Friday, May 23, 2025

നിലവിളക്കും ക്രിസ്‌തുമസ് സ്റ്റാറും*

 *നിലവിളക്കും ക്രിസ്‌തുമസ് സ്റ്റാറും*



ചോദ്യം :നിലവിളക്കും ക്രിസ്‌തുമസ് സ്റ്റാറും മുസ്‌ലിമീങ്ങൾ ഉപ യോഗിക്കുന്നത് എന്താണ് വിധി? അമുസ്‌ലിമീങ്ങളുടെ ആഘോ ഷത്തിൽ മുസ്‌ലിമിന് പങ്കാളിയാവാമോ?


ഉ: മഖ്ബറയിൽ കാണുന്ന കാൽവിളക്ക് പഴയകാലം മുതൽ എല്ലാ വിഭാഗവും വെളിച്ചത്തിന് ഉപയോഗിച്ചിരുന്ന വിളക്കാണ്. വിളക്കിൻ്റെ ആവശ്യത്തിനും മറ്റും അത് ഉപയോഗിക്കാവുന്നതാ


ഇബ്നു ഹജറുൽ ഹൈതമി(റ)പറയുന്നു: അമുസ്ലിമീങ്ങ ളുടെ പ്രത്യേകമായ ആഘോഷദിനങ്ങലിൽ അവരുടെ മതാചാര മായി നടത്തുന്ന പ്രവർത്തനങ്ങളിൽ കുഫ്റിൻ്റെ ആചാരങ്ങളിൽ അവരെ അനുകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ അത് കുഫിയ്യത്താണ്. അവരുടെ ആഘോഷദിനങ്ങളിൽ നാമും പങ്കാ ളിയാവുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ അത് മൂലം കാഫി റായിട്ടില്ലെങ്കിൽ കുറ്റകരമാണ്. ഒരു കരുത്തുമില്ലെങ്കിൽ കറാഹ ത്താണ്. ഫതാവൽ കുബ്റ 4/239, ബിഗ്‌യ 248.


തട്ടുതട്ടുകളായി കാണപ്പെടുന്ന നിലവിളക്ക്, ക്രിസ്‌തുമസ് സ്റ്റാർ പൊട്ടുതൊടുക മരണ റീത്ത് സമർപ്പിക്കുക എന്നിവയുടെ വിധി ഇതിൽ നിന്നും മനസ്സിലാക്കാം. മുസ്ലിമീങ്ങൽ അത്തരം കാര്യങ്ങളെത്തൊട്ട് മാറി നിൽക്കേണ്ടതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ*

 *ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ*


ചോദ്യം :. ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ ജുമുഅ ഒഴി വാക്കാമോ?


ഉ: രണ്ടും നിർവ്വഹിക്കണം. നബി(സ) അപ്രകാരം നിർവ്വഹി ച്ചതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീസിലുണ്ട്.


നുഅ്മാനുബ്നു ബഷീർ(റ) പറയുന്നു. പെരുന്നാളും ജുമു അയും ഒരു ദിവസം ഒരുമിച്ചുകൂടിയാൽ രണ്ട് നിസ്‌കാരത്തിലും നബി(സ) സബ്ബിഹ് സൂറത്തും ഹൽ അതാകയും ഓതാറുണ്ട്.



ചോദ്യം : ജുമുഅയും പെരുന്നാളും ഒരുമിച്ച് വന്നാൽ ജുമുഅ വേണ്ട എന്നതിന് വഹാബി കൾ പറയുന്ന തെളിവും അതിനുള്ള മറുപടിയും എന്ത്?


ഉ: അവരുടെ തെളിവ് ഉസ്മാൻ(റ) പറഞ്ഞു ഓ ജനങ്ങളെ ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. അതിനാൽ മറി നയുടെ അവാലിയിൽ (മേൽഭാഗത്ത്) ഉള്ളവർ കഴിയുമെങ്കിൽ ജുമുഅക്ക് പങ്കെടുക്കും മടങ്ങേണ്ടർക്ക് മടങ്ങാം.


മറുപടി സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് എഴുതിയ ശൈഖുൽ ഇസ്‌ലാം ഇബ്‌നുഹജറുൽ അസ്ഖലാനി (റ) പറയുന്നു. ഉസ്മാൻ (റ)വ (റ)വിൻ്റെ പ്രസ്‌താ പ്രസ്‌താവനയിൽ അവർ ജുമു അക്ക് തിരിച്ചു വരില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇതിനു പുറമെ മദീ നയുടെ മുകൾഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് ഉസ്മാ(റ) മടങ്ങിപ്പോവാൻ സമ്മതം നൽകിയത്. അത് കാണിക്കുന്നത്. അവ രുടെ വീടുകൾ പള്ളിയിൽ നിന്നും ദൂരെയായതിനാൽ അവർ ജുമുഅ നിർബന്ധമില്ലാത്തവരായിരുന്നു എന്നാണ്. ഈ വിഷയ ത്തിൽ മർഹൂ ആയ (നബിയിലേക്ക് ചെന്നെത്തുന്ന ഒരു ഹദീ സുണ്ട്. (ഫത്ഹുൽ ബാരി 16/41)


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക്*

 

*പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക്*

ചോദ്യം :. പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടൊ? അവർ എവിടെവെച്ച് നിസ്കരിക്കണം?

ഉ: അതെ സ്ത്രീകൾക്കും സുന്നത്താണ്. അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരത്തിൻ്റെ പ്രതി ഫലമുള്ള നബി(സ) ഇമാമും സ്വഹാബത്ത് മഅ്‌മൂമും ആയ മദീ നപള്ളിയിൽ ജമാഅത്തിൽ സമ്മതം ചോദിച്ച ഉമ്മു ഹുമൈദി നിസാഇദി (റ) വിനോട് വീട്ടിൻ്റെ ഏറ്റവും ഉള്ളറയിൽ നിസ്കരി ക്കലാണ് ഉത്തമം എന്ന് നബി(സ) പറയുകയുണ്ടായി. ഇമാം അഹ മ്മദ് (റ) അടക്കമുള്ളവർ സ്വഹീഹായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു‌. (ഫത്ഹുൽബാരി).

ലോക പണ്ഡിതന്മാർ എല്ലാം അവൾക്ക് സ്വന്തമായ വീടാണ് ഉത്തമം എന്ന് അംഗീകരിച്ചിട്ടുണ്ട്. ഇബ്നു‌ തൈമിയ്യ-ഫതാവയിലും വഹാബി നേതാവ് ശൗകാനി നൈലുൽ അവ്താർ എന്നീ ഗ്രന്ഥങ്ങളിലും കാണാം.

ഫിത്നയുള്ളത് കൊണ്ട് അവർ പൊതു ജമാഅത്തിന് പള്ളി യിൽ പോവാൻ പാടില്ല എന്ന് ഇബ്‌നുഹജർ(റ) ഫതാവ ഇമാം കാസാനി ബാദാഇഅ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇസ്‌ലാമിൻ്റെ ആദ്യകാലത്തായിരുന്നു സ്ത്രീകൾ പോയിരുന്നത് എന്ന് ഇമാം കാസാനി (ബദാഇഅ്) അടക്കമുള്ള എല്ലാ മഹത്വ ക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ഈദ്ഗാഹിൽപെരുന്നാൾ നിസ്‌കാരം

 *ഈദ്ഗാഹിൽപെരുന്നാൾ നിസ്‌കാരം*



10. പെരുന്നാൾ നിസ്‌കാരത്തിന്ന് ഈദ്ഗാഹിൽ പോവുന്ന താണൊ നല്ലത്?


ഉ: അത് നല്ലതല്ല. പള്ളിയിൽ വെച്ചുള്ള നിസ്‌കാരമാണ് ശ്രേഷ്‌ഠത. പള്ളി വിശാലമില്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിസ്ക രിക്കാം. 10 ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഇ(റ) പറ യുന്നു മക്കക്കാർ മസ്‌ജിദുൽ ഹറമിൽ വെച്ച് നിസ്‌കരിക്കാനുള്ള കാരണം പള്ളി വിശാലമായത് കൊണ്ടാണ്. പെരുന്നാളുകളിൽ ജനങ്ങളെ ഉൾക്കൊള്ളാൻ മാത്രം ഒരു നാട്ടിലെ പള്ളി വിശാല മാണെങ്കിൽ അവർ അതിൽനിന്ന് പുറപ്പെടണമെന്ന് ഞാൻ അഭി പ്രായപ്പെടുന്നില്ല. ഫത്ഹുൽബാരി 3/378


സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് ഫത്ഹുൽ ബാരിയിൽ ഹാഫിള് ഇബ്‌നു ഹജറുൽ അസ്ഖലാനി പറയുന്നു. പള്ളിയുടെ വിശാലതയും കുടുസ്സും പരിഗണിച്ചാണ് പള്ളിയും  പള്ളിയുടെ പുറവും പരിഗണിക്കുന്നത്. കേവലം പള്ളിയല്ലാത്ത മരുഭൂമിയിൽ പോയി നിസ്‌കരിക്കുന്നത് മഹത്വമുണ്ട്. എന്നതി നാലല്ല എല്ലാവരും ഒരിടത്ത് മേളിക്കണം എന്നതാണ് ലക്ഷ്യം. കൂടുതൽ ശ്രേഷ്‌ഠമായ പള്ളിയുണ്ടാവുമ്പോൾ അതാകുമല്ലൊ ഉത്തമം. ഫത്ഹുൽ ബാരി 3/378


മദീനാ പള്ളി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണ് നബി(സ) സ്വഹ്റാഇലേക്ക് പുറപ്പെട്ടത്. തുഹ്ഫ 3/31


ഇതെ വിഷയം സമഗ്രമായി ലോകപ്രശസ്ത പണ്ഡിതർ രണ്ടാം ശാഫിഈ ഇമാം നവവി ശറഹു മുസ്ലിം 4/208 ഇമാം ശീറാസി(റ) അൽ മുഹദ്ദബ് 1/254 തുടങ്ങി ധാരാളം ഗ്രന്ഥങ്ങ ളിൽ പറഞ്ഞിട്ടുണ്ട്.


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm



മൈലാഞ്ചിയിടൽ

 *മൈലാഞ്ചിയിടൽ*


14. മൈലാഞ്ചിയിടുന്നതിൻ്റെ ഹുക്‌മ് എന്ത്?


ഉ: പുരുഷൻ ചികിത്സാർത്തമല്ലാതെ കൈകാലുകളിൽ മൈലാ ഞ്ചിയിടൽ നിഷിദ്ധമാണ്.


 സ്ത്രീ ഇഹ്റാം കെട്ടിയവളാണെങ്കിൽ മൈലാഞ്ചിയിൽ സുന്നത്തില്ല- ഭർത്താവിന്റെ വിയോഗം മൂലം ഇദ്ധയിരിക്കുന്നവൾ മൈലാഞ്ചിയിടൽ നിഷിദ്ധമാണ്. മൂന്ന് ത്വലാഖ് ഫസ്ഖ് പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽത്ത്) ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്. ഈ തരത്തിലൊന്നും ഉൾപെടാത്തവർ ഭർത്താവിന്റെ അധീനതയിലുള്ളവരാണെങ്കിൽ അവൾക്ക് മൈലാഞ്ചിയിടൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തു മാണ്. (ഫത്ഹുൽ മുഈൻ 2/9, ശറഹ്ഫാളൽ 2/309).


എന്നാൽ നരച്ച മുടി ചുവപ്പ് മഞ്ഞ കളറുകൾ നൽകി നിറം മാറ്റൽ സുന്നത്തുണ്ട്. പക്ഷേ, വെള്ളം ചേരലിനെ തടയുന്ന കള റുകൾ ജനാബത്ത് കുളിയേയും വുളൂഇനേയും ബാധിക്കുന്ന താണ്. ജനാബത്ത് കുളി സ്വഹീഹാകുന്നതല്ല. ജനാബത്ത്കാ രൻ പള്ളിയിൽ കയറുക അനുവദനീയമല്ല. കുളിയും വുളൂഉം സ്വഹീഹാവാത്തവൻ്റെ നിസ്‌കാരം സ്വഹീഹല്ല. ജനാബ്‌തുകാ രൻ്റെ അരികിൽ റഹ്‌മത്തിൻ്റെ മലക്കുകൾ അടുക്കുകയില്ല. അത്കൊണ്ട് വെള്ളം ചേരലിനെ തടയുന്ന കളറുകളും മൈലാ ഞ്ചിയെ തൊട്ടും ഈമാനുള്ള മുസ്‌ലിമീങ്ങൾ സൂക്ഷിക്കേണ്ടതാണ്



.അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


പെരുന്നാൾ നിസ്കാരം സംശയനിവാരണം*

 *പെരുന്നാൾ നിസ്കാരം സംശയനിവാരണം*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


1. പെരുന്നാൾ സുന്നത്ത് നിസ്‌കാരം എങ്ങിനെ?


ഉ: ബലി/വലിയ പെരുന്നാൾ അല്ലെങ്കിൽ ചെറിയ പെരുന്നാ ൾ സുന്നത്ത് നിസ്ക്‌കാരം ഞാൻ (ഇമാമുണ്ടെങ്കിൽ) ഇമാമോട് കൂടെ നിസ്ക്‌കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യണം.


അദാആയി രണ്ട് റക്‌അത്ത് ഖിബ്‌ലക്ക് മുന്നിട്ട് എന്ന് പറ യൽ സുന്നത്താണ്. തക്‌ബീറത്തുൽ ഇഹ്‌റാമിന് ശേഷം വജ്ജഹ്‌തു ഓതി അഊദു ഓതുന്നതിന് മുമ്പ് ഒന്നാം റക്അ ത്തിൽ ഫാതിഹക്ക് മുമ്പ് ഏഴ് തക്ബീറും രണ്ടിൽ അഞ്ച് തക്ബീറും ചൊല്ലണം.


ഓരോ തക്ബീറുകൾക്കിടയിലും സുബ്ഹാനല്ല വൽഹംദു ലില്ലാഹ് വലാഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബർ എന്ന ദിക്റ് ചൊല്ലുക. പിന്നെ മറ്റു നിസ്‌കാരം പോലെ പൂർത്തിയാക്കുക.


മേൽ നിയ്യത്ത് ചെയ്തതിന് ശേഷം സാധാരണ നിസ്കരി ക്കുംപോലെ രണ്ട് റക്‌അത്ത് നിസ്കരിച്ചാലും മതിയാവുന്നതാ ണ്. (ഫത്ഹുൽ മുഈൻ 11, തുഹ്ഫ).


2. തക്ബീറിന്റെ എണ്ണത്തിൽ സംശയിക്കുകയോ മറക്കുകയോ ചെയ്താൽ എന്ത് ചെയ്യണം.


ഉ: എണ്ണത്തിൽ സംശയിച്ചാൽ ചുരുങ്ങിയ എണ്ണം കൊണ്ട് പിടിക്കണം. മനപ്പൂർവമോ മറന്നോ ഉപേക്ഷിച്ചാൽ സഹ്‌വിന്റെ സുജൂദ് ചെയ്‌തു പരിഹകരിക്കേണ്ടതൊ നിസ്ക്‌കാരം ബാത്തിലാ കുകയോ ഇല്ല. കാരണം അത് ഹയ്ആത്ത് സുന്നത്താണ്.


ഒന്നാം റക്അത്തിൽ മറന്നാൽ രണ്ടാം റക്അത്തിൽ കൊണ്ട് വരാമെന്ന് ഇമാം റംലി(റ) പ്രഭലമാക്കിയിട്ടുണ്ട്. ബിസ്മ‌ി തുട ങ്ങിയാൽ തക്ബീറിൻ്റെ സ്ഥാനം നഷ്ടപ്പെട്ടു. (നിഹായ)


3. പെരുന്നാൾ നിസ്‌കാരത്തിന് മുമ്പ് ബാങ്ക് വിളിയുണ്ടോ?


ഉ: ഇല്ല. അസ്വലാത്ത ജാമിഅ എന്ന് വിളിച്ചു പറയൽ സുന്ന ത്താണ്. അത് തറാവീഹ്, ഗ്രഹണം, മഴയെ തേടൽ തുടങ്ങി ജമാ അത്ത് നിസ്‌കാരങ്ങൾക്ക് സുന്നത്താണ് (തുഹ്‌ഫത്തുൽ മുഹ്‌തജ്)


4. പെരുന്നാൾ നിസ്‌കാരസമയം എപ്പോൾ?


ഉ: സൂര്യോദയം മുതൽ സൂര്യൻ മധ്യത്തിൽ നിന്നും തെറ്റും


വരെയാണ്. ഉദയത്തിന് ശേഷം 20 മിനുറ്റ് കഴിയലാണ് നല്ലത്.


5. പെരുന്നാൾ നിസ്‌കാരത്തിലെ ഏഴും അഞ്ചും തക്ബീറു കൾ ഉറക്കെയാക്കണമൊ?


ഉ: അതെ ഇമാമും മഅ്‌മൂമും ഉറക്കെയാക്കണം. തക്ബീറു കൾക്കിടയിൽ ദിക്റ് പതുക്കെയും ചൊല്ലണം. (തുഹ്ഫ)


6. പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം ഖുതുബ നിർബന്ധ മുണ്ടൊ?


ഉ: പുരുഷൻമാർ ജമാഅത്തായി നിർവ്വഹിച്ചാൽ ഖുതുബ സുന്നത്താണ്.


സ്ത്രീകൾക്കും ഒറ്റക്ക് നിസ്‌കരിക്കുന്നവർക്കും സുന്നത്തില്ല. (ശർവാനി)


7. പെരുന്നാളിൽ തക്ബീർ എപ്പോൾ?


ഉ: പെരുന്നാൾ രാവ് മഗ്‌രിബ് മുതൽ പെരുന്നാൾ നിസ്ക‌ാര ത്തിലെ തക്ബീറത്തുൽ ഇഹ്റാംവരെ മുഴുസമയങ്ങളിലും ഉറക്കെ തക്ബീർ ചൊല്ലൽ സുന്നത്താണ്. വീടുകളിലും പള്ളി കളിലും വഴികളിലും വാഹനത്തിലും, നടത്തത്തിലും ഇരുത്ത ത്തിലും എല്ലാ അവസ്ഥകളിലും സുന്നത്താണ്. ഒരു അവസ്ഥക ളിൽ നിന്നും മറ്റൊരു അവസ്ഥകളിലേക്ക് മാറുമ്പോൾ പ്രത്യേ കിച്ചും സുന്നത്താണ്. ഹാജിമാരുടെ തൽബിയത്ത് പോലെ. (ശർഹു ഫള്ൽ).


ഈ തക്ബീറുകൾ മറ്റു സൽകർമങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടതാണ്. ഈ തക്ബീറിന് മുർസലായ തക്ബീർ എന്ന് പറയുന്നു.


അപ്രകാരം അറഫാദിനം (ദുൽഹിജ്ജ 9) സുബ്ഹി മുതൽ ദുൽഹിജ്ജ 13ന്റെ അസ്വർ വരെയുള്ള എല്ലാ നിസ്‌കാരങ്ങൾക്കു ശേഷവും തക്ബീർ പ്രത്യേകം സുന്നത്തുണ്ട്. അസ്വറിന് ശേഷ മുള്ള നിസ്കാരങ്ങൾക്കില്ല. പ്രസ്‌തുത സമയങ്ങളിൽ മയ്യത്ത് നിസ്കാരങ്ങൾ ഖളാഅ് വീട്ടപ്പെടുന്ന നിസ്‌കാരങ്ങൾ സുന്നത്ത് നിസ്കാരങ്ങൾ ഇവയുടെ ശേഷമെല്ലാം തക്ബീറ് സുന്നത്താണ്. ഈ തക്ബീറുകൾക്ക് മുഖയ്യദ് എന്ന് പറയുന്നു.


ഇത് സലാം വീട്ടിയ ഉടനെയാണ് ഉത്തമം, മറന്നാൽ ദുആ ചെയ്തതിനും ശേഷവും ചൊല്ലൽ സുന്നത്താണ്.


ചെറിയ പെരുന്നാളിന് നിസ്ക്‌കാരത്തിന് ശേഷം തക്‌ബീർ ചൊല്ലുമ്പോൾ ദുആ ചെയ്‌തതിന്ന് ശേഷം ചൊല്ലേണ്ടതാണ്.


8. പെരുന്നാൾ നിസ്ക്‌കാരത്തിന് ശേഷം തക്‌ബീർ ചൊല്ലൽ സുന്നത്തുണ്ടോ?


ഉ: ബലിപെരുന്നാൾ നിസ്‌കാരത്തിന് ഉടനെതന്നെ തക്‌ബീർ ചൊല്ലൽ സുന്നത്താണ്. ചെറിയ പെരുന്നാൾ നിസ്‌കാരത്തിന് ശേഷം തക്ബീർ സുന്നത്തില്ല.


9. മൃഗങ്ങളെ കാണുമ്പോഴുള്ള തക്ബീർ വിവരിക്കുമോ?


ഉ: ദുൽ ഹിജ്ജ ആദ്യപത്തിൽ ഒട്ടകം ആട് മാട് വർഗ്ഗത്തിൽ പെട്ട മൃഗത്തെ കാണുമ്പോഴും അവയുടെ ശബ്ദം കേൾക്കു മ്പോഴും അല്ലാഹു അക്‌ബർ എന്ന് പറയൽ സുന്നത്തുണ്ട്.


10. പെരുന്നാൾ നിസ്‌കാരത്തിന്ന് ഈദ്ഗാഹിൽ പോവുന്ന താണൊ നല്ലത്?


ഉ: അത് നല്ലതല്ല. പള്ളിയിൽ വെച്ചുള്ള നിസ്‌കാരമാണ് ശ്രേഷ്‌ഠത. പള്ളി വിശാലമില്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിസ്ക രിക്കാം. 10 ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഇ(റ) പറ യുന്നു മക്കക്കാർ മസ്‌ജിദുൽ ഹറമിൽ വെച്ച് നിസ്‌കരിക്കാനുള്ള കാരണം പള്ളി വിശാലമായത് കൊണ്ടാണ്. പെരുന്നാളുകളിൽ ജനങ്ങളെ ഉൾക്കൊള്ളാൻ മാത്രം ഒരു നാട്ടിലെ പള്ളി വിശാല മാണെങ്കിൽ അവർ അതിൽനിന്ന് പുറപ്പെടണമെന്ന് ഞാൻ അഭി പ്രായപ്പെടുന്നില്ല. ഫത്ഹുൽബാരി 3/378


സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് ഫത്ഹുൽ ബാരിയിൽ ഹാഫിള് ഇബ്‌നു ഹജറുൽ അസ്ഖലാനി പറയുന്നു. പള്ളിയുടെ വിശാലതയും കുടുസ്സും പരിഗണിച്ചാണ് പള്ളിയും 1 പള്ളിയുടെ പുറവും പരിഗണിക്കുന്നത്. കേവലം പള്ളിയല്ലാത്ത മരുഭൂമിയിൽ പോയി നിസ്‌കരിക്കുന്നത് മഹത്വമുണ്ട്. എന്നതി നാലല്ല എല്ലാവരും ഒരിടത്ത് മേളിക്കണം എന്നതാണ് ലക്ഷ്യം. കൂടുതൽ ശ്രേഷ്‌ഠമായ പള്ളിയുണ്ടാവുമ്പോൾ അതാകുമല്ലൊ ഉത്തമം. ഫത്ഹുൽ ബാരി 3/378


മദീനാ പള്ളി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണ് നബി(സ) സ്വഹ്റാഇലേക്ക് പുറപ്പെട്ടത്. തുഹ്ഫ 3/31


ഇതെ വിഷയം സമഗ്രമായി ലോകപ്രശസ്ത പണ്ഡിതർ രണ്ടാം ശാഫിഈ ഇമാം നവവി ശറഹു മുസ്ലിം 4/208 ഇമാം ശീറാസി(റ) അൽ മുഹദ്ദബ് 1/254 തുടങ്ങി ധാരാളം ഗ്രന്ഥങ്ങ ളിൽ പറഞ്ഞിട്ടുണ്ട്.


11. പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടൊ? അവർ എവിടെവെച്ച് നിസ്കരിക്കണം?


ഉ: അതെ സ്ത്രീകൾക്കും സുന്നത്താണ്. അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരത്തിൻ്റെ പ്രതി ഫലമുള്ള നബി(സ) ഇമാമും സ്വഹാബത്ത് മഅ്‌മൂമും ആയ മദീ നപള്ളിയിൽ ജമാഅത്തിൽ സമ്മതം ചോദിച്ച ഉമ്മു ഹുമൈദി നിസാഇദി (റ) വിനോട് വീട്ടിൻ്റെ ഏറ്റവും ഉള്ളറയിൽ നിസ്കരി ക്കലാണ് ഉത്തമം എന്ന് നബി(സ) പറയുകയുണ്ടായി. ഇമാം അഹ മ്മദ് (റ) അടക്കമുള്ളവർ സ്വഹീഹായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു‌. (ഫത്ഹുൽബാരി).


ലോക പണ്ഡിതന്മാർ എല്ലാം അവൾക്ക് സ്വന്തമായ വീടാണ് ഉത്തമം എന്ന് അംഗീകരിച്ചിട്ടുണ്ട്. ഇബ്നു‌ തൈമിയ്യ-ഫതാവയിലും വഹാബി നേതാവ് ശൗകാനി നൈലുൽ അവ്താർ എന്നീ ഗ്രന്ഥങ്ങളിലും കാണാം.


ഫിത്നയുള്ളത് കൊണ്ട് അവർ പൊതു ജമാഅത്തിന് പള്ളി യിൽ പോവാൻ പാടില്ല എന്ന് ഇബ്‌നുഹജർ(റ) ഫതാവ ഇമാം കാസാനി ബാദാഇഅ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇസ്‌ലാമിൻ്റെ ആദ്യകാലത്തായിരുന്നു സ്ത്രീകൾ പോയിരുന്നത് എന്ന് ഇമാം കാസാനി (ബദാഇഅ്) അടക്കമുള്ള എല്ലാ മഹത്വ ക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.


12. ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ ജുമുഅ ഒഴി വാക്കാമോ?


ഉ: രണ്ടും നിർവ്വഹിക്കണം. നബി(സ) അപ്രകാരം നിർവ്വഹി ച്ചതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീസിലുണ്ട്.


നുഅ്മാനുബ്നു ബഷീർ(റ) പറയുന്നു. പെരുന്നാളും ജുമു അയും ഒരു ദിവസം ഒരുമിച്ചുകൂടിയാൽ രണ്ട് നിസ്‌കാരത്തിലും നബി(സ) സബ്ബിഹ് സൂറത്തും ഹൽ അതാകയും ഓതാറുണ്ട്.


13. ഒരുമിച്ച് വന്നാൽ ജുമുഅ വേണ്ട എന്നതിന് വഹാബി കൾ പറയുന്ന തെളിവും അതിനുള്ള മറുപടിയും എന്ത്?


ഉ: അവരുടെ തെളിവ് ഉസ്മാൻ(റ) പറഞ്ഞു ഓ ജനങ്ങളെ ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. അതിനാൽ മറി നയുടെ അവാലിയിൽ (മേൽഭാഗത്ത്) ഉള്ളവർ കഴിയുമെങ്കിൽ ജുമുഅക്ക് പങ്കെടുക്കും മടങ്ങേണ്ടർക്ക് മടങ്ങാം.


മറുപടി സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് എഴുതിയ ശൈഖുൽ ഇസ്‌ലാം ഇബ്‌നുഹജറുൽ അസ്ഖലാനി (റ) പറയുന്നു. ഉസ്മാൻ (റ)വ (റ)വിൻ്റെ പ്രസ്‌താ പ്രസ്‌താവനയിൽ അവർ ജുമു അക്ക് തിരിച്ചു വരില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇതിനു പുറമെ മദീ നയുടെ മുകൾഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് ഉസ്മാ(റ) മടങ്ങിപ്പോവാൻ സമ്മതം നൽകിയത്. അത് കാണിക്കുന്നത്. അവ രുടെ വീടുകൾ പള്ളിയിൽ നിന്നും ദൂരെയായതിനാൽ അവർ ജുമുഅ നിർബന്ധമില്ലാത്തവരായിരുന്നു എന്നാണ്. ഈ വിഷയ ത്തിൽ മർഹൂ ആയ (നബിയിലേക്ക് ചെന്നെത്തുന്ന ഒരു ഹദീ സുണ്ട്. (ഫത്ഹുൽ ബാരി 16/41)


14. മൈലാഞ്ചിയിടുന്നതിൻ്റെ ഹുക്‌മ് എന്ത്?


ഉ: പുരുഷൻ ചികിത്സാർത്തമല്ലാതെ കൈകാലുകളിൽ മൈലാ ഞ്ചിയിടൽ നിഷിദ്ധമാണ്. സ്ത്രീ ഇഹ്റാം കെട്ടിയവളാണെങ്കിൽ മൈലാഞ്ചിയിൽ സുന്നത്തില്ല- ഭർത്താവിന്റെ വിയോഗം മൂലം ഇദ്ധയിരിക്കുന്നവൾ മൈലാഞ്ചിയിടൽ നിഷിദ്ധമാണ്. മൂന്ന് ത്വലാഖ് ഫസ്ഖ് പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽത്ത്) ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്. ഈ തരത്തിലൊന്നും ഉൾപെടാത്തവർ ഭർത്താവിന്റെ അധീനതയിലുള്ളവരാണെങ്കിൽ അവൾക്ക് മൈലാഞ്ചിയിടൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തു മാണ്. (ഫത്ഹുൽ മുഈൻ 2/9, ശറഹ്ഫാളൽ 2/309).


എന്നാൽ നരച്ച മുടി ചുവപ്പ് മഞ്ഞ കളറുകൾ നൽകി നിറം മാറ്റൽ സുന്നത്തുണ്ട്. പക്ഷേ, വെള്ളം ചേരലിനെ തടയുന്ന കള റുകൾ ജനാബത്ത് കുളിയേയും വുളൂഇനേയും ബാധിക്കുന്ന താണ്. ജനാബത്ത് കുളി സ്വഹീഹാകുന്നതല്ല. ജനാബത്ത്കാ രൻ പള്ളിയിൽ കയറുക അനുവദനീയമല്ല. കുളിയും വുളൂഉം സ്വഹീഹാവാത്തവൻ്റെ നിസ്‌കാരം സ്വഹീഹല്ല. ജനാബ്‌തുകാ രൻ്റെ അരികിൽ റഹ്‌മത്തിൻ്റെ മലക്കുകൾ അടുക്കുകയില്ല. അത്കൊണ്ട് വെള്ളം ചേരലിനെ തടയുന്ന കളറുകളും മൈലാ ഞ്ചിയെ തൊട്ടും ഈമാനുള്ള മുസ്‌ലിമീങ്ങൾ സൂക്ഷിക്കേണ്ടതാണ്



.അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


മനുഷ്യരൂപങ്ങൾ ടെക്സ്റ്റൈൽസുകളുടെ മുന്നിൽ*

 *മനുഷ്യരൂപങ്ങൾ

ടെക്സ്റ്റൈൽസുകളുടെ മുന്നിൽ*


80. ടെക്സ്റ്റൈൽസുകളുടെ മുന്നിൽ മനുഷ്യരൂപങ്ങൾ വെക്കൽ ഇന്ന് വ്യാപകമാണ്. ഇതിൻ്റെ വിധിയെന്താണ്?


ഉ: കടുത്ത ഹറാമാണ്. ജീവികളുടെ പൂർണമായ രൂപമുള്ള പ്രതിമകൾ വീട്ടിലും റൂമുകളിലും റഹ്‌മത്തിന്റെ മലക്കുകൾ പ്രവേ ശിക്കുകയില്ല എന്ന് നബി(സ)പറഞ്ഞിട്ടുണ്ട്. അതുള്ള കച്ചവട സ്ഥാപനങ്ങളിൽ ലാഭം ലഭിച്ചാലും ബറകത്തുണ്ടാവില്ല. അല്ലാ ഹുവിന്റെ ശിക്ഷക്ക് കാരണമായിത്തീരുകയും ചെയ്യും.


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


സംഗീതോപകരണം

 *ചില ആധുനിക പ്രശ്ന‌ങ്ങൾ*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


*സംഗീതോപകരണം*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


79.സംഗീതോപകരണത്തിൻറെ വിധിയെന്ത്?


ഉ: വീണ, കോൽക്കളിക്കും മറ്റും ഉപയോഗിക്കുന്ന മരക്ക ഷ്ണം, സാരംഗി, കൈതാളം, വല്ലങ്കി, കിന്നാരം മുഴക്കുന്ന പാളി കൾ, ഇറാക്കി കുഴലുകൾ, മറ്റു' കുഴലുകൾ തുടങ്ങിയ സംഗീത


വിനോദോപകരണങ്ങൾ ഉപയോഗിക്കലും അവ ശ്രദ്ധിച്ചു കേൾക്കലും ഹറാമാണ്. തുഹ്ഫ 10/219.


വാദ്യോപകരണങ്ങളോട് കൂടി മഹാൻമാരുടെ മദ്ഹ് ഗാന ങ്ങളും ഹറാമാണ്. ഉപകരണമില്ലെങ്കിൽ പുണ്യമാണ്. തിന്മയി ലേക്ക് നയിക്കുന്നതും സ്ത്രീയുടെ അംഗവർണനങ്ങളുള്ള ഗാനം ആലപിക്കലും കേൾക്കലും ഹറാമാണ്. തുഹ്ഫ 101/223.


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm




മുടികളയൽ സംശയ നിവാരണം

 *മുടികളയൽ

സംശയ നിവാരണം*


Aslam Kamil Saquafi parappanangadi


73. പ്രസവിക്കപ്പെട്ട കുട്ടികളുടെ മുടി കളയൽ എങ്ങിനെ എപ്പോൾ?


ഉ: കുട്ടി പെണ്ണാണെങ്കിൽ പോലും ഏഴിനു തലമുടി മുഴുവൻ കളയലും സുന്നത്താണ്. അത്കൊണ്ട് ധാരാളം (ആരോഗ്യപര മായി) ധാരാളം പ്രയോജനങ്ങൾ കുട്ടിക്ക് ലഭിക്കുന്നതാണ്. തുഹ്‌ഫ 9/375


തലമുടിയിൽനിന്ന് അൽപം കളഞ്ഞാൽ സുന്നത്ത് ലഭിക്കു കയില്ല


അറുക്കുന്ന മൃഗത്തിൻറെ രക്തം കുട്ടിയുടെ തലയിൽ പുര ട്ടൽ കറാഹത്താണ്.


74. മുടി കളയലും അഖീഖ അറുക്കലും ഒപ്പമാണോ ചെയ്യേ ണ്ടത്?


ഉ: അല്ല. ആദ്യം പേരിടുക. പിന്നെ അറുക്കുക. പിന്നീട് മുടി കളയുക എന്നതാണ് സുന്നത്തായ ക്രമം. മൂന്നും ഒരേ സമയത്ത് നടത്തലാണ് സുന്നത്ത് എന്ന് പറയുന്നത്. ശരിയല്ല. തുഹ്ഫ് ശർവാനി 9/375


75. മുടിയുടെ തൂക്കത്തിൽ ധർമ്മം ചെയ്യൽ സുന്നത്തുണ്ടോ?


ഉ: അതെ മുടിയുടെ തൂക്കത്തിൽ സ്വർണ്ണമോ വെള്ളിയോ ധർമ്മം ചെയ്യൽ സുന്നത്താണ്. തുഹ്ഫ 9/375


76. പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാ മത്തും കൊടുക്കൽ എങ്ങിനെ?


ഉ: വലതു ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നത്താണ്. കുഞ്ഞിനെ കുത്തുന്ന പിശാചിനെ ഓടിക്കാനാണത്. ഉമ്മുസ്സിബ്‌യാൻ എന്ന അപസ്‌മാര രോഗത്തെ തൊട്ട് കാവലുമാണ്.


ഇതിന് പുറമെ വലതു ചെവിയിൽ ഇഖ്‌ലാസും മറിയം ബീവി യുടെ ഉമ്മ ഹന്നത്ത് മറിയം ബീവിയുടെ ചെവിയിൽ ചൊല്ലിയ വജനം ചൊല്ലലും സുന്നത്താണ്.


77. പ്രസവിക്കപ്പെട്ട കുട്ടികൾക്ക് മധുരം തൊട്ട് വെക്കൽ വിവ രിക്കാമോ?


ഉ: കാരക്കയോ അതില്ലെങ്കിൽ തീ സ്‌പർശിക്കാത്ത മറ്റു മധു


രമുള്ള വസ്തുക്കളൊ ഉപയോഗിച്ച് കുട്ടിക്ക് മധുരം നൽകൽ പുണ്യമാണ്.


കാരക്ക ചവച്ച് അൽപം അകത്താകുംവിധം കൂട്ടിയുടെ വായി ലേക്ക് നൽകണം. മധുരം നൽകുന്നയാൾ സജ്ജനങ്ങളിൽ പെട്ട വനാവുകയും അദ്ദേഹത്തിൻ്റെ ഉമുനീരുമായി കലർന്നതിന്റെ ബറ കത്ത് കുട്ടിക്ക് ലഭിക്കുകയും ചെയ്യണം. പുരുഷനില്ലെങ്കിൽ സജ്ജനസ്ത്രീ മധുരം കൊടുക്കണം.


ആഇഷബീവിയിൽ നിന്നും നിവേധനം. നബി(സ) സമീപ ത്തേക്ക് കുട്ടികളെ കൊണ്ട് വരാറുണ്ടായിരുന്നു. നബി(സ) അവർക്ക് ബറകത്ത് നേരുകയും മധുരം നേരുകയും ചെയ്യുമാ യിരുന്നു. (മുസ്‌ലിം)


ഈ ഹദീസിനെ വിവരിച്ചു ഇമാം നവവി(റ) വിവരിക്കുന്നു. ബറക്കത്തെടുക്കാൻ മഹാൻമാരുടെ സമക്ഷത്തിലേക്ക് കുട്ടികളെ കൊണ്ടുപോവാൻ സുന്നത്താണെന്നതിന് ഈ ഹദീസ് രേഖ യാണ് പ്രസവിച്ച അവസരത്തിലും അതിന് ശേഷവും കൊണ്ട് പോവൽ ഈ സുന്നത്തിൽ തുല്യമാണ്. ശറഹ്‌മുസ്‌ലിം/1/464


78. കുട്ടി ജനിച്ചാൽ അഭിവാദ്യം പറയൽ എങ്ങനെ?


ഉ: കുട്ടി ആണായാലും പെണ്ണായാലും കുട്ടിയുടെ പിതാവ് സഹോദരൻ പോലെയുള്ളവർക്ക് അഭിവാദ്യങ്ങൾ നൽകൽ സുന്ന ത്താണ്.


അഭിവാദ്യത്തിൻ്റെ വജനങ്ങൾ ഇങ്ങനെയാണ്. നിനക്ക് ഔദാ ര്യമായി ലഭിച്ചതിൽ അല്ലാഹു നിനക്ക് ബറകത്ത് ചെയ്യട്ടെ. ഔദാര്യം നൽകിയവന്ന് നന്ദി ചെയ്യാനുള്ള തൗഫീഖ് നിനക്ക് ലഭിക്കട്ടെ. കുട്ടി അതിൻ്റെ കാര്യപ്രാപ്‌തി എത്തിക്കട്ടെ. കുട്ടിയുടെ ഗുണം അല്ലാഹു താങ്കൾക്ക് നൽകട്ടെ.


ഇങ്ങനെ അഭിവാദ്യം ചെയ്താൽ അല്ലാഹു നിനക്ക് പ്രതി ഫലം നൽകട്ടെ. (തുഹ്ഫ 9/3).


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

പേരിടൽ സംശയ നിവാരണം

 **പേരിടൽ

സംശയ നിവാരണം*

Aslam Kamil Saquafi parappanangadi


70. പേരിടുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക കാഴ്‌ചപ്പാട്?


ഉ: നബി(സ) പറയുന്നു നിശ്ചയം അന്ത്യനാളിൽ നിങ്ങളു ടെയും നിങ്ങളുടെ പിതാക്കൻമാരുടെയും പേരുകളിൽ നിങ്ങളെ വിളിക്കപ്പെടും. അതിനാൽ നിങ്ങൾ നല്ല പേരുകൾ സ്വീകരിക്കു വീൻ. (അഹമ്മദ്)


ഏറ്റവും നല്ല പേരുകൾ അബ്‌ദുല്ലാ അബ്‌ദുൽ റഹ്‌മാൻ എന്നി വയാണ്. മുഹമ്മദ് എന്ന പേരിടുന്നതിൽ ധാരാളം വളരെ പോരി ഷയുണ്ട്. അത്കൊണ്ടാണ് ശാഫിഈ ഇമാം തൻ്റെ പേര് മുഹ മ്മദ് ആവലോടെ തൻ്റെ മകൾക്ക് മുഹമ്മദ് എന്ന പേരിടുകയും എനിക്ക് ഏറ്റവും ഇഷ്ട‌മുള്ള പേരാണത് എന്ന് പറയുകയും ചെയ്തു.


ഇബ്നു‌ അബ്ബാസി(റ)ൽനിന്നും നിവേദനം ചെയ്‌ത ഒരു ഹദീ സിൽ ഇങ്ങനെയുണ്ട്. അന്ത്യദിനത്തിൽ ഇങ്ങനെ വിളിച്ചു പറയ പ്പെടുന്നതാണ്. മുഹമ്മദ് നബിയെ ആദരിക്കുന്നതിൻ്റെ ഭാഗമായി മുഹമ്മദ് എന്ന പേരുള്ളവർ സ്വർഗത്തിൽ പ്രവേശിക്കട്ടെ.


നബി(സ) പറഞ്ഞു. ഒരാൾക്ക് മൂന്ന് ആൺമക്കൾ. ജനിക്കു കയും അവരിൽ ഒരാൾക്കും മുഹമ്മദ് എന്ന പേരിടാതിരിക്കുകയും ചെയ്താൽ അവൻ വിവരക്കേട് കാണിച്ചിരിക്കുന്നു. നബിമാരു ടെയും മലക്കുകളുടെയും പേരിടാവുന്നതാണ്. ശിഹാബ് ഹർബ് മുർറത്ത് തുടങ്ങി അഭലക്ഷണമാക്കപ്പെടുന്ന പേരിടൽ കറാഅ


ത്താണ്.


മാലികൂൽ മുലൂക് എന്ന പേര് അല്ലാഹുവിന്ന് മാത്രമുള്ളതാ ണ്. മറ്റുള്ളവർക്ക് ഹറാമാണ്. ഖാളിൽ ഖുളാത്ത് ഹാകിമുൽ ഹുക്കാം എന്ന് പാടില്ല. (മുഗ്‌നി-ശർവാനി)


71. ഉപനാമം സ്വീകരിക്കുന്നതിൻ്റെ വിധിയെന്ത്?


ഉ: അബൂസലമ ഉമുസലമ തുടങ്ങി ഉപനാമം സ്വീകരിക്കൽ സുന്നത്താണ്. അത് ബഹുമാനത്തിൻ്റെ മേൽ അറിയിക്കു ന്നത്താണ്. പുത്തൻവാദികളെ ഉപനാമം കൊണ്ട് വിളിക്കരുത്. അവരെ ബഹുമാനിക്കാൻ പാടില്ലല്ലോ, ഉപനാമം ആദ്യ കുട്ടിക ളിലേക്ക് ചേർത്തിവിളിക്കൽ സുന്നത്താണ് - മക്കളില്ലാത്തവർക്കും ഉപനാമം വിളിക്കൽ സുന്നത്താണ്. മക്കൾ മാതാപിതാക്കളേയും ശിഷ്യൻമാർ ഗുരുവര്യരേയും എഴുത്തിൽപോലും പേര് വിളിക്കാ തിരിക്കൽ സുന്നത്താണ്. (മുഗ്‌നി ശർവാനി 9/374).


72. ഭാര്യയുടെ പേരിൻ്റെ പിന്നിൽ ഭർത്താവിൻ്റെ പേര് ചേർക്കാമോ? അതിൽ വല്ല വിരോധവും വന്നിട്ടുണ്ടോ?


ഉ: ഇന്നയാളുടെ ഭാര്യയാണെന്നറിയിക്കാൻ അങ്ങിനെ വിളി ക്കുന്നതിന്ന് വിരോധമുണ്ടെന്ന് എവിടെയുമില്ല- നബി(സ്വ)യുടെ ഭാര്യ ആഇഷ എന്ന് ഹദീസിൽ കാണാം.


വല്ലവനും മറ്റൊരാളിലേക്ക് തറവാട് ചേർത്തരുത് എന്ന് ഹദീ സിലുണ്ട്. ആ ഹദീസിൻ്റെ അർത്ഥം സ്വന്തം പിതാവല്ലാത്ത മറ്റൊ രുത്തനിലേക്ക് പിതാവാണെന്ന നിലക്ക് തറവാട് മാറ്റി പറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുന്നതാണ് എന്നാണ് കാരണം. പിന്നീട് ആ പിതാവിൻ്റെ തറവാട്ടിലാണ് ഇവൻ ജനിച്ചതെന്ന് ജന ങ്ങൾ തെറ്റിദ്ധരിക്കുകയും അനന്തരവകാശ നിയമങ്ങളിലും വൈവാഹിക ബന്ധങ്ങളിലും ശരീഅത്ത് വിരുദ്ധമായ പല പ്രശ്ന ങ്ങളും ഉണ്ടായിത്തീരുന്നതാണ്. സ്വന്തം തറവാട്ടിൽ നിന്നുള്ള അനന്തരസ്വത്ത് ലഭിക്കാതിരിക്കുക. മറ്റൊരാളുടെ അനന്തരസ്വത്ത് കൈവശപ്പെടുത്തുക. സ്വന്തം തറവാട്ടിലുള്ള വിവാഹം ബന്ധം ഹറാമായവരെ വിവാഹം ചെയ്യുക. മറ്റൊരു തറവാട്ടിലുള്ളവരെ വിവാഹബന്ധം സ്ഥാപിക്കലിന് തടസ്സമാവുക. ഇവയെല്ലാം തറ വാട് മാറി പറഞ്ഞാലുള്ള പ്രശ്‌നങ്ങളാണ്. ഹദീസിനെ ശരിയായ അർത്ഥം മിർഖാത്തിൽ മുല്ല അലിയ്യുൽ ഖാരിയും മറ്റു മുഹദ്ദി സുകളും രേഖപ്പെടുത്തിയിട്ടുണ്ട്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

*


Aslam Kamil Saquafi parappanangadi


70. പേരിടുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക കാഴ്‌ചപ്പാട്?


ഉ: നബി(സ) പറയുന്നു നിശ്ചയം അന്ത്യനാളിൽ നിങ്ങളു ടെയും നിങ്ങളുടെ പിതാക്കൻമാരുടെയും പേരുകളിൽ നിങ്ങളെ വിളിക്കപ്പെടും. അതിനാൽ നിങ്ങൾ നല്ല പേരുകൾ സ്വീകരിക്കു വീൻ. (അഹമ്മദ്)


ഏറ്റവും നല്ല പേരുകൾ അബ്‌ദുല്ലാ അബ്‌ദുൽ റഹ്‌മാൻ എന്നി വയാണ്. മുഹമ്മദ് എന്ന പേരിടുന്നതിൽ ധാരാളം വളരെ പോരി ഷയുണ്ട്. അത്കൊണ്ടാണ് ശാഫിഈ ഇമാം തൻ്റെ പേര് മുഹ മ്മദ് ആവലോടെ തൻ്റെ മകൾക്ക് മുഹമ്മദ് എന്ന പേരിടുകയും എനിക്ക് ഏറ്റവും ഇഷ്ട‌മുള്ള പേരാണത് എന്ന് പറയുകയും ചെയ്തു.


ഇബ്നു‌ അബ്ബാസി(റ)ൽനിന്നും നിവേദനം ചെയ്‌ത ഒരു ഹദീ സിൽ ഇങ്ങനെയുണ്ട്. അന്ത്യദിനത്തിൽ ഇങ്ങനെ വിളിച്ചു പറയ പ്പെടുന്നതാണ്. മുഹമ്മദ് നബിയെ ആദരിക്കുന്നതിൻ്റെ ഭാഗമായി മുഹമ്മദ് എന്ന പേരുള്ളവർ സ്വർഗത്തിൽ പ്രവേശിക്കട്ടെ.


നബി(സ) പറഞ്ഞു. ഒരാൾക്ക് മൂന്ന് ആൺമക്കൾ. ജനിക്കു കയും അവരിൽ ഒരാൾക്കും മുഹമ്മദ് എന്ന പേരിടാതിരിക്കുകയും ചെയ്താൽ അവൻ വിവരക്കേട് കാണിച്ചിരിക്കുന്നു. നബിമാരു ടെയും മലക്കുകളുടെയും പേരിടാവുന്നതാണ്. ശിഹാബ് ഹർബ് മുർറത്ത് തുടങ്ങി അഭലക്ഷണമാക്കപ്പെടുന്ന പേരിടൽ കറാഅ


ത്താണ്.


മാലികൂൽ മുലൂക് എന്ന പേര് അല്ലാഹുവിന്ന് മാത്രമുള്ളതാ ണ്. മറ്റുള്ളവർക്ക് ഹറാമാണ്. ഖാളിൽ ഖുളാത്ത് ഹാകിമുൽ ഹുക്കാം എന്ന് പാടില്ല. (മുഗ്‌നി-ശർവാനി)


71. ഉപനാമം സ്വീകരിക്കുന്നതിൻ്റെ വിധിയെന്ത്?


ഉ: അബൂസലമ ഉമുസലമ തുടങ്ങി ഉപനാമം സ്വീകരിക്കൽ സുന്നത്താണ്. അത് ബഹുമാനത്തിൻ്റെ മേൽ അറിയിക്കു ന്നത്താണ്. പുത്തൻവാദികളെ ഉപനാമം കൊണ്ട് വിളിക്കരുത്. അവരെ ബഹുമാനിക്കാൻ പാടില്ലല്ലോ, ഉപനാമം ആദ്യ കുട്ടിക ളിലേക്ക് ചേർത്തിവിളിക്കൽ സുന്നത്താണ് - മക്കളില്ലാത്തവർക്കും ഉപനാമം വിളിക്കൽ സുന്നത്താണ്. മക്കൾ മാതാപിതാക്കളേയും ശിഷ്യൻമാർ ഗുരുവര്യരേയും എഴുത്തിൽപോലും പേര് വിളിക്കാ തിരിക്കൽ സുന്നത്താണ്. (മുഗ്‌നി ശർവാനി 9/374).


72. ഭാര്യയുടെ പേരിൻ്റെ പിന്നിൽ ഭർത്താവിൻ്റെ പേര് ചേർക്കാമോ? അതിൽ വല്ല വിരോധവും വന്നിട്ടുണ്ടോ?


ഉ: ഇന്നയാളുടെ ഭാര്യയാണെന്നറിയിക്കാൻ അങ്ങിനെ വിളി ക്കുന്നതിന്ന് വിരോധമുണ്ടെന്ന് എവിടെയുമില്ല- നബി(സ്വ)യുടെ ഭാര്യ ആഇഷ എന്ന് ഹദീസിൽ കാണാം.


വല്ലവനും മറ്റൊരാളിലേക്ക് തറവാട് ചേർത്തരുത് എന്ന് ഹദീ സിലുണ്ട്. ആ ഹദീസിൻ്റെ അർത്ഥം സ്വന്തം പിതാവല്ലാത്ത മറ്റൊ രുത്തനിലേക്ക് പിതാവാണെന്ന നിലക്ക് തറവാട് മാറ്റി പറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുന്നതാണ് എന്നാണ് കാരണം. പിന്നീട് ആ പിതാവിൻ്റെ തറവാട്ടിലാണ് ഇവൻ ജനിച്ചതെന്ന് ജന ങ്ങൾ തെറ്റിദ്ധരിക്കുകയും അനന്തരവകാശ നിയമങ്ങളിലും വൈവാഹിക ബന്ധങ്ങളിലും ശരീഅത്ത് വിരുദ്ധമായ പല പ്രശ്ന ങ്ങളും ഉണ്ടായിത്തീരുന്നതാണ്. സ്വന്തം തറവാട്ടിൽ നിന്നുള്ള അനന്തരസ്വത്ത് ലഭിക്കാതിരിക്കുക. മറ്റൊരാളുടെ അനന്തരസ്വത്ത് കൈവശപ്പെടുത്തുക. സ്വന്തം തറവാട്ടിലുള്ള വിവാഹം ബന്ധം ഹറാമായവരെ വിവാഹം ചെയ്യുക. മറ്റൊരു തറവാട്ടിലുള്ളവരെ വിവാഹബന്ധം സ്ഥാപിക്കലിന് തടസ്സമാവുക. ഇവയെല്ലാം തറ വാട് മാറി പറഞ്ഞാലുള്ള പ്രശ്‌നങ്ങളാണ്. ഹദീസിനെ ശരിയായ അർത്ഥം മിർഖാത്തിൽ മുല്ല അലിയ്യുൽ ഖാരിയും മറ്റു മുഹദ്ദി സുകളും രേഖപ്പെടുത്തിയിട്ടുണ്ട്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


അഖീഖ സംശയ നിവാരണം

 *അഖീഖ സംശയ നിവാരണം*


61. അഖീഖ എന്നാൽ എന്ത്?


ഉ: പ്രസവ സമയത്ത് കുട്ടിയുടെ തലയിലുള്ള മുടിയാണ് ഭാഷാപരമായി അഖീഖ


സാങ്കേതികമായി കുട്ടിയുടെ മുടി കളയുമ്പോൾ അറുക്കപ്പെ ടുന്ന മൃഗം- അല്ലാഹു നൽകിയ സന്താനമാകുന്ന അനുഗ്രഹ ത്തിന് നന്ദിയായി സന്തോഷത്തോടെ ചെയ്യുന്ന കർമമാണ് അഖീ வ.


62 അഖീഖയുടെ ഹുക്‌മ് എന്ത്? ആരുടെ മേൽ


ഉ: അഖീഖ അറുക്കൽ ശക്തമായ സുന്നത്താണ്. നബി(സ) പറഞ്ഞു. കുട്ടി അവൻ്റെ അഖീഖക്കുപകരം പണയം വെക്കപ്പെട്ട വനാണ്. (തുർമിദി).


കുട്ടിയുടെ ചിലവ് ആരുടെ മേലിലാണൊ നിർബന്ധം അവന്റെ മേലിൽ കഴിവുണ്ടെങ്കിൽ കുട്ടിക്ക് വേണ്ടി അഖീഖ അറു ക്കൽ സുന്നത്താണ്. (തുഹ്ഫ).


കുട്ടിക്ക് പ്രായ പൂർത്തിയെത്തുംവരെ കഴിവുള്ള രക്ഷിതാ വിന് അഖീഖ അറുക്കാവുന്നതാണ്. പ്രായപൂർത്തിയെത്തിയാൽ നഷ്‌ടപ്പെട്ടുപോയത് പരിഹരിക്കാൻ കുട്ടിക്കു സ്വന്തത്തെതൊട്ട് അഖീഖയറുക്കൽ നല്ലതാണ്. (മുഗ്‌നി ശർവാനി 3/370).


63. നബി(സ)യുടെ അഖീഖ അറുത്തത് ആര്?


ة


ഉ: ഏഴാൻ നാളിൽ പിതൃവ്യൻ അബ്‌ദുൽ മുത്ത്വലിബ്. പിന്നീട് നുബുവ്വത്തിന് ശേഷം ലോകാനുഗ്രഹിയായി അല്ലാഹു തന്നെ നിയോഗിച്ചതിന്ന് നന്ദി പ്രകടിപ്പിച്ച് നബി(സ) അറവ് നടത്തിയ തായി ത്വബറാനി(റ)യും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ ഹദീ സിന്റെ പല പരമ്പരകളും സ്വഹീഹാണെന്ന് ഇമാം ഹൈസമീ റ)യും ഇബ്നു‌ ഹജർ (റ) തുഹ്ഫയിലും വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ 9/371


64. അറവിൻ്റെ സമയം എപ്പോൾ ?


ഉ: കുട്ടി പൂർണമായും പുറത്ത് വന്നതിന് ശേഷമാണ് അഖീഖ അറുക്കേണ്ടത് (തുനാഫ 9/370)


കുട്ടി പൂർണ്ണമായും പുറത്ത് വരുന്നതിൻ്റെ മുമ്പ് അഖീഖ അറു ത്താലും അടിസ്ഥാനപരമായ സുന്നത്ത് കരസ്ഥമാകും എന്ന് ഇബ്‌നുഹാജ(റ) പറഞ്ഞിട്ടുണ്ട്. കുട്ടി പ്രസവശേഷം മരണപ്പെ ട്ടാലും അഖീഖ സുന്നത്താണ്. (തുഹ്‌ഫ).


65. അറുക്കേണ്ട മൃഗം എന്ത്?


ഉ: ആൺകുട്ടികൾക്ക് രണ്ടാടുകളേയാണ് ഉത്തമം. ഒരാട് ആയാലും സുന്നത്ത് വീടുന്നതാണ്. പെൺകുട്ടികൾക്ക് ഒരാട്


മതി. ആൺകുട്ടിയുടെ രണ്ടാടുകൾ തുല്യമാവൽ സുന്നത്താണ്. സകം പെണ്ണിൻ്റെ ഇനത്തിലാണ് പെടുക. ആൺകുട്ടിക്ക് നപുംസകം ഒരാടും ഒട്ടകം മാട് ഇവയിൽനിന്നുള്ള എഴിൽ ഒന്നായാലും മതി


ഏഴ് കുട്ടികൾക്ക് ഒരു മാടിനേയും ഒട്ടകത്തേയും അറുക്കാ വുന്നതാണ്. ഒട്ടകത്തിലും മാടിലും ഏഴാളുകൾക്ക് പങ്കാവുന്ന താണ്. എല്ലാവരും അഖീഖ ഉദ്ദേശിച്ചവരാവണമെന്നില്ല. ചിലർ അഖീഖയും മറ്റുള്ളവർ മാംസവും ഉദ്ദേശിക്കാവുന്നതാണ്.


66. ഒരാടുകൊണ്ട് ഒരാളുടെ ഉളുഹിയ്യത്തും അഖീഖത്തും ഇദ്ദേ ശിക്കാമോ?


ഉ: പാടില്ല. എന്നാണ് ഇബ്‌നു ഹജർ(റ) തുഹ്‌ഫയിൽ പറ ഞ്ഞത്. അത് പറ്റുമെന്ന് ഇമാം റംലി(റ) പറഞ്ഞിട്ടുണ്ട്. (ശർവാനി 9/370).


67. ഉളുഹിയ്യത്തും അഖീഖയും തമ്മിൽ നിയമങ്ങളിൽ എന്താണ് വ്യത്യാസം?


ഉ: ഉളുഹിയ്യത്തിൽ പറഞ്ഞു എല്ലാ നിയമങ്ങളിലും അഖീഖ ത്തിനും ബാധകമാണ്. മൃഗത്തിൻ്റെ പ്രായം ന്യൂനതയില്ലാതിരി ക്കൽ ഭക്ഷിക്കൽ സ്വദഖ ചെയ്യൽ വിൽക്കാൻ പാടില്ലെന്ന നിയമം ഇവയിലെല്ലാം തുല്യമാണ്.


വ്യത്യാസമുള്ളതിൽ ചിലത് താഴെ വിവരിക്കുന്നു.


അഖീഖ ധനികർക്ക് ലഭിച്ചാൽ അവർക്ക് ഉടമാവകാശം ലഭി ക്കും. അവർക്ക് അതിൽ വിൽപന പോലെയുള്ള കൈകാര്യങ്ങൾ ചെയ്യാവുന്നതാണ്.


അഖീഖയുടെ മാംസം വേവിച്ച് നൽകൽ സുന്നത്താണ്. ഉളു ഹിയ്യത്ത് പച്ചയിൽ നൽകണം. എന്നാൽ വലത് കുറക് പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്ത്രീക്ക് വേവിക്കാതെ നൽകൽ സുന്നത്താ .


68. അഖീഖയുടെ മറ്റു സുന്നത്തുകൾ വിവരിക്കാമോ?


ഉ: സൂര്യനുദിക്കുമ്പോൾ അഖീഖ അറുക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠമായത്- അറുക്കുമ്പോൾ ബിസ്‌മില്ലാഹി അല്ലാഹുമ്മ ലക വഇലൈക അല്ലാഹുമ്മ ഹാദിഹി അഖീഖത്തു ഫുലാനിൻ എന്ന ദിക്റ് ചൊല്ലൽ സുന്നത്താണ്.


മധുരമുള്ള വല്ലതും ചേർത്ത് മാംസം വേവിക്കലും നല്ലതാ ണ്. കുട്ടിയുടെ സ്വഭാവം മധുരമുള്ളതാവണം എന്ന സുഭലക്ഷ


ണമാണ്. (തുഹ്ഫ).


വേവിച്ച മാംസവും കറിയും സാധുക്കൾക്ക് കൊടുത്തയക്കു ന്നതാണ് അവരെ ക്ഷണിച്ചുവരുത്തുന്നതിനേക്കാൾ ശ്രേഷ്ഠമാ യത്.


മൃഗത്തെ അറുക്കുമ്പോൾ അതിൻ്റെ എല്ലുകൾ പൊട്ടിക്കാതി രിക്കൽ സുഭലക്ഷണമാണ് അത് സുന്നത്താണ്.


ഓരോ എല്ലും അതിൻ്റെ കെണുപ്പുകളെതൊട്ട് വേർപിരിക്ക ണം. (തുഹ്ഫ ശർവാനി 9/372).


69. ഏത് ദിവസമാണ് അറവ് നടത്തേണ്ടത്?


ഉ: പ്രസവിച്ച് ഏഴാം ദിവസം. അതിന് സാധിച്ചില്ലെങ്കിൽ 14ന് പിന്നെ 21ന് അങ്ങനെ ഏഴ് ദിവസം കൂട്ടിയെടുക്കലാണ് നല്ലത്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ദുൽഹിജ്ജയിലെ സുന്നത്ത് നോമ്പനുഷ്ഠിക്കൽ*

 *ദുൽഹിജ്ജയിലെ സുന്നത്ത് നോമ്പനുഷ്ഠിക്കൽ*


Aslam Kamil Saquafi parappanangadi


59 ദുൽഹിജ്ജ ഒമ്പതു ദിവസങ്ങളിൽ ചെയ്യേണ്ട കർമ്മങ്ങൾ എന്തെല്ലാം?


ഉ: ദുൽഹിജ്ജ ഒന്ന് മുതൽ ഒമ്പത് വരെ നോമ്പനുഷ്ട‌ിക്കൽ വലിയ പുണ്യമാണ്. അതിൽ അറഫാ ദിവസം ഏറ്റവും വലിയ പുണ്യമാണ്. അത് കഴിഞ്ഞ് ഒരു വർഷത്തേയും വരാനുള്ള ഒരു വർഷത്തേയും ദോഷങ്ങൾ പൊറുപ്പിക്കുമെന്ന് നബി(സ) പറഞ്ഞി ട്ടുണ്ട്. (മുസ്‌ലിം)


ഇബ്നു അബ്ബാസ് (റ)വിനെതൊട്ട് ഇങ്ങനെ കാണാം. നബി( സ) പറഞ്ഞു. ദുൽഹിജ്ജ പത്ത് ദിവസങ്ങളേക്കാൾ സൽകർമ്മം ചെയ്യാൻ പുണ്യമായ ദിവസങ്ങൾ വേറെയില്ല. സ്വഹാബികൾ ചോദിച്ചു യുദ്ധം ചെയ്യുന്നതിനേക്കാൾ പുണ്യമുണ്ടോ നബിയെ. നബി(സ) അതെ. ജിഹാദിനേക്കാൾ കൂടുതൽ പ്രതിഫലാർഹ മാണ് ഈ ദിവസങ്ങളിലെ സൽകർമം. എന്നാൽ ശഹീദായി മര ണപ്പെട്ട വ്യക്തി ഇതിൽ നിന്നൊഴിവാണ്. ഖുബാരി 916


ഒമ്പതിന്ന് മാത്രം നോമ്പനുഷ്‌ഠിക്കുന്നവർ സൂക്ഷ്‌മത കണ ക്കിലെടുത്ത് എട്ടിനും കൂടി നോമ്പനുഷ്ടിക്കൽ സുന്നത്താണ്.


തുഹ്ഫ 3/455


60. സുന്നത്ത് നോമ്പനുഷ്‌ടിക്കുമ്പോൾ ഫർള് കൂടി കരുതാമോ?


ഉ: സുന്നത്ത് നോമ്പനുഷ്‌ടിക്കുമ്പോൾ ഫർള് നോമ്പ് വീട്ടാ നുള്ളവർ രണ്ടും നിയ്യത്ത് ചെയ്യുന്നപക്ഷം രണ്ടും സ്വഹീഹാകു ന്നതും പ്രതിഫലം ലഭിക്കുന്നതുമാണ്. ഫർള് വീട്ടാൻ മാത്രം കരു തുന്ന പക്ഷം ഖളാഅ് വീടുന്നതും സുന്നത്ത് നോമ്പിന്റെ നിർദേശം മാനിച്ചവനായി പരിഗണിക്കുന്നതുമാണ്


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ഉളുഹിയ്യത്ത് സംശയത്ത് സംശയ നിവാരണം*

 *ഉളുഹിയ്യത്ത് സംശയത്ത് സംശയ നിവാരണം*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാട്


15 എന്താണ് ഉളുഹിയ്യത്ത്?


ഉ: മഹാനായ ഇബ്രാഹീം നബിയെയും മകൻ ഇസ്മ‌ാഈൽ നബിയെയും അനുസ്‌മരിച്ച്കൊണ്ട് ത്യാഗോജ്ജ്വലമായ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ദുൽഹിജ്ജ 10,11,12,13 തിയ്യതികളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ പുണ്യകർമമാണ് ഉളുഹിയ്യത്ത്.


16. ഉളുഹിയ്യത്തിൻ്റെ ശ്രേഷ്‌ഠത എന്ത്?


ഉ: ആഇഷ(റ)യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു. അറവ് നടത്തുന്നതിനേക്കാൾ അല്ലാഹുവിന് പ്രിയമുള്ള ഒരു കർമവും ബലി പെരുന്നാൾ ദിനത്തിൽ ഒരു മനുഷ്യന് ചെയ്യാൻ കഴിയുകയില്ല. കൊമ്പ്, രോമം, കുളംബ് എന്നിവയോടുകൂടി അന്ത്യദിനത്തിൽ അറവുമൃഗം വരും. അതിൻ്റെ രക്തം ഭൂമിയിൽ വീഴുന്നതിനു മുമ്പായി അല്ലാഹു അത് സ്വീകരിക്കും. അതിനാൽ ഉളുഹിയ്യത്ത് കൊണ്ട് നിങ്ങൾ സംതൃപ്‌തരാവുക. (തുർമുദി 1413) എന്ന് മാത്രമല്ല ഉളുഹിയ്യത്ത് മൃഗത്തിൻ്റെ ഓരോ രോമത്തിന് പകരവും ഒരു നന്മ ലഭിക്കുമെന്നും സ്വീറാഥ് പാലംകടക്കുമ്പോൾ അത് അവന്റെ വാഹനമാകുമെന്നും ഹദീസിൽ വന്നിരിക്കുന്നു.


17. ഉളുഹിയ്യത്തറുക്കൽ ആരുടെ മേൽ? അതിൻ്റെ ഹുക‌്മ് എന്ത്?


ഉ: ബലിപെരുന്നാൾ ദിനത്തിൽ തൻ്റെയും താൻ ചിലവ് നൽകൽ നിർബന്ധമായവരുടേയും ഭക്ഷണം വസ്ത്രം വീട് തുട ങ്ങിയ ആവശ്യങ്ങൾ കഴിഞ്ഞ് ഉളുഹിയ്യത്ത് നിർവ്വഹിക്കാനുള്ള സമ്പത്ത് ബാക്കി വരുന്ന ബുദ്ധിയും പ്രായപൂർത്തിയും വിവേക വുമുള്ള എല്ലാ മുസ്‌ലിമിനും ഉളുഹിയ്യത്തറുക്കൽ ശക്തമായ സുന്നത്താണ്. ഉളുഹിയ്യത്ത് നിർബന്ധമാണെന്ന് വരെ അഭിപ്രാ യമുള്ളതിനാൽ അതുപേക്ഷിക്കൽ കറാഹത്താണ്. സുന്നത്തായ സ്വദഖയേക്കാളുത്തമം ഉളുഹിയ്യിത്താണ്. തുഹ്ഫ 9/344).


18. അറുക്കേണ്ട മൃഗം എന്ത്?


ഉ: അഞ്ച് വയസ് പൂർത്തിയായ ഒട്ടകം രണ്ട് വയസ്സ് പൂർത്തി യായ മാട്, കോലാട്, ഒരു വയസ്സ് പൂർത്തിയായ നെയ്യാട് എന്നി വയാണ് ഉളുഹിയ്യത്തിൻ്റെ മൃഗങ്ങൾ. മാടിൽ കാള, പോത്ത്, മൂരി, പശു, എരുമ, എന്നിവ ഉൾപ്പെടുന്നതാണ് തുഹ്ഫ 9/348


ഒരു ഒട്ടകത്തേക്കാളും മാടിനേക്കാളും ഉത്തമം ഏഴ് ആടുക

ളാണ്. ഒട്ടകത്തിനും മാടിനും മാംസം കൂടുതലാണെങ്കിലും ശരി. കാരണം ഏഴാടുകളെ അറുക്കുമ്പോൾ കൂടുതൽ എണ്ണം അറു ക്കൽ ഉള്ളതോടൊപ്പം ആടിൻ്റെ മാംസമാണല്ലോ കൂടുതൽ നല്ലത്


19. ഉളുഹിയ്യത്തറുക്കുന്ന മൃഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണ്.


ഉ: മാംസം കുറവു വരുത്തുന്ന ന്യൂനതകൾ മൃഗത്തിൽ ഇല്ലാ തിരിക്കൽ നിബന്ധനയാണ്. ഇപ്പോൾ മാംസം കുറവ് വന്നതും ഭാവിയിൽ മാംസം കുറയാനിടയുള്ള ന്യൂനതയുള്ളതും പറ്റില്ല. അപ്പോൾ വയറു നിറക്കാൻ മേയുന്നതിൽ കുറവു വരുത്തുന്ന വ്യക്തമായ വൈകല്യമുള്ളത് പറ്റില്ല.


ചോദ്യം :

ഉളുഹിയ്യത്ത് അറുക്കാൻ പറ്റാത്ത മൃഗങ്ങൾ ഏവ ?


ഉത്തരം:

1.മാംസതാൽപര്യക്കാർ ഇഷ്ടപ്പെടാത്ത വിധം മെലിച്ചിൽ സംഭവിച്ചത്


2 .ഭ്രാന്തുള്ളത്

3. ചെവി വാൽ നാവ് അകിട് തുടങ്ങിയവ യിൽനിന്ന് അൽപ്പമെങ്കിലും മുറിച്ചു നീക്കപ്പെട്ടത്.

4 കാഴ്‌ച നഷ്ട പ്പെട്ടത്

5. ഒരു കണ്ണിനാണെങ്കിലും 6.വ്യക്തമായ മുടന്തുള്ളത് 7.ശക്തിയായ രോഗമുള്ളത് 8.കുറഞ്ഞതോലിലാണെങ്കിലും ചൊറി ബാധിച്ചത്. 9.എല്ലൊടിഞ്ഞത് 

10.പല്ലുകൾ മുഴുവനും നഷ്‌ടപ്പെട്ടത് 

11.ജന്മനാ ചെവിയില്ലാത്തത്, 12.ഗർഭിണി തുടങ്ങിയവയൊന്നും ഉളുഹിയ്യത്തിന് പറ്റില്ല.


 കൊമ്പില്ലാത്തതും കൊമ്പ് മുറിഞ്ഞതും മതിയാവുമെ ങ്കിലും കൊമ്പുള്ളതാണ് ഉത്തമം.


അൽപം പോലും നഷ്‌ടപ്പെടാതെ ചെവിക്കൊ മറ്റൊ ദ്വാരമോ കീറലോ ഉള്ളത് മതിയാവുന്നതാണ്. തുഹ്ഫ 9/353


20. മൃഗത്തിൻറെ നിറത്തിൽ ഉത്തമമായത് ഏത്?


ഉ: ഇമാം നവവി(റ) വിവരിക്കുന്നു. നമ്മുടെ അസ്ഹാബ് പറ യുന്നു: മൃഗങ്ങളിലുത്തമം വെള്ള നിറത്തിലുള്ളതും പിന്നെ തെളി ഞ്ഞതല്ലാത്ത വെള്ള നിറത്തിലുള്ളതും പിന്നെ അൽപം കറുപ്പും അൽപം വെളുപ്പും നിറത്തിലുള്ളതും പിന്നെ കറുപ്പ് നിറത്തിലു ള്ളതുമാണ്. (ശറഹു മുസ്‌ലിം 7/135 (തുഹ്ഫ 9/350)



21. ആണോ പെണ്ണൊ ഏതാണുത്തമം?


ഉ: കൂടുതൽ ഇണ ചേർന്നിട്ടില്ലാത്ത ആണാണ് പെണ്ണിനേ ക്കാളുത്തമം. പിന്നീട് തീരെ പ്രസവിച്ചിട്ടില്ലാത്ത പെൺമൃഗവും പ്രസവിച്ച പെൺ മൃഗത്തിലും ഉത്തമം കൂടുതൽ ഇണ ചേർന്ന താണെങ്കിലും ആണ് തന്നെയാണ്.


ഉടക്കപ്പെട്ടതും ഉളുഹിയ്യത്തിന് പറ്റുന്നതാണ്. അതിന്റെ


മാംസം കൂടുതൽ രസകരമായിരിക്കും രണ്ട് വൃഷണങ്ങൾ സാധാ ധാരാളം പണ്ഡിതർ പ്രസ്‌താവിച്ചിട്ടുണ്ട്. തുഹ്‌ഫ 9/349


22. ഉളുഹിയ്യത്തിൻ്റെ സമയം എപ്പോൾ?


ഹിച്ച് രൺ റക്‌അത്തും രണ്ട് ഖുതുബയും നിർവ്വഹിക്കാനാവ ശ്യമായ സമയം കഴിഞ്ഞാൽ ഉളുഹിയ്യത്ത് അറുക്കാനുള്ള സമയം തുടങ്ങി. അതിന് മുമ്പ് അറുത്താൽ ഉളുഹിയ്യത്തായി പരിഗണി ക്കുകയില്ല. ഇതാണ് ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരുടെ വീക്ഷണം. ഉളുഹിയത്തിൻ്റെ സമയം അവസാനിക്കുന്നത് ദുൽഹിജ്ജ 13ന്റെ സൂര്യാസ്‌തമനത്തോടെയാണ്.


23. എങ്ങിനെയാണ് ഉളുഹിയ്യത്തിൽ ഷെയറാവൽ?


ഉ: ഒട്ടകത്തിലും മാടിലും ഏഴുപേർക്ക് വീതം ഷെയർ കൂടാ വുന്നതാണ്. ഒരു മൃഗത്തിൽ ഏഴിൽ കൂടാൻ പാടില്ല. കുറയുന്ന തിന് വിരോധമില്ല. മൃഗത്തിൻ്റെ ഏഴിലൊന്ന് (1/7) ഓരോരു ത്തർക്കും ഉടമയായിരിക്കണമെന്നർത്ഥം. ഏഴിൽ ഓരോരുത്തരുടെ പേരിലും അവരവരുടെ വിഹിതത്തിൽ നിന്നും പച്ച മാംസം സ്വദഖ ചെയ്യൽ നിർബന്ധമാണ്. (ഖൽയൂബീ 4/250)


24. ധാരാളം ആളുകൾ ഷെയർ കൂടുമ്പോൾ പ്രത്യേകം ശ്രദ്ധി ക്കേണ്ട കാര്യമെന്ത്?


ഉ: 14 പേര് ഷെയറായി രണ്ട് കാളയെ വാങ്ങിച്ചു എന്ന് കരു തുക. ഓരോന്നിലും 14 പേർക്കും ഷെയർ ഉണ്ടെന്ന നിലയിൽ അറവ് നടത്തിയാൽ ആർക്കും ഉളുഹിയ്യത്ത് സ്വഹീഹാവുകയി ല്ല. മറിച്ച് രണ്ട് കാളയിൽനിന്നും ഒരു കാളയെ ഇന്ന ഏഴാളു കൾക്ക് എന്ന് കൃത്യമാക്കേണ്ടതാണ്. അടുത്ത കാളയെ ഇന്ന ഏഴാളുകൾ എന്ന നിലയിൽ കൃത്യമാക്കേണ്ടതാണ്. ഒരാളുടെ അവകാശം പതിനാലിൽ ഒന്ന് എന്നതാവരുത്. കൃത്യമായ ഒരു മൃഗത്തിന്റെ ഏഴിൽ ഒന്ന് എന്ന നിലക്കാവണം.


25. ധാരാളം ആളുകൾ അവർക്കുവേണ്ടി അഖീഖ അറുക്കാ ത്തവരാണ്. ഒരു മാടിൽ ഉളുഹിയ്യത്തിന്നും അഖീഖത്തിന്നും ശെയറാവാമോ?


ഉ: ഒട്ടകം മാട് എന്നിവയിൽ ഒന്നിൽ കൂടുതൽ പേര് പങ്ക് ചേരുമ്പോൾ ഒരാൾക്ക് ഉളുഹിയ്യത്തും മറ്റൊരാൾക്ക് അഖീഖത്തും ഉദ്ദേശിക്കാവുന്നതാണ്.


മാംസ വിൽപനക്കാരനും ഉളുഹിയ്യത്ത് ഉദ്ദേശിച്ചവനും ചേർന്ന് ഒരു മൃഗത്തെ വാങ്ങി അറവ് നടത്താവുന്നതാണ്. ഉളുഹിയ്യത്ത് ഉദ്ദേശിച്ചവൻ അറവ് സമയത്ത് നിയ്യത്ത് ചെയ്ത്‌തിരിക്കണം. ഓഹരി ചെയ്ത‌ാൽ വിൽപനക്കാരൻ അവൻ്റെ വിഹിതം വിൽക്കാവു ന്നതും ഉളുഹിയ്യത്ത് ഉദ്ദേശിച്ചവൻ അവന്റെ വിഹിതം അതിന്റെ നിയമങ്ങൾക്കനുസരിച്ച് ചിലവഴിക്കേണ്ടതാണ്. തുഹ്ഫ 9/349


26. രാത്രിയിൽ ഉളുഹിയ്യത്ത് അറുക്കാമോ?


ഉ: പ്രസ്തുത നാല് ദിവസങ്ങളിലെ രാത്രികളിലും അറവ് നടത്താവുന്നതാണെങ്കിലും പ്രത്യേക ആവശ്യവും മസ്‌ലഹത്തു മില്ലാതെ രാത്രി അറവ് കറാഹത്താണ്. (തുഹ്‌ഫ 9/354)


പകൽ സമയം മറ്റു ജോലികളിലേർപെട്ടതിനാൽ ഉളുഹിയ്യ ത്തറുക്കാൻ സമയം ലഭിക്കാതെ വരൽ, സാധുക്കൾക്ക് ഹാജറാ വാനുള്ള സൗകര്യവും, സുലഭമായി അവരെ ലഭിക്കലും രാത്രി യിലാവുന്നതിൻ്റെ ആവശ്യത്തിൻ്റെയും മസ്ലഹത്തിൻ്റെയും ഉദാ ഹരണങ്ങളാണ് ശർവാനി 9/351).


27. ഉളുഹിയ്യത്തിന് നിയ്യത്ത് നിർബന്ധമുണ്ടോ?


ഉ: നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്. ഇല്ലെങ്കിൽ ഉളുഹിയ്യത്ത് സ്വഹീഹാവുകയില്ല. അറുക്കുന്നതിൻ്റെ മുമ്പ് മൃഗത്തെ നിർണ്ണ യിച്ചുകൊണ്ട് ഇത് എൻ്റെ സുന്നത്തായ ഉളുഹിയ്യത്താണ് എന്ന് നിയ്യത്ത് ചെയ്യുക. അല്ലെങ്കിൽ അറുക്കുന്ന സമയത്ത് മേൽപറ ഞ്ഞത് പോലെയുള്ള നിയ്യത്ത് ചെയ്യുക.


അറുക്കാൻ മറ്റൊരാളെ ഏൽപിക്കുമ്പോൾ അവനു മൃഗത്തെ കൈമാറുമ്പോഴോ അവൻ അറുക്കുമ്പോഴോ നിയ്യത്ത് ചെയ്യാവു ന്നതാണ്. വേണമെങ്കിൽ വകതിരിവായ ഒരു മുസ്‌ലിമിനെ അറ വിന് ഏൽപിക്കുമ്പോൾ നിയ്യത്ത് ചെയ്യാനും അദ്ദേഹത്തെ ഏൽപി ക്കാവുന്നതാണ്. ഒന്നിലധികം പേർ ശെയറായി നിർവഹിക്കുമ്പോ ൾ മേൽ സമയങ്ങളിൽ ഓരോരുത്തരും നിയ്യത്ത് ചെയ്യുകയോ നിയ്യത്ത് ചെയ്യാൻ ഒരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. തുഹ്ഫ 9/360


28. ഉദുഹിയ്യത്ത് മാംസം വിതരണം ചെയ്യേണ്ടതാണ്. എങ്ങി നെയാണ്?


ഉ: സുന്നത്തായ ഉളുഹിയ്യത്തിൽ നിന്ന് നിസ്സാരമല്ലാത്ത അൽപമെങ്കിലും ഫഖീർ മിസ്‌കീൻ എന്നിവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. ഒരാൾക്ക് നൽകിയാലും മതി. വേവിക്കാതെ


തന്നെ നൽകണം. സ്വദഖ ചെയ്യാതെ മുഴുവൻ ഭക്ഷിക്കുകയോ ഹദ്യ നൽകുകയോ ചെയ്താൽ സ്വദഖ ചെയ്യൽ നിർബന്ധമായ അളവിന് അവൻ കടക്കാരനാകുന്നതാണ്. തുഹ്‌ഫ 9/364


സുന്നത്തായ ഉളുഹിയ്യത്തിൽനിന്ന് സ്വന്തമായി ഭക്ഷിക്കൽ സുന്നത്താണ്. ഏറ്റവും നല്ലത് ബറകത്തിന് അൽപം മാത്രം എടുത്ത് ബാക്കി എല്ലാം സ്വദഖ ചെയ്യലാണ്. കരള് എടുക്കുന്ന താണ് ഏറ്റവും ശ്രേഷ്ടമായത്. നബി(സ) ഉളുഹിയ്യത്തിന്റെ കരള് ഭക്ഷിക്കുന്നവരായിരുന്നു. - നിർബന്ധമായ ഉളുഹിയ്യത്താണെ ങ്കിൽ മുഴുവൻ ഫഖീറ് മിസ്ക്കീനിന് സ്വദഖ ചെയ്യൽ നിർബന്ധ മാണ്. സ്വന്തം ആവശ്യത്തിന് അൽപം പോലും എടുക്കരുത്. (തുഹ്‌ഫ)


29. ഉളുഹിയ്യത്തിൻ്റെ മാംസം 3 ദിവസത്തേക്കാൾ കൂടുതൽ സൂക്ഷിക്കാൻ പാടില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ടോ?


ഉ: ഇബ്നു ഹജറ്(റ) പറയുന്നു. മൂന്ന് ദിവസത്തിൽ കൂടു തൽ സൂക്ഷിക്കാൻ പാടില്ല എന്നത് ആദ്യകാല നിയമമാണ്. അത് ദുർബലമാക്കപ്പെട്ടിട്ടുണ്ട്. തുഹ്ഫ 9/364


30. ഉളുഹിയ്യത്ത് ലഭിച്ച മാംസം വിൽപന നടത്താമോ?


ഉ: ഉളുഹിയ്യത്ത് അറുത്തവൻ അത് വിൽപ്പന നടത്താൻ പാടി ല്ല സുന്നത്തായ ഉളുഹിയ്യത്തിൽ നിന്നൽപ്പവും നിർബന്ധമായത് മുഴുവനും സകാതിൻ്റെ അവകാശികളായ ഫഖീർ മിസ്‌കീൻ വിഭാ ഗങ്ങൾക്ക് നൽകൽ നിർബന്ധമാണ്.


ഇങ്ങനെ ഫഖീറ് മിസ്‌കീനിന് ലഭിച്ചത് അവർക്ക് ഉടമയാകു ന്നതും വിൽപനയടക്കമുള്ള എല്ലാ ഇടപാടുകളും നടത്താവുന്ന താണ്. തോല് മാംസം മറ്റുള്ളത് എല്ലാം ഇങ്ങനെ വിൽക്കുന്നതും ദാനം ചെയ്യുന്നതും മുസ്ലിമിനായിരിക്കണം. അവർക്ക് ലഭിച്ചത് ഉളുഹിയ്യത്ത് നിർവ്വഹിച്ചവന് തന്നെ വിൽക്കുകയോ ദാനം നൽകു കയോ ചെയ്യാം.


31. ധനികർക്ക് ലഭിച്ച ഉളുഹിയ്യത്ത് മാംസം വിൽപ്പന നട ത്താമോ?


ഉ: സുന്നത്തായ ഉളുഹിയ്യത്തിൽ നിന്നും ധനികർക്ക് നൽകൽ അനുവദനീയമാണ്. വേവിക്കാതെയും നൽകാം. പക്ഷെ, ധനി കർക്ക് ലഭിച്ച മാംസമോ? തോലോ എന്തായാലും അവർക്ക് ഉടമ യാവുകയില്ല. അത്കൊണ്ട് അത് വിൽക്കുവാനോ വാടകക്ക് നൽകുവാനോ അവർക്ക് പാടില്ല. സ്വന്തം ഉപയോഗിക്കുകയോ


ധനികരോ ഫഖീറോ ആയ മറ്റു മുസ്‌ലിംകൾക്ക് സ്വദഖ ചെയ്യു കയോ ഭക്ഷിപ്പിക്കുകയോ ചെയ്യാവുന്നതാണ്. (തുഹ്ഫ).


സകാത്തിന്റെവകാശികളായ ഫഖീർ മിസ്‌കീൻ വിഭാഗങ്ങളി ലുൾപ്പെടാത്തവരാണ് ധനികർ എന്നതിൻ്റെ വിവക്ഷ (ശർവാനി 9/363)


നിർബന്ധ ഉളുഹിയ്യത്തിൽനിന്നും ധനികർക്ക് നൽകാൻ പാടി ല്ല. അവർ അയൽവാസികളോ കുടുംബക്കാരോ ആയാലും ശരി അവർക്ക് നൽകിയാൽ അവൻ്റെ ബാദ്ധ്യത വീടുകയില്ല- ഫഖീർ മിസ്കീനിന് മാത്രമേ നൽകാവൂ.


32. ഉളുഹിയ്യത്തിൻ്റെ തോല് എന്ത് ചെയ്യണം?


ഉ: സുന്നത്തായ ഉളുഹിയ്യത്തിൻ്റെ തോല് കൊമ്പ് തുടങ്ങി യവ ഉളുഹിയ്യത്ത് നിർവ്വഹിച്ചവൻ ഉപയോഗിക്കുന്നതിന് വിരോ ധമില്ല.


ബക്കറ്റ് ചെരുപ്പ് ഖുഫഫ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ടാ ക്കാമല്ലൊ. മറ്റുള്ളവർക്ക് വായ്‌പ കൊടുക്കുകയും ചെയ്യാം. സ്വന്തം ഉപയോഗിക്കുന്നില്ലെങ്കിൽ സ്വദഖ ചെയ്യണം. സ്വദഖ ചെയ്യലാണ്


നിർബന്ധ ഉളുഹിയ്യത്താവുമ്പോൾ സ്വന്തം ഉപയോഗിക്കാൻ പറ്റില്ല. ഫഖീറ് മിസ്ക്‌കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാ ണ്. ഉളുഹിയ്യത്ത് സുന്നത്തായാലും വാജിബായാലും തോല് കൊമ്പ് തുടങ്ങി ഉളുഹിയ്യത്തിൽ നിന്നുള്ള യാതൊന്നും വിൽക്കാനോ അറവുകാരനു കൂലിയായി നൽകാനോ പറ്റില്ല. ഒരാൾ തൻ്റെ ഉളുഹിയ്യത്തിൻ്റെ തോല് വിറ്റാൽ അവന് ഉളുഹി യ്യത്ത് ലഭിക്കുകയില്ലെന്ന് ഹദീസിലുണ്ട്. ഉളുഹിയ്യത്ത് അറുക്ക പ്പെടുന്നതോട് അതിൻ്റെ ഉടമാവകാശം അവന് നഷ്‌ടപ്പെട്ടു എന്നാണ് ഇസ്‌ലാമിൻ്റെ വീക്ഷണം. തുഹ്ഫ 9/365


ഫഖീർ മിസ്ക‌ീൻ വിഭാഗത്തിൽ പെട്ടവർക്ക് തോല് നൽക പ്പെട്ടാൽ അവർക്ക് വിൽക്കാവുന്നതാണ്. അറവ് ജോലിക്കാർക്ക് കൂലിയുടെ ഭാഗമല്ലാതെ സ്വദഖ നൽകാവുന്നതാണ്. അവർ ധനി കരല്ലെങ്കിൽ അവർക്ക് വിൽക്കാം.


ചില സ്ഥലങ്ങളിൽ ഉള്ഹിയ്യത്ത് അറുത്തവർ തോല് വിറ്റ് ആ പണം പള്ളി മദ്രസ്സിയിലേക്ക് നൽകുന്ന പതിവുണ്ട്. അത് ഹറാമും ബാത്വിലുമാണ്. ഉളുഹിയ്യത്തിൻ്റെ പ്രതിഫലം നഷ്ട‌മാവുകയും ചെയ്യും


എങ്കിലും അറവ് നടത്തിയവനിൽ നിന്ന് മിസ്കീനിന് ലഭി ക്കുകയും അയാളോ അയാൾ വകാലത്താക്കിയവനൊ വിറ്റു ആ കാശ് പള്ളി മദ്രസകൾക്ക് നൽകുന്നതിന് വിരോധമില്ല. കാരണം ഫഖീർ മിസ്‌കീനിൻ്റെ ഉടമയിൽ വന്നാൽ അവർക്ക് വിൽക്കാനും വിറ്റകാശ് അവർ ഉദ്ദേശിക്കുംപോലെ കൈകാര്യം ചെയ്യാനും അവർക്ക് അവകാശമുണ്ട്.


33. ഉളുഹിയ്യത്ത് മൃഗത്തിൻ്റെ പാൽ കുടിക്കാമൊ?


ഉ: നേർച്ചയാക്കുന്നതുകൊണ്ടോ? മറ്റൊ ഉളുഹിയ്യത്തറുക്കൽ നിർബ്ബന്ധമായ ഉളുഹിയ്യത്തിൻ്റെ പാലിൽ നിന്നും കുട്ടിക്കാവശ്യ മായത് കഴിച്ച് ബാക്കി വരുന്ന പാൽ കുടിക്കൽ കറാഹത്തോടെ അനുവദനീയമാണ്. തുഹ്‌ഫ 9/368).


34. പ്രായം തികയാത്തതിനെയോ ന്യൂനതയുള്ളതിനെയോ ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ എന്ത് ചെയ്യണം?


ഉ: അങ്ങനെ നേർച്ചയാക്കിയാൽ തൊട്ടടുത്ത് വരുന്ന ബലി പെരുന്നാളിന്ന് തന്നെ അറവ് നടത്തലും ഉളുഹിയ്യത്ത് വിതരണം ചെയ്യുംപോലെ വിതരണം ചെയ്യലും നിർബന്ധമാണ്.


അടുത്ത വർഷത്തേക്ക് നീട്ടി വെക്കാനോ വയസ്സ് തികയാൻ കാത്തിരിക്കാനൊ പാടില്ല.


ആദ്യവർഷം അറുക്കാതിരുന്നാൽ വേഗം അറുത്ത് കൊടുക്ക ണം. പിന്നീട് വരുന്ന ദുൽഹിജ്ജയിലേക്ക് പിന്തിക്കാൻ പാടില്ല.


35. ഒരു മൃഗം ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ പകരം മറ്റൊന്നിനെ അറുക്കാമോ?


ഉ: പറ്റില്ല. എന്ന് മാത്രമല്ല നേർച്ചയാക്കിയ മൃഗത്തെ വിൽക്കാനൊ മാറ്റം ചെയ്യാനൊ പാടില്ല. നേർച്ചയോടെ അതിന്റെ ഉടമാവകാശം നഷ്‌ടപ്പെട്ടതാണ് കാരണം.


36. നേർച്ചയാക്കേണ്ടത് എങ്ങിനെ?


ഉ: ഇതിനെ ഞാൻ ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കി എന്നോ ഇത് ഉളുഹിയ്യത്താണ് എന്നോ പറയുന്നതിലൂടെ നേർച്ച യാവുന്നതാണ്. നിശ്ചിത മൃഗം എന്ന സ്വഭാവത്തിലല്ലാതെ ഞാൻ ഒരു ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കി എന്ന് പറഞ്ഞാൽ ഉളു ഹിയ്യത്തിന് പറഞ്ഞ എല്ലാ നിബന്ധനകളും ഒത്തിണങ്ങിയ കുഞ്ഞിനെ തന്നെ അറുക്കണം. ന്യൂനതയുള്ളതൊ വയസ്സ് തിക യാത്തതൊ പറ്റില്ല.


ആദ്യം മേൽ രൂപത്തിൽ നേർച്ചയാക്കിയ വ്യക്തി പന്നീട് മൃഗത്തെ നിശ്ചയിക്കുന്ന പക്ഷം അതിനെ തന്നെ അറുക്കൽ നിർബന്ധമാണ്. അതുണ്ടായിരിക്കെ മറ്റൊരു മൃഗത്തെ അറു ത്താൽ പറ്റില്ല. ഇങ്ങനെ നിർണയിക്കുന്നത് ന്യൂനതയില്ലാത്ത മൃഗ ത്തെയായിരിക്കണം (തുഹ്ഫ)


37. നിർണയിച്ചതിന്ന് ശേഷം ന്യൂനത വന്നാൽ എന്താണ് വിധി?


ഉ: നിബന്ധനയൊത്ത മറ്റൊന്നിനെ അറുക്കൽ നിർബന്ധമാ ണ്. അതിനെ അറുക്കേണ്ടതില്ല. തുഹ്‌ഫ 9/356


38. മൃഗത്തെ നേർച്ചയാക്കിയതിന്ന് ശേഷം ന്യൂനത വന്നാൽ എന്ത് ചെയ്യണം?


ഉ: അവന്റെ വീഴ്ച‌യില്ലാതെ ന്യൂനത വന്നാൽ സമയമാവു മ്പോൾ അതിനെ അറുത്ത് വിതരണം ചെയ്യണം. ഉളുഹിയ്യത്ത് ലഭിക്കുന്നതാണ്. അവൻ്റെ വീഴ്‌ച കൊണ്ട് ന്യൂനത വന്നാൽ അതി നെയും മറ്റൊന്നിനേയും അറുക്കൽ നിർബന്ധമാണ് (തുഹ്ഫ)


39. നിശ്ചിത മൃഗം നേർച്ചയാക്കിയത് നശിച്ചാൽ എന്ത് ചെയ്യണം?


ഉ: അവന്റെ വീഴ്ച്ചയില്ലാതെ നശിച്ചാൽ ഒന്നും ചെയ്യേണ്ടതി ല്ല. അവന്റെ വീഴ്‌ച കാരണം നശിക്കുകയോ അവൻ നശിപ്പിക്കു കയോ ചെയ്താൽ അതിൻ്റെ നിലവാര വിലക്ക് സമാനമായ അത് പോലുള്ളതിനെയോ അതിനേക്കാൾ മെച്ചമുള്ളതിനെയോ വാങ്ങി അറുക്കണം. അതിനേക്കാൾ താഴ്ന്നത് അറുത്താൽ മതിയാവി ല്ല. (മഹലി 4/253 തുഹ്ഫ).


40. ഉളുഹിയ്യത്ത് നേർച്ചയാക്കിയെന്ന് പറയാതെ മനസ്സിൽ കരുതിയാൽ നേർച്ചയാവുമോ?


ഉ: ഇല്ല. വാക്കാൽ പറയൽ നേർച്ചയുടെ ശർത്താണ്. കരുതി യാൽ നേർച്ചയാവില്ല. തുഹ്ഫ 9/355


41. സാധാരണഗതിയിൽ ഇത് എൻ്റെ ഉളുഹിയ്യത്താണ് എന്ന് പറയാറുണ്ട്. അത് നേർച്ചയാവുമോ?


ഉ: അത് നേർച്ചയാവുമെന്നാണ് ഇമാം ഇബ്‌നുഹജറ് (റ) ഇമാം റംലി എന്നിവർ പറയുന്നത്. എന്നാൽ ഇബ്‌നു ഹജർ(റ) തന്നെ തുടർന്ന് പറയുന്നത് കർമ്മശാസ്ത്ര പണ്ഡിതന്മാരിൽ ചിലർ ഇപ കാരം പ്രസ്‌താവിച്ചിട്ടുണ്ട്. അതിൽ വലിയ പ്രയാസമുണ്ട്. സുന്ന


ത്തായ ഉളുഹിയ്യത്താണ് എന്ന കരുത്തോട് അങ്ങനെ പറഞ്ഞാ ൽ നിർബന്ധമാവില്ലെന്ന് ഇമാം അദ്റഈ(റ) പറഞ്ഞതിൽ നിന്നും അറിയിക്കുന്നുണ്ട്. തുഹ്‌ഫ


ഇബ്‌നു ഖാസിം(റ) ഇതിലേക്ക് ചായുകയും സയ്യിദ് ഉമർ(റ) അപ്രകാരം ഫതാവ നൽകുകയും ചെയ്തിട്ടുണ്ട്. ശർവാനി 9/356


42. വഹാബി മൗദൂദി പോലെയുള്ള പുത്തൻവാദികളിൽനിന്ന് ഉളുഹിയ്യത്ത് മാംസം വാങ്ങാമോ?


ഉ: ബിദ് അത്ത് കൊണ്ട് കാഫിറാവാത്തവനാണെങ്കിൽ അവന്റെ ബിദ്അത്ത് പ്രചരിപ്പിക്കാൻ നിമിത്തമായത് കൊണ്ട് അവന്റെ ബിദ്അത്തിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ വേണ്ടിയും വാങ്ങാതിരിക്കേണ്ടതാണ്.


മുസ്‌ലിമീങ്ങളെ കാഫിറാകുന്ന വഹാബികൾ പിശാചിന്റെ അനുയായികളാണെന്നും ആധുനിക ഖവാരിചാണെന്നും ഇമാം സ്വാവി 3/308 തഫ്‌സീറിലും അവർക്ക് മതഗ്രന്ഥങ്ങൾ വിൽക്കരു തെന്ന് ഇമാം ശർവാനിയും 4/230 ഇബ്നു തൈമിയ്യ. പിഴച്ച വനും പിഴപ്പിക്കുന്നവനുമാണ്. അവന്റെ ആശയങ്ങളെ തൊട്ട് മാറി നിൽക്കണമെന്ന് ഇബ്‌നു ഹാജർ (റ) തുഹ്ഫ-ഫതാവ എന്നിവ യിലും പറഞ്ഞിട്ടുണ്ട്.


പുത്തൻവാദികളുടെ ഫർളോ സുന്നത്തോ ആയ ഒരു കർമവും അല്ലാഹു സ്വീകരിക്കുകയില്ല. (അഹമ്മദ്).


അവർക്ക് സലാം ചൊല്ലൽ, മടക്കൽ, വിവാഹബന്ധം, സ്നേഹം പങ്കിടൽ, അവരുടെ മയ്യത്ത് നിസ്ക്‌കരിക്കൽ, എന്നിവ ഉപേക്ഷിക്കണം. ഫത്ഹുൽ മുഈൻ, തുഹ്ഫ, അദ്കാറ്, ഇമാം നവവി, ഗുൻയത്ത് മുഹ്‌യദ്ധീൻ ശൈഖ്, ഇഹ്‌യാ ഇമാം ഗസ്സാലി, തഫ്‌സീറുൽ ഖുർത്തിബി എന്നിവ നോക്കുക.


നബി(സ) പറഞ്ഞു. പുത്തൻ വാദികളോട് വല്ലവനും ചിരി ച്ചാൽ അവന്റെ ഹൃദയത്തിൽ നിന്നും ഈമാനിൻ്റെ പ്രകാശം അല്ലാഹു ഊരിക്കളയും. (നസഫി).


43. ഉളുഹിയ്യത്ത് മാംസത്തിൽ നിന്നും അമുസ്ലിമീങ്ങൾക്ക് നൽകാമോ?


ഉ: ദാനധർമ്മങ്ങൾ അമുസ്‌ലിമിന് നൽകാമെങ്കിലും നിർബ ന്ധമോ, സുന്നത്തോ ആയ ഉളുഹിയ്യത്ത് മുഴുവൻ മുസ്ലിമിന്


തന്നെ നൽകണം. വേവിച്ചും അല്ലാതെയും നൽകാനും പാടില്ല. ഉളുഹിയ്യത്തിൽ നിന്ന് ലഭിച്ച ഫഖീറിനോ, മിസ്കീനിനോ ധനി കർക്കോ അതിൽ നിന്നും അമുസ്‌ലിമിന് ഭക്ഷിപ്പിക്കാൻ പാടില്ല -തുഹ്ഫ 9/364.


44. കോഴിയെ ഉളുഹിയ്യത്ത് അറുക്കാമോ?


ഉ: ആട് മാട് ഒട്ടകം എന്നിവയാണ് ഉളുഹിയ്യത്ത് മൃഗങ്ങ ളെന്നും അല്ലാത്തവ അതിന് പറ്റില്ലെന്നും നേരത്തെ വിവരിച്ചുവ ല്ലൊ. നാലു മദ്ഹബുകളിലും വിധി ഇതുതന്നെയാണ്.


എന്നാൽ കോഴി അറുത്താലും ഉളുഹിയ്യത്ത് വീടുമെന്ന് ഇബ്നു‌ അബ്ബാസ്(റ) യിൽനിന്ന് ചിലർ ഉദ്ധരിച്ചിട്ടുണ്ട്. നിബന്ധ നയൊത്ത ആട്, മാട്, ഒട്ടകം അറുക്കാൻ കഴിവില്ലാത്തവരോട് ഇബ്നു അബ്ബാസി(റ)യുടെ അഭിപ്രായം സ്വീകരിച്ചു കോഴിയെ അറുത്ത് പുണ്യം നേടാൻ എൻ്റെ ഉസ്‌താദ് ഉപദേശിച്ചു എന്നു അല്ലാമ ബാജൂരിയും മറ്റു ചിലരും ഉദ്ധരിച്ചിട്ടുണ്ട്. ബിഗ്യ 257 ബുജൈരിമി 2/304).


45. ഉളുഹിയ്യത്ത് മാംസം പൂച്ചക്ക് നൽകാമോ?


ഉ: ഇബ്നു ഹജറുൽ ഹയ്‌തമി(റ) പറയുന്നു.


ഫഖീറിന്ന് ലഭിക്കുന്ന ഉളുഹിയ്യത്ത് മാംസത്തിന്റെ ഉടമാവ കാശം അവനുണ്ടായിരിക്കുമെന്നും അതിനാൽ അത് വിൽപന നടത്താനും മറ്റും അവർക്ക് അവകാശമുണ്ടെന്നും നേരത്തെ പറ ഞ്ഞുവല്ലൊ? അതിനാൽ പൂച്ചയെ പോലുള്ള മൃഗങ്ങൾക്ക് ഭക്ഷി പ്പിക്കാവുന്നതാണ്.


എന്നാൽ ധനികൻ ലഭിക്കുന്ന ഉളുഹിയ്യത്ത് മാംസം പൂച്ചയെ പോലുള്ള മൃഗങ്ങൾക്ക് ഭക്ഷിപ്പിക്കൽ അനുവദനീയമല്ല. ഹറാ മാണ്. കാരണം ധനികൻ വിരുന്നുകാരനെ പോലെയാണ്. വിരു ന്നുകാരൻ ഉടമസ്‌തൻ്റെ അനുമതിയില്ലാതെ പൂച്ചയേപ്പോലുള്ള ജീവികൾക്ക് ഭക്ഷിപ്പിക്കാൻ പാടില്ല. അവന്ന് ഉപയോഗിക്കാം. (ഫ താവൽ കുബ്‌റാ).


46. അഹ്ലു ബൈത്തിനു ഉളുഹിയ്യത്ത് മാംസം നൽകാമോ?


ഉ: പ്രായശ്ചിത്തം നേർച്ചയാക്കിയ ഉളുഹിയ്യത്ത് എന്നിവ അഹ്ലുബൈത്തിന് നൽകാൻ പാടില്ല- നൽകിയാൽ വീടില്ല.


സുന്നത്തായ ഉളുഹിയ്യത്താണെങ്കിൽ മിസ്‌കീനിന് നൽകൽ നിർബന്ധമായത് നൽകിയതിന്ന് ശേഷം ബാക്കി നൽകാവുന്ന

താണ്. (തുഹ്ഫ ഇബ്‌ഖാസിം 7/161)


47 ഉളുഹിയ്യത്ത് മാംസം മറ്റൊരു നാട്ടിൽ നൽകാമൊ?


ഉ: സുന്നത്തായ ഉളുഹിയ്യത്തിൽനിന്ന് അൽപം പോലും അറവ് നിർവ്വഹിച്ച നാട്ടിൽ വിതരണം ചെയ്യാതെ മുഴുവനും മറ്റൊരു നാട്ടിലേക്ക് കൊണ്ട് പോകുന്നത് തെറ്റാണ്. നിസ്സാരമല്ലാത്ത അൽപമെങ്കിലും അവിടെ നൽകിയിരിക്കണം. നിർബ്ബന്ധ ഉള്ഹിയ്യത്ത് മുഴുവനും അവിടെ തന്നെ സ്വദഖ ചെയ്യ ണം. അൽപ്പം പോലും മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാൻ പറ്റില്ല. ശർവാനി 9/365


അപ്പോൾ സുന്നത്തായ ഉളുഹിയ്യത്തിൽനിന്ന് സ്വദഖ ചെയ്യൽ നിർബന്ധമായ അളവഴിച്ച് ബാക്കിയുള്ളത് മറ്റു നാടുകളിലേക്ക് കൊണ്ടുപോവൽ അനുവദനീയമാണ്.


ഒരു നാട്ടിൽ പല ജുമുഅയുണ്ടെങ്കിൽ ഒരു ജുമുഅ മഹ ല്ലിൽനിന്നും അടുത്ത മഹല്ലിലേക്ക് നീക്കം ചെയ്യാം. ആ നാടിന്റെ ഭാഗമായി പരിഗണിക്കപ്പെടാത്ത മറ്റൊരു നാട്ടിലേക്ക് കൊണ്ട് പോവുന്നതാണ് മേൽ പറഞ്ഞത്.


48. വിദേശത്തുള്ള വ്യക്തിക്ക് അവൻ്റെ നാട്ടിലും മറ്റൊരു നാട്ടിലും ഉളുഹിയ്യത്ത് നിർവ്വഹിക്കാൻ ആളെ ഏൽപ്പിച്ച് അറവ് നടത്താമൊ?


ഉ: അതെ, നടത്താവുന്നതാണ്. അഖീഖയും ഉളുഹിയ്യത്തും ഇപ്രകാരം അനുവദനീയമാണ് (ഫതാവൽ കുർദി, ഇആനത്ത്). പണം കൊടുത്ത് മൃഗം വാങ്ങാനും അറവ് നടത്താനും നിയ്യത്ത് ചെയ്യാനും ഒരാളെ ഏൽപിച്ച് മറ്റൊരു നാട്ടിൽവെച്ച് അറുക്കുന്ന തിന്ന് യാതൊരു വിരോധവുമില്ല- അറുക്കുന്നവൻ്റെ സദസ്സിൽ ഹാളിറാവുക എന്ന സുന്നത്ത് നഷ്‌ടപ്പെടും എന്ന് മാത്രം. മക്ക യിൽവെച്ച് അറവ് നടത്താൻ മദീനയിലുള്ള നബി(സ) മറ്റൊരാളെ ഏൽപിക്കാറുണ്ട്. ഫതാവൽ കുറ്റി നോക്കുക-അറുത്ത സ്ഥലത്ത് നിന്ന് മാംസം മറ്റൊരു രാജ്യത്തിലേക്ക് നീക്കുന്നത് സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ നിർബന്ധ അളവ് കഴിച്ച് ബാക്കി നീക്കുന്നതിന്ന് വിരോധമില്ലെന്ന് നേരത്തെ പറഞ്ഞതിൽ നിന്നും മനസ്സിലാക്കാം.


49. മരിച്ചവർക്ക് വേണ്ടി ഉളുഹിയ്യത്ത് നിർവ്വഹിക്കാമൊ?


ഉ: മരിച്ചവർക്ക് വേണ്ടി ഉളുഹിയ്യത്ത് മരിച്ചവരുടെ വസ്വിയ്യത്ത്


ഉണ്ടെങ്കിൽ പറ്റുന്നതാണ്. നബി(സ)യുടെ പേരിൽ അലിയ്യ(റ) വഫാതിന് ശേഷവും ഉളുഹിയ്യത്തറുത്തിരുന്നു. അത് നബി(സ) യുടെ വസ്വിയ്യത്ത് ഉള്ളത്കൊണ്ടാണ്. തുഹ്‌ഫ 9/360


മയ്യിത്ത് വസ്വിയ്യത്ത് ചെയ്‌തിട്ടില്ലെങ്കിലും അവന്റെ പേരിൽ ഉളുഹിയ്യത്തറുക്കാമെന്നും ഒരഭിപ്രായമുണ്ട്. കാരണം സ്വദഖയുടെ ഒരിനമാണല്ലെ ഉളുഹിയ്യത്ത് - മയ്യത്തിന് വേണ്ടി സ്വദഖ ചെയ്യാമ ല്ലൊ- ഇമാം ബുഖാരിയുടെ ഉസ്‌താദുമാരിൽപെട്ട മുഹമ്മദ് ബിനു ഇസ്ഹാഖ്) അസ്സിറാജുന്നയ്‌സാബൂരി പതിനായിരത്തിലധികം ഖത്‌മ് നബി(സ)യുടെ പേരിൽ ഓതുകയും അത്രയും ഉളുഹി യ്യത്ത് നബി(സ)യുടെ പേരിൽ നിർവ്വഹിക്കുകയും ചെയ്‌തിട്ടു न (जेल) - คว 9/368).


മയ്യിത്തിന്റെ പേരിൽ അറുക്കുമ്പോൾ അറുക്കുന്നവനൊ അല്ലാത്ത സമ്പന്നർക്കോ അതിൽനിന്ന് ഭക്ഷിക്കാൻ പറ്റില്ലെന്ന് ഇമാം ഖഫ്‌ഫാൽ വ്യക്തമാക്കിയിരിക്കുന്നു. കാരണം മയ്യിത്തിന്റെ സമ്മതമില്ലാതെ അദ്ദേഹത്തെ തൊട്ടുള്ള ഉളുഹിയ്യത്തിൽനിന്നും ഭക്ഷിക്കാൻ പാടില്ല- മയ്യിത്തിൽനിന്നും സമ്മതം ലഭിക്കാൻ നിവൃ ത്തിയില്ലാത്തതിനാൽ അത് സ്വദഖ ചെയ്യൽ നിർബന്ധമാണ്.


മറ്റൊരാളെ തൊട്ട് അറുക്കുമ്പോൾ അയാളുടെ സമ്മതമി ല്ലാതെ അറുക്കുന്നവന് അതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല (നി 508)


50. ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി മറ്റൊരാൾ ഉളുഹിയ്യത്ത റുക്കാമോ?


ഉ: ജീവിച്ചിരിക്കുന്നയാളുടെ സമ്മതമില്ലാതെ സാധുവല്ല. സമ്മ തത്തോടെ പറ്റുന്നതാണ്. എന്നാൽ പിതാവ് പിതാമഹൻ എന്നി വർ അവരുടെ ധനമുപയോഗിച്ച രക്ഷാകർതൃത്തത്തിലുള്ള കുട്ടിക്ക് ഉളുഹിയ്യത്ത് നിർവ്വഹിക്കാം. കുട്ടിയുടെ ഫത്റ് പിതാവ് നൽകുംപോലെ തുഹ്‌ഫ 9/367


51. മരണപ്പെട്ടവരെയോ ജീവിച്ചിരിക്കുന്നവരെയോ മറ്റൊരാൾ അറുക്കുമ്പോൾ പ്രതിഫലത്തിൽ പങ്കാവാമോ?


ഉ: വസ്വിയ്യത്ത് ചെയ്‌താലും ഇല്ലെങ്കിലും മരണപ്പെട്ടവരെ ഉളു ഹിയ്യത്തിന്റെ പ്രതിഫലത്തിൽ പങ്കാക്കാവുന്നതാണ്. നബി(സ) അങ്ങിനെ പങ്കാക്കിയതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീ സിൽ കാണാവുന്നതാണ്. തുഹ്ഫ 9/349 ശറഹു മുസ്‌ലിം 7/


ജീവിച്ചിരിക്കുന്നവരെയും പ്രതിഫലത്തിൽ പങ്ക് ചേർക്കാമെന്ന് അലിട്ടു ശ്ശിബാമുലുസി (റ) പ്രസ്‌താവിച്ചിട്ടുണ്ട്.


മുഗ്നിയുടെയും നിഹായയുടെയും പ്രസ്‌താവനകളിൽനിന്നും ലഭിക്കുന്നതും അതാണ്. ശർവാനി 9/349


52. ഉളുഹിയ്യത്ത് ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട സുന്നത്തു കൾ എന്തെല്ലാം?


ദുൽഹിജ്ജ ഒന്ന് മുതൽ പെരുന്നാൾ ദിനങ്ങളിൽ അത് നിർവ്വ ഹിക്കുന്നത് വരെ മുടി നഖം പല്ല്- തുടങ്ങിയവ ശരീരഭാഗങ്ങൾ ആവശ്യമില്ലാതെ നീക്കംചെയ്യൽ കറാഹത്താണ്. അഹമ്മദ് ബനൂ ഹമ്പൽ(റ)ഹറാമാണെന്ന് പറയുന്നു.


തലമുടി താടി രോമം കക്ഷരോമം ഗുഹ്യരോമം മീശ എല്ലാം ഇതിൽ ഉൾപെടുന്നതാണ്.


ഉളുഹിയ്യത്തിനാൽ ലഭിക്കുന്ന പാപമോജനവും നരകമോജ നവും ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങൾക്കും ലഭിക്കലാണ് ഇതിന്റെ ലക്ഷ്യം.


ഒന്നിലധികം ഉളുഹിയ്യത്തുണ്ടെങ്കിൽ എല്ലാ അറവും കഴിഞ്ഞ തിന്ന് ശേഷം വരെ നീക്കാതിരിക്കലാണ് സുന്നത്ത്. ആദ്യ അറ വോടെ കറാഹത്ത് നീങ്ങുന്നതാണ്. തുഹ്ഫ/ 346


53. രക്തം എടുക്കാമൊ?


ഉ: പ്രസ്‌തുത കാലയളവിൽ രക്തം എടുക്കലും കറാഹത്താ ണെന്ന് ഇമാം അസ്‌നവി പറഞ്ഞിരിക്കുന്നു. (തുഹ്‌ഫ)


54. അറവ് നിർവ്വഹിക്കേണ്ടത് ആര്?


ഉ: അറുക്കാൻ അറിയുമെങ്കിൽ പുരുഷൻ സ്വന്തമായി അറു ക്കൽ സുന്നത്താണ്. നബി(സ) നൂറ് ഒട്ടകത്തെ ഉള്ഹിയ്യത്തറു ത്തപ്പോൾ 63 എണ്ണം സ്വന്തമായി അറുത്തു. ബാക്കി അലിയ്യ്(റ) വിനെ ഏൽപിച്ചു എന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കും നപുംസകകത്തിനും മറ്റൊരാളെ ഏൽപിക്കലാണ് ഉത്തമം.


കുട്ടി അന്തൻ എന്നിവരെ ഏൽപിക്കൽ കറാഹത്താണ് (ശർവാനി 9/348)


സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കുന്ന സ്ഥലത്ത് ഹാജറാ വൽ സുന്നത്താണ്.


55. എവിടെവെച്ചാണ് അറുക്കേണ്ടത്?


ഉ: എവിടെവെച്ചും അറുക്കാവുന്നതാണ്. എങ്കിലും ഭരണാ ധികാരിയല്ലാത്തവർ സ്വന്തം വീടിൻ്റെ പരിസരത്ത് വെച്ച് വീട്ടു കാരുടെ സാന്നിധ്യത്തിൽ വെച്ച് അറവ് നടത്തലാണ് ഉത്തമം. ഭരണാധികാരി മുസ്‌ലിംകളുടെ പേരിൽ അറുക്കുമ്പോൾ നിസ്ക രിച്ച ഉടനെ മുസ്വല്ലയിൽ വെച്ച് അറുക്കണം. (തുഹ്ഫ)


56. അറവുമായി ബന്ധപ്പെട്ട് ഇനി വല്ല സുന്നത്തുമുണ്ടോ?


ഉ: അതെ, മൃഗത്തിൻ്റെ അറുക്കപ്പെടുന്ന ഭാഗം ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിക്കലും അറുക്കുമ്പോൾ ബിസ്‌മി ചൊല്ലലും നബി(സ)മേൽ സ്വലാത്തും സലാമും ചൊല്ലലും സുന്നത്താണ്. അപ്പോൾ അവൻ ഇപ്രകാരം പറയണം. ബിസ്‌മില്ലാഹി വല്ലാഹു അക്ബർ വസ്വല്ലല്ലാഹു അലാ റസൂലിഹി മുഹമ്മദിൻ വഅലാ ആലിഹി വസ്വഹബിഹി വസല്ലം അല്ലാഹുമ്മ മിൻക വഇലൈക ഫതഖബ്ബൽ മിന്നീ


57. ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാലുള്ള വിധിയെന്ത്?


ഉ: ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ തൊട്ടടുത്ത് വരുന്ന ദുൽഹിജ്ജ 10,11,12,13 തിയ്യതികൾക്കള്ളിലായി അതിനെ അറുത്ത് സകാത്ത് വാങ്ങാൻ അവകാശികളായ ഫഖീർ മിസ്കീൻ എന്നീ വിഭാഗങ്ങൾക്ക് വിതരണം ചെയ്യൽ നിർബന്ധമാണ്.


സകാത്തിന്റെ മറ്റു ആറ് വിഭാഗങ്ങൾക്ക് അത് നൽകാൻ പറ്റി ല്ല. അതിൽ നിന്ന് യാതൊന്നും അറുക്കുന്നവന്ന് എടുക്കുവാനോ സമ്പന്നർക്ക് നൽകുവാനോ പറ്റില്ല. അത് കുടുംബക്കാരൊ അയൽവാസികളോ ആയാലും ശരി.


നാട്ടിൽനിന്നും ഗൾഫിലേക്ക്


58. ഒരാൾ നാട്ടിൽനിന്നും നോമ്പ്കാരനായി ഗൾഫിലേക്ക് പോയി. അവിടെ പെരുന്നാളാണ് എന്ത് ചെയ്യണം?


ഉ: അവരോടൊന്നിച്ച് അവനും പെരുന്നാളാഘോഷിക്കണം. അവൻ 28 നോമ്പു മാത്രമേ എടുത്തിട്ടുള്ളുവെങ്കിലും നിയമം ഇതുതന്നെയാണ്. അവൻ 28 നോമ്പെടുത്ത സ്ഥലത്ത് പിന്നെ ഒരു നോമ്പു കൂടി വീട്ടണം. അവന് 29 നോമ്പ് ലഭിച്ചിടത്ത് എത്തി പെട്ട നാട്ട്കാർക്ക് (ഗൾഫിൽ) 30 ലഭിച്ചാലും അവന്ന് അത് മതി യാവുന്നതാണ്.


ഇനി പെരുന്നാൾ ദിവസത്തിൽ രാവിലെ യാത്ര പുറപ്പെട്ട

ഒരാൾ മാസം കാണാത്തതിനാൽ നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ അന്ന് അവൻ നോമ്പുകാരനെപോലെ അന്നപാ നീയങ്ങൾ ഒഴിവാക്കി നിൽക്കണം. (തുഹ്‌ഫ)


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm