Sunday, January 16, 2022

കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*

 📙📘📓📒📔📕📗


*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖🔷🔶➖➖➖

*വഹാബികളുടെ തട്ടിപ്പ്*


*വഹാബികളുടെ ചോദ്യം*

*✏ ചോദ്യം* *70*

                                *ഇമാം  ഷാഫി(റ) കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*        


*📚✍🏻ഉത്തരം*.      



      ഇമാമുനാ ശാഫിഈ(റ) യുടെ ഖുബ്ബവരെ എന്ന പരാമർശത്തെ അധികാരിച് അല്ലാമാ ശർവാണി(റ) എഴുതുന്നു 

ഈ ഫത്വവ തള്ളപ്പെടേണ്ടതാണ് കാരണം ഇമാം ശാഫിഈ(റ)യുടെ ഖുബ്ബ ഇബ്നു അബ്ദിൽ ഹകമിന്റെ വീട് വഖ്ഫ് ചെയ്യുന്നതിന് മുന്ബേഉള്ളതാണ്

*(ശർവനി 3/198)*ﻭﻫﻮ ﻣﺮﺩﻭﺩ ; ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ

    

                  ഖരാഫയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന ഫത്‌വ( അനധികൃതമായി കെട്ടിടം നിര്മിച്ചത്തിന്റെ നിജസ്ഥിതി അറിയപ്പെട്ടലാണെന്ന് വെക്കേണ്ടതാണ്.) നിജസ്ഥിതി അറിയില്ലെങ്കിൽ അവകാശത്തോടെ സ്ഥാപിച്ചതാണെന്നു വെച്ച് അത് അവിടെ നിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവലായങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ . അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ *(നിഹായ 8/371)* ﻭﻗﺪ ﺃﻓﺘﻰ ﺟﻤﺎﻋﺔ ﻣﻦ ﺍﻟﻌﻠﻤﺎﺀ ﺑﻬﺪﻡ ﻣﺎ ﺑﻨﻲ ﻓﻴﻬﺎ ، ﻭﻳﻈﻬﺮ ﺣﻤﻠﻪ ﻋﻠﻰ ﻣﺎ ﺇﺫﺍ ﻋﺮﻑ ﺣﺎﻟﻪ ﻓﻲ ﺍﻟﻮﺿﻊ ﻓﺈﻥ ‏[ ﺹ : 35 ‏] ﺟﻬﻞ ﺗﺮﻙ ﺣﻤﻼ ﻋﻠﻰ ﻭﺿﻌﻪ ﺑﺤﻖ ﻛﻤﺎ ﻓﻲ ﺍﻟﻜﻨﺎﺋﺲ ﺍﻟﺘﻲ ﺗﻘﺮ ﺃﻫﻞ ﺍﻟﺬﻣﺔ

ﻋﻠﻴﻬﺎ ﻓﻲ ﺑﻠﺪﻧﺎ ﻭﺟﻬﻠﻨﺎ ﺣﺎﻟﻬﺎ ، ﻭﻛﻤﺎ ﻓﻲ ﺍﻟﺒﻨﺎﺀ ﺍﻟﻤﻮﺟﻮﺩ ﻋﻠﻰ ﺣﺎﻓﺔ ﺍﻷﻧﻬﺎﺭ ﻭﺍﻟﺸﻮﺍﺭﻉ ،   نهاية

            നിഹായയുടെ പ്രസ്തുത പരാമർശം എടുത്ത് വെച്ച് അല്ലാമ ഷാർവാനി(റ) എഴുതുന്നു            ഈ വിശദീകരണം കൊണ്ട് ഇമാം ഷാഫിഇ (റ)യുടെ ഖുബ്ബവരെ എന്ന പരാമർശം തള്ളിപോവുന്നതാണ് *(ശർവാനി 3/197)*


        ﻗﻮﻟﻪ ﻭﻗﺪ ﺃﻓﺘﻰ ﺟﻤﻊ ﺇﻟﺦ ‏) ﺍﻷﻭﺟﻪ ﺧﻼﻑ ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺎ ﻟﻢ ﻳﺘﺤﻘﻖ ﺍﻟﺘﻌﺪﻱ ﻓﻲ ﺑﻨﺎﺀ ﺑﻌﻴﻨﻪ ﻭﺇﻻ ﻓﻤﺎ ﻣﻦ ﺑﻨﺎﺀ ﻟﻢ ﻳﺘﺤﻘﻖ ﺃﻣﺮﻩ ﺇﻻ ﻭﻫﻮ ﻣﺤﺘﻤﻞ ﻟﻠﻮﺿﻊ ﺑﺤﻖ ﻓﻠﻴﺘﺄﻣﻞ ﺳﻢ ﻭﺗﻘﺪﻡ ﻋﻦ ﺍﻟﻨﻬﺎﻳﺔ ﻣﺎ ﻳﻮﺍﻓﻘﻪ ‏( ﻗﻮﻟﻪ ﺣﺘﻰ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﺍﻟﺸﺎﻓﻌﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺇﻟﺦ ‏) ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺮﺩﻭﺩ ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ ﻉ ﺵ


പ്രസ്തുത ഫത്‌വയെ അധികാരിച്ച് ഇബ്നു ഖാസിം(റ) എഴുതുന്നു  ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ ആതിർ കവിയൽ ഉറപ്പാകത്തിരിക്കുമ്പോൾ     നല്ല അഭിപ്രായം ഈ ഫത്വവയുടെ മാറ്റമാണ്. അല്ലാത്ത പക്ഷം കാര്യം ഉറപ്പില്ലാത്ത ഏതൊരു കെട്ടിടവും അവകാശ പ്രകാരം എടുത്തതാകനുള്ള സാധ്യതയാണല്ലോ *(ഹാശിയാത്തു ഇബ്നിഖാസിം 3/198)*


          എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഗുബ്ബ സ്ഥിതി ചെയ്യുന്നത് വഖ്ഫ്  ചെയ്ത സ്ഥലത്ത് അല്ലെന്നതാണ് യാഥാർഥ്യം .ഇക്കാര്യം അല്ലാമാ ഷാർവാനി(റ) വ്യക്തമാകുന്നത് കാണുക . ഇമാമുനാ ശാഫിഈ(റ)യുടെ ഗുബ്ബ അതിൽ നിന്ന് ഒഴിവാണ് . കാരണം ഇബ്നു അബ്ദിൽ ഹകമിന്റെ വീട്ടിലാണ് അത് സ്ഥിതി ചെയ്യുന്നത് .ഇമാം ശാഫിഈ(റ)യെ മറവുചെയ്യപ്പെട്ട സ്ഥലം അന്ന് തമാസമുള്ളതായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ജാനസ അങ്ങായിലൂടെ കൊണ്ടുവന്നു അവിടെ വെക്കുകയാണുണ്ടായത് . പാർവ്വത്തിന്റെ അടിവരത്തുള്ള സ്ഥലമാണ് പൊതു സ്മശാനമക്കപ്പെട്ടത്. അതിനാൽ ഇതിനെതിരായി പറയുന്നവരെ പരിഗണിക്കേണ്ടതില്ലലോ 

        ഒരു സ്ഥലത്തു പണിത കെട്ടിടത്തിന്റെ നിജസ്ഥിതി അറിയുന്ന രൂപത്തിലേക്കാണു ഇബ്നു അബ്ദിസ്സലാം കൊടുത്ത ഫത്വവാ ബാധകമാവുന്നത് .ഇനി കെട്ടിടം പണിതത് ഒരു സ്ഥലം സ്മശാനമായി വഖ്ഫ് ചെയ്യുന്നതിന്റെയോ മുമ്പാണെന്നോ ശേഷമാണെന്നോ എ നറിയപ്പെടാത്ത സാഹചര്യത്തിൽ അവകാശത്തോടെ നിര്മിച്ചതാണെന്നു വച്ച് അതവിടെ നിലനിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവാലയങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ  *(ശർഖാവി 1/354)*

                                ഈ പറഞ്ഞതെല്ലാം പൊതു ശ്മശാനത്ത് ബിൽഡിംഗ് നിർമിക്കുമ്പോൾ മറ്റുള്ളവരുടെ അവകാശം ഒരാൾ കൈവശം ചെയ്യൽ ഉണ്ട് അത് പാടില്ല എന്ന അടിസ്ഥാനനത്തിൽ ആണ് 

മഹാന്മാരുടെ കബറിന്മേൽ ഖുബ്ബയുണ്ടാകൽ തെറ്റായത് കൊണ്ടല്ല  

    ഇമാം ഷാഫി(റ) തന്നെ ഉമ്മിൽ പൊതു സ്മശാനതല്ലാതെ നിർമിക്കപ്പെട്ട ഗുബ്ബ പൊളികേണ്ടതില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് 

  

*📚✍🏻ഷാഫി ഇമാം(റ) പറയുന്നു*

      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത് 

ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .

*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*

      പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാ/1]  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفة المحتاجഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം

    അത് പൊതുസ്മശാനത്താവുമ്പോൾ മറ്റുള്ളവരുടെ അവകാശം അനധികൃതമായി എടുക്കൽ ഉള്ളത് കൊണ്ട് ചിലർ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്    

    മഹാന്മാർക്ക് ചില അവകാശമുള്ളത് കൊണ്ട് അവരെ ബഹുമാനിക്കലും അവരെ സിയാറത്തിന് വരുന്നവർക് സൗകര്യപെടുത്താലും പരിഗണിച്ചു അത് അനാധികൃതമാവില്ല എന്നാണ് പണ്ഡിതന്മാർ ധാരാളം ആളുകളുടെ വീക്ഷണം .

മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക

ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*

ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ ﺍﻫـ

📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*

  പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫـ

  🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*


  🔹🔹🔹🔹🔹🔹🔹

Friday, January 14, 2022

متشابه الاستواء

 الاستواء.


قال الإمام الباقلاني المالكي تلميذ مالك الصغير في كتاب "الإنصاف فيما يجب اعتقاده ولا يجوز الجهل به" منذ أكثر من ألف ومئة سنة : 


[ واستواؤه لا يشبه استواء الخلق، ولا نقول أن العرش له قرار ( أي ليس بالاستقرار ) ولا مكان ( أي أن العرش ليس مكانًا لله )، لأن الله كان ( أي في الازل ) ولا مكان، فلما خلق المكان، لم يتغير عما كان ].

Wednesday, January 12, 2022

ശൈഖില്ലാത്തവന്റെ നിസ്ക്കാരം

 *ശൈഖില്ലാത്തവന്റെ നിസ്ക്കാരം*


_✒️മൗലാനാ നജീബുസ്താദ്_


*❓പ്രശ്നം:* ഏതെങ്കിലുമൊരു ആത്മീയ ശൈഖിനെ സ്വീകരിക്കാത്തവർ നിസ്ക്കാരത്തിൽ ചൊല്ലേണ്ട വജ്ജഹ്തു വജ്ഹിയ, ഖശഅ ലക സംഈ വ ബസ്വരീ തുടങ്ങിയ ദിക്റുകളൊന്നും ചൊല്ലാൻ പാടില്ലെന്നും അത്തരക്കാർ ചൊല്ലുന്നത് കളവായിത്തീരുമെന്നും അതിനാൽ ശരിയായ രീതിയിൽ നിസ്ക്കരിക്കാൻ പോലും ഒരു ശൈഖ് വേണമെന്നും ഒരു ത്വരീഖത്തുകാരന്റെ പ്രസംഗത്തിൽ കേട്ടു. എനിക്കൊരു ത്വരീഖത്തും ശൈഖുമില്ല. പറയപ്പെട്ട ദിക്റുകൾ ഞാൻ ചൊല്ലേണ്ടതില്ലേ? ഫിഖ്ഹിന്റെ കിതാബുകളിൽ അത്തരമൊരു ചർച്ചയുണ്ടോ? ഉത്തരം നൽകി സഹായിക്കണമെന്നപേക്ഷിക്കുന്നു.


*✅ഉത്തരം:* മനസ്സും പ്രവൃത്തിയും ചൊല്ലുമെല്ലാം യോജ്യമായിരിക്കേണ്ട കാര്യം ഫുഖഹാഅ് ചർച്ച ചെയ്യാതിരിക്കില്ലല്ലോ. വജ്ജഹ്തു ചൊല്ലുമ്പോളും ഖശഅ ലക പോലുള്ള ദിക്റുകൾ ചൊല്ലുമ്പോളും അതിന്റെ അർത്ഥം ആലോചിച്ചു കൊണ്ടു നിർവ്വഹിക്കൽ സുന്നത്താണന്നു ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ 2-102. 


വജ്ജഹ്തു ചൊല്ലുമ്പോൾ തന്റെ ശരീരമാസകലം അല്ലാഹുവിലേക്കു തിരിച്ചുവെന്നാണ് അതിന്റെ അർത്ഥമെന്നും തത്സമയം ഈ പ്രതിജ്ഞ സത്യസന്ധമായിരിക്കാൻ ശ്രദ്ധവേണ്ടതാണെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-30. അതുപോലെ റുകൂഇൽ ഖശഅ ലക സംഈ പറയുമ്പോൾ അതു സത്യ സന്ധമായിരിക്കാൻ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-61. ഇതൊക്കെ ഒരു ശൈഖോ കൈതുടർച്ചയോ ഇല്ലാതെ അസാധ്യമാണെന്ന് അവരാരും പറഞ്ഞിട്ടുമില്ല. വ്യാജ ത്വരീഖത്തുകാരുടെ കുപ്രചാരണം വരെ ദീനിന്റെ ഇമാമുകളാരും ഈ വകയൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഈ ദിക്റുകളിൽ പറഞ്ഞ പ്രകാരം സകലാവയവങ്ങളും അല്ലാഹുവിനു വിധേയപ്പെടുകയും കീഴ് വണങ്ങുകയും ചെയ്യുന്ന നിലവാരത്തിലേക്കെത്തിച്ചേരാത്തവരും ഈ ദിക്റുകൾ ചൊല്ലേണ്ടതാണെന്നും കാരണം ഇങ്ങനെ ചൊല്ലാൻ ശർഅ് പുണ്യമായി കൽപിച്ചിട്ടുള്ളതാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. ശർവാനി 2-61. മറിച്ചുള്ളതെല്ലാം വ്യാജന്മാരുടെ ബഡായികളാണ്.


(പ്രശ്നോത്തരം: 2019 സെപ്തംബർ).

Monday, January 10, 2022

ഇബ്നു_തീമിയ

 *ഇബ്നു_തീമിയ്യ*



_✒️മുഫ്തി: താജുല്‍ ഉലമാ സ്വദഖത്തുല്ല മുസ്ലിയാര്‍ വണ്ടൂര്‍_


*❓ചോദ്യം:* ഇബ്നു തീമിയ്യയെ സംബന്ധിച്ച് വിശദവിവരം അറിയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ഉലമാക്കൾ അദ്ദേഹത്തെ എതിർക്കുന്നുവെങ്കിലും മറ്റു ചില ഉലമാക്കൾ അദ്ദേഹത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ തെളിവായി എടുക്കുകയും ചെയ്യുന്നു. ചില മഹാൻമാരുടെ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ഖൗലുകൾ എടുത്തുദ്ധരിച്ചു കാണുന്നു. അദ്ദേഹം ശൈഖുൽ ഇസ്ലാം ആണോ? അദ്ദേഹത്തെപ്പറ്റി നാം എന്തു മനസ്സിലാക്കണം? തെളിവു സഹിതം വിവരിച്ചാലും.


*✅ഉത്തരം:* ഇബ്നു തീമിയ്യ: ഹമ്പലി മദ്ഹബിലെ പിൻഗാമികളുടെ നേതാവാണെന്ന് ഫതാവൽ കുബ്റ 4-23ൽ പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്. ആ നിലക്കാണ് തന്റെ വാക്കുകൾ ചില ഇമാമുകൾ തെളിവായി ഉദ്ധരിക്കുന്നത്. പക്ഷേ, ഹമ്പലി മദ്ഹബെന്നല്ല മറ്റെല്ലാ മദ്ഹബുകളും പുറം ചാടിക്കൊണ്ടുള്ള പല പിഴച്ച അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ ഒന്നു മാത്രമേ പോകൂ, റസൂലി(സ)ന്റെ പുണ്യ ഖബറിടം സിയാറത്ത് ചെയ്യുന്നതിനായി യാത്ര ചെയ്യൽ കുറ്റകരമാണ്, തവസ്സുൽ-ഇസ്തിഗാസ കുഫ്‌റാണ്, നമസ്കാരം കരുതിക്കൂട്ടി ഒഴിച്ചാൽ ഖസാ വീട്ടേണ്ടതില്ല എന്നിവ അവയിൽ ചിലത് മാത്രമാണ്.


ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിലെ വിവിധ നേതാക്കൾക്ക് ഖാൻ ബഹ്ദൂർ, റായ് ബഹദൂർ, ഖാൻ സാഹിബ് എന്നിങ്ങനെ പല സ്ഥാനരപ്പേരുകളും നൽകിയിരുന്ന പോലെ പണ്ഡിതനേതാക്കൾക്ക് ശംസുൽ ഉലമാ എന്ന ടൈറ്റിലും നല്കപ്പെട്ടിരുന്നു. ഈ സ്ഥാനം നൽകപ്പെടുന്ന പണ്ഡിതന് സ്ഥാനവസ്ത്രമായി ഒരു ജുബ്ബയും ഒരു മെഡലും പുറമെ മാസംതോറും 10ക. വസീഫയും ലഭിച്ചിരുന്നു. ശാഹ് മുഹമ്മദ് അബ്ദുൽ വഹ്ഹാബ് ഹസ്രത്ത്, തന്റെ വിയോഗാനന്തരം അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നിവർ തൽസ്ഥാനം നേടിയിരുന്നു. അതുപ്രകാരം മുസ്ലിം ഭരണാധികാരികൾ പല പണ്ഡിതന്മാർക്കും ശൈഖുൽ ഇസ്ലാം എന്ന സ്ഥാനപ്പേർ നൽകിയിരുന്നു. ഇബ്നുതീമിയ്യയും ഭരണാധികാരികളുടെ ഈ സ്ഥാനപ്പേർ നേടിയ പണ്ഡിതനായിരുന്നു. ഇതനുസരിച്ച് പലരും അദ്ദേഹത്തെ ശൈഖുൽ ഇസ്ലാം എന്ന് പറയാറുണ്ട്.


ഇബ്നു തീമിയ്യയെക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നത് കാണുക:


“അല്ലാഹു നിന്ദ്യനും കേടിയും ഹഖ്ഖിനെ തൊട്ട് അന്ധനും ബധിരനും ആക്കിയ ദേഹമാണ് ഇബ്നു തൈമിയ്യ. ഇക്കാര്യം തന്റെ നികൃഷ്ടാവാസ്ഥയും വ്യാജങ്ങളും വിവരിക്കുന്ന കൂട്ടത്തിൽ ഇമാം അബുൽ ഹസനിസ്സുബ്കി (റ), മകൻ താജുസ്സുബ്കി (റ), ശൈഖ് ഇസ്സുബ്നു ജമാഅ:(റ) തുടങ്ങിയ തന്റെ സമകാലീനരും അല്ലാത്തവരുമായ വിവിധ മദ്ഹബുകളിലെ പ്രമുഖരായ ഇമാമുകൾ വ്യക്തമാക്കിയതത്രെ. താൻ പിൻഗാമികളായ സൂഫിവര്യൻമാരെ മാത്രമല്ല, ഖലീഫ ഉമർ(റ) ഖലീഫ അലി(റ) തുടങ്ങിയ സഹാബി പ്രമുഖരെ പോലും എതിർത്തു സംസാരിച്ചിട്ടുണ്ട്. ഈ നിലക്ക് ഇബ്നുതീമിയ്യ സ്വയം വഴി പിഴക്കുകയും ഇതരരെ പിഴപ്പിക്കുകയും ചെയ്യുന്ന ആളും ജാഹിലും മുബ്തദിഉം അതിക്രമിയുമാണെന്ന് വിശ്വസിക്കുകയും തന്റെ വാക്കിന് യാതൊരു വിലയും കല്പ്പിക്കാതെ ചവറ്റുകൊട്ടയിലേക്കെറിയപ്പെടേണ്ടതുമാണ്." 

(ഫതാവൽ ഹദീസിയ്യ : പേജ് 83, 84)


“സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന ആളാണ് ഇബ്നുതൈമിയ്യ എന്ന് ഇസ്സുബ്നുജമാഅ (റ)യും മുബ്തദിആണെന്ന് ഇമാം സുബ്കിയും പ്രസ്താവിച്ചിരിക്കുന്നു." 

(തുഹ്ഫ: 1-4, നിഹായ: 1-7)


ഇബ്നു തൈമിയ്യ വിവിധ വിഷയങ്ങളിൽ മഹാപണ്ഡിതനായിരുന്നെങ്കിലും തന്റെ ബുദ്ധിക്ക് എന്തോ പിടിപെട്ടിരുന്നുവെന്നാണ് ഇബ്നുബത്തൂത്തയുടെ അഭിപ്രായം.


(സമ്പൂര്‍ണ്ണ ഫതാവാ പേജ്: 251,252).


_Ahibbau Moulana Whatsapp Group_

_+918281430730._

Saturday, January 8, 2022

തബ്ലീഗ് ജമാഅത്ത് വിശദപഠനം ടെലിഗ്രാം ലിങ്ക് തുറക്കുക

 https://t.me/thableeg


തബ്ലീഗ് ജമാഅത്ത് വിശദപഠനം ടെലിഗ്രാം ലിങ്ക് തുറക്കുക






Thursday, January 6, 2022

ഇജ്മമാ ഉ ഹുജ്ജത്താണ്

 قال الإمام الحافظ السبكي رضي الله عنه في كتابه (( طبقات الشافعية الكبرى ))

ج2ص243 ما نصُّه:

[[ قال البيهقي في (( كتاب المدخل )):أخبرنا أبو عبد الله الحافظ، أخبرني أبو عبد الله الزُّبير بن عبد الواحد الحافظ الأَسَدابَاذِيّ، قال: سمعت أبا سعيد محمد بن عُقَيل الفرْيابيّ، يقول: قال المُزَنِيّ، أو الربيع: كنا يوما عند الشافعيّ، بين الظهر والعصر، عند الصَّحْن في الصُّفَّة، والشافعيّ قد استند، إما إلى الأُسْطُوانة، وإما قال غيرها، إذ جاء شيخ عليه جُبَّة صوف، وعمامة صوف، وإزار صوف، وفي يده عُكَّازة، قال: فقام الشافعيّ، وسوَّى عليه ثيابَه، واستوى جالساً، قال: وسلَّم الشيخ، وجلس، وأخذ الشافعيّ ينظر إلى الشيخ هَيْبَةً له؛

إذ قال له الشيخ: أَسْألُ؟

قال الشافعيّ: سَلْ.

قال: إيش الحُجَّة في دين الله؟

فقال الشافعيّ: كتابُ الله.

قال: وماذا؟

قال: وسنّة رسول الله صلى الله عليه وسلم.

قال: وماذا؟

قال: اتِّفاق الأمَّة.

قال: مِن أين قلتَ اتِّفاق الأمَّة؟

قال: مِن كتاب الله.

قال: مِن أين في كتاب الله؟

قال: فتدبَّر الشافعيّ ساعة.

فقال الشيخ: قد أجَّلتُكَ ثلاثة أيَّام ولياليها، فإن جئتَ بحجَّةٍ من كتاب الله في الاتِّفاق، وإلا تُبْ إلى الله عز وجل.

قال: فتغيَّر لون الشافعيّ، ثم إنه ذهب، فلم يخرج ثلاثة أيَّام ولياليهنّ.

قال: فخرج إلينا في اليوم الثالث، في ذلك الوقت، يعني بين الظهر والعصر، وقد انتفخ وجهُه ويداه ورجلاه، وهو مِسْقام، فجلس، قال: فلم يكن بأسرع من أن جاء الشيخ، فسلَّم، وجلس؛

فقال: حاجتي.

فقال الشافعيّ: نعم، أعوذ بالله من الشيطان الرجيم، بسم الله الرحمن الرحيم، قال عز وجل:

{ ومن يُشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا } لا نُصْليه على خلاف المؤمنين إلا وهو فرض.

فقال: صدقتَ، وقام، وذهب.

قال الفِرْيَابِي: قال المُزَنِيّ، أو الربيع:قال الشافعيّ: لما ذهب الرجل، قرأت القرآن في كل يوم وليلة ثلاثة مرات، حتى وقفت عليه.

قلت– القائل الحافظ السبكي -:إن ثبتتْ هذه الحكاية،فيمكن أن يكون هذا الشيخ الخِضْر عليه السلام؛ وقد فهمه الشافعي حين أجَّله، واستمع له، وأصغى لإغلاظه في القول، واعتمد إشارَته. وسند هذه الحكاية صحيحٌ، لا غُبار عليه. ]]. انتهى بنصِّه

Monday, January 3, 2022

വഖ്ഫിന്റെ മതം

 2022 JAN 01 പഠനം ലേഖനങ്ങള്‍ സമകാലികം

● മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

  

വഖ്ഫിന്റെ മതം



ദാനധർമത്തിന് വലിയ മഹത്ത്വം കൽപിക്കുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. വിശ്വാസിയുടെ ഇഹപര വിജയത്തിന് നിദാനമാണ് അതെന്ന് ഉദ്‌ഘോഷിക്കുന്ന മതം അക്കാര്യത്തിൽ വലിയ പ്രോത്സാഹനം തന്നെ നൽകി. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിവിധയിനം ധർമങ്ങളിൽ സുപ്രധാനമാണ് വഖ്ഫ്. വസ്തു നിലനിർത്തിക്കൊണ്ട് തന്നെ പ്രയോജനം നേടാവുന്ന ധനം അനുവദനീയമായ മാർഗത്തിൽ മാറ്റി വെക്കുന്നതാണ് വഖ്ഫ്. മരണാനന്തരവും പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്ന കർമമായിട്ടാണ് വഖ്ഫിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തിരുനബി(സ്വ) പറഞ്ഞു: ‘മനുഷ്യന്റെ മരണത്തോടെ മൂന്ന് വഴികളിലൂടെയുള്ളതല്ലാത്ത പ്രവർത്തന ഫലങ്ങളെല്ലാം ഇല്ലാതെയാകും; സ്ഥായിയായ ധർമം, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ സന്താനം’ (മുസ്‌ലിം). ഹദീസിലെ സ്ഥായിയായ ധർമം എന്നതിന്റെ വിവക്ഷ വഖ്ഫാണെന്ന് പണ്ഡിതലോകം വ്യക്തമാക്കുന്നു.

വഖ്ഫ് ചെയ്യുന്നതിന് മുസ്‌ലിംലോകം വലിയ പ്രാധാന്യം കൽപ്പിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തിയുണ്ട്. സ്വഹാബിമാരിൽ സാമ്പത്തികശേഷിയുള്ള എല്ലാവരും വഖ്ഫ് ചെയ്യുകയുണ്ടായി (തുഹ്ഫ 6: 236). അൻസാറുകളായ എൺപത് പേർ വഖ്ഫ് ചെയ്തിരുന്നതായി ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു. ഇസ്‌ലാമിലെ ആദ്യ വഖ്ഫ് ഉമർ(റ)ന്റേതാണ്. ഖൈബർ യുദ്ധത്തിൽ ഗനീമത്തായി ലഭിച്ച വിഹിതമാണ് അദ്ദേഹം വഖ്ഫ് ചെയ്തത്. യുദ്ധാനന്തരം തിരുനബി(സ്വ)യെ സമീപിച്ച് തനിക്ക് ഖൈബറിൽ ഏറെ മൂല്യമുള്ള കുറച്ച് സ്ഥലം കിട്ടിയെന്നും അതെന്ത് ചെയ്യണമെന്നും ഉമർ(റ) ചോദിച്ചു. താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വസ്തു നിലനിർത്തിക്കൊണ്ട് തന്നെ ധർമം ചെയ്യാമല്ലോ എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. ഉടനെ ഉമർ(റ) ആ സ്ഥലം മുഴുവൻ വഖ്ഫ് ചെയ്തതായി പ്രഖ്യാപിച്ചു. പിന്നീട് പറഞ്ഞു: ഈ ഭൂമി വിൽക്കാനോ ദാനം ചെയ്യാനോ അനന്തരമായി നൽകാനോ പാടില്ല. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രർ, കുടുംബ ബന്ധുക്കൾ, മോചനം ആഗ്രഹിക്കുന്ന അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ, അതിഥികൾ എന്നിവർക്ക് നൽകണം (ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമിലെ ആദ്യ വഖ്ഫിനെ സംബന്ധിച്ച പ്രസ്തുത ഹദീസ് വഖ്ഫ് നിയമങ്ങളുടെ അടിസ്ഥാനമാണ് (ഫത്ഹുൽ ബാരി 5: 402).

മദീനയിൽ ശുദ്ധജല ദൗർലഭ്യം നേരിട്ടപ്പോൾ ഉസ്മാൻ(റ) മുപ്പത്തി അയ്യായിരം ദിർഹം ചെലവഴിച്ച് ബിഅ്ർ റൂമാ എന്ന കിണർ വാങ്ങി വഖ്ഫ് ചെയ്തതും ചരിത്രത്തിൽ കാണാം.

ഇസ്‌ലാമിക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയിൽ വഖ്ഫ് സമ്പ്രദായം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആത്മീയ കേന്ദ്രങ്ങളായ മസ്ജിദുകൾ പണിയുന്നതിന് മാത്രമല്ല; മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്ക് വേണ്ടി വഖ്ഫ് ചെയ്യുന്നതിലുടെ സമ്പത്തിന്റെ വികേന്ദ്രീകരണവും തൽഫലമായി ദാരിദ്ര്യ നിർമാർജനവുമാണ് സാധ്യമാവുന്നത്. പഴയ കാലത്തെ മിക്കവാറും വഖ്ഫുകൾ മസ്ജിദുകൾക്ക് വേണ്ടിയും അവ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വൈജ്ഞാനിക കേന്ദ്രങ്ങൾക്ക് വേണ്ടിയുമായിരുന്നുവെന്ന് മനസ്സിലാക്കാനാവും. ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതിക്ക് വലിയ സഹായകമായി.


വഖ്ഫിന്റെ നിബന്ധനകൾ


സുപ്രധാനമായൊരു ആരാധനയെന്ന നിലയിൽ വഖ്ഫ് സാധുവാകുന്നതിന് ചില നിബന്ധനകൾ ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. വഖ്ഫിന്റെ സാധുതക്കും ഫലപ്രാപ്തിക്കും അനിവാര്യമായതാണവയത്രയും. ഒന്ന്. ദാതാവ് സൗജന്യ ദാനം ചെയ്യാൻ അർഹതയുള്ളവനായിരിക്കുക. അതുകൊണ്ടുതന്നെ പ്രായപൂർത്തിയാകാത്ത കുട്ടി, ഭ്രാന്തന്മാർ എന്നിവരുടെ വഖ്ഫ് സ്വീകാര്യമാകില്ല.

വഖ്ഫ് ചെയ്യുന്ന വസ്തു നിർണിതവും ദാതാവിന് ഉടമാവകാശമുള്ളതും വസ്തു നശിപ്പിക്കപ്പെടാതെ പ്രയോജനം നൽകുന്നതുമായിരിക്കുക എന്നതാണ് രണ്ടാമത്തേത്. താമസിക്കാനായി വീടും കുടിവെള്ളത്തിനായി കിണറും വഖ്ഫ് ചെയ്യാം. എന്നാൽ ഭക്ഷണ സാധനങ്ങളോ മെഴുകുതിരി പോലോത്തവയോ വഖ്ഫ് ചെയ്യാവുന്നതല്ല. വസ്തു നിലനിർത്തിക്കൊണ്ട് തന്നെയുള്ള പ്രയോജനം നൽകാത്തതാണ് കാരണം. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവകകൾ മാത്രമേ വഖ്ഫ് ചെയ്യാനാകൂ. വഖ്ഫ് ചെയ്യുന്ന വസ്തു എന്താണെന്നും ആർക്കാണ് വഖ്ഫ് ചെയ്യുന്നതെന്നും കൃത്യമായി നിർണയിച്ചിരിക്കണം. തന്റെ രണ്ടാലൊരു ഭൂസ്വത്ത് വഖ്ഫ് ചെയ്തു എന്ന് പറഞ്ഞാലും രണ്ട് പള്ളികളിൽ ഒന്നിന് വേണ്ടി എന്ന് പറഞ്ഞ് വഖ്ഫ് ചെയ്താലും സ്വീകാര്യത നഷ്ടമാകും. ആദ്യത്തേതിൽ വഖ്ഫ് സ്വത്തിനെയും രണ്ടാമത്തേതിൽ ഗുണഭോക്താവിനെയും കൃത്യമായി നിർണയിച്ചില്ലെന്നതാണ് കാരണം. എന്തിന് വേണ്ടിയാണോ വഖ്ഫ് ചെയ്യുന്നത് അത് നിലവിലുണ്ടാകണമെന്നത് നിബന്ധനയാണ്. നിർമിക്കാനുദ്ദേശിക്കുന്ന പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യാവതല്ല.

വഖ്ഫിന്റെ ഗുണഭോക്താക്കൾ വ്യക്തികളോ സ്ഥാപനങ്ങളോ ആവാം. കൃത്യമായി നിർണയിച്ചവർക്കെന്നതു പോലെ ഒരു പൊതുവിഭാഗത്തിൽ പെട്ടവർക്ക് മൊത്തമായും വഖ്ഫ് ചെയ്യാവുന്നതാണ്. അഗതികൾക്കും അനാഥകൾക്കും വേണ്ടിയുള്ള വഖ്ഫുകൾ ഈയിനത്തിലാണ് ഉൾപെടുക.

വഖ്ഫ് ചെയ്യുന്നത് അനുവദനീയമായ കാര്യങ്ങൾക്ക് വേണ്ടിയാവുക എന്നതാണ് മൂന്നാമത്തെ നിബന്ധന. മതവീക്ഷണത്തിൽ കുറ്റകരമായവക്ക് വേണ്ടി വഖ്ഫ് ചെയ്യാവുന്നതല്ല. അതിനാൽ ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങൾ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ, ബഹുദൈവാരാധക കേന്ദ്രങ്ങൾ തുടങ്ങിയവക്ക് വഖ്ഫ് ചെയ്യാൻ പാടില്ല. നാലാമത്തേത് വഖ്ഫ് ചെയ്യുന്നതിൽ ഉപാധികളില്ലാതിരിക്കുക എന്നതാണ്. സമയപരിധി വെച്ചു കൊണ്ടോ മറ്റ് ഉപാധികളോട് കൂടിയോ വഖ്ഫ് ചെയ്യൽ അസാധുവാണ്. എന്റെ വീട് ഒരു വർഷത്തേക്ക് വഖ്ഫ് ചെയ്തു എന്നോ അടുത്ത വർഷം മുതൽ വഖ്ഫാക്കി എന്നോ പറഞ്ഞാൽ അത് സ്വീകാര്യമാകില്ല. സമയം നിശ്ചയിച്ചതും ഉപാധി വെച്ചതുമാണ് കാരണം. എന്നാൽ മരണത്തോട് ബന്ധിപ്പിച്ചുകൊണ്ട് വഖ്ഫ് ചെയ്യാവുന്നതാണ്. എന്റെ വീട് എന്റെ മരണ ശേഷം വഖ്ഫാണെന്ന് പറഞ്ഞാൽ അത് സാധുവാകുന്നതും വസ്വിയ്യത്തിന്റെ വിധി ബാധകമാകുന്നതുമാണ്. എന്നാൽ അനന്തരാവകാശികളുടെ സമ്മതമില്ലെങ്കിൽ മൂന്നിലൊന്ന് ഭാഗം മാത്രമേ വഖ്ഫാകൂ.


വഖ്ഫിന്റെ ഉടമാവകാശവും ക്രയവിക്രയവും


ഒരു വസ്തുവിനെ ദാതാവ് ഉദ്ദേശിക്കുന്നവർക്ക് വഖ്ഫ് ചെയ്യുന്നതോടെ അതിന്റെ ഉടമസ്ഥാവകാശം പൂർണമായും അല്ലാഹുവിലേക്ക് നീങ്ങുന്നു. വഖ്ഫ് ചെയ്തവർക്കോ അതിന്റെ അവകാശികൾക്കോ പിന്നീട് അതിൽ ഉടമസ്ഥതയില്ല. അതിന്റെ ആദായം വഖ്ഫ് ചെയ്ത മാർഗത്തിൽ ചെലവഴിക്കുകയും നാശം സംഭവിക്കാത്ത രൂപത്തിൽ പ്രയോജനപ്പെടുത്തുകയുമാവാം. എന്നാൽ വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല. ഇസ്‌ലാമിലെ ആദ്യ വഖ്ഫിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയത് ഹദീസിൽ നിന്ന് ഗ്രഹിക്കാം.

വാഖിഫി(വഖ്ഫ് ചെയ്യുന്നയാൾ)ന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. വഖ്ഫ് ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് മാത്രമേ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ. ഖുർആൻ പഠിപ്പിക്കുന്നതിന് വഖ്ഫ് ചെയ്ത വസ്തു മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ കുടിവെള്ളമായി വഖ്ഫ് ചെയ്തതിനെ മറ്റാവശ്യങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കാവുന്നതല്ല. ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി വഖ്ഫ് ചെയ്തതിനെ മറ്റുള്ളവർ ഉപയോഗിക്കുന്നതും ഹറാമാണ്. എന്നാൽ വഖ്ഫ് സ്വത്തുക്കൾ പൊതുമുതലാണെന്നും അത് എല്ലാ പൊതു ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നു മാണ് ചിലരുടെ ധാരണ. വഖ്ഫ് സ്വത്തുക്കൾ കയ്യേറി ഹോസ്പിറ്റൽ സ്ഥാപിക്കുന്നതും വിവാഹമോചിതയെ സംരക്ഷിക്കാൻ അടുത്ത ബന്ധുക്കൾ ആരുമില്ലെങ്കിൽ അവരെ സംരക്ഷിക്കേണ്ട ചുമതല വഖ്ഫ് ബോർഡിനാണെന്ന് പറയുന്നതും ഇത്തരം തെറ്റിദ്ധാരണകൾ കൊണ്ടാണ്. പ്രത്യേകമായി ഉപാധിവെച്ചിട്ടില്ലെങ്കിൽ വാഖിഫിന്റെ കാലത്തെ സാർവത്രിക കീഴ്‌വഴക്കമാണ് പരിഗണിക്കേണ്ടത്.

എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ വാഖിഫിന്റെ നിബന്ധനകൾ തിരസ്‌കരിക്കാവുന്നതാണ്. ഉദാഹരണമായി, ഒരു വ്യക്തിക്ക് ഒരു വർഷത്തേക്ക് മാത്രമേ വാടകക്ക് നൽകാവൂ എന്ന നിബന്ധനയിൽ ഒരു കെട്ടിടം വഖ്ഫ് ചെയ്യുന്നു. എന്നാൽ അടുത്ത വർഷം മറ്റൊരാൾ വാടകക്ക് വാങ്ങുന്നില്ലെങ്കിൽ ആദ്യത്തെയാൾക്ക് തന്നെ രണ്ടാം വർഷവും വാടകക്ക് നൽകാവുന്നതാണ്. കാരണം, തന്റെ വഖ്ഫ് സ്വത്ത് ഉപയോഗശൂന്യമായി കിടക്കുന്നത് വാഖിഫ് ഇഷ്ടപ്പെടില്ലല്ലോ. കൃഷിക്കു വേണ്ടി വഖ്ഫ് ചെയ്ത ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ആ ഭൂമിയിൽ കെട്ടിടം പോലുള്ളത് പണിയാനോ പാടില്ല. എന്നാൽ കൃഷി ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകരമല്ല.


മുതവല്ലിയുടെ ചുമതല


വഖ്ഫ് സ്വത്തിന്റെ കാര്യദർശിയാണ് മുതവല്ലി. അദ്ദേഹമാണ് വഖ്ഫ് സ്വത്തിന്റെ മേൽനോട്ടം നിർവഹിക്കേണ്ടതും അത് കൈകാര്യം ചെയ്യേണ്ടതും. വാഖിഫ് നിശ്ചയിക്കുന്ന ആളായിരിക്കുമദ്ദേഹം. മുതവല്ലിമാർ മതനിഷ്ഠയുള്ളവരും വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമായിരിക്കണം. വാഖിഫ് ആരെയും നിശ്ചയിക്കാത്തപക്ഷം ഖാളിക്കായിരിക്കും അധികാരം. വഖ്ഫ് സ്വത്ത് സംരക്ഷിക്കുക, അതിൽ നിന്ന് വരുമാനം കണ്ടെത്തുക, അത് അവകാശികൾക്ക് വിതരണം ചെയ്യുക എന്നിവയെല്ലാം മുതവല്ലിയുടെ ഉത്തരവാദിത്തങ്ങളാണ്.

ഒരു പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത ഭൂമിയിലെ വരുമാനം അതിന്റെ തന്നെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം. വഖ്ഫ് മുതലിൽ നിന്നുള്ള വരുമാനം ഏതു ഭാഗത്തേക്കുള്ളതാണെന്ന് പറയാതെ ‘നിരുപാധികം വഖ്ഫാക്കി’ എന്നു മാത്രം പറഞ്ഞാൽ വഖ്ഫ് അസാധുവാകും. ‘പള്ളിയുടെ ആവശ്യങ്ങൾക്ക് ശേഷം ബാക്കിയായ വരുമാനം കൊണ്ട് ഭൂസ്വത്ത് വാങ്ങി പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യേണ്ടതാണ് (തുഹ്ഫ 6: 284).

പള്ളി നശിച്ചുപോവുകയും പുനർനിർമാണം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വരുമാനം സൂക്ഷിച്ചുവെക്കുകയും പുനർനിർമാണ ശേഷം പ്രസ്തുത പള്ളിക്ക് തന്നെ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. പുനർനിർമിക്കുമെന്ന പ്രതീക്ഷയില്ലെങ്കിൽ ആ വരുമാനം അടുത്തുള്ള പള്ളിക്ക് നൽകുകയാണ് വേണ്ടത്.

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനും വഖ്ഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനും മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കേണ്ടതാണ്.


മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...