Wednesday, August 10, 2022

പ്രവാചകന്റെ കുല മഹിമയും വിമർഷകന്റെ പൊള്ളത്തരവും

 *പ്രവാചകന്റെ കുല മഹിമയും വിമർഷകന്റെ പൊള്ളത്തരവും*




*അസ്‌ലം പരപ്പനങ്ങാടി*




ഇസ്ലാമിന്റെ മാനവികതയും മഹത്വവും മനസ്സിലാക്കി കൊണ്ടും എകദൈവ വിശ്വാസത്തിന്റെ സത്യസദ്ധത ഇസ്ലാമിൽ മാത്രമേ ഉള്ളു എന്നും പരിശുദ്ധ പ്രവാചകന്മാർ ലോകത്ത് പഠിപിച്ച ഏക ദൈവ വിശ്വാസം ഇസ്ലാമിന്റെതാണന്നും ത്രിയേകത്വവും മറ്റും പിന്നീട് ക്രസ്തുമതത്തിൽ പോപ്പുമാർ  കടത്തി കൂട്ടിയതാണന്നും മനസ്സിലാക്കിയ ധാരാളം പേർ ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ ക്രൈസ്തവ പുരോഹിതന്മാർ വിറളി പിടിച്ചു ഇസ് ലാമിനേയും പ്രവാചകനേയും താറടിക്കാൻ ശ്രമിച്ചു കൊണ്ടും പല ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടും കള്ളത്തരങ്ങൾ പടച്ചു വിട്ടും ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് പിടിച്ചു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.




അതിന്റെ ഭാഗമായി പ്രവാചകന്റെ തറവാടിനെ ചോദ്യം ചെയ്തു കൊണ്ട് ക്രൈസ്തവ പുരോഹിതന്മാർ ഇന്നയിച്ച ആരോപണങ്ങൾക് മറുപടി പറയുകയാണ് ഈ ലേഖനത്തിൽ.


*ആരോപണം*


ഹംസ (റ) യുടെ ഉമ്മ ഹാലയെ അബ്ദുൽ മുത്വലിബ് വിവാഹം ചെയ്തതും നബി (സ്വ) യുടെ പിതാവ് അബ്ദുല്ലഹ് ആമിന ബീവിയെ വിവാഹം ചെയ്തത് ഒരേ സമയത്താണന്ന് ചില ചരിത്ര ഗ്രദ്ധങ്ങളിൽ ഉണ്ടായിരിക്കെ ഹംസ (റ ) നേക്കാൾ നബി (സ്വ) ക്ക് രണ്ട് വയസ് താഴെയായിരുന്നു എന്ന് എങ്ങനെ പറയും '


*മറുപടി*


നബി (സ്വ) ജനിക്കുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ഹംസ (റ ) ജനിച്ചത് എന്ന് ഇബ്ന് ഹജർ( റ ) യുടെ അൽ ഇസ്വാബ 353/1 ലും


ميلاد حمزة: ولد حمزة بن عبدالمطلب قبل النبي صلى الله عليه وسلم بسنتين، وقيل: بأربع سنوات؛ (الإصابة لابن حجر العسقلاني، جـ1، صـ353).


ഇബ്നു സഅദിന്റെ തന്നെ ത്വബഖാതിലും ഇത് കാണാവുന്നതാണ്


ഹിജ്റ 3ൽ ഉഹ്ദ് യുദ്ധം നടക്കുമ്പോൾ നബി (സ്വ) ക്ക് 56 വയസാണ്


ഹംസ( റ )ഉഹ്ദിൽ ശഹീദാവുമ്പോൾ 59 വയസ് ആണ്


നബി (സ്വ) യേക്കാൾ ഹംസ (റ )വിന് കൂടുതൽ പ്രയാമുണ്ട് 


ത്വബബാത് ഇബ്ന് സഅദ് 3/6

وقتل رحمه الله يوم أحد على رأس اثنين وثلاثين شهرا من الهجرة وهو يومئذ بن تسع وخمسين سنة كان أسن من رسول الله صلى الله عليه وسلم بأربع سنين


؛ (الطبقات الكبرى لابن سعد، جـ3، صـ6).



അബ്ദുല്ലാഹ് മരണപെട്ടപ്പോൾ തിരു നബി സ്വ  യെ ആമിനാ ബീവി ഗർഭത്തിലായിരുന്നു എന്ന് ചരിത്ര ഗ്രന്തങ്ങളിൽ കാണാം

ഇതിൽ നിന്ന് അബ്ദുല്ലാഹ് മരിച്ചതിന് ശേഷം 2 / 4 - വർശത്തിന് ശേഷമാണ് തിരുനബി ജനിച്ചത് എന്ന വാദം പൊളിഞ്ഞ് പോളിസാവുകയാണ്.


അബ്ദുല്ലാഹ് മരണപെട്ടപ്പോൾ തിരു നബി സ്വ  യെ ആമിനാ ബീവി ഗർഭത്തിലായിരുന്നു എന്ന് പറയുന്ന ഗ്രന്തങ്ങൾ .

1:ത്വബഖാത്ത് ഇബ്നു സഅദ് 1/80

2:താരീഖ് ത്വബരി 1 / 579

3:സീറത്ത് ഇബ്ന് ഹിശാം 1/158

4:അൽ ഇസ്വാബ

5:അൽമവാഹിബു

   ല്ലദുന്നിയ്യ       70

6:സീറത്തുൽ ഹലബിയ്യ

 7:സുബുലുൽ ഹുദാ വ

    റശാദ് 331

8:ഉയൂ നുൽ അസർ

 1/38

താഴെ ഉദ്ധരണികൾ വായിക്കുക

1-وفي طبقات أبن سعد 80/1


و رسول الله. ص

الله - صلى الله عليه وسلم - يومئذ حمل. ولعبد الله يوم توفي خمس وعشرون سنة

قال محمد بن عمر الواقدي: هذا هو أثبت الأقاويل والرواية في وفاة عبد الله بن عبد المطلب وسنه عندنا.

.......

2-وفي تاريخ الطبري 579/1

قال ابن إسحاق) هلك عبد الله بن عبد المطلب أبو رسول الله صلى الله عليه وسلم وأم رسول الله آمنة بنت وهب بن عبد مناف بن زهرة حامل به *

.....


3-وفي سيرة أبن هشام158/1


مَوْتُ عَبْدِ اللَّهِ ]

ثُمَّ لَمْ يَلْبَثْ عَبْدُ اللَّهِ بْنُ عَبْدِ الْمُطَّلِبِ ، أَبُو رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنْ هَلَكَ ، وَأُمُّ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَامِلٌ بِهِ .

......

4-وفي السيرة الحلبية 


باب وفاة والده

عن ابن إسحاق: لم يلبث عبد الله بن عبد المطلب أن توفي وأم رسول الله ﷺ حامل به: أي كما عليه أكثر العلماء () وصححه الحافظ الدمياطي، وسيأتي في بعض الروايات ما يدل على أن ذلك من علامات نبوته في الكتب القديمة قيل وإن موت والده كان بعد أن تم لها من حملها شهران


..............


5=وفي البداية والنهاية 



وَقَدْ تَقَدَّمَ الْحَدِيثُ الْمَرْوِيُّ مِنْ طَرِيقٍ جَيِّدٍ أَنَّهُ قَالَ عَلَيْهِ الصَّلَاةُ وَالسَّلَامُ وُلِدْتُ مِنْ نِكَاحٍ لَا مِنْ سِفَاحٍ .



وَالْمَقْصُودُ أَنَّ أُمَّهُ حِينَ حَمَلَتْ بِهِ تُوُفِّيَ أَبُوهُ عَبْدُ اللَّهِ وَهُوَ حَمْلٌ فِي بَطْنِ أُمِّهِ ، عَلَى الْمَشْهُورِ قَالَ مُحَمَّدُ بْنُ سَعْدٍ : حَدَّثَنَا مُحَمَّدُ بْنُ عُمَرَ هُوَ الْوَاقِدِيُّ حَدَّثَنَا مُوسَى بْنُ عُبَيْدَةَ الرَّبَذِيُّ وَعَنْ مُحَمَّدِ بْنِ كَعْبٍ وَحَدَّثَنَا سَعِيدُ بْنُ أَبِي زَيْدٍ عَنْ أَيُّوبَ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ قَالَا : خَرَجَ عَبْدُ اللَّهِ بْنُ عَبْدِ الْمُطَّلِبِ إِلَى الشَّامِ إِلَى غَزَّةَ......


فَوَجَدَ عَلَيْهِ عَبْدُ الْمُطَّلِبِ وَإِخْوَتُهُ وَأَخَوَاتُهُ وَجْدًا شَدِيدًا ، وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَئِذٍ حَمْلٌ ، وَلِعَبْدِ اللَّهِ بْنِ عَبْدِ الْمُطَّلِبِ يَوْمَ تُوُفِّيَ خَمْسٌ وَعِشْرُونَ سَنَةً .


وَقَالَ مُحَمَّدُ بْنُ سَعْدٍ : وَالْأَوَّلُ أَثْبَتُ ؛ أَنَّهُ تُوُفِّيَ ، وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَمْلٌ . وَقَالَ الزُّبَيْرُ بْنُ بَكَّارٍ حَدَّثَنِي مُحَمَّدُ بْنُ حَسَنٍ عَنْ عَبْدِ السَّلَامِ عَنِ ابْنِ خَرَّبُوذَ قَالَ : تُوُفِّيَ عَبْدُ اللَّهِ بِالْمَدِينَةِ ، وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ابْنُ شَهْرَيْنِ .....

وَالَّذِي رَجَّحَهُ الْوَاقِدِيُّ ، وَكَاتِبُهُ الْحَافِظُ مُحَمَّدُ بْنُ سَعْدٍ أَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ ، تُوُفِّيَ أَبُوهُ وَهُوَ جَنِينٌ فِي بَطْنِ أُمِّهِ


6=وفي المواهب اللدنية70


ولما تم لها من حملها شهران توفى عبد الله، وقيل: توفى وهو فى المهد، قاله الدولابى «1» .

وعن ابن أبى خيثمة: وهو ابن شهرين.


وقيل: وهو ابن سبعة. وقيل: وهو ابن ثمانية وعشرين شهرا.


والراجح المشهور: الأول.


وفي 

7=عيون الأثر 1/38


ذكر وفاة عبد الله بن عبد المطلب) قال ابن إسحاق ثم لم يلبث عبد الله بن عبد المطلب أن هلك وأم رسول الله صلى الله عليه وسلم حامل به. هذا قول ابن إسحاق. وغيره يقول إن رسول الله صلى الله عليه وسلم كان في المهد حتى توفى أبوه، رويناه عن الدولابي. وذكر ابن أبي خيثمة انه كان ابن شهرين وقيل ابن ثمانية وعشرين شهرا. 


8= ولعبد الله بن عبد المطلب يوم توفي خمس وعشرون سنة (.سبل الهدي والرشاد 331 )


.....................................



ഹംസ (റ) യുടെ ഉമ്മയുടേയും നബി(സ്വ ) യുടെ ഉമ്മയുടേയും വിവാഹം  ഒരു ദിവസമായിരുന്നു എന്ന് പറയുന്ന റിപ്പോർട്ട് അസീകാര്യമായ റിപ്പോർട്ടാണ്.


കാരണം അതിലെ റിപ്പോർട്ടർമാരിൽ


മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി എന്നയാളുണ്ട് അയാൾ ദുർഭലനും അസ്വീകാര്യനുമാണ്. (ഇബ്നുൽ ജൗസി 3/87


മീസാനുൽ ഇ അതിദാൽ 6 / 273



മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി ധാരാളം കളവ് പറയുന്നയാളാണന്ന് അഹമ്മദ് ബ്നു ഹമ്പൽ (റ) പറഞ്ഞു.


യഹ് യ (റ )പറഞ്ഞു. അദ്ധേഹം വിശ്വസ്തനല്ല'


അദ്ധേഹം ഒന്നുമല്ല.


ബുഖാരി റ റാസി റ നസാഇ റ പറഞ്ഞു അയാളുടെ ഹദീസ് ഉപേക്ഷിക്കപെട്ടതാണ്


.റാസി റ നസാഈ റ പറഞ്ഞു ഹദീസ് സ്വയം നിർമിക്കുന്നയാളാണ്


ദാറഖുത് നി റ പറഞ്ഞു അയാൾ'അസ്വീകാര്യനാണ്.



ചുരുക്കത്തിൽ ഇത്തരം ദുർഭലമായ അസ്വികാര്യമായ റിപ്പോർട്ട് കൾ ഏതെങ്കിലും ചരിത്ര ഗ്രന്ഥത്തിൽ എഴുതി എന്നത് കൊണ്ട് അത് ഒരിക്കലും ഇസ്ലാമിൽ സ്വീകാര്യമല്ല.



സ്വീകാര്യമായ റിപ്പോർട്ട്കൾക്ക് വിരുദ്ധമാവാത്തതും വിശ്വാസയോഗ്യമായ റിപ്പോർട്ട് കളിലൂടെ വന്നതുമായത് മാത്രമെ ഇസ് ലാമിൽ സ്വീകരിക്കുകയുള്ളു എന്ന് ഇസ്ലാമിന്റെ ബാലപാഠ മറിയുന്നവർക്ക് പോലുമറിയാവുന്നതാണ്




.=*നബി (സ്വ) യുടെ തറവാടിനെ ആക്ഷേപിക്കാൻ വേണ്ടി ക്രൈസ്തവ പുരോഹിതന്മാരും മറ്റും കൊണ്ട് വരുന്നത് കുടുംബ മഹിമയെ പറ്റി പറയുന്ന ഒരു ചരിത്രമാണ്* 



കുടുംബ മഹിമ പറഞ്ഞ് അന്ന് അറബികൾ പലപ്പോഴും തർക്കിക്കാറുണ്ട് ഖുറൈശികളിൽ പെട്ട ചിലർ ഖുറൈശി കുടുംബത്തിലെ വിവിധ ഗോത്രങ്ങളിൽ ഏതാണ് ഉത്തമ ഗോത്രം എന്നതിൽ തർക്കിക്കുകയുണ്ടായി


അപ്പോൾ നബി (സ്വ) യുടെ കുടുംബമായ ഹാശിം കുടുംബത്തെ ആക്ഷേപിച്ചു കൊണ്ട് അവർ പറഞ്ഞു. പ്രവാചകൻമാരുടെ 


കുടുംബ പാരമ്പര്യം 


 ഉത്തമ കുടുംബമാണന്നത് കൊണ്ട് തിരു നബി (സ്വ) അവിടുത്തെ 


കുടുംബത്തിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കൽ  ആവശ്യമായിരുന്നത് കൊണ്ട് 


നബി (സ്വ) യുടെ കുടുംബമായ


 ഹാശിം കുടുംബത്തെ


 ഉത്തമ കുടുംബം


 തന്നെയാണന്ന് പഠിപ്പിച്ചു കൊടുത്തു.



അവിടത്തെ പിത്രവ്യൻ അബ്ബാസ് പറയുന്നു.


ഞാൻ പ്രവാചകരോട് പറഞ്ഞു പ്രവാചകരെ 'നിക്ഷയം ഖുറൈശികൾ അവർക്കിടയിലുള്ള (അഹ്സാബ്‌) 


 കുടുംബമഹിമയെ പറ്റി


 പരസ്പരം സംസാരിച്ചു  'അങ്ങയെ പോലുള്ളവർ ഭൂമിയിലെ വേസ്റ്റ് സ്തലത്തെ ഈന്തപ്പന പോലെയാണന്ന് പറഞ്ഞു.



അപ്പോൾ നബി (സ്വ) പറഞ്ഞു.


അല്ലാഹു സ്രഷ്ടികളെ സ്രഷടിച്ചപ്പോൾ എന്നെ അല്ലാഹു അവരിൽ ഉത്തമരിൽ പെടുത്തി


പിന്നെ ഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ ഗോത്രത്തിൽ പെടുത്തി


ഉപഗോത്രങ്ങളെ തിരിച്ചപ്പോൾ എന്നെ ഉത്തമ


ഉപഗോത്രങ്ങളിൽ പെട്ടുത്തി ,


ഞാൻ അവരിൽ ഉത്തമ ഗോത്രത്തിൽ പെട്ടവനാണ് ഉത്തമ മനുഷ്യനുമാണ് ,




ഈ സംഭവത്തിൽ നിന്നും


ഇവിടെ അവർ പരസ്പരം തർക്കിച്ചത് അത് കുടുംബമഹിമയെ പറ്റി ആണെന്ന്  വളരെ വ്യക്തമാണ്


 അതുകൊണ്ടാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ അവിടുത്തെ ഗോത്ര മഹിമയെ പറ്റി  അവർക്ക് അറിയിച്ചു കൊടുത്തത്.


-


ഇവിടെ അഹ്സാബ് നെ പറ്റി അവർ സംസാരിച്ചു എന്നാണ് അറബി വാക്കിൽ' കാണുന്നത് '



അഹ്സാബ് എന്നാൽ  കുടുംബമഹിമ എന്നാണ് അർത്ഥം കുടുംബമഹിമ ഇല്ലാത്തവർക്ക് 


അഹ്സാബ്


 ഇല്ലാത്തവർ എന്നാണ് പറയാറുള്ളത് .



എന്നാൽ പിതാവിലേക്ക് തറവാട് ചേർക്കാത്തവന്ന് നസബ ഇല്ലാത്തവൻ എന്നാണ് അറബിയിൽ പറയുക


നസബയെ പറ്റിയുള്ള തർക്കമല്ല അവർ നടത്തിയത്  മറിച്ച് അഹ്സാബ്  (കുടുബ മഹിമ ) യെ പറ്റിയുള്ള തർക്കമാണ് നടത്തിയത് എന്നത് വ്യക്തമാണ്.



നസബയും അഹ്സാബും തമ്മിലുള്ള വ്യത്യാസം അറബി അറിയുന്നവർക്കല്ലാം അറിയുന്നതാണ്



അറബി ഭാഷ അറിയാത്ത പാതിരിമാർ കുടുംബമഹിമ യുമായി ബന്ധപ്പെട്ട ചർച്ചയെ തറവാടുമായി ബന്ധപ്പെട്ട ചർച്ചയാക്കി മാറ്റി തെറ്റിദ്ധരിപ്പിച്ച് ആടിനെ പട്ടിയാക്കുക യാണ് ചെയ്തിരിക്കുന്നത്



 സ്വന്തം ഗ്രന്ഥങ്ങളിൽ തിരിമറി നടത്തിയ പുരോഹിതർ പ്രവാചകനെ നിസ്സാര പെടുത്തുവാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിലും തീരുമാനം നടത്തുകയാണ് ചെയ്തിട്ടുള്ളത് 



ഭാഷ നിഘുണ്ടു


 മുഖ്താറു സ്വിഹാഹ് 1/57 ലും


അന്നി ഹായ 1/381യിലും ഇത് പറഞ്ഞിട്ടുണ്ട്



...........


1.ഹിജ്റ ആറാം വർഷം നബി (സ്വ) മക്കയിലേക്ക് ഉംറ ചെയ്യാൻ വേണ്ടി വന്നപ്പോൾ  ഖുറൈശികൾ നബി (സ്വ)യെ തടയുകയും അവസാനം പ്രശസ്തമായ കരാറിലേർപ്പെടുകയും ചെയ്തു. ( ഹുദൈബിയ്യാ സന്തി)


ആ കറാറിൽ അല്ലാഹു വിന്റെ പ്രവാചകർ മുഹമ്മദ് എന്ന് നബി എഴുതാൻ പറഞ്ഞപ്പോൾ ഖുറൈശികൾ അങ്ങീകരിക്കാതിരിക്കുകയും


നിന്റെയും നിന്റെ പിതാവിന്റെ യും പേര് എഴുതുക എന്ന് അവർ പറയുകയും ചെയ്തപ്പോൾ അലിയോട് നബി സ്വ അബ്ദുല്ലാഹ് യുടെ പുത്രൻ മുഹമ്മദ് എന്ന് എഴുതാൻ കൽപ്പിച്ചു. ഇത് ഇമാം മുസ്ലിം (റ) ശരിയായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു.



فقال اكتب من محمد رسول الله قالوا لو علمنا أنك رسول الله لأتبعناك ولكن اكتب اسمك واسم أبيك فقال النبي - صلى الله عليه وسلم - اكتب من محمد بن عبد الله صحيح مسلم


ഇതിൽ നിന്നും അവിടത്തെ തറവാടിൽ ശത്രുക്കളായ കാലത്ത് ഖുറൈശികൾക്ക് പോലും സംശയമുണ്ടായിരുന്നില്ല. എന്ന് മനസ്സിലാക്കാം.


......


2.പീഡനങ്ങൾ സഹിക്കവയ്യാതെ മുസ്ലിമീങ്ങൾ  ഹബ്ശയിലേക്ക് ഹിജ്റ പോയപ്പോൾ  അവർക്ക് നജ്ജാശി രാജാവ് അഭയം നൽകുകയുണ്ടായി എന്നാൽ  രാജാവിനെ അഭയം പിൻവലിക്കാൻ വേണ്ടി


മക്കയിലെ ഖുറൈശികൾ പ്രധാനപ്പെട്ട രണ്ട് വ്യക്തികളെ രാജാവിൻറെ അരികിലേക്ക് പറഞ്ഞയച്ചു.



അംറ്ബ്‌നു ആസ്വിനെയും ഒപ്പം അബ്ദുല്ലാഹിബ്‌നു റബീഅയെയും 



ഇവർ മുസ്ലിമീങ്ങളെ മേൽ ധാരാളം ആരോപണമുന്നയിച്ചു


രാജാവ് പറഞ്ഞു



നിങ്ങള്‍ ചാര്‍ത്തിയ ആരോപണങ്ങള്‍ ഞാനവരോട് ചോദിക്കട്ടെ.ശരിയാണെങ്കില്‍ നിങ്ങളെ ഏല്‍പിക്കാം.അല്ലാത്തപക്ഷം, ഞാനവരുടെ വിശ്വസ്ത സംരംക്ഷരകനാവും. തുടര്‍ന്നദ്ദേഹം പ്രവാചകാനുയായികളിലേക്ക് ദൂതനെ അയച്ചു.അതേയവസരം രാജാവ് മത പുരോഹിതരെ വിളിച്ച് ചേര്‍ത്തു. കൂദാശ വസ്ത്രം ധരിച്ച് ,വേദ ഗ്രന്ഥങ്ങളുമായി അവരെല്ലാം സന്നിഹതരായി.മുസ്ലിംകളുടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ജഅ്ഫറ്ബ്‌നു അബീ ത്വാലിബിനെയായിരുന്നു ചുമതലപ്പെടുത്തിയത്. എല്ലാവരും സംഗമിച്ചപ്പോള്‍ നജ്ജാശി രാജാവ് അവരോടായി ചോദിച്ചു, നിങ്ങള്‍ സ്വീകരിച്ച പുതിയ മതമേതാണ്?



.ജഅ്ഫര്‍(റ)ഇങ്ങനെ പറഞ്ഞ് തുടങ്ങി:ഓ രാജാവേ ഞങ്ങള്‍ അജ്ഞതയില്‍ ആണ്ടിറങ്ങിയ ജനതയായിരുന്നു.വിഗ്രഹങ്ങള്‍ക്ക് ആരാധിക്കുന്ന,ശവങ്ങള്‍ ഭക്ഷിച്ച്,അധര്‍മങ്ങളില്‍ മുഴുകിയ അയല്‍പക്ക ബന്ധം മറന്ന് പോവുകയും കുടുംബ ബന്ധത്തിന്റെ പൊക്കിള്‍ കൊടി മുറിച്ച് മാറ്റുകയും ചെയ്ത സമൂഹം. ശക്തന്‍ ദുര്‍ബലനെ കൊല്ലാകൊല ചെയ്യുന്ന ഒരു ജനതയായി ഞങ്ങള്‍ ജീവിച്ചു.




*അങ്ങനെയിരിക്കെ,ഞങ്ങളിലേക്ക് ഞങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഒരു സന്ദേശവാഹകനെ ദൈവം അയച്ചു തന്നു.അദ്ദേഹത്തിന്റെ തറവാട് (തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) .വിശ്വസ്തതയും സുതാര്യതയും വിശുദ്ധിയും ഞങ്ങള്‍ക്ക് സുപരിചിതമാണ്*




حتى بعث الله إلينا رسولاً منا نعرف نسبه وصدقه وأمانته وعفافه..




*ഇവിടെ അദ്ദേഹത്തിന്റെ തറവാട് ഞങ്ങള്‍ക്കറിയാം എന്ന് ജഅഫർ (റ) പറഞ്ഞപ്പോൾ നസബ അറിയാം (കുടുംബ പൈതൃകം, തറവാട് ഉള്ളയാളാണ് അത് ഞങ്ങള്‍ക്കറിയാം) എന്നാണ് പറയുന്നത്*



*നസബ യുള്ളയാൾ എന്ന് പറഞ്ഞാൽ ശരിയായ പിതാവിൽ നിന്ന് ജനിച്ചയാൾ എന്നാണ് വിവിക്ഷിക്കുന്നത് എന്ന് അറബി ഭാഷ അറിയുന്നവർക്കല്ലാം അറിയാം


മുഹമ്മദ് നബി (സ്വ) തറവാട് ഇല്ലാത്തയാളാണങ്കിൽ ഖുറൈശികളായ കഠിന ശത്രുക്കൾ അവിടെ വെച്ച് അതിനെ ചോദ്യം ചെയ്യുമായിരുന്നു. കാരണം അവർക്ക് എന്തെങ്കിലും പുൽകൊടി കിട്ടാനാണ് അവർ കാത്ത് നിൽക്കുന്നത്*




ജഅഫർ (റ) തുടർന്നു പറഞ്ഞു.



അങ്ങനെ അല്ലാഹുവിനെ ആരാധിക്കാനും അവന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്താനും നബി(സ) ക്ഷണിച്ചു.തങ്ങളും പിതാക്കളും ബിംബങ്ങളുടെയും കല്ലുകളുടെയും രൂപത്തില്‍ ആരാധിക്കുന്നത് ത്യജിക്കാനാവശ്യപ്പെട്ട സത്യമേ പറയാവൂ എന്ന് കല്‍പ്പിച്ചു.വിശ്വസ്തത നിറവേറ്റാനും കുടുംബത്തിന്റെ പവിത്രതയും അയല്‍ബന്ധത്തിന്റെ ഊഷ്മളതയും ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണ്.രക്തച്ചൊരിച്ചിലില്‍ നിന്നും നെരികേടുകളില്‍ നിന്നുംമാറി നില്‍ക്കാന്‍ ഞങ്ങളോട് ആഹ്വാനം ചെയ്തു.അനാഥയുടെ ഭക്ഷണം ഞങ്ങള്‍ക്ക് വിലക്കി.വ്യാജ സത്യവും വിശുദ്ധകള്‍ക്കെതിരെ വ്യഭിചാരാരോപണവും പാടില്ലെന്ന് വിലക്കി.അങ്ങനെ ഞങ്ങള്‍ ഏകനായ അല്ലാഹുവില്‍ മാത്രം ആരാധിക്കാന്‍ തുടങ്ങി.വ്രതവും ധര്‍മ്മവും ,നിസ്‌കാരവും ഞങ്ങള്‍ക്ക് ആരാധനയായി നിശ്ചയിച്ചു.”


.


”ഞങ്ങള്‍ ആ പ്രവാചകനെ അംഗീകരിച്ചു വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്തു.ഏകനായ അല്ലാഹുവിന് മാത്രം ആരാധിച്ചവനോട് ആരെയും പങ്കുകാരനാക്കിയില്ല.അവന്‍ അനുവദിച്ചത് മാത്രം ഞങ്ങള്‍ക്ക് യോഗ്യമാണ്,വിലക്കിയതെല്ലാം അയോഗ്യവും.



 .


”അപ്പോള്‍ ഖുറൈശികൾ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.വിശ്വാസികളായതിനാല്‍ ഞങ്ങളെ മര്‍ദ്ദിച്ചൊതുക്കി ശിക്ഷിച്ചു,അല്ലാഹുവിന് പകരം ബിംബങ്ങളിലേക്ക് ഞങ്ങളെ തിരിച്ച് കൊണ്ട് പോവാനായിരുന്നു ശ്രമം;അതു വഴി വീണ്ടും തെമ്മാടിത്തങ്ങളില്‍ ഞങ്ങളെ എത്തിക്കുകയായിരുന്നു ലക്ഷ്യം”.



.”അവരുടെ കൊടിയ പീഡനങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചപ്പോഴാണ്, ഞങ്ങള്‍ക്കും മതത്തിനുമിടയില്‍ മതില്‍ പണിത പശ്ചാത്തലത്തിലാണ് നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടത്, മറ്റാരേക്കാളും താങ്കളെ ഞങ്ങള്‍ തിരഞ്ഞെടുത്തു.അങ്ങയുടെ ചാരത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്.ഇതാണ് ഞങ്ങളുടെ പ്രതീക്ഷ;ബഹുമാന്യനായ ചക്രവര്‍ത്തി,ഇവിടെ നിങ്ങള്‍ക്കൊപ്പമാകുമ്പോള്‍ ഞങ്ങള്‍ അനാവശ്യമായി വേദനിക്കേണ്ടി വരില്ലല്ലോ”



രാജാവ് ചോദിച്ചു 


അദ്ദേഹത്തിന് അവതരിച്ച


ദൈവിക വചനം  വല്ലതും നിങ്ങൾക്കറിയുമോ



.അബ്‌സീനിയ യാത്രക്കു തൊട്ടു മുമ്പെ പ്രവാചകര്‍ക്ക് അവതീര്‍ണ്ണമായ ‘മര്‍യം’സൂറത്തിലെ സൂക്തങ്ങള്‍ ജഅ്ഫര്‍(റ)പാരായണം ചെയ്തു. പാരായണം കേട്ടമാത്രയില്‍ രാജാവിന്റെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി.പാതിരിമാരും വിതുമ്പി. ”യേശുവിന്റെ ദൈവത്തില്‍ നിന്നു തന്നെയാണ് ഇതും വന്നിരിക്കുന്നത്”എന്നായിരുന്നു നജ്ജാശിയുടെ പ്രതികരണം.എന്നിട്ട് ഖുറൈശി സംഘത്തിന് നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ക്ക് പോകാം, അല്ലാഹുവാണെ സത്യം,അവരെ നിങ്ങള്‍ക്ക് ഒരിക്കലും കൈമാറില്ല”




പരിഹാസ്യനായ അംറ് പിറ്റേന്ന് വീണ്ടും രാജാവിനടുത്തെത്തി പറഞ്ഞു:”മഹാ പ്രഭോ മറിയം പുത്രന്‍ ഈസയെ കുറിച്ച്


അവർ ദാസനാണന്ന് പറയുന്നു



രാജാവ് ജഅഫറിനെ വിളിച്ചു ചോദിച്ചു


മറിയം പുത്രന്‍ ഈസയെ കുറിച്ച്


 നിങ്ങള്‍ എന്താണ് പറയുന്നത്? ” വിശുദ്ധ ഖുര്‍ആന്റെ ആശയം രാജാവിനു മുമ്പാകെ ജഅ്ഫര്‍(റ)ഇങ്ങനെ അവതരിപ്പിച്ചു. ”ഞങ്ങളുടെ പ്രവാചകന്‍ കൊണ്ട് വന്നത് മാത്രമേ ഞങ്ങള്‍ ഈസയെക്കുറിച്ച് പറയുന്നുള്ളൂ.ഈസ ദൈവത്തിന്റെ ദാസനും സന്ദേശ വാഹകനുമാണ്.അവന്റെ ആത്മാവും വചനവുമാണ്.അത് അനുഗ്രഹീതയായ കന്യാ മറിയത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു”



നിങ്ങളുടെ പ്രവാചകനും ഈസയും കൊണ്ട് വന്നതില്‍ ഒരു മുടിനാരിഴ വിത്യാസമില്ലെന്നായി രാജാവിന്റെ അഭിപ്രായം. 



 ജഅ്ഫറിനോടും കൂട്ടരോടും പറഞ്ഞു”നിങ്ങള്‍ പോവുക,നിങ്ങള്‍ എന്റെ നാട്ടില്‍ സുരക്ഷിതരാണ്.എനിക്കൊരു സ്വര്‍ണത്തിന്റെ മാല തന്നെ പകരം കിട്ടിയാലും നിങ്ങളില്‍ ഒരാളെയും ഉപദ്രവിക്കില്ല” പ്രതിനിധികളെ നോക്കി എല്ലാ പാരിതോഷികങ്ങളും മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ രണ്ടുപേരും അപമാനിതരായി മക്കയിലേക്കു തിരിച്ചു.


.സ്വഹീഹ് ഇബ്നു ഖുസൈമ4 / 13




3=ഇസ്ലാമിന്റെ കൊടിയ ശത്രു ആയിരുന്നയാളും ബദ്റ് യുദ്ധത്തിന്റെ കാരണക്കാരനും ഉഹ്ദ് ഖന്തഖ് തുടങ്ങി ധാരാളം യുദ്ധത്തിന്റെ ഖുറൈശി പഠനായകനുമായിരുന്ന അബൂസുഫ്യാനുമായി ബന്ധപെട്ടു



സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7


സ്വഹീഹ് മുസ്ലിം 1773 നമ്പർ


ഹദീസ്



റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം



അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: അബൂ സുഫ് യാന്‍ അദ്ദേഹത്തോട് ഒരു സംഭവം പറയുകയുണ്ടായി. അബൂ സുഫ് യാനും കുറച്ച് ക്വുറൈശികളുംഒരിക്കല്‍ ശാമില്‍ കച്ചവടാവശ്യാര്‍ഥം എത്തിയപ്പോള്‍ റോമാ ചക്രവര്‍ത്തി ഹിര്‍ഖല്‍ അവരുടെ അടുത്തേക്ക് തന്റെ ദൂതന്മാരെ വിട്ട് അവരെ തന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയുണ്ടായി. ഒട്ടേറെ മഹത്തുക്കളിരിക്കുന്ന തന്റെ രാജസദസ്സിലേക്ക് അവരെ കൊണ്ടുവന്നു. പിന്നീട് അവരുടെ സംസാരം പരിഭാഷപ്പെടുത്താനായി ദ്വിഭാഷിയെയും എത്തിച്ചു. എന്നിട്ട് രാജാവ് ചോദിച്ചു: ''നിങ്ങളില്‍ ആരാണ് പ്രവാചകനാണെന്ന് വാദിക്കുന്ന മനുഷ്യനു(മുഹമ്മദ്)മായി അടുത്ത കുടുംബബന്ധമുള്ളത്?''



അപ്പോള്‍ അബൂസുഫ്യാന്‍ മറുപടി പറഞ്ഞു: ''ഞാനാണ് അയാളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവന്‍.'' രാജാവ് അദ്ദേഹത്തെ അടുത്തേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ദൂതന്മാര്‍ അബൂസുഫ്‌യാനെ രാജാവിന്റെ തൊട്ടടുത്തേക്ക് നിര്‍ത്തി. എന്നിട്ട് ദ്വിഭാഷി മുഖേനെ അബുസുഫ്യാനോടായി നബിﷺയെ പറ്റി ചോദിക്കുന്നു. അബൂസുഫ്യാന്‍ മറുപടി പറയുന്നതില്‍ വല്ല കളവുമുണ്ടെങ്കില്‍ പിറകില്‍ നില്‍ക്കുന്ന ക്വുറൈശികള്‍ക്ക് അവ ചൂണ്ടിക്കാട്ടാമെന്നു പറഞ്ഞു.



അബൂസുഫ്യാന്‍(റ) പറയുന്നു: ''മറ്റുള്ളവര്‍ ഞാന്‍ പറഞ്ഞതില്‍ കളവുണ്ടെന്ന് മുഹമ്മദ് ﷺ നബിയോട് പറയുമായിരുന്നില്ലെങ്കില്‍ ഞാന്‍ അയാളെ കുറിച്ച് കളവ് തന്നെ പറയുമായിരുന്നു.'' പിന്നീട് ഹിര്‍ഖല്‍ എന്നോട് മുഹമ്മദിﷺനെ കുറിച്ച് ചോദിച്ചു.





قَالَ: كَيْفَ نَسَبُهُ فِيكُمْ؟ قُلْتُ: هُوَ فِينَا ذُو نَسَبٍ‏ (صحيح البخاري ومسلم)



 ''*അദ്ദേഹത്തിന്റെ


തറവാട് ( നസബ)


(കുടുംബപാരമ്പര്യം ) എങ്ങനെയാണ്?'*' 



*ഞാന്‍ പറഞ്ഞു: ''അദ്ദേഹം ഉന്നത നസബ ( തറവാട് ) യുള്ളയാളാണ്* (കുലജാതനാണ്.'' )



(*ഇവിടെയും നബിയുﷺടെ നസബ എന്താണന്നാണ് ചോദിക്കുന്നത്*



*നസബ എന്ത് എന്നാൽ പിതാവുള്ള തറവാട്ടിൽ പിറന്നവനല്ലേ എന്നാണ്* 




*ഇവിടെയും തിരുനബി തറവാടില്ലാത്തയാളായിരുന്നങ്കിൽ അബൂസുഫ്യാൻ അത് പറയുമായിരുന്നു'  അവർ പറയാത്തത് മുഹമ്മദ് ﷺഅബ്ദുല്ലാഹ് യുടെ പുത്രനാണന്ന് ആ ഖുറൈശികൾക്ക് വ്യക്തമായ ബോധ്യമുള്ളത് കൊണ്ടും അറിവുള്ളത് കൊണ്ട്മാണ് അവർ ഈ ഘട്ടത്തിൽ പോലും പറയാൻ കഴിയാതിരുന്നത്


എന്നിട്ടും ചില അച്ചായന്മാർ


 ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടയാൻ വേണ്ടി കള്ളത്തരങ്ങൾ വിളമ്പി കൊണ്ടിരിക്കുന്നത്*


 ' *ഇത്തരം കള്ളത്തരങ്ങൾ കൊണ്ട് കാലിന്നടിയിലെ മണ്ണ് കൂടുതൽ ഒലിച്ചുപോകുമെന്നേയുള്ളൂ*



*ജനങ്ങൾ ചിന്തിക്കുന്നവരാണ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്*)



 ഹിര്‍ഖല്‍ ചോദിച്ചു ''അദ്ദേഹത്തിന് മുമ്പ് നിങ്ങളില്‍ ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ വാദിച്ചിരുന്നോ?'' ഞാന്‍ പറഞ്ഞു: ''ഇല്ല.'' ''അദ്ദേഹത്തിന്റെപിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ?''



''ഇല്ല.''



''അദ്ദേഹത്തെ പിന്‍പറ്റുന്നത് അധമരോ ഉന്നതരോ?''



''അധമരാണ് കൂടുതലും.''



''അവര്‍ വര്‍ധിക്കുന്നുവോ, അതോ കുറയുന്നുവോ?''



''വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.''



''അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് ആരെങ്കിലും ക്ഷുഭിതരായി പുറത്ത് വരുന്നുണ്ടോ?''



''ഇല്ല.''



''അദ്ദേഹം കരാര്‍ ലംഘിക്കാറുണ്ടോ?''



''ഇല്ല, ഒരുപാട് കാലമായി ഞങ്ങള്‍ക്കിടയില്‍ അത്തരംഅനുഭവങ്ങളില്ല.'' (ഇതല്ലാതെ മറ്റൊന്നും പറയാന്‍ എനിക്കായില്ല).



''അദ്ദേഹം നിങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ?''



''അതെ!''



''എത്ര കാലമായിരുന്നു നിങ്ങള്‍ക്കിടയിലുള്ള പോരാട്ടം?''



''ഞങ്ങള്‍ക്കിടയിലുള്ള യുദ്ധം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ജയിച്ചിട്ടുണ്ട്, ചിലപ്പോള്‍ അവര്‍ വിജയിച്ചിട്ടുണ്ട്.''



''എന്താണ് അദ്ദേഹം നിങ്ങളോട് കല്‍പിക്കുന്നത്?''



''അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ ഒരു വസ്തുവിനെയും പങ്കുചേര്‍ക്കരുതെന്നും പൂര്‍വ്വ പിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മാറ്റിനിര്‍ത്തണമെന്നും നമസ്‌കാരം, സത്യസന്ധത, കുടുംബ ബന്ധം, മാന്യത ഇവയൊക്കെ നിലനിര്‍ത്തണമെന്നുമാണ് കല്‍പിക്കുന്നത്.''



അദ്ദേഹം കളവ് പറയാറുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നാണല്ലോ മറുപടി. മനുഷ്യരുടെ വിഷയത്തില്‍ കളവ് പറയാത്ത ഒരാള്‍ അല്ലാഹുവിന്റെ കാര്യത്തില്‍ കളവ് പറയുമോ? അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ ഉന്നതരോ, അധമരോ എന്നതിന്റെ മറുപടി അധമരെന്നല്ലേ? ശരിയാണ്! പ്രവാചകന്മാരുടെ അനുയായികള്‍ ദുര്‍ബലരും താഴേക്കിടയിലുള്ളവരുമായിരിക്കും. അവര്‍ വര്‍ധിക്കുന്നുവോ കുറയുന്നുവോ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി വര്‍ധിക്കുന്നുവെന്നല്ലേ? ശരിയാണ്! വിശ്വാസം വര്‍ധിച്ചുകൊണ്ടേയിരിക്കും; അത് പൂര്‍ണമാകുന്നത് വരെ. ആരെങ്കിലും മതപരിത്യാഗം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നുത്തരം കിട്ടിയില്ലേ? ശരിയാണ്! അപ്രകാരമാണ് ഈമാനിന്റെ മാധുര്യം അനുഭവിച്ചാല്‍ സംഭവിക്കുക.



അദ്ദേഹം ചതിക്കാറില്ല എന്നും പറഞ്ഞില്ലേ? ദൈവദൂതന്മാരുടെ മാതൃകയാണത്. അവര്‍ ചതിക്കില്ല. അദ്ദേഹം കല്‍പിക്കുന്നത് ഏകദൈവാരാധനയും വിരോധിക്കുന്നത് ബഹുദൈവത്വവും ശിര്‍ക്കുമാണല്ലോ. നമസ്‌കാരവും സത്യസന്ധതയും മാന്യതയും അദ്ദേഹം കല്‍പിക്കുകയും ചെയ്യുന്നു.



എന്നിട്ട് ഹിര്‍ഖല്‍ അബൂസുഫ്യാനോടായി പറഞ്ഞു: ''താങ്കള്‍ പറയുന്നത് സത്യമാണെങ്കില്‍, അദ്ദേഹം ഞാന്‍ നില്‍ക്കുന്ന ഈ പ്രദേശം അടക്കം ഉടമപ്പെടുത്തും. എനിക്കറിയാമായിരുന്നു, ഒരു ദൈവദൂതന്റെ ഉയിര്‍പിനെ കുറിച്ച്. പക്ഷേ, അദ്ദേഹം നിങ്ങളില്‍ (അറബികള്‍) നിന്നാകുമെന്ന് ഞാന്‍ നിനച്ചതേയില്ല.''



ഹിര്‍ഖല്‍ ദ്വിഭാഷിയോടായി പറഞ്ഞു: ''




നാം അദ്ദേഹത്തിന്റെ നസബ (തറവാടിനെ) കുറിച്ച് ചോദിച്ചപ്പോള്‍ ഉന്നത ( നസബ>


തറവാട്ടിൽ ജനിച്ചവൻ


(കുലജാത )നെന്ന മറുപടി കിട്ടി. അതെ, ശരിയാണ്! പ്രവാചകന്മാര്‍ ആ സമൂഹത്തിലെ മാന്യമായ കുടുംബങ്ങളിലാണ് ഭൂജാതരാകാറുള്ളത്.''



فَقَالَ (هرقل) لِلتَّرْجُمَانِ: قُلْ لَهُ: سَألْتُكَ عَنْ نَسَبِهِ؟ فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا




''അദ്ദേഹത്തിന്റെ കുടുംബത്തിലെ പൂര്‍വികരാരെങ്കിലും ഇത്തരം കാര്യങ്ങള്‍ നേരത്തെ വാദിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടിയാണ് കിട്ടിയത്. അല്ലാത്തപക്ഷം തന്റെ പൂര്‍വികര്‍ വാദിച്ചത് അതേപടി പിന്‍പറ്റുകയാണയാള്‍ എന്ന് പറയാമായിരുന്നു.''



''അദ്ദേഹത്തിന്റെ പിതാക്കളില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ എന്ന് ചോദിച്ചപ്പോഴും നമുക്ക് മറുപടി കിട്ടിയത് 'ഇല്ല' എന്നത്രെ. അല്ലാത്തപക്ഷം പൂര്‍വികരുടെ അധികാരക്കസേര തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ ഇളം തലമുറക്കാരന്‍ എന്ന് നമുക്ക് പറയാമായിരുന്നു.''



''എനിക്ക് അദ്ദേഹത്തിനടുത്തേക്ക് എത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കാണുക തന്നെ ചെയ്യുമായിരുന്നു. ഞാന്‍ അദ്ദേഹത്തിനടുത്തത്തിയിരുന്നെങ്കില്‍ ഞാന്‍ ആ പാദങ്ങള്‍ കഴുകുമായിരുന്നു.''



അബൂ സുഫ്യാന്‍ തുടരുന്നു: ''പിന്നീട് ഹിര്‍ഖല്‍, നബിﷺ കൊടുത്തയച്ച സന്ദേശം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ദിഹ്‌യത്തുല്‍ കല്‍ബി(റ)യുടെ അടുക്കലായിരുന്നു നബിﷺ ആ സന്ദേശം കൊടുത്തയച്ചിരുന്നത്. എന്നിട്ട് അദ്ദേഹം അത് വായിച്ചു: ''പരമ കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.



ഇത് ദൈവദൂതനായ മുഹമ്മദ് ബിന്‍ അബ്ദുല്ലയില്‍ നിന്ന് റോമാ ചക്രവര്‍ത്തിയായ ഹിര്‍ഖലിനുള്ള സന്ദേശം. നേര്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ, ഇസ്ലാമിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു. താങ്കള്‍ മുസ്ലിമാവുക. എങ്കില്‍ താങ്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും. അല്ലാഹു താങ്കള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കും. താങ്കള്‍ ഈ സത്യസന്ദേശം സ്വീകരിക്കാതെ പിന്‍മാറുകയാണെങ്കില്‍ അതിന്റെ ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. (എന്നിട്ട് ഖുര്‍ആനിലെ ഈ വചനം ചേര്‍ത്തിരിക്കുന്നു:)



''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവേയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (ഖുര്‍ആന്‍ 3:64).



അബൂസുഫ്യാന്‍ തുടരുന്നു: ''ഹിര്‍ഖലിനു മുന്നില്‍ പ്രവാചകസന്ദേശം വായിച്ചു തീര്‍ന്നപ്പോഴേക്കും വലിയ ബഹളവും ഒച്ചപ്പാടും തുടങ്ങി. ആളുകളുടെ ശബ്ദം ഉയര്‍ന്നു. ഞങ്ങള്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്റെ കൂട്ടത്തിലൊരാളോടായി പറഞ്ഞു. ആ ഇബ്നു അലി കബ്ശയുടെ വാക്കുകള്‍ രാജാവിന് വലിയ മതിപ്പുണ്ടാക്കിയിരിക്കുന്നു, അവനെ റോമാചക്രവര്‍ത്തി ഭയപ്പെടുന്നതു പോലെ തോന്നും. അല്ലാഹു എന്നെ മുസ്ലിമാക്കി മാറ്റുന്നതുവരെ എനിക്കുറപ്പായിരുന്നു അദ്ദേഹം (റസൂല്‍) ശത്രുക്കളെയെല്ലാം അതിജയിക്കും എന്ന്.''



ബൈത്തുല്‍ മുക്വദ്ദസിലെ ഹിര്‍ഖലിന്റെ പ്രതിനിധിയായ ഇബ്നുനാത്വൂര്‍ പറയുന്നു: ''ഹിര്‍ഖല്‍ ബൈത്തുല്‍ മുക്വദ്ദസിലെത്തിയ ഒരു ദിവസം രാവിലെ ഉന്മേഷമില്ലാതെ കാണപ്പെട്ടു. അദ്ദേഹത്തിന്റെ കൂടിയാലോചനാ സമിതി അംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തോട് ഇത് നേരിട്ട് പറയുകയും ചെയ്തു.''



അപ്പോള്‍ ഹിര്‍ഖല്‍ അവനോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''ഇന്നലെ ഞാന്‍ പ്രശ്നം വെച്ച് നോക്കിയപ്പോള്‍ ഖിതാന്‍ (ചേലാകര്‍മം) ചെയ്ത ഒരു പുതിയ രാജാവിന്റെ രംഗപ്രവേശം ശ്രദ്ധയില്‍പെട്ടു. ആരാണ് ഇവിടെ ഖിതാന്‍ (ചേലാകര്‍മം) ചെയ്യുന്ന കൂട്ടര്‍?'' അവര്‍ പറഞ്ഞു: ''യഹൂദികള്‍ മാത്രമാണത് ചെയ്യാറുള്ളത്. അവര്‍ നമ്മള്‍ക്കൊരു ശത്രുവാകാന്‍ മാത്രം ശേഷിയുള്ളവരുമല്ല, താങ്കളൊന്ന് കല്‍പിച്ചാല്‍ അവരെ നമുക്ക് നിഷ്‌കാസനം ചെയ്യാവുന്നതേയുള്ളൂ.'' ഇതിനിടയിലാണ് ഹിര്‍ഖലിനടുത്തേക്ക് ഒരാളെ ഗസ്സാന്‍ രാജാവിന്റെ ദൂതുമായി എത്തിക്കുന്നത്. (അത് അദിയ്യ്ബ്നു ഹാത്വിം ആണെന്നാണ് ചരിത്രപക്ഷം. ബസ്വറയിലെ ഹാരിഥുല്‍ ഗസ്സാനി നബിയുടെ ദൂതുമായി അദ്ദേഹത്തെ ഹിര്‍ഖലിനടുത്തേക്കയച്ചതായിരുന്നു. അദിയ്യ് ആ സമയത്ത് മുസ്ലിമായിരുന്നില്ല).



ദൂതന്‍ നബിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹിര്‍ഖലിനെ ധരിപ്പിച്ചു. ഹിര്‍ഖല്‍ അയാളെ പിടിച്ചുകെട്ടി ചേലാകര്‍മം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ടു. അതെ, എന്നുത്തരം കിട്ടിയപ്പോള്‍ അദിയ്യ് പറഞ്ഞു: ''അറബികള്‍ ഇപ്രകാരം ചെയ്യാറുണ്ട്.'' ഉടനെ ഹിര്‍ഖല്‍ പ്രതികരിച്ചു: ''ഞാന്‍ മനസ്സിലാക്കുന്ന രാജാവ് അദ്ദേഹം തന്നെ.'' പിന്നെ റൂമിയയിലെ തന്റെ സതീര്‍ഥ്യന് അദ്ദേഹം കത്തെഴുതി; കൂടുതല്‍ പഠിക്കാന്‍. ശാമിലെ ഹിംസ് പട്ടണത്തിലേക്ക് ഹിര്‍ഖല്‍ പുറപ്പെടുകയും ചെയ്തു. ഹിംസിലെത്തുന്നതിന് മുമ്പ് തന്നെ റോമാ രാജാവിന്റെ ദൂത് കിട്ടി. അദ്ദേഹം (മുഹമ്മദ്) നബി


തന്നെ! ഹിംസിലെ കൊട്ടാരത്തിലെത്തി ഹിര്‍ഖല്‍ മുറിയില്‍ പ്രവേശിച്ചു. പ്രധാനികളെയെല്ലാം വിളിച്ചു വരുത്തി അദ്ദേഹം റോമാ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ക്ക് വിജയവും വിവേകവും സ്ഥിരമായ രാജഭരണവും വേണമെങ്കില്‍ നിങ്ങള്‍ ഈ പ്രവാചകന് (മുഹമ്മദിന്) ബൈഅത്ത് (കരാര്‍) ചെയ്യുക.'' ഉടനെ ജനങ്ങള്‍ വിറളി പിടിച്ച കാട്ടുകഴുതകളെ പോലെ ഇളകിയാര്‍ത്തു. ഇത് കണ്ടു ഹിര്‍ഖല്‍ തന്റെ കവാടം കൊട്ടിയടച്ചു. അയാള്‍ക്ക് മനസ്സിലായി തന്റെ ജനത ഈ സത്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന്. കുറച്ച് കഴിഞ്ഞ് വാതില്‍ തുറന്ന അദ്ദേഹം അവരോട് പറഞ്ഞത് ''നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തോട് എത്രമാത്രം കൂറുണ്ടെന്ന് ഞാന്‍ പരിക്ഷിച്ചതല്ലേ'' എന്നാണ്! അപ്പോള്‍ അവര്‍ ഒന്നടങ്കം അദ്ദേഹത്തിനു മുമ്പില്‍ സാഷ്ടാഗം ചെയ്തു. ഇതായിരുന്നു ഹിര്‍ഖലിന്റെ, ചരിത്രത്തിലെ അവസാന രംഗം'' 



(സ്വഹീഹ്ബുഖാരി  ഹദീസ് നമ്പർ 7


സ്വഹീഹ് മുസ്ലിം 1773 നമ്പർ


ഹദീസ്)



*അവിടത്തെ തറവാട് ന്റെ ഖുറൈശികൾ തന്നെ സമ്മദിച്ച ധാരാളം ഹദീസുകൾ ഇനിയും സ്വീകാര്യമായ റിപ്പോർട്ടിലൂടെ കൊണ്ട് വരാൻ സാധിക്കുന്നതാണ്*



*അസ് ലം പരപ്പനങ്ങാടി*



ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?! ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

 


/ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

 



മുഹമ്മദിനെ(സ) ഗർഭം ധരിച്ചു എന്ന് പറയുന്നതിനപ്പുറം, ആമിനയ്ക്ക് എത്ര മാസമായിരുന്നു അബ്ദുല്ലയുടെ മരണം സംഭവിക്കുന്ന സമയം എന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും വന്നുകിട്ടിയിട്ടില്ല. അബ്ദുല്ല – ആമിന ദമ്പതികളുടേയും അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചാണ് നടന്നത്. അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടെ ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ആയതിനാൽ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന്‍ ഹംസ ബിന്‍ അബ്ദുൽ മുത്തലിബ്, അബ്ദുല്ല – ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന്‍ ആകണമല്ലൊ. കാരണം, അബ്ദുല്ല വിവാഹത്തിന് ശേഷം മാസങ്ങൾ മാത്രമെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം മരണപ്പെട്ടു. പക്ഷെ ഹംസ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സിന് മുതിര്‍ന്നതാണ് എന്നതിലേയ്ക്കാണ് തെളിവുകൾ വിരല്‍ ചൂണ്ടുന്നത്. അപ്പോൾ അബ്ദുല്ല മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത്‌ എന്നല്ലേ വരിക. ഇത് ആമിനയുടെ അവിഹിത ഗർഭത്തിലേക്കല്ലെ വിരൽ ചൂണ്ടുന്നത് ?


ആരോപണം തെളിവുകളുടെ പിൻബലമില്ലാത്തതും ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവുമാണ്.


കാരണങ്ങൾ:


മുകളിൽ സൂചിപ്പിച്ച വിമർശകരുടെ ആരോപണത്തിൽ മൂന്ന് വാദങ്ങൾ ഉൾക്കൊള്ളുന്നു:


1. അബ്ദുല്ല – ആമിന ദമ്പതികളുടേയും, അബ്ദുൽ മുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചായിരുന്നു.


2. മുഹമ്മദിനേക്കാൾ(സ) മൂന്ന്-നാലു വയസ്സിന് മുതിര്‍ന്ന വ്യക്തിയാണ് ഹംസ (റ).


3. അബ്ദുല്ലയുടെ ജീവിത കാലഘട്ടത്തിൽ തന്നെ ആമിന മുഹമ്മദിനെ (സ) ഗർഭം ചുമന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല എന്ന വ്യംഗ്യമായ സൂചന.


ഈ മൂന്ന് വാദവും തീർത്തും വാസ്തവ വിരുദ്ധവും കളവുമാണ്.


1. അബ്ദുല്ല – ആമിന ദമ്പതികളുടേയും, അബ്ദുൽ മുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരേ ദിവസമായിരുന്നു എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങൾ വളരെ ദുർബലങ്ങളാണ് (ദഈഫ് ضعيف).


ഇബ്നു സഅ്ദ് തന്റെ ത്വബക്കാത്തുൽ കുബ്റായിൽ (1/94) ഉദ്ധരിച്ച ഈ നിവേദനത്തിന്റെ നിവേദക പരമ്പര (സനദ് السند) ഇപ്രകാരമാണ്:


قال حدثنا محمد بن عمر بن واقد الأسلمي قال حدثني عبد الله بن جعفر الزهري عن عمته أم بكر بنت المسور بن مخرمة عن أبيها قال وحدثني عمر بن محمد بن عمر بن علي بن أبي طالب عن يحيى بن شبل عن أبي جعفر محمد بن علي بن الحسين قالا…


മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്ലമി നമ്മോട് പറഞ്ഞു – എന്നോട് അബ്ദുല്ലാഹിബ്നു ജഅ്ഫർ അസ്സുഹ്‌രി പറഞ്ഞു – അദ്ദേഹം തന്റെ പിതൃവ്യയായ ഉമ്മു ബകർ ബിൻത്ത് അൽ മിസ്വർ ഇബ്നു മഖ്‌റമയിൽ നിന്ന് – അദ്ദേഹം തന്റെ പിതാവിൽ നിന്ന് – എന്നോട് ഉമർ ഇബ്നു മുഹമ്മദിബ്നു ഉമറിബ്നു അലിയ്യിബ്നു അബീത്വാലിബ് പറഞ്ഞു – അദ്ദേഹം യഹ്‌യബ്നു ശിബലിൽ നിന്ന് – അദ്ദേഹം അബൂജഅ്ഫർ മഹമ്മദിബ്നു അലിയ്യിബ്നുൽ ഹുസൈനിൽ നിന്ന് – അവർ രണ്ടു പേരും പറഞ്ഞു: …..


പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.

അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.


യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ : ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)


മറ്റൊരു നിവേദനത്തിന്റെ (അൽ മുസ്തദ്റക്ക്: 2:656) പരമ്പര (സനദ് السند) ഇപ്രകാരമാണ്:


4176 أخبرنا أبو جعفر محمد بن محمد بن عبد الله البغدادي حدثنا هاشم بن مرثد الطبراني حدثنا يعقوب بن محمد الزهري حدثنا عبد العزيز بن عمران حدثنا عبد الله بن جعفر عن أبي عون عن المسور بن مخرمة عن بن عباس عن أبيه قال قال عبد المطلب


അബൂ ജഅ്ഫർ മുഹമ്മദിബ്നു മുഹമ്മദിബ്നു അബ്ദുല്ല അൽ ബഗ്ദാദി നമ്മോട് പറഞ്ഞു – ഹാശിം ഇബ്നു മിർസദ് – യഅ്കൂബിബ്നു മുഹമ്മദ് അസ്സുഹ്‌രി നമ്മോട് പറഞ്ഞു – അബ്ദുൽ അസീസിബ്നു ഇംറാൻ നമ്മോട് പറഞ്ഞു – അബ്ദുല്ലാഹിബ്നു ജഅ്ഫർ – അബൂ ഔനിൽ നിന്ന് – അദ്ദേഹം മിസ്വറിബനു മഖ്റമയിൽ നിന്ന് – അദ്ദേഹം അബ്ബാസിൽ നിന്ന് – അദ്ദേഹം തന്റെ പിതാവായ അബ്ദുൽ മുത്വലിബിൽ നിന്ന്….


നിവേദക പരമ്പരയിൽ അബ്ദുൽ അസീസിബ്നു ഇംറാൻ എന്ന നിവേദകനുണ്ട്. അയാൾ വിശ്വസ്ഥനല്ലെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.


യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല.

ഇമാം ബുഖാരി പറഞ്ഞു: അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

നസാഈ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. ഇമാം ഇബ്നു ഹിബ്ബാൻ പറഞ്ഞു: അയാൾ വിശ്വസ്ഥരായ നിവേദകർക്കെതിരായി ദുർബല ഹദീസുകൾ ഉദ്ധരിക്കുന്ന വ്യക്തിയായിരുന്നു. ഇമാം തുർമുദി, ദാറക്കുത്നി എന്നിവർ പറഞ്ഞു: അയാൾ ദുർബലനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 2 / 111, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 223, അൽ ജർഹുവതഅദീൽ: അബൂഹാതിം: 5/391)


2. മുഹമ്മദിനേക്കാൾ(സ) മൂന്ന്-നാലു വയസ്സിന് മുതിര്‍ന്ന വ്യക്തിയാണ് ഹംസ (റ) എന്ന് സൂചിപ്പിക്കുന്ന നിവേദനത്തിന്റെ (ത്വബക്കാത്തുൽ കുബ്റാ: ഇബ്നു സഅ്ദ്: 3:10) നിവേദക പരമ്പര ഇപ്രകാരമാണ്:


قال أخبرنا محمد بن عمر قال حدثني موسى بن محمد بن إبراهيم عن أبيه قال


മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നമ്മെ അറിയിച്ചു – മൂസ ഇബ്നു മുഹമ്മദ് ഇബ്നു ഇബ്രാഹീം തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു – അദ്ദേഹം പറഞ്ഞു:….


നിവേദക പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ് എന്ന് നാം മുമ്പ് സൂചിപ്പിച്ചു. പരമ്പരയിലെ മറ്റൊരു നിവേദകനായ മൂസ ഇബ്നു മുഹമ്മദ് ഇബ്നു ഇബ്രാഹീമും ദുർബലാണ്.

ഇമാം അബൂ ഹാതിം പറഞ്ഞു: അയാൾ തന്റെ പിതാവിൽ നിന്ന് പിതാവ് പറഞ്ഞിട്ടില്ലാത്ത വ്യാജവർത്തമാനങ്ങൾ ഉദ്ധരിക്കുമായിരുന്നു…വിശ്വസ്ഥരായ നിവേദകർക്കെതിരായി ദുർബല ഹദീസുകൾ ഉദ്ധരിക്കുന്ന വ്യക്തിയായിരുന്നു… യാതൊരു വിധത്തിലും പ്രമാണികനല്ലാത്ത വ്യക്തി.

(അൽ മജ്റൂഹീൻ: 2:241)


ഇമാം ഇബ്നു അബ്ദുൽ ബിർറ് പറഞ്ഞു:

ഹംസ അല്ലാഹുവിന്റെ ദൂതനേക്കാൾ(സ) നാലു വയസ്സ് മുതിര്‍ന്നതാണ് എന്ന് സൂചിപ്പിക്കുന്ന നിവേദനമുണ്ട്. ഇത് സ്വീകാര്യയോഗ്യമല്ല. കാരണം സ്ഥാപിതമായ ഹദീസിൽ വന്നിരിക്കുന്നത് സുവൈബ ഹംസയേയും പ്രവാചകനേയും ഒരുമിച്ച് മുലയൂട്ടിയിട്ടുണ്ട് എന്നാണ്. (മുലയൂട്ടുന്ന പ്രായം രണ്ടു വയസ്സിന് താഴെയാണ്. അപ്പോൾ രണ്ടു പേർക്കും ഏകദേശം ഒരേ പ്രായമാണെന്ന് സ്ഥാപിതമാവുന്നു.)

(അൽ ഇസ്തീആബ്: 1/369)


3. അബ്ദുല്ലയുടെ ജീവിത കാലഘട്ടത്തിൽ തന്നെ ആമിന മുഹമ്മദിനെ(സ) ഗർഭം ചുമന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല എന്ന വ്യംഗ്യമായ സൂചന തീർത്തും കുതന്ത്രപരവും തെറ്റിദ്ധരിപ്പിക്കലുമാണ്.

“ചരിത്രകാരനായ ഇബ്നു ഇസ്ഹാക് പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതനെ മാതാവ് ഗർഭം ചുമക്കുന്ന ഘട്ടത്തിലാണ് പിതാവ് അബ്ദുല്ല മരണപ്പെടുന്നത്.


ഇതാണ് ചരിത്രകാരന്മാരായ ഇബ്നു ഇസ്ഹാക് തറപ്പിച്ചു പറയുന്നത്. ഈ അഭിപ്രായത്തെ തന്നെയാണ് വാക്വിദി, ഇബ്നു സഅ്ദ്, ബലാദുരി എന്നിവർ മുന്തിക്കുന്നതും ദഹബി ശരിവെക്കുന്നതും. ഇബ്നുകസീർ പറഞ്ഞു: ഇത് വളരെ പ്രസിദ്ധമാണ്. ഇബ്നുൽ ജൗസി പറഞ്ഞു: (പ്രവാചകൻ തൊട്ടിലിൽ കിടക്കുന്ന പ്രായത്തിലാണ് പിതാവ് അബ്ദുല്ല മരണപ്പെടുന്നത് എന്ന് ചരിത്ര വിശാരദരിൽ ഒരു ന്യൂനപക്ഷത്തിന് അഭിപ്രായമുണ്ട് എന്നതൊഴിച്ചാൽ) പ്രവാചക ചരിത്രം രചിച്ച ഭൂരിഭാഗവും ഇതേ അഭിപ്രായക്കാരാണ്. ഇതിന് ഉപോൽബലകമായ നിവേദനം ഹാകിം ഉദ്ധരിക്കുകയും സ്വീകാര്യയോഗ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. കൈസിബ്നു മഖ്റമ എന്ന പ്രവാചക ശിഷ്യനിൽ നിന്ന് തന്നെ ഇക്കാര്യം ഉദ്ധരിച്ച് ഉറപ്പിക്കുന്നുണ്ട് ഇമാം ദഹബി. ഇബ്നു ഇസ്ഹാക് അല്ലാത്ത ചരിത്രകാരന്മാർ പറയുന്നത് ആമിന പ്രവാചകനെയും കൊണ്ട് രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് അബ്ദുല്ല മരണപ്പെട്ടത് എന്നാണ്.”

(സുബുലുൽ ഹുദാ വർറശാദ്: അസ്സ്വാലിഹി അശ്ശാമി: 1/331)


 

നബിയെﷺ കുറൈശികൾ കുന്നിൻ ചെരുവിലെ ഈന്തപ്പനമരമെന്നു ഉപമിച്ചുവോ?!! നബിയെﷺ കുറൈശികൾ കുന്നിൻ ചെരുവിലെ ഈന്തപ്പനമരമെന്നു ഉപമിച്ചുവോ?!!

 


നബിയെﷺ കുറൈശികൾ കുന്നിൻ ചെരുവിലെ ഈന്തപ്പനമരമെന്നു ഉപമിച്ചുവോ?!!

നബിയെﷺ കുറൈശികൾ കുന്നിൻ ചെരുവിലെ ഈന്തപ്പനമരമെന്നു ഉപമിച്ചുവോ?!!

 


പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പന മരത്തോട് ഉപമിച്ചു കൊണ്ട് മുഹമ്മദ് നബിയുടെ പിതൃത്വവും കുടുംബ പരമ്പരയും കുറൈശികൾ അധിക്ഷേപിക്കുകയും നിഷേധിക്കുകയും ചെയ്തിരുന്നലോ ?

മറുപടി:


ഹദീസ് ദുർബലമാണെന്നതിനു പുറമെ ഹദീസിന്റെ ആശയത്തെ വിമർശകർ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്തിട്ടുണ്ട്.


കാരണങ്ങൾ:


വിമർശകർ തങ്ങളുടെ വാദത്തിനായി തെളിവുപിടിച്ച നിവേദനം (തുർമുദി: 5/584: ഹദീസ് നമ്പർ: 3607) വളരെ ദുർബലമാണ് (ദഈഫ് ضعيف). നിവേദനത്തിന്റെ നിവേദക പരമ്പര (സനദ് السند) ഇപ്രകാരമാണ്:


حدثنا يوسف بن موسى البغدادي حدثنا عبيد الله بن موسى عن إسماعيل بن أبي خالد عن يزيد بن أبي زياد عن عبد الله بن الحارث عن العباس بن عبد المطلب قال


യൂസുഫുബ്‌നു മുസാ അൽ ബഗ്ദാദി നമ്മോട് പറഞ്ഞു – ഉബൈദുല്ലാഹിബ്‌നു മൂസാ നമ്മോട് പറഞ്ഞു – ഇസ്മാഈൽ ഇബ്‌നു അബീ ഖാലിദിൽ നിന്ന് – യസീദ് ഇബ്‌നു അബീസിയാദിൽ നിന്ന് – അദ്ദേഹം അബ്ദുല്ലാഹിബ്‌നുൽ ഹാരിസിൽ നിന്ന് – അദ്ദേഹം അബ്ബാസിബ്‌നു അബ്ദുൽ മുത്വലിബിൽ നിന്ന്, അദ്ദേഹം പറഞ്ഞു:…


നിവേദക പരമ്പരയിലെ യസീദ് ഇബ്‌നു അബീസിയാദ് വളരെ ദുർബലനാണെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.


ബൈഹകി പറഞ്ഞു: വിശ്വാസ്യതയുടെ കാര്യത്തിൽ ഒട്ടും ശക്തനല്ല.

ഔസാഈ പറഞ്ഞു: യസീദ് ഹദീസിന്റെ കാര്യത്തിൽ ദുർബലനാണ്, അയാളുടെ ഹദീസ് പ്രവാചക ചര്യക്ക് വിരുദ്ധമാണ്.

ഇബ്‌നു ഹിബ്ബാൻ പറഞ്ഞു: വിശ്വസ്ഥരായ നിവേദകർക്ക് എതിരായ ദുർബല ഹദീസുകൾ ഉദ്ധരിക്കുമായിരുന്നു.

റാസി പറഞ്ഞു: അയാളുടെ ഹദീസ് എഴുതി വെക്കാമെങ്കിലും അവ പ്രാമാണികമല്ല.

ദാറകുത്നി പറഞ്ഞു: ദുർബലൻ, നിവേദനങ്ങളിൽ ധാരാളം തെറ്റുകൾ സംഭവിക്കുന്ന വ്യക്തി.

യഹ്‌യബ്‌നു മഈൻ പറഞ്ഞു: അയാളുടെ ഹദീസ് പ്രമാണമായി സ്വീകരിക്കപ്പെടില്ല, ദുർബലൻ.

(http://hadith.islam-db.com/narrators/8368/يزيد-بن-أبي-زياد)


ചുരുക്കത്തിൽ വിമർശകർ ഉയർത്തിപ്പിടിക്കുന്ന ഹദീസ് ദുർബലമാണ്. മാത്രമല്ല, ഹദീസിന്റെ ആശയം വിമർശകർ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്തിട്ടുണ്ട്. കാരണം, പ്രവാചകന്റെ (സ) പിതൃത്വമൊ അതിൽ കുറൈശികൾക്കുള്ള സംശയമൊ അല്ല ഈ (ദുർബല) ഹദീസിന്റെ ഉള്ളടക്കം. അതിനായി ആദ്യം നിവേദനത്തിന്റെ വിവർത്തനം കാണുക:


عن العباس بن عبد المطلب قال قلت… يا رسول الله إن قريشا جلسوا فتذاكروا أحسابهم بينهم فجعلوا مثلك كمثل نخلة في كبوة من الأرض فقال النبي صلى الله عليه وسلم إن الله خلق الخلق فجعلني من خيرهم من خير فرقهم وخير صليت ثم تخير القبائل فجعلني من خير قبيلة ثم تخير البيوت فجعلني من خير بيوتهم فأنا خيرهم نفسا وخيرهم بيتا


അബ്ബാസ്‌ ഇബ്‌നു അബ്ദുൽ മുത്വലിബിൽ (റ) നിന്ന്, അദ്ദേഹം പറഞ്ഞു: “ഞാന്‍ പ്രവാചകനോട് (സ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, തീര്‍ച്ചയായും, കുറൈശ് ഗോത്രക്കാര്‍ ചേര്‍ന്ന് ഇരുന്ന്, അവരുടെ ‘അഹ്സാബി’നെ ( الأحساب ) സംബന്ധിച്ച് പരസ്പരം സംസാരിക്കുകയുണ്ടായി. എന്നാല്‍ താങ്കളെ അവര്‍ ഉപമിച്ചത്, പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ആണ്. (മറ്റൊരു നിവേദനത്തിൽ: ‘പുറമ്പോക്കിലെ തുളസി ചെടി പോലെയാണ് മുഹമ്മദ്’ എന്നും കാണാം: മജ്മഉസ്സവാഇദ്: 8/215 )


അന്നേരം പ്രവാചകന്‍ (ﷺ) പറഞ്ഞു: “തീര്‍ച്ചയായും അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ അവരിൽ ഏറ്റവും ഉത്തമരിലാണ് എന്നെ ആക്കിയത്, അവരിൽ ഏറ്റവും ഉത്തമമായ വിഭാഗത്തിലും, ആ വിഭാഗത്തിലെ ഏറ്റവും മികച്ച രണ്ടു സംഘത്തിലും എന്നെ ഉൾപ്പെടുത്തി. പിന്നെ അവന്‍ ഗോത്രത്തില്‍ നിന്നും ഏറ്റവും നല്ല ഗോത്രത്തെ എനിക്കായി തിരഞ്ഞെടുത്തു, അതില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും ഏറ്റവും മികച്ച കുടുബത്തെ തിരഞ്ഞെടുത്തു. ഞാന്‍ അവരുടെ ഇടയില്‍ ഏറ്റവും ഉത്തമനാണ്, അവരുടെ ഇടയിൽ ഏറ്റവും നല്ല കുടുംബത്തില്‍ നിന്നുള്ളവനും.” (തുർമുദി: 5/584: ഹദീസ് നമ്പർ: 3607)


കുറൈശികൾ കൂടിയിരുന്ന് പരസ്പരം ചർച്ച ചെയ്തത് അവർക്കിടയിലെയോ, പ്രവാചകന്റെയോ കുടുംബ പരമ്പരയെ (النسب) സംബന്ധിച്ചല്ല, അവർക്കിടയിലെ ‘അഹ്സാബി’നെ (മഹിമ الأحساب) സംബന്ധിച്ചാണ്. അഹ്സാബ് എന്നതിന്റെ ഏകവചനം ഹസബ് (الحسب) എന്നാണ്. ഹസബും നസബും രണ്ടും വ്യത്യസ്ഥമായ കാര്യങ്ങളാണ്. ഇത് അറബി ഭാഷാ ഗ്രന്ഥങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം.


“ഒരു മനുഷ്യൻ തന്നിലും തന്റെ പ്രപിതാക്കന്മാരിലും അഭിമാന ഹേതുവായി പരിഗണിക്കുന്നവയാണ് ഹസബ്. ഒരാളുടെ ഹസബ് അയാളുടെ മതമോ ധനമോ സംഘശക്തിയോ ആകാം. പ്രവർത്തനങ്ങളിലൂടെയും കർമ്മങ്ങളിലൂടെയും നേടിയെടുക്കുന്ന മഹിമയാണ് ഹസബ്. പിതാക്കന്മാരെ കൂടാതെ തന്നെ ഹസബും കറമും (ഉദാരത) ഉണ്ടാകാം. എന്നാൽ ബഹുമാനവും മഹത്വവും പിതാക്കന്മാരിലൂടെയല്ലാതെ സിദ്ധിക്കില്ല. അഥവാ പിതൃത്വമോ കുടുംബ പരമ്പരയോ ആയി ബന്ധപ്പെട്ട ഒന്നല്ല ഹസബ്.”

(മുഖ്താറുസ്സിഹാഹ്: 1/57, അന്നിഹായ ഫീ ഗരീബിൽ ഹദീസ്: 1/381)


പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ഉപമിച്ചു കൊണ്ട് മുഹമ്മദ് നബിയുടെﷺ പിതൃത്വവും കുടുംബ പരമ്പരയും അധിക്ഷേപിക്കുകയും നിഷേധിക്കുകയുമല്ല കുറൈശികൾ ചെയ്തത്. മറിച്ച് അവർക്കിടയിൽ പരസ്പരം നിലനിൽക്കുന്ന ഗോത്ര വിധ്വേഷമാണ് അവർ പ്രകടിപ്പിച്ചത്. ഹാശിം കുടുംബത്തെയാണ് അവർ പുറമ്പോക്കെന്ന് പറഞ്ഞ് ആക്ഷേപിച്ചത്. അതേസമയം മുഹമ്മദ് നബിയെ, അറബികളുടെ അടുക്കൽ ഏറ്റവും ആദരണീയമായ ഈന്തപ്പനമരത്തോടും തുളസി ചെടിയോടുമാണ് ഉപമിച്ചത്. ഇതിൽ നിന്ന് തന്നെ പ്രവാചകനെ ആക്ഷേപിക്കുകയോ അദ്ദേഹത്തിന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുകയോ അല്ല എന്ന് വ്യക്തമായി മനസ്സിലാക്കാം.


മുഹമ്മദ് നബിയുടെﷺ പിതൃത്വവും കുടുംബ പരമ്പരയും കുറൈശികൾ അധിക്ഷേപിക്കുകയും നിഷേധിക്കുകയും ചെയ്തു എന്നത് വിചിത്ര വാദവും മൗഢ്യവുമാണ്. കാരണം സ്ഥാപിതവും സ്വീകാര്യയോഗ്യവുമായ ചരിത്ര നിവേദനങ്ങളും ഹദീസുകളും തെളിയിക്കുന്നത് നേർ വിപരീതമാണ്:


1. പ്രവാചകന്റെ(സ) ജനനവുമായി ബന്ധപ്പെട്ട ഒരു ദീർഘമായ ഹദീസിന്റെ ആശയ സംഗ്രഹം ഇപ്രകാരമാണ്:


ജൂതന്മാരിൽ നിന്ന് ഒരാൾ മക്കയിൽ കച്ചവട ആവശ്യാർത്ഥം താമസിക്കുകയുണ്ടായി. പ്രവാചകൻ (സ) ജനിച്ച രാത്രി അയാൾ കുറൈശികളുടെ സദസ്സിൽ വന്ന് ‘ഇന്ന് രാത്രി വല്ല കുഞ്ഞും പിറന്നോ’ എന്ന് ചോദിക്കുകയുണ്ടായി. വല്ല കുഞ്ഞും പിറന്നോ എന്ന് അന്വേഷിക്കാനായി ജൂതൻ കുറൈശികളോട് ആവശ്യപ്പെട്ടു, ഇന്ന് ഈ സമുദായത്തിൽ ഒരു പ്രവാചകൻ പിറക്കുമെന്നും ആ കുഞ്ഞിന്റെ മുതുകിൽ ഒരു അടയാളമുണ്ടാകുമെന്നും അവരോട് പറയുകയും ചെയ്തു. കുറൈശികൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി പോവുകയും ഭാര്യമാരോട് കാര്യം പറയുകയും ചെയ്തു. അപ്പോൾ ഭാര്യമാർ പറഞ്ഞു: അബ്ദുല്ല ഇബ്‌നു അബ്ദുൽ മുത്വലിബിന് ഇന്ന് ഒരു കുഞ്ഞു പിറന്നിട്ടുണ്ട്. അവർ ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു. ഈ വിവരം കുറൈശികൾ ജൂതനെ അറിയിച്ചു. ഹിശാമിബ്‌നു വലീദിബ്‌നു മുഗീറ, മുസാഫിർ ഇബ്‌നു അബീ അംറ്, ഉബൈദ ഇബ്‌നുൽ ഹാരിസ് ഇബ്‌നു അബ്ദുൽ മുത്വലിബ്, ഉത്ബത്തിബ്‌നു റബീഅ തുടങ്ങി കുറൈശികളിലേയും ബനൂ മനാഫ് കുടുംബത്തിലേയും നേതാക്കളുമൊത്ത് ജൂതൻ ആമിനയുടെ വീട്ടിലേക്ക് പോയി. കുഞ്ഞിന്റെ മുതുകിൽ പ്രവാചകനുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട മുദ്ര /അടയാളം കണ്ട ജൂതൻ ബോധരഹിതനായി വീണു. ഉണർന്നപ്പോൾ കാര്യമന്വേഷിച്ച കുറൈശികളോട്, പ്രവാചകത്വം ഇസ്രാഈല്യരിൽ നിന്ന് കുറൈശികളിലേക്ക് നീക്കപ്പെട്ടല്ലൊ എന്ന് ജൂതൻ പരിതപിച്ചു. (അൽ മുസ്തദ്റക് അല സ്വഹീഹൈൻ: 2/656: ഹദീസ് നമ്പർ: 4177)


2. പ്രവാചകനും കുറൈശികളും തമ്മിൽ ഹുദൈബിയ സമാധാന കരാർ എഴുതവെ പ്രവാചകൻ (സ) അനുചരൻ അലിയോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ മുഹമ്മദിൽ നിന്ന് എന്നെഴുതുക. അപ്പോൾ കുറൈശി നേതാവ് സുഹൈൽ ഇബ്‌നു അംറ് പറഞ്ഞു: നീ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിൽ ഞങ്ങൾ നിന്നെ (മതത്തിൽ) പിന്തുടരുമായിരുന്നല്ലോ. അതുകൊണ്ട് നിന്റെ പേരും നിന്റെ പിതാവിന്റെ പേരും എഴുതുക. അപ്പോൾ പ്രവാചകൻ (സ) അലിയോട് (റ) പറഞ്ഞു: അബ്ദുല്ലയുടെ മകൻ മുഹമ്മദിൽ നിന്ന് എന്നെഴുതുക. (സ്വഹീഹു മുസ്‌ലിം: 3/1411: ഹദീസ് നമ്പർ: 1784)


3. അബ്‌സീനിയ ഭരിച്ചിരുന്ന ക്രിസ്ത്യൻ രാജാവ് നജ്ജാശിയോട് ജഅ്ഫർ (റ) പറഞ്ഞു:

“രാജാവേ! ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും മ്ലേച്ഛതകൾ പ്രവർത്തിക്കുകയും കുടുബബന്ധങ്ങള്‍ മുറിക്കുകയും അയല്‍ക്കാരെ ഉപദ്രവിക്കുകയും ഞങ്ങളിലെ ശക്തർ ദുർബലരുടെ ധനം ഭുജിക്കുകയും ചെയ്യുന്നവരായിരുന്നു. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും സൽസ്വഭാവവും ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം ഞങ്ങളെ ദൈവത്തിലേക്ക് ക്ഷണിച്ചു. ദൈവം ഏകനാണെന്ന് വിശ്വസിക്കാനും അവനെ മാത്രം ആരാധിക്കാനും, അവനു പുറമെ ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ബിംബങ്ങളേയും കൽ പ്രതിമകളേയും മറ്റും ഉപേക്ഷിക്കുവാനും ഞങ്ങളോടു കല്‍പ്പിച്ചു. കൂടാതെ, സത്യം പറയുക, വിശ്വസിച്ചേൽപ്പിച്ചവ സത്യസന്ധമായി നിർവ്വഹിക്കുക, കുടുംബബന്ധം ചേര്‍ക്കുക, അയല്‍ക്കാർക്ക് നന്മ ചെയ്യുക എന്നെല്ലാം ഞങ്ങളോട് കൽപ്പിച്ചു. കൊലയും, രക്തച്ചൊരിച്ചിലും, വ്യഭിചാരവും, കളവും, അനാഥകളുടെ സമ്പത്ത് തട്ടിയെടുത്ത് ഭുജിക്കലും മാന്യവതികളായ സ്ത്രീകളെ സംബന്ധിച്ച് ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമെല്ലാം അദ്ദേഹം ഞങ്ങളോട് വിരോധിക്കുകയും ചെയ്തു. നമസ്‌ക്കരിക്കാനും വ്രതമനുഷ്ടിക്കാനും (പാവപ്പെട്ടവർക്ക് നിർബന്ധ ദാനമായ) സക്കാത്ത് നൽകാനും ഞങ്ങളോട് കൽപ്പിച്ചു.

(സ്വഹീഹു ഇബ്‌നു ഖുസൈമ: 4/13: ഹദീസ് നമ്പർ: 2260, സീറത്തു ഇബ്‌നു ഇസ്ഹാക്: 213, മുസ്നദു അഹ്മദ്: 3/180, സീറത്തു ഇബ്‌നു ഹിശാം: 3/413, സ്വഹീഹു സീറത്തു ന്നബവിയ്യ: ത്വർഹൂനി: 1/340, ത്വബ്റാനി, ബസ്സാർ, ത്വയാലിസി)


മുകളിലെ ഹദീസിലെ نَعرِف نسبه وصدقه وأمانته وعفافه “അദ്ദേഹത്തിന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും സൽസ്വഭാവവും ഞങ്ങള്‍ക്ക് നന്നായി അറിയാം….” എന്ന വരി പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.


4. പ്രവാചക കാലഘട്ടത്തിലെ റോമൻ ചക്രവർത്തി ഹിർക്കലിന്റെ ചരിത്രവും ഇതിന് തെളിവാണ്:


ആവിർഭാവ കാലഘട്ടത്തിൽ, ഇസ്‌ലാമിനെ സംബന്ധിച്ച് കേൾക്കുകയും അതിൽ കൗതുകം ജനിക്കുകയും ചെയ്ത ഹിർക്കൽ ചക്രവർത്തി ശാമിൽ കച്ചവടത്തിനായി വന്നു ചേർന്ന, പ്രവാചകന്റെ എതിരാളിയും കുറൈശി നേതാവുമായ അബൂസുസുഫ്‌യാനെ ചക്രവർത്തിയുടെ സന്നിധിലേക്ക് ക്ഷണിച്ചു വരുത്തി. സംഭവം അബൂസുഫ്‌യാൻ തന്നെ വിശദീകരിക്കുന്നു:


“ഞങ്ങൾ ഒരു കച്ചവട സംഘത്തിലായിരിക്കെ ഹിർക്കൽ ഒരു ദൂതനെ അയച്ചു അദ്ദേഹത്തിന്റെ അടുത്ത് ഹാജരാകാൻ കൽപ്പിച്ചു. കുറൈശികളും അല്ലാഹുവിന്റെ ദൂതനും അക്കാലത്ത് സമാധാന സന്ധിയിലേർപ്പെട്ടിരിക്കുകയായിരുന്നു. അങ്ങനെ അബൂസുഫ്‌യാനും കച്ചവട സംഘവും ഈലിയായിൽ ഹിർക്കലിന്റെ അടുത്തു ചെന്നു. ഹിർഖൽ അവരെ തന്റെ സദസ്സിലേക്ക് ക്ഷണിച്ചു. ചക്രവർത്തിക്ക് ചുറ്റും റോമിലെ പ്രധാനികളും പ്രമാണികളും ഹാജരുണ്ടായിരുന്നു. ചക്രവർത്തി തന്റെ പരിഭാഷകരേയും കൊണ്ടുവന്നു:


“നിങ്ങളിൽ ആർക്കാണ്, താൻ പ്രവാചകനാണെന്ന് വാദിക്കുന്ന ഈ വ്യക്തിയുമായി അടുത്ത കുടുംബ ബന്ധമുള്ളത് ?” എന്ന് ചക്രവർത്തി ചോദിച്ചു. “ഞാൻ പറഞ്ഞു: ഞാനാണ് ഈ കൂട്ടത്തിൽ അദ്ദേഹത്തോട് ഏറ്റവും അടുത്ത കുടുംബ ബന്ധമുള്ളയാൾ.” ഹിർക്കൽ പറഞ്ഞു; “അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ടു വരൂ, അദ്ദേഹത്തിന്റെ കൂട്ടാളികളെ അദ്ദേഹത്തിന്റെ പിറകിൽ നിർത്തൂ.” എന്നിട്ട് ഹിർക്കൽ പരിഭാഷകനോട് പറഞ്ഞു: “അവരോട് പറയൂ: ഞാൻ മുഹമ്മദെന്ന വ്യക്തിയെ പറ്റി അബൂസുഫ്‌യാനോട് ചിലത് ചോദിക്കും, അബൂസുഫ്‌യാൻ കളവ് പറഞ്ഞാൽ അദ്ദേഹം പറയുന്നത് കളവാണെന്ന് പറയണമെന്ന് അദ്ദേഹത്തിന്റെ കൂട്ടാളികളോട് പറയുക.” ശേഷം, ഹിർഖൽ ചക്രവർത്തി ചോദിച്ച ആദ്യത്തെ ചോദ്യം: “അദ്ദേഹത്തിന്റെ (മുഹമ്മദ് നബി (ﷺ)) കുടുംബ പരമ്പര എങ്ങനെയാണ്?” എന്നായിരുന്നു. ഞാൻ പറഞ്ഞു: “അദ്ദേഹം (സ) കുടുംബ മഹിമയുള്ള വ്യക്തിയാണ്.”

(ദീർഘമായ സംഭാഷണത്തിന്റെ അവസാന ഭാഗത്തിൽ ഇപ്രകാരം കാണാം:)

…ശേഷം ഹിർക്കൽ പരിഭാഷകനോട് പറഞ്ഞു: “അദ്ദേഹത്തോട് പറയുക: മുഹമ്മദിന്റെ കുടുംബമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കുടുംബമഹിമയുള്ളവനാണെന്ന് താങ്കള്‍ പറഞ്ഞു. അപ്രകാരമാണ് പ്രവാചകന്മാരും, സാധാരണ ഗതിയിൽ അവർ കുടുംബ മഹിമയുള്ളവരായിരിക്കും….” (സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 7)


.