Thursday, January 4, 2024

നാദാപുരത്തെ* *'ലാ' കട്ടസംവാദം

 https://www.facebook.com/100024345712315/posts/pfbid0zEUPErxJeytYuz5qDTUHppavhEKXJkdYi3quLkN8x4Y6QkfSCk9SyqcQbpo8u2dUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 63/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


 *നാദാപുരത്തെ*

*'ലാ' കട്ടസംവാദം*


ഐക്യ സംഘത്തിന്റെ ആദർശ പ്രചരണങ്ങൾക്ക് അതാത് സമയങ്ങളിൽ തന്നെ അവരുടെ പിഴച്ച ചിന്താഗതികൾ തുറന്നുകാട്ടി സുന്നി പണ്ഡിതരും സജീവമായിട്ടുണ്ട്. അവർക്കെതിരെ സംഘടിച്ചും സംവാദം നടത്തിയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും വിശ്വാസിയുടെ ഈമാൻ ഉലമാക്കൾ സംരക്ഷിച്ചു പോന്നിട്ടുണ്ട്. ചില പുസ്തകങ്ങൾ നമുക്ക് പരിചയപ്പെടാം.


*സാരിമുൽ ബുങ്ക്*:

ബാങ്ക് പലിശ അനുവദിച്ചുകൊണ്ട് രിസാലത്തുൻ ഫിൽ ബങ്കി എന്ന പേരിൽ കെ എം മൗലവി പുറത്തിറക്കിയ പുസ്തകത്തിന് മറുപടിയായി 1929 ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കൃതിയാണ് സാരിമുൽ ബുങ്കി ഫീ രിസാലത്തിൽ ബങ്കി. 


*അൽ ബയാൻ മാസിക*


സുന്നി ആദർശ രംഗത്തെ വിപ്ലവകാരികളായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെയും വാളക്കുളം അബ്ദുൽബാരി മുസ്ലിയാരുടെയും ശ്രമ ഫലമായി 1929 ഡിസംബറിലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. സമസ്തയുടെ മൂന്നാം സമ്മേളനത്തിലെ തീരുമാനപ്രകാരം ആയിരുന്നു ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചാരണമായിരുന്നു മുഖ്യലക്ഷ്യം.


*രണ്ട് കൈയുടെ ശട്ടം* :


നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈ എവിടെ വെക്കണം എന്നത് സംബന്ധിച്ച് വഹാബികൾ ഉയർത്തിയ വിവാദത്തിനുള്ള വിശദീകരണമായിരുന്നു "തക്ബീറതുൽ ഇഹ്റാമിനു ശേഷമുള്ള രണ്ട് കൈയുടെ ശട്ടം" എന്ന കൃതി. ടി കുഞ്ഞാമു മുസ്ലിയാർ 1946ലാണ് ഇത് പ്രസിദ്ധീകരിച്ചത്. 


*ചൊട്ടിനൊരു തട്ട്*


രണ്ടു കൈയുടെ ശട്ടം എന്ന സുന്നി പ്രസിദ്ധീകരണത്തിന് മറുപടിയായി എംജിസി മൗലവി "ശട്ടത്തിന് ഒരു ചൊട്ട് "എന്ന പേരിൽ ഒരു പുസ്തകം എഴുതി. അതിനു കെ കെ അബ്ദുല്ല മുസ്ലിയാരുടെ ഖണ്ഡനമായിരുന്നു "ചൊട്ടിനൊരു തട്ട് ".


നജിദിലെ ശൈത്വാൻ, റദ്ദുൽ വഹാബിയ, അൽ കൗലുസദീദ് , ഹിദായതുൽ മുഅമിനീൻ... തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ  ആദ്യകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്.


*പ്രഥമ സംവാദം*


ചെറിയ ചെറിയ സംഭാഷണങ്ങൾ ആദർശ രംഗങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സംവാദം എന്ന നിലയിൽ ആദ്യമായി നടക്കുന്നത് നാദാപുരത്തെ പുളിക്കൂൽ വയലിൽ വെച്ച് നടന്ന സംവാദമാണ്. ഇത് ലാ കട്ട സംവാദം എന്ന പേരിലാണ് അറിയപ്പെടുന്നത്.


കുറ്റ്യാടി പ്രദേശങ്ങളിൽ ഐക്യ സംഘത്തിൻെറ പ്രചാരകനായി വന്നത് എം അബ്ദുള്ളക്കുട്ടി മൗലവിയായിരുന്നു. കുറ്റ്യാടി മരുതോങ്കര ജുമാഅത്ത് പള്ളി ഖാളിയായിരുന്ന നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർക്ക് അബ്ദുള്ളക്കുട്ടി മൗലവിയുടെ ശിഷ്യന്മാർ നൽകിയ 11 ചോദ്യങ്ങളാണ് സംവാദത്തിലേക്ക് വഴിയൊരുക്കിയത്. 

ഈ ചോദ്യങ്ങൾ നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ നാദാപുരം ജുമഅത്ത് പള്ളിയിലെ മുദരിസായിരുന്ന മൗലാന ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കലെത്തിച്ചു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് വ്യക്തികളല്ല ഒരു പണ്ഡിത സദസ്സാണ് എന്ന് തീരുമാനിക്കപ്പെടുകയും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടത്താൻ രണ്ടു പക്ഷവും തയ്യാറാവുകയും ചെയ്തു.


സുന്നി പക്ഷത്തുനിന്ന് ;

ഖുത്ബി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ, പാറക്കടവത്ത് കാവിൽ പുതിയോട്ടിൽ അബ്ദുല്ല മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, മേനകോത്ത് അഹ്മദ് മുസ്‌ലിയാർ, നടുക്കണ്ടി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. 


മുജാഹിദ് പക്ഷത്ത് ; കെ.എം മൗലവി, പി കെ മൂസ മൗലവി, ഉണ്ണി മുഹിയുദ്ദീൻ കുട്ടി മൗലവി, ഇ കെ മൗലവി, എം സി സി മൗലവിമാർ തുടങ്ങിയവരും അണിനിരന്നു.


സ്പീക്കർ ഇല്ലാതിരുന്ന ആ കാലത്ത് പണ്ഡിതന്മാർ പറയുന്ന പ്രസക്ത ഭാഗങ്ങൾ ഉറക്കെ പറഞ്ഞിരുന്നത് കെ എം സീതി സാഹിബായിരുന്നു.


സുന്നി പക്ഷത്തു നിന്നുള്ള ഒന്നാമത്തെ ചോദ്യം തന്നെ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുമോ  എന്നതായിരുന്നു.


മുറിഞ്ഞുപോകുമെന്ന്  മുജാഹിദ് പക്ഷത്തു നിന്നും മറുപടി വന്നു. 


തെളിവ് എവിടെ ? എന്നായി സുന്നികളുടെ ചോദ്യം. പി കെ മൂസ മൗലവിയായിരുന്നു മറുപടി പറയാൻ എഴുന്നേറ്റു നിന്നത്. അയാൾ " കറാമത്തുൽ ഔലിയാഇ ലാ തങ്കത്വി ഉ ബഅദ  മൌതിഹിം " എന്ന" വായിച്ച് മരണത്തോടെ കറാമത്തുകൾ മുറിഞ്ഞുപോകും എന്നാണല്ലോ എന്ന് പറയേണ്ട താമസം തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ എഴുന്നേറ്റു നിന്ന് ചോദിച്ചു: ലാ കട്ടു. ലാ യുടെ അർത്ഥം എവിടെ? 

(ലാ യുടെ അർത്ഥം ചേർക്കുമ്പോൾ കറാമത്ത് മരണശേഷം മുറിയില്ല എന്നാണ് വരിക. ലായുടെ അർത്ഥം ഒഴിവാക്കി മരണശേഷം കറാമത്ത് മുറിയും എന്ന് അർത്ഥം വെച്ച് ജനങ്ങളെ വഞ്ചിക്കാനായിരുന്നു മൗലവിമാർ ശ്രമിച്ചത്)


ഇതോടെ ജനങ്ങൾ ആകെ ഇളകി. യോഗം നിയന്ത്രണം വിട്ടെന്ന മനസ്സിലാക്കിയ സംവാദം നിയന്ത്രിച്ചിരുന്ന അന്നത്തെ  മലബാർ ജില്ലാ പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ് യോഗം തുടരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും സംവാദം പിരിച്ചുവിടുകയും ചെയ്തു. 

വഹാബികൾ തോറ്റുപോയെന്ന് വിളിച്ചുപറഞ്ഞു ജനങ്ങൾ പലവഴിക്കായി പിരിഞ്ഞു പോയി. 


കെ മൊയ്തു മൗലവി ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ എഴുതിയത് കാണാം :

"വഹാബികൾ തോറ്റുപോയേ എന്ന് വിളിച്ചു കൂവികൊണ്ട് നാട്ടിലാകെ പ്രചാരണം നടന്നു. ലാ കട്ടുവെന്ന് ചിലർ, ലാമ് കട്ടുവെന്ന് മറ്റുചിലർ, എന്താണ് ഈ പറയുന്നതെന്ന് തിരിയാത്ത അമുസ്‌ലിംകൾ ലാമ്പ് കട്ടു പോയി എന്നാണ് മനസ്സിലാക്കിയത്. "

(ഓർമ്മക്കുറിപ്പുകൾ 68 )


ഈ സംവാദത്തോടു കൂടിയാണത്രേ ഐക്യ സംഘക്കാരുടെ തനിനിറം മാലോകരറിഞ്ഞത്.

1932 ലായിരുന്നു ഈ സംവാദം നടന്നത്.

സമസ്തയുടെ* *ഇടപെടൽ*

 https://m.facebook.com/story.php?story_fbid=pfbid04Njc1UzSpdZ8Z1SKApqT7YLMMJDnfn8iyMhT4kedjKPh61XTiBuzbbTAc1uUEDsZl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 62/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്തയുടെ*

*ഇടപെടൽ*


ഐക്യ സംഘം രൂപീകരിച്ചത് മുതൽ തുടർച്ചയായി പത്തിലധികം വാർഷിക സമ്മേളനങ്ങൾ വിവിധ സ്ഥലങ്ങളിലായി അവർ നടത്തിയിരുന്നു. സമ്മേളനത്തിലൂടെയും മറ്റും അവർ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ബിദ്അത്തുകളെ ശക്തമായി എതിർത്തുകൊണ്ട് സമസ്തയുടെ വാർഷിക സമ്മേളനങ്ങൾ നടന്നു.


1926 സമസ്ത രൂപീകരിച്ചത് മുതൽ നിരവധി സമ്മേളനങ്ങൾ ആദർശ വിശദീകരണത്തിനു വേണ്ടി തന്നെ സമസ്ത നടത്തുകയുണ്ടായി.


സമ്മേളന വർഷങ്ങളും സ്ഥലങ്ങളും താഴെ ചേർക്കുന്നു :

1927 ഫെബ്രു 7: താനൂർ

1927 ഡിസം 30: മോളൂർ

1929 ജനു 7 : ചെമ്മംകുഴി

1930 മാർച്ച് 16 : മണ്ണാർക്കാട്

1931 മാർച്ച് 11 വെള്ളിയഞ്ചേരി

1933 മാർച്ച് 5 :ഫറോക്ക്

ഫറോക്കിൽ നടന്ന സമ്മേളനത്തിനു ശേഷം 1944 വരെ ഒമ്പത് സമ്മേളനങ്ങൾ നടക്കുകയുണ്ടായി. അങ്ങനെ ആകെ 15 സമ്മേളനങ്ങൾ. പിന്നീട് മീഞ്ചന്തയിലും കാര്യവട്ടത്തും വളാഞ്ചേരിയിലും താനൂരിലും അങ്ങനെ വിവിധ സ്ഥലങ്ങളിലായി 1963 വരെ 22 സമ്മേളനങ്ങൾ നടന്നു.


ഈ സമ്മേളനങ്ങളിലെല്ലാം ഐക്യ സംഘക്കാർ പടച്ചുവിട്ട ഇസ്‌ലാമിക വിരുദ്ധ ആശയങ്ങൾക്ക് ഉള്ള മറുപടിയും പൊതുജനങ്ങൾ അവരോട് സ്വീകരിക്കേണ്ട നിലപാടുകൾ വ്യക്തമാക്കുകയുമായിരുന്നു. 


1933ൽ ഫറൂഖിൽ നടന്ന പ്രസിദ്ധമായ ആറാം സമ്മേളനത്തിലെ മൂന്നാം പ്രമേയം ഇങ്ങനെ വായിക്കാം.  :


"ഇപ്പോഴത്തെ നവീന പരിഷ്ക്കാരികളിൽപ്പെട്ട മൗലവി വേഷധാരികളും മതത്തിൻറെ യഥാർത്ഥ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാം മതം കഠിനമായി വിരോധിക്കുന്ന പലിശ മതം അനുവദിച്ചതാണെന്ന് പറഞ്ഞ് പരത്തി ബേങ്ക് സ്ഥാപിച്ചും മറ്റും മതത്തിന്റെ പേരിൽ പണം സമ്പാദിക്കുന്ന ചില സമുദായ സേവകന്മാരും അവരുടെ സിൽബന്ധികളായ മനസ്സാക്ഷി മതക്കാരും ന്യായവിരുദ്ധമായും സമാധാനഭംഗം വരുത്തുന്ന വിധത്തിലും തങ്ങളുടെ ഇടുങ്ങിയ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു വരുന്നതിനെയും പൊതുജന സമ്മതന്മാരും സുപ്രസിദ്ധന്മാരും ആയ ഉലമാക്കളാൽ വളരെ കാലമായി നടത്തപ്പെട്ടു വരുന്നതും കേരളത്തിലെ മതപണ്ഡിതന്മാരുടെ പ്രാതിനിധ്യം വഹിക്കുന്നതുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മതപണ്ഡിതന്മാരായ മുസ്ലിയാന്മാരും സമാധാനപരമായും നിഷ്കളങ്കമായും നിയമത്തിനധീനരായും ചെയ്തുവരുന്ന സമുദായ സേവനങ്ങളെ മത വിരുദ്ധങ്ങളെന്ന് ആക്ഷേപിച്ചും അവർ ബഹുദൈവ വിശ്വാസികളും ആരാധകന്മാരും ഇസ്‌ലാമിക വൃത്തത്തിൽ നിന്നും പുറത്തായവരാണെന്നും പുലമ്പിയും അന്യായമായും അക്രമമായും അവരെ ശകാരിച്ചും പഴിച്ചും വരുന്നതിനെയും കേരളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുറ്റി സഞ്ചരിച്ചും പത്രങ്ങൾ മുഖേനയും ചില പാമരന്മാരെ കബളിപ്പിച്ചു വരുന്നതിനെയും പള്ളിദർസുകൾ ബഹിഷ്കരിക്കുവാൻ ഉപദേശിക്കുന്നതിനെയും ഈ യോഗം ആശങ്കയോടെ കൂടി വീക്ഷിക്കുകയും ഇവരുടെ ഇത്തരം പ്രചരണ വേല നിമിത്തം ചില പാമരന്മാർ ഇളകി വശാകുകയും ശോഭിക്കുകയും ചെയ്യുന്നതുകൊണ്ട് ഇസ്‌ലാമിന്റെ സമാധാനപരവും സുന്ദരവും വിശാലവുമായ തത്വങ്ങൾ പ്രചരിപ്പിക്കുന്നതിന് വിഘ്നം നേരിടുകയും മുസ്‌ലിം സമുദായ മദ്ധ്യേ അസ്വസ്ഥതയും അസമാധാനവും ഭിന്നതയും ഉണ്ടായിത്തീരുകയും ചെയ്യുന്നതിൽ അത്തരം പ്രക്ഷോഭജനവും ന്യായവിരുദ്ധവും അനിസ്ലാമിക വുമായ പ്രചാരവേലകളെ ഉടനടി തടഞ്ഞ് നാട്ടിൽ സമാധാനവും സൗഹാർദ്ദതയും നിലനിർത്തി തരുവാൻ ഈ യോഗം ബഹുമാനപ്പെട്ട ഗവൺമെന്റിനോടും സമുദായ നേതാക്കന്മാരോടും വിനയപുരസ്സരം അപേക്ഷിക്കുകയും ചെയ്യുന്നു. "

അവതാരകൻ :

കണ്ണിയത് അഹമ്മദ് മുസ്‌ലിയാർ

അനുവാദകൻ :

അബ്ദുല്ല മുസ്‌ലിയാർ മഞ്ചേരി


(പണ്ഡിത കേരളം

 പേജ് 138 )

സമസ്തയുടെ പിറവി61

 https://m.facebook.com/story.php?story_fbid=pfbid0fUjnmMEcjd9h1TgZZBo5p8GV5mtRF5xHEsYBA7f6Hdrz3AqLPREuKvrjBrK368uQl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 61/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമസ്തയുടെ പിറവി*


പണ്ഡിതന്മാരെ സംഘടിപ്പിച്ച് ബിദ്അത്തിന്റെ പ്രചാരണത്തിന് ഐക്യ സംഘക്കാർ തുനിഞ്ഞപ്പോൾ അവരെ സംഘടിതമായി തന്നെ നേരിടണമെന്ന് ആദ്യമായി ആലോചിച്ചത് വരക്കൽ മുല്ലക്കോയ തങ്ങൾ അവർകളാണ്. 


സമസ്തയുടെ ആരംഭത്തെക്കുറിച്ച് പണ്ഡിത കേരളം എന്ന പ്രസിദ്ധീകരണത്തിൽ നിന്ന് :

"ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ യഥാർത്ഥ ഉലമാക്കളുടെ ഒരു സംഘടന വേണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചത് പ്രസിദ്ധ സൂഫിയും പണ്ഡിതനും കേരളത്തിലെ സാദാത്തീങ്ങളിൽ പ്രമുഖനും ആയിരുന്ന കോഴിക്കോട് പുതിയങ്ങാടിയിലെ മർഹൂം സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളായിരുന്നു. അക്കാലത്ത് മതപരിഷ്കരണ വാദികൾക്കെതിരെ ധീരമായി പൊരുതി കൊണ്ടിരുന്ന മർഹൂം പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരെ തൻറെ വീട്ടിലേക്ക് വിളിച്ചുവരുത്തി ദീർഘമായി മുശാവറ ചെയ്ത ശേഷമാണ് തങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. അങ്ങനെ 1925 കോഴിക്കോട് കുറ്റിച്ചിറയിൽ ഉള്ള വലിയ ജുമാഅത്ത് പള്ളിയിൽ വിപുലമായ ഒരു ഉലമ സമ്മേളനം ചേരുകയും കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുകയും ചെയ്തു. പി കെ മുഹമ്മദ് മീറാൻ മുസ്ലിയാർ (പ്രസിഡണ്ട് ) പാറോൽ ഹുസൈൻ സാഹിബ് (സെക്രട്ടറി) എന്നിവരായിരുന്നു ഭാരവാഹികൾ.


കൂടുതൽ ഉലമാക്കൾക്കിടയിൽ സംഘടനാ സന്ദേശമെത്തുകയും ആവേശകരമായ പ്രതികരണം ലഭിക്കുകയും ചെയ്തപ്പോൾ 1926 ജൂൺ 26ാം തീയതി കോഴിക്കോട് ടൗൺഹാളിൽ വിപുലമായ ഒരു കൺവെൻഷൻ നടത്തുകയും കൺവെൻഷനിൽ വച്ച് കമ്മറ്റി വിപുലീകരിച്ച് പുന:സംഘടിപ്പിക്കുകയും ചെയ്തു. അസ്സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങൾ ആയിരുന്നു കൺവെൻഷനിലെ അധ്യക്ഷൻ. വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ പ്രസിഡണ്ടും മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ കെ കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ (പള്ളിപ്പുറം) കെ പി മുഹമ്മദ് മീറാൻ മുസ്‌ലിയാർ എന്നിവർ വൈസ് പ്രസിഡണ്ടുമാരും പി വി മുഹമ്മദ് മുസ്‌ലിയാർ പി കെ മുഹമ്മദ് മുസ്‌ലിയാർ എന്നിവർ സെക്രട്ടറിമാരുമായ കമ്മറ്റിയായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് നാമകരണം ചെയ്തത് ഈ സമ്മേളനത്തിലാണ്. "

(പണ്ഡിത കേരളം പേജ് 120 )


സമസ്തയുടെ ഉദ്ദേശലക്ഷ്യങ്ങൾ തീർത്തും സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണമായിരുന്നു.


പണ്ഡിത കേരളം എന്ന പ്രസിദ്ധീകരണത്തിൽ നിന്ന് :

"1934 നവംബർ 14 ആയിരുന്നു സമസ്തയുടെ രജിസ്ട്രേഷൻ. നിയമാവലിയിൽ ആദ്യഭാഗത്ത് ചേർത്ത ഉദ്ദേശലക്ഷ്യങ്ങൾ വായിക്കുക


A )പരിശുദ്ധ ഇസ്ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 


B) അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിമീങ്ങൾക്ക് ബോധം ഉണ്ടാക്കി തീർക്കുകയും ചെയ്യുക.


C) മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക.


D) മത വിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവർത്തിക്കുക.


E) മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധർമ്മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം, ഇത്യാദികളെ നശിപ്പിച്ചു സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക. മേൽപ്പറഞ്ഞ സംഗതികൾ സമാധാനമായും ശറഇന്നും നിയമത്തിനും അതീനമായും നടപ്പിൽ വരുത്തുക എന്നുള്ളതാകുന്നു ഈ സഭയുടെ ഉദ്ദേശങ്ങൾ. "

(പണ്ഡിത കേരളം പേജ് 121)

ജംഇയ്യത്തുൽ ഉലമയും* *ഉലമാഇന്റെ എതിർപ്പും

 https://m.facebook.com/story.php?story_fbid=pfbid01FLSs9TVHHASMjP4e3s2CxkesAMn4v9ZpDrPxAtHZHCmkce5jKioT8T3QEtx7aJbl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 60/313

➖➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*ജംഇയ്യത്തുൽ ഉലമയും*

*ഉലമാഇന്റെ എതിർപ്പും*


ആദ്യകാലങ്ങളിൽ മത സംഘടനകളും ഉലമ സംഘടനകളും കേരളത്തിൽ ഉണ്ടായിരുന്നില്ല. മതവിഷയങ്ങൾ മഹല്ലുകളിൽ ചർച്ച ചെയ്യപ്പെടുകയും പണ്ഡിതന്മാർ പറയുന്ന നിർദ്ദേശങ്ങൾ എല്ലാവരും അനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.  ബിദ്അതിന്റെ കക്ഷികൾ മതത്തിന്റെ പേരിൽ സംഘടിച്ചു പ്രവർത്തിക്കുന്ന സാഹചര്യം വന്നപ്പോഴാണ്  നമ്മുടെ കൊച്ചു കേരളത്തിൽ വിദ്യാർത്ഥി - യുവജന - പണ്ഡിത സംഘടനകൾ രൂപം കൊള്ളുന്നത്. 


ഐക്യ സംഘം രൂപീകരിച്ച് അതിൻെറ രണ്ടാം സമ്മേളനത്തിൽ  (1924)പണ്ഡിതർക്കൊരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. നിസ്വാർത്ഥരായ പലരും ഇതിൽ അറിയാതെ അംഗങ്ങളായിട്ടുണ്ട്. 

ഇന്നത്തെ പോലെ വാർത്താ  മാധ്യമങ്ങൾ വ്യാപിച്ച കാലമായിരുന്നില്ലയെന്നതും വേഷം കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ബിദ്അത്തിനെ വേർതിരിച്ചു മനസ്സിലാക്കാൻ പറ്റാത്ത കാലമായിരുന്നുവെന്നതും ആദ്യകാലത്ത് പലരും അതിൽ അകപ്പെടാൻ കാരണമായിട്ടുണ്ട്. 


1924 ആലുവയിൽ വച്ച് നടന്ന ഐക്യ സംഘത്തിൻെറ രണ്ടാം വാർഷിക സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചിരുന്നത് വേലൂർ ബാഖിയാതു സ്വാലിഹാതിലെ പ്രിൻസിപ്പൽ മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്ത് അവർകളായിരുന്നു. 


"1924 ഐക്യ സംഘത്തിൻെറ ദ്വിതീയ വാർഷിക മഹാസമ്മേളനം ആലുവയിൽ വച്ച് നടത്താൻ തീരുമാനിച്ചു. വേലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളേജ് പ്രിൻസിപ്പാൾ മൗലാന അബ്ദുൽ ജബ്ബാർ ഹസ്രത്ത് അവർകൾ ആയിരുന്നു സമ്മേളന അധ്യക്ഷൻ. "

(കെ എം മൗലവി ജീവചരിത്രം പേജ് 95 )


കേരളത്തിലെ ഉലമാക്കൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പണ്ഡിതരും അതോടൊപ്പം പലരുടെയും ഗുരുവര്യരുമായ ബാഖിയാത്തിലെ പ്രിൻസിപ്പൽ പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ ആവേശം കൊളളുക സ്വാഭാവികമാണല്ലോ.  


"ഐക്യ സംഘത്തെ കുറിച്ച് പലർക്കും എതിരഭിപ്രായമുണ്ടെങ്കിലും അധ്യക്ഷൻ അബ്ദുൽ ജബ്ബാർ ഹസ്രത്ത് ആയതുകൊണ്ട് എല്ലാവർക്കും സന്തോഷമായി. ഉലമാക്കൾക്ക് പുറമേ കേരളത്തിലെ പല ധനാഢ്യരെയും പൗരപ്രധാനികളെയും കൂടി ക്ഷണിച്ചിരുന്നു "

(ഐക്യ സംഘവും 

കേരള മുസ്‌ലിംകളും - 28 )


എന്നാൽ കൂടുതൽ കാലം ഇത് നീണ്ടുനിന്നില്ല. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിൽ നിന്ന് തന്നെ ഐക്യസംഘത്തിനും അവരുടെ പണ്ഡിത സഭക്കും എതിർപ്പുകൾ നേരിടേണ്ടിവന്നു.


" അധിക ദിവസം കഴിയേണ്ടി വന്നില്ല, മുസ്‌ല്യാക്കളിൽ പലരും ഉലമാ സംഘത്തിൽ നിന്ന് ഒഴിഞ്ഞു മാറി ഐക്യസംഘത്തിനെതിരായി പ്രചാരവേല തുടങ്ങി... ഐക്യസംഘക്കാർ പിഴച്ചവരാണെന്നു തെളിയിക്കാനായി വന്നവരിൽ പ്രമുഖർ *ചാലിയത്ത് (ശാലിയാത്തി) അഹ്മദ്കോയ മുസ്‌ല്യാരും അച്ചിപ്ര കുഞ്ഞഹ്‌മദ് മുസ്‌ല്യാരും* മറ്റുമായിരുന്നു... നാദാപുരത്തിനടുത്ത *പാറക്കടവിലെ ഖാദിയായിരുന്ന പുതിയോട്ടിൽ അബ്ദുല്ല മുസ്‌ലിയാർ* കണ്ണോത്തെ പള്ളിയിൽ വെച്ച് ഐക്യസംഘത്തെ എതിർത്തുകൊണ്ട് ഒരു വഅദ് പരമ്പര തന്നെ നടത്തുകയുണ്ടായി.... കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പത്താം വാർഷിക സമ്മേളനം 1932 ൽ കാസർക്കോട്ട് വെച്ച് നടന്നു. അവിടുത്തെ ഖാദിയും മുദർസുമായിരുന്ന *തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ* " ഇവിടെ വെച്ചു ഐക്യസംഘത്തിന്റെ വാർഷിക യോഗം നടക്കാൻ പോകുന്നുണ്ടെന്നു കേട്ടു. അതിൽ ആരും പങ്കെടുക്കരുത്." എന്ന് പ്രഖ്യാപിച്ചിരുന്നു. " 

(ഐക്യ സംഘവും കേരള മുസ്‌ലിംകളും)


ഇങ്ങനെ ഒട്ടേറെ പണ്ഡിതർ ആദ്യകാലത്ത് തന്നെ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും വിശ്വാസികളെ ശരിയായ മാർഗത്തിൽ വഴി നടത്തുകയും ചെയ്തിട്ടുണ്ട്.


ബിദ്അത്തുകാർ സംഘടിത പ്രവർത്തനം നടത്തി ആശയപ്രചരണവുമായി മുന്നോട്ടു പോയപ്പോൾ നമ്മുടെ ഉലമാക്കളും സംഘടിത രൂപത്തിൽ പ്രവർത്തനം ആരംഭിച്ചു. അതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.

മുജാഹിദിലെ* *രാഷ്ട്രീയ ഭിന്നത

 https://www.facebook.com/100024345712315/posts/pfbid0pzU2PXEjLdfatxjGZtgCzqmrs8Un4V2kowLUjWrK9zLtr6GJgm1QQwHvnsA4F8T9l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 59/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുജാഹിദിലെ* 

*രാഷ്ട്രീയ ഭിന്നത*


കെ എം മൗലവി മുസ്‌ലിം ലീഗ് രൂപീകരിച്ചതോടെ രാഷ്ട്രീയപരമായി മുജാഹിദ് പ്രസ്ഥാനം രണ്ട് ചേരികളായി തിരിഞ്ഞു.


എ അലവി മൗലവി, ഈ മൊയ്തു മൗലവി തുടങ്ങിയവർ കോൺഗ്രസ് ഭാഗത്തും കെ എം മൗലവി കെ എം സീതി സാഹിബ് നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗും. രണ്ടു കൂട്ടരും തമ്മിൽ വാഗ്വാദങ്ങളും സംഘട്ടനങ്ങളും നടന്നതായി ചരിത്രത്തിലുണ്ട്. അതെല്ലാം ഇവിടെ വിവരിക്കുന്നില്ല.


പുളിക്കൽ മദ്രസത്തുൽ മുനവ്വറയിൽ മുജാഹിദ് പണ്ഡിതരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അൽ മുർശിദിലെ പരാമർശങ്ങൾ വായിക്കാം. 


"പുളിക്കൽ മദ്രസത്തുൽ മുനവ്വറയിൽ നിന്ന് ജംഇയ്യത്തുൽ ഉലമ സംഘം പ്രവർത്തകന്മാരെ വാതിലടച്ച് പുറത്താക്കിയ വിവരം നമ്മുടെ സഖാക്കളെ കോൾമയ്ർ കൊള്ളിക്കുന്നുണ്ടായിരിക്കാം. പുളിക്കൽ കോൺഗ്രസ് പ്രസിഡണ്ട് ഇതെല്ലാം കണ്ടുകൊണ്ട് മൗനം ദീക്ഷിക്കുന്നതിൽ ആണ് എനിക്ക് അത്ഭുതം തോന്നുന്നത്. അദ്ദേഹം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാളാണെന്നാണ് എന്റെ വിശ്വാസം. ഈ വിക്രിയകളിൽ അദ്ദേഹം സന്തോഷിക്കുന്നുണ്ടോ ? അവിടെ തങ്ങളുടെ കുടുംബത്തിനിടയിൽ വഴക്കുണ്ടാക്കുവാൻ കടന്ന് കൂടിയിട്ടുള്ള പിശാചിൻറെ കൂത്താട്ടത്തിന് അദ്ദേഹം വശംവതനായിരിക്കുന്നുവോ ? ഒരു ഭരണ കമ്മിറ്റിയിൽ കിട്ടിയ തുച്ഛമായ ഒരു അധികാരം മാത്രമാണ് മദ്രസ മാനേജർക്കുള്ളത്. അദ്ദേഹത്തിന് ആ അധികാരം നൽകിയവരെ തന്നെ പുറത്താക്കുന്നതിനാണ് ആ അധികാരത്തെ അദ്ദേഹം ഉപയോഗിച്ചത്....


മുസ്‌ലിം സഹോദരന്മാരെ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സാധാരണയാണ്. എന്നാൽ ആ അഭിപ്രായ വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി അന്യോന്യം വഴക്കിനും വക്കാണത്തിനും ഒരുങ്ങുക എന്നുള്ളത് അന്യായവുമാണ്.


ഇന്ന് മുസ്‌ലിംകളിൽ ഒരു ചെറിയ ഭാഗം കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെങ്കിൽ ഒരു വലിയ ഭൂരിപക്ഷം കോൺഗ്രസ്സുമായി അകന്നു നിൽക്കുകയാണ് ചെയ്യുന്നത്.

മുസ്‌ലിംകളിൽ ഇങ്ങനെ രണ്ട് കക്ഷികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആദർശത്തെ മുൻനിർത്തിയാണ്. നിരുപാധികമായി കോൺഗ്രസിൽ ചേരുന്നതാണ് ഇന്നത്തെ നിലക്ക് മുസ്‌ലിംകൾക്ക് നല്ലതെന്ന് അഭിപ്രായമുള്ളവർ അങ്ങനെ ചെയ്യുന്നു. നിരുപാധികമായി കോൺഗ്രസിൽ ചേരുന്നത് ആപൽകരമാണെന്ന് വിശ്വസിക്കുന്നവർ അതിൽ നിന്നും ഒഴിഞ്ഞു മാറി മുസ്‌ലിം ലീഗിൽ സംഘടിക്കുന്നു. ഈ രണ്ട് കക്ഷികളുടെയും ചുമതല അവരവരുടെ അഭിപ്രായത്തിനുള്ള തെളിവുകളെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. എതിർകക്ഷിയെ സ്ഥാനത്തും അസ്ഥാനത്തും ആക്ഷേപിക്കുവാനും അവഹേളിക്കുവാനും തുനിയുന്നത് ശരിയല്ല. ആ കക്ഷി പരാജയപ്പെടുക തന്നെ ചെയ്യും. പുളിക്കൽ കോൺഗ്രസ് കക്ഷിയുടെ ഈ ബഹിഷ്കരണ പ്രവർത്തി അവിടുത്തെ കോൺഗ്രസ് മുസ്‌ലിംകളുടെ പ്രതാപത്തെയും പ്രാബല്യത്തെയും കുറക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ.


പുളിക്കലിലെ രക്തത്തിളപ്പുള്ള കോൺഗ്രസ് മുസ്‌ലിം യുവാക്കൾ ശാന്തമായി ആലോചിക്കുമെങ്കിൽ അവർക്കറിയാം പുളിക്കലെ മദ്രസത്തുൽ മുനവ്വറ പുളിക്കക്കാരുടെ ഒരു മദ്രസയായി മാത്രം നിന്നാൽ പോരെന്ന്. ആ മദ്രസ ത്രിവർണ പതാക പറപ്പിക്കാനുണ്ടായതല്ല; അർദ്ധ ചന്ദ്രക്കലയുള്ള കൊടി പറപ്പിക്കാനുള്ളതാണ്. "


(അൽ മുർഷിദ് മാസിക 

1939 മാർച്ച് പേ: 39, 40 )

തങ്ങൾ ലീഗിന്റെ* *നേതൃസ്ഥാനത്ത് 58

 https://www.facebook.com/100024345712315/posts/pfbid02p69tZDpXDn8yMc7o7MrToYR6e6C9GFxmy74iPQW8zP72C2jSGSaqRuWLVuPTk8HBl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു ചരിത്ര പഠനം 58/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*തങ്ങൾ ലീഗിന്റെ* 

*നേതൃസ്ഥാനത്ത്*


കേരളത്തിൽ വഹാബിസം പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് രാഷ്ട്രീയപാർട്ടിയാണെന്നതിൽ സംശയമില്ല. മുസ്‌ലിംകളുടെ പിന്തുണ കൂടുതൽ ലഭിക്കാൻ അവർ ആദരിക്കപ്പെടുന്ന സയ്യിദ് കുടുംബത്തിലെ കാരണവരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ മുസ്ലിംലീഗിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയോഗിച്ച സൂത്രധാരകർ കെ എം മൗലവിയും കെ എം സീതി സാഹിബുമായിരുന്നു. 


കെ.എം മൗലവി ജീവചരിത്രം എന്ന പുസ്തകത്തിൽ കെ കെ കരീം എഴുതുന്നു :


"ഇന്ത്യൻ വിഭജനാനന്തരം കേരള മുസ്‌ലിം ലീഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേര് നിർദ്ദേശിച്ചത് തന്നെ മൗലവി സാഹിബായിരുന്നു. "

(കെ എം മൗലവി സാഹിബ്

ജീവചരിത്രം പേജ് 109)


വിശ്വാസികൾ അറപ്പോടെയും വെറുപ്പോടെയും കണ്ട

കെ എം മൗലവിക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാൻ അവസരം സൃഷ്ടിച്ചതും വഹാബിസത്തിന് വളരാനുള്ള അടിത്തറപാകിയതും ഈ രണ്ട് കെ എമ്മുമാരുടെ കുതന്ത്രമായിരുന്നു.


മുജാഹിദ് എട്ടാം സംസ്ഥാന

സമ്മേളന സുവനീർ :


"1940 കളിൽ സൂഫി മുസ്‌ലിംകൾ നേതാക്കളായി അംഗീകരിച്ചിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയും പാണക്കാട് പൂക്കോയ തങ്ങളെയും മുസ്‌ലിം ലീഗിനോട് സഹകരിപ്പിക്കുന്നതിൽ സീതി സാഹിബ് വിജയിച്ചു. അതോടുകൂടി ലീഗ് സമുദായ മനസ്സ് കീഴടക്കി. "

(സുവനീർ - പേജ് : 74)


"കെഎം മൗലവി സാഹിബ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേര് നിർദ്ദേശിക്കുകയാണുണ്ടായത്. ബാഫഖി തങ്ങൾക്ക് മലബാർ മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിരുന്ന വ്യക്തിപരമായ സ്വാധീനമായിരുന്നു അതിന് കാരണം. മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. "

(കേരള മുസ്ലിം നവോത്ഥാനത്തിന്റെ 

നൂറു വർഷങ്ങൾ - വിസ്ഡം ഗ്രൂപ്പ് )


പ്രസിഡൻറ് സ്ഥാനത്ത് തങ്ങളാണെങ്കിലും മറ്റുള്ള ഭാരവാഹിത്വങ്ങളെല്ലാം വഹിച്ചിരുന്നത് മുജാഹിദ് നേതൃത്വം തന്നെയായിരുന്നു.


തങ്ങളും മൗലവിമാരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ  മൗലവിരോടുള്ള വെറുപ്പ് സമുദായത്തിന് നഷ്ടപ്പെടുകയും അവരുടെ പ്രസംഗങ്ങൾ കേൾക്കാനുള്ള അവസരങ്ങളും ലഭിച്ചു തുടങ്ങി. ഇത് മൗലവിമാർ നന്നായി മുതലെടുത്തു. മാത്രമല്ല അവർ വിളിച്ചു പറയുന്ന അന്ധവിശ്വാസങ്ങൾക്ക് മറുപടി പറയാനുള്ള അവസരങ്ങൾ പോലും ഇല്ലാതായി. കാരണം ലീഗിൻെറ പ്രഭാഷകർ തന്നെയാണ് വഹാബി പ്രഭാഷകരായി വരുന്നത്. അത്തരക്കാർക്ക് മറുപടി പറയേണ്ട എന്ന ഒരു ചിന്ത വിശ്വാസികളിൽ വന്നു തുടങ്ങി. വഹാബികൾ ആണെങ്കിലോ അവർക്ക് അവരുടെ ആദർശം എല്ലായിടത്തും പറയാം. 


"പ്രശ്നബാധിത പ്രദേശങ്ങൾ കുറാഫികളുടെ പ്രകോപനങ്ങൾ ഉണ്ടായേക്കാവുന്ന സ്ഥലങ്ങൾ കേസിക്കു വളരെ പത്ഥ്യമായിരുന്നു. സർവ്വ നിയന്ത്രണങ്ങളും വിട്ട് ഹാലിളകി തന്നെ അവിടങ്ങളിൽ നിർഭയം കെ സി പ്രസംഗിക്കും. ഉഗ്രൻ വെല്ലുവിളികളും നടത്തും. കെ സി യോടടുക്കാൻ അവിടുത്തെ പാമരജനങ്ങൾ ആയ യാഥാസ്ഥിതികൾക്ക് മറ്റൊരു തടസ്സവുമുണ്ടായി. നാളെ രാഷ്ട്രീയ (മുസ്‌ലിം ലീഗ്) സ്റ്റേജിൽ വരാനുള്ളതും ഇതേ കെ. സി തന്നെയാണല്ലോ. ഈ ചാൻസ് തൗഹീദ് അടിച്ചു പൂശുന്നതിന് ഇവിടെ മാത്രമല്ല എവിടെയും കെ.സി ഉപയോഗപ്പെടുത്തുകയും ചെയ്തു.

(വളവന്നൂർ മണ്ഡലം 

മുജാഹിദ് സമ്മേളനം 2006

പേജ് : 32 )

കെ എം മൗലവി പറ്റിച്ചെന്ന്* *ഇ. മൊയ്തു മൗലവി*

 https://m.facebook.com/story.php?story_fbid=pfbid0254GM4ypzaq5Q1MWTNQGhUPdYjyinAFdRCg5Kvv8Ut6xrjTgZpD1kL1Bv4A1T9rv2l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 57/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli.


*കെ എം മൗലവി പറ്റിച്ചെന്ന്*

*ഇ. മൊയ്തു മൗലവി*


1906ൽ സർവേന്ത്യാ ലീഗ് രൂപീകരിച്ചെങ്കിലും മലബാറിലേക്ക് അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരുന്നില്ല. 


1934 ൽ കെ എം മൗലവിയുടെ നേതൃത്വത്തിലാണ് സർവ്വേന്ത്യാ ലീഗിന് കേരളത്തിൽ യൂണിറ്റുകൾ ഉണ്ടാകുന്നത്. ഇതിന് പിന്നിൽ രണ്ട് കാരണങ്ങളാണുളളത്. 


1- കൊടുങ്ങല്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന കെ എം മൗലവിയെ കേസുകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയതിന്റെ പിന്നിൽ  അഡ്വ: ബി പോക്കർ സാഹിബിന്റെ സഹായം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ബി. പോക്കർ സാഹിബായിരുന്നു സർവ്വേന്ത്യാ മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളുമായി മലബാറിൽ നിന്നും  ബന്ധപ്പെട്ട ആദ്യ മുസ്‌ലിം നേതാവ്. 

ഇതിൻെറ നന്ദി സൂചകമായിട്ടാവണം കോൺഗ്രസിൽ നിന്നും രാജി വെച്ച് അഖിലേന്ത്യാ മുസ്‌ലിം ലീഗിന് മലബാറിൽ വേരൂന്നാൻ  മൗലവിയെ പ്രേരിപ്പിച്ചത്.


2) അതോടൊപ്പം തന്റെ പിഴച്ച ചിന്താഗതികൾ സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടണമെങ്കിൽ സംഘടനാ സംവിധാനം അത്യാവശ്യമാണ്. അതിനുവേണ്ടി മതസംഘടന രൂപീകരിക്കപ്പെട്ടാൽ മുസ്‌ലിം ഐക്യ സംഘത്തിന്റെ ഗതി വന്നേക്കും. സമുദായത്തിന് ഒരു രാഷ്ട്രീയപാർട്ടിയുണ്ടാക്കി    അതിൻെറ  നേതൃസ്ഥാനത്തിരുന്നാൽ  സമുദായ അംഗീകാരം ലഭിക്കാനും തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും സാധിക്കുമെന്ന കണക്കുകൂട്ടൽ. ഇതൊരളവോളം വിജയം കണ്ടിട്ടുണ്ട്. ഈ രാഷ്ട്രീയ മറവിലാണ് വഹാബിസം കേരളത്തിൽ വ്യാപിച്ചു തുടങ്ങിയത്.


എന്നാൽ മതത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കുന്നതിനോട് ഇ. മൊയ്തു മൗലവിക്ക് ശക്തമായ വിയോജിപ്പായിരുന്നു.


1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടു. ഓഗസ്റ്റ് 14ന് പാക്കിസ്ഥാൻ എന്ന പേരിലും 15ന് ഇന്ത്യൻ യൂണിയൻ എന്ന പേരിലും ഇന്ത്യ രണ്ട് രാഷ്ട്രങ്ങളായി സ്വാതന്ത്ര്യം നേടി. 

ഇതോടെ സർവ്വേന്ത്യാ മുസ്‌ലിം ലീഗ് പാക്കിസ്ഥാൻ മുസ്‌ലിംലീഗും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗുമായി വിഭജിച്ച് ഇരുരാജ്യങ്ങളിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ തീരുമാനമായി. 


IUML രൂപീകരണത്തിനുവേണ്ടി വിവിധ രാഷ്ട്രീയ ചിന്താഗതിക്കാരായ മുസ്‌ലിംകളുടെ കൺവൻഷൻ വിളിച്ചു ചേർത്തു. 

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരണത്തിനെതിരെ മറ്റുള്ളവരെ കൂടി ബോധവൽക്കരിച്ച് മുസ്‌ലിം ലീഗ് പിരിച്ചുവിടണമെന്ന ഉറച്ച തീരുമാനത്തിൽ ഈ മൊയ്തു മൗലവിയും പ്രസ്തുത കൺവൻഷനിൽ പങ്കെടുത്തിരുന്നു. 


പിന്നീടുണ്ടായ സംഗതികൾ മുജാഹിദ് ചരിത്രകാരൻ കൂടിയായ കെ കെ കരീം വിശദീകരിക്കുന്നു :


"ഇന്ത്യൻ വിഭജനാനന്തരം കോഴിക്കോട് വെച്ച് കേരളത്തിലെ വിവിധ രാഷ്ട്രീയ വീക്ഷാഗതിക്കാരായ മുസ്‌ലിംകളുടെ ഒരു കൺവെൻഷൻ ചേർന്നു. ആ യോഗത്തിൽ മുസ്‌ലിം ലീഗ് പിരിച്ചുവിടേണ്ടതാണെന്ന് ഇ. മൊയ്തു മൗലവി, എം അബ്ദുള്ള മൗലവി മുതലായവർ വീറോടെ ബാധിച്ചു. 


ജനാബ് കെ എം മൗലവി സാഹിബ് മുസ്‌ലിം ലീഗ് നിലനിർത്തേണ്ടത് ഇന്നത്തെ പരിതസ്ഥിതിയിൽ അനിവാര്യമാണെന്ന് സമർത്ഥിച്ചുകൊണ്ടൊരു പ്രസംഗം ചെയ്തു. അതുവരെ ലീഗ് പിരിച്ചുവിടണമെന്ന് കരുതിയവരിൽ പലരും മുസ്‌ലിംകൾ രാഷ്ട്രീയമായി പ്രത്യേകം സംഘടിക്കണമെന്ന അഭിപ്രായം അംഗീകരിച്ചു. കെ എം സീതി സാഹിബും അഭിപ്രായത്തെ ന്യായീകരിച്ചുകൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു പ്രസംഗം ചെയ്തു. അതോടുകൂടി ഇ. മൊയ്തു മൗലവി "കാത്തിബ് പറ്റിച്ചു " ( കാത്തിബ് എന്നത് കെഎം മൗലവിയുടെ വിശേഷ നാമമാണ്) എന്നു പറഞ്ഞു ചില സുഹൃത്തുക്കളോടൊപ്പം ഇറങ്ങിപ്പോയി. "

(കെ എം മൗലവി

 ജീവചരിത്രം)

അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത് മുജാഹിദിന്റെ െവരുദ്ധ്യം 2

 *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*



*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


ബിദ്അത്ത് 2


*അല്ലാഹുവിന്റെ വിഷയത്തിൽ ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 2


അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത്


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു: “ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നിലയിലുള്ള താണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകു ന്നു.” (ഇസ്ലാം മത സിദ്ധാന്തസംഗ്രഹം. 1930. പുറം 45, 46)


അല്ലാഹു ആകാശത്തിൽ


ഉമർ മൗലവി എഴുതുന്നു: “യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു. (ഫാതിഹയുടെ തീരത്ത് 1987. പേജ്. 126,127)


ചോദ്യം: ദൈവത്തെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുതെന്ന ഇസ്ലാമിന്റെ മൂലതത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് എപ്പോഴാണ്? വക്കം മൗലവി യഥാർത്ഥ ദൈവ വിശ്വാസിയായിരുന്നില്ലെ നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവിയുടെ ദൈവ വിശ്വാസം ശരിയല്ലല്ലോ? പിന്നെ അദ്ദേഹത്തെ ഇപ്പോഴും നേതാവായി പരിചയപ്പെടുത്തുന്നത്


AhluSsunna


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


മലബാർ ജില്ലാ ലീഗ് കമ്മിറ്റി രൂപീകരിച്ചു *ആദ്യ തീരുമാനങ്ങളിൽ* *സംഘടിത സക്കാത്ത്*

 https://m.facebook.com/story.php?story_fbid=pfbid02ij819r8t2PySCbnyHf349i3bEU38c2Dzr4txjEyakLBjt2DXLxLW7xoxpcMaNvMyl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 56/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മലബാർ ജില്ലാ ലീഗ് കമ്മിറ്റി രൂപീകരിച്ചു 

*ആദ്യ തീരുമാനങ്ങളിൽ* 

*സംഘടിത സക്കാത്ത്*


കൊടുങ്ങല്ലൂരിൽ വെച്ച് മുസ്‌ലിം ഐക്യ സംഘം എന്ന പേരിൽ സംഘടിച്ചു കൊണ്ടായിരുന്നു ബിദ്അത് പ്രചരിപ്പിക്കാൻ കെ എം മൗലവി തുടക്കം കുറിച്ചത്. അത് അധികം വൈകാതെ തമ്മിൽതല്ലി നാശത്തിൽ കലാശിച്ചപ്പോൾ മലബാറിൽ രാഷ്ട്രീയ സംഘടന രൂപീകരിച്ച് ജനങ്ങളെ ആകർഷിപ്പിക്കുകയും അതിലൂടെ പിഴച്ച ചിന്താഗതികൾ കടത്തിവിടുകയും ചെയ്യുകയെന്നതായിരുന്നു മൗലവിയുടെ ആസൂത്രിത നീക്കം. കെ എം സീതി സാഹിബിനെ പോലുള്ളവരുടെ സർവ്വ പിന്തുണയും ഇതിനുണ്ടായിരുന്നു.


കെ എൻ എം എട്ടാം സംസ്ഥാന സമ്മേളന സുവനീറിൽ നിന്ന് :


"ഐക്യ സംഘമാണ് മലബാറിൽ മുസ്‌ലിം ലീഗിന് വേണ്ട ആദർശപരമായ മണ്ണൊരിക്കയത്. ഐക്യ സംഘത്തിൻെറ നേതാക്കൾ തന്നെയാണ് മുസ്‌ലിം ലീഗ് രൂപീകരിച്ചത്. 1934 നു മുമ്പ് മലബാറിൽ സർവ്വേന്ത്യാ മുസ്‌ലിംലീഗിന് വേരുകൾ ഉണ്ടായിരുന്നില്ല. "


(മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനം 

2012സുവനീർ - പേ: 73 )


1938 ലാണ് മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരിക്കുന്നത്. ഇതിൻെറ ആദ്യ മീറ്റിങ്ങിലെ തീരുമാനങ്ങളിൽ മൂന്നാമത്തേത്  മുസ്‌ലിംകളുടെ സക്കാത്ത് ലീഗ് കമ്മിറ്റി ശേഖരിക്കുകയും അത് സ്ഥാപനങ്ങൾക്ക് നൽകണമെന്നുമുള്ള നിർദ്ദേശമാണ്.


മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദ് മാസിക എഴുതുന്നു:


"മുസ്‌ലിം ലീഗ് പ്രതിനിധി മഹായോഗം :

മലബാർ ജില്ലയിലെ മുസ്‌ലിം ലീഗ് പ്രതിനിധികളുടെ ഒരു മഹായോഗം ഇക്കഴിഞ്ഞ ശവ്വാൽ 15ന് ഡിസംബർ 19 ആം തീയതി തലശ്ശേരിയിൽ വെച്ച് കൂടുകയുണ്ടായി. യോഗത്തിൽ ആദ്യം സുൽത്താൻ അബ്ദുറഹ്മാൻ അലി രാജാ സാഹിബ് അവർകളും പിന്നീട് കെ എം മൗലവി സാഹിബ് അവർകളും അധ്യക്ഷത വഹിച്ചു. 


യോഗത്തിൽ വെച്ച് മലബാർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിക്കുകയും ഒരു വിശിഷ്ടമായ പ്രവർത്തി പരിപാടി തയ്യാറാക്കുകയുമുണ്ടായി എന്നുള്ളത് സസന്തോഷം ഞങ്ങൾ ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു. എന്നാൽ ഇനി ആ പ്രവർത്തി പരിപാടിയെ വിജയകരമാക്കുവാൻ പരിശ്രമിക്കുകയാണ് നാം ഓരോരുത്തരും വേണ്ടത്. 


മുസ്‌ലിം സമുദായത്തിന്റെ രക്ഷക്കും ഉയർച്ചക്കും ഏറ്റവും പര്യാപ്തമായ ആ പ്രവർത്തി പരിപാടി വായനക്കാരുടെ സവിശേഷമായ ശ്രദ്ധയിൽപ്പെടുന്നതിനായി താഴെ ചേർക്കുന്നു :


3)സക്കാത്ത് മത വിധിപ്രകാരം അതതു കമ്മറ്റികളുടെ അധികാരാതൃത്തികളിൽ പെട്ട എല്ലാവരിൽ നിന്നോ ഇല്ലെങ്കിൽ അതിനു സമ്മതിക്കുന്നവരിൽ നിന്നോ പിരിച്ചെടുത്ത് അത് ലഭിക്കുവാൻ അർഹതയുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുക. "

(അൽ മുർശിദ് മാസിക

 1938 ജനുവരി പേ: 39,40 )


സക്കാത്ത് വിതരണത്തിന് മൂന്നു മാർഗ്ഗമാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്.

1) സക്കാത്ത് വിഹിതം അവകാശിക്ക് സ്വന്തമായി എത്തിച്ചു കൊടുക്കുക.

2) ഇസ്‌ലാമിക ഭരണം നടത്തുന്ന ഇമാമിനെ ഏൽപ്പിക്കുക.

3) അവകാശികളിലെത്തിക്കാൻ വേണ്ടി വിശ്വസ്തനായ ഒരു വക്കീലിനെ ചുമതലപ്പെടുത്തുക.


നാലാമതൊരു രൂപം ഇതിനില്ല. 

വക്കീലിനെ ഏൽപ്പിക്കുക എന്ന വകുപ്പിൽ കമ്മറ്റി ഒരിക്കലും വരില്ല. കാരണം വക്കീൽ നിശ്ചിത വ്യക്തിയായിരിക്കണം എന്ന് നിബന്ധനയുണ്ട്. കമ്മറ്റി ഒരിക്കലും നിശ്ചിത വ്യക്തി ആവില്ലല്ലോ.


സമുദായത്തിന്റെ സക്കാത്ത് നിഷ്ഫലമാക്കാനുള്ള ആദ്യ തീരുമാനവുമായാണ് മലബാർ ജില്ല ലീഗ് കമ്മിറ്റി നിലവിൽ വന്നത്.

കെ എം മൗലവിയുടെ* *മുസ്‌ലീം ലീഗ് രൂപീകരണം

 https://m.facebook.com/story.php?story_fbid=pfbid0MYBR3yixqJcNvfgLMov5okDDCXbWqpZ7YqkHS2bBRFMgjxXu8Gg1KE3gi5NXpuJRl&id=100024345712315&mibextid=9R9pXO


https://m.facebook.com/story.php?story_fbid=pfbid0MYBR3yixqJcNvfgLMov5okDDCXbWqpZ7YqkHS2bBRFMgjxXu8Gg1KE3gi5NXpuJRl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 55/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*കെ എം മൗലവിയുടെ*

*മുസ്‌ലീം ലീഗ് രൂപീകരണം*


ബ്രിട്ടീഷ് ഗവൺമെന്റിന്റെ പിടിയിൽ പെടാതെ കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടിയ കെഎം മൗലവി മലബാറിലേക്ക് തിരികെ വന്നത് 1933 ലാണ്. അക്കാലത്ത് മലബാറിൽ ഐക്യ സംഘത്തിൻെറ പ്രവർത്തനങ്ങൾ സജീവമായിരുന്നില്ല. ഐക്യ സംഘക്കാർ പിഴച്ചവരാണെന്നും അവർ സ്വീകരിക്കാൻ കൊള്ളാത്തവരാണെന്നമുള്ള ഒരു പൊതു ധാരണ ജനങ്ങൾക്കുണ്ടായിരുന്നു.


കെ. എം മൗലവി ഐക്യ സംഘത്തിൻെറ നേതാവായി തിരിച്ചെത്തിയപ്പോഴേക്കും മലബാറിൽ അദ്ദേഹത്തിനുണ്ടായിരുന്ന എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടിരുന്നു.


"മുസ്ലിം ബഹുജനങ്ങൾ അദ്ദേഹത്തെ(കെ എം മൗലവിയെ) പിഴച്ച ഐക്യക്കാരനായിട്ടാണത്രെ പരിഗണിച്ചിരുന്നത്. "

(കെ എം മൗലവി

 ജീവചരിത്രം - 110)


ജനങ്ങൾ അദ്ദേഹത്തെ അറപ്പുളവാക്കുന്ന വാക്കുകളാൽ പരിഹസിച്ചിരുന്നു.


"വടി വിഴുങ്ങി, തീമിയ്യാ മതക്കാരൻ , വഹാബി തലവൻ , ഐക്യക്കാരൻ , നജിദിലെ ശൈത്താന്റെ പിൻഗാമി, കോൺഗ്രസ്സൊഹാബി... "

(കെ എം മൗലവി

 ജീവചരിത്രം 25 )


അതോടൊപ്പം 1934 ൽ ഐക്യസംഘം പിരിച്ചുവിടുകയും ചെയ്തതോടെ ഇനി സമൂഹത്തിനിടയിൽ ഈ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മാർഗമെന്തെന്നായി പിന്നീടുള്ള ചിന്ത.


കെ എം സീതി സാഹിബിന്റെയും കെഎം മൗലവിയുടെയും ആലോചനയിൽ വിരിഞ്ഞതാണ് മുസ്‌ലിം സമുദായത്തിന്റെ പേരിൽ കേരളത്തിൽ രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും അതിൻെറ മറവിൽ ആശയ പ്രചരണം സാധ്യമാക്കുകയും ചെയ്യുകയെന്നത്.


ഇ മൊയ്തു മൗലവിയെ പോലുള്ള ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പുണ്ടായിട്ടും മൂന്ന് സ്ഥലങ്ങളിലായി മുസ്‌ലിം ലീഗ് രൂപീകൃതമായി.


തലശ്ശേരി, തിരൂരങ്ങാടി , കോഴിക്കോട് പ്രഥമ യൂനിറ്റുകളായ ഈ മൂന്നിടങ്ങളിലും ഭാരവാഹികൾ ഐക്യസംഖക്കാർ തന്നെയായിരുന്നു.


"1935ൽ തലശ്ശേരിയിലാണ് മുസ്‌ലിം ലീഗിന്റെ പ്രഥമ കമ്മിറ്റി നിലവിൽ വന്നത്. ഹാജി അബ്ദുസ്സത്താർ സേട്ട് സാഹിബ്, കെ എം സീതി സാഹിബ് , കെ ഉപ്പി സാഹിബ്, ബി. പോക്കർ സാഹിബ്, എ.കെ കുഞ്ഞുമാഹിൻ ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രഥമ കമ്മിറ്റി. തിരൂരങ്ങാടിയിൽ കെ എം മൗലവി, കൊളക്കാടൻ കോയാമു ഹാജി, ടി വി മുഹമ്മദ് സാഹിബ് എന്നിവരുടെ നേതൃത്വത്തിലും കോഴിക്കോട് എം. വി ഹൈദറോസ് വക്കീൽ, കാത്തിരികോയ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലും മുസ്ലിം ലീഗിൻറെ കമ്മിറ്റികൾ വന്നു. "

(കേരള മുസ്‌ലിം

 നവോത്ഥാനത്തിന്റെ 

നൂറു വർഷങ്ങൾ - വിസ്ഡം ഗ്രൂപ്പ് പ്രസിദ്ദീകരണം.)


ഐക്യസംഘം:* *ന്യായീകരിച്ചു വഷളാവുന്നു.*

 ഐക്യസംഘം:*

*ന്യായീകരിച്ചു വഷളാവുന്നു.*


https://m.facebook.com/story.php?story_fbid=pfbid02GyLvr3xEGTawSpTb97Mjc99JPA94aqpCpqgnpSVc9RgmkGFrFevrWUTQaapimJKFl&id=100024345712315&mibextid=9R9pXO

https://m.facebook.com/story.php?story_fbid=pfbid02GyLvr3xEGTawSpTb97Mjc99JPA94aqpCpqgnpSVc9RgmkGFrFevrWUTQaapimJKFl&id=100024345712315&mibextid=9R9pXO മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 54/313 ➖➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *ഐക്യസംഘം:* *ന്യായീകരിച്ചു വഷളാവുന്നു.* ഐക്യസംഘം തല്ലി പിരിഞ്ഞത് പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതായിരുന്നുവെന്ന് അംഗീകരിക്കാൻ ആധുനിക മൗലവിമാർക്ക് ഒരു നിലക്കും സാധിക്കുന്നില്ല. പലരും പല രൂപത്തിൽ ന്യായീകരിച്ച് ന്യായീകരിച്ച് കുഴങ്ങുകയാണ്. കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിലെ ന്യായീകരണം കാണുക: *ന്യായീകരണം - 1* " എല്ലാവരും അംഗീകരിക്കുന്ന ഒരൊറ്റ നേതൃത്വം ഉണ്ടായിരുന്നില്ല. സംഘടനയുടെ അന്ത്യത്തിലേക്ക് വഴി തെളിയിച്ച ഒരു ഘടകം ഇതുതന്നെയായിരുന്നു. നിലച്ചുപോയ പ്രവർത്തനം ജീവിപ്പിക്കാൻ ഒരു നേതൃത്വം ഇല്ലാത്തതിനാൽ ആരും ശ്രമിച്ചില്ല എന്നതാണ് വാസ്തവം. " (ഇസ്ലാഹി പ്രസ്ഥാനം പേജ് 41) എന്നാൽ ഈ ന്യായീകരണത്തെ പൊളിക്കുന്നതായിരുന്നു കെ.കെ കരീമിന്റെ വിശദീകരണം "ഐക്യ സംഘവും കേരള മുസ്‌ലിം മജ്‌ലിസും ഒരേ ആദർശക്കാരാകയാൽ ഇനി ഐക്യസംഘം നിലനിർത്തേണ്ടതില്ലെന്നും കേരള മുസ്‌ലിം മജ്ലിസിൽ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മതിയെന്നും ആ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. അങ്ങനെ കേരള മുസ്‌ലിം ഐക്യ സംഘം കേരള മുസ്‌ലിം മജ്ലിസിൽ ലയിച്ചു " (കെ എം മൗലവി ജീവചരിത്രം പേജ് 100) അപ്പോൾ പിന്നെ, നേതൃത്വം ഇല്ലാത്തതിനാൽ എന്ന ന്യായീകരണത്തിന് പ്രസക്തിയില്ല. കേരളാ മുസ്‌ലിം മജ്‌ലിസിനില്ലാത്ത ഒരു നേതൃദാരിദ്ര്യം മുസ്‌ലിം ഐക്യ സംഘത്തിന് മാത്രം വന്നതെങ്ങിനെ ? മാത്രമല്ല, ഐക്യസംഘം രൂപീകരിച്ചത് മുതൽ ഒരു വർഷം പോലും ഒഴിയാതെ എല്ലാ വർഷവും സംസ്ഥാന സമ്മേളനം നടത്തിയത് നേതൃ ദാരിദ്ര്യത്തിന്റെ അടയാളമായിരുന്നോ? കെ എം മൗലവി, കെ എം സീതി സാഹിബ്, ഇ. മൊയ്തു മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ കോൺഗ്രസിലും മറ്റും പ്രവർത്തിച്ച് മികവുറ്റ പ്രവർത്തകരാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഈ നേതാക്കൾ തന്നെയായിരുന്നു പിന്നീട് കേരള നദ് വതുൽ മുജാഹിദീൻ (കെ എൻ എം) രൂപീകരിച്ചതും പ്രവർത്തിച്ചതും. "ഈ സംഘടനയുടെ നേതാക്കൾ കേരളത്തിലെ പണ്ഡിത പാമര ഭേദമന്യേ ചെറിയവരെന്നോ വലിയവരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവർക്കും അംഗങ്ങളാവാൻ പറ്റിയ കേരള നദ് വതുൽ മുജാഹിദീൻ രുപീകരിക്കുകയും ചെയ്തു." (ഐക്യ സംഘവും കേരള മുസ്‌ലിംകളും എൻ കെ അഹമ്മദ് മൗലവി പേജ് : 57 ) *ന്യായീകരണം - 2* " ഐക്യസംഘം സ്വന്തമായി സ്വത്തുക്കളോ സ്ഥാപനങ്ങളോ ഓഫീസുകളോ ഒന്നും തന്നെ സമ്പാദിച്ചിരുന്നില്ല. അത് സംഘത്തിൻെറ അന്ത്യത്തിന് കാരണമായ കാര്യങ്ങളിൽ ഒന്നാണ്. ഏതെങ്കിലും വിധത്തിലുള്ള ആസ്തി ഉണ്ടായിരുന്നുവെങ്കിൽ അവയുടെ നിലനിൽപ്പിന്റെയും അവകാശത്തിന്റെയും പേരിലെങ്കിലും സംഘം നാമമാത്രമായെങ്കിലും നിലനിൽക്കുമായിരുന്നു. " (ഇസ്‌ലാഹി പ്രസ്ഥാനം കെ എൻ എം പേജ് : 41 ) ഐക്യ സംഘത്തിന് യാതൊരു സമ്പാദ്യവും ഇല്ലെന്നതും ശുദ്ധ കളവാണ്. ഐക്യ സംഘത്തിൻെറ വഖഫ് സ്വത്തുക്കൾ പിൽക്കാലത്ത് ഫാറൂഖ് കോളേജിന് നൽകുകയാണ് ചെയ്തത്. കെ കെ കരീം എഴുതുന്നു: "ഐക്യ സംഘത്തിന്റെ വഖഫ് സ്വത്തുക്കൾ പിൽക്കാലത്ത് ഫാറൂഖ് കോളേജിന് നൽകുകയാണുണ്ടായത്." (കെ എം മൗലവി ജീവചരിത്രം പേജ് 100) ഏതായാലും നാട്ടുകാർ തമ്മിലുള്ള തർക്കം തീർക്കാനെന്ന പേരിൽ രൂപീകരിക്കപ്പെട്ട ഐക്യ സംഘം അതിന്റെ നേതൃത്വത്തിനിടയിലെ തർക്കം തീർക്കാൻ സാധിക്കാതെ പിരിച്ചുവിടേണ്ടിവന്നു എന്ന ജാള്യത മറച്ചു വെക്കാനാണ് ഈ ന്യായീകരണങ്ങളെല്ലാം.


മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദ് നേതാവോ ?*53

 

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 53/313

➖➖➖➖➖➖➖➖➖➖➖➖

✍️ aslam saquafi payyoli


*മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദ് നേതാവോ ?*


ജനങ്ങളുടെയിടയിൽ മതിപ്പുണ്ടാക്കാൻ വേണ്ടി മത - രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവമായവരെ വഹാബി നേതാവാക്കി പരിചയപ്പെടുത്തുന്ന ശൈലി ആധുനിക മൗലവിമാർ സ്വീകരിച്ചിട്ടുണ്ട്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും ഇസ്‌ലാഹി നായകന്മാരായി പരിചയപ്പെടുത്തപ്പെട്ടത് 

അങ്ങനെയാണ്. 


"ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ഉന്നത ശീർഷനായ ഒരു ഇസ്‌ലാഹി പ്രവർത്തകനായിരുന്നു. "

(മുജാഹിദ് സംസ്ഥാന സമ്മേളനം.

2002 സുവനീർ പേ: 66)


സത്യത്തിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വഫാത്തായി മൂന്നുവർഷം കഴിഞ്ഞതിനുശേഷമാണ് വഹാബി പ്രസ്ഥാനം കേരളത്തിൽ ഉടലെടുത്തത് തന്നെ.(വിശദമായി മുമ്പ് പരാമർശിച്ചിട്ടുണ്ട് ) അദ്ദേഹം വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചവരായതുകൊണ്ട് അവരൊക്കെ മുജാഹിദായിരുന്നു എന്ന് വരുത്തിതീർത്താൽ മുജാഹിദ് പ്രസ്ഥാനം വിമർശിക്കപ്പെടേണ്ടതല്ലെന്ന ഒരു ധാരണ പൊതു സമൂഹത്തിനിടയിൽ ഉണ്ടായിത്തീരും. അതാണ് മൗലവിമാർ ലക്ഷ്യം വെക്കുന്നത്. 


കെ പി സി സി അധ്യക്ഷനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുജാഹിദാണെന്ന് പ്രചരിപ്പിക്കുന്നതിന്റെ പിന്നിലും ഇതുതന്നെയായിരുന്നു ലക്ഷ്യം. 


സമ്മേളന സുവനീറുകളിലൊക്കെ ഇസ്‌ലാഹി നേതാക്കളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരും കാണാം.


എന്നാൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുസ്‌ലിം ഐക്യ സംഘത്തിൽ മെമ്പറായിരുന്നില്ലെന്ന് ഇ. മൊയ്തു മൗലവി എൻ്റെ കൂട്ടുകാരൻ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.


"പരേതപുരുഷൻ ഐക്യ സംഘത്തിൽ മെമ്പറായി ഒരിക്കലും ചേർന്നിട്ടില്ല. അതിൻെറ സമ്മേളനങ്ങളിൽ എപ്പോഴും പങ്കെടുക്കാറുണ്ടായിരുന്നു. നല്ല ആദർശങ്ങളോട് യോജിക്കുകയും ഇഷ്ടപ്പെടാത്തതിനെ മുഖം നോക്കാതെ കർശനമായി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുവിൽ സംഘത്തിൻെറ പ്രവർത്തനം 'കൈപ്പുകൊണ്ടിറക്കാനും മധുരം കൊണ്ട് തുപ്പാനും വയ്യാത്ത സ്ഥിതിയിലായി 'രുന്നുവെങ്കിലും  വഴിപിരിയാതെ പോന്നു. "

(എന്റെ കൂട്ടുകാരൻ

പേജ് 198 199)


എന്നാൽ പലിശ അനുവദനീയമാക്കി  

' രിസാലതുൻ ഫിൽ ബങ്കി ' എന്ന പുസ്തകം കെ.എം മൗലവി എഴുതി ഐക്യസംഘം പ്രസിദ്ധീകരിച്ചതോടെ  അതിനെതിരെ ശക്തമായി ശബ്ദിച്ചതും ആ പ്രസ്ഥാനം തന്നെ തരിപ്പണമാവാൻ ഹേതുവായതും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രവർത്തനമായിരുന്നു.


കെ എം സീതി സാഹിബിന്റെയും കെഎം മൗലവിയുടെയും ഈ കുതന്ത്രത്തെ മുളയിലെ നുള്ളി കളഞ്ഞതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് അനല്പമായ പങ്കുണ്ട്. ഇക്കാരണത്താൽ മരണം വരെ കെഎം സീതി സാഹിബ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനോട് ശത്രുത വെച്ചു പോന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ മുജാഹിദ് നേതാവായി പരിചയപ്പെടുത്തുന്ന ആധുനിക മൗലവിമാരുടെ തൊലിക്കട്ടി സമ്മതിക്കുക തന്നെ വേണം.

മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ* വൈരുദ്ധ്യം 1 അല്ലാഹുവിന്ന് ഭാഗം

 



*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


വൈരുദ്ധ്യം 1


അല്ലാഹുവിനു ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്റാണ്


അല്ലാഹുവിനു ഭാഗം, സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാ മിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്നതാണ്. കെ.എൻ. എം. മുഖപത്രമായ "അൽമനാർ' എഴുതുന്നു: “അല്ലാഹുവിനു ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വ സിക്കുക, മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹര ണമായെടുക്കാം.” (അൽ മനാർ 1952 ജനുവരി 20)


അല്ലാഹുവിന് ഭാഗമുണ്ട്


അല്ലാഹുവിനു രണ്ട് ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം. "അൽമനാർ' എഴുതുന്നു: “അല്ലാഹുവിന്റെ ഇരു കൈകളും (ഇരുഭാഗവും) വലതുഭാഗമാണ്.” (അൽമനാർ 2004 ഡിസംബർ, പേജ് 36) 1952ലെ കുഫ്റ് 2004ൽ തൗഹീദാകുന്നു.


ചോദ്യം: 1952ൽ അല്ലാഹുവിനു ഭാഗം ഉണ്ടെന്ന്


വിശ്വസിക്കൽ കുഫ്റാണെന്നതിനും 2004ൽ അല്ലാഹുവിന് 2 ഭാഗമുണ്ടെന്നും രണ്ടും വലതു ഭാഗമാണെന്നും വിശ്വസിക്കലാണ് തൗഹീദ് എന്നതിനും ഖുർആനിൽ രേഖയുണ്ടോ? കാലപ്പഴക്കം കൊണ്ട് ദൈവ വിശ്വാസത്തിൽ മാറ്റം വരുമോ? മാറ്റം വന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് മൗലവിമാരുടെ അഖീദ ശരിയല്ലെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ?


Ahlussunna

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh