Wednesday, August 19, 2020

ഇസ് ലാം : യാസീൻ സൂറത്തിൽ പറഞദൂതൻ പൗലോസാ ണോ?

 


ക്രൈസ്തവ മതപഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*ക്രസ്തീയ തട്ടിപ്പ്*


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന് ഇബ്നു കസീർ തഫ്സീറിൽ പറഞ്ഞിട്ടുണ്ടോ?



യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന് വ ചിലർ വാദിച്ചത് ഉദ്ധരിച്ചതിന്ന് ശേഷം

ഇബ്നു കസീർ തുടർന്നു പറയുന്ന ഭാഗം ക്രസ്ത്യൻ പുരോഹിതർ മറച്ചു വെച്ചിരിക്കുന്നു


സ്വന്തം ബൈബിളിൽ തിരിമറി നടത്തിയ ജൂത ക്രസ്തീയ പുരോഹിതർ ഇസ്ലാമിക ഗ്രന്തങ്ങളിലും തട്ടിപ്പ് നടത്തുകയാണ്


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന വാദം മൂന്ന് കാരണങ്ങളാൽ ശരിയല്ല എന്ന് ഇബ്നു കസീർ തഫ്സീറ് 313/3 ൽ തന്നെ ശേഷം പറയുന്നു 


അറബി അറിയുന്നവർ വായിച്ചു പഠിക്കുക


قال ابن إسحاق - فيما بلغه عن ابن عباس ، وكعب الأحبار ، ووهب بن منبه - : إنها مدينة أنطاكية ، وكان بها ملك يقال له : أنطيخس بن أنطيخس بن أنطيخس ، وكان يعبد الأصنام ، فبعث الله إليه ثلاثة من الرسل ، وهم : صادق وصدوق وشلوم ، فكذبهم .

وهكذا روي عن بريدة بن الحصيب ، وعكرمة ، وقتادة ، والزهري : أنها أنطاكية .

وقد استشكل بعض الأئمة كونها أنطاكية ، بما سنذكره بعد تمام القصة ، إن شاء الله تعالى .


قال ابن جريج ، عن وهب بن سليمان ، عن شعيب الجبائي قال : كان اسم الرسولين الأولين شمعون ويوحنا ، واسم الثالث بولص ، والقرية أنطاكية...............


وقد تقدم عن كثير من السلف أن هذه القرية هي أنطاكية ، وأن هؤلاء الثلاثة كانوا رسلا من عند المسيح ، عليه السلام ، كما نص عليه قتادة وغيره ، وهو الذي لم يذكر عن واحد من متأخري المفسرين غيره ، وفي ذلك نظر من وجوه :

أحدها : أن ظاهر القصة يدل على أن هؤلاء كانوا رسل الله ، عز وجل ، لا من جهة المسيح ، كما قال تعالى : ( إذ أرسلنا إليهم اثنين فكذبوهما فعززنا بثالث فقالوا إنا إليكم مرسلون ) إلى أن قالوا : ( ربنا يعلم إنا إليكم لمرسلون وما علينا إلا البلاغ المبين ) [ يس : 14 - 17 ] . ولو كان هؤلاء من الحواريين لقالوا عبارة تناسب أنهم من عند المسيح ، عليه السلام ، والله أعلم . ثم لو كانوا رسل المسيح لما قالوا لهم : ( ما أنتم إلا بشر مثلنا ) [ يس : 15 ] .

الثاني : أن أهل أنطاكية آمنوا برسل المسيح إليهم ، وكانوا أول مدينة آمنت بالمسيح ; ولهذا كانت عند النصارى إحدى المدائن الأربعة اللاتي فيهن بتاركة ، وهن القدس لأنها بلد المسيح ، وأنطاكية لأنها أول بلدة آمنت بالمسيح عن آخر أهلها ، والإسكندرية لأن فيها اصطلحوا على اتخاذ البتاركة والمطارنة والأساقفة والقساوسة والشمامسة والرهابين . ثم رومية لأنها مدينة الملك قسطنطين الذي نصر دينهم وأطده . ولما ابتنى القسطنطينية نقلوا البترك من رومية إليها ، كما ذكره غير واحد ممن ذكر تواريخهم كسعيد بن بطريق وغيره من أهل الكتاب والمسلمين ، فإذا تقرر أن أنطاكية أول مدينة آمنت ، فأهل هذه القرية قد ذكر الله تعالى أنهم كذبوا رسله ، وأنه أهلكهم بصيحة واحدة أخمدتهم ، فالله أعلم .

الثالث : أن قصة أنطاكية مع الحواريين أصحاب المسيح بعد نزول التوراة ، وقد ذكر أبو سعيد الخدري وغير واحد من السلف : أن الله تعالى بعد إنزاله التوراة لم يهلك أمة من الأمم عن آخرهم بعذاب يبعثه عليهم ، بل أمر المؤمنين بعد ذلك بقتال المشركين ، ذكروه عند قوله تعالى : ( ولقد آتينا موسى الكتاب من بعد ما أهلكنا القرون الأولى ) [ القصص : 43 ] . فعلى هذا يتعين أن هذه القرية المذكورة في القرآن [ العظيم ] قرية أخرى غير أنطاكية ، كما أطلق ذلك غير واحد من السلف أيضا . أو تكون أنطاكية إن كان لفظها محفوظا في هذه القصة مدينة أخرى غير هذه المشهورة المعروفة ، فإن هذه لم يعرف أنها أهلكت لا في الملة النصرانية ولا قبل ذلك ، والله سبحانه وتعالى أعلم تفسير ابن كثير 3/313


ഇബ്നു കസീർ തന്നെ അദ്ധേഹത്തിന്റെ ഖസസുൽ അമ്പിയാ പേജ് 223 ൽ പറയുന്നു


യാസീനിൽ പറത്ത ദൂദൻ പൗലോസാണന്ന വാദം ദുർഭലമാണ്

കാരണം അവർ ദൈവത്തിന്റെ പ്രവാചകരാണ് അവർ എന്ന റിപ്പോർട്ട് തന്നെ വന്നിട്ടുണ്ട്

(ഈ സനബിയുടെ എന്നതല്ല )


ഖുർആനിന്റെ സന്ദർഭവും

അവർ ദൈവത്തിന്റെ പ്രവാചകരാണ് അവർ എന്നാണ് അറിയിക്കുന്നത്

(ഖസസുൽ അമ്പിയാ ഇബ്ന് കസീർ 223)


 . قال ابن إسحاق فيما بلغه عن ابن عباس و کعب ووهب أنهم قالوا : وكان لها ملك اسمه أنطيخ بن أنطيخس ، وكان يعبد الأصنام ، فبعث الله إليه ثلاثة من الرسل وهم صادق ومصدوق وشلوم فكذبهم . وهذا ظاهر أنهم رسل من الله عز وجل . وزعم قتادة أنهم كانوا رسل من المسيح ، وكذا قال ابن جريج عن وهب بن سليمان عن شعيب الجبائي : كان اسم الرسولين الأولين شمعون ويوحنا واسم الثالث بولس والقرية أنطاكية ) . 



وهذا القول ضعيف جدا ؛ لأن أهل أنطاكية لما بعث إليهم المسيح ثلاثة من الحوار يين كانوا أول مدينة آمنت بالمسيح في ذلك الوقت ، ولهذا كانت إحدى المدن الأربع التي يكون فيها بتاركة النصارى ، وهن أنطاكية ، والقدس ، وإسكندرية ، ورومية . ثم بعدها القسطنطينية ، ولم يهلكوا وأهل هذه القرية المذكورة في القرآن أهلكوا ، كما قال في آخر قصتها ، بعد فتلهم صديق المرسلين : فإن كانت إلا صيحة واحدة فإذا هم خامدونه ، ولكن إن كانت الرسل الثلاثة المذكورون في القرآن بعثوا إلى أهل أنطاكية قديما فكذبوهم ، وأملكهم الله ، ثم عمرت بعد ذلك . فلما كان في زمن المسيح آمنوا برسله إليهم ، فلا يمنع هذا . والله أعلم 


 فأما القول بأن هذه القصة المذكورة في القرآن هي قصة أصحاب المسيح فضعيف ؛ لما تقدم ، ولأن ظاهر سياق القرآن يقتضي أن هؤلاء الرسل من عند الله 


*അസ് ലം പരപ്പനങ്ങാടി*




ഇസ്ലാം 'നിങ്ങളല്ലാം നരകത്തിൽ പ്രവേശിക്കുമെന്ന് ഖുർആനിൽ ഉണ്ടോ?*

 * ഖുർആൻ വിമർശന ചേദ്യം*


*നിങ്ങളല്ലാം നരകത്തിൽ പ്രവേശിക്കുമെന്ന് ഖുർആനിൽ ഉണ്ടോ?*


മറുപടി


ഖുർ ആനിൽ ഇങ്ങനെ പറയുന്നു



 മര്‍യം  - 19:71


അതിനടുക്കല്‍ [നരകത്തിങ്കല്‍] വരുന്നവരല്ലാതെ നിങ്ങളില്‍ (ആരും) ഇല്ല; അതു [അക്കാര്യം] നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അനിവാര്യവും, തീരുമാനിക്കപ്പെട്ടതുമാകുന്നു


പിന്നീടു സൂക്ഷിച്ചുവന്നിട്ടുള്ളവരെ [സജ്ജനങ്ങളെ] നാം രക്ഷപ്പെടുത്തുകയും, അക്രമകാരികളെ മുട്ടുകുത്തിയവരായിക്കൊണ്ടു അതില്‍തന്നെ വിട്ടേക്കുന്നതുമാണ്.



എല്ലാവരെയും അല്ലാഹു നരകത്തിനു ചുറ്റും ഹാജരാക്കുന്നു. അനന്തരം ദോഷബാധയെ സൂക്ഷിച്ചുവന്ന ഭയഭക്തന്മാരെ അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതില്‍ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു. നരകത്തിലെ അതിഭയങ്കരമായ കാഴ്ചകള്‍, ചുറ്റുപാടും നിന്നു നോക്കികണ്ടറിഞ്ഞശേഷം, സല്‍ഭാഗ്യവാന്‍മാര്‍ അവരുടെ വിശ്വാസത്തിന്‍റെയും, കര്‍മ്മത്തിന്‍റെയും നിലപാടനുസരിച്ചുള്ള വേഗതയില്‍, അവിടെനിന്നു രക്ഷപ്പെട്ടു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു.


അസ്ലം പരപ്പനങ്ങാടി



ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w

Sunday, August 16, 2020

ഇസ്ലാം *നബി സ്വ യുടെ സൈനബ റ യു മായിള്ള വിവാഹവുമായി ബന്ധപെട്ടു* നിരീഷരവാദികളും ജൂതക്രിസ്ത്യൻ പാതിരിമാരും

 *നബി സ്വ യുടെ സൈനബ റ യു മായിള്ള വിവാഹവുമായി ബന്ധപെട്ടു* നിരീഷരവാദികളും ജൂതക്രിസ്ത്യൻ പാതിരിമാരും പ്രജരിപ്പിക്കുന്ന ചില ഗ്രന്തങ്ങളിൽ വന്ന ഉദ്ധരണികളെ പറ്റി പ്രമുഖ ഖുർആൻ വ്യാഖ്യാതാവ അല്ലാമ ഇബ്നു കസീർ തഫ്സീറിൽ പറയുന്നു


ذكر ابن جرير ، وابن أبي حاتم هاهنا آثارا عن بعض السلف ، رضي الله عنهم ، أحببنا أن نضرب عنها صفحا لعدم صحتها فلا نوردها تفسير ابن كثير


ഇത് മായി ബന്ധപെട്ടു ഇബ്ൻ ജരീര് ത്വിബ്രിയും മറ്റും ചിലരും ചില സംഭവങ്ങൾ ഉദ്ധരിച്ചിട്ടുണ്ട് അതൊന്നും ശരിയായ റിപ്പോർട്ട് ചെയ്യപെട്ടതല്ല 'അത് കൊണ്ട് നാം അതിനെ  തൊട്ട് തിരിഞ്ഞുകളയുന്നു

ഉദ്ധരിക്കുന്നില്ല (തഫ്സീറ് കസീർ 421



അസ് ലം പരപ്പനങ്ങാടി


ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w

Saturday, August 15, 2020

ഇസ്ലാം:ബുഖാരി:452-ൽ അള്ളാഹുവിന്റെ മന:സ്സമാധാനത്തിനു വേണ്ടി മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്നു.

 *ക്രസ്തൻ പാതിരിമാരുടെ കള്ളത്തരങ്ങൾ 5*



: ചോദ്യം 


ഒരു ക്രസ്തൻപാതിരി

എഴുതുന്നു



ബുഖാരി:452-ൽ അള്ളാഹുവിന്റെ മന:സ്സമാധാനത്തിനു വേണ്ടി മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്നു.



ഇത് ശരിയാണാ?



മറുപടി


ഇവർ മതഗ്രന്തങ്ങൾ വളച്ചൊടിക്കുന്ന പുരോഹിതർ തന്നെയാണന്നഇത്തരം കള്ളത്തരത്തിൽ നിന്ന് തന്നെ വെക്തമാണ്


ബുഖാരിയിലെ ഹദീസിന്റെ ശരിയായ രൂപം ഇങ്ങനെയാണ്


അബ്ദുല്ലാഹ് റ പറയുന്നു.

ഞങ്ങൾ നിസ്കാരത്തിൽ അല്ലാഹു വിന്ന് രക്ഷയുണ്ടാവട്ടെ ഇന്നയാൾക്ക് 

രക്ഷയുണ്ടാവട്ടെ എന്നിങ്ങനെ പറയുമായിരുന്നു.


അപ്പോൾ നബി സ്വ പറഞ്ഞു


*നിങ്ങൾ അല്ലാഹു വിന്ന് രക്ഷയുണ്ടാവട്ടെ എന്ന് പറയരുത്* 'രക്ഷ നൽകുന്നവൻ അല്ലാഹു ആണ് എല്ലാ തിരുമുൽ കാഴ്ച്ചകളും നന്മകളും ഗുണങ്ങളും അല്ലാഹു വിന്റെ താണ് പ്രവാചകർക്കും സച്ചതർക്കും രക്ഷയുണ്ടാവട്ടെ എന്ന് നിങ്ങൾ പറയുക ( ബുഖാരി)



ഇതിൽ നിന്ന് പാതിരിമാരുടെ കള്ളത്തരം എല്ലാവർക്കും മനസ്സിലാവുന്നതാണ്

*നിങ്ങൾ അല്ലാഹു വിന്ന് രക്ഷയുണ്ടാവട്ടെ എന്ന് പറയരുത് ' എന്നാണാ പ്രാവാചകർ പഠിപ്പിക്കുന്നത്*



സ്വന്തം മതഗ്രന്തങ്ങൾ തിരിമറി നടത്തിയത് പോലെ ഇസ്ലാമിക ഗ്രന്തങ്ങളും തിരിമറി നടത്താൻ വന്നാൽ പിടികൂടുക തന്നെ ചെയ്യുമെന്ന് എല്ലാ പുരോഹിത പാതിരികളും മനസ്സിലാക്കുന്നത് നല്ലതാണ് ' കാരണം ഈ മതം അന്ത്യനാൾ വരെ നിലനിൽക്കുന്നതാണ്




 حدثنا مسدد، ثنا يحيى، عن الأعمش، حدثني شقيق، عن عبد الله، قال: كنا إذا كنا مع النبي -صلى الله عليه وسلم- في الصلاة قلنا: السلام على الله من عباده، السلام على فلان وفلان، فقال النبي -صلى الله عليه وسلم-: " لا تقولوا السلام على الله، فإن الله هو السلام، ولكن قولوا: التحيات لله والصلوات والطيبات، السلام عليك أيها النبي ورحمة الله وبركاته، السلام علينا وعلى عباد الله الصالحين؛ فإنكم إذا قلتم ذلك أصاب كل عبد صالح في السماء - أو بين السماء والأرض - أشهد ألا إله إلا الله، وأشهد أن محمدا عبده ورسوله، ثم ليتخير من الدعاء أعجبه إليه فيدعو "


അസ് ലം പരപ്പനങ്ങാടി

.

ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



അസ് ലം പരപ്പനങ്ങാടി



ഇസ്ലാം യഹോവ ദൈവ നാമമാണോ?

 



തൗഹീദ്: ബൈബിളിന്റെ മര്‍മ്മം



ബൈബിളിന്റെ മര്‍മ്മം എന്താണെന്ന് ക്രൈസ്തവരോട്, പ്രത്യേകിച്ചും മിഷണറിമാരോടൊ അപ്പോളജറ്റിക്കുകളോടൊ ചോദിച്ചാല്‍, പഴയനിയമം യേശുവിന്റെ ഒരുക്കവും പുതിയനിയമം യേശുവിന്റെ ഒടുക്കവുമാണ്; അഥവാ പഴയനിയമം യേശുവിന്റെ കുരിശു മരണത്തിന്റെ ഒരുക്കവും പുതിയനിയമം യേശുവിന്റെ കുരിശു മരണത്തിന്റെ ഒടുക്കവുമാണ്. അതാണ് ബൈബിളിന്റെ മര്‍മ്മം എന്നാണ് അതിന് അവര്‍ മറുപടിയായി പറയാറ്. വാസ്തവത്തില്‍ അതവരുടെ സഭാധ്യാപനം മാത്രമാണത്. യേശുവിന്റെ കുരിശു മരണത്തിന്റെ ഒരുക്കം പഴയനിയമം കൊണ്ടൊ യേശുവിന്റെ കുരിശു മരണത്തിന്റെ ഒടുക്കം പുതിയനിയമത്തിലെ യേശുവിന്റെ അധ്യാപനങ്ങള്‍കൊണ്ടൊ അവര്‍ക്ക് തെളിയിക്കാൻ കഴിയുകയില്ല.(1)


എന്നാല്‍ ബൈബിളിന്റെ മര്‍മ്മം ‘തൗഹീദാ’ണെന്ന് ബൈബിളിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സമര്‍ത്ഥിക്കാന്‍ കഴിയും. ബൈബിളിന് പുറമെ വിശുദ്ധ ഖുര്‍ആന്റെ പിന്‍ബലവും അതിനോടൊപ്പം ഉപയോഗിക്കുന്നുണ്ട്. എന്തിനാണ് ഖുര്‍ആന്റെ പിന്‍ബലം ഇതിനായി ഉപയോഗിക്കുന്നതെന്ന് ഒരു പക്ഷെ ചോദിച്ചേക്കാം. അതിനുള്ള മറുപടി ഖുര്‍ആന്‍ തന്നെ പറയട്ടെ!


”നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും ഇബ്രാഹീമിനും ഇസ്മായിലിനും ഇസ്ഹാക്കിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചു കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വ്വ പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” (2:136)


ഒരു മുസ്‌ലിമിന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ് ഖുര്‍ആനിലും മുന്‍ പ്രവാചകന്മാര്‍ക്ക് അവതരിച്ച വേദഗ്രസ്ഥങ്ങളിലും വിശ്വസിക്കുക എന്നത്. വിശുദ്ധ ഖുര്‍ആന്‍ മൂന്ന് മുന്‍ വേദഗ്രന്ഥങ്ങളുടെ പേര് എടുത്ത് പറയുന്നുണ്ട്. മൂസാ നബിക്ക് അഥവാ മോശാ പ്രവാചകന് അവതരിച്ച തൗറാത്ത്(തോറ), ദാവൂദ് നബിക്കവതരിച്ച സബൂര്‍(സങ്കീര്‍ത്തനം), ഈസാ നബിക്ക് അഥവാ യേശുവിന് അവതരിച്ച ഇഞ്ചീല്‍(ദൈവത്തിന്റെ സുവിശേഷം) എന്നിവ. ഈ പറയപ്പെട്ട വേദഗ്രന്ഥങ്ങള്‍ ഒന്നും തന്നെ അവതരിച്ച രൂപത്തില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. ഈ വസ്തുത ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്.(2)


ജൂത ക്രൈസ്തവരെ ഭവ്യതയോടെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ‘വേദക്കാര്‍’ എന്നാണ്. അവരുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

”വേദക്കാരെ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത്.?” (3:71)


ബൈബിളിലെ ആദ്യത്തെ 39 പുസ്തകങ്ങളെ ‘പഴയനിയമം’ എന്ന പേരിലാണ് ക്രൈസ്തവര്‍ പരിചയപ്പെടുത്തുന്നത്. യഹൂദര്‍ ‘Thanakh’ അല്ലെങ്കില്‍ ‘Masoretic Text’ എന്ന പേരിലുമാണ്. ഖുര്‍ആന്‍ 3:71 ല്‍ പറഞ്ഞത് പോലെ അവ സത്യവും അസത്യവും കൂടിക്കലര്‍ന്ന അവസ്തയിലാണുള്ളത്. ചില ഉദാഹരണങ്ങള്‍ കാണുക:

”താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. അത് അവന്റെ ഹൃദയത്തിന് ദുഃഖമായി. ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചുകളയും. മനുഷ്യനെയും മൃഗത്തേയും ഇഴജാതിയേയും ആകാശത്തിലെ പക്ഷികളേയും തന്നെ. അവയെ ഉണ്ടാക്കുകകൊണ്ട് ഞാന്‍ അനുതപിക്കുന്നുവെന്ന് യഹോവ അരുളിചെയ്തു.” (ഉല്‍പത്തി 6: 6-7)


”യഹോവ സാമുവലിനോട് അരുളി ചെയ്തു: സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നും അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു.” (1 സാമുവേല്‍ 15:10-11)


ദൈവം അനുതപിക്കുകയോ?!!! ഒരിക്കലുമില്ല. ഖേദിക്കുകയും ദുഃഖിക്കുകയും അനുതപിക്കുയും ചെയ്യുക എന്നത് മനുഷ്യ പ്രകൃതമാണന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നത് കാണുക: “വ്യാചം പറയാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യ പുത്രനുമല്ല.” (സംഖ്യ 23:19)


”യിസ്രായേലിന്റെ മഹത്വമായവന്‍ കള്ളംപറയുകയൊ, അനുതപിക്കുകയൊയില്ല; അനുതപിക്കുവാന്‍ അവിടുന്നു മനുഷ്യനല്ലല്ലൊ.” (1.സാമുവേല്‍ 15:29) മനുഷ്യരുടെ കരവേലയാണ് ബൈബിളിലെ വ്യക്തമായ ഈ വൈരുദ്ധ്യങ്ങള്‍ക്ക് കാരണം.


”യഹോവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ! അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ!” (സങ്കീര്‍ത്തനം 44:23)


ദൈവം ഉറങ്ങുകയോ?!!! ഒരിക്കലുമില്ല. അതും ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. കാരണം, അതേ സങ്കീര്‍ത്തന പുസ്തകം തന്നെ പറയുന്നതു കാണുക: ”യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയുമില്ല; ഉറങ്ങുകയുമില്ല. യഹോവയാണ് നിന്റെ പരിപാലകന്‍.” (സങ്കീര്‍ത്തനം 121:4)


”ആറുദിവസം കൊണ്ടല്ലെ, യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്. ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.” (പുറ 31:17)

ദൈവം വിശ്രമിക്കുകയോ?!!! ഒരിക്കലുമില്ല. അത് ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഏതാനും വചനങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. മുകളില്‍ രേഖപ്പെടുത്തിയത് ന്യായപ്രമാണത്തിലെ വചനങ്ങളാണ്. ആ ന്യായപ്രമാണത്തെ(തോറ)സംബന്ധിച്ച് ബൈബിള്‍ പറയുന്നു:


”ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം(തോറ) ഞങ്ങളുടെ പക്കല്‍ ഉണ്ട് എന്നു നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു. (യിരമ്യാ 8:8) ബൈബിളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന്, അഥാവാ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെന്ന് ബൈബിള്‍ തന്നെ സാക്ഷ്യം വഹിക്കുകയാണിവിടെ.


ദൈവത്തിന്റെ ഏകത്വവുമായി ബന്ധപ്പെട്ട്, ബൈബിളിലെ വചനങ്ങളുമായി യോചിച്ചുപോകുന്നതും വിയോചിച്ചുപോകുന്നതുമായ ധാരാളം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. യോജിച്ചുപോകുന്ന വചനങ്ങള്‍ ഇവിടെ ചര്‍ച്ചക്ക് വിധേയമാക്കുകയാണ്.


‘തൗഹീദ്, ബൈബിളിന്റെ മര്‍മ്മം’ എന്നതാണെല്ലൊ നമ്മുടെ ചര്‍ച്ചാവിഷയം. എന്താണ് തൗഹീദ്? ദൈവത്തിന്റെ ഏകത്വം, അഥവാ ആരാധനക്കര്‍ഹനായി ഏകസത്യദൈവമല്ലാതെ മറ്റാരുമില്ല എന്നാണ്. അറബിയില്‍ ‘لا اله الا الله‘ (ലാഇലാഹ ഇല്ലല്ലാഹ്)എന്നാണ്. അതിന്റെ അര്‍ത്ഥം ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല’ എന്നുമാണ്.


ഈ പ്രയോഗം ആവര്‍ത്തനപുസ്തകം 32:39 ല്‍ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം: ”നോക്കൂ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം. ഞാനല്ലാതെ വേറെ ദൈവമില്ല.”


ദൈവത്തിന്റെ ഏകത്വമാണ്-തൗഹീദാണ്-ഈവചനത്തിലൂടെ വിളിച്ചറിയിക്കുന്നത്. ഏകദൈവ വിശ്വാസാരാധനയിലൂടെ ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് അടുക്കുവാനും നരകത്തില്‍നിന്നും അകലുവാനും കഴിയുമെന്ന് ബൈബിളും ഖുര്‍ആനും ഒരുപോലെ പഠിപ്പിക്കുന്നുണ്ട്. അത് ശേഷം വിശതമാക്കാം. അതിന് മുമ്പ് ദൈവത്തിന്റെ പേരുമായി ബന്ധപ്പെട്ട വസ്തുതകള്‍ സൂചിപ്പിക്കട്ടെ.


പ്രവാചകന്മാര്‍ അകിലവും പ്രഥമമായി പ്രബോധനം ചെയ്തത് ദൈവം ഏകനാണന്നും അവനെമാത്രമേ ആരാധിക്കാവൂ എന്നുമാണെല്ലൊ. ഏകസത്യദൈവത്തിന് ഒരു പരിശുദ്ധ നാമമുണ്ട്. ആ നാമത്തിലാണ് പ്രവാചകന്മാരെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചതും പ്രബോധനം ചെയ്തതും എന്നകാര്യം ഉറപ്പാണ്. എങ്കില്‍ എന്തായിരിക്കും ആ നാമം?


ഏകസത്യദൈവത്തിന്റെ പേര് എന്താണ്?


സത്യദൈവത്തിന് വിശുദ്ധമായ ഒരു നാമമുണ്ട്. മോശക്കും ദാവീദിനും യേശുവിനും മറ്റു പ്രവാചകന്മാര്‍ക്കെല്ലാം അവതരിച്ച വേദഗ്രന്ഥങ്ങളില്‍ ആ നാമമുണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള ബൈബിളില്‍ എവിടേയും ദൈവത്തിന്റെ വിശുദ്ധ നാമമില്ലായെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ പറയുന്നു. എ.സി. ക്ലയ്റ്റന്‍ പറയട്ടെ: ‘ദൈവം ഏകനായതുകൊണ്ടും നിസ്തുല്ല്യനായതുകൊണ്ടും അവനില്‍ ഭിന്നത്ത്വങ്ങള്‍ ഇല്ലാത്തതുകൊണ്ടും ദൈവത്തിന്റെ തത്വത്തെ സൂചിപ്പിക്കുന്ന നാമങ്ങളില്ല. എങ്കിലും നിര്‍ഗുണനല്ലാത്തതിനാല്‍ അവനെ മനുഷ്യര്‍ മനസ്സിലാക്കത്തക്കവണ്ണം അവന്റെ ഗുണങ്ങളെ സൂചിപ്പിക്കുന്ന പല നാമങ്ങളുണ്ട്’.(3)


പഴയനിയമത്തില്‍ പ്രധാനമായും കണ്ടുവരുന്ന പേരുകള്‍ എലോഹീം, അദൊന്നായ്, യഹോവ എന്നൊക്കെയാണ്. യഹൂദരും ക്രൈസ്‌വരും ദൈവത്തിന്റെ വ്യക്തിനാമമായി വിളിച്ച്‌വരുന്നത് യഹോവയെന്നാണ്. എന്നാല്‍ 16-ാം നൂറ്റാണ്ടുവരെ ‘യഹോവാ’ എന്ന പേര് ദൈവത്തിന്റെ വ്യക്തിനാമമായി ഒരു മതത്തിലും ഒരു ഭാഷയിലും ഉപയോഗിച്ചിട്ടില്ല. കൃത്യമായിപറഞ്ഞാല്‍ ക്രിസ്തുവര്‍ഷം 1520 ന് ശേഷമാണ് അങ്ങനെയൊരു ദൈവനാമം ലോകം ശ്രവിച്ചുതുടങ്ങുന്നതെന്ന് ‘The Brown-Driver-Briggs Lexicon’ പറയുന്നു. അതിനെ സാധൂകരിച്ചുകൊണ്ട് ബൈബിള്‍ വിജ്ഞാനകോശം എഴുതുന്നു:


‘മധ്യകാല നവോത്ഥാനത്തിന് മുമ്പ് ക്രി. വ. 1520 ല്‍ ഗലാറ്റിനസ് അദൊനായ് എന്ന പദത്തിന്റെ സ്വരചിഹ്നങ്ങള്‍ നാല് വിശുദ്ധ അക്ഷരങ്ങളോട് ചേര്‍ത്ത് വായിച്ചപ്പോഴാണ് യഹോവ/ജെഹോവ (Yehovah/Jehovah) എന്ന ഉച്ചാരണം ആരംഭിച്ചത്. കാലക്രമേണ ഇത് പ്രചാരത്തില്‍ വരികയും ചെയ്തു. മലയാളത്തില്‍ യഹോവ എന്നും.’(4)


യേശു തന്റെ ജീവിതകാലത്ത് ഏകസത്യദൈവത്തെ എന്ത് പേരിലാണ് വിളിച്ച് പ്രാര്‍ത്ഥിച്ചത്? മുമ്പ് സൂചിപ്പിച്ചത്‌ പോലെ നിലവിലുള്ള ബൈബിളില്‍ നിന്നും അത് കണ്ടെത്താന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ സംസാരഭാഷ അരാമിക്ക് ആയിരുന്നു. ആ ഭാഷയില്‍ ദൈവത്തെ ഏത് പേരിലാണൊ അറിയപ്പെട്ടത് ആ പേരിലായിരിക്കും യേശു വിളിച്ചിരിക്കുക. പക്ഷെ, അദ്ദേഹത്തിനവതരിച്ച അരാമിക്ക് സുവിശേഷം ഇന്ന് നിലവിലില്ല. അത് എന്നേ നഷ്ടപ്പെട്ടുപോയി. എന്നാല്‍ യേശു തന്റെ ജീവിതകാലത്ത് പ്രാര്‍ത്ഥനകളിലും മറ്റുസന്ദര്‍ഭങ്ങളിലും ഏകസത്യദൈവത്തെ വിളിച്ചത് َلَّلهُ (Allah) എന്നാണെന്ന് അരാമിസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതിന് എന്താണ് തെളിവ്? ആ തെളിവ് യേശുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ തന്നെ സമര്‍ത്ഥിക്കട്ടെ!


ക്രൈസ്തവ ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചലച്ചിത്രമാണ് ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’. അരാമിക്ക് ഭാഷയിലാണ് ക്രൈസ്തവര്‍ അത് നിര്‍മ്മിച്ചത്. അതില്‍ യേശു തന്റെ ശിഷ്യന്മാരെ ഉപദേശിക്കുന്ന ഒരു രംഗത്തിലെ സംഭാഷണം അരാമിക് ഉച്ചാരണത്തോടെ കാണുക.


‘Al teeth khalona, heefe MUNAHMA, Bi hoda kashta bi Allah’. അതിന്റെ അര്‍ത്ഥം ‘You must not be afraid, The Helper will come….. who reveals the truth of God’ എന്നാണ്. ഈ സംഭാഷണത്തിന്റെ വീഡിയോ കാണുക.(5) അതില്‍ َلَّلهُ (Allah) എന്ന ദിവ്യനാമം വളരെ സ്പഷ്ടമായിട്ടാണ് യേശുവായി അഭിനയിക്കുന്ന വ്യക്തി അരാമിക് ഭാഷയില്‍ ഉച്ചരിക്കുന്നത്. ഒരു രംഗത്ത് മാത്രമല്ല, പലരംഗങ്ങളിലും! അത്‌കൊണ്ട് യേശു തന്റെ ജീവിതകാലത്ത് വിളിച്ച ഏകസത്യ ദൈവത്തിന്റെ യഥാര്‍ത്ഥ പേര് َلَّلهُ -അല്ലാഹു എന്നാണ്.


വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ഞാനാകുന്നു لَّلهُ (അല്ലാഹു). ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും ചെയ്യുക.” (20:14)

”ഹേ, മൂസാ, തീര്‍ച്ചയായും പ്രതാപിയും യുക്തിമാനുമായ َلَّلهُ -അല്ലാഹുവാണ് ഞാന്‍.” (27:9) ”ഹേ, മൂസാ, ഞാനാകുന്നു ലോകരക്ഷിതാവായ َلَّلهُ-അല്ലാഹു.” (28:30) പ്രപഞ്ചനാഥനായ സ്രഷ്ടാവിന്റെ നാമം ഖുര്‍ആന്‍ വെളിപ്പെടുത്തുകയാണിവിടെ.


ദൈവത്തിന്റെ ഏകത്വവും പ്രവാചകന്മാരും


ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഭൂമുഖത്തെ എല്ലാ സമുദായങ്ങളിലേക്കും നിയോഗിച്ചിരുന്നു. അവര്‍ പ്രഥമവും പ്രധാനമായും തങ്ങളുടെ ജനതയെ ബോധനം നല്‍കിയത് ദൈവത്തിന്റെ ഏകത്വമായിരുന്നു. അല്ലാഹു മുഹമ്മദ് നബിയോടു പറഞ്ഞു:


”ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (21:25)


ഈ വസ്തുത ബൈബിളും അംഗീകരിക്കുന്നുണ്ട്. യഹോവയായ ദൈവം പറയുന്നു:

”യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇടവിടാതെ നിങ്ങളുടെ അടുത്തേക്ക് അയച്ചെങ്കിലും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ശ്രവിക്കുക പോലുമോ ചെയ്തില്ല. അവര്‍ പറഞ്ഞു: നിങ്ങള്‍ ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ചു പിന്തിരിയുക…..അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും അരുത്. നിങ്ങളുടെ കരവേലകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും അരുത്. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് അനര്‍ത്ഥം വരുത്തുകയില്ല.” (യിരമ്യാവ് 25:4-6)


‘ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ’ എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍, ‘അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും അരുത്’ എന്ന് ബൈബിളും പറയുന്നു. ദൈവത്താല്‍ നിയോഗിതരായ പ്രവാചകന്മാര്‍ അകിലവും പ്രഥമവും പ്രധാനമായും പ്രബോധനം ചെയ്തത് ദൈവത്തിന്റെ ഏകത്വമാണെന്ന് ഇരു വേദഗ്രന്ഥങ്ങളും സമര്‍ത്ഥിക്കുകയാണിവിടെ.


മുഖ്യമായ കല്‍പ്പന ദൈവത്തിന്റെ ഏകത്വം


ബൈബിള്‍ പഴയനിയമത്തിന്റെ അല്ലെങ്കില്‍ Thanakhന്റെ മര്‍മ്മം ദൈവത്തിന്റെ ഏകത്വമാണ്. പരലോക മോക്ഷത്തിനായി മോശ മുതലുള്ള സര്‍വ്വ യിസ്രായേല്‍ പ്രവാചകന്മാരും തങ്ങളുടെ അനുചരന്മാരെ ഉത്ഭോധിപ്പിച്ചത് തോറയനുസരിച്ച് ജീവിക്കാനാണ്. തോറയുടെ കാതല്‍ അഥവാ മുഖ്യകല്‍പ്പന ദൈവത്തിന്റെ ഏകത്വവുമാണ്. ബൈബിള്‍ പറയട്ടെ!


”എന്നാല്‍ ദുഷ്ടന്‍ താന്‍ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ (തോറ) അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും. മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും. ദൈവമായ കര്‍ത്താവ് ചോദിക്കുന്നു. ദുഷ്ടന്റെ മരണത്തില്‍ എനിക്ക് സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍നിന്ന് പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം? നീതിമാന്‍ നീതിയുടെ പാതയില്‍ നിന്ന് വ്യതിചലിച്ച് തിന്മ പ്രവര്‍ത്തിക്കുകയും ദുഷ്ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേഛതകള്‍ തന്നെ ആവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള നീതിപൂര്‍വമായ പ്രവൃത്തികളൊന്നും തന്നെ പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്തതയും പാപവും മൂലം അവന്‍ മരിക്കും. എന്നിട്ടും കര്‍ത്താവിന്റെ വഴി നീതിപൂര്‍വകമല്ല എന്ന് നിങ്ങള്‍ പറയുന്നു.” (യസക്കിയേല്‍. 18:21-25)


ഈ വചനം ഇവിടെ കുറിക്കാന്‍ കാരണം, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പഴയനിയമത്തിന്റെ മര്‍മ്മം പരലോക മോക്ഷത്തിന്റെ മാര്‍ഗ്ഗമായ യേശുവിന്റെ കുരിശുമരണത്തിന്റെ ഒരുക്കമാണെന്ന് മിഷണറിമാരും അപ്പോളജറ്റിക്കുകളും പ്രചരിപ്പിക്കുന്നു എന്ന് ആരംഭത്തില്‍ സൂചിപ്പിച്ചുവല്ലൊ. എന്നാല്‍ മേല്‍ സൂചിപ്പിച്ച വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് തോറയനുസരിച്ച് ജീവിച്ചാല്‍ മോക്ഷം പ്രാപിക്കാം എന്നാണ്.


യഹൂദരെ സംബന്ധിച്ചിടത്തോളം ‘തോറ’ അവരുടെ അടിസ്ഥാന വേദഗ്രന്ഥമാണ്. അതിന്റെ മര്‍മ്മം ദൈവത്തിന്റെ ഏകത്വമാണെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. അവരുടെ ആരാധനാലയമായ സിനഗോഗിലെ ആരാധന നടപടിക്രമങ്ങളില്‍ ഒന്നാമത്തേത് ‘Shema’ അഥവാ ‘വിശ്വാസപ്രമാണം’ ചൊല്ലലാണ്. Shema യിലെ സുപ്രധാന കര്‍മ്മങ്ങളില്‍ ഒന്നാണ് സിനഗോഗില്‍ സന്നിഹിതരായ വിശ്വാസികളെല്ലാവരും എഴുന്നേറ്റുനിന്ന് ആവര്‍ത്തനപുസ്തകത്തിലെ 6-ാം അധ്യായം 4 മുതല്‍ 9 വരെയുള്ള വചനങ്ങള്‍ ഉറക്കേചൊല്ലല്‍. ആ വചനങ്ങള്‍ കാണുക:


”യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കണം. ഇന്ന് ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടണം. അവ നിന്റെ കണ്ണുകള്‍ക്കുമദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീടിന്റെ കട്ടിളകളില്‍മേലും പടിവാതിലുകളിലും എഴുതണം”.


ഈ പ്രാര്‍ഥനയുടെ കാമ്പ് ദൈവത്തിന്റെ ഏകത്വമാണ്. അതുകൊണ്ടാണ് തോറയുടെ മര്‍മ്മം ദൈവത്തിന്റെ ഏകത്വമാണെന്ന് പറയുന്നത്. ആവര്‍ത്തനം 6:4 ന്റെ ഹിബ്രുമൂലം കാണുക:


שְׁמַע יִשׂרָאֵ֑ל יְהֹוָה אֳלֹחֵינוּ יְהֹוָה ׀ אֶחָֽד׃


അതിന്റെ ഉച്ചാരണം, ‘ശെമ യിസ്രാഏല്‍ യഹോവ എലൊഹേയ്‌നൂ യഹോവ എഹാദ്’ എന്നാണ്. ഓരോ പദത്തിന്റെ ഉച്ഛാരണവും അതിന്റെ അര്‍ത്ഥവും കാണുക:


שְׁמַע-ശെമ=കേള്‍ക്കുക, יִשׂרָאֵ֑ל-യിസ്രാഏല്‍=യിസ്രായേലേ, יְהֹוָה-യഹോവ=കര്‍ത്താവ്, אֳלֹחֵינוּ-എലൊഹേയ്‌നൂ=നമ്മുടെ ദൈവമായ, יְהֹוָה-യഹോവ=കര്‍ത്താവ്, אֶחָֽד-എഹാദ്=ഏകന്‍. ഹിബ്രുമൂലത്തില്‍ അടിവരയിട്ട പദം אֶחָד (എഹാദ്) ആണ്. א (അലെഫ്), ח(ഹേത്), ד (ദാലത്) എന്നീ മൂന്ന് വ്യജ്ഞനാക്ഷരങ്ങള്‍ ചേര്‍ന്നതാണ് אֶחָד (എഹാദ്). അതില്‍ ח (ഹേത്) എന്ന അക്ഷരം rough breathingല്‍ ആണ് ഉച്ചരിക്കേണ്ടത്. അതിന്റെ ഉച്ചാരണം സെമറ്റിക് ഇതരഭാഷകളില്‍ വ്യക്തമാക്കുവാന്‍ കഴിയുകയില്ല. ശരിയായ ഉച്ചാരണം സെമറ്റിക് ഭാഷയായ അറബിയില്‍ اخدഎന്നാണ്.


א(അലെഫ്), ח (ഹേത്), ד (ദാലത്) എന്നീ മൂന്ന് അക്ഷരങ്ങളില്‍ ഉചിതമായ സ്വരചിഹ്നങ്ങള്‍ ചേര്‍ത്ത് אֶחָד (എഹാദ്) എന്നും, اَحَدْ (അഹദ്) എന്നും വായിക്കാം. അവയുടെ അര്‍ത്ഥം ‘ഏകന്‍’എന്നാണ്. ഹിബ്രുഗ്രാമറനുസരിച്ച് אֶחָד (എഹാദ്) Absolute state ലും אַחַד (അഹദ്) Construct state ലുമാണ്. അത്‌പേലെ א (അലെഫ്), ה (ഹെ), ד (ദാലത്) എന്നീ മൂന്ന് വ്യജ്ഞനാക്ഷരങ്ങളില്‍ ഉചിതമായ സ്വരചിഹ്നങ്ങൾ ചേര്‍ത്ത് אַחַד (اَحَدْ– അഹദ്) എന്നും വായിക്കാം. അതിന്റെ അര്‍ത്ഥം ‘ഏകന്‍’ എന്നുതന്നെയാണ്. ה (ഹെ) യുടെയും ח (ഹേത്) ന്റെയും വ്യത്യാസം അല്ലെങ്കില്‍ പ്രതേകത ആ അക്ഷരങ്ങളില്‍ നോക്കി മനസ്സിലാക്കുക.


ദൈവത്തിന്റെ ഏകത്വത്തെക്കുറിക്കുവാന്‍ אחד (എഹാദ് അല്ലെങ്കില്‍ അഹദ്) എന്ന പദമാണ്

ഹിബ്രു ബൈബിളില്‍ പ്രയോഗിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലൊ. അതുകൊണ്ട് אֶחָד എന്ന പദത്തിന് യഹൂദര്‍ അമിത പ്രാധാന്യവും സൂക്ഷ്മതയും കൊടുക്കാറുണ്ട്. അവരുടെ തോറാ കമണ്ടറിയില്‍ അത് സ്പഷ്ടമാക്കിയിട്ടുണ്ട്. אֶחָד (എഹാദ്) എന്ന പദത്തിന്റെ നിര്‍വചനം തോറാ കമണ്ടറിയില്‍ കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്:

‘Therefore to Him alone it is right to pray, and not to any being besides Him. The belief that God is made up of several personalities, such as the Christian belief in the Trinity, is a departure from the pure conception of the Unity of God. Israel has throughout the ages rejected everything that marred or obscured the conception of pure monotheism it had given the world, and rather than abandon that pure monotheism, rather than admit any weakening of it, Jews were prepared to wander, to suffer, to die;’(6)


യഹൂദര്‍ ഏകസത്യദൈവത്തെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കുകയില്ല. ക്രൈസ്തവ ദൈവസംങ്കല്പമായ ത്രിത്വസിദ്ധാന്തത്തെ അവര്‍ പാടെ നിഷേധിച്ചുതള്ളുന്നു. അവര്‍ ദൈവത്തിന്റെ ഏകത്വത്തിന് വേണ്ടി മരിക്കാന്‍പോലും തയ്യാറാണെന്നാണ് മേല്‍പറഞ്ഞതിന്റെ ചുരുക്കം.


(തുടരും)


കുറിപ്പ്


1. പാപപരിഹാരം ബൈബിളിലും ക്രിസ്തുമതത്തിലും, എന്ന പുസ്തകം നോക്കുക. Da’wa Books, Vyttila.

2. പാപപരിഹാരം ബൈബിളിലും ക്രിസ്തുമതത്തിലും. Da’wa Books, Vyttila. പുറം 103-105.

3. ബൈബിള്‍ നിഘണ്ടു, എ.സി. ക്ലയ്റ്റന്‍. പുറം 208.

4. ബൈബിള്‍ വിജ്ഞാനകോശം, ഏകവാല്യ വേദപുസ്തക നിഘണ്ടു, റവ. ഡോ. ഇ.സി. ജോണ്‍, പുറം 423.

5. www.youtube.com/watch?v=M33871ihJQ4?

www.youtube.com/watch?v=gRr48TIpzro.

6. The Pentateuch and Haftorahs, Hebrew Text English Translation and Commentery. Page 770.


ഇസ് ലാം:യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4

 



മതതാരതമ്യ പഠനം


യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4


 


ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ. ബൈബിളിലെ ഒരു വചനമോ പദമോ ഭാഷാര്‍ത്ഥത്തിലെടുത്താല്‍ അബദ്ധങ്ങളിലേക്ക് വഴുതിവീഴുന്നതായി കാണാം. അത് കൊണ്ട് ആ വചനമോ, പദമോ ഏത് സന്ദര്‍ഭത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. ഉദാഹരണമായി രണ്ട് കൂട്ടുകച്ചവടക്കാര്‍, ‘ഞങ്ങള്‍ രണ്ടുപേരും ഒന്നാകുന്നു’; അല്ലെങ്കില്‍ ‘ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക. അവരുടെ ആകാരത്തിലോ, വ്യക്തിത്വത്തിലോ, സംസാരത്തിലോ സംസ്‌കാരത്തിലോ അവര്‍ ഒന്നാണ് എന്നല്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യനും മനസ്സിലാകും. അവര്‍ പറഞ്ഞ വാക്കുകള്‍ മേലോട്ടും, കീഴോട്ടും പരിശോധിച്ചാല്‍ ഏത് സന്ദര്‍ഭത്തിലാണ് ഒന്നാകുന്നു എന്ന പദം പ്രയോഗിച്ചതെന്ന് ഗ്രഹിക്കാന്‍കഴിയും. അഥവാ അവര്‍ കച്ചവടത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന് മനസ്സിലാകും. എന്നതുപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് ഏത് സന്ദര്‍ഭത്തിലാണ് യേശു പറഞ്ഞതെന്ന് പരിശോധിക്കണം.


യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനമുള്ളത്. ആ വചനത്തിന്റെ മേലോട്ടും കീഴോട്ടും ഒരാവര്‍ത്തി വായിക്കുക. അതായത് 23 മുതല്‍ 38 വരെയുള്ള വചനങ്ങള്‍ മനസ്സിരുത്തി വായിക്കുക. അപ്പോള്‍ സന്ദര്‍ഭം വളരെ വ്യക്തമാകും. അത് പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ.


”യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദന്മാര്‍ അവനെ വളഞ്ഞു. നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തുവെങ്കില്‍ സ്പഷ്ടമായി പറയുക എന്ന് അവനോടുപറഞ്ഞു. യേശു അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തില്‍ ഉള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല”(23-26).


23 മുതല്‍ 26 വരെയുള്ള വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അതില്‍ അടിവരയിട്ട ഭാഗം വളരെ ശ്രദ്ധേയമാണ്. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യമാകുന്നു’ ഈ വചനം യേശുവും ദൈവവും സരാംശത്തില്‍ ഒന്നാകുന്നുവെന്ന മിഷണറിമാരുടെ വാദത്തിന്റെ മുനയൊടിക്കുന്നു. കാരണം, യേശു അനവധി അത്ഭുതപ്രവര്‍ത്തികള്‍ ചെയ്തതായി സുവിശേഷങ്ങളില്‍ കാണാം. മരിച്ചവരെ ജീവിപ്പിച്ചു (യോഹ 11:43,44; ലൂക്ക് 7:14), കുരുടന് കഴ്ചനല്കി (യോഹ 9:6,7), പിശാചുക്കളെ പുറത്താക്കി (മാര്‍ക്ക് 5:7-13), കുഷ്ടരോഗികളെ സുഖപ്പെടുത്തി (മത്തായി 8:2-4). ഇവയെല്ലാം പിതാവായ ദൈവത്തിന്റെ നാമത്തില്‍, അതായത് ദൈവത്തിന്റെ അനുമതിയോടെയാണ് യേശു ചെയ്തത്. തന്റെ അപ്പോസ്തലന്മാരും മനസ്സിലാക്കിയത് അപ്രകാരം തന്നെയാണ്. അരുമശിഷ്യനായ പത്രോസ് പറയുന്നു:


”ഇസ്രായേല്‍ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍ കൊണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു” (അപ്പോ 2:22).


എന്നിട്ടും മിഷണറിമാര്‍ യേശുവിന്റെയും അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരുടെയും വാക്കുകളെ നിഷേധിച്ചുകൊണ്ട് യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകുയും ചെയ്യുന്നു.


അടയാളങ്ങളും അത്ഭുതങ്ങളും യേശുവിന്റെ ദിവ്യത്വത്തിന് തെളിവാണെന്ന് വാദത്തിന്‌വേണ്ടി അംഗീകരിച്ചാല്‍ പഴയനിയമ പ്രവാചകന്മാരും ദൈവങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അവരും അത്ഭുതങ്ങളും അടയാളങ്ങളും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഏലിയാ പ്രവാചകന്‍ മരിച്ച കുട്ടിയെ ജീവിപ്പിച്ചു’ (1 രാജ 17: 22). ‘മരിച്ചയാളെ ഏലിയാവിന്റെ കല്ലറയിലിട്ടപ്പോള്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ തട്ടി മരിച്ചയാള്‍ ജീവിച്ച് കാലൂന്നി എഴുന്നേറ്റു’ (2 രാജ 13:21). ‘മോശ പ്രവാചകന്റെ കരങ്ങളാല്‍ കടല്‍ പിളര്‍ന്ന് ഉണങ്ങിയ നിലത്തുകൂടി ഇസ്രയേല്‍മക്കള്‍ നടന്നു പോയി'(പുറപ്പാട് 14:21-22). ‘എലീശ നാമന്‍ എന്ന കുഷ്ടരോഗിയെ സുഖപ്പെടുത്തി'(2രാജ 5:7-14). ‘എലീശ അന്ധനായ യുവാവിന് കാഴ്ചനല്‍കി’ (2 രാജ 6:17). മോശയും, ഏലിയാവും, എലീശയും യേശുവുമെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ സഹായത്തോടെയാണ്; അനുമതിയോടെയാണ്. ഏകസത്യദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അതവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. മരിച്ച ലാസറിനെ ജീവിപ്പിക്കുന്നതിനുമുമ്പുള്ള യേശുവിന്റെ പ്രാര്‍ത്ഥന കാണുക:


”പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുമെന്ന് എനിക്കറിയാം” (യോഹ 11: 42-43). പ്രാര്‍ത്ഥനയ്ക്ക് ശേഷം ദൈവത്തിന്റെ അനുമതിയോടെ ലാസറിനെ ജീവിപ്പിച്ചു. ചുരുക്കത്തില്‍ ദേവാലയത്തില്‍ തനിക്ക് ചുറ്റും വളഞ്ഞ യഹൂദരോട് ഞാന്‍ മിശിഹായാണെന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണെന്നും താന്‍ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും അതിന് തെളിവാണെന്നും ദൈവത്തെ സാക്ഷിനിര്‍ത്തി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് യേശു  പറയുന്നു:


”എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു. അവ ഒരു നാളും നശിച്ചു പോകുകയില്ല. ആരും അവയെ എന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവന്‍. പിതാവിന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല”(27-29).


യഹൂദരില്‍ വളരെ ന്യൂനപക്ഷം മാത്രമേ യേശുവിനെ മിശിഹായായി അംഗീകരിച്ചിരുന്നുള്ളൂ. അവരെ ആടുകള്‍ എന്ന സാങ്കേതിക പദം കൊണ്ടാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യേശുകൊണ്ടുവന്ന മാര്‍ഗ്ഗം അവര്‍ അതേപടി പിന്‍പറ്റി; ആ മാര്‍ഗ്ഗമാകട്ടെ നിത്യജീവനിലേയ്ക്കുള്ളതായിരുന്നു. അഥവാ സ്വര്‍ഗ്ഗ പ്രാപ്തിക്കുള്ളതായിരുന്നു.


‘ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നു’ എന്ന വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് യേശു ദൈവമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ‘നിത്യജീവന്‍’ എന്ന പദം കൊണ്ട് ബൈബിള്‍ ഉദ്ദേശിക്കുന്നതെന്താണന്ന് മനസ്സിലാക്കണം. യേശു പറയട്ടെ:


“ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം, എന്ത് പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ്തന്നെ എനിക്ക് കല്‍പ്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പ്പന നിത്യജീവനാണെന്ന് ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോട് കല്‍പ്പിച്ചത് പോലെ തന്നെയാണ്” (യോഹന്നാന്‍ 12:49-50). യേശുവിന്റെ ശിഷ്യഗണങ്ങള്‍ മനസ്സിലാക്കിയതെന്താണ്? പത്രോസ് യേശുവിനോട് പറയുന്നത് കാണുക:


”നിത്യജീവന്റെ വചനങ്ങള്‍ നിന്റെപക്കലുണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” (യോഹന്നാന്‍ 6:69).


അതുകൊണ്ട് ‘നിത്യജീവന്‍’ എന്നത് ‘ദൈവത്തിന്റെ കല്‍പ്പന’യാണ്. ആ കല്‍പ്പനയും കൊണ്ടാണ് അല്ലെങ്കില്‍ നിത്യജീവനും കൊണ്ടാണ് സര്‍വ്വ പ്രവാചകന്മാരും തങ്ങളുടെ ജനതയിലേക്ക് വന്നത്. പത്രോസ് ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങള്‍ ‘നിത്യജീവന്‍’ എന്ന പദംകൊണ്ട് യേശുവിനെ മനസ്സിലാക്കിയത് ‘ദൈവത്തിന്റെ ദാസന്‍'(അപ്പോ 3:13), ‘പരിശുദ്ധ ദാസന്‍'(അപ്പോ 4:27) ആയിട്ടാണ്. എന്നാല്‍ മിഷണറിമാരൊ, യേശു ദൈവമാണെന്നും. അത്ഭുതം തന്നെ!


‘ആരും അവയെ (ആടുകളെ) എന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കയില്ല’. അതായത് ഏകസത്യദൈവത്തിലും യേശുവിലും വിശ്വസിച്ചവവരെ ആര്‍ക്കും വിശ്വാസ വ്യതിചലനം വരുത്തുവാന്‍ സാധിക്കയില്ല. അവയെ ദൈവം അദ്ദേഹത്തിന് നല്‍കിയതാണ്. ആ ദൈവമാകട്ടെ എല്ലാവരേക്കാള്‍ വലിയവന്‍. അഥവാ ഏറ്റവും വലിയവനാകുന്നു. (അറബിയില്‍ ‘അല്ലാഹു അക്ബര്‍’ എന്നാണ്). ദൈവം ഒരുവനെ സന്മാര്‍ഗ്ഗത്തിലാക്കിയാല്‍ അവനെ തിരിച്ച് ദുര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ലെന്ന് തന്റെ ചുറ്റും കൂടിയ യഹൂദരെ പഠിപ്പിക്കുകയായിരുന്നു. യേശു തുടര്‍ന്ന് പറഞ്ഞു:


”ഞാനും പിതാവും ഒന്നാകുന്നു” (30).


മുകളില്‍ സൂചിപ്പിച്ച 23 മുതല്‍ 29 വരെയുള്ള വചനങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച അതിന്റെ വ്യാഖ്യാനവും മനസ്സിരുത്തി വായിക്കുക, തുടര്‍ന്ന് 30-ാം വാക്യം അവയോടു ചേര്‍ത്ത്‌വായിക്കുക. മിഷണറിമാര്‍ പറയുംപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന 30-ാം വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുന്നതെങ്ങനെ?


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറഞ്ഞതിനെ തുടര്‍ന്നുള്ള യഹൂദരുടെ പ്രതികരണം കാണുക.


”യഹൂദര്‍ അവനെ എറിയുവാന്‍ പിന്നെയും കല്ലെടുത്തു. യേശു അവരോട്: പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ലപ്രവൃത്തികള്‍ നിങ്ങളെ കാണിച്ചു; അവയില്‍ ഏത് പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്ന് ചോദിച്ചു. യഹൂദന്മര്‍ അവനോട്: നല്ല പ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കേ നിന്നെത്തന്നെ ദൈവം ആക്കുന്നത് കൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു” (31-33).


‘ഞാനും പിതാവും ഒന്നാകുന്നു’വെന്ന യേശുവിന്റെ പ്രതികരണം യഹൂദരുടെ ക്രോധത്തിന് വഴിതെളിച്ചു. തന്റെ വാക്കുകള്‍കൊണ്ട് താന്‍ ദൈവമാണെന്ന് തെറ്റിധരിക്കുമെന്നുപോലും അദ്ദേഹം വിചാരിച്ചില്ല. കാരണം അദ്ദേഹം യഹൂദരോട് ചോദിക്കുന്നു. ‘പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ല പ്രവര്‍ത്തികള്‍ നിങ്ങളെ കാണിച്ചു. അതില്‍ ഏത് പ്രവര്‍ത്തിനിമിത്തം നിങ്ങള്‍ എന്നേ കല്ലെറിയുന്നു’. അതേ വാക്ക് യഹൂദരോടുള്ള സംസാരത്തിന്റെ ആരംഭത്തില്‍ തന്നെ യേശു പറഞ്ഞിരുന്നു. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു’ എന്ന്, എങ്കിലും ഞാനും പിതാവും ഒന്നാകുന്നു എന്ന വചനംകൊണ്ട് യേശു സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്നുവെന്ന് യഹൂദര്‍ തെറ്റിധരിച്ചു. അല്ല, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, അതാണ് ശരി. കാരണം, സൃഷ്ടിയെ സ്രഷ്ടാവാക്കുന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം ദൈവദൂഷണമാണ്, കൊടും പാതകമാണ്. അപ്രകാരം യേശുവിന്റെ മേല്‍ കുറ്റമാരോപിച്ച് കലാപം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ യേശു അവരുടെ ദുരാരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കുന്നത് കാണുക.


യേശു അവരോട്: ”നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍-തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോ-ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട്; നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ലോകത്തില്‍ അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ” (34-36).


‘നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന്  ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?’ എന്ന വചനം ന്യായപ്രമാണത്തില്‍ എവിടെയുമില്ല. സങ്കീര്‍ത്തന പുസ്തകം 82-ാം അദ്ധ്യാ യം 6-ാം വാക്യത്തിലാണ് അത് എഴുതിയിട്ടുള്ളത്. ആ വചനം ന്യായപ്രമാണത്തില്‍ (തോറയില്‍) ആണെന്ന് യോഹന്നാന്‍ തെറ്റിധരിച്ചെഴുതിയതാകാം. ആ തെറ്റ് യോഹന്നാന്‍ യേശുവിന്റെ പേരില്‍ ആരോപിച്ചുവെന്നുമാത്രം.


ആരാണ് ദേവന്മാര്‍? ദൈവത്തിന്റെ അരുളപ്പാടുണ്ടായവര്‍ അഥവാ പ്രവാചകന്മാരെയാണ് ഇവിടെ ദേവന്മാര്‍ എന്നു പറയുന്നത്. ദൈവം, പ്രവാചകന്മാരെ ദേവന്മാര്‍ എന്ന് വിളിച്ചുവെങ്കില്‍ തിരുവെഴുത്തുകള്‍ക്ക് നീക്കം വന്നുകൂടായല്ലോ? ഇക്കാര്യം യഹൂദര്‍ക്ക് എതിര്‍ക്കാന്‍ കഴിയുകയില്ല. യേശുവിന് തീര്‍ച്ചയായും വേദഗ്രന്ഥം (തിരുവെഴുത്ത്) അറിയാം.അദ്ദേഹം ആധികാരികതയോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം പറയുന്നതിതാണ്: ‘പുണ്യാത്മാക്കളായ മനുഷ്യരെ അഥവാ, ദൈവത്തിന്റെ പ്രവാചകന്മാരെ, വേദഗ്രന്ഥത്തില്‍ ദേവന്മാര്‍ എന്ന് വിശേഷിപ്പിച്ചുവല്ലൊ. അതില്‍ നിങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. പിന്നെ നിങ്ങള്‍ എന്നെ എന്തിന് എതിര്‍ക്കുന്നു? ഞാന്‍ അതില്‍ കുറഞ്ഞ ഒരു പേരല്ലെ പറഞ്ഞുള്ളൂ. അതായത് ദൈവപുത്രന്‍; ദൈവം പറയുന്നു: ”യിസ്രായേല്‍ (യാക്കോബ്) എന്റെ പുത്രന്‍” (പുറ 4:22), ”ദാവീദ് എന്റെ പുത്രന്‍” (സങ്കീര്‍ 2:7), ”സോളമന്‍ എനിക്ക് പുത്രനായിരിക്കും” (2 രാജ: 714), ഇവരെല്ലാം-ആലങ്കരികമായി-ദൈവത്തിന്റെ പുത്രന്‍മാര്‍ ആയതുപോലെ ഞാനും ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ഇസ്രായേല്‍ ലോകത്തേക്കയച്ച എന്നോട് നിങ്ങള്‍ പറയുന്നുവോ? അത് മൂലം ഞാന്‍ എന്നെത്തന്നെ ദൈവമാക്കുകയോ, ദൈവത്തിനു തുല്ല്യനാകുകയോ ചെയ്യുന്നില്ല. അതാണ് മേല്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യങ്ങളുടെ സുവ്യക്തമായ അര്‍ത്ഥം. യഹൂദരുടെ തെറ്റിദ്ധാരണ യേശു അവര്‍ക്ക് തിരുത്തി ക്കൊടുത്തു. എന്നാല്‍ ക്രൈസ്തവരാകട്ടെ പണ്ട് യഹൂദര്‍ക്ക് പിണഞ്ഞ ആ തെറ്റില്‍ കടിച്ചുതൂങ്ങി യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നു!


യഥാര്‍ത്ഥത്തില്‍ യേശു പിതാവാം ദൈവത്താല്‍ അയക്കപ്പെട്ട പരിശുദ്ധ പ്രവാചകനായിരുന്നു. അതുകൊണ്ട് സത്തയിലോ സാരാംശത്തിലോ അല്ല; മറിച്ച് ആദര്‍ശത്തില്‍ അല്ലെങ്കില്‍ ഉദ്ദേശത്തില്‍ ഒന്നാണ് എന്നത്രേ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രി. 325 ല്‍ നിഖ്യാസുന്നഹദോസില്‍വെച്ച് ക്രൂരനും ബഹുദൈവവിശ്വാസിയുമായ കോണ്‍സ്റ്റാന്റൈന്‍ ചക്രവര്‍ത്തിയാണ്, യേശു ‘സാരാംശത്തില്‍ പിതാവിനോടു തുല്യന്‍’ (Homo Ousios) എന്ന് ആദ്യമായി പറഞ്ഞത്. അത് വേദവാക്യമായി മിഷണറിമാര്‍ ഇന്നും ഏറ്റു പറയുന്നു. അധ്യായം ഒന്നില്‍ അത് വിശദീകരിച്ചതാണ്.


സമാനമായ വാക്യങ്ങള്‍


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനത്തിന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അധ്യായത്തിലുണ്ട്. അത് പരിശോധിക്കും മുമ്പ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഉച്ചാരണവും ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക:


ἐγὼ καἰ ὁ πατὴρ ἕν ἐσμεν.


ഗ്രീക്ക്മൂലത്തിന്റെ ഉച്ചാരണം, ‘ Ego kai ho pater hen esmen’ എന്നാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ”I and the Father are one” എന്നുമാണ്. ഇംഗ്ലീഷ് വിവര്‍ത്തനത്തിലെ അടിവരയിട്ട ‘one’ എന്ന പദം ഗ്രീക്ക്മൂലത്തില്‍ അടിവരയിട്ട ἕν (hen) എന്ന പദത്തിന്റെ പരിഭാഷയാണ്. അഥവാ one = ἕν എന്ന് സാരം.


യോഹന്നാന്‍ 10:30 ന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അദ്ധ്യായത്തിലുണ്ടന്ന് പറഞ്ഞുവല്ലൊ. അതിലെ 21,22,23വചനങ്ങള്‍ ഇപ്രകാരമാണ്:


”പിതാവേ, അങ്ങ് എന്നിലും, ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിയ്ക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. 23. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരോടും സ്‌നേഹിക്കുന്നുവെന്നും ലോകം അറിയട്ടെ”.


17:22 ന്റെ ഗ്രീക്ക് മൂലം കാണുക:


κἀγὼ τὴν δόξαν ἣν δέδωκάς μοι δέδωκα αὐτοῖς, ἵνα ὦσιν ἕν καθὼς ἡμεῖς ἕν.


ഈ ഗ്രീക്ക് മൂലത്തിന്റെ ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക: ”I have given them the glory that you gave me, that they may be one as we are one”.


”നാം ഒന്നായിരിക്കുന്നത്‌ പോലെ അവരും ഒന്നായിരിക്കുന്നതിന് നീ എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്കിയിരിക്കുന്നു”


സമാനമായ വചനം 11-ാം വാക്യത്തിലുമുണ്ട്. അതിന്റെ ഗ്രീക്ക്മൂലവും ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക:


Πάτερ ἅγιε, τήρησον αὐτoὺς ἐν τῷ ὀνόματί σουῳ δεδωκάς μοι, ἵνα ὦσιν ἕν καθὼς ἡμεῖς.


“Holy Father, protect them by the power of your name-the name you gave me-so that they may be one as we are one”. ”പരിശുദ്ധ പിതാവേ, അവര്‍ നമ്മേപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ”.”هخ


ഗ്രീക്ക്മൂലങ്ങളിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും വാക്യങ്ങളില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീക്കില്‍ ἕν (hen) എന്ന പദത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷില്‍ ‘one’ എന്നും മലയാളത്തില്‍ ‘ഒന്ന്’ എന്നുമാണുള്ളത്. 10:30 ല്‍ യേശുവും പിതാവും ഒന്നാകുന്നു എന്നതിന് ഗ്രീക്ക്മൂലത്തില്‍ ἕν (hen) ഉപയോഗിച്ചു; 17:11 വചനത്തിലും 17:22 വചനത്തിലും യേശുവും പിതാവും പന്ത്രണ്ട് അപ്പോസ്തലന്മാരും ഒന്നാകുന്നു എന്നതിനും ഗ്രീക്ക്മൂലത്തില്‍ ἕν (hen) എന്നു പ്രയോഗിച്ചു. അതുകൊണ്ട് യോഹന്നാന്‍ 10:30 വചനമനുസരിച്ച് 17:11, 17:22 വാക്യങ്ങളിലെ ‘നാം ഒന്നായിരിക്കുന്നതുപോലെ’ അഥവാ ‘ഞാനും(യേശുവും) പിതാവും ഒന്നായിരിക്കുന്നതുപോലെ’ അവരും അതായത് പന്ത്രണ്ട് അപ്പേസ്തലന്മാരും ഒന്നായിരിക്കുന്നതിന്’ എന്നു വായിക്കണം. അത് എത്ര സ്പഷ്ടമായിട്ടാണ് യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ യോഹന്നാന്‍ 10:30 വചനപ്രകാരം യേശു ദൈവമാകുമെങ്കില്‍ 17:11,17:22 വചനങ്ങള്‍ പ്രകാരം, വഞ്ചകനും ഒറ്റുകാരനുമായ യൂദാസും (മത്തായി26:47-49), സാത്താനെന്ന് യേശു വിളിച്ച പത്രോസും (മത്താ16:23), സംശയാലുവായ തോമസും (യോഹ 20:25) ഉള്‍പ്പെടെ പന്ത്രണ്ട് അപ്പോസ്തലന്മാരും ദൈവമാകണം. അപ്രകാരം പരിശുദ്ധാത്മാവ് ഉള്‍പ്പെടെ പതിനഞ്ച് ദൈവങ്ങള്‍ ചേര്‍ന്ന അല്ലെങ്കില്‍ പതിനഞ്ച് ആളത്വങ്ങള്‍ ഉള്‍കൊള്ളുന്ന ദൈവസങ്കല്‍പ്പമായിരിക്കണം ക്രൈസ്തവരുടേത്.


യോഹന്നാന്‍ 10:30 വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണത എത്ര വലുതാണെന്നോര്‍ക്കുക. ബഹുദൈവവിശ്വാസത്തിലേക്കാണ് അത് ചെന്നെത്തുന്നത്. അതുകൊണ്ട് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം ദൈവവും യേശുവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാണെന്നല്ല, ആദര്‍ശത്തില്‍ ഒന്നാണെന്നാണ് നമ്മേ ബോധ്യപ്പെടുത്തുന്നത്.


ആരാണ് ലോകങ്ങളുടെ നാഥനായ ദൈവം? ക്വുര്‍ആന്‍ പറയുന്നു: ”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു നിരാശ്രയനാകുന്നു (ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനകുന്നു). അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും ഇല്ല താനും” (112:1-4).


”അല്ലാഹു-അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (2:255).


മേല്‍ പറഞ്ഞ ബൈബിള്‍ വചനങ്ങളും അവയുടെ വിശദീകരണങ്ങളും വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുക. ക്വുര്‍ആനിലേയും ബൈബിളിലേയും മിക്കവാറും വചനങ്ങള്‍ ഒത്തു പോകുന്നതായി കാണാം. മിഷണറിമാര്‍, പ്രത്യേകിച്ചും ക്രൈസ്തവ സഹോദരങ്ങള്‍ അത് ഗ്രഹിച്ചിരുന്നുവെങ്കില്‍.


(തുടരും)


 


ഇസ്ലാം :സ്ത്രീ ക്രിസ്തുമതത്തിൽ

 സ്ത്രീ ക്രിസ്തുമതത്തിൽ

Muhammad Sajeer Bukhari / 1 year ago





എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ രൂപീകരണത്തിലും മാനസിക വ്യാപാരങ്ങളെയും വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നതിലും ഗണനീയമായ പങ്കുവഹിച്ചിരുന്നത് ക്രിസ്തുമതമായിരുന്നു. പക്ഷേ, പ്രതിലോമപപരമായിരുന്നു അതിന്റെ സമീപനം എന്നുവേണം വിലയിരുത്താൻ.

ജൈവവ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിപ്പോലും പെൺപക്ഷത്തെ ഉൾക്കൊള്ളാൻ ക്രിസ്തുമതത്തിനായില്ല. മനുഷ്യന്റെ ലൗകിക ജീവിതത്തിന് ഹേതുകമായ “ആദിപാപത്തിന്റെ ദുഷ്ടഹേതുവാണ് സ്ത്രീയെന്നാണ് ബൈബിളിന്റെ വീക്ഷണം. ആ അഭിശപ്തഭാരം പുരുഷന്റെ തലയിൽ കെട്ടിവെച്ചതിന്റെ ശിക്ഷയായാണ് സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെന്ന് ബൈബിൾ ആവർത്തിക്കുകയും ചെയ്യുന്നു: “സ്ത്രീയോടു കൽപ്പിച്ചത്: ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധി പ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും'(ഉൽപത്തി 5/16).


ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽ പുരുഷനെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ളത് ബാൽ എന്ന എബ്രായ പദമാണ്. ഉടമസ്ഥൻ എന്നാണ് ഈ പദത്തിനർത്ഥം. ഏതർത്ഥത്തിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവനു യഥേഷ്ടം വിനിമയാധികാരം ഉള്ള വെറുമൊരു ചരക്കായിട്ടായിരുന്നു പഴയനിയമകാലത്ത് പെണ്ണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം പുത്രിമാരെപ്പോലും വിൽക്കുവാൻ പുരുഷന് ബൈബിൾ അനുവാദം നൽകുന്നു! (പുറപ്പാട് 21/ 7). ഋണബാധ്യതകൾ തീർക്കുവാൻ സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം അവർക്കിടയിൽ നിലനിന്നിട്ടുണ്ടായിരുന്നു (നെഹമ്യാവ് 5/5). ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി ഇടപെടുന്നത് തടസ്സം ചെയ്യപ്പെട്ടു. തന്റെ പത്നിയോ പുത്രിയോ എടുക്കുന്ന നേർച്ചകൾ ദുർബലപ്പെടുത്തുന്നതിനുള്ള അധികാരം പുരുഷന് നൽകിയിരുന്നു (സംഖ്യ 30/12). പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ ആണിനെ പ്രസവിച്ചാലുള്ളതിന്റെ ഇരട്ടി കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് ചട്ടം (ലേവ്യ 12: 15). സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേയുള്ളൂ (ലേവ്യ 27/ 5-7 കാണുക). പ്രശസ് തമായ പത്തു കൽപനകളിൽ (Ten commandmends) ഭാര്യയെ പ്രസ്താവിച്ചിരിക്കുന്നത് വളർത്തുമൃഗങ്ങളുടെയും അടിമകളുടെയും ഒപ്പമാണെന്നതിൽ നിന്നു തന്നെ (പുറപ്പാട് 20/17, ആവർത്തനം 5/21) സ്ത്രീക്ക് കിട്ടിയിരുന്ന സാമൂഹിക പദവി എന്തായിരുന്നുവെന്ന് ഊഹിക്കാം.


പ്രഭാത പ്രാർത്ഥനയായ ഷേമാ ചൊല്ലുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും അനുവാദം ഉണ്ടായിരുന്നില്ല. “എന്നെ സ്ത്രീയായി പടക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു” എന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യകളിൽ ഉണ്ടായിരുന്നു. വേദപഠനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകൾക്ക് തോറ പഠിപ്പിക്കുന്നതിലും നല്ലത് അത് ചുട്ടെരിച്ച് കളയുന്നതാണ് എന്നാണ് ക്രിസ്തുവർഷം തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഏലിയാസർ എന്ന ജൂതറബ്ബിയുടെ അഭിപ്രായം.

യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവതയുടെ നേതൃപദവിയിലെത്തിയ പൗലോസ് തന്നെ സ്ത്രീവിരുദ്ധതയുടെ ആദ്യപാഠങ്ങൾ പ്രകടിപ്പിക്കുന്നു. യവന ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന പൗലോസിന്റെ അഭിപ്രായത്തിൽ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണത്രേ പുരുഷന് നല്ലത്! (1കൊരി. 7/1).


“വിശുദ്ധന്മാരുടെ സർവസഭകളിലും എന്ന പോലെ സ്ത്രീ കൾ സദായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായമാണവും പറയുന്നത് പോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല” എന്നും പൗലോസ് എഴുതിയിട്ടുണ്ട് (1 കൊരി. 141 34).


മനുഷ്യന്റെ “ആദിപാപ'ത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നാണ് പുണ്യവാളനായ സെന്റ് അഗസ്റ്റിന്റെ അഭിപ്രായം: “ആദാമിന് എന്തുകൊണ്ടാണ് ഒരു സ്ത്രീയെ ദൈവം ഇണയാക്കി നൽകിയത്?' എന്ന് പരിഭവപ്പെടുന്ന സെന്റ് അഗസ്റ്റിൻ “ആദമിന്റെ ഇണ ഒരു പുരുഷൻ തന്നെയായിരുന്നെങ്കിൽ ആദിപാപത്തിന്റെ ഭാരം മനുഷ്യൻ പേറേണ്ടിവരില്ലായിരുന്നു” എന്ന് പോലും പറയുകയുണ്ടായി. അതിലേറെ വിസ്മയാവഹമാണ് ടെൽടൂലിയൻ (Tertulian) എന്ന ദൈവശാസ്ത്ര പണ്ഡിതന്റെ നിലപാട്. ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വാ വസിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ ടെർടൂലിയൻ അവൾ ചെകുത്താന്റെ പ്രവേശന കവാടമാണ് എന്ന് വിശേഷിപ്പിച്ചു (You are devils' gateway! - On Female Dress I/1). സ്ത്രീക്ക് ആത്മാവുണ്ടെന്ന കാര്യം അംഗീകരിക്കുന്നതിൽ പോലും പല ക്രൈസ്തവ സഭകൾക്കും വിയോജിപ്പുണ്ടായിരുന്നു! ഒരു സ്ത്രീ മാത്രം ജന്മം നൽകിയ അസാധാരണനായ മനുഷ്യപുത്രനിൽ ദിവ്യത്വം അദ്ധ്യാരോപിക്കുന്നവർ തന്നെയാണ് മാതൃത്വത്തിന് ചെകുത്താന്റെ അപവർണനം ചാർത്തുന്നത് എന്നത് എത്ര മാത്രം വിരോധാഭാസമാണ്!

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...