Saturday, February 8, 2020

സ്ത്രീകള്‍,സ്വര്‍ഗസ്ഥരായ സ്ത്രീകള്‍●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക





സ്വര്‍ഗസ്ഥരായ സ്ത്രീകള്‍● അബൂബക്കര്‍ അഹ്സനി പറപ്പൂര്‍0 COMMENTS
Good Wife in Islam
വീടിനകത്ത് ഇടിമിന്നലും ഒപ്പം മഴപ്പെയ്ത്തും നടന്നൊരു സംഭവമുണ്ട്. കോപതാപങ്ങളുടെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന ഭര്‍ത്താവ് ഭാര്യയെ കണക്കിന് ശകാരിക്കുകയാണ്. ഭര്‍ത്താവിന്‍റെ ദേഷ്യമറിയുന്നതിനാല്‍ ഭാര്യ എല്ലാം കേട്ടുനിന്നു. പിന്നെ മെല്ലെയൊന്ന് പുഞ്ചിരിച്ചു. അതോടെ അയാള്‍ നിന്നു കത്തുകയായി. താനിത്രയും കയര്‍ത്തിട്ടും ചിരിച്ചു പരിഹസിക്കുകയോ? കയ്യില്‍ കിട്ടിയ വെള്ളക്കലമെടുത്ത് ഭാര്യയുടെ തലയിലൊഴിച്ചു അയാള്‍. അവള്‍ ഒന്നുകൂടി പുഞ്ചിരിച്ച് സൗമ്യയായി പറഞ്ഞു: ‘ഇടിമിന്നലിനൊപ്പം ഒരു മഴ ഞാന്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.’ ഇതു കേട്ട് ഭര്‍ത്താവ് അലിഞ്ഞു. അവളോടൊപ്പം ചിരിച്ചു. ആര്‍ത്തലച്ചു വന്ന കോപം ഉരുക്കുകയായിരുന്നു സമര്‍ത്ഥയായ ഭാര്യ. അവളും ഭര്‍ത്താവിനെ പോലെ അക്ഷമ കാണിച്ചിരുന്നെങ്കിലോ? ശുഭ പര്യവസാനമായിരിക്കില്ലെന്നുറപ്പാണ്.

ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: ഒരിക്കല്‍ നബി(സ്വ)ചോദിച്ചു: ‘നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗക്കാരെ കുറിച്ച് പറഞ്ഞുതരട്ടയോ?’ ഞങ്ങള്‍ അതേയെന്നറിയിച്ചു. നബി(സ്വ) പറഞ്ഞു: ‘നബിയും സിദ്ദീഖും (സത്യം അധികരിച്ചവനും) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായവനും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മരണപ്പെട്ട കുട്ടിയും മിസ്റിന്‍റെ ഭാഗങ്ങളിലുള്ള (വിദൂര സ്ഥലങ്ങളിലുള്ള) സുഹൃത്തിനെ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ച്  സന്ദര്‍ശിക്കുന്നവനും സ്വര്‍ഗത്തിലാണ്. ഭര്‍ത്താവ് ദേഷ്യപ്പെട്ടാലും അവന്‍റെ കൈ പിടിച്ച് നിങ്ങള്‍ പൊരുത്തപ്പെടാതെ ഞാനുറങ്ങില്ലെന്നു പറയുന്ന, ഭര്‍ത്താവിനെ അതിരറ്റ് സ്നേഹിക്കുകയും നല്ലവണ്ണം ഉപകാരം ചെയ്യുന്നതുമായ ഭാര്യമാരും സ്ത്രീകളില്‍ നിന്ന് സ്വര്‍ഗത്തിലാണ്’ (ഇമാം ബൈഹഖി-ശുഅബുല്‍ ഈമാന്‍: 11/171).



ഇനി മറ്റൊരു പെണ്ണിനെ കുറിച്ചു പറയാം. നേരത്തെ എണീറ്റ് തഹജ്ജുദ് നിസ്കരിക്കുന്നവളാണ്. ളുഹാ മുടക്കാറില്ല. ഇടക്കിടെ തസ്ബീഹ് നിസ്കാരവുമുണ്ട്. പക്ഷേ, കുഴപ്പമൊന്നേയുള്ളൂ. ഭര്‍ത്താവിനെ കണ്ടുകൂടാ. കാണുമ്പോഴേക്ക് അരിശം കയറും. വഴക്കുണ്ടാക്കും. മീസാന്‍ തുലാസ് ഇവള്‍ക്ക് അനുകൂലമാകുമോ അതോ പ്രതികൂലമാകുമോ?

അബൂഉമാമ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട്: നബി(സ്വ)യുടെ അടുക്കലേക്ക് ഒരു സ്ത്രീ വന്നു. കൂടെ രണ്ടു കുട്ടികളുമുണ്ട്. നബി(സ്വ) ഭാര്യയോട് തിരക്കി: ‘ഇവര്‍ക്കു കൊടുക്കാന്‍ വല്ലതുമുണ്ടോ?’ മൂന്ന് കാരക്കയുണ്ടെന്നു മറുപടി ലഭിച്ചു. നബി(സ്വ) അതു വാങ്ങി അവള്‍ക്ക് നല്‍കി. അവള്‍ ഓരോ കാരക്ക രണ്ടു മക്കള്‍ക്ക് നല്‍കി. ശേഷിച്ച ഒന്ന് കൈയ്യില്‍ പിടിച്ചു. ആദ്യം കിട്ടിയത് തിന്നുകഴിഞ്ഞപ്പോള്‍ കുട്ടികള്‍ കരഞ്ഞു. അപ്പോള്‍ ശേഷിച്ച കാരക്ക രണ്ട് ചീളാക്കി ആ സ്ത്രീ കുഞ്ഞുങ്ങള്‍ക്ക് നല്‍കി. ഇതു കണ്ട് നബി(സ്വ) പറഞ്ഞു: ‘സ്ത്രീകള്‍ ഗര്‍ഭം ചുമക്കുന്നവരാണ്, മാതാക്കളാണ്, മുലയൂട്ടുന്നവരാണ്, മക്കള്‍ക്ക് ഗുണം ചെയ്യുന്നവരാണ്… ഭര്‍ത്താക്കന്മാരെ വെറുപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ അവരില്‍ നിന്ന് നിസ്കരിക്കുന്ന സ്ത്രീകളൊക്കെയും സ്വര്‍ഗത്തില്‍ പ്രവേശിക്കുമായിരുന്നു (നിസ്കരിക്കുന്ന സ്ത്രീകള്‍ക്ക് നേരിട്ടുള്ള സ്വര്‍ഗപ്രവേശനം തടയുന്നത് ഭര്‍ത്താക്കന്മാരെ വെറുപ്പിക്കുന്നത് മൂലമാണെന്നര്‍ത്ഥം- അല്‍മുഅ്ജമുല്‍ കബീര്‍, ഹദീസ് 7985).



ഒരു സ്ത്രീയെ പൂര്‍ണയാക്കുന്നത് ഗര്‍ഭധാരണവും പ്രസവവുമാണെന്നു പറയാറുണ്ട്. ഗര്‍ഭമെന്നത് കേവലമൊരു ഭാരം ചുമക്കലാണെന്നും പ്രസവ വേദനയും കുട്ടിയുടെ ശുശ്രൂഷകളുമൊക്കെ പെണ്ണിന് തീരാ ദുരിതവുമാണെന്നു ധരിച്ചവര്‍ ഇല്ലാതിരിക്കില്ല. ഓരോ പ്രസവത്തിലും ഒരു പുരുഷനും ലഭിക്കാത്ത അമൂല്യമായ ഗുണവിശേഷണങ്ങള്‍ക്കാണ് അവള്‍ ഉടമയായിത്തീരുന്നത്. അനസ് ബ്നു മാലിക്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. നബി(സ്വ)യുടെ ഇബ്റാഹീം എന്ന മകന്‍റെ പോറ്റുമ്മയായ സലാമത്ത് എന്ന മഹതി തിരുദൂതര്‍(സ്വ)യോട് ചോദിച്ചു: ‘അങ്ങ് പുരുഷന്മാര്‍ക്ക് എല്ലാവിധ നന്മകള്‍ കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ടല്ലോ. പക്ഷേ, സ്ത്രീകള്‍ക്ക് അങ്ങനെയൊന്നു കേള്‍ക്കുന്നില്ലല്ലോ!’ ഇതു കേട്ട് നബി(സ്വ) ചോദിച്ചു: ‘ഇതറിയാന്‍ വേണ്ടി  കൂട്ടുകാരികള്‍ നിന്നെ രഹസ്യമായി വിട്ടതാണോ’ മഹതി പറഞ്ഞു: ‘അതേ, അവര്‍ എന്നോട് നിര്‍ദേശിച്ചതാണ്.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഭര്‍ത്താവ് തൃപ്തിപ്പെട്ടവളായിരിക്കെ നിങ്ങളില്‍ ഒരുത്തി ഗര്‍ഭം ചുമന്നാല്‍ നോമ്പെടുത്ത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനു കിട്ടുന്നത് പോലെയുള്ള പ്രതിഫലം അവള്‍ക്ക് ലഭിക്കുന്നത് നിങ്ങള്‍ തൃപ്തിപ്പെടുന്നില്ലയോ? അങ്ങനെ അവള്‍ക്ക് പ്രസവ വേദന വന്നാല്‍ അല്ലാഹു കണ്‍കുളിര്‍മയായി ഒരുക്കിവച്ച കാര്യം ആകാശ ഭൂമിയിലുള്ളവരറിയുന്നില്ല. പ്രസവിച്ചാല്‍ അവളില്‍ നിന്ന് കുട്ടി കുടിക്കുന്ന ഓരോ ഇറക്ക് പാലിനും പകരമായി മഹത്തായ നന്മ അവള്‍ക്ക് ലഭിക്കും. ഈ കുട്ടി കാരണമായി അവള്‍ ഉറക്കമൊഴിച്ചാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ 70 അടിമകളെ മോചിപ്പിച്ചതിന്‍റെ പ്രതിഫലമുണ്ട്. സലാമത്തേ, ഇതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് നിനക്കറിയാമോ? (ഈ ഗുണങ്ങളൊക്കെയും ലഭിക്കുന്നത്) ഭര്‍ത്താവിന് വഴിപ്പെടുന്ന നല്ലവരായ ഭാര്യമാര്‍ക്കാണ് (ഇമാം ത്വബറാനി- മുഅ്ജമുല്‍ ഔസത്വ്, ഹദീസ്: 6733).



മഹിളകളിലെ അത്യുത്തമര്‍

നന്മകളില്‍ മഹിളകള്‍ ഒരിക്കലും പിന്തള്ളപ്പെടരുതെന്ന നിര്‍ബന്ധം ഇസ്ലാമിനുണ്ട്. പരലോകത്ത് ഒന്നാമതെത്തുന്നവരില്‍ അവരുമുണ്ടാകണം. അവിടെ അധമ സ്ത്രീകളും ഉത്തമ സ്ത്രീകളും നിരന്നു നില്‍പ്പുണ്ടാകും. അതില്‍ ഉത്തമ സ്ത്രീകളുടെ നിരയില്‍ സ്ഥാനം ലഭിക്കുന്നതെങ്ങനെ?

അബൂഹുറൈറ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. റസൂലിനോട് ചോദിക്കപ്പെട്ടു: സ്ത്രീകളില്‍ വച്ച് ഏറ്റവും ഉത്തമ ആരാണ്? അവിടുന്ന് പറഞ്ഞു: ‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന, അദ്ദേഹം ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന കാര്യം കൊണ്ട് ശരീരത്തിലും സമ്പത്തിലും എതിരാകാത്ത ഭാര്യ’ (ഇമാം നസാഈ- സുനനുല്‍ കുബ്റ, ഹദീസ്: 5324).



ഇബ്നു ഉമര്‍(റ)നെ തൊട്ട് ഉദ്ധരണം. നബി(സ്വ) പറയുന്നു: ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. അവരവരുടെ ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നേതാവ് ഭരണകര്‍ത്താവാണ്, പുരുഷന്‍ അവന്‍റെ കുടുംബക്കാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്‍റെ വീടിന്‍റെയും മക്കളുടെയും ഭരണകര്‍ത്താക്കളാണ്. എല്ലാവരും അവരവരുടെ ഭരണീയര്‍ക്ക് എന്ത് ചെയ്തുവെന്ന് നാളെ ചോദിക്കും (സ്വഹീഹുല്‍ ബുഖാരി, ഹദീസ്:  5200).

ഖിയാമത്ത് നാളില്‍ ഒരു പെണ്ണിനോട് ആദ്യം ചോദിക്കുന്നത് അഞ്ച് വഖ്ത് നിസ്കാരമാണ്. രണ്ടാമതായി ചോദിക്കുന്നത് ഭര്‍ത്താവിനോട് ചെയ്യേണ്ട ബാധ്യതകളെ കുറിച്ചും (ഇബ്നുഹജര്‍ ഹൈതമി- അസ്സവാജിര്‍: 2/76).

അബൂഹുറൈറ(റ)വില്‍ നിന്ന്. നബി(സ്വ) പറയുകയുണ്ടായി: ‘ഭര്‍ത്താവ് ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും പ്രത്യേക കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും ദേഷ്യത്തോടെ ഭര്‍ത്താവ് അന്തിയുറങ്ങുകയും ചെയ്താല്‍ നേരം വെളുക്കും വരെ അവളുടെ മേല്‍ മലക്കുകളുടെ ശാപം ഉണ്ടാകുന്നതാണ് (സ്വഹീഹുല്‍ ബുഖാരി, ഹദീസ്: 3237).

ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ താളപ്പിഴകളുണ്ടാക്കുന്ന എല്ലാം ഇസ്ലാം വിലക്കുകയും ഹൃദയച്ചേര്‍ച്ചയുണ്ടാക്കുന്ന നന്മകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരസ്പര സഹകരണവും ഇണയെ മനസ്സിലാക്കാനുള്ള സന്നദ്ധതയുമാണ് ദാമ്പത്യത്തെ വിജയത്തിലെത്തിക്കുക.

Monday, February 3, 2020

ഇസ്തിഗാസ ولو أنهم للعموم

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



 ഇസ്തിഗാസ: ക്ക് തെളിവായ

ഖുർആനിലെ ആയത്ത്  വ്യാപക അർത്ഥമില്ലെന്ന്  വാദിക്കുന്ന  വഹാബി പുരോഹിതന്ന് അറബി ഭാഷയും സാഹിത്യവും    ഖുർആനും ഹദീസും പഠിച്ച ലോക പണ്ഡിതർ മറുപടി പറയുന്നു

ഇബ്നി ഹജർ എഴുതുന്നു

والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. الجوهر المنظم)


ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു.

അൽജൗഹറുൽ മുനള്വം 48


ويستفاد من وقوع « جاءوك » في حيز الشرط الدال على العموم أن الآية الكريمة طالبة للمجيء اليه من بعد ومن قرب بسفر وبغير سفر .
ശർത്വിനു പിറകെ 'ജാഊക' (جاؤك) വന്നതിനാൽ ലഭിക്കുന്ന ഉമൂമിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര ചെയ്തും അല്ലാതെയും വിദൂരത്തുനിന്നും സമീപത്തുനിന്നും നബി(സ)യെ സമീപിക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സിലാക്കാം. (അൽജൗഹറുൽ മുനള്വം 48)
.


..........


ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........

നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട്‌ ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274)

"ഈളാഹ് " പേ: 498- ലും ഇമാം നവവി(റ) അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്.

മാലികീ മദ്ഹബുകാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-684) 'അദ്ദഖീറ' 3/229-ൽ പ്രസ്തുത സംഭവം ഉദ്ദരിക്കുകയും പ്രവ്രത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അസ്ലം സഖാഫി
പരപ്പനങ്ങാടി


دلاءل ءل أهل السنة

സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

'



Sunday, February 2, 2020

ശഅറ് മുബാറക്കും സനദും2

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0


***********************************************

ഭാഗം 7


*ശഅറ് മുബാറക്കും സനദും*

  ഹദീസുകൾക്കുള്ളത്പോലെ സുശക്തമായ പരമ്പരയുടെ വെളിച്ചത്തിൽ സ്ഥിരപ്പെട്ടാൽ മാത്രമേ തിരുശേഷിപ്പുകൾ ബറകത്തിനായി  സ്വീകരിക്കാവൂ എന്ന വാദം ശരിയല്ല. ബറകത്തെടുക്കാനും ആദരിക്കാനും പ്രസ്തുത രൂപത്തിൽ സ്ഥിരപ്പെട്ട് കൊള്ളണമെന്നില്ല ഇക്കാര്യം ചർച്ചചെയ്യുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ കൂടി ഇവിടെ കുറിക്കട്ടെ പ്രമാണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളേ നമക്ക് നാലായി തരംത്തിരി ക്കാം
1 വിശ്വാസ പരം

ഇത് സ്ഥിരപ്പെടാൻ പ്രബലമായ അഭിപ്രായ പ്രകാരം ഖണ്ഡിതമായ പ്രമാണങ്ങൾ അനിവാര്യമാണ് വിശുദ്ധ ഖുർആനോ മുതവാതിറായ ഹദീസോ വേണമെന്നർത്ഥം ഇമാം അസ്ഖലാനി (റ)പറയുന്നു.

കിതാബ് തൗഹീദിൽ ഇമാം ബുഖാരി സ്വീകരിച്ച സമീപനം ഇതാണ് പരിശുദ്ധമായ വിശേഷണങ്ങൾ പരാമർശിക്കുന്ന ഹദീസക്കൾ കൊണ്ടുവരുന്നു എന്നിട്ട് ഓരോ ഹദീസും അതാതിന്റെ അധ്യായത്തിൽ കൊടുക്കുകയും ഖുർആനിലെ ആയത്ത്കൊണ്ട് അതിന് ശക്തി പകരുകയും ചെയ്യുന്നു.


ഖബർ വാഹിദ് എന്ന പരിതിയിൽ നിന്ന് അവ പുറപ്പെട്ടു എന്ന് സൂചിപ്പിക്കാനാണ് അങ്ങനെ ചെയ്യുന്നത്. വിശ്വാസപരമായ കാര്യങ്ങളിൽ ഖബർ വാഹിദ് പറ്റില്ലന്ന് അഭിപ്രായം സ്വീകരിച്ചാണ് ഈ സിഫത്തുകൾ നിഷേധിക്കുന്നവർ കിതാബിനോടും സുന്നത്തിനോടും എതിരായിരിക്കുന്നുവെന്ന് കാണിക്കലും അതിന്റെ ലക്ഷ്യമാണ് (ഫത്ഹുൽ ബാരി 20/444 )


2-കർമ്മപരമായ നിയമം

ഇത് സ്ഥിരപ്പെടാൻ വിശുദ്ധഖുർആനോ മുതവാതിറായ ഹദീസോ തന്നെ വേണമെന്നില്ല.ഖബര് വാഹിദ്(മുതവാതിർ ആവാൻ നിബന്ധന ഇല്ലാത്തത് )  ആയാലും മതി പക്ഷേ ഖബര് വാഹിദ് പ്രബലമായ പരമ്പരയിലൂടെ സ്ഥിരപ്പെട്ടത് ആവണം.


ഇമാം നവവി (റ)എഴുതുന്നു
മുതവാതിർ ആവാനുള്ള നിബന്ധനകൾ ഒക്കാത്തതാണ് ഖബർ വാഹിദ് അതിന്റെ റിപ്പോർട്ടർ ഒരാളോ ഒന്നിലധികമോ ആകാവുന്നതാണ്.


അതിന്റെ വിധിയിൽ അഭിപ്രായാന്തരമുണ്ട് സ്വഹാബത്ത് താബിഉകൾ അവർക്ക് ശേഷമുള്ള ഹദീസ് പണ്ഡിതന്മാർ കർമശാസ്ത്ര പണ്ഡിതന്മാർ നിദാനശാസ്ത്ര പണ്ഡിതന്മാർ തുടങ്ങിയ മുസ് ലിംകളിൽനിന്നുള്ള ബഹുഭൂരിപക്ഷാഭിപ്രായം വിശ്വാസയോഗ്യനായ ഒരാൾ  ഉദ്ധരിക്കുന്ന ഹദീസ് ശറഹിന്റെ പ്രമാണങ്ങളിൽ പെട്ട ഒരു പ്രമാണമാണ് എന്നാണ് അതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണ്.

അതുകൊണ്ട് ഉറപ്പു കിട്ടുകയില്ല അനുമാനംലഭിക്കും അതനുസരിച്ച് പ്രവർത്തികൽ നിർബന്ധമാണെന്നത് ശറഹ്കൊണ്ട് സ്ഥിരപ്പെട്ടതാണ് ബുദ്ധി കൊണ്ടല്ല (ശറഹുമുസ്ലിം 1/ 64

അതിന്റെ പ്രമാണമായി ഇമാംമഹല്ലി (റ)എഴുതുന്നു നബി സല്ലല്ലാഹു അലിവസല്ലം  നിയമങ്ങൾ എത്തിച്ചുകൊടുക്കുന്ന തിനായി ചില ഗോത്രങ്ങളിലേക്കും ചില ഭാഗങ്ങളിലേക്കും ഓരോ വ്യക്തികളെ പറഞ്ഞ അയക്കാറുണ്ടായിരുന്നു അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധം ഇല്ലെങ്കിൽ അവരെ പറഞ്ഞയക്കുന്നത് കൊണ്ട് യാതൊരു ഫലവും ഉണ്ടാവുകയില്ലല്ലോ ( ശറഹുജംമ് ഉൽ ജവാമിഅ 2 /131)

3 - ശ്രേഷ്ഠകരമായ കർമ്മം ചെയ്യാൻ

ഇതിന് പ്രബലമായ ഹദീസ് തന്നെ വേണമെന്നില്ല ദുർബലമായ ഹദീസ് ആയാലും മതി .ഇമാം നവവി (റ) മറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ് ഇമാം നവവി (റ)പറയുന്നു മുർസൽ , ളഹീ ഫ്,മൗക്കൂഫ് എന്നീ ഹദീസുകൾ അനുസരിച്ച് ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്യാമെന്ന് പണ്ഡിതന്മാർ ഏകോപിച്ച പറയുന്നു (ശറഹുൽ മുഹദ്ദബ് 2 /94)

4-*തബറുക്ക് മായി ബന്ധപ്പെട്ടത്*

ഇവിടെ രണ്ട് വശങ്ങളുണ്ട് ഒന്ന് തിരുശേഷിപ്പുകൾ കൊണ്ട് പുണ്യം നേടുന്ന മതപരമായ വിധി അത് സുന്നത്താണെന്ന് ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളതാണ്. വിശദവിവരത്തിന് തബറുക് എന്ന അദ്ധ്യായം നോക്കൂ  കോശം 3/149

2- നബിസല്ലല്ലാഹു വസല്ലമയിലേക്ക് ചേർത്തി പറയപ്പെടുന്നതിനെ ആദരിക്കൽ
  ഇതിനു മുമ്പ് വിവരിച്ച മൂന്നുതരത്തിലുള്ള പ്രമാണങ്ങളും ആവശ്യമില്ല .


മാത്രമല്ല അത്തരത്തിലുള്ള പരമ്പരകൾ അവയ്ക്ക് ലഭിക്കുക സാധ്യമല്ല കാരണം ഹദീസ് നിവേദകരുടെ ചരിത്രവും അവരുടെ യോഗ്യതകളും വ്യക്തവും കൃത്യവുമായ പൂർവ്വസൂരികൾ നിരവധി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്

അതുപോലെ തിരുശേഷിപ്പുകൾ കൈവശംവച്ച് വരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ ചരിത്രവും യോഗ്യതകളും കൃത്യമായി വ്യക്തമായി രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ ലഭ്യമല്ല .


ഇനി പറയുന്നതിൽനിന്നും ഇക്കാര്യം സുതര്യം വ്യക്തമാണ്.

നബിസല്ലല്ലാഹു വസല്ലമയുടെ കാൽപാദം പതിഞ്ഞ ബൈത്തുൽ മുഖദ്ദസിൽ ഉള്ള ഒരു പാറയെ കുറിച്ച് ചർച്ച ചെയ്തപ്പോൾ അതിനെ വിമർശിക്കുന്ന ഇബ്നുതൈമിയ്യയും അനുയായികളെയും എതിർത്ത്  ഷെയ്ഖ് അബ്ദുൽ ഗനിയ്യൂനാബൽസി ( റ)പറഞ്ഞ ഏതാനും കാര്യങ്ങൾ അല്ലാമാ യൂസഫു നബഹാനി (റ) അദ്ദേഹത്തിന്റെ ജവാഹിറുൽ ബിഹാറിൽ എടുത്തുപറയുന്നുണ്ട്

.നബിസല്ലല്ലാഹു വസല്ലമയുടെയും മറ്റു അമ്പിയാക്കൾ ഔലിയാക്കളുടെയും ഖബറുകൾ സന്ദർശിക്കുന്നതിനായി വാഹനം സംഘടിപ്പിച്ച് പോകുന്നതിനേയും മുഹമ്മദ് നബിയെ കൊണ്ടും മറ്റു അമ്പിയാക്കൾ ഔലിയാക്കളേ കൊണ്ടും അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിനെയും വിമർശിച്ചയാളും മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാൽ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളു എന്ന് പറഞ് നാല് മദ്ഹബിന്റെ ഇമാമുകളുടെ ഇജ്മാഇനോട് എതിരാവുകയും ചെയ്ത വ്യക്തിയാണ് ഇബ്നുതൈമിയ്യ


. ഈ വിഷയങ്ങളിലെല്ലാം ഇബ്നുതൈമിയ്യയെ പണ്ഡിതന്മാർ ശക്തിയായി ഗണ്ഡിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുള്ളതാണ് എന്നെല്ലാം പറഞ്ഞ ശേഷം അബ്ദുൽ ഗനിയൂന്നാബുൽസി ( റ )പറയുന്നു


ഇതിനുശേഷം നബിസല്ലല്ലാഹു വസല്ലമയുടെ കാൽപ്പാദങ്ങൾ പതിഞ്ഞ കല്ലുകളും മറ്റു തിരുശേഷിപ്പുകളെ  വിമർശിക്കുന്ന കവാടം ഇബ്നുതൈമിയ തുറക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല


അതിനെ വിമർശിക്കുന്നതിന്ന് ഇബ്ന് തൈമിയ  പറയുന്ന കാരണം ഹദീസ് ഗ്രന്ഥങ്ങളിൽ അതിനു സനദ് ഇല്ലെന്നും മറിച്ച് ജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ ന്നതിന്റെ മേൽ സ്ഥാപിതമാണ് അതെന്നുമാണ്


ഈ തിരുശേഷിപ്പുകൾ കൊണ്ട് ബറക്കെ രെന്ത്യുക്കുന്നതും അവയെ സ്പർശിക്കുന്നതും തടവുന്നതു ഇബ്ന് തൈമിയ ശക്തിയായി വിമർശിക്കുന്നു '

എന്നാൽ ഹജറുൽ അസ്‌വദ് തൊട്ടു മുത്തുന്ന തും ചുംബിക്കുന്നതും സുന്നത്താണെന്നും സാധിക്കുമെങ്കിൽ ഓരോ ചുറ്റിലും  അത് സുന്നത്താണെന്നും തിക്കും തിരക്കും കാരണം അതിനു സാധിക്കുന്നില്ലെങ്കിൽ വടികൊണ്ട് മറ്റോ അത് ചുംബിക്കണം എന്നും ഏകകണ്ഠമായി പണ്ഡിതന്മാർ പ്രസ്താവിച്ച കാര്യമാണ് '


നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാൽപാദം പതിഞ്ഞ കല്ല് ഉൾപ്പെടെയുള്ള തിരുശേഷിപ്പുകൾ ആദരിക്കുന്നതിനും ചുംബിക്കുന്നതും അടിസ്ഥാനമായി ഹജറുൽ അസ്‌വദിന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ച പറഞ്ഞ കാര്യം മതി '

സ്ഥിരപ്പെടാൻ ബൈത്തുൽ മുഖദ്ദസിൽ ഉള്ള പാറക്കല്ലിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുപാദം പതിഞ്ഞതായി സ്ഥിരപ്പെടാൻ  പ്രസിദ്ധി തന്നെ മതി


കാരണം ഹലാൽ ഹറാമാണന്നോ ഹറാം ഹലാലാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഒരു മതനിയമം സ്ഥിരപ്പെടുത്തൽ ഇത് കൊണ്ടുവരുന്നില്ല

അങ്ങനെ വരുമായിരുന്നു എങ്കിൽ ആ വിഷയത്തിൽ പണ്ഡിതന്മാർ പ്രത്യേകം ശ്രദ്ധിക്കുകയും അവര്ക്ക് പ്രബലമായ പരമ്പരകൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു '

മറിച്ച്   ഇത് കൊണ്ടുവരുന്നത് ബറകത്തും ഫളിലത്തും സമ്പൂർണ ഭക്തിയും വിനയവും നബിയോടുള്ള ആദരവും സ്ഥിര പ്പെടൽ മാത്രമാണ്


  പൂർവികരായ പണ്ഡിതന്മാർക്കിടയിൽ അത് പ്രസിദ്ധമാവുകയും
ഫളിലത്തും ജനങ്ങൾക്ക് ബർക്കത്തും കരസ്ഥമാക്കണം എന്ന ലക്ഷ്യത്തോടെ അവരുടെ ഗദ്യത്തിലും പദ്യത്തിലും പരാമർശിക്കുകയും ചെയ്ത സ്ഥിതിക്ക് വിശേഷിച്ചും

എന്നിരിക്കെ ഇതിനെ ഒരു മതപരമായ വിധിയായി കണ്ട് മതപരമായി വിധികൾക്ക്  സനദ് അന്വേഷിക്കുന്നത് പോലെ വ്യക്തമായ സനദ് വേണമെന്ന് പറയുന്നത് എങ്ങിനെയാണ്

ഞാൻ പറയുന്നു നിക്ഷയം ആ തിരു കാൽപ്പാട് അനിഷേധ്യമായി  സ്ഥിരപ്പെട്ടതാണ് .

കാരണം പാറക്കല്ലിൽ പതിഞ്ഞ ആ കാൽപ്പാടു നബി സല്ലല്ലാഹു അലൈവ സല്ലമയുടെ കാൽപാട് ആണെന്ന് ബൈത്തുൽ മുഖദ്ദസിലെ എല്ലാവരും പറയുകയും അവരുടെ പിതാക്കന്മാരിൽ നിന്നും പിതാമഹന്മാരിൽ നിന്നും അങ്ങനെ ഉദ്ധരിക്കുകയും ചെയ്യുന്നു


എല്ലാവരും കൂടിപറയുന്നത് കളവാണെന്ന് വെക്കാൻ സാധ്യമല്ലാത്തവിധം ഒരു വിഭാഗമാളുകൾ ഉദ്ധരിക്കുന്നതാണ് ത വാതുറന്ന്  അതിന്റെ നിർവചനത്തിൽ പണ്ഡിതന്മാർ പറയുന്നുണ്ട്


പിന്നീടത് ത വാതുറിഞ്ഞ
അർത്ഥം വിശദീകരിക്കുന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനകൾ എടുത്തശേഷം അബ്ദുൽ ഗനിയ്യു നാബൽ സി റ തുടരുന്നു '

ജനങ്ങൾക്കിടയിൽ പ്രസിദ്ധമാവുകയും പൂർവികരിൽനിന്ന് പിൻഗാമികൾ മനസ്സിലാക്കുകയും ചെയ്ത നബിസല്ലല്ലാഹു വസല്ലമയുടെ തിരുശേഷിപ്പുകൾ ശ്രേഷ്ഠമായ ഒരു കാര്യത്തെ കാണിക്കുന്നുവെന്ന് നിനക്കറിയാമല്ലോ
അതിൽ ശ്രേഷ്ഠതയും ബറക്കത്തും ഉണ്ട്. എന്നിരിക്കെ അതിനെ തള്ളി പറയലും അതിൽ ആക്ഷേപം പറയലും പൂർവ പിതാക്കളിൽ നിന്നും പിതാമഹന്മാരിൽ നിന്നും അത് ശരിയാണെന്ന് ബോധ്യപ്പെട്ട വരെ കളവിലേക്ക് ചേർത്തി പറയലും അനുവദിനീയമാകുന്നത് എങ്ങനെയാണ്?

മതത്തിലുള്ള ശത്രുതയായും മുസ്ലിങ്ങൾക്ക് നന്മയുടെ മാർഗ്ഗം തടയലായയും മാത്രമേ അതിനെ കാണാൻ പറ്റൂ (ജവാഹിറുൽ ബീഹാർ 3 456 - 466)


നാബൽ സി  റ തുടരുന്നു ആദ്യമായ്  ഇതിനെ തള്ളിക്കളഞ്ഞതും വിമർശിച്ചതും ഇബ്നുതൈമിയ്യയും അയാളുടെ ശിഷ്യൻ ഇബ്നു ഖയ്യി മുമാണ്

ജവാഹിറ് 3 466

അൽ റദ്ധുൽ മതീൻ അലാ മുത നഖി സി സയ്യിദ് മുഹ് യ ദ്ധീൻ ഇബ്നുൽ അറബി
എന്ന ഗ്രന്ഥത്തിലാണ് നാബൽ സി യുടെ പ്രസ്തുത പരാമർശം ഉള്ളത്


മഹാനായ ഖാളി ഇയാള് റ ശിഫയിൽ പറയുന്നു


നബിസല്ലല്ലാഹു വസല്ലമ യെ വന്നിക്കുന്നതിന്റെയും ബഹുമാനിക്കുന്നജനിക്കുന്നതിന്റെ യും '  ഭാഗമാണ് നബിയുമായി ബന്ധപ്പെട്ട മുഴുവൻ വന്നിക്കൽ


മക്കയിലും മദീനയിലും സ്ഥലങ്ങളും നബിസല്ലല്ലാഹു  ഹാജരായ സ്ഥലങ്ങളും നബിസല്ലല്ലാഹു ബന്ധപ്പെട്ടിരുന്ന സ്ഥലങ്ങളും അവിടുന്ന് സ്പർശിക്കുകയും നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കൊണ്ട് അറിയപ്പെട്ട വസ്തുക്കളും ആദരിക്കലും ബഹുമാനിക്കലും തദൈവ


(ശിഫ56 )

മഹാനായ ഖാളി ഇയാള് റ ൻറെ പരാമർശത്തെ വിശദീകരിച്ച് അലിയുൽ ഖാരി എഴുതുന്നു



നബി സല്ലല്ലാഹു അലൈവസല്ലമ. യിലേക്ക് ചേർത്ത് പറയപ്പെടുന്നതും നബിസല്ലല്ലാഹു വസല്ലമയുടെ തായി അറിയപ്പെട്ടതു മല്ലാമാണ് വിവക്ഷ



ശറഹു ശിഫ 2/97 7

മക്കയിലെ സ്ഥലങ്ങൾക്ക് മുല്ല അലിയ്യുൽ ഖാരി ഉദാഹരണം പറഞ്ഞതിങ്ങനെ വാഹിയ് ഇറങ്ങിയിരുന്ന ഖദീജ ബീവിയുടെ വീട് ,
ദാറുൽ അർഖം,
ഹിറാഗുഹ ,സൗർ ഗുഹ ,നബിയുടെ ജന്മസ്ഥലം ,എന്നിവ ഉദാഹരണം

ശറഹു ശിഫ 2/97




നബിസല്ലല്ലാഹു വസല്ലമ യെ  കൊണ്ട് അറിയപ്പെട്ട വസ്തു എന്നതിൻറെ താല്പര്യം ഇക്കാലത്ത് ആദരിക്കാനും വന്നിക്കാനും സൗകര്യ പെടുന്നവയാണ്

ശറഹു ശിഫ 2/97


  അല്ലാമ അഹമ്മദ് ശിഹാബുദ്ധീൻ. അൽ ഖഫാ ജി റ  എഴുതുന്നു

നബിസല്ലല്ലാഹു വസല്ലമ യെ  കൊണ്ട് അറിയപ്പെട്ടതി ന്ന്   അവിടന്ന് യുദ്ധംചെയ്ത സ്ഥലങ്ങളും അവിടുന്ന് പ്രവേശിച്ച ഗുഹയും  ഉദാഹരണമായി പറയാം

നബി സ ഇറങ്ങിയ സ്ഥലങ്ങൾ പ്രത്യേകം തെരഞ്ഞുപിടിച്ച് ഇബ്ൻ ഉമർ റ നമസ്കരിക്കുകയും ഉറങ്ങുകയും നടക്കുകയും ചെയ്തിരുന്നതായി നേരത്തെ വിവരിച്ചുവല്ലോ



നസീമു റിയാൽ 3/ 431)


ഇതിന്റെ പ്രമാണമായ അദ്ദേഹം തുടർന്നെഴുതുന്നു


നജ്ദയുടെ പുത്രി സഫിയ റ യിൽനിന്നും ഉദ്ധരിക്കപ്പെടുന്നു


അബൂ മഹദൂറ റ യുടെ  തലയുടെ മുൻഭാഗത്ത് ഒരു മുടിക്കെട്ട് ഉണ്ടായിരുന്നു അദ്ദേഹം  ഇരുന്ന് അത് അയച്ചു വിട്ടാൽ അത് ഭൂമിയെ സ്പർശിക്കും ആയിരുന്നു

അത് നിങ്ങൾ കളയുന്നില്ലെഎന്ന ചോദ്യത്തോടെ അദ്ദേഹം പ്രതികരിച്ചത് തിരുനബി യുടെ തിരു കൈകൊണ്ട് സ്പർശിച്ചത് ആയതിനാൽ ഞാനത് കളയുന്നില്ല  എന്നായിരുന്നു


ഖാലിദ് റ യുടെ തൊപ്പിയിൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശങ്ങൾ ചിലതു ഉണ്ടായിരുന്നു ഒരു യുദ്ധത്തിൽ ആ തൊപ്പി വീണുപോയ അപ്പോൾ അതിൻറെ പേരിൽ അദ്ദേഹം നിർത്തിവെച്ചു അത് തിരയാൻ തുടങ്ങി

ആ സമയത്ത് ആ യുദ്ധത്തിൽ  വധിക്കപ്പെട്ടവരുടെ വർദ്ധനവ് എടുത്തുപറഞ്ഞു  സ്വഹാബികൾ അദ്ദേഹത്തെ വിമർശിച്ചപ്പോൾ

അദ്ദേഹം പ്രതികരിച്ചതിങ്ങനെ

തൊപ്പിയുടെ കാര്യത്തിൽ അല്ല ഞാൻ അങ്ങനെ  ചെയ്തത് മറിച്ച് തൊപ്പിയിൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരൂ കേശങ്ങളിൽനിന്ന് ചിലതുണ്ട്

അതിൻറെ ബറക്കത്ത് എനിക്ക്  നഷ്ടപ്പെടാതിരിക്കാനും അത് മുശ്രിക്കുകളുടെ കൈകളിൽ  അകപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്




ഖാളി ഇയാള് റ പറയുന്നു.


وروي ابن عمر واضعا يده علي مقعد النبي صلى الله عليه وسلم من المنبر ، ثم وضعها على وجهه ، ولهذا كان مالك رحمه الله لا يركب بالمدينة دابة ، وكان يقول : أستحي من الله أن اطائ  تربة فيها رسول الله صلى الله عليه وسلم بحافر دابة ، وروي عنه انه وهب ل الشافعي كُرَاعا كثيرا كان عنده ، فقال الشافعي : أمسك منها دابة ،فأجابه بمثل هذا الجواب ، وقد حكي أبو عبد الرحمن السلمي عن أحمد بن فضلونه الزاهد ، وكان من الغزاة الرماة أنه قال : ما مست القوس بيدي إلا على طهارة ، منذ بلغني أن النبي صلى الله عليه وسلم أخذ القوس ، وقد أفتي مالك فيمن قال : تربة المدينة رديئة ، يضرب ثلاثين درة ،  وأمر بحبسه ، وكان له قدر ، وقال : ما أحوجه إلى ضرب عنقه ؟ تربة دفن فيها النبي صلى الله عليه وسلم ، يزعم أنها غير طيبة ( الشفا : ۵۹ - ۵۷ )


നബി ( صلى الله عليه وسلم ) മിമ്പറിൽ ഇരുന്ന സ്ഥലത്ത്

ഇബ്നു ഉമർ ( റ ) കൈവെച്ചു ബറകത്തിന് വേണ്ടി

െ കെ മുഖത്ത് വെച്ചിരുന്നതായി കാണപ്പെട്ടിരുന്നു .


ഇമാം മാലിക് മദീനയിൽ വെച്ച് വാഹനപ്പുറത്ത് കയറാതിരുന്നതും നബി (صلى الله عليه وسلم ) യെ ആദരിക്കു

ന്നതിന്റെ ഭാഗമായിരുന്നു . അതിനു കാരണമായി മഹാനവർകൾ ഇപ്രകാരം പറയുമായിരുന്നു ; “ റസൂലുല്ലാഹി ( صلى الله عليه وسلم) ഉള്ള ഒരു മണ്ണിൽ മൃഗത്തിന്റെ കുളമ്പുകൊണ്ട് ചവിട്ടുന്നതിനെ അല്ലാഹുവെ തൊട്ട് ഞാൻ ലജ്ജിക്കുന്നു. അ


- ഇമാം മാലിക് ( റ ) തന്റെ കൈവശമുള്ള നിരവധി കുതിരകളെ ഇമാം ശാഫിഈ ( റ ) ക്ക് വെറുതെ നൽകിയതായി അദ്ദേഹത്തി ൽ നിന്ന് ഉദ്ധരിക്കപ്പെടുന്നുണ്ട് . അപ്പോൾ  ഒരു കുതിരയെ തന്റെ ആവശ്യത്തിനു കൊണ്ട് വേണ്ടി കൈവശം വെക്കുന്നകാര്യം ഇമാം ശാഫിഈ ( റ ) അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇതേ മറുപടി യാണ് അദ്ദേഹം പറഞ്ഞത് .


സാഹിദിയ അഹ്മദ് ബ്നു ഫള ലവൈ ഹി ( റ ) യിൽ നിന്ന് അബൂഅബ്ദിറഹ്മാനു  സലമി ( റ ) ഉദ്ധരിക്കുന്നു



അദ്ദേഹം അമ്പയ്ത്തുകാരിൽപെട്ട യോദ്ധാവായിരുന്നു .  അദ്ദേഹം പറയുന്നു : നബി ( صلى الله عليه وسلم ) വില്ലി പിടി  ച്ചതായി എനിക്ക് വിവരം ലഭിച്ചതുമുതൽ ശുദ്ധിയോടെയല്ലാതെ ഞാൻ വില്ല് സ്പർ ശിച്ചിട്ടില്ല .


മദീനയിലെ മണ്ണ് താനതാണെന്ന് പറഞ്ഞ ഒരാളുടെ കാര്യത്തിൽ ഇമാം മാലിക് റ തൽസാറിന്റെ മുപ്പത് അടി അടിക്കാൻ ഫത്വ നൽകുകയും അയാളെ അറസ്റ്റു ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.


വലിയ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയായിരുന്നു അയാൾ 'എന്നിട്ട് ഇമാം  മാലിക് ( റ ) പറഞ്ഞു . അയാളുടെ പിരടി വെട്ടടുകയാണ് വേണ്ടത് , കാരണം നബി صلى الله عليه وسلم ( യെ മറവു ചെയ്യപ്പെട്ട മണ്ണ് നല്ലതല്ല എന്നല്ലേ അയാൾ പറയുന്നത് ? ( ശിഫാ . 56 - 57 ) -




ഇവ്വിഷയകമായി വടക്കേ ഇന്ത്യയിലെ  പ്രമുഖ ഹനഫീ പണ്ഡിതനായിരുന്ന ശൈ ഖ് അഹ്മദ് രിളാഖാൻ ( റ ) ( 1856 - 1921 ) ബറേ ലവിയുടെ പരിഗണനയ്ക്കു വന്ന ഒരു മറുപടിയും ചവടെ കുറിക്കുന്നു ,


ഉറുദുഭാഷയിലാണ് പ്രസ്തുത ഗ്രന്ഥം ള്ളത് . അത് ഖമറുദീൻ മുഹമ്മദ് അഹമദ് ൽ അലീമി അറ്വള്വി അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് അതിൽ നിന്നാണ് ഇവിടെ ഉദ്ധരിക്കുന്നത്


ماذا يقول علماء الدين في مسالة التبرك بآثار رسول الله صلى الله عليه وسلم الشريفة ، وهل نحن بحاجة إلى الإثبات القطعي ام تكفي لها تقاليد العرف فقط


2 - ചോദ്യം :  റസൂലുല്ലാഹി ( ) യുടെ തിരുശേഷിപ്പു  കൊണ്ട് ബറക്കത്തെടുക്കുന്ന വിശ യത്തിൽ മതപണ്ഡിതന്മാർ എന്തു പറയുന്നു'


 ഖണ്ഡിതമായി സ്ഥിരപ്പെടുത്തുന്നതി തത് ലേക്ക് നാം ആവശ്യമാകുമോ ? അതല്ല അതിനു നാട്ടുനടപ്പ് സ്വീകരിക്കൽ മതിയോ ?





ولا يحتاجها هنا إلى الثبوت اليقيني ، اوسند المحدثين أصلاً والتصدي لتحقيقه وتنقحه دون تعظيمه ، والكف عن التبرك حرمان وشقاء ( بدر الأنوار في آداب الآثار : ۳۷ - ۳۸ )

മറുപടി .  ഉറപ്പായി സ്ഥിരപ്പെടുന്നതിലേക്കോ ഹദീസുപണ്ഡിതന്മാരുടെ സനദിലേക്കോ - ഇവിടെ തീരെ ആവശ്യമില്ല . അതിനെ ആദ രിക്കാതെ അത് തഹ്ഖീഖാക്കാനും നെ ല്ലും പതിരും വേർതിരിക്കാനും മുതിരുന്നതും  ബറക്കത്തെടുക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നതും നിർഭാഗ്യവും അനുഗ്രഹം തടയപ്പെടലമാണ് ( ബദ്റുൽ അൻവാർ ഫീ ആദാബിൽ ആസാർ , 37 - 38 )



ماذا يقول علماء الدين ومفتيو الشرع المتين في المسائل الاتية بان الذين يأتون بالتبريكات الشريفة ، ولا سند لها ، فهل تنبغي لنا زيارتها ام لا


تعظيم آثار النبي صلى الله عليه وسلم وتبريكاته الشريفة من الدين ، فريضة عظيمة على المسلمين ، وتابوت سكينة قد ذكره القرآن العظيم ، كان ينال بنو إسرائيل الفوز على الكافرين ببركته دائما ،

وما الذي  كان فيها بقية مما ترك آل موسي وال هرون عليهما السلام و عسي موسى عليه السلام ، ونعلاه المباركان ، وعمامة هارون عليه الصلاة والسلام وغيرها ، لهذا ثبت بالتواتر بان الشي الذي كان له علاقة اللمس ببدن حضرة الأقدس صلى الله عليه وسلم بطريق ما كان يعظمه   ويحرم ه الأصحاب و التابعون والأءمة ، ويطلبون منه البركه دا ءمه ، وقد صرح أءمة الدين الحق الأجلاء أنه لا حاجة له إلى سند، أيضا ، بل به يعظم الشي الذي يشتهر باسم حضرة الاقدس صلى الله عليه وسلم الله من شعائر الدين ،


( بدر الأنوار24=34۴ )




- ചോദ്യം  സനദിന്റെ പിൽബലമില്ലാതെ ചിലർ  കൊണ്ടു വരുന്ന തിരുശേഷിപ്പുകൾ നമുക്ക്  സന്ദർശിക്കാൻ പറ്റുമോ ഇല്ലേ ? മതപണ്ഡിതന്മാരും ഭദ്രമായ മതത്തിലെ മുഫ്തി മാരും എന്തുപറയുന്നു ?


മറുപടി . . .


നബി സ്വ യുടെ

തിരുശേഷിപ്പുകളും

ശ്രേഷ്ടമായ അവിടുത്തെ ബറക്കത്തുക ളും ആദരിക്കൽ മതത്തിന്റെ ഭാഗമാണ്

മുസ്ലിംകളുടെ നിർബന്ധ ബാധ്യദയുമാണ്



പരിശുദ്ധ ഖുർആൻ ഒരു ശാന്തിയുടെ പെട്ടിയെ കുറിച്ച് പരാമർശിക്കുന്നുണ്ട് ബനു ഇസ്റാഇൽ  എപ്പോഴും അതിന്റെ ബറകത്തുകൊണ്ട് സത്യനിഷേധികൾക്കെതിരിൽ വിജയം വരിച്ചിരുന്നു .


എന്തായിരുന്നു ആ പെട്ടിയിലുണ്ടായിരുന്നത് .


മൂസാ നബി ( അ ) യുടെയും ഹാറൂൻ നബി ( അ ) യുടെയും തിരുശേഷിപ്പുകൾ മുസാ നബി ( സ ) യുടെ വടിയും ബറക്കത്തിക്കപ്പെട്ട് കണ്ട് ചെരിപ്പുകളും ഹാറൂൻ നബി ( അ) യുടെ തലപ്പാവും മറ്റും , -


ഇതു കൊണ്ടാണ് ഏതെങ്കിലും വിധത്തിൽ പുണ്യ നബി ( സ ) യുടെ തിരുശരീരവുമായി സ്പർശിച്ചുവെന്ന് ബന്ധമുള്ള ഏതിനെയും അവിടുത്തെ അനുചരന്മാരുംതാബിഉകളും ഇമാമുകളും ആദരിക്കുകയും


 ബഹുമാനിക്കുകയും ചെയ്തിരുന്നു വെന്ന് അനിഷേധ്യമായി സ്ഥിരപ്പെട്ടത്



അതിൽ നിന്ന് അവർ ബറകത്ത് തേടുകയും ചെയ്തിരുന്നു '


എൻറെ സത്യ മതത്തിൻറെ പ്രമുഖരായ ഇമാമുമാർ ഇവിടയും സനദ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു

പ്രത്യുത പുണ്യ നബിയുടെ പേരിൽ പ്രസിദ്ധമായ ഏതൊന്നിനെയും ആദരിക്കുക എന്നത് മതചിഹ്നങ്ങൾ പെട്ടതാണ് (ബദറുൽ അൻവാർ 42,43)


ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡി തനായ ഇബ്നുഹജറുൽ ഹൈതമി ( റ ) യു ടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുപടിയും ചുവടെ കൊടുക്കുന്നു -


 ،وسُئل رحمه الله تعالى عن شخص عنده شعرة من شعر النبي على ما قيل ، واستمرت عنده يزورها الناس في بيته قتوفي وخلف ولدين ذكرين ، احدهما بسمي محمدًا ، والثاني يسمى عمر ، فاستمرت في محلها ، فإذا جاء من بزورها، وكان محمد حاضرا ، فتح الصندوق عنها ورورهم ، وإن كان غاءبا فتح اخوهٔ عمر وزورهم ، فتولع محمد بالإقامة في الحجاز ، ومكث قليلاً عند سيدنا عبد الله بن عباس رضي الله تعالى عنهما ، وتزوج هناك ، واستمرت في محلها ، كل من رام زيارتها فاخوهٔ عمر يزوره ، وإن تعذر حضوره أو كان الزائر نساء فإحدى بناته تفتح وتزورهم ، فوفي محمد وخلف ولدا ذكرا ، واستمرت تحت يد عمه عمر في محلها ، وكل من رام زيارتها يزوره وإن تعذر حضوره فإحدى بناته تفتح وتزوره ، وما يحصل من الفتوح يقسم بين الأخوين في حياة مُحمّد ، وبعد موته يقسم

 بين ابنه وأخيه عمر ، فتوفي عمر ايضا عن بنات ، فهل يختص بالشعرة وخدمتها ولد محمد ، أو يكون هو وبنات عمه في الاختصاص والخدمة سواء ، وهل إذا طلّبوا قسمتها لهم ذلك كما فعل ذلك بعض جدودهم وقسموها أولاً


ചോദ്യം : പറയപ്പെട്ടതനുസരിച്ച് ഒരുവ്യ ക്തിയുടെ അടുക്കൽ നബി ( സ ) യുടെ തിരു കേശങ്ങളിൽ പെട്ട ഒരു കേശമുണ്ട് . അത് അദ്ദേഹത്തിന്റെ കൈവശത്തിൽ നിലനിൽ ക്കുകയും അത് സന്ദർശിക്കാനായി അദ്ദേ ഹത്തിന്റെ വീട്ടിലേക്ക് ജനങ്ങൾ വരാറു മുണ്ടായിരുന്നു . അദ്ദേഹം വഫാത്തായി . മുഹമ്മദ് , ഉമർ എന്നീ പേരുകളിൽ വിളി ക്കപ്പെടുന്ന രണ്ട് ആൺമക്കൾ അദ്ദേഹ ത്തിന്റെ പിൻഗാമികളായി ഉണ്ട് . തിരുകേ ശം പൂർവ്വസ്ഥാനത്തുതന്നെയാണുള്ളത് . ആരെങ്കിലും അത് സന്ദർശിക്കാനെത്തു കയും മുഹമ്മദ് സ്ഥലത്തുണ്ടാവുകയും ചെയ്താൽ അദ്ദേഹം പെട്ടിതുറന്ന് അവർക്ക് തിരുകേശം പ്രദർശിപ്പിച്ചുകൊടുക്കും .


മുഹമ്മദ് സ്ഥലത്തില്ലെങ്കിൽ സഹോദരൻ  ഉമർ പെട്ടിതുറന്ന് വന്നവർക്ക് തിരുകേശം  കാണിച്ചുകൊടുക്കും . അങ്ങനെയിരിക്കെ മുഹമ്മദ് എന്നവർ ഹിജാസിൽ താമസി  ക്കുകയും അബ്ദുല്ലാഹിബ്നു അബ്ബാസി ( റ ) ന്റെ ചാരത്ത് അൽപം താമസിക്കാൻ


അതിയായി ആഗ്രഹിക്കുകയും ചെയ്തു . അദ്ദേഹം അവിടുന്ന് വിവാഹവും കഴിച്ചു ,


അപ്പോഴും തിരുകേശം പൂർവ്വസ്ഥാനത്ത് തന്നെയാണുള്ളത് അത് സന്ദർശിക്കാൻ വരുന്നവർക്കെല്ലാം മുഹമ്മദിന്റെ സഹോ  ദരൻ ഉമർ അതെടുത്ത് കാണിച്ചു കൊടുക്കും അദ്ദേഹത്തിന് വല്ല അസൗകര്യങ്ങൾ നേരിടുകയോ സന്ദർശകർ സ്ത്രീകളാവുകയോ ചെയ്യുമ്പോൾ അദ്ദേഹത്തി ന്റെ പെൺമക്കളിലൊരാൾ പെട്ടി തുറന്ന്  തിരുകേശം പ്രദർശിപ്പിക്കും .


പിന്നീട് മുഹ മമദ് എന്നവർ വഫാത്തായി അദ്ദേഹത്തിന്  പിൻഗാമിയായി ഒരാൺകുട്ടി ഉണ്ടായിരു . തിരുകേശം പൂർവ്വസ്ഥാനത്ത് ഉമറിന്റെ  അധീനതയിൽ തന്നെ നിലകൊണ്ടു അത് സന്ദർശിക്കാനെത്തുന്നവർക്കെല്ലാം ഉമർ അതെടുത്ത് പ്രദർശിപ്പിക്കും . അദ്ദേഹത്തി  ഹാജറാകാൻ സാധിക്കാതെ വന്നാൽ അദ്ദേഹത്തിന്റെ പെൺമക്കളിലൊരാൾ പെട്ടി തുറന്ന് തിരുകേശം പ്രദർശിപ്പിക്കും .


 - തിരുകേശം പ്രദർശിപ്പിക്കുമ്പോൾ ലഭി പ്പോൾ  സമ്മാനങ്ങൾ മുഹമ്മദിന്റെ ജീവി തകാലത്ത് അദ്ദേഹവും സഹോദരൻ ഉമ  റും വിഹിതം വെച്ചെടുക്കാറായിരുന്നു പതിവ് , മുഹമ്മദിന്റെ വഫാത്തിനു ശേഷം അദ്ദേഹത്തിന്റെ മകനും മുഹമ്മദിന്റെ സഹോ ദരൻ ഉമറും അത് വഹിതം വെച്ചെടുക്കു  മായിരുന്നു'


അങ്ങനെയിരിക്ക ഉമറും വഫാത്തായി . അദ്ദേഹത്തിന് പെൺമക്കളുണ്ട് . അതിനാൽ തിരുകേശം സൂക്ഷിക്കു വാനും അതിന് സേവനം ചെയ്യുവാനും

അർഹൻ മുഹമ്മദിന്റെ മകൻ മാത്രമാണോ?


അല്ല അവനും ഉമറിന്റെ പെണ്മക്കളും അതിൽ തുല്യാവകാശികളാണോ?


അത് വിഹിതം വെക്കണമെന്ന് അവരാവശ്യപ്പെടുന്നപക്ഷം അവരുടെ പൂർവ്വപിതാക്കളിൽ ചിലർ ചെയ്തതുപോലെ അവർക്കങ്ങനെ ചെയ്യാൻ പറ്റുമോ അതോ പറ്റില്ലേ ?


فأجاب ) نفع الله تعالى بعلومه بقوله : هذه الشعرة الشريفة لا  تورث ولا تملك ولا تقبل قسمة فالمذكورون مستؤوت في الاختصاص بها ، والخدمة لها ، لا تمييز لأحدهم على أحد ، والله سبحانه وتعالى أعلم بالصواب ( الفتاوي الكبري : 4/362۶۲


മറുപടി  ഈ തിരുകേശം അനന്തരമെടുക്കപ്പെടുകയോ ഉടമയാക്കപ്പെടുകയോ വിഭജേനത്തെ സ്വീകരിക്കുകയോ ഇല്ല . അതിനാൽ ചോദ്യത്തിൽ പരാമർശിച്ചവരെല്ലാം അതുമായുള്ള ബന്ധത്തിലും അതിനു സേവനം ചെയ്യുന്നതിലും തുല്യാവകാശി കളാണ് .


ഒരാൾക്കും മറ്റൊരാളേക്കാൾ പ്രിത്തേകം പരിഗണനയൊന്നുമില്ല . അല്ലാഹു സുബ്ഹാനഹു വതാല ഏറ്റവും കൂടുതൽ അറിയുന്നവനാകുന്നു . ( ഫതാവൽ കുബ്റാ : 4 / 362 )


- താപ്പോൾ തിരുകേശമാണെന്ന് പറയ പ്പെടുകയും ജനങ്ങൾ സന്ദർശിച്ചുകൊണ്ടി രിക്കുകയും ചെയ്യുന്ന ഒന്നിനെ കുറിച്ചാ ണല്ലോ ഇവിടെ ചോദിക്കപ്പെടുന്നത് അപ്പോൾ മഹാനായ ഇബ്നു ഹജർ ( റ ) അതിനോട് പ്രതികരിച്ചത് ഈ തിരുകേശം ' എന്ന് പറഞ്ഞുകൊണ്ടാണെന്നത് ശ്രദ്ധ യമാണ് .


വിശ്വാസമുളളവർക്ക് സന്ദർശിക്കാനും ബറക്കത്തെടുക്കാനും ഹദീസി കൾക്കുള്ളതുപോലുള്ള കൃത്യമായ പരമ്പര കൊണ്ട് സ്ഥിരപ്പെട്ടുകൊളളണമില്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം



മക്കത്തുൽ മുകർറമയിൽ മുർശിദീ എന്ന പേരിൽ വിശ്രതനായ അബൂ അബ്ദില്ല  മുഹമ്മദ്ബ്ൻ അബീബക്ർ ( റ ) യുടെ

കൈവശം തിരുകേശം ഉണ്ടായിരുന്നതായി അല്ലാമ സഖാവി ( റ ) പരാമർശിക്കുന്നുണ്ട്


ഹിജ്റ 763 ൽ മക്കയിൽ ജനിച്ചു ഹി 829 ൽ മദീനയിൽ വഫാത്തായി


മക്കയിൽ വെച്ച് മഹാനായ ഇസ്സ് ഇബ്നു ജമാഅ  റ യിൽ നിന്ന് അദ്ദേഹത്തിന്റെ അസ്സീറത്തു സുഗ് റയും മറ്റും കേട്ടു


. അദ്ദേഹം സച്ചരിതനും സൂക്ഷ്മത ഉള്ളവരും പ്രപഞ്ചത്യാഗിയും ആയിരുന്നു .


സഖാവി ( റ ) തുടരുന്നു

.


زار النبي صلى الله عليه وسلم أكثر من خمسين سنة ماشيا على قدميه ، وكذا زار بيت المقدس ثلاث مرار ، ولقي بها رجلاً صالحا ، كانت عنده ست شعرات مضافة للنبي ، فَفَرّقها عند موته على ستة أنفس بالسويّة ، كان هذا أحدهم ، كما سبق في ترجمة ولده عُمر ( الضوء اللامع) :


അമ്പതിലധികം വർഷം കാൽനടയായിവന്ന് അദ്ദേഹം നബി ( صلى الله عليه وسلم ) യെ സന്ദർശിച്ചു . മുന്നുപ്രാവശ്യം ബൈത്തുൽ മുഖദസും സന്ദർശിച്ചു . ബൈത്തുൽ മുഖദ്ദസി ൽവെച്ച് ഒരു സ്വാലിഹായ വ്യക്തിയെ അദ്ദേഹം കണ്ടുമുട്ടി . അദ്ദേഹത്തിന്റെ കൈവശം നബി (صلى الله عليه وسلم ) യിലേക്ക് ചേർത്തി പറയപ്പെടുന്ന ആറ് തിരുകേശങ്ങളുണ്ടായിരുന്നു .

'

വഫാത്തിന്റെ സമയത്ത് ആറ് വ്യക്തി കൾക്ക് തുല്യമായി അദ്ദേഹം അത് വിതരണം ചെയ്തു . ഇദ്ദേഹം അറിൽ ഒരാളാ ണ് ഇദ്ദേഹത്തിന്റെ മകൻ ഉമറിന്റെ ചരിത്രം പറഞ്ഞിടത്ത് അക്കാര്യം പരാമർശി ച്ചുപോയി ( അള്ളാല്ലാമി ഉ 3 / 41 )



മകൻ ഉമറി ( റ ) നെ കുറിച്ച് പരാമർശിക്കുന്നിടത്ത് സഖാവി ( റ ) പറയുന്നതിങ്ങനെ


عمر بن محمد المرشدي المكي المقرء، والد ابو حامد محمد الااتي و كانت عنده شعرة  مُضافة للني ، تلقاها عن ابيه المتلقي لها عن شيخ بيت المقدس ، كانت عنده ست شعرات ففرقها عند موته بالسوية على ثلاث انفَس ، هو  احدهم . وقد تبركت بها عنده في سنة ست وخمسين الضوء الامع3/223


ഉമർ ബ്ൻ മുഹമ്മദ് അൽ മുർശിദി റ അദ്ദേഹത്തിൻറെ കൈവശം നബിസല്ലല്ലാഹു അലൈഹിവസല്ലമ യിലേക്ക് ചേർത്തി പറയപ്പെടുന്ന ഒരു കേശമുണ്ടായിരുന്നു '


തന്റെ പിതാവിൽ നിന്ന് അദ്ദേഹം അത്  കൈ പറ്റി ബൈത്തുൽ മുഖദ്ദസിലെ ഒരു ശൈഖിൽ നിന്നാണ് പിതാവ് അത് കൈപറ്റിയത് , ആ ശൈഖിന്റെ കൈവശം ആറ് തിരുകേശം ഉണ്ടായിരുന്നു


. മരണസമയത്ത് മൂന്ന് വ്യക്തികൾക് അദ്ദേഹം അത് സമമായി വിതരണം ചെയ്തു


ഉമറി ( റ ) ന്റെ പിതാവ് അവരിൽ ഒരാളായിരുന്ന 56 -ാം വർശം അദ്ധേഹത്തിന്റെ അടുത്തുവെച്ച് ആ കേശം കൊണ്ട് ഞാൻ ബറക്കത്തടുക്കുകയുണ്ടായി ( അൽളവ്ഉലാമി 3/ 222 )



(ഇവിടെ മൂന്ന് പേർക്ക് വിതരണം യ്തുവെന്നാണ് പറയുന്നത് . പിതാവിന്റെ ചരിത്രം പറയുന്നിടത്ത് ആറുപേർക്ക് തുല്യമായി വീതിച്ചു എന്നുമാണ് കാണുന്നത് ,

ഇവയിൽ മൂന്ന് എന്നതാണ് ശരിയെന്ന് അഹ്മദ് തൈമൂർ പാശ  അൽ ആസാറു നബവിയ്യയിൽ പറയുന്നുണ്ട് )


മേൽ ഉദ്ധരണിയിലും നബി ( ) യിലേക്ക് ചേർത്തിപറയപ്പെടുന്ന എന്നർത്ഥം കാണിക്കുന്ന ' മളാഫത്തുൻ ലിന്നബിയ്യി ( صلى الله عليه وسلم ) ' എന്നാണുള്ളത് .

എന്നിട്ടും അതു കൊണ്ട് ബറക്കത്തുവെന്ന് അല്ലാമ സഖാവി ( റ ) പറയന്നു

............


മിസ്റിൽ തിരുകേശം

::,,,,,,,,,,

മിസ്റിൽ പ്രമുഖ ഹനഫീ പണ്ഡിതൻ ഖലാത്വി ( റ ) യുടെ ൈകവശം തിരുകേശവും നബി ( സ ) യുടെ കാലണിയും ഉണ്ടായിരുന്നതായി ചരിത്രത്തിൽ പറയുന്നു ഇമാം ഇബ്നുഹജർ അസ്ഖലാനി റ



علي بن محمد بن الحسن الخلاط الحنفي علم الدين ، الملقب بالقادوس لطول تكوير عمامته ، ويعرف أيضا بمزلَقانَ


وكان يقال له الركابي ، لأنه كان يزعم أن عنده ركاب رسول الله  وكان يزعم ايضا ان عنده من شعره ( الدرر الكامنة : ۱ / ۳۷۷ )

അലിയ്യുബന്മുഹമ്മദുബ്നു ഹസൻ അൽഖലാത്വി ( റ ) പ്രമുഖ ഹനഫീ പണ്ഡി തനായിരുന്ന അദ്ദേഹം അലമുദ്ദീൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു . തന്റെ തലപ്പാവിന്റെ ചുറ്റിക്കെട്ട് നീളം പരിഗണിച്ച് ഖാദൂസ് എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട് . മിസ്ലഖാൻ എന്നപേരിലും അദ്ദേഹം അറിയപ്പെടുന്നു . ' രികാബിയ്യ് ' എന്നും അദ്ദേഹത്തെ പറയാറുണ്ട് . കാരണം നബി ( صلى الله عليه وسلم) യുടെ കാലണി തന്റെ കൈവശമുണ്ട ന്ന് അദ്ദേഹം വാദിച്ചിരുന്നു



നബി ( صلى الله عليه وسلم യെ) യുടെ തിരുകേശവും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വാദിച്ചിരുന്നു . ( അദ്ധുററുൽ കാമിന 1 / 377 )



അബ്ദുൽഖാദിറുബ്നു അബിൽ വഫാ ( റ ) അദ്ദേഹത്തെ പരിചയപ്പെടുത്തുന്നി ടത്ത് എഴുതുന്നു :




فأما لقبه بالركابي فقيل كان عنده ركاب رسول الله و كان عنده شعرات من شعره صلى الله عليه وسلم الجواهر االمضي في طبقات الحنفية 2/627 )




 ' രികാബിയ്യ് എന്ന് അദ്ദേഹത്തിനു അപരനാമം ലഭിക്കുവാനുള്ള കാരണം റസൂ ലുല്ലാഹി ( صلى الله عليه وسلم യിലേക്ക്) യുടെ കാലണി അദ്ദേഹത്തി ന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്നതി ന്റെ അടിസ്ഥാനത്തിലാണ് . നബി ( صلى الله عليه وسلم ) യുടെ തിരുകേശങ്ങളിൽ ചിലതും അദ്ദേഹത്തി ന്റെ കൈവശമുണ്ടായിരുന്നു . ( അൽ ജവാ ഹിറുൽ മുളിയ്യ ഫീ ത്വബഖാത്തിൽ ഹന ഫിയ : 2 / 627 )




ഇവിടെയും പറയപ്പെടുന്നു . അദ്ദേഹം വാദിക്കുന്ന തുടങ്ങിയ പരാമർശങ്ങളാണ് ഉള്ളതെന്നത് ശ്രദ്ധേയമാണ് .


വീണ്ടും തിരുകേശം മിസ്റിൽ

,,,,,,,,,,,,


മിസ്റിൽ ഇബ്ദുസ്സമനി ( റ ) ന്റെ മദ്റസയിൽ തിരുകേശമുള്ളതായി അല്ലാമ സഖാ വി ( റ ) പറയുന്നു




محمد بن عمر بن محمد بن عمر الزمن ولد في سنة أربع  وعشرين وثمانماة بدمشق ، ونشأ بها في كفالة أبيه وكذا لقي  غير واحد من الصالحين ، ووقع له مع بعضهم غرائب و كرامات انتفع بها ، وأعطاه شخص منهم يسمي بير جمال الشيرازي شعرة تنسب للنبي ، وقال : إنها عنده ، وكذا أحضر له من خيبر بعض الأحجار المنسوبة ، لأن بها أثر القدم الشريف ، وكتاب قيل  إنه بخط أحد كتاب الوحي شرحبيل ، والكلّ محفوظ بالمدرسة - التي شرع في إنشائها بشاطئ بولاق ( الضوء اللامع 4 234 ) 8


മുഹമ്മദുബ്നു ഉമറുബ്നു മുഹമ്മദ്ബ്നു ഉമറുസ്സമാൻ ( റ ) ഹിജ്റ : 828 - ഡമസ്കസിൽ  ജനിച്ചു . പിതാവിന്റെ സംരക്ഷണത്തിൽ അവിടെ വളർന്നു . നിരവധി സ്വാലിഹീങ്ങളുമായി കണ്ടുമുട്ടി . അവരിൽ ചിലരോടൊപ്പം അദ്ദേഹത്തിൽ നിന്ന് അൽഭുതങ്ങളും കറാമത്തുകളും പ്രകടമാ വുകയും അതവർക്ക് ഉപകാരപ്പെടുകയും ചെയ്തു .


അവരിൽ പെട്ട പീർ ജമാൽ ശീറാസി ( റ ) എന്നുപേരായ വ്യക്തി നബി (صلى الله عليه وسلم   . യിലേക്ക് ചേർത്തിപ്പറയപ്പെടുന്ന തിരുകേശം അദ്ദേഹത്തിന് കൈമാറി .


അത് തന്റെ യടുക്കൽ സൂക്ഷിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു . അതുപോലെ തിരുപാദത്തിന്റെ അടയാളമുള്ള , ഖൈബറിൽ നിന്നു ലഭിച്ച കല്ലും അദ്ദേഹത്തിനുവേണ്ടി ഹാജറാക്കപ്പെട്ടു .


വഹ്് എഴുതിയിരുന്നവരിൽ ഒരാളായ ശുറഹ്ബീലി ( റ ) ന്റെ കൈ പടയിലു ഉള്ളതാണെന്ന് പറയപ്പെടുന്ന ഒരു ഗ്രന്ഥവും അദ്ദേഹത്തിനു ലഭിച്ചു . ഇതെല്ലാം ബൂലാഖിലെ തീരത്ത് അദ്ദേഹം സ്ഥാപിച്ച മദ്റ സയിൽ സൂക്ഷിപ്പുണ്ട് ( അള്ളൗ ഉല്ലാമി ഉ: 4 / 230 )

.............

ഹാഫിള് ദഹബി എഴുതുന്നു :

قال محمد وقلت لعقيدة   إن عندنا من شعر رسول الله صلى الله عليه وسلم شيء من قبل  أنس بن مالك ، فقال لأن يكون عندي منه شعرة أحب إلي من كل صفراء وبيضاء على ظهر الأرض




 - മുഹമ്മദ് ( റ ) പറയുന്നു നിശ്ചയം ഞങ്ങ ളുടെയടുക്കൽ അനസുബ്നുമാലിക് ( റ) മുഖേന ലഭിച്ച തിരുകേശമുണ്ടെന്ന് ഞാൻ അബീദ ( റ ) യോട് പറഞ്ഞു . അപ്പോൾ അദ്ദേഹം പറഞ്ഞു : “ നബി (  صلى الله عليه وسلم ) യുടെ തിരുകശങ്ങളിൽ ഒന്ന് എനിക്ക് ലഭിക്കൽ ഭൂലോ കത്തുള്ള എല്ലാമഞ്ഞലോഹവും വെളളലോഹവും ( സ്വർണവും വെളളിയും ) ലഭി ക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ് '



അല്ലാമ ദഹബി തുടർന്ന് പറയുന്നു .



قلت هذا القول من عبيدة

و هو معيار كمال الحب هو أن يوثر شعرة نبوية على كل ذهب وفضة بايدي الناس ومثل هذا يقوله هذا الإمام بعد الني صلى الله عليه وسلم  بخمسين سنةً ، فما الذي نقوله في وقتنا لو وجدنا بعض شعره بإسناد ثابت ، او شسع نعل كان له او قلامة ظفر ، او شقفة من إناء شرب فيه ، فلو بذل الغني معظم أمواله في تحصيل شي من ذلك عنده أكنت تعده مبذرا او سفيها

كلاً فابذل مالك في زورة مسجده الذي بني فيه بيده والسلام عليه عند حجرته في بلده ، والتذ بالنظر إلى احده واحبه فقد كان نبيك صلى الله عليه وسلم ويحبه  ، وتملا بالحلول في روضته ومقعده فلن تكون مؤمنا حتى يكون هذا السيد أحب إليك من نفسك وولدك وأموالك والناس كلهم


وقبل حجرا مكرما نزل من الجنة ، وضع فمك لازما مكانا قبله سيد البشر بيقين ، فهناك الله بما أعطاك ، فما فوق ذلك مفخر ولو ظفرنا بالمحجن الذي أشار به الرسول إلى الحجر ثم قبل محجنه ، لحق لنا أن تزدحم على ذلك المحجن بالتقبيل والتحجيل ، ونحن ندري بالضرورة أن تقبيل الحجر أرفع وأفضل من تقبيل محجنه ونعله وقد كان ثابت البناني إذا راي أنس بن مالك اخد يده فقبلها ويقول يدمست يد رسول الله صلى الله عليه وسلم، فنقول نحن إذ فاتنا ذلك ، حجر معظم بمنزلة يمين الله في الأرض   مسته شفة نبينا صلى الله عليه وسلم لاثما فإذا فاتك الحج وتلقيت الوفد فالتزم الحاج وقبل فمه وقل فم مس بالتقبيل حجرا قبله خليلي صلى الله عليه وسلم



 ( سير أعلام النبلاء4/42 )


അബീദ റ യുടെ മേൽ പ്രസ്താവം പരിപൂർണ്ണമായ സ്നേഹത്തിൻറെ മാനദണ്ഡമാണ് ' ജനങ്ങളുടെ കൈവശമുള്ള എല്ലാ സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശത്തിന് പ്രാമുഖ്യം നൽകുക യാണല്ലോ മഹാൻ ചെയ്യുന്നത് .



 നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ യുടെ വിയോഗം കഴിഞ്ഞു 50 വർഷം പിന്നിട്ടപ്പോഴാണ്  ഈ ഇമാം ഇപ്രകാരം പ്രസ്താവിക്കുന്നത് 'അതിനാൽ നാം നമ്മുടെ ഈ കാലത്ത് പറയുന്നത് ഇതാണ്

 സ്ഥിരപ്പെട്ട പരമ്പരയിലൂടെ നബിസല്ലല്ലാഹു വസല്ലമയുടെ തിരു കോശങ്ങളിൽ ചില തോ  അല്ലെങ്കിൽ അവിടത്തെ ചെരുപ്പിന്റെ വാറോ നഖ കഷണങ്ങളും അവിടുന്ന് കുടിച്ച പാത്ര മോ നമുക്ക് ലഭിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു '


ഇവയിലേതെങ്കിലുമൊന്ന് കരസ്ഥമാക്കുന്നതിനായി ഒരു സമ്പന്നൻ തൻറെ  സമ്പത്തിന്റെ

ന്റെ

സിംഹഭാഗവും ചെലവഴിക്കുമെങ്കിലും ദുർവ്യയം ചെയ്യുന്നവൻ ആയോ പോയത്ത്കാരനായേ നീ അവനെ കാണിക്കുമോ ?


ഒരിക്കലും പാടില്ല അതിനാൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അവിടുത്തെ തിരുകരം കൊണ്ട് പടുത്തുയർത്തിയ വലിയ പള്ളി സന്ദർശിക്കുവാനും ഒന്നും നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ നാട്ടിൽ പോയി അവിടത്തെ  ഹുജ്റയുടെ അടുക്കൽ നിന്ന് അവിടുത്തേക്ക് സലാം പറയുവാനും വേണ്ടി നിന്റെ സമ്പത്ത് അത് നീ ചെലവയിച്ചോളൂ


 അവിടുന്ന് സ്നേഹിച്ച ഉഹ്ദ് മല നോക്കി കണ്ടു നീ നിരസിച് ചോളു - നിശ്ചയം നിൻറെ പ്രവാചകർ صلى الله عليه وسلم


അതിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു '

നബിസല്ലല്ലാഹു യുടെ  റൗളയിലും അവിടുന്ന് ഇന്ന് ഇരുന്ന് സ്ഥലത്തും ഇറങ്ങി  നീഭാഗ്യം നേടൂ കാരണം നിൻറെ സ്വന്തം ശരീരത്തേക്കാൾ നിന്റെ സന്താനങ്ങളെക്കാളും സമ്പത്തിനേക്കാൾ മുഴുവൻ ജനങ്ങളേക്കാളും ഈ സയ്യിദ്  നിനക്ക് പ്രിയപ്പെട്ട വരാകുന്നത് വരെ നീ വിശ്വാസി ആവില്ല തീർച്ച.


  സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ഹജറുൽ അസ്വദ് നീ ചുംബിക്കുകയും  മനുഷ്യരുടെ അഭയമായ നേതാവ് ചുംബിച്ച താണെന്ന്റപ്പുള്ള സ്ഥലം നീ ചുംബിക്കുകയും ചെയ്യൂ


അള്ളാഹു നിനക്ക്  നൽകിയ ഈ ഭാഗ്യം ചില്ലറയല്ല '

അതിനുമീതെ മറ്റൊരു  അഭിമാനവും പറയാനുമില്ല ' നബി സല്ലല്ലാഹു അലൈഹിവസല്ലമ  ഹജറുൽ അസ്‌വദിലേക്ക് ചൂണ്ടുകയും പിന്നീട് ചുംബിക്കുകയും  ചെയ്ത വളഞ്ഞ വടി നമുക്ക് ലഭിക്കുകയാണെങ്കിൽ

  അത് ചുംബിക്കാനും അതിനെ ആദരിക്കാനും നാം കടമ പെട്ടവരാണ് '

 ഈ വടി ചുംബിക്കുന്നതി നേകാൾ  മഹത്വം ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് നാണന്ന നമുക്ക് ബോധ്യമുണ്ട് താനും


  എന്നാലും അതിന് നാം കടമപ്പെട്ടവരാണ് 'മഹാനായ സാബി തുൽ ബുന്നാനി റ അനസുബ്നു മാലിക്  റ യെ കണ്ടാൽ


 അവിടുത്തെ കൈ പിടിച്ചു ചുംബിക്കു മായിരുന്നു'


 'റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൈ സ്പർശിച്ച കൈ ' എന്ന് അവിടുന്ന് പറയുകയും ചെയ്യും.


 എന്നാൽ ആ ഭാഗ്യം  നമുക്ക് നഷ്ടമായതിനാൽ നാം പറയുന്നു -


 നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ രണ്ടു ചുണ്ടുകൾ സ്പർശിച്ചതും ചുംബിക്കാനായി അല്ലാഹു ഭൂമിയിൽ സംവിധാനിചതുമായ ആദരണീയമായ കല്ല്  എന്ന വിശേഷണത്തോടെയാണ് ഹജറുൽ അസ്‌വദിനെ നീ ചുംബിചോളു


 ഇനി ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം നിങ്ങൾക്ക് നഷ്ടപ്പെട്ടു പോയാൽ ഹജജിന് വോയി വരുന്ന ഹാജിയുടെ വായ നീ  ചുംബിച്ചു നീ പറഞ്ഞോളൂ എൻറെ ഖലീല് ച സല്ലല്ലാഹു അലൈഹി വ സല്ല ചുംബിച്ച കയ്യിനെ ചുംബനത്തിലൂടെ സ്പർശിച്ച വായയാണിത് എന്ന് '

 (സിയറി അഅല മിന്നു ബലാ  4/ 42 43 )

അല്ലാമ  ദഹബിയുടെ മേൽ പ്രസ്താവന പഠനാർഹവും നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ യോടുള്ള അതിരറ്റ സ്നേഹപ്രകടനവുമാണ് '


സ്ഥിരപ്പെട്ട പരമ്പരയിലൂടെ നബിസല്ലല്ലാഹു അലൈഹി സല്ലമയുടെ തിരുകേശം ചെരുപ്പിന്റെ  വാറോ അവിടന്ന് കുടിച്ച പാത്രമോ ലഭിച്ചെങ്കിൽ എത്ര നന്നായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത് '


  അങ്ങനെ ആർക്കും ആർക്കും ആഗ്രഹിക്കുന്നതാണ് '


മഹാനായ  മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമ്മർ റ  മിമ്പറിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഇരുന്നിരുന്ന സ്ഥലത്ത് സ്പർശിച്ചു ബർക്കത്തിന് വേണ്ടി മുഖം തടവി യിരുന്നുവെന്ന് എന്ന് കാളി ഇയാള് റ ശിഫഫയിൽ പറയുന്നുണ്ട് '


പ്രസ്തുത സംഭവം സി ഖാത്തു ഇബ്ന് ഹിബ്ബാൻ  4 /9 ഇബ്നു സഅദ് റ ന്റെ അത്വബഖാത്തുൽ കുബ്റാ  1/2 5 4 തുടങ്ങിയവയിലും കാണാം കാണാം .



പ്രസതുത സംഭവം വിവരിച്ച ശിഹാബുദ്ദീൻ അഹ്മദ് ബ്നു മുഹമ്മദ് ബിനു ഉമ്മർ ' അൽ കഫാജി  റ മരണം ഹിജ്റ 1 6 9 എഴുതുന്നു


നാശത്തിലേക്കോ തെറ്റായ വിശ്വാസത്തിലക്കോ കൂട്ടാതെ ഇരിക്കുമ്പോൾ  അംമ്പിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരെ കൊണ്ടും അവരുടെ തിരുശേഷിപ്പുകളും കൊണ്ടും അവരുമായി ബന്ധമുള്ളതുകൊണ്ടും

ബറക്കെത്തെടുക്കൽ

അനുവദനീയമാണെന്നതിൻ


ഈ സംഭവം രേഖയാണ് 'ബൈ അത്തുർ റിള് വാൻ നടന്നതും അതും ഒരു ഒരു മരത്തിന് ചുവട്ടിൽ വെച്ചായിരുന്നു ആ മരം ഉമർ( റ )മുറിച്ചതായി ആയി ഉദ്ധരിക്കപ്പെടുന്നുണ്ട്  അത് അന്നത്തെ ജനങ്ങൾ ജാഹിലിയ്യത്ത് കൊണ്ട് കാലം അടുത്ത് വ രാ തി രുന്നതിനാൽ എന്നാൽ അതുകൊണ്ട് ഉണ്ട് അവർ നാശത്തിന് അകപ്പെടുന്നതും ഒഴിവാക്കാനായിരുന്നു അത് ( ഉമർ( റ ) (തബറുകിന്ന് എതിരായ കൊണ്ടല്ല )അതിനാൽ രണ്ടു സംഭവങ്ങളും തമ്മിൽ വൈരുദ്ധ്യമില്ല ഈ ഈ ആശയത്തിൽ ഇതിൽ പണ്ഡിതന്മാർ എടുത്തു ദ്ധരിക്കുന്ന വരികളാണിവ


ഈ ചുമരും ആ ചുമരും ചുംബിച്ച് ലൈലയുടെ വീടുകളുടെ ചുമരുകൾക്കരികിലൂടെ ഞാൻ ചുറ്റിനടക്കുന്നു . വീടുകളോടുള്ള പ്രമമല്ല എന്റെ ഹൃദയത്തിൽ ആണ്ടിറങ്ങിയിരിക്കുന്നത് . പ്രത്യുത ആ വീട്ടിൽ താമസിച്ചവളോടുള്ള പ്രമമാണ് . ( നസീമുർ റിയാള് 3 / 434 ) - അപ്പോൾ ആ മരത്തിന് സനദില്ലാത്ത തിന്റെ പേരിലായിരുന്നു ഉമർ ( റ ) അത് മുറിച്ചുകളയാൻ പറഞ്ഞതെന്ന വാദം ബാലി ശമാണെന്ന് മേൽഉദ്ധരണി വ്യക്തമാക്കു ന്നു . മാത്രമല്ല ആ മരം ഏതാണെന്ന് കൃത്യമായി നിർണ്ണയമായിരുന്നില്ലെന്ന് ഹദീസു കളിൽ നിന്ന് വ്യക്തമാണ് . എന്നിട്ടുപോലും നബി (സ ) ബന്ധമുള്ള മരം ഇതാകാമെന്ന ധാരണയോടെയാണല്ലോ ബറകത്തെടു ക്കാൻ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച വിശ്വാ സികൾ അവിടേക്ക് പോയത് . അതിനാൽ ' ബറക്കെടുക്കാനും ആദരിക്കാനും കൃത്യ മായ സനദുകൊണ്ട് തെളിയേണ്ടതില്ലെ ' ന്നും ഇതിൽ നിന്ന് മനസ്സിലാക്കാം .





- ശഅ്മുബാറകും ഹദിയ്യയും -'

------------   -------------   --- '----




 തിരുകേശം കൈവശമുള്ളവർക്ക് അത് സദ്ദർശിക്കാൻ വരുന്നവർ വല്ല ഹ ദിയയും നൽകുകയാണെങ്കിൽഇതിൽ അത് സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന നേരത്ത് വായിച്ച് ഇബ്നു ഹജറുൽ ഹൈതമി യുടെ പ്രസ്താവനയിൽ നിന്ന് സുതാര്യം വ്യക്തമാണല്ലോ തിരുകേശം വിൽപ്പന നടത്താൻ പറ്റില്ലെങ്കിലും അത് സൂക്ഷിച്ച ഒരാളിൽനിന്ന് വലിയ സമ്മാനം നൽകി അതിൻറെ  കൈ വശം വാങ്ങാവുതാണ് പ്രഗൽഭ ഹനഫി പണ്ഡിതൻ ഇബ്നുആബിദീൻ :(റ)എഴുതുന്നു തിരുകേശം സൂക്ഷിച്ച ഒരാളിൽ നിന്ന് വിൽപനയുടെ രൂപത്തിലല്ലാതെ വലിയ ഹ ദിയ നൽകി അത് കൈപറ്റുന്നതിന് വി തിൽ രോധമില്ല . ' ഫതാവൽ ഹിന്തിയ്യ ' യെ ഉദ്ധരി ച്ച് ' സാഇഹാനി ' യിൽ ഇത് കാണാവുന്ന താണ് . ( ഹാശിയത്തുറദ്ദിൽ മുഹ്താർ : 5 / 176 ) -






ശഅറുമുബാറക്കും വിമർശകരും

------    ---------- .. -----   ----------



തിരുകേശത്തെ  വിമർശിക്കുന്ന തും തരം താഴ്ത്തുന്നതും അവഹേളിക്കുന്നതും അതും ഇസ്ലാമിൽ നിന്ന് ഇന്ന് പുറത്തു പോകാൻകാരണമാണ് 


നബിസല്ലല്ലാഹു അലൈഹി സല്ലമ പറയുന്നു :എന്നിൽ നിന്നുള്ള ഒരു കേശത്തെ വല്ല ഒരുത്തനും ബുദ്ധി മുട്ടിച്ചാൽ നിശ്ചയം  എന്നെ അവൻ ബുദ്ധിമുട്ടിച്ചു എന്നെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാൽ നിശ്ചയം യം അല്ലാഹുവിനെ അവൻബുദ്ധിമുട്ടിച്ചു (കൻസുൽ ഉമ്മാൽl 34154 )



അലിയി ( റ ) ൽ നിന്നു നിവേദനം : നബി (സ) തങ്ങൾ അവിടുത്തെ മുടി പിടിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നത് ഞാൻ കേട്ടു : “ എന്റെ മുടികളിൽ നിന്ന് ഒരു മുടിയെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാൽ സ്വർഗ്ഗം അവന്ന് നിഷിദ്ധമാണ് . 


അബുൽഹസനുബ്നുൽ മുഫഉള്ളൽ ( റ ) തന്റെ മുസൽസലാത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട് . ( കൻസുൽ ഉമ്മാൽ : 35351 )



അലി ( റ ) യിൽ നിന്നു നിവേദനം : നബി ( സ) അവിടുത്തെ തിരുകേശം പിടിച്ച് എന്നോട് പറഞ്ഞു ; " എന്നിൽ നിന്നുള്ള ഒരു ) കേശത്തെ വല്ലവനും ബുദ്ധിമുട്ടിച്ചാൽ നിശ്ചയം എന്നെ അവൻ ബുദ്ധിമുട്ടിച്ചു . എ ന്നെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാൽ നിശ്ച യം അല്ലാഹുവിനെ അവൻ ബുദ്ധിമുട്ടിച്ചു . അല്ലാഹുവെ വല്ലവനും ബുദ്ധിമുട്ടിച്ചാൽ - ആകാശങ്ങളും ഭൂമിയും നിറയെ അല്ലാഹു അവനെ ശപിക്കുന്നതാണ്


 .ഫർളോ സുന്നത്തായ ഒരു കർമവും അല്ലാഹു അവനിൽ നിന്ന് സ്വീകരിക്കുന്നതല്ല ” . ഇബ്നു അസാകിറും ( റ ) ഇബ്നുൽ മുഫള്ളൽ ( റ ) മുസൽസലാത്തിലും ഇത് ഉദ്ധരിച്ചിട്ടുണ്ട് . ( കൻസുൽ ഉമ്മാൽ : 35352 ) ഇബ്നു അസാകിർ ( റ ) താരീഖ് ദിമിശ് ഖിൽ പരമ്പര സഹിതം ഈ ഹദീസ് ഉദ്ധ രിച്ചതുകാണാം . അതിങ്ങനെ




 അലി (റ ) യുടെ മകൻ ഹുസൈനി (റ) മകൻ അലി(റ) മകൻ മുഹമ്മദ് (റ)എന്നവർ ഇബ്നു ഖാബത് എന്ന പേരിൽ വിശ്രുതനാണ് ഹിജ്റ 460 ൽ. അദ്ധേഹം  ഡമസ്കസിൽ വന്നു അബ്ദു റഹ്മാനി (റ) ന്റെ മകൻ അലി ( റ ) യുടെ മകൻ മുഹമ്മദി(റ) ഉദ്ധരിച്ച് അദ്ദേഹം ഹദീസിൽ പറഞ്ഞു : . അഹ്മദു ൽ അത്വാറി ( റ ) ന്റെ മകൻ നജാ ( റ ) അദ്ദേഹത്തിൽ നിന്ന് രേഖപ്പെത്തി . ശൈഖുനാ അബു മുഹമ്മദുബ്നുൽ അഖ് ഫാനി ( റ ) അബുൽഹസൻ അലിയ്യു ഇബ്നു  ഹുസൈനുബ്നു അലിയ്യുറബ് ( റ) യും അദ്ദേഹത്തിൽ നിന്ന് റിപ്പോർട്ടു ചെയ്തു .


തുടർന്ന് അബൂമുഹമ്മദുബ്നുൽ അഖ് ഫാനി  ( റ ) മുതൽ അബൂഖാലിദ് റ ) വരെ യുള്ള ഗുരുവര്യരെ ഇബ്നു അസാകിർ ( റ ) വിവരിക്കുന്നു . തുടർന്ന് സൈദുബ്നു അലി ( റ ) , അലിയ്യുബ്നുൽ ഹു സൈൻ ( റ ) ,  , ഹുസൈനുബ്നു അലി ( റ ) , അലിയ്യുബ്നു അ ബീത്വാലിബ് ( റ ) എന്നിവർ മുടിപിടിച്ച് ഇനി പറയുന്ന ഹദീസ് കൈമാറി . നബി (സ ) മുടി പിടിച്ച് അലി ( റ ) ക്കും ഹദീസ് കൈമാറി - " എന്നിൽ നിന്നുള്ള ഒരു മൂടിയെ വല്ലവനും  ബുദ്ധിമുട്ടിച്ചാൽ നിശ്ചയം എന്നെ അവൻ - ബുദ്ധിമുട്ടിച്ചു . എന്നെ ആരെങ്കിലും ബുദ്ധി : മുട്ടിച്ചാൽ നിശ്ചയം അല്ലാഹുവിനെ അവൻ ബുദ്ധിമുട്ടിച്ചു " ( താരീഖു ദിമിശ്ഖ് 54 / 307 ) -



ഈ ഹദീസിനെ കുറിച്ച് ഇമാം മുനാവി ( റ ) എഴുതുന്നു :



അമീറുൽ മുഅ്മിനീൻ അലി ( റ ) യിൽ നിന്ന് ഇബ്നുഅസാകിർ ( റ ) ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട് . അബൂ നുഐം( റ ) ദൈലമി ( റ ) യും പ്രസ്തുത ഹദീസ് നിവേദനം ചെയ്തിട്ടുണ്ട് . ഗുരുവര്യർ മുടി പിടിച്ച് ശിഷ്യന്മാർക്ക് പകർന്നു നൽകിയ ഹദീസാണിത് . പരമ്പരയിൽ വരുന്ന ഓരോ ഗുരുവും “ ഇന്നാലിന്ന വ്യക്തി തന്റെ മുടിപിടിച്ചുകൊണ്ട് എന്നോട് ഹദീസ് പറ ഞ്ഞു ” എന്ന് പറയുന്നു . " മുടിപിടിച്ച് നബി ( സ) എന്നോട് ഹദീസ് പറഞ്ഞു എന്ന് സ്വ ഹാബിയുംപറയുന്നു . ( ഫൈളുൽ ഖദീർ 6/ 25 ) അഹ് ലുബൈത്തിനെ കുറിച്ച് വന്ന ഹദീസുകൾ പരാമർശിക്കുന്നിടത്ത് ഇബ്നു ഹജർ ഹൈതമി ( റ ) എഴുതുന്നു




ഇബ്നു അസാകിർ ( റ ) അലി ( റ ) യിൽ നിന്നുദ്ധരിക്കുന്ന ഹദീസാണ് പതിനൊന്നാ മത്തത് . റസൂലുല്ലാഹി (സ ) പറഞ്ഞു : “ എ ന്നിൽ നിന്നുള്ള ഒരു മുടിയെ വല്ലവനും ബുദ്ധിമുട്ടിച്ചാൽ നിശ്ചയം എന്നെ അവൻ ബുദ്ധിമുട്ടിച്ചു . എന്നെ ആരെങ്കിലും ബുദ്ധി മുട്ടിച്ചാൽ നിശ്ചയം അല്ലാഹുവിനെ അവൻ ബുദ്ധിമുട്ടിച്ചു "


അസ്സവാഇഖുൽ മുഹ

രിഖ : 546 )

അല്ലാഹു പറയുന്നു ; -  പിന്നീട് താങ്കൾക്ക് താങ്കളുടെ രക്ഷി താവ് ( അനുഗ്രഹങ്ങൾ ) നൽകുന്നതും അ പ്പോൾ താങ്കൾ തൃപ്തിപ്പെടുന്നതുമാണ് ' , ( ളുഹാ : 6 ) - ഇമാം റാസി ( റ ) എഴുതുന്നു



ചോദ്യം ( ഒന്ന്  )ഈ വിജയങ്ങളല്ലാം  വിശ്വാസികൾക്കും ലഭിക്കുമല്ലോ . എന്നി രിക്കെ " നിങ്ങൾക്ക വൻ നൽകും" എന്ന് - എന്തുകൊണ്ട് അല്ലാഹു പറഞ്ഞില്ല ?മേ ൽ  ചോദ്യത്തിന് പല രൂപത്തിൽ മറുപടി പോരിപ്പിക്കാവുന്നതാണ്

 - 1 ഇവിടെ പ്രധാന ല ക്ഷ്യംനബി ( സ) യാ ണ് . വിശ്വാസികൾ അവിടുത്തെ അനുയായികളാണല്ലോ മവൻ യിൽ മാണല്ലോ . 

 - 2 നിശ്ചയം ഞാൻ അങ്ങയുടെ അനു യായികളെ ആദിരിച്ചാൽ അത് യഥാർത ത്തിൽ അങ്ങയെ ആദരിക്കലാണ് . കാര ണം അനുയായികൾക്ക് കാരുണ്യം ചെയ്യു ന്നതിൽ താങ്കൾ ഇനിപ്പറയും വിധം എത്തി നിൽക്കുന്നതായി തീർച്ചയായും എനിക്ക " റിയാം . താങ്കളുടെ സ്വന്തം ശരീരത്തെ ആദരിക്കുമ്പോൾ താങ്ക ൾക്കുണ്ടാകുന്ന സന്തോഷത്തെക്കാൾ കൂടുതൽ താങ്കളുടെ അനുയായികളെ ആദരിക്കുമ്പോഴാണ് താ ങ്കൾ' സന്തോഷിക്കുക , അമ്പിയാക്കളെല്ലാം





എന്റെ ശരീരം , എന്റെ ശരീരം " എന്ന് പറയുമ്പോൾ താങ്കൾ പറയുന്നത് " എ ന്റെ സമുദായം , എന്റെ സമുദായം എന്നാണല്ലോ എന്റെ ശരീരം എന്ന് അമ്പിയാക്കൾ പറയുന്നതിന്റെ വിവക്ഷ എന്റെ സമുദായം വഴിപ്പെടുന്നതിനുമുമ്പ് ഞാൻ വഴിപ്പെട്ടതിനാൽ അവർക്കുമുമ്പ് എനിക്ക് പ്രതിഫലം  തരണമെന്നാണ് . എന്റെ സമുദായം താങ്കൾ പറയുന്നതിന്റെ താൽപര്യം എന്റെ സമുദായത്തിന് ആദ്യം പ്രതിഫലം നൽകണമെന്നും അവർ പ്രതിഫലം ലഭിച്ച് വിജയിച്ച് കാണുന്നതിലാണ് എനിക്ക് സ ന്തോഷമുള്ളത് എന്നുമാണ് . -




 3 താങ്കൾഎന്നോട്നല്ലനിലയിലാണ് പെ രുമാറിയിട്ടുള്ളത് . കാരണം ശത്രുക്കൾ താങ്കളുടെ മുഖത്ത് മുറിവുണ്ടാക്കിയപ്പോൾ താങ്കൾ ( പ്രാർത്ഥിച്ചത് , " അല്ലാഹുവേ , എന്റെ സമുദായത്തെ നീ നേർവഴിയിലേക്ക്  നയിക്കണമേ , നിശ്ചയം അവർ വിവരമില്ലാ ത്തവരാണ് എന്നാണ് . അതേ സമയം ഖന്തഖ് യുദ്ധം നടക്കുമ്പോൾ ശത്രുക്കൾ നിസ്കാരത്തതൊട്ട് താങ്കളെ ജോലിയാക്കിയപ്പോൾ താങ്കൾ പ്രാർത്ഥിച്ചത് . അല്ലാഹുവേ , അവരുടെ വയറുകൾ നീ തീയാൽ  നിറക്കണമേ " എന്നായിരുന്നു അപ്പോൾ താങ്കളുടെ ശരീരത്തിലെ മുഖത്ത് പറ്റിയ മുറിവ് താങ്കൾ സഹിക്കുകയായിരുന്നു അതേസമയം മതത്തിന്റെ മുഖത്തേറ്റ മുറിവ് സഹിക്കാൻ താങ്കൾക്ക് സാധിച്ചില്ല . മത ത്തിന്റെ മുഖം നിസ്കാരമാണ് . അപ്പോൾ  താങ്കളുടെ അവകാശത്തെക്കാൾ എന്റെ അവകാശത്തിന് അവിടുന്ന് പ്രാമുഖ്യം കൽപിച്ചുവല്ലോ . അതിനാൽ നിസ്സംശയം താങ്കൾക്ക് ശേഷ്ഠത കൽപ്പിച്ച് ഞാൻ പറ യുന്നു . വർഷങ്ങളോളം നിസ്കാരം ഉപേ ക്ഷിക്കുകയോ മറ്റുള്ളവരെ നിസ്കാരത്തി ൽ നിന്ന് തടയുകയോ ചെയ്തവരെ കാഫിറായി ഞാൻ കാണുകയില്ല . അതേസമയം മുൻപല് താങ്കളുടെ തിരുകേശങ്ങളിൽ നിന്ന് ഒരു കേശത്തെയോ താങ്കളുടെ ചെരിപ്പിൽ നിന്ന്് ഒരു ഭാഗത്തയോ ബുദ്ധിമുട്ടിച്ചവനെ കാഫിറായി ഞാൻ കാണും . ( അത്തഫ്സീറുൽ കബീർ : 32 / 49 ) സൂറത്തുൽ ബയ്യിന : യിലെ ഒന്നാം സൂക്തത്തിൽ മുശ്രിക്കുകളെ പരാമർശിക്കുന്നതിനു മുമ്പ് അഹ് ലു കിതാബുകാരെ  പരാമർശിക്കുവാനുള്ള കാരണം വിവരിച്ച് ഇമാം റാസി(റ) എ യു തുന്നു

ചോദ്യം ഒന്ന് : മുശ്രിക്കുകളെ പറയു ന്നതിനു മുമ്പായി അഹ്ലുകിതാബുകാരെ പറയാനുള്ള കാരണം എന്ത് ? .  പല രൂപത്തിൽ ഇതിനു നിവാരണം കാണാവുന്നതാണ് .

1 നബി (സ)  സ്വന്തം കാര്യത്തെക്കാൾ അല്ലാഹുവിന്റെ കാര്യത്തിനു പ്രാമുഖ്യം കൽപ്പിച്ചിരുന്നു . ജനങ്ങൾ നബി ( സ ) യുടെ മുൻപല്ല് പൊട്ടിച്ചപ്പോൾ അവിടുന്ന് പറ ഞ്ഞത് “ അല്ലാഹുവേ , എന്റെ സമുദായത്തെ നീ നേർവഴിയിലാക്കണമേ നിശ്ചയം അവർ വിവരമില്ലാത്തവരാണ് " എന്നാണല്ലോ  അതേസമയം ഹൻദഖ് യുദ്ധ വേളയിൽ നബി ( സ ) ക്ക് അസ്വർ നിസ്ക്കാരം നഷ്ടപ്പെട്ടപ്പോൾ അവിടുന്ന് പ്രാർതിച്ചത് , അള്ളാഹുവേ അവരുടെ യറുകളും ഖബറുകളും നീ തീയാൽ നിറക്കണമേ " എന്നുമായിരുന്നു . അപ്പോൾ നബി (സ) ഇപ്രകാരം പറഞ്ഞത് പോലെ വേണം അതിനെ കാണാൻ ശത്രുക്കളിൽ നിന്ന് ലഭിച്ച വെട്ട് ശരീരത്തിലെ മുഖത്തായിരുന്നു .ഖൻധ ക്ക് ദിവസത്തിലേത് നിസ്കാരമാകുന്ന ചര്യയിലുമാണ് . പിന്നെ അല്ലാഹു  അതിനു പകരമായി പറഞ്ഞു . താങ്കൾ താങ്കളുടെ കാര്യത്തേക്കാൾ എന്റെ കാര്യത്തിനു പ്രാമുഖ്യം നൽകിയതുപോലെ എന്റെ കാര്യത്തെക്കാൾ താങ്കളുടെ കാര്യത്തിന് ഞാൻ പ്രാമുഖ്യം നൽകുന്നു . ( അതിന്റെ ഭാഗമായി ഒരാൾ ജീവിതം മുഴുവൻ നിസ്കാരം ഒഴിവാക്കിയാൽ അവൻ കാഫിറാകുകയില്ല . അതേസമയം താങ്കളുടെ തിരുകേശങ്ങളിൽ നിന്ന് ഒന്നിനെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാൽ അവൻ കാഫിറാകും . മേൽകാര്യം മനസ്സിലാക്കിയാൽ നാം പറയുന്നു . വേദഗ്രന്ഥത്തിന്റെ വക്താക്കൾ  അല്ലാഹുവിനെ ആക്ഷേപിച്ചിരുന്നില്ല . മറിച്ച് നബി ( സ) യെയായിരുന്നു അവർ ആക്ഷേപിച്ചിരുന്നത് . അതേസമയം മുശ്രിക്കുകൾ 'അല്ലാഹുവെ ആക്ഷേപിച്ചിരുന്നു . അപ്പോ ൾ ഈ സൂക്തത്തിലൂടെ അവരുടെ മോശമായ അവസ്ഥ വിശദീകരിക്കാൻ അല്ലാഹു ഉദ്ദേശിച്ചപ്പോൾ മുഹമ്മദ് നബി (സ) യെ ആക്ഷേപിച്ചവരെ ആദ്യം പരാമർശിച്ചു . അവർ വേദഗ്രന്ഥത്തിന്റെ വക്താക്കളാണ് . രണ്ടാമത് അല്ലാഹുവെ ആക്ഷേപിക്കുന്ന മുശ്രി ക്കുകളെയും പരാമർശിച്ചു . ( അത്തഫ്സീറുൽ കബീർ , 32/ 49 ) - നബി ( സ) യിൽ നിന്ന് ഉസ്മാനുബ്നു അഫഫാൻ (റ) ലഭിച്ച വടി വാങ്ങി ഒരാൾ തന്റെ കാൽമുട്ടിൽ  വെച്ച്പൊട്ടിച്ചതിന്റെ പേരിൽ ആ ഭാഗത്ത് ക്യാൻസർ രോഗം പിടിപ്പെട്ട് അയാൾ മരിച്ചതായി ഹദീസിൽ വന്നിട്ടുണ്ട് ഇബ്നു അബീ ശൈബ(റ) മുസ്നദൽ യേപ്പെടുത്തിയിട്ടുണ്ട്

നാഫിഇ ( റ ) ൽ നിന്നു നിവേദനം : ജഹ് ജാഹ് എന്ന് പറയുന്ന ഒരാൾ ഉസ്മാൻ ( റ ) വിന്റെ കൈയിലുണ്ടായിരുന്ന വടി വാങ്ങി  കാൽമുട്ടിൽ വെച്ച് പൊട്ടിച്ചു . തന്നിമിത്തം അയാൾക്ക് ആ സ്ഥലത്ത് ക്യാൻസർ രോ ഗം ബാധിച്ചു . ( മുസ്വന്നഫ് ഇബ്നു അബീ ശൈബ : 7 / 488 )


 അല്ലാമ ഖഫാജി ( റ ) പറയുന്നു . മറ്റു ഭാ - ഗങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ യി  കാൽമുട്ട് മുറിച്ചുമാറ്റി . ഇത് ചെയ്ത വർ ഷം പൂർത്തിയാകുന്നതിനു മുമ്പ് അയാൾ മരണപ്പെട്ടു . അതിന്റെ ഉടനെ തന്നെ അയാ ൾ മരണപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട് . ( ന സീമൂരിയാള് . 3 / 436 ) -

നിസ്സാരമാക്കൽ ഉദ്ദേശിച്ച് ഒരാൾ ' ശ  അ്ർ ' എന്നതിനെ തസ്വഗീറാക്കി ' ശുഐർ '  എന്ന് പറഞ്ഞാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നതാണ്



ഒരാൾ നിന്ദിക്കാനുദ്ദേശിച്ച് നബി (സ ) യുടെ ശഅ്റിനെ ചെറുതായിക്കാണിക്കാ ൻ ' ശുഐർ ' എന്ന് പറഞ്ഞാൽ അവൻ  കാഫിറാകും . അതേസമയം ആദരിക്കാനു ദ്ദേശിച്ചാണ് അങ്ങനെ പ്രയോഗിച്ചതെങ്കിൽ കാഫിറാവുകയില്ല . ( അൽബഹ്റു റാഇഖ് ,  13 / 478 ) - മജ്മഉൽ അൻഹുർ : 4 / 411 - ലും മറ്റും ഇതേ ആശയം കാണാവുന്നതാണ്





ചുരുക്കത്തിൽ നബി ( സ ) യിലേക്ക് ചേർ ത്തിപ്പറയപ്പെടുന്ന ഏതിനെയും ആദരിച്ച  തിന്റെ പേരിൽ പ്രശ്നമൊന്നും വരാനില്ല . അതേ സമയം അതിനെ നിസ്സാരവൽക്ക രിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നത് അപായം സംഭവിക്കാനുള്ള കാരണമായേക്കാം . ഈ വചനം ഇവിടെ പ്രസ്താവ്യമാ ണ്.

 അദ്ദേഹം കള്ളം പറയുന്നവനാണ ങ്കിൽ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേ ഹത്തിനു തന്നെയാണ് . അദ്ദേഹം സത്യം  പറയുന്നവനാണെങ്കിലോ അദ്ദേഹം നി ങ്ങൾക്ക് താക്കീതു നൽകുന്ന ചില കാര്യ ങ്ങൾ ( ശിക്ഷകൾ ) നിങ്ങളെ ബാധിക്കു കയും ചെയ്യും " ( ഗാഫിർ : 28 )


- ഇമാം ഗസാലി ( റ ) പറയുന്നു :




ഈ വിഷയത്തിലുള്ള സുപ്രധാന ഘ ടകം സഹായിക്കലും സഹായിക്കുന്നയാ ളുടെ ഭാഗത്തു നിന്നുള്ള പ്രത്യേക ശ്രദ്ധ യും ഉണ്ടായിരിക്കുക എന്നതാണ് . വസീല  സ്വീകരിക്കുന്ന വ്യക്തി ആ സഹായം




  അറിഞ്ഞുകൊള്ളണമെന്നില്ല . നിശ്ചയം റസൂലുല്ലാഹി ( സ ) യുടെ തിരുകേശമാ വാളോ ചാട്ടവാറാ ഒരു പാപിയുടെ ഖബറി നുമേൽ വെക്കുകയാണെങ്കിൽ ഈ സൂക്ഷിപ്പുസ്വത്തിന്റെ ബറകത്തുകൾ കൊണ്ട്  ആ പാപി ശിക്ഷയിൽ നിന്ന് രക്ഷപ്പെടും , ഒരാളുടെ വീട്ടിലോ നാട്ടിലോ അവയുണ്ടാകുന്നപക്ഷം ആ വീട്ടിലും വീട്ടുകാർക്കും , , ആ നാട്ടിലും നാട്ടുകാർക്കും അവയുടെ. ബറകത്തുകൊണ്ട് ബലാ അ എത്തുകയി ല്ല . വീട്ടുകാരനും നാട്ടുകാരനും അത് അറി ഞ്ഞില്ലെങ്കിലും ശരി , നിശ്ചയം പരലോക ത്തിലായിരിക്കെതന്നെ നബി ( സ) യുടെ ത്യേക ശ്രദ്ധ നബി ( സ) യിലേക്ക് ചേർത്ത പ്പെടുന്നതിലേക്ക് തിരിക്കപ്പെടുന്നതാണ് . വെറുക്കപ്പെടുന്ന കാര്യങ്ങളും രോഗങ്ങ ളും ശിക്ഷകളും തട്ടിമാറ്റാൻ അല്ലാഹു മല ക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് . നബി (സ ) യുടെ ശ്രദ്ധഎതിലേക്കു തിരിയുന്നുവോ അക്കാ ര്യത്തിൽ സഹായിക്കാൻ ഒാരോ മലക്കും  , അത്യാഗ്രഹമുള്ളവരാണ് . നബി (സ ) യുടെ - ജീവിത കാലത്തുണ്ടായിരുന്നതുപോലെ . വഫാത്തിനു ശേഷവും അങ്ങനെ തന്നെ യാണ് . കാരണം വഫാത്തിനുശേഷം നബി (സ) യുടെ പരിശുദ്ധാത്മാവുമായുള്ള മല ക്കുകളുടെ സാമീപ്യം ജീവിതകാലത്തു ഉള്ളതിനേക്കാൾ കൂടുതലാണ് . ( അൽമള് നൂനു ബിഹ അലാഗൈരി അഹ് ലി ഹി . 113 , - 114 , മജ് മൂഉ റസാഇലിൽ ഗസാലി


അസ് ലം സഖാഫി

പരപ്പനങ്ങാടി

അവലംബം

വിശ്വാസകോശം


ശഅറ് മുബാറക്* *ഭാഗം I*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆
*ശഅറ് മുബാറക്*

*ഭാഗം I*


തിരുകേശം എന്നർത്ഥം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശത്തിൽ ബറകത്ത്  ഉണ്ടെന്നും സഹാബിമാരും താബിഉകളും അതുകൊണ്ട് ബറക്കത്ത് എടുത്തിരുന്നു എന്നും പ്രമാണബദ്ധമായി തെളിഞ്ഞതാണ്


റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമയെ നേരിൽ കാണുവാനുഭാഗ്യം ലഭിച്ച സ്വഹാ,ബത്ത് എന്തു നിലപാട് സ്വീകരിച്ചു എന്ന് നോക്കാം

عن أنس أن رسول الله لما حلق رأسه

كان أبو طلحة أول من أخذ من شعره ( بخاري : ۱۱۹ )


അനസ്  റ ൽ നിന്നും നിവേദനം  നബി സ തല മുണ്ഡനം ചെയ്തപ്പോൾ  അവിടത്തെ തിരുകേശം ആദ്യം സ്വീകരിച്ചത്  അബൂത്വൽഹ റ ആയിരുന്നു (ബുഖാരി 166 )

മേൽ ഹദീസിനെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ പറയുന്നു

അബൂ അവാന റ  സ്വഹീഹിൽ ഇതിനേക്കാൾ വിശദമായി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് '
അതിങ്ങനെ വായിക്കാം   നിക്ഷയം റസൂലുല്ലാഹി സല്ലല്ലാഹു അലൈവസല്ലം മുടി എടുക്കുന്ന വ്യക്തിക്ക്  മുടി എടുക്കാൻ നിർദ്ദേശം നൽകുകയും അദ്ദേഹം മുടി എടുക്കുകയും ചെയ്തു

അങ്ങനെ  വലതുവശത്തെ കേശം നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂത്വൽഹ റ ക്ക് നൽകി


പിന്നെ മറ്റേ വശത്ത് മുടി എടുത്തു അത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ
അബൂത്വൽഹ റ ക്ക്
നിർദേശം നൽകി '

ഇബ്നു ഉയയ്ന റ വഴിയായി മുസ്ലിം റ. ഇബ്നു സീരീൻ റ ൽ നിന്ന്  നിവേദനം
ചെയ്ത ഹദീസിലെ പരാമർശങ്ങൾ ഇങ്ങനെയാണ് '

നബി സല്ലല്ലാഹു അലിവസല്ലം ജംറയിൽ എറിഞ്ഞ അറവ് നടത്തിയശേഷം മുടി എടുക്കാൻ വലതുഭാഗം  ഒസാന് നൽകി.
പിന്നീട് നബി സല്ലല്ലാഹു അലൈവസല്ലം അബൂത്വൽഹ റ യെ വിളിച്ചുവരുത്തി വലതുഭാഗത്തെ കേശം അദ്ദേഹത്തിനു നൽകി ' പിന്നെ തലയുടെ ഇടതു വശം ഒസാന്  നൽകി

അദ്ദേഹം എടുത്ത കേഷം അബൂത്വൽഹ റ ക്ക് നൽകി

അത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർദേശിച്ചു.

ഹഫ്സ് ബ്ന് ഗിയാസ്   റ വഴി ഹിശാം റ നിന്ന് മുസ്ലിം ഉദ്ധരിച്ച മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു '

വലതു ഭാഗത്തു നിന്ന് എടുത്ത കേശം നബിസല്ലല്ലാഹു അലൈഹി വസല്ലമ  അടുത്തുള്ളവർക്ക് വിതരണം ചെയ്തു -

മറ്റൊരു പരാമർശം ഇങ്ങനെയാണ് ഒരു കേശം  രണ്ട് കേശം എന്ന തോതിൽ അത് ജനങ്ങൾക്കിടയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വിതരണം ചെയ്തു.

ഇടതുവശത്തെ കേശം ഉമ്മു സൈ ലൈം  റ നൽകി " അബൂത്വൽഹക്ക് നൽകി " എന്ന പരാമർശമാണ്  പ മറ്റൊന്നിൽ കാണുന്നത്


തുടർന്ന് ഇമാം അസ്കലാനി റ  വ പറയുന്നു '

ഈ രിവായത്തുകൾ തമ്മിൽ വൈരുദ്ധ്യമില്ലേ അവയെ ഇപ്രകാരം സംയോജിപ്പിക്കാൻ ഇരുവശത്തെ കേശവും നബി  സ്വ അബൂ ത്വൽഹ റ യെ ഏൽപിച്ചു.

വലതുവശത്തെ കേശം നബിസല്ലല്ലാഹു വസല്ലമയുടെ നിർദ്ദേശപ്രകാരം അബൂത്വൽഹ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.

ഇടതുവശത്തെ കേശം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ നിർദേശപ്രകാരം തന്നെ ഭാര്യ ഉമ്മുസുലൈമിന് നൽകി

ഇമാം അഹമ്മദ് നിവേദനത്തിൽ മഹതിക്ക് തന്റെ സുഗന്ധത്തിൽ ആക്കാൻ വേണ്ടി ഒരു പരാമർശവും കൂടി കാണാം .
ഇതനുസരിച്ച് അബൂ അഭവനയു  റ ടെ രിവാഹത്തിൽ വന്ന യഖ്സിംഹു എന്നതിൽ ഇബ്നു ഉെയെനയുടെ റ രിവായത്തിൽ വന്ന  ഇഖ് സിംഹു എന്നതിലുള്ള ഇമീർ (സർവ്വനാമം) മടങ്ങുന്നത് വലതുവശത്തെ കേശത്തിലേക്കാണ്


(ഫത്ഹുൽ ബാരി 1 /278)

പ്രസ്തുത ഹദീസ് മുസ്ഖ് റജ അബൂ അവാന 7 /41  ' ,7/ 43 ൽ കാണാം


മുസ്ലിം  റ ഉദ്ധരിച്ച പ്രസ്തുത രിവായത്തുകൾ സ്വഹീഹ് മുസ്‌ലിം ഹദീസ് നമ്പർ 22 98 ൽ കാണാം


ഇമാം അഹമ്മദ് റ മുസ്നദ് 120 26
, 127 41, 130 21 എന്നീ നമ്പറുകളിൽ പ്രസ്തുത പരാമർശം കാണാം

ഇതിൽനിന്ന് മനസ്സിലാകുന്നത് ഇടതുവശത്തെ കേശംമുഴുവനും ഉമ്മുസുലൈം   റ സൂക്ഷിച്ചിരുന്നു എന്നാണ്
***************-*******-*-**-**-****-************
*ബഹു''മുആവിയ  റ യുടെ സമീപനം കാണുക*

നബിസല്ലല്ലാഹു മിനയിൽ വെച്ച് മുടി കളഞ്ഞപ്പോൾ അത് മുആവിയ റ ക്ക് നൽകിയിരുന്നു  'അദ്ദേഹം അത് സൂക്ഷിച്ചു 'അദ്ദേഹം വഫാത്തായപ്പോൾ. അത് അദ്ദേഹത്തിന്റെ രണ്ട് കണ്ണിന്മേൽ വെക്കുകയുണ്ടായി.

മുഖ്തസ്വറ് താരീഖ് ദിമശ് ഖ് 7/36  )


************************

:*അനസി  റ ന്റെ വസ്വിയത്ത്*

ദഹബി  എഴുതുന്നു' താൻ മരണപ്പെട്ടാൽ നബി സ്വ യുടെ തിരു കേശങ്ങളിൽ ചിലത് തന്റെ വായിൽ വെക്കാൻ അനസ് റ വസിയ്യത്ത് ചെയ്തിരുന്നു (മീസാൻ 4/ 468 )

ഇമാം അസ്ഖലാനി  റ പറയുന്നു

ഇബ്ന് സകൻ റ ഹബീറ റ ൽ നിന്ന് റിപ്പോർട്ട്     ചെയ്യുന്നു സാബിതുൽ ബുന്നാനി എന്നോട് പറഞ്ഞു '

അനസ് എന്നോട് പറഞ്ഞു

ഇത് റസൂലുല്ലാഹിയുടെ തിരുകേശങ്ങളിൽ പെട്ട ഒരു കേരമാണ് അത് എന്റെ നാവിനെ ചുവട്ടിൽ താങ്കൾ വെക്കണം

സാബിതുൽ ബുന്നാനി  പറയുന്നു അദ്ദേഹം നിർദ്ദേശിച്ചതുപോലെ അദ്ദേഹത്തിന്റെ നാവിനു ചുവട്ടിൽ ഞാനതു വച്ചു '

ആ തിരുകേശം മഹാന്റ നാമാവിൻ ചുവട്ടിൽ ആയിരിക്കെ അദ്ദേഹം മറവ് ചെയ്തത്

അൽ ഇസ്വാബ 1 / 43


നബിസല്ലല്ലാഹു വസല്ലമ ക്ക്  പത്ത്വർഷം സേവനം ചെയ്തിരുന്ന സ്വഹാബിയായ അനസ്  റ
ഭൗതികലോകത്തെ തിരുകേശ അനുഗ്രഹം ധാരാളം ലഭിച്ച വ്യക്തിയാണ് ഏകാന്ത ഭവനമായ ഖബറിലും തിരുകേശത്തിന്റെ പുണ്യം ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് ശിഷ്യൻ
സാബിതുൽ ബുന്നാനി യോട്
അപ്രകാരം വസിയ്യത്ത് ചെയ്തത്.

അനസിൽ നിന്നും നിവേദനം'

ഒസാൻ  നബി സല്ലമയുടെ മുടി എടുത്തു കൊണ്ടിരിക്കുമ്പോൾ.  മുടി കളയാൻ മുടി എടുത്തുകൊണ്ടിരിക്കുമ്പോൾ നബിയെ ഞാൻ നോക്കിക്കണ്ടു

അവിടത്തെ അനുയായികൾ അവിടെത്തെ ചുറ്റിനടന്നു.
അവരിൽ ഒരാളുടെ കയ്യിൽ അല്ലാതെ ഒരു മുടിയും വീഴരുത് എന്നായിരുന്നു അവരുടെ ഉദ്ദേശം.
( മുസ്ലിം 42 92 )

ഇമാം നവവി വിശദീകരിക്കുന്നു:

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശം മുമ്പിലെത്തിയ ഒരാളുടെ കയ്യിൽ അല്ലാതെ സമ്മതിക്കാതെ  സ്വഹാബത്ത് അതിന്ന ആദരിക്കുന്നുവെന്ന് ഹദീസ് പഠിപ്പിക്കുന്നു

ശറഹു മുസ്ലിം 8/34)*


***************************


ഉമ്മുസലമ റ തിരുകേശം കൊണ്ട് രോഗ ശമനം തേടുന്നു.


ഇമാം ഹലബി    റ പറയുന്നു '

പിന്നെ നബിസല്ലല്ലാഹു  ചുവന്ന നിറത്തിലുള്ള തോലിനാൽ നിർമ്മിതമായ ഒരു ടെന്റിൽ പ്രവേശിച്ചു

കിറാശി റ വിനേ വിളിച്ചുവരുത്തി തലമുണ്ഡനം ചെയ്തു മുടി ഒരു മരത്തിനു മുകളിലേക്ക് എറിഞ്ഞു അപ്പോൾ ജനങ്ങൾ അത് പൂർണ്ണമായും എടുത്തു

ഉമ്മു ഉമാ റ   റ അതിൽ നിന്ന് കുറെ കെട്ടുകൾ എടുത്തു .
തുടർന്ന് മഹതി അവ കഴുകിയ വെള്ളം രോഗിക്ക് കൊടുക്കുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യാറുണ്ടായിരുന്നു  സീറത്തുൽ ഹല ബി 2/ 713 )

ഈ സംഭവം വാഖിദി റ   യുടെ മഗാസി 2, 615 ലും കാണാം
**
മഹാനായ  ഉമ്മുസലമ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം സൂക്ഷിച്ചിരുന്നതായും സ്വഹാബിമാരിൽ നിന്ന് ആരെങ്കിലും കണ്ണേറോ മറ്റോ സംഭവിച്ചാൽ ഒരു വെള്ളപ്പാത്രവുമായി മഹതിയെ സമീപിച്ചിരുന്നതായും മഹതി തിരുകേശം എടുത്തു വെള്ളത്തിൽ മുക്കി കൊടുത്തിരുന്നതായും ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട് ( ബുഖാരി 54 46)



:++++++++++++++++++++


*ഖാലിദ് റ ബറക്കത്തെടുത്തു*



മഹാനായ ഖാലിദുബ്നു വലീദ് റ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മൂർധാവിൽ നിന്നുള്ള കേശങ്ങൾ  അദ്ദേഹത്തിൻറെ തൊപ്പിയിൽ തുന്നി പീഡിപ്പിച്ചിരുന്നതായും അത് നിമിത്തം അദ്ദേഹം എല്ലാ യുദ്ധങ്ങളിലും വിജയം കൈവരിച്ചിരു ന്നതായും ഹദീസിൽ വന്നിട്ടുണ്ട് (അൽ ബിദായ 7 /278)

മഹാനായ അബൂയ അല റ മുസ് നദിൽ പറയുന്നു ഖാലിദ് ബ്നു വലീദ് റ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർവഹിച്ച ഒരു ഉംറയിൽ നബിയോട് ഒന്നിച്ച് ഞങ്ങൾ ഉംറ നിർവഹിച്ചു നബി സല്ലല്ലാഹു അലൈവസല്ലം മുടി കളഞ്ഞപ്പോൾ തിരുകേശത്തിലേക്ക് ജനങ്ങൾ മുന്നിട്ടു

മൂർദ്ധാവിൽ   കേശങ്ങൾ ഞാൻ കൈവശപ്പെടുത്തുകയും ഒരു തൊപ്പി ഉണ്ടാക്കി അതിൻറെ മുൻഭാഗത്ത് അത് ഞാൻ നിക്ഷേപിക്കുകയും ചെയ്തു

അത് കാരണം ഏത് വഴിക്ക് പോയാലും എനിക്ക് വിജയം സുനിശ്ചിതമായിരുന്നു

മുസ്നദ് അബീയ അല   6 /359)


മുഹമ്മദ് ൽ വാഖിദ് ഫുതൂ ഹു ശാമിൽ വിവരിക്കുന്ന നിവേദനം

ഖാലിദ്  റ പറയുന്നു നബി സല്ലല്ലാഹു അലൈവസല്ലം ഹജ്ജത്തുൽ വദാഇൽ വച്ച് തലമുടി നീക്കിയപ്പോൾ തുരുകേശങ്ങളിൽ നിന്നും ഏതാനും കേശങ്ങൾ ഞാൻ സ്വീകരിച്ചു.
അപ്പോൾ  നബിസല്ലല്ലാഹു അലൈഹിവസല്ലമ ഇപ്രകാരം ചോദിച്ചു ഓ ഖാലിദ് ഇവ കൊണ്ട് താങ്കൾ എന്ത് പ്രവർത്തിക്കും?

  അപ്പോൾ ഞാൻ പറഞ്ഞു അല്ലാഹുവിനെ തിരുദൂതരെ അതുകൊണ്ട് ബറകത്ത്എടുക്കുകയും ശത്രുക്കളോടുള്ള യുദ്ധത്തിൽ അവർക്കെതിരെ ഞാൻ സഹായം തേടുകയും ചെയ്യും

അപ്പോൾ നബി സല്ലല്ലാഹു അലൈഹി വസല്ലമ എന്നോട് പറഞ്ഞു തിരുകേശങ്ങൾ താങ്കൾകോപമുണ്ടാകുമ്പോൾ എല്ലാം താങ്കൾക്ക് സഹായം ലഭിക്കും.

അങ്ങനെ ആ തിരുകേശങ്ങൾ ഞാനെൻറെ തലയുടെ മുൻഭാഗത്ത് തുന്നിപ്പിടിപ്പിച്ച തുടർന്ന് ഞാൻ കണ്ടുമുട്ടുന്ന സംഘങ്ങളെല്ലാം റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ബറക്കത്ത് കാരണം തോറ്റോടുകയായിരുന്നു -

ഫുതൂ ഹുശാം
1/ 220)

വാഖി ദി റ മഗാസിയിൽ പറയുന്നു.
പണ്ഡിതന്മാർ പറയുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ ഹദിയ അറുത്തപ്പോൾ മുടി കളയുന്നയാളെ വിളിച്ചുവരുത്തി നബി സല്ലല്ലാഹു അലൈവസല്ലം യുടെ തിരുകേശം ആവശ്യപ്പെട്ടു മുസ്ലിങ്ങൾ സന്നിഹിതരായി

മുടിയെടുക്കാനായി തലയുടെ വലതു ഭാഗം നബി സ്വ കളയുന്ന വന്നയാൾക്ക് നൽകി

പിന്നീട് എടുത്ത് മുടി അബൂത്വൽഹ. റ ക്ക് നൽകി

മൂർദ്ധാവിലെ മുടി തനിക്കു നൽകണമെന്ന് ഖാലിദ്  റ നബിയോട് ആവശ്യപ്പെട്ടു ' അതുപ്രകാരം മൂർദ്ധാവിലെ മുടി നബിസല്ലല്ലാഹു  ഖാലിദിന് നൽകി. ഖാലിദ് അത് തൻറെ തൊപ്പിയുടെ മുൻഭാഗത്ത് പിടിപ്പിച്ചു'


അത് നിമിത്തം അദ്ദേഹം കാണുന്ന എല്ലാ സംഘത്തെയും സംഘത്തെയും ചിന്നഭിന്നമാകുമായിരുന്നു'

അബൂബക്കർ വിവരിക്കുന്നു ഉഹ്ദ് ഖന്ദ ഖ് ഹുദൈബിയ  തുടങ്ങി ഞങ്ങൾ കണ്ടുമുട്ടിയ എല്ലാ സ്ഥലങ്ങളിലും ഖാലിദ് റ ന്റെ പ്രകടനം ഞാൻ നോക്കിക്കൊണ്ടിരുന്നു



പിന്നീട് പെരുന്നാൾ ദിവസം തടിച്ചുകൊഴുത്ത ആരോഗ്യവാനായ ഒരു ഒട്ടകത്തെ ബലിയർപ്പിക്കാനായി അദ്ദേഹം നബിസല്ലല്ലാഹു വസല്ലമ യെഏൽപ്പിച്ചതും  ഞാൻ കണ്ടു

പിന്നീട് നബി തലമുണ്ഡനം ചെയ്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം അവിടെ സന്നിഹിതരായിരുന്നു ഇപ്രകാരം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു അല്ലാഹുവിന്റെ റസൂലെ സ്വ അങ്ങയുടെ മൂർധാവിലെതിരുകേശം എനിക്കല്ലാതെ മറ്റാർക്കും നൽകരുത്

എന്റെ മാതാവും പിതാവും അങ്ങേയ്ക്ക് ദണ്ഡമാണ്
തുടർന്ന് നബി സല്ലല്ലാഹു അലൈവ സല്ലമയുടെ മൂർധാവിലെ കേശം ഖാലിദ് റ സ്വീകരിക്കുന്നത് ഞാൻ നോക്കിക്കണ്ടു

പ്രസ്തുത കേശം അദ്ദേഹം  രണ്ടു കണ്ണുകളുടെയും മേലെയും വായിലും വെച്ച് ഉമ്മവച്ചു'

അൽമ ഗാസി 1/ 464


********************************


*ആഇശ ബീവി റ യും സൂക്ഷിച്ചു*

വാഖി ദി  റ തുടരുന്നു.അബൂബക്കർ സിദ്ധീഖ് പറയുന്നു


ഞാൻ ആയിഷയോടു ചോദിച്ചു നിങ്ങളുടെ പക്കലുള്ള തിരുകേശങ്ങൾ എവിടെനിന്ന് ലഭിച്ചു മഹതി പ്രതിവചിച്ചു ഹജ്ജ് വേളയിൽ വിതരണം ചെയ്തപ്പോൾ ജനങ്ങൾക്കു ലഭിച്ചത് ഞങ്ങൾക്കും ലഭിച്ചു (അൽമ ഗാസി 1/ 464 )

അബൂബക്കർ സിദ്ധീഖ് പറയുന്നു

സുഹൈലുബ്നു അംറ് ഇസ്ലാം സ്വീകരിച്ചശേഷം ഹജ്ജത്തുൽ വദാഇൽ അറവ് നടത്തുന്ന സ്ഥലത്ത് അദ്ദേഹം നിൽക്കുന്നത് ഞാൻ കണ്ടു അദ്ദേഹം റസൂലുള്ളാഹി  യുടെ ഒട്ടകങ്ങളെ അടുപ്പിച്ചു കൊടുക്കുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം സ്വന്തം കൈകൊണ്ട് അവയെ അറുക്കുകയും ചെയ്യുന്നു

തല മുണ്ഡനം ചെയ്യുന്നതിനായി നബിസല്ലല്ലാഹു ഒസാനെ വിളിച്ചുവരുത്തി

ഒസാൻ പടിച്ചെടുക്കുന്ന മുടികൾ എല്ലാം

  സുഹൈൽ റ ഇരുന്നാ നയനങ്ങളിലേക്ക് ചേർത്തുവെക്കുന്നു
സീറത്തുൽ ഹലബി 2/ 21


ജനങ്ങൾ തിരു   ചര്യയിൽനിന്ന് വ്യതിചലിക്കാൻ തുടങ്ങിയപ്പോൾ മഹതിയായ   ആയിശ റ ശക്തിയായി അതിനെ വിമർശിക്കുകയുണ്ടായി.

നബിസല്ലല്ലാഹു സല്ലമയുടെ തിരുകേശങ്ങൾ നിന്ന് ചിലതും   അവിടത്തെ വസ്ത്രങ്ങളിൽ നിന്നും ചെരുപ്പുകളിൽ. ചിലതും എടുത്തുകാണി ചു മഹതി പറഞ്ഞു '

എത്രപെട്ടന്നാണ് നിങ്ങളുടെ പ്രവാചകരുടെ ചര്യ നിങ്ങൾ ഉപേക്ഷിക്കുന്നത്

ഇത് നബിസല്ലല്ലാഹു വസല്ലമയുടെ വസ്ത്രവും ചെരുപ്പമാണ്   അവ ഇതുവരെ നുരുമ്പിയിട്ടില്ല ( അൻസാബുൽ അസ്റാർ 2 / 275 )

***************-**********--*****


*അബൂ സംഅ റ സൂക്ഷിച്ചു*.



മഹാനായ അബൂ സംഅ  റ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം സൂക്ഷിച്ചിരുന്നു ബറക്കത്തടുത്തിരുന്നു. അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്ന സ്ഥലത്തു പറയുന്നു '

വൃക്ഷ ചുവട്ടിൽ നബിസല്ലല്ലാഹു വസല്ലമ യോ അദ്ദേഹം ബൈഅത്ത് ചെയ്തു

മിസ്റിൽ താമസമാക്കിയിരുന്ന അദ്ദേഹം ഇബ്ന് ഖദീജി റ യുടെ കൂടെ  ആഫ്രിക്കയോട യുദ്ധം ചെയ്തു ആഫ്രിക്കയിൽ വച്ച് അദ്ദേഹം വഫാത്തായി


അദ്ദേഹം സൂക്ഷിച്ചിരുന്ന തിരുകേശങ്ങൾ അദ്ദേഹത്തോടൊപ്പം മറവു ചെയ്യപ്പെട്ടു

(അൽ ഇസ്തിഖ് സ്വ
  1 /145 )

തിരുകേശം സൂക്ഷിച്ച ബറക്കത്ത് എടുത്ത് ചില സ്വഹാബിമാരുടെ ചരിത്രമാണ് മേൽപറഞ്ഞത്


തിരുകേശ മഹത്വം ഇവയിൽ നിന്ന് വളരെ വ്യക്തമാണ്


***********************




*ശഅറ്മുബാറക്കും താബിഉകളും*


സഹാബത്തിന്റെശിഷ്യന്മാരായ താബിഉകളും തിരുകേശത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും അത് കൊണ്ട് ബറക്കത്തടുക്കുകയും ചെയ്തിരുന്നു


നബിസല്ലല്ലാഹു ജീവിതത്തിൽ പലതവണ തല മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ താടിയും മീശയും ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്

ഈ സന്ദർഭങ്ങളിൽ പൂർണ്ണ കേശങ്ങളോ കഷ്ണങ്ങളോ ഒന്നോ അതിലധികമ മോആയിരക്കണക്കിന് സ്വഹാബിമാർ കൈവശപ്പെടുത്തി എന്ന കാര്യം തീർച്ചയാണ്


അവരിൽ ചിലരുടെ വസിയത്ത് പ്രകാരം അവയിൽ ചിലതൊക്കെ പലരുടെയും ജനാസയോടൊപ്പം മറവ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ

എങ്കിലും സഹാബിമാരുടെ ജീവിതകാലത്തോ മരണശേഷമേ അവയിലധികവും പിൽക്കാലക്കാർ കൈമാറിയതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്
******************

ഇമാം ബുഖാരി   റ ഉദ്ധരിക്കുന്നു


*ഇബ്ൻ സീരീൻ റ പറയുന്നു*

അബിദ യോട് ഞാൻ ഇപ്രകാരം പറഞ്ഞു അനസ് റ റ ർ നിന്ന് ലഭിച്ച നബിയുടെ തിരുകേശം ഞങ്ങളുടെ അടുത്തുണ്ട്.

അല്ലെങ്കിൽ അനസി  റ ന്റെ കുടുംബം മുഖേന ലഭിച്ച എന്നാണ് പറഞ്ഞത്

അപ്പോൾ അബീദ റ പറഞ്ഞു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തീരകേശങ്ങളിൽ ഒന്ന് എനിക്ക് ലഭിക്കുന്നത് ദുനിയാവും അതിലുള്ളതും   ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്

(ബുഖാരി165)

മേൽ ഹദീസ് വിവരിച്ചു  ഇമാം അസ്ഖലാനി റ പറയുന്നു

ഇബ്നുസീനയുടെ നാമം മുഹമ്മദ് എന്നാണ് നബിസല്ലല്ലാഹു സല്ലമ  വഫാതാക്കുന്നതിന് രണ്ടുവർഷംമുമ്പ് ഇസ്ലാം സ്വീകരിച്ച പ്രകൽപ താബിഉകളിൽ ഒരാളാണ്   ഇബ്നു അംറ് സൽമാൻ ആണ് അബീദ റ

നബിസല്ലല്ലാഹു അലൈഹി വസല്ലമയെ നേരിൽ കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല

ഇബ്ന് ഹജർ റ  തുടരുന്നു ഈ അസർ ഉദ്ധരിച്ചുകൊണ്ട് ഇമാം ബുഖാരി ലക്ഷ്യമാക്കുന്നത് അബൂത്വൽഹക്ക് ലഭിച്ച തിരുകേശങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിലനിൽക്കുകയും അവരുടെ മൗല മാരിലേക്ക് കൈമാറി വരികയും ചെയ്തു എന്ന് കാണിക്കലാണ്


  കാരണം മുഹമ്മദിെ റ ന്റെ പിതാവായ സീരിൻ      റ. അനസ് ന്റെ മൗല യാ ണ്

അനസ് അബൂത്വൽഹയുടെ  പോറ്റ് മകനാണ് (ഫത്ഹുൽ ബാരി 1 /277 J

***************************
ഉമറ് ബന് അബ്ദുൽ അസീ സ് റ ന്റെ  ബറകത്തടുത്ത്

നീതി പൂർണ്ണമായ ഭരണം നടത്തിയതിന് പേരിൽ രണ്ടാം ഉമർ എന്ന അപരനാമത്തിൽ വിശ്രുതനായ ഉമറുബ്നു അബ്ദുൽ അസീസ് റ തിരുകേശവും നബിസല്ലല്ലാഹു വസല്ലമയുടെ നഖങ്ങളും കൈവശംവച്ചു അനുഗ്രഹം തേടിയിരുന്നു'


മരണം ആസന്നമായ പോൾ  അവരണ്ടും ഹാജരാക്കുകയും  താൻ മരിച്ചാൽ കഫം തുണിയില് വെക്കാൻ അവിടുന്ന് വസിയത്ത് ചെയ്യുകയും ചെയ്തു അദ്ദേഹത്തിന് വസിയ്യത്ത് നടപ്പാക്കി'

അത്തബഖാത്ത് 5/ 406

അദ്ദേഹത്തിന്റെ ചരിത്രം പറയുന്നിടത്ത് ഇമാം നവവി   റ 'വിവരിക്കുന്നു നബിയുടെ തിരുകേശത്തിൽ നിന്നും നഘങ്ങളിൽനിന്നും  ചിലത് മഹാൻ സൂക്ഷിച്ചിരുന്നു അവ എൻറെ കൂടെ മറവ് ചെയ്യാൻ അവിടുന്ന് വസിയ്യത്ത് ചെയ്തു


  അവിടുന്ന് പറഞ്ഞു ഞാൻ മരിച്ചാൽ അത് നിങ്ങൾ എൻറെ കഫം തുണിയിൽ  വെക്കുക



അദ്ദേഹത്തെ വസിയ്യത്ത് അവർ നടപ്പാക്കി


തഹ് ദീബുൽ അസ്മാ   1 /277)

സിയറ് അഇലാം    5 /143

ത്വബഖാത്ത് ഇബ്നു സഅദ് 5/ 406
തുടങ്ങിയവയിലും ഈ സംഭവം കാണാം

*****************************
* ഇമാം അഹമ്മദ് ബ്നു ഹമ്പൽ റ ന്റെ വസിയ്യത്ത് കാണുക*


ഹമ്പലി റ നിന്ന് നിവേദനം അബു അബ്ദുല്ല   റ ജയിലിലായിരിക്കേ ഫള്ല് ബ്ന് അബ്ദുല്ലായുടെ മകൻ അദ്ദേഹത്തിന് മൂന്ന് കേശങ്ങൾ നൽകുകയുണ്ടായി '

ഇത് നബിസല്ലല്ലാഹു സല്ലമയുടെ തിരുകേശങ്ങളിൽപെട്ടതാണെന്ന് അവിടുന്ന് പറയുകയും ചെയ്തു.

അങ്ങനെ വഫാത്തിന് സമയത് ഇമാം അഹമദ്  റ ഓരോ കണ്ണുകളുടെ മുകളിൽ ഓരോ കേശവും നാവിന്മേൽ ഒരു കേശവും വെക്കാൻ  വസിയ്യത്ത് ചെയ്തു

അദ്ദേഹം വഫാത്തായപ്പോൾ ആ വസിയ്യത്ത് നടപ്പാക്കപ്പെട്ടു
സിയറ് അഇലാം11 /337 )


ഇമാം അഹമ്മദ് മകൻ അബ്ദുല്ല പറയുന്നു

എൻറെ പിതാവ് നബിസല്ലല്ലാഹു കേശങ്ങളിൽ നിന്ന് ഒന്നെടുത്ത് വായയിൽ വെച്ച് ചുംബിക്കുന്നത് ഞാൻ കാണുകയുണ്ടായി

അത് തന്റെകണ്ണിന് മുകളിൽ വെക്കുന്നത് കണ്ടതായും ഞാനോർക്കുന്നു അത് വെള്ളത്തിൽ മുക്കിയ വെള്ളം കുടിച്ചു അവിടുന്ന് രോഗശമനം തേടാറുണ്ടായിരുന്നു


സിയർ11 /221 )

ഇമാം അഹ്മദ് മുഅതസ്വിമിെ തടവിൽ
തടവിലായിരുന്നപ്പോൾ


ഇസ്ഹാഖുബ്ന് ഇബ്രാഹീം റ തിരുകേശങ്ങൾ കയ്യിൽ തുന്നിപ്പിടിപ്പിച്ച ഇമാം അഹമ്മദ് റ ൻറെ തന്നെ നീളക്കുപ്പായം കൊടുത്തയച്ചു


അത് കണ്ടപ്പോൾ ചോദിച്ചു എന്താണീ തുന്നിപ്പിടിപ്പിക്കുന്നത് നബിയുടെ തിരുകേശം ആണെന്ന് മറുപടി പറഞ്ഞു.

  ചിലർ എൻറെ ശരീരത്തിൽനിന്ന് നീളക്കുപ്പായം വലിച്ചുകീറി  മാറ്റാൻ ശ്രമിച്ചപ്പോൾ പറഞ്ഞു നീളക്കുപ്പായം നിങ്ങൾ വലിച്ചുകീറരുത്

: അപ്പോൾ എന്റെ ശരീരത്തിൽ നിന്നും ഖമീസ് അവർ ഊരിമാറ്റി

തമിഴിൽ തുന്നിപ്പിടിപ്പിച്ച തിരുകേശം നിമിത്തമാണ് അത് കീറരുത് എന്ന് മുഅത്ത സിം നിർദേശിച്ചതെന്ന് ഞാൻ അനുമാനിക്കുന്നു

ദഹബിയുടെ താരീഖുൽ ഇസ്ലാം 4/ 374)
******************
*ഇബ്ന് അസാക്കിർ എഴുതുന്നു*
അബ്ദുല്ലാഹിബ്നു മുഹമ്മദ് റ  അനസ് റ നോട് പറഞ്ഞു പറഞ്ഞു ഞങ്ങളുടെ വീട്ടിലുള്ള തിരുകേശങ്ങളിൽ ഒന്ന് മഞ്ഞനിറത്തിൽ ഉള്ളതായി ഞാൻ കണ്ടുവല്ലോ

അനസ് പ്രതിവചിച്ചു

നബിസല്ലല്ലാഹു  പുരട്ടുന്ന സുഗന്ധത്തിന്റെ നിറമാണിത്

താരീഖ് ദിമശ് ഖ് 4 /163)

ഇമാം അസ്ഖലാനി എഴുതുന്നു


ഇബ്ന് ലഹീ അ റ പറയുന്നു

വലീദ് ബ്നു അബ്ദുൽ വലീദ് സൂക്ഷിച്ച തിരുകേശങ്ങൾ മൈലാഞ്ചി കൊണ്ട് നിറം പിടിപ്പിച്ചിരുന്നു എന്നാൽ കടുംചുവപ്പ് ആയിരുന്നില്ല അദ്ദേഹം തിരുകേശം വെള്ളം കൊണ്ട് കഴുകി അത് കുടിക്കുമായിരുന്നു

അൽ ഇസാബ 6/ 637)


അബ്ദുൽഖാദിർ മുഹമ്മദ് ന്ന ഈമി റ

*************************
* സൈഫുദ്ദീൻ  മൻജകി ന്റെ ചരിത്രവിവരണത്തിൽ പറയുന്നു*

സൈഫുദ്ദീൻ  മൻജകിക്ക്
തിരുകേശം ലഭിച്ചത് അദ്ദേഹത്തിന്റെ വിജയമായിരുന്നു അതദ്ദേഹം സൂക്ഷിച്ചിരുന്നു

അദാരിസ് ഫീ താരീഖിൽ മദാരിസ്

1 /36

************************

ഇബ്ന് താരീഖ്  റ ത്വബഖാത്തിൽ രേഖപ്പെടുത്തുന്നു
*ഇക്രിമ ബ്ന് ഖാലിദ് പറയുന്നു*


എൻറെ കൈവശം തിരുകേശങ്ങളുണ്ട് സുഗന്ധം പൂഷപെട്ടതും മൈലാഞ്ചി കൊണ്ട് നിറം പീഡിപ്പിക്കപ്പെട്ടത് മാണവ  പ്രത്യേകം തയ്യാറാക്കിയ ലോഹത്തിന് പാത്രത്തിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്

ത്വബഖാത്ത് 1/ 437


*യഹ് യബ്ന് അബ്ബാദ്  റ പിതാവിൽനിന്ന്* ഉദ്ധരിക്കുന്നു സ്വർണ്ണ നിർമ്മിതമായ ചെറിയ   ടപ്പി ഞങ്ങൾക്കുണ്ടായിരുന്നു

നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരുകേശങ്ങൾ ആയിരുന്നു അതിൽ  സൂക്ഷിച്ചിരുന്നത് '


ജനങ്ങൾ  ആ പാത്രം കഴുകി എടുക്കുമായിരുന്നു മൈലാഞ്ചി കൊണ്ട്  കൊണ്ടും നിറം പി ഡിപ്പിക്കപ്പെട്ട ഏതാനും കേശങ്ങൾ ആയിരുന്നു  അതിലുണ്ടായിരുന്നത്



ത്വബക്കാത്ത് 1/ 437



*ഉസ്മാന് ബ്ന് ഹകം റ*
പറയുന്നു മൈലാഞ്ചി കൊണ്ട് നിറം പിടിപ്പിക്കപെട്ട ഏതാനു തിരുകേശങ്ങൾ. അബൂഉബൈദയുടെ കുടുംബത്തിൽ ഞാൻ കാണുകയുണ്ടായി
ത്വബക്കാത്ത് 1/ 437



*മഹാനായ ഇബ്ന് ഹിംസാബ*

(ഹിജ്റ 808 -891 )യുടെ ചരിത്രത്തിൽ ഇപ്രകാരം കാണാം


അദ്ദേഹം ഭീമമായ തുക നൽകി മൂന്ന് തിരുകേശങ്ങൾ കൈവശപ്പെടുത്തിയിരുന്നു


സ്വർണ sബിയിൽ കസ്തൂരി പുരട്ടി സീൽ ചെയ്തതായിരുന്നു സൂക്ഷിച്ചിരുന്നത്

*അദ്ദേഹത്തിൻറെ വസിയത്ത് അനുസരിച്ച് ആ മൂന്ന് കേശങ്ങൾ
  അദ്ദേഹത്തിന് വായിൽ വച്ചുകൊടുത്ത് അദ്ദേഹത്തെ കഫൻ ചെയ്തു*


അൽ വാഫി ബിൽ വഫയാത്ത് 4/ 25

തദ് കിത്തുൽ ഹുഫാള്  3/152


  *സുൽത്താൻ മഹ്മൂദ്    ബ്ന് സംഗി റ യുടെ ചരിത്രം വിവരിക്കുന്നിടത്ത്   ഇബ്ന് ഇമാദ് റ എഴുതുന്നു അദ്ദേഹത്തിൻറെ ഖബറിന് സമീപം വച്ചുള്ള പ്രാർത്ഥന ഉത്തരം ലഭിക്കുന്നതാണ് എന്ന് ഉദ്ധരിക്കപ്പെടുന്നു*


നബിസല്ലല്ലാഹു വസല്ലമയുടെ താടിയിൽ നിന്നുള്ള മൂന്ന് തിരുകേശങ്ങൾ അദ്ദേഹത്തിന്റെ കൂടെ മറവ് 'ചെയ്യപ്പെട്ടതായി പറയപ്പെടുന്നു അതിനാൽ അദ്ദേഹത്തെ സന്ദർശിക്കുന്നവർ ' തിരുകേശ സന്ദർശനം കൂടി  ലക്ഷ്യം വെക്കേണ്ടതുണ്ട്


ശദ റാത്തു ദഹബ്  4 278


*ഇമാം ബുഖാരി യുടെ ചരിത്രം വിവരിക്കുന്നിടത്ത്  ദഹബി എഴുതുന്നു*

മുഹമ്മദ്  വറാഖ് റ പറയുന്നു


ഫർ ബറിൽ വച്ച് അബു അബ്ദുല്ല. റ  കുളിപ്പുരയിൽ പ്രവേശിച്ചു



ഞാനദ്ദേഹത്തിന്റെ വസ്ത്രങ്ങൾ സൂക്ഷിച്ച് കുളി പുരയുടെ വസ്ത്രം മാറ്റുന്ന സ്ഥലത്തായിരുന്നു'

അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ വസ്ത്രം കൈമാറുകയും അദ്ദേഹം അത് ധരിക്കുകയും ചെയ്തു  ചെയ്തു പിന്നീട് ഞാൻ അദ്ദേഹത്തിന് ഖുഫ നൽകി

അദ്ദേഹം എന്നോട് പറഞ്ഞു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം ഉള്ള ഒരു വസ്തു താങ്കൾ സ്പർശിച്ചിരിക്കുന്നു
അപ്പോൾ തിരുകേശം ഏത് സ്ഥലത്താണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം എനിക്കു പറഞ്ഞുതന്നില്


(സിയർ 12/453)

********------***********-***-*-***-------*******************

*ഭാഗം 4*


*ശഅർ മുബാറക്കും പണ്ഡിതന്മാരും*

*പാത്രം കൊണ്ട് ബറകത്ത്*

നബിസല്ലല്ലാഹു വസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ടും നബിസല്ലല്ലാഹു യുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുക്കൾ കൊണ്ട് ബറകത്ത് എടുക്കുക എന്നത് സലഫ് ഖലഫിന്റെ

ഇജ്മാഉ  കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്



ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം

സഹ്ല് ബന് സഅദ് റ പറയുന്നു


  അന്നേരം നബിയും അനുയായികളും ബനൂ സാഇദക്കാരുടെ പന്തലിൽ വന്നിരുന്നു പിന്നീട് വെള്ളം കുടിപ്പിക്കാൻ ആവശ്യപ്പെട്ടു

സഹ്ൽ  റ പറയുന്നു. അപ്പോൾ അവർക്ക് ഈ പാത്രം നല്കി അതിൽ അവരെ ഞാൻ കുടിപ്പിച്ചു


അബൂഹാസിം   റ ''പറയുന്നു ആ പാത്രം സഹൽ   റ ഞങ്ങൾക്ക് നൽകുകയും അതിൽ ഞങ്ങൾ കുടിക്കുകയും ചെയ്തു

പിന്നീട്  ഉമർ ബ്ൻ അബ്ദുൽഅസീസ് റ അദ്ദേഹത്തോട്   ആപാത്രം ഒശാരമായി നൽകാൻ ആവശ്യപ്പെടുകയും പാത്രം അദ്ദേഹത്തിന് നൽകുകയും ചെയ്തു

മുസ് ലിം 3747)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി റ എഴുതുന്നു



*നബി  സ്വ കുടിച്ച പാത്രമാണ് അതുകൊണ്ടുദ്ദേശിക്കുന്നത് അതിനാൽ ഇതിൽ നബിസല്ലല്ലാഹു അലൈഹി  യുടെ ആസാറ് [ തിരു ശേശിപ്പ് ]കൊണ്ട് ബറക്കത്തെടുക്കൽ ഉണ്ട്*

*നബി സല്ലല്ലാഹു അലയ്ഹിവസല്ലം സ്പർശിച്ചതോ അവിടുന്ന് ധരിച്ചതോ മറ്റൊരു വിധേന  അവിടുന്ന് കാരണക്കാരൻ ആവുകയോ ചെയ്തത് ബർക്കത്തിന് വേണ്ടി ഉപയോഗിക്കുക എന്നത് സലഫും ഖലഫും  ഏകോപിച്ച കാര്യമാണ്* '


*പരിശുദ്ധ റൗളയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിസ്കരിച്ച സ്ഥലത്ത് നിസ്കരിച്ച് ബറക്കത്തടുക്കുക  അവിടന്ന്പ്രവേശിച്ച ഗുഹയിൽ പ്രവേശിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്*


*'ജനങ്ങൾക്ക്വീതിച്ചു  നൽകാൻവേണ്ടി നബിസല്ലല്ലാഹു വസല്ലമ തന്റെ മുടി അബൂത്വൽഹ  റ യേ ഏൽപ്പിച്ചതും തൻറെ പുത്രിയെ കഫൻ ചെയ്യാനായി അവിടുത്തെ വസ്ത്രം നൽകിയതും രണ്ട് ഖബറുകൾക്ക് മീതെ രണ്ട് ഈത്തപ്പന മടൽ കുത്തിയതും ഇതിന്റെ  ഭാഗമാണ്*


*മിൽഹാനിന്റെ പുത്രി നബിസല്ലല്ലാഹു വസല്ലമയുടെ  വിയർപ് ശേകരിച്ചതും അവിടന്ന് അംഗശുദ്ധി വരുത്തിയ വെള്ളത്തിൻറെ ബാക്കി സഹാബത്ത് തൊട്ട് പുരട്ടുന്നതും നബിസല്ലല്ലാഹു യുടെ ഉ മുനീര് സ്വഹാബത്ത് അവരുടെ മുഖത്തും ശരീര ഭാഗങ്ങളിലും തേച്ചി രുന്നതും  തുടങ്ങി ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നതാണ്
  അതെല്ലാം വ്യക്തവും സുതാര്യവുമാണ് യാതൊരു സംശയത്തിനും വകയില്ല*
(ശറഹു മുസ്ലിം 7/40)



*വഹാബി പണ്ഡിതനായിരുന്ന ഇബ്നുബാസും ഇബ്ന് ഉസൈമീനും*


എല്ലാംതന്നെ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുശേഷിപ്പ് കൊണ്ട് ബറക്കത്തെടുക്കൽ പറയുന്നു'

അതോടൊപ്പം മറ്റുള്ളവരുടെ തിരുശേഷിപ്പുകൾ കൊണ്ട്  നടക്കുന്നത് ബറക്കത്തെടുക്കൽ ശിർക്കാണെന്നും പറയുന്നു ഇത് അബദ്ധമാണ് കാരണം ബറകത്തെടുക്കൽ ശിർക്കാണെങ്കിൽ  നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ട് ബറകത്ത് എടുക്കുന്നതും ശിർക്കാകണമല്ലോ

' എന്ന് മാത്രമല്ല അതാണ് ഏറ്റവും വലിയ ശിർക്കാവേണ്ടത് '

കാരണം ആദരവും ബഹുമാനവും മറ്റൊരാൾക്കും ഇല്ല

വ്യക്തികൾ മാറുന്നതനുസരിച്ച് മാറുന്ന ഒന്നല്ല ശിർക്ക്


പ്രത്യുത അത്  വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണ് '


ശിർക്കായ വിശ്വാസം ആരുടെ തിരുശേഷിപ്പുമായി ബന്ധപ്പെട്ടു വന്നാലും അത്   ശിർക്ക് തന്നെയാണ് '

എന്നിരിക്കെ നബിസല്ലല്ലാഹു വസല്ലമയുടെ  തിരുശേഷിപ്പുകളും അല്ലാത്തവരും തമ്മിൽ ഈ വിഷയത്തിൽ വ്യത്യാസപ്പെടുത്തുന്ന യാതൊരു ന്യായവുമില്ല


ഇത്തരം ഹദീസുകളുടെ  വിശദീകരണത്തിൽ ഇമാം നവവിയും ഇമാമ്  അസ്ഖലാനി റ യും മറ്റും സച്ചരിതരുടെ തിരുശേഷിപ്പുകൾ കൊണ്ട് പുണ്യം നേടുന്നതിന്  ഇവ പ്രമാണമാണ് എന്നെഴുതിയതും അതുകൊണ്ടാണ്

നബി സല്ലല്ലാഹു അലൈവസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ട് മാത്രമേ പുണ്യം നേടാവു എന്ന് ഇവരല്ലാതെ ലോകത്ത്  പ്രാമാണികരായ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല


അഭൗതിക മാർഗത്തിലൂടെ മറഞ്ഞ വഴിയിലൂടെ കാര്യകാരണബന്ധത്തിൽ അതീതമായി ഗുണം പ്രതീക്ഷിക്കുന്നത് ശിർക്കാണെന്ന് പുത്തൻവാദികളുടെ വാദത്തിന് അടിവേരറുക്കുന്നതാണ്


തബറുകുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ


*കാരണം മുടി മുക്കിയ വെള്ളം കുടിച്ചാൽ രോഗം ഭേദമാകും എന്നത്  തികച്ചും അഭൗതികവും കാര്യകാരണ ബന്ധങ്ങൾക്ക് അതീതവുമാണ്* '

സാധാരണനിലയിൽ ഒരാളുടെ മുടിയോ ധരിച്ച വസ്ത്രമോ മുക്കിയ വെള്ളം കുടിച്ചാൽ. രോഗം ഉണ്ടാക്കാനാണ് നിമിത്തമാകുന്നത് '
രോഗം ഭേദമാവാൻ അല്ല '


എന്നാൽ ഇത്തരം പ്രമാണങ്ങളെ തള്ളാൻ സാധിക്കാത്തതിനാൽ ദുർവ്യാഖ്യാനം ചെയ്യാനാണ്  പുത്തൻ വാദികൾ തീരുമാനിച്ചിരിക്കുന്നത്

അവരുടെ ദുർവ്യാഖ്യാനവും അതിലെ പൊള്ളത്തരവും ആണ് മുകളിൽ നാം വായിച്ചത് '
*******************************************--------------


ഭാഗം 6

*ഷെയർ മുബാറക്കും സവിശേഷതയും*
''........... -- .

തിരുകേശത്തിന് പല അത്ഭുതങ്ങളും പ്രകടമായത് ചരിത്രത്തിൽ കാണാം



ഇമാം മുസ്തർ ശി ദി റ നെയും അനിയായികളേയും ബാത്വിനിയ്യത്ത് ക്രൂരമായി കൊലപ്പെടുത്തുകയും  അവരുടെ മയ്യത്തുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു

പ്രസ്തുത സംഭവം വിവരിക്കുന്നിടത്ത്  ഇമാം സുബ് കി റ എഴുതുന്നു

വധിക്കപ്പെടുമ്പോൾ ഇമാം മുസ്തർശിദ് റ നോമ്പുകാരൻ ആയിരുന്നുവെന്ന് ഉധരിക്കപ്പെടുന്നു
ളുഹ് നിസ്കരിച്ച് ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോൾ ശത്രുക്കൾ പ്രവേശിച്ചുഅദ്ദേഹത്തെ വധിച്ചു പിന്നെ അവരുടെ ജനാസകൾ അഗ്നിക്കിരയാക്കി

മയ്യത്തുകൾ മുഴുവനും കത്തിക്കരിഞ്ഞു എങ്കിലും മടക്കി പിടിച്ച  ഒരാളുടെ കൈപ്പത്തി കരിഞ്ഞിരുന്നില്ല

ആ കൈപ്പത്തിയും കൂടി കരിക്കാനുള്ള ശത്രുക്കളുടെ ശ്രമവും പരാജയപ്പെട്ടു

  കൂട്ടിപ്പിടിച്ച് കൈപ്പത്തി അവർ തുറന്നു നോക്കുമ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശം അതിൽ അവർ കണ്ടെത്തി ഭരണാധികാരി    മസ്ഊദ് അത് എടുത്ത് സ്വർണത്തിന്റെ കിണ്ണത്തിൽ സൂക്ഷിച്ചു

ത്വബഖാത്ത് 7/261

സിയറ് 19/569 ൽ ഇത് കാണാം

അബുൽ ഗനാ ഇം റ നുസ് ഹത്തുൽഉയൂ ൽ. എന്ന ഗ്രന്തത്തിൽ എഴുതുന്നു.

ശരീഫ് ഹസന്ബ് ന്  മലീഹ് റ ഉദ്ധരിക്കുന്നു

  ഞാൻ ഡമസ്കസിലെ ഭരണാധികാരി ആയിരുന്ന. ബഗ് ജൂറിനെ  സന്ദർശിക്കുകയുണ്ടായി ഞാനെന്ന് യുവാവായിരുന്നു '

ബഹജൂർ തങ്ങൻമാരെ പ്രിയം വെക്കുന്ന അയാളായിരുന്നു എൻറെ പിതാവ് അന്ന് മദീനയിൽ അമീറായിരുന്നു

അങ്ങനെ ഡമസ്കസിലെ  കും ഹ് ടൗണിലെ ഹോട്ടലിൽ ഞാൻ ചെന്നിറങ്ങി നബിസല്ലല്ലാഹു വസല്ലമയുടെ കേശങ്ങളിൽനിന്ന് ചിലത് അദ്ദേഹത്തിന് സമ്മാനമായി ഞാൻ നൽകി


ബഗ് ജൂർ അർഹമായ ആദരവോടെ അത് വാങ്ങി സൂക്ഷിച്ചു

പിന്നീട് അതിൽ ചിലർ സംശയം പ്രകടിപ്പിച്ചു

ഇതെങ്ങനെ തിരുകേശമാവും  ആകും അദ്ദേഹത്തിൻറെ വീട്ടുകാരുടെതായിക്കൂടെ എന്നായിരുന്നു അവരുടെ സംശയം .

ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ വളരെയേറെ വേദനിക്കുകയും ബഗ്ജൂറിനെ സമീപിച്ച് ഹദിയ  തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു



സമ്മാനം ബഗ്ജൂർ
തിരികെ നൽകിയപ്പോൾ തീ കത്തിക്കുന്ന ഉരക്കല്ല് കൂടി ആവശ്യപ്പെട്ടു


ഉരക്കല്ല് ഹാജരാക്കപ്പെട്ടപ്പോൾ പതിനാൽ തിരുകേശങ്ങൾ ഉരകല്ലിൽ വച്ച് അഗ്നിക്കിരയാക്കി

മഹാൽഅത്ഭുതമെന്ന് പറയട്ടെ ഒരു കേശം  പോലും കരിഞ്ഞില്ല
ഇതുകണ്ട്   ബഗ് ജൂർ പൊട്ടിക്കരയുകയും  പൊന്ന് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമ യിൽനിന്നും ഞങ്ങൾ ലജ്ജിച്ചു എന്ന് പറയുകയും ചെയ്തു

പിന്നീട് അമിതമായി അദ്ദേഹം എന്നെ ആദരിച്ചു എത്രത്തോളം എന്ന് വെച്ചാൽ ഞാൻ കുതിരപ്പുറത്തു കയറിയപ്പോൾ എൻറെ കാൽ അദ്ദേഹം ചുംബിച്ചു (താരീഖുൽ ഇസ്‌ലാം 6/ 407)

നബിസല്ലല്ലാഹു വസല്ലമയുടെ സവിശേഷതകൾ വിവരിച്ച ഇമാം ഹല ബി റ എഴുതുന്നു നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശ ങ്ങളിൽ നിന്ന്  വല്ലതും തീയിൽ വീണാൽ അത് കരിയുന്നതല്ല (സീറത്തുൽ. ഹല ബിയ്യ 3/ 381 )

മഹാനായ ഖലീലുള്ള ഇബ്രാഹിം നബിയെ തീയിൽ അറിഞ്ഞപ്പോൾ അദ്ദേഹത്തെ ബന്ധിച്ചിരുന്ന കയറു മാത്രമാണ് കരിഞ്ഞുപോയത് കാര്യം ഇവിടെ പ്രസ്താവ്യമാണ്


റാസി  റ എഴുതുന്നു ഇബ്രാഹിം നബിയെ ബന്ധിച്ചിരുന്ന കയർ മാത്രമാണ് തീ കരിച്ചു കളഞ്ഞത് (റാസി 11/ 37)


അബൂദാവൂദ് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം വായിക്കാം


നബിസല്ലല്ലാഹു അലൈഹി സലാം പറയുന്നു നിശ്ചയം അമ്പിയാക്കളെ ശരീരങ്ങൾ ഭൂമിക്ക് അല്ലാഹു തആല  നിഷിദ്ധമായിരിക്കുന്നു സുനനു (അബൂദാവൂദ് 883
സുന്നനുന്ന സാഇ13 57
ഇബ്നുമാജ10 75 

മുസ്നദ് അഹ്മദ് 15 575

മുസന്ന ഫ് ഇബ്ന് അബീശൈബ  2 399


ബൈഹഖി 3 249

ഹാക്കിം 950
മുഅ ജം ൽ കബീർ 588

മുഅ ജംൽ ഔസത്ത് 4936

ശുഅബുൽ ഈമാൻ 2894

ദാരിമി 1 624

ഇബ്നു ഹിബാൻ  912

ഇബ്നു ഖുസൈമ 1638

അബൂ നു അയ്മ്‌ മഅറിഫത്തു സ്വഹാബ് 926



പ്രസ്തുത ഹദീസ് വിശദീകരിച്ച് മുല്ലാ അൽഖാരി എഴുതുന്നു

അമ്പിയാക്കളെ മുഴുവൻ ഭാഗങ്ങളും ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ എല്ലാ നിലയിലും തടഞ്ഞിരിക്കുന്നു എന്ന് അർത്ഥം
മിർഖാത്ത്5 /38

ഇമാം മുനാവി എഴുതുന്നു

കാരണം അവരുടെ ശരീരങ്ങൾ പ്രകാശമാണ് പ്രകാശം വ്യത്യാസപ്പെടുകയില്ലമറിച്ച് ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് നീങ്ങുകയാണ് ചെയ്യുക

ഫൈളുൽ ഖദീർ 2 111


മറ്റൊരിടത്ത് അദ്ദേഹം എഴുതി

കാരണം അമ്പിയാക്കളുടെ കാൽപാദങ്ങൾ പതിക്കൽ കൊണ്ട് ഭൂമിക്ക് ശ്രേഷ്ഠത ലഭിക്കുന്നു ഭൂമിയിലേക്ക്  ചേരൽ കൊണ്ട് ഭൂമി അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നിരിക്കെ എങ്ങനെയാണ് ഭൂമി അവരിൽനിന്നും ഭക്ഷിക്കുക

മാത്രവുമല്ല ഭൂമിയിൽനിന്ന് ഉപയോഗിച്ചതല്ലാം അവകാശമുള്ളതും നീതി പ്രകാരമുള്ള തുമാണ്
നീതി നടപ്പാക്കാൻ ഭൂമിയുടെ ഉപരിതലത്തെ  അല്ലാഹു അവർക്ക് കീഴ്പെടുത്ത് കൊടുക്കുകയും ചെയ്തു അതിനാൽ ഭൂമിക്ക് യാതൊരു അധികാരവുമില്ല (ഫയ് ഉൽകതിർ 2/ 678) '


നാല് മൂലകങ്ങളിൽ പെട്ട മണ്ണിന്റെ കാര്യം ഇതാണെങ്കിൽ  തീയിക്കറെ കാര്യവും ഇതുതന്നെയാണ് മേൽ പണ്ഡിത പ്രസ്താവനകളിൽ നിന്നും ഇക്കാര്യം സുതരാം വ്യക്തമാണ്

മഹാനായ   യൂസ് ഫ് ന്നബ്ഹാനി റ റജവാഹിറുൽ ബീഹാർ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു

എൻറെ സയ്യിദ് അബ്ദുൽ ഗനിയ്യി നാബൽസി   റ

ഹിജാസിലേക്ക് നടത്തിയ യാത്രയിൽ അദ്ദേഹം മദീനാ മുനവ്വറയിൽ ആയിരുന്നപ്പോൾ നടന്ന ഒരു പ്രധാന സംഭവം എനിക്ക് വിവരിച്ചു തന്നു.
മുഹമ്മദ് എന്ന പേരായ അബൂ മുഹമ്മദ് എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്ന ഇന്ത്യയിലെ ഒരു മഹാപണ്ഡിതൻ


ളുഹ്റിന് ശേഷം അസർ   വരെ ശൈഖ് മുഹിയുദ്ദീൻ അറബി റ യുടെ
ഫുതൂ ഹാത്ത് മക്കിയ യുടെ
ആദ്യ ഭാഗത്ത് നിന്ന് ഞങ്ങൾക്ക് ദർസ് നടത്തി തന്നിരുന്നു

അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിൽ പ്രസിദ്ധരായ കർമശാസ്ത്ര പണ്ഡിതനും ഹറമൈനി യിലും മറ്റും പ്രസിദ്ധമായ അൽ ഫതാവൽ ഹിന്ദിയാ  ക്രോഡീകരിക്കുന്നതിനായ് ഔറംഗസീബ് രാജാവ് സംഘടിപ്പിച്ച പണ്ഡിതരിൽ ഒരാളായിരുന്നു എന്നും അദ്ദേഹം ദർസിൽ വെച്ച് ഞങ്ങളോട് പറഞ്ഞിരുന്നു


ഹനഫീ മദ്ഹബിൽ പ്രബലമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന വലിയ കർമശാസ്ത്രമാണ് അൽ ഫതാവൽ  ഹിന്ദിയ


നാബൽസി റതുടർന്നു പറയുന്നു


ഇന്ത്യയിൽ വിവിധ നാടുകളിൽ ആയി പലരുടെയും പക്കൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം ഉണ്ടെന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി  ചിലരുടെ അടുക്കൽ ഒരു കേശവും ചിലരുടെ അടുത്ത രണ്ട് കേശവും തുടങ്ങി 20 കേശങ്ങൾ വരെ കൈവശമുള്ളവർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു


തിരുകേശം സന്ദർശിക്കാൻ വരുന്നവർക്ക് അത് കൈവശംവച്ചവർ പ്രദർശിപ്പിക്കാറുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു


ഇന്ത്യയിലെ സ്വാലിഹായ ഒരാളെ കുറിച്ച് അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു  എല്ലാവർഷവും റബിഉൽ അവ്വൽ ഒമ്പതിന് അദ്ദേഹം തിരുകേശം പ്രദർശിപ്പിക്കും പണ്ഡിതന്മാരും സ്വജനങ്ങളുമായി നിരവധിപേർ തിരുകേശ സന്ദർശനത്തിനായി എത്തിച്ചേരും'

നബിസല്ലല്ലാഹു പേരിലുള്ള സ്വലാത്തുകളും ദിക്റുകളും മറ്റും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്

സ്വർണത്താൽ നിർമിതമായ ഒരു പാത്രത്തിൽ കസ്തൂരിയും അമ്പറും പുരട്ടിയാണ് തിരുകേശം അവർ  സൂക്ഷിച്ചിരുന്നത്


നാബൽ സി റ തുടരുന്നു തിരുകേശം ചിലപ്പോൾ സ്വയം ചലിക്കാറു ഉണ്ടെന്നും  താൻ അത് നേരിട്ട് ദർശിച്ച ഉണ്ടെന്നും അദ്ദേഹം എന്നോട് പറയുകയുണ്ടായി


തിരുകേശം നീളുകയും അതിന് ശാഖകൾ പുറപ്പെടുകയും ചെയ്യാറുണ്ടെന്നും തിരുകേശ ങ്ങളിൽ ചിലത് സൂക്ഷിച്ച് വച്ച് അവർ അദ്ദേഹത്തോട് പറഞ്ഞതായി അദ്ദേഹം എന്നോട് പറയുകയുണ്ടായി.'

ഇതിൽ അത്ഭുതപ്പെടാനില്ല കാരണം നബിസല്ലല്ലാഹു വസല്ലമ ക്ക് റബ്ബാനിയതായ വലിയ ഹയാത്ത് ഉണ്ടല്ലോ  ആ ഹയാത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഷറഫ്ആക്കപ്പെട്ട എല്ലാ അംശങ്ങളിലും വ്യാപിച്ചതാണ് (ജവാഹിറുൽ ബീഹാർ ഫീ ഫളാ ഇലിൽ നബിയ്യിൽ മുഖ്താർ 4/96-97)
***********************************************




അസ് ലം സഖാഫി
പരപ്പനങ്ങാടി

അവലംബം
വിശ്വാസകോശം





തുടരും


സ്ത്രീ സമരം:ഫത്ഹുൽ മുഈനിൽ സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നത് എന്ത്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ഫത്ഹുൽ മുഈനിൽ സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നത് എന്ത്?
-,,,,,,,

ഇന്ന് നടക്കുന്ന ഇന്ത്യൻ സാഹജര്യത്തിൽ ജനാതിപത്യ രാജ്യത്ത് സ്ത്രീകൾ മുശ്ടി ചുരുട്ടി പ്രകടനം നടത്തൽ അനുവധ നീയമാണന്ന് പറഞ്ഞിട്ടുണ്ടോ



ഇല്ല 'ഒരിക്കലും ഇല്ല .
ഉണ്ട് എന്നത് ദുർവ്യാഖ്യാനമാണ്


ഫത്ഹുൽ മുഈനിൽ സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നത് കാണുക .....

എ പി ഉസ്താദ് പഠനം എഴുതിയ, പൂങ്കാവനം  ബുക്സ് പ്രസിദ്ധീകരിച്ച
 ഇസ്ലാം നിയമ സംഹിത എന്ന പേരിലിറക്കിയ പുസ്തകം മൂന്നാം പതിപ്പ് പേജ് 618

*"സമരം അനിവാര്യമാകുന്നത്"* എന്ന് തലക്കെട്ട്

"സത്യനിഷേധികളായ ശത്രുക്കൾ ആക്രമണാർത്ഥം നമ്മുടെ നാട്ടിൽ പ്രവേശിച്ചാൽ കഴിയുന്നവിധം പ്രതിരോധിക്കാൽ നാട്ടുകാരുടെ കടമയാണ്. (ഫത്ഹുൽ മുഈൻ)


ഇതിൽ വളരെ വെക്തമാണ്

നമ്മുടെ നാട്ടിൽ എന്ന് പറഞ്ഞാൽ ഇസ് ലാമിക ഭരണമുള്ള രാജ്യത്തേക്ക് മുസ് ലിം ഭരണത്തേയും ഭരണാതികാരിയേയും ഇസ്ലാമിക രാജ്യത്തേയും മുസ്ലിമീങ്ങളോടും യുദ്ധം ചെയ്യാൻ വേണ്ടി ശത്രുക്കൾ രാജ്യത്തേക്ക് കടന്ന്  കഴിഞ്ഞാൽ ഓരോ വെക്തിയും ഓരോ വെക്തിയും പ്രതിരോധിക്കലും  ശത്രുകളുമായി യുദ്ധം ചെയ്യലും ഓരോ പൗരനും നിർബന്തമാണ് '


ഇവിടെ മതേതരത്വ രാജ്യത്ത്  മുസ്ലിമീങ്ങൾക്കെതിരെയും ജനാധിപത്യത്തെ തകർക്കുന്നതുമായ ഒരു 
നിയമം കൊണ്ട് വരാൻ ശ്രമിച്ചാൽ ജനാധിപത്യപരമായി അതിനെതിരെ സമരം ചെയ്യേണ്ടതാണ്.
അപ്പോഴേക്ക് മുസ്ലിം സ്ത്രീകൾ അന്യപുരുഷൻമാരുടെ കൂടെ ഇസ് ലാമിക ചിട്ട പാലിക്കാതെ റോട്ടലൂടെ മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടില്ല.
അന്യ പുരുഷന്ന് മുന്നിൽ സ്ത്രീ മുഖം തുറന്നിട്ട് നടക്കൽ ഹറാമാണന്നും അന്യ സ്ത്രീയുടെ ശരീരത്തിന്റെ ഏത് ഭാഗവും നോക്കൽ ഹറാമാണന്നും ഫത്ഹുൽ മുഈനിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഈ നിയമങ്ങൾ പാലിക്കാതെ അവൾ മുഷ്ടി ചുരുട്ടണമെന്ന് ഫത്ഹുൽ മുഈൻ ഇവിടെ പറയുന്നില്ല.

ഫത്ഹുൽ മുഈൻ പറയുന്നു.

പ്രതിരോധത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. സംഘടിക്കാനും സമരത്തിനുള്ള തയ്യാറെടുപ്പ് നടത്താനും സൗകര്യപ്പെടുന്നതാണ് പ്രഥമഘട്ടം.  ഈ ഘട്ടത്തിൽ കഴിവനുസരിച്ച് പ്രതിരോധിക്കൽ ഏവർക്കും വാജിബാണ്.  *സമര ബാധ്യതയില്ലാത്ത ദരിദ്രർ കുട്ടികൾ കായബലം ഉള്ള സ്ത്രീകൾ* അടിമകൾ കടക്കാർ ഇവരെല്ലാം ബന്ധപ്പെട്ട ആരുടെയും സമ്മതം കാത്തുനിൽക്കാതെ പ്രതിരോധം സൃഷ്ടിക്കണം. ബന്ധുക്കളുടെ വിസമ്മതം, ഒഴിവാക്കാൻ പറ്റാത്ത ഈ മഹാവിപത്തിന്റെ പേരിൽ പൊറുക്കപ്പെടും."





 "സംഘടിക്കാനും സൗകര്യം ഒരുക്കാനും സൗകര്യപ്പെടാതെ ശത്രുക്കൾ മുസ്ലിംകളെ വലയം ചെയ്തു നിലയുറപ്പിക്കുന്നതാണ് രണ്ടാംഘട്ടം.  ഈ ഘട്ടത്തിൽ പൊതുവെ ജിഹാദിന്റെ കടമ ഇല്ലാത്തവർ പോലും ശത്രുക്കളുടെ കയ്യിൽ പെട്ടാൽ വധിച്ചു കളയും എന്ന് മനസ്സിലാക്കിയാൽ കഴിവതും സ്വയം പ്രതിരോധിക്കേണ്ടതാണ്. തന്നെ ലക്ഷ്യംവെക്കുന്നത് ഒരു ശത്രുവോ ഒന്നിലേറെ പേരോ ആണെങ്കിലും അവർക്ക് കീഴടങ്ങാൻ പാടില്ലാത്തത് കൊണ്ടാണിത്."ഫത്ഹുൽ മുഈൻ


ഇതല്ലാം ഇസ്ലാമിക രാജ്യത്തേക്ക് ശത്രുക്കൾ രാജ്യത്തേയും  മുസ്ലിമീങ്ങളെയും ഭരണാതികാരിക്കെതിരെയും യുദ്ധത്തിന് വരികയും രാജ്യത്ത് പ്രവേഷിക്കുകയും ചെയ്താൽ സ്വീകരിക്കേണ്ട നിയമങ്ങളാണ്

ഇവിടെ മതേതരത്വ രാജ്യത്ത്  മുസ്ലിമീങ്ങൾക്കെതിരെയും ജനാധിപത്യത്തെ തകർക്കുന്നതുമായ ഒരു 
നിയമം കൊണ്ട് വരാൻ ശ്രമിച്ചാൽ .
അപ്പോഴേക്ക് മുസ്ലിം സ്ത്രീകൾ അന്യപുരുഷൻമാരുടെ കൂടെ ഇസ് ലാമിക ചിട്ട പാലിക്കാതെ റോട്ടലൂടെ മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടില്ല.

അസ്ലം പരപ്പനങ്ങാടി
 دلاءل ءل أهل السنة

സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

'

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...