Friday, April 24, 2026

സുന്നികളെ കാഫിറാക്കുന്ന വഹാബി

 പേരോട്  ഉസ്താദിന്റെ പ്രഭാഷണവും ചില സോഷ്യല്‍ വര്‍ക്കര്‍മാരുടെ വേവലാതിയും !!

==== 

പതിറ്റാണ്ടുകളായി സുന്നത്ത് ജമാഅത്തിന്റെ ആശയാ ദര്‍ശങ്ങള്‍ എഴുതുകയും പഠിപ്പിക്കുകയും പ്രസംഗിക്കു കയും ചെയ്തു കൊണ്ടിരിക്കുന്ന പണ്ഡിതനാണ് വന്ദ്യരാ യ പേരോട് അബ്ദുല്‍ റഹ്,മാന്‍ സഖാഫി. ഈ അടുത്താ യി ഏതോ ഒരു പരിപാടിയില്‍ വെച്ച് സുന്നത്ത് ജമാഅ ത്തിന്റെ ആളുകളോടായി "സുന്നിയല്ലാത്ത വ്യക്തി കള്‍ക്ക് സുന്നി പെണ്‍കുട്ടികളെ വിഹാഹം ചെയ്തു കൊടുക്കരുതെന്ന്" പേരോട് ഉസ്താദ് പറയുകയുണ്ടായി. അക്കാര്യം പതിണ്ടാണ്ടുകളായി പേരോടുസ്താദും സുന്നി പണ്ഡിതന്മാര്‍ മുഴുവനും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യവുമാണ്, അത് അവര്‍ സ്വന്തം അഭിപ്രായം പറയു ന്നതല്ല. മറിച്ച് പൂര്‍,വ്വീകരായ വിശുദ്ധ ഇസ്,ലാമിലെ ഇമാമു കള്‍ അവരുടെ ഗ്രന്ഥങ്ങളിലും അവര്‍ അക്കാ ര്യം നബി(സ്വ)യുടെ തിരുസുന്നത്തുകളില്‍ നിന്നും ഉദ്ധരിച്ച് പഠിപ്പിക്കുന്നതാണ്. ഇസ്,ലാമിലെ അവാന്തര വിഭാഗങ്ങളായ പുത്തനാശയക്കാരോട് ഒരു മുസ്,ലിം എങ്ങിനെ ഇടപഴകണമെന്നും എങ്ങിനെയാണ് അവരു മായുള്ള ബന്ധ ങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതെന്നും ലക്ഷക്ക ണക്കിനു ഹദീസുകള്‍ മന:പ്പാഠമുള്ളവരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും കര്‍മ്മശാസ്ത്ര പണ്ഡിത ന്മാരുമായ ഇമാമുകള്‍ ലോകത്തെ പഠിപ്പിച്ചിട്ടുള്ളതാണ്, ആ ഒരു നിയമം പേരോട് ഉസ്താദ് തന്റെ പ്രഭാഷണത്തില്‍ തന്റെ മുന്നിലിരിക്കുന്ന തന്നെ അംഗീകരിക്കുന്ന ആളുകളോട് പറഞ്ഞതിനു, ഇസ്,ലാമിനെ കുറിച്ച് ഒരു ധാരണയുമില്ലാ ത്തയാളുകള്‍ എന്തിനു വിലപിക്കണം. ഒന്നുകില്‍ അങ്ങിനെയുള്ളവര്‍ ഇസ്,ലാമിനെ കുറിച്ചും ഇസ്,ലാമി ലെ അവാന്തര വിഭാഗങ്ങളെ കുറിച്ചും അറിയുന്നവരും ധാരണയുള്ളവരുമായിരിക്കണം. ഒന്നുമറിയാതെ സോഷ്യല്‍ മീഡിയകളില്‍ ആളാവാനും റീച്ചും ലൈക്കും കിട്ടാനും വേണ്ടി പണിയെടുക്കുന്നത് കാണു മ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍. 

ഇനി നമുക്ക് പേരോട് ഉസ്താദ് പറഞ്ഞ പുത്തനാശയക്കാര്‍ ആരാണെന്ന് പരിശോധിക്കാം. മഹാനായ നബി(സ്വ) യുടെ കാലത്ത് അല്ലെങ്കില്‍ സ്വഹാബാക്കളുടെ കാല ത്ത് വിശുദ്ധ ഇസ്,ലാം കേരളത്തില്‍ എത്തുകയും പ്രചരിക്കപ്പെടുകയും സത്യവിശ്വാസികളൊക്കെ അംഗീകരിച്ചാ ചരിച്ച് ജീവിതം നയിച്ചു കൊണ്ടിരിക്കെ 1920.കള്‍ക്ക് ശേഷം നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു സംഘം ആളുകള്‍ ഉടലെടുക്കുകയും അന്നേ വരെ ജീവിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ പിഴച്ചവരാണെ ന്നും ഇസ്,ലാമിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചവരാ ണെന്നും വാദിച്ചു കൊണ്ട് "ഐക്യ സംഘം" എന്ന പേരില്‍ രംഗ പ്രവേശനം നടത്തുകയും അതു വരെ ജീവിച്ചു വന്ന ആളുകളൊക്കെ പിഴച്ചവരും ഇസ്,ലാമിനു വിരുദ്ധവുമാണെന്ന് വാദിക്കുകയും ചെയ്യുകയാണുണ്ടാ യത്, ശേഷം ആ ഐക്യ സംഘം പണിണാമത്തിലൂടെ വ്യത്യസ്ഥ പേരുകളിലായി വന്ന് ഇന്ന് മുജാഹിദ് പ്രസ്ഥാ നം എന്നും സലഫീ പ്രസ്ഥാനമെന്നും ഇസ്ലാഹീ പ്രസ്ഥാന മെന്ന പേരിലും മറ്റുമായി കേരളത്തിലെ 95.ശതമാനം വരുന്ന എന്നല്ല ലോകത്ത് തന്നെയുള്ള 95.ശതമാനം സത്യ വിശ്വാസികളെയും (സുന്നികളെ) ഇസ്,ലാമില്‍ നിന്നും പുറത്താക്കാനും ശിര്‍ക്കു ചെയ്യുന്നവരും മുശ്,രി ക്കുകളുമാണെന്ന് ചാപ്പ കുത്താനും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്, അതിനായി വിശുദ്ദ ഖുര്‍ആനി ലെ ആയത്തുകളും മറ്റു പ്രമാണങ്ങളും ദുര്‍വ്യാഖ്യാനം ചെയ്തും അടര്‍ത്തി മാറ്റിയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനു മുജാഹിദ് മൗലവിമാരുടെ പ്രഭാഷണങ്ങളും അവരുടെ ഔദ്യോഗി ക പത്ര മാസികളും തെളിവായി ധാരാളം നമ്മുടെ മുമ്പിലുണ്ട്. ഉദാഹരണത്തിനായി ചിലത് ഉദ്ധരിക്കാം

മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ പത്രങ്ങളിലൊന്നായ "അല്‍ഇസ്,ലാഹ് " അതിന്റെ അഞ്ചാം വാര്‍ഷിക പതിപ്പില്‍ എഴുതിയത് നമുക്ക് ഇങ്ങനെ വായിക്കാം "സമസ്ത ഒരു ബഹുദൈവ പ്രസ്ഥാനം" എന്ന തലക്കെട്ടില്‍ എഴുതുന്നു "മുസ്,ലിം നാമധേയത്തില്‍ ഉടലെടുത്ത പുതിയൊരു ബഹുദൈവത്വ പ്രസ്ഥാനമാണ് സമസ്ത. കേരളത്തില്‍ സുന്നി എന്ന ലേബളില്‍ അറിയപ്പെടുന്ന ഈ പ്രസ്ഥാനം നിലകൊള്ളു ന്നത് ബഹുദൈവത്വത്തി ലാണ്". (അല്‍ ഇസ്,ലാഹ് വാര്‍ഷിക പതിപ്പ്:പേജ്/22). ഇവിടെ മുജാഹിദ് വിഭാഗം എഴുതി വിട്ടിട്ടുള്ളത് സുന്നി കള്‍ മറ്റു മതസ്തരെ പോലെ അല്ലാഹു അല്ലാത്ത മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരാണെന്നാണ്! ഏറ്റവും വലിയ കളവും അപരാധവുമാണ് സുന്നികളുടെ മേലി ല്‍ മുജാഹിദ് വിഭാഗം ആരോപിക്കുന്നത്. ഇതിനെക്കാ ളും വലിയ സ്പര്‍ദ്ധയുണ്ടാക്കല്‍ വേറെ എന്താണ് ഉള്ളത്!? ഈ ആരോപണം സത്യ സന്ധമായാണ് മുജാഹിദുകള്‍ പറയുന്നതെങ്കില്‍ പിന്നെ എങ്ങിനെയാണ് സുന്നി പെണ്‍ കുട്ടി കളെ മുജാഹിദ് വിഭാഗത്തിലെ ആളുകള്‍ വിവാഹം കഴിക്കുക!! അന്യ മതസ്തരെ വിവാഹം ചെയ്യാന്‍ ഇസ്,ലാം അനുവദിക്കുന്നില്ലല്ലോ!!! സംഗതി ഇങ്ങനെയായിരിക്കെ പുത്തനാശയക്കാരെ വിവാഹം കഴിക്കരുതെന്ന് പേരോട് ഉസ്താദ് പറഞ്ഞതില്‍ എന്ത് അപാകതയാണ് ഉള്ളത്!!! സോഷ്യല്‍ മീഡിയകളില്‍ കിടന്ന് സ്പര്‍ദ്ധയും അനൈക്യവും പറഞ്ഞ് സുന്നീ പണ്ഡിതന്മാര്‍ക്കെതിരില്‍ അലറുന്നവര്‍ വ്യക്ത മാക്കേണ്ടതുണ്ട്. സുന്നികള്‍ ഒരിക്കലും ശിര്‍ക്ക് ചെയ്യു ന്നവരല്ല എന്ന് സുന്നികള്‍ക്ക് ഉറപ്പാണ്, അതു കൊണ്ട് തന്നെ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരും മുശ്,രിക്കു കളുമാണെന്ന് പറയുന്ന മുജാഹിദുകള്‍ക്ക് അറിഞ്ഞു കൊണ്ട് മക്കളെ കല്ല്യാണം ചെയ്തു കൊടുക്കുകയില്ല, സുന്നികളെ വഴി പിഴപ്പിക്കാന്‍ വേണ്ടി കൂടുതലൊന്നും വിവരമില്ലാത്ത സുന്നികളുടെ മക്കളെ കല്ല്യാണം കഴിച്ച് യഥാര്‍ത്ഥ പാതയില്‍ നിന്നും വഴി തെറ്റിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിഷയം പേരോട് ഉസ്താദ് ജനങ്ങളെ ഓര്‍മ്മപ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയ വര്‍ക്കര്‍ മാര്‍ എന്തിനു ശുണ്ടി പിടിക്കണം!!. 

ഇനി സുന്നി പണ്ഡിതന്മാരെ പേരെടുത്ത് പറഞ്ഞു കൊണ്ട് മുജാഹിദ് മതക്കാര്‍ കാഫിറാക്കുന്നത് നമുക്ക് ഇങ്ങനെ വായിക്കാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ.ഉമര്‍ മൗലവി യുടെ "സല്‍സബീല്‍ മാസിക"യില്‍ പറയുന്നു:"ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയറുക്കപ്പെട്ടതു തിന്നലും അല്ലാഹു ഹറാമാ ക്കി. എന്നാല്‍ ഇതു രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധ നം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതുപോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്,ലിയാര്‍, ഇ കെ.അബൂബക്കര്‍ മുസ്,ലിയാര്‍, കൂറ്റനാട് മുസ്,ലി യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലൊ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്,രിക്കുകള്‍ തന്നെ) എന്ന് അല്ലാഹു പറഞ്ഞിരിക്കു ന്നത് ശ്രദ്ധിക്കുക... (സല്‍സബീല്‍:1985. ഡിസമ്പര്‍-പുസ്തകം:2, ലക്കം:13). ഇവിടെ മുജാഹിദ് പ്രസ്ഥാന നേതാവ് ഉമര്‍ മൗലവി നേര്‍ച്ചയെന്നാല്‍ എന്താണെന്നോ നേര്‍ച്ച കൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണെന്നോ മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലായിട്ടും സുന്നിക ളെ കാഫിറക്കാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഉദ്ധരിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് സുന്നി പണ്ഡിത ന്മാരെയും സുന്നികള്‍ മൊത്തത്തെയും കാഫിറും മുശ്,രിക്കുമായി ചിത്രീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ സുന്നികളെ മാത്രമല്ല അല്ലാഹുവിന്റെ ഔലിയാക്കളില്‍ ഏറ്റവും വലിയ മഹാനാണെന്ന് മുജാഹിദ് പ്രസ്ഥാനക്കാര്‍ അവരുടെ അങ്ങേ തലയും ഏറ്റവും വലിയ നേതാവുമായി മുജാഹിദുകള്‍ കൊണ്ട് നടക്കുന്ന ഇബ്നു തൈമിയ്യ പോലും മഹത്വപ്പെടുത്തി പഠിപ്പിച്ചിട്ടുള്ള മഹാനായ ഖുത്ത്വുബുല്‍ അഖ്ത്ത്വാബ് അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ജീലാനീ(റ)വിനെ പോലും കാഫിറാണെന്ന് പറഞ്ഞ് മുജാഹിദ് പ്രസ്ഥാന ത്തിന്റെ ഔദ്യോഗിക മാസികയായ അല്‍മനാറില്‍ എഴുതിയത് നമുക്ക് ഉദ്ധരിക്കാം. അല്‍മനാറില്‍ പറയുന്നു: "ലോകത്തുള്ള സകല വിജ്ഞാനങ്ങളും കലകളും ബഗ്ദാദിലേക്കു ഒഴുകുന്ന കാലമായിരുന്നു അത്. ഇന്ത്യയില്‍ നിന്നും പല വിജ്ഞാനങ്ങളും തത്വശാസ്ത്രങ്ങളും അക്കൂട്ടത്തില്‍ ഒലിച്ചു വന്നതില്‍ وحدة الوجود (അദ്വൈതം) ശൈഖ് അബ്ദുല്‍ ഖാദിരിനെ വല്ലാതെ ആകര്‍ശിച്ചു. യാതൊന്നു കാണുവതു നാരായ ണ പ്രതിമ * യാതൊന്നു കേള്‍ക്കുവതു നാരായണ ശ്രുതി മ * യാതൊന്നു ചൊല്ലുവതു നാരായണായ നമ, وحدة الوجود ന്റെ ചെറിയ ഒരു നിര്‍വ്വചനം മേല്‍ കൊടുത്തതില്‍ നിന്ന് ലഭിക്കും. ശ്രീ ശങ്കരാചാര്യരുടെ ഈ തത്വ ശാസ്ത്രം ശൈഖിന്റെ ചിന്തയില്‍ സ്ഥലം പിടിച്ചു ..."എന്നു തുടങ്ങി "അറബിയുടെയും മലയാളത്തിന്റെ യും സങ്കരമായ (മുഹ്,യിത്തീന്‍) എന്ന പേരാണ് ശൈഖി നു തികച്ചും അനിയോജ്യമായിത്തോന്നുന്നത്"എന്ന് തുടങ്ങി മഹാനായ ശൈഖ് ജീലാനീ(റ)വിനെ പരിഹസി ക്കുകയും ഇസ്,ലാമില്‍ നിന്ന് പുറത്താക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനം ചെയ്തിട്ടുള്ളത്. (അല്‍മനാര്‍:1980. ജൂലായ്-പുസ്തകം:5, ലക്കം:26)ല്‍ ഒന്നിലധികം പേജുകളി ലായി എഴുതി വിട്ടത് ഇന്നു വരെ തിരുത്തപ്പെടാതെ നമുക്ക് കാണാവുന്നതാണ്.

ഇനിയും നമുക്ക് വായിക്കാം മുജാഹിദ് പ്രസ്ഥാനം സുന്നികളെ കാഫിറും മുശ്,രിക്കുമാക്കി മുദ്ര കുത്തു ന്നത്!, മുജാഹിദ് പ്രസ്ഥാനത്തി ന്റെ സംസ്ഥാന പ്രസിഡ ണ്ടായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച എ പി അബ്ദുല്‍ ഖാദിര്‍ മൗലവി എഴുതുന്നു:അറേബ്യന്‍ മുശ്,രിക്കുളെ പാര്‍ടൈം മുശ്,രിക്ക് എന്നു വിളിക്കാമെങ്കില്‍ നമ്മുടെ കാലഘട്ടത്തിലെ ഭൂരിപക്ഷം ഏകദൈവ വാദികളെയും ഫുള്‍ടൈം മുശ്,രിക്കുകള്‍ (ബഹുദൈവാരാധകര്‍) എന്ന് വിളിക്കേണ്ടി വരും...(ദൈവ വിശ്വാസം ഖുര്‍ആനില്‍: പേജ്/41-എ പി. അബ്ദുല്‍ ഖാദിര്‍ മൗലവി). ഈ രീതിയില്‍ സുന്നികളെ കാഫിറും മുശ്,രിക്കുമാക്കി മുദ്ര കുത്തുന്ന മുജാഹിദ് മതക്കാര്‍ക്ക് സുന്നികളുടെ മക്കളെ എങ്ങിനെ വിവാഹം ചെയ്തു കൊടുക്കും. കാഫിറും മുശ്,രിക്കുമായ ഒരു വിഭാഗത്തില്‍ നിന്ന് മുജാഹിദുകള്‍ എങ്ങിനെ കല്ല്യാണം കഴിക്കും!!. ബുദ്ധിയുള്ള ഓരോരുത്തരും ചിന്തിക്കുക. സുന്നികള്‍ മുശ്,രിക്കുകളാണെന്നും വിശുദ്ധ ഹജ്ജിനു വരുന്ന 25.ലക്ഷം ആളുകളില്‍ വെറും അഞ്ച് ലക്ഷം ആളുകള്‍ മാത്രമേ മുസ്,ലിംകള്‍ ഉള്ളൂ എന്നും ശേഷിക്കുന്ന 20. ലക്ഷം ആളുകളും ഇസ്,ലാമില്‍ നിന്നു പുറത്താണെന്നും പരസ്യമായി സ്റ്റേജ് കെട്ടി പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരി എന്ന മുജാഹിദ് മൗലവിയുടെയും മറ്റു മൗലവിമാരുടെയും വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇന്നും ലഭ്യമാണ്. 

സുന്നികള്‍ മുശ്,രിക്കുകളാണെന്ന് മുജാഹിദ് പ്രസ്ഥാനം എഴുതി വെച്ച ചില രേഖകളാണ് മുകളില്‍ ഉദ്ധരിച്ചത് എങ്കില്‍ ആ മുശ്,രിക്കു കളായ സുന്നികളുടെ മക്കളെ മുജാഹിദ് വിഭാഗത്തിനു വിവാഹം ചെയ്യാന്‍ പറ്റുമോ? മുജാഹിദ് പ്രസ്ഥാനം എന്ത് പറയുന്നു എന്നു കൂടി നമുക്ക് നോക്കാം:-

(അല്‍ മനാര്‍:1980. ജനുവരി ലക്കം-പേജ്/14)ല്‍ “ബന്ധങ്ങ ളുടെ വിധി” എന്ന തലക്കെട്ടില്‍ പറയുന്നു:"ശിര്‍ക്ക് ചെയ്യുന്നവരുമായുള്ള വിവാഹ ബന്ധവും അവരറുത്ത മാംസം ഭക്ഷിക്കലും അവര്‍ക്ക് മയ്യിത്ത് നിസ്ക്കരിക്ക ലും അവരെ തുടര്‍ന്ന് നിസ്ക്കരിക്കലും അനുവദനീയ മല്ല". മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖ പത്രമായ അല്‍മനാര്‍ മാസികയിലാണ് ഈ കല്പന വന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സുന്നി പണ്ഡി തന്മാരെ കുതിര കയറുന്ന ആളുകള്‍ ഇതേ കുറിച്ചും ഒന്നു പ്രതികരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. 

ഇനി നമുക്ക് പുത്തനാശയക്കാരുമായുള്ള ഇടപെടലു കളെ കുറിച്ചും നിയമ സംഹിതകളെ കുറിച്ചും ഇസ്,ലാ മിന്റെ പ്രമാണങ്ങളിലും പൂര്‍,വ്വീകരായ ഇമാമുകളുടെ ഗ്രന്ഥങ്ങളിലും എന്താണ് കല്പിച്ചിട്ടുള്ളതെന്ന് തുടര്‍ന്നു ള്ള കുറിപ്പുകളില്‍ വായിക്കാം..... 


NB:ഈ കുറിപ്പില്‍ ഉദ്ധരിച്ച അവലംബങ്ങളുടെ കോപ്പി കള്‍ക്ക് "വഹാബീ പുസ്തകങ്ങള്‍ പ്രൂഫ്" എന്ന എഫ് ബി പേജ് സന്ദര്‍ശിക്കാവു ന്നതാണ്

===== 

അബൂയാസീന്‍ അഹ്സനി

ചെറുശോല

ahsani313@gmail.com

പോസ്റ്റ്:24/04/2026 (വെള്ളി)

********

No comments:

Post a Comment

സുന്നികളെ കാഫിറാക്കുന്ന വഹാബി

 പേരോട്  ഉസ്താദിന്റെ പ്രഭാഷണവും ചില സോഷ്യല്‍ വര്‍ക്കര്‍മാരുടെ വേവലാതിയും !! ====  പതിറ്റാണ്ടുകളായി സുന്നത്ത് ജമാഅത്തിന്റെ ആശയാ ദര്‍ശങ്ങള്‍ എ...