Wednesday, April 9, 2025

ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണോ?

 



ചോദ്യാം: ഇന്ന് മത്സ്യ മാർക്കറ്റിൽ ലഭിക്കുന്ന ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണോ? മുൻകാലങ്ങളിൽ ഞണ്ട് ഭക്ഷിച്ചിരുന്നില്ലെന്നും അത് ഹറാമാണെന്നും ചിലർ പറയുന്നു. എന്താണ് ശരിയായ വിധി?


ഉത്തരം:

കടൽ ഞണ്ട് ഭക്ഷിക്കുന്നതിനെക്കുറിച്ച് ശാഫിഈ മദ്ഹബിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളായ റൗളയിലും മിൻഹാജിലും പറഞ്ഞിട്ടുള്ളത് തവള, ഞണ്ട് തുടങ്ങിയ കരയിലും കടലിലും സ്ഥിരമായി ജീവിക്കുന്ന-കടൽ ജീവികളെ ഭക്ഷിക്കൽ നിഷിദ്ധമാണെന്നാണ്. അവയെല്ലാം ചീത്ത വസ്തുക്കളായി കണക്കാക്കപ്പെടുന്നതാണ്. ചീത്ത വസ്തുക്കൾ നിഷിദ്ധമാണെന്ന ഖുർആൻ വിശദീകരണത്തിൽ അവകൾ ഉൾപ്പെടുന്നതാണെന്നും


അതിനാൽ കടലിലെ ജീവികൾ അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന പ്രമാണങ്ങളിൽ ഇവ ഉൾപ്പെടുന്നില്ലെ ന്നതുമാണ് ഇവ നിഷിദ്ധമാണെന്നതിനുള്ള കാരണം.


എന്നാൽ തവളയൊഴിച്ച് കടലിലെ എല്ലാ ജീവികളും അനുവദനീയമാണെന്നാണ് മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളിലൊന്നായ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുള്ളത്. സമുദ്ര ജീവികൾ ഹലാലാണെന്നറിയിക്കുന്ന പ്രമാണ ങ്ങളിൽ കടലിലെ ഞണ്ടും മറ്റും എല്ലാം ഉൾപ്പെടുമെന്ന താണ് ഇതിന്റെ വിശദീകരണം. തവളയെ കൊല്ലരുതെന്ന് നിരോധനമുണ്ടായതിനാൽ തവളയെ ഭക്ഷിക്കൽ അനുവദനീയമല്ല. മജ്‌മുഇൽ പ്രസ്‌താവിച്ച ഈ നിലപാട നുസരിച്ച് കടലിലെ ഞണ്ട് ഭക്ഷിക്കൽ അനുവദ നീയമാണ്.


തവള, ഞണ്ട്, പാമ്പ് തുടങ്ങിയ കരയിലും കടലിലും ഒരുപോലെ ജീവിക്കുന്നവ നിഷിദ്ധമാണെന്ന് മിൻഹാജ് പ്രസ്താവിച്ചതിനെ വിശദീകരിച്ചുകൊണ്ട് ഇമാം റംലി (റ) പറയുന്നു: റൗളയിലും അസ്വ ല് റൗളയിലും ഇപ്രകാരം തന്നെയാണുള്ളത്. ഇതു തന്നെയാണ് പ്രബലം. തവളയൊഴിച്ച് കടലിലെ എല്ലാ ജീവി കളെയും ഭക്ഷിക്കൽ അനുവദനീയമാണെന്ന് മജ്മൂഇൽ പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രബലമല്ല. (നിഹായ: 8-152) ശൈഖ് മഖ്‌ദൂം (റ) ഫത്ഹുൽ മുഈനിൽ കടൽ ജീവികളിലെ ഞണ്ട് ഹറാമാണെന്ന് പറയുകയും അതിനു ശേഷം മജ്‌മൂഇൽ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇമാം ഇബ്നു ഹജർ (റ) മിൻഹാജിൻ്റെ പരാമർശം വിശദീകരിച്ചു കൊണ്ട് പറയുന്നതിപ്രകാരമാണ്: കരയിലും കടലിലും ഒരു പോലെ ജീവിക്കുന്ന തവള, ഞണ്ട് തുടങ്ങിയ കടൽ ജീവികൾ നിഷിദ്ധമാണെന്ന് മിൻഹാജിൽ പറഞ്ഞത് പോലെ തന്നെ റൗളയിലും അസ‌ലു റൗളയിലും പറഞ്ഞിട്ടുണ്ട്. പക്ഷേ തവളയല്ലാത്ത കടൽ ജീവിക ളെല്ലാം ഭക്ഷിക്കൽ അനുവദനീയമാണെന്നതാണ്

അവലംബിക്കാവുന്ന പ്രബല അഭിപ്രായമെന്ന് ഇമാം നവവി (റ) മജ്മൂഇൽ പറഞ്ഞിരിക്കുന്നു. (തുഹ്ഫ:9- 378)


ചുരുക്കത്തിൽ കടലിലെ ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്. അനുവദനീയമല്ലെന്ന് റൗളയിലും മറ്റും പറഞ്ഞതാണ് പ്രബലമെന്ന് ഇമാം റംലി (റ) നിഹായയിൽ പറഞ്ഞിരിക്കുന്നു. ഇതനുസരിച്ച് ഞണ്ട് ഭക്ഷിക്കൽ ഹറാമാണ്. എന്നാൽ കടലിലെ ജീവികളിൽ തവളയെല്ലാത്ത മറ്റു ജീവികളെല്ലാം ഭക്ഷിക്കൽ അനുവദനീയമാണെന്ന് മജ്‌മൂഇൽ പ്രസ്‌താവിച്ചിട്ടുണ്ട്. ഇതിനോട് യോജിച്ചു കൊണ്ടാണ് ഇമാം ഇബ്‌നു ഹജർ (റ)ന്റെ തുഹ്ഫയുടെ നിലപാടെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതനുസരിച്ച് കടലിലെ ഞണ്ട് ഭക്ഷിക്കൽ ഏതായാലും ഹറാമാണെന്നും അനുവദനീയമാണ്. ഹലാലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാൽ ഞണ്ട് ഒഴിവാക്കുന്നതാണ് ഉത്തമം. എന്നാൽ ഹലാലാണെന്ന അഭി പ്രായമനുസരിച്ച് ഭക്ഷിക്കുന്നവരെ തടയേണ്ടതില്ല.


ഇമാം മാലിക് (റ) ഇമാം അഹ്മദ് (റ) എന്നിവർ കടലിലെ ഞണ്ട് അനുവദനീയമാണെന്ന് പറയുന്നവരാണെന്നും ഞണ്ട് ഭക്ഷിക്കാനുദ്ദേശിക്കുന്നവർ അവരുടെ അഭിപ്രായം സ്വീകരിക്കലാണ് ഉത്തമമെന്നും ഇമാം ഇബ്നു‌ ഹജർ (റ) പറഞ്ഞത് ഫതാവൽ കുബ്റ 4-261 ൽ കാണാവുന്നതാണ്. കർമ്മപരമായ വിഷയങ്ങളിൽ വ്യത്യ സ്‌ത അഭിപ്രായം ഇസ്‌ലാം അനുവദിച്ചതും അനുമോദിച്ച തുമാണെന്ന് സാന്ദർഭികമായി ഓർമപ്പെടുത്തുന്നു.


ചോദ്യം: കരയിലും കടലിലും കഴിയുന്ന ജീവികളിൽ ഭക്ഷ്യ യോഗ്യമായവ എതൊക്കെയാണ്?


ഉത്തരം: കരയിൽ ജീവിക്കുന്ന ജീവികളിൽ ആട്, മാട്,

ഒട്ടകം, കാട്ടു പോത്ത്, കാട്ടു കഴുത, കുതിര, മാൻ, കഴുതപ്പുലി, ഉടുമ്പ്, മുയൽ തുടങ്ങിയവ ഭക്ഷിക്കൽ അനുവദനീയമാണ്. എന്നാൽ ആന, പുലി, സിംഹം, നാടൻ കഴുത, കരടി, കുരങ്ങ് തുടങ്ങിയവയും ആക്രമണം നടത്താവുന്ന വിധം ശക്തമായ തേറ്റകളുള്ള ജീവികളും നിഷിദ്ധമാണ്. അവയെ ഭക്ഷിക്കാൻ പാടില്ല. പക്ഷികളിൽ ഒട്ടകപ്പക്ഷി, കൊക്ക്, താറാവ്, കോഴി, പ്രാവ് തുടങ്ങിയവയെ ഭക്ഷിക്കൽ അനുവദനീയമാണ്. പരുന്ത്, കഴുകൻ, മയിൽ, തത്ത തുടങ്ങിയവയും മറ്റു കുർത്ത നഖ ങ്ങളുള്ള പക്ഷികളും ഭക്ഷ്യയോഗ്യമല്ല.


കടൽ ജീവികളിൽ തവളയും വിഷ ജീവികളു മല്ലാത്തവയെല്ലാം അനുവദനീയമാണെന്നതാണ് പ്രബല മായ അഭിപ്രായമെന്ന് ഇമാം നവവി (റ) തൻ്റെ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ 222 തുഹ്ഫ 9-377)


Al fathava cherushoola


ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കൽ

 *ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കൽ*


ചോദ്യം


ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കു ന്നതിൻ്റെ വിധിയെന്താണ്.? ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് പറയാറുണ്ട്. എന്നാൽ പല ഉസ്‌താ ദുമാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കുന്നതായി കാണുന്നു. ഇത് തെറ്റാണോ? 


ഉത്തരം: ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കരു

തെന്ന് നിരുപാധികം പറയുന്നത് ശരിയല്ല. പൂർണമായി മൗനം പാലിച്ചു കൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ നല്ല കാര്യങ്ങളും സജ്ജനങ്ങളുടെ സംഭവങ്ങളും സംസാരിക്കുന്നതാണ് നല്ല ശീലം. ഇമാം ഗസ്സാലി (റ) ഇഹ്‌ യാഅ് 2-7 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.


CM Al RASHIDA

Aslam Kamil pgi

ഗോമൂത്രം, ആട്ടിൻ മൂത്രം, ഭക്ഷിക്കാൻ പറ്റാത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയ നജസുകൾ ഉൾപ്പെട്ട മരുന്നുകൾ

 ചോദ്യം: ഗോമൂത്രം, ആട്ടിൻ മൂത്രം, ഭക്ഷിക്കാൻ പറ്റാത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയ നജസുകൾ ഉൾപ്പെട്ട മരുന്നുകൾ കഴിക്കൽ അനുവദനീയമാണോ? വൈദ്യന്മാർ അത്തരം മരുന്നുകൾ നിർദ്ദേശിച്ചാൽ എന്തു ചെയ്യണം?


ഉത്തരം: ശുദ്ധമായ മരുന്നുകളൊന്നും ഫലം ചെയ്യി ല്ലെന്നും ഇത് ചെയ്യുമെന്നും നീതിമാനായ ചികിത്സാരി പറയുകയോ സ്വന്തം അറിവുണ്ടാവുകയോ ചെയ്താൽ തനി മദ്യമല്ലാത്ത നജസായ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തൽ അനുവദനീയമാണ്. (തുഹ്‌ഫ 9-170)


രോഗ ചികിത്സക്കായി മദ്യം കഴിക്കാമോ? എന്താണതിന്റെ വിധി?

 ചോദ്യം: രോഗ ചികിത്സക്കായി മദ്യം കഴിക്കാമോ? എന്താണതിന്റെ വിധി?


ഉത്തരം: ശുദ്ധമായ മരുന്നൊന്നും ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ മദ്യം ലയിച്ചു ചേർന്നിട്ടുള്ള മരുന്നുകൾ കൊണ്ട് ചികിത്സ അനുവദനീയമാണ്. അങ്ങനെയല്ലാതെ തനി മദ്യം കഴിച്ചു കൊണ്ട് രോഗ ചികിത്സ അനുവദ

നിയമല്ല. മദ്യം മരുന്നല്ലെന്നും രോഗമാണെന്നും ഹദീസു കളിലുണ്ട്. (തുഹ്‌ഫ: 9-170)


വേവിക്കാത്ത ഉള്ളി ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?

 




ചോദ്യം: വേവിക്കാത്ത ഉള്ളി ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ? 


ഉത്തരം:

ഉള്ളിയും മറ്റു ദുർഗന്ധമുള്ള വസ്തുക്കൾ ഭക്ഷിച്ചവർ വാസന നീക്കുന്നതിനു മുമ്പ്

 പുള്ളിയിലും ജനസദസ്സുകളിലും ഹാജറാകുന്ന തിലനെ നിരോധിക്കുന്ന നിരവധി ഹദീസുകളുണ്ട്.


ഇബി‌നു ഉമർ (റ) നിവേദനം: നബി (സ്വ) പറഞ്ഞു. ഉള്ളി തിന്നവൻ അതിൻറെ ദുർഗന്ധം പോകുന്നതുവരെ നമ്മുടെ പള്ളികളിൽ പ്രവേശിക്കരുത്  അബൂഹുറൈറ (റ) നിവേദനം ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കരുതെന്നും ദുർഗന്ധം കൊണ്ട് നമുക്ക് ശല്യമുണ്ടാക്കരുതെന്നും നബി (സ്വ) പറഞ്ഞിരി ക്കുന്നു. (മുസ്‌ലിം)

 ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു. ദുർഗന്ധമുള്ള വസ്‌തുക്കൾ ഭക്ഷിച്ചവർ പള്ളിയിൽ പ്രവേശിക്കരുതെന്നും മനുഷ്യർക്ക് ശല്യമാകുന്നതെല്ലാം മലക്കുകൾക്കും ശല്യമാകുമെന്നും റസൂലുല്ലാഹി (സ്വ) പറഞ്ഞിരിക്കുന്നു. (മുസ്ല‌ിം)


അബൂ അയ്യൂബ് (റ) പറയുന്നു: റസൂലുല്ലാഹി (സ്വ) ഞങ്ങളുടെ കൂടെ താമസിക്കുമ്പോൾ അവിടുന്ന് കഴിച്ച ഭക്ഷണത്തിന്റെ ശേഷിപ്പ് ഞങ്ങൾക്ക് നൽകാറുണ്ടായിരുന്നു. ഒരിക്കൽ ഒരു ഭക്ഷണം അവിടുന്ന് ഞങ്ങൾക്ക് നൽകി. അതിൽ നിന്ന് റസൂലുല്ലാഹി (സ്വ) ഭക്ഷിച്ചിട്ടു ണ്ടായിരുന്നില്ല. അതിൽ ഉള്ളിയുണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു ഇത് ഹറാമാണോ? അവിടുന്ന് മറുപടി നൽകി: ഹറാമല്ല; പക്ഷേ അതിൻ്റെ വാസന കാരണം എനിക്കത് ഇഷ്ടമല്ല. അപ്പോൾ ഞാൻ ഇവിടുത്തേക്ക് ഇഷ്ടമല്ലാത്തത് ഞാനും ഇഷ്ടപ്പെടില്ല (മുസ്‌ലിം).


ജാബിർ (റ) പറയുന്നു: നബി (സ്വ) ഉള്ളി കഴിക്കാത്തതിനാൽ സഹാബികളിൽ ചിലർ ഉള്ളിയെ വെറുത്തപ്പോൾ നിങ്ങൾ സംസാരിക്കാത്തവരുമായി ഞാൻ സംസാരിക്കുന്നവനാണ് ഞാൻ എന്ന് നബി (സ്വ) പറയുകയുണ്ടായി.

(മുസ്‌ലിം) 

മുആവിയ (റ) നിവേദനം: നബി(സ്വ) പറഞ്ഞു: ഉള്ളി തിന്നവൻ പള്ളിയോടടുക്ക രുത്.തിന്നണമെന്നുണ്ടെങ്കിൽ വേവിച്ചു തിന്നുക (അബൂദാവൂദ്).


ഇമാം നവവി(റ) എഴുതി.

 ഉള്ളി അനുവദനീയമാ ണെന്ന് ഹദീസ് വ്യക്തമാക്കിയിരിക്കുന്നു. ഇത് സർവാംഗീ കൃതമാണ്. ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കുന്നതാണ് ഹദീസിൽ നിരോധിച്ചിട്ടുള്ളത്. ഉള്ളി ഭക്ഷിക്കുന്നതല്ല. എങ്കിലും പള്ളിയിലോ ജന സദസ്സുകളിലോ ഹാജറാവാനോ മഹത്തുക്കളോട് സംഭാഷണം നടത്തുനോ ഉദ്ദേശിച്ചവൻ ഉള്ളി ഭക്ഷിക്കൽ കറാഹത്തുണ്ട് (ശറഹ് മുസ്‌ലിം)


പള്ളിയല്ലാത്ത സ്ഥലത്ത് ഉള്ളി തിന്നൽ കറാഹത്തുണ്ടോ എന്ന ചോദ്യത്തിന് ഇമാം ശിഹാബു റംലി (റ) ഇപ്രകാരം മറുപടി നൽകിയിട്ടുണ്ട്; വേവിക്കാതെ ഉള്ളി തിന്നൽ കറാഹത്തുണ്ട്. 'അൻവാറി'ൽ ഇക്കാര്യം അടിസ്ഥാന വിധിയായി തന്നെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. മദ്ഹബിൽ ഉദ്ധരിക്കപ്പെട്ടത് ഇപ്രകാരം തന്നെയാ ണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. (ഫതാവാ 1-245)


എന്നാൽ ഇമാം ഇബ്‌നു ഹജർ (റ) 'തുഹ്ഫതുൽ മുഹ്‌താജി'ൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്. *വേവിക്കാത്ത ഉള്ളി പ്രത്യേക കാരണമില്ലാതെ ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടിട്ടുണ്ട്. ദുർഗന്ധമുള്ളത് ഭക്ഷിക്കൽ കറാഹത്താണെന്ന് 'ശറഹു റൗളിലു' മുണ്ട്. എന്നാൽ കറാഹത്താണെന്ന് നിരുപാധികം പറയുന്നതിൽ സംശയമുണ്ട്. പള്ളി പ്രവേശനത്തിനോ ജനങ്ങളുമായി ഒരുമിച്ചു കൂടാനോ തീരുമാനമുള്ളവൻ അത് ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടാൽ അത് വിദൂരമല്ല*. (തുഹ്ഫ 2-275)


*വേവിച്ചിട്ടില്ലാത്ത ഉള്ളി തിന്നവൻ അതിന്റെ ദുർഗന്ധം നീങ്ങുന്നതിന് മുമ്പ് പള്ളിയിലും ജന സദസ്സു

കളിലും ഹാജറാവൽ കറാഹത്താണെന്നും പള്ളി പ്രവേശമോ ജനങ്ങളുമായുള്ള സഹവാസമോ ഉദ്ദേശ്യ മുള്ളവൻ അത് തിന്നൽ തന്നെ കറാഹത്താണെന്നും മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്-*.


അവലംഭം

-അൽ ഫതാവാ ചെറുശോല-




ചോദ്യം : അറുക്കപ്പെട്ട മൃഗങ്ങളുടെ ലിംഗം, വൃഷ്‌ണം എന്നിവ ഭക്ഷിക്കുന്നതിൻ്റെ വിധിയെന്താണ്? ഹറാമാ ണോ? വൃഷ്‌ണം ഭക്ഷിക്കൽ ഹറാമാണെന്ന് ചിലർ പറയുന്നതായി കേട്ടു ശരിയാണോ ?


ഉത്തരം: ചോദ്യത്തിൽ പറയപ്പെട്ട ഭാഗങ്ങൾ ഭക്ഷിക്കൽ അനുവദനീയമാണ്. ഹറാമില്ല. ആടുകളുടെ ലിംഗം, വൃഷ്ണം തുടങ്ങിയ ഭാഗങ്ങൾ ഭക്ഷിക്കൽ റസൂലുല്ലാഹി (സ്വ) വെറുത്തിരുന്നതായി മുജാഹിദ് (റ) പ്രസ്താവിച്ചിട്ടു ണ്ടെന്നും എന്നാൽ പ്രസ്തുത ഹദീസ് ളഈഫ് ആണെന്നും അത്തരം ഭാഗങ്ങൾ ഭക്ഷിക്കൽ ഹറാമില്ല കറാഹത്താണ്. എന്ന് ഇമാം ഖത്വാബി പറഞ്ഞിട്ടു ണ്ടെന്നും ശറഹുൽ മുഹദ്ദബ് 9-70-ൽ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാമ: ഖൽയൂബി (റ) എഴുതുന്നു: വൃഷ്ണങ്ങൾ സാധാരണ ഭക്ഷിക്കപ്പെടാറില്ല. വൃഷണങ്ങളും ലിംഗവും ഗുഹ്യ ഭാഗവും ചീത്തയായി കണക്കാക്കപ്പെടുന്നത് കൊണ്ട് അവ ഭക്ഷിക്കൽ ഹറാമാണെന്ന് പ്രബലമല്ലാത്ത ഒരഭിപ്രായമുണ്ട്. (ഹാശിയതുൽ ഖൽയൂബി: 4-251)


916


ചോദ്യം: രോഗ ചികിത്സക്കായി മദ്യം കഴിക്കാമോ? എന്താണതിന്റെ വിധി?


ഉത്തരം: ശുദ്ധമായ മരുന്നൊന്നും ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ മദ്യം ലയിച്ചു ചേർന്നിട്ടുള്ള മരുന്നുകൾ കൊണ്ട് ചികിത്സ അനുവദനീയമാണ്. അങ്ങനെയല്ലാതെ തനി മദ്യം കഴിച്ചു കൊണ്ട് രോഗ ചികിത്സ അനുവദ


നിയമല്ല. മദ്യം മരുന്നല്ലെന്നും രോഗമാണെന്നും ദീസു കളിലുണ്ട്. (തുഹ്‌ഫ: 9-170)


917


ചോദ്യം: ഗോമൂത്രം, ആട്ടിൻ മൂത്രം, ഭക്ഷിക്കാൻ പറ്റാത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയ നജസുകൾ ഉൾപ്പെട്ട മരുന്നുകൾ കഴിക്കൽ അനുവദനീയമാണോ? വൈദ്യന്മാർ അത്തരം മരുന്നുകൾ നിർദ്ദേശിച്ചാൽ എന്തു ചെയ്യണം?


ഉത്തരം: ശുദ്ധമായ മരുന്നുകളൊന്നും ഫലം ചെയ്യി ല്ലെന്നും ഇത് ചെയ്യുമെന്നും നീതിമാനായ ചികിത്സാരി പറയുകയോ സ്വന്തം അറിവുണ്ടാവുകയോ ചെയ്താൽ തനി മദ്യമല്ലാത്ത നജസായ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തൽ അനുവദനീയമാണ്. (തുഹ്‌ഫ 9-170)


വേവിക്കാത്ത ഉള്ളി ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?

 ചോദ്യം: വേവിക്കാത്ത ഉള്ളി ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ? 



ഉത്തരം:


ഉള്ളിയും മറ്റു ദുർഗന്ധമുള്ള വസ്തുക്കൾ ഭക്ഷിച്ചവർ വാസന നീക്കുന്നതിനു മുമ്പ്


 പുള്ളിയിലും ജനസദസ്സുകളിലും ഹാജറാകുന്നതിനെ നിരോധിക്കുന്ന നിരവധി ഹദീസുകളുണ്ട്.



ഇബി‌നു ഉമർ (റ) നിവേദനം: നബി (സ്വ) പറഞ്ഞു. ഉള്ളി തിന്നവൻ അതിൻറെ ദുർഗന്ധം പോകുന്നതുവരെ നമ്മുടെ പള്ളികളിൽ പ്രവേശിക്കരുത്  അബൂഹുറൈറ (റ) നിവേദനം ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കരുതെന്നും ദുർഗന്ധം കൊണ്ട് നമുക്ക് ശല്യമുണ്ടാക്കരുതെന്നും നബി (സ്വ) പറഞ്ഞിരി ക്കുന്നു. (മുസ്‌ലിം)


 ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു. ദുർഗന്ധമുള്ള വസ്‌തുക്കൾ ഭക്ഷിച്ചവർ പള്ളിയിൽ പ്രവേശിക്കരുതെന്നും മനുഷ്യർക്ക് ശല്യമാകുന്നതെല്ലാം മലക്കുകൾക്കും ശല്യമാകുമെന്നും റസൂലുല്ലാഹി (സ്വ) പറഞ്ഞിരിക്കുന്നു. (മുസ്ല‌ിം)


ജാബിർ (റ) പറയുന്നു: നബി (സ്വ) ഉള്ളി കഴിക്കാത്തതിനാൽ സഹാബികളിൽ ചിലർ ഉള്ളിയെ വെറുത്തപ്പോൾ നിങ്ങൾ സംസാരിക്കാത്തവരുമായി ഞാൻ സംസാരിക്കുന്നവനാണ് ഞാൻ എന്ന് നബി (സ്വ) പറയുകയുണ്ടായി.

(മുസ്‌ലിം) 

മുആവിയ (റ) നിവേദനം: നബി(സ്വ) പറഞ്ഞു: ഉള്ളി തിന്നവൻ പള്ളിയോടടുക്ക രുത്.തിന്നണമെന്നുണ്ടെങ്കിൽ വേവിച്ചു തിന്നുക (അബൂദാവൂദ്).


ഇമാം നവവി(റ) എഴുതി.

 ഉള്ളി അനുവദനീയമാ ണെന്ന് ഹദീസ് വ്യക്തമാക്കിയിരിക്കുന്നു. ഇത് സർവാംഗീ കൃതമാണ്. ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കുന്നതാണ് ഹദീസിൽ നിരോധിച്ചിട്ടുള്ളത്. ഉള്ളി ഭക്ഷിക്കുന്നതല്ല. എങ്കിലും പള്ളിയിലോ ജന സദസ്സുകളിലോ ഹാജറാവാനോ മഹത്തുക്കളോട് സംഭാഷണം നടത്തുനോ ഉദ്ദേശിച്ചവൻ ഉള്ളി ഭക്ഷിക്കൽ കറാഹത്തുണ്ട് (ശറഹ് മുസ്‌ലിം)


പള്ളിയല്ലാത്ത സ്ഥലത്ത് ഉള്ളി തിന്നൽ കറാഹത്തുണ്ടോ എന്ന ചോദ്യത്തിന് ഇമാം ശിഹാബു റംലി (റ) ഇപ്രകാരം മറുപടി നൽകിയിട്ടുണ്ട്; വേവിക്കാതെ ഉള്ളി തിന്നൽ കറാഹത്തുണ്ട്. 'അൻവാറി'ൽ ഇക്കാര്യം അടിസ്ഥാന വിധിയായി തന്നെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. മദ്ഹബിൽ ഉദ്ധരിക്കപ്പെട്ടത് ഇപ്രകാരം തന്നെയാ ണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. (ഫതാവാ 1-245)


 ഇമാം ഇബ്‌നു ഹജർ (റ) 'തുഹ്ഫതുൽ മുഹ്‌താജി'ൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്. *വേവിക്കാത്ത ഉള്ളി പ്രത്യേക കാരണമില്ലാതെ ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടിട്ടുണ്ട്. ദുർഗന്ധമുള്ളത് ഭക്ഷിക്കൽ കറാഹത്താണെന്ന് 'ശറഹു റൗളിലു' മുണ്ട്. എന്നാൽ കറാഹത്താണെന്ന് നിരുപാധികം പറയുന്നതിൽ സംശയമുണ്ട്. പള്ളി പ്രവേശനത്തിനോ ജനങ്ങളുമായി ഒരുമിച്ചു കൂടാനോ തീരുമാനമുള്ളവൻ അത് ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടാൽ അത് വിദൂരമല്ല*. (തുഹ്ഫ 2-275)


*വേവിച്ചിട്ടില്ലാത്ത ഉള്ളി തിന്നവൻ അതിന്റെ ദുർഗന്ധം നീങ്ങുന്നതിന് മുമ്പ് പള്ളിയിലും ജന സദസ്സു

കളിലും ഹാജറാവൽ കറാഹത്താണെന്നും പള്ളി പ്രവേശമോ ജനങ്ങളുമായുള്ള സഹവാസമോ ഉദ്ദേശ്യ മുള്ളവൻ അത് തിന്നൽ തന്നെ കറാഹത്താണെന്നും മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്-*.



وفي تحفة المحتاج

 وأكل ذي ريح كريه ) لمن يظهر منه ريحه كثوم وبصل وكراث [ ص: 275 ] وفجل لم تسهل معالجته ولو مطبوخا بقي ريحه المؤذي ، وإن قل على الأوجه خلافا لمن قال يغتفر ريحه لقلته ويؤيد ما ذكرته حذفه تقييد أصله بنيء وذلك لأمره صلى الله عليه وسلم في الخبر الصحيح { من أكل شيئا من ذلك أن يجلس ببيته وأن لا يدخل المسجد لإيذائه الملائكة } ومن ثم كره لآكل ذلك ولو لعذر فيما يظهر الاجتماع بالناس وكذا دخوله المسجد بلا ضرورة ولو خاليا إلا إن أكله لعذر فيما يظهر ، والفرق واضح قيل ويكره أكل ذلك إلا لعذر . ا هـ . وفي شرح الروض نعم هذا أي الأكل متكئا وما قبله أي أكل المنتن مكروهان في حقه كما في حق أمته صرح به الأصل . ا هـ .


ولم أر التصريح بكراهته للأمة في الروضة وأصلها فلعل صرح به راجع للمشبه فقط ثم في إطلاق كراهة أكله لنا نظر ولو قيدت بما إذا أكله وفي عزمه الاجتماع بالناس أو دخول المسجد لم يبعد ثم رأيت نسخة معتمدة من شرح الروض مفيدة أن الشيخ تنبه لما ذكرته وعبارتها صرح به صاحب الأنوار مقيدا بالنيء انتهت وألحق به [ ص: 276 ] كل ذي ريح كريه من بدنه أو مماسة وهو متجه ، وإن نوزع فيه ومن ثم منع نحو أبرص وأجذم من مخالطة الناس وينفق عليهم من بيت المال أي فمياسيرنا فيما يظهر أما ما تسهل معالجته فليس بعذر فيلزمه الحضور في الجمعة ويسن السعي في إزالته فعلم أن شرط إسقاط الجماعة والجمعة أن لا يقصد بأكله الإسقاط كما مر ، وإن تعسر إزالته


Aslam Kamil

Parappanangadi


Monday, April 7, 2025

തറാവീഹിനിടയിലെ ത്വവാഫും മദീനക്കാരുടെ വർദ്ധിപ്പിച്ച നിസ്കാരവും പിഴച്ച ബിദ്അത്താണോ അല്ലേ ?

 തറാവീഹിനിടയിലെ ത്വവാഫും മദീനക്കാരുടെ വർദ്ധിപ്പിച്ച നിസ്കാരവും പിഴച്ച ബിദ്അത്താണോ അല്ലേ ?



തറാവീഹിനിടയിൽ  ത്വവാഫ് ചെയ്യണമെന്ന് തിരുനബി പഠിപ്പിച്ചിട്ടില്ല.

(എങ്കിലും മക്കയിൽ സലഫുകൾ തറാവീഹ് നിസ്കാരത്തിനിടയിൽ രണ്ട് തർവിഹത്തുകൾക്കിടയിൽ ത്വവാഫ് ചെയ്തിരുന്നു.

മദീനക്കാർ തറാവീഹിനിടയിൽ ഓരോ ത്വവാഫിന് പകരവും നാല് റകഅത്ത് വർധിപ്പിച്ചു - അങ്ങനെ 16 റക്അത്ത് കൂടുതൽ നിസ്കരിച്ചു - ) (ശറഹുൽ മുഹദ്ധബ് )


ചോദ്യം :

ഞാൻ കൽപ്പിച്ചിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യൽ പിഴച്ച ബിദ്അത്താണെന്ന് പറയുന്നവരാണ് വഹാബികൾ .

എന്നാൽ


 റമളാനിൽ

സലഫുകളും പിൻ കാമികളുമായ 

  മക്കക്കാരുടെ തറാവീഹിനിടയിലെ ത്വവാഫും മദീനക്കാരുടെ വർദ്ധിപ്പിച്ച നിസ്കാരവും പിഴച്ച ബിദ്അത്താണോ അല്ലേ ?

ഒഹാബിപുരോഹിതന്മാർക്ക് മറുപടിയുണ്ടോ ?


അത് നബി കൽപ്പിച്ചിട്ടുണ്ടോ

എൻറെ കൽപ്പന ഇല്ലാത്തതെല്ലാം തള്ളപ്പെടണം എന്നാണല്ലോ നിങ്ങൾ ഹദീസിനെ ദുർവ്യാഖ്യാനിക്കാറുള്ളത് ?


قال النووي في المجموع ما نصه: "وأما ما ذكروه من فعل أهل المدينة فقال أصحابنا سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين، ولا يطوفون بعد الترويحة الخامسة، فأرد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادت ست عشرة ركعة، وأوتروا بثلاث فصار المجموع تسعا وثلاثين والله أعلم


Aslam Kamil parappanangadi


https://m.facebook.com/story.php?story_fbid=pfbid027Hs9QKoM9zjPGVJYdQkd7NLXZZZ6zuRU47Gk5HBHMye5GrGjoFn5bmEBuZuB47jcl&id=100016744417795&mibextid=Nif5oz

യാത്ര ചെയ്യാൻ ഉത്തമമായ ദിവസം*

 *യാത്ര ചെയ്യാൻ ഉത്തമമായ ദിവസം* 

➖➖➖➖➖➖➖➖➖


*ചോദ്യം:* 

ചെറിയ പെരുന്നാളും ആറു നോമ്പും കഴിഞ്ഞ് പലരും സിയാറത്ത് യാത്രയും മറ്റുമായി യാത്ര പോകാൻ ഉദ്ദേശിക്കുന്നവരുണ്ടാകും,

യാത്ര ചെയ്യാൻ ഏറ്റവും ഉത്തമമായ ദിവസം ഏതാണ്?


 *ഉത്തരം:* 

യാത്ര പുറപ്പെടാൻ ഏറ്റവും ഉത്തമമായ ദിവസം വ്യാഴം ആണ്, അതിനു ശേഷം തിങ്കളാഴ്ചയും അതിനു ശേഷം ശനിയാഴ്ചയുമാണ് .

(ശർഹുൽ ഈളാഹ്: പേജ്: 42)


 *الأفضل للسفر هو يوم الخميس ثم يوم الإثنين ثم يوم السبت* 

(شرح الإيضاح ص ٤٢)


➖➖➖➖➖➖➖➖➖➖➖


അറിവ് വെളിച്ചമാണ്.

 അറിവ് വെളിച്ചമാണ്.


ഇബ്നുൽ ജൗസി(റ) പറയുന്നു. പിശാച് ജനങ്ങളെ ആദ്യമായി വഞ്ചിക്കുന്നത് അറിവിനെ തൊട്ട് അവരെ തടഞ്ഞു കൊണ്ടാണ്. കാരണം അറിവ് വെളിച്ചമാണ്.വിളക്കുകൾ കെടുത്തിക്കളഞ്ഞാൽ യഥേഷ്ടം അവരെ ഇരുട്ടിൽ വീഴ്ത്താൻ സാധിക്കും

(തൽബീസു ഇബ്ലീസ്, പേജ്:284)



 *اﻋﻠﻢ ﺃﻥ ﺃﻭﻝ ﺗﻠﺒﻴﺲ ﺇﺑﻠﻴﺲ ﻋﻠﻰ اﻟﻨﺎﺱ ﺻﺪﻫﻢ ﻋﻦ اﻟﻌﻠﻢ ﻷﻥ اﻟﻌﻠﻢ ﻧﻮﺭ ﻓﺈﺫا ﺃطفأ ﻣﺼﺎﺑﻴﺤﻬﻢ ﺧﺒﻄﻬﻢ ﻓﻲ اﻟﻈﻠﻢ ﻛﻴﻒ ﺷﺎء* 

(تلبيس إبليس ص ٢٨٤)

➖➖➖➖➖➖➖➖➖


കറാമത്ത് നിശേധികളും ഒഹാബികളും

 മുത്ത്നബി ധാരാളം രോഗങ്ങൾ മുഅജിസത്ത് മുഖേനേ ശിഫയാക്കിയിട്ടുണ്ട്. എങ്കിലും പല സ്വഹാബികളും മുത്ത് നബിയും രോഗമാവുകയും മരണപെടുകയും ചെയ്തത് അവിടന്ന് മുഅജിസത്ത് ഇല്ല എന്നതിനും അവിടന്ന് നബി അല്ല എന്നതിനും തെളിവായി  പല ഇസ്ലാമിക വിമർശകരും പറയാറുണ്ട് - കറാമത്ത് നിശേധികളും ഒഹാബികളും ഇതേ ന്യായം പറഞ്ഞു നബി തങ്ങളെ മുഅജിസത്ത് നിശേധിക്കുമോ ?


മസ്ജിദുകൾ തകർക്കപെടുമ്പോഴും മുസ്ലിമീങ്ങൾ ശത്രുക്കളാൾ കൊല്ലപ്പെടുമ്പോഴും പടച്ചവനേ നിശേധിക്കുന്നവർ പരിഹസിക്കു പോലെ കറാമത്ത് എന്താണന്ന് അറിയാത്ത ഒഹാബികൾ ആരെങ്കിലും മരിക്കുമ്പോൾ ഔലിയാക്കളെ പരിഹസിക്കുന്നു.


നിശേധികൾ രണ്ട് കൂട്ടരും സാദൃശ്യമുണ്ട്

تشابهت قلوبهم


Aslam Kamil parappanangadi


https://m.facebook.com/story.php?story_fbid=pfbid02cC2EgsUKmnhTTnCu9sRWUZBRZJWkwpHxmWUrn4PK1FPybpVn1EXmDivhgA1oNA62l&id=100016744417795&mibextid=Nif5oz

Friday, April 4, 2025

ശവ്വാൽ മാസവും വീടുപണിയും* 🏠

*ശവ്വാൽ മാസവും വീടുപണിയും* 

🏠🏠🏠🏠🏠🏠🏠🏠🏠🏠



*ചോദ്യം:* 2️⃣1️⃣8️⃣7️⃣

ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിക്കുന്നത് നല്ലതാണോ?


 *ഉത്തരം:* 

അതെ,

ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിച്ചാൽ ആ വീട്ടിൽ ധാരാളം അനുഗ്രഹങ്ങളും ബറകത്തും ഐശ്വര്യവും ഉണ്ടാകുന്നതാണ്.

(ഖസ്വാഇസ്വുൽ അയ്യാമി വൽ അശ്ഹുർ, പേജ്: 203)


 *إن ابتداء بناء الدار إذا كان في شوال فالنعمة والبركة والغنی* 

(خصائص الأيام والأشهر ص ٢٠٣)

➖➖➖➖➖➖➖➖➖

 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

9846210736

ശവ്വാൽ:03 (ബുധൻ)





ഏപ്രിൽ ഒന്നിന് കളവു പറയാമോ?

 *ഏപ്രിൽ ഫൂളും കളവ് പറയലും* 

‼️‼️‼️‼️‼️‼️‼️‼️‼️‼️‼️


 **ചോദ്യം* 2️⃣1️⃣8️⃣6️⃣


 _ ഇന്ന് ഏപ്രിൽ ഒന്നാണല്ലോ_ 

 _ഏപ്രിൽ ഒന്നിന് കളവു പറഞ്ഞ് ജനങ്ങളെ ഫൂൾ ആക്കുന്ന അവസ്ഥ ചിലരിൽ കണ്ടു വരുന്നു ,യാഥാർത്യമെന്ത്?_ 



 *ഏപ്രിൽ ഒന്നിന് കളവു പറയാമോ?.*



*ഉത്തരം*:


 *ഏപ്രിൽ ഒന്നിനാണെങ്കിലും മറ്റു ദിവസമാണങ്കിലും  കളവുപറയൽ ഹറാമാണ്.*


 *എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവ് പറയാൻ വിശുദ്ധ ഇസ്ലാം  അനുവദിച്ചിട്ടുണ്ട്.*


 _കളവു പറയൽ നിർബന്ധമായ സമയവും അനുവദനീയമായ സമയവുമുണ്ട്_ 


 *(കളവു പറയൽ നിർബന്ധമായ സാഹചര്യങ്ങൾ ) [ഈ സാഹചര്യങ്ങളിൽകളവു പറഞ്ഞില്ലെങ്കിലാണ് ശിക്ഷ ലഭിക്കുക]* 

➖➖➖➖➖➖➖➖➖



 *ഒന്ന്:* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ഒരാൾ സൂക്ഷിക്കാൻ വേണ്ടി ഏൽപ്പിക്കപ്പെട്ട വസ്തു അന്വേഷിച്ച് ഒരു അക്രമി*

 *വന്നാൽ എന്റെ കൈവശം ഒന്നുമില്ല എന്നു കളവുപറയൽ നിർബന്ധമാണ്.*


 *രണ്ട്* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരു അക്രമിയിൽ*

*നിന്ന് ഒളിഞ്ഞിരിക്കുന്ന ഒരു നല്ല മനുഷ്യനെക്കുറിച്ച് നമ്മളോട് അന്വേഷിച്ചാൽ എനിക്കറിയില്ല എന്ന് കളവുപറയൽ നിർബന്ധമാണ്.*




*കളവുപറയൽ അനുവദനീയമായ സാഹചര്യങ്ങൾ*

〰️〰️〰️〰️〰️〰️〰️〰️〰️





1️⃣

 *പരസ്പരം പിണങ്ങി നിൽക്കുന്ന രണ്ടു സഹോദരൻമാർക്കിടയിൽ പിണക്കം മാറ്റാൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം .*



2️⃣

 *ഭാര്യയെ *തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം.*



3️⃣

*ചെറിയ കുട്ടികളുടെ കരച്ചിൽ അടക്കാൻ വേണ്ടി കളവ് പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു  പറയാം.*


4️⃣  *താൻ രഹസ്യമായി ചെയ്ത തെറ്റിനെ കുറിച്ച് രാജാവ് ചോദിച്ചാൽ ചെയ്തിട്ടില്ലന്നു കളവു പറയാം* 


 *5️⃣തൻ്റെ സഹോദരൻ്റെ താൻ അറിയുന്ന രഹസ്യത്തെ കുറിച്ച് രാജാവ് ചോദിച്ചാൽ അറിയില്ലന്നു കളവു പറയാം* 

 (ഈ സ്ഥലങ്ങളിലൊന്നും നിരുപാധികം കളവു പറയൽ അനുവദനീയമല്ല, അങ്ങിനെ ചിലർ തെറ്റിദ്ധരിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തത് തിരുത്തപ്പെടേണ്ടതാണ്)

 *കളവു പറയാതെ തന്നെ ഈ കാര്യങ്ങളെല്ലാം ശരിയാകുമെങ്കിൽ ഈ സ്ഥലങ്ങളിലും കളവ് പറയൽ ഹറാമാണ്_* .

(ഇഹ് യാഉലൂമിദ്ധീൻ,

ഇആനത്ത്: 3/288)



 *الكذب حرام وقد يجب كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها....وكذا لو رأى معصوما اختفى من ظالم يريد قتله..*

 *وقد يجوز كما إذا كان لايتم مقصود حرب اوإصلاح ذات البين او إرضاء زوجته الا بالكذب فمباح.*


*(فتح المعين مع  اعانة الطالبين ٣/٢٨٨)*

 *فكل مقصود محمود يمكن التوصل إليه بالصدق والكذب جميعا فالكذب فيه حرام وان أمكن التوصل إليه بالكذب دون الصدق فالكذب فيه مباح ان كان تحصيل ذلك القصد مباحا وواجب ان كان المقصود واجبا...* 

(إحياء علوم الدين ٣/١٣٧)

(إعانة الطالبين ٣/٢٨٨)

(الزواجر ٢/٣٢٦)


〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ് )


ശവ്വാലും ആറു നോമ്പും

 *ശവ്വാലും ആറു നോമ്പും*

 (ബൈ നോമ്പ് )

〰️〰️〰️〰️〰️〰️〰️〰️〰️〰️

*ചോദ്യം* :2️⃣1️⃣8️⃣5️⃣

ശവ്വാലിലെ ആറു നോമ്പ് നോറ്റാലുള്ള പ്രതിഫലം എന്താണ്?


ഈ ആറു നോമ്പുകൾ തുടർച്ചയായി തന്നെ നോൽക്കേണ്ടതുണ്ടോ?


ഏതെങ്കിലും ആറു ദിവസം നോറ്റാൽ മതിയാകുമോ?


 *ഉത്തരം* :

റമളാൻ മാസം മുഴുവനായും നോമ്പനുഷ്ടിക്കുകയും ശവ്വാലിൽ നിന്നും ആറു ദിവസം നോമ്പനുഷ്ടിക്കുകയും ചെയ്താൽ വർഷം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം  ലഭിക്കുന്നതാണ് (സുന്നത്തായ നോമ്പനുഷ്ടിച്ച പ്രതിഫലമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം)


ഒരാൾ എല്ലാ വർഷവും ഇങ്ങിനെ ചെയ്താൽ അവൻ്റെ ജീവിത കാലം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം അവന് ലഭിക്കുന്നതാണ്


ഈ ആറുനോമ്പുകൾ ശവ്വാലിൽ നിന്നും ഏതെങ്കിലും ആറു ദിവസം നോറ്റാലും മതിയാകുന്നതാണ്. എങ്കിലും പെരുന്നാളിൻ്റെ തൊട്ടു ശേഷമുള്ള ദിവസങ്ങളാവലും ( ശവ്വാൽ 2, 3, 4, 5, 6, 7 ) തുടർച്ചയായി നോൽക്കലും പ്രത്യേകം സുന്നത്തുണ്ട്, അതാണ് ഏറ്റവും ഉത്തമമായതും

(ബുജൈരിമി: 2/406)

(തുഹ്ഫ ശർവാനി സഹിതം: 3/456,457)

(ഇആനത്: 2/303,304)

(മുഗ് നി :2/184)


 *(يسن ستة من شوال* )

 *ﻷﻧﻬﺎ ﻣﻊ ﺻﻴﺎﻡ ﺭﻣﻀﺎﻥ ﺃﻱ: ﺟﻤﻴﻌﻪ ﻭﺇﻻ ﻟﻢ ﻳﺤﺼﻞ اﻟﻔﻀﻞ اﻵﺗﻲ ﻭﺇﻥ ﺃﻓﻄﺮ ﻟﻌﺬﺭ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﺭﻭاﻩ ﻣﺴﻠﻢ* 

 *ﻭﺣﺎﺻﻠﻪ ﺃﻥ ﻣﻦ ﺻﺎﻣﻬﺎ ﻣﻊ ﺭﻣﻀﺎﻥ ﻛﻞ ﺳﻨﺔ ﺗﻜﻮﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﻓﺮﺿﺎ* 


 *ﻗﻮﻟﻪ ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ) ﺃﻱ: ﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ ﻭﻟﻜﻦ ﺗﺘﺎﺑﻌﻬﺎ ﻭاﺗﺼﺎﻟﻬﺎ ﺑﻴﻮﻡ اﻟﻌﻴﺪ ﺃﻓﻀﻞ* 

(تحفة مع الشرواني٣/٤٥٦٬٤٥٧)


 *ﻭﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ* *(ﻭ) ﻟﻜﻦ (ﺗﺘﺎﺑﻌﻬﺎ ﺃﻓﻀﻞ) ﻋﻘﺐ اﻟﻌﻴﺪ ﻣﺒﺎﺩﺭﺓ ﺇﻟﻰ اﻟﻌﺒﺎﺩﺓ* 

(مغني ٢/١٨٤)


 *ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ* 

 *ﻗﻮﻟﻪ: (ﻋﻘﺐ اﻟﻌﻴﺪ) اﻷﻭﻟﻰ: ﻭﻋﻘﺐ اﻟﻌﻴﺪ؛ ﻷﻥ ﺫﻟﻚ ﺳﻨﺔ ﺃﺧﺮﻯ ﻗ ﻟ.* 

(حاشية البجيرمي علی الخطيب ٢/٤٠٦)

〰️〰️〰️〰️〰️〰️〰️〰️〰️

 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

9846210736

ശവ്വാൽ:01 (തിങ്കൾ)