Monday, June 26, 2023

തഖ്ലീദ് : മദ്ഹബ് തഖ്ലീദ് ചെയ്യുന്നതിന്റെ പ്രമാണങ്ങൾ തൗബ സൂറത്ത് ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി എന്ന ആയത്തിൽ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യൽ അവർക്കുള്ള ഇബാദത്താണന്ന് മുഫസ്സിറുകൾ വിവരിച്ചിട്ടുണ്ടോ ?

 *ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 



https://islamicglobalvoice.blogspot.in/?m=0



*⭕ചോദ്യം*1👇



*ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷകരായ പണ്ഡിതൻമാരുടെ ഗവേഷണം സ്വീകരിക്കണം--തഖ്ലീദ് ചെയ്യണം എന്നതിന് എന്താണ് തെളിവ്??*



ചോദ്യം 2



ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ?



ചോദ്യം 3.



തൗബ സൂറത്ത് 


ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി 


എന്ന ആയത്തിൽ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യൽ അവർക്കുള്ള ഇബാദത്താണന്ന് മുഫസ്സിറുകൾ വിവരിച്ചിട്ടുണ്ടോ ?



ചോദ്യം 4


ഇമാം റാസി മേൽ ആയത്തിന്റെ തഫ്സീറിൽ തഖ്ലീദിനെ എത്രിത്തിട്ടുണ്ടോ



*✅ഉത്തരം👇*



  


ഇവിടെ ആദ്യമായി മനസ്സിലാക്കേണ്ടത് ഇസ്ലാമിക   കർമ്മശാസ്ത്ര വിധികൾ അറിയാനുള്ള പ്രമാണം നാല് ആണ് .അതായത് കർമ്മപരമായ ഒരു കാര്യം വാജിബാണോ ഹറാമാണോ സുന്നത്താണോ കറാഹത്താണ് ഖിലാഫുൽ ഔല യാണോ എന്നറിയാനുള്ള  പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജമാഅ ഖിയാസ് എന്നീ ചതുർ  പ്രമാണങ്ങളാണ്.



ഖുർആനിലെയും സുന്നത്തിലേയും വിധികൾ പരിശോധിച്ചാൽ രണ്ടു വിഭാഗം ആക്കി തിരിക്കാൻ കഴിയും. ഒന്ന് വ്യക്തമായി പറഞ്ഞത് (നസ്സ് )


രണ്ട് വ്യക്തമായി പറയാത്തത് 



രണ്ടാം വിഭാഗത്തിലെ വിധികൾ വെക്തത ഇല്ലാത്തത് കൊണ്ട് ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതാണ് . അതിൽ വെക്തമായി പറയാതെ സൂചനകൾ ആയിട്ടോ മറ്റോ പറഞ്ഞിട്ടുണ്ടായിരിക്കാം.



ഖുർആനിനു പുറമേ സുന്നത്തും പ്രമാണത്തിൽ ഉൾപ്പെടുത്താൻ കാരണം ഖുർആനിൽ സർവ്വ കാര്യങ്ങളും വ്യക്തമായി പറഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്.ഖുർആനിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിൽ ഹദീസുകൾ പ്രമാണമാക്കേണ്ട ആവശ്യമില്ലായിരുന്നു.


എന്നാൽ ഹദീസുകളും പരിശോധിച്ചാലും ഇപ്രകാരം തന്നെയാണ്. ഹദീസുകളിൽ വ്യക്തമായി പറഞ്ഞതും വ്യക്തമായി പറയാത്തതും കാണാം


വ്യക്തമായി പറയാത്തത് ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതാണ്.ഖുർആനും സുന്നത്തിനും പുറമേ ഇജ്മഉം  ഖിയാസും പ്രമാണമാക്കാനുള്ള കാരണം  ഇവ രണ്ടിലും എല്ലാം വ്യക്തമായി പറഞ്ഞിട്ടില്ല എന്നത് തന്നെയാണ്.


രണ്ടിലും എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിൽ അവ രണ്ടും മാത്രം തന്നെ പ്രമാണം ആകുമായിരുന്നു.വ്യക്തമായി പറയാത്തതിനെ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് കണ്ടുപിടിക്കുന്നതിനാണ് ഖിയാസ് എന്ന് പറയുന്നത്.


വ്യക്തമായി പറയാത്തത് ഗവേഷണം ചെയ്ത് കണ്ടുപിടിക്കുന്നതിന് ഈജിപ്തിഹാദ് (ഗവേഷണം )എന്നും പറയും


വ്യക്തമായി പറഞ്ഞതിൽ ഒരിക്കലും ഗവേഷണം  ചെയ്യാൻ പാടില്ല.അത്തരം കാര്യങ്ങളിൽ ഗവേഷണം ചെയ്ത് ഖുർആനിനും സുന്നത്തിനും വിരുദ്ധമായ വാദം വാദിക്കുന്നത് ഗൗരവമുള്ള കുറ്റകൃത്യമാണ്.


ഈ കാര്യങ്ങളെല്ലാം പ്രമാണികമായി തെളിയിക്കാൻ സാധിക്കുന്നതാണ്.



ജനങ്ങളെ രണ്ട് വിഭാഗം ആക്കാവുന്നതാണ്  ഖുർആനിൽ വ്യക്തമായി പറയാത്ത കാര്യങ്ങൾ ഗവേഷണം ചെയ്ത് കണ്ടുപിടിക്കാനുള്ള യോഗ്യതയുള്ള പണ്ഡിതന്മാർ (മുജ്തഹിദുകൾ ) രണ്ട് ഗവേഷണത്തിന് യോഗ്യതയുള്ള ഇല്ലാത്തവർ


യോഗ്യതയില്ലാത്തവർ യോഗ്യതയുള്ളവരെ ഗവേഷണപരമായ വിഷയങ്ങളിൽ -അതായത് പ്രമാണത്തിൽ വ്യക്തമായി പറയാത്ത വിഷയങ്ങളിൽ - അവർ ഗവേഷണം (ഇജ്തിഹാദ് ) ചെയ്തപ്പോൾ പ്രമാണം ആക്കിയ തെളിവുകൾ അറിയില്ലെങ്കിലും അവർ പറയുന്നത് സ്വീകരിക്കുന്നതിനാണ് തഖ്ലീദ്എന്ന് പറയുന്നത്.ചിലപ്പോൾ ഇതിന് ഇത്തിബാഉ എന്നും പറയാറുണ്ട്.



*ഗവേഷണ യോഗ്യരായ പണ്ഡിതൻമാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധികൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് താഴെ കാണുന്ന ഹദീസ് വ്യക്തമാക്കുന്നു.* 



തെളിവ് 1 



  *📚 മുആദിബ്നുജബൽ (റ) വിൽ നിന്നും നിവേദനം നബി(സ), അദ്ധേഹത്തെ യമനിലേക്കയക്കുമ്പോൾ അദ്ധേഹത്തോട് ചോദിച്ചു: ഒരു വിധി പറയേണ്ട പ്രശ്നം വന്നാൽ താങ്കൾ എങ്ങിനെ വിധി പറയും ❓അദ്ധേഹം പറഞ്ഞു ഞാൻ അല്ലാഹു വിന്റെ കിതാബ്കൊണ്ട് വിധി പറയും. നബി (സ) ചോദിച്ചു: അല്ലാഹു വിന്റെ ഗ്രന്ധത്തിൽ നീ അത് കണ്ടില്ലെങ്കിലോ? അദ്ധേഹം പറഞ്ഞു: ഞാൻ അല്ലാഹു വിന്റെ റസൂലിന്റെ(സ) സുന്നത്ത് കൊണ്ട് വിധി പറയും നബി(സ) ചോദിച്ചു നബി(സ)യുടെ സുന്നത്തിൽ താങ്കൾ അതിന്റെ വിധി കണ്ടെത്തിയില്ലെങ്കിലോ? അദ്ധേഹം പറഞ്ഞു എന്നാൽ ഞാൻ ഗവേഷണം നടത്തും, വീഴ്ച വരുത്തുകയില്ല. അപ്പോൾ അദ്ധേഹത്തിന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് നബി (സ) പറഞ്ഞു: അല്ലാ ഹൂവിന്റെ തിരുദൂതർ ഇഷ്ടപ്പെടുന്ന ഒരു കാര്യത്തിന് അല്ലാഹു വിന്റെ തിരുദൂതരുടെ ദൂതന് കഴിവ് നൽകിയ അല്ലാഹുവിന് സർവ്വ സ്തുതിയും.*



_*[ മിഷ്ക്കാത്ത് പേജ് 324 ]*_



الإمارة والقضاء«باب العمل في القضاء والخوف منهإ


3737 -وعن معاذ بن جبلأن رسول الله - صلى الله عليه وسلم - لما بعثه إلىاليمنقال :كيف تقضي إذا عرض لكقضاء ؟ قال : أقضي بكتاب الله، قال : فإن لم تجد فيكتاب الله ؟ قال : فبسنة رسول الله - صلى الله عليه وسلم - ، قال : فإن لم تجد في سنة رسول الله ؟ قال : أجتهد رأيي ولا آلو ، قال : فضرب رسول الله - صلى الله عليه وسلم - على صدره ، وقال : الحمد لله الذي وفق رسول رسول الله لما يرضى به رسول الله. رواهالترمذي وأبو داودوالدارمي.الحاشية رقم:13737


                            


*✳അപ്പോള്‍ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വ്യക്തമായി പരാമർശിക്കപ്പെടാത്ത വിഷയങ്ങളിൽ ഗവേഷണം നടത്തി വിധി പറയുമെന്ന മുആദ് (റ) വിന്റെ തീരുമാനത്തെ നബി(സ) അംഗീകരിക്കുകയാണെല്ലോ ചെയ്തത് അത്തരം വിഷയങ്ങളി അദ്ധേഹത്തിന്റെ ഗവേഷണ ഫലങ്ങളാണെല്ലോ യമനികൾ സ്വീകരിക്കുന്നത്.* 


  *അതിനാൽ ഖുർആനിലും സുന്നത്തിലും വ്യക്തമായി പരാമർശിക്കപ്പെടാത്ത വിഷയങ്ങളിൽ ഗവേഷണ യോഗ്യരായ പണ്ഡിതൻമാർ ഗവേഷണം നടത്തി അവതരിപ്പിക്കുന്ന വിഷയങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.*


ഈ വിഷയം വ്യക്തമായി മേൽ ഹദീസിനെ വിവരിച്ചു കൊണ്ട് ഹദീസ് വ്യാഖ്യാന ഗ്രന്ഥത്തിൽപറഞ്ഞ കാര്യം താഴെ ചേർക്കുന്നു. മർഖാത്തിൽ നോക്കുക.


  وعنمعاذ بن جبلأن رسول الله - صلى الله عليه وسلم - لما بعثه إلىاليمن( ; أي واليا وقاضيا ) قال ( : أي امتحانا له )كيف تقضي إذا عرض لك قضاء ؟ قال : أقضيبكتاب الله، قال : فإن لم تجد ؟ ( ; أي مصرحا ) في كتاب الله ، قال : فبسنة رسول الله - صلى الله عليه وسلم - ، قال : فإن لم تجد في سنة رسول الله ؟ قال : أجتهد رأيي ( ; أي أطلب حكم تلك الواقعة بالقياس على المسائل التي جاء فيها نص وأحكم فيها بمثل المسألة التي جاء فيها نص لما بينهما من المشابهة ، ) ولا آلو ( بمد الهمزة متكلم من ألى يألو ; أي ما أقصر ، قالالطيبي: قوله: أجتهد رأيي ، المبالغة قائمة في جوهر اللفظ وبناؤه للافتعال و للاعتمال والسعي وبذل الوسع ، ونسبته إلى الرأي; أيضا تربية إلى المعنى ، قالالراغب: الجهد : والجهد طاقةوالمشقة والاجتهاد أخذ النفس ببذل الطاقة وتحمل المشقة ،يقال : جهدت رأيي واجتهدت ; أتعبته بالفكر ، قالالخطابي: لم يرد به الرأي الذي يسنح له من قبل نفسه ، أو يخطر بباله على غير أصل من كتاب ، أو سنة ، بل أراد ردالقضية إلى معنى الكتاب والسنة ; من طريق القياس وفي هذا إثبات للحكم بالقياس ، قالالمظهر: أي إذا وجدت مشابهة بين التي أنا بصددها وبين المسألة التي جاء نص فيها منالكتاب ، أو السنة ; حكمت فيها بحكمهما ;



 مثاله : جاء النص بتحريم الربا في البر ولم يجيء نص في البطيخ قاسالشافعيالبطيخ على البر لما وجد لما بينهما من علة المطعومية ، وقاسأبو حنيفةرحمه الله الجص على البر لما وجد بينهما من علة الكيلية ، ) قال ( ; أيمعاذ) فضرب رسول الله - صلى الله عليه وسلم - على صدره ، أو قال الراوي نقلا عنمعاذ: فضرب رسول الله - صلى الله عليه وسلم - على صدره ، ويمكن أن يكون المراد : على صدري ; بطريق الالتفات ، أو على سبيل التجريد ، )وقال الحمد لله الذي وفق رسول رسول الله لما يرضى به رسول الله( ; أي لما يحبه ويتمناه من طلب طريق الصواب ، قالالطيبي: فيه استصواب منه - صلى الله عليه وسلم - لرأيه في استعماله ، وهذا معنى قولهم : كل مجتهد مصيب، ولا ارتياب أن المجتهد إذا كدح في التحري وأتعب القريحة في الاستنباط ; استحق أجرا لذلك ، وهذا بالنظر إلى أصل الاجتهاد



തെളിവ്:2


.*📚  മറ്റൊരു ഹദീസ് കാണുക. മുആദിബ്നു അബീ ത്വൽഹ(റ) വിൽ നിന്നും നിവേദനം:~ വെള്ളിയാഴ്ച്ച ഖുത്തുബയിൽ ഉമറുബിനുൽ ഖത്താബ് (റ),നബി(സ) മയേയും അബൂബക്കർ (റ) വിനെയും പരാമർശിച്ചശേഷം ഇങ്ങനെ പറഞ്ഞു, എനിക്ക് ശേഷം മുഖ്യവിഷയമായി ഞാന്‍ കാണുന്നത് " കലാലത്ത് " സംബന്ധിച്ചാണ്. പ്രസ്തുത വിഷയത്തിൽ നബി(സ) മയോട് കൂടിയാലോചന നടത്തിയതുപോലെ മറ്റൊരു വിഷയത്തിലും ഞാൻ കൂടിയാലോചന നടത്തിയിട്ടില്ല. നബി(സ) എന്നോട് ആവിഷയത്തിൽ ഗൗരവമായി സംസാരിച്ചതുപോലെ മറ്റൊരു വിഷയത്തിലും ഇത്ര ഗൗരവമായി സംസാരിച്ചിട്ടില്ല. നബി(സ) കൈവിരൽ കൊണ്ട് എന്റെ നെഞ്ചിൽ കുത്തുകയുണ്ടായി*


_*[ മുസ്ലിം 2/35]*



1617 ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﻤﻘﺪﻣﻲ ﻭﻣﺤﻤﺪ ﺑﻦ ﺍﻟﻤﺜﻨﻰ


ﻭﺍﻟﻠﻔﻆ ﻻﺑﻦ ﺍﻟﻤﺜﻨﻰ ﻗﺎﻻ ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺳﻌﻴﺪ ﺣﺪﺛﻨﺎ ﻫﺸﺎﻡ


ﺣﺪﺛﻨﺎ ﻗﺘﺎﺩﺓ ﻋﻦ ﺳﺎﻟﻢ ﺑﻦ ﺃﺑﻲ ﺍﻟﺠﻌﺪ ﻋﻦ ﻣﻌﺪﺍﻥ ﺑﻦ ﺃﺑﻲ ﻃﻠﺤﺔ


ﺃﻥ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺧﻄﺐ ﻳﻮﻡ ﺟﻤﻌﺔ ﻓﺬﻛﺮ ﻧﺒﻲ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺫﻛﺮ ﺃﺑﺎ ﺑﻜﺮ ﺛﻢ ﻗﺎﻝ ﺇﻧﻲ ﻻ ﺃﺩﻉ ﺑﻌﺪﻱ ﺷﻴﺌﺎ ﺃﻫﻢ ﻋﻨﺪﻱ ﻣﻦ ﺍﻟﻜﻼﻟﺔ ﻣﺎ ﺭﺍﺟﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺷﻲﺀ ﻣﺎ ﺭﺍﺟﻌﺘﻪ ﻓﻲ ﺍﻟﻜﻼﻟﺔ ﻭﻣﺎ ﺃﻏﻠﻆ ﻟﻲ ﻓﻲ ﺷﻲﺀ ﻣﺎ ﺃﻏﻠﻆ ﻟﻲ ﻓﻴﻪ ﺣﺘﻰ ﻃﻌﻦ ﺑﺈﺻﺒﻌﻪ ﻓﻲ ﺻﺪﺭﻱ ﻭﻗﺎﻝ ﻳﺎ


ﻋﻤﺮ ﺃﻻ ﺗﻜﻔﻴﻚ ﺁﻳﺔ ﺍﻟﺼﻴﻒ ﺍﻟﺘﻲ ﻓﻲ ﺁﺧﺮ ﺳﻮﺭﺓ ﺍﻟﻨﺴﺎﺀ ﻭﺇﻧﻲ ﺇﻥ ﺃﻋﺶ ﺃﻗﺾ ﻓﻴﻬﺎ ﺑﻘﻀﻴﺔ ﻳﻘﻀﻲ ﺑﻬﺎ ﻣﻦ ﻳﻘﺮﺃ ﺍﻟﻘﺮﺁﻥ ﻭﻣﻦ ﻻ ﻳﻘﺮﺃ ﺍﻟﻘﺮﺁﻥ ﻭﺣﺪﺛﻨﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﺣﺪﺛﻨﺎ ﺇﺳﻤﻌﻴﻞ ﺍﺑﻦ ﻋﻠﻴﺔ ﻋﻦ ﺳﻌﻴﺪ ﺑﻦ ﺃﺑﻲ ﻋﺮﻭﺑﺔ ﺡ ﻭﺣﺪﺛﻨﺎ ﺯﻫﻴﺮ ﺑﻦ ﺣﺮﺏ


ﻭﺇﺳﺤﻖ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﻭﺍﺑﻦ ﺭﺍﻓﻊ ﻋﻦ ﺷﺒﺎﺑﺔ ﺑﻦ ﺳﻮﺍﺭ ﻋﻦ ﺷﻌﺒﺔ


ﻛﻼﻫﻤﺎ ﻋﻦ ﻗﺘﺎﺩﺓ ﺑﻬﺬﺍ ﺍﻹﺳﻨﺎﺩ ﻧﺤﻮﻩ


    


*📖 പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.പ്രസ്തുത വിഷയത്തിൽ നബി (സ) തങ്ങൾ അത്രയും ഗൗരവമാവാൻ കാരണം, ഉമർ(റ)വും മറ്റും നിയമങ്ങൾ അവലമ്പമാക്കി വ്യക്തമായി പരാമർശിച്ച കാര്യങ്ങളിൽ നിന്നും മറ്റുള്ളവ ഗവേഷണത്തിലൂടെ കണ്ടെത്തുന്നത് ഒഴിവാകുമോ എന്ന ഭയം കൊണ്ടാണ്. അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ: അവരത് റസൂലിന്റെയും അവരിലെ കാര്യ വിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നു എങ്കിൽ അവരുടെ കൂട്ടത്തിൽ അത് ഗവേഷണം നടത്തി മനസിലാക്കാൻ കഴിവുള്ളവർ അതിന്റെ   യാഥാർത്ഥ്യം മനസിലാക്കുമായിരുന്നു.* *അപ്പോൾ ഗവേഷത്തത്തിലൂടെ നിയമങ്ങൾ കണ്ടെത്തുക എന്നത് നിർബന്ധമായ കാര്യങ്ങളിൽ വെച്ച് ഏറ്റവും ശക്തമായതാണ്. കാരണം പുതിയ പുതിയ സമസ്യകൾക്കുള്ള വളരെ കുറഞ്ഞ പ്രതിവിധികൾ മാത്രമേ പരാമർശിക്കപ്പെട്ടവയിൽ കാണുകയുള്ളൂ.


വിശുദ്ധ ഖുർആൻ പറയുന്നു


റസൂലിലേക്കും ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരിലേക്കും കാര്യങ്ങൾ മടക്കണം എന്നുംഅങ്ങനെ മടക്കിയാൽ ഗവേഷണ പടുക്കളായ പണ്ഡിതന്മാർ അതിനെ അറിയുന്നതാണ് *


_*[ശറഹ് മുസ്ലിം 2/35]*_


  ﻭﺇﻧﻲ ﺇﻥ ﺃﻋﺶ ﺇﻟﻰ ﺁﺧﺮﻩ ‏) ﻫﺬﺍ ﻣﻦ ﻛﻼﻡ ﻋﻤﺮ ﻻ ﻣﻦ ﻛﻼﻡ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺇﻧﻤﺎ ﺃﺧﺮ ﺍﻟﻘﻀﺎﺀ ﻓﻴﻬﺎ ; ﻷﻧﻪ ﻟﻢ ﻳﻈﻬﺮ ﻟﻪ ﻓﻲ ﺫﻟﻚ ﺍﻟﻮﻗﺖ ﻇﻬﻮﺭﺍ ﻳﺤﻜﻢ ﺑﻪ ، ﻓﺄﺧﺮﻩ ﺣﺘﻰ ﻳﺘﻢ ﺍﺟﺘﻬﺎﺩﻩ ﻓﻴﻪ ، ﻭﻳﺴﺘﻮﻓﻲ ﻧﻈﺮﻩ ، ﻭﻳﺘﻘﺮﺭ ﻋﻨﺪﻩ ﺣﻜﻤﻪ ، ﺛﻢ ﻳﻘﻀﻲ ﺑﻪ ، ﻭﻳﺸﻴﻌﻪ ﺑﻴﻦ ﺍﻟﻨﺎﺱ ، ﻭﻟﻌﻞ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻧﻤﺎ ﺃﻏﻠﻆ ﻟﻪ ﻟﺨﻮﻓﻪ ﻣﻦ ﺍﺗﻜﺎﻟﻪ ﻭﺍﺗﻜﺎﻝ ﻏﻴﺮﻩ ﻋﻠﻰ ﻣﺎ ﻧﺺ ﻋﻠﻴﻪ ﺻﺮﻳﺤﺎ ، ﻭﺗﺮﻛﻬﻢ ﺍﻻﺳﺘﻨﺒﺎﻁ ﻣﻦ ﺍﻟﻨﺼﻮﺹ ، ﻭﻗﺪ ﻗﺎﻝ ﺍﻟﻠﻪ ﺗﻌﺎﻟﻰ : ﻭﻟﻮ ﺭﺩﻭﻩ ﺇﻟﻰ ﺍﻟﺮﺳﻮﻝ ﻭﺇﻟﻰ ﺃﻭﻟﻲ ﺍﻷﻣﺮ ﻣﻨﻬﻢ ﻟﻌﻠﻤﻪ ﺍﻟﺬﻳﻦ ﻳﺴﺘﻨﺒﻄﻮﻧﻪ ﻣﻨﻬﻢ ﻓﺎﻻﻋﺘﻨﺎﺀ ﺑﺎﻻﺳﺘﻨﺒﺎﻁ ﻣﻦ ﺁﻛﺪ ﺍﻟﻮﺍﺟﺒﺎﺕ ﺍﻟﻤﻄﻠﻮﺑﺔ ، ﺑﺄﻥ ﺍﻟﻨﺼﻮﺹ ﺍﻟﺼﺮﻳﺤﺔ ﻻ ﺗﻔﻲ ﺇﻻ ﺑﻴﺴﻴﺮ ﻣﻦ ﺍﻟﻤﺴﺎﺋﻞ ﺍﻟﺤﺎﺩﺛﺔ ، ﻓﺈﺫﺍ ﺃﻫﻤﻞ ﺍﻻﺳﺘﻨﺒﺎﻁ ، ﻓﺎﺕ ﺍﻟﻘﻀﺎﺀ ﻓﻲ ﻣﻌﻈﻢ ﺍﻷﺣﻜﺎﻡ ﺍﻟﻨﺎﺯﻟﺔ ﺃﻭ ﻓﻲ ﺑﻌﻀﻬﺎ . ﻭﺍﻟﻠﻪ ﺃﻋﻠﻢ .


    *✅   അപ്പോൾ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വ്യക്തമായി ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്താൻ ആണ് ഇസ്ലാം നിർദേശിക്കുന്നത്. അവ കണ്ടെത്താൻ യോഗ്യരായ പണ്ഡിതൻമാർ കണ്ടെത്തിയ നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കൽ  ഗവേഷണത്തിന് യോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്.ഇക്കാര്യം മുകളിൽ വിവരിച്ച പ്രമാണങ്ങളിൽ നിന്നും സുതാര്യം വെക്കമാണെല്ലോ.*



🌴🌴🌴🌴🌴🌴🌴



*ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക* 



https://islamicglobalvoice.blogspot.in/?m=0



💦💦💦💦💦💦💦💦💦💦💦


ഭാഗം 2



🔲ചോദ്യം:



ഗവേഷണത്തിന് കഴിയാത്തവർ ഗവേഷണ പടുക്കളായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യണമെന്ന് ഖുർആൻകൊണ്ട് തെളിയിക്കാമോ?



🔲ഉത്തരം:




അതെ..


വിശുദ്ധ ഖുർആൻ പറയുന്നു: ഭയമോ നിർഭയമോ ഉള്ള വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിനു വിട്ടിരുന്നെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് ഗവേഷണം നടത്തി മനസ്സിലാകാന്‍ കഴിവുള്ളവർ അതിന്റെ യാഥാർഥ്യം മനസ്സിലാക്കിക്കൊള്ളുമായിരിന്നു.



നിങ്ങളുടെമേല്‍ അല്ലാഹുവിന്റെ കാരുണ്യം ഇല്ലായിരുന്നെങ്കിൽ നിങ്ങളില്‍ അല്പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരിന്നു. (സുറഃ അന്നിസാ...)



ഇവിടെ ഉലുല്‍ അംറ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പണ്ഡിതന്മാരാണെന്ന് ഇമാം റാസി(റ) തന്റെ തഫ്സീറിൽ(10/200)ൽ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.



മേല്‍ സൂക്തം


ഇമാം റാസി(റ) ഇപ്രകാരം വീണ്ടും വിവരിക്കുന്നു:


ഈ ആയത്ത് പല കാര്യത്തിന്റെമേലിലും അറിയിച്ചുതരുന്നുണ്ട്.



ഒന്ന്:


ലോകത്ത് നടക്കുന്നകാര്യങ്ങളുടെ(പ്രശ്നങ്ങളില്‍) നിയമങ്ങളില്‍ ചിലത് പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട (നസ്സ് )നിലക്ക് (ഖുർആനിലും , ഹദീസിലും) അറിയപ്പെട്ടിട്ടില്ലാ ഗവേഷണം ചെയ്തു കണ്ടെടുക്കേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകാം.



രണ്ട്:


പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങൾ


രേഖയാണ്. 



മൂന്ന്:


അത്തരം വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യല്‍ ഗവേഷണയോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്(റാസി 10/200)*


الجديدالكتب«التفسير الكبير أو مفاتيح الغيب«سورة النساء«قوله تعالى وإذا جاءهم أمر من الأمن أو الخوف أذاعوا بهإظهار التشكيل|إخفاء التشكيلمسألة:التحليل الموضوعيالمسألة الرابعة : دلت هذه الآية على أنالقياس حجة في الشرع، وذلك لأن قوله : )الذين يستنبطونه منهم( صفة لأولي الأمر ، وقد أوجب الله تعالى على الذين يجيئهم أمر من الأمن أو الخوف أن يرجعوا في معرفته إليهم ، ولا يخلوا إما أن يرجعوا إليهم في معرفة هذه الوقائع مع حصول النص فيها ، أو لا مع حصول النص فيها ، والأول باطل ، لأن على هذا التقدير لا يبقى الاستنباط لأن من روى النص في واقعة لا يقال : أنه استنبط الحكم ، فثبت أنالله أمر المكلف برد الواقعة إلى من يستنبط الحكم فيها ، ولولا أن الاستنباط حجة لما أمر المكلف بذلك ، فثبت أن الاستنباط حجة ، والقياس إما استنباط أو داخل فيه ، فوجبأن يكون حجة . إذا ثبت هذا فنقول : الآية دالة على أمور :أحدها : أن في أحكام الحوادث ما لا يعرف بالنص بل بالاستنباط .وثانيها : أن الاستنباط حجة .وثالثها : أنالعامي يجب عليه تقليد العلماء في أحكام الحوادث.ورابعها : أن النبي صلى الله عليه وسلم كان مكلفا باستنباطالأحكام لأنه تعالى أمر بالرد إلى الرسول وإلى أولي الأمر .]ص:160 [ثم قال تعالى : )لعلمه الذين يستنبطونه منهم( ولم يخصص أولي الأمر بذلك دون الرسول وذلك يوجب أن الرسول وأولي الأمر كلهم مكلفون بالاستنباط .



( قولان :أحدهما : إلى ذوي العلم والرأي منهم .والثاني : إلى أمراء السرايا ، وهؤلاء رجحوا هذا القول على الأول ، قالوا لأن أولي الأمر الذين لهم أمر على الناس ، وأهل العلم ليسوا كذلك ، وإنما الأمراء هم الموصوفون بأن لهم أمرا على الناس .وأجيب عنه : بأن العلماء إذا كانوا عالمين بأوامر الله ونواهيه ، وكان يجب على غيرهم قبول قولهم لم يبعد أن يسموا أولي الأمر من هذا الوجه ، والذي يدل عليه قوله تعالى : )ليتفقهوا في الدين ولينذروا قومهم إذا رجعوا إليهم لعلهم يحذرون( ] التوبة : 122 [ فأوجب الحذر بإنذارهم وألزم المنذرين قبول قولهم ، فجاز لهذا المعنىإطلاق اسم أولي الأمر عليهم .



പണ്ഡിതന്മാരെ ഗവേഷണം ചെയ്യാൻ പാടില്ല എന്ന് ഇമാം റാസി തഫ്സീറിൽ പറഞ്ഞിട്ടുണ്ട് എന്ന് ഒരു വാചകം ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ചില വഹാബി പുരോഹിതന്മാർ തട്ടി വിടാറുണ്ട് .എന്നാൽ ഇമാം റാസി കൃത്യമായി തഖ്ലീദ് ചെയ്യണമെന്ന് പറഞ്ഞ വാചകമാണ് മുകളിൽ കണ്ടത് ഇപ്രകാരം അദ്ദേഹം പല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്



മറുപടി നൽകിയത് 


ഇസ്ലാമിക് റൂമിനു വേണ്ടി 



*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി.* 



💦💦💦💦💦💦💦💦💦💦💦


📙📘📓📒📔📕📗



*സംശയാ നിവാരണം ക്ലാസ്സ്റൂം*


➖➖➖🔷🔶➖➖➖



*⛔ചോദ്യം 1⃣*



ഗവേഷകരായ ഇമാമുമാരെ സ്വീകരിക്കുന്ന വിഷയത്തില്‍ ലോകമുസ്ലിമീങ്ങളുടെ നിലപാട് എന്താണ്❓


അതില്‍ ഇജ്മാഉ ഉണ്ടോ❓



*✅✍ഉത്തരം*


ഖുർആനിലും സുന്നത്തിലും വെക്തമായി പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങളിൽ ഗവേഷണ യോഗ്യരായ പണ്ഡിതന്മാരിൽ ഒരാളെ സ്വീകരിക്കുക എന്നതാണ് സ്വഹാബത്തിന്റെ കാലം മുതൽ നിരാക്ഷേപം മുസ്ലീങ്ങൾ സ്വീകരിച്ചുവന്ന സമീപനം അക്കാര്യം വിശ്വവ്യാഖൃാധരായ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്.



📚 *ഇമാം ആമദി(റ) എഴുതുന്നു*👇 



വിമർശകർ കടന്ന് വെരുന്നതിന്റെ മുൻപ് സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്ത് സാധാരണക്കാർ സ്വീകരിച്ചിരുന്ന സമീപനം ഗവേഷണ യോഗ്യരായ പണ്ഡിതന്മാരോട് ഫത്വവ ചോദിക്കുകയും മതപരമായ നിയമങ്ങളില്‍ അവരെ അനുധാവനം ചെയ്യുക എന്നതുമായിരിന്നു അവരിൽ പെട്ടപണ്ഡിതന്മാർ തെളിവുകളിലേക്ക് സൂചനപോലും നല്‍കാതെ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും കൊടുത്തിരുന്നു.


അങ്ങനെ ചെയ്യുന്നവരെ ആരും വെറുക്കുകയോ വിമർശിക്കുകയോ ഉണ്ടായിരുന്നില്ലാ അപ്പോള്‍ സാധാരണക്കാരന്‍ ഒരുമുജ്തഹിദിനെ പിന്‍പറ്റൽ അനുവദീന്യമാണ് എന്ന് ഇജ്മാഹ് കൊണ്ട് സ്ഥിരപ്പെട്ടതാണ് (അല്‍ ഇഹ്കാം ഫീഉസൂലില്‍ അഹ്കാം:4/234)29



 ‏] ﻭﺃﻣﺎ ﺍﻹﺟﻤﺎﻉ : ﻓﻬﻮ ﺃﻧﻪ ﻟﻢ ﺗﺰﻝ ﺍﻟﻌﺎﻣﺔ ﻓﻲ ﺯﻣﻦ ﺍﻟﺼﺤﺎﺑﺔ ﻭﺍﻟﺘﺎﺑﻌﻴﻦ ﻗﺒﻞ ﺣﺪﻭﺙ ﺍﻟﻤﺨﺎﻟﻔﻴﻦ ﻳﺴﺘﻔﺘﻮﻥ ﺍﻟﻤﺠﺘﻬﺪﻳﻦ ﻭﻳﺘﺒﻌﻮﻧﻬﻢ ﻓﻲ ﺍﻷﺣﻜﺎﻡ ﺍﻟﺸﺮﻋﻴﺔ ، ﻭﺍﻟﻌﻠﻤﺎﺀ ﻣﻨﻬﻢ ﻳﺒﺎﺩﺭﻭﻥ ﺇﻟﻰ ﺇﺟﺎﺑﺔ ﺳﺆﺍﻟﻬﻢ ﻣﻦ ﻏﻴﺮ ﺇﺷﺎﺭﺓ ﺇﻟﻰ ﺫﻛﺮ ﺍﻟﺪﻟﻴﻞ ، ﻭﻻ ﻳﻨﻬﻮﻧﻬﻢ ﻋﻦ ﺫﻟﻚ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎ ﻋﻠﻰ ﺟﻮﺍﺯ


ﺍﺗﺒﺎﻉ ﺍﻟﻌﺎﻣﻲ ﻟﻠﻤﺠﺘﻬﺪ ﻣﻄﻠﻘﺎ .



*📚ഇമാം ഗസാലി(റ) എഴുതുന്നു*👇 സാധാരണക്കാർക്ക് മുഫ്തിയെ പിന്തുടരൽ അനുവാര്യമാണ് സാധാരണക്കാരുടെ ബാധ്യത അതാണെന്ന് ഇജ്മാഉ അറിയിക്കുന്നുണ്ട്.


് അതിനാൽ മുഫ്തിയുടെ അഭിപ്രായം ഇജ്മാഉ കൊണ്ട് നിർബന്ധമായതിനാൽ അത് പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കൽ തന്നെയാണ്.


(മുസ്തസ്ഫ:2/287)


، ﻭﻳﺠﺐ ﻋﻠﻰ ﺍﻟﻌﺎﻣﻲ ﺍﺗﺒﺎﻉ ﺍﻟﻤﻔﺘﻲ ; ﺇﺫ ﺩﻝ ﺍﻹﺟﻤﺎﻉ ﻋﻠﻰ ﺃﻥ ﻓﺮﺽ ﺍﻟﻌﻮﺍﻡ ﺍﺗﺒﺎﻉ ﺫﻟﻚ . ﻓﻨﻘﻮﻝ : ﻗﻮﻝ ﺍﻟﻤﻔﺘﻲ ﻭﺍﻟﺸﺎﻫﺪ ﻟﺰﻡ ﺑﺤﺠﺔ ﺍﻹﺟﻤﺎﻉ ﻓﻬﻮ ﻗﺒﻮﻝ ﻗﻮﻝ ﺑﺤﺠﺔ


  🌴🌴🌴🌴🌴🌴🌴



_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*




ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ?



മറുപടി



വിശുദ്ധ ഖുർആനിലുംസുന്നത്തിലും വിധികൾ വ്യക്തമായി ( നസ്സ് ) പറഞ്ഞതും വ്യക്തമായി (നസ്സായി ) പറയാത്തതും ഉണ്ട് എന്നതിന്നും വ്യക്തമായി പറയാത്തതിൽ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടതാണ് എന്നതിനുമുള്ള തെളിവ് വിശുദ്ധ ഖുർആൻ തന്നെ വിവരിച്ചതായി ഇമാം റാസി പറയുന്നു



വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ് 59


അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടുക നിങ്ങൾ തർക്കിക്കുകയാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക



എന്ന ആയത്ത് വിവരിച്ചുകൊണ്ട് ഇമാം റാസി തഫ്സീറിൽ പറയുന്നു ഉസൂലിൽ അധിക ആശയങ്ങളും ഈ മഹത്തായ ആയത്ത് ഉൾക്കൊള്ളിക്കുന്നുണ്ട് നീ അറിയുക ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നു ശരീരത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഖുർആനിൽ സുന്നത്ത് ഇജ്മാഉ ഖിയാസ്എന്നീ നാലെണ്ണമാണ് ഈ നാല് അടിസ്ഥാന തത്വങ്ങൾ ഈ ആയത്ത് വിവരിക്കുന്നുണ്ട്.


ഖുർആന് സുന്നത്തിലേക്ക് അല്ലാഹുവിനും റസൂലിനും വഴിപ്പെടുക എന്ന് പറയുന്ന വചനം സൂചിപ്പിക്കുന്നു. 



المسألة الثانية : اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه ، وذلك لأن الفقهاء زعموا أن أصول الشريعة أربع : الكتاب والسنة والإجماع والقياس ، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب . أما الكتاب والسنة فقد وقعت الإشارة إليهما بقوله : ( أطيعوا الله وأطيعوا الرسول )



കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണം എന്ന വാക്ക് ഉമ്മത്തിന്റെ ഇജ്മാഅ് പ്രമാണമാണ് എന്ന് ന്നതിന്ന് തെളിവാണ്.കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണമെന്ന് ഈ ആയത്തിൽ അല്ലാഹു കൽപ്പിക്കുന്നത് അല്ലാഹു ഉറപ്പിച്ചും ഗണ്ഡിതമായും വഴിപ്പെടണമെന്ന് കല്പിക്കപ്പെട്ടവർ അവർ തെറ്റിനെ തൊട്ട് സുരക്ഷിതരായിരിക്കും എന്നത് തീർച്ചയാണ് .കാരണം അവർ തെറ്റിനെ തൊട്ട് സുരക്ഷിതരല്ലെങ്കിൽഅവരെ വഴിപ്പെടാൻ വേണ്ടി കൽപ്പിക്കുമ്പോൾ തെറ്റ് ചെയ്യാനുള്ള കല്പനയായി മാറും തെറ്റുകൾ വിരോധിക്കപ്പെട്ടതാണ്.



المسألة الثالثة : اعلم أن قوله : ( وأولي الأمر منكم ) يدل عندنا على أن إجماع الأمة حجة ، والدليل على ذلك أن الله تعالى أمر بطاعة أولي الأمر على سبيل الجزم في هذه الآية ، ومن أمر الله بطاعته على سبيل الجزم والقطع لا بد وأن يكون معصوما عن الخطأ ، إذ لو لم يكن معصوما عن الخطأ كان بتقدير إقدامه على الخطأ يكون قد أمر الله بمتابعته ، فيكون ذلك أمرا بفعل ذلك الخطأ ، والخطأ لكونه خطأ منهي عنه


ഇനി നീ അറിയുക ഒരു കാര്യത്തിൽ നിങ്ങൾ തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടങ്ങുക എന്ന വചനം ഖിയാസ് പ്രമാണമാണ് എന്നതിൻറെ തെളിവാണ് .കാരണംഇവിടെ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി (നസ്സ് ) പറഞ്ഞതിന്റെ വിധിയിൽ നിങ്ങൾ ഭിന്നിച്ചാൽഎന്നാണോ ഉദ്ദേശം അല്ലെങ്കിൽ ഈ മൂന്നെണ്ണത്തിലും വ്യക്തമായി (നസ്സ് ) പറയാത്തതിൽ തർക്കിച്ചാൽ എന്നാണോ ഉദ്ദേശം.ആദ്യത്തെ സാധ്യത ശരിയല്ലകാരണം വ്യക്തമായി (നസ്സ് ) പറഞ്ഞതിനെപറ്റിയാണ് ആദ്യ വചനങ്ങളിൽ അല്ലാഹുവിനും റസൂലിനും കാര്യശേഷിയുള്ളവർക്കും എന്ന് പറഞ്ഞത്.അപ്പോൾ വ്യക്തമായി പറഞ്ഞതിൽ തർക്കിച്ചാൽ ഈ മൂന്നെണ്ണത്തിന് വഴി പെടും എന്ന് പറഞ്ഞാൽ


അത് ആദ്യം പറഞ്ഞതിന് ആവർത്തിക്കലാകും.അത് ശരിയല്ലല്ലോ.അപ്പോൾ പിന്നെ രണ്ടാം സാധ്യതയാണ് ശരിയായത് അതായത് ഈ മൂന്നു പ്രമാണത്തിലും വ്യക്തമായി (നസ്സ്) പറയാത്ത വിഷയത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസം ആയാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് .അതായത് വ്യക്തമായി (നസ്സ് ) പറയാത്ത വിഷയത്തിൽ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക എന്ന് .അതിനാണ് ഖിയാസ് എന്ന് പറയുക . അപ്പോൾ  ഈ ആയത്ത് കൊണ്ട് ചതുർ പ്രമാണങ്ങൾ സ്ഥിരപ്പെട്ടു.




المسألة الرابعة : اعلم أن قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) يدل عندنا على أن القياس حجة ، والذي يدل على ذلك أن قوله : ( فإن تنازعتم في شيء ) إما أن يكون المراد : فإن اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الإجماع ، أو المراد : فإن اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة ، والأول باطل ؛ لأن على ذلك التقدير وجب عليه طاعته ، فكان ذلك [ ص: 118 ] داخلا تحت قوله : ( أطيعوا الله وأطيعوا الرسول وأولي الأمر منكم ) وحينئذ يصير قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) إعادة لعين ما مضى ، وإنه غير جائز . وإذا بطل هذا القسم تعين الثاني وهو أن المراد : فإن تنازعتم في شيء حكمه غير مذكور في الكتاب والسنة والإجماع ، وإذا كان كذلك لم يكن المراد من قوله : ( فردوه إلى الله والرسول ) طلب حكمه من نصوص الكتاب والسنة . فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له ، وذلك هو القياس ، فثبت أن الآية دالة على الأمر بالقياس 




فإن قيل : لم لا يجوز أن يكون المراد بقوله : ( فردوه إلى الله والرسول ) أي فوضوا علمه إلى الله واسكتوا عنه ولا تتعرضوا له ؟ وأيضا فلم لا يجوز أن يكون المراد فردوا غير المنصوص إلى المنصوص في أنه لا يحكم فيه إلا بالنص ؟ وأيضا لم لا يجوز أن يكون المراد فردوا هذه الأحكام إلى البراءة الأصلية ؟ 



قلنا : أما الأول فمدفوع ، وذلك لأن هذه الآية دلت على أنه تعالى جعل الوقائع قسمين ، منها ما يكون حكمها منصوصا عليه ، ومنها ما لا يكون كذلك ، ثم أمر في القسم الأول بالطاعة والانقياد ، وأمر في القسم الثاني بالرد إلى الله وإلى الرسول ، ولا يجوز أن يكون المراد بهذا الرد السكوت ؛ لأن الواقعة ربما كانت لا تحتمل ذلك ، بل لا بد من قطع الشغب والخصومة فيها بنفي أو إثبات ، وإذا كان كذلك امتنع حمل الرد إلى الله على السكوت عن تلك الواقعة ، وبهذا الجواب يظهر فساد السؤال الثالث .



ഈ ആയത്ത്കാര്യങ്ങൾ രണ്ട് വിഭാഗമാണ് എന്ന് അറിയിക്കുന്നുണ്ട് ഒന്ന് അതിന്റെ വിധി വ്യക്തമാക്കപ്പെട്ടത് മറ്റൊന്ന് വ്യക്തമാക്കപ്പെടാത്തത് വെക്തമാക്കപ്പെട്ടതിൽ അല്ലാഹുവിനെ റസൂലിനും പൂർണ്ണമായി അനുസരിക്കണം എന്ന് അല്ലാഹു പറയുന്നു വ്യക്തമാക്കിപ്പെടാത്തതിൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കണം എന്നും പറയുന്നു: 


(തഫ്സീറ് റാസി)



തിരുനബി സ്വ  പറയുന്നു.



നിശ്ചയം ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് അതിനിടയിൽ സംശയാസ്പദമായ കാര്യങ്ങൾ ഉണ്ട് അവയെ അധിക ജനങ്ങളും അറിയുകയില്ല ( സ്വഹീഹ് മുസ്ലിം)



عن النعمان بن بشير قال سمعته يقول سمعت رسول الله صلى الله عليه وسلم يقول وأهوى النعمان بإصبعيه إلى أذنيه إن الحلال بين وإن الحرام بين وبينهما مشتبهات لا يعلمهن كثير من الناس صحيح مسلم


ഇത് വിവരിച്ച് ഇമാം ഹാഫിള് അൽമുഹദ്ധിസ് നവവി റ


പറയുന്നു .ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് എന്ന വചനത്തിന്റെ അർത്ഥം കാര്യങ്ങൾ മൂന്നു വിഭാഗമാണ് ഒന്ന് ഹലാലാണോ എന്ന് വ്യക്തമായി പറഞ്ഞത്. അത് ഹലാലാണെന്ന് കാര്യം ആർക്കും അവ്യക്തമല്ല. റൊട്ടി പഴം തുടങ്ങി ഭക്ഷണങ്ങൾ ഹലാലാണന്ന കാര്യം പോലെയും സംസാരം നോട്ടം നടത്തം മറ്റു കൈകാര്യം അതിൻറെ ഉദാഹരണങ്ങളാണ്  അവ ഹലാലാണെന്ന് വ്യക്തമായതും അത് ഹലാലാണെന്നതിൽ  സംശയമില്ലാത്തതുമാണ്.



രണ്ടു ഹറാമാണെന്ന് വ്യക്തമായവ :ഹറാമാണെന്ന് അതിൽ സംശയമില്ല.കള്ള് പന്നി ശവം  മൂത്രംഎന്നിവ അതിന്റെ ഉദാഹരണങ്ങളാണ്  وفي شرح مسلم النووي



: ( الحلال بين والحرام بين ) فمعناه : أن الأشياء ثلاثة أقسام : حلال بين واضح لا يخفى حله ، كالخبز والفواكه والزيت والعسل والسمن ولبن مأكول اللحم وبيضه وغير ذلك من المطعومات ، وكذلك الكلام والنظر والمشي وغير ذلك من التصرفات ، فيها حلال بين واضح لا شك في حله .



وأما الحرام البين فكالخمر والخنزير والميتة والبول والدم المسفوح ، وكذلك الزنا والكذب والغيبة والنميمة والنظر إلى الأجنبية وأشباه ذلك 


അപ്പോൾ തിരിച്ചറിയാത്തത് എന്ന് തിരു നബിصلي الله عليه وسلم പറഞ്ഞ വചനം അതിൻറെ അർത്ഥം ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമായി പറയാത്തത് അതുകൊണ്ടുതന്നെ അധിക ജനങ്ങളും അതിന് അറിയുകയില്ല .അതിൻറെ വിധിയെയും അവർക്കറിയില്ല. പക്ഷേ യോഗ്യരായ പണ്ഡിതന്മാർവ്യക്തമായി പറഞ്ഞത് മുഖേനയോ ഖിയാസ് കൊണ്ടോ മറ്റു പ്രമാണങ്ങളെ കൊണ്ടോ ഗവേഷണം ചെയ്ത് അത് കണ്ടെത്തുന്നതാണ്.


ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമാവുകയുംഅതിൽ വ്യക്തമായ വചനമോ ഇജ്മാഓ ഇല്ലെങ്കിൽഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതൻ ഗവേഷണം ചെയ്യേണ്ടതാണ് എന്നിട്ട് വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്തു അതിലേക്ക് ചേർത്തി കണ്ടെത്തേണ്ടതാണ്. ഹലാലിനോട് ചേർത്തി ഹലാലാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം (ഹറാമാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം )ഒന്നും മനസ്സിലാകുന്നില്ലെങ്കിൽഉപേക്ഷിക്കൽ ആണ് നല്ലത്. (ശറഹു മുസ്ലിം 11/208)


وأما المشتبهات فمعناه أنها ليست بواضحة الحل ولا الحرمة ، فلهذا لا يعرفها كثير من الناس ، ولا يعلمون حكمها ، وأما العلماء فيعرفون حكمها بنص أو قياس أو استصحاب أو غير ذلك ، فإذا تردد الشيء بين الحل والحرمة ، ولم يكن فيه نص ولا إجماع اجتهد فيه المجتهد ، فألحقه بأحدهما بالدليل الشرعي فإذا ألحقه به صار حلا ، وقد يكون غير خال عن الاحتمال البين ، فيكون الورع تركه ،شرح مسلم 11/208



ഖുർആൻ പറയുന്നു



ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനു വഴി പെടും റസൂലിനും നിങ്ങളിൽ നിന്നുംശേഷിയുള്ളവർക്കും വഴിപ്പെടു. അപ്പോൾ നിങ്ങൾ വല്ലതും തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കു. നിങ്ങൾ അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നവർ ആണെങ്കിൽ അത് ഉത്തമമാണ് കൂടുതൽ പര്യവസാനം ഉള്ളതുമാണ് നിസാഅ് 59



 ഈ വചനം വിശദീകരിച്ച് ഇമാം


ഇമാം സുയുത്വി(റ) തഫ്സീർ അദ്ധുറുൽ മൻസൂറിൽ എഴുതുന്നു. 



أَخْرَجَ ابْن جَرِيرٍ وَابْنُ الْمُنذِرِ وَابْنُ أَبِي حَاتِم وَالْحَاكِمُ عَنِ ابْنِ عباسِ فِي قَوْله تَعَالَى «وَأُولِي الأمْرِ مِنْكُمْ» يَعْنِي أَهْلَ أهْلَ الْفقه وَالدِّينِ وَأَهْلَ طَاعَةِ الله الَّذِينَ يُعْلَمُونَ النَّاسَ مَعَانِي ويَأْمُرُونَهُم بِالْمَعْرُوفِ وَيَنهونَهُم عَنِ الْمُنكَرِ فَأَوْجَبَ اللَّهُ طَاعَتَهُم علي العباد الدرر المنثور2/575


ഇബ്നുജരീർ (റ), ഇബ്നുൽ മുൻദിർ (റ), ഇബ്നുഅബീഹാതിം(റ), ഹാകിം(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)യെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു. പ്രസ്തുത വചനത്തിൽ “നിങ്ങളിൽ നിന്നുള്ള കാര്യകർത്താക്കളെയും അനുസരിക്കുക” എന്നതിന്റെ ലക്ഷ്യം കർമശാസ്ത്ര


പണ്ഡിതന്മാരും ജനങ്ങൾക്ക് മതവിഷയങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന പണ്ഡി തന്മാരുമാണ്. അവർക്ക് വഴിപ്പെടൽ അടിമകളുടെ മേൽ അല്ലാഹു നിർബന്ധ മാക്കിയിരിക്കുന്നു. (അദ്ദുർറുൽ മൻസൂർ 2/575)



ഇമാം റാസി റ പറയുന്നു.



أَعْمَالُ الأَمَرَاءِ والسلاطين مَوْقُوفَةٌ عَلَى فَتَاوَى الْعُلَمَاءِ، وَالْعَلَمَاء فِي الْحَقِيقَةِ أَمَرَاءُ الأَمَرَاءِ، فَكَانَ حَمْلُ لَفْظِ ( أُولِي الأمْرِ)) عليهم تفسير. الرازي10/146


രാജാക്കന്മാരുടെയും ഭരണകർത്താ ക്കളുടെയും പ്രവർത്തനങ്ങൾ പണ്ഡിത ന്മാരുടെ ഫത്വകളുടെമേൽ നിർത്തപ്പെട്ടതാണ്. അതിനാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാർ അമീറന്മാരുടെ അമീറമാരാണ്. അതിനാൽ കൈകാര്യകർത്താ ക്കൾ' എന്ന പരാമർശത്തെ അവരുടെ മേൽ ചുമത്തുന്നതാണ് കൂടുതൽ നല്ലത്. (റാസി10/146)



അല്ലാഹു പറയുന്നു: 



يومَ نَدْعُو كُلَّ أَنَاسِ بِإِمَامِهِمْ فَمَنْ أُوتِيَ .


يَقرُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلاً (الإسراء: (۷۱)


എല്ലാ ആളുകളെയും അവരുടെ നേതാവിന്റെ കൂടെ നാം വിളിക്കുന്ന ദിവസം,  (അൽ-ഇസ്രാ: (71)



 ഈ സൂക്തം വിവരിച്ച് ഇബ്നുജരീർ


وأولى هذه الأقوالِ عِندَنَا بِالوَابِ قَوْلُ مَنْ قَالَ: مَعْنَى ذَلِكَ يَوْمَ تَدْعُو كُلِّ أَنَاسِ بِإِمامِ الَّذِي كَانُوا يَعْتَقِدُونَ بِهِ وَيَأْتَمُونَ به في الدنيا (تفسیر ابن جرير : ٣٥٨/٢)


ഈ അഭിപ്രായങ്ങളിൽ നാം ശരിയായിക്കാണുന്നത് ഇനിപ്പറയുന്ന അഭിപ്രായമാണ്. ഐഹികലോകത്ത് ജനങ്ങൾ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഇമാമിന്റെ കൂടെ അവരെ വിളിക്കപ്പെടുന്നതാണ്. (ഇബ്നുജരീർ 2/ 358) 


ഇമാം ഖുർതുബി(റ) എഴുതുന്നു.



:قيل بِمَداهبهم، فَيَدعونَ بِمَنْ كَانُوا يَأْتَمُونَ بِهِ فِي الدُّنْيَا، يَا حنفي يا معتزلي يا قدري ونحوه (تفسير القرطبي:10/297


ഈ സൂക്തത്തിൽ പരാമർശിച്ച ഇമാമിന്റെ വിവക്ഷ മദ്ഹബുകൾ എന്നാണെന്ന്  അഭിപ്രായമുണ്ട്. അപ്പോൾ ജനങ്ങൾ ദുൻയാവിൽ വെച്ച് ആരെയാണോ പിന്തുടരപെട്ടിന്നിരുന്നത് അവരുടെ കൂടെ അവരെ വിളി ക്കപ്പെടുന്നതാണ്. യാഹനഫീ, യോശാഫി യാ മുഅതസിലി  യാ ഖദരി വിളികൾ ഉദാഹരണം.(ഖുർതുബി 10/ 297)



നബി(صلى الله عليه وسلم) പറയുന്നു:



الدين النصيحةُ، قُلْنَا: لِمَنْ؟ قَالَ: لله، ولكتابهِ، وَلِرَسُولِهِ، وَلَأُئمة


المسلمين وعامتهم. (مسلم: (۸۲



നബി(صلى الله عليه وسلم) പറയുന്നു: “ദീൻ ഗുണകാംഷയാണ് .  ഞങ്ങൾ ചോദിച്ചു. ആരോട് ? നബി(صلى الله عليه وسلم) പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം അഇമ്മത്തിനോടും മുസ്ലിംകളിൽ നിന്നുള്ള  സാധാരണക്കാരുടെയും”. (മുസ്ലിം: 82) 



ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.


قَالَ الْخَطَّابِيُّ: قَدْ يَتَأَوّلُ ذَلِكَ عَلَى الأَءمَةِ الَّذِينَ هُمْ عَلَمَاءُ الدِّينِ


وَإِنْ مِنْ نَصيحتهم قبول ما رووه وتَقْلِيدَهُمْ فِي الأَحكام وَإِحْسَانَ الظن بهم (شرح مسلم: ٣١٥/١ - فتح الباري: ٢٦٨/١)



ഖത്ത്വാബി(റ) പറയുന്നു. മതപണ്ഡിതന്മാരായ അഇമ്മത്തുകളാണ് ഹദീസിന്റെ


താൽപര്യം. അവർക്കുള്ള നസ്വീഹത്ത് അവർ ഉദ്ധരിക്കുന്നത് സ്വീകരിക്കലും അവർ വിവരിക്കുന്ന നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കലും അവരെപ്പറ്റി നല്ലതു വിചാരിക്കലുമാണ്. (ശർഹു മുസ്ലിം: 1/ 315 ഫത്ഹുൽ ബാരി 1/268)



ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധി കൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു. 


…………… :


ചോദ്യം



ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത കാര്യത്തിൽ ഗവേഷണത്തിന് കഴിവുള്ളവർ ഗവേഷണം നടത്തുകയും


ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരെ സ്വീകരിക്കണമെന്ന ലോക പണ്ഡിതന്മാരുടെ നിലപാടിനെതിരെ ചില  ഒഹാബി പരോഹിതന്മാർ  തൗബ സൂറത്തിലെ 31 മത്തെ ആയത്ത് ഉദ്ധരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കാറുണ്ട് അതിൻറെ യഥാർത്ഥ എന്ത് ?



ആയത്ത് ഇതാണ്



ജൂതന്മാർ അവരുടെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കി .മറിയമിന്റെ പുത്രൻ മസീഹിനെയും .


ഏക ദൈവത്തെ ആരാധിക്കാൻ അല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല അവൻ പങ്ക് ചേർക്കുന്ന ഒന്നിനെ തൊട്ട് അവൻ പരിശുദ്ധനാണ്



اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَّا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ (31)



മറുപടി



ഈ ആയത്തിലോ ആയത്തിന്റെ  തഫ്സീറിലോ ഒരു മുഫസ്സിറും ഒരു പണ്ഡിതനും ഗവേഷണത്തിന് കഴിവില്ലാത്ത സാധാരണക്കാർ ഗവേഷണ വിഷയത്തിൽ ( ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ )  ഗവേഷണം ചെയ്തു കണ്ടെത്തിയ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യുന്നതിനെ എതിർത്തുകൊണ്ട് ഒരിടത്തും പറഞ്ഞതായി തെളിയിക്കാൻ ഒരു വഹാബി മൗലവിക്കും സാധ്യമല്ല.



റാസിയുടെ തഫ്സീറിൽ അങ്ങനെ പറഞ്ഞു എന്നാണ് മൗലവിമാർ തട്ടി വിടാറുള്ളത് .യഥാർത്ഥത്തിൽ ഇമാം റാസി തഖ്ലീദിനെ അംഗീകരിക്കുന്ന പണ്ഡിതനാണ്



വിശുദ്ധ ഖുർആനിലെ സൂറത്ത് നിസാഇലെ 83 ലെ ആയത്ത് വിവരിച്ചു കൊണ്ട് ഇമാം റാസി റ പറയുന്നു.



 ഭയമോ നിർഭയമോ ഉള്ള വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിനു വിട്ടിരുന്നെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് ഗവേഷണം നടത്തി മനസ്സിലാകാന്‍ കഴിവുള്ളവർ അതിന്റെ യാഥാർഥ്യം മനസ്സിലാക്കിക്കൊള്ളുമായിരിന്നു.



നിങ്ങളുടെമേല്‍ അല്ലാഹുവിന്റെ കാരുണ്യം ഇല്ലായിരുന്നെങ്കിൽ നിങ്ങളില്‍ അല്പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരിന്നു. (സുറഃ അന്നിസാ...)



ഇവിടെ ഉലുല്‍ അംറ് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പണ്ഡിതന്മാരാണെന്ന് ഇമാം റാസി(റ) തന്റെ തഫ്സീറിൽ(10/200)ൽ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.



മേല്‍ സൂക്തം


ഇമാം റാസി(റ) ഇപ്രകാരം വീണ്ടും വിവരിക്കുന്നു:


ഈ ആയത്ത് പല കാര്യത്തിന്റെമേലിലും അറിയിച്ചുതരുന്നുണ്ട്.



ഒന്ന്:


ലോകത്ത് നടക്കുന്നകാര്യങ്ങളുടെ(പ്രശ്നങ്ങളില്‍) നിയമങ്ങളില്‍ ചിലത് പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട (നസ്സ് )നിലക്ക് (ഖുർആനിലും , ഹദീസിലും) അറിയപ്പെട്ടിട്ടില്ലാ എങ്കിൽ ഗവേഷണം ചെയ്തു കണ്ടെടുക്കേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകാം.



രണ്ട്:


പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങൾ


രേഖയാണ്. 



മൂന്ന്:


അത്തരം വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യല്‍ ഗവേഷണയോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്(റാസി 10/200)*



«التفسير الكبير «سورة النساء«قوله تعالى وإذا جاءهم أمر من الأمن أو الخوف أذاعوا بهإظهار التشكيل|إخفاء التشكيلمسألة:التحليل الموضوعيالمسألة الرابعة : دلت هذه الآية على أنالقياس حجة في الشرع، وذلك لأن قوله : )الذين يستنبطونه منهم( صفة لأولي الأمر ، وقد أوجب الله تعالى على الذين يجيئهم أمر من الأمن أو الخوف أن يرجعوا في معرفته إليهم ، ولا يخلوا إما أن يرجعوا إليهم في معرفة هذه الوقائع مع حصول النص فيها ، أو لا مع حصول النص فيها ، والأول باطل ، لأن على هذا التقدير لا يبقى الاستنباط لأن من روى النص في واقعة لا يقال : أنه استنبط الحكم ، فثبت أنالله أمر المكلف برد الواقعة إلى من يستنبط الحكم فيها ، ولولا أن الاستنباط حجة لما أمر المكلف بذلك ، فثبت أن الاستنباط حجة ، والقياس إما استنباط أو داخل فيه ، فوجبأن يكون حجة 



. إذا ثبت هذا فنقول : الآية دالة على أمور :أحدها : أن في أحكام الحوادث ما لا يعرف بالنص بل بالاستنباط .وثانيها : أن الاستنباط حجة .وثالثها : أنالعامي يجب عليه تقليد العلماء في أحكام الحوادث.ورابعها : أن النبي صلى الله عليه وسلم كان مكلفا باستنباطالأحكام لأنه تعالى أمر بالرد إلى الرسول وإلى أولي الأمر .]ص:160 [ثم قال تعالى : )



لعلمه الذين يستنبطونه منهم( ولم يخصص أولي الأمر بذلك دون الرسول وذلك يوجب أن الرسول وأولي الأمر كلهم مكلفون بالاستنباط .



( قولان :أحدهما : إلى ذوي العلم والرأي منهم .والثاني : إلى أمراء السرايا ، وهؤلاء رجحوا هذا القول على الأول ، قالوا لأن أولي الأمر الذين لهم أمر على الناس ، وأهل العلم ليسوا كذلك ، وإنما الأمراء هم الموصوفون بأن لهم أمرا على الناس .وأجيب عنه : بأن العلماء إذا كانوا عالمين بأوامر الله ونواهيه ، وكان يجب على غيرهم قبول قولهم لم يبعد أن يسموا أولي الأمر من هذا الوجه ، والذي يدل عليه قوله تعالى : )ليتفقهوا في الدين ولينذروا قومهم إذا رجعوا إليهم لعلهم يحذرون( ] التوبة : 122 [ فأوجب الحذر بإنذارهم وألزم المنذرين قبول قولهم ، فجاز لهذا المعنىإطلاق اسم أولي الأمر عليهم .



പണ്ഡിതന്മാരെ ഗവേഷണം ചെയ്യാൻ പാടില്ല എന്ന് ഇമാം റാസി തഫ്സീറിൽ പറഞ്ഞിട്ടുണ്ട് എന്ന് ഇമാമിന്റെ ഒരു വാചകം ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ചില വഹാബി പുരോഹിതന്മാർ തട്ടി വിടാറുണ്ട് .എന്നാൽ ഇമാം റാസി കൃത്യമായി തഖ്ലീദ് ചെയ്യണമെന്ന് പറഞ്ഞ വാചകമാണ് മുകളിൽ കണ്ടത് ഇപ്രകാരം അദ്ദേഹം പല ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.



ഇമാം റാസി റ ക്ക്  ഇജ്തിഹാദ് തഖ്ലീദ് മായി ബന്ധപെട്ട ഉസൂലുൽ ഫിഖ്ഹ് വിവരിക്കുന്ന ഗ്രന്തങ്ങൾ തന്നെയുണ്ട്. അതിൽ പെട്ട മഹ്സൂൽ എന്ന ഗ്രന്തത്തിൽ ഇമാം റാസി റ പറയുന്നു.



 ഇജ്തിഹാദിന്ന് കഴിവില്ലാത്തവൻ ഇജ്തിഹാദിന്ന് കഴിവുള്ളവനെ ശറഇന്റെ - (കർമശാസ്ത്രം) ശാഖാപരമായ വിഷയത്തിൽ


തഖ്ലീദ് ചെയ്യേണ്ടതാണ്.


ബാഗ്ദാദിലെ മുഅതസലികൾ അതിനെ എതിർത്തിട്ടുണ്ട്


നമ്മുടെ തെളിവ് രണ്ട് വിധത്തിൽ പറയാം ഒന്ന് വിരോധികൾ വരുന്നതിനുമുമ്പ് ഉമ്മത്തിന്റെ ഇജ്മാഉ .കാരണം ഓരോ കാലഘട്ടത്തിലും ലോക പണ്ഡിതന്മാരും ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരുടെ വാക്ക് സ്വീകരിക്കുന്നത് എതിർക്കാറില്ല (തെറ്റായിരുന്നെങ്കിൽ അവർ അതിനെ എതിർക്കുന്നതാണ് അപ്പോൾ അത് ഇജ്മാആയി ) ഗവേഷണ പണ്ഡിതന്മാരുടെ പ്രമാണങ്ങൾ ചോദിച്ചിട്ട് മാത്രമേപിൻപറ്റാവു എന്ന് അവർ പറയാറില്ല ,



നമ്മുടെ രണ്ടാമത്തെ തെളിവ് എല്ലാ


സാധാരണക്കാരോടും  ഇജ്തിഹാദിന്റെപദവി എത്തിക്കണമെന്നും അതിന്‌ശേഷം ഗവേഷണം ചെയ്യണമെന്നും നിർബന്ധമാക്കുക എന്നത്  ബുദ്ധി പരമായി അസാധ്യമാണ് എന്നതാണ്. അൽ മഹ്സൂൽ 6/77


(അതിന്റെ വിശദവിവരം അദ്ദേഹം മഹ്സൂൽ എന്ന കിതാബിൽ വിവരിക്കുന്നുണ്ട്. അറബി അറിയുന്നവർ കിതാബ് നോക്കി പഠിക്കുക )




القسم الثاني في المستفتي مسألة يجوز للعامي أن يقلد المجتهد في فروع الشرع خلافا لمعتزلة بغداد وقال الجبائى يجوز ذلك فيما كان من مسائل الاجتهاد



لنا وجهان الأول إجماع الأمة قبل حدوث المخالف لأن العلماء في كل عصر لا ينكرون على العامة الاقتصار على مجرد أقاويلهم ولا يلزمونهم أن يسألوهم عن وجه اجتهادهم



الثاني أن العامي إذا نزلت به حادثة من الفروع فإما أن لا يكون مأمورا فيها بشئ وهو باطل بالاجماع لأنا نلزمه إلى قول العلماء والخصم يلزمه الرجوع إلى الاستدلال وإما أن يكون مأمورا فيها بشئ وذلك إما بالاستدلال أو بالتقليد والاستدلال باطل لأنه إما أن يكون هو التمسك بالبراءة الأصلية أو التمسك بالأدلة السمعية والأول باطل بالإجماع والثاني أيضا باطل لأنه لو لزمه أن يستدل لم يخل من أن يلزمه ذلك حين كمل عقله أو حين حدثت المحادثة والأول باطل لوجهين أحدهما أن الصحابة ما كانوا يلزمون من لم يشرع في طلب العلم ولم يطلب رتبة المجتهد في أول ما يكمل عقله وثانيهما أن وجوب ذلك عليه يمنعه من الاشتغال بأمور الدنيا وذلك سبب



لفساد العالم والثاني أيضا باطل لأنه يقتضي أن يجب عليه اكتساب صفة المجتهدين عند نزول الحادثة وذلك غير مقدور له ولقائل أن يقول على هذا الوجه القائلون بأنه لا يجوز التقليد في الشرع لا يقولون بالإجماع ولا بخبر الواحد ولا بالقياس ولا يجوزون التمسك بالظواهر المحتملة



ഇമാം റാസി മഹ്സൂലിൽ പറയുന്നു.ഗവേഷണം നടത്താൻ കഴിവുള്ള  പണ്ഡിതന്മാർ  (മുജ്തഹിദ്)ഒരിക്കലും മറ്റൊരാളെ തഖ്ലീദ് ചെയ്യാൻ പാടില്ല. കാരണം അവൻ സ്വയം ഇജ്തിഹാദ് ചെയ്യാൻ കഴിവുണ്ട് എന്നതാണ്.


 സാധാരണക്കാർ (ഗവേഷണത്തിന് കഴിവില്ലാത്തവർ ) അർഹതയില്ലാത്തവൻ ആയതുകൊണ്ട് തന്നെ അവൻ തഖ്ലീദ് കൊണ്ട് അമൽ ചെയ്യേണ്ടതാണ്. (അൽ മഹ്സൂൽ 6/88 ]



الخامس أن الفرق هو أن العامي قاصر فجاز له العمل بالتقليد والعالم ليس بقاصر الحصول للرازي 88/6



ഇമാം റാസി വീണ്ടും പറയുന്നു.



 ഒരാൾക്ക് ഒരു പ്രശ്നത്തിന്റെ വിധി കണ്ടെത്താൻ ആവശ്യമായാൽ അവൻ ഗവേഷണത്തിന് കഴിവില്ലാത്ത സാധാരണക്കാരനാവാം


അല്ലെങ്കിൽ ഗവേഷണത്തിന്റെ പദവി എത്തിക്കാത്ത ഒരു പണ്ഡിതൻ ആവാം അല്ലെങ്കിൽ ഗവേഷണത്തിന്റെ പദവി എത്തിച്ച പണ്ഡിതനാവാം


സാധാരണക്കാരൻ ആണെങ്കിൽ അവൻ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതനോട് ഫത്വ വ ചോദിക്കേണ്ടതാണ്.


ഗവേഷണത്തിന്റെ അർഹത എത്തിയ പണ്ഡിതൻ ആണെങ്കിൽ അവൻ ഗവേഷണം ചെയ്തു അത് പ്രകാരം തീരുമാനമാക്കേണ്ടതാണ്. 



അൽ മഹ്സൂൽ 83/6


مسالة الرجل الذي تنزل به الواقعة فإما أن يكون عاميا صرفا أو عالما لم يبلغ درجة الاجتهاد أو عالما بلغ درجة الاجتهاد فإن كان عاميا صرفا حل له الاستفتاء


 وان كان عالما بلغ درجة الاجتهاد فإن كان قد اجتهد وغلب على ظنه حكم فها هنا أجمعوا على إنه لا يجوز له أن يقلد مخالفه ويعمل بظن غيره 



 അൽ മഹ്സൂൽ 83/6



ഇനിയും ഇമാം റാസിയുടെതും മറ്റു കഴിഞ്ഞകാല ലോക പണ്ഡിതന്മാരുടെയും അവർ ഉദ്ധരിച്ച പ്രമാണങ്ങളും ധാരാളം പറയാൻ കഴിയും ഒഹാബി പുരോഹിതന്മാർ കൊണ്ടുവന്ന ആയത്തിന്റെ വിശദീകരണം നമുക്ക് ചിന്തിച്ചു നോക്കാം



ഇവിടെ മനസ്സിലാക്കേണ്ടത് സർവ്വ വിഷയങ്ങളുടെയും വിധികൾ ഖുർആനിൽ സുന്നത്തിന് വ്യക്തമായി (നസ്സായി ) പറഞ്ഞിട്ടില്ല


വ്യക്തമായി പറഞ്ഞതും പറയാത്തതും ഉണ്ട്


ഖുർആനിൽ എല്ലാം വ്യക്തമായി പറയാത്തത് കൊണ്ടാണല്ലോ അതിൻറെ വിശദീകരണമായി ഹദീസുകളെ നാം സ്വീകരിക്കുന്നത്


എന്നാൽ ഹദീസുകൾ ഉണ്ടായിരിക്കെ എന്തിന് ഖിയാസും ഇജ്മാഉം പ്രമാണമായി സ്വീകരിക്കുന്നത് .എല്ലാം ഹദീസുകളിലും ആയത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അതുതന്നെ പോരെ .അതിന്റെ കാരണം ഖുർആനിലുംഹദീസിലും വ്യക്തമായി പറയാത്ത ധാരാളം കാര്യങ്ങളുണ്ട് അവയുടെ വിധികൾ മനസ്സിലാക്കേണ്ടത് ഗവേഷണത്തിലൂടെയാണ്.


ഖിയാസ് എന്നത് ഗവേഷണത്തിന്റെ ഒരു ഭാഗമാണ്.



ഖുർആനിലും സുന്നത്തിലും വ്യക്തമായി പറഞ്ഞതിൽ ഒരിക്കലും ഗവേഷണത്തിന് സാധ്യതയില്ല മറിച്ച് അതിൽ വ്യക്തമായി പറയാത്ത സൂചനയിലൂടെയും മറ്റും ഉള്ള കാര്യങ്ങളിലാണ് ഗവേഷണത്തിന് യോഗ്യതയുള്ള മുജ്തഹിദുകൾ ഗവേഷണം ചെയ്യുക.



ഗവേഷണം നടത്തേണ്ടത് അർഹതയില്ലാത്ത ആളുകൾ അല്ല മറിച്ച് ഗവേഷണത്തിന് അർഹതയുള്ള യോഗ്യതയുള്ള മുജ്തഹിതുകളായ പണ്ഡിതന്മാർ ആണ് .


വിശദീകരണം നേരത്തെ ഇമാം റാസിയുടെ ഉദ്ധരണികൾ തന്നെ ഒന്നുകൂടി വായിച്ചു നോക്കിയാൽ തന്നെ മനസ്സിലാക്കാൻ കഴിയും.




വിശുദ്ധ ഖുർആനിലുംസുന്നത്തിലും വിധികൾ വ്യക്തമായി ( നസ്സ് ) പറഞ്ഞതും വ്യക്തമായി (നസ്സായി ) പറയാത്തതും ഉണ്ട് എന്നതിന്നും വ്യക്തമായി പറയാത്തതിൽ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടതാണ് എന്നതിനുമുള്ള തെളിവ് വിശുദ്ധ ഖുർആൻ തന്നെ വിവരിച്ചതായി ഇമാം റാസി പറയുന്നു. 



വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ് 59


അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടുക നിങ്ങൾ തർക്കിക്കുകയാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക



എന്ന ആയത്ത് വിവരിച്ചുകൊണ്ട് ഇമാം റാസി തഫ്സീറിൽ പറയുന്നു. ഉസൂലിൽ അധിക ആശയങ്ങളും ഈ മഹത്തായ ആയത്ത് ഉൾക്കൊള്ളിക്കുന്നുണ്ട് .


നീ അറിയുക ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നു ശരീഅത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഖുർആനിൽ സുന്നത്ത് ഇജ്മാഉ ഖിയാസ്എന്നീ നാലെണ്ണമാണ് ഈ നാല് അടിസ്ഥാന തത്വങ്ങൾ ഈ ആയത്ത് വിവരിക്കുന്നുണ്ട്.


ഒന്നും രണ്ടും പ്രമാണമായ


ഖുർആൻ സുന്നത്തിലേക്ക് അല്ലാഹുവിനും റസൂലിനും വഴിപ്പെടുക എന്ന് പറയുന്ന വചനം സൂചിപ്പിക്കുന്നു. 



المسألة الثانية : اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه ، وذلك لأن الفقهاء زعموا أن أصول الشريعة أربع : الكتاب والسنة والإجماع والقياس ، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب . أما الكتاب والسنة فقد وقعت الإشارة إليهما بقوله : ( أطيعوا الله وأطيعوا الرسول )



കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണം എന്ന വാക്ക് ഉമ്മത്തിന്റെ ഇജ്മാഅ് പ്രമാണമാണ് എന്ന് തെളിവാണ്.



കാര്യശേഷിയുള്ളവർക്ക് വഴിപടണമെന്ന് ഈ ആയത്തിൽ അല്ലാഹു ഘണ്ഡിആയിട്ടാണ് കൽപ്പിക്കുന്നത് .അല്ലാഹു ഉറപ്പിച്ചും ഘണ്ഡിതമായും വഴിപ്പെടണമെന്ന് കല്പിക്കപ്പെട്ടവർ അവർ തെറ്റിനെ തൊട്ട് സുരക്ഷിതരായിരിക്കും എന്നത് തീർച്ചയാണ് .കാരണം അവർ തെറ്റിന് തൊട്ട് സുരക്ഷിതരല്ലെങ്കിൽഅവരെ വഴിപ്പെടാൻ വേണ്ടി കൽപ്പിക്കുമ്പോൾ തെറ്റ് ചെയ്യാനുള്ള കല്പനയായി മാറും. തെറ്റുകൾ വിരോധിക്കപ്പെട്ടതാണ്.



المسألة الثالثة : اعلم أن قوله : ( وأولي الأمر منكم ) يدل عندنا على أن إجماع الأمة حجة ، والدليل على ذلك أن الله تعالى أمر بطاعة أولي الأمر على سبيل الجزم في هذه الآية ، ومن أمر الله بطاعته على سبيل الجزم والقطع لا بد وأن يكون معصوما عن الخطأ ، إذ لو لم يكن معصوما عن الخطأ كان بتقدير إقدامه على الخطأ يكون قد أمر الله بمتابعته ، فيكون ذلك أمرا بفعل ذلك الخطأ ، والخطأ لكونه خطأ منهي عنه


ഇനി നീ അറിയുക ഒരു കാര്യത്തിൽ നിങ്ങൾ തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടങ്ങുക എന്ന വചനം ഖിയാസ് പ്രമാണമാണ് എന്നതിൻറെ തെളിവാണ് .കാരണംഇവിടെ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി (നസ്സ് ) പറഞ്ഞതിന്റെ വിധിയിൽ നിങ്ങൾ ഭിന്നിച്ചാൽഎന്നാണോ ഉദ്ദേശം അല്ലെങ്കിൽ ഈ മൂന്നെണ്ണത്തിലും വ്യക്തമായി (നസ്സ് ) പറയാത്തതിൽ തർക്കിച്ചാൽ എന്നാണോ ഉദ്ദേശം.ആദ്യത്തെ സാധ്യത ശരിയല്ല.



കാരണം


ഖുർആനിലും സുന്നത്തിലും ഇജ്മാഇലും 


വ്യക്തമായി (നസ്സ് ) പറഞ്ഞതിൽ അല്ലാഹുവിനും റസൂലിനും കാര്യശേഷിയുള്ളവർക്കും വഴിപ്പെടണം എന്ന്  ആദ്യം പറയുകയും


 വ്യക്തമായി പറഞ്ഞതിൽ നിങ്ങൾ തർക്കിച്ചാൽ ഈ മൂന്നെണ്ണത്തിന് വഴി പെടണം എന്ന്   പറഞ്ഞാൽ


അത് ആദ്യം പറഞ്ഞതിന് ആവർത്തിക്കലാകും.അത് ശരിയല്ലല്ലോ.അപ്പോൾ പിന്നെ രണ്ടാം സാധ്യതയാണ് ശരിയായത് .അതായത് ഈ മൂന്നു പ്രമാണത്തിലും വ്യക്തമായി (നസ്സ്) പറയാത്ത വിഷയത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസം ആയാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് .അതായത് വ്യക്തമായി (നസ്സ് ) പറയാത്ത വിഷയത്തിൽ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക എന്ന്. അതിനാണ് ഖിയാസ് എന്ന് പറയുക അപ്പോൾ ഈ ആയത്ത് കൊണ്ട് കൽപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പോൾ  ഈ ആയത്ത് കൊണ്ട് ചതുർ പ്രമാണങ്ങൾ സ്ഥിരപ്പട്ടു



المسألة الرابعة : اعلم أن قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) يدل عندنا على أن القياس حجة ، والذي يدل على ذلك أن قوله : ( فإن تنازعتم في شيء ) إما أن يكون المراد : فإن اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الإجماع ، أو المراد : فإن اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة ، والأول باطل ؛ لأن على ذلك التقدير وجب عليه طاعته ، فكان ذلك [ ص: 118 ] داخلا تحت قوله : ( أطيعوا الله وأطيعوا الرسول وأولي الأمر منكم ) وحينئذ يصير قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) إعادة لعين ما مضى ، وإنه غير جائز . وإذا بطل هذا القسم تعين الثاني وهو أن المراد : فإن تنازعتم في شيء حكمه غير مذكور في الكتاب والسنة والإجماع ، وإذا كان كذلك لم يكن المراد من قوله : ( فردوه إلى الله والرسول ) طلب حكمه من نصوص الكتاب والسنة . فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له ، وذلك هو القياس ، فثبت أن الآية دالة على الأمر بالقياس 




فإن قيل : لم لا يجوز أن يكون المراد بقوله : ( فردوه إلى الله والرسول ) أي فوضوا علمه إلى الله واسكتوا عنه ولا تتعرضوا له ؟ وأيضا فلم لا يجوز أن يكون المراد فردوا غير المنصوص إلى المنصوص في أنه لا يحكم فيه إلا بالنص ؟ وأيضا لم لا يجوز أن يكون المراد فردوا هذه الأحكام إلى البراءة الأصلية ؟ 



قلنا : أما الأول فمدفوع ، وذلك لأن هذه الآية دلت على أنه تعالى جعل الوقائع قسمين ، منها ما يكون حكمها منصوصا عليه ، ومنها ما لا يكون كذلك ، ثم أمر في القسم الأول بالطاعة والانقياد ، وأمر في القسم الثاني بالرد إلى الله وإلى الرسول ، ولا يجوز أن يكون المراد بهذا الرد السكوت ؛ لأن الواقعة ربما كانت لا تحتمل ذلك ، بل لا بد من قطع الشغب والخصومة فيها بنفي أو إثبات ، وإذا كان كذلك امتنع حمل الرد إلى الله على السكوت عن تلك الواقعة ، وبهذا الجواب يظهر فساد السؤال الثالث .




ഈ ആയത്ത്കാര്യങ്ങൾ രണ്ട് വിഭാഗമാണ് എന്ന് അറിയിക്കുന്നുണ്ട് ഒന്ന് അതിന്റെ വിധി വ്യക്തമാക്കപ്പെട്ടത് മറ്റൊന്ന് വ്യക്തമാക്കപ്പെട്ടത്വ്യക്തമാക്കപ്പെട്ടതിൽ അല്ലാഹുവിനെ റസൂലിനും പൂർണ്ണമായി അനുസരിക്കണം എന്ന് അല്ലാഹു പറയുന്നു വ്യക്തമാക്കിപ്പെടാത്തതിൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കണം എന്നും പറയുന്നു



(തഫ്സീറ് റാസി)



തിരുനബി സ്വ  പറയുന്നു.



നിശ്ചയം ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് അതിനിടയിൽ സംശയാസ്പദമായ കാര്യങ്ങൾ ഉണ്ട് അവയെ അധിക ജനങ്ങളും അറിയുകയില്ല ( സ്വഹീഹ് മുസ്ലിം)



عن النعمان بن بشير قال سمعته يقول سمعت رسول الله صلى الله عليه وسلم يقول وأهوى النعمان بإصبعيه إلى أذنيه إن الحلال بين وإن الحرام بين وبينهما مشتبهات لا يعلمهن كثير من الناس صحيح مسلم




ഇത് വിവരിച്ച് ഇമാം ഹാഫിള് അൽമുഹദ്ധിസ് നവവി റ


പറയുന്നു .ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് എന്ന വചനത്തിന്റെ അർത്ഥം കാര്യങ്ങൾ മൂന്നു വിഭാഗമാണ് ഒന്ന് ഹലാലാണോ എന്ന് വ്യക്തമായി പറഞ്ഞത്. അത് ഹലാലാണെന്ന് കാര്യം ആർക്കും അവ്യക്തമല്ല. റൊട്ടി പഴം തുടങ്ങി ഭക്ഷണങ്ങൾ പോലെയും സംസാരം നോട്ടം നടത്തം മറ്റു കൈകാര്യം അതിൻറെ ഉദാഹരണങ്ങളാണ്  അവ ഹലാലാണെന്ന് വ്യക്തമായതും അത് ഹലാലാണെന്നതിൽ  സംശയമില്ലാത്തതുമാണ്.


രണ്ടു ഹറാമാണെന്ന് വ്യക്തമായവ ഹലാലാണെന്ന് അതിൽ സംശയമില്ല കള്ള് ,പന്നി ,ശവം  മൂത്രം.എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്  وفي شرح مسلم النووي



: ( الحلال بين والحرام بين ) فمعناه : أن الأشياء ثلاثة أقسام : حلال بين واضح لا يخفى حله ، كالخبز والفواكه والزيت والعسل والسمن ولبن مأكول اللحم وبيضه وغير ذلك من المطعومات ، وكذلك الكلام والنظر والمشي وغير ذلك من التصرفات ، فيها حلال بين واضح لا شك في حله .



وأما الحرام البين فكالخمر والخنزير والميتة والبول والدم المسفوح ، وكذلك الزنا والكذب والغيبة والنميمة والنظر إلى الأجنبية وأشباه ذلك 



അപ്പോൾ തിരിച്ചറിയാത്തത് എന്ന് തിരു നബി പറഞ്ഞ വചനം അതിൻറെ അർത്ഥം ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമായി പറയാത്തത് എന്നാണ് .അതുകൊണ്ടുതന്നെ അധിക ജനങ്ങളും അത് അറിയുകയില്ല അതിൻറെ വിധിയെയും അവർക്കറിയില്ല.


പക്ഷേ യോഗ്യരായ പണ്ഡിതന്മാർവ്യക്തമായി പറഞ്ഞത് മുഖേനയോ ഖിയാസ് കൊണ്ടോ മറ്റു പ്രമാണങ്ങളെ കൊണ്ടോ ഗവേഷണം ചെയ്ത് അത് കണ്ടെത്തുന്നതാണ്.


ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമാവുകയുംഅതിൽ വ്യക്തമായ വചനമോ ഇജ്മാഓ ഇല്ലെങ്കിൽഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതൻ ഗവേഷണം ചെയ്യേണ്ടതാണ്. എന്നിട്ട് വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്തു അതിലേക്ക് ചേർത്തി കണ്ടെത്തേണ്ടതാണ്. ഹലാലിനോട് ചേർത്തി ഹലാലാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം (ഹറാമാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം ). (ശറഹു മുസ്ലിം 11/208)


وأما المشتبهات فمعناه أنها ليست بواضحة الحل ولا الحرمة ، فلهذا لا يعرفها كثير من الناس ، ولا يعلمون حكمها ، وأما العلماء فيعرفون حكمها بنص أو قياس أو استصحاب أو غير ذلك ، فإذا تردد الشيء بين الحل والحرمة ، ولم يكن فيه نص ولا إجماع اجتهد فيه المجتهد ، فألحقه بأحدهما بالدليل الشرعي فإذا ألحقه به صار حلا ، وقد يكون غير خال عن الاحتمال البين ، فيكون الورع تركه ،شرح مسلم 11/208



ഖുർആൻ പറയുന്നു



ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനു വഴി പെടു റസൂലിനും നിങ്ങളിൽ നിന്നുംശേഷിയുള്ളവർക്കും വഴിപ്പെടുക.അപ്പോൾ നിങ്ങൾ വല്ലതും തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കുക നിങ്ങൾ അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നവർ ആണെങ്കിൽ അത് ഉത്തമമാണ്. കൂടുതൽ പര്യവസാനം ഉള്ളതുമാണ് നിസാഅ് 59



 (നിസാഅ്: 59) ഈ വചനം വിശദീകരിച്ച് ഇമാം


ഇമാം സുയുത്വി(റ) തഫ്സീർ അദ്ധുറുൽ മൻസൂറിൽ എഴുതുന്നു. 



أَخْرَجَ ابْن جَرِيرٍ وَابْنُ الْمُنذِرِ وَابْنُ أَبِي حَاتِم وَالْحَاكِمُ عَنِ ابْنِ عباسِ فِي قَوْله تَعَالَى «وَأُولِي الأمْرِ مِنْكُمْ» يَعْنِي أَهْلَ أهْلَ الْفقه وَالدِّينِ وَأَهْلَ طَاعَةِ الله الَّذِينَ يُعْلَمُونَ النَّاسَ مَعَانِي ويَأْمُرُونَهُم بِالْمَعْرُوفِ وَيَنهونَهُم عَنِ الْمُنكَرِ فَأَوْجَبَ اللَّهُ طَاعَتَهُم علي العباد الدرر المنثور2/575


ഇബ്നുജരീർ (റ), ഇബ്നുൽ മുൻദിർ (റ), ഇബ്നുഅബീഹാതിം(റ), ഹാകിം(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)യെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു. പ്രസ്തുത വചനത്തിൽ “നിങ്ങളിൽ നിന്നുള്ള  കൈകാര്യകർത്താക്കളെയും അനുസരിക്കുക” എന്നതിന്റെ ലക്ഷ്യം കർമശാസ്ത്ര


പണ്ഡിതന്മാരും ജനങ്ങൾക്ക് മതവിഷയങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന പണ്ഡി തന്മാരുമാണ്. അവർക്ക് വഴിപ്പെടൽ അടിമകളുടെ മേൽ അല്ലാഹു നിർബന്ധ മാക്കിയിരിക്കുന്നു. (അദ്ദുർറുൽ മൻസൂർ 2/575)



ഇമാം റാസി റ പറയുന്നു.



أَعْمَالُ الأَمَرَاءِ والسلاطين مَوْقُوفَةٌ عَلَى فَتَاوَى الْعُلَمَاءِ، وَالْعَلَمَاء فِي الْحَقِيقَةِ أَمَرَاءُ الأَمَرَاءِ، فَكَانَ حَمْلُ لَفْظِ ( أُولِي الأمْرِ)) عليهم تفسير. الرازي10/146


രാജാക്കന്മാരുടെയും ഭരണകർത്താ ക്കളുടെയും പ്രവർത്തനങ്ങൾ പണ്ഡിത ന്മാരുടെ ഫത്വകളുടെമേൽ നിർത്തപ്പെട്ട താണ്. അതിനാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാർ അമീറന്മാരുടെ അമീറമാരാണ്. അതിനാൽ കൈകാര്യകർത്താ ക്കൾ' എന്ന പരാമർശത്തെ അവരുടെ മേൽ ചുമത്തുന്നതാണ് കൂടുതൽ നല്ലത്. (റാസി10/146)



അല്ലാഹു പറയുന്നു: 



يومَ نَدْعُو كُلَّ أَنَاسِ بِإِمَامِهِمْ فَمَنْ أُوتِيَ .


يَقرُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلاً (الإسراء: (۷۱)


എല്ലാ ആളുകളെയും അവരുടെ നേതാവിന്റെ കൂടെ നാം വിളിക്കുന്ന ദിവസം,  (അൽ-ഇസ്രാ: (71)



 ഈ സൂക്തം വിവരിച്ച് ഇബ്നുജരീർ



وأولى هذه الأقوالِ عِندَنَا بِالوَابِ قَوْلُ مَنْ قَالَ: مَعْنَى ذَلِكَ يَوْمَ تَدْعُو كُلِّ أَنَاسِ بِإِمامِ الَّذِي كَانُوا يَعْتَقِدُونَ بِهِ وَيَأْتَمُونَ به في الدنيا (تفسیر ابن جرير : ٣٥٨/٢)



ഈ അഭിപ്രായങ്ങളിൽ നാം ശരിയായിക്കാണുന്നത് ഇനിപ്പറയുന്ന അഭിപ്രായ  മാണ്. ഐഹികലോകത്ത് ജനങ്ങൾ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഇമാമിന്റെ കൂടെ അവരെ വിളിക്കപ്പെടുന്നതാണ്. (ഇബ്നുജരീർ 2/ 358) 



ഇമാം ഖുർതുബി(റ) എഴുതുന്നു.



:قيل بِمَداهبهم، فَيَدعونَ بِمَنْ كَانُوا يَأْتَمُونَ بِهِ فِي الدُّنْيَا، يَا حنفي يا معتزلي يا قدري ونحوه (تفسير القرطبي:10/297


ഈ സൂക്തത്തിൽ പരാമർശിച്ച ഇമാ മിന്റെ വിവക്ഷ മദ്ഹബുകൾ എന്നാണെന്ന്  അഭിപ്രായമുണ്ട്. അപ്പോൾ ജനങ്ങൾ ദുൻയാവിൽ വെച്ച് ആരെയാണോ പിന്തുടരപെട്ടിന്നിരുന്നത് അവരുടെ കൂടെ അവരെ വിളി ക്കപ്പെടുന്നതാണ്. യാഹനഫീ, യോശാഫി യാ മുഅതസിലി  യാ ഖദരി വിളികൾ ഉദാഹരണം.(ഖുർതുബി 10/ 297)



(2) ചില ഹദീസുകൾ



നബി(صلى الله عليه وسلم) പറയുന്നു:



الدين النصيحةُ، قُلْنَا: لِمَنْ؟ قَالَ: لله، ولكتابهِ، وَلِرَسُولِهِ، وَلَأُئمة


المسلمين وعامتهم. (مسلم: (۸۲


നബി(صلى الله عليه وسلم) പറയുന്നു: “ദീൻ ഗുണകാംഷയാണ് .  ഞങ്ങൾ ചോദിച്ചു. ആരോട് ? നബി(صلى الله عليه وسلم) പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം അഇമ്മത്തിനോടും മുസ്ലിംകളിൽ നിന്നുള്ള  സാധാരണക്കാരുടെയും”. (മുസ്ലിം: 82) 



ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.




قَالَ الْخَطَّابِيُّ: قَدْ يَتَأَوّلُ ذَلِكَ عَلَى الأَءمَةِ الَّذِينَ هُمْ عَلَمَاءُ الدِّينِ


وَإِنْ مِنْ نَصيحتهم قبول ما رووه وتَقْلِيدَهُمْ فِي الأَحكام وَإِحْسَانَ الظن بهم (شرح مسلم: ٣١٥/١ - فتح الباري: ٢٦٨/١)



ഖത്ത്വാബി(റ) പറയുന്നു. മതപണ്ഡിതന്മാരായ അഇമ്മത്തുകളാണ് ഹദീസിന്റെ


താൽപര്യം. അവർക്കുള്ള നസ്വീഹത്ത് അവർ ഉദ്ധരിക്കുന്നത് സ്വീകരിക്കലും അവർ വിവരിക്കുന്ന നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കലും അവരെപ്പറ്റി നല്ലതു വിചാരിക്കലുമാണ്. (ശർഹു മുസ്ലിം: 1/ 315 ഫത്ഹുൽ ബാരി 1/268)



ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധി   കൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു. 



ഇത്രയും പറഞ്ഞതിൽ നിന്നും വ്യക്തമായി (നസ്സായി )  


പ്രമാണത്തിൽസ്ഥിരപ്പെട്ടതിനെതിരെ


 ഗവേഷണം നടത്തിക്കൊണ്ട് വിധികൾ കണ്ടെത്തേണ്ടതില്ലന്നും വ്യക്തമായി പ്രമാണത്തിൽ സ്ഥിരം പെടാത്തതിൽ മാത്രമേ ഗവേഷണം പാടുള്ളൂ എന്നും മനസ്സിലായി



അപ്പോൾ തൗബ സൂറത്തിൽ അല്ലാഹു വിവരിക്കുന്നത് വിശുദ്ധ വേധ ഗ്രന്തങ്ങളിൽ വ്യക്തമായി ഹറാമാക്കിയത് ഹലാലാക്കുകയും വ്യക്തമായ ഹലാലാണെന്ന് പറഞ്ഞ കാര്യം ഹറാമാക്കുകയും ചെയ്യുന്നവരെ പറ്റിയാണ്. അത്തരം ആളുകളെ പിൻപറ്റുന്നത് അവർ അല്ലാഹു ഹറാമാക്കിയത് ഹലാലാക്കാനും ഹലാലാക്കിയത് ഹറാമാക്കാനും ഉള്ള അധികാരം അവർക്കുണ്ട് എന്ന് വാദിക്കുമ്പോൾഅല്ലാഹുവിന് മാത്രമുള്ള സ്വയാധികാരം മറ്റുള്ളവർക്കും ചാർത്തി കൊടുക്കൽ ഉണ്ട് , .അല്ലാഹു പറഞ്ഞതിന് എതിരെ ഹലാലാക്കാനും ഹറാമാക്കാനും ഉള്ള അധികാരം മറ്റൊരാൾക്കും അള്ളാഹു നൽകുകയില്ല. അപ്പോൾ അല്ലാഹുവിന് മാത്രമുള്ള അധികാരം മറ്റൊരാൾക്ക് നൽകൽ അവർക്കുള്ള ആരാധനയാണ്. ഇതുകൊണ്ടാണ് അവരെ റബ്ബാകളാക്കി എന്ന് ഖുർആനിൽ പറഞ്ഞത്. ഇതുതന്നെയാണ് ലോകപണ്ഡിതന്മാർ വിവരിച്ചിട്ടുള്ളത് .


എന്നാൽ അല്ലാഹു വ്യക്തമായി (നസ്സായി ) പറയാത്ത വിഷയങ്ങൾഗവേഷണ പടുക്കളായ പണ്ഡിതന്മാർ (മുജ് തഹിദുകൾ) ഗവേഷണം ( ഇജ്തിഹാദ് ) ചെയ്യണമെന്നും ഗവേഷണത്തിന് ( ഇജ്തിഹാദ് )


കഴിവില്ലാത്തവർ അത് സ്വീകരിക്കണമെന്നും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഇജ്മാഇൽ നിന്നും മറ്റു പ്രമാണങ്ങളിൽ നിന്നും പണ്ഡിതന്മാരുടെ ഉദ്ധരണികളിൽ നിന്നും നാം തെളിയിച്ചു കഴിഞ്ഞു.



ഇവർ കൊണ്ടുവന്ന സൂറത്തു ന്നിസാഇലെ ആശയം പണ്ഡിതന്മാരുടെ വിവരണം മുഫസ്സിറുകളുടെ വിശദീകരണം നമുക്ക് പരിശോധിക്കാം പൗരാണിക മുഫസ്സിറായ ഇമാം ത്വിബ്രി പറയുന്നു.


അല്ലാഹു വിരോധിച്ച കാര്യങ്ങളൊക്കെ വിരുദ്ധം ചെയ്യുന്നതിൽ അല്ലാഹുവിന് പുറമേയുള്ള നേതാക്കളെ വഴിപ്പെടുക എന്നാണ് അല്ലാഹുവിനെ പുറമേ റബ്ബുകൾ ആക്കുക എന്നതിൻറെ അർത്ഥം അങ്ങനെ അവർ അല്ലാഹു ഹലാൽ ആക്കിയതിനെ ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ചെയ്യുന്നു. അദിയ്യ് റ യുടെ ഹദീസിൽ ഞങ്ങൾ അവരെ ആരാധിച്ചിട്ടില്ലല്ലോ എന്ന് നബിصلي ا الله عليه وسلم


യോട് ചോദിച്ചപ്പോൾ തിരുനബി


صلى الله عليه وسلم


 പറഞ്ഞു. അല്ലാഹു تعالي ഹലാലാക്കിയതിനെ ഹറാമാക്കുകയും അല്ലാഹു تعالي ഹറാമാക്കിയതിനെ അവർ ഹലാലാക്കുകയും ചെയ്തില്ലേ എന്ന് . അതുതന്നെയാണ് അവർക്കുള്ള ഇബാദത്ത് (തഫ്സീർ തബരി )



(അതായത് അല്ലാഹു ഹറാമാക്കിയതിനെതിരെ ഹലാലാക്കാനും ഹലാലാക്കിയതിനെതിരെ ഹറാമാക്കാനുള്ള അധികാരം ഈ നേതാക്കൾക്ക് നൽകിയെന്ന് വിശ്വാസം അത് മറ്റൊരാൾക്കും അള്ളാഹു വിട്ടുകൊടുക്കുകയില്ല അല്ലാഹുവിന് മാത്രമുള്ള അധികാരമാണ് . അപ്പോൾ ഈ ആയത്തിൽ പറയുന്നത്  അല്ലാഹു വ്യക്തമായി


ഹറാമാക്കുകയോ ഹലാലാക്കുകയോ ചെയ്തതിനെ പറ്റിയാണ്. എന്നാൽ വ്യക്തമായി അല്ലാഹു പറയാത്ത വിഷയത്തിൽ ഗവേഷണം പടുക്കളയ പണ്ഡിതന്മാർ ഗവേഷണം ചെയ്യുന്ന ആ ഗവേഷണം സ്വീകരിച്ചുകൊണ്ട് കർമ്മങ്ങൾ  ചെയ്യുന്നതിനെ പറ്റിയോ അതിനെ തഖ്ലീദ് ചെയ്യുന്നതിനെപ്പറ്റിയോ അല്ല വിശുദ്ധ ഖുർആൻ പറയുന്നത് .അങ്ങനെയാണ് എന്ന് ഒരു മുഫസ്സിറും പഠിപ്പിച്ചിട്ടില്ല. )




في تفسير الطبري


أربابا من دون الله)، يعني: سادةً لهم من دون الله، (41) يطيعونهم في معاصي الله, فيحلون ما أحلُّوه لهم مما قد حرَّمه الله عليهم، ويحرِّمون ما يحرِّمونه عليهم مما قد أحلَّه الله لهم، كما:-



16631- حدثني الحسين بن يزيد الطحّان قال، حدثنا عبد السلام بن حرب الملائي, عن غطيف بن أعين, عن مصعب بن سعد, عن عدي بن حاتم قال: انتهيتُ إلى النبي صلى الله عليه وسلم وهو يقرأ في " سورة براءة ": (اتخذوا أحبارهم ورهبانهم أربابا من دون الله)، فقال: " أما إنهم لم يكونوا يعبدونهم, ولكن كانوا ي.حلّون لهم فيُحلُّون ". (42)



16632- حدثنا أبو كريب وابن وكيع قالا حدثنا مالك بن إسماعيل = وحدثنا أحمد بن إسحاق قال، حدثنا أبو أحمد = جميعًا، عن عبد السلام بن حرب قال، حدثنا غطيف بن أعين, عن مصعب بن سعد, عن عدي بن حاتم قال: أتيت رسولَ الله صلى الله عليه وسلم وفي عُنُقي صليبٌ من ذهب, فقال: يا عديّ، اطرح هذا الوثنَ من عنقك ! قال: فطرحته، وانتهيت إليه وهو يقرأ في " سورة براءة ", فقرأ هذه الآية: (اتخذوا أحبارهم ورُهبانهم أربابًا من دون الله)، قال قلت: يا رسول الله، إنا لسنا نعبدُهم! فقال: أليس يحرِّمون ما أحلَّ الله فتحرِّمونه, ويحلُّون ما حرَّم الله فتحلُّونه؟ قال: قلت: بلى! قال: فتلك عبادتهم! =




ഇതേആശയം തന്നെ മറ്റു മുഫസ്സിറുകളും പഠിപ്പിച്ചിട്ടുണ്ട്.


ഇമാം ബഗവി رحمه الله


 യുടെ തഫ്സീറിലും ഇത് തന്നെ കാണാവുന്നതാണ്.


അത് താഴെ നൽകുന്നു.


وفي تفسير البغوي


اتخذوا أحبارهم ورهبانهم أربابا ) أي : علماءهم وقراءهم ، والأحبار : العلماء ، واحدها حبر ، وحبر بكسر الحاء وفتحها ، والرهبان من النصارى أصحاب الصوامع فإن قيل : إنهم لم يعبدوا الأحبار والرهبان؟ قلنا : معناه أنهم أطاعوهم في معصية الله واستحلوا ما أحلوا وحرموا ما حرموا ، فاتخذوهم كالأرباب . روي عن عدي بن حاتم رضي الله عنه قال : أتيت رسول الله صلى الله عليه وسلم وفي عنقي صليب من ذهب فقال لي : " يا عدي اطرح هذا الوثن من عنقك " ، فطرحته ثم انتهيت إليه وهو يقرأ : ( اتخذوا أحبارهم ورهبانهم أربابا من دون الله ) حتى فرغ منها ، قلت له : إنا لسنا نعبدهم ، فقال : " أليس يحرمون ما أحل الله فتحرمونه ويحلون ما حرم الله فتستحلونه " ؟ قال قلت : بلى ، قال : " فتلك عبادتهم " .



ഇബ്ന് കസീറും അത് തന്നെയാണ് നൽകുന്നത്.



ഇബ്നുകസീർ പറയുന്നു


ഇത് തന്നെയാണ് ഇബ്നു അബ്ബാസ് رضي الله عنه ഹുദൈഫ  എന്നിവരും മറ്റു പണ്ഡിതന്മാരും പറഞ്ഞത്.


(തഫ്സീർ ഇബ്നുകസീർ)


ഇബ്നു കസീർ വീണ്ടും പറയുന്നു.



ഇമാം ഇമാം സുദ്ധി رحمه الله


പറഞ്ഞു.അവർ അല്ലാഹുവിൻറെ വേദഗ്രന്ഥം വലിച്ചെറിയുകയും ഈ പുരോഹിതന്മാരോട് ഉപദേശം തേടുകയും ചെയ്തു. (തഫ് സീറ്ഇബ്നുകസീർ)


അപ്പോൾ വേദ ഗ്രന്തം വലിച്ചെറിഞ്ഞ് പുരോഹിതന്മാരോട് ഉപദേഷം തേടണമെന്ന് മദ്ഹബ് തഖ്ലീദ് ചെയ്യുന്നവർ വാദിക്കുന്നില്ല. മറിച്ചു ഖുർആനിൽ വെക്തമായി പറയാത്ത വിഷയത്തിൽ ഗവേഷണം ചെയ്യണമെന്നാണ് പറയുന്നത്.



وفي تفسير أبن كثير


وفي عنق عدي صليب من فضة ، فقرأ رسول الله - صلى الله عليه وسلم - هذه الآية : ( اتخذوا أحبارهم ورهبانهم أربابا من دون الله ) قال : فقلت : إنهم لم يعبدوهم . فقال : بلى ، إنهم حرموا عليهم الحلال ، وأحلوا لهم الحرام ، فاتبعوهم ، فذلك عبادتهم إياهم



وهكذا قال حذيفة بن اليمان ، وعبد الله بن عباس ، وغيرهما في تفسير : ( اتخذوا أحبارهم ورهبانهم أربابا من دون الله ) إنهم اتبعوهم فيما حللوا وحرموا .


وقال السدي : استنصحوا الرجال ، وتركوا كتاب الله وراء ظهورهم .


ولهذا قال تعالى : ( وما أمروا إلا ليعبدوا إلها واحدا ) أي : الذي إذا حرم الشيء فهو الحرام ، وما حلله حل ، وما شرعه اتبع ، وما حكم به نفذ .



ഇമാം റാസി رحمه الله


പറയുന്നു.


പുരോഹിതന്മാരെ പറ്റി അവർ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്ന ദൈവങ്ങളാണ് എന്ന് വിശ്വസിച്ചിട്ടില്ല. (അങ്ങനെ വിശ്വസിച്ചാലെ ആരാധനയാവു എന്ന് സുന്നികൾ പറയുന്നില്ല)


മറിച്ചു


മത ഗ്രന്തങ്ങളിൽ വെക്തമായി പറഞ്ഞതിനെതിരെ


 പുരോഹിതന്മാർ കൽപ്പിക്കുന്നതിലും വിരോധിക്കുന്നതിലും അവർക്ക് വഴിപ്പെട്ടു. 


അദിയ്യ് റ യോട് നബി തങ്ങൾ പറഞ്ഞു.അവർ അല്ലാഹു വെക്തമായി ഹറാമാക്കിയ ഹലാലാക്കുകയും അല്ലാഹു വ്യക്തമായി ഹലാലാക്കിയത് ഹറാമാക്കുകയും ചെയ്തവരാണ് അതാണ് അവർക്കുള്ള ആരാധന


وفي تفسير الرازي



المَسْألَةُ الثّانِيَةُ: الأكْثَرُونَ مِنَ المُفَسِّرِينَ قالُوا: لَيْسَ المُرادُ مِنَ الأرْبابِ أنَّهُمُ اعْتَقَدُوا فِيهِمْ أنَّهم آلِهَةُ العالَمِ، بَلِ المُرادُ أنَّهم أطاعُوهم في أوامِرِهِمْ ونَواهِيهِمْ، «نُقِلَ أنَّ عَدِيَّ بْنَ حاتِمٍ كانَ نَصْرانِيًّا فانْتَهى إلى رَسُولِ اللَّهِ ﷺ، وهو يَقْرَأُ سُورَةَ بَراءَةَ، فَوَصَلَ إلى هَذِهِ الآيَةِ، قالَ: فَقُلْتُ: لَسْنا نَعْبُدُهم فَقالَ: ”ألَيْسَ يُحَرِّمُونَ ما أحَلَّ اللَّهُ فَتُحَرِّمُونَهُ، ويُحِلُّونَ ما حَرَّمَ اللَّهُ فَتَسْتَحِلُّونَهُ ؟“ فَقُلْتُ: بَلى قالَ: ”فَتِلْكَ عِبادَتُهُمْ“» 



റബിഅ് റ പറയുന്നു ഞാൻ .അബുൽ ആലിയ റ യോട് ചോദിച്ചു ബനുഇസ്രായേൽ എങ്ങനെയായിരുന്നു റബ്ബാക്കിയത്.അദ്ദേഹം പറഞ്ഞു അവരുടെ പുരോഹിതന്മാരുടെ വാക്കിനെതിരെ  അല്ലാഹുവിൻറെ വേദഗ്രന്ഥത്തിൽ വെക്തമായി അവർ കാണുമ്പോൾ പുരോഹിതന്മാരുടെ വാക്ക് സ്വീകരിക്കുകയും വേദഗ്രന്ഥത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്തു. (തഫ്സീർ റാസി)



(ഇതെല്ലാം വേദഗ്രന്ഥത്തിൽ വ്യക്തമായി ഹറാമാക്കിയത് ഹലാലാക്കുകയും വേദഗ്രന്ഥത്തിൽ വ്യക്തമായി


ഹലാലാക്കിയത്


ഹറാമാക്കുകയും  ചെയ്യുന്ന വിഭാഗത്തെപ്പറ്റി മാത്രമാണ്.അല്ലാതെ വേദഗ്രന്ഥത്തിൽ വ്യക്തമായ ഹറാമോ ഹലാലോ എന്ന് പറയാത്ത വിഷയത്തിൽ ഗവേഷണം 


 (ഇജ്തിഹാദ് )ചെയ്ത പണ്ഡിതന്മാർ ഗവേഷണം നടത്തുകയും  ഗവേഷണത്തിന് കഴിയാത്തവർ അത് തഖ്ലീദ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി അല്ല . അത് ഖുർആനും സുന്നത്തും ഇജ്മാഉം അംഗീകരിച്ചത് തന്നെയാണ് എന്ന് നേരത്തെ തെളിവുകൾ നിരത്തി സമർപ്പിച്ചതാണ്. )



 وقالَ الرَّبِيعُ: قُلْتُ لِأبِي العالِيَةِ: كَيْفَ كانَتْ تِلْكَ الرُّبُوبِيَّةُ في بَنِي إسْرائِيلَ ؟ فَقالَ: إنَّهم رُبَّما وجَدُوا في كِتابِ اللَّهِ ما يُخالِفُ أقْوالَ الأحْبارِ والرُّهْبانِ، فَكانُوا يَأْخُذُونَ بِأقْوالِهِمْ وما كانُوا يَقْبَلُونَ حُكْمَ كِتابِ اللَّهِ تَعالى، 



(ഇമാം റാസിയുടെ തൊട്ടടുത്ത വാക്കും ഇവർ വലിയ പ്രമാണമായി കൊണ്ടുവരാറുണ്ട് അത് ഇങ്ങനെയാണ് )


നമ്മുടെ ഉസ്താദ് പറഞ്ഞു. ചില പണ്ഡിതന്മാരെ പിൻപറ്റുന്ന ചിലരെ ഞാൻ കണ്ടു അവരോട് ഞാൻ ചില മസ്അലകളുമായി ബന്ധപ്പെട്ട അല്ലാഹുവിൻ ഖുർആനിക വചനങ്ങൾ ധാരാളം ഓതി കൊടുത്തു.അവരുടെ അഭിപ്രായങ്ങൾ ആ ആയത്തുകൾക്ക് വിരുദ്ധമായിരുന്നു .അപ്പോൾ അവർ ആ ആയത്തുകളെ സ്വീകരിച്ചില്ല. അവർ അത്ഭുതപ്പെടുന്നത് പോലെ എന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു (റാസി)



قالَ شَيْخُنا ومَوْلانا، خاتِمَةُ المُحَقِّقِينَ والمُجْتَهِدِينَ رَضِيَ اللَّهُ عَنْهُ: قَدْ شاهَدْتُ جَماعَةً مِن مُقَلِّدَةِ الفُقَهاءِ، قَرَأْتُ عَلَيْهِمْ آياتٍ كَثِيرَةً مِن كِتابِ اللَّهِ تَعالى في بَعْضِ


 المَسائِلِ، وكانَتْ مَذاهِبُهم بِخِلافِ تِلْكَ الآياتِ، فَلَمْ يَقْبَلُوا تِلْكَ الآياتِ، ولَمْ يَلْتَفِتُوا إلَيْها وبَقُوا يَنْظُرُونَ إلَيَّ كالمُتَعَجِّبِ



ഇവിടെയും ഖുർആനിനെതിരെ ഏതെങ്കിലും വെക്തികൾ പറയുകയും അതിനെ തഖ്ലീദ് ചെയ്യുന്നതിനെ പറ്റിയുമാണ്



 നാല് മദ്ഹബ്  ന്റെ ഇമാമുമാർ ആരും തന്നെ ഖുർആനിനെതിരെ പറഞ്ഞു എന്ന് തെളിയിക്കാൻ ഒരു ഒഹാബി പുരോഹിതനും സാധ്യമല്ല. 



ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത കർമശാസ്ത്ര വിഷയത്തിൽ


ഗവേഷണം (ഇജ്തിഹാദ് ) ചെയ്തു വിധി കണ്ടത്തുകയും അത് തഖ്ലീദ് ചെയ്യുന്നതിനെ ഖുർആനും സുന്നത്തും ഇജ്മാഉം അംഗീകരിച്ചതാണ്



ഇമാം റാസി തന്നെ അത് വിവരിക്കുകയും ചെയ്തിട്ടുണ്ട്.



   സൂറത്ത് നിസാഉ 83 ആയത്ത്


ഇമാം റാസി(റ) ഇപ്രകാരം വിവരിക്കുന്നു:


ഈ ആയത്ത് പല കാര്യത്തിന്റെമേലിലും അറിയിച്ചുതരുന്നുണ്ട്.



ഒന്ന്:


ലോകത്ത് നടക്കുന്നകാര്യങ്ങളുടെ(പ്രശ്നങ്ങളില്‍) നിയമങ്ങളില്‍ ചിലത് പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെട്ട (നസ്സ് )നിലക്ക് (ഖുർആനിലും , ഹദീസിലും) അറിയപ്പെട്ടിട്ടില്ലാ എങ്കിൽ ഗവേഷണം ചെയ്തു കണ്ടെടുക്കേണ്ടതാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാകാം.



രണ്ട്:


പണ്ഡിതന്മാരുടെ ഗവേഷണഫലങ്ങൾ


രേഖയാണ്. 



മൂന്ന്:


അത്തരം വിഷയങ്ങളിൽ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യല്‍ ഗവേഷണയോഗ്യതയില്ലാത്തവരുടെ ബാധ്യതയാണ്(റാസി 10/200)*



ഇമാം റാസി അൽ മഹ്സൂൽ എന്ന ഗ്ത്രത്തിൽ പറയുന്നു.



ഇജ്തിഹാദിന്ന് കഴിവില്ലാത്തവൻ ഇജ്തിഹാദിന്ന് കഴിവുള്ളവനെ ശറഇന്റെ - (കർമശാസ്ത്രം) ശാഖാപരമായ വിഷയത്തിൽ


തക്കലീദ് ചെയ്യേണ്ടതാണ്.


ബാഗ്ദാദിലെ മുഅതസലുകൾ അതിനെ എതിർത്തിട്ടുണ്ട്.


നമ്മുടെ തെളിവ് രണ്ട് വിധത്തിൽ പറയാം .ഒന്ന് വിരോധികൾ വരുന്നതിനുമുമ്പ് ഉമ്മത്തിന്റെ ഇജ്മാഉ .കാരണം ഓരോ കാലഘട്ടത്തിലും ലോക പണ്ഡിതന്മാരും ഗവേഷണത്തിന് കഴിവില്ലാത്തവർ ഗവേഷണത്തിന് കഴിവുള്ള പണ്ഡിതന്മാരുടെ വാക്ക് സ്വീകരിക്കുന്നത് എതിർക്കാറില്ല (തെറ്റായിരുന്നെങ്കിൽ അവർ അതിനെ എതിർക്കുന്നതാണ് അപ്പോൾ അത് ഇജ്മാആയി ) ഗവേഷണ പണ്ഡിതന്മാരുടെ പ്രമാണങ്ങൾ ചോദിച്ചിട്ട് മാത്രമെപിൻപറ്റാവു എന്ന് അവർ പറയാറില്ല ,


(അൽ മഹ്സൂൽ, 6/88)



ഇവർ കൊണ്ട് വന്ന ആയത്ത് വിവരിച്ച മറ്റു പണ്ഡിതന്മാരും മേൽ വിശദീകരണം തന്നെ പറഞ്ഞതായി കാണാം


........




Saturday, June 24, 2023

ഇസ്തിഗാസ കഴിഞ്ഞ് പോയ മഹാന്മാരും െപെടും

 നിങ്ങളുടെ സഹായി വിശ്വാസികളായ മഹത്തുക്കളാണ് എന്ന ആയത്തിൽ കഴിഞ്ഞുപോയ മഹാന്മാരും ഉൾപ്പെടുമെന്ന് ഹസനുൽ ബസരി പറഞ്ഞത് .തഫ്സീർ അൽ ബഹ്റുൽ മുഹീത്


https://m.facebook.com/story.php?story_fbid=pfbid02WueZsn1wr6siPoQQMZv1UBPuArKV5dNkGX4qdi4suYmsFeRcL6o3Qvq2vPNv7vuQl&id=100087448557819&mibextid=Nif5oz




നിങ്ങളുടെ സഹായി വിശ്വാസികളായ മഹത്തുക്കളാണ് എന്ന ആയത്തിൽ കഴിഞ്ഞുപോയ മഹാന്മാരും ഉൾപ്പെടുമെന്ന് ഹസനുൽ ബസരി പറഞ്ഞത് .തഫ്സീർ അൽ മസീർ


https://m.facebook.com/story.php?story_fbid=pfbid0dzVp2Cb9xtbuR6hRfnmfAQxX64TVnnWa1SAZ7YXS15ZANCGU9hp3Dcmbsigrju9El&id=100087448557819&mibextid=Nif5oz



Wednesday, June 21, 2023

ആദ്യത്തെ സ്രഷ്ടി മുത്ത്നബിയുടെ നൂറ് ഹദീസ് (തഫ്സീർ റൂഹ് ൽ മആനി )



 ആദ്യത്തെ സ്രഷ്ടി മുത്ത്നബിയുടെ നൂറ് ഹദീസ് (തഫ്സീർ റൂഹ് ൽ മആനി )



https://m.facebook.com/story.php?story_fbid=pfbid02bqLg7nCsGHjwgjmpRrVxh3kfddW8Kp7wn529tmB2wg2XvV1fRjUTHaijfhuotEM5l&id=100087448557819&mibextid=Nif5oz

ആദ്യത്തെ സ്രഷ്ടി മുത്ത്നബിയുടെ നൂറ് ഹദീസ് (തഫ്സീർ റൂഹ് ൽ മആനി )



ഇസ്തിഗാസ പൂറ സൂസൂ സൂറ::സൂറത്തുൽ ഫാത്വിർ വിവരണം

 https://www.facebook.com/100087448557819/posts/pfbid02YERQFK378jVszn5fybxB6mevuHx26uqaw8kZGgRAWXkwHFuNro6xSN6K7iMmKmAGl/?mibextid=Nif5oz





സുറൂത്തുൽ ഫാത്വിർ നിങ്ങൾ അവരോട് ദുആ ചെയ്താൽ നിങ്ങളുടെ ദുആ അവർ കേൾക്കില്ല എന്ന ആയത്ത് വിവരിച്ചു ഇമാം സംആ നി  റ തഫ്സീരിൽ വിവരിക്കുന്നു അതായത് നിങ്ങൾ വിഗ്രഹങ്ങളോട് ദുആ ചെയ്താൽ എന്നാണ് ഉദ്ധേശ്യം (തഫ്സീറുൽ ഖുർആൻ ഇമാം സം ആനി ( മരണം 489 ) പേജ് 353

Monday, June 19, 2023

ജാറം കെട്ടിപ്പൊക്കൽ : പുണ്യകർമ്മം

 *ജാറം കെട്ടിപ്പൊക്കൽ : പുണ്യകർമ്മം*

    ✍   അസീസ് സഖാഫി വാളക്കുളം


"തനി ശിർക്കും കുറുമായിട്ടുള്ളത് ഒന്ന്: ഇസ്തിഗാസ,നേർച്ച, മാല, മൗലിദ്, റാത്തീബ്, ജാറംകെട്ടിപൊന്തിക്കൽ, ജാറത്തിലേക്കുള്ള

യാത്ര മുതലായതൊക്കെ ഈ ഇനത്തിൽ പെടുന്നു. " ഫാത്തിഹയുടെ തീരത്ത്, പേ: 131. കെ ഉമർ മൗലവി  എഴുതി വെച്ച ഈ അബന്ധം പക്ഷെ ഇപ്പോൾ വഹാബികൾക്ക് പറയാൻ ധൈര്യമില്ല. പ്രാമാണികമായ ചർച്ചയിൽ  സമർത്ഥിക്കാൻ കഴിയാതെ അവർ പ്രതിരോധത്തിലാവുകയാണ്. കഴിഞ്ഞ തലപ്പാറ സംവാദ വ്യവസ്ഥയിൽ " ജാറം കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന വഹാബി ആശയം ശരിയല്ല " എന്ന സുന്നി വാദത്തെ തൊടാൻ കഴിയാതെ പ്രയാസപ്പെട്ട വഹാബികൾ , നിരന്തര ആദർശ പരിണാമത്തിലൂടെ അവർ നേരിടുന്ന ആശയ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണ് എന്നത് വ്യക്തമാക്കുകയായിരുന്നു.  വ്യക്തതയാർന്ന ഇസ്ലാമിക നിലപാട് മറികടന്ന് പുതിയതൊന്ന് കൊണ്ടുവരാനുള്ള വഹാബി ശ്രമമാണ് പ്രമാണങ്ങൾക്കു മുമ്പിൽ പരാജയപ്പെടുന്നത്.

ഖബർ പരിപാലനവുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രമാണങ്ങൾ വാചാലമാകുന്നുണ്ട്. മരണപ്പെട്ട വ്യക്തി കേവലം ഒരു സാധാരണ മനുഷ്യനാണങ്കിൽ കള്ളന്മാരോ വന്യമൃഗങ്ങളോ മാന്തുമെന്നോ, വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞ് പോവുമെന്നോ മറ്റോ ഭയപ്പെടുന്നില്ല എങ്കിൽ ആ ഖബ്ർ പ്രത്യേകം കെട്ടി ഉയർത്തി പരിപാലിക്കപ്പെടേണ്ടതില്ല ( അപ്രകാരം ഭയമുണ്ടങ്കിൽ നിർബന്ധമാണ്. തു: 3 / 196)  . പൊതു ശ്മശാനത്തിലാണങ്കിൽ മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കും എന്നത് കൊണ്ട് അത് നിഷിദ്ദവുമാണ്. എന്നാൽ അമ്പിയാക്കൾ ഔലിയാക്കൾ പോലുള്ള മഹാന്മാരുടെത് അപ്രകാരമല്ല. വിശ്വാസികൾക്ക് സിയാറത്തിനും മറ്റും സൗകര്യപ്പെടുംവിധം പ്രത്യേകം പരിപാലിക്കപ്പെടേണ്ടതുണ്ട്.

മഹാനായ ഇമാം നവവി (റ) പറയുന്നു "മസ്ജിദുൽ അഖ്സ്വയും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്‌ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലുമുള്ളത് കൊണ്ട് അമ്പിയാ- ഔലിയാക്കളുടെ ഖബ്റുകൾ പരിപാലിക്കുന്നതിനായി വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ്.(റൗളത്തു ത്വാലിബീൻ 6/98). ഇമാം ഇബ്നു ഹജറുൽ ഹൈത്തമി (റ) തന്റെ തുഹ്ഫയിലും 3/206, ഇമാം റംലി (റ) തന്റെ നിഹായതുൽ മുഹ്താജിലും 1/367 ഇക്കാര്യം പറയുന്നുണ്ട്.

എന്നാൽ എല്ലാവർക്കും തുല്യവകാശമുള്ള പൊതുശ്മശാനത്തിലായാലും മഹാന്മാരുടെ ഖബ്റ് പരിപാലിക്കപ്പെടേണ്ടതാണ് . അവരെ സാധാരണക്കാരെ പോലെ കാണാൻ പറ്റില്ല. അവർ മുഖേന ഇസ്ലാമിനും മുസ്ലിംകൾക്കും ധാരാളം നേട്ടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ജീവിതകാലത്തെന്ന പോലെ മരണശേഷവും അവർ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇമാം ബുജൈരിമി (റ) എഴുതുന്നു " സാധാരണക്കാരുടെ ഖബർ പൊതു ശ്മശാനത്തിൽ കെട്ടിപ്പടുക്കൽ ഹറാമാണ്. പക്ഷെ മയ്യിത്ത് മഹാന്മാരിൽ പെട്ടവരാണങ്കിൽ ഈ നിയമം ബാധകമല്ല. (ബുജൈരിമി 1/496)

ഇമാം ശർഖാവി (റ) യെ വായിക്കാം.  "പൊതു ശ്മശാനത്തിൽ ഖബർ പരിപാലനം പാടില്ല എന്ന നിയമത്തിൽ നിന്ന് അമ്പിയാക്കൾ ശുഹദാക്കൾ തുടങ്ങിയ മഹാന്മാരുടെ ഖബർ ഒഴിവാണ്. സിയാറത്ത് സജീവമാക്കാനും, ബറക്കത്തെടുക്കാനും വേണ്ടി അത് കെട്ടിപ്പടുക്കാവുന്നതാണ്. അതിനു വേണ്ടി ഖുബ്ബയും നിർമ്മിക്കാം. ഇപ്രകാരം ഇമാം ഹലബി (റ) ന്റെ ഫത് വയും ഉണ്ട് " (ശർഖാവി : 1/354)

ചുരുക്കത്തിൽ സിയാറത്ത് സജീവമാക്കുന്നതിനും, ബറക്കത്തെടുക്കുന്നതിനും വേണ്ടി മഹാന്മാരുടെ ഖബർ കെട്ടിപ്പടുക്കൽ പുണ്യകർമ്മമാണ്. പക്ഷെ ഖബ്ർ കുമ്മായം പൂശൽ കറാഹത്താണ്. ഇമാം ഇബ്നു ഹജർ അൽ ഹൈത്തമി (റ) പറയുന്നു " ഖബർ കുമ്മായം പൂശൽ കറാഹത്താണ്. മണ്ണ് പൂശാം "(തുഹ്ഫ 3/196) - മുഗ്നിൽ മുഹ്താജ് 1/364, ഫതാവൽ കുബ്റ 4/488 , മുഗ്നി ഇബ്നി ഖുദാമ 2/384, ശർഹുൽ കബീർ 2/393 തുടങ്ങി നിരവധി ഗ്രന്ഥങ്ങളിൽ ഈ ചർച്ച കാണാം. കുമ്മായം പൂശുന്നത് വിലക്കുവാനുള്ള കാരണം ഇമാം സുയൂത്വി (റ) പറയുന്നുണ്ട് . "കുമ്മായം വിലക്കുവാനുള്ള കാരണം, അത് തീ ഉപയോഗിച്ച് കരിക്കപ്പെട്ട വസ്തുവാണ് എന്നതാണ്. അപ്രകാരം ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഖബ്ർ മണ്ണ് പൂശുന്നതിന് വിരോധമില്ലന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. അക്കാര്യം ഇമാം ശാഫിഈ (റ) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. " (ഹാശിയത്തു സ്വുയൂത്വി (റ) 3/270)


*ഖുബ്ബ നിർമ്മിക്കൽ*


മഹാന്മാരുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയും, സിയാറത്ത് സജീവമാക്കുന്നതി ന്റെയും ഭാഗമായി അവരുടെ ഖബ്റുകൾക്ക് മീതെ ഖുബ്ബകൾ നിർമ്മിക്കാവുന്നതാണ്. തിരുനബി (സ) യും അവിടുത്തെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കർ (റ) ഉമർ (റ) എന്നിവരും പ്രസിദ്ധമായ ഹരിത ഖുബ്ബക്ക് താഴെയാണല്ലോ വിശ്രമിക്കുന്നത്. മഹതിയായ ആയിശ (റ) യുടെ വീട്ടിൽ വെച്ച് വഫാത്തായ നബി (സ) യെ അവിടുത്തന്നെ മറവ് ചെയ്യുകയായിരുന്നു. ആ സംഭവം വിവരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല (റ) പറയുന്നു " നബി (സ) യെയും ശൈഖൈനിയേയും കെട്ടിടത്തിൽ മറവ് ചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചിരിക്കുന്നു. കെട്ടിടത്തിൽ മറവ് ചെയ്യുക എന്നത് നബി (സ) യുടെ പ്രത്യേകതയുമല്ല. കെട്ടിടത്തിൽ ഖബ്ർ കുഴിക്കുന്നതും, ഖബറിനു മുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ പറയാവുന്നത് രൂപത്തിൽ വരുന്ന വ്യത്യാസം മാത്രമാണ്. അതാണങ്കിൽ പരിഗണനീയമല്ല താനും. (സാദുമുസ്ലീം 2/32-33)

മഹാനായ ഖാരിജത്തു ബ്നു സൈയ്ദ് (റ) പറയുന്നുണ്ട് " ഉസ്മാൻ (റ) ന്റെ കാലത്ത് ഞങ്ങളിൽ ഏറ്റവലിയ ചാട്ടക്കാരൻ ഉസ്മാനുബ്നു മള്ഊൻ (റ) ന്റെ ഖബ്ർ ചാടിക്കടക്കാൻ കഴിയുന്നവരാണ് " (ബുഖാരി)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി (റ) പറയുന്നു,  "മഹാന്മാരുടെ ഖബർ കെട്ടിപ്പൊക്കൽ അനുവദനീയമാണന്ന് ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട് (ഫത്ഹുൽ ബാരി 4/365)

ഇർശാദുസ്സാരി 2/547).

മഹാനായ ഇമാം നവവി (റ) എഴുതുന്നു, 

" നബി പുത്രൻ ഇബ്റാഹീം (റ) നെ ജന്നത്തുൽ ബഖീഇൽ മറവു ചെയ്യപ്പെട്ടു. ആ ഖബ്ർ പ്രസിദ്ധമാണ്. അതിനു മുകളിൽ ഖുബ്ബയുണ്ട് " (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 1/130)

ഇമാം മാലിക് (റ) മറവ് ചെയ്യപ്പെട്ടത് ബഖീഇലാണ്. ബഖീഇന്റെ കവാടത്തിലുള്ള അദ്ദേഹത്തിന്റെ ഖബർ പ്രസിദ്ധമാണ്. അതിന്മേൽ ഒരു ഖുബ്ബയുണ്ട്.

(തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 2 / 93 )

ഇമാം സും ഹൂദി (റ) : ഹംസത്തുൽ ഖർ റാർ (റ) ന്റെ ഖബ്റിനു മുകളിൽ ഭംഗിയുള്ളതും ഉയർന്നതും ഉറപ്പുള്ളതുമായ ഖുബ്ബയുണ്ട് ( വഫാ ഉൽവഫാ 3/921 ) . ഇതു പോലെ ഉദാഹരണങ്ങൾ നിരവധി നമുക്ക് എണ്ണാൻ കഴിയും.

ഈ വിഷയവുമായി ബന്ധപ്പെട്ട് തുഹ്ഫ ഒന്നുകൂടെ വായിക്കാം. "തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലന്ന് പറഞ്ഞതിൽ നിന്ന്  പള്ളി പരിപാലനം , മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബ നിർമ്മിക്കുക, പോലെ  നല്ല കാര്യത്തിനു വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. അത് നിർവഹിക്കുന്നത് കാഫിറാണങ്കിൽ പോലും. " (തുഹ്ഫ)

മഹാന്മാരുടെ ഖബ്റിന്മേൽ ഖുബ്ബ നിർമ്മിക്കലായിരുന്നു മുൻഗാമികളുടെ മാതൃക എന്നും ഇമാമുകൾ പഠിപ്പിക്കുന്നുണ്ട്.

മുല്ലാ അലിയ്യുൽ ഖാരി പറയുന്നത് കാണാം.

"ജനങ്ങൾ സിയാറത്ത് ചെയ്യാനും , ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മറ്റു മഹാന്മാരുടെയും ഖബറിനു മുകളിൽ കെട്ടിടം പണിയുന്നത് പൂർവ്വീകരായ പണ്ഡിതർ പ്രോൽസാഹിപ്പിച്ചിരുന്നു (മിർഖാത്തുൽ മഫാത്തീഹ് 2/372)


*ഖബർ പൂജയല്ല*


പഴുതടച്ച പ്രാമാണിക വിവരണങ്ങൾക്ക് മുമ്പിൽ പുത്തൻ വാദം പതറി വിറച്ചു പോകും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി, ദുർവ്യാഖ്യാനം കൂട്ടുപിടിച്ച് പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് പതിവ്. ഇവിടെയും സംഭവിച്ചത് അതു തന്നെയാണ്.

മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും, അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അത്തരം മഹാന്മാരുടെ ഖബ്റിനു മുകളിൽ ഖുബ്ബകളും മറ്റും സ്ഥാപിക്കാമെന്നും ഇസ്ലാമിക പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവയല്ലാം ഖബർ പൂജയും ഖബ്റാരാധനയുമാണന്ന് വഹാബികൾ ആരോപിക്കാറുണ്ട്. തീർത്തും നിരർത്ഥകമായ ഈ ആരോപണത്തിന് അവർ കൂട്ട് പിടിക്കുന്നത് ചില ഹദീസുകളെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ്. അവ നമുക്ക് പരിശോധിക്കാം.

1.നബി (സ) പറഞ്ഞു " ജൂത- നസ്വാറാക്കൾക്ക് അല്ലാഹുവിന്റെ ശാപ മുണ്ട്. അവർ തങ്ങളുടെ അമ്പിയാക്കളുടെ ഖബറുകൾ പള്ളികളാക്കി. (ബുഖാരി 4 17 )

2-അബൂസഈദിൽ ഖുദ്രി(റ) നിവേദനം ചെയ്യുന്നു: നബി (സ) പ്രാർത്ഥിച്ചു , "അല്ലാഹുവെ, എന്റെ ഖബർ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ " (മുവത്വ 376 )

3 -അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു. : നബി(സ) പറഞ്ഞു,  നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എന്റെ ഖബർ നിങ്ങൾ ആഘോഷമാക്കരുത് " (അബൂദാവൂദ് 1746 )

മറുപടി...

ജൂത കൃസ്ത്യാനികൾ അവരുടെ നബിമാരുടെ ഖബറുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അവ ഖിബ്ലയാക്കുകയും ചെയ്തതിനാലാണ് അവർ ശപിക്കപ്പെട്ടത്. ഈ കാര്യം ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നുണ്ട്  "ജൂത കൃസ്ത്യാനികൾ നബിമാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്തു, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും, അതിനെ ബിംബമാക്കുകയും ചെയ്തപ്പോർ അല്ലാഹു അവരെ ശപിച്ചു. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. എന്നാൽ മഹാന്മാരുടെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അവരുടെ ചാരെ പള്ളി നിർമ്മിച്ചവർ ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നില്ല " (ഫത്ഹുൽ ബാരി 2/275)

രണ്ടാമത്തെ ഹദീസിൽ പറയുന്നത് നബി (സ) യുടെ പ്രാർത്ഥനയെ കുറിച്ചാണ്. വിശ്വാസികൾ ചെയ്യുന്ന ഈ പുണ്യകർമ്മം അതിന്റെ പരിധിയിൽ വരില്ല എന്നത് സുവ്യക്തമാണ്.മഹാന്മാരെ സന്ദർശിക്കുന്നതും അവരോട് ശുപാർശ ആവശ്യപ്പെടുന്നതും അവരെ ആരാധിക്കലാണെങ്കിൽ നബി (സ)യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചില്ലെന്നു പറയേണ്ടി വരും. കാരണം അതെല്ലാം നബി(സ)യുടെ വഫാത്തുതൊട്ട് ഇന്നേവരെ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുകയാണല്ലോ. അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരുന്നില്ല.

"എന്റെ ഖബർ നിങ്ങൾ ആഘോഷമാക്കരുത് "  എന്ന ഹദീസിന്റെ സാരം പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ശൗക്കാനി തന്നെ പറയുന്നുണ്ട് " സിയാറത്ത്  വർദ്ധിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസ്തുത ഹദീസ്, സിയാറത്തിനെ വിലക്കുന്നതല്ല. രണ്ട് പൊരുന്നാളുകൾ പോലെ ചില സമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്നുമാണ് ഹദീ സിന്റെ താൽപര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്' എന്ന ഹദീ സിന്റെ താൽപര്യം വീട്ടിൽ വെച്ച് നിസ്ക രിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാ ണല്ലോ. പ്രസ്തുത ഹദീസ് ഇതിന്നുപോൽ ബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി (റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം  സ്വീകരിക്കരുത് എന്നാണ് ഹദീ സിന്റെ താൽപര്യം. (നയ്ലുൽ ഔത്വാർ 5 / 181)

മഹാന്മാരുടെ ഖബ്റിന് ചാരെ പള്ളി നിർമ്മിക്കുകകയും നിസ്കരിക്കുകയും ചെയ്യാമെന്ന് പരിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്. " അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു, നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം. (അൽ കഹ്ഫ് 21 )

ഈ ആയത്ത് വിശദീകരിച്ച് ഇസ്മാഈൽ ഹിഖി (റ) പറയുന്നു. "അവരുടെ കാര്യത്തിൽ പ്രാബല്യം നേടി യവർ പറഞ്ഞു. (അന്നത്തെ മുസ്ലിംകളും രാജാവുമാണത് ) “നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം”. അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം. ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്വ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും. (റൂഹുൽ ബയാൻ: 5/732)

ഇമാം നയ്സാബൂരി (റ) പറയുന്നു. :മുസ്ലിംകൾക്ക് നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും വേണ്ടി പള്ളി നിർമ്മിച്ചവർ അവരാണ്. അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിർമ്മിക്കാൻ ഏറ്റം ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ. (ഗറാഇബുൽ ഖുർആൻ: 15/119). ഇമാം സമഖ്ശരി തന്റെ കശ്ശാഫ് 2 / 477 , തഫ്സീർ മദാരികു ത്തൻസീൽ 3/194, തഫ്സീറുൽ മുനീർ 15/226 ഇതേ ആശയം പറയുന്നുണ്ട്.


*സവാജിറിൽ പറഞ്ഞതെന്ത്..?*


ജാറം കെട്ടിപ്പൊക്കൽ ശിർക്കാക്കാൻ വഹാബികൾ പൊക്കിപ്പിടിക്കുന്ന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ ഹൈത്തമി (റ) ന്റെ ഗ്രന്ഥമായ " അസ്സവാജീർ അൻ ഇഖ്തിറാഫിൽ കബാഇർ " . പുണ്യകർമമായി ഇസ്ലാം പഠിപ്പിക്കുന്ന ഒന്നിനെ തെറ്റായി ചിത്രീകരിക്കുവാനും വിശ്വാസികളെ മുശ്രിക്കുകളായി ചിത്രീകരിക്കുവാനും വൻ അട്ടിമറി നമുക്കിവടെ കാണാം.

സവാജിർ നമുക്ക് വായിക്കാം " ബഅ്ളുൽ ഹനാബിലത്ത് പറഞ്ഞു: മഹാന്മാരുടെ ഖബറിന് ചാരെ അവരുടെ ബറക്കത്ത് പ്രതീക്ഷിച്ച് നിസ്കരിക്കുന്നത് അല്ലാഹുവിനോട് ചെയ്യുന്ന കടുത്ത അക്രമമാണ്.. മഹത്തുക്കളുടെ ഖബ്റ് കെട്ടി പൊക്കൽ കടുത്ത ഹറാമും, ശിർക്കിന്റെ കാരണവുമാണ്. മസ്ജിദു ളിറാറിനേക്കാൾ മോശമായ അത്തരം ഖുബ്ബകൾ പൊളിച്ച് നീക്കപ്പെടണം .... (സവാജിർ 1/246 )

സുന്നത്ത് ജമാഅത്തിനെതിരെ വാളോങ്ങാൻ വഹാബികൾ ഉപയോഗിക്കുന്ന ഈ ഉദ്ധരണി പരിശോധിച്ചാൽ അട്ടിമറി വേഗം ബോധ്യപ്പെടും. ഇത് ഇബ്നു ഹജറിൽ ഹൈത്തമി (റ) ന്റെ അഭിപ്രായമല്ലന്നത് വ്യക്തമാണ്. "ബഅളുൽ ഹനാബിലത്തി " ന്റെ വാക്ക് എടുത്ത് ഉദ്ധരിക്കുക മാത്രമാണ് മഹാനവർകൾ ചെയ്യുന്നത്. ഒരു പ്രഭാഷകൻ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത വാദം മറ്റൊരാളുടെ തായി ഉദ്ധരിക്കൽ സാധാരണയാണ്. അപ്രകാരം ഗ്രന്ഥകർത്താവിന് ബന്ധമില്ലാത്തത് മറ്റൊരാളിൽ നിന്ന് ഉദ്ധരിക്കും. അപ്രകാരം എടുത്ത് ഉദ്ധരിക്കുക മാത്രമാണിവിടെ ഇമാം ഇബ്നു ഹജർ (റ) ചെയ്തത്.


*ആരാണ് ബഅ്ളുൽ ഹനാബിലത് ....?*


സാക്ഷാൽ ഇബ്നു തൈമിയ്യ .!

അദ്ദേഹത്തെ കുറിച്ച് അപ്രകാരം മഹാനവർകൾ പ്രയോഗിക്കാറുണ്ട്. തലപ്പാവിന്റെ വാലിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നിടത്ത് ഇബ്നു ഹജർ തങ്ങൾ പറയുന്നത് കാണാം. " തലപ്പാവിന്റെ വാൽ ചുമലുകൾക്കിടയിൽ തൂക്കിയിടുന്നതിന് "ബ അളുൽ ഹനാബിലത് " അവരുടെ പിഴച്ച വിശ്വാസത്തിനനുസരിച്ച ഒരു ന്യായം പറയുന്നുണ്ട്. സൂക്ഷിക്കണം. (തുഹ്ഫ 3/37)

ഇവിടെ ഉദ്ദേശം ഇബ്നു തൈമിയ്യ യാണ് ( ശർവാനി 3/37). മാത്രവുമല്ല, ഈ ആശയം ഇതേ വാചകത്തിൽ തന്നെ ഇബ്നു തൈമിയ്യ തന്റെ ഇഖ്തിളാഉ സ്വിറാത്വൽ മുസ്തഖീമിൽ (2/ 193) പറഞ്ഞതായി നമുക്ക് കാണാം. ഇത്രയും പ്രമാണ വിരുദ്ധമായ ആശയത്തിന്റെ അർത്ഥശൂന്യത ബോധ്യപ്പെടുത്തലാണ് ഇബ്നു ഹജർ തങ്ങളുടെ ലക്ഷ്യം. പറഞ്ഞ വ്യക്തി പറയപ്പെടാൻ മാത്രമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതാവം. ഇബ്നു തൈമിയ്യ പിഴച്ച വ്യക്തിയാണന്നത് ശക്തമായ ഭാഷയിൽ മറ്റു പലയിടങ്ങളിലും മഹാനവർകൾ വ്യക്തമാക്കിയതാണ് താനും.

നബി (സ) യെ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഇബ്നു തൈമിയ്യയുടെ വാദം ഖണ്ഡിച്ച് അവിടുന്ന് പറഞ്ഞു "നബി (സ) യുടെ ഖബർ സിയാറത്ത് സുന്നത്താണെന്നതിനെ ഇബ്നു തൈമിയ്യ നിരാകരിച്ചു എന്നതു കൊണ്ട് ആരും വഞ്ചിതാരാവരു ത്. കാരണം മഹാനായ ഇസ്സു ബ്നു ജമാഅത് (റ) പറഞ്ഞതു പോലെ അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണയാൾ. അയാൾ കാഫിറാണന്നു വരെ അനേകം പണ്ഡിത ന്മാർ പറഞ്ഞിട്ടുണ്ട്. നീതിയുക്തമായി അല്ലാഹു അദ്ദേഹത്തെ   കൈകാര്യം ചെയ്യുകയും, ഇസ്ലാമിക ശരീഅത്തിനെതിരെ അദ്ദേഹം ഉണ്ടാക്കിയ പുത്തൻ വാദങ്ങളേ സഹായിക്കുന്ന തന്റെ അനുയായികളെ പരാജയപ്പെടുത്തുകയും ചെയ്യട്ടെ.( ഹാശിയത്തുൽ ഈളാഹ്)

മഹാനവറുകൾ ഈ വിഷയം ഒരു ചോദ്യവും മറുപടിയുമായി അവതരിപ്പിക്കുന്നുണ്ട്.

നബി(സ)യുടെ ഖബർ സിയാറത്തും അതി നു വേണ്ടിയുള്ള യാത്രയും സുന്നത്താണ ന്നതിൽ ഇജ്മാഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയും? ഹമ്പലി മദ്ഹബിലെ പിൻഗാ മികളിൽ പെട്ട  ഇബ്നുതൈമിയ്യ  അവയെല്ലാം നിഷേധിക്കുന്നുണ്ട ല്ലോ?

 തന്റെ വാദത്തിനു പ്രമാണമായി ഇബ്നു തൈമിയ്യ ധാരാളം ന്യായം പറഞ്ഞിട്ടുണ്ട്. എന്നാൽ ആരും കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്തതാണ് അദ്ദേഹ ത്തിന്റെ ന്യായങ്ങൾ. മാത്രമല്ല തിരുനബി (സ) യെ സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് ഹറാമാണന്നും അതിൽ ഇജ്മാഉ ണ്ടെന്നും ആ യാത്രയിൽ ജംഉം ഖസ്റും അനുവദനീയമല്ലന്നും അയാൾ വാദിക്കു ന്നു.ഹമ്പലീ മദ്ഹബിൽ പെട്ട ചില  പിൻഗാമികൾ അദ്ദേഹത്തോട് പിന്തുടരുന്നുമുണ്ടല്ലോ?

മറുപടി: ആരാണ് ഇബ്നു തൈമിയ്യ? അദ്ദേഹം പരിഗണിക്കപ്പെടാനും അവലംബിക്കപ്പെടാനും അർഹനല്ല. അദ്ദേഹത്തിന്റെ മോശം വാക്കുകളും പ്രമാണങ്ങളുടെ ദുർവ്യാഖ്യാനവും കണ്ട് സസൂക്ഷമം നിരീക്ഷിച്ചറിഞ്ഞ നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിലെ അപകടവും തന്റെ തെറ്റായ ചിന്താധാരയും തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണദ്ദേഹം.നിന്ദ്യത യുടെ വസ്ത്രമാണ് അല്ലാഹു അദ്ദേഹത്തെ ധരിപ്പിച്ചത്. താൻ പടച്ചുണ്ടാക്കിയ അസത്യങ്ങൾ കാര്യങ്ങൾ കാരണം ലോകവിശ്വാസികളുടെ അവഗണന, നിസ്സാരത എന്നിവക്ക് അയാൾ അർഹനാവുകയും ചെയ്തു.

(അൽജൗഹറുൽ മുനള്വം )

ചുരുക്കത്തിൽ വഹാബികൾ കൊട്ടിഘോഷിക്കുന്ന ഈ ആശയം അവരുടെ സ്വന്തം നേതാവായ ഇബ്നു തൈമിയ്യയുടെത് തന്നെയാണ്. പക്ഷെ അദ്ദേഹത്തിന്റെ പേരിൽ അത് പറഞ്ഞാൽ വിശ്വാസികൾ തള്ളിക്കളയുമെന്നതു കൊണ്ട് മഹാനായ ഇബ്നു ഹജർ (റ) ന്റെ മറപറ്റി ഒളിച്ച് കടത്താനുള്ള ശ്രമമാണിത്.


*അലി (റ) ജാറം* *പൊളിക്കാൻ പറഞ്ഞോ.....?*


ജാറ വിരുദ്ധ പ്രചാരണത്തിനായി വഹാബികൾ ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണിത്. അലി (റ) ന്റെ ഹദീസ് നമുക്ക് വായിക്കാം. " അബുൽ ഹയ്യാജുൽ അസദി പറയുന്നു: അലി (റ) എന്നെ നിയോഗിച്ച് ഇപ്രകാരം പറഞ്ഞു " എല്ലാ പ്രതിമകളും തകർക്കണം, കൂർത്ത് നിൽക്കുന്ന ഖബറുകൾ നിരപ്പാക്കണം "

ഈ ഹദീസ് ഒരിക്കലും മഹാന്മാരുടെ ഖബ്ർ കെട്ടിപ്പൊക്കുന്നതിനെ കുറിച്ചല്ല.മറിച്ച് അവിശ്വാസികളുടെ ഖബ്റിനെ കുറിച്ചാണ്.

ഈ ഹദീസ് വിവരിച്ച് പണ്ഡിതർ ഇക്കാര്യം പറഞ്ഞിട്ടുണ്ട് " ഹദീസിൽ പരാമർശിച്ചത് അവിശ്വാസികളുടെ ഖബറിനെ കുറിച്ചാണ് എന്നത് വ്യക്തമാണ്. കാരണം പ്രതിമകളെ കുറിച്ചും ഹദീസ് പറയുന്നുണ്ട്. ഖബ്റിന്മേൽ കുരിശും മറ്റു പ്രതിമകളും സ്ഥാപിക്കൽ അവിശ്വാസികളുടെ പതിവായിരുന്നു. അപ്രകാരമുള്ള ശിർക്കിന്റെ അടയാളങ്ങൾ നീക്കം ചെയ്യലാണ് അലി (റ) ഉദ്ദേശിച്ചത്. "

(അൽജൗഹറുൽ ന്നഖിയ്യ്)

മഹാന്മാരുടെ ജാറം പൊളിക്കുന്നതിനെ കുറിച്ചല്ല അലി (റ) പറഞ്ഞത് എന്നത് വ്യക്തമായല്ലോ. വിമർശകർ പറയും പോലെ മഹാന്മാരുടെതാണ് എന്ന് വെച്ചാൽ, ഈ ജാറങ്ങളെല്ലാം ആരുടെ അനുമതിയോടെയായിരുന്നു കെട്ടിപ്പൊക്കിയത്..?

ഖബറിന്റെ ആകൃതിയെ കുറിച്ച് ഒരു ചർച്ചയുണ്ട്. അനുവദനീയമായ രണ്ട് രൂപങ്ങൾ . ഇന്ന് നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒട്ടകപൂഞ്ഞ പോലെ (മുസന്നം), നേർ നിരപ്പായത് (തസ്ത്വീഹ്). രണ്ടായാലും ഭൂമിയോടൊപ്പം നിരപ്പാക്കലല്ല ഉദ്ദേശം. ഏത് ഖബറും ഒരു ചാൺ ഉയർത്തണം. അലി (റ) ന്റെ ഹദീസിൽ പരാമർശിക്കുന്നത് മുസ്ലിമിന്റെ ഖബറാണ് എന്നഭിപ്രായപ്പെട്ട പണ്ഡിതരും ഉണ്ട്. അവരുടെ വീക്ഷണപ്രകാരം കൂർത്ത ശൈപ്പിൽ നിന്ന് അനുവദനീയമായ ആകൃതിയിലേക്ക് മാറ്റണം എന്നാണ്.

Saturday, June 17, 2023

സ്വാലിഹീങ്ങളെ കൊണ്ടു ബറക്കത്തെടുക്കൽ*

 


https://m.facebook.com/story.php?story_fbid=pfbid0LxgEKqd8UfXDmkT9B5CE3P4zZ36JHHMSs2TZrQVVQvPZXtDMfEvRGmDPgm3cw4jEl&id=100087448557819&mibextid=Nif5oz



*സ്വാലിഹീങ്ങളെ കൊണ്ടു ബറക്കത്തെടുക്കൽ*



* നബി സ്വ അല്ലാത്തവരെ കൊണ്ട് ബറക്കത്തടുക്കാൻ പാടില്ല എന്ന് ഇബ്നു ബത്താൽ റ പറഞ്ഞോ ?*


സ്വഹീഹുൽ ബുഖാരിയുടെ ശറ ഹിൽ ഇബ്ൻ ബത്വാൽ റ (വഫാത്ത്44 9 )പറയുന്നു. മുഹല്ലബ് റ പറഞ്ഞു . എല്ലാസ്വാലിഹീങ്ങൾ നിസ്കരിച്ച സ്ഥലം കൊണ്ടും ശ്രേഷ്ടന്മാർ സുജൂദ് ചെയ്ത സ്ഥലം കൊണ്ടു മെല്ലാം ബറക്കെത്തെടുക്കുന്നതിന്ന് ഈ ഹദീസ് തെളിവാണ്. ബറക്കെത്തെടുക്കാൻ വേണ്ടി സ്വാലിഹീങ്ങളെ ക്ഷണിക്കപെട്ടാൽ  സ്വീകരിക്കല്നും ഇത് തെളിവാണ് (ശറഹു സ്വഹീഹുൽ ബുഖാരി 2/77

1-«شرح صحيح البخاري» للإمام الكبير أبي الحسن ابن بطال (ت449)، قال (2/77): «قال المهلب: وفيه التبرك بمصلى الصالحين ومساجد الفاضلين. وفيه: أنه من دُعي من الصالحين إلى شيء يتبرك به منه، فله أن يجيب إذا أمن الفتنة من العُجب».


ഇബ്നു ബത്താൽ റ പറയുന്നു. സ്വാലിഹീങ്ങളുടെയും ശേഷ്ടന്മാരുടേയും സ്ഥലങ്ങൾ കൊണ്ട് ബറക്കെത്തെടുക്കൽ പണ്ട് മുതലേ പതിവുള്ളതാണ് (ശറഹുൽ ബുഖാരി 2/126)


وقال (2/126): «ولم يزل الناس يتبركون بمواضع الصالحين وأهل الفضل».


ഇബ്നു ബത്താൽ റ പറയുന്നു.

ഒരാൾ സ്വാലിഹീങ്ങൾ സുജൂദ് ചെയ്ത സ്ഥലത്തിൽ നിസ്കരിക്കാനും അത് കൊണ്ട് സുന്നത്ത് നിസ്കരിച്ചു ബറക്കത്തെടുക്കാനും ഉദേശിച്ചാൽ വാഹനം കെട്ടിയും മറ്റും അതിനെ കരുതൽ പറ്റുന്നതാണ് ഹദീസിൽ യാതൊരു വിരോധവുമില്ല.

ശറഹുൽ ബുഖാരി 3/178

وقال (3/178): «وأما من أراد الصلاة في مساجد الصالحين والتبرك بها متطوعًا بذلك، فمباحٌ له قصدُها بإعمال الـمَطِيّ وغيره، ولا يتوجه إليه النهيُ في هذا الحديث».

ഇബ്നു ബത്താൽ റ പറയുന്നു

ഏത് സ്വാലിഹീങ്ങളുടെ വസ്ത്രങ്ങൾ കൊണ്ടും ബറക്കത്തെടുക്കൽ ആവശ്യമാണ് എന്നതിനും അവരുടെ ജീവിതകാലത്തും മരണ ശേഷവും അത് കൊണ്ട് അല്ലാഹുവിലേക്ക തവസ്സുലാക്കണമെന്ന തിന്നും ഈ ഹദീസ് തെളിവാണ് (ശറഹുൽ ബുഖാരി 

9/100


وقال (9/100): «وفيه أنه ينبغي التبركُ بثياب الصالحين ويتوسلُ بها إلى الله في الحياة والممات». 

അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി


Friday, June 16, 2023

പുണ്യകർമത്തിൽ ളഈഫ് മുർസൽ മുൻഖതിഉ തുടങ്ങിയ ഹദീസ് കൊണ്ട് അമൽ ചെയ്യാവുന്നതാണ്

 


 *പുണ്യകർമത്തിൽ ളഈഫ് മുർസൽ മുൻഖതിഉ തുടങ്ങിയ ഹദീസ് കൊണ്ട് അമൽ ചെയ്യൽ സുന്നത്താണ് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചു*

ഇമാം നവവി ,ഇമാം സുയൂത്വി

رضي الله عنهم

https://m.facebook.com/story.php?story_fbid=pfbid0Ce672N5fqnEmxxEg8svUPWwnRbJ4boRNYzWnFPPmnM1aa4XeR21SNLKKSNx53hFhl&id=100087448557819&mibextid=Nif5oz



മലമൂത്രവിസർജനത്തിന് പോവുമ്പോൾ തല മറക്കൽ നല്ല തണന്ന ഹദീസ് ളഈഫ് ആണങ്കിലും .

 *പുണ്യകർമത്തിൽ ളഈഫ് മുർസൽ മുൻഖതിഉ തുടങ്ങിയ ഹദീസ് കൊണ്ട് അമൽ ചെയ്യാവുന്നതാണ് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചു*

ഇമാം നവവി رضي الله عنه

ശറഹുൽ മുഹദ്ധ ബ്



https://m.facebook.com/story.php?story_fbid=pfbid0oxDQhxjveLyeZasD3qLZorkFj6yQiDgJpkjEx72cTioNt5ZvQkksgSAEiZM7AB9dl&id=100087448557819&mibextid=Nif5oz

ഉള്ഹിയ്യത്ത് വിതരണം എങ്ങിനെ.. ? ആർക്കെല്ലാം.

 *ഉള്ഹിയ്യത്ത് വിതരണം എങ്ങിനെ.. ? ആർക്കെല്ലാം..*

നേർച്ച കൊണ്ടോ മറ്റോ നിർബന്ധമായ ഉള്ഹിയ്യത്ത് ഒരൽപവും ഉടമ എടുക്കാതെ പൂർണ്ണമായും ഫഖീർ മിസ്കീൻ എന്നിവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്.

സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് ഒരു പൊതിയെങ്കിലും അറുത്ത നാട്ടിലെ ഫഖീർ മിസ്കീ നിന് നൽകൽ നിർബന്ധവും ബാക്കി മുഴുവൻ ഉടമക്ക് എടുക്കൽ അനുവദനീയവുമാണെങ്കിലും ഉടമകൾ ഒരാളാണെങ്കിലും ഏഴാളാണെങ്കിലും അവർ എടുക്കുന്നത് മൂന്നിൽ ഒന്നിനേക്കാൾ കൂടാതിരിക്കൽ ഉത്തമമാണ്.സുന്നത്തായ ഉള്ഹിയ്യത് പാവങ്ങൾക്കും സമ്പന്നർക്കും കുടുംബങ്ങൾക്കും അല്ലാത്തവർക്കും  നൽകാവുന്നതാണ്. പൊതുവെ ദാനധർമ്മങ്ങളെല്ലാം വിശ്വാസികൾക്കും അവിശ്വാസികൾക്കും നൽകപ്പെടേണ്ടതും പുണ്യകരവുമാണെങ്കിലും ഉള്ഹിയ്യത്ത് പവിത്ര ബലിമാംസമാകയാൽ നൽകപ്പെടുന്നവർ വിശ്വാസികളാവൽ നിർബന്ധവും അവിശ്വാസികൾക്ക്  പച്ചയായോ വേവിച്ചതോ ദാനമായോ സൽക്കാരമായോ വിലക്ക് പകരമോ ഒരു വിധേനയും നൽകാൻ പാടില്ലാത്തതുമാണ്. ആകയാൽ പരിഗണിക്കപ്പെടേണ്ട അയൽവാസികളോ സുഹൃത്തുക്കളോ അവിശ്വാസികളാണെങ്കിൽ അവർക്ക് വേറെ മാംസം നൽകി സൗഹൃദം   നിലനിർത്തേണ്ടതുമാണ്. ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യരുതെന്ന നിയമം നിരുപാധികമല്ല. സുന്നത്തായ ഉള് ഹിയ്യത്തിൽ നിന്ന് ഫഖീർ മിസ്കീനിന്ന് നൽകൽ നിർബന്ധമായ ഒരു പൊതിയെങ്കിലും അറുത്ത നാട്ടിൽ നൽകപ്പെട്ടാൽ മറ്റു നാട്ടിലുള്ള ബന്ധുക്കൾക്കോ മറ്റോ നൽകുന്നതിന് വിരോധമില്ല.

സി.ടി.എ. സഖാഫി.  പൂങ്കുടി. 97 45 58 69 60.

ഉള്ഹിയ്യത്ത്_കേവലം_മാംസ_വിതരണമല്ല 1

 #ഉള്ഹിയ്യത്ത്_കേവലം_മാംസ_വിതരണമല്ല


പണം ചിലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്. പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനുള്ള അവസരവുമല്ല. നാട്ടിൽ ഒരു സ്ഥാനം നേടിയെടുക്കാനാണ് അറവ് നടത്തുന്നതെങ്കിൽ അതിന് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. ഏതൊരു അമലിനും നിയ്യത്ത് നന്നാവേണ്ടതുണ്ട്. ഉള്ഹിയ്യത്ത് ഒരു ഇബാദത്താണ്. ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. ഇല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ...


🔴മൃഗത്തെ കുറിച്ച് പറയുമ്പോൾ 'ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ്' എന്ന് തന്നെ പറയുക. മറിച്ച്, 'ഇതെന്റെ ഉള്ഹിയ്യത്താണ്' എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും. പിന്നെ അത് മുഴുവനും ഫഖീർ, മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും. തുഹ്ഫ 9/356.


🔴ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ, അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും നിയ്യത്ത് വെക്കുക. _തുഹ്ഫ 9/360._ അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ വകാലത്താക്കുക. തുഹ്ഫ 9/362.


🔵ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്. തുഹ്ഫ 9/346.


🔵മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ, മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്. തുഹ്ഫ 9/325.


🔵അറുക്കുന്നതിന്ന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക. തുഹ്ഫ 9/325.


🔵അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ട് പോവുക. തുഹ്ഫ 9/325.


🔵കഴുത്ത് ഖിബ്'ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക. തുഹ്ഫ 9/325.


🔴അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. പരിക്കേറ്റാൽ ആ മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. തുഹ്ഫ 9/353.


🔴സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വകാലത്താക്കുക. തുഹ്ഫ 9/362.


🔵അറുക്കുമ്പോൾ

بِسْمِ اللهِ الرَّحْمَنِ الرَّحِيمْ، اَللّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدْ

എന്ന് ചൊല്ലുക. തുഹ്ഫ 9/325,326.


🔵അറുക്കുന്നതിന് തൊട്ട് മുമ്പും അറുത്തതിന്റെ തൊട്ട് ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക. തുഹ്ഫ 9/326.


🔵തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം

اَللّهُمَّ هَذِهِ مِنْكَ، وَإِلَيْكَ، فَتَقَبَّلْ مِنِّي

എന്ന് ചൊല്ലുക. തുഹ്ഫ 9/326.


🔵പൂർണമായി ജീവൻ വേർപെടുന്നതിന്റെ മുമ്പ് മൃഗത്തെ ഇളക്കുകയോ, അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽ പൊളിക്കുകയോ ചെയ്യരുത്. തുഹ്ഫ 9/325.


🔵മൃഗത്തിന് പിടയാൻ വേണ്ടി വലത് കാൽ കെട്ടാതിരിക്കുക(നിർഭയം ഇല്ലെങ്കിൽ). അറവ് തെറ്റാതിരിക്കാൻ ബാക്കിയുള്ള കൈകാലുകൾ കെട്ടുകയും ചെയ്യുക. തുഹ്ഫ 9/325.


🔴സമൂഹ ഉള്ഹിയ്യത്താകുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിൻ്റെയും മൃഗത്തെ  നിർബന്ധമായും നിർണ്ണയിക്കുക. തുഹ്ഫ 9/349.


🔴സുന്നത്തായ ഉള്ഹിയ്യത്തിന്റെ ഒരു പൊതി മാംസമെങ്കിലും, നേർച്ചയാക്കിയ ഉള്ഹിയ്യത്തിന്റെ മുഴുവൻ ഭാഗവും  അറുത്ത നാട്ടിലെ ഫഖീർ മിസ്കീൻമാർക്ക് തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. ശർവാനി 9/365.


🔴ഉള്ഹിയ്യത്ത്  പ്രത്യേക ഇബാദത്തിൻ്റെ ഭാഗമായ പവിത്ര മാംസമാകയാൽ നൽകപ്പെടുന്നവർ മുസ്ലിം സഹോദരങ്ങളാവൽ നിർബന്ധമാണ്. പ്രത്യുത ഇതര സഹോദരസമുദായാംഗങ്ങൾക്ക് നൽകാൻ  ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക. തുഹ്ഫ 9/364.


🔴അറവോടു കൂടി ഉടമകളുടെ ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ തന്നെയും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്. തുഹ്ഫ 9/364.


🔴ഉള്ഹിയ്യത്ത് അറുത്തവർ അതിന്റെ തോൽ വിൽക്കൽ  വൻദോഷത്തിൽ പെട്ടതാണ്. സവാജിർ 1/346.


🔴'തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല' എന്ന ഹദീസും ശ്രദ്ധിക്കേണ്ടതാണ്. തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്. തോൽ, എല്ല്, കൊമ്പ് എന്നിവയൊന്നും അറവ് കൂലിയായി നൽകാനും പാടില്ല. തുഹ്ഫ 9/365.


(NB: 🔴ചുവപ്പ് ചിഹ്നം ശ്രദ്ധിക്കൽ നിർബന്ധമുള്ള കാര്യങ്ങളെയും 🔵നീല ചിഹ്നം  ശ്രദ്ധിക്കൽ നല്ലതായ കാര്യങ്ങളെയും സൂചിപ്പിക്കുന്നു.


✍ സി. ടി.അബ്ദുറഹ്മാൻ സഖാഫി. പൂങ്കുടി 

📞97 45 58 69 60


غَفَرَ اللهُ لَنَا وَلَهُ وَلِمَنْ رَتَّبَهَا وَنَشَرَهَاوَلِقُرَّاءِهَا وَلِوَالِدِينَا وَلأِسَاتِيذِنَا بِحَقِّ سَيِّدِنَا رَسُولِ اللهﷺ

ഉളുഹിയ്യത്ത് 2സ്ത്രീകൾക്കും ഉള്ഹിയ്യത്തോ

 🌼 *സ്ത്രീകൾക്കും ഉള്ഹിയ്യത്തോ..* 🌼 

മക്കളുടെ അഖീഖ അറവ് സുന്നത്താകുന്നത് അറവിനുള്ള സാമ്പത്തീക കഴിവുള്ള പിതാവിനാണ്. പിതാവുണ്ടെങ്കിൽ ഉമ്മക്ക്  മക്കളുടെ അഖീഖ അറവ് സുന്നത്തില്ല. എന്നാൽ ഉള്ഹിയ്യത്ത് അതിന് കഴിവുള്ള പുരുഷനും സ്ത്രീക്കും സുന്നത്താണ്.സ്ത്രീ കൈകാര്യങ്ങൾക്ക് പുരുഷനെ ഏൽപിക്കാവുന്നതാണ്.ഭർത്താവ് ഉള്ഹിയ്യത്തിൽ പങ്കെടുത്തത് കൊണ്ട് ഭാര്യക്ക് ഉള്ഹിയ്യത്തിൻ്റെ മാംസം കിട്ടും പുണ്യം കിട്ടുകയില്ല. സുന്നത്തായ ഉംറ അടക്കം ധാരാളം സാമ്പത്തിക പുണ്യകർമ്മങ്ങൾ നിർവ്വഹിക്കുന്ന സഹോദരിമാർ  ഇക്കാലത്ത് ഉള്ഹിയ്യത്തിൽ പങ്കെടുക്കൽ വിരളമായത് അറിയാത്തത് കൊണ്ടാണെങ്കിൽ ഈ അറിവ് ഷെയർ ചെയ്യപ്പെടേണ്ടതാണ്. 

സി.ടി.എ. സഖാഫി  മുദരിസ് മൈത്ര കുണ്ടുവഴി.

മുശ്രിക്കുകളുംശഫാഅത്തും

 ശഫാഅത്തും മുശ്രിക്കുകളും


മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശഫാഅത്ത് എതായിരുന്നുവെന്നു നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:


 وَأَنذِرْ‌هُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ‌ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ (غافر: ١٨)


"ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല".


പ്രസ്തുത വചനം വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:  


إن القوم كانوا يقولون في الأصنام : إنها شفعاؤنا عند الله ، وكانوا يقولون : إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله : ( من ذا الذي يشفع عنده إلا بإذنه ) [البقرة : 255] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله : ( ما للظالمين من حميم ولا شفيع يطاع )(التفسير الكبير: ٤٦٩/١٨)


നിശ്ചയം തങ്ങളുടെ വിഗ്രഹങ്ങൾ തങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ പറയുമായിരുന്നു.അല്ലാഹുവിന്റെ അനുവാദം കൂടാതെ തന്നെ വിഗ്രഹങ്ങൾ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് അവർ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് അവരുടെ വാദത്തെ ഇനിപ്പറയുന്ന വചനം കൊണ്ട് അല്ലാഹു ഖണ്ഡിച്ചത്.  "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർശ നടത്താനാരുണ്ട്?"(അൽബഖറ:255). വിഗ്രഹങ്ങൾ നടത്തുന്ന ശുപാർശക്ക് ഉത്തരം നൽകൽ അല്ലാഹുവിനു നിർബന്ധമാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു വെന്ന് മേൽ വചനം വ്യക്തമാക്കുന്നു. ഇത് ഒരു തരം ഒഴിപ്പെടലാണല്ലോ. അതിനാല "അക്രമകാരികൾക്ക്‌ ഉറ്റബന്ധുവായോ അനുസരിക്കപ്പെടുന്ന ശുപാർഷകനായോ ആരും തന്നെയില്ല" എന്ന വചനത്തിലൂടെ ആ വഴിപ്പെടലിനെ അല്ലാഹു നിഷേധിച്ചു. (റാസി: 18/469) .


ഇബ്നു തൈമിയ്യ തന്നെ പറയട്ടെ: 


الشفاعة المنفية هي الشفاعة المعروفة عند الناس عند الإطلاق، وهي أن يشفع الشفيع إلى غيره ابتداء، فيقبل شفاعته فأما إذا أذن له في أن يشفع فشفع ; لم يكن مستقلا بالشفاعة، بل يكون مطيعا له، أي تابعا له في الشفاعة، وتكون شفاعته مقبولة، ويكون الأمر كله للآمر المسئول، وقد ثبت بنص القرآن في غير آية : أن أحدا لا يشفع عنده إلا بإذنه، كما قال تعالى : { من ذا الذي يشفع عنده إلا بإذنه } وقال : { ولا تنفع الشفاعة عنده إلا لمن أذن له } وقال : { ولا يشفعون إلا لمن ارتضى } وأمثال ذلك، (مجموع فتاوى ابن تيمية: ٢٢/١)


(ഖുർആനിൽ) നിഷേധിച്ച ശുപാർശ നിരുപാധികം പറയുമ്പോൾ ജനങ്ങൾക്ക്‌ സുപരിചിതമായ ശുപാര്ശയാണ്. ഒരാള് മറ്റൊരാളോട് തുടക്കത്തിൽ(അനുവാദമില്ലാതെ) നടത്തുന്ന ശുപാർശയാണത്. അപ്പോൾ ശുപാർശകന്റെ ശുപാർശ അയ്യാൾ  സ്വീകരിക്കും. അതേസമയം ഒരാൾ മറ്റൊരാൾക്ക് ശുപാര്ശയ്ക്ക് അനുവാദം നൽകിയിട്ട് അയാള് നടത്തുന്ന ശുപാർശയിൽ അയാൾക്ക്‌ സ്വയം പര്യാപ്തതയില്ലല്ലോ. പ്രത്യുത ശുപാർശകൻ അനുവാദം നല്കുന്നവന് വഴിപ്പെടുകയാണ് ചെയ്യുന്നത്. അഥവാ ശഫാഅത്തിൽ ശുപാര്ഷകാൻ അനുവാദം നല്കിയവനോട് അനുധാവനം ചെയ്യുകയാണ് ചെയ്യുന്നത്. അവന്റെ ശുപാർശ സ്വീകരിക്കപ്പെടുകയും ചെയ്യും. കാര്യം മുഴുവനും ചോദിക്കപ്പെടുന്ന, ശുപാർശക്ക് നിര്ദേശം നല്കുന്നവനായിരിക്കും. അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നു ഒന്നിലധികം ആയത്തുകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ട കാര്യമാണ്. അല്ലാഹു പറയുന്നു: "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". (അൽബഖറ: 255) "അല്ലാഹു അനുവാദം നൽകിയവർക്കല്ലാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പ്രയോചനപ്പെടുകയില്ല", "അല്ലാഹു ത്രപ്തിപ്പെട്ടവര്ക്ക്  വേണ്ടി അല്ലാതെ അവർ (മലക്കുകൾ) ശുപാർശ പറയുകയില്ല". ഇതേ ആശയം കാണിക്കുന്ന മറ്റു ആയത്തുകളും കാണാം.(മജ്മൂഅ ഫതാവാ: 1/22)


അല്ലാഹു പറയുന്നു: 


مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ(البقر: ٢٥٥)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ?". 


ഈ ആയത്ത് വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു: 


وأما قوله : " من ذا الذي يشفع عنده إلا بإذنه " يعني بذلك : من ذا الذي يشفع لمماليكه إن أراد عقوبتهم إلا أن يخليه ، ويأذن له بالشفاعة لهم . وإنما قال ذلك - تعالى ذكره - لأن المشركين قالوا : ما نعبد أوثاننا هذه إلا ليقربونا إلى الله زلفى ! فقال الله - تعالى ذكره - لهم : لي ما في السماوات وما في الأرض مع السماوات والأرض ملكا ، فلا ينبغي العبادة لغيري ، فلا تعبدوا الأوثان التي تزعمون أنها تقربكم مني زلفى ، فإنها لا تنفعكم عندي ولا تغني عنكم شيئا ، ولا يشفع عندي أحد لأحد إلا بتخليتي إياه والشفاعة لمن يشفع له من رسلي وأوليائي وأهل طاعتي . (تفسير الطبري: ٣٩٥/٥)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?" എന്ന വചനം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് ശുപാർശ പറയാൻ അല്ലാഹു അനുവാദം നൽകുകയും അതിനു വേണ്ടി അവസരം നൽകുകയും ചെയ്താലല്ലാതെ, അല്ലാഹു ശിക്ഷിക്കാനുദ്ദേശിച്ചവരെ രക്ഷിക്കാൻ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?. അല്ലാഹു അപ്രകാരം ചോദിക്കാനുള്ള കാരണം മുശ്രിക്കുകളുടെ ഇനിപ്പറയുന്ന പ്രസ്താവനയാണ്. "ഞങ്ങൾ ഞങ്ങളുടെ ഈ വിഗ്രഹങ്ങൾക്ക് ആരാധിക്കുന്നത് അവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമാണ്". അപ്പോൾ അല്ലാഹു അവരോടു ഇപ്രകാരം പറഞ്ഞു: "ആകാശഭൂമികളിലുള്ളതും ആകാശഭൂമികളും എന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിനാല ഞാനല്ലാതവർക്ക് ആരാധിച്ചുകൂടാ. അതിനാല എന്നിലേക്ക്‌ അടുപ്പിക്കുമെന്ന് നിങ്ങൾ വാദിക്കുന്ന വിഗ്രഹങ്ങൾക്ക് നിങ്ങൾ ആരാധിക്കരുത്. കാരണം അവ എന്റെയടുത്ത് നിങ്ങള്ക്ക് പ്രയോചനം ചെയ്യുന്നതോ  എന്തെങ്കിലും ഐശ്വര്യമാക്കുകയോ ചെയ്യുകയില്ല. ഞാൻ അവസരം നല്കിയാലല്ലാതെ ഒരാളും ഒരാള്ക്കു വേണ്ടിയും  എന്റെ അടുക്കൽ ശുപാർശ പറയുകയുമില്ല. ശുപാർശ ചെയ്യുന്നവർ എന്റെ അമ്പിയാക്കളും ഔലിയാക്കലും എനിക്ക് വഴിപ്പെടുന്നവർക്കും മാത്രമാകുന്നു.  (ജാമിഉൽബയാൻ: 5/395) 


അല്ലാമ ആലൂസി എഴുതുന്നു: 


(منْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ) استفهام إنكاري، ولذا دخلت ((إِلَّا )) والمقصود منه بيان كبرياء شأنه تعالى، وأنه لا أحد يساويه أو يدانيه، بحيث يستقل أن يدفع ما يريده دفعا على وجه الشفاعة والاستكانة والخضوع، فضلا عن أن يستقل بدفعه عنادا أو مناصبة وعداوة، وفي ذلك تأييس للكافر، حيث زعموا أن آلهتهم شفعاء لهم عند الله تعالى(روح المعاني: ٣١٦/٢).



"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". ഇത് നിഷേധാത്മകമായ ചോദ്യമാണ്. അതുകൊണ്ടാണ് 'ഇല്ലാ' പ്രവേശിച്ചത്. ഇതിനാൽ ലക്ഷ്യമാക്കുന്നത് അല്ലാഹുവിന്റെ മഹാത്മ്യം വിശദീകരിക്കലും ശുപാര്ശയിലൂടെയോ വിനയപ്രകടനത്തിലൂടെയോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടി മാറ്റാൻ സ്വയം പര്യാപ്തയുള്ള, അല്ലാഹുവോട് തുല്ല്യമാക്കുന്നവരോ  അവനോടു അടുക്കുന്നവരോ ഇല്ലെന്ന് വിശദീകരിക്കലാണ്. മത്സരിച്ചോ ശത്രുതവെച്ചോ തർക്കിച്ചോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടിക്കളയാൻ സ്വയം പര്യാപ്തയുള്ളവരുണ്ടാകൽ പിന്നയല്ലേ. തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെയടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് വാദിച്ചിരുന്ന സത്യനിഷേധികളെ നിരാശപ്പെടുത്തുന്ന ചോദ്യമാണിത്. (റൂഹുൽ ബയാൻ: 2/316) .


അബൂഹയ്യാൻ(റ) പറയുന്നു: 


( من ذا الذي يشفع عنده إلا بإذنه ) كان المشركون يزعمون أن الأصنام تشفع لهم عند الله ، وكانوا يقولون : إنما نعبدهم ليقربونا إلى الله زلفى . وفي هذه الآية أعظم دليل على ملكوت الله ، وعظم كبريائه ، بحيث لا يمكن أن يقدم أحد على الشفاعة عنده إلا بإذن منه تعالى ، كما قال تعالى : ( لا يتكلمون إلا من أذن له الرحمن ) ودلت الآية على وجود الشفاعة بإذنه تعالى ، والإذن هنا معناه الأمر ، كما ورد " اشفع تشفع " أو العلم أو التمكين إن شفع أحد بلا أمر(التفسير الكبير المسمى البحر المحيط: ٣/١٠)



"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. നിശ്ചയമായും വിഗ്രഹങ്ങൾക്ക് ഞങ്ങളാരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയാണെന്ന്  പറയുമായിരുന്നു. 

      അല്ലാഹുവിന്റെ പരമാധികാരവും പ്രതാവ്പവും വിളിച്ചറിയിക്കുന്ന ഏറ്റവും വലിയ ആയാത്താണിത്. അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെ അടുക്കൽ ശുപാർശ ചെയ്യാൻ മുന്നോട്ട് വരാൻ ഒരാള്ക്കും സാധ്യമല്ലെന്നാനല്ലൊ ഇത് വ്യക്തമാക്കുന്നത്. "പരമകാരുണികൻ അനുവാദം നല്കിയവരല്ലാതെ സംസാരിക്കുകയില്ല" എന്ന് അല്ലാഹു പറഞ്ഞുവല്ലോ.

        അല്ലാഹുവിന്റെ അനുവാദത്തോടെ ശുപാർഷയുണ്ടെന്നു ഈ ആയത്ത് അറിയിക്കുന്നു. 'ഇദ്ന്' എന്നതിന്റെ ഇവിടുത്തെ അർഥം നിർദേശം എന്നാണു. "താങ്ങൾ ശുപാർശ ചെയ്തോളൂ, സ്വീകരിക്കാം" എന്ന ഹദീസിൽ വന്നിട്ടുണ്ടല്ലോ. അല്ലാഹുവിന്റെ നിർദേശമില്ലാതെ  ആരെങ്കിലും ശുപാർശ ചെയ്യുമെങ്കിൽ ഇദ്നിന്റെ അർഥം അറിവ് എന്നോ സൗകര്യം ചെയ്യുക എന്നോ ആണ്. (ബഹ്റുൽ മുഹീത്വ് : 10/3)


ഇബ്നുൽ ജൗസി(റ) പറയുന്നു: 


قوله تعال: (مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ) فيه رد على من قال: (مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ) (الزمر: ٣) 

(زاد المسير: ٢٦٠/١).


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?" എന്നത് 'വിഗ്രഹങ്ങൾ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ആരാധിക്കുന്നില്ല' എന്ന് പറഞ്ഞവരെ ഖണ്ഡിക്കുന്നതാണ് ഈ വചനം. (സാദുൽ മസീർ : 1/260) 


ഇമാം റാസി(റ) യുടെ വിശദീകരണം ശ്രദ്ദേഹമാണ്.


( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] (التفسير الكبير: ٤٤٨/٣)


"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).


ഇമാം ബൈളാവി(റ) എഴുതുന്നു:


 بيان لكبرياء شأنه سبحانه وتعالى، وأنه لا أحد يساويه أو يدانيه يستقل بأن يدفع ما يريده شفاعة واستكانة، فضلا عن أن يعاوقه عنادا أو مناصبة أي مخاصمة(بيضاوي: ٢٨٦/١)


അല്ലാഹുവിന്റെ പ്രതാപം വിവരിക്കുന്നതാണീ വചനം. ശുപാർശയിലൂടെയോ വിനയ പ്രകടനത്തിലൂടെയോ അല്ലാഹു ഉദ്ദേശിച്ച കാര്യം തട്ടിക്കളയാൻ സ്വയം പര്യാപ്തയുള്ള, അല്ലാഹുവോട് കിടപിടിക്കുന്നവരോ അവനോടു അടുത്തവരോ ഇല്ലെന്ന് ഇല്ലെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. മത്സരത്തിലൂടെയോ തർക്കത്തിലൂടെയോ അല്ലാഹുവിനു മുടക്കുണ്ടാക്കുന്നവരുണ്ടാകൽ പിന്നെയല്ലേ. (ബൈളാവി : 1/286)


അല്ലാമ നസഫി(റ) എഴുതുന്നു:


 ليس لأحد ان يشفع عنده إلا بإذنه، وهو بيان لملكوته وكبريائه، و أن أحدا لا يتمالك أن يتكلم يوم القيامة إلا إذا أذن له فى الكلام، وفيه رد لزعم الكفار أن الأصنام تشفع لهم(تفسير النسفي: ١٢٩/١)


അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാൻ ഒരാൾക്കും സാധിക്കില്ല. അല്ലാഹുവിന്റെ പരമാധികാരവും പ്രതാപവും വിശദീകരിക്കുന്നതാണീ വചനം. സംസാരിക്കാൻ അല്ലാഹു അനുവാദം നൽകിയാലല്ലാതെ അന്ത്യദിനത്തിൽ സംസാരിക്കാൻ ഒരാൾക്കും അധികാരമുണ്ടാവുകയില്ല. വിഗ്രഹങ്ങൾ തങ്ങൾക്കു ശുപാർശ  ചെയ്യുമെന്ന സത്യനിശേധിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണിത്. (നസഫി:1/129)


അല്ലാമ ഖാസിൻ എഴുതുന്നു: 


(مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ) أي بأمره، هذا استفهام إنكاري، والمعنى لا يشفع عنده أحد إلّا بأمره وإرادته، وذاك لأن المشركين زعموا أن الأصنام تشفع لهم، فأخبر أنه لا شفاعة لأحد عنده إلّا ما استثناه بقوله (إِلَّا بِإِذْنِهِ)، يريد بذلك شفاعة النبي صلّى الله عليه وسلّم وشفاعة بعض الأنبياء والملائكة وشفاعة المؤمنين بعضهم لبعض(تفسير الخازن: ٢٧٩/١)


"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൾ ശുപാർശ നടത്താനാരുണ്ട്?". അല്ലാഹുവിന്റെ നിർദേശവും ഉദ്ദേശ്യവും കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നാണ് ആയത്തിന്റെ താല്പര്യം. തങ്ങളുടെ വിഗ്രഹങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. അവരെ ഖണ്ഡിച്ചാണ് അല്ലാഹു അപ്രകാരം പറയുന്നത്. അതുകൊണ്ട് അല്ലാഹുവിന്റെ അനുവാദം കൂടാതെ അല്ലാഹുവിന്റെയടുത്ത് ഒരാളും  ശുപാർശ പറയുകയില്ലെന്നു അല്ലാഹു പറഞ്ഞു. അല്ലാഹുവിന്റെ അനുവാദത്തോടെ ശുപാർശ പറയുന്നവർ നബി(സ)യും അമ്പിയാക്കളും  മലക്കുകളും വിശ്വാസികളുമാണ്. (ഖാസിൻ:1/279)  


ഇമാം റാസി (റ) പറയുന്നു:  


وتلك الصفات التي تخيلوها في أصنامهم أنها تضر وتنفع وتشفع عند الله بغير إذنه .(التفسير الكبير: ٢٧٢/٨)


മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങളിൽ സങ്കൽപ്പിച്ചിരുന്ന കഴിവുകള അല്ലാഹുവിന്റെ അനുവാദം കൂടാതെ അവ ഉപകാരവും ഉപദ്രവവും അല്ലാഹുവിന്റെ അടുക്കൽ ശുപാര്ഷയും ചെയ്യുമെന്നതാണ്. (അത്തഫ്സീറുൽ കബീർ: 8/272)


അല്ലാമ ഇബ്നു കസീർ എഴുതുന്നു: 


وأخبر أن الملائكة التي في السموات من الملائكة المقربين وغيرهم كلهم عبيد خاضعون لله، لا يشفعون عنده إلا بإذنه لمن ارتضى، وليسوا عنده كالأمراء عند ملوكهم يشفعون عندهم بغير إذنهم، فيما أحبه الملوك وأبوه(تفسير ابن كثير: ٨٥/٧)


അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരും അല്ലാത്തവരുമായ ആകാശലോകത്തുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവന്ന് വിനയം കാണിക്കുന്നവരുമാണ്. അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെയടുക്കൽ അവർ ശുപാർശ പറയുകയില്ല. അവരും അല്ലാഹുവും തമ്മിലുള്ള ബന്ധം രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല. മന്ത്രിമാര് രാജാക്കന്മാരുടെയടുത്ത്  അവരുടെ അനുവാദം കൂടാതെ ശുപാർശ പറയുമല്ലോ. രാജാക്കന്മാർ ഇഷ്ടപ്പെടുന്നതിലും വിസമ്മതിക്കുന്നതിലും അവർ ശുപാർശ പറയുമല്ലോ. (ഇബ്നു കസീർ: 7/85)


ഇബ്നു തൈമിയ്യ തന്നെ പറയട്ടെ: 


فالمشركون أثبتوا الشفاعة التي هي شرك ; كشفاعة المخلوق عند المخلوق كما يشفع عند الملوك خواصهم لحاجة الملوك إلى ذلك فيسألونهم بغير إذنهم وتجيب الملوك سؤالهم لحاجتهم إليهم فالذين أثبتوا مثل هذه الشفاعة عند الله تعالى مشركون كفار ; لأن الله تعالى لا يشفع عنده أحد إلا بإذنه ولا يحتاج إلى أحد من خلقه بل من رحمته وإحسانه إجابة دعاء الشافعين وهو سبحانه أرحم بعباده من الوالدة بولدها(مجموع فتاوى ابن تيمية: ٤٧٨/٥)


സൃഷ്ടി സൃഷ്ടിയുടെ അടുക്കൽ ശുപാർശ ചെയ്യുന്നതുപോലെ ശിർക്കായ ശഫാഅത്താണ് മുശ്രിക്കുകൾ സ്ഥാപിച്ചത്.  രാജാക്കന്മാരുടെ അടുത്ത് അവരുടെ പ്രത്യേകക്കാർ ശുപാർശ പറയാറുണ്ടല്ലോ. അതുപോലെയുള്ള ശുപാർശയാണ് മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയത്. രാജാക്കന്മാർക്ക് അതിലേക്കു ആവശ്യമുണ്ട്. അതിനാൽ രാജാക്കന്മാരുടെ അനുവാദം കൂടാതെ തന്നെ അവർ ശുപാർശ പറയും. രാജാക്കന്മാർക്ക് അവരിലേക്ക്‌ ആവശ്യമുള്ളതിനാൽ അവരുടെ ശുപാർശക്ക് രാജാക്കന്മാർ ഉത്തരം നല്കുകയും ചെയ്യും. ഇതുപോലുള്ള ശുപാർശ അല്ലാഹുവിന്റെയടുത്ത് സ്ഥിരപ്പെടുത്തിയവർ മുശ്രിക്കുകളും കാഫിറുകളുമാണ്.  കാരണം അല്ലാഹുവിന്റെയടുക്കൽ അവന്റെ അനുവാദം കൂടാതെ ഒരാളും ശുപാർശ പറയുകയില്ല. അവന്റെ സൃഷ്ടികളിൽ ഒരാളിലേക്ക് അവൻ ആവഷ്യമാകുകയുമില്ല. പ്രത്യുത ശുപാർശകരുടെ പ്രാർഥനക്കുത്തരം നല്കുകയെന്നത് അവന്റെ കാരുണ്യത്തിന്റെയും ഗുണത്തിന്റെയും ഭാഗമാണ്. ഒരു മാതാവ് തന്റെ കുഞ്ഞിനോട് കാണിക്കുന്ന കാരുണ്യത്തേക്കാൾ  കൂടുത അല്ലാഹു തന്റെ അടിമകളോട് കാരുണ്യം കാണിക്കുന്നവനാണ്.(മജ്മൂഅ ഫതാവാ: 5/478).


സൂറത്തുൽബഖറ 254-ആം വചനം വിശദീകരിച്ച് അബൂഹയ്യാൻ(റ) എഴുതുന്നു:


والمعنى أن انتداب الشافع وتحكمه على كره المشفوع عنده لا يكون يوم القيام ألبتة ، وأما الشفاعة التي توجد بالإذن من الله تعالى فحقيقتها رحمة الله ، لكن شرف تعالى الذي أذن له في أن يشفع(التفسير الكبير المسمى البحر المحيط: ٧/٣)


ശഫാഅത്തില്ലെന്ന് പറഞ്ഞതിനർത്ഥം ആരോട് ശുപാർശ ചെയ്യപ്പെടുന്നുവോ അയാൾക്ക്‌ വെറുപ്പുണ്ടായിരിക്കെ അയാളോട് സമ്മർദ്ദം ചെലുത്തുന്ന രൂപത്തിലുള്ള ശുപാർശ അന്ത്യദിനത്തിൽ തീരെയില്ലെന്നാണ്. അതേസമയം അല്ലാഹുവിന്റെ അനുമതിയോടുകൂടി നടക്കുന്ന ശുപാർശയുടെ യാഥാർത്ഥ്യം അല്ലാഹുവിന്റെ റഹ്മത്താണ്. എങ്കിലും ശുപാർശ പറയാൻ അല്ലാഹു അനുമതി നൽകിയവരെ അല്ലാഹു പ്രത്യേകം ആദരിച്ചുവെന്നു മാത്രം.(അൽബഹ്റുൽ മുഹീത്വ്: 3/7)


عن عمر رضي الله عنه أنه جاء إلى الحجر الأسود فقبله فقال: ((إني أعلم أنك حجر لا تضر ولا تنفع، ولولا أني رأيت النبي صلى الله عليه وسلم يقبلك ما قبلتك)).(بخاري: ١٤٩٤)


ഉമറി(റ) ൽ നിന്ന് നിവേദനം: അദ്ദേഹം ഹജറുൽ അസ് വദിന്റെ  അടുത്തേക്ക്‌ വന്നു അതിനെ ചുംബിച്ച് ഇപ്രകാരം പറഞ്ഞു: "നിശ്ചയം നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി(സ) നിന്നെ ചുംബിക്കുന്നതായി ഞാൻ കണ്ടിരുന്നില്ലായെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമയിരുന്നില്ല". (ബുഖാരി: 1494).


ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:


قوله : ( لا تضر ولا تنفع ) أي إلا بإذن الله ، وقد روى الحاكم من حديث أبي سعيد أن عمر لما قال هذا قال له علي بن أبي طالب : إنه يضر وينفع ، وذكر أن الله لما أخذ المواثيق على ولد آدم كتب ذلك في رق ، وألقمه الحجر ، قال : وقد سمعت رسول الله صلى الله عليه وسلم يقول : يؤتى يوم القيامة بالحجر الأسود وله لسان ذلق يشهد لمن استلمه بالتوحيد (فتح الباري شرح صحيح البخاري: ٢٥٥/٥)


"നീ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല" എന്ന് ഉമർ(റ) പറഞ്ഞതിനർത്ഥം അല്ലാഹുവിന്റെ അനുവാദമില്ലാതെ  ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ലെന്നാണ്. കാരണം അബ്ബൂസഈദി(റ) ൽ നിന്ന് ഹാകിം(റ) നിവേദനം ചെയ്ത ഹദീസിലിങ്ങനെ കാണാം: ഉമർ(റ) ഇപ്രകാരംപ്രസ്താവിച്ചപ്പോൾ അലി(റഅദ്ദേഹത്തോട് പറഞ്ഞു: "നിശ്ചയം ഹജറുൽ അസ് വദ് ഉപകാരവും ഉപദ്രവവും ചെയ്യും". എന്നിട്ട് അലി(റ) ഇപ്രകാരം വിശദീകരിച്ചു: അല്ലാഹു മനുഷ്യരോട് കരാർ ചെയ്തപ്പോൾ അതൊരു തോൽക്കഷ്ണത്തിലെഴുതി ഹജറുൽ അസ് വദിൽ നിക്ഷേപിച്ചു. അലി(റ) പറയുന്നു: നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുന്നത് ഞാൻ കേട്ടു. "അന്ത്യദിനത്തിൽ അല്ലാഹു ഹജറുൽ അസ് വദിനെ കൊണ്ട് വരും. സ്ഫുടമായ ഭാഷയിൽ സംസാരിക്കുന്ന നാവ് അതിനുണ്ടാകും. അതിനെ ചുംബിച്ചവർക്കെല്ലാം തൗഹീദ് കൊണ്ട് അത് സാക്ഷ്യം വഹിക്കും". (ഫത് ഹുൽ ബാരി:5/255).


അപ്പോൾ ഹജറുൽ അസ് വദ്  അല്ലാഹുവിന്റെ അനുവാദം കൂടാതെ(സ്വയം) ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നാണ് ഉമർ(റ) പ്രസ്ഥാപിച്ചതെന്നു വ്യക്തം. അദ്ദേഹം അപ്രകാരം പ്രസ്ഥാപിക്കാനുള്ള കാരണം ഇമാം ത്വബ് രി(റ) വിശദീകരിക്കുന്നതിങ്ങനെ:   


قال الطبري : إنما قال ذلك عمر لأن الناس كانوا حديثي عهد بعبادة الأصنام فخشي عمر أن يظن الجهال أن استلام الحجر من باب تعظيم بعض الأحجار كما كانت العرب تفعل في الجاهلية فأراد عمر أن يعلم الناس أن استلامه اتباع لفعل رسول الله -صلى الله عليه وسلم- لا لأن الحجر ينفع ويضر بذاته كما كانت الجاهلية تعتقده في الأوثان(فتح الباري: ٢٥٥/٥)


 ഉമർ(റ) അപ്രകാരം പ്രസ്ഥാപിച്ചത് ജനങ്ങള് വിഗ്രഹാരാധനകൊണ്ട് കാലമടുത്തവരായിരുന്നതിനാൽ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് ചില കല്ലുകളെ ആദരിക്കുന്നതിന്റെ ഭാഗമാണെന്ന് വവരമില്ലാത്തവർ ധരിക്കുമോ എന്ന് ഭയപ്പെട്ടതിനാലാണ്. ജാഹിലിയ്യത്തിൽ അറബികൾ  അങ്ങനെ ചെയ്തിരുന്നുവല്ലോ. അതിനാല ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് റസൂലുല്ലാഹി (സ) യോടുള്ള അനുധാവനത്തിന്റെ പേരില് മാത്രമാണെന്നും ഹജറുൽ അസ് വദ് സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യുന്നത്കൊണ്ടല്ലെന്നും ജനങ്ങളെ പഠിപ്പിക്കാൻ ഉമർ(റ) ഉദ്ദേശിച്ചു.ജാഹിലിയ്യത്ത് വിഗ്രഹങ്ങളെ കുറിച്ച് വിശ്വസിച്ചിരുന്നത് അവ സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്നായിരുന്നുവല്ലോ.(ഫത് ഹുൽ ബാരി: 5/255)

    ചുരുക്കത്തിൽ അല്ലാഹുവിന്റെ അനുവാദമോ നിര്ടെശാമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ ആരെങ്കിലും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുമെന്ന വിശ്വാസം ശിർക്കാണ്‌. തങ്ങളുടെ ദൈവങ്ങളെ കുറിച്ച് ഇവര തങ്ങളുടെ ശുപാർഷക്കാരാണെന്ന് പറഞ്ഞിരുന്ന മുശ്രിക്കുകളുടെ വിശ്വാസം ഇതായിരുന്നു. "അവന്റെയടുക്കൾ  അവന്റെ അനുവാദം കൂടാതെ ശുപാർശ പറയുന്നവരാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചത് ആ വിശ്വാസത്തെയാണ്.  

       എന്നാൽ സുന്നികൾക്ക് ഈ വിശ്വാസമില്ല. അമ്പിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും അല്ലാഹുവിന്റെ അനുവാദമോ നിർദ്ദേശമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കുന്നില്ല. എന്നിരിക്കെ മുശ്രിക്കുകളോട് തുല്യരായി സുന്നികളെ കാണുന്ന പുത്തൻ വാദികളുടെ നയം അബദ്ദവും പ്രമാണ വിരിദ്ദവും തികഞ്ഞ വിവരക്കേടും സത്യാ വിരുദ്ദവും ക്രൂരതയുമാണ്. 

      മുശ്രിക്കുകളിൽ അധികപേരും മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കലാണെന്നും  അവർ തങ്ങൾക്കു വേണ്ടി പിതാവായ അല്ലാഹുവിന്റെ അടുക്കൽ അനുവാദമോ നിർദ്ദേശമോ കൂടാതെ ശുപാർശ പറയുമെന്നും വിശ്വസിച്ചവരായിരുന്നു. ഇക്കാര്യം പ്രമാണബദ്ദമായി നേരത്തെ സുന്നി സോണ്കാൽ ബ്ലോഗ്സിലൂടെ വിവരിച്ചതാണ്. മറ്റൊരു വിഭാഗം തങ്ങളുടെ ദൈവങ്ങൾക്ക് ദേവസഭയിലെ അംഗങ്ങളാണെന്നും ദേവസഭയിലെ അധ്യക്ഷനായ പരമേശ്വരന്റെ അടുക്കൽ അവന്റെ അനുവാദമോ നിർദേശമോ  കൂടാതെ ശുപാർശ പറയുമെന്ന് വിശ്വസിച്ചവരായിരുന്നു. ഇരുവിഭാഗത്തെയും ശക്തുയുക്തം ഖണ്ഡിച്ചുകൊണ്ടാണ്  "അല്ലാഹിവിന്റെ ഇദ്ന് കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്ന് അല്ലാഹു ചോദിച്ചത്.


പ്രവാചക കീർത്തനങ്ങൾ അഥവാ മദ്.ഹു റസൂൽ

=============================================

പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു നബി(സ)യെ പുകഴ്ത്തി പറഞ്ഞതായി കാണാം. ഒരു ഉദാഹരണം മാത്രം.

وَرَ‌فَعْنَا لَكَ ذِكْرَ‌كَ

‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’


ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്:

واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره


‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’


أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي

‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും. അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും. അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’


فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة


ഇമാം റാസി(റ) പറയുന്നത് കാണുക:


فَالْقُرَّاءُ يَحْفَظُونَ أَلْفَاظَ مَنْشُورِكَ، وَالْمُفَسِّرُونَ يُفَسِّرُونَ مَعَانِيَ فُرْقَانِكَ، وَالْوُعَّاظُ يُبَلِّغُونَ وَعْظَكَ/ بَلِ الْعُلَمَاءُ وَالسَّلَاطِينُ يَصِلُونَ إِلَى خِدْمَتِكَ، وَيُسَلِّمُونَ مِنْ وَرَاءِ الْبَابِ عَلَيْكَ، وَيَمْسَحُونَ وُجُوهَهُمْ بِتُرَابِ رَوْضَتِكَ، وَيَرْجُونَ شَفَاعَتَكَ، فَشَرَفُكَ بَاقٍ إِلَى يَوْمِ القيامة.

‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു. വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു. അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറു റാസി)

Wednesday, June 14, 2023

സ്വലാഹിയുടെ അന്ത്യോപദേശം *ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടു

 സ്വലാഹിയുടെ അന്ത്യോപദേശം

*ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.*

✍️aslamsaquafi payyoli


ഡോ: കെ കെ സകരിയ്യ സ്വലാഹിയുടെ ദർസുകളിൽ നിന്ന് എന്ന തലവാചകത്തിൽ സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങൾ അൽ ഇസ്‌ലാഹ് മാസിക പുറത്ത് വിട്ടിരുന്നു. ഈ ഉപദേശത്തിലാണ്  പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും സ്വലാഹി പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:


"നാം സലഫികൾ ആണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.

2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്ത് അല്ല; ഗൾഫ് സലഫിസം ആണ്. അത് അന്ധവിശ്വാസവും കുറാഫാത്തും ആണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റഷീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.  സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."

(അൽ ഇസ്‌ലാഹ് മാസിക

2022 നവംബർ പേ: 13)


വക്കം മൗലവിയും കെ.എം മൗലവിയും കൊണ്ട് വന്ന റശീദ് രിളയുടെ വാദഗതികൾ പിഴച്ചതാണെന്ന് മനസിലാക്കാൻ സ്വലാഹിക്ക് സാധിച്ചെങ്കിലും മറ്റൊരു ബിദഈ കേന്ദ്രത്തിലായി അയാൾ ചെന്ന് വീണത്.