Sunday, March 15, 2020

മന്ത്രവും ഏലസ്സും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7


ഇമാം ബുഖാരി റ പറയുന്നു .

تعليق الكتابة على الأطفال
347- قال أحمد بن خالد: حدثنا محمد بن إسماعيل عن عمرو بن شعيب، عن أبيه عن جده قال كان الوليد بن الوليد رجل يفزع في منامه، وذكر ذلك لرسول الله صلى الله عليه وسلم فقال له النبي صلى الله عليه وسلم- إذا اضطجعت للنوم فقل (بسم الله أعوذ بكلمات الله التامة من غضبه وعقابه ومن شر عباده ومن همزات الشيطان وأن يحضرون) فقالوا فذهب ذلك عنه، وكان عبد الله بن عمرو رضي الله عنهما من بلغ من بنيه علّمه إيّاهنّ ومن كان منهم صغيرا لايَعِيهَا كتَبَهَا وعَلَّقَهَا في عنقه. (خلق أفعال العباد:ص/88) للإمام محمد بن إسماعيل البخاري رحمه الله.


കുട്ടികൾക്ക് എഴുതികെട്ടൽ എന്ന അദ്ധ്യായം
അംറ് ബ്ന് ശുഐബ് പിതാവിൽ നിന്നും അവർ വല്ലിപ്പയിൽ നിന്നും വലീദ്ബ്നുൽ വലീദ് ഉറക്കിൽ ഭയമുണ്ടായപ്പോൾ നബി സ്വ ദിക്റ് പറഞ്ഞു കൊടുത്തു. അത് ചൊല്ലിയപ്പോൾ അസുഖം സുഖപെട്ടു.
അബ്ദുല്ലാഹിബ്നു ഉമർ പ്രായപൂർത്തിയായവർക്ക് ഇവ പഠിപ്പിച്ചു കൊടുക്കുകയും കുട്ടികൾക്ക് എഴുതി കെട്ടി കൊടുക്കുകയും ചെയ്യും

(ഖൽഖു അഫ്ആലുൽ ഇബാദ് 88 ഇമാം ബുഖാരി)

:
ഈ ഹദീസ് ഇബ്നു ഹജർ ദിക്റുൽആസാറിലും 71

അബൂദാവൂദ്  സുനന് 12/4
തുർമിദി റ ജാമിഉ 541/5

ഹാകിം മുസ്തദ് റക്548/1

ഇമാം അഹമ്മദ്  മുസ് നദ്169/10
എന്നിവർ റിപ്പോർട്ട് ചെയ്തു ഇസ്നാദ് സ്വഹീഹാണ്

: أخرج ابوداود من طريق محمد بن إسحاق عن عمرو بن شعيب عن أبيه عن جده قال: "كان الوليد بن الوليد يفزع في نومه.. " فذكر نحوه وزاد: "وكان عبد الله بن عمرو رضي الله عنهما يعلّمهنّ مَنْ عقل مِن بنيه ومن لم يعقل كتبها؛ فأعلقها عليه". (ذكرا الآثار الواردة:ص/71) لابن حجرالهيتمي و(ابوداود في السنن:4/12) و (والترمذي في الجامع:5/541)و(الحاكم في المستدرك:1/548)و (أحمد في المسند:10/169) وإسناده صحيح

ഇമാം നവവി റ പറയുന്നു


وَكَانَ عَبْدُ اللَّهِ بْنُ عَمْرٍو يُعَلِّمُهُنَّ مَنْ عَقَلَ مِنْ بَنِيهِ وَمَنْ لَمْ يَعْقِلْ كَتَبَهُ فَأَعْلَقَهُ عَلَيْهِ. وفي رواية قال وكان عبد الله بن عمرو يلقنها من عقل من ولده ومن لم يعقل كتبها في صك ثم علقها في عنقه .رواه ابو داود والترمذي وقال حديث حسن غريب والنسائي والحاكم وقال صحيح الإسناد

وعن ابن مسعود:(من علّق شيئا وكّل إليه) وروى البيهقي بإسناد صحيح عن سعيد بن المسيب أنّه كان يأمر بتعليق القرآن وقال لا بأس به، قال البيهقي هذا كلّه راجع إلى ما قلنا إنّ إن رقى بما لا يعرف أو على ما كانت عليه الجاهلية من إضافة العافية إلى الرقى لم يجز، وإن رقى بكتاب الله أو بما يعرف من ذكر الله تعالى متبركا به وهو يرى نزول الشفاء من الله تعالى لا بأس به –والله أعلم.(شرح المهذب:ص/1980)للامام النووي رحمه الله.


അബ്ദുല്ലാഹുബ്നു ഉമർ കുട്ടികൾക്ക് ഇത് എഴുതികെട്ടും
ഈ ഹദീസ് അബൂദാവൂദ് തിർമിദി റിപ്പോർട്ട് ചെയ്തു. തി ർമിദി റ ഈ ഹദീസ് ഹസനാണന്ന് പറഞ്ഞു.
നസാഇ റ ഹാകിം റിപ്പോർട്ട് ചെയ്തു ഹാകിം റ ഇസ്നാദ് സ്വഹീഹാണന്ന് പറഞ്ഞു '
: .

ഇബ്നു മസ്ഊദ് റ പറയുന്നു വല്ലതും കെട്ടിയാൽ അതിലേക്ക് ഏൽപിക്കപ്പെട്ടു.
ബൈഹഖി സ്വഹീഹായ സന ദിൽ  റിപ്പോർട്ട് ചെയ്യുന്നു.സഈദ് ബ്ന്ൽ മുസയ്യബ് റ ഖുർആൻ എഴുതി കെട്ടാൻ കൽപിക്കും .അതിൽ യാതൊരു വിരോധവുമില്ലന്നി പറയുകയും ചെയ്യുന്നതാണ് '
ബൈഹഖി റ പറയുന്നു വിരോധം പറയുന്ന ഹദീസുകൾ
അർഥമറിയാത്തതിനെ പറ്റിയോ ജാഹിലിയാ വിശ്വാസം പോലെ മന്ത്രത്തിലേക്ക് സുഖത്തേ ചേർത്തി കൊണ്ടുള്ള തുമാണ് 'അപ്പോൾ അനുവദനീയമല്ല.

അല്ലാഹു വിന്റെ ഖുർആൻ കൊണ്ടും അർഥമറിയുന്ന ദിക്റ് കൊണ്ടും ബറകത്ത് എടുത്തു കൊണ്ട് മന്ത്രിക്കൽ - അല്ലാഹുവിൽ നിന്നാണ് ശിഫ വരുന്നത് എന്ന വിശ്വാസത്തിലാണങ്കിൽ യാതൊരു കുഴപ്പവുമില്ല: (ശറഹുൽ മുഹദ്ധബ് 1980)


ഇബ്നു ഹജർ അൽ ഹൈതമി റ പറയുന്നു'

الرقى وتعليق التمائم والحروز
أخر ج أحمد وابو يعلى بإسناد جيد والحاكم وصححه عن عقبة بن عامر رضي الله عنه قال سمعت رسول الله صلى الله عليه وسلم يقول من علّق تميمة فلا أتم الله له ومن علق ودعة فلا ودع الله له – وقال صلى الله عليه وسلم: إنّ الرقى والتمائم والتولة شرك الخ


വല്ലവനും ഏലസ് കെട്ടിയാൽ  അല്ലാഹു അവന്ന് പൂർത്തീകരിക്കില്ല.
വദ്അത്ത് കെട്ടിയാൽ അല്ലാഹു രക്ഷ നൽകില്ല.
മന്ത്രവും തമിമത്തും (ഏലസ്) തൗലിയത്തും ശിർക്കാണ്
തുടങ്ങിയ ഹദീസുകൾ

تنبيه) عدّ هذين من الكبائر هو ما يقتضيه الوعيد الذي في هذه الأحاديث لاسيما تسميته شركا لكن لم أر أحدا صرّح بذلك بخصوصه ولكنهم صرحوا بما يفهم جريان ذلك فيه بالأولى، نعم يتعين حمله على ما كانوا يفعلونه من تعليق خرزة يسمونها تميمة أونحوها يرون أنّها تدفع عنهم الآفات ولاشكّ أنّ اعتقاد هذا جهل وضلال وأنّه من أكبر الكبائر لأنّه إن لم يكن شركا فهو يؤدي إليه إذ لاينفع ويضر ويمنع ويدفع إلاّ الله تعالى-

 തമീമത്തുകളു വദ്അത്ത് കളുമാണ്  ആഫത്തുകൾ തടുക്കുന്നത് എന്ന ജാഹിലിയാ വിശ്വാസത്തെയാണ് നബി സ്വ വിരോധിക്കുന്നത് '
നിസ്സംശയം ഈ വിശ്വാസം പിഴവും വിവരക്കേടുമാണ് '


وأمّا الرقى فهي محمولة على ذلك أو على ما إذا كانت بغير لسان العربية ولم يعرف معناها فإنّها حينئذ حرام كما صرح بع الخطابي والبيهقي وغيرهما واستدل له ابن عبد السلام بأنّهم لما سـألوه صلى الله عليه وسلم عن ذلك فقال اعرضوا علي رقاكم وسبب ذلك ما قالوه من أنّ ذلك المجهول قد يكون سحرا أوكفرا قال الخطابي بعد ذكره ذلك– فأمّا إذا كان مفهوم المعنى وكان فيه ذكر الله تعالى فإنّه مستحب متبرك به. (الزواجر عن اقتراف الكبائر:1/173-174) لابن حجرالهيتمي.
അപ്പോൾ മന്ത്രം പാടില്ലന്നതും മന്ത്രമാണ്
ആഫത്തുകൾ തടുക്കുന്നത് എന്ന ജാഹിലിയാ വിശ്വാസത്തെയാണ് നബി സ്വ വിരോധിക്കുന്നത് '
അർഥമറിയാത്ത അനറബി ഭാഷയിൽ ഉള്ള മന്ത്രങ്ങളെ പറ്റിയാണ് വിരോധം പറയുന്നത്. അത് ഹറാമാണ് ' 'ഇമാം ഖത്വാബി റ യും  ബൈഹഖി റ യും മറ്റും ഇത് വെക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു അബ്ദുസലാം റ ഇതിന് തെളിവായി പറഞ്ഞത്
സ്വഹാബികൾ നബി സ്വ മന്ത്രത്തെ പറ്റി ചോദിച്ചപ്പോൾ
നബി സ്വ പറഞ്ഞു :നിങ്ങളുടെ മന്ത്രം എനിക്ക് കാണിക്കു എന്ന് പറഞ്ഞ സംബവമാണ് '

അർഥമറിയാത്തതാവുമ്പോൾ അത് സിഹ്റോ കുഫ്റോ ആവാനുള്ള സാധ്യതയുള്ളത് കൊണ്ടാണ്  അത് ഹറാമാണന്ന് പറയാൻ കാരണമെന്ന്
അവർ പറഞ്ഞിട്ടുണ്ട് '
ഇതിന്ന് ശേഷം ഇമാം ഖത്വാബി റ പറഞ്ഞു: അപ്പോൾ അല്ലാഹു വിന്റെ ദിക്റുള്ള അർഥമറിയുന്നതാണങ്കിൽ അത് പുണ്യവും അത് കൊണ്ട് ബറകത്തടുക്കപ്പെടുന്നതുമാണ് 'അസ്സവാജിർ 1/173
:
ഇമാം മുഹ്യ ദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി 561 هـ
(റ) പറയുന്നു.

(فصل) ويكتب للمحموم ويعلق عليه ما روى عن الإمام أحمد بن حنبل رحمه الله أنّه قال: حممت فكتب لي من الحمى-بسم الله الرحمن الرحيم باسم الله وبالله محمد رسول الله، يا نار كوني بردا وسلاما على إبراهيم وأرادوا به كيدا فجعلناهم الأخسرين، اللهم ربّ جبريل وميكائيل وإسرافيل إشف صاحب هذا الكتاب بحولك وقوتك وجبروتك يا أرحم الراحمين. (الغنية لطالبي طربق الحق:1/55) للشيخ الجيلاني-561 هـ


പനിയുള്ളവന്ന് ഇമാം അഹമ്മദ് ബ്നു ഹമ്പൽ റ വിൽ നിന്ന് റിപ്പോർട്ട് ചെയ്ത ശേഷമുള്ള വജനം എഴുതി കെട്ടി (ഏലസ്) കൊടുക്കേണ്ടതാണ്
(അൽ ഗുൻയത്ത് 1/55)
[: (فصل) ويكتب للمحموم ويعلق عليه ما روى عن الإمام أحمد بن حنبل رحمه الله أنّه قال: حممت فكتب لي من الحمى-بسم الله الرحمن الرحيم باسم الله وبالله محمد رسول الله، يا نار كوني بردا وسلاما على إبراهيم وأرادوا به كيدا فجعلناهم الأخسرين، اللهم ربّ جبريل وميكائيل وإسرافيل إشف صاحب هذا الكتاب بحولك وقوتك وجبروتك يا أرحم الراحمين. (الغنية لطالبي طربق الحق:1/55) للشيخ الجيلاني-561 هـ
അസ്ലം സഖാഫി
പരപ്പനങ്ങാടി

ഇസ്ലാം വിമർശകർക്ക് മറുപടി.ഏഴ് വ്യത്യസ്ത തരം ഖുർആനുകളുണ്ടോ?*


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7



⌨⌨⌨⌨⌨⌨⌨⌨
*🌹ഇസ്ലാമിനെ അറിയുക 2⃣5⃣3⃣*
*❓ഏഴ് വ്യത്യസ്ത തരം ഖുർആനുകളുണ്ടോ?*
⌨⌨⌨⌨⌨⌨⌨⌨
✅ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന ഖുർആനുകൾ തമ്മിൽ വ്യത്യാസങ്ങളുണ്ടോ? മുഹമ്മദ് നബി പഠിപ്പിച്ച പുള്ളിയും കുത്തുകളുമില്ലാത്ത ഖുർആൻ വ്യത്യസ്ത ദേശത്തുള്ളവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവരവർക്ക് തോന്നിയതനുസരിച്ച് ഓതിയതിനാലാണോ ഈ വ്യത്യാസമുണ്ടായത്?

ഖുർആൻ പാരായങ്ങൾ തമ്മിലുള്ള വ്യത്യാസം യുക്തിവാദികളോ ഇസ്‌ലാം വിരോധികളോ ഗവേഷണം ചെയ്തു കണ്ട് പിടിച്ചതല്ല. വ്യത്യസ്ത ഖിറാഅത്തുകളിലെ വ്യത്യസ്ത പാരായണ രീതികളെക്കുറിച്ച് വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ മുസ്‌ലിം ലോകത്തുണ്ട്. പാരായണ വ്യത്യാസങ്ങളെക്കുറിച്ച അറിവ് സാധാരണക്കാരന് ആവശ്യമില്ലാത്തതു കൊണ്ടാണ് പണ്ഡിതന്മാർ അത് എല്ലാവരെയും പഠിപ്പിക്കാത്തത്. സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുത്തതുകൊണ്ട് ഖുർആനിന്റെ അഖണ്ഡതയിൽ സംശയം ജനിപ്പിക്കാനാണ് പാരായണ വ്യത്യാസത്തെ ഇസ്‌ലാമിന്റെ ശത്രുക്കൾ ചർച്ചക്കെടുക്കുന്നത്.

മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ ഖുർആൻ ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ഖുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളിൽ ഖുർആൻ അവതരിക്കപ്പെട്ടതിനാൽ തന്നെ പലരും പാരായണം ചെയ്തിരുന്നത് പലശൈലികളിലായിരുന്നുവെന്ന് കാണാൻ കഴിയും.

ഏഴു ഹർഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാർ തമ്മിൽ ഇവ്വിഷയകമായി നടന്ന തർക്കങ്ങളെക്കുറിച്ച വിവരണങ്ങളിൽ നിന്ന് ഇവയെല്ലാം അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിർദ്ദേശമാണ് ഇവയിലെല്ലാം ഖുർആൻ പാരായണം ചെയ്യാമെന്നും ഇവയിലേതിലെങ്കിലും ഒന്നിൽ പാരായണം ചെയ്താൽ മതിയെന്നും ഒന്ന് മറ്റേതിൽ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകൾ മനസ്സിലാവും.

ഉമറുബ്നുൽ ഖത്ത്വാബിൽ (റ) നിന്ന്: “റസൂലിന്റെ കാലത്ത് ഹിശാമുബ്നു ഹകീം ഒരിക്കൽ 'സൂറത്തുൽ ഫുർഖാൻ' ഓതുന്നത് ഞാൻ കേട്ടു. ഞാൻ റസൂലിനോട് പറഞ്ഞു: 'നിങ്ങൾ എനിക്ക് ഓതിത്തരാത്ത വിധം സൂറത്തുൽ ഫുർഖാൻ ഇദ്ദേഹം ഓതുന്നത് ഞാൻ കേട്ടു.' റസൂൽ പറഞ്ഞു: ‘ഹിശാം, നിങ്ങൾ ഓതൂ.' ഹിശാം ഞാൻ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.' തുടർന്ന് അവിടുന്ന് പറഞ്ഞു: 'ഉമറേ, നിങ്ങളൊന്ന് ഓതൂ.' റസൂൽ എന്നെ പഠിപ്പിച്ച പോലെ ഞാൻ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: 'ഇങ്ങനെയും ഇത് അതരിപ്പിക്കപ്പെട്ടിട്ടുണ്ട്’” (സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലിൽ ഖുർആൻ വമായത അല്ലഖു ബിഹി)

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവർക്ക് ഒരേ ശൈലിയിൽ പാരായണം പ്രയാസകരമാണെന്നതിനാൽ അല്ലാഹുതന്നെ അവതരിപ്പിച്ച ഏഴ് ഹർഫുകളിലായുള്ള ഖുർആൻ പാരായണം നബി (സ) യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ഖുർആനുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും അത് പിൽക്കാലത്ത് പകർത്തിയെഴുതിയപ്പോൾ സംഭവിച്ച പിഴവാണെന്നും വിമർശകന്മാർ ആരോപിക്കുന്നത്.

നബി (സ) പഠിപ്പിച്ച ഏഴ് ഹർഫുകളിലുള്ള ഖുർആൻ വചനങ്ങൾ തമ്മിൽ ചില പാരായണ വ്യത്യാസങ്ങളുണ്ട്. ഈ പാരായണ വ്യത്യാസങ്ങളിൽ ചിലവ അർത്ഥ വ്യത്യാസങ്ങളുമുള്ളവയാണ്.

സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് 'മാലിക്കി യൗമിദ്ദീൻ' എന്നും 'മലിക്കി യൗമിദ്ധീൻ' എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. 'പ്രതിഫലനാളിന്റെ രാജാവ്' എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല.

രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.

വ്യത്യസ്ത ശൈലികളിൽ അവതരിക്കപ്പെട്ടിട്ടുപോലും ഖുർആനിൽ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെട്ട ഒരു വിമർശനം ഖുർആനിന്റെ സത്യതയെ വെളിപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്.

⌨⌨⌨⌨⌨⌨⌨⌨
💐

ഇസ്ലാം വിമർശകർക്ക് മറുപടി -സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA



⌨⌨⌨⌨⌨⌨⌨⌨
*🌹ഇസ്ലാമിനെ അറിയുക 2⃣5⃣4⃣*
*❓സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം*
⌨⌨⌨⌨⌨⌨⌨⌨
✅ഇസ്ലാം വിമർശകർ ജനങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുവാനും ആശയക്കുഴപ്പമുണ്ടാക്കാനുമായി ദുർവ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന ഒരു സംഭവമാണിത്.

മദീനയിലെ ബനൂനദീർ എന്ന ജൂതഗോത്രത്തിലെ പെൺകുട്ടിയായിരുന്നു മഹതി സ്വഫിയ ബിൻത് ഹുയയ്. അവരുടെ പിതാവ് ഹുയയ് ബിൻ അഖ്ത്താബ് ബനൂനദീർ ഗോത്രത്തിൻറെ സമുന്നത നേതാവായിരുന്നു. പ്രവാചകനുമായുണ്ടാക്കിയിരുന്ന സമാധാന, ഐക്യകരാർ ലംഘിച്ചുകൊണ്ട് ഹുയയ് ബിൻ അഖ്ത്താബിൻറെ നേതൃത്വത്തിൽ ബനൂനദീർ ഗോത്രം വലിയ ദ്രോഹമാണ് വിശ്വാസിസമൂഹത്തോടും രാഷ്ട്രത്തോടും ചെയ്തത്. മക്കയിൽനിന്നുമുള്ള സൈനികസന്നാഹങ്ങൾക്ക് പിന്തുണ നൽകിയതിലൂടെ മദീനയെ അപകടപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവർ ചെയ്തത്.

ബനൂനദീറിൻറെ നിരന്തരമായ വഞ്ചനയുടെയും ചതിയുടെയും രാജ്യദ്രോഹത്തിൻറേതുമായ നടപടികൾക്ക് അറുതിയുണ്ടാക്കണമെന്ന് പ്രവാചകൻ(സ) തീരുമാനിച്ചു. ഹിജ്റ ഏഴാം വർഷം മുഹർറം മാസത്തിൽ മുസ്ലിം സൈന്യം ബനൂനദീറിൻറെ വാസകേന്ദ്രമായ ഖൈബറിലേക്ക് മാർച്ച് ചെയ്തു.

6 കോട്ടകൾക്കുള്ളിലായി നിലയുറപ്പിച്ചിരുന്ന 20000 ത്തിൽ അധികം വരുന്ന ജൂതസൈനികരോട് 1600 ഓളം വരുന്ന മുസ്ലിം സൈന്യം 20 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ഖൈബറിലെ ബനൂനദീർ ഗോത്രഞ്ഞെകീഴടക്കി. പ്രസ്തുത പോരാട്ടത്തിൽ   വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്വഫിയയുടെ പിതാവും ഭർത്താവും ഉണ്ടായിരുന്നു.

സ്വഫിയയെ ബന്ദിയായി പിടിക്കപ്പെട്ടു . ദിഹ്-യ എന്നയാൾക്കായിരുന്നു സ്വഫിയയെ ലഭിച്ചത്. എന്നാൽ, സൈനികരിലൊരാൾ നബിയോട് ഉണർത്തിച്ചു - "പ്രവാചകരേ, ബനൂനദീറിൻറെയും ഖുറൈള ഗോത്രത്തിൻറെയും ആദരണീയയായ സ്വഫിയയെ അവിടുന്ന് ദിഹ്-യയെ ആണോ ഏൽപിക്കുന്നത്? അങ്ങല്ലാതെ മറ്റാരും അവർക്ക് യോജിക്കുന്ന ഇണയാവില്ല."

തുടർന്ന് ദിഹ്-യയെ വിളിച്ചുവരുത്തുകയും മറ്റൊരു യുവതിയെ നൽകിക്കൊണ്ട് സ്വഫിയയെ പ്രവാചകൻ സ്വീകരിക്കുകയും ചെയ്തു - പ്രവാചകൻ അവരെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. സാബിത്(റ) ചോദിച്ചു, അബൂഹംസ (അനസ്), എന്തായിരുന്നു അവർക്ക് നൽകിയ വിവാഹമൂല്യം (മഹ്ർ)? അദ്ദേഹം മറുപടി നൽകി - അവരുടെ അടിമമോചനം. (ബുഖാരി 8:23)

ഈ സംഭവത്തിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ടെന്നാണ് എതിരാളികൾ ഉന്നയിക്കുന്നത്.
ഒന്ന്, സ്വന്തം പിതാവും ഭർത്താവും കൊല്ലപ്പെട്ട ഒരു യുവതിയെ അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു! രണ്ട്, ഇസ്ലാമിലെ ഇദ്ദ നിയമം പ്രവാചകൻ പാലിച്ചില്ല!

*സമ്മതമില്ലാതെയാണോ സ്വഫിയ(റ)യെ പ്രവാചകൻ വിവാഹം കഴിച്ചത്?:*
സ്വഫിയ(റ) പ്രവാചകൻ(സ)യുടെ അടുത്ത് വന്നപ്പോൾ അവിടുന്ന് സ്വഫിയയോട് പറഞ്ഞു: “നിൻറെ പിതാവ് അല്ലാഹു നശിപ്പിക്കുന്നതുവരേക്കും അദ്ദേഹത്തിൻറെ ശത്രുതയുമായി തുടരുകയായിരുന്നു”. സ്വഫിയ പ്രതികരിച്ചു: “അല്ലാഹുവിൻറെ ദൂതരേ, തീർച്ചയായും അല്ലാഹുവിൻറെ ഗ്രന്ഥത്തിലുണ്ടല്ലോ ഒരാളും മറ്റൊരാളുടെയും പാപഭാരം വഹിക്കുകയില്ലെന്ന്”. പ്രവാചകൻ അവരോട് പറഞ്ഞു, “ശരി, നീയൊരു തീരുമാനമെടുക്കുക, നീ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ ഞാൻ നിന്നെ എൻറെ വധുവായി സ്വീകരിക്കാം. അതല്ല, നീ യഹൂദമതം തന്നെയാണ് സ്വീകരിക്കുന്നതെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കുകയും നിൻറെ ആളുകളുടെ അടുത്ത് നിന്നെ എത്തിച്ചു തരികയും ചെയ്യാം”. സ്വഫിയ പറഞ്ഞു: “താങ്കൾ എന്നെ ക്ഷണിക്കുന്നതിനു മുൻപ് തന്നെ തീർച്ചയായും ഞാൻ ഇസ്ലാമിനെ ഇഷ്ടപ്പെടുകയും അങ്ങയെ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്… താങ്കളെന്നോട് സത്യനിഷേധമോ ഇസ്ലാമോ തിരഞ്ഞെടുക്കുവാനാണ് ആവശ്യപ്പെടുന്നത്. അല്ലാഹുവും അവൻറെ ദൂതരമാണ് എനിക്ക് എൻറെ മോചനത്തേക്കാളും എൻറെ സമൂഹത്തിലേക്ക് മടങ്ങിപ്പോകുന്നതിനേക്കാളും പ്രിയങ്കരമായിട്ടുള്ളത്” (Ibn Saad 8/123)

*പ്രവാചകൻ, ഇദ്ദ നിയമം ലംഘിച്ചോ?*
യുദ്ധത്തിൽ ബന്ദികളായി പിടിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ അവർ ഗർഭിണികളാണെങ്കിൽ പ്രസവിക്കുന്നതുവരേക്കും ഗർഭിണിയല്ലെങ്കിൽ ഒരു ആർത്തവം കഴിയുന്നതുവരെയുമാണ് ഇദ്ദ കാലാവധിയെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. (അബൂദാവൂദ് 2157)

“ഖൈബർ യുദ്ധാനന്തരം, സ്വഫിയയെ തനിക്കുവേണ്ടി പ്രവാചകൻ തിരഞ്ഞെടുക്കുകയും യാത്രപുറപ്പെടുകയും ചെയ്തു. സദ്ദുസ്സഹ്ബാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഫിയ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും അവിടെ വെച്ച് പ്രവാചകൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു”. (ബുഖാരി 64:251)

ഇത്രയും വിവരിച്ചതിൽ നിന്നും ഈ വിഷയത്തിലുള്ള രണ്ട് ആരോപണങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്തവയാണെന്ന് ഏതൊരാൾക്കും വ്യക്തമാകും. ‘പ്രവാചകനോളം ഉത്തമസ്വഭാവമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല’ എന്നായിരുന്നു സ്വഫിയ്യ(റ) പിന്നീടൊരിക്കൽ അഭിപ്രായപ്പെട്ടത്.

⌨⌨⌨⌨⌨⌨⌨⌨
💐

*ഒപ്പനയുടെ ഇസ്ലാമിക വിധി എന്ത്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




*ഒപ്പനയുടെ ഇസ്ലാമിക വിധി എന്ത്?*

 സത്രീകൾ കൊഞ്ചി കുഴഞ്ഞ് കൊണ്ട് നൃത്തം വെച്ച് കൊണ്ടുള്ള ഒപ്പന ഹറാമാണ് '
കാരണം കൊഞ്ചി കുഴഞ്ഞ് കൊണ്ട് നൃത്തം ഹറാമാണന്ന് തുഹ്ഫയിൽ ഇബ്ന് ഹജർ റ പറഞ്ഞിട്ടുണ്ട്.
പുരുഷൻമാരുടെ ഒപ്പസത്രീകളോ സത്രീകളുടെ ഒപ്പന പുരുഷൻമാരൊ കണ്ടാസ്വദിക്കുന്നതും ഹറാമാണ് '
അപ്രകാരം സഭ്യാതരമോ
ശ്ലീലേതരമോ ആയ ഗാനങ്ങളോടെ ചെർന്നു വരുമ്പോൾ ഒപ്പന ഹറാമാണ്
(തുഹ്ഫ9 ൽ നോക്കുക)

വിശുദ്ധ ഖുർആൻ പറയുന്നു
ആ ഭവനത്തിന്റെ  (കഅബ )സമീപത്ത്  അവരുടെ പ്രാർഥന ചൂളം വിളിയും കൈ കൊട്ടുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. (അതിനാൽ അന്ത്യദിനത്തിൽ അവരേടി പറയപ്പെടും) നിങ്ങൾ സത്യനിഷേധികളായത് കൊണ്ട് ശിക്ഷ ആസ്വദിച്ചു കൊള്ളുക (8/35)

അത് കൊണ്ട് വിവാഹദിനത്തിലും മറ്റും പെൺകുട്ടികൾ  ഇന്ന് നടത്തുന്ന ഒപ്പന ഇസ്ലാമിക വിരുദ്ധമാണ്

അസ്ലം സഖാഫി പരപ്പനങ്ങാടി


മന്തിക്കൽ.. Km moulavi fatwa

മന്തിക്കൽ.. Km moulavi fatwa. 

#wahabism #mujahid #ruqya #മൗലവി #മുജാഹിദ്

https://www.facebook.com/777959305671074/posts/791874504279554/https://www.facebook.com/777959305671074/posts/791874504279554/

Wednesday, March 11, 2020

വഹാബി കളോട് നാല്പത് ചോദ്യങ്ങൾ

دഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


د
കേരള വഹാബികൾക്ക്‌ ഇത്‌ വരെയും ഇനി ആഖിർസമാൻ വരെയും ഉത്തരം കിട്ടാത്ത 40 ചോദ്യങ്ങൾ....

(1).മുജാഹിദുക്കളെ,നിങ്ങൾ തൗഹീദാണെന്ന് അവകാശപ്പെടുന്ന വഹാബിസം കേരളത്തിൽ കൊണ്ടാവന്നത് വക്കം മൗലവിയാണെന്ന് നിങ്ങളുടെ പത്രം പറയുന്നു. അന്നും അതിനു മുമ്പും ഇവിടെ ഉണ്ടായിരുന്നവർ മുശ്രിക്കുകളായിരുന്നോ???

(2).തുടക്കത്തിൽ ഉന്നയിച്ച ആശയങ്ങളിൽ ഏതെങ്കിലും ഒന്ന് അതേപടി ഇന്ന് വഹാബിസത്തിൽ നിലനിൽക്കുന്നതായി തെളിയിക്കാമോ???

(3).ഇസ്ലാമിക ശരീഅത്ത് കാലത്തിനൊത്ത് ഭേദഗതി ചെയ്യപ്പെടേണ്ടതാണെന്ന നിങ്ങളുടെ വാദം ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കാമോ???

(4).ലാഇലാഹ ഇല്ലല്ലാഹു എന്നതിന് അല്ലാഹു അല്ലാതെ ചോദിക്കാൻ അർഹിനില്ലെന്ന ഉമർ മൗലവിയുടെ അർത്ഥം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ???

(5).യാ സുൽതാനൽ ആരിഫീൻ അഹ്മദൽ കബീരി രിഫാഈ അഗ്സ് നീ ( രിഫാഈ ശൈഖേ എന്നെ സഹായിക്കണേ ) എന്ന് അരെങ്കിലും പറഞ്ഞാൽ അത് രിഫാഈ ശൈഖിനെ കൊണ്ട് ശറഇൽ അനുവദനീയമായ തവസ്സലാണെന്ന കെ.എം മൗലവിയുടെ ഫത് വയെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു.?
ഇങ്ങിനെ ഫത്‌വ കൊടുത്തത് കൊണ്ട് നിങ്ങളുടെ മഹാനായ വലിയ മൗലവി കാഫിറാണ ന്ന് നിങ്ങൾ പറയുമോ???

(6).നബി(സ) യുടെ ഖബറിനടുത്ത് പോയി ഒരു സ്വഹാബി സങ്കടം പറഞ്ഞ വിവരം ഉമർ (റ)നെ ധരിപ്പിച്ചപ്പോൾ അതിന് അംഗീകാരം നൽകിയ ഉമർ (റ) കാഫിറായിരുന്നോ???

(7).അല്ലാഹുവിനെയും നിബിയെയും സത്യവിശ്വാസികളെയും രക്ഷാധികാരികളാക്കിയവരാണ് എന്ന് ഖുർആൻ പരിഭാഷയിൽ എഴുതിയ ഉമർ മൗലവി മുശ് രിക്കാണെന്ന വാദമുണ്ടോ???

(8).മരിച്ചവരോട് ചോദിക്കുന്ന! സുന്നികളുടെ കാര്യങ്ങളെല്ലാം ഇവിടെ പരിഹരിക്കപ്പെട്ടോ? എന്നു ചേദിക്കുന്ന നിങ്ങളോട് അല്ലാഹു വിനോട് മാത്രം ചോദിക്കുന്ന നിങ്ങളുടെ പ്രശ്നങ്ങളും മുഴുവനായി പരിഹരിക്കപ്പെട്ടോ എന്ന് ഞങ്ങളും ചോദിച്ചാൽ നിങ്ങൾ എന്ത് പറയും???

(9).ഏതെങ്കിലും ഒരു സഹായം മരണപ്പെട്ടവർ നൽകിയില്ല എന്നത് കഴിവില്ല എന്നതിന് തെളിവാണോ ?
എങ്കിൽ ബദ്റിൽ മുഅമിനീങ്ങളെ സഹായിച്ച റബ്ബ് ഉഹ്ദിൽ സഹായിക്കാതിരിക്കുന്നത് സഹായിക്കാൻ കഴിയാത്തത് കൊണ്ടാണോ???

(10).കെഎം മൗലവി സർവ്വാധരണീയനാണെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യം എതിരാളികൾ പോലും വില മതിക്കുന്നു  എന്നും എഴുതിയ നിങ്ങൾ തെന്നെ അദ്ദേഹത്തിന്റെ രചനകളെ പുഛിച്ചു തള്ളുന്നത് ഏത് അസുഖത്തിന്റെ അടിസ്ഥാനത്തിലാണ്???

(11).മരണ ശേഷം കറാമത്ത് വെളിവാകുമെന്നും അതിന് ഖുർആനും ഹദീസും തെളിവാണെന്നും വഹാബി പണ്ഡിത സംഘടന പറയുമ്പോൾ അങ്ങനെ ഒന്നില്ലെന്ന് " ശബാബ് " പത്രം പറയുന്നു ഇതിൽ ഏതാണ് ശരിയായ തെന്ന് ലക്ഷ്യ സഹിതം പറയാമോ???

(12).ഇന്ന് സുന്നികൾ കൊണ്ടാടുന്ന അതേ രൂപത്തിൽ തന്നെ നബി (സ) യുടെ ജന്മദിനം കൊണ്ടാടണമെന്നും മൗലീദ് പാരായണം നടത്തണമെന്നും ശാപ്പാടുണ്ടാക്കണമെന്നും നബിദിനയോഗങ്ങൾ സംഘടിപ്പിക്കണമെന്നും നബിദിനം കഴിക്കാൻ കമ്മിറ്റിയും നേർച്ചപ്പെട്ടിയും സ്ഥാപിക്കണമെന്നും നിങ്ങൾ ഇന്നും ആദരിക്കുന്ന വഹാബീ നേതാക്കൾ കേരള മുസ്ലികളോട് മലയാളത്തിലും മറ്റുള്ളവരോട് ഇതര ഭാഷയിലും കൽപ്പിച്ചത് നിഷേധിക്കാമോ???

(13).ഇതൊന്നും ചിന്തിക്കാതെ സുന്നികൾ കാഫിറുകളാണെന്ന് എഴുതിയ നിങ്ങൾക്ക് നിങ്ങളുടെ നേതാക്കളും കാഫിറായിരുന്നു എന്ന് വാദമുണ്ടോ???

(14).മഹാന്മാരുടെ പേരിൽ അറുക്കപ്പെട്ടന്ന മാംസം പന്നി മാംസത്തേക്കാൾ കടുത്തതാണെന്ന് എഴുതിയ നിങ്ങൾ തന്നെ പലപ്പോഴും മൗലിദ് റാത്തീബ് സദ്യകളിൽ പങ്കെടുക്കുന്നതെന്ത് കൊണ്ട്???

(15).മഹത്തുക്കൾക്ക് മറഞ്ഞ കാര്യം അറിയില്ല എന്ന ആധുനിക വഹാബിയുടെ വാദത്തിന്റെ ലക്ഷ്യങ്ങളൊന്നും കെ.എം.മൗലവിക്ക് തിരിഞ്ഞില്ലന്ന് വാദമുണ്ടോ ?ഈ വിഷയത്തിൽ ജാഹില് നിങ്ങളോ ? കെ.എം.മൗലവിയോ ???

(16).നിങ്ങളുടെ അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ വുളുവിന്റെ ഫർള് 6 ആയിരുന്നത് 4 നാലാക്കി ചുരുക്കാൻ നിങ്ങളുടെ ഓഫീസിൽ ജിബ്രീൽ വന്നിരുന്നോ???

(17).പിൻദ്യാരത്തിലൂടെ കാറ്റ് പോയാൽ വുളു മുറിയാൻ നാറുകയോ പൊട്ടിതെറിക്കുകയോ വേണമെന്ന കോയ കുട്ടി ഫാറൂഖിന്റെ ഫത് വപോട്ടി തെരിക്കാതെ ബാക്കിയുണ്ടോ ???

(18).1983 വരെ നിസ്കാരത്തിന്റെ ഫർള് 14 ആണന്ന് വാദിച്ച നിങ്ങൾ83 ന് ശേഷം പത്താക്കി ചുരുക്കിയ യത് എന്ത് കൊണ്ട് ?1985മൂന്നാ ക്ലാസിൽ അത് വീണ്ടു oചുരുക്കി 9 ആക്കിയത് ഏത് അടിസ്ഥാനത്തിലാണ് ? ഈ 9 നാല് കൊല്ലത്തിന് ശേഷം 14 ആയി ഉയർത്തിയത് ?ഓ ... വർഗ മേ എന്ത് ന്യായമാണുള്ളത് ജിബ്രീൽ ഇതിനായി എത്ര തവണ വന്നു ???

(19).നിസ്കാരത്തിൽ നെഞ്ചിന്റെ യും പൊക്കിളിന്റെയും ഇടയിൽകൈകെട്ടലാണ് സുന്നത്ത് എന്ന് നിങ്ങളുടെ അമലിയാത്തിൽ എഴുതിയ മുൻ വഹാബീ നേതാക്കൾ ഖുറാഫി തളിയിരുന്നോ ???

(20).അത്തഹിയ്യാത്തിൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ നേരിട്ട് വിളിച്ച് നിങ്ങൾ സലാം പറയുന്നല്ലോ ?നിങ്ങളുടെ വാദ പ്രകാരം ഇത് ശിർക്കല്ലേ ???

(21).1982 വരെ സുബ്ഹി യുടെ ഖു നുത്ത് സുന്നത്താണെന്ന് നിങ്ങൾ പഠിപ്പിച്ചില്ലേ? ശേഷം അത് നീക്കം ചെയ്തത് ജിബ്രിൽ വന്നതുകൊണ്ടാണോ? ??

(22).1975 വരെ മദ്രസാ പാഠപുസ്‌തകത്തിൽ  തല മറക്കൽ സുന്നത്താണെന്ന് എഴുതിയ നിങ്ങൾ ഇപ്പോൾ അത് ബിദ്അത്താണെന്ന് പറയാൻ കാരണമെന്ത് ???.

(23).തറാവീഹ് 20 റക്അത്താണെ ന്നും അത് റമളാൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണെന്നും വ്യ ക്തമാക്കിയ കെ.എം.മൗലവി ഇ.കെ, മൗലവി.എം .സി .സി .മൗലവി തുടങ്ങിയവർ ജാഹിലുകളായിരുന്നോ ?അതോ നിങ്ങളാണോ ജാഹിലുകൾ വെ കതമാക്കാമോ ???

(24).മറഞ്ഞ മയ്യിത്തിന് നിസ്ക്കരിക്കൽ പ്രവാചക .ചര്യയാണെന്ന് മുൻ വഹാബിനേതാക്കളും മറഞ്ഞ മയ്യത്തിന് നിസ്കരിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് എടവണ്ണ സുല്ലമി യും വാദിക്കുന്നു നിങ്ങൾ ഏതിലാണ് ഇപ്പോൾ ഉള്ളത് ???

(25).സുജൂദിൽ അവനവന്റെ " ഭാഷയിൽ പ്രാർത്ഥിക്കണമെന്ന് വഹാബി നേതാവ് കോയക്കുട്ടി ഫാറൂഖിയുടെ വാതത്തെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു. ???

(26).ഖുത് ബക്ക്  ശർ തുകളും ഫർളുകളും ഇല്ല എന്ന വാഴക്കാട് മൗലവിയുടെ വാദം തെളിയിക്കാമോ ???

(27).13 നൂറ്റാണ്ട് വരെ ലോകത്ത് എവിടെയെങ്കിലും അറബിയല്ലാത്ത ഭാഷയിൽ ഖുതുബ: നിർവ്വഹിച്ചതായി തെളിയിക്കാമോ???

(28) .മട്ടാഞ്ചേരിയിലെ വഹാബി പള്ളിയിൽ മലയാള ഖുതുബ നടത്തിയതിന് മുമ്പ്  കേരളത്തിൽ ഈ പ്രവർത്തനം നടത്തപ്പെട്ടതായി തെളിയിക്കാമോ???

(29).നിങ്ങളുടെ വാദമനുസരിച്ച് നിസ്കാരത്തിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള ബാങ്കും സലാമും നിസ്കാരവും ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ഒരോ രാജ്യത്തും നടത്തിക്കൂടെ.???

(30).പൂർവ്വകാലങ്ങളിൽ ഖുതുബ അറബിയിൽ മാത്രമായിരുന്നു നിർവഹിച്ചത് എന്നും അറബിയല്ലാത്ത ഭാശയിൽ ഖുത ബ നിർവഹിച്ചതാ ഒരു ഗ്രന്ഥത്തിലും രേഖപെടുത്തിയി നാം കണ്ടിട്ടില്ലന്നും എഴുതിയKM മൗലവി ഖുറാഫിയാ യി രുന്നോ?
എങ്കിൽ ജുമുഅ ഖുതുബ എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചത് കേരള നജ് വത്തൽ മുജാഹിദീൻ ആണ് അപ്പോൾ നിങ്ങൾ സകലരും കുറാഫികളാണല്ലേ ???

(31).നബി തങ്ങളുടെ ഭാര്യമാരോ പെൺമക്കളോപരപുരുഷൻമാർ പങ്കെടുക്കുന്ന ജുമുഅക്കോ ജമാഅത്തിനോ പോയതായി തെളീക്കുന്ന ആയത്തോ ഹദീസോ തെളീക്കാമോ???

(32).നോബിന് നിയ്യത്ത് വേണമെന്ന നിങ്ങളുടെ മുൻ നിയമ വും വേണ്ട എന്ന പുതിയ നിയമവും ഇതിൽ ഏതിലാണ് ഇപ്പോൾ നിങ്ങളുള്ളത്???

(33).കണക്കു കൂട്ടി മാസമുറപ്പിക്കുന്നത് ഖവാരിജുകളുടെ അടയാളമാണന്ന് അൽമനാർ എഴുതിയത് നിങ്ങൾ മറന്നോ ?അൽ മനാറിൽ പറഞ്ഞ ഖവാരിജികളിൽ പെടാത്തവരായി നിങ്ങളിൽ ആരെങ്കിലും ഉണ്ടോ ???

(34).നാലാലൊരു മദ്ഹബ് തഖ്ലീദ് ചെയ്യുന്നത് കുഫ്റാണന്ന നിങ്ങളുടെ വാദ പ്രകാരം ഹബലി മദ്ഹബ് കാരനായിരുന്നന്ന് നിങ്ങൾ തന്നെ എഴുതിയ നിങ്ങളുടെ നേതാവ് ഇബ്നു അബ്ദുൽ വഹാബ് കാഫിറാണോ ???

(35).എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യനാണന്നും നബി തങ്ങളെ സാധാരണ കാരനല്ല എന്ന് വിശ്വസിക്കുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താണന്നും നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ മുൻ നേതാക്കന്മാർ മുഴുവനുo കാഫിറുകളായിരിക്കേണ്ടതല്ലേ ? നിങ്ങളുടെ മുൻഗാമികൾ ജൂതരും കാഫിറുകളുമാണന്ന് നിങ്ങൾ സമ്മദിക്കുന്നുണ്ടോ ???

(36).നബി തങ്ങൾ ശാരീരികമായും ആത്മീയമായും അസാധാരണ വ്യകതിയായിരുന്നു എന്നും നബി തങ്ങളുടെ മലവും മൂത്രവും ദുർഗ ന്ധമില്ലാത്തതാണന്നും അൽമുർശിദിലും നബി തങ്ങ സാധാരണക്കാരനന്ന് പറയുന്ന വഹാബികൾ കാഫിറുകളാണന്ന് ഉമർ മൗലവി സൽസബീലിൽ എഴുതിയതും നിങ്ങളുടെ പുതിയ നിയമത്തിന് എതിരല്ലേ മുർശിദിലും സൽസബീലിലും വന്നത് നിഷേധിക്കാമോ ???

(37).സ്വഹാബത്തിന്റെ പ്രവർത്തനം ദീനിൽ തെളിവല്ലന്ന് പറഞ്ഞ നിങ്ങളുടെ വാഴക്കാടൻ മൗലവിയും സ്വഹാബത്തിനെ പിന്തുടർന്നാൽ അല്ലാഹു തൃപ്തിപെട്ടു എന്ന് പറയുന്ന ഖുർആനുo തമ്മിലുള്ള ബന്ധം വ്യകതമാക്കാമോ ???

(38).തനിശിർക്കും കുഫ് റുമാണന്ന് നിങ്ങൾ ആണയിട്ട്പറയുന്ന റാതീബ് ഖുതുബിയ്യത്ത് മൗലിദ് തുടങ്ങിയവ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നത് കൂടുതലും തിരൂരങ്ങാടിയിലെ വഹാബി പ്രസ്സിൽ നിന്നാണല്ലോ ഇതിന്റെ വിധി എന്താണ് ഒന്ന് വെക്തമാക്കാമോ ???

(39).ഇന്നലെ ഒന്ന് ,ഇന്ന് മറ്റൊന്ന്, നാളെ രണ്ടുമല്ലാത്ത പുതിയ ഒന്ന്, ഇങ്ങിനെ പോവുന്ന നിങ്ങളെ സബ ന്ധിച്ച്
പരസ്പരവൈരുദ്ധ്യങ്ങളായ വാദം ഉന്നയിക്കുന്നവർ കള്ളൻമാരാണന്ന് നിങ്ങളുടെ അൽമുർഷിദിൽ എഴുതിയ 100മാർക്ക് നൽകേണ്ട ഈ വലിയ സത്ത്വത്തെ
നിശേധിത്തിനാവുമോ ???

(40).കേരളത്തിൽ നിങ്ങൾ എട്ടും പത്തുമായി പിരിഞ്ഞപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എല്ലാവരെയും മുശ് രിക്കാക്കിയതാണല്ലോ? ഇപ്പോൾ നിങ്ങൾ ഒന്നായിട്ടുണ്ടങ്കിൽ ആരെല്ലാമാണ് ശഹാദത്ത് ചൊല്ലിയത് അതോ ശഹാദത്ത് ചോല്ലേണ്ടതില്ല എന്നരു പുതിയ നിയമം നിങ്ങളുടെ മതത്തിൽ പാസാക്കിയോ ???.

Saturday, March 7, 2020

കണിയാപുരം* *അബ്ദു റസാഖ്* *മുസ്‌ലിയാർ (റ)*

*ശൈഖ് കണിയാപുരം*
*അബ്ദു റസാഖ്* *മുസ്‌ലിയാർ (റ)*

സ്മരണിക

      * * * * * * * * * * * * * *

വലിയൊരു മുദരിസും ,
 ദീനി പ്രഭാഷകനുമായി
കേരളത്തിനകത്തും , പുറത്തും അറിയപ്പെട്ടിരുന്ന ഒരു മഹാത്മാവായിരുന്നു
ശൈഖ് കണിയാപുരം അബ്ദു റസാഖ്
മുസ് ലിയാർ (റ) . 35ൽ പരം വർഷങ്ങൾ ദർസീ രംഗത്ത് പ്രഭ പരത്തി. വിജ്ഞാനം ഒരു ലഹരിയായിരുന്നു മഹാനവർകൾക്ക് .
കുളച്ചൽ ,തിരുനെൽവേലി , ഇടവ , ഓച്ചിറ ,
വാടാനപ്പള്ളി , എടവനക്കാട് , വമ്പേനാട് ...... തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ ദറസ് നടത്തി.
കിതാബ് നോക്കാതെ തന്നെ ഏത് വിഷയത്തെ കുറിച്ചും ശൈഖുന സംസാരിക്കും .

ശൈഖവർകൾ
അന്ന് നൽകിയ  ഫത് വകൾ
പ്രസിദ്ധീകൃതമായിരുന്നെങ്കിൽ ഇന്ന്
ഒരു മുതൽക്കൂട്ട് ആകുമായിരുന്നു.
അറബി ഭാഷയിൽ അഗ്രഗണ്യനായിരുന്ന ശൈഖുന ഇംഗ്ലീഷ് , ഉർദു ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു.

ദീനീ പ്രചരണത്തിനായി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു.
നിശ്ചലമായ ദറസുകളും , മദ്റസകളും പുനരുജ്ജീവിപ്പിക്കുന്നതിലും , പുതിയവ സ്ഥാപിക്കുന്നതിലും കഠിന പരിശ്രമം
നടത്തിയ പുണ്യാത്മാവാണ്.
ഒട്ടനവധി പള്ളികളും , സ്രാമ്പികളും പണിയുന്നതിന് നേതൃത്വം നൽകി.

പണ്ഡിതനും വലിയ്യുമായിരുന്ന കറ്റാനം ഇലപ്പിക്കുളത്ത് അന്ത്യവിശ്രമം കൊള്ളുന്ന
മൂപ്പർ മുസ്‌ലിയാർ (റ)ൽ നിന്നുമാണ്
വിദ്യ നുകർന്നത്. വമ്പേനാട് , പൊന്നാനി , വാണിയമ്പാടി  വേലൂർ , ബാംഗ്ലൂർ , ലഖ്നൗ .....
തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ നിന്നെല്ലാം
വിദ്യ സമ്പാദിച്ചു.

അതീന്ദ്രിയ ജ്ഞാനപൊരുളായ ഞണ്ടാടി
ശൈഖ് അബൂബക്കർ ഹാജി (റ)നിന്നും അനുഭവജ്ഞാന വിഹായസ്സിലേക്ക്
പറന്നുയർന്ന  ശൈഖുനാ
ശൈഖുനാ കണിയാപുരം
അബ്ദു റസാഖ് വലിയുല്ലാഹി (റ) ,

എണ്ണമറ്റ ആത്മീയ താരകങ്ങളുടെ അദ്ധ്യാത്മിക  ഗുരുവായിരുന്ന  കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ  ഞണ്ടാടി
ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹി (റ) യുടെ മഹനീയ ശിക്ഷണത്തിൽ ആയിരുന്നു കണിയാപുരം ശൈഖ്  . ആറു വർഷക്കാലം ഞണ്ടാടി ശൈഖുനാന്റെ
കൂടെ തന്നെയായിരുന്നു. അവിടുത്തെ കുടുംബം അനുസ്മരിക്കുന്നു. വിറകും , ഓലകളും കൂട്ടിയിട്ട് കത്തിച്ച് അതിന് ഉള്ളിൽ
കയറി ഇരിക്കുന്ന കണിയാപുരം ശൈഖിനെ
കേരളമൊട്ടാകെ അനുസ്മരിക്കുന്നു.
ആവശത്തോടെ ചരിത്രം പറഞ്ഞു തരുന്നു.

" മുന്നം ശരീഅത്തിൽ വാള് പിടിച്ചോരാം
  പിന്നെ ത്വരീഖത്തിൽ മുങ്ങി മറിഞ്ഞോരാം
  ഹഖാം ഹഖാഇഖ് വാരി നിറച്ചോരം
  മുഹ്യിദ്ദീൻ എന്നുള്ള മഅരിഫത്താണോരാം "

ഒട്ടേറെ ത്വരീഖത്തുകളിൽ ഇജാസത്തും ,ഖിലാഫത്തും നേടി.ശാദുലീ ത്വരീഖത്തിന്റെ ശൈഖായിരുന്ന  മഹാൻ പല പള്ളികളിലും ശാദുലി ദിക്ർ ഹൽഖകൾ സംഘടിപ്പിച്ച് നടത്തി പോന്നിരുന്നു. മഹാനവർകൾ സബബായി ഇസ്‌ലാമിലേക്ക്
പ്രവേശിച്ച വലിയുല്ലാഹി ശൈഖ് യൂസുഫ് ഹാജി (റ) പഴുന്നാന മഖാം ഐദറൂസിയ്യ ത്വരീഖത്ത് സ്വീകരിച്ചത് കണിയാപുരം ശൈഖിൽ നിന്നുമാണ്.

ഒരിക്കൽ

അന്യമതസ്ഥനായ ഒരാളെ 
അദ്ദേഹത്തിന്റെ " ജാതിപ്പേര് " കൂട്ടി
" മുസ്‌ലിയാരെ "
എന്നൊരൊറ്റ വിളി.

"അവരൊന്ന് നന്നായി ഒരു നോക്ക്   
                                      നോക്കുകിൽ
അതിനാൽ വലിയ നിലനെ
                                കൊടുത്തോവർ "

പിന്നീട് നാം കണ്ടത്

ശൈഖ് ഐലക്കാട് സിറാജുദീനുൽ ഖാദിരി (റ)യുടെയും , ശൈഖ് കമാലുദ്ദീനുൽ ഖാദിരി (റ)യുടെയും ഇഷ്ട ശിഷ്യനും ഏറ്റവും പ്രധാനപ്പെട്ട മുരീദുമായിരുന്ന ശൈഖ് യൂസുഫുൽ ഖാദിരി (റ)യെയാണ് .

ആ ഒരൊറ്റ വിളിയിൽ തന്നെ വിലായത്തിന്റെ ഉന്നതമായ മർത്തബയിലേക്കെത്തപ്പെട്ട
യുസുഫുൽ ഖാദിരി (റ) പഴുന്നാന, ശൈഖ് കണിയാപുരം മസ്താന്റെ പ്രോജ്വലിക്കുന്ന കറാമത്തിന്റെ നേർക്കാഴ്ചയാണ്..........

"ഏറ്റം പൊൻ മക്കളെ മാറ്റൊത്ത മുത്താണെ
 അൻ ലാഇലാഹ ഇല്ലല്ലാ
പോറ്റി വളർത്തുന്ന പുന്നാര ശൈഖാണെ
അബ്ദുർ റസാഖൊലി റളിയള്ളാ "

( മർഹും എ വി കെ മുഹമ്മദ് മൗലവി രചിച്ച
  മാലയിൽ നിന്നും ) .

കറാമത്തുകളാൽ ധന്യമായിരുന്നു അവിടുത്തെ വിശുദ്ധ ജീവിതം. സമ്മാനമായി കിട്ടുന്ന സമ്പത്ത് മുഴുവനും ഉടനെ തന്നെ ദാനം ചെയ്യുന്ന
സ്വഭാവമായിരുന്നു. ഒന്നും സൂക്ഷിച്ച് വെക്കാതെ ജീവിച്ച മഹാത്മാവ്.

എന്റെ ഉമ്മയുടെ വാപ്പയുടെ ചായക്കടയിൽ
ഇടക്കിടെ വരുമായിരുന്നു. അവിടെ വെച്ച് ഒരു പഴം അല്പം തിന്നതിന് ശേഷം ഉമ്മാക്ക് തിന്നാൻ കൊടുത്തു . അന്ന് ഉമ്മക്ക് അഞ്ച് വയസ്സ് പ്രായമാണ്.

ചിമ്മിണി തങ്ങൾ , പെരിയ തങ്ങൾ
എന്നീ നാമങ്ങളിൽ ദക്ഷിണ കേരളത്തിലും , തമിഴ് നാട്ടിലും പ്രസിദ്ധി നേടിയ മഹാത്മാവാണ് ശൈഖ് അബ്ദു റസാഖ് മസ്താൻ (റ) .

90 വയസ്സ് വരെ ജീവിച്ച മഹാത്മാവ്
ഹിജ്റ . 1391  റജബ് 12
 [ 1971 സെപ്തംബർ ] ന് വഫാത്തായി .

ആലുവയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ പെരിയാറിന്റെ തീരത്ത് മുടിക്കലിൽ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

واحي القلب يا الله بحق مشائخ لله
                  وخذ ايديّ يا الله بعبد رزّاق ولي الله

മഹാനുഭാവന്റെ 50-മത് ഉറൂസ്
മുബാറക്ക്  നടക്കുകയാണ്.
2020 മാർച്ച് 7, 8 തീയതികളിൽ .

ഇവിടെ പറയപ്പെട്ട മഹാന്മാരുടെ ഹള്റത്തിലേക്ക്
അൽ ഫാതിഹ

മഹാനുഭാവന്റെ തണലിലായി
ഞങ്ങൾക്കും , കുടുംബങ്ങൾക്കും  ,
കൂട്ടുകാർക്കും ഈമാനും ആയുരാരോഗ്യവും നൽകണേ!
ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ്.
ആമീൻ.

മുഹമ്മദ് സാനി നെട്ടൂർ
956 77 856 55

Friday, March 6, 2020

ഇസ്ലാം വിമർശകർക്ക് യുക്തിവാദികൾക്ക മറുപടി ലേഖനങ്ങൾ

ഇസ്‌ലാം ധൈഷണിക ദർപ്പണത്തിൽ
--------------------------------------------------------

[1] ജ്ഞാന സരണി
https://m.facebook.com/story.php?story_fbid=153122249307646&id=100038296161165
https://m.facebook.com/story.php?story_fbid=153122249307646&id=100038296161165-https://m.facebook.com/story.php?story_fbid=153122892640915&id=100038296161165. '
[2] ഇസ്‌ലാമും ഭൗതികവാദവും
https://m.facebook.com/story.php?story_fbid=153122892640915&id=100038296161165
https://m.facebook.com/story.php?story_fbid=153122892640915&id=100038296161165
[3] ഇസ്‌ലാം ധൈഷണിക ദർപ്പണത്തിൽ
https://m.facebook.com/story.php?story_fbid=153125129307358&id=100038296161165https://m.facebook.com/story.php?story_fbid=153125129307358&id=100038296161165

[4] വിധിവിശ്വാസവും സന്ദേഹങ്ങൾക്ക് ദാർശനിക നിവാരണവും
https://m.facebook.com/story.php?story_fbid=153146762638528&id=100038296161165
https://m.facebook.com/story.php?story_fbid=153146762638528&id=100038296161165
[5] അവകാശമല്ല, ഔദാര്യമാണ്
https://m.facebook.com/story.php?story_fbid=153145869305284&id=100038296161165
https://m.facebook.com/story.php?story_fbid=153145869305284&id=100038296161165
[6] പിശാച് വഴിതെറ്റിയത് എങ്ങനെ ?
https://m.facebook.com/story.php?story_fbid=153140655972472&id=100038296161165https://m.facebook.com/story.php?story_fbid=153140655972472&id=100038296161165

[7] തിരുനബി (ﷺ) യുടെ വിവാഹം
ഒരു ദാർശനിക വിശകലനം
-------------------------------------------------------
Part 1
തിരുനബി (ﷺ) യുടെ ബഹുഭാര്യത്വം
https://m.facebook.com/story.php?story_fbid=153148982638306&id=100038296161165
https://m.facebook.com/story.php?story_fbid=153148982638306&id=100038296161165
[8] തിരുനബി (ﷺ) യുടെ വിവാഹം
ഒരു ദാർശനിക വിശകലനം
------------------------------------------------------
Part 2
തിരുനബി (ﷺ) യുടെ, സ്വഫിയ്യ
(റളിയല്ലാഹു അൻഹാ) യുമായുള്ള
വിവാഹം
https://m.facebook.com/story.php?story_fbid=153149855971552&id=100038296161165https://m.facebook.com/story.php?story_fbid=153149855971552&id=100038296161165

[9] തിരുനബി (ﷺ) യുടെ വിവാഹം
ഒരു ദാർശനിക വിശകലനം
-----------------------------------------------
Part 3
തിരുനബി (ﷺ) യുടെ ആഇശ
(റളിയല്ലാഹു അൻഹാ)
യുമായുള്ള വിവാഹം
https://m.facebook.com/story.php?story_fbid=153151322638072&id=100038296161165
https://m.facebook.com/story.php?story_fbid=153151322638072&id=100038296161165
[10] ഒട്ടകവും സൂചിക്കുഴയും
https://m.facebook.com/story.php?story_fbid=153141085972429&id=100038296161165

[11] സ്രഷ്ടാവും സൃഷ്ടികർമ്മവും
https://m.facebook.com/story.php?story_fbid=153141272639077&id=100038296161165https://m.facebook.com/story.php?story_fbid=153141272639077&id=100038296161165

[12] സർഗാതീത ദിവ്യവചനം
https://m.facebook.com/story.php?story_fbid=153141819305689&id=100038296161165https://m.facebook.com/story.php?story_fbid=153141819305689&id=100038296161165

[13] സ്രഷ്ടാവ് : ഒരു ധൈഷണിക വിശകലനം
https://m.facebook.com/story.php?story_fbid=153138955972642&id=100038296161165https://m.facebook.com/story.php?story_fbid=153138955972642&id=100038296161165

[14] ഉപ്പിൽ ഉപ്പു പുരട്ടുന്ന നാസ്തികർ
https://m.facebook.com/story.php?story_fbid=155689732384231&id=1000382961611https://m.facebook.com/story.php?story_fbid=155689732384231&id=100038296161165

[15] ആദ്യമേ നിലവിലുണ്ട്
https://m.facebook.com/story.php?story_fbid=153140465972491&id=100038296161165https://m.facebook.com/story.php?story_fbid=153140465972491&id=100038296161165

[16] നബിവചനങ്ങൾ അവഗണിക്കപ്പെട്ടിട്ടില്ല
https://m.facebook.com/story.php?story_fbid=153142512638953&id=100038296161165
'https://m.facebook.com/story.php?story_fbid=153142512638953&id=100038296161165
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Wednesday, March 4, 2020

ഇസ്ലാമിലെ യുദ്ധങ്ങൾ

[2/16, 6:13 PM] 🌹🌹: https://youtu.be/Yjv47q7t3nohttps://youtu.be/Yjv47q7t3no
https://youtu.be/Yjv47q7t3no
https://youtu.be/Yjv47q7t3no

👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
*അസ്‌ലം  പരപ്പനങ്ങാടി*


കാണ്യദൂതർ മുഹമ്മദ് നബി സ്വ യെ കൊള്ളകാരനും അക്രമിയുമാണന്ന് തട്ടിവിട്ട EA ജബ്ബാർ എന്ന വിവരദോശിക്ക് മറുപടി

അസ്ലം സഖാഫി
പരപ്പനങ്ങാടി

⭕⭕⭕⭕⭕⭕⭕⭕⭕⭕
ആദർശ പഠനങ്ങൾക്കും ആദർശ സംശയങ്ങൾക്കും
 *സുന്നി ആദർശം* യൂടൂബ് ചാനൽ  നിങ്ങളിലേക്ക്.
👇🏻കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്‌ ചാനൽ *സബ്സ്ക്രൈബ്* ചെയ്യുക,ഒപ്പം *ഷെയർ* ചെയ്യാനും മറക്കരുത്!
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ?view_as=subscriber
📲📲📲📲📲📲📲📲📲📲📲📲
[2/25, 5:23 AM] Kamal Kallai: https://youtu.be/eUr92CZdKrchttps://youtu.be/eUr92CZdKrc
https://youtu.be/eUr92CZdKrc
https://youtu.be/eUr92CZdKrc
〽〽〽〽〽〽〽〽〽〽〽
*ഗുഹാവാസികളെ പറ്റി മുഹമ്മദ് നബി സ്വ യോട് ചോദിച്ചപ്പോൾ അവിടുന്ന് ഉത്തരംമുട്ടിയോ?*

*ജാഹിലിയായ  EA ജബ്ബാറിന് മറുപടി*

*അസ്ലം സഖാഫി പരപ്പനങ്ങാടി*


ആദർശ പoനങ്ങൾക്കും സംശയത്തിനും ഈ ചാനാൽ *sabscribe* ചെയ്യുക
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഷെയർ ചെയ്യുക 📲📲📲📲📲📲📲
[3/5, 5:03 AM] Kamal Kallai: https://youtu.be/qiy7GbCMRS4https://youtu.be/qiy7GbCMRS4

〽〽〽〽〽〽〽〽〽〽〽
പ്രവാജകൻ വാളേന്തിയത് എന്തിന്? ഭാഗം 3

 ബനൂ ഖൈനുഖാ ജൂതന്മാരുമായുള്ള സംഭവം

ഇസ്ലാമിലെ യുദ്ധങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വർക്ക് മറുപടി EA ജബ്ബാറിന് മറുപടി
അസ്ലം സഖാഫി പരപ്പനങ്ങാടി

*അസ്ലം സഖാഫി പരപ്പനങ്ങാടി*


ആദർശ പoനങ്ങൾക്കും സംശയത്തിനും ഈ ചാനാൽ *sabscribe* ചെയ്യുക
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഷെയർ ചെയ്യുക 📲📲📲📲📲📲📲
[3/5, 8:01 AM] Kamal Kallai: '
https://youtu.be/nctJ5aILSoQ
https://youtu.be/nctJ5aILSoQhttps://youtu.be/nctJ5aILSoQ
പ്രവാജകൻ വാളേന്തിയത് എന്തിന്? ഭാഗം 4

 ബനൂ ഖൈനുഖാ മുതൽ ഉഹ്ദ് യുദ്ധം വരെ
ഇസ്ലാമിലെ യുദ്ധങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വർക്ക് മറുപട
ടി EA ജബ്ബാറിന് മറുപടി
അസ്ലം സഖാഫി പരപ്പനങ്ങാടി

*അസ്ലം സഖാഫി പരപ്പനങ്ങാടി*


ആദർശ പoനങ്ങൾക്കും സംശയത്തിനും ഈ ചാനാൽ *sabscribe* ചെയ്യുക
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഷെയർ ചെയ്യുക 📲📲📲📲📲📲📲

ഇസ്ലാമിലെ യുദ്ധങ്ങൾ എന്തിന് വേണ്ടി 1

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




ഇസ്ലാമിലെ യുദ്ധങ്ങൾ
എന്തിന് വേണ്ടി


നിലനിൽപിന് വേണ്ടിയും
ആദര്‍ശത്തിന് വേണ്ടിയുള്ളതാണ് ഇസ്‌ലാമിലെ യുദ്ധം. എതിരാളികളെയെല്ലാം ഉന്മൂലനം ചെയ്യുകയോ ലോകത്തിന്റെ മേല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയാധിനിവേശം സ്ഥാപിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്. ദൈവത്തമായ ജീവിതവ്യവസ്ഥയനുസരിച്ച് ജീവിക്കുവാനും അതു മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യം. മുസ്‌ലിംകളായി ജീവിക്കാന്‍ അനുവദിക്കാതെ ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി പേരാടുവാന്‍ അനുവദിച്ചുകൊണ്ടുള്ളതാണ് യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യമായി അവതരിക്കപ്പെട്ട വചനങ്ങള്‍. സൂറത്തുല്‍ ഹജ്ജിലെ 39,40 സൂക്തങ്ങള്‍ അവതരിക്കപ്പെട്ടപ്പോഴാണ് യുദ്ധമുണ്ടാകുവാന്‍ പോകുന്നുണ്ടെന്ന് തനിക്ക് മനസ്സിലായത് എന്ന് അബൂബക്കർ (റ) പറഞ്ഞതായി  സ്വീകാര്യമായ പരമ്പരയോടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (സുനനുന്നസാഇയിലും (ഹദീഥ് 365) ജാമിഉത്തിര്‍മിദിയിലും (3171) മുസ്‌നദ് ഇമാം അഹ്മദിലും (1216) അല്‍മുസ്തദ്‌റക്ക് അല്‍ ഹാകിമിലും (266) ഉദ്ധരിച്ചിരിക്കുന്ന ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം നസാഈ രേഖപ്പെടുത്തിയതായി ഇമാം നൈസാബൂരി തന്റെ അസ്ബാബുന്നുസൂലില്‍’പറഞ്ഞിട്ടുണ്ട്.(Aiman Saleh Sha’aban & Mohammed Ismail: Al-Imam Al-Nais aburi’s"Reasons of Revelation of the Holy Qur'an'', Kaulalampur, 2010, page457))

വീടും സമ്പത്തുകളും ഉപേക്ഷിച്ചുകൊണ്ട് ആദര്‍ശമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി മാത്രമായി പലായനം ചെയ്തവര്‍ക്ക് അവര്‍ പലായനം ചെയ്‌തെത്തി ജീവിക്കുന്ന നാട്ടില്‍ സൈ്വര്യമായിരിക്കുവാന്‍ അവസരം നല്‍കാതിരിക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടെന്നും ആയുധമെടുക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന് അറിയിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്തുത സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: ''യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ്രത അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.'' (22:39,40)

മതമര്ദനം ഇല്ലാതെയാക്കുന്നതിനും ആക്രമത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് മുസ്‌ലിംകള്‍ യുദ്ധം ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഈ സൂക്തങ്ങള്‍ അത്തരം പ്രതിരോധങ്ങളുണ്ടായിട്ടില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല മറ്റു മതവിശ്വാസികള്‍ക്കും സൈ്വര്യമായി ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്നു. സന്യാസി മഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും മസ്ജിദുകളുമെല്ലാം തകര്‍ക്കപ്പെടുകയും വിശ്വാസികള്‍ക്കൊന്നും സ്വസ്ഥമായി ആരാധനകള്‍ നിര്‍വഹിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയുമായിരിക്കും മതപീഡകന്മാരെ സ്വതന്ത്രമായി അഴിഞ്ഞാടുവാന്‍ അനുവദിച്ചാലുണ്ടാവുന്ന ഫലങ്ങള്‍. മതത്തിന്റെ പേരിലുള്ള പീഡനം ഇല്ലാതെയാക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന പോരാട്ടം മറ്റു മതവിശ്വാസികള്‍ക്കും സമാധാനപൂര്‍ണമായി ആരാധനകള്‍ നിര്‍വഹിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണ് സ്വാഭാവികമായും ചെയ്യുകയെന്നര്‍ഥം.

സൂറത്തുല്‍ ബക്വറയിലെ 190 മുതല്‍ 193 വരെ സൂക്തങ്ങളും സൂറത്തുന്നിസാഇലെ 75-ാം സൂക്തവുമെല്ലാം മുസ്‌ലിംകള്‍ എന്തിനുവേണ്ടി, എങ്ങനെയെല്ലാം യുദ്ധം ചെയ്യണമെന്ന് വ്യക്തമാക്കുന്നവയാണ്. പ്രസ്തുത സൂക്തങ്ങളുടെ സാരം കാണുക:

''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച്, എതിര്‍പ്പില്‍ നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു. മര്‍ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.'' (2:190-193)

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)'' (4:75)

ഈ സൂക്തങ്ങളില്‍ നിന്ന് നിര്‍ധരിക്കപ്പെടുന്ന യുദ്ധവിധികള്‍ താഴെ പറയുന്നവയാണ്:

1. മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നവരോട് അവര്‍ക്ക് സായുധമായി പ്രതിരോധിക്കാവുന്നതാണ്.

2. മുസ്‌ലിംകളെ അക്രമിക്കുകയും പീഡിപ്പിക്കുകയും അവരുടെ ഭവനങ്ങള്‍ കയ്യേറുകയും സമ്പത്തുകള്‍ പിടിച്ചെടുക്കുകയും അവകാശങ്ങള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ക്ക് യുദ്ധം ചെയ്യാവുന്നതാണ്.

3. മതവിശ്വാസത്തിന്റെ പേരില്‍ മര്‍ദിക്കപ്പെടുകയും പീഡിക്കപ്പെടുകയും ശത്രുരാജ്യത്ത് മതവിശ്വാസം പുറത്തുപറയാതെ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നവരെ മോചിപ്പിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ക്ക് അടരാടാവുന്നതാണ്.

4. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പ്രതികാരം ചെയ്യുവാനോ പ്രശസ്തിക്കുവേണ്ടിയോ അല്ല, പ്രത്യുത അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവന്റെ മതമനുസരിച്ച് ജീവിക്കുവാനും അതു പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വേണ്ടിയായിരിക്കണം.

5. യുദ്ധത്തില്‍ അതിക്രമങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ല.

6. യുദ്ധത്തിലോ യുദ്ധസന്ദര്‍ഭത്തിലോ ശത്രുക്കളെ വകവരുത്തുവാന്‍ സന്ദര്‍ഭങ്ങളൊന്നും പാഴാക്കരുത്, അവരെ കണ്ടിടത്തുവെച്ച് കൊല്ലുക തന്നെ വേണം.

7. മര്‍ദനം ഇല്ലാതായാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെയാണ് മുസ്‌ലിംകള്‍ യുദ്ധം ചെയ്യേണ്ടത്.

8. അക്രമകാരികള്‍ കുഴപ്പമുണ്ടാക്കുന്നതില്‍ നിന്ന് വിരമിച്ചാല്‍ പിന്നീട് അവരില്‍പെട്ട അതിക്രമകാരികള്‍ക്കെതിരല്ലാതെ മറ്റുള്ളവര്‍ക്കെതിരില്‍ യാതൊരുവിധ നടപടികളുണ്ടാകുവാന്‍ പാടുള്ളതല്ല.

സാമ്രാജ്യസ്ഥാപനത്തിനോ എതിരാളികളെ കൊന്നൊടുക്കുന്നതിനോ അധീശത്വം സ്ഥാപിച്ച് ആസ്വാദ്യകരമായ ജീവിതം ആസ്വദിക്കുന്നതിനോ വേണ്ടിയല്ല സത്യമെന്ന് ബോധ്യമുള്ള ആദര്‍ശമനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അനിവാര്യമായ സാഹചര്യത്തില്‍ ആയുധമെടുക്കുവാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുള്ളത്. തങ്ങളെയും തങ്ങളുള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും നശിപ്പിക്കുവാനൊരുങ്ങി സായുധ സമരം നടത്തുന്നവരോട് ആവശ്യമാണെങ്കില്‍ സായുധരായിത്തന്നെ പ്രതികരിക്കണമെന്നുതന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. ആക്രമിക്കുകയും പീഡിപ്പിക്കുകയും ഭവനങ്ങള്‍ കയ്യേറുകയും സമ്പത്തുക്കള്‍ പിടിച്ചടക്കുകയും ചെയ്യുന്നവരെ പ്രതിരോധിക്കുകയും സത്യമതമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ സ്വതന്ത്രരാക്കുകയും സംരക്ഷിക്കുകയും ചെയ്യുവാനുള്ള യുദ്ധത്തില്‍പോലും അതിരുകള്‍ ലംഘിച്ചുകൂടായെന്നും അതിക്രമങ്ങള്‍ കാണിച്ചുകൂടായെന്നുമാണ് ഇസ്‌ലാം അനുശാസിക്കുന്നത്. സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കുവാന്‍ അനുവദിക്കുകയും ചെയ്യുകയെന്നാണ് ഇസ്‌ലാം എല്ലാവരോടും അനുശാസിക്കുന്നത്. സ്വാര്‍ഥമായ ജീവിതത്തിനുവേണ്ടി മറ്റുള്ളവരെ ജീവിക്കുവാനനുവദിക്കാത്ത സാഹചര്യങ്ങളുണ്ടാകുമ്പോള്‍ അത്തരക്കാര്‍ക്കെതിരെ നടത്തുന്നതാണ് ഇസ്‌ലാം അനുവദിച്ച സായുധ സമരം. അതിക്രമകാരികളെ പ്രതിരോധിക്കുവാനായുള്ള പ്രസ്തുത സമരം നടന്നിട്ടില്ലെങ്കില്‍ സമാധാനപൂര്‍ണമായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുകയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്വുർആൻ സായുധസമരത്തിന് അനുമതി നൽകിയതെന്ന വസ്തുത ശ്രദ്ധേയമാണ് (22: 39, 40)

ഇസ്ലാമിലെ യുദ്ധങ്ങൾ എന്തിന്?

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


1. നബി (സ) യുടെ അധികാരമോഹമല്ലേ യുദ്ധങ്ങളിൽ നാം കാണുന്നത്?

2. നബി (സ) അയൽ നാടുകളെ ആക്രമിച്ചത് എന്തിനാണ്?

മദീനാരാഷ്ട്രത്തിന്റെ സുരക്ഷയായിരുന്നു മുഹമ്മദ് നബി (സ) നയിച്ച യുദ്ധങ്ങളുടെ ലക്ഷ്യമെങ്കിൽ പിന്നെയെന്തിനാണ് അദ്ദേഹം ഇങ്ങോട്ട് യുദ്ധത്തിന് വരാത്ത അയൽനാടുകളെ ആക്രമിച്ചത്? ഇത്തരം ആക്രമണങ്ങൾ മുഹമ്മദ് നബിക്ക് ശേഷം വ്യാപകമായി നടന്നിട്ടുണ്ടെന്ന് ചരിത്രം പഠിപ്പിക്കുന്നുമൂണ്ടല്ലൊ ?

രാഷ്ട്രസുരക്ഷയ്ക്കും സമാധാനത്തിനും,  പ്രതിരോധത്തെ പോലെ, ചിലപ്പോൾ പ്രത്യാക്രമണവും അനിവാര്യമായിത്തീരും. മദീനാ നാടിനെ തകർക്കാൻ വന്നവരെ പ്രതിരോധിക്കുകയായിരുന്നു ഉഹ്ദിലും ഖൻദഖിലും പ്രവാചകൻ(സ) ചെയ്തത്. തങ്ങളുടെ നാട് തകർക്കാനായി വരുന്നവരെ സ്വദേശത്ത് വെച്ച് പ്രതിരോധിക്കുകയെന്ന തന്ത്രം തുടർന്നാൽ അത് നാടിന്റെയും നാട്ടുകാരുടെയും നാശത്തിലാണ് കലാശിക്കുകയെന്ന് പ്രവാചകനിലെ രാഷ്ട്രനേതാവ് മനസ്സിലാക്കി. പതിനായിരത്തോളം വരുന്ന സഖ്യകക്ഷീസൈന്യത്തിനെങ്ങാനും ദിവസങ്ങളെടുത്ത് മദീനാപ്രവാസികൾ നിർമിച്ച കിടങ്ങ് കടന്ന് മദീനയെ ആക്രമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മദീനാനാട് തന്നെ ഇല്ലാതാകുമായിരുന്നു. അവിടെയുള്ള പുരുഷന്മാരെല്ലാം കൊല്ലപ്പെടുകയും സ്ത്രീകൾ വെപ്പാട്ടികളായിതത്തീർന്ന് അടിമച്ചന്തകളിൽ വില്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലാണ് മദീന രക്ഷപ്പെട്ടത്. ഇനിയും ശത്രുക്കൾക്ക് മദീനയെ വളഞ്ഞ് അതിനെ നശിപ്പിക്കാൻ അവസരം കൊടുത്തുകൂടെന്ന് യുദ്ധതന്ത്രജ്ഞനായ ആ രാഷ്ട്രനേതാവ് തീരുമാനിച്ചു. ഖന്‍ദഖില്‍വെച്ച് സഖ്യകക്ഷികള്‍ നിരാശയോടെ തിരിച്ചുപോയതിനുശേഷമുള്ള പ്രവാചകന്റെ (സ) പ്രഖ്യാപനത്തിൽ കാണാൻ കഴിയുന്നത് നാടിനെ തകർക്കാൻ വരുന്നവരെ അവരുടെ നാടുകളിൽ പോയി പ്രത്യാക്രമിക്കുകയെന്ന രാഷ്ട്രതന്ത്രമാണ്. അദ്ദേഹം പറഞ്ഞു: "ഇനി മുതല്‍ നാം അവരോട് യുദ്ധം ചെയ്യും. അവര്‍ നമ്മോട് യുദ്ധത്തിനൊരുമ്പെടുകയില്ല. (സ്വഹീഹുല്‍ ബുഖാരി കിത്താബുല്‍ മഗാസി)

രാഷ്ട്രതന്ത്രജ്ഞനായ നേതാവിന്റെ പ്രഖ്യാപനം. ശത്രുക്കള്‍ മദീനാ രാജ്യത്തേക്ക് കടന്നുവന്ന് അവിടെയുള്ളവരെ കൊന്നൊടുക്കുകയും രാജ്യസമ്പത്ത് കൊള്ളയടിക്കുകയും നാടിനെ തകര്‍ക്കുകയും ചെയ്യുന്നതിന് സമ്മതിക്കാതെ അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയും മദീനയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇതിനുശേഷമുള്ള പ്രവാചക യുദ്ധങ്ങളിലെല്ലാം കാണാന്‍ കഴിയുന്നത്. പ്രത്യാക്രമണത്തിലൂടെ സ്വന്തം നാടിനെ പ്രതിരോധിക്കുകയെന്ന തന്ത്രം. അതിന്ന് ആദ്യമായി സ്വന്തം നാടിനകത്തെ ആന്തരികശത്രുക്കളെ മാതൃകാപരമായി ഉന്‍മൂലനം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രവാചകന്. അനുസരണയുള്ള പ്രജകളായി ജീവിക്കാമെന്ന് ആവര്‍ത്തിച്ച് കരാര്‍ ചെയ്യുകയും യുദ്ധസന്ദര്‍ഭത്തില്‍ കൂറുമാറുകയും ചെയ്ത ബനൂഖുറൈദക്കാരെ ഉന്‍മൂലനം ചെയ്തുകൊണ്ട് ആന്തരികശത്രുക്കള്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിക്കപ്പെടുകയെന്ന് കപടവിശ്വാസികളടക്കമുള്ള മദീന പൗരന്‍മാരെ ബോധ്യപ്പെടുത്തുകയാണ് പ്രവാചകൻ(സ) ഖന് ദഖ്‌ യുദ്ധത്തിന് ശേഷം ആദ്യമായി ചെയ്തത്. .

മദീനാരാഷ്ട്രത്തെ തകര്‍ക്കാന്‍ ഗൂഢാലോചനകള്‍ നടത്തുന്നവരോട് അവര്‍ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയെന്ന പ്രതിരോധ തന്ത്രം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പ്രവാചകന്‍ സന്നദ്ധനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഹുദൈബിയ സന്ധി. സത്യനിഷേധികള്‍ സമാധാനത്തിലേക്ക് ചായവ് കാണിച്ചാല്‍ പ്രവാചകനും(സ) സമാധാനത്തിന് സന്നദ്ധനാകണമെന്ന ക്വുര്‍ആന്‍ നിര്‍ദേശം പ്രയോഗവത്ക്കരിക്കപ്പെടുകയാണ് ഹുദൈബിയ സന്ധിയില്‍ ഉണ്ടായത്. ഹിജ്‌റ ആറാം വര്‍ഷത്തില്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട പ്രവാചകനും ആയിരത്തിഅഞ്ഞൂറോളം വരുന്ന അനുചരന്‍മാരും വഴിയിലുള്ള ഹുദൈബിയയില്‍ വെച്ച് തടയപ്പെട്ടതിനോടനുബന്ധിച്ച് ഉണ്ടാക്കിയ കരാറാണ് ഹുദൈബിയ സന്ധി എന്നറിയപ്പെടുന്നത്. 'പത്തുവര്‍ഷം ഇരുവിഭാഗവും പരസ്പരം യുദ്ധം ചെയ്യാന്‍ പാടില്ല'യെന്ന സമാധാനക്കരാറിനുവേണ്ടി ഏകപക്ഷീയമായി ഖുറൈശികള്‍ക്ക് അനുകൂലമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന, പ്രവാചകാനുചരന്‍മാരടക്കം പ്രതിഷേധിച്ച കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മുഹമ്മദ് നബി(സ) സന്നദ്ധനായി. ഉമറിെേന  പോലെയുള്ള പ്രവാചകാനുചരന്‍മാര്‍ പോലും ശക്തമായ പ്രതിഷേധമറിയിച്ച കരാറിനെക്കുറിച്ചാണ് 'തീര്‍ച്ചയായും നിനക്ക് പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു'(48:1)വെന്ന് അല്ലാഹു പറഞ്ഞതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഹുദൈബിയ സന്ധി സൃഷ്ടിച്ച സമാധാനകാലത്താണ് അയല്‍നാടുകളിലെ ഭരണാധികാരികള്‍ക്ക് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകൻ(സ)  കത്തുകളയച്ചത്; അയല്‍പ്രദേശങ്ങളിലേക്ക് ആദര്‍ശപ്രബോധനത്തിനായി അനുചരന്‍മാരെ പറഞ്ഞയച്ചതും ഇക്കാലത്തുതന്നെ. മക്കാ മുശ്‌രിക്കുകളുമായി സമാധാന സന്ധിയുണ്ടാക്കിയശേഷം വഞ്ചകരായ ജൂതന്‍മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് പ്രവാചകൻ(സ)ചെയ്തത്. മദീനാ രാഷ്ട്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ഖൈബറില്‍ ഒരുമിച്ച് ചേര്‍ന്ന് മദീനയെയും ഇസ്‌ലാമിക സമൂഹത്തെയും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ജൂതന്‍മാര്‍ക്കെതിരെ 1600 പേര്‍ അടങ്ങിയ സൈന്യത്തോടെ നടത്തിയ പടയോട്ടമാണ്' അവരുടെ നാടുകളില്‍ പോയി നാം യുദ്ധം ചെയ്യും' എന്ന പ്രവാചക പ്രഖ്യാപനത്തിന്റെ ആദ്യത്തെ പ്രയോഗവത്ക്കരണം. ഖൈബറില്‍ വച്ചു നടന്ന ശക്തമായ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു. 93 ജൂതന്‍മാരും 15 മുസ്‌ലിംകളും മരണപ്പെട്ട യുദ്ധത്തോടെ ഖൈബര്‍ മുസ്‌ലിംകളുടെ അധീനതയില്‍ വന്നുവെങ്കിലും അവിടുത്തെ യഹൂദന്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നബി (സ) സന്നദ്ധനായി. ഫലഭൂയിഷ്ടമായ ഖൈബറിലെ ഭൂമി പരിപാലിക്കുകയും കൃഷി ചെയ്തു വരുമാനമുണ്ടാക്കുകയും ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന യഹൂദ ആവശ്യം ഉത്പന്നത്തിന്റെ പകുതി മുസ്‌ലിംകളുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥയില്‍ അംഗീകരിക്കപ്പെട്ടു. ഖൈബറില്‍നിന്ന് പാഠമുള്‍ക്കൊണ്ട ഫദക്വിലെയും തയ്മാഇലെയും ജൂതന്‍മാര്‍ നബി(സ)യുമായി സമാധാനക്കരാറിലേര്‍പ്പെട്ടപ്പോള്‍ വാദില്‍ ഖുറയിലെ ജൂതന്‍മാര്‍ അക്രമത്തിന്റെ മാര്‍ഗമാണ് കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ സൈനിക നടപടിയുണ്ടായി; അവര്‍ പരാജയപ്പെട്ടപ്പോള്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന അവിടെയുള്ള ജൂതന്മാരുടെ ആവശ്യവും അംഗീകരിക്കുകയാണ് പ്രവാചകൻ(സ)ചെയ്തത്.

റോമിലെ കൈസര്‍, സിറിയയിലെ കിസ്‌റ, അബ്‌സീനിയയിലെ നജ്ജാശി, ഈജിപ്തിലെ മുഖൗഖിസ്, ദമസ്‌കസിലെ ഹാരിസ്, ബഹ്‌റൈനിലെ മുന്‍ദിര്‍, സിറിയന്‍ അതിര്‍ത്തിയിലെ ഗസ്സാന്‍, ബുസ്‌റായിലെ അമീര്‍, യമാമയിലെ ഹൗദ, ഒമാനിലെ അമീര്‍ എന്നിവര്‍ക്ക് പ്രവാചകൻ(സ)അയച്ച ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളാണുണ്ടായത്. റോമാ ചക്രവര്‍ത്തിയുടെ കീഴില്‍ ഭരണം നടത്തിയിരുന്ന ഗസ്സാന്‍ രാജാവ് പ്രവാചകൻ(സ)ന്റെ കത്തിനെ അവഹേളിക്കുകയും അതുമായി ചെന്ന ദൂതനെ വധിക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിനോടും പ്രവാചകനു (സ)മെതിരെയുള്ള ശാത്രവം പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ സൈനിക നടപടിയെടുക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന അവസ്ഥയുണ്ടായി. ഹിജ്‌റ എട്ടാം വര്‍ഷം പ്രവാചകൻ(സ) പറഞ്ഞയച്ച മുവ്വായിരം മുസ്‌ലിംകള്‍ റോമാക്കാരുമായി നടത്തിയ പോരാട്ടമാണ് മുഅ്ത്വ യുദ്ധം എന്നറിയപ്പെടുന്നത്. മൂന്ന് സേനാനായകരടക്കം പന്ത്രണ്ട് പേര്‍ രക്തസാക്ഷികളായ ഈ യുദ്ധത്തിന്റെ ഗതി മുസ്‌ലിംകള്‍ക്ക് എതിരായി തീര്‍ന്നതിനാല്‍ സൈനിക നേതൃത്വമേറ്റെടുത്ത ഖാലിദുബ്‌നു വലീദ്‌ േതന്ത്രപരമായി യുദ്ധരംഗത്തുനിന്ന് പിന്‍മാറുകയാണ് ചെയ്തത്.

ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ മുശ്‌രിക്കുകള്‍ക്കെതിരെ നടന്ന സൈനിക നടപടിയാണ് മക്കാ വിജയമായി പരിണമിച്ചത്. ഹിജ്‌റ എട്ടാം വര്‍ഷം റമദാനില്‍ പതിനായിരത്തോളം വരുന്ന മുസ്‌ലിംകളുടെ സൈന്യം മക്കിയിലേക്ക് മാര്‍ച്ച് ചെയ്തു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു രക്തരഹിത വിപ്ലവത്തിന് മക്ക വിധേയമായി. ഖുറൈശി നേതാവായിരുന്ന അബൂസുഫ്‌യാനടക്കം പലരും മുസ്‌ലിംകളായി. പ്രവാചകനെ പീഡിപ്പിക്കുകയും ജന്‍മനാട്ടില്‍നിന്ന് പുറത്താക്കുകയും അനുചരന്‍മാരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തവര്‍ ഉള്‍ക്കൊള്ളുന്ന മക്കക്കാര്‍ക്ക് പ്രവാചകൻ(സ)ന്‍ല നിരുപാധികം മാപ്പു നല്‍കി. കഅ്ബാലയത്തിനകത്ത് പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട മുന്നൂറ്റി അറുപത് ശിലാവിഗ്രഹങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും സ്രഷ്ടാവിനെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഗേഹത്തില്‍നിന്ന് സൃഷ്ടിപൂജയുടെ ചിഹ്നങ്ങളെ പുറത്താക്കുകയും ചെയ്തു.(15) മക്കാ മണലാരണ്യത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അടിമയായിരുന്ന ബിലാലിനോട് ഈ മഹാവിജയത്തിന്റെ പ്രഖ്യാപനമായി കഅ്ബാലയത്തിന് മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മക്കാവിജയത്തെ സകലവിധ സങ്കുചിതത്വങ്ങളുടെയും അടിവേരറുക്കുന്നതിനുള്ള പ്രഖ്യാപനമാക്കിത്തീര്‍ത്തു. മക്കക്കാര്‍ക്കെല്ലാം പൊതുമാപ്പ് നല്‍കിയെങ്കിലും വഞ്ചകരും കൊടുംക്രൂരതകള്‍ കാണിച്ചവരുമായി ഏതാനും പേര്‍ക്കെതിരെ നടപടികളെടുത്തുകൊണ്ട് ചില കുറ്റകൃത്യങ്ങളോടുള്ള ഇസ്‌ലാമിന്റെ നിലപാട് കര്‍ക്കശമാണെന്ന് പ്രവാചകൻ(സ) മക്കാ വിജയത്തോടനുബന്ധിച്ച് വ്യക്തമാക്കി.

മക്കാ വിജയത്തോടനുബന്ധിച്ച് ഖുറൈശികള്‍ കീഴടങ്ങിയെങ്കിലും ശക്തരായ തങ്ങളെ കീഴടക്കാനാവില്ലെന്ന് അഹങ്കരിക്കുകയും നബി(സ)ക്കെതിരില്‍ പടയൊരുക്കം നടത്തുകയും ചെയ്ത ഹവാസീന്‍ ഗോത്രത്തെയും ഥഖീഫ് ഗോത്രത്തെയും പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ഹുനൈനില്‍ തുടങ്ങുകയും ത്വാഇഫില്‍ അവസാനിക്കുകയും ചെയ്ത യുദ്ധം നടന്നത്. മാലിക്കുബ്‌നു ഔഫിന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ ഗോത്രങ്ങള്‍ സംഘടിച്ച് മുസ്‌ലിംകള്‍ക്കെതിരെ അണിനിരക്കുന്നുവെന്നറിഞ്ഞപ്പോഴാണ് പന്ത്രണ്ടായിരം പേരടങ്ങുന്ന വമ്പിച്ച ഒരു സൈന്യവുമായി മക്കാ വിജയം കഴിഞ്ഞ് രണ്ട് ആഴ്ചകള്‍ക്കുശേഷം പ്രവാചകൻ(സ) ഹുനൈനിലേക്ക് പുറപ്പെട്ടത്. എണ്ണപ്പെരുപ്പം സൃഷ്ടിച്ച മതിപ്പും ഇത്ര വലിയ സൈന്യത്തെ ജയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന ആത്മസംതൃപ്തിയും അല്ലാഹുവിന്റെ പരീക്ഷണത്തിന് കാരണമായിയെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.( 9:25) ഇടുങ്ങിയ മലമ്പാതകളിലൂടെ ഹുനൈനിലേക്ക് നീങ്ങിയ മുസ്‌ലിം സൈന്യത്തിന്റെ നേരെ താഴ്‌വരകളിലും കുന്നുകളിലും ഒളിഞ്ഞിരുന്ന ഒളിപ്പോരാളികള്‍ നടത്തിയ അപ്രതീക്ഷിതമായ മിന്നലാക്രമണം മുസ്‌ലിംകളുടെ അണിയെ ഛിന്നഭിന്നമാക്കി. മുസ്‌ലിംകള്‍ ചിന്നിച്ചിതറി നാലുഭാഗത്തേക്കും ഓടി. അവര്‍ക്കിടയിലൂടെ നടന്ന്'ഞാന്‍ നബിയാണ്; കള്ളനല്ല'; അബ്ദുല്‍മുത്തലിബിന്റെ പുത്രനാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഹമ്മദ് നബി(സ) യുദ്ധരംഗം വിട്ടോടുന്നവരെ തിരിച്ചുവിളിച്ചു. അതോടെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുസ്‌ലിംകള്‍ക്ക് ധൈര്യം ലഭിക്കുകയും യുദ്ധരംഗത്ത് സജീവമാകുകയും ചെയ്തു. അതോടെ ശത്രുക്കള്‍ തോറ്റോടി. ചിലര്‍ ത്വാഇഫിലേക്കാണ് ഓടിപ്പോയത്. അവിടെയുള്ള കോട്ടകള്‍ക്കകത്ത് അഭയം തേടിയവര്‍ക്കെതിരെ ശ്ക്തമായ നടപടികളുമായി പ്രവാചകനും പ്രവാചകൻ(സ) അനുചരന്‍മാരും മുന്നേറിയെങ്കിലും അവരെ കോട്ടകള്‍ക്കകത്തുനിന്ന് പുറത്തുകൊണ്ടുവരാന്‍ സാധിച്ചില്ല. ഹുെനെന്‍ യുദ്ധത്തില്‍ പിടിച്ചുവെക്കപ്പെട്ടവരെ തങ്ങള്‍ക്കുതന്നെ തിരിച്ചുതരണമെന്ന് യുദ്ധത്തില്‍ പരാജയപ്പെട്ട ഹവാസിന്‍ ഗോത്രക്കാര്‍ പ്രവാചകനുടുത്ത് വന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകൻ(സ)അത് അംഗീകരിക്കുകയാണ് ചെയ്തത്.

അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളെല്ലാം ഇസ്‌ലാമിന് കീഴിലാവുമെന്ന് മനസ്സിലായപ്പോള്‍, അത് പ്രതിരോധിക്കാനായി റോമാ സാമ്രാജ്യം സായുധ ശേഖരണവും സൈനിക വിന്യാസവും നടത്തിയപ്പോള്‍ അവര്‍ക്കെതിരെ നടന്ന തബൂക്ക് യുദ്ധവും നാടിനെയും ആദര്‍ശത്തെയും സംരക്ഷിക്കുന്നതിനുവേണ്ടി നടന്നതായിരുന്നു. കഠിനമായ ചൂടുകാലത്താണ് മുപ്പതിനായിരം മുസ്‌ലിംകളുള്‍ക്കൊള്ളുന്ന പ്രവാചകന്റെ സൈന്യം തബൂക്കിലേക്ക് പോയത്. നിശ്ചയദാര്‍ഢ്യത്തോടെ വരുന്ന മുസ്‌ലിം സൈന്യത്തിന്റെ ഗതി കണ്ട് ഭയന്ന റോമന്‍ സൈന്യം തബൂക്കില്‍നിന്ന് പിന്‍മാറിയതിനാല്‍ യുദ്ധം നടന്നില്ല. പ്രവാചകൻ(സ) ന്‍നേരിട്ട് പങ്കെടുത്ത അവസാനത്തെ സൈനിക നീക്കവും കാര്യമായ ആള്‍നാശമൊന്നുമുണ്ടാകാതെ വിജയത്തിന്റെ പാതക ഉയര്‍ത്തുകയാണുണ്ടായത്-എന്നര്‍ഥം.

ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ നേതാവ് എന്ന നിലയ്ക്കുള്ള തന്റെ ഉത്തരവാദിത്ത നിര്‍വഹണമാണ് പ്രവാചകൻ(സ) നയിച്ച യുദ്ധങ്ങളിലെല്ലാം നമുക്ക് കാണാന്‍ കഴിയുന്നത്. പൗരന്‍മാരുടെ ജീവനും സ്വത്തും അഭിമാനവും മതവും സംരക്ഷിക്കുക, നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുക, ആന്തരിക ശത്രുക്കളെ ഇല്ലായ്മ ചെയ്യുക, ഇസ്‌ലാമികാദര്‍ശമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള അവസ്ഥ എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെ ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിന് വേണ്ടിയാണ് പ്രവാചകൻ(സ) യുദ്ധം ചെയ്തത്. മക്കയിലും മറ്റ് പ്രദേശങ്ങളിലുമെല്ലാം പീഡനങ്ങളനുഭവിക്കുന്ന മുസ്‌ലിംകളുടെ മോചനവും അവര്‍ക്ക് സ്വതന്ത്രമായി ഇസ്‌ലാം അനുധാവനം ചെയ്യാന്‍ കഴിയുന്ന അവസ്ഥയുടെ സംസ്ഥാപനവും പ്രവാചക യുദ്ധങ്ങളുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.



ഇസ്ലാം :അടിമത്തത്തോടുള്ള ഖുര്‍ആനിന്റെ സമീപനമെന്താണ്?

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



അടിമത്തത്തോടുള്ള ഖുര്‍ആനിന്റെ സമീപനമെന്താണ്?


നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ് അടിമത്തം. ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട് പ്രസ്തുത ഭൂതകാലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോള്‍ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളില്‍ അതിനുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. വര്‍ത്തമാനത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച് കേവല നിഗമനത്തിലെത്തുവാന്‍ കഴിയില്ല. അടിമത്തമെന്നാല്‍ എന്താണെന്നും പുരാതന സമൂഹങ്ങളില്‍ അത് ചെലുത്തിയ സ്വാധീനമെന്തായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഖുര്‍ആന്‍ സമീപിച്ച രീതിയുടെ മഹത്വം നമുക്ക് ബോധ്യമാകൂ.
ഒരു വ്യക്തി മറ്റൊരാളുടെ സമ്പൂര്‍ണമായ അധികാരത്തിന് വിധേയമായിത്തീരുന്ന സ്ഥിതിക്കാണ് അടിമത്തമെന്ന് പറയുന്നത്. ശരീരവും ജീവനും കുടുംബവും അങ്ങനെ തനിക്ക് എന്തൊക്കെ സ്വന്തമായുണ്ടോ അതെല്ലാം മറ്റൊരാള്‍ക്ക് അധീനമാക്കപ്പെട്ട രീതിയില്‍ ജീവിതം നയിക്കുന്നവനാണ് അടിമ. അവന്‍ ഉടമയുടെ ജംഗമസ്വത്താണ്. ഉടമ ഒരു വ്യക്തിയോ സമൂഹമോ രാഷ്ട്രമോ ആകാം. ആരായിരുന്നാലും അയാള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ഉടമക്കുകീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് അടിമ.
അടിമസമ്പ്രദായത്തിന്റെ ഉല്‍പത്തി എങ്ങനെയാണെന്നോ, അത് എവിടെ, എന്നാണ് തുടങ്ങിയതെന്നോ ഉറപ്പിച്ച് പറയാന്‍ പറ്റിയ രേഖകളൊന്നും ഉപലബ്ധമല്ല. ക്രിസ്തുവിന് 20 നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ സമ്പ്രദായം ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന് ഉറപ്പാണ്. ബി.സി 2050-നോടടുത്ത് നിലനിന്നിരുന്ന ഉര്‍നാമു (ഡൃ ചമാൌ) നിയമസംഹിതയില്‍ അടിമകളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവര്‍ക്ക് സ്വാതന്ത്യ്രം നിഷേധിച്ചുകൊണ്ട് കൂലിയില്ലാതെ ജോലിചെയ്യിക്കുന്ന പതിവില്‍നിന്നാവണം അടിമത്തം നിലവില്‍ വന്നതെന്നാണ് അനുമാനം. പുരാതന സുമേറിയന്‍ ഭാഷയില്‍ അടിമകളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദങ്ങളാണ് ഈ അനുമാനത്തിന് നിദാനം. പുരുഷഅടിമക്ക് നിദാ-കൂര്‍ എന്നും സ്ത്രീ അടിമക്ക് മുനുസ്-കൂര്‍ എന്നുമായിരുന്നു പേര്‍. വിദേശിയായ പുരുഷന്‍, വിദേശിയായ സ്ത്രീ എന്നിങ്ങനെയാണ് യഥാക്രമം ഈ പദങ്ങളുടെ അര്‍ഥം. യുദ്ധത്തടവുകാരെ കൊണ്ടുവന്നിരുന്നത് വിദേശത്തുനിന്നായിരുന്നതിനാല്‍ അവരെ അടിമകളാക്കിയപ്പോള്‍ ഈ പേരുകള്‍ വിളിക്കപ്പെട്ടുവെന്നാണ് ഊഹിക്കപ്പെടുന്നത്.
ലോകത്ത് ഏകദേശം എല്ലാ പ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. പുരാതന ഇസ്രായേല്‍ സമുദായത്തിന്റെ കഥ പറയുന്ന പഴയ നിയമ ബൈബിളില്‍ അടിമത്തത്തെക്കുറിച്ച് ഒരുപാട് പരാമര്‍ശങ്ങളുണ്ട്. പൌരാണിക പ്രവാചകനായിരുന്ന അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന് കാണാന്‍ കഴിയും (ഉല്‍പത്തി 17:13,14). യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ് ബൈബിളിന്റെ അനുശാസന (ആവര്‍ത്തനം 20:10,11) അടിമയെ യഥേഷ്ടം മര്‍ദിക്കുവാന്‍ യജമാനന് സ്വാതന്ത്യ്രം നല്‍കുന്ന ബൈബിള്‍ പക്ഷേ, പ്രസ്തുത മര്‍ദനങ്ങള്‍ക്കിടയില്‍ അടിമ മരിക്കാനിടയാകരുതെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. ‘ഒരുവന്‍ തന്റെ ആണ്‍അടിമയെയോ പെണ്‍അടിമയെയോ വടികൊണ്ടടിക്കുകയും അയാളുടെ കൈയാല്‍ അടിമ മരിക്കുകയും ചെയ്താല്‍ അയാളെ ശിക്ഷി ക്കണം. പക്ഷേ, അടിമ ഒന്നോ രണ്ടോ ദിവസം ജീവിച്ചാല്‍ അയാളെ ശിക്ഷിക്കരുത്. കാരണം അടിമ അയാളുടെ സ്വത്താണ്’ (പുറപ്പാട് 21:20,21) എന്നതായിരുന്നു ബൈബിള്‍ പറയുനനതനുസരിച്ച് ഇവ്വിഷയകമായി ഇസ്രായേല്‍ സമുദായത്തില്‍ നിലനിന്നിരുന്ന നിയമം. യേശുക്രിസ്തുവിന്റെ കാലത്തും ശേഷവുമെല്ലാം അടിമസമ്പ്രദായം നിലനിന്നിരുന്നു. അടിമകളോടു സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച ഉപദേശങ്ങളൊന്നും യേശുവിന്റെ വചനങ്ങളിലില്ല. ‘കര്‍ത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകള്‍ ആത്മാര്‍ഥമായി യജമാനന്മാരെ സേവിക്കണം’ (എഫേ 6:5-9). ‘അടിമകളേ, നിങ്ങളുടെ ലൌകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുക; യജനമാനന്മാര്‍ കാണ്‍കെ, അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, ആത്മാര്‍ഥതയോടുകൂടി കര്‍ത്താവിനെ ഭയപ്പെട്ട് യജമാനന്മരെ അനുസരിക്കുക’ (കൊളോ 3:22) എന്നുമുള്ള പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ അടിമത്തവുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിര്‍ദേശങ്ങളൊന്നും പൌലോസിന്റെ ലേഖനങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. ഗ്രീക്കോ-റോമന്‍ നാഗരികതയില്‍ നിലനിന്നിരുന്ന അതിക്രൂരമായ അടിമത്ത സമ്പ്രദായം അവയുടെ ക്രൈസ്തവവത്കരണത്തിനു ശേഷവും മാറ്റമൊന്നുമില്ലാതെ നിലനിന്നിരുന്നുവെന്ന് കാണാ നാവും. അടിമവ്യവസ്ഥിതിയുടെ ക്രൂരവും നികൃഷ്ടവുമായ കഥകള്‍ ഏറെ പറയാനുള്ള റോമാ സംസ്കാരത്തിന്റെ ഔദ്യോഗിക മതം ക്രൈസ്തവതയായിരുന്നുവെന്ന വസ്തുത പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
ഇന്ത്യയില്‍ അടിമത്തം നിലനിന്നത് മതത്തിന്റെ ഭാഗമായിക്കൊണ്ടാണ്. വൈദിക മതത്തിന്റെ അവിഭാജ്യ ഘടകമാണ് വര്‍ണാശ്രമ വ്യവസ്ഥ. ശ്രുതികളില്‍ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹിതകളില്‍ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് (10:90:12) ജാതി വ്യവസ്ഥയുടെ ബീജങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ‘പരമപുരുഷന്റെ ശിരസ്സില്‍നിന്ന് ബ്രാഹ്മണനും കൈകളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍ ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെന്ന ഋഗ്വേദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന വര്‍ണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണക്കാക്കിയത്സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും ചാതുര്‍വര്‍ണ്യ വ്യവസ്ഥ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആധുനിക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെടുന്ന ഭഗവത് ഗീത ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണ കര്‍മ വിഭാഗശഃ’ (4:13) എന്നാണ് പറഞ്ഞിരിക്കുന്നത്. ‘ഗുണകര്‍മങ്ങളുടെ വിഭാഗത്തിനനുസരിച്ച് നാലു വര്‍ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഞാന്‍ തന്നെയാണെ’ന്നര്‍ഥം.
ദൈവത്തിന്റെ പാദങ്ങളില്‍നിന്ന് പടക്കപ്പെട്ടവര്‍ പാദസേവ ചെയ്യുവാനായി വിധിക്കപ്പെട്ടത് സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ് ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജന്മപാപത്തിന്റെ ശിക്ഷയായാണ് അവര്‍ണനായി ജനിക്കേണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച് സവര്‍ണനായി ജനിക്കണമെങ്കില്‍ ഈ ജീവിതം മുഴുവന്‍ സവര്‍ണരുടെ പാദസേവ ചെയ്ത് അവരെ സംതൃപ്തരാക്കുകയാണ് വേണ്ടതെന്നുമാണ് അവരെ മതഗ്രന്ഥങ്ങള്‍ പഠി പ്പിച്ചത്. അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ് ഛന്ദോഗ്യോപനിഷത്ത് (5:10:7) പരിഗണിച്ചിരിക്കുന്നത്. അവരോടുള്ള പെരുമാറ്റ രീതിയും ഈ മൃഗങ്ങളോടുള്ളതിനേക്കാ ള്‍ നീചവും നികൃഷ്ടവുമായിരുന്നുവെന്ന് മനുസ്മൃതിയും പരാശരസ്മൃതിയുമെല്ലാം വായിച്ചാല്‍ മനസ്സിലാകും.
ജന്മത്തിന്റെ പേരില്‍ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊപ്പംതന്നെ ഇന്ത്യയില്‍ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്നാട്ടില്‍നിന്ന് ലഭിച്ച ശിലാലിഖിതങ്ങളില്‍നിന്ന് ചോള കാലത്തും ശേഷവും ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് അടിമ വ്യാപാരം നിലനിന്നിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമ വ്യാപാരം നിലനിന്നിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനത്തോടെ ഇന്ത്യയില്‍നിന്ന് ആളുകളെ പിടിച്ച് അടിമകളാക്കി വിദേശങ്ങളിലെത്തിക്കുന്ന സമ്പ്രദായവും നിലവില്‍ വന്നു. ട്രാന്‍ക്യൂബാറിലെ ഒരു ഇറ്റാലിയന്‍ പുരോഹിതന്‍, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയുടെ ഭാര്യയെയും നാലു മക്കളെയും മുപ്പത് ‘പഗോഡ’ക്ക് മനിലയിലേക്ക് പോകുന്ന ഒരു കപ്പലിലെ കപ്പിത്താന് വിറ്റതായി ചില ചരിത്രരേഖകളിലുണ്ട് (സര്‍വവിജ്ഞാനകോശം. വാല്യം 1, പുറം 258). 1841-ലെ ഒരു സര്‍വേപ്രകാരം  അന്ന് ഇന്ത്യയില്‍ എണ്‍പത് ലക്ഷത്തിനും തൊണ്ണൂറു ലക്ഷത്തിനുമിടയില്‍ അടിമകളുണ്ടായിരുന്നു. മലബാറിലായിരുന്നു ഇന്ത്യയിലെ അടിമകളുടെ നല്ലൊരു ശതമാനമുണ്ടായിരുന്നത്. അവിടത്തെ ആകെ ജനസംഖ്യയില്‍ 15 ശതമാനം അടിമകളായിരുന്നുവത്രേ! (ഋിര്യരഹീ ുമലറശമ ആൃശമിേശരമ ഢീഹ 27, ുമഴല 289).
റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടു മുതല്‍ നീണ്ട ആറു ശതാബ്ദക്കാലം നിലനിന്ന അടിമവ്യവസ്ഥയായിരുന്നു ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിമ സമ്പ്രദായമെന്നാണ് മനസ്സിലാവുന്നത്.  ഏതെങ്കിലും രീതിയിലുള്ള യാതൊരു അവകാശവുമില്ലാത്ത വെറും കച്ചവടച്ചരക്കായിരുന്നു റോമാ സാമ്രാജ്യത്തിലെ അടിമ. ഉടമയെ രസിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അടിമയുമായി ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട് മരിച്ചു വീഴാന്‍ മാത്രം വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അടിമകളുടെ ശരീരത്തില്‍നിന്ന് ദ്വന്ദയുദ്ധക്കളരിയില്‍ ഉറ്റിവീഴുന്ന രക്തത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ യജമാനന്മാര്‍ ‘ഹുറേ’ വിളികളുമായി അവരെ പ്രോല്‍സാഹിപ്പിക്കുകയും ചാട്ടവാര്‍ ചുഴറ്റിക്കൊണ്ട് അവരെ ഭീതിപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്! അടിമത്തത്തിന്റെ അതിക്രൂരമായ രൂപം!
കൊളംബസിന്റെ അമേരിക്ക കണ്ടുപിടിത്തമാണ് ആധുനിക ലോകത്ത് അടിമത്തത്തെ ആഗോളവ്യാപകമാക്കിത്തീര്‍ത്തത്. നീഗ്രോകള്‍ അടിമകളാക്കപ്പെട്ടു. കമ്പോളങ്ങളില്‍ വെച്ച് കച്ചവടം ചെയ്യപ്പെട്ടു. ഒരു സ്പാനിഷ് ബിഷപ്പായിരുന്ന ബാര്‍തലോച ദെലാസ്കാസാസ് ആയിരുന്നു അമേരിക്കന്‍ അടിമത്തൊഴില്‍ വ്യവസ്ഥക്ക് തുടക്കം കുറിച്ചത്. അടിമവ്യാപാരത്തിനായി മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികള്‍ യൂറോപ്പിലുണ്ടായിരുന്നു. ആഫ്രിക്കന്‍ തീരപ്രദേശങ്ങളില്‍നിന്ന് അടിമകളെക്കൊണ്ടുവന്ന് അമേരിക്കയില്‍ വില്‍ക്കുകയായിരുന്നു ഈ കമ്പനികളുടെ വ്യാപാരം. പതിനേഴ് മുത ല്‍ പത്തൊമ്പത് വരെ നൂറ്റാണ്ടുകള്‍ക്കിടക്ക് അമേരിക്കയില്‍ ഇങ്ങനെ ഒന്നരക്കോടിയോളം അടിമകള്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മണിബന്ധത്തിലും കണങ്കാലിലും രണ്ട് അടിമകളെ വീതം കൂട്ടിക്കെട്ടിയായിരുന്നു കപ്പലില്‍ കൊണ്ടുപോയിരുന്നത്. അത്ലാന്റിക് സമുദ്രം തരണം ചെയ്യുന്നതിനിടക്ക് നല്ലൊരു ശതമാനം അടിമകള്‍ മരിച്ചുപോകുമായിരുന്നു. ഇങ്ങനെ മരണമടഞ്ഞവരുടെ എണ്ണമെത്രയെന്നതിന് യാതൊരു രേഖകളുമില്ല. അടിമയുടെ ജീവന് എന്തു വില?!
അടിമത്തത്തെക്കുറിച്ച ഖുര്‍ആനിക വീക്ഷണത്തെയും അതിനോടുള്ള സമീപനത്തെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ മുന്നോടിയായാണ് പ്രസ്തുത സമ്പ്രദായത്തിന്റെ ഉല്‍പത്തിയെയും ചരിത്രത്തെയും കുറിച്ച് സം ക്ഷിപ്തമായി പ്രതിപാദിച്ചത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുകയെന്ന അപ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗികമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയാണ് ഇസ്ലാം ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നാണ് മനസ്സിലാവുന്നത്്.
ഈ രംഗത്ത് ഇസ്ലാം സ്വീകരിച്ച നടപടിക്രമത്തിന്റെ പ്രായോഗികത മനസ്സിലാകണമെങ്കില്‍ അടിമയുടെ മനഃശാസ്ത്രമെന്താണെന്ന് നാം പഠിക്കണം. അടിമയുടെ മാനസിക ഘടനയും സ്വതന്ത്രന്റെ മാനസിക ഘടനയും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങളുണ്ട്. നിരന്തരമായ അടിമത്ത ജീവിതം അടിമയുടെ മനോനിലയെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അടിമത്ത നുകം ചുമലില്‍ വഹിക്കുന്നതുകൊണ്ട് അവന്റെ മനസ്സില്‍ അനുസരണത്തിന്റെയും കീഴ്വഴക്കത്തിന്റെയും ശീലങ്ങള്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടാവും. ചുമതലകള്‍ ഏറ്റെടുക്കുവാനോ ഉത്തരവാദിത്തങ്ങള്‍ വഹിക്കുവാനോ അവന് കഴിയില്ല. ഉടമയുടെ കല്‍പന ശിരസാവഹിക്കാന്‍ അവന്റെ മനസ്സ് സദാ സന്നദ്ധമാണ്. അയാളുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങളെല്ലാം നിര്‍വഹി ക്കാന്‍ അടിമക്ക് നന്നായറിയാം. എന്നാല്‍, അനുസരിക്കാനും നടപ്പാക്കാനും മാത്രമാണ് അവനു സാധിക്കുക. ഉത്തരവാദിത്തമേറ്റെടുക്കുവാന്‍ അവന്റെ മനസ്സ് അശക്തമായിരിക്കും. ഭാരം താങ്ങുവാന്‍ അവന്റെ മനസ്സിന് കഴിയില്ല. ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് ഓടിയകലാനേ അവനു സാധി ക്കൂ. എന്നാല്‍ യജമാനന്‍ എന്തു കല്‍പിച്ചാലും അതു ശിരസാവഹിക്കാന്‍ അവന്‍ സദാ സന്നദ്ധനുമായിരിക്കും.
അടിമയുടെയും ഉടമയുടെയും മാനസികാവസ്ഥകള്‍ രണ്ട് വിരുദ്ധധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്നവയാണ്. ഒന്ന് അഹങ്കാരത്തിന്റേതാണെങ്കില്‍ മറ്റേത് അധമത്വത്തിന്റേതാണ്. വിരുദ്ധ ധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ മാനസികാവസ്ഥകളെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരാതെ അടിമമോചനം യഥാര്‍ഥത്തിലുള്ള മോചനത്തിനുതകുകയില്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണം അമേരിക്കയുടേതുതന്നെയാണ്. എബ്രഹാം ലിങ്കന്റെ പ്രവര്‍ത്തനങ്ങള്‍ വഴി, ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ അടിമകള്‍ക്ക് മോചനം ലഭിക്കുകയായിരുന്നു, ഒരു പ്രഭാതത്തില്‍! പക്ഷേ, എന്താണവിടെ സംഭവിച്ചത്? നിയമം മൂലം സ്വാതന്ത്യ്രം ലഭിച്ച അടിമകള്‍ക്ക് പ ക്ഷേ, സ്വാതന്ത്യ്രത്തിന്റെ ‘ഭാരം’ താങ്ങുവാന്‍ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ അവര്‍ ചുറ്റുപാടും നോക്കി. ആരും കല്‍പിക്കാനില്ലാത്തതുകൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യുവാനായില്ല. അവര്‍ തിരിച്ച് യജമാനന്മാരുടെ അടുത്തുചെന്ന് തങ്ങളെ അടിമകളായിത്തന്നെ സ്വീകരിക്കണമെന്നപേക്ഷിച്ചു. മാനസികമായി സ്വതന്ത്രരായി കഴിയാത്തവരെ ശാരീരികമായി സ്വതന്ത്രരാക്കുന്നത് വ്യര്‍ഥമാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.
മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും പറ്റി ശരിക്കറിയാവുന്ന ദൈവത്തില്‍നിന്ന് അവതീര്‍ണമായ ഖുര്‍ആന്‍ ഇക്കാര്യത്തില്‍ തികച്ചും പ്രായോഗികമായ നടപടിക്രമത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. അറേബ്യന്‍ സമ്പദ് ഘടനയുടെ സ്തംഭങ്ങളിലൊന്നായിരുന്നു അടിമവ്യവസ്ഥിതി. ഒരു കേവല നിരോധത്തിലൂടെ പിഴുതെറിയുവാന്‍ സാധിക്കുന്നതിലും എത്രയോ ആഴത്തിലുള്ളവയായിരുന്നു അതിന്റെ വേരുകള്‍. ഇസ്ലാം പ്രചരിച്ച പ്രദേശങ്ങളിലും അല്ലാത്തയിടങ്ങളിലുമെല്ലാം നിലനിന്നിരുന്ന ഒരു വ്യവസ്ഥയെന്ന നിലയ്ക്ക് അതു നിരോധിക്കുന്നത് പ്രായോഗികമായി പ്രയാസകരമായിരിക്കുമെന്നു മാത്രമല്ല, അത്തരമൊരു നടപടി ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുകയെന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന അല്ലാഹു അടിമത്തത്തെ പാടെ നിരോധിക്കുന്ന ഒരു നിയമം കൊണ്ടു വരികയല്ല. പ്രത്യുത, അത് ഇല്ലാതാക്കുവാനുള്ള പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്.
രണ്ടു വിരുദ്ധ തീവ്രമാനസിക നിലകളില്‍ സ്ഥിതി ചെയ്യുന്നവരെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരികയാണ് ഇസ്ലാം ആദ്യമായി ചെയ്തത്.  അടിമയെയും ഉടമയെയും സംസ്കരിക്കുകയെന്ന പദ്ധതിയാണ് ഖുര്‍ആന്‍ മുന്നോട്ടുവെച്ചത്. പിന്നെ, സ്വാതന്ത്യ്രം ദാനമായും അധ്വാനിച്ചും നേടിയെടുക്കുവാനാവശ്യമായ വഴികളെല്ലാം തുറന്നുവെക്കുകയും ചെയ്തു. അടിമയെയും ഉടമയെയും സമാനമായ മാനസിക നിലവാരത്തിലെത്തിച്ചുകൊണ്ട് സ്വാതന്ത്യ്രം നേടുവാനുള്ള വഴികള്‍ തുറക്കുകയും അതു ലഭിച്ചുകഴിഞ്ഞാ ല്‍ അതു സംരക്ഷിക്കുവാന്‍  അവനെ പ്രാപ്തനാക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. അതുമാത്രമായിരുന്നു അക്കാര്യത്തില്‍ പ്രായോഗികമായിരുന്നത്