Saturday, March 16, 2024

റമളാൻ മാസം കൂടുതലായി ചൊല്ലേണ്ടത്

 


 *റമളാൻ മാസം കൂടുതലായി ചൊല്ലേണ്ടത്*


*أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ أَسْتَغْفِرُ اللَّهَ وَأَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ* 

*ആദ്യ പത്തിൽ*

*أَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينْ*

*നടുവിലെ പത്തിൽ*


*أَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينَ* 

*അവസാന പത്തിൽ*


*أَللَّهُمَّ اَعْتِقْنِي مِنَ النَّارِ وَأدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينَ* 


*أَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي*

*തറാവീഹിനു ശേഷമുള്ള പ്രാർത്ഥന*

  

*أَلْحَمْدُ لِله رَبِّ الْعَالَمِينَ حَمْدًا  يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ* 

*أَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَاوَمَوْلاَنَا مُحَمَّدٍ* 

*أَللَّهُمَّ إِنَّ لَكَ فِي كُلِّ لَيْلَةٍ مِنْ لَيَالِي شَهْرِ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَأُمَنَاءَ مِنَ النَّارِ*

*إِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَأُمَنَائِكَ مِنَ النَّارِ*   

*إِجْعَلْنَا يَا إِلَهَنَا يَا أَللهُ يَا أَللهُ يَا أَللهُ مِنَ السُّعَدَاءِ الْمَقْبُولِينَ وَلَا تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ* 


*വിത്റിനു ശേഷമുള്ള പ്രാർത്ഥന* 


*أَللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سُخْطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَبِكَ مِنْكَ لَا نُحْصِي ثَنَاءًا عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ*


*أَللَّهُمَّ رَبَّنَا تَقَبَّلْ مِنَّا صَلَاتَنَا وَصِيَامَنَاوَنٍيَّتَنَا وَقِيَامَنَا وَرُكُوعَنَا وَاعْتِدَالَنَا  وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنا وَاسْتَجِبْ دُعَاءَنَا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ وَتُبْ عَلَينَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ* 


*റമളാനിലെ പ്രത്യേക പ്രാർത്ഥന* 


*أَللَّهُمَّ اجْعَلْ هَذَا الشَّهْرَ* *الشَّرِيفَ الْعَظِيمَ الْمُبَارَكَ شَاهِدًا لَنَا لَا شَاهِدًا عَلَينَا وَاجْعَلْهُ حُجَّةً لَنَا لَا حُجَّةً عَلَيْنَا* 


*أَللَّهُمَّ اَعْتِقْ رِقَابَنَا وَرِقَابَ* *آبَائِنَا وَأُمَّهَاتِنَا وَأَسَاتِذَتِنَا* *وَرِقَابَ مَنْ لَنَا مِنَ الدُّيُونِ وَالْمَظَالِمِ وَعَذَابٍ الْقَبْرِ وَالنَّارِ*

ചിക്കൻ സ്റ്റാളിലെ കോഴി അറവ്* ⁉️ 🐓🐓🐓🐓🐓🐓🐓 ❓

 *ചിക്കൻ സ്റ്റാളിലെ കോഴി അറവ്* ⁉️

🐓🐓🐓🐓🐓🐓🐓 ❓

==================== മുൻകാലത്തൊക്കെ കോഴിയെ അറക്കാൻ വേണ്ടി മഹല്ല് പള്ളിയിലെ മൊല്ലാക്കാൻ്റെ അടുത്തേക്ക് പോവുകയും അങ്ങനെ മറ്റൊരാൾ കോഴിയെ പിടിച്ചു കൊടുക്കുകയും മൊല്ലാക്ക അറവ് നടത്തുകയും ചെയ്യുന്ന പതിവായിരുന്നു ഉണ്ടായിരുന്നതെന്ന്. ഉമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട്‌.

    എന്നാൽ ഇന്നു ഓരോരുത്തരും സ്വന്തമായി തന്നെ കോഴിയെ അറക്കുന്നു. 

   ചില ചിക്കൻ സ്റ്റാളുകളിൽ മറ്റൊരാൾ പിടിച്ചു കൊടുക്കുക പോലും ചെയ്യാതെ , മറ്റൊരാളെ സഹായം ഇല്ലാതെ അറക്കുന്നു. ഈ കാഴ്ച ഇന്നു സാധാരണമാണ്.

  ചില സംശയങ്ങൾ

(ചോദ്യം: 1) 

    മുൻ കാലത്ത് കോഴിയെ അറക്കാൻ മൊല്ലാക്കാനെ തേടി പോയതെന്തുകൊണ്ട് .?

    സ്വന്തമായി എന്തുകൊണ്ട് അറത്തില്ല?

(ചോദ്യം: 2 )

   ഇന്നു ഓരോരുത്തരും സ്വന്തമായി തന്നെ കോഴിയെ  അറക്കാൻ മുന്നോട്ട് വരുന്നതെന്ത് കൊണ്ട്.

ചോദ്യം: 3

   കോഴി അറവ് ശരിയാവണമെങ്കിൽ  ഒരാൾ പിടിച്ചു കൊടുക്കുകയും മറ്റൊരാൾ അറക്കുകയും വേണം എന്ന നിയമമുണ്ടോ?

   ഒരാൾ തന്നെ പിടിച്ചു അവനു തന്നെ (ചില ചിക്കൻ സ്റ്റാളുകളിൽ കാണുന്നത് പോലെ ) അറവ് നടത്തിയാൽ അറവ് സ്വഹീഹാകുമോ?

ചോദ്യം: 4

  കോഴി അറവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം?

---   --- 

ഉമ്മമാർ പറഞ്ഞത് ശരിയാണ്.


*(മറുപടി: 1)*


  1)മുൻ കാലത്തു സത്യ വിശ്വാസികൾ കാണിച്ച സൂക്ഷ്മത .


2)  സ്വന്തം അറവ് നടത്താൻ അറിയാമെങ്കിലും അറവ് നടത്തിയാൽ അതു ശരിയായില്ലങ്കിലോ എന്ന ഭയം.


3) മസ്അല  അറിയാത്തതു കൊണ്ട്. 


(മസ്അല പടിച്ച് സ്വന്തമായി അറക്കുന്നവരും മുമ്പ് ഉണ്ടായിരുന്നു.)


*(മറുപടി: 2 )* 


   1)സൂക്ഷമതക്കുറവ്

 2) മസ്അല പഠിച്ചതിനാൽ ആത്മവിശ്വാസം.

3)അറവ് ശരിയായില്ലങ്കിലോ എന്ന ഭയമില്ലായിമ എന്നിവയെല്ലാം കാരണമായേക്കാം .


*(മറുപടി: 3 )*

 

   കോഴി അറവിൻ്റെ സാധുതയ്ക്കു ഒരാൾ പിടിച്ചു കൊടുത്തു മറ്റൊരാൾ അറക്കണം എന്ന നിയമമില്ല. 

   പിടിച്ചവൻ തന്നെ , മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി അറക്കാവുന്നതാണ് .


*(മറുപടി 4)*


   ശ്വാസനാളവും അതിൻ്റെ താഴെയുള്ള അന്നനാളവും മുഴുവൻ മുറിക്കണം. ഇക്കാര്യം നിർബന്ധമാണ്. ഇതാണ് അറവ്.

     കഴുത്തിൻ്റെ ഇരുഭാഗത്തുമുള്ള രണ്ടു ഞരമ്പുകൾ മുറിക്കൽ സുന്നത്താണ്. ജീവൻ വേഗത്തിൽ നഷ്ടപ്പെടാൻ അതു കാരണമാകും. ജീവിയോട് ചെയ്യുന്ന കാരുണ്യമാണത്. 

    കോഴിയെ അറക്കുമ്പോൾ അതിൻ്റെ കഴുത്തിൽ മുഴച്ചു നിൽക്കുന്ന - കല്ല - ( حرقدة ) തലയുടെ ഭാഗത്താക്കണം. കല്ല ശ്വാസനാളത്തിൻ്റെ ഭാഗമാണ്. (തുഹ്ഫ: 9/322 )

    ഇറച്ചിക്കോഴികൾക്ക് ഇത്തരം ഉയർന്നു നിൽക്കുന്ന *കല്ല* കാണാറില്ല.

Tuesday, March 12, 2024

ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ചവനും ശേഷം നോമ്പ് ഹറാം

 മസ്അല നമ്പർ

 7️⃣0️⃣3️⃣5️⃣

........................................

*ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ചവനും ശേഷം നോമ്പ് ഹറാം* ⁉️

🔘🔘🔘🔘🔘🔘


  ❓ശഅ്ബാൻ 15 , 16 ,  ദിവസങ്ങളിൽ നോമ്പനുഷ്ഠിച്ചവൻ പിറ്റേന്ന് (ശഅ്ബാൻ 17) ന് നോമ്പ് ഒഴിവാക്കിയാൽ ശഅ്ബാനിലെ പിന്നീടുള്ള ദിവസങ്ങളിൽ കേവലം സുന്നത്തു നോമ്പ് ഹറാമാകുമോ? 


✅  അതേ , ഹറാമാകും.

   ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ച് തുടരെ നോമ്പ് പിടിക്കൽ സുന്നത്താണ്. തുടർച്ച മുറിച്ചാൽ കേവലം സുന്നത്ത് നോമ്പ്  ശഅ്ബാൻ പതിനഞ്ചിനു ശേഷം  ഹറാമാകും. നോമ്പ് സ്വഹീഹാവുകയുമില്ല. (നിഹായ :3/ 177, ഹാശിയത്തുന്നിഹായ : 3/177 , ശർവാനി :3/417, ഹാശിയത്തുൽ ജമൽ 2/326)

    

     ഖളാഅ് വീട്ടേണ്ട നോമ്പ് ഖളാ വീട്ടൽ നിർബന്ധമാണ്. 

      ശഅ്ബാൻ പതിനഞ്ചിനു ശേഷം നോമ്പ് ഖളാ വീട്ടൽ ഹറാമാണെന്ന ചിലരുടെ ധാരണ തിരുത്തപ്പെടേണ്ടതാണ്.


 *ﻓﻠﻮ ﺻﺎﻡ اﻟﺨﺎﻣﺲ ﻋﺸﺮ ﻭﺗﺎﻟﻴﻪ ﺛﻢ ﺃﻓﻄﺮ اﻟﺴﺎﺑﻊ ﻋﺸﺮ ﺣﺮﻡ ﻋﻠﻴﻪ اﻟﺜﺎﻣﻦ ﻋﺸﺮ؛ ﻷﻧﻪ ﺻﻮﻡ ﻳﻮﻡ ﺑﻌﺪ اﻟﻨﺼﻒ ﻟﻢ ﻳﻮﺻﻞ ﺑﻤﺎ ﻗﺒﻠﻪ ﻧﻬﺎﻳﺔ ﻗﺎﻝ ﻋ ﺷ ﺃﻱ: ﻓﺸﺮﻁ اﻟﺠﻮاﺯ ﺃﻥ ﻳﺼﻞ اﻟﺼﻮﻡ ﺇﻟﻰ ﺁﺧﺮ اﻟﺸﻬﺮ ﻓﻤﺘﻰ ﺃﻓﻄﺮ ﻳﻮﻣﺎ ﻣﻦ اﻟﻨﺼﻒ اﻟﺜﺎﻧﻲ ﺣﺮﻡ ﻋﻠﻴﻪ اﻟﺼﻮﻡ ﻭﻟﻢ ﻳﻨﻌﻘﺪ ﻣﺎ ﻟﻢ ﻳﻮاﻓﻖ ﻋﺎﺩﺓ ﻟﻪ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ* 

(نهاية : ١٧٧ /٣, حاشية النهاية: ١٧٧ / ٣ , حاشبة الشرواني : ٤١٧ / ٣)


*ﻓﻤﺘﻰ ﺃﻓﻄﺮ ﻳﻮﻣﺎ ﻣﻦ اﻟﻨﺼﻒ اﻟﺜﺎﻧﻲ ﺣﺮﻡ ﻋﻠﻴﻪ اﻟﺼﻮﻡ ﻭﻟﻢ ﻳﻨﻌﻘﺪ ﻭﻓﻬﻢ ﻣﻨﻪ ﺃﻧﻪ ﻟﻮ ﺻﺎﻡ اﻟﺨﺎﻣﺲ ﻋﺸﺮ ﻭﺗﺎﻟﻴﻪ ﺛﻢ ﺃﻓﻄﺮ اﻟﺴﺎﺑﻊ ﻋﺸﺮ ﺣﺮﻡ ﻋﻠﻴﻪ ﺻﻮﻡ اﻟﺜﺎﻣﻦ ﻋﺸﺮ ﻭﻫﻮ ﻇﺎﻫﺮ؛ ﻷﻧﻪ ﺻﻮﻡ ﺑﻌﺪ اﻟﻨﺼﻒ ﻟﻢ ﻳﺼﻠﻪ ﺑﻤﺎ ﻗﺒﻠﻪ اﻩـ.* (حاشية الجمل: ٣٢٦ / ٢)

🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 08

https://chat.whatsapp.com/FN2oq8C6nYW1s3f4FMXXIo

കഫൻ ചെയ്യുന്നതിനു മുമ്പ് നിസ്കാരം

 7️⃣0️⃣3️⃣3️⃣                                       ---------------------------------------------------                                        *കഫൻ ചെയ്യുന്നതിനു മുമ്പ് നിസ്കാരം*

♻️♻️♻️♻️♻️♻️♻️♻️


❓ മയ്യിത്തിൻ്റെ കഫൻ പൂർത്തിയാക്കാതെ മുഖം തുറന്നിട്ട നിലയിൽ ഹാളി റായ മയ്യിത്തു നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ വിധിയെന്ത്?


✅ മുഖം തുറന്നിട്ടാൽ കഫൻ ചെയ്യൽ ആവില്ല. മുഖം അടക്കം ശരീരം മുഴുവനും മറച്ചാലാണ് കഫൻ ചെയ്യുക എന്ന ഫർള് വീടുക. 

     കഫൻ ചെയ്യും മുമ്പ് ഹാളിറും ഗാഇബുമായ മയ്യിത്തു നിസ്കാരം കറാഹത്താണ്. (തുഹ്ഫ: 3/189 , നിഹായ :3/25

(ﻭﺗﻜﺮﻩ ﻗﺒﻞ ﺗﻜﻔﻴﻨﻪ: تحفة)

ﻭﺗﻜﺮﻩ) اﻟﺼﻼﺓ ﻋﻠﻴﻪ (ﻗﺒﻞ ﺗﻜﻔﻴﻨﻪ: نهاية)

     അപ്പോൾ മയ്യിത്തിൻ്റെ  മുഖം തുറന്നിട്ട നിലയിൽ മയ്യിത്ത് നിസ്കാരം കറാഹത്താണ്. 


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 07    https://chat.whatsapp.com/BjjtjGWILMOJNIBFXbo7kS

വെള്ളിയാഴ്ച സത്യവിശ്വാസികളുടെ പെരുന്നാളാണ്*

 7️⃣0️⃣3️⃣0️⃣                                       ---------------------------------------------------                                                                      *വെള്ളിയാഴ്ച സത്യവിശ്വാസികളുടെ പെരുന്നാളാണ്*

🌙🌙🌙🌙🌙🌙🌙


   ഒരിക്കൽ നബി (സ) യുടെ അരികിലേക്ക് മലക്ക് ജിബ് രീൽ (റ) വന്നു പറഞ്ഞു: തങ്ങൾക്കും തങ്ങളുടെ പിൻഗാമികൾക്കും പെരുന്നാളായിട്ടാണ് അല്ലാഹു ജുമുഅ നിർബന്ധമാക്കിയിട്ടുള്ളത്. നബി (സ) ചോദിച്ചു; എന്തൊക്കെയാണ് ആ ദിവസം ഞങ്ങൾക്ക് ലഭിക്കുക. ജിബ്‌രീൽ (അ) പറഞ്ഞു: ആ ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയം ആരെങ്കിലും പ്രാർത്ഥിച്ചാൽ അവന് വേണ്ടി നിശ്ചയിച്ചതെല്ലാം അല്ലാഹു നൽകും. അതവന് ഉപകരിക്കില്ലെങ്കിൽ അതിനേക്കാൾ വലിയത് അവന് വേണ്ടി അല്ലാഹു സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അവന് ഏൽക്കേണ്ടിവരുന്ന വലിയ അപകടത്തിൽ നിന്നവനെ രക്ഷിക്കും

   ജിബ്‌രീൽ (അ) തുടർന്നു. ഞങ്ങളുടെ അടുക്കൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വെള്ളിയാഴ്ച. ഞങ്ങൾ അതിനെ വിളിക്കുന്നത് വർധനവിന്റെ ദിനമെന്നാണ്. നബി (സ) ചോദിച്ചു: എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ജിബ്‌രീൽ (അ) പറഞ്ഞു: നല്ല വെൺമയും കസ്തൂരിയെ വെല്ലുന്ന സുഗന്ധവും നിറഞ്ഞ ഒരു വിശിഷ്ട താഴ്‌വാരം അല്ലാഹു സ്വർഗത്തിൽ പണിതിട്ടുണ്ട്. അവിടെ വെള്ളിയാഴ്ച ദിവസത്തിൽ അല്ലാഹുവിനെ ദർശിക്കാനും മതിവരുവോളം ചോദിക്കാനുമുള്ള അവസരം ലഭിക്കുന്നു 

      വെള്ളിയാഴ്ച ദിവസത്തിൽ ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്തെ പ്രാർഥനക്ക് ഫലം ഉറപ്പാണെന്നും നിരവധി ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്.  വെള്ളിയാഴ്ചയിലെ ആ പ്രത്യേക സമയത്ത് അല്ലാഹുവിനെ അനുസരിക്കുന്ന അടിമയുടെ നിസ്‌കാരം സംഭവിക്കുകയും ആ നിസ്‌കാരത്തിൽ അവൻ ചോദിക്കുന്നതെന്തും അല്ലാഹു അവന് നൽകുകയും ചെയ്യുമെന്ന് ഹദീസിൽ കാണാം.    

       ഈ സമയത്തെക്കുറിച്ചുള്ള ചർച്ചയിൽ അതൊരു നിമിഷം മാത്രമാണെന്ന് നബി (സ) കൈകൊണ്ട് ആംഗ്യം കാണിച്ചതായി ഹദീസിലുണ്ട്.

    ഇമാം മിമ്പറിൽ കയറിയത് മുതൽ നിസ്‌കാരം അവസാനിക്കുന്നത് വരെയുള്ള സമയത്തിനിടക്കാണ് ആ പ്രത്യേക സമയമുള്ളതെന്ന് ഇമാം അബൂമൂസൽ അശ്അരി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. അസ്റിനു ശേഷമാണെന്നും മറ്റും അഭിപ്രായമുണ്ട്.

   വെള്ളിയാഴ്ചയുടെ മുഴുസമയവും ഏറെ പവിത്രത നിറഞ്ഞതാണെന്ന് വ്യക്തം.

     പവിത്രമായ വെള്ളിയാഴ്ച ദിവസത്തിൽ സൂറത്തുൽ കഹ്ഫും  സ്വലാത്തും  വർധിപ്പിക്കാൻ  നാം ശ്രമിക്കണം. നബി (സ) പറഞ്ഞു. ഒരാൾ വെള്ളിയാഴ്ച എൺപത് സ്വലാത്ത് ചൊല്ലിയാൽ അവന് എൺപത് വർഷത്തെ ദോഷങ്ങൾ അല്ലാഹു പൊറുക്കുന്നതാണ്.  

   *വെള്ളിയാഴ്ചയും വിവാഹവും*

     വിവാഹത്തിനു ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ആണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.  വെള്ളിയാഴ്ച നടന്ന ചില വിവാഹങ്ങൾ പരിചയപ്പെടാം.

*ഒന്ന്:*

ആദം നബി (അ)

 ഹവ്വാ ബീവി (റ)

*രണ്ട്:*

മൂസാ നബി(അ)  സഫൂറാ ബീവി (റ) 

*മൂന്ന്:*

 യൂസുഫ് നബി (അ) സലീഖാ ബീവി (റ) 

*നാല്:*

 സുലൈമാൻ നബി(അ) ബിൽഖീസ്(റ)

*അഞ്ച്:*

മുഹമ്മദ് നബി (സ്വ)

ഖദീജാ ബീവി (റ)

*ആറ്:*

മുഹമ്മദ് നബി(സ്വ) ആഇശാ ബീവി (റ)

*ഏഴ്:*

അലി (റ) 

ഫാത്വിമ ബീവി (റ)

( ബുസ്താനുസ്സബ്അ:)              ഇന്നു വെള്ളിയാഴ്ചയാണല്ലോ. നികാഹിനു ഉത്തമ ദിനം. നഹ്സ് എന്നത് ശർഇയ്യായ വിധിയുമായി ബന്ധപ്പെട്ട ഒന്നല്ല .


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 05 

https://chat.whatsapp.com/KIoa1WExjVNIlvJN55brEz

ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?

 7️⃣0️⃣2️⃣5️⃣

...........................................

*' ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?*

🟢🟢🟢🟢🟢🟢🟢


❓ “അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ വശഅ്ബാന വബല്ലിഗ് നാ  റമളാന” എന്ന പ്രാർത്ഥനയുമായി ബന്ധപ്പെട്ട ചിലർ *സംശയങ്ങളും മറുപടികളും*


1)  പ്രസ്തുത പ്രാർത്ഥനയിൽ  'റജബിൻ' എന്നോ  'റജബ' എന്നോ പറയേണ്ടത്❓


 2) ചിലർ 'ശഹ്റ റമളാൻ' എന്നും ചിലർ വെറും 'റമളാന' എന്നും പറയുന്നു. അതിനെക്കുറിച്ചെന്തു പറയുന്നു❓


3) ഹദീസിൽ വന്ന പ്രാർത്ഥനക്ക് ശേഷം  "വവഫ്ഫിഖ്നാ ഫീഹി ലിസ്സിയാമി വൽഖിയാമി വതിലാവത്തിൽ ഖുർആൻ'' എന്നു ചിലർ ചേർക്കുന്നു. അങ്ങനെ വേണോ❓


 4) ശഅ്ബാൻ മാസത്തിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കണോ? നബി(സ്വ) ശഅ്ബാനിൽ നിർവ്വഹിച്ചിട്ടുണ്ടോ?  

   ചിലർ ശഅ്ബാൻ മാസത്തിൽ പ്രാർത്ഥിക്കുമ്പോൾ 'ഫീ റജബിൻ' എന്നതു കളയുന്നു. മറ്റുചിലർ അതു പറയുന്നു. എങ്ങനെയാണ് ഹദീസിലുള്ളത് ❓


 5) പ്രസ്തുത ഹദീസ് പ്രബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണോ ❓


6) ഈ പ്രാർത്ഥന ഇങ്ങനെ റജബിലും ശഅ്ബാനിലും എല്ലാ ദിവസവും നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ടോ ❓ 


7 ) നിസ്കാര ശേഷം ഈ പ്രാർത്ഥന നിർവ്വഹിക്കുന്നതിനെന്താണടിസ്ഥാനം❓ 


✅ 1) നിയമപരമായി 

ഫീ റജബിൻ എന്നും ഫീ റജബ എന്നും പറയാം. എന്നാൽ ഹദീസിൽ വന്നത് 

ഫീ റജബിൻ എന്നു തൻവീൻ കൊണ്ടാണെന്ന് ജാമിഉസ്സഗീറിൻ്റെ ശർഹ് അസ്സിറാജുൽ മുനീറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഹദീസിൽ വന്ന പദത്തിനോട് പിൻപറ്റി കൊണ്ട് 

ഫീ റജബിൻ എന്നു പ്രാർത്ഥിക്കലാണ് ഏറ്റവും പുണ്യം .


2) ശഹ്റ റമളാന എന്നും ശഹ്റ എന്ന പദം ഒഴിവാക്കി  റമളാന എന്നും പറയാം. രണ്ടു രീതിയിലും ഹദീസ് വന്നിട്ടുണ്ട്. 

       വ ബല്ലിഗ് നാ റമളാന എന്ന സ്ഥാനത്ത് 

''വ ബാരിക് ലനാ ഫീ റമളാന '' എന്നും ഹദീസിൽ (മുസ്നദ്) വന്നിട്ടുണ്ട്.

     ഇമാം ബൈഹഖി അദ്ദഅവാത്തുൽ കബീറിൽ റിപ്പോർട്ട് ചെയ്ത ഹദീസിൽ '' ബല്ലിഗ് നാ റമളാന'' എന്നാണുള്ളത്. ശഹ്റ എന്ന പദം ഇല്ല.

    എന്നാൽ ഇമാം ഇബ്നു സ്സുന്നി (റ) അമലുൽ യൗമി 

വെല്ലൈല: എന്ന ഗ്രന്ഥത്തിലും  ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയ ഹദീസിൽ '' ശഹ്റ റമളാൻ '' എന്നാണുള്ളത്. മാത്രമല്ല , ഇബ്നു സ്സുന്നീ (റ) ശഹ്റ റമളാൻ എന്ന ഹദീസ് കൊണ്ടുവന്നതിലേക്ക് ഇമാം നവവീ (റ) അദ്കാറിൽ സൂചിപ്പിച്ചിട്ടുമുണ്ട്.


3)  ഹദീസിൽ വന്ന പ്രാർത്ഥനായാട് ''അത്ഫ് ''ചെയ്തും

 '' ളമീർ '' മടക്കിയും പ്രാർത്ഥിക്കാതിരിക്കലാണ് ഉത്തമമെന്ന് പണ്ഡിതർ പറയാറുണ്ടെന്ന്

 ''ഖസ്വാഇസുൽ അയ്യാമി വൽ അശ്ഹുർ '' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

  അപ്പോൾ വവഫ്ഫിഖ്നാ 

ഫീഹി  എന്ന ശൈലി ഒഴിവാക്കലാണ് കരണീയം. 

    ഹദീസിൽ വന്ന ബല്ലിഗ് നാ റമളാൻ എന്നതിൻ്റെ ഉദ്ദേശ്യം റമളാനിൽ നോമ്പിനും ഇഅ്തി കാഫിനും മറ്റും തൗഫീഖ് നൽകണേ യെന്നാണ്.  അപ്പോൾ വഫ്ഫിഖ്നാ ....  എന്ന പ്രാർത്ഥനയുടെ ആവശ്യം ഇല്ല. അതിൻ്റെ ആശയം ഹദീസിൽ വന്ന പ്രാർത്ഥനയിലുണ്ടല്ലോ, 

   ഇനി പ്രാർത്ഥിക്കണം എന്നാഗ്രിക്കുന്നവർക്ക്

 '' അല്ലാഹുമ്മ വഫ്ഫിഖ്നാ 

ഫീ റമളാന ലിസ്സിയാ മി ... എന്നു ' അത്ഫും ' ളമീറും ഒഴിവാക്കി പ്രാർത്ഥിക്കാം. എന്നാൽ ചിലർ അഭിപ്രാർപ്പെട്ട അദബ് കേട് വരുന്നില്ല. 


4) ശഅ്ബാൻ മാസത്തിലും പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കാം. നബി(സ്വ) ശഅ്ബാൻ സമാഗതമാൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചതായി അല്ലാമാ ആലൂസി സാദ തൻ്റെ ' ഗാലിയത്തുൽ മവാഇളി' ലും ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

   ശഅ്ബാനിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നവർ  ഫീ റജബിൻ എന്ന പദം ഒഴിവാക്കുന്നത് അദബിനു എതിരാണ്. കാരണം ശഅ്ബാനിലും ഫീ റജബിൻ എന്ന പദത്തോടെ നബി(സ്വ) പ്രാർത്ഥിച്ചത് ഹദീസിലുണ്ട്.


5)  ഈ ഹദീസ് അത്ര പ്രബലമായ സനദുകൊണ്ടു സ്ഥിരപ്പെട്ടതല്ല. എങ്കിലും ഇതുകൊണ്ടു അമൽ ചെയ്യാവുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. പ്രാർത്ഥന ഹദീസ് കൊണ്ട് സ്ഥിരപ്പെടണമെന്നു തന്നെ നിയമമില്ല.


 6)  റജബ് - ശഅ്ബാൻ മാസങ്ങൾ പ്രവേശിച്ചാൽ - ഇങ്ങനെയൊരു പ്രാർതഥന നബി(സ)നടത്തിയിരുന്നു; ഇതു റജബു - ശഅ്ബാൻ  പ്രവേശിക്കുമ്പോൾ നബി( സ)യുടെ ഒരു പതിവാണ് എന്നു മാത്രമേ  ഹദീസിൽ നിന്നു  ഗ്രഹിക്കുകയുള്ളൂ.

    റജബിലും ശഅ്ബാനിലും എല്ലാ ദിവസങ്ങളിലും   നബി(സ്വ) ഈ പ്രാർത്ഥന സ്ഥിരമാക്കിയെന്നതിനു രേഖ കാണുന്നില്ല.- 

   രേഖയില്ല എന്നത്  എല്ലാ ദിവസവും പ്രാർത്ഥിക്കുന്നതിനു തടസ്സമില്ല. കാരണം, പ്രാർത്ഥനക്ക് ഹദീസിൽ  പ്രത്യേക രേഖ വേണം എന്ന നിയമമില്ല. 


7) നിസ്കാരാനന്തരം ഈ പ്രർത്ഥന നബി(സ്വ) പ്രാർത്ഥിച്ചതിനു തെളിവൊന്നും കാണുന്നില്ല. 

   എന്നാൽ നിസ്കാര ശേഷം പൊതുവെ  പ്രാർത്ഥന സുന്നത്താണല്ലോ. പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചാലും  ആ സുന്നത്ത് ലഭിക്കും. ആ നിലയ്ക്കാണ് നാം നിസ്കാരാനന്തരം പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നത്.


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 01 

അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്*

 *കൗതുക മസ്അലകൾ*

_ഭാഗം രണ്ട്_


*അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്*


    _വുളൂഅ് മുറിയുന്ന കാരണമുണ്ടായാൽ അതു മുറിയുമല്ലോ. എന്നാൽ മുറിയാത്ത വുളൂഅ് ഉണ്ട്._

      _വലിയ അശുദ്ധിയുള്ളവർ കുളിക്കും മുമ്പ് വുളൂഅ് ചെയ്യൽ സുന്നത്തുണ്ട്._ 

      _ഈ വുളൂഅ് ചെറിയ അശുദ്ധി മൂലം മുറിയുകയില്ല. സംയോഗം കൊണ്ട് മാത്രമാണ് ഈ വുളൂഅ് മുറിയുക .പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) ഈ മസ്അല വിവരിച്ചിട്ടുണ്ട്._ (ഹാശിയത്തുൽ ബുജൈരിമി: 1/243)

وبه يلغز فيقال *لنا وضوء لا يبطله الحدث*

     _അശുദ്ധി ബാത്വിലാക്കാത്ത വുളൂഅ് നമുക്കുണ്ടന്ന് കടംങ്കഥ പറയാം_

*-----------------------------------*


ഭക്ഷണം കഴിക്കുമ്പോൾ സംസാരം

 *📗ഭക്ഷണം കഴിക്കുമ്പോൾ സംസാരം📗*

🌮🌮🌮🌮🌮🌮🌮


 ❓    ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് ചില ഉമ്മമാർ പറയാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലേ? 


✅ ഭക്ഷണം കഴിക്കുമ്പോൾ നല്ല കാര്യങ്ങൾ സംസാരിക്കൽ സുന്നത്താണെന്നാണ് നമ്മുടെ കർമ്മശാസ്ത്ര പണ്ഡിതർ പഠിപ്പിച്ചത് - എന്നാൽ സംസാരം ചുരുക്കലാണ് നല്ലത് (ശർവാനി 9/379) 

     ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ വായയിൽ ഭക്ഷണമുണ്ടെങ്കിൽ അവനോട് സലാം പറയൽ സുന്നത്തില്ല വിഴുങ്ങിയ ശേഷം രണ്ടാമത് ഭക്ഷണം വായയിൽ വെക്കുന്നതിന് മുമ്പ് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.(തുഹ്ഫ: ശർവാനി )


*📒ഭക്ഷണം കഴിക്കാനുള്ള ഇരുത്തം📒*


   ❓  ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ ഇരിക്കണം ?


✅ഇരു പാദങ്ങളുടെയും മുകൾ ഭാഗം നിലത്തു വെച്ച് കാൽ മുട്ടുകൾ മടക്കി ഇരിക്കുകയോ വലതു കാൽ നാട്ടി വെച്ച് ഇടതു പാദത്തിൻമേൽ ഇരിക്കുകയോ ചെയ്യാം പഴവർഗങ്ങൾ ഒഴികെയുള്ളവ ചാരിയിരുന്നോ ചെരിഞ്ഞുകിടന്നോ ഭക്ഷിക്കൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ )

 ഇന്നു ആധുനിക സൗകര്യങ്ങൾ വന്നപ്പോൾ ഈ സുന്നത്ത് പലർക്കും നഷ്ടപ്പെട്ടു.

----

മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്

 


മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


 ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ ഭക്ഷണം താഴെ വെക്കാതെ പാത്രത്തിലുള്ളത് മുഴുവൻ കഴിക്കാമെന്ന് ഒരു ഒഹാബി പുരോഹിതൻ എഴുതിയത് കണ്ടു. യഥാർഥ മെന്ത്?


മറുപടി


മുസ്ലിമിങ്ങളുടെ ഈമാൻ നശിപ്പിച്ച ഒഹാബീസ് അല്ലാഹുവിലുള്ള വിശ്വാസത്തിലും പ്രവാചകന്മാരിലും മലക്കുകളിലുമുള്ള വിശ്വാസത്തിലും ജനങ്ങളെ വഴി പിഴപ്പിച്ചതിന്ന് പുറമെ നിസ്കാരവും നോമ്പും സകാത്തും ഹജ്ജും ബാത്വിലാക്കാൻ പുറപ്പെട്ടിരിക്കുകയാണ്.


നിസ്കാരത്തിലെ നിയ്യത്തിലെ നിയ്യത്തിലും മറ്റു ഫർളുകളും വെട്ടി മുറിച്ച് നിസ്കാരം ബാത്വിലാക്കുകയും , സകാത്ത് കമ്മിറ്റി ഉണ്ടാക്കി മുജാഹിദിന്റെ ശിർക്കൻ പ്രവർത്തനത്തിന് വരെ വെട്ടിമാറ്റി സാധുക്കൾക്ക് നൽകേണ്ട സ്കാത്ത് തടഞ്ഞ് വെച്ച് ബാങ്കിലിട്ടു പലിശ വാങ്ങിയവർ


ഇപ്പോൾ നോമ്പും ബാത്വിലാക്കാൻ ഇറങ്ങിച്ചിരിക്കുകയാണ് ,

സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് മഗ്രിബ് ബാങ്ക് വിളിച്ചു കൊണ്ട് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കിയവർ

സ്വുബ്ഹി ബാങ്ക് കൊടുത്തതിന് ശേഷവും അത്തായം കഴിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ്. ഇവരെ കൊണ്ട് എന്തൊരു ദുരന്തമാണ് പടച്ചവനേ


ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഒരാളുടെ വായയിൽ ഭക്ഷണമുണ്ടായിരിക്കെ പ്രഭാതം വെളിവായാൽ (സ്വുബ്ഹിയുടെ  സമയമായാൽ  ) അവൻ വായയിൽ ഉള്ളത് തുപ്പികളണം നോമ്പ് പൂർത്തിയാക്കണം. സ്വുബ്ഹിയുടെ സമയമായത് അറിഞ്ഞതിന് ശേഷം വായിലെ ഭക്ഷണം വിഴുങ്ങിയാൽ അവന്റെ നോമ്പ് ബാത്വിലായി. ഇതിൽ അഭിപ്രായ വിത്യാസമില്ല.

ഇതിന്റെ തെളിവ് ഇബ്നു ഉമറും ആഇശയും رضي الله عنه م

പറഞ്ഞ ഹദീസാണ് . നബി സ്വ  പറഞ്ഞു. നിക്ഷയം ബിലാൽ രാത്രി വാങ്ക് വിളിക്കുന്നു അപ്പോൾ നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക

ഇബ്നു ഉമ്മുമക്തും വാങ്ക് വിളിക്കുന്നത് വരെ മാത്രം പിന്നേ സ്റ്റാപ്പ് ചെയ്യുക.

ബുഖാരി മുസ്ലിം.

( ഇവിടെ ബിലാൽ റ സ്വുബ്ഹിക്ക് മുമ്പ് വിളിക്കുന്ന തഹജ്ജുദിന്റെ വാങ്കാണ് അത് വിളിച്ചാലും ഭക്ഷണം കഴിക്കാവുന്നതാണ് . ഇബ്നു ഉമ്മു മക്തൂമി റ ന്റെ വാങ്ക് സ്വുബ്ഹി ക്ക് വേണ്ടിയാണ്. അതിന്റെ ശേഷം ഭക്ഷിക്കലും കുടിക്കലും പാടില്ല എന്നാണ് തിരുനബി സ്വ പറയുന്നത്. അത് പത്രം കൈയിൽ വെച്ചാലും താഴെയാണങ്കിലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണങ്കിലും സമമാണ്)


എന്നാൽ പാത്രം കയ്യിലുണ്ടായിരിക്കെ വാങ്ക് കേട്ടാൽ പാത്രം താഴെ വെക്കരുത് എന്ന ഹദീസ്

ഇമാം ബൈഹഖി റ പറയുന്നു.

ഇത് സ്വഹീഹാണങ്കിൽ തന്നെ

ഫജ്റ് വെളിവാകുന്നതിന്റെ അതായത് സ്വുബ്ഹിയുടെ സമയമാവുന്നതിന്റെ അൽപം മുമ്പായിരുന്നു വാങ്ക് കൊടുത്തിരുന്നത് എന്ന വ്യാഖ്യാനമാണ് ഇതിന് പണ്ഡിതന്മാർ നൽക്കുന്നത്. അപ്പോൾ ഭക്ഷണം കഴിക്കലും കുടിക്കലും സ്വുബ്ഹിക്ക് മുമ്പായിരുന്നു.

അല്ലങ്കിൽ ഈ ഹദീസ്  ബിലാൽ റ വിളിക്കുന്ന ഒന്നാം വാങ്കിനെ  (തഹജ്ജുദിന്റെ വാങ്ക് )പറ്റിയാണന്ന് വെക്കേണ്ടതാണ്.

അങ്ങനെ വെച്ചാൽ വിവിധ ഹദീസുകളുമായി ഏകോപിക്കാൻ കഴിയും ശറഹു മുഹദ്ധബ് 309 / 6


ഇനിയും ധാരാളം തെളിവുകളും ഉദ്ധരണികളും കൊണ്ട് വരാൻ കഴിയും തൽകാലം ഇത് മതിയല്ലോ

ആധുനിക ഓഹാബി മൗലവിമാരുടെ ലേഘനങ്ങൾ പേജ് നമ്പർ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ് ഒഹാബീസ് ഇബ്ലീസ് കക്ഷികൾ ചെയ്തു കൊണ്ടിരിക്കുന്നത്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി


{فرع} ذكرنا أن من طلع الفجر وفى فيه طعام فليلفظه ويتم صومه فان ابتلعه بعد علمه بالفجر بطل صومه وهذا لا خلاف فيه ودليله حديث ابن عمر وعائشة رضي الله عنهم أن رسول الله صلى الله عليه وسلم قال " ان بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم " رواه

(٣١١)


لبخاري ومسلم وفى الصحيح أحاديث بمعناه (وأما) حديث أبي هريرة رضي الله عنه عن النبي صلى الله عليه وسلم أنه قال " إذا سمع أحدكم النداء والاناء على يده فلا يضعه حتى يقضى حاجته منه " وفى وراية " وكان المؤذن يؤذن إذا بزغ الفجر " فروى الحاكم أبو عبد الله الرواية الأولى وقال هذا حديث صحيح على شرط مسلم ورواهما البيهقي ثم قال وهذا إن صح محمول عند عوام أهل العلم على أنه صلى الله عليه وسلم علم أنه ينادى قبل طلوع الفجر بحيث يقع شربه قبيل طلوع الفجر قال وقوله إذا بزغ يحتمل أن يكون من كلام من دون أبي هريرة أو يكون خبرا عن الاذان الثاني ويكون قول النبي صلى الله عليه وسلم " إذا سمع أحدكم النداء والاناء على يده " خبرا عن النداء الأول ليكون موافقا لحديث ابن عمر وعائشة رضي الله عنهما قال وعلى هذا تتفق الاخبار وبالله التوفيق والله أعلم * * قال المصنف رحمه الله * {ويحرم على الصائم الأكل والشرب لقوله سبحانه وتعالى (وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من الفجر ثم أتموا الصيام إلى الليل) فان أكل أو شرب وهو ذاكر للصوم عالم بتحريمه مختار بطل صومه لأنه فعل ما ينافي الصوم من غير عذر


محمد اسلم الثقافي الكاملي المليباري الهندي



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Sunday, March 10, 2024

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 _______________________________

*സ്ത്രീ പള്ളിപ്രവേശനത്തിനു നിരോധനമുണ്ടോ?*

 =========================


=======================



പ്രശ്നം: 



സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണല്ലോ. ഒരുകാര്യം കറാഹത്താവണമെങ്കിൽ പ്രവാചകരുടെ വ്യക്തമായ വിരോധമോ അതല്ലെങ്കിൽ മറ്റൊരു മദ്ഹബിൽ നിർബന്ധമാണെന്ന കൽപനയുള്ള കാര്യത്തെ ഉപേക്ഷിക്കുകയോ ചെയ്യണമല്ലോ. എന്റെ ചോദ്യം, സ്ത്രീകൾ പള്ളിയിൽ പോകൽ പ്രവാചകർ വ്യക്തമായി നഹ്'യു ചെയ്ത വല്ല ഹദീസുകളുമുണ്ടോ? എന്നാണ്. എങ്കിലല്ലേ അതു കറാഹത്താവുകയുള്ളൂ? വിശദീകരിച്ചാലും.


ഉത്തരം: 


*ഒരുകാര്യം കറാഹത്താകണമെങ്കിൽ അക്കാര്യത്തെക്കുറിച്ചു തന്നെ വ്യക്തമായ നിരോധനം ശാരിഇൽ നിന്നുണ്ടാകണമെന്നില്ല. വ്യക്തമായ പ്രത്യേക നിരോധനമുണ്ടെങ്കിൽ കറാഹത്തുണ്ടാകും എന്നല്ലാതെ, കറാഹത്തുള്ളിടത്തെല്ലാം പ്രത്യേകം നിരോധനം ഉണ്ടായിക്കൊള്ളണമെന്നു വ്യവസ്ഥയില്ല. പ്രത്യേക നിരോധനം വന്നട്ടില്ലാത്ത എത്രയോ കാര്യങ്ങൾ കറാഹത്താണെന്നു ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്. മുഗ്നി: 1-42. അങ്ങനെ കറാഹത്തുവരുന്ന പല കാരണങ്ങളിൽ ഒന്നുമാത്രമാണു ഹറാമാണെന്നു ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടാകുക എന്നത്. ഇതായിരിക്കാം താങ്കൾ പ്രശ്‌നത്തിൽ സൂചിപ്പിച്ചത്.*


*സ്ത്രീകൾ പള്ളിയിൽ പോകൽ കറാഹത്താണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയിട്ടില്ല. പള്ളിയിലെ പുരുഷ ജമാഅത്തിൽ സംബന്ധിക്കൽ സ്ത്രീകൾക്കു കറാഹത്താണെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. പള്ളിയല്ലാത്ത ജമാഅത്തു നടത്തുന്ന സ്ഥലങ്ങളും ഇതുപോലെ തന്നെയാണ്. അവിടെ സംബന്ധിക്കലും സ്ത്രീകൾക്കു കറാഹത്താണ്. ഇതിനു കാരണം, വ്യക്തമായി നിരോധിക്കപ്പെട്ടിട്ടുള്ളതും നിഷിദ്ധവുമായ സ്ത്രീകൾ മൂലമുള്ള ഫിത്നക്ക്(കുഴപ്പം) ഇതു സാഹചര്യമൊരുക്കുന്നുവെന്നതാണ്. ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ യുവതികളാകുകയോ അലങ്കാരവതികളാകുകയോ ചെയ്യുക എന്നതാണ് ഈ സാഹചര്യം. തുഹ്ഫ:2-252. ഇങ്ങനെ ഹറാമും നിഷിദ്ധവുമായ കുഴപ്പങ്ങൾക്കു വഴിവയ്ക്കാനിടവരുക എന്നതും ഒരു കാര്യം കറാഹത്താകാനുള്ള കാരണമാണ്. മഹല്ലി:1-222 നോക്കുക.*



======================

*മൗലാനാ നജീബുസ്താദ് മമ്പാട്*

പ്രശ്നോത്തരം||  3/64(761)

✨✨✨✨✨✨✨


*🇦​🇱​  🇭​🇮​🇩 🇦 🇾​🇦* 


ഉറുമ്പിനെ കരിക്കൽ

 

*ഉറുമ്പിനെ കരിക്കൽ*  ========================= https://chat.whatsapp.com/4DQHeOJIbkmIalDu01mGCx ======================= പ്രശ്നം: അടുക്കളയിൽ ഉറുമ്പുശല്യമുണ്ടാകുമ്പോൾ അതിന്റെ മാളത്തിങ്കൽ അടുപ്പിൽ നിന്നു തീക്കനൽ വാരിയിട്ടു കൊല്ലാറുണ്ട്. ഇത് അനുവദനീയമാണോ? ഉത്തരം: *തീ കൊണ്ടു കരിച്ചു കളയലല്ലാതെ ഗത്യന്തരമില്ലാതെ വന്നാൽ മാത്രമേ അങ്ങനെ തീയിട്ടു കരിക്കാവൂ. അല്ലെങ്കിൽ അനുവദനീയമല്ല. തുഹ്ഫ 7-176.* ====================== *മൗലാനാ നജീബുസ്താദ് മമ്പാട്*


മൗലാനാ നജീബുസ്താദ് മമ്പാട്*

Tuesday, February 27, 2024

ഇൽമ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷൻമാർ സ്ത്രീകളുടെ മുഖം നോക്കാമോ?

 


ഇൽമ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷൻമാർ 

സ്ത്രീകളുടെ  മുഖം നോക്കാമോ?


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി 



സ്ത്രീകൾക്ക് അറിവ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷന്മാർ സ്ത്രീകളുടെ മുഖം  നോക്കുന്നതിന്റെ വിധിയെന്ത് ?



മറുപടി


 ഷാഫി മദ്ഹബിലെ പ്രബല വീക്ഷണം അന്യ പുരുഷൻറെ മുന്നിൽ സ്ത്രീകളുടെ മുഖം ഔറത്താണ് എന്നതാണ് ,


എന്നാൽ നിഹായയിൽ പറയുന്നു. 



എന്നാൽ കച്ചവടം പോലെയുള്ള ഇടപാടുകൾക്ക് വേണ്ടി തിരിച്ചറിയൽ ആവശ്യമായത് കൊണ്ട് 

മുഖം മാത്രം നോക്കൽ അനുവദനീയമാണ്.


എല്‍മു പഠിപ്പിക്കാൻ വേണ്ടിയും അനുവദനീയമാണ്.

അത് നിർബന്ധവിജ്ഞാനം മാത്രമല്ല സുന്നത്തായ വിജ്ഞാനവും പറ്റുന്നതാണ്.

പക്ഷേ ഇത് അനുവദനീയമാവൽ അഞ്ച് നിബന്ധനകൾക്ക് വിധേയമാണ്.


ഒന്ന് .സ്ത്രീ വർഗ്ഗത്തിൽ പെട്ടപഠിപ്പിക്കാൻ പറ്റുന്നവർ ഇല്ലാതിരിക്കുക


രണ്ട് .പഠിപ്പിക്കാൻ പറ്റുന്ന മഹ്റം ആയ പുരുഷൻ ഇല്ലാതിരിക്കുക


മൂന്ന് :മറയുടെ പിന്നിൽ നിന്നും പ്രയാസമാവുക


നാല് : ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമാകുന്ന അവസ്ഥ ഇല്ലാതിരിക്കുക

നിഹായ 6.199



തുഹ്ഫയിലും ഈ നിബന്ധനകൾ ഒത്താൽ മാത്രമേ പഠിപ്പിക്കാൻ വേണ്ടി മുഖം കാണൽ അനുവദനീയമാവു എന്ന് പറയുന്നു.

പക്ഷെ ഈ

നിർബന്ധനകൾ പാലിച്ചാൽ പോലും നിർബന്ധ  വിജ്ഞാനത്തിന് മാത്രമേ ഇത് അനുവദനീയമുള്ളു എന്നും പറയുന്നു.

എന്നാൽ നിഹായ നിർബന്ധവും സുന്നത്തും ഉൾപെടുമെന്നും പറയുന്നു.

മുഖം ഔറത്തല്ല എന്ന വീക്ഷണത്തിൽ മ അനുവദനീയമാവുന്നതാണ്.

وفي النهاية 6/199

( قلت : ويباح ) ( النظر ) للوجه فقط ( لمعاملة ) كبيع وشر


 وتعليم ) لأمرد وأنثى وقول الشارح وهو أي التعليم للأمرد خاصة تبع فيه السبكي ، والمعتمد أن جوازه غير مقصور عليه ولا على ما يجب تعليمه كما مر


ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج ،




كتاب تحفة المحتاج 

[ابن حجر الهيتمي]


قلت ويباح النظر ) للوجه فقط ( لمعاملة ) كبيع وشراء ليرجع بالعهدة ويطالب بالثمن مثلا ( وشهاد


  (وتعليم) لأمرد وأنثى كما صرح به السياق خلافا لما يوهمه كلام شارح من اختصاصه بالأمرد.


قال السبكي وغيره هذه من تفردات المنهاج أي دون الروضة وأصلها وإلا فهي في شرح مسلم والفتاوى وإنما يظهر فيما يجب تعلمه وتعليمه كالفاتحة وما يتعين فيه ذلك من الصنائع المحتاج إليها بشرط فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج لا فيما لا يحب كما يدل له قوله: الآتي في الصداق تعذر تعليمه على الأصح وعلله الرافعي بخشية الوقوع في التهمة والخلوة المحرمة ومقابله يعلمها من وراء حجاب بغير خلوة فالوجهان متفقان على تحريم النظر اهـ وقال جمع لا يتقيد الحل بالواجب وفرقوا بين هذا وما في الصداق بأن تعليم المطلق يمتد معه الطمع لسبق مقرب إلا لغة بخلاف الأجنبي



وعليه فلا بد من تلك الشروط هنا أيضا، وظاهر أنها لا تعتبر في الأمرد كما عليه الإجماع الفعلي ويتجه اشتراط العدالة فيهما كالمملوك بل أولى (ونحوها) كأمة يريد شراءها فينظر ما عدا عورتها وحاكم يحكم لها أو عليها، أو يحلفها وإنما يجوز النظر في جميع ما مر (بقدر الحاجة والله أعلم) .


فلا يجوز أن يجاوز ما يحتاج إليه؛ لأن ما حل لضرورة يقدر بقدرها ومن ثم قال الماوردي لو عرفها الشاهد بنظرة لم تجز ثانية أو برؤية بعض وجهها لم يجز له رؤية كله وما في البحر عن جمهور من الفقهاء أنه يستوعبه مبني على الضعيف السابق من حل نظر وجهها حيث لا فتنة ولا شهوة وكل ما حل له نظره منها للحاجة يحل لها نظره منه للحاجة أيضا كالمعاملة وغيرها مما مر

تحفة المحتاج


وفي الشرواني


(قوله: بشرط فقد الجنس إلخ) وإنما يحتاج لهذه الشروط حيث لم يكن غير من توفرت فيه أمهر على ما قدمه في العلاج اهـ ع ش

ــ

(قوله وقال جمع إلخ) اعتمده المغني والنهاية فقالا والمعتمد أنه يجوز النظر للأمرد وغيره للتعليم واجبا كان، أو


ــ

وفي أبن قاسم

(قوله: وقال جمع) اعتمده



وفي النهاية



( قلت : ويباح ) ( النظر ) للوجه فقط ( لمعاملة ) كبيع وشر


وتعليم


والمعتمد أن جوازه غير مقصور عليه ولا على ما يجب تعليمه كما مر ،


ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة أخذا مما مر في العلاج ،


وفي فتح المعين


ويجوز نظر وجه المرأة عند المعاملة ببيع وغيره للحاجة إلى معرفتها، وتعليم ما يجب تعلمه - كالفاتحة - دون ما يسن على الاوجه


وفي اعانة الطالبين


ه (قوله: وتعليم الخ) معطوف على المعاملة: أي ويجوز نظر وجه المرأة عند تعليمها ما يجب تعلمه كالفاتحة. وأقل التشهد، وما يتعين فيه ذلك من الصنائع المحتاج إليها. قال في النهاية: ومحل جواز ذلك عند فقد جنس ومحرم صالح وتعذره من وراء حجاب ووجود مانع خلوة، أخذا مما مر في العلاج، اه‍. وكما يجوز النظر لها لذلك يجوز النظر للأمرد لذلك، إلا أن الأوجه عدم اعتبار الشروط السابقة فيه، كما عليه الاجماع الفعلي، ويتجه اشتراط العدالة فيه وفي معلمه كالمملوك بل أولى. وقوله كالفاتحة: تمثيل لما يجب تعلمه (قوله: دون ما يسن) أي فلا يجوز نظر وجه المرأة عند تعليم ما يسن تعلمه كالسورة. وقوله على الأوجه: أي عند ابن حجر، والذي اعتمده م ر والخطيب التعميم. وعبارة الأخير، والمعتمد أنه يجوز النظر للتعليم للأمرد وغيره واجبا كان أو مندوبا، وإنما منع من تعليم الزوجة المطلقة لان كلا من الزوجين تعلقت آماله بالآخر، فصار لكل منهما طماعية في الآخر، فمنع من ذلك. اه


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

Monday, February 26, 2024

ഇസ്തിഗാസ:ഉണ്ണികൃഷ്ണൻ ഒഹാബി മൗലവിയുടെ ശിർക്കാരോപണത്തിന് മറുപടി*

 *   ഉണ്ണികൃഷ്ണൻ  ഒഹാബി മൗലവിയുടെ ശിർക്കാരോപണത്തിന് മറുപടി*


Aslam Kamil

Parappanangadi



ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഇന്നലെ അർദ്ധരാത്രിയായി കാണും...

കുറ്റിപ്പുറം മൂടൽ ജാറത്തിനു മുമ്പിൽ...

കുറേ തലേക്കെട്ട് ധാരികൾ...


മറുപടി


അവർ വെറും തലേക്കെട്ട് ധാരികൾ... മാത്രമായിരിക്കില്ല


മറിച്ച് വിശുദ്ധ ഖുർആനും

സ്വീഹാഹു സിത്തയും  അടക്കമുള്ള ഇസ്ലാമിന്റെ വിശ്വാസ കർമങ്ങൾ അടങ്ങിയ വിജ്ഞാനങ്ങൾ ചുരുങ്ങിയത് പതിനഞ്ച് വർഷത്തിൽ കൂടുതൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാരാവാനാ സാധ്യത


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


അല്ലാഹുവും അവന്റെ റസൂലും കടുത്ത ശിർക്ക് ആണെന്ന് പഠിപ്പിച്ച...

അല്ലാഹുവല്ലാത്തവരോടുള്ള തേട്ടം (ഇസ്തിഗാസ)

തേടുകയാണ്....


മറുപടി


അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ

അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്ന് പറയുന്ന ഏത് ആയത്താണ് ഖുർആനിൽ ഉള്ളത്

അത് ശിർക്കാണന്ന് ആയത്തിന്റെ അടിസ്ഥാനത്തിൽ അഹ്ലുസ്സുന്നത്തിന്റെ ഏത് മുഫസ്സിറാണ് പറഞ്ഞത്.


ദൈവമാണന്ന (ഇലാഹാണന്ന )നിലക്ക് 

അല്ലാഹു അല്ലാത്തവരെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കൽ ശിർക്കാണന്ന ധാരളം ആയത്തുകൾ വിശുദ്ധ ഖുർആനിൽ ഉണ്ട് . അവ ഒന്നും 


അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ

അവരോട് സഹായതേട്ടം നടത്തുന്നത് ശിർക്കാണന്നതിന് തെളിവല്ല.


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഞാനിങ്ങനെ ചിന്തിച്ചു...

ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ രാത്രി ശീവേലിയോട് കൂടി നടയടച്ച് പോകാറുണ്ട്...


മറുപടി


അവർ അവരുടെ ദൈവങ്ങളെ ആരാധിക്കുന്നത് ശിർക്കാണ്

അത് കൊണ്ട് 

മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായ തേട്ടം ശിർക്കാവൽ എങ്ങനെ


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.



എന്നാൽ ജാറ കമ്മിറ്റിക്കാർ...

നേർച്ചപ്പെട്ടിയിൽ വീഴുന്ന ചില്ലറ പ്രതീക്ഷിച്ചുകൊണ്ട് രാത്രിയിലും കാത്തിരിക്കുകയാണ്....


മറുപടി


മഹത്തുക്കളുടെ മഖ്ബറ പരിപാലിക്കൽ പുണ്യമാണ്.

അതിന് വേണ്ടി നേർച്ചയാക്കുകയും ചെയ്യാം

അത് തെറ്റാണന്ന് ഏത് ആയത്തിലാണ് ?


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.



അല്ലാഹു സുബ്ഹാനവുതാല നൽകിയ ഹിദായത്തിന്റെ പ്രകാശത്തിൽ...

അവരോട് സംസാരിക്കാം എന്ന് കരുതി വാഹനം നിർത്തി...

അവർക്ക് അരികിൽ എത്തി...


ഒരു ഹിക്മത്ത് എന്ന നിലയിൽ...

എൻറെ അച്ഛനും അമ്മയും എനിക്ക് നൽകിയ പേര് ഉണ്ണികൃഷ്ണൻ ആണെന്നും ഈ അടുത്തകാലത്ത്...

ഇസ്ലാമിലേക്ക് കടന്നുവന്ന ആളാണെന്നും...

നിങ്ങൾ എന്താണ് ഈ രാത്രിയിൽ ഇവിടെ നിൽക്കുന്നത്...

എന്താണ് ഈ മഖ്ബറയുടെ പ്രത്യേകത എന്നെല്ലാം ചോദിച്ചു....


അവർ വളരെ വാചാലരായിക്കൊണ്ട് മഖ്ബറയെക്കുറിച്ചും...

അവിടത്തെ പോരിഷകളെക്കുറിച്ചും എല്ലാം പറഞ്ഞു...



മറുപടി


മഹാന്മാരുടെ മഖ്ബറക്ക് പ്ര ത്തേകത  ഉണ്ടന്നും അവിടെ ബറക്കത്തിന്റെ കേന്ദ്രങ്ങളാണന്നും

ഇബ്നു തൈമിയ്യയും അഹ് ലുസുന്നത്തിന്റെ ധാരാളം പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്


ഇബ്നു െതെമിയ്യ പറയുന്നു.


തീർച്ചയായും പല ആളുകളും മുത്ത്നബി صلى الله عليه وسلم

യുടെ ഖബറിൽ നിന്നും മറ്റു സ്വാലിഹീങ്ങളുടെ ഖബറിൽ നിന്നും  സലാം മടക്കുന്നത് കേൾക്കാറുണ്ടായിരുന്നു.

നിക്ഷയമായും സഈദുബ്നുൽ മുസയ്യബ് റ ഹർറാ സംഭവം ഉണ്ടായ രാത്രിയിൽ ആ  ആ ഖബറിൽ നിന്നും വാങ്കിനെ കേൾക്കാറുണ്ടായിരുന്നു .

അതുപോലെതന്നെ ധാരാളം സംഭവങ്ങൾ ഉണ്ട് ഇതെല്ലാം സത്യമാണ് നമ്മൾ ചർച്ച ചെയ്യുന്നത് (വിമർശിക്കുന്നത് )അതിൽ അല്ല .കാര്യം ഇതിനേക്കാളും വലുത് സംഭവിക്കാം.

ഇപ്രകാരം തന്നെയാണ് ഒരാൾ തിരുനബിയുടെ കബറിന്റെ അരികിലേക്ക് വരുകയും വരൾച്ചയെ പറ്റി തിരുനബിയോട്  പരാതി പറയുകയും ചെയ്തു.അപ്പോൾ തിരുനബി അദ്ദേഹത്തോട് ഉമർ റളിയല്ലാഹു അൻഹുവിന്റെ അരികിലേക്ക് പോകാൻ കൽപ്പിച്ചതായി അദ്ദേഹം കണ്ടു. ഇതൊന്നും നമ്മൾനിഷേധിക്കുന്ന അധ്യായത്തിൽ പെട്ടതല്ല.

ഇത്തരം കാര്യങ്ങൾ തിരുനബിയേക്കാൾ താഴെ പധവിയിലുള്ളവർക്കും ഉണ്ടാവുന്നതാണ്. ഇതിൽ പല സംഭവങ്ങളും എനിക്കറിയാം

*ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ അത് ഖബറാളിയുടെ കറാമത്ത് ആണ്* അമ്പിയാക്കളുടെ ടേയും സ്വാലിഹീങ്ങളുടെയും ഖബറുകളുടേ അടുത്ത് സംഭവിക്കുന്ന അൽഭുതങ്ങളും കറാമത്തുകളും ഇപ്രകാരമാണ്. അതിൽ പെട്ടതാണ് ഖബറിന്നരികിൽ പ്രാകാശം ഇറങ്ങൽ മലക്കുകൾ ഇറങ്ങൽ ആ ഖബറുകൾക്കരികിൽ പിശാചുക്കളെ കാക്കൽ മൃഗങ്ങളെ കാക്കൽ ഖബറുകളെ തൊട്ടും അതിന്റെ അയൽവാസികളെ തൊട്ടും തീയിനെ തടുക്കൽ  ഖബറാളികൾ അവരുടെമരിച്ചു പോയ അയൽവാസി കൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യൽ ഖബറുകൾക്കരികൽ സാമാധാനവും സന്തോശവും ഉണ്ടാവൽ അവരെ നിസാരമാക്കിയരുടെ മേൽ സിക്ഷ ഇറങ്ങൽ എന്നിവ . ഇതല്ലാം സത്യമാണ് ഇതൊന്നും നാം ആക്ഷേപിക്കുന്ന വിശയമല്ല. അമ്പിയാക്കളുടേയും സ്വാലിഹീങ്ങളുടേയും ഖബറുകളുടെ അടുത്ത് അല്ലാഹു നൽകുന്ന കറാമത്തുക്കളും റഹ്മത്തും ആ ഖബറുകൾക്കരികിൽ ഉണ്ടാവുന്ന കറാമത്തുകളും ബഹുമാനവും അതിക സൃഷ്ടിക്കും ധരിക്കുന്നതിനേക്കാൾ മുകളിലാണ് (.  ഇഖ്തിളാഉ സ്വിറാത്തുൽ മുസ്തഖീം254/2


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


എല്ലാം കേട്ട് നിന്ന് ഞാൻ ചോദിച്ചു...

ഞാൻ ഇതിലെ പകലൊക്കെ യാത്ര ചെയ്യുമ്പോൾ ധാരാളം അമുസ്ലിമീങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത് കാണാം...

അവർക്ക് ഇനി ഇസ്ലാം പറഞ്ഞുകൊടുക്കാൻ ഇവിടെ ഒരു പ്രവാചകൻ വരാനില്ലല്ലോ...

ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയല്ലേ...

അവർക്ക് ഇസ്ലാമിൻറെ സത്യസന്ദേശം എത്തിച്ചു കൊടുക്കേണ്ടത്


മറുപടി


അവർക്കും എല്ലാവർക്കും ഇസ്ലാമിന്റെ സന്ദേശം നാം പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സുന്നികൾ ബോധ്യപ്പെടുത്തി കൊടുക്കാറുണ്ട്. മൗലവി


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


 അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നത്...

അവർക്ക് നേർച്ചയും വഴിപാടുകളും കഴിക്കുന്നത് കടുത്ത ശിർക്ക് ആണെന്ന്...

അവരോട് പറയേണ്ട ബാധ്യത നമുക്കില്ലേ...?


അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ പാടില്ല എന്നും ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ദൈവമായ  അല്ലാഹുവിനെ മാത്രമെ ആരാധിക്കാൻ പാടുള്ളു എന്നും ദൈവമെന്ന നിലക്ക് അല്ലാഹുവിനെ മാത്രമേ പ്രാത്ഥിക്കാൻ പാടുള്ളു എന്നും സുന്നി ക പണ്ട് മുതൽ പഠിപ്പിക്കുന്നതും പറയുന്നതുമാണ്. മാലിക് ദീനാർ മുതൽ മഖ്ദൂമുമാർ മമ്പുറം തങ്ങൾ ഉമർ ഖാളി അടക്കമുള്ള എല്ലാവരും അത് പഠിപ്പിച്ചതും അത് കാരണമായും അവരുടെ കറാമത്ത് മുഖേനയും ധാരാളം ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരുകയും ചെയ്തിട്ടുണ്ട്.

വിളിച്ചു പ്രാർത്ഥനകൊണ്ട് മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടമാണ് ഉദ്ധേശിച്ചത് എങ്കിൽ അത് ശിർക്കാണന്ന് ഖുർആനിലോ മേൽ പറഞ്ഞതും കഴിഞ്ഞു പോയതുമായ ഇസ്ലാമിക പ്രചർണത്തിന് ത്യാഗം സഹിച്ച ലോക പണ്ഡിതന്മാർ ആരും തന്നെ പഠിപ്പിച്ചിട്ടില്ല മൗലവീ

മഹാന്മാരുെടെ മുഅജിസത്ത് കറാമത്ത് കൊണ്ടുള്ള സഹായ തേട്ടത്തിന് 

അതായത് ഇസ്തിഗാസക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വിളിച്ചു പ്രാത്ഥന എന്ന് പേര് ഇട്ടത് കൊണ്ട് അത് ശിർക്കുകയില്ല സഹോദരാ


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഇത് കേട്ടതും അവരുടെ മട്ടും ഭാവവും എല്ലാം മാറി...


മറുപടി


എത്രയോ അമുസ്ലിമീങ്ങളെ ഇസ്ലാമിലേക്ക് കൊണ്ട് വരാൻ കാരണക്കാരായ വർഷങ്ങളോളം ഖുർആനും സുന്നത്തും പഠിച്ചു ഖുർആനിനും ഹദീസിനും തഫ്സീറുകളും ശറഹുകളും രചിച്ച ലോക പണ്ഡിതന്മാർ അംഗീകരിച്ച അവർ ശിർക്കായി എണ്ണാത്ത ഇസ്തിഗാസയേ വിളിച്ചു പ്രന്ഥനാ എന്ന്  പേരിട്ടു ജനങ്ങളെ കബളിപ്പിക്കുന്നത് കണ്ടപ്പോൾ ഇതെന്നും ചിന്തിക്കാൻ പോലും വിവരമില്ലല്ലോ ഇയാൾക്ക് എന്ന് ചിന്തിച്ചതായിരിക്കും


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


ഞാൻ ഇങ്ങനെ ചിന്തിച്ചു...

അല്ലാഹുവല്ലാത്തവരെയും വിളിച്ചു പ്രാർത്ഥിക്കാം എങ്കിൽ...

എനിക്കെന്റെ പൂർവ്വ മതത്തിൽ തന്നെ നിന്നാൽ മതിയായിരുന്നുവല്ലോ...



മറുപടി 


പൂർവ്വമതം 

അല്ലാഹു അല്ലാത്തവരെ ദൈവമാക്കി ആരാധിക്കുകയായിരുന്നു.


മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടിയത് കൊണ്ടാണ് അവർ ശിർക്കിൽ അകപ്പെട്ടത് എന്ന് ഒരു ഖുർആനിലും ഒരു ഹദീസിലും ഇല്ല .മക്കാ മുശ്രിക്കുകളുടെ  വിശ്വാസവും ഇങ്ങനെ ആയിരുന്നില്ല .അവരെല്ലാം ബഹുദൈവങ്ങളെ ആരാധിച്ചത് കൊണ്ടാണ് അവര് ശിർക്കിൽ അകപ്പെട്ടത്.


നിങ്ങളുടെ പൂർവ്വമതത്തിൽ മുഅജിസത്തിന്റെ കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് അവർ ദൈവമാണെന്ന് വിശ്വാസം ഇല്ലാതെ സഹായം  തേടുന്നവരായിരുന്നു  എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ ?


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കാൻ പാടു എന്ന് ഞാൻ മനസ്സിലാക്കുകയും...

അത് സ്വന്തം വീട്ടുകാരോടും നാട്ടുകാരോടും പറയേണ്ടി വന്നതിലാണ് ആ നാട്ടിൽ നിന്ന് വീട്ടിൽ നിന്നും വിട പറയേണ്ടി വന്നത്....


മറുപടി


സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ അംഗീകരിക്കുന്ന ഇസ്ലാമിനെ നട്ടുവളർത്തിയ ലക്ഷക്കണക്കിന് പണ്ഡിതന്മാർ മുഴുവനും ശിർക്ക് പ്രചരിപ്പിച്ചവരോ ശിർക്ക് പറഞ്ഞവരോ ആണെന്ന് വിശ്വാസം നിങ്ങൾക്കുണ്ടോ


ഇപ്പോൾ നിങ്ങൾ പരസ്പരം ശിർക്ക് എന്നാണെന്ന് തിരിയാതെ പരസ്പരം ശിർക്ക് ആരോപിക്കുന്ന വഹാബി കൂടാരത്തിൽ പെട്ടു കൊണ്ട് ലോക മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ടിരിക്കുകയാണല്ലോ


മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടലാണ് പ്രാർത്ഥന എന്ന് പറയുന്ന വല്ല ആയത്തും ഉണ്ടെങ്കിൽ അതൊന്നു കൊണ്ടുവരുമോ ? ബഹുദൈവ ആരാധന പാടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസത്തോടുകൂടി ബഹുദൈവങ്ങളെ ആരാധിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നത് തെറ്റാണെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട് .സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ശിർക്കാണന്ന് സ്ഥാപിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിന് തയ്യാറാവുക


ഉണ്ണികൃഷ്ണൻ ഒഹാബി മൗലവി എഴുതുന്നു.


എന്നിട്ട് ഇപ്പോൾ ഇസ്ലാം മത വിശ്വാസികൾ ആണെന്ന് പറയുന്ന ഇവർ പറയുന്നു...

അല്ലാഹുവല്ലാത്തവരെയും വിളിച്ച് സഹായം തേടാം....


മറുപടി


അല്ലാഹു അല്ലാത്തവരെ സഹായം തേടിയാൽ അതെല്ലാം ശിർക്ക് ആണെന്ന് എവിടെയാണ് ആരാണ് പറഞ്ഞത് ഖുർആനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ ഉണ്ടെങ്കിൽ അത് തെളിയിക്കും


അല്ലാഹു അല്ലാതെ മറ്റൊരു ദൈവമുണ്ടെന്ന് വിശ്വാസമാണ് ഷിർക്ക് എന്ന് ഖുർആനിൽ ഉണ്ട് ഹദീസിൽ ഉണ്ട് തൗഹീദിന്റെ കലിമത്തായി ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന വചനമാണ് ഖുർആൻ പഠിപ്പിക്കുന്നത് 


അഭൗതിക സഹായ തേട്ടമാണ് ശിർക്കിന്റെയും തൗഹീദിന്റെയും വേർതിരിക്കുന്ന മാനദണ്ഡം എന്ന് ഖുർആനിലെ ഏത് ആയത്തിലാണ് പറഞ്ഞത് അത് ഉണ്ടെങ്കിൽ അതാണ് മൗലവി തെളിയിക്കേണ്ടത്



സുബ്ഹാനള്ളാ...

അന്ത്യനാളിന്റെ അടയാളങ്ങളാണ് ഇതെല്ലാം....


എന്താണ് ശിർക്ക് എന്താണ് തൗഹീദ് എന്ന് പോലും തിരിയാതെ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ചുകൊണ്ട് ലോക മുസ്ലിം പണ്ഡിതന്മാരെ അടക്കം മുസ്ലിമീങ്ങളെ മുഴുവനും ശിർക്ക് ആരോപിക്കുന്ന ഈ വിഭാഗം തന്നെയാണ്  ഖിയാമത്ത താളിന്റെ അടയാളം



ലോക മുസ്ലിമീങ്ങളും മുഴുവനും ശിർക്ക് ആരോപിച്ചുകൊണ്ട് നടക്കുക എന്ന


ശിർക്കാരോപകരെകുറിച്ച് നബി പറയുന്നു. 



أَنَّ حُذَيْفَة حَدَّثَهُ أَنَّ النَّبِيَّ ﷺ قَالَ: أَحْوَفُ مَا أَتَخَوَّفُ رَجُلٌ قَرَأَ القُرآنَ خَرَجَ عَلى جارِه بِالسَّيفِ ورَمَاهُ بِالشّركِ.



التاريخ الكبير للإمام البخاري: ٢٩٠٧] [صحیح ابن حبان (۲۸۲/۱] നബി(സ്വ) പറയുകയുണ്ടായി: ഞാൻ ഏറ്റവും



കൂടുതൽ ഭയപ്പെടുന്നത്



ഖുർആൻ ഓതിക്കൊണ്ട് സ്വന്തം അയൽവാസിയുടെ മേൽ ശിർക്ക് ആരോപിച്ച് അവനെതിരെ വാളെടുത്ത് പുറപ്പെടുന്നവനെയാണ്. (താരീഖുൽ കബീർ/ഇമാം ബുഖാരി(റ):2907)


Aslam Kamil 

Parappanangadi

8129469100

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh