Friday, July 20, 2018

സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 1


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 1




സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ലെന്നും ജമാഅത്ത് ശക്തിയായ സുന്നത്തില്ലെന്നും പ്രമാണബദ്ധമായി എന്റെബ്ലോഗിൽ തന്നെ പല പോസ്റ്റുകളിലായി വിവരിച്ചതാണ്. സ്ത്രീ-ജുമുഅ ജമാഅത്ത്(Advanced )  എന്ന ബ്ലോഗ് കാണുക.

ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പൊതുസ്ഥലത്തുവെച്ച് പരപുരുഷന്മാരോടപ്പം ഒരു ഇമാമിന്റെ കീഴിൽ നടത്തപ്പെടുന്ന ജുമുഅഃ ജമാഅത്തുകളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെ കുറിച്ചാണ്. ഈ വിഷയം പ്രമാണബദ്ധമായി അപഗ്രഥിക്കുമ്പോൾ 23 പോയിന്റുകൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ ഹൃസ്വമായി ഇവിടെ അവതരിപ്പിക്കട്ടെ.

1- സ്ത്രീയും പുരുഷനും തുല്യമല്ല.

സ്ത്രീത്വത്തിന് പരിശുദ്ദി നൽകി സ്ത്രീയെ, ഇസ്‌ലാം ആദരിച്ചു. മറ്റുമതങ്ങളിൽ നിന്ന് വ്യതിരിക്തവും യുക്തി ഭദ്രവുമായ നിലപാടുകളാണ് സ്ത്രീയുടെ വിഷയത്തിൽ ഇസ്‌ലാം കൈകൊണ്ടത്. സ്ത്രീകൾ നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങൾ അവരുടെ വസ്ത്രങ്ങളുമാണെന്നാണ് ഖുർആനിന്റെ അധ്യാപനം. ഭൂമിയിലെ വിഭവങ്ങളിൽ ഏറ്റവും മഹത്തരമായത് സച്ചരിതയായ സ്ത്രീയാണെന്ന് ഇസ്‌ലാമിന്റെ പ്രവാചകർ(സ) അനുയായികളെ പഠിപ്പിച്ചു.

സ്ത്രീപ്രകൃതിക്കനുസരിച്ചുള്ള മുഴുവൻ അവകാശങ്ങളും ഇസ്‌ലാം അവർക്കു കൽപ്പിച്ച് നൽകിയിട്ടുണ്ട്. പുരുഷന് സ്നേഹം നൽകി ജീവിതം സന്തോഷകരമാക്കുന്ന സ്ത്രീ കയ്യേറ്റങ്ങൾക്ക്‌ വിധേയയാവാതിരിക്കാൻ ആവശ്യമായ മുഴുവൻ നിയമ നിർദ്ദേശങ്ങളും ഇസ്‌ലാം സമൂഹത്തിന്‌ ഓതിക്കൊടുത്തിയിട്ടുണ്ട്.

പെണ്കുഞ്ഞു ജനിക്കുന്നതുപോലും അപമാനമായിക്കണ്ട ഒരു കാടൻ സമൂഹത്തിൽ ശക്തമായ പരിവർത്തനത്തിലൂടെയാണ് സ്ത്രീകൾക്ക് അർഹമായ സ്ഥാനം ഇസ്‌ലാം നേടിക്കൊടുത്തത്. അല്ലാഹുവിന്റെ അനുഗ്രഹമാണ് പെൺകുഞ്ഞുങ്ങളെന്നും മൂന്ന് പെണ്മക്കളെ വളർത്തിയെടുത്ത് സത്യസന്ധരായ ഭർത്താക്കന്മാർക്ക് വിവാഹം കഴിച്ചു കൊടുക്കുന്ന പിതാവിന് സ്വര്ഗ്ഗമാണ്‌ പ്രതിഫലമെന്നും തിരു നബി(സ) ഉദ്ഘോഷിച്ചു. പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന കാടൻ സംസ്‌കൃതിക്കെതിരെ വിശുദ്ധ ഖുർആൻ ശക്തമായി പ്രതികരിക്കുകയാണ്. "ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെൺകുട്ടികൾ അന്ത്യദിനത്തിൽ ചോദിക്കപ്പെട്ടാൽ, എന്തിന് വേണ്ടിയാണവർ കൊലചെയ്യപ്പെട്ടത്". മക്കയുടെ മനസ്സാക്ഷിയിൽ പടർന്നു കയറിയ ഇസ്‌ലാമിന്റെ ലളിത സുന്ദര സന്ദേശങ്ങൾ അറേബ്യായുടെ  ദുരാചാരങ്ങൾക്ക് അറുതി വരുത്തി. ജീവിക്കാനുള്ള അവകാശം നേടിക്കൊടുത്ത് സ്ത്രീ സമൂഹത്തിന്റെ പരിശുദ്ദിയും മൂല്യവും ഇസ്‌ലാം ഉയർത്തിപ്പിടിച്ചു.

ശാരീരികമായി പുരുഷനേക്കാൾ ന്യൂനതകളുള്ള സ്ത്രീക്ക് പൂർണ്ണ സംരക്ഷണം ഇസ്‌ലാം നൽകുന്നു. മകൾ, ഭാര്യ, മാതാവ്, സഹോദരി എന്നിങ്ങനെ മുഴുവൻ അവസ്ഥകളിലും സ്ത്രീ സംരക്ഷണം ഇസ്‌ലാം പുരുഷനിൽ നിക്ഷിപ്തമാക്കി. മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്ന് ഇസ്‌ലാം ആവർത്തിച്ച് ഉദ്‌ഘോഷിക്കുന്നുണ്ട്. മാതാവിന്റെ കാൽച്ചുവട്ടിലാണ് സ്വർഗം എന്ന പ്രാവാചകാധ്യാപനം സ്ത്രീകളുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതാണ്.

പൂർവ്വജീവിതത്തിൽ അവൾ ആസ്വാദിച്ചിരുന്ന ഉയർന്ന ജീവിത നിലവാരം പോലും താഴ്ത്താൻ ഇസ്‌ലാം അനുവാദം നൽകിയിട്ടില്ല. വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും വ്യവസ്ഥാപിത മാർഗ്ഗങ്ങൾ നിർവ്വചിച്ച് സ്ത്രീത്വത്തിന്റെ ആദരണീയ വ്യക്തിത്വം ഇസ്‌ലാം കാത്ത് സൂക്ഷിക്കുന്നു. ഭാര്യഭർത്താക്കൾ പരസ്പരം വസ്ത്രങ്ങളാണെന്ന മതത്തിന്റെ അധ്യാപനം സ്ത്രീകളുടെ തുല്യപരിഗണന തന്നെയാണ് വ്യക്തമാക്കുന്നത്.

മുഴുവൻ മേഖലയിലും അനുവർത്തിക്കേണ്ട നിയമങ്ങൾ ഇസ്‌ലാം സ്ത്രീക്ക്  നൽകിയിട്ടുണ്ട്. ഇസ്‌ലാമിക രീതിയിലുള്ള ജീവിത പ്രയാണത്തിൽ അവളുടെ പരിശുദ്ദിക്ക് കളങ്കമേൽക്കേണ്ടിവരില്ല. പ്രപഞ്ചനാഥൻ ക്രമീകരിച്ച നിയമസംഹിതയിലെ നിയന്ത്രണങ്ങൾ ഒരു പക്ഷെ, വർത്തമാന സാഹചര്യത്തിലെ അൽപ ബുദ്ദികൾക്ക് അരോചകമായിതോന്നാം. സ്ത്രൈണതയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന ധർമമാണ് യഥാർത്ഥത്തിൽ ഇത്തരം നിയമശാസനകൾ നിർവ്വഹിക്കുന്നത്.

സ്ത്രീ സമൂഹത്തിന്റെ രംഗ പ്രവേശം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പുത്തൻ സാമ്ര്യാജ്യത്വ അജണ്ടകളാണ് ഇസ്‌ലാമിനകത്ത് സ്ത്രീ അസ്വാതന്ത്രയാണെന്ന് മുറവിളികൂട്ടുന്നവരുടെ ലക്‌ഷ്യം. സ്ത്രൈണതയുടെ അംഗലാവണ്യം വിൽപനച്ചരക്കാക്കി ലാഭം കൊയ്യുന്ന ഇത്തരം ആഗോള കുത്തകകൾ യഥാർത്ഥത്തിൽ സ്ത്രീയുടെ പരിശുദ്ദിക്ക് കളങ്കം ചാർത്തുകയാണ് ചെയ്തത്.

സുരക്ഷിതത്വത്തിന്റെ അരമനകളിൽ നിന്നും ആഗോളീകരണത്തിന്റെ ചൂഷണ വലയത്തിലേക്കാണ് വർത്തമാന സമൂഹത്തിലെ പുത്തൻ സാമ്രാജ്യത്വം സ്ത്രീയെ പടിയിറക്കിക്കൊണ്ടുപോകുന്നത്. സാന്മാർഗികതയും സദാചാരവും പാടെ അവഗണിക്കുന്ന ഒരു തലമുറയെ imperialism ലക്ഷ്യമിടുന്നു. പ്രലോഭനങ്ങളുടെയും വശീകരണത്തിന്റെയും പുതിയ പാതയിൽ അകപ്പെട്ട മുസ്ലിം മങ്കമാർ അരങ്ങ് വാഴുന്നതും സാമ്രാജ്യത്വത്തിന്റെ ഹിഡൻ അജണ്ടകളുടെ വിജയമാണ്. തിരുചര്യയുടെയും വിശുദ്ധ ഖുർആനിന്റെയും അധ്യാപനങ്ങളെ തിരസ്കരിക്കുന്ന ആധുനിക നാരിമാർ തങ്ങളകപെട്ടത് ചൂഷണത്തിന്റെ ദുരന്തഭൂമിയിലാണെന്ന് തിരിച്ചറിയുന്നില്ല.

പ്രകൃതിപരമായ തന്നെ ദൗര്ബല്യങ്ങളുള്ളവരാണ് സ്ത്രീകൾ. പുരുഷനോളം ഊർജ്ജസ്വലതയും തന്റേടവും പ്രകടിപ്പിക്കാൻ സ്ത്രീകൾക്കാവില്ല. കായിക ശക്തിയിലും മനക്കരുത്തിലും ബുദ്ദിവൈഭവത്തിലും പുരുഷനൊപ്പം സ്ത്രീ എത്തുകയുമില്ല. തുല്യ വയസ്സുള്ള സ്ത്രീ പുരുഷന്മാർ തൂക്കം, പൊക്കം, അവയവങ്ങളുടെ പ്രവർത്തനക്ഷമത, തുടങ്ങിയവയിലെല്ലാം കാര്യമായ അന്തരമുള്ളതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ബുദ്ദി, വിജ്ഞാനാദികളുടെ സിരാകേന്ദ്രമായ തലച്ചോറിന്റെ കാര്യത്തിൽ വരെ ഈ വ്യത്യാസം ഏറെ പ്രകടമാണ്. പുരുഷന്റെ തലച്ചോർ 1375 ഗ്രാം ഉള്ളപ്പോൾ സ്ത്രീയുടേത് 1260 ഗ്രാം മാത്രമാണുള്ളത്. രക്സ്തവും രക്തത്തിലെ ചുവന്ന അണുക്കളും പുരുഷ ശരീരത്തിലാണ് കൂടുതലുള്ളത്. 100 ക്യൂബിക് സെന്റീമീറ്റർ പുരുഷ രക്തത്തിൽ 16 ഗ്രാം 'ഹീമോഗ്ലോബിൻ' ഉള്ളപ്പോൾ സ്ത്രീ രക്തത്തിൽ അതിന്റെ അളവ് 14 ഗ്രാം മാത്രമാണ്. അതുപോലെ സ്ത്രീയുടെ ഹൃദയം പുരുഷന്റേതിനേക്കാൾ 50 ഗ്രാം കുറവാണ്. അതിന്റെ മാംസപേശികളിലും കാണും ഈ അന്തരം. അപ്പോൾ പ്രവർത്തനശേഷി സ്വാഭാവികമായും കുറയുമല്ലോ?. പ്രകൃതിപരമായ ഇത്തരം ദൗർബല്യങ്ങൾ പരിഗണിച്ചുകൊണ്ട് വ്യക്തവും സുതാര്യവുമായാണ് സ്ത്രീകളെ സംബന്ധിച്ചുള്ള നിയമസംഹിതകൾ ഇസ്‌ലാം രൂപകൽപന ചെയ്തിരിക്കുന്നത്. ജീവിത പ്രയാണത്തിലെ മുഴുവൻ മേഖലയിലും അനുവർത്തിക്കേണ്ട വ്യക്തമായ അധ്യാപനങ്ങൾ വിശുദ്ധ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ മതമായ ഇസ്‌ലാമിന്റെ ആ അധ്യാപനങ്ങളാണ് അവർ ഉൾക്കൊള്ളേണ്ടത്.

സ്ത്രീയും പുരുഷനും തുല്യമല്ലെന്ന് വിശുദ്ധ ഖുർആനും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:



"പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌".

പ്രസ്തുത ആയത്ത് വിവരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:

"بما فضل الله بعضهم على بعض" بسبب تفضيله تعالى الرجال على النساء بكمال العقل وحسن التدبير ، ومزيد القوة في الأعمال والطاعات ، ولذلك خصوا بالنبوة والإمامة والولاية وإقامة الشعائر ، والشهادة في مجامع القضايا ، ووجوب الجهاد والجمعة ونحوها(بيضاوي: ٨٥/٢)


"ബുദ്ദിയുടെ പരിപൂർണ്ണത, നല്ല നിയന്ത്രണം, പ്രവർത്തനങ്ങൾക്കും ഇബാദത്തുകൾക്കുമുള്ള അധികശക്തി തുടങ്ങിയവ കൊണ്ട് അല്ലാഹു തആല പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ശ്രേഷ്ടത നൽകിയിട്ടുണ്ട്. പ്രവാചകത്വം, നേത്രത്വം, അധികാരം, മതചിഹ്നങ്ങൾ നിലനിർത്തുക, പ്രശ്നങ്ങളിൽ സാക്ഷ്യം വഹിക്കുക, യുദ്ധത്തിന്റെയും ജുമുഅഃയുടെയും ബാധ്യത തുടങ്ങിയവകൊണ്ട് അല്ലാഹു പുരുഷന്മാരെ പ്രത്യേകമാക്കിയത് അതുകൊണ്ടാണ്. (ബൈളാവി: 2/85)

അല്ലാമ അബൂഹയ്യാൻ(റ) എഴുതുന്നു:  

وذكروا أشياء مما فضل به الرجال على النساء، فقال الربيع : الجمعة والجماعة(التفسير الكبير المسمى البحر المحيط: ٢٣٩/٣)


സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് ശ്രേഷ്ഠത കല്പിക്കപ്പെട്ടതിന്റെ നിരവധി കാര്യങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണമായി ജുമുഅയും ജമാഅത്തും റബീഅ്(റ) പറഞ്ഞിരിക്കുന്നു. (അൽബഹ്‌റുൽ മുഹീത്: 3/239)

ഇതേ ആശയം മറ്റു തഫ്സീർ ഗ്രൻഥങ്ങളിലും കാണാം.

മർയം ബീവി(റ) യുടെ മാതാവ് ഹന്ന(റ) പറഞ്ഞതായി ഖുർആൻ പഠിപ്പിക്കുന്നു:



"എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല".

പ്രസ്തുത പരാമർശത്തെ അധികരിച്ച് അല്ലാമ ഖാസിൻ(റ) എഴുതുന്നു:



അർത്ഥം:
"ആണ് പെണ്ണിനെപ്പോലെയല്ല" അതായത് ആരാധനാലയത്തിനും അതിലുള്ള ദാസന്മാർക്കും സേവനം ചെയ്യുന്നതിൽ ആണ് പെണ്ണിനെപ്പോലെയല്ല. പ്രസ്തുത പരാമർശത്തിൽ മുന്തിക്കലും പിന്തിക്കലും നടത്തിട്ടുണ്ട്. 'പെണ്ണ് ആണിനെപ്പോലെയല്ല' എന്നാണ് പറയേണ്ടിയിരുന്നത്. സ്ത്രീയേക്കാൾ പുരുഷന് ശ്രേഷ്ഠതയുണ്ടെന്ന് വിവരിക്കലാണ് ഉദ്ദേശ്യം. കാരണം ആരാധനാലയത്തിന് സേവനം ചെയ്യാൻ പുരുഷനെപറ്റും. സ്ത്രീയെ അതിന് പറ്റില്ല. കാരണം അവൾ ദുർബ്ബലതയുള്ളവളും അവൾക്കുണ്ടാകുന്ന ആർത്തവവും അതിനു തടസ്സമാണ്. അവൾ മറഞ്ഞിരിക്കേണ്ടവളുമാണ്.പുരുഷന്മാർക്കൊപ്പം ഹാജറാകാൻ അവൾക്കുപറ്റില്ല. (ഖാസിൻ: 1/230)

2-ജുമുഅ-ജമാഅത്തിന്റെ ലക്ഷ്യം.

ജുമുഅ-ജമാഅത്ത് നിയമമാക്കിയതിന്റെ പരമപ്രധാനമായ ലക്ഷ്യം വിശ്വാസത്തിന്റെ അടയാളമായ നിസ്കാരം അതിന്റെ പ്രകടമായ അടയാളങ്ങളിൽ മുഖ്യമായ ജമാഅത്തിലൂടെ പരസ്യമായി നിർവ്വഹിക്കുകവഴി വിശ്വാസത്തിന്റെയും മുസ്ലിംകളുടെയും ഓരോനാട്ടിലുമുള്ള സാന്നിധ്യം അറിയിക്കുക എന്നതാണ്. ഇതിന്റെ പൂർത്തീകരണത്തിന് പരസ്യമായ ആർക്കും മടികൂടാതെ കയറിവരാവുന്ന സ്ഥലത്തുവെച്ചു അഞ്ചുനേരത്തെ നിസ്കാരങ്ങളും ജുമുഅയും ജമാഅത്തായി നിർവ്വഹിക്കണം. ഇമാം നവവി(റ) എഴുതുന്നു:  



അർത്ഥം:
ജുമുഅ ഒഴികെയുള്ള അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങളിൽ ജമാഅത്ത് ശക്തമായ സുന്നത്താണ്. പുരുഷന്മാർക്ക് ജമാഅത്ത് സാമൂഹ്യബാധ്യത (ഫർളുകിഫായ) യാണെന്നും അഭിപ്രായമുണ്ട്.... ഇമാം നവവി(റ) പറയുന്നു: ജമാഅത്ത് ഫർളുകിഫായയാണെന്ന  വീക്ഷണമാണ് പ്രബലം. ഇതുപ്രകാരം ഒരുഗ്രാമത്തിൽ ചിഹ്നം പ്രകടമാകും വിധം ജമാഅത്ത് നടത്തൽ നിർബന്ധമാണ്. വ്യക്തിപരമായബാധ്യത (ഫർള് ഐൻ) യാണെന്നും അഭിപ്രായമുണ്ട്. (മിന്ഹാജ്)

3. ആര് നിർവ്വഹിക്കണം

ഇബ്നുഹജർ(റ) എഴുതുന്നു:



അർത്ഥം:
ജമാഅത്ത് സാമൂഹ്യബാധ്യതയാണെന്ന വീക്ഷണപ്രകാരം പ്രായപൂർത്തിയെത്തിയ സ്വതന്ത്രരായ പുരുഷന്മാർ നിശ്ചിത സമയത്തിൽ നിർവ്വഹിക്കപ്പെടുന്ന അഞ്ചു നേരത്തെ നിസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കൽ നിർബന്ധമാണ്. എന്നാൽ മാത്രമേ നാട്ടിലുള്ള മറ്റുള്ളവർ കുറ്റവിമുക്തരാവുകയുള്ളു. (തുഹ്ഫ: 2/247)

അല്ലാമ സിയാദി(റ)യെ ഉദ്ദരിച്ച അല്ലാമ ശർവാനി(റ) എഴുതുന്നു:



അർത്ഥം:
ജമാഅത്ത് നിർബന്ധബാധ്യതയില്ലാത്ത സ്ത്രീകൾ, കുട്ടികൾ, പോലെയുള്ളവർ ജമാഅത്ത് നിർവ്വഹിക്കുന്നതുകൊണ്ടു  നാട്ടുകാരുടെ ബാധ്യത വീടുന്നതല്ല. (ശർവാനി: 2/248)

അല്ലാമ ബുജൈരിമി(റ) പറയുന്നു:



അർത്ഥം:
കുട്ടികളും അടിമകളും സ്ത്രീകളും നിർവ്വഹിക്കുന്നതുകൊണ്ട് ബാധ്യത ഒഴിവാക്കുന്നതാണ്. (ബുജൈരിമി: 1/289)

4- പുരുഷന്റെ ജമാഅത്ത് എവിടെ

ഒരു നാട്ടിൽ അഞ്ചു നേരം ജമാഅത്ത് നടത്തൽ പുരുഷന്മാരുടെ ബാധ്യതയാണെന്ന് പറഞ്ഞല്ലോ. എന്നാൽ ആ ജമാഅത്ത് പുരുഷന്മാർ എവിടെ വെച്ച് നിർവ്വഹിക്കണമെന്നതാണ് അടുത്ത പ്രശ്നം. ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:


"സമയം നിശ്ചയിക്കപ്പെട്ടതല്ലാത്ത നിസ്കാരങ്ങൾ മനുഷ്യൻ വീട്ടിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമം". (ബുഖാരി: 687)

ഈ ഹദീസിനെ വിശദീകരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:



അർത്ഥം:
ഇവിടെ 'മർഅ്' ന്റെ വിവക്ഷ പുരുഷ വർഗ്ഗമാണ്. അതിനാൽ 'സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമം' എന്ന മുസ്ലിം(റ) ഉദ്ദരിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഇതിൽനിന്നൊഴിവാണെന്ന് പറയുന്നത് ഈ ഹദീസിനെതിരല്ല. (ഫത്ഹുൽ ബാരി: 3/144)

ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു:



അർത്ഥം:
സ്ത്രീ അല്ലാത്തവർക്ക് പള്ളിയിൽ വെച്ചുള്ള ജമാഅത്താണ് പള്ളിയുടെ പുറത്തുള്ള ജമാഅത്തിനേക്കാൾ ഉത്തമം. "സമയം നിശ്ചയിക്കപ്പെട്ടതല്ലാത്ത നിസ്കാരങ്ങൾ മനുഷ്യൻ വീട്ടിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമം" എന്ന മുത്തഫഖുൻ അലൈഹിയായ ഹദീസാണ് ഇതിനു പ്രമാണം. അപ്പോൾ സമയം നിശ്ചയിക്കപ്പെട്ട അഞ്ചുനേരത്തെ ഫർളു നിസ്കാരങ്ങൾ പള്ളിയിൽ വെച്ച് ജമാഅത്തായി നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമം. (തുഹ്ഫ: 2/251)

അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ പോലെ ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അല്ലാമ ഇബ്നു ഖാസിം(റ) പറയുന്നു:



അർത്ഥം:
പള്ളിയിൽവെച്ച് നിർവ്വഹിക്കുന്നതാണ്  കൂടുതൽ ഉത്തമമെന്ന വിഷയത്തിൽ അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ പോലെയാണ് ജമാഅത്തായിനിർവ്വഹിക്കൽ സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും. പെരുന്നാൾ നിസ്കാരം, ഗ്രഹണനിസ്‌കാരം പോലുള്ളതിന്റെ അധ്യായത്തിൽ പറയുന്നതിൽ നിന്നു ഇത് മനസ്സിലാക്കാം. (ഇബ്നു ഖാസിം: 2/251)

അല്ലാമ ജമൽ എഴുതുന്നു:



അർത്ഥം:
പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന വിഷയത്തിൽ ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങളും ഫർള് നിസ്കാരങ്ങൾ പോലെയാണ്. ളുഹാ നിസ്കാരം, ഇഹ്റാമിന്റെ സുന്നത്തുനിസ്‌കാരം, ത്വവാഫിന്റെ സുന്നത്തുനിസ്കാരം, നന്മയെ തേടുന്ന സുന്നത്തു നിസ്കാരം, യാത്ര കഴിഞ്ഞുവന്നവന്റെ സുന്നത്തു നിസ്കാരം എന്നിവയും ഇവയോട് താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു. (ജമൽ: 1/503)

5- പള്ളി ഉത്തമമായത് എന്തുകൊണ്ട്?

ഇനി നാം ആലോചിക്കേണ്ടത് അഞ്ചു നേരത്തെ ഫർള് നിസ്കാരങ്ങൾ പുരുഷന്മാർക്ക് ജമാഅത്തായി നിർവ്വഹിക്കാൻ ഏറ്റവും ഉത്തമമായ സ്ഥലം പള്ളിയാവാനുള്ള കാരണം എന്താണ് എന്നതാണ്. അതേ കുറിച്ച് ഇമാം റംലി(ർ) എഴുതുന്നു:



അർത്ഥം:
സമയം നിശ്ചയിക്കപ്പെട്ട അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ പള്ളിയിൽ വെച്ച് ജമാഅത്തായി നിർവ്വഹിക്കുന്നതാണ്‌ കൂടുതൽ ഉത്തമം. പള്ളിയുടെ ആദരവും ശുദ്ദിയും മതചിഹ്നം വെളിവാക്കലും ജമാഅത്തിന്റെ വർദ്ധനവും കലക്കിലെടുത്താണിത്. (നിഹായ: 2/139)

6- സ്ത്രീയുടെ ജമാഅത്തിന്റെ വിധി

ഇനി സ്ത്രീയുടെ ജമാഅത്തിന്റെ വിധി എന്താണെന്ന് നമുക്ക് പരിശോധിക്കാം:
ഇമാം റാഫിഈ(റ) എഴുതുന്നു:


അർത്ഥം:
സ്ത്രീകൾക്ക് ജമാഅത്ത് വ്യക്തിപരമായ ബാധ്യതയോ സാമൂഹ്യബാധ്യതയോ ഇല്ല. അവർക്കത് സുന്നത്താണ്. പക്ഷെ അതിൽ രണ്ടഭിപ്രായമുണ്ട്. ഖാളീ റുഅ് യാനി(റ) ആ രണ്ട് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അവയിൽ ഒന്ന് പുരുഷന്മാർക്ക് ജമാഅത്ത് സുന്നത്തുള്ളതുപോലെ തന്നെ സ്ത്രീകൾക്കും അത് സുന്നത്താണ് എന്നാണ്. ജമാഅത്തിനെക്കുറിച്ച് പരാമർശിക്കുന്ന ഹദീസുകൾ എല്ലാവരെയും ഉൾകൊള്ളിക്കുന്നതാണ് എന്നാണ് ഇതിന്റെ ന്യായം. എന്നാൽ അധിക പണ്ഡിതന്മാരുടെയും അഭിപ്രായവും പ്രബലമായ വീക്ഷണവും പുരുഷന്മാർക്ക് ജമാഅത്ത് ശക്തിയായ സുന്നത്തുള്ളതുപോലെ സ്ത്രീകൾക്കത് ശക്തിയായ സുന്നത്താണ് എന്നാണ്. അതിനാൽ ജമാഅത്ത് ഉപേക്ഷിക്കൽ സ്ത്രീകൾക്ക് കറാഹത്തില്ല. പുരുഷന്മാർക്ക് കറാഹത്തുമാണ്. അബൂഹനീഫ(റ)യും മാലിക്കും(റ) അഭിപ്രായപ്പെടുന്നത് സ്ത്രീകൾ ജമാഅത്തായി നിസ്കരിക്കൽ കറാഹത്താണ് എന്നാണ്. ഇമാം അഹ്മദ്(റ)ൽ നിന്നു ഉദ്ധരിക്കുന്ന ഒരു അഭിപ്രായവും അതാണ്. എന്നാണ് അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രബലമായി വന്നിട്ടുള്ളത് നമ്മുടെ മദ്ഹബ് പോലുള്ളതാണ്. (ശർഹുൽ വജീസ്: 4/286)

അപ്പോൾ സ്ത്രീകൾ സ്വന്തമായി ജമാഅത്ത് നിസ്കരിക്കുന്നത് ശാഫിഈ, ഹമ്പലീ മദ്ഹബുകളിൽ സുന്നത്തും മാലികീ, ഹനഫീ മദ്ഹബുകളിൽ കറാഹത്തുമാണ്. സുന്നത്താണെന്ന് പറയുന്ന രണ്ട് മദ്ഹബുകളിൽ തന്നെ പുരുഷന്മാർക്കത് ശക്തിയായ സുന്നത്തായതുപോലെ സ്ത്രീകൾക്കത് ശക്തിയായ സുന്നത്തില്ല എന്നുമാണ്. അതിനാൽ ജമാഅത്ത് ഒഴിവാക്കൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്ത്രീകൾക്ക് കറാഹത്തല്ല.

7- എന്തുകൊണ്ട് ശക്തിയില്ല?

ഇനി നാം മനസ്സിലാക്കേണ്ടത് പുരുഷന്മാർക്ക് ജമാഅത്ത് സുന്നത്താണെന്ന അഭിപ്രായമനുസരിച്ച് അവർക്കത് ശക്തിയായ സുന്നത്തായത് പോലെ സ്ത്രീകൾക്ക് എന്തുകൊണ്ട് ശക്തിയായ സുന്നത്തായില്ല എന്നതാണ്. ഇബ്നു ഹജർ(റ) പറയുന്നു:



അർത്ഥം:
പുരുഷന്മാർക്ക് ജമാഅത്ത് സുന്നത്താണെന്ന അഭിപ്രായമനുസരിച്ച് സുന്നത്ത് അവർക്കു ശക്തിയായത് പോലെ സ്ത്രീകൾക്ക് സുന്നത്ത് ശക്തിയില്ലെന്നാണ് പ്രബലാഭിപ്രായം. അവർക്കത് കൂടുതൽ പ്രയാസമാകുമെന്നതോടപ്പം അവരിൽ നാശത്തെ ഭയക്കുന്നതിന്റെ പേരിലാണത്. അതിനാൽ ജമാഅത്ത് ഉപേക്ഷിക്കൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്‌ത്രീകൾക്ക്‌ കറാഹത്തില്ല. (തുഹ്ഫ: 2/250)

ഇനി നാം ആലോചിക്കേണ്ടത് സ്ത്രീകൾക്ക് ജമാഅത്ത് പുരുഷന്മാരെപ്പോലെ ശക്തിയായ സുന്നത്തുണ്ടെന്നു പറഞ്ഞാൽ അവരിൽ നാശം ഭയപ്പെടുന്നത് എങ്ങനെയാണെന്നാണ്. ഇതിന്റെ മറുപടി ഇനിപ്പറയുന്ന ഉദ്ദരണിയിൽ നിന്ന് ലഭ്യമാണ്.


അർത്ഥം:
അവർക്കത് കൂടുതൽ പ്രയാസമാകുമെന്നതോടപ്പം അവരിൽ നാശത്തെ ഭയക്കുന്നതിന്റെ പേരിലാണത്. കാരണം പള്ളികളിലേക്ക് പുറപ്പെട്ടാലല്ലാതെ സാധാരണ നിലയിൽ ജമാഅത്ത് ലഭിക്കുകയില്ല. അതിനാൽ ജമാഅത്ത് ഉപേക്ഷിക്കൽ പുരുഷന്മാർക്ക് കറാഹത്താണ്. സ്ത്രീകൾക്ക് കറാഹത്തില്ല. (നിഹായ: 2/138)

ഒരു നാട്ടിൽ സാധാരണ നിലയിൽ അഞ്ചുനേരവും കൃത്യമായി ജമാഅത്ത് നടക്കുക ആ നാട്ടിലെ പള്ളിയിൽ മാത്രമായിരിക്കുമല്ലോ. അതിനാൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ജമാഅത്ത് ശക്തിയായ സുന്നത്താണെന്നും അത് ഉപേക്ഷിക്കൽ കറാഹത്താണെന്നും പറഞ്ഞാൽ ആ കറാഹത്തിൽ നിന്ന് ഒഴിവാകാൻ അഞ്ചുനേരവും സ്ത്രീ അവളുടെ വീട്ടിൽ നിന്നിറങ്ങി പള്ളിയിൽപോകേണ്ടി വരുമല്ലോ. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രയാസമാണെന്നതോടപ്പം വീട്ടിൽ നിന്നിറങ്ങി പോകുമ്പോൾ പല നാശത്തിനും അത് നിമിത്തമായേക്കാം. അതുകൊണ്ടാണ് സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്താണെന്ന് പറയുന്ന രണ്ട് മദ്ഹബുകൾ തന്നെ അവൾക്കത് ശക്തമായ സുന്നത്തില്ലെന്നും അതിനാൽ ഉപേക്ഷിക്കൽ കറാഹത്തില്ലെന്നും പറഞ്ഞത്.

8- സ്ത്രീ എവിടെ നിർവ്വഹിക്കണം?

സ്ത്രീകൾക്ക് ജമാഅത്ത് ശക്തിയായ സുന്നത്തില്ലെന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി അവർ ആ ജമാഅത്ത് എവിടെ വെച്ചു നിർവ്വഹിക്കണമെന്ന് നമുക്ക് നോക്കാം. ഇബ്നു ഹജർ(റ) എഴുതുന്നു:



അർത്ഥം:
അപ്പോൾ സ്ത്രീ അവളുടെ വീട്ടിൽ വെച്ച് ജമാഅത്ത് നിർവ്വഹിക്കുന്നതാണ് കൂടുതൽ നല്ലത്. "നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികൾ നിങ്ങൾ വിലക്കരുത്. എന്നാൽ അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം" എന്ന ഹദീസാണ് ഇതിനു പ്രമാണം. (തുഹ്ഫ: 2/252)

അല്ലാഹു പറയുന്നു:



"നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക".

പ്രസ്തുത ആയത്തിൽപ്പറഞ്ഞ നിർദ്ദേശം നബി(സ്)യുടെ ഭാര്യമാർക്കുമാത്രം ബാധകമല്ല. മറിച്ച് മുസ്ലിം സമുദായത്തിലെ എല്ലാ സ്ത്രീകൾക്കും ബാധകമാണ്. അല്ലാമാ ഇബ്നു കസീർ എഴുതുന്നു:



അർത്ഥം:
നബി(സ്)യുടെ ഭാര്യമാരോട് അല്ലാഹു നിർദ്ദേശിച്ച മര്യാദകളാണ് ആയത്തിൽ പറഞ്ഞത്. ഈ സമുദായത്തിലെ സ്ത്രീകൾ പ്രസ്തുത വിഷയത്തിൽ അവരോടു തുടരേണ്ടവരാണ്. (ഇബ്നു കസീർ: 3/483)

ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ പള്ളിയിൽ പോകാൻ പാടില്ലെന്ന് സ്വഹാബത്തിൽ ആരെങ്കിലും മനസ്സിലാക്കിയിരുന്നുവോ എന്നതാണ് മറ്റൊരു പ്രശ്നം. രേഖകൾ പരിശോദിക്കുമ്പോൾ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. മേൽ ആയത്തിന്റെ തഫ്സീറിൽ ലോക പണ്ഡിതനായ ഇമാം ജലാലുദ്ദീൻ സുയൂത്വി(റ) ഉദ്ധരിക്കുന്നു:



അർത്ഥം:
ഉമ്മുനാഇല(റ)യിൽ നിന്ന് ഇബ്നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: അബൂബർസ(റ) വീട്ടിൽ വന്നപ്പോൾ അടിമ സ്ത്രീയെ വീട്ടിൽ കണ്ടില്ല. അന്വേഷണത്തിൽ പള്ളിയിൽ പോയതാണെന്ന് വിവരം ലഭിച്ചു. അവൾ വന്നപ്പോൾ ശകാരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "നിശ്ചയം സ്ത്രീകൾ (വീട്ടിൽ നിന്ന്) പുറപ്പെടുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അവർ അവരുടെ വീടുകളിൽ ഒതുങ്ങിക്കൂടാൻ അല്ലാഹു അവരോടു നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. അവർ ജനാസയെ അനുഗമിക്കാനോ പള്ളിയിൽ പോകുവാനോ ജുമുഅക്ക് പങ്കെടുക്കുവാനോ പാടില്ല.". (അദ്ദുർറുൽ മൻസൂർ: 8/155)

കർമശാസ്ത്ര പണ്ഡിതന്മാരും ഈ വിഷയത്തിന് മേൽ ആയത്ത് പ്രമാണമായി പറയുന്നുണ്ട്. പ്രമുഖ ഹനഫീ പണ്ഡിതൻ സൈനുൽ ആബിദീൻ ഇബ്നു നുജൈമ്(റ) (മരണം: ഹി: 970) എഴുതുന്നു:


"നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുക്കരുത്. (അൽ ബഹ്‌റുർറാഇഖ്: 1/380)

ഇമാം അലാഉദ്ദീൻ അബൂബക്റു ബ്നു മസ്ഊദുൽ കാസാനി(റ) (മരണം: ഹി: 578) പറയുന്നു:  



അർത്ഥം:
രണ്ടു പെരുന്നാളുകളിൽ പുറപ്പെടാൻ സ്ത്രീകൾക്ക് വിട്ടുവീഴ്ച ചെയ്യുമോ എന്ന വിഷയം ചർച്ച ചെയ്യേണ്ടതാണ്. ജുമുഅ, രണ്ട് പെരുന്നാൾ, മറ്റു നിസ്കാരങ്ങൾ എന്നിവയിൽ യുവതികൾക്ക് പുറപ്പെടാൻ വിട്ടുവീഴ്ച ചെയ്യുകയില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്താണ് ഇതിനു പ്രമാണം. വീട്ടിൽ അടങ്ങിക്കഴിയാനുള്ള നിർദ്ദേശം പുറപ്പെടുന്നതിനുള്ള വിലക്കാണ്. മാത്രമല്ല അവർ പുറത്തിറങ്ങുന്നത് നാശത്തിനു കാരണമാണെന്നതിൽ സംശയമില്ല. നാശം നിഷിദ്ദമാണ്. നാശത്തിലേക്കു നയിക്കുന്ന കാര്യവും നിഷിദ്ദമാണ്. (ബദാഇ ഉസ്സ്വനാഇഅ്: 275)

ഇനി നമുക്ക് ഇവ്വിഷയകമായി വന്ന ഹദീസുകൾ പരിശോധിക്കാം: അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു:



അർത്ഥം:
ഇബ്നു ഉമർ(റ)യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ സ്ത്രീകൾക്ക് പള്ളികൾ വിലക്കരുത്. എന്നാൽ അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം". (അബൂദാവൂദ്: 2/274, ഹദീസ് നമ്പർ 480)

ഈ ഹദീസിന്റെ സ്വീകാര്യത വിവരിച്ച ഇമാം നവി(റ) എഴുതുന്നു:

إسناد هذا صحيح على شرط البخاري. (شرح المهذب: ١٩٧/٤)

അർത്ഥം:
ഈ ഹദീസിന്റെ പരമ്പര ഇമാം ബുഖാരി(റ)യുടെ നിബന്ധനയൊത്ത സ്വഹീഹാണ്. (ശർഹുൽ മുഹദ്ദബ്: 4/197)

ഇമാം അസ്ഖലാനി(റ) എഴുതുന്നു:

أخرجه أبو داود، وصححه ابن خزيمة. (فتح الباري: ٣٥٠/٢)

പ്രസ്തുത ഹദീസ് അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു ഖുസൈമ(റ) അത് പ്രബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി: 2/350)

9- നബി(സ)യുടെ നിർദ്ദേശം

ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്കാരങ്ങളുടെ പ്രതിഫലം ലഭിക്കുന്ന മദീനാ പള്ളിയിൽ നബി(സ) നേതൃത്വം നൽകുന്നതും അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുർആൻ വിശേഷിപ്പിച്ച സ്വഹാബികിറാം(റ) മഅ്മൂമുകളായി നിസ്കരിക്കുന്നതുമായ ജമാഅത്തിൽ പങ്കെടുത്ത്‌ നിസ്കരിക്കാൻ നബി(സ)യോട് നേരിട്ട് അനുവാദം ചോദിച്ച സ്വഹാബീ വനിതകളോട് 'വന്നോളൂ' എന്നല്ല അവിടുന്ന് പറഞ്ഞത്. പ്രത്യുത എന്റെ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനേക്കാൾ നിങ്ങൾക്കു പ്രതിഫലം ലഭിക്കുക നിങ്ങളുടെ വീടുകളുടെ ഉള്ളറയിൽ വെച്ച് നിസ്കരിച്ചാലാണ്. എന്നാണു. ഇമാം അഹ്മദും(റ) ഇബ്നു ഖുസൈമ(റ) യും മറ്റു നിവേദനം ചെയ്ത ഹദീസിൽ വായിക്കാം:



അർത്ഥം:
അബ്ദുല്ലാഹിബ്നു സുവൈദുൽ അൻസ്വാരി(റ) തന്റെ അമ്മായിയിൽ നിന്നുദ്ധരിക്കുന്നു. മഹതി അബൂഹുമൈദി(റ) ന്റെ ഭാര്യയാണ്. മഹതി നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: "നിശ്ചയം ഞാൻ അങ്ങയോടപ്പം നിസ്കരിക്കുവാൻ ആഗ്രഹിക്കുന്നു'. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്കരിക്കുവാൻ അതിയായ ആഗ്രഹമുണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലും ഒരു റൂമിൽ വെച്ച് നീ നിസ്കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വെച്ച് നീ നിസ്കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിന്റെ ജനതയുടെ പള്ളിയിൽ വെച്ച്  നിസ്കരിക്കുന്നത് എന്റെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". അങ്ങനെ മഹതിയുടെ നിർദ്ദേശ പ്രകാരം തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ ഭാഗത്ത് നിസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി മരണം വരെ അവിടെവെച്ചായിരുന്നു മഹതി നിസ്കരിച്ചിരുന്നത്. (സ്വഹീഹ് ഇബ്നു ഖുസൈമ: 3/95, മുസ്നദു അഹ്മദ്: 6/371)
ഈ ഹദീസിൽ പറഞ്ഞ കാര്യം ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം; മദീനാ പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ ഒരു നിസ്കാരത്തിന് ചുരുങ്ങിയത് 1000 ആണല്ലോ. എന്നാൽ അത് പുരുഷന്മാർക്ക് മാത്രമാണെന്നാണ് ഇബ്നുഖുസൈമ(റ) അഭിപ്രായപ്പെടുന്നത്. ഇനി സ്ത്രീകൾക്ക് അതുണ്ടെന്നു സങ്കൽപ്പിച്ച് നമുക്ക് ഉദാഹരണം പറയാം.

ഒരു സ്ത്രീ മദീനാ പള്ളിയിൽ വന്ന് നിസ്കരിച്ചാൽ 1000, പള്ളിയിൽ പോകാതെ സ്വന്തം ജനതയുടെ പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ 1500, വീടിന്റെ ഒരു ഭാഗത്തായാൽ 2000, ഏതെങ്കിലും ഒരു റൂമിലായാൽ 2500, പ്രൈവറ്റ് റൂമിലായാൽ 3000. എങ്കിൽ പിന്നെ ഈ 3000 നഷ്ടപ്പെടുത്തി 1000- നുവേണ്ടി പള്ളിയിൽ പോകുന്നത് ബുദ്ദിയാണോ?!!!!!

ഒന്ന് ഒന്നിനേക്കാൾ ഉത്തമമാണെന്ന് പറയുന്നത് പ്രതിഫലത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അതുവെച്ചുകൊണ്ടുള്ള കണക്കാണ് മേൽപറഞ്ഞത്.

പ്രസ്തുത ഹദീസിന്റെ സ്വീകാര്യത വിവരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:



അർത്ഥം:
ഇമാം അഹ്മദ്(റ) ന്റെ നിവേദക പരമ്പര ഹസനാണ്. അബൂദാവൂദ്(റ) ഉദ്ദരിച്ച ഇബ്നു മസ്ഊദ്(റ)ന്റെ ഹദീസ് ഇതിനു സാക്ഷിയായി ഉണ്ട്. (ഫത്ഹുൽ ബാരി: 2/350)


10- പൊതുവായ നിർദ്ദേശം

മേൽപ്പറഞ്ഞത് ഉമ്മുഹുമൈദി(റ) നോടാണെങ്കിലും ആ നിയമം മഹതിക്ക്‌മാത്രം ബാധകമല്ലെന്ന് സ്ത്രീകളോടായി നബി(സ) നടത്തിയ പൊതു നിർദ്ദേശങ്ങളിൽ നിന്നു മനസ്സിലാക്കാം. അത്തരത്തിലുള്ള ഏതാനും ചില നിർദ്ദേശങ്ങൾ കാണുക:



അർത്ഥം:
അബ്ദുല്ലാഹി(റ)യിൽ നിന്നു നിവേദനം: നബി(സ) പ്രസ്താവിച്ചു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നത് അവളുടെ റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീട്ടിലെ ഉള്ളറയിൽ വെച്ച് നിസ്കരിക്കുന്നത് പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". (അബൂദാവൂദ്: 483,2/277)

സ്ത്രീയുടെ പ്രൈവറ്റ് റൂമാണ് "ബൈതി"ന്റെ വിവക്ഷ. അത്രതന്നെ ഭദ്രതയില്ലാത്ത റൂമാണ് 'ഹുജ്റത്തി'ന്റെ വിവക്ഷ. വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കുന്ന അതിഭദ്രമായ റൂമാണ് 'മിഖ്ദഇ'ന്റെ വിവക്ഷ. (മീർഖാത്ത്: 4/177)

ഈ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:


അർത്ഥം:
ഇമാം മുസ്ലിം(റ) ന്റെ നിബന്ധനയൊത്ത പ്രബലമായ പരമ്പരയിലൂടെ അബൂദാവൂദ്(റ) ആ ഹദീസ് നിവേദനം ചെയ്തിരിക്കുന്നു. (ശർഹുൽ മുഹദ്ദബ്: 4/198)
11- വീട് ഉത്തമം എന്തുകൊണ്ട്?

സ്ത്രീകൾക്ക് നിസ്കരിക്കുവാനും ജമാഅത്ത് നടത്തുവാനും പള്ളിയേക്കാൾ വീടാണ് ഉത്തമമെന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടാണിത് എന്നതാണ് അടുത്ത പ്രശ്നം. അക്കാര്യം പണ്ഡിതന്മാർ വിവരിക്കുന്നത് കാണുക:

ഇബ്നു ഹജർ(റ) എഴുതുന്നു:



അർത്ഥം:
സ്ത്രീ വീട്ടിൽ നിന്നു പുറത്തിറങ്ങിയാൽ ഉണ്ടായേക്കാവുന്ന തെറ്റിധാരണകൾ വരാതിരിക്കാൻ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് നല്ലത്. അവൾ കണ്ടാലാശിക്കപ്പെടുന്നവളോ ചമഞ്ഞൊരുങ്ങിയവളോ ആയാൽ വിശേഷിച്ചും. (തുഹ്ഫ: 2/252, നിഹായ:2/140)

മുല്ലാഅലിയ്യുൽ ഖാരി(റ) എഴുതുന്നു:

لأن مبنى أمرها على التستر(مرقاة: ١٧٧/٤)

മറഞ്ഞിരിക്കുക എന്നതാണ് സ്ത്രീയുടെ കാര്യത്തിൽ അടിസ്ഥാനം. (മിർഖാത്ത്: 4/177)

സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണെന്നും അവൾ പുറത്തിറങ്ങിയാൽ വരുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്നും ഹദീസിൽ നിന്നു തന്നെ വ്യക്തമായി മനസ്സിലാക്കാം. ഏതാനും ഹദീസുകൾ കാണുക:



അർത്ഥം:
അബ്ദുല്ലാഹി(റ)യിൽ നിന്നു നിവേദനം:  നബി(സ) പറഞ്ഞു: "നിശ്ചയം സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണ്. അവൾ പുറത്തിറങ്ങിയാൽ പിശാച് അവളിൽ പ്രത്യക്ഷപ്പെടും. അവൾ അവളുടെ വീടിന്റെ ഉള്ളറയിൽ വെച്ച് ഇബാദത്തെടുക്കുമ്പോഴാണ് അല്ലാഹുമായി അവൾക്ക് കൂടുതൽ സാമീപ്യം ലഭിക്കുക". (ഇബ്നുഖുസൈമ: 3/93)

മേൽ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതുന്നു:



ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്. (മജ്മഉസ്സവാഇദ്: 2/35)

മറ്റൊരു ഹദീസ് കാണുക:




അർത്ഥം:
അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്നു നിവേദനം: അദ്ദേഹം പറയുന്നു: "നിശ്ചയം ഒരു സ്ത്രീ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ അവളിൽ യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. തുടർന്ന് പിശാച് അവളിൽ പ്രത്യക്ഷപ്പെട്ട് പറയും: ആരുടെ അരികിലൂടെയെല്ലാം നീ നടക്കുന്നുവോ അവരെയെല്ലാവരെയും നിശ്ചയം  നീ അത്ഭുതപ്പെടുത്തുന്നുണ്ട്. നിശ്ചയം സ്ത്രീ അവളുടെ വസ്ത്രങ്ങൾ ധരിക്കും അപ്പോൾ എവിടേക്കാണ് നീ പുറപ്പെടുന്നതെന്ന് അവളോട് പറയപ്പെടും. അപ്പോൾ ഞാൻ രോഗിയെ സന്ദർശിക്കാനാണെന്നോ ജനാസയിൽ പങ്കെടുക്കാനാണെന്നോ പള്ളിയിൽ നിസ്കരിക്കാനാണെന്നോ അവൾ മറുപടി പറയും. ഒരു സ്ത്രീ വീട്ടിൽവെച്ച് അല്ലാഹുവെ ആരാധിക്കുന്നതുപോലെ ഒരു സ്ത്രീയും അല്ലാഹുവെ ആരാധിക്കുകയില്ല". ഈ ഹദീസ് ഇമാം ത്വബ്റാനി(റ) കബീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്. (മജ്മഉസ്സവാഇദ്: 2/35)

മറ്റൊരു ഹദീസിൽ വായിക്കാം:



അർത്ഥം:
അബ്ദുല്ലാഹി(റ) യിൽ നിന്ന് നിവേദനം: "ഒരു സ്ത്രീ തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ സ്ഥലത്തുവെച്ച്  നിസ്കരിക്കുന്നതാണ് അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ടത്". (ത്വബ്റാനി: 2/35, ഇബ്നുഖുസൈമ: 3/96)

ഇമാം ബൈഹഖി(റ) അബ്ദുല്ലാഹി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു:



അർത്ഥം:
"ഒരു സ്ത്രീ തന്റെ വീട്ടിൽ ഏറ്റവും ഇരുൾ മുറ്റിയ സ്ഥലത്തുവെച്ച് നിസ്കരിക്കുന്നതാണ് അല്ലാഹുവിന്ന് ഏറ്റവും പ്രിയപ്പെട്ടത്". (അസ്സുനനുൽ കുബ്റാ: 3/131)

നബി(സ) യുടെ പത്നി ഉമ്മുസലമ(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു:


അർത്ഥം:
നബി(സ) പ്രസ്താവിച്ചു: "സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമമായ സ്ഥലം അവരുടെ വീടുകളുടെ ഉള്ളറകളാണ്" (അസ്സുനനുൽ കുബ്റാ: 3/131,മുസ്തദ്റക്: 1/209)

മഹതിയായ ആയിഷാ(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു:


അർത്ഥം:
റസൂലുല്ലാഹി(സ) പറഞ്ഞു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് അവളുടെ റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം. അവൾ അവളുടെ റൂമിൽവെച്ച് നിസ്കരിക്കുന്നതാണ് അവൾ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം. അവൾ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ അവൾക്കുത്തമം". അസ്സുനനുൽ കുബ്റാ: 3/132)

ഇബ്നു അബീശൈബ(റ) അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു:


അർത്ഥം:
വെള്ളിയാഴ്ച പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനെ പാട്ടി ഒരു സ്ത്രീ ഇബ്നു അബ്ബാസി(റ)നോട് ചോദിച്ചു: അപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: "നിന്റെ വീട്ടിലെ ഉള്ളറയിൽവെച്ച് നീ നിസ്കരിക്കുന്നതാണ് നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ നിനക്കുത്തമം. നിന്റെ പ്രൈവറ്റ് റൂമിൽ വെച്ച് നീ നിസ്കരിക്കുന്നതാണ് നിന്റെ വീട്ടിലെ മറ്റു റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം. നിന്റെ വീട്ടിലെ ഒരു റൂമിൽ വെച്ച് നീ നിസ്കരിക്കുന്നതാണ് നിന്റെ ജനതയുടെ പള്ളിയിൽവെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം". (മുസ്വന്നഫ്: 2/277)

ഇബ്നു ഖുസൈമ(റ) അബ്ദുല്ലാഹി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു:



അർത്ഥം:
നബി(സ) പ്രസ്താവിച്ചു: "ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് അവളുടെ ഏതെങ്കിലുമൊരു റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം". (ഇബ്നു ഖുസൈമ: 3/94)

പള്ളിയിൽവെച്ച് നിസ്കരിച്ചാൽ ലഭിക്കുന്നതിനേക്കാൾ പ്രതിഫലം വീട്ടിൽ വെച്ച് നിസ്കരിച്ചാലാണ് സ്ത്രീകൾക്ക് ലഭിക്കുകയെന്ന് മേൽഹദീസുകളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.

12- മസ്ജിദുന്നബവിയുടെ ശ്രേഷ്ഠത

മദീനാ പള്ളിയിൽ നിസ്കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവരോട് നബി(സ)യും സ്വഹാബിമാരും മേൽപ്പറഞ്ഞ വിധം പ്രതിവചിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധാർഹമാണ്. മദീനാ പള്ളിയിലെ നിസ്കാരത്തിന്റെ പോരിശ വിവരിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു:

صلوة فى مسجدي تعدل ألف صلوة فيما سواه إلا المسجد الحرام (بخاري: ١١١٦)

"എന്റെ പള്ളിയിൽവെച്ചുള്ള ഒരു നിസ്കാരം മസ്ജിദുൽഹറാം അല്ലാത്ത മറ്റുപള്ളികളിൽ വെച്ചുള്ള ആയിരം നിസ്കാരത്തിനു സമാനമാണ്". (ബുഖാരി: 1116)


13- ഇത് പുരുഷന്മാർക്ക് മാത്രം

മേൽപ്പറഞ്ഞ പുണ്യം പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്ക് അതില്ലെന്നും പ്രമുഖ ഹദീസ് പണ്ഡിതനും ശാഫിഈ അസ്വഹാബിൽ പ്രമുഖനുമായ ഇബ്നു ഖുസൈമ(റ) പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നുഹജർ(റ) എഴുതുന്നു:





അർത്ഥം:
നമ്മുടെ അസ്വഹാബിലെ പ്രമുഖരിൽ പെട്ട ഇബ്നു ഖുസൈമ(റ)യുടെ പ്രസ്താവന അതിനോട് യോജിക്കുന്നു. സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതാണ് റസൂലുല്ലാഹി(സ) യുടെ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം. മദീനാപള്ളിയിലെ നിസ്കാരം ആയിരം നിസ്കാരത്തോട് സമാനമാണെങ്കിലും ശരി. ആയിരം നിസ്കാരത്തോട് സമാനമാണെന്ന് പറഞ്ഞത് പുരുഷന്മാരുടെ നിസ്കാരത്തിന്റെ പറ്റിയാണ്. സ്ത്രീകളുടെ നിസ്കാരത്തിനെ പറ്റിയില്ല.  (ഫതാവൽ കുബ്റാ: 1/201)

ഇബ്നു ഖുസൈമ(റ)യുടെ സ്വഹീഹ് 6/260-ൽ കാണാവുന്നതാണ്.

14- സ്ത്രീകൾക്ക് നിശ്ചയിച്ച സ്ഥലം?

സ്ത്രീകൾക്ക് നിസ്കരിക്കാനും മറ്റും ഇസ്‌ലാം നിശ്ചയിച്ചുകൊടുത്ത സ്ഥലം അവരുടെ വീടുകളാണ്. പള്ളികളല്ല. സ്ത്രീകൾ അവരുടെ വീടുകളിൽ നിസ്കരിക്കാനായി തയ്യാറാക്കിയ സ്ഥലത്ത് ഇഅ്തികാഫ് ഇരുന്നാൽ പറ്റുമോ ഇല്ലേ എന്നു ചർച്ച ചെയ്യുന്നിടത്ത് പറ്റുമെന്ന ഇമാം ശാഫിഈ(റ)യുടെ ഖദീമായ അഭിപ്രായത്തിനു പറഞ്ഞ ന്യായം ശ്രദ്ധേയമാണ്. അല്ലാമ ശർവാനി(റ) എഴുതുന്നു:  



അർത്ഥം:
ശരിയാകുമെന്നാണ് ഖദീമായ അഭിപ്രായം. കാരണം പുരുഷന് നിസ്കരിക്കാനുള്ള സ്ഥലം പള്ളിയാണെന്നതുപോലെ സ്ത്രീക്ക് നിസ്കരിക്കാനുള്ള സ്ഥലമാണല്ലോ വീട്ടിലെ പള്ളി. (ശർവാനി: 3/466)

ഖദീമിന്റെ ഈ ന്യായത്തെ ജദീദ് ഖണ്ഡിച്ചിട്ടുമില്ല. ശർവാനി(റ) എഴുതുന്നു:


അർത്ഥം:
ജദീദ് പറഞ്ഞ മറുപടി ഇതാണ്: നിസ്കാരം ഒരു സ്ഥലം കൊണ്ട് പ്രത്യേകമല്ല. എന്നാൽ ഇഅ്തികാഫിന്റെ കാര്യം അതല്ല.(അത് പള്ളിയിൽ തന്നെയാവണം) (ശർവാനി: 3/466)

മയ്യിത്ത് നിസ്കാരം ശംസുൽ ഉലമയുടെ ഫത് വ പുത്തൻ വാദികൾക്ക്

ബിദ്അത്ത് കാർക്ക് മയ്യിത്ത് നിസ്കാരം ശംസുൽ ഉലമയുടെ ഫത് വ

ബിദ്അത്ത് കാർക്ക് മയ്യിത്ത് നിസ്കാരം ശംസുൽ ഉലമയുടെ ഫത് വ

ബിദ്അത്ത് കാർക്ക് മയ്യിത്ത് നിസ്കാരം ശംസുൽ ഉലമയുടെ ഫത് വ

സ്ത്രീ പള്ളി:എ പി ഉസ്താദിന്റെ ബുഖാരി ദർസിൽ പറഞ്ഞത്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


എ പി ഉസ്താദിന്റെ ബുഖാരി ദർസിൽ പറഞ്ഞത്

...............................

സുൽത്വാനുൽ ഉലമാ എ പി ഉസ്താദിന്റെ  മർകസിലെ ബുഖാരി  ദർസിൽ ഇഅത്തികാഫിന്റെ  അധ്യായം വിവരിച്ചപ്പോൾ,
സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പുറപെട്ടു പോവൽ അനുവദനീയമാണെന്ന് പറഞ്ഞ് കള്ളപ്രചരണം നടത്തുന്ന വഹാബി പാതിരിമാരുടെ കബളിപ്പിക്കൽ  നിഷ്പക്ഷമതികൾ മനസ്സിലാക്കാൻ വേണ്ടി ,
ശൈഖുനാ കാന്തപുരം ഉസ്താദിന്റെ
ക്ലാസിന്റെ ഭാഗങ്ങൾ മലയാള വിവർത്തനം താഴെ നൽകുന്നു.
.............................

പ്രാരംഭ മുറകൾക്ക് ശേഷം,


باب الاعتكاف والاعتكاف في المساجد كلها

ഇഅത്തിക്കാഫിന്റെയും
എല്ലാ പള്ളികളിൽ ഇഅത്തിക്കാഫിനെയും വിവരിക്കുന്ന അദ്ധ്യായം 
*------ ------------ ------------------ -- ----------------- *

يعني أن الاعتكاف لا يختص بمسجد دون مسجد


ഇമാം ബുഖാരി ഉദ്ദേശിക്കുന്നത്
മറ്റൊരു പള്ളിയെ കൂടാതെ ഏതെങ്കിലും ഒരു പള്ളി കൊണ്ട്   ഇഅത്തിക്കാഫ് പ്രത്യേകമല്ല - എന്നാണ്.

 ولا يختص بمسجد الحرام ولا بمسجد النبوي ولا بمسجد الاقصي

'മസ്ജിദുൽ ഹറാം കൊണ്ടും ,മസ്ജിദു നബവി കൊണ്ടും , മസ്ജിദുൽ അഖ്സ കൊണ്ടും ഇഅത്തിക്കാഫ് പ്രത്യകമല്ല'

بل يحصل الاعتكاف في سائر المساجد

 മറിച്ച് എല്ലാ പള്ളികളിലും ഇഅത്തിക്കാഫ്  ലഭിക്കുന്നതാണ് .

 و ايضاالمختار عند الحنفية لا يجوز الاعتكاف الا في المسجد الجامع

ഹനഫി മദ്ഹബിൽ മുഖ്താറായത്
ജുമുഅത്ത് പള്ളിയിൽ അല്ലാതെ ഇഅത്തിക്കാഫ് അനുവദനീയമല്ല.

وعند الشافعية والحنبلية  والمالكية يجوز الاعتكاف في كل مسجد سواء كان مسجد ا جامعيا أو غيره

 ശാഫിഈ - ഹമ്പലി-മാലികി മദ്ഹബുകളിൽ ജുമുഅത്ത് പള്ളി ആവട്ടെ, അല്ലാത്തത് ആവട്ടെ എല്ലാ പള്ളികളിലും ഇഅത്തിക്കാഫ് അനുവദനീയമാണ് .

 واليه أشار الامام البخاري.  والاعتكاف في المساجد كلها  سواء كان المسجد جمعة  اوغيرها كقوله سبحانه ولا تباشروهن وانتم عاكفون في المساجد

നിങ്ങൾ പള്ളിയിൽ ഇഅത്തിക്കാഫായ നിലക്ക് എന്ന അള്ളാഹു വിന്റെ വാക്കു കൊണ്ട്  ജുമുഅത്ത് പള്ളി ആവട്ടെ അല്ലാത്ത പള്ളി ആവട്ടെ ഇരുത്തികാഫ് അനുവദനീയമാകുമെന്നതിലേക്ക്,
 ഇമാം ബുഖാരി (റ) എല്ലാ പള്ളികളിലേക്ക് എന്ന വാക്കു കൊണ്ട് സൂചിപ്പിച്ചു .

 الله سبحانه وتعالى قيد بقوله في المساجد

(ഇഅത്തികാഫിന്ന്)
പള്ളികളിൽ എന്ന അള്ളാഹു വിന്റെ വാക്കു കൊണ്ട് അള്ളാഹു നിബന്ധന വച്ചിരിക്കുന്നു -

 فثبت أن الاعتكاف لا يجوز خارج المسجد

അപ്പോൾ പളളിയുടെ പുറത്ത് ഇഅത്തിക്കാഫ് അനുവദനീയമല്ല എന്ന് സ്ഥിരപ്പെട്ടു.

 ولم يقيد الله بمسجد دون مسجد ولكن قال  في المساجد

 മറ്റൊരു പള്ളിയെ കൂടാതെ പ്രത്യകമായ ഒരു പള്ളി എന്ന് അള്ളാഹു നിബന്ധന വെച്ചില്ല ,മറിച്ച് എല്ലാ പളളികൾ എന്നാണ് പറഞ്ഞത് '

المساجد جمع معرف باللام الجمع المعرف با اللام تفيد الاستغراق  عند النحويين والبيانيين  والاصوليين

 " അൽ-മസാജിദ് " എന്ന വാക്ക് അലിഫ് ലാമോടു കൂടെ മഅരിഫയാക്കിരിക്കുന്നു .അലിഫ് ലാം ഉള്ള ബഹുവചനം നഹ് വി - ബയാനി - ഉസൂലി പണ്ഡിതന്മാരുടെ അരികിൽ എല്ലാം എന്ന അർഥത്തെ അറിയിക്കും .

المساجد عام فثبت هذا الذهب

അപ്പോൾ പള്ളികൾ എന്നത് വ്യാപകമാണ്  ഇപ്പോൾ നമ്മുടെ ഈ മദ്ഹബ് സ്ഥിരപ്പെട്ടു  .


كان رسول الله صلى الله عليه وسلم يعتكف العشر الاواخر من رمضان  عن عائشة قالت إن النبي يعتكف العشر الاواخر من رمضان ثم اعتكف ازواجه  من بعده

നബി  ﷺ  തങ്ങൾ റമളാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ ഇഅത്തിക്കാഫ്  ഇരിക്കാറുണ്ടായിരുന്നു -

 ആഇശ(റ) പറയുന്നു :
നബി  ﷺ  തങ്ങൾ റമളാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ ഇഅത്തിക്കാഫ്  ഇരിക്കാറുണ്ടായിരുന്നു 'പിന്നിട് നബി ﷺ ക്ക് ശേഷം അവിടുത്തെ ഭാര്യമാർ ഇത്തത്തിക്കാഫ് ഇരുന്നിരുന്നു -

 ليس معناه أنه لا يعتكف في غيره

  ഈ ഹദീസിന്റെ താൽപ്പര്യം മറ്റു ദിനങ്ങളിൽ ഇഅത്തികാഫ് ഇരിക്കാറില്ല എന്നല്ല.

بل معناه أنه كان يهتم بهذه الايام ويعتكف متواليا  من غير خروج من المسجد الا لحاجة ضرورية تجوز ولا تنقطع الموالاة به وإلا فا لنبي  كان يعتكف في غير العشر الاواخر أيضا كما يأتي في الأحاديث بعد هذا

 മറിച്ച് അതിന്റെ അർത്ഥം ഈ ദിനങ്ങളെ പ്രത്യകം പരിഗണിച്ചിരിന്നു എന്നും,
തുടർച്ച മുറിയാത്ത അനുവദനീയമായ അത്യാവശ്യമായ ആവശ്യത്തിനു വേണ്ടിയല്ലാതെ പള്ളിയിൽ നിന്ന് പുറപ്പെടാതെ നബി ﷺ   തങ്ങൾ
ഇഅതിക്കാഫ് ഇരിക്കാറുണ്ടായിരുന്നു എന്നുമാണ്.

ശേഷമുള്ള ഹദീസുകളിൽ വരുന്നത് പോലെ
അവസാനത്തെ പത്ത് അല്ലാതെയും ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു.

 ثم اعتكف ازواجه من بعده  اي لم يتركن الاعتكاف من بعده صلى الله عليه وسلم

പിന്നീട് നബി ﷺ ക്ക് ശേഷം അവിടുത്തെ ഭാര്യമാർ ഇഅത്തിക്കാഫ് ഇരുന്നു എന്നതിന്റെ വിവരണം
തങ്ങൾക്ക് ശേഷം അവർ ഇഅത്തിക്കാഫ് ഉപേക്ഷിച്ചില്ലായിരുന്നു എന്നാണ്.

 (.പൊതു പള്ളിയിൽ എന്ന് ഉസ്താദ് ഇവിടെ പറഞ്ഞിട്ടില്ല
ആ ഇഅത്തികാഫ് വീട്ടിലെ പള്ളിയിൽ നിന്ന് എന്ന് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
മിർഖാത്തുൽ മിശ്കാത്ത് നോക്കുക)

وأنهم يعتكفن المساجد في زمنه صلى الله عليه وسلم بشروطه

 നിബന്ധനകൾ ഉള്ളത് കൊണ്ട് നബി ﷺ  യുടെ കാലത്ത് അവർ പള്ളിയിൽ ഇഅത്തികാഫ് ഇരുന്നിരുന്നു .

ولكن يأتي في حديث طويل لما دخل النبي صلى الله عليه وسلم في اول العشر الاواخر رء ي خياما في المسجد فقال ما هذه الخيام فقالوا  هذه خيام هيئت لازواجك الاعتكاف فقال صلى الله عليه مغضبا االبر ترون  فترك الاعتكاف في هذه السنة

എങ്കിലും ദീർഘമായ ഒരു ഹദീസിൽ ഇങ്ങനെയുണ്ട് അവസാനത്തെ പത്തിന്റെ ആദ്യ ദിനത്തിൽ
 നബി ﷺ  തങ്ങൾ കടന്നു വന്നപ്പോൾ പള്ളിയിൽ ഖൈമകളെ ( തമ്പുകൾ ) കണ്ടു.
നബി (സ) ചോദിച്ചു: ഇത് എന്താണ് ഖൈമകൾ?

 അവർ പറഞ്ഞു: തങ്ങളുടെ ഭാര്യമാർക്ക് ഇ അത്തികാഫിന് വേണ്ടി തയ്യാർ ചെയ്യപ്പെട്ട ഖൈമകൾ ആണ് -

അപ്പോൾ നബി ﷺ തങ്ങൾ ദേശ്യത്തോടെ പറഞ്ഞു: നന്മയെ ആണോ നിങ്ങൾ ഇത് കൊണ്ട് കരുതുന്നത് .?

ആ വർഷത്തെ ഇഅത്തത്തിക്കാഫ് ഇത് കൊണ്ട് അവിടന്ന് ഉപേക്ഷിച്ചു .

ولم يعتكف النبي صلى الله عليه وسلم في هذه السنة زجرا لهن أن يعتكفن علي هذه الهيئة على هذه الصوره على هذا الوجه الذي يظهر اعتكافهن عند الناس

ഈ വർഷത്തിൽ നബി ﷺ ഇഅത്തിക്കാഫ് ഇരിക്കാത്തത് ,സ്ത്രീകളുടെ ഇഅത്തികാഫ്
ജനങ്ങൾക്കിയിടൽ  പ്രകടമാകുന്ന ഈ രീതിയിൽ അവർ ഇഅത്തിക്കാഫ് ഇരിക്കുന്നതിനെ തടയാൻ വേണ്ടിയാണ്.

.....
وإلا فنفس الاعتكاف ليس ممنوعا للنساء كما أن المسجد نفس المسجد ليس ممنوعا للنساء

 എന്നാൽ ഇഅത്തിക്കാഫ് ഇരിക്കുക എന്ന കാര്യം സ്ത്രീകൾക്ക് വിലപ്പെട്ടതല്ല പള്ളിയിൽ ജമാഅത്തോടെ ഉള്ള നിസ്ക്കാരം സ്വന്തം നിലക്ക് തടയപ്പെട്ടതല്ല.

(അതായത്
പൊതുപള്ളിയിലല്ലാതെ
 സ്വന്തം വീട്ടിൽ പള്ളിയായി വഖ്ഫ് ചെയതു
ഇഅതികാഫിരുന്നാൽ അത് തടയപ്പെടില്ല)


ولكن لصلاتهن في المسجد  قيود وشروط كثيرة وكذالك
للاعتكاف أيضا قيود وشروط كثيرة

പക്ഷെ അവരുടെ പള്ളിയിലെ നിസ്കാരത്തിന്ന് ധാരാളം നിബന്ധനകളും ,ശർത്വുകളും ഉണ്ട്
ഇപ്രകാരം അവരുടെ ഇഅത്തികാഫിനും ധാരാളം ധാരാളം നിബന്ധനകളും ശർത്വുകളും ഉണ്ട്.


وإلا فنفس الاعتكاف في المسجد ليس ممنوعا للنسوة
كما أن الصلاة مع الجماعة ليست ممنوعة  في نفسها


എന്നാൽ   പള്ളിയിൽ  ഇഅത്തിക്കാഫ് ഇരിക്കുക എന്ന കാര്യം സ്ത്രീകൾക്ക് വിലപ്പെട്ടതല്ല പള്ളിയിൽ ജമാഅത്തോടെ ഉള്ള നിസ്ക്കാരം സ്വന്തം നിലക്ക് തടയപ്പെട്ടതല്ല.

(അതായത് വീട്ടിലെ പള്ളി പോലോത്തതിൽ ഇഅത്തികാഫും ജമാഅത്ത് നിസ്കാരവും തടയപെടില്ല. വീട്ടിൽ നിന്നും ജമാഅത്തിന് വേണ്ടി പുറപെടൽ ഫിത്നയുള്ളത് കൊണ്ട് തടയണം എന്ന് ശൈഖുനാ തന്നെ ശേഷം പറയുന്നു. അത് ഒഹാബി മൗലവി കട്ടുവെക്കുന്നു. )



ولكن نمنع الجماعة نمنع الخروج الي الجماعة مع الرجال الأجانب بسبب خوف الفتنة


 എങ്കിലും ഫിത്ന ഭയപ്പെട്ട  കാരണം ക്കൊണ്ട് അന്യപുരുഷന്മരുടെ കൂടെ ഉള്ള ജമാഅത്തിലേക്ക് പുറപ്പെടുന്നതിനെയും ,ജമാഅത്തിനെയും നാം തടയുന്നതാണ് '
.............

ولذ ا   سد النبي صلى الله عليه وسلم هذا الباب من حيث الفضل والشرف

 അത് കൊണ്ടാണ് ശ്രഷ്ഠതയും മഹത്വം ഉള്ള നിലക്കുള്ള ആ കവാടം തന്നെ അടച്ചത്.( വീടാണ് അവർക്ക് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീ പള്ളിയിൽ വരുന്ന കവാടം നബി ﷺ  അടച്ചു.)

ولكن لم يسدالباب من حيث الجواز  المسجد من حيث أنه مسجد ليس بحرام ليس بممنوع

 പള്ളി - പള്ളി ആണെന്ന നില്ലക്കല്ല ,ആ കവാടം അടച്ചിട്ടില്ല.

( ജനാബത്ത്കാരൻ പള്ളിയിൽ താമസിക്കൽ  ഹറാമായത് പോലെ ,വീട്ടിലെ ഒരു ഭാഗം പള്ളിയാക്കി  ആ പള്ളിയിൽ കയറൽ സ്ത്രീകൾക്ക് ഹറാമാണന്നോ ത്വവാഫിന്ന് വേണ്ടി പോവുമ്പോൾ മസ്ജിദുൽ ഹറാമിലും
മുത്ത് നബി സ്വ യെ സിയാറത്തിന് പോവുമ്പോൾ പള്ളിയിൽ കയറാതെ അവ രണ്ടും സാധ്യമല്ല. അതൊന്നും ഹറാമാണന്ന് നാം പറയുന്നില്ല.

 അന്യ പുരുഷൻമാർ പങ്കെടുക്കുന്ന പൊതുപള്ളിയിലേക്ക്  ജമാഅത്ത് നിസ്കാരത്തിലേക്ക് ഫിത്നയുള്ളത് കൊണ്ട് ഹറാമാണ് എന്നാണ് നാം പറയുന്നത് '

ഇത് ഇബ്ന് ഹജർ ഹൈതമി(റ) ഫതാവയിലും ,
ഇമാം നവവി (റ) യുടെ ശറഹുൽ മുഹദ്ദബിലും ഫത്ഹുൽ ബാരിയിൽ നിന്നും മനസ്സിലാക്കാം )
...............................

ഉസ്താദിന്റെ ദർസ് ഭാഷാന്തരം ചെയ്തപ്പോൾ വല്ല അശ്രദ്ധയും വന്നിട്ടുണ്ടെങ്കിൽ എന്നെ അറിയിച്ചു തരണമെന്ന് വായനക്കാരായ പണ്ഡിതന്മാരോട് വിനയപൂർവം അപേക്ഷിക്കുന്നു.

ബ്രാക്കറ്റ് ലേഖകന്റേത്

ഒഹാബി മൗലവി  ഉസ്താദിന്റെ ദർസ് ദുർവ്യാഖ്യാനിച്ചു നടത്തിയ കളവുകൾ കാണുക

ഒഹാബി മൗലവി
കളവ്

1
സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരത്തിനും ഇഅതികാഫിനും പള്ളികളിൽ പോകാം

മറുപടി:

എല്ലാ പള്ളിയിലേക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങി നിസ്കാരത്തിനും ഇഅതികാഫിനും പോകാമെന്ന് ശൈഖുനാ പറഞ്ഞെന്ന് തെളിയിക്കാൻ സാധ്യമല്ല.
മറിച്ച് ഉസ്താദ് തന്നെ സ്വക്തമായി പറഞ്ഞത് ഒഹാബി തന്നെ കട്ടുവെച്ചിരിക്കുന്നു. അത് ഉസ്താദിന്റെ വാചകത്തിൽ നിന്ന് തന്നെ കാണുക.



ولكن نمنع الجماعة نمنع الخروج الي الجماعة مع الرجال الأجانب بسبب خوف الفتنة


 എങ്കിലും ഫിത്ന ഭയപ്പെട്ട  കാരണം കൊണ്ട് അന്യപുരുഷന്മാരുടെ കൂടെ ഉള്ള ജമാഅത്തിലേക്ക് പുറപ്പെടുന്നതിനെയും ജമാഅത്തിനെയും നാം തടയുന്നതാണ് '
.............

ولذ اسد النبي صلى الله عليه وسلم هذا الباب من حيث الفضل والشرف

 അത് കൊണ്ടാണ് ശ്രഷ്ഠതയും മഹത്വം ഉള്ള നിലക്കുള്ള ആ കവാടം തന്നെ നബി സ്വ അടച്ചത്.( വീടാണ് അവർക്ക് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീ പള്ളിയിൽ വരുന്ന കവാടം നബി ﷺ അടച്ചു)


ഇഅതികാഫിനെ പറ്റി ഉസ്താദ് പറഞ്ഞത് കാണുക

ولم يعتكف النبي صلى الله عليه وسلم في هذه السنة زجرا لهن أن يعتكفن علي هذه الهيئة على هذه الصوره على هذا الوجه الذي يظهر اعتكافهن عند الناس

ഈ വർഷത്തിൽ നബി ﷺ ഇഅത്തിക്കാഫ് ഇരിക്കാത്തത് ,
സ്ത്രീകളുടെ ഇഅത്തിക്കാഫ്
ജനങ്ങൾ ക്കിയിടൽ  പ്രകടമാകുന്ന ഈ രീതിയിൽ അവർ ഇഅത്തിക്കാഫ് ഇരിക്കുന്നതിനെ തടയാൻ വേണ്ടിയാണ്.



ഒഹാബിയുടെ കളവ്  2


മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മാത്രമല്ല,
ലോകത്തുള്ള ഏതു പള്ളിയാണങ്കിലും,  ഇഅതികാഫിനു ഒരേ പ്രതിഫലം തന്നേയാണ് ഉള്ളത്.  മൂന്ന് ഇമാമീങ്ങളും അതിൽ ഏകോപിച്ചിരിക്കന്നു.


മറുപടി :

ഉസ്താദ് ഒരിക്കലും മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മറ്റു പള്ളിയെ പോലെ മാത്രമെ ശ്രേഷ്ഠതയുള്ളു എന്ന് പറഞ്ഞിട്ടേയില്ല.

കാരണം  മേൽ മുന്ന് പള്ളിയിലെ പുരുഷൻമാരുടെ നിസ്കാരത്തിനും ഇഅത്തികാഫിനും മറ്റു ഇബാദത്തിനും ഇരട്ടി പ്രതിഫലം ഉണ്ടന്ന് ഉസ്താദ് എപ്പോഴും പറയാറുണ്ട്.

ഉദാഹരണം ഉസ്താദിന് ഹജ്ജ് എന്ന പുസ്തകം നോക്കുക.

ഉസ്താദ് പറഞ്ഞത് എന്താണന്ന് നമുക്ക് നോക്കാം


يعني أن الاعتكاف لا يختص بمسجد دون مسجد


ഇമാം ബുഖാരി(റ) ഉദ്ധേശിക്കുന്നത്
മറ്റൊരു പള്ളിയെ കൂടാതെ ഏതെങ്കിലും ഒരു പള്ളി കൊണ്ട്   ഇഅത്തിക്കാഫ് പ്രത്യകമല്ല - എന്നാണ്.

 ولا يختص بمسجد الحرام ولا بمسجد النبوي ولا بمسجد الاقصي

മസ്ജിദുൽ ഹറാം കൊണ്ടും ,മസ്ജിദു നബവി കൊണ്ടും മസ്ജിദുൽ അഖ്സ കൊണ്ടും ഇഅത്തിക്കാഫ് പ്രത്യകമല്ല'

بل يحصل الاعتكاف في سائر المساجد

 മറിച്ച് എല്ലാ പള്ളിയിലും ഇഅത്തിക്കാഫ്  ലഭിക്കുന്നതാണ് .

 و ايضاالمختار عند الحنفية لا يجوز الاعتكاف الا في المسجد الجامع

ഹനഫി മദ്ഹബിൽ മുഖ്താറായത്   ജുമുഅത്ത് പള്ളിയിൽ അല്ലാതെ ഇഅത്തിക്കാഫ് അനുവദനീയമല്ല.

وعند الشافعية والحنبلية  والمالكية يجوز الاعتكاف في كل مسجد سواء كان مسجد ا جامعيا أو غيره

 ശാഫിഈ - ഹമ്പലി-മാലികി മദ്ഹബുകളിൽ ജുമുഅത്ത് പള്ളി ആവട്ടെ ,അല്ലാത്തത് ആവട്ടെ എല്ലാ പള്ളിയിലും ഇഅത്തിക്കാഫ് അനുവദനീയമാണ് .

(ഇതിൽ എവിടെയാണ് ഒഹാബി ?
മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മാത്രമല്ല,
ലോകത്തുള്ള ഏതു പള്ളിയാണങ്കിലും,  ഇഅതികാഫിനു ഒരേ പ്രതിഫലം തന്നേയാണ് ഉള്ളത്.  മൂന്ന് ഇമാമീങ്ങളും അതിൽ ഏകോപിച്ചിരിക്കുന്നു
എന്ന വാചകം ഉള്ളത് ' കളവ് പറയുന്നതിനും വേണം ഒരു പരിധി.
കളവ് മൽസരം നടത്തി സമ്മാനം ലഭിച്ചാലും ശരി)



കളവ് 3

ഒഹാബി മൗലവി പറയുന്നു.

ഇഅതികാഫ് പള്ളിയുടെ ഉള്ളിൽ തന്നേ ആയിരിക്കണം. പള്ളിയുടെ *പുറത്ത്* ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല.

(പാടത്തും പറമ്പിലും ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല എന്ന് സൂചന)

മറുപടി:

പാടത്തും പറമ്പിലും ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല എന്നതിൽ ആർക്കും തർക്കമില്ല. റമളാനിലോ മറ്റോ
ദുആ സമ്മേളനത്തിനും ദിക്റ് ഹൽഖയിലേക്കും പോവാറുണ്ട്.
പറമ്പിൽ ഇഅതികാഫിരിക്കാനാണ് പോവുന്നത് എന്ന് സുന്നികൾ പറത്തിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത് ? ഒഹാബി പുരോഹിതാ......

പള്ളിയല്ലാത്തിടത്ത് ഇഅത്തികാഫ് പറ്റില്ല എന്നതിൽ ഇവിടെ ആരും തർക്കിച്ചിട്ടില്ല.

.............
കളവ് 4

ഒഹാബി മൗലവി പറയുന്നു.

عن عائشة (ر) أن النبي (ص) كان يعتكف العشر الأواخر من رمضان حتى توفاه الله ثم اعتكف أزواجه بعده. (بخاري و مسلم)*

 *റസൂലുള്ളാഹ്  ﷺ തങ്ങളുടെ വഫാത്തിനു ശേഷം അവിടുത്തെ പത്നിമാർ മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കൽ തുടർന്നു.*


മറുപടി:

ഇതിൽ എവിടെയാണ് ഭാര്യമാർ നബി ﷺ യുടെ വഫാത്തിനു ശേഷം മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കൽ തുടർന്നു എന്ന് ?

മസ്ജിദുന്നബവി എന്ന വാചകം വഹാബിയുടെ കീശയിൽ നിന്നും കൂട്ടിയതാണ് .ബുഖാരിയിലും അതില്ല . ഉസ്താദിന്റെ വാക്കിലും കാണിക്കാൻ സാധ്യമല്ല.



(നബി ﷺ അനിഷ്ടം പ്രകടിപ്പിച്ച  ,ഈ ഹദീസ് അടിസ്ഥാനമാക്കി നബിﷺ യുടെ ഭാര്യമാർ നബിﷺ യുടെ വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന് മുല്ലാ അലിയ്യുൽ ഖാരി തന്റെ" മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆

"(പിന്നെ നബി ﷺ യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി ﷺ ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ

" നബി ﷺ  യുടെ  വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്) )


വഹാബി മൗലവി കളവ് തുടരുന്നു.

*എന്നാൽ, സ്ത്രീകളെ ഇഅതികാഫിനായാലും നമസ്കാരത്തിന്നായാലും പള്ളികളിൽ നിന്ന് വിലക്കേർപ്പെടുത്തരുത്.*


മറുപടി:

ഉസ്താദ് പറഞ പല വാചകങ്ങളും മറച്ചുവെച്ചു   കളവ് പ്രചരിപ്പിക്കുകയാണ് മൗലവി പാതിരി ചെയ്തിരിക്കുന്നത്.


ഉസ്താദ് തന്നെ വ്യക്തമായി പറഞ്ഞത് മൗലവി കട്ടുവെച്ചത് ഒന്നുകൂടി വായിക്കുക.


മറുപടി:

എല്ലാ പള്ളിയിലേക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങി നിസ്കാരത്തിനും ഇഅതികാഫിനും പോകാമെന്ന് ശൈഖുനാ പറഞ്ഞെന്ന് തെളിയിക്കാൻ സാധ്യമല്ല.
മറിച്ച് , ഉസ്താദ് തന്നെ വെക്തമായി പറഞ്ഞത് ഒഹാബി തന്നെ കട്ടുവെച്ചിരിക്കുന്നു. അത് ഉസ്താദിന്റെ വാചകത്തിൽ നിന്ന് തന്നെ കാണുക.



ولكن نمنع الجماعة نمنع الخروج الي الجماعة مع الرجال الأجانب بسبب خوف الفتنة


 എങ്കിലും ഫിത്ന ഭയപ്പെട്ട  കാരണം ക്കൊണ്ട് അന്യപുരുഷന്മരുടെ കൂടെ ഉള്ള ജമാഅത്തിലേക്ക് പുറപ്പെടുന്നതിനെയും ,ജമാഅത്തിനെയും നാം തടയുന്നതാണ് '
.............

ولذ اسد النبي صلى الله عليه وسلم هذا الباب من حيث الفضل والشرف

 അത് കൊണ്ടാണ് ശ്രേഷ്ഠതയും മഹത്വം ഉള്ള നിലക്കുള്ള ആകവാടം തന്നെ അടച്ചത്.( വീടാണ് അവർക്ക് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീ പള്ളിയിൽ വരുന്ന കവാടം നബി  ﷺ അടച്ചു)


ഇഅതികാഫിനെ പറ്റി ഉസ്താദ് പറഞ്ഞത് കാണുക

ولم يعتكف النبي صلى الله عليه وسلم في هذه السنة زجرا لهن أن يعتكفن علي هذه الهيئة على هذه الصوره على هذا الوجه الذي يظهر اعتكافهن عند الناس

ഈ വർഷത്തിൽ നബി ﷺ ഇഅത്തിക്കാഫ് ഇരിക്കാത്തത് .
സ്ത്രീകളുടെ ഇഅത്തിക്കാഫ്
ജനങ്ങൾക്കിയിടൽ  പ്രകടമാകുന്ന ഈ രീതിയിൽ അവർ ഇഅത്തിക്കാഫ് ഇരിക്കുന്നതിനെ തടയാൻ വേണ്ടിയാണ്.

പൊതുപള്ളിയിലല്ലാതെ,
 സ്വന്തം വീട്ടിൽ പള്ളിയായി വഖ്ഫ് ചെയ്ത്
ഇഅതികാഫിരുന്നാൽ അത് തടയപെടില്ല.
ജനാബത്ത്കാരൻ പള്ളിയിൽ താമസിക്കൽ  ഹറാമായത് പോലെ വീട്ടിലെ ഒരു ഭാഗം പള്ളിയാക്കി  ആ പള്ളിയിൽ കയറൽ സ്ത്രീകൾക്ക് ഹറാമാണന്നോ ,ത്വവാഫിന്ന് വേണ്ടി പോവുമ്പോൾ മസ്ജിദുൽ ഹറാമിലും
മുത്ത് നബി  ﷺ യെ സിയാറത്തിന് പോവുമ്പോൾ പള്ളിയിൽ കയറാതെ അവ രണ്ടും സാധ്യമല്ല. അതൊന്നും ഹറാമാണന്ന് നാം പറയുന്നില്ല.

എന്ന് വരുത്താൻ വേണ്ടി ഉസ്താദ് പറഞ്ഞ വാചകത്തെ ദുർവ്യാഖ്യാനം ചെയ്തു.

 ഉസ്താദ് വ്യക്തമായി പറഞ്ഞ,
 അന്യ പുരുഷൻമാർ പങ്കടുക്കുന്ന പൊതുപള്ളിയിലേക്ക്  ജമാഅത്ത് നിസ്കാരത്തിലേക്ക് ഫിത്നയുള്ളത് കൊണ്ട് ഹറാമാണ് എന്നാണ് നാം പറയുന്നത് '
എന്ന വാചകത്തെ കട്ടുവെച്ച് ജനങ്ങളെ തെറ്റ് ദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്.

സ്ത്രീകൾ പള്ളിയെ തൊട്ട് തടയരുത് എന്നാൽ, ത്വവാഫിന്ന് വരുന്ന സ്ത്രീകളെ മക്കത്തെ പള്ളിയെ തൊട്ടും നബി ﷺ  യെ സിയാറത്തിന്ന് വരുമ്പോൾ മദീനയിലെ പള്ളിയിൽ കയറുന്നതും തടയാതിരിക്കാൻ വേണ്ടിയാണ് എന്ന് ഉസ്താദ് തന്നെ പറഞ്ഞത് ഒരു ചർച്ചയുടെ വീഡിയോ ഇന്നും ലഭിക്കുന്നതാണ് ' അത് ഇമാം ശാഫിഈ ( റ ) അവിടെത്തെ കിതാബിൽ വിവരിച്ചിട്ടുമുണ്ട്.

ചുരുക്കത്തിൽ സ്ത്രീകളെ തടയുന്നത് പള്ളി പള്ളിയാണന്ന നിലക്കോ ഇഅതികാഫ് ഇരിക്കുന്നു എന്ന നിലക്കോ അല്ല പൊതുപള്ളിയിലേക്ക്‌ ജുമുഅ ജമാഅത്തിന് അവൾ വീട് വിട്ട് പുറപ്പെടൽ ഫിത്നയുടെ ഭയം ഉള്ളത് കൊണ്ട് ഹറാമാണന്ന നിലക്കാണ്
എന്ന വിവരണമാണ് ഉസ്താദ് പറയുന്നത് '

സത്രീകൾക്ക് നിസ്കരിക്കാൻ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി ﷺ  പഠിപ്പിച്ചതിലൂടെ ആ കവാടം അടക്കുകയായിരുന്നു.

സത്രീകൾക്ക് നിസ്കരിക്കാൻ വീടാണ് ഉത്തമമെന്നും
ഫിത്നയുണ്ടായത് കൊണ്ട് സ്ത്രീകൾ  ജമാഅത്തിന് പുറത്ത് പോവൽ
ഹറാമാണന്ന് ഇബ്നു ഹജറുൽ ഹൈതമി (റ) ഫതാവയിലും ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിലും ,ശറഹുമുസ്ലിമിലും ഇബ്നുഹജർ(റ) ഫത്ഹുൽ ബാരിയിലും പറഞ്ഞതിൽ നിന്നും മനസ്സിലാക്കാം.


എ പി ഉസ്താദിന്റെ സ്ത്രീ ജുമുഅ ജുമാഅത്ത് എന്ന പുസ്തകത്തിലെ ചില വാചകങ്ങൾ താഴെ നൽകുന്നു.


പ്രമുഖ പണ്ഡിതൻ അലാഉദ്ധീനുൽ ഹനഫി (റ)പറയുന്നു.

اجمعو علي أنه لا يرخص الشوال منهن الخروج الجمعة والعائدين وشيء منا الصلاة لقوله وقرن ف بيوتكن

നിങ്ങൾ വീടുകളിൽ അടങ്ങിയൊതുങ്ങിക്കഴിയുക എന്ന ഖുർആൻ വാക്യം കാരണം ജുമുഅക്കോ പെരുന്നാളിനോ ഏതെങ്കിലും നിസ്കാരങ്ങൾക്കോ യുവതികൾ പുറത്തിറങ്ങുന്നത് അനുവദിക്കപെടാൻ വകുപ്പില്ല എന്ന് പണ്ഡിതർ ഏകാഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു
 (ബാദഇഉ സ്വനാഇഉ 1/375)

ഇബ്നു ഹജറുൽ ഹൈതമി റ പറയുന്നു'

 ﻭﻣﻔﺎﺳﺪ ﺧﺮﻭﺟﻬﻦ ﺍﻵﻥ ﻣﺤﻘﻘﺔ ، ﻭﺫﻛﺮ ﻣﺎ ﻣﺮ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻭﻧﻘﻠﻪ ﻋﻦ ﻏﻴﺮﻫﺎ ﺃﻳﻀﺎ ﻣﻤﻦ ﻣﺮ ﺫﻛﺮﻫﻢ ﺛﻢ ﻗﺎﻝ : ﻭﻻ ﻳﺘﻮﻗﻒ ﻓﻲ ﻣﻨﻌﻬﻦ ﺇﻻ ﻏﺒﻲ ﺟﺎﻫﻞ ﻗﻠﻴﻞ ﺍﻟﺒﻀﺎﻋﺔ ﻓﻲ ﻣﻌﺮﻓﺔ ﺃﺳﺮﺍﺭ ﺍﻟﺸﺮﻳﻌﺔ ﻗﺪ ﺗﻤﺴﻚ ﺑﻈﺎﻫﺮ ﺩﻟﻴﻞ ﺣﻤﻼ ﻋﻠﻰ ﻇﺎﻫﺮﻩ ﺩﻭﻥ ﻓﻬﻢ ﻣﻌﻨﺎﻩ ﻣﻊ ﺇﻫﻤﺎﻟﻬﻢ ﻓﻬﻢ ﻋﺎﺋﺸﺔ ﻭﻣﻦ ﻧﺤﺎ ﻧﺤﻮﻫﺎ ﻭﻣﻊ ﺇﻫﻤﺎﻝ ﺍﻵﻳﺎﺕ ﺍﻟﺪﺍﻟﺔ ﻋﻠﻰ ﺗﺤﺮﻳﻢ ﺇﻇﻬﺎﺭ ﺍﻟﺰﻳﻨﺔ ﻭﻋﻠﻰ ﻭﺟﻮﺏ ﻏﺾ ﺍﻟﺒﺼﺮ ﻓﺎﻟﺼﻮﺍﺏ ﺍﻟﺠﺰﻡ ﺑﺎﻟﺘﺤﺮﻳﻢ ﻭﺍﻟﻔﺘﻮﻯ ﺑﻪ ﺍﻫـ .
ﻭﻫﺬﺍ ﺣﺎﺻﻞ ﻣﺬﻫﺒﻨﺎ ، ﻭﺍﺣﺬﺭ ﻣﻦ ﺇﻧﻜﺎﺭ ﺷﻲﺀ ﻣﻤﺎ ﻣﺮ ﻗﺒﻞ ﺍﻟﺘﺜﺒﺖ ﻓﻴﻪ ، ﻭﻻ ﺗﻐﺘﺮ ﺑﻤﻦ ﺗﻤﻮﻩ ﺑﻠﺴﺎﻧﻪ ﻭﺗﻔﻮﻩ ﺑﻤﺎ ﻻ ﺧﺒﺮﺓ ﻟﻪ ﺑﻪ ﻓﺈﻥ ﺍﻟﻌﻠﻢ ﺃﻣﺎﻧﺔ ، ﻭﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ﻭﻟﻲ ﺍﻟﺘﻮﻓﻴﻖ ﻭﺍﻹﻋﺎﻧﺔ ﺍﻫـ فتاوي الكبري
സ്ത്രീകൾ പുറപ്പെട്ടു പോകുന്നത് കൊണ്ടുള്ള വിപത്തുകൾ
സുനിശ്ചിതമാണ്. ശരീഅത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ബോധമില്ലാത്ത അൽപജ്ഞാനിയും പാമരനുമായ വിഡ്ഢിയല്ലാതെ സ്ത്രീകളെ തടയുന്നതിൽ സന്ദേഹിക്കുകയില്ല.


ആഇശ (റ ) യെ പോലുള്ള മഹതികകൾ മനസ്സിലാക്കിയത് പോലുള്ള ആന്തരാത്ഥം ഗ്രഹിക്കാതെ ചില ലക്ഷ്യങ്ങളുടെ ബാഹ്യരൂപം മാത്രം അവലംബിച്ചിരിക്കുകയാണ് ചിലർ '
ഹറാമാണന്ന് ഖണ്ഡിതമായി പറയലും വിധികൽപ്പിക്കലുമാണ് യാഥാർത്ഥ്യം.

ഇത് തന്നെയാണ് നമ്മുടെ മദ്ഹബിന്റെ രത്ന ചുരുക്കം' തനിക്കറിയാത്ത വിഷയങ്ങളെക്കുറിച്ച് നാക്കിട്ടടിക്കുകയും വാചാലത പ്രകടിപ്പിക്കുകയും ചെയ്യുന്നവരാൽ നീ വഞ്ചിക്കപെടാതിരിക്കുകയും മേൽ പ്രസ്താവിച്ച കാര്യങ്ങളെ കുറിച്ച് ബോധവാനാകുന്നതിന് മുമ്പ് നിഷേധാത്മക നിലപാട് കൈകൊള്ളുന്നതിൽ സുക്ഷിക്കുകയും ചെയ്യേണ്ടതാണ് .തീർച്ചയായും വിജ്ഞാനം അല്ലാഹു വിന്റെ അമൂല്യ നിക്ഷേപമത്രെ .
ഫതാവൽ കുബ്റാ 1/24

സ്ത്രീ ജുമുഅ ജുമാഅത്ത് പ്രമാണങ്ങളിൽ
കാന്തപുരം എ പി ഉസ്താദിന്റെ പുസ്തകം
.........

നമ്മുടെ ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ പോലും പച്ചയിൽ ദുർവ്യാഖ്യാനം ചെയ്യുകയും വെട്ടിമാറ്റുകയും ചെയ്തു ജനങ്ങളെ കബളിപ്പിക്കുന്ന ഈ പുത്തൻ വാദികൾ വിശുദ്ധ ഖുർആനും തിരുവചനങ്ങളും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും എത്രമാത്രം ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട് എന്ന് വായനക്കാർ ചിന്തിക്കുകയും ഒഹാബിസത്തിൽ പെട്ടുപോയവർ നിഷ്പക്ഷമായി ചിന്തിക്കുകയും ചെയ്യുക .

അസ്ലം സഖാഫി
പരപ്പനങ്ങാടി

[20/07, 9:07 PM] محب الرسول صلي الله عليه: https://www.youtube.com/watch?v=wcHs9qXiasg&feature=youtu.be

സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ബുഖാരി ക്ളാസ് ദുർവ്യാഖ്യാനം ചെയ്തു  സ്ത്രീകൾക്ക് പള്ളിയിൽ പോവൽ അനുവദനീയമാണന്ന് ശൈഖുനാ പറഞ്ഞു എന്ന് ദുർവ്യാഖ്യാന തട്ടിപ്പ് പോസ്റ്റ് ഇറക്കിയ ഒഹാബി മൗലവിമാർക്ക് വായടപ്പൻ മറുപടി *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
[20/07, 9:07 PM] محب الرسول صلي الله عليه: https://www.youtube.com/watch?v=isR7xaYAaWI&feature=youtu.be

സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ബുഖാരി ക്ളാസ് ദുർവ്യാഖ്യാനം ചെയ്തു  സ്ത്രീകൾക്ക് പള്ളിയിൽ പോവൽ അനുവദനീയമാണന്ന് ശൈഖുനാ പറഞ്ഞു എന്ന് ദുർവ്യാഖ്യാന തട്ടിപ്പ് പോസ്റ്റ് ഇറക്കിയ ഒഹാബി മൗലവിമാർക്ക് വായടപ്പൻ മറുപടി *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



ഖബർ:നബിയുടെ ഖബറിടത്തിലെ വിരിപ്പ്‌ വിൽപ്പനക്ക്‌



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




*മഖ്ബറ വ്യവസായം ജാറവരുമാനം എന്നൊക്കെ പറഞ്ഞ് പരിഹസിച്ചിരുന്ന വഹാബികളെ കണ്ടവരുണ്ടോ❓🤔*

✳️നബിയുടെ ഖബറിടത്തിലെ വിരിപ്പ്‌ വിൽപ്പനക്ക്‌✳️
     ➖➖➖➖➖➖➖➖➖➖➖➖
വില 4.5 മില്ല്യൻ ഡോളർ

عرض سجادة قبر الرسول للبيع بـ4.5 مليون دولار في جدة

جدة: حليمة مظفر
ألغى المستودع الخيري المعني بإدارة مزاد لبيع قطع أثرية إسلامية نادرة، في جدة، المزاد العلني، والاستعاضة عنه بعرض مباشر للقطع المراد بيعها من دون مزايدة.
وكشفت هناء الطويرقي، مديرة القسم النسائي بالمستودع الخيري في السعودية، أنه تم عرض أغلى قطعة في معرض المقتنيات الأثرية بـ17 مليون ريال (4.5 مليون دولار)، وهي عبارة عن سجادة كانت على القبر النبوي الشريف قبل إزالتها، وأوضحت أن المعرض يضم قطعا أثرية نبوية ودينية وتاريخية ثمينة وصلت التأمينات عليها إلى ملايين الريالات.

وأشارت الطويرقي الى أن القطع الأثرية وصلت إلى 3000 قطعة متنوعة تعود إلى 300 عام، لكن أبرزها السجادة التي كانت على القبر النبوي، وتم تقيمها بـ 17 مليون ريال قبل إلغاء المزاد، بالإضافة إلى مقتنيات أثرية من المسجد النبوي والمسجد المكي، إلى جانب مقتنيات تاريخية قديمة بعضها يعود إلى العهد السعودي في دوله الثلاث، والعهد العثماني، وبعضها يخص نابليون بونابارت والخديوي إسماعيل وغيرهما.

وتوقعت هناء الطويرقي بيع القطع التي يحتوي عليها المعرض بما يقارب 100 مليون ريال سعودي. وقالت: «تعتبر هذه القطع أثرية نادرة وقيّمة وتتفاوت أسعارها، ويصل ثمن بعضها إلى 10 و20 مليون ريال سعودي».

من جانبه، برر الدكتور عطية الحكمي، المسؤول عن تنظيم المعرض الذي حمل عنوان «عطاء ونقاء»، إلغاء المزاد العلني واستبداله بعملية الشراء العادية، بأن المعرض يحوي 3000 قطعة أثرية ثمينة، وفي حال تم المزاد العلني فسيستغرق عشرة أيام حتى تنتهي عملية البيع».

ولدى سؤاله عما إذا كان إلغاء المزاد العلني بسبب حكم أو فتوى دينية تحرم المزايدة على القطع الأثرية الدينية، ومنها ما يتعلق بالنبي عليه الصلاة والسلام، قال: «لم يكن ذلك سبب إلغاء المزاد، إلا أنه كان سببا أكيدا لعدم المزايدة على المصاحف القديمة المعروضة للبيع، لأنه لا يصح المزايدة عليها شرعا، ولذلك تم تقييم سعرها وعرضها للبيع ولم تدخل المزاد».

http://archive.aawsat.com/details.asp?article=326995&issueno=9809#.W0Q9ptIzaUk