Tuesday, July 23, 2024

തവസ്സുൽ മറുപടി

 

*ഏറ്റവും*
*അടുത്തവനിലേക്ക്* *അടുക്കാൻ ഇടയാളനോ?*
⚡⚡⚡⚡⚡⚡⚡⚡⚡

വഹാബി പുരോഹിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു

അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാളനെ ആവശ്യമില്ല
എന്നതാണ് ഇസ്‌ലാമിൻ്റെ അടിത്തറ.

മറുപടി

ഇങ്ങനെ ഒരു അടിത്തറ ഇസ്ലാമിൽ ഇല്ല . അത് മൗലവിക്ക് തെളിയിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

ആദം നബി(അ) മുതൽ മുത്ത് നബി(സ) വരെയുള്ള പ്രവാചകന്മാർ പഠിപ്പിച്ചതും ചെയ്തതും ഇക്കാര്യമാണ്.

മറുപടി

അല്ല .അവരല്ലാം തവസ്സുൽ അംഗികരിച്ചിട്ടുണ്ട്.

ഒഹാബിമൗലവി

വിശുദ്ധ കുർആനിലെ മുഴുവൻ പ്രാർത്ഥനകളും അല്ലാഹുവിനോട് നേരിട്ടാണ്.
ഹദീസിൽ പഠിപ്പിക്കപ്പെട്ട മുഴുവൻ പ്രാർത്ഥനകളും
റബ്ബിനോട് നേരിട്ടാണ്.

മറുപടി

ഇബാദത്താവുന്ന പ്രാർത്ഥന അല്ലാഹുവിനോടാണന്നതിൽ അർക്കും സംശയമില്ല.
അത് കൊണ്ട് തന്നെ നിസ്കാര ശേഷമടക്കം സുന്നികൾ എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവരാണ്.
സുന്നികൾ പ്രാർത്ഥിക്കുമ്പോൾ മൂട് തട്ടി എഴുന്നേറ്റു പോവുന്നവരാണ് ഒാ ഹാബി കുഞ്ഞാടുകൾ:
അതോട് കൂടെ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പോലെ
മഹാന്മാരെ കൊണ്ടും മറ്റു സൽകർമങ്ങൾ കൊണ്ടും തവസ്സുൽ ചെയ്യുകയും ചെയ്യും.

ഒഹാബിമൗലവി

അല്ലാഹു നമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് മറ്റൊരു ഇടയാളൻ?

മറുപടി

അല്ലാഹുനമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് സൽകർമങ്ങൾ കൊണ്ട് മറ്റൊരു ഇടതേട്ടം.

സൽകർമങ്ങൾ ഒരു സൃഷ്ടിയായിരിക്കെ മഹാന്മാരും ഒരു സൃഷ്ടി തന്നെ . സൃഷ്ടിയായ സൽകർമം മുഖേനെ എന്റെ ആവശ്യം വീട്ടണേ എന്ന് ദുആ ചെയ്യാൻ പറ്റുമെങ്കിൽ ഇന്ന മഹാൻ നീ ഇഷ്ടപ്പെടുന്നവരാണ് ഞാൻ അദ്ധേഹത്തെയും ഇഷ്ടപ്പെടുന്നു അവരുടെ മഹത്വം കൊണ്ടും  ആ ഇഷ്ടം കൊണ്ടും എന്റെ ആവശ്യം വിടണേ എന്നും ദുആ ചെയ്യാവുന്നതാണ്.
ഇതുതന്നെയാണ് മഹാന്മാരെ കൊണ്ടുള്ള തവസ്സുലിന്റെ അർത്ഥവും .
സാധാരണ കാര്യങ്ങളിൽ അല്ലാഹുവിന്റെ  ഉദ്ധേശ പ്രകാരം സഹായം തേടൽ അനുവദനീയമായത് പോലെ അസാധാരണമായ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ  സഹായം തേടുന്നതും അനുവദനീയമാണ് . അവയെ ശിർക്കാണന്ന് പറയുന്ന ഒരായത്തും ഒഹാബീ പുരോഹിതൻമാർക്ക്  കാണിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

അല്ലാഹു പറയുന്നു:
{ وَإِذَا سَأَلَكَ عِبَادِی عَنِّی فَإِنِّی قَرِیبٌۖ أُجِیبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡیَسۡتَجِیبُوا۟ لِی وَلۡیُؤۡمِنُوا۟ بِی لَعَلَّهُمۡ یَرۡشُدُونَ }
[سُورَةُ البَقَرَةِ: ١٨٦]
"നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍: വേണ്ടിയാണിത്‌."

മറുപടി

ഇതിൽ എവിടെയാണ് മൗലവി തവസ്സുൽ ഇസ്തിഗാസ പാടില്ല എന്ന് .
അങ്ങനെ ഒരായത്തുണ്ടങ്കിൽ അതാണ് പുരോഹിതന്മാരെ നിങ്ങൾ കൊണ്ട് വരേണ്ടത്.
അല്ലാഹു അടുത്തവനായതിനാൽ സൃഷ്ടിയായ സൽകർമങ്ങൾകൊണ്ട് തവസ്സുലാക്കൽ വിരോധമില്ലാത്തത് പോലെ  അല്ലാഹു ഇഷ്ടപ്പെട്ട മഹാന്മാരെ കൊണ്ടും അവരോടുള്ള ഇഷ്ടം കൊണ്ടും തവസ്സുൽ മേൽ ആയത്തിന് വിരുദ്ധമല്ല.
ദുൻയാവിൽ ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപെടലും (സുബാർശ തേടൽ )  അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാതത് പോലെ ബർസഖി ലോകത്ത് ജീവിച്ചിരിക്കുന്ന മഹത്തുക്കളോടു ദുആ ചെയ്യാൻ ആവശ്യപ്പെടലും (സുബാർശതേടലും )അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാത്തതാണ്
അത് ശിർക്കാണന്നതിന് വല്ല ആയത്തുമുണ്ടങ്കിൽ കൊണ്ടുവരു മൗലവീസ്

ഒഹാബിമൗലവി

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു!
ഈ ആഹ്വാനം നിങ്ങൾ സ്വീകരിക്കണം എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു!
ഇത്രയും വ്യക്തമായി റബ്ബ് പറഞ്ഞിരിക്കെ പിന്നെ എവിടുന്നാണ് ഇടയാള വാദം കടന്നു വന്നത്?

മറുപടി

ഞങ്ങൾ ധാരാളം തവണ അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുന്നവർ തന്നെയാണ് മൗലവീസ്

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കെ എന്തിനാണ് ജീവിച്ചിരിക്കുന്ന പലരോടും ആവശ്യപെടുന്നത്. എന്തിനാണ് ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നത്. അതിനു നിങ്ങൾക്ക് എന്താണോ മറുപടി അതേ മറുപടി തന്നെയാണ് ആത്മീയമായ നിലക്ക് സഹായ തേട്ടത്തിനുമുള്ളത്.

ഒഹാബിമൗലവി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ ഇടയാളനോ?
അതാവശ്യമില്ല.
ഇടയാളവാദം പുതിയതാണ്.അതിനാൽ തന്നെ അത് വഴികേടുമാണ്. വഴികേടുകൾ ചെന്നെത്തുക നരകത്തിലേക്കുമാണ്.

മറുപടി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ
സാധാരണ കാര്യത്തിൽ എന്തിന് ഇടയാളൻ എന്ന ചോദ്യത്തിനുള്ള  എന്താണ് മൗലവീസിന്റെ ഉത്തരം അത്  തന്നെ ഇവിടയും പറഞ്ഞു കൊള്ളുക

ഒഹാബിമൗലവി

അപ്പോൾ ഉയരാവുന്ന ചോദ്യമിതാണ്:
{  وَٱبۡتَغُوۤا۟ إِلَیۡهِ ٱلۡوَسِیلَةَ  }
[سُورَةُ المَائـِدَةِ: ٣٥]
അല്ലാഹുവിലേക്ക് നിങ്ങൾ വസീലതേടുക എന്ന് പറഞ്ഞിട്ടില്ലേ?

ശരിയായ അർഥം എന്താണ്?
തഫ്സീർ ജലാലൈനി തന്നെ പറയട്ടെ:
ما يُقَرِّبكُمْ إلَيْهِ مِن طاعَته
അവനിലേക്കടുപ്പിക്കുന്ന നന്മകൾ ചെയ്യുക ഇതാണ്
ഉദ്ദേശ്യം!

മറുപടി

ഇവിടെ വസീലയിൽ പുണ്യങ്ങൾ ചെയ്യൽ ഉൾപെടുമെന്നതിൽ ഇവിടെ ആർക്കും തർക്കമില്ല.

മഹാന്മാരെ കൊണ്ടുള്ള തവസ്സുലും ഉൾപ്പെടുന്നതാണ് എന്ന് മുഫസ്സിറുകൾ വെക്തമാക്കിയിട്ടുണ്ട്

ഒഹാബിമൗലവി

മറ്റൊരു സംശയം:
اللهم  إنِّي أسألُكَ وأتوسَّلُ إليكَ بنبيِّكَ محمَّدٍ نبيِّ الرَّحمةِ،
അല്ലാഹുവേ നിൻ്റെ നബിയെ കൊണ്ട് ഞാൻ വസീലയാക്കുന്നു എന്ന് ഹദീസിൽ ഇല്ലേ എന്നാണ് .
ഉണ്ട്.ഇവിടെയും അല്ലാഹുവിനും അടിമക്കും ഇടയിൽ ഇടയാളനെ വേണം എന്നല്ല.
കാരണം ഹദീസിൻ്റെ ആദ്യഭാഗം അത് വ്യക്തമാക്കുന്നുണ്ട്.
ادعُ اللَّهَ أن يعافيَني قالَ : إن شئتَ دعوتُ ، وإن شِئتَ صبرتَ فَهوَ خيرٌ لَكَ . قالَ : فادعُهْ ،
അന്ധനായ സ്വഹാബി വന്ന് നബി(സ)യോട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്.
നബി(സ) അദ്ദേഹത്തോട് പ്രാർത്ഥിക്കാം എന്നും പറയുന്നു.
ജീവിച്ചിരിക്കുന്നവരോട് തനിക്ക് വേണ്ടി താങ്കൾ പ്രാർത്ഥിക്കണം എന്ന് പറയുന്നതിൽ തെറ്റില്ല.
ഇതിൽ എവിടെയാണ് ഇടയാളവാദത്തിന് തെളിവ്?

മറുപടി

ഇവിടെ സ്വഹാബി നബി സ്വ യോട് ദുആ ചെയ്യാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത്. നബി സ്വ യെ കൊണ്ട് തവസ്സുൽ ചെയ്തു അല്ലാഹുവിനോടുള്ള  ദുആ നബി സ്വ പഠിപ്പിക്കുകയും ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുമ്മ എന്ന് പറഞ്ഞ് കൊണ്ടാണ് തവസ്സുൽ അടങ്ങിയ ദുആ തുടങ്ങുന്നത്

اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة، يا محمد إني توجهت بك إلى ربي في حاجتي هذه لتقضى لي، اللهم فشفعه
അല്ലാഹുവെ ഞാൻ നിന്നോട് ചോദിക്കുകയും അനുഗ്രഹത്തിന് നബിയായ മുഹമ്മദ് എന്ന നിന്റെ നബിയെ കൊണ്ട് നിന്നിലേക്ക് ഞാൻ തവസ്സുൽ ചെയ്യുകയും ചെയ്യുന്നു. മുഹമ്മദ് നബിയെ
എന്റെ ഈ ആവശ്യത്തിൽ അത് വീട്ടാൻ വേണ്ടി
അങ്ങയെ കൊണ്ട് എന്റെ റബ്ബിലേക്ക് ഞാൻ  മുന്നിടുന്നു
അല്ലാഹുവേ നബിയുടെ സുബാർഷ സ്വീകരിക്കണേ .
ഇതാണ് ആ ദുആയിൽ ഉള്ളത് ഇതിൽ തവസ്സുൽ ഇല്ല എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാണ്.ആവശ്യ പൂർത്തീകരണത്തിന് വേണ്ടി ദുആ ചെയ്യുന്നതിനെ പറ്റിപ്പറയുന്ന അധ്യായം എന്ന അധ്യായത്തിൽ ഇമാം നവവി അദ്കാറിൽ അടക്കം ഈ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. അതിൽനിന്നും തിരുനബിയുടെ വഫാത്തിന് ശേഷവും ഈ ദുആ പുണ്യമാണെന്ന് മനസ്സിലാക്കാം.
ഈ ചരിത്രത്തിൻറെ ആദ്യഭാഗത്ത് നബിയോട് സ്വഹാബത്ത് ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു പരാതി പറഞ്ഞു എന്നതിനാൽ നബി തങ്ങൾ പഠിപ്പിച്ചതിൽ തവസ്സുലില്ല എന്ന വഹാബിവാദം കള്ളത്തരം മാത്രമാണ്.

ഒഹാബിമൗലവി

അബ്ബാസ്(റ)നെ മഴക്കുള്ള പ്രാർത്ഥനയിൽ ഇമാമാക്കിയതും ഇതിനു സമാനമാണ്.

മറുപടി


ഉമർ എന്നവർ അബ്ബാസ് എന്നവരൊട പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത് .മുത്ത് നബിയുടെ എളാപ്പയെ കൊണ്ട് തവസ്സുൽ ചെയതു അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്
അപ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനിടയിൽ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്തു കൊണ്ടുള്ള പ്രാർത്ഥനപുണ്യമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം

ഒഹാബിമൗലവി


നന്മകൾ കൊണ്ട് റബ്ബിലേക് അടുക്കുക,
നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിനപ്പുറത്ത്
അല്ലാഹുവിനും അടിമക്കും ഇടയിൽ
ഇടയാളനെ വെച്ച് അവരോട് പ്രാർത്ഥിക്കുന്ന
രീതി പ്രമാണങ്ങൾക്കപരിചിതമാണ്.

മറുപടി

നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിൽ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ട വരും ഉൾപ്പെടും. ഇല്ല എന്നതിന് യാതൊരു തെളിവുമില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ സൽക്രമങ്ങളെ കൊണ്ടും മഹാന്മാരെ കൊണ്ടും തപസ്വലാക്കി കൊണ്ടും പ്രാർത്ഥിക്കാവുന്നതാണ് അത് നിഷേധിക്കാൻ വഹാബിക്ക് യാതൊരു തെളിവുമില്ല

അസ് ലം കാമിൽ സഖാഫി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...