Monday, September 14, 2020

ഇസ്ല ലാം,ബൈബിളിലെ യഹോവ ക്ഷീണിക്കുന്ന വൻ*

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


،*ബൈബിളിലെ യഹോവ ക്ഷീണിക്കുന്ന വൻ*


”താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. അത് അവന്റെ ഹൃദയത്തിന് ദുഃഖമായി. ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചുകളയും. മനുഷ്യനെയും മൃഗത്തേയും ഇഴജാതിയേയും ആകാശത്തിലെ പക്ഷികളേയും തന്നെ. അവയെ ഉണ്ടാക്കുകകൊണ്ട് ഞാന്‍ അനുതപിക്കുന്നുവെന്ന് യഹോവ അരുളിചെയ്തു.” (ഉല്‍പത്തി 6: 6-7)



”യഹോവ സാമുവലിനോട് അരുളി ചെയ്തു: സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നും അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു.” (1 സാമുവേല്‍ 15:10-11)



ദൈവം അനുതപിക്കുകയോ?!!! ഒരിക്കലുമില്ല. ഖേദിക്കുകയും ദുഃഖിക്കുകയും അനുതപിക്കുയും ചെയ്യുക എന്നത് മനുഷ്യ പ്രകൃതമാണന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നത് കാണുക: “വ്യാചം പറയാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യ പുത്രനുമല്ല.” (സംഖ്യ 23:19)



”യിസ്രായേലിന്റെ മഹത്വമായവന്‍ കള്ളംപറയുകയൊ, അനുതപിക്കുകയൊയില്ല; അനുതപിക്കുവാന്‍ അവിടുന്നു മനുഷ്യനല്ലല്ലൊ.” (1.സാമുവേല്‍ 15:29) മനുഷ്യരുടെ കരവേലയാണ് ബൈബിളിലെ വ്യക്തമായ ഈ വൈരുദ്ധ്യങ്ങള്‍ക്ക് കാരണം.



”യഹോവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ! അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ!” (സങ്കീര്‍ത്തനം 44:23)



ദൈവം ഉറങ്ങുകയോ?!!! ഒരിക്കലുമില്ല. അതും ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. കാരണം, അതേ സങ്കീര്‍ത്തന പുസ്തകം തന്നെ പറയുന്നതു കാണുക: ”യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയുമില്ല; ഉറങ്ങുകയുമില്ല. യഹോവയാണ് നിന്റെ പരിപാലകന്‍.” (സങ്കീര്‍ത്തനം 121:4)



”ആറുദിവസം കൊണ്ടല്ലെ, യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്. ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.” (പുറ 31:17)


ദൈവം വിശ്രമിക്കുകയോ?!!! ഒരിക്കലുമില്ല. അത് ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഏതാനും വചനങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. മുകളില്‍ രേഖപ്പെടുത്തിയത് ന്യായപ്രമാണത്തിലെ വചനങ്ങളാണ്. ആ ന്യായപ്രമാണത്തെ(തോറ)സംബന്ധിച്ച് ബൈബിള്‍ പറയുന്നു:



”ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം(തോറ) ഞങ്ങളുടെ പക്കല്‍ ഉണ്ട് എന്നു നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു. (യിരമ്യാ 8:8) ബൈബിളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന്, അഥാവാ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെന്ന് ബൈബിള്‍ തന്നെ സാക്ഷ്യം വഹിക്കുകയാണിവിടെ.



.

Sunday, September 13, 2020

സ്വഹാബികളെ അക്ഷേപിക്കുന്ന ഒഹാബികൾ

 🔽🔽🔽🔽🔽🔽

മുജാഹിദ് സലഫിസ്റ്റ് വഹാബികൾ 

മഹാന്മാരായ സ്വഹാബികളെ അക്ഷേപിക്കുന്നു.


ചോദ്യം


മുജാഹിദ് സലഫിസ്റ്റ് വഹാബികൾ മഹാന്മാരായ സ്വഹാബികളെ അക്ഷേപിക്കുന്നവരാണ ന്ന് സുന്നികൾ പറയാറുണ്ട് അത് മുജാഹിദ് പുസ്തകത്തിൽ നിന്ന് തെളിയിക്കാമോ?


ഉത്തരം:


*വഹാബികൾ സ്വഹാബത്തിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരല്ല അവരെ തള്ളുന്നവരും നിസ്സാര പെട്ടത്തുവരുമാണ് .. സ്വന്ഥം ഇച്ഛക്കെതിരവുമ്പോൾ അവരെ തള്ളിപറയുന്നവരല്ലേ വഹാബികൾ .. ഏതാനും ഉദാഹരണങ്ങൾ* 👇👇👇



 1. കേരളത്തിൽ ഇസ്ലാം എത്തിച്ച സ്വഹാബത്താണ് ഇവിടെ ആദ്യമായി ജുമുഅ സ്ഥാപിച്ചത്. ശ്രോതാക്കൾ അനറബികളായിട്ടും അറബിയിൽ തന്നെ ജുമുയയും ഖുതുബയും നിർവഹിക്കണമെന്ന സുന്നത്ത് നടപ്പിലാക്കിയതും അവർ തന്നെ..സ്വഹാബത്തിന്ടെ ഈ  നടപടി തങ്ങളുടെ വാദത്തിന്നെതിരാണെന്ന് വ്യക്തമായപ്പോൾ വഹാബി അചാര്യൻ സ്വഹാബത്തിനെ തള്ളുന്നത്  കാണുക..



  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )




2. മറ്റൊരു വഹാബി സ്വഹാബത്തിനെ കരിതേക്കുന്നത് കാണുക.👉👉 



*മുസ്ലിംകളിൽ  അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഇസ്രാഈലി കഥകളാണ്. അഹ്ലുൽ കിതാബിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിപ്പിച്ചത് .അവർ  സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇൻജീലിൽ നിന്നും എടുത്തുദ്ധരിക്കുകയും ചെയ്തു . തമീമുധാരി (റ) ഖഹ്ബുൽ അഹ്ബാർ (റ) വഹബുബ്നു മുനബ്ബിഹ് (റ) അബ്ദുല്ലാഹിബ്നു സലാം (റ) എന്നീ നാല് പേരിലാണ് ഇത്തരം റിപ്പോർട്ടുകളിലധികവും ചെന്നെത്തുക .ഇവർ നാലു പേരും യഹൂദി ക്രസ്ത്യാനി വേദങ്ങളിൽ പരിജ്ഞാനമുള്ളവരായിരുന്നു* “. (അൽ മനാർ പു: 9, ല: 6 ) (‘തർളിയത്’ ലേഖകന്റെ വക)



3. ഉമറുൽ ഫാറൂഖി (റ) നെയും ഉസ്മാനുബ്നു അഫാൻ (റ) നെയും ഒരു വഹാബി ആക്ഷേപിക്കുന്നത് കാണുക ;👉👉



“ *രണ്ട് കാരണങ്ങളാണ് ഇസ്രയേലി കഥകൾ ഇസ്ലാമിൽ പ്രചരിപ്പിക്കാൻ ഇടവരുത്തിയത് . ഇസ്ലാമിന്റെ ആരംഭ ദശയിൽ നബി (സ) യുടെ വിയോഗ ശേഷം പള്ളിയിൽ വച്ച് കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു .  ഉമറിന്റെ അവസാന കാലത്ത് തന്നെ ഇതു തുടങ്ങിവച്ചിരുന്നു എന്നാൽ ഉസ്മാൻ (റ) അവർകളുടെ കാലം മുതൽക്കാണ് സർവ്വ പ്രചാരം സിദ്ധിച്ചത്* ’” ( അൽ മനാർ 1959 മെയ് പേ : 152 )





4. ഇബ്നു അബ്ബാസ് (റ) അബൂ ഹുറൈറ (റ) എന്നിവരെ പ്രത്യേകം താഴ്ത്തിക്കൊണ്ട് വഹാബി എഴുതുന്നു  👉👉:




“ *വാഹബുബ്നുമുനബ്ബഹും (റ) ഈ കൂട്ടത്തിൽ പെട്ട ഒരു കഥാകാരൻ  തന്നെയാണ് . എന്നാൽ മൂന്നാമത്തെ ദേഹമായ കഹ്ബുൽ അഹ്ബാറിൽ (റ) നിന്നാണ് ഇസ്രായീലീ കഥകൾ പ്രചരിക്കുന്നത് .ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്നു അബ്ബാസ് (റ), മുഹദ്ദിസുകളിൽ ഒന്നാം സ്ഥാനമാർഹിക്കുന്ന അബൂ ഹുറൈറ (റ) യുമാണ് കഹ്ബി (റ) യിൽ നിന്ന് ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌തദെന്നു വരുമ്പോൾ ഇസ്രാഈലി പുരാണീതിഹാസങ്ങൾ ഇസ്ലാമിൽ എത്ര മാത്രം പ്രചരിപ്പിച്ചിട്ടുണ്ടാവുമെന്നു നമുക്ക്  ഊഹിക്കാവുന്നതാണ്* . ( അൽ മനാർ പു : 9 ,ലക്കം 1959 ) (തര്ളീയത് ലേഖകന്റെ വക )

🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*

& ഹുസൈൻ കാസർകോട്


 🔹🔹🔹🔹🔹🔹🔹

*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*


*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻


00919895695565🔹🔸

00971563152848🔹🔸

00966562185368🔹🔸

00918129469100🔸🔹

🌴🌴🌴🌴🌴🌴🌴

*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക*

Saturday, September 12, 2020

ഇസ്ലാം:യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന് ഇബ്നു കസീർ തഫ്സീറിൽ പറഞ്ഞിട്ടുണ്ടോ?

 ط


ക്രൈസ്തവ മതപഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*ക്രസ്തീയ തട്ടിപ്പ്*


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന് ഇബ്നു കസീർ തഫ്സീറിൽ പറഞ്ഞിട്ടുണ്ടോ?



യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന് വ ചിലർ വാദിച്ചത് ഉദ്ധരിച്ചതിന്ന് ശേഷം

ഇബ്നു കസീർ തുടർന്നു പറയുന്ന ഭാഗം ക്രസ്ത്യൻ പുരോഹിതർ മറച്ചു വെച്ചിരിക്കുന്നു


സ്വന്തം ബൈബിളിൽ തിരിമറി നടത്തിയ ജൂത ക്രസ്തീയ പുരോഹിതർ ഇസ്ലാമിക ഗ്രന്തങ്ങളിലും തട്ടിപ്പ് നടത്തുകയാണ്


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന വാദം മൂന്ന് കാരണങ്ങളാൽ ശരിയല്ല എന്ന് ഇബ്നു കസീർ തഫ്സീറ് 313/3 ൽ തന്നെ ശേഷം പറയുന്നു 


അറബി അറിയുന്നവർ വായിച്ചു പഠിക്കുക


قال ابن إسحاق - فيما بلغه عن ابن عباس ، وكعب الأحبار ، ووهب بن منبه - : إنها مدينة أنطاكية ، وكان بها ملك يقال له : أنطيخس بن أنطيخس بن أنطيخس ، وكان يعبد الأصنام ، فبعث الله إليه ثلاثة من الرسل ، وهم : صادق وصدوق وشلوم ، فكذبهم .

وهكذا روي عن بريدة بن الحصيب ، وعكرمة ، وقتادة ، والزهري : أنها أنطاكية .

وقد استشكل بعض الأئمة كونها أنطاكية ، بما سنذكره بعد تمام القصة ، إن شاء الله تعالى .


قال ابن جريج ، عن وهب بن سليمان ، عن شعيب الجبائي قال : كان اسم الرسولين الأولين شمعون ويوحنا ، واسم الثالث بولص ، والقرية أنطاكية...............


وقد تقدم عن كثير من السلف أن هذه القرية هي أنطاكية ، وأن هؤلاء الثلاثة كانوا رسلا من عند المسيح ، عليه السلام ، كما نص عليه قتادة وغيره ، وهو الذي لم يذكر عن واحد من متأخري المفسرين غيره ، وفي ذلك نظر من وجوه :

أحدها : أن ظاهر القصة يدل على أن هؤلاء كانوا رسل الله ، عز وجل ، لا من جهة المسيح ، كما قال تعالى : ( إذ أرسلنا إليهم اثنين فكذبوهما فعززنا بثالث فقالوا إنا إليكم مرسلون ) إلى أن قالوا : ( ربنا يعلم إنا إليكم لمرسلون وما علينا إلا البلاغ المبين ) [ يس : 14 - 17 ] . ولو كان هؤلاء من الحواريين لقالوا عبارة تناسب أنهم من عند المسيح ، عليه السلام ، والله أعلم . ثم لو كانوا رسل المسيح لما قالوا لهم : ( ما أنتم إلا بشر مثلنا ) [ يس : 15 ] .

الثاني : أن أهل أنطاكية آمنوا برسل المسيح إليهم ، وكانوا أول مدينة آمنت بالمسيح ; ولهذا كانت عند النصارى إحدى المدائن الأربعة اللاتي فيهن بتاركة ، وهن القدس لأنها بلد المسيح ، وأنطاكية لأنها أول بلدة آمنت بالمسيح عن آخر أهلها ، والإسكندرية لأن فيها اصطلحوا على اتخاذ البتاركة والمطارنة والأساقفة والقساوسة والشمامسة والرهابين . ثم رومية لأنها مدينة الملك قسطنطين الذي نصر دينهم وأطده . ولما ابتنى القسطنطينية نقلوا البترك من رومية إليها ، كما ذكره غير واحد ممن ذكر تواريخهم كسعيد بن بطريق وغيره من أهل الكتاب والمسلمين ، فإذا تقرر أن أنطاكية أول مدينة آمنت ، فأهل هذه القرية قد ذكر الله تعالى أنهم كذبوا رسله ، وأنه أهلكهم بصيحة واحدة أخمدتهم ، فالله أعلم .

الثالث : أن قصة أنطاكية مع الحواريين أصحاب المسيح بعد نزول التوراة ، وقد ذكر أبو سعيد الخدري وغير واحد من السلف : أن الله تعالى بعد إنزاله التوراة لم يهلك أمة من الأمم عن آخرهم بعذاب يبعثه عليهم ، بل أمر المؤمنين بعد ذلك بقتال المشركين ، ذكروه عند قوله تعالى : ( ولقد آتينا موسى الكتاب من بعد ما أهلكنا القرون الأولى ) [ القصص : 43 ] . فعلى هذا يتعين أن هذه القرية المذكورة في القرآن [ العظيم ] قرية أخرى غير أنطاكية ، كما أطلق ذلك غير واحد من السلف أيضا . أو تكون أنطاكية إن كان لفظها محفوظا في هذه القصة مدينة أخرى غير هذه المشهورة المعروفة ، فإن هذه لم يعرف أنها أهلكت لا في الملة النصرانية ولا قبل ذلك ، والله سبحانه وتعالى أعلم تفسير ابن كثير 3/313


ഇബ്നു കസീർ തന്നെ അദ്ധേഹത്തിന്റെ ഖസസുൽ അമ്പിയാ പേജ് 223 ൽ പറയുന്നു


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന വാദം ദുർഭലമാണ്

കാരണം അവർ ദൈവത്തിന്റെ പ്രവാചകരാണ് അവർ എന്ന റിപ്പോർട്ട് തന്നെ വന്നിട്ടുണ്ട്

(ഈ സനബിയുടെ എന്നതല്ല )


ഖുർആനിന്റെ സന്ദർഭവും

അവർ ദൈവത്തിന്റെ പ്രവാചകരാണ് അവർ എന്നാണ് അറിയിക്കുന്നത്

(ഖസസുൽ അമ്പിയാ ഇബ്ന് കസീർ 223)


 . قال ابن إسحاق فيما بلغه عن ابن عباس و کعب ووهب أنهم قالوا : وكان لها ملك اسمه أنطيخ بن أنطيخس ، وكان يعبد الأصنام ، فبعث الله إليه ثلاثة من الرسل وهم صادق ومصدوق وشلوم فكذبهم . وهذا ظاهر أنهم رسل من الله عز وجل . وزعم قتادة أنهم كانوا رسل من المسيح ، وكذا قال ابن جريج عن وهب بن سليمان عن شعيب الجبائي : كان اسم الرسولين الأولين شمعون ويوحنا واسم الثالث بولس والقرية أنطاكية ) . 



وهذا القول ضعيف جدا ؛ لأن أهل أنطاكية لما بعث إليهم المسيح ثلاثة من الحوار يين كانوا أول مدينة آمنت بالمسيح في ذلك الوقت ، ولهذا كانت إحدى المدن الأربع التي يكون فيها بتاركة النصارى ، وهن أنطاكية ، والقدس ، وإسكندرية ، ورومية . ثم بعدها القسطنطينية ، ولم يهلكوا وأهل هذه القرية المذكورة في القرآن أهلكوا ، كما قال في آخر قصتها ، بعد فتلهم صديق المرسلين : فإن كانت إلا صيحة واحدة فإذا هم خامدونه ، ولكن إن كانت الرسل الثلاثة المذكورون في القرآن بعثوا إلى أهل أنطاكية قديما فكذبوهم ، وأملكهم الله ، ثم عمرت بعد ذلك . فلما كان في زمن المسيح آمنوا برسله إليهم ، فلا يمنع هذا . والله أعلم 


 فأما القول بأن هذه القصة المذكورة في القرآن هي قصة أصحاب المسيح فضعيف ؛ لما تقدم ، ولأن ظاهر سياق القرآن يقتضي أن هؤلاء الرسل من عند الله 


*അസ് ലം പരപ്പനങ്ങാടി*




ഇസ്ല.ക്രിസ്ത്യാനികൾ കണ്ടുപിടിച്ച മുക്കൂട്ട്‌ ദേവനായ ഇസ്രായേൽ ഗോത്രദേവൻ ബാൽ അടക്കമുള്ള ഒരു കൂട്ടം

 ക്രിസ്ത്യാനികൾ കണ്ടുപിടിച്ച മുക്കൂട്ട്‌ ദേവനായ ഇസ്രായേൽ ഗോത്രദേവൻ ബാൽ അടക്കമുള്ള ഒരു കൂട്ടം *ദേവന്മാരിൽ ഒരു ദേവൻ* മാത്രമാണെന്നും , വെറും ഒരു *അഗ്നിദേവൻ* ആണെന്നും , *കെരൂബുകളുടെ പുറത്തേറി പാറി* നടക്കുന്നവനാണെന്നും , വളരേ *പ്രായം ചെന്ന കിളവനാണെന്നും* ,ആ ദേവൻ ഉണ്ടാവുന്നതിനു മുന്നേയും ആ ദേവനു ശേഷവും *കാലം ഉണ്ടായിരുന്നെന്നും* , ബൈബിൾ തന്നെ തുറന്ന് സമ്മദിക്കുന്നല്ലോ???


ഇതാ ഇത്‌ വായിക്കൂ.   


1 രാജാ18 ൽ 21 അപ്പോൾ ഏലീയാവു അടുത്തുചെന്നു *സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു;* എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.

പുറപ്പാട്‌ 18: 11 യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ. 

സങ്കീർത്തനം 96:4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; *അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.*

പുറപ്പാട് 15: 11 *യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?* വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ

ന്യായാധിപന്മാർ 2: 11 എന്നാൽ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു, 12 തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു. 13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു. 

യെശയ്യവ്‌ 43:10 നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: *എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.* 

എന്ത്‌ കുന്തമാ ഈ പറയുന്നത്‌???ദൈവത്തിനു മുമ്പും ശേഷവും ആയ കാലം ഉണ്ടുപോലും

സങ്കീർത്തനം 18ൽ 6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി. 8 *അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.* 9-10 *അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.*

ദാനിയേൽ 7ൽ 9 ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. *വയോധികനായ ഒരുത്തൻ ഇരുന്നു.* അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും *അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.*  

യെശയ്യാവ്‌ 66ൽ 15 യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ *അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും.*

1 കൊറിന്ത്യർ 8 ൽ. പറയുന്നു.  ധാരാളം ദേവന്മരിൽ ക്രിസ്റ്റ്യാനികൾ ഒരെണ്ണത്തെ തെരഞ്ഞെടുത്തു എന്ന്.  5 എന്നാൽ *ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും  പിതാവായ ഏക ദൈവമേ നമുക്കുള്ളു;*

-ഇസ്രായേൽ എന്നത്‌ ഗോത്രമാണെന്നും ,, ഇസ്രായേൽഗോത്രം പൂജിച്ചിരുന്ന ആളായിരുന്നു യഹോവ എന്നതിലും തർക്കമില്ലല്ലോ???

യഹോവ ഒരു ഗോത്രദേവനാണെന്ന് ക്രിസ്റ്റ്യൻ പ്രമാണം തന്നെ തുറന്ന് സമ്മദിക്കുന്നു. 

ആവർത്തനം 6:4 യിസ്രായേലേ, കേൾക്ക;  #യഹോവ  #നമ്മുടെ #ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. മാർക്കോസ്‌ 12:29 എല്ലാറ്റിലും മുഖ്യകല്പനയോ: #“യിസ്രായേലേ, കേൾക്ക; #നമ്മുടെ #ദൈവമായ #കർത്താവു ഏക കർത്താവു.ججج

ഇസ്ലാം . മുഹമ്മദ് നബി ബൈബിളിന്റെ പ്രവചനം

  ക്രൈസതവ ദർശനം


പെരിക്‌ലീറ്റോസ് എന്ന പ്രവചിത പ്രവാചകൻ



അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് മുൻകാല പ്രവാചകന്മാർ പ്രവചിക്കുകയും അവർക്ക് ദൈവികമായി നൽകപ്പെട്ട വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുകയും ചെയ്തതായി വിശുദ്ധ ഖുർആൻ ഉദ്‌ഘോഷിക്കുന്നുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ വരവിനെക്കുറിച്ച് ഇസ്രാഈൽ സമുദായത്തിലേക്ക് നിയുക്തനായ ഈസാ നബി(അ) നടത്തിയ പ്രവചനത്തെ ഖുർആൻ രേഖപ്പെടുത്തുന്നതിങ്ങനെയാണ്: ‘മർയമിന്‍റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭം (ഓർക്കുക); ഇസ്രാഈൽ സന്തികളേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ  ദൂതനാകുന്നു. എന്‍റെ മുമ്പിലുള്ള തൗറാത്തിനെ ശരിവച്ച് കൊണ്ടും എന്‍റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ച് കൊണ്ടും (ഞാൻ നിയുക്തനായിരിക്കുന്നു) (സൂറത്തുസ്വഫ്ഫ് :6).


യഥാർത്ഥ വേദഗ്രന്ഥമായ വിശുദ്ധ ഇഞ്ചീലിലെ ചില ദൈവിക വചനങ്ങൾ, പിൽക്കാലത്ത് പുരോഹിതന്മാർ നിർമിച്ച ആധുനിക ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിൾ പുതിയ നിയമ സുവിശേഷങ്ങളിൽ അപൂർവം ഇടങ്ങളിൽ ഉൾക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ചുള്ള സൂചനകൾ ദർശിക്കാനാവും.


തന്‍റെ  ശേഷം വരുന്ന പ്രവാചകനെക്കുറിച്ച് യേശു പ്രവചിക്കുന്നതായി സുവിശേഷകനായ യോഹന്നാൻ രേഖപ്പെടുത്തിയതായി കാണാം. അതിപ്രകാരമാണ്: ‘എന്നാൽ ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനംതന്നെ; ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല; ഞാൻ പോയാൽ ഞാൻ അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും’ (യോഹന്നാൻ 16:7-8).


‘ഇനിയും വളരെ കാര്യങ്ങൾ നിങ്ങളോടു പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് അവ ഇപ്പോൾ വഹിക്കുവാൻ കഴിവില്ല. സത്യത്തിന്‍റെ  ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും; അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യും.


അവൻ എനിക്കുള്ളതിൽ നിന്ന് എടുത്ത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുന്നതുകൊണ്ട് അവൻ എന്നെ മഹത്വപ്പെടുത്തും’ (യോഹന്നാൻ 16:12-14).


‘എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയയ്ക്കുവാനിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന ആശ്വാസ പ്രദൻ നിങ്ങൾക്കു സകലതും ഉപദേശിച്ചു തരുകയും ഞാൻ നിങ്ങളോട് പറഞ്ഞതൊക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’ (യോഹന്നാൻ 14: 26).


യോഹന്നാൻ രേഖപ്പെടുത്തിയ യേശുവിന്‍റെ പ്രവചനത്തിൽ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷണങ്ങൾ ഇപ്രകാരമാണ്:


യേശുവിന്‍റെ കാലശേഷമാണ് വരിക.


പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.


സകല സത്യത്തിലും വഴിനടത്തും.


സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.


യേശുവിനെ മഹത്ത്വപ്പെടുത്തും.


എന്നും ജനങ്ങളോടൊപ്പമായിരിക്കും.


വരാനിരിക്കുന്ന കാര്യങ്ങൾ പറയും.


യേശു പറഞ്ഞ കാര്യങ്ങൾ ജനങ്ങളെ ഓർമപ്പെടുത്തും.


വസ്തുനിഷ്ഠമായി പരിശോധിച്ച് നോക്കിയാൽ ഉദ്ധൃത വിശേഷണങ്ങളെല്ലാം മുഹമ്മദ് നബി(സ്വ)യിൽ പൂർത്തീകരിച്ചതായി ഏതൊരാൾക്കും ബോധ്യപ്പെടും. പക്ഷേ ക്രൈസ്തവ മിഷണറിമാർ ഈ പ്രവചനങ്ങളെ പരിശുദ്ധാത്മാവിലേക്ക് തിരിച്ചുവിടാനുള്ള കുത്സിത ശ്രമങ്ങൾ നടത്തുകയാണ് ചെയ്യാറുള്ളത്. നമുക്ക് പരിശോധിച്ചു നോക്കാം:


യേശുവിന്‍റെ കാലശേഷമാണ് വരിക.


യേശുവിന്‍റെ കാലശേഷം എഡി 571 ഏപ്രിൽ 23 റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്ച മക്കയിലെ ബൈതു അബീതാലിബിലായിരുന്നു മുഹമ്മദ് നബി(സ്വ) ജനിച്ചത്.


ജി. തേറയില്‍ എന്ന ക്രൈസ്തവ മിഷണറി ഈ പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിങ്ങനെ വായിക്കാം:


‘യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷമാണ് പരിശുദ്ധാത്മാവ് അഥവാ കാര്യസ്ഥൻ വരിക എന്നാണ് പറഞ്ഞിരിക്കുന്നത്. യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷം 50-ാം ദിവസം തന്നെ പരിശുദ്ധാത്മാവാകുന്ന കാര്യസ്ഥൻ വരികയും ചെയ്തു. അത് ഒരു പ്രവചന വൃത്തികൂടി ആയിരുന്നെന്നും അപ്പോ പ്രവൃത്തികളുടെ പുസ്തകത്തിലെ രണ്ടാം അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അത് മുഹമ്മദ് ആവുകയില്ലല്ലോ. മുഹമ്മദ് വന്നത് 7-ാം നൂറ്റാണ്ടിലാണല്ലോ (ബൈബിളിനെയും ക്രിസ്തീയ വിശ്വാസങ്ങളെയും സംബന്ധിച്ച ഇസ്‌ലാമിക ദർശനം ക്രിസ്തീയ വീക്ഷണത്തിൽ. ജി. തേറയിൽ പേജ്. 112,113).


ബൈബിൾ പുതിയ നിയമം ഒരാവർത്തി വായിച്ച ഒരാളും ഇത്തരമൊരു വിഡ്ഢിത്തം പറയുകയില്ല. കാരണം യേശുവിന്‍റെ പ്രവചനത്തിൽ പറഞ്ഞത് ‘ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല’ എന്നാണ്. ഇത് പ്രവചിക്കപ്പെട്ട വ്യക്തി യേശുവിന്‍റെ കാലത്തോ അതിനു മുമ്പോ വരില്ല എന്ന് വ്യക്തമാക്കുന്നു. എന്നാൽ പരിശുദ്ധാത്മാവാകട്ടെ യേശുവിന്‍റെ കാലത്തും അതിനു മുമ്പും ഉണ്ടായിരുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


യഹോവയുടെ ദൂതൻ സെഖര്യാവിന് ജനിക്കാനിരിക്കുന്ന യോഹന്നാൻ എന്ന മകന്‍റെ മഹത്ത്വത്തെക്കുറിച്ച് പറയുന്നതിങ്ങനെ വായിക്കാം:


‘അവൻ ദൈവത്തിന്‍റെ സന്നിധിയിൽ വലിയവനായിരിക്കും. വീഞ്ഞും മദ്യവും കുടിക്കുകയില്ല. അമ്മയുടെ ഗർഭാശയത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും (ലൂക്കോസ് 1:15).


എലീശബെത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു (ലൂക്കോസ് 1: 41).


‘അവന്‍റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്’ (ലൂക്കോസ് 1:67).


യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. അവന്‍റെ അമ്മയായ മറിയ, യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവർ സഹവസിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കാണപ്പെട്ടു (മത്തായി 1:18).


യേശുവിന്‍റെ മുമ്പ് പരിശുദ്ധാത്മാവ് വന്നതാണ് ഇവയെങ്കിൽ യേശുവിന്‍റെ കാലത്തും അത് പ്രത്യക്ഷപ്പെട്ടിരുന്നു.


‘ജനമെല്ലാം സ്‌നാനമേൽക്കുമ്പോൾ യേശുവും സ്‌നാനമേറ്റു. അവൻ പ്രാർത്ഥിക്കുമ്പോൾ സ്വർഗം തുറന്നു. പരിശുദ്ധാത്മാവ് പ്രാവ് എന്നപോലെ അവന്‍റെ മേൽ ഇറങ്ങിവന്നു (ലൂക്കോസ് 3:21, 22).


യെരൂശലേമിൽ ശിമ്യോൻ എന്ന പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്‍റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്‍റെ ക്രിസ്തുവിനെ കാണുന്നതിനു മുമ്പ് മരണം കാണുകയില്ല എന്ന് പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ലഭിച്ചിരുന്നു (ലൂക്കോസ് 2:25).


പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല എന്ന് വ്യക്തം. മുഹമ്മദ് നബി(സ്വ) ക്രിസ്തുവിന് ശേഷം 7-ാം നൂറ്റാണ്ടിലാണെന്ന് ജി. തേറയിൽ തന്നെ സമ്മതിച്ചതുമാണ്.


പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിന് ബോധ്യം വരുത്തും.


ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ ഉയർത്തിപ്പിടിച്ചു കൊണ്ട് പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് മുഹമ്മദ് നബി(സ്വ) ലോകത്തിന് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.


മദ്യം, ചൂതാട്ടം, കൊല, വ്യഭിചാരം, പലിശ എന്നിവയിലെല്ലാം ആനന്ദം കണ്ടെത്തിയ ജനങ്ങളോട് അവയെല്ലാം പാപമാണെന്ന് നബി(സ്വ) ഉറക്കെ പ്രഖ്യാപിച്ചു.


‘മദ്യപാനത്തെയും ചൂതാട്ടത്തെയും പറ്റി അവർ താങ്കളോട് ചോദിക്കുന്നു. നബിയേ പറയുക. അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്’ (സൂറത്തുൽ ബഖറ :219).


സ്പർശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവൻ എഴുന്നേറ്റ് നിൽക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവർ എഴുന്നേറ്റു നിൽക്കുകയില്ല (സൂറത്തുൽ ബഖറ: 275).


വ്യഭിചാരത്തെ നിങ്ങൾ സമീപിക്കരുത്. തീർച്ചയായും അത് ഹീനമായ കൃത്യം തന്നെയാണ്. വളരെ ചീത്തയായ വഴിയുമാണത് (സൂറത്തുൽ ഇസ്‌റാഅ്:32).


അല്ലാഹു വിലക്കിയ വ്യക്തിയെ അവകാശം കൂടാതെ നിങ്ങൾ വധിക്കരുത് (സൂറത്തുൽ ഇസ്‌റാഅ്: 33).


വിശ്വാസികൾ നീതിപാലിക്കണമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങൾ നീതിനിഷ്ഠ പാലിക്കുകയും അല്ലാഹുവിന് സാക്ഷി പറയുന്നവരാവുകയും ചെയ്യുക (സൂറത്തുന്നിസാഅ്:135).


ന്യായവിധിയെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നതിപ്രകാരം വായിക്കാം: ഓരോ വ്യക്തിയും താൻ ചെയ്ത നന്മയും തിന്മയും തന്‍റെ മുമ്പിൽ ഹാജരാക്കപ്പെട്ടതായി കാണുന്ന ദിവസത്തെക്കുറിച്ച് (ഓർക്കുക). തന്‍റെയും അതിന്‍റെ(തിന്മ)യും ഇടയിൽ വലിയ ദൂരമുണ്ടായിരുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചുപോകും. തന്‍റെ ശിക്ഷയെപ്പറ്റി അല്ലാഹു നിങ്ങളെ താക്കീതു ചെയ്യുകയാണ്. അല്ലാഹു അടികളോട് വളരെ കൃപയുള്ളവനാണ് (സൂറത്തു ആലു ഇംറാൻ:30).


സകല സത്യത്തിലും വഴിനടത്തും.


മനുഷ്യ ജീവിതത്തിൽ അവൻ പാലിക്കേണ്ട വിധിവിലക്കുകളെല്ലാം തന്‍റെ ജീവിതത്തിലൂടെ വരച്ചുകാട്ടിയ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). പ്രഭാതത്തിൽ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ ചെയ്യേണ്ട നന്മകളെല്ലാം ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു. പ്രഭാതകർമങ്ങൾ എങ്ങനെ ചെയ്യണമെന്നും ശൗചം എപ്രകാരം ചെയ്യണമെന്നും തുടങ്ങി ചെറുതും വലുതും സൂക്ഷ്മവുമായ കാര്യങ്ങൾ മുഴുവൻ തന്‍റെ അനുചരന്മാർക്ക് വിവരിച്ചുകൊടുത്തു. വീട്ടിൽ മദ്യത്തിന്‍റെ വീപ്പകൾ സംഭരിച്ച ജനങ്ങളെ സകല സത്യത്തിലും വഴിനടത്തി നന്മയുടെ വക്താക്കളാക്കി മാറ്റി.


സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.


മുഹമ്മദ് നബി(സ്വ) ദൈവിക സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്.


‘അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് ലഭ്യമായ ദിവ്യസന്ദേശം മാത്രമാകുന്നു (സൂറത്തുന്നജ്മ് :3,4).


യേശുവിനെ മഹത്വപ്പെടുത്തും.


സുവിശേഷകന്മാർ യേശു ശപിക്കപ്പെട്ടവനായി യഹൂദ കരങ്ങളാൽ കുരിശിൽ തറച്ച് മരണപ്പെട്ടുവെന്ന് രേഖപ്പെടുത്തുന്നു (മത്തായി 27: 32-50, മാർക്കോസ് 15: 21-37, ലൂക്കോസ് 23: 26-46, യോഹന്നാൻ 19:17-30). കാരണം പഴയ നിയമം ആവർത്തന പുസ്തകത്തിൽ ഇപ്രകാരം വായിക്കാം: ‘എന്തെന്നാൽ തൂക്കിക്കൊല്ലപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാകുന്നു (ആവർത്തനം 21: 23).


എന്നാൽ മുഹമ്മദ് നബി(സ്വ) ഈസാ (യേശു) നബി(അ)നെ യഹൂദർ കൊലപ്പെടുത്തുകയോ ക്രൂശിക്കുകയോ ചെയ്തില്ലെന്ന് പറഞ്ഞ് ദൈവശാപത്തിൽ നിന്നും രക്ഷപ്പെടുത്തി മഹത്ത്വവൽക്കരിക്കുകയാണുണ്ടായത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘അല്ലാഹുവിന്‍റെ ദൂതനായ മർയമിന്റെ പുത്രൻ ഈസാ മസീഹി(അ)നെ തീർച്ചയായും ഞങ്ങൾ കൊന്നു എന്ന് അവർ വാദിച്ചതുകൊണ്ടും (നാം അവരെ ശപിച്ചു). വാസ്തവത്തിൽ അവർ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവർക്കു യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാതെ പോയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കാര്യത്തിൽ ഭിന്നാഭിപ്രായക്കാരായവർ തീർച്ചയായും അതിനെക്കുറിച്ചു സംശയത്തിൽ തന്നെയാണുള്ളത്. ഊഹത്തെ പിന്തുടരുകയല്ലാതെ അവർക്കതിനെക്കുറിച്ചു യാതൊരറിവുമില്ല. ഉറപ്പായും അവർ അദ്ദേഹത്തെ കൊന്നിട്ടില്ല (സൂറത്തുന്നിസാഅ് :157).


എന്നും ജനങ്ങളോടൊപ്പമായിരിക്കും.


മുൻകാല പ്രവാചകന്മാരെല്ലാം പ്രത്യേക സമുദായത്തിലേക്കോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടത്തിലേക്കോ അയക്കപ്പെട്ടവർ മാത്രമായിരുന്നു. എന്നാൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ) ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങളിലേക്കും നിയുക്തരായ പ്രവാചകരാണ്. പ്രത്യേക കാലമോ, സമുദായമോ നിർണയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നബി(സ്വ)യുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ വാക്കുകളും പ്രവൃത്തികളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എക്കാലത്തെയും ജനഹൃദയങ്ങളിൽ നബി(സ്വ) നിലകൊള്ളുന്നു.


വരാനിരിക്കുന്ന കാര്യങ്ങൾ പറയും.


നബി(സ്വ) വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങൾ പലതും നബി തങ്ങളുടെ ജീവിത കാലത്ത് തന്നെ സംഭവിച്ചു. റോമക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനം (സൂറത്തുറൂം:2) ഒരു ഉദാഹരണം മാത്രം. ഇനി വരാനിരിക്കുന്ന അന്ത്യദിനത്തെക്കുറിച്ചും പ്രപഞ്ചത്തിന്‍റെ നാശത്തെക്കുറിച്ചുമെല്ലാം നബി(സ്വ) പറഞ്ഞിട്ടുണ്ട്.


യേശു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ ഓർമപ്പെടുത്തും.


ഏക സത്യദൈവത്തിലും അവൻ അയച്ച പ്രവാചകനിലും വിശ്വസിക്കുന്നവർക്കേ സ്വർഗത്തിലെ നിത്യജീവൻ കരസ്ഥമാവുകയുള്ളൂ എന്നായിരുന്നു യേശു ജനങ്ങളെ പഠിപ്പിച്ചിരുന്നത്.


ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു (യോഹന്നാൻ 17: 23).


ഉദ്ധൃത വചനത്തിൽ താൻ ദൈവമല്ലായെന്നും ഏക സത്യദൈവം അയച്ച പ്രവാചകനാണെന്നും യേശു പറയുന്നു. ഏക സത്യദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് തന്നെയാണ് യേശുജനങ്ങളെ പഠിപ്പിച്ചത്.


‘യേശു അവനോട്: സാത്താനേ, എന്നെ വിട്ട് പോകൂ. നിന്‍റെ ദൈവമായ യഹോവയെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ’ എന്ന് പറഞ്ഞു (മത്തായി 4:10).


‘എല്ലാറ്റിലും മുഖ്യകൽപന ഏത്?’ എന്ന് അവനോടു ചോദിച്ചു. അതിന് യേശു: ‘എല്ലാറ്റിലും മുഖ്യ കൽപന: യിസ്രായേലേ കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് ആകുന്നു (മാർക്കോസ് 12: 28,29) എന്ന് ഉത്തരം പറഞ്ഞു.


യേശു പഠിപ്പിച്ച ഇതേ ദർശനം തന്നെയായിരുന്നു. മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഉണർത്തിയത്. ‘അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനാകുന്നു’ എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു അവിടുന്ന് ജനങ്ങളിലേക്കിറങ്ങിയത്. വിശുദ്ധ ഖുർആൻ ഇത് ഉറക്കെ പ്രഖ്യാപിക്കുന്നതായി കാണാം:


നബിയേ പറയുക, അവൻ അല്ലാഹു ഏകനാകുന്നു (സൂറത്തുൽ ഇഖ്‌ലാസ്വ്:1).


മുഹമ്മദ്(സ്വ) അല്ലാഹുവിന്‍റെ ദൂതരാണ് (സൂറത്തുൽ ഫത്ഹ്:29).


ഈസാ നബി(അ)ന്‍റെ കാലശേഷം അദ്ദേഹത്തെ ക്രിസ്ത്യാനികൾ ദൈവിക പദവിയിലേക്ക് ഉയർത്തിയപ്പോൾ ഈസാനബി(അ) അല്ലാഹുവിന്‍റെ ദൂതനാണെന്ന യേശുവിന്‍റെ അധ്യാപനം മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഓർമപ്പെടുത്തുന്നതായും കാണാം: ‘വേദക്കാരേ, നിങ്ങൾ സ്വന്തം മതത്തിൽ അതിരുവിട്ടു പോകുകയോ അല്ലാഹുവിനെപ്പറ്റി സത്യമല്ലാത്തതെന്തെങ്കിലും പറയുകയോ ചെയ്യരുത്. മർയമിന്‍റെ പുത്രൻ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത തന്റെ വചനവും അവന്‍റെ പക്കൽനിന്നുള്ള ആത്മാവും ആകുന്നു. അതുകൊണ്ട് അല്ലാഹുവിലും അവന്‍റെ ദൂതരിലും നിങ്ങൾ വിശ്വസിക്കുക. ഇലാഹ് മൂന്നെണ്ണമാണെന്ന് നിങ്ങൾ പറയരുത്. (അത്തരം മൂഢ വിശ്വാസങ്ങളിൽ നിന്നും) നിങ്ങളുടെ നന്മക്കായി പിന്തിരിയുക. അല്ലാഹു ഏകനായ ഇലാഹ് ആകുന്നു. സന്താനങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് അവൻ എത്ര പരിശുദ്ധൻ! ആകാശ-ഭൂമികളിലുള്ളതെല്ലാം അവനുള്ളതാണ്. സർവരെയും സംരക്ഷിക്കുന്നവനായി അല്ലാഹുതന്നെ മതി (സൂറത്തുന്നിസാഅ്:171).


വരാനിരിക്കുന്ന പ്രവാചകന് യേശു പറഞ്ഞ മുഴുവൻ വിശേഷണങ്ങളും മുഹമ്മദ് നബി(സ്വ)യിൽ പൂർത്തിയാകുന്നവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.


യോഹന്നാന്‍റെ പ്രവചനത്തിൽ ആശ്വാസ പ്രദൻ, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് പെരിക്‌ലീറ്റോസ് (Periglytos) എന്ന ഗ്രീക്ക് പദമാണ്. ഇതിന് ഏറ്റവും പുകഴ്ത്തപ്പെട്ടവൻ, ഏറ്റവും സ്തുത്യർഹൻ, ഏറ്റവും പുകൾപെറ്റവൻ എന്നൊക്കെയാണർത്ഥം. ഈ പദത്തിന് തതുല്യമായ അറബി പദം ‘അഹ്മദ്’ എന്നതാണ്. അതാവട്ടെ മുഹമ്മദ് നബി(സ്വ)യുടെ മറ്റൊരു പേരാണ്. വിശുദ്ധ ഖുർആനിലെ സൂറത്തുസ്സ്വഫ്ഫിൽ ഈസാ നബി(അ) പ്രവചിച്ചതായി പറയുന്ന പേരും ‘അഹ്മദ്’ എന്നതാണ്. പ്രവചനം അക്ഷരാർത്ഥത്തിൽ മുഹമ്മദ് നബി(സ്വ)യിൽ പുലരുകയാണ്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, ഇന്ന് കാണുന്ന ഗ്രീക്ക് ബൈബിളിലെല്ലാം തന്നെ പെരിക് ലീറ്റോസ് (Periglytos) എന്ന പദത്തിനു പകരം പാരക് ലീറ്റോസ് (Parakletos) എന്നാണ് കാണുന്നത്. പ്രവചനം മുഹമ്മദ് നബി(സ്വ)യിൽ നിന്നും തിരിച്ച് വിടാനുള്ള തിരിമറിയുടെ ഭാഗമാണിത്.


ജുനൈദ് ഖലീൽ നൂറാനി


January 10, 2019Leave a Reply


കാത്തിരുന്ന പ്രവാചകര്‍



ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും വായിച്ചാല്‍ വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ വ്യക്തമായി കാണാം.


ശീലോഹ്


ബൈബിള്‍ പുസ്തകങ്ങളില്‍ പഴയ നിയമത്തിലെ പ്രഥമ പുസ്തകമായ ഉല്‍പത്തിയില്‍ തന്നെ അത്തരമൊരു പ്രവചനമുണ്ട്. രോഗശയ്യയില്‍ കിടക്കുന്ന യാക്കോബ് തന്‍റെ 12 സന്തതികളോടും കുടുംക്കാരോടും നടത്തുന്ന പ്രവചനങ്ങള്‍ ഉല്‍പത്തി 49-ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതില്‍ പെട്ട സുപ്രധാനമായ ഒരു പ്രവചനം ഇങ്ങനെയാണ്: ‘ശീലോഹ് വരുവോളം ചെങ്കോല്‍ യഹൂദായില്‍ നിന്ന് ഒഴിഞ്ഞു പോവുകയില്ല. രാജാധികാരം അയാളുടെ പാദങ്ങള്‍ക്കിടയില്‍ നിന്ന് മാറുകയില്ല. ജനങ്ങളുടെ വിധേയത്വം അയാളോടായിരിക്കും.


മലയാളം ബൈബിളുകളില്‍ ‘ശീലോഹ്’ എന്ന ഹിബ്രു പദത്തെ ‘അവകാശി’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.’ചെങ്കോല്‍ യൂദായെ വിട്ടുപോകയില്ല. അതിന്‍റെ അവകാശി വന്നു ചേരും വരെ അധികാര ദണ്ഡ് അവന്‍റെ സന്തതികളില്‍ നിന്ന് നീങ്ങിപ്പോകയില്ല.ജനങ്ങള്‍ അവനെ അനുസരിക്കും'(ഉല്‍പത്തി 49:10).പഴയ നിയമത്തിന്‍റെ എല്ലാ പരിഭാഷകളിലും ‘ശിലോഹ്’ എന്ന പദം പരിഭാഷപ്പെടുത്താതെയാണ് കൊടുത്തിട്ടുള്ളത്. എന്നാല്‍ പെഷീത്ത പതിപ്പില്‍ ‘അതിന്‍റെ അവകാശി’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.മുഹമ്മദ് നബി(സ്വ)യെക്കുറിച്ചാണ് ഈ പ്രവചനം എന്നു വ്യക്തമാണ്.കാരണം ഉദ്ധൃത വചനമനുസരിച്ച് ശീലോഹിന്‍റെ വരവോടെയാണ് യഹൂദവംശത്തില്‍ നിന്ന് ചെങ്കോലും(പ്രവാചകത്വം) അധികാരദണ്ഡ് (രാജ്യഭരണം) നീക്കം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ‘ശിലോഹ്’ ഒരിക്കലും യഹൂദ വംശജനായ പ്രവാചകനല്ല എന്ന് നിസ്സംശയം പറയാം.യേശു പോലും യഹൂദവംശജനായ പ്രവാചകനായിരുന്നു. യിശ്മയേലിന്‍റെ (ഇസ്മാഈല്‍) സന്താന പരമ്പരയില്‍ വന്ന മുഹമ്മദ് നി(സ്വ)യാണ് പിന്നീട് യഹൂദ വംശത്തിന് പുറത്ത് നിന്ന് വന്ന ഏക പ്രവാചകന്‍.ഏക സത്യ ദൈവത്തിലേക്ക് ക്ഷണിച്ച് കൊണ്ടായിരുന്നു മുഹമ്മദ് നി(സ്വ) കടന്നുവന്നത്.ശാന്തിയുടെയും സമാധാനത്തിന്‍റെയും സുവിശേഷങ്ങളായിരുന്നു അവിടുന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട്തന്നെ ശത്രുക്കള്‍ പോലും ‘വിശ്വസ്തന്‍’ എന്ന് വിളിക്കുകുയും ചെയ്തു.


മോശയെപ്പോലെയുള്ള പ്രവാചകന്‍


യഹോവ മോശെ പ്രവാചകനോട് നടത്തുന്ന പ്രവചനം പഴയ നിയമം ആവര്‍ത്തന പുസ്തകത്തില്‍ കാണാം:’നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോടും പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ ഞാന്‍ അവനോടു ചോദിക്കും. എന്നാല്‍ പ്രവാചകന്‍ ഞാന്‍ അവനോടു കല്‍പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യ ദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണ ശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളി ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തു വരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല;പ്രവാചകന്‍ അതു സ്വയം കൃത്യമായി സംസാരിച്ചതത്രേ. അവനെ പേടിക്കരുത്’ (ആവര്‍ത്തനപുസ്തകം18:18-22).


ഈ വചനത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷങ്ങള്‍ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം:

1. മോശയെപ്പോലെ ആയിരിക്കും.

2. ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്നാണ് വരിക.

3. നാവില്‍ ദൈവ വചനമുണ്ടായിരിക്കും

4. ദൈവ കല്‍പനകള്‍ ജനങ്ങളോട് പറയും.

5. ദൈവ നാമത്തില്‍ സംസാരിക്കും.

6. പ്രവചനം നിവര്‍ത്തിയാവും.


7. അംഗീകരിക്കാത്തവരെ ചോദ്യം ചെയ്യും.


‘മോശയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല'(ആവര്‍ത്തനം 34:10) എന്ന വചനത്തില്‍ നിന്ന് യേശുവടക്കമുള്ള ഇസ്രായേല്‍ പ്രവാചകനമാരെക്കുറിച്ചല്ല ഈ പ്രവചനം എന്ന് ഗ്രഹിക്കാം.


ക്രൈസ്തവ മിഷണറിമാര്‍ ഈ കാത്തിരുന്ന പ്രവാചകർ യേശുവിലേക്ക് തിരിച്ച് വിടാന്‍ ശ്രമിക്കാറുണ്ട്. നിഷ്പക്ഷമായി നമുക്ക് മൂന്ന് പ്രവാചകനമാരെയും താരതമ്യംചെയ്തു നോക്കാം.(പട്ടിക നോക്കുക)



ഇനി ക്രൈസ്തവ വിശ്വാസ പ്രകാരം തന്നെ യേശുവും മോശയും ഒരു നിലക്കും സാദൃശ്യമാവില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. കാരണം യേശു ദൈവമാണ്, ദൈവപുത്രനാണ്, യേശു അല്ലാത്തവരൊക്കെ പാപം ചെയ്തവരാണ്, ത്രിത്വത്തിലെ അംഗമാണ്, ലോകത്തിന്‍റെ പാപം ഏറ്റെടുത്തവരാണ്. ഇങ്ങനെയുള്ള പ്രത്യേകതയൊന്നും ‘മോശ’ പ്രവാചകനില്ലല്ലോ? ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്ന്:


അബ്രഹാമിന്‍റെ ഇളയ പുത്രന്‍ ഇസ്ഹാഖിന്‍റെ പുത്രനായ യാക്കോബിന്‍റെ പുത്രന്‍ യഹൂദയുടെ പുത്രന്മാരാണ് ഇസ്രായേല്യര്‍ എന്നറിയപ്പെടുന്നത്.യേശുവും മോശയുമൊക്കെ ഈ ഗണത്തില്‍ പെട്ടവരാണ്. മോശയോട് ദൈവം പറഞ്ഞ പ്രവാചകര്‍ ‘അവരുടെ സഹോദരന്മാരില്‍ നിന്ന്’ എന്ന് പറയുമ്പോള്‍ ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്നാണെന്ന് വ്യക്തമാവുന്നതാണ്.


അബ്രഹാമിന്‍റെ ആദ്യ ജാതനായ ‘യിശ്മയേലി’ന്‍റെ സന്താന പരമ്പരയാണ് അറബികള്‍. അവരാണ് ഇസ്രായേല്യരുടെ സഹോദരന്മാര്‍. ഈ സന്താന പരമ്പരയിലാണ് മുഹമ്മദ് നബി(സ്വ) പിറന്നത്. ഇവിടെ മോശയോട് ദൈവം നടത്തിയ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതായി കാണാം.

നാവില്‍ ദൈവവചനം

അല്ലാഹുവിന്‍റെ വചനങ്ങളായ ഖുര്‍ആന്‍ ഗബ്രിയേല്‍ (ജിബ്രീല്‍) മാലാഖ മുഖേന മുഹമ്മദ് നബി(സ്വ)ക്ക് എത്തിച്ച് കൊടുക്കുകയും പിന്നീട് നബി(സ്വ) തന്‍റെ നാവു കൊണ്ട് ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. പക്ഷേ, ഇത്തരമൊരു ശൈലി യേശുവിനുണ്ടായിരുന്നതായി ബൈബിളില്‍ കാണാന്‍ സാധ്യമല്ല.


ദൈവ കല്‍പനകള്‍ ജനങ്ങളോട് പറയും


മുഹമ്മദ് നബി(സ്വ) തനിക്ക് ലഭിച്ച ദൈവിക കല്‍പനകളെല്ലാം ജനങ്ങളോട് പറയുകയും സംസാരം ദൈവിക കല്‍പനക്കനുസൃതവുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇതിനെ ശരിവെക്കുന്നു.’അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നവനല്ല. അത് അദ്ദേഹത്തിന് നല്‍കിയ ദിവ്യ സന്ദേശം മാത്രമാകുന്നു'(സൂറത്തുന്നജ്മ് 53:3,4).


ദൈവ നാമത്തില്‍ സംസാരിക്കും


മുഹമ്മദ് നി(സ്വ) എല്ലാ കാര്യങ്ങളും ‘ബിസ്മി’ ഉച്ചരിച്ചു കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്.എല്ലാ കാര്യങ്ങളും നാഥന്‍റെ നാമം ഉച്ചരിച്ച് തുടങ്ങണമെന്ന് അനുചരന്മാരെ പഠിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തു .


പ്രവചന പൂര്‍ത്തീകരണം


മുഹമ്മദ് നി(സ്വ) നടത്തിയ പ്രവചനങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നതായി കാണാം.റോമക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനം(സൂറത്തു റൂം 30:2)ഒരു ഉദാഹരണം മാത്രം.


ചോദ്യം ചെയ്യും

മുഹമ്മദ് നബി(സ)യെ അംഗീകരിക്കാത്തവര്‍ക്ക് പരലോകത്ത് വെച്ച് കഠിന


ശിക്ഷ ലഭിക്കുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതായി കാണാം.


റവ. ജെയിംസ്റോയുടെ ‘dictionary of the bible’403 -ാം പേജില്‍ മോശെ പ്രവാചകനുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു പ്രവാചകന്‍മുഹമ്മദ് നബി (സ)യാണെന്നു പറയുകയും ചെയ്തിട്ടുണ്ട്.


പ്രവചനം പുതിയനിയമത്തില്‍

തന്‍റെ ശേഷം വരുന്ന പ്രവാചകനെക്കുറിച്ച് യേശു പ്രവചിക്കുന്നതായി യോഹന്നാന്‍ സുവിശേഷത്തില്‍ കാണാം. അതിപ്രകാരമാണ്:


“എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം തന്നെ, ഞാന്‍ പോകാതിരുന്നാല്‍ ആശ്വാസ പ്രദന്‍ നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ ഞാന്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും ലോകത്തിനു ബോദ്ധ്യം വരുത്തും(യോഹന്നാന്‍ 16:7-8).


‘ഇനിയും വളരെ കാര്യങ്ങള്‍നിങ്ങളോടു പറയുവാനുണ്ട്;എന്നാല്‍ നിങ്ങള്‍ക്ക് അവ ഇപ്പോള്‍ വഹിക്കുവാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വന്തമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുകയും ചെയ്യും. അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്ത് നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുന്നത് കൊണ്ട് അവന്‍ എന്നെ മഹത്വപ്പെടുത്തും'(യോഹ 16:12-14).


‘എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും. നിങ്ങളോടു കൂടെ എന്നേക്കും ഉണ്ടായിരിക്കേണ്ടതിന് അവന്‍ മറ്റൊരു ആശ്വാസപ്രദനെ നിങ്ങള്‍ക്കു തരും; സത്യത്തിന്‍റെ ആത്മാവിനെത്തന്നെ. ലോകംഅവനെ കാണുകയോ അറിയുകയോ ചെയ്യാത്തതിനാല്‍ അതിന്അവനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. അവന്‍ നിങ്ങളില്‍ വസിക്കുകയും നിങ്ങളോട് കൂടെ ഉണ്ടായിരിക്കുകയും ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ അവനെ അറിയുന്നു'(യോഹന്നാന്‍ 14:16, 17).


‘എങ്കിലും പിതാവ് എന്‍റെ നാമത്തില്‍ എന്ന ആശ്വാസപ്രദന്‍ നിങ്ങള്‍ക്ക് സകലതും ഉപദേശിച്ചു തരുകയും ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും'(യോഹ 14:26).


ഈ വചനങ്ങളില്‍ ആശ്വാസപ്രദന്‍, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പ്രയോഗിച്ചത് മുഹമ്മദ് നി(സ്വ)യെക്കുറിച്ചാണെന്ന് നമുക്ക് നിസ്സംശയം പറയാം. കാരണം ഇവിടെ ആശ്വാസപ്രദന്‍, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് (periglytos)പെരിക്ലിറ്റോസ് എന്ന ഗ്രീക്ക് പദമാണ്. ഇതിന് ‘ഏറ്റവുംപുകഴ്ത്തപ്പെട്ടവന്‍, ഏറ്റവും സ്തുത്യര്‍ഹന്‍, ഏറ്റവും പുകള്‍പെറ്റവന്‍ എന്നൊക്കെയാണര്‍ത്ഥം.ഈ പദത്തിന് തതുല്യമായ അറബി പദം ‘അഹ്മദ്’ എന്നതാണ്. അതാവട്ടെ മുഹമ്മദ് നബി(സ)യുടെ മറ്റൊരു പേരാണ്. മാത്രമല്ല നിനക്ക് ശേഷം ‘അഹ്മദ്’ എന്ന പ്രവാചകന്‍വരുമെന്ന് ഈസാ നബി(അ) പ്രവചിക്കുന്നതായി പരിശുദ്ധഖുര്‍ആന്‍ പറയുന്നുമുണ്ട്:’മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രേ): ഇസ്രായേല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തിയും ശേഷം വരുന്ന ‘അഹ്മദ്’ എന്ന ദൂതരെ പറ്റി സന്തോഷ വാര്‍ത്ത അറിയിച്ചും നിങ്ങളിലേക്ക് വന്ന ദൈവ ദൂതനാകുന്നു ഞാന്‍’ (സൂറത്തു സ്വഫ് 61:6).

യോഹന്നാന്‍ രേഖപ്പെടുത്തിയ യേശുവിന്‍റെ പ്രവചനത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷങ്ങള്‍ ഇപ്രകാരമാണ്:

1. യേശുവിന്‍റെ കാലശേഷമാണ് വരിക

2. പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.

3. സകല സത്യത്തിലും വഴി നടത്തും

4. സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.

5. യേശുവിനെ മഹത്വപ്പെടുത്തും

6. എന്നും ജനങ്ങളോടൊപ്പമായിരിക്കും.

7. വരാനിരിക്കുന്ന കാര്യങ്ങള്‍ പറയും

8. യേശു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ ഓര്‍മപ്പെടുത്തും

മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. യേശുവിന്‍റെ വചനം എല്ലാ അര്‍ത്ഥത്തിലും മുഹമ്മദ് നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്നത് നബി ചരിത്രം വായിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.


ജുനൈദ് ഖലീൽ നൂറാനി


March 18, 20181 Reply


കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും



യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണ വിരുന്നില്‍ വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെ: യേശു അവരോടു ഈ കല്‍പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ വക്കോളവും നിറച്ചു.ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ കൊടുത്തു. വീഞ്ഞായി തീര്‍ന്ന വെള്ളം വിരുന്നു വാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു; എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ചശേഷം എളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്ന് അവനോട് പറഞ്ഞു. (2:7-10)


ജൂതരുടെ പതിവു രീതിയനുസരിച്ച് വിതരണം ചെയ്യുന്ന വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍, അമ്മ മറിയത്തിന്റെ നിര്‍ദേശപ്രകാരമാണ് യേശു ഇത് ചെയ്തത്. ബൈബിളില്‍ തന്നെ പലയിടങ്ങളില്‍ ലഹരിയുപയോഗത്തെ തിന്മയായി പരിചയപ്പെടുത്തുമ്പോള്‍ യേശുതന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അനുചിതമാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ യേശുവില്‍ ഒരു അത്ഭുതം കെട്ടിയേല്‍പിക്കുന്നതിനുവേണ്ടി ഈ സംഭവം യോഹന്നാന്‍ നിര്‍മിച്ചെടുത്തതോ അല്ലെങ്കില്‍ അബദ്ധവശാല്‍ ബൈബിളില്‍ കയറിപ്പറ്റിയതോ ആവാനേ സാധ്യതയുള്ളൂ. ഈ കഥ ബൈബിളിന്‍റെ അപ്രമാദിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഇതു സംബന്ധമായി ക്രൈസ്തവ പ്രചാരകര്‍ നടത്തുന്ന ന്യായവാദങ്ങള്‍ പരിശോധിക്കാം.വീഞ്ഞ് രണ്ടു തരമുണ്ട്. മദ്യമായതും അല്ലാത്തതും. യേശു നിര്‍മിച്ചത് ലഹരിയുണ്ടാക്കാത്ത തനി ശീതള പാനീയമായിരുന്നുവെന്നാണ് പ്രധാന ന്യായീകരണം. യേശു ലഹരിയുള്ള വീഞ്ഞാണ് ഉണ്ടാക്കിയത് എന്ന അഭിപ്രായം നിരാകരിക്കേണ്ടതാണെന്നതിനുള്ള കാരണങ്ങള്‍ സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:


(1) ഈ അടയാളത്തിന്‍റെ പ്രാഥമിക ലക്ഷ്യം ‘അവന്‍റെ മഹത്വം വെളിപ്പെടുത്തുക (യോഹ 2:11) എന്നതായിരുന്നു. ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാന്‍ (2:11 മത്താ. 1:21) ഭൂമിയില്‍ വന്ന യേശു, ദൈവത്തിന്‍റെ നീതിമാനും പരിശുദ്ധനുമായ പുത്രന്‍ ആകുന്നു എന്നു അവര്‍ വിശ്വസിക്കണം. പിതാവായ ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ എന്നു തെളിയിക്കുവാന്‍ ക്രിസ്തു (യോഹ. 1:4) ഒരു മദ്യപ സംഘത്തിനു ലഹരിവീഞ്ഞു അത്ഭുതകരമായി ഉണ്ടാക്കിക്കൊടുത്തു എന്നു പറയുന്നത് തന്നെ അവനോടുള്ള ബഹുമാനമില്ലായ്മ നിമിത്തമാണ്. ദൈവം വര്‍ഷംപ്രതി തന്റെ പ്രകൃതി ക്രമത്തില്‍ ഉളവാക്കുന്ന സ്വാഭാവിക മുന്തിരിച്ചാറു തന്നെയാണ്; പ്രകൃത്യതീതമായി അവന്‍ ഉണ്ടാക്കിയത് എന്നു അംഗീകരിക്കുന്നതാണ് ദൈവത്തിന്‍റെ മഹത്വത്തിനും ക്രിസ്തുവിന്‍റെ മഹത്വത്തിനും അനുയോജ്യമായിട്ടുള്ളത്. ഈ അടയാളം പ്രകൃതിലോകത്തിന്മേല്‍ ക്രിസ്തുവിനുള്ള പരമാധികാരത്തെ ചൂണ്ടിക്കാണിക്കുന്നു. പാപികളായ മനുഷ്യരെ ആത്മീയമായി ദൈവമക്കളാക്കിത്തീര്‍ക്കുവാനുള്ള ക്രിസ്തുവിന്‍റെ ശക്തിയുടെ ചിഹ്നമായും ഇതിനെ വീക്ഷിക്കാം. (യോഹ. 2:3, 3:1-15) (സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദപുസ്തകം പേജ്. 1575)


ഇത് ക്രൈസ്തവരുടെ വിശ്വാസപ്രകാരം ഏറെക്കുറെ ശരിയാവാം. പക്ഷേ, ഈ ബോധം ബൈബിളെഴുതിയ യോഹന്നാനുണ്ടായില്ലെന്നതാണ് പ്രശ്‌നം. വീഞ്ഞു രണ്ടു തരമുണ്ടെന്നും സന്ദര്‍ഭാനുസരണമാണ് അതിന്‍റെ ഗുണവും സ്വഭാവവും നിര്‍ണയിക്കേണ്ടതെന്നും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം തന്നെ പറയുന്നുണ്ട്. ‘വീഞ്ഞിന്‍റെ ഗുണം അഥവാ സ്വഭാവം, സന്ദര്‍ഭാനുസരണമായും സാദ്ധ്യതാനുസരണമായും തീരുമാനിക്കേണ്ടതാണ്. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം. പേജ്. 1573)നമുക്ക് സന്ദര്‍ഭവും സാധ്യതയും പരിശോധിക്കാം. യോഹന്നാന്‍ 2:10-ല്‍ ഇപ്രകാരം വായിക്കാം: ‘എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ച ശേഷം ഇളപ്പവായതും കൊടുക്കാറുണ്ട്’. യോഹന്നാന്‍ രേഖപ്പെടുത്തിയ ലഹരിപിടിച്ച ശേഷം എന്ന വചനത്തിന്‍റെ സന്ദര്‍ഭവും സാധ്യതയും പരിഗണിച്ചാല്‍ യേശു ലഹരിയുള്ള വീഞ്ഞ് അഥവാ മദ്യമാണ് കാനായിലെ കല്യാണ വിരുന്നില്‍ നിര്‍മിച്ചതെന്ന് പകല്‍പോലെ വ്യക്തം.


‘ലഹരി പിടിച്ച ശേഷം’ എന്ന വചനം ക്രൈസ്തവരെ ഉറക്കം കെടുത്തുന്നതാണ്. ഇതു പരിഹരിക്കാന്‍ വേണ്ടി അവര്‍ ആ പദപ്രയോഗത്തെയും ന്യായീകരിക്കുന്നത് നോക്കൂ: ലഹരി പിടിച്ച ശേഷം, മെഥുസ്‌കൊ എന്ന് ഇവിടെ ഉപയോഗിച്ചിട്ടുള്ള ഗ്രീക്കു പദത്തിനു (1) ലഹരി പിടിക്കുക (2) നിറയുക, തൃപ്തരാവുക എന്നിങ്ങനെ രണ്ടു അര്‍ത്ഥമുണ്ട്. 2:10ലെ ലഹരിപിടിച്ച ശേഷം എന്നത് രണ്ടാമത്തെ അര്‍ത്ഥത്തിലാണു നാം സ്വീകരിക്കേണ്ടത്. (1) ഈ കല്യാണത്തില്‍ ലഹരിയുള്ള വീഞ്ഞ് കുടിച്ചു എന്ന അര്‍ത്ഥത്തില്‍ ഇത് വ്യാഖ്യാനിക്കുവാന്‍ പാടില്ല.


വിരുന്നു വാഴി അവരുടെ നാട്ടുനടപ്പാണ് പ്രസ്താവിച്ചത്. എന്തു പാനീയം കൊടുക്കുന്നു എന്നു കാണിക്കാതെ ഒരു പൊതുതത്വം വിരുന്നുവാഴി പ്രസ്താവിച്ചു എന്നേയുള്ളൂ. (2) യേശു ഒരു മദ്യവിരുന്നില്‍ പങ്കെടുത്തു എന്നോ അതിനുവേണ്ടി വീഞ്ഞു നില്‍കി എന്നോ യാതൊരു ധാരണയും ഉണ്ടാകാന്‍ പാടില്ല. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ്. 1573, 1576) ന്യായീകരണം കേട്ടാല്‍ ആരും മൂക്കത്ത് കൈ തന്നെ വെച്ചുപോകും. കാരണം ഗ്രീക്ക് പദമായ മെഥുസ്‌കൊ എന്നതിന് രണ്ടര്‍ത്ഥമുണ്ടെന്നാണ് പറഞ്ഞത്.


1) ലഹരി പിടിക്കുക.


2) നിറയുക, തൃപ്തരാകുക.


സത്യവേദ പുസ്തകത്തില്‍ ഈ പദത്തെ ലഹരി പിടിച്ച ശേഷം എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിന് നിറയുക തൃപ്തരാകുക എന്ന് അര്‍ത്ഥം വെച്ച് യേശുവിനെ, അതുവഴി ബൈബിളിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണിവിടെ. മറ്റൊരു സുവിശേഷകന്‍ ഈ പദത്തെ ന്യാ


യീകരിക്കാന്‍ ശ്രമിക്കുന്നത് നോക്കൂ: ലഹരിയെന്നത് മലയാള പരിഭാഷയുടെ തെറ്റാണ്. ഓശാന ബൈബിള്‍ പരിഭാഷ ഇപ്രകാരമാണ്. ‘എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു. ആളുകള്‍ യഥേഷ്ടം കുടിച്ചതിനു ശേഷം വീര്യം കുറഞ്ഞത് വീണ്ടും.’ ലഹരി പിടിച്ചുയെന്നല്ല, Well Drunk നന്നായി യഥേഷ്ടം കുടിച്ചുയെന്നര്‍ത്ഥം. നമ്മുടെ കല്യാണ വീടുകളില്‍ പുളിശ്ശേരിയും മറ്റും ആദ്യം നല്ലത് വിളമ്പുന്നു. തികയാതെ വന്നാല്‍ വെള്ളം ചേര്‍ത്ത് വിളമ്പുന്നതുപോലെ. (ഞങ്ങളോടു ചോദിച്ച ചോദ്യങ്ങളും ഞങ്ങളുടെ ചോദ്യങ്ങളും – വര്‍ഗീസ് എം. സാമുവേല്‍ – പേജ്. 28) കല്യാണ വിരുന്നിലെ ദുശ്ശകുനം നന്നാക്കിയെടുക്കാനുള്ള വെപ്രാളത്തില്‍ സാമുവേല്‍ ആദര്‍ശം തന്നെ മറന്ന് പോയിരിക്കുകയാണ്. കാരണം താന്‍ ഉള്‍കൊള്ളുന്ന പ്രൊട്ടസ്റ്റന്റ് സഭ അംഗീകരിക്കുന്ന സത്യവേദ പുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നു തുറന്നു സമ്മതിക്കുകയാണിവിടെ. അതോടൊപ്പം പ്രൊട്ടസ്റ്റന്റ് കാര്‍ ദൈവികമല്ല എന്ന് വിശ്വസിക്കുന്ന അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച, കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന ഒശാന ബൈബിള്‍ പരിഭാഷയാണ് സത്യമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ്.


‘ലഹരി പിടിക്കുക’ എന്നുതന്നെ ഈ പദത്തിന് അര്‍ത്ഥം പറഞ്ഞ ഏതാനും ബൈബിള്‍ മലയാള പതിപ്പുകള്‍ നമുക്ക് പരിശോധിക്കാം.


‘എല്ലാവരും ആദ്യം അല്പ വീഞ്ഞും ലഹരി പിടിച്ച ശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്. (സത്യവേദപുസ്തകം)ഇപ്രകാരം തന്നെയാണ് മാത്യുവര്‍ഗീസിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിലും സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തിലും ബിലീവേഴ്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുതിയ നിയമത്തിലും യഹോവ സാക്ഷികള്‍ പ്രസിദ്ധീകരിക്കുന്ന പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന കെ.സി.ബി.സി. ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നത്.


സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകം യേശു ലഹരിയുള്ള മദ്യംതന്നെയാണ് ഉണ്ടാക്കിയതെന്ന് സമ്മതിക്കേണ്ടിവരുമെന്ന് പറയുന്ന ഭാഗം കൂടി വിലയിരുത്താം.


‘2:3 അവര്‍ക്കു വീഞ്ഞു ഇല്ല. ഇവിടെ നാം എടുത്തിരിക്കുന്ന നിലപാടില്‍ നിന്നു വ്യത്യസ്തമായി, ആ ഭവനത്തില്‍ കല്യാണത്തിനു കരുതിയിരുന്ന വീഞ്ഞും യേശു നല്‍കിയ വീഞ്ഞും ലഹരിയുള്ളതായും അത് ധാരാളം കുടിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദഗതി സ്വീകരിച്ചാല്‍, (1) അതിഥികള്‍ ലഹരിപിടിച്ചിരുന്നു (2) ലഹരിയുള്ള വീഞ്ഞു തീര്‍ന്നുപോയതില്‍ ദുഃഖിച്ചുകൊണ്ട്, ലഹരിയുള്ള വീഞ്ഞു കൂടുതല്‍ നല്‍കുവാന്‍ മറിയ യേശുവിനോടു ആവശ്യപ്പെട്ടു. (3) അമ്മയുടെ ആഗ്രഹപ്രകാരം യേശു അങ്ങനെ ചെയ്തു. എല്ലാ അതിഥികളെയും ലഹരി പിടിപ്പിക്കുന്നതിനു കൂടുതല്‍ വീഞ്ഞു നല്‍കപ്പെട്ടു. (4) യേശു തന്‍റെ മഹത്വം വെളിപ്പെടുത്തിയ ആദ്യ അടയാളമായി ലഹരിയുള്ള വീഞ്ഞു നല്‍കി, ദൈവത്തിന്റെ നീതിമാനും വിശുദ്ധനുമായ പുത്രനായി തന്നെ വിശ്വസിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ നാം കണക്കിലെടുക്കേണ്ടിവരും’ (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ് 1573).


യേശു വെള്ളത്തെ ലഹരിയുള്ള വീഞ്ഞാക്കി. എന്നാല്‍ മദ്യം വിളമ്പല്‍ വേദ പുസ്തകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഈ അത്ഭുതം മറ്റു പ്രവാചകന്മാരാരും ചെയ്തില്ലെങ്കിലും തതുല്യമായ അത്ഭുതങ്ങള്‍ പഴയ നിയമ പ്രവാചകരും ചെയ്തിട്ടുണ്ട്.


– മോശ കയ്പുള്ള വെള്ളം മധുരമാക്കുന്നു. (പുറപ്പാട് 15:23-25)


– ഏലിശാ വെള്ളം ശുദ്ധമാക്കുന്നു. (2 രാജാ 2;19-22)


– ഏലീശാ വിഷം കലര്‍ന്ന പായസം ശുദ്ധമാക്കുന്നു. (2 രാജാക്കന്മാര്‍ – 4:38-41)


– ഏലീയാ വിധവയുടെ വീട്ടിലെ എണ്ണ വര്‍ധിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:2-6)


സത്യത്തില്‍, യേശു മദ്യം നിര്‍മിച്ചിട്ടില്ല. അങ്ങനെ ജനങ്ങളെ ഉന്മത്തരാക്കിയിട്ടുമില്ല. മുമ്പു സൂചിപ്പിച്ചതുപോലെ വേദഗ്രന്ഥങ്ങള്‍ക്കും ധര്‍മ ദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ ഈ സംഭവം ബൈബിളെഴുത്തുകാരുടെ വകയാണ്. കള്ളക്കണക്കെഴുത്തുകാരുടെ എഴുത്തു കോലുകള്‍ അതിനെ മലിനമാക്കിയിരുന്നുവെന്ന യിരമ്യയുടെ വാക്കുകള്‍ ഓര്‍മിക്കുക.


ജുനൈദ് ഖലീൽ നൂറാനി


March 8, 2018Leave a Reply


യേശുവിന്‍റെ അധികാരം



പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തുന്ന അത്ഭുതങ്ങള്‍ യേശുവില്‍നിന്നുണ്ടായിട്ടുണ്ട്. അത്തരം അത്ഭുതങ്ങള്‍ മറ്റുപലരും പ്രവര്‍ത്തിച്ചതുമാണ്. എന്നാല്‍ മറ്റുള്ളവരുടെ അത്ഭുതങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ യേശുവിന്‍റേത് പര്‍വതീകരിക്കുന്നതാണ് പൊതുവെ ക്രൈസ്തവ പ്രബോധകരുടെ രീതി. അങ്ങനെ യേശുവെന്ന മനുഷ്യപ്രവാചകനെ ദൈവവും ദൈവാംശവുമായി ചിത്രീകരിക്കാന്‍ അവര്‍ മാര്‍ഗം തേടുന്നു. യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയത് മത്തായി (8:23-27) വിശദീകരിക്കുന്നുണ്ട്.


യേശു മാത്രമായിരുന്നോ പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ ഇത്തരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്?


ബൈബിള്‍ പറയുന്നത് അല്ലെന്നുതന്നെയാണ്. എന്തുകൊണ്ടെന്നാല്‍, യോശുവ സൂര്യനെ നിശ്ചലമാക്കുന്നു. (യോശുവ 10: 12-14)


ഏലിയാവ് മഞ്ഞും മഴയും നിര്‍ത്തലാക്കുന്നു. (1 രാജാക്കന്മാര്‍ 17:1)


ഏലിയാവ് ആകാശത്തുനിന്ന് തീ ഇറക്കുന്നു. (1 രാജാക്കന്മാര്‍ 18: 36-39)


ഏലിയാവ് മഴ പെയ്യിക്കുന്നു. (1 രാജാക്കന്മാര്‍ 18:41-45)


യേശു കൊടുങ്കാറ്റിനെയേ നിയന്ത്രിക്കുന്നുള്ളൂ. എന്നാല്‍ പഴയനിയമ പ്രവാചകര്‍ സൂര്യനെയും ആകാശത്തെയും മഴയെയുമൊക്കെ നിയന്ത്രിക്കുന്ന കാഴ്ചയാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.


ഇപ്രകാരം തന്നെയാണ് യേശു വെള്ളത്തിന്മേല്‍ നടന്ന അത്ഭുതവും. (മത്തായി 14:25)


ഇതിനേക്കാള്‍ അത്ഭുതമാണ് മോശെ പ്രവാചകന്‍ കടലിനെ പിളര്‍ത്തുന്ന സംഭവം. (പുറപ്പാട് 14:21-24)


യേശു കടലിനുമീതെ നടക്കുകയാണ് ചെയ്തതെങ്കില്‍ മോശെ പ്രവാചകന്‍ കടലിനെ രണ്ടായി പിളര്‍ത്തി മദ്ധ്യേ വഴിയൊരുക്കി യിസ്രായേല്‍ മക്കളോടുകൂടി കടന്നുപോകുന്ന അത്യത്ഭുതമാണ് ചെയ്തിരിക്കുന്നത്. ഇതോ സമാനമായതോ യേശു പ്രവര്‍ത്തിച്ചിട്ടില്ലതാനും.


യേശുകടലിനെ നിയന്ത്രിച്ചതിനെയും മോശെ കടലിനെ നിയന്ത്രിച്ചതിനെയും വ്യത്യാസപ്പെടുത്താന്‍ ക്രൈസ്തവ മിഷണറിമാര്‍ ശ്രമിക്കാറുണ്ട്. യേശു കടലിലെ കൊടുങ്കാറ്റിനെ ശാന്തമാക്കിയസംഭവം വിവരിച്ചുകൊണ്ട് ജോര്‍ജ്ജ് ഫോര്‍ഡ് പറയുന്നത് നോക്കൂ: ഈ അത്ഭുതം ദൈവത്തിന്‍റെ നിര്‍ദ്ദേശാനുസരണം മോശെ തന്‍റെ വടി കടലിനുമീതെ കാണിച്ചപ്പോഴുണ്ടായ അത്ഭുതത്തില്‍നിന്നും വ്യത്യസ്തമായിരിക്കുന്നു. ആര്‍ത്തിരമ്പുന്ന തിരമാലകളെ അടിച്ചമര്‍ത്താന്‍ യേശുവിന്‍റെ വാക്കുമാത്രം മതിയായിരുന്നു. (യേശുക്രിസ്തുവിന്‍റെ ജീവചരിത്രം പേജ് 4/51)


രണ്ടു സംഭവങ്ങളും താരതമ്യം ചെയ്താല്‍ സംഗതിയുടെ കിടപ്പ് മറിച്ചാണെന്ന് ബോധ്യപ്പെടും. യേശുവിന് കടലിലെ കൊടുങ്കാറ്റിനെ ശാന്തമാക്കാന്‍ കാറ്റിനെ ശാസിക്കുകയും കടലിനോട് അനങ്ങാതിരിക്ക, അടങ്ങുക എന്നൊക്കെ പറയേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെയൊന്നും ആവശ്യമുണ്ടായില്ല മോശക്ക്. അദ്ദേഹം കൈ ഉയര്‍ത്തിയപ്പോള്‍ തന്നെ കടല്‍ രണ്ടായി പിളര്‍ന്നു. വാക്കുകള്‍കൊണ്ട് നിയന്ത്രിക്കുന്നതും ആംഗ്യംകൊണ്ടുനിയന്ത്രിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആംഗ്യഭാഷയില്‍ നിയന്ത്രിക്കുന്ന ആള്‍ക്കാണ് അധികാരവും ശക്തിയും കൂടുതലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.


നാല് സുവിശേഷകരും രേഖപ്പെടുത്തിയ യേശുവിന്‍റെ ഏക അത്ഭുതമാണ് കുറച്ചു ഭക്ഷണം കൊണ്ട് ധാരാളം അനുയായികളെ ഭക്ഷിപ്പിച്ചത്. (മത്തായി 14:15-21). ഇക്കാര്യത്തിലും അദ്ദേഹത്തിന് യാതൊരു പ്രത്യേകതയുമില്ലെന്നതാണ് സത്യം. ഏലീശാ പ്രവാചകന്‍ 20 അപ്പംകൊണ്ട് 100 പേരെ പോഷിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:42-44) വേറെയും പലവിധ അത്ഭുതങ്ങള്‍ മറ്റു പ്രവാചകന്മാര്‍ കാണിച്ചിട്ടുണ്ട്.


മോശെ പാറയില്‍നിന്ന് വെള്ളം പുറപ്പെടുവിച്ചു. (പുറപ്പാട് 17:5,6)


ഏലീശാ വെള്ളത്തില്‍നിന്ന് കോടാലി പൊക്കിയെടുത്തു. (2 രാജാക്കന്മാര്‍ 6: 4-7)


കാക്കകള്‍ ഏലിയാവിന് ഭക്ഷണം നല്‍കി. (2 രാജാക്കന്മാര്‍ 17: 4-6)


യോശുവ ജോര്‍ദ്ദാന്‍ നദി മുറിച്ചുകടന്നു. (യോശുവ (3:14-16)


ഏലിയാവ് ജോര്‍ദ്ദാന്‍ നദി പിളര്‍ത്തുന്നു (2 രാജാക്കന്മാര്‍ 2:7,8) പോലുള്ളവ ഉദാഹരണങ്ങള്‍. പ്രകൃതിയുടെ പതിവുതാളത്തിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കാണ് മുഅ്ജിസത്തുകള്‍ എന്നുപറയുന്നത്. ഇത് പ്രവാചകത്വത്തിനു തെളിവായാണ് പ്രത്യക്ഷപ്പെടുന്നത്. യേശുവില്‍ മാത്രം ഇതൊക്കെയും ദൈവവല്‍ക്കരണത്തിനുള്ള തെളിവുകളാക്കാനാണ് ത്രിത്വവാദികള്‍ ശ്രമിക്കുന്നത്. ഈ ആവശ്യാര്‍ത്ഥം മറ്റുള്ളവരുടെ അത്ഭുതങ്ങള്‍ ന്യായീകരിച്ച് ദുര്‍ബലപ്പെടുത്താനും ബൈബിള്‍ പ്രകാരം യേശുവിനു സംഭവിക്കുന്ന ന്യൂനതകള്‍ വലിച്ചുനീട്ടി ഒപ്പിച്ചെടുക്കാനും അവര്‍ ശ്രമിക്കുന്നു. തികഞ്ഞ ദൃഷ്ടാന്തമാണ് അത്തിമരത്തിന്‍റെ കഥ.


അത്തിയും യേശുവിന്‍റെ അഭൗതിക ജ്ഞാനവും


ദൈവം സര്‍വ്വജ്ഞാനിയാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. യെശയ്യാവ് (46:10), കൊലൊസ്യര്‍ (2:3), റോമര്‍ (11:33) പോലുള്ള ബൈബിള്‍ വചനങ്ങള്‍ ഇത് വെളിപ്പെടുത്തുന്നു. എന്നാല്‍ അത്തിമരത്തില്‍ പഴമുണ്ടാകുന്നകാലംപോലുമറിയാത്തയേശുവാണ് ബൈബിലുള്ളത്! മത്തായി എഴുതുന്നു: പിറ്റന്നാള്‍ അവര്‍ ബോഥാനുവിട്ടുപോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളൊരു അത്തിമരം ദൂരത്തുനിന്നുകണ്ടു. അതില്‍ വല്ലതും കിട്ടുമോ എന്നുവെച്ചുചെന്നു. അതിന്നരികെ എത്തിയപ്പോള്‍ ഇലയല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു: ഇനി നിങ്കല്‍നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നുപറഞ്ഞു. അത് ശിഷ്യന്മാര്‍കേട്ടു. ( മത്തായി 21:18-22).


അങ്ങനെ ആ അത്തിമരം കരിഞ്ഞുണങ്ങിയെന്ന് പിന്നീട് പറയുന്നു. എന്തായാലും ഇവിടെ വിശന്നുവലഞ്ഞ യേശു ദൂരത്തുനിന്ന് ഇലകളുള്ള അത്തിവൃക്ഷം കണ്ടപ്പോള്‍ അതില്‍ ധാരാളം അത്തിപ്പഴമുണ്ടാകുമെന്ന് കരുതി. പക്ഷേ മരത്തിനടുത്തെത്തിയപ്പോള്‍ അതില്‍ പഴങ്ങളൊന്നും കണ്ടില്ല. കാരണം അത്തിപ്പഴം കായ്ക്കുന്ന സമയമല്ലായിരുന്നു. യേശു സര്‍വജ്ഞാനിയാണെങ്കില്‍ അത്തിപ്പഴം കായ്ക്കുന്ന സമയത്തെക്കുറിച്ചെങ്കിലും മുന്‍കൂട്ടി അറിവുണ്ടാകുമായിരുന്നു. വിശന്ന യേശു ദൂരെനിന്ന് അത്തിവൃക്ഷത്തിനടുത്തേക്ക് വരികയുമില്ലായിരുന്നു. യേശു ദൈവവും ദൈവം സര്‍ജ്ഞനുമാണെന്നിരിക്കെ ഇങ്ങനെ ഒരു അജ്ഞത സംഭവിക്കാന്‍ പാടുണ്ടോ?


ജുനൈദ് ഖലീൽ നൂറാനി


March 7, 2018Leave a Reply


അത്ഭുത പ്രവര്‍ത്തികൊണ്ട് യേശു ദൈവമാകുമോ?



ഏക സത്യദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ സ്രഷ്ടാവായ അല്ലാഹു ധാരാളം പ്രവാചകന്മാരെ നിയോഗിച്ചു. സത്യദൈവത്തിന്‍റെ ദൂതന്മാരാണെന്ന് തെളിയിക്കാന്‍ വേണ്ടി അവര്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രാഈല്‍ വംശത്തിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി(അ)യും ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.


ഈസാ നബിയോട് അല്ലാഹു പറയുന്ന സന്ദര്‍ഭം; മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്കനായിരിക്കെയും താങ്കള്‍ ജനങ്ങളോടു സംസാരിച്ചിരിക്കവെ പരിശുദ്ധാത്മാവ് മുഖേന ഞാന്‍ നിങ്ങള്‍ക്കു പിന്‍ബലം നല്‍കിയ സന്ദര്‍ഭം, ഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാതും ഇന്‍ജീലും താങ്കള്‍ക്കു നാം പഠിപ്പിച്ചുതന്ന സന്ദര്‍ഭം, എന്‍റെ അനുമതിയോടെ കളിമണ്ണു കൊണ്ടു താങ്കള്‍ പക്ഷിയുടെ രൂപങ്ങളുണ്ടാക്കുകയും അതില്‍ താങ്കള്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അതു പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം ജന്മനാ അന്ധനായവനെയും പാണ്ഡുരോഗിയെയും താങ്കള്‍ സുഖപ്പെടുത്തിയ സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം മരണപ്പെട്ടവരെ താങ്കള്‍ പുനര്‍ജീവിപ്പിക്കുന്ന സന്ദര്‍ഭം, വ്യക്തമായ ദൃഷ്ടാന്തവുമായി ഇസ്രാഈല്‍ സന്തതികളുടെ അടുത്തു താങ്കള്‍ ചെന്നപ്പോള്‍ അവരിലെ അവിശ്വാസികള്‍ ഇതു വ്യക്തമായ മാരണം മാത്രമാണ് എന്നു പറഞ്ഞ് താങ്കളെ അപായപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ താങ്കളെത്തൊട്ട് അവരെ നാം തടഞ്ഞ സന്ദര്‍ഭത്തിലും താങ്കള്‍ക്കും മാതാവിനും ഞാന്‍ ചെയ്തുതന്ന അനുഗ്രഹം താങ്കള്‍ ഓര്‍ക്കുക (സൂറത്തുല്‍ മാഇദ/110).


പക്ഷേ, ഖേദകരമെന്നു പറയട്ടെ, ഈസാ നബി(അ) അല്ലാഹുവിന്‍റെ അനുമതി പ്രകാരം പ്രവാചകത്വ സമര്‍ത്ഥനത്തിനായി പ്രകടിപ്പിച്ച ഇത്തരം അത്ഭുത പ്രവര്‍ത്തനങ്ങളെ ക്രൈസ്തവ സഹോദരന്മാര്‍ ഈസാ(അ)നെ ദൈവികനിരയിലേക്ക് ഉയര്‍ത്താനുള്ള തെളിവുകളായി വ്യാഖ്യാനിക്കുകയാണുണ്ടായത്. യേശുക്രിസ്തു ദൈവാനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിള്‍ പുതിയ നിയമത്തില്‍ കാണാം. ഇതെല്ലാം അദ്ദേഹത്തിന്‍റെ ദൈവികതയുടെ അടയാളമാണെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുകയില്ലെന്നുമൊക്കെയാണ് ക്രൈസ്തവ മിഷണറിമാരുടെ വാദം.


ഫാ. അബ്ദുല്‍ മസീഹ് പറയുന്നതു നോക്കൂ: ‘വര്‍ണാതീതമായ കഴിവുകള്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് അവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരുവന് ബോധ്യമാകുന്നതാണ്. കാരണം, സ്വര്‍ഗീയമായ എല്ലാ അധികാരവും ശക്തിയും അതിന്‍റെ പൂര്‍ണതയില്‍ ക്രിസ്തുവിന് ഉണ്ടായിരുന്നു. ദൈവിക വേലകളെ അവന്‍ പരസ്യമായി തന്നെ ചെയ്തു. അവന്‍ ചെയ്ത പ്രവൃത്തികളെ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. തന്‍റെ നാവില്‍ നിന്നുമുള്ള ഒരു വാക്കിനാല്‍ അവന്‍ കുഷ്ഠരോഗികളെ സൗഖ്യമാക്കി. തന്‍റെ ദയയാല്‍ കുരുടന്‍റെ കണ്ണുതുറന്നു. അത്യുഗ്രമായ കൊടുങ്കാറ്റിനെ തന്‍റെ വാക്കുകളാല്‍ അവന്‍ ശാന്തമാക്കി. അശുദ്ധാത്മാക്കളെ അവന്‍ ശാസിച്ചു പുറത്താക്കി. വിശക്കുന്ന അയ്യായിരം ജനത്തെ അവന്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് സംതൃപ്തരാക്കി. അതിനു മുമ്പ് ഒരിക്കലും ആരും ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടില്ല. ചില പ്രവാചകന്മാര്‍ വളരെ പരിമിതമായ ചില അത്ഭുതങ്ങള്‍ തങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ സ്വന്തനാമത്തിലും നിസ്തുല്യമായ അധികാരത്തിലുമാണ് ചെയ്തിട്ടുള്ളത്’ (ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?/12).


യേശു ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയില്ലെന്നാണ് അബ്ദുല്‍ മസീഹ് പറയുന്നത്. ബൈബിള്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാളും മൂക്കത്ത് വിരല്‍ വെച്ചുപോകും ഈ അവകാശവാദം കേട്ടാല്‍. യേശു ചെയ്തതിനു തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ പ്രവര്‍ത്തനങ്ങള്‍ പഴയ നിയമ പ്രവാചകരായ മോശയും ഏലിയാവും ഏലീശയും ചെയ്തതായി പ്രസ്തുത ഗ്രന്ഥം സവിസ്തരം രേഖപ്പെടുത്തിയിരിക്കെയാണ് അതെല്ലാം വിസ്മരിച്ച് ക്രൈസ്തവ പ്രബോധകര്‍ അസത്യം പ്രചരിപ്പിക്കുന്നത്.


അബ്ദുല്‍ മസീഹിന്‍റെ വാദത്തിന് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയ ക്രൈസ്തവ മിഷണറിമാരും വേദപണ്ഡിതന്മാരും മറ്റുള്ളവര്‍ ചെയ്ത അത്ഭുത പ്രവൃത്തികളും യേശു ചെയ്ത അത്ഭുത പ്രവൃത്തികളും വ്യത്യാസമുണ്ടെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. ആര്‍. കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍ പറയുന്നതു നോക്കൂ: ‘വളരെയേറെ അത്ഭുതങ്ങള്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന പല ആളുകളും നമ്മുടെ മണ്ഡലത്തിലുണ്ട്. പലരെക്കുറിച്ചുള്ള ഐതിഹ്യങ്ങളുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, യെഹൂദര്‍ പ്രതീക്ഷിക്കുന്ന മിശിഹയാണ് താന്‍ എന്നു തെളിയിക്കുന്നതിനായി യേശുക്രിസ്തു ചില അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്(ഇവന്‍ ആര്?/20).


റവ. എസി ക്ളെയ്റ്റന്‍ പറയുന്നതു കാണാം: ‘പഴയ നിയമ കാലത്തു നടന്ന അത്ഭുതങ്ങള്‍ ക്രിസ്തു ചെയ്ത അത്ഭുതങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടവയായിരുന്നു’ (ബൈബിള്‍ നിഘണ്ടു/9).


യേശുക്രിസ്തു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളും പഴയ നിയമ പ്രവാചകന്മാരും അപ്പോസ്തലന്മാരും ചെയ്ത പ്രവര്‍ത്തനങ്ങളും വസ്തുനിഷ്ഠമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഇത്തരം ന്യായീകരണങ്ങളുടെ യഥാസ്ഥിതി ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.


യേശുക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ പട്ടിക ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസിന്‍റെ വിശുദ്ധ സത്യവേദ പുസ്തകം 1435-ാം പേജിലും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം 1626,1627 പേജുകളിലും കൊടുത്തതായി കാണാം.


യേശു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളെ രോഗസൗഖ്യം ഉള്‍ക്കൊള്ളുന്ന അത്ഭുതങ്ങള്‍, പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ അത്ഭുതങ്ങള്‍, മരിച്ചവരെ ഉയര്‍പ്പിച്ച അത്ഭുതങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി ക്രൈസ്തവര്‍ പഠിപ്പിക്കാറുണ്ട്. ഇതില്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങളാണ് യേശുവിന്‍റെ ദൈവികതയുടെ അടയാളമായി മിഷണറിമാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിക്കാറുള്ളത്. ലാസര്‍, നയീനിലെ വിധവയുടെ മകന്‍, യായീറോസിന്‍റെ മകള്‍ എന്നീ മൂന്ന് പേരെ യേശു സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതായാണ് ക്രൈസ്തവരിലെ വലിയ വിഭാഗത്തിന്‍റെ വിശ്വാസം. നിജസ്ഥിതിയറിയാന്‍ ഓരോന്നായി പരിശോധിക്കേണ്ടതുണ്ട്.


യേശു ലാസറിനെ ഉയിര്‍പ്പിക്കുന്നു


‘യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു. മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചു തുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്ത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവര്‍ കല്ലുനീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവന്‍: ലാസറേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തു വന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍ കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു’ (യോഹന്നാന്‍ 11/38-44).


ഉദ്ധൃത ബൈബിള്‍ ഭാഗം ക്രൈസ്തവരുടെ അവകാശവാദത്തെ പിഴുതെറിയുന്നത് വ്യക്തം. കാരണം യേശു പിതാവിനോട് പ്രാര്‍ത്ഥിച്ച് പിതാവിന്‍റെ സമ്മതപ്രകാരം പിതാവ് തന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കാന്‍ വേണ്ടിയാണ് ലാസറിനെ ഉയിര്‍പ്പിച്ചത്. അഥവാ ദൈവമാണ് യേശുവിന്‍റെ പ്രാര്‍ത്ഥന കാരണമായി ലാസറിനെ ഉയര്‍ത്തുന്നത്. ക്രൈസ്തവ സഹോദരന്മാര്‍ പറയുന്നത് പോലെ യേശു സ്വയം ചെയ്തതോ താന്‍ ദൈവമാണെന്ന് അറിയിക്കാന്‍ വേണ്ടിയോ അല്ല യേശു അപ്രകാരം ചെയ്തത്.


വിധവയുടെ മകന്‍


‘പിറ്റെന്നാള്‍ അവന്‍ നിയന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവന്‍ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചു പോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മെക്കു ഏകജാതനായ മകന്‍; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു. അവന്‍ അടുത്തുചെന്നു മഞ്ചം തൊട്ടു. ചുമക്കുന്നവര്‍ നിന്നു. ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു. മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്‍പിച്ചുകൊടുത്തു. എല്ലാവര്‍ക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു’ (ലൂക്കോസ് 7/11-16).


ഉദ്ധൃത സംഭവവും ക്രൈസ്തവ വാദത്തെ തകര്‍ത്തെറിയുന്നതാണ്. കാരണം, ഈ അത്ഭുതത്തിന് ദൃക്സാക്ഷികളായ നയിന്‍ പട്ടണ നിവാസികള്‍ പറഞ്ഞത്, ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു എന്നാണ്. അല്ലാതെ ദൈവം ജഡമായി നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു എന്നല്ല.


യായിറോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്നു


‘പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി. കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടു കൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:


ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്‍പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.


ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു’ (മാര്‍ക്കോസ് 5/38-42).


ഈ സംഭവത്തില്‍ യായിറോസിന്‍റെ മകള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ലായിരുന്നു, അത്യാസന്ന നിലയിലായിരുന്നു. അതുകൊണ്ടായിരുന്നു മകള്‍ മരിച്ചുപോയി എന്ന പള്ളി പ്രമാണിമാരുടെ വാക്കുകളെ കാര്യമാക്കാതിരുന്നതും ബഹളം വെക്കുന്നവരോട് പെണ്‍കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയായിരുന്നു എന്നു യേശു പറഞ്ഞതും. ഇത് മനസ്സിലാക്കിയത് കൊണ്ടാവാം അബ്ദുല്‍ ഫാദി എന്ന മിഷണറി പ്രവര്‍ത്തകന്‍ മശിഹായുടെ വ്യക്തിത്വം ഇഞ്ചീലിലും ഖുറാനിലും എന്ന തന്‍റെ പുസ്തകത്തില്‍ യേശുവിന് ‘മരിച്ചവരെ എഴുന്നേല്‍പ്പിക്കാനുള്ള കഴിവ്’ വിശദീകരണ ഭാഗത്ത് നയിനിലെ വിധവയുടെ മകളെ ഉയിര്‍പ്പിച്ചതും ലാസറിനെ ഉയിര്‍പ്പിച്ചതും മാത്രം ഉദ്ധരിക്കുകയും യായിറോസിന്‍റെ മകളെ ഉയിര്‍പ്പിച്ചതിനെ കുറിച്ച് പറയാതിരുന്നതും (പേ. 65).


ക്രൈസ്തവര്‍ പറയുന്നത് പോലെ യേശു മാത്രമായിരുന്നോ മരിച്ചവരെ ജീവിപ്പിച്ചത്? അല്ല. പഴയനിയമ പ്രവാചകരും യേശുവിന്‍റെ ശിഷ്യന്മാരുമൊക്കെ മരിച്ചവരെ ജീവിപ്പിച്ചതായി ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.


ജീവിപ്പിച്ചതാരൊക്കെ?


ഒരു വിധവയുടെ മരണപ്പെട്ട കുട്ടിയെ പ്രവാചകനായ ഏലിയാവ് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കഥ കാണാം:


‘അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു. അവള്‍ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ പാപം ഓര്‍മിപ്പിക്കേണ്ടതിന്നും എന്‍റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്‍റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു. അവന്‍ അവളോടു: നിന്‍റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍ നിന്നെടുത്തു താന്‍


പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്‍റെ കട്ടിലിന്മേല്‍ കിടത്തി. അവന്‍ യഹോവയോടു: എന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നുപാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചു പറഞ്ഞു. പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ ഏലീയാവിന്‍റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു, അവന്‍ ജീവിച്ചു. ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍ നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്‍റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു. സ്ത്രീ ഏലീയോവോടു: നീ ദൈവപുരുഷന്‍ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു’ (1 രാജാക്കന്മാര്‍ 17/17-24).


ഇവിടെ കുട്ടിയുടെ അമ്മ ഏലിയാവിനെ പ്രവാചകന്‍ എന്നല്ല വിളിച്ചത്. മറിച്ച് ‘ദൈവപുരുഷന്‍’ എന്നാണ്. അതുകൊണ്ട് തന്നെ അത്ഭുതപ്രവൃത്തികൊണ്ട് ദൈവമാകുമെങ്കില്‍ ഏലിയാവാണ് ദൈവമാകാന്‍ ഏറ്റവും അര്‍ഹന്‍.


ഏലീശാ എന്ന പ്രവാചകന്‍ ശുനേം കാരിയുടെ മകനെ ഉയിര്‍പ്പിക്കുന്നത് ബൈബിള്‍ വിശദീകരിച്ചിട്ടുണ്ട്: ‘എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതു കണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു.


പിന്നെ അവന്‍ കയറി ബാലന്‍റെമേല്‍ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണു അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളം കൈകള്‍ അവന്‍റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്‍റെ മേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു. അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്‍റെ മേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു’ (2 രാജാക്കന്മാര്‍ 4/32-35).


ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ സംഭവങ്ങളുമുണ്ട്. ഇത് ശ്രദ്ധിക്കുക: ‘എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോബാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു. ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്‍റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു’ (2 രാജാക്കന്മാര്‍ 13/20,21).


മരിച്ച ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ പോലും മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റു നടക്കുകയാണ്. യേശു ചെയ്തതിനേക്കാള്‍ വലിയ അത്ഭുതമാണ് ഏലീശാ പ്രവാചകന്‍ ചെയ്തിരിക്കുന്നത്.


അപ്പോള്‍ ഇതൊക്കെ ദൈവമാകാന്‍ കാരണമാകുമെങ്കില്‍ എന്തുകൊണ്ടും ദൈവമാകാന്‍ യേശുവിനെക്കാള്‍ അര്‍ഹന്‍ ഏലീശാ പ്രവാചകനാണ്.


പ്രവാചകന്മാര്‍ മാത്രമല്ല; പത്രോസിനെ പോലുള്ളവര്‍ പോലും മരിച്ചവരെ എഴുന്നേല്‍പ്പിച്ചിരുന്നുവത്രെ. രണ്ടു ഉദാഹരണങ്ങള്‍ ചേര്‍ക്കാം.


‘യോപ്പയില്‍ പേടമാന്‍ എന്നരര്‍ത്ഥമുള്ള തബീഥാ എന്നുപേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു. അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്തു അവള്‍ ദീനം


പിടിച്ചു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു. ഒരു മാളികമുറിയില്‍ കിടത്തി. ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്‍റെ അടുക്കല്‍ അയച്ചു. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചു കൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരെ തിരിഞ്ഞു: തബീഥയേ, എഴുന്നേല്‍ക്ക എന്നു പറഞ്ഞു; അവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്‍പ്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി’ (അ.പ്ര 9/36-41).


‘പൗലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു യൂത്തിക്കൊസ് താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്‍റെ മേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്‍റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു’ (അ.പ്ര 20/9-12).


മരിച്ചവരെ ജീവിപ്പിച്ചത് കൊണ്ട് യേശു ദൈവമാകുമെങ്കില്‍ മരിച്ചവരെ ജീവിപ്പിച്ച ഏലീയാവും ഏലീശായും പത്രോസും പൗലോസുമൊക്കെ ദൈവമാകേണ്ടിവരും.


ജുനൈദ് ഖലീൽ നൂറാനി


Tuesday, September 8, 2020

ഇസ്ലാം "ബൈബിളിലെ ഏകദൈവ വിശ്വാസം

 


ബൈബിളിലെ ഏകദൈവ വിശ്വാസം

                                                                             

ദൈവം- രക്ഷകന്‍,സര്‍വ്വശക്തന്‍     

       ഞാന്‍,അതെ ഞാന്‍ തന്നെയാണ് ദൈവം.ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.അന്യ ദൈവങ്ങളില്ല.ഞാന്‍ തന്നെയാണ് പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷികുകയും ചെയ്തത്  ....ഞാന്‍ തന്നെയാണ് ദൈവം. എന്റെ പിടിയില്‍നിന്നു വിടിവിക്കുവാന്‍  ആര്‍ക്കും സാധ്യമല്ല.എന്റെ പ്രവര്‍ത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?(എശയ്യ  43 :11 ,12 )

       നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍  മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ് .എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല .ഞാനല്ലാതെ നിനക്ക് മറ്റൊരു രക്ഷകനില്ല.(ഹോസിയ 13 :4 )

ആദ്യനും അന്ത്യനും 

      ആരംഭം  മുതല്‍ തലമുറകള്‍ക്ക് ഉണ്മ നല്‍കി ഇവയല്ലാം പ്രവര്‍ത്തിച്ചത് ആരാണ് ?ആദിയിലുള്ളവനും അവസാനത്തോട് കൂടെയുള്ളവനുമായ ദൈവമായ ഞാനാണ്. ഞാന്‍ തന്നെ അവന്‍(എശയ്യ 41 :4 )

ഏകന്‍ 

      അന്ന് ദൈവം ഭൂമി മുഴുവത്തിന്റെയും രാജാവായി വാഴും അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അവന്നു ഒരു നാമം മാത്രവും(സഖറിയ 14 :9 )

     യിസ്രായെല്ല്യരെ , കേള്‍ക്കുക ; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ . നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.(ആവര്‍ത്തന പുസ്തകം  6:4,5) 

     ദാവീദ് പ്രാര്‍ത്ഥിച്ചു  "കര്‍ത്താവേ  അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെ പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല.അങ്ങല്ലാതെ  വേറൊരു ദൈവവുമില്ല (ദിന വൃത്താന്തം 17 : 20 )(2  സാമുവല്‍ 7 :22 )

     എന്തെന്നാല്‍      അങ്ങ് വലിയവനാണ്‌.വിസ്മയകരമായ കാര്യങ്ങള്‍ അങ്ങ് നിര്‍വ്വഹിക്കുന്നു.അങ്ങ് മാത്രമാണ് ദൈവം(സങ്കീര്‍ത്തനം 86 :10 ) 

     യേശു      പ്രതിവചിച്ചു ;ഇതാണ് ഒന്നാമത്തെ കല്പന ഇസ്രായെല്ല്യരെ കേള്‍ക്കുക നമ്മുടെ  ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹ്രടയത്തോടെയും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക (മാര്‍ക്കോസ് 12 :29 ,30 )

     ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ല (1 കൊരിയാന്തന്‍സ്  8 :4 ) 

അത്ത്യുന്നതനും സ്രഷ്ടാവുമായ ദൈവം 

      "അവന്‍(പുരോഹിതന്‍)  എബ്രഹാമിനെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു :ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ ക്രപാ കടാക്ഷം നിന്‍റെ മേലുണ്ടാവട്ടെ." (ഉല്പത്തി 14 : 19 )  

      എബ്രഹാം സോദോം രാജാവിനോട് പറഞ്ഞു :ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍  ,ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്ത്യുന്നത ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുന്നു. (ഉല്പത്തി 14 :22 ) 

     യഹോവ എന്ന നാമം വഹിക്കുന്ന അങ്ങ് മാത്രമാണ് ഭൂമി മുഴുവനും ഭരിക്കുന്ന അത്യുന്നതന്‍(സങ്കീര്‍ത്തനം 83 :18 )

പങ്കുകരനില്ലാത്ത  ഏക സ്രഷ്ടാവ് 

      നിന്നെ സ്രഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന ദൈവം......

ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു;ഞാന്‍ ആദിയും അന്തവുമാണ്.ഞാനല്ലാതെ മറ്റൊരു ദൈവമില്ല.എനിക്ക് സമാനമായി ആരുണ്ട്‌?.... വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര് ?ഇനി എന്ത് സംഭവിക്കുമെന്ന്  അവര്‍ പറയട്ടെ ?..ഞാനെല്ലാതെ വേറെ ദൈവമുണ്ടോ ?...വിഗ്രഹം നിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ല...അവരുടെ സാക്ഷികള്‍ (വിഗ്രഹങ്ങള്‍ )കാണുന്നില്ല,അറിയുന്നുമില്ല....വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം .. 'എന്നെ രക്ഷിക്കണേ അവിടുന്നാനെല്ലോ എന്റെ ദൈവം' എന്ന് അവന്‍ അവയോടു പ്രാര്‍ഥിക്കുന്നു. ...എല്ലാം സ്രഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവാണ് ഞാന്‍.ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടോന്നിച്ചു?   (എശയ്യ 44 :  2 -24 )  

അദ്രശ്യന്‍  

     ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;(യോഹന്നാന്‍ 1 : 18)

    നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല (പുറപ്പാട് 33:20)

ദൈവത്തിനു തുല്യമായി ഒന്നുമില്ല 

     മോശ പറഞ്ഞു :ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിനു തുല്യരായി മറ്റാരുമില്ലെന്നും നീ(ഫറോവ)  ഗ്രഹിക്കും (പുറപ്പാട് 8 :10 )  

     ദൈവത്തെ     നിങ്ങള്‍ ആരോട് തുലനം ചെയ്യും?അവനോടു തുല്യമായി ഉപമിക്കാന്‍ വല്ലതുമോണ്ടോ?(എശയ്യ 40 :18 )

    ഇതെല്ലാം നിങ്ങളുടെ മുന്നില്‍ കാണിച്ച യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നെ .  അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു. (ആവര്‍ത്തനം 4 :35 ,36 )    

വലിയവന്‍, എന്നെന്നും ജീവിക്കുന്നവന്‍,പ്രക്രതി പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നവന്‍                    

       അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ് അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല ....അവയ്ക്ക് നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല.കര്‍ത്താവേ അങ്ങയെപ്പോലെ മറ്റാരുമില്ല.അങ്ങ് വലിയവനാണ്‌.അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്.....എന്നാല്‍ കര്‍ത്താവാണ് സത്യ ദൈവം. ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്ന് മാത്രം.... 

തന്റെ ശക്തിയാല്‍ ഭൂമിയെ സ്രഷ്ടിച്ചതും  ജ്ഞാനത്താല്‍ ലോകത്തെ സ്ഥാപിച്ചതും അറിവിനാല്‍  ആകാശത്തെ വിരിച്ചതും അവിടുന്നാണ്.അവിടുന്ന് ശബ്ദിക്കുമ്പോള്‍ ആകാശത്തില്‍ നിന്ന് ജലം ഗര്‍ജ്ജിക്കുന്നു .ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുന്ന് മൂടല്‍ മഞ്ഞു ഉയര്‍ത്തുന്നു.മഴപ്പെയ്യിക്കാന്‍  മിന്നല്‍ പ്പിണരുകള്‍ നിര്‍മ്മിക്കുന്നു.അറപ്പുര തുറന്നു കാറ്റ്കളെ   അയക്കുന്നു. (ജെരാമയ 10 :5 - 13 )          

പ്രാര്‍ത്ഥനക്കര്‍ഹന്‍   

       സോളമന്‍ കര്‍ത്താവിന്റെ ബലി പീടത്തിന്നു മുന്നില്‍ ഇസ്രയേല്‍ ജനതയുടെ സന്നിധിയില്‍ ഉന്നതങ്ങളില്‍ കരങ്ങലുയര്‍ത്തി പ്രാര്‍ഥിച്ചു;ഇസ്രായേലിന്റെ നാഥനായ  ദൈവമേ,പൂര്‍ണ്ണ ഹ്ര്ടയത്ത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്ത സ്നേഹം അവരുടെ മേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെ പ്പോലെ ആകാശത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ല(1 രാജാക്കന്മാര്‍ 8 :22 ,23 )

      യേശു പറഞ്ഞു: 

      കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല  , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)

ആരധനക്കര്‍ഹാന്‍ 

    യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു”(മത്തായി 4:10)

നല്‍കുന്നവന്‍ 

    സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:11)

മുന്‍ ജനതകളുടെ ദൈവം 

    ദൈവം  യാക്കോബിനോടു പറഞ്ഞു:   

    ഞാന്‍ നിന്‍റെ പിതാവായ എബ്രഹാമിന്റെയും ഇസഹാഖിന്റെയും ദൈവമായ കര്‍ത്താവാകുന്നു(ഉല്‍പ്പത്തി 28 :13 ) 

    യേശു പറഞ്ഞു: നിങ്ങള്‍ ദൈവം കല്പിച്ചതു മോശയുടെ പുസ്തകത്തില്‍  വായിച്ചിട്ടില്ലേ? 'ഞാന്‍ എബ്രഹാമിന്റെ ദൈവവും ഇസഹാഖിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു'(മാര്‍ക്കോസ് 12 :26 )

ദൈവനാമം അനാവശ്യമായി ഉപയോഗിക്കരുത് 

    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത് ; തന്റെ നാമം വൃഥാ എടുക്കുന്നവനെ ദൈവം  ശിക്ഷിക്കാതെ വിടുകയില്ല.

(പുറപ്പാട് 20 : 7 ) 

     എന്റെ നാമത്തെക്കൊണ്ടു നിങ്ങള്‍ കള്ളസ്സത്യം ചെയ്യരുത്.  നിങ്ങളുടെ  ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കുകയുമരുത്  ; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 19 :12 ) 

ദൈവത്തെ ഭയപ്പെടുക 

      നീ നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ യഹോവ ആകുന്നു. ( ലേവ്യ പുസ്തകം 19 :32 )

      നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ .നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജനതകളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; (ആവര്‍ത്തനം 6 : 13 ,14 )  

     നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നെ. (ആവര്‍ത്തനം 10 :20 ,21 )

ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുക 

     എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരയുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കുകയും ചെയ്താൽ അവനെ നീ കണ്ടെത്തും.(ആവര്‍ത്തനം 4 : 29 )

 പ്രതിമകള്‍ നിര്‍മ്മിക്കരുത്, അവയെ ആരാധിക്കരുത്‌ 

      മോസ്സസ്സിന്റെ പത്ത് കല്പനകളിലെ ആദ്യ ഭാഗത്ത് പറയുന്നു,   

      അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് 

വന്ന  ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് അവയ്ക്ക് മുമ്പില്‍ പ്രണമിക്കുകയോ  അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാനാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20 :2  - 5 )  

     നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്.സ്വര്‍ണ്ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.  (പുറപ്പാട് 20 : 23 ) 

     നിങ്ങള്‍ അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; (പുറപ്പാട്  34 : 14 )

     നിങ്ങള്‍ക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുതു.(പുറപ്പാട് 34 : 17 ) 

     വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.  ( ലേവ്യ പുസ്തകം 19 : 4 )

അന്യ ദൈവങ്ങളെ വിളിക്കരുത് 

     ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മത പാലിക്കണം; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കാന്‍  ഇടയാവരുത് .(പുറപ്പാട്  23 : 12 )

     അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് ; അവരുടെ ആരാധനാ സ്തംഭങ്ങള്‍ നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തു കളയണം .നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ നിങ്ങള്‍  സേവിക്കുവിന്‍ ; എന്നാൽ ഞാന്‍  നിങ്ങളുടെ  ഭക്ഷണത്തെയും  വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ നിങ്ങളുടെ ഇടയില്‍ നിന്നും രോഗങ്ങളെ നിര്‍മ്മജനം ചെയ്യും. (പുറപ്പാട്  23 :24 , 25 )   

സ്വര്‍ണ്ണത്തിന്റെ കാളക്കുട്ടിയെ കണ്ടപ്പോള്‍  മോസ്സസ്സിന്റെ ദേഷ്യം 

     മോശ പാളയത്തിന്നു അടുത്തെത്തിയപ്പോള്‍  കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതുംകണ്ടു. അപ്പോൾ മോശെയുടെ കോപം ആളിക്കത്തി.  അവൻ കല്‍ പലകകള്‍ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു.അത് ഇടിച്ചു പൊടിച്ചു.  പൊടി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കൊണ്ട് കുടിപ്പിച്ചു. (പുറപ്പാട്  32 :19 , 20 ) 

വിഗ്രഹാരാധന പൊറുക്കപെടാത്ത  മഹാ പാതകം 

     അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ; അയ്യോ, ഈ ജനം മഹാപാതകം ചെയ്തു. സ്വര്‍ണ്ണം കൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ ഞാന്‍ അവരെ  സന്ദർശിക്കുന്ന  ദിവസം(പരലോകത്ത്) അവരുടെ പാപങ്ങളെപ്രതി ഞാന്‍  അവരെ ശിക്ഷിക്കും.  (പുറപ്പാട്  32 :31 -34)     

 വിഗ്രഹങ്ങളുടെ ബലി വസ്തു നിഷിദ്ധം 

     അവരുടെ(വിഗ്രഹങ്ങളുടെ)  ബലി വസ്തുക്കള്‍ ഭക്ഷണമായി നീ കഴിക്കരുത് (പുറപ്പാട് 34 :15 )   

ദൈവത്തിന്റെ നിയമങ്ങളും കല്പനകളും പാലിക്കുക         

    ദൈവം  പിന്നെയും മോശെയോടു അരുളിച്ചെയ്തതു:നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;നിങ്ങൾ വസിച്ചിരുന്ന  ഈജിപ്ത് ദേശത്തെ ജനങ്ങളെ പോലെ നിങ്ങൾ പ്രവര്‍ത്തിക്കരുത്‌; ഞാൻ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന   കനാൻ ദേശത്തിലെ ആളുകളെ പ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്‌; അവരുടെ ചട്ടങ്ങളും മര്യാദകളും ആചരിക്കരുത് .നിങ്ങള്‍ എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.ആകയാൽ നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക; അവ അനുസരിക്കുന്ന  മനുഷ്യൻ അതിനാല്‍  ജീവിക്കും; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 18 :1 -  5 )  

     നിങ്ങള്‍ക്ക് വസിക്കാനായി ഞാന്‍ നിങ്ങളെ എങ്ങോട്ട് നയിക്കുന്നുവോ ആ ദേശം നിങ്ങളെ തിരസ്ക്കരിക്കാതിരിക്കാന്‍  നിങ്ങൾ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ നീക്കി ക്കളയുന്ന ജനതയുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്തുടരുത്.എന്തെന്നാല്‍ ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാന്‍ അവരെ വെറുക്കുന്നു. (ലേവ്യ പുസ്തകം 20 :22 ,23 )

     നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പാലിക്കണം .നിങ്ങള്‍ക്ക്  നന്മയുണ്ടാകും.  (ആവര്‍ത്തനം 6 :17 ,18 )

     നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം അനുസരിച്ച്  നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ഇവകളാകുന്നു   നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജനതകള്‍  ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല. (ആവര്‍ത്തനം 12 :1 -  4 )

അനുഗ്രഹവും ശാപവും 

      ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവുംനിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും. (ആവര്‍ത്തനം 11 :26 -  28 )

ഒരു സ്രഷ്ടിയെയും വണങ്ങുകയോ പൂജിക്കുകയോ ചെയ്യരുത് 

     അതിനാല്‍ നിങ്ങൾ നന്നായി ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുള്‍ ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ?.അതു കൊണ്ടു നിങ്ങൾ ആണിന്റെയൊ  പെണ്ണിന്റെയൊ  സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെ തന്നെ ആശുദ്ധരാകാതിരിക്കുക.നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശ ഗോളങ്ങളെയും-കണ്ടു  അവയെ  ആരാധിക്കുകയും  സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുവിന്‍; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെയുള്ള  എല്ലാ ജനതകള്‍ക്കും വേണ്ടി നല്കിയിരിക്കുന്നവയാണ്.  (ആവര്‍ത്തനം 4 : 15 -19 )

പ്രതിമകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല 

     അവിടെ(ഇസ്രയേല്‍ ജനത പോകുന്ന സ്ഥലം),  കാണുകയോ   കേൾക്കുകയോ  ഭക്ഷിക്കുകയോ  മണക്കുകയോ ചെയ്യാത്ത  മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദൈവങ്ങളെ  നിങ്ങൾ സേവിക്കും.(ആവര്‍ത്തനം 4 :28 )  

ദേവ പൂജയിലെ അനാചാരം 

        അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കെണിയിൽ അകപ്പെടുകയും ഈ ജനതകള്‍  തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കുകയും  ചെയ്യാതിരിക്കാന്‍  സൂക്ഷിക്കണം .നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു തീയില്‍ ദാഹിപ്പിച്ചല്ലോ ?  (ആവര്‍ത്തനം 12 :30 ,31 )

ആരു പറഞ്ഞാലും  ദൈവത്തില്‍ പങ്കു ചേര്‍ക്കരുത് 

      ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും അനുസരിച്ച്  നടക്കുവിന്‍; അതിനോടു കൂട്ടരുതു; അതിൽനിന്നു ഒന്നും കുറെക്കയും അരുതു.

നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ അറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുക്കയും ചെയ്താൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു .നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്ഷ്യന്‍ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരുദ്ധമായി  ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ട നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിക്കാന്‍  നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം. ( ആവര്‍ത്തനം 13 :1 - 6 )

   

       നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ചു നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ ,മകളോ ,നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിക്കാന്‍  നോക്കിയാൽ അവനോടു യോജിക്കുകയൊ  അവന്റെ വാക്കു കേൾക്കുകയോ  ചെയ്യരുതു; അവനോടു കനിവു തോന്നുകയോ, അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. (ആവര്‍ത്തനം 13 :  7 - 9 )

അന്യജാതിക്കാരുടെ ആചാരം സ്വീകരിക്കരുത് 

        നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളുടെ ശ്രീരാം  മുറിവേല്പിക്കുകയോ  നിങ്ങൾ ശിരസ്സിന്റെ മുന്‍ ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.(ആവര്‍ത്തനം 14 : 1 )

ആഭിചാരവും ,പ്രശ്നം വെക്കുന്നതും ,ശകുനം നോക്കുന്നതും നിഷിദ്ധം   

      നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജനതകളുടെ  ദുരാചാരങ്ങള്‍  നീ അനുകരിക്കരുത് .തന്റെ മകനെയോ മകളെയോ മോഹിക്കുന്നവന്‍ , പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.നീ നീക്കിക്കള യാ നിരിക്കുന്ന ജനത കൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നിനക്ക്  അങ്ങനെ ചെയ്യുവാന്‍  നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

(ആവര്‍ത്തനം 18 :9 -14 )  

ദൈവ മന്ദിരത്തിനരികെ ഒരു ചിഹ്നവും പാടില്ല 

       നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ  അശേര ദേവതയുടെ ഒരു വ്രക്ഷവും നട്ടുപിടിപ്പിക്കരുത്. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭവും നീ  നാട്ടുകയും അരുതു.

(ആവര്‍ത്തനം 16 :21 ,22 )

വിഗ്രഹം ഉണ്ടാക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ 

      ശില്പിയുടെ കൈപ്പണിയായി യഹോവെക്കു വെറുപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം. (ആവര്‍ത്തനം 27  :15 )  

അന്യ ദൈവങ്ങളെ സേവിച്ചലുള്ള ശിക്ഷ 

 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ, സൂര്യചന്ദ്രന്മാരെയോ മറ്റേതെങ്കിലും  ആകാശ ശക്തിയെയോ  ചെന്നു സേവിച്ചു നമസ്കരിക്കയും,തിന്മ പ്രവര്‍ത്തിച്ചു ഉടമ്പടി ലംഘിക്കുകയും  ചെയ്ത, പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ,നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും

അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം അന്വേഷിക്കുക.  അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും ആണെന്ന് കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. (ആവര്‍ത്തനം 17 :3 -5 )

,

ഇസ്ലാം അടിമ യാക്കുന്ന സമ്പ്രദായം മുഹമ്മദ് നബി ഇല്ലാതാക്കിയത് എങ്ങനെ

 *മനുഷ്യനെ അടിമ യാക്കുന്ന സമ്പ്രദായം മുഹമ്മദ് നബി ഇല്ലാതാക്കിയത് എങ്ങനെ.* 


ഭാഗം 1: 


ഇസ്ലാമിനെ പോലെ, അടിമ വിമോചനം ആരാധനയാക്കി മാറ്റിയ നാഗരി കതയോ വിശ്വാസ സം ഹിതയോ ലോകത്ത് വേറെ ഉണ്ടോ? 

https://www.islamonweb.net/ml/Know-Islam-view/17-August-2020-2573         

 

ഭാഗം 2: 


"നിങ്ങള് ഉടുക്കുന്നത് അടിമയും ഉടുക്കണം, നിങ്ങള് തിന്നുന്നത് അടിമക്കും കൊടുക്കണം, അവർ നിങ്ങളുടെ സഹോദരന്മാർ തന്നെയാണ്"  എന്ന പ്രഖ്യാപന ത്ത്തിലൂടെ 

അടിമ എന്ന വാക്കിന്റെ അർത്ഥം മാറ്റിപ്പണിയുകയും അടിമകളെ ലോകോത്തര ഭരണാധികാരികളും  വിശ്വ പൗരന്മാരും ആക്കി ഇസ്ലാം മാറ്റിയത് എങ്ങനെ? 

https://www.islamonweb.net/ml/Know-Islam-view/22-August-2020-2578  


ഭാഗം 3:


അടിമസ്ത്രീകളുമായുള്ള ലൈംഗികത സാമൂഹികമായ ഒരു ആചാരമായി മനസ്സിലാക്കുകയും അതിലൂടെ അടിമ വ്യവസ്ഥയെ ഉള്ളിൽ നിന്നും തകർത്തു കളഞ്ഞതും എങ്ങനെ? 

https://www.islamonweb.net/ml/Know-Islam-view/03-September-2020-2591


*റഷീദ് ഹുദവി ഏലംകുളം*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...