Saturday, September 22, 2018

തൗഹീദ് മുജാഹിദിന്റെ ഗതി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മുജാഹിദ് തൗഹീദ്: ഏച്ചുകെട്ടിയത് മുഴച്ചിരിക്കും● ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി 0 COMMENTS
thouheed of mujahud
ഇസ്‌ലാമിക വിശ്വാസങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് തൗഹീദ് അഥവാ ദൈവിക ഏകത്വം. സത്ത(ദാത്ത്)യിലും വിശേഷണങ്ങളിലും (സ്വിഫത്ത്) പ്രവർത്തനങ്ങളിലും (അഫ്ആൽ) അല്ലാഹു ഏകനാണെന്ന ദൃഢബോധമെന്ന് ഇതിനെ സാമാന്യമായി വിശദീകരിക്കാം. എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ഏറ്റവും കാതലായ കാര്യം ഇതായിരുന്നു. ഖുർആൻ പറഞ്ഞു: ദൃഢമായി അറിഞ്ഞുൾകൊള്ളുക – അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല (മുഹമ്മദ് 11).

പ്രവാചകർ(സ്വ)യുടെ ദഅ്‌വത്തോടെ പൂർത്തിയായ ഇസ്‌ലാമിൽ പിൽകാലത്ത് വ്യത്യസ്ത വിഭാഗങ്ങൾ രൂപംകൊള്ളുമെന്ന് അവിടുന്ന് നമ്മെ ഉണർത്തിയിട്ടുണ്ട്. ഈ പ്രവചനം സമ്പൂർണമായും പുലർന്നതിനു കാലം സാക്ഷി. ഖവാരിജ്, ശീഅത്ത്, മുഅ്തസില പോലുള്ള നിരവധി കക്ഷികൾ പിന്നീടുണ്ടായി. ഇവരുടെ ആദർശങ്ങൾ നേർക്കുനേരായും വെട്ടിയും തിരുത്തിയും പാകപ്പെടുത്തി എടുത്തും അവതരിപ്പിക്കുന്ന ഉപവിഭാഗങ്ങളുമുണ്ടായി. പരിശുദ്ധ ഇസ്‌ലാമിനെ സ്വബുദ്ധിയെന്ന പരിമിത പ്രദേശത്ത് തളച്ചിടാൻ ശ്രമിച്ചതായിരുന്നു സർവ വിഘടന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന പ്രശ്‌നം. അങ്ങനെ എന്തും ദുർവ്യാഖ്യാനിക്കാൻ അവർ ധൃഷ്ടരായി. തങ്ങൾ സൃഷ്ടിച്ച വിതണ്ഡവാദങ്ങളുടെ ഓരം ചേരാത്ത പ്രമാണ വൈവിധ്യങ്ങൾ മുഴുക്കെയും നിഷേധിച്ചു തള്ളേണ്ടിയും വന്നു. ലോകം ആദരിക്കുന്ന, വിശുദ്ധ ഖുർആനിനുശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള സ്വഹീഹുൽ ബുഖാരിപോലും അവഗണിക്കാനും ദുർബലപ്പെടുത്താനും ഇവർ നിർബന്ധിതരായത് കേരളത്തിൽ നാം കണ്ടതാണല്ലോ. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആസ്ഥാന ബുദ്ധിജീവികളിലൊരാൾ സ്വഹീഹുൽ ബുഖാരി വലിച്ചെറിയാനുള്ള ആവേശത്തള്ളിച്ചയിൽ ഇമാം ബുഖാരിയല്ല, മൂപ്പരുടെ വാപ്പ പറഞ്ഞാലും ഞങ്ങൾ സ്വീകരിക്കില്ലെന്ന് നിർലജ്ജ്യം പ്രഖ്യാപിച്ചത് ദീനീ സ്‌നേഹികളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. മതക്കച്ചവടത്തിനു കോപ്പുകൂട്ടുന്നതിനിടയിൽ പ്രമാണ നിഷേധങ്ങളിലെ പരമാബദ്ധങ്ങൾ തിരിച്ചറിയാൻ ഇവർക്കൊന്നുമായതുമില്ല.



എന്തായിരുന്നു കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം? മലബാർ സമരത്തിൽ പങ്കെടുക്കാതെ പർദയിട്ട് കൊടുങ്ങല്ലൂരിലെ സമ്പന്ന ഗൃഹങ്ങളിലേക്ക് ഒളിച്ചോടിയ ഏതാനും മൗലവിമാർ, അവിടെവെച്ച് ഒരു പുതിയ ഇസ്‌ലാമിനെ പരിചയപ്പെടുന്നു. മതയുക്തിവാദികളിൽ പ്രസിദ്ധനായ ഈജിപ്തുകാരൻ റശീദ് രിളയുടെ വാചാേടാപങ്ങളായിരുന്നു അത്. നേരത്തെ സൂചിപ്പിച്ചതുപോലെ, തന്റെ ബുദ്ധിയിൽ തെളിയുന്നത് മാത്രമാണ് മതമെന്ന കിറുക്കൻ ആദർശത്തിന്റെ വക്താവായിരുന്നു ഈ മനുഷ്യൻ. അങ്ങനെ മുമ്പൊരു നേതാവും പണ്ഡിതനും പരിചയപ്പെടാത്ത ഒരു വികൃതമതത്തെ അയാൾ ഊഹിച്ചുണ്ടാക്കി. അതിന്റെ അളവുകോലിലൂടെ മുസ്‌ലിം ലോകത്തെ വീക്ഷിച്ചപ്പോൾ അവരെല്ലാം തൗഹീദിൽ നിന്ന് പുറത്തുകടന്ന തനി ശിർക്കുകാരാണെന്ന് റശീദുരിളക്ക് തോന്നി. മതവിരുദ്ധരിൽ പ്രധാനികളായ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു പോലുള്ളവരും ഇതേ ആദർശമാണ് വെച്ചുപുലർത്തിയത്. ഈ അസുഖം കലശലായ രീതിയിൽ ഒളിച്ചോട്ടക്കാരെയും ബാധിച്ചു. പുതിയ മതത്തിൽ സായൂജ്യം തേടി അവർ സുഖജീവിതം നയിച്ചു. അനുയായികൾ വിശദീകരിക്കുന്നതിങ്ങനെ:

‘ഈജിപ്തിലെ നവോത്ഥാന സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, റശീദ് റിദ തുടങ്ങിയവരുടെ ചിന്തകൾ കേരളത്തിലെ നവോത്ഥാന നായകരെ ശക്തമായി സ്വാധീനിച്ചിരുന്നു. ആധുനിക മുസ്‌ലിം നവജാഗരണത്തിന്റെ സ്രോതസ്സായ സലഫീ ചിന്താധാരയുടെ വിധാതാവായി മുജാഹിദ് സാരഥികൾ ജമാലുദ്ദീൻ അഫ്ഗാനിയെ പരിചയപ്പെടുത്തുന്നു’ (അത്തൗഹീദ്, ജൂൺ, ജൂലൈ 2009 പേജ് 15).



ഇവരുടെ പൊതുവായ ഒരു കുഴപ്പം തങ്ങൾക്ക് പറ്റാത്ത പ്രമാണങ്ങളെ അവഗണിക്കുന്നതായിരുന്നു. അങ്ങനെയാണ് ജിന്ന്, ശൈത്വാൻ, സിഹ്‌റ്, കണ്ണേറ്, ബറകത്ത് പോലുള്ള കാര്യങ്ങളിലെല്ലാം പൊതു മുസ്‌ലിം ധാരയോട് ഇവർ സംഘട്ടനത്തിലേർപ്പെട്ടത്. ഒളിച്ചോട്ട കാലത്ത് റശീദ് രിളയുടെ അൽമനാർ വായിച്ച് പുതിയ മതം നിർമിച്ചതാകയാൽ കേരള മുജാഹിദുകൾ കാലങ്ങളോളം ജിന്ന് ബാധ, സിഹ്‌റ് ഏൽക്കൽ, കണ്ണേറ് കൊണ്ട് പ്രയാസങ്ങളുണ്ടാകൽ തുടങ്ങിയവയെല്ലാം നിഷേധിച്ചുവന്നു. വെറും നിഷേധമല്ല; ഇത്യാദി വല്ലതും സംഭവിക്കുമെന്ന് കരുതിയാൽ അവർ മുശ്‌രിക്കാവുമെന്നുതന്നെ മുജാഹിദുകൾ തീരുമാനിച്ചു. അതും അബൂ ജഹ്‌ലിനെക്കാൾ കടുകട്ടി മുശ്‌രിക്ക്!

റശീദു രിള കണ്ടുപിടിച്ച തൗഹീദ് അനുസരിച്ച് തൊട്ടതും കണ്ടതുമൊക്കെയും ശിർക്കാക്കുന്ന ഒരു പ്രവണതയാണ് മുജാഹിദ് പ്രസ്ഥാനം അനുവർത്തിച്ചത്. എന്തുകൊണ്ടെന്നാൽ, മനുഷ്യ കഴിവിൽ പെടാത്ത ഏതു സഹായവും ഉപദ്രവവും അല്ലാഹു അല്ലാത്തവരിൽനിന്ന് ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതാണ് ഇവർ പഠിപ്പിച്ച ശിർക്ക്. അതോടൊപ്പം മറഞ്ഞവഴിയിലൂടെ ഏതെങ്കിലും സഹായവും ഉപദ്രവവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതും. സിഹ്‌റിലും കണ്ണേറിലുമൊക്കെ ഈ പ്രശ്‌നമുണ്ട്. മറഞ്ഞ രീതിയിലാണല്ലോ അവയുടെ പ്രതിഫലനം. അതുകൊണ്ട് അവയൊക്കെയും ബഹുദൈവാരാധനയാണെന്ന് ഇവർക്ക് പഠിപ്പിക്കേണ്ടി വന്നു. മതപ്രമാണങ്ങളായിരുന്നില്ല ഇതിന്റെയൊന്നും തെളിവുകൾ; പ്രത്യുത റശീദ് റിളയുടെയും മറ്റും പകൽകിനാവുകളായിരുന്നു. ശാസ്ത്രീയമായി സമർത്ഥിക്കാനാകുന്നിടത്തുമാത്രമാണ് ഇവർക്ക് മതം പ്രമാണമായുള്ളൂ. അവർതന്നെ എഴുതി:



‘റശീദ് റിദായുടെ ആശയദാർശങ്ങൾ പരിശോധിച്ചാൽ മനുഷ്യബുദ്ധിക്കും ചിന്തക്കും അത് ഉന്നതമായ സ്ഥാനം നൽകുന്നുവെന്ന് കാണാം. മനുഷ്യൻ തന്റെ ചിന്തയും ബുദ്ധിയും ഉപയോഗിച്ചുകണ്ടെത്തിയ വസ്തുതകൾ ഖണ്ഡിത രേഖകളായി അദ്ദേഹം വിലയിരുത്തി. ബുദ്ധിക്കും ചിന്തക്കും വിരുദ്ധമായ പരാമർശങ്ങളുള്ള ആഹാദായ ഹദീസുകൾ അദ്ദേഹം തിരസ്‌കരിച്ചു.’ (അത്തൗഹീദ്)

അതിനിടെ നേതാക്കൾക്ക് ഗൾഫ് ബന്ധമുണ്ടായി. ദഅ്‌വയുടെ പേരുപറഞ്ഞ് പണമൊഴുക്കുകയുണ്ടായി. അവിടെയുള്ള പണ്ഡിതരെയും വിശ്വാസങ്ങളെയും പരിചയപ്പെടുകയും ചെയ്തു. അതൊരു വലിയ പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. റശീദ് റിളയിൽനിന്ന് ആവാഹിച്ച യുക്തിവാദ ഇസ്‌ലാമിൽ ശിർക്കായ ഒട്ടുമിക്ക കാര്യങ്ങളും ഗൾഫ് തൗഹീദിൽ അനുവദനീയമാണ്; പലതും പുണ്യം കർമം തന്നെയാണ്. അവർ തൗഹീദിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയ നിരവധി ആശയങ്ങൾ കടുകട്ടി ശിർക്കുമാണ്. ഇവ അതുവരെ പ്രചരിപ്പിച്ചതനുസരിച്ച് തൊട്ടു നോക്കാൻപോലുമാകാത്ത അപരാധങ്ങളായിരിക്കെതന്നെ ഗൾഫ് പണവും പള്ളികളും സമ്മേളനങ്ങളിലെ അറബി സാന്നിധ്യവുമൊക്കെ നിലനിർത്താൻ ഇതൊക്കെ വേണംതാനും! കേരള മുജാഹിദുകൾക്ക് ഗൾഫിലെ തൗഹീദും ശിർക്കും തള്ളാനും എന്നാൽ കൊള്ളാനും കഴിയാത്ത ആത്മവഞ്ചനയുടെ കാലമായിരുന്നു പിന്നീട്. പഠനം പുരോഗമിക്കുന്നതനുസരിച്ച് ജിന്ന് കേറലും അടിച്ചിറക്കൽ ചികിത്സയും അതിനൊക്കെയുള്ള വ്യവസ്ഥാപിത സംവിധാനങ്ങളും സ്ഥാപനങ്ങളും കേരള മുജാഹിദുകൾ വ്യാപകമായാരംഭിച്ചു. കണ്ണേറു ബാധകൊണ്ട് രോഗമുണ്ടാവുമെന്നുമാത്രമല്ല; അതിനുള്ള ഔഷധത്തിന്റെ പേറ്റന്റു നേടാനും ഈ നവോത്ഥാനക്കാർക്കായി. കണ്ണേറിന് അത് നടത്തിയവന്റെ അടിവസ്ത്രം കഴുകി വെള്ളം കുടിക്കലായിരുന്നു ഇവർ ഗവേഷണം ചെയ്തുകണ്ടെത്തിയ പരിഹാരം! പാരമ്പര്യയുക്തിവാദവിഭാഗവും ആധുനിക ഗൾഫുവാദി വിഭാഗവും തമ്മിൽ രഹസ്യ ഉരസലുകൾ പിന്നീട് പരസ്യമായ വെല്ലുവിളികളിലേക്കും കയ്യേറ്റങ്ങളിലേക്കും പള്ളിപിടിക്കലിലേക്കുമൊക്കെയെത്തിച്ചേരാൻ ഈ സംഘർഷം കാരണമായി. അങ്ങനെയാണ് 2002-ൽ രണ്ടു വിഭാഗമായി ബിദ്അത്തുകൾ നെടുകെ പിളർന്നത്. ഒന്ന് ഗൾഫ് പക്ഷവാദികളായ ഔദ്യോഗിക മൗലവി വിഭാഗം, രണ്ട്, പഴയ യുക്തിവാദികളായ മടവൂർ വിഭാഗം.



വിഭാഗീയതയുടെ ആദ്യകാലത്ത് ജിന്ന്, ശൈത്വാൻ, സിഹ്‌റ് പോലുള്ളവയിൽ അലസ സമീപനം വെച്ചുപുലർത്തുകയാണ് മൗലവിമാർ ചെയ്തത്. ഗൾഫുപണ്ഡിതർ ചെയ്യുന്ന ജിന്ന് അടിച്ചിറക്കലും മന്ത്രിക്കലും ഈ സാഹചര്യത്തിൽ അവർ അംഗീകരിച്ചു. മടവൂരുകാർ നവയാഥാസ്ഥിതികർ എന്ന് മൗലവി വിഭാഗത്തെ ആക്ഷേപിച്ചതുപോലും ഈ കാരണത്താലായിരുന്നു. എന്നാൽ ജിന്നും ശൈത്വാനും കയറലും ഇറക്കലുമൊക്കെ മാത്രമായി നവോത്ഥാനം കാടുപിടിച്ചപ്പോൾ, പിന്നെയും പിന്നെയും സ്വതന്ത്ര ഇജ്തിഹാദ് ചുഴലിക്കാറ്റായപ്പോൾ ജിന്നും ശൈത്വാനുമൊക്കെയായി ഈ വിഭാഗത്തിലെ പ്രധാന ചർച്ച. വാഹനമോടിച്ചാൽ ജിന്നിനു പരിക്കേൽക്കുന്നതും ചൂടുവെള്ളം ജിന്നുകളെ ഓടിച്ചുവിടാതെ ഒഴിവാക്കിയാൽ അവർക്ക് പൊള്ളലേൽക്കുന്നതുമൊക്കെ എത്രക്ലാസുകളിലും പ്രസംഗങ്ങളിലുമാണ് മുഖ്യചർച്ചയായി അവതരിപ്പിക്കപ്പെട്ടത്. ജിന്നുകളോട് സഹായം തേടുന്നത് തെറ്റല്ലെന്ന സിദ്ധാന്തവുമുണ്ടായി. അതുവരെയും ശിർക്ക് – തൗഹീദിന്റെ പ്രധാന മാനദണ്ഡമായി ഇവർ പഠിപ്പിച്ചിരുന്ന മനുഷ്യ കഴിവ് സൃഷ്ടികളുടെ കഴിവ് എന്നവിധം വലിച്ചുനീട്ടുകയുണ്ടായി. അങ്ങനെവരുമ്പോൾ, ജിന്നുകളുടെ കഴിവിൽപെട്ടകാര്യങ്ങൾ അവരോട് ചോദിക്കാമെന്ന് കണ്ടുപിടിക്കുകയും അതുവരെ ശിർക്കായ ഇസ്തിഗാസയുടെ അർധഭാഗം തൗഹീദാവുകയും ചെയ്തു! ഇത് മടവൂർവിഭാഗം വേണ്ടവിധം ഉപയോഗപ്പെടുത്തിയപ്പോൾ മൗലവിഗ്രൂപ്പിൽ നിൽക്കക്കള്ളിയില്ലാതെ പിന്നെയും പൊട്ടിത്തെറിയുണ്ടായി. ഇതിന്റെ ഫലമായി 2007-ൽ യുവസിംഹങ്ങളുടെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പ് രംഗത്തുവന്നു.

ഇതൊക്കെയും ഏതെങ്കിലും ശാഖാപരമായ കർമപ്രശ്‌നങ്ങളിലുള്ള ഭിന്നതയായിരുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. തൗഹീദിന്റെയും ശിർക്കിന്റെയും കാര്യത്തിലുള്ള തികച്ചും മൗലികമായ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. ഓരോ ഗ്രൂപ്പിന്റെയും വിശ്വാസപ്രകാരം മറ്റുഗ്രൂപ്പുകൾ കൊടിയ മുശ്‌രിക്കുകളും കാഫിറുകളുമാകുന്ന വൻ ദുരന്തം. യുവതുർക്കികളായ ജിന്നൂരികൾ വിസ്ഡം മുജാഹിദും സക്കരിയാക്കളുമായി വീണ്ടും ചിതറി. അൽ ഇസ്വ്‌ലാഹുമായി സക്കരിയ സ്വലാഹിയുടെ ഗ്രൂപ്പ് പോയപ്പോൾ നേർപഥം പുറത്തിറക്കാൻ വിസ്ഡം ജിന്നുകാർ നിർബന്ധിതരായി. കേരള മുസ്‌ലിംകളെ മൊത്തം മാമോദീസ മുക്കാൻ കൊട്ടും കുരവയുമായി വന്നവർ പൂരം കഴിഞ്ഞ പറമ്പുപോലെ! അവരുടെ തൗഹീദ് ശരിക്കുമൊരു പാമ്പും കോണിയും കളി!! അബ്ദുറഹ്മാൻ ഇരിവേറ്റി, സുബൈർ ചുങ്കത്തറ പോലുള്ളവരുടെ ഉപഗ്രൂപ്പുകളും വിശ്വാസങ്ങളും മാറ്റിവെച്ച് ചിന്തിച്ചാൽ തന്നെ സ്വന്തം അസ്ഥാനവും പ്രസിദ്ധീകരണങ്ങളും ക്യാമ്പയിനുകളുമുള്ള നാല് ഗ്രൂപ്പുകൾ നവോത്ഥാന ഭീകരന്മാർക്കിടയിൽ പ്രവർത്തിച്ചുതുടങ്ങി. പിന്നെ തെരുവുകൾ കീഴടക്കിയുള്ള എഴുന്നള്ളെത്തുകളായിരുന്നു. എറണാകുളത്തും തിരിച്ചടിച്ച് വയനാട്ടിലും സംസ്ഥാന സമ്മേളനങ്ങൾ നടന്നു. കോഴിക്കോട് അഴിഞ്ഞിലം സമ്മേളനത്തിൽ ജിന്നൂരികളെ അടിച്ചൊതുക്കി. കേരളത്തിലുടനീളം മുജാഹിദുകളായി രണ്ടാളുകളുള്ളിടത്തെല്ലാം തർക്കങ്ങളും സ്ഥാപനം പിടിച്ചുപറിയും അരങ്ങേറി. രണ്ട് പ്രധാന ഗ്രൂപ്പുകൾ (കെ.എൻ.എം, മടവൂർ) പ്രതീക്ഷിക്കാത്ത ഒരന്തരീക്ഷം കേരളത്തിൽ രൂപപ്പെട്ടുവരുന്നതാണ് പിന്നീട് നാം കണ്ടത്. അഥവാ, കെ.എൻ.എം. വിഭാഗത്തിന്റെ നല്ലൊരു ശതമാനം അണികളും പ്രഭാഷകരും എഴുത്തുകാരുമൊക്കെ ജിന്നു വിഭാഗത്തിലെത്തിയതായിരുന്നു അത്. പിടിച്ചു നിൽക്കാൻ പഴുതുതേടിക്കൊണ്ടിരിക്കുന്ന രണ്ടു ടീമിനും ഇടിത്തീയായി ആഗോള ഭീകരസംഘടനകളിലേക്ക് ആടുമേക്കാനും യുദ്ധം ചെയ്യാനുമൊക്കെയായി അനുയായികൾ ഹിജ്‌റ പോയ വിവാദവുമുണ്ടായി. ഇസ്‌ലാമിന്റെ പേരിലുള്ള എല്ലാ ഭീകരന്മാരും സലഫി ആദർശധാരയിലുള്ളവരാണെന്ന് ലോകം മനസ്സിലാക്കുകയും കേരള മുജാഹിദുകൾ തികച്ചും പ്രതിരോധത്തിലാവുകയും ചെയ്ത സന്ദർഭമായിരുന്നു ഇത്. അതോടൊപ്പം, അവിശുദ്ധ ജന്മം മുതൽ വഹാബിസത്തെ സംരക്ഷിച്ചുനിർത്തിയ മുസ്‌ലിം ലീഗിനു പലകാരണങ്ങളാൽ വളർച്ച മുരടിക്കുകയുണ്ടായി. മുജാഹിദുകൾ ഐക്യത്തിലാവേണ്ടത് ലീഗിന്റെ വലിയ ആവശ്യവുമാവുന്നതങ്ങനെയാണ്. കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. ബഷീർ, പോലുള്ളവർ മുജാഹിദ് ഐക്യത്തിനായി ഊണും ഉരക്കവും ഒഴിച്ച് ഓടിനടന്നു. സൂചിപ്പിച്ചതും അല്ലാത്തതുമായ പലകാരണങ്ങളാൽ 2016 ഡിസംബറിൽ വിരുദ്ധ ശിർക്കുകളും തൗഹീദുകളും വ്യത്യസ്ത ദൈവവിശ്വാസവും നിഷേധവും ഈജിപ്ത് ധാരയും സലഫി രീതിയും മുൻപിൽ നോക്കാതെ ഐക്യപ്പെട്ടു.



ആർക്കോ വേണ്ടി ഉള്ളറിയാതെ ഒരു കൃത്രിമ സംബന്ധമായിരുന്നു ഇത്. വൃഷ്ണവീക്കംകൊണ്ട് പൊറുതിമുട്ടിയ യുവാവിന്റെയും തടിച്ചുവീർത്ത മന്തുരോഗമുള്ള യുവതിയുടെയും കല്യാണ നിശ്ചയത്തിൽ ബ്രോക്കർപറഞ്ഞ പഴയ പ്രയോഗമുണ്ടല്ലോ – മന്ത് കൊണ്ട് അങ്ങോട്ടും പാനികൊണ്ട് ഇങ്ങോട്ടും ഒന്നും പറയണ്ട; സംഗതി നടത്താം – അപ്രകാരമൊരു ഐക്യ നാടകം. ശിർക്ക്, തൗഹീദ്, മന്ത്രം, ആത്മീയ ചികിത്സ, സിഹ്‌റ്, കണ്ണേറ്, തബർറുക്, ജിന്ന് കയറൽ, ഇറക്കൽ ഒന്നും ചർച്ച ചെയ്യേണ്ടതില്ല. ഐക്യത്തിനുവേണ്ടി മാത്രം ഐക്യമാവാം. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നതിൽ ആർക്കാണ് തർക്കം? ഐക്യമുജാഹിദിൽ പുനിർഭിന്നത ഇപ്പോൾ കേട്ടുതുടങ്ങിയിരിക്കുന്നു. അവർ ഇനിയും ഭിന്നിക്കാം; ഐക്യപ്പെടാം. അല്ലെങ്കിൽ ഏതായാലും ഐക്യപ്പെരുന്നാൾ കഴിച്ച സ്ഥിതിക്ക് ഇനി ഭിന്നിക്കുന്നതിലെ മാനഹാനി ഓർത്ത് എല്ലാം സഹിച്ച് വീണും ഉരുണ്ടും മനസ്സാക്ഷിക്കുത്തോടെ മുന്നോട്ടുപോകാം. പുറത്താക്കിയ ഉമർ സുല്ലമിയെയും മറ്റും തിരിച്ചെടുക്കുകയുമാകാം.

അതുമല്ലെങ്കിൽ അവരവരുടെ ആദർശത്തിൽ ആത്മാർത്ഥതയുള്ളവർ ഭൗതിക ഛേദങ്ങൾ അവഗണിച്ച് മറ്റൊരു ഗ്രൂപ്പായി പ്രവർത്തിക്കാം. പരമാവധിയുള്ള സാധ്യത പറഞ്ഞാൽ മൗലവി, മടവൂർ ഗ്രൂപ്പുകൾക്കൊപ്പം ഐക്യജീവിതത്തിന് ജിന്ന് വിഭാഗവും സഹകരിച്ചേക്കാം. അറബിക്കടലിലൂടെ എത്രമാലിന്യങ്ങൾ ഒഴുകിപ്പോകുന്നുവെന്നതിനപ്പുറം ഇസ്‌ലാമിനെയോ കേരള മുസ്‌ലിംകളെയോ ഈ നിഴൽ കുത്തുകൾ ഒരുശതമാനം പോലും ബാധിക്കുകയേയില്ല. മുസ്‌ലിംകൾക്ക് അവരുടെ ലോകം; മുജാഹിദുകൾക്ക് മറ്റൊരു ലോകം. അത്രതന്നെ! അതുകൊണ്ടുതന്നെ വഹാബിപ്രസ്ഥാനത്തിൽ ആഭ്യന്തര കുത്തിത്തിരിപ്പുകൾക്ക് പ്രാധാന്യം നൽകാതെ, അവർ വെച്ചുപുലർത്തുന്ന പൂർവാപര ഭിന്നങ്ങളായ ആദർശങ്ങളുടെ കൂട്ടിച്ചേർപ്പിന്റെ സാധ്യതകൾ എത്രത്തോളമെന്ന് ഹ്രസ്വമായി വിലയിരുത്താം.

(തുടരും)



ബിദ് അത്ത് കാരെ അകറ്റണം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



വഹാബിബന്ധുക്കൾ പറയൂ ; ഈ ഫത്‌വകൾ എന്തുചെയ്യണം?● അബ്ദുറഹ്്മാൻ ദാരിമി സീഫോർത്ത് 0 COMMENTS
article about vahabism- malayalam
തർക്കുൽ മുവാലാത്ത്(ബന്ധ വിഛേദം) സമസ്തയുടെ പ്രസിദ്ധവും ആധികാരികവുമായ പ്രമേയമാണ്. സമസ്തയുടെ പ്രമേയങ്ങളിൽ തർക്കുൽ മുവാലാത്തിനോളം ശ്രദ്ധേയമായ മറ്റൊന്നില്ലെന്ന് പറയുന്നതാവും ശരി. ബിദഈ കക്ഷികളെ പ്രകോപിപ്പിച്ചതും ഭൗതിക-രാഷ്ട്രീയ താൽപര്യക്കാരെ അലോസരപ്പെടുത്തിയതും പ്രസ്തുത പ്രമേയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. എന്തായിരുന്നു ഇത്തരമൊരു പ്രമേയത്തിന്റെ പശ്ചാത്തലം? മുസ്‌ലിംകളിൽ നിരാക്ഷേപം ശിർക്കും കുഫ്‌റും ആരോപിച്ച്, നിഷ്‌കാസനത്തിന് ആഹ്വാനം ചെയ്ത്, സമുദായത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രംഗത്ത് വന്ന പുത്തൻ വാദികൾ ഉണ്ടാക്കി വെച്ച വിനകൾ ചെറുതല്ല. ഒറ്റ മനസ്സോടെ ഐക്യത്തിൽ ജീവിച്ച് പോന്ന മുസ്‌ലിം വിശ്വാസികൾക്കിടയിൽ അനൈക്യത്തിന്റെ വിത്തുകൾ പാകിയാണ് ഇവരുടെ രംഗപ്രവേശം. കുടുംബ ബന്ധങ്ങൾ ചിന്നിച്ചിതറി, മഹല്ലുകൾ താറുമാറായി, സൗഹൃദാന്തരീക്ഷത്തിന് മങ്ങലേറ്റു, പള്ളികൾ കയ്യേറിയും മഹത്തുക്കളുടെ മഖ്ബറകൾ തച്ചുടച്ചും ബിദഈ കാപാലികർ ഉറഞ്ഞു തുള്ളി. ഖുർആൻ വളച്ചൊടിച്ചും ഹദീസുകൾ ദുർവ്യാഖ്യാനം ചെയ്തും പുതിയ ഗവേഷണങ്ങൾ പുറത്ത് വന്ന് കൊണ്ടിരുന്നു. പതിമൂന്ന് നൂറ്റാണ്ടുകളായി കേരള മുസ്‌ലിംകൾ അറിഞ്ഞും അനുഭവിച്ചും വരുന്ന ഇസ്‌ലാമിനെ കുഴിച്ച് മൂടാനായിരുന്നു ബിദഇകളുടെ പുറപ്പാട്. ഭൂരിപക്ഷം വരുന്ന മുസ്‌ലിംകൾ മാത്രമല്ല, അവരുടെ മുൻഗാമികളുമെല്ലാം മതവൃത്തത്തിൽ നിന്ന് പുറത്താണെന്ന് വിളിച്ച് കൂവാൻ ഒരു മടിയും ഇവർക്കുണ്ടായില്ല. ശിർക്ക് ആരോപിക്കുക മാത്രമല്ല, ഓരോ സുന്നികളും ശിർക്കിന്റെ ഹോൾസെയിൽ ഏജന്റുമാരാണെന്നും മഹത്തുക്കളുടെ മഖാമുകൾ ശിർക്കിന്റെ കേന്ദ്രങ്ങളാണെന്നും എഴുതിയും പ്രസംഗിച്ചും അവർ ചുറ്റിക്കറങ്ങി. സുന്നികളെ കൊല്ലൽ നിർബന്ധമാണെന്ന് വരെ എഴുതി പിടിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് പല ഘട്ടങ്ങളിലായി മഹാന്മാരായ പണ്ഡിതന്മാർ ബിദഇകളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ഇത് മതപരമായ കൃത്യനിർവ്വഹണമായിരുന്നു. പണ്ഡിത ദൗത്യമായിരുന്നു. ദീനിനെ വക്രീകരിക്കാൻ ഇറങ്ങി തിരിച്ചവരെ തിരിച്ചറിയാനുള്ള ഐഡന്റിറ്റിയായിരുന്നു. കഴിഞ്ഞ കാല പണ്ഡിത മഹത്തുക്കളുടെ ശക്തമായ ചെറുത്ത് നിൽപ്പാണ് ബിദ്അത്തുകാരുമായി അകലം പാലിക്കാൻ മുസ്‌ലിംകളെ പ്രചോദിപ്പിച്ചത്. ശക്തവും കാർക്കശ്യവുമുള്ള നയനിലപാടുകളാണ് മുൻഗാമികൾ ബിദ്അത്തുകാരോട് സ്വീകരിച്ചത്. പതിയുടെയും ഹസൻ മുസ്‌ലിയാരുടെയും മറ്റും പ്രസംഗങ്ങളിൽ ആകൃഷ്ടരായി ഭാര്യമാരെ ത്വലാഖ് ചൊല്ലി പിരിച്ചവരും കുടുംബത്തിൽ നിന്ന് തെറ്റി പിരിഞ്ഞവരും ബിദ്അത്തിനെതിരെ കടുത്ത നയനിലപാടുകളിൽ ഉറച്ച് നിന്ന് നാട് വിട്ട് താമസം മാറ്റിയവരും വരെ കേരളത്തിലുണ്ടായിട്ടുണ്ട്.

സാത്വികരും സൂക്ഷ്മ ജ്ഞാനികളുമായ പണ്ഡിതന്മാരാണ് തർക്കുൽ മുവാലാത്തിന്റെ മുഫ്തിമാർ. അവർ ചില്ലറക്കാരായിരുന്നില്ല. പ്രസ്തുത ഫത്‌വകൾ ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രത്യേക സാഹചര്യത്തിലേക്കോ പരിമിതമായിരുന്നില്ല. സജ്‌റിന്ന്(വിട്ട് നിൽക്കാൻ) വേണ്ടി മാത്രവുമായിരുന്നില്ല. കാര്യകാരണ സഹിതം അവർ നൽകിയ ഫത്‌വകൾ അതിന്ന് സാക്ഷ്യമാണ്. “അഇമ്മത്തിന്റെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളുമുന്നയിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാൽ അവർ സംശയം തീർന്ന മുബ്തദിഈങ്ങളും മുഫ്‌സിദീങ്ങളും ആയത് കൊണ്ട് അവരുമായി മുബ്തദിഈങ്ങളുമായി പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണെന്നതിൽ സംശയമില്ല” ഇതാണ് കേരളത്തിലെ പ്രധാനപ്പെട്ട എട്ട് ആലിമീങ്ങൾ 1953 മാർച്ച് മാസത്തിൽ നൽകിയ ഫത്‌വ. കാര്യവും കാരണവും ന്യായവും സൂക്ഷ്മതയും എല്ലാം ഇതിലുണ്ട്. അബുസ്സഅദാത്ത് അഹ്്മദ് കോയ മുസ്്‌ലിയാർ, പുതിയാപ്പിള അബ്ദുറഹ്്മാൻ മുസ്്‌ലിയാർ, കെ.കെ സദഖത്തുല്ല മുസ്്‌ലിയാർ, ഖുത്ബി മുഹമ്മദ് മുസ്്‌ലിയാർ, മൊയ്തീൻ ഹാജി മുസ്്‌ലിയാർ(ഖാസി കരുവാരക്കുണ്ട്), പി. കുഞ്ഞലവി മുസ്്‌ലിയാർ(മുദരിസ്. താഴെക്കോട്), കെ. ഹൈദർ മുസ്്‌ലിയാർ(മുദരിസ്. കുന്നപ്പള്ളി), അമാനത്ത് ഹസൻ കുട്ടി മുസ്്‌ലിയാർ(ഖാസി. പട്ടിക്കാട്) എന്നീ മഹാപണ്ഡിതരായ എട്ട് പേരാണ് ഈ ഫത്‌വയുടെ വക്താക്കൾ. 1930-ൽ മണ്ണാർക്കാട് മഅ്ദനുൽ ഉലൂം മദ്‌റസയിൽ വെച്ച് ചേർന്ന സമസ്തയുടെ നാലാം വാർഷിക സമ്മേളനത്തിൽ പാസ്സാക്കിയ നാലാം പ്രമേയം വളരെ പ്രസിദ്ധമാണ്. “അവരോടുള്ള കൂട്ടുകെട്ടും സുന്നീ മുസ്്‌ലിംകൾക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു” എന്നാണ് ഈ പ്രമേയത്തിന്റെ അവസാനത്തിലുള്ളത്. കാപ്പിൽ വെള്ളേങ്ങര മുഹമ്മദ് മുസ്്‌ലിയാരായിരുന്നു അധ്യക്ഷൻ. അഹ്്മദ് കോയ അശ്ശാലിയാത്തിയായിരുന്നു അവതാരകൻ. തെന്നിന്ത്യൻ മുഫ്തി ശൈഖ് ആദം ഹസ്‌റത്തും റശീദുദ്ദീൻ മൂസ മുസ്്‌ല്യാരുമായിരുന്നു അനുവാദകർ. ഫറോക്കിൽ നടന്ന ചരിത്രപ്രസിദ്ധമായ 6-ാം വാർഷികത്തിൽ എട്ടാം പ്രമേയമായും ഇത് പാസ്സാക്കിയിട്ടുണ്ട്. പതിനേഴാം വാർഷികത്തിലും ഇത് ആവർത്തിച്ചിട്ടുണ്ട്.



“തവസ്സുൽ-ഇസ്തിഗാസ ദീനിൽ അനുവദിക്കാത്തതാണെന്നും അത് ചെയ്യുന്നവർ മുശ്‌രിക്കീങ്ങളാണെന്നും മറ്റും ജൽപ്പിക്കുന്ന വഹാബികളുമായും സുന്നത്ത് ജമാഅത്തിൽ ഉറച്ച് വിശ്വസിക്കുന്ന മുസ്്‌ലിംകൾ പെരുമാറേണ്ടത് ആ രണ്ട് സംഘക്കാരുടെയും നില അനുസരിച്ച് മുശ്‌രിക്കീങ്ങളും മുസ്‌ലിംകളുമായുള്ള പെരുമാറ്റം പോലെതന്നെയാണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന സംഗതിയാണെന്നതിൽ സംശയമില്ല” എന്നിങ്ങനെയാണ് അൽ-ആലിമുൽ അല്ലാമാ അഹ്മദ് കോയ അശ്ശാലിയാത്തിയുടെ ഫത്‌വയിലുള്ളത്. നാല് മദ്ഹബിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അല്ലാമാ ശാലിയാത്തി ശൈഖ് ജീലാനിയുടെ ഗുൻയത്ത് ആണ് അവലംബമായി ഉദ്ധരിച്ചിട്ടുള്ളത്. ഗുൻയത്ത് തസ്വവ്വുഫ് ഗ്രന്ഥമാണെന്നും കർമ്മശാസ്ത്ര ഗ്രന്ഥമല്ല എന്ന് പറയുന്നവരും ബിദ്അത്ത്കാരോടുള്ള സമീപനത്തിന്റെ ഹുക്മ്(നിയമം) ശൈഖ് ജീലാനി പറഞ്ഞിട്ടില്ലെന്ന് തട്ടിവിടുന്നവരും ശാലിയാത്തിയെ തിരുത്തുകയാണോ? മുബ്തദിഉകൾ മരിച്ചാൽ അവർക്ക് നിങ്ങൾ നിസ്‌കരിക്കരുതെന്ന’ഹദീസ് വചനത്തിൽ നിയമം പഠിപ്പിക്കപ്പെടുന്നില്ല എന്ന് ജൽപ്പിക്കുന്നവർ നിയമ വിധികളുടെ സ്രോതസ്സുകളിൽ രണ്ടാം പ്രമാണമാണ് ഹദീസെന്നത് മറന്നതാണോ? മാത്രമല്ല, യജിബു, യുസ്തഹബ്ബു, യഹ്‌റുമു, യുക്‌റഹു എന്നിങ്ങനെയല്ലല്ലോ തിരുനബി നിയമങ്ങൾ പഠിപ്പിച്ചിട്ടുള്ളത്. തികച്ചും വികൃതമായ ദുരർത്ഥങ്ങളാണ് ഇവിടെയൊക്കെ ചിലർ നൽകിക്കൊണ്ടിരിക്കുന്നത്. നഹ്‌യിന്റെ(വിരോധത്തിന്റെ) മർത്തബയിൽ ഏറ്റവും താഴ്ന്ന മർത്തബ കറാഹത്താണ്. മുബ്തദിഉകളുടെ പേരിൽ മയ്യിത്ത് നിസ്‌കരിക്കുന്നത് കറാഹത്തെങ്കിലും ആകാതെ തരമില്ല. മുബ്തദിഉകളെ തുടരൽ കറാഹത്താണെന്ന് ഫിഖ്ഹിന്റെ കിതാബുകളിൽ വിവരിച്ച സ്ഥലത്ത് ഖൈറിന്റേയും സ്വലാഹിന്റേയും അഹ്്‌ലുകാർ അവരെ(മുബ്തദിഉകളെ) തുടർന്ന് നിസ്‌കരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് അവരോട് നല്ല വിചാരം ഉണ്ടാക്കി തീർക്കുന്നതാണെന്നാണ് അതിന് കാരണമായി പറയുന്നത് ”മർഹൂം ടി. കുഞ്ഞായിൻ മുസ്്‌ലിയാരുടെ ഫത്‌വയിലെ വരികളാണിത്. മുബ്തദിഉകളുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നത് സാധാരണക്കാർക്ക് കറാഹത്തും പണ്ഡിതന്മാർക്ക് ഹറാമുമാണെന്ന് ആർക്കെങ്കിലും തെളിയിക്കാനാകുമോ എന്ന വെല്ലുവിളിയും ശാഫിഈ മദ്ഹബിൽ അങ്ങനെയൊരു നിയമമില്ല എന്ന നിരീക്ഷണവും നടത്തുന്നവർ ഇതൊക്കെ ഒന്ന് ആദ്യം കാണണം. സമസ്തയുടെ പ്രധാന മുഫ്തിയും വൈസ് പ്രസിഡണ്ടും ആയിരുന്ന അദ്ദേഹം ആഴമുള്ള ജ്ഞാനിയായിരുന്നു. ഒരു ദുർവ്യാഖ്യാനത്തിനും സാധ്യമല്ലാത്ത വരികൾ. ഹുക്മും കാരണവും ന്യായവുമെല്ലാം സുഭദ്രം. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങൾ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഈങ്ങളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഈങ്ങളെ എല്ലാ വിധത്തിലും വർജ്ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണല്ലോ… മേൽ വിവരിച്ച വസ്തുതകളിൽ നിന്ന് മൂന്നാമതായി പറയപ്പെട്ട മുദരിസ് പോലുള്ളവരെ പിരിച്ച് വിടേണ്ടതാണെന്നും അവർ ള്വാല്ലും മുളില്ലുമാണെന്നും (പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാവുന്നതാണ് ശംസുൽ ഉലമ ഇ.കെ യുടെ ഫത്‌വയിലെ ചില വരികളാണിത്. ഗുൻയത്ത് തന്നെയാണ് ശംസുൽ ഉലമയും അവലംബമാക്കിയിട്ടുള്ളത്. ഈ വരികളും പുതിയ ദുർവ്യാഖ്യാന കമ്പനികളെ കറക്കുന്നതാണ്. അതിനാൽ സാധാരണ മുസ്്‌ലിംകളോട് പെരുമാറുന്ന വിധത്തിൽ അവരോട് പെരുമാറാൻ പാടില്ലാത്തതാണ്. മേൽ സംഗതികളിൽ മരണകാലവും അല്ലാത്ത കാലവും തമ്മിൽ വ്യത്യാസമില്ല.” മഹാനായ കണ്ണിയത്ത് ഉസ്്താദിന്റെ ഫത്‌വയിലെ അവസാന വരികളാണിത്. ഇതിനുമപ്പുറം ഇനി എന്ത് തെളിവുകളാണ് ഇവരെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നവർക്കെങ്കിലും ആവശ്യമുള്ളത്.



ജമാഅത്തെ ഇസ്്‌ലാമിയെ കുറിച്ച് വെല്ലൂർ ബാഖിയാത്തിലെ പ്രിൻസിപ്പിളും മുഫ്തിയും കേരളക്കരയിലെ തലയെടുപ്പുള്ള പല പണ്ഡിതന്മാരുടേയും ഉസ്താദുമായിരുന്ന ശൈഖ് ആദം ഹസ്‌റത്ത് അടക്കമുള്ള എട്ട് പണ്ഡിത മഹത്തുക്കൾ നൽകിയ ദീർഘമായ ഒരു ഫത്‌വയുണ്ട്. അവരുടെ മേൽ സുന്നികൾക്ക് മയ്യിത്ത് നിസ്‌കരിക്കാൻ പറ്റുമോ എന്നാണ് ചോദ്യങ്ങളിൽ ഒന്ന്. ജമാഅത്തെ ഇസ്‌ലാമിയുടെ പിഴച്ച വാദങ്ങൾ വിശദമായി വിവരിച്ച ശേഷം മുബ്തദിഉകളുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത് എന്ന ശൈഖ് ജീലാനിയുടെ അഭിപ്രായവും ഉമറുബ്‌നു അബ്ദിൽ അസീസ്(റ), ഔസാഇ(റ) തുടങ്ങിയ മഹാന്മാർ നിസ്‌കരിക്കാതെയാണ് അവരെ മറമാടേണ്ടത് എന്ന പറഞ്ഞതുമടക്കം നിരവധി ലക്ഷ്യങ്ങൾ നിരത്തിയാണ് ഫത്‌വ അവസാനിപ്പിക്കുന്നത്. ശൈഖ് ആദം ഹസ്‌റത്തിന് പുറമേ മർഹൂം ശൈഖ് ഹസൻ ഹസ്‌റത്ത്, മുഹമ്മദ് അബൂബക്കർ ഹസ്‌റത്ത്, മുഹമ്മദ് മീരാൻ ഹസ്‌റത്ത്, അബ്ദുൽ അസീസ് ഹസ്‌റത്ത്, അബ്ദുൽ വഹാബ് ഹസ്‌റത്ത്, സയ്യിദ് മുഹമ്മദ് ഹസ്‌റത്ത്, അബ്ദുൽ ജബ്ബാർ ഹസ്‌റത്ത് എന്നിവരാണ് മേൽ ഫത്‌വയിൽ ഒപ്പ് വെച്ചിട്ടുള്ളത്. മൗദൂദി പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങൾ മുമ്പിൽ വെച്ച് ഇ.കെ. അബൂബക്കർ മുസ്‌ലിയാർ ദിവസങ്ങളോളം നടത്തിയ ഖണ്ഡന പ്രസംഗത്തെ കുറിച്ച് ഹിദായത്തുൽ മുഅ്മിനീൻ മാസിക പു.3- ലക്കം 3 ൽ പരാമർശിക്കുന്നുണ്ട്. പ്രസ്തുത ഖണ്ഡന പ്രസംഗത്തിന്റെ സമാപനമെന്നോണം 30-12-52(ചൊവ്വാഴ്ച) ബഹു. കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന് കൂട്ടമായെടുത്ത തീരുമാനത്തിൽ ഇങ്ങനെ കാണാം: ‘മേപ്പടി സംഘക്കാരുമായി വിവാഹം, മരണം മുതലായവയിൽ കൂടുവാനോ അവരുമായി നികാഹ് ബന്ധങ്ങൾ നടത്തുവാനോ പാടില്ലെന്നും സലാം ചൊല്ലൽ, മടക്കൽ, തുടർന്ന് നിസ്‌കരിക്കൽ മറ്റുള്ള എല്ലാ വക കൂടിക്കാഴ്ചകളും ഉപേക്ഷിക്കേണ്ടതാണെന്നും ഇവിടെയുള്ള സുന്നികൾ തീരുമാനിക്കുകയും മേപ്പടി സംഗതികൾ സമാധാനപരമായ നിലയിൽ നടത്തുവാൻ സന്നദ്ധരാവുകയും ചെയ്തിരിക്കുന്നു’ ഇത് യോഗത്തിൽ വായിച്ച് കേൾപ്പിച്ച് സമ്മതത്തിന്റെ അടയാളമായി എല്ലാവരും മൂന്ന് സ്വലാത്ത് ഉച്ചത്തിൽ ചൊല്ലുവാൻ ആവശ്യപ്പെട്ടതനുസരിച്ച് സർവ്വരും സ്വലാത്ത് ചൊല്ലിയതോട് കൂടി സർവ്വ സമ്മതമായി പാസ്സാക്കി. സമസ്തയുടെ 19-ാം വാർഷിക സമ്മേളനത്തിന്റെ അവലോകനത്തിൽ ബാഫഖി തങ്ങൾ ഇങ്ങനെ പറഞ്ഞു: “ഇസ്്‌ലാമിൽ പുതിയ വാദങ്ങൾ കൊണ്ട് വരുന്നത് ചില അറിവില്ലാത്ത ആളുകളാണ്. അവരെ നാം അനുകരിക്കരുത്. നമുക്ക് വിശ്വാസ യോഗ്യരായ ആലിമീങ്ങളാണ് സമസ്തയിലുള്ളത്. നാം അവരുടെ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.”തർക്കുൽ മുവാലാത്ത് സംബന്ധിയായി വടകര സ്വദേശിയായ ജനാബ് ഈച്ചൽ മൂസ സാഹിബിന്റെ ചോദ്യത്തിന് മറുപടി കൂടി ഉൾപ്പെടുത്തി പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ പ്രസംഗിച്ചു. ‘നാം അവരെ മുബ്തദിഈങ്ങൾ(അനാചാര വാദികൾ) ആയി കരുതേണ്ടതാണ്. അനാചാരികളുമായി പെരുമാറേണ്ടുന്ന വിധം നബി(സ) നമ്മെ പഠിപ്പിച്ചത് ഇപ്രകാരമാണ്. അവരുടെ കൂടെ സഹകരിക്കരുത്. അവർക്ക് സലാം ചൊല്ലുകയും മടക്കുകയും അരുത്. അവരുടെ രോഗം സന്ദർശിക്കാൻ പോകരുത്. ജനാസയിൽ പങ്കെടുക്കരുത്’”(ഹിദായത്തുൽ മുഅ്മിനീൻ മാസിക. 1951- ജൂൺ-1. -പു.1- ല.8).



അഹ്‌ലുസ്സുന്നയുടെ നിപുണരായ പണ്ഡിതന്മാർ നൽകിയ ഫത്‌വകളെ കൊഞ്ഞനം കാട്ടിയും ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലെ ഇബാറത്തുകളെ ദുർവ്യാഖ്യാനം നടത്തിയും സുന്നികളാണെന്നവകാശപ്പെടുന്ന ചിലർ തർക്കുൽ മുവാലാത്തിന്റെ നിയമ വിധികൾ ചോദ്യം ചെയ്യുന്നതാണ് സമീപ കാലത്ത് കണ്ട് കൊണ്ടിരിക്കുന്നത്. ‘ഉത്തരവാദിത്തപ്പെട്ടവർ’ തന്നെ മുബ്തദിഇന്ന് മയ്യിത്ത് നിസ്‌കരിക്കാൻ ഇമാമായി ഓടിയെത്തുന്നത് ‘ചിലർ’’കണ്ടില്ലെന്ന് നടിക്കുകയാണ്. ഭൗതിക-രാഷ്ട്രീയ രംഗത്ത് നേതൃത്വം നൽകുന്നവർക്ക് അങ്ങനെയല്ലാതെ കഴിയില്ലെന്ന് ന്യായം പറയുന്നവരുണ്ട്. ഏത് രംഗത്ത് പ്രവർത്തിച്ചാലും ഇത്തരം ഇമാമത്ത് ജോലിക്കാർക്ക് ഒരു അഖീദയില്ലേ? താൻ മുസ്്‌ലിമാണെന്ന് പോലും അംഗീകരിക്കാത്തവരുടെ മയ്യിത്തിനരികിൽ പാഞ്ഞെത്തി ഇമാമാകുന്നതിന്ന് എന്ത് ന്യായമാണുള്ളത്? മുശ്‌രിക്കിന്റെ നിസ്‌കാരത്തിന്റെ വിധിയെന്താണ്? ഫർള് കിഫായത്ത് വീടാനാണെന്നാണ് വേറെ ഒരു കൂട്ടരുടെ കണ്ടുപിടുത്തം. ഫർള് വീടാൻ മുബ്തദിഇന്ന് മറ്റൊരു മുബ്തദിഅ് നിസ്‌കരിച്ചാൽ മതിയല്ലോ! പിന്നെ എന്തിനാണ് ഈ മസിൽ പിടുത്തം. നടേ സൂചിപ്പിച്ച ഫത്‌വകൾ പുറപ്പെടുവിച്ച കാലത്തെ പോലെയല്ല ഇന്നത്തെ മുബ്തദിഉകളുടെ അവസ്ഥകളുള്ളത്. വളരെ ആപൽക്കരമായ വിശ്വാസധാരയാണ് അവരുടേത്. അവരുടെ തന്നെ മുൻഗാമികൾ ന്യൂ ജനറേഷൻ മുബ്തദിഇന്റെ വീക്ഷണത്തിൽ മുശ്‌രിക്കുകളാണ്. പിന്നെ സുന്നികളുടെ കാര്യം പറയണോ? തർക്കുൽ മുവാലാത്തിനെ അവമതിച്ചും പരിഹസിച്ചും ഇറങ്ങിയിട്ടുള്ള ആധുനിക ഗവേഷകർ ഉത്തരം കണ്ടെത്തേണ്ട നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. മേൽ ഫത്‌വകളുടെ ഇന്നത്തെ പ്രസക്തി എന്താണ്? പ്രസ്തുത ഫത്‌വകൾക്ക് മൂല്യ ശോഷണം സംഭവിച്ചോ? കാലാഹരണപ്പെട്ടോ? മുബ്തദിഇന്ന് മയ്യിത്ത് നിസ്‌കരിക്കൽ കറാഹത്തില്ല, പണ്ഡിതന്മാർക്ക് ഹറാമില്ല എന്ന് പറയുന്നവർ പിന്നെ എന്താണ് അതിന്റെ വിധി എന്നുകൂടി പറയേണ്ടതല്ലേ?



ഫിഖ്ഹ് ആവണമെങ്കിൽ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങൾ തന്നെ പറയണമെന്നാണ് ഒരു ജൽപ്പനം. ശൈഖ് ജീലാനിയുടെ ഗുൻയത്ത് തസ്വവ്വുഫിന്റെ ഗ്രന്ഥമാണത്രെ. അതിൽ പറയുന്നത് നിയമമല്ല. അവർ മരിച്ചാൽ അവരുടെ മേൽ നിസ്‌കരിക്കരുത് എന്ന നബിവചനത്തിലും നിയമ വിധി പരാമർശിച്ചിട്ടില്ല എന്ന് വരെ നീളുന്നു ദുർന്യായങ്ങൾ! ഹദീസ് വചനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ നിയമങ്ങൾ കണ്ടെത്തുന്നതാണ് മതവിധി. ആ നിലക്ക് മേൽ ഹദീസിൽ നിയമ വിധിയുണ്ട്. ജീലാനി(റ)യുടെ ഗുൻയത്തിലും ഉണ്ട്. മേൽ ഫത്‌വകൾ നൽകിയ മുഫ്തിമാർ ഗുൻയത്തിനെ അവലംബിക്കാൻ കാരണവും അതാണ്. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യ, ഇമാം നവവിയുടെ അദ്കാർ, രിയാളു സ്വാലിഹീൻ, ശറഹു മുസ്്‌ലിം, ഇബ്‌നു ഹജർ(റ) വിന്റെ അസ്സ്വവാഇഖുൽ മുഹ്‌രിഖ, അബ്ദുൽ ഖാഹിരിൽ ബഗ്ദാദിയുടെ അൽ ഫർഖു ബൈനൽ ഫിറഖ്, ഇമാം സുബ്കിയുടെ ത്വബഖാത്ത്, അസ്ഖലാനിയുടെ ഫത്ഹുൽ ബാരി അടക്കമുള്ള ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ഫ്ഖ്ഹ് നിയമങ്ങൾ എത്രയുണ്ട്? അവയൊന്നും അവലംബിക്കാൻ പാടില്ലെന്ന് പറയുന്നത് ചെറിയ വിവരക്കേടല്ല.

മതത്തിന്റെ പ്രമാണങ്ങളാണ് മേൽ ഫത്‌വകളുടെ ആധാരം. ബന്ധവും ബന്ധ വിഛേദവും ഉൾക്കൊള്ളുന്നതാണ് ദീൻ. അച്ചടക്കരാഹിത്യം നടത്തുന്നവർക്കുള്ള പ്രഹരമാണ് ബന്ധവിഛേദം. ഖുർആനും സുന്നത്തും അതിന്ന് സാക്ഷ്യമാണ്. മുസ്‌ലിംകൾ ഇന്ത്യാ രാജ്യത്ത് പീഡനമനുഭവിക്കുമ്പോൾ ഇതൊന്നും വേണ്ടതില്ല എന്ന് ആശ്വാസം പറയുന്നവർ ആദർശ ശത്രുക്കളുടെ സുന്നികളോടുള്ള സമീപനം ഒന്നാലോചിക്കുന്നത് നന്ന്. ആ വിഷയത്തിൽ മുബ്തദിഉകളുടെ പത്ര-വാരിക-മാസികകളും പ്രസംഗങ്ങളുമെല്ലാം ഇവിടെ സുലഭമായി ഇന്നും ലഭ്യമാണ്. അല്ലാഹുവിന്റെ ദീനിനെ വക്രീകരിച്ചവരാണ് കേരളത്തിലെ വഹാബി-മൗദൂദികൾ. അവരെ സന്തോഷിപ്പിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഇവിടെ നശിക്കുന്നത് ദീനിന്റെ അസ്ഥിവാരമാണെന്ന് ഓർക്കണം. കാരണം മയ്യിത്ത് നിസ്‌കരിക്കാനും വിവാഹബന്ധം നടത്താനും സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച് കൊടുക്കാനുമെല്ലാം പറ്റുന്നവരാണ് മുബ്തദിഉകൾ എങ്കിൽ അവർക്കെന്താണ് കുഴപ്പം എന്നാണ് സാധാരണക്കാരന്റെ ചോദ്യം. തർക്കുൽ മുവാലാത്ത് സുന്നത്തിനും ബിദ്അത്തിനും ഇടയിലുള്ള നിയന്ത്രണ രേഖയാണ്. അത് ഭേദിക്കപ്പെട്ടാൽ എല്ലാം തകർന്നു. പിന്നെ സമസ്തക്ക് പ്രസക്തിയില്ല. സുന്നി ആദർശം പറയേണ്ടതില്ല. ദീനിനെ സ്‌നേഹിക്കുന്നവർക്കേ ഇത് ബോധ്യപ്പെടുകയുള്ളൂ; ‘മുസ്‌ലിം ഐക്യ’യോഗങ്ങളിലെ ബിരിയാണിയാണ് പ്രധാന സംഗതിയെങ്കിൽ അതുമായി അവർക്കഭിരമിക്കാം.

തൗഹീദ് അങ്കലാപ്പിന്റെ സാമ്പത്തിക കാരണങ്ങൾ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

തൗഹീദ് അങ്കലാപ്പിന്റെ സാമ്പത്തിക കാരണങ്ങൾ● ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി 0
Thouheed ankalapp- malayalam article
മുജാഹിദുകൾ പിന്നെയും ഭിന്നിച്ചോ എന്നതിലല്ല; മൗലിക സംഘർഷങ്ങൾ അഗ്നിപർവതം പോലെ പുകഞ്ഞുകൊണ്ടിരുന്നിട്ടും അവരുടെ തട്ടിക്കൂട്ട് ഐക്യനാടകം ഒന്നരവർഷം നീണ്ടുനിന്നതിലാണ് കൗതുകം. അത്രക്ക് ഭീകരവും ഉഗ്രവുമാണ് തൗഹീദ് – ശിർക്ക് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ അവർ അനുഭവിക്കുന്ന അന്തസ്സംഘർഷങ്ങൾ. അബദ്ധത്തിൽ മുജാഹിദുകളായവരിൽ തലച്ചോറ് പ്രവർത്തിക്കുന്നവർ നിരാശയുടെ പടുകുഴിയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുകയാണിപ്പോൾ. മുജാഹിദു കുളിപ്പുരയിൽ എല്ലാവരും നഗ്നർ മാത്രമല്ല, അവരുടെ വിരുദ്ധ ദർശനങ്ങളുടെ വെളിച്ചത്തിൽ മതത്തിൽനിന്നു പുറത്തുപോയവർ തന്നെയാണ്. പൂർവികരെ മുഴുവൻ അപഹസിച്ച്, ശൈഖ് മുഹ്‌യിദ്ദീൻ(റ)വിനെ അദ്വൈതവാദിയാക്കി ചിത്രീകരിച്ച്, ഇമാം ബുഖാരി(റ)ന്റെ പിതാവിന് വിളിച്ച് ഇവർ നെയ്‌തെടുക്കാൻ ശ്രമിച്ച വെള്ളരിക്കാപട്ടണം എടുക്കാ ചരക്കായി പരിണമിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദീനിനോട് കളിച്ചവരെ അവൻ വെറുതെ വിടില്ലല്ലോ.

ശിർക്കും തൗഹീദും തീരാത്ത പ്രഹേളികകളും.

വഹാബികൾ ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത കൊട്ടപ്പുറം സംവാദത്തിൽ ശൈഖുന എ.പി. ഉസ്താദ് ആവർത്തിച്ചുന്നയിച്ച ഒരു ചോദ്യമുണ്ടായിരുന്നു – ശിർക്കിന്റെ നിർവചനമെന്താണു മൗലവീ? ഗതിമുട്ടിയിട്ടും അന്ന് മൗലവിമാർ ഉത്തരം പറഞ്ഞില്ല. മോഹമില്ലാത്തതുകൊണ്ടായിരുന്നില്ല അത്. എങ്ങനെ ന്യായീകരിച്ചാലും ശിർക്കും തൗഹീദും തിരിഞ്ഞുകൊത്തുന്ന പ്രതിസന്ധികൊണ്ടായിരുന്നു. ഇതേ പദദ്വയങ്ങൾ അവരെ പലതായി ഭിന്നിപ്പിച്ചു; ബാഹ്യസമ്മർദങ്ങൾ അവർക്കിടയിൽ ഏച്ചുകെട്ടലുണ്ടാക്കിയെങ്കിൽ മുഴച്ചുനിന്ന് തൗഹീദും ശിർക്കും പിന്നെയും അവരെ കഷ്ണിച്ചുകൊണ്ടിരിക്കുന്നു. മതക്കച്ചവടക്കാരുടെ ഗതികേട് നോക്കണേ!

അഭൗതികമായി സഹായവും ഉപദ്രവവും ചെയ്യാൻ അല്ലാഹുവിനു മാത്രമേ സാധിക്കൂവെന്ന വിശ്വാസമാണ് വിശദീകരണവൈവിധ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന മുജാഹിദ് തൗഹീദ്. ഇത് വായിക്കുക:



‘മനുഷ്യനർപ്പിക്കുന്ന ആരാധനകൾ – അത് വാചികമാകട്ടെ ശാരീരികമാകട്ടെ സാമ്പത്തികമാകട്ടെ – അല്ലാഹു കൽപ്പിച്ചരുളിയ വിധത്തിൽ അവനുമാത്രം അർപ്പിക്കുക. അതിൽ ഒരു വിധത്തിലും അവന്റെ ഒരു സൃഷ്ടിയേയും പങ്ക് ചേർക്കാതിരിക്കുക. മനുഷ്യകഴിവിനതീതമായ വിധത്തിൽ രക്ഷാശിക്ഷകൾ അർപ്പിക്കാനുള്ള കഴിവ് ഈ പ്രപഞ്ചത്തിൽ അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുക. തദടിസ്ഥാനത്തിലുള്ള ഭയവും സ്‌നേഹവും അല്ലാഹുവിനോടു മാത്രം പുലർത്തുക. കാര്യകാരണ ബന്ധങ്ങൾക്കതീതമായ വിധത്തിൽ ദുരിതങ്ങളിൽ നിന്നുള്ള രക്ഷയും സൗഭാഗ്യലബ്ധിക്കും അവനോട് മാത്രം അർപ്പിക്കുക. അവനിൽ നിന്ന് മാത്രം പ്രത്യാശിക്കുക. അവനിൽ മാത്രം കാര്യങ്ങൾ ഭരമേൽപ്പിക്കുക. അവന്റെ തൃപ്തിക്ക് വേണ്ടിമാത്രം കൊടുക്കുക. ഇതാണ് ഇസ്‌ലാമിൽ തൗഹീദ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്’  (അല്ലാഹുവിന്റെ ഔലിയാക്കൾ പേജ്. 98).

മറ്റാർക്കെങ്കിലും ഇതു സാധിക്കുമെന്ന വിശ്വാസം സ്വാഭാവികമായും ശിർക്കാവും. ഇവിടെ തൗഹീദ് – ശിർക്കിന്റെ മാനദണ്ഡമായ ‘അഭൗതിക’ മെന്താണെന്നതിലാണ് പ്രധാന അടിപിടി നടക്കുന്നത്. അഭൗതികമെന്നാൽ ഉപകാരോപദ്രവങ്ങളുടെ മാർഗം അറിയാതിരിക്കലാണെന്ന പഴയ കണ്ടെത്തലിൽ യുക്തിവാദികളായ മർകസുദ്ദഅ്‌വക്കാർ പിടിച്ചുനിന്നു. അതിനവർ താഴെ ചേർത്തതുപോലുള്ള പുസ്തകങ്ങൾ തെളിവായി കൊണ്ടുവന്നു.



‘മനുഷ്യകഴിവിന് അതീതമായ പ്രശ്‌നങ്ങളിൽ മറഞ്ഞവഴിയിലൂടെ – എങ്ങനെ സഹായം ലഭിക്കുന്നു എന്ന് അറിയാതെ – ഏത് സഹായവും എത്തിക്കുവാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണ്’ (അല്ലാഹു. പേജ് 298).

‘മരണപ്പെട്ടവർ എങ്ങനെയാണ് സഹായിക്കുക. അവർ മഹാന്മാരാണെന്നതിന് തെളിവ് എന്ത്? സഹായിക്കുന്ന മാർഗം നമുക്ക് അറിഞ്ഞുകൂടാ. ഏതോ ഒരു രൂപത്തിൽ എന്നാണ് മറുപടിയെങ്കിൽ ആ രൂപത്തിൽ തന്നെയല്ലേ മനുഷ്യർ അല്ലാഹുവിനോട് തേടുന്നതും’  (ദൈവവിശ്വാസം, വിവിധ മുഖങ്ങൾ, പേജ് 21).

ഇതുപ്രകാരം പ്രമാണങ്ങൾ തെളിയിക്കുന്ന സിഹ്‌റ്, കണ്ണേറ്, ബറകത്തെടുക്കൽ, മന്ത്രിക്കൽ, സംസം വെള്ളം തുടങ്ങിയവ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നത് ശിർക്കായിത്തീരും. സലാം സുല്ലമി എഴുതി:

സിഹ്‌റിന് യാഥാർത്ഥ്യമുണ്ടെന്ന് പറയൽ അദൃശ്യമാർഗത്തിലൂടെ അല്ലാഹുവിന് പുറമെ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെന്ന് പ്രഖ്യാപിക്കലായിതീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു.  (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും പു. 129)



മേൽപറഞ്ഞ യുക്തിവാദ നിർവചനപ്രകാരമുള്ള ശിർക്കുവരുന്ന ചില കാര്യങ്ങൾകൂടി പരിചയപ്പെടാം.

‘കാര്യകാരണബന്ധത്തിനതീതമായും അഭൗതിക നിലയിലും കണ്ണിനും നാക്കിനും നാശമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കണ്ണേറ് ബാധിക്കുക. പിരാക്ക് തട്ടുക എന്നിവയെല്ലാം ഈമാനിന് വിരുദ്ധമാണ്’ (ശബാബ് 2012).

‘അല്ലാഹുവിനു പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടികൊണ്ടോ, വസ്ത്രം കൊണ്ടോ, വിയർപ്പുകൊണ്ടോ മറ്റോ അഭൗതികമായ നിലക്ക് നന്മ ആഗ്രഹിച്ചുകൊണ്ട് ബറക്കത്ത് എടുക്കൽ ഈ വകുപ്പിൽപെട്ടതാണ്’ (ശബാബ് 2011 ഏപ്രിൽ 1 പേജ് 22).

‘ഉറുക്ക്, നറുക്ക്, ഏലസ്, ഐക്കല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകൾകൊണ്ട് രോഗങ്ങൾക്ക് ശമനം തേടുന്നത് ശിർക്കിന്റെ വകുപ്പിൽപ്പെട്ടതാണ് – കാര്യകാരണബന്ധങ്ങൾക്കതീതമായി രോഗശമനം വരുത്തുക എന്നത് ഏക ഇലാഹായ അല്ലാഹുവിന്റെ മാത്രം കഴിവുകളിൽപ്പെട്ട കാര്യമാണ്’ (ഇസ്‌ലാമിന്റെ ജീവൻ – പേജ് 46,47, ഇസ്‌ലാഹി പ്രസ്ഥാനം. പേ. 161).



കേരള വഹാബികളുടെ ശരിയായ രീതി ഇതാണ്. മതപ്രമാണങ്ങൾ, ഖുർആനും ഹദീസും തന്നെയും തെളിയിക്കുന്നതിനു വിരുദ്ധമാണിതെന്നതൊന്നും മുജാഹിദുകൾക്ക് വലിയ പ്രശ്‌നമല്ലല്ലോ. അവരുടെ തൗഹീദ് ഈജിപ്ഷ്യൻ യുക്തിവാദി റശീദു റിളയിൽനിന്നാണ് ലഭിച്ചത്. അവരെഴുതി:

ഇബാദത്തിന് നിർവചനമായി നാം പറയാറുള്ളത് ഇന്ന് പിളർപ്പന്മാർക്ക് അസ്വീകാര്യനായ റശീദുരിളാ തന്റെ തഫ്‌സീറിൽ പറഞ്ഞ അഭിപ്രായമാണ്. ഈ നിർവചനം സലഫുകളിൽ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാൻ സാധ്യമല്ല. പ്രത്യേകിച്ച് ഇവർ പറയുന്ന ഗൾഫ് സലഫീങ്ങൾ. എന്നിട്ടും ഈ നിർവചനത്തെ നാം അംഗീകരിച്ചു.’ (അൽ ഇസ്വ്‌ലാഹ് 2007 ഫെബ്രു. പുറം. 16)

ഗൾഫ് സ്വാധീനം വഴി റശീദു റിളയുടെ ഈ തൗഹീദിനു മങ്ങലേറ്റുതുടങ്ങിയപ്പോഴാണ് സത്യത്തിൽ മുജാഹിദ് പ്രസ്ഥാനം വ്യക്തമായ പിളർപ്പിലേക്കെത്തിയത്. മുജാഹിദുകാരുടെ ചരിത്രപണ്ഡിതൻ മുഹമ്മദ് കുട്ടശ്ശേരി തുറന്നെഴുതി:

2002-ലും ഒരു ദശകത്തിനു ശേഷവും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മൂലകാരണം അന്വേഷിച്ചാൽ അറബ് നാടുകളിലെ സലഫീ പണ്ഡിതന്മാരുടെ ആശയാഭിപ്രായങ്ങൾ നിർണായക പങ്ക് വഹിച്ചതായി കാണാൻ കഴിയും. ഇപ്പോഴത്തെ വലിയ വിവാദവിഷയം ജിന്ന്, ശൈത്താൻ, സിഹ്‌റ്, റുഖ്‌യ്, ഐന് മുതലായവയാണല്ലോ. ഈ വിഷയങ്ങളിൽ അറബ് സലഫീ പണ്ഡിതന്മാരുടേതിൽ നിന്ന് വ്യത്യസ്തമായ ഒരഭിപ്രായവുമല്ല ഇവിടെ കൊണ്ടുവരപ്പെട്ടതെന്ന് അവരുടെ ഗ്രന്ഥങ്ങൾ വായിക്കുന്നവർക്കെല്ലാം ബോധ്യമാകും. തങ്ങൾ അറബ് സലഫി പണ്ഡിതന്മാരുടെ ആശയങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നവരാണെന്നും മറുഭാഗം തെറ്റായ ചിന്താഗതിക്കാരാണെന്നും അറബ്‌നാടുകളിൽ പ്രചരിപ്പിക്കുകയും അങ്ങനെ മറ്റു വിഭാഗക്കാരോടുള്ള വിരോധം അറബികളിൽ ജനിപ്പിക്കുകയും ചെയ്യാനുള്ള ശ്രമം 2002-ലെ പിളർപ്പ് മുതൽ തുടരുന്നതാണ്. (ശബാബ് 2014 ഫെബ്രു. 7. പുറം. 10)

ഈജിപ്ഷ്യൻ യുക്തിവാദരീതിയിൽ നിന്ന് ഗൾഫ് സലഫിസത്തിന്റെ സ്വാധീന വലയത്തിലേക്ക് കേരള മുജാഹിദുകൾ മാറിനടന്നതിന്റെ വിപത്തുകളെക്കുറിച്ച് കുട്ടശ്ശേരിയുടെ ദീർഘവിലാപം ഇങ്ങനെ: ‘മുമ്പ് ആദർശപരമായും സാംസ്‌കാരികമായും കേരളത്തിലെ നവോത്ഥാന ആശയക്കാർക്ക് ബന്ധമുണ്ടായിരുന്നത് ഈജിപ്തിനോടായിരുന്നു. അഫ്ഗാനി, അബ്ദു, റശീദ് രിദാ എന്നിവരുടെ ചിന്തകളായിരുന്നു ഇവിടെ കൂടുതൽ സ്വാധീനം ചെലുത്തിയിരുന്നത്. മതപണ്ഡിതന്മാരിൽ പലരും റശീദ് രിദായുടെ അൽമനാർ മാസിക വായിക്കുന്നവരും അതിലെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരുമായിരുന്നു. എന്നാൽ പിന്നെ അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തികാഭിവൃദ്ധിയുടെ കുതിച്ചു ചാട്ടമുണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിലെടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽനിന്നും സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭൗതിക സാഹചര്യം വർധിച്ചു. പള്ളികൾ പലതും നിർമ്മിക്കപ്പെട്ടു.



ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിനുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. പ്രസ്ഥാനത്തെ പുത്തൻവാദികളെന്നാരോപിക്കുമ്പോൾ അല്ല, ഞങ്ങൾ ‘സലഫുസ്സ്വാലിഹിന്റെ’ പാത പിൻപറ്റുന്നവരാണെന്നും ‘അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തി’ൽ പെട്ടവരാണെന്നും വാദിക്കുമായിരുന്നു. എന്നാൽ ‘സലഫി’ എന്ന സാങ്കേതിക പ്രയോഗം അന്ന് നിലവിലുണ്ടായരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, സമ്മേളനങ്ങൾ മുതലായവയോടനുബന്ധിച്ച് ‘സലഫി’ എന്ന പ്രയോഗം സാർവത്രികമായി. മദ്ഹബിനെയും തഖ്‌ലീദിനെയും എതിർക്കുന്നുവെങ്കിലും ഒരു സലഫീ മൻഹജ് വാദം പ്രത്യക്ഷപ്പെട്ടു. അറബ് സലഫി പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക്കും രീതികൾക്കമനുസരിച്ച് ഇവിടെയും പാരമ്പര്യരീതികളിൽ ചില മാറ്റങ്ങൾ വന്നു. അഫ്ഗാനിയും അബ്ദുവും റശീദ് രിദായും അറബികളെ അനുകരിച്ച് അനഭിതരായി വിശേഷിപ്പിക്കപ്പെട്ടു. മുഹമ്മദ് അബ്ദുവിന്റെ രിസാലതുത്തൗഹീദ് പോലുള്ള ഗ്രന്ഥങ്ങൾ പിൻവലിക്കപ്പെട്ടു. ഹദീസുകൾ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡത്തിലും ചില മാറ്റങ്ങൾ വന്നു’  (മേൽ പുസ്തകം. പുറം: 9).

മൊത്തം മാറിയെന്നർത്ഥം. ഗൾഫ് പണം നവോത്ഥാനത്തിൽ കേറിക്കളിച്ചപ്പോൾ, കുട്ടശ്ശേരി എഴുതാത്ത പലയിടങ്ങളിൽ വികാസം അടിച്ചുകയറിയപ്പോൾ മുമ്പു പറഞ്ഞതൊക്കെയും നിരന്തര ഗൾഫുയാത്രയ്ക്കിടയിൽ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു. അതോടെ മുമ്പുണ്ടായിരുന്ന മുജാഹിദിസത്തെ കുളിപ്പിച്ച് കിടത്തുകയല്ല, എല്ലാവരും ചേർത്ത് പോസ്റ്റ്‌മോർട്ടം നടത്തുകതന്നെ ചെയ്തു! പിന്നെ തൗഹീദ് – ശിർക്ക് വെച്ചുമാറ്റങ്ങളുടെ പരമ്പരയായിരുന്നു. സിഹ്‌റ് സ്വാധീനിക്കും, ബറകത്തെടുക്കാം, സംസമിന്റെ രോഗശമനം വിശ്വസിക്കാം, കണ്ണേറു സംഭവിക്കുമെന്നുമാത്രമല്ല അതിനും സിഹ്‌റിനും പരിഹാരം നൽകുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാം. ജിന്ന് ശരീരത്തിൽ കയറുമെന്നും അടിച്ചിറക്കൽ ചികിത്സ നടത്തിയാലേ രക്ഷപ്പെടൂ എന്നുമൊക്കെയുള്ള പുതിയ വിശ്വാസങ്ങൾ പ്രസ്ഥാനത്തിൽ സ്വാധീനം നേടി. റശീദു റിള പോവട്ടെ, ന്യൂ ജെൻ മുജാഹിദു മൗലവിമാർക്ക് തൗഹീദ് വിത്തിറക്കി ശിർക്ക് കൊയ്യാനും ശിർക്കിൻപാടത്ത് നിന്ന് തൗഹീദ് കള പറിച്ചൊഴിവാക്കാനുമൊക്കെ കഠിനാധ്വാനം ചെയ്ത് മുജാഹിദ് മനസ്സ് പാകപ്പെടുത്തിയെടുത്ത എം.സി.സിയും കെ.എം.മൗലവിയും ഉമർ മൗലവിയുമടക്കം 2002-നു മുമ്പ് മരണപ്പെട്ട സർവ മുജാഹിദുകളും തൗഹീദ് – ശിർക്കെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യത്തിൽപോലും ഒരുപിടുത്തവും കിട്ടാതെ അങ്കലാപ്പിലായവരാണെന്ന് പറയാതെ പറയുകയായിരുന്നു ഇവർ. തൗഹീദ് മനസ്സിലാക്കാതെ മരണപ്പെട്ടവരുടെ ഗതിയെന്താണെന്നതിന് വിവിധ പ്രസ്ഥാനങ്ങൾക്കിടയിൽ ഒരു തർക്കവും നിലനിൽക്കുന്നില്ലെന്നതോർക്കുക.

(തുടരും)

Friday, September 21, 2018

ശിയാക്കൾക്കെതിരെ ആദ്യമായി രംഗത്ത് വന്നത് സുന്നികളെന്ന് വഹാബികൾ* 🌹🌹🌹

🌀🌀🌀🌀🌀🌀🌀🌀🌀🌀അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
♦♦♦♦♦♦♦♦♦♦♦

*ശിയാക്കൾക്കെതിരെ ആദ്യമായി രംഗത്ത് വന്നത് സുന്നികളെന്ന് വഹാബികൾ*
🌹🌹🌹

*കേരളത്തിൽ*
*ശിയാക്കൾക്കെതിരെ ആദ്യമായി*
*രംഗത്ത് വന്നത്*
*സുന്നികൾ തന്നെ.*
➰➰➰➰➰➰➰➰

*ശിയാക്കളുടെ ഉത്ഭവ സമയത്ത് തന്നെ ശക്തമായി എതിർത്തതും സമൂഹത്തെ*
 *ബോധവൽക്കരിച്ചതും സുന്നികളായിരുന്നു.സൈനുദ്ധീൻ മഖ്‌ദൂം തങ്ങളുടെ നേതൃത്വത്തിലാണ്*

                               
*ശിയാക്കളെ*
*നേരിട്ടത്.*
*ഇത്‌ കേരള*
*വാഹബികളും* *അംഗീകരിക്കുന്ന* *വസ്തുതയാണ്.*

*എം.സ്.എം 2007ൽ പുറത്തിറക്കിയ വിചാരം സുവനീർ എഴുതുന്നു:*

"*ബോബെയിൽ നിന്നെത്തിയ പഠാണി* *വംശജനായ മുഹമ്മദ് ശാഹ്  ഇന്നത്തെ മലപ്പുറം ജില്ലയിലെ* *കൊണ്ടോട്ടിയിൽ സ്ഥിരതാമസമാക്കി.
ടിപ്പുവിന്റെ* *ഭരണകാലമായിരുന്നു* *അത്.മുഹമ്മദ് ശാഹ്‌ ശീഅ വിശ്വാസത്തിന് ഊന്നൽ നൽകിയ ത്വരീഖത് സംഘടിതമായി പ്രചരിപ്പിച്ചു....കൊണ്ടോട്ടി തങ്ങന്മാർക്കെതിരെ പൊന്നാനി മഖ്‌ദൂം ശിഷ്യരും തുറന്ന സമരം* തുടങ്ങി.
'*മുഹമ്മദ് ശാ* *വലിയല്ലാഹ് മുരീദമ്മാർക്കാദാബില്ലാ'*
*എന്നുപോലും കൊണ്ടോട്ടി തങ്ങന്മാർ( കൊണ്ടാട്ടി* *കൈക്കാർ എന്നാണറിയ പ്പെടുന്നത് )ഘോഷിച്ചു.പൊന്നാനി കൈയ്ക്കാർ അതിനെ എതിർത്തു. മുഹമ്മദ് ശാഹിന്റെ പിൻഗാമി ഇസ്തിയാഖ് ശാഹ്‌ തികഞ്ഞ ശീആ ആയിരുന്നു.മുരീദുമാർ ശൈഖിന്റെ* *സാന്നിധാനത്തിൽ സുജൂദ് ചെയ്യണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു.ഈ സുജൂദ്  അനുവദനീയമാണെന്ന് കൊണ്ടോട്ടി ഖാദിയായിരുന്ന കാട്ടിൽ പുല്ല് തൊടിക ആലി മുസ്‌ലിയാർ ഫത്‌വ നൽകി.അത് ശിർക്കാണെന്ന് മഖ്‌ദൂം അഹ്‌മദ്‌ മുസ്‌ലിയാർ വാദിച്ചു.*
                 *(പേജ്:25)
*എന്നാൽ ശൈഖ് മഖ്‌ദൂം ഒരിക്കലും ത്വരീഖത് വിരോധിയായിരുന്നില്ല.*

*മൗലവിമാർ തന്നെ മഖ്‌ദൂം തങ്ങളെ പരിചയപ്പെടുത്തി എഴുതുന്നു.*
*സൈനുദ്ധീൻ മഖ്‌ദൂം* *പ്രസിദ്ധ ശാഫിഈ* *പണ്ഡിതനായ ഇബ്നു* *ഹജറുൽ ഹൈതമിയുടെ ശിഷ്യനായിരുന്നു.മഖ്‌ദൂം കുടുംബം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തിൽ മതപ്രബോധനം നടത്തിവന്നു...ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തോടൊപ്പം മഖ്‌ദൂം നേതൃത്വം ഖാദിരി,രിഫാഈ, നഖ്‌ശബന്തി,ശാദുലി, ചിശ്ത്തി തുടങ്ങിയ അനേകം ത്വരീകത്തുകൾക്ക് ശക്തിപകർന്നു. എങ്കിലും അവർ ശിർക്ക് ബിദ്അത്തുകൾ ചെയ്തിരുന്നില്ല.*"
       
      *വിചാരം'07
      MSM സുവനീർ
     പേജ്: 25*

*സുന്നികളിൽ ശിയാ ആരോപിക്കുന്ന മൗലവിമാർ എം.സ്.എം പുറത്തിറക്കിയ വിചാരം സുവനീർ  ഒരു വട്ടമെങ്കിലും  വായിക്കണമെന്നേ പറയാനുള്ളൂ.* 
♦♦♦♦♦♦♦♦♦♦♦🌀🌀🌀🌀🌀🌀🌀🌀🌀🌀

കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
അസ് ലം കാമിൽ സഖാഫി


ചോദ്യം :

നിസ്കാര ശേഷം എഴുന്നേറ്റ് പോവലാണ് ഉത്തമം എന്ന് ഫത്ഹുൽ മുഈനിൽ മഖ്ദൂം തങ്ങൾ പറഞ്ഞിട്ടുണ്ടോ?


മറ്റു ചില ഗ്രന്ഥങ്ങളിൽ അങ്ങനെയുണ്ടോ?

ഉത്തരം:


ഫത്ഹുൽ മുഈനിൽ വ്യക്തമായി
നിസ്കാരത്തിന് ശേഷം കൂട്ടപ്രാർഥന വേണമെന്ന് പറഞ്ഞത് ഇവർ മറച്ച് വെച്ചിരിക്കുകയാണ്.

يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു:

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും, ഒടുക്കവും ഹംദ് സ്വലാത്ത് കൊണ്ടാവലും  സുന്നത്താണ്
(ഫത്ഹുൽ മുഈൻ : 78)


മറ്റൊരു സ്ഥലത്ത് 
ഫത്ഹുൽ മുഈൻ പറയുന്നു.

وسن ذكر ودعاء سرا عقبها اي الصلاة اي يسن الاسرار بهما لمنفر ومؤموم وأمام لم يرد تعليم الحاضرين  ولا تامينهم لدعاءه بسماعه وورد فيهما احاديث كثيرة (فتح المعين ٧٧)

നിസ്കാരത്തിന് ഉടനെ  ദുആ കേൾക്കുന്ന സമയത്ത്  ഹാജറുള്ളവർ ആമീൻ പറയലിനെയോ പഠിപ്പിക്കൽനേയോ ഉദ്ധേശികാത്ത ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും, മഅമൂമും  ദികറുകൾ ദുആ ഉകൾ പതുക്കെ ചൊല്ലൽ സുന്നത്താണ്
( ഫത്ഹുൽ മുഈൻ 77 )

നിസ്കാരത്തിന് ഉടനെ  ദുആ കേൾക്കുന്ന സമയത്ത് ഹാജറുള്ളവർ
ആമീൻ പറയലിനെ ഉദ്ധേശിക്കുന്ന ഇമാം
ദികറുകൾ ദുആ ഉകൾ
 ഉറക്കെയാക്കലും ഉറക്കെയാക്കിയാൽ മഅമൂമുകൾ ആമീൻ പറയലും
സുന്നത്താണന്നാണ് ഫത്ഹുൽ മുഈൻ പറയുന്നത് എന്ന് ഏത് ബുദ്ധിക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്  .


ഇത്രയും സ്വക്തമായി ഇമാം ദുആ ചെയ്യുമ്പോൾ ആമീൻ പറയണമെന്ന് പറഞ്ഞ സൈനുദ്ധീൻ മഖ്ദൂം (റ) യുടെ ഉദ്ധരണി മറച്ചുവെച്ച്

അദ്ധേഹം  കൂട്ടപ്രാർഥനയെ ഫത്ഹുൽ മുഈനിൽ എത്രിത്തു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മഖ്ദൂം ( റ )വിന്റെ പേരിൽ പച്ച നുണ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത് .

ഇത് പോലെയാണ് ഇവർ കൊണ്ട് വരുന്ന ഏത്
ഒരു ഉദ്ധരണിയുടേയും അവസ്ഥ .
ഖുർ ആനിലും ഹദീസിലും മതഗ്രന്ഥങ്ങളിലും ഇവരുടെ കളവുകളും , വെട്ടിമാറ്റലുകളും , മറച്ചുവെക്കലുകളും ജൂതന്മാരെ പോലും കടത്തിവെട്ടിയിരിക്കുന്നു.


മഖ്ദൂം(റ) തങ്ങൾ തന്നെ അവരുടെ അൽ അജ്വി വിബ പേജ് 19    ൽ പറയുന്നു.


അദ്ധേഹം

(സൈനുദ്ദീൻ മഖ്ദൂം(റ) തങ്ങൾ )തന്റെ ഉസ്താദിനോടു ചോദിച്ചു:

സദസ്സ്യരെ പഠിപ്പിക്കൽ ഉദ്ദേശ്യമില്ലാത്തപ്പോൾ
(അവർക്ക് കഴിവില്ലാത്തതുകൊണ്ടു) നിസ്കാരാനന്തരം ഇമാം ഉറക്കെ
ദുആ ഇരക്കുകയും മാഅമുമുകൾ അവന്റെ ദുആക്കുവേണ്ടി ആമീൻ
പറയുകയുമാണോ നല്ലത്?
അതല്ല, പതുക്കെയാക്കുകയോ?
ദുആ ഇരക്കൽ
അറിയുന്ന മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയുക
യാണോ നല്ലത്?

അതല്ല, അവരും അവന്റെ കൂടെ ദുആ ഇരക്കുകയോ?


ഉസ്താദ് അബ്ദുൽ അസീസ് സംസമി
മറുപടി പറഞ്ഞു. പലതവണ
കേട്ടിട്ടെങ്കിലും സദസ്യർക്കു പഠിക്കാൻ സാധ്യമാവുമ്പോൾ ഇമാം.
ഉറക്കെ ഓതണം എന്നു മാത്രമല്ല, മഅ്മൂമുകൾ ആമീൻ പറയാൻ വേണ്ടിയും
 ഇമാം ഉറക്കെ ഓതണമെന്നു സർക്കസി പറഞ്ഞിരിക്കുന്നു.

ഇതിൽ നിന്നും ഏറ്റവും പുണ്യം ഉള്ളത് ഇമാം പ്രാർത്ഥനയെ ഉറക്കെയാക്കലും
 മഅ് മൂമുകൾ പ്രാർത്ഥന അറിയുമെങ്കിലും ഇമാമിന്റെ
പ്രാർത്ഥനക്ക് ആമീൻ പറയലുമാണ്-
 (അൽ അജ്വിബത്തുൽ അജീബ
പേജ് 19).


ഇല്ലാതിരിക്കുമ്പോള്‍ പതുക്കെയാക്കലാണ് സുന്നത്ത്. എന്നാല്‍ ഇമാമിന്റെ പ്രാര്‍ഥനക്ക് മഅ് മൂമുകള്‍ ആമീന്‍ പറയുന്നത് പ്രസ്തുത പ്രേരക കാര്യങ്ങളില്‍ പെട്ടതാണെന്ന് ഇമാം സര്‍കശി(റ) വ്യക്തമാക്കിയിട്ടുണ്ട്”
 (അല്‍ ഫതാവല്‍ കുബ്റ 1/158).


ഈപറഞ്ഞ പണ്ഢിതന്മാരെല്ലാം ശാഫിഈ മദ്ഹബുകാരല്ലെന്നോ പ്രസ്തുത ഗ്രന്ഥങ്ങള്‍ ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളല്ലെന്നോ പറയാന്‍ ആര്‍ക്കും കഴിയില്ല


اما الامام إذا ترك القيام من مصلاه الذي هو افضل له فا الافضل جعل يمينه الي المؤمنين ويساره الي القبلة
قال شيخنا ولو في الدعاء
وانصرافه لا ينافي ندب الذكر له عقبها  لأنه يأتي به في محله الذي ينصرف اليه() فتح المعين 78)

ഇനി  ഇവർ തെറ്റിദ്ധരിപ്പിക്കുന്ന
ഖിയാം എന്ന ഉത്തമത്തെ ഉപേക്ഷിച്ചാൽ
 വലത് ഭാഗം മഅമൂമിങ്ങളിലേക്കും ഇടത് ഭാഗം ഖിബ് ലയിലേക്കും തിരിഞ്ഞിരിക്കൽ ഏറ്റവും ഉത്തമമാണ്;
എന്ന ഫത്ഹുൽ മുഈനിന്റെ ഉദ്ധരണിയുടെ ഉദ്ധേശമെന്ത് എന്ന് മനസ്സിലാക്കാം.


നിസ്കാരത്തിൽനിന്നു സലാം വീട്ടിയ ഉടനെ എഴുന്നേറ്റുപോവുന്ന
പതിവ് നബി(സ്വ)ക്കില്ലായിരുന്നുവെന്ന് ബുഖാരി മുസ് ലിമടക്കം ധാരാളം മുഹദ്ധിസുകൾ ഉദ്ധരിച്ച ഹദീസുകളിൽ നിന്ന് വ്യക്തമാവുന്നുണ്ട്.

ചില അവസരങ്ങളിൽ ദീർഘനേരം
അവിടെ ഇരുന്നിരുന്നുവെന്നും ഹദീസിൽ
 വന്നിട്ടുണ്ട്.
ജാബിറുബ്നു സമുറ
ഉദ്ധരിക്കുന്നു.

لايقوم من مصلاه الذي يصلى فيه الصبح حتي تطلع الشمس (مسلم)


നബി (സ്വ) സുബ്ഹി നിസ്കരിച്ച സ്ഥലത്തുനിന്നു സൂര്യനുദിക്കു
ന്നതു വരെ എഴുന്നേൽക്കാറില്ലായിരുന്നു- (മുസ്ലിം).


കൂടുതലാളുകൾ പങ്കെടുക്കുന്ന ജമാഅത്തിൽ
 ഇമാം അതെ
സ്ഥലത്തു തന്നെയിരിക്കുന്നതു പലപ്പോഴും തെറ്റിദ്ധാരണകൾക്കു കാരണമായേക്കും.

ഇമാം സലാം വീട്ടിയതു കേൾക്കാത്ത മഅമൂമുകൾക്കി
അതു പലപ്പോഴും പ്രയാസമുണ്ടാക്കും. ഇമാം സലാം വീട്ടിയ ഉടനെ
മഅ്മൂമുകളെല്ലാം കാണുന്നവിധം എഴുന്നേറ്റു നിൽക്കുകയും അവിടെ ത്തന്നെ ഇരിക്കുകയും ചെയ്യുകയോ തിരിഞ്ഞിരിക്കുകയോ
ചെയതാൽ ആ പ്രയാസത്തിനു പരിഹാരമാവുന്നതാണ്. ഈ അടി
സ്ഥാനത്തിലാണു ചിലർ ഇമാം സലാം വീട്ടിയ ശേഷം ഖിയാം
നിൽക്കൽ നല്ലതാണെന്നു പറഞ്ഞത്

 ആ ഖിയാമിന്റെ വിവക്ഷ തന്നെ തിരിഞിരിക്കലാണന്ന്
ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട്

ഖൽയൂബി (റ) പറയുന്നു

ويندب للإمام بعد فراغه أن يتحول عن القبلة بحيث يعلم الداخل أنه ليس في الصلاة  وهذا مراد من عبر با القيام  ويندب جعل يمينه للقوم  ولو حال دعاءه
(قليوبي ١/١٧٥)

 നിസ്കാര സ്ഥലത്തേക്ക് കടന്ന് വരുന്നവൻ ഇമാം
നിസ്ക്കാരത്തിലല്ലെന്ന് അറിയുന്ന വിധത്തിൽ ഖിബിലയിൽനിന്ന്
തിരിഞ്ഞിരിക്കൽ സുന്നത്താണ്. ഇതാണ് 'ഖിയാം
കൊണ്ടുള്ള വിവക്ഷ
(ഖൽയുബി: 1-175).


ചുരുക്കത്തിൽ അൻ യഖൂമ മിൻ മുസ്വല്ലാഹു

മുസ്വല്ലയിൽ
(നിസ്കരിച്ച സ്ഥലത്ത് )നിന്ന് എഴുനേൽക്കണം എന്ന വാക്ക് ,

എന്നതിന്റെ ഉദ്ധേശം എഴുനേറ്റ് പോവണം എന്നല്ല.
മറിച്ച് നിസ്കരിച്ച സ്ഥലത്ത് നിന്ന് നിങ്ങിയിരിക്കണം എന്നാണ് -

അതാണ് ഖൽയൂബി (റ) യും മറ്റു പണ്ഡിതൻമാരും വിവരിക്കുന്നത് നാം നേരത്തെ വായിച്ചു.


നിസ്കരിച്ചു കഴിഞ്ഞ ശേഷം കടന്നുവരുന്നവർ തെറ്റിദ്ധരിച്ചു തുടരാ
തിരിക്കുകയും അവനോ അവന്റെ പിന്നിലുള്ളവരോ ഇമാം സലാം
വീട്ടിയോ ഇല്ലയോ എന്നു സംശയിക്കാതിരിക്കുകയും ചെയ്യാൻ വേണ്ടി
യാണ് "ഖിയാം' ' വേണമെന്ന്  പറഞ്ഞത്.


 ഇമാം അവന്റെ മുഖത്തെ അവരിലേക്കു തിരിക്കുകയോ ഖിബ്ലയെത്തൊട്ടു തെറ്റിയിരിക്കുകയോ
ചെയ്താൽ ഈ രണ്ടു കാരണങ്ങളും ഇല്ലാതെയാവും-

 (ശർവാനി 2 - 105)


ഈ ഖിയാമിന് എഴുന്നേറ്റുപോവുക എന്നു ചിലർ അർത്ഥം പറയാ
റുണ്ട്. അതു ശരിയല്ല. നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് ഖിയാ
മാണ്. അതിനു എഴുന്നേറ്റുപോവുക എന്നാരെങ്കിലും അർത്ഥം പറയുമോ ?


 ഇന്ന് നമ്മുടെ നാടുകളിൽ പതിവുള്ളത് പോലെ നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് മാറിയിരിക്കുന്നതിന്ന് ആസ്ഥലത്ത് നിന്ന് ഏഴുനേൽക്കുക (ان يقوم من مصلاه) എന്നും  ഇൻസ്വിറാഫ്   നീങ്ങിയിരിക്കുക   ഇൻതി ഖാൽ  മാറിയിരിക്കുക  തഹ് വീല് തെറ്റിയിരിക്കുക  എന്നാ പണ്ഡിതൻമാർ പ്രയോഗിച്ചതായി കാണാം.

ഫത്ഹുൽ മുഈനിൽ തന്നെ 
ان يقوم من مصلاه
മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന്  എഴുനേൽക്കുക മാറിയിരിക്കുക എന്ന് പറഞ്ഞതിന് ശേഷം
പറയുന്നത് കാണുക

അവൻ നീങ്ങിയിരിക്കൽ(. انصرافه) നിസ്കാരത്തിന് ഉടനെ ചൊല്ലേണ്ട ദിക്റുകൾ സുന്നത്താവുന്നതിന് വിരുദ്ധമല്ല കാരണം അവയല്ലാം  അവൻ നീങ്ങിയിരുന്ന സ്ഥലത്ത് നിന്ന്
(في محله الذي ينصرف إليه) നിർവഹിക്കേണ്ടതാണ്.( ഫത്ഹുൽ മുഈൻ 78)



وانصرافه لا ينافي ندب الذكر له عقبها لانه يأتي به في محله الذي ينصرف إليه ( فتح المعين،  78)

ഫത്ഹുൽ മുഈൻ വിവരിച്ച് അതിന്റെ വ്യാഖ്യാനം ഇആനത്തിൽ  പേജ് 78 ൽ വിവരിക്കുന്നു '

മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന് മാറിയിരിക്കൽ(وانصرافه) ശ്രേഷ്ടമാണ് (ഇആനത്തിൽ 78)

(قوله: وانصرافه) أي الإمام من مصلاه الذي هو أفضل.

വീണ്ടും പറയുന്നു. യൻസരിഫു എന്ന് പറഞ്ഞാൽ  നീങ്ങിയിരിക്കുക എന്നാണ്
(ഇആനത്തിൽ 78)

وقوله: الذي ينصرف إليه أي الذي ينتقل إليه.
(ഇആനത്തിൽ 78)


ചരുക്കത്തിൽ മാറിയിരിക്കുക, തെറ്റിയിരിക്കുക, നീങ്ങിയിരിക്കുക  മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന് എഴുനേൽക്കുക എന്നല്ലാം പറഞ്ഞതിന്റെ ഉദ്ധേശം ഒന്ന് തന്നെയാണ് '


നിസ്കരിച്ച അതെ സ്ഥലത്ത് തന്നെ ഇരിക്കാതെ അൽപം തെറ്റിയിരുന്നു (നീങ്ങിയിരുന്നു) വലത് ഭാഗം മഅമൂമീങ്ങളിലേക്ക് ആക്കി  ഇരിക്കൽ ഏറ്റവും ശ്രേഷ്ടതയും  ,

നീങ്ങിയിരിക്കാതെ അതെ സ്ഥലത്ത് തന്നെ വലത് ഭാഗം മഅമൂമീങ്ങളിലേക്ക് ആക്കി  ഇരിക്കൽ ആദ്യ രുപത്തിന് ശേഷം ശ്രേഷ്ടതയുമാണ്.

അതായത്  ഏറ്റവും ശ്രേഷ്ഠതയുള്ള
ആദ്യരൂപം ഉപേക്ഷിക്കുകയാണങ്കിൽ രണ്ടാം രൂപമാണ് ശ്രേഷ്ടത എന്നാണ് ഫത്ഹുൽ മുഈനക്കമുള്ള ഗ്രന്ഥങ്ങളിൽ പണ്ഡിതൻമാർ വ്യക്തമാക്കുന്നത് '

മേൽ പ്രകാരം ഇരുന്നതിന് ശേഷം ദിക്റുകളും  പ്രാർഥനയും കൊണ്ട് വരണമെന്നും മഅമൂമിങ്ങൾ ആമീൻ പറയുമെങ്കിൽ ആ പ്രാർഥന ഉറക്കെയാക്കലും അവർ  ആമീൻ പറയൽ സുന്നത്താണന്നും ഫത്ഹുൽ മുഈനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു'

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും ഒടുക്കവും ഹംദ് സ്വലാത്ത് കൊണ്ടാവലും സുന്നത്താണ് (ഫത്ഹുൽ മുഈൻ 78)

ഫത്ഹുൽ മുഈൻ മാത്രമല്ല മഖ്ദൂമിന്റെ
അൽ അജ്വിബത്തുൽ അജീബ
പേജ് 19 ലും ഗ്രന്ഥങ്ങളിലും പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്.


ഇതല്ലാം മറച്ച് വെച്ചും ,കട്ടുവെച്ചും ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ ചെയ്യുന്നത്.

"ഖിയാം' (എഴുന്നൽക്കൽ) നിസ്കരിച്ച സ്ഥലത്തു തന്നെയിരിക്കുക
എന്നുള്ളതിനോട് എതിരല്ലെന്നു 'മസ്ലക്കുൽ അത്കിയായി
(പേജ്: 12)ൽ വിവരിച്ചിട്ടുണ്ട്.

فهذا لا ينافي  الاشتغال  با الورد  اذ لا يلزم  مناالقيام عقب السلام  ترك الاشتغال به  ولا مناالاشتغال به  عقبه ترك القيام عقبه  وكذا لاينافي ملازمة الامام مصلاه لان العلتين منافسات اذا حول وجهها ال المؤمومين أو انحرف عن القبلة كما ذكره الاذرعي  مسلك الأتقياء ٧٥


അപ്പോൾ ഖിയാമിന് എഴുന്നേറ്റു പോവുക എന്നർത്ഥമില്ലെന്നു
വ്യക്തം.

ഇമാമിന് എഴുന്നേറ്റ് പോ
കുന്നതാണ് ഏറ്റവും പുണ്യം എന്ന് സൈനുദ്ധീൻ മഖ്ദൂം റ
 ഫത്ഹറുൽ മുഈനിൽ രേഖപെടുത്തിയിട്ടുണ്ടന്ന് ചിലർ
 പറയുന്നു. ഇത് ശരിയല്ല .

കാരണം അവിടെ തന്നെ ഇരിക്കുന്ന കാലത്തോളം അവനു മലക്കുകൾ പ്രാർഥിക്കുമെന്ന് നബി( സ്വ) പറഞ്ഞതായി ബുഖാരിയിൽ ഉണ്ട്.


ഇമാമിന് മലക്കുകളുടെ പ്രാർഥന
 ലഭിക്കാതിരിക്കുന്നതാണ് ഏറ്റവും പുണ്യമെന്നോ   നബി (സ്വ)യുടെയും ഖുലഫാഇന്റെയും പതിവുകൾക്കെതിരെ
ചെയ്യണമെന്നോ സൈനുദ്ദീൻ മഖ്ദൂം (റ) പറയാൻ നിർവാഹമില്ല.

മാത്രമല്ല,

പൊന്നാനിയിലുള്ള സൈനുദ്ദീൻ മഖ്ദൂം (റ) ന്റെ പള്ളിയിൽ
അന്നുമുതൽ ഇന്നുവരെ നിസ്കരിച്ച സ്ഥലത്തുതന്നെ തിരിഞ്ഞിരുന്നു  ഇമാം
 കൂട്ടുപ്രാർഥന നടത്തകയും മഅമൂമുകൾ ആമീൻ പറയുകയും
ചെയ്യുന്ന പതിവാണുള്ളത് അതു സുന്നത്താണെന്ന് സൈനുദ്ദീൻ
മഖ്ദൂം(റ) തന്നെ

ഫത് ഹുൽ മുഈനിലും 'അൽ അജ് വി ബത്തുൽ
അ ജിബ' യിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപം മാറി   നിന്ന് തിരിഞ്ഞിരിക്കൽ ഏറ്റവും പുണ്യമാണ്

ആ പുണ്യം ഉപേക്ഷിച്ചാൽ ഇരുന്ന സ്ഥത്ത് തന്നെ വലത് ഭാഗം തിരിഞ്ഞിരിക്കൽ പുണ്യമാണ് എന്നാണ് ഫത്ഹുൽ മുഈൻ പറയുന്നത്  ..

നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപംമാറി    തിരിഞ്ഞിരിക്കുന്നതിന്ന് ഖിയാം എന്ന വാചകം അവർ പറഞ്ഞു എന്ന് മാത്രം -


നിസ്കാര രേഷേം കൂട്ടപ്രാർഥന പാടില്ല
എന്ന വ്യക്തമായ ഒരു വാചകം പോലും
ഫത്ഹുൽ മുഈനിലോ  മറ്റു ഫിഖ്ഹിന്റെ കിതാബിലോ ഒറ്റ വഹാബിക്കും മൗദൂദിക്കും കാണിച്ചു തരാൻ സാധ്യമല്ല.
ഉണ്ടങ്കിൽ കൊണ്ട് വരാൻ ഞാൻ സർവ പുരോഹിതന്മാരെയും വെല്ലുവിളിക്കുന്നു.


മറിച്ച്  ഫത്ഹുൽ മുഈനടക്കമുള്ള സർവ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലും  പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്.

അത് ഒന്നും കൂടി വായിക്കുക


يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു'

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും ഒടുക്കവുംഹംദ് സ്വലാത്ത് കൊണ്ടാവും സുന്നത്താണ് . (ഫത്ഹുൽ മുഈൻ 78)

ഇത്രയും വ്യക്തമായും പറഞ്ഞത് മറച്ചുവെച്ച്  നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപംമാറി   നിന്ന് തിരിഞ്ഞിരിക്കുന്നതിന്ന് ഖിയാം എന്ന വാചകം അവർ പറഞ്ഞത് ചൂണ്ടി കാട്ടി തെറ്റിദ്ധരിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ



ഫത്ഹുൽമുഈനിൽ പറഞ്ഞത് ഇതാണ്.



واستقبال القبلة حلة الذكر والدعاء إن كان منفردا او مؤموما
واما الإمام إذا ترك القيام من مصلاه الذي هو أفضل له
فالافضل جعل يميني إلى المأمومين ويساره إلى القبلة (فتح المعين ٥٦


ഇതിൽ ഇമാമിനു മൂന്നുവിധം പ്രവർത്തിക്കാമെന്നാണു പറയുന്നത് '

1 ഖിബ്ലക്കു നേരെയിരിക്കുക.

2. എഴുന്നേറ്റു നിൽക്കുക,

3 .തെറ്റിയിരിക്കുക.

ഇതിൽ രണ്ടാമതായി പറഞ്ഞ ഖിയാം ഒന്നാമതായി പറഞ്ഞ
ഖിബ്ലക്ക് നേരെയിരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

അഫ്ള്ല് എന്ന വാക്ക് നകിറ ആയതിനാൽ അവിടെ

 (മുഫ് ള്ളൽ മിൻഹു) സങ്കൽപിക്കൽ നിർബന്ധമാണെന്ന് അൽഫിയ തുട
ങ്ങിയ അറബി വ്യാകരണ കിതാബുകളിൽ വിവരിച്ചിട്ടുണ്ട്.

وافعل التفضيل صله  ابدا تقديرا أولفظا بمن إن جردا

അപ്പോൾ  (അഫ്ളൽ) എന്ന സ്ഥലത്ത് (മിൻഹു) എന്ന്
സൽപിക്കുമ്പോൾ അതിന്റെ മുമ്പ് പറഞ്ഞ ഇസ്തിഖ് ബാലുൽ ഖിബ് ലത്തി
(ഖിബ് ലയിലേക്ക് മുന്നിട്ടൽ )


എന്ന വാക്കിലേക്കാണ് പ്രസ്തുത ളമീർ മടങ്ങുക


പിന്നിൽ പറഞ്ഞ തെറ്റിയിരിക്കലിലേക്കല്ല. അപ്പോൾ ഖിയാം ഖിബ് ലക്ക് മുന്നിട്ടുന്നതിനേക്കാൾ ശ്രേഷ്ടതയുള്ളത് എന്ന് മാത്രമെ വരികയുള്ളു.

അൽ അഫ്ളല് എന്നത് മഅറിഫ
ആയതിനാൽ മുഫള്ളൽ മിൻഹുവിനെ  സങ്കൽപിക്കേണ്ടതില്ല.

. അപ്പോൾ വലതു ഭാഗം മഅമൂമീങ്ങളിലേക്കായി തിരിഞ്ഞിരിക്കൽ എല്ലാത്തിനേക്കാളും ശ്രേഷ്ടമാണന്ന് വരുന്നു.

 ഉസ്താദുമാരിൽ നിന്ന്‌
കിത്താബ് ഓതിപ്പഠിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ പ്രയാസമില്ല -


നിസ്കരിച്ച സ്ഥലത്തു തന്നെ തിരിഞ്ഞിരുന്ന്
ഇമാം ദുആയിരിക്കൽ
സുന്നതായ പുണ്യകർമമാണെന്നു ശാഫി മദ്ഹബുകളിലേയും മറ്റു മദ്ഹബുകളിലെയും ധാരാളം കിതാബുകളിൽ വ്യക്തമാക്കുന്നുണ്ട്.
ഇമാം നവവി  പറയുന്നു.

ويستحب أن يقبل علي الناس فيدعو (شرح المهذب ٣/٤٨٨)


ഇമാം ജനങ്ങളിലേക്കു തിരിഞ്ഞിരിക്കലും പ്രാർഥിക്കലും സുന്നത്താവുന്നു.

(ശറഹുൽ മുഹദ്ധബ് 3 / 488)


اتفق الشافعي والأصحاب وغير هم على أنه يستحب ذكر الله  تعالى بعد السلام ويستحب ذلك للامام والمؤموم والمنفرد والرجل والمرأة والمسافر وغير هم ويستحب أن يدعو أيضا بعد السلام با الاتفاق وجات في هذه المواضع احاديث كثيره صحيحة (شرح المهذب ٣/٤٧٤)

സലാം വീട്ടിഷം ഇമാമിനും മഅമൂമിനും സ്വന്തം  നിസ്കരിക്കുന്നവനും
സ്ത്രീക്കും പുരുഷനും ദിക്റും ദുആയും സുന്നതാണ്
എന്ന കാര്യത്തിൽ ശാഫിഈ ഇമാമും അസ്ഹാബും മറ്റു ഉലമാക്കളും
എകാഭിപ്രായക്കാരാണ് കാരണം.
ഈ വിശയത്തിൽ നിരവധി
ഹദീസുകൾ സ്വഹീഹായി വന്നിട്ടുണ്ട്.
(ശറഹ് മുഹദ്ധബ് 3 / 484 )

ഇമാം ദുആ ഇരക്കുമ്പോൾ മുഖം മാഅമുകളിലേക്ക് തിരിഞ്ഞിരിക്കണമെന്ന് അബൂഹനീഫ(റ)യിൽ നിന്ന് അബുല്ലയ്സ് ഉദ്ധരിച്ചിരിക്കുന്നു.
 (ശറഹു ശിർ അത്തിൽ ഇസ്ലാം: 116)

.
ഇബ്നുഹജറുൽ അസ്ഖലാനി (റ) പറയുന്നു.

ഇമാം വലതു ഭാഗം മഅമുമുകളിലേക്കും
ഇടതുഭാഗം ഖിബ്ലയിലേക്കും തിരിഞ്ഞിരുന്നു.
ദുആ ചെയ്യണമെന്നാണു ശാഫിഈ മദ്ഹബിലെ ഭൂരിഭാഗം പണ്ഡി
തന്മാരും പറഞ്ഞിട്ടുള്ളത്-
 (ഫത്ഹുൽബാരി).


തുഹ്ഫയുടെ കർത്താവായ ഇബ്നുഹജറുൽ ഹൈതമി (റ )പറയുന്നു:
സലാം വീട്ടി ദിക്റും ദുആയും കഴിഞ്ഞ ശേഷം പിരിഞ്ഞ്
പോകുന്നതാണ് ഇമാമിനും മഅ്മൂമിനും ഒറ്റക്കു നിസ്കരിക്കുന്നവനും
സുന്നത്ത്- (ശറഹ് ബാഫള്ൽ: 1-178).

ويستحب للامام أن يقبل عليهم في الذكر والدعاء
(مغني١/١٨٢)

ദിക്റ് ചൊല്ലുമ്പോഴും ദുആ ഇരക്കുമ്പോഴും ഇമാം മഅ്മൂമിലേക്ക്
തിരിഞ്ഞിരിക്കുന്നതാണു സുന്നത്ത്
(മുഗ്നി: 1-182).


അവർ മാറ്റിപ്പറഞ്ഞു.

നിസ്ക്കാരത്തിന്റെ ശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചു മുജാഹിദുക
ളുടെ അഭിപ്രായങ്ങൾക്കു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ
കാലത്ത് സുന്നികളെപോലെ ഇമാം ബഹുവചനംകൊണ്ടു ദുആ
ചെയ്തു മഅ്മൂമുകൾ ആമീൻ പറയുകയായിരുന്നു പതിവ്. പിന്നീട്
ഇമാം സലാം വീട്ടിയ ഉടനെ എഴുന്നേറ്റു പോവുകയാണു വേണ്ടതെന്നും
അവിടെത്തന്നെയിരിക്കൽ തെറ്റാണെന്നുമുള്ള ബോധോദയം ഉണ്ടായി.
അതോടെ പ്രാർത്ഥന ഇല്ലാതായി.

 ഇപ്പോഴത്തെ വെളിപാട് ഇമാം അവി
ടെത്തന്നെ തിരിഞ്ഞിരിക്കുന്നതിനു വിരോധമില്ലെങ്കിലും ബഹുവചനം
കൊണ്ടു ദുആയിരക്കൽ വിരോധിക്കപ്പെട്ടതാണെന്നും അഥവാ ബഹുവചനം കൊണ്ടു ദുആ ഇരന്നാൽ തന്നെ മഅ്മൂമുകൾ ആമീൻ പറയൽ കുറ്റമാണെന്നുമാണ് .


1951 ലെ അൽമനാർ പറയുന്നു:
 "സലാം വീട്ടിയ ഉടനെ ഇമാം തിരിഞ്ഞിരുന്നു ദിക്റും ദുആയും നടത്തുന്നത് യഹൂദ പണ്ഡിതന്മാർ അവ
രുടെ മതത്തിൽ പലതും കൂട്ടിച്ചേർത്ത പോലെ നമ്മുടെ ഉലമാക്കൾ
ഇസ്ലാമിൽ കടത്തിക്കുട്ടിയാണ്',

(അൽമനാർ. ജൂത പണ്ഡിതന്മാരും
നമ്മുടെ ഉലമാക്കളും എന്ന തലക്കെട്ടിൽ)


സുന്നികൾ കൂട്ടുപ്രാർത്ഥനക്കു എന്തു തെളിവുകളുദ്ധരിച്ചാലും
മൊത്തത്തിൽ മുജാഹിദുകൾക്കു പറയാനുള്ളത് അതൊക്കെ കളവാ
ണെന്നാണ്. സുന്നികൾ ഖുർആനിൽനിന്നും സുന്നത്തിൽ നിന്നും ആദ്യകാല പണ്ഡിതന്മാരുടെ അംഗീകൃത ഗ്രന്ഥങ്ങളിൽ നിന്നുമാണ് തെളി
വുദ്ധരിക്കുക. അറബിയറിയാത്ത പൊതു ജനങ്ങൾ എന്തു ചെയ്യും?

മുജാഹിദ് നേതാക്കൾ തന്നെ എഴുതിയ മലയാള പുസ്തകത്തിൽ കൂട്ടു
പ്രാർത്ഥനയെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കു
കയാണ് എളുപ്പമാർഗ്ഗം -

 എന്നാൽ പിന്നെ അതു കളവാണെന്നു പറയാൻ
 പറ്റില്ലല്ലോ.

നോക്കു :
നബി(സ) പലപ്പോഴും വലതുഭാഗ
തിരിഞ്ഞിരുന്നുകൊണ്ട് ദുആ ചെയ്തിരുന്നതായി മുസ്ലിമിൽ വന്നിരി
രിക്കുന്നു'
(അൽമുർശിദ് പുസ്തകം 2:386),


വലതുഭാഗം മഅമൂമുകളുടെ നേരെയാക്കിക്കൊണ്ട് അവിടെയിരുന്ന് ദിക്റും ദുആയും ചൊല്ലുന്നുത് സുന്നതാകുന്നു. ഇങ്ങനെയാണ് നബി( സ ) യുടെയും സ്വഹാബബത്തിന്റെയും സുന്നത്തായി നമ്മുടെ ഇമാമുകൾ വിവരിക്കുന്നത്.

(അൽമുർശിദ്, 2-229)

ദുആ ചെയ്യുമ്പോൾ മഅമൂമുകൾ തന്റെ ദുആക്ക്ആമീൻ ചൊല്ലണമെന്ന് ഇമാം ഉദ്ദേശിക്കുന്നതും അതിനായി ഇമാം
ദുആ 'ജഹ്റാ ക്കുന്നതും (ഉറക്കെയാക്കുന്നതും )ഏകവചനം വന്നിട്ടില്ലാത്ത ദുആയിൽ ബഹുവചനത്തിന്റെ പദം ഉപയോഗിക്കുന്നതും സുന്ന
ത്തിനോടു വിരോധമായി വരുമോ?
 ഒരിക്കലും വിരോധമായി വരിക
യില്ല.
 (അൽമുർശിദ്: 2-25)

 ഈ എഴുതിയതെല്ലാം കേരള വഹാബിക
ളുടെ നേതാവ് കെ എം മൗലവിയാണ്. സുന്നികൾ പറയുന്നതുപോലെ
ഇമാമുകൾ പറഞ്ഞിട്ടുണ്ടെന്നു മൗലവി തന്നെ ഇവിടെ സമ്മതിക്കുന്നു.


ദുആ കെട്ടിക്കുട്ടി ഉണ്ടാക്കിയതാണെന്ന് അൽമനാറിൽ വഹാബികൾ
എഴുതിയപ്പോഴും കൂട്ടുപ്രാർത്ഥന സുന്നത്താണെന്നു അൽമുർശിദിൽ
അവർ എഴുതിയപ്പോഴും അവർ ഖുർആനും സുന്നത്തും പ്രസംഗിക്കു
ന്നവരായിരുന്നു എന്നത് വായനക്കാർ ചിന്തിക്കേണ്ടതാണ്.


ഇബ്നുതൈമിയ്യ പറയുന്നു.
'തീർച്ചയായും മഅ്മൂം ആമീൻ ചൊല്ലി
യാൽ മഅ്മൂം പ്രർഥിച്ചവനായി.
 മൂസാനബിയോടും ഹാറൂൻ നബി
യോടും നിങ്ങളുടെ പ്രാർത്ഥനക്കുത്തരം നൽകപ്പെട്ടുവെന്ന് അല്ലാഹു
പറഞ്ഞു. അവിടെ മൂസാ നബി ദുആയിരന്നു
ഹാറൂൻ നബി ആമീൻ
പറയുകയായിരുന്നു.

മഅമൂം ആമീൻ പറയുമ്പോൾ ഇമാം ബഹുവചനം കൊണ്ടു പ്രാർത്ഥിക്കുകയാണു വേണ്ടത്. ഫാതിഹ സൂറയിലുള്ളത്  പോലെ തന്നെ
മഅമൂം ആമീൻ പറയുന്നത് ഇമാം രണ്ടുപേർക്കും
കൂടിപ്രാർത്ഥിച്ചു എന്ന നിലയിലാണ്.

 അപ്പോൾ ഇമാം ബഹുവചനം കൊണ്ട്
പ്രാർത്ഥിച്ചില്ലായെങ്കിൽ അവൻ
മഅമൂമൂകളെ വഞ്ചിച്ചു'

(ഫതാവാ ഇബ്നുതൈമിയ്യ 1-211).


മൊത്തത്തിൽ, ഒറ്റക്കു പ്രാർത്ഥിക്കുന്നതിനേക്കാൾ കൂട്ടുപ്രാർത്ഥന
യാണ് ഏറ്റവും പുണ്യമെന്ന് ഇസ്ലാമിക തെളിവുകളിൽ നിന്നു വ്യക്ത
മാകുന്നതാണ് -

 സംഘടിതമായി അല്ലാഹുവിനോടു പ്രാർത്ഥിക്കുമ്പോൾ
ഉത്തരം നൽകപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്.

അർഹരല്ലാത്തവരുടെ
പ്രാർത്ഥന പോലും സ്വീകരിക്കപ്പെടാൻ അതു കാരണമാകും.

നബി(സ്വ)പറയുന്നു :

قال رسول الله (ص) لايقعد  قوم يذكرون الله إلا حفتهم الملاىكة وغشىتهم الرحمة ونزلت علىهم السكينة وذكرهم الله فيمن عنده(مسلم كتاب الذكر ۳۸)

അള്ളാഹുവിന് സംഘടിതമായി ദിക്ർ  ചൊല്ലിക്കൊണ്ടിരിക്കുന്ന ജനങ്ങളെ മലക്കുകൾ പൊതിയുകയും  അനുഗ്രഹം ചൊരിയുകയും സമാധാനം അവരിൽ ഇറക്കുകയും അള്ളാഹുവിന്റെ അടുക്കൽ ഉള്ളവരിൽ (മലക്കുകൾ)
 അവർ പുകഴ്ത്തപ്പെടുകയും ചെയ്യും' (മുസ്ലിം)

لا ىشقى جلىسهم (بخارى باب فضل ذكر الله عزوجل ٦٦)
അവരുടെ കൂടെ ഇരിക്കുന്നവർ (അനർഹരാണെങ്കിലും) പരാജയപ്പെടുകയില്ല
'' (ബുഖാരി) .

ആരാധനകളിൽ അൽപം വീഴ്ചയുണ്ടെങ്കിൽ മറ്റു സജ്ജനങ്ങളുടെ പ്രാർഥനയിൽ കൂടിയാൽ അതു സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

 നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങൾ സഹായത്തിനപേക്ഷിക്കുകയും ചെയ്യുന്നു എന്നർത്ഥം വരുന്ന
ഖുർആൻ വാക്യത്തിൽ ഇമാം ബൈളാവി പറയുന്നു.

أدرج عبادته فى تضاعىف عبادتهم وخلط حاجته بحاجتهم

لعلها تقبل ببركاتها ويجاب إليها ولهذا شرعت الجماعة
(بيضاوی شریف ۳۳/ ۱ مع كازروني)

സജജനങ്ങളുടെ ആരാധനയോട് തന്റെ ആരാധനയും അവരൂടെ
ആവശ്യത്തോടു തന്റെ ആവശ്യവും കൂട്ടിച്ചേർത്തത് അവരുടെ ആരാ
ധനയുടെ ബർകത്തുകൊണ്ടു തന്റെ ആരാധന സ്വീകരിക്കപ്പെടാനും
ആവശ്യം പൂർത്തീകരിക്കപ്പെടാനും വേണ്ടിയാണ്.

അതിനു വേണ്ടിയതന്നെയാണ് സംഘടിത നിസ്കാരം നിശ്ചയിക്കപ്പെട്ടതും.
ബൈളാവി 1 /33


 ഇബ്രാഹീംനബി(അ)യും ഇസ്മാഈൽ നബി(അ)യും കഅബയുടെ പണി
പൂർത്തിയാക്കിയ ശേഷം ബഹുവചനം കൊണ്ടു ദുആ ഇരന്നതും മറ്റും
ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാൾ ബഹുവചനംകൊണ്ടു പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറ
യുകയും ചെയ്യുന്ന കൂട്ടുപ്രാർത്ഥനയാണ്
ഏറ്റവും ഉത്തമമെന്നു
ഹദീസുകൾ വ്യക്തമാക്കുന്നു.



നബി (സ) പറയുന്നു.

أخرج الحاكم عن حبيب بن سلمةالفهري سمعت رسول الله صلى الله عليه وسلم يقول لا يجتمع ملا فيدعو بعضهم ويؤمن بعضهم الا اجا بهم الله تعالى   (فتح الباری ۱۹۷-۱۱)

ഒരു സംഘം ഒരുമിച്ചുകൂടി പ്രാർഥിക്കുകയും മറ്റുള്ളവർ ആമീൻ
പറയുകയും ചെയ്താൽ അല്ലാഹു അതു സ്വീകരിക്കാതിരിക്കുകയില്ല.

ഫത്ഹുൽബാരി. 11/19 7-ഹാകിം).

 ഇങ്ങനെയുള്ള കൂട്ടുപ്രാർത്ഥ
കൾ നബി സർവസാധാരണമായി ചെയ്തിരുന്നുവെന്നും ഹദീകളിൽ നിന്നു.  വ്യക്തമാവുന്നുണ്ട്. '

അല്ലാഹുവേ നിന്നെക്കുറിച്ചുള്ള
ഭയം അങ്ങൾക്കു നീ പ്രദാനം ചെയ്യേണമേ. എന്നു തുടങ്ങുന്ന പ്രാർഥന കൊണ്ട് സ്വഹാബത്തിനു കൊടുക്കാതെ ഒരു സദസ്സിൽ നിന്നു നബി (സ) എഴുന്നേറ്റുപോവൽ ചുരുക്കമായിരുന്നു'

(ബുഖാരി, മുസ്ലിം)

അല്ലാഹുവേ എനിക്കും മുഹമ്മദിനും നീ കരുണ ചെയ്യേണമേ;
ഞങ്ങളോട് കൂടെ മറ്റാർക്കും കരുണ ചെയ്യരുതേ, എന്നു പ്രാർഥിച്ച
ദുൽഖുവൈസിറത്ത് കൂട്ടു പ്രാർത്ഥനയുടെ വിരോധിയായിരുന്നു.

നബി (സ്വ ) അവനെ ഉപദേശിച്ചു ( ബുഖാരി)

 ബഹുവചനം കൊണ്ട് പ്രാർഥിക്കുമ്പോൾ
 ആമീൻ പറയുന്നതു വലിയ പുണ്യമുള്ളതാണെന്നും അതിനെ നിഷേധിക്കുന്നത് യഹൂദ ചര്യയാണെന്നും ഹദീസുകൾ വ്യക്തമാക്കുന്നു.


നബി (സ്വ) പറയുന്നു.

وعن عائشة رضي الله عنها مرفوعا ما حسدتكم اليهود على شي ء ماحسدتكم على السلام والتأمين

 (رواه ابن ماجة

قال في الفتح وصححه ابن خزيمة وأخرجه ابن ماجة أيضا من حديث ابن عباس بلفظ ما حسدتكم
علي أمين فاكثروا من قول امين
فتح الباري ۱۱/۱۹۷)

ആമീൻ ,സലാം എന്നിവയിൽ യഹൂദികൾ നിങ്ങളോടു അസൂയ വെച്ചത് പോലെ മറ്റൊന്നിലും അസൂയ വെച്ചിട്ടില്ല.

 (ഇബ്നുമാജ  62 അഹമ്മദ് ,ഇബന് ഖുസൈമ  )


അത് കൊണ്ട് നിങ്ങൾ ആമീൻ പറയൽ വർദിപ്പിക്കുക ( ഇബ്നു മാജ 62 )

പ്രാർഥിക്കുന്നവനും ആമീൻ പറയുന്നവനും പ്രതിഫലത്തിൽ തുല്യ പങ്കാളിയാണ്
( ജാമി ഉസ്വഗീർ )



عن انس (رض) دخل النبي (ص) علينا وماهو الا انا وامي وام حرام  خالتى فقال قوموا فلاصلي بكم في غير وقت
صلاة فصلی بنا ثم  دعا لنا بكل خير من خير الدنيا والأخرة

(مسلم باب جواز الجماعة في النافلة-١٦١ ٥)

അനസ് (റ) ഉദ്ധരിക്കുന്നു. ഒരിക്കൽ നബി(സ്വ) ഞങ്ങളുടെ വീട്ടിൽ
വന്നു. വീട്ടിൽ ഞാനും എന്റെ ഉമ്മയും ഇളയുമ്മ ഉമ്മുഹറാമും ഉണ്ടാ
യിരുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: 'നിങ്ങൾ എഴുന്നേൽക്കുക.
ഞാൻ നിങ്ങളോടൊപ്പം നിസ്കരിക്കാം'. അതൊരു സാധാരണ നിസ്കാ
രത്തിന്റെ സമയമായിരുന്നില്ല. നബി(സ്വ) ഞങ്ങൾക്ക് ഇമാമായി നിസ്ക
രിച്ചു. പിന്നീട് ഐഹികവും പാരത്രികവുമായ എല്ലാ ഗുണങ്ങൾക്കും
ഞങ്ങൾക്കു പ്രാർത്ഥിച്ചു- (മുസ്ലിം; 5-161).

عن العامر ي  عن أبيه قال  صليت مع رسول الله (ص) الفجر فلما سلم انحرف
 ورفع يديه ودعا اللهم بارك لنا في مدينة نا  وفي مدنا وصاعنا
 (ابن أبي شيبة تحفة الأحوذی؛
مجمع الزوائد الحافظ الهيثمي  ۲/۱٩۹)

ആമിർ (റ) തന്റെ പിതാവിൽനിന്നു നിവേദനം ചെയ്യുന്നു. 'ഞാൻ
നബി (സ്വ)യോടൊന്നിച്ച സുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ
ശേഷം നബി(സ) ഞങ്ങളിലേക്കു തിരിഞ്ഞിരുന്നു രണ്ടു കരങ്ങളും
ഉയർത്തി പ്രർഥിച്ചു. അല്ലാഹുവേ, ഞങ്ങളുടെ നാട്ടിലും, ഭക്ഷണ
സാധനങ്ങളിലും നീ ബർക്കത്തു നൽകേണമേ.

 ഇബ്നു അബീശൈബ
തുഹ്ഫത്തുൽ അഹ്വദി, 2-199).


ഇതുപോലുള്ള ഹദീസ് ഇബ്നു അബ്ബാസി(റ)ൽ നിന്നുദ്ധരിക്കപ്പെ
ട്ടതു കബീറിലും ഇബ്നു ഉമറിൽ നിന്നുദ്ധരിക്കപ്പെട്ടത് ഒൗസത്തിലും
ത്വബ്റാനി വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഹദീസും സ്വഹീഹാണെന്നു വഫാ
ഉൽ വഫാഇ (1-54)ലൂം വിവരിച്ചിട്ടുണ്ട്.

അബൂഹുറയ്റ ഉദ്ധരിക്കുന്നു :

ان  رسول الله (ص) رفع يده بعد ما سلم وهو مستقبل
القبلة فقال اللهم خلص الوالىد بن الولىد وعىاش بن ربيعة وسلمى بن هشام و ضعفة المسلمين
 (ابن كثير ۱۷۲-۳) عن ابن عباس
(رض) قال سمعت رسول الله (ص) يقول ليلة حىن  فرغ من
صلواته اللهم اجعلنا هادين مهدي (ترمذی ۱۷۲-۲
كتاب الدعوات)

നബി(സ്വ) നിസ്കാരത്തിൽ നിന്നു സലാം വീട്ടിയതിനുശേഷം
ഖിബ്ലയിലേക്കു തിരിഞ്ഞു കൈ ഉയർത്തിക്കൊണ്ടു ഇപ്രകാരം
പ്രാർത്ഥിച്ചു. അല്ലാഹുവേ, പാവപ്പെട്ട മുസ്ലിംകളെയും സൽമയെയും
അയ്യാശിനെയും വലീദിനെയും നീ രക്ഷപ്പെടുത്തണമേ-

 (ഇബ്നുക
സീർ. 3-172)
നബി (സ) പറയുന്നു

إن انا دعوت فامناوا (دلائل النبوة)

ഞൻ പ്രാർത്ഥിച്ചാൽ  നിങ്ങൾ ആമീൻ പറയുക.( ദലാഇലുന്നുബുവ്വത്)



ولايوم قوم فىخص نفسه بدعوة دونهم فإن فعل فقد خانهم
 (ترمذي، طبراني، مسند أحمد ٢٦٠-٥)

ഒരാൾ ഒരു ജനതക്ക് ഇമാമായി  നിസ്കരിക്കുകയും മഅമൂമുകളെ കുടാതെ സ്വന്തം ശരീരത്തിനു വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്താൽ അവൻ അവരെ വഞ്ചിച്ചിരിക്കുന്നു

 (അഹ്മദ്, ത്വബ്റാനി)

സ്വശരീരത്തിനു പ്രാർത്ഥനയെ
 പ്രത്യകമാക്കുന്നവൻ ജനങ്ങൾക്ക് ഇമാ
മാകരുത്. അങ്ങനെ ചെയ്യുന്നവർ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു.

(തുർമുദി 1-47),


മആരിഫുസ്സുനൻ പറയുന്നു:
 നിസ്കാരാന്തരം
കൂട്ടുപ്രാർത്ഥനക്ക് ഇവ്വിഷയക
മായ റിപ്പോർട്ടുകളും പര്യാപ്തമായ തെളിവുകളാണ്.

(മആരിഫു
സ്സുനൻ: 3-122).


ഫർള് നിസ്കാരാനന്തര മുള്ള കൂട്ടു പ്രാർത്ഥന
 മഅ്മുമുകൾ
കേൾക്കുന്ന വിധം ശബ്ദത്തിൽ ആയിരിക്കണമെന്നും അത് മുലം
അമീൻ പറയാൻ സാധ്യതയുണ്ടാക്കിത്തീർക്കണമെന്നും ശർക്കസിയും മറ്റും പറഞ്ഞിട്ടുണ്ട്.


സൈനുദ്ദീൻ മഖ്ദൂം(റ) തങ്ങൾ തന്റെ ഉസ്താദിനോടു ചോദിച്ചു:

സദസ്സ്യരെ പഠിപ്പിക്കൽ ഉദ്ദേശ്യമില്ലാത്തപ്പോൾ
(അവർക്ക് കഴിവില്ലാത്തതുകൊണ്ടു) നിസ്കാരാനന്തരം ഇമാം ഉറക്കെ
ദുആ ഇരക്കുകയും മാമൂമുകൾ അവന്റെ ദുആക്കുവേണ്ടി ആമീൻ
പറയുകയുമാണോ നല്ലത്? അതല്ല, പതുക്കെയാക്കുകയോ? ദുആ ഇരി
ക്കൽ അറിയുന്ന മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയുക
യാണോ നല്ലത്?

അതല്ല, അവരും അവന്റെ കൂടെ ദുആ ഇരക്കുകയോ?


ഉസ്താദ് അബ്ദുൽ അസീസ് സംസമി മറുപടി പറഞ്ഞു. പലതവണ
കേട്ടിട്ടെങ്കിലും സദസ്യർക്കു പഠിക്കാൻ സാധ്യമാവുമ്പോൾ ഇമാം.
ഉറക്കെ ഓതണം എന്നു മാത്രമല്ല, മഅ്മൂമുകൾ ആമീൻ പറയാൻ വേണ്ടിയും
 ഇമാം ഉറക്കെ ഓതണമെന്നു ശർക്കസി പറഞ്ഞിരിക്കുന്നു.

ഇതിൽ നിന്നും ഏറ്റവും പുണ്യം ഉള്ളത് ഇമാം പ്രാർത്ഥനയെ ഉറക്കെയാക്കലും
 മഅ് മൂമുകൾ പ്രാർത്ഥന അറിയുമെങ്കിലും ഇമാമിന്റെ
പ്രാർത്ഥനക്ക് ആമീൻ പറയലുമാണ്-
 (അൽ അജ്വിബത്തുൽ അജീബ
പേജ് 19).


ഇന്നു നിലവിലുള്ള കൂട്ടുപ്രാർത്ഥനക്ക് ഇനിയും പല തെളിവുകള
മുണ്ടെങ്കിലും ഇതിലപ്പുറം തെളിവുകൾ ഉദ്ധരിക്കണമെന്നു തോന്നി
ന്നില്ല. നിസ്കാരാനന്തരം പ്രാർത്ഥിക്കാതിരിക്കുന്നതിനെ നബി(സ്വ)
ആക്ഷേപിച്ചിട്ടുമുണ്ട്. നബി(സ്വ) പറയുന്നു: നിസ്കാരാനന്തരം
പ്രാർത്ഥിച്ചില്ലെങ്കിൽ ആ നിസ്കാരം അപൂർണ്ണമാണ്-

 (തുർമുദി, ബാബു
തഖശ്ശുഇ ഫിസ്സലാഹ്).

അസ്ലം സഖാഫി
പരപ്പനങ്ങാടി

കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ എന്ത് പറഞ്ഞു

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
അസ് ലം കാമിൽ സഖാഫി


ചോദ്യം: 10:

നിസ്കാരാനന്തരം ഏറ്റവും ശ്രേഷ്ഠമായത് എണീറ്റ്
പോകലാണെന്ന് ഫിഖ്ഹിന്റെ സർവ്വ കിതാബുകളിലുമുണ്ടെന്നും
എന്നിരിക്കെ ഇക്കാലത്തെ ഇമാമുകൾ ഈ ശ്രഷ്ഠത ഒഴിവാക്കി
മഅ്മൂമുകളിലേക്ക് വലത് ഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവു
മാക്കി തിരിഞ്ഞിരിക്കുന്നത് തനി ബിദ്അത്താണെന്നുമുള്ള വാദം
ശരിയാണോ?

 “അമ്മൽ ഇമാമു ഇദാ തറകൽ ഖിയാമ മിൻ മുസ്വ
ല്ലാഹു' എന്ന് തുടങ്ങി ഫത്ഹുൽ മുഈനിൽ പറഞ്ഞത് ഇതിനു
പോൽബലകമല്ലെ?


ഉത്തരം:
ഇമാമിന് സലാം വീട്ടിയ ശേഷം സുന്നത്ത് എന്താ
ണെന്നതിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്ക് മൂന്നഭിപ്രായമുണ്ട്.

റുഅ് യാനി(റ)യും ജീലീ(റ)യും അഭിപ്രായപ്പെട്ടത്.

ഒന്ന്:

ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം
ഖൗലുത്താം ഫീ അഹ്കാമിൽ ഇമാമി വൽ മഅ്മൂം പേ: 176)

രണ്ട്:

മുസ്വല്ലയിൽ നിന്ന് മാറി അൽപം വലഭാഗത്തേക്കോ
ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക.

ഇതാണ് സഈദുബ്നു ജുബൈരി(റ)ന്റെ അഭിപ്രായമെന്ന് ഹാഫിള് അബ്ദുർറസാഖ് (റ) തന്റെ മുസ്വന്നഫ്
വാ : 2 പേ: 243 ൽ
റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നു ഹജർ (റ) തുഹ്ഫ 2/104ൽ പ്രബലമാക്കിയത്


ഇമാം നവവി( റ ) പറയുന്നു.

ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലത് ഭാഗം ജനങ്ങളിലേക്കും ആക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തിലേക്ക് മാറി ഇരിക്കലാകുന്നു.
ഇമാം ബഗ് വി ( റ )
 തഹ്ദീബിൽ പറഞ്ഞതാണിത് .
ബഗ് വി (റ) തന്നെ തന്റെ ശറഹുസ്സുന്നയിൽ ഇത് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് .

ബറാഇബ്നു ആസിബ് ( റ )നിന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസ് അതിന്ന് അദ്ധേഹം രേഖയാക്കിയിട്ടുണ്ട്.

ബറാഉ (റ) പറഞ്ഞു.
നബി(സ)യുടെ പിന്നിൽ ഞങ്ങൾ നിസ്കരിക്കുമ്പോൾ
അവിടെ
വലത് ഭാഗത്താകാൻ
ഞങ്ങൾ ഇഷ്ടപെട്ടിരുന്നു. നിസ്കാരാനന്തരം
ഞങ്ങളിലേക്ക് നബി (സ) തിരിഞ്ഞിരിക്കുന്നതാണ് കാരണം.

(ശർഹുൽ മുഹദ്ദബ്
വാ. 3, പേ. 490)

ഈ അർത്ഥത്തിലാണ് ചില കർമ്മശാസ് ത്രപണ്ഡിതന്മാർ
നിസ്കാരാനന്തരം
ഇമാം മുസ്വല്ലയെ വിട്ട് പിരിയലാണ് സുന്നതെന്ന്
പറഞ്ഞത്.

ഈ അഭിപ്രായമനുസരിച്ച് മിഹ്റാബിൽ നിന്ന് മാറി നിന്ന് മാറിതിരിഞ്ഞിരിക്കൽ
 ഏറ്റവും ശ്രേഷ്ടമായതും മിഹ്റാബിൽ നിന്ന് മാറാതെ
അവിടെ തന്നെ തിരിഞ്ഞിരിക്കൽ
മാറിതിരിഞ്ഞിരിക്കുന്നതിന്റെ ശ്രേഷ്ടത യേക്കാൾ താഴ്ന്ന ശ്രേഷ്ടതയുള്ളതുമാണ്.

എന്നാൽ
തിരിഞ്ഞിരിക്കാതെ അവിടെ തന്നെ 
ഖിബ് ലയിലേക്ക് മുന്നിട്ടിരിക്കുന്നതിനേക്കാൾ ശ്രേഷ്ടമായതുമാണ്.


മൂന്ന്:

മുസ്വല്ലയിൽ തന്നെ സാധാരണ പോലെ തിരിഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇമാം റംലി (റ) തന്റെ ഫതാവാ വാ I പേ 228 ൽ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്:

ഇമാം റംലി (റ) നിഹായയിൽ പറയുന്നത് കാണുക.:

"ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം
ഇമാം ഇരിക്കു
മ്പോൾ വലത് ഭാഗം മഅമൂമിലേക്കും ഇടത് ഭാഗം  മിഹ്റാബി
ലേക്കുമാക്കി ഇരിക്കലാണ് ഏറ്റവും ശ്രഷ്ഠമായത്.
 ഇമാം മുസ്ലിം
(റ) നിവേദനം ചെയ്ത് നബി ചര്യക്ക് വേണ്ടിയാണിത്.
നിഹായ വാ 1 പേ 554

അവസാനം പറഞ്ഞ രണ്ടഭിപ്രായവും ഇമാം നിസ്കാരാനന്തരം
മിഹ്റാബിലേക്ക് ഇടത ഭാഗവും മഅമൂമിലേക്ക് വലത് ഭാഗവും
മാക്കി തിരിഞ്ഞിരിക്കലാണ് സുന്നത്തന്നതിൽ ഏകോപിച്ചിട്ടുണ്ട്.

പക്ഷേ, മിഹ്റാബിൽ നിന്ന് മാറി തിരിഞ്ഞിരിക്കലാണോ  മിഹ്റാബിൽ തന്നെ തിരിഞ്ഞിരിക്കലാണോ ഏറ്റവും ശ്രേഷ്ടമായത് എന്നതിലാണ് തർക്കം

മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി
തിരിഞ്ഞിരിക്കലാണ് ഏറ്റവും ശ്രേഷ്ടമായത് എന്ന് ഇമാം ബഗ് വി ( റ ) നെ ഉദ്ധരിച്ചു ശറഹുൽ മുഹദ്ധബിൽ പ്രബ ലമാക്കിയത് തന്നെ യാണ് ഇബ്നു ഹജർ (റ) ന്റയും പക്ഷമെന്നത് വ്യക്തം.

മിഹ്റാബിൽ നിന്നും മാറാതെ അവിടെ തന്നെ തിരിഞ്ഞിരിക്കലാണ്  ശ്രേഷ്ഠമായതെന്ന അഭി പ്രായമാണ് ഇമാം റംലി (റ)വിന്റെ പക്ഷം .

രണ്ട് വിഭാഗം ഇമാം മഅ
മുകളിലേക്ക് വല ഭാഗമാക്കി തിരിഞ്ഞിരിക്കലാണ് നബി ചര്യ എന്ന്
സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാണ് ബറാഇ(റ)യിൽ നിന്ന്
ഇമാം മുസ്ലിം  ഉദ്ധരിച്ച ഹദീസ് ഇരു വിഭാഗവും രേഖയാക്കിയത്.

ഏതായാലും ഉപര്യക്ത മൂന്നവസ്ഥകളെ സംബന്ധിച്ചം കർമ്മ
ശാസ്ത്ര പണ്ഡിതന്മാർ ഖിയാമ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്.

എന്നാൽ ഫത്ഹുൽ മുഈൻ പേ. 78 ൽ

ഇദാ തറകൽ ഖിയാമ

എന്ന സ്ഥലത്തുള്ള ഖിയാമ് കൊണ്ട് വിവക്ഷിക്കുന്നത് രണ്ടാമത്ത
രൂപമാണ്. ഇതനുസരിച്ച് ഫത്ഹുൽ മുഈനിന്റെ ആശയം ഇങ്ങ
നെയാണ്. ഇമാമിന് ഏറ്റവും ശഷ്ഠമായത് വലതുഭാഗം മഅമൂകളിലേക്കും ഇടത് ഭാഗം ഖിബലയിലേക്കുമായി തിരിഞ്ഞിരിക്ക
ലാണ്. എന്നാൽ ഇപ്പറഞ്ഞത് മുസല്ലയിൽ നിന്ന് മാറി തിരിഞ്ഞിരി
ക്കുക എന്ന (ഇബ്നു ഹജർ (റ) പറഞ്ഞ) ശ്രേഷoത ഉപേക്ഷിക്കുന്ന
നേരത്താണ് -

അപ്പോൾ മുസ്വല്ലയിൽ നിന്നൽപം വലത് ഭാഗത്തേക്കോ ഇടത്
ഭാഗത്തേക്കോ മാറി തിരിഞ്ഞിരിക്കൽ ശ്രേഷ്ഠതയുള്ള ഒന്നാണെ
ങ്കിലും അതിലും കൂടുതൽ ശ്രഷ്ഠതയുള്ളത് മുസ്വല്ലയിൽ തന്നെ
തിരിത്തിരിക്കലാണ് എന്നായി ഫത്ഹുൽ മുഈൻ പറഞ്ഞതിന്റ
ആകത്തുക.


ഇത് ഇമാം റംലിയുടെ അഭിപ്രായത്തെ പ്രബലമാക്കു
ന്നതിലേക്ക് സൂചനയാണ്.
എങ്കിലും തന്റെ ഉസ്താദായ ഇബ്നു
ഹജർ (റ) പ്രബലമാക്കിയ മുസ്വല്ലയിൽ നിന്നൽപ്പം വലത്തോട്ടോ
ഇടത്തോട്ടോ മാറിയുള്ള തിരിഞ്ഞിരിക്കൽ ഒരു നിലയിൽ ശ്രേഷ്ഠതയുളളത് തന്നെയാണെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ്

ഇദാതറ കൽ ഖിയാമ'

 എന്ന് പറഞ്ഞത്.

 കാരണം
 സലാം വീട്ടിയപ്പോഴുള്ള
അതേ അവസ്ഥയിൽ തന്നെ മുസ്വല്ലയിൽ ഇരിക്കുന്നതിനേക്കാൾ
ശ്രഷ്ഠമായത് മുസ്വല്ലയിൽ നിന്ന് തെറ്റിയിരിക്കൽ തന്നെയാണ്.


ഇസ്മുത്തഫ്ളിൽ  അലിഫ് ലാ മോട്
കൂടെയും അല്ലാതെയും വരുമ്പോഴുള്ള നിയമങ്ങൾ അറിയുന്നവർക്ക്
ഈ ആശയം ഫത്ഹുൽ മുഈനിൽ നിന്ന് നിശ് പ്രയാസം
ഗ്രഹിക്കാവുന്നത്താണ്.


ചുരുക്കത്തിൽ ഖിയാമ് എന്ന പദത്തിന് എഴുന്നേറ്റ് പോവുക
എന്നൊരർത്ഥം മാത്രം മനസ്സിലാക്കിയവരാണ് കർമ്മ ശാസത്രജ്ഞൻ മാരുടെ "വൽ അഫ്ളലു ലിൽ ഇമാമി അൻയ ഖൂമ മിൻ മുസ്വല്ലാഹു
എന്ന വാക്കിൽ നിന്ന് ഇമാമ് നിസ്കാരാനന്തരം ഉടനെ സ്ഥലം വിടണമെന്ന്
കണ്ടെത്തിയത്.

 യഥാർത്ഥത്തിൽ 'അൻ യഖൂമ എന്ന
വാക്കും അൻ യുഫാരിഖ എന്ന വാക്കും മുസ്വല്ലയിലും മിഹ്റാ
ബിലും ഇരുത്തം ഉറപ്പിക്കാതെ അൽപ്പം ഇടത് ഭാഗത്തേക്കോ വലഭാഗത്തേക്കോ മാറി ഇരിക്കണമെന്ന് സൂചിപ്പിക്കാനാണ് അവർ
പ്രയോഗിച്ചത്. പാടെ സ്ഥലം വിടാനല്ല.


ഇമാമ് മുസ്വല്ലയിൽ നിന്ന് വിട്ട് പിരിയലാണ് സുന്നത്തെന്ന
ശർഹുൽ ബഹ്ജയുടെ വാക്ക് ഇബ്നു ഖാസിം വ്യാഖ്യാനിക്കുന്നത്
കാണുക

. "വരാൻ പോകുന്ന രൂപത്തിൽ (മഅ്മൂമുകളിലേക്ക് വലത്
ഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി) തിരിഞ്ഞിരിക്കൽ
നിസ്കരിച്ച ആ സ്ഥലത്ത് നിന്ന് അൽപം മാറാതെയാകുമ്പോൾ അത്
സുന്നത്തിന് മാറ്റമാണെന്ന് ശർഹുൽ ബഹ്ജയുടെ വാക്കുകൾ
കൊണ്ട് വരുന്നു. എങ്കിലും ഉപര്യുക്ത രൂപത്തിൽ തിരിഞ്ഞിരിക്കു
ന്നത് കൊണ്ട് നേരത്തെയുള്ള അവസ്ഥയിൽ നിന്ന് മാറി എന്ന് പറ
യാം. സുന്നത്ത് വീടാൻ ഇത് മതി.
 (ശർഹൽ ബഹ്ജ വാ: 1, പേ 30)

ഇതനുസരിച്ച് നിസ്കാരാനന്തരം ഇമാം മുസ്വല്ലയിൽ നിന്ന് മാറണമെന്ന പരാമർശം സാധുവാകാൻ മുസല്ലയിൽ നിന്ന് മാറികൊ
ഉള്ളണമെന്ന് തന്നെയില്ല. മുസല്ലയിൽ തന്നെയായാലും ഖിബിലക്ക്
നേരെ തിരിഞ്ഞിരുന്ന അവസ്ഥയിൽ നിന്ന് മാറിയിരുന്നാലും മതി.
സ്ഥല മാറ്റമല്ല വിവക്ഷിക്കുന്നത്, അവസ്ഥ മാറ്റമാണെന്ന് സംക്ഷിപ്തം.

അവലംബം:

ഫതാവാ മുഹ് യിസുന്ന

എഴുത്ത്
അസ്ലം സഖാഫി

നബി ﷺ യുടെ മാതാവ് നരകത്തിലോ

🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0


ചോദ്യം :
'
 നബി ﷺ യുടെ മാതാവി ന്ന് വേണ്ടി ഇസ്തിഗ്ഫാർ നടത്താൻ നബി ﷺ ക്ക് ആദ്യം സമ്മതം നൽകാതിരുന്നുത്
എന്ത് കൊണ്ട്?

ഉത്തരം :

ശറഹുന്നസാഇ പറയുന്നു :

നബി ﷺയുടെ മാതാപിതാക്കൾ രക്ഷ
പ്പെട്ടവരാണെന്ന് പറയുന്നവർക്ക് ഈ
ഹദീസ് വ്യാഖ്യാനിക്കുന്ന തിൽ മൂന്ന്
മാർഗ്ഗങ്ങളുണ്ട്.

ഒന്ന്: അവർ ഇലാഹീ സന്ദേശം (ദഅ്
വത്ത് എത്താത്തവരാണ്.
"ഒരു ദൂതനെ
അയക്കുന്നതുവരെ നാം ആരേയും ശി
ക്ഷിക്കുകയില്ല'
എന്ന 'ഇസ്റാഅ് സൂറ:
യിലെ 15-ാം വചനം അത്തരക്കാർക്ക്
ശിക്ഷയില്ലെന്ന് കാണിക്കുന്നു.

ഈ മാർഗ്ഗം അവലംബിക്കുന്നവർ ഈ ഹദീസിനെ
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്. തെറ്റ്
ചെയ്യുന്നവർക്കു വേണ്ടിയാണല്ലോ പാപ
മോചനം നടത്തേണ്ടത് മതശാസന
കൾക്ക് വിധേയമായാണ് ഒരു കാര്യം
തെറ്റാണെന്ന് തീരുമാനിക്കുന്നത്. അപ്പോൾ
ഇലാഹീ സന്ദേശം എത്താത്തവരിൽ
നിന്ന് പാപം ഉണ്ടാകാനുള്ള വകുപ്പില്ലാത്ത
തുകൊണ്ട് അവർക്ക് പാപമോചനത്തിന്റെആവശ്യമില്ല.

ഇലാഹീ സന്ദേശം ലഭിച്ച
വർക്ക് മാത്രമാണ് പാപമോചനം നിയമമാക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

രണ്ട്: നബി (صلى الله عليه وسلم ) യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകി.

അവർ നബി (صلى الله عليه وسلم)യെ കൊണ്ട് വിശ്വസിച്ചു.

ഈ വീക്ഷണമുള്ളവർ അവർക്ക് പാപ
മോചനത്തിനിരക്കാൻ അല്ലാഹു നബിﷺ
ക്ക് അനുവാദം നൽകാതിരുന്നത്
ഇതിന്റെ മുമ്പാണെന്ന് വിശദീകരിക്കുന്നു '

(ശേഷം ഇസ്തിഗ്ഫാർ ചെയ്യാമെന്ന് അല്ലാഹു തീരുമാനിച്ചു)

മൂന്ന് .അവരെ അല്ലാഹു അന്ത്യനാളിൽ പരീക്ഷി
ക്കുമെന്നും ആ പരീക്ഷയിൽ നബി (صلى الله عليه وسلم)
യുടെ മാതാ പിതാക്കൾക്ക് അല്ലാഹു
വിജയം നൽകുമെന്നും പറയുന്നവർ
അത്തരക്കാർക്ക് തീരെ പാപ മോചനത്തിന്റെ ആവശ്യമില്ലന്ന് ,
ശറഹുന്നസാഇ 4/900

من يقول بنجاة الوالدين لهم ثلاث مسالك في ذلك: مسلك انهماما بلغتهما الدعوة، ولا عذاب على من لم تبلغه الدعوة
لقوله تعالى «وما كنا معذبين حتى نبعث رسولا»
 (الإسراء:15)

فلعل من سلك هذا المسلك يقول في تأويل الحديث إن الإستغفار
فرع تصور الذنب لهم، وذلك في أوان التكليف، ولا يعقل ذلك
فيمن لم تبلغه الدعوة، فلا حاجة إلى الإستغفار لهم، فيمكن أنه ماشرع الإستغفار إلا لأهل الدعوة لا لغيرهم، وإن كانوا ناجحين

وأما من يقول بأن أحييا له صلي الله عليه وسلم فامنا به، في حمل هذا الحديث
على أنه كان قبل الأحياء،

 وأما من يقول بأنه تعالى يوفقهما للخير
عند الإمتحان يوم القيامة وهو يقول بمنع الاستغفار لهما قطعا فلا حاجة إلى تأويل
(شرح النساءي٤/٩٠)

ഇക്കാര്യം ഇബ്നുഹജർ(റ) വ്യക്ത
മാക്കുന്നത് കാണുക.

وخبر أنه تعالى لم يأذن لنبيه صلى الله عليه وسلم في الإستغفار لأمه، إما أنه كان قبل إحيائها له، وإيمانها به ، أو أن المصلحة اقتضت تأخير الإستغفار
لها في ذلك الوقت، فلم يؤذن له فيه حينئذ

( المنح المكية )١/١٥٢

ഉമ്മക്കുവേണ്ടി പാപമോചനത്തിനിര
 ക്കാൻ നബി (صلى الله عليه وسلم)ക്ക് അല്ലാഹു അനുവാദം
 കൊടുക്കാതിരുന്നത് ഉമ്മക്ക് അല്ലാഹു
 പുനർജന്മം നൽകി ഉമ്മ നബി (സ)യെ
പ്പ് കൊണ്ട് വിശ്വസിക്കുന്നതിന്റെ മുമ്പാകാമല്ലോ. ( പുനർജീവിപ്പിച്ചതിന്ന് ശേഷമാണല്ലോ ഇസ്തിഗ് ഫാർ ചെയ്യാൻ ഏറ്റവും നല്ലത് ).

അല്ലെങ്കിൽ പാപമോചനത്തെ പിന്തി
പ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടാ
യതുകൊണ്ട് സമ്മതം കൊടുക്കാതിരുന്നതു
മാവാം.

(അൽ മിന്ഹുൽ മക്കിയ്യ:1/152)


ഇമാം ഖുർതുബി (റ)പറയുന്നു :

لاتعارض بين حديث الإحياء وحديث النهي عن الإستغفار ، فانإحياء هما متأخر عن الاستغفار لهما، بدلیل حديث عائشة أن ذلك
كان في حجة الوداع، ولذلك جعله ابن شاهين ناسخا لما ذكره
من الأخبار (الحاوي للفتاوی)

നബി (സ)യുടെ മാതാപിതാക്കൾക്ക്
അല്ലാഹു പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസും അവർക്ക് പാപമോചനം നടത്താൻ അല്ലാഹു അനുവാദംകൊടുത്തില്ലെന്നു പറയുന്ന ഹദീസും തമ്മിൽ എതിരല്ല.

 കാരണം അവർ രണ്ടുപേർക്കും അല്ലാഹു പുനർജന്മം നൽകി
യത് അവർക്കുവേണ്ടി പാപമോചനത്തി
നിരക്കാൻ നബി(സ) അനുവാദം ചോദി
ച്ചതിന്റെ ശേഷമാണ്.

 അവർക്കല്ലാഹു
പുനർജന്മം നൽകിയത് ഹജ്ജത്തുൽ വദാഇലായിരുന്നുവെന്ന ആഇഷാബീവി (റ)യുടെ ഹദീസ് ഇതിനു രേഖയാണ്.

ഇവ്വി
ഷയകമായിവന്ന എല്ലാ ഹദീസുകളെയും
ദുർബ്ബലപ്പെടു ത്തുന്നതാണ് അല്ലാഹു
അവർക്ക് പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസെന്ന് ഇബ്നു ശാഹീൻ(റ) പ്രസ്താവിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.

 (അൽ ഹാവി ലിൽ ഫതാവാ)


അസ്ലം സഖാഫി പരപ്പനങ്ങാടി

മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.*

  *മുസ്ലിമീങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കുള്ള സിക്ഷ എന്തുകൊണ്ട് വേഗത്തിൽ ലഭിക്കുന്നില്ല.* *അക്രമങ്ങളും അനീതികളും ചെയ്യുന്നവർക്കെതിരെ എന്തുകൊ...