Sunday, June 30, 2024

സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?

 *പ്രമുഖരായ സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?*

<><><><><><><><><><><>



1️⃣ അൻസ്വാരികളുടെ നേതാവ് സഅ്‌ദുബ്നു ഉബാദ(റ)യെക്കുറിച്ച് പറയുന്നതു കാണുക:-


كتخلف سعد، فانّه قد استشرف الى ان يكون هو اميرا من جهة الانصار فلم يحصل له ذلك فبقي في نفسه بقية هوى هـ - منهاج ٨-٣٣٥

[അൻസാറുകളാൽ തെരഞ്ഞെടുക്കപ്പെട്ടു കൊണ്ട് ഭരണാധികാരിയാകുന്നതിലേക്ക് സഅ്ദ് തലപൊക്കി നോക്കിയിരുന്നു. അദ്ദേഹത്തിന് അതു ലഭ്യമായില്ല. അതിനാൽ തൻ്റെ മനസ്സിൽ ഒരല്പ‌ം സ്വാർത്ഥത അവശേഷിച്ചിരുന്നു-മിൻഹാജുസ്സുന്നഃ 8-335]



2️⃣ ഇബ്നുഉമർ(റ) നബി(സ്വ) നമസ്കരിച്ച സ്ഥലങ്ങൾ തന്നെ ശ്ര ദ്ധാപൂർവ്വം വീക്ഷിക്കുകയും അവിടെ നമസ്കരിക്കുകയും ചെയ്തതു സംബന്ധിച്ച് അദ്ദേഹം എഴുതിയതിങ്ങനെ:-


وتحري هذا ليس من سنة الخلفاء الراشدين بل هو مما ابتدع

[ഇങ്ങനെ നിസ്കാരസ്ഥലം നോക്കിനടക്കൽ ഖുലഫാഉർ റാശിദുകളുടെ ചര്യയിൽ പെട്ടതല്ല. അത് ഇബ്നുഉമറിന്റെ പുത്തൻ നിർമ്മിതിയിൽ പെട്ടതാണ്-ഇഖ്തിളാഉസ്സ്വിറാത് 1-390]



3️⃣ ഈ വിഷയത്തിൽ തന്നെ മഹാനായ ഇബ്നു ഉമറി(റ)നെക്കുറിച്ച് അയാൾ പറയുന്നു:-


لم يكونوا يلتفتون الى شيء من ذلك علم انه من البدع المحدثة التي لم يكونوا يعدونها عبادة وقربة وطاعة فمن جعلها عبادة وقربة وطاعة فقد اتبع غير سبيل المؤمنين وشرع من الدين مالم يأذن به الله - اقتضاء الصراط ١-٤٢٦

[ഇത്തരം സംഗതികളിലേക്കൊന്നും സ്വഹാബികൾ തിരി ഞ്ഞുനോക്കുമായിരുന്നില്ല. അപ്പോൾ നബിയുടെ നിസ്കാര സ്ഥലം തന്നെ ശ്രദ്ധിക്കുക പോലോത്തത് സ്വഹാബീപ്രമുഖർ ആരാധനയോ സദ്‌കർമ്മമോ പുണ്യകർമ്മമോ ആയി എണ്ണാത്ത പുതുനിർമ്മിത അനാചാരങ്ങളിൽ പെട്ടതാണെന്നു ബോധ്യപ്പെട്ടു. അവ ആരാധനയോ പുണ്യകർമ്മമോ ആക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിന്തുടർന്നവനും അല്ലാഹു അനുവാദം നല്കാത്ത കാര്യങ്ങളെ ദീനിൽപെട്ടതായി നിർമ്മിച്ചുണ്ടാക്കുന്നവനുമായിത്തീരും-ഇഖ്‌തിളാഉസ്സ്വിറാത് 1-426]



4️⃣ മറ്റൊരു സ്ഥലത്ത് വീണ്ടും പറയുന്നു:-


تخصيص ذلك المكان بالصلوة من بدع اهل الكتاب التي هلكوا بها ونهى المسلمين عن التشبه بهم في ذلك ففاعل ذلك متشبه بالنبي في الصورة، ومتشبه باليهود والنصارى في القصد الذي هو عمل القلب - مجموعة الفتاوى ۱-۲۸۱

[അത്തരം സ്ഥലങ്ങൾ നോക്കി നമസ്‌കരിക്കൽ വേദക്കാർ നശിക്കാനിടയായ അനാചാരങ്ങളിൽ പെട്ടതാണ്. മുസ്ല‌ിംകളെ ഇത്തരം അനാചാരങ്ങളിൽ അവരോട് സദൃശമാകലിൽ നിന്നു നബിതങ്ങൾ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അങ്ങനെ പ്രവർത്തിക്കുന്നവൻ ആകൃതിയിൽ നബിയോട് സദൃശനെങ്കിലും മനസ്സിൻ്റെ കർമ്മമായ വിചാരത്തിൽ അവൻ ജൂത-ക്രിസ്ത്യാനികളോട് സദൃശനാണ്- ഫതാവാ 1-281]


    മതി, മതി. ഇനിയും നീട്ടി ഉദ്ധരിക്കുന്നില്ല. നബിയോടുള്ള അനുകരണത്തിന്റെയും അവിടുത്തെ കാലടിപ്പാടുകൾ പിന്തുടരുന്നതിന്റെയും പേരിൽ മുത്തബിഉസ്സുന്ന: (തിരുചര്യ നോക്കി പിന്തുടരുന്നയാൾ) എന്നു സമുദായം മൊത്തമായി വാഴ്ത്തുന്ന ഹള്റത്ത് ഇബ്നുഉമറി(റ)നെക്കുറിച്ച് ഇബ്നുതീമിയ്യഃയുടെ ശകാരങ്ങളാണിതൊക്കെ. തനിക്കു പിടിക്കാത്തതും താനെതിർക്കു ന്നതുമായ കർമ്മങ്ങൾ ചെയ്ത് ആരോടും-അവർ സ്വഹാബീ പ്രമുഖരായാലും മറ്റാരായാലും അവരോടെല്ലാം-ശൈഖിന്റെ നയം ഇതുതന്നെയാണ്. കടുത്ത ഭാഷയിൽ വിമർശിക്കുക, ആക്ഷേപങ്ങൾ ചൊരിയുക! ഇതിന്റെ ഉദാഹരണങ്ങൾ ഇനിയും ഉദ്ധരിച്ചു നീട്ടുന്നില്ല.


_✍ അൽഫഖീർ മുഹമ്മദ് അനസുബ്നു അഹമദൽ ബർഹൂതി, പാങ്ങ്_

_🪀8589899248_

മദ്റസയുണ്ടാക്കിയത് സുന്നികൾ

 




മദ്റസയുണ്ടാക്കിയത് സുന്നികൾ


മദ്റസക്ക് തുടക്കം കുറിച്ചത് ചാലിലകത്താണെന്നും അദ്ദേഹം സലഫിയല്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. കെഎൻഎം പുറത്തിറക്കിയ ഇസ്‌ലാമും കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും എന്ന പുസ്ത‌കത്തിൽ എഴുതുന്നു: "മർഹൂം മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജി. ആധുനിക മദ്റസകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യ ത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ, പ്രസ്ഥാനം കേരള ത്തിലെ മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു മഹത് സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്ന ശേഷം അവി ടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്... എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മതവിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മത പരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ്) എന്ന് വിശേഷിപ്പി ക്കുന്നത് തെറ്റായിരിക്കും." (പേജ് 11, 12)

ഉമർ മൗലവി എഴുതുന്നു: "മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻ്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല.” (ഓർമകളുടെ തീരത്ത്, പേജ് 54) (ചാലിലകത്ത്) ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിൻ്റെ നായകനായിരുന്നില്ല. (പേ.57) ചാലിലകത്തിന്റെറെ വഫാ ത്ത് 1919ലും മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിക്കുന്നത് 1921നു ശേഷവുമാണ്.



എന്നാൽ ഒരു  പുരോഹിതൻ തട്ടിവിടുന്നത് 

മദ്റസയുണ്ടാക്കിയത് മുജാഹിദ് എന്ന്


ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്‌തകത്തിൻ്റെ ഇസ്‌ലാഹി പ്രസ്ഥാനം വരുത്തിയ മാറ്റങ്ങൾ എന്ന അധ്യായത്തിൽ പതി നൊന്നാം നമ്പറായി ചേർത്തത് കാണുക: “മദ്റസാ പ്രസ്ഥാ നത്തിനു തുടക്കം കുറിച്ചു അതുവഴി അടുക്കും ചിട്ടയുമുള്ള പ്രാഥമിക പഠന സമ്പ്രദായം നടപ്പിലാക്കി." (പേജ് 164)


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Saturday, June 29, 2024

ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


 *ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?

*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തത് ശരിയാണോ ?

بسم الله
മറുപടി

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തിട്ടില്ല.
അദ്ദേഹം ഖബറ് ചുമ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഖബർ ചുമ്പിക്കുമ്പോൾ താഴ്ന്ന് നിൽക്കുന്ന ഖബറയത് കൊണ്ട് കുനിഞ്ഞ് ഇരുന്നു ചുമ്പിച്ചു എന്ന് മാത്രം.
അദ്ദേഹം സുജൂദ് ചെയ്തതാണ് എന്ന് വഹാബി പുരോഹിതന്മാരുടെ കള്ള പ്രചരണമാണ്.സുജൂദ്
ചെയ്യാൻ പാടില്ല എന്ന് സുന്നി പണ്ഡിതന്മാർ എപ്പോഴും പറയുന്നതാണ്.

ഇമാം നവവി റ പറയുന്നു.

വിവരമില്ലാത്ത ആളുകൾ ശൈഖന്മാരുടെ മുന്നിൽ പോയി സുജൂദ്  ചെയ്യുന്ന ഏത് അവസ്ഥയിലും ഹറാമാണ്.അത് കിബിലയിലേക്ക് തിരിഞ്ഞാലും അല്ലെങ്കിലും സുജൂദ് അല്ലാഹുവിനു വേണ്ടിയാണെന്ന് കരുതിയാലും അശ്രദ്ധമായാലും

ചിലപ്പോൾ അവിശ്വാസം വരുന്നതുമാണ് ശറഹുൽ മുഹദ്ദബ് 4 / 69


وقال النووي : " مَا يَفْعَلُهُ كَثِيرٌ مِنْ الْجَهَلَةِ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ .. ذَلِكَ حَرَامٌ قَطْعًا ، بِكُلِّ حَالٍ ، سَوَاءٌ كَانَ إلَى الْقِبْلَةِ أَوْ غَيْرِهَا ، وَسَوَاءٌ قَصَدَ السُّجُودَ لِلَّهِ تَعَالَى ، أَوْ غَفَلَ ، وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ ، أَوْ يُقَارِبُهُ ، عَافَانَا اللَّهُ الْكَرِيمُ ".

انتهى من "المجموع شرح المهذب" (4/69)


ഒരു സൃഷ്ടിക്കും ഖബറിനും സുജൂദ് ചെയ്യാൻ പാടില്ല. ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)

وفي فتح المعين

وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه


എന്നാൽ മഹാന്മാരുടെ കബർ ചുംബിക്കുന്നത് ബറക്കത്തിനു വേണ്ടിയാണെങ്കിൽ അനുവദനീയമാണ് ചുംബിക്കാൻ വേണ്ടി കുനിയുന്നത് സുജൂദ് ആയി തെറ്റിദ്ധരിപ്പിക്കേണ്ടതില്ല.


قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ 



സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..



കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.

മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.

മനുഷ്യനല്ലാത്തവരെ ചുംബിക്കൽ

ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.


അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485


قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز

تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»


സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.

ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06


 وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -


: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦ 


ഇമാം റംലി നിഹായയിൽ പറയുന്നു.

മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല


 പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.

കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ 


Aslam  parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

മുഅജിസത്ത് കറാമത്ത് മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

 بسم الله الرحمن الرحيم

الحمدلله صلى الله علي محمد وعلي اله وصحبه واتباعه أجمعين


മുഅജിസത്ത് കറാമത്ത്  മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

ഒഹാബി വാദം

അമ്പിയാക്കൾ ഔലിയാക്കൾ  ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കറാമത്തുകൾ ഉണ്ടാവുകയില്ല


മറുപടി

ബുഖാരി ഇമാം റിപ്പോർട്ട് ചെയ്യുന്നു.ജാബിർ റ  പറയുന്നു -

ഹുദബിയയിൽ ജനങ്ങൾ ദാഹിച്ചു അവശരായി.

ജനങ്ങൾ തിരുനബിയുടെ അരികിലേക്ക് ആ വലതുമായി വന്നു പറത്തു .നബിയെ ഞങ്ങൾക്ക് ചെയ്യാനും കുടിക്കാനും വെള്ളമില്ല അങ്ങയുടെ ഈ ചെറിയ പാത്രത്തിലുള്ള അൽപ്പ വെള്ളം അല്ലാതെ .അപ്പോൾ തിരുനബി അവിടുത്തെ കൈ ആ പാത്രത്തിലേക്ക് വെച്ചപ്പോൾ നദി ഒഴുകും പ്രകാരം കൈവിരലിന്റെ ഇടയിലൂടെ വെള്ളം ധാര ധാരയായി ഒഴുകിക്കൊണ്ടിരുന്നു.

അപ്പോൾ ഞങ്ങൾ അതിൽ നിന്നും കുടിക്കുകയും ചെയ്യുകയും ചെയ്തു ഞങ്ങൾ ഒരു ലക്ഷം പേർ ഉണ്ടാക്കുകയായിരുന്നെങ്കിൽ പോലും അത് തികയുമായിരുന്നു '


عن جابر بن عبد الله رضي الله عنهما قال: ( عطش الناس يوم الحديبية والنبي صلى الله عليه وسلم بين يديه ركوة- إناء من جلد-، فتوضأ، فجهش-أسرع- الناس نحوه، فقال: ما لكم؟ قالوا: ليس عندنا ماء نتوضأ ولا نشرب إلا ما بين يديك، فوضع يده في الركوة، فجعل الماء يثور بين أصابعه كأمثال العيون، فشربنا، وتوضأنا، قلت: كم كنتم؟ قال: لو كنا مائة ألف لكفانا، كنا خمس عشرة مائة ) متفق عليه، واللفظ للبخاري


ഇവിടെ തിരുനബിയുടെ അരികിൽ അവർ അവലാതി പറഞ്ഞു വന്നപ്പോൾ അവിടത്തെ കൈ വെള്ളപാത്രത്തിൽ വെക്കുകയും മുഅജിസത്ത് മുഖേന വെള്ളം നൽകുകയും സഹായിക്കുകയും ചെയ്യുന്നു. ഇത് അവിടുന്ന് ഉദ്ദേശിച്ചപ്പോൾ തന്നെയാണ് നടക്കുന്നത് പ്രവാചകന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കൊണ്ട് സഹായിക്കാൻ കഴിയും എന്നതിന് ഏറ്റവും വലിയ തെളിവാണിത്


സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

عن يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ സലമ റ യുടെകാലിന് വെട്ടേറ്റ് എപ്പോൾ തിരുനബിയോട് പരാതി പറയുകയും ഉടനെ അവിടുന്ന് മൂന്ന് ഊത്ത് ഊതുകയും കാല് സുഖപ്പെടുത്തുകയും ചെയ്യുന്നു.ഇത് അവിടത്തെ മുഅജിസത്താണ് .ആവശ്യസമയത്ത് തിരുനബി ഉദ്ദേശിച്ചപ്പോൾ തന്നെയാണ് ഈസത്തെ ഉണ്ടായത്.ഇനിയും മഹാന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജ്ജിസത്ത് ഉണ്ടാവുകയില്ല എന്ന് പറയുന്ന വഹാബികൾ

മനസ്സുകൊണ്ട് ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു.


ഇതുപോലെ ധാരാളം സംഭവങ്ങൾ സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും കാണാം തിരുനബി ഉദ്ദേശിക്കുമ്പോൾ തന്നെയായിരുന്നു ധാരാളം സംഭവിച്ചത്

ജുറൈജ് റ ന്റെ കറാമത്ത് വിവരിച്ചുകൊണ്ട്

ഹാഫിളുദ്ധുൻയാ ഇമാം ഇബ്നു ഹജർ അസ്ഖലാനി റ 

فيه إثبات كرامات الأولياء ووقوع الكرامات لهم باختيار هم وطلبهم فتح الباري 6/374


ബുഖാരി റ റിപ്പോർട്ട് ചെയ്തജുറൈജ് റ യുടെ ചരിത്രത്തിൽ ന്നിന്ന് മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ ) സംഭവിക്കുമെന്ന് ലഭിക്കുന്നതാണ് (ഫത്ഹ്ൽ ബാരി 6/374)

ഹാഫിളുദ്ധുൻ ഇമാം ഇബ്നു അസ്ഖലാനി റ 

സുന്നത്ത് ജമാഅത്തിന് വിരുദ്ധം പറഞ്ഞതാണോ?


ഏറ്റവും പ്രശസ്ത ഉസൂലിന്റെ ഗ്രന്തമായ ജംഉൽ ജവാമിഉ വിവരിച്ചു  ബന്നാനി റ പറയുന്നു.

وكرامات الأولياء حق  اي جائزة واقعة جمع الجوامع 

 ഔലിയാക്കളുടെ കറാമത്തുകൾ സത്യമാണ് 

باختيار هم وطلبهم قاله شيخ الإسلام 

حاشية البناني علي جمع الجوامع

2/420

മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ  ) സംഭവിക്കുന്നതാണ് ( ഹാശിയത്തുൽ ബന്നാനി അലാ ജംഉൽ ജവാമി ഇ 2 / 420


ഇനി തിരുനബിയുടെയോഏതെങ്കിലും മഹാത്മാക്കളുടെയോ  ജീവിതത്തിൽ പ്രയാസഘട്ടങ്ങളിലോ മറ്റൊ മുഅജിസത്ത് കറാമത്ത് കാണിച്ചിട്ടില്ല എന്ന് വന്നാൽ അവരുടെ ഉദ്ദേശപ്രകാരം മുഅജിസത്ത് കറാമത്ത്

 കാണിക്കാൻ കഴിയില്ല എന്ന് അതിന് അർത്ഥമില്ല. അത്തരം ഘട്ടങ്ങളിലും

മുഅജിസത്ത് കറാമത്ത്

 കാണിക്കാതിരിക്കാൻ ആയിരിക്കും അല്ലാഹുവിൻറെ കല്പനയും തീരുമാനവും ക്ഷമിക്കാനും സഹിക്കാനും ഉള്ള പരിശീലനവും പ്രതിഫലവും അല്ലാഹു നൽകാൻ ഉദ്ദേശിച്ചത് കൊണ്ടുമാണ് അല്ലാതെ അവിടുന്ന് മുഅജിസത്ത്  കറാമത്തുകളും ഉദ്ദേശപ്രകാരം ചെയ്യാൻ സധിക്കാത്തത് കൊണ്ടല്ല  അത് ചെയ്യാനുള്ള കഴിവ് അല്ലാഹുവിനെ നൽകാൻ കഴിയാത്തത് കൊണ്ടുമല്ല ഇത് വേർതിരിച്ചു മനസ്സിലാക്കണമെങ്കിൽ അല്പം ബുദ്ധി വേണം എന്ന് മാത്രം

അതാണ ഒഹാബിസിന് ഇല്ലാത്തതും


  Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


 

ഇസ്തിഗാസ ഏതാണ് ഉത്തമം

 


ഇസ്തിഗാസ

ഏതാണ് ഉത്തമം



മഹാന്മാരുടെ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടലും അവരെക്കൊണ്ട് തവസ്സുലാക്കലും ശിർക്കാണെന്ന് പറയുന്ന വഹാബി പുരോഹിതന്മാർ

ചെറുക്കാണെന്ന് തന്നെ എന്താണ് തെളിവ് എന്ന് ചോദിച്ചാൽ ഉത്തരം മുട്ടുകയാണ്.

അവസാനം ഒഹാബി ചോദിക്കുകയാണ് മഹാന്മാരോട് സഹായം തേടലാണോ ഉത്തമം അല്ലാഹുവിനോട് തേടലാണോ ഉത്തമം

ഉത്തമം തീരുമാനിക്കുന്നതിന്ന് മുമ്പ് ശിർക്കാണന്ന് തെളിയിക്കു എന്ന് പറഞ്ഞാൽ മൗലവിമാർക്ക് ഉത്തരമില്ല.

സ്വഹാബത്ത് വെള്ളമില്ലാതെ പ്രയാസപെട്ട സമയത്ത് തിരുനബിയുടെ അരികിൽ വന്നു തേടിയത് സ്വഹീഹുൽ ബുഖാരിയിൽ കാണാം അപ്പോൾ തിരുനബി അവിടെത്തെ മുഅജിസത്ത് കൊണ്ട് കൈവിരലിന്റെ ഇടയിലൂടെ വെള്ളം ഒഴുക്കിക്കൊണ്ട് ആയിരക്കണക്കിന് സ്വഹാബികൾക്ക് കുടിപ്പിക്കുകയും കുളിക്കുകയും ചെയ്തു

അല്ലാഹുവിനോട് തേടുകയാണ് ഉത്തമം നബിയോട് തേടുന്നതാണ് ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുമുള്ള മറുപടി



സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ അല്ലാഹുവിനോട് തേടുകയാണോ ഉത്തമം നബിയോട് തേടുന്നതാണോ ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുള്ള മറുപടി


പക്ഷേ ഇത് ശിർക്കാണെന്ന് തെളിയിക്കാൻ ഒരു മൗലവിക്കും സാധ്യമല്ല


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



കറാമത്ത് കൊണ്ട് അസുഖം സുഖപ്പെടുത്തുമെങ്കിൽ പല ഔലിയാക്കളും സ്വന്തം അസുഖം വന്നപ്പോൾ എന്തുകൊണ്ട് ആ കറാമത്ത് കൊണ്ട് രോഗം ശിഫ ആക്കിയില്ല ?

 



വഹാബിയുടെ ചോദ്യം

ഔലിയാക്കൾ കറാമത്ത് കൊണ്ട് അസുഖം സുഖപ്പെടുത്തുമെങ്കിൽ പല ഔലിയാക്കളും സ്വന്തം അസുഖം വന്നപ്പോൾ എന്തുകൊണ്ട് ആ കറാമത്ത് കൊണ്ട് രോഗം ശിഫ ആക്കിയില്ല ?


മറുപടി


മുത്ത് നബി തങ്ങൾ ധാരാളം അസുഖങ്ങൾ  മുഅജിസത്ത് കൊണ്ട് -ഊതിക്കൊണ്ടും തടവിക്കൊണ്ടും -സുഖപ്പെടുത്തി എന്നാൽ മുത്ത് നബിക്ക് അസുഖം വന്നപ്പോൾ എന്തുകൊണ്ട് ഊതിയും തടവിയും സുഖപ്പെടുത്തിയില്ല 


മതനിഷേധിയുടെ ചോദ്യമാണ് വഹാബികൾക്ക് ഉത്തരം ഉണ്ടോ ?

ഇതിന് എന്താണ് മറുപടി പറയുക അത് തന്നെയാണ് മേൽ ചോദ്യത്തിനും ഉത്തരം


ഇനി വഹാബിക്ക് മുങ്ങാം


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh




അദൃശ്യം അറിയൽ നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

 അദൃശ്യം അറിയൽ

നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

മരണം പ്രവചിക്കുന്ന കറാമത്ത് ശിർക്കാണോ ?

ജാബിർ എന്നിവരുടെ പിതാവ് നാളെ മരണപ്പെടും എന്ന് പ്രവചിക്കുന്നു.



عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَالَ : لَمَّا حَضَرَ أَحَدٌ دَعَانِي أَبِي مِنَ اللَّيْلِ فَقَالَ : مَا أَرَانِي إِلَّا مَقْتُولاً فِي أَوَّلِ مَن يَقْتَلُ مِنْ أَصْحَابِ النبي ﷺ وَإِنِّي لَا أَتْرُكُ بَعْدِي أَعَزُّ عَلَيَّ مِنْكَ غَيْرَ نَفْسِ رَسُولِ اللَّهِ ، فَإِنْ عَلَيَّ دَيْنَا فَاقْضِ، وَاسْتَوْصِ بِأَخَوَاتِكَ خَيْرًا، فَأَصْبَحْنَا، فَكَانَ أَوَّلَ


قتيل.. (صحيح البخاري: ١٢٦٤)


ജാബിറി(റ)ൽ നിന്നു നിവേദനം: ഉഹുദ് യുദ്ധം ആസന്നമായപ്പോൾ രാത്രി പിതാവ് എന്നെ വിളിച്ച് ഇപ്രകാരം പറഞ്ഞു: നബി (സ്വ)യുടെ അസ്വ്ഹാബിൽ നിന്ന് ആദ്യം കൊല്ലപ്പെടുന്നവൻ ഞാനായിരിക്കും. നബി (കഴിഞ്ഞാൽ എനിക്കേറ്റം പ്രിയപ്പെട്ട വൻ നീയാണ്. എനിക്ക് കുറച്ചു കടമുണ്ട്. അത് നീവീട്ടണം. നിൻ്റെ സഹോദരിമാരോ ട് നന്മ ഉപദേശിക്കുകയും വേണം. നേരം പുലർന്ന് യുദ്ധമാരംഭിച്ചപ്പോൾ ആദ്യം വധിക്കപ്പെട്ടത് പിതാവായിരുന്നു...(ബു 1264)


നാളെ ഞാൻ മരണപ്പെടുമെന്ന് വിവരം സി എം വലിയ്യുല്ലഹി പ്രവചിച്ചതായി കാന്തപുരം ഉസ്താദിൻറെ വിശ്വാസപൂർവ്വം എന്ന പുസ്തകത്തിൽ പറഞ്ഞതിനെ വിമർശിച്ചവർ

ജാബിർ റ ന്റെ  പിതാവിൻറെ പ്രവചനം

 സഹാബികളിൽ ഈ യുദ്ധത്തിൽ ആദ്യമായി കൊലചെയ്യപ്പെടുന്നവൻ ഞാനായിരിക്കും എന്നാണ്  ഇത് ശിർക്ക് ആണോ എന്ന് വ്യക്തമാക്കുക ഒഹാബീ

അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



അദൃശ്യം അറിയൽവയറ്റിലെ കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു . അബൂബകർ കറാമത്ത്

 അദൃശ്യം അറിയൽ


ഔലിയാക്കൾ അദൃശ്യം അറിയുന്നു.

വയറ്റിലെ   കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു .

ഇത് ശിർക്കാണോ   മൗലവിമാരെ വഹാബി പുരോഹിത മൗലവിമാരെ


عَنْ عَائِشَةَ زوج النبي ﷺ أَنَّهَا قَالَتْ إِنْ أَبَا بَكْرِ الصِّدِّيقَ كَانَ فـ نَحْلَهَا جَادٌ عِشْرِينَ وَسُقًا مِنْ مَالِهِ بِالْغَابَةِ، فَلَمَّا حضرته الوفاة 

قَالَ: وَاللَّهِ يَا بَنِيَّةُ مَا مِنَ النَّاسِ أَحد أحب إلي على بعدي منك، ولا -

أعز على فقرا بعدي منك، وَإِنِّي كُنتُ تحلتك جاد عشرين وسقا . فلو كنت جددتيه واحترتِيهِ كَانَ لَكَ، وَإِنَّمَا هُوَ الْيَوْمَ مَالَ وَارِثِ، وَإِنَّمَا هُمَا أَخَوَاكَ وَأَخْتَاكَ، فَاقْتَسمُوهُ عَلَى كتاب الله، قَالَتْ 

عَائِشَةُ: فَقُلْتُ يَا أَبَتِ وَاللَّهِ لَوْ كَانَ كَذَا وَكَذَا لَتَرَكْتُهُ، إِنَّمَا هِي 3 أَسْمَاءُ، فَمَنِ الْأُخْرَى فَقَالَ أَبُو بَكْرِ : ذُو بَطْنِ بنتِ خَارِجَةَ، أَرَاهَا .

جارية (موطأ ابن مالك : ١٢٤٢)


നബി(صلى الله عليه وسلم)യുടെ പ്രിയപത്നി ആഇഷ(റ)

യിൽ നിന്നു നിവേദനം: 'ഗാബത്ത്' എന്ന

സ്ഥലത്തുള്ള കാരക്കതോട്ടത്തിൽ നിന്ന്

20 വസ്ഖ് കാരക്ക സ്വിദ്ദീഖ്(റ) മഹതിക്ക്

വെറുതെ നൽകിയിരുന്നു. സ്വിദ്ദീഖി(റ)നു

 മരണം ആസന്നമായപ്പോൾ ആഇഷ(റ)യെ

വിളിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞു:

“കുഞ്ഞി മോളേ! എൻ്റെ കാലശേഷം നീ

ഐ ശ്വര്യമുള്ളവളാകുന്നത് എനിക്ക് കൂടുതൽ പ്രിയമുള്ളകാര്യവും നീ ദരിദ്രയാകുന്നത് എനിക്കേറ്റം വിഷമമുള്ള കാര്യവു

മാണ്. 20 വസ്ഖ് കാരക്ക നിനക്കു ഞാൻ

വെറുതെ തന്നിരുന്നു. അത് നീ എടുത്തിട്ടുണ്ടെങ്കിൽ അത് നിനക്കുള്ളതാണ്. നിശ്ചയം ഇന്ന് ആസ്വത്ത് അനന്തരാവകാശികൾക്കുള്ളതാണ്. നിൻ്റെ രണ്ടുസഹോ ദരന്മാരും രണ്ടുസഹോദരിമാരുമാണ് അവകാശികൾ. അതിനാൽ അല്ലാഹുവിൻ്റെ

ഗ്രന്ഥം നിർദേശിക്കും പ്രകാരം ആസ്വത്ത്

നിങ്ങൾ ഭാഗിച്ചെടുക്കുക”. ആഇഷ(റ) പറ

യുന്നു: 'അപ്പോൾ ഞാൻ ചോദിച്ചു. അല്ലയോ പിതാവേ! എൻ്റെ ഒരു സഹോദരി

അസ്‌മാആണ്. മറ്റവൾ ആരാണ്?'. അ

പ്പോൾ സ്വിദ്ദീഖ്(റ) പ്രതിവചിച്ചു: "ഖാരി

ജയുടെ പുത്രിയുടെ വയറ്റിലുള്ള കുട്ടിയാ

ണവൾ. ആകുട്ടിയെ പെണ്ണായാണ് ഞാൻ

കാണുന്നത്”. (മുവത്വഅ്: 1242)


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



Friday, June 28, 2024

പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ

 


പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ


പ്രവാചകന്മാർ തെറ്റ് ചെയ്‌തവരാണ് എന്നതിനു മൗലവി മാർ പഠിപ്പിക്കുന്നത് കാണുക: "ആദി പിതാവായ ആദം (അ)ന് തെറ്റുപറ്റിയത് അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നത് മനു ഷ്യരിലാർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താ നാണ്." (വിചിന്തനം 2008 ജൂലൈ 4, പേജ് 9) "ആദം നബി യിൽ നിന്ന് അനുസരണക്കേട് ഉണ്ടായി" (അൽ മനാർ 2010


“നബി(സ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴ വുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കു കയുണ്ടായി. വന്നുപോയ വീഴ്‌ചകൾ പൊറുത്തുകൊടുക്കു കയും ചെയ്തു. ഭാര്യമാരെ തൃപ്‌തിപ്പെടുത്താൻ തേൻ കുടി ക്കില്ലെന്ന് പ്രവാചകൻ പറഞ്ഞു. ഇത് അല്ലാഹു ഹലാലാക്കി യതിനെ ഹറാമാക്കുകയാണ്." (അൽ മനാർ 2010 ജൂലൈ, പേജ് 39) ശബാബ് വാരിക എഴുതുന്നു: "പ്രവാചകൻ്റെ തീരുമാന

ങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്. .” (ശ ബാബ് വാരിക 2009 മെയ് 1, പേജ് 22)



നബി (സ) പാപസുരക്ഷിതൻ


സുന്നികൾക്കിടയിൽ പിടിച്ചുനിൽക്കാൻ വേണ്ടി ചില ഘട്ട ങ്ങളിൽ ഇങ്ങനെയും എഴുതും: "നബി(സ) പാപസുരക്ഷിത നാണ്. ഇത് ഖുർആൻ കൊണ്ട് സംശയരഹിതമായി വ്യക്ത മായ കാര്യമാണ്. (വഹാബികളും മുജാഹിദുകളും, പേജ് 42, കെ.എൻ.എം.)


ചോദ്യം: പൂർണമായും നന്മയിലൂടെ ജീവിച്ച് തിന്മ വെടി ഞ്ഞ് മാതൃക കാണിക്കാൻ കഴിയാത്ത ഒരു വിഭാഗത്തെ യാണോ അല്ലാഹു മാതൃകാ പുരുഷരായി നിയോഗിച്ചത്? അമ്പിയാക്കൾക്ക് പോലും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയാത്ത നിയമസംഹിതയാണോ ഇസ്‌ലാമിനുള്ളത്?



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


പ്രവാചകന്മാർ അസാധാരണക്കാർ

 https://islamicglobalvoice.blogspot.in/?m=0


പ്രവാചകന്മാർ അസാധാരണക്കാർ


മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മാതൃകാപുരുഷരായ അമ്പിയാക്കൾ മനുഷ്യരാണ്. ജിന്നോ മലക്കോ അല്ല. പക്ഷേ, സാധാരണ മനുഷ്യൻ്റെ അറിവോ കഴിവോ അല്ല അവർക്കു ള്ളത്. മലക്കുകളെ കാണാനും കേൾക്കാനുമുള്ള പ്രകൃതിയല്ലല്ലോ മനുഷ്യന്. എന്നാൽ അവരെ കാണാനും കേൾക്കാനും സംവദിക്കാനും പ്രവാചകന്മാർക്ക് അല്ലാഹു കഴിവു നൽകിയിട്ടുണ്ട്. അവരുടെ ജനനം മുതൽ അസാധാ രണത്വം നമുക്ക് ദർശിക്കാൻ കഴിയും. അമ്പിയാക്കളുടെ ചരിത്രം പഠിക്കാത്തവരാണ് അവർ നമ്മെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന് വാദിക്കുന്നത്. അമ്പിയാക്കൾ നമ്മെപ്പോ ലെ സാധാരണ മനുഷ്യർ മാത്രമാണെന്ന് പറയുമ്പോൾ അവർക്ക് മലക്കുകളുമായുള്ള ബന്ധത്തെയും അതുവഴി വഹ്‌യിനെയുമാണ് നിഷേധിക്കുന്നതെന്ന് വിമർശകർ മനസ്സിലാക്കുന്നില്ല.


പ്രവാചകൻ സാധാരണ മനുഷ്യൻ


കെ.എൻ.എം മദ്റസയിൽ പഠിപ്പിച്ചിരുന്ന ഒരു ആദർശമാ യിരുന്നു പ്രവാചകൻ സാധാരണ മനുഷ്യനായിരുന്നു എന്നത്. മൂന്നാം ക്ലാസിലെ ഇസ്‌ലാമിക വിശ്വാസകാര്യങ്ങൾ കാണുക: 


“എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യർ

തന്നെയായിരുന്നു."


നബി(സ) സാധാരണ മനുഷ്യൻ എന്നു പറയുന്നവർ കാഫിർ


“നബി(സ) കേവലം സാധാരണ മനുഷ്യൻ മാത്രമാണ് എന്ന് പറയുന്നവൻ കാഫിറാണ്. നബിയുടെ പ്രത്യേകതകൾ നിഷേധിച്ചവനും കാഫിറാണ്.” (സൽസബീൽ 1993 മാർച്ച്, 2 22)


“നബി(സ) സാധാരണ മനുഷ്യനല്ല. അസാധാരണ മനുഷ്യനാണ്. അസാധാരണത്വം വളരെ വ്യക്തമാണ്.” (സൽസ ബീൽ 1993 മാർച്ച്. പേജ് 21)



നബി(സ) സാധാരണ അറബി ബാലൻ


നബി(സ) നാൽപ്പത് വയസ്സ് വരെ ഒരു സാധാരണ അറബി ബാലനായി വളർന്നുവെന്നാണ് മുജാഹിദ് വിശ്വാസം. നബി( സ)യുടെ മഹത്വത്തെ നിഷേധിക്കലും ഇകഴ്ത്തി കാണിക്ക ലുമാണിത്. ഐ.എസ്.എം കേരള പുറത്തിറക്കിയ 'തൗഹീദി ലേക്ക് സുന്നത്തിലേക്ക്' എന്ന പുസ്‌തകത്തിൽ ഒരു മൗലവി എഴുതുന്നു. “ക്രി. 570 ആഗസ്റ്റ് 29നു ആമിനയുടെയും അബ്ദു ല്ലയുടെയും പുത്രനായി മുഹമ്മദ് ജനിച്ചു. ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു." (പേജ് 72, 73)


നബി(സ)ക്ക് അസാധാരണ ബാല്യം


നബി(സ) ബാല്യകാലത്തും യുവത്വകാലത്തുമെല്ലാം അസാധാരണക്കാരൻ തന്നെയായിരുന്നു. അൽമനാർ തന്നെ ഒരിക്കൽ ഈ സത്യം തുറന്നെഴുതിയിട്ടുണ്ട്.


“കുട്ടിപ്രായത്തിൽ തന്നെ പ്രവാചകൻ്റെ മനസ്സിൽ പിശാ ചിനിടം നൽകാതെ മനസ്സിനെ ശുദ്ധമാക്കി. അനസ്(റ) നിവേ ദനം: നബി(സ) കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ജിബ്രീൽ വന്ന് നബിയെ പിടിച്ചു നിലത്തുകിടത്തി നെഞ്ച് പിളർത്തി ഒരു മാംസപിണ്ഡ‌ം പുറത്തേക്കെടുത്തു എന്നിട്ടു പറഞ്ഞു ഇത് പിശാചിന് നിന്നിലുള്ള ഓഹരിയാണ്. പിന്നെ ഒരു തളികയിൽ അത് വെച്ച് സംസം വെള്ളം കൊണ്ട് കഴുകി. പിന്നെ അതിനെ ശരിപ്പെടുത്തി തൽസ്ഥാനത്ത് വെച്ചു. കുട്ടികൾ വളർത്തുമ്മയുടെ അടുത്തേക്ക് ഓടി അവർ പറഞ്ഞു: മുഹമ്മദ് കൊല്ലപ്പെട്ടു. അവർ വന്ന് നബിയെ എടുത്തപ്പോൾ പ്രവാചകൻ വിവർണമായ സ്ഥിതിയിലായിരുന്നു. അനസ്(റ) പറയുകയാണ്: നബി(സ)യുടെ മാറിടത്തിൽ തുന്നിയതിന്റെ അടയാളം കണ്ടിരുന്നു. (മുസ്‌ലിം) മിഅ്റാജിന്റെ സംഭവ ത്തിലും ഇതുപോലെ നബി(സ)യുടെ നെഞ്ച് കീറി സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.” (അൽമനാർ 2009 ഡിസംബർ, പേജ് 28)



*വൈരുദ്ധ്യമേ നിന്റേ പേരോ ഒഹാബീസം*


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Tuesday, June 25, 2024

മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*

 *മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


بسم الله الرحمن الرحيم

الحمدلله

صلى الله علي محمد صلي الله عليه وسلم 

ചോദ്യം


ഖുർആനും സുന്നത്തുമുണ്ടായിരിക്കെ മദ്ഹബ് സ്വീകരിക്കുന്നതന്തിന്?

ഇജ്‌തിഹാദിന്റെ ആവശ്യകത എന്ത് ?


മറുപടി


ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത കാര്യങ്ങൾ ഗവേഷണത്തിന് അർഹതയുള്ള മുജ്തഹിദുകളായ പണ്ഡിതന്മാർ ഗവേഷണം ചെയ്ത അഭിപ്രായത്തെ ഗവേഷണത്തിന് കഴിവില്ലാത്തവർ - മുജ്തഹിദ ല്ലാത്തവർ - സ്വീകരിക്കുന്നതിനാണ് മദ്ഹബ് സ്വീകരിക്കുക എന്ന് പറയുന്നത്.


ഖുർആനും സുന്നത്തും വെളിച്ചം നൽകാത്ത ഒരു കാര്യവു മില്ല. മനുഷ്യൻ്റെ ഐഹികവും പാരത്രികവുമായ അഭ്യുദയത്തിനു ആവശ്യമുള്ള സകല വിധിവിലക്കുകളും ഖുർആനിലും സുന്നത്തി ലുമുണ്ട്. എന്നാൽ പല കാര്യങ്ങളും സ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളതെങ്കിൽ മറ്റു പല കാര്യങ്ങളും അസ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളത്. ഈ അവ്യക്ത കാര്യങ്ങൾ ബുദ്ധിയും വിവരവുമുള്ളവർക്ക് ഗ വേഷണം ചെയ്തു കണ്ടുപിടിക്കാവുന്ന രീതിയിലാണ് വെച്ചിട്ടുള്ളത്. ഇത്തരം ഗവേഷണ പരമായ കാര്യങ്ങളെ യോഗ്യത നേടിയ വ്യക്തി കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കണ്ടുപിടിച്ചെടുക്കു ന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്. ഇമാം ഗസ്സാലിയുടെ നിർവ്വചനം കാണുക: 'മതപരമായ വിധികളെ കുറിച്ചു, അറിവുതേടു ന്നതിൽ ഒരു മുജ്‌തഹിദ് തൻ്റെ കഴിവു വിനിയോഗിക്കുന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്'. (മുസ്‌തസ്ഫാ 2:101)


ഇസ്ലാമിൻറെ കർമശാസ്ത്ര വിധികൾക്കുള്ള നാല് പ്രമാണങ്ങൾ ഖുർആനെ സുന്നത്ത് ഇജ്മാഅ്  ഖിയാസ് എന്നിവയാണ്  .


ഇവിടെ ഖിയാസ് അടക്കം പ്രമാണം ആവാൻ കാരണം ഖുർആനും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഖിയാസ് ( തുലനം ) ചെയ്ത് കണ്ടുപിടിക്കൽ ആവശ്യമായതുകൊണ്ടാണ്.

ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്ജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കാൻ ആവശ്യമാണ് എന്നതിന്  തെളിവ് താഴെ പറയുന്നു


ഹസ്റത്ത് മുആദുബിൻ ജബലി (റ) നെ യമനിലേക്കു (ഗവർ ണറായി) റസൂൽ തിരുമേനി (സ) നിയോഗിച്ചപ്പോൾ അവിടുന്ന് ചോദിച്ചു. 'വല്ല പ്രശ്നവും മുമ്പിൽ വന്നാൽ താങ്കൾ എങ്ങനെ വിധി ക്കും?' 'ഞാൻ അല്ലാഹുവിൻ്റെ ഗ്രന്ഥം കൊണ്ടു വിധിക്കും' മുആദ് പ റഞ്ഞു. 'അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നീ കണ്ടില്ലെങ്കിൽ?' നബി (സ) ചോദിച്ചു. 'അല്ലാഹുവിൻ്റെ പ്രവാചകന്റെ സുന്നത്തുകൊണ്ട് വിധി ക്കും' അദ്ദേഹം പ്രതിവചിച്ചു. 'പ്രവാചകൻ്റെ സുന്നത്തിലും നീ കണ്ടില്ലെങ്കിലോ?' തിരുമേനി വീണ്ടും ചോദിച്ചു. 'ഞാൻ ഒട്ടും വീഴ്ച വരുത്താതെ എന്റെ്റെ ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് ചെയ്യും'. എന്ന് മുആദ് (റ) മറുപടി നൽകിയപ്പോൾ നബി (സ) അദ്ദേഹത്തിന്റെ മാറിടത്തിൽ തട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:


الْحَمْدُ لله الذي وفق رسول رسول الله لما يرضى به رسول الله.


"അല്ലാഹുവിന്റെ ദൂതൻ്റെ ദൂതനു, അല്ലാഹുവിന്റെ ദൂതൻ ഇഷ്ട പ്പെടുന്ന കാര്യത്തിനു സഹായം നൽകിയ അല്ലാഹുവിനത്രെ സകല സ്തുതിയും" (തുർമുദി, അബൂദാവൂദ്, ദാരിമി)


ഈ ഹദീസിൽ നിന്നും ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത പല വിഷയങ്ങളും ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം


ഇപ്രകാരം ഇജ്‌തിഹാദ് ചെയ്യൽ അനുവദനീയമാണെന്ന കാ ര്യത്തിൽ പരിഗണനീയ പണ്ഡിതന്മാർക്കിടയിൽ പക്ഷാന്തരമില്ല. ഖു ർആനിലും സുന്നത്തിലും ഖണ്ഡിത പ്രസ്‌താവനയില്ലാത്ത ഏതൊ രു സംഭവത്തിലും ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് നടത്തി വിധി കണ്ടെത്താമെന്നതിൽ സ്വഹാബത്ത് ഏകകണ്ഠ‌മായി ഏകോപിച്ചി രിക്കുന്നുവെന്നത് ഇജ്‌തിഹാദിന് തെളിവാകുന്നു. (മുസ്‌ത്വഫാ 2:57)


അപ്പോൾ മേൽ ഹദീസ് മാത്രമല്ല തെളിവ് ലോക പണ്ഡിതന്മാരുടെ ഇജ്മാഉം തെളിവാണ്


എന്നല്ല ഇവിടെ ഗവേഷണം ചെയ്തു വിധി പറയുന്ന കാര്യങ്ങൾ അവിടെയുള്ള ജനങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു ഇതിനാണ് തെക്കലീദ് എന്ന് പറയുന്നത്.


ويجب على العامي اتباع المفتى إذ دل الإجماع على أن فرض العوام اتباع ذلك المستصفى (۱۲۳/۲)


“സാധാരണക്കാരനു മുഫ്‌തിയെ പിൻപറ്റൽ നിർബന്ധമാണ്. കാരണം സാധാരണക്കാക്കു അയാളെ പിൻപറ്റൽ നിർബന്ധമാണെ ന്ന് പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം (ഇജ്‌മാഅ്) വ്യ ക്തമാക്കിയിരിക്കുന്നു. (മുസ്‌തസ്‌ഫാ 2:123)

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

അല്ലാഹുവിന് കൈ എന്ന അവയവമില്ല*

 *അല്ലാഹുവിന് കൈ എന്ന അവയവമില്ല*


بسم الله الرحمن الرحيم

Aslam Kamil Saquafi parappanangadi


ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ ഖബ്ള് ചെയ്യും

 ആകാശങ്ങൾ

 അവന്റെ യമീനിലാവും

എന്ന ബാഹ്യാർത്ഥം മുള്ള സ്വഹീഹു ബുഖാരിയിലെ ഹദീസും 

وكلتا يديه يمين

എന്ന ഹദീസും

വിവരിച്ചു ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പറയുന്നു -

ഇമാം ബൈഹഖി റ 

പറയുന്നു,


ചിന്തകരായ പണ്ഡിതന്മാർ പറയുന്നത്.

ഇവിടെ യദ് എന്നാൽ ( കൈ എന്ന )അവയവം അല്ലാത്ത സിഫത്താണ് .

ഖുർആനിലും ഹദീസിലും യദ് എന്ന് വന്ന എല്ലാ സ്ഥലത്തും

അവിടെ പറയപ്പെടുന്ന ചുരുട്ടുക പിടിക്കുക നൽകുക തുടങ്ങിയ  പ്രവർത്തിയുമായി ആ സിഫത്ത് തൊടൽ കൂടാതെ ബന്ധിക്കലാണ് മുറാദ് .ഇങ്ങനെ മനസ്സിലാക്കിയാൽ ഒരിക്കലും തന്നെ സാദൃശ്യപ്പെടുത്തൽ ഇല്ല .മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ വ്യാഖ്യാനിക്കലാണ്.

ഫത്ഹുൽ ബാരി 13/407


عن رسول الله صلى الله عليه وسلم أنه قال إن الله يقبض يوم القيامة الأرض وتكون السموات بيمينه ثم يقول أنا الملك

 ، قال البيهقي : تفرد بذكر الشمال فيه عمر بن حمزة ، وقد رواه عن ابن عمر أيضا نافع وعبيد الله بن مقسم بدونها ، ورواه أبو هريرة وغيره عن النبي صلى الله عليه وسلم كذلك ، وثبت عند مسلم من حديث عبد الله بن عمرو رفعه المقسطون يوم القيامة على منابر من نور عن يمين الرحمن ، وكلتا يديه يمين وكذا في حديث أبي هريرة قال آدم اخترت يمين ربي ، وكلتا يدي ربي يمين وساق من طريق أبي يحيى القتات بقاف ومثناة ثقيلة وبعد الألف مثناة أيضا عن مجاهد في تفسير قوله تعالى والسماوات مطويات بيمينه قال " وكلتا يديه يمين " وفي حديث ابن عباس رفعه أول ما خلق الله القلم فأخذه بيمينه وكلتا يديه يمين وقال القرطبي في المفهم : كذا جاءت هذه الرواية بإطلاق لفظ الشمال على يد الله تعالى على المقابلة المتعارفة وفي حقنا وفي أكثر الروايات وقع التحرز عن إطلاقها على الله حتى قال وكلتا يديه يمين لئلا يتوهم نقص في صفته سبحانه وتعالى ؛ لأن الشمال في حقنا أضعف من اليمين 

، قال البيهقي ذهب بعض أهل النظر إلى أن اليد صفة ليست جارحة ، وكل موضع جاء ذكرها في الكتاب أو السنة الصحيحة فالمراد تعلقها بالكائن المذكور معها كالطي والأخذ والقبض والبسط والقبول والشح والإنفاق وغير ذلك تعلق الصفة بمقتضاها من غير مماسة ، وليس في ذلك تشبيه بحال ، وذهب آخرون إلى تأويل ذلك بما يليق به انتهى . وسيأتي كلام الخطابي في ذلك في باب قوله تعالى تعرج الملائكة والروح إليه

فتح الباري13/407

.........

لما خلقت بيدي 


മേൽ ആയത്ത് വിവരിച്ച്  ഫത്ഹുൽ ബാരി പറയുന്നു.

ഇമാം ഇബ്നു ബത്താൽ പറഞ്ഞു.

ഈ ആയത്തിൽ അല്ലാഹുവിന് യദൈനി ഉണ്ട് എന്ന് അറിയിക്കുന്നു.അത് അല്ലാഹുവിന്റെ  സിഫത്തുകളിൽ പെട്ട രണ്ട് സിഫത്തുകൾ ആണ് .അവ രണ്ടും അവയവം അല്ല .

മുശബ്ബിഹത്ത് (അല്ലാഹുവിനെ സാദൃശ്യമാക്കുന്നവർ) ഇതിനു വിരുദ്ധമായി.

അവർ അവയവം സ്ഥിരപ്പെടുത്തുന്നു .

ജഹമിയതും ഇതിന് വിരുദ്ധമാണ്.

ഫത്ഹുൽ ബാരി 405


[ ص: 404 ] [ ص: 405 ] قوله : باب قول الله تعالى لما خلقت بيدي ) قال ابن بطال : في هذه الآية إثبات يدين لله ، وهما صفتان من صفات ذاته وليستا بجارحتين خلافا للمشبهة من المثبتة ، وللجهمية من المعطلة فتح الباري




അല്ലാഹുവിന്ന് കണ്ണ് ഉണ്ട് എന്നതിന്ന് വഹാബികൾ കൊണ്ട് വരുന്ന   

تجري بأعيننا 

ആയത്ത് വിവരിച്ചു ഫത്ഹുൽ ബാരി പറയുന്നു.


നമ്മുടെ അറിവ് കൊണ്ട് കപ്പൻ സഞ്ചരിക്കും എന്നാണ്

ഫത്ഹുൽ ബാരി

 : وقوله تعالى تجري بأعيننا ) أي بعلمنا وذكر ف

ഫത്ഹുൽ ബാരി തുടരുന്നു.

ഐന് എന്നാൽ ഒരു അവയവമാണ്.

എന്നാൽ ഒരു വസ്തുവിന് സംരക്ഷിക്കുന്നവനെ പറ്റി അവന് ഐന് ഉണ്ട് എന്ന് പറയും

ഇന്നയാൾ എൻറെ രണ്ട് അയിനലാണ് എന്ന് പറഞ്ഞാൽ ഞാൻ അവനെ സംരക്ഷിക്കുന്നു എന്നാണ് അർത്ഥം


നമ്മുടെ അഅയുനിൽ നീ കപ്പൽ നിർമ്മിക്കുക എന്ന് പറഞ്ഞതിന്റെ അർത്ഥം ഞാൻ നിന്നെ സംരക്ഷിക്കുകയും കാണുകയും ചെയ്യുന്നുണ്ട് എന്നാണ്.

നമ്മുടെ അഅയുനിൽ അത് സഞ്ചരിക്കുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥവും

ولتصنع على عيني

എന്നതിന്റെ അർത്ഥവും എൻറെ സംരക്ഷണത്തിൽ നിർമിക്കപ്പെടും എന്നാണ്.


ഇമാം റാഗിബ് പറയുന്നു.


ഐന് എന്ന്  ധാരാളം അർത്ഥങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

 قال الراغب : العين الجارحة ، ويقال للحافظ للشيء المراعي له : عين ، ومنه فلان بعيني أي أحفظه ، ومنه قوله تعالى واصنع الفلك بأعيننا أي نحن نراك ونحفظك ، ومثله تجري بأعيننا وقوله ولتصنع على عيني أي بحفظي ، قال : وتستعار العين لمعان أخرى كثيرة ،



ഇമാം ഇബ് ബത്താൽ പറയുന്നു അല്ലാഹുവിന് ജിസ്മ ഉണ്ട് എന്ന് പറയുന്നവർ ഈ  ഈ ഹദീസ് കൊണ്ട് തെളിവ് പിടിച്ചിരിക്കുന്നു.തിരുനബി തൻറെ കണ്ണിലേക്ക് ആംഗ്യം കാണിച്ചതിൽ നമ്മുടെ കണ്ണുപോലെ അല്ലാഹുവിനും കണ്ണുണ്ട് എന്ന് തെളിവാണ് എന്ന് അവർ പറയുന്നു.

എന്നാൽ അതിൻറെ മറുപടി ഇങ്ങനെയാണ്.

അല്ലാഹുവിനെ ജിസ്മാ എന്നത് സംഭവിക്കാൻ പറ്റാത്തതാണ് .

കാരണം ജിസ്മ് പുതുതായതാണ് അല്ലാഹു അനാധ്യനാണ്

അപ്പോൾ ഹദീസിന്റെ ഉദ്ദേശം അല്ലാഹുവിന് ന്യൂന്നതയില്ല എന്ന് അറിയിക്കലാണ്.

 وقال ابن بطال احتجت المجسمة بهذا الحديث ، وقالوا في قوله " وأشار بيده إلى عينه " دلالة على أن عينه كسائر الأعين ، وتعقب باستحالة الجسمية عليه ؛ لأن الجسم حادث وهو قديم ، فدل على أن المراد نفي النقص عنه انتهى . وقد تقدم شيء من هذا في باب قوله تعالى وكان الله سميعا بصيرا 

ഇമാം ബൈഹഖി പറയുന്നു പണ്ഡിതന്മാർ  ഒരു വിഭാഗം പറയുന്നത് 


ഐൻ എന്നത് അല്ലാഹുവിൻറെ ദാത്തിന്റെ സിഫത്താണ് .

ചില പണ്ഡിതന്മാർ ഐനിന് കാണൽ എന്നാണ് ഉദ്ദേശം എന്ന് പറയുന്നു.

അപ്പോൾ ആയത്തിന്റെ അർത്ഥം എൻറെ മേൽനോട്ടത്തിൽ അതിനെ നിർമ്മിക്കാൻ എന്നാകും.

فإنك بأعيننا 

എന്നതിൻറെ അർത്ഥം നീ എന്റെ  മേൽനോട്ടത്തിലാണ് എന്നാണ്.

ആദ്യത്തെ  അഭിപ്രായം സലഫുകളുടെ അഭിപ്രായമാണ്.

ഇവിടെ കണ്ണന്ന അവയവം സ്ഥിരപ്പെടുത്തൽ ഇല്ല ,


وقال البيهقي : منهم من قال العين صفة ذات كما تقدم في الوجه ، ومنهم من قال : المراد بالعين الرؤية ، فعلى هذا قوله ولتصنع على عيني أي لتكون بمرأى مني ، وكذا قوله واصبر لحكم ربك فإنك بأعيننا أي بمرأى منا والنون للتعظيم ،



 ومال إلى ترجيح الأول ؛ لأنه مذهب السلف ، ويتأيد بما وقع في الحديث وأشار بيده فإن فيه إيماء إلى الرد على من يقول معناها القدرة ، صرح بذلك قول من قال إنها صفة ذات وقال ابن المنير : وجه الاستدلال على إثبات العين لله من حديث الدجال من قوله إن الله ليس بأعور من جهة أن العور عرفا عدم العين وضد العور ثبوت العين ، فلما نزعت هذه النقيصة لزم ثبوت الكمال بضدها وهو وجود العين ، وهو على سبيل التمثيل والتقريب للفهم


അല്ലാഹുവിനെ കണ്ണന്ന  അവയവം സ്ഥിരപ്പെടുത്തുന്ന അർത്ഥം അല്ല ഇവിടെ

ഇമാം ബൈഹഖി തുടരുന്നു

കലാമിന്റെ പണ്ഡിതന്മാർ

ഐൻ വജ്ഹ് യദ് തുടങ്ങിയ സിഫത്തുകളുടെ വിഷയത്തിൽ മൂന്ന് അഭിപ്രായമുണ്ട്.

ഒന്ന് :അല്ലാഹുവിന്റെ ദാത്തിന്റെ സിഫത്താണത്

അത് പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണ് അതിലേക്ക് ബുദ്ധി മനസ്സിലാക്കാൻ സാധ്യമല്ല.

രണ്ടാം അഭിപ്രായം ഐൻഎന്നാൽ കാഴ്ച എന്നാണ്.യദ് എന്നാൽ ശക്തി എന്നാണ്.വജ്ഹ് എന്നാൽ ഉണ്മ എന്നാണ്.

മൂന്നാം അഭിപ്രായം അതിൻറെ അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിച്ചതായി വന്നതുപോലെ നടത്തലാണ്.

 لا على معنى إثبات الجارحة ، قال : ولأهل الكلام في هذه الصفات كالعين والوجه واليد ثلاثة أقوال : أحدها أنها صفات ذات أثبتها السمع ولا يهتدي إليها العقل ، والثاني أن العين [ ص: 402 ] كناية عن صفة البصر ، واليد كناية عن صفة القدرة ، والوجه كناية عن صفة الوجود ، والثالث إمرارها على ما جاءت مفوضا معناها إلى الله تعالى ،


ഇമാം സുഹറവർദ്ധി റ  എന്നവർ പറയുന്നു.

അല്ലാഹു അവന്റെ ഗ്രന്ഥത്തിലും അല്ലാഹുവിൻറെ റസൂലിനെ തൊട്ട് സ്ഥിരപ്പെട്ടതിലും ഇസ്തിവാ നു സൂൽ നഫ്സ് യദ് ഐൻ എന്നെല്ലാം ഉണ്ട്

അല്ലാഹുവിനെ സാദൃശ്യപ്പെടുത്തുകയോ അവയെ മുടക്കുകയോ ചെയ്യാൻ പാടില്ല.

അല്ലാഹു റസൂൽ അത് പറഞ്ഞിട്ടില്ലെങ്കിൽ ബുദ്ധി ഒരിക്കലും അതിൻറെ ചുറ്റും രംഗത്ത് വരില്ല ആയിരുന്നു.

 ഇതാണ് അവലംബയോഗ്യമായ അഭിപ്രായം സലഫുകൾ പറയുന്നതും.

 وقال الشيخ شهاب الدين السهروردي في كتاب العقيدة له : أخبر الله في كتابه وثبت عن رسوله الاستواء والنزول والنفس واليد والعين ، فلا يتصرف فيها بتشبيه ولا تعطيل ، إذ لولا إخبار الله ورسوله ما تجاسر عقل أن يحوم حول ذلك الحمى ، قال الطيبي : هذا هو المذهب المعتمد وبه يقول السلف الصالح ، وقال غيره : لم ينقل عن النبي صلى الله عليه وسلم ولا عن أحد من أصحابه من طريق صحيح التصريح بوجوب تأويل شيء من ذلك ولا المنع من ذكره ، ومن المحال أن يأمر الله نبيه بتبليغ ما أنزل إليه من ربه وينزل عليه اليوم أكملت لكم دينكم ثم يترك هذا الباب فلا يميز ما يجوز نسبته إليه مما لا يجوز مع حضه على التبليغ عنه بقوله ليبلغ الشاهد الغائب حتى نقلوا أقواله وأفعاله وأحواله وصفاته وما فعل بحضرته ،



 فدل على أنهم اتفقوا على الإيمان بها على الوجه الذي أراده الله منها ، ووجب تنزيهه عن مشابهة المخلوقات بقوله تعالى ليس كمثله شيء فمن أوجب خلاف ذلك بعدهم فقد خالف سبيلهم وبالله التوفيق . وقد سئلت هل يجوز لقارئ هذا الحديث أن يصنع كما صنع رسول الله صلى الله عليه وسلم فأجبت وبالله التوفيق إنه إن حضر عنده من يوافقه على معتقده وكان يعتقد تنزيه الله تعالى عن صفات الحدوث وأراد التأسي محضا جاز ، والأولى به الترك خشية أن يدخل على من يراه شبهة التشبيه تعالى الله عن ذلك ، ولم أر في كلام أحد من الشراح في حمل هذا الحديث على معنى خطر لي فيه إثبات التنزيه ، وحسم مادة التشبيه عنه ، وهو أن الإشارة إلى عينه صلى الله عليه وسلم إنما هي بالنسبة إلى عين الدجال فإنها كانت صحيحة مثل هذه ثم طرأ عليها العور لزيادة كذبه في دعوى الإلهية ، وهو أنه كان صحيح العين مثل هذه فطرأ عليها النقص ولم يستطع دفع ذلك عن نفسه .


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Monday, June 24, 2024

സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?

 സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?



മറുപടി


ലോകംസർവവും നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ

رب العالمين

ലോകം മുഴുവനും നിയന്ത്രിച്ചു പരിപാലിക്കുന്നവൻ എന്ന ഫാത്തിഹ സൂറത്തിലെ വചനം ആവർത്തിച്ചു പാരായണം ചെയ്യുന്നവരുമാണ് സുന്നികൾ



എന്നാൽ ലോകത്തിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നും സുന്നികൾ വിശ്വസിക്കുന്നു.

അപ്രകാരം ലോകത്തിൻറെ പല നിയന്ത്രണങ്ങളും അവൻറെ  മഹാത്മാക്കളെയും അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട്


കാര്യങ്ങൾ നിയന്ത്രിക്കുന്നവർ ഉണ്ട് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുഫസ്സിറുകൾ വിവരിച്ചതിന്റെ അടിസ്ഥാനത്തിലും ആണ് ഇങ്ങനെ മനസ്സിലാക്കുന്നത് ഉദാഹരണത്തിന് ഇമാം റാസിയുടെ തഫ്സീർ നോക്കുക


ലോകത്തിൻറെ പല നിയന്ത്രണങ്ങളും മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതോ കാര്യം നിയന്ത്രിക്കുന്നത് ധാരാളം ആളുകളുണ്ട് എന്ന് ഖുർആനിൽ പറഞ്ഞതോ അല്ലാഹുവാണ് ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്നതിന് വിരുദ്ധമല്ല.


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama