Thursday, December 26, 2024

നേർച്ച സുന്നികൾ നടത്തുന്ന നേർച്ച എന്താണെന്നറിയാതെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാർക്ക് മറുപടി.

 നേർച്ച

സുന്നികൾ നടത്തുന്ന നേർച്ച എന്താണെന്നറിയാതെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാർക്ക് മറുപടി.


ചോദ്യം


മഹാന്മാരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കുന്നത് പാടില്ല എന്ന് ഹനഫി മദ്ഹബിലെ ഗ്രന്ഥത്തിൽ ഉണ്ടെന്ന് ഒരു വഹാബി പുരോഹിതൻറെ പ്രസംഗം കേട്ടു ശരിയാണോ


മറുപടി


നേർച്ച എന്നാൽ സുന്നത്തായ ഒരു കർമ്മത്തെ നിർബന്ധമായി ഏറ്റെടുക്കുന്നതിനാണ്. ഉദാഹരണം സ്വദക്ക ചെയ്യാൻ വേണ്ടി നേർച്ചയാക്കുന്നു.

നേർച്ച അല്ലാഹുവിനുള്ള ഇബാദത്താണ് അത് ഏതെങ്കിലും വലിയ്യിനുള്ള ഇബാദത്തല്ല .

 അതുകൊണ്ടുതന്നെ  അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കേണ്ടത് .

മഹാന്മാരുടെ ഖബറിന്റെ അരികിലേക്ക് സ്വദക്ക നൽകാൻ വേണ്ടി ഒരാൾ നേർച്ചയാക്കിയാൽ ആ ഖബറിന്റെ അരികിലുള്ള സാധുക്കൾക്ക് വേണ്ടിയോ അവിടെയുള്ള മറ്റു നന്മകൾക്ക് വേണ്ടിയോ ആണ് നേർച്ചയാക്കുന്നത്.

ഈ വലിയ്യിനെ ഇബാദത്ത് ആയിട്ട് ഉള്ള നേർച്ച അല്ല

ആ സ്വദഖയുടെയും നേർച്ചയുടെയും പ്രതിഫലം വലിയ്യിനിക്ക് ഹദിയ യാക്കുന്നു എന്ന് മാത്രം

ആ സ്വദഖയുടെ പുണ്യം കൊണ്ട് ആവശ്യങ്ങൾ വിട്ടണം എന്ന് കരുതുകയും ചെയ്യുന്നു. അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇതാണ് സുന്നികൾ നടത്താറുള്ള നേർച്ച . ഈ നേർച്ച ശിർക്കാണെന്നോ ഹറാമാണെന്നോ പണ്ഡിതന്മാർ പറഞ്ഞിട്ടില്ല.


എന്നാൽ ഒരു വലിയ്യിന് വേണ്ടി അതായത് അദ്ധേഹത്തിന് ഇബാദത്തായി നേർച്ചയാക്കുകയോ വലിയ്യിന് തഖറുബായിട്ട്  അതായത് ഇബാദത്ത് (ഖുർബത്ത്) കൊണ്ട് അടുക്കലെ കരുതുകയോ ചെയ്താൽ അത് പാടില്ലാത്ത നേർച്ചയാണ്.അപ്രകാരം നേർച്ച വസ്തു മരണപ്പെട്ട വലിയ്യിന് ഉടമയാക്കി കൊടുക്കലിനെ കരുതിയാലും പാടില്ലാത്തതാണ് .കാരണം ജീവിച്ചിരിക്കുന്നവർ മാത്രമേ ഭൗതികവസ്തുക്കളുടെ ഉടമാവകാശം ഉണ്ടാവുകയുള്ളൂ. എന്നാൽ ഖബറിന്റെ അരികിലുള്ള സേവകന്മാർക്കോ സാധുക്കൾ യോ ഉടമായാക്കി കൊടുക്കുകയോ നന്മകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി യോ  ആക്കുന്നത് തെറ്റല്ല.ഇത് തെറ്റാണെന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യവുമല്ല, ഒരു പണ്ഡിതനും അത് തെറ്റാണെന്ന് പഠിപ്പിച്ചിട്ടുമില്ല.

ഇതിൽനിന്നും നേർച്ച പാടില്ലാത്ത നേർച്ചയും നല്ല നേർച്ചയും ഉണ്ട് എന്ന് മനസ്സിലാക്കാം. 

ഈ വിഷയം ധാരാളം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് -


ഹനഫീ മദ്ഹബിലെ പണ്ഡിതൻ

സിറാജുദ്ധീൻ ഇബ്നു നജീം റ നഹ്റുൽ ഫാഇഖ് എന്ന ഗ്രന്തത്തിൽ പറയുന്നു.

وأعلم أن الشيخ قاسم قال في (شرح في درر البحار): إن النذر الذي يقع من أكثر العوام بأن يأتي إلى قبر بعض الصلحاء ويكشف الستر قائلا سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب أو الفخمة أو الطعام أو الماء أو الشمع أو الزيت كذا باطل إجماعا لوجوه منها أن النذر للمخلوق لا يجوز ومنها أن المنذور له ميت وهو لا يملك ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر 

നീ അറിയുക

ശൈഖ് ഖാസിം അൽ ഹനഫി റ ശറഹു ദുററുൽ ബിഹാറ് എന്ന ഗ്രന്തത്തിൽ പറയുന്നു.

സാധാരണക്കാരിൽ നിന്നുണ്ടാവുന്ന ചില നേർച്ചകൾ ഉണ്ട് . സ്വാലിഹീങ്ങളിൽ ചിലരുടെ ഖബറുകളുടെ അരികിൽ വന്നു മറ തുറന്നു നേർച്ചയാക്കുന്നവൻ ഇങ്ങനെ പറയുന്നു. നേതാവേ എന്റെ ആവശ്യങ്ങൾ വീടി കിട്ടിയാൽ

രോഗി സുഖമായാൽ വിദേശി മടങ്ങിവന്നാൽ നിങ്ങൾക്ക് സ്വർണ തരാം അല്ലങ്കിൽ ഭക്ഷണം നെയ്യ് എണ്ണ മറ്റു വസ്തുക്കൾ തരാം എന്ന നേർച്ച ബാത്വിലാണ് എന്നതിൽ ഇജ്മാ ഉണ്ട് -


ഇത് ബാത്വിലാണ് എന്ന് പറയാൻ കാരണം 


منها أن النذر للمخلوق لا يجوز

1ഇത് സൃഷ്ടിക്കുള്ള നേർച്ചയാണ് (അല്ലാഹുവിനല്ല )

(കാരണം ഇവിടെ നേർച്ചയിൽ പറഞ്ഞത് എണ്ണ ഭക്ഷണം ദിർഹം തുടങ്ങിയ വസ്തുക്കൾ നിങ്ങൾക്കാണ് എന്നാണ്. അപ്പോൾ ആ നേർച്ച ആ വ്യക്തിക്കായി മാറി . അല്ലാഹുവിന് മാത്രമേ നേർച്ചയാക്കാൻ പാടുള്ളൂ.നേർച്ചയാക്കപ്പെടുന്ന വസ്തുക്കൾ ജീവിച്ചിരിക്കുന്നസാധുക്കൾക്കോ  മറ്റോ നൽകുകയും ചെയ്യും.

 ആ പുണ്യകർമ്മത്തിന്റെ ആ സ്വദഖയുടെ പ്രതിഫലം  മഹാന്മാർക്ക് ഹദ്യ ചെയ്യുകയും ചെയ്യും .ഈ നേർച്ച അനുവദനീയമാണ്. ആ നേർച്ച അല്ലാഹുവിന് വേണ്ടി യാണ് അല്ലാഹുവിനുവേണ്ടി ഇബാദത്ത് ആയിട്ടാണ്. ഇവിടെ ആ വ്യക്തിക്ക് ഇബാദത്തായി നേർച്ചയാക്കിയത് കൊണ്ടാണ് പാടില്ലാതെ ആയത് .)


ومنها أن المنذور له ميت وهو لا يملك

2 നേർച്ചയാക്കപെട്ട വെക്തി മരണപെട്ടവനാണ് അദ്ധേഹം നേർച്ചയാക്കപെട്ട വസ്തു ഉടമയാക്കുകയില്ല. (കാരണം ഇവിടെ നിങ്ങൾക്ക് ദിർഹം ഉണ്ട് ഭക്ഷണമുണ്ട് നെയ്യുണ്ട് എണ്ണയുണ്ട് എന്നാണല്ലോ പറഞ്ഞത് .അതൊരിക്കലും ആ മയ്യത്ത് ഉടമയാക്കുകയില്ല .കാരണം ദുനിയാവിലുള്ള വസ്തുക്കളുടെ ഉടമാവകാശം ജീവിച്ചിരിക്കുന്നവർക്ക് ലഭിക്കുകയുള്ളൂ .നേർച്ചയാക്കുന്നവൻ മയ്യത്ത് ഉടമയാക്കും എന്ന നിലക്കുള്ള പദങ്ങൾ പറഞ്ഞതുകൊണ്ടാണ് ഇത് ബാത്വിലാകുന്നത് ജീവിച്ചിരിക്കുന്ന സാധുക്കൾക്കോ മറ്റോ ഉടമയാക്കാൻ വേണ്ടിയായിരുന്നു നേർച്ച എങ്കിൽ സ്വഹീഹാക്കാമായിരുന്നു എന്നർത്ഥം )


ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر 

3മേൽ നേർച്ച പാടില്ലാതിരിക്കാനുള്ള മറ്റൊരു കാരണംഅല്ലാഹുവിനെ കൂടാതെ ആ മയ്യത്ത് കൈകാര്യം ചെയ്യും എന്ന വിശ്വാസമാണ് ആവിശ്വാസം കുഫ്റാണ് (അല്ലാഹുവിനെ കൂടാതെ ജീവിച്ചിരിക്കുന്നയാളോ മരിച്ചയാളോ ഒരു കൈകാര്യം ചെയ്യുകയില്ല എന്ന വിശ്വാസമാണ് സുന്നികൾക്ക് ഉള്ളത് മരണപ്പെട്ട മഹാന്മാരാവട്ടെ ജീവിച്ചിരിക്കുന്നവരാവട്ടെ അവർ കൈവിരൽ വരെ ഇളക്കുകയാണെങ്കിൽ അത് അല്ലാഹുവിൻറെ ഉദ്ദേശപ്രകാരവും അനുമതി പ്രകാരവും മാത്രമേ നടക്കുകയുള്ളൂ അല്ലാഹുവിനെ കൂടാതെ ആരെങ്കിലും കൈകാര്യം ചെയ്യുമെന്ന് വിശ്വസിച്ചാൽ അത് കുഫറാണെന്ന് സംശയമില്ല]



(എന്നാൽ ഇന്ന് സുന്നികൾ നടത്തുന്ന അനുവദനീയമായ നേർച്ചയെ വിശദീകരിച്ചുകൊണ്ട് തൊട്ടുടനെ അദ്ദേഹം പറയുന്ന പാചകം കാണുക)


نعم لو قال: يا الله إني نذرت لك إن شفيت مريضي ونحوه أن أطعم الفقراء الذين بباب السيدة نفيسة ونحوها أو أشتري حصيرا لمسجدها أو زيتا لوقودها أو دراهم لمن يقوم بشعائرها مما يكون فيه نفع للفقراء وذكر الشيخ إنما هو محل لصرف النذر لكن لا يجوز صرفه إلا إلى الفقراء لا إلى أي علم يعلمه ولا لحاضر الشامخ إلا أن يكون واحدا من الفقراء

പക്ഷേ ഒരാൾ ഇങ്ങനെ പറഞ്ഞാൽ 

അല്ലാഹുവേ എന്റെ രോഗം മാറുകയോ മറ്റോ ഉണ്ടായാൽ നഫീസ ബീവിയുടെ കബറിന്റെ അരികിൽ ഉള്ള സാധുക്കൾക്ക് ഭക്ഷണം കൊടുക്കാൻ  അല്ലാഹുവിനുവേണ്ടി ഞാൻ നേർച്ചയാക്കി. അല്ലെങ്കിൽ അതുപോലെയുള്ളതിനേർച്ചയാക്കി ' അല്ലെങ്കിൽ നഫീസ ബീവിയുടെ പള്ളിയുടെ പായ വാങ്ങാൻ  അല്ലെങ്കിൽ  നഫീസ ബീവിയുടെ ചിഹ്നങ്ങൾ നിലനിർത്തുന്ന അവിടെയുള്ള സേവകന്മാർക്ക് പണം നൽകാൻ അല്ലാഹുവിനു വേണ്ടി നേർച്ചയാക്കി തുടങ്ങിയ സാധുക്കൾക്കും ഉപകാരമുള്ള കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ അത് ഹറാമല്ല (സുന്നികൾ ചെയ്യുന്ന നേർച്ചയുടെ ശരിയായ രൂപമാണ് മഹാനവർകൾ ഇപ്പോൾ വിവരിച്ചത് ഇത് ശിർക്കാണെന്നോ പാടില്ലെന്നോ അദ്ദേഹം പറയുന്നില്ല .ഈ ഭാഗം മറച്ചുവെച്ചാണ് പല പുരോഹിതന്മാരും പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളത്.)



( പാടില്ലാത്ത നേർച്ചയുടെ ഇനങ്ങൾ വിവരിച്ച് മഹാനവർകൾ വീണ്ടും തുടരുന്നു )

മഹാന്മാരിലേക്ക് ഇബാദത്ത് കൊണ്ടുള്ള അടുപ്പത്തിന് കരുതിക്കൊണ്ട് എണ്ണയും മെഴുകും ദിർഹമുകളും നേർച്ചയാക്കുകയും കബറിലേക്ക് കൊടുത്തയക്കുകയും ചെയ്യുന്നത് ഹറാമാണ് അതിൽ ഇജ്മാഉണ്ട് എന്നാൽ ഈ നേർച്ച ആക്കുന്നത് കൊണ്ട് അവിടെ ജീവിച്ചിരിക്കുന്ന സാധുക്കൾക്ക് ദാനധർമ്മം ചെയ്യാൻ കരുതിക്കൊണ്ട് അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കുന്നതെങ്കിൽ അത് തെറ്റല്ല.


(ഇവിടെ മഹാൻമാരിലേക്ക് ഖുർബത്തായി കൊണ്ട് അതായത് അവരിലേക്ക് ഇബാദത്ത് കൊണ്ട് അടുക്കൽനെ കരുതി അവർക്ക് ഇബാദത്ത് ആയി നേർച്ച ആക്കുന്നത് പാടില്ല എന്നാണ് പറയുന്നത്. നേർച്ച അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം മഹാന്മാരുടെ ഹള്റത്തിലേക്ക് അവരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കിയാലും അത് അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം.

മഹാന്മാർക്ക് ഇബാദത്ത് ആയിട്ടും  നേർച്ച ചെയ്യാൻ പാടില്ല. അത് പാടില്ലാത്തതാണ് എന്നതിൽ ഇവിടെ ആരും തർക്കിച്ചിട്ടില്ല. സുന്നികൾ സാധാരണ നേർച്ചയാക്കാറുള്ളത് അല്ലാഹുവിനുവേണ്ടി മാത്രമാണ് .മഹാന്മാരുടെ മഖ്ബറയിലേക്ക് അവിടെയുള്ള നന്മയുള്ള പ്രവർത്തനങ്ങൾക്കും സാധുക്കൾക്ക് ദാനധർമ്മങ്ങൾ ചെയ്യാൻ വേണ്ടിയുമാണ് നേർച്ചയാക്കുന്നത് . നേർച്ച പുണ്യകർമ്മത്തിന്റെയും സ്വദഖയുടെയും പ്രതിഫലം ആ മഹാനിലേക്ക് ഹദിയ ചെയ്യുകയും ചെയ്യാറുണ്ട്. അത് ശിർക്കാണന്നോ  കുഫറാണെന്നോ ഒരു ഇമാമും പറഞ്ഞിട്ടില്ല. അത് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.)

 فإذا عرف هذا فما يؤخذا الدراهم والشمع والزيت ونحوها وينقل إلى شرائح الأولياء تقربا إليهم فحرام بإجماع المسلمين ما لم يقصدوا بصرفها للفقراء الأحياء قولا واحدا انتهى. وقد ابتلي الناس بدلك ولا زعيما في موعد الشيخ أحمد البدوي ولقد قال الإمام محمد بن الحسن الشيباني: لو كان العوام عبيدي لأعتقهم وأسقطت ولائي وذلك لأنهم لا يهتدون فالكل بهم يتعيشون.


كتاب النهر الفائق شرح كنز الدقائق

[سراج الدين ابن نجيم]

باب الاعتكاف

 

Aslam Kamil Saquafi parappanangadi


Wednesday, December 25, 2024

തനിച്ചു നിസ്കരിക്കുന്നവൻ ഖിറാഅത്തു ഉറക്കെയാക്കൽ*

 7️⃣7️⃣6️⃣0️⃣

----------------------------------------------------

*തനിച്ചു നിസ്കരിക്കുന്നവൻ ഖിറാഅത്തു ഉറക്കെയാക്കൽ*

🧻🧻🧻🧻🧻🧻🧻🧻🧻


❓ സുബ്ഹിലും മഗ്'രിബ്, ഇശാഅ് എന്നിവയിലെ ആദ്യത്തെ രണ്ടു റക്അത്തിലും ഇമാം ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്തുണ്ടല്ലോ .ഈ സുന്നത്ത് ഒറ്റക്ക് നിസ്കരിക്കുന്നവനുണ്ടോ?


✅ അതേ, ഒറ്റക്കു നിസ്കരിക്കുന്ന പുരുഷനും   ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്താണ് . 

   അന്യർ ഇല്ലാത്ത സ്ഥലമാണെങ്കിൽ സ്ത്രീയും ഉറക്കെയാക്കൽ സുന്നത്തുണ്ട്. പക്ഷേ, പുരുഷൻ ഉറക്കെയാക്കുന്നതിലും കുറഞ്ഞ ശബ്ദത്തിലാവണം.  *മസ്ബൂഖും ജഹ്റാക്കണം*

    ഇമാമിൻ്റെ നിസ്കാര ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂഖിനു, ആ റക്അത്തുകൾ നിസ്കാരത്തിൽ ഉറക്കെ ഓതൽ സുന്നത്തുള്ള റക്അത്തുകളാണെങ്കിൽ [ സുബ്ഹ് നിസ്കാരം,മഗ്'രിബ് ഇശാഇലെ ആദ്യത്തെ രണ്ട് റക്അത്ത് , ജുമുഅ: എന്നിവയാണെങ്കിൽ ] ഉറക്കെ ഓതൽ സുന്നത്തുണ്ട് (ശർഹു ബാഫള്ൽ: 1/249) 

يسن الجهر بالقراءة لغير المرأة والخنثى - وغير المؤموم - أما هما بحضرة الأجانب فيسن لهما عدم الجهر خشية الفتنة وبحضرة نحو المحارم فيسن لهما الجهر لكن دون جهر الرجل وسنية الجهر تكون في ركعتي الصبح وأولتي العشاءين أي المغرب والعشاء وفي الجمعة *حثى في ركعة المسبوق التي يأتي بها* ( شرح بافضل , الحواشي المدنية : ١ / ٢٤٩)


🖌️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 22


*നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

 7️⃣7️⃣5️⃣9️⃣

------------------------------------------------------

*നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

⚡⚡⚡⚡⚡⚡⚡⚡⚡


❓ നല്ലയിനം അരിയും നിലവാരം കുറഞ്ഞ അരിയും തമ്മിൽ  പരസ്പരം കച്ചവടം നടത്തുകയാണെങ്കിൽ രണ്ടു അരിയും തുല്യ തൂക്കമാകണ മെന്നും വ്യത്യസ്ത തൂക്കമായാൽ പലിശ ഇടപാടാകുമെന്നും മസ്അല നമ്പർ *7758* - ൽ വിവരിച്ചത് കണ്ടു.

   എന്നാൽ വ്യത്യസ്ത തൂക്കത്തോടെ പലിശ വരാതെ പരസ്പരം അരി കൈപറ്റാൻ വല്ല മാർഗവുമുണ്ടോ?


✅ ഉണ്ട്. നേർച്ചാ ഇടപാടിലൂടെ ചരക്ക് പരസ്പരം സ്വന്തമാക്കി പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം.

   അതിങ്ങനെ:

 പരസ്പരം കച്ചവടമിടവാട്  നടത്താനുദ്ദേശിച്ച രണ്ടാളുകൾ കച്ചവടം നടത്താതെ ഓരോരുത്തരും തൻ്റെ ചരക്ക് ( ഉദാ: അരി ) മറ്റൊരാൾക്ക് നേർച്ചയാക്കുക. 

ഉദാ: ഒരാൾ തൻ്റെ അടുത്തുള്ള നിലവാരം കുറഞ്ഞ 40 കിലോ  അരി മറ്റൊരാൾക്ക് നേർച്ചയാക്കുക, ആ മറ്റൊരാൾ തൻ്റെയടുത്തുള്ള മുന്തിയ ഇനം 20 കിലോ അരി  ഇവനും നേർച്ചയാക്കുക 

   കച്ചവടം സാധുവാകാത്തതും [ ഉദാ: പലിശ വരാൻ സാധ്യതയുള്ള കച്ചവടം, ഏറ്റ വിത്യാസത്തോടെ നേർച്ചയാക്കി കൈമാറൽ: ഇബ്നു ഖാസിം :10/ 78 ] എന്നാൽ നേർച്ച സാധുവാകുന്നതുമായ വസ്തുക്കളിൽ ഈ ഏർപ്പാട് ധാരാളം നടക്കാറുണ്ട് ( തുഹ്ഫ: തുഹ്ഫ: 10/78, ഫത്ഹുൽ മുഈൻ )

 *ﻭﺃﻓﺘﻰ ﺟﻤﻊ ﻓﻴﻤﻦ ﺃﺭاﺩ ﺃﻥ ﻳﺘﺒﺎﻳﻌﺎ ﻓﺎﺗﻔﻘﺎ ﻋﻠﻰ ﺃﻥ ﻳﻨﺬﺭ ﻛﻞ ﻟﻵﺧﺮﺑﻤﺘﺎﻋﻪ ﻓﻔﻌﻼ ﺻﺢ. ﻭﺇﻥ ﺯاﺩ اﻟﻤﺒﺘﺪﺉ: ﺇﻥ ﻧﺬﺭﺕ ﻟﻲ ﺑﻤﺘﺎعك ﻭﻛﺜﻴﺮا ﻣﺎ ﻳﻔﻌﻞ ﺫﻟﻚ ﻓﻴﻤﺎ ﻻ ﻳﺼﺢ ﺑﻴﻌﻪ ﻭﻳﺼﺢ ﻧﺬﺭﻩ*. (تحفة : ١٠ ٧٨, فتح المعين)

قوله فيما لا يصح بيعه :  كالربويات مع التفاضل: ابن قاسم , والشرواني , ١٠ / ٧٨)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*

റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ

 7️⃣7️⃣5️⃣8️⃣

..........................................

 *റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ*

🍿🍿🍿🍿🍿🍿🍿🍿🍿


❓കുറഞ്ഞ വിലയിൽ റേഷൻ കടയിൽ നിന്നു കിട്ടുന്ന അരി [ ഉദാ: നാൽപ്പത് കിലോ അരി ] സൂപ്പർമാർക്കറ്റിൽ കൊടുത്തി പകരം അവിടെയുള്ള വില കൂടിയ അരി [ ഉദാ: ഇരുപത് കിലോ അരി ] പകരം വാങ്ങുന്ന കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. 

    വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ?


✅ അല്ല, അനുവദനീയമല്ല, ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണത്. ആ ഇടപാട് ബാത്വിലുമാണ്. സ്വഹീഹല്ല.

   അരിയും അരിയും തമ്മിൽ കച്ചവടം നടത്തുമ്പോൾ മൂന്നു നിബന്ധന അനിവാര്യമാണ്. 

*ഒന്ന്:*

 രണ്ടു പേരുടെയും അരി തുല്യ തൂക്കമായിരിക്കണം ( ഒരാളുടെത് ഇരുപത് കിലോ ആണെങ്കിൽ മറ്റെയാളുടെതും ഇരുപത് കിലോ ആവണം

*രണ്ട്:*

രണ്ടു അരിയും റൊക്കമായിരിക്കണം .

*മൂന്ന്:*

സദസ്സ് വിട്ടുപിരിയും മുമ്പ് പരസ്പരം അരി കൈമാറണം.(ഫത്ഹുൽ മുഈൻ)

    ഈ മൂന്നു നിബന്ധനകളിൽ ഏതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ തന്നെ കച്ചവടം ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണ്. തിരു നബി(സ്വ) ശപിച്ച തെറ്റാണിത് ( ഫത്ഹുൽ മുഈൻ )

  സംഗ്രഹം

   ചോദ്യത്തിൽ പറഞ്ഞ അരിക്കച്ചവടം വൻകുറ്റമാണ്. 

   അരിക്കച്ചവടത്തിന് മാത്രമുള്ള നിയമമല്ല ഇത്. പലിശ വരാൻ സാധ്യതയുള്ള മറ്റു വസ്തുക്കളിലുമുണ്ട്

   രണ്ടു ഇനം വസ്തുക്കളിലാണ് പലിശ വരാൻ സാധ്യതയുള്ളത്. ഭക്ഷ്യവസ്തുക്കളും ഇരു നാണയങ്ങളുമാണത്. അതു അല്പം വിവരിക്കാനുണ്ട്. പിന്നീടാവാം

إن شاء الله

............

 ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﻣﻄﻌﻮﻡ ﻭﻧﻘﺪ ﺑﺠﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔ ﻭﻣﻤﺎﺛﻠﺔ ﻭﺑﻐﻴﺮ ﺟﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺭﺑﻮﻱ ﻭﻫﻮ ﻣﺤﺼﻮﺭ ﻓﻲ ﺷﻴﺌﻴﻦ:ﻣﻄﻌﻮﻡ ﻛﺎﻟﺒﺮ ﻭاﻟﺸﻌﻴﺮ ﻭاﻟﺘﻤﺮ ﻭاﻟﺰﺑﻴﺐ ﻭاﻟﻤﻠﺢ ﻭاﻷﺭﺯ ﻭاﻟﺬﺭﺓ ﻭاﻟﻔﻮﻝ.ﻭﻧﻘﺪ ﺃﻱ ﺫﻫﺐ ﻭﻓﻀﺔ ﻭﻟﻮ ﻏﻴﺮ ﻣﻀﺮﻭﺑﻴﻦ ﻛﺤﻠﻲ ﻭﺗﺒﺮ.

ﺑﺠﻨﺴﻪ ﻛﺒﺮ ﺑﺒﺮ ﻭﺫﻫﺐ ﺑﺬﻫﺐ.ﺣﻠﻮﻝ ﻟﻠﻌﻮﺿﻴﻦ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻭﻟﻮ ﺗﻘﺎﺑﺾا اﻟﺒﻌﺾ: ﺻﺢ ﻓﻴﻪ ﻓﻘﻂ ﻭﻣﻤﺎﺛﻠﺔ ﺑﻴﻦ اﻟﻌﻮﺿﻴﻦ ﻳﻘﻴﻨﺎ: ﺑﻜﻴﻞ ﻓﻲ ﻣﻜﻴﻞ ﻭﻭﺯﻥ ﻓﻲ ﻣﻮﺯﻭﻥ ﻭﺫﻟﻚ ﻟﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: "ﻻ ﺗﺒﻴﻌﻮا اﻟﺬﻫﺐ ﺑﺎﻟﺬﻫﺐ ﻭﻻ اﻟﻮﺭﻕ ﺑﺎﻟﻮﺭﻕ ﻭﻻ اﻟﺒﺮ ﺑﺎﻟﺒﺮ ﻭﻻ اﻟﺸﻌﻴﺮ ﺑﺎﻟﺸﻌﻴﺮ ﻭﻻ اﻟﺘﻤﺮ ﺑﺎﻟﺘﻤﺮ ﻭﻻ اﻟﻤﻠﺢ ﺑﺎﻟﻤﻠﺢ ﺇﻻ ﺳﻮاء ﺑﺴﻮاء ﻋﻴﻨﺎ ﺑﻌﻴﻦ ﻳﺪا ﺑﻴﺪ ﻓﺈﺫا اﺧﺘﻠﻔﺖ ﻫﺬﻩ اﻷﺻﻨﺎﻑ ﻓﺒﻴﻌﻮا ﻛﻴﻒ ﺷﺌﺘﻢ ﺇﺫا ﻛﺎﻥ ﻳﺪا ﺑﻴﺪ"

ﺃﻱ:ﻣﻘﺎﺑﻀﺔ.ﻗﺎﻝ اﻟﺮاﻓﻌﻲ: ﻭﻣﻦ ﻻﺯﻣﻪ اﻟﺤﻠﻮﻝ ﺃﻱ ﻏﺎﻟﺒﺎ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﺠﻨﺴﻪ ﺟﺰاﻓﺎ ﺃﻭ ﻣﻊ ﻇﻦ ﻣﻤﺎﺛﻠﺔ ﻭﺇﻥ ﺧﺮﺟﺘﺎ ﺳﻮاء.ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺃﺣﺪﻫﻤﺎ ﺑﻐﻴﺮ ﺟﻨﺴﻪ ﻭاﺗﺤﺪا ﻓﻲ ﻋﻠﺔ اﻟﺮﺑﺎ ﻛﺒﺮ ﺑﺸﻌﻴﺮ ﻭﺫﻫﺐ ﺑﻔﻀﺔ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻻ ﻣﻤﺎﺛﻠﺔ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﻐﻴﺮ ﺟﻨﺴﻪ ﺇﻥ ﻟﻢ ﻳﻘﺒﻀﺎ ﻓﻲ اﻟﻤﺠﻠﺲ ﺑﻞ ﻳﺤﺮﻡ اﻟﺒﻴﻊ ﻓﻲ اﻟﺼﻮﺭﺗﻴﻦ ﺇﻥ اﺧﺘﻞ ﺷﺮﻁ ﻣﻦ اﻟﺸﺮﻭﻁ.ﻭاﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﻣﻦ اﻟﻜﺒﺎﺋﺮ ﻟﻮﺭﻭﺩ اﻟﻠﻌﻦ ﻵﻛﻞ اﻟﺮﺑﺎ ﻭﻣﻮﻛﻠﻪ ﻭﻛﺎﺗﺒﻪ ( فتح المعين )


🖌️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 20


ഇമാമത്തു നിൽക്കുന്ന സ്ത്രീ

 7️⃣7️⃣5️⃣7️⃣

.............................................

*ഇമാമത്തു നിൽക്കുന്ന സ്ത്രീ*

🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️


❓ മദ്റസയിൽ വെച്ച് മഗ്'രിബും ഇശാഉം പെൺകുട്ടികൾ ജമാഅത്തായി നിർവ്വഹിക്കാറുണ്ട്. പെൺകുട്ടി തന്നെയാണ് ഇമാമത്ത് നിൽക്കാറുള്ളത്. നിസ്കാരം ശ്രദ്ധിക്കാനും തെറ്റുണ്ടെങ്കിൽ പറഞ്ഞു തരാനും ഉസ്താദ് പിന്നിൽ നിന്നു വീക്ഷിക്കാറുണ്ട്. ഇത്തരം വേളയിൽ പുരുഷ ഇമാമ് നിസ്കാരത്തിൽ ഖിറാഅത്തും തക്ബീറുകളും ഉറക്കെയാക്കും പോലെ

 '' സത്രീ ഇമാം''

 ഉറക്കെയാക്കാമോ?

= സീനത്ത് കൊടക്കാട്


✅ ഉറക്കെയാക്കാവതല്ല. അന്യപുരുഷനുള്ള സ്ഥലത്ത് (ഉദാ: ഉസ്താദ്) ഇമാമത്ത് നിൽക്കുന്ന സ്ത്രീ ഖിറാഅത്തും തക്ബീറുകളും പതുക്കെയാക്കണം.

   അന്യപുരുഷൻ ഇല്ലെങ്കിൽ  ഇമാമായ സ്ത്രീക്ക് ഉറക്കെയാക്കൽ സുന്നത്തുണ്ട്. എന്നാലും പുരുഷ ഇമാമ് ഉറക്കെയാക്കുന്നത്ര ഉറക്കെയാക്കരുത്. അതിൻ്റെ താഴെയാവണം. (ഇആനത്ത്: 1/180)


_[ ഉസ്താദ് ക്ലാസിൽ വെച്ച് മസ്അല പറഞ്ഞു കൊടുത്ത് നിസ്കാരം വീക്ഷിക്കാൻ പോകാതിരിക്കലാണ് തടിക്ക് മെച്ചം ]_


(ﻭاﻋﻠﻢ) ﺃﻥ ﻣﺤﻞ ﻣﺎ ﺫﻛﺮ ﻣﻦ اﻟﺠﻬﺮ ﻭاﻟﺘﻮﺳﻂ ﻓﻲ ﺣﻖ اﻟﺮﺟﻞ، ﺃﻣﺎ اﻟﻤﺮﺃﺓ ﻭاﻟﺨﻨﺜﻰ ﻓﻴﺴﺮاﻥ ﺇﻥ ﻛﺎﻥ ﻫﻨﺎﻙ ﺃﺟﻨﺒﻲ، ﻭﺇﻻ ﻛﺎﻧﺎ ﻛﺎﻟﺮﺟﻞ، ﻓﻳﺠﻬﺮاﻥ ﻭﻳﺘﻮﺳﻄﺎﻥ، ﻭﻳﻜﻮﻥ ﺟﻬﺮﻫﻤﺎ ﺩﻭﻥ ﺟﻬﺮ اﻟﺮﺟﻞ. ( اعانة: ١ / ١٨٠)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ: 19


മിമ്പറിൽ കയറുന്ന ഖത്വീബ്* 🔰

 7️⃣7️⃣5️⃣6️⃣

...........................................

*മിമ്പറിൽ കയറുന്ന ഖത്വീബ്*

🔰🔰🔰🔰🔰🔰🔰🔰🔰


❓ ഖുത്ബ നിർവ്വഹിക്കാനായി മിമ്പറിൽ കയറുന്ന ചിലർ മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറുന്നത് കാണാം. സാധാരണ രീതിയിൽ കോണി കയറാൻ സാധിക്കുന്നവർ ചിലർ വരെ  ഇങ്ങനെ ചെയ്യുന്നുണ്ട്. മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറണമെന്നുണ്ടോ?


✅ ഇല്ല, സാധാരണ സ്റ്റപ്പുകൾ കയറുമ്പോഴുള്ള പതിവ് പോലെയാണ് മിമ്പറിൻ്റെ പടവുകളും ചവിട്ടിക്കയറേണ്ടത്. അതാണ് സുന്നത്ത്. പതിവ് സ്റ്റപ്പ് കയറുന്നതിനു വിരുദ്ധമായി മിമ്പറിൻ്റെ ഓരോ പടവുകളിലും രണ്ടു കാലും വെച്ച് നിന്നു കൊണ്ട് കയറൽ സുന്നത്തിനു വിരുദ്ധവും കറാഹത്തുമാണ്. [ ശർവാനി :2/ 462 , 1/282 ,ഹാശിയത്തുന്നിഹായ :2/327]

     _മിമ്പറിൻ്റെ സ്റ്റപ്പ് സാധാരണ രീതിയിൽ കയറാൻ ബുദ്ധിമുട്ടുള്ള ഏതെങ്കിലും ഖത്വീബ് ഓരോ സ്റ്റപ്പിലും രണ്ടു കാലും വെച്ച് കയറിയിട്ടുണ്ടെങ്കിൽ അതു ആരും അനുകരിക്കരുത് . അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം_

ﻭﻗﻮﻝ اﻟﺒﻴﻀﺎﻭﻱ ﻳﻘﻒ ﻓﻲ ﻛﻞ ﻣﺮﻗﺎﺓ ﺃﻱ ﺩﺭﺟﺔ ﻭﻗﻔﺔ ﺧﻔﻴﻔﺔ ﻳﺴﺄﻝ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﻤﻌﻮﻧﺔ ﻭاﻟﺘﺴﺪﻳﺪ ﻏﺮﻳﺐ ﺿﻌﻴﻒ اﻩـ ﺃﻱ ﻓﻼ ﻳﺴﻦ ﺑﻞ ﻗﺪ ﻳﻘﺘﻀﻲ ﻛﻼﻣﻪ ﻛﺮاﻫﺔ ﺫﻟﻚ اﻟﻮﻗﻮﻑ *ﻓﻴﻄﻠﺐ ﻣﻨﻪ اﻟﺼﻌﻮﺩ ﻣﺴﺘﺮﺳﻼ ﻓﻲ ﻣﺸﻴﻪ ﻋﻠﻰ اﻟﻌﺎﺩﺓ* ﻛﻤﺎ ﻓﻲ اﻟﺰﻳﺎﺩﻱ ﻋﻦ اﻟﺘﺒﺼﺮﺓ ﻭﻓﻲ ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ ﻋﻦ اﻟﻌﺒﺎﺏ ﻋ ﺷ ( شرواني : ٢ / ٢٦٢)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 19

https://

മഖ്ബറയിൽ നിന്നു പിന്നിലേക്ക് നടക്കൽ*⁉️

 7️⃣7️⃣5️⃣5️⃣

..........................................

*മഖ്ബറയിൽ നിന്നു പിന്നിലേക്ക് നടക്കൽ*⁉️

📗📗📗📗📗📗📗

❓ ഖബ്ർ സിയാറത്ത് കഴിഞ്ഞു മടങ്ങുമ്പോൾ സാധാ നടത്തം നടക്കാതെ പിന്നിലേക്ക് നടക്കുന്ന ചിലരെ കാണാം. അങ്ങനെ നടത്തം സുന്നത്തുണ്ടോ?


✅ ഇല്ല , സുന്നത്തില്ല. 

    സാധാരണ നടക്കും പോലെയാണ് നടക്കേണ്ടത് . പിന്നിലേക്ക് നടക്കരുത്. എന്നു ഫുഖഹാഅ് വിവരിച്ചു  തന്നിട്ടുണ്ട്.അതു തന്നെ നബി(സ്വ)യുടെ ഹുജ്റ: ശരീഫ: സിയാറത്ത് ചെയ്തു മടങ്ങുന്നതിനെ ക്കുറിച്ചാണ്. അതാണല്ലോ ലോകത്ത് ഏറ്റവും മഹത്വമുള്ള , കൂടുതൽ അദബ് കാണിക്കേണ്ട സ്ഥലം . 

   (അപ്പോൾ മഖ്ബറ: സിയാറത്ത് കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നിന്നു സാധാരണ നടത്തമാണ് നടക്കേണ്ടത്)

(കൂടുതൽ പoനത്തിന് ശർവാനി: 4/145 മുഗ്നി,2/  284 ,നിഹായ :3/231, ഖൽയൂബി1/158 നോക്കുക)

 

 *ﻭﺇﺫا ﺃﺭاﺩ اﻟﺴﻔﺮ اﺳﺘﺤﺐ ﺃﻥ ﻳﻮﺩﻉ اﻟﻤﺴﺠﺪ ﺑﺮﻛﻌﺘﻴﻦ ﻭﻳﺄﺗﻲ اﻟﻘﺒﺮ اﻟﺸﺮﻳﻒ ﻭﻳﻌﻴﺪ اﻟﺴﻼﻡ اﻷﻭﻝ ﻭﻳﻘﻮﻝ اﻟﻠﻬﻢ ﻻ ﺗﺠﻌﻠﻪ ﺁﺧﺮ اﻟﻌﻬﺪ ﻣﻦ ﺣﺮﻡ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺴﺮ ﻟﻲ اﻟﻌﻮﺩ ﺇﻟﻰ اﻟﺤﺮﻣﻴﻦ ﺳﺒﻴﻼ ﺳﻬﻼ ﻭاﺭﺯﻗﻨﻲ اﻟﻌﻔﻮ ﻭاﻟﻌﺎﻓﻴﺔ ﻓﻲ اﻟﺪﻧﻴﺎ ﻭاﻵﺧﺮﺓ ﻭﺭﺩﻧﺎ ﺇﻟﻰ ﺃﻫﻠﻨﺎ ﺳﺎﻟﻤﻴﻦ ﻏﺎﻧﻤﻴﻦ ﻭﻳﻨﺼﺮﻑ ﺗﻠﻘﺎء ﻭﺟﻬﻪ ﻭﻻ ﻳﻤﺸﻲ اﻟﻘﻬﻘﺮﻯ*

✏️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 18 

https://chat.whatsapp.com/Gm5wQEYS3AC8siGhyQLV74

പഴയ ഖബ്‌റു മാന്തൽ

 7️⃣7️⃣5️⃣2️⃣

---------------------------------------------------

*പഴയ ഖബ്‌റു മാന്തൽ*


     ❓  പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി അസ്ഥികളും മറ്റും പൂർണ്ണമായി നശിച്ചിട്ടില്ലാത്ത ഖബ്‌റുകൾ മാന്തുന്നതിന്റെ  മത വിധിയെന്ത്? ഖബ്‌റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തിൻ്റെ  എല്ലുകൾ കണ്ടെത്തിയാൽ എന്തു ചെയ്യണം?


✅ *ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തു പൂർണ്ണമായും (വാൽ കുറ്റി ഒഴികെ) നുരുമ്പുന്നതിനു മുമ്പ് മറ്റൊരു മയ്യിത്തിനെ അവിടെ മറവു ചെയ്യുന്നതും അതിനു വേണ്ടി ഖബ്റു മാന്തുന്നതും ഹറാമാണ്. ആദ്യത്തെ മയ്യിത്ത് പൂർണ്ണമായും നശിച്ചിരിക്കുമെന്നു ഭൂപ്രദേശത്തെ സംബന്ധിച്ചു വിവരമുള്ളവർ അഭിപ്രായപ്പെട്ടാൽ പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി പഴയ ഖബ്റുകൾ മാന്താവുന്നതാണ്. ഖബ്റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവുചെയ്യപ്പെട്ട മയ്യിത്തിന്റെ എല്ലു കണ്ടാൽ കുഴി പൂർത്തിയാക്കുവാൻ പാടില്ല. മണ്ണിട്ടു നികത്തണം. കുഴി പൂർത്തിയായതിനു ശേഷമാണ് എല്ലുകൾ കണ്ടതെങ്കിൽ അവ ഖബ്റിന്റെ ഒരു ഭാഗത്തേക്കു നീക്കം ചെയ്തു പുതിയ മയ്യിത്തിനെ മറവു ചെയ്യാവുന്നതാണ്.*

(തുഹ്ഫ: 3/ 173)

 *ﻭﻳﺤﺮﻡ ﺃﻳﻀﺎ ﺇﺩﺧﺎﻝ ﻣﻴﺖ ﻋﻠﻰ ﺁﺧﺮ ﻭﺇﻥ اﺗﺤﺪا ﻗﺒﻞ ﺑﻠﻰ ﺟﻤﻴﻌﻪ ﺃﻱ ﺇﻻ ﻋﺠﺐ اﻟﺬﻧﺐ ﻓﺈﻧﻪ ﻻ ﻳﺒﻠﻰ ﻛﻤﺎ ﻣﺮ ﻋﻠﻰ ﺃﻧﻪ ﻻ ﻳﺤﺲ ﻓﻠﺬا ﻟﻢ ﻳﺴﺘﺜﻨﻮﻩ ﻭﻳﺮﺟﻊ ﻓﻴﻪ ﻷﻫﻞ اﻟﺨﺒﺮﺓ ﺑﺎﻷﺭﺽ ﻭﻟﻮ ﻭﺟﺪ ﻋﻈﻤﺔ ﻗﺒﻞ ﻛﻤﺎﻝ اﻟﺤﻔﺮ ﻃﻤﻪ ﻭﺟﻮﺑﺎ ﻣﺎ ﻟﻢ ﻳﺤﺘﺞ ﺇﻟﻴﻪ ﺃﻭ ﺑﻌﺪﻩ ﻧﺤﺎﻩ ﻭﺩﻓﻦ اﻵﺧﺮ* 

(تحفة)

🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 17


കുട്ടികൾക്ക് തൽഖീനും തസ്ബീത്തും

 7️⃣7️⃣5️⃣0️⃣

--------------------------------------

*കുട്ടികൾക്ക് തൽഖീനും തസ്ബീത്തും*

🧱🧱🧱🧱🧱🧱🧱


❓ _കുട്ടികൾ മരണപ്പെട്ടാൽ തൽഖീനും തസ്ബീത്തും സുന്നത്തുണ്ടോ?_


✅ ഇല്ല ,

സുന്നത്തില്ല. ''പ്രായം തികഞ്ഞ മയ്യിത്തിന് , മറവ് ചെയ്യൽ പൂർണമായ ശേഷം തൽഖീൻ ചൊല്ലിക്കൊടുക്കൽ സുന്നത്താണ് '' എന്നാണ്  ഫുഖഹാഇൻ്റ പൊതു പ്രയോഗം .

 _(നിഹായ: 3/41,ഹാശിയത്തുൽ ജമൽ: 2/204)_

അതുപോലെത്തന്നെ തസ്ബീതിൻ്റെ കാര്യവും . പ്രായം തികഞ്ഞ മയ്യിത്താണെങ്കിലാണ് തസ്ബീത്ത് സുന്നത്തുള്ളത്. _(ഹാശിയത്തുൽ ജമൽ:_ 2/206)


❓ _ഭ്രാന്തന്മാർ മരിച്ചാൽ തൽഖീനും തസ്ബീതും സുന്നത്തുണ്ടോ?_


✅ പ്രായം തികഞ്ഞ ശേഷം ജീവിതത്തിൽ ബുദ്ധി യുള്ള അവസ്ഥ ഉണ്ടായ ഭ്രാന്തന് തൽഖീനും തസ്ബീത്തും സുന്നത്തുണ്ട്.

 - ബുദ്ധിയുള്ള അവസ്ഥ ഉണ്ടായിട്ടില്ലെങ്കിൽ സുന്നത്തില്ല -  _(തുഹ്ഫ: 3/207, നിഹായ :2/41)_ 

   കുട്ടികൾക്കും ബുദ്ധിമുൻകടക്കാത്ത ഭ്രാന്തനും ഖബ്ർ ശിക്ഷയില്ല എന്നതാണ് ഇവർ രണ്ടു കൂട്ടർക്കും തൽഖീനും തസ്ബീത്തും സുന്നത്തില്ലാതിരിക്കാൻ കാരണം. _(നിഹായ : 2/4)_


*ﻭﻻ ﻳﻠﻘﻦ ﻃﻔﻞ ﻭﻟﻮ ﻣﺮاﻫﻘﺎ ﻭﻣﺠﻨﻮﻥ ﻟﻢ ﻳﺘﻘﺪﻣﻪ ﺗﻜﻠﻴﻒ ﻛﻤﺎ ﻗﻴﺪ ﺑﻪ اﻷﺫﺭﻋﻲ ﻟﻌﺪﻡ اﻓﺘﺘﺎﻧﻬﻤﺎ* ( نهاية : ٤١ / ٢)


  *ﻭﻳﺴﺘﺤﺐ ﺗﻠﻘﻴﻦ ﺑﺎﻟﻎ ﻋﺎﻗﻞ ﺃﻭ ﻣﺠﻨﻮﻥ ﺳﺒﻖ ﻟﻪ ﺗﻜﻠﻴﻒ* ( تحفة: ٢٠٧ / ٣) 


*ﻳﺴﺄﻟﻮﻥ ﻟﻪ اﻟﺘﺜﺒﻴﺖ) ﺃﻱ ﺇﻥ ﻛﺎﻥ ﻣﻜﻠﻔﺎ* ( حاشية الجمل: ٢٠٦: ٢)


 *ﻭﻳﺴﺘﺤﺐ ﺗﻠﻘﻴﻦ اﻟﻤﻴﺖ اﻟﻤﻜﻠﻒ ﺑﻌﺪ ﺗﻤﺎﻡ ﺩﻓﻨﻪ* (نهاية : ٤١ / ٢)


🖊️ ദുആ വസ്വിയ്യത്തോടെ

_*എം.എ.ജലീൽ സഖാഫി പുല്ലാര*_


1446 ജുമാദൽ ഊലാ 15 


ഇമാം നവവി(റ) ഇമാം ശാഫിഈ (റ)വിൻ്റെ മഖ്ബറയിൽ* ⛺⛺⛺⛺⛺⛺

 7️⃣7️⃣4️⃣9️⃣

..........................................

*ഇമാം നവവി(റ) ഇമാം ശാഫിഈ (റ)വിൻ്റെ മഖ്ബറയിൽ*

⛺⛺⛺⛺⛺⛺⛺⛺⛺

     *ഇമാം ശാഫിഈ (റ)വിൻ്റെ മഖ്ബറ സിയാറത്തിനു പോയ ഇമാം നവവി(റ) കാണിക്കുന്ന അദബ്  നമുക്ക് വായിക്കാം. പാഠം ഉൾക്കൊള്ളാം.*


*ولقد حكي عن الإمام النووي رحمه الله أنه لما أتى إلى مصر لزيارة قبر الشافعي رضي الله عنه وقف عند باب القرافة من بعيد ونزل عن الجمل وذلك بحيث يرى القبة الشريفة وسلم عليه فقيل له ألا تتقدم فقال لو كان شافعي حيا ما كان مقامي أن أتقرب منه إلا على هذا من المسافة*

إتحاف السادة المتقين للإمام السيد المرتضى الزبيدي : ٤ / ٤٥٧)


      ഇമാം നവവി(റ) ഒരിക്കൽ ഇമാം ശാഫിഈ (റ)വിൻ്റെ ഖബ്ർ സിയാറത്തിനായി ഈജിപ്തിൽ വന്നു.

    മഖ്ബറയുടെ കവാടത്തിൻ്റെ  അകലെ എത്തിയപ്പോൾ തന്നെ ഒട്ടകപ്പുറത്ത് നിന്നിറങ്ങി . പുണ്യ ഖുബ്ബ കാണുന്ന നിലയിൽ അകലെ നിന്നു ഇമാം ശാഫിഈ (റ) വിനു സലാം പറഞ്ഞു, സിയാറത്ത് ചെയ്തു.

    ഒരാൾ ചോദിച്ചു. അങ്ങ് എന്തുകൊണ്ടാണ് മഖ്ബറയുടെ  അടുത്തേക്ക് പോകാത്തത്? 

  ഇമാം നവവി(റ)വിൻ്റെ മറുപടി: *ഇമാം ശാഫിഈ (റ) ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഞാനിത്ര ദൂരത്തേ നിൽക്കുകയുള്ളൂ.*

(ഇത്ഹാഫ്: 4/457)


   അദബ്,  (മര്യാദ ) അതാണു ആത്മീയ വിജയത്തിൻ്റെ കാതൽ . അതാണി വിടെ ഇമാം നവവി(റ) തൻ്റെ ആത്മീയ നേതാവിൻ്റെ മുമ്പിൽ കാണിച്ചത്.

أدب (മര്യാദ )

 بدأ) (തുടക്കത്തിൽ തന്നെ വേണം

 ( دأب) അതു പതിവാക്കണം

 (أبدا) എന്നും  എപ്പോഴും വേണം.

  

🖋️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 15


ബീജദാനം ഇസ്'ലാമിക വീക്ഷണത്തിൽ

 7️⃣7️⃣4️⃣7️⃣

...........................................

❝ *ബീജദാനം ഇസ്'ലാമിക വീക്ഷണത്തിൽ* ❞ 

💉💉💉💉💉💉💉

   ❓വിവാഹം കഴിഞ്ഞ് സന്താനോൽപാദനം നടക്കാതെ വരുമ്പോൾ, ഭർത്താവിന്റെ ഉൽപാദനക്ഷമമല്ലാത്ത ബീജത്തിന് പകരം അന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അല്ലെങ്കിൽ ടെസ്റ്റ് ട്യൂബിൽ അന്യപുരുഷന്റെ ബീജവുമായി സ്ത്രീയുടെ അണ്ഡം ബീജസങ്കലനം നടത്തി നിക്ഷേപിക്കുകയോ ചെയ്തുകൊണ്ട് സന്താനോൽപാദനം നടത്തുക ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണല്ലോ.   

      ഇങ്ങനെ ഒരന്യപുരുഷന്റെ ബീജം കുത്തിവെക്കുകയോ അതു സങ്കലനം ചെയ്ത് ടെസ്റ്റ് ട്യൂബ് ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയോ ചെയ്ത് കുട്ടി ജനിച്ചാൽ കുട്ടിയുടെ മാതാപിതാക്കളാര്? വിവരിക്കാമോ?

= റഹ് മത്തുല്ല എളമരം


✅   വിവരിക്കാം.

ഭർത്താവിന്റെ ബീജം അഥവാ അതുൾക്കൊള്ളുന്ന ശുക്ലമെടുത്ത് ഗർഭപാത്രത്തിൽ നിക്ഷേപിച്ച് ഭാര്യ അതു മൂലം പ്രസവിക്കുന്നത് ഭർത്താവിന്റെ ഭോഗത്തിന് തുല്യമായും അതുവഴി ജനിക്കുന്ന കുഞ്ഞുമായി ഭർത്താവിന്റെ പിതൃത്വം സ്ഥിരപ്പെടുന്നതുമാണ്.

    ഇത് അനുവദനീയമാവാൻ പുരുഷ ബീജത്തിന്റെ സ്ഖലനവും അത് അണ്ഡവുമായി സമന്വയിപ്പിച്ച് ഗർഭാശയത്തിൽ പ്രവേശിപ്പിക്കുന്നതും അവരുടെ ഭാര്യാ-ഭർതൃ ബന്ധം നിലനിൽക്കുന്ന അവസരത്തിലാവുകയും അവ രണ്ടും അനുവദനീയമായ രൂപത്തിലാവുകയും വേണം (തുഹ്ഫ: 8/231). ഇതാണു ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം.

  എന്നാൽ ഇമാം റംലി(റ)യുടെ അഭിപ്രായം പിതൃത്വം സ്ഥിരപ്പെടാൻ സ്ഖലന സമയത്ത് മാത്രം അനുവദനീയ രൂപത്തിലായാൽ മതിയെന്നാണ് (നിഹായ: 8/431, ഇബ്നു ഖാസിം: 8/231). 

    അപ്പോൾ ഇമാം ഇബ്നു ഹജറും(റ) ഇമാം റംലി(റ)യും സ്ഖലന സമയത്തിലുള്ള പവിത്രതയിൽ ഒത്തു സമ്മതിക്കുന്നു.

        ഇത്രയും വിശദീകരിച്ചതിൽ നിന്നു ഭാര്യാഭർത്താക്കന്മാർ അല്ലാത്ത അന്യസ്ത്രീ പുരുഷന്മാരുടെ ബീജവും അണ്ഡവും കുത്തിവെയ്ക്കലോ നിക്ഷേപിക്കലോ അംഗീകൃതമല്ലെന്നും അനുവദനീയമല്ലെന്നും ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണെന്നും അതു വ്യഭിചാരത്തെ പോലെ നിഷിദ്ധമാണെന്നും വ്യക്തമായി.

        ഇനി ഒരു സ്ത്രീയുടെ ഗർഭപാത്രത്തിന്റെ തകരാറുമൂലമോ മറ്റോ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും തന്നെ ബീജം അണ്ഡവുമെടുത്ത് ഗർഭപാത്രത്തിന് വെളിയിൽ സങ്കലനം നടത്തിയശേഷം ടെസ്റ്റ് ട്യൂബിലോ മറ്റോ നിക്ഷേപിച്ച് കുഞ്ഞുണ്ടായാൽ ബീജവും അണ്ഡവും പുറത്തെടുത്തത് അനുവദനീയ രൂപത്തിലാണെങ്കിൽ ഇതിന് അവർ തമ്മിൽ ഭോഗം നടത്തുന്നതിന്റെ വിധി തന്നെയാണുള്ളതെന്നും അവർ കുഞ്ഞിന്റെ മാതാപിതാക്കളാണെന്നും വ്യക്തമാണ്.

      അതേസമയം, അന്യസ്ത്രീയുടെ അണ്ഡം കുത്തിവെച്ച് ഒരു സ്ത്രീ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്താൽ കുട്ടിയെ പ്രസവിച്ചവളാണ് കുട്ടിയുടെ മാതാവ്. അണ്ഡത്തിന്റെ ഉടമക്കു മാതൃത്വം സ്ഥിരപ്പെടില്ല (തുഹ്ഫ: 7/298)

     ഇനി, ഒരാൾ തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷന്റെ ബീജം കുത്തിവെച്ച് അല്ലെങ്കിൽ, ടെസ്റ്റ് ട്യൂബ് വഴി നിക്ഷേപിച്ച് ഭാര്യ പ്രസവിച്ചാൽ കുട്ടിയുടെ പിതാവ് ബീജത്തിന്റെ ഉടമയല്ല, മറിച്ച് ബീജവുമായി യാതൊരു ബന്ധവുമില്ലാത്ത ഭർത്താവാണ് പിതാവ്. പക്ഷേ, ഭാര്യ പ്രസവിച്ചത് ഭർത്താവ് സംഭോഗത്തിലേർപ്പെട്ട് ആറുമാസം കഴിഞ്ഞശേഷവും നാലുവർഷം തികയുന്നതിന് മുൻപുമാവണം. ഗർഭവും ശിശുവും അയാളുടേതല്ലെന്നും അവിഹിതമാണെന്നും ബോധ്യമുണ്ടെങ്കിൽ നിയമപരമായി അയാൾക്ക് കുട്ടിയുടെ പിതൃത്വം നിഷേധിക്കാൻ (ലിആൻ ചെയ്യാൻ) നടപടിയുണ്ട്. ഇതില്ലാത്തിടത്തോളം പ്രസ്തുത കുട്ടിയുടെ പിതാവ് പ്രസവിച്ച സ്ത്രീയുടെ ഭർത്താവ് തന്നെയായിരിക്കും (തുഹ്ഫ: 8/214).

      ബീജത്തിന്റെ പവിത്രത പരിഗണിക്കണമെങ്കിലും അതുവഴി പിതൃത്വവും മറ്റു ബന്ധങ്ങളും സ്ഥാപിതമാവണമെങ്കിലും ബീജം അഥവാ ശുക്ലം ആ സ്ത്രീയുടെ ഭർത്താവിന്റേതുതന്നെയാവണം (മുഗ്നി: 3/177).

     വ്യഭിചാരം വഴിയോ സ്വന്തം മൈഥുനം വഴിയോ സ്ഖലിച്ച ഇന്ദ്രിയം സ്വന്തം ഭാര്യയിൽ കുത്തിവെച്ച് അതുമൂലം ഭാര്യ പ്രസവിച്ചാൽ ഭർത്താവ് കുട്ടിയുടെ പിതാവല്ല. കുട്ടിക്കിവിടെ പിതാവില്ല. (കുട്ടിയെ ഭർത്താവിലേക്കു ചേർക്കാൻ നിബന്ധനയില്ലെങ്കിൽ).

  ഗർഭപാത്രത്തിന് വെളിയിൽ വല്ല ഉപകരണങ്ങളിലും അന്യ സ്ത്രീപുരുഷന്മാരുടെയോ ഭാര്യാഭർത്താക്കന്മാരുടെയോ ബീജവും അണ്ഡവും സങ്കലനം നടത്തി മനുഷ്യക്കുഞ്ഞിന്റെ ഉൽപാദനം നടന്നാൽ ആരും പ്രസവിച്ചിട്ടല്ലാത്തതിനാൽ ഈ കുഞ്ഞിന് മാതാവില്ല. തന്റെ ഭാര്യക്കു ജനിക്കുക, തന്റെ സംഭോഗത്തിലോ അതേ വിധത്തിലുള്ള ബീജനിക്ഷേപത്തിലോ ജനിക്കുക എന്നീ കാരണങ്ങളില്ലാത്തതിനാൽ കുട്ടിക്കു പിതാവുമില്ല.

  ടെസ്റ്റ് ട്യൂബിൽ ജനിക്കുന്ന കുട്ടിയുടെ കാര്യത്തിൽ, സ്ത്രീ പ്രസവിക്കുകയാണെങ്കിൽ പ്രസവിച്ചവളാണ് കുഞ്ഞിന്റെ മാതാവ്. അണ്ഡം അവളുടേതാണെങ്കിലും അല്ലെങ്കിലും പ്രസവിച്ച സ്ത്രീയാണ് കുട്ടിയുടെ മാതാവെന്ന് തുഹ്ഫ: (7/298)യിൽ വ്യക്തമാക്കിയിട്ടുണ്ട്.

*(ഈയുള്ളവൻ്റെ ശാഫിഈ മസ്അലകൾ ഒരു പoനം എന്ന ഗ്രന്ഥത്തിൽ നിന്ന് .അവതാരിക : ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ)*


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 14


മയ്യിത്തു നിസ്കാരവും ഏഴു തക്ബീറും*

 7️⃣7️⃣4️⃣6️⃣

...........................................

*മയ്യിത്തു നിസ്കാരവും ഏഴു തക്ബീറും*

🔰🔰🔰🔰🔰🔰🔰


❓ഞങ്ങളുടെ നാട്ടിൽ മയ്യിത്തു നിസ്കാരത്തിനു ഇമാമത്ത് നിന്ന ഒരാൾ ഏഴു തവണ തക്ബീർ ചൊല്ലി നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ ''നിസ്കാരം ശരിയായിട്ടില്ല, വീണ്ടും നിസ്കരിക്കണം'' എന്നു പറഞ്ഞു ജനങ്ങൾ പള്ളിയിൽ വെച്ച്  ശബ്ദമുണ്ടാക്കി. അപ്പോൾ പള്ളിയിലെ ഖത്വീബ് 'ഏഴു തക്ബീർ ചൊല്ലി നിസ്കരിച്ചത് കൊണ്ട് നിസ്കാരം ബാത്വിലാവില്ല, വീണ്ടും നിസ്കരിക്കേണ്ടതില്ല' എന്നു പറഞ്ഞു. അപ്പോൾ ജനങ്ങൾ ശാന്തമായി.

    ആ ഖത്വീബ് പറഞ്ഞതാണോ മസ്അല?


✅ അതേ, അദ്ദേഹം പറഞ്ഞതാണ് ശരി. [ മസ്അല അറിയാത്ത ജനങ്ങൾ സ്വന്തം അഭിപ്രായം പറയുന്നതാണ് പ്രശ്നം ]

  ഏഴു തക്ബീറോ അതിലധികം തക്ബീറോ ഒരാൾ മറന്നോ മന: പൂർവ്വമോ കൊണ്ടു വന്നാലും നിസ്കാരം ബാത്വിലാവുകയില്ല. നാലിൽ കൂടുതൽ തക്ബീറ് കൊണ്ടുവരൽ കറാഹത്താണ്. കൂടുതൽ കൊണ്ടുവന്നവൻ അതിനു ശേഷം ദുആ ചെയ്യലാണ് ഏറ്റവും നല്ലത് .കാരണം, നാലാം തക്ബീറിൻ്റെ വിധിയിലാണത്. അതിനു ശേഷം പ്രാർത്ഥനയാണല്ലോ സുന്നത്ത്.  (തുഹ്ഫ: ശർവാനി:3/134)

اﻟﺜﺎﻧﻲ ﺃﺭﺑﻊ ﺗﻜﺒﻴﺮاﺕ) ﺑﺘﻜﺒﻴﺮﺓ اﻹﺣﺮاﻡ ﺇﺟﻤﺎﻋﺎ (ﻓﺇﻥ ﺧﻤﺲ) ﺃﻭ ﺳﺪﺱ ﻣﺜﻼ ﻋﻤﺪا ﻭﻟﻢ ﻳﻌﺘﻘﺪ اﻟﺒﻄﻼﻥ (ﻟﻢ ﺗﺒﻄﻞ) ﺻﻼﺗﻪ (ﻓﻲ اﻷﺻﺢ) ﻭﺇﻥ ﻧﻮﻯ ﺑﺘﻜﺒﻴﺮﻩ اﻟﺮﻛﻨﻴﺔ ﺧﻼﻓﺎ ﻟﺠﻤﻊ ﻣﺘﺄﺧﺮﻳﻦ ﻭﺫﻟﻚ ﻟﺜﺒﻮﺗﻪ ﻓﻲ ﺻﺤﻴﺢ ﻣﺴﻠﻢ ﻭﻷﻧﻪ ﺫﻛﺮ ﻭﺯﻳﺎﺩﺗﻪ ﻭﻟﻮ ﺭﻛﻨﺎ ﻻ ﺗﻀﺮ ﻛﺘﻜﺮﻳﺮ اﻟﻔﺎﺗﺤﺔ ﺑﻘﺼﺪ اﻟﺮﻛﻨﻴﺔ ﺇﻣﺎ ﺳﻬﻮا ﻓﻼ ﻳﻀﺮ ﺟﺰﻣﺎ ﻭﻣﺮ ﺃﻧﻪ ﻻ ﻣﺪﺧﻞ ﻟﺴﺠﻮﺩ اﻟﺴﻬﻮ ﻓﻴﻬﺎ ( تحفة: ٣ / ١٣٤)


 ﺃﻭ ﺳﺪﺱ ﻣﺜﻼ) ﻇﺎﻫﺮﻩ ﻋﺪﻡ اﻟﺒﻄﻼﻥ ﻭﻟﻮ ﻛﺜﺮ اﻟﺰاﺋﺪ ﺟﺪا ﻭﺗﻜﺮﻩ اﻟﺰﻳﺎﺩﺓ ﻋﻠﻴﻬﺎ ﻟﻠﺨﻼﻑ ﻓﻲ اﻟﺒﻄﻼﻥ ﺑﻬﺎ ﻭﺣﻴﺚ ﺯاﺩ ﻓﺎﻷﻭلى ﻟﻪ اﻟﺪﻋﺎء ﻣﺎ ﻟﻢ ﻳﺴﻠﻢ ﻟﺒﻘﺎﺋﻪ ﺣﻜﻤﺎ ﻓﻲ اﻟﺮاﺑﻌﺔ ﻭاﻟﻤﻄﻠﻮﺏ ﻓﻴﻬﺎ اﻟﺪﻋﺎء ﺣﺘﻰ ﻟﻮ ﻟﻢ ﻳﻜﻦ ﻗﺮﺃ اﻟﻔﺎﺗﺤﺔ ﻓﻲ اﻷﻭﻟﻰ ﺃﺟﺰﺃﺗﻪ ﺣﻴﻨﺌﺬ ﻓﻴﻤﺎ ﻳﻈﻬﺮ ﺛﻢ ﺭﺃﻳﺖ ﻋﻠﻰ ﺣﺞ ﺻﺮﺡ ﺑﻤﺎ اﺳﺘﻈﻬﺮﻧﺎﻩ ( شرواني : ٣ / ١٣٤) 


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ആഖിറ: 13


അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ (റ) ജീവിതം, ദൗത്യം

 7️⃣7️⃣4️⃣4️⃣

..........................................

*അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ (റ) ജീവിതം, ദൗത്യം*

🍄🍄🍄🍄🍄🍄🍄🍄🍄


 *എം.എ. ജലീല്‍ സഖാഫി പുല്ലാര‍‍*

............................... 

     സുല്‍താനുല്‍ ആരിഫീന്‍ അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ(റ) ഹിജ്‌റാബ്ദം 500 റജബു മാസം 27ന് ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തില്‍ ജനിച്ചു.  പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മന്‍സൂരിനില്‍ ബത്വാഇഹി (റ)വിൻ്റെ  സഹോദരി ഫാത്വിമ(റ)യാണു ശൈഖു രിഫാഇ(റ)യുടെ മാതാവ്. നബി(സ) തങ്ങളുടെ പൗത്രന്‍ ഹുസൈനി(റ)ലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി(റ)ലേക്കും എത്തിച്ചേരുന്നു. അബുല്‍ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം.

      ശൈഖു രിഫാഇ(റ)യുടെ മാതാവ് തന്റെ സഹോദരനായ മന്‍സൂരിനില്‍ ബത്വാഇഹി (റ)വിൻ്റെ ശൈഖായ അബൂ മുഹമ്മദിശ്ശന്‍ ബകിറയെ(റ) സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നില്‍ക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാര്‍ എഴുന്നേറ്റു നില്‍ക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങനെ: ”അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നില്‍ക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും.”


      രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് അലിയ്യ്(റ) മരണപ്പെട്ടു. ശേഷം അമ്മാവന്‍ ശൈഖ് മന്‍സൂര്‍ (റ) കുടുംബത്തെ വാസ്വിതിലേക്ക് മാറ്റി താമസിപ്പിച്ചു! അവിടെ വെച്ചു ശൈഖ് രിഫാഈ(റ)പല ശൈഖുമാരില്‍നിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു.

       താജുല്‍ ആരിഫീൻ , ശറഫുസ്സാഹിദീന്‍, അല്‍ഖുത്വുബുല്‍ ഗൗസ്, അല്‍കന്‍സു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടുകൂടിയാണു പണ്ഡിതര്‍ ശൈഖു രിഫാഇ(റ)യെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകള്‍ ശൈഖു രിഫാഈ(റ)യുടെ മഹത്ത്വങ്ങള്‍ വിവരിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. 

     ഇമാം റാഫിഈ(റ)യുടെ ‘സവാദുല്‍ ഐനയ്ന്‍’, ഇമാം കാസറൂനി(റ)യുടെ ‘ശിഫാഉല്‍ അസ്ഖാം’, ഇമാം അലിയ്യുബ്‌നു ഹദ്ദാദി(റ)ന്റെ 

  ‘റബീഉല്‍ ആശികീന്‍’ എന്നിവ അവയില്‍ ചിലതുമാത്രം.


*പരീക്ഷണം*

➖➖➖➖➖➖


    അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവര്‍. നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക. ശൈഖു രിഫാഈ(റ)യുടെ ഒരു മുരീദ് സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ(റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണര്‍ത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍ ദുസ്വഭാവിയായ ഭാര്യ അസഭ്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. അഞ്ഞൂറ് ദീനാര്‍ ആവശ്യപ്പെട്ടുകൊണ്ടാണു ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂര്‍ ദീനാര്‍ സ്വരൂപിച്ച് ശൈഖു രിഫാഈ(റ)ക്കു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു: ”ഇതു ഭാര്യക്കു കൊടുക്കൂ.”

,ശൈഖു തല്‍സമയം മുരീദിനോട് പറഞ്ഞു: ”ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കില്‍ എന്നെ നീ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ?”


 *കറാമത്തുകള്‍*

..................................


   ശൈഖു രിഫാഈ(റ)യുടെ ധാരാളം കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രസിദ്ധമാണ് നബി(സ)യുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം: നബി(സ)യുടെ ഹുജ്‌റാ ശരീഫില്‍ സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) മുത്തുനബിയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അര്‍ത്ഥത്തില്‍ രണ്ടുവരി കവിത ഉരുവിട്ടു: ”ഞാന്‍ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാന്‍ പറഞ്ഞയക്കാറുണ്ട്. എന്നാല്‍, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാന്‍ ഒന്നു നീട്ടിത്തരൂ.” ഉടനെ അവിടത്തെ പുണ്യകരം വെളിവാകുകയും രിഫാഈ(റ) ചുംബിക്കുകയും ചെയ്തു.


      മഷി ഉപയോഗിക്കാതെ മഹാനവര്‍കള്‍ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാന്‍ ആരെങ്കിലും വന്നാല്‍ മഷികൊണ്ടല്ലാതെ വിരല്‍ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാള്‍ കുറേ നാളുകള്‍ക്കു ശേഷം ആ കടലാസുമായി ശൈഖവര്‍കളെ സമീപിച്ചു എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു.


     ഒട്ടനവധി ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കല്‍ ശൈഖു രിഫാഈ(റ) പറഞ്ഞു: ”ഉഹൈമിദുമിന്‍ഹും” (ചെറിയ അഹ്'മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്'മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാര്‍ അന്ധാളിച്ചു നിന്നപ്പോള്‍ ശൈഖ് പറഞ്ഞു: ”മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദില്‍ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി(റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്'മദായ ഞാനും. എല്ലാവരും എന്നെ അഹ്'മദുല്‍ കബീര്‍ (വലിയ അഹ്'മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉഹൈമിദ് (ചെറിയ അഹ്'മദ്) ആണ്.

ഞാനും മുഹിയിദ്ദീന്‍ ശൈഖിന്റെ കാലടിക്കു കീഴിലാണ്.”


*പാണ്ഡിത്യം*

    ശൈഖു രിഫാഈ(റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി(റ)യുടെ ‘തന്‍ബീഹ്’ എന്ന ഗ്രന്ഥമാണ് തദ്‌വിഷയത്തില്‍ മഹാന്‍ പഠിപ്പിച്ചത്. ഇരുപത് വര്‍ഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാന്‍ മഹാനു കഴിഞ്ഞു. ഇബ്‌നുല്‍ ജൗസി(റ) പറയുന്നു:”ഞാന്‍ ഒരു ബറാഅത്തു രാവില്‍ ശൈഖിന്റെ സന്നിധിയില്‍ പോയി. ഏകദേശം ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ അവിടെയുണ്ടായിരുന്നു.വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവര്‍കള്‍. തന്നെ ആക്ഷേപിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങള്‍ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവര്‍ക്ക് വല്ല വസ്തുവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകും. സ്വന്തം തലയില്‍ വിറക് ചുമന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.


 *രിഫാഈ ത്വരീഖത്ത്*

........................

     ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. 

    ശൈഖു രിഫാഈ(റ)യുടെ മുറബ്ബിയായ ശൈഖ് അലിയ്യുല്‍ ഖാരി(റ)യാണ്. അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖു രിഫാഈ(റ)ക്കു ജനങ്ങളെ നേര്‍വഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നല്‍കിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവന്‍ ശൈഖ് മന്‍സൂർ (റ) വിൽ നിന്നും ലഭിച്ചു. അവരുടെയെല്ലാം സില്‍സില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്‌നു അബീത്വാലിബി(റ)ലേക്കാണ് സന്ധിക്കുന്നത്. രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാര്‍ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചുപോരുന്നു.


*അന്ത്യയാത്ര*

     നീണ്ട എഴുപതു വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേര്‍ക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖ് രിഫാഇ(റ) ഹിജ്‌റ 570 ജുമാദല്‍ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു. സ്വദേശമായ ഉമ്മു അബീദയില്‍ വെച്ചായിരുന്നു അന്ത്യം.


1446 ജുമാദൽ ഊലാ: 12