Friday, March 19, 2021

ശിർക് . മുഅജിസത്അഭൗതിക പ്രവര്‍ത്തനങ്ങളുടെയും

 *മുഴുവന്‍ അഭൗതിക പ്രവര്‍ത്തനങ്ങളുടെയും കര്‍ത്താവും സ്രഷ്ടാവുമൊക്കെ പടച്ചവന്‍ മാത്രമാകുന്നു.* അതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവില്‍ നിന്നേ ഉണ്ടാവൂ. അത് അല്ലാഹു അല്ലാത്തവര്‍ക്ക് ഉണ്ടാകും എന്ന് വിശ്വസിച്ചാല്‍ സ്രഷ്ടാവിന് മാത്രമുള്ള കഴിവ് സൃഷ്ടികള്‍ക്ക് കൊടുത്ത കാരണത്താല്‍ ആ വിശ്വാസം ബഹുദൈവാരാധനയായി എന്നാണ് വാദം.


മറുപടി: *മുഅ്ജിസത്തുകള്‍- പ്രവാചകന്മാര്‍ക്കുള്ള അമാനുഷിക സിദ്ധികള്‍ അഭൗതിക കാര്യങ്ങളാണല്ലോ.* അവയില്‍ ധാരാളം കാര്യങ്ങള്‍ പ്രവാചകന്മാര്‍ തന്നെ *നേരിട്ട് ചെയ്യുന്നതാണ്.* ഉദാഹരണം പറയാം. നബി മുഹമ്മദ്(സ) തന്റെ പിറകിലുള്ളത് കാണുന്നു. അഭൗതികമായ കാഴ്ചയല്ലേ? ആരാണ് കണ്ടത്? തിരുനബി! നാളെ ബദ്‌റില്‍, അബൂജഹ്ല്‍ എവിടെയാണ് കൊല്ലപ്പെടുക എന്ന് തിരുനബി ഇന്ന് പറയുന്നു. അഭൗതികമായ അറിവാണിത്. ആരാണ് അറിഞ്ഞത്? തിരുനബി തന്നെ.7 ദിവസമുള്ള യാത്ര ഒരു ദിവസം കൊണ്ട് ഒരു മഹാത്മാവ് സഞ്ചരിക്കുമ്പോള്‍ അവിടെ സഞ്ചരിക്കുന്നത് ആരാണ്? വലിയ്യ് തന്നെ. അല്ലാഹു സഞ്ചരിക്കുകയല്ലല്ലോ. ഇത്തരം കാഴ്ചകളും അറിവുകളും കഴിവുകളും മറ്റും എപ്പോഴെങ്കിലും തിരുനബി മുഹമ്മദ്(സ) അറിയാതെ അവിടുത്തെ മേല്‍ പൊട്ടിവീഴുന്നതൊന്നുമല്ല. *അതവരുടെ കഴിവില്‍ പെട്ട കാര്യങ്ങളാണ്* എന്നതാണ് പണ്ഡിത പക്ഷം. ഇമാം ആമിദി(റ) ഈ പക്ഷമാണ് ശരിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


അടിമകള്‍ ഫര്‍ളുകളും സുന്നത്തുകളും പതിവാക്കി അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ ദൂരെയുള്ളത് കാണാനും കേള്‍ക്കാനും പറ്റും വിധം അവരുടെ അവയവങ്ങള്‍ക്ക് അല്ലാഹു ശക്തി പകരുമെന്ന് ഇമാം റാസി, ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങിയ പണ്ഡിതര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാഴ്ച, കേള്‍വി തുടങ്ങിയ കാര്യങ്ങളില്‍ *പ്രത്യേകമായ സിദ്ധി* തന്നെ പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയതായി ഇമാം ഗസ്സാലിയും(റ) വ്യക്തമാക്കിയിട്ടുണ്ട്. അമാനുഷിക സിദ്ധിയാല്‍ ഒരു മഹാത്മാവ് പറക്കുന്നു എന്ന് സങ്കല്‍പിക്കുക. മനുഷ്യന് പറക്കാന്‍ കഴിയില്ല, അല്ലാഹുവിന് മാത്രമേ അഭൗതിക കാര്യങ്ങള്‍ കഴിയൂ എന്ന് പറഞ്ഞാല്‍ പറക്കുന്നത് അല്ലാഹുവാണ് എന്ന് പറയേണ്ടിവരില്ലേ?

അമാനുഷികമായ സിദ്ധികള്‍ അല്ലാഹുവിന്റെ മാത്രം കഴിവാണെന്നും അല്ലാഹു ഒരോ സന്ദര്‍ഭത്തിലും അവയെ പ്രവാചകന്മാരില്‍ സൃഷ്ടിക്കുകയാണന്നും വാദത്തിന് വേണ്ടി സങ്കല്‍പിക്കുക. എന്നാല്‍ തന്നെയും പ്രവാചകന്മാരോട് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കൊണ്ട് സഹായിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അത് ബഹുദൈവാരാധനയാവുമോ?

ബധിരനായ ഒരാളോട് എന്നെ സഹായിക്കണേ എന്ന് വിളിച്ചാര്‍ത്താല്‍ ശിര്‍ക്കാവുമോ? അയാള്‍ക്ക് കേള്‍ക്കാനുള്ള ശക്തി സാധാരണഗതിയില്‍ നല്‍കിയിട്ടില്ല എന്നത് കൊണ്ട് അല്ലാഹു ഒരിക്കലും നല്‍കില്ല എന്നില്ലല്ലോ. വല്ലപ്പോഴെങ്കിലും നല്‍കാമല്ലോ. നല്‍കിയാല്‍ കേള്‍ക്കാമല്ലോ. ഇനി തീരെ കേട്ടില്ല എന്നത് കൊണ്ട് അയാളെ സഹായം കിട്ടില്ല എന്നല്ലാതെ ശിര്‍ക്കാണെന്ന് എങ്ങനെയാണാവോ വരിക!


*എന്നാല്‍ ചില അമാനുഷിക സിദ്ധികളുണ്ട്. അവയുടെ കര്‍ത്താവ് തന്നെ അല്ലാഹുവാണ്. മരിച്ചവരെ ജീവിപ്പിക്കുന്നത് പോലെ. വഴിപിഴച്ചവരെ ഹിദായത്തിലേക്ക് ചേര്‍ക്കുന്നത് പോലെ. രോഗികളെ ഭേദമാക്കുന്നത് പോലെ. ഇവിടെ പ്രവാചകന്മാര്‍ ഇക്കാര്യങ്ങള്‍ നേരിട്ട് ചെയ്യുന്നില്ല.* അതിന് കാരണങ്ങളായി അല്ലാഹു നിശ്ചയിച്ച പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഉദാഹരണം ഈസാ നബി മൃതദേഹത്തോട് ‘ഖും ബി ഇദ്‌നില്ലാഹ്’ എന്നുപറയുമ്പോള്‍ മരിച്ച മനുഷ്യന്‍ എഴുന്നേല്‍ക്കുന്നു. ഇവിടെ പറയുന്നത് ഈസാനബിയും ജീവിപ്പിക്കുന്നത് അല്ലാഹുവുമാണ്. തിരുനബിയെ ഒരാള്‍ സമീപിക്കുന്നു, അവിടുന്ന് അദ്ദേഹത്തോട് മാന്യമായി പെരുമാറുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നു. ഇവിടെ തിരുനബിയുടെ പെരുമാറ്റം കാരണമായി അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ഹിദായത്താക്കുന്നത് അല്ലാഹുവാണ്. ഈസാനബി കുഷ്ഠരോഗിയെ തടവുന്നു. അദ്ദേഹത്തിന്റെ രോഗം സുഖമാവുന്നു.ഇവിടെ തടവുന്നത് ഈസാനബിയും രോഗം മാറ്റുന്നത് അല്ലാഹുവുമാണ്. എങ്കിലും ഈസാ നബി ജീവിപ്പിച്ചു, സുഖപ്പെടുത്തി, തിരുനബി ഹിദായത്താക്കി എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. ഖുര്‍ആനിലും ഹദീസിലും ഇത്തരം പ്രയോഗങ്ങള്‍ എമ്പാടുമുണ്ട്. ഡോക്ടര്‍ രോഗം സുഖപ്പെടുത്തി എന്നു പറയുമ്പോഴും വിഷയം ഇപ്രകാരം തന്നെയാണ്.സാധാരണമായ പ്രയോഗമാണ് അത്.

*അങ്ങനെ പറയുമ്പോള്‍ ഈസാനബി/ തിരുനബി /ഡോക്ടര്‍ എന്നിവര്‍ യഥാക്രമം ജീവന്‍ ലഭിക്കുന്നതിന് / ഹിദായത്ത് ലഭിക്കുന്നതിന് /രോഗം സുഖമാകുന്നതിന് കാരണക്കാരായി എന്നുമാത്രമേ വിശ്വാസികള്‍ മനസിലാക്കുന്നുള്ളൂ.*


 *ഇത്തരം കാര്യങ്ങളില്‍ പ്രവാചകന്മാര്‍ക്ക് സ്വേച്ഛ പോലെ(കസ്ബ്) ചെയ്യാനാവില്ല.* എങ്കിലും അതിന്റെ കാരണങ്ങളില്‍ അവര്‍ക്ക് സ്വേച്ഛമാവാം. മാത്രവുമല്ല ആ പ്രവര്‍ത്തനവുമായി ബന്ധപ്പെടുമ്പോള്‍ ആ അത്ഭുതം സംഭവിക്കാന്‍ അവര്‍ക്ക് തേടുകയോ ആഗ്രഹിക്കുകയോ(ത്വലബ്, തമന്നീ) ചെയ്യാം. അപ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാഹു അത് സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. *ഈ വിശാല അര്‍ത്ഥത്തില്‍ പ്രവാചകന്മാര്‍ക്കും മഹാത്മാക്കള്‍ക്കും അമാനുഷിക സിദ്ധികളില്‍(മുഅ്ജിസത്ത്, കറാമത്) ഇഖ്തിയാര്‍ ഉണ്ടെന്ന് പറയാം. ഇമാം നവവിയും ഇബ്‌നുല്‍ ഹജറില്‍ അസ്ഖലാനിയുമൊക്കെ അക്കാര്യം (ഇഖ്തിയാര്‍ ഉണ്ടെന്ന കാര്യം) തുറന്നുപറഞ്ഞിട്ടുമുണ്ടല്ലോ.*

Sunday, March 14, 2021

ഇസ്ലാംഅല്ലാഹുവിന് പൊക്കാൻ കഴിയാത്ത

 🖋️




"അല്ലാഹുവിന് പൊക്കാൻ കഴിയാത്ത 

ഒരു പാറ ഉണ്ടാക്കാൻ അവന് കഴിയുമോ (അഥവാ ബുദ്റത്ത് ഉണ്ടോ )...?"


കുറേക്കാലമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും,ഭൗതികവാദത്തിൻ്റെ കെണിയിൽ അകപ്പെടുത്താനും 

ചിലർ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്...


മറുപടി യിലേക്ക് കടക്കുന്നതിനു മുമ്പ് 

അല്ലാഹുവിൻ്റെ കഴിവുമായി ബന്ധപ്പെട്ട നമ്മുടെ നിലപാട് എന്തെന്ന് വ്യക്തമാകേണ്ടതുണ്ട്. 




ബുദ്ധിപരമായി സംഭവ്യ ( logically possible /മുമ്കിൻ)മായ 

കാര്യങ്ങൾ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉള്ള അല്ലാഹുവിൻ്റെ ശക്തിയെയാണിവിടെ

ഖുദ്റത്ത് എന്ന് പറയുന്നത്.


ബുദ്ധിപരമായി അസംഭവ്യമായതോ ( logical impossible / محال عقلي  ) നിർബന്ധമായും സംഭവിക്കേണ്ടതോ (nessassery / واجب عقلي ) ആയ 

കാര്യങ്ങൾ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഖുദ്റത്ത് ഉപയോഗിച്ച് സാധ്യമല്ല.(അതായത് അവയോട് ഖുദ്റത്ത് ബന്ധിക്കില്ല.... )


അഥവാ സാധ്യമായിരുന്നെങ്കിൽ 

അവ   ബുദ്ധിപരമായി അസംഭവ്യമായതും (imposible)

നിർബന്ധമായും (nessassery )ആവുകയില്ലായിരുന്നു. 


വിശ്വാസ ശാസ്ത്രത്തിൻറെ 

എല്ലാ പണ്ഡിതരും ഒറ്റക്കെട്ടായി സമ്മതിക്കുന്ന കാര്യമാണിത്... 


ഇനി ചോദ്യത്തിലേക്ക് വരാം...

പൊക്കാൻ കഴിയാത്ത പാറ ഉണ്ടാക്കാൻ ദൈവത്തിന് കഴിയുമോ...? 


 


 _പൊക്കുക_ എന്നത് ബുദ്ധിപരമായി നിർബന്ധമുള്ളതോ (nessassery )

അസംഭവ്യമായതോ ( impossible)അല്ലാതിരുന്നാൽ മാത്രമേ ഈ ചോദ്യം പ്രസക്തമാകൂ...


മറിച്ചെങ്കിൽ (അസംഭവ്യമോ നിർബന്ധമോ ആണ് എങ്കിൽ ) _"കഴിയാത്ത"_ 

എന്ന് പറയുന്നതിന് അർത്ഥമില്ല.

കാരണം സംഭവ്യമായ (Possible / മുമ്കിൻ) കാര്യത്തിനോട് 

ബന്ധിക്കുന്ന ശക്തിയെയാണ് " അല്ലാഹു വിൻ്റെ ഖുദ്റത്ത് ( NB :- ഖുദ്റത്ത് എന്ന സാങ്കേതിക പ്രയോഗത്തിന് കഴിവ് / ശക്തി എന്ന പരിഭാഷ പൂർണ്ണാർത്ഥത്തിൽ ശരിയല്ലെന്നും സൗകര്യത്തിന്ന് വേണ്ടി പ്രയോഗിക്കുന്നതാണെന്നും ഓർക്കുക) എന്ന് പറയൂ  എന്ന് നേരത്തെ പറഞ്ഞല്ലോ...


അപ്പോൾ സംഭവ്യമല്ലാത്തതിനോട് 

എന്തുകൊണ്ട് ഖുദ്റത്ത് ബന്ധിക്കുന്നില്ല എന്ന ചോദ്യം 


നിങ്ങൾക്ക് കണ്ണ് ഉപയോഗിച്ച് 

വെള്ള നിറത്തെ എന്തുകൊണ്ട് കേൾക്കാൻ കഴിയുന്നില്ല...? 

എന്ന് ചോദിക്കും പോലെയാണ്.


അല്ലെങ്കിൽ "നീല നിറത്തിൻ്റെ മണമേത്...? " എന്ന ചോദ്യം പോലെയാണ്.

ഇവ അസംബന്ധമാണെന്നത് 

പ്രത്യേകം പറയേണ്ടതില്ലല്ലോ...


ഏതായാലും വിഷയത്തിലേക്ക് തിരിച്ചു വരാം...


വിശ്വാസികൾ അല്ലാഹുവിനെ സർവ്വശക്തനെന്ന് പറയാറുണ്ട്.

സർവ്വശക്തൻ എന്നതിൻ്റെ വിവക്ഷ _എല്ലാ മുമ്കിനുകളും (Possibleകളും) ദൈവത്തിൻ്റെ മഖ്ദൂർ ആണ്_ എന്നതാണെന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തം.

(NB:- ദൈവത്തിൻ്റെ കഴിവ് ബന്ധപ്പെടുന്ന / ബന്ധപെടേണ്ട കാര്യം ഏതോ അതിനെയാണ് മഖ്ദൂർ എന്ന് പറയുന്നത്.

അഥവാ ഏതൊരു കാര്യത്തിനാണോ അല്ലാഹു കഴിവ് വിനിയോഗിക്കുന്നത് ആ കാര്യം...

 _" അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നു"_ ....

ഇതിൽ  മനുഷ്യനാണ് മഖ്ദൂർ...)




ചോദ്യത്തിലെ _പൊക്കാൻ കഴിയാത്ത പാറ ഉണ്ടാവലിന്_  യുക്തിവാദികളുടെ ഈ ചോദ്യപ്രകാരം 2 സാധ്യത..


1 = സംഭവ്യം (Poടsible)

2 = അസംഭവ്യം (Imposible)





ഒന്നാമത് പറഞ്ഞ സാധ്യതയാണ് (Possible എന്നത് ) ശരി എങ്കിൽ   possible  ആയ കാര്യങ്ങളിൽ (മേലെ വിവരണം മറക്കരുത്) ചിലത് മഖ്ദൂറല്ലാതിരിക്കൽ നിർബന്ധം.  


   _"എല്ലാ മുമ്കിനും (possible) മഖ്ദൂറായിരിക്കെ ചിലത് മഖ്ദൂറല്ലാതിരുന്നുകൂടേ ...? "_ 


 എന്ന് ചോദിക്കുന്നതിനു തുല്യമാണ് ഈ സാധ്യത  പ്രകാരം _സർവ്വശക്തനായ അല്ലാഹുവിന് ഉയർത്താൻ കഴിയാത്ത പാറ ഉണ്ടാക്കാമോ...?_ എന്ന ചോദ്യം. 


" എല്ലാ A യും Bആയിരിക്കെ ചില A കൾ B അല്ലാതിരുന്നുകൂടേ " എന്ന് ചോദിക്കും പോലെ... 


ഇവിടെ ചോദിച്ച കാര്യം ഉണ്ടാവൽ അസംഭവ്യമെന്ന് പറയേണ്ടതില്ലല്ലോ...

 അസംഭവ്യമായത് സംഭവിച്ചുകൂടേ എന്ന മഹാ മണ്ടത്തരമായ ചോദ്യമാണ് യുക്തിവാദികളുടെ ഇത്തരം ചോദ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തം.


 _4 വശങ്ങളുള്ള ത്രികോണം വരക്കാമോ...?_ 

 _ചതുരാകൃതിയിലുള്ള വൃത്തം വരക്കാമോ...?_ 

തുടങ്ങിയ ചോദ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അസംഭവ്യതകൾ ഇവിടെയും നമുക്ക് കാണാം...


"അസംഭവ്യമായത് സംഭവിച്ചുകൂടേ "

എന്ന മണ്ടൻ ചോദ്യം തന്നെയാണ് ഇവയിലും ഉള്ളത്.



ഇനി നാം നേരത്തെ പറഞ്ഞ 2 സാധ്യതകളിൽ രണ്ടാമത്തേതെടുക്കാം...

അതായത്

ചോദ്യത്തിലെ *പൊക്കാൻ കഴിയാത്ത പാറ ഉണ്ടാവൽ* അസംഭവ്യം (impossible) എന്ന സാധ്യത...


ഇതു ശരി എങ്കിൽ ചോദ്യം ഇങ്ങനെയായി... " അസംഭവ്യമായത്  സംഭവിച്ചുകൂടേ...?"


(ഒന്നാം സാധ്യത പ്രകാരം ഉണ്ടായതുപോലെ തന്നെ മണ്ടത്തരങ്ങളുടെ ഘോഷയാത്ര ഇവിടെയും വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... )


.....      ......   ......    .....



മറ്റൊരു വിധത്തിലും ഈ ചോദ്യത്തിന് മറുപടി പറയാം...


അല്ലാഹു വിന് പൊങ്ങാത്ത പാറ ഉണ്ടാക്കുക എന്നത് പൂർണ്ണാർത്ഥത്തിൽ വൈരുധ്യമായ കാര്യമാണ് (തനാഖുളാണ് ) .

കാരണം: അല്ലാഹുവിന് ഏതൊരു പാറയും ഉണ്ടാക്കാനാകും.(അതെല്ലാം മുമ് കിനാണല്ലോ.... ) ഉണ്ടാക്കിയതെല്ലാം പൊക്കാനും കഴിയും (പൊക്കൽ മുമ്കിൻ).


അപ്പോൾ യുക്ത ചോദ്യം ഇങ്ങനെയായി.... :

''സർവ്വശക്തൻ സർവ്വശക്തനല്ലാതിരിക്കൽ മുമ്കിനാണോ....?"


ഈ ചോദ്യത്തിൻ്റെ മണ്ടത്തരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ....


..... ...... ...... ...... .....


മറ്റൊരു വിധത്തിൽ ചോദ്യത്തെ ഇപ്രകാരം വായിക്കാം...


തനിക്ക് പൊങ്ങാത്ത പാറയുണ്ടാക്കാൻ അല്ലാഹു വിന് കഴിയുമൊ...?=അല്ലാഹുവിന് അശക്തനാവാൻ കഴിയുമൊ...?


ഇതും മണ്ടത്തരത്തിൻ്റെ അങ്ങേ അറ്റമെന്ന് വ്യക്തം.......










✍🏼 majid.vp

(8136920907)

Monday, March 8, 2021

ഖബർ തൊടലും ചുംബിക്കലും

 


ഖബർ തൊടലും ചുംബിക്കലും


ونقل الطبيب الناشري عن المحب الطبري : أنه يجوز تقبيل القبر ومسه ، وعليه عمل العلماء  وأنشد فيه : لولا بنا لسلمان أثرالسجدنا ألف ألف للأثر ( وقال آخر : امرعلى الديار ديار لیلی الجداراقبل ذا الجداروذا الجدارا وما حب الديار شغفن قلبی ولكن حب من سكن الديار  


 وهذا محمول أيضا على من به استغراق في المحبة وشدة الشوق الذي يحمله على الشغف الذي يحصل للمحب ، قد يستغرقه حتى يكون ما يفعله لا يلام عليه ، فإنه قد تعتريه حالات لا يطيقون دفعها إلا بأن يحدث منهم فعل ذلك  وقول ابن حجر والطبری بالجواز لا يناف الكراهة فإنه يجوز فعل الشيء وهو مكروه ،


 أو يحمل فعلهم ذلك على الاستشفاء ،  کما حكي عن ابن المنكدر - رضي الله عنه- ؛ أنه كان يصيبه الضمان ، فكان يضع خده على قبر النبي -صلي الله  عليه وسلم فعتب عليه في ذلك فقال : إنه يصيبنی خطرة فإذا وجدت ذلك استشفيت بقبر النبي


 أو يحمل على التبرك فإنه حكى عن المنكدر أنه كان يأتي موضعة من المسجد في الصحن فيتمرغ فيه ويضطجع ، فقيل له في ذلك فقال : إني رأيت رسول الله - صلي الله عليه وسلم - في هذا الموضع أراه قال : في النوم والمقصود من ذلك كله الاحترام والتعظيم تحفة الزوار لابن حجر


 ഖബർ തൊടലും ചുംബിക്കലും ചെയ്യാൻ പാടില്ല എന്ന് പ്രസ്താവിച്ച ശേഷം സ്വഹാബത്തും താബിഉകളും ചെയ്ത ചില ചുംബനങ്ങളെയും തൊട്ടു മുത്തലുകളെയും പരാമർശിച്ചു കൊണ്ട് ഇബിൻ ഹജർ പറയുകയാണ്: അവർ ചെയ്തത് തബറുകിന് വേണ്ടിയാണ് / രോഗശമനത്തിന്ന് വേണ്ടിയാണ് എന്ന് മനസ്സിലാക്കണം. അപ്പോൾ തൊടലും ചുംബിക്കലും ഇത്തരം ഉദ്ദേശ്യത്തോടുകൂടെ പറ്റുമെന്ന് സാരം.

തുഹ്ഫത്തു സുവാർ 20 - 27 വരെയുള്ള പേജുകൾ വായിക്കുക.

Friday, February 12, 2021

സെബാസ്റ്റ്യൻ പുന്നക്കലിന്റെ കുർആൻ വിമർശനങ്ങൾക്ക് മറുപടി വിമർശനങ്ങൾക്ക് മറുപടി*

   *സെബാസ്റ്റ്യൻ പുന്നക്കലിന്റെ കുർആൻ വിമർശനങ്ങൾക്ക് മറുപടി  വിമർശനങ്ങൾക്ക് മറുപടി*



* ചോദ്യ*


 അൻആം 19ൽ

അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനാണ്

എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [] പുറത്തു വരുത്തി;


എന്നും പറയുന്നു


* അനുസരിച്ചു വെള്ളം ഇറക്കിയവൻ ഒരാളും മുളയെ പുറത്തെടുത്തവൻ മറ്റൊരാളുമാണോ*?


*മറുപടി*


ഖുർആനിന്റെ   ഭാഷയോ അറബി സാഹിത്യ മോ  ഖുർആനിന്റ ഭാഷാ സൗനര്യമോ അറിയാത്തവൻ മാത്രമെ ഇങ്ങനെയുള്ള വിമർശനങ്ങൾ പറയുകയുള്ളു.


അറബി ഭാഷയും അറബി സാഹിത്യവും അറിയുന്ന ഒരാളും തന്നെ   വിമർശനങ്ങൾ നടത്തിയിട്ടില്ല.


അൻആം സൂറത്തിന്റെ 99  സർ കത്തിയെടുത്തു കൊണ്ടാണ് അറബി ഭാഷയുടെ ബാല പാഠം  പോലും അറിയാത്ത സെബാസ്റ്റ്യൻ പുന്നക്കൽ എന്ന പാതിരി വിമർശനം നടത്തുന്നത് 

അൻആം സൂറത്തിന്റെ 95 മുതലാണ് വിഷയത്തിന്റെ തുടക്കമുള്ളത് . കട്ടു വച്ചുകൊണ്ടാണ് സെബാസ്റ്റ്യൻ വിമർശിച്ചു കൊണ്ടിരിക്കുന്നത്.


അള്ളാഹു ഭൂമിയിലും ആകാശത്തും ചെയ്ത അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും 95 ആയതു മുതൽ വിവരിക്കുകയാണ്.


 അന്‍ആം  - 6:95


۞ إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ


നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്.


നിര്‍ജ്ജീവമായതില്‍നിന്നു അവന്‍ ജീവിയെ പുറത്തു വരുത്തുന്നു; ജീവിയില്‍ നിന്ന് നിര്‍ജ്ജീവമായതിനെ പുറത്തു വരുത്തുന്നവനുമാകുന്നു

(അങ്ങിനെയുള്ള) അവനത്രെ അല്ലാഹു; എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങള്‍ (അവനെ വിട്ടു) തെറ്റിക്കപ്പെടുന്നത്?!


 അന്‍ആം  - 6:96


فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ


പ്രഭാതത്തെ പിളര്‍ത്തുന്നവനാണ് (അവന്‍). 

രാത്രിയെ അവന്‍ ശാന്തമാക്കുകയും ചെയ്തിരിക്കുന്നു;

സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു).

അതു (ഒക്കെയും) സര്‍വ്വജ്ഞനായ (ആ) പ്രതാപശാലിയുടെ നിര്‍ണ്ണയം [വ്യവസ്ഥ] ആകുന്നു.

 അന്‍ആം  - 6:97


وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ


അവനത്രെ, നിങ്ങള്‍ക്കു നക്ഷത്രങ്ങളെ - അവ മൂലം കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ വഴി കാണുവാന്‍ വേണ്ടി - ഏര്‍പ്പെടുത്തിയവനും.

അറിയുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.

 അന്‍ആം  - 6:98


وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَفْقَهُونَ


അവനത്രെ, ഒരേ ആത്മാവില്‍ (അഥവാ വ്യക്തിയില്‍) നിന്നു നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കിയവനും. അങ്ങനെ, (നിങ്ങള്‍ക്കു) തങ്ങുന്ന സ്ഥാനവും, സൂക്ഷിപ്പുസ്ഥാനവുമുണ്ട്.

ഗ്രഹിക്കുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.


 അന്‍ആം  - 6:99


وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّٰتٍ مِّنْ أَعْنَابٍ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَءَايَٰتٍ لِّقَوْمٍ يُؤْمِنُونَ


അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനാണ്

എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [അല്ലാഹു] പുറത്തു വരുത്തി; എന്നിട്ട് അതില്‍നിന്നു നാം പച്ച (ച്ചെടി)കളെ പുറത്ത് വരുത്തി അതില്‍ നിന്ന് പരസ്പരം (മേല്‍ക്കുമേല്‍) തിങ്ങിക്കൊണ്ടിരിക്കുന്ന ധാന്യം നാം പുറപ്പെടുവിക്കുന്നു. 

ഈത്തപ്പനയില്‍ നിന്നു - അതിന്റെ കുലയില്‍ നിന്നു - താണു (തൂങ്ങി) നില്‍ക്കുന്ന കതിര്‍പ്പുകളും (ഉണ്ടായിത്തീരുന്നു).

മുന്തിരികളുടെ തോട്ടങ്ങളും, ഓലീവു വൃക്ഷവും, മാതളച്ചെടിയും (പുറത്തു വരുത്തുന്നു); സാദൃശ്യപ്പെട്ടതും, പരസ്പര സാദൃശ്യമില്ലാത്തതുമായിക്കൊണ്ട്.

അതു കായ്ക്കുമ്പോള്‍ അതിന്റെ കായയിലേക്കും, അതു മൂപ്പെത്തുന്നതിലേക്കും നിങ്ങള്‍ നോക്കുക!

നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതിലെല്ലാം പല ദൃഷ്ടാന്തങ്ങളുണ്ട്‌.


...

ഇവിടെ നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്.


എന്ന്  പറഞ്ഞുകൊണ്ട് അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും  എണ്ണി പറഞ്ഞുകൊണ്ട്

 തുടങ്ങുകയാണ് .


ഒരു പിതാവ് തൻറെ മകനോട് സംസാരിക്കുമ്പോൾ ഞാൻ നിന്നെ നിനക്ക് ജനനം നൽകുകയും നിന്നെ വളർത്തുകയും ചെയ്തു എന്ന് പറയുന്നതിനു പകരം 


നിന്റെ പിതാവ് നിന്നെ ജനിപ്പിക്കുകയും വളർത്തുകയും അദ്ദേഹം ഭക്ഷണം നൽകുകയും വെള്ളം നൽകുകയും ചെയ്തു. അദ്ദേഹം നിന്നെ ഡോക്ടർ ആകുകയും അദ്ദേഹം നിനക്ക് എല്ലാം വാങ്ങി തരുകയും ചെയ്തു അദ്ദേഹം നിനക്ക് വിവാഹം ചെയ്തു തന്നു.   *ഞാനാണ് നിനക്ക്* നൽകിയത്


 എന്ന് പറഞ്ഞാൽ ഇവിടെ അദ്ദേഹം എന്നതും അവസാനം പറഞ്ഞ ഞാൻ എന്നതും രണ്ടാണെന്ന്ആരും മനസ്സിലാക്കുകയില്ല.



അറബി ഭാഷയിലെ ഇൽതി ഫാത് (ശൈലി  മാറ്റം ] -

: എന്ന ഒരു സാഹിത്യ പ്രയോഗങ്ങളാണ് ഖുർആനിൽ ഇവിടെയുള്ളത്. ഇങ്ങനെ അറബി സാഹിത്യകാരന്മാരുടെ പ്രയോഗത്തിൽ ഇത്തരം ധാരാളം പ്രയോഗങ്ങൾ പ്രയോഗിച്ചതായി അറബി സാഹിത്യം അറിയുന്ന ഏതൊരാൾക്കും അറിയാം.


ഇതുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം . ഉദാഹരണങ്ങളും വിവരണങ്ങളും നൽകാൻ കഴിയും ബുദ്ധിയുള്ളവർക്ക് ഇത്രയും മതിയല്ലോ


അസ് ലം പരപ്പനങ്ങാടി

Sunday, January 24, 2021

ഇസ്തിഗാസ സഖാവി ഇമാം പറഞ്ഞത്

 https://youtu.be/4VWMLr6wGco

والمعجزات وليملأ قلبه من هيبته وتعظيمه وإجلاله ومحبته كأنه يراه ويشاهده محققاً أنع يسمع سلامه وفي الشدائد يساعده وليتجنب الخصام والخوض فيما لا ينبغي من الفعل والكلام.👆

Wednesday, January 20, 2021

നബിയുടെ മേൽ മയ്യത്ത് നിസ്ക്കാരവും തുടർന്ന് നിസ്കരിക്കലും

 ::  ترك الصلاة خلف المبتدع  إماما , وميتا 


   قال ابن حجر الهيتمي :   وَهِيَ – الصلاة - خَلْفَ مُبْتَدِعٍ لَمْ يَكْفُرْ بِبِدْعَتِهِ أَشَدُّ لِأَنَّ اعْتِقَادَهُ لَا يُفَارِقُهُ ( تحفة المحتاج في شرح المنهاج )  



  قال ابن حجر : و بحث الأذرعي حرمة الاقتداء بالمبتدع علي عالم شهير لانه سبب لاغواء العوام ببدعته ( شرح بافضل ) قوله وبحث الاذرعي أقره في الفتح والامداد و هو ظاهر ( كردي علي شرح باقضل ) .



          قال عبد القاهر البغدادي :  وان كانت بدعته من جنس بدع الرافضة الزيدية أو الرافضة الامامية أو من جنس بدع أكثر الخوارج او من جنس بدع المعتزلة أو من جنس بدع النجارية أو الجهمية أو الضرارية أو المجسمة من الامة كان من جملة امة الاسلام في بعض الاحكام وهو ان يدفن في مقابر المسلمين ويدفع اليه سهمه من الغنيمة إن غزا مع المسلمين ولا يمنع من دخول مساجد المسلمين ومن الصلاة فيها ويخرج في بعض الاحكام عن حكم امة الاسلام : وذلك أنه  لا تجوز الصلاة عليه ولا خلفه [ الفرق بين الفرق - عبد القاهر البغدادي ].


:  وَيَحْرُمُ عَلَى أَهْلِ الصَّلَاحِ وَالْخَيْرِ, الصَّلَاةُ خَلْفَ الْفَاسِقِ  وَالْمُبْتَدِعِ وَنَحْوِهِمَا لِأَنَّهُ يَحْمِلُ النَّاسَ عَلَى تَحْسِينِ الظَّنِّ بِهِمْ كَمَا فِي الْبَرْمَاوِيِّ (حاشية البجيرمي – 1 / 311 , والشرواني – 2 / 294 ) .


 وقال أيضا : الميت كالإمام ( بج – 1 / 477 ) .


 فيدخل في قوله "  وَيَحْرُمُ عَلَى أَهْلِ الصَّلَاحِ وَالْخَيْرِ, الصَّلَاةُ خَلْفَ الْفَاسِقِ  وَالْمُبْتَدِعِ " المبتدع الميت , لأنه قال لفظ " خلف " ولم يقل لفظ " الإقتداء , ولفظ " القدوة , ولفظ " الإئتمام " , بل العلة – حمل الناس علي تحصين الظن به - صادقة علي الصلاة عليه .فيحرم علي أهل الصلاح الصلاة علي المبتدع , :



     قال العلامة سعد الدين التفتازاني في شرح العقائد النسفية : ( وتجوز الصلاة خلف كل بر و فاجر ) لقوله عليه السلام " صلوا خلف كل بر وفاجر " لأن علماء الأمة كانوا يصلون خلف الفسقة وأهل الأهواء والمبتدع من غير نكير . وما نقل عن بعض السلف من المنع عن الصلاة خلف الفاسق والمبتدع فمحمول علي الكراهة إذ لا كلام في كراهة الصلاة خلف الفاسق والمبتدع  وهذا إذا لم يؤد الفسق أو البدعة إلي حد الكفر وأما إذا أدي فلا كلام في عدم جواز الصلاة .( شرح العقائد : 142 ) .



قوله :" علماء الأمة كانوا يصلون خلف الفسقة وأهل الأهواء والمبتدع من غير نكير" أي إذا خيفت الفتنة , وذلك لا يدل علي أن الصلاة خلفهم تصح من غير كراهة أو حرمة إن لم تخش الفتنة ,   وقوله :"  فمحمول علي الكراهة " أي بالنظر إلي أصل الحكم وأما بالنظر إلي الخارج وهو حمل  النَّاس عَلَى تَحْسِينِ الظَّنِّ بِهِمْ  . تكون الصلاة خلفهم حراما ,  

:  قوله تجوز الصلاة : أي تصح , وقال ابن حجر الهيتمي :  يطلق الجواز علي الحل وعلي الصحة ( الفتاوي الحديثية : 246)  


 ويدل علي ما ذكرنا قول الأئمة  فقال زين الدين المخدوم :   ( وكره ) اقتداء ( بفاسق ومبتدع ) كرافضي وإن لم يوجد أحد سواهما ما لم يخش فتنة وقيل لا يصح الاقتداء بهما ( فتح المعين : 132 ) .



:  قال السيد البكري : ( قوله: وكره اقتداء إلخ) المناسب لما قبله أن يقول: وصح اقتداء بفاسق ومبتدع، لكن مع الكراهة.


  (وقوله: ومبتدع ) أي لا نكفره ببدعته، كالمعتزلي، وهو القائل بخلق القرآن أو عدم الرؤية. والقدري، وهو القائل بخلق العبد أفعاله الاختيارية.  والجهمي، وهو القائل بمذهب جهم بن صفوان الترمذي، وهو أنه لا قدرة للعبد بالكلية.والمرجئ، وهو القائل بالارجاء، وهو أنه لا يضر مع الايمان معصية.والرافضي، وهو القائل بأن عليا - كرم الله وجهه - أمر إليه النبي صلي الله عليه وسلم  بالخلافة، وأنه أولى من غيره. أما الذي نكفره ببدعته فلا تصح القدوة به أصلا، وذلك كالمجسمة، وهم القائلون بأن الله جسم كالاجسام تعالى الله عن ذلك  وكالفلاسفة، وهم منكروحدوث العالم، وعلمه تعالى بالجزئيات، والبعث للاجسام. وهذه الثلاثة هي أصل كفرهم . 


(قوله: وإن لم يوجد أحد سواهما) أي يكره الاقتداء بهما وإن لم يوجد إلخ، وذلك للخلاف في صحة الاقتداء بهما لعدم أمانتهما، فقد لا يحصل منهما محافظة على بعض الواجبات، ولقوله (ص): إن سركم أن تقبل صلاتكم فليؤمكم خياركم، فإنهم وفدكم فيما بينكم وبين ربكم. وإنما صحت الصلاة خلفهما - على المعتمد - لما روى الشيخان: أن ابن عمر رضي الله عنهما كان يصلي خلف الحجاج. قال الشافعي - رضي الله عنه -: وكفى به فاسقا.

   ( وقوله : ما لم يخش فتنة ) أي ما لم يخش المأموم إن لم يأتم بهما فتنة، كأن يكون الامام الفاسق، أو المبتدع واليا ظالما. (حاشية إعانة الطالبين : 2 / 47 ) .



أبو بكر الأحسني الفارافوري المليباري

മയ്യത്ത് നിസ്കരിക്കുന്നവൻ (മുബ്തദിഇന് ) പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് ശൈഖുനാ ശംസുൽ ഉലമ

 മുബ്തദിഇന് മയ്യത്ത് നിസ്കരിക്കുന്നവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് ശൈഖുനാ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ(ന: മ ) യുടെ ഫത്വ്വ


മുബ്തദിഉകളുടെ പേരിലുള്ള മയ്യിത്ത് നിസ്‌കാരം; പണ്ഡിതന്മാരുടെ ഫത്വകൾ

https://swallooalalhabeeb.blogspot.com/2018/10/blog-post_17.html?m=1

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...