Thursday, September 21, 2023

നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട ഖിയാസ്*

 


* നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട

 ഖിയാസ്*

⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*

*
അബ്ദുൽ മലിക് ഒഹാബി മൗലവി എഴുതുന്നു

വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം സുന്നത്തില്ലന്ന് ഇമാം ഹൈതമി പറഞ്ഞതിനാൽ നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കൽ പാടില്ല.

മറുപടി

വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം 4 പ്രമാണത്തിൽ അസ്വൽ സ്ഥിരപ്പെടാത്തത് കൊണ്ട് പ്രത്യാകം സുന്നത്തുണ്ടന്ന് കരുതി ചൊല്ലൽ സുന്നത്തില്ല

എന്ന് ഇമാം ഹൈതമി റ പറഞ്ഞാൽ  നാലാലൊരു പ്രാമാണത്തിൽ അസ്വൽ സ്ഥിരപെട്ട നബി صلى الله عليه وسلمയുടെ ജനിച്ചതിൽ സന്തോഷിക്കുക എന്ന പുണ്യകർമം എങ്ങനെ തെറ്റാവും

മീലാദിൽ സന്തോഷിക്കുന്നതിന് അസ്ൽ ഉണ്ട് എന്ന് ഇമാം അസ്ഖലാനി , ഇമാം നവവി റ യുടെ ഉസ്താദ് ഇമാം അബൂശാമ . ഇമാം സുയത്വി തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്.

Aslam Kamil Saquafi parappanangadi

Tuesday, September 19, 2023

പ്രാർത്ഥന എന്താണ്* ശഫാഅത്തും മുശ്രരിക്കും

  



*പ്രാർത്ഥന എന്താണ്*

പ്രാർത്ഥന തിരിയാത്ത ഒഹാബി



Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം* 


ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല

ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി

മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക)

ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല.

*മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്*



*ഒഹാബി മൗലവി usmankpയുടെ ചോദ്യം* 



ദൈവം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് ?

?

മക്ക മുശ്രിക്കും അവരുടെ ആരാധ്യർ ദൈവം ആണ് എന്ന് വിശ്വസിച്ചിരുന്നില്ല.

*

*✦🔅🔅●﷽●🔅🔅✦


മറുപടി


മേൽ പറഞ്ഞത് പച്ചക്കളവും ഖുർആനിന് വിരുദ്ധവുമാണ്.


ഖുർആൻ പറയുന്നു

മക്കാ മുശ് രിക്കുകൾ പറയുന്നു


اجعل الالهةالها واحدا

മുഹമ്മദ് നബി എല്ലാ ദൈവങ്ങളെയും ഒറ്റ ദൈവമാക്കുകയാണോ ?


ഇതിൽ നിന്നും അവർ ആരാധന അർപ്പിച്ചവർ ധാരാളം ദൈവങ്ങളുണ്ട് എന്ന് വിശ്വസിച്ചിരുന്നു എന്ന് വെക്തമാക്കാം


ഖുർആൻ പറയുന്നു .

അവരോട് അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് പറഞ്ഞാൽ  അവർ അഹമ്പാവം നടിക്കുന്നവരാണ്.


അവർ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം

ഇനിയും ധാരാളം തെളിവുകൾ ഉണ്ട് പിന്നീട് പറയാം


*ഒഹാബി മൗലവി

യുടെ ചോദ്യം*


 അവർ ( മുശ് രിക്കുകൾ) ശുപാർശ ചെയ്യും എന്ന് തന്നെയായിരുന്നു .


മറുപടി


📌📌📌📌📌


അല്ലാഹുവിന് പുറമേ  മറ്റു ദൈവങ്ങളെയും അമ്പിയാക്കളെയും ആരാധിച്ചിരുന്ന മക്കാമുശിരിക്കുകൾ അല്ലാഹുവിന്റെ ഇഖ്തിയാറോ ഉദ്ദേശമോ  ഇല്ലാതെ  വലിയ ദൈവത്തിൻറെ അരികൾ സുബാർഷ ചെയ്യുമെന്നും ഉപകാര ഉപദ്രവങ്ങൾ ചെയ്യുമെന്നും അങ്ങനെ സുബാർശ ചെയ്യുമ്പോൾ വലിയ ദൈവം ഈ കുട്ടി ദൈവങ്ങളെ ഭയന്നു കൊണ്ടും കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടായിട്ടും വലിയ ദൈവം സുബാഷക്ക് ഉത്തരം ചെയ്യുന്നതാണ് എന്നൊക്കെയുള്ള ശിർക്കൻ വിശ്വാസമായിരുന്നു മുശ്രിക്കുകൾ ഉണ്ടായിരുന്നത്.


വലിയ ദൈവം കുട്ടി ദൈവങ്ങളെ പേടിക്കുക


വലുത് വലിയ ദൈവം കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടാവുക


വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ ദൈവങ്ങൾ ശുപാർശ ചെയ്യുക

ഇത്തരം

 വിശ്വാസത്തോടുകൂടി ഈ കുട്ടി ദൈവങ്ങളെ ആരാധിക്കുക



ഇതെല്ലാം ശിർക്കാണ് എന്നതിൽ ആർക്കും സംശയമില്ല.


അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ആർക്കെങ്കിലും ഒരു കൈവിരൽ ഇളക്കാനോ ഒരു ഉപകാര ഉപദ്രവങ്ങൾ ചെയ്യാനോ ശുപാർശ ചെയ്യാനോ കഴിയുമെന്ന് വിശ്വസിച്ചാൽ സ്വയം കഴിവിൽ വിശ്വസിക്കൽ തന്നെയാണ്. മറ്റൊരാൾക്ക് സ്വയം കഴിവ് ചാർത്തിക്കൊടുക്കൽ ശിർക്ക് തന്നെയാണ്


എന്നാൽ മുസ്ലിമീങ്ങൾ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ  ഉദ്ദേശമോ അനുമതിയോ ഇല്ലാതെ   ഒരാൾക്ക് ഒരു ഉപകാരമോ ഉപദ്രവമോ ശുപാർശയോ ചെയ്യാനോ ഒരു കൈവിരൽ പോലും ഇളക്കാനോ സാധ്യമല്ല എന്നതാണ്.


 ആ വിശ്വാസത്തിൽ ആരോടെങ്കിലും സഹായം തേടിയാൽ അത് ശിർക്കാണ് എന്നതിനെ യാതൊരു തെളിവും ഒരാൾക്കും കൊണ്ട് വരാൻ  സാധ്യമല്ല അങ്ങനെയുള്ള വിശ്വാസത്തിലല്ല മക്കാമുശിരിക്കുകൾ അവരുടെ ദൈവങ്ങളായി സങ്കൽപ്പിച്ചിരുന്നവരോട് സഹായം തേടിയത്.


*മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*


*അയാള്‍ പറയുന്നു.


   * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها 

      * മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ


രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുബാര്‍ശ തേടി.*

ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا


كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


*അവർ പറയും


രാജാക്കാന്മാരിലേക്ക് അവരുടെ  പ്രത്തേകക്കാരെ (മന്ത്രിമാര്‍) കൊണ്ട്(ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി)ഇടയാളന്‍മാരാകുമ്പോള്‍*  *അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഈ മഹാൻമാരുടെ സുബാർശ ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു.*


فيشفعون عند الملوك بغير إذن الملوك



وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة


*രാജാവ് ഉദ്ധേശികാത്ത (ഇഖ്തിയാർ ഇല്ലാത്ത)വിശയത്തിൽ വരെ മന്ത്രിമാർ സുബാർശ ചെയ്യുന്നതാണ്.*


* മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 


കൊണ്ടും വലിയ രാജാവ് ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 


മുശ്രിക്കുകള്‍ (അവരുടെ സുബാർശക്കാരെ പറ്റി ) കരുതിയിരുന്നത്.*


ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.*


അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.*


അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക് 


അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.


*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*



*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*


*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*


*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.*


*(മജ്മൂഅ' ഫതാവ 24/155 ,   


                                  * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


 وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون


مجمو ع فتاوي

അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ ഒരാൾക്കും ഭൗതികമോ അദൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ സുബാർശയോ ചെയ്യാൻ സാധ്യമല്ല 


ഒരു കൈ വിരൽ പോലും ഇളക്കാൻ സാധ്യമല്ല. എന്ന് വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മക്കാ മുശ്രിക്കുകളോട് തുല്യപെടുത്തുകയാണ് ഒഹാബി പുരോഹിതർ


അസ് ലം സഖാഫി പരപ്പനങ്ങാടി



<<<<<<<<<<<<<<<<< >>>>>>>>>>


❤️❤️❤️❤️❤️❤️


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB



https://www.facebook.com/aslamsaqafi40?mibextid=b06tZ0


https://telegram.me/Sunnahclub/876



https://t.me/+UzG8NRIkMbRSiiKj


📌📌📌📌📌


🟩🟦🟥🟩🟦🟥🟩


💎💎💎💎💎💎💎💎💎


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m



പ്രാർത്ഥന എന്താണ്* പ്രാർത്ഥന തിരിയാത്ത ഒഹാബി

 


*പ്രാർത്ഥന എന്താണ്*

പ്രാർത്ഥന തിരിയാത്ത ഒഹാബി



Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം* 


ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല

ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി

മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക)

ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല.

*മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്*



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=



Monday, September 18, 2023

നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*

 *നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

ഇമാം അബൂശാമ റ പറയുന്നു


നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും 

നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് '


അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട വരുന്ന വനാണ് അവ


ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട്

വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്.


ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ്


നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്.


*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '


നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى .ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين

الباعث21


https://m.facebook.com/story.php?story_fbid=pfbid0Kscku4ZABDDYqmaJD7Rc93j4y91FN8nFdFK7ijBbDTFurmdjt7JPYMNkrc5Zr6BEl&id=100016744417795&mibextid=Nif5oz



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎


നബിദിനംനബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ

 ⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


ചോദ്യം* :


നബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ അപ്പോൾ നാം ദുഖി: ക്കുകയല്ലേ വേണ്ടത് ?


മറുപടി


 . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം ഹാഫിളു സുയൂഥി ( റ ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )*


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

Friday, September 15, 2023

വസന്തം വരവേൽക്കാം* *വിജയം പുൽകാം*

 https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f



*https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f



*വസന്തം വരവേൽക്കാം*

*വിജയം പുൽകാം*


                    അബ്ബാസിയ കാലത്തെ ഭരണാധിപൻ ഹാറൂൻ റഷീദിന്റെ കാലം, ബസ്വറയിൽ ഒരു യുവാവുണ്ടായിരുന്നു,  ജീവിതം ആഢ്യതയുടെ പര്യായമായിരുന്നു, നാട്ടുകാർക്കെല്ലാം അദ്ദേഹത്തെ കാണുമ്പോൾ അസൂയയുടെ നാട്യമായിയിരുന്നു.

ജീവിതം ഇത്തരത്തിലായിരുന്നുവെങ്കിലും അദ്ദേഹത്തിനൊരു പ്രത്യേകതയുണ്ട്, എല്ലാവർഷവും 'റബീഉൽഅവ്വൽ' ആഗതമായാൽ കുളിച്ചു വൃത്തിയായി പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി ഭംഗിയാവുകയും മുത്ത്നബി ﷺ യുടെ മദ്ഹിന്റെ മജ്‌ലിസുകൾ  സംഘടിപ്പിക്കുകയും സദ്യകൾ നൽകുകയും ചെയ്യുമായിരുന്നു, മരണം വരെ ഈ സൽപ്രവർത്തനം തുടർന്നു.

അദ്ദേഹം ലോകത്തോട് വിട പറഞ്ഞ നിമിഷം നാട്ടുകാർ ഒരു അശരീരി കേൾക്കുന്നു, "ബസ്വറയിലെ ജനങ്ങളെ.... ഇന്ന് അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഒരാൾ മരണപ്പെട്ടിരിക്കുന്നു, നിങ്ങൾ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കുക, അദ്ദേഹം എനിക്ക് പ്രിയപ്പെട്ട ആളാണ്..." നാട്ടുകാർ അപ്രകാരം ചെയ്തു.

പിന്നീടൊരിക്കൽ അദ്ദേഹത്തെ പലരും സ്വപ്നത്തിൽ ദർശിച്ചു, അദ്ദേഹം പട്ടു വസ്ത്രത്താൽ അലംകൃതനായിട്ടാണ് കാണപ്പെട്ടത്, ഇത്രയും വലിയ ഔന്നിത്യത്തിന് നിന്നെ അർഹനാക്കിയത് എന്തായിരുന്നു..?എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.." മുത്ത്നെബി ﷺ യുടെ ജന്മദിനത്തെ ബഹുമാനിച്ചത് കൊണ്ടാണിത്.. "


(ഇആനതുത്ത്വാലിബീൻ -3/572)


                     പുണ്യവസന്തം നമ്മിലേക്ക് ഒരിക്കൽകൂടി ആഗതമായിരിക്കുകയാണ്, ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയുടെ പ്രതികൂല സാഹചര്യം നില നിൽക്കുന്നുണ്ടെങ്കിലും പൊതുനിയമങ്ങളൊന്നും ലംഘിക്കാതെ മുത്ത് നബിയുടെ മദ്ഹുകൾ പാടുന്നതിലും പറയുന്നതിലും മറ്റു സൽകർമ്മങ്ങളിലുമെല്ലാം സജീവത പുലർത്തുക.

ലോകത്തിനു അനുഗ്രഹീതരായ മുത്ത്നെബി ﷺ യുടെ ജന്മം കൊണ്ട് ഈ മാസം തന്നെ അനുഗ്രഹമാക്കപ്പെട്ടിരിക്കുന്നു, ആ  അനുഗ്രഹത്തിനുള്ള നന്ദി പ്രകടനമാണ് അവിടുത്തെ മദ്ഹുകൾ പാടലും പറയലുമെല്ലാം, കാരണം 'അല്ലാഹു നൽകിയ അനുഗ്രഹം എടുത്തു പറയൽ തന്നെ അവന്ന് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമാണ് '.


(തഫ്സീർ ത്വബ്'രി -24/489. സൂറത്തു ളുഹാ യുടെ 11ാം ആയത്തിന്റെ വിശദീകരണത്തിൽ.)


അത്തരത്തിൽ നന്ദി പ്രകടനം നടത്താനുള്ള മാനസിക താല്പര്യം ഉണ്ടാവുകയെന്നതും അല്ലാഹുവിൽ നിന്ന് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന മറ്റൊരു വലിയ അനുഗ്രഹമാണ്.


              "ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല (നെബിയേ) " എന്ന വിശുദ്ധ ഖുർആനിലെ സൂറത്തുൽ അമ്പിയായിലെ 107ാം വചനത്തെ വിശദീകരിച്ച് ഇബ്നുകസീർ (റ) പറയുന്നു : ' നിശ്ചയം ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത്, മുത്ത്നെബി ﷺ യെ സമസ്ത ലോകത്തിനും അനുഗ്രഹമായിയിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത് എന്നാണ്. അതിനാൽ ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിനു നന്ദി അർപ്പിക്കുകയും ചെയ്യുന്നവരാരോ അവർ ഇരുലോകത്തും വിജയിച്ചിരിക്കുന്നു. മറിച്ച്, അല്ലാഹുവിന്റെ ഈ അനുഗ്രഹത്തെ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്താൽ അവന്ന് ഇരുലോകത്തും പരാജയമാണ് '.


(തഫ്സീർ ഇബ്നു കസീർ-3/202)


                     മാത്രമല്ല, മുത്ത്നെബി ﷺ യുടെ ജന്മദിനത്തിൽ സന്തോഷഭരിതനായ പിതൃവ്യൻ അബൂലഹബ് സുവൈബ എന്ന അടിമ സ്ത്രീയെ സ്വതന്ത്രയാക്കിക്കൊണ്ട് സന്തോഷം പ്രകടിപ്പിച്ചതിനാൽ എല്ലാ തിങ്കളാഴ്ചയും പരലോക ശിക്ഷയിൽ ഇളവ് ലഭിക്കുന്നുണ്ട് എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ വസ്തുതയാണ്,  ഇതിനെ ഉദ്ധരിച്ചുകൊണ്ട് മഹാനായ ഹുസൈൻ ദിയാർ അൽബക്'രി എന്ന മഹാൻ പറയുന്നു : 'തിരു ജന്മത്തിൽ പുളകിതനായ പിതൃവ്യൻ അബൂലഹബ് ഒരു അവിശ്വാസിയായിട്ടു  പോലും ഇത്രയും വലിയ അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കിൽ തിരുജന്മം  കൊണ്ട് സന്തോഷഭരിതരാകുന്ന സത്യവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കും(?)'


(താരീഖുൽ ഖമീസ് -1/222)


                   മുത്ത്നെബി ﷺ യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യമാസം മുഴുവനും അവിടുത്തെ പുകളോതുന്നതിലും മറ്റു സൽകർമങ്ങളിലും വ്യാപൃതരാകുവാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...


✍️ *ഹൈദർ അലി അമാനി പർളാടം*വൃത്തിയായി പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി ഭംഗിയാവുകയും മുത്ത്നബി ﷺ യുടെ മദ്ഹിന്റെ മജ്‌ലിസുകൾ  സംഘടിപ്പിക്കുകയും സദ്യകൾ നൽകുകയും ചെയ്യുമായിരുന്നു, മരണം വരെ ഈ സൽപ്രവർത്തനം തുടർന്നു.

അദ്ദേഹം ലോകത്തോട് വിട പറഞ്ഞ നിമിഷം നാട്ടുകാർ ഒരു അശരീരി കേൾക്കുന്നു, "ബസ്വറയിലെ ജനങ്ങളെ.... ഇന്ന് അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഒരാൾ മരണപ്പെട്ടിരിക്കുന്നു, നിങ്ങൾ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കുക, അദ്ദേഹം എനിക്ക് പ്രിയപ്പെട്ട ആളാണ്..." നാട്ടുകാർ അപ്രകാരം ചെയ്തു.

പിന്നീടൊരിക്കൽ അദ്ദേഹത്തെ പലരും സ്വപ്നത്തിൽ ദർശിച്ചു, അദ്ദേഹം പട്ടു വസ്ത്രത്താൽ അലംകൃതനായിട്ടാണ് കാണപ്പെട്ടത്, ഇത്രയും വലിയ ഔന്നിത്യത്തിന് നിന്നെ അർഹനാക്കിയത് എന്തായിരുന്നു..?എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.." മുത്ത്നെബി ﷺ യുടെ ജന്മദിനത്തെ ബഹുമാനിച്ചത് കൊണ്ടാണിത്.. "


(ഇആനതുത്ത്വാലിബീൻ -3/572)


                     പുണ്യവസന്തം നമ്മിലേക്ക് ഒരിക്കൽകൂടി ആഗതമായിരിക്കുകയാണ്, ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയുടെ പ്രതികൂല സാഹചര്യം നില നിൽക്കുന്നുണ്ടെങ്കിലും പൊതുനിയമങ്ങളൊന്നും ലംഘിക്കാതെ മുത്ത് നബിയുടെ മദ്ഹുകൾ പാടുന്നതിലും പറയുന്നതിലും മറ്റു സൽകർമ്മങ്ങളിലുമെല്ലാം സജീവത പുലർത്തുക.

ലോകത്തിനു അനുഗ്രഹീതരായ മുത്ത്നെബി ﷺ യുടെ ജന്മം കൊണ്ട് ഈ മാസം തന്നെ അനുഗ്രഹമാക്കപ്പെട്ടിരിക്കുന്നു, ആ  അനുഗ്രഹത്തിനുള്ള നന്ദി പ്രകടനമാണ് അവിടുത്തെ മദ്ഹുകൾ പാടലും പറയലുമെല്ലാം, കാരണം 'അല്ലാഹു നൽകിയ അനുഗ്രഹം എടുത്തു പറയൽ തന്നെ അവന്ന് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമാണ് '.


(തഫ്സീർ ത്വബ്'രി -24/489. സൂറത്തു ളുഹാ യുടെ 11ാം ആയത്തിന്റെ വിശദീകരണത്തിൽ.)


അത്തരത്തിൽ നന്ദി പ്രകടനം നടത്താനുള്ള മാനസിക താല്പര്യം ഉണ്ടാവുകയെന്നതും അല്ലാഹുവിൽ നിന്ന് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന മറ്റൊരു വലിയ അനുഗ്രഹമാണ്.


              "ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല (നെബിയേ) " എന്ന വിശുദ്ധ ഖുർആനിലെ സൂറത്തുൽ അമ്പിയായിലെ 107ാം വചനത്തെ വിശദീകരിച്ച് ഇബ്നുകസീർ (റ) പറയുന്നു : ' നിശ്ചയം ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത്, മുത്ത്നെബി ﷺ യെ സമസ്ത ലോകത്തിനും അനുഗ്രഹമായിയിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത് എന്നാണ്. അതിനാൽ ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിനു നന്ദി അർപ്പിക്കുകയും ചെയ്യുന്നവരാരോ അവർ ഇരുലോകത്തും വിജയിച്ചിരിക്കുന്നു. മറിച്ച്, അല്ലാഹുവിന്റെ ഈ അനുഗ്രഹത്തെ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്താൽ അവന്ന് ഇരുലോകത്തും പരാജയമാണ് '.


(തഫ്സീർ ഇബ്നു കസീർ-3/202)


                     മാത്രമല്ല, മുത്ത്നെബി ﷺ യുടെ ജന്മദിനത്തിൽ സന്തോഷഭരിതനായ പിതൃവ്യൻ അബൂലഹബ് സുവൈബ എന്ന അടിമ സ്ത്രീയെ സ്വതന്ത്രയാക്കിക്കൊണ്ട് സന്തോഷം പ്രകടിപ്പിച്ചതിനാൽ എല്ലാ തിങ്കളാഴ്ചയും പരലോക ശിക്ഷയിൽ ഇളവ് ലഭിക്കുന്നുണ്ട് എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ വസ്തുതയാണ്,  ഇതിനെ ഉദ്ധരിച്ചുകൊണ്ട് മഹാനായ ഹുസൈൻ ദിയാർ അൽബക്'രി എന്ന മഹാൻ പറയുന്നു : 'തിരു ജന്മത്തിൽ പുളകിതനായ പിതൃവ്യൻ അബൂലഹബ് ഒരു അവിശ്വാസിയായിട്ടു  പോലും ഇത്രയും വലിയ അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കിൽ തിരുജന്മം  കൊണ്ട് സന്തോഷഭരിതരാകുന്ന സത്യവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കും(?)'


(താരീഖുൽ ഖമീസ് -1/222)


                   മുത്ത്നെബി ﷺ യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യമാസം മുഴുവനും അവിടുത്തെ പുകളോതുന്നതിലും മറ്റു സൽകർമങ്ങളിലും വ്യാപൃതരാകുവാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...


✍️ *ഹൈദർ അലി അമാനി പർളാടം*

നബിദിനം സവിശേഷ ദിനം തന്നെ -

 നബിദിനം സവിശേഷ ദിനം തന്നെ 

------------/-------------/--

      തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ചു മുത്ത് നബി പറഞ്ഞത് അന്ന് ഞാൻ ജനിച്ച ദിവസമാണ് എന്നാണ് .ഈ ഒരൊറ്റ പരാമർശം തന്നെ തിരു ജന്മദിനത്തിന്റെ പ്രധാന്യം അറിയിക്കുന്നുണ്ട് .എന്നാൽ വഹാബികൾ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ തള്ളിക്കളയുന്നവരാണ് .

2011 ഫെബ്രുവരിയിലെ അൽമനാറിൽ അവര്‍ എഴുതിയത് ഇങ്ങനെ വായിക്കാം "റബീഉൽ അവ്വൽമാസം റസൂൽ (صلى الله عليه وسلم)യുടെ ജന്മ മാസമാണ് .ആ മാസത്തിന് അല്ലെങ്കിൽ ആ മാസത്തിലെ തിരുമേനി ജനിച്ച ദിവസത്തിന് എന്തെങ്കിലും ഒരു പ്രാധാന്യം ഇസ്‌ലാം കല്പിച്ചതായി ഒരു രേഖയുമില്ല "

 സ്വഹീഹ് മുസ്‌ലിമിലെ മുകളിൽ ഉദ്ധരിച്ച ഹദീസിൽ വളരെ വ്യക്തമായി നോമ്പ് സുന്നത്താകാൻ പറഞ്ഞ കാരണം ഞാൻ ജനിച്ച ദിവസം എന്നാണ് .പക്ഷെ വഹാബികൾക് ഇപ്പോഴും രേഖ കിട്ടിയിട്ടില്ല .

 സ്വഹാബികൾ തിരുനബി ജന്മദിനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്ന് പല സംഭവങ്ങൾ കൊണ്ടും വ്യക്തമകുന്നുണ്ട് .ഒരു സംഭവം ഇവിടെ എഴുതാം .

"ഉമർ തങ്ങളുടെ കാലത്ത് ഇസ്‌ലാമിക് കലണ്ടറിന്റെ അനിവാര്യത ഉയർന്നു വന്നപ്പോൾ സ്വഹാബത്തുമായി അദ്ദേഹം കൂടിയാലോചന നടത്തി.വർഷം തുടങ്ങേണ്ടത് എന്ത് അടിസ്ഥാനമാക്കണം എന്നതിൽ വന്ന പ്രധാന ഒരു അഭിപ്രായം തിരുനബി ജന്മദിനം മുതൽ തുടങാം എന്നായിരുന്നു ."ഫത്ഹുൽ ബാരി അടക്കമുള്ള പല കിതബുകളിലും ഈ സംഭവം കാണാം .

  ഇനി നാം ചിന്തിക്കേണ്ടത് ഈ സംഭവം നടക്കുന്ന കാലമാണ് .നബി തങ്ങളുടെ വഫാത്തും സിദ്ധീഖ് തങ്ങളുടെ വഫാത്തും കഴിഞിരിക്കുന്നു.എന്നിട്ട് പോലും സ്വഹാബത്ത് ജന്മദിനം മറന്നിട്ടില്ല എന്നതാണ് .ഒരു പ്രാധാന്യവും ആ ദിവസത്തിന് ഇല്ലയിരുന്നു വെങ്കിൽ പിന്നെ എന്തിന് സ്വഹാബത്‌ ജനമ ദിനത്തെ പറഞ്ഞു.ഈ സംഭവം നമ്മെ പഠിപ്പികുന്നത് സ്വഹാബത് നബിദിനത്തെ സവിശേഷ ദിനമയി കണ്ടിരുന്നു എന്നാണ് .

✍🏻അബ്ദുൽ ഹക്കീം അഹ്സനി അൽ അർശദി തൊഴിയൂർ

Monday, September 4, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 3️⃣ / 3️⃣1️⃣3️⃣ഉറവിടം, ഉത്ഭവം*

 https://www.facebook.com/100024345712315/posts/pfbid02YyvnNYq5Dp5xwBtUkAAQ9XfqRfyd4zrMarRLiSqiY5Ct6pXV91iYuiHnwvvYeY4Rl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 3️⃣ / 3️⃣1️⃣3️⃣


✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഉറവിടം, ഉത്ഭവം*


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവാണ് വക്കം മൗലവി . അദ്ദേഹത്തിന് എവിടെ നിന്നാണ് ഈ ആശയ വൈകല്യങ്ങൾ ലഭിച്ചത് ? ഖുർആനിലും ഹദീസിലും ഗവേഷണം ചെയ്തു വിഷയങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള ഒരു 'മുജ്തഹിദാ'യിരുന്നോ അദ്ദേഹം ? 

മുജ്തഹിദ് (ഗവേഷകൻ) പോയിട്ട് ഒരു സാധാരണ നിലയിലുള്ള പണ്ഡിതൻ പോലുമല്ല എന്നതാണ് സത്യം.


സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് വീട്ടിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചത്. 

അതിൽ ഭാഷാ പഠനങ്ങൾക്കാണ് 

കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുകയും പത്രപ്രവർത്തന മേഖലയിൽ സജീവമാവുകയും ചെയ്തതായി അദ്ദേഹത്തിന്റെ ചരിത്രത്തിൽ കാണാം. ഭാഷാ പാണ്ഡിത്യം അദ്ദേഹത്തെ പുറം ലോകവുമായി ബന്ധപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്.  അങ്ങനെയാണ് ഈജിപ്തിലെ അർധ യുക്തിവാദികളായ ജമാലുദ്ധീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു , റഷീദ് രിള തുടങ്ങിയവരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുന്നത്.  അവരിൽ ആകൃഷ്ടനായതോടെ  അവരുടെ പിഴച്ച ചിന്താഗതികൾ കേരളത്തിൽ 

പ്രചരിപ്പിക്കാൻ അദ്ദേഹം മുന്നോട്ടു വന്നു. ഇത് 1922 ലാണ്.


യുവത പുറത്തിറക്കിയ വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം ശ്രദ്ധിക്കൂ...


"ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാതെയാണ് വക്കം മൗലവി തന്റെ വൈജ്ഞാനിക ലോകത്തേക്ക് പ്രവേശിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതരുടെയും ഭാഷാ പണ്ഡിതരുടെയും അധ്യാപനം വീട്ടിൽ വച്ച് തന്നെ നേടിയ വക്കം മൗലവി, താമസിയാതെ അറബ് ലോകത്ത് നടന്നു തുടങ്ങിയ ഇസ്ലാമിക പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരി

ക്കുന്നത് ഈജിപ്തിൽ നിന്നും വായിക്കു

വാനായി ലഭിച്ച അൽമനാറിലൂടെയാണ്. 

ഉടൻ വക്കം മൗലവി പല ഉജ്ജ്വല വ്യക്തിത്വങ്ങളെയും അതിലൂടെ പരിചയപ്പെടുകയുണ്ടായി. അതിൽ പ്രമുഖരായ മൂന്നു പേരാണ് ഉള്ളത്. 

സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള. "

(പേജ് : 29)


"ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സുപ്രസിദ്ധ അറബി മാസികയായ 

അൽ മനാറിലൂടെയാണ് ജമാലുദ്ദീൻ അഫ്ഗാനി,ശൈഖ് മുഹമ്മദ് അബ്ദു, 

റഷീദ് രിള തുടങ്ങിയ പരിഷ്കർത്താക്കളുടെ ഇസ്ലാമിക നവോത്ഥാനപരമായ ചിന്താഗതികളുമായി പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞത്. "

(ഇസ്ലാമും കേരളത്തിലെ

 സാമൂഹ്യ പരിവർത്തന 

പ്രസ്ഥാനങ്ങളും .

പേജ് 8 കെ എൻ എം)


"വക്കം മൗലവിയെ ഏറ്റവും അധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു (1849 - 1905) എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്."

(വക്കം മൗലവി : ചിന്തകൾ 

രചനകൾ പേജ് 31)


"അറബി, പേർഷ്യൻ, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകൾ ചെറുപ്പത്തിലെ പഠിച്ചു തുടങ്ങി.  പത്രമാസികകൾ തേടിപ്പിടിച്ച് വായനശീലമാക്കിയ 

അബദുൽ ഖാദിർ നാട്ടിൽ വ്യാപകമായിരുന്ന അനാചാരങ്ങളിൽ നിന്ന് അകന്നുനിന്നു.  അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങളിലൂടെ ജമാലുദ്ദീൻ അഫ്ഗാനിയുടെയും  ശൈഖ് മുഹമ്മദ് അബ്ദയുടെയും ചിന്തകളിൽ ആകൃഷ്ടനായി. "

(കാലവും കാൽപ്പാടും

പേജ് 80 യുവത )


ചുരുക്കത്തിൽ ഈജിപ്തിലെ ചില 

അർധ യുക്തി വാദി ചിന്തകളുടെയും കേരളത്തിലെ മൗലവിമാരുടെ കൂട്ടിച്ചേർക്കലിന്റെയും വിളിപ്പേരാണ് മുജാഹിദ് പ്രസ്ഥാനം.

                             (തുടരും)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 4/313അവലംബം അഫ്ഗാനിയും അബ്ദുവും തന്നെ*

 https://www.facebook.com/100024345712315/posts/pfbid0216tiyeh4gEKg14HsoMgwF8fqWGER12KLWACMmmyftLY64LxWi1286Tcat8ZU7ZPql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 4/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവലംബം അഫ്ഗാനിയും 

  അബ്ദുവും തന്നെ*


വക്കം മൗലവിയുടെ വികല ചിന്തകൾ  ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം. 

ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം.


വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് :


"ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്‌ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.  വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു...

വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അൽ ഇസ്‌ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ റഫറൻസ് കൃതിയും ഈജിപ്തിൽ നിന്നും ലഭിച്ചിരുന്ന അൽമനാർ മാസികയായിരുന്നുവെന്ന് വക്കം മൗലവി റഷീദ് രിളക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു...

അൽമനാറിന്റെ തുടർച്ചയായ വായനയിൽ എനിക്കൊരു പുതിയ ആത്മാവിനെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നു. അന്ധകാര നിബിഡമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്ലിം സമൂഹത്തിന് അൽമനാറിന്റെ സന്ദേശങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  അതിനായി ഞാൻ "അൽ ഇസ്‌ലാം" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്...

ഈ ചിന്തകളാണ് തിരുവിതാംകൂറിൽ ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കം മൗലവിയും റഷീദ് രിളയും തമ്മിൽ നടത്തിയ സുദീർഘമായ കത്തിടപാടുകൾ ഇതിനുള്ള സുവ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അഞ്ചു രൂപ തപാലിൽ അയച്ചു തനിക്ക് നഷ്ടപ്പെട്ട അൽമനാറിന്റെ കോപ്പികൾ ആവശ്യപ്പെടുന്ന വക്കം മൗലവിയുടെ വായനാശീലവും യാഥാർഥ്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യവും വാക്കുകൾക്കും വരികൾക്കും ഉപരിയാണ്. " 

(വഹാബി നവോത്ഥാനം 

വിമർശകരും വസ്തുതകളും. 

പേജ് 96, 97 വിസ്ഡം ബുക്സ് )


ഇവരുടെ അറബിക് കോളേജുകളിൽ പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നതും ഈ ത്രിമൂർത്തികളുടെ ഗ്രന്ഥങ്ങളായിരുന്നു. 


"ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവർക്ക് കേരളത്തിലെ മുജാഹിദുകൾ നൽകിയ ആദരവ്, അവരുടെ ആശയാദർശങ്ങൾ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും നമ്മുടെ അറബി കോളേജുകളിൽ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്ത് തൗഹീദ് അവയിലൊന്നാണ്...

രിസാലത്തു തൗഹീദിന് പുറമേ വഹിയു മുഹമ്മദി, മനാഹി ലുൽ ഇർഫാൻ, മുഹാളിറാത്തുൻ ഫീ താരീഖിൽ ഇസ്‌ലാമി, തഫ്സീറുൽ മനാർ, തഫ്സീറുൽ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്‌ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 25 )


ഉത്തമ നൂറ്റാണ്ടിലെ മുജ്തഹിതുകളായ ഇമാം ശാഫിഈ(റ)യെ പോലുള്ള ഇമാമുകളെ സുന്നികൾ തഖ്ലീദ് ( അനുകരിക്കുക) ചെയ്യുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും

ഞങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ആളുകളാണ്, ഏതെങ്കിലും "പാള കിതാബുകൾ" ആശ്രയിക്കുന്നവരെല്ലായെന്ന് പൊതുസമൂഹത്തിൽ വിളിച്ചു പറയും  ചെയ്യുന്നവർ  ഈജിപ്തിലെ മത യുക്തിവാദികളെ /ഹദീസ് നിഷേധികളെ പിന്തുടർന്നവരാണെന്ന വസ്തുത മനസ്സിലാക്കാനാണ് ഇത്രയും ഭാഗങ്ങൾ ഇവരുടെ പ്രസിദ്ധീകരണത്തിൽ നിന്നും ഉദ്ധരിച്ചത്. 


ഇവരുടെ അവലംബം അഫ്ഗാനിയും അബ്ദുവും തന്നെയാണ്. ഇനി ഈ ത്രിമൂർത്തികളുടെ ചരിത്രം പഠിക്കുമ്പോഴാണ് സത്യത്തിൽ നാം ഞെട്ടിത്തരിക്കുക.


                         (തുടരും )

Sunday, September 3, 2023

വലിയ്യ സമസ്ത : ഉലമാ സമ്മേളനത്തിലെ നോട്ടും* *അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും*

 *ഉലമാ സമ്മേളനത്തിലെ നോട്ടും* 

*അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


കെ എൻ എമ്മിന്റെ നിയന്ത്രണത്തിൽ നിന്നും തെറിച്ചുപോയ അബ്ദുൽ മലിക്ക് സലഫി തങ്ങളുടെ ആദർശ ദാരിദ്ര്യം മറിച്ചു വെക്കാൻ FB യിൽ പിച്ചും പേയും എഴുതിക്കൊണ്ടിരിക്കുകയാണ്. 


സുന്നികൾ എക്കാലത്തും ഒരേ ആദർശവും ആശയവും കൊണ്ടുനടക്കുന്നവരാണെന്ന് മൗലവിമാർക്ക് പോലും അറിയാം. അടുത്തകാലത്തായി വകതിരിവില്ലാത്ത പിഴച്ച ത്വരീഖത്തുകാർ സമൂഹത്തെ പിഴപ്പിക്കാൻ വിഫല ശ്രമം നടത്തുന്നത് കണ്ടപ്പോൾ പഴയ നിലപാടുകൾ പുതിയ തലമുറക്ക് ഇബാറത്തുകൾ സഹിതം കൈമാറുന്നതിന് ജില്ലാതലങ്ങളിൽ ഉലമ സംഗമങ്ങൾ നടത്തിയിരുന്നു. ഈ സംഗമങ്ങൾ പിഴച്ച കക്ഷികളെ എല്ലാം നന്നായി പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടയാളങ്ങളാണ് ജിന്നൂരി നേതാവ് അബ്ദുൽ മാലിക് സലഫിയിലൂടെ പ്രകടമായത്. സുന്നികൾ സലഫികളുടെ ആദർശം സ്വീകരിച്ചു എന്ന ശുദ്ധ നുണ പൊട്ടിച്ചു കൊണ്ടാണ്  അയാൾ എഴുത്ത് തുടങ്ങുന്നത്. സുന്നികൾ പഴയത് മാറ്റി എന്നതിന് ഒരു  രേഖയും അയാൾക്ക് ഉദ്ദരിക്കാനുമില്ല.


അയാൾ എഴുതുന്നു:

" സലഫികൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തുതകൾ സമസ്തക്കാരും അംഗീകരിച്ചു കാണുന്നത് സന്തോഷമുണ്ട്. "


സലഫികളുടെ കാലങ്ങളായുള്ള വാദം സമസ്തക്കാർ അംഗീകരിച്ചത്രെ !.


ശരി; 

നിങ്ങൾ കാലങ്ങളായി വാദിച്ചു കൊണ്ടിരിക്കുന്നത് എന്താണ് ? സലഫി കളുടെ വാദമായി താങ്കൾ കുറിപ്പിൽ എഴുതിയ വരികൾ താഴെ ഉദ്ദരിക്കുന്നു :


"മത നിയമങ്ങൾ പാലിക്കാതെ ജീവിക്കുന്നവരെ ഔലിയാക്കൾ എന്ന് വിളിക്കരുത് എന്നും അത്തരക്കാരുടെ പേരിൽ പ്രചരിക്കപ്പെടുന്ന കറാമത്ത് കഥകളിൽ വഞ്ചിതരാവരുത് എന്നും പ്രാമാണികമായി സലഫികൾ എക്കാലത്തും സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളതാണ്. "


ഇങ്ങനെ ഒരു വാദം പ്രാമാണികമായി ഏത് കാലത്താണ് ?

ഏത് പ്രസിദ്ധീകരണത്തിലാണ് നിങ്ങൾ എഴുതിയിട്ടുള്ളത് ?


ഇത് ശുദ്ധ കളവല്ലെ?


കാലങ്ങളായി മൗലവിമാർ

വാദിച്ചു കൊണ്ടിരിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറി സുന്നി ആദർശത്തെ സ്വന്തം ആദർശമായി പ്രചരിപ്പിക്കുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്നറിയില്ല.


ഏതായാലും നിങ്ങളുടെ ആദർശം നിങ്ങക്ക് തന്നെ തുറന്ന് പറയാൻ പറ്റാത്ത സാഹചര്യം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.


നിങ്ങളുടെ പഴയ കാല വിശ്വാസ വൈരുദ്ധ്യങ്ങൾ

ഇവിടെ പകർത്തുന്നു :


1-  *ഔലിയാക്കൾ എന്നൊരു പ്രത്യേക വിഭാഗമില്ല.*


കെ.എൻ.എം. പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :

" ഔലിയാക്കൾ എന്നൊരു പ്രത്യേക ജനവിഭാഗം ഇല്ലതാനും." 

(പേജ് : 158)


2 - *എല്ലാവരും ഔലിയാക്കളാണ്*


"സത്യവിശ്വാസികൾ എല്ലാം ഔലിയാക്കളാണ് "

(അല്ലാഹു : ആരാധന 

ബഹുദൈവാരാധന പേ: 160)


3 *വലിയ്യിനെ* *തിരിച്ചറിയുകയില്ല*


"ആരാണ് അല്ലാഹുവിന്റെ ഒലിയ്യെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. "

4 - *ആരെയും വലിയ്യായി*

*പ്രഖ്യാപിക്കരുത്*


"ഔലിയാക്കൾ ആരൊക്കെയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ബന്ധപ്പെട്ട വ്യക്തികൾക്കോ മറ്റുള്ളവർക്കോ വലിയ്യായി പ്രഖ്യാപിക്കുവാനോ, അവരോധിക്കുവാനോ ആർക്കും അവകാശമില്ല. "

(അല്ലാഹു :ആരാധന 

ബഹുദൈവ ആരാധന

K N M പേ: 99)


5 - *കെ.എം മൗലവിയെ*

*വലിയ്യായി പ്രഖ്യാപിക്കുന്നു*


 "കെ എം മൗലവി സാഹിബ് ഇരുപതാം ശതകത്തിലെ ഉന്നതനായ സദ് വൃത്തനും പരമകാരുണികന്റെ ഔലിയാക്കന്മാരിൽ ഒരാളുമായിരുന്നു എന്നതത്രേ സത്യം. "

(കെ എം മൗലവി സാഹിബ് 

പേജ് 136 - യുവത)


സലഫീ , ഇതിൽ ഏതാണ് ഇപ്പോൾ നിങ്ങൾ അംഗീകരിക്കുന്നത് ?


പിന്നെ ഒരു കാര്യം;

 വലിയ്യ് , കറാമത്ത് , തുടങ്ങിയ വിഷയങ്ങളിലെ സുന്നികളുടെ എക്കാലത്തുമുള്ള നിലപാട് സമൂഹത്തെ പഠിപ്പിക്കുമ്പോൾ സ്വാഭാവികമാണ് നിങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാകും. 

കാരണം,

മഖ്ബറകളിലും അതിനെ ചുറ്റിപ്പറ്റിയും കള്ള തരീഖത്തുകാരും പിഴച്ച കക്ഷികളും കാട്ടിക്കൂട്ടുന്ന എല്ലാ പേക്കൂത്തുകളും സുന്നികളുടെ മേൽ വലിച്ചിട്ട് രക്ഷപ്പെടാം എന്നാണല്ലൊ പൊതുവെ നിങ്ങളുടെയൊക്കെ നിലപാട്. അത് സുന്നികൾ തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് വിഷയ ദാരിദ്രം അനുഭവപ്പെടുമല്ലോ.

ആലോചിച്ചു നോക്കൂ...

കുരുക്കളും ടീമും 

പുതിയ വാദവുമായി

വന്നില്ലായിരുന്നെങ്കിൽ...

നിങ്ങൾ അകപ്പെട്ട 

ഭൗതിക / അഭൗതിക / ജിന്ന്

മലക്ക് സഹായം ഇതിൽ നിന്നൊക്കെ എങ്ങനെ അണികളുടെ ശ്രദ്ധ തിരിക്കും?!

Saturday, September 2, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 2/313സാമ്പത്തിക വരവ് നോക്കി* *പ്രസ്ഥാനത്തിന്റെ പേര് മാറ്റി

 https://www.facebook.com/100024345712315/posts/pfbid0GkRoFLX5LjnhFuwNi9Kgoz8GVcJ1nUcWwQZ2yHJniwFtEDSmhWcvESzB7nY3ibLFl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം - 2/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

*സാമ്പത്തിക വരവ് നോക്കി* 

*പ്രസ്ഥാനത്തിന്റെ പേര് മാറ്റി*


ഇസ്ലാഹി പ്രസ്ഥാനം എന്നാണ് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊക്കെ പേര് സ്വീകരിച്ചതായി കാണുന്നത്. 

പിന്നീട് വഹാബി പ്രസ്ഥാനം, സലഫി പ്രസ്ഥാനം, മുജാഹിദ് പ്രസ്ഥാനം 

എന്നൊക്കെയായി മാറി. 


ഇസ്ലാഹി പ്രസ്ഥാനം എങ്ങനെ സലഫി പ്രസ്ഥാനമായി മാറി എന്ന് ചോദിക്കുന്നവരുണ്ട്. സലഫു സ്വാലിഹീങ്ങളോടുള്ള അടുപ്പം 

കൊണ്ടോ ബന്ധം കൊണ്ടോ അല്ല 

ഈ പേര് സ്വീകരിച്ചിട്ടുള്ളത്. 

മറിച്ച് അതിന് പിന്നിൽ ചില സ്വകാര്യങ്ങളുണ്ട്. 


കുവൈത്ത് പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ എന്ന നിലക്ക് ലക്ഷക്കണക്കിന് രൂപ ദഅവാ ഫണ്ടായി മൗലവിമാർക്ക് ലഭിച്ചു തുടങ്ങിയ കാലം അവരുടെ ചിലവിൽ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും നിർമ്മിക്കപ്പെട്ടു. അതോടെ അവരുടെ സ്നേഹം പിടിച്ചുപറ്റാൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും സമ്മേളന നഗരികൾക്കുമെല്ലാം അറബികൾ സ്വീകരിച്ചിരുന്ന "സലഫി" നാമം  കേരളത്തിലും വ്യാപിച്ചു തുടങ്ങി.


വിദേശ ബന്ധങ്ങളും അവിടുന്നുള്ള സാമ്പത്തിക വരവുകളും മൗലവിമാരിൽ വർദ്ധിച്ചതോടെയാണ് ഇസ്‌ലാഹി പ്രസ്ഥാനമെന്ന പേര് സലഫി പ്രസ്ഥാനമായി മാറിയതെന്ന് ചുരുക്കം. സാമ്പത്തിക വരവ് നോക്കി പ്രസ്ഥാനത്തിന്റെ പേര് മാറ്റിയ കഥ വഹാബി ചരിത്രകാരൻ  പി മുഹമ്മദ്  മൗലവി കുട്ടശ്ശേരി ശബാബ് വാരികയിൽ വിവരിക്കുന്നുണ്ട്.


" അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തിക അഭിവൃദ്ധിയുടെ കുതിച്ചുചാട്ടം ഉണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിൽ എടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു....

ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിലുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. സലഫി എന്ന സാങ്കേതികപ്രയോഗം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ സ്ഥാപനങ്ങൾ സംഘടനകൾ സമ്മേളനങ്ങൾ മുതലായവയോട

നുബന്ധിച്ച് സലഫി എന്ന പ്രയോഗം 

സാർവത്രികമായി. " 

(ശബാബ് വാരിക 2014

ഫെബ്രുവരി 7 പേജ് : 9)


വഹാബി എന്ന പേര് ഇബ്നു അബ്ദിൽ വഹാബിലേക്കാണ് ചേർക്കപ്പെടുന്നത്. അത് അഭിമാനപൂർവ്വം ഏറ്റെടുത്തവരും എന്നാൽ ആ പേര് ഇഷ്ടപ്പെടാത്തവരും മൗലവിമാർക്കിടയിലുണ്ട്.


" ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്ലാമിൻറെ ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ലോകം ദർശിച്ച ഏറ്റവും ധീരനായ വിപ്ലവകാരിയും നവോത്ഥാന നായകനും ആയിരുന്നു. ലോകമൊട്ടാകെ പ്രവർത്തിക്കുന്ന ഇസ്ലാഹി സംഘടനകൾ വഹാബി പ്രസ്ഥാനം എന്ന നിലയിൽ അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിൻറെ പ്രശസ്തിയെ ചൂണ്ടിക്കാണിക്കുന്നു. "

(ഇസ്‌ലാഹി പ്രസ്ഥാനം 

പിന്നിട്ട പാതകൾ -

യുവത പേ: 38)


വഹാബി ആചാര്യൻ കെ. ഉമർ മൗലവിക്ക് പ്രസ്ഥാനത്തെ ഇബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്തി പറയുന്നത് 

അത്ര ഇഷ്ടമല്ല. അത് ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "ബ്രിട്ടീഷ് സാമ്രാജ്യവും തുർക്കികളും ചേർന്ന് അടിച്ചേൽപ്പിച്ച ആക്ഷേപനാമമാണ് വഹാബികൾ എന്നത്. "

(ഓർമകളുടെ തീരത്ത്

പേജ്: 77)

ഇബ്നു അബ്ദിൽ വഹാബ് ഹമ്പലി മദ്ബുകാരനായി എന്നതും വഹാബി പേരിനോട് അലർജ്ജി വരാനുള്ള കാരണമായി ഉമർ മൗലവി  കണക്കാക്കുന്നുണ്ട്.


എന്നാൽ 2022ൽ വിസ്ഡം ഗ്രൂപ്പ് (ജിന്ന്) പുറത്തിറക്കിയ പഠന പുസ്തകത്തിന് നൽകിയ പേര് " വഹാബി നവോത്ഥാനം  വിമർശകരും വസ്തുതകളും " എന്നാണ്. വഹാബി എന്ന പേര് ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ലെന്ന് ഇപ്പോഴും അവർ ആധികാരികമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടുന്നു.


തീവ്രവാദ ആരോപണം ഭയന്ന് വഹാബി, സലഫി എന്നീ പേരുകളെ പേടിക്കുന്നവരും ഒളിപ്പിച്ചു വെക്കുന്നവരുമാണ് കൂട്ടത്തിൽ ഏറെപേരും.


                                   (തുടരും)

Friday, September 1, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 1/313

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 1/313

✍️ Aslam saquafi Payyoli

➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് പ്രസ്ഥാനം*


ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.


ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്.


" അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ  മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്.


ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്.

ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.

 

"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തിലും പൂർണമായി യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയുകയുമില്ല "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും.

എം ഐ മുഹമ്മദലി സുല്ലമി പേജ് 10)


സ്വഹാബികളാൽ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ട കേരളത്തിൽ ഈ പിഴച്ച ചിന്താഗതി ഉടലെടുത്തത് 1922 ലാണ്.  

തിരുവിതാംകൂറിലെ വക്കം എന്ന സ്ഥലത്ത് ജനിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയാണ്(1873 - 1932) ഈ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.


"ആധുനിക സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മേഖലയിൽ ഇസ്ലാഹി ആശയങ്ങൾ പ്രചരിപ്പിച്ചു. "

(നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് 

പേജ്: 19 KNM)

➖➖➖➖➖➖➖➖➖➖

* റശീദ് രിളയുടെ അൽ മനാർ എന്ന പ്രസിദ്ധീകരണം ആശയ സ്രോദസ്സായി സ്വീകരിച്ചതിനാലാണ് മനാറിസ്റ്റ് എന്ന് 

പേര് വന്നത്.


                                      (തുടരും)

Sunday, August 27, 2023

ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രംഅബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ

 ഇമ്മിണി വല്യ ചോദ്യം.*


✍️ Aslam saquafi payyoli


മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം. 


മൗലവിയുടെ വരികൾ ശ്രദ്ധിക്കുക:

"ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്. 

എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. "

ശേഷം മാലയിലെ

1- ഭൂമി ഒരുണ്ട ...

2- ഞാനെല്ലാ സിർറിനും

3- എന്നുടെ ഏകൽ

4- എല്ലായിലും മേലെ

ഈ നാലു വരികൾ ചേർക്കുന്നു. 

ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* "


സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്.


ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറയുന്നതും തമ്മിലുള്ള അന്തരം മൗലവിക്ക് മനസ്സിലായില്ല.


മൗലവി മനസിലാക്കേണ്ട

ഒരു പ്രധാനം കാര്യം ഇതാണ്; 

"ലോകം ഒട്ടാകെ നിയന്ത്രണം ഒരു വലിയ്യിനാണ് " എന്ന കുരു ത്വരീഖതിലെ പിഴച്ച വാദത്തെയാണ് സമസ്ത വിമർശിച്ചത്. 

"ലോകത്ത് നിയന്ത്രണാധികരം ഔലിയാക്കൾക്ക് ഉണ്ട് "

ഇതാണ് ശൈഖുന കാന്തപുരം ഉസ്താദടക്കമുള്ള സമസ്ത പണ്ഡിതർ പറഞ്ഞിട്ടുള്ളത്.  


ഇത് രണ്ടും ഒന്നല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇത് പലയാവർത്തി വായിക്കലേ നിർവ്വാഹമുള്ളൂ.


ഇക്കാര്യം മനസ്സിലായവരുടെയടുക്കൽ നിങ്ങളുടെ ചോദ്യം നിരർത്ഥകം തന്നെയാണ്.


എന്നാൽ ഔലിയാക്കൾക്ക് മാലയിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് അവരെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തലാണോ ? ഒരിക്കലും അല്ല.  


മുജാഹിദ് സ്ഥാപക നേതാക്കളായ  വക്കം മൗലവിയും കെഎം മൗലവിയും ഇക്കാര്യം പരാമർശിക്കുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. ഇത് മനസ്സിരുത്തി വായിക്കുന്നതോടെ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും.


വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി യുവത പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും  കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട്  രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനും സാധിക്കുന്നതാണ്. അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151 )

ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്. 


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )


സലഫീ...,

ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും *ഒരു മലക്കിൽ നിന്നാണ്* എന്ന് പറയുന്നതും *മലക്കുകളിൽ നിന്നാണ്* എന്ന് പറയുന്നതും രണ്ടും ശരിയാണോ? താങ്കൾ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. കുവരട്ടൂരികൾ ചർദ്ദിക്കുന്നത് വാരിവിഴുങ്ങാതിരിക്കുക.


മേൽപറഞ്ഞ കാര്യങ്ങൾക്കപ്പുറം മാലയിൽ വല്ലതും പറഞ്ഞോ ?


ഇനിയുള്ള കാലം 

വക്കം മൗലവിയുടെയും കെഎം മൗലവിയുടെയും അൽമനാറിന്റെയും മേലുദ്ദരണികൾ വിശദീകരിക്കാതെ മുന്നോട്ടുപോകാൻ മൗലവിമാർക്ക് കഴിയില്ല.

➖🔹➖🔹➖🔹➖🔹➖🔹