Friday, May 23, 2025

പെരുന്നാൾ നിസ്കാരം സംശയനിവാരണം*

 *പെരുന്നാൾ നിസ്കാരം സംശയനിവാരണം*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


1. പെരുന്നാൾ സുന്നത്ത് നിസ്‌കാരം എങ്ങിനെ?


ഉ: ബലി/വലിയ പെരുന്നാൾ അല്ലെങ്കിൽ ചെറിയ പെരുന്നാ ൾ സുന്നത്ത് നിസ്ക്‌കാരം ഞാൻ (ഇമാമുണ്ടെങ്കിൽ) ഇമാമോട് കൂടെ നിസ്ക്‌കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യണം.


അദാആയി രണ്ട് റക്‌അത്ത് ഖിബ്‌ലക്ക് മുന്നിട്ട് എന്ന് പറ യൽ സുന്നത്താണ്. തക്‌ബീറത്തുൽ ഇഹ്‌റാമിന് ശേഷം വജ്ജഹ്‌തു ഓതി അഊദു ഓതുന്നതിന് മുമ്പ് ഒന്നാം റക്അ ത്തിൽ ഫാതിഹക്ക് മുമ്പ് ഏഴ് തക്ബീറും രണ്ടിൽ അഞ്ച് തക്ബീറും ചൊല്ലണം.


ഓരോ തക്ബീറുകൾക്കിടയിലും സുബ്ഹാനല്ല വൽഹംദു ലില്ലാഹ് വലാഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബർ എന്ന ദിക്റ് ചൊല്ലുക. പിന്നെ മറ്റു നിസ്‌കാരം പോലെ പൂർത്തിയാക്കുക.


മേൽ നിയ്യത്ത് ചെയ്തതിന് ശേഷം സാധാരണ നിസ്കരി ക്കുംപോലെ രണ്ട് റക്‌അത്ത് നിസ്കരിച്ചാലും മതിയാവുന്നതാ ണ്. (ഫത്ഹുൽ മുഈൻ 11, തുഹ്ഫ).


2. തക്ബീറിന്റെ എണ്ണത്തിൽ സംശയിക്കുകയോ മറക്കുകയോ ചെയ്താൽ എന്ത് ചെയ്യണം.


ഉ: എണ്ണത്തിൽ സംശയിച്ചാൽ ചുരുങ്ങിയ എണ്ണം കൊണ്ട് പിടിക്കണം. മനപ്പൂർവമോ മറന്നോ ഉപേക്ഷിച്ചാൽ സഹ്‌വിന്റെ സുജൂദ് ചെയ്‌തു പരിഹകരിക്കേണ്ടതൊ നിസ്ക്‌കാരം ബാത്തിലാ കുകയോ ഇല്ല. കാരണം അത് ഹയ്ആത്ത് സുന്നത്താണ്.


ഒന്നാം റക്അത്തിൽ മറന്നാൽ രണ്ടാം റക്അത്തിൽ കൊണ്ട് വരാമെന്ന് ഇമാം റംലി(റ) പ്രഭലമാക്കിയിട്ടുണ്ട്. ബിസ്മ‌ി തുട ങ്ങിയാൽ തക്ബീറിൻ്റെ സ്ഥാനം നഷ്ടപ്പെട്ടു. (നിഹായ)


3. പെരുന്നാൾ നിസ്‌കാരത്തിന് മുമ്പ് ബാങ്ക് വിളിയുണ്ടോ?


ഉ: ഇല്ല. അസ്വലാത്ത ജാമിഅ എന്ന് വിളിച്ചു പറയൽ സുന്ന ത്താണ്. അത് തറാവീഹ്, ഗ്രഹണം, മഴയെ തേടൽ തുടങ്ങി ജമാ അത്ത് നിസ്‌കാരങ്ങൾക്ക് സുന്നത്താണ് (തുഹ്‌ഫത്തുൽ മുഹ്‌തജ്)


4. പെരുന്നാൾ നിസ്‌കാരസമയം എപ്പോൾ?


ഉ: സൂര്യോദയം മുതൽ സൂര്യൻ മധ്യത്തിൽ നിന്നും തെറ്റും


വരെയാണ്. ഉദയത്തിന് ശേഷം 20 മിനുറ്റ് കഴിയലാണ് നല്ലത്.


5. പെരുന്നാൾ നിസ്‌കാരത്തിലെ ഏഴും അഞ്ചും തക്ബീറു കൾ ഉറക്കെയാക്കണമൊ?


ഉ: അതെ ഇമാമും മഅ്‌മൂമും ഉറക്കെയാക്കണം. തക്ബീറു കൾക്കിടയിൽ ദിക്റ് പതുക്കെയും ചൊല്ലണം. (തുഹ്ഫ)


6. പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം ഖുതുബ നിർബന്ധ മുണ്ടൊ?


ഉ: പുരുഷൻമാർ ജമാഅത്തായി നിർവ്വഹിച്ചാൽ ഖുതുബ സുന്നത്താണ്.


സ്ത്രീകൾക്കും ഒറ്റക്ക് നിസ്‌കരിക്കുന്നവർക്കും സുന്നത്തില്ല. (ശർവാനി)


7. പെരുന്നാളിൽ തക്ബീർ എപ്പോൾ?


ഉ: പെരുന്നാൾ രാവ് മഗ്‌രിബ് മുതൽ പെരുന്നാൾ നിസ്ക‌ാര ത്തിലെ തക്ബീറത്തുൽ ഇഹ്റാംവരെ മുഴുസമയങ്ങളിലും ഉറക്കെ തക്ബീർ ചൊല്ലൽ സുന്നത്താണ്. വീടുകളിലും പള്ളി കളിലും വഴികളിലും വാഹനത്തിലും, നടത്തത്തിലും ഇരുത്ത ത്തിലും എല്ലാ അവസ്ഥകളിലും സുന്നത്താണ്. ഒരു അവസ്ഥക ളിൽ നിന്നും മറ്റൊരു അവസ്ഥകളിലേക്ക് മാറുമ്പോൾ പ്രത്യേ കിച്ചും സുന്നത്താണ്. ഹാജിമാരുടെ തൽബിയത്ത് പോലെ. (ശർഹു ഫള്ൽ).


ഈ തക്ബീറുകൾ മറ്റു സൽകർമങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടതാണ്. ഈ തക്ബീറിന് മുർസലായ തക്ബീർ എന്ന് പറയുന്നു.


അപ്രകാരം അറഫാദിനം (ദുൽഹിജ്ജ 9) സുബ്ഹി മുതൽ ദുൽഹിജ്ജ 13ന്റെ അസ്വർ വരെയുള്ള എല്ലാ നിസ്‌കാരങ്ങൾക്കു ശേഷവും തക്ബീർ പ്രത്യേകം സുന്നത്തുണ്ട്. അസ്വറിന് ശേഷ മുള്ള നിസ്കാരങ്ങൾക്കില്ല. പ്രസ്‌തുത സമയങ്ങളിൽ മയ്യത്ത് നിസ്കാരങ്ങൾ ഖളാഅ് വീട്ടപ്പെടുന്ന നിസ്‌കാരങ്ങൾ സുന്നത്ത് നിസ്കാരങ്ങൾ ഇവയുടെ ശേഷമെല്ലാം തക്ബീറ് സുന്നത്താണ്. ഈ തക്ബീറുകൾക്ക് മുഖയ്യദ് എന്ന് പറയുന്നു.


ഇത് സലാം വീട്ടിയ ഉടനെയാണ് ഉത്തമം, മറന്നാൽ ദുആ ചെയ്തതിനും ശേഷവും ചൊല്ലൽ സുന്നത്താണ്.


ചെറിയ പെരുന്നാളിന് നിസ്ക്‌കാരത്തിന് ശേഷം തക്‌ബീർ ചൊല്ലുമ്പോൾ ദുആ ചെയ്‌തതിന്ന് ശേഷം ചൊല്ലേണ്ടതാണ്.


8. പെരുന്നാൾ നിസ്ക്‌കാരത്തിന് ശേഷം തക്‌ബീർ ചൊല്ലൽ സുന്നത്തുണ്ടോ?


ഉ: ബലിപെരുന്നാൾ നിസ്‌കാരത്തിന് ഉടനെതന്നെ തക്‌ബീർ ചൊല്ലൽ സുന്നത്താണ്. ചെറിയ പെരുന്നാൾ നിസ്‌കാരത്തിന് ശേഷം തക്ബീർ സുന്നത്തില്ല.


9. മൃഗങ്ങളെ കാണുമ്പോഴുള്ള തക്ബീർ വിവരിക്കുമോ?


ഉ: ദുൽ ഹിജ്ജ ആദ്യപത്തിൽ ഒട്ടകം ആട് മാട് വർഗ്ഗത്തിൽ പെട്ട മൃഗത്തെ കാണുമ്പോഴും അവയുടെ ശബ്ദം കേൾക്കു മ്പോഴും അല്ലാഹു അക്‌ബർ എന്ന് പറയൽ സുന്നത്തുണ്ട്.


10. പെരുന്നാൾ നിസ്‌കാരത്തിന്ന് ഈദ്ഗാഹിൽ പോവുന്ന താണൊ നല്ലത്?


ഉ: അത് നല്ലതല്ല. പള്ളിയിൽ വെച്ചുള്ള നിസ്‌കാരമാണ് ശ്രേഷ്‌ഠത. പള്ളി വിശാലമില്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിസ്ക രിക്കാം. 10 ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഇ(റ) പറ യുന്നു മക്കക്കാർ മസ്‌ജിദുൽ ഹറമിൽ വെച്ച് നിസ്‌കരിക്കാനുള്ള കാരണം പള്ളി വിശാലമായത് കൊണ്ടാണ്. പെരുന്നാളുകളിൽ ജനങ്ങളെ ഉൾക്കൊള്ളാൻ മാത്രം ഒരു നാട്ടിലെ പള്ളി വിശാല മാണെങ്കിൽ അവർ അതിൽനിന്ന് പുറപ്പെടണമെന്ന് ഞാൻ അഭി പ്രായപ്പെടുന്നില്ല. ഫത്ഹുൽബാരി 3/378


സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് ഫത്ഹുൽ ബാരിയിൽ ഹാഫിള് ഇബ്‌നു ഹജറുൽ അസ്ഖലാനി പറയുന്നു. പള്ളിയുടെ വിശാലതയും കുടുസ്സും പരിഗണിച്ചാണ് പള്ളിയും 1 പള്ളിയുടെ പുറവും പരിഗണിക്കുന്നത്. കേവലം പള്ളിയല്ലാത്ത മരുഭൂമിയിൽ പോയി നിസ്‌കരിക്കുന്നത് മഹത്വമുണ്ട്. എന്നതി നാലല്ല എല്ലാവരും ഒരിടത്ത് മേളിക്കണം എന്നതാണ് ലക്ഷ്യം. കൂടുതൽ ശ്രേഷ്‌ഠമായ പള്ളിയുണ്ടാവുമ്പോൾ അതാകുമല്ലൊ ഉത്തമം. ഫത്ഹുൽ ബാരി 3/378


മദീനാ പള്ളി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണ് നബി(സ) സ്വഹ്റാഇലേക്ക് പുറപ്പെട്ടത്. തുഹ്ഫ 3/31


ഇതെ വിഷയം സമഗ്രമായി ലോകപ്രശസ്ത പണ്ഡിതർ രണ്ടാം ശാഫിഈ ഇമാം നവവി ശറഹു മുസ്ലിം 4/208 ഇമാം ശീറാസി(റ) അൽ മുഹദ്ദബ് 1/254 തുടങ്ങി ധാരാളം ഗ്രന്ഥങ്ങ ളിൽ പറഞ്ഞിട്ടുണ്ട്.


11. പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടൊ? അവർ എവിടെവെച്ച് നിസ്കരിക്കണം?


ഉ: അതെ സ്ത്രീകൾക്കും സുന്നത്താണ്. അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരത്തിൻ്റെ പ്രതി ഫലമുള്ള നബി(സ) ഇമാമും സ്വഹാബത്ത് മഅ്‌മൂമും ആയ മദീ നപള്ളിയിൽ ജമാഅത്തിൽ സമ്മതം ചോദിച്ച ഉമ്മു ഹുമൈദി നിസാഇദി (റ) വിനോട് വീട്ടിൻ്റെ ഏറ്റവും ഉള്ളറയിൽ നിസ്കരി ക്കലാണ് ഉത്തമം എന്ന് നബി(സ) പറയുകയുണ്ടായി. ഇമാം അഹ മ്മദ് (റ) അടക്കമുള്ളവർ സ്വഹീഹായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു‌. (ഫത്ഹുൽബാരി).


ലോക പണ്ഡിതന്മാർ എല്ലാം അവൾക്ക് സ്വന്തമായ വീടാണ് ഉത്തമം എന്ന് അംഗീകരിച്ചിട്ടുണ്ട്. ഇബ്നു‌ തൈമിയ്യ-ഫതാവയിലും വഹാബി നേതാവ് ശൗകാനി നൈലുൽ അവ്താർ എന്നീ ഗ്രന്ഥങ്ങളിലും കാണാം.


ഫിത്നയുള്ളത് കൊണ്ട് അവർ പൊതു ജമാഅത്തിന് പള്ളി യിൽ പോവാൻ പാടില്ല എന്ന് ഇബ്‌നുഹജർ(റ) ഫതാവ ഇമാം കാസാനി ബാദാഇഅ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇസ്‌ലാമിൻ്റെ ആദ്യകാലത്തായിരുന്നു സ്ത്രീകൾ പോയിരുന്നത് എന്ന് ഇമാം കാസാനി (ബദാഇഅ്) അടക്കമുള്ള എല്ലാ മഹത്വ ക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.


12. ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ ജുമുഅ ഒഴി വാക്കാമോ?


ഉ: രണ്ടും നിർവ്വഹിക്കണം. നബി(സ) അപ്രകാരം നിർവ്വഹി ച്ചതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീസിലുണ്ട്.


നുഅ്മാനുബ്നു ബഷീർ(റ) പറയുന്നു. പെരുന്നാളും ജുമു അയും ഒരു ദിവസം ഒരുമിച്ചുകൂടിയാൽ രണ്ട് നിസ്‌കാരത്തിലും നബി(സ) സബ്ബിഹ് സൂറത്തും ഹൽ അതാകയും ഓതാറുണ്ട്.


13. ഒരുമിച്ച് വന്നാൽ ജുമുഅ വേണ്ട എന്നതിന് വഹാബി കൾ പറയുന്ന തെളിവും അതിനുള്ള മറുപടിയും എന്ത്?


ഉ: അവരുടെ തെളിവ് ഉസ്മാൻ(റ) പറഞ്ഞു ഓ ജനങ്ങളെ ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. അതിനാൽ മറി നയുടെ അവാലിയിൽ (മേൽഭാഗത്ത്) ഉള്ളവർ കഴിയുമെങ്കിൽ ജുമുഅക്ക് പങ്കെടുക്കും മടങ്ങേണ്ടർക്ക് മടങ്ങാം.


മറുപടി സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് എഴുതിയ ശൈഖുൽ ഇസ്‌ലാം ഇബ്‌നുഹജറുൽ അസ്ഖലാനി (റ) പറയുന്നു. ഉസ്മാൻ (റ)വ (റ)വിൻ്റെ പ്രസ്‌താ പ്രസ്‌താവനയിൽ അവർ ജുമു അക്ക് തിരിച്ചു വരില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇതിനു പുറമെ മദീ നയുടെ മുകൾഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് ഉസ്മാ(റ) മടങ്ങിപ്പോവാൻ സമ്മതം നൽകിയത്. അത് കാണിക്കുന്നത്. അവ രുടെ വീടുകൾ പള്ളിയിൽ നിന്നും ദൂരെയായതിനാൽ അവർ ജുമുഅ നിർബന്ധമില്ലാത്തവരായിരുന്നു എന്നാണ്. ഈ വിഷയ ത്തിൽ മർഹൂ ആയ (നബിയിലേക്ക് ചെന്നെത്തുന്ന ഒരു ഹദീ സുണ്ട്. (ഫത്ഹുൽ ബാരി 16/41)


14. മൈലാഞ്ചിയിടുന്നതിൻ്റെ ഹുക്‌മ് എന്ത്?


ഉ: പുരുഷൻ ചികിത്സാർത്തമല്ലാതെ കൈകാലുകളിൽ മൈലാ ഞ്ചിയിടൽ നിഷിദ്ധമാണ്. സ്ത്രീ ഇഹ്റാം കെട്ടിയവളാണെങ്കിൽ മൈലാഞ്ചിയിൽ സുന്നത്തില്ല- ഭർത്താവിന്റെ വിയോഗം മൂലം ഇദ്ധയിരിക്കുന്നവൾ മൈലാഞ്ചിയിടൽ നിഷിദ്ധമാണ്. മൂന്ന് ത്വലാഖ് ഫസ്ഖ് പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽത്ത്) ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്. ഈ തരത്തിലൊന്നും ഉൾപെടാത്തവർ ഭർത്താവിന്റെ അധീനതയിലുള്ളവരാണെങ്കിൽ അവൾക്ക് മൈലാഞ്ചിയിടൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തു മാണ്. (ഫത്ഹുൽ മുഈൻ 2/9, ശറഹ്ഫാളൽ 2/309).


എന്നാൽ നരച്ച മുടി ചുവപ്പ് മഞ്ഞ കളറുകൾ നൽകി നിറം മാറ്റൽ സുന്നത്തുണ്ട്. പക്ഷേ, വെള്ളം ചേരലിനെ തടയുന്ന കള റുകൾ ജനാബത്ത് കുളിയേയും വുളൂഇനേയും ബാധിക്കുന്ന താണ്. ജനാബത്ത് കുളി സ്വഹീഹാകുന്നതല്ല. ജനാബത്ത്കാ രൻ പള്ളിയിൽ കയറുക അനുവദനീയമല്ല. കുളിയും വുളൂഉം സ്വഹീഹാവാത്തവൻ്റെ നിസ്‌കാരം സ്വഹീഹല്ല. ജനാബ്‌തുകാ രൻ്റെ അരികിൽ റഹ്‌മത്തിൻ്റെ മലക്കുകൾ അടുക്കുകയില്ല. അത്കൊണ്ട് വെള്ളം ചേരലിനെ തടയുന്ന കളറുകളും മൈലാ ഞ്ചിയെ തൊട്ടും ഈമാനുള്ള മുസ്‌ലിമീങ്ങൾ സൂക്ഷിക്കേണ്ടതാണ്



.അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


മനുഷ്യരൂപങ്ങൾ ടെക്സ്റ്റൈൽസുകളുടെ മുന്നിൽ*

 *മനുഷ്യരൂപങ്ങൾ

ടെക്സ്റ്റൈൽസുകളുടെ മുന്നിൽ*


80. ടെക്സ്റ്റൈൽസുകളുടെ മുന്നിൽ മനുഷ്യരൂപങ്ങൾ വെക്കൽ ഇന്ന് വ്യാപകമാണ്. ഇതിൻ്റെ വിധിയെന്താണ്?


ഉ: കടുത്ത ഹറാമാണ്. ജീവികളുടെ പൂർണമായ രൂപമുള്ള പ്രതിമകൾ വീട്ടിലും റൂമുകളിലും റഹ്‌മത്തിന്റെ മലക്കുകൾ പ്രവേ ശിക്കുകയില്ല എന്ന് നബി(സ)പറഞ്ഞിട്ടുണ്ട്. അതുള്ള കച്ചവട സ്ഥാപനങ്ങളിൽ ലാഭം ലഭിച്ചാലും ബറകത്തുണ്ടാവില്ല. അല്ലാ ഹുവിന്റെ ശിക്ഷക്ക് കാരണമായിത്തീരുകയും ചെയ്യും.


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


സംഗീതോപകരണം

 *ചില ആധുനിക പ്രശ്ന‌ങ്ങൾ*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


*സംഗീതോപകരണം*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


79.സംഗീതോപകരണത്തിൻറെ വിധിയെന്ത്?


ഉ: വീണ, കോൽക്കളിക്കും മറ്റും ഉപയോഗിക്കുന്ന മരക്ക ഷ്ണം, സാരംഗി, കൈതാളം, വല്ലങ്കി, കിന്നാരം മുഴക്കുന്ന പാളി കൾ, ഇറാക്കി കുഴലുകൾ, മറ്റു' കുഴലുകൾ തുടങ്ങിയ സംഗീത


വിനോദോപകരണങ്ങൾ ഉപയോഗിക്കലും അവ ശ്രദ്ധിച്ചു കേൾക്കലും ഹറാമാണ്. തുഹ്ഫ 10/219.


വാദ്യോപകരണങ്ങളോട് കൂടി മഹാൻമാരുടെ മദ്ഹ് ഗാന ങ്ങളും ഹറാമാണ്. ഉപകരണമില്ലെങ്കിൽ പുണ്യമാണ്. തിന്മയി ലേക്ക് നയിക്കുന്നതും സ്ത്രീയുടെ അംഗവർണനങ്ങളുള്ള ഗാനം ആലപിക്കലും കേൾക്കലും ഹറാമാണ്. തുഹ്ഫ 101/223.


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm




മുടികളയൽ സംശയ നിവാരണം

 *മുടികളയൽ

സംശയ നിവാരണം*


Aslam Kamil Saquafi parappanangadi


73. പ്രസവിക്കപ്പെട്ട കുട്ടികളുടെ മുടി കളയൽ എങ്ങിനെ എപ്പോൾ?


ഉ: കുട്ടി പെണ്ണാണെങ്കിൽ പോലും ഏഴിനു തലമുടി മുഴുവൻ കളയലും സുന്നത്താണ്. അത്കൊണ്ട് ധാരാളം (ആരോഗ്യപര മായി) ധാരാളം പ്രയോജനങ്ങൾ കുട്ടിക്ക് ലഭിക്കുന്നതാണ്. തുഹ്‌ഫ 9/375


തലമുടിയിൽനിന്ന് അൽപം കളഞ്ഞാൽ സുന്നത്ത് ലഭിക്കു കയില്ല


അറുക്കുന്ന മൃഗത്തിൻറെ രക്തം കുട്ടിയുടെ തലയിൽ പുര ട്ടൽ കറാഹത്താണ്.


74. മുടി കളയലും അഖീഖ അറുക്കലും ഒപ്പമാണോ ചെയ്യേ ണ്ടത്?


ഉ: അല്ല. ആദ്യം പേരിടുക. പിന്നെ അറുക്കുക. പിന്നീട് മുടി കളയുക എന്നതാണ് സുന്നത്തായ ക്രമം. മൂന്നും ഒരേ സമയത്ത് നടത്തലാണ് സുന്നത്ത് എന്ന് പറയുന്നത്. ശരിയല്ല. തുഹ്ഫ് ശർവാനി 9/375


75. മുടിയുടെ തൂക്കത്തിൽ ധർമ്മം ചെയ്യൽ സുന്നത്തുണ്ടോ?


ഉ: അതെ മുടിയുടെ തൂക്കത്തിൽ സ്വർണ്ണമോ വെള്ളിയോ ധർമ്മം ചെയ്യൽ സുന്നത്താണ്. തുഹ്ഫ 9/375


76. പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാ മത്തും കൊടുക്കൽ എങ്ങിനെ?


ഉ: വലതു ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നത്താണ്. കുഞ്ഞിനെ കുത്തുന്ന പിശാചിനെ ഓടിക്കാനാണത്. ഉമ്മുസ്സിബ്‌യാൻ എന്ന അപസ്‌മാര രോഗത്തെ തൊട്ട് കാവലുമാണ്.


ഇതിന് പുറമെ വലതു ചെവിയിൽ ഇഖ്‌ലാസും മറിയം ബീവി യുടെ ഉമ്മ ഹന്നത്ത് മറിയം ബീവിയുടെ ചെവിയിൽ ചൊല്ലിയ വജനം ചൊല്ലലും സുന്നത്താണ്.


77. പ്രസവിക്കപ്പെട്ട കുട്ടികൾക്ക് മധുരം തൊട്ട് വെക്കൽ വിവ രിക്കാമോ?


ഉ: കാരക്കയോ അതില്ലെങ്കിൽ തീ സ്‌പർശിക്കാത്ത മറ്റു മധു


രമുള്ള വസ്തുക്കളൊ ഉപയോഗിച്ച് കുട്ടിക്ക് മധുരം നൽകൽ പുണ്യമാണ്.


കാരക്ക ചവച്ച് അൽപം അകത്താകുംവിധം കൂട്ടിയുടെ വായി ലേക്ക് നൽകണം. മധുരം നൽകുന്നയാൾ സജ്ജനങ്ങളിൽ പെട്ട വനാവുകയും അദ്ദേഹത്തിൻ്റെ ഉമുനീരുമായി കലർന്നതിന്റെ ബറ കത്ത് കുട്ടിക്ക് ലഭിക്കുകയും ചെയ്യണം. പുരുഷനില്ലെങ്കിൽ സജ്ജനസ്ത്രീ മധുരം കൊടുക്കണം.


ആഇഷബീവിയിൽ നിന്നും നിവേധനം. നബി(സ) സമീപ ത്തേക്ക് കുട്ടികളെ കൊണ്ട് വരാറുണ്ടായിരുന്നു. നബി(സ) അവർക്ക് ബറകത്ത് നേരുകയും മധുരം നേരുകയും ചെയ്യുമാ യിരുന്നു. (മുസ്‌ലിം)


ഈ ഹദീസിനെ വിവരിച്ചു ഇമാം നവവി(റ) വിവരിക്കുന്നു. ബറക്കത്തെടുക്കാൻ മഹാൻമാരുടെ സമക്ഷത്തിലേക്ക് കുട്ടികളെ കൊണ്ടുപോവാൻ സുന്നത്താണെന്നതിന് ഈ ഹദീസ് രേഖ യാണ് പ്രസവിച്ച അവസരത്തിലും അതിന് ശേഷവും കൊണ്ട് പോവൽ ഈ സുന്നത്തിൽ തുല്യമാണ്. ശറഹ്‌മുസ്‌ലിം/1/464


78. കുട്ടി ജനിച്ചാൽ അഭിവാദ്യം പറയൽ എങ്ങനെ?


ഉ: കുട്ടി ആണായാലും പെണ്ണായാലും കുട്ടിയുടെ പിതാവ് സഹോദരൻ പോലെയുള്ളവർക്ക് അഭിവാദ്യങ്ങൾ നൽകൽ സുന്ന ത്താണ്.


അഭിവാദ്യത്തിൻ്റെ വജനങ്ങൾ ഇങ്ങനെയാണ്. നിനക്ക് ഔദാ ര്യമായി ലഭിച്ചതിൽ അല്ലാഹു നിനക്ക് ബറകത്ത് ചെയ്യട്ടെ. ഔദാര്യം നൽകിയവന്ന് നന്ദി ചെയ്യാനുള്ള തൗഫീഖ് നിനക്ക് ലഭിക്കട്ടെ. കുട്ടി അതിൻ്റെ കാര്യപ്രാപ്‌തി എത്തിക്കട്ടെ. കുട്ടിയുടെ ഗുണം അല്ലാഹു താങ്കൾക്ക് നൽകട്ടെ.


ഇങ്ങനെ അഭിവാദ്യം ചെയ്താൽ അല്ലാഹു നിനക്ക് പ്രതി ഫലം നൽകട്ടെ. (തുഹ്ഫ 9/3).


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

പേരിടൽ സംശയ നിവാരണം

 **പേരിടൽ

സംശയ നിവാരണം*

Aslam Kamil Saquafi parappanangadi


70. പേരിടുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക കാഴ്‌ചപ്പാട്?


ഉ: നബി(സ) പറയുന്നു നിശ്ചയം അന്ത്യനാളിൽ നിങ്ങളു ടെയും നിങ്ങളുടെ പിതാക്കൻമാരുടെയും പേരുകളിൽ നിങ്ങളെ വിളിക്കപ്പെടും. അതിനാൽ നിങ്ങൾ നല്ല പേരുകൾ സ്വീകരിക്കു വീൻ. (അഹമ്മദ്)


ഏറ്റവും നല്ല പേരുകൾ അബ്‌ദുല്ലാ അബ്‌ദുൽ റഹ്‌മാൻ എന്നി വയാണ്. മുഹമ്മദ് എന്ന പേരിടുന്നതിൽ ധാരാളം വളരെ പോരി ഷയുണ്ട്. അത്കൊണ്ടാണ് ശാഫിഈ ഇമാം തൻ്റെ പേര് മുഹ മ്മദ് ആവലോടെ തൻ്റെ മകൾക്ക് മുഹമ്മദ് എന്ന പേരിടുകയും എനിക്ക് ഏറ്റവും ഇഷ്ട‌മുള്ള പേരാണത് എന്ന് പറയുകയും ചെയ്തു.


ഇബ്നു‌ അബ്ബാസി(റ)ൽനിന്നും നിവേദനം ചെയ്‌ത ഒരു ഹദീ സിൽ ഇങ്ങനെയുണ്ട്. അന്ത്യദിനത്തിൽ ഇങ്ങനെ വിളിച്ചു പറയ പ്പെടുന്നതാണ്. മുഹമ്മദ് നബിയെ ആദരിക്കുന്നതിൻ്റെ ഭാഗമായി മുഹമ്മദ് എന്ന പേരുള്ളവർ സ്വർഗത്തിൽ പ്രവേശിക്കട്ടെ.


നബി(സ) പറഞ്ഞു. ഒരാൾക്ക് മൂന്ന് ആൺമക്കൾ. ജനിക്കു കയും അവരിൽ ഒരാൾക്കും മുഹമ്മദ് എന്ന പേരിടാതിരിക്കുകയും ചെയ്താൽ അവൻ വിവരക്കേട് കാണിച്ചിരിക്കുന്നു. നബിമാരു ടെയും മലക്കുകളുടെയും പേരിടാവുന്നതാണ്. ശിഹാബ് ഹർബ് മുർറത്ത് തുടങ്ങി അഭലക്ഷണമാക്കപ്പെടുന്ന പേരിടൽ കറാഅ


ത്താണ്.


മാലികൂൽ മുലൂക് എന്ന പേര് അല്ലാഹുവിന്ന് മാത്രമുള്ളതാ ണ്. മറ്റുള്ളവർക്ക് ഹറാമാണ്. ഖാളിൽ ഖുളാത്ത് ഹാകിമുൽ ഹുക്കാം എന്ന് പാടില്ല. (മുഗ്‌നി-ശർവാനി)


71. ഉപനാമം സ്വീകരിക്കുന്നതിൻ്റെ വിധിയെന്ത്?


ഉ: അബൂസലമ ഉമുസലമ തുടങ്ങി ഉപനാമം സ്വീകരിക്കൽ സുന്നത്താണ്. അത് ബഹുമാനത്തിൻ്റെ മേൽ അറിയിക്കു ന്നത്താണ്. പുത്തൻവാദികളെ ഉപനാമം കൊണ്ട് വിളിക്കരുത്. അവരെ ബഹുമാനിക്കാൻ പാടില്ലല്ലോ, ഉപനാമം ആദ്യ കുട്ടിക ളിലേക്ക് ചേർത്തിവിളിക്കൽ സുന്നത്താണ് - മക്കളില്ലാത്തവർക്കും ഉപനാമം വിളിക്കൽ സുന്നത്താണ്. മക്കൾ മാതാപിതാക്കളേയും ശിഷ്യൻമാർ ഗുരുവര്യരേയും എഴുത്തിൽപോലും പേര് വിളിക്കാ തിരിക്കൽ സുന്നത്താണ്. (മുഗ്‌നി ശർവാനി 9/374).


72. ഭാര്യയുടെ പേരിൻ്റെ പിന്നിൽ ഭർത്താവിൻ്റെ പേര് ചേർക്കാമോ? അതിൽ വല്ല വിരോധവും വന്നിട്ടുണ്ടോ?


ഉ: ഇന്നയാളുടെ ഭാര്യയാണെന്നറിയിക്കാൻ അങ്ങിനെ വിളി ക്കുന്നതിന്ന് വിരോധമുണ്ടെന്ന് എവിടെയുമില്ല- നബി(സ്വ)യുടെ ഭാര്യ ആഇഷ എന്ന് ഹദീസിൽ കാണാം.


വല്ലവനും മറ്റൊരാളിലേക്ക് തറവാട് ചേർത്തരുത് എന്ന് ഹദീ സിലുണ്ട്. ആ ഹദീസിൻ്റെ അർത്ഥം സ്വന്തം പിതാവല്ലാത്ത മറ്റൊ രുത്തനിലേക്ക് പിതാവാണെന്ന നിലക്ക് തറവാട് മാറ്റി പറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുന്നതാണ് എന്നാണ് കാരണം. പിന്നീട് ആ പിതാവിൻ്റെ തറവാട്ടിലാണ് ഇവൻ ജനിച്ചതെന്ന് ജന ങ്ങൾ തെറ്റിദ്ധരിക്കുകയും അനന്തരവകാശ നിയമങ്ങളിലും വൈവാഹിക ബന്ധങ്ങളിലും ശരീഅത്ത് വിരുദ്ധമായ പല പ്രശ്ന ങ്ങളും ഉണ്ടായിത്തീരുന്നതാണ്. സ്വന്തം തറവാട്ടിൽ നിന്നുള്ള അനന്തരസ്വത്ത് ലഭിക്കാതിരിക്കുക. മറ്റൊരാളുടെ അനന്തരസ്വത്ത് കൈവശപ്പെടുത്തുക. സ്വന്തം തറവാട്ടിലുള്ള വിവാഹം ബന്ധം ഹറാമായവരെ വിവാഹം ചെയ്യുക. മറ്റൊരു തറവാട്ടിലുള്ളവരെ വിവാഹബന്ധം സ്ഥാപിക്കലിന് തടസ്സമാവുക. ഇവയെല്ലാം തറ വാട് മാറി പറഞ്ഞാലുള്ള പ്രശ്‌നങ്ങളാണ്. ഹദീസിനെ ശരിയായ അർത്ഥം മിർഖാത്തിൽ മുല്ല അലിയ്യുൽ ഖാരിയും മറ്റു മുഹദ്ദി സുകളും രേഖപ്പെടുത്തിയിട്ടുണ്ട്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

*


Aslam Kamil Saquafi parappanangadi


70. പേരിടുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക കാഴ്‌ചപ്പാട്?


ഉ: നബി(സ) പറയുന്നു നിശ്ചയം അന്ത്യനാളിൽ നിങ്ങളു ടെയും നിങ്ങളുടെ പിതാക്കൻമാരുടെയും പേരുകളിൽ നിങ്ങളെ വിളിക്കപ്പെടും. അതിനാൽ നിങ്ങൾ നല്ല പേരുകൾ സ്വീകരിക്കു വീൻ. (അഹമ്മദ്)


ഏറ്റവും നല്ല പേരുകൾ അബ്‌ദുല്ലാ അബ്‌ദുൽ റഹ്‌മാൻ എന്നി വയാണ്. മുഹമ്മദ് എന്ന പേരിടുന്നതിൽ ധാരാളം വളരെ പോരി ഷയുണ്ട്. അത്കൊണ്ടാണ് ശാഫിഈ ഇമാം തൻ്റെ പേര് മുഹ മ്മദ് ആവലോടെ തൻ്റെ മകൾക്ക് മുഹമ്മദ് എന്ന പേരിടുകയും എനിക്ക് ഏറ്റവും ഇഷ്ട‌മുള്ള പേരാണത് എന്ന് പറയുകയും ചെയ്തു.


ഇബ്നു‌ അബ്ബാസി(റ)ൽനിന്നും നിവേദനം ചെയ്‌ത ഒരു ഹദീ സിൽ ഇങ്ങനെയുണ്ട്. അന്ത്യദിനത്തിൽ ഇങ്ങനെ വിളിച്ചു പറയ പ്പെടുന്നതാണ്. മുഹമ്മദ് നബിയെ ആദരിക്കുന്നതിൻ്റെ ഭാഗമായി മുഹമ്മദ് എന്ന പേരുള്ളവർ സ്വർഗത്തിൽ പ്രവേശിക്കട്ടെ.


നബി(സ) പറഞ്ഞു. ഒരാൾക്ക് മൂന്ന് ആൺമക്കൾ. ജനിക്കു കയും അവരിൽ ഒരാൾക്കും മുഹമ്മദ് എന്ന പേരിടാതിരിക്കുകയും ചെയ്താൽ അവൻ വിവരക്കേട് കാണിച്ചിരിക്കുന്നു. നബിമാരു ടെയും മലക്കുകളുടെയും പേരിടാവുന്നതാണ്. ശിഹാബ് ഹർബ് മുർറത്ത് തുടങ്ങി അഭലക്ഷണമാക്കപ്പെടുന്ന പേരിടൽ കറാഅ


ത്താണ്.


മാലികൂൽ മുലൂക് എന്ന പേര് അല്ലാഹുവിന്ന് മാത്രമുള്ളതാ ണ്. മറ്റുള്ളവർക്ക് ഹറാമാണ്. ഖാളിൽ ഖുളാത്ത് ഹാകിമുൽ ഹുക്കാം എന്ന് പാടില്ല. (മുഗ്‌നി-ശർവാനി)


71. ഉപനാമം സ്വീകരിക്കുന്നതിൻ്റെ വിധിയെന്ത്?


ഉ: അബൂസലമ ഉമുസലമ തുടങ്ങി ഉപനാമം സ്വീകരിക്കൽ സുന്നത്താണ്. അത് ബഹുമാനത്തിൻ്റെ മേൽ അറിയിക്കു ന്നത്താണ്. പുത്തൻവാദികളെ ഉപനാമം കൊണ്ട് വിളിക്കരുത്. അവരെ ബഹുമാനിക്കാൻ പാടില്ലല്ലോ, ഉപനാമം ആദ്യ കുട്ടിക ളിലേക്ക് ചേർത്തിവിളിക്കൽ സുന്നത്താണ് - മക്കളില്ലാത്തവർക്കും ഉപനാമം വിളിക്കൽ സുന്നത്താണ്. മക്കൾ മാതാപിതാക്കളേയും ശിഷ്യൻമാർ ഗുരുവര്യരേയും എഴുത്തിൽപോലും പേര് വിളിക്കാ തിരിക്കൽ സുന്നത്താണ്. (മുഗ്‌നി ശർവാനി 9/374).


72. ഭാര്യയുടെ പേരിൻ്റെ പിന്നിൽ ഭർത്താവിൻ്റെ പേര് ചേർക്കാമോ? അതിൽ വല്ല വിരോധവും വന്നിട്ടുണ്ടോ?


ഉ: ഇന്നയാളുടെ ഭാര്യയാണെന്നറിയിക്കാൻ അങ്ങിനെ വിളി ക്കുന്നതിന്ന് വിരോധമുണ്ടെന്ന് എവിടെയുമില്ല- നബി(സ്വ)യുടെ ഭാര്യ ആഇഷ എന്ന് ഹദീസിൽ കാണാം.


വല്ലവനും മറ്റൊരാളിലേക്ക് തറവാട് ചേർത്തരുത് എന്ന് ഹദീ സിലുണ്ട്. ആ ഹദീസിൻ്റെ അർത്ഥം സ്വന്തം പിതാവല്ലാത്ത മറ്റൊ രുത്തനിലേക്ക് പിതാവാണെന്ന നിലക്ക് തറവാട് മാറ്റി പറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുന്നതാണ് എന്നാണ് കാരണം. പിന്നീട് ആ പിതാവിൻ്റെ തറവാട്ടിലാണ് ഇവൻ ജനിച്ചതെന്ന് ജന ങ്ങൾ തെറ്റിദ്ധരിക്കുകയും അനന്തരവകാശ നിയമങ്ങളിലും വൈവാഹിക ബന്ധങ്ങളിലും ശരീഅത്ത് വിരുദ്ധമായ പല പ്രശ്ന ങ്ങളും ഉണ്ടായിത്തീരുന്നതാണ്. സ്വന്തം തറവാട്ടിൽ നിന്നുള്ള അനന്തരസ്വത്ത് ലഭിക്കാതിരിക്കുക. മറ്റൊരാളുടെ അനന്തരസ്വത്ത് കൈവശപ്പെടുത്തുക. സ്വന്തം തറവാട്ടിലുള്ള വിവാഹം ബന്ധം ഹറാമായവരെ വിവാഹം ചെയ്യുക. മറ്റൊരു തറവാട്ടിലുള്ളവരെ വിവാഹബന്ധം സ്ഥാപിക്കലിന് തടസ്സമാവുക. ഇവയെല്ലാം തറ വാട് മാറി പറഞ്ഞാലുള്ള പ്രശ്‌നങ്ങളാണ്. ഹദീസിനെ ശരിയായ അർത്ഥം മിർഖാത്തിൽ മുല്ല അലിയ്യുൽ ഖാരിയും മറ്റു മുഹദ്ദി സുകളും രേഖപ്പെടുത്തിയിട്ടുണ്ട്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


അഖീഖ സംശയ നിവാരണം

 *അഖീഖ സംശയ നിവാരണം*


61. അഖീഖ എന്നാൽ എന്ത്?


ഉ: പ്രസവ സമയത്ത് കുട്ടിയുടെ തലയിലുള്ള മുടിയാണ് ഭാഷാപരമായി അഖീഖ


സാങ്കേതികമായി കുട്ടിയുടെ മുടി കളയുമ്പോൾ അറുക്കപ്പെ ടുന്ന മൃഗം- അല്ലാഹു നൽകിയ സന്താനമാകുന്ന അനുഗ്രഹ ത്തിന് നന്ദിയായി സന്തോഷത്തോടെ ചെയ്യുന്ന കർമമാണ് അഖീ வ.


62 അഖീഖയുടെ ഹുക്‌മ് എന്ത്? ആരുടെ മേൽ


ഉ: അഖീഖ അറുക്കൽ ശക്തമായ സുന്നത്താണ്. നബി(സ) പറഞ്ഞു. കുട്ടി അവൻ്റെ അഖീഖക്കുപകരം പണയം വെക്കപ്പെട്ട വനാണ്. (തുർമിദി).


കുട്ടിയുടെ ചിലവ് ആരുടെ മേലിലാണൊ നിർബന്ധം അവന്റെ മേലിൽ കഴിവുണ്ടെങ്കിൽ കുട്ടിക്ക് വേണ്ടി അഖീഖ അറു ക്കൽ സുന്നത്താണ്. (തുഹ്ഫ).


കുട്ടിക്ക് പ്രായ പൂർത്തിയെത്തുംവരെ കഴിവുള്ള രക്ഷിതാ വിന് അഖീഖ അറുക്കാവുന്നതാണ്. പ്രായപൂർത്തിയെത്തിയാൽ നഷ്‌ടപ്പെട്ടുപോയത് പരിഹരിക്കാൻ കുട്ടിക്കു സ്വന്തത്തെതൊട്ട് അഖീഖയറുക്കൽ നല്ലതാണ്. (മുഗ്‌നി ശർവാനി 3/370).


63. നബി(സ)യുടെ അഖീഖ അറുത്തത് ആര്?


ة


ഉ: ഏഴാൻ നാളിൽ പിതൃവ്യൻ അബ്‌ദുൽ മുത്ത്വലിബ്. പിന്നീട് നുബുവ്വത്തിന് ശേഷം ലോകാനുഗ്രഹിയായി അല്ലാഹു തന്നെ നിയോഗിച്ചതിന്ന് നന്ദി പ്രകടിപ്പിച്ച് നബി(സ) അറവ് നടത്തിയ തായി ത്വബറാനി(റ)യും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ ഹദീ സിന്റെ പല പരമ്പരകളും സ്വഹീഹാണെന്ന് ഇമാം ഹൈസമീ റ)യും ഇബ്നു‌ ഹജർ (റ) തുഹ്ഫയിലും വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ 9/371


64. അറവിൻ്റെ സമയം എപ്പോൾ ?


ഉ: കുട്ടി പൂർണമായും പുറത്ത് വന്നതിന് ശേഷമാണ് അഖീഖ അറുക്കേണ്ടത് (തുനാഫ 9/370)


കുട്ടി പൂർണ്ണമായും പുറത്ത് വരുന്നതിൻ്റെ മുമ്പ് അഖീഖ അറു ത്താലും അടിസ്ഥാനപരമായ സുന്നത്ത് കരസ്ഥമാകും എന്ന് ഇബ്‌നുഹാജ(റ) പറഞ്ഞിട്ടുണ്ട്. കുട്ടി പ്രസവശേഷം മരണപ്പെ ട്ടാലും അഖീഖ സുന്നത്താണ്. (തുഹ്‌ഫ).


65. അറുക്കേണ്ട മൃഗം എന്ത്?


ഉ: ആൺകുട്ടികൾക്ക് രണ്ടാടുകളേയാണ് ഉത്തമം. ഒരാട് ആയാലും സുന്നത്ത് വീടുന്നതാണ്. പെൺകുട്ടികൾക്ക് ഒരാട്


മതി. ആൺകുട്ടിയുടെ രണ്ടാടുകൾ തുല്യമാവൽ സുന്നത്താണ്. സകം പെണ്ണിൻ്റെ ഇനത്തിലാണ് പെടുക. ആൺകുട്ടിക്ക് നപുംസകം ഒരാടും ഒട്ടകം മാട് ഇവയിൽനിന്നുള്ള എഴിൽ ഒന്നായാലും മതി


ഏഴ് കുട്ടികൾക്ക് ഒരു മാടിനേയും ഒട്ടകത്തേയും അറുക്കാ വുന്നതാണ്. ഒട്ടകത്തിലും മാടിലും ഏഴാളുകൾക്ക് പങ്കാവുന്ന താണ്. എല്ലാവരും അഖീഖ ഉദ്ദേശിച്ചവരാവണമെന്നില്ല. ചിലർ അഖീഖയും മറ്റുള്ളവർ മാംസവും ഉദ്ദേശിക്കാവുന്നതാണ്.


66. ഒരാടുകൊണ്ട് ഒരാളുടെ ഉളുഹിയ്യത്തും അഖീഖത്തും ഇദ്ദേ ശിക്കാമോ?


ഉ: പാടില്ല. എന്നാണ് ഇബ്‌നു ഹജർ(റ) തുഹ്‌ഫയിൽ പറ ഞ്ഞത്. അത് പറ്റുമെന്ന് ഇമാം റംലി(റ) പറഞ്ഞിട്ടുണ്ട്. (ശർവാനി 9/370).


67. ഉളുഹിയ്യത്തും അഖീഖയും തമ്മിൽ നിയമങ്ങളിൽ എന്താണ് വ്യത്യാസം?


ഉ: ഉളുഹിയ്യത്തിൽ പറഞ്ഞു എല്ലാ നിയമങ്ങളിലും അഖീഖ ത്തിനും ബാധകമാണ്. മൃഗത്തിൻ്റെ പ്രായം ന്യൂനതയില്ലാതിരി ക്കൽ ഭക്ഷിക്കൽ സ്വദഖ ചെയ്യൽ വിൽക്കാൻ പാടില്ലെന്ന നിയമം ഇവയിലെല്ലാം തുല്യമാണ്.


വ്യത്യാസമുള്ളതിൽ ചിലത് താഴെ വിവരിക്കുന്നു.


അഖീഖ ധനികർക്ക് ലഭിച്ചാൽ അവർക്ക് ഉടമാവകാശം ലഭി ക്കും. അവർക്ക് അതിൽ വിൽപന പോലെയുള്ള കൈകാര്യങ്ങൾ ചെയ്യാവുന്നതാണ്.


അഖീഖയുടെ മാംസം വേവിച്ച് നൽകൽ സുന്നത്താണ്. ഉളു ഹിയ്യത്ത് പച്ചയിൽ നൽകണം. എന്നാൽ വലത് കുറക് പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്ത്രീക്ക് വേവിക്കാതെ നൽകൽ സുന്നത്താ .


68. അഖീഖയുടെ മറ്റു സുന്നത്തുകൾ വിവരിക്കാമോ?


ഉ: സൂര്യനുദിക്കുമ്പോൾ അഖീഖ അറുക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠമായത്- അറുക്കുമ്പോൾ ബിസ്‌മില്ലാഹി അല്ലാഹുമ്മ ലക വഇലൈക അല്ലാഹുമ്മ ഹാദിഹി അഖീഖത്തു ഫുലാനിൻ എന്ന ദിക്റ് ചൊല്ലൽ സുന്നത്താണ്.


മധുരമുള്ള വല്ലതും ചേർത്ത് മാംസം വേവിക്കലും നല്ലതാ ണ്. കുട്ടിയുടെ സ്വഭാവം മധുരമുള്ളതാവണം എന്ന സുഭലക്ഷ


ണമാണ്. (തുഹ്ഫ).


വേവിച്ച മാംസവും കറിയും സാധുക്കൾക്ക് കൊടുത്തയക്കു ന്നതാണ് അവരെ ക്ഷണിച്ചുവരുത്തുന്നതിനേക്കാൾ ശ്രേഷ്ഠമാ യത്.


മൃഗത്തെ അറുക്കുമ്പോൾ അതിൻ്റെ എല്ലുകൾ പൊട്ടിക്കാതി രിക്കൽ സുഭലക്ഷണമാണ് അത് സുന്നത്താണ്.


ഓരോ എല്ലും അതിൻ്റെ കെണുപ്പുകളെതൊട്ട് വേർപിരിക്ക ണം. (തുഹ്ഫ ശർവാനി 9/372).


69. ഏത് ദിവസമാണ് അറവ് നടത്തേണ്ടത്?


ഉ: പ്രസവിച്ച് ഏഴാം ദിവസം. അതിന് സാധിച്ചില്ലെങ്കിൽ 14ന് പിന്നെ 21ന് അങ്ങനെ ഏഴ് ദിവസം കൂട്ടിയെടുക്കലാണ് നല്ലത്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ദുൽഹിജ്ജയിലെ സുന്നത്ത് നോമ്പനുഷ്ഠിക്കൽ*

 *ദുൽഹിജ്ജയിലെ സുന്നത്ത് നോമ്പനുഷ്ഠിക്കൽ*


Aslam Kamil Saquafi parappanangadi


59 ദുൽഹിജ്ജ ഒമ്പതു ദിവസങ്ങളിൽ ചെയ്യേണ്ട കർമ്മങ്ങൾ എന്തെല്ലാം?


ഉ: ദുൽഹിജ്ജ ഒന്ന് മുതൽ ഒമ്പത് വരെ നോമ്പനുഷ്ട‌ിക്കൽ വലിയ പുണ്യമാണ്. അതിൽ അറഫാ ദിവസം ഏറ്റവും വലിയ പുണ്യമാണ്. അത് കഴിഞ്ഞ് ഒരു വർഷത്തേയും വരാനുള്ള ഒരു വർഷത്തേയും ദോഷങ്ങൾ പൊറുപ്പിക്കുമെന്ന് നബി(സ) പറഞ്ഞി ട്ടുണ്ട്. (മുസ്‌ലിം)


ഇബ്നു അബ്ബാസ് (റ)വിനെതൊട്ട് ഇങ്ങനെ കാണാം. നബി( സ) പറഞ്ഞു. ദുൽഹിജ്ജ പത്ത് ദിവസങ്ങളേക്കാൾ സൽകർമ്മം ചെയ്യാൻ പുണ്യമായ ദിവസങ്ങൾ വേറെയില്ല. സ്വഹാബികൾ ചോദിച്ചു യുദ്ധം ചെയ്യുന്നതിനേക്കാൾ പുണ്യമുണ്ടോ നബിയെ. നബി(സ) അതെ. ജിഹാദിനേക്കാൾ കൂടുതൽ പ്രതിഫലാർഹ മാണ് ഈ ദിവസങ്ങളിലെ സൽകർമം. എന്നാൽ ശഹീദായി മര ണപ്പെട്ട വ്യക്തി ഇതിൽ നിന്നൊഴിവാണ്. ഖുബാരി 916


ഒമ്പതിന്ന് മാത്രം നോമ്പനുഷ്‌ഠിക്കുന്നവർ സൂക്ഷ്‌മത കണ ക്കിലെടുത്ത് എട്ടിനും കൂടി നോമ്പനുഷ്ടിക്കൽ സുന്നത്താണ്.


തുഹ്ഫ 3/455


60. സുന്നത്ത് നോമ്പനുഷ്‌ടിക്കുമ്പോൾ ഫർള് കൂടി കരുതാമോ?


ഉ: സുന്നത്ത് നോമ്പനുഷ്‌ടിക്കുമ്പോൾ ഫർള് നോമ്പ് വീട്ടാ നുള്ളവർ രണ്ടും നിയ്യത്ത് ചെയ്യുന്നപക്ഷം രണ്ടും സ്വഹീഹാകു ന്നതും പ്രതിഫലം ലഭിക്കുന്നതുമാണ്. ഫർള് വീട്ടാൻ മാത്രം കരു തുന്ന പക്ഷം ഖളാഅ് വീടുന്നതും സുന്നത്ത് നോമ്പിന്റെ നിർദേശം മാനിച്ചവനായി പരിഗണിക്കുന്നതുമാണ്


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

തൗഹീദിനെ നിർവചനം*

  അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക ,, https://islamicglobalvoice.blogspot.in/?m=0 *തൗഹീദിനെ ...