Wednesday, May 29, 2024

പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്.

 https://www.facebook.com/100024345712315/posts/pfbid02gxHJXvYjsBJCS2EPZqB9nSdhKEgmVSJAEDkXBXB2mKNbQTsxSKEtsZANfbrPWrpvl/?mibextid=9R9pXO


*കോടതിയിൽ തിളങ്ങി* 

*സമ്മേളനം വിജയിച്ചു*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 101/313

✍️ Aslam saquafi payyoli


പാങ്ങിൽ ഉസ്താദിന്റെ തിരുവിതാംകൂറിലെ പരിപാടി മുടക്കാനായിരുന്നു മുജാഹിദ് മൗലവിമാരുടെ പ്ലാനിങ്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്.  സമ്മേളന ദിവസം പരിപാടിക്കെത്തിയ പാങ്ങിൽ ഉസ്താദ് വീട്ടുതടങ്കലിൽ, സമ്മേളന നഗരി പോലീസുകാർ വളഞ്ഞു. പക്ഷേ സുന്നികൾ പരാജയപ്പെട്ടില്ല.


തിരുവിതാംകൂർ രാജാവിന്റെ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഇബ്റാഹിം എന്ന സുന്നി പ്രവർത്തകന്റെ സഹായത്തോടു കൂടെ അന്ന് തന്നെ മൗലവിമാർ കൊടുത്ത ഹരജി വിചാരണക്കെടുക്കാൻ സാധിച്ചു. ഇബ്റാഹിം ആയിരുന്നു അന്നത്തെ പരിപാടിയുടെ സ്വാഗതസംഘം സെക്രട്ടറിയും.  


പാങ്ങിൽ ഉസ്താദിന്റെ സെക്രട്ടറി മാമുക്കോയയാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. 

ചരിത്രം ഇങ്ങനെ വായിക്കാം :

"ഹരജി വായിച്ചശേഷം കൂട്ടിൽ കയറ്റിയ മാമുക്കോയയോട് താങ്കൾക്ക് വല്ലതും പറയാനുണ്ടോ എന്ന് ചോദിച്ചു. 

മാമുക്കോയ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു: "ഞങ്ങൾ ഇവിടെ പ്രസംഗിക്കാൻ ഉദ്ദേശിച്ചത് കോഴിക്കോട്ട് നിന്ന് അച്ചടിച്ചു കൊണ്ടുവന്ന ഈ പ്രസംഗമാണ്. അത് ബഹുമാനപ്പെട്ട കോടതി വായിക്കണം. ഇതിൽ കവിഞ്ഞ് ഞങ്ങൾക്കൊന്നും പറയാനില്ല. "

കോടതി പ്രസ്തുത പ്രസംഗം ശ്രദ്ധാപൂർവ്വം വായിച്ചശേഷം മാമുക്കോയോട് ചോദിച്ചു ഈ പണ്ഡിതന്മാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിർക്കുന്നവരാണോ ? 

മാമുക്കോയ ഇംഗ്ലീഷിൽ പ്രതിവചിച്ചു: ഇവിടെ പങ്കെടുത്ത പണ്ഡിതന്മാരിൽ പ്രധാനി എന്റെ നേതാവ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരാണ്. ഒരു മുസൽമാൻ എന്ന നിലക്ക് അദ്ദേഹത്തിൻറെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാൻ ഞാൻ സന്നദ്ധനും ആണ്. ഇംഗ്ലീഷ് പഠിക്കരുതെന്ന് ആജ്ഞാപിക്കുന്ന ആളാണ് അദ്ദേഹം എങ്കിൽ ഞാൻ ഇംഗ്ലീഷ് പഠിക്കുകയോ കോടതിയിൽ ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യില്ലായിരുന്നു. ഞാൻ ഇവിടെ വച്ച് ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നെ അദ്ദേഹം ഇംഗ്ലീഷ് വിരോധിയല്ലെന്നതിന് തെളിവാണ്. "

ഇത്രയും കേട്ടതോടെ ജഡ്ജി ആഹ്ലാദത്തോടെ മേശപ്പുറത്ത് അടിക്കുകയും വെരിഗുഡ് എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ വിധി എഴുതുകയും ചെയ്തു.


"പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ല്യാരുടെയും കൂട്ടുകാരുടെയും പേരിൽ ഇവിടെ സമർപ്പിക്കപ്പെട്ട ആരോപണം കയമ്പില്ലാത്തതും തള്ളപ്പെടേണ്ടതുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഹരജി തള്ളുകയും മുസ്ലിയാർക്കും പാർട്ടിക്കുമെതിരെ നടത്തിയ കൽപ്പന റദ്ദാക്കുകയും അവർക്ക് സമ്മേളനം നടത്താൻ അനുവാദം നൽകുകയും ചെയ്തിരിക്കുന്നു. കൂടാതെ മുസ്‌ല്യാർക്കും പാർട്ടിക്കും സമ്മേളനം നടത്താനുള്ള എല്ലാവിധ സംരക്ഷണവും നൽകണമെന്ന് കല്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഹർജിക്കാരായ 16 പേർ സമ്മേളന സ്ഥലത്ത് പ്രവേശിക്കാനോ സമ്മേളനം കഴിയുന്നതുവരെ പരസ്പരം സംസാരിക്കാനോ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു. "

(സമസ്തയുടെ ചരിത്രം 

എം എ ഉസ്താദ് - 176)


പാങ്ങിൽ ഉസ്താദിന്റെ പാണ്ഡിത്യവും പ്രഭാഷണത്തിന്റെ മികവും മൗലവിമാരുടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും ബോധ്യപ്പെട്ടു.

ആദർശത്തിൽ തോൽപ്പിച്ചതിന്* *കള്ളക്കേസിലൊതുക്കാൻ ശ്രമം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 100/313

 https://www.facebook.com/100024345712315/posts/pfbid0ZnQkr9n2DynpHo1NGJWSPMhf1tppoeHWzWsjyJyuEYfJSv5ijnASpwLkNq4XW2HGl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 100/313

➖➖➖➖➖➖➖➖➖➖➖

✍️ Aslamsaquafi payyoli


*ആദർശത്തിൽ തോൽപ്പിച്ചതിന്* 

*കള്ളക്കേസിലൊതുക്കാൻ ശ്രമം*


ഐക്യ സംഘം രൂപീകരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി പണ്ഡിതസഭ രൂപീകരിച്ച് പിഴച്ചആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തപ്പോൾ തന്നെ സുന്നി പണ്ഡിതന്മാർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ഐക്യ സംഘത്തിൻെറ ആശയങ്ങളിലെ പിഴവ്  ഉലമാഇന്ന്  ബോധ്യപ്പെടുത്തിയതിൽ മുൻപന്തിയിൽ നിന്നത് മഹാനായ അഹ്മദ് കോയ ശാലിയത്തി(റ) അവറുകളായിരുന്നു. 1925ലാണിത്.


ഐക്യ സംഘത്തിന്റെ പോക്ക് ശരിയല്ലെന്ന് ബോധ്യപ്പെട്ട സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി(റ) എന്ന വരക്കൽ മുല്ലക്കോയ തങ്ങൾ  പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസലിയാരടക്കമുളള പ്രശസ്തരായ ആലിമീങ്ങളെ പുതിയങ്ങാടിയിലേക്ക്  വിളിച്ചുവരുത്തി കൂടിയാലോചിച്ചു. സുന്നി പണ്ഡിതസഭയ്ക്ക് രൂപം നൽകാനും സുന്നി ആദർശം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിൻെറ ഫലമായി വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും പി.വി മുഹമ്മദ് മുസ്‌ലിയാർ സെക്രട്ടറിയുമായി 1926ൽ സമസ്ത പണ്ഡിത സഭ  നിലവിൽ വന്നു. പാങ്ങിൽ ഉസ്താദ് അന്ന് വൈസ് പ്രസിഡണ്ടായിരുന്നു.


പിഴച്ച കക്ഷികൾക്ക് ഏതു രൂപത്തിലും മറുപടി നൽകാൻ കഴിവുള്ള പ്രഗത്ഭനായിരുന്നു അന്നത്തെ എ പി ഉസ്താദ്.  എഴുത്തിന് എഴുത്ത്, ഖണ്ഡനത്തിന് ഖണ്ഡനം. രണ്ടും പാങ്ങിലോർക്ക് വഴങ്ങുമായിരുന്നു. 

മാല, മൗലിദ്, റാത്തീബ് തുടങ്ങിയ കാര്യങ്ങളെ പരിഹസിച്ച് വഹാബികൾ 'മുസ്‌ല്യാന്മാരുടെ പള്ളക്കടി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖക്ക് 'രണ്ടക്ഷര മൗലവിമാരുടെ മണ്ടക്കടി' എന്ന ശീർഷകത്തിൽ പാങ്ങിൽ ഉസ്താദ് മറുപടി എഴുതിയിരുന്നു. 


അറിവ് കുറഞ്ഞ വരെ  രസിപ്പിച്ചും ഉലമാക്കളെ തരംതാഴ്ത്തിയും പ്രസംഗിക്കുന്ന തെക്കുഭാഗത്ത് നിന്ന് വന്ന യൂസഫ് ഇസ്സുദ്ദീൻ എന്ന വഹാബിയെ നേരിട്ടത് പാങ്ങിൽ ഉസ്താതായിരുന്നു.

മൗലവിയുടെ പ്രസംഗങ്ങൾ നടക്കുന്നിടത്തെല്ലാം പാങ്ങിൽ ഉസ്താദിന്റെ മറുപടിയുണ്ടാവും. സുന്നി ഭാഗത്തുനിന്നുള്ള ആദ്യ ഖണ്ഡന പ്രഭാഷകനായി പാങ്ങിൽ ഉസ്താദിനെ കണക്കാക്കാം.


ഖണ്ഡന പ്രസംഗങ്ങളിലൂടെയോ വാദപ്രതിവാദങ്ങളിലൂടെയോ പാങ്ങിലുസ്താദിനെ അതിജീവിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട വഹാബികൾക്ക് പ്രതികാരബുദ്ധി വർദ്ധിച്ചു. പാങ്ങിൽ ഉസ്താദ് സമസ്തയുടെ പ്രസിഡണ്ട് ആയതോടെ അത് മൂർച്ഛിച്ചു. ചതി പ്രയോഗം നടത്തി പരാജയപ്പെടുത്താനായിരുന്നു മൗലവിമാർ പിന്നീട് ശ്രമിച്ചിരുന്നത്. പക്ഷേ, അതിലും പാങ്ങിൽ ഉസ്താദ് വിജയിച്ചു.

ആ ചരിത്ര സംഭവം ഇങ്ങനെ വായിക്കാം :


"തിരൂരങ്ങാടിയിൽ വെച്ച് കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാർ ഒരിക്കൽ പാങ്ങുകാരനെ പിടികൂടി. തങ്ങളുടെ സമാദരണീയനും നേതാവും പണ്ഡിതനുമായ എപി അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലീസ് സൈന്യം വളഞ്ഞിരിക്കുന്നു എന്ന് കേട്ടമാത്രയിൽ മുസ്‌ലിം ബഹുജനം അവിടെത്തടിച്ചുകൂടി ; കാര്യം വ്യക്തമാക്കണം എന്നവർ ഡെപ്യൂട്ടി കലക്ടറോട് ആവശ്യപ്പെട്ടു. അവരോട് കലക്ടർ പറഞ്ഞ മറുപടി കേട്ട് ജനം അന്തംവിട്ടു. പാങ്ങിൽ അഹ്മദ് കുട്ടി എന്നയാൾ മലബാർ ലഹളക്ക് ജനങ്ങളെ പ്രേരിപ്പിച്ച ആളാണെന്നും വീണ്ടും അങ്ങനെ ഒരു പ്രവർത്തനത്തിനുള്ള ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും  അതിനുവേണ്ടി ഒരു പണ്ഡിത സംഘടനക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ഇദ്ദേഹത്തെ സ്വൈര വിഹാരത്തിന് അനുവദിച്ചാൽ വീണ്ടും ഒരു ഹിന്ദു മുസ്‌ലിം ലഹളക്ക് കാരണമായി തീരുമെന്നും ആയതിനാൽ എത്രയും വേഗം ഇദ്ദേഹത്തെ ജില്ല മാറ്റി അയക്കാൻ കൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടിക്കാരായ പലരും ഒപ്പിട്ടയച്ച മാസ് പെറ്റീഷൻ നേരിൽ അന്വേഷിക്കാനാണ്  താനും പാർട്ടിയും ഇവിടെ വന്നതെന്നും പെറ്റീഷനിൽ ഒപ്പുവെച്ച ആളുകളെ വിളിച്ചു നേരിൽ അന്വേഷിച്ച് വേണ്ടത് ചെയ്യലാണ് തൻ്റെ ഉദ്ദേശ്യമെന്നുമാണ് ഡെപ്യൂട്ടി കലക്ടർ തടിച്ചുകൂടിയ പൊതുജനങ്ങളോട് പറഞ്ഞത്. തതടിസ്ഥാനത്തിൽ ഹരജിയിൽ ഒപ്പിട്ട പലരെയും വിളിച്ചു ഡെപ്യൂട്ടി കലക്ടർ ചോദിച്ചപ്പോൾ അവരിൽ നിന്നുള്ള മറുപടി കേട്ട് കലക്ടറും അമ്പരന്നു. ബഹുമാനപ്പെട്ട ഖുതുബുസ്സമാൻ സയ്യിദ് അലവി ജിഫ്രി (റ) അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറത്തേക്ക് ധാരാളം ആളുകൾ സിയാറത്തിന് വന്നുകൊണ്ടിരിക്കുന്നതിനാൽ അവിടെ ഒരു പാലം അടിയന്തരമായി കെട്ടി തരണമെന്ന ഒരു ഹരജിയിലാണ് ഞങ്ങളെല്ലാം ഒപ്പു വെച്ചുകൊടുത്തിട്ടുള്ളത് എന്നും ഞങ്ങളുടെ നേതാവായ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പേരിൽ എന്തെങ്കിലും നടപടി എടുക്കുന്നതായാൽ ജീവൻ പോലും ബലിയർപ്പിക്കാൻ ഞങ്ങൾ സന്നദ്ധരാണെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. അതോടെ കളക്ടർ ജനങ്ങളോട് മാപ്പ് പറഞ്ഞു. മുസ്‌ലിയാർക്ക് വേണ്ടുന്ന എല്ലാ സഹായവും നൽകാൻ താൻ സന്നദ്ധനാണെന്നും ഏറ്റുപറഞ്ഞു. ജനങ്ങൾ ശാന്തരായി പിരിഞ്ഞു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് 86)


സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടന്നു. സുന്നി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പാങ്ങിൽ ഉസ്താദിനെ പോലീസുകാർ കൈയോടെ പിടികൂടിയ രംഗം. ചരിത്രം ഇങ്ങനെ: 


"സമ്മേളന ദിവസം അടുത്തു. പാങ്ങ്ക്കാരനും മറ്റു മുസ്‌ലിയാന്മാരും ഞാനും( കെ എം മാത്തോട്ടം) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഒരു ഉയർന്ന ഉദ്യോഗസ്ഥനും കുറെ പോലീസുകാരും ഞങ്ങളെ വളഞ്ഞു. നിങ്ങൾക്ക് അറസ്റ്റ് വാറണ്ടുണ്ട്, നിങ്ങളെ വിട്ടുതടങ്ങളിൽ പാർപ്പിക്കണമെന്ന് വിധിയുണ്ട് എന്ന് പറയുകയുണ്ടായി. ഞങ്ങൾ നിയമത്തെ ചോദ്യം ചെയ്തില്ല. ഞങ്ങളുടെ വീട്ടുപടിക്കൽ പോലീസുകാർ രാവും പകലും പാറാവു നിന്നു. 

തിരുവനന്തപുരത്തെ അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരുമായ ചില രാണ് ഈ പണി പറ്റിച്ചെടുത്തത്. അവർ 16 പേർ ചേർന്ന് ഒപ്പിട്ട് അന്നത്തെ ദിവാന്ന് ഒരു ഹരജി സമർപ്പിച്ചു. അതിൽ പറഞ്ഞ പ്രധാന ആക്ഷേപം ഇവർ രാജാവിനെയും ഭരണകർത്താക്കളെയും എതിർക്കുന്നവരും, മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്തവരും ഹിന്ദു മുസ്‌ലിം സ്പർദ്ദ ഉണ്ടാക്കുന്നവരും വിദ്യാഭ്യാസത്തെ എതിർക്കുന്നവരും മറ്റുമാണെന്നും ഇവർ ഇവിടെ പ്രസംഗിച്ചാൽ നാട്ടിൽ ഹിന്ദു മുസ്‌ലിം ലഹള പൊട്ടിപ്പുറപ്പെടുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കയ്യേറ്റം നടത്തുമെന്നും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടാൽ നിയമം ലംഘിച്ച് സമ്മേളനം നടത്തുമെന്നും  മറ്റുമായിരുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക പേജ് : 87)


മൗലവിമാരുടെ ഈ ചതിയേയും സുന്നി പണ്ഡിതർ നേരിട്ടു പരാജയപ്പെടുത്തി.

തിരുവനന്തപുരം സമ്മേളനം ഭംഗിയായി നടന്നു. മാത്രമല്ല അന്ന് ഹരജിക്കൊടുത്ത 16 പേർക്ക് സമ്മേളനം കഴിയുന്നതുവരെ തമ്മിൽ തമ്മിൽ കൂടിച്ചേരുന്നതും സമ്മേളന സ്ഥലത്തേക്ക് പ്രവേശിക്കുന്നതും തടയപ്പെടുകയും ചെയ്തു.

അവരുമായി കൂടി* *പെരുമാറാതിരിക്കുക*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 99/313

 https://www.facebook.com/100024345712315/posts/pfbid02YdF2LssrooS5PWj5Sm8qhMiiCXNzjqzR6vWMiXQx5kJgsYuRckMoupGxrXbGiHe7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 99/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവരുമായി കൂടി* 

*പെരുമാറാതിരിക്കുക*


വിശ്വാസികളിൽ സംശയങ്ങളുണ്ടാക്കി വഴിതെറ്റിക്കുന്ന വിഭാഗം എക്കാലത്തും ഉണ്ടാകുമെന്ന് ഖുർആൻ ഓർമ്മപ്പെടുത്തുന്നുണ്ട്. വിശ്വാസകർമ്മ കാര്യങ്ങളിൽ വിശ്വാസികളെ സംശയത്തിന്റെ നിഴലിൽ നിർത്തുക എന്നത് പിഴച്ച ചിന്താഗതിക്കാരുടെ സ്വഭാവമാണ്.

ഇമാമുകളെ തള്ളിപ്പറയുക, മഹാന്മാരെ നിന്ദിക്കുക, നിസ്കാരം ഖുത്ബ പോലുള്ള അമലുകൾ ബാത്വിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മൗലവിമാർ ബിദ്അത്ത് പ്രചരിപ്പിച്ചപ്പോൾ ഇത്തരക്കാരോട് സുന്നികൾ എന്തു നിലപാട് സ്വീകരിക്കണമെന്ന് അന്നത്തെ ഉലമാക്കളോട്  വിശദീകരണം തേടപ്പെട്ടു. പണ്ഡിതന്മാർ അവരുടെ പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിക്കുകയും ചർച്ച ചെയ്യുകയും കൂടുതൽ മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ പുത്തൻ വാദികൾ തന്നെയാണെന്ന് ബോധ്യപ്പെട്ടു. 


ഇതോടെ, ബിദ്അത്തുകാരുമായി വിശ്വാസികൾ കൂടി പെരുമാറാതിരിക്കുക എന്ന പൂർവ്വ കാല ഇമാമുമാർ പഠിപ്പിച്ചു തന്ന നിയമം സുന്നി പണ്ഡിതന്മാർ കർശനമാക്കി.


സമസ്തയുടെ  പ്രഗത്ഭരായ എട്ടു പണ്ഡിതന്മാർ ചർച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്ത കാര്യങ്ങൾ

 'പെരിന്തൽമണ്ണ സമ്മേളനത്തിൽ വെച്ച് ആലിമീങ്ങളുടെ സമുചിതമായ തീരുമാനം' എന്ന പേരിൽ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. 

അത് പൂർണ്ണമായി താഴെ ചേർക്കുന്നു.


" 1953 ഏപ്രിൽ 27ാം തിയ്യതി പെരിന്തൽമണ്ണയിൽ വെച്ച് കൂടിയ ഉലമാ സമ്മേളനത്തിലെ തീരുമാനം :-


20 - 3 - 1953ാം തീയതി കാര്യവട്ടത്ത് വെച്ച് സ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും പൗരപ്രധാനികളുടെ ഒരു യോഗത്തിൽ വെച്ച് സുന്നി മുസ്‌ലിംകൾ പുത്തൻ പ്രസ്ഥാനക്കാരുമായി ദീനിയായ വിഷയത്തിൽ വർത്തിക്കേണ്ട നിലയെപ്പറ്റി ആലോചനക്ക് വന്നപ്പോൾ അതിന്ന് കേരളത്തിലെ സുപ്രസിദ്ധ ആലിമീങ്ങളുടെ അഭിപ്രായം അറിയേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത് പ്രകാരം മേപ്പടി സംഗതിയെ കുറിച്ച് തീരുമാനിക്കാൻ കേരളത്തിലെ പ്രമുഖ ഒമ്പത് ആലിമീങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയും പെരിന്തൽമണ്ണയിൽ വെച്ച് മേപ്പടി ആലിമീങ്ങളുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടുവാൻ തീരുമാനിക്കുകയും ചെയ്തു.

 

27 - 4 - 1953ാം തീയതി ഒമ്പത് ആലിമീങ്ങളിൽ സമ്മേളന ദിവസത്തിന് രണ്ടു ദിവസം മുമ്പ് മാത്രം മൗത്തായി പോയ ബഹുമാനപ്പെട്ട പാറക്കടവത്ത് ഖാളി പുതിയവീട്ടിൽ അബ്ദുല്ല മുസ്‌ലിയാർ തങ്ങൾ ഒഴികെ ബാക്കിയുള്ള എട്ട് ആലിമീങ്ങളും സമ്മേളനത്തിനു ഏർപ്പെടുത്തിയിരുന്ന സ്ഥലത്ത് സന്നിഹിതരാവുകയും മേപ്പടി ദിവസം രാവിലെ എട്ടുമണിക്ക് സമ്മേളനം ആരംഭിക്കുകയും ചെയ്തു. പത്രപ്രസ്താവന വഴിക്കും മറ്റും വിവരം അറിയിച്ച് ഒട്ടേറെ ആലിമീങ്ങളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.


സമ്മേളനത്തിൽ വെച്ച് യോഗ ഭാരവാഹികളും സ്ഥലത്തെയും അടുത്ത മഹല്ലുകളിലെയും ഖാളി കാരണവന്മാരും ബഹുമാനപ്പെട്ട ആലിമീങ്ങളോട് വഹാബി, മൗദൂദി എന്നിവരോട് ദീനിയായ വിഷയത്തിൽ ഏത് നിലയിലാണ് കൈക്കൊള്ളേണ്ടതെന്ന് ചോദിച്ചപ്പോൾ ഇരുകക്ഷികളും പുറപ്പെടുവിച്ച പ്രസിദ്ധീകരണങ്ങളും മറ്റും രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ കൂലങ്കഷമായി പരിശോധിക്കുകയും താഴെപ്പറയുന്ന തീരുമാനം ജവാബ് ആയി വരികയും ചെയ്തു. ബഹുമാനപ്പെട്ട ഉലമാ ശിരോമണികളുടെ ജവാബ് : സുആലി (ചോദ്യത്തി)ല്‍ വിവരിച്ച ഇരുകക്ഷികളും ദീനിന്റെ അഇമ്മത്തിനെ(ഇമാമുകളെ) തെറ്റാക്കിയവരും ദീനിന്റെ അഇമ്മത്തിന്റെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളും വാദിച്ച് ജനങ്ങളെ വഴി പിഴപ്പിക്കുന്നവരും ആയതിനാൽ അവർ സംശയം തീർന്ന മുബ്തദീങ്ങളും മുഫ്സിദീങ്ങളും ആയതുകൊണ്ട് അവരുമായി മുബ്തദീങ്ങളുമായി പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണെന്നതിൽ സംശയമില്ല. 


മുബ്തദിഈങ്ങളുമായി പെരുമാറേണ്ട ചുരുക്കം സംഗതികൾ :

(1)അവരുമായി കൂടി പെരുമാറാതിരിക്കുക.

(2) അവരുമായി കണ്ടുമുട്ടിയാൽ അവർക്ക് സലാം ചൊല്ലാതിരിക്കുക.

(3) അവർ സലാം ചൊല്ലിയാൽ മടക്കാതിരിക്കുക.

(4) അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.

(5) അവരെ പിന്തുടർന്ന് നിസ്കരിക്കാതിരിക്കുക. ഇത്യാദികൾ ആകുന്നു.

എന്ന്,

1- അഹ്മദ് കോയ മുസ്‌ലിയാർ ചാലിയം(ഒപ്പ്)

2- ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ഒപ്പ്)

3- പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ (പുതിയാപ്പിള) (ഒപ്പ് )

4- കെ കെ സ്വദഖതുള്ള മുസ്‌ലിയാർ (ഖാസി, മുദരിസ് വണ്ടൂർ) (ഒപ്പ്)

5- മൊയ്തീൻ ഹാജി മുസ്‌ലിയാർ (ഖാളി, മുദരിസ് കരുവാരക്കുണ്ട്) (ഒപ്പ്)

6- പി. കുഞ്ഞലവി മുസ്‌ലിയാർ (മുദരിസ് താഴെക്കോട്) (ഒപ്പ്)

7- കെ ഹൈദർ മുസ്‌ലിയാർ (മുദരിസ് കുന്നപ്പള്ളി) (ഒപ്പ്)

8- അമാനത്ത് ഹസൻകുട്ടി മുസ്‌ലിയാർ. (ഖാളി പട്ടിക്കാട്) (ഒപ്പ്)


ഇതിന്റെ പ്രസാധകൻ

മണ്ണാർമല ഖാളി കെ കുഞ്ഞമ്മദ് മുസ്‌ലിയാരാണ്. വാളക്കുളം പ്രസ്സിൽ നിന്നും 1953 ജൂൺ രണ്ടിന് ഇത് പ്രസിദ്ധീകരിച്ചു.


1963 ഡിസംബർ 21ന് കാസർകോട് ചേർന്ന സമസ്ത മുശാവറ തീരുമാനം ഇതിനോട് ചേർത്ത് വായിക്കുക. അന്നത്തെ ഉലമാക്കൾ ബിദ്അത്തുകാരോട് എത്രത്തോളം കണിശമായി പെരുമാറിയെന്ന് ഇതിൽനിന്നും മനസ്സിലാക്കാം


"താഴെ കൊടുക്കുന്ന പ്രമേയം അംഗീകരിക്കുകയും സമ്മേളനത്തിൽ പരസ്യപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. 

കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികൾ, മദ്രസകൾ മുതലായ മതസ്ഥാപനങ്ങൾ സുന്നികളാൽ സ്ഥാപിക്കപ്പെട്ടതായിരിക്കയാൽ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യങ്ങൾ നടത്തുവാനോ  ഖാസി സ്ഥാനം, ഖതീബ് സ്ഥാനം, ഇമാമത്ത് മുദരിസ് എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നവർക്കല്ലാതെ കൈ നെഞ്ചത്ത് വെക്കൽ, ഖുതുബ പരിഭാഷ ചെയ്യൽ, തറാവീഹ് എട്ട് റക്അത്താക്കൽ, നമസ്കാരാനന്തരം ദുആ കഴിയാതെ അനാവശ്യമായി സ്ഥലം വിടൽ മുതലായ അനാചാര പ്രവർത്തനങ്ങൾ ചെയ്യുന്ന വഹാബി മൗദൂദ്യാദി കക്ഷികൾക്ക് മത ദൃഷ്ട്യാ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തിൽ വെക്കാൻ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന സ്മരണിക. പേജ് 60 )


ബിദ്അത്ത് ഒരുതരം രോഗമാണ്. അതിൽ നിന്ന് അകന്നുനിൽക്കുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള ഏകമാർഗ്ഗം.

മഖ്ബറകൾ തകർത്ത്* *കള്ളം പറയുക.*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 98/ 313

 https://www.facebook.com/100024345712315/posts/pfbid0JzfugzFVmiro5WxNrkk4vHEqTWdopg78zd2j4s4g16TULBxNnw7fts5u6S2uN6uql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 98/ 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഖ്ബറകൾ തകർത്ത്*

*കള്ളം പറയുക.*


1940 കൾക്ക് ശേഷമാണ് സുന്നി മഹല്ലുകളിൽ വഹാബികൾ കയറിക്കൂടുകയും പിടിച്ചെടുക്കുകയും മഖ്ബറകൾ തകർക്കുകയും ചെയ്തിരുന്നത്. ഇതിന് വേണ്ടി മൗലവിമാർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു അണികളെ വഞ്ചിക്കുകയും ചെയ്തു. മഖ്ബറ തകർക്കൽ വലിയ പുണ്യമുള്ള കാര്യമാണെന്നു പഠിപ്പിച്ചു.  മഖ്ബറ തകർത്തു കള്ളം പറയാനുള്ള ഇജാസത്ത് വരെ നൽകി.


" ഇതിൻെറ അടിസ്ഥാനത്തിൽ നേർച്ച വഴിപാടുകളും പ്രാർത്ഥനയുമൊക്കെ നടത്തപ്പെടുന്ന ഒരു ജാറം ഒരാൾ പൊളിച്ചു, എന്നിട്ട് ആ ജാറത്തിലെ പൂജാരിയാണത് പൊളിച്ചതെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് മനസ്സിലാക്കാം "


(കെ. ഉമർ മൗലവി

സൽസബീൽ 1985 

ആഗസ്റ്റ് പേജ് 17)


സുന്നി മഹല്ലുകൾ കളവിലൂടെ തട്ടിയെടുക്കാൻ മുജാഹിദുകളെ പ്രേരിപ്പിച്ചത് മൗലവിമാരുടെ ഇത്തരം ഉദ്ബോധനങ്ങളായിരുന്നു. 


ഈ സമയത്താണ് സമസ്തയുടെ സമ്മേളനങ്ങളിൽ മുജാഹിദുകളുമായി അകന്നു നിൽക്കണമെന്നും  ഖുത്ബ അറബിയിൽ തന്നെ നിർവഹിക്കണമെന്നും അവരുടെ പ്രസിദ്ധീകരണങ്ങളിൽ വഞ്ചിതരാകരുതെന്നുമുള്ള നിർദ്ദേശങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നത്. 

മഖ്ബറ പൊളിക്കലും ഖുതുബ മാതൃഭാഷയിലാക്കലും പള്ളി പിടിച്ചടക്കലുമായിരുന്നല്ലൊ അക്കാലത്തെ മൗലവിമാരുടെ പ്രധാന സേവനങ്ങൾ.


1945 കാര്യവട്ടം സമസ്ത സമ്മേളന പ്രമേയങ്ങൾ:

4 - കേരള ജംഇയ്യത്തുൽ ഉലമ എന്ന വഹാബി സംഘടന പ്രസിദ്ധം ചെയ്യുന്ന അൽ മുർശിദ്, അദ്ദുആ വൽ ഇബാദ : തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സുന്നത്ത് ജമാഅത്തിനെതിരിൽ പലതുമുണ്ടെന്നും മുസ്‌ലിം സഹോദരങ്ങൾ അതിൽ വഞ്ചിതരാകരുതെന്നും ഉദ്ബോധിപ്പിച്ചു.


6 - ഫറോക്കിൽ നടന്ന ആറാം വാർഷിക സമ്മേളനത്തിൽ ഐക്യകണ്ഠേന പാസാക്കിയ എട്ടാം പ്രമേയം (വഹാബികളുമായി ബന്ധം പാടില്ലെന്ന) വീണ്ടും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

(സമസ്ത അറുപതാം 

വാർഷിക സമ്മേളന 

സ്മരണിക. പേ: 53)


സമസ്തയുടെ ആലിമീങ്ങൾ ബിദ്അത്തുകാരുടെ കടന്നുകയറ്റം തടയാനാവശ്യമായ കരുതലുകളുമായി മുന്നോട്ടുപോയി. അതോടൊപ്പം പ്രസിദ്ധീകരണങ്ങൾ വഴി ബോധവൽക്കരണം നടത്താനും ദർസ് സംവിധാനം വിപുലപ്പെടുത്താനും തീരുമാനിച്ചു.


1945 കാര്യവട്ടം സമ്മേളന തീരുമാനം :

"സമസ്തക്ക് വേണ്ടി അറബി മലയാളത്തിലും ശുദ്ധമലയാളത്തിലും ഒരു മാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. "

(സമസ്ത അറുപതാം വാർഷിക സമ്മേളന 

സ്മരണിക : 53)


1948 ഫെ: 8 കക്കാട് വെച്ച് നടന്ന മുശാവറ :

" സമസ്തക്ക് വേണ്ടി ഒരു പ്രസ്സ് വാങ്ങാനും അതിൻറെ നടത്തിപ്പിന്ന് ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. "


1951 മാർച്ച് 25 വടകര നടന്ന സമസ്ത സമ്മേളന പ്രമേയം:

" മദ്റസകളും ദർസുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകളില്ലാത്ത മഹല്ലുകളിൽ രൂപീകരിക്കുകയും കേന്ദ്ര അടിസ്ഥാനത്തിൽ അവകളെ ഏകീകരിപ്പിക്കുന്നതിന് ആവശ്യമായ സിലബസും പാഠപുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ പി എ മുഹിയുദ്ദീൻ കുട്ടി മൗലവി കൺവീനറായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന് സഹായസഹകരണങ്ങൾ നൽകുവാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. "

(സമസ്ത 60ാം വാർഷിക സ്മരണിക പേജ് :54 )


പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സമൂഹത്തിൽ ഉറപ്പിച്ചു നിർത്താൻ ആദ്യകാല സമസ്ത നേതൃത്വത്തിന്റെ സേവനങ്ങൾ വിലമതിക്കാൻ പറ്റാത്തതാണ്.

വയനാട് കാണാൻ* *വന്നയാൾ നാട് നശിപ്പിച്ചു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 97/313

 https://www.facebook.com/100024345712315/posts/pfbid0rXwUoCnJHUQbrnWYcsiJFWVRTETuTWcUrUNjWRr558Hkg2ggZivVEWcLBKBgEB4Zl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 97/313

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*വയനാട് കാണാൻ* 

*വന്നയാൾ നാട് നശിപ്പിച്ചു*


വയനാട് കാണാൻ വന്ന ഹൈദർ മൗലവി ഒരു നാടിൻെറ ആത്മീയത നശിപ്പിക്കുകയും പള്ളി പിടിച്ചെടുക്കാൻ നേതൃത്വം നൽകുകയും ചെയ്ത കഥ പറയാനുണ്ട് വയനാട്ടിലെ മുട്ടിൽ - കുട്ടമംഗലം പ്രദേശത്തുകാർക്ക്. 


ആത്മീയത നശിപ്പിക്കുക ബിദ്അത്തുകാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണല്ലോ. ദിക്റുകളും സ്വലാത്തുകളും ചൊല്ലി വിശ്വാസികൾക്ക് ആത്മീയ വളർച്ച നൽകുകയെന്നത് സുന്നി പള്ളികളുടെ അടയാളമാണ്. ഇത് നഷ്ടപ്പെടുമ്പോഴാണ് ഒരു നാട് ബിദ്അത്തിന്റെ കരങ്ങളിൽ ഒതുങ്ങി കിട്ടുകയുള്ളൂ. ഉള്ളിൽ ഈ ചിന്താഗതികൾ നിറഞ്ഞിരുന്ന താനാളൂരിലെ ഹൈദർ മൗലവി വയനാട് കാണാൻ വന്നു. കഷ്ടകാലത്തിന് മുട്ടിൽ പള്ളിയിൽ മൗലവി ജോലിക്ക് നിന്നു. ദിക്റും സ്വലാത്തും ചൊല്ലുന്നവരെ പരിഹസിച്ച് പിന്തിരിപ്പിക്കുകയായിരുന്നു മൗലവി ആദ്യം ചെയ്തത്. അല്ലാഹ്, അല്ലാഹ് എന്ന ഏറ്റവും വലിയ ദിക്ർ ചെല്ലുമ്പോഴാണ് ഇയാൾ കൂടുതൽ പരിഹസിക്കുക. വിവരം കുറഞ്ഞവരുടെ അടയാളങ്ങളിൽ പ്രധാനമാണല്ലോ പരിഹാസം. ആ നാട് ആത്മീയ ശോഷണം കൈവരിക്കാൻ ഇയാളുടെ പ്രവർത്തനം കാരണമായി. ചരിത്രം ഇങ്ങനെ വായിക്കാം :


"കുത്ത് റാത്തീബിൽ അല്ലാഹു അല്ലാഹു എന്ന് അത്യുച്ചത്തിൽ പ്രത്യേകം ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പറയണം. മൗലവി അത് ഹാസ്യ രൂപത്തിൽ ഉച്ചരിക്കും. അപ്പോൾ കൂടെയുള്ളവർ ചിരിക്കും. ഇത് തുടർന്നപ്പോൾ റാത്തീബ് വിശ്വാസികൾ മൗലവിയോട് 'റാത്തീബിന്റെ അടുത്തിരുന്നാൽ മതി ഞങ്ങൾ ചൊല്ലി കൊള്ളാം  ' എന്നു പറഞ്ഞു. മൗലവി അതൊരു അനുഗ്രഹമായി കണ്ടു...ഇതുപോലെ തന്നെയായിരുന്നു വ്യാഴാഴ്ച രാത്രിയിലെ സ്വലാത്തും. കൃത്യം നിർവഹിക്കേണ്ട കുട്ടികൾ അത്യുച്ചത്തിൽ ചൊല്ലേണ്ടത് കാരണവർമാർക്ക് നിർബന്ധമായിരുന്നു. മൗലവി അവിടെയും ഇടപെട്ടു...ഇതിനെല്ലാം പുറമേ ജുമുഅ ഖുതുബ അറബിയിലും മലയാളത്തിലും കൂടിയായിരുന്നു മൗലവി നിർവഹിച്ചിരുന്നത്. ഒന്നാം ഖുതുബ അറബിയിലും രണ്ടാമത്തേത് മലയാളത്തിലും. "

(ഐ എസ് എം വയനാട് 

ജില്ല സമ്മേളന സുവനീർ 

2007 - പേജ് : 48 )


ചിലരുടെ എതിർപ്പുകൾ മൂലം മുട്ടിൽ പള്ളി  ബിദഇവൽക്കരിക്കാൻ മൗലവിക്ക് സാധിച്ചില്ല. 

പക്ഷേ, ഇയാൾ പിന്നീട് എത്തിപ്പെട്ടത് കുട്ടമംഗലത്താണ്. 


*കുട്ടമംഗലം പള്ളി*

കുട്ടമംഗലത്തും സുന്നി ആചാരങ്ങൾ നടക്കുന്ന പള്ളിയായിരുന്നു. ഖുത്തുബ പരിഭാഷപ്പെടുത്തിയും അധികാരങ്ങൾ ദുരുപയോഗം നടത്തിയും ആ പള്ളിയും വഹാബികൾ കയ്യടക്കിയതാണ്. 


1950 കളിലാണ് ഈ പള്ളിയിൽ ഖുതുബ പരിഭാഷ ആദ്യമായി നടക്കുന്നത്. സ്ഥിരം ഖതീബിന് പകരം വന്ന പോക്കർ ഫാറൂഖി എന്നയാളാണ് ആദ്യമായി അനറബി ഖുതുബ കുട്ടമംഗലം പള്ളിയിൽ നിർവഹിച്ചത്.  പിന്നീട് മുട്ടിൽ പള്ളിയിലെ ദിക്റും സ്വലാത്തും തടഞ്ഞുവെച്ച ഹൈദർ മൗലവി കുട്ടമംഗലം പള്ളിയിൽ സ്ഥിരം ഖതീബായി വരികയും മലയാളത്തിൽ ഖുത്തുബ തുടരുകയും മദ്റസയിൽ മുജാഹിദ് സിലബസ് ഏർപ്പെടുത്തുകയും ചെയ്തതോടെ മഹല്ല് പൂർണമായും അവരുടെ കൈവശത്തിലായി.


"ഹൈദർ മൗലവി മുട്ടിൽ പള്ളിയിൽ നിന്നും കുട്ടമംഗലം പള്ളിയിലെത്തി. മൗലവി ആസൂത്രിതമായി ഇസ്ലാഹി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പ്രഥമ ഘട്ടത്തിൽ തന്നെ അദ്ദേഹം മദ്റസയിൽ സിലബസ് ഏർപ്പെടുത്തി. അതുപോലെതന്നെ വിവാദങ്ങൾക്കിടനൽകാതെ ആസൂത്രിതമായി ഖുതുബക്ക് വാളെടുക്കൽ പരിപാടിയും അവസാനിപ്പിച്ചു. "


(ഐ എസ് എം വയനാട് ജില്ല 

സമ്മേളനം 2007 പേജ് 58)

പാലത്തെ പള്ളിയും* *പിണങ്ങോട്ടെ പള്ളിയുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 96/313

 https://www.facebook.com/100024345712315/posts/pfbid02VJA8g6E7mj5YSFyXak1RfVSrC52ntDTEMYi2Sz32eGwWshD7XBEGv9jaCmckTdd1l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 96/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പാലത്തെ പള്ളിയും* 

*പിണങ്ങോട്ടെ പള്ളിയും*


1936 ലാണ് കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചു തുടങ്ങിയത്. 1944 ലും 1962 ലും  കക്കോടിയിലും എരഞ്ഞിക്കലിലും ഖുതുബ മാതൃഭാഷയിൽ ആരംഭിച്ചു. ഈ കാലയളവിൽ തന്നെയാണ് സമീപ പ്രദേശമായ പാലത്ത് വാഴക്കാട്ടുകാരൻ എം ടി അബ്ദുറഹ്മാൻ മൗലവി മലയാള ഖുതുബ സ്ഥാപിക്കുന്നത്.

സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടുള്ള ഈ കടന്നുകയറ്റത്തെ ശബാബ് വാരിക രേഖപ്പെടുത്തിയത് കാണുക: 


"യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പ്രസ്തുത മഹല്ലിൽ (പാലത്ത്) ഖതീബായി മൗലവി നിയമിതനായി. മലയാളത്തിൽ ഖുത്ബ നിർവഹിക്കുന്നത് മത നിഷിദ്ധമായി കണ്ടിരുന്ന മഹല്ലിൽ ആദ്യ വെള്ളിയാഴ്ച അറബിയിലുള്ള ഏട് വായിച്ച് മലയാളത്തിൽ പരിഭാഷപ്പെടുത്തി. അടുത്ത വെള്ളിയാഴ്ച കിതാബിൽ ഉള്ളത് തനിക്ക് ഹൃദിസ്ഥമാണെന്ന് പറഞ്ഞ് കിതാബ് മടക്കിപ്പിടിച്ച് മാതൃഭാഷയിൽ പ്രസംഗം നടത്തി. അതിനുശേഷം ഇന്നുവരെ അവിടെ മലയാള ഭാഷയിൽ ഖുതുബ നിർവഹിച്ചു പോരുന്നു. 


മദ്ഹബീ വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നമസ്കാരം 20 റക്അത്ത് നമസ്കരിക്കണമെന്നായിരുന്നു മഹല്ല് നിവാസികളുടെ അഭിപ്രായം. എന്നാൽ പ്രവാചക ചര്യ അനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അതാണ് നമസ്കരിക്കേണ്ടത് എന്ന് മൗലവിയും പറഞ്ഞു. ഇമാമായി നിൽക്കേണ്ടത് മൗലവി ആയിരുന്നു പ്രവാചകൻ ചെയ്തതുപോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു.(പിന്നീട്, തറാവീഹ് എട്ട് റക്അത്താണെന്ന വാദത്തെ മൗലവിമാർ തന്നെ മാറ്റിയിട്ടുണ്ട്)

(ശബാബ് വാരിക 

2009 മെയ് 1 പേജ് 34 )


വയനാട് ജില്ലയിലെ പിണങ്ങോട് സുന്നി പാരമ്പര്യം കാത്തുസൂക്ഷിച്ച പ്രദേശമായിരുന്നു. 1954 ലാണ് ഈ പ്രദേശത്ത് വഹാബി ചിന്തകൾ കടന്നുവരുന്നത്. സി കെ മമ്മൂ ഹാജിയാണ് ഈ പ്രദേശത്തെ ആദ്യ വഹാബി.  പട്ടാമ്പി പറളി സ്വദേശിയായ ടി പി മുഹമ്മദ് മൗലവിയെ പിണങ്ങോട് പള്ളിയിലെ ഖാസിയാക്കി നിശ്ചയിച്ചതിനു പിന്നാലെയാണ് ആ മഹല്ലിൽ ഭിന്നിപ്പും പിളർപ്പുമുണ്ടായത്. സി കെ മമ്മു ഹാജിയാണത്രെ പിഴച്ച ചിന്താഗതിക്കാരനായ ഈ മൗലവിയെ പിണങ്ങോട്ടെത്തിച്ചത്. 

പിന്നീട് സുന്നി മഹല്ല് വഹാബി മഹല്ലായി മാറിയ കഥ ഇങ്ങനെ വായിക്കാം :


"1954 സെപ്തംബർ മൂന്നിന് വ്യാഴാഴ്ച വൈകുന്നേരം പള്ളിയിലെത്തിയ അദ്ദേഹം(പുതിയ ഖാസി ടി പി മുഹമ്മദ് മൗലവി) മുക്രിയെ വിളിച്ചു. ഗൗരവതരത്തിൽ ചില ചോദ്യങ്ങൾ ചോദിച്ചു: "ഇവിടെ അറബിയിൽ ആണോ മലയാളത്തിലാണോ ഖുതുബ ഓതൽ ?" മുക്രി "അറബിയിൽ " ഉം... ഖുതുബക്ക് വാളെടുക്കൽ ഉണ്ടോ ? മുക്രി : "ഉണ്ട്." ആ വാളിങ്ങ് എടുത്തുകൊണ്ടു വാ. മുക്രി അതെടുത്തു കൊടുത്തു. എത്ര ബാങ്ക് കൊടുക്കാറുണ്ട് ? മുക്രി : രണ്ട്. "ഖുതുബ കിതാബ് എടുത്തുകൊണ്ടുവാ " മുക്രി അതും എടുത്തു കൊടുത്തു. ടിപി അതെല്ലാം വാങ്ങി ഖാസിയുടെ റൂമിൽ അലമാരയിൽ പൂട്ടി വെച്ചു. വെള്ളിയാഴ്ച രാവിലെ മുക്രിയോട് താക്കീതെന്നോണം പറഞ്ഞു: ഇന്ന് ജുമുഅക്ക് നീ മആശിറ വിളിച്ചു വാളെടുത്തു തരേണ്ടതില്ല. അതിനുമുമ്പ് ബാങ്കും വിളിക്കേണ്ടതില്ല. ഞാൻ മിമ്പറിൽ കയറി സലാം പറഞ്ഞാൽ നീ ബാങ്ക് കൊടുത്താൽ മതി. പുതിയ ഖാളിയുടെ ആജ്ഞ മുക്രി ഭയത്തോടെ അക്ഷരം പ്രതി പാലിച്ചു. കാരണം പുതിയ വേഷത്തിലും ഭാവത്തിലുമെത്തുന്ന ആദ്യത്തെ ഖാസിയാണിത്. ഖാസിയെ ധിക്കരിക്കാൻ പറ്റില്ലല്ലോ. ജുമുഅ സമയമായി. മആശിറ വിളിക്കേണ്ട സമയം കഴിഞ്ഞു. ജനങ്ങൾ സ്വഫിൽ ഇരുന്നു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. അവർ നിസ്കാര കുപ്പായമിട്ട, തലപ്പാവ് ധരിച്ച ഒരു മുസ്‌ലിയാരെയും കാണുന്നില്ല. കണ്ണോട് കണ്ണുകൾ അങ്കലാപ്പ് കൈമാറി കൊണ്ടിരുന്നു. തളംകെട്ടി നിന്ന മൗനത്തെ പിച്ചിച്ചീന്തി കൊണ്ട് പിസി അമ്മദ് സാഹിബ് ഉച്ചത്തിൽ ചോദിച്ചു: എന്താ ഇവിടെ ബാങ്കൊന്നുമില്ലെ. പിസിയുടെ അടുത്തിരുന്ന ടി പി പറഞ്ഞു:  ഹാജിയാരെ അതങ്ങ് കൊടുത്തുകൊള്ളും. സമയമേറെ കഴിഞ്ഞു. മുഖങ്ങളെല്ലാം ചൂടായി ചുവക്കാൻ തുടങ്ങി. പെട്ടെന്നതാ തുർക്കി തൊപ്പിക്കാരൻ മിമ്പറിൽ സലാം പറഞ്ഞിരിക്കുന്നു. ബാങ്ക് ഉയരുന്നു. മലയാളത്തിലൊരു ഗംഭീരൻ ഖുതുബയും. സ്വരസുന്ദരമായ ഖുർആൻ പാരായണവും പെട്ടെന്നെല്ലാം കഴിഞ്ഞു. ഒരു ഇടിയും മഴയും പെയ്തൊഴിഞ്ഞതുപോലെ. ജുമുഅക്ക് ശേഷം ജനം വീട്ടിലേക്ക് പോകുന്നില്ല. പള്ളിക്ക് പുറത്ത് അവിടെയും ഇവിടെയും സംഘം ചേർന്നുനിന്നുള്ള സംസാരം. ബഹളം ലഹള....

(നാൾവഴി -  ഐ എസ് എം വയനാട് ജില്ല സമ്മേളന സുനീർ 2007 പേ: 54)


ഇങ്ങനെ എത്രയെത്ര നാടുകൾ. സുന്നി ആചാരപ്രകാരം നടന്നുവന്ന പള്ളികൾ നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മൗലവിമാർ കൈവശപ്പെടുത്തിയിട്ടുണ്ട്. മൗലവിമാരുടെ ഹുങ്കും പണക്കാരന്റെ സമ്പത്തും കൂടിച്ചേരുമ്പോൾ പാവങ്ങൾ തോറ്റു പോകുകയാണ്. പലയിടങ്ങളിലും സുന്നികൾ വേറെ പള്ളി നിർമ്മിച്ചു സുന്നി ആദർശങ്ങൾ നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. പിണങ്ങോടും ഇതുതന്നെയായിരുന്നു അവസ്ഥ.

മുഹിയുദ്ധീൻ പള്ളിയുടെ* *റാത്തീബ് ഖാന*

 https://www.facebook.com/100024345712315/posts/pfbid0Rw7HastbTNwHnGT65zAdsb4dMHZfRM4pbvXag9kWEsk8nPoCXLeZrx5mHS843yJsl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 95/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖➖

*മുഹിയുദ്ധീൻ പള്ളിയുടെ*

*റാത്തീബ് ഖാന*


കോഴിക്കോട്ടും പരിസരങ്ങളിലുമായി പത്തോളം സുന്നി പള്ളികൾ വഹാബികൾ പിടിച്ചെടുത്തിട്ടുണ്ട്. 

പട്ടാള പള്ളി , മൊയ്തീൻ പള്ളി, ഖലീഫ മസ്ജിദ്, ശാദുലി പള്ളി, എളയന്റെപള്ളി, കടപ്പുറം പള്ളി, കുണ്ടുങ്ങൽ മൊയ്തീൻ പള്ളി, നടക്കാവ് പള്ളി.


കോഴിക്കോട് ടൗണിനും പരിസരത്തുമുള്ള പള്ളികളൊക്കെയും സുന്നികൾ നിർമ്മിച്ചതാണ്.  അവിടങ്ങളിലൊക്കെ സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വരികയും ചെയ്തിരുന്നു. നിഷ്കളങ്കരായ വിശ്വാസികളെ വഞ്ചിച്ചും അധികാര ബലമുപയോഗിച്ചുകൊണ്ടുമാണ് മുഹിയുദ്ധീൻ ശൈഖിന്റെ പേരിലും ശാദുലി തങ്ങളുടെ പേരിലും നിർമ്മിക്കപ്പെട്ട പള്ളികൾ പോലും മൗലവിമാർ തട്ടിയെടുത്തത്. 


*പട്ടാള പള്ളി*

കോഴിക്കോട് ക്യാമ്പടിച്ചിരുന്ന മുസ്‌ലിംകളായ പട്ടാളക്കാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പട്ടാള പള്ളി. അവിടെ മുതവല്ലിയെ കബളിപ്പിച്ച് പള്ളി പിടിച്ചെടുക്കുകയും അറബിയിൽ നടന്നുവരുന്ന ഖുതുബ മലയാളികരിക്കുകയും ചെയ്ത കഥ മൗലവിമാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.


"1940 കളുടെ ആരംഭം. പട്ടാള പള്ളിയിലെ ഖത്തീബ് ഒരു മൊയ്തീൻ മുസ്‌ലിയാർ ആയിരുന്നു. ഡൽഹിയിൽ നിന്നും കോഴിക്കോട് വന്ന് താമസമാക്കിയ ഒരു പട്ടാണി കുടുംബത്തിലെ പിന്തുടർച്ച ക്കാരനായിരുന്നു അദ്ദേഹം. പാരമ്പര്യ പ്രകാരം അദ്ദേഹം തന്നെ പള്ളിയുടെ മുതവല്ലിയുമായി. പട്ടാള പള്ളിയുടെ അവസാനത്തെ മുതവല്ലിയാണ് മൊയ്തീൻ മുസ്‌ലിയാർ.(ഇദ്ദേഹത്തെ ചൂഷണം ചെയ്തു കൊണ്ടാണ് മുതവല്ലി സ്ഥാനം മൗലവിമാർ കൈവശപ്പെടുത്തിയത്. പിന്നീട് അവർ അറബി ഖുത്ബ മലയാളത്തിൽ ആക്കി മാറ്റി) സ്ഥാന മോഹത്തിൽ നിന്നും മുക്തനായ നല്ല മനസ്സിന്റെ ഉടമയായിരുന്നു മൊയ്തീൻ മുസ്‌ലിയാർ. തന്നിൽ നിലനിന്നിരുന്ന മുതവല്ലിയുടെ പാരമ്പര്യ അവകാശം അദ്ദേഹം പ്രഗൽഭരായ വ്യക്തികൾ അടങ്ങുന്ന ഒരു കമ്മിറ്റിക്ക് കൈമാറി.  പുതിയ കമ്മിറ്റിക്ക് ഒരാഗ്രഹം എഴുതി വായിക്കുന്ന സമ്പ്രദായത്തിൽ നിന്നും ഖുതുബക്ക് ഒരു മാറ്റം വേണം. സദസ്യരുടെ മുഖത്തുനോക്കി സ്വതന്ത്രമായി പ്രസംഗിക്കണം. അന്ന് മലബാറിലെ വിരലിൽ ഒതുങ്ങാൻ മാത്രം സ്ഥലങ്ങളിലെ ഇത്തരം (മലയാള) ഖുതുബകൾ നിലവിലുള്ളൂ. തങ്ങൾക്ക് (മൗലവിമാർക്ക്) സ്വാധീനമുള്ള പള്ളികളിൽ ഇത് നടപ്പിലാക്കാൻ തുടങ്ങി. തിരൂരങ്ങാടി, പുളിക്കൽ, എടവണ്ണ, ഒതായി തുടങ്ങിയ ചുരുക്കം സ്ഥലങ്ങളിൽ മലയാളത്തിൽ ഖുത്ബ നടക്കുന്നുണ്ടായിരുന്നു. പട്ടാളപള്ളി കമ്മിറ്റിക്കാർ അന്വേഷണം തുടങ്ങി. അപ്പോൾ അവർക്ക് ഒരു വിവരം കിട്ടി. കെഎം മൗലവിയുടെ ശിക്ഷണത്തിൽ പഠിച്ച് ഖുതുബ ശീലിച്ച് നടത്തിപ്പോരുന്ന ഒരു ചെറുപ്പക്കാരനുണ്ട്. വിനീതനായ എന്നെ (ഉമർ മൗലവി)ക്കുറിച്ചാണ് അവർ കേട്ടറിഞ്ഞത്. അങ്ങനെ ഈയുള്ളവൻ ഖത്തീബ് ആയി നിയോഗിക്കപ്പെട്ടു. 1944 ഒരു ശഅബാൻ മാസത്തിലാണ് ഞാൻ ചാർജെടുത്തത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം.

2012 പേജ് : 326)


*മുഹിയുദ്ദീൻ പള്ളി*


പാളയം ബസ്സ്റ്റാന്റിന് സമീപം മുഹ് യുദ്ദീൻ ശൈഖിന്റെ പേരിലുള്ള പള്ളിയാണ് മുഹ്‌യുദ്ദീൻ പള്ളി.  സുന്നി ആചാരങ്ങൾ കൃത്യമായി ഈ പള്ളിയിൽ നടന്നു വന്നിരുന്നു. പള്ളിയോട് ചേർന്ന് റാത്തീബ് ഖാന വരെ നിർമ്മിക്കപ്പെട്ടിരുന്നു. അതെല്ലാം പിന്നീട് മൗലവിമാർ നശിപ്പിച്ചു കളയുകയാണ് ചെയ്തത്. 


"മാല മൗലിദ് റാത്തീബ് ദിക്റ് ഹൽഖ തുടങ്ങിയ ശിർക്ക് ബിദ്അത്തുകളുടെ കോലങ്ങൾ അവിടെ (മുഹിയുദ്ദീൻ പള്ളിയിൽ)നിലനിന്നിരുന്നു. പള്ളിയുടെ തെക്ക് ഭാഗത്ത് ഇന്ന് മസ്ജിദ് ബസാർ സ്ഥിതി ചെയ്യുന്നിടത്തായിരുന്നു റാത്തീബ്ഖാന ഉണ്ടായിരുന്നത്. പള്ളി പൊളിച്ച് ഇന്നത്തെ പ്രൗഢഗംഭീരമായ നിലയിൽ പുനർനിർമാണം ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചു. അതിനുമുമ്പ് തന്നെ (പുതിയ)കമ്മിറ്റിയുടെ ഏക കണ്ഠമായ തീരുമാനപ്രകാരം നിയമപരമായി തന്നെ ശിർക്ക് പരമായ എല്ലാ അനാചാര കർമ്മങ്ങളും ഒഴിവാക്കി സലഫി ആദർശ പ്രകാരം കർമ്മങ്ങൾ നടപ്പിലാക്കുകയും ചെയ്തു അറുപതുകളുടെ ആരംഭത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. "

(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം

2012 പേജ് : 327)


കെ. ഉമർ മൗലവി ഓർമ്മകളുടെ തീരത്ത് എന്ന പുസ്തകത്തിൽ ഈ ചരിത്രം സുന്നികളെ പരിഹസിച്ചുകൊണ്ട്  രേഖപ്പെടുത്തുന്നുണ്ട്.


"മുഹിയുദ്ധീൻ പള്ളിയുടെ കാര്യത്തിൽ സുന്നികൾ വളരെ അസംതൃപ്തരായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോഴിക്കോടിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന റാത്തീബ് ഖാന എന്ന ശിർക്കിന്റെ കൊത്തളം നശിച്ചു പോയതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. കഷ്ടം ! മുഹിയുദീൻ പള്ളി തങ്ങളുടെതാണെന്നും അത് തിരിച്ചു പിടിക്കണം എന്നും ആഘോഷിച്ചു കൊണ്ട് കാന്തപുരം ഗ്രൂപ്പുകൾ അടുത്തകാലത്ത് പോലും ചില ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു. വെള്ളത്തിൽ വരച്ച വര തന്നെ.

(ഓർമ്മകളുടെ തീരത്ത് 108 )


പട്ടാള പള്ളിയിൽ ആദ്യമായി ഖുത്ബ മാതൃഭാഷയിൽ നിർവഹിച്ചത് എം അബ്ദുള്ളക്കുട്ടി മൗലവിയും മൊയ്തീൻ പള്ളിയിൽ ആദ്യമായി ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചത് കെ ഉമർ മൗലവിയുമാണ്.

സുന്നി പള്ളികളിൽ അതിക്രമിച്ച് കയറിവന്ന് ഖുതുബ മാതൃഭാഷയിൽ നിർവഹിക്കുമ്പോൾ അത് തടയാൻ വരുന്ന സുന്നികളെ നേരിടാൻ മൗലവിമാർ  ഗുണ്ടകളെ ഏർപ്പാട് ചെയ്യുമായിരുന്നു. ഉണ്ട മൊയ്തീൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണത്രെ കോഴിക്കോട്ടെ ചില പള്ളികൾ അവർ പിടിച്ചെടുത്തത്. 


"കോഴിക്കോട് പ്രദേശത്തെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മെയ്കരുത്തും ആവേശവും ആയിരുന്നു ഉണ്ടക്കാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൊയ്തീൻ കോയ സാഹിബ്. ഒരു ക്രിമിനൽ കേസിൽ പ്രതിയായിരുന്നതിനാൽ 23 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ ജയിച്ചതിന്റെ ആഹ്ലാദത്തിൽ അവരുടെ ജയിലുകളിൽ കഴിഞ്ഞിരുന്ന നിരവധി തടവുകാരെ നിരുപാധികം വിട്ടേക്കുകയുണ്ടായി. അങ്ങനെ വിട്ടയക്കപ്പെട്ടവരിൽ മൊയ്തീൻ കോയ സാഹിബും ഉണ്ടായിരുന്നു. 


1940 ന്റെ ആദ്യ പാദത്തിൽ തന്നെ മുജാഹിദുകളുടെ അധീനത്തിലായിരുന്ന പട്ടാള പള്ളിയിൽ ജുമാ ഖുതുബ നടത്തുകയായിരുന്ന കുറ്റ്യാടി എം അബ്ദുള്ളക്കുട്ടി മൗലവിയെ ഒരു യാഥാസ്ഥിതിക ഗുണ്ട ഊരിപ്പിടിച്ച കഠാരയുമായി ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ ശത്രുവിന് അദ്ദേഹത്തിൻറെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. മൊയ്തീൻ കോയ സാഹിബിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വളണ്ടിയർമാർ അയാളെ തടയുകയായിരുന്നു."

(വെളിച്ചം പകർന്നവർ 

പേജ് 187 - കെ എൻ എം )


" കോഴിക്കോട് പട്ടാളപള്ളിയിൽ ആദ്യമായി മലയാളത്തിൽ സ്വതന്ത്ര ഖുതുബ നിർവഹിച്ചത് ഉമർ മൗലവി ആയിരുന്നു. 1944 ശഅബാനിലായിരുന്നു ഇത്. കേരളത്തിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ അന്ന് മലയാളത്തിൽ ജുമാ ഖുതുബ നടന്നിരുന്നുള്ളൂ. "

(വെളിച്ചം പകർന്നവർ 

പേജ് : 91 കെ എൻ എം)

മുജാഹിദ് എന്ന പേര്* *അരീക്കോട്ട് നിന്ന്*

 https://m.facebook.com/story.php?story_fbid=pfbid0ZNA82viF1t2YGG81c5Gujin4jY2zN374CKksi4QdPVkjJZic7YuzMzA96q9pa53Pl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 94/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുജാഹിദ് എന്ന പേര്*

*അരീക്കോട്ട് നിന്ന്*


1930 ൽ സുന്നികളിൽ നിന്നും പിടിച്ചെടുത്ത ഒരു നിസ്കാര പള്ളിയിലാണ് മൗലവിമാർ അരീക്കോട്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

പലയിടത്തും പല പേരുകളിലായിരുന്നു മുജാഹിദ് പ്രസ്ഥാനം പ്രവർത്തനം തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിൽ മുജാഹിദ് എന്ന പേര് അരീക്കോട് നിന്നാണ് വന്നത്.


1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്നൊരു സംഘടന അരീക്കോട് രൂപീകരിച്ചു. പിന്നീട് മുജാഹിദ് എന്ന ഈ പേര് അറിയപ്പെടുകയും,  പ്രസ്ഥാനത്തിന് ഔദ്യോഗിക സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ ഈ നാമം  സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.


"ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിൻെറ പ്രവർത്തനങ്ങൾ അരീക്കോടിന്റെ പരിസരത്തു മാത്രമല്ല കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും എത്താൻ തുടങ്ങി. മുജാഹിദീൻ എന്ന പേരിൽ പല സ്ഥലങ്ങളിലും ഇസ്‌ലാഹി പ്രവർത്തനം ആരംഭിച്ചു. 1950ൽ രൂപം കൊണ്ട കേരള നദ് വതുൽ മുജാഹിദീൻ സംഘടനയുടെ മുജാഹിദ് എന്ന പദം അരീക്കോട് ജംഇയ്യത്തുൽ മുജാഹിദിന്റെ സംഭാവനയാണ്. "

(ജംഇയ്യത്തുൽ

മുജാഹിദീൻ അമ്പതാം വാർഷികം - പേ: 10)


1930 - 40 കാലയളവിലാണ് സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടാണ് വഹാബിസത്തിന്റെ വളർച്ചയുണ്ടായത്. ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാര ബലം ഉപയോഗിച്ചും നിരവധി സ്ഥലങ്ങളിൽ പള്ളികൾ പിടിച്ചടക്കപ്പെട്ടിട്ടുണ്ട്.


*കടലുണ്ടി പള്ളി* *പിടിച്ചെടുത്ത കഥ*


കോഴിക്കോട് ജില്ലയിലെ കടലുണ്ടി സയ്യിദന്മാരുടെ നാട്. ഈ പ്രദേശത്തെ പഴയ പള്ളി വഹാബികൾ വഞ്ചനയിലൂടെയും ചതിയിലൂടെയും പിടിച്ചെടുത്തതാണ്.


അറബിയിൽ ഖുതുബ നിർവഹിക്കുന്ന സുന്നി ആചാരങ്ങൾ കൃത്യമായി നടന്നു വന്ന കടലുണ്ടി പള്ളി പിടിച്ചെടുത്ത കഥ മൗലവിമാർ വിശദീകരിക്കുന്നു :


"ഒരു വെള്ളിയാഴ്ച മഹല്ലിൽ വിശിഷ്യാ പള്ളിയിൽ എന്തും സംഭവിച്ചേക്കാവുന്ന ഭീകരാന്തരീക്ഷം! ഒരു കുറിയ മനുഷ്യൻ ശാന്ത ഗംഭീരനായി പള്ളിയിലെ മിമ്പറിൽ കയറുന്നു. മആശിറയുടെ വിളിയാളമില്ലാതെ വാളെടുക്കാതെ നബാതിയ ഖുതുബയുടെ പഴകി ദ്രവിച്ച ഏടില്ലാതെ ആ ഖത്തീബ് പ്രസംഗം ആരംഭിച്ചു. പള്ളിയിൽ ജനങ്ങൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്... രണ്ടാം ഖുതുബയിൽ നമസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥന ബിദ്അത്താണെന്ന് ആ ഖത്തീബ് സമർത്ഥിച്ചു. അന്ന് ആദ്യമായി ആ മഹല്ലിൽ  ഇമാം മിഹ്റാബിൽ നിന്ന് കൂട്ട പ്രാർത്ഥനക്ക് നേതൃത്വം നൽകാതെ സ്ഥലംവിട്ടു...ഈ മഹല്ല് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ ആയിരുന്നു. മഹല്ലിലെ ശ്രദ്ധേയമായ മാറ്റപ്രക്രിയക്ക് വീര്യം പകർന്നുകൊണ്ട് അത്യാകർഷകമായ ഖുതുബ നിർവഹിച്ചതോ? പണ്ഡിതവര്യൻ മർഹൂം എം ശൈഖ് മുഹമ്മദ് മൗലവിയും. ഇതുപോലെ കേരളത്തിലെ ഖുറാഫാത്തിന്റെ തിമിരം ബാധിച്ച നിരവധി മഹല്ലുകളെ യാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുന്നതിൽ മൗലവി വഹിച്ച പങ്ക് കേരളത്തിന് നന്ദിയോടെ മാത്രമേ സ്മരിക്കാനാവൂ.

(ജംഇയ്യത്തുൽ

 മുജാഹിദീൻ 

അമ്പതാം വാർഷിക സുവനീർ പേ: 119)

എടവണ്ണയിലെ കറാമത്ത്*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 93/313

 https://www.facebook.com/100024345712315/posts/pfbid032Q5vcwGCWNS71dXM4oXSw6svfng59YhMEc4SSUwsB6QPfvdh7nk85GCzbj4ug3MPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 93/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണയിലെ കറാമത്ത്*


പല നാടുകളിലും പഴയ പള്ളിപ്പറമ്പും ഖബർസ്ഥാനും  ആ പ്രദേശത്തെ ഒരു മഹാന്റെ കറാമതിലൂടെ ലഭിച്ചതായിരിക്കും. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് ഇസ്‌ലാമിക ദഅവത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്ന ശൈലി പഴയകാലത്ത് ധാരാളമുണ്ട്. അവരുടെ ജീവിതം സംശുദ്ധമായിരിക്കും. ജനങ്ങൾക്കിടയിൽ വിശ്വസ്തരായിരിക്കും അവർ. എഴുത്തോ പ്രസംഗമോ ഇല്ലാതെ അവരുടെ ജീവിത ക്രമീകരണത്തിലൂടെ വലിയ ഒരു ദഅവത് അവർ നടത്തും.  ദിക്റിലും ഖുർആൻ പാരായണത്തിലും ദുആയിലുമായി കഴിഞ്ഞുകൂടുന്ന ഇത്തരക്കാരുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ആ നാട്ടുകാർക്ക് വലിയ സമാധാനം ലഭിക്കും. 


ചിലപ്പോൾ മാറാവ്യാധി രോഗങ്ങൾക്ക് ശമനം വരുന്ന അത്ഭുതങ്ങൾ സംഭവിക്കും. പാരിതോഷികമായി ഒന്നും സ്വീകരിക്കാത്ത അത്തരം മഹാന്മാർ മുതലാളിമാരുടെ നിർബന്ധ ആവശ്യത്തിന് വഴങ്ങി ചിലപ്പോൾ പൊതു ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കും.  വലിയ ഭൂസ്വത്തിന്റെ ഉടമകൾ അവരുടെ നിർദ്ദേശപ്രകാരം പള്ളിക്ക് വേണ്ടി അവരുടെ സ്വത്തിന്റെ വലിയ ഒരു ഭാഗം തന്നെ വിട്ടുകൊടുക്കും. ചരിത്രത്തിൽ എമ്പാടും സംഭവങ്ങൾ ഇതിന് ഉദാഹരണമായുണ്ട്.

എടവണ്ണ വലിയ ജുമാഅത്ത് പള്ളിയുടെ ചരിത്രം ഇതിനു സമാനമാണ്.


എടവണ്ണ കോവിലകത്തെ ചെറിയൊരു കുട്ടി പാമ്പുകടിയേറ്റ് ബോധം നഷ്ടപ്പെട്ടു. മരിച്ചു എന്ന് കരുതി അനന്തര കർമ്മങ്ങൾക്കുള്ള വിലാപയാത്രയിൽ എടവണ്ണയിലെ മുഴുവൻ ജനതയും പങ്കുകൊണ്ടു. ഈ സമയത്താണ് സൂഫിവര്യനായ കുഞ്ഞിരാനുപ്പാപ്പ എതിർ ദിശയിൽ നിന്നും നടന്നുവന്നത്. ഉപ്പാപ്പ തമ്പുരാട്ടി കുട്ടിയുടെ ശരീരം കോവിലകത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഉപ്പാപ്പയിൽ നിന്നും പല കറാമത്തുകൾക്കും സാക്ഷിയായ എടവണ്ണക്കാർ ഉപ്പാപ്പ ആവശ്യപ്പെട്ടതല്ലേ എന്ന നിലക്ക് ദഹിപ്പിക്കാൻ കൊണ്ടുപോയ ആ ശരീരം കോവിലകം മുറ്റത്തേക്ക് മടക്കി. ഉപ്പാപ്പയുടെ മന്ത്രത്തിനുശേഷം കുട്ടി കണ്ണു തുറന്നു. 


കുറച്ച് കുറിയരി കഞ്ഞി ഉണ്ടാക്കാൻ ഉപ്പാപ്പ ആവശ്യപ്പെട്ടു. കഞ്ഞി കുടിച്ച് കുട്ടി പതുക്കെ പുറത്തേക്ക് പോയി. ഇത് കണ്ട ജനക്കൂട്ടം ഇളകി മറിഞ്ഞു. തമ്പുരാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാനെന്തു തരണം ഇതിന് ? ഒന്നും വേണ്ടെന്ന് ഉപ്പാപ്പ പറഞ്ഞു. എന്റെ സന്തോഷത്തിന് അങ്ങേയ്ക്ക് ആവശ്യപ്പെടാം എന്തെങ്കിലും. ഒടുവിൽ ഉപ്പാപ്പ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ആവശ്യപ്പെട്ടു : ഒരു പള്ളിയും 40 ആളുകൾക്ക് താമസിക്കാനുള്ള വീടും നിർമ്മിക്കാൻ കുറച്ചു ഭൂമി. സ്വത്തു മുഴുവൻ കൊടുക്കാൻ ഒരുങ്ങിയ തമ്പുരാൻ സന്തോഷത്തോടെ ഉപ്പാപ്പാക്ക് തന്റെ അധീനതയിലുള്ള  എടവണ്ണ മേത്തലങ്ങാടിയിലെ സ്ഥലം നൽകി.

എടവണ്ണ വലിയ പള്ളിയും പരിസരപ്രദേശത്തുള്ള ഇടതിങ്ങിയുള്ള പാർപ്പിടരീതിയും വീക്ഷിക്കുന്നവർക്ക് ഇന്നും ഈ ചരിത്ര പശ്ചാത്തലം  ബോധ്യപ്പെടും.

എടവണ്ണയിലെ പഴമക്കാർക്കിടയിൽ മശ്ഹൂറായ ഈ സംഭവം എടവണ്ണയുടെ ചരിത്രം പറയുന്ന പല ഗ്രന്ഥങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്.

എടവണ്ണ പള്ളിയിലെ* *ജാറം തകർത്തു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 92/313

 https://www.facebook.com/100024345712315/posts/pfbid02DageG6ca1DkcsWZrUsjPArnrCNSWSe3PyDdtXmtxn6rWjsqDajVcbf1frido8DzCl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 92/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണ പള്ളിയിലെ*

*ജാറം തകർത്തു*


ഒതായി, എടവണ്ണ, പത്തപ്പിരിയം പ്രദേശങ്ങളിൽ വിവിധ പേരുകളിൽ സംഘടനയുണ്ടാക്കി അതിൻെറ പേരിൽ പള്ളികൾ രജിസ്റ്റർ ചെയ്തു കൊണ്ടാണ് മൗലവിമാർ മഹല്ലുകൾ പിടിച്ചടക്കിയത്. ജംഇയ്യത്തുൽ മുഖ്ലിസീൻ സംഘം (ഒതായി), ലജ്നത്തുൽ ഇസ്‌ലാഹ് (എടവണ്ണ),  ഇംദാദുൽ ഇസ്‌ലാം സംഘം (പത്തപ്പിരിയം) ഈ സംഘങ്ങൾക്ക് കീഴിലാണ് ഓരോ പ്രദേശത്തും പ്രവർത്തനങ്ങൾ ആരംഭിച്ചത്. 


എടവണ്ണ വിശാലമായ ഒരു സുന്നി മഹല്ലായിരുന്നു. എടവണ്ണയിലെ ഒരു വലിയ്യിന്റെ കറാമത്ത് തന്റെ മകളിലൂടെ പ്രകടമായപ്പോൾ ഒരമുസ്‌ലിം സഹോദരൻ സന്തോഷത്തോടെ നൽകിയതാണ്  എടവണ്ണ വലിയപള്ളി നിൽക്കുന്ന സ്ഥലവും അതിന്റെ പരിസരത്തായി നാല്പതോളം വീടുകൾ വെക്കാനുള്ള സ്ഥലവും. ആ മഹാന്റെ മഖ്ബറ ഇന്നും എടവണ്ണ വലിയ പള്ളിയിലുണ്ട്.


അറബിയിൽ ഖുതുബയും സുന്നി ആചാരങ്ങളും തുടർന്നുവന്ന പ്രദേശം. എടവണ്ണ ചെറുപള്ളിയിൽ മജ്നൂൻ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മഹാന്റെ മഖ്ബറയും ഉണ്ടായിരുന്നു.  


എടവണ്ണ വലിയ പള്ളിയിലെ ഖത്തീബിന്റെ വാൾ മോഷ്ടിച്ചുകൊണ്ടാണ് മൗലവിമാർ വഹാബിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.


"സുന്നി പാരമ്പര്യമനുസരിച്ച് നടന്നുവന്നിരുന്ന എടവണ്ണ വലിയ പള്ളിയിലും ഇതിൻെറ അലയൊലികൾ പ്രകടമായിരുന്നു. വെള്ളിയാഴ്ച ഖുതുബക്ക് ഉപയോഗിച്ചിരുന്ന വാൾ ഒരു ദിവസം അപ്രത്യക്ഷമായി. അന്ന് തിരുവാലി, പാഴേടം,പുലത്ത്, കാരക്കുന്ന്, പാണ്ടിയാട് പത്തപ്പിരിയം, അയിന്തൂർ, പാലപ്പറ്റ, പള്ളിമുക്ക് , പന്നിപ്പാറ, കുണ്ട്തോട് ചാത്തല്ലൂർ, ഒതായി, മുണ്ടേങ്ങര എന്നീ പ്രദേശങ്ങളിലുള്ളവരെല്ലാം എടവണ്ണ മഹല്ലിന്റെ കീഴിലായിരുന്നു. വാൾ നഷ്ടപ്പെട്ടത് 28 പള്ളികളുടെ മേൽ ഖാളിയായിരുന്ന മുസ്‌ലിയാരകത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാരെ ക്ഷുഭിതനാക്കി. 

വാൾ ഇല്ലെങ്കിൽ ഈ പള്ളിക്കാട്ടിൽ തെച്ചിക്കമ്പുള്ള കാലത്തോളം തെച്ചിക്കമ്പ് പിടിച്ചു ഞാൻ ഖുതുബ നടത്തുമെന്ന് ഒരു വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. ഖുത്ബ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട്  എരഞ്ഞിക്കൽ വീരാൻകുട്ടി (മിഅറാനിയ) യുടെ നേതൃത്വത്തിൽ 151 പേർ ഒപ്പിട്ട ഒരു നിവേദനം 4 - 6 - 1947 ഖാസിക്കു നൽകി.  ആ വെള്ളിയാഴ്ച നമസ്കാരശേഷം പുറം പള്ളിയിലേക്ക് ഇറങ്ങി വന്ന് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാർ പറഞ്ഞു: നബി(സ) എങ്ങനെ ഖുതുബ നടത്തിയോ അതുപോലെയാണ് ഞാൻ ഇതുവരെ ഖുത്ബ നടത്തിയിരുന്നത്. ഈ മാതൃക മാത്രമേ ഞാൻ പിന്തുടരൂ. യോജിക്കാൻ പറ്റാത്തവർക്ക് യുക്തം പോലെ പ്രവർത്തിക്കാം. "

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും - പേ: 98) 


വലിയ പള്ളിയിൽ അവർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ പോയപ്പോൾ അന്ന് എല്ലാവരും പിരിഞ്ഞു പോയി. (തങ്ങളുടെ ഇംഗിതങ്ങൾക്ക് വിധേയനാകാത്ത മുസ്‌ലിയാരകത്ത് കുടുംബത്തിലെ പരമ്പരാഗത ഖാസിയായിരുന്ന വലിയ പള്ളിയിലെ ഖാസിയെ പിന്നീട് പെണ്ണാരോപണങ്ങൾക്ക് വിധേയനാക്കി പുറത്ത് ചാടിച്ചെന്നാണ് അറിവ്.)


വലിയ പള്ളിയിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ ആയപ്പോൾ അലവി മൗലവി ഖാസിയായി പ്രവർത്തിക്കുന്ന എടവണ്ണയിലെ ചെറുപള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു അവരുടെ തീരുമാനം. അവിടെ തമ്പടിക്കുകയും ഒരു സംഘടനക്ക് രൂപം നൽകുകയും അവിടെയുണ്ടായിരുന്ന മഖ്ബറ തച്ചുടക്കുകയും ചെയ്തു.


"ചെറുപള്ളി ശുചിയാക്കുകയും മഗ്‌രിബ് നിസ്കാരാനന്തരം ഭാവി പ്രവർത്തനങ്ങൾക്കായി ലജ്നത്തുൽ ഇസ്‌ലാഹ് അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എ അലവി മൗലവി ആയിരുന്നു ചെറുപള്ളിയിലെ ഖാസി. മൂന്ന് ആഴ്ച അദ്ദേഹം ഖുതുബ നടത്തി. അദ്ദേഹത്തിൻ്റെ അസൗകര്യം കാരണം നാലാം വെള്ളിയാഴ്ച ഖുതുബ നടത്തിയത് പി മോയിൻകുട്ടി മൗലവി ആയിരുന്നു. അന്നാണ് നേർച്ചയും വഴിപാടു മെല്ലാം ഉണ്ടായിരുന്ന മജ്നൂൻ തങ്ങളുടെ ജാറം നീക്കിയത്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേജ് : 98)


എടവണ്ണയിൽ നിന്ന് പുറത്തിറക്കിയ ജിഹാദ് എന്ന പ്രസിദ്ധീകരണത്തിൽ ഈ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ് :


"വിഗ്രഹധ്വംസനം അഥവാ ജാറം പൊളി : വലിയ പള്ളിയുടെ ചെരുവിൽ നിർമ്മിച്ചിരുന്ന ജാറം പൊളിച്ചു മാറ്റാൻ തൗഹീദിന്റെ ആളുകൾ തീരുമാനിച്ചു. അലവി മൗലവിയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ തീരുമാനം. വെള്ളിയാഴ്ച ഖുതുബക്ക് ശേഷം പൊളിക്കുക. തീരുമാനം ഇവ്വിധമായിരുന്നു. എന്നാൽ ഈ വെള്ളിയാഴ്ച മറ്റൊരു പ്രധാന സംഭവത്തിന് കേരളക്കര ആദ്യമായി സാക്ഷ്യം വഹിക്കുകയായിരുന്നു. കേരളത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യമായി ഒരു ജുമുഅ സംഘടിപ്പിക്കാൻ ഒതായിയിലെ പി വി മുഹമ്മദാജി തീരുമാനിച്ചു. ഈ ജുമുഅ ഉദ്ഘാടനം ചെയ്യാൻ അലവി മൗലവി പോയതുകൊണ്ട് ഒതായിയിലെ മോയിൻകുട്ടി മൗലവിയെ എടവണ്ണയിൽ ഖുതുബ നിർവഹിക്കാൻ നിയോഗിച്ചു. അദ്ദേഹത്തിൻറെ ജുമുഅ ഖുതുബക്ക് ശേഷം ധീര മുജാഹിദുകൾ ജാറം പൊളിക്കാൻ വേണ്ടി തയ്യാറെടുത്തു. മുഹമ്മദ് നബിയും സ്വഹാബി വര്യന്മാരും ഉയർത്തപ്പെട്ട ജാറങ്ങൾ പൊളിച്ചു മാറ്റിയിരുന്നത് ഭരണാധികാരം ലഭിച്ച ശേഷവും നാട് ഫത്ഹ് ആയതിനുശേഷവുമായിരുന്നു. എന്നാൽ എടവണ്ണ ഫത്ഹാവുന്നതിന് മുമ്പാണ് ഈ ധീരത എടവണ്ണയിലെ മുജാഹിദുകൾ പ്രകടിപ്പിച്ചതെന്ന് വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "

(ജിഹാദ് 89, പേജ് : 27)


തങ്ങളുടെ മഖ്ബറ പൊളിക്കുന്ന വെള്ളിയാഴ്ച ദിവസം ഖുത്ബക്ക് വരാതെ അലവി മൗലവി മാറിനിന്നതിന്റെ കാരണം വ്യക്തമല്ല. വല്ല മുസീബത്തും സംഭവിക്കുമെന്ന് ഭയപ്പെട്ടൊ കേസുകളെ ഓർത്ത് ഭയന്നത് കൊണ്ടോ ആവാം മൗലവി ചിത്രത്തിൽ നിന്ന് മാറിയത്. 


'ജിഹാദ് ' എന്ന പ്രസിദ്ധീകരണത്തിൽ പറയുന്ന കാരണം ചരിത്രപരമായി ശരിയല്ല. ഒതായിയിൽ സ്ത്രീകൾക്ക് കൂടിയുള്ള ജുമുഅ ആദ്യമായി ആരംഭിക്കുന്നതിനാൽ അലവി മൗലവി ഒതായിയിലേക്ക് പോയി എന്നാണ് ' ജിഹാദി 'ൽ പറയുന്നത്. എടവണ്ണ മഖ്ബറ തകർക്കുന്നത് 1947 ലും ഒതായിയിൽ സ്ത്രീകൾ ജുമുഅയിൽ ആദ്യമായി പങ്കെടുത്തത് 1946 ലുമാണ്. 1946 ൽ നടന്ന പരിപാടിക്കാണ് 1947 ൽ അലവി മൗലവി പോയത് എന്നു പറയുന്നത്  വഹാബികൾക്ക് മാത്രം ഉൾക്കൊള്ളാൻ പറ്റുന്ന ചരിത്രമാണ്.

മഹല്ലുകൾ പിടിച്ചെടുക്കുന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 91/ 313

 https://www.facebook.com/100024345712315/posts/pfbid05Gjqg1JuBmKuZEk1qwZewZYja6iP8UhTwgeuohbbi44wpeXivMbgH9vHZ7bFmTbCl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 91/ 313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഹല്ലുകൾ പിടിച്ചെടുക്കുന്നു*


1924 ൽ മുജാഹിദ് പണ്ഡിതസഭ രൂപീകരിച്ചെങ്കിലും 1940കൾ വരെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് തന്നെ പറയാം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അതാത് സമയങ്ങളിലെ ഇടപെടലുകളും സമൂഹത്തെ ഉൽബുദ്ധരാക്കിയതും മുജാഹിദ് പ്രസ്ഥാനത്തിന്റെ വളർച്ചയെ മുരടിപ്പിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി സയ്യിദന്മാരെ പാർട്ടിയുടെ അധ്യക്ഷ പദവിയിൽ കൊണ്ടുവന്ന് പാർട്ടിയിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുകയും അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി മഹല്ലുകൾ പിടിച്ചടക്കുകയും മഖ്ബറകൾ തകർക്കുകയുമാണ് ചെയ്തിരുന്നത്. അത്തരം പള്ളികളിൽ മാതൃഭാഷാ ഖുതുബ നിർവഹിച്ചു സ്ത്രീകളെ പള്ളിയിലേക്കാനയിച്ചും പ്രവർത്തനങ്ങൾ തുടങ്ങി. സമ്പത്തും സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള വളർച്ചയാണ് ഈ കാലയളവിൽ നടന്നത്. 


മുജാഹിദിന്റെ ഈറ്റില്ലാമായി അറിയപ്പെടുന്ന ഒതായി, എടവണ്ണ പ്രദേശങ്ങളിലെ ചില മഹല്ലുകൾ സുന്നികളിൽ നിന്നും അധികാരത്തിന്റെ ഹുങ്കിൽ പിടിച്ചെടുത്തതാണ്. 


1973 എസ്എസ്എഫ് രൂപീകരിച്ച് ശക്തിപ്പെടുന്നത് വരെ ഒരു പള്ളി പോലും വഹാബികൾ നിർമ്മിച്ചിട്ടില്ല എന്നതാണ് വസ്തുത. സുന്നികളുടെ ദശകണക്കിന് പള്ളികൾ അവർ കവർന്നെടുക്കുകയായിരുന്നു. ഒതായി പള്ളിയുടെ ചരിത്രം മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക.


1904 ലാണ് ഒതായിപ്പള്ളി പുതുക്കിപ്പണിതത്. അക്കാലത്തും അതിനുമുമ്പും അവിടെ അറബിയിലായിരുന്നു ജുമുഅഖുതുബ നിർവഹിക്കപ്പെട്ടിരുന്നത്.


"കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഖത്തീബും പികെ കുഞ്ഞാലൻ മൊല്ല മുഅദ്ദിനുമായിരുന്നു. മുസ്‌ലിയാർ നബാത്തിയ ഖുതുബ ആയിരുന്നു വെള്ളിയാഴ്ച ഓതിയിരുന്നത്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 31)


 പിന്നീട് ഐക്യസംഘ രൂപീകരണത്തിൽ പങ്കെടുത്തിരുന്ന പി വി മുഹമ്മദ് ഹാജി ഒതായി പള്ളിയിലെ ഖത്തീബുമായി തർക്കിക്കുകയും, അദ്ദേഹത്തെ ശല്യപ്പെടുത്തുകയും അവസാനം ജുമുഅ ദിവസം ആളുകളെ കൂട്ടി ജുമുഅ ബഹിഷ്കരിപ്പിക്കുകയും ചെയ്തപ്പോൾ ഖത്തീബ്  രാജിവെച്ച് പോകേണ്ടി വന്നു. 


"പിറ്റേ വെള്ളിയാഴ്ച മുഹമ്മദ് ഹാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻ കുട്ടി വഴിയിൽ വച്ച് വിളിച്ചുപറഞ്ഞു. ഒരാളും ജുമുഅക്ക് പോകരുത് ഈ മുസ്‌ലിയാർ പോയിട്ട് മതി ഇനി ജുമുഅ. അന്ന് ഒരാളും ജുമുഅക്ക് പോയില്ല. ജുമാ നടന്നതുമില്ല. പള്ളി ശൂന്യമായി പിന്നീട് മുസ്‌ലിയാർ രാജി എഴുതികൊടുത്തയച്ചു.  രാജി സ്വീകരിച്ചു. ഇനി ഈ നാട്ടിൽ ഞാൻ താമസിക്കുന്നില്ല എന്ന് പറഞ്ഞ് മുസ്‌ലിയാർ പുര വിൽക്കാൻ ഏർപ്പാട് ചെയ്തു. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 32 )


പിന്നീട് ഒതായി പള്ളിയിൽ വന്നത് കലന്തൻ മുസ്‌ലിയാർ ആയിരുന്നു. മുഹമ്മദാജിയാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്.

അല്പം സാമ്പത്തികശേഷിയുള്ളതുകൊണ്ട് എന്തും ചെയ്യാം എന്ന ധാർഷ്ട്യം അവർക്കൊക്കെയുണ്ടായിരുന്നു. പള്ളിയിലെ ഉസ്താദുമാരൊക്കെ അവരുടെ കീഴിൽ വളരണം എന്ന ദുഷിച്ച ചിന്തയും. 

ഒരു ദിവസം പി വി കുടുംബത്തിൽപ്പെട്ട ഒരാൾ മരണപ്പെട്ടു. അവർക്കുവേണ്ടി തൽഖീൻ ചെല്ലാൻ മുഹമ്മദാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻകുട്ടി ഉസ്താദിനോട് ആവശ്യപ്പെട്ടു. (അക്കാലത്ത് തൽഖീൻ ബിദ്അതായിരുന്നില്ല.) ഉസ്താദ് പറഞ്ഞു: മുഹമ്മദ് ഹാജി പറയട്ടെയെന്ന്. ഇത് ഉസ്സൻകുട്ടി സാഹിബിന് പിടിച്ചില്ല. അങ്ങനെ ആ ഉസ്താദും അവിടം വിട്ടു പോകേണ്ടി വന്നു.


"ആമിനക്കുട്ടിയുടെ മയ്യിത്ത് മറവ് ചെയ്തതിനു ശേഷം പി.വി ഉസ്സൻ കുട്ടി കലന്തൻ മുസ്‌ലിയാരോട് തൽഖീൻ ചൊല്ലിക്കൊടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം മടിച്ചു. നിർബന്ധിച്ചപ്പോൾ മുഹമ്മദ് ഹാജി പറയട്ടെ എന്ന് പറഞ്ഞു. അത് ഉസ്സൻകുട്ടി എന്നവർക്ക് രസിച്ചില്ല. അനുജൻ ജേഷ്ഠനെക്കാൾ വലുതായിപ്പോയോ എന്നായി. അക്കാരണത്താൽ ബഹളമായി കലന്തൻ മുസ്‌ലിയാരും പിരിഞ്ഞു പോയി."

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും പേ: 32 )


പിന്നീട്, ഒതായിയിൽ വെട്ടം മൗലവി, കെ.കെ ജമാലുദ്ദീൻ മൗലവി, എൻ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ വഹാബി നേതാക്കൾ തുടർ പ്രസംഗങ്ങൾ നടത്തുകയും ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേരിൽ കമ്മിറ്റി ഉണ്ടാക്കി പള്ളി പൂർണ്ണമായും അവരുടെ കീഴിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഇവർക്കെതിരെ ശബ്ദിക്കാൻ അവിടങ്ങളിൽ ആളുകൾ ഉണ്ടായില്ല.


"1944 ൽ പള്ളി പരിപാലന സംഘത്തിന്റെ ഒരു പ്രധാന വാർഷിക യോഗം നടന്നു. എൻ വി അബ്ദുസ്സലാം മൗലവി ആയിരുന്നു അധ്യക്ഷൻ. അന്ന് സ്വാഗത പ്രസംഗത്തിലാണ് പള്ളി കമ്മിറ്റിക്ക് ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേര് വിളിച്ചത്. 1948ല്‍ വാപ്പ പി വി മുഹമ്മദ് ഹാജിയും ഞാനും (ഉമർ കുട്ടി ഹാജി) ഉൾപ്പെട്ട 12 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി .രജിസ്റ്റർ ചെയ്തു.

(അതേ പുസ്തകം പേജ് 37 )


വെട്ടം അബ്ദുല്ല ഹാജിയുടെ പ്രഭാഷണം നടന്നുകൊണ്ടിരിക്കേയാണ് ഒതായി പള്ളിയിലെ ഖുതുബക്ക് ഉപയോഗിക്കുന്ന വാൾ മുറിച്ചു കളഞ്ഞത്.


"ഒതായയിൽ കൂട്ടായി (വെട്ടം)അബ്ദുള്ള ഹാജിയുടെ വയള് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പള്ളിയിലെ വാൾ മുറിച്ചു കളഞ്ഞത്. മആശിറ വിളിയും വാളെടുക്കലും കുറെ മുമ്പ് തന്നെ നിർത്തിയിരുന്നു. "

(അതേ പുസ്തകം പേജ് 49 )

സ്ത്രീ പള്ളിപ്രവേശം :* *മൗലവിമാർ പിൻവലിയുന്നു

 https://m.facebook.com/story.php?story_fbid=pfbid0bizfCzH3Yh4GdXhnBMAWYJ4wE4PVgkoVAq9Cj8Z4VmwbNVp1zRx96M3rE8dibLXvl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 90/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്ത്രീ പള്ളിപ്രവേശം :*

*മൗലവിമാർ പിൻവലിയുന്നു*


സ്ത്രീകളെ പള്ളിയിലേക്കാനയിക്കുന്നതിൽ മുമ്പത്തെപ്പോലുളള ആവേശം ഇപ്പോൾ മൗലവിമാർക്കില്ല. പോകുകയാണെങ്കിൽ തടയണ്ട , അനുവദനീയമാണ്. എന്നൊരു ഒഴുക്കൻ മട്ട്.  ഇത് മൗലവിമാർക്കിടയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 


പ്രായംചെന്ന ഒരു മൗലവി എഴുതുന്നു:

"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതര സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല; ജാഇസാണ് , വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നിസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു... ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്, സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് അത് സുന്നത്തിന്റെ കൂടെയുള്ളതാണോ ? അതോ കറാഹത്തിന്റെ കൂടെയുള്ളതോ? കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം സമൂഹത്തോട് തുറന്ന് പറയാൻ എന്തിന് മടി കാണിക്കണം.?

(ജാമിഅ: നദ്‌വിയ്യ : 

40ാം വാർഷിക സുവനീർ

പേജ് : 66, 67) 


ഈ അടുത്തായി പുറത്തിറങ്ങുന്ന പുസ്തകങ്ങളിൽ സ്ത്രീകളുടെ ജമാഅത്ത് പരാമർശിക്കുന്നേയില്ല. ജിന്ന് വിഭാഗം അഥവാ വിസ്ഡം ഗ്രൂപ്പ്  ഇറക്കിയ പുസ്തകത്തിലെ വരികൾ കാണുക:

"പുരുഷന്മാർ കഴിവതും അഞ്ചു നേരത്തെ നമസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നമസ്കരിക്കാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. സാമൂഹിക ബോധം നിലനിർത്താനും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയുമൊക്കെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായകമാണ്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ. പേജ് : 119)


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായി(സംഘടിതമായി)ട്ടാണ് നിർവ്വഹിക്കേണ്ടത്. "

(അതേ പുസ്തകം)


സ്ത്രീകൾ ജുമുഅ ജമാഅത്തിന് വീട്ടിൽ നിന്ന് പള്ളിയിലേക്ക് പുറപ്പെട്ടു പോകുന്നത് കേരള വഹാബികളിൽ മാത്രം കാണുന്ന ഏർപ്പാടാണെന്ന് മൗലവിമാർക്കു തന്നെ ബോധ്യപ്പെട്ടതാകാം ഇങ്ങനെ പിൻവലിയാനുള്ള കാരണമെന്ന് മനസ്സിലാക്കുന്നു. 


ഗൾഫ് സലഫികളുടെ നിലപാട് ഈ വിഷയത്തിൽ കേരള സലഫികളോട് ഒരു നിലക്കും യോജിക്കുന്നില്ല.


എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു :

"സ്ത്രീകളെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാൻ മുജാഹിദ് പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. അതൊരു പ്രധാന സുന്നത്താണെന്ന് പറയുകയും ചെയ്യുന്നു. അതിൻെറ പേരിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണെന്ന് പറയുന്ന സമസ്തക്കാരുമായി നാം പോരാടുന്നു. സ്ത്രീകൾക്ക് പള്ളിയേക്കാൾ വീടാണ് ഉത്തമം എന്ന് വാദിക്കാറുള്ള സംസ്ഥാന സുന്നികളെയും നാം നേരിടുന്നു. എന്നാൽ സംസ്ഥാനക്കാരുടെ വാദം തന്നെയാണ് ഗൾഫിലെ സലഫികളുടെയും വാദം എന്ന വസ്തുത രസകരമാണ്....ദീർഘകാലമായി കേരളത്തിലെ മുജാഹിദുകൾ വളരെ പ്രാധാന്യപൂർവ്വം ആഹ്വാനം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്ത സ്ത്രീകളുടെ പള്ളിപ്രവേശനത്തെ കുറിച്ച് ഗൾഫ് സലഫികളുടെ വീക്ഷണമാണ് നാം വിശദീകരിച്ചത്. മുജാഹിദ് പണ്ഡിതർ തെളിവുകൾ ശരിക്കും നിരത്തി (ഹുജ്ജത് പൂർത്തിയാക്കി ) എന്ന് അവകാശപ്പെടുന്ന വിഷയത്തിലെ അന്തരമാണ് ഇതിൽനിന്ന് പ്രത്യക്ഷമായത്. സംസ്ഥാന സുന്നികളോട് ഖണ്ഡന മണ്ഡനവും വാദ പ്രതിവാദവും നടത്താൻ നാം തയ്യാറാകുന്ന ഒരു വിഷയമാണിത്. പക്ഷേ ഗൾഫ് സലഫികളുടെ മുന്നിലെത്തുമ്പോൾ വാദപ്രതിവാദം നടത്താൻ നാം മറന്നു പോകുന്നു "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 

പേജ് 128 , 130 )

സ്ത്രീ പള്ളിപ്രവേശം:* *മുജാഹിദ് പരിണാമങ്ങൾ

 https://www.facebook.com/100024345712315/posts/pfbid0y4fvE7mbEoLhLm9Qo6Z1h7oNAq3RA4QhbhtYufWnnUjshhabqCRwYhrj3Ka4Twwpl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 89 / 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli

*സ്ത്രീ പള്ളിപ്രവേശം:*

*മുജാഹിദ് പരിണാമങ്ങൾ*


മുജാഹിദ് പ്രസ്ഥാനത്തിൽ  ആദർശപരമായ മാറ്റങ്ങൾ കൂടുതൽ പ്രകടമായത് 1940 കൾക്ക് ശേഷമാണ്. 

സ്ത്രീ പള്ളി പ്രവേശം, തറാവീഹിന്റെ റക്അത്ത് ചുരുക്കിയത്, ഖുനൂത് നിഷേധം, തല തുറന്നിട്ടുള്ള നിസ്കാരം, നെഞ്ചിൽ കൈ കെട്ടൽ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മാറ്റം വന്നു തുടങ്ങി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മുജാഹിദ് സ്ഥാപകനായ വക്കം മൗലവി ഇത്യാദി വിവാദങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അയാളുടെ കാലത്ത് സ്ത്രീകൾ ജുമുഅക്ക് പോകുന്ന സമ്പ്രദായമേ ഉണ്ടായിരുന്നില്ല.


1946 ൽ ഒതായിയിലെ പി വി മുഹമ്മദ് ഹാജി എന്ന വ്യക്തിയാണ് സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു ജുമുഅ സംഘടിപ്പിക്കാൻ ആദ്യമായി മുന്നോട്ടു വന്നത്. ഇവ്വിഷയകമായി എം സി സി അഹമ്മദ് മൗലവിയോട് ഫത്‌വ ചോദിച്ചപ്പോൾ പോകൽ നിർബന്ധമാണ് എന്നയാൾ മറുപടി കൊടുത്തു. ഈ മറുപടി മൗലവിമാരിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ചു. 


*നിർബന്ധം*

എം സി സി അഹ്മദ്എഴുതുന്നു:

"വെള്ളിയാഴ്ചക്കും പെരുന്നാൾക്കും രണ്ടു കൂട്ടരും (ആണും പെണ്ണും ) ഹാജരാകകൾ വാജിബാണ്. "

(മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ ?

പേജ് : 111) 

എം സി സി യെപ്പോലെ മൗലവിമാരിൽ പലരും സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധമാണെന്ന പക്ഷക്കാരായിരുന്നു.


"മുജാഹിദ് പണ്ഡിതന്മാർക്കിടയിൽ സ്ത്രീകൾക്ക് ജുമുഅ നിർബന്ധമോ സുന്നത്തോ എന്നതിൽ വീക്ഷണ വ്യത്യാസമുണ്ട് അബ്ദുല്ല ഹാജി

(വെട്ടം മൗലവി)നിർബന്ധമാണ് എന്ന അഭിപ്രായക്കാരനായിരുന്നു. "

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും 

ഉമർ കുട്ടി ഹാജിയുടെ ഓർമ്മകളിൽ 

കെ എൻ എം പേജ് : 34 )


*നിർബന്ധമില്ല സുന്നത്തുമില്ല*

എന്നാൽ അക്കാലത്ത് തന്നെ ഇതിനെതിരെ ശക്തമായി കെ ഉമർമൗലവി രംഗത്ത് വന്നു. നിർബന്ധമാണെന്നോ സുന്നത്താണെന്നോ പറയരുതെന്നായിരുന്നു 

മൗലവിയുടെ പക്ഷം.


കെ. ഉമർ മൗലവി എഴുതുന്നു. 

"ചില ഉലമാക്കളല്ല സകല ഉലമാക്കളും വുജൂബില്ലെന്ന് പറഞ്ഞവരാകുന്നു എന്ന് തെളിഞ്ഞു. സുന്നത്ത് ഉണ്ടെന്ന് ഉലമാക്കൾ പറഞ്ഞു എന്ന് (എം സി സി) മൗലവി സാഹിബ് വാദിക്കുന്നുണ്ട്. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് ഉദ്ധരിച്ചു തരുവാൻ അദ്ദേഹത്തിന് സാധിക്കുമോ ?"

(അൽമനാർ 1953 

മാർച്ച് 20 പേജ് 13)


*അനുവദനീയം പുണ്യകർമ്മം*

കെ. ഉമർ മൗലവി കെ എൻ എമ്മിന്റെ ഔദ്യോഗിക മാസികയിലൂടെ സ്ത്രീ ജുമുഅ ജമാഅത്തിനെ എതിർത്തെങ്കിലും പിന്നീട് സുന്നത്താണെന്നും പുണ്യകർമ്മമാണെന്നും തന്നെയാണ് പ്രചരിപ്പിക്കപ്പെട്ടത്.


നേരത്തെ സുന്നത്താണെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് ഉമർ മൗലവി വെല്ലുവിളിച്ച അൽമനാർ മാസികയിൽ തന്നെ എഴുതുന്നു :


"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന സമൂഹങ്ങൾ നിസ്കാരങ്ങളായ ജമാഅത്തുകളിലും ജുമുഅകളിലും അവ പള്ളിയിൽ വെച്ച് നടക്കുന്നതായാലും പള്ളിക്ക് പുറത്ത് വെച്ച് നടക്കുന്നതായാലും സ്ത്രീകൾ പങ്കെടുക്കുന്നത് അനുവദനീയമാണ് പുണ്യകർമവുമാണ്, ഇതാണ് മുജാഹിദ് വാദം."

(അൽമനാർ 1997 

മാർച്ച് പേജ്: 11)


അന്യപുരുഷന്മാരോടൊപ്പം  ജമാഅത്തിന് പങ്കെടുക്കൽ സുന്നത്താണെന്ന് വ്യക്തമായി തന്നെ മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:


"ജമാഅത്ത് നമസ്കാരത്തിൽ പങ്കുകൊള്ളൽ സുന്നത്തും പ്രതിഫലാർഹവുമായതുകൊണ്ടാണല്ലോ നബി(സ)യുടെ കാലത്തെ മുസ്‌ലിം സ്ത്രീകൾ അന്യ പുരുഷന്മാരുള്ള ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തത്. "

(ഇസ്‌ലാഹ് മാസിക 

പുസ്തകം 2 ലക്കം1 പേ: 9)


ഇപ്പോൾ ഇതിൽ നിന്നെല്ലാം പിന്മാറി. സുന്നത്തുമില്ല, പ്രതിഫലവും ഇല്ല ; വേണമെങ്കിൽ പോകാം എന്നാക്കി മാറ്റിയിരിക്കുന്നു.


*വേണമെങ്കിൽ പോകാം*

നിർബന്ധവുമില്ല സുന്നത്തുമില്ല ഒരു കട്ടൻ അടിക്കുന്ന മട്ടിലാണ് ഇപ്പോൾ സ്ത്രീകളുടെ പള്ളി പ്രവേശം.

"സ്ത്രീകൾക്ക് പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം. "

(വിചിന്തനം വാരിക 2009 

മാർച്ച് 20 പേജ് 9)


*ഇസ്‌ലാം എതിരല്ല*

"ജുമുഅജമാഅത്തുകൾ ക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ല എന്നതാണ് വസ്തുത. "

(വിചിന്തനം 2007 

ഫെബ്രുവരി 23 പേജ് 3)

എന്നാൽ ഇതിലും മൗലവിമാർക്ക് യോജിപ്പില്ല. ഈ ആദർശത്തെ ശക്തമായി ചോദ്യം ചെയ്ത മൗലവിമാർ രംഗത്തുണ്ട്. സ്ത്രീകൾ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പോകുന്നത് കേരളത്തിൽ മാത്രമാണെന്നും ഗൾഫ് സലഫികളുടെ പിന്തുണ ഈ വിഷയത്തിൽ ഇല്ലെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.