Friday, November 14, 2025

വാഴക്കാട് ഖണ്ഡനത്തിന്* *മുപ്പത് വയസ്സ് തികയുന്നു*

 *വാഴക്കാട് ഖണ്ഡനത്തിന്* 

*മുപ്പത് വയസ്സ് തികയുന്നു*


✍️ aslam saquafi payyol

➖➖➖➖➖➖➖➖➖➖➖➖

1995 നവംബർ 14നാണ് 

പേരോട് ഉസ്താദിൻ്റെ 

ചരിത്രപ്രസിദ്ധമായ 

വാഴക്കാട് ഖണ്ഡനം 

ആരംഭിക്കുന്നത്.


വാഴക്കാട് സുന്നി മുജാഹിദ് ഖണ്ഡനത്തെ കുറിച്ച് അറിയാത്ത, കേൾക്കാത്ത സുന്നികൾ വിരളമായിരിക്കും. 

പ്രഭാഷണ ദിവസം വിവിധ ദിക്കുകളിൽ നിന്ന് കാൽനടയായും ചവിട്ട് സൈക്കിൾ ഉപയോഗിച്ചും ജീപ്പുകളിൽ തൂങ്ങിപ്പിടിച്ചും ആളുകൾ വാഴക്കാട്ടേക്ക് ഒഴുകിയെത്തുമായിരുന്നു. 

മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ പിന്നെ സദസ്സ് ജനനിബിഡമാവും. ബഷീർ മാഷ് സ്വാഗതം പറയും. 

പിന്നെ ചടങ്ങുകൾ ഒന്നുമില്ല, ഉസ്താദിൻ്റെ പ്രസംഗം ആരംഭിക്കും. മണിക്കൂറുകൾ നീളുന്ന പ്രസംഗം. ചിലപ്പോൾ സുബ്ഹിവരെ നീളുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബഷീർ മാഷ് ഓർക്കുന്നു. 

എട്ടും ഒമ്പതും മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രസംഗത്തിന് ഇടവേളകളില്ല. 

പറയുന്നതിനൊക്കെ പ്രമാണങ്ങൾ. മറുഭാഗത്തുനിന്ന് പ്രസംഗിക്കാൻ വരുന്ന അബ്ദുറഹ്മാൻ സലഫിയുടെ വാദങ്ങൾ ടേപ്പ് റികാർഡ് ചെയ്തു ചെറിയ വാക്ക്മാൻ സെറ്റിലൂടെ സദസ്യരെ കേൾപ്പിക്കും. പുറമേ മുജാഹിദ് പ്രസിദ്ധീകരണങ്ങൾ കൊണ്ട് സാക്ഷ്യപ്പെടുത്തും. എല്ലാം കൂടി ഒരു സംവാദത്തിന്റെ പ്രതീതിയുണ്ടാകും. ജനങ്ങൾ ആവേശത്താൽ തക്ബീർ മുഴക്കം. ആദർശ രംഗത്ത് ഇന്ന് ആവേശം കൊള്ളുന്നവരിൽ ഏറെ പേരും വാഴക്കാട് ഖണ്ഡനം നേരിൽ കേട്ടവരോ കേസറ്റിലൂടെ അറിഞ്ഞവരോ ആയിരിക്കും. വർഷങ്ങളോളം ഉസ്താദിൻ്റെ പ്രഭാഷണ കേസറ്റുകൾ ആദർശ ലോകത്ത് ഓടിയിട്ടുണ്ട്. ഇന്നും യൂട്യൂബിൽ അത് ലഭ്യമാണ്. 


പലസ്ഥലങ്ങളിലും വഹാബികൾക്കെതിരെ ഉസ്താദ് തുടർ ഖണ്ഡനങ്ങൾ  നടത്തിയെങ്കിലും വാഴക്കാടിന് ചില പ്രത്യേകതകളുണ്ട്.


അവിടെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അതിൽ പ്രധാനം. അല്ലാഹുവിന് അവയവങ്ങളും ഭാഗങ്ങളുമുണ്ടെന്ന് സ്ഥിരപ്പെടുത്തലായിരുന്നു മുജാഹിദ് ഭാഗത്തുനിന്ന് അബ്ദുറഹ്മാൻ സലഫിയുടെ ലക്ഷ്യം. എല്ലാ മൗലവിമാരും സലഫിയെ സഹായിക്കാനെത്തിയിരുന്നു.

അവസാനം വഹാബി പിളർപ്പിലാണ് ഇത് കലാശിച്ചത്. 


1952 ൽ അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ ഉമർ മൗലവി കേരളത്തിൽ കൊണ്ടുവന്നെങ്കിലും  കാര്യമായി മുജാഹിദുകൾ അത് ഏറ്റുപിടിച്ചിരുന്നില്ല. അല്ലാഹുവിനെ കുറിച്ച് അവൻ ഏതെങ്കിലും സ്ഥലത്താണെന്നോ അവനു ഭാഗങ്ങൾ ഉണ്ടെന്നോ പറയുന്നത് അവിശ്വാസത്തിലേക്കെത്തിക്കുന്ന അനാചാരങ്ങളാണെന്നും ഇത്തരം വിശ്വാസങ്ങളാൽ അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തൽ വരും എന്നും പഠിപ്പിക്കുകയായിരുന്നു കെ എം മൗലവിയും അലവി മൗലവിയും അമാനി മൗലവിയുമൊക്കെ ചെയ്തിരുന്നത്. മുജാഹിദ് സ്ഥാപകനായിരുന്ന വക്കം മൗലവിയും ഈ പിഴച്ച ആശയത്തിന് അനുകൂലമായിരുന്നില്ല. അത്കൊണ്ടുതന്നെ അല്ലാഹുവിനെ കുറിച്ചുള്ള വികല വിശ്വാസങ്ങൾ പാങ്ങിൽ ഉസ്താദ്, പതി ഉസ്താദ്, ശംസുൽ ഉലമ ഇ കെ ഉസ്താദ്, ഇ കെ ഹസ്സൻ മുസ്ലിയാർ തുടങ്ങിയവരുടെ  കാലത്തും ശൈഖുനാ എപി ഉസ്താദിൻറെ യുവത്വ കാലത്തും ചർച്ചചെയ്യപ്പെടേണ്ടിവന്നിരുന്നില്ല.


മുജാഹിദിന്റെ ഒന്നാംകിട നേതാക്കളെല്ലാം പോയതിനുശേഷം 1987 -  90 കാലയളവിൽ വീണ്ടും ഈ  ചർച്ചകൾ വന്നു. ഈ വിഷയകമായി അൽമനാറിൽ തുടർ ലേഖനം വന്നു. അല്ലാഹുവിനെ കയറുന്നവനും ഇറങ്ങുന്നവനുമായി ചിത്രീകരിച്ചു. അവന് കൈകാലുകളും സ്ഥലങ്ങളും നിർണയിച്ചു. 

87 - 90 പേരോട് ഉസ്താദിന്റെ യുവത്വ കാലമാണ്. മുജാഹിദ് പ്രസിദ്ധീകരണങ്ങൾ അടങ്ങുന്ന പെട്ടിയുമായി  വേദികളിൽ നിന്ന് വേദികളിലേക്ക് ഓടി നടക്കുന്ന കാലം. അൽമനാറിൽ വന്ന അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വിശ്വാസങ്ങൾ പിടികൂടിയതും സമൂഹത്തെ ബോധ്യപ്പെടുത്തിയതും ശരിയായ ആശയങ്ങൾ പഠിപ്പിച്ചതും ഉസ്താദായിരുന്നു.


അല്ലാഹുവിനെ കുറിച്ചുള്ള വിഷയങ്ങളാണ് വാഴക്കാട്  കൂടുതലും ചർച്ചയ്ക്ക് വന്നത്. മുമ്പ് ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം എന്ന നിലക്കും അല്ലാഹുവിൻറെ സ്വിഫാത്തിനെ കുറിച്ചുള്ള വിഷയമാണെന്ന നിലക്കും വിശ്വാസികൾ ഈ ഖണ്ഡനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു.


പിഴച്ച കക്ഷികളായ റാഫിളിയ്യത്തിന്റെ വാദങ്ങൾ വഹാബി വേദിയിൽ നിന്ന് ഉയർന്നപ്പോൾ ഇമാം റാസി(റ)യുടെയും മറ്റും ഗ്രന്ഥങ്ങൾ വെച്ച് ഉസ്താദ് സലഫിയെ നിലംപരിശാക്കി. 

ഗതിയില്ലാതെ അവസാനം സലഫി ഒരു അടവ് പ്രയോഗിച്ചു. ഇമാം റാസി(റ) അവസാനകാലത്ത് ഞാൻ മുമ്പ് പറഞ്ഞതെല്ലാം പിൻവലിച്ചിരിക്കുന്നു എന്ന്

 ' അഖ്സാമുൽ ലദ്ദാത്ത് ' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട് എന്നൊരു ശുദ്ധ നുണ പൊട്ടിച്ചു. ഉസ്താദ് ഇതിൽപ്പെട്ട് പിന്മാറുമെന്നാണ് സലഫി കരുതിയിരുന്നത്.

അവിടെ പിടിച്ച് ഉസ്താദ് ഒരു ഞെക്കൽ ഞെക്കി. ഇനി സംസാരിക്കണമെങ്കിൽ സലഫി പറഞ്ഞ ഈ കാര്യം സലഫി പറഞ്ഞ അഖ്സാമു ലദ്ദാത്തിലോ ഇമാം റാസി(റ)യുടെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിലോതെളിയിക്കണം. അതിൽ പിന്നെ സലഫി അമർന്നു. അത് ഉദ്ധരിക്കാനോ തെളിയിക്കാനോ സലഫിക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. 


വാഴക്കാട് ഖണ്ഡനാനന്തരം മുജാഹിദിൽ പിളർപ്പുണ്ടായി. 

പിളർപ്പിന് കാരണമായ പ്രധാന കാര്യങ്ങളിൽ ഒന്ന് അല്ലാഹുവിൻറെ സിഫത്തുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. 


വാഴക്കാട് ഉസ്താദ് സമർത്ഥിച്ച സുന്നി ആശയങ്ങൾ വലിയൊരു വിഭാഗം മൗലവിമാർക്ക് അംഗീകരിക്കേണ്ടി വന്നു. അവർ ചില്ലറക്കാരായിരുന്നില്ല. ഒന്ന്, മുജാഹിദിന് വേണ്ടി തൗഹീദ് പ്രസംഗം നടത്തിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രമുഖനും കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദ് പക്ഷത്തെ വിഷയാവതാരകനുമായ സിപി ഉമർ സുല്ലമി. മറ്റൊന്ന് മുജാഹിദിലെ ഏറ്റവും വലിയ ഗ്രന്ഥകാരനും ഉന്നത സ്ഥാപനങ്ങളിലെ അധ്യാപകനും എ അലവി മൗലവിയുടെ മകനുമായിരുന്ന എടവണ്ണ അബ്ദുസ്സലാം സുല്ലമി. ഇവർ രണ്ടുപേരും ഉസ്താദ് പറഞ്ഞ ആശയത്തിലേക്ക് വന്നതോടെ വഹാബി പിളർപ്പിലെ പ്രധാന കാരണങ്ങളിൽ ഒന്നായി ഇതു മാറി. ഹുസൈൻ മടവൂർ ഈ പക്ഷത്തായതിനാൽ മടവൂരികൾ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. ഇവർ ഖുറാഫിയത്തും അശ്അരിയ്യത്തും ബാധിച്ചവരായി ചിത്രീകരിക്കപ്പെട്ടു.


മുജാഹിദ് പണ്ഡിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു: "നാദാപുരം ഖണ്ഡനത്തിലും ഈ വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. അതിനുമുമ്പ് നടന്ന വാഴക്കാട് ഖണ്ഡനപ്രസംഗത്തിൽ ഈ വിഷയം കുറച്ച് വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിരുന്നു. അന്നവിടെ ഖുറാഫി പക്ഷത്തുനിന്ന് പ്രസംഗിച്ചിരുന്ന പേരോട് സഖാഫി വാദിച്ചിരുന്നത് അല്ലാഹുവിൻ്റെ സ്വീഫാതുകൾക്ക് അർത്ഥം പറയാൻ പാടില്ല, അർത്ഥം പറഞ്ഞാൽ പിഴച്ചു പോകും എന്നായിരുന്നു. എന്നാൽ ഖുറാഫികളുടെ ഇതേ വാദത്തിലേക്കാണ് ഇപ്പോൾ മടവൂരികളും എത്തിയിരിക്കുന്നത്. അഥവാ സിഫാത്തുകൾ അർത്ഥം പറയാതെ തന്നെ അംഗീകരിക്കണം എന്ന്. മടവൂരുകളിൽ നിന്ന് ഈ പുതിയ വാദവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മടവൂരികളുടെ ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി തന്നെയാണ് അതുകൊണ്ടുതന്നെ അത് മൊത്തം മടവൂരികളുടെ വാദമായി മാറുകയും ചെയ്യുന്നു."

(മടവൂരികൾ  സലഫികളോ 113)


KNM മുഖപത്രമായ വിചിന്തനം വാരികയിൽ എഴുതുന്നു:

"അശ്അരിയ്യതും കുറാഫിയതും തലയിലേറ്റിയ സിപി ഉമർ സുല്ലമിയെ പോലുള്ള ചില ആളുകൾ ഇപ്പോൾ അല്ലാഹുവിൻറെ കൈ, മുഖം എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർത്ഥം പറയാൻ പാടില്ലെന്നും അത് സൃഷ്ടികളോട് താരതമ്യം ചെയ്യലായി പോകുമെന്നും എഴുതിത്തുടങ്ങിയിരിക്കുന്നു."(വിചിന്തനം വരിക. 2019 ഏപ്രിൽ 9 പേജ് 12)


അബ്ദുറഹ്മാൻ സലഫിക്ക് ഉത്തരം കിട്ടാത്ത141 ചോദ്യങ്ങൾ ഉസ്താദ് വാഴക്കാട് അച്ചടിച്ചിറക്കിയിരുന്നു. അതിലെ പല ചോദ്യങ്ങളും മൗലവിമാർ പരസ്പരം അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ  ചോദിക്കാൻ തുടങ്ങിയെന്നത് വാഴക്കാട്ഖണ്ഡനത്തിന്റെ ഫലം എത്രത്തോളം ആഴ്ന്നിറങ്ങി എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. 


അബ്ദുറഹ്മാൻ സലഫി 

ഇപ്പോൾ ഏതു മേഖലയിൽ 

എവിടെ ജീവിക്കുന്നു

എന്നതിന് ഒരു തെളിവുമില്ല. മുജാഹിദിന്റെ ഒരു ഗ്രൂപ്പിലും

അദ്ദേഹം ഇല്ലെന്നാണ് അറിവ്. 


അൽഹംദുലില്ലാഹ്...

ശൈഖുനാ പേരോട് ഉസ്താദ് 

ഇന്നും സുന്നി ആദർശ രംഗത്ത് തല ഉയർത്തി നിൽക്കുന്നു. ദീർഘായുസ്സും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ.

🍃➖🍃

കുറിയും പലിശയും ജല്ലറിയിലെ പലിശക്കുറിയും

 കുറിയും പലിശയും

ജല്ലറിയിലെ പലിശക്കുറിയും

.................


ഇന്ന് (14. നവമ്പർ ) ഞാൻ ജുമുഅക്ക് പോകുമ്പോഴും ജുമുഅ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും പരപ്പനങ്ങാടിയിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു ഫോൺകോൾ വന്നു.

ഒരു കുറിയുണ്ട് മാസത്തിൽ 2000 രൂപ വീതം അടക്കണം ഒരു വർഷത്തെ കുറിയാണ്

അതിൽ രണ്ട് മാസം 50,000 രൂപ അടിച്ചവർക്ക് ലഭിക്കും ബാക്കി മാസം 24000 രൂപ ലഭിക്കും കുറി അടിച്ചാൽ അടിച്ചത് മുതൽ പിന്നീട് അടവില്ല.

  അടിക്കാത്തവർക്ക് 24000 രൂപയുടെ ഗോൾഡ് ലഭിക്കും.


അതായത് 2000 അടച്ച ഒരാൾക്ക്

കുറി അടിച്ചാൽ അമ്പതിനായിരം ലഭിക്കും : 4000 മോ

6000മോ 8000 അടച്ചവർക്ക് 24000 ലഭിക്കും. പിന്നീട് അടയ്ക്കേണ്ടതില്ല.



അപ്പോൾ ഞാൻ ചോദിച്ചു ഇത് പലിശ ഇടപാട് ആണ് .പലിശ ഇടപാട് ഹറാമാണല്ലോ.

മേൽ പറയപ്പെട്ട ജ്വല്ലറി മുസ്ലിമീങ്ങളുടെ ജല്ലറി അല്ലേ അവർ പലിശടപാട് എങ്ങനെ നടത്തും.


അപ്പോൾ ഇത് പലിശയല്ല ഇത് കുറി യാണ് എന്ന് പറഞ്ഞു.

പലിശക്ക് കുറി എന്ന് പേരിട്ടാൽ പലിശ ഇടപാട് ആവാതിരിക്കുമോ .?

ബാങ്കിൽ പോയി നിബന്ധന വെച്ച് ആയിരം രൂപ വാങ്ങുകയും 1500 രൂപ തിരിച്ചടക്കുകയും ചെയ്യുന്നത് പലിശയുടെ പാടാണല്ലോ അപ്രകാരം ഇതും പലിശയ

 തന്നെ.

അത് ഇസ്ലാം നിരോധിച്ചതാണ്.

എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.


ഇതുമായി ബന്ധപ്പെട്ട് ഒരു ഫത് വ  താഴെ നൽകുന്നു.


ഫത് വ നൽകിയത് കേന്ദ്ര മുശാവറ അംഗവും മർക്കസിലെ പ്രധാന മുദരിസും ആയ അബ്ദുൽ ജലീൽ സഖാഫി ചെറുശോല .




*കുറി, ലേലക്കുറി, ഭാഗ്യക്കുറി*


ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ മാണോ? കുറെ ആളുകളിൽ നിന്ന് 500 വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ഭൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?



ഉത്തരം: ഇസ്ല‌ാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ പറയുന്നു; സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും

അല്ലാഹുവിൻ്റെ

ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ  തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി.ഖു. 5-90-91)


ഭാഗ്യ പരീക്ഷണത്തിന്റെയും അനിശ്ചിതത്വത്തി

ൻ്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും

 ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു  ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി, ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.


കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദനീയമല്ല. നിഷിദ്ധമാണ്. 


*ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് പണം നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്*. 

*അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതിലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.*


എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന

പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.


ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നരം കുറികളിൽ ആദ്യ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മതമുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്‌തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)


അൽഫതാവ - അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


Copied :

aslam Kamil parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Monday, November 10, 2025

വിജ്ഞാനത്തിൽ മുഴുകൽ ഏറ്റവും വലിയ ആനന്ദം

   *വിജ്ഞാനത്തിൽ മുഴുകൽ ഏറ്റവും വലിയ ആനന്ദം*


ജംഉൽ ജവാമിഇന്റെ മുസ്വന്നി ഫ് താജ്ദ്ദീൻ സുബ്കി”റ ലേക്ക് ചേർക്കപ്പെട്ട - അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ഉള്ള കവിത -

*വിജ്ഞാനം പഠിക്കുന്നതിന്റെ ആനന്ദം വിവരിക്കുന്നു.*


> سَهَري لتنقيحِ العلومِ أَذلُّ لي

من وصلِ غانيةٍ وطيبِ عِناقِ

ഞാൻ വിജ്ഞാനങ്ങൾ വെച്ചപ്പെടുത്തനായി  രാത്രിയിൽ ഉണർന്നിരിക്കുന്നത് —

മനോഹരികളുമായി സമയം ചെലവഴിക്കുന്നതിലും, അവരുടെ സ്നേഹത്തിൽ ആനന്ദിക്കുന്നതിലും — എനിക്കു കൂടുതൽ മധുരമാണ്.


وصَريرُ أقلامي على أوراقِها

أَحلَى من الدُّوكاءِ والعُشَّاقِ


എന്റെ പേനയുടെ ശബ്ദം, പ്രണയികളുടെ സംഗീതത്തേക്കാൾ മധുരമുള്ളതാണ്.

وألذُّ من نقرِ الفتاةِ لدفِّها

نَقري ولا أَلقى الرِّمالَ عن الأوراقِ

പ്രശ്നങ്ങൾ പരിഹരിച്ച് പഠനത്തിൽ ആനന്ദം കണ്ടെത്തുന്നത് — മദ്യപാനത്തേക്കാൾ രസകരമാണ്.

وتمايُلي طربًا لحلِّ عويصةٍ

في الدَّرسِ أَشهى من مُدامةِ ساقي

ഞാൻ രാത്രിയിലൊട്ടാകെ ഉണർന്നിരിക്കുമ്പോൾ, നീ ഉറങ്ങുന്നു —

പിന്നെ രാവിലെ എനിക്കു തുല്യനാകാൻ ആഗ്രഹിക്കുന്നു!”


وأَبيتُ سهرانَ الدُّجى وتبيتُهُ

نومًا وتَبغي بعدَ ذاكَ لحاقي


Aslam Kamil parappanangadi


കുറി, ലേലക്കുറി, ഭാഗ്യക്കുറി

 *കുറി, ലേലക്കുറി, ഭാഗ്യക്കുറി*


ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ മാണോ? കുറെ ആളുകളിൽ നിന്ന് 500 വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ഭൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?



ഉത്തരം: ഇസ്ല‌ാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ പറയുന്നു; സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും

അല്ലാഹുവിൻ്റെ

ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ  തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി.ഖു. 5-90-91)


ഭാഗ്യ പരീക്ഷണത്തിന്റെയും അനിശ്ചിതത്വത്തി

ൻ്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും

 ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു  ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി, ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.


കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദനീയമല്ല. നിഷിദ്ധമാണ്. ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് പണം നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതി ലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.


എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന

പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.


ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നരം കുറികളിൽ ആദ്യ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മതമുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്‌തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)


അൽഫതാവ - അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


Copied aslam Kamil parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

ലോട്ടറി - ചൂതാട്ടം - കൂപ്പണുകൾ

 *ലോട്ടറി - ചൂതാട്ടം - കൂപ്പണുകൾ*-


ചോദ്യം:  ഭാഗ്യക്കുറിയിൽ (ലോട്ടറി പോലെ ) നിന്ന് ലഭിക്കുന്ന പണം നിഷിദ്ധമാണോ ?


ചോദ്യം: കൂപ്പണുകൾ നറുക്കിട്ടെടുത്ത് സമ്മാനങ്ങൾ സ്വീകരിക്കുന്നതിന്റെ വിധിയെന്താണ് ? നിശ്ചിത വസ്തുക്കൾ വിലക്ക് വാങ്ങുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണുകൾ നറുക്കിട്ടെടുത്ത് സ്ഥാപനം നൽകുന്ന സമ്മാനം പണം സ്വീകരിക്കാമോ ?


ഉത്തരം : നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് പണം ലാഭമുണ്ടാ

വുകയും ചെയ്യുന്ന വിധം

 അനിശ്ചിതത്വത്തിൻറെയും ബെറ്റി ൻ്റെയും സ്വഭാവമുള്ള നറുക്കെടുപ്പുകളെല്ലാം ഇസ്‌ലാം വിരോധിച്ച ചൂതാട്ടത്തിൻ്റെ വകഭേദങ്ങളിൽ പെട്ടതാണ്. ഇത്തരം നറുക്കെടുപ്പിൽ പങ്കെടുക്കുന്നതും അതിലൂടെ ലഭിക്കുന്ന സമ്പത്ത് സ്വീകരിക്കുന്നതും ഹറാമാണ്. ഓരോരുത്തർക്കും ലാഭമുണ്ടാകാനും നഷ്ടമുണ്ടാകാനും സാധ്യതയുള്ള അനിശ്ചിതത്വത്തിന്റെ സ്വഭാവമുള്ള ഏർപ്പാടുകളെല്ലാം നിഷിദ്ധമായ ചൂതാട്ട ത്തിൽ പെട്ടതാണെന്ന് അല്ലാമാ ഇബ്‌നു ഹജർ (റ) ന്റെ തുഹ്ഫതുൽ മുഹ്‌താജ് 9-402,10-207 പേജുകളിൽ നിന്ന് മനസ്സിലാകുന്നതാണ്. 


ഇസ്ലാം വളരെ ശക്തമായി നിരോധിച്ചതാണ് ചൂതാട്ടം. "സത്യവിശ്വാസികളേ മദ്യം, ചൂതാട്ടം, വിഗ്രഹ പ്രതിഷ്ഠകൾ, പ്രശ്ന‌ം നോക്കാനുള്ള അസ്ത്രങ്ങൾ എല്ലാം പൈശാചിക വൃത്തിയിൽ പെട്ടതാണ്. നിങ്ങൾ വിജയിക്കുന്ന തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഉപേക്ഷിക്കുക. മദ്യവും ചൂതാട്ടവും മുഖേന നിങ്ങൾ ക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും നിസ്കാരത്തിൽ നിന്നും അല്ലാഹുവിനെ കുറിച്ചുള്ള ഓർമയിൽ നിന്നും നിങ്ങളെ തടയാനും പിശാച് ലക്ഷ്യമിടുന്നു. അതിനാൽ അവയിൽ നിന്നെല്ലാം മാറിനിൽക്കാൻ നിങ്ങൾ തയ്യാറില്ലേ(വി.ഖു.5- 91,92)


മദ്യവും വിഗ്രഹങ്ങളും നിരോധിച്ച കൂട്ടത്തിൽ ചൂതാട്ടവും നിരോധിക്കുക വഴി ചൂതാട്ടം മഹാ അപക ടങ്ങളിൽ പെട്ടതാണെന്ന് വിശുദ്ധ ഖുർആൻ തര്യപ്പെ ടുത്തുകയാണ്. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ളവർ എല്ലാതരം ചൂതാട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കണം.


-സമ്മാന കൂപ്പൺ-


എന്നാൽ നിശ്ചിത വസ്‌തുക്കൾ വിലക്ക് വാങ്ങു മ്പോൾ സൗജന്യമായി ലഭിക്കുന്ന സമ്മാനകൂപ്പണുകളും

അവയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനവും സ്വീകരിക്കുന്നതിന് വിരോധമില്ല. സ്ഥാപനത്തിലേക്ക് ജനങ്ങൾ ആകർഷിക്കുവാൻ

വേണ്ടി സ്ഥാപനത്തിൻ്റെ ഉപഭോക്താക്കളിൽ ചിലർക്ക് നൽകാൻ തീരുമാനിക്കുകയും സമ്മാനം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കാത്തവർക്ക് അവരുടെ ധനം നഷ്ടപ്പെടുന്നില്ല. കാരണം വാങ്ങിയ വസ്‌തുവിൻ്റെ വില മാത്രമാണല്ലോ അവർ നൽകിയത്. ഈ രൂപത്തിലുള്ള നറുക്കെടുപ്പ് ചൂതാട്ടത്തിൻ്റെ പരിധി യിൽ ഉൾപ്പെടുന്നില്ല. അത് നിഷിദ്ധവുമല്ല. ഇപ്രകാരം തന്നെ ചില പ്രത്യേക സന്ദർഭങ്ങളിൽ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന റിബേറ്റ് ഉപയോഗപ്പെടുത്തുന്നതിനും വിരോധമില്ല.


ഫതാവാ :അബ്ദുൽ ജലീൽ സഖാഫി -


Copied  aslam Kamil parappanangadi

കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം അനുവദനീയമാവുക?

 



ചോദ്യം: കച്ചവടത്തിൽ എത്ര ശതമാനമാണ്

ലാഭം അനുവദനീയമാവുക? ഉദാഹരണമായി നൂറ് രൂപക്ക് വാങ്ങിയ വസ്തു വിൽക്കുമ്പോൾ എത്ര രൂപക്ക് വിൽക്കാം? ഒരു വസ്തു വിദേശത്ത് നിന്ന് കൊണ്ട് വന്നു വിൽക്കുമ്പോളും ഒരു ഉൽപന്നം നിർമ്മിച്ചു വിൽക്കുകയാ ണെങ്കിലുമെല്ലാം ചെലവിൻ്റെ എത്ര ശതമാനം ലാഭമെ ടുക്കാം? എത്ര ശതമാനമാകുമ്പോഴാണ് കൊള്ള ലാഭം ഹറാമുമാകുന്നത് ?


ഉത്തരം: വിൽപ്പന നടക്കുന്ന പ്രദേശത്ത് കച്ചവടക്കാർ സാധാരണ ആ വസ്‌തുവിൽ എത്രയാണോ ലാഭം എടുക്കാറുള്ളത് അത്രയും ലാഭം മാത്രം സ്വീകരിക്കുക എന്നതാണ് ഏറ്റവും ഉത്തമം. നൂറ് രൂപക്ക് വാങ്ങിയ

രൂപ മാത്രം ലാഭം വസ്‌തു വിൽക്കുമ്പോൾ പ്രദേശത്തെ കച്ചവടക്കാർ 105 രൂപക്കാണ് സാധാരണ വിൽക്കാറുള്ളതെങ്കിൽ അഞ്ച് സ്വീകരിച്ച് അതിൽ കൂടുതൽ വാങ്ങാതെ വിൽക്കലാണ് ഏറ്റവും ഉത്തമം. വസ്‌തുക്കൾ നിർമ്മിച്ച് വിൽക്കുന്നതിലും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലുമെല്ലാം ഇത് തന്നെയാണ് ഏറെ ഉത്തമം. പ്രദേശത്തെ ബിസിനസ്സുകാർ സാധാരണ ആ വസ്‌തുവിൻ്റെ വിൽപ്പനയിൽ സ്വീകരിക്കാ റുള്ള ലാഭം മാത്രം സ്വീകരിക്കുക, അതിലേറെ ലാഭം നൽകാൻ ഒരാൾ തയ്യാറാണെങ്കിൽ പോലും അധിക ലാഭം വേണ്ടെന്ന് വെക്കുക ഇതാണ് ഏറ്റവും നല്ല രീതി. ഉത്തമം. അഥവാ

ഇടപാടുകളിലെ ഇഹ്‌സാൻ ഇപ്രകാരമാണെന്ന് ഇമാം ഗസ്സാലി (റ) വിശദീകരിച്ചിരിക്കുന്നു. നിർബന്ധമായതിലപ്പുറം ഗുണകരമായ മാർഗ്ഗം സ്വീകരിക്കലാണ് ഇഹ്‌സാൻ എന്നതിൻ്റെ വിവക്ഷ, പരലോക ജീവിതത്തിൽ ഉന്നത സൗഭാഗ്യങ്ങൾക്ക് കാരണമാണിത്.


*അതേ സമയം വസതുവിലില്ലാത്ത ഗുണം പറഞ്ഞ് വിശ്വസിപ്പിക്കുക, അറിയാവുന്ന ന്യൂനത മറച്ചു വെക്കുക, വില നിലവാരത്തെക്കുറിച്ച് തെറ്റായ വിവരം നൽകുക*

 തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതിരിക്കുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെടുന്ന  ഏത് വിലക്കും വസ്‌തു വിൽക്കാവുന്നതാണ്. വാങ്ങിയ വിലയുടെ / നമുക്ക് ചെലവായ സംഖ്യയുടെ ഇത്ര ശതമാനമേ ലാഭം എടുക്കാവൂ അതിലപ്പുറം പറ്റില്ല എന്ന നിയമമില്ല. 


മേൽ പറഞ്ഞ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതെ ഏത് ഉയർന്ന വിലക്കും വസ്തുക്കൾ വിൽക്കൽ അനുവദനീയമാണ്. എത് വലിയ ലാഭവും സ്വീകരി ക്കാവുന്നതാണ്. രണ്ട് പേരും തൃപ്‌തിപ്പെട്ടതായിരിക്കുക എന്നതാണ് വിലയുടെ മർമ്മം. എന്നാൽ ഇല്ലാത്ത ഗുണം പറഞ്ഞും ന്യൂനതകൾ മറച്ചു വെച്ചും വില നിലവാര

ത്തെക്കുറിച്ച് കളവ് പറഞ്ഞും വഞ്ചന നടത്തിക്കൊണ്ടുള്ള ലാഭം അനുവദനീയമല്ല. അത് കൊള്ള ലാഭമാണ്.


ഫതാവ :ജലീൽ സഖാഫി ചെറുശോല


Copied aslam Kamil pgi



Saturday, November 8, 2025

മർഹബൻ ബി ഹബീബീ വ ഖുർറതി അയ്‌നീ മുഹമ്മദ് ബ്നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം"

 ചോദ്യം: ബാങ്കിൽ അശ്ഹദു അന്ന മുഹമ്മദർ റസൂലു ല്ലാഹ് എന്ന് കേൾക്കുമ്പോൾ ചിലർ സ്വലാതും മറ്റേതോ ദിക്റും ചൊല്ലി വിരലിൽ ഊതി കണ്ണുകൾ തടവുന്നതായി കാണാറുണ്ട്. ഇത് എന്താണ് ? ഇതിന്റെ അടിസ്ഥാന മെന്താണ്?


സഈദ് മാട്ടൂൽ


ഉത്തരം: ബാങ്കിൽ "അശ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്" എന്നു കേൾക്കുമ്പോൾ "മർഹബൻ ബി ഹബീബീ വ ഖുർറതി അയ്‌നീ മുഹമ്മദ് ബ്നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്നു ചൊല്ലി രണ്ടു തള്ളവിരലുകളിൽ ചുംബിച്ച് അവ കണ്ണുകൾക്ക് മുകളിൽ വെച്ചാൽ അന്ധതയും കണ്ണ് രോഗവും ബാധിക്കുക യില്ലെന്ന് സയ്യിദുൽ ബക്‌രി (റ) ഇആനത്ത് (1-281) ൽ ഉദ്ധരിച്ചിട്ടുണ്ട്.

ബാങ്കിൽ നബി(സ്വ)യുടെ ശറഫാക്കപ്പെട്ട പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലേണ്ടതാണ്. ബാങ്കിൽ ഒന്നാം പ്രാവശ്യം അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് കേൾക്കുമ്പോൾ - സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ് - എന്നും രണ്ടാം പ്രാവശ്യം അത് കേൾക്കു മ്പോൾ ഖുർറതു അയ്നീ ബിക യാ റസൂലല്ലാഹ് എന്നും അതിനു ശേഷം രണ്ടു തള്ള വിരലുകളുടെ നഖം രണ്ടു കണ്ണുകൾക്ക് മുകളിൽ വെച്ച് കൊണ്ട് - അല്ലാഹു മ്മ മത്തിഅ്നീ ബിസ്സംഇ വൽ ബസ്വരി - എന്നും പറയേണ്ടതാണെന്ന് ഖഹസ്‌താനി ശറഹുൽ കബീറിൽ ഉദ്ധരി ച്ചിട്ടുണ്ട്. (തഫ്‌സീർ റൂഹുൽ ബയാൻ 7-228)


(ഫതാവാ നമ്പർ (501)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല)


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പാരന്റി എങ്ങനെ സന്താന പരിപാലനം*

   *പാരന്റി എങ്ങനെ

സന്താന പരിപാലനം*


മുഹമ്മദ് നബി ﷺ കുട്ടികളോട് അത്യന്തം സ്‌നേഹവും കരുതലും കാണിച്ച വ്യക്തിയായിരുന്നു. അവിടത്തെ ജീവിതത്തിൽ കുട്ടികളോട് പെരുമാറിയ രീതി മാതാപിതാക്കൾക്കും അധ്യാപകർക്കും മഹത്തായ മാതൃകയാണ്. കുറച്ച് പ്രധാന ഉദാഹരണങ്ങൾ ചുവടെ:


---


🌸 1. സ്നേഹത്തോടെയും കരുണയോടെയും പെരുമാറി


നബി ﷺ കുട്ടികളെ കണ്ടാൽ പുണരുകയും തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തിരുന്നു.


> ഹദീസ്:

"നബി ﷺ കുട്ടികളെ ചുംബിക്കാറുണ്ടായിരുന്നു. ഒരാൾ പറഞ്ഞു: ‘എനിക്ക് പത്തു മക്കളുണ്ട്; ഞാൻ ഒരാളെയും ചുംബിച്ചിട്ടില്ല.’ അതിനു നബി ﷺ പറഞ്ഞു:

«من لا يَرحم لا يُرحم»

— “കാരുണ്യം കാണിക്കാത്തവനോട് കാരുണ്യം കാണിക്കപ്പെടുകയില്ല.”

(സഹീഹ് ബുഖാരി, മുസ്ലിം)


---


🌸 2. കളിയിൽ പങ്കെടുത്തിരുന്നു


അദ്ദേഹം കുട്ടികളുമായി കളിക്കാറുണ്ടായിരുന്നു.

ഉദാഹരണം: നബി ﷺ തന്റെ കൊച്ചുമക്കളായ ഹസൻ, ഹുസൈൻ رضي الله عنهما എന്നിവരോടൊപ്പം കളിച്ചിരുന്നതായി ഹദീസുകളിൽ കാണാം.


> ഒരിക്കൽ നബി ﷺ നമസ്കാരത്തിൽ സജ്ദ ചെയ്യുമ്പോൾ ഹുസൈൻ അവന്റെ പുറത്ത് കയറി. നബി ﷺ അതുവരെ തല ഉയർത്തിയില്ല, അവൻ ഇറങ്ങുന്നതുവരെ കാത്തുനിന്നു.

(മുസ്നദ് അഹ്മദ്)


---


🌸 3. അവരെ ആദരിച്ചു


നബി ﷺ കുട്ടികളുടെ സ്വഭാവത്തെ അവഗണിച്ചില്ല. ചെറിയ കാര്യങ്ങളിലും അവരെ പ്രോത്സാഹിപ്പിച്ചു.

ഉദാഹരണം: അബ്ദുല്ലാഹ് ഇബ്‌നു അബ്ബാസ് رضي الله عنهما ചെറുപ്പത്തിലായിരിക്കുമ്പോൾ നബി ﷺ അവനോട് ചേർന്ന് പറഞ്ഞു:


> «يا غلام، إني أعلِّمك كلمات: احفظِ اللهَ يحفظْك...»

— “ബാലാ, ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിക്കുന്നു: നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ, അല്ലാഹു നിന്നെ സൂക്ഷിക്കും...”

(തിര്മിദി)


---


🌸 4. കുട്ടികളെ ആദരിച്ച് വിളിച്ചു


നബി ﷺ കുട്ടികളെ “കുഞ്ഞേ”, “മകാ”, “ബാലാ” എന്നിങ്ങനെ സ്നേഹത്തോടെ വിളിച്ചു.

ഒരിക്കൽ അനസ് رضي الله عنه പറഞ്ഞു:


> “ഞാൻ പത്തു വർഷം നബി ﷺയുടെ സേവനത്തിലായിരുന്നു; ഒരിക്കൽ പോലും ‘എന്തിന് ഇങ്ങനെ ചെയ്തു?’ അല്ലെങ്കിൽ ‘എന്തിന് ചെയ്യാഞ്ഞു?’ എന്ന് ചോദിച്ചിട്ടില്ല.”

(സഹീഹ് ബുഖാരി)


Aslam KamilSaqafi parappanangadi

🌸

CM AL RASHIDA ONE LINE DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Wednesday, November 5, 2025

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ*

..........,,,........



ചുരുക്കത്തിൽ പറയുകയാണെങ്കിൽ:

➡️ ബൈബിള്‍ പ്രകാരം യേശു (ഇസാ അലൈഹിസ്സലാം) അത്ഭുതങ്ങൾ കാണിച്ചു.

➡️ അത് കൊണ്ട് മാത്രം അവനെ ദൈവമെന്ന് പറയുന്നത് ശരിയല്ല— അത്ഭുതങ്ങൾ ദൈവത്തിന്റെ അനുവാദത്തോടെയാണ് സംഭവിച്ചത്.



---


📖 1️⃣ ബൈബിളിലെ തെളിവുകൾ:


യോഹന്നാൻ 5:30


> “ഞാൻ സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല; എന്നെ അയച്ചവന്റെ ഇഷ്ടം അനുസരിച്ചാണ് ഞാൻ ന്യായം പറയുന്നത്.”

➡️ യേശു പറയുന്നത്: “ഞാൻ സ്വയം ഒന്നും ചെയ്യാൻ കഴിയുന്നില്ല.”

---


അപ്പൊസ്തലപ്രവൃത്തികൾ 2:22


> “ഇസ്രായേൽമക്കളേ, ഈ വാക്കുകൾ കേൾപ്പിൻ: ദൈവം നസ്രയനായ യേശുവിനെ നിങ്ങള്ക്കിടയിൽ ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളുംകൊണ്ട് തെളിയിച്ചു, അവയെ ദൈവം അവനിലൂടെ ചെയ്‌തു.”

➡️ അത്ഭുതങ്ങൾ ദൈവം യേശുവിലൂടെ ചെയ്‌തത് — യേശു ദൈവമല്ല, ദൈവത്തിന്റെ ദൂതൻ എന്നു വ്യക്തമാക്കുന്നു.


---


മത്തായി 12:28


> “ഞാൻ ദൈവത്തിന്റെ ആത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നുവെങ്കിൽ, ദൈവരാജ്യം നിങ്ങളിലേക്കു വന്നിരിക്കുന്നു.”

➡️ യേശു പറയുന്നു: തന്റെ ശക്തി ദൈവത്തിന്റെ ആത്മാവിൽനിന്നാണ്.


---


🟣 2️⃣ ഇസ്ലാമിക ദൃഷ്ടികോണം:


ഖുർആൻ വ്യക്തമാക്കുന്നു ⤵️


> “ഞാൻ നിങ്ങളുടെ മുമ്പിൽ ദൈവത്തിന്റെ അനുമതിയാൽ അത്ഭുതങ്ങൾ കാണിക്കുന്നു.”

(സൂരത്ത് ആലു ഇംറാൻ 3:49)

— ‘ബിസ്നില്ലാഹ്’ (ദൈവത്തിന്റെ അനുമതിയാൽ).




ഇസ്ലാമിൽ, യേശു ദൈവത്തിന്റെ പ്രവാചകനും ദൂതനുമാണ്,

അവൻ കാണിച്ച അത്ഭുതങ്ങൾ —

👣 കുരുടനെ കാഴ്ചയാക്കൽ,

👣 മരിച്ചവരെ ഉയിർപ്പിക്കൽ,

👣 മണ്ണിൽ നിന്ന് പക്ഷിയെ സൃഷ്ടിക്കൽ —

ഇവയെല്ലാം ദൈവത്തിന്റെ അനുമതിയാൽ മാത്രമാണ് നടന്നത്.



---


🧠 ന്യായബോധത്താൽ നോക്കുമ്പോൾ:


പ്രവാചകന്മാർ, സന്യാസികൾ, ദൈവഭക്തർ പലരും അത്ഭുതങ്ങൾ കാട്ടിയിട്ടുണ്ട്.

ഉദാഹരണം:


മോശെ കടൽ വിഭജിച്ചു


ഏലിയാ (Elijah) മഴ നിർത്തി


എലീഷാ (Elisha) മരിച്ചവനെ ജീവിപ്പിച്ചു




➡️ ഇവരെയെല്ലാം ദൈവമെന്നു പറയുന്നില്ല.

അപ്പോൾ യേശു അത്ഭുതം കാട്ടിയതുകൊണ്ട് മാത്രം ദൈവമാകുന്നില്ല.



---


✅ സംഗ്രഹം:


ചോദ്യം ഉത്തരം


യേശു അത്ഭുതം കാട്ടിയോ? അതെ.

അതുകൊണ്ട് ദൈവമാകുമോ? ഇല്ല. ദൈവത്തിന്റെ അനുവാദത്താൽ മാത്രമാണ് അത്ഭുതങ്ങൾ നടന്നത്.

യേശു എന്താണ് ബൈബിള്‍-ഖുർആൻ പ്രകാരം? ദൈവം അയച്ച പ്രവാചകനും ദൂതനുമാണ്.

---

Real path

Aslam Kamil parappanangadi

https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt

സന്താന പരിപാലനം കുട്ടികളോടുള്ള പെരുമാറ്റം*🌿ضرب الاولاد

 *സന്താന പരിപാലനം

കുട്ടികളോടുള്ള പെരുമാറ്റം*🌿


കുട്ടികൾ സമൂഹത്തിന്റെ നാളെയുടെ പാറക്കല്ലുകളാണ്. അവരുടെ മനസ്സുകളിൽ സ്നേഹവും കരുണയും നിറച്ചാൽ മാത്രമേ ഒരു സദാചാരസമ്പന്നമായ തലമുറയെ നാം കാണാൻ കഴിയൂ. എന്നാൽ ആ കുട്ടികളെ എങ്ങനെ വളർത്തണം, എങ്ങനെ പെരുമാറണം, എങ്ങനെ പഠിപ്പിക്കണം എന്നതിന്റെ മികച്ച മാതൃക മുഹമ്മദ് നബി ﷺ തന്നെയാണ്.

അദ്ദേഹം മനുഷ്യരാശിക്ക് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകനാണ് — ﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ﴾ — “നിനക്കെല്ലാ ലോകങ്ങൾക്കും കാരുണ്യമായി അയച്ചിരിക്കുന്നു.” (സൂറത്തുൽ അൻബിയാ: 107)


 🌿

ഇസ്ലാമിന്റെ നിലപാട് കുട്ടികളെ അടിക്കുന്നതിനെക്കുറിച്ച് വളരെ സമതുലിതവും കരുണാപൂർണ്ണവുമാണ്.

ഇസ്ലാം കുട്ടികളെ സ്നേഹത്തോടെ, ബുദ്ധിപൂർവ്വകമായി, അധ്യാപനോദ്ദേശ്യത്തോടെ വളർത്തണമെന്ന് പറഞ്ഞിട്ടുണ്ട് — അടിക്കലോ പീഡനമോ വഴി അല്ല.


ഇനി ഇതിനെ പൂർണ്ണമായി മനസ്സിലാക്കാം 👇


---


🕌 1. ഇസ്ലാമിന്റെ അടിസ്ഥാന തത്വം – കരുണയും സ്നേഹവും


പ്രവാചകൻ ﷺ പറഞ്ഞു:


> "لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا"

“ചെറുപ്പക്കാരോട് കരുണ കാണിക്കാത്തവനും മുതിർന്നവരെ ബഹുമാനിക്കാത്തവനും ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ടവനല്ല.”

— (തിര്മിദി)


🔸 ഈ ഹദീഥ് കാണിക്കുന്നത്: കുട്ടികളോടുള്ള പെരുമാറ്റം കരുണയിലും സഹനത്തിലും ആകണം.


---


❤️ 2. നബി ﷺ യുടെ വ്യക്തിപരമായ മാതൃക


അനസ് رضي الله عنه പറയുന്നു:


> "مَا ضَرَبَ رَسُولُ اللَّهِ ﷺ شَيْئًا قَطُّ بِيَدِهِ، وَلَا امْرَأَةً وَلَا خَادِمًا..."

“പ്രവാചകൻ ﷺ തന്റെ കൈകൊണ്ട് ഒരിക്കലും ആരെയും അടിച്ചിട്ടില്ല; സ്ത്രീയെയോ ദാസനെയോ പോലും.”

— (മുസ്ലിം)


🔹 അതായത് നബി ﷺ അടിക്കൽ ഒഴിവാക്കി, ബോധ്യപ്പെടുത്തലും പ്രോത്സാഹനവും ഉപയോഗിച്ചു.

🔹 ഇതാണ് ഇസ്ലാമിന്റെ യഥാർത്ഥ വിദ്യാഭ്യാസരീതി.

---


📖 3. 

---


🧠 4. ഇസ്ലാമിക നിയമങ്ങൾ പറയുന്നത്


വിഷയം ഇസ്ലാമിന്റെ അഭിപ്രായം


അടിക്കൽ അത്യാവശ്യമായ സാഹചര്യത്തിൽ മാത്രം

ഹാനികരമായ അടിക്കൽ ഹറാം (നിരോധിതം)

കോപത്താൽ അടിക്കൽ അനുമതിയില്ല

വിദ്യാഭ്യാസോദ്ദേശ്യമായ, സ്നേഹത്തോടെ ശാസനം പരിമിതമായി മാത്രമേ പാടുള്ളൂ


---


🌸 5. വിദ്യാഭ്യാസത്തിലെ ഇസ്ലാമിക മാർഗങ്ങൾ


1. സ്നേഹത്താൽ പഠിപ്പിക്കുക – ആദ്യം മനസ്സിലാക്കിക്കുക, പ്രോത്സാഹിപ്പിക്കുക.


2. മാതൃകയായി ജീവിക്കുക – നമുക്ക് കാണിക്കുന്നതിൽ നിന്നാണ് കുട്ടി പഠിക്കുന്നത്.


3. വാക്കുകളിലൂടെ ബോധ്യപ്പെടുത്തുക – തെറ്റ് പറഞ്ഞ് കാണിക്കുക, അടിയല്ല.



4. തുടർച്ചയായ കരുണ – “رحمة” എന്നതാണ് ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ആത്മാവ്.

---


🌿 6. ഖുർആൻ പറയുന്നത്


> "فَبِمَا رَحْمَةٍ مِّنَ اللّٰهِ لِنتَ لَهُمْ ۚ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ"

“അല്ലാഹുവിന്റെ കരുണയാൽ നീ അവരോടു മൃദുവായിരിക്കുന്നു; നീ കഠിനഹൃദയനായിരുന്നു എങ്കിൽ അവർ നിന്നെ വിട്ടുപോയേനേനെ.”

— (ആൽ ഇംറാൻ: 159)


👉 അതായത്: മൃദുത്വം – സ്നേഹം – ക്ഷമ ഇവയാണ് പ്രവാചകീയ പാഠനത്തിന്റെ അടിസ്ഥാനം.

---


✅ ചുരുക്കം


നിലപാട് ഇസ്ലാമിന്റെ ഉപദേശം


നിരന്തരം അടിക്കൽ പാടില്ല

കോപത്താൽ അടിക്കൽ പാടില്ല

ഹാനികരമായ അടിക്കൽ ഹറാം

ബോധ്യപ്പെടുത്തൽ, സ്നേഹം ഉത്തമം

അവസാനം മാർഗമായി, ഹാനിയില്ലാതെ മിതമായ രീതിയിൽ മാത്രം


---


🔹 അതിനാൽ:

ഇസ്ലാമിന്റെ നിലപാട് — “അടിക്കുക പരിഹാരമല്ല; പഠിപ്പിക്കുക, ബോധ്യപ്പെടുത്തുക, സ്നേഹിക്കുക” എന്നതാണ്.

പ്രവാചകൻ ﷺ തന്നെയാണ് അതിന്റെ ഉത്തമ മാതൃക.


---

*കുട്ടികളെ അടിക്കൽ” മനഃശാസ്ത്രപരമായി *

 👏

“കുട്ടികളെ അടിക്കൽ” മനഃശാസ്ത്രപരമായി (Psychologically) വളരെ അപകടകരമായ രീതിയാണ് — ഇത് കുട്ടിയുടെ മനോവികാസം, ആത്മവിശ്വാസം, ബന്ധബോധം എന്നിവയെ ദീർഘകാലം വരെ ബാധിക്കും. വിശദമായി നോക്കാം 👇

---


🧠 1. കുട്ടികളുടെ മസ്തിഷ്‌കത്തിൽ ഉണ്ടാകുന്ന പ്രതിഫലം


അടിക്കൽ കുട്ടിയുടെ **ഭയം-നിർമ്മാണ കേന്ദ്രമായ “അമിഗ്ഡല” (amygdala)**യെ സജീവമാക്കുന്നു.


ഇതുവഴി കുട്ടി ഭീതിയിലും ഉത്കണ്ഠയിലും വളരുന്നു.


ന്യായം മനസ്സിലാക്കാതെ, ശിക്ഷ മാത്രം പേടിക്കുന്ന കുട്ടിയായിത്തീരും.


ഇത് ദീർഘകാലത്ത് അവസാദം (depression), കോപപ്രവണത (anger issues), താഴ്ന്ന ആത്മവിശ്വാസം (low self-esteem) തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം.

---


❤️ 2. മാതാപിതാവിനോടുള്ള ബന്ധത്തെ ബാധിക്കുന്നു


അടിയേറ്റ് വളരുന്ന കുട്ടികൾക്ക് മാതാപിതാവിനോടുള്ള ഭയം വളരുന്നു, വിശ്വാസം ഇല്ലാതാവുന്നു.


അങ്ങനെ അവർ തങ്ങളുടെ പ്രശ്നങ്ങൾ മറയ്ക്കുകയും, കള്ളം പറയാൻ പഠിക്കുകയും ചെയ്യും.


അതിനാൽ “ബന്ധം സ്നേഹത്തിലല്ല, ഭയത്തിൽ” ആകുന്നു — ഇത് വളർച്ചയ്ക്കു ദോഷം.

---


🌱 3. പഠനശേഷിയും വ്യക്തിത്വവളർച്ചയും കുറയുന്നു


ഭയത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് ധാരണശക്തി കുറയും,

കാരണം തലച്ചോറിന്റെ ശ്രദ്ധഭാഗം ഭയത്താൽ തടസ്സപ്പെടുന്നു.


ഇതുവഴി പഠനഫലവും, സൃഷ്ടിപരമായ ചിന്തയും കുറയുന്നു.

---


💬 4. മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലും പ്രതിഫലം


അടിയേറ്റ് വളർന്ന കുട്ടികൾക്ക് രണ്ടുതരം പ്രതികരണം കാണാം:


ചിലർ ഭീരുക്കളായും അടങ്ങിയവരായും മാറുന്നു,


ചിലർ ഹിംസാത്മകമായ പെരുമാറ്റം കാണിക്കും.


അങ്ങനെ അവർ മറ്റുള്ളവരെയും അടിച്ച് നിയന്ത്രിക്കാൻ ശ്രമിക്കും — “അടിക്കുക ശരിയാണെന്നു” അവബോധം ഉണ്ടാകും.

---


🧩 5. ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്


🔹 American Academy of Pediatrics (2018)


> “Corporal punishment (അടിക്കൽ) leads to increased aggression, antisocial behavior, and mental health problems.”


🔹 Harvard University study (2021)


> “Children who are spanked show similar brain activity patterns to those who experience more severe abuse.”


🔹 UNICEF survey (2017)


> “Nearly 3 in 4 children worldwide experience violent discipline; it harms emotional development.”

---


🌸 6. പകരം ഉപയോഗിക്കാവുന്ന മാർഗങ്ങൾ


1. Positive discipline (സന്തോഷകരമായ ശിക്ഷാ മാർഗം) — തെറ്റ് തിരുത്താൻ സ്നേഹത്തോടും വിശദീകരണത്തോടും കൂടിയ മാർഗം.


2. Natural consequences — കുട്ടി ചെയ്ത തെറ്റിന്റെ സ്വാഭാവിക ഫലം നേരിടാൻ അനുവദിക്കുക.


3. Time-out — ശാന്തമായി ഇരിക്കാൻ സമയം നൽകുക, ശാസനം ഇല്ലാതെ.


4. Reward system — നല്ല പെരുമാറ്റം ചെയ്യുമ്പോൾ പുകഴ്ത്തുക.

---


✅ ചുരുക്കം


  അടിയുടെ പ്രതിഫലം


മനസ്സ് ഭയം, വിഷാദം, അസ്വസ്ഥത

പഠനം ശ്രദ്ധയും ആത്മവിശ്വാസവും കുറയുന്നു

ബന്ധങ്ങൾ വിശ്വാസം കുറയുന്നു

ഭാവി പെരുമാറ്റം ഹിംസാത്മക സ്വഭാവം രൂപപ്പെടും

---

🔹 അതുകൊണ്ട്, മനഃശാസ്ത്രപരമായും ഇസ്ലാമികമായും, അടിക്കൽ അവസാന മാർഗമല്ല — സ്നേഹവും സഹനവും മനസ്സിലാക്കലും തന്നെയാണ് ഏറ്റവും ശക്തമായ വിദ്യാഭാസം.

---

Aslam Kamil Saquafi parappanangadi

CM AL RASHIDA ONE LINE DARS

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ*


النفقة على العيال

Aslam Kamil Saquafi parappanangadi


الحمد لله الصلاه والسلام على رسول الله وعلى اله وصحبه اجمعين اما بعد


നമ്മുടെ കുടുംബത്തിനും ആശ്രതർക്കും നാം ഭക്ഷണവും വസ്ത്രവും വീടുംആവശ്യമായ ചിലവുകളും നിർവഹിച്ചു കൊടുക്കൽ നമ്മുടെ കടമയും ബാധ്യതയും ആണ്

എന്നല്ല ഭാര്യക്കും ചെറിയ സന്താനങ്ങൾക്കും കഴിവില്ലാത്ത മാതാപിതാക്കൾക്കുംആവശ്യമായ ചിലവുകൾ നൽകൽ നിർബന്ധ കടമയാണ്.ഏറ്റവും പ്രതിഫലാർഹമായ കാര്യവുമാണ്

അതിനുവേണ്ടി അദ്ധ്വാനിക്കൽ പുണ്യകർമ്മവും നിർബന്ധമയ ബാധ്യതയുമാണ്.

ഇമാം നവവി റ യുടെ മിൻഹാജ് ഇബ്നു ഹജറ് റ തുഹ്ഫതുൽ മുഹ്താജ് തുടങ്ങി ഗ്രന്ഥങ്ങളിൽ അത് വിവരിച്ചിട്ടുണ്ട്.

നല്ല നിയ്യത്തോട് കൂടെ അത് നിർവഹിക്കുന്നത് സ്വർഗ്ഗം ലഭിക്കാൻ കാരണവുമാണ്

എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.അതാണ് തിരുദൂതർ മുഹമ്മദ്  തിരുദൂതർ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ സമൂഹത്തെ പഠിപ്പിച്ചത് .

 


*ഏറ്റവും ഉത്തമ ദാനം*


عَنْ أَبِي هُرَيْرَةَ رضي الله عنه قال: قال رسول الله ﷺ:

> «دِينَارٌ أَنْفَقْتَهُ فِي سَبِيلِ اللَّهِ، وَدِينَارٌ أَنْفَقْتَهُ فِي رَقَبَةٍ، وَدِينَارٌ تَصَدَّقْتَ بِهِ عَلَى مِسْكِينٍ، وَدِينَارٌ أَنْفَقْتَهُ عَلَى أَهْلِكَ، أَعْظَمُهَا أَجْرًا الَّذِي أَنْفَقْتَهُ عَلَى أَهْلِكَ» رواه مسلم.


📘 1 : മലയാളം

അബൂ ഹുറൈറ (റ) പറയുന്നു: നബി (ﷺ) അരുളിച്ചെയ്തു:


> “നീ അല്ലാഹുവിന്റെ വഴിയിൽ ചെലവാക്കിയ ഒരു ദീനാർ, ഒരു അടിമയെ മോചിപ്പിക്കുന്നതിനായി ചെലവാക്കിയ ഒരു ദീനാർ, ഒരു ദരിദ്രനു ദാനം ചെയ്ത ഒരു ദീനാർ, വീട്ടുകാർക്കായി ചെലവാക്കിയ ഒരു ദീനാർ — ഇവയിൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നത് വീട്ടുകാർക്കായി ചെലവാക്കിയതിന്നാണ്.”

(സഹീഹ് മുസ്‌ലിം)

---

عَنْ أَبِي عَبْدِ اللَّهِ – وَيُقَالُ لَهُ أَبِي عَبْدِ الرَّحْمَنِ – ثَوْبَانَ بْنِ بُجْدُدٍ مَوْلَى رَسُولِ اللَّهِ ﷺ قَالَ: قَالَ رَسُولُ اللَّهِ ﷺ:


> «أَفْضَلُ دِينَارٍ يُنْفِقُهُ الرَّجُلُ دِينَارٌ يُنْفِقُهُ عَلَى عِيَالِهِ، وَدِينَارٌ يُنْفِقُهُ عَلَى دَابَّتِهِ فِي سَبِيلِ اللَّهِ، وَدِينَارٌ يُنْفِقُهُ عَلَى أَصْحَابِهِ فِي سَبِيلِ اللَّهِ» رواه مسلم.


*ഏറ്റവും മികച്ചത്*


📘 2. മലയാളം:

അബ്ദുല്ലാഹ് എന്നറിയപ്പെട്ടിരുന്ന സൗബാൻ (റ) പറയുന്നു: നബി (ﷺ) പറഞ്ഞു:


> “ഒരു മനുഷ്യൻ ചെലവിടുന്ന ദീനാറുകളിൽ ഏറ്റവും മികച്ചത് അവൻ തന്റെ കുടുംബത്തിനായി ചെലവഴിക്കുന്ന ദീനാറാണ്. പിന്നെ, അല്ലാഹുവിന്റെ വഴിയിൽ തന്റെ മൃഗത്തിനായി ചെലവഴിക്കുന്നതും, അല്ലാഹുവിന്റെ വഴിയിൽ കൂട്ടുകാരൻമാർക്കായി ചെലവഴിക്കുന്നതും.”

(സഹീഹ് മുസ്‌ലിം)


---

عَنْ أُمِّ سَلَمَةَ رضي الله عنها قالت: قُلْتُ يَا رَسُولَ اللَّهِ، هَلْ لِي أَجْرٌ فِي بَنِي أَبِي سَلَمَةَ أَنْفِقُ عَلَيْهِمْ، وَلَسْتُ بِتَارِكِتِهِمْ هَكَذَا وَهَكَذَا، إِنَّمَا هُمْ بَنِي؟ فَقَالَ: «نَعَمْ لَكِ أَجْرُ مَا أَنْفَقْتِ عَلَيْهِمْ» متفق عليه.


*മക്കളെ  അവർക്ക് വേണ്ടി ചിലവഴിക്കുന്നതിനും പ്രതിഫലമുണ്ട്*


📘 3.മലയാളം:

ഉമ്മുസ്സലമ (റ) പറയുന്നു: ഞാൻ നബി (ﷺ)യോടു ചോദിച്ചു:


> “അല്ലാഹുവിന്റെ ദൂതാ! ഞാൻ അബൂസലമയുടെ മക്കളെ വളർത്തി പോറ്റുന്നു; അവർ എന്റെ സ്വന്തം മക്കളാണ്. ഞാൻ അവരിൽ ചെലവഴിക്കുന്നതിനും എനിക്ക് പ്രതിഫലം ഉണ്ടോ?”

അപ്പോൾ നബി (ﷺ) പറഞ്ഞു:

“അതെ, നീ അവരിൽ ചെലവഴിക്കുന്നതെല്ലാം നിനക്കു പ്രതിഫലം ലഭിക്കും.”

(മുത്തഫഖ് അലൈഹ് – ബുഖാരിയും മുസ്‌ലിമും)

---


عَنْ سَعْدِ بْنِ أَبِي وَقَّاصٍ رضي الله عنه فِي حَدِيثِهِ الطَّوِيلِ الَّذِي قَدَّمْنَاهُ فِي أَوَّلِ الْكِتَابِ...


📘 4.മലയാളം (സൂചന):

സഅദ് ബിൻ അബീ വഖ്‌ഖാസ് (റ) പറയുന്ന നീണ്ട ഹദീസാണ് ഇത്. അതിൽ നബി (ﷺ) പറഞ്ഞത്:


> “നീ ചെലവഴിക്കുന്ന ഏതു ചെലവും — ഭാര്യയുടെ വായിൽ കൊടുക്കുന്ന തീണ്ടലുപോലും — നിനക്കു സദഖയായി പ്രതിഫലം ലഭിക്കും.”

(മുത്തഫഖ് അലൈഹ് – ബുഖാരിയും മുസ്‌ലിമും)


وعن سعد بن أبي وقاص رَضِيَ اللَّهُ عَنْهُ

في حديثه الطويل الذي قدمناه (انظر الحديث رقم 6) في أول الكتاب في باب النية

أن رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال له:


> «وَإِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ بِهَا، حَتَّى مَا تَجْعَلُ فِي فِيِّ امْرَأَتِكَ»

متفق عليه.

📘 

❷ (حديث رقم 293)


وعن أبي مسعود البدري رَضِيَ اللَّهُ عَنْهُ

عن النبي ﷺ قال:

> «إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ»

متفق عليه.


അല്ലാഹുവിൻറെ പ്രതിഫലം ആഗ്രഹിച്ചു വീട്ടുകാർക്ക് ചെലവഴിക്കുന്ന ചിലവുകൾ


📘 5: മലയാളം:

അബൂ മസ്ഊദ് അൽ-ബദ്രി (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “ഒരു പുരുഷൻ തന്റെ വീട്ടുകാർക്കായി ചെലവഴിക്കുമ്പോൾ അതിനെ (അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച്) നിർവഹിക്കുന്നുവെങ്കിൽ, അതെല്ലാം അവനു സദഖയായിരിക്കും.”

(മുത്തഫഖ് അലൈഹ് — ബുഖാരി & മുസ്‌ലിം)


---

❸ (حديث رقم 294)


وعن عبدِ اللَّهِ بنِ عمرو بنِ العاص رَضِيَ اللَّهُ عَنْهُما قال:

قال رَسُولُ اللَّهِ ﷺ:


> «كَفَى بِالْمَرْءِ إِثْمًا أَنْ يُضَيِّعَ مَنْ يَقُوتُ»

حديث صحيح رواه أبو داود وغيره.

ورواه مسلم بمعناه فقال:

> «كَفَى بِالْمَرْءِ إِثْمًا أَنْ يَحْبِسَ عَمَّنْ يَمْلِكُ قُوتَهُ»


*ഏറ്റവും വലിയ പാപം*


📘 6. മലയാളം:

അബ്ദുല്ലാഹ് ഇബ്ന് അമ്ര് ഇബ്ന് അൽ-ആസ് (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “ഒരു വ്യക്തിക്ക് ഏറ്റവും വലിയ പാപം — അവൻ തനിക്കു ആശ്രയിച്ചിരിക്കുന്നവരുടെ ആവശ്യങ്ങൾ അവഗണിക്കുന്നത് തന്നെയാണ്.”

(അബൂദാവൂദ് മുതലായവർ روایت ചെയ്തിരിക്കുന്നു; മുസ്‌ലിം ഇതേ അർത്ഥത്തിൽ روایت ചെയ്തിരിക്കുന്നു:

“ഒരു മനുഷ്യന് പാപമായി മതിയാകും — അവൻ തന്റെ അധീനരായവരുടെ ഭക്ഷണം തടയുകയാണെങ്കിൽ.”)

---


❹ (حديث رقم 295)


وعن أبي هريرة رَضِيَ اللَّهُ عَنْهُ

أن النبي ﷺ قال:

> «مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلَّا مَلَكَانِ يَنْزِلَانِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الْآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا»

متفق عليه.

*മലക്കുകളുടെ പ്രാർത്ഥന*


📘 7: മലയാളം:

അബൂ ഹുറൈറ (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “ഓരോ ദിവസവും മനുഷ്യർ പുലർച്ചെ എഴുന്നേൽക്കുമ്പോൾ രണ്ട് മാലക്കുകൾ ഇറങ്ങിവരും. ഒരാൾ പറയുന്നു: ‘അല്ലാഹുവേ! ചെലവഴിക്കുന്നവന് പകരം നല്കണമേ.’

മറ്റോൾ പറയുന്നു: ‘അല്ലാഹുവേ! പിടിച്ചു വെക്കുന്നവന്റെ സമ്പത്ത് നശിപ്പിക്കണമേ.’”

(മുത്തഫഖ് അലൈഹ് — ബുഖാരി & മുസ്‌ലിം)

---



وعنه رَضِيَ اللَّهُ عَنْهُ

عن النبي ﷺ قال:

> «الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى، وَابْدَأْ بِمَنْ تَعُولُ، وَخَيْرُ الصَّدَقَةِ مَا كَانَ عَنْ ظَهْرِ غِنًى، وَمَن يَسْتَعْفِفْ يُعِفَّهُ اللَّهُ، وَمَن يَسْتَغْنِ يُغْنِهِ اللَّهُ»

رواه البخاري.

📘 മലയാളം:

അബൂ ഹുറൈറ (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “മേല്ക്കൈ (കൊടുക്കുന്നവൻ) താഴ്ക്കൈയെക്കാൾ (സ്വീകരിക്കുന്നവനെക്കാൾ) ഉത്തമമാണ്.

ആദ്യം നിന്റെ ആശ്രിതരിൽ നിന്നും തുടങ്ങുക.


ഐശ്വര്യത്തിന് ശേഷമുള്ള (സ്വന്തത്തിനും ആവശ്യ ആവശ്യമായതിന് ശേഷമുള്ള )  ദാനമാണ് ഏറ്റവും നല്ല സദഖ.

സ്വയം നിയന്ത്രിക്കുന്നവനെ അല്ലാഹ് ശുദ്ധമാക്കും; സ്വയം മറ്റൊരാളെ ആശ്രയമില്ലാതാക്കാൻ ശ്രമിക്കുന്നവനെ അല്ലാഹ് സമ്പന്നനാക്കും.”

(ബുഖാരി روایت ചെയ്തു)


---


📜 സാരാംശം:

ഈ ഹദീസുകൾ മുഴുവനും വ്യക്തമാക്കുന്നത് —


വീട്ടുകാരുടെ ചെലവുകൾ സദഖയുടെ തുല്യം ആണെന്നത്,


അവരെ നിരാലസമായി അവഗണിക്കുന്നത് വലിയ പാപം ആണെന്നത്,


ഉദാരതയും അല്ലാഹുവിൽ ആശ്രയം വയ്ക്കലും മനുഷ്യനെ ഉന്നതനാക്കുമെന്ന്.


📜 

ഈ എല്ലാ ഹദീസുകളും കാണിക്കുന്നത് —


> വീട്ടുകാർക്കായി ചെലവഴിക്കുന്നത് ഒരു സാധാരണ ചെലവല്ല; അത് തന്നെ വലിയ സദഖയും ഇബാദത്തുമാണ്.

കുടുംബത്തിന്റെ പോഷണം, കുട്ടികളുടെ വളർച്ച, വീട്ടുജീവിത ചെലവുകൾ — എല്ലാം നല്ല ഉദ്ദേശത്തോടെ ചെയ്താൽ അല്ലാഹുവിൽ നിന്നുള്ള വലിയ പ്രതിഫലം ലഭിക്കുന്നു.


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


സി എം അൽറാഷിദ ഓൺലൈൻ ദർസ്

അവലംബം റിയാളു സ്വാലിഹീൻ ഇമാം നവവി റ

തുഹ്ഫതുൽ മുഹ്താജ്


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Friday, October 31, 2025

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ*


النفقة على العيال

*കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ*


النفقة على العيال

Aslam Kamil Saquafi parappanangadi


الحمد لله الصلاه والسلام على رسول الله وعلى اله وصحبه اجمعين اما بعد


നമ്മുടെ കുടുംബത്തിനും ആശ്രതർക്കും നാം ഭക്ഷണവും വസ്ത്രവും വീടുംആവശ്യമായ ചിലവുകളും നിർവഹിച്ചു കൊടുക്കൽ നമ്മുടെ കടമയും ബാധ്യതയും ആണ്

എന്നല്ല ഭാര്യക്കും ചെറിയ സന്താനങ്ങൾക്കും കഴിവില്ലാത്ത മാതാപിതാക്കൾക്കുംആവശ്യമായ ചിലവുകൾ നൽകൽ നിർബന്ധ കടമയാണ്.ഏറ്റവും പ്രതിഫലാർഹമായ കാര്യവുമാണ്

അതിനുവേണ്ടി അദ്ധ്വാനിക്കൽ പുണ്യകർമ്മവും നിർബന്ധമയ ബാധ്യതയുമാണ്.

ഇമാം നവവി റ യുടെ മിൻഹാജ് ഇബ്നു ഹജറ് റ തുഹ്ഫതുൽ മുഹ്താജ് തുടങ്ങി ഗ്രന്ഥങ്ങളിൽ അത് വിവരിച്ചിട്ടുണ്ട്.

നല്ല നിയ്യത്തോട് കൂടെ അത് നിർവഹിക്കുന്നത് സ്വർഗ്ഗം ലഭിക്കാൻ കാരണവുമാണ്

എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.അതാണ് തിരുദൂതർ മുഹമ്മദ്  തിരുദൂതർ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ സമൂഹത്തെ പഠിപ്പിച്ചത് .

 


*ഏറ്റവും ഉത്തമ ദാനം*


عَنْ أَبِي هُرَيْرَةَ رضي الله عنه قال: قال رسول الله ﷺ:

> «دِينَارٌ أَنْفَقْتَهُ فِي سَبِيلِ اللَّهِ، وَدِينَارٌ أَنْفَقْتَهُ فِي رَقَبَةٍ، وَدِينَارٌ تَصَدَّقْتَ بِهِ عَلَى مِسْكِينٍ، وَدِينَارٌ أَنْفَقْتَهُ عَلَى أَهْلِكَ، أَعْظَمُهَا أَجْرًا الَّذِي أَنْفَقْتَهُ عَلَى أَهْلِكَ» رواه مسلم.


📘 1 : മലയാളം

അബൂ ഹുറൈറ (റ) പറയുന്നു: നബി (ﷺ) അരുളിച്ചെയ്തു:


> “നീ അല്ലാഹുവിന്റെ വഴിയിൽ ചെലവാക്കിയ ഒരു ദീനാർ, ഒരു അടിമയെ മോചിപ്പിക്കുന്നതിനായി ചെലവാക്കിയ ഒരു ദീനാർ, ഒരു ദരിദ്രനു ദാനം ചെയ്ത ഒരു ദീനാർ, വീട്ടുകാർക്കായി ചെലവാക്കിയ ഒരു ദീനാർ — ഇവയിൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നത് വീട്ടുകാർക്കായി ചെലവാക്കിയതിന്നാണ്.”

(സഹീഹ് മുസ്‌ലിം)

---

عَنْ أَبِي عَبْدِ اللَّهِ – وَيُقَالُ لَهُ أَبِي عَبْدِ الرَّحْمَنِ – ثَوْبَانَ بْنِ بُجْدُدٍ مَوْلَى رَسُولِ اللَّهِ ﷺ قَالَ: قَالَ رَسُولُ اللَّهِ ﷺ:


> «أَفْضَلُ دِينَارٍ يُنْفِقُهُ الرَّجُلُ دِينَارٌ يُنْفِقُهُ عَلَى عِيَالِهِ، وَدِينَارٌ يُنْفِقُهُ عَلَى دَابَّتِهِ فِي سَبِيلِ اللَّهِ، وَدِينَارٌ يُنْفِقُهُ عَلَى أَصْحَابِهِ فِي سَبِيلِ اللَّهِ» رواه مسلم.


*ഏറ്റവും മികച്ചത്*


📘 2. മലയാളം:

അബ്ദുല്ലാഹ് എന്നറിയപ്പെട്ടിരുന്ന സൗബാൻ (റ) പറയുന്നു: നബി (ﷺ) പറഞ്ഞു:


> “ഒരു മനുഷ്യൻ ചെലവിടുന്ന ദീനാറുകളിൽ ഏറ്റവും മികച്ചത് അവൻ തന്റെ കുടുംബത്തിനായി ചെലവഴിക്കുന്ന ദീനാറാണ്. പിന്നെ, അല്ലാഹുവിന്റെ വഴിയിൽ തന്റെ മൃഗത്തിനായി ചെലവഴിക്കുന്നതും, അല്ലാഹുവിന്റെ വഴിയിൽ കൂട്ടുകാരൻമാർക്കായി ചെലവഴിക്കുന്നതും.”

(സഹീഹ് മുസ്‌ലിം)


---

عَنْ أُمِّ سَلَمَةَ رضي الله عنها قالت: قُلْتُ يَا رَسُولَ اللَّهِ، هَلْ لِي أَجْرٌ فِي بَنِي أَبِي سَلَمَةَ أَنْفِقُ عَلَيْهِمْ، وَلَسْتُ بِتَارِكِتِهِمْ هَكَذَا وَهَكَذَا، إِنَّمَا هُمْ بَنِي؟ فَقَالَ: «نَعَمْ لَكِ أَجْرُ مَا أَنْفَقْتِ عَلَيْهِمْ» متفق عليه.


*മക്കളെ  അവർക്ക് വേണ്ടി ചിലവഴിക്കുന്നതിനും പ്രതിഫലമുണ്ട്*


📘 3.മലയാളം:

ഉമ്മുസ്സലമ (റ) പറയുന്നു: ഞാൻ നബി (ﷺ)യോടു ചോദിച്ചു:


> “അല്ലാഹുവിന്റെ ദൂതാ! ഞാൻ അബൂസലമയുടെ മക്കളെ വളർത്തി പോറ്റുന്നു; അവർ എന്റെ സ്വന്തം മക്കളാണ്. ഞാൻ അവരിൽ ചെലവഴിക്കുന്നതിനും എനിക്ക് പ്രതിഫലം ഉണ്ടോ?”

അപ്പോൾ നബി (ﷺ) പറഞ്ഞു:

“അതെ, നീ അവരിൽ ചെലവഴിക്കുന്നതെല്ലാം നിനക്കു പ്രതിഫലം ലഭിക്കും.”

(മുത്തഫഖ് അലൈഹ് – ബുഖാരിയും മുസ്‌ലിമും)

---


عَنْ سَعْدِ بْنِ أَبِي وَقَّاصٍ رضي الله عنه فِي حَدِيثِهِ الطَّوِيلِ الَّذِي قَدَّمْنَاهُ فِي أَوَّلِ الْكِتَابِ...


📘 4.മലയാളം (സൂചന):

സഅദ് ബിൻ അബീ വഖ്‌ഖാസ് (റ) പറയുന്ന നീണ്ട ഹദീസാണ് ഇത്. അതിൽ നബി (ﷺ) പറഞ്ഞത്:


> “നീ ചെലവഴിക്കുന്ന ഏതു ചെലവും — ഭാര്യയുടെ വായിൽ കൊടുക്കുന്ന തീണ്ടലുപോലും — നിനക്കു സദഖയായി പ്രതിഫലം ലഭിക്കും.”

(മുത്തഫഖ് അലൈഹ് – ബുഖാരിയും മുസ്‌ലിമും)


وعن سعد بن أبي وقاص رَضِيَ اللَّهُ عَنْهُ

في حديثه الطويل الذي قدمناه (انظر الحديث رقم 6) في أول الكتاب في باب النية

أن رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال له:


> «وَإِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ بِهَا، حَتَّى مَا تَجْعَلُ فِي فِيِّ امْرَأَتِكَ»

متفق عليه.

📘 

❷ (حديث رقم 293)


وعن أبي مسعود البدري رَضِيَ اللَّهُ عَنْهُ

عن النبي ﷺ قال:

> «إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ»

متفق عليه.


അല്ലാഹുവിൻറെ പ്രതിഫലം ആഗ്രഹിച്ചു വീട്ടുകാർക്ക് ചെലവഴിക്കുന്ന ചിലവുകൾ


📘 5: മലയാളം:

അബൂ മസ്ഊദ് അൽ-ബദ്രി (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “ഒരു പുരുഷൻ തന്റെ വീട്ടുകാർക്കായി ചെലവഴിക്കുമ്പോൾ അതിനെ (അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച്) നിർവഹിക്കുന്നുവെങ്കിൽ, അതെല്ലാം അവനു സദഖയായിരിക്കും.”

(മുത്തഫഖ് അലൈഹ് — ബുഖാരി & മുസ്‌ലിം)


---

❸ (حديث رقم 294)


وعن عبدِ اللَّهِ بنِ عمرو بنِ العاص رَضِيَ اللَّهُ عَنْهُما قال:

قال رَسُولُ اللَّهِ ﷺ:


> «كَفَى بِالْمَرْءِ إِثْمًا أَنْ يُضَيِّعَ مَنْ يَقُوتُ»

حديث صحيح رواه أبو داود وغيره.

ورواه مسلم بمعناه فقال:

> «كَفَى بِالْمَرْءِ إِثْمًا أَنْ يَحْبِسَ عَمَّنْ يَمْلِكُ قُوتَهُ»


*ഏറ്റവും വലിയ പാപം*


📘 6. മലയാളം:

അബ്ദുല്ലാഹ് ഇബ്ന് അമ്ര് ഇബ്ന് അൽ-ആസ് (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “ഒരു വ്യക്തിക്ക് ഏറ്റവും വലിയ പാപം — അവൻ തനിക്കു ആശ്രയിച്ചിരിക്കുന്നവരുടെ ആവശ്യങ്ങൾ അവഗണിക്കുന്നത് തന്നെയാണ്.”

(അബൂദാവൂദ് മുതലായവർ روایت ചെയ്തിരിക്കുന്നു; മുസ്‌ലിം ഇതേ അർത്ഥത്തിൽ روایت ചെയ്തിരിക്കുന്നു:

“ഒരു മനുഷ്യന് പാപമായി മതിയാകും — അവൻ തന്റെ അധീനരായവരുടെ ഭക്ഷണം തടയുകയാണെങ്കിൽ.”)

---


❹ (حديث رقم 295)


وعن أبي هريرة رَضِيَ اللَّهُ عَنْهُ

أن النبي ﷺ قال:

> «مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلَّا مَلَكَانِ يَنْزِلَانِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الْآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا»

متفق عليه.

*മലക്കുകളുടെ പ്രാർത്ഥന*


📘 7: മലയാളം:

അബൂ ഹുറൈറ (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “ഓരോ ദിവസവും മനുഷ്യർ പുലർച്ചെ എഴുന്നേൽക്കുമ്പോൾ രണ്ട് മാലക്കുകൾ ഇറങ്ങിവരും. ഒരാൾ പറയുന്നു: ‘അല്ലാഹുവേ! ചെലവഴിക്കുന്നവന് പകരം നല്കണമേ.’

മറ്റോൾ പറയുന്നു: ‘അല്ലാഹുവേ! പിടിച്ചു വെക്കുന്നവന്റെ സമ്പത്ത് നശിപ്പിക്കണമേ.’”

(മുത്തഫഖ് അലൈഹ് — ബുഖാരി & മുസ്‌ലിം)

---



وعنه رَضِيَ اللَّهُ عَنْهُ

عن النبي ﷺ قال:

> «الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى، وَابْدَأْ بِمَنْ تَعُولُ، وَخَيْرُ الصَّدَقَةِ مَا كَانَ عَنْ ظَهْرِ غِنًى، وَمَن يَسْتَعْفِفْ يُعِفَّهُ اللَّهُ، وَمَن يَسْتَغْنِ يُغْنِهِ اللَّهُ»

رواه البخاري.

📘 മലയാളം:

അബൂ ഹുറൈറ (റ) روایتിക്കുന്നു: നബി (ﷺ) പറഞ്ഞു:


> “മേല്ക്കൈ (കൊടുക്കുന്നവൻ) താഴ്ക്കൈയെക്കാൾ (സ്വീകരിക്കുന്നവനെക്കാൾ) ഉത്തമമാണ്.

ആദ്യം നിന്റെ ആശ്രിതരിൽ നിന്നും തുടങ്ങുക.


ഐശ്വര്യത്തിന് ശേഷമുള്ള (സ്വന്തത്തിനും ആവശ്യ ആവശ്യമായതിന് ശേഷമുള്ള )  ദാനമാണ് ഏറ്റവും നല്ല സദഖ.

സ്വയം നിയന്ത്രിക്കുന്നവനെ അല്ലാഹ് ശുദ്ധമാക്കും; സ്വയം മറ്റൊരാളെ ആശ്രയമില്ലാതാക്കാൻ ശ്രമിക്കുന്നവനെ അല്ലാഹ് സമ്പന്നനാക്കും.”

(ബുഖാരി روایت ചെയ്തു)


---


📜 സാരാംശം:

ഈ ഹദീസുകൾ മുഴുവനും വ്യക്തമാക്കുന്നത് —


വീട്ടുകാരുടെ ചെലവുകൾ സദഖയുടെ തുല്യം ആണെന്നത്,


അവരെ നിരാലസമായി അവഗണിക്കുന്നത് വലിയ പാപം ആണെന്നത്,


ഉദാരതയും അല്ലാഹുവിൽ ആശ്രയം വയ്ക്കലും മനുഷ്യനെ ഉന്നതനാക്കുമെന്ന്.


📜 

ഈ എല്ലാ ഹദീസുകളും കാണിക്കുന്നത് —


> വീട്ടുകാർക്കായി ചെലവഴിക്കുന്നത് ഒരു സാധാരണ ചെലവല്ല; അത് തന്നെ വലിയ സദഖയും ഇബാദത്തുമാണ്.

കുടുംബത്തിന്റെ പോഷണം, കുട്ടികളുടെ വളർച്ച, വീട്ടുജീവിത ചെലവുകൾ — എല്ലാം നല്ല ഉദ്ദേശത്തോടെ ചെയ്താൽ അല്ലാഹുവിൽ നിന്നുള്ള വലിയ പ്രതിഫലം ലഭിക്കുന്നു.


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


സി എം അൽറാഷിദ ഓൺലൈൻ ദർസ്

അവലംബം റിയാളു സ്വാലിഹീൻ ഇമാം നവവി റ

തുഹ്ഫതുൽ മുഹ്താജ്


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Wednesday, October 29, 2025

പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ*جمع التأخير

 


*പിന്തിച്ച്ജംആക്കിയവൻ നാട്ടിലെത്തിയാൽ*


ഒരാൾ മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ച് ജംമാക്കുകയും

മഗരിബും ഇശാഉം   യാത്രയിൽ നിന്ന് തന്നെ നിസ്കരിക്കാതെ

ഇശാഇന്റെ സമയമായതിന് ശേഷം നാട്ടിലെത്തിയാൽ

മഗരിബ് കളാ ആക്കിയ കുറ്റം ലഭിക്കുമോ ?


ഉത്തരം


ഇല്ല .

മഗ്‌രിബ് കളാ ആക്കിയ കുറ്റം ലഭിക്കുകയില്ല.

നാട്ടിലെത്തിയതിനു ശേഷം മഗ്‌രിബും ഇശാഉം ഇശാഇന്റെ സമയത്ത് നിസ്കരിക്കേണ്ടതാണ്.


ഇപ്രകാരം തന്നെയാണ് ളുഹ്റിനെ അസറിലേക്ക്

പിന്തിച്ച് ജമാക്കുകയും

രണ്ടും നിസ്കരിക്കാത്ത നിലക്ക്

അസറിന്റെ സമയമായപ്പോൾ

 നാട്ടിലെത്തിയാൽ

ളുഹ്റിനെ അസ്വറിലേക്ക് പിന്തിച്ച കുറ്റം ലഭിക്കുകയില്ല.

ളുഹ്റും അസ്വറും നാട്ടിൽ വച്ച് അസ്വറിന്റെ സമയത്ത് തന്നെ നിസ്കരിക്കേണ്ടതാണ്


ഈ ആശയം

താഴെ കാണിക്കുന്ന തെളിവുകളിൽ നിന്നും മനസ്സിലാക്കാം.


ولو جمع تقديما فصار بين الصلاتين مقيما بطل الجمع وفي الثانية وبعدها لا يبطل في الاصح او تاخيرا فاقام بعد فراغهما لم يؤثر  وقبله يجعل الأولى قضاء

 *منهاج*👆

اي فائتة حضر فلا تقصر شوبيري اي لو تبين فيها مفسد واعادها فيعيدها تامة ومع كونها قضاء لا اثم فيه فاندفع ما يقال انها فعلت فكيف قال فلا تقصر بجيرمي

 *شرواني*👆


ﻭﺳﺌﻞ) - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﻋﻦ اﻟﻤﺴﺎﻓﺮ ﺇﺫا ﺃﺭاﺩ اﻟﺠﻤﻊ ﺗﺄﺧﻴﺮا ﺛﻢ ﺃﺭاﺩ ﺩﺧﻮﻝ ﻣﻘﺼﺪﻩ ﻭاﻟﺤﺎﻟﺔ ﻫﺬﻩ ﻗﺒﻞ ﻓﻌﻞ اﻟﻈﻬﺮ ﻓﻬﻞ ﻳﺠﻮﺯ ﻟﻪ ﺫﻟﻚ ﺃﻡ ﻻ؟

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﺑﺄﻥ اﻷﻭﺟﻪ ﺃﻧﻪ  ﻳﺠﻮﺯ ﻟﻪ ﺩﺧﻮﻝ ﻣﻘﺼﺪﻩ ﻗﺒﻞ ﻓﻌﻞ اﻟﻈﻬﺮ ﻛﻤﺎ ﻗﺪﻣﺘﻪ ﻣﺒﺴﻮﻃﺎ ﻭﺃﺷﺮﺕ ﺛﻢ ﺇﻟﻰ ﺃﻥ اﻟﻤﺴﺄﻟﺔ ﻣﺒﺴﻮﻃﺔ ﺃﻳﻀﺎ ﻓﻲ ﺣﺎﺷﻴﺘﻲ ﻋﻠﻰ ﺇﻳﻀﺎﺡ اﻟﻨﻮﻭﻱ ﻭاﻟﻠﻪ ﺃﻋﻠﻢ.

📘فتاوى الكبرى١/٢٣١



وفي شرح الايضاح٦٦

وبحث وجوبه فيما لو نواه تأخيرا وشارف وصوله دار إقامته في وقت الثانية، فإنه إن ترك الجمع ودخل بلده، صارت الأولى قضاءً مع قدرته على فعلها أداء بالجمع قبل دخوله، 

فتعين الجمع حينءذ وفيه نظر

لأنها و ان صارت قضاء لكنه قضاء لاإثم فيه  لان شرط ما فيه اثم أن يخرجها عن وقتها لا لعذر وهذا يخلافه، فالأوجه أنه أفضل، لا واجب،

……..

……قوله..وبحث وجوبه أي وجوب جمع التقديم


وفي اعانة الطالبين


أي وشرط لجمع تأخير دوام السفر إلى تمام الثانية سواء كانت صاحبة الوقت - بأن رتب بين الصلاتين، كأن قدم الظهر على العصر - أو لم تكن صاحبة الوقت - بأن لم يرتب بينهما، كأن قدم العصر التي هي صاحبة الوقت على الظهر -.

فلو لم يدم سفره إلى ذلك: كأن نوى الإقامة في أثناء الثانية صارت التابعة - وهي المؤخرة عن وقتها - قضاء لا إثم فيه، لأنها تابعة لصاحبة الوقت في الأداء للعذر، وقد زال العذر، وهذا هو المعتمد.


Aslam Kamil Saquafi parappanangadi