Sunday, October 1, 2023

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (നാല് )19നബിസ്നേഹ പ്രകടനം *പുതിയ ശൈലികളിൽ

 https://www.facebook.com/100024345712315/posts/pfbid02YhtCgFpBRYLmDh8eqW5TuBrVYgpW2pEmKiXbvrMuy4VDt1TzXtdrmbLY9XKhG5ihl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 19/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (നാല് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം 

*പുതിയ ശൈലികളിൽ*


നബി(സ) കൽപ്പിക്കാത്ത ശൈലികളിൽ സ്നേഹപ്രകടനം നടത്തൽ ബിദ്അത്താണെന്ന് പറയുന്ന മൗലവിമാർ തന്നെ നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്വഹാബികൾ സ്നേഹപ്രകടനം നടത്തിയതിന്റെ ഉദാഹരണങ്ങൾ എഴുതുന്നത് നോക്കൂ.


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ അനുഗ്രഹത്തിനു വേണ്ടി നബി (സ) യുടെ സ്വഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് നബി(സ)യോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ചില കാര്യങ്ങൾ മാത്രമാണ്. "

(ശബാബ് വാരിക 2011 

മാർച്ച് 11 പേജ് 30)


സ്വഹാബിയായ അംറുബ്നുൽ ആസ്(റ)പറയുന്നു: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും എൻ്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലി നോടാണ്. ആദരവ് കാരണത്താൽ റസൂൽ(സ) യെ സൂക്ഷിച്ചൊന്നു നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. (മുസ്ലിം)

(അൽ ഇസ്ലാഹ് മാസിക 

2022 ആഗസ്റ്റ് പേജ് 6)


"പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ ആയിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ) യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും;രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും.ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ (റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയും ഉള്ള ആളായിരുന്നു ജഅ്ഫർ ബ്നു മുഹമ്മദ് (റ) പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.

(ശബാബ് വാരിക 2019 

നവംബർ 22 പേജ് 33)


ഇങ്ങനെ നബി(സ) നിർദ്ദേശിക്കുകയോ പഠിപ്പിക്കുകയോചെയ്യാത്ത രൂപത്തിൽ സ്വഹാബികൾ നബി (സ )യോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നൂറുകണക്കിന് ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും. ദീനിലില്ലാത്ത നിബന്ധനകൾ വെച്ച് പ്രവാചക സ്നേഹത്തെ ഇല്ലായ്മ ചെയ്യൽ മാത്രമാണ് മൗലവിമാരുടെ ലക്ഷ്യം.


എന്നാൽ പുതിയ രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെ ആദ്യകാല മൗലവിമാരും സ്വാഗതം ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷമാണ് മൗലവിമാർക്ക് നബിദിനാഘോഷം ബിദ്അത്തായി മാറിയത്.


മുജാഹിദ് പണ്ഡിതസഭയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദിൽ എഴുതുന്നു:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബി(സ)യുടെ മഹാത്മ്യത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. "

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് : 194 )


നബി(സ) കൽപ്പിക്കാത്ത രൂപത്തിലും ശൈലിയിലും അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നും അത് ആദ്യകാല മൗലവിമാർ അംഗീകരിച്ചതാണെന്നും ഇപ്പോൾ മൗലവിമാർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ആദ്യകാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിലൂടെ നാം ഗ്രഹിച്ചു കഴിഞ്ഞു.

നബിസ്നേഹ പ്രകടനം* *പുതിയ രൂപങ്ങൾ ബിദ്അത്തോ?നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (നാല് )*

 https://www.facebook.com/100024345712315/posts/pfbid02oRo9xSonfa1BnKKNWoHKg6vN8mBSdnMR4AYmDuM86QgdCc84V1Rb3iDcTjqQPZjnl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 18/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (നാല് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം*

*പുതിയ രൂപങ്ങൾ ബിദ്അത്തോ?*


നബി(സല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവും ആണെന്നാണ് മുജാഹിദ് വിശ്വാസം.


ശബാബ് വാരികയിൽ നിന്ന്:

"നബി(സ)യെ സ്നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്, അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്. "

(ശബാബ് 2013 

ജനുവരി 18 പേജ് 16)


മതപരമായി ഒരു അടിസ്ഥാനവും ഈ പറഞ്ഞ വാദങ്ങൾക്കില്ല.

സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും നബി(സ)യോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും.


മുജാഹിദുകൾ തന്നെ അത് ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. 


നബിദിനാഘോഷം എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:


"അബൂബക്കർ സിദ്ദീഖ് (റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം ? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു : ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിൻറെ റസൂലിനോട് ഏറ്റവും അടുത്തവയാണ്. (അഹ്‌മദ്)


ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ് അവിടുത്തെ (നബി(സ) യുടെ )ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ (റ) നോട് പറഞ്ഞു: അബ്ദുല്ല ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം ഖത്താബിന്റെ മകൻ ഉമർ തൻറെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നു എന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു.ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നു എന്ന്.  അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്ലിംകളുടെ കബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700)നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ ! "


ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി ഇവിടെ ഉദ്ധരിച്ചത്.  

നബി(സ) പഠിപ്പിക്കാത്ത രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കൽ ബിദ്അത്താണെന്ന മൗലവിമാരുട പുതിയ വാദത്തെ അവർ തന്നെ ഇവിടെ തകർത്തിരിക്കുന്നു. അല്ലെങ്കിൽ ഈ രണ്ടു സ്വഹാബികളും ചെയ്തത് ബിദ്അത്താണെന്ന് പറയേണ്ടിവരും. കാരണം ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ നബി(സ) അവരോട് നിർദ്ദേശിച്ചിട്ടില്ലല്ലോ.

ജന്മദിനത്തെ കുറിച്ച്* *ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*മുജാഹിദ് വൈരുദ്ധ്യങ്ങൾ (മൂന്ന്

 https://www.facebook.com/100024345712315/posts/pfbid0mZTgFPNRKJD2rPjd43bu5bVhd52eGUH86cZAG9GGLWad7w8qkStQn43JBYUaX7ycl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 17/ 313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ (മൂന്ന് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തെ കുറിച്ച്*

*ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*


നബിദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളതാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നത്.


വഹാബി പ്രസിദ്ധീകരണത്തിൽ എഴുതുന്നു :

"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


ഇതൊരിക്കലും ശരിയല്ല. കാരണം തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്.


പ്രവാചകമാരുടെ ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയും ഹദീസിൽ വന്നില്ലെന്ന വാദത്തെ അവർ തന്നെ നേരിടുന്നത് കാണാം.


നബി(സ)യുടെയും ആദം നബി(അ)

ന്റെയും ജന്മദിനത്തെ കുറിച്ച്  ഹദീസിൽ വന്നത് മുജാഹിദിന്റെ അൽ മനാർ മാസികയിൽ നിന്ന് തന്നെ ഉദ്ദരിക്കട്ടെ.


"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :


"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


നോക്കൂ, 

ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടാണ്.

നബിദിനാഘോഷം മുജാഹിദ് വൈരുദ്ധ്യങ്ങൾ ഖുർആനിൽ തെളിവുണ്ടോ?(ര

 https://www.facebook.com/100024345712315/posts/pfbid02fVaqww5JqenwKAuWZrUE31ob4pmEBfUNoJef21j4KszXYn3LH9vAWD8t15Ryf6C2l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 16/313

➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം 

മുജാഹിദ് വൈരുദ്ധ്യങ്ങൾ (രണ്ട്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


നബിദിനാഘോഷവുമായി ബന്ധപ്പെട്ട് മൗലവിമാർ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം ഖുർആനിൽ തെളിവുണ്ടോ എന്നാണ്.


മുജാഹിദ് സ്ഥാപക നേതാക്കളുടെ ആദർശത്തിന് കടക വിരുദ്ധമാണ് ഇത്തരം ചോദ്യങ്ങളെന്ന് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടും.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

 എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ) യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

നബിദിനാഘോഷം:* മുജാഹിദ് വൈരുദ്ധ്യങ്ങൾ (രണ്ട്)*ഖുർആനിൽ തെളിവുണ്ടോ?*

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 16/313

➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം മുജാഹിദ് വൈരുദ്ധ്യങ്ങൾ (രണ്ട്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


നബിദിനാഘോഷവുമായി ബന്ധപ്പെട്ട് മൗലവിമാർ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം ഖുർആനിൽ തെളിവുണ്ടോ എന്നാണ്.


മുജാഹിദ് സ്ഥാപക നേതാക്കളുടെ ആദർശത്തിന് കടക വിരുദ്ധമാണ് ഇത്തരം ചോദ്യങ്ങളെന്ന് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടും.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

 എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ) യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

നബിദിനാഘോഷം : വഹാബി വൈരുദ്യങ്ങൾ (ഒന്ന്) *ജന്മദിനത്തിന്* *മഹത്വമുണ്ടോ ?*15

 https://www.facebook.com/100024345712315/posts/pfbid05DQzb7kBd9ZHFgG9ZpvQZYfKepb85n7NdiWeJS3RB7QWubWic4QgurMf53tYbRNql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം  15/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്യങ്ങൾ (ഒന്ന്)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തിന്* *മഹത്വമുണ്ടോ ?*


തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?


ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ. 


നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ്  കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."

(അൽമനാർ 2006 ഏപ്രിൽ പേജ് :13)


എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു.  ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.


തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.


"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."

നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)


"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."

(നബിദിനാഘോഷം പേ: 31

സുഹൈർ മൗലവി)


അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:


"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച്  അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് 197)

സ്വഹാബികളുടെ ചര്യയിലും മൗലവിമാർ ശിർക്ക് കണ്ടെത്തുന്നു14 ശഅറ് മുബാറക വിയർപ്പ!

 https://m.facebook.com/story.php?story_fbid=pfbid0cJFiVXGdJn4eEbvYSV4MZ5NpVd43BLWpPv5B6ar8Qc93pr9JD3mtH6bhh2TLaSFrl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം  14/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli

*സ്വഹാബികളുടെ ചര്യയിലും

 മൗലവിമാർ ശിർക്ക് കണ്ടെത്തുന്നു!!*


കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വഹാബികളെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ ചര്യകളെ ശിർക്കിന്റെയും കുഫ്റിന്റെയും ഇനങ്ങളായി പഠിപ്പിക്കുന്നുവെന്നതാണ് ഏറെ സങ്കടകരം. 


നബി(സ) യുടെ വസ്ത്രം കൊണ്ടും വിയർപ്പ് കൊണ്ടും ബറക്കത്ത് എടുത്തവരായിരുന്നല്ലോ സ്വഹാബികൾ. എന്നാൽ ഇത്തരം കാര്യങ്ങൾ കടുത്ത ശിർക്കും കുഫ്റുമായി മൗലവിമാർ പ്രഖ്യാപിക്കുന്നത് നോക്കൂ.


"അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )."

(ശബാബ് വാരിക 2011

ഏപ്രിൽ 1 പേജ് : 22)


നബി(സ) യുടെ വിയർപ്പ് കൊണ്ടും അവിടുത്തെ തിരു കേശം കൊണ്ടും സ്വഹാബികൾ ബറക്കത്ത് എടുത്തിരുന്നു. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ഇതും ശബാബ് വാരികയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.


സി.പി ഉമർ സുല്ലമി എഴുതുന്നു:


"നബി(സ) യോട്  ബന്ധപ്പെട്ട പല വസ്തുകളുടെയും ബറകത്ത് സഹാബികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹുദൈബിയ സന്ധിയിൽ വെച്ച് മുശ്രിക്കുകളുമായി സമാധാന സന്ധിയിൽ ഏർപ്പെട്ടതിനുശേഷം നബി(സ) ഇഹ്റാമിൽ നിന്നും ഒഴിവാകുകയുണ്ടായി.

നബി(സ) തലമുണ്ഡനം ചെയ്തപ്പോൾ ആ മുടി അനുയായികൾക്ക് വിഭജിച്ചു കൊടുത്തതായി ഹദീസിൽ വന്നിട്ടുണ്ട്. 


അനസ്(റ) പറയുന്നു: നബി(സ) തല മുണ്ഡനം ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ മുടി ആദ്യമായി വാങ്ങിയത് അബൂത്വൽഹത്ത് (റ) ആയിരുന്നു. (ബുഖാരി)


ഇബ്നു സീരീൻ(റ) പറഞ്ഞു: നബി(സ)യുടെ ഒരു മുടി എൻ്റെ അടുത്തുണ്ടാവുക എന്നത് ലോകത്തുള്ള മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണ്. 

(ബുഖാരി)


നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബറകത്ത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നബി(സ)ഒരിക്കൽ ഉമ്മുസുലൈമിന്റെ(റ)വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.(ഉമ്മുസുലൈം ബീവി നബി(സ) യുമായി വിവാഹബന്ധം ഹറാമായ സ്ത്രീയാണ്.) അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നു കയറിയപ്പോൾ നബി(സ)നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു. നബി(സ)യെ അവർ ചെന്ന് നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി(സ) ചോദിച്ചു : ഉമ്മുസുലൈം, എന്താണ് നീ ചെയ്യുന്നത്?

അവർ പറഞ്ഞു : അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഹ്രഹിക്കുന്നു. നബി(സ)പറഞ്ഞു : ശരി. (ബുഖാരി)" 


(ശബാബ് വാരിക 2010

നവംബർ 12 പേജ് : 31)


നബി (സ) യുടെ വിയർപ്പുകൊണ്ടും തിരുകേശം കൊണ്ടും സഹാബികൾ ബർക്കത്ത് എടുത്തുവെന്നും  ബറക്കത്തിന് വേണ്ടി സൂക്ഷിച്ചുവെന്നും സ്വഹീഹായ ഹദീസുകളിൽ സ്ഥിരപ്പെട്ടതാണെന്നറിഞ്ഞിട്ടും നബി(സ)യുടെ വിയർപ്പ് കൊണ്ടും തിരുകേശം കൊണ്ടും ബറകത്ത് എടുക്കൽ ശിർക്കാണെന്ന് പഠിപ്പിക്കുക വഴി സ്വഹാബികൾക്ക് പോലും തൗഹീദ് ശരിയായ രൂപത്തിൽ മനസിലായിട്ടില്ല, അവർ വിശ്വാസികൾ തന്നെയല്ല എന്ന സന്ദേശമാണല്ലൊ സമൂഹത്തിന് കൈമാറുന്നത്.


                    (തുടരും)

സ്വഹാബികളുടെ ഏകോപനം* *ദീനിൽ തെളിവല്ലെന്ന്!!* ഖുത്വബ 13

 മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 13/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്വഹാബികളുടെ ഏകോപനം*

*ദീനിൽ തെളിവല്ലെന്ന്!!*


നബി (സ) യുടെ കാലത്ത് തന്നെ കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിച്ചിട്ടുണ്ട്. 

ഇസ്‌ലാമിക പ്രചരണങ്ങൾ ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചിരുന്നത് സഹാബികളായിരുന്നു. അവർ എന്താണോ വിശ്വസിച്ചിരുന്നത് ഏത് രൂപത്തിലായിരുന്നുവോ കർമ്മങ്ങൾ ചെയ്തിരുന്നത്, അത് അങ്ങനെ തന്നെ സ്വീകരിക്കലാണ് ഒരു വിശ്വാസിയുടെ കടമ. അല്ലാത്തപക്ഷം അവൻ്റെ വിശ്വാസങ്ങൾക്കും കർമ്മങ്ങൾക്കും ഭംഗം വരും. 


ലോകത്ത് ഏത് രാജ്യത്ത് ചെന്നാലും ഒരേ ഭാഷയിലാണ് നിസ്കാരം, വാങ്ക്, ഖുതുബ...

സ്വഹാബികളിൽ നിന്ന് ദീൻ മനസ്സിലാക്കിയവർക്ക് ഒരിക്കലും അറബേതര ഭാഷയിൽ വാങ്ക് വിളിക്കാനോ ഖുതുബ നിർവഹിക്കാനോ നിസ്കരിക്കാനോ സാധ്യമല്ല. 

എന്നാൽ ഈ ഒരു ഭാഷാ ഐക്യം മുജാഹിദുകൾ തകർത്തു കളഞ്ഞു. പല പള്ളികളിലും മലയാള ഖുതുബ നിർവഹിച്ചു തുടങ്ങി. അപ്പോൾ, സ്വാഭാവികമായും ചോദ്യം വന്നു. ലോകത്ത് ഒരിടത്തും സ്വഹാബികൾ അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചിട്ടില്ലല്ലോ?  സ്വഹാബികളൊക്കെ ചെയ്തതുപോലെയല്ലേ നമ്മൾ ചെയ്യേണ്ടത് ? ഈ ചോദ്യത്തെ മൗലവിമാർ നേരിട്ടത് സ്വഹാബികളും കേരളത്തിലെ മുസ്ലിയാക്കളും ഞങ്ങൾക്ക് തുല്യമാണ് എന്ന പ്രതികരണത്തിലൂടെയാണ്. 

അഥവാ കേരളത്തിലെ മുസ്ലിയാക്കൾ പറയുന്നതോ ചെയ്യുന്നതോ ഞങ്ങൾക്ക് തെളിവില്ലാത്തതുപോലെ സ്വഹാബികൾ ചെയ്തതും അവർ പറയുന്നതും ഞങ്ങൾക്ക് തെളിവല്ല.


എം ടി അബ്ദുറഹ്മാൻ മൗലവി എഴുതുന്നു:


"പ്രസ്തുത ചരിത്ര സത്യങ്ങൾ മുമ്പിൽ വച്ച് ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്ത വരോട് അറബിയിൽ ഖുതുബ ഉപദേശം ചെയ്തിരുന്നു എന്ന് സമ്മതിക്കാൻ നിർവാഹമില്ല. ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്ന പക്ഷം വസ്തുനിഷ്ഠമായ ഒരു റിപ്പോർട്ട് തെളിയിക്കേണ്ടതാണ്. ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കള്‍ ചെയ്യുന്നത് ദീനിൽ തെളിവല്ലാത്ത പോലെ അതും തെളിവാകയില്ല"

(ജുമുഅ ഖുതുബ 

മദ്ഹബുകളിൽ

പേജ് 54 )


നോക്കൂ, എത്ര പച്ചയായിട്ടാണ് സ്വഹാബികളെ തള്ളിക്കളയുന്നത്. 

ഈ പ്രഖ്യാപനം നടത്തിയ മൗലവി മുജാഹിദ് പണ്ഡിത തറവാട്ടിലെ കാരണവരും തലമുതിർന്ന പണ്ഡിതനും കെ എൻ എം ദീർഘകാല സെക്രട്ടറിയായിരുന്ന കെ.പി മുഹമ്മദ് മൗലവിയെ പോലുള്ള നിരവധി മൗലവിമാരുടെ ഗുരുവര്യരുമാണ്. 


കെ എൻ എം ഔദ്യോഗിക പ്രസിദ്ധീകരണമായ വിചിന്തനം വാരികയിൽ എഴുതുന്നു:


"ഇസ്ലാഹി പണ്ഡിത തറവാട്ടിലെ കാരണവരും കേരളത്തിലെ തലമുതിർന്ന നിരവധി പണ്ഡിതന്മാരുടെ ഗുരുവര്യമായിരുന്ന വാഴക്കാട് എം ടി അബ്ദുറഹ്മാൻ മൗലവി...

ജുമാ ഖുതുബ മദ്ഹബുകളിൽ എന്നതാണ് ശ്രദ്ധേയ ഗ്രന്ഥം. വാഴക്കാട് ദാറുൽ ഉലൂമു മായി ഉണ്ടായിരുന്ന സഹവാസമാണ് എം ടി യെ പ്രശസ്തനും ഉസ്താദുമാരുടെ ഉസ്താദുമാക്കിയത്. 

കെ പി മുഹമ്മദ് മൗലവി, കെ. എൻ ഇബ്റാഹിം മൗലവി എൻ കെ  അഹമ്മദ് മൗലവി, മുഹിയുദ്ധീൻ ആലുവായി എന്നിവർ പ്രധാന ശിഷ്യരാണ് "


(വിചിന്തനം വാരിക 2019 

മെയ് 1 പേജ് : 2 )

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം12 സ്വഹാബികളെ അവഗണിച്ച**മുജാഹിദ് പ്രസ്ഥാനം

 https://www.facebook.com/100024345712315/posts/pfbid023yzH25qFUXrBzv4sQ86im8HadVv31gxjLy4Q4twdDDMpj3hJr1B8dNQhML8o3EcXl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 12/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്വഹാബികളെ  അവഗണിച്ച*

*മുജാഹിദ് പ്രസ്ഥാനം*


സ്വഹാബികളെ അംഗീകരിച്ചു കൊണ്ടും പിന്തുടർന്ന് കൊണ്ടും മുന്നോട്ടുപോകാൻ കപട വിശ്വാസികൾക്ക് സാധിക്കുകയില്ലന്നാണല്ലോ ഖുർആനിക അധ്യാപനം. 

വിജയിക്കുന്ന കക്ഷികളുടെ അടയാളമായി തിരുനബി (സ) പറഞ്ഞു തന്നതും നബി(സ)യുടെയും സ്വഹാബികളുടെയും ചര്യ പിന്തുടരുന്നവർ എന്നാണല്ലോ. അപ്പോൾ ഒരിക്കലും പിഴച്ചകക്ഷികൾക്ക് സ്വഹാബികളെ അനുധാവനം ചെയ്യാൻ സാധിക്കുകയില്ല. 


സ്വഹാബികൾ അംഗീകരിക്കപ്പെടാൻ പറ്റുന്നവരല്ലെന്ന കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നവരാണ്  

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.  

അതിനാൽ ഒട്ടേറെ സത്കർമ്മങ്ങൾ അവർക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. 


എന്നാൽ ഗൾഫിലെ സലഫികൾക്ക് ഇതിലൊന്നും കടുത്ത നിലപാടുകളില്ല. 


എം ഐ സുല്ലമി എഴുതുന്നു :


"വെള്ളിയാഴ്ചയിലെ ഒന്നാം വാങ്ക് പള്ളിയിൽ വെച്ച് നിർവഹിക്കേണ്ടതുണ്ടോ ? അനിവാര്യമാണെങ്കിൽ അങ്ങാടിയിൽ പോയി ഒന്നാം വാങ്കും പള്ളിയിൽ വെച്ച് രണ്ടാം വാങ്കും നടത്താമെന്ന് ചിലർ പറയുന്നു. എന്ന ചോദ്യത്തിന് സൗദിയിലെ പണ്ഡിത സമിതി നൽകിയ മറുപടി പരിശോധിച്ചാൽ ഇത് വ്യക്തമാവുന്നതാണ്.

ഉത്തരം: പള്ളിയിൽ വെച്ച് വാങ്ക് വിളിക്കുന്നവനെ തടയേണ്ടതില്ല. അതിനെ വിരോധിക്കാനുള്ള ഒരു തെളിവും ഞങ്ങൾക്കറിഞ്ഞുകൂടാ എന്നാണ് ഒന്നാമതായി ഞങ്ങൾക്ക് പറയാനുള്ളത്. രണ്ടാമതായി പറയാനുള്ള കാര്യം നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖുലഫാക്കളുടെയും ചര്യയെ അനുധാവനം ചെയ്യുവിൻ എന്ന് നബി പറഞ്ഞിട്ടുണ്ട്.  വെള്ളിയാഴ്ചയിലെ ആദ്യത്തെ ബാങ്ക് ഉസ്മാൻ(റ) ആജ്ഞാപിച്ചതാണ്. അദ്ദേഹം മൂന്നാമത്തെ ഖലീഫയാണല്ലോ. സഹാബികൾ ആരും അതിൽ പ്രതിഷേധിച്ചിട്ടില്ല. ഭൂരിപക്ഷം മുസ്ലിങ്ങളും അത് പിന്തുടരുകയും ചെയ്യുന്നു. 

(ശൈഖ് ഇബ്നു ബാസ് അധ്യക്ഷതയിൽ ചേർന്ന പണ്ഡിത സമിതിയുടെ 2601 ആം നമ്പർ ഫത്‌വ വാല്യം എട്ട് പേജ് : 1999 നോക്കുക)

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും പേജ് : 143.)


അത് പോലെ റമളാനിലെ തറാവീഹ് നിസ്കാരം എല്ലാ സ്ഥലങ്ങളിലും 20 റക്അത്ത് നിർവഹിക്കുമ്പോൾ കേരളത്തിൽ എട്ടും പതിനൊന്നുമൊക്കെയാക്കി സ്വഹാബത്തിന്റെ പിന്തുടർച്ചയെ അറുത്തു മാറ്റുകയാണ് വഹാബികൾ ചെയ്തത്. അവിടെയും ഉമർ(റ)ന്റെ ചര്യ ഹദീസിൽ സ്ഥിരപ്പെട്ടിട്ടും അതിനു തട്ടിമാറ്റുകയാണ് മൗലവിമാർ ചെയ്തിട്ടുള്ളത്.


കെ എൻ എം

മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


"യഥാർത്ഥത്തിൽ ദീനിയായ ഒരു അമൽ ഉമർ (റ) ചെയ്തോ ഇല്ലേ എന്ന് നോക്കിയല്ലല്ലോ ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത്....

തറാവീഹ് നിസ്കാരത്തെപ്പറ്റി നബി (സ)യിൽ നിന്ന് യുക്തമായ റിപ്പോർട്ട് വന്നിരിക്കെ ഉമർ(റ) പറഞ്ഞുവെന്ന് പറഞ്ഞാൽ തന്നെ അതിന് സ്വീകാര്യത ഇല്ല "


(അൽമനാർ മാസിക 2001

ആഗസ്റ്റ് പേജ് 47 )


നോക്കൂ, നബി(സ)യിൽ നിന്നും വ്യക്തമായ റിപ്പോർട്ട് വന്നിട്ടും ഉമർ (റ) നബി (സ) ക്കെതിര് പ്രവർത്തിച്ചു എന്നൊരു സന്ദേശമാണല്ലോ ഇതുവഴി വിശ്വാസികൾക്ക് കൈമാറുന്നത്. സത്യത്തിൽ നബി (സ) യിൽ നിന്നും വ്യക്തമായ സ്വഹീഹായ ഒരു റിപ്പോർട്ട് തറാവീഹിന്റെ റക്അത്ത് ന്റെ എണ്ണം സ്ഥിരപ്പെടുത്തുന്നതിൽ വന്നിട്ടില്ല.  അതുകൊണ്ടുതന്നെ കർമ്മ ശാസ്ത്ര പണ്ഡിതരെല്ലാം ഈ വിഷയത്തിൽ സ്വഹാബികളുടെ മാതൃകയാണ് തെളിവായി സ്വീകരിച്ചത്. അതാവട്ടെ ഇരുപത് റക്അത് സ്ഥിരപ്പെട്ട് വന്നിട്ടുമുണ്ട്.

പക്ഷേ കേരളത്തിൽ മുജാഹിദുകൾ ഈ വിഷയത്തിൽ സ്വഹാബികളെ അവഗണിച്ച് മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. 

        

                     (തുടരും )

മുജാഹിദ് പ്രസ്ഥാനം11സ്വഹാബികളെ അവഗണിച്ചവർ

 https://www.facebook.com/100024345712315/posts/pfbid0iEbJjGXru3jigUjwWFizaYxp7jY1G5W2fomXQMEGeMwTb6LRX9M5S4aM7mii8Mo4l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 11 / 313

➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


സ്വഹാബികളെ 

അവഗണിച്ചവർ


ഈജിപ്തിലെ മത യുക്തിവാദികളിൽ നിന്നും വക്കം മൗലവിയെ ആകർഷിച്ചത് പ്രധാനമായും  മൂന്ന് കാര്യങ്ങളായിരുന്നല്ലോ.

അതിൽ ഹദീസ് നിഷേധത്തെ കുറിച്ചാണ് നമ്മൾ വിശാലമായി ചർച്ചചെയ്തത്. 


രണ്ടാമത്തെ കാര്യം സ്വഹാബികളെ അവഗണിക്കുക എന്നതാണ്. അതായത് സ്വഹാബികൾ ചെയ്ത കാര്യങ്ങൾ അത് നബി (സ) ചെയ്തിട്ടില്ല, അവിടുന്ന് പഠിപ്പിച്ചിട്ടില്ല, അതിനാൽ നമ്മൾ അത് ചെയ്യേണ്ടതില്ല. അത്തരം കാര്യങ്ങൾ അനാചാരങ്ങളാകുന്നു,  നമ്മൾ നബി(സ)തങ്ങളെയാണ് പിന്തുടരേണ്ടത്. ഇങ്ങനെ കേട്ടാൽ നല്ല ആശയമാണെന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞു  വിശ്വാസികളെ സ്വഹാബികളിൽ നിന്നും അകറ്റി നിർത്തുക.  

ഇതുകൊണ്ടാണ് ഒരുപാട് സുന്നത്തായ കാര്യങ്ങൾ ബിദ്അത്തായി മൗലവിമാർക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.

മുജാഹിദ് പണ്ഡിതനും എഴുത്തുകാരനുമായ എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:


"ഖുർആനിലും നബിചര്യയിലും സ്ഥിരപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ അംഗീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ഈജിപ്തിലെ നവോത്ഥാന നായകർ സ്വീകരിച്ചിരുന്നത്.മുജാഹിദ് പ്രസ്ഥാനം ഇതുവരെയും അംഗീകരിച്ചു വരുന്നതും ഈ വീക്ഷണമാണ്. അതിനാലാണ് വെള്ളിയാഴ്ചയിലെ രണ്ടാം വാങ്ക് ബിദ്അത്താണെന്ന് നാം അഭിപ്രായപ്പെടുന്നത്. പക്ഷേ ഈ നിലപാടിനോട് ഗൾഫിലെ സലഫികൾ മൗലികമായി തന്നെ വിയോജിക്കുന്നു. ഖുർആനിലും നബി ചര്യയിലും രേഖയില്ലെങ്കിലും ഖുലഫാഉ റാശിദയിൽ (അബൂബക്കർ,ഉമർ,ഉസ്മാൻ,അലി എന്നിവരിൽ നിന്ന്) ആരെങ്കിലും അംഗീകരിച്ചവയാണെന്ന് ബോധ്യമായാൽ അവ സുന്നത്തിൽ പെട്ടവ തന്നെയാണെന്നാണ് അവർ പറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദ് നബവിയിലും സൗദി അറേബ്യയിലെ ഇതര പള്ളികളിലും വെള്ളിയാഴ്ച രണ്ട് വാങ്കുകൾ വിളിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല."


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 27 )


എം. ഐ സുല്ലമി തുടരുന്നു :

"സ്വഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതുമൂലമാണ് വെള്ളിയാഴ്ചയിലെ രണ്ടു വാങ്ക്, മുത്വലാഖ് , തറാവീഹിന്റെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്."


(ഗൾഫ് സലഫിസവും

മുജാഹിദ് പ്രസ്ഥാനവും

പേജ് 143)


ഇമാം ബുഖാരി 916 നമ്പറായി തൻ്റെ സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ച ഹദീസാണ് ഉസ്മാൻ (റ) ജുമുഅക്ക് രണ്ട് വാങ്ക് നടപ്പിലാക്കിയെന്നത്. സ്വഹീഹായ ഹദീസായി സ്ഥിരപ്പെട്ടിട്ട് പോലും അത്  നബി ചെയ്തിട്ടില്ല, അതിനാൽ ജുമുഅക്ക് രണ്ട് വാങ്ക് ബിദ്അത്താകുന്നു എന്ന് മൗലവിമാർ പ്രഖ്യാപിച്ചതിലൂടെ സ്വഹാബത്തിനോടുള്ള വിരോധത്തിന്റെ ആഴം നമുക്ക് അളന്നെടുക്കാൻ പറ്റും. മാത്രമല്ല ഉസ്മാൻ (റ) ഇസ്‌ലാമിൽ ഒരു ബിദ്അത്ത് (അനാചാരം) കടത്തിക്കൂട്ടി എന്നും അതിന് അക്കാലത്തുള്ള എല്ലാ സ്വഹാബികളും ആ അനാചാരത്തിന് അംഗീകാരം കൊടുത്തു എന്നുമാണല്ലോ ഇതുവഴി മൗലവിമാർ സമുദായത്തിന് നൽകുന്ന സന്ദേശം. മആദല്ലാഹ് ....


              (തുടരും)

മുജാഹിദ് പ്രസ്ഥാനം10മൗലവിമാർ* *ഹദീസ് നിഷേധികൾ* ഇമാം മഹ്ദിയുടെ ആഗമനത്തെ

 https://www.facebook.com/100024345712315/posts/pfbid027Qe632mzfNajymEQ3eskJQKxAahJxeEC6W49vF6oTmXL1cUuRHwUYcLdCmuk51nNl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 10/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മൗലവിമാർ*

*ഹദീസ് നിഷേധികൾ*


ഇമാം മഹ്ദിയുടെ ആഗമനത്തെ കുറിച്ചു പരാമർശിക്കുന്ന ഹദീസ് നിഷേധിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ചത് ഈജിപ്തിലെ ഹദീസ് നിഷേധികളായ മുഹമ്മദ് അബ്ദുവും റഷീദ് രിളയുമാണെന്ന യാഥാർത്ഥ്യം എം. ഐ സുല്ലമി വിശദീകരിക്കുന്നു :


"സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ വിവിധ ചേരികളും മഹ്ദി ഇമാമിന്റെ വരവിനെ കുറിച്ച് സുവിശേഷ മറിയിക്കുന്നവരും അത് പ്രതീക്ഷിക്കുന്നവരുമാണ്. എന്നാൽ മുജാഹിദുകൾ, ജമാഅത്തുകാർ മുതലായവർ മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച കൃതികളിലോ പാഠ പുസ്തകങ്ങളിലോ മഹ്ദിയുടെ ആഗമനത്തിനുള്ള വിശ്വാസം പഠിപ്പിക്കുന്നില്ല.

മഹ്ദി വിശ്വാസത്തെ പലപ്പോഴും മുജാഹിദ് പണ്ഡിതർ വിമർശിക്കാറുണ്ട്. 

സയ്യിദ് റശീദ് രിള, ശൈഖ് മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ പന്ഥാവിലാണ് മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിലും ചുവടുറപ്പിച്ചിട്ടുള്ളത്. സയ്യിദ് റശീദ് രിളയുടെ വിഖ്യാതമായ ഖുർആൻ വിശദീകരണമാണല്ലോ തഫ്സീറുൽ മനാർ. അതിൻെറ ഒമ്പതാം വാല്യം 499 മുതൽ 504 വരെയുള്ള പേജുകളിൽ മഹ്ദിയെ കുറിച്ച് ഉദ്ധരിക്കപ്പെട്ട എല്ലാ നിവേദനങ്ങളും ദുർബലങ്ങളും പരസ്പര വിരുദ്ധങ്ങളുമാണെന്ന് സയ്യിദ് റശീദ് രിള പറയുന്നു. അബ്ബാസികളും ശിയാക്കളും സൂഫികളും എല്ലാം തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി മിനഞ്ഞെടുത്തതാണ് മഹ്ദി വാദം എന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. ആ ചർച്ചയുടെ വിരാമം ഇപ്രകാരമാണ്: മഹ്ദിയെ സംബന്ധിച്ചുള്ള നിവേദനങ്ങളെല്ലാം വ്യാജവും പരസ്പര വിരുദ്ധങ്ങളുമാണെന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം. സൂഫി - ശിആ ഗ്രന്ഥങ്ങളിലുള്ളത് കൂടി വിലയിരുത്തിയാൽ അതൊരു മഹാത്ഭുതമായിത്തീരും.  പക്ഷേ അതിനൊരു സ്വതന്ത്ര കൃതി തന്നെ വേണ്ടിവരും. (തഫ്സീറുൽ മനാർ 9- 499 ) "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ്: 32)


ഹദീസിൽ സ്ഥിരപ്പെട്ട മഹ്ദി ഇമാമിന്റെ ആഗമനം ശിയാക്കൾ മെനഞ്ഞുണ്ടാക്കിയതാണെന്നും അത് സൂഫികൾ ഏറ്റുപിടിച്ചെന്നും സൂഫികൾ ശിയാക്കളെ ഫോളോ ചെയ്യുന്നവരാണെന്നും പ്രചരിപ്പിച്ച് വിശ്വാസികളെ വിഢികളാക്കാനാണ് റശീദ് രിള ശ്രമിക്കുന്നത്. 


നബിദിനാഘോഷം, മഖ്ബറ, ഖബർ സിയാറത്ത് തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ശിയാക്കളിലേക്ക് ചേർത്തി സുന്നി - ശിആ ബന്ധം സ്ഥാപിച്ചെടുക്കുന്ന മൗലവിമാരുടെ പാരമ്പര്യം ആരുടേതാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്.


സി എന്നിന്റെ ഹദീസ് നിഷേധത്തിന് തെളിവായി പറഞ്ഞ മറ്റൊന്ന് ഹജറുൽ അസ്‌വദിന്റെ ഹദീസ് തള്ളിയതായിരുന്നല്ലൊ. 

എന്നാൽ ആ വാദവും കേരളത്തിൽ മുജാഹിദ് വ്യാപകമായി പഠിപ്പിച്ചിട്ടുണ്ട്.

കെ എൻ എം പിളർപ്പിനു മുമ്പേ പ്രസിദ്ധീകരിച്ച  മുസ്‌ലിംകളിലെ അനാചാരങ്ങൾ ഒരു  സമഗ്ര വിശകലനം എന്ന പുസ്തകത്തിൽ 106 മത്തെ അനാചാരമായി എഴുതുന്നു : 


"ഹജറുൽ അസ്‌വദ് ഒരു സാധാരണ കല്ലാണ്.... ഹജറുൽ അസ് വദിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒരു ഹദീസ് പോലും ശരിയായിട്ടില്ല സർവ്വ ഹദീസുകൾക്കും ന്യൂനതകൾ ഉണ്ട്. "

(പേജ് : 297)


ചുരുക്കത്തിൽ സി. എൻ മൗലവി ഉൾപ്പെട്ട ഹദീസ് നിഷധികളുടെ പട്ടികയിൽ എല്ലാ മൗലവിമാരേയും ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, സി എൻ നിഷേധിച്ചതായി പറഞ്ഞ പല ഹദീസുകളും മൗലവിമാരും നിഷേധിച്ചിട്ടുണ്ട്.

ഇമാമുകളെ തള്ളി അബ്ദുവിനെയും റശീദ് രിളയെയും കൂട്ടുപിടിച്ച് 'പുതിയ ഇസ്‌ലാം' പ്രചരിപ്പിച്ചതിന്റെ ഭവിഷത്താണ് ഹദീസ് നിഷേധത്തിൽ നിന്നും കരകയറാനാകാതെ  മൗലവിമാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.


               (തുടരും)

മുജാഹിദ് പ്രസ്ഥാനം 9മഹ്ദിയുടെ ആഗമനവും* *ചന്ദ്രൻ പിളർന്നതും*

 https://www.facebook.com/100024345712315/posts/pfbid026nboi9iNJTiyEE3mMwc7H9wjezVhAH2X9tRAbS8FYuHxTkUDLy2KYphzKuvuV9iwl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 9/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഹ്ദിയുടെ ആഗമനവും*

*ചന്ദ്രൻ പിളർന്നതും*


കേരളത്തിലെ ഹദീസ് നിഷേധികളായി പ്രധാനമായും മൂന്നു പേരെ എടുത്തുപറഞ്ഞ ശേഷം അവരുടെ ഹദീസ് നിഷേധം മൗലവിമാർ വിശദീകരിച്ചപ്പോൾ മൂന്നുപേർ മാത്രമല്ല എല്ലാ മുജാഹിദുകളും ഹദീസ് നിഷേധികളാണെന്ന്  ബോധ്യപ്പെടുന്നത്.


1 - സി.എൻ അഹ്മദ് മൗലവി.

ഇദ്ദേഹത്തിന്റെ ഹദീസ് നിഷേധം വിശദീകരിച്ചുകൊണ്ട്  ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:


"ഞാനൊരു ഹദീസ് നിഷേധിയാണെന്ന് സ്വയം പ്രഖ്യാപിക്കൽ മാത്രമല്ല ഹദീസ് നിഷേധം. മറിച്ച് ഹദീസിൽ വന്ന വിഷയങ്ങളെ തന്റേതായ ന്യായീകരണങ്ങൾ പറഞ്ഞു ഒഴിവാക്കലും ഹദീസ് നിഷേധം തന്നെയാണ്. നരകത്തിന് മുകളിലൂടെയുള്ള പാലം, ഹജറുൽ അസ്‌വദ് , മഹ്ദി,അജ് വ കാരക്ക, ചന്ദ്രൻ പിളർന്നത്, നബി(സ)ക്ക് സിഹ്ർ ബാധിച്ചത് തുടങ്ങി അനവധി ഹദീസുകളെ നിഷേധിച്ചിട്ടുണ്ട്... സി എൻ മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു മെമ്പറായിരുന്നു എന്ന വസ്തുത നാം മറക്കരുത്. "

(ഹദീസ് പ്രസക്തി, 

പ്രാമാണികത, നിഷേധം

പേജ്: 83)


ഇതിൽ മൗലവി വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്. അതായത്, ഒരാൾ ഹദീസ് നിഷേധിയാവണമെങ്കിൽ എല്ലാ ഹദീസിനെയും നിഷേധിക്കണമെന്നില്ല. ചില തൊണ്ടി ന്യായങ്ങൾ പറഞ്ഞു ഒരു ഹദീസ് നിഷേധിച്ചാൽ തന്നെ അവൻ ഹദീസ് നിഷേധിയാകും. 


എന്നാൽ, ഇവിടെ എണ്ണി പറഞ്ഞതിൽ നിഷേധം പ്രകടിപ്പിച്ചത് സി.എൻ മൗലവി മാത്രമാണോ? അല്ല. ഇത്തരം ഹദീസുകൾ സ്വീകാര്യമല്ലെന്ന് പല മൗലവിമാർക്കും വാദമുണ്ട്. 


ചന്ദ്രൻ പിളർന്ന സംഭവത്തെ കൂട്ടായി ഹാജി എന്ന വെട്ടം അബ്ദുള്ള ഹാജി നിഷേധിച്ചിരുന്നത്രേ.


അബ്ദുസ്സലാം സുല്ലമി എഴുതുന്നു:

"തൗഹീദ് പ്രചരിപ്പിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ച പണ്ഡിതനാണ് കൂട്ടായി അബ്ദുള്ള ഹാജി. ചന്ദ്രൻ പിളർന്ന സംഭവത്തെ ഇദ്ദേഹം അംഗീകരിച്ചിരുന്നില്ലെന്നു പി.വി ഉമ്മർകുട്ടി ഹാജി എഴുതിയ ലഘുലേഖയിൽ വിവരിക്കുന്നുണ്ട്. "

(മുജാഹിദുകൾക്ക് 

ആദർശ വ്യതിയാനമോ?

പേ: 20)

 

എല്ലാ മൗലവിമാരും ഐക്യ ഖണ്ഡേന നിഷേധിച്ചതാണ് ഇമാം മഹ്ദിയുടെ ആഗമനത്തെ സംബന്ധിച്ചുള്ള ഹദീസ്. 


ഈ ഹദീസ് നിഷേധിക്കുന്നതോടൊപ്പം ഇത് ശിആ വിശ്വാസമാണെന്നും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇമാം മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്ന സുന്നികൾ ശിയാ വിശ്വാസക്കാരാണെന്നും തട്ടിവിട്ടു. 


കെ എൻ എം മുഖപത്രമായ

അൽ മനാർ മാസികയിൽ

എഴുതുന്നു:


"ഭരണത്തിൽ എത്തിച്ചേരുവാൻ പ്രത്യേകിച്ച് ശിയാക്കളിലെ ഫാത്തിമികൾ ശക്തിയുക്തം പ്രയോഗിച്ച ഒരു ആയുധമായിരുന്നു മഹ്ദീ വാദം. "

(അൽമനാർ മാസിക

1995 ഒക്ടോ: പേ: 29)


ചന്ദ്രൻ പിളർന്നതും മഹ്ദി ഇമാമിന്റെ ആഗമനവും നിഷധിച്ചത്  സി.എൻ മൗലവി മാത്രമായിരുന്നില്ലെന്ന് മനസ്സിലായല്ലൊ.

ഇത്തരം ഹദീസ് നിഷേധിക്കുവാൻ മൗലവിമാരെ പ്രേരിപ്പിച്ചത് റശീദ് രിള യുമായുള്ള ബന്ധം തന്നെയാണ്. 

                            (തുടരും)

മുജാഹിദ് പ്രസ്ഥാനം8കേരളത്തിൽ ഹദീസ് നിഷേധികൾ മൂന്ന്

 https://www.facebook.com/100024345712315/posts/pfbid0iKwakFxR2kFBjEtjEzSvaCoz7vyuCaf8xe7ZkNwmaER74wjLbQ6zsH6xbStXFH38l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം    8/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


കേരളത്തിൽ 

ഹദീസ് നിഷേധികൾ മൂന്ന്


മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിളയുടെയും വികല ചിന്തകൾ വക്കം മൗലവിയിൽ ആകൃഷ്ടമായത് പ്രധാനമായും മൂന്ന് വിധത്തിലാണ്.


1- ഹദീസ് നിഷേധം.

2- സ്വഹാബികളെ അംഗീകരിക്കാതിരിക്കുക.

3- തഖ്ലീദ് വിരോധം. 

(വിശദീകരണം വഴിയേ)


ഹദീസ് നിഷേധത്തിന്റെ രൂപം എം.ഐ സുല്ലമി വിശദീകരിക്കുന്നതിങ്ങനെയാണ്.


"ഖുർആനിൽ ബുദ്ധിക്കും ശാസ്ത്രത്തിനും വിരുദ്ധമായ യാതൊന്നുമില്ല. എന്നാൽ ചില ആഹാദായ ഹദീസുകളിൽ അപ്രകാരം ചിലത് കണ്ടേക്കാനിടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ ശാസ്ത്ര വീക്ഷണങ്ങൾ പരിശോധിക്കുകയും തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളാണെങ്കിൽ ഹദീസിനെ തള്ളുകയും ചെയ്യണമെന്ന് ഇമാം മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയ ഇസ്‌ലാഹി നായകർ വാദിച്ചിരുന്നു. ജിന്നുബാധ, ജിന്നുബാധ ഒഴിപ്പിക്കൽ തുടങ്ങിയവയെ അവർ അന്ധവിശ്വാസങ്ങളാക്കി തള്ളിയതിന്റെ കാരണം ഇതായിരുന്നു. മുജാഹിദ് പണ്ഡിതരിൽ ബഹുഭൂരിഭാഗവും ജിന്ന് ബാധയെയും ജിന്നുകളുമായുള്ള സംവദനത്തെയുമെല്ലാം അന്ധവിശ്വാസങ്ങളായി എണ്ണുന്നതിന്റെയും കാരണവും മറ്റൊന്നല്ല. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 28)


മന്ത്രം, ഉറുക്ക്, വെള്ളത്തിൽ മന്ത്രം, പിഞ്ഞാണമെഴുത്ത്, ബർക്കത്ത്, ഇസ്തിഗാസ, തവസ്സുൽ... തുടങ്ങിവയല്ലാം മൗലവിമാർ എതിർത്തതിന്റെ പിന്നിൽ ഈ 'ബുദ്ധിക്ക് യോജിക്കായ്മ' തന്നെയായിരുന്നു.  


മുഹമ്മദ് അബ്ദുവിന്റെ ഈ അളവുകോൽ വെച്ച് ഹദീസിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളെയും തള്ളുന്നതിൽ മുൻപന്തിയിലുള്ള ആളായിരുന്നു എ അലവി മൗലവിയുടെ മകൻ അബ്ദുസ്സലാം സുല്ലമി. 

മുജാഹിദ് പിളർന്നപ്പോഴും ഹദീസ് നിഷേധത്തിൽ ഉറച്ചുനിന്ന വ്യക്തി. 

ടിപി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെ എൻ എമ്മും, സകരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ജിന്ന് ടീമും ഈ ഹദീസ് നിഷേധത്തിൽ നിന്നും അല്പം പിറകോട്ട് നിന്നിരുന്നു. അതിന് ചില കാരണങ്ങളുണ്ട്.

(വിശദീകരണം വഴിയേ)


എന്നാൽ ഹദീസ് നിഷേധത്തിൽ നിന്ന് അണു അളവ് വ്യതിചലിക്കാതെ മുഹമ്മദ് അബ്ദുവിന്റെ ആശയത്തിൽ ഉറച്ചു നിന്ന മടവൂർ ഗ്രൂപ്പ് നേതാവ് അബ്ദുസ്സലാം സുല്ലമിയടക്കം മൂന്ന് നേതാക്കളെ കേരളത്തിലെ ഹദീസ് നിഷേധികളായി മൗലവിമാർ പ്രഖ്യാപിച്ചിരിക്കുകയാണ്.


"ആദർശ പ്രചരണത്തിന് നല്ല സാധ്യതയുള്ള മണ്ണാണ് കേരളത്തിന്റെത്. അതുകൊണ്ടുതന്നെ എന്ത് പ്രചരിപ്പിച്ചാലും അതൊക്കെ അംഗീകരിക്കാൻ ഒരുപാട് ആളുകളെ ഇവിടെ കിട്ടും. വളക്കൂറുള്ള ഈ മണ്ണിന്റെ ഉപയോഗം കണക്കിലെടുത്തുകൊണ്ട് തന്നെ ഒട്ടനവധി ഹദീസ് നിഷേധികൾ കേരളത്തിൽ രംഗത്ത് വന്നു. അതിൽ തന്നെ ഹദീസുകൾ തീരെ വേണ്ട എന്ന് പറഞ്ഞ് പച്ചയായി തള്ളിയ വരും ഞങ്ങൾ ഹദീസ് അംഗീകരിക്കുന്നവർ തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് ഇഷ്ടമുള്ളത് മാത്രം സ്വീകരിച്ച് അല്ലാത്തത് തള്ളുന്ന വരും ബുദ്ധി ക്കൊപ്പിച്ച് ഹദീസുകളെ വ്യാഖ്യാനിക്കുന്നവരും ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെന്ന് തോന്നുന്ന ഹദീസുകളെ തള്ളുന്നവരും രംഗത്ത് വന്നു. ഇതിൽ പ്രധാനികളായിരുന്നു സി.എൻ അഹ്മദ് മൗലവിയും ചേകന്നൂർ മുഹമ്മദ് മൗലവിയും അബ്ദുസ്സലാം 

സുല്ലമിയും. "


(ഹദീസ് പ്രസക്തി, 

പ്രാമാണികത, നിഷേധം.

ഫള്ലുൽ ഹഖ് ഉമരി പേ: 81)


സത്യത്തിൽ ഈ ഹദീസ് നിഷേധികളുടെ പട്ടികയിൽ നിന്ന് 

ഒരു മൗലവിയും മുക്തനല്ല. 

കാരണം സിഎൻ മൗലവിയുടെയും സലാം സുല്ലമിയുടെയും ഹദീസ് നിഷേധത്തിന് പറഞ്ഞ കാരണങ്ങളെല്ലാം എല്ലാ മൗലവിമാരിലുമുണ്ട്. അത് വിശദീകരിക്കാം.

                           (തുടരും)