Monday, June 24, 2019

മയ്യിത്ത് നിസ്കാരവും സ്ത്രീകളും.


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മയ്യിത്ത് നിസ്കാരവും സ്ത്രീകളും.

മയ്യിത്ത് നിസ്കാരം സ്ത്രീകൾക്ക് ഫർള് കിഫയോ സുന്നത്തോ അല്ല. നിസ്കരിക്കുന്ന സ്ഥലത്തോ അതിലേക്ക് ചേർത്തിപറയുന്ന അടുത്ത പ്രദേശത്തോ പുരുഷന്മാരോ ഒരു പുരുഷനോ ഉണ്ടായിരിക്കെ സ്ത്രീകൾ മയ്യിത്ത് നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമല്ല. അന്നേരം മയ്യിത്ത് നിസ്കാരത്തിനുള്ള നിർദ്ദേശം അവരിലേക്ക്‌ വരുന്നുമില്ല. കാരണം പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകൾ മാത്രം മയ്യിത്ത് നിസ്കരിക്കുന്നത് മയ്യിത്തിനെ നിസ്സാരപ്പെടുത്തലാണ്.മാത്രവുമല്ല സ്ത്രീകളേക്കാൾ പരിപൂർണ്ണർ പുരുഷന്മാരാണ്. അതിനാല അവരുടെ പ്രാർത്ഥനക്കുത്തരംലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വകതിരിവുള്ള കുട്ടിയുണ്ടെങ്കിലും സ്ത്രീകൾക്ക് ബാധ്യത വരില്ലെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ ചർച്ചയായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മയ്യിത്ത് നിസ്കരിക്കാൻ കുട്ടിയോട് കൽപ്പിക്കലും ചെയ്യുന്നില്ലെങ്കിൽ അതിന്റെ പേരിൽ അവനെ അടിക്കലും സ്ത്രീകൾക്ക് നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാൽ ഈ അഭിപ്രായത്തിന് യാതൊരു ന്യായവുമില്ല. പ്രത്യുത കുട്ടി നിസ്കരിക്കാനുദ്ദെഷിച്ചാൽ മാത്രമാണ് ആ ചർച്ചയ്ക്കു പ്രസക്തിയുള്ളൂ എന്നാണു ന്യായം. ഒരു പുരുഷനോ കുട്ടിയോ അവിടെ ഇല്ലാത്ത പക്ഷം ബാധ്യത സ്ത്രീകൾക്കാണ്. സ്ത്രീകലല്ലാതെ മറ്റാരുമില്ലെങ്കിൽ അവർക്കത്‌ നിര്ബന്ധമാകുന്നതും അവർ നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമാണ്.(തുഹ്ഫ : 3/148)

പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)

പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)

عبارة شرح البهجة : وصلاتهن وصلاة الصبيان مع الرجال أو بعدهم تقع نفلا لأن الفرض لا يتوجه عليهم. كتب عليه سم قوله ((أو بعدهم)) قد يدل على امتناع صلاتهن وصلاة الصبيان قبل الرجال فليراجع فإنه لا يبعد عدم الامتناع .(٤٨/٢)  

'പുരുഷന്മാരുടെ കൂടെയോ അവർക്ക് ശേഷമോ സ്ത്രീകളും കുട്ടികളും നിസ്കരിച്ചാൽ അത് സുന്നത്തായി സംഭവിക്കും.കാരണം ഫർള് അവരിലേക്ക്‌ വരുന്നില്ല'. എന്നാണു ശർഹുൽ ബഹ്ജയിൽ പറയുന്നത്. 'പുരുഷന്മാർക്ക് ശേഷം' എന്ന പരമാർഷത്തെ അധികരിച്ച് ഇബ്നുഖാസിം(റ) എഴുതുന്നു: പുരുഷന്മാരുടെ മുമ്പ് സ്ത്രീകളും കുട്ടികളും നിസ്കരിക്കാൻ പറ്റില്ലെന്ന് പ്രസ്തുത പരമാര്ഷം ചിലപ്പോൾ അറിയിച്ചേക്കാം. എന്നാൽ ഇത് കൂടുതൽ പഠനത്തിനു വിധേയമാക്കേണ്ടതാണ്. കാരണം അത് പറ്റുമെന്ന് പറയുന്നതില വിദൂരതയില്ല. (ഹാഷിയാത്തുന്നിഹായ: 2/48)
    എന്നാൽ സ്ത്രീകളും കുട്ടികളും ഒന്നിച്ച് നിസ്കരിക്കുന്ന കാര്യമാവാം അദ്ദേഹം പറയുന്നത്. അപ്പോൾ അല്ലാമ ശിർബിനി(റ) പറഞ്ഞതിനോട് അത് എതിരാവുകയില്ല. കാരണം കുട്ടി നിസ്കരിച്ചാലും ഫർള് വീടുമല്ലോ.
   നിസ്കരിച്ചാൽ സുന്നത്തായി സംഭവിക്കും എന്ന് പറയുന്നതിനാൽ അങ്ങനെ ചെയ്യൽ സുന്നത്തുണ്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല. കാരണം ചെയ്യൽ സുന്നത്തില്ലാത്ത കാര്യത്തെ കുറിച്ചും കർമശാസ്ത്ര പണ്ഡിതന്മാർ അപ്രകാരം പ്രസ്ഥാപിക്കാറുണ്ട്. ഒരു ഉദാഹരണം കാണുക.


ولا يندب لمن صلاها ولو منفردا إعادتها مع جماعة، فإن أعادها وقعت نفلا(فتح المعين: ١٥٩)

ഒരു പ്രാവശ്യം മയ്യിത്ത് നിസ്കരിച്ചവർക്ക് ജമാഹത്തോട് കൂടെ അത് മടക്കി നിസ്കരിക്കൽ സുന്നത്തില്ല. ആദ്യം നിസ്കരിച്ചത് തനിച്ചാണെങ്കിലും  ശരി. ഇനി അത് മടക്കി നിസ്കരിക്കുന്ന പക്ഷം അത് സുന്നത്തായി സംഭവിക്കും (ഫത്ഹുൽ മുഈൻ: 159)

Sunday, June 23, 2019

ബിദ് അത്ത് മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും
*******************************************

വിശ്വാസികള്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നിയമമാക്കപ്പെട്ടതാണ് സലാം. അത് അവരുടെ പരസ്പരമുള്ള അഭിവാദ്യമാണ്. പരസ്പരം കാണുമ്പോഴൊക്കെ, രക്ഷ കൊണ്ടുള്ള ഈ പ്രാര്‍ത്ഥന സുന്നതാണ്. സമൂഹത്തിന്‍റെ ഐക്യവും ഏകതാമനോഭാവവുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്ന പ്രധാനഘടകം.

വിശ്വാസികളല്ലാത്തവരോട് അത് പാടില്ലെന്ന് അതില്‍നിന്ന് തന്നെ വ്യക്തമായല്ലോ.
എന്നാല്‍, സര്‍വ്വാംഗീകൃതമാവേണ്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവരേണ്ടവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരെയാണ് മുബ്തദിഉകള്‍ (പുതിയ ആശയങ്ങളുമായി കടന്നുവരുന്നവര്‍) എന്ന് പറയുന്നത്. അത്തരം ആശയങ്ങളെ പരമാവധി നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. അത് കൊണ്ട് തന്നെ, അവരുടെ ആശയങ്ങളോടുള്ള എതിര്‍പ്പിന്‍റെ ഭാഗമായി അവയുടെ വക്താക്കളോട് സലാം പറയാതിരിക്കലാണ് ഉത്തമം. മറ്റുള്ളവരെല്ലാം തന്നോട് സലാം പറയാതിരിക്കുന്നതിലൂടെ ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അത് സഹായകമായെങ്കിലോ എന്ന ഗുണകാംക്ഷയാണ് അതിന് പിന്നിലുള്ളത്. തബൂക് യുദ്ധത്തില്‍ പങ്കെടുക്കാതെ അകാരണമായി വിട്ടുനിന്ന് മൂന്ന് പേരോട് പ്രവാചകരും അനുയായികളും സലാം പറയുന്നതും അവരുടെ സലാം മടക്കുന്നതും വേണ്ടെന്ന് വെച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ആ സമീപനത്തിലൂടെ ആ മൂന്ന് പേര്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളും അങ്ങേയറ്റം പശ്ചാത്തപിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചതും ഹദീസുകളിലൂടെ വ്യക്തമാണല്ലോ. പരസ്യമായി ദോഷങ്ങള്‍ ചെയ്യുന്നവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കപ്പെടുന്നത്.
ചുരുക്കത്തില്‍ പുത്തനാശയക്കാരോട് സലാം പറയാതിരിക്കുന്നത് പോലും ഗുണകാംക്ഷയുടെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. അത് കൊണ്ട് തന്നെയാണ്, സലാം പറയാതിരിക്കുന്നതിലൂടെ കൂടുതല്‍ അകന്നുപോവാന്‍ സാധ്യതയുണ്ടാവുകയോ സലാം പറയുന്നതിലൂടെ അവരുടെ മനസ്സില്‍ മാറ്റം ഉണ്ടാവുമെന്ന് തോന്നുകയോ ചെയ്യുന്ന പക്ഷം, അവരോട് സലാം പറയേണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്.
മുസ്ലിമായവരുടെ മേലിലെല്ലാം നിസ്കരിക്കാവുന്നതാണ് എന്നാണ് വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്.

ഇബ്നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട്:
അദ്ദേഹം ഇമാം നവവി (റ) യില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പറയുന്നു:
(وقد ذهب الجمهور إلى أنه لا يسلم على الفاسق ولا المبتدع قالالنووي : فإن اضطر إلى السلام بأن خاف ترتب مفسدة في دين أو دنيا إن لم يسلم سلم )
ധോഷിയോടും പുത്തന്‍ വാദിയോടും സലാം പറയേണ്ട എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ഇമാം നവവി (റ) അപ്രകാരം പറയുന്നു: ദുന്യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ വല്ല നാശവും ഭയക്കുന്നു എങ്കില്‍ ആ നിര്‍ബന്ദ സാഹചര്യത്തില്‍ ഇവരോട് സലാം പറയാം (അല്ലെങ്കില്‍ വേണ്ട എന്ന് അര്‍ത്ഥം)
വേറെയും കാണാം...
قَالَ النَّوَوِيُّ السُّنَّةُ إِذَا مَرَّ بِمَجْلِسٍ فِيهِ مُسْلِمٌ وَكَافِرٌ أَنْ يُسَلِّمَ بِلَفْظِ التَّعْمِيمِ وَيَقْصِدُ بِهِ الْمُسلم قَالَ بن الْعَرَبِيِّ وَمِثْلُهُ إِذَا مَرَّ بِمَجْلِسٍ يَجْمَعُ أَهْلَ السُّنَّةِ وَالْبِدْعَةِ
ഇമാം നവവി (റ) പറയുന്നു, മുസ്ലിംകളും കാഫിറുകളും ഇരിക്കുന്ന മജ്ളിസില്‍ ചെന്നാല്‍ സാധാരണ സലാം ചൊല്ലുന്ന പദം കൊണ്ട് തന്നെ സലാം പറയുകയും മുസ്ലിമിനെ കരുതുകയും വേണം, അത് പോലെ തന്നെ സുന്നിയും പുത്തന്‍ ആശയക്കാരനും ഉള്ള സദസ്സാനെങ്കില്‍ ഇതുപോലെ തന്നെ സലാം പറയുകയും സുന്നിയെ മാത്രം കരുതുകയും വേണം എന്ന് ഇബ്ന്‍ അറബി (റ) യും പറഞ്ഞിരിക്കുന്നു (ഫത്ഹുല്‍ ബാരി)
ഇതുകൂടി കാണുക:
فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .
ഇമാം ഇബ്നു ഹജര്‍ (റ) തുടരുന്നു:
ഇമാം നവവി (റ) പറയുന്നു:അപ്പോള്‍ തൌബ ചെയ്യാത്ത വന്തോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ് ഒരു സംഘം ആഹ്ലുല്‍ ഇല്മു പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാകീട്ടുണ്ട്..."

فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الْأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلَامِ عَلَيَّ أَمْ لَا ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي حَتَّى إِذَا طَالَ عَلَيَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهُوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَيَّ فَسَلَّمْتُ عَلَيْهِ فَوَاللَّهِ مَا رَدَّ عَلَيَّ السَّلَامَ (بخاري)

മഹാനായ ഇമാം മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ) പറയുന്നു:പുത്തൻ വാദിയെ ഒരു ഇടത്തും വളർത്തരുത് അത്തരം കക്ഷികളെ അടുപ്പിക്കരുത് അവർക്ക് സലാം പറയരുത്, നമ്മടെ ഇമാം (അഹ്മദ് ബ്നു ഹമ്പൽ(റ). പറഞ്ഞിരിക്കുന്നു:പുത്തൻ  വാദിക്കൾക്ക് വല്ലവരും സലാം പറഞ്ഞാൽ തീർച്ചയായും അവൻ (സലാം പറഞവൻ)അവനെ സ്നേഹിച്ചിരിക്കുന്നു *നബിസ്വല്ലല്ലാഹു അലൈവസല്ലം തങ്ങളുടെ വാക്കാണതിന് തെളിവ് അവിടുന്ന് പറഞ്ഞു:നിങ്ങൾക്ക് പരസ്പരം സ്നേഹബന്ധമുണ്ടാക്കാൻ സലാം പറയലിനെ നിങ്ങൾക്കിടയിൽ പരസ്പരം വ്യപിപ്പിക്കുക.മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ)തുടരുന്നു,പുത്തൻ വാദിയുടെ സദസ്സുകളിലിരിക്കാനോ,അവരുമായി അടുക്കാനോ,അവർ സന്തോഷിക്കുന്ന കാര്യങ്ങളിൽ ആശംസയർപ്പിക്കാനോ,അവർമരിച്ചാൽ അവരുടെമേൽ മയ്യിത്ത് നിസ്കരിക്കാനോ,അവരുടെ(പുത്തൻ അവാന്തര വിഭാഗം)പേര് കേട്ടാൽ കൃഫയുടെ (അനുഗ്രഹത്തിന്റെ)വാക്കുപറയാനോ പാടില്ല. *എന്നല്ല അവരോട് എതിർപ്പ് പ്രഘടിപ്പിക്കുകയും വിട്ട് നിൽക്കുകയുമാണ് വേണ്ടത്(കാരണം അവർ സുന്നത്ത് ജമാഅത്തിന്റെ എതിരാളികളാണല്ലോ)തന്നെയുമല്ല അല്ലാഹുവിങ്കൾ പ്രതിഫലവും പ്രതീക്ഷിക്കുകയുമാണ് നിനക്കുണ്ടാകേണ്ടത്*  നബി(സ്വ)തങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു, നിശ്ചയം അവിടുന്ന് പറഞ്ഞിരിക്കുന്നു:വല്ലവരും പുത്തൻ വാദിയുടെ മുഖത്ത് വെറുപ്പോടുകൂടി നോക്കിയാൽ അല്ലാഹു തആല അവന്റെ ഹൃദയത്തിൽ ഈമാനും നിർഭയത്വവും നിറച്ചുകൊടുക്കുന്നതാണ്.ഫുളൈലുബ്നു ഇയാള്വ്(റ) പറഞ്ഞിരിക്കുന്നു : *വല്ലരും പുത്തൻവാദിയെ സ്നേഹിച്ചുകഴിഞ്ഞാൽ അല്ലാഹു തആല (സ്നേഹിച്ചവന്റെ)അമലുകൾ പൊളിച്ചുകളയുകയും ഈമാനിന്റെ വെളിച്ചം അവന്റെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യുന്നതുമാണ്* *വീണ്ടും ശൈഖ് അവർകൾ (റ)തുടരുന്നു: നീ ഒരു വഴിയിൽ പുത്തൻ വാദിയെ ദർശിച്ചാൽ മറ്റൊരു വഴി നീ സ്വീകരിക്കണം* ഫുളൈലുബ്നു ഇയാള്വ്(റ)പറയുന്നു: സുഫ് യാനുബ്നു ഉയൈന(റ)വിൽ നിന്ന് ഞാൻ കേട്ടു. മഹാൻ പറയുന്നു:പുത്തൻവാദിയുടെ ജനാസയെ അനുഗമിച്ചാൽ അതിൽ നിന്നും മടങ്ങുന്നതുവരെ അവൻ അല്ലാഹുവിന്റെ വെറുപ്പിലായിരികും. എന്തുകൊണ്ടെനാൽ, പുത്തൻവാദിയെ നബി(സ്വ) തങ്ങൾ ശപിച്ചിരിക്കുന്നു.നബി(സ്വ)തങ്ങൾ പറഞ്ഞു:ദീനിൽ പുതിയത് വല്ലതും കടത്തിക്കൂട്ടുകയൊ അലെങ്കിൽ പുത്തൻവാദികൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയൊ ചെയ്താൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ്വ മനുഷ്യരുടേയും ശാപവും  അവന്റെ മേൽ ഉണ്ടാകുന്നതാണ്. അത്തരം ആളുകളുടെ ഫർളോ,സുന്നത്തോ ആയ ഓരു സൽകർമ്മങ്ങളും അല്ലാഹു റബ്ബ് തആല അവനിൽ നിന്നും സ്വീകരിക്കുന്നല്ല.

🌷🌷🌷🌷🌷🌷🌷🌷

Saturday, June 22, 2019

ഇസ്തിഗാസ "إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِي""" നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു.നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു

"
📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0



"إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِي"""
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു.നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

എന്ന ആയത്ത് അഭൗതികമായ നിലക്ക് മഹാന്മാരോട് സഹായം തേടൽ ശിർക്കാണന്നതിന്ന് തെളിവാണന് ഏതങ്കിലും മുഫസ്സിർ പറഞ്ഞിട്ടുണ്ടോ?

മറുപടി

മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:

ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا / وطاعتنا لك وفـي أمورنا كلها لا أحداً سواك،
عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.

"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."
"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)

തഫ്സീര്‍ ഇബ്നു കസീര്‍:

{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها
وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم

"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"
"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."

ബൈളാവി:

والمراد طلب المعونة في المهمات كلها، أو في أداء العبادات،

"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"

ജലാലൈനി:

{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها

"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."

ശൗകാനി:

{ وإياك نستعين } على طاعتك وعلى أمورنا كلها

“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"

ഇമാം ബഗ്.വി(റ)

{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا

"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."

ഇബ്നു അഥിയ്യ(റ):

و { نستعين } معناه نطلب العون منك في جميع أمورنا،

"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."

അൽ ഖാസിൻ:

{ وإياك نستعين } أي منك نطلب المعونة على عبادتك وعلى جميع أمورنا

"അഥവാ; നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു - നിന്നെ ആരാധിക്കുന്ന വിഷയത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും"

മനസ്സിലായല്ലോ ... ??

മൗലവിമാര്‍ ഈ ആയത്തിനു കൊടുത്ത വ്യാഖ്യാനം ത്വിബ്.രിയില്‍ ഇല്ല. ഇബ്നു കസീറില്‍ ഇല്ല. ബൈളാവിയില്‍ ഇല്ല. ജലാലൈനിയില്‍ ഇല്ല. റാസിയിലോ ഖുര്‍തുബിയിലോ ഇങ്ങനെ ഒരു വ്യാഖ്യാനം ഇല്ല. ബഗ്.വിയിലും ഖാസിനിലും നസഫിയിലും ഇല്ല. എന്തിനേറെ, ഇവരുടെ ആചാര്യനായ ശൗകാനിയുടെ തഫ്സീറില്‍ പോലും ഇല്ല.
മുസ്.ലിം ഉമ്മത്ത് നൂറ്റാണ്ടുകളായി ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അവലംബിക്കുന്ന വിവിധ നൂറ്റാണ്ടുകളിലായി വിവിധ മദ്.ഹബുകളുടെ ഇമാമുമാരാല്‍ വിരചിതമായ ഒരു ആധികാരിക തഫ്സീറിലും ഈ വ്യാഖ്യാനം ഇല്ല. ഈ ഇമാമുമാരെയെല്ലാം കൈ വിട്ടു കൊണ്ട്, അവര്‍ നല്കി‍യ തഫ്സീറിനു വിരുദ്ധമായി പരിശുദ്ധ ഖുര്‍ആനു സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമച്ചവര്‍, സത്യം മനസ്സിലാക്കിയിട്ടും സത്യവിശ്വാസികളുടെ പാതയില്‍ നിന്നും വ്യതിചലിച്ചവര്‍ അല്ലേ..?? അവർക്ക് ഭയാനകമായ ഭാവി ഉണ്ടെന്നല്ലേ പരിശുദ്ധ ഖുര്‍ആന്റെ തന്നെ അധ്യാപനം..??

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا

“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! “

മുഫസ്സിറുകള്‍ എല്ലാം ഏകസ്വരത്തില്‍ പ്രഖ്യാപിക്കുന്നു - "നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ ആരാധിക്കുവാനുള്ള തൗഫീഖിനു വേണ്ടിയും അതെ പോലെ തന്നെ ജീവിതസ്പര്‍ശിയായ സര്‍വ്വ വിഷയങ്ങളിലും അല്ലാഹുവിനോട് മാത്രമേ ഒരു മുസ്.ലിം സഹായം തേടൂ എന്നാണ് അര്‍ത്ഥം.

പിന്നെ എവിടെ നിന്നാണ് മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രം എന്നും അഭൗതികമായ കാര്യങ്ങളില്‍ മാത്രം എന്നും മൗലവിമാര്‍ക്ക് അര്‍ത്ഥം കിട്ടിയത്..?? മറ്റെവിടെ നിന്നുമല്ല. പൈശാചികമായ ഉദ്ബോധനത്തിൽ നിന്ന് മാത്രം. പരിശുദ്ധ ഖുര്‍ആനിലെ ആയത്തിനു കടുത്ത ദുര്‍വ്യാഖ്യാനം ചമച്ച്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഉള്ള അര്‍ത്ഥങ്ങള്‍ വെട്ടിച്ചുരുക്കി, മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറാക്കാന്‍ വൃഥാ സമയം കളയുന്ന ഇവരോടല്ലേ അല്ലാഹുവിന്റെ റസൂല്‍ (സ) അല്ലാഹുവിന്റെ കലാമിനു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നല്‍കിയാല്‍ അവര്‍ നരകത്തില്‍ സ്ഥാനം ഉറപ്പിച്ചു കൊള്ളട്ടെ എന്നു മുന്നറിയിപ്പ് നല്‍കിയത്. അതു കൊണ്ട് നരകത്തില്‍ നിന്നും രക്ഷപ്പെടണമോ, എങ്കില്‍ ഈ ദുര്‍വ്യാഖ്യാന മൗലവിമാരുടെ പിടിയില്‍ നിന്നും ആദ്യം രക്ഷപ്പെടുക.
എല്ലാ സഹായവും അല്ലാഹുവിനോടാണ് തേടുന്നത് എന്ന് പറഞ്ഞാല്‍, സൃഷ്ടികള്‍ തമ്മിലുള്ള സഹായതേട്ടങ്ങള്‍ എല്ലാം അല്ലാഹു അവന്റെ സഹായമാകുന്ന അനുഗ്രഹം സിദ്ധിക്കാന്‍ കാരണമായവരെ സമീപിക്കുക എന്ന നിലയില്‍ ആണെന്ന് വ്യക്തമാണല്ലോ.. ? അല്ലാഹുവാണ് നല്‍കുന്നവന്‍, ഞാന്‍ വെറും വിതരണക്കാരന്‍ മാത്രം എന്ന് അല്ലാഹുവിന്റെ റസൂല്‍(സ) തന്നെ പ്രഖ്യാപിച്ചതുമാണല്ലോ?
അല്ലാഹു നല്‍കുന്ന ഭൗതിക അനുഗ്രഹങ്ങളില്‍ നിന്നും (അറിവ്, അധ്വാനം, സമ്പത്ത്, ,,,) ഭൗതികമായ സഹായം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടുന്നത് പോലെ തന്നെ അല്ലാഹു നല്‍കുന്ന അഭൗതികമായ അനുഗ്രഹങ്ങളില്‍ നിന്ന് (മുഅ്ജിസത്ത്, കറാമത്ത്) ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടാവുന്നതാണ്...
രണ്ട് സഹായങ്ങളുടെയും പരമമായ സ്രോതസ്സ് അല്ലാഹു തന്നെയാണ്. ആ വിശ്വാസത്തോടു കൂടി തേടുമ്പോള്‍ ഒരു തേട്ടം തൗഹീദും മറ്റൊന്ന് ശിര്‍ക്കും ആയി മാറുന്ന രസതന്ത്രം ദീനിന്റെ ഏതെങ്കിലും പ്രമാണങ്ങളില്‍ വിവരമുള്ള ആരെങ്കിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ..? അല്ലാഹു അഭൗതികമായ അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്മാവ് ശുദ്ധീകരിച്ചവര്‍ക്കാണ്. ആത്മാവിന്റെ കഴിവാണത്... ആത്മാവിനു ജീവിതമരണ വ്യത്യാസം ഇല്ല. ഇതൊന്നും തിരിയാതെ ദുര്‍.വ്യാഖ്യാനത്തിന്റെ തലതൊട്ടപ്പന്മാര്‍ക്ക് സ്വന്തം ഈമാന്‍ പണയപ്പെടുത്തുന്നവര്‍ക്ക് തന്നെയാണ് സര്‍വ്വ നാശവും വരാനിരിക്കുന്നത് ....

Friday, June 21, 2019

ശാഫിഈ ഇമാം

📙📘📓📒📔📕📗
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ഹദീസ് ജ്ഞാനത്തിന്റെ മറുവാക്ക്● 0 COMMENTS

ഇസ്‌ലാമിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ‘സുന്നത്തി’ന്റെ സംരക്ഷകൻ കൂടിയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തിലേറെ ഹദീസുകൾ ഉൾക്കൊള്ളുന്നതാണ് തിരുനബി(സ്വ)യുടെ സുന്നത്ത്. പ്രവിശാലമായ ഹദീസ് വിജ്ഞാനത്തിന് പരിധി നിശ്ചയിക്കുക സാധ്യമല്ല. ഹദീസുകളെ ആഴത്തിൽ പഠിച്ചും അപഗ്രഥിച്ചും മനഃപാഠമാക്കിയും മസ്അലകൾ കണ്ടെടുത്തും മുസ്‌ലിം ഉമ്മത്തിന് ദിശാബോധം നൽകിയ ഇമാം ശാഫിഈ(റ)യുടെ ഹദീസ് പരിജ്ഞാനത്തിന്റെ അഗാധത അടുത്തറിയുമ്പോൾ ആരും വിസ്മയിക്കും. ഏഴാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) പത്താം വയസ്സിൽ ഇമാം മാലിക്(റ)വിന്റെ ‘മുവത്വ’യും ഹൃദിസ്ഥമാക്കി. ഇക്കാര്യം താരീഖു ബഗ്ദാദ് 2/63, താരീഖുബ്‌നു അസാകിർ 14/402, സിയർ അഅ്‌ലാമിന്നുബലാഅ്, തർജുമത്തുശ്ശാഫിഈ(റ) അൽബിദായത്തുവന്നിഹായ പോലുള്ളവയിൽ കാണാം.

ജ്ഞാന ദാഹിയായി മദീനയിലെത്തിയ പതിനാലു വയസ്സുകാരനായ ശാഫിഈ(റ)യുടെ നൈപുണ്യവും തന്റെ രചനയായ മുവത്വയുടെ മനഃപാഠവും അറിഞ്ഞ, ഇമാം മാലിക്(റ) ശാഫിഈ(റ)വിനെ ശിഷ്യനായി സ്വീകരിച്ചു. ‘നിങ്ങൾക്ക് സ്തുത്യർഹമായ സ്ഥാനങ്ങൾ കൈവരും. അതിനാൽ അല്ലാഹു നൽകുന്ന പ്രഭയെ ദോഷങ്ങൾ കൊണ്ട് കെടുത്തിക്കളയരുത്’ എന്ന് ഉസ്താദ് ഉപദേശിച്ചു (ശറഹുൽ മുഹദ്ദബ് 1/8).


ഇമാം മാലിക്(റ)വിന്റെ മരണം വരെ, ശാഫിഈ(റ) മദീനയിൽ ജ്ഞാന സമ്പാദനത്തിൽ മുഴുകി. പിന്നെ യമനിലേക്കു പോയി. ശേഷം ഇറാഖിലേക്കും. മുഹദ്ദിസുകളും ഫുഖഹാക്കളുമായ പ്രമുഖ പണ്ഡിതരുമായി ചർച്ച നടത്താനും ജ്ഞാനമണ്ഡലം വികസിപ്പിക്കാനും അതുവഴി സാധിച്ചു. ഇറാഖിൽ ശാഫിഈ(റ) വലിയ പ്രശസ്തി നേടി. ഫിഖ്ഹിന്റെ ഉസ്വൂൽ (നിദാനം) രൂപപ്പെടുത്തിയതു പോലെ ഹദീസ് വിജ്ഞാനത്തിനും നിദാന ശാസ്ത്രത്തിനും (ഉസ്വൂൽ) വലിയ സംഭാവനകൾ നൽകി. ഹദീസ് ഉസ്വൂലിലെ നിരവധി തത്ത്വങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത് ഇമാമായിരുന്നു. അർത്ഥം ഗ്രാഹ്യമല്ലാത്ത ഹദീസുകളുടെ അർത്ഥ-ആശയ തലങ്ങളിലേക്ക് പ്രഗത്ഭ മുഹദ്ദിസുകൾക്കു പോലും വഴിവെട്ടിത്തെളിച്ചു. ഇമാം സുയൂഥി(റ) രേഖപ്പെടുത്തുന്നു: ‘പ്രഗത്ഭരായ മുഹദ്ദിസുകൾ ഇമാം ശാഫിഈ(റ)വിനെ സമീപിച്ചു തങ്ങൾക്കു മനസ്സിലാകാത്ത ഹദീസുകൾ അവതരിപ്പിക്കും. അവർക്കു സംശയമുള്ള പ്രശ്‌നങ്ങളെല്ലാം അദ്ദേഹം കുരുക്കഴിക്കും. ഹദീസുകളുടെ ആശയങ്ങൾ വിവരിക്കുമ്പോൾ അവർ സ്തബ്ധരായി നിന്നുപോകും. അത്ഭുതത്തോടെയാണവർ ആ സദസ്സിൽ നിന്ന് പിരിഞ്ഞുപോവാറുള്ളത്’ (തദ്‌രീബുറാവി പേ: 81, ഇമാം സുയൂഥി).


ഹദീസ് വിജ്ഞാനീയത്തിലെ അഗാധതയും ഔന്നത്യവും കാരണം ‘നാസ്വിറുൽ ഹദീസ്’ എന്ന അപര നാമത്തിലാണ് ഇറാഖിൽ ഇമാം ശാഫിഈ(റ) വിശ്രുതനായത്. ശാഫിഈ മദ്ഹബ് സ്വീകരിച്ചവർ ‘അസ്വ്ഹാബുൽ ഹദീസ്’ എന്ന പേരിലും അറിയപ്പെട്ടു. ഹദീസ് ശാസ്ത്രത്തിന്റെ നേതൃത്വത്തെ വിസ്മയിപ്പിക്കുന്ന അവഗാഹമാണ് ശാഫിഈ(റ) പ്രകടിപ്പിച്ചത്. പത്തു ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറഞ്ഞതു നോക്കൂ:

‘ഇമാം ശാഫിഈ(റ) അല്ലാഹുവിന്റെ കിതാബിലും നബി(സ്വ)യുടെ സുന്നത്തിലും ജനങ്ങളിൽ ഏറ്റവും കൂടുതൽ പാണ്ഡിത്യമുള്ള ആളാണ്. ഹദീസ് ശേഖരണത്തിൽ കുറഞ്ഞതുകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടിരുന്നില്ല’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു പേ: 55, ഇമാം അബൂഹാതമുർറാസി).

ബഗ്ദാദിന്റെ ചരിത്രം രചിച്ച വലിയ പണ്ഡിതനായ അൽഹാഫിള് ഖത്വീബുൽ ബഗ്ദാദി, ഹദീസ് വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)വിന്റെ മികവും കഴിവും പ്രമാണികതയും സമർത്ഥിച്ചുകൊണ്ട് ‘അൽഇഹ്തിജാജു ബിൽ ഇമാമിശ്ശാഫിഈ’ എന്ന ബ്രഹത്തായ ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ദഹബി തന്റെ ഹദീസ് നിരൂപണ ഗ്രന്ഥങ്ങളായ തദ്കിറത്തുൽ ഹുഫാള്, സിയറു അഅ്‌ലാമിന്നുബല, തഹ്ദീബുത്തഹ്ദീബ്, താരീഖുൽ ഇസ്‌ലാം, ത്വബഖാതുൽ ഖുറാഅ് എന്നിവയിൽ ഇമാം ശാഫിഈ(റ)ന്റെ ഹദീസ് പാണ്ഡിത്യത്തെയും പ്രാമാണികതയെയും ശക്തിയുക്തം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: ‘പൂർവികരായ പണ്ഡിത മഹത്തുക്കൾ ഏകകണ്ഠമായി പറഞ്ഞതിൽ നിന്നു ബോധ്യപ്പെടുന്നത്, ഇമാം ശാഫിഈ(റ) വിശ്വസ്ത പ്രമാണമാണെന്നാണ്. കഠിന അസൂയാലുവോ, പരമ വിഡ്ഢിയോ അല്ലാതെ ഒരാളും അദ്ദേഹത്തെക്കുറിച്ച് വിപരീതമായ ഒന്നും പറഞ്ഞിട്ടില്ല. ഹദീസ് വിജ്ഞാനത്തിൽ അദ്ദേഹം കിടയറ്റ ഹാഫിളാണ്’ (സിയറു അഅ്‌ലാമിന്നുബലാഅ്).


തഹ്ദീബു താരീഖുദിമശ്ഖ് 2/20-ൽ പറയുന്നു: ‘ഒരാളെപ്പറ്റി ഹാഫിള് എന്നു പറയണമെങ്കിൽ മിക്ക ഹദീസുകളും അവയുടെ നിദാന ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കിയിരിക്കണം. ഒരു  ലക്ഷമെന്നോ മറ്റോ എണ്ണം നിർണയിക്കാവതല്ല; ചിലരുടെ പക്ഷപ്രകാരം ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കിയവന് ഹാഫിള് എന്ന സ്ഥാനം ലഭിക്കുന്നതാണ്.’ എന്നാൽ ഈ പ്രയോഗത്തിന്റെ എത്രയോ മേലെയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തോളം ഹദീസുകൾ ഹൃദിസ്ഥമാക്കി അദ്ദേഹം. അതോടൊപ്പം, ഇതര ഹദീസ് നിപുണരിൽ നിന്ന് വ്യത്യസ്തമായി ഇമാം ശാഫിഈ(റ) ഹദീസ് അപഗ്രഥനത്തിൽ അഗ്രഗണ്യനായിരുന്നു. തനിക്കു ലഭിച്ച സ്വഹീഹായ ഹദീസുകളെ അന്യൂനമായി, അപഗ്രഥിക്കാൻ ഇമാമിനോളം പോന്നവർ ഇല്ലായിരുന്നു. ഇമാം അബൂഹനീഫ(റ) ഖിയാസിനു (താരതമ്യ പഠനത്തിന്) മുൻതൂക്കം നൽകിയും ഇമാം മാലിക്(റ) മദീനാ നിവാസികളുടെ ചര്യകളിൽ ഊന്നി നിന്നുകൊണ്ടും കർമശാസ്ത്രത്തെ അപഗ്രഥിച്ച് വിധികൾ കണ്ടെടുത്തപ്പോൾ, ഇമാം ശാഫിഈ(റ) ഹദീസുകളുടെ അപഗ്രഥനത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഹദീസടക്കമുള്ള പ്രമാണങ്ങളെ കിടയറ്റ രീതിയിൽ വിശകലനം നടത്തുന്ന ഇജ്തിഹാദിന് ‘ഫിഖ്ഹുൽ ഹദീസ്’ എന്നാണ് പറയുക. ഹദീസുകളുടെ ഭാഷാർത്ഥത്തിനപ്പുറം സാഹചര്യങ്ങളും ചരിത്രങ്ങളും പശ്ചാത്തലങ്ങളും മറ്റു വൈജ്ഞാനിക ഘടകങ്ങളും ഉൾകൊണ്ട് ഹദീസുകൾ നൽകുന്ന ആശയ സാഗരത്തെ കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. സകല വിജ്ഞാന ശാഖകളിലും അവഗാഹമുള്ളവർക്കേ ഇതിന് നന്നായി സാധിക്കുകയുള്ളൂ. ഈ ദൗത്യമാണ് ഇമാം ശാഫിഈ(റ)യിലൂടെ സാർത്ഥകമായത്.


വ്യാഖ്യാനത്തിന് വെളിച്ചം കിട്ടാതെ മൂടിക്കിടന്ന പല പ്രബല ഹദീസുകളെയും ഇമാം ശാഫിഈ(റ) തന്റെ വൈജ്ഞാനിക കരുത്ത് കൊണ്ട് മലർക്കെ തുറന്നുകൊടുത്തു. ഇമാം ശാഫിഈ (റ)വിന്റെ ഗുരു മുഹമ്മദുബ്‌നുൽ ഹസനിശ്ശൈബാനി(റ) പറഞ്ഞു.

‘ഹദീസ് വക്താക്കൾ എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അതു ശാഫിഈ(റ)വിന്റെ നാവുകൊണ്ടായിരിക്കും’ (തവാലിത്തഅ്‌സീസ്, ഇമാം ഹാഫിള് ഇബ്‌നുഹജർ-റ, പേ: 55).

ഇമാം ഹിലാലുബ്‌നു അലാഅ്(റ) പറഞ്ഞത് ശ്രദ്ധേയമാണ്: ‘ഇമാം ശാഫിഈ(റ)വിനു അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹമാണ് ഹദീസ് വക്താക്കൾക്ക് പൂട്ടുകൾ തുറന്നുകൊടുത്തത്’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി-റ, 1/64).

വിജ്ഞാനത്തിന്റെ പ്രപഞ്ചം കൈവശമുണ്ടായിരുന്നവരാണ് പ്രമാണങ്ങളിൽ നിന്ന് മതവിധികൾ കണ്ടെടുത്തത്. മുജ്തഹിദെന്ന അത്യുന്നത പദവിയിൽ ഇവർക്കാണ് എത്തിച്ചേരാനാവുക. ഒരു ലക്ഷം ഹദീസ് മന:പാഠമുള്ള വ്യക്തിക്കു ഇജ്തിഹാദ് നടത്താമോ എന്ന ചോദ്യത്തിന് ഇമാം അഹ്മദുബ്‌നു ഹമ്പൽ മറുപടി നൽകിയത് രണ്ടോ മൂന്നോ നാലോ ലക്ഷം ഹദീസുകൾ മന:പാഠമുണ്ടെങ്കിലും ഇജ്തിഹാദ് സാധ്യമല്ലെന്നാണ്’ (ഹുജ്ജത്തുല്ലാഹിൽ ബാലിഗ 1/150).

ഒരു മതവിധി അപഗ്രഥിച്ചെടുക്കാൻ, പത്തു ലക്ഷം ഹദീസുകൾ മന:പാഠമുള്ള ഇമാം ശാഫിഈ(റ) മൂന്നു തവണ ഖുർആൻ ഓതുമായിരുന്നു എന്ന് ഇമാം റാസി(റ) പറഞ്ഞിട്ടുണ്ട്. ‘മുന്നൂറ് തവണ ഖുർആൻ ഓതിയതിന് ശേഷമാണ് ഇജ്മാഅ് ദീനിൽ തെളിവാണെന്ന് ഖുർആൻ അടിസ്ഥാനമാക്കി ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചത്’ (തഫ്‌സീറുറാസി 11/43).

കേവലം ഹദീസുകൾ സമാഹരിക്കുന്നതിലോ മന:പാഠമാക്കുന്നതിലോ ആയിരുന്നില്ല ഇമാമവർകളുടെ ശ്രദ്ധ. ലഭിച്ച സ്വഹീഹായ ഹദീസുകളെ, മുഴുവൻ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി, ഇഴ കീറി നിദാനങ്ങളും (ഉസ്വൂലുകളും) മതവിധികളും കണ്ടെടുക്കുന്നതിലായിരുന്നു. അതിനാലാണ് ഹദീസ് റിപ്പോർട്ടിംഗിന്റെ ശ്രേണിയിൽ ശാഫിഈ(റ) അധികമൊന്നും കടന്നുവരുന്നില്ല. ഹദീസുകൾ സമാഹരിച്ചു പ്രചരിപ്പിക്കുന്ന വഴി സ്വീകരിക്കാതിരുന്നപ്പോൾ തന്നെ, ഹദീസ് വിജ്ഞാനീയത്തെ സജീവമാക്കി തേജസ്സുറ്റതാക്കാൻ ഇമാമിന് സാധിച്ചു. ഹസനുബ്‌നു മുഹമ്മദുശ്ശഅ്ഫറാനി(റ) പറഞ്ഞു:


‘ഹദീസ് പണ്ഡിതന്മാർ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ(റ)യാണ് അവരെ തട്ടി ഉണർത്തിയത്, അഹ്മദുബ്‌നു ഹമ്പലി(റ)ന്റെ വാക്കുകൾ: ‘വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)യുടെ സംഭാവന അതുല്യമായതിനാൽ അദ്ദേഹത്തോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പർശിച്ചിട്ടില്ല.’

ഹദീസ് സമാഹരണത്തിൽ അത്യാർത്തി കാണിച്ച ഇമാം ശാഫിഈ(റ)ന്റെ ശ്രമത്തെ പല പണ്ഡിതരും വാനോളം പുകഴ്ത്തി എഴുതിയിട്ടുണ്ട്. ഹാഫിള് ഇബ്‌നുഹജറിൽ അസ്ഖലാനി(റ) പറയുന്നു: ”ഇമാം ശാഫിഈ(റ) പരമാവധി സമ്പാദിക്കുന്ന പ്രകൃതിക്കാരനായിരുന്നു. എന്നാൽ പല മുഹദ്ദിസുകളും ചെയ്യാറുള്ളതുപോലെ ശൈഖുമാരുടെ എണ്ണം വർധിപ്പിക്കാൻ അദ്ദേഹത്തിനു താൽപര്യമില്ലായിരുന്നു. ഫിഖ്ഹ് അപഗ്രഥനത്തിൽ ഇമാമവർകൾ വ്യാപൃതനായതാണ് കാരണം’ (തവാലിത്തഅ്‌സീസ്/53).

ഇമാം നവവി(റ)വിന്റെ വീക്ഷണം നോക്കൂ; ‘സ്വഹീഹായ ഹദീസുകൾ മുഖവിലക്കെടുക്കുകയെന്നത് ഇമാം ശാഫിഈ(റ)വിന്റെ ശ്രേഷ്ഠതകളിൽ ഒന്നായിരുന്നു. അടിസ്ഥാനമില്ലാത്തവയും ദുർബലമായവയും അദ്ദേഹം അവഗണിക്കുമായിരുന്നു. സ്വഹീഹും അല്ലാത്തതും വേർതിരിച്ചു ഗ്രഹിക്കുന്നതിലും സ്വഹീഹ് മാത്രം പരിഗണിക്കുന്നതിലും ഇമാം ശാഫിഈ(റ)വിന്റെയത്ര കണിശത പാലിച്ച മറ്റൊരു ഫഖീഹിനെയും എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഈ ശൈലി വളരെ വ്യക്തമാണ്. പിൽകാലത്ത് വന്ന നമ്മുടെ പല വക്താക്കളും ഇക്കാര്യത്തിൽ ഇമാമിന്റെ മാർഗം വേണ്ടത്ര പിന്തുടർന്നിട്ടില്ല’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി 1/51).

ഹദീസുകൾ ലഭിക്കാൻ രാത്രികൾ പകലാക്കിയിട്ടുണ്ട് ഇമാം. അന്വേഷണ യാത്രകൾ നിരന്തരമുണ്ടായിരുന്നു. ഇമാം മുസ്‌നി പറഞ്ഞു: ‘ഇമാം ശാഫിഈ(റ) പറയുന്നതു ഞാൻ കേട്ടു. ഒരൊറ്റ ഹദീസിനു വേണ്ടി ഞാൻ പല രാത്രികൾ സഞ്ചരിച്ചിട്ടുണ്ട്’ (തവാലിത്തഅ്‌സീസ്/52).

എന്തുകൊണ്ട് ബുഖാരി-മുസ്‌ലിം?

ഇമാം ശാഫിഈ(റ)വിന്റെ അഗാധമായ ഹദീസ് പാണ്ഡിത്യം പ്രമാണബന്ധമായി ബോധ്യപ്പെടുമ്പോൾ തന്നെ, ചിലർ ഉന്നയിക്കുന്ന ചോദ്യമിതാണ്: ‘ഇങ്ങനെയെങ്കിൽ സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹുൽ മുസ്‌ലിമിലും എന്തുകൊണ്ട് ശാഫിഈ(റ)ന്റെ ഹദീസുകൾ കാണുന്നില്ല? (അബൂഹനീഫ(റ)വിന്റെ ഹദീസുകളും സ്വഹീഹൈനിയിൽ ഇല്ലെന്നതു വേറെ കാര്യം).

ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും ഇമാം ശാഫിഈ(റ)നെ അയോഗ്യനായി കണ്ടതു കൊണ്ടാണിങ്ങനെ എന്ന് ചിന്തിക്കാൻ പോലും പാടില്ല. കാരണം പിഴവ് പറ്റിയ ഒരു ഹദീസും ഇമാം ശാഫിഈ(റ)യിലൂടെ വന്നിട്ടില്ല. പല പണ്ഡിതരും മുകളിലെ സംശയങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ചിലതു താഴെ ചേർക്കുന്നു:


ഇമാം അസ്‌നവി(റ) തന്റെ ത്വബഖാതുശ്ശാഫിഇയ്യ: 1/5-ൽ പറയുന്നു: ”നിശ്ചയം, അഗ്രഗണ്യരായ ഹദീസ് പണ്ഡിതരെല്ലാം ഒരുപക്ഷേ, ഇമാം ശാഫിഈ(റ)യിൽ നിന്ന് നേരെ ഹദീസ് സ്വീകരിച്ച അസ്വ്ഹാബുകളോ അവരിൽ നിന്ന് ഹദീസ് സ്വീകരിച്ചവരോ ആണ്. ഇമാം അഹ്മദ്, തുർമുദി, നസാഈ, ഇബ്‌നുമാജ, ഇബ്‌നുൽ മുൻകദിർ, ഇബ്‌നുഹിബ്ബാൻ, ഇബ്‌നുഖുസൈമ, ബൈഹഖി, ഹാകിം, ഖത്വാബി, ഖത്വീബുൽ ബഗ്ദാദി, അബൂനുഐം(റ) തുടങ്ങിയവരും മറ്റും രണ്ടിലൊരു വിഭാഗത്തിൽ പെട്ടവരാണ്. അല്ലെങ്കിൽ ഹദീസുകളുദ്ധരിച്ചിട്ടില്ലെങ്കിലും വലിയ ഹദീസ് പണ്ഡിതർ ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായങ്ങളോടു യോജിപ്പുള്ളവരും അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നവരുമാണ്. ഇമാം ബുഖാരി(റ)വും മറ്റും ഈ ഇനത്തിൽ (മൂന്നാം വിഭാഗം) പെട്ടവരാണ്. എന്നാൽ ഇമാം ശാഫിഈ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഹദീസുകളുദ്ധരിക്കാതിരുന്നത്, എല്ലാ ഹദീസ് പണ്ഡിതരും മുൻഗാമികളിൽ നിന്ന്-നബി(സ്വ)യോട് കാലം അടുത്തവരിൽ നിന്ന്-ഹദീസുകളുദ്ധരിക്കുന്നതിൽ അമിതാഗ്രഹം കാണിച്ചതിനാലാണ്. നിവേദക പരമ്പരയുടെ മഹത്ത്വം കണക്കിലെടുത്താണ് ഇത്. ഇമാം ശാഫിഈ(റ) ദീർഘകാലം ജീവിച്ചിട്ടില്ല. അമ്പത്തി നാലാമത്തെ വയസ്സിൽ (ഹി. 204 ൽ) വഫാത്തായി. അതേ സമയം ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരും അവരുടെ സമകാലികരും ഇമാം ബുഖാരി(റ) വഫാതാകുന്നതിന്റെ അടുത്ത കാലം വരെ ജീവിച്ചിരിപ്പുള്ളവരുമായിരുന്നു.”

ഇമാം ശാഫിഈ(റ) വഫാതാകുമ്പോൾ ഇമാം ബുഖാരി(റ)ക്ക് പത്തു വയസ്സായിരുന്നു പ്രായം. ഇമാം ബൈഹഖിയുടെ വിശദീകരണം ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ”ഇമാം ബുഖാരി(റ)ക്ക് ഇമാം ശാഫിഈ(റ)വുമായി കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. അതേസമയം, ഇമാമിന്റെ ഉസ്താദുമാരെയും സമകാലികരെയും നേരിൽ കണ്ടുമുട്ടുകയും ചെയ്തു. ഇമാം ശാഫിഈ(റ)വിൽ നിന്ന് ഹദീസുകളുദ്ധരിക്കുന്ന പക്ഷം, ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരിൽ നിന്നോ സമകാലികരിൽ നിന്നോ നേരിട്ട് കിട്ടിയ ഈ ഹദീസുകളെ, ഒരാളുടെ (അധിക) ഇടനിലയോടെ ഇമാം ബുഖാരി(റ) പരാമർശിക്കേണ്ടി വരും. അങ്ങനെ ഒരു പടി താഴെയിറങ്ങി ഹദീസ് ഉദ്ധരിക്കുന്നതിനേക്കാളേറെ ഉത്തമം ആ ഹദീസുകൾ ഉസ്താദുമാരിൽ നിന്നോ സമകാലികരിൽ നിന്നോ സ്വീകരിക്കലാണ്. നിവേദക പരമ്പരയിൽ റിപ്പോർട്ടർമുടെ എണ്ണം ആവുന്നത്ര ചുരുക്കുകയെന്ന നയം ഹദീസ് പണ്ഡിതരെല്ലാം സ്വീകരിച്ചതാണ് ഇതിനു പ്രേരകം. (പരമ്പര നീളും തോറും നബി(സ്വ)യിൽ നിന്ന് അകലം കൂടുമല്ലോ) എണ്ണം ചുരുങ്ങിയ പരമ്പരക്ക് ‘ഉലുവ്വുൽ ഇസ്‌നാദ്’ (മികച്ച പരമ്പര) എന്ന പറയപ്പെടുന്നു.

ഇമാം മുസ്‌ലിമും ഇമാം ശാഫിഈ(റ)ൽ നിന്ന് ഹദീസുകളുദ്ധരിക്കാത്തതിന്റെ രഹസ്യം മറ്റൊന്നല്ല. എങ്കിലും ശാഫിഈ(റ)വിനെ പ്രകീർത്തിച്ച്, ഇമാം ബുഖാരി(റ) താരീഖുൽ കബീറിലും സ്വഹീഹിൽ തന്നെ രണ്ടു സ്ഥലങ്ങളിലായും പരാമർശിച്ചിട്ടുണ്ട്’ (ബയാനുഖത്വഇ മൻ അഖ്തഅ അലശ്ശാഫിഈ പേജ്: 334).

ഖത്വീബുൽ ബഗ്ദാദി(റ)ന്റെ വാക്കുകൾ ഹാഫിളുദ്ദഹബി ഉദ്ധരിക്കുന്നു:

‘ഇമാം ശാഫിഈ(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) ഹദീസുകളുദ്ധരിക്കാതിരുന്നത് അദ്ദേഹം അയോഗ്യനാണെന്ന് വെച്ചല്ല. ഇമാം ശാഫിഈ(റ)നെക്കാൾ പ്രായം കൂടിയവരെ ഇമാം ബുഖാരി(റ) കണ്ടിട്ടുണ്ട്. ഉബൈദുല്ലാഹിബ്‌നു മൂസ, ഇബ്‌നു ആസ്വിം(റ) തുടങ്ങിയവർ അവരിൽ ചിലരാണ്. ഇവരെല്ലാം താബിഉകളിൽ നിന്ന് നേരിട്ട് ഹദീസുകൾ കേട്ടവരുമാണ്. അതോടൊപ്പം ഇമാം ശാഫിഈ(റ)യുമായി ഇമാം ബുഖാരി(റ) കണ്ടുമുട്ടിയിട്ടുമില്ല. എന്നാൽ ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരിൽ നിന്ന് അദ്ദേഹം ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ പിന്നെ, ഒരു പടി ഇറങ്ങിക്കൊണ്ട് ആ ഹദീസുകൾ ഇമാം ശാഫിഈ(റ) വഴിക്ക് റിപ്പോർട്ട് ചെയ്യേണ്ട ആവശ്യം ഇമാം ബുഖാരി(റ)ക്കില്ല’ (സിയറു അഅ്‌ലാമിന്നുബലാഅ് 10/96).

ശാഫിഈ(റ)വിന് പിഴവ് പറ്റിയിട്ടില്ല

ചില ഹദീസ് നിരൂപകർ ശാഫിഈ(റ)വിന്റെ ഗ്രേഡ് കുറക്കാനോ ഹദീസ് വിഷയങ്ങളിൽ പിഴവ് വന്നിട്ടുണ്ടെന്ന് വരുത്തുവാനോ ശ്രമിച്ചിട്ടുണ്ട്. മദ്ഹബ് വിരോധം കൊണ്ടോ മറ്റേതെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾ ആവാം ഇത്. ഈ അബദ്ധ ധാരണകളെ പിഴുതെറിയും വിധമാണ് ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻ കൂടിയായ ഇമാം മുസ്‌നി(റ)വിന്റെ പ്രഖ്യാപനം: ‘ഇമാം ശാഫിഈ(റ)ക്ക് പിഴവ് പറ്റിയതായി സ്ഥിരപ്പെടുത്താൻ അല്ലാഹുവിന്റെ സൃഷ്ടികളിൽ നിന്നാരെങ്കിലും എന്നോട് വാദപ്രതിവാദം നടത്താനുദ്ദേശിക്കുന്നുവെങ്കിൽ, ഇമാം ശാഫിഈ(റ)വിനല്ല പിശക് സംഭവിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ഹദീസ് പകർത്തിയെടുത്ത വ്യക്തിക്കാണ് പിശക് സംഭവിച്ചിട്ടുള്ളതെന്നും ഞാൻ സ്ഥിരപ്പെടുത്തും’ (ബയാനു ഖത്വഇ മൻ അഖ്ത്വഅ അലശ്ശാഫിഈ, ഇമാം ബൈഹഖി പേ: 55).

ഇമാം ശാഫിഈ(റ)വിന് ഹദീസിൽ പിശക് പറ്റിയിട്ടുണ്ടെന്ന വാദഗതികളെ വിലയിരുത്തി, ഇമാം സുബ്കി(റ) ത്വബഖാതിൽ പറയുന്നതു കാണുക: ‘ഇമാം ശാഫിഈ(റ)വിന്റെ വിജ്ഞാനവും യോഗ്യതയും വിശ്വസ്തതയും മറ്റു ശ്രേഷ്ഠതകളുമൊക്കെ എല്ലാ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതാണ്. അവർക്ക് പിശക് സംഭവിക്കുക വളരെ അപൂർവമാണ്. അബൂസർഅ(റ) പറയുന്നത് പിശക് സംഭവിച്ച ഒരു ഹദീസും ഇമാം ശാഫിഈ(റ)യുടെ അരികിലില്ലെന്നാണ്. പിശക് പറ്റിയ ഒരു ഹദീസ് പോലും ഇമാം ശാഫിഈ(റ)ക്ക് ഉള്ളതായി താനറിയില്ലെന്നാണ് അബൂദാവൂദ്(റ) പറയുന്നത്. എന്നിരിക്കെ ഹദീസിൽ ഇമാം ശാഫിഈ(റ) യോഗ്യനല്ലെന്ന് ഇബ്‌നുമഊൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതേപ്പറ്റി ദഹബി പറയുന്നു: ‘ഇങ്ങനെ പറഞ്ഞുകൊണ്ട് സ്വശരീരത്തെ തന്നെയാണ് ഇബ്‌നുമഊൻ വിഷമിപ്പിച്ചിരിക്കുന്നത്. ആരും തന്നെ ഇബ്‌നു മഊനിന്റെ ഈ പരാമർശത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.’


ഇമാം ശാഫിഈ(റ)വിനെക്കുറിച്ച് ദഹബി നീട്ടിപ്പറഞ്ഞതിനൊടുവിൽ ഇങ്ങനെ കാണാം: ‘ഇമാം ശാഫിഈ(റ) പ്രമുഖ ഹദീസ് പണ്ഡിതരിൽ പെട്ട ആളാണ്. ഹദീസ് പഠനാവശ്യാർത്ഥം മക്ക, മദീന, ഇറാഖ്, യമൻ, മിസ്വ്‌റ് തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ബഗ്ദാദിൽ ‘നാസ്വിറുൽ ഹദീസ്’ എന്നായിരുന്നു സ്ഥാനപ്പേര്. പിഴവ് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ(റ)യുടെ പക്കലുള്ളതായി അറിയപ്പെട്ടിട്ടില്ല. സ്വാർത്ഥ താൽപര്യമോ, അജ്ഞതയോ മൂലം ആരോപണം ഉന്നയിക്കുന്നവരെ അല്ലാഹു വിചാരണ ചെയ്തുകൊള്ളും’.

ഈ പരാമർശത്തിനു ശേഷം ദഹബി കൂട്ടിച്ചേരർത്തു: ‘ഹദീസ് വിജ്ഞാനത്തിൽ യഹ്‌യൽ ഖത്വാൻ, ഇബ്‌നുമഹ്ദി, അഹ്മദുബ്‌നു ഹമ്പൽ, ഇബ്‌നു മദീനി(റ) തുടങ്ങിയവരുടെ താഴെയാണ് ഇമാം ശാഫിഈ(റ)വിന്റെ സ്ഥാനം.’

ദഹബിയുടെ ഈ പരാമർശത്തെ ശിഷ്യൻ ഇമാം സുബ്ഖി(റ) തിരുത്തുന്നുണ്ട്. ”ഇമാം ശാഫിഈ(റ) ഹദീസ് പാണ്ഡിത്യത്തിൽ അവർക്ക് താഴെയാണെന്ന വാദം ശരിയല്ല. ഇമാം ശാഫിഈ(റ)വിന് പിഴവ് സംഭവിച്ച ഒരു ഹദീസ് പോലുമില്ലെന്ന മുഹദ്ദിസീങ്ങളുടെ സാക്ഷ്യപ്പെടുത്തൽ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം തെളിയിക്കാൻ ധാരാളം മതി” (ത്വബഖാത് 5/220, 221, സിയറു അഅ്‌ലാ 10/48).

ശാഫിഈ മദ്ഹബും ഹദീസ് കാർക്കശ്യവും

ഇതര മദ്ഹബുകളിൽ നിന്ന് ഭിന്നമായി ശാഫിഈ സരണിയിൽ ഹദീസുകൾക്ക് ശക്തമായ പരിഗണന നൽകിയതായി കാണാം. ഹദീസ് സ്വഹീഹായി വന്നാൽ അതാണെന്റെ മദ്ഹബ് എന്നാണ് ഇമാം ശാഫിഈ(റ) തന്റെ മദ്ഹബിന്റെ പ്രാമാണികത കാണിക്കാൻ പറഞ്ഞത്. മദ്ഹബിലെ വിശദാംശങ്ങളിലേക്ക് പോകുമ്പോൾ, ഏതു കാര്യത്തിലും ഹദീസ് ബന്ധം കണ്ടെത്താനാവും. ഉസ്വൂൽ നിർമിതിയിലും തിരുസുന്നത്തുകൾക്ക് മുന്തിയ അംഗീകാരം നൽകിയിട്ടുണ്ട്. തിരുചര്യയെ ഗൗനിക്കുന്ന കാര്യത്തിൽ ഇമാം ശാഫിഈ(റ) കാർക്കശ്യം കാണിച്ചു. പ്രമുഖ മുഹദ്ദിസും ഇമാം നസാഈ(റ)വിന്റെ ഗുരുവും അഹ്മദുബ്‌നു ഹമ്പൽ(റ)വിന്റെ കൂട്ടുകാരനുമായ ഇമാം അബ്ദുൽ മലിക്ബ്‌നു മഹ്‌റാൻ(റ) പറയുന്നു: ‘ഇമാം അഹ്മദ്(റ) എന്നോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എന്തുകൊണ്ട് ഇമാം ശാഫിഈ(റ)വിന്റെ ഗ്രന്ഥങ്ങൾ കൂടുതൽ പഠിക്കാൻ തുനിയുന്നില്ല? ഗ്രന്ഥാവിഷ്‌കാരം ആരംഭിച്ചതു മുതൽ ഇമാം ശാഫിഈ(റ)വിനെ പോലെ സുന്നത്തിനെ ഇത്ര കണിശമായി പിന്തുടരുന്ന മറ്റൊരാളെയും എനിക്കറിയില്ല’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു പേ: 61).

ഇമാം ഹാഫിളുബ്‌നു ഹജറിൽ അസ്ഖലാനി(റ) ‘തവാലിത്തഅ്‌സീസ്’ എന്ന ഗ്രന്ഥത്തിൽ ഇമാം അഹ്മദ്(റ)നെ ഉദ്ധരിക്കുന്നു: ”ഇമാം ശാഫിഈ(റ)വിന്റെ ഏറ്റവും വലിയ ഗുണം തന്റെ കൈവശമില്ലാത്ത ഒരു ഹദീസ് കേൾക്കാനിട വന്നാൽ ‘അതു സ്വീകരിക്കുകയും തന്റെ അഭിപ്രായം അതനുസരിച്ച് ആവിഷ്‌കരിക്കുകയും ചെയ്യും എന്നതായിരുന്നു” (പേജ്: 63).

ശാഫിഈ(റ)വിന്റെ പ്രധാന ശിഷ്യരിലൊരാളായ ഇമാം റബീഅ്(റ)ന്റെ വാക്കുകൾ: ‘ഒരിക്കൽ ഒരു ചോദ്യത്തിനുത്തരമായി ഇമാം പറഞ്ഞു; നബി(സ്വ)യിൽ നിന്ന് ഇപ്രകാരം നിവേദനം വന്നിട്ടുണ്ട് എന്ന്. ഈ ചോദ്യത്തിനുത്തരം മറ്റൊരാളിൽ നിന്ന് വ്യത്യസ്ത രൂപത്തിൽ മനസ്സിലാക്കിയ ചോദ്യകർത്താവ് സംശയമുന്നയിച്ചു. ‘അബൂഅബ്ദില്ലാ’ നിങ്ങൾ ഈ ഹദീസ് സ്വീകരിക്കുകയാണോ? നിങ്ങൾ ഇങ്ങനെയാണ് പറയുന്നത്? ഈ ചോദ്യം കേട്ട ശാഫിഈ(റ)വിന്റെ അവസ്ഥ മാറി. മുഖം ചുവന്നുതുടുത്തു. സിരകൾ ഉണർന്നു. അവിടുന്ന് പറഞ്ഞു: ‘സഹോദരാ, നബി(സ്വ)യുടെ ഒരു ഹദീസ് സ്വീകാര്യമായി എനിക്ക് ലഭിച്ചിട്ട് ഞാൻ അതു പ്രാവർത്തികമാക്കിയില്ലെങ്കിൽ ഏതു ഭൂമിയാണ് എന്നെ താങ്ങിനിറുത്തുക. ഏത് ആകാശമാണ് എനിക്ക് തണൽ തരിക? കണ്ണും കാതും പൂട്ടി ഞാനതു സ്വീകരിക്കുക തന്നെ ചെയ്യും’ (മുഅ്ജമുൽ ഉദബ).


പ്രധാനമായും ഹദീസുകളെ അടിസ്ഥാനപ്പെടുത്തി ശാഫിഈ മദ്ഹബ് ചിട്ടപ്പെടുത്തിയതിനാൽ, അനിവാര്യമാകുമ്പോൾ മറ്റു മദ്ഹബിലുള്ളവർ പോലും ശാഫിഈ ഇമാമിന്റെ നിലപാടിനെ അവലംബിക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ്(റ)പറയുന്നു: ”ഏതെങ്കിലും ഒരു മസ്അല സംബന്ധിയായി എനിക്ക് ചോദ്യം ലഭിക്കുകയും ആ വിഷയത്തിലുള്ള ഹദീസ് എന്റെ വശമില്ലാതിരിക്കുകയും ചെയ്താൽ, ഇമാം ശാഫിഈ(റ)ന്റെ അഭിപ്രായം ഞാൻ പരിശോധിക്കും. അതവലംബിച്ചാണ് ഞാൻ പറയുക. കാരണം നബി(സ്വ) പ്രവചനത്തിൽ പുകഴ്ത്തിപ്പറഞ്ഞ ‘ഭൂതലമാകെ വിജ്ഞാനം നിറക്കുന്ന ഖുറൈശി പണ്ഡിതനാണ് അദ്ദേഹം.’

പത്തു ലക്ഷം ഹദീസ് ഹൃദിസ്ഥമുള്ള ഇമാം അഹ്മദ്(റ)വിന്റെ വാക്കുകളാണിതെന്നോർക്കുക.

ഹദീസ് വിശകലനം – ചില ഉദാഹരണങ്ങൾ

ഇമാമിന്റെ ഹദീസ് വിശകലന പാടവം അതുല്യമായിരുന്നു. ഹദീസുകളുടെ ആശയങ്ങൾ ശരിയാം വണ്ണം ഗ്രഹിക്കണമെങ്കിൽ അറബി ഭാഷയിൽ അത്യഗാധ പരിജ്ഞാനം അന്നത്തെ അറേബ്യൻ ചരിത്ര-സാഹചര്യങ്ങളും സാമൂഹിക നടപടികളും പശ്ചാത്തലങ്ങളുമെല്ലാം അറിയണം. ഇമാം ശാഫിഈ(റ) ഇവയിലെല്ലാം തികഞ്ഞ ജ്ഞാനിയായിരുന്നു. ഒരു സംഭവം പറയാം: ‘പക്ഷികളെ നിങ്ങൾ അവയുടെ സങ്കേതങ്ങളിൽ സ്ഥിരപ്പെടുത്തുക’ (ബൈഹഖി). എന്ന ഹദീസ് ശാഫിഈ(റ) വ്യാഖ്യാനിച്ചതു കേട്ട് അക്കാലത്തെ പണ്ഡിത പ്രമുഖർ ആശ്ചര്യപ്പെട്ടുപോയി. അതിങ്ങനെയാണ്:

അറബികളുടെ അക്കാലത്തെ സമ്പ്രദായമായിരുന്നു പക്ഷികളുമായി ബന്ധപ്പെടുത്തിയുള്ള ലക്ഷണശാസ്ത്ര പ്രകാരം കാര്യങ്ങൾ പ്രവചിക്കുന്നത്. അവർ നാലു വിധത്തിൽ ലക്ഷണം നോക്കിയായിരുന്നു. ഒരാൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു സംഗതി ചെയ്യണമെന്ന് കരുതും. പുറത്തിറങ്ങി ആദ്യം കാണുന്ന പക്ഷിയെ നിരീക്ഷിക്കും. അത് ഇടതു ഭാഗത്തു നിന്ന് വലതുഭാഗത്തേക്ക് പറന്നകന്നാൽ അവർ പറയും: ഇത് ശുഭലക്ഷണം കുറിക്കുന്ന പക്ഷിയാണ്. അയാൾ തന്റെ ലക്ഷ്യത്തിലേക്ക് സന്തോഷപൂർവം പുറപ്പെടും. പക്ഷി വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ് വന്നതെങ്കിൽ അത് അവ ലക്ഷണമായി കണക്കാക്കി യാത്ര നിറുത്തിവെക്കുകയും പക്ഷിയെ ശപിക്കുകയും ചെയ്യും. ഇത് വ്യക്തമാക്കുന്ന ഒരു അറബിക്കവിത തെളിവായുദ്ധരിച്ച് കൊണ്ട് ഇമാം ശാഫിഈ(റ) തുടരുന്നു: അറബികൾ പുറത്തേക്കിറങ്ങുമ്പോൾ പറക്കുന്ന പക്ഷി ദൃഷ്ടിയിൽ പെട്ടില്ലെങ്കിൽ മരച്ചില്ലകളിലും മറ്റും കൂടുകെട്ടി അടയിരിക്കുന്ന പക്ഷികളെ ശല്യം ചെയ്ത് പുറത്തു ചാടിച്ചു ദിശ നോക്കിയായിരുന്നു ലക്ഷണം സ്വീകരിച്ചിരുന്നത്. ഈ പശ്ചാതലത്തിലാണ് തിരുനബി(സ്വ) അവരുടെ അന്ധവിശ്വാസത്തെ എതിർത്തുകൊണ്ട്, പക്ഷികളെ നിങ്ങൾ അവയുടെ സങ്കേതങ്ങളിൽ സ്ഥിരപ്പെടുത്തുക എന്നു പ്രസ്താവിച്ചത്. അഥവാ കൂട്ടിൽ ഒതുങ്ങിയിരിക്കുന്ന പക്ഷിയെ ഇളക്കിവിട്ട് ശല്യം ചെയ്യരുത്. അവ അവിടെ സ്വസ്ഥമായി കഴിഞ്ഞോട്ടെ. പക്ഷികളിലൂടെ ലക്ഷണം നോക്കുന്നത് അന്ധമാണ്. അതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നാണ് നബി(സ്വ) പ്രഖ്യാപിച്ചതിന്റെ വിവക്ഷ.

നബി(സ്വ)യോട് ഒരാൾ പക്ഷിലക്ഷണം നോക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ‘അതെല്ലാം നിങ്ങളുടെ തോന്നലുകളാണ്. അതു സ്വാധീനിക്കപ്പെടാതിരിക്കട്ടെ’ എന്നായിരുന്നു പ്രതികരണം. ഈ ഹദീസ് സൂചിപ്പിക്കുന്നതും പ്രസ്തുത ആശയം തന്നെയാണ്. ഇതാണ് ഹദീസിന്റെ വിവക്ഷ (ഹിൽയതുൽ ഔലിയ 9/94, മുഅ്ജമുൽ ഉദബ 17/300).

കെ.കെ. നിസാമുദ്ദീൻ അഹ്‌സനി പറപ്പൂർ

ലീഗ് എങ്ങിനെ ഉണ്ടായി

'' അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0







ലീഗ് എങ്ങിനെ ഉണ്ടായി     ഒരു എത്തിനോട്ടം ''              1920 കാലഘട്ടം ബ്രിട്ടീഷുകാരും മാപ്പിളമാരും തമ്മിലുള്ള പോരാട്ടം  പാവപ്പെട്ട മുസ്ലിംങ്ങൾ പല നിലക്കും അക്രമിക്കപ്പെട്ടു, വള്ളു നാട്ടിലും ഏറനാട്ടിലും മറ്റും ബ്രിട്ടീഷ് പട്ടാളം മുസ്ലിംങ്ങൾക്കെതിരിൽ അണിനിരന്നു, ഈ പോരാട്ടത്തിൽ പതിനായിരക്കണക്കിന് മുസ്ലിംങ്ങൾ മരിച്ചുവീണു ബാക്കിയുള്ളവരെ ആന്ധമാൻ പോലെയുള്ള സ്ഥലങ്ങളിലെക്ക് നാട് കടത്തി, വാഗൺ ട്രാജഡി പോലെയുള്ള ദുരന്തങ്ങൾ ഉണ്ടായി,  കേരളത്തിലെ സയ്യിദന്മാരും ഉമറാക്കളും മുസ്ലിം പണ്ഡിതന്മാരും ഒറ്റക്കെട്ടായി ബ്രിട്ടീഷ് കാർക്കെതിരെ പട പൊരുതുമ്പോൾ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവായ കാത്തിബ് മുഹമ്മദ് എന്ന KM മൗലവിയും KM സീതി സാഹിബും ചേർന്ന് ബ്രിട്ടീഷുകാർ ഒരുക്കിക്കൊടുത്ത സങ്കേ ദത്തിൽ ഒളിഞ്ഞിരുന്ന് സമുദായത്തെ ചതിക്കുകയാണ് ചെയ്ത ത്, ഒരു പ്രധിസന്ധി ഘട്ടത്തിൽ സമുദായത്തൊടൊപ്പം നിൽക്കാതെ സമുദായത്തെ ഒറ്റിക്കൊടുത്ത ആ വിഭാഗം പിന്നീട് കേരളത്തിൽ തിരിച്ച് വന്ന് കൊണ്ട് പുതിയ ഒരു പാർട്ടി ഉണ്ടാക്കി , മുഹമ്മദ് ഇസ്മായിൽ സാഹിബും KM മൗലവിയും സീതി സാഹിബും കൂടി മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്തു, റസൂലും സ്വഹാബത്തും കാണിച്ചു തന്ന പരമ്പരാകതമായി മുസ്ലിംങ്ങൾ അനുഷ്ടിച്ച് പോന്ന വിശ്വാസങ്ങൾക്കും അനുഷ്ടാനങ്ങൾക്കും വിപരീതമായി വഹാബി നേതാക്കളുടെ ഈ പാർട്ടിയിൽ സുന്നികളായ ജനങ്ങൾ പ്രവർത്തിക്കാൻ തയ്യാറല്ലായിരുന്നില്ല, കുറെക്കാലം പ്രവർത്തിച്ചിട്ടും ആളെ കിട്ടാതായപ്പോൾ KM മൗലവി യുടെ കുരുട്ടു ബുദ്ധിയിലുദിച്ച ആശയമാണ് സയ്യിദ് കുടുംബത്തിൽപ്പെട്ട ഒരു സുന്നി യെ നേതൃത്ത്വസ്ഥനത്തെക്ക് കൊടുന്നാൽ സുന്നിക്ൾ ലീഗിൽ ചേരുമെന്നത് ആ  കുരുട്ടു ബുദ്ധി വിജയിച്ചു, അങ്ങിനെയാണ്‌ കോഴിക്കോട് അരിക്കച്ചവടം ചെയ്തിരുന്ന ബാഫഖി തങ്ങളെ ലീഗിന്റെ നേതൃസ്ഥാനത്തേക്ക് കൊടുന്നത് KM മൗലവിയുടെയും കൂട്ടരുടെയും ലക്ഷ്യം മുസ്ലിംങ്ങളുടെ ഉന്നമനമായിരുന്നില്ല, മറിച്ച് വഹാബി പ്രസ്ഥാനം വളർത്തുക എന്ന ഗൂഡ തന്ത്രമായിരുന്നു അതിൽ അവർ വിജയിച്ചു പാവപ്പെട്ട സുന്നികളുടെ വോട്ടു വാങ്ങി പല വഹാബി നേതാക്കളും MP യും MLA യും മന്ത്രിയുമായി CH ഉം സീതി ഹാജിയും അതിൽ ചിലത് മാത്രം, അവർ അവരുടെ പ്രവർത്തനം ഊർജിതപ്പെട്ടു ത്തി, ഗവൺമെന്റ് ചിലവിൽ വഹാബിആഷയം പഠിപ്പിക്കുന്നഏഴ് ഓറിയന്റ് അറബി കോളേജുകൾ തുടങ്ങി, അതിൽ നിന്നും പുറത്തിറങ്ങുന്ന അദ്ധ്യാപകർക്ക് പഠിപ്പിക്കാൻ സകൂ ളിൽ അറബി ഭാഷ(EMS മുഖ്യമന്ത്രിയായ സമയത്ത്) കൊണ്ട് വന്നു ശേഷം സകൂൾ അറബി പുസ്തകത്തിലൂടെ വഹായി ആശയം പഠിപ്പിക്കാൻ തുടങ്ങി കോഴിക്കോട് ടൗണിൽ മാത്രം മുഹ് യിദ്ധീൻ പള്ളി സാദിരിപ്പള്ളി പട്ടാള പള്ളി തുടങ്ങിയ പള്ളികളടക്കം പതിനഞ്ചാളം സുന്നി പള്ളികൾ ലീഗിന്റെ നേതാക്കളായ. വഹാബികൾ തട്ടിയെടുത്തു 1960 ൽ സുന്നികളുടെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ വഖഫ് ബോർടിൽ ഒരു സുന്നി യെപ്പോലും മെമ്പറായി എടുത്തില്ല, 1925ൽ കോഴിക്കോട് മൂന്നാക്കര പള്ളിയിൽ വെച്ച് സമസ്ഥരൂപീകരിച്ചു 1964ൽ അയ്നിക്കാട് ഇബ്രാഹിം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തിൽ കേരള ഗവൺമെൻറിന്റെ കീഴിൽ രൂപീകരിച്ച വഖഫ് ബോടിൽ സുന്നികളെ മെമ്പറാക്കണമെന്ന പ്രമേയം അവതരിപ്പിച്ചു 1980 ന് ശേഷം നായനാരുടെ മന്ത്രിസഭയുടെ കാലത്ത് ശംസുൽ ഉലമ E K അബൂബക്കർ മുസല്യാരെ വഖഫ് ബോടിൽ മെമ്പറാക്കി,  ഈ കാരണത്താൽ മാപ്പിള നാട് എന്ന പത്ര ത്തിൽ നാട്ടിക മൂസ മുസല്യാർ E Kഉസ്താദിനെതിനെതിരെ വളരെ മോഷമായ രീതിയിൽ എഴുതി ( അത് ഇവിടെ എഴുതാൻ എന്റെ മനസ് അനുവദിക്കുന്നില്ല) ശേഷം ലീഗെന്ന പാർട്ടിയും സിങ്കിടികളും കൂടി പട്ടിക്കാട് കോളേജിൽ നിന്ന് EK ഉസ്താദിനെ പുറത്താക്കി അരിക്ക് ക്ഷാമമുള്ള കാലം പല സ്ഥലങ്ങളിലും പ്രസംഗിക്കാൻ പോകുന്ന സ്ഥലങ്ങളിൽ നിന്ന് പേപ്പറുകളും ഫയലുകളും വെക്കുന്ന ബേഗിൽ അരി കൊടുന്ന് വിദ്യാർത്തികൾക്ക് ഭക്ഷണം കൊടുത്ത വളർത്തിയ കോളേജിൽ നിന്ന് കണ്ണീരൊടെ ആ മഹാൻ പുറത്തിറങ്ങി, ശേഷം പൂച്ചക്കാട് പോയി ഭർസ് തുടങ്ങി ശേഷമാണ് AP യു മായുള്ള വിഷയം ഉണ്ടാവുന്നത് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിക്ക് സമുദായ സംരക്ഷണമല്ല പ്രധാനം വഹാബി യെയും സലഫി യെയും വളർത്തലാണ് ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുന്നു സിന്ദാബാദ് വിളിക്കാനും സ്റ്റേജ് കെട്ടാനും നോട്ടീസ് ഒട്ടിക്കാനും പാവം സുന്നികൾ. MP യും MLA യും മന്ത്രിയും വഹാബികളും, ET ഉം KNA ഖാദറും മുനീറും അബ്ദുറബ്ബും സീതി ബഷീറും ഫിറോസും തുടങ്ങി 90/ നേതാക്കളും കടുത്ത വഹാബികളാണ് വഹാബിയെ ചെറുക്കുന്നതിന് വേണ്ടി 1925 സമസ്ഥരൂപീകരിച്ചു വഹാബികളൊട് സ്വീകരിക്കേണ്ട നിയമങ്ങൾ (തർക്കുൽ മുവാലാത്ത) കാറ്റിൽ പറത്തി വഹാബിക്കു വളരാൻ ഏണി വെച്ച് കൊടുക്കുന്നസയ്യിദന്മാർ നാളെ റബ്ബിന്റെ മുന്നിൽ മറുപടി പറയേണ്ടിവരും, ലീഗ് ഇല്ലെങ്കിൽ വഹാബിക്ക് നിലനിൽപില്ല സത്യമറിയാത്ത പാവം ലീഗ് സുന്നികൾ കോഴിക്ക് മുല വരുന്നതും നോക്കി സമുദായ സ് നേഹം പറഞ് വഹാബിക്ക് വളരാൻ വേണ്ടി കൊല്ലാനും ചാവാനും തയ്യാറാവുന്നു (ശേഷം തുടരും) സ് നേഹത്തൊടെ TMA Kadar Kanmanam

Wednesday, June 19, 2019

കൂട്ടപ്രാർഥന ഇബ്രാഹീം നജ്മി എന്ന പുരോഹിതൻ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന് മറുപടി

https://www.youtube.com/watch?v=ebcMzLy-pDA&feature=youtu.be

*കണ്ണൂർ ഒരു പള്ളിയിൽ കൂട്ടുപ്രാർഥനയെ വിമർശിച്ചു കൊണ്ട് ഇബ്രാഹീം നജ്മി എന്ന പുരോഹിതൻ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന് മറുപടി*

_അസ്‌ലം സഖാഫി പരപ്പനങ്ങാടി_

Monday, June 17, 2019

ദിക്റ് 'ഹാ - ഹൂ - ഹീ - ഹയ്യ്

https://youtu.be/3eLeqmpCqwk

ഹാ - ഹൂ - ഹീ - ഹയ്യ് - സുന്നികൾ റാതീബിൽ ചൊല്ലുന്ന ദിക്റ് എന്താണിതിന്റർത്ഥമെന്നറിയാത്തവർക്കായി പേരോടുസ്താദ് വിശദീകരിക്കുന്നു

ഹാ - അറിയണം

ഹൂ - അള്ളാഹുവിനെ

ഹീ - പറയണം

ഹയ്യ് - അള്ളാഹു ഹയ്യ് (എന്നെന്നും ജീവനുള്ളവനാണ്)

മുജാഹിദ് പോലുള്ള വിവരമില്ലാത്ത ജാഹിലുകൾ ഇത്തരം ദിക്റുകളെ കളിയാക്കാറുണ്ട് സത്യത്തിൽ അള്ളാഹുവിനെ സ്മരിക്കുന്ന ഇത്തരം ദിക്റുകളെ കളിയാക്കുന്ന പണി   ഇബ്ലീസിന്റെ പണിയാണെന്ന് മുഹ്മിനീങ്ങൾ മനസ്സിലാക്കുക. അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ

            സിദ്ധീഖുൽ മിസ്ബാഹ്

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...