Monday, October 29, 2018

ഖുത്വുബ ശ്രോദ്ധാക്കളുടെ ഭാഷയിലാവണമെന്ന് ഇമാം ശാഫിഈ റ പറഞ്ഞിട്ടുണ്ടോ?

https://www.facebook.com/groups/1199424800164783/permalink/1932617340178855/
ജുമുഅ #ഖുത്വുബ ശ്രോദ്ധാക്കളുടെ ഭാഷയിലാവണമെന്ന് ഇമാം ശാഫിഈ റ പറഞ്ഞിട്ടുണ്ടോ? മുജാഹിദിന്റെ തട്ടിപ്പ് പിടികൂടുന്നു.
                                  Live : *അസ്‌ലം സഖാഫി

ജുമുഅ# ഖുത്വുബ പേർഷ്യൻ ഭാഷയിലാവാമെന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി റ ബദാഇഉ സ്വാനാഇഉ എന്ന ഗ്രന്തത്തിൽ പറഞ്ഞിട്ടുണ്ടോ?

ജുമുഅ# ഖുത്വുബ പേർഷ്യൻ ഭാഷയിലാവാമെന്ന് ഇജ്മാഉണ്ട് എന്ന് ഇമാം കാസാനി റ ബദാഇഉ സ്വാനാഇഉ എന്ന ഗ്രന്തത്തിൽ   പറഞ്ഞിട്ടുണ്ടോ? മുജാഹിദിന്റെ തട്ടിപ്പ് പിടികൂടുന്നു.
                                   Live : അസ്‌ലം സഖാഫി പരപ്പനങ്ങാടി വീണ്ടും ലൈവിൽ
https://www.facebook.com/groups/1199424800164783/permalink/1935059736601282/

Sunday, October 28, 2018

നബിദിനം ഇബ്നു ഹജർ അസ്ഖലാനിയും സഖാവി റ യും പറഞ്ഞത്


ഖുത്വുബയിൽ വാള് പിടിക്കൽ ഹറമുകളിൽ

 ഖുത്വുബയിൽ വാള് പിടിക്കൽ ഹറമുകളിൽ



സ്ത്രീ പള്ളി വീഡിയോ അസ്ലം സഖാഫി

https://m.facebook.com/groups/1199424800164783?view=permalink&id=1916363251804264
സ്ത്രീ ജുമുഅ ജുമാഅത്തിന് വേണ്ടി പള്ളിയിൽ പോവാൻ  ആതിഖ ബീവി (റ) യുടെ സംഭവം തെളിവാക്കുന്ന ഒഹാബി സലഫിറ്റസ്റ്റുകളുടെ തട്ടിപ്പ് ഫേസ്ബുക് ലൈവിൽ  പിടികൂടുന്നു / അസ്ലം സഖാഫി
പരപ്പനങ്ങാടി
https://www.facebook.com/groups/1199424800164783/permalink/1917734011667188/
സ്ത്രീ ജുമുഅ ജുമാഅത്ത് ഇബ്നു ഉമർ റ മകനോട് പള്ളി തടയുമെന്ന് പറഞ്ഞപ്പോൾ ആ ക്ഷേപിച്ചത് എന്തിന് മുജാഹിദിന്റെ തട്ടിപ്പ് പിടികൂടുന്നു./ അസ് ലം സഖാഫി പരപ്പനങ്ങാടി
https://m.facebook.com/groups/1199424800164783?view=permalink&id=1919113284862594
സ്ത്രീ ജുമുഅ ജമാ അത്തിന് വേണ്ടി പള്ളിയിലേക്ക് പോവൽ അനുവദനീയമാണന്ന് ഇജ്മാ ഉണ്ട് എന്ന് ഇബ്നു മുൻദിർ പറഞ്ഞതായി ഇമാം നവവി ശറഹുൽ മുഹദ്ധബിൽ ഉദ്ധരിച്ചിട്ടുണ്ട് എന്ന വഹാബി കള്ളത്തരത്തിന്റെ നിജസ്തിതി എന്ത് /അസ് ലം കാമിൽ സഖാഫി  ലൈവിൽ
https://www.facebook.com/groups/1199424800164783/permalink/1920366801403909/
സ്ത്രീ ജമാ അത്തിന് വേണ്ടി പള്ളി പ്രവേശനം:മുല്ലാ അലിയ്യുൽ ഖാരി  റ യുടെ മിർഖാത്ത് ന്റ പേരിൽ ഒഹാബി തട്ടിപ്പ് പിടികൂടുന്നു/അസ് ലം സഖാഫി live


https://m.facebook.com/groups/1199424800164783?view=permalink&id=1923465901093999
സ്ത്രീ ജമാ അത്തിന് വേണ്ടി പള്ളി പ്രവേശനം:മുല്ലാ അലിയ്യുൽ ഖാരി  റ യുടെ മിർഖാത്ത് ന്റ പേരിൽ ഒഹാബി തട്ടിപ്പ് പിടികൂടുന്നു/അസ് ലം സഖാഫി live
https://m.facebook.com/groups/1199424800164783?view=permalink&id=1924382827668973
സ്ത്രീ നിസ്കാരത്തിന് വേണ്ടി പള്ളിയിൽ പോവൽ ഉത്തമമെന്ന് ഇമാം ശാഫിഈ ഉമ്മിൽ പറഞ്ഞോ ? മുജാഹിദ് സലഫിസ്റ്റുകളുടെ തട്ടിപ്പ് പിടികൂടുന്നു. / അസ് ലം സഖാഫിhttps://www.facebook.com/groups/1199424800164783/permalink/1928277480612841/
സ്ത്രീ ജുമുഅക്ക് വേണ്ടി പള്ളിയിൽകുളിച്ചു വരൽ ഞാൻ ഇഷ്ടപെടുന്നു എന്ന് ശാഫീ ഈ ഇമാം റ ഉമ്മിൽ  പറഞ്ഞു എന്ന ഒഹാബീ കളവിന് മറുപടി


                                  Live : *അസ്‌ലം സഖാഫി പരപ്പനങ്ങാടി* വീണ്ടും ലൈവിൽ

ഖുത്വുബ സംശയനിവാരണം ഭാഗം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0ഖുത്വുബ സംശയനിവാരണം ഭാഗം 1.




ഖുതുബ വിഷയത്തിൽ ഒരുസംശയനിവാരണമാണ് ഇവിടെ നടത്തുന്നത്.

1. ചോ:  'ഖുത്വുബ' എന്ന അറബി പദത്തിന്റെ അർത്ഥം തന്നെ പ്രസംഗം എന്നാണല്ലോ . ശ്രോതാക്കൾക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരോട് പ്രസംഗിപ്പിച്ച്‌  എന്ത് കാര്യമാണുള്ളത്.

 മറുപടി: ഈ വാദം പലതും കൊണ്ടും ബാലിശമാണ്.

 ഒന്ന് : 'ഖത്വബ' എന്നതിന് ഉപദേശിച്ചു എന്നും സദസ്സ്യർക്ക്  ഖുത്വുബ ഓതിക്കൊടുത്തു എന്നും ഭാഷയിൽ തന്നെ അർത്ഥം ഉണ്ട്.മുൻജിദിൽ പറയുന്നു:



രണ്ട് : മതപരമായ ഖുത്വുബ നിശ്ചിത ഫർളുകളും ശർത്വുകളും സുന്നത്തുകളും അടങ്ങിയ പ്രത്യേക ആരാധനയാണെന്ന് പ്രമാണബദ്ധമായി മുമ്പൊരിക്കൽ എന്റെ സുന്നി സോന്കാൽ ബ്ലോഗിൽ തന്നെ വിശദീകരിച്ചതാണ്. അതുകൊണ്ടു ആവർത്തിക്കുന്നില്ല.

മൂന്ന്: ഒരു ആരാധനാകർമ്മത്തിന്  ഉപയോഗിച്ച പദപ്രയോഗത്തിന്റെ ഭാഷാർത്ഥം നോക്കിയല്ല ആ ആരാധനയുടെ സ്വഭാവവും രീതിയും മനസ്സിലാക്കേണ്ടത്. പ്രത്യുത ആ ആരാധനകർമ്മം നബി(സ) യും സ്വഹാബത്തും സദ്‌വൃത്തരായ സലഫ് - ഖലഫും എപ്രകാരം നിർവ്വഹിച്ചുവോ അപ്രകാരം നിർവ്വഹിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം സ്വലാത്ത് (നിസ്കാരം) എന്നാൽ പ്രാർത്ഥനയാണെന്നും സൗമ് (നോമ്പ്) എന്നാൽ അടക്കം എന്നാണെന്നും സകാത്ത് എന്നാൽ ശുദ്ധീകരണം എന്നാണെന്നും വാദിച്ച് ഒരാൾ നിസ്കാരത്തിന് പകരം നന്നായി പ്രാർത്ഥിക്കുകയും നോമ്പിന് പകരം അടങ്ങിയിരിക്കുകയും സകാത്തിനുപകരം നല്ലപോലെ  വൃത്തിയാവുകയും ചെയ്താൽ മതിയാകുമോ?. ഒരിക്കലുമില്ല. അതേപോലെ ഖുത്വുബ പ്രസംഗമല്ലേ എന്ന് പറഞ്ഞു ഒരു പ്രസംഗം കാച്ചിയാലും മതപരമായ ഖുത്വുബയായി അതിനെ പരിഗണിക്കുന്നതല്ല,

നാല്:  ഖുത്വുബയും വഅ്ളും തമ്മിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി (റ) പറയുന്നു:


സ്ത്രീകളുടെ ഇമാമത്ത് ഖുത്വുബ നിർവ്വഹിക്കരുത്. അവൾ എഴുന്നേറ്റ് നിന്ന് അവരെ ഉപദേശിക്കുന്നതിൽ വിരോധമില്ല. (ശർഹുൽമഹല്ലി : 1 / 312 )

ശർഇന്റെ വീക്ഷണത്തിൽ ഖുത്വുബയും വഅ്ളും രണ്ടാണെന്ന് പ്രസ്തുത ഇബാറത്തിൽ നിന്ന് വ്യക്തമാണ്.

അഞ്ച്:  ഖുത്വുബ കേവല പ്രസംഗമാണെങ്കിൽ ഭയഭക്തികൊണ്ടുള്ള ഉപദേശമടക്കമുള്ള അതിന്റെ അർകാനുകൾ (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?. അർകാനുകൾ  അറബിയിൽ തന്നെയാകണമെന്ന് പുത്തൻവാദികളുടെ നേതാവ് കെ. എം മൗലവി തന്നെ സമ്മതിച്ചതാണ്. അദ്ദേഹം പറയുന്നു:



ജുമുഅ ഖുത്വുബ . പേ :33 . പ്രസാധകർ. കേരള നദ്‌വത്തുൽ മുജാഹിദീൻ. മുജാഹിദ് സെന്റര്. കോഴിക്കോട് 2 .

(2). ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കണമെന്ന് പറയുന്ന ഫിഖ്ഹ് ഗ്രൻഥങ്ങൾ തന്നെ അർകാനുകൾ മാത്രം അറബിയിലായാൽ മതിയെന്ന് പറയുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഹജറുൽ ഹൈതമി(റ) പറയുന്നു:

( ويشترط كونها ) أي الأركان دون ما عداها ( عربية ) للاتباع (تحفة المحتاج في شرح المنهاج:٤٥٠/٢)

ഇത്തിബാഇനുവേണ്ടി ഖുത്വുബ അറബിയാവൽ നിബന്ധനയാണ്. അതായത് അർകാൻ. അർകാൻ അല്ലാത്തതല്ല.(തുഹ്ഫത്തുൽ മുഹ്താജ് : 2/ 450)

മറുപടി:  ഖുത്വുബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. നേരത്തെ വിവരിച്ചപ്പോലെ ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രംകൊണ്ടുവന്നാലും അതിനെ ഖുത്വുബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വുബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ ഖുത്വുബ 'അർകാൻ' (മുഖ്യഘടകങ്ങൾ) മാത്രമാണ്. 'അർകാൻ' അല്ലാത്തവയല്ല എന്നാണ്  പ്രസ്തുത പരാമർശത്തിന്റെ താല്പര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമില്ല. ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ 'അർകാൻ' അറബിയിലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;




മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തി' ന് (അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )

അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.

(3) ചോ. അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നതിൽ മൊത്തത്തിൽ ഉപദേശമുള്ളതിനാൽ അത് നീണ്ടാലും പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് 'ഖിയാസ്' എന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞിട്ടുണ്ടല്ലോ?.

والقياس عدم الضرر مطلقا ويفرق بينه وبين السكوت بأن في السكوت إعراضا عن الخطبة بالكلية بخلاف غير العربي فإن فيه وعظا في الجملة ع ش(شرواني: ٤٥٠/٢)


അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നിരുപാധികം പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് വരേണ്ടത്. അങ്ങനെ കൊണ്ടുവരുന്നതും മൗനംദീക്ഷിക്കുന്നതും തമ്മിൽ ഇങ്ങനെ വ്യത്യാസം പറയാവുന്നതാണ്. മൗനംദീക്ഷിക്കുന്നതിൽ ഖുത്വുബയിൽ നിന്നും പൂർണ്ണമായും പിന്തിരിയൽ  വരുന്നുണ്ട്.അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് അങ്ങനെയല്ല. കാരണം അതിൽ മൊത്തത്തിൽ ഉപദേശമുണ്ടല്ലോ. (ശർവാനി: 2 / 450 )

അപ്പോൾ അർകാനുകൾ മാത്രം അറബിയിൽ ഓതി അനുബന്ധങ്ങൾ മാതൃഭാഷയിൽ പറയാമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.?.

മറുപടി: പ്രസ്തുത പരാമർശം മുകളിൽ നാം സമർത്ഥിച്ച ആശയത്തോട് എതിരല്ലെന്ന് ഇനിപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു.

     (1). അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ താല്പര്യം, നിയമം ഇബ്നുഖാസിം (റ) പറഞ്ഞതുപോലെയാണെങ്കിലും ഇങ്ങനെയുമൊരു ന്യായം പറയാമെന്ന് വ്യക്തമാക്കൽ  മാത്രമാണ്. അല്ലാതെ ഇമാം നവവി(റ),ഇമാം റാഫിഈ(റ), ഇമാം റംലി (റ),ഇബ്നു ഖാസിം(റ) , തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പറഞ്ഞത്തെ നിയമത്തെ വിമർശിക്കലല്ല . അപ്പോൾ 'വൽഖിയാസു'(والقياس)എന്ന അദ്ദേഹത്തിൻറെ വാചകത്തിലെ 'വാവ്' ഹാലിയ്യത്താണ്. അപ്പോൾ ഇബ്നു ഖാസിം(റ) വിന്റെ വാചകം ഉദ്ദരിച്ച ശേഷം അദ്ദേഹം പറഞ്ഞതിന്റെ സാരം ഇങ്ങനെയാണ്; "ഏതുസ്ഥിതിയിൽ ന്യായം മതിയാകുമെന്ന് പറയുന്നതും അനുബന്ധങ്ങൾ അറബേതരഭാഷകളിൽ കൊണ്ട് വരുന്നതും അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസം പറയുന്നതുമാണ്. (എന്നാൽ ഈ ന്യായം കർമ്മശാസ്ത്ര പണ്ഡിതന്മാർ പരിഗണിക്കുന്നില്ല").

    ന്യായമായ ഒരു കാര്യം അനുവദനീയമാണെന്ന് വരുന്നത് അത് പാടില്ലെന്നതാണ് പ്രബലമെന്ന് പറയുന്നതിനോട് എതിരല്ല. ഇമാം റാഫിഈ (റ) പറയുന്നു:






ഒരുകാര്യം അനുവദനീയമാണെന്ന് പറയുന്നതാണ് കൂടുതൽ ന്യായമെന്ന് തോന്നുന്നത് അക്കാര്യം  പാടില്ലെന്നാണ് പ്രബലവീക്ഷണമെന്ന പ്രസ്താവനയോട് എതിരല്ല. കാരണം വ്യത്യസ്ത രണ്ട് വീക്ഷണങ്ങളിൽ ഒന്ന് ന്യായവുമായി കൂടുതൽ അടുത്തതാണെങ്കിലും മറ്റേത് പ്രബലമായി വരാവുന്നതാണ്. (ശര്ഹുല് കബീർ : 4 / 610 )

    (2) . അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നീണ്ടുപോയാൽ ഖുത്വുബയുടെ സാധുതയെ അത് ബാധിക്കുമെന്ന് പറഞ്ഞവരെ വിമർശിക്കലാണ് അദ്ദേഹത്തിൻറെ ലക്ഷ്യമെന്ന് വിചാരിക്കുക. എന്നാൽ അദ്ദേഹത്തേക്കാൾ മദ്ഹബിൽ പ്രാമുഖ്യം കൽപ്പിക്കപ്പെടുന്നവർ ഇമാം റംലി(
റ), ഇബ്നു ഖാസിം(റ) തുടങ്ങിയവരാണ്. അതിനാൽ അവരുടെ പ്രസ്താവനക്കെതിരായ അദ്ദേഹത്തിൻറെ പ്രസ്താവനയെ പരിഗണിക്കുന്നതല്ല.

   (3). അലിയ്യുശബ്‌റാമുല്ലസി(റ) അവതരിപ്പിച്ച ന്യായം മറ്റു പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. കാരണം ഖുത്വുബ അറബിയിലായിരിക്കണം എന്ന് നിബന്ധനവെക്കുന്ന പണ്ഡിതന്മാർ അനറബി ഭാഷയിൽ പറഞ്ഞാലും മൊത്തത്തിൽ ഉപദേശമുണ്ടല്ലോ എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. കാരണം അത് സലഫ്-ഖലഫിനോടുള്ള അനുധാവത്തിന്  എതിരാണ്. അതുകൊണ്ടാണ് അത് നിഷ്ഫലമാണെന്ന് അവർ പ്രസ്താവിച്ചത്. അപ്പോൾ വർ പ്രാമുഖ്യം കൽപ്പിക്കുന്നത് ഇത്തിബാഇനും അറബിഭാഷക്കുമാണ്. അപ്പോൾ അവർ പറയുന്നതിന്റെ സാരമിതാണ്; 'ശ്രോതാക്കൾ അനറബികളാണെങ്കിലും ഖുത്വുബ അറബിഭാഷയിൽ തന്നെ ഓതണം.അങ്ങനെ ഓതുമ്പോൾ അവർക്ക് ഖുത്വുബ മനസ്സിലാവുന്നില്ലെങ്കിലും അത് മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് അവർക്കു മനസ്സിലാക്കാമല്ലോ. അത്രമതി '. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിലുള്ള ഉപദേശമുണ്ടായാൽ മതിയെന്നല്ല അവരുടെ പക്ഷം. അങ്ങനെയായിരുന്നുവെങ്കിൽ അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞത് ന്യായമാണെന്ന് നമുക്ക് പറയാമായിരുന്നു. ഇക്കാര്യം ഇനിപ്പറയുന്ന ഇബാറത്തുകളിൽ നിന്ന് വ്യക്തമാണ്. ഖൽയൂബി(റ) എഴുതുന്നു:




ഖുത്വുബയുടെ അടിസ്ഥാനഭാഷ അറബിഭാഷയാണ്. അതിനാൽ മൊത്തത്തിലുള്ള ഉപദേശം മറ്റു ഭാഷകൾകൊണ്ടും ഉണ്ടാകുമല്ലോ. എന്നതിനു പരിഗണയില്ല. ഖൽയൂബി. (1 / 279 )

ഇമാം ഹലബി(റ)യെ ഉദ്ദരിച്ച്  ഇമാം ബുജയ്‌രിമി എഴുതുന്നു:



മൊത്തത്തിൽ ഉപദേശമാവുകയെന്നത് അറബേതരഭാഷകളിൽ ഓതിയാലും ഉണ്ടാവുമല്ലോ എന്ന് പറയാവുന്നതാണ്. എന്നാൽ അത് സലഫ്-ഖലഫിന്റെ പ്രവർത്തനത്തിന് വിരുദ്ധമാണ്.(ബുജയ്‌രിമി: 1 / 389 )

ചുരുക്കത്തിൽ സുന്നിസോന്കാൽ ബ്ലോഗിലെ വായനക്കാരെ അറബിയിൽ നടത്തെപ്പെടുന്ന ഖുത്വുബകൊണ്ട് മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന ആശയം മാത്രമാണ് ശ്രോതാക്കൾക്ക് ലഭിക്കുന്നതെങ്കിലും സലഫ് -ഖലഫിനോട് അനുധാവനം ചെയ്യാൻ അത് അറബിയിലായിരിക്കൽ നിബന്ധനയാണ്. എന്നാണു കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞത്. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിൽ അതൊരു ഉപദേശമാണെന്ന് ശ്രോതാക്കൾ മനസ്സിലാക്കിയാൽ മതി എന്നല്ല. അതിനാൽ അലിയ്യുശബ്‌റാമുല്ലസി(റ) വിവരത്തെ ന്യായത്തെ ന്യായമായി കാണാൻ വകുപ്പില്ല.അതുകൊണ്ടായിരിക്കാം ഇമാം നവവി(റ)യെ പോലുള്ളവർ അത് പറയാതിരുന്നത്.

    (4). 'അർകാൻ' (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് കാണിക്കുന്ന പ്രമാണങ്ങൾ അനുബന്ധങ്ങളും അറബിയിലാവണമെന്ന് കാണിക്കുന്നു. എന്നിരിക്കെ അർകാനുകൾ ഒരുഭാഷയിലും അനുബന്ധങ്ങൾ മറ്റൊരുഭാഷയിലും കൊണ്ടുവരാമെന്നതിന് എന്ത് തെളിവാണുള്ളത്?.

    (5). ഇനി അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ ഒരു അഭിപ്രായമായി നാം പരിഗണിച്ചാൽ തന്നെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സലഫ് -ഖലഫിനോട് എതിരാവാലുള്ളതിനാൽ അത് പറ്റില്ല.  

ഖുത്വുബ സംശയനിവാരണം ഭാഗം 3

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0ഖുത്വുബ സംശയനിവാരണം ഭാഗം 3




(11). ചോ: ഖുത്വുബയിൽ ജനങ്ങളോട്‌   സംസാരിക്കുന്നതിന് വിരോധമില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ?.



മറുപടി: ഖത്വീബിനോട് ഖുത്വുബക്കിടയിൽ വല്ലതും ചോദിച്ചാൽ അതിനു മറുപടി നല്കുമ്പോഴോ വല്ലവരെയും അപകടത്തിൽ നിന്ന് രക്ഷിക്കുവാനോ മാതൃഭാഷയിൽ സംസാരിക്കൽ  നിഷിദ്ധമല്ല. എന്നാൽ അതിനെ ഖുത്വുബയായി പരിഗണിക്കുന്നതല്ല.അത് ദിക്‌റുകൾക്കിടയിൽ സംസാരിക്കുന്നത്പോലെയാണ്.ഇത്തരം സംസാരങ്ങളെ കുറിച്ചാണ് ഇമാം ശാഫിഈ(റ) 'ആ സംസാരം ഖുത്വുബക്ക് നാശം വരുത്തുകയില്ല' (അൽ ഉമ്മ് : 1 / 176 ) എന്ന് പറഞ്ഞത്. ഉമ്മിന്റെ ഈവാചകം പ്രസ്തുത സംസാരം ഖുത്വുബയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്നു.


(12) ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്ന പള്ളിയിൽ ജുമുഅക്ക് പങ്കെടുത്താൽ ജുമുഅ സാധുവാകുമോ?

മറുപടി: ഇല്ല, കാരണം ജുമുഅ സാധുവാകാൻ അതിന്റെ മുമ്പ് രണ്ട്  ഖുത്വുബകൾ ഉണ്ടായിരിക്കാൻ നിര്ബന്ധമാണ്. അതിനാൽ രണ്ട് ഖുത്വുബകൾ നിർവ്വഹിക്കാതെ ജുമുഅ നിസ്കരിച്ചാൽ ആ നിസ്കാരം സാധുവല്ല. ഖുത്വുബയുടെ സാധുതയ്ക്ക് അത് അറബിഭാഷയിലായിരിക്കലും നിബന്ധനയാണ്. അതിനാൽ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ  ഖുത്വുബയായി പരിഗണിക്കപ്പെടുന്നതല്ല. അതിനാൽ ഖുത്വുബ ഓതാതെ ജുമുഅ നിസ്കരിച്ച പോലെ വേണം അത്തരം ജുമുഅകളെ നോക്കിക്കാണാൻ.


(13) ചോ: ആഴ്ചയിലൊരിക്കൽ മാതൃഭാഷയിൽ ജനങ്ങളെ ഉല്ബോധിപ്പിക്കുന്നത് നല്ലതല്ലേ?


മറുപടി: നല്ലകാര്യമാണ്. ആഴ്ചയിലൊരിക്കൽ നിർബന്ധമായും നിർവ്വഹിക്കണമെന്ന് ഇസ്‌ലാം  നിർദ്ദേശിച്ച ഖുത്വുബയും ജുമുഅയും നഷ്ടപ്പെടുത്തി അത് വേണ്ട. പ്രത്യുത അറബിയിലുള്ള ഖുത്വുബയും നിസ്കാരവും കഴിഞ്ഞ ശേഷം അത് നിർവ്വഹിക്കാമല്ലോ . അതിൽ ആർക്കും എതിർപ്പില്ല. 10 മിനിട്ട് അറബി ഖുത്വുബക്കും 15 മിനിട്ട്  നിസ്കാരത്തിനും ദുആക്കും 10 മിനിട്ട് പ്രസംഗത്തിനും ഉപയോഗിച്ചാൽ 35 മിനിട്ട് കൊണ്ട് എല്ലാം ഭംഗിയായി നടത്താമല്ലോ.


(14) ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.


മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:


هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)


ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)


പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:

وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)
      

മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )

'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:






ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )

ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )

ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.


(15) ചോ: നബി(സ) അറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചത് അവിടുത്തെ മാതൃഭാഷ അറബിയായതിനാൽ മാത്രമാണ്. അപ്പോൾ നബി(സ)യോടുള്ള അനുധാവനം പൂർണ്ണമാവാൻ അനറബികൾ അവരവരുടെ മാതൃഭാഷയിൽ ഖുത്വുബ നിർവ്വഹിക്കേണ്ടതില്ലേ?.

മറുപടി: നിസ്കാരം, ബാങ്ക് തുടങ്ങിയ ആരാധനകളും നബി(സ) അവിടത്തെ മാതൃഭാഷയായ അറബിയിൽ തന്നെയാണല്ലോ നിര്വ്വഹിച്ചത്. എന്തുകൊണ്ട് പരിഭാഷ വാദക്കാർ അവയിൽ നബി(സ)യോട് തുടരുന്നില്ല.?. ഖുത്വുബയിൽ തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് ജനങ്ങളോടായതുപോലെ ബാങ്കും നിസ്കാരത്തിലെ സലാമും ജനങ്ങളോടാണല്ലോ. ഇതിനു പുറമെ നബി(സ)യുടെ ഖുത്വുബയുടെ സദസ്സിൽ അറബിഭാഷയറിയാത്ത അനറബികളായ സ്വഹാബിമാരും ഉണ്ടായിരുന്നുവല്ലോ. ഒരു ഖുത്വുബപോലും അവരുടെ ഭാഷയിൽ നിർവ്വഹിക്കാതെ അവരെ പരിഗണിക്കാതിരുന്നത് ഇസ്‌ലാമിന്റെ സുന്ദരമായ തത്വങ്ങൾക്ക് നിരക്കുന്നതാണോ? . അനറബി നാടുകളിൽ ഇസ്‌ലാം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുത്വുബ അനറബിയിൽ നിർവഹിക്കാനുള്ള എത്രെയോ സാഹചര്യങ്ങളുണ്ടായിട്ടും അതിനു തുനിയാതെ സ്വഹാബത്തും താബിഉകളും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിച്ചത് പ്രസ്തുത വാദത്തിന്റെ അടിവേരറുക്കുന്നതാണ്. അതേസമയം കാരക്കയും മുന്തിരിയും സകാത്ത് കൊടുത്തിരുന്ന സ്വഹാബിമാർ ഇതര നാടുകളിൽ ചെന്നപ്പോൾ അവിടങ്ങളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ നിന്ന് സകാത്ത് നൽകുകയുണ്ടായി. എന്നാൽ ഖുത്വുബയുടെ ഭാഷയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.


(16). ചോ: സ്വഹാബത്ത് (റ ) അനറബിയിൽ ഖുത്വുബ നിർവ്വഹിക്കാതിരുന്നത്  അവർക്ക് അറബേതരഭാഷകൾ അറിയാത്തത്കൊണ്ടായിക്കൂടേ?.


മറുപടി: ആയിക്കൂടാ. കാരണം ഒന്നിലധികം ഭാഷകൾ കൈകാകാര്യം ചെയ്യാനറിയുന്നവരും സ്വഹാബത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ. അവരിൽ ഒരാളും തന്നെ അനറബിയിൽ ഖുത്വുബ നിർവ്വഹിച്ചതായി തെളിയിക്കാൻ സാധ്യമല്ല. ഇനി പരിഭാഷാവാദികൾ പറയും പോലെ ശ്രാതാക്കളുടെ ഭാഷക്കാണ് ഖുത്വുബയിൽ പ്രാമുഖ്യം നല്കേണ്ടതെങ്കിൽ അറബിഭാഷ പടിക്കൽ നിർബന്ധമാണെന്ന് പറഞ്ഞപോലെ ശ്രോതാക്കളുടെ ഭാഷ അറിയാത്തവർ നോക്കിവായിക്കാനെങ്കിലും നിർബന്ധമായും അത് പഠിക്കുകയും എന്നിട്ട് ശ്രോതാക്കളുടെ ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുകയും ചെയ്യുകയാണല്ലോ വേണ്ടിയിരുന്നത്. അല്ലെങ്കിൽ ശ്രോതാക്കളുടെ ഭാഷ അറിയുന്നവരെ ഖുത്വുബ നിർവ്വഹിക്കാൻ ഏൽപ്പിക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെളിയിക്കാൻ സാധ്യവുമല്ല.


(17) .ചോ: ജുമുഅ ഖുത്വുബയും പെരുന്നാൾ ഖുത്വുബയും വല്ല വ്യത്യാസവുമുണ്ടോ?. ചില നാടുകളിൽ പെരുന്നാൾ ഖുത്വുബ പരിഭാഷപ്പെടുത്തിക്കാണുന്നു. ഇത് തെറ്റാണോ?


മറുപടി: തെറ്റാണ്. ഇമാം റംലി(റ) പറയുന്നു:




സുന്നത്ത് കരസ്ഥമാവാൻ (40  പേരെ ) കേൾപ്പിക്കലും അവർ കേൾക്കലും പെരുന്നാൾ ഖുത്വുബ അറബിയിലാവലും പരിഗണിക്കുന്നതാണ്. (നിഹായ :2 / 341 )

പെരുന്നാൾ നിസ്കാരവും  അതിനുശേഷം രണ്ട് ഖുത്വുബകൾ നിർവ്വഹിക്കലും സുന്നത്ത്  മാത്രമാണല്ലോ. ആ സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണം. അല്ലെങ്കിൽ സുന്നത്ത് കരസ്ഥമാവികയില്ലേ. ശ്രോതാക്കൾ അനറബികളാണെങ്കിലും ഈ  ബാധകമാണെന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറയുന്നു:






ഇമാം റംലി(റ)യുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ശ്രോതാക്കൾ അനറബികളാണെങ്കിലും സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണമെന്നാണ്. ഖുത്വുബയുടെ ലക്‌ഷ്യം കേവലം ഉപദേശമല്ലെന്നും ഒരാരാധനയെന്ന നിലക്ക് അതിൽ മികച്ചു നിൽക്കുന്നത് ഇത്തിബാആണെന്നും അതിനു ന്യായം  പറയാവുന്നതാണ്.(ശർവാനി: 3 / 46 )


ഇബ്നു ഹജർ (റ) പറയുന്നു:

ولا بد في أداء سنتها من كونها عربية لكن المتجه أن هذا شرط لكمالها لا لأصلها(تحفة: ٤٦/٣)


ഖുത്വുബയുടെ സുന്നത്ത് വീടാൻ  അറബിയിലാവൽ കൂടാതെ കഴിയില്ല. എങ്കിലും ഇപ്പറഞ്ഞത് ഖുത്വുബയുടെ പൂർണ്ണത ലഭിക്കാനാണ്. അടിസ്ഥാന പ്രതിഫലത്തിനല്ല. (തുഹ്ഫ: 3 / 46 )


അല്ലാമ ശർവാനി (റ ) പറയുന്നു:





ഈ അഭിപ്രായം സകരിയ്യൽ അൻസ്വാരി(റ),ഇമാം റംലി(റ ), ഖത്വീബ് ശിർബീനി (റ) തുടങ്ങിയ പണ്ഡിതന്മാർ പ്രസ്താവിച്ചതിനെതിരാണ് . (ശർവാനി: 3 / 46 )

ഞാൻ ചുരുക്കുന്നു....അപ്പോൾ  ചുരുക്കത്തിൽ അടിസ്ഥാന പ്രതിഫലത്തിന് അറബിയ്യത്ത് ശർത്വില്ലെന്ന ഈ അഭിപ്രായമനുസരിച്ച് ഖുത്വുബ സാധുവാകുമെന്നല്ലാതെ അത് അനുവദനീയമാണെന്ന് വരുന്നില്ല. കാരണം അത് നബി(സ) യും സ്വഹാബത്തും മുതൽ പരമ്പരാഗതമായി വന്നതും മുസ്ലിം സമൂഹം എല്ലാ കാലത്തും നിരന്തരമായി അനുഷ്ഠിച്ചുപോന്നതുമായ സുന്നത്തിനു വിരുദ്ധമാണെന്ന് പറയേണ്ടതില്ല. ഇത് തെറ്റും കുറ്റവുമാണെന്ന് പ്രമാണബദ്ധമായി നേരത്തെ വിവരിച്ചതാണ്. അവസാനിപ്പിക്കുന്നു.

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...