Showing posts with label ഇമാം ഗസ്സാലി(റ)യും അദ്വൈതാരോപണങ്ങളും. Show all posts
Showing posts with label ഇമാം ഗസ്സാലി(റ)യും അദ്വൈതാരോപണങ്ങളും. Show all posts

Wednesday, February 21, 2018

ഇമാം ഗസ്സാലി(റ)യും അദ്വൈതാരോപണങ്ങളും





ഇമാം ഗസ്സാലി(റ)യും അദ്വൈതാരോപണങ്ങളും

● ഇബ്‌റാഹീം സഖാഫി കുമ്മോളി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


കുളിച്ച് വുളൂ ചെയ്ത് സുഗന്ധം പൂശിയ വസ്ത്രങ്ങളണിഞ്ഞ് മരണത്തിന് സ്വാഗതമോതി സ്വഹീഹുല്‍ ബുഖാരി നെഞ്ചോട് ചേര്ത്തു വെച്ച് സസന്തോഷം ഈ ലോകത്തോട് യാത്ര പറഞ്ഞ അത്യപൂര്വു വ്യക്തിത്വമാണ് ഇമാം ഗസ്സാലി(റ). ഹിജ്‌റ വര്ഷംത 555-ലാണ് മഹാന്‍ വഫാത്താകുന്നത്. അമ്പത്തിയഞ്ചു വയസ്സാണ് അന്നു പ്രായം. പഠനവും രചനയും സംവാദങ്ങളും സ്ഥാപന നിര്മാ്ണവുമൊക്കെയായി സേവന സമ്പന്നമായിരുന്നു ആ ജീവിതം. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വികാസത്തിലും വ്യാപനത്തിലും മുസ്‌ലിം ലോകം ഇമാമിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. മഹാന്റെ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി നിരവധി രചനകള്‍ കാലാന്തരങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇമാം റാഫിഈ, ഇമാം നവവി, സകരിയ്യല്‍ അന്സ്വാകരി, ഇബ്‌നു ഹജരിനില്‍ ഹൈതമി, സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങി ഒട്ടേറെ ലോകപ്രശസ്ത പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യുടെ രചനകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ കര്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ രൂപകല്പംന നടത്തിയിട്ടുള്ളത്. ഇമാമിന്റെ രചനകളെല്ലാം നിരവധി പ്രത്യേകതകളാല്‍ ധന്യമാണ്. അത്രയേറെ പണ്ഡിതരെയും സമൂഹത്തെയും സ്വാധീനിച്ച ഗ്രന്ഥങ്ങള്‍ പിന്നീട് ഏറെയൊന്നും രചിക്കപ്പെട്ടിട്ടില്ലെന്നുതന്നെ പറയാം. ഇമാം സുബ്കി(റ) ഇമാം ഗസ്സാലി(റ)യുടെ ചരിത്രം ആരംഭിക്കുന്നതു തന്നെ ഇങ്ങനെ രേഖപ്പെടുത്തിയാണ്: ഇമാം ഗസ്സാലി(റ) ഇസ്‌ലാമിന്റെ രേഖയാണ്. മതത്തിന്റെ പ്രമാണമാണ്. ആ പ്രമാണം വഴി സമാധാനത്തിന്റെ ഭവന(സ്വര്ഗംന)ത്തിലേക്കെത്തിച്ചേരാം (ത്വബഖാത്ത്).
സൈനുദ്ദീനില്‍ മഅ്ബരി(റ) കിഫായത്തുല്‍ അദ്കിയാ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥത്തെ സംബന്ധിച്ചു ഇങ്ങനെ കുറിച്ചു: ‘സഹോദരാ, നീ ഗസ്സാലി ഇമാമി(റ)ന്റെ ഇഹ്‌യ പാരായണം ചെയ്യുക. ഡോക്ടര്മാ ര്‍ അസാധ്യമായിക്കാണുന്ന സര്വ രോഗങ്ങളുടെയും ശമനം അതിലുണ്ട്.’ ഈ ഉപദേശത്തിന് സയ്യിദ് ബകരി അല്‍ മക്കിയുടെ കയ്യൊപ്പ് ഇങ്ങനെ: ‘ഇഹ്‌യയെ പിഴച്ചവരും പിഴപ്പിക്കുന്നവരുമല്ലാതെ ആക്ഷേപിക്കുകയില്ല.’ നിങ്ങള്‍ ഇഹ്‌യയുടെ കൂട്ടാളിയാവുക. ആ ഗ്രന്ഥം അല്ലാഹുവിന്റെ പ്രത്യേക ദര്ശങനത്തിന്റെയും തൃപ്തിയുടെയും സ്ഥാനമാണ്. അതിനെ സ്‌നേഹിച്ച് പാരായണം ചെയ്തു പ്രവര്ത്തിയക്കുന്നവന്‍ അല്ലാഹുവിന്റെയും അമ്പിയാക്കള്‍, മലക്കുകള്‍, ഔലിയാക്കള്‍ എല്ലാവരുടെയും സ്‌നേഹം ആര്ജിഹച്ചവനാകും. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എല്ലാം സമ്മേളിച്ചവനാകും. ദൃശ്യാദൃശ്യ ലോകങ്ങളില്‍ വിവരമുള്ളവനായിത്തീരും (കിഫായ പേ, 98). പുത്തന്വാൃദികള്ക്ക്ാ കഠിന വെല്ലുവിളിയാണ് ഗസ്സാലി ഇമാമിന്റെ രചനകള്‍. അതുകൊണ്ടു തന്നെ അവര്‍ എന്നും അദ്ദേഹത്തെയും ഗ്രന്ഥങ്ങളെയും എതിര്ത്തു . എല്ലാതരം പുത്തന്വാവദങ്ങളെയും തന്റെ ആഴമേറിയ അറിവനുഭവങ്ങള്‍ കൊണ്ട് നേരിടാന്‍ മഹാനവര്കപള്ക്കുക സാധിച്ചു. ഹുജ്ജത്തുല്‍ ഇസ്‌ലാം എന്ന സ്ഥാനപ്പേര്‍ സമുദായം സമ്മാനിച്ചതിന്റെ പശ്ചാത്തലം തന്നെ ഈ പ്രതിരോധ ധിഷണയാണ്. ഗ്രന്ഥങ്ങളിലെ ഓരോ വരിയിലും പുത്തന്‍ വാദങ്ങളെ മുന്നില്‍ കാണുകയും അവയുടെ മുനയൊടിക്കുകയും ചെയ്യുന്ന ശൈലി നമുക്കുകാണാം. ഇക്കാരണത്താല്‍ ഇമാമിനെതിരെ നവീനവാദികള്‍ വാളോങ്ങുക സ്വാഭാവികം. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം മറ്റു പല പൂര്വിവകരെയും ഭത്സിച്ചതു പോലെ ഗസ്സാലി(റ)യെയും പലപ്പോഴും അധിക്ഷേപിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ) എന്തിനെതിരെ നിലകൊണ്ടുവോ അതേ ആശയം മഹാന്റെ പിരടിയിലിടാന്‍ ഇയ്യിടെ അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ അതിക്രൂരമായ വിധം ശ്രമം നടത്തുകയുണ്ടായി. ‘ഗസ്സാലി ചിന്തകളിലെ അപഭ്രംശങ്ങള്‍’ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ അവര്‍ ചെയ്തത് മനുഷ്യത്വരഹിതമായ ജ്ഞാനവഞ്ചനയാണ്.
നബി(സ്വ) പുത്തന്വാ്ദികളെ വിശേഷിപ്പിച്ചത് ‘ദജ്ജാലൂന, കദ്ദാബൂന’ എന്നാണ്. വലിയ കളവും കഠിന കബളിപ്പിക്കലും നടത്തുന്നവര്‍ എന്നര്ത്ഥംട. ഈ രണ്ട് ആയുധവും മുജാഹിദുകള്‍ ഗസ്സാലി(റ)ക്കെതിരെ പ്രയോഗിക്കുന്നു. അടിക്കടി ചിന്തകളും നിലപാടുകളും മാറിക്കൊണ്ടിരിക്കുന്ന പണ്ഡിതനായി ഇമാം ഗസ്സാലി(റ)യെ ചിലര്‍ അവതരിപ്പിക്കുന്നു. ഒരു ഗ്രന്ഥത്തിനു ശേഷം മറ്റൊന്നായി രചന നിര്വിഹിക്കുമ്പോള്‍ അതെല്ലാം നിലപാട് മാറ്റമായി ദുര്വ്യാ ഖ്യാനിച്ച് സന്ദര്ഭംത്തില്‍ നിന്ന് അടര്ത്തി യെടുത്ത വാചകങ്ങള്ക്ക് ഇമാമവര്കറള്‍ നിനക്കുക പോലും ചെയ്യാത്ത ഉദ്ദേശ്യങ്ങള്‍ ചാര്ത്തി യാണ് ഈ കബളിപ്പിക്കല്‍ നടത്തുന്നത്. യഥാര്ത്ഥ ത്തില്‍ ഗസ്സാലി(റ) ഇടക്കിടെ നിലപാടു മാറ്റുന്ന പണ്ഡിതനല്ല. മറിച്ച് വിവിധ വിജ്ഞാനശാഖകളില്‍ പ്രാവീണ്യമുള്ള മഹാപണ്ഡിതനാണ്. ഗ്രന്ഥങ്ങളിലെ വൈവിധ്യങ്ങള്‍ നിലപാടു മാറ്റമല്ല. മറിച്ച് സേവന വൈപുല്യമാണ്. ഇമാമിന്റെ ലഭ്യമായ ഗ്രന്ഥങ്ങള്‍ വെച്ചു വസ്തുതാപരമായി വിചിന്തനം ചെയ്യുമ്പോള്‍ ഇക്കാര്യം ബോധ്യമാകും.
മുജാഹിദുകള്‍ ഭ്രാന്തമായ അവതരണമാണ് ഇമാം ഗസ്സാലി(റ)യെ സംബന്ധിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ പിഴവുകണ്ടെത്താനുള്ള ഗവേഷണത്തിലാണ്. പക്ഷേ, അതിന് സ്വീകരിച്ച മാര്ഗംണ പ്രഥമദൃഷ്ട്യാ തന്നെ മനുഷ്യത്വരഹിതവും ക്രൂരവുമായിപ്പോയി. അവര്‍ എഴുതി: അവതാര സിദ്ധാന്തവും അദ്വൈതവാദവും തൗഹീദ്! സൃഷ്ടി സ്രഷ്ടാവില്‍ ലയിച്ച് ഒരു സ്വത്വമായി ചേരുന്ന ഹല്ലാജിന്റെ വീക്ഷണമാണ് ഗസ്സാലിയുടെ അഭിപ്രായ പ്രകാരം ശരിയായ തൗഹീദ്. പ്രപഞ്ചത്തില്‍ അല്ലാഹു അല്ലാതെ മറ്റൊരു കര്ത്താിവ്(ഫാഇല്‍) ഇല്ലെന്നും ഇവിടെ കാണുന്ന വൈവിധ്യങ്ങള്‍ ഒന്നിന്റെ തന്നെ വിവിധ ഭാവങ്ങളാണെന്നും അല്ലാഹു ഒരര്ത്ഥടത്തില്‍ ഏകനും മറ്റൊരര്ത്ഥലത്തില്‍ വൈവിധ്യം പുലര്ത്തു ന്നവനാണെന്നും ഗസ്സാലി പറയുന്നു (അല്‍ ഇസ്വ്‌ലാഹ്, ജൂണ്‍ 20017). അത്യധികം ഗുരുതരമായ ശുദ്ധ കളവാണ് ഇവിടെ ഇമാമിന്റെ വാദമായി മുജാഹിദുകള്‍ എഴുന്നള്ളിച്ചിരിക്കുന്നത്. ഇമാം തന്റെ ജീവിതവും എഴുത്തുമെല്ലാം ഏറെയും ചെലവഴിച്ചത് അദ്വൈതവാദത്തെയും അവതാര സിദ്ധാന്തത്തെയും ഖണ്ഡിക്കാനും ശരിയായ വിശ്വാസം സമര്ത്ഥി ക്കാനുമാണ്. ആ ഇമാമിനെതിരെയാണ് ഇതേ വാദം ആരോപിക്കുന്നത്. വിശ്വാസം മാത്രമല്ല, വിജ്ഞാനം തന്നെയും ശൂന്യമാണ് ഇവര്‍ക്കെന്നതിന് ഇതിലപ്പുറം രേഖകള്‍ വേണ്ടതില്ല. സ്രഷ്ടാവായ അല്ലാഹുവിന്റെ വിശേഷണങ്ങളോ സത്തയോ സൃഷ്ടികളിലേക്ക് സ്വാംശീകരിക്കപ്പെടുകയും വികേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമെന്ന വിശ്വാസമാണ് അദ്വൈതത്തിന്റെയും അവതാര വാദത്തിന്റെയും അടിസ്ഥാനം. ഇക്കാര്യത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസം പ്രചരിപ്പിച്ച മുന്നിവര നേതൃത്വമാണ് ഇമാം ഗസ്സാലി(റ). ഇഹ്‌യാ ഉലൂമിദ്ദീനില്‍ മറ്റൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്ത വിധം രേഖപ്പെടുത്തുന്നത് കാണുക: ‘അല്ലാഹു സൃഷ്ടികളില്‍ അവതരിക്കുന്നതിനെതൊട്ട് പരിശുദ്ധനാണ്. അവന്‍ ഒന്നിലും അവതരിക്കുകയില്ല. ഒരു വസ്തുവും അല്ലാഹവിലും അവതരിക്കുകയില്ല. അല്ലാഹു അല്ലാത്തതൊന്നും അവന്റെ സത്തയില്‍ ഇല്ല. അവനല്ലാത്ത ഒരു വസ്തുവിലും അവന്റെ സത്തയുമില്ല. നീങ്ങുക, പരിണമിക്കുക പോലുള്ളവയില്‍ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാണ്. അവനില്‍ സൃഷ്ടികള്‍ അവതരിക്കില്ല.’ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ വിവരിക്കുന്ന എല്ലാ പണ്ഡിതന്മാരും വിശിഷ്യാ ഇമാം ഗസ്സാലി(റ)വും സ്വിഫത്തുകള്‍ (വിശേഷണങ്ങള്‍) അല്ലാഹുവിന്റെ സത്തയില്‍ നിലകൊള്ളുന്നതാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞത് കാണാം. ‘ഖാഇമുന്‍ ബി ദാത്തിഹി’ എന്നാണ് അവര്‍ പ്രയോഗിക്കുന്ന വാചകം. ഇത് അവതാരവാദികളെയും അദ്വൈത സിദ്ധാന്തത്തെയും നിരാകരിക്കുന്ന വിശ്വാസ കാര്യങ്ങളിലെ അടിസ്ഥാന വിവരണമാണ്. ഇതെല്ലാമായിട്ടും മഹാപണ്ഡിതനായ ഗസ്സാലി ഇമാമി(റ)നെ പോലുംഅദ്വൈതവാദിയും അവതാര സൈദ്ധാന്തികനുമാക്കുന്നവരെ കുറിച്ച് എന്തുപറയാന്‍!
ഇമാമിനെ പ്രതിക്കൂട്ടിലാക്കാന്‍ മുജാഹിദുകള്‍ കണ്ടെത്തിയത് സന്ദര്ഭമത്തില്‍ നിന്ന് അടര്ത്തി യെടുക്കുന്ന ചില വാചകങ്ങളാണ്. അവ ദുര്വ്യാ ഖ്യാനം ചെയ്യുന്നതോടൊപ്പം പരിഭാഷയെന്ന പേരില്‍ ഇമാം നിനക്കാത്തതെന്നല്ല അവിടുന്ന് കഠിനമായി നിരാകരിച്ച ആശയങ്ങള്‍, തനി കുഫ്‌റുകള്‍ ഇമാമിന്റെ പേരില്‍ വെച്ചുകെട്ടാനും അവര്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന് ഇമാമിന്റേതായി മുജാഹിദുകള്‍ ഉദ്ധരിക്കുന്ന വരികള്‍ കാണുക: സിദ്ദീക്വുകള്‍ തങ്ങളുടെ അല്ലാഹുവിനെ മാത്രമെ ദര്ശിേക്കൂ. അവനിലൂടെയേ അവര്‍ മറ്റുള്ള വസ്തുക്കളെ കാണുകയുള്ളൂ. ഇഹ ലോകത്തും പരലോകത്തും അവര്‍ അവനെയല്ലാതെ ഒന്നും ദര്ശിയക്കുകയില്ല. അഥവാ അവര്‍ ദര്ശിാക്കുന്നതെല്ലാം അവന്റെ വ്യത്യസ്ത ഭാവങ്ങളാണ്…(ഇഹ്‌യ 4/86). യഥാര്ത്ഥ ത്തില്‍ ഇമാം ഗസ്സാലിയുടെയും അവിടുത്തെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെയും പേരില്‍ തികച്ചും കളവായ ആരോപണമാണ് മുജാഹിദുകള്‍ ഇവിടെ ഉന്നിയിച്ചിരിക്കുന്നത്. ‘അവര്‍ ദര്ശിതക്കുന്നതെല്ലാം അവന്റെ വ്യത്യസ്ത ഭാവങ്ങളാണ്’ എന്ന് മുജാഹിദുകള്‍ മുകളില്‍ പരിഭാഷപ്പെടുത്തിയ പോലെ അര്ത്ഥംമ പറയാന്‍ പാകമായ ഒരു വാചകം ഗസ്സാലി(റ)ന്റെ ഇഹ്‌യയില്‍ ഇല്ലെന്നു മാത്രമല്ല, ഒരു സുന്നി പണ്ഡിതന്റെ ഗ്രന്ഥത്തിലും അങ്ങനെ കാണിച്ചു തരാന്‍ ആര്ക്കും കഴിയില്ല.
ഇമാം ഗസ്സാലിയെ തെറ്റിദ്ധരിപ്പിക്കാന്‍ വിമര്ശുകര്‍ ഉപയോഗപ്പെടുത്തുന്ന മറ്റൊരായുധമാണ് അബൂയസീദുല്‍ ബിസ്താമി(റ)യുമായി ബന്ധപ്പെട്ടു ഇഹ്‌യയില്‍ വന്ന ചില സംഭവങ്ങള്‍. വിമര്ശികര്‍ എഴുതുന്നു: തന്റെ സുന്നീ പ്രണയം സര്വക സീമകളും ഉല്ലംഘിക്കുന്നതു കാണാം. തനിക്ക് പ്രിയങ്കരമായ ഒരു വചനമായി സൂഫി അബൂതുറാബ് തന്റെ ശിഷ്യന് നല്കി യ ഒരു ഉപദേശം അദ്ദേഹം എടുത്തുദ്ധരിക്കുന്നത് ഇങ്ങനെ: നീ ഒരു തവണ ബായസീദിനെ ദര്ശികക്കുന്നത് എഴുപത് തവണ അല്ലാഹുവിനെ ദര്ശിഘക്കുന്നതിനെക്കാള്‍ നിനക്ക് പ്രയോജനകരമായിരിക്കും-ഇഹ്‌യ 4/356- (അല്‍ ഇസ്വ്‌ലാഹ് ജൂണ്‍ 2017).
സത്യത്തില്‍, ഈ വാക്യത്തില്‍ ഇമാം ഗസ്സാലി(റ)യെയും അബൂതുറാബിനെയുമെല്ലാം വിഷയങ്ങളുടെ വസ്തുത മനസ്സിലാക്കാതെ വിമര്ശികക്കുകയാണ്. ഇമാം ഗസ്സാലി ഇതുദ്ധരിക്കുന്നത് തന്നെ അല്ലാഹുവിനോട് അനിയന്ത്രിതമായ സ്‌നേഹം കാരണമായി വാചകങ്ങളില്‍ ആലങ്കാരികത വന്നുചേര്ന്ന മഹാന്മായരുടെ വാക്കുകളെന്ന നിലക്കാണ്. ബഹു: അബുതുറാബ്(റ) തന്റെ ഒരിഷ്ട ശിഷ്യനോട്, അല്ലാഹുവിന്റെ ഇബാദത്തുകളില്‍ ആനന്ദം കണ്ടെത്തിയ, അല്ലാഹുവില്‍ ലയിച്ച വ്യക്തിയോട് നിങ്ങള്‍ അബൂയസീദില്‍ ബിസ്താമിയെ കണ്ടെങ്കില്‍ നല്ലതായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാചകങ്ങള്‍ പറഞ്ഞു. ഇത് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ശിഷ്യന്‍ പറഞ്ഞു. ‘ഞാന്‍ അല്ലാഹുവിനെ കണ്ടു. എനിക്ക് അബൂയസീദില്‍ ബിസ്താമിയെ കാണേണ്ടതില്ല.’ ഈ അല്ലാഹുവിനെ കാണേണ്ടതില്ല എന്ന പ്രയോഗം അനുചിതമാണ്, തെറ്റിദ്ധാരണാജനകമാണ്. ഇത്തരം കാര്യങ്ങള്‍ കൂടി പരിഹരിച്ച് ഇനിയും മുന്നോട്ടു പോകണമെങ്കില്‍ അബൂ യസീദില്‍ ബിസ്താമിയുമായി ബന്ധപ്പെടേണ്ടതുണ്ട്. ഇക്കാര്യം ശക്തമായി സൂചിപ്പിക്കാന്‍ അബൂ തുറാബ് ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ എഴുപത് തവണ അല്ലാഹുവിനെ കാണുന്നതിനെക്കാള്‍ നിങ്ങള്ക്ക്ാ ഉപകാരം ഒരു തവണ അബൂ യസീദിനെ കാണുന്നതാണ്. ഇത് പറയുന്നതിന് മുമ്പ് അബൂ തുറാബ് ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: ‘നിനക്ക് മോശം, നീ അല്ലാഹുവിനെ കൊണ്ട് വഞ്ചിതനാകുന്നു’ (ഇഹ്‌യ).
ഇവിടെ അല്ലാഹുവിന്റെ ദര്ശ്നം അവകാശപ്പെട്ട വ്യക്തിയെ തിരുത്തുകയും സംസ്‌കരിക്കുകയും ചെയ്യാന്‍ ഉപയോഗിച്ച ഒരു പ്രയോഗം സന്ദര്ഭുത്തില്‍ നിന്ന് അടര്ത്തി യെടുത്തു അബൂയസീദുല്‍ ബിസ്താമിയെയും ഇമാം ഗസ്സാലിയെയും അബൂ തുറാബിനെയുമെല്ലാം വിമര്ശികക്കുന്നത് ക്രൂരമായ സമീപനമാണ്. പ്രയോഗങ്ങളിലെ ആലങ്കാരികത വകവെച്ചു കൊടുക്കാന്‍ സന്നദ്ധമാകാത്ത ഒരാള്ക്ക് വിശുദ്ധ ഖുര്ആാനും ഹദീസും നിരാകരിക്കേണ്ടിവരും. ഖുര്ആമനിലും ഹദീസുകളിലും ഇത്തരം പ്രയോഗങ്ങള്‍ ധാരാളമുണ്ട്. അല്ലാഹു പറഞ്ഞു: താങ്കളെറിഞ്ഞ സന്ദര്ഭംദ, താങ്കളെറിഞ്ഞില്ല. എങ്കിലും അല്ലാഹു എറിഞ്ഞു. ഇവിടെ വ്യാഖ്യാനത്തിന് വിധേയപ്പെടുത്താതെ ഭാഷാപ്രയാഗം ഉയര്ത്തി പ്പിടിച്ച് അദ്വൈതവും അവതാരവാദവുമൊക്കെ ആരോപിക്കാന്‍ സാധിക്കുമോ? മാത്രമല്ല, സ്‌നേഹം, ദു:ഖം തുടങ്ങിയ വികാരങ്ങള്‍ വാചകങ്ങളെ ആലങ്കാരികതയിലേക്ക്, ചിലപ്പോള്‍ അബദ്ധത്തിലേക്കു തന്നെയും നയിച്ചെന്നിരിക്കും. എന്നാല്‍ അത് അനിയന്ത്രിതമായി സംഭവിക്കുന്നതായേ കാണാനും നിരീക്ഷിക്കാനും സാധിക്കൂ. തിരുനബി(സ്വ)യുടെ വഫാത്ത് വേളയില്‍ ഉമര്‍(റ) തീവ്രദു:ഖം കാരണം പ്രവാചകര്‍ മരണപ്പെട്ടുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനെ ഞാന്‍ വധിച്ചുകളയുമെന്ന് വരെ പറഞ്ഞുപോയതായും അബൂബക്കര്‍(റ) വിശുദ്ധ ഖുര്ആയന്‍ ഉദ്ധരിച്ചു ഉമര്‍(റ)വിന്റെ മനസ്സിനെ നിയന്ത്രിച്ചതും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ഇത്തരം ഉദ്ധരണങ്ങള്‍ ഉയര്ത്തി ക്കാട്ടി സ്വഹാബികളെ ആക്ഷേപിക്കുന്നത് പോലെയാണ് ഗസ്സാലി ഇമാമിനെ വിമര്ശിെക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് ലോകമുസ്‌ലിംകള്‍ ഗസ്സാലി ഇമാമിനോളം വിവിധ കാര്യങ്ങളില്‍ കടപ്പെട്ടവര്‍ അപൂര്വ്മായിരിക്കും. അത്രയേറെ വൈജ്ഞാനിക സേവനങ്ങള്‍ കൊണ്ട് ലോകത്തെ ധന്യമാക്കിയവരാണ് ഇമാം ഗസ്സാലി(റ). പക്ഷേ, കേരളത്തിലെ ആടുകളും ആടുനോട്ടക്കാരും കഥയെന്തറിയുന്നു?

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...