Thursday, March 20, 2025

വിത്റ് പൂർത്തീകരണം*

 


 *വിത്റ് പൂർത്തീകരണം*


 *മൂന്ന് റക്അത് വിത്റ് നിസ്കാരം നിർവ്വഹിച്ചു കഴിഞ്ഞവന്ന് ബാക്കി റക്അതുകൾ ശേഷം പൂർത്തീകരിക്കാമോ...❓* 


👉 ഇമാം ഇബ്നു ഹജറുൽ ഹൈതമീ അത് അനുവദനീയമാണെന്ന് ഫത്‌വ നൽകിയിരിക്കുന്നു. തൻ്റെ ഈആബ് എന്ന ഗ്രന്ഥത്തിലും മഹാനവർകൾ അപ്രകാരം പറഞ്ഞിരിക്കുന്നു.


👉 ഇമാം അഹ്മദുർറംലി ( വാലിദുർറംലി ) അത് പാടില്ലെന്ന് ഫത്‌വ നൽകിയിരിക്കുന്നു.


👉 ഇബ്നു ഹജർ തങ്ങൾ പറഞ്ഞതാണ് ശരിയോടടുത്തത് എന്ന് അലിശ്ശിബ്റാമല്ലസി (റ) വ്യക്തമാക്കിയിരിക്കുന്നു.


👉 പക്ഷെ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വ, മഹാനവർകളുടെ തന്നെ തുഹ്ഫ, ഇമാം മുഹമ്മദുർറംലിയുടെ നിഹായ, ഇമാം ഖതീബുശ്ശർബീനിയുടെ മുഗ്‌നി എന്നീ മൂന്നു ശർഹുകൾക്കും വിരുദ്ധമാണെന്ന് അല്ലാമ ശർവാനി തൻ്റെ ഹാശിയതു തുഹ്ഫയിലും ശൈഖ് ഖറഹ്ദാഗീ തൻ്റെ " അൽമൻഹലുന്നള്ളാഹ് ഫിഖ്തിലാഫിൽ അശ്‌യാഖ് " എന്ന ഗ്രന്ഥത്തിൽ പറയുന്നു.


👉 എന്നാൽ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വക്ക് വിരുദ്ധമായ ആശയം മഹാനവർകളുടെ തുഹ്ഫയിൽ നിന്ന് കിട്ടില്ലെന്നും, ശർവാനി ആ ഫത്‌വ തുഹ്ഫക്ക് എതിരാണെന്ന് പറഞ്ഞത് ശരിയല്ലെന്നും  അലവി അസ്സഖാഫ് തർശീഹിൽ രേഖപ്പെടുത്തുന്നു. മുഹമ്മദുർറംലി (റ) ഈ വിഷയത്തിൽ തൻ്റെ പിതാവിനോടൊപ്പം ഇബ്നു ഹജർ (റ) വിനെതിരിലാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.


👉 ഈ മസ്അല ഇബ്നു ഹജർ തങ്ങളും, നിഹായയുടെ മുസ്വന്നിഫായ മുഹമ്മദുർറംലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള മസ്അലയാണെന്ന്, അവരിരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങളായ അലി ബാസ്വബ്‌രീൻ എന്നവരുടെ ഇസ്മിദുൽ ഐനൈനിയിലും, ഉമർ ബാഫറജ് എന്നവരുടെ ഫത്ഹുൽ അലീ എന്ന ഗ്രന്ഥത്തിലും പറയുന്നു.


✍️𝐒𝐮𝐥𝐚𝐢𝐦𝐚𝐧 𝐬𝐡𝐚𝐦𝐢𝐥 𝐢𝐫𝐟𝐚𝐧𝐢


 *تكميل الوتر* 


 *من صلى الوتر ثلاثا فهل له أن يصلي الباقي منه بعد ذلك بنية الوتر ؟؟*


👈 أفتى ابن حجر الهيتمي رحمه الله بجوازه.وكذا قال بجوازه في إيعابه كما نقله علوي بن أحمد السقاف.


👈أفتى شهاب الدين أحمد الرملي رحمه الله بعدم جوازه 


👈قال نور الدين علي الشبراملسي إن الأقرب ما قاله ابن حجر رحمه الله. وكذا اعتمده البكري والعمودي كما قاله علوي بن أحمد السقاف.


👈 قال عبد الحميد الشرواني في حاشيته على التحفة والشيخ عمر ابن القره داغي في كتابه "المنهل النضاخ في اختلاف الأشياخ" إن ما أفتى به الإمام ابن حجر مخالف للشروح الثلاثة أي  التحفة والنهاية والمغني 


👈لكن قال علوي بن أحمد السقاف رحمه الله في ترشيح المستفيدين (حاشيته على فتح المعين) "لم أر في التحفة ما يخالف ذلك"أي ما يخالف فتوى ابن حجر.وقال أيضاً:- "فادعاء محشيها -الشرواني- أنها موافقة للنهاية والمغني في منع ذلك وهم عجيب وفهم غريب."اه‍ وبين أن ابن حجر في هذه المسألة مخالف لمحمد الرملي حيث تبع والده فيها..


👈ومِمَّن عَدَّ هذه المسألة من المسائل المختلف فيها الشيخان - ابن حجر ومحمد الرملي ـ الشيخ عمر با فرج في _كتابه فتح العلي بجمع الخلاف بين ابن حجر والرملي،_ والشيخ علي باصبرين في _كتابه إثمد العينين في بعض الاختلاف بين الشيخين_ 


✍️سليمن الشامل العرفاني




Tuesday, March 18, 2025

ബദരീങ്ങളെ* *അനുസ്മരിക്കൽ*

 ☘️☘️☘️    *ബദരീങ്ങളെ* *അനുസ്മരിക്കൽ* 

🌿🌿🌿🌿🌿

ബദരീങ്ങളെ ഓർക്കൽ ഒരു മുഅ്മിനിന് അനിവാര്യമാണ്.


والّذين جاءُو من بعدهم يقولون ربّنا اغفر لنا ولإخواننا الّذين سبقونا بالإيمان. (حشر :١٠)

(അവർക്ക് ശേഷം വരുന്ന ആളുകൾ പറയും 'ഈമാൻ കൊണ്ട് മുൻ കടന്ന ഞങ്ങളുടെ കൂട്ടുകാർക്കും ഞങ്ങൾക്കും നീ പൊറുത്തു നൽകണേ ..)....🌿

ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി എഴുതുന്നു........

ഈ ആയത്ത് മുഹാജിറുകളും അൻസാറുകളും ആയ എല്ലാ മുഅ്മിനീങ്ങളെയും ഉൾക്കൊള്ളിക്കുന്നുണ്ട്.........


واعلم ان هذه الأيات قد استوعبت جميع المؤمنين لأنهم اما المهاجرون أولأنصار أو الذين جاءوا من بعدهم 👆👆👆👆👆

അല്ലാഹു വ്യക്തമാക്കി പറയുന്നു. മുഹാജിറുകളും 'അൻസാറുകൾക്കും :     ശേഷം വരുന്നവരുടെ കാര്യത്തിൽ പെട്ടതാണ് '  ഈ മുഹാജിറുകളെയും അൻസാറുകളെയും പറയലും അവർക്ക് വേണ്ടി പ്രാർത്ഥിക്കലും 'കരുണ കാണിക്കലും.....

ഇങ്ങനെ ചെയ്യാത്തവരും അവരെ മോശമായി കാണുന്നവരും മുഅ്മിനുകളുടെ കൂട്ടത്തിൽ നിന്ന് തെറിച്ചവരാണ്. എന്ന് ഇമാം റാസി എഴുതുന്നു......👇👇

وبين ان من شأن من جاء من بعد المهاجرين والأنصار ان يذكر السابقين وهم المهاجرون والأنصار بالدعاء والرحمة فمن لم يكن كذلك بل ذكرهم بسوء كان  خارجا من جملة أقسام المؤمنين بحسب نص هذه الأية

👇👇👇👇

التفسير الكبير للامام رازي 



*2) ബദരീങ്ങളുടെ മദ്ഹ് പറയൽ*

*1*:ഉമർ  (റ)മദീനയിലെ പള്ളിയിൽ സ്വഹാബത്തിന്റെ ഇടയിൽ ഇരുന്ന് ബദർ ദിവസത്തെപറ്റിയും ബദരീങ്ങൾക്ക് അല്ലാഹു നൽകിയ ബഹുമതികളെയും സംബന്ധിച്ചും പറയുമായിരുന്നു.👇

فبينما عمر (ر) في نفر المسلمين في المسجد يتحدثون عن يوم بدر ويذكرون ما أكرمهم الله به 

👇👇👇

دلائل النبوة : لأبي نعيم 

١/٤٧٩


*2*: *സ്വഹാബിയായ* ' *حٓاطِب* . (റ) ൻ്റെ അവസ്ഥ സ്വഹാബത്തിനോട് മുത്ത് നബി (ص) പറയുമ്പോൾ '

ഉമർ (റ)പറഞ്ഞു' ഈ   മുനാഫിഖിൻ്റെ

തല ഞാൻ എടുക്കാം 'അപ്പോൾ മുത്ത് നബി(ص) പറഞ്ഞു: വേണ്ട.അദ്ദേഹം ബദറിൽ പങ്കെടുത്ത ആളാണ്.......പിന്നെ

 ബദരീങ്ങളെ പറ്റി മുത്ത് നബി (ص) പറഞ്ഞു:           ഓ ബദരീങ്ങളെ നിങ്ങൾ ചെയ്തോളൂ.......നിങ്ങൾക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു.ഇത് കേട്ടപ്പോൾ ഉമർ (റ) ൻ്റെ രണ്ട് കണ്ണുകളും കണ്ണുനീരികളെ കൊണ്ട് ഒഴുകാൻ തുടങ്ങി......👇  

فقال اعملوا ما شئتم فقد غفرت لكم.    ففاضت علينا عمر رضي الله عنه

(امام رازي: ٣٢/١٥٤


*3*:::::::::::::: *മുത്ത്* *നബി*  *ബദരീങ്ങളെ* *ആദരിക്കുന്ന* *രംഗം* .🌿🌿🌿ഒരു വെള്ളിയാഴ്ച ദിവസം മുത്ത് നബി (ص) അഹ്ലുസ്സുഫയുടെ കൂടെ പള്ളിയിൽ ഇരിക്കുകയായിരുന്നു.(ഇടുങ്ങിയ ഒരു സ്ഥലമായിരുന്നു)

മുത്ത് നബി(ص) ബദരീങ്ങളിൽ പെട്ട മുഹാജിറുകൾ. അൻസാറുകളും ആയ സ്വഹാബത്തിനെ വല്ലാതെ ആദരിക്കുമായിരുന്നു 'ആ സമയം ബദരീങ്ങൾ പെട്ട ഒന്ന് രണ്ട് സ്വഹാബത്ത് പള്ളിയിലേക്ക് കയറി വന്നു. മുത്ത് നബിക്ക് നേരെ നിന്നു സലാം ചൊല്ലി തങ്ങൾ സലാം മടക്കി '     പിന്നെ അവിടെ ഇരിക്കുന്ന സ്വഹാബത്തിനോട് അവർ     സലാം പറഞ്ഞു 

എന്നിട്ട് അവർ നിന്ന് കൊണ്ട് നോക്കുകയാണ് ഇരിക്കാനുള്ള ക്യാപ്പ് 'അവരുടെ ആ നിൽപ്പ് മുത്ത് നബിക്ക് വല്ലാതെ വിഷമം ആയി.ആ സമയം മുത്ത് നബി. തങ്ങളുടെ സമീപത്ത് ഇരിക്കുന്ന ബദരീങ്ങൾ അല്ലാത്ത ഒന്ന് രണ്ട് സ്വഹാബത്തിനെ ഒന്ന് എണീക്കാൻ പറഞ്ഞു എന്നിട്ട് അവിടെ  ഇരിക്കാൻ പറഞ്ഞു.

ഇതാണ് മുത്ത് നബി ബദരീങ്ങളെ പരിഗണിച്ചത് 👇👇👇👇👇

كان النبي صلى الله عليه وسلم في الصُّفة  وفي المكان ضيق وذلك يوم الجمعة وكان رسول الله صلى الله عليه وسلم يكرم أهل بدر من المهاجرين والأنصار؛فجاء أُناس من أهل بدر    وفيهم ثابت بن قيس ابن شماس وقد سبقوا في المجلس فقاموا حيال النبي صلى الله عليه وسلم فقالوا السلام عليكم أيُّها النبي ورحمة الله: فردّ عليهم النبي صلى الله عليه وسلم

ثم سلموا على القوم بعد ذلك: فردوا عليهم فقاموا على أرجلهم ينتظرون أن يوسع لهم فعرف النبي صلى الله عليه وسلم ما يحملهم القيام فلم يفسحوا لهم فشق ذلك على النبي صلى الله عليه وسلم فقال لمن حوله من المهاجرين والانصار والتابعين من غير أهل بدر

قم يا فلان وأنت يا فلان فأقام من المجلس بقدر النفر الذين قاموا بين يديه من أهل بدر.     👇👇👇

👇 الكشف والبيان عن تفسير القران :٩/٢٥٨

٢: المدد يا أهل بدر:::

 الأُستاذ :عبد المجيد الثقافي 

4)::::::::

 *സ്വഹാബത്ത്* 

 *ബദരീങ്ങളെ* *പരിഗണിക്കുന്ന* *രംഗം* *👇* 👇👇

അബ്ദുറഹ്മാനുബ്നു عوف  (റ ) സ്വദക്ക ചെയ്യുമ്പോൾ ബദരീങ്ങളായ സ്വഹാബത്തിനെ പ്രത്യേകം പരിഗണിച്ച് അന്നുള്ള നൂറോളം ബദരീങ്ങൾക്ക് 400 ദീനാർ വിതം നൽകി ആദരിച്ചു.

ولمن بقي من أهل بدر لكل رجل أربعماىٔة دينار وكانوا 

ماىٔة:::::

أسد الغابة :١٣/٣٧٩

الإصابة في تميز الصحابة

٤/٢٩٣

      1;    ഉമർ (റ )ബദരീങ്ങൾക്ക് പ്രത്യേകം വസ്ത്രങ്ങൾ നെയ്ത് കൊടുത്തയക്കുമായിരുന്നു.👇👇👇

وكان عمر رضي الله عنه يأمر بحلل تنسج لأهل بدر يتنوق فيها ::::

صفة الصفوة :١/٢٠٣

  5::::::::

 *സ്വഹാബത്തിന്റെ* *കർമ്മങ്ങൾ* *ബദർ* *ദിനത്തിൽ* 👇👇👇👇👇👇

1: സ്വഹാബത്ത് റമളാൻ 17 പ്രത്യേകം പരിഗണിക്കുകയും

ആ ദിവസത്തെ പറയുകയും ചെയ്യും. ഈ ദിവസമാണ് ബദർ യുദ്ധം  നടന്ന ദിവസം....👇👇👇

عن طائفة من الصحابة

انها تطلب ليلة سبع عشرة وقالوا ان صبيحتها كان يوم بدر::::::👇

لطائف المعارف

2:

സൈദ് ബ്ന് സാബിത്ത് ' (റ )റമളാനിൽ ബദർ യുദ്ധം നടന്ന രാവിനെ : .....റമളാനിലെ മറ്റുള്ള രാത്രിയെക്കാളും പ്രത്യേകം പരിഗണിച്ച് ഹയാത്ത് ആക്കും.

എന്നിട്ട് പറയും:ഈ ദിവസമാണ് അള്ളാഹു സത്യവും അസത്യവും തമ്മിൽ വേർതിരിച്ചത്.     ഈ ദിവസത്തിലാണ് കാഫിരീങ്ങളെ നിസ്സാരമാക്കി കളഞ്ഞത്.🌿🌿🌿

وكان زيد بن ثابت لا يُحي ليلة من رمضان كما يحي ليلة سبع عشرة ويقول ان الله فرّق في صبيحتها بين الحق والباطل وأذل في صبيحتها أىٔمة الكفر 👇👇👇👇👇

 لطائف المعارف 

ابن رجب الحنبلى

3:

മക്കാ നിവാസികൾ

ബദർ രാവിനെ പരിഗണിച്ച് ഉറങ്ങാതിരിക്കുകയും ഉംറകൾ ചെയ്തു കഴിഞ്ഞു കൂടും.👇👇👇👇

عن أهل مكة أنهم كانوا لا ينامون فيها ويعتمرون👇👇👇

لطائف المعارف 

4:

സൈദ് ബിനു സാബിത്ത് (റ )റമളാൻ 17നെ

പ്രത്യേകം ആദരിക്കുകയും ' ഇങ്ങനെ പറയും

ഈ ദിവസമാണ് ബദർ യുദ്ധം നടന്നത്........👇👇 وكان زيد بن ثابت 

رضي الله عنه يعظم سابعة عشر ويقول هي وقعت بدر 

👇👇👇

دلائل النبوة:  للبيعقى

٣/١٢٦

٢: سيرة ابن اسحاق 

١/١٣٠

5:

സൈദ് ബിൻ സാബിത്ത് (റ )റമളാൻ 17 ൻ്റെ 

രാവിനെ പരിഗണിച്ച്

ആരാധനയിൽ കഴിയും .പിറ്റേ ദിവസം രാവിലെ അദ്ദേഹത്തിൻറെ മുഖത്ത് രാത്രി ഉറക്കം ഒഴിവാക്കിയതിന്റെ അടയാളം കാണുമായിരുന്നു.

👇👇👇

 عن زيد بن ثابت ؛انه كان يُحي ليلة سبع عشرة من شهر رمضان  وان كان ليُصبح وعلى وجهه أثر السهر   👇👇👇👇

تاريخ الطبري  ٢/٤٢٠

      6:::::;

 *ബദർ* *യുദ്ധത്തിൽ* *ധരിച്ച* *ഡ്രസ്സിനെ* *പരിഗണിക്കുന്നു* . *സ്വഹാബത്ത്* ....👇👇👇👇👇👇🌿സഹദ് ബ്ന് അബീ വക്കാസ് (റ )

തൻറെ മരണം അടുത്ത സമയത്ത് കുടുംബത്തിനോട് ഇങ്ങനെ വസിയ്യത്ത് ചെയ്തു.    ഞാൻ മരിച്ചാൽ എന്നെ കഫം  ചെയ്യേണ്ടത്

ബദർ    യുദ്ധം നടക്കുമ്പോൾ ഞാൻ ധരിച്ച ഡ്രസ്സ് എടുത്തു വച്ചിട്ടുണ്ട് അതിൽ തന്നെ നിങ്ങൾ എന്നെ കഫം ചെയ്യണം അതിനു വേണ്ടി ഞാൻ എടുത്തു വെച്ചതാണ്.👇👇👇

 ولما حضرته الوفاة دعا بخٓلٓق جُبّة له من صوف فقال لفّنوني فيها فإني كنتُ لقيتُ المشركين فيها يوم بدر وهي عليّ وانما كنتُ أٓخبؤها لهذا 👇👇👇👇

تهذيب الأسماء ::: للنووي

٢/٢٠٨

        7:::::::

 *ബദരീങ്ങളുടെ* *പേരിൽ* *അന്നദാനവും* ' *ബലികർമ്മവും* .

👇👇👇

പരിശുദ്ധ ഇസ്ലാമിൽ എല്ലാത്തിനും തെളിവ് ഉണ്ട്.

ഖദീജ ബീവി:::::: വഫാത്തായപ്പോൾ മുത്ത് നബി(സ) ബീവിയുടെ  മദ്ഹ്

പറയുകയും ശേഷം 

ആടിനെ അറക്കുകയും ബീവിയുടെ കൂട്ടുകാരികൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു......

ഇത് നടക്കുന്നത് ബീവിയുടെ വഫാത്തിന് ശേഷമാണ് എന്ന കാര്യം മറക്കണ്ട.

وكان صلى الله عليه وسلم يكثر ذكرها بعد وفاتها ورُبّما ذبح الشاة ثم يقطعها  أعضاء ثم يبعثها في صدائق

خديجة :::: بخاري 3818

 *ബീവിയുടെ* *മദ്ഹ്* മുത്ത് നബി പറയുമ്പോൾ മടി വരാറില്ല...

ഇതു കൊണ്ടാണ് എല്ലാ വർഷവും മഹാന്മാരുടെ മദ്ഹ് നമ്മൾ    പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മൾക്ക് ഒരിക്കലും മടി   വരാറില്ല

وكان اذا ذكر خديجة لم يسأم من ثناء عليها👇👇

(فتح البارى )

........

 *ബദരീങ്ങളുടെ* *പേരിൽ* *നേർച്ചയാക്കി* *അറുക്കുമ്പോൾ* ......

👇👇👇

'മഹാന്മാരെ പേരിൽ നേർച്ചയാകൽ'

ഇസ്ലാമിൻറെ രീതിയിലാണെങ്കിൽ അത് പുണ്യകർമ്മമാണ്. 

ഇമാം ഇബ്നു ഹജർ

(റ )എഴുതുന്നു "ഒരു വലിയ്യ് ന് വല്ലതും നേർച്ചയാക്കുമ്പോൾ    അവൻ ലക്ഷ്യം വെക്കുന്നത്  ആ വലിയ്യ് നെ '    ന്തൊട്ട് സ്വദക്ക ചെയ്യലാണ്. :അല്ലെങ്കിൽ

ആ വലിയ്യ് ൻ്റെ കുടുംബത്തിന് സ്വദക്ക ചെയ്യുക. അല്ലെങ്കിൽ അവിടത്തെ ഖാദിമീങ്ങൾക്ക് ' അല്ലെങ്കിൽ പാവങ്ങൾക്ക് ' 'ഇങ്ങനെയാണ് നേർച്ചയാക്കുന്നവന്റെ ലക്ഷ്യമെങ്കിൽ ഒരു വിരോധവും ഇല്ല.

النذر للولي انما يقصد به غالبا التصدق عنه لخُدام قبره وأقاربه وفقراءه فان قصد الناذر شيئا من ذلك او أطلق صحّ ::::::

فتاوى الكبرى 


ഇമാം സാവി (റ )എഴുതുന്നു:

ഒരാൾ അറക്കുമ്പോൾ അറവ് അല്ലാഹുവിനും അതിന്റെ കൂലി വലിയ്യിന് ലഭിക്കണം എന്ന ലക്ഷ്യമാണെങ്കിൽ  ഒരു വിരോധവും ഇല്ല

واما ان قصد ان الذبح لله وثوابه للولي فلا بأس بذلك 

👇👇👇

صاوى :::::

        8:;;;;;;

 *ബദരീങ്ങളുടെ* *നാമങ്ങൾ* *എഴുതി* *വെക്കൽ* ......👇👇👇👇..

ഇമാം ഇബ്നു ഹജർ

എഴുതുന്നു:

സ്വാലിഹീങ്ങൾ പെട്ട ഒരു മഹാൻ ഹജ്ജിന്  പോകാൻ ഒരുങ്ങി.അദ്ദേഹം പറയുന്നു.എനിക്ക് ധാരാളം സമ്പത്ത് ഉണ്ട് കള്ളന്മാരെ ഞാൻ പേടിക്കുന്നു

അങ്ങനെ ഞാനൊരു കടലാസിൽ ബദരീങ്ങളുടെ പേര് എഴുതി എൻറെ വീടിൻറെ വാതിൽക്കൽ തൂക്കി വെച്ചു.  ദിവസങ്ങൾക്ക് ശേഷം കള്ളന്മാർ എൻറെ വീട്ടിലേക്ക് വന്നു മോഷ്ടിക്കാൻ വേണ്ടി '

അപ്പോൾ അവർക്ക് ആയുധങ്ങളുടെ ശബ്ദങ്ങൾ കേൾക്കാനിടയായി . മടങ്ങിപ്പോയി മൂന്നുദിവസം തുടരെ വന്നു. ഇതേ ശബ്ദം കേട്ടു. പേടിച്ചു   പോയി. അവർ അത്ഭുതപ്പെട്ടു.........

ഞാൻ ഹജ്ജ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അവർ എന്നോട് ചോദിച്ചു നിങ്ങൾ ആരെയാണ് ഈ വീട്ടിൽ കാവൽക്കാരായി വെച്ചത്.ഞാൻ പറഞ്ഞു.   ഒരു കടലാസിൽ അസ്മാഉൽ ബദർ എഴുതി തൂക്കി വെച്ചു   .അതാണ് എൻറെ കാവൽ

👇👇👇

وعن بعض التجار الصلحاء قال أردتُ الحج الى بيت الله الحرام وكان لي مال كثير أخشى عليه من اللصوص فكتبتُ أسماء أهل بدر في قرطاس فجعلتُها في أُسكف الباب  وسافرتُ ففي أيام غيبتي جاءت اللصوص الى داري ليأخذوا ما فيها فلما صعدوا على السطع سمعوا في البيت حديثا وقعقعة سلاح  فرجعوا ثم أتوا في ليلة ثانية مثل ذلك فتحجبوا وانكفوا حتى جئتُ من الحج فجاءني رئيس اللصوص وقال لي هل تركتٓ احدا في بيتك؟ قلتُ لا قال :هل وضعتٓ شيئا  من التحفظات ؟؟؟ قلت كتبت في كاغد قوله تعالى ولا يؤده حفظهما وهو العلي العظيم 

: وكتبتُ معها أسماء أهل بدر  

بأسرهم ووضعتُ ذلك في أُسكف الباب فقال كفاني ذلك وكتبتُ مني تلك الاسماء.   👇👇👇👇👇👇👇

فتح الاله في شرح المشكات

: ابن حجر الهيتمي

🫵🫵🫵🫵🫵🫵 *ബദർ* *മൗലിദിൽ* *എഴുതിയ*  *എല്ലാ* *സംഭവങ്ങളും* ' *ഇമാം* *ഇബ്നു* *ഹജർ* (റ )

 *മിസ്ഖാത്തിൻ്റെ* 

 *സറഹ്* ...👇👇👇

 *فتح* *الاله* *بشرح* *المشكات* 

 *എന്ന* *ഗ്രന്ഥത്തിൽ* *എല്ലാം* *വിശദീകരിക്കുന്നുണ്ട്* .      (മൗലിദിലെ കഥകൾ വ്യാജമാണ് എന്ന് പറയേണ്ട)

2::::::👇👇👇👇

ഇബ്നു അബ്ബാസ്(റ ) നെ തൊട്ട് ഇമാം നൈസാപൂരി പറയുന്നു:  ........ അസഹാബുൽ കഹ്ഫിന്റെ

പേരുകൾ 'എഴുതി വെച്ചാൽ എല്ലാ പേടിയിൽ നിന്നും കാവൽ ലഭിക്കുന്നതാണ്.

ആളി ക്കത്തുന്ന തീയിലേക്ക് ഇവരുടെ പേരുകൾ എഴുതി എറിഞ്ഞാൽ ആ തീയ്യ്  അണഞ്ഞു പോകും.

തൊട്ടിലിൽ കിടക്കുന്ന കുട്ടി കരയുമ്പോൾ ഈ പേരുകൾ എഴുതി തലയുടെ ഭാഗത്ത് വെച്ചാൽ കരച്ചിൽ നിൽക്കുന്നതാണ്.

കൃഷി സ്ഥലത് ഒരു മരത്തിൻറെ മുകളിൽ എഴുതി വെച്ചാൽ കാവൽ ലഭിക്കും.........

അങ്ങനെ പല കാര്യങ്ങൾക്കും ഈ നാമങ്ങൾ കൊണ്ട് കാവലാണ്........👇

قال النيسابوري عن ابن عباس رضي الله عنهما أن أسماء أصحاب الكهف تصلح للطلب  والهرب واطفاء الحريق تكتب في خرقة ويرمي بها في وسط النار ولبكاء الطفل تكتب وتوضع تحت رأسه في المهد وللحرث تكتب على قرطاس وترفع على خشف منصوب في وسط الزرع '''''''''''''''"""""''

""""""""""""'''''''''''''''👇👇👇

روح البيان:::

٢: غرائب القران ورغائب الفرقان ٤/٤١٢

٣: المدد يا أهل بدر"""

 الأستاد ::::::عبد المجيد الثقافي : المركز الثقافة السنية

🫵🫵🫵🫵

 *അസ്ഹാബുൽ* *കഹ്ഫിന്റെ* *നാമങ്ങൾ* *എഴുതി* വെച്ചാൽ   ഇങ്ങനെ ഫലങ്ങൾ ലഭിക്കും

എങ്കിൽ മഹാന്മാരായ ബദരീങ്ങളുടെ നാമങ്ങൾ എഴുതി വെച്ചാൽ  ഇതിലേറെ ഫലം ലഭിക്കുന്നതാണ്........     9::::::::::::::

 *മഹത്തുക്കളുടെ* *മയ്യത്ത്* *നിസ്കാരത്തിന്* *ബദരീങ്ങൾ* *പങ്കെടുക്കുന്ന* *ചരിത്രം* *പറയട്ടെ* 👇👇👇👇

عُمٓير بن حبيب السلمي رضي الله عنه 

എന്ന സഹാബി  പറയുന്നു   ഞാനും എൻറെ കൂട്ടുകാരായ എട്ട് പേരെയും(( അവർ ബദരീങ്ങൾ ആണ്))

റോമിലെ രാജാവ് ചറ പിടിച്ചു (അറസ്റ്റ് ചെയ്തു)  എൻറെ കൂട്ടുകാരായ എട്ടു പേരെ രാജാവ് കൊന്നു കളഞ്ഞു

എൻറെ കാര്യത്തിൽ

ഒരാൾ റെക്കമെന്റ് ചെയ്തു.  എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് കൊണ്ടുപോയി .അദ്ദേഹത്തിന് നല്ല ഭംഗിയുള്ള ഒരു മകൾ ഉണ്ടായിരുന്നു.അവളെ വെച്ച് എന്നെ വശീകരിക്കാൻ വേണ്ടിയാണ് പദ്ധതി

പക്ഷേ അവൾ എൻറെ മുമ്പിലേക്ക് എല്ലാ നിലയിലും വന്നു നോക്കി ഞാൻ അവൾക്ക് വഴങ്ങി കൊടുത്തില്ല.  അവസാനം അവൾ എന്നോട് ചോദിച്ചു നിങ്ങളെ   എന്നിൽ നിന്ന് മാറ്റി നിർത്തുന്ന    കാര്യം എന്താണ് '  ഞാൻ പറഞ്ഞു    എൻറെ മതമാണ്   എന്നെ വിലങ്ങുന്നത്. എന്നാൽ നിങ്ങൾക്ക് പോവാണോ???അതെ'എങ്കിൽ പോവാനുള്ള വഴികൾ ഞാൻ എളുപ്പമാക്കി തരാം രാത്രിയിൽ നിങ്ങൾ സഞ്ചരിക്കുക പകലിൽ ജനങ്ങളെ തൊട്ട് മറഞ്ഞു നിൽക്കുക.അങ്ങനെ അവൾ എന്നെ വിട്ടു.      ഞാൻ സഞ്ചാരം തുടങ്ങി.

നാലാം ദിവസമായപ്പോൾ ഒരു സംഘം വരുന്നത് ഞാൻ കണ്ടു എന്നെ പിടിക്കാൻ ആണോ എന്ന് ഞാൻ പേടിച്ചു.   അവർ എൻറെ    അടുത്ത് എത്തിയപ്പോൾ

അവർ ചോദിച്ചു ഉമൈർ അല്ലേ????

അതെ ഞാൻ ഉമൈറാണ് ' നിങ്ങൾ എൻറെ കൂട്ടുകാരല്ലേ???നിങ്ങൾ കൊലചെയ്യപ്പെട്ടവരല്ലേ???പിന്നെ എന്താ ഇവിടെ??അവര് പറഞ്ഞു ശരിയാണ് പക്ഷേ ഇന്ന് ഉമറുബിനു അബ്ദുൽ അസീസ് (റ )വഫാത്തായ ദിവസമാണ് അദ്ദേഹത്തിൻറെ ജനാസ നിസ്കാരത്തിന് ശുഹദാക്കളെ അല്ലാഹു ക്ഷണിച്ചിരിക്കുന്നു"

പിന്നെ എൻറെ കൂട്ടുകാർ എന്നോട് ചോദിച്ചു നിങ്ങൾക്ക് നാട്ടിലേക്ക് പോകണോ???അതെ!!!അവർ എന്നെ ഒരു തട്ട് തട്ടി ഞാൻ എൻറെ നാട്ടിലെത്തി ....🫵🫵🫵🫵🫵🫵ബദറിൽ പങ്കെടുത്ത മഹാന്മാരാണ് ഇവർ

👇👇👇👇

عن عمير بن حبيب السلمي:

قال؛أُسرتُ أنا وثمانية في زمن بني أُمية    فأمر ملك الروم بالضرب رقابنا.  فقتل أصحابي.  وشفع فيّ بطريق

من بطارقة الملك.    فأطلقنى له فأخذني إلى منزله واذا له ابنة مثل الشمس فعرضها علي على أن يقاسمني نعمته وأدخل معه في دينه فأبيتُ وخلت بي إبنته فعرضت نفسها علي فامتنعتُ فقالت ما يمنعك من ذلك فقلتُ يمنعني ديني فلا أترك ديني لإمرأة ولا لشيء فقالت تريد الذهاب الى بلادك قلت نعم فقالت سِر على هذا النجم بالليل واكمن بالنهار فانه يلقيك الى بلادك قال فسرتُ

كذلك قال فبينا أنا في اليوم الرابع مكمن اذا   بخيل مقبلة فخشيتُ ان تكون في طلبي فاذا أنا بأصحابي الذين قتلوا  ومعهم اخرون على دواب شعب ؛فقالوا عمير ؟؟؟ فقلت ُ:عمير'. فقلتُ لهم أوليس قد قتلتم ؟ قالوا بلى؛ ولكن الله عز وجل نشر الشهداء وأذن لهم ان يشهدوا جنازة عمر بن عبد العزيز قال ثم قال لي بعضهم: ناولني يدك يا عمير فأردفني فسرنا يسيرا ثم قذف بي قذفة وقعتُ قـُرب منزلي من  الجزيرة

من غير ان يكون لحقني شر

👇👇👇

البداية والنهاية

        10:::;;;;;

 *ഷഹീദായ* *ബദരീങ്ങളുടെ* *മദ്ഹ്* *പറയൽ* *മുത്ത്* *നബി* *അംഗീകരിക്കുന്നു* .👇👇👇

സഹാബി വനിതയായ  رُبٓيِّع ൻ്റെ

കല്യാണ ദിവസം ' പെൺകുട്ടികൾ ദഫ് മുട്ടി ക്കൊണ്ട് അവരുടെ പിതാക്കന്മാരുടെ കൂട്ടത്തിൽ നിന്ന് ബദറിൽ  ശഹീദായ സഹാബത്തിന്റെ നന്മകൾ പാടി ദഫ് മുട്ടി കൊണ്ടിരുന്നു .ആ വീട്ടിലേക്ക് മുത്ത് നബി വരുന്നു തങ്ങൾ അത് അംഗീകരിക്കുന്നു.

::::ഇതു തന്നെ നമുക്ക് തെളിവാണ് മഹത്തുക്കളുടെ മദ്ഹുകൾ പാടി ദഫ് കളിക്കൽ  👇👇👇

فجعلت جويريات لنا يضربن 

بالدُّف ويٓندُبن من قُتل من أبائي يوم بدر 'إذ قالت إحداهُن   وفينا نبيُّ  يعلم ما في غذ   فقال. دعي هذه وقولي بالذي كنت ِ تقولين:::

👇 بخاري ::(٥١٤٧)

💐💐💐

 *ശുഹദാക്കളെ* *സംബന്ധിച്ച്* .......

ولا تقولوا لمن يُقتل في سبيل الله أمواتُُ بل أحياء

ولكن لا تشعرون:::

البقرة :١٥٤

അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്ത്  ഷഹീദ് ആയവരെ സംബന്ധിച്ച് മരിച്ചു എന്ന് പറയരുത് അവരൊക്കെ ജീവിച്ചിരിക്കുന്നവരാണ്..........👇👇👇

ഇമാം റാസി എഴുതുന്നു.ഈ ആയത്തിന്റെ തഫ്സീറിൽ '.......👇

ان الناس يزورون قبور الشهداء ويعظمونها

ജനങ്ങൾ ശുഹദാക്കളുടെ കബർ സിയാറത്ത് ചെയ്യുകയും ആദരിക്കുകയും ചെയ്യുമായിരുന്നു.

(ഇമാം റാസി)👇👇👇👇👇

ഇതു കൊണ്ട് തന്നെ

മുത്ത് നബി (സ)എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ ശുഹദാക്കളെ കബർ സിയാറത്ത് ചെയ്യാറുണ്ടായിരുന്നു.  ഇതു പോലെ  സിദ്ധീഖ് തങ്ങളും 'ഉമർ (റ )ഉസ്മാൻ(റ )

ചെയ്യാറുണ്ടായിരുന്നു.........👇👇👇

وقد جاء في الحديث أن رسول الله صلى الله عليه وسلم   كان يزور قبور الشهداء في رأس كل حول

فيقول.   سلام عليكم بما صبرتم فنعم عقبى الدار.  

وكذلك أبو بكر وعمر وعثمان 

::::::::::::؛؛؛

تفسير ابن كثير 

٢ : قرطبي 

٣: الدّر المنصور 

٤: الطبري 

അവസാനിച്ചു.👇

പറ്റുമെങ്കിൽ എല്ലാവരിലേക്കും ഒന്ന് ഷെയർ ചെയ്യണേ?????🌹


മുസ്തഫ സൈനി

മൂന്നിയൂർ

9745495745

🌹🌹🌹🌹🌹🌹🌹

Saturday, March 15, 2025

തിരു നബി ഭാര്യയെ സംശയിച്ചോ?*

 *തിരു നബി ഭാര്യയെ സംശയിച്ചോ?*


*വിമർശകർക്ക് മറുപടി*


ഭാര്യയെ സംശയിച്ചു ഭാര്യയുടെ അരികിൽ ഒരാൾ വരുന്നുണ്ടന്ന സംശയത്തിന്റെ പേരിൽ തിരുനബി ഒരാളെ വധിക്കാൻ അലി റ യെ വിടുകയും അയാൾ ലംഗം മുറിഞ്ഞവനാണന്ന് അറിഞ്ഞപ്പോൾ വെറുതെ വിടുകയും ചെയ്ത സംഭവത്തിൽ പ്രവാചകൻ ഭാര്യയെ തെറ്റിദ്ധരിച്ചത് ശരിയാണോ ?


മറുപടി -


ഭാര്യയുടെ അരികിൽ സംസാരിക്കാൻ വേണ്ടി വിലക്ക് വന്നതിന് ശേഷം  പിതൃവ്യപുത്രൻ വന്നപ്പോൾ ചില കപടൻമാർ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ആരോപണങ്ങൾ പറഞ്ഞു പരത്തിയപ്പോൾ വരുന്നയാൾ ലിംഗം  മുറിക്കപ്പെട്ടവൻ ആണെന്നും ഇത്തരം ആവശ്യങ്ങൾ ഒന്നും അയാൾക്ക് ഇല്ല എന്ന് ബോധ്യപ്പെടുത്തൽ ആവശ്യമായി വന്നപ്പോൾ

തിന്മ ചെയ്യാൻ സാധ്യതയില്ലാത്തവൻ ആണെങ്കിൽ പോലും ഇനിമുതൽ ഇങ്ങനെ വരൽ ഇല്ലെന്ന് കരാർ ലംഘനം നടത്തിയതിന്റെ പേരിൽ അയാളെ ശിക്ഷിക്കാനും

ഭയപ്പെടുത്താനും അയാൾ ലിംഗം ഖേദിക്കപ്പെട്ടവൻ ആണെന്ന് തൻറെ

 അനുയായികളെ ബോധ്യപ്പെടുത്താനും

അലിയാരെ പറഞ്ഞയക്കുകയായിരുന്നു.

ഒരിക്കലും ഭാര്യയെ നബി തങ്ങൾ തെറ്റിദ്ധരിച്ചതല്ല. ഭാര്യയെ തെറ്റിദ്ധരിച്ചു എന്ന് ഹദീസിൽ ഇല്ല തന്നെ ഉണ്ട് എന്ന പ്രചരണം പച്ചക്കളമാണ് അനുയായികൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കൽ മാത്രമായിരുന്നു ലക്ഷ്യം വരില്ലെന്ന് കരാർ ലംഘനം നടത്തി വീണ്ടും വരുന്നയാളെ തടയുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം ഇത് പണ്ഡിതന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പ് വിവരിച്ചിട്ടുണ്ട്.


പ്രശസ്ത പണ്ഡിതൻ ഇമാം സ്വാലിഹി സുബുലുൽ ഹുദയിൽ പറയുന്നു.

ഇമാം ഹളറമി റ പറഞ്ഞു.


വ്യഭിചാരത്തിന് സാക്ഷികളോ മൊഴി പറയലോ ഇല്ലാതെ തിരുനബി കൊല്ലാൻ വേണ്ടി കൽപ്പിച്ചു എന്ന് ഭാവിക്കാൻ സാധ്യമല്ല.നേരിട്ട്  അയാളെ കണ്ടുകൊണ്ടു തന്നെ പാപം ചെയ്തിട്ടില്ല എന്ന് അനുയായികളെ അറിയിച്ചു കൊടുക്കലായിരുന്നു ലക്ഷ്യം. അങ്ങനെയാണ് അലിയാരെയും കൂടെയുള്ളവരെയും അയാളുടെ അരികിലേക്ക് പറഞ്ഞയച്ചത്.അപ്പോൾ അയാൾ ലിംഗം ചോദിക്കപ്പെട്ട ആളാണെന്ന് അവർ മനസ്സിലാക്കി.

അപ്പോൾ അയാളെ കൊല്ലാൻ അവർക്ക് സാധിച്ചില്ല. അതായിരുന്നു തിരുനബിയുടെ ലക്ഷ്യം.കുട്ടിയുടെ കാര്യത്തിൽ തർക്കിച്ച രണ്ട് സ്ത്രീയോട് കുട്ടിയെ പാതിയാക്കാൻ വേണ്ടി  കത്തി കൊണ്ടുവരാൻ സുലൈമാൻ നബി പറഞ്ഞപ്പോൾ  ആരാണ് കുട്ടിയുടെ ഉമ്മ എന്ന് വ്യക്തമായത് പോലെയാണ് ഈ സംഭവവും

അല്ലാതെ അവിടുത്തെ ഭാര്യയെ തിരു നബി തെറ്റിദ്ധരിച്ചതല്ല.


ചുരുക്കത്തിൽ ലിംഗം ചേദിക്കപ്പെട്ടയാളാണെങ്കിൽ വരെ തിരുനബിയുടെ ഭാര്യയുടെ അരികിലേക്ക്  സംസാരിക്കാൻ വരുന്നതും 

നിർത്തലാക്കാൻ വേണ്ടി തിരുനബി ആയാളുമായി കരാർ ചെയ്യുകയും ആ കരാർ ലംഘനം നടത്തി ക്കൊണ്ടു വീണ്ടുംവരുന്നത് തടയാനും അതിൻറെ പേരിൽ അയാളെ ഭയപ്പെടുത്താനും അയാൾ തിന്മ ചെയ്യുന്ന ആളല്ല അതിനയാൾ അസാധ്യമായവനാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തലും ആയിരുന്നു ഇങ്ങനെ പറഞ്ഞയച്ചതിന്റെ ലക്ഷ്യം

ഇമാം ത്വിബ്രി റ യെ പോലുള്ള പണ്ഡിതൻമാർ ഇത് വിവരിച്ചിട്ടുണ്ട്.


Aslam Kamil Saquafi parappanangadi



هناك شبهة يرددها كثيرا النصارى، فأرجو من فضيلتكم التفصيل في الرد عليها ليطمئن قلبي: وهي أمر رسول الله صلى الله عليه وسلم عليا أن يقتل رجلا كان يتهم بأم ولده دون أن يتبين رسول الله صلى الله عليه وسلم من الأمر، فذهب علي ـ رضي الله عنه ـ لينفذ ما قاله رسول الله صلى الله عليه وسلم في قتل هذا الرجل المظلوم البريء، فهل رسول الله صلى الله عليه وسلم أمر بقتله حقا كما هو واضح في الحديث؟ أم هو ـ كما قال بعض العلماء ـ تخويف فقط كما حدث في قصة عثمان، وإن كان كذلك فأين الدليل على أنه كان تخويفا فقط؟ لأنه لو كان رسول الله صلى الله عليه وسلم هو من ذهب إلى الرجل ليقتله لقلنا من الممكن أن يقصد من الأمر التخويف فقط ، لكن الحديث يقول إنه قال لعلي اذهب واقتله، ولو أن سترة الرجل لم تقع لكن من الممكن أن يقتل علي الرجل البريء من غير ذنب أليس كذلك؟ وجزاكم الله خيرا.


الإجابــة


الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:


فإن النبي صلى الله عليه وسلم أمر بقتل هذا الرجل كما في صحيح مسلم عن أنس أن رجلا كان يتهم بأم ولد رسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم لعلي اذهب فاضرب عنقه، فأتاه علي فإذا هو في ركي يتبرد فيها، فقال له علي اخرج، فناوله يده فأخرجه، فإذا هو مجبوب ليس له ذكر، فكف علي عنه، ثم أتى النبي صلى الله عليه وسلم فقال يا رسول الله إنه لمجبوب ما له ذكر، وقد تكلم عليه ابن القيم في الزاد فحمله على التخويف، وشبهه بقول  سليمان للمرأتين اللتين اختصمتا إليه في الولد ائتني بالسكين حتى أشق الولد بينهما  فقال: تأوله بعضهم على أنه لم يرد حقيقة القتل، إنما أراد تخويفه ليزدجر عن مجيئه إليها، قال: وهذا كما قال سليمان للمرأتين اللتين اختصمتا إليه في الولد بالسكين حتى أشق الولد بينهما ولم يرد أن يفعل ذلك، بل قصد استعلام الأمر من القول، ولذلك كان من تراجم الأئمة على هذا الحديث الحاكم يوهم خلاف الحق ليتوصل به إلى معرفة الحق، فأحب رسول الله أن يعرف براءته وبراءة مارية، وعلم أنه إذا عاين السيف كشف عن حقيقة حاله، فجاء كما قدره رسول الله، وأحسن من هذا أن يقال إن النبي صلى الله عليه وسلم أمر عليا ـ رضي الله عنه ـ بقتله تعزيرا لإقدامه على خلوته بأم ولده فلما تبين لعلي حقيقة الحال وأنه بريء من الريبة كف عنه واستغنى عن القتل بتبيين الحال، والتعزير بالقتل ليس بلازم كالحد، بل هو تابع دائر معها وجودا وعدما. انتهى.

 


وقال الإمام ابن تيمية ـ رحمه الله ـ في الصارم المسلول: ثم إن من نكح أزواجه أو سراريه فإن عقوبته القتل جزاء له بما انتهك من حرمته، فالشاتم له أولى، والدليل على ذلك ما روى مسلم في صحيحه عن زهير عن عفان عن حماد عن ثابت عن أنس: أن رجلا كان يتهم بأم ولد النبي فقال رسول الله صلى الله عليه وسلم لعلي اذهب فاضرب عنقه فأتاه علي فإذا هو ركي يتبرد فقال له علي اخرج فناوله يده فأخرجه فإذا هو مجبوب ليس له ذكر فكف علي ثم أتى النبي فقال يارسول الله إنه لمجبوب ماله ذكر ـ فهذا الرجل أمر النبي رسول الله صلى الله عليه وسلم بضرب عنقه لما قد استحل من حرمته ولم يأمر بإقامة حد الزنى، لأن حد الزنى ليس هو ضرب الرقبة، بل إن كان محصنا رجم وإن كان غير محصن جلد ولا يقام عليه الحد إلا بأربعة شهداء أو بالاقرار المعتبر، فلما أمر النبي رسول الله صلى الله عليه وسلم بضرب عنقه من غير تفصيل بين أن يكون محصنا أو غير محصن علم أن قتله لما انتهكه من حرمته. اهـ.


وقد حمله بعض أهل العلم على أنه كان معاهدا وانتقض عهده بدخوله على مارية أو على أنه كان منافقا ومستحقا للقتل بطريق آخر أو على أنه كان بريئا فأراد صلى الله عليه وسلم  إظهار براءته،  ففي شرح النووي على صحيح مسلم: ذكر في الباب حديث أنس أن رجلا كان يتهم بأم ولده فأمر عليا ـ رضى الله عنه ـ أن يذهب يضرب عنقه فذهب فوجده يغتسل في ركي وهو البئر فرآه مجبوبا فتركه، قيل لعله كان منافقا ومستحقا للقتل بطريق آخر وجعل هذا محركا لقتله بنفاقه وغيره لا بالزنى وكف عنه علي ـ رضى الله عنه ـ اعتمادا على أن القتل بالزنى وقد علم انتفاء الزنى والله أعلم. انتهى.

وقال الصالحي في سبل الهدى والرشاد: قال الحضيري: إن الحديث قد استشكله جماعة من العلماء، حتى قال ابن جرير: يجوز أن يكون المذكور من أهل العهد، وفي عهده أن لا يدخل على مارية، فقال: ودخل عليها، فأمر رسول الله صلى الله عليه وسلم بقتله لنقض عهده،


 وقال النووي تبعا للقاضي: قيل لعله كان منافقا ومستحقا للقتل بطريق آخر، وجعل هذا محركا لقتله بنفاقه وغيره لا بالزنا، وكف عنه علي اعتمادا على أن القتل بالزنا وقد علم انتفاء الزنا، وفيه نظر أيضا، لأنا نعتبر نفي ظن الزنا من مارية، فإنه لو أمر بقتله بذلك، لأمر بإقامة الحد عليها أيضا، ولم يقع ذلك معاذ الله أن يختلج ذلك في خاطره أو يتفوه به 


وأحسن ما يقال في الجواب عن هذا الحديث، ما أشار إليه أبو محمد بن حزم في الإيصال إلى فهم كتاب الخصال، فانه قال: من ظن أنه صلى الله عليه وسلم أمر بقتله حقيقة بغير بينة ولا إقرار فقد جهل، وإنما كان النبي صلى الله عليه وسلم يعلم أنه بريء مما نسب إليه ورمي به، وأن الذي ينسب إليه كذب، فأراد صلى الله عليه وسلم إظهار الناس على براءته يوقفهم على ذلك مشاهدة، فبعث عليا ومن معه فشاهدوه مجبوبا - أي مقطوع الذكر - فلم يمكنه قتله لبراءته مما نسب إليه، وجعل هذا نظير قصة سليمان في حكمه بين المرأتين المختلفتين في الولد، فطلب السكين ليشقه نصفين إلهاما، ولظهور الحق، وهذا حسن. انتهى كلام الحضيري.


والجدير بالملاحظة أن النبي صلى الله عليه وسلم يأتيه الوحي من السماء، ولا ينطق عن الهوى، وهو معصوم من الكبائر، ولا يقر على الخطأ، وبالتالي فلا يقاس قوله وفعله على قول أو فعل غيره.


والله أعلم.


Thursday, March 13, 2025

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`


   മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ്രവർത്തനങ്ങൾ കൊണ്ട് സ്ഖലനമുണ്ടാക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെത്തന്നെ വുളൂ മുറിയുന്ന വിധത്തിൽ മറയൊന്നുമില്ലാതെ സ്ത്രീകളെ ചുംബിച്ചതുകൊണ്ടോ തൊട്ടതുകൊണ്ടോ കൂട്ടിപ്പിടിച്ചതുകൊണ്ടോ സ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു പ്രവർത്തനവുമില്ലാതെ വെറും ആലോചനകൊണ്ടോ അല്ലെങ്കിൽ വികാരവിജംഭിതനായിക്കൊണ്ട് ശരീരത്തിലെ മോഹനഭാഗങ്ങൾ നോക്കി രസിച്ചതുകൊണ്ടോ അതുമല്ലെങ്കിൽ വുളൂ മുറിയാത്ത വിധത്തിൽ മറയുടെ മീതെ ചുംബനസ്പർശനാദികൾ നടത്തിയതുകൊണ്ടോ സ്ഖലനമുണ്ടായാലും സ്വപ്നസ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതല്ല.


   വെറും ചുംബനം കൊണ്ട് നോമ്പു മുറിയുകയില്ലെങ്കിലും ചുംബനം കൊണ്ട് വികാരമിളകിമറിയുന്നവർ ഫർളുനോമ്പ് നോറ്റുകൊണ്ട് ചുംബനമർപ്പിക്കൽ കുറ്റകരമാണ്. വികാരമിളകാത്തവരും നോമ്പുള്ള സമയത്ത് അതൊഴിവാക്കലാണു ഏറ്റവും ഉത്തമം. കൊമ്പുവച്ചോ വരിഞ്ഞു കുത്തിയോ മറ്റോ രക്തമെടുത്താൽ നോമ്പു മുറിയുകയില്ലെങ്കിലും അതും നോമ്പുള്ളപ്പോൾ ഒഴിവാക്കലാണു നല്ലത്. നോമ്പ് നോറ്റവർ അതു ചെയ്താൽ കൂടുതൽ ക്ഷീണിക്കുമല്ലോ.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 214`

എട്ടുകാലിയെ കൊല്ലാമോ?

 ............................................

*എട്ടുകാലിയെ കൊല്ലാമോ?*

➖➖➖➖➖➖➖➖➖


❓ എട്ടുകാലിയെ കൊല്ലാൻ പാടില്ലന്നൊരു നാട്ടുവർത്തമാനമുണ്ട്. വസ്തുതയെന്ത്?


✅ അടിസ്ഥാന രഹിതമായ നാട്ടുവർത്തമാനമാണത്.

     നബി(സ്വ) പറയുന്നു:العنكبوت شيطان فاقتلوه എട്ടുകാലി പിശാചാണ് , അതു കൊണ്ട് എട്ടുകാലിയെ നിങ്ങൾ കൊല്ലുക (ഫൈളുൽ ഖദീർ )

     അലി (റ) വിൽ നിന്നു സഅലബി(റ) റിപ്പോർട്ട് ചെയ്യുന്നു:طهروا بيوتكم من نسج العنكبوت فان تركه يورث الفقر എട്ടുകാലിയുടെ വലയിൽ നിന്നു നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശുദ്ധിയാക്കുക. കാരണം ,അവ നീക്കാതിരിക്കൽ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്. *കർമശാസ്ത്രം*

    എട്ടുകാലിയെ കൊല്ലൽ സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. 

    ഇമാം ശൈഖ് സകരിയ്യൽ അൻസാരി (റ) പ്രസ്താവിക്കുന്നു:

ومنه ما يسن قتله كحية وعقرب وكلب عقور وبق وبرغوث وكل موذ 

 '   പാമ്പ് , തേള് ,കടിക്കുന്ന പട്ടി ,അട്ട ,ചെള്ള് ,ബുദ്ധിമുട്ടാക്കുന്ന എല്ലാ ജീവികളും കൊല്ലൽ സുന്നത്തായതിൽ പെട്ടതാണ്.(അസ്നൽ മത്വാലിബ്: 1/514)* 

    ഇമാം ശിഹാബുദ്ദീൻ റംലി (റ) (ഇമാം ഇബ്നു ഹജറി നിൽ ഹൈതമി(റ) വിൻ്റെ ഗുരുനാഥൻ) വിശദീകരിക്കുന്നു:

(قوله وكل موذ) ومنه العناكب لأنها من ذوات السموم كما قاله بعض الأطباء وكثير من العوام يمتنع من قتلها لأنها عششت  في فم الغار على النبي صلى الله عليه وسلم وهذا يلزمه أن لا يذبح الحمام

     ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതിൽ എട്ടു കാലികൾ ഉൾപ്പെടും. - അതിനെ കൊല്ലൽ സുന്നത്താണ് - കാരണം ,അതു വിശജീവിയാണന്നു ഡൊക്ടർമാർ  വ്യക്തമാക്കിയിട്ടുണ്ട്.

*തിരുത്തപ്പെടേണ്ട ധാരണ*

     പൊതു ജനങ്ങളിൽ കുറേ പേർ എട്ടുകാലിയെ കൊല്ലാൻ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ എന്നാണവർ ന്യായം (?) പറയുന്നത്.ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാൻ പാടില്ലന്നു വരുമല്ലോ. - പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ.എന്നാൽ പ്രാവിനെ അറുത്ത് തിന്നാമല്ലോ. ( ഹാശിയത്തു റംലി :1/514)

   *സംശയ നിവാരണം*   

    നബി(സ്വ) എട്ടുകാലിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസ് ഇങ്ങനെ:جزى الله العنكبوت عنا فإنها نسجت علي في الغار എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. കാരണം ,അതു ഗുഹയിൽ എനിക്ക് വലക്കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്.

      ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തുന്നു:

ذاك في معينة نسجت على باب  الغار

ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. فأما هذا ففي الجنس بأسره എട്ടുകാലിയെ കൊല്ലൽ സുന്നത്തന്നു പഠിപ്പിച്ചത് എട്ടുകാലി വർഗം മുഴുവനത്തിലുമാണ്.( ഫൈളുൽ ഖദീർ )


*മഹാ വൈറസിനെ സൂക്ഷിക്കുക*

   ഫുഖഹാക്കൾ ഒരു വിധി പറഞ്ഞാൽ അതു സ്വീകരിക്കുന്ന രീതിയാണ് അഹ്'ലു സ്സുന്നക്കുള്ളത്. അതിനു ഹദീസുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു സ്വഹീഹാണോ എന്നൊന്നും മുഖല്ലിദീങ്ങൾ ( മദ്ഹബ് സ്വീകരിച്ച സുന്നികൾ ) നോക്കേണ്ടതില്ല. പക്ഷേ ഇന്നു അത്തരം ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. അതു അപകടം പിടിച്ച വൈറസാണ്.

     നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

~~~~~~~~~~~~~~~~


പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️

 *പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️


❓ മരിച്ചവർക്കു വേണ്ടി ഹജ്ജ്, ഉംറ ചെയ്യുമ്പോൾ പുരുഷൻ്റെ ഹജ്ജ് സ്ത്രീ ചെയ്താൽ മതിയാകുമോ?


✅ മതിയാകും. ഒരാൾ മറ്റൊരാൾക്കു വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ ലിംഗസമത്വം നിബന്ധനയല്ല.പുരുഷനു വേണ്ടി സ്ത്രീയും സ്ത്രീക്കു വേണ്ടി പുരുഷനും ഹജ്ജ് ചെയ്യാവുന്നതാണ്.[ ഉംറയുടെ വിധിയും ഇതുതന്നെയാണെന്ന് വ്യക്തം ]  

▫️ശർവാനി: 4/28 ▫️

ﻭﻻ ﻳﺸﺘﺮﻁ ﻓﻴﻤﻦ ﻳﺤﺞ ﻋﻦ ﻏﻴﺮﻩ ﻣﺴﺎﻭاﺗﻪ ﻟﻠﻤﺤﺠﻮﺝ ﻋﻨﻪ ﻓﻲ اﻟﺬﻛﻮﺭﺓ ﻭاﻷﻧﻮﺛﺔ ﻓﻴﻜﻔﻲ ﺣﺞ اﻟﻤﺮﺃﺓ ﻋﻦ اﻟﺮﺟﻞ ﻛﻌﻜﺴﻪ [ شرواني : ٤ / ٢٨ ]

കോപ്പി 

~~~~~~~~~~~~~~~~

വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*

 *വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*


❓വുളൂ ചെയ്യുന്ന വേളയിൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥന സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെയാണ് ആ പ്രാർത്ഥനകൾ?


✅ അതേ, ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥനകൾ സുന്നത്തുണ്ട്. അതിങ്ങനെ:

രണ്ടു മുൻകൈ കഴുകുമ്പോൾ

*اللهم احفظ يدي عن معاصيك كلها* 


വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ

*اللهم أعني على ذكرك وشكرك* 


മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോൾ

*اللهم أرحني رائحة الجنة*

 

മുഖം കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺑﻴﺾ ﻭﺟﻬﻲ ﻳﻮﻡ ﺗﺒﻴﺾ ﻭﺟﻮﻩ ﻭﺗﺴﻮﺩ ﻭﺟﻮﻩ،*

വലതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺃﻋﻄﻨﻲ ﻛﺘﺎﺑﻲ ﺑﻴﻤﻴﻨﻲ ﻭﺣﺎﺳﺒﻨﻲ ﺣﺴﺎﺑﺎ ﻳﺴﻴﺮا،*

ഇടതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﻻ ﺗﻌﻄﻨﻲ ﻛﺘﺎﺑﻲ ﺑﺸﻤﺎﻟﻲ ﻭﻻ ﻣﻦ ﻭﺭاء ﻇﻬﺮﻱ.*


തല തടവുമ്പോൾ

*اﻟﻠﻬﻢ ﺣﺮﻡ ﺷﻌﺮﻱ ﻭﺑﺸﺮﻱ ﻋﻠﻰ اﻟﻨﺎﺭ.*

ഇരുചെവി തടവുമ്പോൾ

*اللهم اجعلني من اللذين يستمعون القول فيتبعون أحسنه* 


ഇരു കാലുകളും കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺛﺒﺖ ﻗﺪﻣﻲ ﻋﻠﻰ اﻟﺼﺮاﻁ ﻳﻮﻡ ﺗﺰﻝ ﻓﻴﻪ اﻷﻗﺪاﻡ.*

    പ്രസ്തുത ദിക്റുകൾ ചൊല്ലൽ സുന്നത്താണെന്ന് ഇമാം റാഫിഈ (റ) (ശർഹുൽ കബീർ 1/135) ഇമാം അബൂ ഇസ്ഹാഖ ശ്ശീറാസി (റ) (മുഹദ്ദബ്: 1/34) ഇമാം ഗസാലി (റ) (ഇഹ്'യാ: 1/133, വജീസ് പേജ്: 29, ബിദായത്തുൽ ഹിദായ :പേജ്: 79) ഇമാം ശിഹാബുദ്ദീൻ റംലി (റ), ഇമാം മുഹമ്മദ് റംലി (റ) (നിഹായ :1/ 192) ഇമാം ഖത്വീബുശ്ശിർബീനി (മുഗ്'നി: 1/107) (റ), ഇമാം സകരിയ്യൽ അൻസാരി (റ) (അസ്നൽ മത്വാലിബ്: 1/44) ഇമാം ബാജൂരി (റ) ഇമാം കുർദി(റ) (ശർവാനി (1/240) തുടങ്ങി നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്

   ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ വീക്ഷണത്തിൽ പ്രസ്തുത പ്രാർത്ഥനകൾ സുന്നത്തില്ല എന്നാണ് (തുഹ്ഫ: 1/240)

   എന്നാൽ പ്രാർത്ഥിക്കൽ കൊണ്ട് വിരോധമില്ല എന്ന് ഇമാം ഇബ്നു ഹജർ(റ) തന്നെ തൻ്റെ മൻഹജുൽഖവീം (പേജ്: 91) ൽ [ولا بأس بالدعاء عند الأعضاء أي أنه 

مباح لا سنة ]

 പറഞ്ഞിട്ടുണ്ട്.

-------------------------------------

   .....h

വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*

 *വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*


❓ വുളൂഇൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേകം പ്രാർത്ഥനകൾ സുന്നത്താണെന്ന് നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടും ഇമാം നവവി(റ) മിൻഹാജിൽ لا أصل له [ അതിനു അടിസ്ഥാനമില്ല ] എന്നു പറഞ്ഞത് എന്തുകൊണ്ട് .

= മിഖ്ദാദ് മുസ്'ലിയാർ ഗൂഡല്ലൂർ


✅ ശൈഖ് സകരിയ്യൽ അൻസ്വാരി (റ) വിവരിക്കുന്നു: അടിസ്ഥാനമില്ല എന്നു പറഞ്ഞത് സ്വഹീഹായ ഹദീസിൽ വന്നിട്ടില്ല എന്ന അർത്ഥത്തിലാണ്. അമൽ ചെയ്യാൻ പറ്റുന്ന നിലയിൽ ഇബ്നു ഹിബ്ബാൻ (റ) വിൻ്റെ താരീഖിലും മറ്റും നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ ഹദീസിൽ വന്നിട്ടുണ്ട്.[ അസ്നൽ മത്വാലിബ് 1/44 ]

    ഇമാം ശർവാനി (റ) വിവരിക്കുന്നു: സ്വഹീഹായ പരമ്പരയുള്ള ഹദീസിൽ വന്നിട്ടില്ല എന്ന നിലയ്ക്കാണ് ഇമാം നവവി(റ) അടിസ്ഥാനമില്ല എന്നു പറഞ്ഞത്. എന്നാൽ നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ വന്ന ഹദീസ് ഇമാം നവവി(റ)വിൻ്റെ അരികിൽ സ്ഥിരപ്പെടാത്തത് കൊണ്ടോ രചനാ സമയം മനസ്സിൽ ഉദിക്കാത്തത് കൊണ്ടോ ആവാം പ്രസ്തുത പ്രാർത്ഥന സുന്നത്താണ് എന്നത് നിഷേധിച്ചത്. [ ശർവാനി :1/240 ]

    താരീഖ് ഇബ്നു ഹിബ്ബാനിലും മറ്റും വന്ന ഹദീസുകൾ ഇമാം നവവി(റ)വിനും ഇമാം റാഫിഈ (റ) വിനും നഷ്ടപ്പെട്ടു - ലഭിച്ചില്ല - എന്നു ഇമാം ജലാലുദ്ദീൻ മഹല്ലി (റ) كنز الراغبين ൽ (1/ 64 ) വ്യക്തമാക്കിയിട്ടുണ്ട്

[ ഇമാം റാഫിഈ (റ)പ്രസ്തുത പ്രാർത്ഥനകൾ സുന്നത്താണ് എന്നു പറഞ്ഞ ഇമാമാണ്. എന്നാൽ അതു സലഫുസ്സാലിഹീങ്ങളിൽ നിന്നു സ്ഥിരപ്പെട്ടത് എന്ന നിലയ്ക്കാണ് എന്നാണ് അദ്ദേഹം സമർത്ഥിച്ചത് (ശർഹുൽ കബീർ 1/135, മഹല്ലി: 1/64


ﻻ ﺃﺻﻞ ﻟﻪ) ﺃﻱ ﻓﻲ اﻟﺼﺤﺔ، ﻭﺇﻻ ﻓﻘﺪ ﺭﻭﻱ ﻋﻨﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﺿﻌﻴﻔﺔ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ، ﻭﻏﻴﺮﻩ، ﻭﻣﺜﻠﻪ ﻳﻌﻤﻞ ﺑﻪ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ ( أسنى المطالب: ١ / ٤٤)


 ﻭﻧﻔﻰ اﻟﻤﺼﻨﻒ ﺃﺻﻠﻪ ﺑﺎﻋﺘﺒﺎﺭ اﻟﺼﺤﺔ ﺃﻣﺎ ﺑﺎﻋﺘﺒﺎﺭ ﻭﺭﻭﺩﻩ ﻣﻦ اﻟﻄﺮﻕ اﻟﻤﺘﻘﺪﻣﺔ ﻓﻠﻌﻠﻪ ﻟﻢ ﻳﺜﺒﺖ ﻋﻨﺪﻩ ﺫﻟﻚ ﺃﻭ ﻟﻢ ﻳﺴﺘﺤﻀﺮﻩ ﺣﻴﻨﺌﺬ ( شرواني : ١ / ٢٤٠)


 ﻓﺎﺗﻬﻤﺎ [ النوويَّ والرافعيَّ ] ﺃﻧﻪ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ  ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ ﻭﻏﻴﺮﻩ ﻭﺇﻥ ﻛﺎﻧﺖ ﺿﻌﻴﻔﺔ ﻟﻠﻌﻤﻞ ﺑﺎﻟﺤﺪﻳﺚ اﻟﻀﻌﻴﻒ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ. [ كنز الراغبين: ١ / ٦٤ ]

കോപ്പി 

=====================

h

കല്യാണം മുടക്കൽ നിർബന്ധം / ഹറാം*

 *കല്യാണം മുടക്കൽ നിർബന്ധം / ഹറാം*


❓ ഒരാൾ തൻ്റെ മകളെ വിവാഹാലോചന നടത്തുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിച്ചാൽ അവനിലുള്ള തെറ്റുകളെ പറഞ്ഞു കൊടുക്കാമോ? അതു അയാൾക്ക് ഇഷ്ടമാവില്ലല്ലോ .അതിനാൽ ഗീബത്താകുമോ?


✅ അവനിലുള്ള ന്യൂനതകളെ സത്യമായ നിലയിൽ പറയൽ നിർബന്ധമാണ് .

അതു തൻ്റെ നിർബന്ധമായ നസ്വീഹത്താണ്.- ഉപദേശമാണ്.  അതു കുറ്റമുള്ള ഗീബത്തല്ല, കുറ്റമില്ലാത്ത, പറയൽ അനുവദനീയമായ ഗീബത്താണ്.(തുഹ്ഫ: 7/212, 213 ) 

     പെണ്ണ് അന്വേഷിക്കുന്നവൻ കള്ള് കുടിയനാണെങ്കിൽ അതു തുറന്നു പറയണം, മയക്കുമരുന്നിന് അടിമയാണെങ്കിൽ അതു പറയണം. ജുമുഅക്ക് വരാത്തവനാണെന്ന് ബോധ്യമുണ്ടെങ്കിൽ അതു പറയണം . പുത്തൻ വാദിയാണെങ്കിൽ അതു പറയണം ... 

  *പ്രത്യേക ശ്രദ്ധയ്ക്ക്*

      ഇനി, ന്യൂനത പറയാതെ തന്നെ കല്യാണം മുടങ്ങുമെങ്കിൽ ആ രീതി സ്വീകരിക്കണം.അതു നിർബന്ധമാണ്. ഉദാ: അവൻ നല്ലവനല്ല. ഇനി ചില ന്യൂനതകൾ പറഞ്ഞാൽ തന്നെ കല്യാണം മുടങ്ങുമെങ്കിൽ അതു മാത്രമേ പറയാവൂ, കൂടുതൽ പറയാൻ പാടില്ല. പറയൽ ഹറാമാണ്.  ( ഇആനത്ത് : 3/311)

  ന്യൂനത പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല എന്നു അറിയുമെങ്കിൽ പറയരുത് (തുഹ്ഫ: 7/213)

  *രണ്ടു ഹദീസുകൾ*

  ഒന്ന്: അബൂജഹ്'മ് (റ)വിനെക്കുറിച്ച് തിരുനബി(സ്വ)യോട് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം കൂടുതലായി അടിക്കുന്ന ആളാണ്. 

രണ്ട്: മുആവിയ(റ) വിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം സമ്പത്ത് ഇല്ലാത്ത വ്യക്തിയാണ് (തുഹ്ഫ: 7/ 2 13 ) 

         ഈ പറഞ്ഞ മുആവിയ(റ) അബൂസുഫ്'യാൻ (റ) വിൻ്റെ മകനായ പ്രസിദ്ധനായ മുആവിയ (റ) അല്ല (ശർവാനി: 7/213)

    *കളവു പറഞ്ഞ് കല്യാണം മുടക്കൽ ഹറാമാണ് , വൻ കുറ്റമാണ്*


ﻭﻣﻦ اﺳﺘﺸﻴﺮ ﻓﻲ ﺧﺎﻃﺐ  ﺃﻭ ﻟﻢ ﻳﺴﺘﺸﺮ ﻓﻲ ﺫﻟﻚﺫﻛﺮ) ﻭﺟﻮﺑﺎ .. ﻣﺴﺎﻭﺋﻪ اﻟﺸﺮﻋﻴﺔ ﻭﻛﺬا اﻟﻌﺮﻓﻴﺔ ﻓﻴﻤﺎ ﻳﻈﻬﺮ..

 (ﺑﺼﺪﻕ) ﻟﻴﺤﺬﺭ ﺑﺬﻻ ﻟﻠﻨﺼﻴﺤﺔ اﻟﻮاﺟﺒﺔ ﻭﺻﺢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺳﺘﺸﻴﺮ ﻓﻲ ﻣﻌﺎﻭﻳﺔ ﻭﺃﺑﻲ ﺟﻬﻢ ﻓﻘﺎﻝ ﺃﻣﺎ ﺃﺑﻮ ﺟﻬﻢ ﻓﻼ ﻳﻀﻊ ﻋﺼﺎﻩ ﻋﻦ ﻋﺎﺗﻘﻪ ﻛﻨﺎﻳﺔ ﻋﻦ ﻛﺜﺮﺓ اﻟﻀﺮﺏ ﻗﻴﻞ ﺃﻭ اﻟﺴﻔﺮ ﻭﺃﻣﺎ ﻣﻌﺎﻭﻳﺔ ﻓﺼﻌﻠﻮﻙ ﻻ ﻣﺎﻝ ﻟﻪ» ﻧﻌﻢ ﺇﻥ ﻋﻠﻢ ﺃﻥ اﻟﺬﻛﺮ ﻻ ﻳﻔﻴﺪ ﺃﻣﺴﻚ ﻛﺎﻟﻤﻀﻄﺮ ﻻ ﻳﺒﺎﺡ ﻟﻪ ﺇﻻ ﻣﺎ اﺿﻄﺮ ﺇﻟﻴﻪ ﻭﻗﺪ ﻳﺆﺧﺬ ﻣﻨﻪ ﺃﻧﻪ ﻳﺠﺐ ﺫﻛﺮ اﻷﺧﻒ ﻓﺎﻷﺧﻒ ﻣﻦ اﻟﻌﻴﻮﺏ ﻭﻫﺬا ﺃﺣﺪ ﺃﻧﻮاﻉ اﻟﻐﻴﺒﺔ اﻟﺠﺎﺋﺰﺓ، ( تحفة: ٧ / ٢١٢ - ٢١٣)


 ﺫﻛﺮ) ﺃﻱ اﻟﻤﺴﺘﺸﺎﺭ.

ﻭﻗﻮﻟﻪ ﻭﺟﻮﺑﺎ: ﻣﺤﻠﻪ ﺇﺫا ﻟﻢ ﻳﻨﺪﻓﻊ ﺇﻻ ﺑﺬﻛﺮ اﻟﻌﻴﻮﺏ، ﻓﺈﻥ اﻧﺪﻓﻊ ﺑﺪﻭﻧﻪ، ﺑﺄﻥ اﻛﺘﻔﻰ ﺑﻘﻮﻟﻪ ﻟﻪ ﻫﻮ ﻻ ﻳﺼﻠﺢ، ﺃﻭ اﺣﺘﻴﺞ ﻟﺬﻛﺮ اﻟﺒﻌﺾ ﺩﻭﻥ اﻟﺒﻌﺾ، ﺣﺮﻡ ﺫﻛﺮ ﺷﺊ ﻣﻨﻬﺎ ﻓﻲ اﻷﻭﻝ ﻭﺷﺊ ﻣﻦ اﻟﺒﻌﺾ اﻵﺧﺮ ﻓﻲ اﻟﺜﺎﻧﻲ. ( إعانة : ٣ / ٣١١) കോപ്പി 

----------------------------------------

h

ഖുനൂത്തിലെ رب اغفر* *❓

 *ഖുനൂത്തിലെ رب اغفر* 

*❓ ഖുനൂതിന്റെ അവസാനത്തിൽ رب اغفر وارحم وأنت خير الراحمين എന്നു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?*


 ✅ ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിൽ സുന്നത്തില്ല. എന്നാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൽ വർദ്ധിപ്പിച്ചാൽ നല്ലതാണെന്നു ഇമാം റൂയാനി *(روياني)* (റ) പ്രസ്താവിച്ചിട്ടുണ്ട് (ബിഗ്‌യ: 47).

    ഖുനൂതിൽ നബി(സ്വ)യുടെ കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം

 *رب اغفر وارحم وأنت خير الراحمين* 

എന്നു ചൊല്ലൽ നല്ലതാണെന്നു *(حسن)* ഇമാം റൂയാനി(റ)യും മറ്റു പലരും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞത് ഇമാം സർകശി(റ)വും മറ്റു പലരും അംഗീകരിച്ചിട്ടുമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) ഇംദാദിൽ വിവരിച്ചിട്ടുണ്ട്.

ഹസൻ [ حسن ] എന്നത് സുന്നത്ത് എന്നതിന്റെ പര്യായമാണ് (തുഹ്ഫ: 2/29).

    അപ്പോൾ ഇമാം റൂയാനി(റ)വിനെ തഖ്‌ലീദ് ചെയ്ത് പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിന്റെ അവസാനം കൊണ്ടു വരാം.

   ബിഗ് യ: യുടെ ഇബാറത്ത്:

*قال في البحر لو زاد في القنوت رب اغفر وارحم وأنت خير الراحمين فحسن*

        ഇമാം ഇബ്നു ഹജർ(റ)വിൻ്റെ ഇംദാദിൻ്റ ഇബാറത്ത്:

*قال الروياني وغيره ولو زاد بعد الصلاة على الآل رب اغفر وارحم وأنت خير  الراحمين كان حسنا وأقرهم الزركشي وغيره* 

*പ്രത്യേക ശ്രദ്ധയ്ക്ക്*

     ഇംദാദിൻ്റ ഇബാറത്തായി ബഹു , മൗലാനാ കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ) ബഹു , സൈതാലി മുസ് ലിയാർ (റ) എന്നിവർ നന്നാക്കിയ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിലുള്ളത് 

رب اغفر وارحم وأنت أرحم الراحمين 

എന്നാണ് .

      എന്നാൽ ഇന്നു വിപണിയിലുള്ള ഇംദാദിൽ 

 خير الراحمين

 എന്നാണുള്ളത്. ارحم الراحمين എന്നല്ല . നന്നാക്കിയ ഫത്ഹുൽ മുഈനിൽ അതെങ്ങനെ സംഭവിച്ചുവെന്നറിയില്ല.


*❓ ഇമാം റൂയാനി(റ) അഭിപ്രായപ്പെട്ടത് ഒഴിവാക്കിയാൽ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ടോ?*


✅  ഇല്ല. സുന്നത്തില്ല.


*❓ ഖുനൂതിൽ കൈ ചേർത്തി പിടിക്കലോ അകറ്റി പിടിക്കലോ എറ്റവും നല്ലത്?*


  ✅ രണ്ടു രീതിയിൽ പിടിച്ചാലും സുന്നത്തിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും കൂട്ടി പിടിക്കലാണ് ഏറ്റവും നല്ലത് (ശർവാനി: 2/67).


❓ *ഇമാം   ഖുനൂതിൽ  رب اغفر എന്നോ ربنا اغفر എന്നോ പറയേണ്ടത് ?*


✅ വിവരിക്കാം.  ശാഫിഈ മദ്ഹബിൽ ആധികാരിക വീക്ഷണപ്രകാരം ഖുനൂത്തിൽ رب اغفر 

وارحم وأنت خير الراحمين

എന്നു പ്രാർത്ഥിക്കൽ സുന്നത്തില്ലന്നു പറഞ്ഞല്ലോ.  അതു ഖുനൂതായി തിരു നബി(സ്വ)യിൽ നിന്നു വന്നിട്ടില്ല. 

     തിരു നബി(സ്വ)യിൽ നിന്നു വന്ന പ്രസിദ്ധ ഖുനൂതിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാൽ പോലും സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ട്. എന്നാൽ رب اغفر എന്നത് ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തില്ല.

     رب اغفر وارحم وأنت خير الراحمين

എന്നത് ഒരു ആയത്താണ്. അതായത് مأثور ആണ്.

     = മഅ്സൂർ

കൊണ്ടുവരുമ്പോൾ ആ പദത്തിനോട് പിൻപറ്റണം എന്നതാണ് അഭികാമ്യമെന്ന് =  ഇമാം ഇബ്നു ഹജർ(റ) 

 തുഹ്ഫ: യിൽ പ്രസ്താവിക്കുന്നു: 

وحيث أتى بمأثور أتبع لفظه

(2/66)

   ഇമാം റംലി (റ) പറയുന്നത് പ്രാർത്ഥനാ വാക്യം ഖുനൂതിൽ ബഹുവചനമാക്കണമെന്നാണ്. (നിഹായ :ശർവാനി 2 / 66) 

    ഇമാം റംലി (റ)വിൻ്റെ വീക്ഷണത്തിൽ ربنا اغفر

എന്നു പറയണം. 

[ നിസ്കാര ശേഷമുള്ള പ്രാർത്ഥനകൾ ഏകവചനമായിട്ടാണ് ഹദീസിലുള്ളത്. അതു ബഹുവചനമാക്കിയാണല്ലോ ഇമാമത്ത നിൽക്കുന്നവർ പ്രാർത്ഥിക്കാറുള്ളത് ' അപ്പോൾ ഇമാം റംലി (റ) വിൻ്റെ വീക്ഷണപ്രകാരമാണ് ഇന്നു അമൽ ]

*പ്രത്യേക ശ്രദ്ധയ്ക്ക്*  

   നമ്മുടെ നാടുകളിലെ മത്റൂഖായ പള്ളികളിലെ ഇമാം ഖുനൂതിൽ പ്രസ്തുത വാക്യം കൊണ്ടുവരൽ സുന്നത്താകുമോ ഇല്ലയോ  എന്നു ആലോചിക്കേണ്ടതാണ്.

 الله اعلم.. കോപ്പി

------------------------------------------ 

പലിശ:വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ

 *റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ*


❓കുറഞ്ഞ വിലയിൽ റേഷൻ കടയിൽ നിന്നു കിട്ടുന്ന അരി [ ഉദാ: നാൽപ്പത് കിലോ അരി ] സൂപ്പർമാർക്കറ്റിൽ കൊടുത്തി പകരം അവിടെയുള്ള വില കൂടിയ അരി [ ഉദാ: ഇരുപത് കിലോ അരി ] പകരം വാങ്ങുന്ന കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. 

    വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ?


✅ അല്ല, അനുവദനീയമല്ല, ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണത്. ആ ഇടപാട് ബാത്വിലുമാണ്. സ്വഹീഹല്ല.

   അരിയും അരിയും തമ്മിൽ കച്ചവടം നടത്തുമ്പോൾ മൂന്നു നിബന്ധന അനിവാര്യമാണ്. 

*ഒന്ന്:*

 രണ്ടു പേരുടെയും അരി തുല്യ തൂക്കമായിരിക്കണം ( ഒരാളുടെത് ഇരുപത് കിലോ ആണെങ്കിൽ മറ്റെയാളുടെതും ഇരുപത് കിലോ ആവണം

*രണ്ട്:*

രണ്ടു അരിയും റൊക്കമായിരിക്കണം .

*മൂന്ന്:*

സദസ്സ് വിട്ടുപിരിയും മുമ്പ് പരസ്പരം അരി കൈമാറണം.(ഫത്ഹുൽ മുഈൻ)

    ഈ മൂന്നു നിബന്ധനകളിൽ ഏതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ തന്നെ കച്ചവടം ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണ്. തിരു നബി(സ്വ) ശപിച്ച തെറ്റാണിത് ( ഫത്ഹുൽ മുഈൻ )

  സംഗ്രഹം

   ചോദ്യത്തിൽ പറഞ്ഞ അരിക്കച്ചവടം വൻകുറ്റമാണ്. 

   അരിക്കച്ചവടത്തിന് മാത്രമുള്ള നിയമമല്ല ഇത്. പലിശ വരാൻ സാധ്യതയുള്ള മറ്റു വസ്തുക്കളിലുമുണ്ട്

   രണ്ടു ഇനം വസ്തുക്കളിലാണ് പലിശ വരാൻ സാധ്യതയുള്ളത്. ഭക്ഷ്യവസ്തുക്കളും ഇരു നാണയങ്ങളുമാണത്. അതു അല്പം വിവരിക്കാനുണ്ട്. പിന്നീടാവാം

إن شاء الله

............

 ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﻣﻄﻌﻮﻡ ﻭﻧﻘﺪ ﺑﺠﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔ ﻭﻣﻤﺎﺛﻠﺔ ﻭﺑﻐﻴﺮ ﺟﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺭﺑﻮﻱ ﻭﻫﻮ ﻣﺤﺼﻮﺭ ﻓﻲ ﺷﻴﺌﻴﻦ:ﻣﻄﻌﻮﻡ ﻛﺎﻟﺒﺮ ﻭاﻟﺸﻌﻴﺮ ﻭاﻟﺘﻤﺮ ﻭاﻟﺰﺑﻴﺐ ﻭاﻟﻤﻠﺢ ﻭاﻷﺭﺯ ﻭاﻟﺬﺭﺓ ﻭاﻟﻔﻮﻝ.ﻭﻧﻘﺪ ﺃﻱ ﺫﻫﺐ ﻭﻓﻀﺔ ﻭﻟﻮ ﻏﻴﺮ ﻣﻀﺮﻭﺑﻴﻦ ﻛﺤﻠﻲ ﻭﺗﺒﺮ.

ﺑﺠﻨﺴﻪ ﻛﺒﺮ ﺑﺒﺮ ﻭﺫﻫﺐ ﺑﺬﻫﺐ.ﺣﻠﻮﻝ ﻟﻠﻌﻮﺿﻴﻦ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻭﻟﻮ ﺗﻘﺎﺑﺾا اﻟﺒﻌﺾ: ﺻﺢ ﻓﻴﻪ ﻓﻘﻂ ﻭﻣﻤﺎﺛﻠﺔ ﺑﻴﻦ اﻟﻌﻮﺿﻴﻦ ﻳﻘﻴﻨﺎ: ﺑﻜﻴﻞ ﻓﻲ ﻣﻜﻴﻞ ﻭﻭﺯﻥ ﻓﻲ ﻣﻮﺯﻭﻥ ﻭﺫﻟﻚ ﻟﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: "ﻻ ﺗﺒﻴﻌﻮا اﻟﺬﻫﺐ ﺑﺎﻟﺬﻫﺐ ﻭﻻ اﻟﻮﺭﻕ ﺑﺎﻟﻮﺭﻕ ﻭﻻ اﻟﺒﺮ ﺑﺎﻟﺒﺮ ﻭﻻ اﻟﺸﻌﻴﺮ ﺑﺎﻟﺸﻌﻴﺮ ﻭﻻ اﻟﺘﻤﺮ ﺑﺎﻟﺘﻤﺮ ﻭﻻ اﻟﻤﻠﺢ ﺑﺎﻟﻤﻠﺢ ﺇﻻ ﺳﻮاء ﺑﺴﻮاء ﻋﻴﻨﺎ ﺑﻌﻴﻦ ﻳﺪا ﺑﻴﺪ ﻓﺈﺫا اﺧﺘﻠﻔﺖ ﻫﺬﻩ اﻷﺻﻨﺎﻑ ﻓﺒﻴﻌﻮا ﻛﻴﻒ ﺷﺌﺘﻢ ﺇﺫا ﻛﺎﻥ ﻳﺪا ﺑﻴﺪ"

ﺃﻱ:ﻣﻘﺎﺑﻀﺔ.ﻗﺎﻝ اﻟﺮاﻓﻌﻲ: ﻭﻣﻦ ﻻﺯﻣﻪ اﻟﺤﻠﻮﻝ ﺃﻱ ﻏﺎﻟﺒﺎ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﺠﻨﺴﻪ ﺟﺰاﻓﺎ ﺃﻭ ﻣﻊ ﻇﻦ ﻣﻤﺎﺛﻠﺔ ﻭﺇﻥ ﺧﺮﺟﺘﺎ ﺳﻮاء.ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺃﺣﺪﻫﻤﺎ ﺑﻐﻴﺮ ﺟﻨﺴﻪ ﻭاﺗﺤﺪا ﻓﻲ ﻋﻠﺔ اﻟﺮﺑﺎ ﻛﺒﺮ ﺑﺸﻌﻴﺮ ﻭﺫﻫﺐ ﺑﻔﻀﺔ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻻ ﻣﻤﺎﺛﻠﺔ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﻐﻴﺮ ﺟﻨﺴﻪ ﺇﻥ ﻟﻢ ﻳﻘﺒﻀﺎ ﻓﻲ اﻟﻤﺠﻠﺲ ﺑﻞ ﻳﺤﺮﻡ اﻟﺒﻴﻊ ﻓﻲ اﻟﺼﻮﺭﺗﻴﻦ ﺇﻥ اﺧﺘﻞ ﺷﺮﻁ ﻣﻦ اﻟﺸﺮﻭﻁ.ﻭاﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﻣﻦ اﻟﻜﺒﺎﺋﺮ ﻟﻮﺭﻭﺩ اﻟﻠﻌﻦ ﻵﻛﻞ اﻟﺮﺑﺎ ﻭﻣﻮﻛﻠﻪ ﻭﻛﺎﺗﺒﻪ ( فتح المعين )

കോപ്പി 

~~~~~~~~~~~~~~~~~


നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

 *നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*


❓ നല്ലയിനം അരിയും നിലവാരം കുറഞ്ഞ അരിയും തമ്മിൽ  പരസ്പരം കച്ചവടം നടത്തുകയാണെങ്കിൽ രണ്ടു അരിയും തുല്യ തൂക്കമാകണ മെന്നും വ്യത്യസ്ത തൂക്കമായാൽ പലിശ ഇടപാടാകുമെന്നും മസ്അല  കണ്ടു.

   എന്നാൽ വ്യത്യസ്ത തൂക്കത്തോടെ പലിശ വരാതെ പരസ്പരം അരി കൈപറ്റാൻ വല്ല മാർഗവുമുണ്ടോ?


✅ ഉണ്ട്. നേർച്ചാ ഇടപാടിലൂടെ ചരക്ക് പരസ്പരം സ്വന്തമാക്കി പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം.

   അതിങ്ങനെ:

 പരസ്പരം കച്ചവടമിടവാട്  നടത്താനുദ്ദേശിച്ച രണ്ടാളുകൾ കച്ചവടം നടത്താതെ ഓരോരുത്തരും തൻ്റെ ചരക്ക് ( ഉദാ: അരി ) മറ്റൊരാൾക്ക് നേർച്ചയാക്കുക. 

ഉദാ: ഒരാൾ തൻ്റെ അടുത്തുള്ള നിലവാരം കുറഞ്ഞ 40 കിലോ  അരി മറ്റൊരാൾക്ക് നേർച്ചയാക്കുക, ആ മറ്റൊരാൾ തൻ്റെയടുത്തുള്ള മുന്തിയ ഇനം 20 കിലോ അരി  ഇവനും നേർച്ചയാക്കുക 

   കച്ചവടം സാധുവാകാത്തതും [ ഉദാ: പലിശ വരാൻ സാധ്യതയുള്ള കച്ചവടം, ഏറ്റ വിത്യാസത്തോടെ നേർച്ചയാക്കി കൈമാറൽ: ഇബ്നു ഖാസിം :10/ 78 ] എന്നാൽ നേർച്ച സാധുവാകുന്നതുമായ വസ്തുക്കളിൽ ഈ ഏർപ്പാട് ധാരാളം നടക്കാറുണ്ട് ( തുഹ്ഫ: തുഹ്ഫ: 10/78, ഫത്ഹുൽ മുഈൻ )

 *ﻭﺃﻓﺘﻰ ﺟﻤﻊ ﻓﻴﻤﻦ ﺃﺭاﺩ ﺃﻥ ﻳﺘﺒﺎﻳﻌﺎ ﻓﺎﺗﻔﻘﺎ ﻋﻠﻰ ﺃﻥ ﻳﻨﺬﺭ ﻛﻞ ﻟﻵﺧﺮﺑﻤﺘﺎﻋﻪ ﻓﻔﻌﻼ ﺻﺢ. ﻭﺇﻥ ﺯاﺩ اﻟﻤﺒﺘﺪﺉ: ﺇﻥ ﻧﺬﺭﺕ ﻟﻲ ﺑﻤﺘﺎعك ﻭﻛﺜﻴﺮا ﻣﺎ ﻳﻔﻌﻞ ﺫﻟﻚ ﻓﻴﻤﺎ ﻻ ﻳﺼﺢ ﺑﻴﻌﻪ ﻭﻳﺼﺢ ﻧﺬﺭﻩ*. (تحفة : ١٠ ٧٨, فتح المعين)

قوله فيما لا يصح بيعه :  كالربويات مع التفاضل: ابن قاسم , والشرواني , ١٠ / ٧٨)

കോപ്പി 

========================


ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*

 *ഫർളു നിസ്കാരത്തിൻ്റെ കൂടെ സുന്നത്തും കൂടി കരുതൽ*


❓ഫർളു നിസ്കാരത്തിൻ്റെ നിയ്യത്തിൻ്റെ കൂടെ തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാമോ? 


✅ അതേ, ഫർളു നിസ്കാരത്തിൻ്റെ കൂടെയോ മറ്റു സുന്നത്തു നിസ്കാരത്തിൻ്റെ കൂടെയോ തഹിയ്യത്ത് കരുതാം. രണ്ടു നിസ്കാരവും സ്വഹീഹാവുകയും രണ്ടിൻ്റെയും പ്രതിഫലം ലഭിക്കുന്നതുമാണ്. (തുഹ്ഫ: 2/235)


❓തഹിയ്യത്തിൻ്റെ നിയ്യത്ത് ചെയ്യാതെ ഫർളു നിസ്കരിച്ചാൽ തഹിയ്യത്തിൻ്റെ പ്രതിഫലം ലഭിക്കുമെന്ന് ചിലർ പറയാറുണ്ട്. വസ്തുതയെന്ത്?


✅ നമ്മുടെ മദ്ഹബിൽ ഭിന്ന വീക്ഷണമുള്ള കാര്യമാണിത്. 

   ഇമാം റംലി (റ) , ഇമാം ഖത്വീബുശ്ശിർബീനി (റ), ഇമാം ബാജൂരി (റ) തുടങ്ങി നിരവധി ഇമാമുകളുടെ വീക്ഷണം

 '' തഹിയ്യത്ത് പോലെയുള്ള നിസ്കാരങ്ങളുടെ നിയ്യത്ത് ഇല്ലെങ്കിലും ഫർളിൻ്റെ കൂടെ പ്രസ്തുത നിസ്കാരങ്ങൾ ലഭിക്കുകയും പ്രതിഫലം കിട്ടുകയും ചെയ്യുമെന്നാണ് '' (ശർവാനി: 2/235)

   എന്നാൽ ഇമാം ഇബ്നു ഹജർ(റ) ഈ വീക്ഷണത്തോട് വിയോജിച്ചിട്ടുണ്ട്.

 '' നിയ്യത്തില്ലെങ്കിൽ പ്രതിഫലം കിട്ടുകയില്ല, നിസ്കാരത്തിൻ്റെ സുന്നത്തായ തേട്ടം ഒഴിവാകും'' എന്നാണ് ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം. ശൈഖ് സകരിയ്യൽ അൻസ്വാരീ (റ)വിൻ്റെ വീക്ഷണവും ഇതുതന്നെയാണ് ' (തുഹ്ഫ:  ശർവാനി: 2/235)

   അഭിപ്രായ ഭിന്നത നമുക്കൊരു അനുഗ്രഹമാണ്. 

   ഒരാൾ പള്ളിയിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ജമാഅത്തു നിസ്കാരം നടക്കുകയാണ്. എന്നാൽ ആ ഫർളിൽ പങ്കെടുത്താൽ 

ആ ഫർളും തഹിയ്യത്തും വുളൂഇൻ്റ രണ്ടു റക്അത്തുമെല്ലാം ലഭിക്കും. ( ബിഗ്'യ: പേജ്: 27)

    അതേ സമയം ഫർളിൻ്റെ കൂടെ റവാത്തിബ് നിസ്കാരം കരുതിയാൽ ഫർളും റവാത്തിബും ലഭിക്കില്ല, അതിൻ്റെ കാരണം ഇനി വിവരിക്കാം 

إن شاء الله

----------     --------   -----

 (ﻭﺗﺤﺼﻞ ﺑﻔﺮﺽ ﺃﻭ ﻧﻔﻞ ﺁﺧﺮ) ، ﻭﺇﻥ ﻟﻢ ﻳﻨﻮﻫﺎ ﻣﻌﻪ؛ ﻷﻧﻪ ﻟﻢ ﻳﻬﺘﻚ ﺣﺮﻣﺔ اﻟﻤﺴﺠﺪ اﻟﻤﻘﺼﻮﺩﺓ ﺃﻱ ﻳﺴﻘﻂ ﻃﻠﺒﻬﺎ ﺑﺬﻟﻚ ﺃﻣﺎ ﺣﺼﻮﻝ ﺛﻮاﺑﻬﺎ ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﻋﻠﻰ اﻟﻨﻴﺔ ﻟﺤﺪﻳﺚ «ﺇﻧﻤﺎ اﻷﻋﻤﺎﻝ ﺑﺎﻟﻨﻴﺎﺕ» ( تحفة: ٢ / ٢٣٥)


 (ﻗﻮﻟﻪ: ﻓﺎﻟﻮﺟﻪ ﺗﻮﻗﻔﻪ ﺇﻟﺦ) ﻭﻓﺎﻗﺎ ﻟﺸﻴﺦ اﻹﺳﻼﻡ ﻭﺧﻼﻓﺎ ﻟﻠﻨﻬﺎﻳﺔ، ﻭاﻟﻤﻐﻨﻲ ﻭاﻟﺰﻳﺎﺩﻱ ﻭﻭاﻓﻘﻬﻢ ﺷﻴﺨﻨﺎ ( 2/235 ) കോപ്പി

×××××××××××××××××××××