Saturday, September 30, 2023

പിഴവ് ബോധ്യപ്പെട്ടപ്പോൾ* *പ്രസ്ഥാനം നെടുകെ പിളർന്നു.* ➖➖➖➖➖➖➖➖➖➖ ✍️aslamsaquafi payyoli വക്കം മൗലവിക്ക് സംഭവിച്ച അബദ്ധം

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 7/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പിഴവ് ബോധ്യപ്പെട്ടപ്പോൾ*

*പ്രസ്ഥാനം നെടുകെ പിളർന്നു.* 

➖➖➖➖➖➖➖➖➖➖

✍️aslamsaquafi payyoli


വക്കം മൗലവിക്ക് സംഭവിച്ച അബദ്ധം അണികൾക്ക് ബോധ്യപ്പെട്ടപ്പോൾ പ്രസ്ഥാനം രണ്ടായി പിളർന്നു.  

അഫ്ഗാനിയെയും അബ്ദുവിനെയും മുറുകെ പിടിച്ച് ഹുസൈൻ മടവൂർ ഒരു പക്ഷത്തും ഗൾഫ് സലഫികളായ അൽബാനിയെയും ടീമിനെയും സ്വീകരിച്ച് കെ.എൻ.എം മറുപക്ഷത്തും.


ഡോ: കെ കെ സകരിയ്യ  സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങളിലാണ്, പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും  പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:


"നാം സലഫികളാണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.

2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്തല്ല; ഗൾഫ് സലഫിസമാണ്. അത് അന്ധവിശ്വാസവും കുറാഫാത്തുമാണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റശീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.  സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."

(അൽ ഇസ്‌ലാഹ് മാസിക

2022 നവംബർ പേ: 13)


ഇനിയാണ് രസം,

മൗലവിമാർ തല്ലിപ്പിരിഞ്ഞ് ഹദീസ് നിഷേധികളെ തപ്പിയിറങ്ങി.

ഹദീസ് നിഷേധം പൗരാണികരിൽ, 

ഹദീസ് നിഷേധം ആധുനികരിൽ, 

ഹദീസ് നിഷേധം ഇന്ത്യയിൽ, 

ഹദീസ് നിഷേധം കേരളത്തിൽ.... 

ഇങ്ങനെ വിശദമായ തിരച്ചിൽ നടത്തിയപ്പോൾ കേരളത്തിൽ നിന്നും ആകെ ലഭിച്ചത് മൂന്ന് പേരെയാണ്. അതിൽ ഒരൊറ്റ സുന്നിയും ഇല്ല. എല്ലാം കഴിഞ്ഞകാല മുജാഹിദ് നേതൃത്വം തന്നെ. അതാരൊക്കെയാണെന്നും അവരുടെ വാദങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം.


                  (തുടരും)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 6/313 ➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *വക്കം മൗലവി* *അകപ്പെട്ട കെണിവല*

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 6/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*വക്കം മൗലവി*

*അകപ്പെട്ട കെണിവല*


വക്കം മൗലവിയെ സ്വാധീനിച്ച വ്യക്തികളെ കുറിച്ച് ആധുനിക മൗലവിമാർ പഠനം നടത്തിയപ്പോഴാണ്  അദ്ദേഹം അകപ്പെട്ട കെണിവലയുടെ ദുർഗതി അവർക്ക് ബോധ്യപ്പെടുന്നത്.  


മൗലവിയെ ഏറെ സ്വാധീനിച്ച മുഹമ്മദ് അബ്ദു ഹദീസ് നിഷേധി, ജമാലുദ്ദീൻ അഫ്ഗാനി പാശ്ചാത്യൻ ഏജന്റ്, റശീദ് രിളക്കാവട്ടെ ഇതിൽ നിന്നെല്ലാം  തൗബ ചെയ്ത്  പൂർണ്ണമായി സത്യത്തിലേക്ക്  മടങ്ങാനും സാധിച്ചില്ല.


ആധുനിക ഹദീസ് നിഷേധികളെ കുറിച്ചുള്ള പഠനത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത് മുഹമ്മദ് അബ്ദുവിനെയാണ്.


"ഓറിയന്റലിസ്റ്റുകളുടെയും മോഡേൺസ്റ്റുകളുടെയും ചുവടുപിടിച്ച് അവരുടെ പിഴച്ച വാദങ്ങളുമായി അറബ് ലോകത്ത് ചിലർ പ്രത്യക്ഷപ്പെടുകയുണ്ടായി. ആധുനിക ഹദീസ് നിഷേധത്തിന്റെ വേരുകൾ അന്വേഷിക്കുന്നവർ ചെന്നെത്തുന്ന ചില നാമങ്ങളാണ് അവ. അത്തരം ധാരാളം നാമങ്ങളിൽ നിന്ന് ചില നാമങ്ങളെ മാത്രം ഇവിടെ പരിചയപ്പെടുത്താം.

1- മുഹമ്മദ് അബ്ദു.

ആധുനിക ഹദീസ് നിഷേധത്തിന്റെ അടിവേരുകൾ പരതുന്ന ഒരാൾ ആദ്യമായിട്ട് എത്തുന്നത് തഖ്ലീദിനെതിരെ പടപൊരുതിയ തൗഹീദിന്റെ ഒരു മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുവിലാണെന്നത് ഒരുപക്ഷേ വിരോധാഭാസമായി തോന്നിയേക്കാം. ശിർക്കിനെ എതിർക്കുന്ന വിഷയത്തിൽ സലഫിന്റെ പാത പിമ്പറ്റിയ ഇദ്ദേഹം പക്ഷേ, ഹദീസിനെ സ്വീകരിക്കുന്ന വിഷയത്തിൽ സലഫിന്‍റെ മാർഗത്തിൽ നിന്നും തികച്ചും വ്യതിചലിച്ചിരിക്കുകയാണുണ്ടായത്. എത്രത്തോളം എന്നാൽ ഹദീസ് നിഷേധത്തിന്റെ വക്താക്കൾ ഹദീസിനെ വിമർശിക്കാൻ മുഹമ്മദ് അബ്ദുവിന്റെ വാക്കുകളായിരുന്നു തെളിവായി ഉദ്ധരിച്ചിരുന്നത്. "

(ഹദീസ് നിഷേധം അന്നും ഇന്നും

അബ്ദുൽ മാലിക് സലഫി പേ: 25 ) 


മുഹമ്മദ് അബ്ദുവിന്റെ ഗുരുവര്യരും വക്കം മൗലവിയെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമാണ് ജമാലുദ്ദീൻ അഫ്ഗാനി.


അദ്ദേഹത്തെക്കുറിച്ച് മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക:


"ജമാലുദ്ദീൻ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗൾഫ് രാഷ്ട്രങ്ങളിൽ കണ്ടെത്താൻ പ്രയാസമാണ്.  അവിടുത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്ഥ്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യൻ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവർ പറയുന്നു. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 

എം ഐ സുല്ലമി പേജ് 25 )


അബ്ദുവിന്റെ ശിഷ്യനായി വളർന്ന റശീദ് രിള അദ്ദേഹത്തിന്റെ ചിന്തകളിൽ ആകൃഷ്ടരായെന്നും പൂർണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും കെ എൻ എം സംസ്ഥാന സമ്മേളന സുവനീർ വ്യക്തമാക്കുന്നു.


"ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായി അറിയപ്പെട്ട റഷീദ് രിള ആദ്യകാലത്ത് അബ്ദുവിന്റെ അഖ്ലാനി ചിന്താഗതി (ബുദ്ധിക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന പ്രവണത ) യിൽ ആകൃഷ്ടരായിരുന്നെങ്കിലും അബ്ദുവിന്റെ മരണശേഷം റഷീദ് രിള തൻ്റെ പഠനത്തിലൂടെ സത്യ മാർഗ്ഗത്തിലേക്ക് മടങ്ങുകയും മുമ്പ് സംഭവിച്ച പല തെറ്റുകളും തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്പകാലം കൂടി സയ്യിദ് റഷീദ് രിളാക്ക്   അല്ലാഹു ആയുസ്സ് നൽകിയിരുന്നെങ്കിൽ മാർഗത്തിലേക്ക് പൂർണ്ണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ. "

(സമ്മേളന സുവനീർ 2002

എറണാകുളം,  പേ: 255)


ഹദീസ് നിഷേധികളിൽപ്പെട്ട ഇത്തരം ചിലയാളുകളുടെ ചിന്താഗതിയിലാണ് വക്കം മൗലവി അകപ്പെട്ടിരുന്നത്.

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 5/313 ➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *അബ്ദുവിന്റെ* *ഹദീസ് നിഷേധം*

 https://www.facebook.com/100024345712315/posts/pfbid028UtRd98voBkvLVjnqLF7AncDZ7B59NYHnqj5rgbzMmwv3f4zgyMdsw6HfPU7eYAfl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 5/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അബ്ദുവിന്റെ*

*ഹദീസ് നിഷേധം*


വക്കം മൗലവിയുടെ പ്രസിദ്ധീകരണത്തിന് 'ദീപിക' എന്നും കെ എൻ എമ്മിന്റെ മുഖപത്രത്തിന് 'അൽ മനാർ ' എന്നും പേരിട്ടത് ഈജിപ്തിലെ ത്രിമൂർത്തികളുമായുള്ള ബന്ധം അടയാളപ്പെടുത്താനാണത്രെ. 


"കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന പണ്ഡിതർക്ക് ഈജിപ്തിലുദയം ചെയ്ത നവോത്ഥാന സംരംഭവുമായുള്ള വൈജ്ഞാനിക ബന്ധമാണ് ഇവിടെയും ഒരു അൽമനാർ മാസിക തുടങ്ങാൻ കാരണമായത്. "

(മുജാഹിദ് സംസ്ഥാന 

സമ്മേളന സുവനീർ

2017 പേജ്: 73)


" അൽമനാറിന്റെ മലയാള അർത്ഥത്തിലാണ് ദീപിക എന്ന പേര് സ്ഥാപിച്ചതെന്ന് അനുമാനിക്കുന്നു "

(വക്കം മൗലവി ചിന്തകൾ 

രചനകൾ പേജ് : 31)


അഫ്ഗാനി, അബ്ദു, റശീദ് രിള തുടങ്ങിയവർ പിഴച്ച കക്ഷികളാണെന്നും  അംഗീകരിക്കപ്പെടാവുന്നതല്ലെന്നും സുന്നി ഉലമാക്കൾ ആദ്യകാലം മുതൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അന്ന് സുന്നികൾ ലോകം തിരിയാത്തവരാണെന്ന് പരിഹസിച്ചവർക്ക് ഒരു നൂറ്റാണ്ട് കഴിഞ്ഞ് ആ യാഥാർത്ഥ്യം അംഗീകരിക്കേണ്ടി വന്നു.


മുഹമ്മദ് അബ്ദുവിന്റെ ഹദീസ് നിഷേധത്തെ കുറിച്ച് ഒരു മൗലവി എഴുതുന്നു:


"കുരിശുകാർ ഇസ്‌ലാമിക രാജ്യങ്ങളിൽ കടന്നു കയറാൻ ശ്രമിച്ച കാലങ്ങൾ ഉണ്ടായിട്ടുണ്ട്.  സൈന്യപരമായി അവർക്ക് അതിന് കഴിയാതെ പോയി. ഇസ്‌ലാമിനെ തകർക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം. അതിനാൽ ചിന്താപരവും സാംസ്കാരികവുമായ ഏറ്റുമുട്ടലിനെ കുറിച്ച് അവർ ചിന്തിച്ചു.  തങ്ങളുടെ ചിന്തകളും സംസ്കാരങ്ങളും വിശ്വാസങ്ങളും മുസ്‌ലിംകളിലേക്കടിച്ചു കയറ്റാൻ ശ്രമിച്ചു.  അതിനാവശ്യമായ ഭൗതിക പഠന സഹായങ്ങൾ എല്ലാം അവർ നൽകി. സ്ഥാപനങ്ങൾ ഉയർന്നുവന്നു. എന്നാൽ തങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിൽ സത്യവും അസത്യവും കൂട്ടിക്കലർത്തപ്പെട്ടതുണ്ടെന്ന് മനസ്സിലാക്കാനോ  ഓറിയന്റലിസത്തിന്റെ ഏജന്റുമാരാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് അവർ ചിന്തിച്ചിരുന്നില്ല. എന്ന് മാത്രമല്ല ഓറിയന്റലിസ്റ്റുകളായ ഇത്തരം ആളുകൾ പറഞ്ഞു കൊടുക്കുന്നതെല്ലാം വിദ്യാർത്ഥികൾ കുറിച്ചുവെച്ചു. തങ്ങൾക്ക് കിട്ടിയ പുതിയ വിജ്ഞാനങ്ങളിൽ അഭിമാനം കൊണ്ടു.  ഇസ്‌ലാമിന് ഒരു പുതിയ വസ്ത്രം ധരിക്കപ്പെട്ടു എന്ന ചിന്തയിൽ അവർ സന്തോഷിച്ചു.  ചുരുക്കത്തിൽ വ്യക്തമായ നിലക്കുള്ള മസ്തിഷ്ക പ്രക്ഷാളനം നടന്നു എന്നർത്ഥം. അങ്ങനെ ഇസ്‌ലാമിന്റെ ചില കാര്യങ്ങൾക്കെതിരിൽ സംശയങ്ങൾ ഇളക്കി വിടുന്നതിൽ ഓറിയന്റലിസ്റ്റുകൾ വിജയിച്ചു. ഒളിഞ്ഞും മറഞ്ഞും നിങ്ങൾ ഖുർആൻ മുറുകെ പിടിക്കണം എന്ന് പഠിപ്പിച്ചു. ഇതിനിടയിൽ തമസ്കരിക്കപ്പെട്ടത് ഹദീസുകളാണ്. കാരണം സുന്നത്തെന്നത് ഊഹമാണ്. അത് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും ' ആഹാദാ ' യ ഹദീസുകളുടെ വിഷയത്തിൽ എന്നൊക്കെ അവർ പ്രചരിപ്പിച്ചു. പക്ഷേ ഇതൊന്നും മനസ്സിലാക്കാൻ അന്ന് പലർക്കും സാധിച്ചില്ല. കാരണം, അവർ പാശ്ചാത്യരായ എഴുത്തുകാരുടെയും അവരുടെ സംസ്കാരങ്ങളുടെയും സ്വാധീനത്തിൽ പെട്ടുപോയിരുന്നു. അങ്ങനെ ഇസ്ലാമിക പൈതൃകം കൃത്യമായി അറിയാത്തതിനാലും ഇച്ഛകളുടെയും ചിന്താ വ്യതിയാനങ്ങളുടെയും പിടിയിൽ അമർന്നതിനാലും പാശ്ചാത്യ എഴുത്തുകാരുടെയും ഓറിയന്റലിസ്റ്റുകളുടെയും സ്വാധീനത്തിലകപ്പെട്ടതിനാലും അറേബ്യൻ ലോകത്ത് ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നവരും നിഷേധിക്കുന്നവരും രംഗത്ത് വന്നു. ഈ നിലക്ക് വളർന്നു വന്നവരിൽ പ്രധാനികളായിരുന്നു 

മുഹമ്മദ് അബ്ദു.


ആധുനികകാലത്തെ ഹദീസ് നിഷേധത്തിന്റെ ചരിത്രം പരിശോധിച്ചാൽ മുഹമ്മദ് അബ്ദുവിന്റെ കാലത്തേക്കാണ് അത് മടങ്ങുന്നത്. അബുറയ്യ എന്ന തികഞ്ഞ ഹദീസ് നിഷേധി മുഹമ്മദ് അബ്ദുവിന്റെ ഒരു ഉദ്ധരണി ഇപ്രകാരം കൊടുക്കുന്നു. "ഉസ്താദ് മുഹമ്മദ് അബ്ദു പറഞ്ഞിരിക്കുന്നു : ഖുർആനല്ലാത്ത മറ്റൊരു ഇമാം ഇക്കാലഘട്ടത്തിൽ മുസ്ലീങ്ങൾക്ക് ഇല്ല. "

(ഹദീസ് പ്രസക്തി,

 പ്രാമാണികത, നിഷേധം

പേജ്: 58 ഫള്ലുൽ ഹഖ് ഉമരി )

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 4/313 ➖➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *അവലംബം അഫ്ഗാനിയും

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 4/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവലംബം അഫ്ഗാനിയും അബ്ദുവും തന്നെ*


വക്കം മൗലവിയുടെ വികല ചിന്തകൾ  ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം. 

ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം.


വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് :


"ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്‌ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.  വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു...

വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അൽ ഇസ്‌ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ റഫറൻസ് കൃതിയും ഈജിപ്തിൽ നിന്നും ലഭിച്ചിരുന്ന അൽമനാർ മാസികയായിരുന്നുവെന്ന് വക്കം മൗലവി റഷീദ് രിളക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു...

അൽമനാറിന്റെ തുടർച്ചയായ വായനയിൽ എനിക്കൊരു പുതിയ ആത്മാവിനെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നു. അന്ധകാര നിബിഡമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്ലിം സമൂഹത്തിന് അൽമനാറിന്റെ സന്ദേശങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  അതിനായി ഞാൻ "അൽ ഇസ്‌ലാം" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്...

ഈ ചിന്തകളാണ് തിരുവിതാംകൂറിൽ ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കം മൗലവിയും റഷീദ് രിളയും തമ്മിൽ നടത്തിയ സുദീർഘമായ കത്തിടപാടുകൾ ഇതിനുള്ള സുവ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അഞ്ചു രൂപ തപാലിൽ അയച്ചു തനിക്ക് നഷ്ടപ്പെട്ട അൽമനാറിന്റെ കോപ്പികൾ ആവശ്യപ്പെടുന്ന വക്കം മൗലവിയുടെ വായനാശീലവും യാഥാർഥ്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യവും വാക്കുകൾക്കും വരികൾക്കും ഉപരിയാണ്. " 

(വഹാബി നവോത്ഥാനം 

വിമർശകരും വസ്തുതകളും. 

പേജ് 96, 97 വിസ്ഡം ബുക്സ് )


ഇവരുടെ അറബിക് കോളേജുകളിൽ പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നതും ഈ ത്രിമൂർത്തികളുടെ ഗ്രന്ഥങ്ങളായിരുന്നു. 


"ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവർക്ക് കേരളത്തിലെ മുജാഹിദുകൾ നൽകിയ ആദരവ്, അവരുടെ ആശയാദർശങ്ങൾ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും നമ്മുടെ അറബി കോളേജുകളിൽ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്ത് തൗഹീദ് അവയിലൊന്നാണ്...

രിസാലത്തു തൗഹീദിന് പുറമേ വഹിയു മുഹമ്മദി, മനാഹി ലുൽ ഇർഫാൻ, മുഹാളിറാത്തുൻ ഫീ താരീഖിൽ ഇസ്‌ലാമി, തഫ്സീറുൽ മനാർ, തഫ്സീറുൽ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്‌ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 25 )


ഉത്തമ നൂറ്റാണ്ടിലെ മുജ്തഹിതുകളായ ഇമാം ശാഫിഈ(റ)യെ പോലുള്ള ഇമാമുകളെ സുന്നികൾ തഖ്ലീദ് ( അനുകരിക്കുക) ചെയ്യുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും

ഞങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ആളുകളാണ്, ഏതെങ്കിലും "പാള കിതാബുകൾ" ആശ്രയിക്കുന്നവരെല്ലായെന്ന് പൊതുസമൂഹത്തിൽ വിളിച്ചു പറയും  ചെയ്യുന്നവർ  ഈജിപ്തിലെ മത യുക്തിവാദികളെ /ഹദീസ് നിഷേധികളെ പിന്തുടർന്നവരാണെന്ന വസ്തുത മനസ്സിലാക്കാനാണ് ഇത്രയും ഭാഗങ്ങൾ ഇവരുടെ പ്രസിദ്ധീകരണത്തിൽ നിന്നും ഉദ്ധരിച്ചത്. 


ഇവരുടെ അവലംബം അഫ്ഗാനിയും അബ്ദുവും തന്നെയാണ്. ഇനി ഈ ത്രിമൂർത്തികളുടെ ചരിത്രം പഠിക്കുമ്പോഴാണ് സത്യത്തിൽ നാം ഞെട്ടിത്തരിക്കുക.


                         (തുടരും )

ബിദ്അത് ക്വിസ് മത്സരംവഹാബികൾക്ക് മാത്രം അവസരം

 *ബിദ്അത് ക്വിസ് മത്സരം*


✍🏻 Aboohabeeb Payyoli

      9048 171 939


A- വഹാബികൾക്ക് മാത്രം അവസരം


B- എല്ലാറ്റിനും 'ഒന്നുമില്ല' എന്ന ഉത്തരമല്ലാത്തത് ഉണ്ടെങ്കിൽ അയച്ചു തരിക. വിജയികൾക്ക് 

മുജാഹിദിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ എന്ന പുസ്തകം സമ്മാനം.



🔹 ഖുത്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുകയും നിർബന്ധ പൂർവ്വം സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു.(അൽമനാർ 2022 ജൂൺ പേജ് 32)

എന്നാൽ ഇത് നബി(സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു.(ശബാബ് 2009 ജൂലൈ 10 പേജ്:21 )


*ചോദ്യം - 1️⃣*


നബി(സ) 23 വർഷത്തെ കാലയളവിൽ ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുതുബയിൽ സ്വലാത്ത് ചൊല്ലിയോ? ചൊല്ലാൻ കൽപ്പിച്ചോ? ഉണ്ടെങ്കിൽ ഹദീസ് ഗ്രന്ഥം ഏത്? നമ്പർ എത്ര?

ഇല്ലെങ്കിൽ മൗലവിമാർ എല്ലാ വെളളിയാഴ്ച ഖുതുബയിലും സ്വലാത്ത് നിർബന്ധമാക്കിയത് എങ്ങിനെ ?


➖➖➖➖➖➖➖➖➖➖

🔹 നികാഹിന്റെ മുമ്പ് മൗലവിമാർ വിശാലമായി പ്രസംഗിക്കുന്നു. ഇത് നബി (സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്   വാരിക 2009 ഒക്ടോബർ 16 പേജ് :21)


*ചോദ്യം - 2️⃣*


ഇന്ന് മൗലവിമാർ നടത്തുന്നതു പോലെ നികാഹ് ന് മുമ്പൊരു ദീർഘ പ്രഭാഷണം നബി(സ) നടത്തിയൊ? ഹദീസ് ഉദ്ദരിക്കാമോ?

➖➖➖➖➖➖➖➖➖➖

🔹ഇബ്റഹിമിയ്യ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്തും പാടില്ല,ബിദ്അതാണ് എന്ന് വാദിക്കുന്നു (വിചിന്തനം വാരിക 2009 മാർച്ച് 6 പേജ് : 4) അതോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് മൗലവിമാർ ചൊല്ലുന്നു. ഇങ്ങനെ നബി(സ)യോ നബി(സ)പേര് കേൾക്കുമ്പോൾ സ്വാഹബാതോ ചൊല്ലിയിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്  2017 ഫെബ്രുവരി 3പേജ് : 31)


*ചോദ്യം - 3️⃣*

നബി(സ)യുടെ പേര് പറയുമ്പോൾ /കേൾക്കുമ്പോൾ "സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം" എന്ന് നബി(സ) ചൊല്ലിയതോ ചൊല്ലാൻ കൽപിച്ചതോ ആയ ഒരു ഹദീസ് ഉദ്ദരിക്കാമോ?


➖➖➖➖➖➖➖➖➖➖

🔹'യതീംഖാന'  നബി(സ)യുടെ കാലത്തില്ലെന്നും എന്നാൽ നബി(സ)മാതൃക കാണിക്കാത്ത യതീംഖാന സുന്നത്തിന്റെ പരിധിയിൽ വരുമെന്നും പഠിപ്പിക്കുന്നു.

(വിചിന്തനം 2010

 ഫെബ്രുവരി 12 പേ :12)


*ചോദ്യം - 4️⃣*

നബി(സ) സ്ഥാപിച്ച യതീം ഖാനയുടെ പേര് ? എവിടെയാണ് സ്ഥാപിച്ചത്?


➖➖➖➖➖➖➖➖➖➖

🔹 നബി(സ)യോ സ്വഹാബികളോ ദഅവത്തിന് വേണ്ടി സംഘടന ഉണ്ടാക്കിയിട്ടില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 ജനു 30) എന്നാൽ ദഅവത്തിന് വേണ്ടി സ്ത്രീകൾക്കു വരെ(MGM, KNM, ISM,...)അവർ തന്നെ സംഘടന ഉണ്ടാക്കുന്നു. അതോടൊപ്പം നിസ്കാര ശേഷമോ മയ്യിത്ത് എടുക്കും മുമ്പോ സംഘടിച്ച് ദുആ പാടില്ലെന്നും ബിദ്അതാണെന്നും വാദിക്കുന്നു.കാരണം അത് നബി(സ)ചെയ്തിട്ടില്ലത്രേ.


*ചോദ്യം - 5️⃣*

നബി (സ) രൂപീകരിച്ച സംഘടന ഏത്? 

അവിടുത്തെ പത്നിമാരും മക്കളും ഏത് സംഘടനയിൽ മെമ്പർഷിപ്പെടുത്തു. ?

➖➖➖➖➖➖➖➖➖➖

🔹 ദിക്ർ, ദുആ നബി(സ)ചൊല്ലിയ രൂപത്തിൽ ആവണമെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (അൽമനാർ 2019 ഏപ്രിൽ പേജ് :8) എന്നാൽ തസ്ബീത് എന്ന പേരിൽ നബി(സ) പഠിപ്പിക്കാത്ത ദിക്ർ, ദുആ മൗലവിമാർ തന്നെ പഠിപ്പിക്കുന്നു. (മനഃശാന്തി പ്രാർത്ഥനയിലൂടെ.പേജ് 77,ഹുസൈൻ സലഫി.)


*ചോദ്യം - 6️⃣*


ഖബറിനടുത്ത് "അല്ലാഹുമ്മ സബ്ബിത്ഹു ... " എന്ന് തുടങ്ങുന്ന ദുആ നബി(സ) യോ സ്വഹാബികളോ നടത്തിയത് ഏത് ഹദീസിലാണുള്ളത്?

➖➖➖➖➖➖➖➖➖➖

🔹 റമദാനിൽ നബി(സ)പ്രത്യേകകാലയളവ് നിശ്ചയിച്ചുകൊണ്ടോ അല്ലാതെയോ ഖുർആൻ കാമ്പയിൻ നടത്തിയിരുന്നില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു. (ശബാബ് 2013 ആഗസ്റ്റ്‌ 9പേജ് : 38)

എന്നാൽ സമയം നിശ്ചയിച്ചുകൊണ്ട് അവർ തന്നെ റമളാനിൽ ഖുർആൻ ക്യാമ്പയിൻ നടത്തുന്നു.


*ചോദ്യം - 7️⃣*


നബി(സ) നടത്തിയ റമളാൻ ക്യാമ്പ് എവിടെ ? എത്ര ദിവസം ? ആരൊക്കെ ക്ലാസ് ന് നേതൃത്വം നൽകി ?

അന്ന് നോമ്പ് തുറ വിപുലമായി നടന്നോ?


➖➖➖➖➖➖➖➖➖➖

🔹 നബി(സ) പെരുന്നാൾ ദിവസം നാം ഇന്ന് ചൊല്ലിവരാറുള്ള തക്ബീർ അതേ രൂപത്തിൽ ചൊല്ലിയതിന് ഹദീസിൽ തെളിവില്ലെന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 നവംബർ 27പേജ് : 31) എന്നാൽ അവർ തന്നെ പെരുന്നാൾ ദിവസം ഈ മാതൃകയില്ലാത്ത രൂപം തക്ബീർ ചൊല്ലാൻ സ്വീകരിക്കുന്നു.


*ചോദ്യം - 8️⃣*


ബലിപെരുന്നാൾ ദിവസം നബി(സ) എത്ര തക്ബീർ ചൊല്ലി ? 


🔹നബി(സ)പഠിപ്പിക്കാത്ത ദിക്ർ, ദുആ പാടില്ലെന്ന് വാദിക്കുന്ന(അൽമനാർ 2019 ഏപ്രിൽ പേജ് :8)

മൗലവിമാർ അവരുടെ മരണമടഞ്ഞ നേതാക്കളുടെ പേരിന് പിറകിൽ '(റ)' എന്ന് ചേർക്കുന്നു. ഇങ്ങനെ നബി(സ) ചെയ്തതിന് തെളിവില്ല. 


*ചോദ്യം -9️⃣*


നബി(സ) ജീവിച്ചിരിക്കുന്നവരോ വഫാത്തായവരോ ആയ ഏതെങ്കിലും സ്വഹാബികളുടെ പേര് എഴുതുമ്പോൾ '(റ)' എഴുതുകയോ പറയുകയോ ചെയ്തിരുന്നോ? ഏതെങ്കിലും സ്വഹാബി അങ്ങനെ ചെയ്തോ?


➖➖➖➖➖➖➖➖➖➖


🔹 ഹദ്ദാദ് റാത്തീബ് ബിദ്അത് ആവാനുള്ള കാരണം സമയം, എണ്ണം നിശ്ചയിച്ചത് കൊണ്ടാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (ഫാത്തിഹയുടെ തീരത്ത്,പേജ് :115 കെ.ഉമർ മൗലവി) എന്നാൽ ഇൽമ് പഠിപ്പിക്കാൻ മൗലവിമാർ സമയം നിശ്ചയിക്കുന്നു. (ശബാബ് 2008 നവംബർ 14 പേജ്: 33) ദഅവത്തിന് എണ്ണവും ദിവസവും സമയവും നിശ്ചയിക്കുന്നു. (ഉദാഹരണം 5 വർഷം കൂടുമ്പോൾ സമ്മേളനം, ക്യാമ്പുകൾ)


*ചോദ്യം 1️⃣0️⃣*,


നബി(സ) 23 വർഷത്തിൽ എത്ര വാർഷിക സമ്മേളനം നടത്തി. 5 വർഷം കൂടുമ്പോൾ ഏത് സംഘടനയുടെ സമ്മേളനമാണ് നബി(സ) നടത്തിയത് ?



🔵⚪🔵⚪🔵⚪🔵⚪🔵

Thursday, September 28, 2023

ജന്മത്തിൽ സന്തോഷിക്കുന്നവർ*

 *നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കുന്നവർ*


അല്ലാഹു തആല

മുഹമ്മദ് നബി സ്വ

ലോക മുസ്ലിമീങ്ങൾ



*നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കൽ നെ വെറുക്കുന്നവർ*


ഇബ് ലീസ് 

ഒഹാബീസ്


https://m.facebook.com/story.php?story_fbid=pfbid0DTKp8zLfSbzvUVA8cwkKas7JQbfiRGniR8fuAW3WBcopH5fS4j3yioG6h8irfhZpl&id=100016744417795&mibextid=Nif5oz

Wednesday, September 27, 2023

ബിദ് അത്ത് .ഇമാം മാലിക് ബിദ്അത്ത് ഹസനയെ എത്രിത്തോ ?

 


ഇമാം മാലിക് ബിദ്അത്ത് ഹസനയെ എത്രിത്തോ ?


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


https://m.facebook.com/story.php?story_fbid=pfbid02BdHEXjxEiuS9Zv1fwEPw3CJyERBnCJGDUniCfZfZD5aubHRyKDCJcRG8HXyEmfcYl&id=100016744417795&mibextid=Nif5oz



ഒഹാബിയുടെ ചോദ്യം


ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെന്കിലും ദീനിൽ പുതുതായി ഒര് ബിദ്അത്ത് ഉണ്ടാക്കി എന്നിറ്റ് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തിൽ *വഞ്ചന* കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ്


ഇതിന്റെ ഉദ്ധേശ്യ  മെന്ത്?


മറുപടി



ഇങ്ങനെ ഒരു വാചകം ഇമാം മാലിക് റ ന്റെ ഗ്രന്തത്തിൽ കാണിക്കാൻ സാധ്യമല്ല.


ഇമാം മാലിക് പറഞ്ഞതായി സനദ് സഹിതം തെളിയിക്കാനും സാധ്യമല്ല



ഇനി പറഞ്ഞന്ന് സങ്കൽപ്പിച്ചാൽ തന്നെ

ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായി പുതുതായി ഉണ്ടാക്കിയാൽ അത് തിന്മയാണ് എന്നാണ് ഇമാം മാലിക്  റ ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലാക്കാം കാരണം ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്തത് പുതുതായി ഉണ്ടാക്കുന്നത് തിന്മയല്ല എന്ന് എല്ലാ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.


ഇമാം മാലിക്ക്  റ എന്നിവരുടെ ശിഷ്യൻ


ഇമാം ഷാഫി رحمه الله പറഞ്ഞു ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة 


، فما وافق السنة فهو محمود وما خالفها فهو مذموم "

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ،


വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


 وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى . فتح الباري لابن حجر


പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; ഒന്ന് കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്... ഫത്ഹുൽ ബാരി


മാലിക് ഇമാമിന്റെ മുവത്വ യുടെ ശർഹിൽ 1/238

മാലികി മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ ഇമാം സര്‍ഖാനി  രേഖപ്പെടുത്തുന്നു.


ഉമർ അലി അള്ളാഹു തറാവീഹിൽ ഒരുമിച്ചുകൂട്ടിയതിനെപ്പറ്റി ഇതു നല്ല ബിദ്അത്താണ് എന്ന് പറഞ്ഞു.

അതിൻറെ കാരണം തിരുനബി ഇങ്ങനെ ഒരുമിച്ചു കൂട്ടൽ അവിടത്തെ കാലത്ത് സുന്നത്താക്കുകയോ അബൂബക്കർ റളിയള്ളാഹുവിന്റെ കാലത്ത് ഉണ്ടാവുകയോ ചെയ്തിട്ടില്ല.

ബിദ്അത്ത് എന്നാൽ മുൻ മാതൃകയില്ലാതെ പുതുതായി ഉണ്ടാക്കപ്പെട്ടത് എന്നാണ്.

എന്നാൽ ബിദ്അത്ത് എന്ന് പറഞ്ഞാൽ സുന്നത്തിന് വിരുദ്ധമായ എന്നാണ്.അത് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ഉണ്ടായിട്ടുമില്ല.

ബിദ്അത്ത് അഞ്ച്

ഇനമായി തിരിയുന്നതാണ്.

(ശറഹുൽ മുവത്വ 1/238 )

ഇതിൽ നിന്നും എല്ലാ വിതഹത്തും പിഴവാണ് എന്ന തിരുനബിയുടെ വാക്കിന്റെ അർത്ഥം ശറഇയ്യായ ബിദ്അത്ത് പിഴവാണ് എന്നാണ് എന്ന് മനസ്സിലാക്കാം കാരണം ഭാഷാപരമായ ബിദ്അത്ത് (അതായത് മുൻകാലത്ത് ഉള്ളതല്ലാത്തത് )വാജിബ് , മൻദൂബ്  ഹറാം കറാഹത്ത് തുടങ്ങി അഞ്ച്ഇനമായി തിരിയുമെന്ന് മനസ്സിലാക്കാം .ഇത് കഴിഞ്ഞകാലത്തുള്ള സർവ്വ പണ്ഡിതന്മാരും രേഖപ്പെടുത്തിയതാണ്.


المذهب المالكي:

1- قال محمد الزرقاني المالكي في شرحه للموطأ (ج1/238) عند شرحه لقول عمر بن الخطاب رضي اللّه عنه: "نعمت البدعة هذه" فسماها بدعة لأنه صلى اللّه عليه وسلم لم يسنّ الاجتماع لها ولا كانت في زمان الصديق، وهي لغة ما أُحدث على غير مثال سبق وتطلق شرعًا على مقابل السنة وهي ما لم يكن في عهده صلى اللّه عليه وسلم، ثم تنقسم إلى الأحكام الخمسة. انتهى


മാലിക്ക് പണ്ഡിതനായ അഹ്മദ് ബിൻ യാഹിയാ കിതാബുൽ മിഅയാറിൽ 1, 357 രേഖപ്പെടുത്തുന്നു.

നമ്മുടെ മാലിക്ക് പണ്ഡിതന്മാർ മൊത്തത്തിൽ ബിദ്അത്തിനെ നിഷേധിക്കുന്ന മേലിൽ ഏകോപിച്ചിട്ടുണ്ടെങ്കിലും അവരെ അടുത്തുള്ള ശരിയായ അഭിപ്രായം അത് അഞ്ച് ഇനമായി തിരിയും എന്നതാണ്.


അപ്പോൾ ബിദ്അത്തിനെപ്പറ്റിയുള്ള (നബി തങ്ങളുടെ കാലത്തിന് ശേഷം പുതുതായി ഉണ്ടായത് ) സത്യമായ നിലപാട്.

ശറഇന്റെ തത്വങ്ങളോട് അതിനെ വെളിവാക്കപ്പെടുമ്പോൾ ഏതെങ്കിലും ഒരു തത്വത്തിനോട് അത് യോജിച്ചിട്ടുണ്ടെങ്കിൽ ആ തത്വത്തിലെക്ക് അതിനെ ചേർക്കപ്പെടേണ്ടതാണ്.

ഈ കാര്യങ്ങൾ നീ ശരിയായി മനസ്സിലാക്കുകയും ഈ അടിത്തറ കൃത്യമാക്കുകയും ചെയ്താൽ എല്ലാ വിധത്തും പിഴച്ചതാണ് എന്ന് തിരു നബിയുടെ വചനം പ്രത്യാഘാർത്ഥം  കൊടുക്കേണ്ട വ്യാപക പദമാണെന്നതിൽ  സംശയിക്കുകയില്ല

(അതായത് അതിലെ ശറഇ യ്യായ ബിദ്അത്ത് മാത്രമാണ് ഉദ്ദേശം.ഇത് എല്ലാ പണ്ഡിതന്മാരും ഇമാമുമാരും വ്യക്തമായി പറഞ്ഞതാണ്. (കിതാബുൽ മഅയാർ 1/357


2- قال الشيخ أحمد بن يحيى الونشريسي المالكي في كتاب المعيار المعرب (ج1/357-358) ما نصه: "وأصحابنا وإن اتفقوا على إنكار البدع في الجملة فالتحقيق الحق عندهم أنها خمسة أقسام"،) ثم ذكر الأقسام الخمسة وأمثلة على كل قسم ثم قال ): "فالحق في البدعة إذا عُرضت أن تعرض على قواعد الشرع فأي القواعد اقتضتها ألحقت بـها، وبعد وقوفك على هذا التحصيل والتأصيل لا تشك أن قوله صلى الله عليه وسلم:" كل بدعة ضلالة"، من العام المخصوص كما صرح به الأئمة رضوان الله عليهم".اهـ

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

Tuesday, September 26, 2023

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി പഠിപ്പിച്ചത്*

 *എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത്*


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

https://m.facebook.com/story.php?story_fbid=pfbid0FPhcjq3TDWwtrD9TKJfUZePfgJnj7qosWT2ex3VZp1gfNAV6yypk9Mmt8qpfWmQFl&id=100016744417795&mibextid=Nif5oz


എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത് പിന്നെന്താണ് ചില വിധത്തിൽ നല്ലതും ചിലത് ചീത്തതും ഉണ്ടെന്ന് പറഞ്ഞു നടക്കുന്നത്.



മറുപടി 


മേൽ ഹദീസ് വിവരിച്ചുകൊണ്ട് ലോകപ്രശസ്ത പണ്ഡിതർ സ്വഹീഹ് മുസ്ലിമിൻറെ വ്യാഖ്യാതാവ് ഇമാം നവവി റ പറയുന്നു.



 قال النووى فى شرحه على صحيح مسلم"(6/154-155)



എല്ലാവിധ പിഴച്ചതാണ് എന്ന വാചകം വ്യാപഹാർദ്ദം ഉണ്ടെങ്കിലും പ്രത്യേകത നൽകേണ്ടതാണ്. അതുകൊണ്ട് ഉദ്ദേശം അധിക ബിദ്അത്തും എന്നാണ്.ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ മാതൃകയില്ലാത്ത പ്രവർത്തിക്കപ്പെടുന്ന എല്ലാകാര്യത്തിനും ബിദ്അത്ത് എന്ന് പറയും.

പണ്ഡിതന്മാർ ബിദ്അത്തിന് അഞ്ച് ഇനം ആക്കിയിട്ടുണ്ട് വാജിബ് , മൻദൂബ് ,ഹറാം, കറാഹത്ത് ,ഹലാൽ ,

വിശ്വാസപണ്ഡിതന്മാരെ ദൈവനിഷേധികൾക്ക് എതിരെയും പുത്തൻ വാദികൾക്കെതിരെയും കണ്ണനം നടത്താൻ വേണ്ടി തെളിവുകളെ ക്രമപ്പെടുത്തിയതും അതുപോലെയുള്ളതും വാജിബായ ബിദ്അത്തിൽ പെട്ടതാണ് .


വിജ്ഞാനത്തിന്റെ ഗ്രന്ഥരചനയും മദ്രസകൾ വൈയമ്പലങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും മറ്റും പുണ്യമായ ബിദ് അത്തിൽ പെട്ടതാണ്


ഭക്ഷണത്തിലും മറ്റുമുള്ള വിശാലത യും മറ്റുംഅനുവദനീയമായ ബിദ്അത്തിൽ പെട്ടതാണ്.

ഹറാമും കറാഹത്തുമായ ബിദ്അത്ത് എല്ലാവർക്കും അറിയുന്നതാണ്



: قوله صَلَّى اللهُ عَلَيهِ وَسَلَّمَ: (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد: غالب البدع. قال أهل اللُّغة: هي كلّ شيء عمل عَلَى غير مثال سابق. قال العلماء: البدعة خمسة أقسام: واجبة، ومندوبة، ومحرَّمة، ومكروهة، ومباحة. فمن الواجبة: نظم أدلَّة المتكلّمين للرَّدّ عَلَى الملاحدة والمبتدعين وشبه ذلك. ومن المندوبة: تصنيف كتب العلم وبناء المدارس والرّبط وغير ذلك. ومن المباح: التّبسط في ألوان الأطعمة وغير ذلك. والحرام والمكروه ظاهران،



ഈ മസാലകൾ തെളിവുകൾ പ്രകാരം തെഹ്ദീപ് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചു പറഞ്ഞിട്ടുണ്ട്.


മേൽപ്പറഞ്ഞ കാര്യങ്ങൾ നീ അറിഞ്ഞാൽ നിനക്ക് ഉറപ്പിച്ചു മനസ്സിലാക്കാൻ കഴിയും എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന ഹദീസ് പ്രത്യേകർത്ഥം കൊടുക്കേണ്ട വ്യാപക പദമാണ്.

ഇപ്രകാരം തന്നെയാണ് ഇതുപോലെയുള്ള എല്ലാ ഹദീസുകളും .തറാവീഹ് നിസ്കാരത്തെ പറ്റി ഇത് നല്ല ബിദ്അത്താണ് എന്ന് ഉമർ യുടെ വാക്ക് ഞാൻ പറഞ്ഞതിനെ ശക്തിയാക്കുന്നുണ്ട്എല്ലാ വിധത്തും പിഴച്ചതാണ് എന്ന വാക്കിൽ എല്ലാം എന്ന പദം കൊണ്ട് ശക്തിയാക്കി പറഞ്ഞിട്ടുണ്ടല്ലോ എന്ന കാര്യം ഇതിന് പ്രത്യേകർത്ഥം ആണ് എന്ന് പറഞ്ഞതിന് വിരുദ്ധമല്ല.

എല്ലാം എന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും ഇങ്ങനെ പ്രത്യേകാർത്ഥം നൽകിയതായി കാണാവുന്നതാണ്.ഉദാഹരണമായി വിശുദ്ധ ഖുർആനിൽ എല്ലാ വസ്തുക്കളെയും തമർത്തുകളയുന്ന എന്ന് പറഞ്ഞത് പോലെ (അവിടെ പല വസ്തുക്കളും തകർക്കാതെ വിട്ടിട്ടുണ്ട് ) ശറഹു മുസലിം


 وقد أوضحت المسألة بأدلَّتها المبسوطة في تـهذيب الأسماء واللُّغات فإذا عرف ما ذكرته علم أنَّ الحديث من العامّ المخصوص، وكذا ما أشبهه من الأحاديث الواردة، ويؤيّد ما قلناه قول عمر بن الخطَّاب رَضِيَ اللهُ عَنْهُ في التّـَراويح: نعمت البدعة، ولا يمنع من كون الحديث عامًّا مخصوصًا قوله: (كُلُّ بِدْعَةٍ) مؤكّدًا بـــــــ كلّ، بل يدخله التَّخصيص مع ذلك كقوله تعالى: {تُدَمّرُ كُلَّ شَىءٍ} [الأحقاف،ءاية 25]. اهـ


http://islamport.com/w/srh/Web/2742/1331.htm


ഈ വിശദീകരണത്തിൽ നിന്നും എല്ലാ വിധത്തും പിഴച്ചതാണ് എന്ന വാചകത്തിൽ ബിദ്അത്ത് നല്ലതും ചീത്തതും ഉണ്ട് എന്നതിന് വിരുദ്ധമല്ല എന്നും അധിക ബിദ്അത്തും എന്ന അർത്ഥത്തിനാണ് അവിടെ പറഞ്ഞത് എന്ന വിവരണമാണ് ഇമാം നവവി അടക്കമുള്ള  പണ്ഡിതന്മാരും നൽകുന്നത്.


എന്ന് മാത്രമല്ല ബിദ്അത്തിനെ ഇമാം നവവി ഇമാം ഷാഫിഇ ഇമാം അസ്ഖലാനി ഇമാം ഇബ്നു അബ്ദുസ്സലാം رحمهم اللهഅടക്കം അടക്കമുള്ള ധാരാളം പണ്ഡിതന്മാർവല്ലതും ചീത്തതും ആയ രണ്ട് ഇനം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അതിനെ അഞ്ച് ഇനമാക്കി  തിരിച്ചിട്ടുമുണ്ട് 


ഇതോടെ വഹാബിസത്തിന്റെ തെറ്റിദ്ധരിപ്പിക്കൽ വെള്ളത്തിലായിപ്പോയി.

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB



Monday, September 25, 2023

എല്ലാ ബിദ്അത്തും ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *?

 


*എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *?



https://m.facebook.com/story.php?story_fbid=pfbid02FDm7zvphToDYmoe4nq2yqHZebhvEQjhwMAgfS6Rww5okKZHcTVdpaj1sbCcnk8SYl&id=100016744417795&mibextid=Nif5oz


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് പിന്നെ എന്താണ് ചില ആളുകൾ ഹസനത്തായ (നല്ല )ബിദ്അത്തും ചീത്ത ബിദ്അത്തും എന്നിങ്ങനെ രണ്ടു വിഭാഗം ആക്കുന്നത്*


മറുപടി


സഹീഹുൽ ബുഖാരിയുടെ മേൽ ഹദീസ് വിശദീകരിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് ശൈഖുൽ ഇസ്ലാം ഇബ്നു ഹജറിൽ അസ്ഖലാനി റ പറയുന്നു.



ഇവിടെ എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം പ്രത്യേകമായതോ വ്യാപകമായതോ ആയ വഴിയിലൂടെ യാതൊരു തെളിവുമില്ലാതെ പുതുക്കിയത് പിഴച്ചതാണ്  എന്നാണ് അർത്ഥം


(അപ്പോൾ  ഖിയാസടക്കമുള്ള ശറഇന്റെ ഏതങ്കിലും  അടിസ്ഥാന തത്വങ്ങളിൽ തെളിവുകൾ ഉള്ളതാണെങ്കിൽ അത് ഉത്തമ നൂറ്റാണ്ടിൽ ഇല്ലാത്തത് ആണെങ്കിലും അത്തരം പുതുക്കിയത് മേൽപ്പറഞ്ഞ എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന വചനത്തിൽ ഉൾപ്പെടുകയില്ല എന്ന് മനസ്സിലായി. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് സംഘടിപ്പിക്കുക പോലെയുള്ളത് അസ്വല് സ്ഥിരപ്പെട്ടതാണ് എന്ന് ഇബ്നുഹജർ റ  പറഞ്ഞതായി അവിടുത്തെ ശിഷ്യൻ ഇമാം സഖാവി റ അൽ അജ് വബയിലും 1116 ഇമാം സുയൂത്വി ഫതാവയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ]



ബഹുമാനപ്പെട്ട ഇമാം ഇബ്നു അബ്ദുസ്സലാം ബിദ്അത്ത് അഞ്ച് ഇനമാണ് എന്ന് പറഞ്ഞിട്ടുണ്ട് ഒന്ന് വാജിബ്

അതിൻറെ ഉദാഹരണം ഖുർആനും ഹദീസും മനസ്സിലാക്കാൻ ആവശ്യമായ അറബി ഗ്രാമർ പഠിക്കുക പോലെ .ഇതുപോലെയാണ് അടിസ്ഥാന ഉസ്വൂലുൽ ഫിഖ്ഹ്   രചിക്കലും സഹീഹും സ്വഹീഹല്ലാത്തതുമായ ഹദീസുകളെ വേർതിരിക്കാൻ ആവശ്യമായ അറിവുകൾ പഠിക്കലും എല്ലാം വാജിബായ  ബിദ്അത്തിൽ പെട്ടതാണ്.


ഹറാമായ ബിദ്അത്ത് എന്നാൽ സുന്നത്തിന് വിരുദ്ധമായ ഖദരിയത്തിന്റെയും മുർജി അത്തിന്റെയും മുശബ്ബിഹത്തിന്റെയും വിശ്വാസാചാരങ്ങൾ പോലെ


പ്രതിഫലാർഹമായ പുണ്യമുള്ള ബിദ്അത്ത് . തിരുനബിയുടെ കാലഘട്ടത്തിൽ ഉള്ളതല്ലാത്ത എല്ലാ നന്മകളും അതിൻറെ ഉദാഹരണങ്ങളാണ് .അതിൽ പെട്ടതാണ് തറാവീഹിന് വേണ്ടി ഒരുമിച്ചു കൂടുക മദ്രസകൾ വഴിയമ്പലങ്ങൾ നിർമ്മിക്കുക പോലെയുള്ളതും  തസവൂഫുമായി ബന്ധപ്പെട്ട സംസാരം അല്ലാഹുവിൻറെ പൊരുത്തം ആഗ്രഹിച്ചുകൊണ്ട്സംവാദ സദസ്സുകൾ സംഘടിപ്പിക്കുക തുടങ്ങിയവും അതിന്റെ ഉദാഹരണമാണ്.

ഹലാലായ ബിദ്അത്തിൽ പെട്ടതാണ് സുബഹിക്കും അസ്വറിനും ശേഷം മുസാഫഹത്ത് ചെയ്യുക ഭക്ഷണപാനീയ വസ്ത്ര പാർപ്പിടങ്ങളിലെ വിശാലത തുടങ്ങിയവ പോലെ . ഇതിൽ ചിലത് കറാഹത്തോ ഖിലാഫിൽ ഔലയോ ആകുന്നതും ഉണ്ടാകുന്നതാണ്. (ഫത്ഹുൽ ബാരി ശറഹുൽ ബുഖാരി)


والمراد بقوله كل بدعة ضلالة ما أحدث ولا دليل له من الشرع بطريق خاص ولا عام 


 وقال بن عبد السلام في أواخر القواعد البدعة خمسة أقسام فالواجبة كالاشتغال بالنحو الذي يفهم به كلام الله ورسوله لأن حفظ الشريعة واجب ولا يتأتى الا بذلك فيكون من مقدمة الواجب وكذا شرح الغريب وتدوين أصول الفقه والتوصل إلى تمييز الصحيح والسقيم والمحرمة ما رتبه من خالف السنة من القدرية والمرجئة والمشبهة والمندوبة كل إحسان لم يعهد عينه في العهد النبوي كالاجتماع عن التراويح وبناء المدارس والربط والكلام في التصوف المحمود وعقد مجالس المناظرة ان أريد بذلك وجه الله والمباحة كالمصافحة عقب صلاة الصبح والعصر والتوسع في المستلذات من أكل وشرب وملبس ومسكن وقد يكون بعض ذلك مكروها أو خلاف الأولى والله أعلم فتح الباري لابن حجرhttp://islamport.com/w/srh/Web/2747/7533.htm



നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ  നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .



ജുമുഅക്ക് രണ്ട് ബാങ്ക്

ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാൽ ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ഡേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.


 സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള വാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

  പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് '

ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:

'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാൽ ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)



ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ റ അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.


ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ


ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്



ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،


(നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത് )

ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.


 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ്. അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)


ചുരുക്കത്തിൽ നബി സ്വ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വ കൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻകാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.


ഇമാം അസ്ഖലാനി ഇമാം  ശാഫി ഇ رحمهمയിൽ നിന്നും ഉദ്ധരിക്കുന്നു


ഇമാം ഷാഫി رحمه الله പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ،


വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


 وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى . فتح الباري لابن حجر


പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്... ഫത്ഹുൽ ബാരി


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB


Sunday, September 24, 2023

നബിദിനം:മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?

 



*മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

https://m.facebook.com/story.php?story_fbid=pfbid0L6j4KGEvJLtvEq236V8x8Xr7WaLHc1qgfn9zSFHhaig4Fv2f4Et2oHubRS1a6RZal&id=100016744417795&mibextid=Nif5oz



ഇബ്നു ഹജർ അൽ അസ്ഖലാനി റ മൗലിദിന്റെ അസ്വല് ഉത്തമ നൂറ്റാണ്ട് കാരിൽ നിന്ന് റിപ്പോർട്ട് ചെയ്യാത്ത  ചീത്ത ബിദ്അത്താണ് എന്ന് പറഞ്ഞിട്ടുണ്ടോ ?

ചില വഹാബി പുരോഹിതന്മാർ അങ്ങനെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി കണ്ടു.



മറുപടി


ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യെ പറ്റി ചോദിച്ചപ്പോൾ അത് പുണ്യകർമ്മമാണെന്നാണ് ഇബ്നു ഹജർ അസ്ഖലാനി رحمه الله  പഠിപ്പിച്ചത്.



അദ്ദേഹം പറയുന്നു. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യുടെ തുടക്കം ഉത്തമ നൂറ്റാണ്ടുകാരായ സലഫ് സ്വാലിഹീങ്ങളിൽ നിന്നും റിപ്പോർട്ട് ഇല്ലാത്ത പുതിയ രീതിയാണ് (ഇന്ന് നടക്കുന്ന വാർഷിക സമ്മേളനങ്ങളും മദ്രസകളും കോളേജുകളും അതിലെ സിലബസും കളും

മാസികകളും പത്രങ്ങളും വാരികകളുംമറ്റുപല പ്രോഗ്രാമുകളും    ഇന്ന് നടക്കുന്ന അതേ രീതിയിൽ

തിരുനബിയുടെ കാലത്തെ ഉത്തമ നൂറ്റാണ്ടിലോ ഇല്ലാത്ത ബിദ്അത്തുകൾ ആണ് പക്ഷേ ബിദ്അത്ത് ഹസനയും പുണ്യകർമവും പ്രതിഫലാമാണ് എന്നത് പോലെ )

പക്ഷേ (ഇന്ന് നടക്കുന്ന ) മൗലിദ് പരിപാടി ധാരാളം നന്മകളും (ചില സ്ഥലത്ത് ) തിന്മകളും ഉൾക്കൊള്ളിക്കുന്നതായി കാണാം. അതിലെ നന്മകൾ മാത്രം സൂക്ഷിക്കുകയും തിന്മകൾ ഒഴിവാക്കുകയും ചെയ്താൽ അത് നല്ല ബിദ്അത്താണ് (ബിദ്അത്ത് ഹസനത്ത് )തിന്മകൾ ഒഴിവാക്കാതെ ചെയ്താൽ അത് പാടില്ലാത്തതും ആണ്

ഇന്ന് നടക്കുന്ന ഈ മൗലിദ് പരിപാടി സ്ഥിരപ്പെട്ട അടിസ്ഥാനത്തിന്മേൽനിർമ്മിക്കപ്പെട്ടത് ആയതുകൊണ്ട് തന്നെ അത് അനുവദനീയമാണ്. (അദ്ദേഹം തെളിവായി കൊണ്ടുവരുന്നത് ഇസ്ലാമിൻറെ നാല് പ്രമാണങ്ങളിൽ ഒന്നായ ഖിയാസ് ആണ് എന്ന് മനസ്സിലാക്കാം.കാരണം ഇസ്ലാമിൽ ഒരു കാര്യം പുണ്യകർമ്മമാണെന്നോ പാടില്ലാത്തതാണെന്നോ നിർബന്ധമാണെന്നോ സ്ഥിരപ്പെടാൻ നാല് പ്രമാണങ്ങളിൽ ഏതെങ്കിലും  ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ മതി

ഇവിടെ ഖിയാസ് എന്ന പ്രമാണമാണ് മഹാനവർകൾ തെളിവാക്കുന്നത് )


" سئل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه :


أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، ولكنها مع ذلك قد اشتملت على محاسن وضدها، فمن تحرى في عملها المحاسن ، وتجنب ضدها : كان بدعة حسنة ؛ وإلا فلا .


قال : وقد ظهر لي تخريجها على أصل ثابت ،

ആ സ്ഥിരപ്പെട്ട അടിസ്ഥാനം സഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉള്ള തെളിവാണ്.നബിസല്ലല്ലാഹു അലൈഹി വസല്ലമ മദീനയിലേക്ക് മുന്നിട്ടപ്പോൾ ആശൂറായ ദിവസം ജൂതന്മാർ നോമ്പ് അനുഷ്ഠിക്കുന്നതായി കണ്ടു അപ്പോൾ തിരുനബി അവരോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു ഈ  അള്ളാഹു ഫിർഔനിനെ മുക്കി നശിപ്പിക്കുകയും മൂസാനബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണ്.അതുകൊണ്ട് ഞങ്ങൾ അല്ലാഹുവിനെ ശുക്കറായി നോമ്പ് അനുഷ്ഠിക്കുന്നു (ഇത് നബി തങ്ങൾ അംഗീകരിക്കുകയും ചെയ്തു )

ഇതിൽ നിന്നും പ്രത്യേകമായ ഒരു ദിനത്തിൽ അല്ലാഹു ചെയ്ത അനുഗ്രഹത്തിന്റെ മേൽ അല്ലാഹുവിനെ ശുക്ർ ചെയ്യേണ്ടതാണെന്ന് മനസ്സിലാക്കാം അത് അല്ലാഹുവിൻറെ നിഅമത്ത് ലഭിച്ചതാവട്ടെ പ്രയാസം നീങ്ങിപ്പോയതാവട്ടെ . *ഓരോ വർഷത്തിലും തുല്യമായ ദിവസം ആവർത്തിക്കുമ്പോൾ ആ പ്രവർത്തനം മടങ്ങി വരുന്നതുമാണ്.



 وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة ، فوجد اليهود يصومون يوم عاشوراء، فسألهم فقالوا : هو يوم أغرق الله فيه فرعون ، ونجى موسى ؛ فنحن نصومه شكرا لله تعالى .


فيستفاد منه فعل الشكر لله على ما مَنّ به في يوم معين ، من إسداء نعمة أو دفع نقمة، ويعاد ذلك في نظير ذلك اليوم من كل سنة .



അല്ലാഹുവിനെ നന്ദി ചെയ്യുക എന്നത് വിവിധ ഇബാദത്തുകളെ കൊണ്ട് ഉണ്ടാകും അത് സുജൂദ് ആവാം നോമ്പനുഷ്ഠിക്കൽ ആവാം സ്വദഖയാവാം ഖുർആൻ പാരായണം ആവാം ഈ പരീക്ഷ ഈ ദിനത്തിൽ കാരുണ്യത്തിന്റെ നബി മുത്തുനബി വെളിവായ് അതിനേക്കാൾ വലിയൊരു അനുഗ്രഹം എന്തൊരു അനുഗ്രഹമാണ് ഉള്ളത്

والشكر لله يحصل بأنواع العبادة ، كالسجود والصيام والصدقة والتلاوة ؛ وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟

*അതുകൊണ്ടുതന്നെ അവിടുന്ന് ജനിച്ച അതേ ദിവസം തന്നെ പ്രത്യേകം പരിഗണിക്കൽ ആവശ്യമാണ്* ആശുറായ ദിവസത്തിൽ മൂസാ നബിയുടെ ചരിത്രംഇതിനോട് യോജിക്കുന്നു. ഇനി ആ *പ്രത്യേകത ദിവസം പരിഗണിച്ചിട്ടില്ലെങ്കിൽ ആ മാസത്തിലെ ഏത് ദിവസവും മൗലിദ് പരിപാടി സംഘടിപ്പിക്കുന്നത് കുഴപ്പമില്ല* ചിലർ വർഷത്തിലെ ഏതെങ്കിലും ഒരു ദിവസം നടത്തിയാലും മതി എന്ന് പറഞ്ഞവരുണ്ട്.ഇതാണ് മൗലിദിന്റെ പ്രമാണവുമായി ബന്ധപ്പെട്ട് ഉള്ള ഒരു ചർച്ച

وعلى هذا : فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء، ومن لم يلاحظ ذلك : لا يبالي بعمل المولد في أي يوم من الشهر، بل توسع قوم فنقلوه إلى يوم من السنة، وفيه ما فيه .


فهذا ما يتعلق بأصل عمله .

 *ഇനി മൗലിദ് പരിപാടിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അല്ലാഹുവിനെ ശുക്റിന്റെ മേലിൽ അറിയിക്കുന്ന കാര്യത്തിൽ ചുരുക്കേണ്ടതാണ് നേരത്തെ പറഞ്ഞതുപോലെ ഖുർആൻ പാരായണവും ഭക്ഷണവിതരണവും തിരുനബിയുടെ മദ്ഹ് കാവ്യങ്ങളും നന്മയിലേക്കും പരലോക പ്രവർത്തനങ്ങളിലേക്കും ഹൃദയങ്ങളെ കൊണ്ടുപോകുന്ന കീർത്തനങ്ങളും എല്ലാം ചെയ്യേണ്ടതാണ്* .


*അപ്പോൾ വാദ്യോപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതും മറ്റു കാര്യങ്ങൾ കൂടുതൽ ചെയ്യുന്നതും ആ ദിവസത്തിൽ സന്തോഷം ഉണ്ടാക്കുന്ന  ഹലാലായ എല്ലാ കാര്യങ്ങളും അതിലേക്ക് ചേർക്കുന്നതിന് വിരോധമില്ല. ഹറാമോ കറാഹത്ത് ആയ കാര്യങ്ങൾ അതിലേക്ക് ചേർക്കുന്നത് വിലക്കേണ്ടതാണ് .ഇപ്രകാരം തന്നെ ഖിലാഫിൽ ഔലയും ഒഴിവാക്കേണ്ടതാണ്* (അൽ ഹാവി ലിൽ ഫതാവ ١/٢٢٢ അൽ അജ്വി ബത്തുൽ മർളിയ്യ ഇമാം സഖാവി (അസ്ഖലാനിയുടെ ശിഷ്യൻ )

وأما ما يعمل فيه : فينبغي أن يقتصر فيه على ما يفهم به الشكر لله تعالى ، من نحو ما تقدم ذكره من التلاوة والإطعام والصدقة ، وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة .


وأما ما يتبع ذلك من السماع واللهو وغير ذلك : فينبغي أن يقال: ما كان من ذلك مباحا بحيث يقتضي السرور بذلك اليوم : لا بأس بإلحاقه به، وما كان حراما أو مكروها فيمنع، وكذا ما كان خلاف الأولى " انتهى من "الحاوي للفتاوي" (1/ 229) .


ഇത്രയും വിവരിച്ചതിൽ നിന്നും  ഇമാം അസ്ഖലാനി റ മൗലിദ് പരിപാടിയെ ആദ്യ നൂറ്റാണ്ടിൽ ഇല്ലാത്ത  പിഴച്ച ബിദ്അത്തായി എണ്ണിയിട്ടുണ്ട് എന്ന് പറഞ്ഞ്  പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാരുടെ തട്ടിപ്പ് നമുക്ക് മനസ്സിലായിക്കഴിഞ്ഞു.

മൗലിദ് തിരുനബി ജനിച്ച അന്നുതന്നെ നടത്താൽ പ്രത്യേകം പുണ്യമാണെന്നും ഭക്ഷണവിതരണം അടക്കമുള്ള പുണ്യകർമ്മങ്ങൾ അന്ന് നടത്തണമെന്നും അതിന് അടിസ്ഥാനം ഉണ്ടെന്നും പറഞ്ഞ ഉദ്ധരണികൾ മുഴുവനും കട്ടുവച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിത വർഗ്ഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുപോലെയാണ് ഇവർ കൊണ്ടുവരുന്ന ഏതൊരു ഉദ്ധരണിയും മുന്നും പിന്നും കട്ടുവെക്കുകയും അർത്ഥം തെറ്റിച്ച് എഴുതുകയും ചെയ്യുക എന്നത് കളവു മത്സരം നടത്തുന്ന ഇവരുടെ പതിവാണ് എന്ന് എല്ലാവരും മനസ്സിലാക്കുക



മൗലിദ് പരിപാടിയെ ബിദ്അത്ത് ആക്കി മാറ്റുന്ന വഹാബി പുരോഹിതന്മാർ ലോകപ്രശസ്ത പണ്ഡിതർ സഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ വ്യാഖ്യാനം എഴുതിയ ശൈഖുൽ ഇസ്ലാം ഹാഫിളു ദ്ധുൻയാ ഇബ്നു ഹജറുൽ അസ്ഖലാനി റഹ്മത്തുള്ള വിവരമുള്ളവരേക്കാൾ ദീനിന്റെ അടിസ്ഥാന നിയമങ്ങൾ അറിയുന്നവരല്ല


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

ഔലിയാക്കൾ േ കം നിയന്ത്രിക്കുമോ അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*


✍️ Aslam saquafi payyoli


മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം. 


മൗലവിയുടെ വരികൾ ശ്രദ്ധിക്കുക:

"ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്. 

എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. "

ശേഷം മാലയിലെ

1- ഭൂമി ഒരുണ്ട ...

2- ഞാനെല്ലാ സിർറിനും

3- എന്നുടെ ഏകൽ

4- എല്ലായിലും മേലെ

ഈ നാലു വരികൾ ചേർക്കുന്നു. 

ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* "


സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്.


ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറയുന്നതും തമ്മിലുള്ള അന്തരം മൗലവിക്ക് മനസ്സിലായില്ല.


മൗലവി മനസിലാക്കേണ്ട

ഒരു പ്രധാനം കാര്യം ഇതാണ്; 

"ലോകം ഒട്ടാകെ നിയന്ത്രണം ഒരു വലിയ്യിനാണ് " എന്ന കുരു ത്വരീഖതിലെ പിഴച്ച വാദത്തെയാണ് സമസ്ത വിമർശിച്ചത്. 

"ലോകത്ത് നിയന്ത്രണാധികരം ഔലിയാക്കൾക്ക് ഉണ്ട് "

ഇതാണ് ശൈഖുന കാന്തപുരം ഉസ്താദടക്കമുള്ള സമസ്ത പണ്ഡിതർ പറഞ്ഞിട്ടുള്ളത്.  


ഇത് രണ്ടും ഒന്നല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇത് പലയാവർത്തി വായിക്കലേ നിർവ്വാഹമുള്ളൂ.


ഇക്കാര്യം മനസ്സിലായവരുടെയടുക്കൽ നിങ്ങളുടെ ചോദ്യം നിരർത്ഥകം തന്നെയാണ്.


എന്നാൽ ഔലിയാക്കൾക്ക് മാലയിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് അവരെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തലാണോ ? ഒരിക്കലും അല്ല.  


മുജാഹിദ് സ്ഥാപക നേതാക്കളായ  വക്കം മൗലവിയും കെഎം മൗലവിയും ഇക്കാര്യം പരാമർശിക്കുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. ഇത് മനസ്സിരുത്തി വായിക്കുന്നതോടെ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും.


വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി യുവത പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും  കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട്  രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനും സാധിക്കുന്നതാണ്. അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151 )

ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്. 


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )


സലഫീ...,

ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും *ഒരു മലക്കിൽ നിന്നാണ്* എന്ന് പറയുന്നതും *മലക്കുകളിൽ നിന്നാണ്* എന്ന് പറയുന്നതും രണ്ടും ശരിയാണോ? താങ്കൾ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. കുവരട്ടൂരികൾ ചർദ്ദിക്കുന്നത് വാരിവിഴുങ്ങാതിരിക്കുക.


മേൽപറഞ്ഞ കാര്യങ്ങൾക്കപ്പുറം മാലയിൽ വല്ലതും പറഞ്ഞോ ?


ഇനിയുള്ള കാലം 

വക്കം മൗലവിയുടെയും കെഎം മൗലവിയുടെയും അൽമനാറിന്റെയും മേലുദ്ദരണികൾ വിശദീകരിക്കാതെ മുന്നോട്ടുപോകാൻ മൗലവിമാർക്ക് കഴിയില്ല.

➖🔹➖🔹➖🔹➖🔹➖🔹

നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*

 


-*നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*


⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

നബി(ﷺ) പിറന്നത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാണെന്നതാണ് പ്രബലാഭിപ്രായം. അല്ലാമ ഇബ്നുകസീർ എഴുതുന്നു



‎‫وقيل لاثنتي عشرة خَلَتْ منهُ ، نَصْ عَلَيْهِ


 ابْنُ إِسْحَقَ، وَرَوَاهُ‬‎ ‎‫ابْنُ 

 أبي شيبة في مصنفه عن عفان عنسعيد ابن ميناء عن جابر وابن

‬‎ 

‫عَبَّاسِ أَنْهُما قَالا: وَلِدَ رَسُولُ اللَّهِ عَامَ الْفِيلِ عَامَ الْفِيلِ‬‎ ‎‫يَوْمَ الْإِثِنينَ وفيه بعث، وفيه عرج‬‎ ‎‫به إلى السماء، وفيه هَاجَرَ ، وَفِيهِ مَاتَ، وَهَذَا هُوَ الْمَشْهُورُ‬‎

‎‫عند الجمهور. (السيرة النبوية لابن كثير: ١٩٨/١)‬


 നബിﷺ

 ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് ഇബ്നു ഇസ്ഹാഖ്(റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അഫ്ഫാ ൻ(റ), സഈദുബ്നുമീനാഅ്(റ) ജാബിർ (റ), ഇബ്നുഅബ്ബാസ്(റ) എന്നിവരിൽ നിന്ന് ഇബ്നു അബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു: “ആനക്കലഹം നടന്ന വർഷത്തിൽ റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച നബി) ഭൂജാതരായി. തിങ്ക ളാഴ്ച ദിവസം നബിയായി നിയോഗിക്ക പ്പെട്ടു. തിങ്കളാഴ്ച ദിവസം ആകാശാരോഹണം നടന്നു. തിങ്കളാഴ്ച ദിവസം ഹിജ്റ പോയി. തിങ്കളാഴ്ച ദിവസം വഫാത്തായി.

ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയടെ അടുക്കൽ പ്രസിദ്ധമായ അഭിപ്രായം ഇതാണ്.


(അസ്സീറത്തുന്നബവിയ്യ: 1/198) 



നബി( ﷺ) ജനിച്ചത് റമളാനിലയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അല്ലാമ ഇബ്നുകസീറും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.


 ‎‫وَالْقَوْلُ الثَّانِي: أَنَّهُ وُلِدَ فِي رَمَضَانَ، نَقَلَهُ‬‎ ‎‫ابْنُ عبدِ الْبَرْ عَنْ الزبير بن

كبار وهو قل غريب جدا

 وَكَانَ‬‎ ‎‫مُستنده انه عليه الصَّلَوةُ وَالسَّلامُ أُوحِيَ إِلَيْهِ فِي رَمَضَانَ  بلا خلاف وذلك علي رءس اربعين


‬‎  سنة من عمره، فيكون مولده في رمضان، وهذا‬‎

فيه نظر

നബി( ﷺ

) ജനിച്ചത് റമളാനിലാണെന്നാ ണ് രണ്ടാം അഭിപ്രായം. സുബൈറുബ്നു ബക്കാറി(റ)നെ ഉദ്ധരിച്ച് ഇബ്നുഅബ്ദിൽ ബർറ്(റ) അതുദ്ധരിച്ചിട്ടുണ്ട്. അത് വളരെ ഗരീബായ അഭിപ്രായമാണ്. അദ്ദേഹ ത്തിന്റെ അവലംബം ഇതാവാം: “നബി(ﷺ

) ക്ക് ദിവ്യസന്ദേശം ലഭിച്ചത് റമളാനിലാണ ന്നതിൽ വീക്ഷണാന്തരമില്ല. നബിﷺ

ക്ക് 40 വയസ്സ് പൂർത്തിയായപ്പോഴാണല്ലോ ദിവ്യസന്ദേശം ലഭിച്ചത്. അതിനാൽ നബി (ﷺ

)യുടെ ജനനം റമളാനിലാവണം. എന്നാൽ അപ്പറഞ്ഞതിൽ ചിന്തിക്കാനുണ്ട്. (അസ്സീറത്തുന്നബവിയ്യ: 1/199).

Aslam Kamil Saquafi parappanangadi


Thursday, September 21, 2023

അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി*

 



*അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി*


⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


https://www.facebook.com/100016744417795/posts/pfbid0VnPgLeHRYfskCWr8mgxgMuq2kiRvS1DpzieHb9AuP9D3mXNPaMoQpFKPTmoYLMDPl/?mibextid=Nif5oz


Aslam Kamil Saquafi parappanangadi


അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി



 പതിനേഴ് ചോദ്യങ്ങൾ

➖➖➖➖➖➖➖➖

1-താൻ  മുദബ്ബിറുൽ ആലം എന്ന് സ്വയം വാദിച്ച സി.എം മടവൂർ ശിർക്കിലോ അതോ തൗഹീദിലോ?


ഉത്തരം


ഖുർആനിൽ 

فالمدبرات امرا

ധാരാളം മുദബ്ബിറുകൾ ഉണ്ട് എന്ന് ഖുർആൻ പറഞ്ഞ അടിസ്ഥാനത്തിൽ അത് ശിർക്കല്ല


2-പേരോടിൻ്റ വാദ പ്രകാരം സി.എം ശിർക്കിലാണ് എന്നതിൽ സംശയമില്ല. എങ്കിൽ ചുരുങ്ങിയത് മടവൂർ വലിയ്യല്ല എന്നെങ്കിലും പറയാൻ സമസ്തക്കാർ തയ്യാറാകുമോ?


കഴിഞ്ഞതും വരാനുള്ളതുമായ സർവലോകത്തിന്റെയും മുദബ്ബിൽ ഏതങ്കിലും ഒരു വലിയ്യാണന്ന് പറയരുത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.

ആ അർത്ഥത്തിനല്ല മുദബ്ബിറുൽ ആലം എന്ന് പറയുന്നത് .



3 -സി.എം മുദബ്ബിറുൽ ആലം തന്നെ എന്ന് ഉറപ്പിച്ച് പറഞ്ഞ പകര മുസ്ലിയാർ (അയാൾ അത് മാറ്റിപ്പറഞ്ഞതായി അറിവില്ല) ശിർക്കിലാണോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം


4- സി.എം മടവൂർ മുദബ്ബിറുൽ ആലം ആണ് എന്ന് പറഞ്ഞ് മൗലിദ് എഴുതിയ മർകസിലെ സഖാഫി ശിർക്കിലാണോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം


5-ഈ മൗലിദ് എല്ലാ വീട്ടിലും ഓതണം എന്ന് പറഞ്ഞ് അവതാരിക എഴുതിയ കാന്തപുരം മുസ്ലിയാർ ശിർക്കിലാണോ?



ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



6-ജന:സെക്രട്ടറി കാന്തപുരം തന്നെ ശിർക്കിൽ അകപ്പെട്ടതോടെ സമസ്ത മൊത്തം ശിർക്കിലായോ?

അതോ ശിർക്കിൽ പെട്ട കാന്തപുരത്തെ നിങ്ങൾ പുറത്താക്കാമാ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



7. ശിർക്കിൽ പെട്ട ഈ നാലാളുകൾ അറുത്തത് സമസ്തക്കാർക്ക് തിന്നാൻ പറ്റുമോ?



ഇവരുടെ നികാഹ് ഫാസിദായോ?

ഇവരെ സമസ്തക്കാരുടെ മക്ബറയിൽ മറമാടുമോ?

ഇവരുടെ സ്വത്ത് അനന്തരം എടുക്കാമോ?

ഇവർ മരിച്ചാൽ നിങ്ങൾ മയ്യിത്ത് നമസ്കരിക്കുമോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



8 -ശിർക്കിൽ പെട്ടതോടെ കാന്തപുരത്തിൻ്റെ മുഫ്തി പട്ടം മൻസൂഖായോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



9. സമസ്തക്കാരിൽ തന്നെ ശിർക്ക് വന്ന സ്ഥിതിക്ക് മുസ്ലീംകളിൽ ശിർക്ക് വരില്ല എന്ന് നിങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്ന വാദം ഇനി എന്തു ചെയ്യും?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



10- ശർഹുൽ മകാസിദിൽ നിന്ന് പേരോട് വായിച്ചതിൻ്റെ അർഥം അതല്ല എങ്കിൽ ശരിയായ അർഥം സഖാഫി പറയുമോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം

ഇതോട് കൂടി മേൽ ചോദ്യം പൊളിഞ്ഞു.


11- മഹാന്മാർക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത് എന്ന ഇക്കാലം വരേക്കുമുള്ള സമസ്തയുടെ വാദം ഇതോടെ പൊളിഞ്ഞില്ലേ?


കാരണം ലോകത്തിൻ്റെ തദ്ബീറിനുള്ള കഴിവ് അല്ലാഹു സി.എമ്മിന് കൊടുക്കില്ല എന്നല്ലേ ഇപ്പോൾ സമസ്ത പറയുന്നത്? അപ്പോൾ ഏതൊക്കെയാണ് കൊടുക്കുന്ന കഴിവുകൾ ? അതിൻ്റെ പരിധി എത്രയാണ്?


ഉത്തരം


പൊളിഞ്ഞിട്ടില്ല. കാരണം 

കഴിഞ്ഞതും വരാനുള്ളതുമായ സർവലോകത്തിന്റെയും മുദബ്ബിൽ ഏതങ്കിലും ഒരു വലിയ്യാണന്ന് പറയരുത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.

ആ അർത്ഥത്തിനല്ല മുദബ്ബിറുൽ ആലം എന്ന് പറയുന്നത് .



12- അല്ലാഹു കൊടുക്കുന്ന കഴിവുകൾക്ക് പരിധിയുണ്ട് എന്ന് ഇപ്പോൾ സമസ്തയും അംഗീകരിച്ചുവല്ലോ. എങ്കിൽ മഹാന്മാരുടെ കഴിവുകൾക്ക് പരിധിയില്ല എന്ന പിഴച്ച വാദം സമസ്ത തിരുത്തുമോ?


ഉത്തരം.

കണക്കില്ലാതെ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു നൽകുമെന്ന് ഖുർആനിലുണ്ട്


13 -കൊടുത്ത കഴിവ് എന്ന അടിത്തറയിൽ കെട്ടിയുണ്ടാക്കിയ ഇസ്തിഗാസ ഇതോടെ തകർന്നില്ലേ? ഇസ്തിഗാസ ചെയ്യുന്ന വിഷയത്തിൽ വലിയ്യിന് കഴിവ് ഉണ്ടോ എന്ന് എന്താണ് ഉറപ്പുണ്ടാവുക? സമസ്തയുടെ അടിത്തറ തന്നെ ഇതോടെ പൊളിഞ്ഞില്ലേ?


ഉത്തരം:

തകർന്നിട്ടില്ല.


കണക്കില്ലാതെ അല്ലാഹു കൊടുക്കുമെന്ന് ഖുർആനിൽ ഉണ്ട് . അത് കൊണ്ട് 

പ്രതീക്ഷിക്കാം

അത് കൊണ്ട് ഒന്നും പൊളിഞ്ഞിട്ടില്ല.


14- നിങ്ങളുടെ ഇപ്പോഴത്തെ വാദ പ്രകാരം ഒരു വലിയ്യിന് എല്ലാത്തിനും കഴിവുണ്ടാവില്ല. എങ്കിൽ എല്ലാത്തിനും കഴിവില്ലാത്ത ഒരു വലിയ്യിനോട് എങ്ങനെയാണ് ഇസ്തിഗാസ നടത്തുക? 


ഉത്തരം


കൈവ് നൽകുമെന്ന് പ്രതീക്ഷയുള്ളതിൽ സഹായം തേടാം


15-ലോകത്തിൻ്റെ നിയന്ത്രണം അല്ലാഹു വിന് മാത്രം പ്രത്യേകമായതിനാൽ ആണല്ലോ നിങ്ങൾ മുദബ്ബിർ വാദം ശിർക്കാണെന്ന് പറഞ്ഞത്. എങ്കിൽ

അല്ലാഹുവാണ് ഭൂമിയെ ചുരുട്ടി പിടിക്കുന്നവൻ എന്ന് അല്ലാഹു പറയുന്നു: (സുമർ: 67)

എന്നാൽ ഇക്കാര്യം

മെഹ്യുദ്ദീൻ ശൈഖിനും ഉണ്ട് എന്ന് മാലയിൽ പറയുന്നു:

"ഭൂമി ഉരുണ്ടപോൽ

എൻകൈയ്യിലെന്നോ വർ"

ഇത് ശിർക്കോ അതോ തൗഹീദോ?


ഉത്തരം

അല്ലാഹു സ്വയമാണ്. വലിയ്യിന് അല്ലാഹു നൽകുന്നതാണ് . അപ്പോൾ വിത്യാസമായി


16- ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാവൽ അല്ലാഹു വിൻ്റെ മാത്രം പ്രത്യേകതയായി അല്ലാഹു പറയുന്നു:

( ബഖറ: 117,ആലു ഇംറാൻ: 47, നഹ് ല് :50, ഗ്വാഫിർ :68)

ഇതേ കാര്യം ശൈഖിനും ഉണ്ട് എന്ന് മാലയിൽ പറയുന്നു:

"ആകെന്ന് ഞാൻ ചൊൽകിൽ 

ആകും അതെന്നോവർ"

ഈ വരികൾ ശിർക്കാണോ? അതോ തൗഹീദോ?



ഉത്തരം 


ഉണ്ടാവുമെന്ന് പറഞ്ഞാൽ ഉണ്ടാവുമെന്ന അവസ്ത അല്ലാഹു വലിയ്യിന് നൽകുമെന്ന് ഇബ്നു തൈമിയ്യയും കെ എം മൗലവിയും  പറഞ്ഞിട്ടുണ്ട്. അത് എങ്ങനെ ശിർക്കാണോ . ഇവർ മുശ്രിക്കാണോ ?


17 -മുദബ്ബിറുൽ ആലം അല്ലാഹു മാത്രം എന്നത് അംഗീകരിച്ച നിങ്ങൾക്ക് മാലയിലെ ഈ ശിർക്കൻ വരികൾ എങ്ങനെ ന്യായീകരിക്കാനാവും?



ഉത്തരം


ഇബ്നു തൈമി യോടും കെ എം മൗലവിയോടും ചോദിക്കു



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎