Sunday, April 8, 2018

നബി സ്വയുടെ മാതാപിതാക്കൾ



മൗലിദ് പരാമര്‍ശങ്ങളുടെ പ്രാമാണികത-7: പ്രവാചകരുടെ മാതാപിതാക്കള്‍ പിഴച്ചവരോ?
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
● അലവി സഖാഫി കൊളത്തൂര്‍

0 COMMENTS





മൗലിദുകളിലെ ആരോപണവിധേയമാകുന്ന ഒട്ടുമിക്ക ഭാഗങ്ങളും ഇതുവരെ നാം ചര്‍ച്ച ചെയ്തു. ഇനി ഏറെ വിമര്‍ശിക്കപ്പെടുന്ന ഇബ്‌റാഹീം നബി(അ)യുടെയും മുത്ത് റസൂലി(റ)ന്റെയും മാതാപിതാക്കളെക്കുറിച്ച് വിശദീകരിക്കാം. ഈ രണ്ടു മഹാപ്രവാചകന്മാരുടെയും മാതാപിതാക്കള്‍ നരകാവകാശികളാണെന്നാണ് ബിദ്അത്തുകാര്‍ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരെ മഹത്ത്വവവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ മൗലിദുകള്‍ അസ്വീകാര്യമാണെന്നും മതവിരുദ്ധര്‍ വാദിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ വിശുദ്ധ പരമ്പരകളിലൂടെയാണ് തിരുനബി(സ്വ)യുടെ വിശുദ്ധ യാഥാര്‍ത്ഥ്യം കടന്നുവന്നതെന്ന ഒട്ടുമിക്ക മൗലിദുകളിലെയും പരാമര്‍ശം അബദ്ധമാകുമല്ലോ. എന്താണ് വസ്തുത? നമുക്ക് പ്രമാണങ്ങളിലേക്ക് ചെല്ലാം.

ചോദ്യം: നബി(സ്വ)യുടെ പിതൃപരമ്പരയില്‍പെട്ട ഇബ്‌റാഹിം നബി(അ)യുടെ പിതാവ് ആസര്‍ തനി ബിംബാരാധകനാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഇബ്‌റാഹിം തന്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. വിഗ്രഹങ്ങളെ നിങ്ങള്‍ ദൈവമായി സ്വീകരിക്കുകയാണോ? നിങ്ങളെയും നിങ്ങളുടെ ജനതയെയും വ്യക്തമായ വഴികേടിലായി ഞാന്‍ കാണുന്നു’ (സൂറത്തു അന്‍ആം 74).  ഇതോടെ നബി(സ്വ)യുടെ കുടുംബ പരമ്പര കളങ്കരഹിതമാണെന്ന് പറയുന്നതിനര്‍ത്ഥമില്ലെന്നു മനസ്സിലായില്ലേ?

മറുപടി: ഖുര്‍ആന്‍ പറഞ്ഞ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവായിരുന്നില്ല. പിതൃവ്യനായിരുന്നുവെന്നാണ് പണ്ഡിതന്മാര്‍ ഇതിനു നല്‍കുന്ന മറുപടി. അല്ലാമാ ആലൂസി വിശദീകരിക്കുന്നു: ‘അഹ്‌ലുസ്സുന്നയുടെ പണ്ഡിതരില്‍ ഭൂരിഭാഗവും ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ലെന്ന പക്ഷക്കാരാണ്. നബി(സ)യുടെ പിതാമഹന്മാരില്‍ അവിശ്വാസിയായ ഒരാള്‍ പോലുമില്ല. കാരണം നബി(സ്വ) പറയുന്നു: ‘സംശുദ്ധമായ ആളുകളുടെ മുതുകിലൂടെ വിശുദ്ധരായ സ്ത്രീകളുടെ ഗര്‍ഭപാത്രങ്ങളിലേക്ക് എന്നെ നീക്കം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.’ സത്യനിഷേധികളെ കുറിച്ച് സംശുദ്ധര്‍ എന്ന് പറയാന്‍ പാടില്ല. മുശ്‌രിക്കുകള്‍ നജസാണെന്നാണല്ലോ ഖുര്‍ആനിന്റെ പ്രഖ്യാപനം (റൂഹുല്‍ മആനി: 7/194,95).

ഹാഫിള് ജലാലുദ്ദീന്‍ സുയൂഥി(റ) വിശദമായി എഴുതുന്നതിങ്ങനെ: ആസര്‍ ഇബ്‌റാഹിം നബിയുടെ പിതാവല്ലായിരുന്നുവെന്നതിന് തെളിവുകള്‍ പലതാണ്. നബിമാരുടെ പിതാക്കന്മാര്‍ ഒരിക്കലും അവിശ്വാസികളാവുകയില്ല എന്നതാണിതില്‍ പ്രധാനം. തിരുനബി(സ്വ)യുടെ നൂറിനെ സ്രഷ്ടാവിനെ സാഷ്ടാംഗം ചെയ്യുന്നവരിലൂടെ മാത്രം കൈമാറപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ശുഅറാഅ് സൂറത്തിലെ 219-ാം സൂക്തം ഇക്കാര്യമാണ് വിളിച്ചോതുന്നത്. ഇബ്‌റാഹിം നബി(അ)യുടെ പിതാവടക്കമുള്ള നബി(സ്വ)യുടെ കുടുംബ പരമ്പരയിലെ എല്ലാവരും തൗഹീദില്‍ വിശ്വസിച്ചവരാണെന്ന് പ്രസ്തുത ആയത്ത് തറപ്പിച്ച് പറയുന്നു. ഇബ്‌നു അബീശൈബയും ഇബ്‌നുല്‍ മുന്‍ദിറും ഇബ്‌നു അബീഹാതിമും നിരവധി പരമ്പരകളിലൂടെ ഉദ്ധരിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കുക. സൂറത്തു അന്‍ആമിലെ 74-ാം ആയത്തിന്റെ തഫ്‌സീറില്‍ ഇബ്‌നുല്‍ മുന്‍ദിര്‍(റ) ഇബ്‌നു ജുറൈജില്‍ നിന്ന് സ്വഹീഹായ സനദോടെ ഉദ്ധരിച്ചിരിക്കുന്നത് കാണാം: ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവല്ല. ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് തീറഖ് അെല്ലങ്കില്‍ താറഖ് ബിന്‍ ശാരിഖ് ബിന്‍ നാഖൂര്‍ ബ്ന്‍ ഫാത്വിം എന്നാകുന്നു. ഇമാം സുദ്ദി(റ)യില്‍ നിന്ന് സ്വഹീഹായ സനദോടെ ഇബ്‌നു അബീഹാതം ഉദ്ധരിക്കുന്ന സംഭവവും ഇതിന് ഉപോല്‍ബലകമാണ്. ഇബ്‌റാഹിം നബിയുടെ പിതാവ് താറഖാണ് എന്നദ്ദേഹം സ്ഥിരീകരിക്കുന്നു. ‘അബ്’ എന്ന പദം പിതൃവ്യന്‍ എന്ന അര്‍ത്ഥത്തെ കുറിക്കാന്‍ അറബികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നാണിതിന്റെ ന്യായീകരണം (മസാലികുല്‍ ഹുനഫാ പേ: 33).

ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍(റ) തന്റെ തഫ്‌സീറില്‍ സുലൈമാനുബ്ന്‍ സര്‍ദില്‍ നിന്നുദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)യെ തീയിലേക്കെറിയാന്‍ ആബാലവൃദ്ധം ജനങ്ങളും വിറകുശേഖരിക്കാന്‍ തുടങ്ങി. തീയിലേക്കെടുത്തറിയുമെന്നായപ്പോള്‍ ഇബ്‌റാഹിം(അ) പറഞ്ഞു: ‘എനിക്കല്ലാഹു മതി, കാര്യങ്ങളേല്‍പ്പിക്കാന്‍ അവനത്രെ ഏറ്റവും നല്ലവന്‍ (സൂറത്തുല്‍ അമ്പിയാഅ് 69) അല്ലാഹുവിന്റെ കല്‍പന പ്രകാരം തീ തണുപ്പും രക്ഷയുമായി മാറുകയും ഇബ്‌റാഹിം നബി ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. അപ്പോള്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യന്‍ പറഞ്ഞു: ഞാന്‍ നിമിത്തമാണ് ഇബ്‌റാഹിം നബി രക്ഷപ്പെട്ടത്. അപ്പോള്‍ ഒരു തീനാളം അദ്ദേഹത്തിന്റെ കാല്‍പാദത്തില്‍ പതിക്കുകയും അയാള്‍ എരിഞ്ഞമരുകയുമുണ്ടായി. പ്രസ്തുത സംഭവത്തില്‍ ‘അമ്മ്’ അഥവാ പിതൃവ്യന്‍ എന്ന പദം തന്നെയാണ് പ്രയോഗിച്ചിട്ടുളളത് (റൂഹുല്‍ മആനി 7/194, മസാലികുല്‍ ഹുനഫാ: പേ: 34).

ഇബ്‌റാഹിം നബിയുടെ ‘അമ്മ്’ (പിതൃവ്യന്‍) ആണ് ആസര്‍ എന്ന് ബോധ്യപ്പെട്ടല്ലോ. എങ്കില്‍ എന്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ‘അബ്’ എന്ന് പ്രയോഗിച്ചു എന്ന സംശയമുയര്‍ന്നു വരും. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന് അര്‍ത്ഥം കുറിക്കാന്‍ ‘അബ്’ എന്ന പദം ഉപയോഗിക്കാറുണ്ട്. (സഹോദരന്റെ മകനെ ‘യാ ബുനയ്യ’ എന്ന് വിളിക്കലും അറബി ഭാഷയില്‍ സാധാരണമാണ്). അല്ലാഹു പറയുന്നു: ‘മരണാസന്നനായ യഅ്ഖൂബ് നബി(അ) മക്കളോട് ചോദിച്ചു: എനിക്ക് ശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക? അവര്‍ പറഞ്ഞു. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരായ ഇബ്‌റാഹിം നബിയും ഇസ്മാഈല്‍ നബിയും ഇസ്ഹാഖ് നബിയും ആരാധിച്ച അല്ലാഹുവിനെയാണ് ഞങ്ങളാരാധിക്കുക (അല്‍ ബഖറ-133). ഇസ്മാഈല്‍ നബി(അ), യഅ്ഖൂബ് നബി(അ)യുടെ പിതാവല്ല, പിതൃവ്യനാണ്. എന്നിട്ടും അല്ലാഹു പ്രയോഗിച്ചത് (ആബാഅ്) എന്ന പദമാണ്.

ശൈഖ് സനാഉല്ലാ അല്‍ മള്ഹരി(റ) പറയുന്നു: ‘സ്വഹീഹായ അഭിപ്രായ പ്രകാരം ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ് ആസര്‍. അറബികള്‍ സാധാരണയായി പിതൃവ്യന്‍ എന്ന പദം കുറിക്കാന്‍ പിതാവ് എന്നര്‍ത്ഥം വരുന്ന അബ് പ്രയോഗിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ (അല്‍ ബഖറ 133) സ്വീകരിച്ച ശൈലി ഇതിനു തെളിവാണ്. ആസറിന്റെ യഥാര്‍ത്ഥ പേര് നാഖൂര്‍ എന്നായിരുന്നു. ആദ്യം അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിലും നംറൂദിന്റെ മന്ത്രിയായതോടെ ഭൗതിക നേട്ടം കൊതിച്ച് തന്റെ പിതാമഹന്മാരുടെ മതമൊഴിവാക്കുകയായിരുന്നു ഇയാള്‍. ഇമാം റാസി(റ) ആസര്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്, പിതാവല്ല എന്ന് പറഞ്ഞിട്ടുണ്ട്. പൂര്‍വസൂരികളില്‍പെട്ട വലിയ ഒരു സംഘം ഇതേ അഭിപ്രായക്കാരാണ്. ഇമാം സുര്‍ഖാനി(റ) പറയുന്നു: ശിഹാബുല്‍ ഹൈതമി വ്യക്തമാക്കിയത് പോലെ ആസര്‍ ഇബ്‌റാഹിം നബി(അ)യുടെ പിതൃവ്യനാണ് എന്ന വിഷയത്തില്‍ ചരിത്ര പണ്ഡിതന്മാരും അഹ്‌ലുല്‍ കിതാബും ഏകാഭിപ്രായക്കാരാണ്. ഇമാം റാസി(റ)യും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇമാം സുയൂഥി(റ) പറയുന്നു: ഇബ്‌റാഹിം നബിയുടെ പിതാവ് താറഖ് ആണെന്നാണ് ഇബ്‌നു അബ്ബാസ്(റ), മുജാഹിദ്(റ), ഇബ്‌നു ജരീര്‍(റ), സുദ്ദി(റ) എന്നിവര്‍ പറഞ്ഞിട്ടുള്ളത്. തഫ്‌സീറു ഇബ്‌നില്‍ മുന്‍ദിറില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു അസര്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആസര്‍ എന്ന പദം പരിചയപ്പെടുത്തി ‘അല്‍ ഖാമൂസ്’ രേഖപ്പെടുത്തുന്നു: ‘ഇത് ഇബ്‌റാഹിം നബിയുടെ പിതൃവ്യന്റെ പേരാണ്. പിതാവിന്റെ പേര് താറഖ് എന്നാണ്’ (തഫ്‌സീറുല്‍ മള്ഹരി 3/256).

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് വിവിധ പരമ്പരകളോടെ ഉദ്ധരിക്കുന്നു: ‘ഇബ്‌റാഹിം നബിയുടെ പിതാവിന്റെ പേര് ആസര്‍ എന്നല്ല, താറഖ് എന്നാണ്.’ ഇതേ ആശയം അദ്ദുര്‍റുല്‍ മന്‍സൂറിന്റെ മൂന്നാം വാള്യം 43-ാം പേജിലും ഇബ്‌നു കസീര്‍ രണ്ടാം വാള്യം 100-ാം പേജിലും കാണാം.

ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ‘ആസര്‍ യഥാര്‍ത്ഥത്തില്‍ ഇബ്‌റാഹിം നബിയുടെ പിതൃവ്യനാണ്. അറബികള്‍ പിതൃവ്യനെയും അബ് എന്നാണ് പേര് വിളിക്കാറുള്ളത്. അല്ലാഹു സൂറത്തുല്‍ ബഖറയിലെ 133-ാം ആയത്തിലും ഇതേ പ്രയോഗം നടത്തിയിട്ടുണ്ട്. യഅ്ഖൂബ് നബി(അ)യുടെ പിതൃവ്യനായ ഇസ്മാഈല്‍ നബിയെ അബ് എന്ന് പരിചയപ്പെടുത്തി (അല്‍മിനഹുല്‍ മക്കിയ്യ 1/152).

മുഹമ്മദ് ബ്‌നു കഅബ്(റ), ഖതാദ(റ), മുജാഹിദ്(റ), ഹസന്‍(റ) തുടങ്ങിയവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ആസര്‍ ഒരു സത്യവിശ്വാസിയായി കാണാന്‍ ഇബ്‌റാഹിം നബി(അ)ക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. ശിര്‍ക്ക് വെടിയില്ലെന്ന് കണ്ടപ്പോള്‍ ഇബ്‌റാഹിം നബി(അ) പിന്തിരിഞ്ഞു. (ഇബ്‌റാഹിം നബിയെ തിയ്യിലിട്ട ആ ദിവസത്തില്‍ തന്നെയായിരുന്നു ആസറിന്റെ അന്ത്യമെന്ന് നേരത്തെ പറഞ്ഞത് മറക്കാതിരിക്കുക). തീയിലിട്ട സംഭവം കഴിഞ്ഞയുടന്‍ ഇബ്‌റാഹിം(അ) ശാമിലേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മിസ്‌റിലേക്ക് പലായനം ചെയ്തു. മിസ്‌റില്‍ വെച്ചാണ് ഹാജര്‍(റ)യെ സേവകയായി ലഭിക്കുന്നത്. പിന്നീട് അദ്ദേഹം ശാമിലേക്ക് തന്നെ തിരിച്ചുപോയി. ആ സമയത്താണ് ഹാജറ ബീവി(റ)യെയും മകന്‍ ഇസ്മാഈല്‍(അ)നെയും മക്കയില്‍ കൊണ്ടുചെന്നാക്കാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. ഭാര്യയെയും മകനെയും വിജനമായ ഭൂമിയില്‍ തനിച്ചാക്കി ഇബ്‌റാഹിം നബി(അ) ‘ഞങ്ങളുടെ രക്ഷിതാവേ, നീ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എല്ലാ വിശ്വാസികള്‍ക്കും വിചാരണനാളില്‍ പൊറുത്തു തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു (സൂറത്തു ഇബ്‌റാഹിം 41). മാതാപിതാക്കള്‍ കാഫിറാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഇബ്‌റാഹിം നബി(അ) ദുആ ചെയ്യുമോ? ഈ സംഭവം വിശദീകരിച്ച് ഇമാം സുയൂഥി(റ) പറയുന്നു: പിതൃവ്യനായ ആസര്‍ മരിച്ച ശേഷവും ഇബ്‌റാഹിം നബി(അ) പിതാവിന് വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തിയിട്ടുണ്ട്. അവിശ്വാസിയായതു കാരണം ഇബ്‌റാഹിം നബി(അ) ഇസ്തിഗ്ഫാര്‍ നിര്‍ത്തിയെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയത് സ്വന്തം പിതാവിനെ കുറിച്ചല്ലെന്നും പിതൃവ്യനെ കുറിച്ചാണെന്നും ഇതില്‍ നിന്നും ബോധ്യമായി. ഹാഫിള് ഇബ്‌നു സഅദ് ഉദ്ധരിക്കുന്നു: ഇബ്‌റാഹിം നബി(അ)ക്ക് ഇസ്മാഈല്‍(അ) ജനിക്കുന്നത് 90-ാം വയസ്സിലാണ്. ത്വബഖാതില്‍ അദ്ദേഹം തന്നെ കലബി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: ബാബിലോണില്‍ നിന്നും ശാമിലേക്ക് പലായനം ചെയ്തത് 37-ാം വയസ്സിലായിരുന്നു. തിയ്യിലിടല്‍ കൃത്യം കഴിഞ്ഞയുടനെയാണല്ലോ പലായനവും പിതൃവ്യന്റെ മരണവുമുണ്ടായത്. ഇസ്മാഈല്‍ നബി(അ) ജനിച്ച ശേഷമാണ് മക്കയിലേക്ക് പോയതും മാതാപിതാക്കള്‍ക്ക് വേണ്ടി ദുആ ചെയ്തതും. അതായത് ആസര്‍ മരിച്ച് 50-ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇബ്‌റാഹിം നബി(അ) മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട് (അല്‍ ഹാവി ലില്‍ ഫതാവാ: 2/214,215).

ആസര്‍ തന്നെയാണ് ഇബ്‌റാഹിം നബിയുടെ പിതാവെന്ന് സമ്മതിച്ചാല്‍ തന്നെ നബി(സ്വ)യുടെ നൂര്‍ ഒരു കാഫിറിലൂടെ കടന്ന് പോയെന്ന് പറയാന്‍ യാതൊരു ന്യായവുമില്ല. അല്ലാമാ അശ്ശൈഖ് മുഹമ്മദ് നൂവി അല്‍ ജാവി(റ) പറയുന്നു: നബി(സ്വ)യുടെ നൂര്‍ മുതുകിലായിരിക്കെ അവരുടെ പിതാമഹന്മാരില്‍ ഒരാളും വിഗ്രഹാരാധകരായിട്ടില്ല. അതില്‍ നിന്നവര്‍ സംശുദ്ധരാണ്. അതേസമയം അവിടുത്തെ നൂര്‍ കടന്ന് പോയതിന് ശേഷം വിഗ്രഹാരാധനയടക്കം അവിശ്വാസത്തിന്റെ വിവിധ പ്രവണതകള്‍ അവരില്‍ നിന്നുണ്ടായേക്കാം (തഫ്‌സീറുല്‍ മുനീര്‍ 1/272).

ആസര്‍ ആദ്യകാലത്ത് സത്യവിശ്വാസിയായിരുന്നുവെന്ന് തഫ്‌സീറുല്‍ മള്ഹരിയില്‍ നിന്നു നാം നേരത്തെ ഉദ്ധരിച്ചതോര്‍ക്കുക. ഇമാം സ്വാവിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ഹാശിയതു സ്വാവി അലാ തഫ്‌സീര്‍ ജലാലൈന്‍ 2/23,24). ചുരുക്കത്തില്‍, ആസര്‍ വിശ്വാസിയാണെന്ന പ്രബല അഭിപ്രായമനുസരിച്ചും അല്ലെന്ന ദുര്‍ബല വീക്ഷണമനുസരിച്ചും നബി(സ്വ)യുടെ നൂര്‍ അവിശ്വാസികളിലൂടെ വന്നിട്ടില്ലെന്ന് വ്യക്തമായി.



ഇന്ന അബീ വഅബാക ഫിന്നാര്‍

നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു ഹദീസ് ഭാഗമാണ് ‘എന്റെയും താങ്കളുടെയും പിതാക്കള്‍ നരകത്തിലാണ്’ എന്നത്. ഇതു ദുര്‍വ്യാഖ്യാനിച്ചാണ് പുണ്യറസൂല്‍(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളാണെന്ന അധര്‍മം ഇവര്‍ പ്രചരിപ്പിക്കുന്നത്.

ഇതിനും അഹ്‌ലുസ്സുന്ന മറുപടി നല്‍കിയിട്ടുണ്ട്. നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലെല്ലന്ന് പറഞ്ഞവരൊക്കെ ഈ ഹദീസ് കണ്ടവരാണ്. വിശദീകരിക്കാം. ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്:

عن أنس أن رجلا
قال: يا رسول االله أين أبي؟. قال:
في النار فلما قفى دعاه
فقال: إن ابي وأباك في النار،اهــ
(شرح مسلم: 2/81 ،رقم الحديث: 347)



(ഒരാള്‍ നബി തങ്ങളോട് ചോദിച്ചു. എന്റെ പിതാവ് എവിടെയാണ്? അവിടുന്ന് പറഞ്ഞു: നരകത്തിലാണ്. ശങ്കിച്ചു നിന്ന അയാളോട് തിരുനബി(സ്വ) പറഞ്ഞു: നിന്റെ മാത്രമല്ല, എന്റെ അബ് നരകത്തിലാണ്. നബി(സ്വ)യുടെ പിതാവ് നരകാവകാശിയാണെന്ന് ഇതില്‍നിന്നും മനസ്സിലായില്ലേ?

എന്നാല്‍ ഇതില്‍ പിതാവ് നരകത്തിലാണെന്ന് കേട്ട് വ്യസനിച്ചയാളുടെ ദുഃഖം പങ്കുവെക്കുക മാത്രമാണ് നബി(സ്വ) ചെയ്തത്. പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ച ഇമാം നവവി(റ) ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തുന്നു. ‘ആപത്തില്‍ പങ്കുചേരുക വഴി മനസ്സിന് സാന്ത്വനമേകുകയാണ് ഈ ഹദീസില്‍ നബി(സ്വ) ചെയ്തത്. ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ഈ ഹദീസില്‍ പ്രതിപാദിച്ച അബ് എന്ന പദത്തിന്റെ ഉദ്ദേശ്യം പിതാവ് അല്ല. മറിച്ച് നബി(സ്വ)യുടെ പിതൃവ്യനാണ്. അറബികള്‍ അമ്മ് (പിതൃവ്യന്‍) എന്ന പദത്തിനു പകരം അബ് എന്ന പദം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ട് (ഇബ്‌നു ഹജര്‍ അല്‍ ഹൈതമി-അല്‍മിനഹുല്‍ മക്കിയ്യ പേ: 153).

ഇതനുസരിച്ച് നബി(സ്വ) പറഞ്ഞത് തന്റെ പിതൃവ്യനെ കുറിച്ചാണ്. നരകാവകാശിയായ പിതൃവ്യന്‍ നബി(സ്വ)ക്കുണ്ടല്ലോ? ഇതു മുഖേന നബി(സ്വ)യുടെ മാതൃപിതൃ പരമ്പര അവിശ്വാസികളാണെന്ന് വരില്ലന്ന് സ്പഷ്ടം.



വിശ്വസികളുടെ തെളിവ്

നബി(സ്വ) അവിടുത്തെ ഭൗതിക ജീവിതത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണല്ലോ. അവരെ ഇസ്‌ലാമിന്റെ പടിക്ക് പുറത്തിരുത്തുന്നതും സത്യനിഷേധികളോടൊപ്പം നരകാവകാശികളായി അവരുമുണ്ടാകുമെന്നു പറയുന്നതും യഥാര്‍ത്ഥ വിശ്വാസിക്ക് ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. സൃഷ്ടികളില്‍ ഏറ്റവും ഉത്തമരായ നബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യനിഷേധത്തില്‍ മരണപ്പെട്ടവരാണെന്നു പറയുന്നതിലപ്പുറം ഒരു നാണക്കേട് അവിടുത്തെ സംബന്ധിച്ച് വരാനില്ലെന്ന് തീര്‍ച്ച. നബി(സ്വ)ക്കെതിരായി ഒരു വിരലനക്കാന്‍ പോലും അനുവദിക്കാത്ത നമ്മുടെ മഹാന്മാരായ മുന്‍ഗാമികള്‍ ഈ പിഴച്ച വാദത്തെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. മാലികീ പണ്ഡിതനായ അബൂബക്കര്‍ ഇബ്‌നു അറബിയോട് നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറഞ്ഞ ഒരാളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: അയാള്‍ ശപിക്കപ്പെട്ടവനാണ്. കാരണം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു; അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും വേദനിപ്പിക്കുന്നവരെ ഇരുലോകങ്ങളിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്ക് കഠിന ശിക്ഷ തയ്യാര്‍ ചെയ്തിട്ടുമുണ്ട് (അല്‍ അസ്ഹാബ് 57). തിരു നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറയുന്നതിലപ്പുറം വലിയ ഒരക്രമവും അവിടത്തോട് ചെയ്യാനില്ല (അര്‍റസാഇലുത്തിസ്അ്: പേ. 201).

‘ശേഷം അങ്ങയുടെ നാഥന്‍ തങ്ങളിഷ്ടപ്പെടുന്നത് (എല്ലാ നന്മയും) നല്‍കും. അങ്ങനെ തങ്ങള്‍ തൃപ്തിയടയുകയും ചെയ്യും (അള്ളുഹാ-5) എന്ന് അല്ലാഹു പറയുന്നു. സ്വന്തം ഉമ്മയും ഉപ്പയും നരകയാതന അനുഭവിക്കുമ്പോള്‍ സ്വര്‍ഗീയാനുഭൂതികളാസ്വദിച്ച് തിരുനബി തൃപ്തിയടയുമെന്ന് ഊഹിക്കാന്‍ നമുക്ക് കഴിയുമോ?

ഇമാം സുര്‍ഖാനി(റ) അല്‍ മവാഹിബില്‍ പറയുന്നത് കാണുക: നബി(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളാണെന്ന വാദം വലിയ പിഴവാണ്. അത്തരക്കാരില്‍ നിന്നും നാം അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. ഈ വാദം സ്ഥാപിക്കാനാരെങ്കിലും തുനിഞ്ഞാല്‍ നബി(സ്വ)യെ ബുദ്ധിമുട്ടാക്കിയെന്ന കാരത്താല്‍ അയാളുടെ വിശ്വാസം നഷ്ടപ്പെടാനിടയാകും. അബൂനഈം(റ) ഹില്‍യതില്‍ പ്രസ്താവിക്കുന്നതു കാണാം: നബി(സ്വ)യുടെ മാതാപിതാക്കള്‍ നരകത്തിലാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ട് ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) മുഴുവന്‍ വകുപ്പുകളില്‍ നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടു (അര്‍റസാഇലുത്തിസ്അ് പേ: 201).

ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ‘അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ(റ) നബി(സ്വ)യോട് പരാതി പറഞ്ഞു: നബിയേ, ജനങ്ങള്‍ എന്റെ പിതാവിനെ ചീത്തവിളിക്കുന്നുണ്ട്. ഇതുകേട്ട നബി(സ്വ) അനുയായി വൃന്ദത്തോടാജ്ഞാപിച്ചു: ‘മരിച്ചവരുടെ കാര്യം പറഞ്ഞ് നിങ്ങള്‍ ജീവിച്ചിരിക്കുന്നവരെ വിഷമിപ്പിക്കരുത്.’ ഇക്‌രിമയുടെ പിതാവ് അബൂജഹ്ല്‍ സത്യനിഷേധിയും നരകാവകാശിയുമാണെന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. അങ്ങനെയുള്ള (മരിച്ചു പോയ) അബൂജഹ്‌ലിനെ ചീത്തവിളിക്കുന്നത് മകന്‍ ഇക്‌രിമ(റ)ക്ക് വിഷമമുണ്ടാക്കുന്നതിനാല്‍ അത് അപമര്യാദയാണെന്ന് പ്രവാചകര്‍(സ്വ) പഠിപ്പിച്ചെങ്കില്‍ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും ചെറിയൊരു സംഭവം പോലും ഉദ്ധരിക്കപ്പെടാനില്ലാത്ത തിരുനബിയുടെ മാതാപിതാക്കളെ കാഫിറാക്കി സായൂജ്യമടയുന്നവരുടെ പ്രവര്‍ത്തനം എങ്ങനെ ന്യായീകരിക്കാനാകും? അബൂലഹബിന്റെ മകള്‍ തിരുനബി(സ്വ)യോട് സമാനമായൊരു പരാതി ഉന്നയിച്ചത് അല്‍ മന്‍ഹലില്‍ കാണാം. മഹതി പറഞ്ഞു: ചിലര്‍ എന്നെ ഹമ്മാല (വിറകു വാഹക)യുടെ മകള്‍ എന്നാണു വിളിക്കുന്നത്. ഇതുകേട്ടു നബി(സ്വ) എഴുന്നേറ്റു നിന്ന് ദേഷ്യത്തോടെ പറഞ്ഞു: എന്റെ കുടുംബക്കാരെയും തറവാടികളെയും ആരെങ്കിലും ദ്രോഹിച്ചാല്‍ അവന്‍ എന്നെ ദ്രോഹിച്ചിരിക്കുന്നു. എന്നെ ആരെങ്കിലും ദ്രോഹിച്ചാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അല്ലാഹുവിനോടാണ് വേണ്ടാവൃത്തി ചെയ്യുന്നത്.’ നബി(സ്വ)യുടെ കുടുംബത്തെ ചീത്തവിളിക്കുന്നവരുടെ ദുര്‍ഗതി ഇതില്‍ നിന്നു വ്യക്തമാണല്ലോ.

ഏറ്റവും ചുരുങ്ങിയത് നബി(സ്വ)യുടെ മാതാപിതാക്കള്‍ വഫാത്തായിട്ടുണ്ടല്ലോ. മരണപ്പെട്ടവരെ ചീത്തവിളിക്കുന്നത് നബി(സ്വ) ഹദീസുകളില്‍ വ്യക്തമായി നിരോധിച്ച കാര്യമാണ്. ഒരു തെളിവുമില്ലാതെ നടത്തുന്ന ഈ ആരോപണം അങ്ങേയറ്റം ഖേദകരമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അവിടുത്തെ മാതാപിതാക്കളെ കാഫിറുകളാക്കാന്‍ നാക്കിട്ടടിക്കുന്നവര്‍ ഇക്കാര്യമെങ്കിലും ഓര്‍ത്താല്‍ നന്ന്. അല്ലാമാ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: യഥാര്‍ത്ഥ മുസ്‌ലിമിന്റെ കടമ, നബി(സ്വ)യുടെ തറവാടിന്റെ മഹത്ത്വത്തിനും ബഹുമാന്യതക്കും ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും അവന്റെ നാവിനെ പിടിച്ചുവെക്കലാണ് (തഫ്‌സീറു റുഹുല്‍ ബയാന്‍ 6/313).

ബിദഇകള്‍ക്കു കൂടി സ്വീകാര്യനായ അല്ലാമാ ആലൂസി പറയുന്നു: ‘നബി(സ്വ)യുടെ മാതാപിതാക്കള്‍ സത്യവിശ്വാസികളാണെന്നതിന് ഈ ആയത്ത് (സൂറത്തുശ്ശുഅറാഅ് 219) തെളിവാക്കപ്പെട്ടിരിക്കുന്നു. അഹ്‌ലുസ്സുന്നയിലെ പ്രമുഖരായ നിരവധി പണ്ഡിന്മാര്‍ ഇതേ അഭിപ്രായക്കാരാണ്. അവിടുത്തെ മാതാപിതാക്കള്‍ കാഫിറുകളാണെന്ന് പറഞ്ഞവരുടെമേല്‍ ഞാന്‍ കുഫ്‌റിനെ പേടിക്കുന്നു (തഫ്‌സീറു റൂഹുല്‍ മആനി 19/138).

وأنا أخشى الكفر على من يقول فيهما رضي
االله عنهم بضد ذلك، اهـ (روح المعاني:19/138(



ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ‘അമ്പിയാക്കളല്ലാത്ത നബി(സ്വ)യുടെ മാതാപിതാക്കളിലൊരാളും കാഫിര്‍ (സത്യനിഷേധി) ആയിട്ടില്ല എന്നാണ് ഇവ്വിഷയകമായി വന്ന മുഴുവന്‍ ഹദീസുകളുടെയും ആശയം (ചില ഹദീസുകള്‍ പ്രത്യക്ഷത്തില്‍ എതിരാണെന്ന് തോന്നാമെങ്കിലും). കാരണം ഒരു കാഫിറിനെ കുറിച്ച് അയാള്‍ മുഖ്താറാണെന്നോ (തിരഞ്ഞെടുക്കപ്പെട്ടവന്‍) കരീമാണെന്നോ (മാന്യന്‍) പറയാന്‍ കഴിയില്ല. മുശ്‌രിക്കുകള്‍ നജസാണെന്നാണ് ഖുര്‍ആനിക പ്രഖ്യാപനം. നബി(സ്വ)യുടെ പിതാക്കള്‍ മുഖ്താറുകളും കരീമുകളുമാണെന്നും മാതാക്കള്‍ വിശുദ്ധകളുമാണെന്നും നിരവധി ഹദീസുകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇസ്മാഈല്‍ നബി(അ)യുടെ കാലത്തിനു ശേഷം വന്ന ദഅ്‌വത്ത് എത്താത്ത ഫത്‌റത്തിന്റെ ആളുകളായിരുന്നു അവര്‍. ഫത്‌റത്തിന്റെ കാലക്കാര്‍ മുസ്‌ലിംകളുടെ ഗണത്തിലാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിച്ചതുമാണല്ലോ (അല്‍ മിനഹുല്‍ മക്കിയ്യ 151).

നബി(സ്വ)യുടെ മാതാപിതാക്കളെ അല്ലാഹു പുനര്‍ജീവിപ്പിക്കുകയും അവര്‍ നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തതായി ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇബ്‌നു ശാഹിന്‍(റ), ദാറുഖുത്‌നി(റ), ഇബ്‌നു അസാക്കിര്‍(റ), ഖത്വീബ്(റ), ഇബ്‌നു സദിന്ന്‌സ്(റ) എന്നിവര്‍ ആഇശാ ബീവി(റ)യില്‍ നിന്നുദ്ധരിക്കുന്നു: ‘അല്ലാഹു നബി(സ്വ)യുടെ ഉമ്മയെ ജീവിപ്പിച്ചു. അവര്‍ നബിയെകൊണ്ട് വിശ്വസിച്ചു. ശേഷം മരിക്കുകയും ചെയ്തു.’ ഈ ഹദീസ് ഹസനിന്റെ പരിധിയിലാണുള്ളത്. മുഹിബ്ബുത്ത്വിബ്‌രി(റ), ഹാഫിള് ഇബ്‌നു നാസ്വിര്‍ അദ്ദിമശ്ഖി(റ), ഹാഫിള് ഇബ്‌നു ഹജര്‍(റ), ഇമാം സുയൂഥി(റ), ഇമാം സ്വലീഹുസ്സ്വഫ്ദി(റ), ഇബ്‌നുല്‍ മുനീര്‍(റ) തുടങ്ങിയ ഹദീസ് പണ്ഡിതരും അവരുടെ പിന്‍ഗാമികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യോടുള്ള ആദരവായിട്ടാണ് അല്ലാഹു ഇപ്രകാരം ചെയ്തിട്ടുള്ളത്. അതിനെല്ലാം പുറമെ പ്രവാചകന്മാരോ പ്രവാചക സന്ദേശങ്ങളോ അപ്രാപ്യമാവുകയും വിസ്തൃതമാവുകയും ചെയ്ത കാലഘട്ടമായിരുന്നു അവരുടേത്. ഭൂമിയിലെ അവസാനത്തെ പ്രവാചകന്‍ വാനവാസം തുടങ്ങിയിട്ട് അഞ്ഞൂറ് വര്‍ഷം കഴിയുകയും ഇലാഹീ ഗ്രന്ഥമായ ഇഞ്ചീല്‍ വലിയതോതില്‍ തിരുത്തലുകള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു. സത്യവും മിഥ്യയും വേര്‍തിരിക്കാനോ അത്തരമൊരു ശ്രമത്തിന്റെ പടിപ്പുരയില്‍ എത്താനോ അവര്‍ക്ക് കഴിയുമായിരുന്നില്ല. സാങ്കേതികമായി ഈ കാലഘട്ടത്തെ ‘ഫത്‌റത്തി’ന്റെ കാലമെന്ന് പറഞ്ഞുവരുന്നു. മുന്‍ പ്രവാചകന്റെ സന്ദേശങ്ങള്‍ മാറ്റിമറിക്കപ്പെടുക വഴി തനതായ മാര്‍ഗം അറിയപ്പെടാതിരിക്കുകയും മറ്റൊരു പ്രവാചകന്‍ അയക്കപ്പെടുകയും ചെയ്യുന്നതിന്റെ ഇടയിലുള്ള കാലത്തിനാണ് ഫത്‌റത്തിന്റെ കാലമെന്ന് പറയുന്നത്.

ഖുര്‍ആനില്‍ കാണാം: ‘വേദക്കാരേ, ദൂതന്മാരുടെ ആഗമനം നിലച്ച ഒരുഘട്ടത്തില്‍ സത്യം വ്യക്തമാക്കിക്കൊണ്ട് നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണ്. സന്തോഷ വാര്‍ത്ത അറിയിക്കുകയോ താക്കീത് നല്‍കുകയോ ചെയ്യുന്ന ഒരാളും നിങ്ങളുടെ അടുത്ത് വന്നിട്ടില്ലെന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. ഇപ്പോള്‍ സന്തോഷ വാര്‍ത്ത അറിയിക്കുകയും താക്കീത് നല്‍കുകയും ചെയ്യുന്ന ഒരാള്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് (മാഇദ 19).

ഇത്തരക്കാരെ മൂന്ന് വിഭാഗമായിട്ടാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. ഒന്ന്: പുറം നാട്ടിലും മറ്റും സഞ്ചരിച്ച് ജനങ്ങളുമായി ഇടപഴകാനും മറ്റും സൗകര്യം നേടുക വഴി മുന്‍ പ്രവാചകന്റെ ശരീഅത്ത് നിയമങ്ങള്‍ അറിയുന്നവരും എന്നിട്ടും ശിര്‍ക്കും മറ്റു തെറ്റുകളും ചെയ്ത് ജീവിച്ചവര്‍. രണ്ട്: ഏതെങ്കിലും നിലയില്‍ സൗകര്യം കിട്ടി അറിഞ്ഞ് നന്നായി ജീവിച്ചവര്‍. മൂന്ന്: ഇതിലൊന്നും സൗകര്യം കിട്ടാതെ ശിര്‍ക്കോ തൗഹീദോ തെറ്റോ ശരിയോ അറിയാതെ ജീവിച്ചവര്‍. എ: ഇവരില്‍ ശിര്‍ക്കും അല്ലാത്ത തെറ്റുകളും ചെയ്തവര്‍ ഉണ്ടാവാം. ബി: ഇവരില്‍ ശിര്‍ക്ക് അല്ലാത്ത തെറ്റുകള്‍ ചെയ്തവര്‍ ഉണ്ടാവാം. സി: അതൊന്നും ചെയ്യാതെ മാന്യമായി ജീവിച്ചവര്‍ ഉണ്ടാവാം.

എങ്ങനെയായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷയില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘ദൂതരെ അയക്കപ്പെടാത്ത ഒരു ജനതയും ശിക്ഷിക്കപ്പെടുന്നതല്ല (ഇസ്‌റാഅ് 15).

ചുരുക്കത്തില്‍, മൂന്ന് വിഭാഗവും വിജയികളുടെ കൂട്ടത്തില്‍ പെട്ടവരാണെന്നാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്. ഇതില്‍ നബി(സ്വ)യുടെ മാതാപിതാക്കള്‍ മൂന്നാമത്തേതിലോ രണ്ടാം വിഭാഗത്തിലോ പെട്ടവരാണെന്ന് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടവരാണെന്നതില്‍ തര്‍ക്കമില്ല (മസാലികുല്‍ ഹുനഫാ).

ഇബ്‌നു തൈമിയ്യ ഇതു സംബന്ധമായി ഫതാവയില്‍ പറയുന്നത് കാണുക: പ്രവാചകന്‍ വരുന്നതിന് മുമ്പ് ജനങ്ങള്‍ ജാഹിലിയ്യത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്ക് ആണെങ്കില്‍ പോലും ശിക്ഷയില്ല. ഇതാണ് സലഫുകളിലെയും ഖലഫുകളിലെയും ഭൂരിപക്ഷത്തിന്റെ നിലപാട്.

ഇതൊക്കെ ഉദ്ധരിച്ച് കൊണ്ട് ഹാഫിള് സ്വലാഹുദ്ദീന്‍(റ) പറയുന്നു: തിരുനബി(സ്വ)യുടെ പിതാവ് 18-ാം വയസ്സില്‍, പ്രവാചകര്‍ ഗര്‍ഭാവസ്ഥയിലായപ്പോള്‍ തന്നെ വഫാത്തായി. മാതാവ് നബി(സ്വ)യുടെ ചെറുപ്രായത്തില്‍ തന്നെ മരിച്ചു. മറ്റു പ്രവാചകരെയോ അവരുടെ സന്ദേശങ്ങളെയോ പറ്റി അറിയാന്‍ സൗകര്യം കിട്ടുന്നതിന് മുമ്പുതന്നെ 18-ാം വയസ്സില്‍ പിതാവ് വഫാത്തായത് കൊണ്ട് ആഖിറത്തില്‍ വിജയിക്കുന്നവരുടെ കൂട്ടത്തിലാണ് നബിയുടെ പിതാവ് ഉള്‍പ്പെടുക (അബുല്‍ ഹസനില്‍ മാവര്‍ദിയുടെ അഅ്‌ലാമുന്നുബുവ്വ, റസാഇല്‍). ഫത്‌റത്തിന്റെ കാലത്ത് മരിച്ചുപോയ മാതാപിതാക്കള്‍ക്ക് വേണ്ടി നബി(സ്വ) ശഫാഅത്ത് ചെയ്യുമെന്നും അതുകൊണ്ട് തന്നെ അവര്‍ രക്ഷപ്പെടുന്നവരാണെന്നും ബുഖാരി, മുസ്‌ലിമിലെ പ്രസിദ്ധമായ ശഫാഅത്തിന്റെ ഹദീസുദ്ധരിച്ച് ഇമാം സുയൂഥി(റ) റസാഇലില്‍ ഉപന്യസിച്ചത് കാണാം. ഇതേ ആശയം തഫ്‌സീര്‍ ഇബ്‌നു ജരീര്‍, അബൂസഈദ്, അബ്ദുല്‍ മലിക് അല്‍ ഖര്‍ഖൂശിയുടെ ശറഫുന്നുബുവ്വ, മുഹിബ്ബുത്ത്വബ്‌രിയുടെ ദഖാഇറുല്‍ ഇഖ്ബാ ഫീ മനാഖിബി ദവില്‍ ഖുര്‍ബാ, തമാമുര്‍റാസിയുടെ അല്‍ ഫവാഇദ് എന്നിവയില്‍ കാണാം.

മാത്രമല്ല, ആമിനാ ബീവി(റ) വഫാത്താകുന്ന സമയം നബി(സ്വ)യുടെ മുഖത്ത് നോക്കി കണ്ണീരൊലിപ്പിച്ച് ചില കാര്യങ്ങള്‍ പറഞ്ഞതായി അബൂ നുഐം ഉദ്ധരിച്ചിട്ടുണ്ട്: ഇബ്‌റാഹിം നബി(അ)യുടെ ദീനുമായി ഹറമിലും ഹില്ലിലും മോനെ റബ്ബ് ദൂതനാക്കുമെന്നും അതിനാല്‍ ബിംബാരാധനയില്‍ ജനതക്ക് കൂട്ട് നില്‍ക്കരുതെന്നും മഹതി ഉപദേശിച്ചു (ദലാഇലുന്നുബുവ്വ, അസ്സുബുലുല്‍ ജലിയ്യ, മസാലിക്). ബിംബങ്ങളെ ഭത്സിക്കുകയും അതിനെതിരില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതു കൊണ്ട് ശിര്‍ക്കിനെതിരില്‍ നബി(സ്വ)യുടെ മാതാപിതാക്കള്‍ ജാഗ്രത പാലിച്ചിരുന്നുവെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലായല്ലോ. പ്രമാണങ്ങളുടെ ഈ ശൃംഖലയുള്ളത് കൊണ്ടാണ് പൂര്‍വകാല മുസ്‌ലിംകളെല്ലാം തിരുനബി(സ്വ)യുടെ മാതാപിതാക്കളെ കുറിച്ചും വിശുദ്ധരാണെന്ന് പറയുന്നത്. അത് തന്നെയാണ് മൗലിദുകളില്‍ പരാമര്‍ശിക്കുന്നതും.

നബി(സ്വ)യുടെ മാതാപിതാക്കള്‍ സ്വര്‍ഗസ്ഥരാണെന്ന് സമര്‍ത്ഥിക്കുന്ന പൂര്‍വികരും ആധുനികരുമായ മഹാപണ്ഡിതര്‍ രചിച്ച നൂറിലധികം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. ഇമാം സുയൂഥി(റ) തന്നെ ഇതുസംബന്ധമായി പന്ത്രണ്ട് കിതാബുകള്‍ രചിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ)നെ പോലുള്ള പ്രമുഖരും ഈ ആശയം തെളിയിച്ച് ഗ്രന്ഥം രചിച്ചു. ദീന്‍ പഠിച്ച പൂര്‍വഗാമികള്‍ ഇത്രമേല്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ഒരു പ്രശ്‌നം, നബി(സ്വ)യെ അപകീര്‍ത്തിര്‍ത്തിപ്പെടുത്തും വിധം വലിച്ചുനീട്ടുന്നതില്‍ മതനിരാസവും പ്രവാചക വിദ്വേഷവുമല്ലാതെ എന്തു പ്രചോദനമാണ് ബിദ്അത്തുകാര്‍ക്ക് ലഭിക്കുന്നത്?

(അവസാനിച്ചു)

ത്വരീഖത്ത്‌ ആലുവ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ആലുവ ത്വരീഖത്ത്‌


എറണാകുളം ജില്ലയിലെ തുരുത്ത്‌ സ്വദേശി യൂസുഫ്‌ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ്‌ ഈ ത്വരീഖത്തിന്റെ ശൈഖ്‌. ഒരു ത്വരീഖത്ത്‌ സത്യമാവാൻ എന്തൊക്കെ മാനദണ്ഡങ്ങളുണ്ടോ അതൊന്നുമില്ലാത്ത വളരെ പിഴച്ച ഒരു പ്രസ്ഥാനമാണിത്‌.               ഈ പ്രസ്ഥാനത്തെ കുറിച്ച്‌ വിശദീകരിക്കുന്നതിനു മുമ്പ്‌ ചേളാരി സമസ്തക്കാർ ഇതിനെ അങ്ങീകരിക്കുംകയും ഇവരുടെ ഖിലാഫത്ത്‌ സമ്മേളനങ്ങളിലും മറ്റും സംബന്ധിച്ച്‌ വിജയിപ്പിക്കുകയും ചെയ്തിരുന്ന കാലത്ത്‌ അവരുടെ തന്നെ എസ്‌ കെ ജെ എം 1999 മാർച്ച്‌ 15 തിങ്കളാഴ്ച കല്ലൂർ ഹൈവെ മസ്ജിദ്‌ ഹുസൈനിയ്യ്‌ മദ്രസയിൽ ചേളാരി വിദ്ധ്യാഭ്യാസ ബോർഡ്‌ മുഫത്തിശ്‌ എം ഐ ലത്തീഫ്‌ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പി എ മൂസൽ ഫൈസി അവതാരകനും കെ അബ്ദുസ്സമദ്‌ ഫൈസി അനുവാദകനുമായി ഒപ്പിട്ട്‌ പാസാക്കി ചേളാരി സന്മസ്തയിലേക്ക്‌ അയച്ചിട്ടുള്ള പ്രമേയത്തിന്റെ പ്രസക്ത ഭാഗം ഇവിടെ ചേർക്കുന്നു.                   ബഹുമാനപ്പെട്ട സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയെSJM‌ റൈഞ്ച്‌ മുഖേനെ പി എ മൂസ ഫൈസി അറിയിക്കുന്നത്‌. “ആലുവ തുരുത്ത്‌ യൂസുഫ്‌ സുൽത്താൻ എന്നയാളെ കുറിച്ച്‌ എറണാകുളം റൈഞ്ചിൽ നിന്നും അയച്ച പ്രമേയത്തിന്‌ മൗലവിയും കൂടി തുരുത്തിൽ പോയി മഹല്ല് വാസികളും ജമാ അത്ത്‌ കമ്മറ്റി ഭരണ സമിതി മെമ്പറും പള്ളി ഇമാമും കൂടി ടി യൂസുഫ്‌ സുൽത്താന്റെ ബന്ധുക്കളും ഉൾപ്പെടെ വിശ്വസ്ഥരായ ഏഴ്‌ പേരെ നേരിൽ കണ്ട്‌ ശേഖരിച്ച വിവരത്തിന്റെ സംക്ഷിപ്ത റിപ്പോർട്ട്‌. ഒന്ന് . തുരുത്ത്‌ കളരിക്കൽ യൂസുഫ്‌ വാപ്പ അഹ്‌മദ്‌ പിള്ള (ഇദ്ധേഹം ഒരു ജിന്ന് സേവയുള്ള ആളായിരുന്നു) രണ്ട്‌. മാതാവ്‌ പാത്തുമ്മ താത്ത. ദീനി വിജ്ഞാനമോ ദീനിന്റെ നടപടികളൊ ഇല്ലാത്ത ഒരു പാവപ്പെട്ട സാധാരണ കുടുംബമായിരുന്നു. യൂസുഫ്‌ ചെറുപ്പത്തിൽ ഒരു വിദ്ധ്യാഭ്യാസവും നേടിയിട്ടില്ല. വീട്ടിലെ കഷ്ടപ്പാട്‌ കാരണം 15)0വയസ്സിൽ നാടു വിട്ടു. പത്ത്‌-പന്ത്രണ്ട്‌ വർഷങ്ങൾ കഴിഞ്ഞ്‌ ഉദ്ധേശ്യം 20 വർഷങ്ങൾക്ക്‌ മുമ്പ്‌ (ഇതെഴുതപ്പെട്ടത്‌ 2008 ലാൺ) നീണ്ട താടിയും കെട്ടും കോട്ടും കഴുത്തിൽ തസ്ബീഹ്‌ മാലയും എല്ലാവിരലുകളിലും മോദിരവുമണിഞ്ഞ്‌, നാട്ടിൽ വന്ന്, തന്റെ എളാമ്മ (മാതൃ സഹോദരി)യുടെ വീട്ടിൽ,  ശൈഖ്‌ യൂസുഫ്‌ സുൽത്താൻ എന്ന പേര്‌ സ്വീകരിച്ച്‌ താമസം തുടങ്ങി. നാട്ടുകാരും ബന്ധുക്കളും ശൈഖായി അങ്ങീകരിക്കുകയോ ഗൗനിക്കുകയോ ചെയ്തില്ല. അധികം താമസിയാതെ പ്രസ്തുത വീട്ടിലെ എളാമയുടെ വിവാഹിതയായ മകളെ (ഭർത്താവ്‌ മദ്യപാനിയാണെന്നും പറഞ്ഞ്‌) വിവാഹം വേർപ്പെടുത്തി യൂസുഫ്‌ ശൈഖ്‌ വിവാഹം കഴിച്ചു. (പ്രസ്ഥുത വിവാഹത്തിന്റെ പശ്ചാത്തലം നാട്ടുകാർ പലതും പറയുന്നത്‌ കാരണം ഇവിടെ വിവരിക്കുന്നില്ല) മൂന്ന്. ആലുവ തുരുത്ത്‌ മുസ്ലിം ജമാ അത്ത്‌ വർഷങ്ങളായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെയും വിദ്ധ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു മഹല്ലാണ്‌. 1)0 വാർഡിന്റെ കീഴിൽ 35/34 -)0 നമ്പറായി അംഗീകരിച്ച്‌ ആലുവ റൈഞ്ചിന്റെ കീഴിൽ മദ്രസത്തുൽ അറബിയ്യയും രണ്ട്‌ ബ്രാഞ്ച്‌ മദ്രസകളും ജമാ അത്ത്‌ കമ്മറ്റി നടത്തി വരുന്നു.  പള്ളിയും ദീനീ സ്താപനങ്ങളും ദീനി പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ജാഹിലായ കളരിക്കൽ യൂസുഫ്‌ ദീർഗ്ഘ കാലം ഊര്‌ ചുറ്റി വനവാസത്തിലായിരുന്നു എന്ന് പറഞ്ഞ്‌ നടന്ന ശേഷം ശൈഖും വലിയ്യുമായി രംഗത്ത്‌ വന്നെങ്കിലും നാട്ടുകാർ അംഗീകരിച്ചില്ല. ടിയാൻ തൊട്ടടുത്ത പള്ളിയിൽ പോയി ഒരു വഖ്ത്തിനു പോലും ജമാ അത്തിൽ പങ്കെടുക്കുകയില്ല. ദീനിയ്യായ ഒരു വിവരവുമില്ല. ശരീ അത്തിന്റെ നടപടികളോട്‌ യാതൊരു താൽപര്യവുമില്ല. എന്നാൽ സമസ്തയുടെ ചില പ്രാദേശിക നേതാക്കളും പ്രവർത്തകരും യൂസുഫ്‌ സുൽത്താന്റെ സ്ഥീരം സന്ദർശകരും പണം പറ്റുകാരുമായപ്പോൾ അവരുടെ പ്രേരണയാൽ സാത്വികരായ പലരും അയാളുടെ കെണിയിൽ പെട്ടിട്ടുണ്ട്‌.

ഈ അടുത്തകാലത്തും ചേളാരി സമസ്തക്കാർ വെട്ടിലായി കിട്ടുന്നവരെ ഒക്കെ സ്റ്റേജിൽ കയറ്റുന്ന്വർക്ക്‌ ഒരു പാഠവും കൂടിയാണിത്‌. അതും കൂടി ഇവിടെ ചേർക്കുന്നു ആലുവ ത്വരീഖത്തിനെ വിമർശിക്കാൻ അവർ ഒരുവനെ കണ്ടെത്തി അവൻ സ്റ്റേജിൽ കഴറി യൂസുഫിന്റെ മഹത്വങ്ങൾ പറയാൻ തുടങ്ങിയപ്പോയാണ്‌ അക്കിടി പറ്റിയെന്ന് ബോദ്യമായത്‌‌. പണ്ടിതന്മാർ ഇല്ലാത്തതിന്റെ പേരിലാണോ എന്നറിയില്ല ഇവരുടെ സ്റ്റേജുകളിൽ പലപ്പോഴും കേറുന്നവരിൽ പലരും ഒരു ഇൽമും ഇല്ലാത്തവരാണെന്ന് പറയേണ്ടതില്ലല്ലോ.                  ആലുവകാക്കന്റെ മുരീദായ ആരിഫ്‌ ചേളാരി സ്റ്റേജിൽ കഴറി ആലുവക്കാരന്റെ  മദ്‌ഹ്‌ പറഞ്ഞതിനെക്കുറിച്ച്‌ ആഘോശിക്കുന്ന വേറൊരു മുരീദിന്റെ ഫയിസ്ബുക്ക്‌ പോസ്റ്റ്‌ കാണുക “ ആരിഫ്‌ എന്ന പുലിക്കുട്ടി... മോങ്ങത്ത് മോങ്ങാനിരുന്ന ചേളാരി സമസ്തയുടെ തലയില്‍ തേങ്ങ വീണു മോങ്ങം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അതിന്റെ കുബുദ്ധിജീവി ഉല്‍പാദനകേന്ദ്രം വക സംഘടനയുടെ ചരിത്രം ഒരു പുരുഷായുസ്സിലിതു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അപൂര്‍വ തിരിച്ചടി. കൊണ്ടോട്ടിക്കടുത്ത മോങ്ങത്ത് ചേളാരി സമസ്തക്കാര്‍ ദാറുല്‍ഹുദാ വ്യാജ യൂണിവേഴ്‌സിറ്റിഉല്‍പന്നങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ചടങ്ങാണ് കേരള ജനതക്ക് ചിരിച്ചുചിരിച്ചുമണ്ണുകപ്പാന്‍ വകനല്‍കുന്ന പുതിയ ചരിത്രസംഭവമൊരുക്കിയത്. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, ശരീഫ് ഹുദവി തുടങ്ങിയ ചില ചോട്ടാമതപ്രഭാഷകരെ സംഘടിപ്പിച്ച് ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ആലുവ അവര്‍കള്‍ക്കെതിരെ എന്തൊക്കെയോ വെളിപ്പെടുത്തലുകള്‍ നടത്തുന്നുവെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. ശൈഖിന്റെ ത്വരീഖത്ത് വിട്ടവര്‍ സംഗമിക്കുന്നു എന്നായിരുന്നു പ്രചാരണം. വേദിയിലെത്തിയ ഹുദവികള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലായിരുന്നു. ഒന്നു മാത്രം എല്ലാവരും പറഞ്ഞു: എല്ലാം ഈയടുത്ത് ത്വരീഖത്ത് വിട്ട ആരിഫ് വെളിപ്പെടുത്തും. അങ്ങനെ അവസാനത്തെ ബസിനു പോകേണ്ടവര്‍ പോലും പോയില്ലെങ്കിലും വേണ്ടില്ല ആരിഫിന്റെ മഹാപ്രഭാഷണം കേട്ടാമതി എന്ന മട്ടില്‍ കാത്തിരിപ്പായി. അതാ വരുന്നു മഹാനായ ആരിഫ്. ആ പ്രസംഗം ഫെയ്‌സ്ബുക്ക് ലോകത്തെ ഇപ്പോഴത്തെ ഹിറ്റായതിനാല്‍ എല്ലാവരും കാണുകയായിരിക്കും നന്ന്. തന്റെ പ്രസംഗത്തിന്റെ പ്രാധാന്യവും വെളിപ്പെടുത്തലുകളുടെ മഹത്വവുമൊക്കെ വിശദീകരിച്ചു തുടങ്ങിയ ആരിഫ് തന്റെ മുന്‍ പ്രാസംഗികര്‍ പറഞ്ഞതൊക്കെ പച്ചനുണയാണെന്നു പ്രഖ്യാപിച്ചതോടെ ആദ്യ ആറ്റംബോംബ് പൊട്ടി. പിന്നെ ഖുതുബുസ്സമാന്റെ മഹത്വങ്ങളിലേക്ക് കടന്നു. അതോടെ കൂട്ടംകൂട്ടമായിചേളാരി സമസ്തക്കുമേല്‍ ബോംബു വര്‍ഷമായി. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്നൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ. ഇത്ര പച്ചക്ക് അത്ര മൂത്ത പൊട്ടത്തരം നടത്തണമെങ്കില്‍ ഹുദവിക്കൂട്ടം തന്നെ വേണം.  ആഗോള ഇസ്‌ലാമിക പ്രബോധനത്തിന് ഒരായിരം കൂപ്പൂകൈ” ഇതാണ്‌ ചേളാരിക്കാരുടെ ഇപ്പോയത്തെ അവസ്ത                ഇനി ആദ്ധ്യ ഭാഗത്തിൽ പറഞ്ഞതിന്റെ ബാക്കി ഭാഗത്തിലേക്ക്‌ തന്നെ വരാം നാല്‌. ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌ തുരുത്ത്‌ ജുമാ മസ്ജിദ്‌ നിർമ്മാണത്തിന്‌ വേണ്ടി മത പ്രസംഗ പരമ്പര നടത്തിയപ്പോൾ നിർമ്മാണത്തിന്‌ ടി. യൂസുഫ്‌ സുൽത്താൻ ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞ്‌ വാഗ്ദത്തം ചെയ്യുകയും പ്രസംഗ സ്റ്റേജിലൂടെ അത്‌ പരസ്യപ്പെടുത്തുകയും ചെയ്തു. പിന്നീട്‌ പള്ളിക്കമ്മറ്റി പ്രസ്തുത സംഖ്യക്ക്‌ സമീപിച്ചപ്പോൾ തന്നെക്കൊണ്ട്‌ ശിലാ സ്ഥാപനം നടത്തിക്കണമെന്ന് ഡിമാന്റ്‌ ചെയ്തു. കമ്മറ്റി അത്‌ അംഗീകരിക്കാത്തതിന്റെ പേരിൽ വാഗ്ദത്ത സംഖ്യ പള്ളിക്ക്‌ കൊടുത്തില്ല. അന്നത്തെ ഖത്ത്വീബിനെ കൊണ്ട്‌ പള്ളിയുടെ ശിലാസ്താപനം നടത്തിയപ്പോൾ യൂസുഫ്‌ സുൽത്താൻ പറയുകയുണ്ടായി “അവിടെ പള്ളിക്കല്ല, അമ്പലത്തിനാണ്‌ തറക്കല്ലിട്ടത്‌”. അഞ്ച്‌. “ടി. യൂസുഫ്‌ സുൽത്താൻ, സുഖ ലോലുപനും ആർഭാട ജീവിതം നയിക്കുന്നവനുമാണ്‌. ലക്ഷങ്ങൾ മുടക്കിയ ഇരു നില ബംഗ്ലാവിൽ ലക്ഷങ്ങൾ വില മതിക്കുന്ന ഫർണ്ണീച്ചറുകളും ആഡംബര വസ്തുക്കളും,  ലക്ഷങ്ങൾ വിലയുള്ള ഫോർഡ്‌ കാറും സെല്ലുലാർ ഫോണും മറ്റുമായി ജീവിക്കുന്ന ടി ശൈഖ്‌ പണം നൽകി ഒട്ടനവദി ആളുകളെ സ്വാധീനിച്ചിട്ടുണ്ട്‌.  തന്നെ സ്ഥിരമായി സന്ദർശിക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക്‌ ആയിരക്കണക്കിന്‌ രൂപ സംഭാവനയായി നൽകുകയും ചെയ്യുന്നു. എതിർക്കുന്നവരെ ഗുണ്ടകളെ വിട്ട്‌ അക്രമിക്കുകയും ചെയ്യുന്നു. തന്നോടൊപ്പം ഗുണ്ടകൾ അംഗരക്ഷകരായി മുരീദ്‌ എന്ന നിലയിൽ എപ്പോഴും ഉണ്ടായിരിക്കും. ടിയാൻ ഇടക്കിടെ വിദേശ യാത്ര നടത്തുകയും ധാരാളം പണം കൊണ്ട്‌ വരികയും ചെയ്യുന്നു.”

ഈ ശൈഖിന്റെ ചിശ്തി ഖലീഫാ പട്ടം നേടിയ ഒരു ഫൈസി തന്റെ അനുഭവം വിവരിക്കുന്നത്‌ കാണുക : ‘ഒരിക്കൽ ഞാൻ ശൈഖിന്റെ വീട്ടിലെത്തിയപ്പോൾ ഒരു സമ്പവം ഉണ്ടായി. ശൈഖിന്റെ മുരീദും വാടാനപ്പ്ള്ളി സ്വദേശിയുമായ ശാഹു വന്ന് ശൈഖിനോട്‌ പറഞ്ഞു: മഹാനെ പറ്റി തുടരാൻ പറ്റാത്ത ആളാണെന്ന് മഹല്ലിലെ നിസ്കാരപ്പള്ളിയിലെ ഇമാം പറഞ്ഞു. ഈ വാക്ക്‌ കേട്ട്‌ സുൽത്താൻ ഭയങ്കര ദേഷ്യത്തോടെ കുപ്പായ കൈകൾ ചുരുട്ടിക്കയറ്റി ഇനി അവനെ വെച്ചിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ്‌ ചില തെറി വാക്കുകളും പറഞ്ഞ്‌ കൊണ്ട്‌ ഇമാമിനെ തല്ലാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങി പള്ളിയിലേക്ക്‌ പുറപ്പെട്ടു. ഈ വരവ്‌ കണ്ട്‌ പാവം ഇമാം പേടിച്ച്‌ പള്ളിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ശൈഖിന്റെ പന്തിയില്ലാല്ലാത്ത പോക്ക്‌ കണ്ട്‌ എതിരെ വന്നിരുന്ന ആ മഹല്ലുകാരനായ ഖാലിദ്‌ എന്നയാൾ ശൈഖിനെ പിടിച്ചു നിർത്തി കാര്യമന്വേശിച്ചു. നമുക്ക്‌ പരിഹാരം കാണാമെന്ന് പറഞ്ഞ്‌ സമാധാനിപ്പിച്ചു തിരിച്ച്‌ കൊണ്ട്‌ വന്നു. ഈ സംബവത്തിന്‌ ഞാൻ ദൃസാക്ഷിയായിരുന്നു. ഇത്‌ എന്റെ മനസ്സിൽ “ വസ്‌ വാസുണ്ടാക്കാൻ കാരണമായി. ഈ ശെയിലിയൊന്നും ശൈഖിന്‌ യോജിച്ചതല്ലല്ലോ.എന്റെ മനസ്സിലെന്തോ വിശമം തുടങ്ങി. 

            ഇതെല്ലാം കഴിഞ്ഞ്‌ ഭക്ഷണം കഴിച്ച ശേഷം എന്നോട്‌ പറഞ്ഞു:  ‘മുസ്ലിയാർക്ക്‌ കേൾക്കണോ ഞാൻ ഒലിച്ചു വന്നവനല്ല. ഇവിടെ പെറ്റ്‌ വളർന്ന് ആലിമായി ഖത്തീബായി കുറെ നടന്നതാണ്‌. ഇതൊന്നും ശരിയല്ല എന്ന് തോന്നിയാണ്‌ ഞാൻ ഇപ്പോയത്തെ റൂട്ടിൽ പ്രവേശിച്ചത്‌. ഞാൻ പണ്ടെ വാശിക്കാരനാണ്‌. ഇപ്പോഴും വാശിക്കാരനാണ്‌. എന്നെ എതിർത്തവരെ ഞാൻ വിടില്ല.’

                ‘…ശേഷം ശൈഖ്‌ ചോദിച്ചു: ‘കുൻ’ എന്ന കലിമത്തിന്റെ സിറ്‌ എന്താണ്‌? ശൈഖ്‌ തന്നെ വിശദീകരിച്ചു. ‘ക’ റസൂലുല്ലാഹി (സ്വ) . കാഫിന്റെ ഉകാരം അലി (റ). നൂനിന്റെ പുള്ളി ഒയിച്ചുള്ളത്‌ ഫാത്തിമ ബീവി (റ). നൂനിന്റെ പുള്ളി ഹസൻ (റ). പുള്ളിയുടെ മുകളിലുള്ള സുകൂൻ ഹുസൈൻ (റ). ഇപ്പോൾ പാക്പഞ്ചവർ (അഞ്ച്‌ ശുദ്ധന്മാർ)  ആയി. ഇവരെ കൊണ്ടാണ്‌ ലോകം നിലനിൽക്കുന്നത്‌. ഇതോട്‌ കൂടി ഇവരുടെ മേലിൽ അഞ്ച്‌ ലക്ഷം ദിക്‌റുകൾ ചൊല്ലിത്തീർക്കൽ നിർബന്ധമായി. അത്‌ ഇവരുടെ മേൽ ഹദ്‌യ ചെയ്യണം. ആറ്‌ ഘട്ടമായി ഇങ്ങനെ 30 ലക്ഷം ദിക്‌റുകൾ ചൊല്ലിത്തീർക്കണം. മശാ ഇഖുമാരോടും മഖ്‌ലൂക്കാത്തിനോടുമുള്ള ഹഖുകൾ (ബാധ്യതകൾ) അതോടെ വീടും. ഈ എണ്ണം പൂർത്തിയാക്കിയാൽ പിന്നെ മറ്റാരോടും ഹഖില്ല. പിന്നെ ഗീപത്തും നമീമത്തും പറഞ്ഞാൽ ഒരു പ്രശ്നവുമില്ല. ശൈഖ്‌ നന്നായി ഗീബത്ത്‌ പറയാറുണ്ട്‌.’

               ഒരിക്കൽ ശൈഖിന്റെ വീട്ടിൽ ചെന്നപ്പോൾ ഉള്ളിൽ നിന്ന് ദേഷ്യത്തോടെ ഉറക്കെയുള്ള സംസാരം കേൾക്കുന്നുണ്ടായിരുന്നു. അധികം താമസിയാതെ ദേഷ്യം കൊണ്ട്‌ വിറച്ച അദ്ധേഹം പുറത്തേക്ക്‌ വന്നു. വരുമ്പോൾ കോപത്തോടെ പറയുന്നത്‌ ഇതായിരുന്നു. ‘ആയിശാ ബീവി (റ) യും ഖദീജ ബീവി (റ) യും എന്റെ അടുക്കൽ വരാറുള്ളത്‌ മുഖം മറക്കാതെയായിരുന്നു. പിന്നെയല്ലെ ഇവർ ’. തന്റെ  അടുത്ത്‌ ബൈ അത്തിനു വന്ന സ്ത്രീകൾ മുഖം മറച്ചതിലുള്ള എതിർപ്പാണ്‌ അയാൾ പ്രകടിപ്പിച്ചത്‌”.              ശൈഖിൽ നിന്ന് ചിശ്തി ഖിലാഫത്ത്‌ നേടിയ ഫൈസിയായ മേൽ പണ്ഡിതൻ തന്നെ പറയുന്നു:  ‘തൽഖീൻ തുറക്കൽ’ വേണമെന്ന് ശൈഖ്‌ പറഞ്ഞതിനാൽ മറ്റൊരിക്കൽ ഞാൻ ശൈഖിനെ സമീപിച്ചു. ദീർഗ്ഘ ചർച്ചകൾക്ക്‌ ശേഷം അദ്ധേഹം എന്നോട്‌ ചോദിച്ചു. ആദം നബി (അ) ക്ക്‌ താടി മുളച്ചതെന്നാണ്‌? ഞാൻ പറഞ്ഞു. അറിയില്ല. അപ്പോൾ ശൈഖ്‌ പറഞ്ഞു. ഈ മുസ്ലിയാക്കൾക്ക്‌ അതൊന്നും അറിയില്ല. ശൈഖ്‌ തുടർന്ന് പറഞ്ഞു. മലക്കുകളോട്‌ ആദം നബിയുടെ കോലമുണ്ടാക്കാൻ അല്ലാഹു കൽപിച്ചു. അങ്ങനെ മലക്കുകൾ കോലമുണ്ടാക്കി. കാലങ്ങൾക്ക്‌ ശേഷം അല്ലാഹു മലക്കുകളോട്‌ ചോദിച്ചു. ഞാൻ നിങ്ങളോട്‌ ആദമിന്റെ കോലമുണ്ടാക്കാൻ പറഞ്ഞിരുന്നുവല്ലോ? അതെവിടെ? മലക്കുകൾ പറഞ്ഞു. അതിവിടെയുണ്ട്‌. അത്‌ കൊണ്ട്‌ വരാൻ അല്ലാഹു പറഞ്ഞു. മലക്കുകൾ ആ കോലം കൊണ്ട്‌ വന്നപ്പോൾ അത്‌ ഒരു ഗണപതിയുടെ കോലമായിരുന്നു. ഈ രൂപത്തിലല്ല ഞാൻ ആദം നബിയുടെ കോലമുണ്ടാക്കാൻ പറഞ്ഞത്‌ എന്ന് പറഞ്ഞു. ആദം നബിയുടെ കോലം ഗണപതിയുടെ കോലമായത്‌ കൊണ്ട്‌ ദേഷ്യം പിടിച്ച അല്ലാഹു അതിന്റെ തല വെട്ടി മാറ്റി. അല്ലാഹു തൗഹീദ്‌ കൊണ്ട്‌ തജല്ലി ആയി. അപ്പോൾ ഇന്ന് കാണുന്ന കോലമുണ്ടായി.മുഹമ്മദ്‌ എന്നത്‌ തലയായി. അതോടെ താടിയുണ്ടായി. അത്‌ കൊണ്ടാണ്‌ മുഖത്തടിക്കരുതെന്ന് പറയാനുള്ള കാരണം. റസൂൽ എന്നത്‌ രണ്ട്‌ കണ്ണും അല്ലാഹ്‌ എന്നത്‌ ശ്വാസവുമായി. ഇതാണ്‌ ‘ഖലഖല്ലാഹു ആദം അലാ സ്വൂറ ത്തിഹീ’ എന്ന ഹദീസിന്റെ ആശയം. (ഈ ഐതിഹ്യം ഇയാളുടെ ശൈഖാണെന്ന് പറയപ്പെടുന്ന മുഹമ്മെദ്‌ യമനിയുടെ ‘ഗുത്സാറെ ഖദീർ’ എന്ന പുസ്തകത്തിലും എഴുതിയിട്ടുണ്ട്‌.)

              ഇത്തരം നിരവധി അനുഭവങ്ങൾ ഉള്ളതിനാൽ ഇയാളും നിരവധി ഖലീഫമാരും മുരീദുകളും ഈ ത്വരീഖത്തിൽ നിന്ന് രാജിവെച്ചിട്ടുണ്ട്‌.

ത്വരീഖത്ത്‌ സ്വീകരിക്കൽ നിർബന്ധമാണെന്നും അതില്ലാത്ത മുസ്ലിംകൾ സംഗമിച്ച വേദികളിലൊന്നും ഒരൊറ്റ മു അ് മിനിനേയും കണ്ടില്ലെന്നും ആലുവ മുഖപത്രത്തിൽ പ്രധാന ഖലീഫയും ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ടുമായ കക്കാട്‌ ജിഫ്‌രി തങ്ങൾ എഴുതുന്നത്‌ കാണുക:“ഞാൻ അന്വേശണം ആരംബിച്ചു. മു അ്മിനീങ്ങളെ തേടിയുള്ള അന്വേശണം. പള്ളികളിൽ, മഖ്‌ബറകളിൽ, പതിനായിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ, സ്റ്റേജുകളിൽ, സംഘടനകളിൽ, പണ്ഡിത സഭകളിൽ എല്ലായിടത്തും. അവരെ കാണാൻ എന്റെ കണ്ണ്‌ തുടിക്കുന്നു. എന്റെ മുമ്പിലൂടെ പലരും കടന്ന് പോയി. തൊപ്പി ധരിച്ചവർ, തലപ്പാവ്‌ ധരികൾ, പച്ച ശാൾ അണിഞ്ഞവർ, ജപമാല മറിക്കുന്നവർ, ഗംഭീര പ്രഭാഷകർ… … ഓരോരുത്തരേയും കാണുമ്പോൾ ഞാൻ ചോദിച്ചു. കൊച്ചു കുട്ടിയെ പോലെ.

           അതാരാണ്‌?

           അതോ അതൊരു മുജാഹിദ്

‌            അപ്പുറത്ത്‌ നിൽക്കുന്നവൻ?

            അവൻ ജമാ അത്ത്‌ പ്രവർത്തകനാണ്‌.

             അതാ രണ്ടു പേരുകൾ നടന്ന് പോകുന്നു. അതാരായിരിക്കും?

                ഒന്ന് സുന്നി എ ഗ്രൂപ്പ്‌, മറ്റേത്‌ സുന്നി ബി ഗ്രൂപ്പ്‌.

               അങ്ങനെ ആളുകൾ ധാരാളം കടന്ന് പോയി....... അവരെയൊക്കെ ഞാൻ കണ്ടു, മു അ് മിനീങ്ങളെ മാത്രം കണ്ടില്ല. കാരണം അതെല്ലാം ഓരോ പാർട്ടിക്കാരായിരുന്നു. ഓരോ ഗ്രൂപ്പിന്റെ ആളുകൾ. അവർ അവരുടെ ഗ്രൂപ്പിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നു.

             ഞാൻ നിരവധി സദസ്സുകൾ കണ്ടു. അവിടെ ഒക്കെ ആയിരങ്ങളും പതിനായിരങ്ങളും സംഗമിച്ചിട്ടുണ്ട്‌. ഞാൻ ചോദിച്ചു. ആരുടെ സംഗമമാണിത്‌? മു അ് മിനീങ്ങളുടേതാണോ? അല്ല. ചിലത്‌ മുജാഹിദുകളുടേത്‌. മറ്റേത്‌ ജമാ അത്ത്‌ കാരുടേത്‌. വേറെ ചിലത്‌ എ സുന്നികളുടേത്‌, ബീ സുന്നികളുടേതും. അവിടെയൊന്നും മു അ്മിനീങ്ങളുടെ സംഗമം ഞാൻ കണ്ടില്ല....

            എന്നാലും ഞാൻ നിരാശനായില്ല. അന്വേഷണം തുടർന്നു.                 എന്റെ മനസ്സ്‌ പറഞ്ഞ്‌ കൊണ്ടിരുന്നു. മു അ് മിനീങ്ങളെ കാണുക തന്നെ ചെയ്യും. അവരുടെ വഴിയിൽ എത്തിച്ചേരാതിരിക്കില്ല. ത്വരീഖത്ത്‌ എനിക്ക്‌ അന്യമാവില്ല. ഒരു ശൈഖിന്റെ നിയന്ത്രണം ലഭിക്കാതിരിക്കില്ല. എന്റെ നാഥൻ എന്നെ കൈവിടില്ല. ”  ജീലാനി സന്ദേശം 2006 നവ: 16-30.


ത്വരീഖത്തിൽ ശൈഖിനും മുരീദിനും ഉണ്ടായിരിക്കേണ്ട പൊതുവായ  ചില ആദാബുകൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിശ്വാസികളെ പരദൂഷണം, ഏഷണി, അശ്ലീലം, അഹന്ത, ഉൾനാട്യം, ഔനിത്യം നടിക്കൽ, ചീത്ത, അസഭ്യം, തർക്കം, ചതി, വഞ്ചന, മറ്റൊരാളെ കൊച്ചാക്കൽ… … തുടങ്ങിയവ പാടെ വർജ്ജിക്കൽ അനിവാര്യമാണെന്ന് ഇമാം ശ അ് റാനി (റ) അൽ അന്വാറുൽ ഖുദ്‌സിയ്യ. പേജ്‌ 1/107 ലും ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്‌ (റ) ആദാബുൽ സുലൂകിൽ മുരീദ്‌ പേജ്‌ 17 ലും രേഖപ്പെടുത്തിയിട്ടുണ്ട്‌.

           എന്നാൽ ആലുവ മുരീദുമാർ തങ്ങളുടെ ഈ പ്രസ്ഥാനം അംഗീകരിക്കാത്തവരെ കുറിച്ചെഴുതാനായി ‘പൊതുജനവേദി’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ലഘു ലേഖയിലെ വരികൾ കാണുക.

                “… പതിനാല്‌ നൂറ്റാണ്ടുകൾക്ക്‌ ശേഷം ഇതാ ആ സംഭവം ആവർത്തിച്ചിരിക്കുന്നു. വള്ളിക്കും പുള്ളിക്കും വ്യത്യാസമില്ലാതെ. അബു ലഹബിനെ പോലെ നേതാവ്‌ ഖുറൈശി തറവാട്ടിൽ നിന്ന് തന്നെ. അബുജഹലിനെ പോലെ പേര്‌ ഉമർ എന്നു തന്നെ (പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളെയാണ്‌ ഉദ്ധേശിക്കുന്നത്‌). ദാറുന്നദ്‌വ കോഴിക്കോട്‌ സമസ്താലയവും തലേകെട്ടും താടിയുമായി ഇബ്‌ലീസിന്റെ തനി കോലത്തിൽ 40 മൊല്യാമാരും. മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) മുതൽ ഇതേ വരെ വന്ന ഔലിയാക്കന്മാരെയും അവരുടെ മാർഗ്ഗത്തെയും മൊത്തം നിശേദിച്ചു കൊണ്ട്‌ ഒരു കാളയുടെ (കാളമ്പാടിയാണുദ്ധേശം) നേതൃത്തത്തിൽ സത്യത്തെ കുത്തിത്തോൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഏതായാലും ആ തീരുമാനം നന്നായി. കാരണം സമസ്തയുടെ മുഖ്യ പരിപാടി തന്നെ ത്വരീഖത്തിനെ നിശേധിക്കലാണല്ലോ. (ഖുർ ആൻ നബി (സ്വ) യുടെ കാലത്തെ ചെകുത്താന്മാരെ വിശേഷിപ്പിച്ചപോലെ) വ്യഭിചാരക്കുഞ്ഞുങ്ങളാണ്‌ ചെകുത്താന്റെ ഇന്നത്തെ ദൗത്യത്തിനും പിന്നിലെ ക്രിമികൾ. ചെമ്മാട്ടെ ഒരു അക്കാദമിയിൽ വസിക്കുന്ന വ്യഭിചാരക്കുഞ്ഞുങ്ങളിലെ രാക്ഷസനായ ഒരു ആടും തങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളുടെ കൂട്ടായ ‘ആടിയ’യും”.

               “നരകത്തിലേക്കുള്ള കോട്ടിനും സർട്ടിഫികറ്റിനും നേരം  വഴുകിയതാണ്‌ പ്രശ്ണം. തങ്ങൾ പുറത്താക്കിയ ഒരു കൂട്ടത്തിന്ന് ആ കോട്ടും കടലാസും കൊടുക്കാതിരിക്കാൻ ചെകുത്താന്റെ മന് ത്വിഖ്‌ ഇരുപത്തി നാല്‌ മണിക്കൂറും നാവീട്ടലച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ ഒരു കൊല്ലത്തെ പ്രയത്നത്തിനു ശേഷം തങ്ങളുടെ അക്കാദമിയുടെ പ്രസിഡണ്ടായ, കേരളത്തിലെ രാഷ്ട്രീയ പൊട്ടന്മാർക്കും ചൂടന്മാർക്കും പുതിയ മാനസ പുത്രനായി ഉദയം ചെയ്ത ഏമാനെ ചാവി കൊടുത്ത്‌ കത്തിച്ചു നിർത്തി”.

            “കഴിഞ്ഞ എട്ടു പതിറ്റണ്ടുകളായി മഹാന്മാരുടെ ഏതെങ്കിലും ഒരു മാർഗ്ഗം കാഴ്ചവെക്കാൻ സമസ്തക്കായിട്ടില്ല. ഒരു കാലത്ത്‌ നൂരിശാ തങ്ങളെ കൊണ്ട്‌ നടന്നെങ്കിലും ഇരുപത്‌ വർഷങ്ങൾക്ക്‌ ശേഷം ഇതുവരെ തങ്ങൾ ചെയ്തത്‌ പിഴവാണെന്ന് പറഞ്ഞു. നൂരിശാ തങ്ങളെ എതിർത്തു. അതോടെ സമസ്ത, കേരളാ മുസ്ലിംകളിൽ നിന്നും അഹ്‌ ലുസ്സുന്നത്തിന്റെ തനതായ മാർഗ്ഗത്തെ എടുത്ത്‌ മാറ്റുകയും തൽസ്താനത്ത്‌ ബിദ ഈ ചിന്തകളെ സ്ഥാപിക്കുകയും ചെയ്യാനുള്ള ഒരു സംഘടനയായി”…

               …അന്തികൃസ്തുവിന്‌ (എ പി) ഇതോടെ പെരുത്ത്‌ സന്തോഷം. നമ്മൾക്കനുസരിച്ച്‌ തന്നെ കാര്യങ്ങൾ നടന്ന് വരുന്നുണ്ട്‌.  ഇകെ വിഭാഗത്തിന്റെ, തങ്ങൾക്ക്‌ വേണ്ടി സെൽഫ്‌ ഗോളടിക്കാൻ താൻ നിർത്തിയ കൂരിയാടിനും കോട്ടുമലക്കും ലക്ഷങ്ങളുടെ പണച്ചാക്കുകൾക്കൊപ്പം അഭിന്ദനത്തിന്റെ പൂചെണ്ടുകളും …                യഅ്ജൂജ്‌ മഅ്ജൂജുകളുമായി ഇരു സമസ്തകളുടെയും നാറിയ ജഡങ്ങളെയും വിഴുങ്ങാൻ ഭൂമിയേയും കൊത്തി വലിക്കാൻ ആകാശപ്പറവകളെയും സ്വാഗതം ചെയ്ത്‌ കൊണ്ട്‌ ” പൊതുജനവേദി പേജ്‌ 2,4.


കേരളത്തിനകത്തും പുറത്തും ഇസ്ലാമിന്റെ തനതായ ആശയം പ്രജരിപ്പിക്കാൻ സ്ഥാപിതമായതും അഹ്‌ ലുസ്സുന്ന: ആശയങ്ങൾ ജനങ്ങൾക്ക്‌ പകർന്ന് കൊടുക്കുകയും അതിനായി അഹോരാത്രം പ്രവർത്തിച്ച്‌ പോന്നതുമായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയെക്കുറിച്ച്‌ ആലുവക്കാർ എഴുതുന്നത്‌ കാണുക. (ഇവരുടെ ഈ പ്രസ്ഥാനം പിഴച്ചതാണെന്ന് പൊതു ജനങ്ങളെ അറിയിച്ചതാണ്‌ പശ്ചാത്തലം)

               … കേരളത്തിൽ ഇസ്ലാമിനെ തകർക്കാൻ ഇസ്ലാം വിരുദ്ധ ചേരി ആലോചിച്ച്‌ നടപ്പാക്കിയ പദ്ധതിയാണ്‌ പണ്ഡിത സഭകളുടെ രൂപീകരണം. വഹാബി വിഷ ബീജം വിതക്കാൻ അവർ ആവിഷ്കരിച്ച ഗൂഢ പദ്ധതി.

             മജ്‌ലിസുൽ ഉലമയും കേരള ജം ഇയ്യത്തുൽ ഉലമയും ഐക്യ സംഘവും മാത്രമല്ല സുന്നത്ത്‌ ജമാ അത്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമസ്തയുടെ പിറവി പോലും സുന്നത്ത്‌ ജമാ അത്തിനെ തകർക്കാൻ വേണ്ടിയായിരുന്നു. സമസ്തയുടെ ചരിത്രം ഈ നഗ്ന യാഥർത്ഥ്യത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.  (ത്വരീഖത്ത്‌ വിമർശനങ്ങൾക്കു മറുപടി പേ 21 ജീലാനി സ്റ്റഡി സെന്റർ വളാഞ്ചേരി

               കേരള മുസ്ലിംകൾക്ക്‌ മതപരമായ നേതൃത്തം നൽകിയ പൂർവ്വ സൂരികളായ പണ്ഡിതന്മാരെ മുഴുവനും കൊച്ചാക്കുകയും അവരൊക്കെ തന്നെയും വിദ ഈ ആശയം നില നിർത്താൻ പ്രവർത്തിച്ചവരാണെന്ന് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവർ സമസ്ത ഉലമാക്കളെക്കുറിച്ച്‌ എഴുതുന്നത്‌ കാണുക.

             …“സമസ്തയെ പോലെ ശീ ഇസവും ഇസ്ലാമിന്ന് വളരെ ആപത്താണ്‌.” മാറ്റൊലി  18 ഏപ്രിൽ 2006 പേജ്‌: 2

               …“സമസ്തയുടെ എല്ലാവിധ അയോഗ്യതകളും ഒത്തു കൂടിയ ഒരു കൂട്ടരാണ്‌ ശിയാക്കൾ ” . മാറ്റൊലി 18 ഏപ്രിൽ 2006 പേജ്‌: 2

             …സത്യത്തിൽ സമസ്തക്കാരും ശിയാക്കളും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്‌. അബദ്ധ ജടിലമായ വിശ്വാസങ്ങളും തർക്ക ശാസ്ത്രത്തിലും കർമ്മ ശസ്ത്ര നൂലാമാലകളിലുമുള്ള അമിത പ്രതിപത്തിയുമാണ്‌ രണ്ടു കൂട്ടരുടെയും മുഖ മുദ്ര. ബാഹ്യ സംഗതികൾക്കപ്പുറം സത്യവുമായി രണ്ടു കൂട്ടർക്കും യാതൊരു ബന്ധവുമില്ല. മഖ്‌ബറകളിലൊക്കെയും അവിടുത്തെ  ചോറും നാണയത്തുട്ടുകളുമല്ലാതീവർക്ക്‌ മറ്റൊന്നും കിട്ടില്ല. മാറ്റൊലി 2006 പേജ്‌ 2,3

               ഇവരുടെ ത്വരീഖത്ത്‌ ശരിയല്ലെന്ന് പ്രഖ്യാപിച്ച സമസ്ത പണ്ഡിതന്മാരെക്കുറിച്ച്‌ ഇവർ എഴുതുന്നത്‌. “ഇബ്‌ലീസിന്റെ സിംഹാസനത്തിൽ ഇപ്പോൾ പണ്ഡിത സഭയും എന്നാണ്‌. മാറ്റൊലി ഏപ്രിൽ 2006 പേജ്‌ 7

               മാത്രവുമല്ല ഇവരുടെ ഈ നെറികെട്ട പ്രസ്ഥാനത്തിൽ നിന്ന് മുസ്ലിംകൾ വിട്ട്‌ നിൽക്കണമെന്നും ഇത്‌ ശരിയല്ലെന്നും പറഞ്ഞ സമസ്ത പണ്ഡിതന്മാരെക്കുറിച്ച്‌ ഇവർ പറയുന്നത്‌ “ഇതോടെ മുഹമ്മദ്‌ നബി (സ്വ) യേയും ശൈഖ്‌ ജീലാനി (റ)  യെയും പിഴച്ചവരാണെന്ന് സമസ്ത മുശാവറ പ്രഖ്യാപിച്ചിരിക്കുന്നു വെന്നതിലും രണ്ടഭിപ്രായമില്ല. ” മാറ്റൊലി 2006 ഏപ്രിൽ 10 പേജ്‌:  1

              ഇസ്ലാമിന്റെ പ്രചാരണത്തിനും നവ ജാകരണത്തിനുമായി നില നിൽക്കുന്ന ഇസ്ലാമീക പ്രസിദ്ധീകരണങ്ങളെ കുറിച്ചും സംഘടനകളെക്കുറിച്ചും ഇവരുടെ ശൈഖായ യൂസുഫ്‌ സുൽത്താൻ എഴുതുന്നത്‌ കാണുക.  “ഏതാനും വർഷങ്ങളായി കേരളത്തിൽ ഇസ്ലാമിക പ്രസിദ്ധീകരണ രംഗത്ത്‌ കണ്ടു വരുന്നത്‌ ജൂദരുടെ ബുദ്ധികളിൽ ആവിശ്കരിക്കപ്പെട്ട ഇസ്ലാമിന്റെ പേരിലുള്ള ഇസ്ലാമിക വിരുദ്ധ ഉത്പന്നങ്ങളാണ്‌. ഈ ഉത്പന്നങ്ങൾ സംഘടനകളും പ്രസ്ഥാനങ്ങളും മൽസരിച്ച്‌ വിതരണം ചെയ്യുമ്പോൾ അതാണെന്ന് ഇസ്ലാം തെറ്റിദ്ധരിക്കുന്നു”. ദ്വൈവാരിക-ജീലാനി സന്ദേശം 2006 നവം: 1-15.


ആലുവാ ത്വരീഖത്തിൽ അവരുടെ പ്രധാന മുരീദുമാർക്ക്‌ സുൽത്താൻ നൽകുന്ന ‘സിൽസില’യിൽ ഖുർ ആൻ 2/2 ആയത്തിന്റെ അർത്ഥം അപകടമായ രീതിയിൽ മാറ്റിയിട്ടുണ്ട്‌. ഈ ആയത്തിന്റെ യഥാർത്ഥ അർത്ഥം ഇതാണ്‌. ‘ഖുർ ആൻ മഹത്വവും പരിപൂർണ്ണമായ ഗ്രന്ഥം. ഇതിൽ യാതൊരു സംശയത്തിനും അവകാശമേ ഇല്ല. ജീവിതത്തിൽ സൂക്ഷ്മതയുള്ളവർക്ക്‌ മാർഗ്ഗ ദർശനവുമാണ്‌’. പ്രസ്തുത ആയത്തിൽ പറഞ്ഞ ഗ്രന്ഥം അല്ലാഹുവിന്റെ ഗ്രന്ഥമായ പരിശുദ്ധ ഖുർ ആൻ ആണെന്ന് എല്ലാവർക്കും അറിയുന്നതാണ്‌. മുസ്ലിം ഉമ്മത്തിന്റെ വിശ്വാസവും ഇതു തന്നെ. പക്ഷെ, ആലുവ ത്വരീഖത്തുകാർ പറയുന്നത്‌ ‘ദാലികൽ കിതാബ്‌’ (ذلك الكتاب) എന്ന് അല്ലാഹു പറഞ്ഞ ഗ്രന്ഥം ഒരു വ്യക്തി രചിച്ച ’ജഫ്‌റ്‌ ’ എന്നകിതാബാണെന്നാണ്‌.

               എന്നാൽ എന്താണീ ജഫ്‌റ്‌ ? ഇൽമുൽ ജഫ്‌റ്‌ എന്നതിന്ന് അൽ മൻഹൽ പോലുള്ള നിഘണ്ടുകൾ നൽകിയ അർത്ഥം സംഖ്യാ ശാസ്ത്രം, ലക്ഷണ വിദ്യ, പ്രശ്ന വിദ്യ എന്നൊക്കെയാണ്‌.

            ഇമാം അബ്‌ദുൽ ഗനിയ്യിന്നാബൽസി (റ) എഴുതുന്നു. “നീ അറിയുക. നിശ്ചയം അലി (റ) യിലേക്കും കുടുംബത്തിലേക്കും ചേർക്കപ്പെട്ട ജഫ്‌റുകളും ഇമാം അൽ ബിസ്താമി (റ) , അശ്ശൈഖുൽ അക്‌ബർ മുഹ്‌യിദ്ധീൻ ഇബ്‌നു അറബി (റ) തുടങ്ങിയ അതിന്റെ ആളുകളിലേക്ക്‌ ചേർക്കപ്പെട്ട ജഫ്‌റുകളുമെല്ലാം ഹർഫിയ്യായ (അക്ഷരങ്ങൾ സംബന്ധമായ) ജ്ഞാനങ്ങളും പൊതുവായ ചില നിയമ സംഹിതകളും മാത്രമാണ്‌. അവയെല്ലാം ഒരാൾ ഗ്രഹിച്ച്‌ പ്രവർത്തിച്ചാൽ താനറിയാനുദ്ധേശിക്കുന്ന കാര്യങ്ങളറിയാനാകും. പ്ക്ഷെ നിഗമനങ്ങൾ മാത്രം, തീർച്ചയായും ഉറപ്പ്‌ കിട്ടില്ല. ആ പറഞ്ഞ കാര്യങ്ങളിൽ പിഴവ്‌ കടന്ന് വരാൻ സാദ്ധ്യതയുള്ളതാണ്‌ കാരണം പ്രസ്തുത നിയമ സംഹിതകളെ ഉപയോഗപ്പെടുത്തൽ വളരെ ഗാഢമായതും അടയാളങ്ങളെ കൃത്യമാക്കൽ വളരെ പ്രയാസമുള്ളതുമാണ്‌ പിഴവ്‌ കടന്ന് വരാനുള്ള സാധ്യത നിമിത്തമായത്‌ ”. നാബൽസി (റ) യുടെ അല്ലു അ് ഉൽ മക്‌നൂൻ പേജ്‌:  85 (251)

               ‘ ജഫ്‌റ്‌ ’ എന്ന ഈ ഇൽമിൽ പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ശിയാക്കളുടെ അൽ ഉസ്വൂലു മിനൽ കാഫി എന്ന ഗ്രന്ഥത്തിൽ ‘ ജഫ്‌റ്‌ ’ എന്ന ഗ്രന്ഥത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്‌. ബറേല്വികളുടെ നേതാവ്‌ അഹ്‌മദ്‌ റസാ ഖാനും (റ) ഈ ഇൽമിൽ ഗ്രന്ഥം രചിച്ച ആളാണ്‌. അലിയ്യുബ്‌നു അബീ ത്വാലിബി (റ) നും ‘ ജഫ്‌റ്‌ ’ എന്ന ഗ്രന്ഥമുള്ളതായി ചിലർ പറയുന്നു. ‘ആ ജഫ്‌റ്‌ ’ ചാലിയം ഖുത്തുബ്‌ ഖാനയിലും മലപ്പുറം ശുഹദാക്കളുടെ അടുത്തുള്ള സയ്യിദ്‌ കുടുംബത്തിലെ സയ്യിദ്‌ ബുഖാരി ഇസ്മാ ഈൽ ആറ്റക്കോയത്ത്ങ്ങളുടെ കുത്ബ്‌ ഖാനയിലും കാണാം.

              അലി (റ) വിന്റെ പേരിലുള്ള പ്രസ്ഥുത ഗ്രന്ഥം യഥർത്ഥത്തിൽ അലി (റ) രചിച്ചതാണോ എന്നത്‌ സംശയാസ്പതമാണ്‌. മറ്റാരോ അവിടുത്തെ പേരിൽ രചിച്ചതാകാനാണ്‌ സാധ്യത. അലി (റ) യിലേക്കും കുടുംബത്തിലേക്കും ചേർക്കപ്പെട്ട ജഫ്‌റുകൾ എന്ന നാബൽസി (റ)  പരാമർശം ഇതിന്നുപോൽബലകമാണ്‌. മാത്രമല്ല, അലി (റ)  തന്നെ പരസ്യമായി പ്രസംഗിച്ചപ്പോൾ “അല്ലാഹുവാണ്‌ സത്യം. ഖുർ ആനും സുന്നത്തുമല്ലാതെ മറ്റൊരു കിതാബും നമ്മുടെ കൈവശമില്ല. ” എന്ന് പറഞ്ഞതായി ബുഖാരി 7300)0ഹദീസിൽ കാണാം. കിതാബും സുന്നത്തുമല്ലാത്ത മറ്റു ഗ്രന്ഥങ്ങൾ കൊണ്ട്‌ വരുന്നവർക്ക്‌ എതിരായാണ്‌ ഈ പ്രസംഗം നടത്തിയതെന്ന് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‌ഹുൽ ബാരിയിൽ ഹാഫിൾ ഇബ്‌നു ഹജർ (റ)  പറഞ്ഞിട്ടുണ്ട്‌. ആ സ്ഥിതിക്ക്‌ അലി (റ)  വിന്ന് ‘ ജഫ്‌റ്‌ ’ എന്നൊരു കിതാബുണ്ടാകാൻ ന്യായമില്ല.


അലി (റ) വിന്റെ പേരിലുള്ള ജഫ്‌റിൽ പ്രതിപാതിക്കപ്പെട്ട വിഷയം നേരത്തെ അൽ മൻഹൽ പറഞ്ഞ പോലെ അബ്‌ജദ്‌ അക്ഷര സംഖ്യകൾ (ഹിസാബുൽ ജുമ്മൽ) കൊണ്ടുള്ള കണക്കും നക്ഷത്ര രാശിയുമാണ്‌. ഖിയാമത്‌ നാളിന്റെ അടയാളങ്ങളും കൂട്ടത്തിൽ പറഞ്ഞിട്ടുണ്ട്‌. ആലുവക്കാരുടെ ജീലാനി സ്റ്റഡി സെന്റർ ഇറക്കിയ നോട്ടീസിൽ ഇക്കാര്യങ്ങളാണ്‌ അഹ്മദ്‌ റസാ ഖാനെ (റ) യും മറ്റും പ്രതിബാദിച്ചു കൊണ്ടവർ എഴുതിയിട്ടുള്ളതും. എന്നാൽ ഈ പറഞ്ഞ ജഫ്‌റ്‌ എന്ന ഞാന ഗ്രന്ഥ മുണ്ട്‌. എന്നല്ലാതെ ഖുർ ആൻ 2/2 ൽ പറഞ്ഞ “ദാലികൽ കിതാബു ” എന്നതിലെ കിതാബ്‌ ജഫ്‌റാണെന്ന്ന് ഇവരാരും പറഞ്ഞിട്ടില്ല. അത്‌ ഒരൊറ്റ ശൈഖിനും തെളിയിക്കാനു കഴിയില്ല. ഈ പറഞ്ഞ അഹ്‌മദ്‌ റസാ ഖാനോ (റ) ,ഇമാം ജൂർജ്ജാനിയോ (റ) ,ഇബ്‌നു ഖുതൈബിയ്യോ (റ) ,ഇമാം സുൽഖാനി (റ) യോ ആരും തന്നെ ഇത്‌ പറഞ്ഞിട്ടില്ല.

               ‘ ജഫ്‌റ്‌ ’ എന്ന ഇൽമുണ്ടോ? അതിൽ ഗ്രന്ഥമുണ്ടോ എന്നതിൽ നമുക്ക്‌ ചർച്ചയില്ല. നമ്മുടെ ചർച്ച ഖുർ ആൻ 2/2 ലെ ‘ദാലികൽ കിതാബു ’ എന്നത്‌ ജഫ്‌റ്‌ ആണോ അല്ലേ എന്നതാണ്‌. ഇബ്‌നു അറബി (റ)  അദ്ധേഹത്തിന്റെ തഫ്‌സീറിൽ പറഞ്ഞതും സുൽത്താൻ അയാളുടെ സിൽസിലയിൽ കൊടുത്തതും ഒന്നാണെന്ന് ജീലാനി സ്റ്റഡി സെന്റർ ഇറക്കിയ ലഘുലേഖയിൽ പറഞ്ഞത്‌ ശരിയല്ല.

             ഇവർ ‘ആ ഫത്‌വ വിഢിത്തത്തിന്റെ വിളംബരം ’എന്ന പേരിലിറക്കിയ ലഘുലേഖയിൽ പറയുന്നത്‌ കാണുക: “ ജഫ്‌റ്‌ , ജാമി അ: സുന്നി ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഇബ്‌നു അറബി (റ) തന്റെ ഇശാരിയ്യായ തന്റെ തഫ്‌സീറിൽ (ഖുർ ആനിന്റെ ആന്തരിക വ്യാഖ്യാനം) സൂറത്തുൽ ബകറയിലെ ‘ദാലികൽ കിതാബു’ എന്ന രണ്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ‘കിതാബുൽ ജഫ്‌റ്‌ അൽ ജാമി അ ആണെന്ന് വിശദീകരിക്കുന്നുണ്ട്‌. പക്ഷെ ഇത്‌ കാണാൻ അവസരം ലഭിക്കാത്ത ഇക്കൂട്ടർ ശൈഖ്‌ കൊടുക്കുന്ന സിൽസിലയിൽ മഹാനായ ഇബ്‌നു അറബി (റ) യുടെ അതെ വ്യാഖ്യാനം എടുത്ത്‌ കൊണ്ട്‌ ശിയാ ആരോപണം നടത്തി ആപ്പിലായിരിക്കുകയാണ്‌. ലഘുലേഖ പേജ്‌ 4

                ആലുവാ ത്വരീഖത്തിലെ ആബാല വൃദ്ധം ഖലീഫ മാരും കൂടി ഒന്നിച്ചിരുന്നാൽ ഇപ്രകാരം ഒരു പരാമർശം ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിൽ കാണാൻ കഴിയില്ല. യൂസുഫ്‌ സുൽത്താനെന്ന ശൈഖിന്റെ സിൽസിലയിൽ ഇപ്രകാരം ഉണ്ട്‌ എന്നത്‌ മറച്ച്‌ വെക്കാനും കഴിയില്ല.                ഇബ്‌നു അറബി (റ)  പറയുന്നതും ആലുവക്കാർ പറയുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്‌. സുൽത്താൻ ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിലുള്ളത്‌ ‘അൽ മുമാ ഇലൈഹാ ബി കിതാബിൽ ജഫ്‌റ്‌ ’ (‘ബാ’ കൂടെ) الموما اليها بكتاب الجفر - എന്നാണ്‌ .ജഫ്‌റിൽ ഖുർ ആനിലേക്ക്‌ സൂചനയുണ്ട്‌ എന്നർത്ഥം.  ഇവരുടെ ‘സിൽസില’യിലുള്ളത്‌. ‘അൽ മുമാ ഇലൈഹി കിതാബുൽ ജഫ്‌റി - الموما اليه كتاب الجفر (ബാ അ് ഇല്ലാതെ) എന്നാണ്‌. ദാലിക (ذلك) എന്നത്‌ കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ ജഫ്‌റ്‌ ആണെന്നർത്ഥം. അൽ മുമാ ഇലൈഹി ബി കിതാബിൽ ജഫ്‌രി എന്നതിൽ ബാ അ്  ഉണ്ടായാലും ഇല്ലെങ്കിലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയാത്തതാണ്‌ സുൽത്താനും ശിങ്കിടികൾക്കും പിണഞ്ഞ അബദ്ധം.

              ചുരുക്കത്തിൽ ‘ജഫ്‌റി’ൽ ഖുർ ആനിലേക്ക്‌ സൂചനയുണ്ട്‌ എന്ന് ഇബ്‌നു അറബി (റ) പറഞ്ഞതിൽ കുഴപ്പമൊന്നുമില്ല. ‘ദാലികൽ കിതാബു’  എന്ന ഖുർ ആൻ2/2 ൽ പറഞ്ഞ ആ ഗ്രന്ഥം ജഫ്‌റാണ്‌ എന്ന സുൽത്താന്റെ വാദമാണ്‌ അപകടം. തന്നെയുമല്ല ഇബ്‌നു അറബി (റ) യുടെ തഫ്‌സീറിൽ പല കള്ളങ്ങളും കടത്തിക്കൂട്ടിയിട്ടുണ്ടെന്ന് ഇമാം ശ അ് റാനി (റ) യവാഖീത്തിലും ലത്വാ ഇഫുൾ മിനലിലും പറഞ്ഞിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ആ തഫ്സീർ തെളിവിന്ന് സ്വീകരിക്കാൻ പറ്റൂകയില്ല.

               ആകയാൽ ഖുർ ആനിലെ 2/2 ൽ ദാലികൽ കിതാബു എന്ന് പറഞ്ഞ കിതാബാണ്‌ ബക്ത ജനങ്ങളുടെ മാർഗ്ഗ ദർശനം. നേരത്തെ നാം പറഞ്ഞതനുസരിച്ച്‌ യഥാർത്ഥ ത്വരീഖത്തിന്റെ മശാ ഇഖുമാർ മുഴുവനും അവരുടെ മുരീദുമാർക്ക്‌ മാർഗ്ഗ ദർശനം നൽകുന്നത്‌ ‘ദാലികൽ കിതാബു ’ എന്നു പറഞ്ഞ  ഖുർ ആനിന്റെ അടിസ്ഥാനത്തിലാണ്‌. ‘ദാലികൽ കിതാബ്‌ ’ ജഫ്രാണെന്ന്  ആലുവാ ത്വരീഖത്തുകാർ വാദിക്കുമ്പോൾ ഭക്തന്മാരുടെ മാർഗ്ഗ ദർശനം ജഫ്‌റായിമാറും. ഇതാണെങ്കിൽ ശിയാ വാദവുമാണ്‌. ഹിജ്‌റ 329 ൽ മരണപ്പെട്ട അബൂ ജ അ് ഫർ മുഹമ്മദ്‌ റാസി എന്ന ശിയാ പണ്ഡിതൻ രചിച്ച ‘അൽ ഉസ്വൂലി മിനൽ കാഫി’ എന്ന ഗ്രന്ഥത്തിൽ പറയുന്നത്‌ കാണുക. “ ജഫ്‌റ്‌ എന്നത്‌ ആദമ നബി (അ) മുതൽക്കുള്ള സർവ്വ അമ്പിയാക്കളുടെയും കഴിഞ്ഞ്‌ പോയ ഉലമാക്കളുടെയും സർവ്വ അറിവുകളും ഉൾകൊണ്ടതാകുന്നു. അത്‌ മാത്രമാണ്‌ ഇൽമ്‌ . മറിച്ച്‌ ഖുർ ആൻ അല്ല. എന്നാൽ ‘മുസ്വഫ്‌ ഫാത്വിമ: ’ എന്ന ഗ്രന്ഥം നിങ്ങളുടെ ഖുർ ആനിന്റെ മൂന്നിരട്ടി ഉൾകൊണ്ടതാണ്‌. അല്ലാഹുവാണ്‌ സത്യം; ഇതാണ്‌ ഇൽമ്‌ ‌. ഖുർ ആൻ അല്ല. അൽ ഉസ്വൂലി മിനൽ കാഫി പേജ്‌ 229

               ഈ വിശദീകരണത്തിൽ നിന്ന് ആലുവാ ത്വരീഖത്തിന്റെ ശൈഖ്‌ തന്റെ  ‘ജഹാലത്ത്‌’ (അറിവില്ലായ്മ) കാരണം ശിയാ വിശ്വാസിയായ ശൈഖിൽ നിന്ന് സ്വീകരിച്ചതാണ്‌  ഈ ത്വരീഖത്തെന്ന് മനസ്സിലാക്കാനാകും. മാത്രമല്ല, ശിയാക്കൾ മ അ് സ്വൂമുകളാണെന്ന് വിശേഷിച്ചും വിശ്വസിച്ചും പോരുന്ന  ചില ആളുകൾ ഇയാൾ തന്റെ മുരീദുമാർക്ക്‌ കൊടുത്ത സിൽസിലയിലുണ്ട്‌. അവരുടെ പേരിനോട്‌ ചേർത്തി ഇയാൾ കൊടുത്ത സിൽസിലയിൽ “സ്വലാത്ത്‌” കൂടി എഴുതിയിട്ടുമുണ്ട്‌. ശിയാ വിശ്വാസിയാണ്‌ ഇയാൾ എന്നതിന്ന് ഉപോൽബലകമാണിത്‌. കാരണം “സ്വലാത്ത്‌” സ്വന്തമായി അമ്പിയാക്കൾക്ക്‌ മാത്രമെ ചൊല്ലാൻ പാടുള്ളു എന്നും അല്ലാത്തവർക്ക്‌ അമ്പിയാക്കളോട്‌ അനുബന്ധമായിട്ടല്ലാതെ ചൊല്ലാൻ പാടില്ലെന്നുമാണ്‌ പണ്ഡിത മതം. മ അ് സ്വൂമുകൾ ആകുക എന്ന വിശേഷണത്തിൽ മലക്കുകൾ അമ്പിയാക്കളെ പോലെ ആയത്‌ കൊണ്ട്‌ അവർക്കും സ്വന്തമായി തന്നെ സ്വലാത്ത്‌ ചൊല്ലാവുന്നതാണ്‌. തുഹ്‌ഫ പേജ്‌: 27  വാള്യം 1 നോക്കുക.


  ആലുവ ത്വരീഖത്തിന്‌ നേതൃത്തം നൽകുന്ന യൂസുഫ്‌ സുൽത്താൻ എന്നയാൾ ശരീ അത്തിന്റെയും ത്വരീഖത്തിന്റെയും നിയമങ്ങൾ കാറ്റിൽ പറത്തുന്ന വ്യക്തിയാണെന്നും അതിനാൽ ഈ പ്രസ്ഥാനം വ്യാജമാണെന്നും സുന്നി പണ്ടിതന്മാർ നേരത്തെ വ്യക്തമാക്കിയതാണ്‌. അതോടെ കഥയറിയാതെ ഇതിൽ അകപ്പെട്ടിരുന്ന പണ്ഡിതരും ബിരുദ ധാരികളും മുദർ രിസുമാരും ഇതിൽ നിന്ന് രാജിവെച്ചു. സത്യം കണ്ടെത്തുകയും ഈ ത്വരീഖത്തിന്റെ നിര ർത്ഥകതയും ശരീ അത്ത്‌ വിരുദ്ധ കാര്യങ്ങളും പരസ്യമായി പ്രഖ്യാപിക്കുകയും എഴുതുകയുമുണ്ടായി.

                   അപ്പോയൊക്കെ ഈ ത്വരീഖത്തിനു വേണ്ടി വാദിക്കുകയും ഇതു ശരിയാണെന്നും ഇതാണ്‌ തൗഹീദ്‌ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമെന്നും പ്രഖ്യാപിക്കുകയും എഴുതുകയും ചെയ്തിരുന്ന ആലുവാ ത്വരീഖത്തിന്റെ ഒന്നാം ഖലീഫയും ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ടുമായിരുന്ന കക്കാട്‌ അഹമ്മദ്‌  ജിഫ്‌രി തങ്ങൾ തങ്ങൾ രാജി വെച്ചതായി 31/3/2008 ന്‌ പത്രങ്ങളിൽ വാർത്ത വരികയുണ്ടായി.

                 നേരത്തെ ഇതിൽ നിന്ന് രാജി വെച്ചവർ ഈ ത്വരീഖത്തിന്റെ അപകടങ്ങളെ കുറിച്ച്‌ വാജാല മാവുമ്പോയും ഇയാൾ മാനേജിംഗ്‌ എഡിറ്ററായുള്ള “ജീലാനി സന്ദേശ”ത്തിലൂടെ ആലുവ ത്വരീഖത്തിനെതിരെയുള്ള വിമർശനങ്ങൾകെല്ലാം മറുപടി നൽകുകയും ഈ പ്രസ്ഥാനത്തെ നില നിർത്താൻ വിയർപ്പൊഴുക്കുകയും ചെയ്ത വ്യക്തിയാണിദ്ധേഹം. ബിദ ഈ ആശയ പ്രചരണമാണ്‌ സുന്നി പണ്ഡിതരും പണ്ഡിത സഭകളും നിർവ്വഹിക്കുന്നതെന്ന് വരെ ജീലാനി സന്ദേശ മാസികയിൽ എഴുതിയ ഇയാൾ ശൈഖ്‌ മാറിയാലും മുരീദ്‌ മാറില്ല എന്നിടത്തായിരുന്നു. എന്നാൽ ഈ ഖലീഫ തന്നെ പറയുന്നു. “സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ഇയാൾ തുടരാൻ പറ്റാത്ത വ്യക്തിയാണെന്ന് എനിക്ക്‌ മനസ്സിലായി”.

               അദ്ധേഹം രാജി സംബന്ധമായി അദ്ധേഹം പത്രക്കാർക്ക്‌ നൽകിയ രാജിക്കത്ത്‌ ഇപ്രകാരം വായിക്കാം.


ജിഫ്‌രി തങ്ങൾ പത്രക്കാർക്ക്‌ നൽകിയ രാജിക്കത്ത്‌ ഇപ്രകാരം വായിക്കാം

      ആലുവ ത്വരീഖത്ത്‌ ജിഫ്‌രി തങ്ങൾ രാജി വെച്ചു.

          തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും ആലുവാ ത്വരീഖത്ത്‌ സമുന്നത നേതാവുമായ സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങൾ കക്കാട്‌. ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ട്‌ സ്ഥാനം രാജി വെച്ചു. ഇന്നലെ വൈകിട്ട്‌ ജീലാനി സ്റ്റഡി സെന്റർ സംസ്ഥാന സെക്രട്ടറി വളപുരം അബ്ദുൽ റഹീം മുസ്ലിയാർക്ക്‌ രാജിക്കത്ത്‌ നേരിട്ട്‌ കൈമാറുകയായിരുന്നു.

              ആലുവാ ത്വരീക്കത്തിന്റെ ശൈഖാണെന്നറിയപ്പെടുന്ന യൂസുഫ്‌ സുൽത്താന്റെ അനിസ്ലാമിക പ്രവർത്തനങ്ങളോടുള്ള ശക്തമായ വിയോജിപ്പാണ്‌ രാജിക്ക്‌ കാരണമെന്നറിയുന്നു.

            കേരളത്തിൽ ആലുവാ ത്വരീഖത്തിന്റെ പ്രചാരണത്തിൽ മുക്യ പങ്ക്‌ വഹിച്ച. 25 വർഷക്കാലം ശൈഖിന്റെ വിശ്വസ്തനും ശൈഖിന്റെ ആദ്യ മുരീദുമായ സലാം ഹാജി വാടാനപ്പള്ളിയും ഈ ത്വരീഖത്തുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്‌.

            എന്നാൽ ഈ ത്വരീഖത്ത്‌ വ്യാജമാണെന്നും വിശ്വാസികൾ ഇതിൽ നിന്നും വിട്ട്‌ നിൽകണമെന്നും സമസ്ത കേരള ജാം ഇയ്യത്തുൽ ഉലമ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു.

           ഒന്നേമുക്കാൽ കോടി ചിലവിൽ നിർമ്മിച്ച വീടും 80 ലക്ഷത്തിന്റെ കാറും തന്റെ മുരീദുമാരെ വശീകരിച്ചും വൻ സാമ്പത്തിക തട്ടിപ്പ്‌ നടത്തിയുമാണ്‌ സമ്പാതിച്ചതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് സലാം ഹാജി വാടാനപ്പള്ളി വീടിനു നേരെ ശൈഖ്‌ തന്റെ അനുയായികളെ കൊണ്ട്‌ അക്രമം നടത്തിക്കുകയും ശൈഖിനെ ഒന്നാം പ്രതിയാക്കി വാടാനപ്പള്ളി സ്റ്റേഷനിൽ കേസ്‌ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

            ശൈഖിന്റെ തട്ടിപ്പുകൾ വെളിച്ചത്തായതോടെ ഡ്രൈവർ ഉൾപെടെ ഉള്ള ശൈഖിന്റെ അടുത്ത പല അനുയായികളും നിരവധി പ്രമുഖരും ഥരീഖത്തിൽ നിന്നും വിട്ടു നിൽക്കുന്നുണ്ടെങ്കിലും ഭയന്ന് പലരും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

            ജിഫ്‌രി തങ്ങൾ രാജി വാർത്ത പ്രചരിപ്പിച്ചതോടെ ഥരീഖത്തിൽ നിന്നും ഒരു വൻ കൊഴിഞ്ഞ്‌ പോക്ക്‌ തന്നെ യുണ്ടാകുമെന്നാണ്‌ സൂചന.

       ജിഫ്‌രി തങ്ങൾ കക്കാട്‌        സലാം ഹാജി വാടാനപ്പള്ളി

         ഇദ്ധേഹവുമായി പത്ര ലേഖകർ ഇന്റർ വ്യൂ നടത്തിയപ്പോൾ അദ്ധേഹം പറഞ്ഞത്‌ കാണുക.

അഹ്മദ്‌ ജിഫ്‌രി തങ്ങൾ രാജി വെച്ചു
ആലുവാ ത്വരീഖത്തും ശൈഖും ശരീ അത്ത്‌ വിരുദ്ധമെന്ന് കേരളാ ഖലീഫ
*****************************

          തിരൂരങ്ങാടി: ആലുവയിലെ യൂസുഫ്‌ സുൽത്താന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആലുവാ ത്വരീഖത്തും അതിന്റെ ശൈഖായ യൂസുഫ്‌ സുൽത്താനും ശരീ അത്ത്‌ വിരുദ്ധമാണെന്ന് അതിൽ നിന്ന് രാജി വെച്ച ഖലീഫയും ജീലാനി സ്റ്റഡി സെന്റർ പ്രസിഡണ്ടുമായ സയ്യിദ്‌ അഹ്‌മദ്‌ ജിഫ്‌രി തങ്ങൾ പ്രസ്താവിച്ചു.

            അഞ്ചു വർഷത്തിലേറെ ത്വരീഖത്തിന്റെ ഖലീഫയായും ജീലാനി സ്റ്റഡി സെന്റർ പ്രസിഡന്റായും പ്രവർത്തിച്ചു വെങ്കിലും വൈകിയാണ്‌ ഈ ത്വരീഖത്ത്‌ തീർത്തും ശരീ അത്ത്‌ വിരുധമാണെന്ന് തനിക്ക്‌ ബോദ്യമായത്‌. യൂസുഫ്‌ സുൽത്താന്റെ ശരീ അത്ത്‌ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച്‌ പലരും തന്നോട്‌ പരാതി പറഞ്ഞിട്ടുണ്ട്‌. ഇതേ കുറിച്ചന്വേശിച്ചപ്പോൾ അത്തരം കാര്യങ്ങൾ ബോദ്യപ്പെടുകയായിരുന്നു. തൗഹീദ്‌ പ്രചരണം എന്ന നിലക്കാണ്‌ അതിൽ കൂടിയത്‌. എന്നാൽ മുരീദുമാരിൽ നിന്നും ലക്ഷക്കണക്കായ സംഖ്യകൾ വാങ്ങി ശൈഖ്‌ അത്‌ തിരിച്ച്‌ നൽകാത്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. 25 വർഷം സുൽത്താന്റെ കൂടെ പ്രവർത്തിച്ച സലാം ഹാജി വാടാനപ്പള്ളിയും ഈ ത്വരീഖത്ത്‌ വിട്ടിട്ടുണ്ട്‌. ഇതിന്റെ പേരിൽ സുൽത്താന്റെ ആളുകൾ സലാം ഹാജിയുടെ വീട്‌ അക്രമിച്ച കേസ്‌ നിലവിലുണ്ടെന്നും അദ്ധേഹം പറഞ്ഞു.

              ഇ. കെ വിഭാഗം സമസ്ത ഈ ത്വരീഖത്തിനെ കുറിച്ച്‌ തീരുമാനമെടുക്കാൻ വൈകിയത്‌ കാരണം വളരെ യേറെ അണികൾ ഇതിൽ അകപ്പെട്ടിട്ടുണ്ടെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. തന്റെ രാജിയോടെ അവരൊക്കെ തിരിച്ച്‌ പോരുകയാണെന്നും അഹ്മദ്‌ ജിഫ്‌രി തങ്ങൾ പറഞ്ഞു. എന്നാൽ എപി വിഭാഗം സമസ്ത വളരെ മുമ്പ്‌ തന്നെ ഈ ത്വരീഖത്ത്‌ പിഴച്ചതാണെന്ന് പ്രസ്താവിച്ചിരുന്നു. ത്വരീഖത്തുകൾ മനുഷ്യൻ നന്നാവാൻ നല്ലതാണ്‌. പക്ഷെ നല്ല ത്വരീഖത്തുകളുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ത്വരീഖത്തുകളെ കരുതിയിരിക്കണമെന്നും സയ്യിദ്‌ അഹ്മദ്‌ ജിഫ്‌രി തങ്ങൾ അറിയിച്ചു. താൻ ത്വരീഖത്തിൽ നിന്ന് ഒഴിവാകാനുള്ള കാരണവും ത്വരീഖത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ഓരോന്നായി ആവശ്യം വരുമ്പോൾ പറയുമെന്നും അദ്ധേഹം പറഞ്ഞു.
സിറാജ്‌ ദിനപ്പത്രം 2008 ഏപ്രിൽ 3 വ്യാഴം

             അഹ്‌ലുസ്സുന്നത്ത്‌ ജമാ അത്തെതിർക്കുന്ന എല്ലാ വ്യാജ ത്വരീഖത്തുകളുടെയും അവസ്ഥ ഇതാണ്‌. ഇതു മനസ്സിലാകാൻ ചിലർക്ക്‌ താമസം വരുന്നു എന്നു മാത്രം.


ആലുവ തീരീഖത്തിന്റെ ശൈഖായി ചമഞ്ഞ്‌ നടക്കുന്ന യൂസുഫ്‌ സുൽത്താന്റെയും വേങ്ങാട്‌ ത്വരീഖത്തിന്റെ ശൈഖായി രംഗത്തുള്ള അബ്‌ദുല്ലാഹ്‌ ഖാദിരി, അസ്രത്ത്‌ ശൈഖുപ്പാപ്പ എന്ന പേരിലറിയപ്പെടുന്ന അബ്‌ദുല്ലാഹ്‌ കല്ലായിയുടെയും സിൽസിലയിലുള്ള ശൈഖാണ്‌ ഹസ്രത്ത്‌ ഖാജാ സയ്യിദ്‌ മുഹമ്മദ്‌ ബാദുഷാ ഖാദിരി ചിശ്തി യമനി എന്നയാൾ. ഇയാളിലൂടെയാണ്‌ ഈ രണ്ട്‌ ത്വരീഖത്തുകളും കടന്ന് വരുന്നത്‌. ( ഇവർ തമ്മിലുള്ള വടം വലിയും തമ്മിൽ തല്ലും പിന്നീട്‌ വിവരിക്കുന്നുണ്ട്‌.) ഇയാൾ രചിച്ച പുസ്തകമാണ്‌ “ഗുത്സാറേ ഖദീർ” മേൽ പറഞ്ഞ പുസ്തകമാണ്‌ ഈ ത്വരീഖത്തുകളുടെയൊക്കെ രഹസ്യ ജ്ഞാന (?) ത്തിന്റെ ആധാരം. ഈ പുസ്തകം ശിയാ ആശയങ്ങളും ഇസ്ലാം വിരുദ്ധ ആദർശങ്ങളും കുത്തി നിറക്കപ്പെട്ടതാണ്‌.

              ഹിജ്‌റ 1324-ൽ ജനിച്ച ഇയാൾ 1399 മുഹർ റം 19-ന്‌ 1978 ഡിസംബർ 14 വ്യാഴം അന്തരിച്ച്‌ കർണ്ണാടകത്തിലുള്ള ഗുൽബർഗ്ഗക്കടുത്ത വാടി ജഗ്ഷനിൽ നിന്ന് 5 കിലോമീറ്റർ ദൂരെ യുള്ള ഹൽകട്ട ശരീഫ്‌ (?) എന്ന ചെറിയ ഗ്രാമത്തിലാണ്‌ ഖബറടക്കപ്പെട്ടിട്ടുള്ളത്‌. ഹൽകട്ടാ ശരീഫിലൂടെ പേജ്‌: 29

             ഈ മനുഷ്യനെഴുതിയ ഗുത്സാറേ ഖദീർ എന്ന ക്ഷുദ്രകൃതിയെക്കുറിച്ച്‌ ആലുവാ ത്വരീഖത്ത്‌ കാരുടെ ‘മാറ്റൊലി’യിൽ എഴുതുന്നത്‌ കാണുക: “ഗുത്സാറേ ഖദീർ രചിക്കപ്പെട്ടത്‌ കലിമത്തുത്വയ്യിബയുടെ സാരാംശം വ്യക്തമാക്കുന്നതിന്നും അതിന്റെ ദ അ് വ ശക്തിപ്പെടുത്തുന്നതിനുമാണ്‌. കിടമൽസരത്തിലകപ്പെട്ടിരിക്കുന്ന വ്യത്യസ്ത മുസ്ലിം ഗ്രൂപ്പുകളേയും സത്യവഴിയിൽ  ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ്‌ അത്‌ തയ്യാറാക്കപ്പെട്ടത്‌.

               മഹാനവർക്കൾ പറഞ്ഞ്‌ കൊടുത്ത്‌ തയ്യാറാക്കിയതാണ്‌ ഗ്രന്ഥം. തന്റെ ഖലീഫ മാരിൽ ചിലർ അവ പകർത്തി എഴുതുന്നതിന്നും അച്ചടി തയ്യാറാക്കുന്നതിനും മഹാനവർക്കളെ സഹായിച്ചിട്ടുണ്ട്‌. എന്നാൽ തസ്വവ്വുഫിന്റെ ആളുകളുടെ പതിവ്‌ രീതി അനുസരിച്ച്‌ പറയാത്ത പല രഹസ്യ ജ്ഞാനങ്ങളും ഈ ഗ്രന്ഥത്തിന്റെ അപൂർവ്വം ചില ഭാഗങ്ങളിൽ കാണാം.

             ഇസ്ലാമിക ചരിത്രത്തിലെ വിവിധ മത ഗ്രന്ഥങ്ങളുടെ ഉദ്ധരണികൾ കൊണ്ട്‌ മാത്രം നിറഞ്ഞിരിക്കുന്നതാണ്‌ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളും. എന്നാൽ തസ്വവ്വുഫിന്റെ ആളുകൾക്കിടയിൽ ‘മാൻ അറഫ’ ജ്ഞാനമെന്ന്  അറിയപ്പെടുന്നവയുമായി ബന്ധപ്പെട്ട ഭാഗത്ത്‌ പല ആന്തരിക രഹസ്യങ്ങളും വ്യക്തമാക്കുന്നുണ്ട്‌. സയ്യിദ്‌ ഖദീർ (റ) ഒഴിവാക്കാൻ പറഞ്ഞെങ്കിലും ഗ്രന്ഥം തെയ്യാറാക്കിയവർ ഇത്തരത്തിലുള്ള പലതും നില നിർത്തി.

               എന്നാൽ ഇത്തരം ആന്തരിക രഹസ്യങ്ങൾ സ്വശരീരത്തിൽ ഓരോരുത്തരും കണ്ടെത്തുകയും ഓരോരുത്തരും അനുഭവിച്ചറിയേണ്ടതുമാണ്‌; മുറാകബയിലൂടെയും മറ്റും അത്തരത്തിൽ ഹൃദയങ്ങൾക്കനുഭവിക്കാൻ കഴിയുന്നവ നാവ്‌ കൊണ്ട്‌ വ്യക്തമാക്കാൻ പറ്റിയവ ആയിക്കൊള്ളണമെന്നില്ല. ഇനി നാവുകളോ പേനകളോ അവ വിശദീകരിച്ചാൽ അവ അവ്യക്തമാവുകയും ഗുരുതരമായ തെറ്റിദ്ധാരണകൾക്ക്‌ കാരണമായിത്തീരുകയും ചെയ്യും.

            പിൽക്കാലത്ത്‌ പല എഡിഷനുകളും അത്‌ പ്രസിദ്ധീകരിക്കുന്നവർ പല കൂട്ടിച്ചേർക്കലും മറ്റും നടത്തി. മഹാനവർക്കളുടെ വഫാത്തിന്ന് ശേഷവും പുതിയ പുതിയ എഡിഷനുകൾ ഇപ്രകാരം വന്നു.

             തന്റെ ജീവിതം മുഴുക്കെ കലിമത്തുത്വയ്യിബക്ക്‌ വേണ്ടി വഖ്ഫ്‌ ചെയ്ത സയ്യിദ്‌ ഖദീർ (റ) വും ഈ ഗ്രന്ഥത്തെ തൗഹീദിന്റെ പ്രചാരണത്തിനായി വഖ്‌ഫ്‌ ചെയ്ത്‌ തയ്യാറാക്കിയതാണ്‌. ”  2006 ഏപ്രിൽ:  മാറ്റൊലി പേജ്‌: 8

               ഇയാളെ കുറിച്ച്‌ വേങ്ങാട്ടെ അബ്‌ദുല്ലഹ്‌ കല്ലായി എഴുതുന്നു. “ഇവരുടെ ചുരുങ്ങിയ സാമ്പത്തിക കഴിവ്‌ കൊണ്ട്‌ ഇവർ അഫ്‌ളലുൽ ദിക്റ് ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുർ റസൂലുല്ലാഹി പ്രചരിപ്പിക്കാൻ തുടങ്ങി. 1956 ജനു: 31 ൽ പിൻ തറങ്കി റ്റ്വാ ത്വജല്ലിയാത്തെ റബ്ബാനി എന്ന സ്ഥാനപ്പേരിൽ ലോക മൊട്ടാകെ ഈ സന്ദേശം എത്തിക്കുന്നതിൽ വിജയം പ്രാപിച്ചു.,,

           തജല്ലിയാത്തെറബ്ബാനിയിൽ എല്ലാ സൃഷ്ടിയിലും തജല്ലിയാത്ത്‌ (വെളിച്ചം) അഥവാ നൂർ എങ്ങനെ ഉൾകൊണ്ടിരിക്കുന്നു എന്ന് വിവരിക്കുന്നു. ഇത്‌ മാത്രമല്ല എല്ലാ സൃഷ്ടിയിലും കലിമതുത്തയ്യിബ ലാ ഇലാഹ ഇല്ലാല്ലാഹു മുഹമ്മദുർ റസൂലുല്ലാഹി അതാതിന്റെ യഥാർത്ഥ വർണ്ണത്തിൽ എങ്ങനെ രൂപം കൊള്ളുന്നു എന്ന് വിവരിക്കുന്നു. അറബിയിൽ ഇത്‌ അഞ്ചെണ്ണമാണ്‌. ലാ: കറുപ്പ്‌, ഇലാഹ:  വെള്ള, ഇല്ലല്ലാഹ്‌: പച്ച, മുഹമ്മദ്‌ (സ്വ): ചുവപ്പ്‌, റസൂൽ:  മഞ്ഞ, അല്ലാ വർണ്ണമില്ലാത്തത്‌.

               ഇവർ ദൈവത്തെ ഫിക്‌റിന്റെ തൗറയെ (സത്യാന്വേശണത്തിനുള്ള ക്ഷണം) ഹൈദരാബാദിൽ നിന്നും ലോകത്തുള്ള 178 രാജ്യങ്ങളിൽ അതാത്‌ രാജ്യങ്ങളിലെ നായകന്മാർ, പ്രധാനികൾ, മന്ദ്രിമാർ, ഭരണാധികാരികൾ, ബുദ്ധി ജീവികൾക്കും രജിസ്റ്റർ പോസ്റ്റൽ വഴി അയച്ച്‌ കൊടുത്തു. മിക്ക സ്ഥലങ്ങളിലുള്ള വ്യക്തികളിൽ നിന്നും ഇവർക്ക്‌ മറുപടി ലഭിച്ചു. ലഭിച്ച മറുപടികൾക്കെല്ലാം ഈ മഹാന്റെ ഖാൻ ഖാഹ്‌ (ഭവനത്തിൽ) ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഇവരുടെ കാലഘട്ടത്തിൽ ഇവർ ഒരു അപൂർവ്വമായതും താരതമ്യപ്പെടുത്താൻ പറ്റാത്തതുമായ ഒരു വ്യക്തിയായിരുന്നു. ” ഹലകട്ട ശരീഫിലൂടെ പേജ്‌ 25,26

               മുഹമ്മദ്‌ ബാദുശാ യമനിയുടെ ത്വരീഖത്തിന്റെ സവി ശേഷത ഇയാളെ ശൈഖായി അംഗീകരിക്കുന്ന അബ്‌ദുല്ലഹ്‌ കല്ലായി എഴുതുന്നത്‌ കാണുക: “ജാതി മത വർണ്ണ ഭേതമില്ലാതെ അനേകമനേകം ശിഷ്യന്മാർ ഇവർക്കുണ്ട്‌. ഈ ശിഷ്യന്മാർ സമൂഹത്തിൽ എവിടെയെല്ലാം നിൽക്കുന്നുവോ അവിടെയെല്ലാം ആ സമൂഹത്തിന്റെ ആഭരണങ്ങളാണ്‌”. ഹൽകട്ട ശരീഫിലൂടെ  പേജ്‌: 27,28

               വേങ്ങാട്‌ ശൈഖ്‌ അബ്‌ദുല്ല കല്ലായി എഴുതിയ ഹൽകട്ട ശരീഫിലൂടെ എന്ന പുസ്തകത്തിൽ ഗുത്സാറേ ഖദീറിനെയും അതിന്റെ രചയിതാവായ മുഹമ്മദ്‌ ബാദുഷാ ഖാദിരിയെ വാനോളം പുകഴ്തുവാനും അത്‌ തൗഹീദിന്റെ രാജ പാതയാണെന്ന് വരുത്തുവാനും പേജുകളോളം നീക്കി വെച്ചിട്ടുണ്ട്‌. എന്നാൽ ഈ പുസ്തകത്തിൽ ധാരാളം അസംബന്ധങ്ങൾ കുത്തി നിറച്ചിട്ടുണ്ട്‌.

          ചില ഉദാഹരണങ്ങൾ
         **********************               ഒന്ന്: ഖുദ്‌സിയ്യായ ഹദീസ്‌ എന്ന പേരിൽ വ്യാജ ഹദീസ് കൊടുത്തിരിക്കുന്നു. അതിപ്രകാരമാണ്‌. “ഞാൻ അർശിൽ അഹദും ആകാശത്തിൽ അഹമദും ഭൂമിയിൽ മഹ്‌മൂദുമാകുന്നു”. ഗുത്സാറേ ഖദീർ പേജ്‌:  71               രണ്ട്‌: വിശുദ്ധ ഖുർ ആനിലെ നിരവധി വചനങ്ങളെന്ന പേരിൽ പലതും എഴുതിച്ചേർത്തു. ഖൗലുഹു ത ആലാ അല്ലാഹു വിന്റെ വചനമെന്ന പേരിൽ എഴുതി വെച്ചിരിക്കുന്നു. ഗു. ഖദീർ പേജ്‌ 72            മൂന്ന്: വിശുദ്ധ ഖുർ ആനിലെ അൽ ബഖറ അദ്ധ്യായത്തിലെ രണ്ടാം വചനമായ ദാലികൽ കിതാബ്‌ എന്നത്‌ കൊണ്ട്‌ വിവക്ഷിക്കുന്നത്‌ കിതാബുൽ ജഫ്‌് വൽ ജാമി അ:  യാണെന്ന് വ്യക്തമായി എഴുതി വെച്ചിരിക്കുന്നു. (ഗുത്സാറേ ഖദീർ പേജ്‌ 155) വിശദീകരണം ഭാഗം 8 ൽ നേരത്തെ വിശദീകരിച്ചിട്ടുണ്ട്‌.               നാല്‌: ഈ പുസ്തകത്തിൽ റസൂൽ (സ്വ) വഫാത്താകുന്നതിന്ന് മുമ്പ്‌ അലി (റ) മുതൽ ഇമാം മഹദി (റ) വരെ യുള്ള 12 പേർക്ക്‌ സ്വർണ്ണ സീലുള്ള പ്രത്യേകമായൊരു കിതാബ്‌ ജിബ്‌രീൽ (അ) മുഖേന ഇറക്കി കൊടുത്തതായി പറയുന്നു. സൽത്വത്ത്‌, ഇമാമത്ത്‌ എന്നിവ സംബന്തിച്ചുള്ള ചർച്ചക്ക്‌ വേണ്ടിയാണ്‌  ശിയ ഈ പണ്ഡിതനായ കുലൈനിയിൽ നിന്ന് ഇദ്ധേഹം തന്റെ ഈ ഗ്രന്ഥത്തിൽ വാദം രേഖപ്പെടുത്തിയത്‌. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ പൊളിച്ച്‌ കളയുന്ന വാദമാണിതെന്ന് അവിടെ വ്യക്തമാക്കുകയോ സൂചിപ്പിക്കുകയോ പോലും ചെയ്യാതെ കുലൈനിയിൽ നിന്ന് ഇക്കാര്യം ഉദ്ധരിച്ച്‌ അംഗീകരിക്കുകയാണ്‌ ഇയാൾ ചെയ്യുന്നത്‌. (ശിയാക്കളുടെ മേൽ വിശ്വാസത്തെ കുറിച്ച്‌ ജഫ്‌റുമായി ബന്ധപ്പെട്ട ചർച്ചയിൽ വിശദീകരിച്ചിട്ടുണ്ട്‌. )               അഞ്ച്‌: ആദം നബി (അ) യുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട്‌ കെട്ട്‌ കഥ പ്രചരിപ്പിക്കുന്നു. പാപ സുരക്ഷിതരായ മലക്കുകൾക്ക്‌ ഇസ്വമത്തിന്‌ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടായതായി പുസ്തകം പ്രചരിപ്പിക്കുന്നു. (ഗുത്സാറേ ഖദീർ പേജ്‌: 43 -51) ഇതിലേക്കുള്ള സൂചന നേരത്തെ ആലുവാ ത്വരീഖത്ത്‌ ആദ്ധ്യ ഭാഗത്ത്‌ നൽകിയതോർക്കുക.              ചുരുക്കത്തിൽ ആലുവാ ത്വരീഖത്തും വേങ്ങാട്‌ ത്വരീഖത്തും ഉൾകൊള്ളുന്നത്‌ ശിയാ വിശ്വാസമാണ്‌. രണ്ട്‌ ത്വരീഖത്തിന്റെയും ശൈഖുമാരുടെ പരമ്പരയിലുള്ള ശിയ ഇയ്യായ മുഹമ്മദ്‌ ബാദുഷാ ഖാദിരി എന്ന വ്യക്തിയെ ഈ രണ്ട്‌ ശൈഖുമാരും അംഗീകരിക്കുകയും ആദരിക്കുകയും പുകൈത്തുകയും ചെയ്യുന്നത്‌ തന്നെ മതിയായ തെളിവാണ്‌.

എഴുതിയത് : Muhammed Shameem











Saturday, April 7, 2018

ഇസ്തിഗാസ അസ്ഖലാനി

📚📖📚📖📚📖📚📖
*ഇസ്തിഗാസ ചരിത്ര താളുകളിലൂടെ*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
      *ഭാഗം* 1⃣0⃣9⃣

📚📖📚📖📚📖📚📖

     *അബൂ നവവി*✍🏻
🕌🕋🕌🕋🕌🕋🕌🕋

*ഇമാം ഇബ്നുഹജർ അസ്കലാനി റ*

   { *ഹിജ്റ 773 - 852*}

🕋🕌🕋🕌🕋🕌🕋🕌

*ഹദീസ് രംഗത്ത് തുല്യതയില്ലാത്ത പണ്ഡിതർ -സർവ്വരാലും അംഗീകരിക്കപ്പെടുന്ന പാണ്ഡിത്യം -ലോകത്ത് തന്നെ അവിതർക്കിതമായി അംഗീകരിച്ച അപൂർവ്വം പണ്ഡിത ശ്രേഷ്ഠ വര്യർ- വിശേഷണങ്ങൾ പറഞ്ഞുതീർക്കാൻ എളുപ്പമല്ലാത്ത വിധം "ലോക പ്രശസ്തർ . മൂന്നുലക്ഷത്തിലധികം ഹദീസുകൾ" മനപാഠമാക്കിയ നക്ഷത്ര തുല്യർ ഹാഫിള് ദുനിയാ എന്ന നാമധേയത്തിൽ പ്രശസ്തരായ  മഹാനായ ഇമാം ഇബ്നുഹജർ( റ )സ്വന്തം ഗ്രന്ധമായ ദീവാനിൽ   ഒട്ടനവധി സ്ഥലങ്ങളിൽ മഹാനായ നബി തങ്ങളെ വിളിച്ച് സഹായം ചോദിക്കുന്നത് നമുക്ക് കാണാവുന്നതാണ്. അതിൽ ചില ഭാഗങ്ങൾ ഇവിടെ കുറിക്കട്ടെ*

*فاشفع لما دحك الذي بك يتقي  أهوال يوم الدين والتعذيب*.                                   
*ياسيدي برسول الله قد شرفت  قصائدي بمديح فيك  قد رصفا.                              بباب جودك عبد مذنب كلف  يااحسن الناس وجهامشرقا وقفا.                                       بكم توسل يرجو العفو من ذلل من جوفه جفنه الهامي لقد ذرفا*                            .

*നബിയെ തങ്ങളുടെ അടുത്ത് ഇതാ പാപിയായ അടിമ വന്നിരിക്കുന്നു തങ്ങളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിനാൽ പാപങ്ങളിൽനിന്ന് മുക്തമാവലിനെ ഞാൻ ആശിക്കുന്നു*

*ياسيدي الرسل الذي فاق الورى  بأسا سما كل الوجود وجودا                                                 هذي ضراعه مذنب متمسك  بولائكم من يوم كان وليدا يوم كان وليدا                            يرجو بك المحيا السعيد وبعثه  بعد الممات الى النعيم شهيدا*

*മുർസലിങ്ങളുടെ നേതാവും സകല സൃഷ്ടികളേക്കാൾ ഉന്നതരുമായ നബിയെ തങ്ങളെ മുറുകെപ്പിടിക്കുന്ന  പാപങ്ങൾ ചെയ്തവന്റെ വിനീതമായൊരു അപേക്ഷയാണിത് . നബിതങ്ങൾ മുഖേന ഞാൻ ആഗ്രഹിക്കുന്നത് മരണത്തിനുശേഷം ഉന്നത വിജയവും സ്വർഗ്ഗത്തിലേക്ക് എന്നെ പറഞ്ഞയക്കലും ആണ്*

*نبي الله يا خير البرايا  يجاهلك أتقى فصل القضاء                                                        وأرجوك ياكريم العفو مما جنته  يداي يارب الحباء*

*"فقل يا أحمد ابن علي اذهب - الى دار النعيم بلاء شقاء"*


 *സൃഷ്ടികളിൽ അത്യുത്തമരായ നബിയെ തങ്ങളുടെ മഹത്വം കൊണ്ട്  അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്നും ഞാൻ രക്ഷതേടുന്നു ഔദാര്യത്തിന്റെ ഉടമയായ നബിയെ ഞാൻ ചെയ്തുപോയ തെറ്റുകളിൽ നിന്നുള്ള പാപമോചനം ആഗ്രഹിക്കുന്നു. "നബിയെ തങ്ങൾ എന്നോട്  അഹ്മദേ പരാജയം ഇല്ലാതെ നീ സ്വർഗ്ഗത്തിലേക്ക് കടന്നുപോകു എന്നു പറയണം നബിയെ"* 

*വളരെ പച്ചയായിത്തന്നെ ആർക്കും മനസ്സിലാകുന്ന ഭാഷയിൽ ലോകപ്രശസ്ത ഹദീസ് പണ്ഡിതനും വിജ്ഞാന രംഗത്ത് നക്ഷത്ര തുല്യരായ  ഇമാം ഇബ്നു ഹജർ നബിയെ വിളിക്കുകയും സഹായം ചോദിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത് മേൽപ്പറഞ്ഞ ഈ വരികൾ ഇമാം ഇബ്നുഹജർ തങ്ങളുടെ ദിവാൻ അസ്‌കലാനിയിൽ  രേഖപ്പെട്ടു കിടക്കുന്നു*

*മഹാനായ ഉമർ തങ്ങളുടെ ഭരണകാലത്ത് നബിതങ്ങളുടെ ഖബറിന്റെ അടുക്കൽ വന്നു മഴക്ക് വേണ്ടി സഹായം തേടിയ സംഭവം റിപ്പോർട്ട് ചെയ്യുകയും അത് സ്വഹീഹാണെന്ന് ഫത്ഹുൽ ബാരിയിൽ മഹാനായ ഇബ്നു ഹജർ അസ്ഖലാനി വ്യക്തമായി  രേഖപ്പെടുത്തുകയും ചെയ്തു കൂടാതെ നബിതങ്ങളുടെ  ഖബറിന് അടുക്കൽ പോയി സഹായം ചോദിച്ച വ്യക്തി ബിലാൽ ഇബ്നു ഹാരിസ്  എന്ന സഹാബി ആണെന്നുകൂടി മഹാനവർകൾ പണ്ഡിതന്മാരിൽനിന്നും എടുത്തുദ്ധരിക്കുന്നു*

*ഇങ്ങനെയൊക്കെ നബി തങ്ങളെ വിളിച്ച് സഹായം ചോദിച്ച മഹാനായ ഇമാം ഇബ്നുഹജർ തങ്ങളെ  കേരളത്തിലുള്ള, അതുപോലെ ലോകത്തുള്ള  മുഴുവൻ പുത്തൻ വാദികളും ആദരിച്ചു ബഹുമാനിക്കുന്നു. നബി തങ്ങളെ വിളിച്ച് സഹായം തേടിയ ഇമാം ഇബ്നു ഹജറിനെ മുശ്രിക്ക് എന്നു പറയാനുള്ള ധൈര്യം ലോകത്തുള്ള ഒരൊറ്റ പുത്തൻവാദിക്കും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം*

*മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും മഹാന്റെ ഗ്രന്ഥങ്ങളിൽ ഇല്ലെന്നു പറയാൻ ഏത് വഹാബികൾക്ക്*
*കഴിയും*❓

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

ദുആ വസിയത്തോടെ



*

നബിദിനം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


• 1- الإمام المحدث الفقيه أبو شامة شيخ الإمام النووي.



അൽ ഇമാം അൽ മുഹദ്ദിസ്‌ അൽ ഫഖീഹ്‌ അബൂ ശാമ: (ഇമാം നവവി(റ)ശൈഖ്‌)



قال في رسالته : (ومن أحسن ما ابتدع في زماننا ما يُفعل كل عام في اليوم الموافق لمولده صلى الله عليه وآله وسلم من الصدقات، والمعروف، وإظهار الزينة والسرور، فإن ذلك مشعرٌ بمحبته صلى الله عليه وآله وسلم وتعظيمه في قلب فاعل ذلك وشكراً لله تعالى على ما منّ به من إيجاد رسوله الذي أرسله رحمة للعالمين).


അദ്ധേഹം അവിടത്തെ രിസാലയിൽ പറയുന്നു:നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാണ്  നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത്‌ സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്‌ അത് അള്ളാഹുവിന്റെ റസൂലിനെ അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാണ് മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക്‌ നൽകി എന്നതിന്നുള്ള നന്ദിയുമാണ്.
[07/04, 4:35 PM] Sunni: *"മൗലിദാഘോഷം തെളിവില്ലെന്ന വാദം അജ്ഞതയാണ്"*_________✒



*ഇസ്ലാമിൽ അമലുകൾ ചെയ്യാൻ രണ്ട് രൂപമാണ് ഉള്ളത് ഒന്ന് നബി (സ്വ) ഇന്നത് ചെയ്യാനും ഇന്നത് ചെയ്യാൻ പാടില്ലെന്നും വ്യക്തമായി പഠിപ്പിച്ച് തന്നു ഉദാഹരണം നിസ്ക്കാരം, നോമ്പ്, ഹജ്ജ് etc.. , ഇത്തരം കർമ്മങ്ങളിൽ എന്തൊക്കെ ചെയ്യണം എന്തൊക്കെ അരുത് എന്ന വിരോധവും ഉണ്ട്*

*എന്നാൽ ചില കർമ്മങ്ങൾക്ക് കൽപ്പനയുണ്ട് പക്ഷേ പ്രത്യേക രീതിയോ സ്വഭാവമോ , വിരോധമോ പറഞ്ഞിട്ടില്ല ഉദാഹരണം താഴെ കൊടുക്കുന്നു*

*(01) ഹബീബ് (സ്വ) യുടെ മേലിലുള്ള സ്വലാത്ത്*


إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

(Sura 33 : Aya 56)


*പ്രസ്തുത ആയത്തിൽ നബി (സ്വ) യുടെ മേൽ  സ്വലാത്ത് ചൊല്ലാൻ അല്ലാഹു പഠിപ്പിച്ചു പക്ഷേ എങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും പഠിപ്പിച്ചിട്ടില്ല എങ്ങനെയും സ്വലാത്ത് ചൊല്ലാം ഒറ്റക്കും കൂട്ടമായും, പാടത്തുമൊക്കെ ചൊല്ലാം ,*

*(02) - അല്ലാഹുവിനെ സ്മരിച്ച് കൊണ്ടേയിരിക്കാൻ ഖുർആനിൽ തന്നെ ധാരാളം കല്പനയുണ്ട്*


{فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا} [البقرة: ٢٠٠] "


*ഇതിന്നും പ്രത്യേകമായ സ്വഭാവമോ , രീതിയോ പഠിപ്പിക്കുന്നില്ല ഒറ്റക്കും , കൂട്ടമായും, ഹൽഖകളായും , ഒക്കെ ദിക്റുകൾ ചൊല്ലാം .*

*(03) - മുത്ത് നബി (സ്വ) യുടെ മദ്ഹ് അല്ലാഹു ഖുർ ആനിലൂടെ നടത്തി ,*


[سورة الشرح (٩٤) : آية ٤]
وَرَفَعْنا لَكَ ذِكْرَكَ (٤)


*"""അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’"" ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്: *


واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره


*‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’""""*


أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي


*‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും.*


*അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും.*


*അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’""""""*


فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.


*‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു.വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു.അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറുറാസി - സൂറത്ത് ഷറഹ് അദ്ധ്യായം 94 ആയത്ത് -4 '''''............*)


*അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല്‌ വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......*


أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق..........


*സ്വഹാബത്ത് മദ്ഹ് ചെയ്തു നബി (സ്വ) പ്രോത്സാഹനം നൽകി*


٣٤ - بَابُ فَضَائِلِ حَسَّانَ بْنِ ثَابِتٍ رَضِيَ اللهُ عَنْهُ

قَالَتْ عَائِشَةُ: فَسَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ لِحَسَّانَ: «إِنَّ رُوحَ الْقُدُسِ لَا يَزَالُ يُؤَيِّدُكَ، مَا نَافَحْتَ عَنِ اللهِ وَرَسُولِهِ»، وَقَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «هَجَاهُمْ حَسَّانُ فَشَفَى وَاشْتَفَى» قَالَ حَسَّانُ:
[البحر الوافر]
هَجَوْتَ مُحَمَّدًا فَأَجَبْتُ عَنْهُ ... وَعِنْدَ اللهِ فِي ذَاكَ الْجَزَاءُ
هَجَوْتَ مُحَمَّدًا بَرًّا حَنِيفًا ... رَسُولَ اللهِ شِيمَتُهُ الْوَفَاءُ
فَإِنَّ أَبِي وَوَالِدَهُ وَعِرْضِي ... لِعِرْضِ مُحَمَّدٍ مِنْكُمْ وِقَاءُ
[ص: ١٩٣٧]
ثَكِلْتُ بُنَيَّتِي إِنْ لَمْ تَرَوْهَا ... تُثِيرُ النَّقْعَ مِنْ كَنَفَيْ كَدَاءِ
يُبَارِينَ الْأَعِنَّةَ مُصْعِدَاتٍ ... عَلَى أَكْتَافِهَا الْأَسَلُ الظِّمَاءُ
تَظَلُّ جِيَادُنَا مُتَمَطِّرَاتٍ ... تُلَطِّمُهُنَّ بِالْخُمُرِ النِّسَاءُ
فَإِنْ أَعْرَضْتُمُو عَنَّا اعْتَمَرْنَا ... وَكَانَ الْفَتْحُ وَانْكَشَفَ الْغِطَاءُ
وَإِلَّا فَاصْبِرُوا لِضِرَابِ يَوْمٍ ... يُعِزُّ اللهُ فِيهِ مَنْ يَشَاءُ
وَقَالَ اللهُ: قَدْ أَرْسَلْتُ عَبْدًا ... يَقُولُ الْحَقَّ لَيْسَ بِهِ خَفَاءُ
وَقَالَ اللهُ: قَدْ يَسَّرْتُ جُنْدًا ... هُمُ الْأَنْصَارُ عُرْضَتُهَا اللِّقَاءُ
لَنَا فِي كُلِّ يَوْمٍ مِنْ مَعَدٍّ ... سِبَابٌ أَوْ قِتَالٌ أَوْ هِجَاءُ
فَمَنْ يَهْجُو رَسُولَ اللهِ مِنْكُمْ ... وَيَمْدَحُهُ وَيَنْصُرُهُ سَوَاءُ
وَجِبْرِيلٌ رَسُولُ اللهِ فِينَا ... وَرُوحُ الْقُدُسِ لَيْسَ لَهُ كِفَاءُ
(സ്വഹീഹ് മുസ്ലിം - ഹദീസ് നമ്പർ -2490)



*(04) -  തിരുനബി സ്നേഹം*


بَابٌ: حُبُّ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الإِيمَانِ

١٤ - حَدَّثَنَا أَبُو اليَمَانِ، قَالَ: أَخْبَرَنَا شُعَيْبٌ، قَالَ: حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «فَوَالَّذِي نَفْسِي بِيَدِهِ، لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِمِنْ وَالِدِهِ وَوَلَدِهِ»
(സ്വഹീഹ് ബുഖാരി - ഹദീസ് നമ്പർ -14)


*പ്രസ്തുത ഹദീസിൽ തിരു നബി സ്നേഹം - സ്വന്തം മാതാപിതാക്കൾ, ഭാര്യ , മക്കളെക്കാൾ ഹബീബ് (സ്വ) യെ സ്നേഹിക്കുന്നത് വരെ ഒരാളും പൂർണ്ണ മുഹ്മിനല്ല  പക്ഷെ എങ്ങനെ സ്നേഹിക്കണം ? പ്രത്യേക രൂപമോ വിരോധമോ ഇല്ല കാരണം സ്വഹാബത്തിന്റെ പ്രണയം തന്നെ നോക്കിയാൽ അൽഭുതപ്പെട്ട് പോകും സ്വഹാബത്തിന്റെ പ്രണയത്തിന്റെ ഏഴയലത്ത് പോലും നമുക്കെത്താൻ സാധിക്കുമോ ഒരിക്കലും കഴിയില്ല.!!!!!*


*(05) - റഹ്മത്ത് കൊണ്ടുള്ള സന്തോഷം*

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ
Sura 10 : Aya 58)


*റഹ്മത്ത് കൊണ്ട് നിങ്ങൾ സന്തോഷിച്ചോളൂ എന്ന അല്ലാഹുവിന്റെ കൽപ്പനയുണ്ട് ഈ സന്തോഷം നബി (സ്വ) യാകുന്ന റഹ്മത്ത് ഇതിൽ നിന്ന് ഒഴിവാണെന്ന് അല്ലാഹു പറഞ്ഞിട്ടില്ല !! മറിച്ച് ഈ ലോകത്തിന്ന് അനുഗ്രഹമായിട്ടാണ് മുത്ത് നബിയെ അയച്ചതെന്നാണ് അല്ലാഹു പറയുന്നത്.*


*(06) - അല്ലാഹുവിന്റെ ദിനങ്ങളെ സ്മരിക്കാൻ ഖുർ ആനിലൂടെ കൽപ്പനയുണ്ട്*


وَذَكِّرْهُم بِأَيَّامِ اللَّهِ
(Sura 14 : Aya 5)


*ഇവിടെയും ഹബീബ് (സ്വ) ജനിച്ച ദിവസം സ്മരിക്കേണ്ട ദിനമല്ലെന്ന് അല്ലാഹു പഠിപ്പിക്കുന്നില്ല.!*

*ഇത് പോലെയുള്ള ധാരാളം കർമ്മങ്ങൾ വ്യക്തമായി ഖുർ ആനിക കൽപ്പനയിലും , തിരുസുന്നത്തിലും, സ്വഹാബീ ചര്യയിലും ഉണ്ട് പക്ഷേ ഈ കർമ്മങ്ങളൊക്കെ ഇന്ന രൂപത്തിലേ പാടുള്ളൂ ഇന്ന ദിവസം പാടില്ല എന്ന്  പറയാത്തടുത്തോളം നമുക്ക് എങ്ങനെയും ഏത് രൂപത്തിലും ഏദ് ദിവസത്തിലും ഒരുമിച്ച് കൂടിയും അല്ലാതെയുമൊക്കെ ശരീഅത്തിന്റെ വ്യാപ്തിയിൽ നിന്ന് കൊണ്ട് ചെയ്യാം. ഇതാണ് ഇസ്ലാമിക പൊതുനിയമം*

*ഇനി മൗലിദാഘോഷം എന്ന് പറഞ്ഞാൽ ഹബീബായ (സ്വ) യാകുന്ന റഹ്മത്ത് കൊണ്ടുള്ള സന്തോഷപ്രകടനങ്ങളും , സൽകർമ്മങ്ങൾ കൊണ്ടുള്ള നന്ദിപ്രകടനങ്ങളുമാണ് ഇത് റബീഉൽ അവ്വൽ 12 ലേക്ക് മാത്രമായി പ്രത്യേകമാക്കിയ ഒരു ഇബാദത്തല്ല മറിച്ച് എല്ലായിപ്പോഴും ചെയ്യുന്ന ഒരുകാര്യമാണ് പക്ഷേ ഇത് റബീഉൽ അവ്വൽ 12 ന്ന് ചെയ്യുന്നത് അന്ന് നബി (സ്വ) ജനിച്ചദിവസം എന്ന ഒരു പ്രത്യേകതകൂടി ഉണ്ട് കാരണം ജന്മദിനത്തിന്റെ പ്രത്യേകത നബി (സ്വ) തന്നെ തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ പ്പറ്റി പറഞ്ഞടുത്ത് ആദിനത്തിൽ ഞാൻ ജനിച്ചത് കൊണ്ടാണെന്ന് പഠിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ആദിനത്തിന്ന് പ്രത്യേകതയുണ്ട്.*

*അത് പോലെ അല്ലാഹുവിൻറ്റെ അനുഗ്രഹ ദിവസങ്ങളെ നമ്മോട് സ്മരിക്കാൻ അല്ലാഹുവിൻ റ്റെ കൽപ്പനയും ഉണ്ട്. റബീഉൽ അവ്വൽ 12 എന്നത് ലോകം തന്നെ പടക്കാൻ കാരണദൂതരായ ഹബീബ് (സ്വ) യാകുന്ന അനുഗ്രഹം ഈ ലോകത്തേക്ക് അയക്കപ്പെട്ട ദിവസമാണ് ഈ ദിവസം നമുക്ക് വിസ്മരിക്കാൻ കഴിയുമോ ? എല്ലാ ആഴ്ചയിലും നോമ്പെടുത്തും ശുക്റ് ചെയ്തും സ്മരിക്കാനാണ് നബി (സ്വ) നമ്മെ പഠിപ്പിക്കുന്നത് തന്നെ ! അത് കൊണ്ടാണല്ലോ നബിയും സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയും, നോമ്പനുഷ്ടിച്ച് നന്ദി രേഖപ്പെടുത്തിയതും സ്മരിച്ചതുമെല്ലാം അത് നമ്മൾക്കും ബാധകമാണ് , ഈ സ്മരണയുടെ വാർഷികമാണ് റബീഉൽ 12, ഇനി പ്രസ്തുത റബീഉൽ അവ്വൽ 12 വരുന്നത് തിങ്കളാഴ്ചയാണെങ്കിൽ അന്ന് കഴിവുള്ളവർ നോമ്പ് നോക്കണം, നോമ്പ് എടുത്ത് കൊണ്ട് പാവപ്പെട്ടവർക്ക് അന്നദാനം നടത്തണം , മദ് ഹ് ആലാപനം നടത്തണം , റാലിയിൽ പങ്കെടുക്കണം ,  എനി നോമ്പ് നോക്കാൻ കഴിയില്ലെങ്കിലോ ! മറ്റു സൽകർമ്മങ്ങൾ ചെയ്ത് ഷുക്റ് ചെയ്യാം ., സ്മരണ എന്നത് അല്ലാഹു നമുക്ക് ചെയ്ത റഹ്മത്തിൽ നന്ദി ചെയ്യലാണ് നോമ്പ് അതിൻ റ്റെ ഭാഗവുമാണ് , നോമ്പല്ലാത്ത മറ്റു സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിൽ ശുക്റ് ചെയ്യാമെന്ന് ഇമാമീങ്ങൾ വ്യക്തമായി പഠിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റഹ്മത്ത് കൊണ്ട് നിങ്ങൾ സന്തോഷിച്ചോളൂ എന്ന് അല്ലാഹുവിന്റെ കൽപ്പനയും ഉണ്ടാകുമ്പോൾ നമുക്കീ ദിനത്തിൽ അതിയായി സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം !!! ഇനി ഈ സന്തോഷം റബീഉൽ അവ്വൽ 12 ന്ന് പാടില്ലെന്ന നഹ്യ് (വിരോധം) ഉള്ള കാര്യമാണെങ്കിൽ വാദിക്കുന്നവർ തെളിവ് കൊണ്ട് വരട്ടെ നമുക്ക് കാത്തിരിക്കാം  !!!*

*ഇത്രയും വ്യക്തമായി മൗലിദാഘോഷത്തിന്ന് ഖുർ ആനിക കൽപ്പനകളുടെയും സുന്നത്തിൻറ്റെയും അടിസ്ഥാനമുണ്ടായിരിക്കേ ഇത് അനിസ്ലാമികമാണെന്ന് എങ്ങനെ പറയാൻ തോന്നുന്നു മൗലിദ് വിരോധികളേ ?!! മൗലിദാഘോഷം അനിസ്ലാമികമെന്ന് പറയുന്ന നിങ്ങൾ തന്നെ നബി (സ്വ) യുടെ ജന്മദിനത്തിന്ന് പ്രത്യേകതയുണ്ടെന്ന് ഇപ്പോൾ പറയുന്നു , അന്ന് നമുക്ക് നോമ്പ് നോക്കൽ സുന്നത്തുമാണെന്നും , നബി (സ്വ) യുടെ മദ് ഹ് പാടലും പറയലും മുജാഹിദുകളായ നമ്മൾ എതിർക്കുന്നില്ലെന്നും പറയുന്നു !!! ഇതേ നിങ്ങൾ തന്നെ മൗലിദാഘോഷം അനിസ്ലാമികമാണെന്നും പറയുന്നത് വ്യക്തമായ ദീനിനോടുള്ള വഞ്ചനയും , കാപട്യവുമല്ലേ ??!!!!*
[07/04, 4:45 PM] Sunni: നബിദിനാഘോഷം ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ നിന്നും



മൗലിദാഘോഷം ഹദീസിലുണ്ടോ എന്നെനി ചോദ്യം വേണ്ടാ ! ഖുർ ആനിലുണ്ടോ എന്ന് വിമർഷകർ ചോദിക്കാറില്ല കാരണം ഖുർ ആനിൽ ധാരാളം ഉണ്ടല്ലോ , ഇതാണ് കേരള മുജായിദുകളുടെ കാപട്യം ഖുർ ആനിലേക്ക് വരൂ എന്നാണ് ഇവരുടെ " MOTO" പക്ഷെ‌ മൗലിദാഘോഷത്തിന്ന് മാത്രം ഖുർ ആൻ പറ്റുകയില്ല , ഇവിടെ സ്വഹാബത്തും , ഉത്തമ നൂറ്റാണ്ടും വേണം , എന്നാൽ ഇസ്തിഗാസക്ക് സ്വഹാബത്ത് ചെയ്തത് കൊടുത്താലോ അത് പറ്റുകയില്ല ! ഉത്തമ നൂറ്റാണ്ടിലെ താബിഉകളും , മദ് ഹബിൻ റ്റെ നാല് ഇമാമീങ്ങൾ നടത്തിയ ഇസ്തിഗാസയുടെ തെളിവ് കൊടുത്താലോ  അതിനൊക്കെ ആയത്തോതി സ്വന്തം വക ദുർവ്യാഖ്യാനം നടത്തി  ഷിർക്കാരോപണവുമായി രംഗത്ത് വരും , ഇവിടെ ആയത്ത് മാത്രം മതി !!!!  കാപട്യമേ നിൻ റ്റെ പേരോ മുജായിദിസം ,

🔷എനി മൗലിദാഘോഷത്തിന്ന് തെളിവായി  ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ്  സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത്

🔷ഹദീസ് ചുവടെ ഉദ്ധരിക്കുന്നു
__________


٣٣٩٧ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا أَيُّوبُ السَّخْتِيَانِيُّ، عَنِ ابْنِ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، لَمَّا قَدِمَ المَدِينَةَ، وَجَدَهُمْ يَصُومُونَ يَوْمًا، يَعْنِي عَاشُورَاءَ، فَقَالُوا: هَذَا يَوْمٌ عَظِيمٌ، وَهُوَ يَوْمٌ نَجَّى اللَّهُ فِيهِ مُوسَى، وَأَغْرَقَ آلَ فِرْعَوْنَ، فَصَامَ مُوسَى شُكْرًا لِلَّهِ، فَقَالَ «أَنَا أَوْلَى بِمُوسَى مِنْهُمْ» فَصَامَهُ وَأَمَرَ بِصِيَامِهِ

صحيح البخاري 👆🏻

١٢٧ - (١١٣٠) حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا هُشَيْمٌ، عَنْ أَبِي بِشْرٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَدِمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ فَسُئِلُوا عَنْ ذَلِكَ؟ فَقَالُوا: هَذَا الْيَوْمُ الَّذِي أَظْهَرَ اللهُ فِيهِ مُوسَى، وَبَنِي إِسْرَائِيلَ عَلَى فِرْعَوْنَ، فَنَحْنُ نَصُومُهُ تَعْظِيمًا لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَحْنُ أَوْلَى بِمُوسَى مِنْكُمْ فَأَمَرَ بِصَوْمِهِ»
صحيح مسلم 👆🏻

_____📖👇

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ، فَأَجَابَ بِمَا نَصُّهُ: أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ، وَلَكِنَّهَا مَعَ ذَلِكَ قَدِ اشْتَمَلَتْ عَلَى مَحَاسِنَ وَضِدِّهَا، فَمَنْ تَحَرَّى فِي عَمَلِهَا الْمَحَاسِنَ وَتَجَنَّبَ ضِدَّهَا كَانَ بِدْعَةً حَسَنَةً وَإِلَّا فَلَا، قَالَ: وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ،

الكتاب: الحاوي للفتاوي📚👆🏻
🔷
3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ്  ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ്  ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു

🔷"" നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്""

"" ഇതിൽ നിന്നും
ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു  ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.

അതിനാൽ നബി സ  യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്.    അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന  ദിവസമായ റബീഉൽ അവ്വൽ 12  ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു.
ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ  നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്...

الكتاب: الحاوي للفتاوي 📚👆🏻____

വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും‌, ഷറഹും  നോക്കാം

قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ

صحيح البخاري
                       __________

                                   ഷറഹ്
                                   ___

وَذَكَرَ السُّهَيْلِيُّ أَنَّ الْعَبَّاسَ قَالَ لَمَّا مَاتَ أَبُو لَهَبٍ رَأَيْتُهُ فِي مَنَامِي بَعْدَ حَوْلٍ فِي شَرِّ حَالٍ فَقَالَ مَا لَقِيتُ بَعْدَكُمْ رَاحَةً إِلَّا أَنَّ الْعَذَابَ يُخَفَّفُ عَنِّي كُلَّ يَوْمِ اثْنَيْنِ قَالَ وَذَلِكَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وُلِدَ يَوْمَ الِاثْنَيْنِ وَكَانَتْ ثُوَيْبَةُ بَشَّرَتْ أَبَا لَهَبٍ بِمَوْلِدِهِ فَأَعْتَقَهَا

فتح الباري ابن حجر العسقلاني

ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي الله تعالى عنه رآه في النوم في حالة سيئة، فعن العباس رضي الله تعالى عنه قال: مكثت حولا بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت. فقال له أبو لهب: لم أذق بعدكم رخاء. وفي لفظ: فقال له بشر خيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار إلى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياطي.
والذي في المواهب: وقد رؤي أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنه يخفف عني كل ليلة اثنين، وأمص من بين أصبعي هاتين ماء، وأشار برأس أصبعيه، وأن ذلك بإعتاقي لثوبية عند ما بشرتين بولادة النبي صلى الله عليه وسلم وبإرضاعها له فليتأمل.

سيرة الحلبية ١/١٢٤
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില് അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില് ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻ റ്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല് തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

നബി(സ്വ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍കിടയിലൂടെ തെളിനീര് ലഭിച്ചത്....!

അവിശ്വാസികൾക്ക് പോലും ഹബീബ് സ്വ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ്  അല്ലാഹു നൽകിയെങ്കിൽ നബി‌‌ സ്വ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു അതിലധികമായി നൽകാതിരിക്കുകയില്ല .

Friday, April 6, 2018

മരിച്ചവർക്ക് ഖുർആൻ ഇബ്ൻ തൈമി


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 


👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)


പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)


മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?
------------------------------

ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..

ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..

മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..

പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി
വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..

തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട
ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,

കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..

അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?

എന്തൊരു ആശയ പാപ്പരത്തമാണിത്!..........
[06/04, 5:58 PM] ‪+91 99460 98988‬: മരണപ്പെട്ട വര്‍ക്ക് വേണ്ടി ദിക്ര്‍ ചൊല്ലിയാല് ‍ അതിന്റെ പ്രതിഫലം മയ്യിത്തിനു എത്തിക്കപ്പെടുമോ??

മുജഹിദിന്റെ ശേഇഖുല്‍ ഇസ്ലാം എന്ന് വിശേഷിക്കപ ്പെട്ട ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ;

سُئِلَ: عَمَّنْ «هَلَّلَ سَبْعِينَ أَلْفَ مَرَّةٍ، وَأَهْدَاه ُ لِلْمَيِّت ِ، يَكُونُ بَرَاءَةً لِلْمَيِّت ِ مِنْ النَّارِ» حَدِيثٌ صَحِيحٌ؟ أَمْ لَا؟ وَإِذَا هَلَّلَ الْإِنْسَا نُ وَأَهْدَاه ُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهُ، أَمْ لَا؟الْجَو َابُ: إذَا هَلَّلَ الْإِنْسَا نُ هَكَذَا: سَبْعُونَ أَلْفًا، أَوْ أَقَلَّ، أَوْ أَكْثَرَ. وَأُهْدِيَ تْ إلَيْهِ نَفَعَهُ اللَّهُ بِذَلِكَ، وَلَيْسَ هَذَا حَدِيثًا صَحِيحًا، وَلَا ضَعِيفًا. وَاَللَّهُ أَعْلَمُ.

ചോദ്യം: ഒരാള്‍ എഴുപതിനായി രം പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹു എന്നാ ദിക്ര്‍ ചൊല്ലി മയ്യിത്തിന ു ഹദിയ ചെയ്താല്‍ അത് മയ്യിത്തിന ു നരകത്തില്‍ നിന്നുള്ള മോചനത്തിന് കാരണമാകുന് നതാണ് എന്നാ ഹദീസ് സ്വഹീഹാണോ? ? ഇപ്രകാരം മനുഷ്യര്‍ ലാ ഇലാഹ ചൊല്ലി ഹദിയ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന ു ലഭിക്കുമോ? ?

ഉത്തരം: മനുഷ്യര്‍ ഇപ്രകാരം എഴുപതിനായി രമോ അതില്‍ കുറവോ അധികമോ തഹ്'ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക ് ഹദിയ ചെയ്താല്‍ അത് കൊണ്ട് മയ്യിത്തിന ു ഉപകാരം ലഭിക്കുന്ന താണ്. ഉദ്ദ്യത ഹദീസ് സ്വഹേഹ് അല്ല എന്നാല്‍ ലയീഫുമല്ല ( ഫതാവ ഇബ്നു തയ്മിയ്യ 8 , 24 / 180 )

ഇസ്തിഗാസ ചോദ്യവും ഉത്തരവും

സലഫീ മണ്ടൻ ചോദ്യങ്ങൾക്ക് മറുപടി.
⚡⚡⚡🔸⚡⚡⚡
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
✿✿✿✿✿✿✿✿✿✿✿✿✿

🖊 ഹാരിസ് കൊച്ചി

✿✿✿✿✿✿✿✿✿✿✿✿✿

ലോക മുസലിംങ്ങൾ പണ്ട് മുതൽ ചെയ്ത് വരുന്ന മഹാൻമാരോടുള്ള സഹായാർത്ഥന
ശിർക്കാക്കാൻ വേണ്ടി മണ്ടത്തരങ്ങൾ നിറഞ്ഞ ഒരു ലേഖനം പ്രചരിക്കുന്നത് കണ്ടു, അതിന് മറുപടിയാണ് ഇത്. ആരോപണവും, കളവും പ്രചരിപ്പിക്കാൻ മാത്രം നടക്കുന്ന ഇവർക്ക് ഇതിന് മറുപടി തരാൻ കഴിയുമെങ്കിൽ എഴുതട്ടെ.
🔹🔹🔹

⛔ചോദ്യം:


മുഹിദീന് ശൈഖെ കാക്കണേ എന്ന് പറഞ്ഞാൽ ശൈക് കാക്കുമെങ്കിൽ ,
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
ഓച്ചിറ ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ ഉപ്പുപ്പാ കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
ബദരീങ്ങളെ കാക്കണേ എന്ന് പറഞ്ഞാൽ ബദരീങ്ങൾ കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?
വറുത്തരി ഉപ്പൂപ്പാ കാക്കണേ എന്ന് പറഞ്ഞാൽ അങ്ങേര് കാക്കുമെങ്കിൽ
റസൂലേ കാക്കണേ എന്ന് പറഞ്ഞാൽ റസൂൽ കാക്കണ്ടേ ?

👉മറുപടി:

മുഹ്യദ്ധീൻ ശൈഖേ കാക്കണേ, ഒച്ചിറ ഉപ്പാപ്പ കാക്കണേ, ബദ്രീങ്ങളെ കാക്കണേ എന്നിങ്ങനെ വിളിച്ചാൽ ആ മഹാൻമാർ സഹായിക്കുമെങ്കിൽ തീർച്ചയായും നബി(സ) സഹായിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.


📗നബി (സ) തന്നെ പഠിപ്പിച്ചത് കാണുക:


إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)


നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും  വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)


നബി (സ) തന്നെ സൃഷ്ടിളോട്  സഹായം അർത്ഥിക്കാൻ പറഞ്ഞതാണ് മേൽ ഹദീസ്. അപ്പോൾ സൃഷ്ടികളിൽ ശ്രേഷ്ടരായ നബി (സ) യോട് സഹായാർത്ഥന നടത്താമെന്ന് പറയേണ്ടതില്ലല്ലോ. സ്വഹാബാക്കൾ തന്നെ വഫാതായ നബി(സ)യോട് സഹായാർത്ഥന നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ട്.
🔅🔅🔅

⛔ചോദ്യം:
                                         ആ റസൂലല്ലേ സ്വന്തം മോളോട് പറഞ്ഞത് അല്ലാഹുവിങ്കൽ നിന്ന് നിനക്ക് വേണ്ടി ഒന്നും നേടിത്തരാൻ എനിക്ക് കഴിയില്ലാന്ന് ?? റസൂലിന് കഴിയാത്തത് നിങ്ങൾ ഉണ്ടാക്കിയെടുത്ത വ്യാജ ഔലിയാക്കളായ ആളുകൾക്ക് കഴിയുമോ ? റസൂലിനേക്കാളും വലിയ ആളുകളാണോ അവർ ?


👉മറുപടി:

നബി(സ)ക്ക് സ്വന്തം മകളായ ഫാത്തിമ(റ)ക്ക് അല്ലാഹുവിൽ നിന്ന് ഒന്നും നേടിത്തരാൻ കഴിയില്ല എന്നത് സ്വന്തമായ നിലക്കാണ്. മാത്രമല്ല നീതിമാനായ നബി (സ) യുടെ മകളായ ഫാത്വിമ (റ) യുടെ സ്ഥാനം നബി (സ) യുടെ മകൾ എന്ന നിലക്ക് തന്നെ വലുതാണ്. മാത്രമല്ല പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ച് ഇസ്തിഗാസ തെറ്റാണെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടുമില്ല. മാത്രമല്ല നബി (സ)ക്ക് ശുപാർശക്ക് അധികാരം അല്ലാഹു നൽകിയത് ഹദീസുകളിൽ സ്ഥിരപ്പെട്ടതുമാണ്.


വ്യാജ ഔലിയാക്കൾ സുന്നികൾക്ക് ഇല്ല. ഉള്ളതെല്ലാം ഒറിജിനലുമാണ്.മുഹ്യദ്ധീൻ ശൈഖിനെപ്പോലും കാഫിറാക്കിയത് വഹാബികൾ തന്നെയാണ്. അവരുടെ മുഖപത്രമായ അൽ മനാർ - ജൂലൈ 1980 ൽ എഴുതിയതാണ്.
🔅🔅🔅

⛔ചോദ്യം:                                   
                            നിങ്ങൾക്ക് ഔലിയാ ആകാൻ ഏറ്റവും അർഹതയുള്ള ആളുകൾ ഇബ്രാഹീം നബിയല്ലേ ? ഖുർആൻ അല്ലെ പറഞ്ഞത് പടച്ചോൻ അദ്ദേഹത്തെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു ന്ന് ? എന്തെ നിങ്ങൾ ഇബ്രാഹീം നബിയോട് സഹായതേട്ടം നടത്തുന്നില്ല ??

നിങ്ങൾക്ക് ഔലിയാ ആകാൻ ഏറ്റവും അർഹതയുള്ള ആളുകൾ ഈസാ നബിയല്ലേ ? സ്വർഗത്തിൽ ഇന്നും ജീവനോടെയുണ്ടെന്ന് ഖുർആൻ തന്നെ പറഞ്ഞ അദ്ദേഹത്തോട് നിങ്ങൾ എന്തേ സഹായതേട്ടം നടത്തുന്നില്ല ??

👉മറുപടി:

ഈസ നബി (അ), ഇബ്രാഹീം നബി(അ) എന്നിവർ നബിമാരാണ്. അപ്പോൾ നബിമാരുടെ സ്ഥാനം ഔലിയാക്കളെക്കാളും മുകളിലാണ് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയുന്നതാണ്. ഔലിയ ആകാൻ യോഗ്യത നബി മാർക്കല്ലെ എന്ന മണ്ടൻ ചോദ്യം ആരുടെ കണ്ടുപിടുത്തമാണാവോ?


ഈസനബി, ഇബ്രാഹിം നബി(അ) എന്നിവരോടൊക്കെ സഹായാർത്ഥന നടത്തുന്നില്ലെന്ന് ആര് പറഞ്ഞു.

📕ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസ് കാണുക:

عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ "


ഖൌല(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് അവർ കേട്ട്: "നിങ്ങളിലൊരാൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിന്റെ  സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു" എന്നാവാൻ പറയട്ടെ.എന്നാൽ ആസ്ഥലത്തുനിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 4882)


ഈ ഹദീസിൽ പരമാർശിച്ച "കലിമാത്തുല്ലാഹി" യുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة .(التفسير الكبير: ٧٢/١)


ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാകളോട് നടത്തുന്ന കാവൽ തേട്ടമാണ്‌. അതിനാൽ "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).


മുൻ കഴിഞ്ഞ അമ്പിയാക്കളോട് സഹായാർത്ഥന നടത്താമെന്നതിന് തെളിവ്  സമർത്ഥിച്ചു.
🔅🔅🔅

⛔ചോദ്യം:

" നിന്നോട് മാത്രം ഞങ്ങൾ പ്രാർഥിക്കുന്നു , നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന് ദിവസേന പലവട്ടം ഉരുവിടുന്ന നിങ്ങൾക്കെങ്ങിനെയാണ് ഊരും പേരുമില്ലാത്ത വ്യാജ ഔലിയാക്കളോട് സഹായം തേടാൻ മനസ്സ് വരുന്നത് ??

👉മറുപടി:


നിന്നോട് മാത്രം ഞങ്ങൾ പ്രാർത്ഥിക്കുന്നു. എന്നല്ല. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും ,നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത് .കളവ് പറഞ്ഞാൽ അത് സുന്നികൾ പിടികൂടുക തന്നെ ചെയ്യും.
⭕⭕⭕
ഫാതിഹയിലെ മേൽ വചനം വിശദീകരിച്ച് ഉമർ മൗലവിയുടെ ദുർവ്യാഖ്യാനം കാണുക:

"മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക"
(ഫാതിഹയുടെ തീരത്ത് )
🔅🔅🔅

ഇങ്ങനെ ഒരു വ്യാഖ്യാനം നബി(സ)യോ, സ്വഹാബത്തോ, മുൻഗാമികളായ പണ്ഡിതന്മാരോ പറഞ്ഞതായി തെളിയിക്കാൻ കഴിയുമോ? ഇല്ല എന്നാണ് മറുപടി എങ്കിൽ ചെരിപ്പ് ഊരി തല്ലെണ്ടത് ആരെയാണെന്ന് മനസിലായല്ലോ.


ഇനി ഈ ആയത്തിന്റെ വ്യാഖ്യാനം നോക്കു.

📚മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:


ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا إياك وطاعتنا لك وفـي أمورنا كلها لا أحداً سواك،

عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.


"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."

"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)


ഒറിജിനൽ ഔലിയക്കളോട് സഹായാർത്ഥന നടത്താനുള്ള തെളിവ് മുകളിൽ ഉദ്ധരിച്ചതാണ്.
🔹🔹🔹

⛔ചോദ്യം:


മതത്തിൻറെ പേരിൽ നടത്തുന്ന ചൂഷണത്തെയല്ലേ നമ്മൾ എതിർക്കേണ്ടത് ?
റസൂലിനെയും ദീനിനെയും വിട്ട് കാശുക്കുന്നതല്ലേ നമ്മൾ തടയേണ്ടത് ?
വ്യാജ ഔലിയാക്കളെയും അവരുടെ മഖ്ബറകളെയും ഒഴിവാക്കി അല്ലാഹുവോട് മാത്രം " സഹായം തേടുക" എന്ന ഖുർആൻ വാക്യത്തെ പിൻപറ്റാൻ നമ്മൾ തയ്യാറായാൽ പിന്നെ നമ്മൾ തമ്മിലൊരു തമ്മിൽ തല്ല് ഉണ്ടാകുമോ ??


👉മറുപടി:

തീർച്ചയായും മതത്തിന്റെ പേരിൽ നടത്തുന്ന ചൂഷണങ്ങളായ കളവ് പറയൽ മത്സരങ്ങൾ, സലഫി ഫെസ്റ്റ്, സ്ത്രീകളെ പള്ളിയിൽ കൊണ്ട് വരൽ, അവരിൽ നിന്ന് ആഭരണങ്ങൾ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് വാങ്ങുക ഇതൊക്കെ എതിർക്കേണ്ടതാണ്.


വ്യാജ ഔലിയാക്കൾ സുന്നികൾക്ക് ഇല്ല. ഇനി ഉണ്ടെന്ന് തെളിയിക്കൽ എതിരാളികളാണ്.

🔹🔹🔹🔹🔹

മറുചോദ്യങ്ങൾ:
➖➖➖➖➖

1⃣വഫാതായവരും, ജീവിച്ചിരിക്കുന്നവരുമായ മഹാൻമാരോടുള്ള സഹായാർത്ഥന തെറ്റാണെന്ന് ആയത്തോ, ഹദീസോ
കൊണ്ട് തെളിയിക്കാമോ❓


2⃣വഫാതായ നബിയോടുള്ള സഹായാർത്ഥന നടത്തിയ സ്വഹാബാക്കളെല്ലാം മുശ്രിക്കണോ❓


3⃣മുഹ്യദ്ധീൻ ശൈഖ്(റ) നെ അദ്വൈത സിദ്ധാന്തത്തിന്റെ ആളാക്കിയ അൽ മനാറിലെ ലേഖനം എഴുതിയ മൗലവിമാർ കാഫിറാണോ❓


4⃣ജീവിച്ചിരിക്കുന്നവരോട് സഹായാർത്ഥന നടത്താമെന്നും, മരണപ്പെട്ട മഹാൻമാരോട് സഹായം തേടാൻ പാടില്ല എന്നതിനുമുള്ള തെളിവ് ഏതാണ്❓


5⃣വിജന പ്രദേശത്ത് അല്ലാഹു വിന്റെ അടിമകളെ സഹായിക്കണേ വിളിച്ചാൽ ജീവിച്ചിരിക്കുന്നവർ മാത്രമാണെന്നും, മരണപ്പെട്ടവർ അല്ലെന്നും പറഞ്ഞ പണ്ഡിതന്മാർ ആരൊക്കെയാണ്❓


6⃣“ നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു “ എന്ന ഫാത്തിഹയിലെ ആയത്ത് മരണപ്പെട്ട മഹാൻമാരോട് സഹായാർത്ഥന നടത്താൻ പാടില്ലെന്ന് ഏതെങ്കിലും ഒരു തഫ്സീർ കാണിക്കാമോ❓
🔻🔻🔻

മേൽ ചോദിച്ച ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും മറുപടി പറയാൻ കഴിയുമോ❓

അല്ലാഹു ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് പുത്തനാശയത്തിൽ പെട്ട് പോയവർക്ക് ഹിദായത്ത് നൽകട്ടെ! ആമീൻ
♻♻♻

സ്ത്രീകൾ ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബി ൽ പറഞ്ഞിട്ടുണ്ടോ

വഹാബികളുടെ തട്ടിപ്പ്‌
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📖🎤🔰🔰🔰🔰🔰🔰🔰🔰   

🔴ചോദ്യം
📖🎤🔰🔰🔰🔰
സ്ത്രീകൾ  ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബി
ൽ പറഞ്ഞിട്ടുണ്ടോ?????

ഉത്തരം:

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
ഇമാം നവവി(റ)പറയുന്നു:
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അത്തിനൊ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്.                               

ഇബ്നു മുൻദിർ (റ)യുടെ ഇജ്മാഉ മറ്റൊരു സ്ഥലത്ത്‌  ജുമുഅയുടെ അധ്യായത്തിൽ  ഇമാം നവവി(റ) ഉദ്ധരിക്കുന്നത്‌ കാണുക


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃﺝﺯﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ
ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

സ്ത്രീകളെ പോലുള്ള‌ പ്രതിബദ്ധതയുള്ളള്ളവർ ളുഹർ നിസ്കരിചാൽ സഹീഹാണു.
ഇനി അവ ജുമു അ നിസ്കരിചാൽ അത്‌ മതിയാകുന്നതാണ്.
[ ളുഹർ മടക്കേണ്ടതില്ല]
എന്നു ഇബ്നു മുൻദിനും ഇമാമുൽ ഹറമൈനിയും മറ്റും പറഞ്ഞത് മുമ്പ്‌ വിവരിച്ചിട്ടുണ്ട്.
]شرح المهذب للامام النووي[

ഇമം നവവി(റ)  ജമാ അത്തിന്റെ അധ്യായത്തിൽ മുൻബ്‌ പറഞതിനെയാണു വഹബികൾ ദുർവ്യാഖ്യാനിക്കാറുള്ളത്

അതിൽ മതിയാവുന്നതാണ് അതായത് വീട്ടിൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല.
എന്ന അർത്ഥത്തിൽاجزات
എന്ന് ഒരു സ്ഥലത്ത് (  ജുമുഅയുടെ അധ്യായത്തിൽ)പറയുകയും

അതെ അർഥത്തിൽ മറ്റൊരു  (ജമാ അത്തിന്റെ അധ്യായത്തിൽ) സ്ഥലത്ത് جاز എന്ന് പറയുകയും ചെയ്തു.
മതിയാവുന്നതാണ് എന്ന (اجزات) അർഥത്തിലാണ് മുമ്പ് ഞാൻ പറഞ്ഞത് എന്ന് ജുമുഅയുടെ അധ്യായത്തിൽ തന്നെ ഇമാം നവവി വിവരിക്കുകയും ചെയ്തിട്ടുണ്ട് -

ചുരുക്കത്തിൽ സ്ത്രീകൾ ജുമുഅ ജമാ അത്തിന് പുറപെടൽ ഫിത്നയില്ലെങ്കിൽ കറാഹത്തും ഉണ്ടങ്കിൽ ഹറാമും എന്ന് പറഞ്ഞ (ഉദാ ശറഹുൽ മുഹദ്ദബ് ,ശറഹ്മു സ്ലിം, )
ഇമാം നവവി ഒരിക്കലും അത് അനുവദനീയമാണ് എന്ന് അതെഗ്രന്തത്തിൽ പറയില്ല എന്നത് തീർച്ചയാണ്.

പിന്നെ എന്താണ് പറഞ്ഞത് ലങ്കിച്ചു ഒരു പെണ്ണ് പുറപെട്ടു  ജുമുഅ നിസ്കരിച്ചാൽ
അവൾ ളുഹ്റ് മടക്കി നിസ്കരി കേണ്ടതില്ല. ആ ജുമുഅ അവൾക്ക് മതിയാകുന്നതാണ് ' അത് സ്വഹീഹുമാവുന്നതാണ് എന്നതിൽ ഇബ്ന് ൽ മുൻദിർ ഇജ്മാഉ ഉദ്ധരിച്ചിട്ടുണ്ട്(പുറപെട്ട് പോയത് പാടില്ലാത്തതാണങ്കിലും)
ഇത് മതിയാവുന്നതും സ്വഹീഹാവുന്നതുമാണ് എന്നതിനെ അറിയിക്കാൻ നവവി ഇമാം  ആദ്യം ജമാഅത്തിന്റെ അധ്യായത്തിൽ جاز

എന്നും രണ്ടാമത് ജുമുഅയുടെ അധ്യായത്തിൽ اجزءമതിയാവുന്നതാണ് എന്നും വാചകം പറയുകയും ജുമുഅയുടെ അധ്യയത്തിൽ തന്നെ ഞാൻ മുമ്പ് ജമാ അത്തിെന്റ അധ്യായത്തിൽ പറഞ്ഞത് ഇതേ വിശയമാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്ന് വെക്തമാക്കിയിട്ടുണ്ട്.

എന്നാൽ വഹാബികൾക്ക് ദുർവ്യാഖ്യാനം ചെയ്യാൻ കൂടുതൽ സാദിക്കുന്ന വാചകം ജമാഅത്തിന്റെ അധ്യായത്തിൽ നിന്നുള്ളതിനെ യാണ് . കാരണം അതിൽجاز
എന്നാണുള്ളത് .അത്اجزا
മതിയാവുന്നതാണ് എന്ന (ജുമുഅയിൽ പറത്ത) അർഥത്തിനാണ് എന്ന് കിതാബ് അറിയുന്ന ഏതൊരാൾക്കും അറിയുന്നതാണ്.

കളവ് മൽസരത്തിൽ പരിശീലനം നടത്തി സോപ്പും പെട്ടി സമ്മാനം കരസ്തമാക്കിയ
ഒഹാബികൾ കൊണ്ട് വരുന്ന ഏത് വാചകങ്ങളുടെ സ്തിയും ഇങ്ങനെ കിതാബുകൾ വെട്ടിമാറ്റി പലതും മറച്ചുവെച്ച് കൊണ്ട് മാത്രമായിരിക്കും.
ശരിയായ നിലക്ക് കിതാബ് പരിശോദിച്ചാൽ ആർക്കും അത് ബോധ്യപെടുന്നതാണ്.

സ്ത്രീകൾ പുറപെടുന്നതിന്റെ വിധി ഇമാം നവവി തന്നെ വെക്തമായി പറഞ്ഞത് ഇദ്ധരിക്കാൻ ഒറ്റ ഒഹാബിയും തയാറാവില്ല' അത് അവർ നിലനിൽപിന് വേണ്ടി മറച്ചുവെക്കലാണ് പതിവ്.
അത് താഴേ പറയുന്നു.
'

ഇമാം നവവി  വീണ്ടും പയുന്നു
  : ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ: ، ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ شرح المهذب ٣٢١

സ്തൃീകൾ വീട്ടിലെ ജമാ യാണു പുണ്യം
بيوت هن خير لهن
വീടാണു പുണ്യം എന്ന ഹദീസുണ്ടല്ലോ
ഈഹദീസ്‌ ബുഖാരിയുടെ ശർത്വ് കൊണ്ട് സ്വഹീഹാണ്

ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാഅത്തിനോ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപെടുന്ന വൃദ്ധകൾക്കും [ഫിത്ന ഇല്ലാത്തപ്പോൾ-] കറാഹത്താണ് (.ശറഹുൽ മുഹദ്ധബ് 321)

ഇമാം നവവി ശറഹുമുസലിമിൽ പറയുന്നു.
ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ
شرح مسلم 1 / 223


ഇമാം മുസ്ലിം(റ)പറയുന്നു :

ഫിത്ന ഇല്ലാത്തപ്പോൾ ആണു സ്ത്രീകൾ പുറപ്പെടൽ 

ഇമാം നവവിയും
ഇതു വിവരിക്കുന്നു
 ശറഹ്മസ് ലിം 1 / 223)
ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :
ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ



ഇമാം നവവി(റ) യുടെ ഈ വാചകം വിവരിച്ചു കൊണ്ട് ഇബ്നു ഹജർ(റ) പറയുന്നു -

 നവവി ഇമാമിന്റെ വാക്കിൽ നിന്നും ഫിത്ന ഉണ്ടങ്കിൽ അവൾ പുപ്പെടാൻ പാടില്ലെന്നും അവളെ തടയണമെന്നും മനസ്സിലാക്കാവുന്നതാണ് .
(ഫതാവൽ കുബ്റാ 250 )

പള്ളിയിൽ പോവൽ നിർബാതികം അനുവദനീയമാണന്നു പറഞ്ഞ ഒരു വാജകവും   ശാഫി
ഇമാമിന്റെ മദ്ഹബിലെ കിതബിൽ നിന്നും തെളിയിക്കാൻ ഒരൊറ്റ വഹാബികള്‍ക്കും‍ സാദ്യമല്ല

       💪🏻💪🏻💪🏻💪🏻💪🏻

ഇവർ കൊണ്ട് വരുന്ന ഒരു ഒറ്റ ഇബാറത്തിലും അങ്ങനെ കാണിക്കൻ കഴിയില്ല

 🔰🔰🔰🔰🔰🔰🔰🔰

എല്ലവരും നിഷ്പക്ഷമായി ചിന്തികണം എന്നു അറിയിക്കുന്നു
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി 81 29469 100

     🔰🔰🔰🔰🔰🔰🔰🔰🔰🔰
ഒരു വിജ്ഞാനം മറ്റുള്ള വരിലെക്ക് പകർന്നു കൊടുക്കല്‍ ഏറ്റവും പുണ്യസൽകർമ്മമാണ് അത് കൊണ്ട് ഈ ക്ലിപ്പുകള്‍  നിങ്ങളുടെ മറ്റു സുഹ്രുത്തുക്കളിലെക്കും  എത്തിക്കുക
എത്തിക്കുന്നവർക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ
آمين آمين يارب العالمين


8⃣ ക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/