Saturday, June 15, 2024

പിഞ്ഞാണമെഴുത്ത് ചികിത്സ* *ശിർക്കാണെന്നും അല്ലെന്നും* ➖➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

 https://www.facebook.com/share/p/3rfJLqmof5Pph7tk/?mibextid=oFDknk

*പിഞ്ഞാണമെഴുത്ത് ചികിത്സ*

*ശിർക്കാണെന്നും അല്ലെന്നും*

➖➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം -1️⃣1️⃣6️⃣

✍️ Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ നിന്നും മൗലവിമാർ വ്യതിചലിച്ചതിൻ്റെ രണ്ടാമത്തെ ഉദാഹരണമാണ് ആത്മീയ ചികിത്സയിലെ പിഞ്ഞാണമെഴുത്ത്. ഇത്തരം ചികിത്സകൾ ശിർക്കാണെന്നായിരുന്നു വ്യവസ്ഥയിൽ അഞ്ചാം നമ്പറായി രേഖപ്പെടുത്തിയത്.

"ഇന്ന് നമ്മുടെ നാട്ടിൽ മുസ്‌ലിംകൾക്കിടയിൽ നടപ്പുള്ള ഉറുക്ക്, ഏലസ്സ്, ഹോമം, പിഞ്ഞാണമെഴുത്ത് എന്നിവ ശിർക്ക് പരമായ കാര്യങ്ങളാണ്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 132)


മുജാഹിദ് നേതാക്കൾ ശിർക്കാണെന്ന് പഠിപ്പിച്ച പിഞ്ഞാണമെഴുത്ത് ചികിത്സ പിന്നീട് തൗഹീദായി മാറുന്നു.

മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസിക ശ്രദ്ധിക്കുക :

"വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾഏതെങ്കിലും പാത്രത്തിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം ആ വെള്ളം കുടിക്കുകയോ അതുകൊണ്ട് ശരീരം കഴുകുകയോ ചെയ്യൽ.

ഇബ്നു അബ്ബാസ്(റ) പ്രമുഖ താബിഈ പണ്ഡിതനായ മുജാഹിദ്, അബൂഖിലാബ, അഹ്മദ് ബിൻ ഹമ്പൽ,അൽ ഖാളി ഇയാള്, ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യും തുടങ്ങിയവരൊക്കെ ഇത് അനുവദനീയമാണെന്ന് വീക്ഷണക്കാരാണ്... 


ഇബ്നു അബീ ശൈബ  തൻ്റെ മുസന്നഫിൽ രിവായത്ത് ചെയ്തു: ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ എഴുതി അത് ഭയമുള്ള ആളിന് കുടിക്കാൻ കൊടുക്കുന്നതിൽ മുജാഹിദ് , ലൈസ് എന്നിവർ യാതൊരു തെറ്റും കണ്ടില്ല.

ഇബ്നു തൈമിയ്യ പറഞ്ഞു: ഖുർആനിൽ നിന്നോ മറ്റു ദിക്റുകളിൽ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. "

(അൽ ഇസ്‌ലാഹ് മാസിക 

2015 മാർച്ച് പേജ് 37 )


ശിർക്ക് തൗഹീദും തൗഹീദ് ശിർക്കുമായി മാറിമറിയുന്നത് മുജാഹിദുകൾക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ സുന്നികൾക്ക് ഇത്തരം കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. ഒരു കാര്യം ശിർക്കാണെങ്കിൽ അത് എല്ലാ കാലത്തും ശിർക്കു തന്നെയായിരിക്കണം. തൗഹീദും തഥൈവ. പക്ഷേ ഈയൊരു സ്ഥിരത സുന്നത്ത് ജമാഅത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കുണ്ടുതോട് സംവാദത്തിൽ സുന്നികൾ എഴുതിയ വാദങ്ങൾ ഒന്നും തന്നെ ഇന്നുവരെ തിരുത്തി എഴുതേണ്ടി വന്നിട്ടില്ല. 

വിശ്വാസകാര്യങ്ങളിൽ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു എന്നതാണ് മുജാഹിദ് പ്രസ്ഥാനം പിഴച്ചതാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ശരിയായ അഖീദയിൽ ഒരിക്കലും പരസ്പര വിരുദ്ധ ആശയം വരില്ല. 

തെറ്റായ അഖീദയിലാവട്ടെ വൈരുദ്ധ്യങ്ങൾ സുലഭമായിരിക്കും.

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


"ജനങ്ങൾ ഉൾക്കൊണ്ട അഖീദയെ നമുക്ക് രണ്ടായി വിഭജിക്കാം. 

ഒന്ന് - ശരിയായ അഖീദ : ഓരോ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിൽ നിയുക്തരായ പ്രവാചകന്മാർ കൊണ്ടുവന്നിട്ടുള്ള വിശ്വാസകാര്യങ്ങളാണവ. അവയൊക്കെ സൂക്ഷ്മ ജ്ഞാനിയും സർവ്വജ്ഞനുമായ അല്ലാഹുവിൻ്റെ പക്കലിൽ നിന്നുള്ളവയാണെന്നതിനാൽ ഒരേ കാര്യങ്ങൾ ആയി നാം കാണുന്നു. അവ തമ്മിൽ വൈരുദ്ധ്യമോ വ്യത്യാസമോ നാം കാണുന്നില്ല..

രണ്ട് - തെറ്റായ അഖീദ : അല്ലാഹുവിന്റെ പക്കലിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവന്നതല്ലാത്ത മനുഷ്യ ചിന്തകളിൽ നിന്ന് രൂപം കൊണ്ട അഖീദകളാണിവ. മനുഷ്യൻ അറിവുകൊണ്ടും അനുഭവം കൊണ്ടും എത്ര വലുതായാലും അവൻ്റെ എല്ലാ കാര്യങ്ങളും പരിമിതമാണ്. അവൻെറ അനുഭവത്തിലും പരിജ്ഞാനത്തിലും പരിസ്ഥിതിക്കും വിധേയമായവയെ അവ ആവുകയുള്ളൂ. അതിനാൽ മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് അവൻ മിനഞ്ഞുണ്ടാക്കുന്ന അഖീദകൾ പരസ്പര വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. 

ഇനി ദൈവീകമായി സിദ്ധിച്ച അഖീദകൾ തന്നെ മനുഷ്യന്റെ കൈകടത്തലുകൾക്ക് വിധേയമാകുമ്പോൾ അവയിൽ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. "

(വിശ്വാസ കാര്യങ്ങൾ

കെ എൻ എം പേ: 11)


മുജാഹിദ് മൗലവിമാർ

ഇത്തരം വസ്തുതാപരമായ കാര്യങ്ങൾ എഴുതുന്നതോടൊപ്പം തന്നെ വിശ്വാസകാര്യങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നേയില്ല.

മുത്തശാബിഹായ ആയത്തുകൾക്ക് നേരെ അർത്ഥം പറയാമോ ? വഹാബികൾക്ക് മറുപടി അസ്‌ലം കാമിൽ സഖാഫി

 മുത്തശാബിഹായ ആയത്തുകൾക്ക് നേരെ അർത്ഥം പറയാമോ ? വഹാബികൾക്ക് മറുപടി


അസ്‌ലം കാമിൽ സഖാഫി


മുത്തശബിഹായ ആയത്തുകളിൽ വിവരിച്ച അല്ലാഹുവിന്റെ  സിഫത്തുകൾക്ക് നേരെ അർത്ഥം പറഞ്ഞു അല്ലാഹു അർഷിന്മേൽ ഇരിക്കുകയാണെന്നും മുഖവും കൈകളും തണ്ടംകാലു മല്ലാം  അല്ലാഹുവിനു ഉണ്ടെന്നും

പറയുന്ന വഹാബി പുരോഹിതന്മാർ സലഫുകളുടെ അഭിപ്രായത്തിന് വിരുദ്ധമാണ്.



അല്ലാഹുവിന്റെ സ്വിഫത്ത് വിവരിക്കുന്ന ആയത്തുകൾ വിവരിച്ചു ഇമാം സുയൂത്വി റ ഇത്ഖാനിൽ എഴുതുന്നു.



من المتشابه : آيات الصفات ، ولابن اللبان فيها تصنيف مفرد ، نحو : الرحمن على العرش استوى [ ص: 602 ] [ طه : 5 ] كل شيء هالك إلا وجهه [ القصص : 88 ] ويبقى وجه ربك [ الرحمن : 27 ] . ولتصنع على عيني [ طه : 39 ] . يد الله فوق أيديهم [ الفتح : 10 ] . والسماوات مطويات بيمينه [ الزمر : 67 ] .


അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷവും പറയുന്നു സലഫുകളും ഹദീസ് പണ്ഡിതന്മാരും ആ പക്ഷത്താണ് ഉള്ളത്

മേൽ വചനങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്.അതിനാൽ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിക്കേണ്ടതാണ് നാം അതിനെ വിവരിക്കുകയില്ല അതിൻറെ  ഹഖീഖത്തായ അർത്ഥത്തെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.


ഉമ്മുസലമ റ നിന്നും ഇങ്ങനെ റിപ്പോർട്ട് ഉണ്ട് .

الرحمن على العرش استوى 

അവർ പറഞ്ഞു: കൈഫ് - എങ്ങനെ എന്നത് ബുദ്ധിപരമല്ല . ഇസ്തിവാ അറിയപ്പെടാത്തതല്ല.അതുകൊണ്ട്  അംഗീകരിക്കൽ ഈമാനിൽ പെട്ടതാണ്.നിഷേധിക്കൽ അവിശ്വാസമാണ്


وجمهور أهل السنة - منهم السلف وأهل الحديث - على الإيمان بها ، وتفويض معناها المراد منها إلى الله تعالى ، ولا نفسرها مع تنزيهنا له عن حقيقتها .


أخرج أبو القاسم اللالكائي في " السنة " عن طريق قرة بن خالد ، عن الحسن ، عن أمه ، عن أم سلمة في قوله تعالى : الرحمن على العرش استوى قالت : الكيف غير [ ص: 603 ] معقول ، والاستواء غير مجهول ، والإقرار به من الإيمان ، والجحود به كفر .

റബീഅ എന്നവരിൽ നിന്നും ഇപ്രകാരം തന്നെയുണ്ട് 


وأخرج - أيضا - عن ربيعة بن أبي عبد الرحمن أنه سئل عن قوله الرحمن على العرش استوى فقال : الاستواء غير مجهول ، والكيف غير معقول ، ومن الله الرسالة ، وعلى الرسول البلاغ المبين ، وعلينا التصديق .


ഇമാം .മാലിക്കിൽ നിന്നും ഇതേ റിപ്പോർട്ട് കാണാം.

وأخرج - أيضا - عن مالك : أنه سئل عن الآية ؟ فقال : الكيف غير معقول والاستواء غير مجهول ، والإيمان به واجب ، والسؤال عنه بدعة .


ഇമാം ബൈഹഖി മാലിക്കിൽ നിന്നും ഇങ്ങനെ കാണാം

അത് അല്ലാഹു അവൻറെ വിശേഷിപ്പിച്ചത് പോലെ തന്നെയാണ് എങ്ങനെയെന്ന് ചോദിക പെടരുത് .എങ്ങനെ എന്നത് അവനെ തൊട്ട് ഒരിക്കലും ഇല്ല.

وأخرج البيهقي عنه أنه قال : هو كما وصف نفسه ، ولا يقال : كيف ، وكيف عنه مرفوع .


മുഹമ്മദ് ബിൻ ഹസൻ പറയുന്നു

മഷ്റിക്ക് മുതൽ മഗ്‌രിബ് വരെയുള്ള പണ്ഡിതന്മാർ ഏകോപിച്ച കാര്യം ഇത്തരം സിഫാത്തുകളെ കൊണ്ട് വിശ്വസിക്കേണ്ടതാണ്  വിവരിക്കുകയോ തുല്യപ്പെടുത്തുകയോ ചെയ്യരുത്.

وأخرج اللالكائي عن محمد بن الحسن ، قال : اتفق الفقهاء كلهم من المشرق إلى المغرب على الإيمان بالصفات من غير تفسير ولا تشبيه .

അല്ലാഹുവിനെ കാണുന്നതിനെപ്പറ്റി പറയുന്ന ഹദീസ് വിവരിച്ചപ്പോൾ ഇമാം തീർമുദി പറയുന്നു

സുഫിയാൻ സൗരി മാലിക്ക് ഇബ്നുൽ മുബാറക്ക് ഇബ്ൻ ഉയൈന വകീഉ  رضي الله عنهم

തുടങ്ങി പണ്ഡിതൻമാരുടെ ഇതിലുള്ള മദ്ഹബ് .അവർ പറയുന്നു വന്നതുപോലെ മേൽ ഹദീസുകളെ നമ്മൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് വിശ്വസിക്കുന്നു. എങ്ങനെ എന്ന് ചോദിക്കാൻ പാടില്ല നാം വിവരിക്കുകയില്ല നമ്മൾ ഊഹിക്കുകയും ഇല്ല .

وقال الترمذي : في الكلام على حديث الرؤية : المذهب في هذا عند أهل العلم من الأئمة - مثل سفيان الثوري ، ومالك ، وابن المبارك ، وابن عيينة ، ووكيع ، وغيرهم - أنهم قالوا : نروي هذه الأحاديث كما جاءت ، ونؤمن بها . ولا يقال : كيف ، ولا نفسر ولا نتوهم .


അഹ്ലുസ്സുന്നയിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത് അല്ലാഹുവിൻറെ മഹത്വത്തിനോട് യോജിച്ച നിലക്ക് നാം അതിനെ വ്യാഖ്യാനിക്കണം എന്നതാണ്

ഇത് പിൻഗാമികളുടെ മദ്ഹബാണ്.

وذهبت طائفة من أهل السنة : على أننا نؤولها على ما يليق بجلاله تعالى ; وهذا مذهب الخلف .

ഇമാമുൽ ഹറമിന് അതിലേക്ക് പോയിരുന്നു പിന്നെ അതിനെ തൊട്ട് മടങ്ങി. അദ്ദേഹത്തിൻറെ രിസാലത്തുൽ നിളാമിയ്യ

എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു നമ്മൾ ദീനായി തൃപ്തിയാകുന്നതും വിശ്വസിക്കുന്നതും സലഫുൽ  ഉമ്മയെ പിൻപറ്റലാണ്.ഇതിൻറെ അർത്ഥങ്ങളിലേക്ക് വെളിവാകലിനെ ഉപേക്ഷിക്കലിലേക്കാണ് അവർ പോയത് .


وكان إمام الحرمين يذهب إليه ، ثم رجع عنه ، فقال في الرسالة النظامية : الذي نرتضيه دينا وندين لله به عقدا ، اتباع سلف الأمة ، فإنهم درجوا على ترك التعرض لمعانيها .

ഇബ്നു സലാഹ് പറയുന്നു. ഇതേ വഴിയുടെ മേലാണ് ഉമ്മത്തിലെ മുൻഗാമികളും നേതാക്കളും ഉള്ളത്  മറ്റു മഹാന്മാരും ഫുഖഹാക്കളും മറ്റു  മഹാന്മാരും അതിനെ തെരഞ്ഞെടുത്തു.

ഹദീസ് പണ്ഡിതന്മാരും അതിലേക്ക് ക്ഷണിച്ചു. മുതകല്ലിമീങ്ങൾ ആയ പണ്ഡിതന്മാർ അതിനെ തൊട്ട് തെറ്റിയിട്ടില്ല.

ഇബ്നു ബുർഹാൻ വ്യാഖ്യാന അഭിപ്രായം തെരഞ്ഞെടുത്തു.


[ ص: 604 ] وقال ابن الصلاح : على هذه الطريقة مضى صدر الأمة وساداتها ، وإياها اختار أئمة الفقهاء وقاداتها ، وإليها دعا أئمة الحديث وأعلامه ، ولا أحد من المتكلمين من أصحابنا يصدف عنها ويأباها .


واختار ابن برهان مذهب التأويل ، قال : ومنشأ الخلاف بين الفريقين : هل يجوز أن يكون في القرآن شيء لم نعلم معناه ، أو لا ، بل يعلمه الراسخون في العلم ؟

ഇമാം ഇബ്നു ദഖീഖുൽ ഈദ് പറഞ്ഞു.

 വ്യാഖ്യാനം അറബി ഭാഷയോട് അടുത്തതാണെങ്കിൽ എതിർക്കപ്പെടേണ്ടതില്ല വിദൂരം ആണെങ്കിൽ നാം സ്റ്റോപ്പ് ചെയ്യും അല്ലാഹുവിനെ പരിശുദ്ധനാക്കളോടുകൂടെ അല്ലാഹു ഉദ്ദേശിച്ച അർത്ഥം ഞാൻ വിശ്വസിക്കുന്നു.

അദ്ദേഹം പറയുന്നു.അറബി സംസാരത്തിൽ നിന്നും പ്രത്യക്ഷത്തിൽ ഗ്രഹിക്കപ്പെടുന്ന (അല്ലാഹുവിൽ പരിശുദ്ധമാക്കപെട്ട )ഒരു അർത്ഥം നാം  അത് പറയും

ഉദാഹരണത്തിന്

ياحسرتا على ما فرطت في جنب الله [ الزمر : 56 ] 



ഈ ആയത്തിന് അല്ലാഹുവിൻറെ ഹഖിൽ അവന് നിർബന്ധമായ ഒന്നിൽ ഞാൻ അതിക്രമം ചെയ്തു എന്ന് അർത്ഥം പറയൂ (ഭാഗത്തുനിന്ന് അർത്ഥം പറയില്ല)

وتوسط ابن دقيق العيد فقال : إذا كان التأويل قريبا من لسان العرب لم ينكر ، أو بعيدا توقفنا عنه ، وآمنا بمعناه على الوجه الذي أريد به مع التنزيه ، قال : وما كان معناه من هذه الألفاظ ظاهرا مفهوما من تخاطب العرب قلنا به من غير توقيف ، كما في قوله تعالى : ياحسرتا على ما فرطت في جنب الله [ الزمر : 56 ] فنحمله على حق الله وما يجب له


ശേഷം ഇസ്തിവാഇനെ പറ്റി പറയുന്നു.


ഇസ്തിവക്ക് ഇസ്തഖറ് റ സ്ഥിരമായി എന്ന അർത്ഥം നൽകുന്നത് അല്ലാഹുവിന്ന് ജിസ്മ് ഉണ്ട് എന്ന് അറിയിക്കുന്നതിനാൽ

അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.

من ذلك صفة ( الاستواء ) وحاصل ما رأيت فيها سبعة أجوبة :


أحدها : حكى مقاتل والكلبي ، عن ابن عباس : أن ( استوى ) بمعنى استقر ، وهذا إن صح يحتاج إلى تأويل ، فإن الاستقرار يشعر بالتجسيم .

 .

അൽ ഇത്ഖാൻ 1/602



ശേഷം അഹല് സുന്നയുടെ പണ്ഡിതന്മാർ ഓരോ സിഫാത്തിനെയും വ്യാഖ്യാനിച്ച രീതികൾ തുടർന്ന് ഇമാം സുയൂത്വി റ പറയുന്നുണ്ട്. 


ഇവിടെ ഇമാം സുയൂത്വി തുടക്കത്തിൽ പറഞ്ഞത് ഇങ്ങനെയാണ്


അഹ്ലുസ്സുന്നയുടെ ഭൂരിപക്ഷവും പറയുന്നു സലഫുകളും ഹദീസ് പണ്ഡിതന്മാരും ആ പക്ഷത്താണ് ഉള്ളത്

മേൽ വചനങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ്.അതിനാൽ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിക്കേണ്ടതാണ് നാം അതിനെ വിവരിക്കുകയില്ല അതിൻറെ  ഹഖീഖത്തായ അർത്ഥത്തെ തൊട്ട് അല്ലാഹു പരിശുദ്ധനാണ്.


ഇതിന് തെളിവായി കൊണ്ടാണ് ഇമാം മാലിക്കിന്റെയും മറ്റു പണ്ഡിതന്മാരുടെയും ഉദ്ധരണികൾ മഹാനവർകൾ കൊണ്ടുവന്നത്


ഇതിൽ നിന്നും സ്വിഫാതുകൾ വിവരിക്കുന്ന വചനങ്ങൾക്ക് നേരെ അർത്ഥം പറയുകയും എന്നിട്ട്


അല്ലാഹു അർശിൻമേൽ ഇരിക്കുകയാണെന്നും അല്ലാഹുവിന് കൈമുഖം തുടങ്ങിയവഉണ്ടെന്നുമുള്ള

 വഹാബിവാദം തെറ്റാണെന്നും അഹ്ലുസ്സുന്നത്തിനും സലഫുകൾക്കും വിരുദ്ധമാണെന്നും അവിടെ ഉദ്ദേശിക്കപ്പെടുന്ന അർത്ഥം അല്ലാഹുവിനെ ഏൽപ്പിക്കുക എന്നതാണ് ഭൂരിപക്ഷ സലഫിന്റെ അഭിപ്രായമെന്നും

മനസ്സിലാക്കാം.എന്നാൽ വഹാബി പുരോഹിതന്മാർ അതിൻറെ അർത്ഥം ഞങ്ങൾക്കറിയാം എന്ന് പറഞ്ഞ് നേരെ അർത്ഥം പറയുകയും അല്ലാഹുവിനെ കൈകാലുകൾ സ്ഥിരപ്പെടുത്തുകയും അല്ലാഹു അർശിന് മേഖലകളിൽ ഇരിക്കുകയാണെന്ന് വാദിക്കുകയും ആണ് ചെയ്യുന്നത് ഇത് സലഫുകളുടെ മദ്ഹബ് അല്ല .


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Wednesday, June 12, 2024

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ



ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4

- ..................


പത്ത് കിത്താബും  സുന്നി ആചാരങ്ങളും



മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും 

പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?



*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*



- ..................

Aslam Saquafi kamili

Parappanangadi


വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

മൂന്നാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക


ചുരുക്കത്തിൽ, മരിച്ച വ്യക്തിയുടെ പേരിൽ നടത്തുന്ന അന്നദാനത്തിന് യാതൊരു തെളിവുമില്ലെന്ന് പത്ത് കിതാബിലെ തന്നെ മേൽ ഉദ്ധരണിയിൽ നിന്നും പകൽ വെളിച്ചം പോലെ വ്യക്തമായി! 


മറുപടി


മരണപ്പെട്ടവർക്ക്  പ്രതിഫലം ലഭിക്കാൻ വേണ്ടി ഭക്ഷമോ മറ്റോ സ്വദഖ ചെയ്യലും

 ദാനധർമ്മങ്ങൾ ചെയ്യലും 

പുണ്യമാണെന്നതും അതുകൊണ്ട് മയ്യത്തിന് ഉപകാരമുണ്ട് എന്നതും പണ്ഡിതലോകം ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.

അത് ഹദീസുകളിൽ നിന്നും ഫിഖ്‌ഹിന്റെ എല്ലാ ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

അതുതന്നെയാണ് സുന്നികൾ മരിച്ച വീട്ടിൽ ചെയ്യാറുള്ളത്

ദുഖാചാരണത്തിന്റെ ഭാഗമായി ഭക്ഷണമൂട്ടിൽ പരിപാടി അതിനെയാണ് ഗ്രന്ഥങ്ങളിൽ എതിർത്തിട്ടുള്ളത്.

മയ്യത്തിൻറെ പേരിൽ സ്വദഖ യായി ഭക്ഷണവിതരണം ചെയ്യുന്നതിന് ഒരു പണ്ഡിതനും എതിർത്തിട്ടില്ല.


ഇമാം ബുഖാരി (റ)യും മുസ്‌ലിമും (റ)


നിവേദനം ചെയ്‌ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.


 أَنْ سَعْدَ بْنَ عُبَادَةَ رَضِيَ اللَّهُ عَنْهُ تُوفِّيَتْ أُمَّهُ وَهُوَ غَائِبٌ عَنْهَا ،

فَقَالَ يَا رَسُولَ اللَّهِ إِنْ أُمِّي تُوُفِّيَتْ وَأَنَا غَائبٌ عَنْهَا، أَيَنفَعُهَا شَيْئً؟ إِنْ تَصَدِّقْتُ بِهِ عَنْهَا؟ قَالَ: نَعَمْ، قَالَ: فَإِنِّي أُشْهِدُكَ أَنْ حَائِطي

المِحْرَافَ صَدَقَةٌ عَلَيْهَا. (البخاری: ٢٥٥٦ / مسلم: ٤٣٠٨)


സഅ്‌ദുബ്നു ഉബാദ(റ)സ്ഥലത്തില്ലാ ത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. നബി(صلى الله عليه وسلم)യെ സമീപ്പിച്ച് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിൻ്റെ റസൂലെ! ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എൻ്റെ ഉമ്മ മരണപ്പെട്ടു. അവരുടെ പേരിൽ ഞാൻ വല്ലതും സ്വദഖ: ചെയ്തതാൽ അതവർക്കു ഫലം ചെയ്യുമോ?' നബി(صلى الله عليه وسلم) പറഞ്ഞു: “അതെ”. അപ്പോൾ സഅ്ദ്(റ) പ്രഖ്യാപിച്ചു: 'താങ്കൾ സാക്ഷി. നിശ്ചയം എൻ്റെ മിഖ്റാഫ് തോട്ടം അവരുടെ പേരിൽ സ്വദഖയാണ്'. (ബുഖാരി: നമ്പർ: 2556, മുസ്‌ലിം: 4308)


ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവീ (റ)എഴുതുന്നു:


وَفِي هَذَا الْحَدِيثِ أَنَّ الصَّدَقَةَ عَنِ الْمَيِّتِ تَنْفَعُ الْمَيِّتَ، وَيَصِلُهُ

ثَوَابُهَا ، وَهُوَ كَذَلِكَ بِاجْمَاعِ الْعُلَمَاءِ. (شرح مسلم: ٤٤٤/٣)


 മയ്യിത്തിൻ്റെ പേരിൽ ചെയ്യുന്ന സ്വദഖ: മയ്യിത്തിനുഫലം ചെയ്യുമെന്നും അതിൻ്റെ  പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിതലോകം  ഏകോപിച്ചുപറഞ്ഞ അഭിപ്രായവും അതു = തന്നെയാണ്. ( ശർഹുമുസ്‌ലിം: 3/444)


ഇബ്നു‌ ഹജറുൽ അസ്ഖലാനി(റ)


എഴുതുന്നു:


وفي حديث الباب من الفوائد، جواز الصدقة عن الميت وأن ذلك -

ينفعه، بوصول ثواب الصدقة إليه ، ولا سيما إن كَانَ مِنَ الولد .

وَهُوَ مُخَصِّصَ لِعُمُوم قَوْلِهِ تَعَالَى وَأن ليس للإنسان إلا ما سعى ) .


ഈ അധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങളുണ്ട്. മയ്യിത്തിൻ്റെ പേരിൽ ദാന  ധർമ്മം നടത്തൽ അനുവദനീയമാണന്നും സ്വദഖയുടെ പ്രതിഫലം അവനിലേക്കെത്തുക വഴി അത് അവന്ന് ഫലം ചെയ്യു  മെന്നും ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിൻ്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താന മാണെങ്കിൽ വിശേഷിച്ചും. "മനുഷ്യന്ന് 1അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല” എന്നർ ത്ഥം വരുന്ന ആയത്തിൻ്റെ വ്യാപകാർ ത്ഥത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി: 8/331)



മയ്യിത്തിൻ്റെ പേരിൽ അന്നദാനം നടത്തൽ സ്വദഖയാണെന്നും അവനു വേണ്ടി സ്വദഖ ചെയ്യൽ സുന്നത്താണെന്നത് “ഇജ് മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ഇബ്നു‌ ഹജർ ഹൈതമീ(റ) "ഫതാവൽ - കുബ്‌റാ"യിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേ ഹം എഴുതുന്നു.


فَإِنْ قُلْتَ: لِمَ كُرِّرَ الإِطْعَامُ سَبْعَةَ أَيَّامٍ دُونَ التَّلْقِينِ؟ قُلْتُ: لأن

مصلحة الإطعام متعدية، وفائدته للميت أَعْلَى إِذِ الإِطْعَامُ عَنِ

الْمَيِّتِ صَدَقَة، وهي تُسَن عَنهُ إِجماعا الفتاوي الكبرى : ١٩٣/٣)

 ഏഴുദിവസം മയ്യിത്ത് ഖബ്റിൽ പരീ ക്ഷണം നേരിടുന്നതിൻ്റെ പേരിലാണല്ലോ

ഏഴു ദിവസം മയ്യിത്തിൻ്റെ പേരിൽ അന്നദാനം നടത്തുന്നത്. അപ്പോൾ തൽഖീനും ഏഴു ദിവസം ആവർത്തിക്കേണ്ടതല്ലേ എന്ന സംശയത്തിനു ഇപ്രകാരം മറുപടി പറയാവുന്നതാണ്. അന്നദാനത്തിന്റെ ഗുണം മറ്റുള്ളവരിലേക്ക് വിട്ടുകടക്കു ന്നതും അതുമുഖേന മയ്യിത്തിനുലഭിക്കുന്നനേട്ടം ഉന്നതവുമാണ്. കാരണം *മയ്യിത്തിന്റെ പേരിലുള്ള അന്നദാനം സ്വദഖ യാണ്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ സുന്നത്താണെന്നകാര്യം ഇജ്‌മാഅ് (ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്.* (ഫതാവൽ കുബ്റാ: 3/193)


അന്നദാനം സ്വദഖ:യുടെ പരിധിയിൽ വരില്ലെന്നു പറയാൻ ഏതെങ്കിലും പുത്തൻ വാദി ധൈര്യം കാണിക്കുമെന്ന് തോന്നു ന്നില്ല. കാരണം ഇസ്‌ലാം കാര്യങ്ങളിൽ ഏറ്റവും ഉത്തമമായ കാര്യങ്ങളിലൊന്നാ യാണ് പ്രബലമായ ഹദീസുകളിൽ അന്ന ദാനത്തെ എണ്ണിയിരിക്കുന്നത്. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു.


أَنَّ رَجُلاً سَأَلَ النَّبِيِّ ﷺ أَيُّ الإِسْلامِ خَيْرٌ؟ قَالَ: «تَطْعِمُ الطَّعَامَ

وتقرأ السلام على من عرفت ومن لم تعرف (بخاري : ١١)

 ഇസ്ല‌ാമിൽവെച്ച് ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് ഒരാൾ നബി(صلى الله عليه وسلم) യോട് ചോദിക്കുകയുണ്ടായി. അന്നദാനവും പരിചയമുള്ളവർക്കും ഇല്ലാത്ത വർക്കും സലാം പറയലുമാണെന്നും അവി ടുന്ന് മറുപടി നൽകി. (ബുഖാരി: 11)


 ഇമാം അസ്ഖലാനി(റ)യുടെ വാക്കുകൾ ശ്രദ്ധിക്കുക, 


وفي حديث الباب من الفوائد، جواز الصدقة عن الميت.

وأن ذلك ينفعه بوصول ثواب الصدقة إليه 

ഈ അധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങളുണ്ട്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ അനുവദനീയമാണ്. അതിന്റെ പ്രതിഫലം അവനെത്തുന്നതും അതിൻ്റെ നേട്ടം അവനുലഭിക്കുന്നതുമാണ്. (ഫ ത്ഹുൽബാരി: 8/331)


പ്രത്യുത മരണ പ്പെട്ടവർക്കുവേണ്ടി ചെയ്യുന്ന സ്വദഖയുടെ നേട്ടം അവർക്കുലഭിക്കുമെന്നത് പണ്ഡിത ലോകം ഏകോപിച്ചുപറഞ്ഞകാര്യമാ ണെന്ന് ഇമാം നവവി(റ)യും മറ്റും രേഖ പ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി(റ)പറയുന്നു.


فَإِنَّ الصَّدَقَةَ تَصِلُ إِلَى الْميت وينتفع بها بلا خلاف بين الْمُسْلِمِينَ، وَهَذَا هُوَ الصواب. (شرح مسلم: ٢٥/١)


സ്വദഖ മയ്യിത്തിലേക്കെത്തുന്നതും അതിൻ്റെ ഫലം അവനു ലഭിക്കുന്നതുമാണ്. ഈ വിഷയത്തിൽ മുസ്‌ലിം ലോകത്ത് പക്ഷാന്തരമില്ല. ഇതുമാത്രമാണ് ശരിയായ വീക്ഷണം. (ശർഹുമുസ്‌ലിം: 1/25)

അപ്പോൾ പുത്തൻ വാദികളുടെ നിലപാട് ഇജ്‌മാഇന്ന് വിരുദ്ധമാണെന്നു മനസ്സിലായല്ലോ.


നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അധ്യാപനങ്ങൾ അക്ഷരത്തിലും അർത്ഥത്തിലും ജീവിതത്തിൽ പകർത്തി അടുത്ത തലമുറക്ക് അപ്പടി പകർന്നു കൊടുത്തവരാണല്ലോ സഹാബ് ഈ വിഷയത്തിൽ അവരുടെ സമീപനം എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം


📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:


 ﻗﺎﻝ ﻃﺎﻭﺱ : ﺇﻥ ﺍﻟﻤﻮﺗﻰ ﻳﻔﺘﻨﻮﻥ ﻓﻲ ﻗﺒﻮﺭﻫﻢ ﺳﺒﻌﺎ ، ﻓﻜﺎﻧﻮﺍ ﻳﺴﺘﺤﺒﻮﻥ ﺃﻥ ﻳﻄﻌﻢ ﻋﻨﻬﻢ ﺗﻠﻚ ﺍﻷﻳﺎﻡ الحاوي للفتاوي


"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*


*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്.ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).

ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.


*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*


രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.


*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.


إن سنة الإطعام سبعة أيام تلعنى أنها مستمرة إلى الآن يمكن والمدينة، فالظاهر أنها لم تتركة من عهد الصحابة إلى الآن، وأنهم أَحَدُوهَا خَلَقًا عَنْ سَلَفَ إِلَى الصدر الأول (الحاوي (٣٧٥/٢)


*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375)📚*



ഇവിടെ ഒരു ഗ്രന്തങ്ങളിലും മയിത്തിന് വേണ്ടി സ്വദഖ യായി ഭക്ഷണ വിതരണം ചെയ്യൽ തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല ഉണ്ടങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്


മരിച്ചതിന്റെ പേരിൽ ദുഖ ദുഃഖപ്രകടനാമായി  നടത്തുന്ന ഒരാചാരത്തെയാണ് എതിർത്തിട്ടുള്ളത് എന്ന്

ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം തുഹ്ഫയിൽ തന്നെ ഇബ്നു ഹജർ റ പറഞ്ഞിട്ടുണ്ട്


ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن تحفة المحتاج

അതിനെ നിയാഹത്തിൽ എണ്ണാൻ കാരണം ദു:ഖ പ്രകടിപ്പിക്കൽ കൊണ്ട്

ശക്തിയാക്കൽ ഉള്ളത് കൊണ്ടാണ്

(തുഹ്ഫ)


മയ്യിത്തിന് സ്വദഖയായി നടത്തുന്നതല്ല തെറ്റ് എന്നും ദു:ഖം പ്രകടിപ്പിച്ച് നടത്തുന്നതാണ് തെറ്റ് എന്നും മനസ്സിലാക്കാം 


തുഹ്ഫതുൽ മുഹ്താജിൽ ഇബ്നു ഹജർ റ പറയുന്നു.


تحفة المحتاج


ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن ومن ثم كره لاجتماع أهل الميت ليقصدوا بالعزاء قال الأئمة بل ينبغي أن ينصرفوا في حوائجهم فمن صادفهم عزاهم وأخذ جمع من هذا ومن بطلان الوصية بالمكروه وبطلانها بإطعام المعزين لكراهته لأنه متضمن للجلوس للتعزية وزيادة وبه صرح في الأنوار نعم إن فعل لأهل الميت مع العلم بأنهم يطعمون من حضرهم لم يكره [ ص: 208 ] وفيه نظر ودعوى ذلك التضمن ممنوعة ومن ثم خالف ذلك بعضهم فأفتى بصحة الوصية بإطعام المعزين وأنه ينفذ من الثلث وبالغ فنقله عن الأئمة وعليه فالتقييد باليوم والليلة في كلامهم لعله للأفضل فيسن فعله لهم أطعموا من حضرهم من المعزين أم لا أمر ما داموا مجتمعين ومشغولين لا لشدة الاهتمام بأمر الحزن تحفة المحتاج

മയ്യത്തിന്റെ വീട്ടുകാർക്ക് തയ്യാറാക്കപെടുന്ന ഭക്ഷണം അവിടെ ഹാജറാവുന്നവർ ഭക്ഷിപിക്കുന്നത് കറാഹത്തല്ല. അത് പാടില്ല എന്ന് പറഞ്ഞത് ശരിയല്ല.

സമാധാനിപ്പിക്കാൻ വേണ്ടി വരുന്നവർക്ക്  ഭക്ഷണം നൽ കാൻ വസ്വിയത്ത് ചെയ്യൽ സ്വഹീഹാണന്ന്   ചില മഹാൻമാർഫത്വ വ നൽകിയിട്ടുണ്ട്  അത് അനന്തര സ്വത്തിന്റെ മൂന്നിലൊന്നിൽ നിന്നും നടപ്പാവും -മറ്റു ഇമാമുമാരും അത് പറഞ്ഞിട്ടുണ്ട്


ശക്തമായ ദുഖാചാരണഭാകമായിട്ടല്ലാതെ സമാധാനിപ്പിക്കാൻ വരുന്നവർ ഭക്ഷണം കഴിച്ചാലും ഭക്ഷണമുണ്ടാക്കൽ സുന്നത്താണ് (തുഹ്ഫ )



*നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിത്തിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്*

*അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്.*



عﻥ ﺳﻔﻴﺎﻥ ﻗﺎﻝ : ﻗﺎﻝ ﻃﺎﻭﺱ : ﺇﻥ ﺍﻟﻤﻮﺗﻰ ﻳﻔﺘﻨﻮﻥ ﻓﻲ ﻗﺒﻮﺭﻫﻢ ﺳﺒﻌﺎ ، ﻓﻜﺎﻧﻮﺍ ﻳﺴﺘﺤﺒﻮﻥ ﺃﻥ ﻳﻄﻌﻢ ﻋﻨﻬﻢ ﺗﻠﻚ ﺍﻷﻳﺎﻡ * .

*സുഫ്യാന്(റ)വില് നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര് ഏഴുദിവസം അവരുടെ ഖബ്റുകളില് വിഷമാവസ്ഥയിലായിരിക്കും. ആയതിനാല് സ്വഹാബിമാര് അത്രയും ദിവസം അവര്ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന് ഇഷ്ടപ്പെട്ടിരുന്നു” (അല്ഹാവി ലില് ഫതാവാ 2/216)*

*"ഏഴ് ദിവസം (മരണ വീട്ടില്) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല് മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല് ഹാവീലില് ഫതാവാ)*


*നബി(സ) തന്നെ മരിച്ച വീട്ടില് നിന്നും ഭക്ഷണം കഴിച്ചത് കാണുക;*

👇🏻👇🏻👇🏻

* ﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ﻓﻲ ﺳﻨﻨﻪ ﺑﺴﻨﺪ ﺻﺤﻴﺢ ﻋﻨﻪ ﻋﻦ ﺃﺑﻴﻪ ﻋﻦ ﺭﺟﻞ ﻣﻦ ﺍﻷﻧﺼﺎﺭ ﻗﺎﻝ ﺧﺮﺟﻨﺎ ﻣﻊ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺟﻨﺎﺯﺓ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻭﻫﻮ ﻋﻠﻰ ﺍﻟﻘﺒﺮ ﻳﻮﺻﻲ ﺍﻟﺤﺎﻓﺮ : ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺟﻠﻴﻪ ، ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺃﺳﻪ ، ﻓﻠﻤﺎ ﺭﺟﻊ ﺍﺳﺘﻘﺒﻠﻪ ﺩﺍﻋﻲ ﺍﻣﺮﺃﺗﻪ ﻓﺄﺟﺎﺏ ، ﻭﻧﺤﻦ ﻣﻌﻪ ، ﻓﺠﻲﺀ ﺑﺎﻟﻄﻌﺎﻡ ﻓﻮﺿﻊ ﻳﺪﻩ ، ﺛﻢ ﻭﺿﻊ ﺍﻟﻘﻮﻡ ﻓﺄﻛﻠﻮﺍ ﺍﻟﺤﺪﻳﺚ . ﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ، ﻭﺍﻟﺒﻴﻬﻘﻲ ﻓﻲ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ : ﺃﺑﻮﺩﻭﺩ 4/644 ﻭﺍﻟﺒﻴﻬﻘﻲ 9/335 *

*നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില് പങ്കെടുത്ത് തിരിച്ചു വരുമ്പോള് മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള് അവിടെ ചെന്നപ്പോള് ഭക്ഷണം കൊണ്ടുവന്നു വെച്ചു.നബിസ്വ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്,ബൈഹഖി)*


*📚ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട് വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)📚*


ഇവിടെ നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


മേൽ ഹദീസ് വിവരിച്ചു അല്ലാമ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ ശറഹ് മിർഖാത്തിൽ പറയുന്നു.


هَذَا الْحَدِيثُ بِظَاهِرِهِ يَرِدُ عَلَى مَا قَدَّرَهُ أَصْحَابُ مَذْهَبْنَا مِن أَنَّهُ يُكْرَهُ الْخَاذُ الطَّعَامِ فِي الْيَوْمِ الْأَوَّلِ أَوِ الثَّانِي أَوِ الثَّالِثِ أَوْ بَعْدَ الْأَسْبُوعِ، كَمَا فِي الْبَزَّازية .... فَيَنْبَغِي أَنْ يُقيد كلامهم بِنَوْعٍ خَاصٌ مِنْ اجْتِمَاعِ يُوجِبُ اسْتِحْيَاءَ أَهْلِ الْمَيِّتِ فَيُطْعِمُونَهُم كَرْهًا ، أَو يُحْمَلُ عَلَى كَوْنَ بَعْضِ الْوَرَثَةِ صَغِيرًا أَوْ غَائِبًا أَو لَمْ يُعْرَفْ رِضَاهُ، أَوْ لَمْ يَكُنِ الطَّعَامُ عِنْدَ أَحَدٍ مُعَيْنِ مِنْ مَالِ نَفْسِهِ، لَا مِنْ مَالِ الْمَيِّتِ قَبْلَ قِسْمَتِهِ، وَنَحْوِ ذَلِكَ، وَعَلَيْهِ يُحْمَلُ قَوْلِ قَاضِي خان يُكْرَهُ الْخَاذُ الضَّيَافَةِ فِي أَيَّامِ الْمُصِيبَةِ، لِأَنَّهَا أَيَّامُ تَأَسُّفَ، فَلَا يَلِيقُ بِهَا مَا يَكُونُ لِلسُّرُورِ، وَإِنِ اتَّخَذَ طَعَامًا ورة


للْفُقَرَاء كَانَ حَسَنًا». (مرقاة : ٥-٤٨٦)


*📚നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട് (വീട്ടുകാർ ഭക്ഷണം നന്നാക്കൽ പാടില്ലെന്നതിനോട്) പൊരുത്തപ്പെടാത്ത ആശയമാണോ ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... 


അതിനാൽ 

( മരിച്ച വീട്ടുകാർ ഭക്ഷണം നന്നാക്കൽ പാടില്ലെന്ന)

അവരുടെ പരമാർശം 

പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോസ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*



ചുരുക്കത്തിൽ മയ്യത്തിന്റെ വീട്ടുകാർ മനപ്പൊരുത്തമില്ലാതെ നടത്തിയില്ലെങ്കിൽ മോശമല്ലേ എന്ന് നിനക്ക് ലജ്ജ കാരണമായി ഉണ്ടാക്കുന്നതും

ജനങ്ങൾ തടിച്ചു കൂടുമ്പോൾ നിർബന്ധിതമായി ഭക്ഷണം പാകം ചെയ്യുന്നതിനെ പറ്റിയും 


അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോസ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുമ്പോഴും

ആഹ്ലാദവും സന്തോഷവും രേഖപ്പെടുത്തി നടത്തുന്നതിനെപ്പറ്റിയും

അല്ലെങ്കിൽ ദുഃഖപ്രകടനമായി നടത്തുന്നതിനെ പറ്റിയുമാണ്

പാടില്ല എന്ന് പറയപ്പെട്ടത്

അതാണ് ഹദീസുകളിൽ നിയാഹത്തിന്റെ ഭാഗമായി എണ്ണിയത്.

അല്ലാതെ മയ്യത്തിന്റെ മേൽ സ്വദഖയായി ഭക്ഷണ വിതരണം ചെയ്യുകയും മയ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന കാര്യത്തെപ്പറ്റി അല്ല .

മയ്യത്തിന് സ്വദഖയായി ചെയ്യുന്ന ഭക്ഷണവിതരണം സഹാബത്തിനെ കാലം മുതലേ തുടർന്നു പോരുന്നതാണ്.



മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.

👇🏻👇🏻


*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.


صُنْعُ الطَّعَامِ لأَجْلِ التَّرَحمِ بِالدُّعَاءِ لِلْمَيِّتِ وَالتَّرَحُمِ عَلَيْهِ، فَهُوَ مَقْصِدٌ حَسَنٌ، وَإِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَهُوَ أَصْلٌ مِنَ الْأُصُولِ الْمُعْتَمَدَة في الأَقْوَالِ وَالْأَفْعَالِ، وَلَا يَكُونُ بِدْعَةً،

മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.



*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ലാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.


മരണപ്പെട്ടതിന്റെ പേരിൽ ദുഃഖപ്രകടനമായി ചെയ്യപ്പെടുന്ന ഭക്ഷണം ഊട്ടൽ പരിപാടി നല്ലതല്ല എന്ന് പണ്ഡിമാരുടെ ഗ്രന്ഥങ്ങളിലും ഹദീസുകളിലും വന്നിട്ടുണ്ടെങ്കിലും

മയ്യത്തിന്റെ മേലിൽ സ്വദഖയായി ചെയ്യപ്പെടുന്ന ഭക്ഷണ വിതരണം ഇജ്മാഉ കൊണ്ട് സ്ഥിരപ്പെട്ടതാണ് എന്ന് അതേ ഗ്രന്ഥത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് .എല്ലാം ഈ വഹാബി പുരോഹിത വർഗ്ഗം കട്ട് വെച്ചു ജനങ്ങളെ കബളിപ്പിക്കുകയാണ്.


അസ് ലം കാമിൽ സഖാഫി 

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama


 

Tuesday, June 11, 2024

ഖുത്വുബ.ചങ്ങലീരി മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 3 - .................. പത്ത് കിത്താബും സുന്നി ആചാരങ്ങളും പത്ത് കിതാബ് അനറബി ഭാഷയിൽ ഖുത്വുബ നടത്താമെന്ന് പറഞ്ഞോ ? *പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*

 ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 3

- ..................


പത്ത് കിത്താബും  സുന്നി ആചാരങ്ങളും


പത്ത് കിതാബ് അനറബി ഭാഷയിൽ ഖുത്വുബ നടത്താമെന്ന് പറഞ്ഞോ ?


*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*



- ..................

Aslam Saquafi kamili

Parappanangadi


വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

മൂന്നാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക



 അതു കൊണ്ടുതന്നെ വെള്ളിയാഴ്ച‌കളിൽ നടക്കുന്ന ആ ഉൽബോധനം ജനങ്ങൾക്ക് മനസ്സിലാകുന്ന, അവരുടെ ഭാഷയിലായിരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ 'മതപഠനം' എന്ന 'ജുമുഅ ഖുതുബ' യുടെ ലക്ഷ്യം നിറവേറുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് ശാഫിഈ മദ്ഹബിലെ പല ഗ്രന്ഥ ങ്ങളിലും ജുമുഅ ഖുതുബയെകുറിച്ച് പറയുമ്പോൾ അത് 'മഫ്‌ഹുമത്ത്' (മനസ്സിലാവുന്നത്) ആയിരിക്കണമെന്ന് പ്രത്യേകം പറയുന്നത്. ഇക്കാര്യം ശാഫിഈ മദ്ഹബിലെ ഏറ്റവും ചെറിയ കിതാബായ പത്ത് കിതാബിലും വ്യക്തമായി പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്:



നോക്കൂ, ജുമുഅഃ ഖുതുബ ശ്രോതാക്കൾക്ക് മനസ്സിലാകുന്നതായിരിക്കണമെന്ന് സുന്നി പണ്ഡിതന്മാരുടെ പരിഭാഷകളിലൂടെ തന്നെ വ്യക്തമായല്ലോ. അപ്പോൾ, ഖുതുബ ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്നാണ് അതറിയിക്കുന്നത്!


("പത്ത് കിതാബുംസുന്നി ആചാരങ്ങളും " പേ12)


മറുപടി


10 കിതാബിലെ ഫിഖ്ഹ് ചർച്ച ചെയ്യുന്ന രണ്ട് കിതാബുകൾ ഉണ്ട് ഒന്ന് മുതഫരിദ് രണ്ട് നൂറിൽ അബ്സ്വാർ

ഈ രണ്ട് കിത്താബിലും ഖുതുബ അറബി ഭാഷയിൽ ആയിരിക്കൽ ശർത്താണ് എന്ന് വ്യക്തമായി പറഞ്ഞതാണ്..അതെല്ലാം മറച്ചുവെച്ച് ഖുതുബ അറബിയിൽ ആവണമെന്നില്ല എന്ന് പത്ത് കിതാബിൽ ഉണ്ട് എന്ന് വരുത്താനുള്ള ഈ കള്ള പുരോഹിതന്റെ ശ്രമം ഇബ്ലീസിനെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ്.



പത്ത് കിതാബിലെ മുതഫറി ദിൽ പറയുന്നത് കാണുക

ഖുതുബയുടെ ശർതുകൾ ജുമുഅയുടെ അർഹരായ നാൽപതുകളെ കേൾപ്പിക്കുക

ഖുത്വുബ അറബിയിലായിരുക്കുക (മുതഫരിദ് പത്ത് കിതാബ് 11 , )


وشروطها اسماع اربعين من أهل الجمعة

كونها باالعربية متفرد


നൂറുൽ അബ്സാറിൻ പറയുന്നു.

ഖുത്വുബയുടെ ശർത്ത് അറബി ഭാഷയിൽ ആവലാണ് (നൂറുൽ അബ് സാർ 67

وشروط الخطبة...  وان يكون بالعربية 

نور الابصار 67


വഹാബി പുരോഹിതൻ ഖുതുബ അറബിയിൽ അവൽ ശർത്തില്ല എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കൊണ്ടുവന്ന വാചകത്തിന്റെ തൊട്ടുമുകളിൽ തന്നെ അറബി ഭാഷയിൽ ശർത്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മറച്ചുവെച്ച് ഖുത്തുബ അറബിയിൽ അവലോട് കൂടെ അറബി അറിയുന്നവർക്ക് ഗ്രഹിക്കപ്പെടുന്ന  (മഫ് ഹൂ മത്ത് , ) രീതിയിൽ ആവണം എന്ന് പറഞ്ഞതിനെ അറബി ഭാഷ അല്ലാത്ത ഭാഷയിൽ ആവണം എന്ന് വരുത്തിതീർത്ത് കബളിപ്പിക്കുകയാണ് ഈ കള്ള പുരോഹിതൻ ചെയ്തിട്ടുള്ളത് ,


അറബി ഭാഷയിൽ ആയിരിക്കെ തന്നെ അറബി ഭാഷ അറിയുന്നവർക്ക് ഗ്രഹിക്കുന്ന പദങ്ങൾ ആയിരിക്കണം ഖുതുബയിൽ ഉപയോഗിക്കേണ്ടത് എന്നാണ് മഫ്ഹൂമത്താവൽസുന്നത്താണ് എന്ന്  പണ്ഡിതന്മാർ പറഞ്ഞതിന്റെ ഉദ്ദേശം


അല്ലാതെ ജനങ്ങളുടെ ഭാഷയിൽ അതായത് ഓരോ നാട്ടിലെ ഭാഷയിൽ ഓതണം എന്ന് അതിൻറെ ഉദ്ദേശം ആയിരുന്നെങ്കിൽ അറബി ഭാഷയിൽ തന്നെ ആവണമെന്ന് ശർത്ത് പറയില്ലായിരുന്നു.


ഒന്നിരിക്കൽ

 ഈ വഹാബി പുരോഹിതന്മാർക്ക് കിതാബിലെ  വാചകം മനസ്സിലാക്കാൻ അന്തമില്ലാതെയായി പോയി അല്ലെങ്കിൽ അറിഞ്ഞിട്ടും പാവം ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പിശാജുക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്.


ചെറിയ കിതാബുകളിൽ പോലും ഇത്തരം തട്ടിപ്പുകൾ നടത്തുന്ന ഇവന്മാർ ഖുർആനിലും ഹദീസിലും എത്രയെത്ര തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകും എന്ന് നാം ചിന്തിക്കുക.ഇതുപോലെ തന്നെയാണ് ഇവർ കൊണ്ടുവരുന്ന ഓരോ ഗ്രന്ധങ്ങളുടെയും അവസ്ഥ.

പരലോക ബോധം തീരെ ഇല്ലാത്ത ഇവരുടെ തട്ടിപ്പുകളിൽ നിന്നും സമുദായത്തെ അല്ലാഹു കാക്കുമാറാവട്ടെ


പത്ത് കിതാബല്ലാത്ത മറ്റു കിത്താബിലും ഗ്രഹിക്കപ്പെടുന്നതാവൽ സുന്നത്താണ് എന്ന് പറയുകയും അതേ കിതാബിൽ തന്നെ അറബി ആവൽ ശർത്താണെന്നും പറഞ്ഞിട്ടുണ്ട് അവിടെയും മേൽപ്രകാരം തന്നെയാണ് വിശദീകരിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കുക


അസ് ലം കാമിൽ സഖാഫി 

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ ഇബ്നു തെെമിയ

 (വിചിന്തനം 2005 ഫെബ്രുവരി 25 ) ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു  അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ് നിങ്ങള്‍ വിശേഷിപ്പിച്ച ഇബ്നു തെയ്മിയ്യ പോലും പഠിപ്പിക്കുന്നു മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം മയ്യത്തിനു ലഭിക്കും എന്ന്


വഹാബികള്‍ ഖുർആനിനു സമമാണ് എന്ന് പറഞ്ഞ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;


ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ . 


 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?. 


മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364)  


 👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)


പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)


 മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?

------------------------------


ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..


ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..


മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..


പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി 

വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..


തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട 

ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,


കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..


അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?


എന്തൊരു ആശയ പാപ്പരത്തമാണിത്!..........

Saturday, June 8, 2024

പത്ത് കിതാബ് കൂട്ടുപ്രാർത്ഥനക്കെതിരെയോ*പത്ത് കിത്താബും സുന്നി ആചാരങ്ങളും*

 *പത്ത് കിത്താബും  സുന്നി ആചാരങ്ങളും*


*പത്ത് കിതാബ് കൂട്ടുപ്രാർത്ഥനക്കെതിരെയോ*


*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com




بسم الله الرحمن الرحيم

الحمدلله رب العالمين

الصلاة والسلام علي سيدنا محمد و علي اله وصحبه واتباعه أجمعين


പത്ത് കിത്താബും  സുന്നി ആചാരങ്ങളും


പത്ത് കിതാബ് കൂട്ടുപ്രാർത്ഥനക്കെതിരെയോ


*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*

- ..................

Aslam Saquafi kamili

Parappanangadi


 വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

രണ്ടാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക



ഫർള് നമസ്‌കാരശേഷം ഇമാം പ്രാർത്ഥിക്കുകയും മഅ്‌മൂമുകൾ  പ്രാർത്ഥനക്ക് 'ആമീൻ' പറയുകയും ചെയ്യുന്ന, ഇന്നത്തെ സുന്നി പള്ളികളിൽ കാണുന്ന 'കൂട്ടുപ്രാർത്ഥന' സമ്പ്രദായത്തിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിൻബലം കാണാൻ സാധ്യമല്ല. അപ്രകാരം തന്നെ സ്വന്തം മദ്ഹബായ ശാഫിഈ മദ്ഹബും ഈ സമ്പ്രദായത്തെ പിന്തുണക്കുന്നില്ലെന്നു കാണാം. മാത്രമല്ല, നമസ്കരിക്കാൻ വന്നവരുടെ കൂട്ടത്തിൽ സ്ത്രീകളുണ്ടെങ്കിൽ നമസ്കാരശേഷം പിരിഞ്ഞുപോകുമ്പോൾ അവരും പുരുഷന്മാരും കുടിക്കലരാതിരിക്കാൻ അവർ ആദ്യം എണീ റ്റുപോകണമെന്നും അത്രയും സമയം ഇമാമും മഅ്‌മൂമുകളിലെ പുരുഷൻമാരും അവിടെതന്നെ ഇരിക്കണമെന്നും, സ്ത്രീകൾ പിരിഞ്ഞുപോയിക്കഴിഞ്ഞാൽ ഇമാം ഉടൻ നമസ്ക്കാരസ്ഥലത്തു നിന്നും മാറിപ്പോകണമെന്നുമാണ് പത്ത് കിത്താബ്‌പോലും പഠിപ്പിക്കുന്നത്. അഥവാ, കൂട്ടു പ്രാർത്ഥന എന്ന സമ്പ്രദായം ഇവിടെ ഇല്ല എന്നർത്ഥം. 


മറുപടി


അതെല്ലാം ഇസ്ലാമിക പ്രമാണങ്ങളെ കൊണ്ട് തെളിയിക്കാൻ സാധിക്കുന്നതാണ്.


ഷാഫി മദ്ഹബിലെ ഗ്രന്ഥങ്ങളെ കൊണ്ടും തെളിയിക്കുന്നതാണ്.


ഇയാൾ കൊണ്ടുവന്ന പത്ത് കിതാബിലെ ഉദ്ധരണിയിൽ തന്നെ നിസ്കാര ശേഷം ദിക്റ് ദുആകൾ സുന്നത്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്


എന്നാൽ സലാം വീട്ടിയ ഉടനെ ഇമാം നിസ്കരിച്ച അതേ സ്ഥലത്ത് തന്നെ ഇരിക്കാതെ ആ സ്ഥലത്തെ തൊട്ടു വിട്ടു പിരിഞ്ഞു മാറിയിരിക്കേണ്ടതാണ്.

വലതുഭാഗം അഭൂമികളിലേക്ക് തിരിഞ്ഞിരിക്കലും നല്ലതാണ്.

ഈ കാര്യം ഫിഖിഹിന്റെ എല്ലാ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുതന്നെയാണ് പത്ത് കിതാബിൽ പറയുന്നതും.

ഇതിനെ ദുർവ്യാഖ്യാനം ചെയ്തു നിസ്കരിച്ച സ്ഥലത്ത് നിന്ന് ഇമാം ദുആ ചെയ്യാതെ എഴുന്നേറ്റ് പോകണമെന്ന് പറഞ്ഞിട്ടുണ്ട് എന്നത് പച്ച നുണയാണ്.


പത്ത് കിതാബിൽ

ഇയാൾ കൊണ്ടുവന്നത് തന്നെ നമുക്ക് പരിശോധിക്കാം

പത്ത് കിതാബിലെ

നൂറുൽ അബ്സ്വാറിൽ പറയുന്നു.

ويسن الذِكْر وَالدَّعَاءُ عَقب الصلاة  ويصلي علي النبي صلى الله عليه وسلم اوله واخره   ويفارق الإِمَام مُصَلاه عقب فراغه   إن لم يكن ثم نساء  


നൂറുൽ അബ്സ്വാർ പേ 45


നിസ്കരിച്ച ഉടനേ ദിക്റ് ദുആ സുന്നത്താണ് .വായന ആദ്യവും അവസാനവും സലാത്ത് ചൊല്ലേണ്ടതാണ്

അവിടെ സ്ത്രീകൾ ഇല്ലെങ്കിൽ അതിനുശേഷം നിസ്കാരിച്ച അതേ സ്ഥലത്തെ ഇമാം വിട്ടുപിരിയേണ്ടതാണ്. (മാറി ഇരുന്നു ദിക്റ് ദുആ ചെയ്യേണ്ടതാണ്)

(നൂറുൽ അബ്സ്വാർ പേ 45 )


എവിടെയാണ് കൂട്ടുപ്രാർത്ഥന പാടില്ല എന്ന് പറയുന്നത് മൗലവി

അതേ സ്ഥലത്ത് തന്നെ ഇരിക്കാതെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു കൊണ്ട് ദിക്റ് ദുആ ചെയ്യണമെന്നാണ് പറയുന്നത്. അതിനെയാണ്ദുർവ്യാഖ്യാനം ചെയ്തു കൂട്ടു പ്രാർത്ഥനക്കെതിരെ പത്ത് കിതാബിൽ ഉണ്ട് എന്ന് പറഞ്ഞ് വീമ്പിളക്കുന്നത്.

ഇബിലീസിനെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ് ഈ മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത്.


ശാഫിഈ മദ് ഹബ് വിവരിച്ച് ഫത്ഹുൽ മുഈൻ പറയുന്നു.


ഒറ്റക് നിസ്കരിച്ചവനും മഅമൂമും  ഇമാമിന്റെ ദുആ കേൾക്കുമ്പോൾ ആ ദുആഇന്ന് സദസ്യർ ആമീൻ പറയലോ സദസ്യരെ പഠിപ്പിക്കലോ ഉദ്ധേശിക്കാത്ത ഇമാമുമാണ് പതുക്കെ ദിക്റും ദുആയും നിർവഹിക്കൽ സുന്നത്  (ആമീൻ പറയലിനെ ഉദ്ധേശിച്ച ഇമാമും പഠിപ്പിക്കലിനെ ഉദ്ധേശിച്ച ഇമാമും ഉറക്കെയാക്കണം)

(ഫത്ഹുൽ മുഈൻ)


(و) سن (ذكر ودعاء سرا عقبها) أي الصلاة.أي يسن الاسرار بهما لمنفرد ومأموم وإمام لم يرد تعليم الحاضرين ولا تأمينهم لدعائه بسماعه.

ഫത്ഹുൽ മുഈൻ

വീണ്ടും പറയുന്നു.


ഇമാമിന്റെ ദുആ കേൾക്കുന്ന മഅമൂമ് ആമീൻ പറയൽ സുന്നത്താണ് .

മഅമൂം ദുആ അറിയുമെങ്കിലും ഇങ്ങനെ തന്നെ

(ഫത്ഹുൽ മുഈൻ ,ഇ ആനത്ത്)


فروع) يسن افتتاح الدعاء بالحمد لله والصلاة على النبي (ص)، والختم بهما وبآمين.

وتأمين مأموم سمع دعاء الامام، وإن حفظ ذلك.ورفع يديه الطاهرتين حذو منكبيه، ومسح الوجه بهما بعده.

واستقبال القبلة حالة 

الذكر أو الدعاء، إن كان منفردا أو مأموما.

وانصرافه لا ينافي ندب الذكر له عقبها لانه يأتي به في محله الذي ينصرف إليه

،فتح المعين 77

തിരിഞ്ഞിരിക്കണമെന്ന് പറഞ്ഞതിനാൽ നിസ്കാരത്തിന്ന് ഉടനെ ദിക്റ് ദുആ ഇല്ല എന്ന് വരില്ല. അത് തിരിഞ്ഞിരുന്ന സ്ഥലത്ത് ന്നിന്ന് കൊണ്ട് വരണം 

ഫത്ഹുൽ മുഈൻ 77


قوله: وتأمين مأموم) أي وسن تأمين مأموم سمع دعاء إمامه، فإن لم يسمعه دعا بنفسه.

(قوله: وإن حفظ ذل له التأمين وإن حفظ الدعاء.

إعانة الطالبين

ഇത്രയും പറഞ്ഞതിൽ നിന്ന് കുട്ടു പ്രാർത്ഥന ശാഫിഇ മദ്ഹബിന്റെ ഗ്രന്തങ്ങളിൽ അംഗീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലയി.

ശാഫിഇ മദ്ഹബിൽ കൂട്ട പ്രാർത്ഥന നടത്താതെ എഴുന്നേറ്റ് പോവണമന്നാണ് പറഞ്ഞത് എന്ന മൗലവിസിയൻ വാദം പച്ചക്കളവാണന്നും അത് ഇബ്ലീസിയൻ ചിന്തയാണന്നും മനസ്സിലായി


അല്ലാമ ഖൽയൂബി (റ) എഴുതുന്നു


ഇമാം നിസ്കാരത്തിൽ ഇല്ലെന്ന് അവിടെയൊക്കെ കടന്നുവരുന്നവർ അറിയും വിധം സലാംവീട്ടിയാൽ ഖിബ് ലയിൽ നിന്ന് തെറ്റി ഇരിക്കൽ ഇമാമിന് സുന്നത്താണ് ഖിയാം വേണമെന്ന് പറഞ്ഞവരുടെ ഉദ്ദേശ്യം ഇതാണ് പ്രാർത്ഥനയുടെ അവസരത്തിലും ഇമാം വല ഭാഗം മഅമൂമുകളിലേക്ക് തിരിക്കൽ സുന്നത്താണ് (ഖൽ യൂബി 1/175)


  ഇമാം നവവി (റ) യുടെ പരാമർശം എടുത്തുവെച്ച് ശൈഖ് സക്കരിയ്യൽ അൻസ്വാരി (റ) എഴുതുന്നു :


നിസ്ക്കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടനെ ഖിയാംസുന്നത്താ-ണെന്ന് പറഞ്ഞത് നിസ്കാരശേഷം ദിക്ർ-ദുആ സുന്നത്താണെന്ന ആശയത്തിന്എതിരല്ല


 കാരണം സലാം വീട്ടിയ ഉടനെ എഴുന്നേറ്റിരിക്കുന്നതിനാൽ സലാം വീട്ടിയ ഉടനെ ഉള്ള ദിക്ർ ഒഴിവാക്കലോ സലാം വീട്ടിയ ഉടനെ ദിക്ർ ചൊല്ലുന്നതിനാൽ സലാമിന്റെ ഉടനെ വേണമെന്ന്  പറഞ്ഞ് ഖിയാം ഒഴിവാക്കലോ അനിവാര്യമായോ വരുന്നില്ല'


 ഇമാം നവവി (റ) മജ് മൂ ഇൽ പറഞ്ഞത് എടുത്തുദ്ധരിച്ച ശേഷം ഇമാം അദ്റ ഈ (റ)പറയുന്നു :


മഅമൂമുകളിലേക്ക് ഇമാം  മുഖം തിരിക്കുകയോ ഖിബ് ലയിൽ നിന്ന് തെറ്റി ഇരിക്കുകയോ ചെയ്താൽ രണ്ടു കാര്യങ്ങളും ഇല്ലാതാകുമല്ലോ (അസ് നൽ മത്ത്വാലിബ് 2 / 487 )


സലാം വീട്ടിയ ശേഷം വലതുഭാഗം മഅമൂമികളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കു മാക്കി ഇരിക്കലാണ് പ്രബല വീക്ഷണപ്രകാരം ഇമാമിൻ സുന്നത്ത് (ഫത്താവ റംലി 1/ 228)


 ചുരുക്കത്തിൽ ഇമാം നിസ്കരിച്ച സ്ഥലത്ത് നിന്ന് മുഫാറകത്ത് ചെയ്യണം അതായത് വിട്ട് പിരിയണം എന്നതിന്റെ ഉദ്ദേശ്യം ദുആ ചെയ്യാതെ എഴുന്നേറ്റ് പോവണം എന്നല്ല .മറിച്ച് നിസ്കരിച്ച സ്ഥലത്ത് നിന്ന് മാറി ഇരിക്കണമെന്നാണ്.


നിഹായയിൽ പറയുന്നു.

നിസ്കാരശേഷം ദിക്റ് ദുആ സുന്നത്താണ് .

ഇമാം നിസ്കാര ശേഷം ദിക്റ് ദുആക്ക് വേണ്ടി ഇരുന്നാൽ ഏറ്റവും ശ്രേഷ്ടമായത്

 വലതുഭാഗം മഅമൂമികളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കു മാക്കി ഇരിക്കലാണ്. നബി സ്വ  യോട് പിൻപറ്റിയതിന്ന് വേണ്ടി . (നിഹായ)

 പ്രബല വീക്ഷണപ്രകാരം ഇമാമിൻ സുന്നത്ത്

وفي نهاية


( و ) يسن ( الذكر ) والدعاء ( بعدها ) أي الصلاة 

ولو مكث الإمام بعد الصلاة لذكر أو دعاء فالأفضل جعل يمينه إليهم ويساره إلى المحراب للاتباع ، رواه مسلم .


നിഹായയുടെ ഹാശിയ അലിയ്യു ശിബ്റാമുല്ലസി  റ  പറയുന്നു


ഇമാം ദിമീരി റ പറഞ്ഞു.

ബാക്കിലുള്ളവർ ഇമാം സലാം വീട്ടിയോ ഇല്ലയോ എന്ന് സംശയിക്കാതിരിക്കാൻ വേണ്ടിയും ദൂരെയുള്ള ആരെങ്കിലും കടന്നുവരുമ്പോൾ ഇമാം നിസ്കാരത്തിലാണോ എന്ന് കരുതി ഇമാമിനെ തുടരാതിരിക്കാനും

 ബാക്കിൽ സ്ത്രീകൾ ഇല്ലെങ്കിൽ ഇമാം നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് നിസ്കരിച്ച ഉടനെ നീക്കൽ ഇമാം സുന്നത്താണ് .

(ഹാശിയത്തു നിഹായ)

قوله

استثنى بعض المتأخرين ) هو الدميري لكنه إنما استثناه من استحباب قيام الإمام  

م من مصلاه عقب سلامه ، لا من الانتقال بالصلاة إلى آخر كما صنعه الشارح إذ لا معنى له ، وعبارته : فإن لم يكن ثم نساء فالمستحب للإمام أن يقوم من مصلاه عقيب صلاته لئلا يشك هو ومن خلفه هل سلم أولا ، ولئلا يدخل غريب فيظنه في الصلاة فيقتدي به 


ഇതേ വിഷയം മുഗ്നി യിൽ പറയുന്നത് കാണുക


നിസ്കാര ശേഷം ദിക്റും ദുആയും സുന്നത്താണ് ബുഖാരി മുസ്ലിമിൽ തന്നെ ധാരാളം സ്ഥിരപ്പെട്ടിട്ടുണ്ട്.

ഇമാം നവവി റ മജ്മൂഇൽ പറയുന്നു.

ദിക്റ് ദുആയിൽ ഇമാം മമ്മൂമീങ്ങളിലേക്ക് തിരിയൽ  സുന്നത്താണ് .

ഏറ്റവും ശ്രേഷ്ടമായത്

 വലതുഭാഗം മഅമൂമികളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കു മാക്കി ഇരിക്കലാണ്.  


സലാം വീട്ടിയ ഉടനെ നിസ്കാര സ്ഥലത്ത് നിന്ന് നീക്കൽ (മാറൽ) ഇമാമിന് സുന്നത്താണ് എന്ന് ഷാഫി ഇമാമും അസ്ഹാബും പറഞ്ഞു.അത് പിന്നിൽ സ്ത്രീകൾ ഇല്ലെങ്കിലാണ്.

അസ്ഹാബ് പറയുന്നു.

ബാക്കിലുള്ളവർ ഇമാം സലാം വീട്ടിയോ ഇല്ലയോ എന്ന് സംശയിക്കാതിരിക്കാൻ വേണ്ടിയും ദൂരെയുള്ള ആരെങ്കിലും കടന്നുവരുമ്പോൾ ഇമാം നിസ്കാരത്തിലാണോ എന്ന് കരുതി ഇമാമിനെ തുടരാതിരിക്കാനും വേണ്ടിയാണിത് (പ്രാർത്ഥന ഇല്ലാതിരിക്കാൻ അല്ല )

ഇമാം അദ്റഇ റ  പറയുന്നു.

ഇമാം മഹ്മീങ്ങളിലേക്ക് മുഖംതെറ്റിക്കുകയോ ഖിബിലയെ തൊട്ട് തിരിഞ്ഞിരിക്കുകയോ ചെയ്താലും മേൽ രണ്ട് കാരണം ഇല്ലാതെയാവുന്നതാണ്.

മുഗ്നി 182

وفي مغني

. (و) يسن (الذكر) والدعاء (بعدها) أي الصلاة، ثبت ذلك في الصحيحين بأنواع من الأذكار والأدعية

قال

في المجموع وغيره: ويستحب للإمام أن يقبل عليهم

(١٨٢)

في الذكر والدعاء، والأفضل جعل يمينه إليهم ويساره إلى المحراب، 


قال الشافعي والأصحاب: يستحب للإمام إذا سلم أن يقوم من مصلاه عقب سلامه إذا لم يكن خلفه نساء، 


قال الأصحاب: لئلا يشك هو أو من خلفه هل سلم أو لا، ولئلا يدخل غريب فيظنه بعد في صلاته فيقتدي به اه‍

. قال الأذرعي: والعلتان تنتفيان إذا حول وجهه إليهم أو انحرف عن القبلة اه‍.


ഇമാം ഇബ്നുഹജർ തുഹ്ഫയിൽ 104 പറയുന്നു.

നിസ്കാര ശേഷം ദിക്റും ദുആയും സുന്നത്താണ്

സലാം വീട്ടിയ ഉടനെ നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് നീക്കൽ  (നിസ്കരിച്ച അതേ സ്ഥലത്ത് അങ്ങനെ തന്നെ ഇരിക്കാത ആ സ്ഥലത്ത് നിന്ന് മാറി ഇരിക്കുക എന്നിട്ട് ദിക്റും ദുആവും കൊണ്ടുവരുക )

ഇമാമിന് ഏറ്റവും ശ്രേഷ്ഠമാണ്.

ഇത് ഇമാം ഉദ്ദേശിക്കുന്നില്ലെങ്കിൽ വലതുഭാഗങ്ങളിലേക്കും ഇടതുഭാഗം ഇമാമിലേക്കു മാക്കി (അതേ സ്ഥലത്ത് തന്നെ )തിരിഞ്ഞിരിക്കൽ സുന്നത്താണ് .അത് തിരുനബിയുടെ സല്ലല്ലാഹു അലൈഹിവസല്ലം മസ്ജിദിൽ ആണെങ്കിലും അങ്ങനെ തന്നെ.പണ്ഡിതന്മാരുടെ നിരുപാധികം ഉള്ള സംസാരം ഇതിനെ അറിയിക്കുന്നു. ഖുലഫാഉ റാഷിദുകളും ശേഷമുള്ള വരും ഇങ്ങനെ തന്നെയായിരുന്നു തിരുനബിയുടെ മിഹ്റാബിൽ  നിസ്കരിച്ചതായി അറിയപ്പെട്ടത്.ഇതിന് വിരുദ്ധം അറിയപ്പെട്ടിട്ടില്ല.

നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് മാറണം എന്ന് പറഞ്ഞത് ദിക്റ് ദുആ ചെയ്യുന്നതിന് വിരുദ്ധമല്ല അവൻ മാറിയിരിക്കുന്ന സ്ഥലത്ത് വെച്ച് ദിക്റ് ദുആ കൊണ്ടുവരേണ്ടതാണ്. തുഹ്ഫ 104


وفي تحفة المحتاج

 ( والذكر ) والدعاء ( بعدها ) وثبت فيها أحاديث 

 كثيرة بينتها مع فروع كثيرة تتعلق بهما [ ص: 104 ] في شرح العباب بما لم يوجد مثله في كتب الفقه 


 والأفضل للإمام إذا سلم أن يقوم من مصلاه [ ص: 105 ] عقب سلامه إذا لم يكن خلفه نساء فإن لم يرد ذلك فالسنة له أن يجعل ولو بالمسجد النبوي على مشرفه أفضل الصلاة والسلام كما اقتضاه إطلاقهم ويؤيده أن الخلفاء الراشدين ومن بعدهم كانوا يصلون بمحرابه صلى الله عليه وسلم ولم يعرف عن أحد منهم خلاف ما عرف منه فبحث استثنائه فيه نظر وإن كان له وجه وجيه لا سيما مع رعاية أن سلوك الأدب أولى من امتثال الأمر يمينه للمأمومين ويساره للمحراب ولو في الدعاء وانصرافه لا ينافي ندب الذكر له عقبها لأنه يأتي به في محله الذي ينصرف إليه 



ഇമാം നിസ്കാരത്തിലാണ് എന്ന് പിറകെയുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് മാറിയിരിക്കണം എന്ന് പറഞ്ഞതിന് കൂട്ടു പ്രാർത്ഥന പാടില്ല എന്ന് ഷാഫി ഗ്രന്ഥങ്ങളിൽ ഉണ്ട് എന്ന് പച്ചക്കളവ് പറഞ്ഞ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ മൗലവിമാർ ചെയ്തിരിക്കുന്നത് ഇബിലീസ് പോലും ഇവരുടെ കളവുകൾ കേട്ട് അമ്പരന്നിട്ടുണ്ടാവും


ഇനി ബാക്കിൽ സ്ത്രീകളിൽ ഇല്ലെങ്കിൽ എന്ന് പറഞ്ഞതിനാൽ പള്ളിയിൽ സ്ത്രീകൾ വരൽ ശാഫിഇ മദ്ഹബിൽ പുണ്യമാണെന്ന്    മൗലവിമാർ  പറഞ്ഞു പരത്താറുണ്ട്.സ്ത്രീകൾ പള്ളിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചയല്ല ഇവിടെ നടത്തുന്നത് നിസ്കാര ശേഷം ഇമാം എങ്ങിനെ ഇരിക്കണം എന്ന ചർച്ചയാണ്

സ്ത്രീകൾ പള്ളിയിൽ വരുന്നതുമായി ബന്ധപ്പെട്ട ചർച്ച മറ്റൊരു സ്ഥലത്ത് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

അവിടെയെല്ലാം ഫിത്ന നിർഭയമാകുന്ന ഘട്ടത്തിൽ കറാഹത്തും ഫിത്നയുണ്ടെങ്കിൽ ഹറാമും എന്ന് വ്യക്തമായി രേഖപ്പെടുത്തിയതാണ്.


അപ്പോൾ പിന്നിൽ സ്ത്രീകളിൽ ഇല്ലെങ്കിൽ എന്ന് പറഞ്ഞതിന്റെ അർത്ഥം വീട്ടിൽ വച്ചോ മറ്റോ നിസ്കരിക്കുമ്പോഴും കറാഹത്തിനെയും ഹറാമിനേയും പരിഗണിക്കാതെ ഏതെങ്കിലും സ്ത്രീ വന്നാൽ എന്ത് ചെയ്യണം എന്നതിനെപ്പറ്റിയും ഉള്ള ചർച്ചയാണ് എന്ന് മനസ്സിലാക്കാം


മഹാന്മാരുടെ കിത്താബുകളിൽ

ഇത്രയും കളവുകളും തട്ടിപ്പുകളും നടത്തുന്ന ഇവന്മാർ പരലോകത്ത് വരണമെന്ന് ബോധമില്ലേ എന്നാണ് നാം സംശയിക്കുന്നത് മഹാന്മാരുടെ ഗ്രന്ഥങ്ങളിലും ഖുർആനിലും ഹദീസിലും ഇവർ  എത്രയെത്ര തട്ടിപ്പുകൾ നടത്തുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് ചിന്തിക്കാവുന്നതാണ്


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

ടെലിഗ്രാംലിങ്ക്


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, June 5, 2024

നമസ്കാരത്തിൽ കൈകെട്ടേണ്ടത് നെഞ്ചിന് * *പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ്

 


*നമസ്കാരത്തിൽ കൈകെട്ടേണ്ടത് നെഞ്ചിന് *

*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*


⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.



*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*

- ..................

Aslam Saquafi kamili

Parappanangadi


 വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

ഒന്നാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക


നമസ്കാരത്തിൽ കൈ നെഞ്ചിന്മേൽ കെട്ടലാണ്  പ്രവാചകചര്യ .ഈ ആശയത്തെയാണ് പള്ളിദർസുകളിൽ ഓതി പഠിക്കുന്ന ശാഫിഈ  മദ്ഹബിലെ ഏറ്റവും ചെറിയ കിതാബായ പത്ത്  കിത്താബിലും പിന്തുണക്കുന്നത്


മറുപടി


 ഈ മൗലവി പച്ച നുണയാണ് പറയുന്നത്


പത്ത് കിതാബിലെ മൂന്ന് ഗ്രന്ഥങ്ങളിൽ കൈ നെഞ്ചിന് താഴെ വെക്കണമെന്ന് വ്യക്തമായി പഠിപ്പിച്ചത് മുഴുവനും മറച്ചുവെച്ചുകൊണ്ട് കബളിപ്പിക്കുകയാണ് ഇയാൾ ചെയ്തിരിക്കുന്നത്


പത്ത് കിതാബിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം



ഗ്രന്തം ഒന്ന്.


പത്ത് കിതാബിന്റെ പ്രാധാന കിതാബായ

മുതഫരിദിൽ പറയുന്നു.


.و وضع يمينه علي

كوع يساره 

تحت الصدر وفوق السرة (  متفرد 7 )


പൊക്കിളിന് മുകളിൽ നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്.

(മുതഫറിദ് 7 )


ഗ്രന്തം 2


പത്ത് കിതാബിലെ  മറ്റൊരു കിതാബായ

അർകാനു സ്വലാത്തിൽ പേജ് 25 ൽ പറയുന്നു.


.وان يضع يديه تحت صدره


നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്

(അർകാനു സ്വലാത്തി 24)


ഗ്രന്തം 3


പത്ത് കിതാബിലെ  മറ്റൊരു കിതാബായ നൂറുൽ അബ്സ്വാറിൽ പറയുന്നു.

ويحطهما

الي تحت صدره (نور الابصار ٤٩)


നെഞ്ചിന്റെ താഴെയിലേക്ക് കൈ താഴ്ത്തണം (നൂറുൽ അബ്സ്വാർ 49)


പത്ത് കിതാബിലെ തന്നെ

മേൽ മൂന്ന് കിതാബിലും പറഞ്ഞതിനെ വെട്ടിമാറ്റി നെഞ്ചിന് മുകളിൽ എന്ന് ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.


ഒഹാബീ കൂടാരമായ തിരൂരങ്ങാടി പ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ച  പത്ത്  കിതാബിൽ തന്നെ വ്യക്തമായി ഈ മൂന്ന് ഉദ്ധരണിയും കാണാവുന്നതാണ് 


മറ്റു ഷാഫി ഇ മദ്ഹബിലെ ഗ്രന്ഥങ്ങൾ എല്ലാം പരിശോധിച്ചാലും ഇതുതന്നെയാണ് പറയുന്നത്


മദ്ഹബിലെ ഗ്രന്ഥങ്ങളെല്ലാം വഹാബികൾക്ക് അനുകൂലമായി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന മൗലവിമാർ ഇബിലീസിനെ പോലും തോൽപ്പിച്ചിരിക്കുന്നു.


എന്നാൽ വഹാബി കൂടാരമായ തിരൂരങ്ങാടി പ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ച ചില കോപ്പി കളിലെ നൂറുൽ അബ്സാർ എന്ന ഗ്രന്ഥത്തിൽ നെഞ്ചിലേക്ക് എന്ന് എഴുതിപ്പിടിപ്പിച്ചതായി കാണാം . എന്നാൽ അതേ പത്ത്  കിതാബിൽ തന്നെ യുള്ള മുതഫറിദ് എന്ന ഗ്രന്തത്തിലും അര്‍കാനു സ്വലാത്ത് എന്ന ഗ്രന്ഥത്തിലുംനെഞ്ചിന് താഴെ എന്ന് വ്യക്തമായി പറയുകയും ചെയ്തിരിക്കുന്നു.ആ ഉദ്ധരണി മുകളിൽ വിവരിച്ചിട്ടുണ്ട്.


എന്ന് മാത്രമല്ല തിരൂരങ്ങാടിക്കാർ പ്രസിദ്ധീകരിച്ച പത്ത് കിതാബിലെ നൂറുൽ അബ്സാറിൽ തന്നെനെഞ്ചിന് താഴെ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


അപ്പോൾ പ്രസ്സിന്റെ കുത്തക ഇവർ ഏറ്റെടുത്ത് ചില സമയത്ത് നെഞ്ചിലേക്ക് എന്ന് എഴുതി തിരിമറി നടത്തുകയാണ് ചെയ്തിട്ടുള്ളത് എന്ന് മനസ്സിലാക്കാം


ഈ തിരുമറി  മനസ്സിലാക്കാതെ ചില പരിഭാഷകളും തെറ്റിദ്ധരിച്ചു പോയിട്ടുണ്ട് എന്നത് കൊണ്ട് ഷാഫി മദ്ഹബിൽ നെഞ്ചിന് മുകളിലാണ് കൈ കെട്ടേണ്ടത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ഏറ്റവും വലിയ വഞ്ചനയാണ്.

ഈ മൗലവിമാർ കൊണ്ടുവരുന്ന ഓരോ ഉദ്ധരണിയും പരിശോധിച്ചാൽ 

ഇവരുടെ ഇത്തരം തട്ടിപ്പുകൾ വ്യക്തമാക്കുന്നതാണ്.


നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി ഫത്ഹുൽ മുഈൻ പറയുന്നത് കാണുക .

ووضعهما تحت صدره وفوق سرته للاتباع أخذا بيمينه كوع يساره وردهما منا الرفع الي تحت الصدر اولي من إرسالها باالكلية ثم استاناف رفعهما الي   تحت الصدر 

(فتح المعين  ٥٤)


രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലും വെക്കൽ സുന്നത്താണ്.

അങ്ങനെ ചെയ്യുന്നത് നബി (സ) യോട് പിൻപറ്റാൻ വേണ്ടിയാണ് -


ഉയർത്തിയ കൈ നെഞ്ചിന്റെ താഴെയിലേക്ക് മടക്കൽ  നല്ലതാണ്.

(ഫത്ഹുൽ മുഈൻ 54)



ഇമാം മഹല്ലി (റ) വിവരിക്കുന്നത് കാണുക.


وجعل يديه تحت صدره.....


زاد ابن خزيمة  علي صدره     اي آخره فيكون اخر اليد  تحته

١/١٧٣شرح المحلي مع المنهاج


രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.


അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും


(ശറഹുൽ മഹല്ലി 1/1 73)


അസ്ന എന്ന ഗ്രന്ഥത്തിൽ പറയുന്നു.


 علي صدره     اي آخره فيكون اخر اليد  تحته بدليل رواية تحت صدره


അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും -


തെഞ്ചിന് താഴേ കൈ വെക്കണം എന്ന ഒരു റിപോർട്ടിൽ വന്ന തെളിവ് കൊണ്ടാണ് ഇങ്ങനെ പറയുന്നത്

(അൽ അസ്നാ)


ഇമാം നവവി റ തന്റെ മിൻഹാജി ലും ഇമാം ഇബ്നു ഹജർ തുഹ്ഫയിലും പറയുന്നു:


( وجعل يديه تحت صدره ) وفوق سرته ( آخذا بيمينه يساره ) للاتباع الثابت من مجموع رواية الشيخين وغيرهما تحفة المحتاج2/103


ഇരു കൈകളും നെഞ്ചിന് താഴെയും പൂക്കളിനു മുകളിലുമായി വെക്കേണ്ടതാണ് തിരു നബിയോട് പിൻപറ്റാൻ വേണ്ടിയാണ് അത്

സ്ഥിരപ്പെട്ട ഹദീസുകളിൽ ഉണ്ട് ,

തുഹ്ഫ -മിൻഹാജ് 2 / 103


ശാഫിഈ മദ്ഹബിലെ പ്രശസ്ത ഗ്രന്ഥമായ നിഹായയിൽ ഇമാം റംലി റ പറയുന്നു




( و ) يسن ( جعل يديه تحت صدره ) وفوق سرته في قيامه أو بدله لما صح من فعله صلى الله عليه 

، نهاية1/549

നിറുത്തത്തിലും അതിന്റെ ബദലിലും പൊക്കിളിന് മീതെയും നെഞ്ചിന് തായെയും കൈകൾ വെക്കൽ സുന്നത്താണ്. നബി (സ) യുടെ പ്രവൃത്തിയിൽ നിന്ന് അങ്ങനെ സാഹീഹായി വന്നതിന്റെ അടിസ്ഥാനത്തിലാണിത് 

(നിഹായ1/548)


നിഹായ വീണ്ടും പറയുന്നു.

ഇമാം നവവിയുടെ മജ്‌മൂ ന്റെ കലാമിൻറെ തേട്ടവും തക് ബീറിന് ശേഷം കൈ നെഞ്ചിന് താഴേക്ക് താഴ്ത്തണം എന്നാണ് നിഹായ 1/548

قضية كلام المجموع ويحط يديه بعد التكبير تحت صدره .

نهاية


 ഇടത്തെ കൈയിന്റെ കെണിപ്പിനെ വലത്തെ കൈ കൊണ്ട് പിടിച്ച് നെഞ്ചിന് തായെയും പൊക്കിളിന് മീതെയുമായി വെക്കൽ സുന്നത്താണ്(ശർഹുൽ മൻഹജ്I / 40)


. കൈ രണ്ടും നെഞ്ചിന്റെ തായെയും പൊക്കിളിന്റെ മീതെയും 'ആയിരിക്കണം ( ബാ് ജൂരി 1/171)


മുമ്പ് വഹാബികളും ഇതംഗീകരിച്ചിരുന്ന അവരുടെ മദ്റസാ പാടപുസ്തകത്തിൽ എഴുതുന്നു. 


അള്ളാഹു അക്ബർ എന്ന് പറയുമ്പോൾ വിരലുകൾ വിരിച്ച് കൊണ്ട് കൈ പടങ്ങൾ ചുമലിന് നേരെ ഉയർത്തുന്നതും പിന്നെ അവനെഞ്ചിൻെറയും പൊക്കിളിന്റെയും ഇടയിൻ വെക്കുന്നതും വലത്തേത് കൊണ്ട് ഇടത്തേതിന്റെ കെണിപ്പിൽ പിടിച്ച് കൊണ്ടിരിക്കുന്നതും സുന്നത്താകുന്നു ( വഹാബികളുടെ അമലിയാത്ത് പേ.: (16)


ഇനിയും ഷാഫി മദ്ഹബിൽ നെഞ്ചിന് മുകളിലാണ് കൈവെക്കേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു വന്നാൽ അവൻ മഹാ തട്ടിപ്പ് വീരനും പിശാചിനെക്കാളും തട്ടിപ്പിൽ മുൻപന്തിയിലുമാണെന്ന് മനസ്സിലാക്കുക


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://m.facebook.com/story.php?story_fbid=pfbid038HFCtaMyb7tXVg5GXmKPtML78vj7iqu9ai9Ua8vH2a1cnxRKNrmJpiVPLAaeyQE8l&id=100016744417795&mibextid=Nif5oz

 


ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...