Wednesday, July 18, 2018

ഖുത്വുബ സംശയനിവാരണം ഭാഗം 3


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഖുത്വുബ സംശയനിവാരണം ഭാഗം 3




(11). ചോ: ഖുത്വുബയിൽ ജനങ്ങളോട്‌   സംസാരിക്കുന്നതിന് വിരോധമില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ?.



മറുപടി: ഖത്വീബിനോട് ഖുത്വുബക്കിടയിൽ വല്ലതും ചോദിച്ചാൽ അതിനു മറുപടി നല്കുമ്പോഴോ വല്ലവരെയും അപകടത്തിൽ നിന്ന് രക്ഷിക്കുവാനോ മാതൃഭാഷയിൽ സംസാരിക്കൽ  നിഷിദ്ധമല്ല. എന്നാൽ അതിനെ ഖുത്വുബയായി പരിഗണിക്കുന്നതല്ല.അത് ദിക്‌റുകൾക്കിടയിൽ സംസാരിക്കുന്നത്പോലെയാണ്.ഇത്തരം സംസാരങ്ങളെ കുറിച്ചാണ് ഇമാം ശാഫിഈ(റ) 'ആ സംസാരം ഖുത്വുബക്ക് നാശം വരുത്തുകയില്ല' (അൽ ഉമ്മ് : 1 / 176 ) എന്ന് പറഞ്ഞത്. ഉമ്മിന്റെ ഈവാചകം പ്രസ്തുത സംസാരം ഖുത്വുബയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്നു.


(12) ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്ന പള്ളിയിൽ ജുമുഅക്ക് പങ്കെടുത്താൽ ജുമുഅ സാധുവാകുമോ?

മറുപടി: ഇല്ല, കാരണം ജുമുഅ സാധുവാകാൻ അതിന്റെ മുമ്പ് രണ്ട്  ഖുത്വുബകൾ ഉണ്ടായിരിക്കാൻ നിര്ബന്ധമാണ്. അതിനാൽ രണ്ട് ഖുത്വുബകൾ നിർവ്വഹിക്കാതെ ജുമുഅ നിസ്കരിച്ചാൽ ആ നിസ്കാരം സാധുവല്ല. ഖുത്വുബയുടെ സാധുതയ്ക്ക് അത് അറബിഭാഷയിലായിരിക്കലും നിബന്ധനയാണ്. അതിനാൽ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ  ഖുത്വുബയായി പരിഗണിക്കപ്പെടുന്നതല്ല. അതിനാൽ ഖുത്വുബ ഓതാതെ ജുമുഅ നിസ്കരിച്ച പോലെ വേണം അത്തരം ജുമുഅകളെ നോക്കിക്കാണാൻ.


(13) ചോ: ആഴ്ചയിലൊരിക്കൽ മാതൃഭാഷയിൽ ജനങ്ങളെ ഉല്ബോധിപ്പിക്കുന്നത് നല്ലതല്ലേ?


മറുപടി: നല്ലകാര്യമാണ്. ആഴ്ചയിലൊരിക്കൽ നിർബന്ധമായും നിർവ്വഹിക്കണമെന്ന് ഇസ്‌ലാം  നിർദ്ദേശിച്ച ഖുത്വുബയും ജുമുഅയും നഷ്ടപ്പെടുത്തി അത് വേണ്ട. പ്രത്യുത അറബിയിലുള്ള ഖുത്വുബയും നിസ്കാരവും കഴിഞ്ഞ ശേഷം അത് നിർവ്വഹിക്കാമല്ലോ . അതിൽ ആർക്കും എതിർപ്പില്ല. 10 മിനിട്ട് അറബി ഖുത്വുബക്കും 15 മിനിട്ട്  നിസ്കാരത്തിനും ദുആക്കും 10 മിനിട്ട് പ്രസംഗത്തിനും ഉപയോഗിച്ചാൽ 35 മിനിട്ട് കൊണ്ട് എല്ലാം ഭംഗിയായി നടത്താമല്ലോ.


(14) ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.


മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:


هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)


ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)


പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:

وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)
      

മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )

'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:






ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )

ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )

ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.


(15) ചോ: നബി(സ) അറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചത് അവിടുത്തെ മാതൃഭാഷ അറബിയായതിനാൽ മാത്രമാണ്. അപ്പോൾ നബി(സ)യോടുള്ള അനുധാവനം പൂർണ്ണമാവാൻ അനറബികൾ അവരവരുടെ മാതൃഭാഷയിൽ ഖുത്വുബ നിർവ്വഹിക്കേണ്ടതില്ലേ?.

മറുപടി: നിസ്കാരം, ബാങ്ക് തുടങ്ങിയ ആരാധനകളും നബി(സ) അവിടത്തെ മാതൃഭാഷയായ അറബിയിൽ തന്നെയാണല്ലോ നിര്വ്വഹിച്ചത്. എന്തുകൊണ്ട് പരിഭാഷ വാദക്കാർ അവയിൽ നബി(സ)യോട് തുടരുന്നില്ല.?. ഖുത്വുബയിൽ തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് ജനങ്ങളോടായതുപോലെ ബാങ്കും നിസ്കാരത്തിലെ സലാമും ജനങ്ങളോടാണല്ലോ. ഇതിനു പുറമെ നബി(സ)യുടെ ഖുത്വുബയുടെ സദസ്സിൽ അറബിഭാഷയറിയാത്ത അനറബികളായ സ്വഹാബിമാരും ഉണ്ടായിരുന്നുവല്ലോ. ഒരു ഖുത്വുബപോലും അവരുടെ ഭാഷയിൽ നിർവ്വഹിക്കാതെ അവരെ പരിഗണിക്കാതിരുന്നത് ഇസ്‌ലാമിന്റെ സുന്ദരമായ തത്വങ്ങൾക്ക് നിരക്കുന്നതാണോ? . അനറബി നാടുകളിൽ ഇസ്‌ലാം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുത്വുബ അനറബിയിൽ നിർവഹിക്കാനുള്ള എത്രെയോ സാഹചര്യങ്ങളുണ്ടായിട്ടും അതിനു തുനിയാതെ സ്വഹാബത്തും താബിഉകളും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിച്ചത് പ്രസ്തുത വാദത്തിന്റെ അടിവേരറുക്കുന്നതാണ്. അതേസമയം കാരക്കയും മുന്തിരിയും സകാത്ത് കൊടുത്തിരുന്ന സ്വഹാബിമാർ ഇതര നാടുകളിൽ ചെന്നപ്പോൾ അവിടങ്ങളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ നിന്ന് സകാത്ത് നൽകുകയുണ്ടായി. എന്നാൽ ഖുത്വുബയുടെ ഭാഷയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.


(16). ചോ: സ്വഹാബത്ത് (റ ) അനറബിയിൽ ഖുത്വുബ നിർവ്വഹിക്കാതിരുന്നത്  അവർക്ക് അറബേതരഭാഷകൾ അറിയാത്തത്കൊണ്ടായിക്കൂടേ?.


മറുപടി: ആയിക്കൂടാ. കാരണം ഒന്നിലധികം ഭാഷകൾ കൈകാകാര്യം ചെയ്യാനറിയുന്നവരും സ്വഹാബത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ. അവരിൽ ഒരാളും തന്നെ അനറബിയിൽ ഖുത്വുബ നിർവ്വഹിച്ചതായി തെളിയിക്കാൻ സാധ്യമല്ല. ഇനി പരിഭാഷാവാദികൾ പറയും പോലെ ശ്രാതാക്കളുടെ ഭാഷക്കാണ് ഖുത്വുബയിൽ പ്രാമുഖ്യം നല്കേണ്ടതെങ്കിൽ അറബിഭാഷ പടിക്കൽ നിർബന്ധമാണെന്ന് പറഞ്ഞപോലെ ശ്രോതാക്കളുടെ ഭാഷ അറിയാത്തവർ നോക്കിവായിക്കാനെങ്കിലും നിർബന്ധമായും അത് പഠിക്കുകയും എന്നിട്ട് ശ്രോതാക്കളുടെ ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുകയും ചെയ്യുകയാണല്ലോ വേണ്ടിയിരുന്നത്. അല്ലെങ്കിൽ ശ്രോതാക്കളുടെ ഭാഷ അറിയുന്നവരെ ഖുത്വുബ നിർവ്വഹിക്കാൻ ഏൽപ്പിക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെളിയിക്കാൻ സാധ്യവുമല്ല.


(17) .ചോ: ജുമുഅ ഖുത്വുബയും പെരുന്നാൾ ഖുത്വുബയും വല്ല വ്യത്യാസവുമുണ്ടോ?. ചില നാടുകളിൽ പെരുന്നാൾ ഖുത്വുബ പരിഭാഷപ്പെടുത്തിക്കാണുന്നു. ഇത് തെറ്റാണോ?


മറുപടി: തെറ്റാണ്. ഇമാം റംലി(റ) പറയുന്നു:




സുന്നത്ത് കരസ്ഥമാവാൻ (40  പേരെ ) കേൾപ്പിക്കലും അവർ കേൾക്കലും പെരുന്നാൾ ഖുത്വുബ അറബിയിലാവലും പരിഗണിക്കുന്നതാണ്. (നിഹായ :2 / 341 )

പെരുന്നാൾ നിസ്കാരവും  അതിനുശേഷം രണ്ട് ഖുത്വുബകൾ നിർവ്വഹിക്കലും സുന്നത്ത്  മാത്രമാണല്ലോ. ആ സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണം. അല്ലെങ്കിൽ സുന്നത്ത് കരസ്ഥമാവികയില്ലേ. ശ്രോതാക്കൾ അനറബികളാണെങ്കിലും ഈ  ബാധകമാണെന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറയുന്നു:






ഇമാം റംലി(റ)യുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ശ്രോതാക്കൾ അനറബികളാണെങ്കിലും സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണമെന്നാണ്. ഖുത്വുബയുടെ ലക്‌ഷ്യം കേവലം ഉപദേശമല്ലെന്നും ഒരാരാധനയെന്ന നിലക്ക് അതിൽ മികച്ചു നിൽക്കുന്നത് ഇത്തിബാആണെന്നും അതിനു ന്യായം  പറയാവുന്നതാണ്.(ശർവാനി: 3 / 46 )


ഇബ്നു ഹജർ (റ) പറയുന്നു:

ولا بد في أداء سنتها من كونها عربية لكن المتجه أن هذا شرط لكمالها لا لأصلها(تحفة: ٤٦/٣)


ഖുത്വുബയുടെ സുന്നത്ത് വീടാൻ  അറബിയിലാവൽ കൂടാതെ കഴിയില്ല. എങ്കിലും ഇപ്പറഞ്ഞത് ഖുത്വുബയുടെ പൂർണ്ണത ലഭിക്കാനാണ്. അടിസ്ഥാന പ്രതിഫലത്തിനല്ല. (തുഹ്ഫ: 3 / 46 )


അല്ലാമ ശർവാനി (റ ) പറയുന്നു:





ഈ അഭിപ്രായം സകരിയ്യൽ അൻസ്വാരി(റ),ഇമാം റംലി(റ ), ഖത്വീബ് ശിർബീനി (റ) തുടങ്ങിയ പണ്ഡിതന്മാർ പ്രസ്താവിച്ചതിനെതിരാണ് . (ശർവാനി: 3 / 46 )

ഞാൻ ചുരുക്കുന്നു....അപ്പോൾ  ചുരുക്കത്തിൽ അടിസ്ഥാന പ്രതിഫലത്തിന് അറബിയ്യത്ത് ശർത്വില്ലെന്ന ഈ അഭിപ്രായമനുസരിച്ച് ഖുത്വുബ സാധുവാകുമെന്നല്ലാതെ അത് അനുവദനീയമാണെന്ന് വരുന്നില്ല. കാരണം അത് നബി(സ) യും സ്വഹാബത്തും മുതൽ പരമ്പരാഗതമായി വന്നതും മുസ്ലിം സമൂഹം എല്ലാ കാലത്തും നിരന്തരമായി അനുഷ്ഠിച്ചുപോന്നതുമായ സുന്നത്തിനു വിരുദ്ധമാണെന്ന് പറയേണ്ടതില്ല. ഇത് തെറ്റും കുറ്റവുമാണെന്ന് പ്രമാണബദ്ധമായി നേരത്തെ വിവരിച്ചതാണ്. അവസാനിപ്പിക്കുന്നു.

ഞിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.


ഖുത്വുബ സംശയനിവാരണം ഭാഗം 2.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഖുത്വുബ സംശയനിവാരണം ഭാഗം 2.
ഖുത്വുബ സംശയനിവാരണം   തുടരുന്നു...

(4 ). ചോ : അര്കാനുകൾ അല്ലാത്തവയിൽ പരിഭാഷ അനുവദനീയമാണെന്ന് ഇബ്നുഖാസിം(റ )വിനെ ഉദ്ദരിച്ച് അല്ലാമ ശിർബീനി(റ) ശർഹുൽ ബഹ്ജയിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.


മറുപടി: അതേ  കിതാബന്റെ അതെ പേജിൽ ബഹ്ജക്ക് ഇബ്നുഖാസിം(റ ) എഴുതിയ ശർഹുമുണ്ട്. ആ ശർഹിലോ ഇബ്നുഖാസിം(റ) വിന്റെ മറ്റു ഗ്രന്ധങ്ങളിലോ അത്തരമൊരു പരാമർശം കാണുന്നില്ല. അതിനാൽ ആ ഇബാറത്ത് ആളില്ലാത്തതും തെളിവാക്കാൻ പറ്റാത്തതുമാണ്. ഇനി അങ്ങനെയൊരു ഇബാറത്തുണ്ടെന്ന് സങ്കല്പിച്ചാൽ തന്നെ ഖുത്വുബ സാധുവാകുമെന്ന അർത്ഥത്തിലോ തുടർച്ചമുറിയുന്നത് കാരണമായുള്ള ഹറാമില്ലെന്ന അർത്ഥത്തിലോ അതിനെ വിലയിരുത്താവുന്നതാണ്.എന്നാൽ അത് തന്നെ അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത്  സുന്നത്ത് നിസ്കരിക്കാനാവശ്യമായ സമയത്തേക്കാൾ അനറബിയിലുള്ള സംസാരം നീണ്ടുപോകാൻ പാടില്ലെന്ന് ഇബ്നുഖാസിം(റ) പ്രസ്താവിച്ചിട്ടുണ്ട്. അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ നിഷ്ഫലമാണെന്നും അറബിഭാഷയിൽ കൊണ്ടുവരാൻ കഴിയുന്നതോടപ്പം അനറബിയിൽ കൊണ്ടുവന്നാൽ അത് മതിയാകുന്നതല്ലെന്നും ഇബ്നുഖാസിം(റ) വിനെ ഉദ്ദരിച്ച് ജമലും ബുജയ്‌രിമിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

    (5) ചോ: അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിക്കൽ അനുവദനീയമാണെന്ന് ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടുന്നുണ്ടല്ലോ?.
    മറുപടി: ഇമാം അബൂഹനീഫ(റ) പറഞ്ഞ 'ജവാസി'ന്റെ
(അനുവദനീയത്തിന്റെ) വിവക്ഷ വിവരിച്ച് പ്രഗത്ഭ ഹനഫീ കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽഹയ്യ് ല്കനവീ(റ) എഴുതുന്നു.

     ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത് മതിയാകുമെന്നർത്ഥം. നിരുപാധികം ഹലാലാണെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല. കാരണം അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് നബി(സ)യിൽ നിന്നും സ്വഹാബത്തിൽ(റ) നിന്നും അന്തരമായി ലഭിച്ച ചര്യക്കെതിരാണെന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു. ഉംദത്തുൽ രിആയ: 1 / 200 )



'ആകാമുന്നഫാഇസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹംപറയുന്നു:

    
ഇവിടെ (തഹ്‌രീമിന്റെ) കറാഹത്ത് സുന്നത്തിനോട് എതിരായതിന്റെ പേരിലാണ്. കാരണം നബി(സ)യും അവിടത്തെ അനുചരന്മാരും അറബിയിൽ മാത്രമാണ് സ്ഥിരമായി ഖുത്വുബ നിർവഹിച്ചിട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാൾ ഏതെങ്കിലുമൊരു ഖുത്വുബ അനറബിഭാഷയിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ദരിക്കുന്നില്ല. (ആകാമുന്നഫാഇസ്: പേ: 66)

   ചുരുക്കത്തിൽ ഖുത്വുബ പേർഷ്യൻ ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം അബൂഹനീഫ(റ)പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല.പ്രത്യുത ഖുത്വുബയുടെ സാധുതയ്ക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽ മാത്രമാണ്. അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് കുറ്റകരം തന്നെയാണ്,

   (6)ചോ:  ജുമുഅയുടെ സാധുതയ്ക്ക് അറബിഭാഷയിൽ ഖുത്വുബനിർവ്വഹിക്കൽ നിബന്ധനയില്ലെന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞിരിക്കെ അറബിഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നതിൽ സലഫും  ഖലഫും ഏകോപിച്ചുവെന്ന് എങ്ങനെയാണ് പറയുക?.

മറുപടി: സലഫും ഖലഫും അറബിഭാഷയിൽ മാത്രമാണ് ഖുത്വുബ നിർവഹിച്ചിട്ടുള്ളത് എന്നാണു നാം പറയുന്നത്. ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കൽ ജുമുഅയുടെ സാധുതയ്ക്ക് നിബന്ധനയാണെന്ന് എല്ലാവരും പ്രസ്താവിച്ചിട്ടുണ്ട് എന്നല്ല. ക്രിസ്തുവർഷം 1920 വരെ ഹനഫീ-ശാഫിഈ-ഹമ്പലീ-മാലികീ എന്ന വ്യത്യാസമില്ലാതെ ലോക മുസ്ലിംകൾ ഒന്നടങ്കം അറബിഭാഷയിൽ മാത്രമാണ് എല്ലാ ഖുത്വുബകളും നിർവ്വഹിച്ചുവന്നിട്ടുള്ളത്. അതിനാൽ ഖുത്വുബ അറബിയിൽ നിർവ്വഹിക്കുകയെന്നതിൽ ലോകമുസ്ലിംകളുടെ പ്രവർത്തനം ഏകോപിച്ചിരിക്കുന്നു. അതിനാൽ അതിന്  മാറ്റം പ്രവർത്തിക്കുന്നത് കുറ്റകരമാണെന്ന് പ്രഗത്ഭ ഹനഫീ പണ്ഡിതൻ അബ്ദുൽ ഹയ്യ്(റ) പ്രസ്താവിച്ചത് നേരത്തെ നാം വായിച്ചതാണ്. അതിനാൽ പ്രവർത്തനത്തിൽ ഇജ്മാഉണ്ട്‍ എന്നാണു നാം പറയുന്നത്. എല്ലാവരും ഖുത്വുബയിൽ അറബിഭാഷ ശർത്വാണെന്ന് പ്രഖ്യാപിച്ചു എന്നല്ല. ഇതോടെ തത്തുല്യമായൊരു വിഷയം ഇമാം റാസി(റ) വിവരിക്കുന്നത് കാണുക.


നിസ്കാരത്തിൽ 'ഫാത്തിഹ' ഓതൽ  നിർബന്ധമാണോ എന്നതിൽ ഉമ്മത്തിന്‌ വീക്ഷണാന്തരമുണ്ടെങ്കിലും  'ഫാതിഹഃ' ഓതുന്ന പ്രവർത്തനത്തിൽ അവരെല്ലാവരും ഏകോപിച്ചിരിക്കുന്നു.കാരണം മശ്‌രിക്-മഗ്‌രിബിനിടയിൽ 'ഫാതിഹഃ' ഓതാതെ നിസ്കരിക്കുന്ന ഒരു മുസ്ലിമിനെയും കാണാൻ സാധ്യമല്ല. ഇതനുസരിച്ച് ഫാതിഹഃ  ഓതാതെ നിസ്കരിക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവനും ഇനിപ്പറയുന്ന ആയത്തിന്റെ അർത്ഥ വ്യാപ്തിയിൽ കടന്നുവരുന്നവനുമാണ്.
               "തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷംവും ആരെങ്കിലും റസൂലുമായി എതിർത്തു നിൽക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാമവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പരുവസാനം"! (നിസാഅ്: 18 )
         ഫാതിഹഃ ഒത്താൽ നിർബന്ധമല്ലെന്ന് വിശ്വസിക്കുന്നവർ സുന്നത്താണെന്ന വിശ്വാസത്തോടെയാണല്ലോ ഫാതിഹഃ  ഓതുന്നത്. അതിനാൽ ഫാതിഹ ഓതൽ നിർബന്ധമാണെന്ന വിഷയത്തിൽ 'ഇജ്മാഅ്' ഉണ്ടായിട്ടില്ലല്ലോ. എന്ന സംശയത്തിന് ഇപ്രകാരം നിവാരണം കണ്ടെത്താവുന്നതാണ്. അവയവങ്ങളുടെ പ്രവർത്തനങ്ങളും ഹൃദയങ്ങളുടെ പ്രവർത്തനവും ഒന്നല്ല. ഫാത്തിഹ ഓതുന്നതിൽ എല്ലാവരും യോജിച്ചിരിക്കുന്നുവെന്ന് നാം വിശദീകരിച്ചുവല്ലോ. അതിനാൽ നിസ്കാരത്തിൽ ഫാതിഹ ഓതാത്തവൻ ഈ പ്രവർത്തനത്തിൽ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവൻ തന്നെയാണ്. അതിനാൽ ആയത്തിൽപ്പറഞ്ഞ മുന്നറിയിപ്പ് അവനും ബാധകമാണ്. നമ്മുടെ വാദത്തിന്  പ്രമാണമായി ഇത്രേയും മതി. നമ്മുടെ വാദം സമർത്ഥിക്കാൻ നിസ്കാരത്തിൽ ഫാത്തിഹ ഓതൽ നിർബന്ധമാണെന്ന് വിശ്വസിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നുവെന്ന് വാദിക്കേണ്ട ആവശ്യം നമുക്കില്ല. (റാസി: 1 / 190 )
   ഇമാം റാസി(റ) സ്വീകരിച്ച അതേ ശൈലി സ്വീകരിച്ച് നമുക്കിങ്ങനെ പറയാവുന്നതാണ്. ജുമുഅയുടെ സാധുതയിലേക്ക് ചേർത്തി ഖുത്വുബ അറബിയിലാവൽ ശർത്വുണ്ടല്ലോ എന്നതിൽ മദ്ഹബിന്റെ നാല് ഇമാമുകളിൽ ഇമാം അബൂഹനീഫ(റ)ക്ക് വീക്ഷണാന്തരമുണ്ടെങ്കിലും അറബിയിൽ ഖുത്വുബ നിർവ്വഹിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു.ഹിജ്‌റഃ  ഒന്നാം നൂറ്റാണ്ടുമുതൽ ക്രിസ്താബ്ദം 1920 വരെയുള്ള കാലയളവ് എടുത്തു പരിശോദിച്ചാൽ ലോകത്ത് ഒരാളും അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിരുന്നതായി കാണാൻ സാധ്യമല്ല. ഇക്കാര്യം പുത്തൻവാദികളും സമ്മതിച്ചതാണ്. കെ. എം. മൗലവിയെ ഉദ്ദരിച്ച് നേരത്തെ ഭാഗം 1 ൽ വിവരിച്ചതാണ്. അതിനാൽ അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നവർ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവരും മുകളിൽ വിവരിച്ച ആയത്തിന്റെ പരിധിയിൽ കടന്നുവരുന്നവരുമാണ്. നമ്മുടെ വാദം സമർത്ഥിക്കാൻ ഇത്രെയും മതി. ഖുത്വുബയുടെ സാധുതയ്ക്കു അറബിഭാഷ നിബന്ധനയാണെന്ന് പറയുന്നതിൽ എല്ലാവരും ഏകോപിച്ചുവെന്ന്  വാദിക്കേണ്ട ആവശ്യം നമുക്കില്ല.

    (7).ചോ: നബി(സ) ഖുത്വുബയിൽ ജനങ്ങൾക്ക് ഉൽബോധനം നടത്തിയിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിലുണ്ടല്ലോ?.

      മറുപടി: അറബിയിൽ നടത്തപ്പെടുന്ന ഖുത്വുബയും മൊത്തത്തിലുള്ള ഉൽബോധനമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഖുത്വുബ ഒരു പ്രത്യേക ആരാധനയായതിനാൽ അതിൽ ഇത്തിബാഇനാണ് പ്രാമുഖ്യം കല്പിക്കേണ്ടത്. നബി(സ)യുടെ സദസ്സിൽ അനറബികളായ സ്വഹാബിമാർ ഉണ്ടായിട്ടുപോലും ഒരിക്കലെങ്കിലും അനറബിയിൽ നബി(സ) ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. നബി(സ)ക്ക്  അനറബിയല്ലാത്ത ഭാഷ സംസാരിക്കാനറിയാത്തത്കൊണ്ടോ അനറിബികൾക്ക് അറബിഭാഷ അറിയുന്നതുകൊണ്ടോ ആവാം നബി(സ) അറബിയിൽ തന്നെ ഖുത്വുബ നിർവ്വഹിച്ചതെന്ന് അനുമാനിക്കാൻ ന്യായമില്ല. കാരണം നബി(സ) ഫാരിസി പോലുള്ള ഇതര ഭാഷകളിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതേപോലെ നബി(സ)യുടെ ഖുത്വുബാസദസ്സിൽ ഹാജറായിരുന്ന അനറബികൾ അധികവും അറബിഭാഷ തീരെ അറിയാത്തവരും ചിലർ മാത്രം അല്പമായി അറിയുന്നവരുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന സ്വഹാബികൾ അന്യരാജ്യങ്ങളിൽ പോയി ഖുത്വുബ നിർവ്വഹിക്കുമ്പോഴും അറബിയല്ലാത്ത ഭാഷ നിർവ്വഹിച്ചിട്ടേയില്ല. അതുപോലെ സ്വഹാബികൾക്ക് ശേഷം താബിഉകളോ അവരുടെ പിന്ഗാമികളോ ഇതര ഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. മുസ്ലിംകൾ താമസിക്കുന്ന ധാരാളം നാടുകളിലും ഇതുതന്നെയായിരുന്നു പതിവ് . അതുകൊണ്ട് തന്നെ അനറബി ഭാഷയിലുള്ള ഖുത്വുബ ലോകമുസ്ലിംകളുടെ നിരന്തരമായ പ്രവർത്തനത്തിന് വിരുദ്ധമാണ്. അനറബികളോട് അറബിഭാഷയിൽ ഖുത്വുബ ഓതിയിട്ട് എന്തുകാര്യമാണുള്ളതെന്ന് മഹാനായ ഖാസീഹുസയ്ൻ(റ) വിനോട് ചോദ്യമുണ്ടായപ്പോൾ ഖുത്വുബ മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

അതിനെ അധികരിച്ച് ഇബ്നുഖാസിം (റ) ശർഹുൽ ബഹ്ജയിൽ എഴുതുന്നു.




മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന അറിവ് മനുഷ്യന് വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നകാര്യം വ്യക്തമാണ്. അനുഭവം അതിനു സാക്ഷിയാണ്. (ശർഹുൽ ബഹ്ജ: 3 / 41 )
പുത്തൻ വാദികളുടെ നേതാവ് റഷീദ് രിള പറയുന്നു.


കാരണം അറബിഭാഷ തുർക്കികളിൽ സ്വാധീനം ചെലുത്തിയിരുന്നു. അറബിഭാഷയിലുള്ള ഖുത്വുബ പൂർണ്ണമായും അവർക്ക് ഗ്രാഹ്യമല്ലെങ്കിലും വളരെ ഭയഭക്തിയോടെ അവരത് ശ്രവിക്കുമായിരുന്നു.(തഫ്സീറുൽ മനാർ :9/ 313 )

ചുരുക്കത്തിൽ അനറിബികളോട് അറബിയിൽ ഖുത്വുബ നിർവ്വഹിച്ചാൽ അത് ഉല്ബോധനമാവില്ല എന്ന വാദം ശരിയല്ല. തന്നെയുമല്ല അറബി മുസ്ലിംകളുടെ ഔദ്യോഗിക ഭാഷയാണ്. അത് പടിക്കൽ മുസ്ലിംകളുടെ ബാധ്യതയാണ്. 'മനസ്സിലാവുക' എന്നതിനെ പേരിൽ ഇസ്‌ലാമിലെ പ്രധാന ആരാധനയായ ഖുത്വുബയിൽ നിന്ന് അതിനെ മാറ്റുന്നത് ചെരുപ്പിനൊത്ത് കാൽ മരിക്കുന്നതിന് തുല്യമാണ്.
പുത്തൻവാദികളുടെ  നേതാവ് കെ . ഉമർ മൗലവി തന്നെ പറയട്ടെ;
     "മുസ്ലിംകളുടെ മതഭാഷയാണ് അറബി. അതായത് മതത്തിന്റെ പ്രമാണമായ ഖുർആനും ഹദീസും  അറബിയിലാണ്.അതിനു പുറമെ ഏതൊരു സമുദായത്തിന്റെയും സംഘടന നിലനിർത്തിപ്പോരുവാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഭാഷ. അതുകൊണ്ട് എല്ലാവരും അറബിഭാഷ പഠിക്കുകയും അവരുടെ സംസാരവും പ്രസംഗവുമെല്ലാം അറബിഭാഷയിലായിരിക്കുകയും ചെയ്യുക എന്നത് വളരെ ആവശ്യമാകുന്നു. ആദ്യകാലങ്ങളിൽ ഈ കാര്യത്തിൽ വളരെ ശ്രദ്ധയുണ്ടായിരുന്നു.  ബഹുമാനപ്പെട്ട ഇമാം ശാഫിഈ(റ) അവർകൾ അദ്ദേഹത്തിൻറെ 'റിസാല' യിൽ മുസ്ലിംകൾക്ക് അറബിഭാഷ പടിക്കൽ 'ഫർള്ഐനി' ആണെന്ന് ഇജ്മാഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. മറ്റു ഇമാമുകൾക്കെതിരായി അദ്ദേഹം സ്വന്തം ഒരഭിപ്രായം പറഞ്ഞതല്ല ഇത്. എല്ലാ ഇമാമുകളും യോജിച്ച ഒരു മതവിധിയാണിത് എന്നാണു അദ്ദേഹം പറയുന്നത്. എന്നാൽ പിൽക്കാലത്ത് മറ്റു കാര്യങ്ങളിലെന്നപോലെ ഈ കാര്യത്തിലും വലിയ വീഴ്ചവന്നുപോയി. പേർഷ്യക്കാർ അവരുടെ ദേശീയ ലഹരിയാൽ അറബിഭാഷയെ അവരുടെ നാട്ടിൽ നിന്ന് ഓടിക്കുകയും പേർഷ്യൻ ഭാഷയെ സജീവമാക്കുകയും ചെയ്തു. മുസ്ത്വഫാകമാലിന്റെ ഭരണകാലത്ത് തുർക്കിയിൽ നിന്ന് അറബിഭാഷ എടുത്തെറിയപ്പെട്ടു. അറബി അക്ഷരങ്ങൾ നിരോധിക്കപ്പെട്ടു.
നമസ്കാരത്തിലെ അദാനിലും കൂടി അറബി ശബ്ദം പാടില്ലെന്നാക്കി.  

      ചുരുക്കത്തിൽ നാമെല്ലാവരും അറബിഭാഷയിൽ പ്രസംഗം കേട്ടാൽ ഒരുവിധമനസ്സിലാകത്തക്കവണ്ണം അറബിഭാഷ പഠിക്കണം.ഖത്വീബ് അറബിയിൽ നന്നായി പ്രസംഗിക്കുവാൻ കഴിയുന്ന ആളായിരിക്കുകയും വേണം. ഇതാണ് ഏറ്റവും ഉത്തമമായതും അല്ലാഹു തആലാക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ രൂപം.എന്നാൽ അക്ഷരത്തിലും അർത്ഥത്തിലും നബി(സ)യെയും സ്വഹാബികളെയും പിന്പറ്റിയവരായി".(ഖുത്വുബത്തുൽജുമുഅഃ :പേ : 9)
     അതുകൊണ്ടുതന്നെയാണ് സലഫ് -ഖലഫിനോട് പിൻപറ്റാൻ ഖുത്വുബ അറബിഭാഷയിലായിരിക്കൽ നിർബന്ധമാണെന്നും പഠിക്കാൻ വീഴ്ചവരുത്തിയവർ കുറ്റക്കാരാണെന്നും അവർ ജുമുഅ നിസ്കരിക്കാൻ പാടില്ലെന്നും കർമ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയത് ഇബ്നു ഹജറുൽ  ഹയ്തമി (റ) എഴുതുന്നു:


       
അറബിഭാഷ പഠിക്കാൻ സൗകര്യമുണ്ടെങ്കിൽ അത് പടിക്കൽ എല്ലാവർക്കും നിര്ബന്ധമാണ്. ഒരാൾക്ക് പഠിക്കാനുള്ള സമയം കഴിയുകയും അയ്യാൾ അത് പഠിക്കാതിരിക്കുകയും ചെയ്താൽ എല്ലാവരും കുറ്റക്കാരാകുന്നതാണ്. അവർക്ക് ജുമുഅയില്ല.പ്രത്യുത അവർ ളുഹ്ർ നിസ്കരിക്കുകയാണ് വേണ്ടത്.(തുഹ്ഫ: 2 / 450 )
       ചുരുക്കത്തിൽ ആരാധനാകർമ്മങ്ങളിൽ ഇസ്‌ലാം നിർദ്ദേശിച്ച ഭാഷാ ഐക്യം, 'മനസ്സിലാവുന്നില്ലെ' ന്നതിന്റെ പേരിൽ ഒഴിവാക്കുന്നത് ഒരിക്കലും ശരിയല്ല.
     (8). ചോ : കേരളത്തിലെ പലപണ്ഡിതന്മാരും പഴയകാലത്ത് ഖുത്വുബ പരിഭാഷപെടുത്തിയിരുന്നതായി പഴമക്കാർ പറയുന്നുണ്ടല്ലോ?.
     മറുപടി: മുമ്പ് നാം വിവരിച്ച തർജ്ജമയിലെ പരാമർശങ്ങൾ കണ്ടോ അനുബന്ധങ്ങൾ അറബിയിലാവൽ നിബന്ധനയില്ലെന്ന് പറഞ്ഞതിൽ നിന്നോ പുത്തൻവാദികളുടെ കുതന്ത്രങ്ങളാലോ തെറ്റിദ്ധരിച്ച ചിലർ പരിഭാഷപ്പെടുത്തിയിരുന്നു.എന്നാൽ മുഖ്യഘടകങ്ങൾ അവർ അറബിയിൽ  തന്നെ മടക്കുകയും ചെയ്തിരുന്നു. പിന്നീട് പണ്ഡിതന്മാർ അവർക്ക് കാര്യം മനസ്സിലാക്കിക്കൊടുത്തപ്പോൾ അവർ അതിൽ നിന്ന് മടങ്ങുകയും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിക്കുകയും ചെയ്തു.എന്നുമാത്രമല്ല അത്തരക്കാരിൽ ചിലർ പിന്നീട് ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്നെതിരായി പുസ്തകം എഴുതുക കൂടി ചെയ്തിട്ടുണ്ട്.

     (9). ചോ : ഖുത്വുബ പരിഭാഷ തെറ്റാണെന്ന് സമസ്ത പറഞ്ഞിട്ടില്ലെന്നും 'ഖിലാഫുൽ ഔലാ' (നല്ലതിനു മാറ്റം) എന്നാണ് സമസ്തയുടെ തീരുമാനമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ടല്ലോ?.

      മറുപടി: തെറ്റിദ്ദാരണ സൃഷ്ട്ടിക്കാൻ ചിലർ മനപ്പൂർവ്വം നടത്തുന്ന പ്രചാരണമാണിത്. യഥാർത്ഥത്തിൽ സമസ്തയുടെ തീരുമാനം ഖുത്വുബ പരിഭാഷ ബിദ്അത്ത് മുൻകറത്ത് (നിഷിദ്ധമായ അനാചാരം) എന്നാണ്. ഖുത്വുബ പരിഭാഷയെന്ന തെറ്റായ പ്രവർത്തനത്തെ മൊത്തത്തിൽ തെറ്റായ ഒരാചാരമാണെന്ന് ജനങ്ങളെ ധരിപ്പിക്കുക മാത്രമായിരുന്നു പ്രസ്തുത തീരുമാനത്തിന്റെ താല്പര്യം.

       (10). ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്റെ വിധി എന്താണ്?.

       മറുപടി: നബി(സ)യുടെയും ലോകമുസ്ലിംകളുടെയും ചര്യക്ക് വിപരീതമാണിത്. അവരുടെ ചര്യക്ക് വിപരീതം ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഖുർആൻ പ്രഖ്യാപിച്ചതാണ്. നിസാഅ്: 155) സത്യവിശ്വാസികൾ സ്വീകരിച്ചുവന്ന സമീപനത്തെ മറികടക്കൽ നിഷിദ്ധമാണെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി൯(റ) എഴുതുന്നു:


       
ഇജ്മാഇന് വിപരീതം പ്രവർത്തിക്കാൻ നിഷിദ്ദമാണ്. കാരണം നേരത്തെ വിവരിച്ച ആയത്തിൽ സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിൻപറ്റുന്നതിന് ശക്തമായ മുന്നറിയിപ്പ് വന്നിട്ടുണ്ട്.(ജംഉൽജവാമിഅ്: 2 / 197 )

     അല്ലാമാ ബന്നാനി(റ) എഴുതുന്നു:

       
 സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുന്നതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പ്രത്യേകമായി മുന്നറിയിപ്പ് നൽകിയതിനാൽ അത് വാൻ കുറ്റങ്ങളിൽ പെട്ടതാണ്.( ബന്നാനി : 2 / 197 )
      
ഖുത്വുബ അറബിഭാഷയിൽ മാത്രം ഓതുന്നതിൽ എല്ലാവരും യോജിച്ചതായി നേരത്തെ വിവരിച്ചുവല്ലോ.
     
ഖുത്വുബ ഒരു ഇബാദത്താണല്ലോ.അതിന്റെ സാധുതയ്ക്ക്  അത് അറബിയിലാവൽ നിബന്ധനയുമാണ്. ഒരു ആരാധനാകർമ്മം അതിന്റെ നിബന്ധനയൊക്കാതെ നിർവ്വഹിക്കുന്നത് നിഷിദ്ധവുമാണ്. ഈ നിലക്ക് ചിന്തിക്കുമ്പോഴും ഖുത്വുബ പരിഭാഷ നിഷിദ്ധമാണെന്ന് കണ്ടെത്താൻ കഴിയും. ഇബ്നു ഹജർ(റ) എഴുതുന്നു:


 
ശർഅ് (മതം) നിര്ബന്ധമാക്കിയതിനെതിരായി ഒരു കാര്യം നിർവ്വഹിക്കുന്നത് നിഷിദ്ദമാണ്. (തുഹ്ഫ: 1 / 66 )
മഹാനായ ഇബ്നുദഖീഖുൽഈദ് (റ) പറയുന്നു:


നിബന്ധനയൊക്കാത്ത ഇബാദത്ത് അസാധുവും കുറ്റകരവുമാണ്. (ഇഹ്‌കാമുൽ അഹ്‌കാം :2 / 10 )
അപ്പോൾ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ അസാധുവും നിഷിദ്ധവുമാണെന്ന് വ്യക്തമായല്ലോ.
ഇനി അർകാനുകൾ മാത്രം അറബിയിലും അനുബന്ധങ്ങൾ നീണ്ടുപോവാത്ത വിധം അനറബിയിലും കൊണ്ടുവരുന്നതും നിഷിദ്ദം തന്നെയാണ്. കാരണംപ്രസ്തുത അനുബന്ധങ്ങൾ നിബന്ധനയൊക്കാത്തതിനാൽ ഖുത്വുബയായി അതിനെ പരിഗണിക്കുകയില്ല. അപ്പൊൽ ഖുത്വുബയുടെ ഭാഗം എന്ന നിലയിൽ അതിനെ കൊണ്ടുവരുന്നത് അസാധുവായഒരു ഇബാദത്തുമായി ബന്ധപ്പെടലാണ്. അത് നിഷിദ്ധവുമാണ്.

ഇബ്നു ഹജർ (റ) എഴുതുന്നു:


നിശ്ചയം അസാധുവായ ആരാധനയുമായി ബന്ധപ്പെടുന്നത് നിഷിദ്ദമാണ്. (ഫതാവൽ കുബ്റ: 1 / 209 )

ഖുത്വുബയുടെ മുഖ്യഘടകങ്ങൾ (അർകാൻ) ചുരുങ്ങിയ നിലയിൽ കൊണ്ടുവന്നാലും ദീർഘിപ്പിച്ചു കൊണ്ടുവന്നാലും അതിനെ റുക്‌നായി തന്നെയാണ് പരിഗണിക്കുന്നത്. ഉദാഹരണമായി തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് (أوصيكم عباد الله بتقوى الله) 'ഊസീക്കും ഇബാദല്ലാഹി ബിതഖ്‌വള്ളാഹി' എന്നതിൽ  ചുരുക്കിയാലും 5 മിനിറ്റ നേരം നീട്ടിപ്പറഞ്ഞാലും തഖ്‌വകൊണ്ടുള്ള വസ്വിയ്യത്തായിത്തന്നെയാണ് അതിനെ പരിഗണിക്കുന്നത്.


മഹാനായ ഖത്വീബ് ശിർബീനി(റ) എഴുതുന്നു:



അപ്പോൾ നീണ്ടാലും ചുരുങ്ങിയാലും ഉപദേശത്തിന്റെ മേൽ അറിയിക്കുന്ന ഒന്ന് മതിയാകും.(മുഗ്നി )

       അപ്പോൾ ചുരുക്കിയും നീട്ടിയും നിർവ്വഹിക്കാവുന്ന ഒരു മുഖ്യഘടകത്തിന്റെ ചുരുക്കി നിർവഹിക്കപ്പെടുന്ന അളവ് കഴിഞ് ബാക്കിയുള്ളതിന് സുന്നത്തിന്റെ പ്രതിഫലമേയുള്ളുവെങ്കിലും മുഖ്യഘടകത്തിന്റെ എല്ലാ ഉപാധികളും അതിനുംബാധകമാണ്.
ഉദാഹരമായി നിസ്കാരത്തിലെ റുകൂഉം സുജൂദും നീണ്ടാലും ചുരുങ്ങിയാലും അവ മുഴുവൻ നിസ്കാരത്തിന്റെ മുഖ്യഘടകങ്ങളാണ്. ചുരുങ്ങിയ നിലയിൽ നിർവ്വഹിക്കുന്ന റുകൂഇന്റെയും സുജൂദിന്റെയും എല്ലാ ഉപാധികളും ദീർഘിച്ച റുകൂഇനും സുജൂദിനും ബാധകമാണ്. അതേപോലെ ഖുത്വുബയിൽ ചുരുങ്ങിയ ഉപദേശത്തിന്റെ മുഴുവൻ നിബന്ധനകളും ദീർഘിച്ചതിനും ബാധകമാണ്.അതിനാൽ ചുരുങ്ങിയ വസ്വിയ്യത്തിന്റെ അളവ് അറബിയിൽ നിർവ്വഹിച്ച്  ബാക്കി തുടർച്ചയെ പ്രതികൂലമായി ബാധിക്കാത്ത വിധം അനറബിഭാഷയിൽ നിർവ്വഹിച്ചാൽ ഖുത്വുബ സാധുവാകുമെങ്കിലും അസാധുവായി ഇബാദത്തുമായി ബന്ധപ്പെടുന്ന കുറ്റത്തിൽ നിന്നും സത്യവിശ്വാസികളുടെ മാർഗ്ഗം വഴിവാക്കിയ കുറ്റത്തിൽനിന്നും ഒഴിവാകുന്നതല്ല.

ഖുത്വുബ സംശയനിവാരണം ഭാഗം 1.




ഖുത്വുബ സംശയനിവാരണം ഭാഗം 1.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഖുതുബ വിഷയത്തിൽ ഒരുസംശയനിവാരണമാണ് ഇവിടെ നടത്തുന്നത്.

1. ചോ:  'ഖുത്വുബ' എന്ന അറബി പദത്തിന്റെ അർത്ഥം തന്നെ പ്രസംഗം എന്നാണല്ലോ . ശ്രോതാക്കൾക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരോട് പ്രസംഗിപ്പിച്ച്‌  എന്ത് കാര്യമാണുള്ളത്.

 മറുപടി: ഈ വാദം പലതും കൊണ്ടും ബാലിശമാണ്.

 ഒന്ന് : 'ഖത്വബ' എന്നതിന് ഉപദേശിച്ചു എന്നും സദസ്സ്യർക്ക്  ഖുത്വുബ ഓതിക്കൊടുത്തു എന്നും ഭാഷയിൽ തന്നെ അർത്ഥം ഉണ്ട്.മുൻജിദിൽ പറയുന്നു:



രണ്ട് : മതപരമായ ഖുത്വുബ നിശ്ചിത ഫർളുകളും ശർത്വുകളും സുന്നത്തുകളും അടങ്ങിയ പ്രത്യേക ആരാധനയാണെന്ന് പ്രമാണബദ്ധമായി മുമ്പൊരിക്കൽ എന്റെ സുന്നി സോന്കാൽ ബ്ലോഗിൽ തന്നെ വിശദീകരിച്ചതാണ്. അതുകൊണ്ടു ആവർത്തിക്കുന്നില്ല.

മൂന്ന്: ഒരു ആരാധനാകർമ്മത്തിന്  ഉപയോഗിച്ച പദപ്രയോഗത്തിന്റെ ഭാഷാർത്ഥം നോക്കിയല്ല ആ ആരാധനയുടെ സ്വഭാവവും രീതിയും മനസ്സിലാക്കേണ്ടത്. പ്രത്യുത ആ ആരാധനകർമ്മം നബി(സ) യും സ്വഹാബത്തും സദ്‌വൃത്തരായ സലഫ് - ഖലഫും എപ്രകാരം നിർവ്വഹിച്ചുവോ അപ്രകാരം നിർവ്വഹിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം സ്വലാത്ത് (നിസ്കാരം) എന്നാൽ പ്രാർത്ഥനയാണെന്നും സൗമ് (നോമ്പ്) എന്നാൽ അടക്കം എന്നാണെന്നും സകാത്ത് എന്നാൽ ശുദ്ധീകരണം എന്നാണെന്നും വാദിച്ച് ഒരാൾ നിസ്കാരത്തിന് പകരം നന്നായി പ്രാർത്ഥിക്കുകയും നോമ്പിന് പകരം അടങ്ങിയിരിക്കുകയും സകാത്തിനുപകരം നല്ലപോലെ  വൃത്തിയാവുകയും ചെയ്താൽ മതിയാകുമോ?. ഒരിക്കലുമില്ല. അതേപോലെ ഖുത്വുബ പ്രസംഗമല്ലേ എന്ന് പറഞ്ഞു ഒരു പ്രസംഗം കാച്ചിയാലും മതപരമായ ഖുത്വുബയായി അതിനെ പരിഗണിക്കുന്നതല്ല,

നാല്:  ഖുത്വുബയും വഅ്ളും തമ്മിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി (റ) പറയുന്നു:


സ്ത്രീകളുടെ ഇമാമത്ത് ഖുത്വുബ നിർവ്വഹിക്കരുത്. അവൾ എഴുന്നേറ്റ് നിന്ന് അവരെ ഉപദേശിക്കുന്നതിൽ വിരോധമില്ല. (ശർഹുൽമഹല്ലി : 1 / 312 )

ശർഇന്റെ വീക്ഷണത്തിൽ ഖുത്വുബയും വഅ്ളും രണ്ടാണെന്ന് പ്രസ്തുത ഇബാറത്തിൽ നിന്ന് വ്യക്തമാണ്.

അഞ്ച്:  ഖുത്വുബ കേവല പ്രസംഗമാണെങ്കിൽ ഭയഭക്തികൊണ്ടുള്ള ഉപദേശമടക്കമുള്ള അതിന്റെ അർകാനുകൾ (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?. അർകാനുകൾ  അറബിയിൽ തന്നെയാകണമെന്ന് പുത്തൻവാദികളുടെ നേതാവ് കെ. എം മൗലവി തന്നെ സമ്മതിച്ചതാണ്. അദ്ദേഹം പറയുന്നു:



ജുമുഅ ഖുത്വുബ . പേ :33 . പ്രസാധകർ. കേരള നദ്‌വത്തുൽ മുജാഹിദീൻ. മുജാഹിദ് സെന്റര്. കോഴിക്കോട് 2 .

(2). ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കണമെന്ന് പറയുന്ന ഫിഖ്ഹ് ഗ്രൻഥങ്ങൾ തന്നെ അർകാനുകൾ മാത്രം അറബിയിലായാൽ മതിയെന്ന് പറയുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഹജറുൽ ഹൈതമി(റ) പറയുന്നു:

( ويشترط كونها ) أي الأركان دون ما عداها ( عربية ) للاتباع (تحفة المحتاج في شرح المنهاج:٤٥٠/٢)

ഇത്തിബാഇനുവേണ്ടി ഖുത്വുബ അറബിയാവൽ നിബന്ധനയാണ്. അതായത് അർകാൻ. അർകാൻ അല്ലാത്തതല്ല.(തുഹ്ഫത്തുൽ മുഹ്താജ് : 2/ 450)

മറുപടി:  ഖുത്വുബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. നേരത്തെ വിവരിച്ചപ്പോലെ ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രംകൊണ്ടുവന്നാലും അതിനെ ഖുത്വുബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വുബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ ഖുത്വുബ 'അർകാൻ' (മുഖ്യഘടകങ്ങൾ) മാത്രമാണ്. 'അർകാൻ' അല്ലാത്തവയല്ല എന്നാണ്  പ്രസ്തുത പരാമർശത്തിന്റെ താല്പര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമില്ല. ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ 'അർകാൻ' അറബിയിലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;




മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തി' ന് (അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )

അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.

(3) ചോ. അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നതിൽ മൊത്തത്തിൽ ഉപദേശമുള്ളതിനാൽ അത് നീണ്ടാലും പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് 'ഖിയാസ്' എന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞിട്ടുണ്ടല്ലോ?.

والقياس عدم الضرر مطلقا ويفرق بينه وبين السكوت بأن في السكوت إعراضا عن الخطبة بالكلية بخلاف غير العربي فإن فيه وعظا في الجملة ع ش(شرواني: ٤٥٠/٢)


അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നിരുപാധികം പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് വരേണ്ടത്. അങ്ങനെ കൊണ്ടുവരുന്നതും മൗനംദീക്ഷിക്കുന്നതും തമ്മിൽ ഇങ്ങനെ വ്യത്യാസം പറയാവുന്നതാണ്. മൗനംദീക്ഷിക്കുന്നതിൽ ഖുത്വുബയിൽ നിന്നും പൂർണ്ണമായും പിന്തിരിയൽ  വരുന്നുണ്ട്.അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് അങ്ങനെയല്ല. കാരണം അതിൽ മൊത്തത്തിൽ ഉപദേശമുണ്ടല്ലോ. (ശർവാനി: 2 / 450 )

അപ്പോൾ അർകാനുകൾ മാത്രം അറബിയിൽ ഓതി അനുബന്ധങ്ങൾ മാതൃഭാഷയിൽ പറയാമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.?.

മറുപടി: പ്രസ്തുത പരാമർശം മുകളിൽ നാം സമർത്ഥിച്ച ആശയത്തോട് എതിരല്ലെന്ന് ഇനിപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു.

     (1). അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ താല്പര്യം, നിയമം ഇബ്നുഖാസിം (റ) പറഞ്ഞതുപോലെയാണെങ്കിലും ഇങ്ങനെയുമൊരു ന്യായം പറയാമെന്ന് വ്യക്തമാക്കൽ  മാത്രമാണ്. അല്ലാതെ ഇമാം നവവി(റ),ഇമാം റാഫിഈ(റ), ഇമാം റംലി (റ),ഇബ്നു ഖാസിം(റ) , തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പറഞ്ഞത്തെ നിയമത്തെ വിമർശിക്കലല്ല . അപ്പോൾ 'വൽഖിയാസു'(والقياس)എന്ന അദ്ദേഹത്തിൻറെ വാചകത്തിലെ 'വാവ്' ഹാലിയ്യത്താണ്. അപ്പോൾ ഇബ്നു ഖാസിം(റ) വിന്റെ വാചകം ഉദ്ദരിച്ച ശേഷം അദ്ദേഹം പറഞ്ഞതിന്റെ സാരം ഇങ്ങനെയാണ്; "ഏതുസ്ഥിതിയിൽ ന്യായം മതിയാകുമെന്ന് പറയുന്നതും അനുബന്ധങ്ങൾ അറബേതരഭാഷകളിൽ കൊണ്ട് വരുന്നതും അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസം പറയുന്നതുമാണ്. (എന്നാൽ ഈ ന്യായം കർമ്മശാസ്ത്ര പണ്ഡിതന്മാർ പരിഗണിക്കുന്നില്ല").

    ന്യായമായ ഒരു കാര്യം അനുവദനീയമാണെന്ന് വരുന്നത് അത് പാടില്ലെന്നതാണ് പ്രബലമെന്ന് പറയുന്നതിനോട് എതിരല്ല. ഇമാം റാഫിഈ (റ) പറയുന്നു:






ഒരുകാര്യം അനുവദനീയമാണെന്ന് പറയുന്നതാണ് കൂടുതൽ ന്യായമെന്ന് തോന്നുന്നത് അക്കാര്യം  പാടില്ലെന്നാണ് പ്രബലവീക്ഷണമെന്ന പ്രസ്താവനയോട് എതിരല്ല. കാരണം വ്യത്യസ്ത രണ്ട് വീക്ഷണങ്ങളിൽ ഒന്ന് ന്യായവുമായി കൂടുതൽ അടുത്തതാണെങ്കിലും മറ്റേത് പ്രബലമായി വരാവുന്നതാണ്. (ശര്ഹുല് കബീർ : 4 / 610 )

    (2) . അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നീണ്ടുപോയാൽ ഖുത്വുബയുടെ സാധുതയെ അത് ബാധിക്കുമെന്ന് പറഞ്ഞവരെ വിമർശിക്കലാണ് അദ്ദേഹത്തിൻറെ ലക്ഷ്യമെന്ന് വിചാരിക്കുക. എന്നാൽ അദ്ദേഹത്തേക്കാൾ മദ്ഹബിൽ പ്രാമുഖ്യം കൽപ്പിക്കപ്പെടുന്നവർ ഇമാം റംലി(
റ), ഇബ്നു ഖാസിം(റ) തുടങ്ങിയവരാണ്. അതിനാൽ അവരുടെ പ്രസ്താവനക്കെതിരായ അദ്ദേഹത്തിൻറെ പ്രസ്താവനയെ പരിഗണിക്കുന്നതല്ല.

   (3). അലിയ്യുശബ്‌റാമുല്ലസി(റ) അവതരിപ്പിച്ച ന്യായം മറ്റു പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. കാരണം ഖുത്വുബ അറബിയിലായിരിക്കണം എന്ന് നിബന്ധനവെക്കുന്ന പണ്ഡിതന്മാർ അനറബി ഭാഷയിൽ പറഞ്ഞാലും മൊത്തത്തിൽ ഉപദേശമുണ്ടല്ലോ എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. കാരണം അത് സലഫ്-ഖലഫിനോടുള്ള അനുധാവത്തിന്  എതിരാണ്. അതുകൊണ്ടാണ് അത് നിഷ്ഫലമാണെന്ന് അവർ പ്രസ്താവിച്ചത്. അപ്പോൾ വർ പ്രാമുഖ്യം കൽപ്പിക്കുന്നത് ഇത്തിബാഇനും അറബിഭാഷക്കുമാണ്. അപ്പോൾ അവർ പറയുന്നതിന്റെ സാരമിതാണ്; 'ശ്രോതാക്കൾ അനറബികളാണെങ്കിലും ഖുത്വുബ അറബിഭാഷയിൽ തന്നെ ഓതണം.അങ്ങനെ ഓതുമ്പോൾ അവർക്ക് ഖുത്വുബ മനസ്സിലാവുന്നില്ലെങ്കിലും അത് മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് അവർക്കു മനസ്സിലാക്കാമല്ലോ. അത്രമതി '. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിലുള്ള ഉപദേശമുണ്ടായാൽ മതിയെന്നല്ല അവരുടെ പക്ഷം. അങ്ങനെയായിരുന്നുവെങ്കിൽ അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞത് ന്യായമാണെന്ന് നമുക്ക് പറയാമായിരുന്നു. ഇക്കാര്യം ഇനിപ്പറയുന്ന ഇബാറത്തുകളിൽ നിന്ന് വ്യക്തമാണ്. ഖൽയൂബി(റ) എഴുതുന്നു:




ഖുത്വുബയുടെ അടിസ്ഥാനഭാഷ അറബിഭാഷയാണ്. അതിനാൽ മൊത്തത്തിലുള്ള ഉപദേശം മറ്റു ഭാഷകൾകൊണ്ടും ഉണ്ടാകുമല്ലോ. എന്നതിനു പരിഗണയില്ല. ഖൽയൂബി. (1 / 279 )

ഇമാം ഹലബി(റ)യെ ഉദ്ദരിച്ച്  ഇമാം ബുജയ്‌രിമി എഴുതുന്നു:



മൊത്തത്തിൽ ഉപദേശമാവുകയെന്നത് അറബേതരഭാഷകളിൽ ഓതിയാലും ഉണ്ടാവുമല്ലോ എന്ന് പറയാവുന്നതാണ്. എന്നാൽ അത് സലഫ്-ഖലഫിന്റെ പ്രവർത്തനത്തിന് വിരുദ്ധമാണ്.(ബുജയ്‌രിമി: 1 / 389 )

ചുരുക്കത്തിൽ സുന്നിസോന്കാൽ ബ്ലോഗിലെ വായനക്കാരെ അറബിയിൽ നടത്തെപ്പെടുന്ന ഖുത്വുബകൊണ്ട് മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന ആശയം മാത്രമാണ് ശ്രോതാക്കൾക്ക് ലഭിക്കുന്നതെങ്കിലും സലഫ് -ഖലഫിനോട് അനുധാവനം ചെയ്യാൻ അത് അറബിയിലായിരിക്കൽ നിബന്ധനയാണ്. എന്നാണു കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞത്. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിൽ അതൊരു ഉപദേശമാണെന്ന് ശ്രോതാക്കൾ മനസ്സിലാക്കിയാൽ മതി എന്നല്ല. അതിനാൽ അലിയ്യുശബ്‌റാമുല്ലസി(റ) വിവരത്തെ ന്യായത്തെ ന്യായമായി കാണാൻ വകുപ്പില്ല.അതുകൊണ്ടായിരിക്കാം ഇമാം നവവി(റ)യെ പോലുള്ളവർ അത് പറയാതിരുന്നത്.

    (4). 'അർകാൻ' (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് കാണിക്കുന്ന പ്രമാണങ്ങൾ അനുബന്ധങ്ങളും അറബിയിലാവണമെന്ന് കാണിക്കുന്നു. എന്നിരിക്കെ അർകാനുകൾ ഒരുഭാഷയിലും അനുബന്ധങ്ങൾ മറ്റൊരുഭാഷയിലും കൊണ്ടുവരാമെന്നതിന് എന്ത് തെളിവാണുള്ളത്?.

    (5). ഇനി അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ ഒരു അഭിപ്രായമായി നാം പരിഗണിച്ചാൽ തന്നെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സലഫ് -ഖലഫിനോട് എതിരാവാലുള്ളതിനാൽ അത് പറ്റില്ല.  

സ്ത്രികളുടെ ഔറത്ത് വഹാബി ഭാഷയിൽ മുന്നും പിന്നും

സ്ത്രികളുടെ ഔറത്ത് വഹാബി ഭാഷയിൽ  മുന്നും പിന്നും

ഖുർആൻ പാരായണം മരിച്ചവർക്ക് പ്രമാണങ്ങൾ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ശാഫിഈ മദ്ഹബ്


ഇമാം നവവി(റ) എഴുതുന്നു: 





അർത്ഥം:
'ഖുർആനിൽ നിന്ന് എളുപ്പമായത്‌ പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. (ശർഹുൽ മുഹദ്ദബ്: 5/311) 


ഹനഫീ മദ്ഹബ്

ഇബ്നുആബിദീൻ(റ) എഴുതുന്നു: 






അർത്ഥം:
'ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ സമർത്ഥിക്കുന്ന ആശയം ഖുർആൻ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്ത്വെച്ചാവുകയോ മയ്യിത്ത് സ്ഥലത്തില്ലാത്തപ്പോൾ പാരായണം ചെയ്ത ഉടനെ മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുകയൊ ചെയ്താൽ അത് മയ്യിത്തിനു ലഭിക്കുമെന്നാണ്. കാരണം ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബർകത്തും ഇറങ്ങുന്നതാണ്. ഖുർആൻ പാരായണത്തിന്റെ ഉടനെയുള്ള പ്രാർത്ഥനക്ക് കൂടുതൽ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാവുന്നത് ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനു പ്രയോചനമുണ്ടാകുമെന്നാണ്. അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്നല്ല. ഇതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ' എന്ന വാചകം അവർ തെരഞ്ഞെടുത്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്‌താർ: 3/152)

ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ  അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.       


മാലികീ മദ്ഹബ്

ഖാളീ ഇയാള്(റ) പറയുന്നു: 





അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം  മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ്‌ ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു: 




അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192) 


ഹമ്പലീ മദ്ഹബ്





അർത്ഥം:

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം  നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ) തന്നെ പറയട്ടെ;




അർത്ഥം:

എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക്‌ ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


 മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 


ഇബ്നുതൈമിയ്യ തന്നെ പറയട്ടെ;   




അർത്ഥം:

മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നവർക്കോ മറ്റോ ദാനം ചെയ്താൽ അത് മയ്യിത്തിനു പ്രയോജനം ചെയ്യുമെന്നത് മുസ്ലിംകളുടെ ഐക്യ കണ്‍ടെനയുള്ള അഭിപ്രായമാണ്. ഇതേ പോലെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)


പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

ഇമാം സുയൂത്വി(റ) എഴുതുന്നു:




അർത്ഥം:

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്ന കാര്യത്തിൽ വീക്ഷണാന്തരമുണ്ട്. സലഫിൽ നിന്ന് ബഹുഭൂരിഭാഗമാളുകളും മദ്ഹബിന്റെ മൂന്നു ഇമാമുകളും ലഭിക്കുമെന്ന പക്ഷക്കാരാണ്. പ്രാർത്ഥന, ദാനധർമ്മം, നോമ്പ്, ഹജ്ജ്, അടിമയെ മോചിപ്പിക്കൾ തുടങ്ങിയവ ഖുർആൻ പാരായണത്തെ താരതമ്യം ചെയ്യലാണ് അവരുടെ ഒരു പ്രമാണം. കാരണം പ്രതിഫലം നീക്കുന്നതിൽ ഹജ്ജ്, ധർമ്മം, വഖ്‌ഫ്,പ്രാർത്ഥന, ഖുർആൻ പാരായണം എന്നിവക്കിടയിൽ വ്യത്യാസമില്ലല്ലൊ. മുകളില വിവരിച്ച ഹദീസുകളും അവരുടെ രേഖകളാണ്. അവയില ചിലത് ദുർബ്ബലമാണെങ്കിലും അതെല്ലാം കൂടി കൂടുമ്പോൾ അതിനൊരു പ്രമാണമുണ്ടെന്നു അതറിയിക്കുന്നുണ്ട്.ഇതിനു പുറമേ ലോക മുസ്ലിംകൾ എക്കാലവും സമ്മേളിച്ച് മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ പാരായണം ചെയ്യുന്നതിനെ ആരും വിമർശിക്കാറില്ല. അതിനാല ഇത് ഇജ്മാഉള്ള ഒന്നായി മാറി. (ശർഹുസ്സ്വദൂർ. 310/311)


ഇമാം നവവി(റ) പറഞ്ഞത്?


 ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് ചിലര് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പ്രസ്തുത പരാമർശമിങ്ങനെ;


وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)


'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

പ്രസ്തുത പരാമർശത്തെ അധികരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:   




അർത്ഥം:

   ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇമാം നവവി(റ) തന്നെ പറയുന്നു:   




അർത്ഥം:

ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172) 


ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു: 




അർത്ഥം:

ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.





وأحب لو قرأ عند القبر ودعي للميت (الأم: ٣٢٢/١)


ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)


അപ്പോൾ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനുലഭിക്കുകയില്ലെന്ന് പറയുന്നത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കാതിരിക്കുമ്പോഴും ഖബ്റിനുസമീപത്തുവെച്ച്  പാരായണം ചെയ്യാതിരിക്കുമ്പോഴുമാണെന്ന് ഇമാം ശാഫിഈ(റ) യുടെയും ഇമാം നവവി(റ)യുടെയും പരാമർശത്തിൽ നിന്നു തന്നെ വ്യക്തമാണ്.

അല്ലാമ ശർവാനി(റ) പറയുന്നു: 




അർത്ഥം:

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത് മൂന്ന് ഉപാധികൾക്ക് വിധേയമാല്ലാതിരിക്കുമ്പോഴാണെന്ന അഭിപ്രായത്തെ ഇമാം റാംലി(റ) പ്രബലമാക്കിയിരിക്കുന്നു. പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ അക്കാര്യം മനസ്സില് കരുതിയാൽ മതിയെന്നും പ്രാർത്ഥി0ക്കേണ്ടതില്ലെന്നും  ഇമാം റാംലി(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം മയ്യിത്തിനു കരുതുകയോ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കാൻ പാരായണത്തിന്റെ ഉടനെ പ്രാർത്ഥിക്കുകയൊ ഖബ്റിനു സമീപത്തുവെച്ച് പ്രാർത്ഥിക്കുകയൊ ചെയ്താൽ പാരായണത്തിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതാണ്. ഖുർആൻ പാരായണം ചെയ്തവനും പ്രതിഫലം  ലഭിക്കുന്നതാണ്. ഇനി പാരായണം ചെയ്യുന്ന വ്യക്തിക്ക് പ്രതിഫലം ലഭിക്കാത്ത സാഹചര്യത്തിലും മയ്യിത്തിനു പ്രതിഫലം ലഭിക്കും. കൂലിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവൻ ഉദാഹരണം;
   മയ്യിത്തിനു വേണ്ടി ഖുർആൻ പാരായണം ചെയ്യാൻ കൂലിക്ക്വിളിക്കപ്പെട്ടവൻ ഖുർആൻ പാരായണം കൊണ്ട് മയ്യിത്തിനെ കരുതാതിരിക്കുകയോ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ഖബ്റിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ചെയ്താൽ ബാധ്യതയിൽ നിന്നു അവൻ ഒഴിവാകുന്നതല്ല. അൽപാൽപമായി പാരായണം ചെയ്യുന്ന രൂപത്തിൽ രണ്ടാമത്തേതിനെ ഒന്നാമത്തേതിന്റെ തുടർച്ചയായി കണക്കാക്കുന്ന രൂപത്തിൽ ആദ്യപാരായണത്തിന്റെ തുടക്കത്തിൽ കരുതിയാൽ മതി. (ശർവാനി. 7/74)

സുലയ്മാനുൽ ജമൽ(റ) പറയുന്നു:   




 അർത്ഥം:

മൂന്നിലൊരു നിബന്ധന ഒത്തുവന്നാൽ ഖുർആൻ പാരായണം മയ്യിത്തിനുപകരിക്കുമെന്നതാണ് ശരിയായ അഭിപ്രായം. മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം കൊണ്ട് മയ്യിത്തിനെ ലക്ഷ്യമാക്കുക, മയ്യിത്ത് വിദൂരത്താണെങ്കിലും പാരായണം ചെയ്യുന്നവൻ മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുക, എന്നിവയാണ് മൂന്ന് ഉപാധികൾ. (ഹാശിയത്തുൽ ജമൽ2/710)

ചുരുക്കത്തിൽ പ്രസ്തുത മൂന്ന് നിബന്ധനകൾ മേളിച്ചാൽ ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സ്വഹാബത്തും(റ) താബിഉകളും താബിഉതാബിഉകളും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുന്നവരായിരുന്നു.http://sunnisonkal.blogspot.com 


പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:

الاتفاق على وصول ثواب العبادات الماليّة، كالصدقة والعِتق، كما يصل إليه الدعاء والاستغفار. أما الأعمال البدنيّة كالصلاة والصيام والقراءة فاختلفوا فيها. والصواب أن الجميع يصلُ إليه... إلى أن قال: وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي.

ابن تيمية فى فتاويه "ج 24 ص 366

അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില്‍ പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്‍ആന്‍ പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില്‍ ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.
പിടിച്ചോളൂ അടുത്തത്.. നിങ്ങളോട് കണ്ണേരു നടത്തിയവന്റെ കോണകം കഴുകി വെള്ളം കൊടിക്കൂ എന്ന് ഫത്'വാ തന്ന ഷൈഖ് ഉതൈമീൻ തന്റെ കിത്താബിൽ പറയുന്നു... smile
ഉതൈമീന്‍ തന്റെ "ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തിലെ 457ാം നമ്പറായി മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉംറ ചെയ്യുന്നതിന്റെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു:

س 457: هل يجوز الاعتمار عن الميت؟

الجواب: يجوز الاعتمار عن الميت كما يجوز الحج عنه، وكذلك الطواف عنه يجوز، وكذلك جميع الأعمال الصالحة تجوز عن الميت، قال الإمام أحمد – رحمه الله-: كل قربة فعلها وجعل ثوابها لحي أو ميت مسلم نفعه

'മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജജ് അനുവദനീയമായത് പോലെ ഉംറയും അനുവദനീയമാണ്, അപ്രകാരം ത്വവാഫും അനുവദനീയമാണ്.. അപ്രകാരം എല്ലാ സല്‍കര്‍മ്മങ്ങളും മയîിത്തിന് വേണ്ടി ചെയîല്‍ അനുവദനീയവുമാണ് ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുണ്ട് ഒരാള്‍ പ്രവര്‍ത്തിച്ച എല്ലാ സല്‍കര്‍മ്മങ്ങളും അതിന്റെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ ധാനം ചെയ്താല്‍ അത് കാരണം ഉപകാരം ലഭിക്കുന്നതാണ്.. (ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം)
എന്ന് വിശദീകരിച്ച് അവസാനം പറയുന്നത് കാണണോ??

ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.

ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ധാനം ചെയ്താലും അത് അനുവദനീയമാണ്.. (മുജ്ജുസിന്റെ തന്നെ മുഫ്തി - ഷൈഖ് ഉതൈമീൻ)

ഖുർആൻ പരിഭാഷനോക്കി ശിർക്കും തൗഹീദും മതവും പഠിച്ചവർ പിഴച്ചവർ മുജാഹിദ് മൗലവിമാർ

ഖുർആൻ പരിഭാഷനോക്കി ശിർക്കും തൗഹീദും മതവും പഠിച്ചവർ പിഴച്ചവർ മുജാഹിദ്  മൗലവിമാർ

Tuesday, July 17, 2018

കബറിന് മുകളിൽ ബിൽഡിംഗ് നിര്മിക്കൽ പാടില്ല എന്ന് ശാഫിഈ(റ) പറഞ്ഞിട്ടുണ്ടോ* ?

📙📘📓📒📔📕📗

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖🔷🔶➖➖➖
*വഹാബികളുടെ തട്ടിപ്പ്*

*വഹാബികളുടെ ചോദ്യം*
*✏ ചോദ്യം*❓❓

*മഹാന്മാരുടെ കബറിന് മുകളിൽ ബിൽഡിംഗ് നിര്മിക്കൽ പാടില്ല എന്ന് ശാഫിഈ(റ) പറഞ്ഞിട്ടുണ്ടോ* ?

*📚✍🏻ഉത്തരം*

  ഇല്ല .ഒരിക്കലുമില്ല അങ്ങനെ ഒരു വാജകം കാണിക്കാൻ സാധ്യമല്ല. പൊതുവെ ഖബറിനെ സംബന്ധിച്ച പറഞ്ഞ ചില വാജകങ്ങൾ മഹാന്മാരുടെ ഖബറിലേക്കും ബദകമാക്കുകയാണ് വഹാബികൾ ചെയുന്നത് .
         സാധാരണ ഖബറുകൾ കെട്ടിപോകുകയോ നിർമാണം നടത്തുകയോ ചെയ്യാറില്ല. സുന്നികളുടെ ഖബർസ്ഥാനിൽ നോക്കിയാൽ അത് മനസ്സിലാവും
     അതിനെ സംബന്ധിച്ചാണ് ഇമാമുമാർ പറഞ്ഞത്
   മഹാന്മാരുടെ കബറിന് മുകളിൽ ഗുബ്ബയുണ്ടാകുന്നത് നിരുപാധികം പാടില്ല എന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല . അത് പുണ്ണ്യമാണെന്നും അതിനു വേണ്ടി വാസിയ്യത് ചെയ്യൽ നന്മയാണെന്നും ഇബ്നുഹജർ തുഹ്ഫയിൽ തന്നെ വസിയത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.
  *ഇമാം ശാഫിഈ(റ) വിന്റെ ഉമ്മിലെ വാചകം നമ്മുക്ക് പരിശോധിക്കാം*
   
📚 *ശാഫിഈ(റ) ഇമാം ഉമ്മിൽ പറയുന്നു*

അഹംഭാവത്തിനോടും ആഡംബരത്തിനോടും സാദൃശ്യമുള്ളതിനാൽ സാദാ കബറിന് കുമ്മായമിടതിരിക്കലും നിർമാണം നടത്തിരിക്കലും ഞാൻ ഇഷ്ടപെടുന്നു .കാരണം മരണം ഇവ രണ്ടിന്റെയും സ്ഥാനമല്ല
 📚 *അൽ ഉമ്മ്‌* وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما
     
    ഇമാം ശാഫിഈ ഇവിടെ മഹാന്മാർ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് മൗലവിമാർ കൊണ്ട് വരേണ്ടത്.
അഹംഭാവത്തോടെയും ആഡംബരത്തിനും വേണ്ടി സാധരണക്കാരുടെ ഖബർ കെട്ടിപോകുന്നതിനെയാണ് ശാഫിഈ ഇമാം വിമർശിക്കുന്നത്.
 മഹാന്മാരുടെ ഖബർ അവരെ ബഹുമാനിച്ചു കൊണ്ടു നിർമാണം പാടില്ല എന്ന് ശാഫിഈ ഇമാം പറഞ്ഞിട്ടേയില്ല.
അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറഞ്ഞിട്ടുണ്ട്.[ محب الرسول صلي الله عليه: وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
ഇന്ന് നമ്മുടെ നാട്ടിൽ മഹാന്മാരുടെ ഖബർ പൊതു സ്മശാനവുമായി ചേർന്ന് നിൽക്കുന്ന സ്വന്തം സ്ഥലത്താണ് ഉള്ളത് .നബി(സ)യുടെ കബറിന് മുകളിലെ ബിൽഡിംഗ് സ്വന്തം
സ്ഥലത്താണ് . ഇത് വരെ സ്വഹാബികളോ താബിഉകളോ തബിഉതാബിഉകളോ അത് പൊളിക്കണമെന്ന് ഒരാളും പറഞ്ഞിട്ടില്ല.

താബിഉകളുടെ കാലത്ത് അതിനു കേടുപാടുകൾ സംഭവിച്ചപ്പോൾ അവർ പുനർനിർമാണം നടത്തിയത് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം .
കബറിന് മുകളിലെ നിർമാണം നിരുപാധികം തെറ്റായിരുന്നെങ്കിൽ മുത്ത് നബി(സ)യുടെ കബറിന് മുകളിലെ നിർമാണം അവർ തടയുമായിരുന്നു

   ഭരണാധികാരികൾ കബറിന്റെ മുകളിലെ നിർമാണം പൊളിച്ചത് വിവരിച്ച ശേഷം ഇമാം ശാഫിഈ(റ) പറഞ്ഞത് വഹാബി പാതിരിമാർ മറച്ചുവെക്കാരാണ് പതിവ്. ഇവരുടെ ലേഖനത്തിലും മറ്റും ആ ഭാഗം കത്രിക വച്ചിട്ടുണ്ട് .
അത് ഇങ്ങനെ വായിക്കാം
ജീവിത കാലത്തോ മരണശേഷം അന്തരവകാശികളോ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കബറിന് മുകളിലെ നിർമാണം പൊളിക്കപെടരുത്.
അനധികൃതമായി ഉടമാവകാശമില്ലാത്തിടത് നിർമിച്ചാലാണ് പൊളിക്കപ്പെടേണ്ടത്. ഇവിടെ പൊളിക്കണമെന്ന്‌ പറയാൻ പറയാൻ കാരണം മറ്റു ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്ന വിധത്തിൽ കബറിന്റെ സ്ഥലം മറ്റുള്ളവരുടെ അവകാശം തടയപ്പെടുകയും അവരെ മറമാടാൻ കഴിയാതിരിക്കുന്നതും കൊണ്ടുമാണ്
 📚 *അൽ ഉമ്മ്‌*قال : فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .

       മറ്റുള്ളവരുടെ അവകാശം കൈവശപ്പടുത്തി ഇതിൽ നിന്ന് അനധികൃതമായി നിര്മിക്കപ്പെട്ടത് കൊണ്ടാണ് പാടില്ല എന്നു പറഞ്ഞു എന്ന് മാനസ്സിലാകാം. അല്ലാതെ കബറിന് മുകളിൽ ഖുബ്ബയുണ്ടാക്കി എന്നതല്ല . അവകാശമുള്ള സ്ഥലത്ത് കുഴപ്പമില്ല എന്ന് ഇമാം ശാഫിഈ(റ) തന്നെ പറഞ്ഞ ഉദ്ധരണിയാണ് നാം കണ്ടത്.
   
                         ـ
 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹
*

തറാവീഹ് ഇരുപത് ഇബ്ൻ അബ്ദുൽ വഹാബ്


തറാവീഹ് 20 ഇബ്നു അബ്ദുൽ വഹാബ് മുഖ്തസ്വർ