Monday, March 2, 2020

ഇസ്ലാം വിമർശകർക്ക് മറുപടി ചോദ്യം: എല്ലാ അവിശ്വാസികളോടും ബന്ധം വിച്ഛേദം


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ഇസ്ലാം വിമർശകർക്ക് മറുപടി

ചോദ്യം:

 എല്ലാ അവിശ്വാസികളോടും ബന്ധം വിച്ഛേദം  ചെയ്യണമെന്ന് വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുണ്ടോ ?

നിങ്ങൾ ജൂത ക്രിസ്ത്യാനികളോടും വിശ്വാസികളോടും കുറ്റ മിത്രം ആക്കരുത് അത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ?


 മറുപടി ഇസ്ലാമിക രാജ്യത്തെയും മുസ്ലിം ഭരണാധികാരിയേയും മുസ്ലീങ്ങളെയും നശിപ്പിക്കാനും കൊല ചെയ്യാനും  ഗൂഢാലോചന നടത്തുകയും കൊലവിളി നടത്തുകയും ആക്രമിക്കുകയും  രാജ്യത്തുനിന്ന് പുറത്താക്കുകയും ഇസ്ലാമിനെ നശിപ്പിക്കുകയും ചെയ്യുന്ന  ഭീകര വാദികളായ  തീവ്രവാദികളായ  അവിശ്വാസികളോട് എങ്ങനെ പെരുമാറണം എന്നാണ് ഖുർആൻ വചനത്തിൽ പറയുന്നത് :
ഇത്തരം അവിശ്വാസികളോട് സ്നേഹബന്ധം സ്ഥാപിക്കുക എന്നത്  ഒരിക്കലും സാധ്യമല്ലല്ലോ

അത് ഖുർആൻ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്

വിശുദ്ധ ഖുർആൻ
മുംതഹന  - 60:8
ൽ പറയുന്നു

മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

 മുംതഹന  - 60:9


മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം)
അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.


ഏത് അവിശ്വാസികളോട്ഉറ്റ മിത്രം ആക്കരുത്  എന്നാണ് ഖുർആൻ പറഞ്ഞത് എന്ന് ഖുർആനിൽ നിന്നു തന്നെ നമുക്ക് വായിക്കാം

 മുംതഹന  - 60:1



ഹേ വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവുമായവരോടു സ്നേഹബന്ധം കാട്ടിക്കൊണ്ടു നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്;- നിങ്ങള്‍ക്കു വന്നെത്തിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കയാണെന്നിരിക്കെ.

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍, റസൂലിനെയും, നിങ്ങളെയും അവര്‍ (നാട്ടില്‍നിന്നു) പുറത്താക്കുന്നു. നിങ്ങള്‍, എന്റെ മാര്‍ഗ്ഗത്തില്‍ (ധര്‍മ്മ) സമരം ചെയ്യുന്നതിനും, എന്റെ പ്രീതി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കില്‍ (അങ്ങിനെ ചെയ്യരുത്).
നിങ്ങള്‍ അവരോടു സ്നേഹബന്ധം രഹസ്യമായി നടത്തുന്നു; ഞാനാകട്ടെ, നിങ്ങള്‍ മറച്ചുവെച്ചതും, നിങ്ങള്‍ പരസ്യമാക്കിയതും നല്ലവണ്ണം അറിയുന്നവനുമാണ് (എന്നിട്ടും)! നിങ്ങളില്‍നിന്നു ആരെങ്കിലും അതു ചെയ്യുന്നതായാല്‍ തീര്‍ച്ചയായും അവന്‍ നേരായ മാര്‍ഗം (തെറ്റി) പിഴച്ചു പോയി.

 മുംതഹന  - 60:2


നിങ്ങളെ അവര്‍ക്കു പിടികിട്ടുന്നപക്ഷം, അവര്‍ നിങ്ങള്‍ക്കു ശത്രുക്കളായിരിക്കുകയും, നിങ്ങളുടെനേരെ തിന്‍മയുമായി അവര്‍ അവരുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യുന്നതാണ്. നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്നു അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.


ഒരു ഹദീസിൽ ഇങ്ങനെ കാണാം

അബൂബകറിന്റെ പുത്രി അസ്മ റ  പറയുന്നു  : എൻറെ ഉമ്മ  അവിശ്വാസി ആയിരിക്കെ എൻറെ അടുത്തേക്ക് വന്നു അപ്പോൾ ഞാൻ നബിസല്ലല്ലാഹു വസല്ലമയുടെ അരികിൽ പോയി ചോദിച്ചു അല്ലാഹുവിൻറെ പ്രവാചകരെ എൻറെ ഉമ്മ  വന്നിട്ടുണ്ട് ' അവർ ഇസ്ലാം ആയിട്ടില്ല'  ഞാൻ അവരെ ബന്ധം ചേർക്കണോ ?അവിടുന്ന് പറഞ്ഞു : അതെ നീ
നിൻറെ ഉമ്മയോട് ബന്ധം
 ചേർക്കുക (ഇമാം അഹമ്മദ്)
قال الإمام أحمد : حدثنا أبو معاوية ، حدثنا هشام بن عروة ، عن فاطمة بنت المنذر ، عن أسماء - هي بنت أبي بكر ، رضي الله عنهما - قالت : قدمت أمي وهي مشركة في عهد قريش إذ عاهدوا ، فأتيت النبي - صلى الله عليه وسلم - فقلت : يا رسول الله ، إن أمي قدمت وهي راغبة ، أفأصلها ؟ قال : " نعم ، صلي أمك " أخرجاه
ഒരു ഹദീസ് ഇങ്ങനെ ' ഖതീ ല എന്ന  സ്ത്രീ
അവര് അവിശ്വാസിയായിരിക്കെ
അവരുടെ മകൾ അബൂബക്കർ റ ന്റെ പുത്രി യുടെ അസ്മാ റ യുടെ അരികിൽ 

അവരുടെ കയ്യിൽ ധാരാളം സമ്മാനങ്ങളും ഉണ്ടായിരുന്നു' ' ആ സമ്മാനം സ്വീകരിക്കലും അവരെ വീട്ടിൽ പ്രവേശിപ്പിക്കുകയും ചെയ്യൽ നെ അസ്മാ  മടിച്ചു പിന്നെ ആയിഷാബീവി അതിനെപ്പറ്റി നബിസല്ലല്ലാഹു അലൈഹി സല്ലമയുടെ ചോദിച്ചു അപ്പോൾ  ആ ആയത്ത് അവതരിപ്പിച്ചു

(മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.) എന്ന വജനം


وقال الإمام أحمد : حدثنا عارم ، حدثنا عبد الله بن المبارك ، حدثنا مصعب بن ثابت ، حدثنا عامر بن عبد الله بن الزبير ، عن أبيه قال : قدمت قتيلة على ابنتها أسماء بنت أبي بكر بهدايا : صناب ، وأقط ، وسمن ، وهي مشركة ، فأبت أسماء أن تقبل هديتها ، وأن تدخلها بيتها ، فسألت عائشة النبي - صلى الله عليه وسلم - فأنزل الله ، عز وجل : ( لا ينهاكم الله عن الذين لم يقاتلوكم في الدين ) إلى آخر الآية ، فأمرها أن تقبل هديتها ، وأن تدخلها بيتها .
ഇതിൽ നിന്നും
ഖുർആൻ അവിശ്വാസികൾക്ക് നന്മ ചെയ്യാൻ പാടില്ല എന്ന് എന്ന് അധികം പറയുന്നില്ല എന്ന് വ്യക്തമായി മനസ്സിലാക്കാം

അസ്ലം സഖാഫി പരപ്പനങ്ങാടി

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ നദീർ: നബിനടപടി രാഷ്ട്രസുരക്ഷയ്ക്ക്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



ബനൂ നദീർ: നബിനടപടി രാഷ്ട്രസുരക്ഷയ്ക്ക്

മദീനയുടെ അതിര്‍ത്തിക്കുള്ളില്‍ അധിവസിക്കുന്ന ഒരു പ്രബലയഹൂദ കുടുംബമാണ് ബനൂ നദീര്‍. പ്രവാചകനുമായി(സ) യുദ്ധം ചെയ്യാന്‍ ധൈര്യമില്ലാത്ത എന്നാല്‍ ഉപജാപങ്ങളില്‍ അഗ്രഗണ്യരായ ഒരു വിഭാഗം. പ്രവാചകനും(സ) മുസ്‌ലിംകളുമായി ഏറ്റുമുട്ടാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. എന്നാല്‍ മുസ്‌ലിംകളോടുള്ള വിദ്വേഷത്താല്‍ ഉള്ളം പൊള്ളുകയായിരുന്നു അവര്‍ക്ക്. ഉപജാപങ്ങള്‍ അതീവരഹസ്യമായേ നടത്തുമായിരുന്നുള്ളൂ. പിടിക്കപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ക്കറിയാം. കാരണം നടേ പറഞ്ഞ കരാറില്‍ ഒപ്പിട്ടവരാണ് ഇവരും. കരാര്‍ ലംഘനമാവും തങ്ങള്‍ നടത്തുന്ന ഉപജാപം എന്നും അവര്‍ക്കറിയാം.

അങ്ങനെയിരിക്കയാണ് ഹിജ്‌റ മൂന്നാമാണ്ടില്‍ ഉഹ്ദ് യുദ്ധം നടന്നത്. യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടു. അതിനും പുറമെയാണ് റജീഅ്, ബിഅ്ര്‍ മഊന സംഭവങ്ങള്‍ അരങ്ങേറിയതും മുസ്‌ലിംകള്‍ വലിയ പ്രയാസം നേരിടേണ്ടി വരികയും ചെയ്തത്.

റജീഅ് സംഭവം: ഹിജ്‌റയുടെ നാലാമാണ്ടില്‍ അദ്ല്‍, ഖാറഃ പ്രദേശത്തുകാരായ ചിലര്‍ പ്രവാചകനെ(സ) സമീപിച്ചുകൊണ്ട് തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചെന്നു പറയുകയും തങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാന്‍ പ്രതിനിധികളെ അയച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ആ സംഘത്തിന്റെ വാക്ക് വിശ്വസിച്ച പ്രവാചകന്‍ (സ) ഒരാറംഗ സംഘത്തെ -പത്തംഗമെന്നുമുണ്ട് ഒരു റിപ്പോര്‍ട്ട്- അവര്‍ക്കൊപ്പം അയച്ചു കൊടുത്തു. സംഘം റജീഅ് എന്നിടത്തെത്തിയപ്പോള്‍ നിവേദകരായി വന്ന ആളുകള്‍ തൊട്ടടുത്ത് അധിവസിച്ചിരുന്ന ഹുദൈല്‍ കുടുംബത്തിന് അവരെ ഒറ്റുകൊടുത്തു. ഹുദൈല്‍ കുടുംബം അവരില്‍ ഖുബൈബ്, സൈദുബ്‌നുദ്ദഥ്‌ന (റ) എന്നിവരൊഴികെ ബാക്കി നാലുപേരെയും കൊന്നുകളഞ്ഞു. ഖുബൈബിനെയും സൈദിനെയും(റ) കൈകാലുകള്‍ ബന്ധിച്ച് മക്കയില്‍ കൊണ്ടുപോയി ശത്രുക്കള്‍ക്ക് വിറ്റു. മക്കയിലെ ശത്രുക്കള്‍ അവര്‍ ഇരുവരെയും കൊലപ്പെടുത്തി. ഈ സംഭവം സഫര്‍ മാസത്തിലാണ് നടന്നത്.

അതേവര്‍ഷം അതേമാസം മറ്റൊന്നുകൂടി സംഭവിച്ചു.
അബൂ ബറാഅ് എന്നുപേരുള്ള ഒരാള്‍ പ്രവാചകനെ(സ) സമീപിച്ചു. അവിടുന്ന് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അയാള്‍ ഇസ്‌ലാം സ്വീകരിച്ചില്ല. വല്ലാതെ അകലം പാലിച്ചുമില്ല. അയാള്‍ പറഞ്ഞു:

”അല്ലാഹുവിന്റെ ദൂതരെ, നജ്ദ് വാസികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനായി അനുചരന്‍മാരെ അയക്കുന്നത് നന്നാവും. അവര്‍ അത് സ്വീകരിച്ചേക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്.

പ്രവാചകന്‍ (സ) പറഞ്ഞു: ”നജ്ദുകാര്‍ അവരെ വകവരുത്തിയേക്കുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു.”

അബൂ ബറാഅ് പറഞ്ഞു: ”ഞാനവര്‍ക്ക് സംരക്ഷണം നല്‍കാം.” തുടര്‍ന്ന് പ്രവാചകന്‍ (സ) അയാള്‍ക്കൊപ്പം തന്റെ പ്രമുഖരായ നാല്‍പത് -എഴുപത് എന്നുമുണ്ട് ഒരു പാഠത്തില്‍- അനുചരന്‍മാരെ അയച്ചുകൊടുത്തു. അവര്‍ നജ്ദിനടുത്ത് ബിഅ്ര്‍ മഊനഃ എന്നിടത്തെത്തിയപ്പോള്‍ ഗോത്രനായകനായ ആമിറുബ്‌നു തുഫൈലിനുള്ള പ്രവാചകന്റെ(സ) കത്തുമായി ഹറാമുബ്‌നു മൽ നാനെ ആയാളുടെ അടുത്തേക്കയച്ചു. ആമിര്‍ ആ കത്ത് തുറന്നുനോക്കുക പോലും ചെയ്തില്ല. മാത്രമല്ല തന്റെ ഗോത്രത്തില്‍പെട്ട ഒരുത്തനെ വിട്ട് ഹറാമിനെ കൊല്ലിക്കുക കൂടി ചെയ്തു. ബാക്കിയുള്ളവരുമായി യുദ്ധം ചെയ്യാന്‍ അയാള്‍ ബനൂ ആമിര്‍ ഗോത്രത്തെ വിളിച്ചു. അബൂ ബറാഅ് സംരക്ഷണം നല്‍കിയ ഒരു വിഭാഗവുമായി യുദ്ധത്തിനില്ലെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ആമിര്‍ തുടര്‍ന്ന് ബനൂസുലൈം ഗോത്രത്തെ ക്ഷണിച്ചു. അവരിലെ അമ്പിയ്യ, റഅ്ല്‍, ദക്‌വാന്‍ കുടുംബങ്ങള്‍ പ്രവാചകാനുചരന്‍മാരെ വളഞ്ഞിട്ട് ആക്രമിച്ചു കൊലപ്പെടുത്തിക്കളഞ്ഞു. ഉഹ്ദ് പരാജയത്തിനു പുറമെ മുസ്‌ലിംകളെ ബാധിച്ച ഒരു വല്ലാത്ത വിപത്തായിരുന്നു ഈ രണ്ടു സംഭവവും.

ഈ ദുഃഖസാന്ദ്ര അന്തരീക്ഷം ബനൂനദീര്‍ എന്ന യഹൂദ കുടുംബം ചൂഷണം ചെയ്യാനുറച്ചു. അവര്‍ മദീനയിലെ കപടന്‍മാരും മക്കയിലെ ശത്രുക്കളുമായുമൊക്കെ ബന്ധം സജീവമാക്കി. പ്രവാചകനും(സ) മുസ്‌ലിംകള്‍ക്കുമെതിരില്‍ ഗൂഢാലോചന നടത്തുന്നതില്‍ കൂടുതല്‍ ഉത്സുകരായി. മുസ്‌ലിംകള്‍ പരിക്ഷീണിതരാണ്. ഇനി അവര്‍ക്ക് തലപൊക്കാനാവുകയില്ല. ഇതായിരുന്നു അവരുടെ കാഴ്ചപ്പാട്.

ആയിടയ്ക്ക് മറ്റൊന്നു കൂടി സംഭവിച്ചു. ബിഅ്ര്‍ മഊന സംഭവത്തില്‍ ഏതോവിധം രക്ഷപെട്ടു പോന്ന അംറുബ്‌നു ഉമയ്യ ഖര്‍ഖറ എന്നിടത്തെത്തിയപ്പോള്‍ സ്ഥലത്തെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. തൊട്ടുടനെ ബനൂ കിലാബ് ഗോത്രക്കാരായ രണ്ടുപേര്‍ അവിടെ എത്തിപ്പെട്ടു. വിശ്രമിക്കാന്‍ കിടന്ന അവര്‍ ഉറങ്ങിപ്പോയി. തന്റെ കൂട്ടുകാരെ കൊന്ന കൂട്ടത്തില്‍പെട്ടവരെന്ന തെറ്റുധാരണയില്‍ അംറുബ്‌നു ഉമയ്യ അവര്‍ രണ്ടുപേരെയും കൊന്നു. അംറ് തന്നെയാണ് പ്രവാചകനോട്(സ) വിവരം പറഞ്ഞത്. അവിടുന്ന് വളരെയേറെ ദുഃഖിച്ചു. അബദ്ധവശാല്‍ ചെയ്തുപോയ പാതകം എന്നതുകൊണ്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതിനുവേണ്ടി പ്രവാചകന്‍ (സ) മുസ്‌ലിംകളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നുണ്ടായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കാന്‍ മുസ്‌ലിംകളും യഹൂദരും പഴയ കരാറനുസരിച്ച് ബാധ്യസ്ഥരാണ്. പ്രവാചകന്‍ (സ) ബനൂ നദീര്‍ എന്ന യഹൂദ ഗോത്രത്തെ സമീപിച്ചു. അവര്‍ സഹായിക്കാമെന്നേറ്റു. അവര്‍ പ്രവാചകനോട്(സ) പറഞ്ഞു:

”അബുല്‍ഖാസിം, ഇരിക്കുക. താങ്കളുടെ ആവശ്യം ഞങ്ങള്‍ പരിഹരിച്ചുതരാം.”
പ്രവാചകനും കൂടെ അനുചരന്‍മാരായ അബൂബക്ര്‍, ഉമര്‍, അലി എന്നിവരും വേറെയും ആളുകളുമുണ്ട്. അവര്‍ ഇരുന്നു.

യഹൂദര്‍ അതിനിടയ്ക്ക് ഒരു ഗൂഢാലോചനയിലേര്‍പ്പെട്ടു. അവര്‍ പരസ്പരം കുശുകുശുത്തു. ”ആസുകല്ലെടുത്ത് ആ ചുമരില്‍ കയറി ഇവന്റെ തലയിലിട്ട് അവനെ ചതച്ചരച്ച് കൊല്ലാന്‍ തയ്യാറുള്ളവര്‍ ആരുണ്ട്?”

അവരുടെ കൂട്ടത്തില്‍നിന്ന് തന്നെ അതിന് എതിര്‍പ്പുണ്ടായി. കൂട്ടത്തില്‍പെട്ട സാലിവുബ്‌നുമുശ്കര പറഞ്ഞു: ”അരുത് കൂട്ടരേ, അരുത്. അല്ലാഹുലില്‍ സത്യം, നിങ്ങളുടെ ഗൂഢനീക്കം അദ്ദേഹത്തിന് അല്ലാഹു അറിയിച്ചു കൊടുക്കാതിരിക്കില്ല. ഇത് കരാര്‍ ലംഘനം കൂടിയാണ്.” അദ്ദേഹം ഓര്‍മിപ്പിച്ചു.

ആ തടസ്സവാദം ബധിരകര്‍ണങ്ങളിലാണ് കൊണ്ടത്. അതുകൊണ്ട് തന്നെ അവര്‍ അത് തള്ളിക്കളഞ്ഞു. അവരിലെ ഒരു ദുഷ്ടന്‍ അംറുബ്‌നു ജഹാശ് കൃത്യം ചെയ്യാമെന്നേറ്റു.

പക്ഷേ, അവരുടെ ഗുഢാലോചനയുണ്ടോ നടപ്പിലാവാന്‍ പോവുന്നു. അല്ലാഹു പ്രവാചകന്(സ) സന്ദേശം നല്‍കി. ജിബ്‌രീല്‍ വന്നു വിവരം അറിയിച്ചു. പ്രവാചകന്‍ (സ) അവിടെ നിന്ന് രക്ഷപെട്ടു.

അനന്തരം അവിടുന്ന് മുഹമ്മദുബ്‌നു മസ്‌ലമയെ അവരുടെ അടുത്തേക്ക് ദൂതുമായയച്ചു.

”മദീനയില്‍ നിന്ന് പുറത്തുപോവുക. മേലില്‍ ഇവിടെ താമസിക്കാവതല്ല. പത്തു ദിവസം സമയമനുവദിക്കാം. ശേഷം ഇവിടെ തങ്ങുന്നവരുടെ തലയെടുക്കുന്നതായിരിക്കും.”

അവര്‍ക്കവിടെ നിന്ന് പുറത്തുപോവാതിരിക്കാനാകുമായിരുന്നില്ല. പക്ഷേ, അവസരവാദികളുടെ നായകനായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവര്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് ദൂതയച്ചു.

”ഉറച്ചുനില്‍ക്കുക, സ്വയം പ്രതിരോധിക്കുക, പുറത്തുപോകരുത്. എന്റെ കൂടെ രണ്ടായിരം പേരടങ്ങുന്ന ഒരു സംഘമുണ്ട്. അവരുണ്ടാകും സുരക്ഷയ്ക്ക് നിങ്ങള്‍ക്കൊപ്പം കോട്ടയില്‍. നിങ്ങള്‍ക്കുവേണ്ടി മരിക്കാനും അവര്‍ തയ്യാര്‍.”

പാവങ്ങള്‍! യഹൂദര്‍ അതും വിശ്വസിച്ച് കാത്തിരുന്നു. മാത്രവുമല്ല അവര്‍ പ്രവാചകന്റെ(സ) അടുത്തേക്ക് ചൊല്ലിയയച്ചു:

”തൽക്കാലം ഞങ്ങള്‍ക്ക് പുറത്തുപോവാന്‍ ഉദ്ദേശമില്ല. താങ്കള്‍ക്ക് ബോധിച്ചത് ചെയ്തുകൊള്ളുക.”

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അതീവ സങ്കീര്‍ണമായിരുന്നു ആ സാഹചര്യം. യഹൂദരുടെ കോട്ട വളയുക, അവര്‍ക്കെതിരില്‍ നടപടി സ്വീകരിക്കുക എന്നൊക്കെയുള്ളത് അതിസാഹസിക നടപടിയാകും. അറബികള്‍ പൊതുവില്‍ ചുറ്റും കലിപ്പുമായാണ് കഴിയുന്നത്. ദേശവിരുദ്ധരെ വെച്ചുകൊണ്ടിരുന്നാല്‍ അതും കൂടുതല്‍ പ്രയാസം സൃഷ്ടിക്കാം. നിശ്ചയദാര്‍ഢ്യമുള്ള ഒരു സംഘത്തിന് വരുംവരായ്കകളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരിക്കാനാവുകയില്ല. യഹൂദരുടെ പ്രതികരണമറിഞ്ഞതും പ്രവാചകനും(സ) സ്വഹാബികളും തക്ബീര്‍ മുഴക്കി; ”അല്ലാഹു അക്ബര്‍.”

പിന്നെ കാത്തുനിന്നില്ല. അവരെ നേരിടാനുറച്ച് പുറപ്പെട്ടു. മദീനയില്‍ അബ്ദുല്ലാഹിബ്‌നു ഉമ്മ മക്തൂമിനെ പകരം നിറുത്തിയാണ് അവിടുന്ന് പുറപ്പെട്ടത്. തുടര്‍ന്ന് കോട്ട വളഞ്ഞു. യഹൂദര്‍ കോട്ടക്കുള്ളില്‍ അഭയം തേടി. അതൊരു താൽക്കാലികാഭയമായിരുന്നു. അവര്‍ അമ്പും വില്ലുമൊക്കെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഈന്തപ്പന തോട്ടമാണ് ചുറ്റും. അതും തങ്ങളുടെ രക്ഷക്കുതകുമെന്ന് ധരിച്ചു അവര്‍. ശത്രുവിനെ ആയുധം കൊണ്ട് മാത്രമല്ല നേരിടേണ്ടൂ. ചിലപ്പോള്‍ അവരുടെ സമ്പത്തിലും കൈവെക്കേണ്ടി വരാം. അങ്ങനെയാണ് മുസ്‌ലിംകള്‍ ഈന്തപ്പന മുറിക്കാന്‍ തുടങ്ങിയത്. സഹായിക്കാമെന്നേറ്റ അവസരവാദികള്‍ തങ്ങളെ സഹായിക്കാനെത്തുമെന്നാണ് ആ പാവങ്ങള്‍ ധരിച്ചത്. അവര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ സഹായത്തിനുവിളിച്ചു. അയാളുടെ ഒരു പ്രതികരണവുമില്ല. ചെകുത്താന്റെ വാഗ്ദാനമെന്ന് ക്വുര്‍ആന്‍ അയാളുടെ വാഗ്ദാനത്തെ പരിഹസിക്കുന്നുണ്ട് 59:16ല്‍. മറ്റൊരു യഹൂദ ഗോത്രമായ ബനൂ ഖുറൈളയോട് സഹായം തേടി. കരാര്‍ ലംഘനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി അവരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. വലിയവായില്‍ വര്‍ത്തമാനം പറഞ്ഞെങ്കിലും കൂടുതല്‍ നാള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായില്ല. നൂറു ദിവസം -പതിനഞ്ചുദിവസം എന്നുമുണ്ട് ഒരു റിപ്പോര്‍ട്ട്- അവര്‍ പിടിച്ചുനിന്നു. പിന്നെ അവര്‍ക്ക് ഉള്‍ഭയമായി. പ്രവാചകനുള്ള(സ) അല്ലാഹുവിന്റെ സഹായം. ഇല്ലെങ്കില്‍ അവരെന്തിനു ഭയക്കണം! മുസ്‌ലിംകള്‍ക്ക് തിരിച്ചടിയുടെ കാലമായിരുന്നല്ലോ അത്. ഉഹ്ദിലെ തോല്‍വി റജീഅ് ബിഅ്ര്‍ മഈന അനുഭവങ്ങള്‍. ഈ തരിച്ചടികളായിരുന്നുവല്ലോ ബനൂ നദീര്‍ എന്ന യഹൂദ കുടുംബത്തിന് പ്രവാചകനെ(സ) അപകടപ്പെടുത്താന്‍ തോന്നാനുണ്ടായ കാരണം. എന്നിട്ടും അവര്‍ക്ക് ഉള്‍ഭയം! ആയുധമുപേക്ഷിച്ച്, കീഴടങ്ങാന്‍ അവര്‍ തയ്യാറായി. അവസാനം ഗതികെട്ട് അവര്‍ പ്രവാചകന്റെ(സ) അടുത്തേക്ക് ദൂതനെ അയച്ചു.

”ഞങ്ങള്‍ മദീന വിടാന്‍ തയ്യാറാണ്.”

”കുടുംബത്തെയും കൂട്ടി മദീന വിടാം. ആയുധമെല്ലാം ഉപേക്ഷിക്കണം. ഒട്ടകത്തിനു വഹിക്കാവുന്ന വീട്ടുപകരണങ്ങളും മറ്റും കൊണ്ടുപോകാം.” പ്രവാചകന്‍ (സ) അനുവാദം നല്‍കി.

അറൂന്നുറു ഒട്ടകങ്ങളും അവയ്ക്ക് വഹിക്കാവുന്ന സാധനസാമഗ്രികളുമായി അവര്‍ ഖൈബറിലേക്ക് നീങ്ങി. അവരുടെ നേതാക്കളുമുണ്ടായിരുന്നു കൂടെ. വേറൊരു കൂട്ടര്‍ ശാമിലേക്ക്. അവരില്‍ രണ്ടുപേര്‍ -യാമീബ്‌നു അംറും അബൂസഅ്ദുബ്‌നു വഹബും- ഇസ്‌ലാം സ്വീകരിച്ചു. യഹൂദരുടെ ആയുധവും ഭൂമിയും മറ്റു വസ്തുവകകളും കണ്ടുകെട്ടി. ഈ രണ്ടു സംഭവങ്ങളിലും -ബനൂ ഖൈനുഖാഅ്, ബനൂ നദീര്‍ എന്നീ യഹൂദസംഘങ്ങളെ നാടുകടത്തിയ സംഭവത്തില്‍- പ്രവാചകന്‍ (സ) ആരെയും വധിച്ചിട്ടില്ല.

ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ ഖൈനുഖാഉകാരോട് നബി ﷺ ക്രൂരത ചെയ്തുവോ ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ബനൂ ഖൈനുഖാഉകാരോട് നബി ﷺ
ക്രൂരത ചെയ്തുവോ ?

മദീനയില്‍ ഉള്‍ഭാഗത്ത് സ്വന്തം പേരില്‍ അറിയപ്പെട്ട ഒരിടത്താണ് ബനൂ ഖൈനുഖാഅ് എന്ന യഹൂദഗോത്രം അധിവസിച്ചിരുന്നത്. പ്രവാചകനോടും മുസ്‌ലിംകളോടും ഉള്ളാലെ ഏറ്റവും കൂടുതല്‍ പകയും വിദ്വേഷവും വെച്ചുപുലര്‍ത്തിയ യഹൂദ കുടുംബമാണ് ബനൂ ഖൈനുഖാഅ്. പ്രവാചകനുമായി ഒപ്പുവെച്ച കരാര്‍ ഏറ്റവുമാദ്യം ലംഘിച്ചതും അവരാണ്.

എന്തൊക്കെയാണ് അവര്‍ ചെയ്തത്?

മുസ്‌ലിംകളെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കാനായി അവര്‍ കൈക്കൊണ്ട തന്ത്രം ഇതായിരുന്നു. രാവിലെ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുക. പകല്‍ നമസ്‌കാരം പ്രവാചകന്റെ കൂടെ നിര്‍വഹിച്ചശേഷം, ഇസ്‌ലാമിന്റെ എല്ലാവിധ ഉളളുകള്ളികളും മനസ്സിലാക്കിയെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുതകുംവിധം വൈകുന്നേരം ഇസ്‌ലാമില്‍ നിന്നു രാജിവെച്ചൊഴിയുക. ഇവര്‍ വേദക്കാരാണ്, വിവരമുള്ളവര്‍. എന്തോ ചില പന്തികേടുള്ളതുകൊണ്ടാണ്, ഇല്ലെങ്കില്‍ അവര്‍ ഇത്ര പെട്ടെന്ന് രാജിവെച്ചൊഴിയുമോ എന്ന് ദുര്‍ബല വിശ്വാസികള്‍ക്ക് സംശയം ജനിപ്പിക്കുകയും അവരെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. ക്വുര്‍ആന്‍ അതുസംബന്ധിച്ച് പറയുന്നത് ഇങ്ങനെ: ”വേദക്കാരില്‍ ഒരു വിഭാഗം പറഞ്ഞു: ആ വിശ്വാസികള്‍ക്കവതരിച്ചു കിട്ടയതില്‍ പകല്‍ ആദ്യയാമത്തില്‍ വിശ്വസിച്ചതായി പ്രഖ്യാപിക്കുക. അതിന്റെ അവസാനനേരം അവിശ്വാസം രേഖപ്പെടുത്തുകയും എങ്കില്‍ അവരും തിരിച്ചുപോന്നുകൊള്ളും.” (3:72)

കള്ളപ്രചരണം നടത്തുക, തങ്ങളുമായി സാമ്പത്തിക ബന്ധമുള്ള മുസ്‌ലിംകളുടെ ജീവിതമാര്‍ഗം മുട്ടിക്കുക, കടം വാങ്ങിയാല്‍ തിരിച്ചുകൊടുക്കാതിരിക്കുക, മുസ്‌ലിംകള്‍ വല്ലവരും അവരോട് വല്ലവരോടും കടം വാങ്ങിയാല്‍ അവധി കഴിയുംമുമ്പേ അത് തിരിച്ചടക്കാന്‍ സദാ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുക, മുസ്‌ലിംകളില്‍നിന്നു വാങ്ങിയ കടം തിരിച്ചുകൊടുക്കാതിരിക്കുക. അതിന് അവര്‍ പറഞ്ഞിരുന്ന ന്യായം ഇതാണ്: ”ഞങ്ങള്‍ വാങ്ങിയ കടം തിരിച്ചടക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ടായിരുന്നത് നിങ്ങള്‍ മതം മാറുന്നതിനു മുമ്പാണ്. നിങ്ങള്‍ മതം മാറിയ സ്ഥിതിക്ക് ഞങ്ങള്‍ക്ക് അങ്ങനെയൊരു ബാധ്യതയില്ല. ”ക്വുര്‍ആന്‍ അത് ഇങ്ങനെ വിവരിക്കുന്നു:

”വേദക്കാരില്‍ ചിലരുണ്ട്, സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ താങ്കള്‍ അയാളെ വിശ്വസിച്ചേല്‍പ്പിച്ചെന്നിരിക്കട്ടെ, അതയാള്‍ തിരിച്ചേല്‍പ്പിച്ചിരിക്കും. അവരില്‍ വേറെ ചിലരുണ്ട്, ഒരു നാണയമാണ് താങ്കള്‍ അയാളെ വിശ്വസിച്ചേല്‍പ്പിച്ചതെങ്കില്‍ അതുപോലും വിടാതെ പിന്നാലെ കൂടിയെങ്കില്‍ മാത്രമേ അയാള്‍ തിരിച്ചുനല്‍കൂ. അതിനുള്ള അവരുടെ ന്യായീകരണം ഇതാണ്, അവര്‍ പറയും, വേദരഹിതരുടെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരു ബാധ്യതയുമില്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും ചെയ്യും.” (3:75)

മുസ്‌ലിംകളെ പരസ്പരം വൈരികളാക്കി കലഹിക്കാന്‍ ആസൂത്രിതമായി പദ്ധതിയിട്ട് പണിയെടുക്കുക. അതിന്റെ ഒരു മികച്ച ഉദാഹരണം ഇങ്ങനെ വായിക്കാം:

ഈ യഹൂദഗോത്രത്തിന്റെ ഒരു നെടുനായകനായിരുന്നു ശാസുബ്‌നു ഖൈസ്. ദീര്‍ഘകാലം പരസ്പരം യുദ്ധം ചെയ്തു മുടിഞ്ഞ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ ഇസ്‌ലാമിന്റെ ആഗമനത്തോടെ വൈരം വെടിഞ്ഞ് പരസ്പരം ഉള്ളറിഞ്ഞ് സ്‌നേഹിക്കുകയും ഐക്യപ്പെടുകയും ചെയ്തതില്‍ പൊതുവില്‍ തന്നെ യഹൂദര്‍ അസ്വസ്ഥരായിരുന്നു. ഒരുനാള്‍ ശാസ് പ്രസ്തുത രണ്ടു ഗോത്രങ്ങളിലെയും ആളുകള്‍ കൂടിയിരിക്കുകയായിരുന്ന ഒരു സദസ്സിനരികേ കടന്നുപോയി. അവരുടെ സൗഹൃദവും സഹോദരത്വവും കണ്ട് അസൂയ പൂണ്ട ശാസ് അയാളുടെ ആളുകളോട് പറഞ്ഞു: ബനൂ ഖൈലക്കാര്‍ -അങ്ങനെയാണ് യഹൂദര്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന പരിഹാസപ്പേർ- ഈ പ്രദേശത്ത് കൂടിയിരിക്കുന്നുവല്ലോ. അവരെ ഇങ്ങനെ സംഘടിക്കാന്‍ വിട്ടാല്‍ നമുക്കിടിവിടെ നില്‍ക്കക്കള്ളിയില്ലാതെ വരും. ഒരു ചെറുപ്പക്കാരനെ വിളിച്ചിട്ട് അയാള്‍ പറഞ്ഞു: ”അവരുടെ അടുത്തുചെല്ലുക. അവരുടെ സദസ്സിലിരിക്കുക. എന്നിട്ട് ബുആഥ് യുദ്ധവും അതിനുമുമ്പ് നടന്ന യുദ്ധങ്ങളുമൊക്കെ അവരെ ഓര്‍മിപ്പിക്കുക. അതുസംബന്ധിച്ചൊക്കെ അവര്‍ ആലപിച്ച ഗാനങ്ങളുണ്ടാകും. അത് അവരെ പാടിക്കേള്‍പ്പിക്കുക.” ആ യുവാവ് പറഞ്ഞപടി പണിയെടുത്തു. അത് ഫലം കണ്ടു. ഔസും ഖസ്‌റജും ഒരിക്കല്‍കൂടി ആയുധം മൂര്‍ച്ചകൂട്ടി. യുദ്ധസന്നദ്ധരായി രംഗത്തിറങ്ങി.

വിവരമറിഞ്ഞ പ്രവാചകന്‍ (സ) സമയം പാഴാക്കാതെ രംഗത്തവതരിച്ചു. അവരെ ഗുണദോഷിച്ചു. അല്ലാഹു അവരെ ഐക്യപ്പെടുത്തിയതും അവര്‍ക്കു നല്‍കിയ അനുഗ്രഹവും ഓര്‍മിപ്പിച്ചു. അതോടെ അവര്‍ക്ക് തെറ്റ് ബോധ്യപ്പെടുകയും ശത്രുവിന്റെ കുതന്ത്രത്തില്‍ വീണതില്‍ അനുതപിക്കുകയും പരസ്പരം ആലിംഗനബദ്ധരായി പൂര്‍വോപരിസാഹോദര്യം പ്രകടമാക്കുകയും ചെയ്തു. ക്വുര്‍ആന്‍ ഇത് ഇങ്ങനെ ഓര്‍മിപ്പിക്കുന്നു:

”വിശ്വസിച്ചവരേ, അല്ലാഹുവിനെ സുക്ഷിക്കേണ്ടവിധം സൂക്ഷിക്കുക. മുസ്‌ലിംകളായല്ലാതെ മരിക്കരുത്. അല്ലാഹുവിന്റെ പാശം ഒന്നിച്ച് മുറുകെപിടിക്കുക. ഭിന്നിക്കായ്ക. നിങ്ങള്‍ക്ക് നല്‍കിയ അല്ലാഹുവിന്റെ അനുഗ്രഹം ഓര്‍മിക്കുക. നിങ്ങള്‍ ശത്രുക്കളായിരുന്ന സന്ദര്‍ഭം, നിങ്ങളുടെ ഹൃദയങ്ങളെ അവന്‍ കൂട്ടിയിണക്കിയല്ലോ. അവന്റെ അനുഗ്രഹം വഴി നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നരകക്കുണ്ടിന്റെ വക്കിലാണ് നിങ്ങളുണ്ടായിരുന്നത്. അവന്‍ അതില്‍നിന്നും നിങ്ങളെ രക്ഷിക്കുകയായിരുന്നു.” (3: 102,103)

മുസ്‌ലിംകള്‍ക്കുനേരെയുള്ള പരിഹാസവും അവഹേളനവും അവരുടെ സ്ഥിരം സ്വഭാവമായിരുന്നു. മറ്റുരീതിയില്‍ ഭീഷണിപ്പെടുത്തലും. ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ കൈവരിച്ച നേട്ടം അവരെ വല്ലാതെ അസ്വസ്ഥരാക്കി. പിന്നെ അതില്‍ പിടിച്ചായി മുസ്‌ലിം വേട്ടയും ഭീഷണിയും. യഹൂദ മാര്‍ക്കറ്റില്‍ വരുന്നവര്‍ക്ക് പൊറുതി കിട്ടാതായി.

ഏതാദൃശ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയാന്‍ പ്രവാചകന്‍ (സ) അവരെ ഉപദേശിച്ചു. ഉപദേശങ്ങളൊന്നും പ്രയോജനപ്പെടാതെ വന്നപ്പോള്‍ പ്രവാചകന്‍ (സ) അവരെ വിളിച്ചുകൂട്ടി. അവിടുന്ന് പറഞ്ഞു: ”യഹൂദരേ, ഖുറൈശികളെ ബാധിച്ചതുപോലെ നിങ്ങളെ നാശം ബാധിക്കും മുമ്പ് ഇസ്‌ലാം സ്വീകരിക്കുന്നതാവും നിങ്ങള്‍ക്കു നല്ലത്.”

അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ”മുഹമ്മദ്, ഖുറൈശികളില്‍ ചിലരെ കൊല്ലാന്‍ കഴിഞ്ഞു എന്ന്കരുതി വഞ്ചിതനാവേണ്ട. വിഡ്ഡികളായിരുന്നു അവര്‍. അവര്‍ക്ക് യുദ്ധമറിയുമായിരുന്നില്ല. ഞങ്ങളോടാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ അപ്പോള്‍ ബോധ്യമാകും ഞങ്ങളാണ് യുദ്ധമറിയുന്ന ആളുകളെന്ന്. ഞങ്ങളെപ്പോലെയുള്ളവരെ നീ കണ്ടിട്ടില്ല.”

ബദര്‍ യുദ്ധത്തെ തുടര്‍ന്നാണ് ഈ സംഭാഷണം. അവരുടെ ഈ സമീപനത്തെയാണ് ക്വുര്‍ആന്‍ ഇങ്ങനെ കൈകാര്യം ചെയ്യുന്നത്.

”ശത്രുത പുലര്‍ത്തുന്ന നിഷേധികളോട് പറഞ്ഞേക്കുക, നിങ്ങള്‍ പരാജയപ്പെടാന്‍ പോവുകയാണ്. നരകത്തിലാകും നിങ്ങളെ സമ്മേളിപ്പിക്കുന്നത്. അതെന്തൊരു ദുഷ്ടസങ്കേതമാണെന്നോ! ഏറ്റുമുട്ടിയ രണ്ടു സംഘത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ടായിരുന്നു. ഒരു സംഘം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നു. മറ്റേത് നിഷേധികളുടെ സംഘവും. അവര്‍ അവരെ ഇരട്ടിയായിക്കാണുന്നു. അതും നേര്‍ക്കാഴ്ച. അല്ലാഹു താനുദ്ദേശിക്കുന്നവരെ സഹായം നല്‍കി ബലപ്പെടുത്തുന്നു. ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതിലൊരു ഗുണപാഠമുണ്ട്.” (3:12,13)

പ്രവാചകരോടുള്ള യഹൂദരുടെ പ്രതികരണം യുദ്ധത്തിനുള്ള വെല്ലുവിളിയായിരുന്നു. എടുത്തുചാട്ടക്കാരനല്ലാത്തതുകൊണ്ട് പ്രവാചകന്‍ തൽക്കാലം ക്ഷമിച്ചു.

എന്നാല്‍ ഈ ക്ഷമ ഒരു ദൗര്‍ബല്യമായാണ് യഹൂദര്‍ക്ക് തോന്നിയത്. പിന്നെയും പ്രകോപനമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. സ്ത്രീകളെ അവഹേളിക്കാന്‍ പോലും അവര്‍ ധൃഷ്ടരായി എന്നതാണ് ചരിത്രം. ഒരിക്കല്‍ ഒരു മുസ്‌ലിം സ്ത്രീ എന്തോ ചരക്കുമായി അവരുടെ അങ്ങാടിയില്‍ വന്നു. അതു വില്‍പന നടത്തിയശേഷം അവര്‍ അങ്ങാടിയില്‍ സ്വര്‍ണപ്പണി ചെയ്യുകയായിരുന്ന യഹൂദന്റെ കടയില്‍ ചെന്നു. അവിടെക്കൂടിയിരുന്ന യഹൂദര്‍ നിഖാബണിഞ്ഞിരുന്ന ആ സ്ത്രീയെ മുഖം വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ചു. അവര്‍ കൂട്ടാക്കിയില്ല. തട്ടാന്‍ അവിടെ ഇരിക്കുകയായിരുന്ന ആ സ്ത്രീയുടെ വസ്ത്രത്തിന്റെ പിന്‍ഭാഗം അവരറിയാതെ അവരുടെ പുറവുമായി കൂട്ടിക്കെട്ടി. അവര്‍ എഴുന്നേറ്റപ്പോള്‍ അവരുടെ പൃഷ്ടം വെളിച്ചത്തായി. അതിൽ കലിപൂണ്ട് ആ സംഘം പൊട്ടിച്ചിരിച്ചു. ആ മുസ്‌ലിം സ്ത്രീ ഒച്ച വെച്ചപ്പോള്‍ ഒരു മുസ്‌ലിം തട്ടാനെ കൊന്നു. അതില്‍ കലിപൂണ്ട് ആ യഹൂദസംഘം മുസ്‌ലിമിനെയും കൊന്നു. ആ മുസ്‌ലിമിന്റെ കുടുംബം മറ്റു മുസ്‌ലിംകളുടെ സഹായം തേടി. തുടര്‍ന്ന് മുസ്‌ലിംകളും ബനൂ ഖൈനുഖാഅ് എന്ന യഹൂദ ഗോത്രവും തമ്മില്‍ യുദ്ധമായി.

ഇനിയും ഈ ധിക്കാരം പൊറുപ്പിക്കാനാവുകയില്ലെന്ന് പ്രവാചകന്‍ (സ) തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്. പ്രവാചകന്‍ (സ) തുടര്‍ന്ന് അവരെ ഉപരോധിച്ചു. ഹിജ്‌റ രണ്ടാമാണ്ടില്‍ ശവ്വാല്‍ രാണ്ടാം പാതിയിലാണ് ഉപരോധം തുടങ്ങിയത്. അടുത്ത മാസം ദുല്‍ഖഅദ് തുടങ്ങും വരെ ഉപരോധം നീണ്ടു. അവസാനം പ്രവാചകന്റെ(സ) തീരുമാനത്തിന് വഴങ്ങാമെന്നേറ്റാണ് അവര്‍ പുറത്തുവന്നത്.

ഈ യഹൂദഗോത്രത്തിനെതിരില്‍ നടപടിക്കൊരുങ്ങുമ്പോഴാണ് ഖസ്‌റജ് ഗോത്രക്കാരനായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് രംഗത്തുവരുന്നത്. മാസങ്ങള്‍ക്കുമുമ്പാണ് അയാള്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ജീവിതകാലം മുഴുവന്‍ കപടനായി കഴിഞ്ഞ അയാള്‍ പ്രവാചകനോട്(സ) കാര്‍ക്കശ്യപൂര്‍വം പറഞ്ഞത് ഇങ്ങനെ:

”മുഹമ്മദ്, എന്റെ സഖ്യകക്ഷികളോട് അല്‍പം മയത്തില്‍ വര്‍ത്തിക്കണം.” പ്രവാചകന്‍ (സ) ഒന്നും പ്രതികരിച്ചില്ല. അയാള്‍ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രവാചകന്‍ (സ) പ്രതികരിക്കുന്നില്ലെന്നു കണ്ട് അവിടുത്തെ കുപ്പായമാറില്‍ പിടിച്ചു. ”എന്നെ വിടുക.” പ്രവാചകന്‍ (സ) പറഞ്ഞു. കോപം കൊണ്ട് പ്രവാചകവദനം തുടുത്തിരുന്നു. അബ്ദുല്ല വിടാന്‍ തയ്യാറായില്ല. അവിടുന്ന് വീണ്ടും വിടാന്‍ കല്‍പ്പിച്ചു. എന്നിട്ടും അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. അയാള്‍ പറഞ്ഞു:

”എന്റെ സഖ്യകക്ഷികളോട് അയഞ്ഞ നിലപാട് സ്വീകരിച്ചാലല്ലാതെ ഞാന്‍ വിടില്ല. പടയങ്കിയില്ലാത്ത നാനൂർ പേര്‍. പടയങ്കിയുള്ള മുന്നൂറു പേരും. അവരാണ് ഒരു ഘട്ടത്തില്‍ എന്നെ രക്ഷിച്ചത്. ഒരു സുപ്രഭാതത്തില്‍ നീ അവരെ ഒന്നടങ്കം കൊന്നൊടുക്കുകയോ! അല്ലാഹുവാണെ നാശം ഭയക്കുന്ന ഒരുത്തനാണു ഞാന്‍.”

അവസാനം അവര്‍ മദീന വിട്ടുപോകണമെന്ന വ്യവസ്ഥയില്‍ പ്രവാചകന്‍ (സ) യഹൂദഗോത്രത്തെ അബ്ദുല്ലാഹിബ്‌നു ഉബയ്യിന് കൈമാറി. തുടര്‍ന്ന് അവര്‍ ശാമിന്റെ ഭാഗമായ അദ്‌രിആത്തിലേക്ക് കുടിയൊഴിഞ്ഞുപോയി.

ഇതാണ് യഹൂദരുമായി ബന്ധപ്പെട്ട ഒരു സംഭവം. ഇനിയുള്ളത് ബനൂ നദീറാണ്.

യുക്തിവാദികളും ഇസ്‌ലാമും ▼ ▼ ഖുര്‍ആനില്‍ വിദ്വേഷം വമിപ്പിക്കുന്ന സൂക്തങ്ങളോ ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

യുക്തിവാദികളും  ഇസ്‌ലാമും

ഖുര്‍ആനില്‍ വിദ്വേഷം വമിപ്പിക്കുന്ന സൂക്തങ്ങളോ ?
ഖുര്‍ആനിലെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഏതാനും സൂക്തങ്ങളാണ് ഇവിടെ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിമര്‍ശകരെ സംബന്ധിച്ചിടത്തോളം ഇത്തരം സൂക്തങ്ങളുടെ യഥാര്‍ഥ വിവക്ഷയെന്തെന്ന് അന്വേഷിച്ച് കണ്ടെത്തുന്നതില്‍ ഒരു താല്‍പര്യവും ഉണ്ടാവണം എന്നില്ല. എങ്കിലും സത്യം സത്യമായി അറിയണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഈ സൂക്തങ്ങള്‍ എങ്ങനെയാണ് ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍  മനസ്സിലാക്കിവെക്കുന്നത് നല്ലതായിരിക്കും. ഒന്നുമില്ലെങ്കിലും ഒരുവിഭാഗത്തെ അകാരണമായി ഭയന്നുകഴിയാതിരിക്കാനെങ്കിലും അത് സഹായിക്കും. ആദ്യ സൂക്തം അഞ്ചാം അധ്യായത്തിലെ 33 ാമത്തെ സൂക്തം. അതിന്റെ അപ്പുറവും ഇപ്പുറവുമുള്ള സൂക്തങ്ങള്‍ വായിക്കുമ്പോള്‍ തന്നെ അധികം വിശദീകരിക്കാതെ കാര്യം മനസ്സിലാകും. 
കൊലപാതകവും ഭൂമിയില്‍ നാശം വിതക്കുന്നതും ഇസ്ലാം വളരെ ഗൗരവത്തിലാണ് കാണുന്നത്. സമാധാനത്തിന് ഭംഗം വരുത്തുന്നുവെന്നതിനാല്‍ എല്ലാ തരും കൊലപാതകങ്ങളും കഠിനമായി വിലക്കിയിരിക്കുന്നു. എന്നാല്‍ ആദ്യം നടന്ന കൊലപാതകം ആദമിന്റെ മക്കള്‍ തമ്മിലായിരുന്നു. ഇതേ കഥ പറഞ്ഞശേഷം. അക്രമിയായ ആദംപുത്രന്‍ പ്രകടിപ്പിച്ച അതേ ദുര്‍ഗുണങ്ങളുടെ ലക്ഷണം ഇസ്രാഈല്‍ പുത്രന്മാരിലും കണ്ടതിനാല്‍ കൊലപാതകത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കണമെന്ന് അല്ലാഹു അവരെ കഠിനമായി താക്കീതുചെയ്യുകയും തന്റെ ഉത്തരവുകളില്‍ പ്രകൃതവാക്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. )

(32) ഇക്കാരണത്താല്‍, ഇസ്രാഈല്‍വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: 'ഒരാത്മാവിനു പകരമായോ, നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.' പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍തന്നെയാകുന്നു എന്നതത്രെ വാസ്തവം.
(33-34) അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതെക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. പക്ഷേ, നിങ്ങള്‍ അവരെ പിടികൂടുംമുമ്പ് പശ്ചാത്തപിച്ചവരുടെ കാര്യമോ-നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാണെന്ന് .

ഇതിന്റെ അവതരണപശ്ചാതലമോ ഇറങ്ങാനുള്ള കാരണമോ പഠനവിധേയമാക്കിയില്ലെങ്കില്‍പോലും ഈ സൂക്തങ്ങള്‍ ആക്ഷേപാര്‍ഹമായി യഥാര്‍ഥത്തില്‍ തോന്നേണ്ടതില്ല. കാരണം യുദ്ധസന്നദ്ധരായി വരുന്നവരെ എങ്ങനെ വധിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഇവിടെ പറയുന്ന ശിക്ഷ അല്‍പം കടുത്തതാണ് എന്നത് ശരിയാണ്. അതിനുള്ള കാരണമന്വേഷിക്കുമ്പോള്‍ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകാണുന്നുണ്ട്. എല്ലാറ്റിലും പൊതുവായി ഉള്ളത്. നബിയുമായി സമാധാനസന്ധിയിലായിരുന്നവര്‍ മുസ്ലിം യാത്രാസംഘത്തെ ക്രൂരമായി കൊല്ലുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടതാണ്.  രാജ്യത്തുനിന്ന് ചില അക്രമങ്ങളെ ഇല്ലാതാക്കാന്‍ കടുത്ത ശിക്ഷാനടപടികളിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ട് നാട്ടിലൂടെ നിര്‍ഭയമായി ആര്‍ക്കും സഞ്ചരിക്കാനുള്ള അവസ്ഥ കൊണ്ടുവരുന്നതിനാണ് പ്രവാചകനും ഭരണാധികാരിയുമായ മുഹമ്മദ് നബിയോട് ഈ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ ഇവിടെ ആവശ്യപ്പെടുന്നത്.

രാജ്യത്തോട് യുദ്ധം ചെയ്യേണ്ടതില്ല. ചെയ്യാനിടയുണ്ടെന്ന് തോന്നുന്നവരെ പോലും ക്രൂരമായ പീഢനത്തിന് വിധേയമാക്കുന്ന  ലോക സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തികഞ്ഞ അക്രമവും കുഴപ്പവും അനുവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള ഒരു നടപടിയെ ഇസ്ലാമിക വിമര്‍ശകര്‍ കടന്നാക്രമിക്കുന്നത് എന്ന് മനസ്സിലാക്കുക. ഇസ്ലാമിക രാഷ്ട്രത്തില്‍ ഏത് കുറ്റം ചെയ്താലും ഇതൊക്കെയും ഒരു വ്യക്തിയില്‍ പ്രയോഗിക്കണമെന്ന് ഈ സൂക്തത്തിന് ആരും അര്‍ഥം നല്‍കിയിട്ടില്ല. കുറ്റത്തിന്റെയും നാശത്തിന്റെയും ഗൗരവം പരിഗണിച്ച് ഇതില്‍ യുക്തം പോലെ നടപടികള്‍ കൈകൊള്ളാമെന്ന് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ഇതെഴുതുന്ന ദിവസം പോലും വളരെ നിസ്സാരമായി ഒരു ചെയ്തിക്ക് രണ്ട്പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ലോകത്ത് മറ്റെവിടെനിന്നും കേള്‍ക്കാത്തവിധം ഇത് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം ഒരു കേസിന് ആദ്യഘട്ടത്തില്‍ തന്നെ കര്‍ക്കശമായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ പിന്നീട് ഇങ്ങനെ ഒരു കൊലപാതകം നടക്കുമായിരുന്നില്ല. അക്രമികളെ ശിക്ഷിക്കുമ്പോള്‍ ഒരു കേടാണ് നാട്ടില്‍നിന്ന് നീങ്ങിപ്പോകുന്നത്. എന്നാല്‍ അവരെ സംരക്ഷിക്കുമ്പോള്‍ അനേകം നിരപരാധികളാണ് പിന്നീട് അവരാല്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഇത്രവലിയ കുറ്റകൃത്യം ചെയ്താല്‍പോലും പിടിക്കപ്പെടുന്നതിന് മുമ്പ് പശ്ചാതപിച്ചാല്‍ പിന്നീട് ഇവിടെ പറഞ്ഞതുപോലെ ക്രൂരമായ ശിക്ഷ അവരുടെ കാര്യത്തില്‍ നടപ്പാക്കരുത് എന്ന സൂചനയാണ് പ്രസ്തുത സൂക്തത്തിന് തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് ഇസ്ലാമിന്റെ കാരുണ്യം നാം കാണുന്നത്. ഒരു പക്ഷെ ലോകത്ത് ഒരു വ്യവസ്ഥയും ഇത്തരമൊരു ഇളവ് പശ്ചാതപിക്കുന്നവരോട് പുലര്‍ത്തും എന്ന് തോന്നുന്നില്ല.

അടുത്ത സൂക്തം അതേ അധ്യായം(5) സൂക്തം 51

(51) അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. അവര്‍ പരസ്പരം മിത്രങ്ങളാകുന്നു. ഇനി നിങ്ങളിലൊരുവന്‍ അവരെ മിത്രമാക്കുന്നുവെങ്കില്‍ അവനും അവരില്‍പ്പെട്ടവനായിത്തന്നെ കണക്കാക്കപ്പെടും. നിശ്ചയം, അക്രമികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നിഷേധിക്കുന്നു.

(52-53) കാപട്യത്തിന്റെ ദീനംപിടിച്ച മനസ്സുള്ളവര്‍ തങ്ങളില്‍ത്തന്നെ വെപ്രാളപ്പെടുന്നതായി നിനക്കു കാണാം. അവര്‍ പറയുന്നു: 'നമ്മെ വല്ല വിപത്തും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു.' എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കുകയോ മറ്റുവല്ല നടപടിയും സ്വീകരിക്കുകയോ ചെയ്‌തെന്നുവരാം. അപ്പോള്‍ തങ്ങള്‍ മനസ്സില്‍ മറച്ചുവെച്ചിരുന്ന കാപട്യത്തെച്ചൊല്ലി ഇവര്‍ ദുഃഖിതരാകും. അന്നേരം വിശ്വാസികള്‍ പറയും: 'ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യംചെയ്തുപറഞ്ഞ ആ ആളുകള്‍തന്നെയോ ഇവര്‍?! ഇവരുടെ കര്‍മങ്ങളൊക്കെയും പാഴിലായിപ്പോയി. അങ്ങനെ ഇവര്‍ വിഷണ്ണരും പരാജിതരുമായിത്തീര്‍ന്നു  .

(54) അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അതു നല്‍കുന്നു. അല്ലാഹു വിപുലമായ സംവിധാനങ്ങളുള്ളവനാകുന്നു. അവന്‍ എല്ലാം അറിയുന്നു.
 (55-56) അല്ലാഹുവും അവന്റെ ദൂതനുമാകുന്നു യഥാര്‍ഥത്തില്‍ നിങ്ങളുടെ മിത്രം; പിന്നെ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും അല്ലാഹുവിന്റെ മുമ്പില്‍ നമിക്കുകയും ചെയ്യുന്ന വിശ്വാസികളും. അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരാരോ, അവര്‍ അറിഞ്ഞിരിക്കട്ടെ, അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയിക്കുന്നവര്‍ എന്ന്.

(57-60) അല്ലയോ സത്യവിശ്വാസികളേ, നേരത്തേ വേദം ലഭിച്ചവരില്‍ നിങ്ങളുടെ മതത്തെ കളിയും തമാശയുമാക്കിയവരെയും മറ്റു നിഷേധികളെയും സഖാക്കളും സുഹൃത്തുക്കളുമായി വരിക്കാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. നിങ്ങള്‍ നമസ്‌കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു. അവരോടു ചോദിക്കുക: 'ഓ വേദക്കാരേ, അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിച്ചുകിട്ടിയതും ഞങ്ങള്‍ക്കുമുമ്പ് അവതരിച്ചതുമായ മതപ്രമാണങ്ങളിലും വിശ്വസിക്കുന്നുവെന്നതും നിങ്ങളിലധികമാളുകളും ധിക്കാരികളാണ് എന്നതുമല്ലാതെ, നിങ്ങള്‍ക്ക് ഞങ്ങളോട് വിരോധത്തിന് മറ്റുവല്ല കാരണവുമുണ്ടോ?' വീണ്ടും ചോദിക്കുക: 'നിങ്ങള്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നവരെക്കാള്‍, അല്ലാഹുവിങ്കല്‍ ദുഷിച്ച കര്‍മഫലത്തിനിരയാകുന്നവരാരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ?' ആരെ അല്ലാഹു ശപിച്ചുവോ, ആരുടെ നേരെ അല്ലാഹു കോപിച്ചുവോ, ആരില്‍പ്പെട്ടവരെ അല്ലാഹു മര്‍ക്കടന്മാരും പന്നികളുമാക്കിയോ, ആര് ത്വാഗൂത്തിന് അടിമപ്പെട്ടുവോ അവരാകുന്നു സ്ഥാനത്താല്‍ ഏറെ ദുഷിച്ചവര്‍. നേര്‍വഴിയില്‍നിന്ന് ഏറ്റം വ്യതിചലിച്ചവരും അവര്‍തന്നെ .


വിമര്‍ശകര്‍ ഇടക്ക് നിന്ന് എടുത്ത് വെറുപ്പ് പരത്താന്‍ ഉദ്ദേശിക്കുന്ന സൂക്തത്തിന് ശേഷം വരുന്ന ഏതാനും സൂക്തങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ തന്നെ ഏതാളുകളോടാണ് അകലം പാലിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് വ്യക്തമാകും. കേവലം ജൂതനോ കൃസ്ത്യാനിയോ ആയി എന്നതുകൊണ്ടാണ് മുസ്ലിംകള്‍ക്ക് അവരോടുള്ള അടുപ്പവും ചങ്ങാത്തവും വിലക്കിയത് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ് ഇസ്ലാം വിമര്‍ശകരുടെ ഉദ്ദേശ്യം. എന്നാല്‍ അത്തരക്കാരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് എന്ന് സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാകും. വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെ വ്യാഖ്യാനിക്കേണ്ടത് സാധ്യമെങ്കില്‍ കുര്‍ആന്‍ സുക്തങ്ങള്‍ വെച്ചുകൊണ്ടുതന്നെയാണ് ആ നിലക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയ ജൂത-ക്രൈസ്തവര്‍ 57 മുതല്‍ 60 വരെ പരാമര്‍ശിക്കപ്പെട്ടവരാണ് എന്ന് വ്യക്തമാകും. അല്ലാത്തവരോട് മാന്യമായി പെരുമാറണം എന്ന് മാത്രമല്ല. അവര്‍ക്ക് പുണ്യം ചെയ്തുകൊടുക്കണം എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത് അക്കാര്യം ഈ ബ്ലോഗില്‍ തന്നെ വിശദമായി പറഞ്ഞതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. 
സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

(തുടരും)

*തബ്ലീഗ് ജമാഅത്തി ( ദയൂബന്തി) നെന്താ കുഴപ്പം?* നമസ്കാരത്തിൽ മുത്ത് നബിയെ ഓർക്കൽ ഭാഗം 3

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

*തബ്ലീഗ് ജമാഅത്തി ( ദയൂബന്തി) നെന്താ കുഴപ്പം?*

നമസ്കാരത്തിൽ മുത്ത് നബിയെ ഓർക്കൽ

ഭാഗം 3
തബ്ലീഗിനേതാവ്
ഇസ്മാഈല്‍ ദഹ്ലവി. പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97).

صلى الله عليه وسلم

اسلم الثقافي الكاملي بربننغادي

സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

Sunday, March 1, 2020

തബ്ലീഗ് ജമാഅത്തി ( ദയൂബന്തി) നെന്താ കുഴപ്പം?* ഭാഗം 2

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

*തബ്ലീഗ് ജമാഅത്തി ( ദയൂബന്തി) നെന്താ കുഴപ്പം?*

ഭാഗം 2

ഒഹാബീ സത്തിന്റെ തനി പകർപ്പാണ് തബ്ലീഗ് ജമാഅത്ത് ( ദയൂബന്തി) ന് ഉള്ളത് എന്നതിന്ന് ഏറ്റവും വലിയ തെളിവ് കാണുക

തബ്ലീഗ് നേതാവ്

: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92

صلى الله عليه وسلم

اسلم الثقافي الكاملي بربننغادي

സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

തബ്ലീഗ് ജമാഅത്തി ( ദയൂബന്തി) നെന്താ കുഴപ്പം?* മൗലിദിനെ എത്രിക്കുന്നു ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

*തബ്ലീഗ് ജമാഅത്തി ( ദയൂബന്തി) നെന്താ കുഴപ്പം?*

ഭാഗം 1

തബ്ലീഗ് നേതാവ്
റശീദ് അഹ്മദ് ഗംഗോഹിയോടുള്ള ചോദ്യവും ഉത്തരവും കാണുക


* “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)

തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.
صلى الله عليه وسلم



സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...