.. സുന്നത്തായ കർമ്മങ്ങള് മുകേന എന്റെ അടിമ ഞാനുമായി അടുത്തു കൊണ്ടേയിരിക്കും. അങ്ങനെ ഞാൻ അവനെ സ്നേഹിക്കും. ഞാൻ അവനെ സ്നേഹിച്ചാൽ അവൻ കേൾക്കുന്ന കാതും, കാണുന്ന കണ്ണും, പിടിക്കുന്ന കയ്യും, നടക്കുന്ന കാലും ഞാനായിത്തീരും. എന്നോട് ചോദിച്ചാൽ ഞാൻ അവനു നല്കും.എന്നിൽ അഭയം തേടിയാൽ ഞാൻ അവന് അഭയം നൽകുകയും ചെയ്യും.(ബുകാരി) യഥാർത്ഥ ഭക്തന്മാർ അവരുടെ അവയവങ്ങളെ അള്ളാഹു വിലക്കിയ മാർഗത്തിൽ ഉപയോഗിക്കുകയില്ലെന്നും ആ ശ്രമങ്ങൾക്ക് അല്ലാഹുവിന്റെ തുണയുണ്ടാകുമെന്നും ആലങ്കാരിക രൂപത്തിൽ പറഞ്ഞ ഹദീസാണിത്* "(വിചിന്തനം 2010 നവംബർ 26, പേജ് 9)


1⃣4⃣ *സ്വിഫത് വ്യാഖ്യാനം പാടില്ല “ശബാബ്”*


സ്വിഫത് വ്യാഖ്യാനവുമായി ബന്ധപ്പെട്ട പരസ്പര വിരുദ്ധ ആശയങ്ങൾ മടവൂർ ഗ്രൂപ്പിലും കാണാം ശബാബ് എഴുതുന്നു👉👉

“ *കുറ്റമറ്റ നബിവചനങ്ങളിൽ അല്ലാഹുവിന്റെ കൈപ്പത്തിയെക്കുറിച്ചും വിരലുകളെ കുറിച്ചു പരാമർശങ്ങൾ വന്നിട്ടുണ്ട്…. വ്യാഖ്യാനാതീതവും ഉപമിക്കാൻ നിർവാഹമില്ലാത്തതും നിരാകരിക്കാൻ പാടില്ലാത്തതുമാണ്. നബി വചനത്തിൽ അല്ലാഹുവിന്റെ കൈപ്പടം എന്ന പ്രയോഗം (കഹ്ഫ്) തന്നെ പ്രവാചകനിൽ നിന്നുദ്ധരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉപമകൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായി നമുക്കവയെ ഗ്രഹിക്കുകയല്ലാതെ വഴിയില്ല* “. (ശബാബ് 2004 മാർച്ച്)
“ *ഖുർആനും സുന്നത്തും പ്രസ്താവിക്കുന്ന അല്ലാഹുവിന്റെ സ്വിഫത്തുകൾ അക്ഷരം പ്രതി അംഗീകരിക്കാനും തഹ്‌വീൽ (വ്യാഖ്യാനം) ഉപേക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു* “. (ശബാബ് 1999 സെപ്റ്റംബർ 3, പേജ് 11)


▶ *വ്യാഖ്യാനിക്കണം ശബാബ്*


സിഫത്തുകൾ വ്യാഖ്യാനിക്കരുതെന്നും ബാഹ്യാർത്ഥം തന്നെ സ്വീകരിക്കണമെന്നും പഠിപ്പിച്ച ശബാബ് തന്നെ പിന്നീട് അത് യഥാർത്ഥ തൗഹീദല്ല മുജസിമിയാകളുടെ വാദമാണെന്ന് 👉👉

" *അല്ലാഹുവിന്റെ കൈകള് , അല്ലാഹുവിന്റെ ഇറക്കം എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്ന് പറയൽ സലഫികൾ ഉൾകൊണ്ട തൗഹീദല്ല . പ്രത്യുത ഇത് മുജസിമിയ്യത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്* “. (ശബാബ് 2009 ജൂൺ 5 പേജ് 29) “  
*അല്ലാഹുവിന്റെ വിശേഷണമാണെന്ന് അംഗീകരിക്കുന്ന പക്ഷം സന്ദർഭത്തിനു അനുയോജ്യമായ നിലക്ക് വ്യാഖ്യാനിക്കാൻ പാടില്ലെന്ന മുജാസിമിയ്യതിന്ടെയും കറാമതിന്റെയും വാദമാണ്* “ (ശബാബ് 2009 ജൂലൈ 10, പേ 28)


1⃣5⃣ *അല്ലാഹു സ്ഥലകാല സങ്കല്പങ്ങൾക്കതീതന് : ശബാബ്*

ശബാബ് വാരിക എഴുതുന്നു 👉👉

“ *സ്ഥലകാല സങ്കല്പങ്ങൾക്കതീതനായ അല്ലാഹുവിന്ടെ അസ്തിത്വത്തെക്കുറിച്ചുള്ള ഈ നാമകരണം* ….” (ശബാബ് 2003 ഏപ്രിൽ 25, പുറം 5)


▶ *അള്ളാഹു ആകാശത്തിനു മുകളിൽ : ശബാബ്*


“ *അലാഹു ആകാശങ്ങൾക്കു മുകളിലാണെന്നു വ്യക്തമാവുന്നു ….. അള്ളാഹു മുകളിലായത് കൊണ്ട് തന്നെയാണ്. സൂറത് മുൽകിൽ മാത്രമല്ല അള്ളാഹു ആകാശത്തിനു മുകളിലാണെന് വ്യക്തമാക്കിയിട്ടുള്ളത്* “(ശബാബ് 1999 സപ്തംബർ 3,പേജ് 11)



1⃣6⃣ *പരിഭാഷ (ബാഹ്യാർത്ഥം) പറയരുത്*


സി പി ഉമർ സുല്ലമി എഴുതുന്നു 👉👉
“ *വിശുദ്ധ ഖുർആനും തിരുസുന്നത്തുമെല്ലാം അറബി ഭാഷയിലാണ് . അറബിഭാഷയിലെ ആശയങ്ങൾ സമ്പൂർണ്ണമായി ഉൾകൊണ്ട വിവർത്തനം നമ്മുടെ മലയാള ഭാഷയിൽ അസാധ്യമാണ് . അതുകൊണ്ടുതന്നെ പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സ്വിഫത്തുകൾ അംഗീകരിക്കളാണ് ഏറ്റവും ഉത്തമം*”/(ശബാബ് 2009 ഒക്ടോബര് 23, പേജ് 11)


▶ *ബാഹ്യാർത്തത്തിൽ വിശ്വസിക്കണം*

*വിശുദ്ധ ഖുർആനിലും കുറ്റമറ്റ പ്രവാചക വചനങ്ങളിലും ഉദ്ധരിക്കപ്പെട്ട ഇത്തരം പരാമർശങ്ങളെല്ലാം അതിന്റെ ബാഹ്യവും വ്യക്തവുമായ ആശയത്തിൽ തന്നെ നാമും സ്വീകരിക്കാൻ ബാധ്യസ്ഥരാകുന്നു*” .(ശബാബ് 2004 മാർച്ച്)


1⃣7⃣ *അല്ലാഹുവിന്റെ മുഖം, ചിരി എന്ന പ്രയോഗം ആലങ്കാരികം*


ശബാബ് എഴുതുന്നു 👉👉
“ *അല്ലാഹുവിന്റെ അവകാശത്തിൽ ചിരി എന്ന പ്രയോഗം അലങ്കാര പ്രയോഗമാണ്*” (2009 ജൂലൈ 10 പേജ് 29) “ *അല്ലാഹുവിന്റെ അസ്ഥിത്വം എന്നതാണ് മുഖം എന്നതിന്റെ ഉദ്ദേശ്യം. മുഖം എന്ന് പറഞ്ഞത് സംസാരത്തിലെ അലങ്കാര പ്രയോഗമാണ്* ” (ശബാബ് 2009 മെയ് 15 പേജ് 35)


▶ *ആലങ്കാരികം നിഷേധത്തിലേക്കുള്ള മാർഗം*


“ *തഹ്‌വീൽ ചെയ്യൽ (വ്യാഖ്യാനം) അപകടകരമാണ് സാദൃശ്യപ്പെടുതൽ നാശകരമാണ് ,ആലങ്കാരികമാക്കൽ നിഷേതത്തിലെക്കുള്ള മാർഗമാണ് .ഈ വസ്തുതകൾ ഗ്രഹിച്ചാൽ ശരിയായ പാത നമുക്ക് വ്യക്തമാവും* “ (ശബാബ് 1999 സപ്തംബർ 3 പുറം 11)


1⃣8⃣ *സ്രഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യത്തിൽ ‘പോലെ’ പ്രയോഗം ശിർക്*


*വിദൂരത്തുള്ളത് കാണാനും കേൾക്കാനും മാഹാന്മാർക്ക് സാധിക്കും എന്ന അർത്ഥത്തിൽ അള്ളാഹു കാണും പോലെ കാണും എന്ന പദ പ്രയോഗത്തിൽ കടിച്ചു തൂങ്ങി മുജാഹിദുകൾ സുന്നികളെ മുശ്രികാക്കാൻ ശ്രമിക്കാറുണ്ട് . ഒരു മൗലവി എഴുതുന്നു “ശുദ്ധ ശിർക്കും നുണയുമാണിത് .അല്ലാഹുവിന്റെതെന്ന് പറയുന്ന കാഴ്ചയും കേൾവിയും അവന്ടെത് മാത്രമാണ്.. സ്രറഷ്ടാവിന്ടെയും സ്രഷ്ടികളുടെയും കാര്യങ്ങളിൽ ഒരു പോലെ എന്ന പ്രയോഗം അസംഭ്യവും പറയാന് പാടില്ലാത്തതുമാണ്* “. (തിരഞ്ഞെടുത്ത നുണകൾ ,പേജ് 26)


▶ *പോലെ എന്ന് പ്രയോഗിക്കുന്നു*


അബ്ദുൽ ഹഖു സുല്ലമി എഴുതുന്നു 👉👉

*“റഹീം” എന്ന വിശേഷണം അള്ളാഹു അവനെ വിശേഷിച്ച പോലെ അവന്ടെ ദൂതന്റെ വിശേഷണമായും പറഞ്ഞിട്ടുണ്ട്* “ (അള്ളാഹു, പേജ് 182 കെ എൻ എം) “ *ആകാശങ്ങൾ അവന്ടെ (അല്ലാഹുവിന്റെ) വലതു കൈ കൊണ്ട് ചുരുട്ടിപ്പിടിച്ചവയാണ് . കുട്ടികൾ പന്തറിയുന്നതുപോലെ അവന്ടെ വലതു കൈ കൊണ്ട് അവൻ എറിയും* “. (അൽമനാർ 2007 ഒക്ടോബർ, പേജ് 36)


1⃣9⃣ *യത് എന്നതിന് കൈ എന്നർത്ഥം പറയരുത്*


*യത് എന്ന അല്ലാഹുവിന്റെ പ്രയോഗത്തിന് കൈ എന്നർത്ഥം നൽകരുതെന്നും അത് അവയവമായി മനസ്സിലാക്കപ്പെടുമെന്നും ശബാബ് വാരിക വ്യക്തമാകുന്നത് കാണുക . യത് എന്ന അറബി പദത്തിന് 25 ഓളം അർഥങ്ങൾ സ്വഹീഹുൽ ബുകാരിയുടെ വിവരണമായ ഫതുഹ്ൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട് . മലയാളം പറയുമ്പോൾ അതിൽ ഏതു അർത്ഥമാണ് നാം പറയുക ?? കൈ എന്ന് സാധാരണ പറയുന്ന അർഥം പറഞ്ഞാൽ അത് ഒരു അവയവമായി മനസ്സിലാക്കുന്നു . ഇതു അല്ലാഹുവിനു ഒരിക്കലും ഭൂഷണമല്ലാത്തതുമാണ്. അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലെന്നു പ്രത്യേകം പറയേണ്ടതുമാണ് താനും* “ (ശബാബ് 2009 ഒക്ടോബർ 23)



▶ *കൈ എന്നർത്ഥം പറയുന്നു*

ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുർആൻ പരിഭാഷ കാണുക 👉👉

“ *ഇബ്ലീസേ, എന്റെ കൈ കൊണ്ട് ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്തു തടസ്സമാണുള്ളത്* “ ?? (പുറം 612) ഇവിടെ യദ് എന്നതിന് വിശദീകരണമില്ലാതെ തന്നെ കൈ എന്നർത്ഥം നൽകിയിരിക്കുന്നു .


2⃣0⃣ *അള്ളാഹു ഇറങ്ങിവരും*


കെ പി മുഹമ്മദ് മൗലവി എഴുതുന്നു 👉👉

“ *അല്ലാഹുവിന്റെ പ്രവർത്തികളിൽ പെട്ടത് തന്നെയാണ് ‘ഇറങ്ങിവരല്’ എന്ന അല്ലാഹുവിന്റെ വിശേഷണം . നമ്മുടെ രക്ഷിതാവായ അല്ലാഹു എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊന്നവഷേശിക്കുമ്പോൾ ഒന്നാം ആകാശത്തിലേക്കിറങ്ങിവരും* “,(ഹദീസ്) ... *ഹദീസുകളിൽ വന്ന പോലെ വ്യാഖ്യാനമോ നിഷേധമോ രൂപകൽപ്പനയോ കൂടാതെ അപ്പടി സ്വീകരിക്കുക എന്നതാണ് (അല്ലാഹുവിന്റെ വിശേഷണങ്ങളിലും നാമങ്ങളിലും പ്രവർതികളിലും) പൂർവിക മുസ്‌ലിംകൾ സ്വീകരിച്ചിരുന്ന നിലപാട് . എന്നാൽ പിൽക്കാലക്കാർ ചിലർ അല്ലാഹുവിന്റെ ഈ വിശേഷ ഗുണത്തെ നിഷേധിക്കുന്നു . അള്ളാഹു ഇറങ്ങിവരിക എന്ന പ്രശ്നമേയില്ല എന്നതാണവരുടെ നിഗമനം . ഇത് വളരെ അപകടകരവും തെറ്റായതുമായ വിശ്വാസമാണെന്നതിൽ സംശയമില്ല* ”. ( വിശ്വാസം പേജ് 134-137)


▶ *മുജസിമിയ്യത്തിന്റെ വാദം*


അബ്ദുസ്സലാം സുല്ലമി എഴുതുന്നു 👉👉

“ *ഇവർ ഇവിടെയും മുജാസിമിയ്യത്തിന്റെയും കറാമിയ്യതിന്ടെയും വാദം അല്ലാഹുവിനു സ്വിഫത് എന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണ് .അള്ളാഹു സിംഹാസനത്തിൽ നിന്ന് ഒഴിവാകുന്ന നിലക്കുള്ള ഇറക്കമാണ് ഇവിടെ ഉദ്ദേശ്യമെന്ന് പറയുന്നില്ല . അതുപോലെ നാം ഇറക്കം എന്നത് കൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്ന ഉദ്ധേശ്യമാണ് വിവക്ഷ എന്നും പ്രസ്താവിക്കുന്നില്ല . ഇതെല്ലാം അല്ലാഹുവിനെ അവയവങ്ങള് ഉണ്ട് എന്ന് പറയുന്ന പിഴച്ച കക്ഷികളുടെ ജല്പനങ്ങൾ മാത്രമാണ് . രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനിൽക്കാത്ത ഒരു നിമിഷനേരം ഭൂമിയിൽ ഉണ്ടാവുകയില്ല . ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ് . ഒരു സ്ഥലത്തു നിന്നും ഈ സമയം അവസാനിക്കുമ്പോൾ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു . 24 മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും . അപ്പോൾ ഇറക്കം എന്നതിന് ഇവർ നൽകുന്ന ബാഹ്യാർത്ഥ പ്രകാരം സിംഹാസനത്തിൽ ആരോഹണം ചെയ്യാൻ അല്ലാഹുവിനു സമയമുണ്ടായിരിക്കുകയില്ല* “ (ശബാബ് 2009 ജൂലൈ 10 പേജ് 29)

Sunday, December 11, 2022

ഖുര്‍ആനിലെ വൈരുദ്ധ്യാരോപണങ്ങള്‍-5 : മനുഷ്യസൃഷ്ടിയും ഖുര്‍ആനും

 


താഴെയുള്ള 2 ലിങ്കുകളിൽ കയറി 

FBപേജ്

Like

Share


1.https://www.facebook.com/profile.php?id=100087448557819


2.https://www.facebook.com/profile.php?id=100087554602292



ഖുര്‍ആനിലെ വൈരുദ്ധ്യാരോപണങ്ങള്‍-5 : മനുഷ്യസൃഷ്ടിയും ഖുര്‍ആനും



മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖുര്‍ആനിനു മേല്‍ ഇസ്‌ലാം വിരുദ്ധരുടെ മറ്റൊരു വൈരുദ്ധ്യാരോപണം. പതിവുപോലെ അജ്ഞതയില്‍ നിന്നു തന്നെയാണ് ഇതും ഉത്ഭവിച്ചിട്ടുള്ളത്. വിമര്‍ശകരെ വായിക്കാം:



1-മനുഷ്യന്റെ സൃഷ്ടിപ്പ് ഭ്രൂണത്തില്‍ നിന്നാണെന്ന് 96: 2-ല്‍ ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു’ (അലഖ് 96: 2).



2-വെള്ളത്തില്‍ നിന്നാണെന്ന് 21: 30-ല്‍ പറയുന്നു: ‘വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു’ (അല്‍ അമ്പിയാഅ് 21: 30).



3-മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന കളിമണ്ണില്‍ നിന്നാണെന്ന് 15: 26-ല്‍ പറയുന്നു: ‘കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു’ (അല്‍ ഹിജ്ര്‍ 15: 26).



4-മണ്ണില്‍ നിന്നാണെന്ന് 3: 59-ല്‍ പറയുന്നു: ‘നിശ്ചയം അല്ലാഹുവിങ്കല്‍ ഈസയുടെ ഉപമ ആദം നബിയുടേതു പോലെത്തന്നെയാകുന്നു. ആദം നബിയെ അല്ലാഹു മണ്ണില്‍ നിന്നു സൃഷ്ടിച്ചു. ഉണ്ടാകൂ എന്ന് അവന്‍ പറഞ്ഞു. ഉടനെ നബി ഉണ്ടായി’ (ആലുഇംറാന്‍ 3: 59).



5-ഭൂമിയില്‍ നിന്നാണെന്ന് 11: 61-ല്‍ പറയുന്നു: ‘അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു’ (ഹൂദ് 11: 61).



6-ശുക്ലത്തില്‍ നിന്നാണെന്ന് 16: 4-ല്‍ പറയുന്നു: ‘മനുഷ്യനെ ശുക്ലത്തില്‍ നിന്ന് അവന്‍ സൃഷ്ടിച്ചു’ (അന്നഹ്ല്‍ 16: 4).



മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ടുവന്ന ഇത്തരം പരാമര്‍ശങ്ങള്‍ പരസ്പര വൈരുദ്ധ്യമുള്ളതല്ലേ? ഇങ്ങനെയാണ് ആരോപണം.





മറുപടി



മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കാണുന്നത് ഒരിക്കലും വൈരുദ്ധ്യമല്ല. പ്രത്യുത വൈവിധ്യമാണ്. ഖുര്‍ആനിന്റെ ഇതുസംബന്ധമായ പരാമര്‍ശങ്ങള്‍ മുഴുവനും സത്യസന്ധമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ വിഷയകമായി വിശുദ്ധവേദം നടത്തിയ പരാമര്‍ശങ്ങളെ നമുക്ക് രണ്ടായി തരംതിരിക്കാം.



1-ആദിമ മനുഷ്യനായ ആദം(അ)ന്റെ സൃഷ്ടിപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്നവ.



2-സ്ത്രീ-പുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവ.



ഈ രണ്ട് ഗണത്തില്‍പ്പെടുന്ന പ്രസ്താവനകള്‍ പരസ്പരം കൂട്ടിക്കലര്‍ത്തിയാണ് വിമര്‍ശകര്‍ വൈരുദ്ധ്യം ആരോപിക്കുന്നത്. ഇവയെ രണ്ടായിതന്നെ നോക്കിക്കണ്ട് പഠനം നടത്തുന്നപക്ഷം ഇവ പരസ്പര വിരുദ്ധമല്ലെന്നും കൃത്യവും ശാസ്ത്രീയവുമാണെന്നും വ്യക്തമാകും.



മനുഷ്യപിതാവ് ആദം നബി(അ)യുടെ സൃഷ്ടിപ്പിനെ പരാമര്‍ശിക്കുന്നവയാണ് മുകളില്‍ കാണിച്ച 3, 4, 5 വചനങ്ങള്‍. ഇതേ ആശയത്തിലുള്ള വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വേറെയുമുണ്ട്. 30: 20, 6: 2, 35: 11 ഉദാഹരണം.



മനുഷ്യപിതാവ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്ന് പ്രസ്തുത വചനങ്ങളില്‍ പറയുന്നു. പല തരത്തിലും പല സ്വഭാവത്തിലുമുള്ള ഒരു വസ്തുവാണ് മണ്ണ്. അവക്കെല്ലാം പൊതുവെ പറയാവുന്ന ഒന്നാണ് ‘തുറാബ്’ എന്നത്. അതിനാല്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് പറയുമ്പോള്‍ ഏതുതരം മണ്ണില്‍ നിന്ന് എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരമാണ് കളിമണ്ണില്‍ നിന്ന് എന്ന് ഖുര്‍ആന്‍ പറയുന്നത്. കളിമണ്ണും പല രൂപത്തിലും സ്വഭാവത്തിലും ആകാമല്ലോ. അപ്പോള്‍ ഏതുതരം കളിമണ്ണ് എന്നൊരു ചോദ്യം ഉയര്‍ന്നുവരുന്നു. അതിനുള്ള മറുപടിയാണ് മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന മണ്ണ് (സ്വല്‍സ്വാല്‍) എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് (മസ്‌നൂന്‍) എന്നും ഖുര്‍ആന്‍ പറഞ്ഞത്. അതിനാല്‍ ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്ന പരാമര്‍ശത്തിന്റെ വിശദീകരണങ്ങളാണ് ഈ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.



മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നു കാണിക്കുന്ന ഖുര്‍ആനിക വചനം (25: 54) മണ്ണില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു എന്നു വ്യക്തമാക്കുന്ന വചനങ്ങളുമായി ഒരിക്കലും എതിരല്ല. കാര ണം മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നു മാത്രമാണെന്നോ വെള്ളത്തില്‍ നിന്നു മാത്രമാണെന്നോ വിശുദ്ധ ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. അതിനാല്‍ ഈ രണ്ട് വചനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ വെള്ളത്തിന്റെയും മണ്ണിന്റെയും മിശ്രിതത്തില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടുവെന്നു മാത്രമേ വരുന്നുള്ളൂ. വെള്ളം ചേര്‍ത്ത് കുഴക്കുമ്പോഴാണല്ലോ കളിമണ്ണ് രൂപപ്പെടുന്നത്. ഇപ്രകാരമാണ് അല്ലാഹു ആദിമമനുഷ്യന്റെ രൂപം നിര്‍മിച്ചത്. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ‘താങ്കളുടെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു. കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാനൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാനവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന് പ്രണമിക്കുന്നവരായി നിങ്ങള്‍ വീഴുക’ (അല്‍ ഹിജ്ര്‍ 15: 28-29). വെള്ളത്തിലും മണ്ണിലും അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആദിമ മനുഷ്യന്റെ സൃഷ്ടിപ്പില്‍ മാത്രമല്ല എല്ലാ മനുഷ്യരുടെയും സൃഷ്ടിപ്പില്‍ ഒരു നിര്‍ണായക ഘടകം തന്നെയാണ്.



‘എല്ലാ ജീവവസ്തുക്കളെയും വെള്ളത്തില്‍ നിന്ന് നാം സൃഷ്ടിക്കുകയും ചെയ്തു’ (അല്‍ അമ്പിയാഅ് 21: 30) എന്ന ഖുര്‍ആനിക വചനത്തിന്റെ പരിധിയില്‍ മനുഷ്യനും കടന്നുവരുന്നു. ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്ന വചനം ഇങ്ങനെ: ‘അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. താങ്കളുടെ രക്ഷിതാവ് കഴിവുള്ളവനായിരിക്കുന്നു’ (അല്‍ ഫുര്‍ഖാന്‍ 25: 54).



ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന വെള്ളത്തിന്റെ വിവക്ഷ സാധാരണ ജലമാണെന്ന് അഭിപ്രമായമുണ്ട്. അല്ലാമാ അബുസ്സുഊദ്(റ) എഴുതുന്നു: അല്ലെങ്കില്‍ ജലത്തെ മനുഷ്യന്റെ മൂലകത്തില്‍ നിന്നുള്ള ഒരു ഭാഗമാക്കിയിരിക്കുന്നു. ശരീരം ഐക്യപ്പെടാനും വഴങ്ങുന്നതാകാനും വിവിധ രൂപങ്ങളും ആകൃതികളും വേഗത്തില്‍ സ്വീകരിക്കാനും ജലത്തിന്റെ സാന്നിധ്യം അനിവാര്യമാണ് (അബുസ്സുഊദ് 5/119).



‘വാസ്തവത്തില്‍ ജൈവവസ്തുവിന്റെ അടിസ്ഥാന ഘടകമാണ് ജലം. കോശത്തിന്റെ ചൈതന്യം നിലനിര്‍ത്താന്‍ ജലം ആവശ്യമാണ്. ഏതൊരു ജൈവശരീരത്തെയും വിഘടനത്തിനു വിധേയമാക്കിയാല്‍ പ്രധാനമായും ലഭിക്കുന്നത് ജലമായിരിക്കും. മനുഷ്യശരീരത്തിന്റെ അറുപതു ശതമാനത്തോളം വെള്ളമാണ്. നാരങ്ങ പിഴിയുന്നതുപോലെ മനുഷ്യശരീരം പിഴിഞ്ഞാല്‍ 50 ലിറ്ററോളം വെള്ളം ലഭിക്കുമെന്ന് ശാസ്ത്രം പറയുന്നു. ശരീരത്തിന്റെ നിലനില്‍പിനാവശ്യമായ വസ്തുക്കള്‍ ഇതില്‍ കലര്‍ന്നിട്ടുണ്ട്. ഇതില്‍ മൂന്നേമുക്കാല്‍ ലിറ്ററിലധികം വെള്ളം രക്തചംക്രമണ വ്യവസ്ഥയില്‍ ഉപയോഗിക്കപ്പെടുന്നു. സ്ഥിരമായ ഒഴുക്കിലൂടെ ഈ വെള്ളം ശരീരത്തിലെ എല്ലാ കോശങ്ങളെയും നനയ്ക്കുന്നു. ശരീരം മുഴുവന്‍ ചൂടു കടത്തിവിടാനുള്ള ചാലകങ്ങളായും വെള്ളം പ്രവര്‍ത്തിക്കുന്നു. രക്തത്തിലെ വെള്ളത്തിന്റെ അളവ് എപ്പോഴും ഒരുപോലെയായിരിക്കും. ചൂടുള്ള ദിവസം വ്യായാമത്തിനുശേഷം വല്ലാതെ വരണ്ടിരിക്കുന്നതായി തോന്നാം. അപ്പോഴും രക്തവാഹിനികളില്‍ വെള്ളത്തിന്റെ അളവു കുറയുന്നില്ല. കുടിക്കുന്ന വെള്ളം മുഴുവനും അതേപോലെ ഉണ്ടാവുകയും ചെയ്യും (അറിയേണ്ടതും ഓര്‍ക്കേണ്ടതും, പേജ്: 51).



അതിനാല്‍ ഈ വീക്ഷണകോണിലൂടെ നോക്കുമ്പോഴും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് വെള്ളത്തില്‍ നിന്നാണെന്നത് തികച്ചും വാസ്തവമാണ്. ഇനി, വെള്ളത്തിന്റെ വിവക്ഷ ഭൂമിക്ക് കുടിപ്പിക്കുന്ന വെള്ളമാണെന്നാണ് മറ്റൊരു വീക്ഷണം. ഇതനുസരിച്ചും ഈ പരാമര്‍ശം ശരിയാണ്. വെള്ളം കുടിച്ച ഭൂമിയില്‍ നിന്ന് ഭക്ഷ്യപദാര്‍ത്ഥങ്ങളും അവയില്‍ നിന്ന് ഇന്ദ്രിയബീജവും അതില്‍ നിന്ന് ജൈവവസ്തുക്കളും ഉണ്ടാകുന്നുവല്ലോ.



ചുരുക്കത്തില്‍, മനുഷ്യശരീരത്തില്‍ മണ്ണിലടങ്ങിയിട്ടുള്ള ധാതുലവണങ്ങളും ജലാംശവുമാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതിനാല്‍ മനുഷ്യന്‍ കളിമണ്ണില്‍ നിന്നും ജലത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വന്ന വൈരുദ്ധ്യങ്ങളല്ല. മറിച്ച് സൃഷ്ടിക്കുവേണ്ടി അല്ലാഹു ഉപയോഗിച്ച മൂലകങ്ങളുടെ വൈവിധ്യമാണ് അവ വ്യക്തമാക്കുന്നത്.



ഇനി സ്ത്രീ-പുരുഷ സംഗമത്തിലൂടെയുള്ള സാധാരണ പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്ന വചനങ്ങള്‍ നമുക്കു പരിശോധിക്കാം. അവകള്‍ തമ്മിലും യാതൊരു വിധത്തിലുമുള്ള വൈരുദ്ധ്യമുള്ളതായി കണ്ടെത്താന്‍ സാധ്യമല്ല. മറിച്ച് വിവിധ വചനങ്ങളില്‍ വിവിധ ഘട്ടങ്ങള്‍ പരാമര്‍ശിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. നാം ഉദ്ധരിച്ച വചനങ്ങളില്‍ 92: 2, 21: 30, 16: 4 എന്നിവ അത്തരത്തിലുള്ളവയാണ്. ഏതാനും ആയത്തുകള്‍കൂടി നമുക്കു പരിശോധിക്കാം:



അല്ലാഹു പറയുന്നു: ‘സ്രവിക്കുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ അവന്‍?’ (അല്‍ ഖിയാമ 75: 37).



മറ്റൊരു സൂക്തം കാണുക: ‘കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു’ (76: 2).



മറ്റൊരിടത്ത് പറയുന്നു: ‘നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി നാം രൂപപ്പെടുത്തി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥിക്കൂടമായി നാം രൂപപ്പെടുത്തി. എന്നിട്ട് അസ്ഥിക്കൂടത്തെ മാംസംകൊണ്ട് നാം പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു’ (അല്‍ മുഅ്മിനൂന്‍ 23: 12-14).



ലൈംഗിക പ്രത്യുല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന വചനങ്ങളാണിവ. സൂറത്തുല്‍ ഖിയാമ 37-ല്‍ പരാമര്‍ശിച്ച ശുക്ലത്തില്‍ നിന്നുള്ള കണം ബീജസങ്കലനം നടക്കാത്ത പുംബീജത്തെ സൂചിപ്പിക്കുന്നു. സൂറത്തുന്നഹ്ല്‍ 4-ല്‍ പറഞ്ഞ ബീജകണത്തിന്റെ വിവക്ഷയും ഇതുതന്നെയാണ്. അതേസമയം സൂറത്തുല്‍ ഇന്‍സാന്‍ 2-ലെ കൂടിച്ചേര്‍ന്നുണ്ടായ ബീജം എന്ന പ്രയോഗം ബീജസങ്കലനത്തിനുശേഷമുള്ള അവസ്ഥയെ കുറിക്കുന്നതാണ്. സൂറത്തുല്‍ അലഖ് 2-ല്‍ പറഞ്ഞ ഭ്രൂണമെന്നത് ബീജസങ്കലനത്തിനുശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്ന പ്രയോഗവുമാണ്.



ഭ്രൂണത്തെക്കുറിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച ‘അലഖ്’ എന്ന അറബി പദത്തിനര്‍ത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ശരീരത്തില്‍ അള്ളിപിടിക്കുന്ന ജീവിയായ അട്ടയ്ക്കും അറബിയില്‍ അലഖ് എന്നാണ് പറയുക. ബീജസങ്കലനത്തിനു ശേഷമുള്ള സിക്താണ്ഡം ഗര്‍ഭാശയത്തില്‍ അള്ളിപ്പിടിച്ചാണ് വളരുന്നത്. ഈ അവസ്ഥയില്‍ ഭ്രൂണത്തിന്റെ ആകൃതി അട്ടയുടേതിന് തുല്യമാണ്. ഭ്രൂണ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന ഖുര്‍ആനിക വചനങ്ങളെല്ലാം കൃത്യമായ വിവരങ്ങളാണ് നല്‍കുന്നത്. അല്‍ മുഅ്മിനൂന്‍ 12-14 കൂടിയ വചനങ്ങളില്‍ ഇക്കാര്യം വ്യക്തവും സുതാര്യവുമായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.



മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിഷയാവതരണത്തില്‍ അല്ലാഹു സ്വീകരിച്ച വൈവിധ്യത്തിനുള്ള മകുടോദാഹരണമാണ്. ശുക്ലത്തില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന പരാമര്‍ശവും കൂടിച്ചേര്‍ന്നുണ്ടായ ഭ്രൂ ണമാണ് മനുഷ്യശിശുവായി രൂപാന്തരപ്പെടുന്നതെന്ന പ്രസ്താവനയും ഒരുപോലെ ശരിയാണ്. ബീജസങ്കലനത്തെയും ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമാണെന്ന് ഭ്രൂണശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.



ആദം നബി(അ)യുടെ സൃഷ്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നാണെന്നും ഭൂമിയില്‍ നിന്നാണെന്നും കളിമണ്ണില്‍ നിന്നാണെന്നും വെള്ളത്തില്‍ നിന്നാണെന്നുമുള്ള പരാമര്‍ശങ്ങളും തഥൈവ. ഇവയെല്ലാം സൂക്ഷ്മവും കൃത്യവുമാണെന്ന് ഉപര്യുക്ത വിവരണത്തില്‍ നിന്ന് സുതരാം വ്യക്തമാണല്ലോ. അതിനാല്‍ ഒരേകാര്യത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ പ്രതിപാദിക്കുകയെന്ന വൈവിധ്യമാര്‍ന്ന രീതിയാണ് ഖുര്‍ആന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിനെ വൈരുദ്ധ്യമായി ചിത്രീകരിക്കുന്നത് തനിവിവരക്കേടും അധര്‍മവുമാണ്.


Monday, November 14, 2022

ഏലസ്സും ശിർക്കും ഒഹാബി ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി*

 


﷽​​



https://youtu.be/wsv8iSg_gu8


*ഏലസ്സ് ഒഹാബി മൗലവിക്ക് *



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=



📚🔎___________________🔍📚



التميمة  ورد الوهابية

*ഏലസ്സും ശിർക്കും ഒഹാബി ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി*



വല്ലവനും ഏലസ് കെട്ടിയാൽ അവനിലേക്ക് തന്നെ ഏൽപ്പിക്കുന്നതാണ്


അല്ലാഹു അവന് അത് പൂർത്തിയാക്കാതിരിക്കട്ടെ


നിശ്‌ചയം മന്ത്രവും ഏലസും ശിർക്കാണ്


 തുടങ്ങിയ ഹദീസുകൾ ഖുർആൻഎഴുതിയ ഏലസുകൾ പാടില്ല എന്ന് വരുമോ ?



മറുപടി


ഇല്ല ഒരിക്കലുമില്ല.

വിരോധം പറയുന്ന ഹദീസുകൾ ജാഹിലിയ്യാ കാലത്തെ ഏലസുകളെ പറ്റിയാണന്നും ഖുർആൻ കൊണ്ട് ബറക്കത്തെടുത്തുകൊണ്ടുള്ള ഏലസ്സുകൾ അതിൽ ഉൾപ്പെടുകയില്ലെന്നും ലോക പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.


 ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്നു.


അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു

വല്ലവനും ഉറക്കിൽ പേടിച്ചാൽ

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ .......

തുടങ്ങിയുള്ള ദിക്റുകൾ ചൊല്ലിക്കൊള്ളട്ടെ.എന്നാൽ അവനിക്കൊരു ഉപദ്രവവും വരുകയില്ല.

അബ്ദുല്ലാഹിബിനു അംറ് 

പ്രായപൂർത്തിയായ തൻറെ സന്താനങ്ങൾക്ക് അത് പഠിപ്പിക്കുകയും പ്രായപൂർത്തിയാകാത്തവർക്ക് എഴുതി കഴുത്തിൽ കെട്ടിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു.


ഇമാം തുർമുദി പറയുന്നു ഈ ഹദീസ് ഹസനാണ്

(സുനനു തുർമിദി)


3528 حَدَّثَنَا عَلِيُّ بْنُ حُجْرٍ حَدَّثَنَا إِسْمَعِيلُ بْنُ عَيَّاشٍ عَنْ مُحَمَّدِ بْنِ إِسْحَقَ عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ فَإِنَّهَا لَنْ تَضُرَّهُ وَكَانَ عَبْدُ اللَّهِ بْنُ عُمَرَ يُلَقِّنُهَا مَنْ بَلَغَ مِنْ وَلَدِهِ وَمَنْ لَمْ يَبْلُغْ مِنْهُمْ كَتَبَهَا فِي صَكٍّ ثُمَّ عَلَّقَهَا فِي عُنُقِهِ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ


ഈ ഹദീസ് വിവരിച്ചു തുഹ്ഫതുൽ അഹ് വദിയിൽ  9/360പറയുന്നു.


ശൈഖ് അബ്ദുൽ ഹഖ് ദഹ്ലവി (റ) ലുമആത്തിൽ പറഞ്ഞു.

മേൽ ഹദീസ് കുട്ടികളുടെ കഴുത്തുകളിൽ കെട്ടിക്കൊടുക്കാനുള്ള കാവൽ ഏലസ്സുകൾക്ക് തെളിവാണ്


ജാഹിലിയ്യ കാലത്തെ എഴുത്തുകളാലുള്ള ഏലസ്സുകളും കാവലുകളും ഹറാമാണ് എന്നതിൽ തർക്കമില്ല.


മേൽ ഹദീസ് അബുദാവൂദ് ,ന സാഈ ഹാക്കിം, എന്നിവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാകിം  ഇത് സ്വഹീഹ് ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട്

തുഹ്ഫതുൽ അഹ് വദി. 9/360


 قَالَ الشَّيْخُ عَبْدُ الْحَقِّ الدَّهْلَوِيُّ فِي اللُّمَعَاتِ : هَذَا هُوَ السَّنَدُ فِي مَا يُعَلَّقُ فِي أَعْنَاقِ الصِّبْيَانِ مِنَ التَّعْوِيذَاتِ وَفِيهِ كَلَامٌ ، وَأَمَّا تَعْلِيقُ الْحِرْزِ وَالتَّمَائِمِ مِمَّا كَانَ مِنْ رُسُومِ الْجَاهِلِيَّةِ فَحَرَامٌ بِلَا خِلَافٍ انْتَهَى . قُلْتُ : تَقَدَّمَ الْكَلَامُ فِي تَعْلِيقِ التَّعْوِيذَاتِ فِي بَابِ كَرَاهِيَةِ التَّعْلِيقِ مِنْ أَبْوَابِ الطِّبِّ.

 . قَوْلُهُ : ( هَذَا حَدِيثٌ حَسَنٌ غَرِيبٌ ) 

وَأَخْرَجَهُ أَبُو دَاوُدَ وَالنَّسَائِيُّ وَالْحَاكِمُ وَقَالَ : صَحِيحُ الْإِسْنَادِ وَلَيْسَ عِنْدَهُ تَخْصِيصُهَا بِالنَّوْمِ .

تحفة الاحوذي360/9


ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ (റ) ഈ ഹദീസ് ഹസനായ ഹദീസിന്റെ കൂട്ടത്തിൽ ഹിദായത്ത് റുവാത്ത്  എന്ന ഗ്രന്ഥത്തിൻ മേൽ ഹദീസ് എണ്ണിയതായി കാണാം. (മുഖദ്ധിമ ഹിദായത്ത് റുവാത്ത്  )

0 - أنَّ رسولَ اللَّهِ صلَّى اللَّهُ عليهِ وسلَّمَ كانَ يعلِّمُهم منَ الفزعِ أعوذُ بِكلماتِ اللَّهِ التَّامَّة من غضبِه وعقابِه وشرِّ عبادِه ومن همزاتِ الشَّياطينِ وأن يحضرونِ فإنَّها لن تضرَّهُ وَكانَ عبدُ اللَّهِ بنُ عمرٍو رضيَ اللَّهُ عنهُ يعلِّمُها من بلغَ من ولدِه  ومن لم يبلغ منهم كتبَها في صَكِّ ثمَّ علَّقَها في عنقِهِ


الراوي : [جد عمرو بن شعيب] | المحدث : ابن حجر العسقلاني | المصدر : هداية الرواة | الصفحة أو الرقم : 3/25 | خلاصة حكم المحدث : [حسن كما قال في المقدمة


وفي سبل الهدي لصالح الشامي225/1


وروى أبو داود والنسائي عن عمرو بن شعيب عن أبيه عن جده رضي الله عنهم أن رسول الله صلى الله عليه وسلم كان يعلمهم من الفزع، أعوذ بكلمات الله التامات من غضبه وعقابه وشر عباده، ومن همزات الشياطين، وأن يحضرون، قال: كان عبد الله بن عمرو رضي الله عنهما يعلمها من بلغ من ولده ومن لم يبلغ منهم كتبها في صك ثم علقها في عنقه، ورواه الترمذي وقال: حسن ولفظه: قال رسول الله صلى الله عليه وسلم: (إذا فزع أحدكم في النوم فليقل وذكره، وقال فيه: ومن لم يعقل كتبها في صك، ثم علقها في عنقه) ورواه الحاكم وقال صحيح الاسناد


وفي سنن الترمذي


3590 حدثنا علي بن حجر أخبرنا إسماعيل بن عياش عن محمد بن إسحاق عن عمرو بن شعيب عن أبيه عن جده أن رسول الله صلى الله عليه وسلم قال: " إذا فزع أحدكم في النوم فليقل أعوذ بكلمات الله التامة من غصبه وعقابه وشر عباده، ومن همزات الشياطين وأن يحضرون فإنها لن تضره " فكان عبد الله بن عمرو يلقنها من يلغ من ولده، ومن لم يبلغ منهم كتبها في صك ثم علقها في عنقه ". هذا حديث حسن صحيح.


وفي المرقاة1715//4


 ( ثُمَّ عَلَّقَهَا ) أَيْ : عَلَّقَ كِتَابَهَا الَّذِي هِيَ فِيهِ ( فِي عُنُقِهِ ) أَيْ : فِي رَقَبَةِ وَلَدِهِ وَهَذَا أَصْلٌ فِي تَعْلِيقِ التَّعْوِيذَاتِ الَّتِي فِيهَا أَسْمَاءُ اللَّهِ تَعَالَى ( رَوَاهُ أَحْمَدُ وَأَبُو دَاوُدَ وَالتِّرْمِذِيُّ وَهَذَا ) أَيِ : الْمَذْكُورُ ( لَفْظُهُ ) أَيْ : لَفْظُ التِّرْمِذِيِّ فَرَوَاهُ أَبُو دَاوُدَ بِمَعْنَاهُ وَكَذَا النَّسَائِيُّ وَالْحَاكِمُ 



الحديث الذي أشرت إليه رواه أبو داود (3893) ، الترمذي (3528) ، وأحمد في "المسند" (6696) وغيرهم من طريق محمد بن إسحاق عن عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ : ( إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ ، وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ فَإِنَّهَا لَنْ تَضُرَّهُ ). . فَكَانَ عَبْدُ اللَّهِ بْنُ عَمْرٍو ، يُلَقِّنُهَا مَنْ بَلَغَ مِنْ وَلَدِهِ ، وَمَنْ لَمْ يَبْلُغْ مِنْهُمْ كَتَبَهَا فِي صَكٍّ ثُمَّ عَلَّقَهَا فِي عُنُقِهِ " .



ഒട്ടകത്തിന്റെ കഴുത്തിലെ ഞാണുകളും മാലകളും മുറിക്കാൻ പറഞ്ഞ ഹദീസിനെ വിവരിച്ചു കൊണ്ട് ഇബ്നു ഹജർ ഫത്ഹുൽ ബാരിയിൽ പറയുന്നു

വില്ലിന്റെ ഞാണ് കെട്ടിയാൽ ആ ഞാണ് കണ്ണേറ് തടുക്കുന്നതാണ് എന്ന വിശ്വാസം അവർക്കുണ്ടായിരുന്നു.

അത് കൊണ്ട് ആ ഞാണ്  അല്ലാഹുവിൻറെ കൽപ്പന തടുക്കാൻ സാധ്യമല്ല എന്ന് അവരെ അറിയിച്ചു കൊടുക്കാൻ വേണ്ടിയാണ് തിരുനബി അത് മുറിക്കാൻ വേണ്ടി കൽപ്പിച്ചത്.ഇത് ഇമാം മാലിക് (റ) പറഞ്ഞതാണ്.

വല്ലവനും ഏലസ്സ് കെട്ടിയാൽ അല്ലാഹു അതിനെ പൂർത്തിയാക്കാതിരിക്കട്ടെ എന്ന ഹദീസും പറഞ്ഞതിനെ ബലം നൽകുന്നു. 

(ഫത്ഹുൽ ബാരി 165)


 .

وفي صحيح البخاري


2843 حدثنا عبد الله بن يوسف أخبرنا مالك عن عبد الله بن أبي بكر عن عباد بن تميم أن أبا بشير الأنصاري رضي الله عنه أخبره أنه كان مع رسول الله صلى الله عليه وسلم في بعض أسفاره قال عبد الله حسبت أنه قال والناس في مبيتهم فأرسل رسول الله صلى الله عليه وسلم رسولا أن لا يبقين في رقبة بعير قلادة من وتر أو قلادة إلا قطعت



وفي فتح الباري

قَالَ ابْنُ الْجَوْزِيِّ : وَفِي الْمُرَادِ بِالْأَوْتَارِ ثَلَاثَةُ أَقْوَالٍ : أَحَدُهَا أَنَّهُمْ كَانُوا يُقَلِّدُونَ الْإِبِلَ أَوْتَارَ الْقَسِّيِّ لِئَلَّا تُصِيبَهَا [ ص: 165 ] الْعَيْنُ بِزَعْمِهِمْ ، فَأُمِرُوا بِقَطْعِهَا إِعْلَامًا بِأَنَّ الْأَوْتَارَ لَا تَرُدُّ مِنْ أَمْرِ اللَّهِ شَيْئًا ، وَهَذَا قَوْلُ مَالِكٍ . قُلْتُ : وَقَعَ ذَلِكَ مُتَّصِلًا بِالْحَدِيثِ مِنْ كَلَامِهِ فِي الْمُوَطَّأِ وَعِنْدَ مُسْلِمٍ وَأَبِي دَاوُدَ وَغَيْرِهِمَا ، قَالَ مَالِكٌ : أَرَى أَنَّ ذَلِكَ مِنْ أَجْلِ الْعَيْنِ ، وَيُؤَيِّدُهُ حَدِيثُ عُقْبَةَ بْنِ عَامِرٍ رَفَعَهُ مَنْ عَلَّقَ تَمِيمَةً فَلَا أَتَمَّ اللَّهُ لَهُ أَخْرَجَهُ أَبُو دَاوُدَ أَيْضًا ، 


വല്ലവനും ഏലസ്സ് കെട്ടിയാൽ അല്ലാഹു അവർക്ക് പൂർത്തിയാക്കാതിരിക്കട്ടെ എന്ന ഹദീസും ഞാണു കെട്ടുന്നതിന് വിരോധിച്ച ഹദീസുകൾ എല്ലാം വിവരിച്ചുകൊണ്ട് ഇബ്നു ഹജർ ഫത്ഹുൽ ബാരിയിൽ പറയുന്നു.ഈ  ഹദീസുകൾ എല്ലാം ഖുർആൻ അല്ലാത്ത ഏലസ്സുകളും മറ്റും കെട്ടുന്നതിനെ പറ്റിയാണ്. അപ്പോൾ അല്ലാഹുവിൻറെ ദിക് റുകൾ കൊണ്ട്ള്ള ഏലസ്സുകൾ ആണെങ്കിൽ വിരോധമില്ല .അതുകൊണ്ട് ബർക്കത്ത് എടുക്കാനും അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും ദിക്റുകൾ കൊണ്ടും കാവൽ തേടലും മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.


قال الحافظ ابن حجر في “فتح الباري شرح صحيح البخاري” (6/ 142، ط. دار المعرفة)- بعد أن ذكر أحاديث النهي عن تعليق التمائم-: [هذا كله في تعليق التمائم وغيرها مما ليس فيه قرآن ونحوه، فأما ما فيه ذكر الله فلا نـهي فيه؛ فإنه إنـما يجعل للتبرك به والتعوذ بأسـمائه وذكره]. اهـ



തഫ്സീറിൽ കുർത്തുബി ഖുർആൻ ശിഫയാണെന്ന് സൂറത്ത് ഇസ്റാഅ 82 വിവരിച്ചുകൊണ്ട് പറയുന്നു


ഇമാം മാലിക്ക്  (റ) പറഞ്ഞു.

അല്ലാഹുവിന്റെ നാമങ്ങൾ എഴുതിയ ഏലസ്സുകൾ ബർക്കത്ത് ഉദ്ദേശിച്ചുകൊണ്ട് രോഗികളുടെ കഴുത്തിൽ കെട്ടുന്നത് കുഴപ്പമില്ല .ആ ഏലസ്സാണ് കണ്ണേറ് തടുക്കുന്നത് എന്ന് വിശ്വസിക്കാതിരിക്കണം......

പ്രയാസങ്ങൾ വന്നതിനുശേഷം അല്ലാഹുവിൻറെ നാമങ്ങൾ എഴുതി കെട്ടുന്ന ഏലസ്സുകൾ അല്ലാഹുവാണ് രോഗം മാറ്റുന്നതും രക്ഷ നൽകുന്നതും എന്ന പ്രതീക്ഷയിൽ ആണെങ്കിൽ അത് സുന്നത്തിൽ വന്ന മന്ത്രം പോലെ തന്നെയാണ്.




وفي تفسير القرطبي اسراء82



الخامسة : قال مالك : لا بأس بتعليق الكتب التي فيها أسماء الله - عز وجل - على أعناق المرضى على وجه التبرك بها إذا لم يرد معلقها بتعليقها مدافعة العين . وهذا معناه قبل أن ينزل به شيء من العين . وعلى هذا القول جماعة أهل العلم ، لا يجوز عندهم أن يعلق على الصحيح من البهائم أو بني آدم شيء من العلائق خوف نزول العين ، وكل ما يعلق بعد نزول البلاء من أسماء الله - عز وجل - وكتابه رجاء الفرج والبرء من الله - تعالى - ، فهو كالرقى المباح الذي وردت السنة بإباحته من العين وغيرها .


അബ്ദുല്ലാഹിബ്നു അംറ് (റ)

ഉറക്കിൽ ഭയപ്പെടുന്ന മന്ത്രം പ്രായപൂർത്തിയായവർക്ക് പഠിപ്പിച്ചു കൊടുക്കുകയും പ്രായപൂർത്തി ആവാത്തവർക്ക് എഴുതി കഴുത്തിൽ കെട്ടിക്കൊടുക്കുകയും ചെയ്യാറുണ്ട്.


ഇവിടെ ഒരു ചോദ്യം ഉണ്ട്

വല്ലവനും വല്ലതും കെട്ടിയാൽ അതിലേക്ക് അവനെ ഏൽപ്പിക്കപ്പെടുമെന്ന ഹദീസും

ഇബ്ന് മസ്ഊദ് റ കുട്ടിയുടെ ഉമ്മയുടെ മേലിൽ ഏലസ്സ് കണ്ടപ്പോൾ അതിനെ വലിച്ചു മുറിച്ചു കളഞ്ഞതായും ഇബ്നു മസ്ഊദിന്റെ കുടുംബം ഇത്തരം ശിർക്കിൽ നിന്നും മുക്തമാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.അദ്ദേഹം പറഞ്ഞു നിശ്ചയം ഏലസ്സുകളും മന്ത്രങ്ങളും തിവലത്തും ശിർക്കാണ്.

അപ്രകാരം ഉഖ്ബ പറഞ്ഞു.

നബി (സ്വ) പറഞ്ഞു

വല്ലവനും ഏലസ് കെട്ടിയാൽ അല്ലാഹു അത് പൂർത്തിയാക്കാതിരിക്കട്ടെ .

ഇത്തരം ഹദീസുകളെ സംബന്ധിച്ച് എന്ത് പറയുന്നു എന്ന് ചോദിക്കപ്പെട്ടാൽ


മറുപടി


 وقد روى عبد الله بن عمرو قال : قال رسول الله - صلى الله عليه وسلم - : إذا فزع أحدكم في نومه فليقل أعوذ بكلمات الله التامة من غضبه وسوء عقابه ومن شر الشياطين وأن يحضرون . وكان عبد الله يعلمها ولده من أدرك منهم ، ومن لم يدرك كتبها وعلقها عليه


 . فإن قيل : فقد روي أن رسول الله - صلى الله عليه وسلم - قال : من علق شيئا وكل إليه . ورأى ابن مسعود على أم ولده تميمة مربوطة فجبذها جبذا شديدا فقطعها وقال : إن آل ابن مسعود لأغنياء عن الشرك ، ثم قال : إن التمائم والرقى والتولة من الشرك . قيل : ما التولة ؟ قال : ما تحببت به لزوجها . وروي عن عقبة بن عامر الجهني قال : سمعت رسول الله - صلى الله عليه وسلم - يقول : من علق تميمة فلا أتم الله له ومن علق ودعة فلا ودع الله له قلبا . قال الخليل بن أحمد : التميمة قلادة فيها عوذ ، والودعة خرز . وقال أبو عمر : التميمة في كلام العرب القلادة ، ومعناه عند أهل العلم ما علق في الأعناق من القلائد خشية العين أو غيرها أن تنزل أو لا تنزل قبل أن تنزل . فلا أتم الله عليه صحته وعافيته ، ومن تعلق ودعة - وهي مثلها في المعنى - فلا ودع الله له ; أي فلا بارك الله له ما هو فيه من العافية . والله أعلم 


ഇതെല്ലാം ജാഹിലിയ്യ കാലത്തുള്ള ഏലസ്സുകളും മാലകളെയും ഒഴിവാക്കണം എന്ന് പറയുന്ന ഹദീസുകളാണ്.

ആ ഏലസ്സുകളും മാലകളും ആണ് അപകടങ്ങൾ തടുക്കുന്നതെന്നും അവർ വിശ്വസിച്ചിരുന്നു.

എന്നാൽ അപകടങ്ങൾ അല്ലാഹു അല്ലാതെ തടുക്കുകയില്ല അവനാണ് കാക്കുന്നവനും പരീക്ഷണം നൽകുന്നവനും അവന് ഒരു പങ്കാളിയുമില്ല.

എന്നാ ജാഹിലിയ്യ കാലത്തുള്ള പ്രവർത്തനങ്ങളെയാണ് തിരുനബി തടയുന്നത്

ആയിശ ബീവി പറഞ്ഞു. അപകടം വന്നതിനുശേഷം കെട്ടുന്ന ഏലസ്സുകൾ വിരോധിക്കപ്പെട്ട ഏലസല്ല .

എല്ലാരും നിരുപാധികം ഏലസ്സിന് തടഞ്ഞവരുണ്ട് എന്നാൽ ആദ്യത്തെ അഭിപ്രായം ആണ് സ്വീകാര്യമായത് എന്നാണ് അസറുകളിൽ നിന്നും ചിന്തകളിൽ നിന്നും ലഭിക്കുന്നത്.


. وهذا كله تحذير مما كان أهل الجاهلية يصنعونه من تعليق التمائم والقلائد ، ويظنون أنها تقيهم وتصرف عنهم البلاء ، وذلك لا يصرفه إلا الله - عز وجل - ، وهو المعافي والمبتلي ، لا شريك له . فنهاهم رسول الله - صلى الله عليه وسلم - عما كانوا يصنعون من ذلك في جاهليتهم . وعن عائشة قالت : ما تعلق بعد نزول البلاء فليس من التمائم . وقد كره بعض أهل العلم تعليق التميمة على كل حال قبل نزول البلاء وبعده . والقول الأول أصح في الأثر والنظر إن شاء الله - تعالى - 


ഇബ്നു മസ്ഊദ് വിരോധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽനിന്നും മറ്റും ലഭിക്കുന്നത് ഖുർആൻ അല്ലാത്ത ഏലസ്സുകളെയാണ് ഉദ്ദേശിക്കുന്നത്.കാരണം ഏലസ്സ് കെട്ടിക്കൊണ്ടും അല്ലാതെയും ഖുർആൻ കൊണ്ട് രോഗശമനം തേടൽ ശിർക്കാവുകയില്ല.

വല്ലതും വന്ദിച്ചാൽ അവനെ അതിലേക്ക് ഏൽപ്പിക്കപ്പെടും എന്ന ഹദീസ് തിരുവചനം

ഖുർആൻ എഴുതി കെട്ടുന്നവൻ അല്ലാഹുവിനെയാണ് എല്ലാ കാര്യങ്ങളുംഏൽപ്പിക്കുന്നത് മറ്റൊരു വസ്തുവിലേക്ക് അല്ല

കാരണം അല്ലാഹുവിലേക്കാണ് ആഗ്രഹിക്കപ്പെടേണ്ടതും ഖുർആൻ കൊണ്ട് രോഗശമനത്തിൽ വരെ അല്ലാഹുവിലേക്കാണ് ഏൽപ്പിക്കപ്പെടുന്നത്.


. وما روي عن ابن مسعود يجوز أن يريد بما كره تعليقه غير القرآن أشياء مأخوذة عن العرافين والكهان ; إذ الاستشفاء بالقرآن معلقا وغير معلق لا يكون شركا ، وقوله - عليه السلام - : من علق شيئا وكل إليه فمن علق القرآن ينبغي أن يتولاه الله ولا يكله إلى غيره ; لأنه - تعالى - هو المرغوب إليه والمتوكل عليه في الاستشفاء بالقرآن 

ഇബ്നുൽ മുസയ്യബ് (റ)യോട്

ഏലസ്സ് കെട്ടുന്നതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ ഭദ്രമായ കൂട്ടിൽ ഇട്ട് കെട്ടുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല എന്ന് പറയുകയുണ്ടായി .ഇത് ഖുർആൻ എഴുതിയ ഏലസിനെ പറ്റിയാണ്.

ളഹാക് (റ) പറയുന്നത് അല്ലാഹുവിൻറെ ഗ്രന്ഥം വല്ലതും എഴുതി കെട്ടുന്നത് യാതൊരു വിരോധവും ഇല്ല .

മലമൂത്ര വിസർജനത്തിന് പോകുമ്പോൾ മാറ്റിവെക്കണം എന്ന് മാത്രം.

അബൂ ജാഫർ മുഹമ്മദ് ബിൻ അലി (റ)കുട്ടികൾക്ക് ഏലസ്സുകെട്ടുന്നതിൽ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്.ഒരാൾ ഖുർആൻ കൊണ്ട് വല്ലതും ആക്കി കെട്ടുന്നത് വിരോധമില്ലെന്ന് ഇബ്ന് സീരീൻ പറയാറുണ്ട്

(ഖുർതുബി തഫ്സീർ ഇസ്റാഉ 84 )


. وسئل ابن المسيب عن التعويذ أيعلق ؟ قال : إذا كان في قصبة أو رقعة يحرز فلا بأس به . وهذا على أن المكتوب قرآن . وعن الضحاك أنه لم يكن يرى بأسا أن يعلق الرجل الشيء من كتاب الله إذا وضعه عند الجماع وعند الغائط . ورخص أبو جعفر محمد بن علي في التعويذ يعلق على الصبيان . وكان ابن سيرين لا يرى بأسا بالشيء من القرآن يعلقه الإنسان .



ഇമാം നവവി ശറഹുൽ മുഹദ്ധബിൽ  9/67പറയുന്നു.


ഏലസ്സുമായി ബന്ധപ്പെട്ട ഒരു ചർച്ചയാണിത്.


ഇബ്നു മസൂദിൽ നിന്നുംനബി (സ്വ) പറഞ്ഞു 


നിശ്ചയം മന്ത്രങ്ങളും ഏലസ്സുകളും തീവലത്തുകളും ശിർക്കാണ് എന്ന് .

എന്നാൽ വിരോധിക്കപ്പെട്ട മന്ത്രങ്ങളും ഏലസ്സുകളും അറബി ഭാഷയിൽ അല്ലാത്ത് അർത്ഥം എന്താണെന്ന് അറിയപ്പെടാത്ത മന്ത്രങ്ങളെ പറ്റിയും ഏലസ്സുകളെ പറ്റിയും ആണ് .




وقال الإمام النووي في المجموع: 67/9


 فَرْعٌ ) فِي تَعْلِيقِ التَّمَائِمِ عَنْ زَيْنَبَ امْرَأَةِ عَبْدِ اللَّهِ بْنِ مَسْعُودٍ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : { إنَّ الرُّقَى وَالتَّمَائِمَ وَالتُّوَلَةَ شِرْكٌ ، قَالَتْ قُلْتُ : لِمَ تَقُولُ هَذَا ؟ وَاَللَّهِ لَقَدْ كَانَتْ عَيْنِي تَقْذِفُ ، وَكُنْتُ أَخْتَلِفُ إلَى فُلَانٍ الْيَهُودِيِّ يَرْقِينِي ، فَإِذَا رَقَانِي سَكَنْتُ ، فَقَالَ عَبْدُ اللَّهِ : إنَّمَا كَانَ عَمَلَ الشَّيْطَانِ يَنْخُسُهَا بِيَدِهِ ، فَإِذَا رَقَاهَا كَفَّ عَنْهَا ، إنَّمَا يَكْفِيكِ أَنْ تَقُولِي كَمَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : أَذْهِبْ الْبَأْسَ رَبَّ النَّاسِ ، اشْفِ أَنْتَ الشَّافِي ، لَا شِفَاءَ إلَّا شِفَاؤُكَ ، شِفَاءً لَا يُغَادِرُ سَقَمًا } رَوَاهُ أَبُو دَاوُد وَابْنُ مَاجَهْ ، قَالَ أَبُو عُبَيْدٍ : التُّوَلَةُ بِكَسْرِ التَّاءِ هُوَ الَّذِي يُحَبِّبُ الْمَرْأَةَ إلَى زَوْجِهَا وَهُوَ مِنْ السِّحْرِ قَالَ : وَذَلِكَ لَا يَجُوزُ


ഇമാം ബൈഹഖി പറഞ്ഞു ഇവിടെ തമീമത്ത്  എന്ന് പറഞ്ഞാൽ അത് ആപത്തുകളെ തടുക്കും എന്ന് വിശ്വസിച്ചു കൊണ്ട് കെട്ടുന്ന ചില വസ്തുക്കൾ ആണ് .

 ( أَمَّا ) الرِّقَاءُ وَالتَّمَائِمُ ، قَالَ ، ، ، فَالْمُرَادُ بِالنَّهْيِ مَا كَانَ بِغَيْرِ لِسَانِ الْعَرَبِيَّةِ بِمَا لَا يُدْرَى مَا هُوَ . قَالَ الْبَيْهَقِيُّ : وَيُقَالُ إنَّ التَّمِيمَةَ خَرَزَةٌ كَانُوا يُعَلِّقُونَهَا ، يَرَوْنَ أَنَّهَا تَدْفَعُ عَنْهُمْ الْآفَاتِ ، وَيُقَالُ قِلَادَةٌ يُعَلَّقُ فِيهَا الْعُودُ ،


വല്ലവനും ഏലസ്സ് കെട്ടിയാൽ അല്ലാഹു അതിനെ പൂർത്തിയാക്കാതിരിക്കട്ടെ എന്ന ഹദീസ്

ഇമാം ബൈഹഖി പറഞ്ഞു.ഇതെല്ലാം അബൂബൈദ പറഞ്ഞതുപോലെ യുള്ളതാണ്

(മന്ത്രങ്ങളും ഏലസ്സുകളും അറബി ഭാഷയിൽ അല്ലാത്ത് അർത്ഥം എന്താണെന്ന് അറിയപ്പെടാത്ത മന്ത്രങ്ങളെ പറ്റിയും ഏലസ്സുകളെ പറ്റിയും ആണ് .)


വിരോധം വന്ന ഇത്തരം ഹദീസുകൾ

ജാഹിലിയ കാലത്തെ വിശ്വാസം പോലെ ആഫിയത്ത് ലഭിക്കുന്നതും ശമനം ലഭിക്കുന്നതും ആ ഏലസ്സ് കൊണ്ടാണ് എന്ന് വിശ്വാസത്തിലുള്ള ഏലസിനെ പറ്റിയാണ് 


എന്നാൽ അല്ലാഹുവിൻറെ ദിക്റ് കൊണ്ട് ബറക്കത്ത് എടുത്ത് കൊണ്ട് എഴുതി കെട്ടിയ ഏലസ്സ് യാതൊരു വിരോധവും ഇല്ല

അല്ലാഹു അല്ലാതെ രക്ഷപ്പെടുത്തുന്ന വനില്ലെന്നും അവനല്ലാതെ തടുക്കുന്നവനില്ലെന്നും ഉറച്ചു വിശ്വസിക്കണം എന്ന് മാത്രം

(ശറഹുൽ മുഹദ്ധബ്.)


 وَعَنْ عُتْبَةَ بْنِ عَامِرٍ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ { : مَنْ عَلَّقَ تَمِيمَةً فَلَا أَتَمَّ اللَّهُ لَهُ ، وَمَنْ عَلَّقَ وَدَعَةً فَلَا وَدَعَ اللَّهُ لَهُ } رَوَاهُ الْبَيْهَقِيُّ وَقَالَ هُوَ أَيْضًا رَاجِعٌ إلَى مَعْنَى مَا قَالَ أَبُو عُبَيْدَةَ ، قَالَ : وَيَحْتَمِلُ أَنْ يَكُونَ ذَلِكَ وَمَا أَشْبَهَهُ مِنْ النَّهْيِ وَالْكَرَاهَةِ فِيمَنْ يُعَلِّقُهَا ، وَهُوَ يَرَى تَمَامَ الْعَافِيَةِ ، وَزَوَالَ الْعِلَّةِ بِهَا ، عَلَى مَا كَانَتْ عَلَيْهِ الْجَاهِلِيَّةُ ، وَأَمَّا مَنْ يُعَلِّقُهَا مُتَبَرِّكًا بِذِكْرِ اللَّهِ تَعَالَى فِيهَا ، وَهُوَ يَعْلَمُ أَنْ لَا كَاشِفَ لَهُ إلَّا اللَّهُ وَلَا دَافِعَ عَنْهُ سِوَاهُ ، فَلَا بَأْسَ بِهَا إنْ شَاءَ اللَّهُ تَعَالَى .


[ ص: 74 ] ثُمَّ رَوَى الْبَيْهَقِيُّ بِإِسْنَادِهِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ ( لَيْسَتْ التَّمِيمَةُ مَا يُعَلَّقُ قَبْلَ الْبَلَاءِ ، إنَّمَا التَّمِيمَةُ مَا يُعَلَّقُ بَعْدَ الْبَلَاءِ لِتَدْفَعَ بِهِ الْمَقَادِيرَ ) وَفِي رِوَايَةٍ عَنْهَا قَالَتْ ( التَّمَائِمَ مَا عُلِّقَ قَبْلَ نُزُولِ الْبَلَاءِ ، وَمَا عُلِّقَ بَعْدَ نُزُولِ الْبَلَاءِ فَلَيْسَ بِتَمِيمَةٍ ) قَالَ الْبَيْهَقِيُّ : هَذِهِ الرِّوَايَةُ أَصَحُّ ، ثُمَّ رَوَى بِإِسْنَادٍ صَحِيحٍ عَنْهَا قَالَتْ : ( لَيْسَ بِتَمِيمَةٍ مَا عُلِّقَ بَعْدَ أَنْ يَقَعَ الْبَلَاءُ ) قَالَ الْبَيْهَقِيُّ : وَهَذِهِ الرِّوَايَةُ تَدُلُّ عَلَى صِحَّةِ الَّتِي قَبْلَهَا .


ബൈഹഖി ഇമാം റിപ്പോർട്ട് ചെയ്യുന്നു ആയിഷ ബീവി പറഞ്ഞു അപകടം വന്നതിനുശേഷം കെട്ടുന്ന ഏലസ്സ് വിരോധിക്കപ്പെട്ട ഏലസ്സല്ല.


ഇമ്രാൻ (റ)  എന്നവരുടെ കഴുത്തിൽ ഒരു ഉറുക്ക് കണ്ടപ്പോൾ അതിനെ വലിച്ചെറിയാൻ വേണ്ടി തിരുനബി  (സ്വ) പറഞ്ഞ ഒരു സംഭവമുണ്ട്.

ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട സനദിൽ അഭിപ്രായ വ്യത്യാസമുണ്ട്.


വല്ലവനും ഏലസ്സ് കെട്ടിയാൽ അവനിലേക്ക് തന്നെ ഏൽപ്പിക്കപ്പെടും എന്ന് ഇബ്നു മസ്ഊദിൽ നിന്നും ഒരു റിപ്പോർട്ട് ഉണ്ട് .


എന്നാൽ ഇമാം ബൈഹഖി *സ്വഹീഹായ സനദോട്* *കൂടെ സഈദ് ഇബ്നുൽ മുസ്സയ്യബിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു അദ്ദേഹം ഖുർആൻ എഴുതിയ ഏലസ്സ് കെട്ടാൻ കൽപ്പിക്കാറുണ്ട്.ബോധമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്യും*


 ബൈഹഖി ഇമാം പറയുന്നു.

വിരോധം വന്നതെല്ലാം അർത്ഥം അറിയപ്പെടാത്തത് അല്ലെങ്കിൽ ആഫിയത്ത് ലഭിക്കുന്നത് ആ മന്ത്രമാണ് എന്ന ജാഹിലീയ വിശ്വാസപ്രകാരമോ കെട്ടുന്ന ഏലസ്സിനെ പറ്റിയാണ്.


എന്നാൽ അല്ലാഹുവിൻറെ കിതാബ് കൊണ്ടും അർത്ഥമറിയുന്ന അല്ലാഹുവിൻറെ ദിക്റ് കൊണ്ടും ബറക്കത്ത് എടുത്തുകൊണ്ട് ഏലസ് കെട്ടി മന്ത്രിച്ചാൽ അത് വിരോധമില്ല. അല്ലാഹുവാണ് ശിഫയെ ഇറക്കുന്നത് എന്ന വിശ്വാസം വേണം.ശറഹുൽ മുഹദ്ധബ് 9/67

 وَعَنْ عِمْرَانَ بْنِ الْحُصَيْنِ { أَنَّهُ دَخَلَ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفِي عُنُقِهِ حَلْقَةٌ مِنْ شَعَرٍ فَقَالَ مَا هَذِهِ ؟ قَالَ مِنْ الْوَاهِنَةِ ، قَالَ : أَيَسُرُّكَ أَنْ تُوَكَّلَ إلَيْهَا ؟ انْبِذْهَا عَنْكَ } رَوَاهُ ابْنُ مَاجَهْ وَالْبَيْهَقِيُّ بِإِسْنَادَيْنِ فِي كُلٍّ مِنْهُمَا مَنْ اُخْتُلِفَ فِيهِ . وَعَنْ ابْنِ مَسْعُودٍ " مَنْ عَلَّقَ شَيْئًا وُكِّلَ إلَيْهِ " وَرَوَى الْبَيْهَقِيُّ بِإِسْنَادٍ صَحِيحٍ عَنْ سَعِيدِ بْنِ الْمُسَيِّبِ أَنَّهُ كَانَ يَأْمُرُ بِتَعْلِيقِ الْقُرْآنِ ، وَقَالَ : لَا بَأْسَ بِهِ ، قَالَ الْبَيْهَقِيُّ هَذَا كُلُّهُ رَاجِعٌ إلَى مَا قُلْنَا إنَّهُ إنْ رَقَى بِمَا لَا يَعْرِفُ ، أَوْ عَلَى مَا كَانَتْ عَلَيْهِ الْجَاهِلِيَّةُ مِنْ إضَافَةِ الْعَافِيَةِ إلَى الرُّقَى ، لَمْ يَجُزْ وَإِنْ رَقَى بِكِتَابِ اللَّهِ أَوْ بِمَا يَعْرِفُ مِنْ ذِكْرِ اللَّهِ تَعَالَى مُتَبَرِّكًا بِهِ وَهُوَ يَرَى نُزُولَ الشِّفَاءِ مِنْ اللَّهِ تَعَالَى لَا بَأْسَ بِهِ وَاَللَّهُ تَعَالَى أَعْلَمُ

.........

ഇമാം സിന്ദി (റ) പറയുന്നു. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടുമുള്ള ഏലസ്സ് ഈ വിധിയുടെ പുറത്താണ്.

മറിച്ചു അത് അനുവദനീയമാണ്. അതിന്റെ തെളിവ് അബ്ദുല്ലാഹിബ്ന് അംറ് അത്തരം കാര്യങ്ങൾ ചെറിയ കുട്ടികളുടെ മേൽ കെട്ടി കൊടുക്കാറുണ്ടായിരുന്നു. ( ഹാശിയത്തുസ്സിന്ദി നസാഈ )

  قال السندي في شرحه على النسائي: وأما ما يكون من القرآن، والأسماء الإلهية، فهو خارج عن هذا الحكم، بل هو جائز؛ لحديث عبد الله بن عمرو أنه كان يعلق على الصغار بعض ذلك. انتهى


ഇമാം ത്വഹാവി (റ)പറയുന്നു.

ചില ചരട് കെട്ടുന്നത് വിരോധിക്കുന്ന ഹദീസുകൾ ഉദ്ധരിച്ചു കൊണ്ട് ഇമാം ത്വഹാവി പറയുന്നു. അപകടം വന്നതിന് ശേഷം കെട്ടുന്ന വസ്തുക്കൾ യാതൊരു കുഴപ്പവുമില്ല. ഇതേ കാര്യം ആഇശ ബീവി യിൽ നിന്നും റിപ്പോർട്ടുണ്ട്. ആഇശ ബീവി പറഞ്ഞു. അപകടം വന്ന തിന് ശേഷം കെട്ടുന്നത് വിരോധിക്കപെട്ട  ഏലസ്സല്ല . ശറഹു മആനിൽ ആസാർ 4/325


 قال أبو جعفر الطحاوي،: ج:  ص: 325

شرح معاني الآثار (4/325).


حَدَّثَنَا يُونُسُ، قَالَ: ثنا ابْنُ وَهْبٍ، أَنَّ مَالِكًا، أَخْبَرَهُ عَنْ عَبْدِ اللهِ بْنِ أَبِي بَكْرٍ، عَنْ عَبَّادِ بْنِ تَمِيمٍ، أَنَّ أَبَا بَشِيرٍ الْأَنْصَارِيَّ، أَخْبَرَهُ أَنَّهُ كَانَ مَعَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي بَعْضِ أَسْفَارِهِ قَالَ عَبْدُ اللهِ بْنُ أَبِي بَكْرٍ حَسِبْتُ أَنَّهُ قَالَ وَالنَّاسُ فِي مَبِيتِهِمْ , فَأَرْسَلَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُنَادِيًا «أَلَا §لَا يَبْقَيَنَّ فِي عُنُقِ بَعِيرٍ قِلَادَةٌ , وَلَا وَتَرٌ , إِلَّا قُطِعَتْ» . قَالَ مَالِكٌ: أَرَى ذَلِكَ مِنَ الْعَيْنِ فَكَانَ ذَلِكَ، عِنْدَنَا , وَاللهُ أَعْلَمُ، مَا عُلِّقَ قَبْلَ نُزُولِ الْبَلَاءِ , لِيُدْفَعَ , وَذَلِكَ مَا لَا يَسْتَطِيعُهُ غَيْرُ اللهِ عَزَّ وَجَلَّ فَنَهَى عَنْ ذَلِكَ لِأَنَّهُ شِرْكٌ.



 فَأَمَّا مَا كَانَ بَعْدَ نُزُولِ الْبَلَاءِ , فَلَا بَأْسَ , لِأَنَّهُ عِلَاجٌ. وَقَدْ رُوِيَ هَذَا الْكَلَامُ بِعَيْنِهِ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا

7174 - حَدَّثَنَا يُونُسُ، قَالَ: ثنا ابْنُ وَهْبٍ، قَالَ: أَخْبَرَنِي عَمْرُو بْنُ الْحَارِثِ، رَضِيَ اللهُ عَنْهُ وَابْنُ لَهِيعَةَ عَنْ بُكَيْرِ بْنِ الْأَشَجِّ، عَنِ الْقَاسِمِ بْنِ مُحَمَّدٍ، أَنَّ عَائِشَةَ، رَضِيَ اللهُ عَنْهَا , زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ: «§لَيْسَتْ بِتَمِيمَةٍ مَا عُلِّقَ بَعْدَ أَنْ يَقَعَ الْبَلَاءُ»

.هـ”شرح معاني الآثار (4/325).


നുഖ്ബതുൽ അഫ്കാറിൽ പറയുന്നു.

وفي نخبة الافكار علي شرح معاني الاثار 182/14


الكتاب: نخب الأفكار في تنقيح مباني الأخبار في شرح معاني الآثار المؤلف: أبو محمد محمود بن أحمد بن موسى بن أحمد بن حسين الغيتابى الحنفى بدر الدين العينى (المتوفى: 855هـ)


നൂലും മാലയും കെട്ടുമ്പോൾ ആ നൂലും മാലയുമാണ് കണ്ണേറും പ്രയാസവും തടുക്കുന്നത് എന്നാണ് അവർ വിശ്വസിച്ചത്. അപ്പോൾ അതിനെയാണ് അവർ കാവലാക്കുന്നത്. അത് കൊണ്ടാണ് അതിനെ വിരോധിക്കുകയും അത് ഉപദ്രവം തടുക്കുകയോ ഉപദ്രവം തിരിക്കുകയോ ചെയ്യുകയില്ലന്ന് അല്ലാഹു അവരെ അറിയിച്ചു.

എന്നാൽ അപകടം വന്നാൽ ഖുർആനും അല്ലാഹുവിന്റെ നാമങ്ങളും എഴുതി കെട്ടുന്നത് ബറക്കത്ത് ഉദ്ധേശിച്ചാണങ്കിൽ യാതൊരു വിരോധവുമില്ല. കണ്ണേറ് തടുക്കുന്നത് അത് സ്വയമാണന്ന് വിശ്വസിക്കരുത് എന്ന് മാത്രം. ഏലസ്സ് നിരുപാദികം വിരോധിക്കുന്നതിനേക്കാൾ ഏറ്റവും ശരിയായത് ഈ അഭിപ്രായമാണ്.

നുഖ്ബതുൽ അഫ്കാർ 184/1

قَوْلُهُ : "قِلَادَةٌ وَلَا وَتَرٌ " الْقِلَادَةُ مَعْرُوفَةٌ ، وَالْوَتَرُ وَتَرُ الْقَوْسِ ، نَهَاهُمْ عَنْ ذَلِكَ ; لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ تَقْلِيدَ الدَّوَابِّ بِالْأَوْتَارِ يَدْفَعُ عَنْهَا الْعَيْنَ وَالْأَذَى ، فَتَكُونُ كَالْعَوْذَةِ لَهَا ، فَنَهَاهُمْ عَنْ ذَلِكَ ، وَأَعْلَمَهُمْ أَنَّهَا لَا تَدْفَعُ ضَرَرًا وَلَا تَصْرِفُ حَذَرًا .


وَقَالَ أَبُو عُمَرَ : قَدْ فَسَّرَ مَالِكٌ هَذَا الْحَدِيثَ أَنَّهُ مِنْ أَجْلِ الْعَيْنِ ، وَهُوَ عِنْدَ جَمَاعَةِ أَهْلِ الْعِلْمِ كَمَا قَالَ مَالِكٌ ، لَا يَجُوزُ عِنْدَهُمْ أَنْ يُعَلَّقَ عَلَى الصَّحِيحِ مِنَ الْبَهَائِمِ أَوْ بَنِي آدَمَ شَيْءٌ مِنَ الْعَلَائِقِ خَوْفَ نُزُولِ الْعَيْنِ ; لِهَذَا الْحَدِيثِ وَشِبْهِهِ ، وَيُحْمَلُ ذَلِكَ عِنْدَهُمْ فِيمَا عُلِّقَ قَبْلَ نُزُولِ الْبَلَاءِ خَشْيَةَ نُزُولِهِ ، فَهَذَا هُوَ الْمَكْرُوهُ مِنَ التَّمَائِمِ ، وَكُلُّ مَا يُعَلَّقُ بَعْدَ نُزُولِ الْبَلَاءِ مِنْ أَسْمَاءِ اللَّهِ تَعَالَى وَكِتَابِهِ رَجَاءَ الْفَرَجِ وَالْبُرْءِ مِنَ اللَّهِ تَعَالَى فَهُوَ كَالرَّقْيِ الْمُبَاحِ الَّذِي وَرَدَتِ السُّنَّةُ بِإِبَاحَتِهِ مِنَ الْعَيْنِ وَغَيْرِهَا .


وَقَدْ قَالَ مَالِكٌ : لَا بَأْسَ بِتَعْلِيقِ الْكُتُبِ الَّتِي فِيهَا أَسْمَاءُ اللَّهِ تَعَالَى عَلَى أَعْنَاقِ الْمَرْضَى عَلَى وَجْهِ التَّبَرُّكِ بِهَا إِذَا لَمْ يُرِدْ مُعَلِّقُهَا بِتَعْلِيقِهَا مُدَافَعَةَ الْعَيْنِ ، وَهَذَا مَعْنَاهُ قَبْلَ أَنْ يَنْزِلَ بِهِ شَيْءٌ مِنَ الْعَيْنِ ، وَلَوْ عَلِمَ الْعَائِنُ لَكَانَ الْوَجْهُ فِي ذَلِكَ اغْتِسَالَ الْعَائِنِ لِلْمَعِينِ .


وَأَمَّا تَخْصِيصُ الْأَوْتَارِ بِالْقَطْعِ وَأَنْ لَا يُعَلِّقَهُ الدَّوَابَّ شَيْئًا مِنْ ذَلِكَ قَبْلَ الْبَلَاءِ وَبَعْدَهُ ، فَقِيلَ : إِنَّ ذَلِكَ لِئَلَّا تَخْتَنِقَ بِالْوَتَرِ فِي خَشَبَةٍ أَوْ شَجَرَةٍ فَتَقْتُلَهَا ، فَإِذَا كَانَ خَيْطًا انْقَطَعَ سَرِيعًا ، وَرُوِيَ عَنْ عَائِشَةَ - رَضِيَ اللَّهُ عَنْهَا - "أَنَّهَا كَانَتْ تَكْرَهُ مَا تُعَلِّقُ النِّسَاءُ عَلَى


[ ص: 184 ] أَنْفُسِهِنَّ وَعَلَى صِبْيَانِهِمْ مِنْ خَلْخَالِ الْحَدِيدِ مِنَ الْعَيْنِ ، وَتُنْكِرُ ذَلِكَ عَلَى مَنْ فَعَلَهُ " قَالَ أَبُو عُمَرَ : قَدْ كَرِهَ بَعْضُ أَهْلِ الْعِلْمِ تَعْلِيقَ التَّمِيمَةِ عَلَى كُلِّ حَالٍ ، قَبْلَ نُزُولِ الْبَلَاءِ وَبَعْدَهُ ، وَالْقَوْلُ الْأَوَّلُ أَصَحُّ فِي النَّظَرِ وَالْأَثَرِ .

........



ابن عبدالبر،  قال قال

– 

“وكل ما يعلق بعد نزول البلاء من أسماء الله وكتابه رجاء الفرج والبرء من الله عزوجل، فهو كالرقى المباحة التي وردت السنة بإباحتها من العين وغيرها”التمهيد (17/160-

.........

ഇബ്നു അബ്ദുൽ ബറ് (റ)പറയുന്നു.. അപകടം വന്നതിന്ന് ശേഷം അല്ലാഹുവിന്റെ നാമങ്ങൾ എഴുതി കെട്ടുന്നത് വിരോധത്തിൽ പെടുകയില്ല. കണ്ണേറിനും മറ്റും സുന്നത്തിൽ വന്ന ഹലാലായ മന്ത്രങ്ങൾ വിരോധമില്ലാത്തത് പോലെ. (തംഹീദ് 17 / 160)



ഇമാം ബൈഹഖി (റ) സുനനുൽകുബറയിൽ പറയുന്നു.


ഇബ്നു മസൂദിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.

നിശ്ചയം മന്ത്രങ്ങളും ഏലസ്സുകളും തീവലത്തുകളും ശിർക്കാണ്.

ഇബ്നു മസ്ഊദി (റ)യുടെ  ഭാര്യ സൈനബ (റ) ചോദിച്ചു നിങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്.

എനിക്ക് അസുഖം ഉണ്ടാകുമ്പോൾ ഞാൻ ഒരു ജൂത പെണ്ണിൻറെ അടുത്ത് പോവുകയും അവൾ എനിക്ക് മന്ത്രിക്കലും ഉണ്ടായിരുന്നു അപ്പോൾ ശമനവും ഉണ്ടായിരുന്നു.

അദ്ദേഹം പറഞ്ഞു അത് പിശാചിൻറെ പ്രവർത്തനമാണ്.

അത് കൊണ്ട് നീ 

ഇനിമുതൽ തിരുനബി (സ്വ)  മന്ത്രിക്കാറുള്ള ഒരു മന്ത്രമുണ്ട് അത് മന്ത്രിച്ചാൽ മതി.


അപ്രകാരം ഇബ്നു മസ്ഊദിൽ നിന്ന് തന്നെ നബിരോധിച്ചിരുന്നു എന്നൊരു ഹദീസ് കാണാം.


.قال البيهقي سنن الكبري للبيهقيج ٩ - الصفحة ٣٥١


باب التمائم (أخبرنا) أبو علي الروذباري أنبأ محمد بن بكر ثنا أبو داود ثنا محمد بن العلاء ثنا أبو معاوية ثنا الأعمش عن عمرو بن مرة عن يحيى بن الجزار عن ابن أخي زينب امرأة عبد الله يعنى ابن مسعود عن زينب امرأة عبد الله عن عبد الله رضي الله عنه قال سمعت رسول الله صلى الله عليه وسلم يقول إن الرقي والتمائم والتولة شرك قالت قلت لم تقول هذا؟ والله لقد كانت عيني تقذف فكنت اختلف إلى فلان اليهودي يرقيني فإذا رقاني سكنت فقال عبد الله (إنما كان ذلك عمل الشيطان كان ينخسها بيده فإذا رقاها كف عنها - 1) إنما كان يكفيك ان تقولي كما كان رسول الله صلى الله عليه وسلم يقول اذهب البأس رب الناس اشف أنت الشافي لا شفاء الا شفاؤك شفاء لا يغادر سقما - أنبأ) أبو نصر بن قتادة وأبو بكر محمد بن إبراهيم الفارسي قالا أنبأ أبو عمرو بن مطر قال حدثنا إبراهيم بن علي الذهلي ثنا يحيى بن يحيى أنبأ جرير عن الركين بن الربيع بن عميلة عن القاسم بن حسان عن عمه عبد الرحمن بن حرملة عن عبد الله ابن مسعود رضي الله عنه قال كان رسول الله صلى الله عليه وسلم يكره عشر خلال، تختم الذهب وجر الإزار والصفرة يعنى الخلوق وتغيير الشيب والرقى الا بالمعوذات وعقد التمائم والضرب بالكعاب والتبرج بالزينة لغير محلها وعزل الماء عن محله وافساد الصبي غير محرمه



ഇതെല്ലാം വിവരിച്ച് ഇമാം ബൈഹഖി തുടരുന്നു.

അബൂഉബൈദ് പറഞ്ഞു എന്നാൽ സ്ത്രീ തന്നെ ഭർത്താവിലേക്ക് സ്നേഹം ഉണ്ടാവാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് .അത് സിഹ്റിൽ പെട്ടതായിരുന്നു.അതുകൊണ്ട് അത് അനുവദനീയമല്ല.

അപ്പോൾ മന്ത്രവും ഏലസ്സും ശിർക്കാണെന്ന് ഇബ്ന് മസൂദ് ഉദ്ധരിച്ചത്.ബഹുമാനപ്പെട്ട ഇബ്നു മസൂദ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് അറബി ഭാഷയിൽ അല്ലാത്ത അത് എന്താണെന്ന് പോലും അറിയാത്ത ഏലസ്സുകളും മന്ത്രങ്ങളും ആണ് .

ഇവിടെ ഏലസ്സ് എന്ന് പറഞ്ഞാൽ ആഫത്തുകൾ തടുക്കാൻ വേണ്ടി അവർ കെട്ടിയിരുന്ന ഒരു കാവൽ വസ്തുവാണ്.



ഉഖ്ബത്ത് (റ) എന്നവരിൽ നിന്നും ഉദ്ധരിക്കുന്ന ഹദീസിൽ

തിരുനബി പറഞ്ഞു. വല്ലവനും ഏലസ് കെട്ടിയാൽ അല്ലാഹു അവന് പൂർത്തിയാക്കാതിരിക്കട്ടെ .


 - قال أبو عبيد اما التولة فهي بكسر التاء وهو الذي يحبب المرأة إلى زوجها هو من السحر وذلك لا يجوز واما الرقي والتمائم فإنما أراد عبد الله ما كان بغير لسان العربية مما لا يدرى ما هو (قال الشيخ) والتميمة يقال إنها خرزة كانوا يتعلقونها يرون انها تدفع عنهم الآفات ويقال قلادة تعلق فيها العوذ - (وأخبرنا) أبو زكريا بن أبي إسحاق وأبو بكر أحمد بن الحسن قالا ثنا أبو العباس محمد بن يعقوب ثنا بحر بن نصر ثنا ابن وهب أخبرني حياة بن شريح أن خالد بن عبيد المعافري حدثه عن أبي المصعب مشرح بن هاعان انه سمعه يقول سمعت عقبة بن عامر الجهني رضي الله عنه يقول سمعت رسول الله صلى الله عليه وسلم يقول من علق تميمة فلا أتم الله له ومن علق ودعة فلا ودع الله له 


ഇതുകൊണ്ടെല്ലാം ഉദ്ദേശം അബൂഉബൈദ് പറഞ്ഞതാണ്.


ബഹുമാനപ്പെട്ട ഇബ്നു മസൂദ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് അറബി ഭാഷയിൽ അല്ലാത്ത അത് എന്താണെന്ന് പോലും അറിയാത്ത ഏലസ്സുകളും മന്ത്രങ്ങളും ആണ് .

ഇവിടെ വിരോധിക്കപ്പെട്ടത് പൂർണ്ണമായ  ആഫിയത്തും രോഗശമനവും ആ ഏലസ്സുകൾ നൽകുമെന്ന വിശ്വാസത്തിൽ കെട്ടുന്നതിനെ പറ്റിയാണ്.അപ്പോൾ ഒരാൾ അല്ലാഹുവിൻറെ ദിക്റ് കൊണ്ട് ബർക്കത്ത് എടുത്തു കൊണ്ടാണ് ഏലസ്സ് കെട്ടുന്നതെങ്കിൽ മന്ത്രിക്കുന്നതെങ്കിലും അതുകൊണ്ട് വിരോധമില്ല.അല്ലാഹു അല്ലാതെ രക്ഷപ്പെടുത്തുന്നവനില്ല എന്നും അല്ലാഹുവല്ലാതെ തടുക്കുന്നവനില്ല എന്നും അവൻ ഉറപ്പിച്ചവൻ ആയിരിക്കണം എന്ന് മാത്രം.


(قال الشيخ) وهذا أيضا يرجع معناه إلى ما قال أبو عبيد وقد يحتمل أن يكون ذلك وما أشبهه من النهى والكراهية فيمن تعلقها وهو يرى تمام العافية وزوال العلة منها على ما كان أهل الجاهلية يصنعون فأما من تعلقها متبركا بذكر الله تعالى فيها وهو يعلم أن لا كاشف الا الله ولا دافع عنه سواه فلا بأس بها إن شاء الله - (أخبرنا) أبو عبد الله الحافظ وأبو سعيد بن أبي عمرو قالا ثنا أبو العباس محمد بن يعقوب ثنا هارون بن سليمان ثنا عبد الرحمن ابن مهدي عن عبد الله بن المبارك عن طلحة بن أبي سعيد عن بكير بن عبد الله بن الأشج عن القاسم بن محمد عن عائشة رضي الله عنها قالت ليس التميمة ما يعلق قبل البلاء إنما التميمة ما يعلق بعد البلاء ليدفع به المقادير (2)

ആയിശ ബീവി(റ)  പറഞ്ഞു 

പ്രയാസം വന്നതിന് ശേഷംകെട്ടുന്ന ഏലസ്സ് വിരോധിക്കപ്പെട്ട ഏലസല്ല .



 (ورواه) عبدان عن ابن المبارك وقال في متنه انها قالت التمائم ما علق قبل نزول البلاء وما علق بعد نزول البلاء فليس بتميمة (أنبأنيه) أبو عبد الله إجازة أخبرني الحسن بن حليم أنبأ أبو الموجه أنبأ عبدان أنبأ عبد الله فذكره وهذا أصح (أخبرنا) أبو زكريا وأبو بكر بن الحسن قالا ثنا أبو العباس الأصم ثنا بحر بن نصر ثنا ابن وهب أخبرني عمرو بن الحارث عن بكير بن عبد الله عن القاسم بن محمد عن عائشة زوج النبي صلى الله عليه وسلم انها قالت ليست بتميمة ما علق بعد ان يقع البلاء - وهذا يدل على صحة رواية عبدان


- (أخبرنا) الفقيه أبو إسحاق إبراهيم بن محمد بن إبراهيم الطوسي ثنا أبو الوليد حسان بن محمد الفقيه ثنا إبراهيم بن علي ثنا يحيى بن يحيى أنبأ وكيع عن ابن أبي ليلى عن أخيه عن عبد الله بن عكيم رضي الله عنه قال قال رسول الله صلى الله عليه وسلم من تعلق علاقة وكل إليها - (أخبرنا) أبو عبد الله الحافظ وأبو سعيد بن أبي عمرو قالا ثنا أبو العباس ثنا هارون ثنا عبد الرحمن بن مهدي عن شعبة عن قتادة عن واقع بن سحبان عن أسير بن جابر قال قال عبد الله رضي الله عنه من تعلق شيئا وكل إليه (قال وحدثنا) عبد الرحمن بن مهدي عن جرير بن حازم قال سمعت الحسن قال قال رسول الله صلى الله عليه وسلم من تعلق شيئا وكل إليه


വല്ലവനും ഏലസ് കെട്ടിയാൽ അവനിലേക്ക് തന്നെ അത് ഏൽപ്പിക്കപ്പെടുന്നതാണ് എന്ന് ഹദീസ് ഉണ്ട് .


എന്നാൽ 

ഫുളൈലിൽ നിന്നും ഇങ്ങനെ   കാണാം

സഈദ് ബിനു ജുബൈർ അദ്ദേഹത്തിൻറെ മകന് കാവൽ എഴുതി കെട്ടാറുണ്ടായിരുന്നു. സഈദ് പറഞ്ഞു ഞാൻ അത്താ ഇനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു  നിങ്ങളുടെ ഭാഗത്തുനിന്ന് വരുന്ന ചില ഏലസ്സിന് അല്ലാതെ ഞങ്ങൾ വെറുക്കാറില്ല


 (قال وحدثنا) عبد الرحمن بن مهدي عن شعبة عن الحجاج عن فضيل أن سعيد بن جبير كان يكتب لابنه المعاذة قال وسألت عطاء فقال ما كنا نكرهها الا شيئا جاءنا من قبلكم - 


നാഫിന് ബ്നു യസീദ് പറയുന്നു


അദ്ദേഹം യഹിയബിനു സഹദിനോട് മന്ത്രത്തെ പറ്റിയും ഏലസ് എഴുതി കെട്ടുന്നതിനെ പറ്റിയും

ചോദിച്ചപ്പോൾ പറഞ്ഞു. സഈദ് ഇബ്നു മുസയ്യബ് ഖുർആൻ കൊണ്ടുള്ള ഏലസ്സ് കെട്ടാൻ കൽപ്പിക്കാറുണ്ടായിരുന്നു. അത് കുഴപ്പമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു.

(أخبرنا) أبو زكريا بن أبي إسحاق وأبو بكر بن الحسن قالا ثنا أبو العباس الأصم ثنا بحر بن نصر ثنا ابن وهب أخبرني نافع ابن يزيد انه سأل يحيى بن سعيد عن الرقي وتعليق الكتب فقال كان سعيد بن المسيب يأمر بتعليق القرآن وقال لا بأس به 


ഇമാം ബൈഹഖി തുടർന്നു പറയുന്നു.


വിരോധിക്കപ്പെട്ട എല്ലാ മന്ത്രങ്ങളും ഏലസ്സുകളും അർത്ഥം അറിയാത്തവയെ പറ്റിയാണ്.അല്ലെങ്കിൽ ആ മന്ത്രത്തിലേക്ക് ആഫിയത്തിന് ചേർക്കുന്ന ജാഹിലിയ വിശ്വാസപ്രകാരമുള്ള  മന്ത്രഏലസ്സിനെ പറ്റിയാണ്.

അപ്പോൾ അല്ലാഹുവിൻറെ ഖുർആൻ കൊണ്ടും അർത്ഥമറിയപ്പെടുന്ന അല്ലാഹുവിൻറെ ദിക്റ് കൊണ്ടും ബറക്കത്ത് എടുത്തു കൊണ്ടാണ് മന്ത്രിച്ച് കെട്ടിയതെങ്കിൽ അത് വിരോധമില്ല.രോഗശമനം നൽകുന്നത് അല്ലാഹുവാണ് എന്ന വിശ്വാസം വേണം.



(قال الشيخ رحمه الله) وهذا كله يرجع إلى ما قلنا من أنه رقى بما لا يعرف أو على ما كان من أهل الجاهلية من إضافة العافية إلى الرقي لم يجز وان رقى بكتاب الله أو بما يعرف من ذكر الله متبركا به وهو يرى نزول الشفاء من الله تعالى فلا بأس به وبالله التوفيق



(*സുനനുൽ കുബ്റാ ഇമാം ബൈഹഖി 351*)

.........



കിത്താബുൽ കബാഇർ ദഹബി ഉദ്ധരിക്കുന്നു.

ഇബ്നുൽ മുലഖനിൻറെ തൗളി ഹിൽ ജാമിഉൽ സ്വഹീഹ് എന്ന ഗ്രന്ഥത്തിൽ

ഇങ്ങനെയുണ്ട്.ഏലസ്സുകളും പ്രാർത്ഥന അടങ്ങിയ കാവലുകളും കെട്ടുന്നതിലും ഖുർആൻ കൊണ്ട് മന്ത്രിക്കുന്നതിലും എല്ലാ പണ്ഡിതന്മാരുടെ അരികിലും  വിരോധമില്ല.

ഇമാം ഖത്താബി (റ) പറഞ്ഞു.

ഖുർആൻ കൊണ്ടോ അല്ലാഹുവിൻറെ അസ്മാഉ കൊണ്ടോ മന്ത്രിക്കുന്നത് അനുവദനീയമാണ്.

(കിത്താബുൽ കബാഇർ ദഹബി 1 - 16)


وفي توضيح الجامع الصحيح لابن الملقن ولا بأس بتعليق ‌التمائم والخرز الذي فيها الدعاء والرقى بالقرآن عند جميع العلماء.قَالَ الْخطابِيّ رَحمَه الله وَأما إِذا كَانَت الرقية بِالْقُرْآنِ أَو بأسماء الله تَعَالَى فَهِيَ مُبَاحَة(كتاب الكبائر للذهبي ص16 ط1)


ഇമാം ഖുർതുബി പറയുന്നു.

ഏലസ്റ്റ് അനുവദനീയമാണെന്നതാണെന്ന ഒന്നാം അഭിപ്രായമാണ് അസറിലും (ഹദീസ് സ്വഹാബത്തിന്റെ യും മറ്റും അഭിപ്രായം)ചിന്തയിലും ഏറ്റവു പ്രഭലമായത് . ഇബ്ൻ മസ്ഊദിൽ നിന്നും വിരോധം വന്നത് ജോത്സ്യന്മാരിൽ നിന്നും മറ്റും ലഭിക്കുന്ന ഖുർആൻ അല്ലാത്ത മന്ത്രങ്ങളാണ് കാരണം ഖുർആൻ കൊണ്ട് ഏലസ്സാക്കി കെട്ടിയും അല്ലതെയും രോഗശമനം തേടൽ ശിർക്കല്ല. വല്ലവനും വല്ല വസ്തുവും കെട്ടിയാൽ അവനെ അതിലേക്ക് എൽപ്പിക്കപെടും എന്ന തിരുനബിയുടെ വാക്ക് ഖുർആൻ ഏലസ്സാക്കി കെട്ടുന്നവൻ അല്ലാഹുവിലേക്കാണ് ഏൽപ്പിക്കുന്നത്. അത് അല്ലാഹു ഏറ്റെടുക്കും അവൻ മറ്റൊരാളെ ഏൽപിക്കുന്നില്ല. കാരണം ഖുർആൻ കൊണ്ട് രോഗ ശമനം തേടുന്നവൻ ആഗ്രഹിക്കുന്നത് അല്ലാഹുവിനെയാണ്. അവ നിലേക്കാണ് ഭരമേൽപ്പിക്കുന്നത്. ഇബ്നുൽ മുസയ്യബിനോട് ഏലസ്സ് കെട്ടുന്നതിനെ പറ്റി ചോദിച്ചപ്പോൾ ഭദ്രമായ കൂട്ടിൽ ആണങ്കിൽ ഒരു കുഴപ്പവുമില്ലന്ന് പറഞ്ഞു. ഇത് എഴുതപ്പെട്ടത് ഖുർആൻ ആയത് കൊണ്ടാണ്. ളഹാക് (റ)യും നിബന്ധനകൾ പ്രകാരം പറ്റുമെന്ന് പറഞ്ഞിട്ടുണ്ട്. അബൂ ജഅഫർ മുഹമ്മദ് ബ്നു അലിയ്യ് കുട്ടികൾക്ക് ഏലസ് കെട്ടുന്നത് അനുവദനീയമെന്ന് പറഞ്ഞിട്ടുണ്ട്. ഒരാൾ ഖുർആൻ എഴുതി കെട്ടിയാൽ ഒരു വിരോധവുമില്ലന്ന് ഇബ്നു സീരിൻ (റ) പറഞ്ഞു. (തഫ് സീറുൽ ഖുർത്വുബി1/320)


قال الإمام القرطبي في تفسيره: والقول الأول -

 بجواز التعليق - أصح في الأثر، والنظر -إن شاء الله تعالى-، وما روي عن ابن مسعود يجوز أن يريد بما كره تعليقه، غير القرآن أشياء مأخوذة عن العرافين، والكهان؛ إذ الاستشفاء بالقرآن -معلقًا، وغير معلق-، لا يكون شركًا، وقوله عليه السلام: من علق شيئًا، وكل إليه، فمن علق القرآن، ينبغي أن يتولاه الله، ولا يكله إلى غيره؛ لأنه تعالى هو المرغوب إليه، والمتوكل عليه في الاستشفاء بالقرآن، وسئل ابن المسيب عن التعويذ أيعلق؟ قال: إذا كان في قصبة، أو رقعة يحرز، لا بأس به، وهذا على أن المكتوب قرآن، وعن الضحاك أنه لم يكن يرى بأسًا أن يعلق الرجل الشيء من كتاب الله، إذا وضعه عند الجماع، وعند الغائط، ورخص أبو جعفر محمد بن علي في التعويذ يعلّق على الصبيان، وكان ابن سيرين لا يرى بأسًا بالشيء من القرآن يعلقه الإنسان. انتهى.



ഏലസ്സ് കെട്ടുന്നത് വിരോധിച്ച ഹദീസുകൾ ഉദ്ധരിച്ചുകൊണ്ട്  ഇമാം പദവി പറയുന്നു. തടുക്കാൻ വേണ്ടി കുട്ടികൾക്ക് കെട്ടിക്കൊടുത്തിരുന്ന കാവൽ വസ്തുക്കളാണ് തമീമത്ത് എന്നാൽ ഖുർആൻ കൊണ്ട് എഴുതപ്പെട്ട വസ്തുക്കൾ കെട്ടിക്കൊടുക്കുന്നത് വിരോധിച്ച ഏലസ്സിൽ പെടുകയില്ല.

സ്ത്രീകൾക്കും കുട്ടികൾക്കും കെട്ടിക്കൊടുക്കുന്ന ഖുർആൻ എഴുതിയ കടലാസുകളെ പറ്റി സഈദ് ഇബ്നുൽ മുസയ്യബ് (റ) യോട് ചോദിക്കപ്പെട്ടപ്പോൾ ഭദ്രമായ കൂട്ടിലാക്കപ്പെട്ട നിലക്കാണ് ഏലസ്സുകൾ എങ്കിൽ യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു.



قال البغوي في شرح السُنَّة١٥٨/12


التَّمَائِمُ: جَمْعُ التَّمِيمَةِ، وَهِيَ خَرَزَاتٌ كَانَتِ الْعَرَبُ تُعَلِّقُهَا عَلَى أَوْلادِهِمْ يَتَّقُونَ بِهَا الْعَيْنَ بِزَعْمِهِمْ، فَأَبْطَلَهَا الشَّرْعُ، وَيُقَالُ: التَّمِيمَةُ: قِلادَةٌ يُعَلَّقُ فِيهَا الْعُودُ.

وَقَالَ عَطَاءٌ: لَا يُعَدُّ مِنَ التَّمَائِمِ مَا يُكْتَبُ مِنَ الْقُرْآنِ.


وَسُئِلَ سَعِيدُ بْنُ الْمُسَيِّبِ عَنِ الصُّحُفِ الصِّغَارِ يَكْتُبُ فِيهِ الْقُرْآنُ، فَيُعَلَّقُ عَلَى النِّسَاءِ وَالصِّبْيَانِ؟ فَقَالَ: لَا بَأْسَ بِذَلِكَ إِذَا جُعِلَ فِي كِيرٍ مِنْ وَرَقٍ، أَوْ حَدِيدٍ، أَوْ يُخَرَّزُ عَلَيْهِ.


ഇമാം പറയുന്നു  വിരോധിക്കപ്പെട്ട മന്ത്രങ്ങൾ ശിർക് കലർന്നതോ പിശാചിനെ പറയപ്പെട്ടതോ അറബി ഭാഷയിൽ അല്ലാത്തതോ എന്താണെന്നറിയപ്പെടാത്തതോ ആകുമ്പോഴാണ് കാരണം അതിൽ സിഹ്റോ കുഫ്റോ കടക്കാൻ സാധ്യതയുണ്ട്.അപ്പോൾ ഖുർആൻ കൊണ്ടോ അല്ലാഹുവിൻറെ ദിക്റ് കൊണ്ടോ ആണെങ്കിൽ അത് അനുവദനീയവും പുണ്യകർമ്മവും ആണ് .


وَقَالَ الإِمَامُ: وَالْمَنْهِيُّ مِنَ الرُّقَى مَا كَانَ فِيهِ شِرْكٌ، أَوْ كَانَ يُذْكَرُ مَرَدَةُ الشَّيَاطِينِ، أَوْ مَا كَانَ مِنْهَا بِغَيْرِ لِسَانِ الْعَرَبِ، وَلا يُدْرَى مَا هُوَ، وَلَعَلَّهُ يَدْخُلُهُ سِحْرٌ، أَوْ كُفْرٌ، فَأَمَّا مَا كَانَ بِالْقُرْآنِ، وَبِذِكْرِ اللَّهِ عَزَّ وَجَلَّ، فَإِنَّهُ جَائِزٌ مُسْتَحَبٌّ، فَإِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، «كَانَ يَنْفُثُ عَلَى نَفْسِهِ بِالْمُعَوِّذَاتِ».

............

])



ഇവൻ അബ്ദുൽ വഹാബിന്റെ കിതാബുതൗഹീദിന്റെ വ്യാഖ്യാനത്തിൽ അഹ്മദ് ഹത്തീബ ഫത്ഹുൽ മജീദിൽ പറയുന്നു.


ഇബ്നു അബ്ദുൽ വഹാബ് ഇവിടെ പറയുന്നത് കണ്ണേറ് തടുക്കാൻ വേണ്ടി കുട്ടികൾക്ക് കിട്ടുന്ന ഒരു വസ്തുവിനാണ് തമീമത്ത് എന്ന് പറയുക.അത് ഖുർആൻ കൊണ്ടുള്ളതാണെങ്കിൽ സലഫി സ്വാലിഹീങ്ങളിൽ ചിലർ അത് അനുവദിച്ചിട്ടുണ്ട്.ഖുർആൻ ആയത്തുകൾ എഴുതുകയോ രോഗിയുടെ മേലിൽ കെട്ടുപോയ ചെയ്താൽ അത് ശിർക്കല്ല ഫത്ഹുൽമജീദ്. (ശറഹു കിതാബു തൗഹീദ് ഇബ്നു അബദുൽ വഹാബ് 21 9)

فتح المجيد شرح كتاب التوحيد لان عبد الوهاب احمد حطيبة21/9


يقول المصنف رحمه الله: التمائم: شيء يعلق على الأولاد عن العين، لكن إذا كان المعلق من القرآن فرخص فيه بعض السلف، أي: إذا كان يعمل كحجاب للناس فهذا حرام لا يجوز، أما إذا كتب آية وعلقها على المريض أو وضع مصحفاً بجوار هذا الإنسان المريض، فالراجح أنه ليس من الشرك


ഒഹാബീ നേതാവ് ഷൗകാനി പറയുന്നു


ഏലസ്സ് ശിർക്ക് ആണെന്ന് പറഞ്ഞത് അത് സ്വയം പ്രതിഫലിപ്പിക്കും എന്ന് അവിശ്വാസികൾ വിശ്വസിച്ചത് കൊണ്ടാണ്. (നൈലുൽ അവ ത്വാർ 243.)



وفي نيل الاوطار 243/للشوكاني


قَوْلُهُ: (شِرْكٌ) جَعَلَ هَذِهِ الثَّلَاثَةَ مِنْ الشِّرْكِ لِاعْتِقَادِهِمْ أَنَّ ذَلِكَ يُؤَثِّرُ بِنَفْسِهِ.


മുബാറക് പൂരി പറയുന്നു.

സിദ്ദീഖ് ബിൻ ഹസൻ പറയുന്നു സഹാബത്തും താബിഉകളും ശേഷമുള്ള വരും ഖുർആനും അല്ലാഹുവിൻറെ അസ്മാഉകളും വിശേഷണങ്ങളും ഏലസാക്കി കെട്ടുന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ട്.ഒരു വിഭാഗം പറയുന്നത് അനുവദനീയമാണ് എന്നാണ്.ഇബ്നു അംറ്ബ്നു ൽ ആസ്വിന്റെ അഭിപ്രായം അതാണ് .ആയിശ ബീവിയിൽ നിന്നുമുള്ള റിപ്പോർട്ടിന്റെ പ്രത്യക്ഷവും അതാണ് .അബൂ ജാഫർ അതുതന്നെ പറഞ്ഞു.അഹ്മദ് ഇമാമിൻറെ ഒരു റിപ്പോർട്ടിലും അത് തന്നെയുണ്ട്.മന്ത്രവും ഏലസ്സും തികച്ചും ശിർക്കാണെന്ന് ഹദീസ് സഹബി പറയുന്നു. അത് ശിർക്ക് കലർന്ന മന്ത്രത്തെയും ഏലസിനെയും  പറ്റിയാണ്. (തുഹ്ഫതുൽ അഹ്വദി. 6/199)


.وفي تحفة الاحوذي  لمبارك فوري  199/6


قَالَ السَّيِّدُ الشَّيْخُ أَبُو الطَّيِّبِ صِدِّيقُ بْنُ حَسَنٍ الْقَنُوجِيُّ فِي كِتَابِهِ الدِّينِ الْخَالِصِ : اخْتَلَفَ الْعُلَمَاءُ مِنَ الصَّحَابَةِ وَالتَّابِعِينَ فَمَنْ بَعْدَهُمْ فِي جَوَازِ تَعْلِيقِ التَّمَائِمِ الَّتِي مِنَ الْقُرْآنِ ، وَأَسْمَاءِ اللَّهِ تَعَالَى وَصِفَاتِهِ ، فَقَالَتْ طَائِفَةٌ : يَجُوزُ ذَلِكَ ، وَهُوَ قَوْلُ ابْنِ عَمْرِو بْنِ الْعَاصِ ، وَهُوَ ظَاهِرُ مَا رُوِيَ عَنْ


عَائِشَةَ ، وَبِهِ قَالَ أَبُو جَعْفَرٍ الْبَاقِرُ وَأَحْمَدُ فِي رِوَايَةٍ ، وَحَمَلُوا الْحَدِيثَ يَعْنِي حَدِيثَ ابْنِ مَسْعُودٍ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ رَوَاهُ أَحْمَدُ وَابْنُ مَاجَهْ وَابْنُ حِبَّانَ وَالْحَاكِمُ وَقَالَ صَحِيحٌ ، وَأَقَرَّهُ الذَّهَبِيُّ عَلَى التَّمَائِمِ الَّتِي فِيهَا شِرْكٌ





സഹബി കബാലി പറയുന്നു.

മന്ത്രവും ഏലസ്സും തിവലത്തും ശിർക്കാണെന്ന് പറഞ്ഞത്.അത് കണ്ണേറിനെ സ്വയം തടുക്കും എന്ന് വിശ്വാസത്തിൽ വിവരമില്ലാത്ത ചില ആളുകൾ അവരുടെ ശരീരത്തിലോ മക്കൾക്കോ മൃഗങ്ങൾക്കോ കെട്ടിക്കൊടുക്കുന്ന വസ്തുക്കൾക്കാണ് തമീമത്ത് എന്ന് പറയുന്നത്.ഇത് ജാഹിലിയ പ്രവർത്തനത്തിൽ പെട്ടതാണ് അത് സ്വയം കണ്ണേറ് തടുക്കുമെന്ന് വിശ്വസിച്ചാൽ അവൻ ശിർക്ക് ചെയ്തു.തിവലത്തെ എന്നത് സിഹ്റിന്‍റെ ഒരു ഇനമാണ് അത് ശിർക്കാക്കാൻ കാരണം അല്ലാഹു കണക്കാക്കിയതിന് വിരുദ്ധമായിട്ട് അത് പ്രതിഫലിപ്പിക്കും എന്ന് അവിശ്വാസികളുടെ വിശ്വാസം കാരണമായിട്ടാണ്. ഖത്വാബി (റ) പറഞ്ഞു അപ്പോൾ ഖുർആൻ കൊണ്ടോ അല്ലാഹുവിൻറെ നാമങ്ങളെ കൊണ്ടോ മന്ത്രിക്കൽ ആണ്. നബി തങ്ങൾ ഹസ്സൻ ഹുസൈൻ എന്നിവരെ മന്ത്രിച്ചിട്ടുണ്ട്. (കബാഇറ് ദഹബി 14)


وفي الكباءر للذهبي

رواه الإمام أحمد في مسنده وعن ابن مسعود رضي الله عنه مرفوعاً قال: " الرقي والتمائم والتولة شرك " . التمائم: جمع تميمة وهي خرزات وحروز يعلقها الجهال على أنفسهم وأولادهم ودوابهم يزعمون أنها ترد العين وهذا من فعل الجاهلية ومن اعتقد ذلك فقد أشرك. والتولة بكسر التاء وفتح الواو: نوع السحر وهو تحبيب المرأة إلى زوجها وجعل ذلك من الشرك لاعتقاد الجهال أن ذلك يؤثر بخلاق ما قدر الله تعالى.

قال الخطابي رحمه الله: وأما إذا كانت الرقية بالقرآن أو بأسماء الله تعالى فهي مباحة. لأن النبي صلى الله عليه وسلم كان يرقي الحسن والحسين رضي الله عنهما فيقول: " أعيذكما بكلمات الله التامة من كل شيطان وهامة ومن كل عين لامة " . وبالله المستعان وعليه التكلان.




ഇമാം സിന്ധി (റ) ഇബിനു മാജയുടെ വ്യാഖ്യാനത്തിൽ പറയുന്നു

ഇവനുമാജ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. സൈനബ (റ)   പറയുന്നു. പ്രായമുള്ള ഒരു സ്ത്രീ ഞങ്ങളുടെ അരികിൽ വരാറുണ്ടായിരുന്നു.അവൾ മന്ത്രിക്കുന്ന സ്ത്രീയായിരുന്നു ,ഭർത്താവ് അബ്ദുല്ല ഞങ്ങളുടെ വീട്ടിലേക്ക് കടന്നു വന്നപ്പോൾ ആ സ്ത്രീ ഒളിച്ചിരുന്നു.ഭർത്താവ് എൻറെ അരികിൽ വന്നു എൻറെ ശരീരത്തിൽ ഒരു നൂല് കണ്ടു. ഇത് എന്താണെന്ന് ചോദിച്ചപ്പോൾ മന്ത്രിച്ച നൂലാണെന്ന് പറഞ്ഞു.അദ്ദേഹം അതേ വലിച്ച് പറിച്ചു മുറിച്ച് കളഞ്ഞു.അബ്ദുല്ലയുടെ കുടുംബം ഇത്തരം ശിർക്കിൽ നിന്നും ഒഴിവാണ് എന്നും പറഞ്ഞു.അല്ലാഹുവിൻറെ റസൂൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് മന്ത്രവും ഏലസും തിഫലത്തും ശിർക്കാണ് എന്ന് .ശേഷം അബ്ദുള്ള നബി തങ്ങൾ പഠിപ്പിച്ച ഒരു മന്ത്രം പഠിപ്പിച്ചുകൊടുത്തു


وفي حاشية السندي علي ابن ماجه360/2


[باب تَعْلِيقِ التَّمَائِمِ]


3530 - حَدَّثَنَا أَيُّوبُ بْنُ مُحَمَّدٍ الرَّقِّيُّ حَدَّثَنَا مُعَمَّرُ بْنُ سُلَيْمَانَ حَدَّثَنَا عَبْدُ اللَّهِ بْنُ بِشْرٍ عَنْ الْأَعْمَشِ عَنْ عَمْرِو بْنِ مُرَّةَ عَنْ يَحْيَى بْنِ الْجَزَّارِ عَنْ ابْنِ أُخْتِ زَيْنَبَ امْرَأَةِ عَبْدِ اللَّهِ عَنْ زَيْنَبَ قَالَتْ «كَانَتْ عَجُوزٌ تَدْخُلُ عَلَيْنَا تَرْقِي مِنْ الْحُمْرَةِ وَكَانَ لَنَا سَرِيرٌ طَوِيلُ الْقَوَائِمِ وَكَانَ عَبْدُ اللَّهِ إِذَا دَخَلَ تَنَحْنَحَ وَصَوَّتَ فَدَخَلَ يَوْمًا فَلَمَّا سَمِعَتْ صَوْتَهُ احْتَجَبَتْ مِنْهُ فَجَاءَ فَجَلَسَ إِلَى جَانِبِي فَمَسَّنِي فَوَجَدَ مَسَّ خَيْطٍ فَقَالَ مَا هَذَا فَقُلْتُ رُقًى لِي فِيهِ مِنْ الْحُمْرَةِ فَجَذَبَهُ وَقَطَعَهُ فَرَمَى بِهِ وَقَالَ لَقَدْ أَصْبَحَ آلُ عَبْدِ اللَّهِ أَغْنِيَاءَ عَنْ الشِّرْكِ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ قُلْتُ فَإِنِّي خَرَجْتُ يَوْمًا فَأَبْصَرَنِي فُلَانٌ فَدَمَعَتْ عَيْنِي الَّتِي تَلِيهِ فَإِذَا رَقَيْتُهَا سَكَنَتْ دَمْعَتُهَا وَإِذَا تَرَكْتُهَا دَمَعَتْ قَالَ ذَاكِ الشَّيْطَانُ إِذَا أَطَعْتِهِ تَرَكَكِ وَإِذَا عَصَيْتِهِ طَعَنَ بِإِصْبَعِهِ فِي عَيْنِكِ وَلَكِنْ لَوْ فَعَلْتِ كَمَا فَعَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ خَيْرًا لَكِ وَأَجْدَرَ أَنْ تُشْفَيْنَ تَنْضَحِينَ فِي عَيْنِكِ الْمَاءَ وَتَقُولِينَ أَذْهِبْ الْبَاسْ رَبَّ النَّاسْ اشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا»



അബ്ദുല്ലയുടെ കുടുംബം ശിർക്കിൽ നിന്നും ഒഴിവാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം അവർക്ക് ശിർക്ക് ആയ ഒരു വസ്തു ഉപയോഗിക്കൽ ആവശ്യമില്ലാ എന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത് പിശാചുക്കളെയും വിഗ്രഹങ്ങളുടെയും നാമങ്ങൾ ഉള്ള മന്ത്രമാണ് ഖുർആൻ അതുപോലെ പോലോത്തതോ ഉള്ള മന്ത്രമല്ല.കണ്ണേറ് സ്വയം തടുക്കുകയും സ്വയം പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വാസത്തിൽ കുട്ടികളുടെ കഴുത്തുകളിൽ സ്ത്രീകൾ കെട്ടിക്കൊടുക്കുന്ന കാവൽ വസ്തുക്കളാണ് ഇവിടെ തമീമത്ത് കൊണ്ട് ഉദ്ധേശിച്ചത് .തിവലത്ത് എന്നതും സ്ത്രീകളെ ഭർത്താവിലേക്ക് വലിപ്പിക്കുന്ന ഒരു സിഹ്ർ ആണ്. അത് ശിർക്കാണ്. അത് സ്വയം ഫലിപ്പിക്കുമെന്ന് വിശ്വാസമുണ്ടെങ്കിൽ ശിർക്കിലേക്ക് കൂട്ടും. (ഹാശിയത്തു സിന്ധി ലി ഇബ്ന് മാജഹ് 2 / 360)

 قَوْلُهُ: (أَغْنِيَاءُ عَنِ الشِّرْكِ) يُرِيدُ أَنَّهُ لَا حَاجَةَ لَهُمْ إِلَى أَنْ يَسْتَعْمِلُوا مَا هُوَ شِرْكٌ وَالرُّقَى بِضَمِّ الرَّاءِ مَقْصُورٌ جَمْعُ رُقْيَةٍ بِضَمٍّ فَسُكُونٍ الْعُوذَةُ، وَالْمُرَادُ مَا كَانَ بِأَسْمَاءِ الْأَصْنَامِ وَالشَّيَاطِينِ لَا مَا كَانَ بِالْقُرْآنِ وَنَحْوِهِ وَالتَّمَائِمُ جَمْعُ تَمِيمَةٍ أُرِيدَ بِهَا الْخَرَزَاتُ الَّتِي يُعَلِّقُهَا النِّسَاءُ فِي أَعْنَاقِ الْأَوْلَادِ عَلَى ظَنِّ أَنَّهَا تُؤَثِّرُ وَتَدْفَعُ الْعَيْنَ وَالتِّوَلَةُ بِكَسْرِ التَّاءِ الْمُثَنَّاةِ مِنْ فَوْقٍ وَفَتْحِ الْوَاوِ وَاللَّامِ نَوْعٌ مِنَ السِّحْرِ يَجْلِبُ الْمَرْأَةَ إِلَى زَوْجِهَا شِرْكٌ مِنْ أَفْعَالِ الْمُشْرِكِينَ أَيْ: لِأَنَّهُ قَدْ يُفْضِي إِلَى الشِّرْكِ إِذَا اعْتَقَدَ أَنَّ لَهَا تَأْثِيرًا حَقِيقَةً، وَقِيلَ: الْمُرَادُ الشِّرْكُ الْخَفِيُّ بِتَرْكِ التَّوَكُّلِ وَالِاعْتِمَادِ عَلَى اللَّ


..

3531 - حَدَّثَنَا عَلِيُّ بْنُ أَبِي الْخَصِيبِ حَدَّثَنَا وَكِيعٌ عَنْ مُبَارَكٍ عَنْ الْحَسَنِ عَنْ عِمْرَانَ بْنِ الْحُصَيْنِ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلًا فِي يَدِهِ حَلْقَةٌ مِنْ صُفْرٍ فَقَالَ مَا هَذِهِ الْحَلْقَةُ قَالَ هَذِهِ مِنْ الْوَاهِنَةِ قَالَ انْزِعْهَا فَإِنَّهَا لَا تَزِيدُكَ إِلَّا وَهْنًا»

ـــــــــــــــــــــــــــــ


قَوْلُهُ: (مِنَ الْوَاهِنَةِ) فِي النِّهَايَةِ الْوَاهِنَةُ عِرْقٌ يَأْخُذُ فِي الْمَنْكِبِ، وَفِي الْيَدِ كُلِّهَا فَيَرْقَى مِنْهَا، وَقِيلَ: مَرَضٌ يَأْخُذُ فِي الْعُضْوِ وَرُبَّمَا عُلِّقَ عَلَيْهِ مِنَ الْخَرَزِ مَا يُقَالُ لَهَا خَرَزُ الْوَاهِنَةِ وَهِيَ تَأْخُذُ الرِّجَالَ دُونَ النِّسَاءِ وَإِنَّمَا نَهَاهُ عَنْهَا؛ لِأَنَّهُ إِنَّمَا أَخَذَهَا عَلَى أَنَّهَا تَعْصِمُهُ مِنَ الْأَلَمِ فَكَانَتْ عِنْدَهُ فِي مَعْنَى التَّمَائِمِ الْمَنْهِيِّ عَنْهَا، وَفِي الزَّوَائِدِ: إِسْنَادُهُ حَسَنٌ؛ لِأَنَّ مُبَارَكًا هَذَا هُوَ ابْنُ فَضَالَةَ.


* * *


തുഹ്ഫത്തുൽ അഹ് വദിയിൽ പറയുന്നു.



تحفة الأحوذي »199/6

كتاب الطب عن رسول الله صلى الله عليه وسلم »

باب ما جاء في كراهية التعليق

2072 حَدَّثَنَا مُحَمَّدُ بْنُ مَدُّوَيْهِ حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى عَنْ مُحَمَّدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى عَنْ عِيسَى أَخِيهِ قَالَ دَخَلْتُ عَلَى عَبْدِ اللَّهِ بْنِ عُكَيْمٍ أَبِي مَعْبَدِ الْجُهَنِيِّ أَعُودُهُ وَبِهِ حُمْرَةٌ فَقُلْنَا أَلَا تُعَلِّقُ شَيْئًا قَالَ الْمَوْتُ أَقْرَبُ مِنْ ذَلِكَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ تَعَلَّقَ شَيْئًا وُكِلَ إِلَيْهِ 

..


 ( قَالَ الْمَوْتُ أَقْرَبُ مِنْ ذَلِكَ ) ، وَفِي الْمِشْكَاةِ فَقَالَ : نَعُوذُ بِاللَّهِ مِنْ ذَلِكَ ، قَالَ الْقَارِي : وَسَبَبُهُ أَنَّهُ نَوْعٌ مِنَ الشِّرْكِ ، وَقَالَ الطِّيبِيُّ : وَلَعَلَّهُ إِنَّمَا عَاذَ بِاللَّهِ مِنْ تَعْلِيقِ [ ص: 200 ] الْعُوذَةِ لِأَنَّهُ كَانَ مِنَ الْمُتَوَكِّلِينَ وَإِنْ جَازَ لِغَيْرِهِ انْتَهَى .


( مَنْ تَعَلَّقَ شَيْئًا ) أَيْ مَنْ عَلَّقَ عَلَى نَفْسِهِ شَيْئًا مِنَ التَّعَاوِيذِ وَالتَّمَائِمِ وَأَشْبَاهِهَا مُعْتَقِدًا أَنَّهَا تَجْلُبُ إِلَيْهِ نَفْعًا أَوْ تَدْفَعُ عَنْهُ ضَرًّا، قَالَهُ فِي النِّهَايَةِ


وَالْحَدِيثُ اسْتَدَلَّ بِهِ مَنْ قَالَ بِكَرَاهِيَةِ تَعْلِيقِ التَّمَائِمِ ، وَقَدِ اخْتَلَفَ فِي ذَلِكَ أَهْلُ الْعِلْمِ .


قَالَ السَّيِّدُ الشَّيْخُ أَبُو الطَّيِّبِ صِدِّيقُ بْنُ حَسَنٍ الْقَنُوجِيُّ فِي كِتَابِهِ الدِّينِ الْخَالِصِ : اخْتَلَفَ الْعُلَمَاءُ مِنَ الصَّحَابَةِ وَالتَّابِعِينَ فَمَنْ بَعْدَهُمْ فِي جَوَازِ تَعْلِيقِ التَّمَائِمِ الَّتِي مِنَ الْقُرْآنِ ، وَأَسْمَاءِ اللَّهِ تَعَالَى وَصِفَاتِهِ ، فَقَالَتْ طَائِفَةٌ : يَجُوزُ ذَلِكَ ، وَهُوَ قَوْلُ ابْنِ عَمْرِو بْنِ الْعَاصِ ، وَهُوَ ظَاهِرُ مَا رُوِيَ عَنْ عَائِشَةَ ، وَبِهِ قَالَ أَبُو جَعْفَرٍ الْبَاقِرُ وَأَحْمَدُ فِي رِوَايَةٍ ، وَحَمَلُوا الْحَدِيثَ يَعْنِي حَدِيثَ ابْنِ مَسْعُودٍ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ رَوَاهُ أَحْمَدُ وَابْنُ مَاجَهْ وَابْنُ حِبَّانَ وَالْحَاكِمُ وَقَالَ صَحِيحٌ ، وَأَقَرَّهُ الذَّهَبِيُّ عَلَى التَّمَائِمِ الَّتِي فِيهَا شِرْكٌ ،


جمعها محمد اسلم الثقافي الكاملي المليباري الهندي

Muhammad Aslam Kamil saquafi parappanangadi

Sunday, November 6, 2022

ആമിന ബീവി നബി صلى الله عليه وسلمയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

 


ആമിന ബീവി നബി صلى الله عليه وسلمയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!





അബ്ദുല്ല – ആമിന ദമ്പതികളുടേയും അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചാണ് നടന്നത്. അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടെ ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ആയതിനാൽ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന്‍ ഹംസ ബിന്‍ അബ്ദുൽ മുത്തലിബ്, അബ്ദുല്ല – ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന്‍ ആകണമല്ലൊ. കാരണം, അബ്ദുല്ല വിവാഹത്തിന് ശേഷം മാസങ്ങൾ മാത്രമെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം മരണപ്പെട്ടു. പക്ഷെ ഹംസ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സിന് മുതിര്‍ന്നതാണ് എന്നതിലേയ്ക്കാണ് തെളിവുകൾ വിരല്‍ ചൂണ്ടുന്നത്. അപ്പോൾ അബ്ദുല്ല മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത്‌ എന്നല്ലേ വരിക. ഇത് ആമിനയുടെ അവിഹിത ഗർഭത്തിലേക്കല്ലെ വിരൽ ചൂണ്ടുന്നത് ?


ആരോപണം തെളിവുകളുടെ പിൻബലമില്ലാത്തതും ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവുമാണ്.


കാരണങ്ങൾ:


മുകളിൽ സൂചിപ്പിച്ച വിമർശകരുടെ ആരോപണങ്ങൾ


 അബ്ദുല്ല – ആമിന ദമ്പതികളുടേയും, അബ്ദുൽ മുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചായിരുന്നു.


 അബ്ദുല്ലയുടെ ജീവിത കാലഘട്ടത്തിൽ തന്നെ ആമിന മുഹമ്മദിനെ (സ) ഗർഭം ചുമന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല എന്ന വ്യംഗ്യമായ സൂചന.


ഈ വാദങ്ങളുടെ യാഥാർത്ഥം നമുക്ക് വിഷകലനം ചെയ്യാം 


1. അബ്ദുല്ല – ആമിന ദമ്പതികളുടേയും, അബ്ദുൽ മുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരേ ദിവസമായിരുന്നു എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങൾ വളരെ ദുർബലങ്ങളാണ് (ദഈഫ് ضعيف).


ഇബ്നു സഅ്ദ് തന്റെ ത്വബക്കാത്തുൽ കുബ്റായിൽ (1/94) ഉദ്ധരിച്ച ഈ നിവേദനത്തിന്റെ നിവേദക പരമ്പര (സനദ് السند) ഇപ്രകാരമാണ്:


قال حدثنا محمد بن عمر بن واقد الأسلمي قال حدثني عبد الله بن جعفر الزهري عن عمته أم بكر بنت المسور بن مخرمة عن أبيها قال وحدثني عمر بن محمد بن عمر بن علي بن أبي طالب عن يحيى بن شبل عن أبي جعفر محمد بن علي بن الحسين قالا…


മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്ലമി നമ്മോട് പറഞ്ഞു – എന്നോട് അബ്ദുല്ലാഹിബ്നു ജഅ്ഫർ അസ്സുഹ്‌രി പറഞ്ഞു – അദ്ദേഹം തന്റെ പിതൃവ്യയായ ഉമ്മു ബകർ ബിൻത്ത് അൽ മിസ്വർ ഇബ്നു മഖ്‌റമയിൽ നിന്ന് – അദ്ദേഹം തന്റെ പിതാവിൽ നിന്ന് – എന്നോട് ഉമർ ഇബ്നു മുഹമ്മദിബ്നു ഉമറിബ്നു അലിയ്യിബ്നു അബീത്വാലിബ് പറഞ്ഞു – അദ്ദേഹം യഹ്‌യബ്നു ശിബലിൽ നിന്ന് – അദ്ദേഹം അബൂജഅ്ഫർ മഹമ്മദിബ്നു അലിയ്യിബ്നുൽ ഹുസൈനിൽ നിന്ന് – അവർ രണ്ടു പേരും പറഞ്ഞു: …..


പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.

അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.


യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ : ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ:  അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)


മറ്റൊരു നിവേദനത്തിന്റെ (അൽ മുസ്തദ്റക്ക്: 2:656)  പരമ്പര (സനദ് السند) ഇപ്രകാരമാണ്:


4176 أخبرنا أبو جعفر محمد بن محمد بن عبد الله البغدادي حدثنا هاشم بن مرثد الطبراني حدثنا يعقوب بن محمد الزهري حدثنا عبد العزيز بن عمران حدثنا عبد الله بن جعفر عن أبي عون عن المسور بن مخرمة عن بن عباس عن أبيه قال قال عبد المطلب


അബൂ ജഅ്ഫർ മുഹമ്മദിബ്നു മുഹമ്മദിബ്നു അബ്ദുല്ല അൽ ബഗ്ദാദി നമ്മോട് പറഞ്ഞു – ഹാശിം ഇബ്നു മിർസദ് – യഅ്കൂബിബ്നു മുഹമ്മദ് അസ്സുഹ്‌രി നമ്മോട് പറഞ്ഞു – അബ്ദുൽ അസീസിബ്നു ഇംറാൻ നമ്മോട് പറഞ്ഞു – അബ്ദുല്ലാഹിബ്നു ജഅ്ഫർ – അബൂ ഔനിൽ നിന്ന് – അദ്ദേഹം മിസ്വറിബനു മഖ്റമയിൽ നിന്ന് – അദ്ദേഹം അബ്ബാസിൽ നിന്ന് – അദ്ദേഹം തന്റെ പിതാവായ അബ്ദുൽ മുത്വലിബിൽ നിന്ന്….


നിവേദക പരമ്പരയിൽ അബ്ദുൽ അസീസിബ്നു ഇംറാൻ എന്ന നിവേദകനുണ്ട്. അയാൾ വിശ്വസ്ഥനല്ലെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല.

ഇമാം ബുഖാരി പറഞ്ഞു: അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

നസാഈ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. ഇമാം ഇബ്നു ഹിബ്ബാൻ പറഞ്ഞു: അയാൾ വിശ്വസ്ഥരായ നിവേദകർക്കെതിരായി ദുർബല ഹദീസുകൾ ഉദ്ധരിക്കുന്ന വ്യക്തിയായിരുന്നു. ഇമാം തുർമുദി, ദാറക്കുത്നി എന്നിവർ പറഞ്ഞു: അയാൾ ദുർബലനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 2 / 111, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 223, അൽ ജർഹുവതഅദീൽ: അബൂഹാതിം: 5/391)



ആരോപണം.

മറുപടി


. അബ്ദുല്ലയുടെ ജീവിത കാലഘട്ടത്തിൽ തന്നെ ആമിന മുഹമ്മദിനെ(സ) ഗർഭം ചുമന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല എന്ന വ്യംഗ്യമായ സൂചന തീർത്തും കുതന്ത്രപരവും തെറ്റിദ്ധരിപ്പിക്കലുമാണ്.

“ചരിത്രകാരനായ ഇബ്നു ഇസ്ഹാക് പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതനെ മാതാവ് ഗർഭം ചുമക്കുന്ന ഘട്ടത്തിലാണ് പിതാവ് അബ്ദുല്ല മരണപ്പെടുന്നത്.


ഇതാണ് ചരിത്രകാരന്മാരായ ഇബ്നു ഇസ്ഹാക് തറപ്പിച്ചു പറയുന്നത്. ഈ അഭിപ്രായത്തെ തന്നെയാണ് വാക്വിദി, ഇബ്നു സഅ്ദ്, ബലാദുരി എന്നിവർ മുന്തിക്കുന്നതും ദഹബി ശരിവെക്കുന്നതും. ഇബ്നുകസീർ പറഞ്ഞു: ഇത് വളരെ പ്രസിദ്ധമാണ്. ഇബ്നുൽ ജൗസി പറഞ്ഞു: (പ്രവാചകൻ തൊട്ടിലിൽ കിടക്കുന്ന പ്രായത്തിലാണ് പിതാവ് അബ്ദുല്ല മരണപ്പെടുന്നത് എന്ന് ചരിത്ര വിശാരദരിൽ ഒരു ന്യൂനപക്ഷത്തിന് അഭിപ്രായമുണ്ട് എന്നതൊഴിച്ചാൽ) പ്രവാചക ചരിത്രം രചിച്ച ഭൂരിഭാഗവും ഇതേ അഭിപ്രായക്കാരാണ്. ഇതിന് ഉപോൽബലകമായ നിവേദനം ഹാകിം ഉദ്ധരിക്കുകയും സ്വീകാര്യയോഗ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. കൈസിബ്നു മഖ്റമ എന്ന പ്രവാചക ശിഷ്യനിൽ നിന്ന് തന്നെ ഇക്കാര്യം ഉദ്ധരിച്ച് ഉറപ്പിക്കുന്നുണ്ട് ഇമാം ദഹബി. ഇബ്നു ഇസ്ഹാക് അല്ലാത്ത ചരിത്രകാരന്മാർ പറയുന്നത് ആമിന പ്രവാചകനെയും കൊണ്ട് രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് അബ്ദുല്ല മരണപ്പെട്ടത് എന്നാണ്.”

(സുബുലുൽ ഹുദാ വർറശാദ്: അസ്സ്വാലിഹി അശ്ശാമി: 1/331)



മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...