Monday, July 1, 2019

യുക്തി വാദം:ജീവപരിണാമം: കുരങ്ങു മനുഷ്യരുടെ മഹാദുരന്തം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ജീവപരിണാമം: കുരങ്ങു മനുഷ്യരുടെ മഹാദുരന്തം● റാഫി അഹ്സനി കടുങ്ങപുരം 0 COMMENTS
Darvisnism -Malaylalam
പ്രപഞ്ചവും അതിലെ ജീവജാലങ്ങളും എങ്ങനെ രൂപം കൊണ്ടു എന്നതിനെ ചുറ്റിപ്പറ്റിയുള്ള ആലോചനകള്‍ക്ക് പഴക്കമേറെയാണ്. പ്രസ്തുത ചര്‍ച്ചയില്‍ തെളിഞ്ഞുവരുന്ന രണ്ട് പ്രധാന ഉത്തരങ്ങളാണ് സൃഷ്ടിവാദവും (Creationism) പരിണാമവാദവും (Evolution). പ്രപഞ്ചവും സകല ചരങ്ങളും പ്രപഞ്ചാതീതനായ ഒരു സ്രഷ്ടാവിനാല്‍ നിര്‍മിക്കപ്പെട്ടു എന്നതാണ് സൃഷ്ടിവാദത്തിന്‍റെ ലളിത വിശദീകരണം. ഏകകോശ ജീവിയില്‍ നിന്ന് കാലാന്തരങ്ങളില്‍ സ്വയം പരിണണിച്ചു വ്യത്യസ്ത വര്‍ഗങ്ങളായി ഇവയത്രയും രൂപാന്തരപ്പെടുന്നു എന്നതാണ് പരിണാമവാദം.

ഗ്രീക്ക് തത്ത്വചിന്തയുടെ കാലം മുതല്‍ ലാമാര്‍ക്കിന്‍റെ സിദ്ധാന്തം വരെയുള്ള കാലങ്ങളില്‍ പരിണാമ സിദ്ധാന്തത്തിന്‍റെ വ്യത്യസ്ത പരികല്‍പനകള്‍ നിലനിന്നിരുന്നുവെങ്കിലും അവക്കൊന്നും ആഴത്തില്‍ വേരൂന്നാനായില്ല. തെളിവുകളുടെ അഭാവം അതിന്‍റെ കാരണമായി വിലയിരുത്തപ്പെട്ടു.


1859 നവംബര്‍ 25-ന് ചാള്‍സ് ഡാര്‍വിന്‍ Origin of Specious എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച പരിണാമ ചിന്തകളാണ് ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പരിണാമവാദം. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി നാസ്തിക വാദികളും മതവിശ്വാസികളും തമ്മിലുള്ള ഘോരമായ വാഗ്വാദങ്ങള്‍ പ്രസ്തുത സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയുണ്ടായി.

മതത്തിനെതിരെ വിശിഷ്യാ അതിന്‍റെ സൃഷ്ടിവാദത്തിനെതിരെ കലഹം കൂട്ടാനുള്ള പ്രധാന ആയുധമായി പരിണാമവാദത്തെ ശാസ്ത്രലോകത്തെ നാസ്തികലോബികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വാദത്തിന് ശാസ്ത്രീയ അടിത്തറ നല്‍കാന്‍ അവര്‍ ഇന്നും തെളിവുകള്‍ക്കായി പാച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാര്‍വിനിസം ആഗോളതലത്തില്‍ പ്രചരിച്ചതോടെയാണ് ശാസ്ത്രവും മതവും തമ്മിലുള്ള ആധുനിക പ്രത്യയശാസ്ത്ര സംവാദങ്ങള്‍ക്ക് കളമൊരുങ്ങിയത് എന്ന് ധൈഷണിക ലോകം വിലയിരുത്തിയിട്ടുണ്ട്. റിച്ചാര്‍ഡ് ഡോക്കിന്‍സ്, റിച്ചാര്‍ഡ് ലീക്കി തുടങ്ങിയവരെപ്പോലുള്ള ഡാര്‍വിനിസ്റ്റ് നവനാസ്തികര്‍ തങ്ങളുടെ പ്രധാന ആയുധമായി പരിണാമവാദത്തെ കൂട്ടുപിടിച്ച് അതിനു വെള്ളവും വളവും നല്‍കി. അവരുടെ വാദത്തിനെതിരെ ശാസ്ത്ര ലോകത്ത് നിന്നും ഉയര്‍ന്നുവരുന്ന എതിര്‍ ശബ്ദങ്ങളെയെല്ലാം ഇവര്‍ അടിച്ചമര്‍ത്തുകയും ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരെ മുഴുവന്‍ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്തു. ശാസ്ത്ര മേഖലയുടെ മുഴുവന്‍ കുത്തക അടക്കിവാഴാനുള്ള നാസ്തിക ലോബിയുടെ ഇത്തരം ഹീനശ്രമങ്ങളെ ജെറി ബര്‍ഗമന്‍ The Criterion എന്ന ഗ്രന്ഥത്തില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം ഗൂഢശ്രമങ്ങളെയെല്ലാം മറികടന്ന് ഡാര്‍വിനിസത്തിന്‍റെ ആധികാരികതക്കെതിരെ ശാസ്ത്രലോകത്ത് നിന്നും വന്‍തോതില്‍ ചോദ്യശരങ്ങളുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍ പ്രത്യേകിച്ച് അമേരിക്കടയക്കമുള്ള രാജ്യങ്ങളില്‍ മതവിശ്വാസികളുടെ (വിശിഷ്യാ ഇസ്ലാമിക) ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഈ വാനര സിദ്ധാന്തം അവസാനിക്കാറായി എന്നതിന്‍റെ ശുഭ സൂചനയാണ്. ദൈവത്തെ അട്ടിമറിക്കാന്‍ ഉയര്‍ത്തിക്കാട്ടിയ പരിണാമം തന്നെ ദൈവികമാണോ എന്ന് വിചാരപ്പെടുന്നേടത്തേക്ക് വാനരപ്പട പതുക്കെ കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ഒരു ആസൂത്രകന്‍റെ സഹായമില്ലാതെ പരിണാമം എങ്ങനെ സ്വയമേവ രൂപപ്പെടുമെന്നാണ് ചില പരിണാമവാദികള്‍ പോലും പരിഭവപ്പെടുന്നത്. ആധുനിക ശാസ്ത്രം തന്നെ പരിണാമവാദികള്‍ക്ക് ശവമഞ്ചമൊരുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.

എന്താണ് ഡാര്‍വിനിസം?

ഭൂമുഖത്തെ സകല ജീവികളും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു ഏകകോശ ജീവിയില്‍ നിന്ന് യാദൃച്ഛികമായി പരിണമിച്ചതാണെന്നാണ് ഡാര്‍വിന്‍ വാദിച്ചത്. എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ നീണ്ട അഞ്ച് വര്‍ഷക്കാലം ചാള്‍സ് ഡാര്‍വിന്‍ നടത്തിയ യാത്രയില്‍ വിവിധ ദ്വീപ് സമൂഹത്തിലും ജീവികളിലും കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളുടെ വെളിപാടാണ് ജീവപരിണാമത്തെക്കുറിച്ചുള്ള ഡാര്‍വിന്‍റെ സിദ്ധാന്തം. ‘പ്രകൃതി നിര്‍ധാരണം വഴിയുള്ള വര്‍ഗ ഉല്‍പത്തി’ (Origin of Species by means of natural selection) എന്ന ഗ്രന്ഥത്തിലൂടെയാണ് തന്‍റെ സിദ്ധാന്തം ഡാര്‍വിന്‍ പരിചയപ്പെടുത്തിയത്. ഡാര്‍വിനിസ്റ്റുകളുടെ വേദപുസ്തകമാണ് മേല്‍ഗ്രന്ഥം. തീര്‍ത്തും യുക്തിരഹിതവും അശാസ്ത്രീയവുമായ അടിസ്ഥാന സങ്കല്‍പങ്ങളിലാണ് ഡാര്‍വിനിസത്തിന്‍റെ അസ്തിവാരം. അവകളെ സാധൂകരിക്കാന്‍ മെനഞ്ഞുണ്ടാക്കിയ തെളിവുകളെല്ലാം തഥൈവ.

പുതിയ പഠനങ്ങളും ചിന്തകളും ഡാര്‍വിന്‍റെ വാദങ്ങളോരോന്നും നിരാകരിക്കാന്‍ തുടങ്ങിയപ്പോള്‍ സൃഷ്ടിവാദ നിഷേധികള്‍ ‘നിലനില്‍പിനു വേണ്ടി സമരം’ നടത്തി ആവിഷ്കരിച്ച നവഡാര്‍വിനിസവും (നിയോ ഡാര്‍വിനിസം) നിലനില്‍ക്കാനാവാതെ ഉഴലുന്ന ദയനീയ കാഴ്ചയാണ് ശാസ്ത്രലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ജീവി വര്‍ഗങ്ങളില്‍ (Species) ടെ ഉത്ഭവം വിളംബരം ചെയ്യുന്ന സിദ്ധാന്തത്തിന് എന്താണ് സ്പീഷ്യസ് എന്ന് കൃത്യമായി നിര്‍വചിക്കാന്‍ പോലും സാധിച്ചിട്ടില്ല- പലരും പല രൂപേണ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും. നാസ്തിക ലോകത്തെ ഏറ്റവും വലിയ സിദ്ധാന്തത്തിന്‍റെ ദുരന്തമാണ് ഇത് സൂചിപ്പിക്കുന്നത് എന്നോര്‍ക്കണം.


ഡാര്‍വിനിസ്റ്റ് സങ്കല്‍പങ്ങള്‍

പരിണാമവാദത്തിന്‍റെ സാധുതക്ക് ഡാര്‍വിന്‍ സിദ്ധാന്തിച്ച അടിസ്ഥാന സങ്കല്‍പങ്ങള്‍ ഇവയാണ്:

എല്ലാ ജീവവര്‍ഗങ്ങളും കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നു.
അര്‍ഹതയുള്ളവയുടെ അതിജീവനം.
ജീവികളിലെ പാരമ്പര്യ വ്യതിയാനങ്ങള്‍ ആകസ്മികമാണ്.
പ്രകൃതി തിരഞ്ഞെടുപ്പാണ് (Natural selection) ദൈവപരിണാമത്തിന്‍റെ അവലംബം (Origin of specious 55-69).
ഒരു സിദ്ധാന്തത്തിന്‍റെ പ്രാമാണികത തെളിയിക്കുന്നത് അതിന്‍റെ അടിസ്ഥാന തത്ത്വങ്ങളാണെങ്കില്‍ ഈ നാല് തത്ത്വങ്ങളും ഡാര്‍വിനിസത്തെ നിഷ്പ്രഭമാക്കുന്നവയാണ്. ഡാര്‍വിന്‍റെ ഒന്നാമത്തെ സങ്കല്‍പം എത്രമേല്‍ പ്രാമാണികമാണെന്ന് വിലയിരുത്തി നോക്കാം: ‘സകല ജീവജാലങ്ങളും നിലനില്‍പ്പിനായി നിതാന്ത പോരാട്ടത്തിലാണെന്നാണല്ലോ ഡാര്‍വിന്‍ സിദ്ധാന്തിച്ചത്. ഈ ആദ്യ തത്ത്വത്തെയെങ്കിലും സലക്ഷ്യം സമര്‍ത്ഥിച്ചുതരാന്‍ പരിണാമവാദികള്‍ക്ക് സാധിക്കുമോ? പ്രകൃതി നിയമമമുസരിച്ച് ഏതു ജീവികളാണ് കടുത്ത മത്സരത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. അവയിലേതാണ് അതിജയിക്കുന്നത്? കണ്ണും കാതും തുറന്നുവെച്ചവര്‍ക്ക് പ്രകൃതിയില്‍ ദര്‍ശിക്കാനാവുന്നത് ജീവികളുടെ സഹവര്‍ത്തിത്വമാണ്. ഡാര്‍വിന്‍റെ ഈ തത്ത്വം അടിസ്ഥാന രഹിതമാണെന്ന് കൃത്യമായി വിളിച്ചോതുന്ന തെളിവാണ് ജലാശയങ്ങളില്‍ കാണുന്ന പ്ലാങ്ക്ടണ്‍ വര്‍ഗങ്ങള്‍ (ജലാശയങ്ങളിലെ ചില പ്രത്യേക ജീവികളാണ് പ്ലാങ്ക്ടണ്‍) ജീവിക്കാന്‍ ഒരേ സാഹചര്യം വേണ്ട ഇത്തരം വര്‍ഗങ്ങളില്‍ ഇന്നോളം ഒരു മത്സരമോ അതിജീവനമോ തെളിയിക്കപ്പെട്ടിട്ടില്ല.

ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില ജീവികളുടെ എണ്ണത്തില്‍ വര്‍ധനവും കുറവും അനുഭവപ്പെടാറുണ്ട്. പക്ഷേ, പഴയ സാഹചര്യം തിരിച്ചുവരുമ്പോള്‍ വീണ്ടും പഴയ അവസ്ഥയില്‍ തന്നെയാണ് ജീവജാലങ്ങളുടെ നിലനില്‍പ്. ഡാര്‍വിന്‍റെ ആദ്യ നിഗമനം തന്നെ കേവലം സങ്കല്‍പമായി നിലനില്‍ക്കുമ്പോള്‍ ഇനി അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന ഡാര്‍വിനിസ്റ്റുകളുടെ സ്ഥിരമൊഴിക്ക് പ്രസക്തിയേ ഉദിക്കുന്നില്ല.


പരിണാമത്തിന്‍റെ കാരണം ജീവികളിലെ ആകസ്മികമായ പൈതൃക മാറ്റങ്ങളാണെന്ന് Origin of Species ന്‍റെ 69-ാം പേജില്‍ ഡാര്‍വിന്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത ആകസ്മിക വ്യതിയാനം തുലോം വിരളവും അഥവാ സംഭവിച്ചാല്‍ തന്നെ പരിവര്‍ത്തനത്തിനു പകരം ജീവിയുടെ നാശത്തിനു ഹേതുകവുമെന്നാണ് ശാസ്ത്രീയ വിലയിരുത്തല്‍. പ്രമുഖ ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് ക്രിക്കും മുര്‍ഖിനും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് ആകസ്മിക ജനിതക വ്യതിയാനങ്ങള്‍ പരിണാമത്തെ യാതൊരു തരത്തിലും സ്വാധീനിക്കുന്നില്ല എന്നാണ്.

പ്രകൃതി തിരഞ്ഞെടുപ്പ് (Natural selection) എന്ന ഡാര്‍വിന്‍ സങ്കല്‍പം ജീവികളുടെ പരസ്പര മത്സരമെന്ന സങ്കല്‍പം ശരിയാണെന്ന് വന്നാലേ പ്രസക്തമാവൂ. കാരണം തന്‍റെ സങ്കല്‍പത്തെ ഡാര്‍വിന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍. മറ്റു ജീവികളുമായും പ്രകൃതിയുമായുമുള്ള ബന്ധത്തില്‍ ഏതെങ്കിലുമൊരു സ്പീഷിസിന് ഉപകാരപ്പെടുമെങ്കില്‍ അതിനെ പ്രകൃതി നിലനിര്‍ത്തുമെന്നാണ്’ (Origin of species 53 53).


തന്‍റെ സിദ്ധാന്തത്തെ സ്ഥിരപ്പെടുത്താന്‍ ഡാര്‍വിനും അതിന്‍റെ ആധുനിക പതിപ്പായ സംശ്ലേഷിത സിദ്ധാന്ത വക്താക്കളും പല തെളിവുകളും നിരത്താന്‍ തീവ്രമായ ശ്രമം നടത്തിയിട്ടുണ്ട്. ശാസ്ത്രീയ വികാസവും ആധുനിക പഠനങ്ങളും ഓരോ തെളിവിനെയും തള്ളിക്കളയുമ്പോള്‍ പുതിയതവതരിപ്പിച്ച് മതത്തിനെതിരെ കൊലവിളി നടത്താന്‍ ഭഗീരഥ യത്നത്തിലാണ് പരിണാമവാദികള്‍. പ്രധാനമായും ഇവര്‍ ഉന്നയിക്കുന്ന തെളിവുകള്‍ ഇവയാണ്. ഫോസില്‍ പഠനം (Pale angage) ആകാശ താരതമ്യ പഠനം, ശരീര ധര്‍മശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം എന്നാല്‍ ഇവയില്‍ പലതും നനഞ്ഞ പടക്കങ്ങളായി ആവനാഴിയിലേക്ക് തിരിച്ചുവെക്കാന്‍ ഡാര്‍വിനിസ്റ്റുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ഫോസിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നുണ്ടോ?

ഡാര്‍വിനിസ്റ്റുകള്‍ കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന തെളിവാണ് ഫോസില്‍ പഠനം. പരിണാമത്തെ സ്ഥിരപ്പെടുത്താന്‍ യത്നിച്ചവരൊക്കെ ഇതേ പറ്റി വാചാലമായിട്ടുണ്ട്. മലയാളത്തില്‍ കുഞ്ഞുണ്ണിവര്‍മയടക്കം. അതിപ്രാചീന അവശിഷ്ടങ്ങള്‍ തന്‍റെ വാദത്തിന്‍റെ തെളിവായി പ്രസ്താവിക്കുമ്പോള്‍ തന്നെ ഇതിന്‍റെ സ്വീകാര്യതയില്‍ ഡാര്‍വിന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്പിഷീസുകളും വംശനാശം സംഭവിച്ച ജന്തുവര്‍ഗങ്ങളും തമ്മില്‍ നടന്ന പരിണാമത്തിനിടക്ക് നിര്‍ണയിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ധാരാളം ഇടനില ഇനങ്ങള്‍ (Intermidiate forms)) ഉണ്ടാവാം എന്ന് പ്രസ്താവിച്ച ഡാര്‍വിന് അതിനെ സാധൂകരിക്കാന്‍തക്ക തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. നിയോ ഡാര്‍വിനിസ്റ്റുകള്‍ക്കും ഈ സമസ്യ പരിഹരിക്കാന്‍ ഇന്നോളമായിട്ടില്ല.

ഡാര്‍വിന്‍ പറഞ്ഞുവെച്ചതുപ്രകാരം ലക്ഷക്കണക്കിന് മധ്യരൂപ ഇടക്കണ്ണികള്‍ ലഭിക്കേണ്ട സ്ഥാനത്ത് യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെട്ട ഒന്നുപോലും ലഭ്യമായിട്ടില്ല. അത്തരം ജാള്യങ്ങളില്‍ നിന്ന് കുതറി രക്ഷപ്പെടാനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഡ എന്ന ആള്‍ക്കുരങ്ങിന്‍റെ ഫോസില്‍ ലഭിച്ചപ്പോള്‍ അതിനെ തങ്ങളുടെ മഹാവിജമായി പരിണാമവാദികള്‍ കൊട്ടിഘോഷിച്ചത്.


ഡാര്‍വിനുശേഷം ഫോസില്‍ പഠനം വളരെയേറെ വികസിച്ച ഈ സമയത്ത് ഫോസില്‍ ഗവേഷകരായ നൈല്‍സ് ഡ്രഡ്ജും സ്റ്റീഫന്‍ ജോ ഗോള്‍ഡും നടത്തിയ പഠനങ്ങള്‍ ഫോസില്‍ തെളിവുകള്‍ തീര്‍ത്തും നിരര്‍ത്ഥകമാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

പ്രശസ്ത ഫോസില്‍ വിദഗ്ധന്‍ ഡേവിഡ് റൂപ്പിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു: ‘ഫോസില്‍ പഠനം എത്രയോ വികസിച്ചിട്ടും ഡാര്‍വിനിസത്തിന്‍റെ പ്രാരംഭകാലത്തേക്കാള്‍ കൂടുതല്‍ ഉദാഹരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’ യഥാര്‍ത്ഥത്തില്‍ ഫോസില്‍ പഠനത്തിന്‍റെ വികാസം പരിണാമത്തെ സ്ഥിരീകരിക്കുന്നതിന് പകരം കൂടുതല്‍ നിരാകരിക്കുകയാണ് ചെയ്തത്.

ഡിഎഎ തെളിവുകളും പരിണാമവാദികളും

ജീന്‍ എന്ന പദം കൊണ്ട് ആധുനിക ജീവശാസ്ത്രം വിവക്ഷിക്കുന്നത് പ്രോട്ടീന്‍ ഉത്പാദന പ്രക്രിയയില്‍ പങ്ക് വഹിക്കുന്ന കോശത്തിലെ ഡിഎഎ തന്മാത്രയെയാണ്. ഒരു ജീവിയിലെ മൊത്തം ജീനുകളാണ് ജീനോം എന്നറിയപ്പെടുന്നത്.

തങ്ങളുടെ പല തെളിവുകളും തങ്ങള്‍ക്കുതന്നെ തിരിച്ചടിയായതിനാല്‍ പരിണാമവാദികള്‍ അത്യാവേശത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന തെളിവാണ് ജീനുകളുടെ സാദൃശ്യം. പ്രത്യേകിച്ച് ചിമ്പാന്‍സിയില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ ഇവകള്‍ തമ്മിലുള്ള ജീനോം സാദൃശ്യത അവര്‍ വലിയതെളിവായി സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇത് എത്രകണ്ട് പരിണാമത്തെ പ്രാമാണികമാക്കുമെന്ന് കണ്ടറിയേണ്ടിവരും. കാരണം, ചിമ്പാന്‍സിയുടെയും മനുഷ്യന്‍റെയും ഡിഎന്‍എകള്‍ തമ്മില്‍ 75 ശതമാനം സാധ്യതയുണ്ടെന്ന് പ്രഘോഷിപ്പിക്കുന്നവരോട് ലളിതമായൊരു ചോദ്യം അങ്ങനെയെങ്കില്‍ യീസ്റ്റിന്‍റെ (Yeast) ഡിഎന്‍എയും മനുഷ്യന്‍റെ ഡിഎന്‍എയും തമ്മില്‍ 70 ശതമാനം സാദൃശ്യമുണ്ട് എന്നാണ്. വാഴയില്‍ ഏതാണ്ട് 50 ശതമാനം സാമ്യത മനുഷ്യ ഡിഎന്‍എയുമായുണ്ട്. ചില പ്രത്യേക മത്സ്യങ്ങളിലും ഡിഎന്‍എ സാമ്യത പഠനങ്ങള്‍ തെളിയിക്കുന്നു. അപ്പോള്‍ ചുരുങ്ങിയപക്ഷം ഇവകളും മനുഷ്യന്‍റെ പ്രപിതാക്കളാണെന്ന് സമ്മതിക്കേണ്ടിവരില്ലേ? അതുകൊണ്ടാണ് ഈ സാമ്യതാവാദം തീര്‍ത്തും മൗഢ്യമാണെന്ന് നിസ്സംശയം പറയാന്‍ കാരണം. ഇവിടെ ശാസ്ത്രീയ വീക്ഷണത്തില്‍ അറിയേണ്ട വസ്തുത ഡി.എന്‍.എയിലുള്ള മാറ്റം അതെത്ര ചെറുതാണെങ്കിലും വളരെ വലിയ മാറ്റമാണ്. ചുരുക്കത്തില്‍, ആധുനിക ശാസ്ത്രത്തിന്‍റെ വികാസവും പഠനങ്ങളും ആ പഴകിദ്രവിച്ച വാനരസിദ്ധാന്തത്തെ മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവാകുന്ന സ്രഷ്ടാവ് എല്ലാ ജീവികളെയും അവരവരായിട്ടുതന്നെ സൃഷ്ടിച്ചതാണെന്നതാണ് വസ്തുതയും യാഥാര്‍ഥ്യവും.

ചേകനൂർ:സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
sunnath nihesdam - Malayalam
സുന്നത്ത് എന്തിനാണ്, ഖുര്‍ആന്‍ പോരേ എന്ന ചോദ്യം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്താറുണ്ട്. ഇസ്ലാമെന്ന ആദര്‍ശ ജീവിതവ്യവസ്ഥയെ അംഗീകരിക്കാനും അനുവര്‍ത്തിക്കാനും മനസ്സില്ലാത്തവരാണിതു ചോദിക്കാറുള്ളത്. ഇസ്ലാമനുസരിച്ച് ജീവിക്കാനുദ്ദേശിക്കുന്നവര്‍ ഖുര്‍ആന്‍ മാത്രം മതി, നബിചര്യ വേണ്ട എന്നൊരിക്കലും പറയില്ല. മറിച്ച്, ഖുര്‍ആന്‍ അംഗീകരിക്കുകയും അതിന്‍റെ വിശദീകരണമായ സുന്നത്തും അതിലെ നിര്‍ദേശങ്ങളും മുറപോലെ സ്വീകരിക്കുകയും ചെയ്യുന്നവരായിരിക്കും. ഖുര്‍ആനിലൊരിടത്തും ഈ ദൈവിക വചനങ്ങള്‍ മാത്രം മതി, അതിനപ്പുറം ഒന്നും സ്വീകരിക്കേണ്ടതില്ല എന്നു പറഞ്ഞിട്ടില്ല. അതിനാല്‍ ഖുര്‍ആന്‍ മാത്രം മതി എന്ന് പറയുന്നവര്‍ വിശുദ്ധ വേദത്തിലില്ലാത്ത ഒരു നിര്‍ദേശം സ്വയം മെനഞ്ഞെടുത്ത് ഖുര്‍ആന്‍ വക്താക്കളാവുകയാണ്.

ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനവും നബി(സ്വ)യുടെ നിസ്തുലവും അജയ്യവുമായ മുഅ്ജിസത്തുമാണ്. കേവലം സൃഷ്ടികളായ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കികൊടുക്കുന്നതിന് ഒരു ഉപാധിയാവശ്യമാണ്. അല്ലാഹുവിന്‍റെ വചനത്തിന് അവന്‍ നിശ്ചയിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ആവശ്യമില്ലെന്നും ഞങ്ങള്‍ക്ക് അതിനാവുമെന്നുമുള്ള ധാര്‍ഷ്ട്യം അതില്‍ മറഞ്ഞുകിടപ്പുണ്ട്. ഈ ചിന്ത വിശ്വാസിക്ക് ചേരാത്തതാണെന്നു പോലും ഇത്തരക്കാരെ അലോസരപ്പെടുത്താറില്ല. കാരണം ഖുര്‍ആന്‍ മതി എന്ന വാദം ഖുര്‍ആന്‍ പ്രേമത്തില്‍ നിന്നുണ്ടാവുന്നതല്ല. മറിച്ച്, പൂര്‍ണമായ ഇസ്ലാം നിഷേധത്തിന്‍റെ വക്കാലത്താണത്. ആര്‍ക്കൊക്കെയോ വേണ്ടി മുസ്ലിം സമൂഹത്തില്‍ മതനിരാസവും മതനിഷേധവും വളര്‍ത്താനുള്ള തന്ത്രം!

ഖുര്‍ആനെ മനസ്സിലാക്കാന്‍ സുന്നത്ത് അനിവാര്യമാണ്. വക്രതയില്ലാതെ ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ ബോധ്യപ്പെടുന്ന കാര്യമാണിത്. എന്നിരിക്കെ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഖുര്‍ആന്‍ മാത്രം മതി എന്ന വാദം ഭീമാബദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇസ്ലാം മനുഷ്യര്‍ക്കെത്തിക്കുക എന്നതായിരുന്നല്ലോ നബി(സ്വ)യുടെ ദൗത്യം. ഖുര്‍ആന്‍ എത്തിക്കല്‍ മാത്രമായിരുന്നില്ല, ഖുര്‍ആന്‍ എന്ന ഇസ്ലാമിന്‍റെ മൗലികമായ രേഖാപ്രമാണത്തെ വിശദീകരിക്കുക എന്ന ദൗത്യം കൂടി റസൂല്‍(സ്വ)യുടേതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഖുര്‍ആനും സുന്നത്തും തമ്മിലുള്ള പാരസ്പര്യം ഇതില്‍ നിന്നു വ്യക്തം. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സമ്പൂര്‍ണ യോഗ്യനായ ഒരാളെ നിശ്ചയിച്ച് അദ്ദേഹം മുഖേന അല്ലാഹു നല്‍കുന്ന വിശദീകരണങ്ങളാണ് സുന്നത്ത് എന്നും ഹദീസ് എന്നും അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഖുര്‍ആനംഗീകരിക്കുന്നുവെന്ന വാദം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ സുന്നത്തും അംഗീകരിച്ചേ മതിയാവൂ. സുന്നത്തിന്‍റെ അഭാവത്തില്‍ ഖുര്‍ആനികാശയങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കാനാവില്ല.

ഖുര്‍ആനും സുന്നത്തും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തിന്‍റെയും പ്രാമാണികതയുടെയും അടിസ്ഥാനം അവ രണ്ടും വഹ്യാണെന്നതാണ്. പിന്നെങ്ങനെയാണവ ഖുര്‍ആനെന്നും സുന്നത്തെന്നും രണ്ടായി വേര്‍തിരിയുന്നതെന്ന സംശയം സംഗതം. ആശയമെന്ന പോലെ ഖുര്‍ആന്‍ പദങ്ങളും ദൈവികമാണ്. എന്നാല്‍ ഹദീസ് ആശയം അല്ലാഹു നല്‍കുന്നതും പദം നബി(സ്വ)യുടേതുമാണ്. ഖുര്‍ആന്‍ ആ പദം സൂചിപ്പിക്കുന്നത് പോലെതന്നെ പാരായണം നിര്‍ദേശിക്കപ്പെട്ടതും മഹത്ത്വമുള്ളതുമാണ്. ഹദീസ്, അല്ലെങ്കില്‍ സുന്നത്ത് ചര്യയാണ് അഥവാ പിന്തുടരണമെന്നതാണതിന്‍റെ താല്‍പര്യം. ഖുര്‍ആനിനെ ജീവിതത്തിലൂടെ നിദര്‍ശനം ചെയ്തതിന്‍റെ രേഖയാണ് സുന്നത്ത്. ഖുര്‍ആനും സുന്നത്തും എന്ന് ചേര്‍ത്തി പ്രയോഗിക്കുമ്പോള്‍ അതര്‍ത്ഥമാക്കുന്നത് നബിചര്യ എന്നാണ്.

ഖുര്‍ആനിനെയും സുന്നത്തിനെയും അവ രണ്ടും മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ കടന്നുവരുന്നവരെയും കടന്നുവരുന്നതിനെയും അംഗീകരിക്കണമെന്നത് സത്യവിശ്വാസത്തിന്‍റെ താല്‍പര്യമാണ്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുക എന്ന പോലെ പ്രധാനമാണ് ഖുര്‍ആനും സുന്നത്തും അംഗീകരിക്കുകയെന്നത്. ഒന്ന് മാത്രം അംഗീകരിച്ചാല്‍ പോരാ. അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹു, വഅശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്നത് രണ്ടു ശഹാദത്ത് കലിമ(സത്യസാക്ഷ്യ വാചകം)യാണ്. ഇവയില്‍ നിന്ന് ഒന്ന് മാത്രം അംഗീകരിച്ചവന്‍ വിശ്വാസിയാവില്ല, രണ്ടും ഉള്‍ക്കൊള്ളണം. ഇപ്രകാരം മുസ്ലിമായ ഒരാള്‍ ഖുര്‍ആനിനെയോ സുന്നത്തിനെയോ നിരാകരിച്ചാല്‍ അവന് ഇസ്ലാമിലെ അംഗത്വം നഷ്ടപ്പെടും.


നിഷേധത്തിലെ ഗൂഢലക്ഷ്യം

ഖുര്‍ആന്‍ മറ പിടിച്ച് സുന്നത്ത് നിഷേധം നടത്തുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം നിഷേധങ്ങളുടെ പരമ്പരയാണ്. ഒട്ടേറെ നിഷേധങ്ങളാണ് ഇതിനെ തുടര്‍ന്നുവരിക. നബി(സ്വ)യുടെ രിസാലത്തിനെയും നുബുവ്വത്തിനെയും നിരാകരിക്കുക വഴി ഇസ്ലാം മതത്തില്‍ നിന്ന് ഭ്രഷ്ടരാവുകയാണവര്‍. അല്ലാഹു നിശ്ചയിച്ചേല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചവരാണ് തിരുനബി(സ്വ). പ്രസ്തുത നിര്‍വഹണത്തിന്‍റെ ചരിത്രസാക്ഷ്യമാണ് സുന്നത്ത്. ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കല്‍ മാത്രമായിരുന്നില്ല പ്രവാചക ദൗത്യം. ഖുര്‍ആന്‍ വചന സമാഹാരം എത്തിച്ചുതരിക എന്നതില്‍ മാത്രം പ്രവാചക ദൗത്യത്തെ പരിമിതപ്പെടുത്തിയാല്‍ തിരുനബി(സ്വ)യുടെ രിസാലത്തിനെ തത്ത്വത്തില്‍ നിഷേധിക്കല്‍ വരുന്നുണ്ട്. കാരണം ഖുര്‍ആന്‍ നബി(സ്വ)യുടെ വചനമല്ല; അല്ലാഹുവിന്‍റേതാണ്. അവന്‍റെ അനിവാര്യ വിശേഷണങ്ങളില്‍ പെട്ടതുമാണ്. ഖുര്‍ആനെത്തിച്ചുതന്ന മധ്യവര്‍ത്തി എന്നതിലുപരി നബി(സ്വ)യുടെ ജീവിതത്തിനും അധ്യാപനങ്ങള്‍ക്കും പ്രാധാന്യവും പ്രാബല്യവുമില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അതിലടങ്ങിയിട്ടുണ്ട്. ഫലത്തില്‍ ഖുര്‍ആനംഗീകരിക്കുന്നു എന്ന് വാചകമടിച്ച് നബി(സ്വ)യുടെ നുബുവ്വത്തിനെത്തന്നെ നിഷേധിക്കുകയാണ് മതയുക്തിവാദികള്‍.

ഖുര്‍ആന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. നബി(സ്വ)യും. രണ്ടും അനിഷേധ്യമാണെന്നതിനാല്‍ രണ്ടിനെയും വാക്കാല്‍ നിഷേധിക്കാതെ, കൃത്യമായി നിഷേധിക്കുകയാണ് ഖുര്‍ആന്‍ വാദികളായ സുന്നത്ത് നിഷേധികള്‍. ഖുര്‍ആനെ ഒരു നിയമപുസ്തകമെന്ന തലത്തിലും നബി(സ്വ)യെ ഖുര്‍ആനെത്തിച്ച ഒരു ഏജന്‍റെന്ന നിലയിലും പരിമിതപ്പെടുത്തി തരംതാഴ്ത്തുകയാണിവര്‍. ഇങ്ങനെ ഇസ്ലാമിനെതിരെ രംഗത്തുവന്ന വിരുദ്ധവാദങ്ങളും വാദികളിമെല്ലാം, നബി(സ്വ)യെയും സുന്നത്തിനെയും പിടികൂടിയതായി കാണാം.

അല്ലാഹുവിനെയും ഖുര്‍ആനിനെയും നേരിട്ടു നിഷേധിക്കുമ്പോള്‍ മുസ്ലിം സമൂഹത്തില്‍ യാതൊരുവിധ അംഗീകാരവും ലഭിക്കില്ല. അങ്ങനെയായാല്‍ മതത്തിന്‍റെ പുറത്തുനിന്നുള്ള ഒരു അപശബ്ദമായി കണ്ട് അവഗണിക്കപ്പെടുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഖുര്‍ആനെയും അല്ലാഹുവിനെയും മുന്നില്‍ വെക്കുന്ന രീതിയാണ് ഖുര്‍ആന്‍ വാദികളുടേത്. ഫലത്തില്‍ ഖുര്‍ആനും അല്ലാഹുവും അവര്‍ക്ക് സ്വീകാര്യമല്ലാതാകുന്നു.


ബുദ്ധിയാണ് പ്രമാണം

സ്വന്തം ബുദ്ധിക്ക് അമിതമായ പ്രാധാന്യം കല്‍പിക്കുന്നവരാണ് ഹദീസിനും അതുവഴി നുബുവ്വത്തിനും എതിരില്‍ രംഗത്തുവന്ന ആദ്യകാലക്കാര്‍. മുഅ്തസിലത്ത് എന്നറിയപ്പെടുന്നവരാണ് ഇതിന്‍റെ മുന്‍നിരയില്‍. യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതെന്ന് ചില ഇസ്ലാമിക പാഠങ്ങളെക്കുറിച്ച് സ്വയം വിലയിരുത്തി തിരുത്തും നിഷേധവും നടത്തുകയായിരുന്നു അവര്‍. പൂര്‍വസൂരികളായ പണ്ഡിത മഹത്തുക്കളുടെ വളരെയധികം സമയങ്ങളും സദസ്സുകളും പേജുകളും അവര്‍ അപഹരിച്ചെങ്കിലും അവരെ നിഷ്പ്രഭമാക്കാന്‍ അഹ്ലുസ്സുന്നയുടെ നായകര്‍ക്കായി.

പ്രവാചകരെയും നുബുവ്വത്തിനെയും നിഷേധിക്കുന്ന തരത്തില്‍ പില്‍ക്കാലത്ത് രംഗത്തുവന്നവരെല്ലാം മുഅ്തസിലീ ചിന്തയാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. എന്നാല്‍ മുഅ്തസിലത്തിന്‍റേതില്‍ നിന്നു ഭിന്നമായി പ്രവാചകത്വത്തിന്‍റെ പ്രസക്തിതന്നെ ചിലര്‍ അംഗീകരിച്ചില്ല. ഹദീസുകള്‍ പാടെ നിഷേധിക്കുന്നവരും അസാധ്യമായ മാനദണ്ഡങ്ങളും ഉപാധികളും നിശ്ചയിച്ച് സുന്നത്തിന്‍റെ സാര്‍വത്രികതയും സാധുതയും ചോദ്യം ചെയ്തവരുമുണ്ട്. മോഡേണിസ്റ്റുകള്‍ തുടങ്ങി ചേകനൂരികളടക്കം ഇതില്‍ കണ്ണികളാണ്. എല്ലാവരും ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്നരല്ല എന്ന് കാണാം.

ഇന്ത്യയില്‍ ഗുലാം നബി അബ്ദുല്ലാ ജുഗ്ഡാലവി, നൂറുല്‍ ഹഖ്, ഹശ്മത്തലി എന്നിവരും ഓറിയന്‍റലിസ്റ്റ് ചിന്തകളും പഠനങ്ങളും അവലംബിച്ച് ഇസ്ലാം പഠിപ്പിക്കാന്‍ ശ്രമിച്ചവരും റശീദ് രിളാ, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റമളാന്‍, സയ്യിദ് റഫീഅ് തുടങ്ങിയവരും ഈ പരമ്പരയില്‍ വരുന്നവരാണ്. ഇസ്ലാം മതത്തില്‍ യുക്തിവാദമെന്ന അബദ്ധം കൊണ്ടുവന്ന് മതരംഗം കലുഷമാക്കിയ പുത്തന്‍വാദികള്‍ ഇവരില്‍ പലരെയും ഉപജീവിച്ചത് കാണാം. ഹദീസ് കൂടി ചേര്‍ന്ന ഇസ്ലാം പഠിപ്പിക്കുന്ന ആത്മീയ ജീവിതത്തെ സ്വീകരിക്കാന്‍ സന്മനസ്സില്ലാത്തവര്‍ എക്കാലത്തും ഇത്തരം വാദങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഖുര്‍ആന്‍ എന്ത് പറയുന്നു?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു സംരക്ഷിക്കുമെന്നേറ്റെടുത്തതാണ്. അതിനാല്‍ തന്നെ അതിന്‍റെ പ്രഭാവവും ആശയപ്രസരണവും അഭംഗുരം നടക്കണം. ഈ ദൗത്യനിര്‍വഹണത്തിന് വിഘാതമാകുന്ന പ്രചാരണങ്ങളും പ്രവണതകളും അത് നേരത്തെ തന്നെ നിഷ്പ്രഭമാക്കിയിട്ടുണ്ട്. സുന്നത്തും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തെയും സുന്നത്തിന്‍റെ അസ്തിത്വത്തെയും നിഷേധിക്കുന്നതിനെതിരായ ഖുര്‍ആന്‍ വചനങ്ങള്‍ മാത്രം നമുക്കിവിടെ ഉദ്ധരിക്കാം. സുന്നത്ത് എന്നാല്‍ നബിചര്യകളാണെന്നു പറഞ്ഞല്ലോ. തിരുനബി(സ്വ)യെ അനുസരിക്കാനും വഴിപ്പെടാനും അവിടുന്ന് കൊണ്ടുവന്നത് സ്വീകരിക്കാനും ഖുര്‍ആന്‍ വ്യത്യസ്ത സൂക്തങ്ങളിലൂടെ സത്യവിശ്വാസികളോട് നിര്‍ദേശിച്ചു.

‘റസൂല്‍(സ്വ) നിങ്ങള്‍ക്ക് തന്നത് എന്തോ അത് നിങ്ങള്‍ സ്വീകരിക്കുക, പ്രവാചകര്‍ നിങ്ങള്‍ക്ക് വിരോധിച്ചതെന്തോ അതിനെ നിങ്ങള്‍ വര്‍ജിക്കുക’ (അല്‍ഹശ്ര്‍: 7).

നബിയേ പറയുക; നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവീന്‍. ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയം അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നതല്ല (ആലുഇംറാന്‍: 32).

‘അല്ലാഹുവിന്‍റെ ദൂതനെ അനുസരിക്കുന്നവന്‍ നിശ്ചയമായും അല്ലാഹുവിനെ അനുസരിച്ചവനായി. ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍ അവരുടെ സംരക്ഷകനായി അങ്ങയെ നാം നിയോഗിച്ചിട്ടില്ല (അന്നിസാഅ്: 80). ആരെങ്കിലും അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ അല്ലാഹു അനുഗ്രഹിച്ചവരായ അമ്പിയാക്കള്‍, സിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ എന്നിവരോടൊപ്പമായിരിക്കും. എത്രയോ നല്ല കൂട്ടുകാരാണവര്‍ (അന്നിസാഅ്: 69).

റസൂല്‍(സ്വ)യുടെ കല്‍പനക്കും നിരോധനത്തിനും വഴിപ്പെടേണ്ടതാണ്. അല്ലാഹുവിനെപ്പോലെ തിരുനബി(സ്വ)യെയും അനുസരിക്കണം. നബി(സ്വ)യെ അനുസരിക്കുന്നതിലൂടെ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. നബി(സ്വ)യെ അനുസരിച്ചാല്‍ പാരത്രിക ലോകത്ത് വിജയികളായിത്തീര്‍ന്നവരുടെ കൂടെ ചേരാം. ഇത്യാദി കാര്യങ്ങളാണ് ഉപരിസൂക്തങ്ങള്‍ പഠിപ്പിക്കുന്നത്. തിരുചര്യയല്ലാതെ മറ്റെന്താണ് നബി(സ്വ)യില്‍ നിന്നും സ്വീകരിക്കാനും വഴിപ്പെടാനുമുള്ളത്. അതുകൊണ്ട് നബിചര്യയെന്ന സുന്നത്ത് സ്വീകരിക്കാനും അത് വഴി അല്ലാഹുവിനുള്ള അനുസരണത്തെ പൂര്‍ണമാക്കാനും അങ്ങനെ പാരത്രിക വിജയം നേടാനും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. അതുകൊണ്ടുതന്നെ സുന്നത്തിനെ നിഷേധിച്ചും അവഗണിച്ചും ഖുര്‍ആന്‍ അംഗീകരിക്കുന്നവനാകാന്‍ സാധിക്കുകയില്ല.


സുന്നത്തും വഹ്യ് തന്നെ

സുന്നത്തും വഹ്യ് അഥവാ അല്ലാഹു നല്‍കുന്ന സന്ദേശങ്ങളാണ്. തന്നിഷ്ടപ്രകാരം എന്തെങ്കിലും മതനിയമമായി നബി(സ്വ) പഠിപ്പിച്ചിട്ടില്ല. ഇതംഗീകരിക്കാന്‍ സത്യവിശ്വാസി ബാധ്യസ്ഥനാകുന്നു. ദൈവദൂതന്‍ അല്ലാഹു ഏല്‍പിച്ച ദൗത്യമാണ് നിര്‍വഹിക്കുക. അതില്‍ കടത്തിക്കൂട്ടുകയോ തിരുത്തിക്കുറിക്കുകയോ ചെയ്യുന്ന ഒരാളെ അല്ലാഹു ദൂതനാക്കുകയില്ല. ദൂതന്‍ എങ്ങനെയാണ് പറയുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി: തിരുനബി(സ്വ) തന്നിഷ്ടത്തിനനുസരിച്ച് സംസാരിക്കുകയില്ല. നബി(സ്വ)ക്ക് വഹ്യ് ലഭിച്ച സന്ദേശമല്ലാതെ മറ്റൊന്നുമല്ല (അന്നജ്മ്: 3-4).

അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി തീര്‍പ്പാക്കാനായി അങ്ങേക്ക് നാം ഈ കിതാബിനെ അവതരിപ്പിച്ചിരിക്കുന്നു (അന്നിസാഅ്: 105).

സൂറത്തുല്‍ അഹ്ഖാഫിലെ 9-ാം സൂക്തത്തില്‍ പറയുന്നു: ‘എനിക്ക് വഹ്യ് ലഭിക്കുന്നതല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതെ മറ്റാരുമല്ല. 203-ാം സൂക്തത്തില്‍ ഇങ്ങനെ: നബിയേ പറയുക, നിശ്ചയം എനിക്ക് വഹ്യ് ലഭിക്കുന്നതിനെ മാത്രമാണ് ഞാന്‍ പിന്തുടരുന്നത്. നബി(സ്വ)ക്ക് ദൈവദൂതന്‍ എന്ന നിലയില്‍ മനുഷ്യര്‍ക്കിടയില്‍ അല്ലാഹു നിശ്ചയിച്ച ഇടനിലക്കാരനാണ്. നബി(സ്വ)യിലൂടെ അല്ലാഹു അവന്‍റെ മതത്തെ ജനങ്ങള്‍ക്കെത്തിക്കുന്നുവെന്നു ഉപരി ആയത്തുകള്‍ വ്യക്തമാക്കുന്നു. ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഇനിയും ഖുര്‍ആനിലുണ്ട്.

അല്ലാഹു നല്‍കുന്ന അറിവാണ് വഹ്യ്. അതിന്‍റെ അംഗീകാരമാണ് നുബുവ്വത്തിനെ അംഗീകരിക്കല്‍. അതുകൊണ്ട് തന്നെ നബി(സ്വ)യുടെ രിസാലത്തും നുബുവ്വത്തും അംഗീകരിക്കുന്നവര്‍ക്ക് തിരുസുന്നത്തിനെ സ്വീകരിക്കാതിരിക്കാന്‍ പറ്റില്ല. സുന്നത്ത് സ്വീകരിക്കാത്തവര്‍ക്ക് സത്യവിശ്വാസിയാകാനും കഴിയില്ല.


തെളിവുകള്‍

സുന്നത്ത് വഹ്യാണെന്നും നബി(സ്വ) സ്വന്തമായി പറയുന്നതല്ലെന്നും വ്യക്തമാക്കുന്ന ധാരാളം തെളിവുകളുദ്ധരിക്കാന്‍ സാധിക്കും. നബി(സ്വ)യുടെ വാക്കില്‍, അല്ലാഹു എന്നോട് കല്‍പിച്ചു/അവന്‍ എനിക്കനുമതി നല്‍കി/എനിക്ക് ഇളവ് ചെയ്തു/എന്നെ വിലക്കി/എനിക്ക് ഇഷ്ടം പ്രവര്‍ത്തിക്കാനവസരം നല്‍കി/സന്തോഷവാര്‍ത്ത അറിയിച്ചു/ അല്ലാഹു പറയുന്നു/ അവന്‍ നിര്‍ബന്ധമാക്കി… എന്നിങ്ങനെയുള്ള ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നാഥനില്‍ നിന്നല്ലാതെ, ഒന്നും സ്വന്തം വകയായി അവിടുന്ന് പറയുന്നേയില്ല.

അല്ലാഹുവിനെയും അവന്‍റെ സ്വിഫത്തുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച്, നന്മകള്‍ക്കും സല്‍കര്‍മങ്ങള്‍ക്കുമുള്ള പ്രതിഫലം, തിന്മകള്‍ക്കും ദുഷ്ടകര്‍മങ്ങള്‍ക്കുമുള്ള ശിക്ഷകള്‍, പൂര്‍വകാല സമൂഹത്തിന്‍റെയും നബിമാരുടെയും ചരിത്രങ്ങള്‍, സത്യവിശ്വാസത്തിന്‍റെ ഇനങ്ങള്‍ തുടങ്ങിയവ നബി(സ്വ)ക്ക് സ്വന്തമായി പറയാന്‍ പറ്റുന്നതല്ലല്ലോ. അല്ലാഹുവിന്‍റെ ദൂതര്‍ എന്ന നിലയില്‍ ജനങ്ങളെ അറിയിക്കാനും പഠിപ്പിക്കാനുമുള്ളത് നിര്‍ദേശ പ്രകാരം പഠിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ അവയിലേതെങ്കിലുമൊന്നുപോലും നിഷേധിക്കാനാവില്ല. ഏതൊന്നിനെയും കുറിച്ച് ഹദീസില്‍ പരാമര്‍ശിച്ച വിധി അംഗീകരിക്കല്‍ സത്യവിശ്വാസത്തിന്‍റെ ഭാഗമാണ്. കാരണം നബി(സ്വ) അല്ലാഹുവിങ്കല്‍ നിന്ന് നമുക്കെത്തിച്ചുതന്നതെല്ലാം വാസ്തവമാക്കിയാലാണ് വിശ്വാസിയാവുക.


നബി(സ്വ)യും ഖുര്‍ആനും

റസൂല്‍(സ്വ)യുടെ ദൗത്യം ഖുര്‍ആന്‍ വചനങ്ങള്‍ സമര്‍പ്പിക്കലും പാരായണം ചെയ്തു കേള്‍പ്പിക്കലും മാത്രമാണെന്ന വാദം മഹാഅബദ്ധമാണ്. അതിന് വിവരണവും ആവശ്യമായ വിശദീകരണവും നല്‍കുക എന്നതും അവിടുത്തെ ഉത്തരവാദിത്വമാകുന്നു. ഈ ലക്ഷ്യത്തോടെയാണ് ഖുര്‍ആന്‍ മനുഷ്യര്‍ക്കെത്തിക്കുന്നതില്‍ ഇടനിലക്കാരനായി തിരുനബി(സ്വ) നിയോഗിക്കപ്പെട്ടത്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ നബി(സ്വ)യുടെ വിവരണം ഖുര്‍ആന്‍ ഗ്രഹിക്കാന്‍ അനിവാര്യം. അതിനെ അവഗണിച്ചാല്‍ ഖുര്‍ആന്‍റെ മാര്‍ഗദര്‍ശനം ലഭിക്കില്ല. ഔപചാരികതയുടെ ബന്ധമല്ല ഖുര്‍ആനും സുന്നത്തും തമ്മിലുള്ളത്. അനിവാര്യവും അവിഭാജ്യവുമായതാണ് അതെന്നതിന് താഴെ സൂക്തം വ്യക്തമായ സൂചനയാണ്: അങ്ങേക്കും നാം ഗ്രന്ഥത്തെ അവതരിപ്പിച്ചിരിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടവ അങ്ങ് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനായിട്ട് (അന്നഹ്ല്‍: 44). 66-ാം സൂക്തത്തില്‍ നബി(സ്വ)യുടെ വിവരണത്തെക്കുറിച്ച് ഇങ്ങനെ: മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ടത് വിശദീകരിക്കുക എന്നത് നബി(സ്വ)യുടെ ദൗത്യമാണ്. വിശദീകരണത്തിന്‍റെ ആവശ്യകത അറിയുന്നവന്‍ വേദത്തിന്‍റെ അവതാരകനാണ്. അവതാരകനായ അല്ലാഹു പറയുന്നത് വിവരിക്കുന്നവരാണ് നബി(സ്വ)യെന്നാണ്. അവിടുന്ന് സ്വന്തമായ അഭിപ്രായമോ നിരീക്ഷണമോ നടത്തുന്നതല്ല. അല്ലാഹു തന്നെ അറിയിക്കുന്നതാണെന്ന് നടേ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

റസൂല്‍(സ്വ)ക്ക് അല്ലാഹു നല്‍കുന്ന വിവരണമാണ് അവിടുന്ന് നല്‍കിയത്. ഖുര്‍ആന്‍ പറയുന്നു: പിന്നീട് അതിന്‍റെ വിവരണം നല്‍കല്‍ നമ്മുടെ ചുമതയില്‍ പെട്ടതാണ് (അല്‍ഖിയാമ: 19). ഈ സൂക്തത്തിന്‍റെ അവതരണ പശ്ചാത്തലമിതാണ്: ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ അത് ഹൃദിസ്ഥമാക്കാനായി നബി(സ്വ) ജിബ്രീലി(അ)ന്‍റെ കൂടെ ഓതിക്കൊണ്ടിരുന്നു. അപ്പോഴാണ് ആയത്തുകളെ ക്രോഡീകരിച്ചുതരലും ഓത്ത് പഠിപ്പിക്കലും നാം ഏറ്റെടുത്തതാണ്, അതിനാല്‍ അങ്ങ് ജിബ്രീല്‍(അ) ഓതിത്തരുന്നത് കേട്ടാല്‍ മതി, അതിന്‍റെ വിവരണം നാം നല്‍കും, അത് നാം ഏറ്റെടുത്തതാണ്- എന്നാശയമുള്ള ഭാഗം അവതരിച്ചത്. അല്ലാഹുവില്‍ നിന്ന് ലഭിച്ച ഖുര്‍ആന്‍ വിവരണമാണ് നബി(സ്വ) നമുക്ക് നല്‍കിയത്.

പ്രവാചകരുടെ വിവരണം സമൂഹത്തിന് ആവശ്യമുള്ളതുകൊണ്ടായിരുന്നു ഇത്. അതിന്‍റെ അടിസ്ഥാനം ദൈവികവുമാണ്. എന്നിട്ടും വിവരണത്തെ അവഗണിച്ച് സ്വന്തം ഭാഷാപരിജ്ഞാനം കൊണ്ട് ഖുര്‍ആന്‍ ഗ്രഹിക്കാമെന്ന ദുഷ്ടവിചാരമാണ് സുന്നത്ത് നിഷേധികള്‍ക്കുള്ളത്.


ഔദ്യോഗിക വിവരണം

നബി(സ്വ) വഴി അല്ലാഹു നല്‍കിയ വിവരണം അവലംബിക്കാതെ ഖുര്‍ആന്‍ ശരിയായി മനസ്സിലാകില്ല എന്നത് ഖുര്‍ആന്‍റെ ന്യൂനതയല്ല, അതിന്‍റെ മൗലികതയും പ്രത്യേകതയുമാണ്. അല്ലാഹുവിന്‍റെ കലാമും നബി(സ്വ)യുടെ മുഅ്ജിസത്തുമാണ് ഈ ഗ്രന്ഥമെന്നതിനാലാണ് പ്രസ്തുത സവിശേഷത. ഭാഷാ പരിജ്ഞാനം കൊണ്ട് മാത്രം ഖുര്‍ആന്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന അബദ്ധധാരണ തലക്ക് പിടിച്ചവരാണ് ഇസ്ലാമിക സമൂഹത്തിന്‍റെ അച്ചടക്കവും കെട്ടുറപ്പും തകര്‍ത്തത്. മഹത്തായൊരു ഗ്രന്ഥത്തിന് ഔദ്യോഗികമായ വ്യാഖ്യാനവും അതിന്‍റെ കൈമാറ്റത്തിന് കൃത്യമായ ഒരു ധാരയും വേണമെന്നതാണ് ന്യായം. അങ്ങനെ ഒന്ന് ഖുര്‍ആനിനുണ്ട്. അത് നബി(സ്വ)യിലൂടെയാണ്താനും. അതിനെതിരാവുന്നത് പ്രവാചകര്‍ക്കെതിരാവലാണ്. അത് പാരത്രികമായ നഷ്ടത്തിനാണ് കാരണമാവുക.

‘നേര്‍മാര്‍ഗം വ്യക്തമായതിനു ശേഷം അല്ലാഹുവിന്‍റെ റസൂലിനോട് ആരെങ്കിലും എതിരാവുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്താല്‍ അവന്‍ പോകുന്ന വഴിയെ നാമവനെ തിരിക്കും. നരകത്തില്‍ അവനെ കടത്തുകയും ചെയ്യുന്നതാണ്. അത് വളരെ ചീത്ത സങ്കേതമാകുന്നു’ (അന്നിസാഅ്: 115). നബി(സ്വ)യിലൂടെ സത്യം വ്യക്തമാവുകയും അത് എല്ലാ കാലത്തും സത്യവിശ്വാസികള്‍ പിന്തുടരുകയും ചെയ്തിട്ടുണ്ടെന്നത് ചരിത്രമാണ്. അതേവഴി തന്നെ തുടരുക എന്നതാണ് വിശ്വാസിക്ക് കരണീയം. അതിനെതിരാവുന്നത് നബി(സ്വ)യെയും സത്യവിശ്വാസികളുടെ മാര്‍ഗത്തെയും നിരാകരിക്കലാണ്. മോശമായ നരക ശിക്ഷ ലഭിക്കാന്‍ കാരണമാകുന്ന തിന്മയാണത്.

തിരുനബി(സ്വ)യുടെ തീര്‍പ്പുവന്ന കാര്യത്തില്‍ വീണ്ടും സംശയിക്കുന്നതുതന്നെ സത്യവിശ്വാസത്തിനെതിരാണ്. കാരണം നബി(സ്വ)ക്ക് അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്വത്തിന്‍റെ കാര്യത്തിലാണിവിടെ സംശയമുണ്ടാകുന്നത്. ഇത് നബി(സ്വ)യിലുള്ള വിശ്വാസത്തിന്‍റെ ന്യൂനതയായിരിക്കുമല്ലോ.

അങ്ങയുടെ നാഥന്‍ തന്നെ സത്യം. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന വിഷയത്തില്‍ അങ്ങയെ അവര്‍ വിധിതീര്‍പ്പുകാരനാക്കാതിരിക്കുകയും പിന്നീട് അങ്ങ് തീര്‍പ്പ് കല്‍പ്പിച്ചതില്‍ അവരുടെ മനസ്സില്‍ നീരസം ഉണ്ടാകാതിരിക്കുകയും ചെയ്യാത്തിടത്തോളം അവര്‍ സത്യവിശ്വാസികളാവുകയില്ലതന്നെ (അന്നിസാഅ്: 65).

നബി(സ്വ)യുടെ തീര്‍പ്പ് സത്യവിശ്വാസിക്ക് അന്തിമമാണ്. അതില്‍ പിന്നെ വീണ്ടുവിചാരത്തിനു നില്‍ക്കുന്നതുതന്നെ വലിയ അപരാധമാകുന്നു. അത് സത്യനിഷേധത്തിന്‍റെ ഗണത്തിലാണ് ഉള്‍പ്പെടുക.

ഇമാം ശാഫിഈ(റ) എഴുതി: ‘അല്ലാഹു ജനങ്ങളുടെ മേല്‍ അവതരിപ്പിച്ച വഹ്യായ ഖുര്‍ആനും നബി(സ്വ)യുടെ സുന്നത്തുകളും അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അല്ലാഹു(അല്‍ബഖറ: 129) പറയുന്നു: ഞങ്ങളുടെ നാഥാ, അവരില്‍ നിന്ന് തന്നെ  അവരിലേക്ക് നീ ഒരു ദൂതനെ നിയോഗിക്കേണമേ. ആ ദൂതന്‍ അവര്‍ക്കു നിന്‍റെ സൂക്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കും. അവര്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കും. അവരെ സംസ്കരിക്കും. നിശ്ചയം നീ യുക്തിമാനും പ്രതാപിയുമാണ്.’

അവരില്‍ നിന്നുതന്നെ അവരിലേക്ക് ദൂതനെ നിയോഗിക്കുക വഴി അല്ലാഹു സത്യവിശ്വാസികള്‍ക്ക് അനുഗ്രഹം ചെയ്തിരിക്കുന്നു. ആ ദൂതന്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കും. അവരെ സംസ്കരിക്കും. അവര്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കും. അവര്‍ മുമ്പ് വളരെ പിഴച്ച നിലയിലായിരുന്നുവെങ്കിലും (ആലുഇംറാന്‍: 164). നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്ന അല്ലാഹുവിന്‍റെ ആയത്തുകളും ഹിക്മത്തും നിങ്ങള്‍ ഓര്‍ക്കുക (അല്‍അഹ്സാബ്: 34). ഇതേ ആശയമുള്ള മറ്റു ആയത്തുകളും ഉദ്ധരിച്ച് ശാഫിഈ ഇമാം തുടര്‍ന്ന് പറഞ്ഞു: അല്ലാഹു കിതാബിനെ പരാമര്‍ശിച്ചു. അതു ഖുര്‍ആനാണ്. ഹിക്മത്തിനെയും പറഞ്ഞു. ഖുര്‍ആന്‍ നന്നായറിയുന്നവരില്‍ നിന്ന് എനിക്ക് ബോധിച്ച പണ്ഡിതര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹിക്മത്ത് എന്നാല്‍ നബി(സ്വ)യുടെ സുന്നത്താണ്. ഖുര്‍ആനോട് തുടര്‍ന്ന് ഹിക്മത്തിനെ പറഞ്ഞതു ശ്രദ്ധേയം. കിതാബും ഹിക്മത്തും പഠിപ്പിക്കുക എന്നതുകൊണ്ട് സൃഷ്ടികള്‍ക്ക് അനുഗ്രഹം ചെയ്തുവെന്നും അല്ലാഹു പറഞ്ഞു. അതിനാല്‍ ഇവിടെ ഹിക്മത്തെന്നാല്‍ നബി(സ്വ)യുടെ സുന്നത്തല്ലാത്ത മറ്റെന്തെങ്കിലുമാണെന്ന് കരുതുകവയ്യ (അഹ്കാമുല്‍ ഖുര്‍ആന്‍).

ഇവിടെ ഇമാം മൂന്ന് സൂക്തങ്ങള്‍ ഉദ്ധരിച്ചു. ഒന്ന്: ഇബ്റാഹീം നബി(അ)ന്‍റെ പ്രാര്‍ത്ഥന. രണ്ട്: അല്ലാഹു ചെയ്ത അനുഗ്രഹം. മൂന്ന്: നബി(സ്വ)യുടെ പത്നിമാരോടുള്ള നിര്‍ദേശം. ഇവ മൂന്നിലും കിതാബ് എന്നതിനോട് ചേര്‍ത്തിയാണ് ഹിക്മത്ത് എന്നത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ നബി(സ്വ)ക്ക് ഹിക്മത്ത് പഠിപ്പിക്കുക എന്ന ദൗത്യമുണ്ടായിരുന്നു എന്നും അതു അവിടുന്ന് നിര്‍വഹിച്ചിരുന്നുവെന്നും സുവ്യക്തം. പ്രസ്തുത സൂക്തങ്ങള്‍ ഇതിന് തെളിവാണ്. ഖുര്‍ആനിലല്ലാതെ സ്വന്തമായി അസ്തിത്വം സുന്നത്തിനുണ്ടെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ സുന്നത്ത് വേണ്ട, ഖുര്‍ആന്‍ മതിയെന്ന വാദത്തിന് നിലനില്‍പ്പില്ല. മാത്രമല്ല, അതു സത്യവിശ്വാസത്തിനു വിരുദ്ധവുമാണ്. ഖുര്‍ആനിന്‍റെ മഹത്ത്വവും സവിശേഷതകളും ഉയര്‍ത്തിക്കാണിച്ച് ഹദീസുള്‍പ്പെടെ മറ്റെല്ലാത്തിനെയും നിഷേധിക്കുന്നത് ഖുര്‍ആനിന്‍റെ പൊതുവായ ആശയത്തിനും താല്‍പര്യത്തിനും എതിരാണ്.

യുക്തിവാദി :സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ്


സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ് 0 COMMENTS
Antony Raclif -Malayalam
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് യുക്തിവാദ വഴികളിലൂടെ ഏറെക്കാലം സഞ്ചരിച്ച് ഇസ്ലാമിന്‍റെ തീരമണഞ്ഞയാളാണ് ആന്‍റണി റാക്ലിഫ്. എസ്ഒഎല്‍എസില്‍ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസറായും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്ട്രേലിയയിലും കാംബ്രിജ് മുസ്ലിം കോളേജില്‍ ഇസ്ലാമിക് സ്റ്റഡീസിലും പ്രവര്‍ത്തിച്ചു. തന്‍റെ ജീവിതാനുഭവങ്ങളും പഠനയാത്രയും അദ്ദേഹം പങ്കുവെക്കുന്നു.


‘വടക്കന്‍ ഇംഗ്ലണ്ടിലെ അനേകം മുസ്ലിംകളടങ്ങുന്ന സൗത്തേഷ്യന്‍ കുടിയേറ്റക്കാര്‍ക്ക് അടുത്ത കാലങ്ങളിലായി അഭയം നല്‍കിയ പ്രദേശത്താണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ വ്യത്യസ്ത സംസ്കാരങ്ങളുടെ മേളനങ്ങള്‍ ആവോളം അനുഭവിക്കാനായി. ഇവര്‍ക്കിടയില്‍ പൊതുവായി കാണാന്‍ കഴിഞ്ഞത് രക്ഷിതാക്കളെ അനുസരിക്കുന്നതില്‍ നിഷ്കര്‍ശത പുലര്‍ത്തുന്ന കുട്ടികളെയായിരുന്നു. ജ്ഞാനസ്നാനം ചെയ്യുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തിലെ പതിവു പള്ളി സന്ദര്‍ശകരായിരുന്നു എന്‍റെ അച്ഛനമ്മമാര്‍. പ്രതിമകളും പ്രതിഷ്ഠകളേതുമില്ലാത്ത വളരെ ലളിതമായ ഒരു പള്ളിയായിരുന്നു അത്. സ്നാപക യോഹന്നാ(യഹ്യ)ന്‍റെ ആചാരമായി വിശ്വസിച്ചുപോന്നിരുന്ന ജ്ഞാനസ്നാനമാണ് ഇവരും ആചരിച്ചുപോന്നത്. ജനങ്ങളെ പാപമുക്തമാക്കാനും ക്രിസ്ത്യാനിയായി ഒരു പുതിയ ജന്മം വരിക്കാനുമാണ് ഇതവര്‍ നടപ്പാക്കുന്നതത്രെ.

ഒരുപാട് ചോദ്യങ്ങള്‍ സ്വയം ഉന്നയിക്കുന്ന ചിന്താനിമഗ്നനനായ കുട്ടിയായിരുന്നു ഞാന്‍. എന്നിരുന്നാലും ചര്‍ച്ചിലെ ആസ്വാദ്യകരമായ ആത്മീയ ഗാനങ്ങളും സുവിശേഷങ്ങളിലെ ക്രിസ്തുവിന്‍റെ അര്‍ത്ഥവത്തായ അധ്യാപനങ്ങളും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു.

ഇതര പ്രവാചകന്മാരെ കുറിച്ചറിയാനുള്ള അടങ്ങാത്ത ആഗ്രഹം സണ്‍ഡേ സ്കൂളുകളില്‍ എന്നെ പിടിച്ചിരുത്തി. ഏകദേശം കൗമാരപ്രായത്തിന്‍റെ തുടക്കം വരെ ഞാനത് തുടര്‍ന്നു; കൂടുതല്‍ ആവേശത്തോടെ തന്നെ. ഈ ത്വര ഇവിടംകൊണ്ടു തീര്‍ന്നില്ല. ബൈബിള്‍ ആദ്യാവസാനം വായിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെയും ഞാന്‍ എന്തുകൊണ്ടോ പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ ഇസ്ലാമികമായി പ്രശ്നമുള്ള ‘യേശുവേ’ , ‘പിതാവേ’ വിളികള്‍ക്ക് പകരം ദൈവമേ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്.

ആയിടക്ക് ഒരു മതപഠന ക്ലാസില്‍ പങ്കെടുക്കേണ്ടിവന്നു. സദസ്യര്‍ ഓരോരുത്തരും മനസ്സിലാക്കിയത് പോലെ ദൈവത്തെ ചിത്രീകരിക്കാന്‍ ട്യൂട്ടര്‍ ആവശ്യപ്പെടുന്നു. ശ്രോതാക്കള്‍ തലപുകഞ്ഞു. വ്യത്യസ്ത കോലം കെട്ടിയ ദൈവങ്ങളേറെ ഈറ്റെടുക്കപ്പെട്ടു. എനിക്കേറെ ചിന്തിക്കേണ്ടി വന്നില്ല. കയ്യിലുള്ള കടലാസിനെ ശൂന്യതയിലേക്ക് വിട്ട് ഞാന്‍ വെറുതെയിരുന്നു. കാരണം ഉറച്ചതായിരുന്നു. ദൈവം ഒരുതരം തേജസ്സായതുകൊണ്ട് തന്നെ ചിത്രീകരണം അസാധ്യമാണെന്നതായിരുന്നു എന്‍റെ മനസ്സിലെ ചിത്രം.

ഈയിടക്കാണ് അവിചാരിതമായി ഞങ്ങളുടെ കുടുംബത്തിന് ആസ്ത്രേലിയയിലേക്ക് താമസം മാറേണ്ടിവന്നത്. അതോടെ കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യവും അച്ഛനും അമ്മക്കും ഒരേ പള്ളിയില്‍ തന്നെ ഒരുമിക്കാന്‍ കഴിയാതിരുന്നതും എന്‍റെ സണ്‍ഡേ ക്ലാസ് താളം തെറ്റാന്‍ കാരണമായി. അപ്പോഴെല്ലാം ഞാന്‍ യേശുവോടും പരിശുദ്ധാത്മാവിനോടും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു ‘എന്‍റെ ഹൃദയത്തിലേക്ക് പ്രവേശിക്കേണമേ’ എന്ന്. ക്രിസ്ത്യാനിറ്റിയിലെ വൈവിധ്യങ്ങളെ ഇവിടെ നിന്ന് അടുത്തറിയാനായി. അതോടെ കൂടുതല്‍ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ തുടങ്ങി. ഞാനൊരു ആംഗ്ലിക്കന്‍ ഹൈസ്കൂളില്‍ പഠനമാരംഭിച്ചു. മരംകൊണ്ടുള്ള ബെഞ്ചുകളും കാറ്റില്‍ ഉലഞ്ഞാടുന്ന മണ്ണണ്ണ വിളക്കുകളും മതാചാര്യന്മാരുമടങ്ങുന്ന പരമ്പരാഗത മാതൃകയില്‍ നിലനില്‍ക്കുന്ന ഒരു വിദ്യാനിലയം. പഠനസപര്യക്കിടയിലെ ബോറടികള്‍ ഇല്ലാതാക്കുന്ന കുട്ടികളുടെ പാട്ടുകള്‍ പതിവ് ചര്യയാണ്. ഈ കച്ചേരിപ്പെയ്ത്തിലെ അനര്‍ഘ നിമിഷങ്ങള്‍ ആവോളം ആവാഹിച്ച് പാട്ടുപാടല്‍ ഒരു ആരാധനയായിരുന്നെങ്കില്‍ എന്ന് ഏറെ കൊതിക്കാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ബ്രിട്ടനില്‍ ക്രിസ്ത്യന്‍ സുവിശേഷാനുസാരം ഒരു ടെലിവിഷന്‍ ചാനല്‍ കൊണ്ടുനടക്കുന്ന എന്‍റെ അമ്മാവന്‍റെ യൂട്യൂബ് ക്ലിപ്പ് ശ്രദ്ധയില്‍ പെട്ടു. അറിയപ്പെട്ട പരിണാമ ജന്തുശാസ്ത്രജ്ഞനും യുക്തിവാദിയുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിനെ അദ്ദേഹം വിശിഷ്ടാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയാരംഭിക്കുന്നത് സൃഷ്ടിവാദത്തില്‍ നിന്നാണെങ്കിലും ക്രൈസ്തവ മതത്തിലെ ആദിപാപം, രക്താഭിഷേകം തുടങ്ങി പല അടിസ്ഥാന തത്ത്വങ്ങളെയും ഖണ്ഡിക്കുന്നതിലേക്ക് ഡോക്കിന്‍സ് പെട്ടെന്ന് തിരിയുകയായിരുന്നു. അദ്ദേഹം കുറച്ച് വിദ്വേഷത്തോടു കൂടിയാണിവ അവതരിപ്പിച്ചതെങ്കിലും ക്രിസ്ത്യാനിറ്റിയുമായി ബന്ധപ്പെട്ട എന്‍റെ മിഥ്യാധാരണകള്‍ തിരുത്തിയതിന്‍റെ സര്‍വ ക്രെഡിറ്റും അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ചെയ്ത പാപത്തിന് സര്‍വ ശക്തനായ ദൈവത്തിന് ബലിദാനം ചെയ്യേണ്ടിവരുന്നതിലുള്ള നിരര്‍ത്ഥകത അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിനിര്‍വഹണത്തിന്‍റെ ഭാഗമായി കുരിശേറ്റത്തെ നിരൂപിക്കുകയാണെങ്കില്‍ പിന്നെ യേശു ഏകദൈവമാകാന്‍ ഇടയില്ല.

വിശാല വായനക്കിടയിലൊരിക്കല്‍ ലൈബ്രറിയില്‍ വച്ച് പ്ലാറ്റോയുടെ ‘റിപ്പബ്ലികി’ല്‍ കണ്ണുടക്കി. അതെടുത്ത് ഒന്നൊടിച്ചു വായിച്ചു. അതില്‍ ക്ലാസിക്കല്‍ ഫിലോസഫിയെ അത്യാകര്‍ഷക രീതിയില്‍ വര്‍ണിച്ചിരിക്കുന്നു. ഹാ, എത്ര സുന്ദരം! ഒരു പുതുവഴി കണ്ടെത്തിയതില്‍ ഞാന്‍ ഹര്‍ഷോന്മത്തനായി. പിന്നീട് ഈ പ്ലാറ്റോണിക് ദൈവ സങ്കല്‍പത്തില്‍ വിശ്വസിച്ച് പോന്നു. അതേസമയം, യൂണിവേഴ്സിറ്റിയില്‍ ഭൂമിശാസ്ത്ര പഠനമാരംഭിച്ച ഞാന്‍ ബൈബിള്‍ പറയുന്നതിനേക്കാളെത്രയോ പഴക്കം ഭൂമിക്കുണ്ട് എന്നതിനുള്ള തെളിവുകള്‍ പഠിച്ചെടുത്തു. അതിഭൗതികതയില്‍(Metaphysics)ഒരു സുരക്ഷിത സ്ഥാനം ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്‍റെ തത്ത്വചിന്തകള്‍ സഹായകമായി. വര്‍ത്തമാന കാലത്ത് പലരെയും ബാധിച്ചു കൊണ്ടിരിക്കുന്ന Agnosticism (അജ്ഞേയവാദം), Logical positivism (അനുഭവസത്താവാദം), Reductionist Materialism തുടങ്ങിയ പിഴച്ച ചിന്താവൈവിധ്യങ്ങളുടെ പടുകുഴിയില്‍ അകപ്പെടാതിരിക്കാന്‍ പ്ലാറ്റോയിലൂടെ പക്വമാവുകയായിരുന്നു ഞാന്‍. അപ്പോഴും പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും പാടെ ഒഴിവാക്കിയില്ല. പക്ഷേ, അതിലെ മിത്തില്‍ വാര്‍ത്തെടുത്ത ‘ചരിത്ര വസ്തുത’കളോട് നിരന്തര പോരാട്ടത്തിലായിത്തന്നെ നിലകൊണ്ടുപോന്നു. നൂറ്റാണ്ടുകളിലായി നടന്ന ബൈബിള്‍ സമാഹരണത്തെക്കുറിച്ച് കൂടുതല്‍ കണ്ടെത്താന്‍ അന്ന് ഞാനൊരു ഓണ്‍ലൈന്‍ പഠന പരമ്പരയും വീക്ഷിച്ചിരുന്നു.

എന്‍റെ അന്വേഷണങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ പുതിയ ലോകത്തേക്ക് വഴികള്‍ തുറന്നിട്ടത് യൂണിവേഴ്സിറ്റിയാണ്. ഏഷ്യനാഫ്രിക്കന്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദേശികളും സ്വദേശികളുമായ ഒരുപാട് സുഹൃത്തുക്കള്‍ക്കൊപ്പം സിംഗപ്പൂരില്‍ നിന്നുള്ള ഒരു മുസ്ലിം യുവതിയും ഓണ്‍ലൈന്‍ വഴി നെയ്ത ഈ സൗഹൃദ വലയത്തിലെ കണ്ണികളായി. ഞങ്ങളുടെ സംഭാഷണങ്ങള്‍ അറിവിന്‍റെ കൈമാറ്റങ്ങളായിരുന്നു. ഇതൊരു പുത്തന്‍ കിഴക്കന്‍ പരിപ്രേക്ഷ്യം എനിക്ക് സമ്മാനിച്ചു. ചില സേവന പ്രവര്‍ത്തനങ്ങള്‍ക്കും വഴിക്ക് വച്ച് അവളെ സന്ദര്‍ശിക്കുന്നതിനുമായി വേനലവധിക്ക് തെക്കു-കിഴക്കന്‍ ഏഷ്യയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തു. അവിടെ പോയപ്പോള്‍ അറബ് സ്ട്രീറ്റില്‍ നിന്ന് ഖുര്‍ആന്‍റെ ഇംഗ്ലീഷ് പരിഭാഷ വാങ്ങി കയ്യില്‍ വച്ചിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ സാവധാനം വായിച്ച് തുടങ്ങി. വായിച്ചു കഴിഞ്ഞപ്പോള്‍ ദൈവിക ഗ്രന്ഥമാണോ അത് എന്ന് എനിക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളിലെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ കൂട്ടുകാരിയുടെ ആമുഖം മതിയായിരുന്നു.

തുടര്‍ന്ന് Anthropomorphic വിശുദ്ധ സങ്കല്‍പങ്ങള്‍ (ദൈവത്തിന് മനുഷ്യരെ പോലെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‍പം) ഒരു യൂണിവേഴ്സലിസ്റ്റ് രീതിയില്‍ വ്യാഖ്യാനിക്കാനുള്ള മറുവിചാരം മനസ്സില്‍ രൂഢമൂലമായിക്കൊണ്ടിരുന്നു. പിന്നീട് ഒരുതരം Lay-monasticsim (പുരോഹിതരില്ലാതെയുള്ള ആശ്രമ ജീവിത സമ്പ്രദായം) ഇസ്ലാമിനൊരു പുനര്‍വ്യാഖ്യാനമായി കണ്ടു. ജനങ്ങളെ ജോലിയിലും കുടുംബ ജീവിതത്തിലുമായി തുടരാനനുവദിക്കുന്ന അധ്യാത്മിക ശുദ്ധീകരണത്തിന്‍റെ സാത്വികമായ മാര്‍ഗം.

പെര്‍ത്തിലാണ് ഞാന്‍ ആദ്യ ജുമുഅ കൂടിയത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇസ്ലാമിലെ മാനുഷിക പാഠങ്ങളഖിലവും കാറ്റില്‍ പറത്തി ജൂതന്മാരുടെ ദുഷ്ചെയ്തികളെ കുറിച്ച് പൊട്ടിത്തെറിച്ച് പ്രസംഗിക്കുന്ന ജുമുഅക്ക് നേതൃത്വം നല്‍കിയ സൗദിക്കാരനെയാണ് അവിടെ അനുഗമിക്കേണ്ടി വന്നത്. ഇസ്ലാമിന്‍റെ അടിസ്ഥാന ചട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാരെ അനുഭവിക്കുമ്പോള്‍ മനസ്സിന്‍റെ ഏതോ കോണില്‍ വിള്ളല്‍ വീഴുന്നതായി തോന്നി. പള്ളിയില്‍ കടന്ന ഉടനെ ഷര്‍ട്ടിലെ ടക്കും പാന്‍റ്സിന്‍റെ കഫുകളും മേലോട്ട് കയറ്റി വെക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.

‘ഇസ്ലാം’ എന്ന് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ ജനിപ്പിക്കുന്ന ഇത്തരം മതപ്രഭാഷകരുടെ വീഡിയോകളിലോ അവരുടെ വെബ്സൈറ്റുകളിലോ ചെന്നെത്താറുണ്ട്. ചിലപ്പോഴൊക്കെ ഒട്ടും മൂല്യമില്ലാത്ത ഇസ്ലാം വിരുദ്ധ പ്രഭാഷണങ്ങളും റിസള്‍ട്ടായി കാണിക്കും. ഇസ്ലാം ഒരു സത്യസന്ദേശമായിട്ടും അനുയായികള്‍ പലരും അതിനെ ഒരു മോശമായ പ്രത്യയശാസ്ത്രമാക്കി മാറ്റിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.

ഒരിക്കല്‍ നാട്ടിന്‍ പുറത്തൊരു പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഒരു യുവാവിനെ യാദൃച്ഛികമായി കണ്ടുമുട്ടാനിടയായി. പല പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും ഞാന്‍ അദ്ദേഹത്തെ സ്വാമി എന്നാണ് വിളിച്ചിരുന്നത്. എന്നെപ്പോലെത്തന്നെ സ്വന്തമായ ഒരു കാഴ്ചപ്പാട് രൂപപ്പെട്ടുവരുന്നേയുള്ളൂവെങ്കിലും ബോസ്നിയയിലെയും ഫിജിയിലെയും മുസ്ലിം ദമ്പതികള്‍ക്ക് ജനിച്ച സ്വാമി ഇപ്പോഴും ഇടക്കൊക്കെ പള്ളിയില്‍ വരും. അതാത് ദിനങ്ങളില്‍ താല്‍പര്യം തോന്നുന്ന മതാചാരങ്ങള്‍ പരീക്ഷണാര്‍ത്ഥം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന് സാര്‍വലൗകികതക്ക് യുക്തിപരമായ ഒരു മാനം കാണുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ അനുകൂലിച്ച് ഞാനും കൂടെക്കൂടി. ഒരു ദിവസം ടിബറ്റണ്‍ ബുദ്ധധ്യാനനിഷ്ഠനായിരിക്കും, അടുത്ത ദിവസം ഹിന്ദു മതത്തിലെ ക്രിയായോഗയിലേര്‍പ്പെടും, മറ്റു ചില ദിവസങ്ങളില്‍ ചര്‍ച്ചില്‍ പോകും. സിറ്റി സെന്‍ററിലെ കോഫി ടൈമുകളില്‍ അദ്ദേഹവുമായുള്ള ദാര്‍ശനിക ചര്‍ച്ചകളില്‍ ഞാന്‍ അനുഭൂതി കണ്ടിരുന്നു. ഒരിക്കല്‍, ഒരു ഡാനിഷ് ബുദ്ധന്‍ നല്‍കിയ ഉപദേശത്തില്‍ സ്വാമിയാകെ സംഭ്രാന്തനായതറിഞ്ഞ് ഞാന്‍ അസ്വസ്ഥനായി. അത്യന്തം ‘പിഴച്ച മതമായി’ ഇസ്ലാമിനെ പൈശാചികവല്‍ക്കരിക്കുകയായിരുന്നു അയാള്‍. സ്വാമിയോട് അതേകുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇസ്ലാമും ഒരുപക്ഷേ ജൂതമതവും ഒഴിച്ച് എല്ലാ ആത്മീയ സരണികളും സാധുവായതാണ് എന്നാണ് എനിക്ക് തോന്നുന്നത്’. പിന്നീട് മാനസിക തളര്‍ച്ച ബാധിച്ച നിലക്ക് സ്വാമിയെ പള്ളിയില്‍ വച്ച് കാണാനിടയായി. കുറച്ചുകാലം മാനസികാരോഗ്യ കേന്ദ്രത്തിലും അയാള്‍ ചെലവഴിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, കക്ഷി എന്നില്‍ അഭിലഷിച്ച് നടക്കുന്നത് സ്വവര്‍ഗപ്രേമിയെ(Homo-sexual) യാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അത് മൂലം അയാളില്‍ നിന്ന് അകലം പാലിച്ചു.

ഡിഗ്രി പഠനത്തിന്‍റെ അവസാന ഘട്ടത്തിലാണ് സത്യം തേടിയുള്ള എന്‍റെ കര്‍മോദ്യുക്ത പരിശ്രമങ്ങള്‍ അത്യന്തം പ്രതിസന്ധിയിലെത്തിയത്. അതിന് നിമിത്തമായത് എന്‍റെ സിംഗപ്പൂരി കൂട്ടുകാരിയുടെ സന്ദേശമാണ്. ഏതൊരു മതത്തിലായാണോ ഞാന്‍ പിറന്ന് വീണത്, അതില്‍ തന്നെ തുടരാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചിരിക്കണം എന്നാണ് ഞങ്ങളുടെ ബന്ധം മുറിയുന്നതിന്‍റെ മുമ്പ് അവസാനമായി അവള്‍ അയച്ച സന്ദേശം.

മൂക്കറ്റം കുടിച്ച് നടക്കുന്ന ചങ്ങാതിമാരായിരുന്നു എന്‍റെ നേരംപോക്ക്. അവരോട് യോജിച്ച് പോവാനാണ് പിന്നെ ഞാന്‍ ശ്രമിച്ചത്. അവര്‍ ഉപയോഗിച്ചിരുന്ന ലഹരി വസ്തുക്കള്‍ എന്‍റെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിച്ച് കൊണ്ടിരുന്നു. അതേസമയം കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍ ഉയര്‍ന്ന ഒരു ഷെല്‍ഫില്‍ സൂക്ഷിച്ച് ലോകമതങ്ങളെ കുറിച്ചുള്ള പര്യവേക്ഷണം തുടര്‍ന്നു. അങ്ങനെ ഭഗവത് ഗീതയും ധര്‍മപാഠവുമെല്ലാം വായിച്ചു. ഇടക്ക്, എന്‍റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാന്‍ ലഹരി ഉപയോഗം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന തിരിച്ചറിവിലെത്തി. കൂടാതെ ഒരു സംവത്സരക്കാലം ഇന്‍റേണ്‍ഷിപ്പിനായി ഇന്തോനേഷ്യയിലും മലേഷ്യയിലും ചുറ്റി നടന്നു. അവിടുത്തെ ജീവിത വൈവിധ്യങ്ങളെക്കുറിച്ച് മുമ്പേ മനസ്സിലാക്കിയിരുന്നു. വീണ്ടും അവിടെത്തന്നെ പോകാന്‍ പ്രേരകമായത് ആധികാരികമായി ലോകമതങ്ങളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള തൃഷ്ണയായിരുന്നു.

തൈപൂസമിലെത്തിയപ്പോള്‍ കണ്ട ഹംഗ്രിഗോസ്റ്റ് ഫെസ്റ്റിവലും മറ്റും ഭാരതീയ മതങ്ങളിലെ പൈശാചികവും രസകരവുമല്ലാത്ത സങ്കല്‍പ്പങ്ങളായാണ് ഞാന്‍ വീക്ഷിച്ചത്. പടിഞ്ഞാറില്‍ ഇവ സമാധാനത്തിന്‍റെയും ദാക്ഷിണ്യത്തിന്‍റെയും ഭാവങ്ങളായിട്ടാണ് കമ്പോളം ചെയ്യപ്പെടുന്നത്. ഇബ്റാഹീമിയ്യ മതങ്ങളുടെ കൂട്ടത്തില്‍ ജൂതായിസത്തെ ഞാന്‍ പരിഗണിച്ചിരുന്നില്ല. കാരണം, യേശു അവര്‍ക്കിടയില്‍ സ്വീകാര്യനല്ല എന്നത് തന്നെ. മാത്രമല്ല, പ്രത്യേക വംശക്കാര്‍ക്ക് പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ് ജൂതമതം. എന്നാല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന സംജ്ഞയാണ് ക്രിസ്ത്യാനിറ്റി. ഇതെല്ലാം ഒരു ദൈവിക പരീക്ഷണമായിരിക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. എന്‍റെ ധിഷണക്കെതിരാണെങ്കിലും അന്ധമായ വിശ്വാസം വച്ച് യേശുവിനെ തന്നെ ‘രക്ഷിതാവ്’ ആയി സ്വീകരിച്ചാലോ?

ഒടുവില്‍ വടക്കന്‍ മലേഷ്യയില്‍ ഒരു കമ്മ്യൂണിറ്റി സെന്‍റര്‍ നടത്തിപ്പു ചുമതല എന്നില്‍ അര്‍പ്പിതമായി. കൂടുതല്‍ സമയവും സ്വതന്ത്രമായി വിഹരിക്കാമായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതോടൊപ്പം മലായ് ഭാഷയും അവിടുത്തെ പ്രാദേശികാചാരങ്ങളും പഠിച്ചെടുക്കുന്നതില്‍ വ്യാപൃതനായി. റമളാനായപ്പോള്‍ നാട്ടുകാരായ എന്‍റെ സഹപ്രവര്‍ത്തകരെ പ്രത്യക്ഷത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനായി ഏകദേശം മാസം മുഴുവന്‍ വ്രതമനുഷ്ഠിച്ചു. പരിശുദ്ധ മാസത്തിന്‍റെ ആത്മാവിനോടുള്ള അവരുടെ ഉദാസീനത എനിക്ക് വലിയ പാഠമായി. മുസ്ലികള്‍ക്ക് എന്ത് കൊണ്ട് അവരുടെ ആദര്‍ശം അപര്യാപ്തമായി തോന്നുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അതിനിടെ ഈജിപ്തുകാരനായ ഒരാളുമായി ഞാന്‍ ചങ്ങാത്തത്തിലായി. ‘തസ്വവ്വുഫ്’ എന്ന ആശയവും ശൈഖ് ഹംസ യൂസുഫിനെ പോലോത്ത പണ്ഡിതരെയും പരിചയപ്പെടുത്തിത്തന്നത് അദ്ദേഹമായിരുന്നു. പുതിയ കൂട്ടുകാരന് പോലും തന്‍റെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഞാന്‍ പ്രചോദനമാകുകയായിരുന്നു എന്ന് റമളാന്‍ കഴിഞ്ഞിട്ടാണ് മനസ്സിലാക്കാനായത്. മതത്തിന്‍റെ ഉപബോധകമായ സ്വീകാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ചിലരുടെ വൈകാരികമായ നിലപാടുകള്‍ ന്യായീകരിക്കാന്‍ മുസ്ലിം പണ്ഡിതന്മാര്‍ ബലമേറിയ തെളിവുകള്‍ നിരൂപിക്കാറുണ്ടെങ്കിലും സുനിശ്ചിതമായ വഴങ്ങിക്കൊടുക്കലും ആവശ്യമാണ്. മന:ശാസ്ത്രപരമായൊരു കാര്യമാണിത്. സത്യാന്വേഷണത്തിനൊരവസാനമെന്നോന്നം 2015 ഓഗസ്റ്റ് ആദ്യവാരം ഒരു ചെറിയ ഗ്രാമീണ മസ്ജിദില്‍ വച്ച് അവിടുത്തെ ഇമാമില്‍ നിന്ന് ഞാന്‍ കലിമ ഏറ്റുചൊല്ലി. ഹംദന്‍ ലക യാ റഹ്മാന്‍…! അനന്തമായ ഇസ്ലാമിക പഠനം തുടരുന്നതിനായി പിന്നീട് ഈജിപ്തിലേക്കും യുകെയിലേക്കും യാത്രയായി.

വിവ: അബ്ദുല്‍ ഹയ്യ് മാണൂര്‍

യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും● ജുനൈദ് ഖലീല്‍ സഖാഫി 0 COMMENTS
Yukthivadam - Malayalam
കേരളത്തില്‍ യുക്തിവാദ/നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ വിത്ത് പാകിയത് 19, 20 നൂറ്റാണ്ടുകളിലെ ജാതീയതയുടെയും ചാതുര്‍വര്‍ണ്യത്തിന്‍റെയും ഫലപുഷ്ടിയുള്ള മണ്ണിലായിരുന്നു. താഴ്ന്ന ജാതിക്കാരായ ശൂദ്രര്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കാത്ത രൂപത്തിലായിരുന്നു ചാതുര്‍വര്‍ണ്യ നിയമങ്ങളുണ്ടായിരുന്നത്.

കെ. ദാമോദരന്‍ എഴുതുന്നു: ‘സമുദായത്തിലെ ഏറ്റവും താഴ്ന്ന പടിയിലായിരുന്നു ശൂദ്രന്മാര്‍. കന്നുകാലികള്‍, അധ്വാനോപകരണങ്ങള്‍, വീട്ടുസാമഗ്രികള്‍ മുതലായവയെപ്പോലെ തന്നെ അവരും ധനിക വര്‍ഗക്കാരുടെ സ്വകാര്യ സ്വത്തായിട്ടാണ് കണക്കാക്കപ്പെട്ടത്. കഠിനാധ്വാനം ചെയ്ത് ഉയര്‍ന്ന വര്‍ഗക്കാരെ പരിചരിക്കുക എന്നതായിരുന്നു അവരുടെ സ്വധര്‍മം. വേദങ്ങള്‍ പഠിക്കാനോ സ്വത്തു സമ്പാദിക്കാനോ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. വല്ല സ്വത്തും അവരുടെ കയ്യില്‍ പെട്ടുപോയാല്‍ അത് സങ്കോചമന്യേ പിടിച്ചെടുത്തു സ്വന്തമാക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമുണ്ടായിരുന്നു (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേജ്: 89).


‘വര്‍ണം നോക്കിയാണ് കുറ്റങ്ങളുടെ കാഠിന്യം നിര്‍ണയിക്കേണ്ടത് എന്ന് മനുസ്മൃതി ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്, ക്ഷത്രിയന്‍ ബ്രാഹ്മണനെ ചീത്ത പറഞ്ഞാല്‍ നൂറു പണം പിഴയടക്കണം. അതേ കുറ്റം വൈശ്യന്‍ ചെയ്താല്‍ നൂറ്റമ്പതോ ഇരുന്നൂറോ പണമാണ് പിഴ. എന്നാല്‍ ബ്രാഹ്മണനെ ചീത്ത പറയുന്ന ശൂദ്രന് കുരടാവുക്കൊണ്ടുള്ള അടിയാണ് ശിക്ഷ. ബ്രാഹ്മണന്‍ ക്ഷത്രിയനെ ആക്ഷേപിച്ചാല്‍ അമ്പതു പണം പിഴ അടക്കണം. ആക്ഷേപിക്കുന്നത് വൈശ്യനെയാണെങ്കില്‍ ഇരുപത്തഞ്ചു പണം കൊടുത്താല്‍ മതി. ശൂദ്രനെയാണെങ്കില്‍ വെറും പന്ത്രണ്ടു പണം. ശൂദ്രന്‍ ബ്രാഹ്മണനെ അപമാനിച്ചാല്‍ അവന്‍റെ നാവു മുറിച്ചുക്കളയണം. താഴ്ന്ന വര്‍ണത്തില്‍ ജനിച്ച ഒരാള്‍ ഉയര്‍ന്ന വര്‍ണത്തില്‍ ജനിച്ചവനെ കയ്യേറ്റം ചെയ്താല്‍ ഏത് അവയവം കൊണ്ടാണോ അത് ചെയ്തത് ആ അവയവം ഛേദിച്ചുകളയണം. കയ്യോ വടിയോ ഓങ്ങിയാല്‍ കൈ മുറിച്ചുകളയണം. ചവിട്ടിയാല്‍ കാല്‍ മുറിച്ചുകളയണം. കുറ്റം ചെയ്യുന്ന ശൂദ്രന്‍റെ അവയവങ്ങള്‍ ഛേദിച്ചുകളയാന്‍ മാത്രമല്ല, അവനെ കൊല്ലാന്‍ പോലും വ്യവസ്ഥയുണ്ടായിരുന്നു. പക്ഷേ, എന്തുതന്നെ കുറ്റം ചെയ്താലും ബ്രാഹ്മണനു വധശിക്ഷയില്ല. കാരണം ഭൂമിയിലെ ദൈവമാണ് ബ്രാഹ്മണന്‍. ശിക്ഷകളുടെ കാഠിന്യം വര്‍ണവ്യവസ്ഥയിലെ വര്‍ഗസംഘര്‍ഷം എത്ര രൂക്ഷമായിരുന്നു എന്നാണ് കാണിക്കുന്നത് (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേ: 90).


മനുഷ്യത്വം മരവിച്ച ചാതുര്‍വര്‍ണ്യത്തിന്‍റെ നേര്‍ചിത്രമാണിത്. പിന്നീട് താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും അവര്‍ക്ക് മാനുഷിക അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും ജാതിവിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറി. ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തയായിരുന്നു നാരായണഗുരു.

യുക്തിവാദികളുടെ പാഠപുസ്തകം, അടിസ്ഥാനഗ്രന്ഥം എന്നീ പേരിലറിയപ്പെടുന്ന ‘യുക്തിദര്‍ശന’ത്തില്‍ കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രം പരാമര്‍ശിച്ച് പുതുപ്പള്ളി രാഘവന്‍, എം പ്രഭ, യു കലാനാഥന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തില്‍ 1888-ല്‍ അന്നോളം ബ്രാഹ്മണര്‍ക്കു മാത്രം, അതും ആഢ്യബ്രാഹ്മണര്‍ക്കു മാത്രം അട്ടിപ്പേറായി വിധിച്ചിരുന്ന അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് നാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തി. ‘ജാദിഭേദം മതവിദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരദ്വേന വാഴുന്ന’തിന് ആഹ്വാനം ചെയ്തു. നാരായണ ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠ കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മൂത്തുമുരടിച്ച യാഥാസ്ഥിതികത്വത്തിന്‍റെയും നാരായവേരുകള്‍ക്ക് കത്തിവെക്കുന്ന മഹത്തായ കര്‍മമായിരുന്നു. അദ്ദേഹം അതില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ജാതിവ്യത്യാസത്തിന്‍റെയും മറ്റു അനാചാരങ്ങളുടെയും നേര്‍ക്ക് അദ്ദേഹം ആഞ്ഞടിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നും അന്നത്തെ സ്ഥിതിക്ക് അത്യന്തം വിപ്ലവകരങ്ങളായ ആശയങ്ങള്‍, സന്ദേശങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു (യുക്തിദര്‍ശനം പേ: 763, 764).


ശ്രീനാരായണ ഗുരുവിന്‍റെ പാതയില്‍ നിന്നും ഊര്‍ജം നുകര്‍ന്ന് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ 1917 മെയ് 29-ാം തിയ്യതി ‘സഹോദര സംഘം’ എന്ന കൂട്ടായ്മ രൂപീകരിച്ചു. ‘മിശ്രഭോജനത്തിലൂടെ സംഘത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഈ സഹോദരസംഘത്തില്‍ നിന്നാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പിറവിയെടുത്തത്. യുക്തിദര്‍ശനത്തില്‍ ഇത് രേഖപ്പെടുത്തിയത് കാണാം: ‘ഇതോടടുത്ത കാലത്ത് തന്നെയാണ് ‘സഹോദരനും’ ‘മിതവാദിയും’ ‘കേരള കൗമുദി’യും യഥാക്രമം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ മൂന്ന് പത്രങ്ങളും സഹോദര സംഘവും ഒത്തുചേര്‍ന്ന് കേരളത്തില്‍ വിചാര വിപ്ലവത്തിന്‍റെ വിത്ത് ശരിക്കും വിതക്കുകതന്നെ ചെയ്തു. അതിന്‍റെ ഫലമോ? സ്വതന്ത്രചിന്ത, നിര്‍ജ്ജാതിത്വം, നിര്‍മതത്വം, നിരീശ്വരത്വം, മിശ്രഭോജനം, മിശ്രവിവാഹം, സ്വതന്ത്ര സമുദായ വാദം എന്നിങ്ങനെ കേരളീയ ജനതയെ ആവേശം കൊള്ളിച്ച പ്രവൃത്യുന്മാരാക്കിയ പുതിയ പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. അതേവിധത്തില്‍ തന്നെ മുള പൊട്ടിയതാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനവും (യുക്തിദര്‍ശനം പേ: 766-767).


ശ്രീനാരായണ ഗുരുവിന്‍റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ആശയത്തിനു പകരം അദ്ദേഹത്തിന്‍റെ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്ന പുതിയ ആശയം പ്രചരിപ്പിച്ചു. മേല്‍പറഞ്ഞ പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു നാസ്തികത പ്രചരിക്കപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് യുക്തിദര്‍ശനം പറയുന്നത് നോക്കൂ: ‘പത്രത്തിലൂടെ ആദ്യം വെളിച്ചം കണ്ട യുക്തിവാദ ലേഖനം എംപി വര്‍ക്കി എഴുതിയ ‘യഥാര്‍ത്ഥ ക്രിസ്തു’ എന്നതാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ചത് ‘സഹോദരന്‍’ പത്രത്തിലായിരുന്നു. ‘സഹോദരന്‍’ ആണ് ആദ്യമായി ലെനിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരിച്ചതും. എന്നു തന്നെയല്ല, ലോകപ്രശസ്ത അമേരിക്കന്‍ യുക്തിവാദിയായിരുന്ന ഇംഗര്‍ സോളിന്‍റെ ചിത്രവും ജീവചരിത്രവും പ്രസിദ്ധീകരിച്ചതിനു പുറമെ അദ്ദേഹത്തിന്‍റെ ‘മോസ്സസിന്‍റെ തെറ്റുകള്‍’,  ‘നരകം’, ‘ദൈവങ്ങള്‍’ തുടങ്ങിയ ചില ലേഖനങ്ങളും ‘സഹോദരനി’ലൂടെ അന്നു പ്രകാശിതമായി. കുസുമത്തിന്‍റെ ലേഖനങ്ങളും യുക്തിവാദ പ്രസ്ഥാനത്തിന് ഈടുറ്റ സമ്പത്താണ്. ഇന്നും ‘സയന്‍സ് ദശകം’, ‘ആള്‍ദൈവം’, ‘പരിണാമം’, ‘പരിവര്‍ത്തനം’, ‘യുക്തികാല ഓണപ്പാട്ട്, ‘വെളിപാടുകള്‍’, ‘പുരോഹിതജാലം’, ‘ഭാവി’ തുടങ്ങിയ സഹോദരനയ്യപ്പന്‍റെ കവിതകളും ലേഖനങ്ങളും ഒരു കാലത്ത് കേരളത്തിലെങ്ങും യുവജനമാനസങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തവയാണ് (യുക്തിദര്‍ശനം പേ: 767, 768).

കേരളത്തില്‍ യുക്തിവാദ ആശയങ്ങള്‍ പ്രചാരം തുടങ്ങിയപ്പോള്‍ ഇതിനു മാത്രമായി ഒരു പ്രസിദ്ധീകരണം വേണമെന്ന് കേരളത്തിലെ യുക്തിവാദികള്‍ തീരുമാനിച്ചു. ‘അങ്ങനെ കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍ കോഴിക്കോട്ട് മിതവാദി പത്രാധിപര്‍ സി കൃഷ്ണന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ സമ്മേളനമാണ് കേരളത്തിലെ യുക്തിവാദികളുടെ പ്രഥമ സമ്മേളനം. ഈ സമ്മേളനം ‘യുക്തിവാദി’ എന്നൊരു മാസിക തുടങ്ങുവാന്‍ തീരുമാനിച്ചു. 1107 ധനുവില്‍ (1927 ജനുവരി) മാസിക മിതവാദി പ്രസ്സില്‍ നിന്നും അടിച്ചു പ്രസിദ്ധീകരണം ആരംഭിക്കണമെന്നും കെ രാമവര്‍മ്മ തമ്പാന്‍, കെ അയ്യപ്പന്‍, സിവി കുഞ്ഞുരാമന്‍, സി കൃഷ്ണന്‍, എംസി ജോസഫ് എന്നിവര്‍ മാസികയുടെ പത്രാധിപന്മാരായിരിക്കണമെന്നും നിശ്ചയിച്ചു’ (യുക്തിദര്‍ശനം പേ: 768).


പക്ഷേ, നിശ്ചയിച്ചതനുസരിച്ച് യുക്തിവാദി മാസിക ഇറക്കാന്‍ സാധിച്ചില്ല. 1929 സെപ്തംബറില്‍ കൊച്ചിയിലെ സഹോദരന്‍ പ്രസ്സില്‍ നിന്നായിരുന്നു ‘യുക്തിവാദി’യുടെ പ്രഥമ ലക്കം ഇറങ്ങിയത്. ഏകദേശം 50 വര്‍ഷത്തിലധികം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ജാതിപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുതുടങ്ങി ഒടുവില്‍ മതനിഷേധത്തിലേക്ക് വഴിതെറ്റിയതാണ് കേരള യുക്തിവാദ പ്രസ്ഥാനങ്ങളെന്നു സാരം.


യുക്തിവാദി സംഘങ്ങള്‍ പിറവിയെടുക്കുന്നു

‘യുക്തിവാദി’ മാസികയുടെ പ്രസിദ്ധീകരണത്തോടെ യുക്തിവാദി സംഘവും നിലവില്‍വന്നു. ആദ്യകാല യുക്തിവാദി സംഘത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നത് നോക്കാം: ‘യുക്തിവാദി’യുടെ ആരംഭത്തോട് കൂടിത്തന്നെ 1935 നവംബര്‍ 11-ാം തിയ്യതി കൊച്ചി സംസ്ഥാനത്ത് യുക്തിവാദി സംഘവും റജിസ്റ്റര്‍ ചെയ്തു. ശ്രീ. രാമവര്‍മ്മ തമ്പാന്‍ പ്രസിഡന്‍റും എംസി ജോസഫ് സെക്രട്ടറിയും പനമ്പിള്ളി ഗോവിന്ദമേനോന്‍ ഖജാന്‍ജിയുമായിരുന്നു (യുക്തിദര്‍ശനം പേ: 774).

പക്ഷേ, ഈ സംഘടന അധികം നിലനിന്നില്ല. പ്രവര്‍ത്തനരഹിതമായി അത് ഇല്ലാതായി. എന്നാല്‍ ഒറ്റപ്പെട്ട പല യുക്തിവാദി ഗ്രൂപ്പുകളും പ്രസിദ്ധീകരണങ്ങളും പിറവിയെടുക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചകളും സമ്മേളനങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇടമറുക് ചില യുക്തിവാദി സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. യുക്തിവാദ പ്രചാരണത്തിനായി ‘ഇസ്ക്രാ’ എന്നൊരു മാസികയും അദ്ദേഹം സ്ഥാപിച്ചു. പക്ഷേ, അതും ഇടക്ക്വച്ച് നിര്‍ത്തലാക്കേണ്ടിവന്നു. 1946-ല്‍ അഖില കൊച്ചി മിശ്രവിവാഹ സംഘം എന്ന സംഘടന രൂപീകരിച്ചു. 1958-ല്‍ അതിന്‍റെ പേര് മാറ്റി കേരള മിശ്രവിവാഹ സംഘം എന്നാക്കി.


കേരള യുക്തിവാദി സംഘത്തിന്‍റെ പിറവി

കേരള യുക്തിവാദി സംഘ(KYS)ത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നതിങ്ങനെയാണ്: ‘24.12.67-ന് തൃശൂര്‍ റീജനല്‍ തിയ്യേറ്ററില്‍ നടന്ന യുക്തിവാദി സുഹൃദ്സമ്മേളനം കേരള യുക്തിവാദി സംഘം കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ പ്രസിഡന്‍റായി ശ്രീ. എംസി ജോസഫിനെയും വൈസ് പ്രസിഡന്‍റുമാരായി വിടി ഭട്ടതിരിപ്പാട്, കുറ്റിപ്പുറം കൃഷ്ണപ്പിള്ള എന്നിവരെയും ജനറല്‍ സെക്രട്ടറിയായി കെഎ സുബ്രഹ്മണ്യത്തിനെയും ജോയിന്‍റ് സെക്രട്ടറിമാരായി എവി ജോസ്, പിഎസ് രാമന്‍കുട്ടി എന്നിവരെയും ട്രഷററായി ജോസഫ് കുന്നത്തിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി മെമ്പര്‍മാരായി മറ്റു ചില പ്രമുഖ യുക്തിവാദികളെയും തിരഞ്ഞെടുക്കുകയുണ്ടായി. പക്ഷേ, ഈ കമ്മിറ്റിക്ക് കാര്യമായൊന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷം 1969 മെയ് 19, 20 തിയ്യതികളില്‍ കോഴിക്കോട്ട് വച്ച് യുക്തിവാദി സംഘത്തിന്‍റെ ഒന്നാം വാര്‍ഷികം നടന്നു. അന്നു എം പ്രഭയെ പ്രസിഡന്‍റായും ഇടമറുകിനെ വൈസ് പ്രസിഡന്‍റായും പിഎസ് രാമന്‍കുട്ടിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അതിനെ തുടര്‍ന്ന് കേരളത്തിന്‍റെ ചില പ്രദേശങ്ങളില്‍ യുക്തിവാദി സംഘത്തിന്‍റെ ശാഖകള്‍ രൂപം കൊള്ളാന്‍ തുടങ്ങി (യുക്തിദര്‍ശനം പേ: 783, 784).

കേരള യുക്തിവാദി സംഘത്തിന്‍റെ രൂപീകരണത്തിന് ശേഷം ഇതേ ആശയത്തില്‍ പല പ്രാദേശിക സംഘടനകളും രംഗത്തുവരികയുണ്ടായി. കോട്ടയം കേന്ദ്രമാക്കി സനല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് സ്റ്റുഡന്‍റ്സ് ഫോറവും തൃശൂര്‍ കേന്ദ്രമാക്കി ജോണ്‍സണ്‍ ഐരൂര്‍, നാസ്തികന്‍ സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് യൂത്ത് ഫോറവും ഇതിനുദാഹരണങ്ങളാണ്. പക്ഷേ, ഇത്തരം സംഘടനകളെല്ലാം പിന്നീട് നിര്‍ജീവമാവുകയാണുണ്ടായത്.


പിന്നീട് സംഘടനക്കുള്ളില്‍ രൂക്ഷമായ ഭിന്നിപ്പുകള്‍ ഉടലെടുക്കുകയുണ്ടായി. ഇതേക്കുറിച്ച് കേരളത്തിലെ നവനാസ്തികരുടെ വീരപുരുഷന്‍ സി രവിചന്ദ്രന്‍ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ എന്ന തന്‍റെ പുസ്തകത്തില്‍ തുറന്ന് സമ്മതിക്കുന്നതായി കാണാം: ‘സജീവമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സംഘടനക്കുള്ളില്‍ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്നു. മാര്‍ക്സിസത്തോടുള്ള സമീപനമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാര്‍ക്സിസത്തെയും വൈരുദ്ധ്യാഷ്ഠിത ഭൗതികവാദത്തെയും അംഗീകരിക്കുന്നവരും അല്ലാത്തവരുമായി രണ്ട് ചേരികള്‍ സംഘടനയില്‍ ഉണ്ടായിരുന്നു. കേരള യുക്തിവാദി സംഘത്തിന്‍റെ ഔദ്യോഗിക നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും മാര്‍ക്സിസത്തെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും അംഗീകരിച്ചപ്പോള്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തു. ഇതിനെ ചൊല്ലി പ്രസിദ്ധീകരണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പരസ്പരം വിമര്‍ശനം പതിവായി. വിമര്‍ശനങ്ങള്‍ പലപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് പോയി’ (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214).

യുക്തിവാദി സംഘടനക്കുള്ളിലെ ഭിന്നിപ്പിന്‍റെ ഒരു ഔദ്യോഗിക തുടക്കമായി നമുക്കിതിനെ കണക്കാക്കാം. പിന്നീട് തമ്മില്‍ തല്ലിന്‍റെയും ആദര്‍ശ വൈരുദ്ധ്യങ്ങളുടെയും മാലപ്പടക്കം തന്നെ അവര്‍ക്കിടയില്‍ അരങ്ങേറി. രവിചന്ദ്രന്‍ തന്നെ പറയട്ടെ: ‘മദ്രാസ് കേന്ദ്രമാക്കി 1949-ല്‍ രൂപീകരിച്ച അഖിലേന്ത്യാ സംഘടനയാണ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍. അവിടെ മന്ത്രിയായിരുന്ന എസ് രാമനാഥനായിരുന്നു സംഘടനയുടെ സ്ഥാപകന്‍. കേരള യുക്തിവാദി സംഘം ഈ സംഘടനയില്‍ അംഗമായിരുന്നു. കെവൈഎസിനുള്ളില്‍ ആശയപരമായ ആരോപണ പ്രത്യാരോപണങ്ങളും വ്യക്തിപരമായി സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും ഉണ്ടായതോടെ അവര്‍ കേന്ദ്ര സംഘടനയായ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷനില്‍ (IRA) നിന്നും അഫിലിയേഷന്‍ പിന്‍വലിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഐആര്‍എയുടെ സംസ്ഥാന ഘടകമായിരുന്നില്ല കേരളാ യുക്തിവാദി സംഘം. എങ്കിലും ദേശീയ നേതൃത്വത്തില്‍ നിന്നും പല കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ കേരളാ യുക്തിവാദി സംഘത്തിന്‍റെ സംസ്ഥാന കമ്മിറ്റി ഏതാണ്ട് ഒന്നടങ്കം എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ 1984-ല്‍ ഐആര്‍എയില്‍ നിന്നും കേരള യുക്തിവാദി സംഘം (കൈവൈഎസ്) പിന്‍മാറി (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214, 215).

ഐആര്‍എയില്‍ നിന്നും കൈവൈഎസിന്‍റെ പിന്മാറ്റം മറ്റൊരു ഭിന്നിപ്പിന്‍റെ തുടക്കമായിരുന്നു. രവിചന്ദ്രന്‍ തുടരുന്നു: 1985-ല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ കൊല്ലത്തുവച്ച് കേരള യുക്തിവാദി സംഘത്തിനു ബദലായി മാര്‍ക്സിസം, മാര്‍ക്സിയന്‍ ഭൗതികവാദം അംഗീകരിക്കാത്ത ഐആര്‍എ സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീനി പട്ടത്താനമായിരുന്നു ജനറല്‍ സെക്രട്ടറി. അബ്ദുല്ല മേപ്പയൂര്‍ പ്രസിഡന്‍റും. പില്‍ക്കാലത്ത് അഖിലേന്ത്യാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ശ്രീനി പട്ടത്താനവും കൂട്ടരും ഐആര്‍എ വിടുകയും 1997-ല്‍ ഭാരതീയ യുക്തിവാദി സംഘം രൂപീകരിക്കുകയും ചെയ്തു (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 215).


റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ പ്രശസ്ത ഗ്രന്ഥമായ ദിഗോഡ് ഡെല്യൂഷന്‍ (The God Delusion) എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയായ ‘നാസ്തികനായ ദൈവം’ രവിചന്ദ്രന്‍ സി എഴുതുന്നതോടെയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍, സാംഹാരിസ് ഡാനിയല്‍ തുടങ്ങിയവരുടെ ചിന്തയില്‍ നിന്നുതിര്‍ന്നുവീണ നവനാസ്തികതയുടെ വിത്ത് കേരള മണ്ണിലെത്തുന്നത്. ഈ പുസ്തകം പുറത്തിറങ്ങിയതോടെയാണ് രവിചന്ദ്രന്‍ യുക്തിവാദ പ്രസ്ഥാനങ്ങളോട് ബന്ധപ്പെടാന്‍ തുടങ്ങിയത്. ‘പച്ചക്കുതിര’ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറയുന്നതായി കാണാം: ‘2009 ഒക്ടോബറില്‍ നാസ്തികനായ ദൈവം പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിലെ പ്രമുഖ യുക്തിവാദികളെ നേരിട്ട് പരിചയപ്പെടുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ കേരളം ചുറ്റാന്‍ തുടങ്ങിയത് 2010 മുതലാണ് (പച്ചക്കുതിര 2018 ഏപ്രില്‍ പേ: 30).

ശാസ്ത്രത്തിന്‍റെ പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ കൂടി ശാസ്ത്ര കണ്ടെത്തലുകള്‍ മാത്രം സ്വീകരിച്ചുള്ള നവനാസ്തികതയുടെ പ്രചാരണം കൂടിയായിരുന്നു രവിചന്ദ്രന്‍ നിര്‍വഹിച്ചിരുന്നത്. കേവലം മതവിമര്‍ശനത്തിന് പുറമെ ശാസ്ത്രവിരുദ്ധമായതിനെ മുഴുവന്‍ എതിര്‍ക്കുക എന്ന പുതിയ ശൈലി രൂപപ്പെട്ടു. യുക്തിവാദികളിലുള്ള ശാസ്ത്രവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു. യുക്തിവാദികളിലെ ശാസ്ത്ര വിരുദ്ധരെക്കുറിച്ച് രവിചന്ദ്രന്‍ പറയുന്നതിപ്രകാരമാണ്: ‘ശാസ്ത്ര ചിന്തയോട് ആഴത്തില്‍ കലഹിക്കുന്നവര്‍ പോലും അവര്‍ക്കിടയിലുണ്ട്. കളിമണ്‍ ചികിത്സ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ തുടങ്ങിയ കപട ചികിത്സകളെ പിന്തുണയ്ക്കുന്നവരും അങ്ങിങ്ങുണ്ട്. എന്തിനേറെ, വാക്സിന്‍ വിരുദ്ധരെപോലും അവര്‍ക്കിടയില്‍ കാണാനാവും! (പച്ചക്കുതിര 2108 ഏപ്രില്‍ പേ: 31).

അധികാരമോഹങ്ങളും സംഘടനാ സങ്കുചിതത്വവും കേരള യുക്തിവാദ സംഘത്തിന്‍റെ മറ്റൊരു പിളര്‍പ്പ് കൂടിയുണ്ടാക്കി. ഈ പിളര്‍പ്പ് രവിചന്ദ്രന്‍ വിശദീകരിക്കുന്നതിപ്രകാരമാണ്: ‘2011-ല്‍ കേരള യുക്തിവാദത്തില്‍ പിളര്‍പ്പുണ്ടായി. മലപ്പുറം ജില്ലാ കമ്മറ്റി ഒന്നടങ്കം വിട്ടുപോയി. ഇഎ ജബ്ബാര്‍, മുഹമ്മദ് പാറയ്ക്കല്‍, പ്രൊഫ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘യുക്തിവാദി സംഘം’ എന്ന സംഘടന രൂപീകരിച്ചു (വെളിച്ചപ്പാടിന്‍റെ ഭാര്യ പേ: 216).

ഇഎ ജബ്ബാറും രവിചന്ദ്രനും തമ്മില്‍ നടന്ന അഭിമുഖത്തില്‍ ഈ പിളപ്പിനെക്കുറിച്ച് ഇഎ ജബ്ബാര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: ‘സംഘടന വന്നതിനുശേഷമാണ് സംഘടനാ മൗലികവാദം വരുന്നത്. ആശയപ്രചാരണത്തേക്കാള്‍ സംഘടനയുടെ ചട്ടക്കൂടും അതിന്‍റെ അച്ചടക്കവും അതിന്‍റെ അജണ്ടകളും പ്രധാനമായിത്തീര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അക്കാലഘട്ടത്തിലാണ് ഞാനും ഈ സംഘടനയിലേക്ക് വരുന്നത്. സംഘടനയ്ക്കകത്ത് വന്നുകഴിഞ്ഞാല്‍ മിക്കവാറും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലല്ല, സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് സമയം കളയുന്നത്. അതുകൊണ്ട് വലിയ പ്രയോജനം ഇല്ലായെന്ന് എനിക്ക് അനുഭവങ്ങളിലൂടെ തോന്നി. പലപ്പോഴും ഇത്തരം കമ്മിറ്റികളില്‍ പോയിരുന്നാല്‍ നമുക്കൊന്നും ചര്‍ച്ച ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. ഇത് പോരാ, ആശയം പ്രചരിപ്പിക്കലായിരിക്കണം പ്രധാനം. അതുപോലെ കാലം മാറുന്നതിനനുസരിച്ച് പുതിയ സങ്കേതങ്ങളും രീതികളുമൊക്കെ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന ആശയങ്ങള്‍ ഞാന്‍ സംഘടനക്കകത്ത് വച്ചിരുന്നു. പക്ഷേ, അതിനോടൊന്നും സംഘടനക്കകത്ത് പലര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. 2012-ലെ സ്വതന്ത്രലോകം ദേശീയ സെമിനാറോടു കൂടി ഞാന്‍ സംഘടനയുമായി ഔപചാരികമായി പിരിഞ്ഞു’ (പച്ചക്കുതിര, 2016 ഡിസംബര്‍ പേ: 27).


എന്നാല്‍ ഈ പിളപ്പിന് കാരണം ഇഎ ജബ്ബാറിന്‍റെ അധികാരമോഹമാണെന്നാണ് കേരള യുക്തിവാദി സംഘം (KYS) പ്രസിഡന്‍റായിരുന്ന യു കലാനാഥന്‍ പറയുന്നത്. 1796 മുതല്‍ ദീര്‍ഘകാലം കൈവൈഎസ് പ്രസിഡന്‍റായിരുന്ന യു കലാനാഥനും സംഘടനയില്‍ നിന്ന് പിരിഞ്ഞുപോവുകയാണുണ്ടായത്. യുക്തിവാദി പ്രസ്ഥാനത്തിന് മാര്‍ക്സിസം വേണോ വേണ്ടയോ എന്നതില്‍ വീണ്ടും അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകളെ എതിര്‍ക്കാനും വേണ്ടി മാര്‍ക്സിസത്തെ അനുകൂലിക്കാത്ത ചില യുക്തിവാദികളുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘടനയായ കേരളാ ഫ്രീ തിങ്കേഴ്സ് ഫോറം (KFTF) നിലവില്‍ വന്നു. യൂട്യൂബ് ചാനലും ഫേസ്ബുക്ക് കൂട്ടായ്മയുമായി മുന്നോട്ടു ഗമിച്ചു. ഡോ. വിശ്വനാഥന്‍, എഎ ജബ്ബാര്‍, രവിചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഫോറത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ‘യുക്തിയുഗം’ എന്ന മാസികയും ആരംഭിച്ചു. ഈ കൂട്ടായ്മയുടെ വാര്‍ഷിക സെമിനാറാണ് ‘സ്വതന്ത്രലോകം’. അതിനിടയില്‍ 2013 സ്വതന്ത്രലോകം സെമിനാറില്‍ രവിചന്ദ്രന്‍ വെളിച്ചപ്പാടിന്‍റെ ഭാര്യ എന്ന പ്രസന്‍റേഷന്‍ അവതരിപ്പിച്ചു. പക്ഷേ ഇതില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്നുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് യുക്തിവാദി സംഘത്തിന് ഫെമിനിസം വേണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകള്‍ അണികള്‍ക്കിടയില്‍ നടന്നു. ആ സമയത്ത് തന്‍റെയടുക്കല്‍ തെറ്റ് പറ്റിയെന്ന നിലപാടിലേക്ക് രവിചന്ദ്രന്‍ എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ 2016-ല്‍ തൃശൂരില്‍ വച്ച് ‘വെളിച്ചപ്പാടിന്‍റെ ഭാര്യ Reloaded’ എന്ന് വീണ്ടും അതേ വിഷയം രവിചന്ദ്രന്‍ അവതരിപ്പിച്ചതോടെ സംഘടനയില്‍ പിളര്‍പ്പുണ്ടായി. അങ്ങനെ തന്നെ അനുകൂലിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളിച്ച് 2016 ഒക്ടോബറില്‍ ‘എസ്സന്‍സ് ക്ലബ്’ എന്ന പുതിയ സംഘടന രവിചന്ദ്രന്‍ രൂപീകരിച്ചു. എന്നാല്‍ ഇത്തരം സംഘടനകളിലൊന്നും അദ്ദേഹം മെമ്പറാവുകയോ നേതൃസ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാതെ തന്‍റെ നിയന്ത്രണത്തിലാക്കുക എന്ന ശൈലിയാണ് സ്വീകരിച്ചത്. ഈ സംഘടനയെ രവിചന്ദ്രന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘സജീവന്‍ അന്തിക്കാട്, പ്രശാന്ത് രണ്ടേടത്ത്, പി സുശീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013 ഒക്ടോബറില്‍ രൂപംകൊണ്ട ആയിരത്തിലധികം അംഗങ്ങളുള്ള എസ്സെന്‍സ് എന്ന ഹ്യൂമനിസ്റ്റ് സൈബര്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം ശാസ്ത്ര-നാസ്തിക-മാനവികവാദ പ്രചാരണമാണ്. എസ്സന്‍സ് ഫ്രീ തിങ്കേഴ്സ് ഡയറി എന്ന ഓണ്‍ലൈന്‍ മാഗസിന്‍, യൂട്യൂബ് ചാനല്‍, ഓഡിയോ-ബ്രോഡ്കാസ്റ്റിങ് ചാനല്‍ തുടങ്ങിയവയും എസ്സെന്‍സ് നടത്തുന്നു. കൂടാതെ വിവിധ വിഷയങ്ങളില്‍ സംവാദ പരമ്പരകളും (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 226).

അതിനിടയിലാണ് സംവരണ വിഷയത്തില്‍ രവിചന്ദ്രന്‍ നടത്തിയ പ്രഭാഷണങ്ങള്‍ മറ്റൊരു വിവാദം സൃഷ്ടിച്ചത്. അതില്‍ സംവരണ വിരുദ്ധതയും ദളിത് വിരുദ്ധതയുമുണ്ടെന്ന് പറഞ്ഞ് ഇഎ ജബ്ബാര്‍, ഡോ. വിശ്വനാഥന്‍ തുടങ്ങിയവര്‍ പരസ്യമായി ഇതിനെതിരെ പ്രതികരിച്ചു രംഗത്തുവന്നു. ഈ വിഷയത്തില്‍ രവിചന്ദ്രന് മറുപടി പറഞ്ഞുകൊണ്ട് പ്രശസ്ത ദളിത് ചിന്തകനും യുക്തിവാദിയുമായ സണ്ണി എം കപിക്കാടിന്‍റെ വീഡിയോ പുറത്തിറങ്ങി. ഫ്രീ തിങ്കേഴ്സ് ഫോറം രവിചന്ദ്രന് ചുട്ട മറുപടിയുമായി രംഗത്ത് വന്നു. എന്നാല്‍ തന്‍റെ ആരാധകരെ ഉപയോഗിച്ച് കോപ്പിറൈറ്റ് ക്ലൈം ചെയ്ത് ഈ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്ത് രവിചന്ദ്രന്‍ തിരിച്ചടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തന്‍റെ സംഘടനയായ എസ്സന്‍സിലെ അണികള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടായി. ചോദ്യം ചെയ്തവരെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് എസ്സന്‍സില്‍ ഇരുചേരികള്‍ രൂപപ്പെട്ടു. ഒന്ന് രവിചന്ദ്രനെ ആരാധ്യനായി കാണുന്നവര്‍. മറ്റൊന്ന് രവിചന്ദ്രനെ ഇവ്വിധം അംഗീകരിക്കാത്തവരും. അങ്ങനെ 2018-ല്‍ രവിചന്ദ്രനെ ഫാനായി കാണുന്നവര്‍ എസ്സന്‍സ് ക്ലബ്ബ് വിടുകയും ‘എസ്സന്‍സ് ഗ്ലോബല്‍’ എന്ന പേരില്‍ മറ്റൊരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു.

എസ്സന്‍സ് ക്ലബ്ബിന്‍റെ വാര്‍ഷിക പരിപാടിയാണ് ‘എസന്‍ഷ്യ’. പിളര്‍പ്പിനുശേഷം തിരുവനന്തപുരം വിജെടി ഹാളില്‍വച്ച് 2018 ഒക്ടോബല്‍ 18,19 തിയ്യതികളില്‍ ‘എസന്‍ഷ്യ 18’ എസ്സന്‍സ് ക്ലബ്ബുകാര്‍ നടത്തുകയുണ്ടായി. എന്നാല്‍ എസ്സന്‍സ് ക്ലബ്ബില്‍ നിന്നു പിരിഞ്ഞുപോയ രവിചന്ദ്രനും കൂട്ടരും എസ്സന്‍സ് ക്ലബ് എന്ന പേരും രജിസ്റ്റര്‍ നമ്പറും വച്ച് എസ്സന്‍സ് ക്ലബ് വാര്‍ഷിക പരിപാടിയായ ‘എസന്‍ഷ്യ 2018’ എറണാകുളം ടൗണ്‍ഹാലില്‍ വച്ച് ഡിസംബര്‍ 25, 26 തിയ്യതികളില്‍ വേറെ നടത്തിയിരുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ എസ്സന്‍സ് ക്ലബുകള്‍ തങ്ങളുടെ സംഘടനയുടെ പേരും രജിസ്റ്റര്‍ നമ്പറും ഉപയോഗിക്കുന്നതിനെതിരെ രവിചന്ദ്രനെയും കൂട്ടരെയും പ്രതികളാക്കി കേസ് കൊടുക്കുകയും ചെയ്തു. ‘മതം ഉപേക്ഷിക്കൂ, മനുഷ്യരാകൂ’ എന്ന് ഉദ്ഘോഷിക്കുന്ന യുക്തന്മാരുടെ ലജ്ജിപ്പിക്കുന്ന തമ്മില്‍ തല്ലും അധികാരമോഹങ്ങളും കാണുമ്പോള്‍ മതവിമര്‍ശനവും ദൈവിനിഷേധവുമൊക്കെ അഴുക്കുചാലിലെങ്കിലും തിളങ്ങിനില്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.

ബറാഅത്ത് രാവിലെ ആരാധനകള്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ബറാഅത്ത് രാവിലെ ആരാധനകള്‍● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം 0 COMMENTS

‘തീര്‍ച്ചയായും നാമതിനെ ഒരനുഗ്രഹീത രാവില്‍ അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്. യുക്തിപൂര്‍ണമായ ഓരോ കാര്യവും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു’ (ദുഖാന്‍ 34).

മേല്‍ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ) വിവരിച്ചു: ‘ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ്  ബറാഅത്ത് രാവാണെന്ന് ഇക്രിമ(റ) അടക്കം നിവധി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (തഫ്സീര്‍ റാസി).


ഇമാം ഖുര്‍ത്വുബി(റ)ന്‍റെ വിശദീകരണം കാണുക: ‘ഇക്രിമ(റ) പറയുന്നത് ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ് ശഅ്ബാന്‍ പകുതിയുടെ രാവാണെന്നാണ്. പ്രസ്തുത രാവില്‍ ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരില്‍ നിന്ന് വേര്‍തിരിച്ച് ലിസ്റ്റ് തയ്യാറാക്കും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ ആരെല്ലാമെന്ന് നിര്‍ണയിക്കപ്പെടും. ഓരോ വകുപ്പിലും നിര്‍ണയിക്കപ്പെട്ടവരേക്കാള്‍ ഒരാളെ പോലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല. ഉസ്മാനുബ്നുല്‍ മുഗീറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി(സ്വ) പറഞ്ഞു: ഒരു ശഅ്ബാന്‍ മുതല്‍ അടുത്ത ശഅ്ബാന്‍ വരെയുള്ളവരുടെ ആയുസ്സ് തീരുമാനിക്കപ്പെടും (ഖുര്‍ത്വുബി).

‘യുക്തിപൂര്‍ണമായ കാര്യം’ എന്ന് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം മനുഷ്യരുടെ ആയുസ്സ്, ഭക്ഷണം, ജയാപചയങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഇമാം റാസി(റ) വിവരിക്കുന്നു: ‘ആയുസ്സ്, ഭക്ഷണം, വെള്ളം, ജയാപചയങ്ങള്‍’ എന്നിവ ഓരോരുത്തര്‍ക്കും വ്യത്യസ്ത അളവിലായിരിക്കും അല്ലാഹു അനുവദിച്ചത്. ഈ വ്യത്യസ്തതക്ക് പിന്നില്‍ അവന്‍റെ അതിമഹത്തായ ഹിക്മത്താണ്. അതിനാല്‍ ‘ഹകീം’ എന്ന അല്ലാഹുവിന്‍റെ വിശേഷണം ആലങ്കാരികമായി പ്രസ്തുത കാര്യങ്ങള്‍ക്ക് പ്രയോഗിച്ച് ‘അംറുന്‍ ഹകീം’ എന്നു പറഞ്ഞു (റാസി).


ഇമാം റാസി(റ), ഇമാം ഖുര്‍ത്വുബി(റ), ഇസ്മാ ഈലില്‍ ഹിഖീ(റ) തുടങ്ങിയവര്‍ ബറാഅത്ത് രാവിനെ കുറിച്ച് നല്‍കിയ ഒരു വിശദീകരണം കൂടി കാണാം: എല്ലാ വിവരങ്ങളുമടങ്ങിയ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പകര്‍ത്തിയെഴുതല്‍ ബറാഅത്ത് രാവില്‍ തുടങ്ങി ലൈലത്തുല്‍ ഖദ്റില്‍ പൂര്‍ത്തിയാക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. തുടര്‍ന്ന് ഓരോ വകുപ്പും അതാതിന്‍റെ ചുമതല വഹിക്കുന്ന മലക്കുകളെ ഏല്‍പ്പിക്കും. അതനുസരിച്ച് ഭക്ഷണത്തിന്‍റെ കാര്യം മീക്കാഇലീനെയും ഭൂകമ്പം പോലുള്ളവ ജിബ്രീലിനെയും ആപത്ത് മുസ്വീബത്തുകളുടെ ലിസ്റ്റുകള്‍ അസ്റാഈലിനെയും ഏല്‍പ്പിക്കും.

അറബി മാസം ശഅ്ബാന്‍ 14-ന് അസ്തമിച്ച രാത്രിയെയാണ് ബറാഅത്ത് രാവ് എന്ന് വിളി ക്കുന്നത്. മോചനം എന്നാണ് ബറാഅത്ത് എന്ന പദത്തിനര്‍ത്ഥം. നരകാവകാശികളായ നിരവധിയാളുകള്‍ക്ക് മോചനം ലഭ്യമാകുന്ന രാത്രിയായത് കൊണ്ടാണ് ആ പേര് വന്നത്. ലൈലതുന്‍ മുബാറക, ലൈലതുസ്സ്വക്ക്, ലൈലതുറഹ്മ എന്നീ പേരുകളിലും ഈ രാവ് അറിയപ്പെടുന്നു.


നിരവധി ഹദീസുകളിലൂടെ റസൂല്‍(സ്വ) ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠത തെര്യ പ്പെടുത്തുന്നുണ്ട്. അവയില്‍ ചിലത് നമുക്ക് മനസ്സിലാക്കാം: മുആദുബ്നു ജബല്‍(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘ശഅ്ബാന്‍ പകുതിയുടെ രാവില്‍ അവിശ്വാസിയും അക്രമിയുമല്ലാത്ത എല്ലാവര്‍ക്കും അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകയും അവര്‍ക്ക് അവന്‍ പൊറുക്കുകയും ചെയ്യും (ത്വബറാനി).

ആഇശ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ബറാഅത്ത് രാവില്‍ ജിബ്രീല്‍(അ) എന്‍റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു: ‘ഈ രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തോളം ആളുകള്‍ക്ക് അല്ലാഹു നരകമോചനം നല്‍കുന്നതാണ് (ബൈഹഖി). ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നുമാജ).

ആഇശ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ചോദിച്ചു: ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാവിനുള്ള മഹത്ത്വം അറിയാമോ? ബീവി അന്വേഷിച്ചപ്പോള്‍ നബി(സ്വ) വിശദീകരിച്ചു: ‘ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ എല്ലാ മനുഷ്യരെയും നിശ്ചയിക്കുന്നത് ആ രാവിലാണ്. അന്ന് മനുഷ്യരുടെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടും. അവരുടെ ഭക്ഷണം ഇറങ്ങുന്നതും അന്ന് തന്നെയാണ് (മിശ്ക്കാത്ത്).

അഞ്ച് സവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്.

യുക്തി പൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടുന്നു.
ബറാഅത്ത് രാവിലെ ആരാധനാകര്‍മങ്ങള്‍ക്ക് പ്രത്യേക ശ്രേഷ്ഠതകളുണ്ട്.
ആ രാവില്‍ അല്ലാഹു ധാരാളം അനുഗ്രഹം ചൊരിയും.
പ്രത്യേക പാപമോചനം നല്‍കപ്പെടുന്നു.
നബി(സ്വ) പറഞ്ഞു: ജ്യോത്സ്യന്‍, അക്രമി, സ്ഥിരമദ്യപാനി, മാതാപിതാക്കളെ വെറുപ്പി ക്കുന്നവന്‍, സ്ഥിരമായി വ്യഭിചരിക്കുന്നവന്‍ എന്നിവരല്ലാത്ത എല്ലാ വിശ്വാസികള്‍ക്കും ബറാഅത്ത് രാവില്‍ അല്ലാഹു പൊറുത്ത് കൊടുക്കും.

തിരുനബി(സ്വ)ക്ക് ശിപാര്‍ശ പറയാനുള്ള പൂര്‍ണാധികാരം നല്‍കപ്പെട്ടത് ഈ രാവിലാണ്. ശഅ്ബാന്‍ പതിമൂന്നാം രാവില്‍ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അധികാരം നബി(സ്വ) ചോദിച്ചപ്പോള്‍ മൂന്നിലൊന്ന് അല്ലാഹു നല്‍കി. പതിനാലാം രാവില്‍ ചോദിച്ചപ്പോള്‍ മൂന്നില്‍ രണ്ടും നല്‍കി. എന്നാല്‍ പതിനഞ്ചാം രാവില്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശിപാര്‍ശക്കുള്ള പൂര്‍ണാധികാരം നല്‍കുകയുണ്ടായി (റാസി).
ഇബ്നുതൈമിയ്യ തന്നെ പറയുന്നത് നോക്കൂ: ശഅ്ബാന്‍ പകുതിയുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന നിരവധി ഹദീസുകളും ആസാറുക ളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ പെട്ട ഒരു വിഭാഗം ആ രാവില്‍ പ്രത്യേകം നിസ്കാരം നിര്‍വഹിച്ചതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രസ്തുത രാവില്‍ ആരെങ്കിലും പ്രത്യേക നിസ്കാരം നിര്‍വഹിച്ചാല്‍ അതിന് മുന്‍ഗാമികളുടെ മാതൃകയും തെളിവുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

ബറാഅത്ത് രാവിലെ പ്രത്യേക നിസ്കാരത്തിന്‍റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അന്നത്തെ രാത്രിയില്‍ പ്രത്യേക 100 റക്അത്തിനെ കുറിച്ച് ഇമാം ഗസ്സാലി(റ) ഇഹ്യയില്‍ പരാമര്‍ശി ക്കുന്നു. എന്നാല്‍ പ്രസ്തുത നിസ്കാരം ബിദ്അത്താണെന്നാണ് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നത്. ഇബ്നു ഹജര്‍(റ) ഈ അഭിപ്രായാന്തരത്തിലെ തീരുമാനം പറയുന്നത് ഇപ്രകാരം: ‘റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ ഇശാ-മഗ്രിബിനിടയിലെ 12 റക്അത്ത് പ്രത്യേക നിസ്കാരവും ശഅ്ബാന്‍ പതിനഞ്ചാം രാവിലെ 100 റക്അത്ത് നിസ്കാരവും ബിദ്അത്താണെങ്കിലും അവ തടയപ്പെടേണ്ടതല്ലെന്നാണ് ഇബ്നു സ്വലാഹ്(റ)ന്‍റെ ഫത്വയില്‍ നിന്ന് മനസ്സിലാകുന്നത്. നിസ്കരിക്കാനുള്ള പൊതു ഉത്തരവിന്‍റെ കീഴില്‍ അവ രണ്ടും ഉള്‍പ്പെടുമെന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ് (ഫതാവല്‍ കുബ്റാ).


ശഅ്ബാന്‍ പതിനഞ്ചിന് (ബറാഅത്ത് ദിനം) പകല്‍ നോമ്പെടുക്കല്‍ സുന്നത്താണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാതെ ഇമാം റംലി(റ) വ്യക്തമാക്കിട്ടുണ്ട് (ഫതാവ റംലി).

ബറാഅത്ത് രാവില്‍ ഒരു പ്രാവശ്യം ദുഖാന്‍ സൂറത്തും മൂന്ന് പ്രാവശ്യം യാസീനും പാരായണം ചെയ്യുന്ന പതിവുണ്ട്. സച്ചരിതരായ പൂര്‍വികരില്‍ നിന്ന് പകര്‍ന്നുകിട്ടിയ നല്ല ആചാരമാണിത്. ഒന്നാം യാസീന്‍ ആയുസ്സില്‍ ബറകത്തുണ്ടാവാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ വിശാലതയുണ്ടാവാനും മൂന്നാമത്തേത് മരണവേളയിലെ നല്ല പര്യവസാനത്തിനും വേണ്ടിയാണ്. എന്തു ലക്ഷ്യം വച്ചാണോ യാസീന്‍ പാരായണം ചെയ്യുന്നത് അതു നിറവേറ്റപ്പെടും എന്ന ഹദീസ് ഇതിന് പ്രാമാണികത നല്‍കുന്നു.

അല്ലാമ മുര്‍തളാ സബീദി(റ) പറയുന്നു: ബറാഅത്ത് രാവ് ആരാധനകള്‍കൊണ്ട് സമ്പന്ന മാക്കുക എന്ന ആചാരം സച്ചരിതരായ മുന്‍ ഗാമികളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. അന്ന് മൂന്ന് യാസീന്‍ പാരായണം ചെയ്യുകയും ഓരോന്നിലും ക്രമപ്രകാരം ആയുസ്സിലെ ബറ കത്ത്, ഭക്ഷണത്തിലെ വിശാലത, ശുഭപര്യവസാനം എന്നിവ ലക്ഷ്യമാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വേണം (ഇത്ഹാഫു സാദത്തില്‍ മുത്തഖീന്‍).

ശഅ്ബാന്‍ പകുതിയുടെ രാവില്‍ ഇശാ-മഗ്രിബിനിടയില്‍ മൂന്ന് യാസീന്‍ തുടരെ പാരായണം ചെയ്യണം. അവയ്ക്കിടയില്‍ മറ്റു സംസാരം പാടില്ല. യാസീന്‍ കൊണ്ട് ആയുസ്സ് വര്‍ധനവ്, ഭക്ഷണ വിശാലത, വിജയികളില്‍ ഉള്‍പ്പെടുക എന്നിവ യഥാക്രമം ലക്ഷ്യംവെക്കണം (നിഹായത്തുല്‍ അമല്‍).

ഏതൊരു സമയത്തിനും ശ്രേഷ്ഠത ലഭിക്കുന്നത് ആ സമയം ഉള്‍ക്കൊള്ളുന്ന മഹത്തായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. വിശുദ്ധ റമളാന്‍ മാസങ്ങളുടെ നേതാവായത് അതില്‍ ഖുര്‍ആന്‍, അവതരിച്ചതിനാലാണ്. ആദം നബി(അ)ന്‍റെ ജന്മദിനം വെള്ളിയാഴ്ചയായതിനാല്‍ വെള്ളി ദിവസങ്ങളുടെ നേതാവായി. അതുപോലെ ബറാഅത്ത് രാവിന് ആ ശ്രേഷ്ഠത ലഭിച്ചതും അന്ന് സംഭവിച്ച മഹത്തായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. തിരുനബി(സ്വ) ഹിജ്റക്ക് ശേഷം 17 മാസക്കാലം നിസ്കരിച്ചത് ബൈത്തുല്‍ മുഖദ്ദസിലേക്കു തിരിഞ്ഞായിരുന്നു. എന്നാല്‍ ഇബ്റാഹീം നബി(അ)ന്‍റെ ഖിബ്ലയായ കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്കരിക്കലായിരുന്നു തിരുനബി(സ്വ)യുടെ ആഗ്രഹം. ഏറെക്കാലത്തെ പ്രവാചകാഭിലാഷം പൂവണിയിച്ചുകൊണ്ട് സൂറത്തുല്‍ ബഖറയുടെ 144-ാം ആയത്ത് ഇറങ്ങി ഖിബ്ല മാറ്റം സാധ്യമായത് ശഅ്ബാന്‍ പതിനഞ്ചിനായിരുന്നു. തിരുനബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ ആജ്ഞാപിക്കുന്ന സൂറത്ത് അഹ്സാബിലെ 56-ാം ആയത്ത് ഇറങ്ങുന്നതും അന്നേ ദിവസം തന്നെയാണ്. അപ്പോള്‍ ആ ദിനത്തിന്‍റെ രാവിനും പകലിനും ശ്രേഷ്ഠത ലഭിക്കുമെന്നത് തീര്‍ച്ചയാണല്ലോ.

ശഅ്ബാന്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ മാസമാണ്. ശഅ്ബാനിലെ അധിക ദിവസവും അവിടുന്ന് നോമ്പെടുക്കാറുണ്ടായിരുന്നു. നിര്‍ബന്ധമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടവരുമോ എന്ന ശങ്കയാണ് ശഅ്ബാന്‍  മുഴുവനായും തിരുനബി(സ്വ) നോമ്പനുഷ്ഠിക്കാതിരിക്കാനുള്ള കാരണം. റമളാന്‍ കഴിഞ്ഞാല്‍ നോമ്പെടുക്കാന്‍ ഏറ്റവും ഉത്തമമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളാണ്. ശഅ്ബാന്‍ പൂര്‍ണമായും നോമ്പെടുക്കല്‍ പ്രത്യേകം സുന്നത്താണ് (ശര്‍വാനി).

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...