Monday, July 9, 2018

ഹജ്ജ് 2

[04/07, 3:16 PM] ‪+91 94008 65400‬: *🌼ഹജ്ജ്🌼*
➖➖➖➖➖➖
ഭാഗം➡2⃣
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*നിയ്യത്തിന്റെ രൂപം*

*ഹജ്ജ് മാത്രം ഉദ്ദേശിക്കുന്നവരുടെ നിയ്യത്തിന്റെ രൂ‍പമാണ് താഴെ*

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ وَأَحْرَمْتُ بِهِ ِلله تَعَالَى ، لَبَّيْكَ اللَّهُمَّ بِحَجَّةٍ لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*(ബിസി ചൊല്ലി ‘ഞാൻ ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി ഞാൻ* *ഇഹ്‌റാമിലാവുകയും ചെയ്തു’എന്ന് മനസ്സിൽ കരുതുകയും ശേഷം മുകളിൽ കൊടുത്ത തൽബിയത്തും* *സ്വലാത്തും ദുആയും ചൊല്ലുക) നിയ്യത്തിന്റെ ഉടനെ ചൊല്ലുന്ന* *തൽബിയത്തിൽ ,മുകളിൽ കൊടുത്തത് പോലെ ഹജ്ജ് ആണെങ്കിൽ لبيك اللهم بحجة എന്നും,* *ഉം‌റയാണെങ്കിൽ لبيك اللهم بعمرة എന്നും ഉൾപ്പെടുത്തൽ സുന്നത്താണ്.*

*ഈ നിയ്യത്തോടുകൂടെ നാം ഹജ്ജിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിക്കാതെ ഹജ്ജിൽ നിന്ന് വിരമിക്കാനോ, നിഷിദ്ധമായ കാര്യങ്ങൾ ചെയ്യാനോ പാടുള്ളതല്ല. അത് സുന്നത്തായ ഹജ്ജോ ഉം‌റയോ ആണെങ്കിലും ശരി, ഇഹ്‌റാമിൽ പ്രവേശിക്കുന്നതോടുകൂടി അത് നിർവ്വഹിക്കൽ നിർബന്ധമായിത്തീരുന്നു എന്നതാണ് കാരണം.*

*മറ്റൊരാൾക്ക് വേണ്ടിയാണ് ഹജ്ജ ചെയ്യുന്നതെങ്കിൽ ഇങ്ങിനെ കരുതുക (ഉദാഹരണം )*

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ أُمِّي) وَأَحْرَمْتُ بِهِ (عَنْهَا) ِلله تَعَالَى ، لَبَّيْكَ اللَّهُمَّ بِحَجَّةٍ (عَنْهَا) لَبَّيْكْ ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْكْ ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ

*(ബിസ്മി ചൊല്ലി, ‘ഞാൻ എന്റെ ഉമ്മാക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി ഞാൻ ഇഹ്‌റാമിലാകുകയും ചെയ്തു’ എന്ന് മനസിൽ കരുതുകയും ശേഷം മുകളിൽ കൊടുത്ത തൽബിയത്തും സ്വലാത്തും ദുആയും ചൊല്ലുക. )*

*മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് /ഉം‌റ ചെയ്യുമ്പോൾ, ചെയ്യുന്നയാൾ തന്റെ ഫർളായ ഹജ്ജ് / ഉം‌റ ചെയ്തവരായിരിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ ആർക്ക് വേണ്ടിയാണോ ഹജ്ജ് നിർവ്വഹിഹിക്കുന്നത് അദ്ദേഹം തന്റെ ഫർളായ ഹജ്ജ് ചെയ്യാതെ മരിക്കുകയോ ,സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗത്തിന് അടിമപ്പെട്ടവരോ മക്കത്തേക്ക് പോകാൻ കഴിയാത്ത വാർധക്യമുള്ളവരോ ആകണം. കൂടാതെ ഇത്തരം സുഖമാവുമെന്ന് പ്രതിക്ഷയില്ലാത്ത രോഗികൾക്കോ മക്കത്ത് പോയി ഹജ്ജ് ചെയ്യാൻ കഴിയാത്ത വാർദ്ധക്യമുള്ളവർക്കോ വേണ്ടി ഹജ്ജ് /ഉം‌റ ചെയ്യുകയാണെങ്കിൽ അവരുടെ സമ്മതവും വേണം. മറ്റൊരാൾക്ക് വേണ്ടി ഒന്നിൽ കൂടുതൽ ഹജ്ജോ , ഉം‌റയോ ചെയ്യാൻ പാടുള്ളതല്ല. മരിക്കുന്നതിനുമുമ്പ് വസിയ്യത്തുണ്ടെങ്കിൽ അനുവദനീയമാണ്.*

*സാധാരണ മക്കത്തും പരിസരത്തുമുള്ളവർ, ബന്ധുക്കൾ മരണപ്പെട്ടുവെന്നറിയുമ്പോൾ അവർക്ക് വേണ്ടി ഉം‌റ ചെയ്യാൻ പോകൽ പതിവാണ്. ഇത് വളരെ നല്ലതാണ്. പക്ഷെ മുകളിൽ പറഞ്ഞ നിബന്ധനകൾ അവർ ശ്രദ്ധിയ്ക്കാറില്ല. ഈ മരണപ്പെട്ടവർ അവരുടെ ഫർളായ ഹജ്ജും ഉം‌റയും നിർവ്വഹിച്ചവരാണെങ്കിൽ പിന്നീട് അവർക്ക് വേണ്ടി അവ ചെയ്യേണ്ടതില്ല. പകരം നമുക്ക് വേണ്ടി ചെയ്തതിനു ശേഷം പ്രതിഫലം അവരുടെ പേരിൽ ഹദ്‌യ ചെയ്യുകയാണ് വേണ്ടത്. മരിച്ചവർക്ക് വേണ്ടി ഫാതിഹ ഓതി ഹദ്‌യ ചെയ്യുന്നത് പോലെ. മരണപ്പെട്ടവർ അവരുടെ ജീവിത കാലത്ത് ഹജ്ജും ഉം‌റയും ചെയ്തിട്ടില്ലെങ്കിൽ അവർക്ക് വേണ്ടി കൂട്ടമായി ഹജ്ജും ഉം‌റയും ചെയ്യുകയല്ല വേണ്ടത് .മറിച്ച് മരണപ്പെട്ടയാളോട് ഏറ്റവും അടുത്തയാൾ അവർക്ക് അവരുടെ ഫർളായ ഹജ്ജും ഫർളായ ഉം‌റയും ചെയ്യുകയും മറ്റുള്ളവർ തങ്ങൾക് വേണ്ടി ചെയ്ത് പ്രതിഫലം മരണപ്പെട്ടയാൾക്ക് ഹദ്‌യ ചെയ്യുകയുമാണ് വേണ്ടത്. അതേ സമയം മരണ സമയത്ത് തനിക്ക് വേണ്ടി ഹജ്ജ് /ഉം‌റ ചെയ്യണമെന്ന് വസിയ്യത്തുണ്ടെങ്കിൽ അത് പൂർത്തീകരിക്കയും വേണം.*

*എന്ന്നാൽ ഹജ്ജോ ഉം‌റയോ ചെയ്തതിനു ശേഷം അതിന്റെ പ്രതിഫലം താനുദ്ദേശിച്ചവർക്ക് ഹദ്‌യ ചെയ്യാവുന്നതാണ്. അത് എത്ര പ്രാവശ്യവുമാകാം. നമുക്കുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ അവർക്കും പ്രതിഫലം ലഭിക്കുന്നതാണ്. തന്റെ ഫർളായ ഹജ്ജും സുന്നത്തായ ഹജ്ജും അത് പോലെ ഫർളായ ഉം‌റയും സുന്നത്തായ ഉം‌റയും ചെയ്താൽ പിന്നീട് അവസരം കിട്ടുമ്പോൾ , ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിക്കാതെ മൺ‌മറഞ്ഞു പോയ തന്റെ കുടുംബങ്ങൾക്ക് വേണ്ടി അവ നിർവഹിക്കൽ വലിയ പുണ്യമുള്ള അമലാണ്. ഇങ്ങനെ ഹജ്ജോ ഉം‌റയോ ദാനം ചെയ്യുന്നവർക്ക് പത്ത് ഹജ്ജിന്റെ / ഉം‌റയുടെ കൂലി കിട്ടുമെന്ന് തിരുനബി صلى الله عليه وسلم യുടെ ഹദീസിൽ വന്നിട്ടുണ്ട്.*

*കുട്ടികളെ ഹജ്ജ് ചെയ്യിപ്പിക്കുന്നവർ :*

* *വകതിരിവുള്ള കുട്ടികളാണെങ്കിൽ നമ്മുടെ സമ്മതപ്രകാരം അവരെക്കൊണ്ട് നിയ്യത്ത് ചെയ്യിപ്പിക്കുകയോ ,* *അവർക്ക് വേണ്ടി നമുക്ക് നിയ്യത്ത് ചെയ്യാവുന്നതോ ആണ്. വകതിരിവില്ലാത്ത കുട്ടികളാണെങ്കിൽ അവർക്ക് വേണ്ടി നാം നിയ്യത്ത് ചെയ്യുക ഒരു ഉദാഹരണം കാണുക.*

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ ابْنِي) وَأَحْرَمْتُهُ بِهِ لله تَعَالى ، لَبَّيْكَ اللّهُمَّ بِحَجَّةٍ (عَنْهُ) لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اللهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اللهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ.

*(ബിസ്മി ചൊല്ലി, ഞാൻ എന്റെ മകനെ ഹജ്ജ് ചെയ്യിപ്പിക്കാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി അവനേ ഇഹ്‌റാമില്ലാക്കുകയും ചെയ്തു.’ എന്ന് മനസ്സിൽ കരുതുകയും ശേഷം തൽബിയത്തും സ്വലാത്തും ചൊല്ലുകയും ചെയ്യുക )*
*ഇഹ്‌റാമിൽ പ്രവേശിച്ചുകഴിഞ്ഞാൽപുരുഷന്മാർക്ക് തലമറക്കലും സാധാരണ രീതിയിലുള്ള വസ്ത്രം ധരിക്കലും നിഷിദ്ധമാണ്.സ്ത്രീകൾക്ക് മുഖം മറക്കലും കൈയുറ ധരിക്കലും അനുവദനീയമല്ല.* *സുഗന്ധം ഉപയോഗിക്കൽ, തലമുടിയിലും താടിയിലും മീശയിലും എണ്ണ ഉപയോഗിക്കൽ, മുടിയോ നഖമോ നീക്കം ചെയ്യൽ, വിവാഹ ബന്ധം നടത്തൽ, സംയോഗം, മറ്റ് ശൃംഗാരങ്ങൾ എന്നിവ ഇ‌ഹ്‌റാമിൽ സ്ത്രിക്കും പുരുഷനും ഹറാമാണ്.*

*ഇഹ്‌റാമിലായിരിക്കെ ഹജറുൽ അസ്‌വദ് മുത്തുമ്പോൾ അതിലുള്ള അത്തർ കൈകളിലോ ശരീരത്തിലോ പുരളുന്നത് ശ്രദ്ധിയ്ക്കണം. പരിശുദ്ധ ഹറമിൽ വെച്ചും ഇഹ്‌റാമിലായിരിക്കുമ്പോഴും കളവ്, ഗീബത്ത് പോലുള്ള നിഷിദ്ധമായ സംസാരങ്ങളും വഞ്ചന, അന്യസ്ത്രികളെ നോക്കൽ തുടങ്ങിയ നിഷിദ്ധ പ്രവർത്തനങ്ങളും വൈകാരിക സംസാരങ്ങളും പ്രത്യേകം സൂക്ഷിക്കണം. ഇഹ്‌റാമിലായിരിക്കെ ഇത്തരം ഹറാമുകൾ ചെയ്താൽ അവന്റെ ഹജ്ജ് /ഉം‌റ മബ്‌റൂറാവില്ലെന്നോർക്കുക. അല്ലാഹു കാക്കട്ടെ ആമീൻ*

*ഇഹ്‌റാമിലാണെങ്കിലും അല്ലെങ്കിലുംഹറമിലെ വേട്ടമൃഗങ്ങൾ, പ്രവുകൾ പോലുള്ളവയെ ഉപദ്രവിക്കാനോ ,ചെടികൾ ,മരങ്ങൾ എന്നിവ നശിപ്പിക്കാനോ പൊട്ടിക്കാനോ പാടില്ല. ഫിദ്‌യ നിർബന്ധമാകുന്ന നിഷിദ്ധങ്ങളാണിവ. എണ്ണയുള്ള ഭക്ഷണം കഴിക്കുമ്പോൾ എണ്ണ ,മീശയിലോ താടിയിലോ ആകുന്നതും സൂക്ഷിക്കണം. സുഗന്ധമുള്ള ടിഷ്യൂ, ഷാമ്പൂ, സോപ്പ് എന്നിവയും ഇഹ്‌റാമിലായിരിക്കെ ഉപയോഗിക്കാൻ പാടുള്ളതല്ല.*

*കുട്ടികൾ നിഷിദ്ധങ്ങളായ കാര്യങ്ങൾ ചെയ്യുന്നത് ശ്രദ്ധിയ്ക്കണം. ചെയ്താൽ പ്രായശ്ചിത്തം നിർബന്ധമാകും. ചെറിയ കുട്ടികൾക്ക് അടിവസ്ത്രം ധരിപ്പിച്ചാൽ ഹജ്ജ് സ്വഹിഹാകുമെങ്കിലും ഫിദ്‌യ നിർബന്ധമാകും.*

*ഹജ്ജോ ഉം‌റയോ പൂർത്തിയാക്കാൻ പറ്റാത്ത വിധം വല്ല തടസ്സങ്ങളും നേരിടുമെന്ന് ഭയന്നാൽ (ഉദാഹരണമായി സ്ത്രീകൾക്ക് ആർത്തവമുണ്ടാകുമെന്ന ഭയം, തസ്‌രീഹ് ഇല്ലാത്തതിന്റെ പേരിലോ മറ്റോ പോലീസ് പിടികൂടുമെന ഭയം, രോഗികൾക്ക് തങ്ങൾക്ക് രോഗമുണ്ടാകുമോ /കൂടുമോ എന്ന ഭയം ) ഇഹ്‌റാമിന്റെ സമയത്ത് തന്നെ , തനിക്ക് വല്ല തടസ്സങ്ങളും നേരിടുകയാണെങ്കിൽ താ‍ൻ അവിടെ വെച്ച് ഹജ്ജിൽ നിന്ന് /ഉം‌റയിൽ നിന്ന് തഹല്ലുലാകുമെന്ന് കരുതിയാൽ , പ്രസ്തുത തടസ്സങ്ങൾക്ക് വിധേയമാകുന്നതോട് കൂടി ഹജ്ജിൽ നിന്ന് /ഉം‌റയിൽ നിന്ന് മോചിതനാകുന്നതാണ്. ഫിദ്‌യ കൊടുക്കേണ്ടതില്ല.*

*ഈ കരുത്ത് നാല് രൂപത്തിലാകം. 1):എനിക്ക് വല്ലതടസന്നളും നേരിട്ടാൽ അവിടെവെച്ച് അറവ് നടത്തി, മുറി മുറിച്ച് തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ തഹല്ലുസ്സുലാകുക. ഇങ്ങിനെ കരുതിയാൽ അറുക്കലും മുടി മുറിക്കലും തഹല്ലുലാകുന്നു എന്ന് കരുതലും നിർബന്ധമാണ്. 2 )നിയ്യത്തോട് കൂടി മുടി മുറിച്ച് തഹല്ലുലാകുമെന്ന് കരുതുക. ഈ രൂപത്തിൽ അറവ് വേണ്ട പക്ഷെ തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ മുടി മുറിക്കണം. 3) നിയ്യത്തോട് കൂടെ തഹല്ലുലാകുമെന്ന് കരുതുക.ഈ രൂപത്തിൽ തഹല്ലുലാകുന്നു എന്ന നിയത്ത് മാത്രമുണ്ടായാൽ മതി ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്. 4) അറവോ ,മുടി മുറിക്കലോ നിയ്യത്തോ ഇല്ലാത വല്ല തടസവുമുണ്ടായാൽ ആ തടസ്സം ഉണ്ടാകുന്നതോടെ ഞാൻ* *തഹല്ലുലായിരിക്കുമെന്ന് കരുതുക. ഈ രൂപത്തിൽ തടസ്സം നേരിടുന്നതോട് കൂടെ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.*

തുടരും✍✍✍
[05/07, 5:15 PM] ‪+91 94008 65400‬: _*🌼🌼ഹജ്ജ്🌼*_

➖➖➖➖
*ഭാഗം➡3⃣*

*ഇതിൽ സൌകര്യം വെറും നിയ്യത്തോടു കൂടെ തഹല്ലുലാകുന്നു എന്ന മൂ‍ന്നാമത്തെ രൂപമാണ്. നാലാമത്തെ രൂപത്തിൽ തിരിച്ച് വന്ന് വീണ്ടും പോകുകയാണെങ്കിൽ ഇ‌ഹ്‌റാം അഥവാ നിയ്യത്ത് പുതുക്കണം. മറ്റ് മൂന്ന് രൂപങ്ങളും നിബന്ധനകൾക്ക് വിധേയമാകുന്നത് കൊണ്ട് ആ നിബന്ധനകൾ പൂർത്തിയാകുമ്പോഴേ ഇഹ്‌റാമിൽ നിന്ന് ഒഴിവാകൂ.*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*ഇഹ്‌റാം ചെയ്യുന്ന സമയത്ത് ഈ പ്രത്യേക കരുത്തില്ലാതിരിക്കെ, ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് പോലിസ് പിടിക്കുകയോ ,രോഗം പിടിപെടുകയോ , സ്ത്രീകൾക്ക് ആർത്തവമുണ്ടാവുകയോ ചെയ്താൽ അവർ ഇഹ്‌റാമിലായിക്കൊണ്ട് ഈ തടസ്സങ്ങൾ നീങ്ങുന്നത് വരെ കാത്തിരിക്കുകയും ,ശേഷം ഹജ്ജിന്റെ സമയം കഴിഞ്ഞിട്ടില്ലെങ്കിൽ (ദുൽ ഹജ്ജിന് ഫജ്‌റുദിക്കുന്നതിനു മുമ്പ് അറഫയിൽ താമസിക്കാൻ കഴിയണം ) ബാക്കിയുള്ളാ കർമ്മങ്ങൾ കൂറ്റി ചെയ്ത് ഹജ്ജ് പൂർത്തിയാക്കുകയും വേണം.*

*ഇനി ഈ സമയത്തിനു മുമ്പ് തടസ്സങ്ങൾ നീങ്ങിയിലെങ്കിൽ , അവന്റെ ഹജ്ജ് നഷ്ടപ്പെടുന്നതും ,അവൻ ഹജ്ജിൽ നിന്ന് തഹല്ലുലാകുന്നു എന്ന നിയ്യത്തോട്കൂടെ ഉം‌റയുടെ അമലുകൾ ചെയ്ത് (തവാഫ് ,സ‌അ്യ്, മുടി മുറിക്കൽ എന്നീ മൂന്ന് കർമ്മങ്ങൾ പക്ഷെ ഖുദൂമിനെ ത്വവാഫിനു ശേഷം സ‌അ്യ് ചെയ്തവനാണെങ്കിൽ അവൻ സ‌അ്യ് ചെയ്യേണ്ടതില്ല. ഈ കർമ്മങ്ങൾ ഉം‌റയായി പരിഗണിക്കപ്പെടുന്നതുമല്ല )ഇഹ്‌റാമിൽ നിന്ന് വിരമിക്കുകയും അടുത്ത വർഷം ഹജ്ജ് ഖളാ‌അ് വീട്ടുകയും ( സുന്നത്തായ ഹജ്ജാണെങ്കിലും ഖളാ‌അ് വീട്ടണം ) ഖളാ‌അ് വീട്ടുന്ന വർഷം ഫിദ്‌യ കൊടുക്കുകയും വേണം.*

*ഉം‌റക്ക് ഇഹ്‌റാം ചെയ്തവനാണെങ്കിൽ തടസ്സം നീങ്ങുന്നത് വരെ കാത്തിരിക്കണം. നീങ്ങിയാൽ ഉം‌റയുടെ കർമ്മങ്ങൾ പൂർത്തിയാക്കി മുടി മുറിച്ച് തഹല്ലുലാകണം. ഒരു നിലക്കും കാത്തിരിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ , (പോലീസ് പിടിച്ച് നാട്ടിലേക്ക് കയറ്റി തിരിച്ച് വരാൻ പറ്റാത്ത അവസ്ഥയുണ്ടായി ) ആ‍ടിനെ അറുത്ത് ഞാൻ ഇഹ്‌റാമിൽ നിന്ന് വിരമിക്കുന്നു എന്ന കരുത്തോടെ മുടി മുറിച്ച് ഇഹ്‌റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. ആടിനെ അറുക്കേണ്ടത് തടയപ്പെട്ട സ്ഥലത്തോ ഹറമിലോ ആണ്. നാട്ടിലെത്തിയവർ അറവ് നിർവഹിക്കാൻ നിശ്ചിത സ്ഥലത്ത് അറവ് നടത്താൻ സാധിക്കുന്ന വിശ്വസ്തരെ വക്കാലത്താക്കിയാൽ മതിയാവുന്നതാണ്. ഇത് നിർവ്വഹിച്ചാൽ മാത്രമേ ഇഹ്റാമിൽ നിന്ന് ഒഴിവാകൂ‍. അത് വരെ ഇഹ്‌റാമിന്റെ മര്യാദകളൊക്കെ പാലിച്ചിരിക്കണം.*

*ആടിനെ അറുക്കാൻ സാധിക്കാത്തവർ ആടിന് വിലകെട്ടി തതുല്യ വിലയ്ക്കുള്ള ഭക്ഷണസാധനം ദാനം ചെയ്യണം. കഴിയാത്തവർ ഓരൊ മുദ്ദിന്റെ എണ്ണത്തിനനുസരിച്ച് നോമ്പനുഷ്ഠിക്കണം. ഇവ തീരുമാനിച്ചത് മുതൽ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.*

*ഇത് വളരെ പ്രയാസമുള്ളതായത് കൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ നേരത്തെപ്പറഞ്ഞ രൂപത്തിൽ നിയ്യത്ത് ചെയ്യലായിരിക്കും നല്ലത്. ഏതായിരുന്നാലും പോലീസ് പിടിക്കുമ്പോഴേക്ക് ഇഹ്‌റാമിന്റെ വസ്ത്രം വലിച്ചെറിഞ്ഞ് തിരിച്ച് പോരുന്നതും നിഷിദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും കുറ്റകരമാണ്. നാട്ടിൽ പോയി വിവാഹം കഴിക്കുകയോ, ഭാര്യയുമായി ബന്ധപ്പെടുകയോ ചെയ്യുന്നത് ഹറാമുകളുടെ നൂലാമാലയായിരിക്കുമെന്ന് ഓർക്കുക. ഇത്തരം ഘട്ടങ്ങളിൽ പണ്ഡിതാന്മാരുടെ ഉപദേശം തേടിയതിനു ശേഷം തുടർ കാര്യങ്ങൾ ചെയ്യുക.*

*പോലീസിനെ പേടിച്ച് ഇഹ്‌റാം ചെയ്യാതെ മക്കത്തേക്ക് പോകുന്നതും മക്കയിൽ നിന്ന് തൻ‌ഈമിൽ പോയി ഇഹ്‌റാം ചെയ്യുന്നവരും ഇന്ന് ധാ‍രാളമാണ്. കടൂത്ത ഹറാമാണ് അവർ ചെയ്യുന്നത്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് കൊണ്ട് ഇഹ്‌റാം ചെയ്യാത്ത തങ്ങളുടെ മിഖാത്ത് വിട്ടു കടക്കൽ ഹറാമും ഇവയുടെ കർമ്മങ്ങൾ തുടങ്ങുന്നതിനു മുമ്പ് തിരിച്ച് വന്നിട്ടില്ലെങ്കിൽ ഫിദ്‌യ നിർബന്ധമാകുന്നതും തൌബ നിർബന്ധമാകുന്ന കുറ്റക്കാരനാകുന്നതുമാണ്. ഇത്തരം ഹറാമുകൾ ഹജ്ജ് മബ്‌റൂറാകാതിരിക്കാൻ കാരണമാകുമെന്നും ഓർക്കുക.*

*മക്കയിലെത്തിയാല്‍ ഹജ്ജിന്റെ മീഖാത്ത് മക്ക തന്നെയാണ്. തന്‍‌ഈമിലേക്ക് പോകാന്‍ പാടില്ല. തന്‍‌ഈം മക്കക്കാരുടെ ഉം‌റയുടെ മീഖാത്താണ്. മക്കയിലെത്തിയവന്‍ ഹജ്ജിന് തന്‍‌ഈമില്‍ നിന്ന് ഇഹ്‌റാം ചെയ്യുകയും മക്കയിലേക്ക് തിരിച്ച് വരാതെ അറഫയിലേക്ക് പോകുകയും ചെയ്താല്‍ വീണ്ടും ഫിദ്‌യ നിര്‍ബന്ധമാകുന്നതാണ്.*

*സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായത് ഉം‌റയുടെ ത്വവാഫിന് ശേഷമാണെങ്കില്‍ നിസ്കാരമല്ലാത്ത ഉം‌റയുടെ മറ്റ് കര്‍മ്മങ്ങള്‍ (സ‌അ്യ്, മുടി മുറിക്കല്‍ ) എന്നിവ നിര്‍വ്വഹിക്കാവുന്നതാണ്. ഇവക്ക് ശുദ്ധി നിര്‍ബന്ധമില്ലെന്നതാണ് കാരണം. സ‌അ്യ് ചെയ്യുന്ന സ്ഥലം പള്ളിയില്‍ പെട്ടതുമല്ല.*

*അറിവും പരിചയവുമുള്ള പണ്ഡിതന്മാരോട് കൂടെ ഹജ്ജ് ചെയ്യലായിരിക്കും സൂക്ഷ്മത. രാവിലെ തന്നെ എല്ലാ ഒരുക്കങ്ങളും ചെയുത് ഇഹ്‌റാമിലായി കഴിയുമെങ്കില്‍ മക്കയില്‍ ചെന്ന് ഖുദൂമിന്റെ ത്വവാഫും അതിന് ശേഷം ഹജ്ജിന്റെ ഫര്‍ളായ സ‌അ്യും ചെയ്ത് ളുഹ്‌റിന് മുമ്പ് മീനയിലെത്താന്‍ ശ്രമിക്കണം. ഇന്നത്തെ അവസ്ഥ അനുസരിച്ച് ഖുദൂമിന്റെ ത്വവാഫും ഫര്‍ളായ സ‌അ്യും അറഫയിലേക്ക് പോകുന്നതിന്റെ മുമ്പ് ചെയ്യലാണ് കൂടുതല്‍ നല്ലത്. സുന്നതും അതാണ്. ദുല്‍ ഹജ്ജ് എട്ടിന് മക്കയിലേക്ക് പോകാതെ മിനയിലേക്ക് പോയവര്‍ക്കും മക്കയില്‍ പോയി ഈ ത്വവാഫും ശേഷം സ‌അ്യും ചെയ്ത് ഈ പുണ്യം നേടാവുന്നതാണ്. അറഫയില്‍ നില്‍ക്കുന്നതിന് മുമ്പ് ഏത് സമയത്തും ഇത് ചെയ്യാവുന്നതാണ്. ഖുദൂമിന്റെ ത്വവാഫിന്റെ ശേഷം സ‌അ്യ് ചെയ്താല്‍ പിന്നീട് അവന് ഹജ്ജിന്റെ ഫര്‍ളായ ത്വവാഫ് മാത്രം ചെയ്താല്‍ മതി. സ‌അ്യ് ചെയ്യേണ്ടതില്ല.*

*യാത്ര പുറപ്പെടുമ്പോള്‍ ചൊല്ലാൻ*

*بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ تَوَكَّلْتُ عَلَى اللهِ لاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ ° اَللَّهُمَّ إِلَيْكَ تَوَجَّهْتُ وَبِكَ اعْتَصَمْتُ اَللَّهُمَّ اكْفِنِي مَا أَهَمَّنِي وَمَا لَمْ أَهْتَمَّ بِهِ اَللَّهُمَّ زَوِّدْنِي التَّقْوَى وَاغْفِرْ لِي ذَنْبِي ° اَللَّهُمَّ بِكَ أَسْتَعِينُ وَعَلَيْكَ أَتَوَكَّلُ اَللّهُمَّ ذَلِّلْ لِي صُعُوبَةَ أَمْرِي وَسَهِّلْ عَلَيَّ مَشَقَّةَ سَفَرِي وَارْزُقْنِي مِنَ الْخَيْرِ أَكْثَرَ مِمَّا أَطْلُبُ وَاصْرِفْ عَنِّي كُلَّ شَرٍّ يَا رَبَّ الْعَالَمِينَ °رَبِّ اشْرَحْ لِي صَدْرِي وَنَوِّرْ قَلْبِي وَيَسِّرْ لِي أَمْرِي اَللَّهُمَّ إِنِّي أَسْتَحْفِظُكَ وَأَسْتَوْدِعُكَ نَفْسِي وَدِينِي وَأَهْلِي وَأَقَارِبِي وَكُلَّ مَا أَنْعَمْتَ بِهِ عَلَيَّ وَعَلَيْهِمْ مِنْ آخِرَةٍ وَدُنْيًا فَاحْفَظْنَا أَجْمَعِينَ مِنْ كُلِّ سُوءٍ يَا كَرِيمُ .*


*വാഹനത്തില്‍ ഇരുന്ന ശേഷം താഴെ കൊടുത്ത സൂറത്തുകളും ദിക്‌റുകളും ചൊല്ലുക*



سورة الفاتحة ، آية الكرسي ، لإيلاف قريش ، قل يا أيها الكافرون ، إذا جاء نصر الله ، قل هو الله أحد ، قل أعوذ برب الفلق ،قل أعوذ برب الناس

*ശേഷം*




*بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ .لاٰ حَوْلَ وَلا قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ(പത്ത് പ്രാവശ്യം )*

*حَسْبِيَ اللهُ لاٰ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ (ഏഴ് പ്രാവശ്യം )*


لاٰ إِلَهَ إِلاَّ اللهُ الْعَظِيمُ الْحَلِيمُ لاٰ إِلَهَ إِلاَّ اللهُ رَبُّ الْعَرْشِ الْعَظِيمِ لاٰ إِلَهَ إِلا اللهُ رَبُّ السَّمٰوٰاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
*(മൂന്ന് പ്രാവശ്യം )*


*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ (പതിനൊന്ന് പ്രാവശ്യം)*.


*തൽബിയത്ത്*

لَبَّيْكَ اللَّهُمَّ لَبَّيْك ° لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ° إِنَّ الْحَمْدَ وَالنّعْمَةَ لَكَ وَالْمُلْكْ ° لاٰ شَرِيكَ لَكْ

*ഹജ്ജിലും ഉം‌റയിലും ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലല്‍ വളരെ പുണ്യമുള്ള അമലാണ്. ഇഹ്‌റാം ചെയ്തത് മുതല്‍ക്ക് ഹജ്ജിന്റെ തഹല്ലുലുകളില്‍പെട്ട എറിയുക, മുടിമുറിക്കുക, ത്വവാഫ് ചെയ്യുക എന്നീ മൂന്ന് കാര്യങ്ങളില്‍ നിന്ന് ഏതെങ്കിലുമൊന്ന് നിര്‍വ്വഹിക്കുന്നത് വരെ ഇതു തുടരണം. ഉം‌റയില്‍ ത്വവാഫ് തുടങ്ങുന്നത് വരേക്കുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്.*

*ഹറമിലേക്ക് പ്രവേശിക്കുമ്പോള്‍*

*ജിദ്ദയില്‍ നിന്ന് പോകുമ്പോള്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് അര കി.മീ സഞ്ചരിച്ചാല്‍ കാണുന്ന പ്രത്യക അടയാളം (ബോര്‍ഡ് ) എത്തുന്നതോട് കൂടി ഹറമില്‍ പ്രവേശിക്കുന്നതാണ്. മക്കയിലേക്ക് എത്തിച്ചേരുന്ന എല്ലാ പ്രധാന റോഡുകളിലും ഇത്തരം ബോര്‍ഡുകളുണ്ട്. ഹറമിലേക്ക് പ്രവേശിക്കുന്നതോടെ ഹറമിന്റെ പവിത്രതയെ പ്രത്യേകം മാനിക്കുകയും തല്‍ബിയത്തും സ്വലാത്തും ചൊല്ലിക്കൊണ്ട് പുണ്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.*

*ഹറം പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ വെച്ച് ( മസ്‌ജിദുല്‍ ഹറാമില്‍ മാത്രമല്ല ) ചെയ്യുന്ന എല്ലാ പുണ്യകര്‍മ്മങ്ങള്‍ക്കും (നിസ്കാരങ്ങള്‍ക്ക് മാത്രമല്ല) ഒന്നിന് ഒരു ലക്ഷം പുണ്യം ലഭിക്കുമെന്നത് പ്രത്യേകം ഓര്‍ക്കുക. മസ്‌ജിദുല്‍ ഹറാമിലാകുമ്പോള്‍ ഇതിലും എത്രയോ ഇരട്ടിയാകും.*



اَللَّهُمَّ هٰذَا حَرَمُـكَ وَأَمْنُكَ فَحَرِّمْنِي عَـلَى النَّارِ وَآمِنِّي مِنْ عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ وَاجْعَلْنِي مِنْ أَوْلِيَائِكَ وَأَهْلِ طَاعَتِكَ وَوَفِّقْنِي لِلْعَمَلِ بِطَاعَتِكَ وَامْنُنْ عَلَيَّ بِقَضَاءِ مَنَاسِكِكَ وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ.


*മക്കയിലെക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടുന്നത്*


اَللَّهُمَّ إِنَّ هٰذَا الْحَرَمَ حَرَمُكَ وَالْبَلَدَ بَلَدُكَ وَالْأَمْنَ أَمْنُكَ وَالْعَبْدَ عَبْدُكَ جِئْتُكَ مِنْ بِلاٰدٍ بَعِيدَةٍ بِذُنُوبٍ كَثِيرَةٍ وَأَعْمَالٍ سَيِّـئَةٍ أَسْأَلُكَ مَسْأَلَةَ الْمُضْطَرِّينَ إِلَيْكَ الْمُشْفِقِينَ مِنْ عَذَابِكَ أَنْ تَسْتَقْبِلَنِي بِمَحْضِ عَفْوِكَ وَأَنْ تُدْخِلَنِي فَسِيحَ جَنَّتِكَ جَنَّةَ النَّعِيمِ اَللَّهُمَّ إِنَّ هٰذَا حَرَمُكَ وَحَرَمُ رَسُولِكَ فَحَرِّمْ لَحْمِي وَدَمِي وَعَظْمِي عَلَى النَّارِ اَللَّهُمَّ آمِنِّي مِنْ عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ أَسْأَلُكَ بِأَنَّكَ أَنْتَ اللهُ لاٰ إِلَهَ إِلاَّ أَنْتَ الرَّحْمٰنُ الرَّحِيمُ أَنْ تُصَلِّيَ وَتُسَلِّمَ عَلى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ تَسْلِيماً كَثِيراً أَبَداً يَا رَبَّ الْعَالَمِينَ


*പള്ളിയിൽ പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടത്*

أَعُوذُ بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ بِسْمِ اللهِ وَالْحَمْدُ ِللهِ اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ اغْفِرْ لِي ذُنُـوبِي وَافْتَحْ لِي أَبْوٰابَ رَحْمَتِكَ ، اَللَّهُمَّ أَنْتَ السَّلاٰمُ وَمِنْكَ السَّلاٰمُ فَحَيِّنَا رَبَّنَا بِالسَّلاٰمِ وَأَدْخِلْنَا الْجَنَّةَ دٰارَ السَّلاٰمِ تَبَارَكْتَ وَتَعَالَيْتَ يٰا ذَا الْجَلاٰلِ وَالإِكْرٰامِ


*പുറത്ത്* *കടക്കുമ്പോൾ وافتح لي أبواب رحمتكഎന്നതിനു പകരം وَافتح لي أبواب فَضْلِكَ എന്ന് ചൊല്ലുക.* *പള്ളിയിൽ കടന്ന ഉടനെ ഇഅ്തികാഫിന്റെ നിയ്യത്ത് മറക്കാതിരിക്കുക.*
*നിയ്യത്ത് : ഞാൻ ഈ പള്ളിയിൽ* *അല്ലാഹുവിന്നുവേണ്ടി ഇഅ്തികാഫ് ഇരിക്കുന്നു.*
*വിശുദ്ധ ക‌അബയെ കാണുമ്പോൾ*

سُبْحَانَ الله وَالْحَمْدُ للهِ وَلاٰ إِلَهَ إِلا اللهُ وَاللهُ أَكْبَرُ

*എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി ഇങ്ങിനെ ദുആ ചെയ്യുക.*



اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ زِدْ بَيْتَكَ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً ، وَزِدْ يَا رَبِّ مَنْ شَرَّفَهُ وَكَرَّمَهُ وَعَظَّمَهُ مِمَّنْ حَجَّهُ وَاعْتَمَرَهُ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.


*✍✍തുടരും*
[06/07, 2:42 PM] ‪+91 94008 65400‬: *🌼🌼ഹജ്ജ്🌼🌼*



_*ത്വവാഫ്*_

_എട്ടിന് മക്കയിലെത്തിയാൽ ആദ്യമായി ചെയ്യേണ്ട കർമ്മമാണ് സുന്നത്തായ ഖുദൂമിന്റെ ത്വവാഫ്. മസ്ജിദുൽ ഹറാമിന്റെ തഹിയ്യത്തും ഈ ത്വവാഫ് തന്നെയാണ്. ത്വവാഫ് ചെയ്യാൻ ഉദ്ദേശിക്കാത്തവർ രണ്ട് റക്‌അത്ത് തഹിയ്യത്ത് നിസ്കരിക്കണം._
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
_‘ഖുദുമിന്റെ / തഹിയ്യത്തിന്റെ ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന് കരുതുക.സാധാരണ സുന്നത്തായ ത്വവാഫ് മാത്രമാണ് ചെയ്യുന്നതെങ്കിൽ ‘സുന്നത്തായ ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന് കരുതുക. ഉം‌റയുടെയും ഹജ്ജിന്റെയും ത്വവാഫുകൾക്കൊഴിച്ച് മറ്റെല്ലാ ത്വവാഫുകൾക്കും നിയ്യത്ത് നിർബന്ധമാണ്._

_ത്വവാഫിൽ ക‌അബയെ ഇടത്‌വശത്താക്കാനും, വുളു ഉണ്ടായിരിക്കാനും, പുരുഷന്മാർ പൊക്കിൾ മുതൽ മുട്ട് വരെ അരയുടുപ്പ് കൊണ്ട് തന്നെ മറക്കാനും, സ്ത്രീകൾഅവരുടെ മുൻ‌കയ്യും മുഖവും അല്ലാത്ത ശരീര ഭാഗം മുഴുവൻ മറക്കാനും, കാലിൽ സോക്സ് ധരിക്കാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.ഇഹ്‌റാമിലല്ലാത്ത സ്ത്രീകൾ തന്നെ വിശുദ്ധ ഹറമുകളിൽ പോലും മുഖവും മുൻ‌കയ്യും കാൽ പാദങ്ങളും മറ്റ് ശരീര ഭാഗങ്ങളും മറക്കാതെ പ്രത്യക്ഷപ്പെടുന്നത് ദീനിനോടും ഹറമിനോടും ചെയ്യുന്ന പാതകമാണ്. ഇഹ്‌റാമിലാണെങ്കിൽ പോലും അന്യപുരുഷന്മാർ കാണുമെന്ന് കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ വിരിയിടണമെന്നാണ് ഇസ്‌ലാമിക ശാസന._

*ചെറിയ കുട്ടികളെ വഹിച്ച് കൊണ്ട് ത്വവഫ്* *ചെയ്യുന്നവർഅവരുടെ (കുട്ടികളുടെ ) അടിവസ്ത്രത്തിൽ നജസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.*

*ചെറിയ കുട്ടികളെ ഹജ്ജോ ഉം‌റയോ ചെയ്യിപ്പിക്കുകയാണെങ്കിൽഅവരെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ , വഹിക്കുന്നയാൾ ആദ്യം ത്വവാഫ് ചെയ്തിരിക്കണം. ഒരു ത്വവാഫ് രണ്ട് പേർക്കും കൂടി മതിയാവുകയില്ല. വീൽ ചെയറിൽ ഇരുത്തി തള്ളുകയാണെങ്കിൽ ഒരേ സമയത്ത് തന്നെ രണ്ട് പേർക്കും ത്വവാഫ് ചെയ്യാവുന്നതാണ്. നിയ്യത്ത് ഉണ്ടായിരിക്കണമെന്ന് മാത്രം.കുട്ടികളെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ കുട്ടിക്ക് വുളു ചെയ്തു കൊടുക്കുന്നതോടൊപ്പം വഹിക്കുന്നയാൾക്കും വുളു ഉണ്ടായിരിക്കണം. കുട്ടിയുടെ ഇടത് ഭാഗം ക‌അബിയിലേക്കാവാനും , ഔറത്ത് മറക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചുരുക്കത്തിൽ വലിയവർ ത്വവാഫിന്റെ സമയത്ത് പാലിക്കേണ്ടെ എല്ലാകാര്യങ്ങളും കുട്ടികളിലും ശ്രദ്ധിയ്ക്കേണ്ടതുണ്ട്. വലിയ കുട്ടികൾ പോലും പാം‌പേഴ്സിന്റെ മറവിൽ വിശുദ്ധ ഹറമുകളിൽ കാഷ്ഠവും മൂത്രവും പേറി നടക്കുന്നത് ഹറമിന്റെ പവിത്രതയെ കളങ്കപ്പെടുത്തലാണ്.*

*നിയ്യത്തോട് കൂടെ ഹജറുൽ അസ്‌വദിലേക്ക് തിരിഞ്ഞ് നിന്ന് കൈ ഉയർത്തി ആംഗ്യം കാണിച്ച് بِسْمِ اللهِ وَاللهُ أَكْبَرْഎന്ന് ചൊല്ലി കൈ ചുംബിച്ച്(സാധിക്കുമെങ്കിൽ ഹജറുൽ അസ്‌വദിൽ നെറ്റി വെച്ച് ചുംബിക്കലാണ് ശ്രേഷ്ഠത, ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് വലിയ പുണ്യമുള്ളതാണ്. ഇന്ന് കാരക്കയുടെ വലിപ്പമുള്ള എട്ട് കഷണങ്ങൾ മാത്രമേ ഹജ്‌റുൽ അസ്‌വദിന്റെതായി കാണൂ. അവയിൽ നെറ്റി വെക്കാൻ ശ്രദ്ധിയ്ക്കുക ) ക‌അബയെ ഇടത് വശത്താക്കി നടക്കുക.*


*ത്വവാഫിന്റെ ശർഥുകൾ*

*1) രണ്ട് അശുദ്ധികളിൽ നിന്നും നജസിൽ നിന്നും ശുദ്ധിയാവുക.*
(സൂക്ഷിക്കാൻ കഴിയാത്ത പക്ഷിക്കാഷ്ടങ്ങൾ പോലോത്തതിനു വിട്ടുവീഴ്ചയുണ്ട് ) ത്വവാഫിനിടയിൽ അശുദ്ധിയുണ്ടായാൽ വുളു എടുത്തതിനു ശേഷം ബാക്കി ചെയ്താൽ മതി. പുനരാരംഭിക്കേണ്ടതില്ല.
*2) നഗ്നത മറയ്ക്കുക*

*3) ഹജ്ജ് , ഉം‌റകളിലായല്ലാതെ ചെയ്യുന്ന ത്വവാഫിനു നിയ്യത്ത് ചെയ്യുക*

*4) ഹജറുൽ അസ്‌വദിന്റെ ഭാഗത്ത് നിന്ന് തുടങ്ങുക.*

*5) ത്വവാഫ് ചെയ്യുന്നയാളുടെ ഇടത് ഭാഗം പൂർണ്ണമായും ക‌അബയുടെ നേരെ വരിക*
( ഓരോ ചുറ്റിലും ഹജറുൽ അസ്‌വദിനെ മുത്തുക അല്ലെങ്കിൽ തൊട്ടുമുത്തുക എന്ന സുന്നത്തായ കർമ്മം ചെയ്യുന്നതിനു വേണ്ടി ഹജറുൽ അസ്‌വദിലേക്ക് തിരിയുമ്പോൾ അതേ സ്ഥലത്ത് നിന്ന് തന്നെ തന്റെ ഇടത് ഭാഗം ക‌അബിയിലെക്കാക്കാൻ നിർബന്ധമായും ശ്രദ്ധിയ്ക്കണം. തിരക്കുള്ള സമയത്ത് മുത്താനും തൊട്ടു മുത്താനും വേണ്ടി തിരിയാതിരിക്കുകയാണ് ഇതിൽ നിന്ന് രക്ഷപ്പെടാൻ നല്ലത്. ആംഗ്യം കാണിച്ച് കൈ മുത്താൻ തിരിയേണ്ട ആവശ്യവുമില്ല.)
*6) മസ്ജിദുൽ ഹറാമിൽ വെച്ചായിരിക്കുക*

*7) ത്വവാഫിൽ ശരീരം പൂർണ്ണമായും ക‌അബയിൽ നിന്നു പുറത്തായിരിക്കുക.*

*8) പൂർണ്ണമായും 7 എണ്ണമായിരിക്കുക.*

*9) മറികടക്കുക .കാണാതായ വസ്തുവിനെയോ കൂട്ടുകാരനെയോ തിരയുക തുടങ്ങിയ മറ്റു ലക്ഷ്യങ്ങളില്ലാതിരിക്കുക*


*ത്വവാഫിന്റെ സുന്നത്തുകൾ :*

*1) ഹജ്ജിന്റെയും ഉം‌റയുടെയും ത്വവാഫിന് നിയ്യത്ത് ചെയ്യുക.*

*2) ശേഷം സ‌അ്യ് ചെയ്യാവുന്ന ഫർളായ ത്വവാഫോ, ഖുദൂമിന്റെ ത്വവാഫോ ചെയ്യുമ്പോൾ ഇള്ത്വിബാ‍‌അ് ചെയ്യുക. (മേൽതട്ടത്തിന്റെ മധ്യഭാഗം വലത് ചുമലിനു താഴെയും രണ്ടറ്റങ്ങളും ഇടത് ചുമലിനു മുകളിലും ആക്കി വലതു ചുമൽ തുറന്നിടുക. ത്വവാഫിന്റെ സുന്നത്തായ രണ്ട് റകത്തിൽ ഇള്ത്വിബാ‌അ സുന്നത്തില്ല.*

*3) തുടങ്ങുന്ന സമയത്ത് ഹജറുൽ അസ്‌വദിനെ അഭിമുഖീ‍കരിക്കുക.*

*4) എല്ലാ തവണയിലും ആദ്യം ഹജറുൽ അസ്‌വദിനെ തൊട്ടു ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക. ആദ്യത്തെയും അവസാനത്തെയും തവണകളിൽ ചുംബനം ഏറ്റവും പുണ്യമാണ്.*

*5) ശേഷം സ‌അ്യുള്ള ത്വവാഫുകളിൽ ,ആദ്യത്തെ മൂന്നു തവണകളിൽ റം‌ല് നടത്തം നടക്കുക. (രണ്ട് ചുമലുകൾ കുലുക്കി വേഗത്തിലുള്ള നടത്തം )*

*6) അവസാന നാലു തവണകളിൽ സാധാരണ നിലയിൽ നടക്കുക*

*7) ഗാംഭീര്യത്തോടും സമാധാനത്തോടും സംസാരിക്കാതെ നടക്കുക*

*8) റുകുനുൽ യമാനിയെ തൊട്ടു ചുംബിക്കുക. കഴിഞ്ഞില്ലെങ്കിൽ ആംഗ്യം കാണിക്കുക.*

*9) ഇടമുറിയാതെ ചെയുക*

*10) എല്ലാ തവണകളിലും പ്രാർത്ഥനയും ദിക്‌റുകളും ചൊല്ലുക. ഖുർ‌ആ‍ൻ ഓതുകയുമാവാം.*

*11) ശേഷം രണ്ട് റക്‌അത്ത് നിസ്കാരം നിർവ്വഹിക്കുക. ഇബ്‌റാഹിം മഖാമിന്റെ പിന്നിൽ വെച്ച് ആകൽ ഉത്തമം*

*12) സംസമിൽ നിന്നു കുടിക്കലും തലയിൽ ഒഴിക്കലും*

*13) എല്ലാറ്റിനും ശേഷം ഹജറുൽ അസ്‌വദിനെ ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക.*


*ത്വവാഫിലെ ദിക്‌റുകൾ*

*ആദ്യത്തെ ചുറ്റ് തുടങ്ങുമ്പോൾ ഇങ്ങിനെ ചൊല്ലുക*

سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلَهَ إِلاَّ اللهُ وَاللهُ أَكْبَرُ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ ° وَالصَّلاٰةُ وَالسَّلاٰمُ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ أَجْمَعِينَ ° اَللَّهُمَّ إِيماناً بِكَ وَتَصْدِيقاً بِكِتَابِكَ وَوَفَاءً بِعَهْدِكَ وَاتِّبََاعاً لِسُنَّةِ نَبِيِّكَ وَحَبِيبِكَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ ° اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ وَالْمُعَافَاةَ الدَّائِمَةَ فِي الدِّينِ وَالدُّنْيَا وَالْآخِرَةِ وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ يَا رَبَّ الْعَالَمِين ° اَللَّهُمَّ آتِ نَفْسِي تَقْوٰاهٰا وَزَكِّهٰا أَنْتَ خَيْرُ مَنْ زَكَّاهٰا أَنْتَ وَلِيُّهٰا وَمَوْلاٰهٰا ° اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذَابِ الْآخِرَة ° اَللَّهُمَّ إِنِّي أَسْأَلُكَ ثَوٰابَ الشَّاكِرِينَ وَنُزُلَ الْمُقَرَّبِينَ وَمُرٰافَقَةَ النَّبِيِّينَ وَيَقِينَ الصَّادِقِينَ وَذِلَّةَ الْمُتَّقِينَ وَإِخْبَاتَ الْمُوقِنِينَ حَتىّ تَتَوَفَّانِي عَلَى ذٰلِكَ يَا أَرْحَمَ الرَّاحِمِينَ


*പിന്നീട് റുകുനുൽ യമാനി വരെ :*


(لاٰ إِلَهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ.)


*എന്ന് ആവർത്തിച്ച് ചൊല്ലുക. ഇതേ പോലെ ഓരോ ചുറ്റിലും അതാത് സ്ഥലങ്ങളിൽ ബ്രാക്കറ്റിൽ കൊടുത്ത ദിക്‌റ് ആവർത്തിച്ച് ചൊല്ലാവുന്നതാണ്.*

*റുകുനുൽ യമാനി മുതൽ ഹജറുൽ അസ്‌വദ് വരെ എല്ലാ ചുറ്റിലും*

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ وَأَدْخِلْنَا الْجَنَّةَ مَـعَ الأَبْرَارِ يَا عَزِيزُ يَا غَفَّارُ يَا رَبَّ الْعَالَمِينَ


*എന്ന് ചൊല്ലുക*


*രണ്ടാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنَّ هٰذَا الْبَيْتَ بَيْتُكَ وَالْحَرَمَ حَرَمُكَ وَالْأَمْنَ أَمْنُكَ وَالْعَبْدَ عَبْدُكَ وَأَنَا عَبْدُكَ وَابْنُ عَبْدِكَ وَهٰذَا مَقَامُ الْعَائِذِ بِكَ مِنَ النَّارِ فَحَــرِّمْ لُحُومَنَا وَبَشَــرَتَنَا عَلَى النَّارِ ° اَللَّهُمَّ حَبِّبْ إِلَيْنَا الْإِيْمَانَ وَزَيِّنْهُ فِي قُلُوبِنَا وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِدِينَ ° اَللَّهُمَّ قِنَا عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ اَللَّهُمَّ ارْزُقْنَا الْجَنَّةَ بِغَيْرِ حِسَابٍ ° اَللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِيَ الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رٰاحَةً لِي مِنْ كُلِّ شَرٍّ ° اَللَّهُمَّ اغْفِرْ لِي ذَنْبِي وَوَسِّعْ لِي فِي رِزْقِي وَبَارِكْ لِي فِيمَا رَزَقْتَنِي


(سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلٰا إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ).

*മൂന്നാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الشَّكِّ وَالشِّرْكِ وَالشِّقَاقِ وَالنِّفَاقِ وَسُوءِ الْمَنْظَرِ وَالْمُنْقَلَبِ فِي الْمَالِ وَالْأَهْلِ وَالْوَلَدِ * اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ الْقَبْرِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اَللهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةِ وَأَعُوذُبِكَ مِنْ سَخَطِكَ وَالنَّارِ. رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ اَللَّهُمَّ أَغْنِنِي بِالْعِلْمِ ، وَزَيِّنِّي بِالْحِلْمِ ، وَأَكْرِمْنِي بِالتَّقْوَى ، وَجَمِّلْنِي بِالْعَافِيَة

(سُبْحَانَ الله وَبِحَمْدِهِ سُبْحَانَ الله الْعَظِيمِ وَبِحَمْدِهِ أَسْتَغْفِرُ الله).



*ത്വവാഫിലെ ദിക്‌റുകൾ*

*നാലാമത്തെ ചുറ്റിൽ*


اَللَّهُمَّ اجْعَلْهُ حَجاًّ مَبْرُوراً وَسَعْياً مَشْكُوراً وَذَنْباً مَغْفُوراً وَعَمَلاً صَالِحاً مَقْبُولاً وَتِجَارَةً لَنْ تَبُورَ يَا ذَا الْجَلاٰلِ وَالْإِكْرٰامِ° اَللَّهُمَّ يَا عَالِمَ مَا فِي الصُّدُورِ أَخْرِجْنِي يَا اَللهُ مِنَ الظُّلُمَاتِ إِلى النُّورِ ° اَللَّهُمَّ إِنِّي أَسْأَلُكَ مُوجِبَاتِ رَحْمَتِكَ وَعَزٰائِمَ مَغْفِرَتِكَ وَالسَّلاٰمَةَ مِنْ كُلِّ إِثْمٍ وَالْغَنِيمَةَ مِنْ كُلِّ بِرٍّ وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ. رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ° اَللَّهُمَّ إِنِّي أَسْأَلُكَ الصِّحَّةَ وَالْعِفَّةَ وَالْأَمَانَةَ وَحُسْنَ الْخُلُقِ وَالرِّضَا بِالْقَدْرِ

(لاٰ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظاَلِمِينَ).

*അഞ്ചാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ مِنْهُ نَبِيُّكَ سَيِّدُنَا مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَكَ مِنْهُ نَبِيُّكَ سَيِّدُنَا مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ° اَللَّهُمَّ أَظِلَّنِي تَحْتَ ظِلِّ عَرْشِكَ يَوْمَ لاٰ ظِلَّ إِلاَّ ظِلُّكَ يَا أَرْحَمَ الرَّاحِمِينَ ° اَللَّهُمَّ اسْقِنِي مِنْ حَوْضِ نَبِيِّكَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ شَرْبَةً هَنِيئَةً مَرِيئَةً لاٰ نَظْمَأُ بَعْدَهَا أَبَداً يَا أَكْرَمَ الْأَكْرَمِينَ° رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرٰاما إنها سٰاءَتْ مُسْتَقَرًّا وَمُقَامًا°.رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ

(لاٰ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله فِي كُلِّ لَمْحَةٍ وَنَفَسٍ عَدَدَ مَا وَسِعَهُ عِلْمُ الله).


*ആറാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنَّ لَكَ عَلَيَّ حُقُوقاً كَثِيرَةً فِيمَا بَيْنِي وَبَيْنَكَ وَحُقُوقاً فِيمَا بَيْنِي وَبَيْنَ خَلْقِكَ اَللَّهُمَّ مَا كَانَ لَكَ مِنْهَا فَاغْفِرْهُ لِي وَمَا كَانَ لِخَلْقِكَ فَتَحَمَّلْهُ عَنِّي يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° اَللَّهُمَّ يَا غَنِيُّ يَا حَمِيدُ يَا مُبْدِئُ يَا مُعِيدُ يَا رَحِيمُ يَا وَدُودُ أَغْنِنِي بِحَلاٰلِكَ عَنْ حَرٰامِكَ وَبِطَاعَتِكَ عَنْ مَعْصِيَتِكَ وَبِفَضْلِكَ عَمَّنْ سِوٰاكَ يَا وٰاسِعَ الْمَغْفِرَةِ ° اَللَّهُمَّ إِنَّ بَيْتَكَ عَـظِيمٌ وَوَجْهَكَ كَرِيمٌ وَأَنْتَ يَا اَللهُ حَلِيمٌ كَرِيمٌ عَظِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي ° اَللَّهُمَّ إِنِّي أَسْأَلُكَ مِنْ فُجٰاءَةِ الْخَيْرِ ، وَأَعُوذُ بِكَ مِنْ فُجٰاءَةِ الشَّرِّ ، اَللَّهُمَّ أَنْتَ رَبِّي لاٰ إِلٰهَ إِلاّٰ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاٰ يَغْفِرُ الذُّنُوبَ إِلاّٰ أَنْتَ


(اَللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ)



*ഏഴാമത്തെ ചുറ്റിൽ*

അവസാനത്തെ ചുറ്റിൽ തനിക്ക് ഇഷ്ടമുള്ളത് അറബിയിലോ മലയാളത്തിലോ ദുആ ചെയ്യുക. പക്ഷെ തുടക്കത്തിൽ ഹംദും സ്വലാത്തും ചൊല്ലേണ്ടതാണ്. മാതൃക താഴെ


اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ° اَللَّهُمَّ صَلِّ وَسَـلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° وَعَـلى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ وَالْأَوْلِيَاءِ وَالشُّهَدٰاءِ وَالصَّالِحِينَ ° وَصَلِّ وَسَلِّمْ عَلَى سَيِّدِنَا إِبْرَاهِيمَ وَإِسْمَاعِيلَ وَهَاجَرَ وَصَلِّ عَلى مَلاٰئِكَتِكَ الْكِرَامِ ° اَللَّهُمَّ قَنِّعْنِي بِمَا رَزَقْتَنِي وَبَارِكْ لِي فِيه وَاخْلُفْ عَـلى كُلِّ غَائِبَةٍ لِي مِنْكَ بِخَيْرٍ ° اَللَّهُمَّ إِنِّي أَسْأَلُكَ إِيمَاناً كَامِلاً وَيَقِيناً صَادِقاً وَرِزْقاً وٰاسِعاً وَقَلْباً خَاشِعاً وَلِسَاناً ذٰاكِراً وَحَلاٰلاً طَيِّباً وَتَوْبَةً نَصُوحاً وَتَوْبَةً قَبْلَ الْمَوتِ وَرٰاحَةً عِنْدَ الْمَوتِ وَمَغْفِرَةً وَرَحْمَةً بَعْدَ الْمَوْتِ وَالْعَفْوَ عِنْدَ الْحِسَابِ وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ بِرَحْمَتِكَ يَا عَـزِيزُ يَا غَفَّـارُ ° رَبِّ زِدْنِي عِلْمًا وَأَلْحِقْنِي بِالصَّالِحِينَ يَا أَرْحَمَ الرَّاحِمِينَ . رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا


*ഇതോടെ ത്വവാഫ് കഴിഞ്ഞു. അവസാനവും ഹജറുൽ അസ്‌വദിനെ മുത്തുകയോ തൊട്ടുമുത്തുകയോ ആഗ്യം കാണിച്ച് കൈ ചുംബിക്കുകയോ ചെയ്യൽ സുന്നത്താണ്. ഈ ഏഴാമത്തെ ചുറ്റിന് ശേഷം മഖാമു ഇബ്‌റാഹിമിന്റെ പിന്നിൽ വെച്ച് ത്വവാഫിന്റെ രണ്ട് റക്‌അത്ത് സുന്നത്ത് നിസ്കരിക്കണം.
ഇത് ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ്. മറ്റെവിടെ വെച്ചുമാകാവുന്നതാണ്. ഈ നിസ്കാരം ത്വഫാഫിന്റെ സുന്നത്താണ്. *“ത്വവാഫിന്റെ രണ്ട് റക്‌‌അത്ത് സുന്നത്ത് ഞാൻ നിസ്കരിക്കുന്നു” എന്ന നിയ്യത്തോടെ തക്‌ബീർ ചൊല്ലി ആദ്യത്തെ റക്‌അത്തിൽ വജ്ജഹതും , ഫാത്വിഹയും ഓതിയതിനു ശേഷം ‘ഖുൽ യാ അയ്യുഹൽ കാഫിറൂന’ എന്ന സൂറത്തും രണ്ടാമത്തെ റക്‌അത്തിൽ ‘ഖുൽ ഹുവല്ലാഹു’ എന്ന സൂറത്തും ഓതൽ സുന്നത്താണ്.*


*✍✍തുടരും*
[08/07, 4:57 PM] ‪+91 94008 65400‬: *🌼🌼ഹജ്ജ്🌼🌼*

*➡ഭാഗം5⃣*
➖➖➖➖➖

_*മഖാമു ഇബ്‌‌റാഹിമിൽ*_
➖➖
*ഇബ്‌റാഹിം നബിയും ഇസ്മാ‌ഈൽ നബിയും عليهما السلام ക‌അബ പടുത്തുയർത്തുന്ന സമയത്ത് ഇബ്‌റാഹിം നബിയെയും വഹിച്ച് മുകളിലേക്കും ചുറ്റുഭാഗത്തേക്കും സഞ്ചരിച്ച് പടവുകൾക്ക് സഹായം നൽകിയ അത്ഭുത കല്ലാണിത്. ഇതും ഹജറുൽ അസ്‌വദും സ്വർഗീയ മാണിക്യങ്ങളിൽ പെട്ടതാണെന്ന് ഹദീസുകളിൽ കാണാം. ഇവിടെ വെച്ച് നിസ്കരിക്കാൻ പ്രത്യേകം ഖുർ‌ആനിൽ നിർദ്ദേശവും കാണാം. ത്വവാ‍ഫിന്റെ രണ്ട് റക്‌‌അത്ത് ഇവിടെ വെച്ച് നിസ്കരിച്ചതിനു ശേഷം ഇങ്ങിനെ ദു‌ആ ചെയ്യുക.*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ إِنَّكَ تَعْلَمُ سِرِّي وَعَلاٰنِيَتِي فَاقْبِلْ مَعْذِرَتِي وَتَعْلَمُ حَاجَتِي فَاعْطِنِي سُؤْلِي وَتَعْلَمُ مَا فِي نَفْسِي فَاغْفِرْ لِي ذُنُوبِي ° اَللَّهُمَّ إِنِّي أَسْأَلُكَ إِيمَاناً يُبَاشِرُ قَلْبِي وَيَقِيناً صَادِقاً حَتَّى أَعْلَمُ أَنَّهُ لاٰ يُصِيبُنِي إِلاَّ مَا كَتَبْتَ لِي وَرِضاً مِنْكَ بِمَا قَسَمْتَ لِي أَنْتَ وَلِيِّي فِي الدُّنْيَا وَالآخِرَةِ تَوَفَّنِي مُسْلِماً وَأَلْحِقْنِي بِالصَّالِحِينَ ° اَللَّهُمَّ لاٰ تَدَعْ لَنَا فِي مَقَامِنَا هٰذَا ذَنْبًا إِلاَّ غَفَرْتَهُ وَلاٰ هَمًّا إِلاَّ فَرَّجْتَهُ وَلاٰ حَاجَةً إِلاَّ قَضَيْتَهَا وَيَسَّرْتَهَا فَيَسِّرْ أُمُورَنَا وَاشْرَحْ صُدُورَنَا وَنَوِّرْ قُلُوبَنَا وَاخْتِمْ بِالصَّالِحَاتِ أَعْمَالَنَا ° اَللَّهُمَّ تَوَفَّنَا مُسْلِمِينَ وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزٰايَا وَلاٰ مَفْتُونِينَ.




*മുൽതസമിൽ*

*ഹജറുൽ അസ്‌വദിന്റെയും ക‌അബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലത്തിന് മുൽതസം എന്നു പറയുന്നു. ഇത് ദുആ സ്വീകരിക്കപ്പെടുന്ന സ്ഥലങ്ങളിൽ‌പ്പെട്ടതാണ്. അവിടെ ഇങ്ങിനെ ചൊല്ലുക.*

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ .حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ يَا رَبَّ الْبَيْتِ الْعَتِيقِ أَعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَإِخَوٰانِنَا وَأَزْوَاجِنَا وَأَوْلاٰدِنَا مِنَ النَّارِ يَا ذَا الْجُودِ وَالْكَرَمِ وَالْفَضْلِ وَالْمَنِّ وَالْعَطَاءِ وَالْإِحْسَانِ ° اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذٰابِ الْآخِرَةِ ° اَللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وٰاقِفٌ تَحْتَ بَابِكَ مُلْتَزِمٌ بِأَعْتَـابِكَ أَرْجُو رَحْمَتَكَ وَأَخْشَى عَذٰابَكَ يَا قَدِيمَ الْإِحْسَانِ ° اَللَّهُمَّ إِنِّي أَسْأَلُكَ أَنْ تَرْفَعَ ذِكْرِي وَتَضَعَ وِزْرِي وَتُصْلِحَ أَمْرِي وَتُطَهِّرَ قَلْبِي وَتُنَوِّرَ لِي فِي قَبْرِي وَاغْفِرْ لِي ذَنْبِي ° وَأَسْأَلُكَ الدَّرَجَاتِ الْعُلَى مِنَ الْجَنَّةِ يَا حَيُّ ياَ قَيُّومُ ° آمين

*ഹിജ്‌റു ഇസ്മാഈലിൽ*

*ക‌അ്ബയുടെ സ്വർണപ്പാത്തിയുടെ താഴെയുള്ള സ്ഥലമാണിത്. ക‌അ്ബയുടെ ചുമരു മുതൽക്ക് ആറുമുഴം ക‌അ്ബയിൽ‌പ്പെട്ടതാണ്. ഇവിടെ നിസ്കരിക്കുന്നത് ക‌അ്ബക്കുള്ളിൽ നിസ്കരിക്കുന്നതിനു തുല്യമാണ്. ഇവിടം ‘സ്വാലീഹീങ്ങളുടെ മുസ്വല്ലയാണെന്ന്’മഹാനായ ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞിട്ടുണ്ട്. അവിടെ വെച്ച് സുന്നത്ത് നിസ്കരിച്ച് ഇങ്ങിനെ ദുആ ചെയ്യുക.*

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ أَنْتَ رَبِّي لاٰ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاٰ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ ° اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ بِهِ عِبَادُكَ الصَّالِحُونَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَكَ مِنْهُ عِبَادُكَ الصَّالِحُونَ° اَللَّهُمَّ بِأَسْمَائِكَ الْحُسْنَى وَصِفَاتِكَ الْعُلْيَا طَهِّرْ قُلُوبَنَا ِمنْ كُلِّ وَصْفٍ يُبَاعِدُنَا عَنْ مُشَاهَدَتِكَ وَمَحَبَّتِكَ ، وَأَمِتْنَا عَلَى السُّنَّةِ وَالْجَمَاعَةِ وَالشَّوْقِ إِلَى لِقَائِكَ يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° اَللَّهُمَّ نَوِّرْ بِالْعِلْمِ قَلْبِي وَاسْتَعْمِلْ بِطَاعَتِكَ بَدَنِي وَخَلِّصْ مِنَ الْفِتَنِ سِرِّي وَاشْغَلْ بِالْإِعْتِبَارِ فِكْرِي وَقِنِي شَرَّ وَسَاوِسِ الشَّيْطَانِ وَأَجِرْنِي مِنْهُ يَا رَحْمٰنُ حَتَّى لاٰ يَكُونَ لَهُ عَلَيَّ سُلْطَانٌ ° رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذٰابَ النَّارِ

*ശേഷം തന്റെയും വേണ്ടപ്പെട്ടവരുടെയും ഭൌതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്.*


*സംസം കുടിക്കുമ്പോൾ ചൊല്ലുന്നത്*

*പ്രബഞ്ചത്തിലെ ഏറ്റവും പുണ്യമായ ജലമാണ് സംസം. ഇതിന്റെ പുണ്യത്തെക്കുറിച്ച് സ്വഹീഹായ ഹദീദുകളുണ്ടെന്നതിനു പുറമെ ,അതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് തിരുനബിصلى الله عليه وسلم യ്ക്ക് ആത്മീയമായി ചെയ്ത നാല് ഹൃദയ ശസ്ത്രക്രിയകളിലും അവിടുത്തെ ഹൃദയം കഴുകാൻ ഉപയോഗിച്ച വെള്ളം സംസം ആയിരുന്നു എന്നതും അവിടുന്ന് ഹജ്ജ് ചെയ്ത സമയത്ത് സംസം കുടിച്ച് ബാക്കിയുള്ളതിൽ അവിടുത്തെ തുപ്പ്നീര് കലർത്തുകയും ശേഷം അത് സംസം കിണറിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പുണ്യ തുപ്പുനീരിന്റെ അംശമുള്ള വെള്ളമാണ് ഇന്നും നാം കുടിക്കുന്നതെന്നോർക്കുക. സംസം കുടിക്കുമ്പോൾ ഇങ്ങിനെ ചൊല്ലുക*


اَللَّهُمَّ بَلَغَنِي عَنْ نَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ مَاءَ زَمْزَمَ لِمَا شُـرِبَ لَهُ اَللَّهُمَّ فَإِنِّي أَشْرَبُهُ (لِشِفَاءِ مَرَضِي


*(ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ്. തങ്ങളുടെ ഉദ്ദേശ്യം എന്താണോ അത് അവിടെ പറയുക. ക‌അബയിലെക്ക് തിരിഞ്ഞിരിക്കലും വയറ് നിറയെ കുടിക്കലും പ്രത്യേകം പുണ്യമുള്ളതാണ്. സംസം കുടിക്കുമ്പോഴെല്ലാം മഹാനായ ഇമാം ഇബ്നു അബ്ബാസ് (റ) ചൊല്ലിയിരുന്നതും വളരെ ഫലപ്രദമെന്ന് പല മഹാന്മാരും പറഞ്ഞതുമായ ഒരു ദിക്‌ർ താഴെ കൊടുക്കുന്നു.*

اَللَّهُمَّ إِنِّي أَسْأَلُكَ عِـلْماً نَـافِعاً وَرِزْقاً حَلاٰلاً وَشِفَاءً مِّنْ كُلِّ دَاءٍ


*സ‌അ്യ്*
➖➖
*ഹജ്ജിന്റെ നിർബന്ധ കാര്യങ്ങളിൽ ഒന്നാണിത്. ഫിദ്‌യ കൊണ്ടോ മറ്റോ പരിഹരിക്കപ്പെടുന്നതല്ല. സ്വഫയിൽ നിന്ന് മർവയിലേക്കും മർവയിൽ നിന്ന് സ്വഫയിലേക്കും നടക്കുന്നതിന് സ‌അ്യ് എന്ന് പറയുന്നു. സ്വഫയിൽ നിന്ന് മർവയിലെത്തിയാൽ ഒരു സ‌അ്യ് ആയി. തിരിച്ചെത്തിയാൽ രണ്ടെണ്ണമായി.*

*പൂർണ്ണവും സ്വഹീഹുമായ ഖുദൂമിന്റെ ത്വവാഫിന് ശേഷം ഹജ്ജിന്റെ ഫർളായ സ‌അ്യ ചെയ്യാവുന്നതാണ്. അറഫയിൽ നിൽക്കുന്നതിനു മുമ്പ് ഏത് സമയത്തും ഖുദൂമിന്റെ ത്വവാഫ് ചെയ്യാവുന്നതാണ്. എട്ടിന് രാത്രി മിനയിലെത്തിയവർക്ക് പോലും മക്കത്ത് പോയി ഖുദൂമിന്റെ ത്വവാഫും ശേഷം ഹജ്ജിന്റെ ഫർളായ സ‌അ്യും ചെയ്യാവുന്നതാണ്. തിരക്കേറിയ ഇന്നത്തെ സാഹചര്യത്തിൽ മുൻ‌കൂട്ടി സ‌അ്യ് ചെയ്യുന്നതായിരിക്കും നല്ലത്. (മുൻ‌കൂട്ടി )ഇപ്പോൾ സ‌അ്യ് ചെയ്താൽ പിന്നീറ്റ് സ‌അ്യ് ചെയ്യാൻ പാടില്ല.*



*തുടരും✍✍*
[09/07, 8:07 PM] ‪+91 94008 65400‬: _*🌼🌼ഹജ്ജ്🌼🌼*_

➖➖➖➖
*➡ഭാഗം6⃣*



*സ‌അ്യിന്റെ ശർത്വുകൾ*
➖➖➖
*1) ഒന്ന്,മൂന്ന് തുടങ്ങിയ ഒറ്റയായ സ‌അ്യുകൾ സ്വഫയിൽ നിന്നും ,ഇരട്ട സ‌അ്യുകൾ മർ‌വയിൽ നിന്നും തുടങ്ങുക.*

*2) പ്രയാണത്തിന് മറ്റ് ലക്ഷ്യങ്ങളില്ലാതിരിക്കുക. മോഷ്ടാവിന്റെ പിന്തുടരുകയോ മറ്റോ ആണെങ്കിൽ സ‌അ്യായി പരിഗണിക്കപ്പെടുന്നതല്ല.*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*3) നടത്തം, സ്വഫാ മർവകളുടെ താഴ്‌വരയിൽ നീളത്തിലായിരിക്കുക.*

*4) വഴിദൂരം പൂർണമായും പ്രാപിക്കുക*

*5) ഫർളിന്റെയോ ഖുദൂമിന്റെയോ ത്വവാഫിനു ശേഷമാവുക.*

*6) ഉറപ്പായും എഴുതവണയാവുക. വാഹനത്തിലും സ‌അ്യ് ചെയ്യാവുന്നതാണ്. എണ്ണത്തിൽ സംശയിച്ചാൽ ഉറപ്പായ എണ്ണം സ്വികരിക്കണം.*


*സ‌അ്യിന്റെ സുന്നത്തുകൾ :*

*1) സ‌അ‌‌്യ് ത്വവാഫിന്റെ ഉടനെയാവുക. (രണ്ടിനുമിടയിൽ സമയം വൈകിയാലും സാധുവാകുന്നതാണ് )*

*2) പുരുഷന്മാർ രണ്ട് പച്ച ലൈറ്റുകൾക്കിടയിൽ(ഉള്ള സ്ഥലത്ത്) വേഗത്തിൽ നടക്കുക.*

*3) ഔറത്ത് വെളിവാക്കാതിരിക്കുക.*

*4) വുളു ഉണ്ടായിരിക്കുക.*

*5) നടന്ന് കൊണ്ട് സ‌അ്യ് ചെയ്യുക*

*6) ദിക്‌റുകൾ ചൊല്ലുക*

*7) സഫ-മർവകളിൽ കയറിയാൽ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും നോക്കുകയും ചെയ്യുക എന്നിവയെല്ലാം സുന്നത്തുകളാണ്.*


*ഉം‌റയുടെയോ ഹജ്ജിന്റെയോ ഭാഗമായല്ലാതെ ത്വവാഫിനെപ്പോലെ സ‌അ്യ് സ്വന്തമായി ചെയ്യൽ സുന്നത്തോ പുണ്യമോ അല്ല.*

*സഫ-മർവയുടെ ഇടയിൽ അല്ലാഹുവിന്ന് വേണ്ടി ഹജ്ജിന്റെ / ഉം‌റയുടെ സ‌അ്യ് ഞാൻ ചെയ്യുന്നു എന്നാണ് നിയ്യത്ത്.*

*ഹറമിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സ‌അ്യ് ചെയ്യുന്ന സ്ഥലവും (മസ്‌അയും ) വീതി കൂട്ടിയിട്ടുണ്ട്. കഴിയുമെങ്കിൽ പഴയ സ്ഥലത്ത്കൂടെ സ‌അ്യ് ചെയ്യലായിരിക്കും നല്ലത്. (മർവയിൽ നിന്ന് സ്വഫയിലേക്ക് നടക്കുന്ന ഭാഗം മുഴുവനും പഴയതാണ് തിരക്കില്ലാത്തപ്പോൾ ഈ സ്ഥലത്തുകൂടെ തന്നെ സ്വഫയിൽ നിന്ന് മർവയിലേക്കും തിരിച്ചും നടക്കാവുന്നതാ‍ണ്. മുകളിലും അണ്ടർ ഗ്രൌണ്ടിലും ഇന്ന് സ‌അ്യിനുള്ള സൌകര്യമുണ്ട്. ഇവിടെയൊക്കെ പഴയ സ്ഥലത്തിലൂടെ സ‌അ്യ് ചെയ്യാൻ പറ്റുമോ എന്ന് നോക്കുന്നത് നല്ലതാണ് )*


*സ‌‌അ്യിന്റെ ദിക്‌റുകൾ*

*ക‌അബയിലേക്ക് തിരിഞ്ഞ് നിന്ന്*

بِسْمِ اللهِ لا إِلهَ إِلاَّ اللهُ اَللهُ أَكْبَرُ وَِللهِ الْحَمْدْ


*എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി മർവയുടെ ഭാഗത്തേക്ക് നടക്കുക. നടത്തം തുടങ്ങുമ്പോൾ ഇങ്ങിനെചൊല്ലുക*


اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللهُ أَكْبَرْ وَالْحَمْـدُ ِللهِ عَلى مٰا هَدٰانَا وَالْحَمْدُ ِللهِ عَلَى مَا أَوْلاٰنَا لاٰ إِلهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ بِيَدِهِ الْخَيْرُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ وَصَلَّى اللهُ عَلى سَيِّدِنَا مُحَمَّدٍ وَعَـلى آلِهِ وَصَحْبِهِ وَسَـلَّمَ


*ഒന്നാമത്തെ നടത്തത്തിൽ*

رَبَّنَا نَجِّنَا مِنَ النَّارِ سٰالِمِينَ غَانِمِينَ فَرِحِينَ مُسْتَبْشِرِينَ مَعَ عِبَادِكَ الصَّالِحِينَ مَعَ الَّذِينَ أَنْعَمَ اللهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولئِكَ رَفِيقاً ° لاٰ إِلَهَ إِلاَّ اللهُ حَقًّا حَقًّا لاٰ إِلَهَ إِلاَّ اللهُ تَعَبُّداً وَرِقًّا لاٰ إِلَهَ إِلاَّ اللهُ وَلاٰ نَعْبُدُ إِلاَّ إِيَّاهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ ° اَللّٰهُمَّ أَنْتَ رَبِّي لاٰ إِلٰهَ إِلا أَنْتَ عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيمْ ° مٰاشٰاءَ اللهُ كٰانَ وَمٰا لَمْ يَشَأْ لَمْ يَكُنْ وَلاٰ حَوْلَ وَلٰا قُوَّةَ إِلاّٰ بِاللهِ الْعَلِيِّ الْعَظِيمْ ° أَعْلَمُ أَنَّ اللهَ عَلَى كُلِّ شَيْءٍ قَدِيرٌ ، وَأَنَّ اللهَ قَدْ أَحٰاطَ بِكُلِّ شَيْءٍ عِلْماً ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي ، وَمِنْ شَرِّ كُلِّ دٰابَّةٍ أَنْتَ آخِذٌ بِنٰاصِيَتِهٰا إِنَّ ربِّي عَلَى صِرٰاطٍ مُّسْتَقِيمٍ ° اَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ (لاٰ إِلهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ)


*എന്ന് ആവർത്തിച്ച് ആവർത്തിച്ച് ചൊല്ലുക*

*പതുക്കെ ഓടുന്ന (പച്ചലൈറ്റുകൾക്കിടയിൽ )സമയത്ത് ഇങ്ങിനെ ചൊലുക*

(رَبِّ اغْفِرْ وَارْحَمْ وَاعْفُ وَتَكَرَّمْ وَتَجَاوَزْ عَمَّا تَعْلَمُ إِنَّكَ تَعْلَمُ مَـا لاٰ نَعْلَمُ إِنَّكَ أَنْتَ اللهُ الْأَعَزُّ الْأَكْرَمُ)

*എല്ലാ പ്രാവശ്യവും സ്വഫയിലും മർവയിലും കയറുമ്പോൾ*

إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْرًا فَإِنَّ اللّهَ شَاكِرٌ عَلِيمٌ

*എന്ന ആയത്ത് ഉരുവിടുക*


*രണ്ടാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِللهِ الْحَـمْدُ لاٰ إِلَهَ إِلاَّ اللهُ الْوٰاحِدُ الْفَرْدُ الصَّمَدُ لَمْ يَتَّخِذْ صَاحِبَةً وَلاٰ وَلَداً وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُنْ لَهُ وَلِيٌّ مِنَ الذُّلِّ وَكَبِّرْهُ تَكْبِيراً ° اَللَّهُمَّ إِنَّكَ قُلْتَ فِي كِتَابِكَ اُدْعُونِي أَسْتَجِبْ لَكُمْ دَعَوْنَاكَ رَبَّنَا فَاغْفِرْ لَنَا كَمَا أَمَرْتَنَا إِنَّكَ لاٰ تُخْلِفُ الْمِيعَادَ .رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأبْرَارِ.رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادَ * رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ .رَبَّنَا لاَ تَجْعَلْنَا فِتْنَةً لِلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ .رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ* ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ ، وَأَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ ، وَأَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجٰالِ
(سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ)

*മൂ‍ന്നാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرُ اَللهُ أَكْبَرُ اَللهُ أَكْبَرُ وَِللهِ الْحَمْدُ

رَّبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ * اَللَّهُمَّ إِنِّي أَسْأَلُكَ الْخَيْرَ كُلَّهُ عَاجِلَهُ وَآجِلَهُ وَأَسْتَغْفِرُكَ لِذَنْبِي وَأَسْأَلُكَ رَحْمَتَكَ يَا أَرْحَمَ الرَّاحِمِينَ * رَبِّ زِدْنِي عِلْماً رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ. ° اَللَّهُمَّ عَافِنِي فِي سَمْعِي وَبَصَرِي لاٰ إِلَهَ إِلاَّ أَنْتَ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ لاٰ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ ، اَللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سُخْطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاٰ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ فَلَكَ الْحَمْدُ حَتَّى تَرْضَى° اَللّٰهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعٰافِيَةَ وَالْمُعٰافٰاةَ الدّٰائِمَةَ فِي دِينِي وَدُنْيٰايَ وَأَهْلِي وَمٰالِي. اَللهُمَّ اسْتُرْ عَوْرٰاتِي ، وَآمِنْ رَوْعٰاتِي° اَللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمٰالِي وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ أَنْ أُغْتٰالَ مِنْ تَحْتِي°(أَسْتَغْفِرُ اللهَ الَّذِي لاَ إِلٰهَ إِلاَّ هُوَ الرَّحْمٰنُ الرَّحِيمُ الْحَيُّ الْقَيُّومُ الَّذِي لاَ يَمُوتُ وَأَتُوبُ إِلَيْهِ رَبِّ اغْفِرْ لِي وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ.


*സ‌അ്യിന്റെ –നാ‍ലാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ وَأَسْتَغْفِرُكَ مِنْ كُلِّ مَا تَعْلَمُ إِنَّكَ أَنْتَ عَلاَّمُ الْغُيُوبِ ° لاٰ إِلَهَ إلاَّ اللهُ الْمَلِكُ الْحَقُّ الْمُبِينُ مُحَمَّدٌ رَّسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الصَّادِقُ الْوَعْدِ الْأَمِينُ ° اَللَّهُمَّ إِنِّي أَسْأَلُكَ كَمَا هَدَيْتَنِي لِلْإِسْلاٰمِ أَنْ لاٰ تَنْزِعْهُ مِنِّي حَتَّى تَتَوَفَّانِي وَأَنَا مُسْلِمٌ اَللَّهُمَّ اجْعَلْ فِي قَلْبِي نُوراً وَفِي سَمْعِي نُوراً وَفِي بَصَرِي نُوراً ° اَللَّهُمَّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي يَا أَرْحَـمَ الرَّاحِمِينَ ° اَللَّهُمَّ إِنِِّي أَعُوذُ بِكَ مِنْ شَرِّ وَسَاوِسِ الصَّدْرِ وَشَتَاتِ الْأَمْرِ وَفِتْنَةِ الْقَبْرِ وَأَعُوذُ بِكَ مِنْ شَرِّ مَا يَلِجُ فِي اللَّيْلِ وَشَرِّ مَا يَلِجُ فِي النَّهَارِ وَمِنْ شَرِّ مَا تَهُبُّ بِهِ الرِّيَاحُ يَا أَرْحَمَ الرَّاحِمِينَ ° سُبْحَانَكَ مَا عَبَدْنَاكَ حَقَّ عِبَادَتِكَ يَا اَلله ، سُبْحَانَكَ مَا ذَكَرْنَاكَ حَقَّ ذِكْرِكَ يَا اَلله ° يٰا حَيُّ يٰا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ ، وَمِنْ عَذٰابِكَ أَسْتَجِيرُ ، أَصْلِحْ لِي شَأْنِي كُلَّهُ ، وَلاٰ تَكِلْنِي إِلَى نَفْسِي وَلاٰ إِلَى أَحَدٍ مِّنْ خَلْقِكَ طَرْفَةَ عَيْنٍ
(حَسْبِيَ الله لاٰ إِلهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ)

*സ‌അ്യിന്റെ –അഞ്ചാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ حَبِّبْ إِلَيْنَا الْإِيمٰانَ وَزَيِّنْهُ فِي قُلُوبِنَا وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِـدِينَ ◦ اَللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ اَللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لاٰ يَحُولُ وَلاٰ يَزُولُ أَبَداً يَا رَبَّ الْعَالَمِينَ ◦ اَللَّهُمَّ اجْعَلْ فِي قَلْبِي نُوراً وَفِي سَمْعِي نُوراً وَفِي بَصَرِي نُوراً وَفِي لِسَانِي نُوراً وَعَنْ يَمِينِي نُوراً وَمِنْ فَوْقِي نُوراً وَاجْعَلْ فِي نَفْسِي نُوراً وَعَظِّمْ لِي نُوراً رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي ◦ اَللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمُ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ ◦ اَللَّهُمّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاٰ يَنْفَعُ ، وَقَلْبٍ لاٰ يَخْشَعُ ، وَنَفْسٍ لاٰ تَشْبَعُ ، وَدَعْوَةٍ لاٰ يُسْتَجابُ لَهٰا ◦ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوٰالِ نِعْمَتِكَ ، وَتَحَوُّلِ عَافِيَتِكَ ، وَفُجَاءَةِ نِقْمَتِكَ ، وَجَمِيعِ سَخَطِكَ ◦بسم الله الله الرحمن الرحيم قُلْ هُوَ اللَّهُ أَحَدٌ. اللَّهُ الصَّمَدُ . لَمْ يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ.



*സ‌അ്യിന്റെ –ആറാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى وَالْمُعَافَاةَ الدَّائِمَةَ ياَ رَبَّ الْعَالَمِينَ° اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سُخْطِكَ وَالنَّارِ ° اَللَّهُمَّ بِنُورِكَ اهْتَدَيْنَا وَبِفَضْلِكَ اسْتَغْنَيْنَا وَفِي كَنَفِكَ وَإِنْعَامِكَ وَعَطَائِكَ وَإِحْسَانِكَ أَصْبَحْنَا وَأَمْسَيْنَا أَنْتَ الْأَوَّلُ فَلاٰ قَبْلَكَ شَيْءٌ وَالْآخِرُ فَلاٰ بَعْدَكَ شَيْءٌ وَالظَّاهِرُ فَلاٰ شَيْءَ فَوْقَكَ وَالْبَاطِنُ فَلاٰ شَيْءَ دُونَكَ نَعُوذُ بِكَ مِنَ الْفَلَسِ أَوِ الْكَسَلِ وَعَذَابِ الْقَبْرِ وَفِتْنَةِ الْغِنَى وَنَسْأَلُكَ الْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ ° اَللَّهُمَّ إِنِّي أَسْأَلُكَ فِعْلَ الْخَيْرٰاتِ وَتَرْكَ الْمُنْكَراتِ ، وَحُبَّ الْمَسَاكِينِ ، وَأَنْ تَغْفِرَ لِي وَتَرْحَمَنِي ، وَإِذَا أَرَدتَّ بِعِبَادِكَ فِتْنَةً ، فَتَوَفَّنِي إِلَيْكَ غَيْرَ مَفْتُونٍ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلاءِ ، وَدَرَكِ الشَّقَاءِ ، وَسُوءِ الْقَضَاءِ ، وَشَمَاتَةِ الْأَعْدَاءِ ° اَللَّهُمَّ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ° اَللَّهُمَّ يَا بَدِيعَ السَّموٰاتِ وَالْأَرْضِ يَا ذَا الْجَلاٰلِ وَالْإِكْرَامِ يَا صَرِيخَ الْمُسْتَصْرِخِينَ يَا غِيَاثَ الْمُسْتَغِيثِينَ يَا كَاشِفَ السُّوءِ يَا أَرْحَمَ الرَّاحِمِينَ بِكَ أُنْزِلُ حَاجَتِي وَأَنْتَ أَعْلَمُ بِهَا فَاقْضِهَا يَا رَبُّ يَا كَرِيمُ
(اَللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ)

*സ്വലാത്ത്, അസ്മാഉൽ ഹുസ്‌നാ തുടങ്ങി പലതും ഈ സമയത്ത് ചൊല്ലാവുന്നതാണ്.*

*സ‌അ്യിന്റെ –ഏഴാമത്തെ നടത്തത്തിൽ*

*ഇവിടെ തനിക്ക് ഇഷ്ടമുള്ളത് അറബിയിലോ മലയാളത്തിലോ ദുആ ചെയ്യുക. പക്ഷെ തുടക്കത്തിൽ ഹംദും സ്വലാത്തും ചൊല്ലേണ്ടതാണ് അതിന്റെ ഒരു മാതൃക താഴെ*

*اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْداً يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيََّتِهِ وَأَصْحَابِه وَأَهْلِ بَيْتِهِ أَجْمَعِينَ ° وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَـلِينَ وَالْأَوْلِيَـاءِ وَالشُّهَـدَاءِ وَالصَّالِحِينَ وَصَلِّ وَسَلِّمْ عَلَى سَيِّدِنَا إِبْرَاهِيمَ وَإِسْمَاعِيلَ وَهَاجَرَ عَلَيْهِمُ الصَّلاٰةُ وَالسَّلاٰم ° اَللَّهُمَّ اخْتِمْ بِالْخَيْرٰاتِ آجَالَنَا وَحَقِّقْ بِفَضْلِكَ آمَالَنَا وَسَهِّلْ لِبُلُوغِ رِضَاكَ سُبُلَنَا وَحَسِّنْ فِي جَمِيعِ الْأَحْوٰالِ أَعْمَالَنَا يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ. °° رَبِّ اغْفِرْ لِي وَلِوٰالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ° رَبَّنَا تَقَبَّلْ مِنَّا وَعَافِنَا وَاعْفُ عَنَّا وَعَلَى طَاعَتِكَ وَشُكْرِكَ أَعِنَّا وَعَلَى غَيْرِكَ لاٰ تَكِلْنَا وَعَلَى الْإِيْمَانِ وَالْإِسْلاٰمِ الْكاَمِلِ جَمْعاً تَوَفَّنَا وَأَنْتَ رٰاضٍ عَنَّا ، اَللَّهُمَّ ارْحَمْنَا بِتَرْكِ الْمَعَاصِي مَا أَبْقَيْتَنَا يَا أَرْحَمَ الرَّاحِمِينَ*


*തുടരും✍✍*

ഹജ്ജ്

*🌼ഹജ്ജ്🌼*
➖➖➖➖➖➖
ഭാഗം1⃣


*പ്രിയ സഹോദരന്മാരെ, സര്‍വ്വശക്തനായ അല്ലാഹു നമുക്കും മാതാപിതാക്കള്‍ക്കും ഭാര്യാ - മക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിശുദ്ധ മക്കയില്‍ ചെന്ന് മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉം‌റയും ചെയ്യാനും വിശുദ്ധ മദീനയില്‍ ചെന്ന് നബി (സ) യെ സിയാറത്ത് ചെയ്യാനും ഭാഗ്യം തന്നു അനുഗ്രഹിക്കട്ടെ آمين. പരിശുദ്ധ ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട വിഷയങ്ങൾ /ദു‌ആ ,ദിക്‌റുകൾ എല്ലാവർക്കുമായി പോസ്റ്റ് ചെയ്യുന്നു. നാഥൻ സ്വികരിക്കുമാറാകട്ടെ آمين*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

*ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള, മക്കയിലെത്തി ഹജ്ജ്, ഉം‌റ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള സ്വതന്ത്രരായ എല്ലാ മുസ്‌ലിംകള്‍ക്കും ഹജ്ജ്, ഉം‌റ എന്നിവ നിര്‍ബന്ധമാണ്.*

*ഹജ്ജ്, ഉം‌റ നിര്‍വ്വഹിക്കുന്നതിനുള്ള ശേഷി , ആറു കാര്യങ്ങളൊത്തുവരുമ്പോഴാണ് യാഥാര്‍ത്ഥ്യമായിത്തീരുക*.

*1. യാത്രയിലാവശ്യമായ ഭക്ഷണവും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായവരുടെ തിരിച്ചുവരും വരെയുള്ള ചെലവും ലഭിക്കുക.*

*2. മക്കയുടെ ദൂരദിക്കിലുള്ളവര്‍ക്കും 132 കിലോമീറ്ററിനിടയില്‍ തന്നെയുള്ള നടക്കാനാകുന്നവര്‍ക്കും മക്കയിലെത്തിച്ചേരുന്നതിനാവശ്യമായ വാഹനം ലഭിക്കുക.*

*3. യാത്രാ ചെലവും ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കാവശ്യമായ ചെലവും വാഹനവുമെല്ലാം , അവധിയെടുത്ത കടം, താമസിക്കനുള്ള വീട് എന്നിവ കഴിച്ച് ശിഷ്ടമുള്ളതാകുക.*

*4. തന്റെ ശരീരം , യാത്രയിലാവശ്യമായ വസ്തുക്കള്‍ എന്നിവയെല്ലാം സുരക്ഷിതമായി എത്തിച്ചേരാന്‍ കഴിയും വിധത്തില്‍ വഴി സുരക്ഷിതമാവുക.*

*5. കഠിനമായി വിഷമമില്ലാതെ വാഹനത്തിലിരിക്കാ‍നും യാത്രചെയ്യാനും ആരോഗ്യമുണ്ടാവുക, വഴികാട്ടിയില്ലാത്ത അന്ധന് ഹജ്ജ് നിര്‍ബന്ധമില്ല.*

*6. ഈ അഞ്ച് കാര്യങ്ങളും ഒത്ത്ചേരുന്നതോടൊപ്പം മക്കയിലെത്തിച്ചേരാനുള്ള സമയവും സന്ദര്‍ഭവും ലഭിക്കുക.*

*വാര്‍ധക്യം നിമിത്തമോ തളര്‍വാതം കാ‍രണമോ പോകാന്‍ സാ‍ധിക്കാത്തവര്‍, അവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കാന്‍ സന്നദ്ധരായവരെ ലഭിച്ചാല്‍ നിലവാരക്കൂലി നല്‍കിയാണെങ്കില്‍ പോലും അതു നിര്‍വ്വഹിക്കാനയക്കല്‍ നിര്‍ബന്ധമാണ്. ഹജ്ജ് നിര്‍ബന്ധമുള്ളവര്‍ മരണമടഞ്ഞാല്‍ അതു ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്യപ്പെട്ടവരോ , അനന്തരാവകാശികളോ, ന്യായാധിപനോ അവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുകയോ പ്രതിനിധികളെ അയക്കുകയോ വേണം. ചെലവെല്ലാം അനന്തര സ്വത്തില്‍ നിന്നെടുക്കേണ്ടതാണ്. വേണ്ടത്ര അനന്തര സ്വത്തോ വാടകയോ ഇല്ലെങ്കില്‍ അവര്‍ക്കതു നിര്‍ബന്ധമില്ല, എങ്കിലും സുന്നത്താണ്.*

*ഹജ്ജിനു പോകാന്‍ സാധിക്കുന്ന ആളുകള്‍ മക്കയില്‍ ചെന്ന് ഹജ്ജ് ചെയ്യുക തന്നെ വേണം. അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ പോയി ഹജ്ജ് ചെയ്യാന്‍ പറ്റില്ല. അശക്തര്‍, തങ്ങള്‍ക്ക് വേണ്ടി ഹജ്ജ് ഉം‌റ നിര്‍വ്വഹിക്കുന്നതിനും പ്രതിനിധികളെ അയക്കല്‍ നിര്‍ബന്ധം. അവരുടെ അനുമതിയോടെ സുന്നത്തായ ഹജ്ജിലും പ്രാതിനിധ്യം ആകാം. സുന്നത്തായ ഹജ്ജില്‍ അവന്‍ വസിയ്യത്ത് ചെയ്തെങ്കില്‍ മാത്രമേ പറ്റൂ.*

*ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകളെല്ലാം ഒത്തിണങ്ങിയവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഹജ്ജ് നിർബന്ധമുള്ളൂ.ഒരാൾക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം, ആദിയായ സൌകര്യങ്ങൾ ലഭ്യമായിട്ടും, ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവൻ ജൂതനോ നസ്‌റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല എന്ന നബി വചനം ഹജ്ജിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും വ്യക്തമാക്കിത്തരുന്നു. അനേകം നബിവചനങ്ങളിലും ആയത്തുകളിലും ഹജ്ജിന്റെ മഹത്വത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.*

*ദുൽഹജ്ജ് എട്ട് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലെ കർമ്മങ്ങളുടെ പ്രായോഗിക രൂപങ്ങളും മസ്‌അലകളുമാണ് താഴെ കൊടുക്കുന്നത്.*

*ആദ്യമായി ഹജ്ജിന്റെ കർമ്മങ്ങൾ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം*

*റുകുനുകൾ :*

*1) ഇഹ്‌റാം ചെയ്യുക. 2) അറഫയിൽ നിൽക്കുക. 3 ) ഇഫാളത്തിന്റെ ത്വവാഫ് 4) സ‌അ്യ് 5) മുടി നീക്കൽ. 6) ഇവകളെ വഴിക്ക് വഴിയായി കൊണ്ടുവരൽ.സ‌അ്യ് ഖുദൂമിന്റെ ത്വവാഫിന്റെ ശേഷവും ചെയ്യാവുന്നതാ‍ണ്. ഇവയിൽ ഏതെങ്കിലുമൊന്ന് ഒഴിവാക്കിയാൽ ഹജ്ജ് പൂർത്തിയാവുകയില്ല. ഇവ ഫിദ്‌യ കൊണ്ട് പരിഹരിക്കാനാവാത്തതുമാണ്.*

*വാജിബുകൾ *

*1) മീഖാത്തിൽ വെച്ച് ഇഹ്‌റാം ചെയ്യുക 2) ജം‌റകളെ എറിയൽ 3) മിനയിൽ രാപാർക്കൽ 4) മുസ്‌ദലിഫയിൽ രാപാർക്കൽ 5) വിദാഇന്റെ ത്വവാഫ്
(പ്രബലമായ അഭിപ്രായമനുസരിച്ച് വിദാഇന്റെ ത്വവാഫ് ഹജ്ജിന്റെ വാജിബാത്തുകളിൽ‌പെട്ടതല്ല. മറിച്ച് മക്ക വിട്ട് സ്വന്തം രാജ്യത്തേക്കോ അല്ലെങ്കിൽ ഖസ്‌റിന്റെ ദൂരത്തേക്കോ യാത്ര പോകുന്നവർക്കുള്ള വാജിബാണ്. അവർ ഹാജിയാവട്ടെ അല്ലാത്തവരാകട്ടെ ) ഇവ കാരണം കൂടാതെ ഒഴിവാക്കൽ കുറ്റകരവും അഥവാ വല്ലതും ഒഴിഞ്ഞ് പോയാൽ ഹജ്ജ് സ്വഹീഹാകുന്നതും ഫിദ്‌യ നിർബന്ധവുമാണ്.*

*ഹജ്ജിന്റെ സുന്നത്തുകൾ :*
=========
*കൂടിയാലോചന നടത്തിയും ഇസ്തിഖാറത്ത് ചെയ്തും പാപ മോചനം തേടിയും വസ്വിയ്യത്ത് ചെയ്തും ഹജ്ജിനു വേണ്ടി തയ്യാറെടുപ്പ് നടത്തുക. യാത്രയുടെ രണ്ട് റക്‌‌അത്ത് നിസ്കാരം നിർവ്വഹിക്കുക. കുടുംബക്കാൽ, ബന്ധുക്കൾ, കൂട്ടുകാർ,അയൽ വാസികൾ എന്നിവരോട് യാത്ര ചോദിക്കുക. ഹജ്ജ് ,ഉം‌റയുടെ കർമ്മങ്ങളുൾകൊള്ളുന്ന ഒരു ഗ്രന്ഥം കൂടെ കൊണ്ടുപോവുക, പോകുമ്പോഴും തിരികെ വരുമ്പോഴും വ്യാപാം പോലുള്ളവ ഉപേക്ഷിക്കുക, ഗുണകാംക്ഷികളായ രണ്ട് കൂട്ടുകാരെ തെരെഞ്ഞെടുക്കുക. ഇഹ്‌റാമിനും മക്കയിൽ കടക്കാനും ,അറഫയിൽ നിൽക്കാനും മ‌ശ്‌അറുൽ ഹറാമിൽ നിൽക്കാനും അയ്യാമുത്തശ്‌രീഖ്വിൽ എറിയുന്നതിനും വേണ്ടി കുളിക്കുക, ഖുദൂമിന്റെ ത്വവാഫ്, ഇഹ്‌റാം ചെയ്തതു മുതൽ അതിൽ നിന്നും വിരമിക്കും വരെ തൽബിയത് ചൊല്ലിക്കൊണ്ടിരിക്കുക. (എന്നാൽ സ‌അ്യിലും ത്വവാഫിലും തൽബിയത്ത് ചൊല്ലേണ്ടതില്ല ) തുടങ്ങിയ കാര്യങ്ങളെല്ലാം സുന്നത്തുകളാണ്.*

*ദുൽഹജ്ജ് എട്ട്*
=========
*ഈ ദിവസം നാം ആദ്യമായി ചെയ്യേണ്ടത് ഇഹ്‌റാമിനുള്ള തയ്യാറെടുപ്പുകളും ഇഹ്‌റാമിൽ പ്രവേശിക്കലുമാണ്. ഹജ്ജിന് ഇഹ്‌റാം ചെയ്യാനുദ്ദേശിക്കുന്നവർ മാനസിക തയ്യാറെടുപ്പോടു കൂടെ താഴെപറയുന്ന ശാരീരിക തയ്യാറെടുപ്പും നടത്തേണ്ടതാണ്.*

*കക്ഷരോമവും ,ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക, മീശ വെട്ടുക മുതലായവ ചെയ്തു ശരിരം വൃത്തിയാക്കുക. (ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ സുന്നത്തില്ല ) ഇഹ്‌റാമിനെ കരുതി കുളിക്കുക. (ഋതുരക്തമോ പ്രസവരക്തമോ ഉള്ളവർക്കും ഈ കുളി സുന്നത്തുണ്ട് .വലിയ അശുദ്ധിയുള്ളപ്പോഴും ഇഹ്‌റാം സ്വഹീഹാകും) കുളി കഴിഞ്ഞാൽ വസ്ത്രത്തിലാകാതെ ശരീരത്തിൽ മാത്രം സുഗന്ധം ഉപയോഗിക്കുക. ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുക (ഇൾതിബാ‍അ് അഥവാ മേൽമുണ്ട് വലത് ചുമലിന്റെ താഴെയാക്കൽ, സ‌അ്യിലും അതിന്റെ മുമ്പുള്ള ത്വവാഫിലും മാത്രമേ സുന്നത്തുള്ളൂ ,പലരും ഇഹ്‌റാം ചെയ്തത് മുതൽ തിരിച്ചു വരുന്നത് വരെ ഇങ്ങിനെ ചെയ്യുന്നത് കാണാം ഇത് ഒരു മദ്‌ഹബിലുംസുന്നത്തില്ല) .സ്ത്രീകൾ മുഖവും മുൻ‌കയ്യുമല്ലാത്ത ശരീരഭാഗങ്ങൾ മുഴുവനും മറക്കുക, (അന്യ പുരുഷന്മാരാൽ ആകർശിക്കപ്പെടുമെന്ന് കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ മുഖം മറക്കേണ്ടതാണ് ) ഇഹ്‌റാമിന്റെ രണ്ട് റക്‌അത്ത് സുന്നത്ത് നിസ്കരിക്കുക ഇവയെല്ലാം ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളാണ്. *

*‘ഇഹ്‌റാമിന്റെ സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത് അല്ലാഹുത‌ആലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. ഈ നിസ്കാരം വിരോധിക്കപ്പെട്ട സമയത്താകരുത്.( 1. സുബഹി നിസ്കരിച്ച ശേഷം സൂ‍ര്യോദയം വരെ. 2. സൂര്യോദയം മുതൽ ഏഴുമുഴം സൂര്യം ഉയരുന്നത് വരെ 3. വെള്ളിയാഴ്ച ഒഴികെയുള്ള നട്ടുച്ച സമയം. 4. അസർ നിസ്കരിച്ച ശേഷം. 5. സൂര്യൻ മഞ്ഞ നിറമായാൽ അസ്തമയം വരെ. എന്നാൽ ഹറമിൽ വെച്ച് ഇഹ്‌റാം ചെയ്യുന്നവർക്ക് ഈ നിസ്കാരം ഏത് സമയത്തും നിർവ്വഹിക്കാവുന്നതാണ്. ഹറമിന്റെ മഹത്വം കണക്കിലെടുത്ത് അവിടെ നിസ്കരിക്കുന്നതിന് ഒരു സമയവും തടസമില്ലെന്നതാണ് കാരണം)*

ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍🌹

*🌹ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍🌹*
➖➖➖➖➖➖
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



സമസ്ത കേരള ജംഇയ്യത്തുല്‍ ഇലമായുടെ കരുത്തനായ സാരഥി എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ ആദരവിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ശംസുല്‍ ഉലമാ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
ഹിജ്‌റ 1333-ല്‍ (ക്ര.1914) കോഴിക്കോടിനടുത്ത് പറമ്പില്‍കടവിലെ എഴുത്തച്ഛന്‍കണ്ടി എന്ന തറവാട്ടിലാണ് ഇ.കെ. ജനിച്ചത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്ഡിത പരമ്പരയിലെ പ്രമുഖ കണ്ണി കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്.


ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും, മഹാ പണ്ഡിതനുമായിരുന്ന കോയക്കുട്ടി മുസ്‌ലിയാര്‍ പറമ്പക്കടവില്‍ ദര്‍സ് നടത്തിയിരുന്നു. സ്മര്യപുരുഷനടക്കം തന്റെ മക്കളെല്ലാം ആ ദര്‍സില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസവും, ആത്മീയ ശിക്ഷണവും നേടിയത്. ശേഷം മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവ് മടവൂര്‍ കുഞ്ഞായിന്‍കോയ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്നു പള്ളിപ്പുറം അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) അബ്ദുല്‍ അലികോമു മുസ്‌ലിയാരുടെ ദര്‍സിലും, അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും അദ്ദേഹം ഓതി താമസിച്ചിട്ടുണ്ട്. തുടര്‍ന്നു ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ ചേര്‍ന്നു. ശൈഖ് അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദംഹസ്‌റത്ത്, ശൈഖ് അബ്ദുല്‍അലി ഹസ്‌റത്ത്, ശൈഖ് അഹ്മദ്‌കോയ ശ്ശാലിയാത്തി മുതലായ പണ്ഡിതരുമായി ശംസുല്‍ ഉലമാ അടുത്തിടപഴകുകയും അവരില്‍ നിന്ന് ത്വരീഖത്തും, ഇജാസത്തും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.



വെല്ലൂരിലെ പഠനകാലത്ത് ആ മഹാനുഭാവന്റെ ബുദ്ധിവൈഭവവും, അഗാധജ്ഞാനവും അറിഞ്ഞ ഉസ്താദുമാര്‍ ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് മുഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ.കെ. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ബാഖിയാത്തില്‍ വെച്ച് കഥാപുരുഷന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്. പരീക്ഷയില്‍ പൂര്‍ണ്ണമായും ഉത്തരമെഴുതി വിജയിച്ച അദ്ദേഹത്തിന് ബിരുദ ദാനം നല്‍കിക്കൊണ്ട് ശൈഖ് സിയാഉദ്ദീന്‍ ഹസ്‌റത്ത് പറഞ്ഞു ”താങ്കള്‍ക്ക് അനുഗ്രഹാശ്ശിസുകള്‍ നേരുന്നു. താങ്കള്‍ ഈ സ്ഥാപനത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കുക.” ബിരുദാനന്തരം ബാഖിയാത്തില്‍ മുദര്‍യിസായി ഇ.കെ. നിയോഗിക്കപ്പെട്ടു. ഇസ്ലാമിലെ അനന്തരാവകാശ വിധികളില്‍ ഫത്‌വാ നല്‍കാന്‍ ഏല്‍പ്പിക്കപ്പെട്ടതും അദ്ദേഹത്തെ തന്നെയായിരുന്നു.


അനാരോഗ്യം കാരണം വെല്ലൂര്‍ വിട്ട അദ്ദേഹം കേരളക്കരയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്നു. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, പാറക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദര്‍യിസായി സേവനം ചെയ്തു. 1963 മുതല്‍ 1977 വരെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. ശേഷം പൂച്ചക്കാട് ജുമാമസ്ജിദില്‍ മുദര്‍യിസായി. പിന്നെ അന്ത്യം വരേയും നന്തി ദാറുസ്സലാം അറബിക് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു.


ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, മടവൂര്‍ സി.എം. വലിയുള്ളാഹി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങി അനേകായിരം ബാഖവി, ഫൈസി, ദാരിമി ബിരുദധാരികള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.
1957 മുതല്‍ 1996 ല്‍ ദിവംഗതനാകുന്നതുവരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ശംസുല്‍ ഉലമാ. ഉജ്ജ്വല വാഗ്മിയും, സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്ന ആ മഹാനുഭാവന്‍ സമസ്തയെ ഒരു അജയ്യ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ വളരെയേറെ പ്രയത്‌നിച്ചിട്ടുണ്ട്.

പൂനൂര്‍, ഒതായി, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ബിദ്അത്തുകാരുമായി സംവാദം നടത്തുകയും അവരുടെ നിരര്‍ത്ഥകവാദങ്ങള്‍ തൊലിയുരിച്ച് കാണിക്കുകയും ചെയ്തത് സ്മര്‍ത്തവ്യമാണ്. മഞ്ചേരിയിലും, എടക്കരയിലും വെച്ച് ക്രൈസ്തവരേയാണ് അദ്ദേഹം നേരിട്ടത്. വൈദികപട്ടമണിഞ്ഞ പാതിരിമാര്‍ ശംസുല്‍ ഉലമായുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കി സ്ഥലം വിടുകയാണ് ചെയ്തത്!
ഖാദിയാനികള്‍ ഖുര്‍ആന്‍-ഹദീസുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു മുസ്‌ലിം ബഹുജനത്തെ പിഴപ്പിക്കാന്‍ ശ്രമിച്ച സന്ദര്‍ഭം സുന്നീ പണ്ഡിതന്മാര്‍ ചെറുത്ത് നില്‍പ്പുതുടങ്ങി. ഈ അവസരത്തില്‍ ഖാദിയാനിസത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു അമൂല്യഗ്രന്ഥം അദ്ദേഹം രചിച്ചു. ജുമുഅ ഖുതുബയെ സംബന്ധിച്ചും ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ കോഴിക്കോട് ശൈഖ് അബ്ദുല്‍ വഫാ മുഹമ്മദുല്‍ അലാഉദ്ദീന്‍ ഹിമ്മസിയെ അധികരിച്ചുള്ള മൗലിദ്, അജ്മീര്‍ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളെക്കുറിച്ചുള്ള മൗലീദ് തുടങ്ങി അനേകം രചനകള്‍ ആ മഹാനുഭാവന്റെ സംഭാവനയായി സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.

അത്യധികം ആകര്‍ഷകരമായിരുന്നു മഹാനവര്‍കളുടെ വിജ്ഞാനസദസ്സ്. വിദ്യാര്‍ത്ഥികളായ ശിഷ്യഗണങ്ങള്‍ ആ തിരുനാക്കിലൂടെ നിര്‍ഗ്ഗളിക്കുന്നതെന്തും ഹൃദിസ്തമാക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. മൊട്ടുസൂചി വീണാല്‍പോലും കേള്‍ക്കുന്ന നിശ്ശബ്ദത. അശ്രദ്ധയോ, ഉറക്കമോ ആ ക്ലാസില്‍ കാണുകയില്ല.

വെള്ളിമാട്കുന്നിലെ ഫാത്വിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ. അബ്ദുസ്സലാം, അബ്ദുര്‍റശീദ്, ആയിശ, ആമിന, ബീവി, നഫീസ, ഹലീമ എന്നിവര്‍ മക്കളാണ്. പാലാട്ട്പറമ്പ് മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി.കെ. ഉമ്മര്‍കോയ ഹാജി, അഹ്മദ് വട്ടോളി, കിഴിശ്ശേരി മുഹമ്മദ് ഫൈസി, മാക്കില്‍ മഹ്മൂദ് എന്നിവരാണ് ജാമാതാക്കള്‍.

രണ്ടുതവണ അദ്ദേഹം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. 1961-ലായിരുന്നു ആദ്യത്തെ ഹജ്ജ് യാത്ര. യു.എ.ഇ. അടക്കം ചില വിദേശരാജ്യങ്ങളും സന്ദര്‍ശിച്ച ശംസുല്‍ ഉലമാ, അറബി, ഉര്‍ദു, ഇംഗ്ലീഷ്, സുറിയാനി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനായിരുന്നു. എഴുപത് മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തിന്റെ ഖാളിയായിരുന്നു ഇ.കെ. 1996 ആഗസ്ത് 19-ന് പുലര്‍ച്ചെയാണ് മഹാനവര്‍കള്‍ വഫാത്തായത്. പുതിയങ്ങാടി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്താണ് ശംസുല്‍ ഉലമായുടെ മഖ്ബറ.

ഖബറിന്മേല്‍ ചെടി കുത്തല്‍🌹

*🌹🌹ഖബറിന്മേല്‍ ചെടി കുത്തല്‍🌹*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*ചോദ്യം: ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒരു പണ്ഢിതന്റെ ജനാസയെ അനുഗമിച്ചു. ശേഷക്രിയയില്‍ പങ്കെടുത്തു. തസ്ബീതും മറ്റും കഴിഞ്ഞശേഷം ദുആ ചെയ്തു. പക്ഷേ, സാധാരണ ഖബറിന്മേല്‍ ചെടി കുത്തുന്നതുപോലെ കുത്തുന്നത് കണ്ടില്ല. ഇതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ  മകനോട് ചോദിച്ചപ്പോള്‍ അതൊന്നും ആവശ്യമില്ലെന്നും അത് അന്ധ വിശ്വാസമാണെന്നും പറഞ്ഞു.  അദ്ദേഹം ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണ്. ഇതിനെകുറിച്ചെന്ത് പറയുന്നു?*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
_ഉത്തരം; ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഒന്നും പറയുന്നില്ല. അബുല്‍ അഅ്ല പറയുന്നത് വേദവാക്യമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണവര്‍._
_ഖബറിന്മേല്‍ ചെടികുത്തുന്ന കാര്യം ബുഖാരി, മുസ്ലിം തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും എല്ലാ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച കാര്യമാണ്. അതൊരു പുണ്യകര്‍മ്മവും മയ്യിത്തിന് പുണ്യം ലഭിക്കുന്നതുമായ കാര്യമാണെന്നതില്‍ തര്‍ക്കമില്ല. കാരണം അത് നബി(സ്വ) പഠിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ അത് മുസ്ലിംകള്‍ക്ക് ചോദ്യം ചെയ്യാനവകാശമില്ല._
*_ഇബ്നുഹജര്‍(റ) പറയുന്നു: “ഖബറിന്മേല്‍ പച്ച ഈത്തപ്പന മട്ടല്‍ കുത്തുന്നത് സുന്നത്താണ്. നബി(സ്വ)യെ അനുകരിക്കുന്നതിനുവേണ്ടിയാണിത്. ഇതിന്റെ നിവേദക പരമ്പര സ്വഹീഹാണ്. മാത്രമല്ല അതിന്റെ തസ്ബീഹിന്റെ ബറകത് കൊണ്ട് മയ്യിത്തിന് (ശിക്ഷയില്‍) ലഘൂകരണം ലഭിക്കും. ഉണങ്ങിയവയുടെ തസ്ബീഹിനെക്കാള്‍ പൂര്‍ണമാണ് പച്ചയുടേത്. ഒരുതരം ജീവ് അതിലുള്ളതാണ് കാരണം. റൈഹാനത്ത് പോലെയുള്ള മറ്റു പച്ച ചെടികള്‍ കുത്തിപ്പോരുന്ന പതിവ് ഇതിനോട് തുലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിന്മേല്‍ കുത്തപ്പെട്ട ഇവകളില്‍ നിന്ന് വല്ലതും എടുക്കുന്നത് നിഷിദ്ധമാണ്. മയ്യിത്തിന്റെ അവകാശം അത് പാഴാക്കുന്നുവെന്നതാണ് കാരണം”  (തുഹ്ഫ 3/197)._*
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി(സ്വ) രണ്ട് ഖബറുകളഉടെ അരികിലൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അവിടന്നരുളി: തീര്‍ച്ചയായും ഈ രണ്ട് ഖബറിലുള്ളവരും ശിക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടുന്നത് (സൂക്ഷിക്കല്‍ പ്രയാസമായ) ഗുരുതരകാര്യത്തിന്റെ പേരിലല്ല. അവരിലൊരാള്‍ മൂത്രശുദ്ധീകരണത്തില്‍ സൂക്ഷ്മത പാലിക്കാത്തവരും മറ്റവന്‍ ഏഷണിയുമായി നടക്കുന്നവനുമായിരുന്നു. അനന്തരം നബി(സ്വ) ഒരു പച്ച ഈത്തപ്പന മട്ടല്‍ കൊണ്ടുവരാന്‍ പറയുകയും അത് രണ്ടായി പിളര്‍ത്തി ഓരോ ഖബറിന്മേല്‍ വെക്കുകയും ചെയ്തു. അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു. അവിടുന്ന് എന്തിനാണിത് ചെയ്തത്.  നബി(സ്വ) പറഞ്ഞു: അവ രണ്ടും ഉണങ്ങാതിരിക്കുന്ന കാലത്തോളം അവര്‍ക്ക് രണ്ടുപേര്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കും” (ബുഖാരി 1/34, 35, മുസ്ലിം 1/141).
ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു: “പച്ച ഈത്തപ്പന മട്ടല്‍ ഖബറിന്മേല്‍ കുത്തിയതിന്റെ തത്വം പച്ചയാകുന്ന കാലത്തോളം അത് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നതും തസ്ബീഹിന്റെ ബറകത് കൊണ്ട് (ശിക്ഷയില്‍) ലഘൂകരണം കരസ്ഥമാകുന്നതുമാണെന്ന് ചില പണ്ഢിതന്മാര്‍ പ്രസ്താവിച്ചതായി ഇമാം ഖത്വാബി(റ) ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഇതനുസരിച്ച് ഈ പറഞ്ഞ തത്വം ഈത്തപ്പന മട്ടലില്‍ മാത്രം ഒതുങ്ങിനില്‍ക്കാത്തതും പച്ചപിടിപ്പുള്ള മരങ്ങള്‍ മറ്റുചെടികള്‍ തുടങ്ങിയവയിലും ഇത് നടക്കുന്നതുമാണ്. ഇപ്രകാരം തന്നെയാണ് ദിക്റ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയിലുള്ള പുണ്യവുമെന്ന് പറയേണ്ടതില്ല” (ഫത്ഹുല്‍ബാരി 1/587). ഇപ്രകാരം ഉംദതു ല്‍ഖാരി 3/118ലും കാണാം.
ഇതില്‍നിന്നും ഖബറിനരികെ വെച്ചുള്ള ഖുര്‍ആന്‍ പാരായണം സുന്നത്താണെന്നും ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് ഉപകരിക്കുന്നതിനെക്കാളും ഖുര്‍ആന്‍ ഉപകരിക്കുന്നതാണെന്നും പണ്ഢിതന്മാര്‍ പറഞ്ഞതായി ശര്‍ഹുമുസ്ലിം 1/141ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ഖബറിന്മേല്‍ ചെടിയോ മേറ്റാ കുത്തുന്നത് അന്ധവിശ്വാസമല്ലെന്നും പ്രത്യുത നബി(സ്വ)യുടെ സുന്നത്താണെന്നും അതുകൊണ്ട് മയ്യിത്തിന് പുണ്യം ലഭിക്കുമെന്നും സുതരാം വ്യക്തമായി.

🌹🌹🌹🌹🌹

തഹജജു ദ്

*🌹തഹജ്ജുദ് നിസ്കാരം🌹*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



*മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം  رحمه الله തന്റെ അദ്‌കിയയയിൽ പറയുന്നത് കാണുക*


فَلَرَكْعَتَانِ مِــنَ الصَّـلَاةِ بِلَيْلَةِ فَاسْتَـكْثِرَنَّ  مِـنَ  الْكُنُوزِ  لِفَاقَةٍ

كَنْزٌ بِدَارِ الْخُلْـدِ أَدْوَمَ أَنْبَـلاَ تَأْتِي عَلَيْكَ وَلَا نَسِـيبَ وَلاَ  وَلاَ

*“രാത്രി നിസ്കരിക്കുന്ന രണ്ട് റക്‌അത്ത് നിസ്കാരം ശാശ്വത  വീട്ടിലേക്കു തയ്യാർ ചെയ്യുന്ന അനശ്വരവും അത്യുത്കൃഷ്ടവുമായ ഒരു നിധിയാകുന്നു. അത് കൊണ്ട് ഒരു സഹായിയും ഒരു ബന്ധവും സഹായിക്കാനില്ലാതെ , നിനക്ക് വരാൻ പോകുന്ന ആ ദാരിദ്ര്യ ദിവസത്തിനു വേണ്ടി ഈ നിധികൾ നീ വർദ്ധിപ്പിച്ചു കൊള്ളുക “*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*വളരെ പുണ്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ് . വിശുദ്ധ ഖുർ‌ആനിലും തിരു സുന്നത്തിലും വല്ലാതെ പ്രോത്സാഹനം നൽകിയ ഒരു നിസ്കാരമാണിത്. അല്ലാഹു പറയുന്നു.*

تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ*   فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ(سورة السجدة 1716-).

*“ആശങ്കയോടെയും പ്രത്യാശയോടെയും തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുവാനായി നിദ്രാശയ്യയിൽ നിന്ന് അവരുടെ പാർശങ്ങൾ അടർന്നു പോരുന്നു. നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യുന്നു. അവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലമായി അവർക്ക് വേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട , കൺകുളിർപ്പിക്കുന്ന പ്രതിഫലങ്ങൾ ഒരാളും അറിയില്ല. “ (വിശുദ്ധ ഖുർ‌ആൻ സൂറത്ത് സജദ : 16,17)*

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ*   آخِذِينَ مَا آتَاهُمْ رَبُّهُمْ إِنَّهُمْ كَانُوا قَبْلَ ذَلِكَ مُحْسِنِينَ *كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ* وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ*  (سورة الذاريات 15 – 18)

*“തഖ്‌വയിലധിഷ്ഠിതമായി ജീവിച്ചവർ അന്ന് ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. അവരുടെ രക്ഷിതാവ് നൽകുന്ന പ്രതിഫലങ്ങൾ സ്വീകരിച്ചു കൊണ്ട്. അവരീ ദിവസത്തിന് മുമ്പ് സുകൃതരായിരുന്നു. രാത്രിയിൽ  നിന്ന് അല്പസമയം മാത്രമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യ വേളയിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.” ((((( ഖുർ‌ആൻ സൂറത്ത് അൽ ദാ‍രിയാത്ത് 15-18)*

*തിരു നബി صلى الله عليه وسلم യുടെ ചില* *വചനങ്ങൾ കാണൂ-*

عَنْ أَبِي أُمَامَةَ الْبَاهِلِيِّ رَضِيَ اللهُ عَنْهُ قَالَ:قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَهُوَ قُرْبَةٌ لَّكُمْ إِلَى رَبِّكُمْ وَمَكْفَرَةٌ لِلسَّيِّئَاتِ وَمَنْهَاةٌ عَنِ الْإِثْمِ". (رواه الحاكم رحمه الله )

*അബൂ ഉമാമത്തുൽ ബാഹിലീ رضي الله عنه പറയുന്ന്; തിരു നബി صلى الله عليه وسلم അരുളിയതായി : നിങ്ങൾ തഹജ്ജുദ് നിസ്കാരം നിർവ്വഹിക്കുക  അത് നിങ്ങൾക്കു മുമ്പുള്ള സ്വാലിഹീങ്ങളുടെ സമ്പ്രദായവും നിങ്ങളുടെ രക്ഷിതാവിലേക്ക് അടുപ്പിക്കുന്ന കാര്യവുമാണ്. പാപ മോചനത്തിനുള്ള നിമിത്തവും കുറ്റ കൃത്യങ്ങളിൽ നിന്നു തടയുന്ന കവചവുമാണത്: (ഹാകിം )*



_മറ്റൊരു ഹദീസ് :_

_عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ فِي الْجَنّةِ لَغُرَفاً يُرَى بُطُونُهَا مِنْ ظُهُورِهَا وَظُهُورُهَا مِنْ بُطُونِهَا فَقَالَ أَعْرَابِيٌّ: يَا رَسُولَ الله لِمَنْ هِيَ ؟ قَالَ: لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَصَلَّى ِللهِ بِاللَّيْلِ وَالنَّاسُ نِيَامٌ. (رواه الإمام أحمد رحمه الله)._

*_അലി رضي الله عنه ൽ നിന്ന് നിവേദനം, തിരു നബി صلى الله عليه وسلم അരുളി : “ നിശ്ചയം സ്വർഗത്തിൽ ചില റൂമുകളുണ്ട്, അതിന്റെ ഉൾഭാഗത്തു നിന്ന് പുറം ഭാഗവും പുറം ഭാഗത്ത് നിന്ന് ഉൾഭാ‍ഗവും കാണാം” ഇത് കേട്ട് രു ബദു ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ , ആർക്കുള്ളതാ‍ണത് ? അവിടന്ന് പറഞ്ഞു. “ നല്ലത് പറയുകയും അന്നദാനം നൽകുകയും ജനങ്ങളുറാങ്ങുമ്പോൾ  പടച്ചവനായ അല്ലഹുവിനു വേണ്ടി നിസ്കരിക്കുകയും ചെയ്തവർക്കാണത് (അഹ്‌മദ്)_*

*മഹാനായ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് رحمه الله  തന്റെ ‘അന്നസ്വാഇഹുദ്ദീനിയ്യ’ എന്ന കിതാബിൽ പറയുന്നത് കാണുക ; നിശാ നിസ്കാരം തുടക്കത്തിൽ ശരീരത്തിനു വളരെ ഭാരമുള്ളതായിത്തോന്നും. വിശിഷ്യാ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള നിസ്കാരം. പതിവും സഹനവും കഠിനാധ്വാനവും കൊണ്ടു മാത്രമേ അത് ലഘുവായി തീരുകയുള്ളൂ.  പിന്നീട് അല്ലാഹുവിലുള്ള സ്മരണ, അവനുമായുള്ള അഭിമുഖം, ഏകാന്തത എന്നിവ മൂലമുണ്ടാകുന്ന ആനന്ദ , മാധുര്യാസ്വാദനങ്ങളുടെ കവാടം തുറക്കപ്പെടും. അപ്പോൾ തഹജ്ജുദ്  നിസ്കരിക്കാൻ വിഷമമോ ആലസ്യമോ ഉണ്ടാവുകയില്ലെന്ന് മാത്രമല്ല എത്ര നിസ്കരിച്ചാലും മതിവരില്ല.*

*നിരവധി ആയത്തുകളിലും ഹദീസുകളിലും മറ്റും ശ്രേഷ്ഠത വിവരിക്കപ്പെട്ട ഒരു മഹൽ കർമ്മമാണ് നിശാ നിസ്കാരം . പകൽ തിരക്കിന്റെയും ബഹളത്തിന്റെയും അധ്വാനത്തിന്റെയും സമയമാണ്. രാത്രിയുടെ നിശബ്ദതയും ശാന്തതയും ആരാ‍ധനാവേളകളിൽ ആത്മാവിനു കൂടുതൽ ഏകാഗ്രതയും മനസ്സിനു കൂടുതൽ സാന്നിധ്യവും നൽകുന്നു. രാത്രിയുടെ നിശബ്ദതയിൽ ജനങ്ങളെല്ലാം ഉറങ്ങിക്കിടക്കുന്നത് കൊണ്ട് പൂർണ്ണമായ  നിഷ്കളങ്കത കൈവരുന്നു. ബാഹ്യപ്രകടനത്തിന്റെയും ലോകമാന്യത്തിന്റെയും സാധ്യത വളരെ കുറയുന്നു. ഇക്കാരണങ്ങളെല്ലാം രാത്രി നിസ്കാരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.*

*പ്രവാചകന്മാരുടെയും സച്ചരിതരായ സത്യവിശ്വാസികളുടെയും ജീവിതചര്യയിലെ പ്രധാന ശീലമായിരുന്നു ഈ നിശാ നിസ്കാരം.*

*രാത്രിയിൽ ഇശാ‌അ് നിസ്കരിച്ചതിനു ശേഷം അല്പം ഉറങ്ങിയതിന് ശേഷം നിർവ്വഹിക്കുന്ന നിസ്കാരമാണിത്. ചുരുങ്ങിയത് രണ്ട് റക‌അത്താണ്. കൂടിയാൽ റക്‌അത്തുകൾക്ക് പരിധിയില്ല. എത്രയധികവും നിസ്കരിക്കാം. എങ്കിലും ഖിറാ‌അത്തും മറ്റും ദീർഘിപ്പിച്ചുകൊണ്ട് കുറച്ച് റക്‌അത്തുകൾ നിസ്കരിക്കുന്നതാണ് റക്‌അത്തുകൾ വർധിപ്പിക്കുന്നതിനേക്കാൾ ഉത്തമം. രാവിന്റെ അവസാന പകുതിയിലാണുത്തമം. ഏറ്റവും നല്ലത് അത്താഴ സമയത്തും.*

*“തഹജ്ജുദ് സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. സാധിക്കുന്നവർ നിർത്തത്തിൽ ധാരാളമാഇ ഖുർ‌ആൻ ഓതുക. ചെറിയ സൂറത്തുകൾ മാത്രം അറിയുന്നവർ അവ ആവർത്തിച്ചോതിയാലും മതി*

*വെള്ളിയാഴ്ച രാവു മാത്രം നിസ്കരിക്കുന്നത് കറാഹത്താണ്. പതിവാക്കിയ തഹജ്ജുദ് നിർബന്ധ സാഹചര്യത്തിലല്ലാതെ ഉപേക്ഷിക്കുന്നതും കറാഹത്ത് തന്നെ.  പക്ഷെ ഫേസ് ബുക്കിന്റെയും ടി.വിയുടെയും മുന്നിൽ നിശാ സമയങ്ങളെ കൊന്നു കളയുന്ന ഇക്കാലത്ത് ഈ സുന്നത്തിനെ പതിവാക്കുന്നവർ വളരെ വിരളമാണ്. അല്ലാഹു നമുക്കെല്ലാവർക്ക്ം ഇത് പതിവാക്കാൻ  ഭാഗ്യം നൽകട്ടെ*

آمين يا رب العالمين

➡🌹🌹🌹🌹🌹⬅

EK ഹസൻ മുസ്‌ലിയാർ (റ

*ശവ്വാൽ 25*
==========
ആദർശം കരുതലോടെ കൈമാറിയ
മഹാമനീഷി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ശൈഖുനാ EK ഹസൻ മുസ്‌ലിയാർ (റ)
മഹാനവർകളെ വഫാത്തിന്റെ ദിവസം ഒരു യാസീൻ, ഫാത്തിഹ, ഒതുമല്ലൊ
===========                                       
യമനിൽ നിന്ന് കേരളത്തിലേക്ക്
വന്ന സാത്വികരായ പ്രബോധകരുടെ
നീണ്ടനിര ചരിത്രം അത്യാവേശത്തോടെ പറഞ്ഞു തരുന്നു. ...........

യമനിൽ നിന്ന് ഒരു മഹാ പണ്ഡിതൻ
കേരളത്തിലേക്ക് എത്തുകയാണ്. വിവിധ വിജ്ഞാന ശാഖകളുടെ കവാടങ്ങളുടെ താക്കോലുമായാണ് വരവ്.
അത് ചരിത്രം അടയാളപ്പെടുത്തി.

തന്റെ മക്കൾ എല്ലാവരും തന്നെ ഉന്നത പണ്ഡിത പ്രതിഭകളായി തീർന്നു.

ഒരു നിയോഗം പോലെ  ,

"ശംസുൽ ഉലമ "യെന്ന  കീർത്തിയിലൂടെ ലോകം നെഞ്ചിലേറ്റിയ ശൈഖുനാ ഇ.കെ. അബൂബക്കറുൽ ഖാദിരി (റ),
അധ്യാത്മിക ലോകത്തെ മഹാപ്രഭയായ് ശൈഖുനാ കമാലുദ്ദീൻ ഉമറുൽ ഖാദിരി (റ), ശൈഖുനാ ഉസ്മാനുൽ ഖാദിരി (റ) , ശൈഖുനാ അലിയ്യുൽ ഖാദിരി (റ) ,ശൈഖുനാ അഹ്മദുൽ ഖാദിരി (റ) , ശൈഖുനാ ഹസനുൽ ഖാദിരി (റ) ,ശൈഖുനാ അബ്ദുല്ലാഹിൽ ഖാദിരി (റ) തുടങ്ങിയവരിലൂടെ വിജ്ഞാന വസന്തം
പൂത്തുലയുകയായിരുന്നു.
അത് വേണ്ടുവോളം കേരളം ആസ്വദിച്ചു.

യമനിൽ നിന്നും വന്ന മഹാ പണ്ഡിതനായ മുഹമ്മദ് കോയ മുസ്‌ലിയാരുടെ മകൻ അബൂബക്കർ മുസ് ലിയാരുടെ മകനായ
സുപ്രസിദ്ധ കർമ്മ ശാസ്ത്ര പണ്ഡിതനും സൂഫീ വര്യനുമായ  ശൈഖുനാ
എഴുത്തഛൻ കണ്ടി  [EK] കോയക്കുട്ടി മുസ്‌ലിയാർ (റ)ടെ മകനായി
ഹസൻ മുസ്‌ലിയാർ ജനിച്ചു. [ഹി: 1347]

പ്രാഥമിക പഠനം പിതാവിൽ നിന്നും കരഗതമാക്കി. ചെറുമുക്ക്, കോട്ടുമല , തളിപ്പറമ്പ് ,പാറക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യ നുകർന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ശൈഖുനാ കൂട്ടായി അബൂബക്കർ മുസ് ലിയാർ (റ) ന്റെ
ദർസിൽ ശൈഖുനാ ഹസൻ മുസ് ലിയാർ പ്രധാനപ്പെട്ട കിതാബുകൾ ഓതി പഠിച്ചു.

ഇരുമ്പു ചോല , പുത്തൂപ്പാടം , ഉരുളിക്കുന്ന് , കാസർകോസ് , പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസായി സേവനം ചെയ്തു.

1976- ആഗസ്റ്റിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
അവിടുന്ന് പകർന്ന് നൽകിയ ശക്തിയുടെ പ്രഭയാണ് പിന്നീട് കേരളം എസ്. വൈ എസ്സിലൂടെ ദർശിച്ചത്.

പാലക്കാട് ജന്നത്തുൽ ഉലൂം അറബിക് കോളേജിന്റെ ശില്പിയാണ്. നിരവധി പള്ളികളും  , മദ്റസകളും സ്ഥാപിക്കുന്നതിൽ നേതൃത്വം വഹിച്ചു.

വ്യാജ ദൂതൻ , ജമാഅത്ത് നിസ്ക്കാരം പഞ്ചലക്ഷ്യങ്ങൾ [ ഖുതുബ പരിഭാഷ ഹറാമാണെന്ന് വ്യക്തമായ തെളിവുകൾ നിരത്തി സമർത്ഥിച്ചത് ]
തുടങ്ങിയവ   ഹസൻ മുസ് ലിയാർ രചിച്ച ഏതാനും ഗ്രന്ഥങ്ങളാണ്.

ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ലേഖനങ്ങൾ സമാഹരിച്ച് കൊണ്ട്
" നിസ്കാരവും ഹജ്ജും സുന്നികൾക്ക്
മാത്രം "  എന്ന പേരിൽ കോഴിക്കോട് വിദ്യാ ബുക്ക്സ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതം
53 വർഷങ്ങൾ ............ മാത്രം

വളരെ തിരക്ക് പിടിച്ച ജീവിതമായിരുന്നു.
രാപകലുകൾ ഒരു പോലെ
 അധ്വാനിച്ച മഹാ മനീഷി .
ശ്വാസവും ഉഛ്വാസവും സുന്നത്ത് ജമാഅത്തിലായി ആസ്വദിച്ച ആദർശ പോരാളി.
പുത്തനാശയക്കാർക്ക് എന്നും പേടി സ്വപ്നമായിരുന്നു.
ഖണ്ഡന പ്രസംഗങ്ങളും , സംവാദങ്ങളും അവതരണ ശൈലി കൊണ്ട് തന്നെ
ജനങ്ങൾ നെഞ്ചിലേറ്റി.
മൂർച്ചയുള്ള പ്രമാണങ്ങളുടെ ശക്തമായ അവതരണത്തിൽ പുത്തനാശയക്കാരൻ സ്തംഭിച്ചു പോയ എത്രയോ അനുഭവങ്ങൾ  ആദർശ കേരളം ഇന്നും അയവിറക്കുന്നു.

മഹാനവർകളുടെ അവസാന കാലത്ത് ഐക്കരപ്പടി *പുത്തൂപ്പാടത്തായിരുന്നു* താമസം
പുത്തൂപ്പാടത്തുകാരുടെ  ആവേശം
ശൈഖുനാനെ  ഓർമ്മിപ്പിക്കുന്നതാണ്.

ശവ്വാൽ  25
വഫാത്തിന്റെ 37 വർഷങ്ങൾ പിന്നിട്ടു.
അവിടത്തെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ ! ആമീൻ

സുന്നി കൈരളിയുടെ ഓരോ ചലനവും പ്രതിഫലിപ്പിക്കുന്നത്  ശൈഖുനാ ഹസൻ മുസ്‌ലിയാരുടെ ചിന്തകളും പരിശ്രമങ്ങളുമാണ്.

ആ പാത ധന്യമാണ്. ..........
ആദർശത്തിന്റെ  ഉറച്ച പ്രതലങ്ങളാണ്
നമുക്ക് കൈമാറിയത് ........

സജ്ജനങ്ങൾ ഒരു പാട് പ്രയാണം ചെയ്ത പാത ..............

നീ അനുഗ്രഹം ചെയ്തവരുടെ പാത
ആ പാതയിൽ ഞങ്ങളെ  ചേർക്കണേ
ഖുർആൻ പറഞ്ഞു പഠിപ്പിച്ച പ്രാർത്ഥന .........
അല്ലാഹു അവിടത്തെ   ദറജനെ ഉയർത്തട്ടെ, അവിടത്തെ കുടുംബങ്ങൾക്ക് ബറക്കത്ത് നൽകട്ടെ,
അവിടുന്ന് കാണിച്ചു തന്ന ആദർശത്തിൽ അടിയുറച്ച് മുന്നേറാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ......

സ്നേഹത്തോടെ
മുഹമ്മദ് സാനി നെട്ടൂർ.....
=========

അദർശ്യം:കുപ്പിയകത്തുള്ള വസ്തുവിനെപോൽ കാമാൻ ഞാൻ നിങ്ങളെ ഖൽബകമെന്നോവർ"

"

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

കുപ്പിയകത്തുള്ള വസ്തുവിനെപോൽ കാമാൻ ഞാൻ നിങ്ങളെ ഖൽബകമെന്നോവർ"
❄❄❄❄❄❄❄❄❄
ﻗﺎﻝ ﺍﺑﻦ ﺍﻟﻨﺠﺎﺭ : ﺳﻤﻌﺖ ﻋﺒﺪ ﺍﻟﻌﺰﻳﺰ ﺑﻦ ﻋﺒﺪ ﺍﻟﻤﻠﻚ ﺍﻟﺸﻴﺒﺎﻧﻲ، ﺳﻤﻌﺖ ﺍﻟﺤﺎﻓﻆ ﻋﺒﺪ ﺍﻟﻐﻨﻲ، ﺳﻤﻌﺖ ﺃﺑﺎ ﻣﺤﻤﺪ ﺑﻦ ﺍﻟﺨﺸﺎﺏ ﺍﻟﻨﺤﻮﻱ ﻳﻘﻮﻝ : ﻛﻨﺖ ﻭﺃﻧﺎ ﺷﺎﺏ ﺃﻗﺮﺃ ﺍﻟﻨﺤﻮ، ﻭﺃﺳﻤﻊ ﺍﻟﻨﺎﺱ ﻳﺼﻔﻮﻥ ﺣﺴﻦ ﻛﻼﻡ ﺍﻟﺸﻴﺦ ﻋﺒﺪ ﺍﻟﻘﺎﺩﺭ، ﻓﻜﻨﺖ ﺃﺭﻳﺪ ﺃﻥ ﺃﺳﻤﻌﻪ ﻭﻻ ﻳﺘﺴﻊ ﻭﻗﺘﻲ، ﻓﺎﺗﻔﻖ ﺃﻧﻲ ﺣﻀﺮﺕ ﻳﻮﻣﺎ ﻣﺠﻠﺴﻪ، ﻓﻠﻤﺎ ﺗﻜﻠﻢ ﻟﻢ ﺃﺳﺘﺤﺴﻦ ﻛﻼﻣﻪ، ﻭﻟﻢ ﺃﻓﻬﻤﻪ، ﻭﻗﻠﺖ ﻓﻲ ﻧﻔﺴﻲ : ﺿﺎﻉ ﺍﻟﻴﻮﻡ ﻣﻨﻲ . ﻓﺎﻟﺘﻔﺖ ﺇﻟﻰ ﻧﺎﺣﻴﺘﻲ، ﻭﻗﺎﻝ : ﻭﻳﻠﻚ ! ﺗﻔﻀﻞ ﺍﻟﻨﺤﻮ ﻋﻠﻰ ﻣﺠﺎﻟﺲ ﺍﻟﺬﻛﺮ، ﻭﺗﺨﺘﺎﺭ ﺫﻟﻚ؟ ! ﺍﺻﺤﺒﻨﺎ ﻧﺼﻴﺮﻙ ﺳﻴﺒﻮﻳﻪ .
‏( ﺍﻟﺬﻫﺒﻲ ﻓﻲ ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ : 20/440 ‏) .
❄❄❄❄❄❄❄❄❄
ഇമാം ദഹബി
ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ
എന്ന കിതാബിൽ പറയുന്നു:
ഇബ്നു നജ്ജാർ പറഞ്ഞു.
അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിൾ അബ്ദുൾ ഗനി
മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു .
മുഹമ്മദ് ബിന് ഖഷാബ് അന്നഹ വി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.
ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻ റ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിധനാകാൻ സാധിച്ചു. അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങിയ പോൾ അദ്ദേഹത്തിൻ റ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻ റ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായി പോയല്ലോ റബ്ബേ. അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻ റ്റെ യിടയിൽ എൻ റ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.
എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻ റ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ
ﺳﺒﺤﺎﻥ ﺍﻟﻠﻪ
ഞാൻ ഞെട്ടിപ്പോയി .
നിൻ റ്റെ കൂട്ടുകാരൻ ആയ സീബ വൈ യഹ് നെ പോലും നമ്മൾ കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?
എൻ റ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി .
( ﺍﻟﺬﻫﺒﻲ ﻓﻲ ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ : 20/440 ).
❄❄❄❄❄❄❄❄❄
🌷കുപ്പി അകത്തുള്ള വസ്തുവിനെ പോലെ
കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ ""
❄❄______________________

മാല:കോഴീടെ മുള്ളോട് കൂകെന്ന്

മുഹ്യദ്ധീൻ മാല വരികളിലെ യാഥാർത്ത്യം
*19/08/2017*
🖌 *siddeequl misbah*
🔻___________________🔻
*"ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ ചാകും കലിശത്തെ നന്നാക്കി വിട്ടോവർ"*
*"കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ കൂസാതെ കൂകിപ്പറപ്പിച്ച് വിട്ടോവർ"*
🔷
*മുഹ്യദ്ദീൻ മാലയിലെ ഈ വരികൾ പൊക്കിപ്പിടിച്ച് വിമർശകർ വാദിക്കുന്നു മാലയിൽ മുഹ്യദ്ദീൻ ഷൈഖ് (റ) ചത്ത വസ്തുവിന്ന് ജീവൻ നൽകുന്നു ചത്ത കോഴീടെ മുള്ളിനോട് കൂകാൻ പറഞ്ഞപ്പോൾ ആ കോഴി പറന്ന് പോയി ഇതൊക്കെ ഷിർക്കാണ് ജീവൻ നൽകൽ അല്ലാഹുവാണ് അല്ലാഹുവിന്റെ ഈ വിശേഷണം മുഹ്യദ്ദീൻ ഷൈഖ് (റ) വിന്ന് വക വെച്ച് കൊടുക്കുന്നു അതിനാൽ മുഹ്യദ്ദീൻ മാല കൊടിയ ഷിർക്കാണത്രേ!*
*എന്നാൽ വിമർശകരേ ഷിർക്ക് എന്നത് വിശ്വാസത്തിലാണ് അല്ലാതെ കർമ്മത്തിലല്ല മഹാനായ മുഹ്യദ്ദീൻ ഷൈഖ് (റ) അല്ലാഹുവിന്റെ അനുവാദത്തോടെ ഇങ്ങനെ ചെയ്താൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാകും അങ്ങനെയെങ്കിൽ ആദ്യം മാലയല്ലല്ലോ പരിശുദ്ധ ഖുർ ആൻ ഷിർക്കൻ ഗ്രന്ഥമാണെന്ന് വിമർശകർക്ക് പറയേണ്ടി വരും* !!!
🔷
*ഒന്നാമതായി ഈസാ നബി (അസ) അവകാശപ്പെടുന്നത് നോക്കൂ*👇🏻
* ﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ ‏( ٣ ‏) : ﺍﻵﻳﺎﺕ ٤٨ ﺍﻟﻰ ٤٩ *[
* ﻭَﺭَﺳُﻮﻻً ﺇِﻟﻰ ﺑَﻨِﻲ ﺇِﺳْﺮﺍﺋِﻴﻞَ ﺃَﻧِّﻲ ﻗَﺪْ ﺟِﺌْﺘُﻜُﻢْ ﺑِﺂﻳَﺔٍ ﻣِﻦْ ﺭَﺑِّﻜُﻢْ ﺃَﻧِّﻲ ﺃَﺧْﻠُﻖُ ﻟَﻜُﻢْ ﻣِﻦَ ﺍﻟﻄِّﻴﻦِ ﻛَﻬَﻴْﺌَﺔِ ﺍﻟﻄَّﻴْﺮِ ﻓَﺄَﻧْﻔُﺦُ ﻓِﻴﻪِ ﻓَﻴَﻜُﻮﻥُ ﻃَﻴْﺮﺍً ﺑِﺈِﺫْﻥِ ﺍﻟﻠَّﻪِ ﻭَﺃُﺑْﺮِﺉُ ﺍﻟْﺄَﻛْﻤَﻪَ ﻭَﺍﻟْﺄَﺑْﺮَﺹَ ﻭَﺃُﺣْﻲِ ﺍﻟْﻤَﻮْﺗﻰ ﺑِﺈِﺫْﻥِ ﺍﻟﻠَّﻪِ ﻭَﺃُﻧَﺒِّﺌُﻜُﻢْ ﺑِﻤﺎ ﺗَﺄْﻛُﻠُﻮﻥَ ﻭَﻣﺎ ﺗَﺪَّﺧِﺮُﻭﻥَ ﻓِﻲ ﺑُﻴُﻮﺗِﻜُﻢْ ﺇِﻥَّ ﻓِﻲ ﺫﻟِﻚَ ﻟَﺂﻳَﺔً ﻟَﻜُﻢْ ﺇِﻥْ ﻛُﻨْﺘُﻢْ ﻣُﺆْﻣِﻨِﻴﻦَ ‏( ٤٩ *(
🔷
""* പക്ഷിയുടെ ആക്ർതിയിൽ ഒരു കളിമൺ രൂപം നിങ്ങള്ക്ക് വേണ്ടി ഞാനുണ്ടാക്കുകയും , എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറ്റെ അനുവാദ പ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും , പാണ്ട് രോഗിയെയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും . നിങ്ങള് തിന്നുന്നതിനെപ്പറ്റിയും, നിങ്ങള് നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങള്ക്ക് പറഞ്ഞറിയിച്ച് തരികയും ചെയ്യും തീർച്ചയായും അതിൽ നിങ്ങള്ക്ക് ദ്രുഷ്ട്ടാന്തമുണ്ട് നിങ്ങ ള് വിഷ്വസിക്കുന്നവരാണെങ്കിൽ”” (ആലു ഇംറാൻ 49 *(
*ഇതിൽ കളിമണ്ണിനാൽ രൂപം നൽകിയ പക്ഷിക്ക് ജീവൻ നൽകലും,മരണപ്പെട്ടവർക്ക് പുനർ ജീവനം നൽകലും, മാറാരോഗം ഭേദപ്പെടുത്തലും , ഗൈബിയായ കാര്യങ്ങൾ പറഞ്ഞ് കൊടുക്കലും തുടങ്ങിയ അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന ഗുണങ്ങൾ ഈസാ നബി (അസ) അവകാശപ്പെടുന്നു.*
🔷
*ഇത് പറയുമ്പോൾ വിമർശകർ പറയും ഇത് അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരമാണെന്ന് എന്നാൽ ഇങ്ങനെയല്ലാതെ ഈ ലോകത്ത് അല്ലാഹുവിൻ റ്റെ അനുവാദമില്ലാതെ ഒന്നും ഉണ്ടാവുകയില്ല എന്നല്ലാത്ത മറ്റൊരു വിശ്വാസം മുസ്ലിമീങ്ങൾക്കില്ല. ഇവിടെ ഈസാ നബിക്ക് അല്ലാഹുവിന്ന് മാത്രമായി വിശേഷിപ്പിക്കുന്ന കഴിവ് അല്ലാഹു നൽകുന്നു ഇത് വിമർശകരും വിശ്വസിക്കുന്നു എന്നാൽ ഇതേ വിശ്വാസ പ്രകാരം ചത്ത കോഴിയെ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ ജീവിപ്പിച്ചു എന്ന് സുന്നികൾ വിശ്വസിച്ചാൽ അതെങ്ങനെ ഷിർക്കൻ വിശ്വാസമാവും??, ഇത് പറയുമ്പോൾ വിമർശകരായ മുജാഹിദുകളെ പോലുള്ളവർ പറയും ഈസാ നബിക്ക് അല്ലാഹു അങ്ങനെയുള്ള കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു ഖുർ ആനിൽ പറഞ്ഞതാണ് പക്ഷെ മുഹ്യദ്ദീൻ ശൈഖ് തങ്ങൾക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് അല്ലാഹു പറയുന്നുണ്ടൊ ?*
*എന്നാൽ കഴിവ് കൊടുത്തിട്ടുണ്ടോ ഇല്ലയൊ എന്ന ചർച്ചയിലേക്ക് വരുന്നതിന്ന് മുമ്പ് ഇങ്ങനെയുള്ള വിശ്വാസം ഷിർക്കാവുന്നതെങ്ങനെ ?? ഇവിടെ കഴിവ് കൊടുത്തിട്ടില്ല അല്ലെങ്കിൽ കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കാം പക്ഷെ ഷിർക്കെങ്ങനെയാകും ????? അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം ഈസാനബി(അസ) ജീവൻ നൽകി എന്നുള്ള അതേ വിശ്വാസമല്ലേ അല്ലാഹുവിൻ റ്റെ അനുവാദ പ്രകാരം മുഹ്യദ്ദീൻ ഷൈഖ് റ ജീവിപ്പിച്ചു എന്നുള്ള വിശ്വാസവും !!!!!! എവിടെ ഷിർക്ക് ????*
🔷
*മുഹ്യദ്ദീൻ ശൈഖ് (റ) അല്ലാഹുവിന്റെ അനുവാദമോ ഓർഡറോ ഇല്ലാതെ ഒന്നും തന്നെ ചെയ്യുകയില്ലാ എന്ന് മാലയിൽ തന്നെ പറയുന്നുണ്ട് ആ വരികളൊന്നും നോക്കാതെ തെറ്റിദ്ധരിച്ച് പോയതോ അതോ തെറ്റിദ്ധാരണയിൽ കുടുങ്ങിപ്പോയതാണോ ? പ്രസ്തുത മാലയിലെ ആ വരികൾ താഴെ കൊടുക്കുന്നു ഒരു തവണ മനസ്സിരുത്തി വായിച്ചാൽ വിമർശകരുടെ ഇത്തരം ഷിർക്കൻ ആരോപണങ്ങളാൽ ഊതി വീർപ്പിച്ച ഷിർക്കൻ ബലൂണിന്റെ കാറ്റ് പോകും*
🔻
*"എന്നുടെ ഏകൽ ഉടയവൻ തൻ റ്റേകൽ ആകേന്ന് ഞാൻ ചൊൽകീൽ ആകും അതെന്നോവർ"*
*"ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നുമേ എന്നാണേനിന്നെ പറയെന്നും കേട്ടോവർ"*
*"ചൊല്ലില്ല ഞാനെന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനത്തിലെന്നോവർ"*
*"ആരാനും ചോദിച്ചാൽ അവരോട് ചൊല്ലുവാർ അനുവാദം വന്നാൽ പറവൻ ഞാനെന്നോവർ"*

*ഒരു വിശദീകരണം ആവശ്യമല്ലാത്ത രീതിയിൽ മുകളിലെ വരികളിൽ വ്യക്തമാണ് അപ്പോൾ ഈസാ നബി (അസ) അല്ലാഹുവിന്റെ അനുവദത്തോട് കൂടി മരണപ്പെട്ടവർക്ക് ജീവൻ നൽകലും ജീവനില്ലാത്ത വസ്തുക്കൾക്ക് ഞാൻ ജീവൻ നൽകും എന്ന് പറയലും മഹാനായ മുഹ്യദ്ദീൻ ശൈഖ്(റ) അല്ലാഹുവിന്റെ അനുവാദത്തോടെ ചത്ത കോഴിക്ക് ജീവൻ ഇടീക്കലും ഒരേ വിശ്വാസമാണ് ഈസാ നബി (അസ) മിന്റെ തൗഹീദായത് മുഹ്യദ്ദീൻ ശൈഖ് (റ) വിന്ന് ഷിർക്കാവുകയില്ല. ഷിർക്കാണെങ്കിൽ രണ്ടും ഷിർക്ക് തൗഹീദാണെങ്കിൽ രണ്ടും തൗഹീദ് ! കാരണം ഷിർക്ക് എന്നത് വിശ്വാസത്തിലാണ് വ്യക്തികൾ നോക്കി ഷിർക്കിന്ന് മാറ്റം സംഭവിക്കുകയില്ല.*

ഓച്ചിറ ഉപ്പാപ്പ കുപ്പു സ്വാമിയോ..

ഓച്ചിറ ഉപ്പാപ്പ കുപ്പു സ്വാമിയോ..?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഇന്നാലില്ലാഹ്.......
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജീവിച്ചിരുന്ന 'ഓച്ചിറ ഉപ്പുപ്പ' എന്നയാളെപ്പറ്റി മുജാഹിദുകൾ വ്യാപകമായി കള്ളപ്രചാരണം നടത്തുന്നു. എന്താണ് വസ്'തുത?
ഓച്ചിറ ടൗണിൽ ദീർ'ഘ കാലമായി ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പിരുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ധേഹം ഓച്ചിറ ഉപ്പുപ്പ എന്ന് ആദരവോടെ വിളിക്കപ്പെട്ടു. മുസ്'ലിംകൾ അദ്ധേഹത്തെ അങ്ങനെ ആദരവോടെ വിളിക്കാൻ എന്തായിരിക്കും കാരണം? പഴയ തലമുറയിലെ ആളുകൾക്ക് അതിന് വിശദീകരണമുണ്ട്.
അറിയപ്പെട്ട പ്രഭാഷകനും മഹാ പണ്ഡിതനുമായ മർഹൂം: പതി അബ്ദുൽ ഖാദിർ മുസ്'ലിയാരുടെ (ന. മ.) കാലം മുതലേ (1950 കൾ) അദ്ധേഹം ഓച്ചിറയിലുണ്ട്. അന്ന് തന്നെ ഒരു ഹാൽ ആയിരുന്നു. പതി മുസ്'ലിയാർ അദ്ധേഹത്തെ പള്ളിയിൽ കയറ്റി നിസ്'കരിപ്പിച്ചിട്ടുണ്ട്. ശരാശരി ബോധമുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ പിന്നെ നിസ്'കാരം കൊണ്ട് നിർബന്ധിക്കാറില്ല
ഓച്ചിറ വടക്കേ പള്ളിയിലെ മുദരിസും സ്വൂഫീ ശ്രേഷ്'ഠനുമായിരുന്ന മർഹൂം: ഉമർ കുട്ടി ഉസ്'താദിന്റെ (ന. മ.) അടുക്കൽ രാത്രി സമയത്ത് വന്നിരുന്ന് ഔലിയാക്കളുടെ കഥകളും മറ്റും പറയുമായിരുന്നു. ഓച്ചിറ പടിഞ്ഞാറേ പള്ളിയിലെ ഇമാമായിരുന്ന ശംസുദ്ധീൻ മദനി എന്ന പണ്ഡിതനുമായും അദ്ധേഹം ഇത്തരം വിഷയങ്ങൾ സംസാരിച്ചതായി അറിഞ്ഞു.
അദ്ധേഹത്തെ സന്ദർ'ശിക്കുന്നവരോട് ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും കഥകൾ പറഞ്ഞ് കൊടുക്കും. ഐഹിക ജീവിതത്തിന്റെ അർത്ഥശൂന്യതയെ പറ്റി ഓർമ്മപ്പെടുത്തും. സമ്പത്തിനോട് യാതൊരു ആഗ്രഹവും ഇല്ലായിരുന്നു. ആരെങ്കിലും പൈസ കൊടുത്താൽ അത് എടുക്കാതെ ഒരു മൂലയിൽ കൂട്ടിയിടും. പള്ളിക്ക് കൊടുത്തുകൂടേ എന്ന് ചോദിച്ചാൽ "ആർക്കും വേണ്ടാത്ത പൈസ എന്തിനാ പള്ളിക്ക്" എന്ന് ചോദിക്കുമായിരുന്നത്രേ.
ഒരിക്കൽ ഓച്ചിറ സ്വദേശി തന്നെയായ ഒരു ആലിമിനെ അദ്ധേഹം അടുത്ത് വിളിപ്പിച്ചു. എനിക്ക് നിസ്'കരിക്കണം, മക്കയിൽ പോകണം പക്ഷേ കഴിയുന്നില്ല എന്ന് പറഞ്ഞു. അദ്ധേഹത്തിന് മന്ത്രിച്ച് കൊടുക്കാൻ പറഞ്ഞു. ഫാതിഹയും സ്വലാത്തും അദ്ധേഹം തന്നെ ഓതിക്കേൾപ്പിച്ചു. അങ്ങിനെ ആ ആലിം അദ്ധേഹത്തെ മന്ത്രിച്ച് കൊടുത്തു. ഇത് 1980 കളുടെ അവസാനമാണ്.
മസ്'താനായിരുന്ന അദ്ധേഹത്തിന്റെ വാക്കുകളും ചിന്തകളും മുഴുവൻ അല്ലാഹുവിനെ പറ്റിയും അവന്റെ ഔലിയാക്കളെക്കുറിച്ചും ആയിരുന്നു. അപ്പോൾ അദ്ധേഹത്തിന്റെ ഹാൽ മാറാനുള്ള കാരണം ആ ചിന്തകൾ തന്നെയാണെന്ന് ന്യായമായും ധരിക്കാമല്ലോ.
അവസാന കാലം അദ്ധേഹം ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പാണ്. അടുത്ത് ചെല്ലുന്നവർ സലാം ചൊല്ലിയാൽ മടക്കും. ഭക്ഷണം വല്ലതും കൊടുത്താൽ വാങ്ങി കഴിക്കും. അത്രമാത്രം. ഒരാഴ്ച കുളിക്കാതെ നമ്മിലൊരാൾ ഒരിടത്തിരുന്നാൽ ആർക്കെങ്കിലും അടുക്കാനാകുമോ? എന്നാൽ അദ്ധേഹത്തിന്റെ അടുത്ത് ചെന്നാൽ അങ്ങിനെയൊരു അസഹ്യത ഇല്ല. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ധാരാളം വിശ്വാസികൾ അദ്ധേഹം ഒരു സവിശേഷ വ്യക്തിത്വമാണെന്ന് മനസിലാക്കിയത്.
അദ്ധേഹം ഒരു കാലത്ത് അലക്ഷ്യമായി നടക്കുന്നയാളായിരുന്നു. അപ്പോഴും മുസ്'ലിം ചെറുപ്പക്കാരെ കണ്ടാൽ "പോയി തൊഴുകെടാ" (പോയി നിസ്'കരിക്കൂ) എന്ന് പറഞ്ഞ് കൊണ്ട് പള്ളിയിലേക്ക് പറഞ്ഞയക്കുമായിരുന്നു.
എന്നാൽ, മരിച്ച ശേഷം അദ്ധേഹത്തെ ഒരു അമുസ്'ലിമായി മുദ്ര കുത്താനാണ് മുജാഹിദുകൾ ശ്രമിച്ചത്. മുസ്'ലിംകളിൽ അദ്ധേഹത്തോട് ആദരവുള്ളവർ അദ്ധേഹത്തെ ഒരു ആത്മീയ പരിവേഷമുള്ള ആളാക്കിയതിലുള്ള രോഷം തീർക്കലായിരിക്കാം മുജാഹിദുകളുടെ ഉദ്ദേശ്യം. എന്നാൽ മസ്'താനായ അദ്ധേഹത്തിന് സവിശേഷ വ്യക്തിത്വമൊന്നുമില്ല എന്ന് മാത്രമായിരുന്നു മുജാഹിദുകൾ വാദിച്ചതെങ്കിൽ അത് മനസിലാക്കാമായിരുന്നു. അതിനവർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരാൾ മരിക്കുമ്പോഴേക്കും അയാളെ മുസ്'ലിം തന്നെയല്ല എന്ന് വിശേഷിപ്പിച്ചു കളഞ്ഞത് കടുത്ത അപരാധമായിപ്പോയി.
ജീവിതകാലത്ത് അദ്ധേഹം മുസ്'ലിമാണെന്ന് മുജാഹിദുകൾ തന്നെ സമ്മതിച്ച കാര്യമാണ്. അയാൾ നിസ്'കരിക്കാത്ത ആളാണെന്നും, പണ്ഡിതന്മാർ അയാളോട് നിസ്'കരിക്കാൻ കൽപ്പിക്കുന്നില്ല എന്നുമൊക്കെയായിരുന്നു ജീവിതകാലത്ത് ആരോപണം. മുജാഹിദ് പ്രഭാഷകൻ സുഹൈർ ചുങ്കത്തറ നാദാപുരത്ത് വച്ച് പ്രസംഗിക്കുമ്പോൾ ഈ ആരോപണമുന്നയിക്കുന്നത് ഇതെഴുതുന്നയാൾ നേരിട്ട് കേട്ടിട്ടുണ്ട്. മസ്'താന്മാരോട് നിസ്'കാരം കൊണ്ട് കൽപ്പിക്കുന്നതിൽ കാര്യമില്ല എന്നത് മറ്റൊരു വിഷയം.
അദ്ധേഹത്തെ ചികിത്സാവശ്യർത്ഥം പരിശോധിച്ച ഡോക്ടർ അദ്ധേഹം മാർഗ്ഗപുംഗവം ചെയ്യപ്പെട്ടയാളാണെന്ന് സാക്ഷ്യപ്പെടുത്തി* യതായി അറിഞ്ഞു. അമുസ്'ലിംകൾ അദ്ധേഹത്തെ കുപ്പസ്വാമി എന്ന് വിളിക്കാറുണ്ടെങ്കിലും അത് കേൾക്കാൻ അദ്ധേഹത്തിന് ഇഷ്'ടമില്ലായിരുന്നുവെന്ന് പരിചരിച്ചവർ പറഞ്ഞിട്ടുണ്ട്. ആദരിക്കുന്നവരെ സ്വാമി എന്ന് വിളിക്കുന്ന വഴക്കം ഹൈന്ദവരിലുണ്ടെന്ന് എല്ലാവർക്കുമറിയാം.
ജ. എം. എം.ഹനീഫ മുസ്'ലിയാർ കലയപുരം എന്ന പണ്ഡിതൻ "ഓച്ചിറ ഉപ്പാപ്പ ജീവചരിത്രം" എന്ന പേരിൽ അദ്ധേഹത്തെ പറ്റി ഒരു ലഘുകൃതി രചിച്ചിട്ടുണ്ട്. അതിൽ പി. എ. ഹൈദറൂസ് മുസ്'ലിയാർ കൊല്ലം അവതാരികയും, മർഹൂം: ഇ. കെ. മുഹമ്മദ് ദാരിമി, എം. ശംസുദ്ധീൻ മദനി കുണ്ടറ എന്നിവരുട ആശംസയുമുണ്ട്. *തമിഴ്നാട്ടിലെ മുസ്'ലിം പ്രദേശമായ കടയനല്ലൂർ* ആണ് അദ്ധേഹത്തിന്റെ ജന്മസ്ഥലം എന്ന് ആ കൃതിയിൽ പറയുന്നു.
മസ്'താനായിരുന്ന ഒരാളെപ്പറ്റി അദ്ധേഹം സവിശേഷ വ്യക്തിയാണെന്ന് ചില അനുഭവങ്ങൾ കൊണ്ട് വിശ്വാസികളിൽ ചിലർ മനസിലാക്കുന്നു. അദ്ധേഹം വിശ്വാസി തന്നെ, എന്നാൽ ഒരു വലിയ്യ് എന്ന് വിശേഷിപ്പിക്കാൻ മാത്രമില്ലെന്ന് മറ്റ് ചില വിശ്വാസികളും മനസിലാക്കുന്നു.
ഈ രണ്ട് നിലപാടുകളും മനസിലാക്കാൻ പ്രയാസമില്ല. എന്നാൽ ഒരാൾ മരിച്ച ശേഷം അദ്ധേഹത്തെ അമുസ്'ലിം എന്ന് വിശേഷിപ്പിച്ചു കളഞ്ഞത് കടുത്ത അപരാധം തന്നെയാണ്.
ആരോപണങ്ങൾ ഉന്നയിക്കും മുമ്പ്, അവ വിശ്വാസിക്കും മുമ്പ് കാര്യങ്ങൾ വസ്'തുനിഷ്'ഠമായി മനസിലാക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.
(ഇതെഴുതുന്നയാളുടെ പിതൃസ്വദേശമാണ് ഓച്ചിറ. സ്'മര്യപുരുഷന്റെ ജീവിതകാലത്ത് പലതവണ കണ്ടിട്ടുണ്ട്).
[കടപ്പാട്: ഒരു സുന്നി മാസിക. 2016 ഏപ്രിൽ].
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഓച്ചിറ ഉപ്പാപ്പയുടെ കുടുംബം
ഓച്ചിറ ഉപ്പ :- കടയനല്ലൂർ പട്ടണത്തിലെ വലിയ ജുമാത് പള്ളിയുടെ സമീപത്തുള്ള റാവുത്തർ കുടുംബത്തിലെ മഹാനാണ് ഓച്ചിറ ഉപ്പ . പേര് > മുഹമ്മദ് മസ്ഊദ് റാവുത്തർ പിതാവ് > മൈതീൻ റാവുത്തർ മാതാവ് > മീര (എരശോളി കുടുംബം ) ജനനം > 1894 പിതാവ് വസ്ത്ര വ്യാപാരിയും ആബിദും പണ്ഡിതന്മാരെ ആദരിക്കുന്ന സോഭാവക്കാരനും ആയിരുന്നു സഹോദരന്മാര് > അബ്ദുൽ ഖാദർ റാവുത്തർ , ഷെയ്ഖ് പരീദ് റാവുത്തർ,മുഹിയുദ്ദീൻ റാവുത്തർ ,ഷെയ്ഖ് ഉസ്മാൻ റാവുത്തർ സഹോദരിമാർ > നാഗൂരംമാൾ , സയ്യിദമ്മാൽ . ഹലീമ ബീവി ,ആമിന ബീവി , മീര ബീവി
ഇനി പറയൂ ആരാണ് വഞ്ചകർ..❓ ഒാച്ചിറക്കാരൊ അതോ തെരുവ് പ്രസംഗം നടത്തുന്ന വഹാബി പാതിരിമാരൊ ❓⁉ അല്ലാന്റെ മഹാന്മാരെ യും മുസ്ലിമുകളെയും കാഫിര് ആക്കിയിട്ട് പച്ച തോന്ന്യവാസം പറയുന്ന ഈ വാഹബികളെ നിക്ഷ്പക്ഷ ജനങ്ങൾ തിരിച്ചറിയു❗⭕
ﻳﻜﻮﻥُ ﻓﻲ ﺁﺧِﺮِ ﺍﻟﺰﻣﺎﻥِ ﺩَﺟَّﺎﻟُﻮﻥَ ﻛَﺬَّﺍﺑُﻮﻥَ . ﻳﺄﺗﻮﻧَﻜﻢ ﻣﻦ ﺍﻷﺣﺎﺩﻳﺚِ ﺑﻤﺎ ﻟﻢ ﺗَﺴْﻤَﻌُﻮﺍ ﺃﻧﺘﻢ ﻭﻻ ﺁﺑﺎﺅُﻛﻢ . ﻓﺈﻳَّﺎﻛﻢ ﻭﺇﻳَّﺎﻫﻢ . ﻻ ﻳُﻀِﻠُّﻮﻧَﻜﻢ ﻭﻻ ﻳَﻔْﺘِﻨُﻮﻧَﻜﻢ ﺍﻟﺮﺍﻭﻱ : ﺃﺑﻮ ﻫﺮﻳﺮﺓ ﺍﻟﻤﺤﺪﺙ : ﻣﺴﻠﻢ - ﺍﻟﻤﺼﺪﺭ : ﺻﺤﻴﺢ ﻣﺴﻠﻢ ‏[ ﺍﻟﻤﻘﺪﻣﺔ ‏] - ﺍﻟﺼﻔﺤﺔ ﺃﻭ ﺍﻟﺮﻗﻢ : 7 ﺧﻼﺻﺔ ﺣﻜﻢ ﺍﻟﻤﺤﺪﺙ : ‏[ ﺃﻭﺭﺩﻩ ﻣﺴﻠﻢ ﻓﻲ ﻣﻘﺪﻣﺔ ﺍﻟﺼﺤﻴﺢ ]

മന്ത്രം .പിഞ്ഞാണമെഴുതി കുടിക്കൽ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



يجوز ان يكتب للمصاب وغيره من المرض شيئا من كتاب الله وذكره بالمداد المباح ويغسل ويسقي . عن ابن عباس قال: اذا عسر على المرأة ولادتها فيكتب: بسم الله لا اله الا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين (كأنهم يوم يرونها الج) (كانهم يوم يرون مايوعدون الخ) يكتب فى اناء نظيف فيسقى قال على: يكتب فى كاغدة فيعلق على عضد المرأة قال على: وقد جربناه فلم نر شيئا اعجب منه………………..فتاوى ابن تيمية 19/36.

“ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).

തൗഹീദ് ആധാറുമായി ബന്ധിപ്പിക്കണം*

*മുജാഹിദ് തൗഹീദ് ആധാറുമായി ബന്ധിപ്പിക്കണം*


✍അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

1920കളില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉടലെടുത്ത മത നവീകരണ പ്രസ്ഥാനമാണ് മുജാഹിദ് വിഭാഗം. പ്രവാചക യുഗത്തില്‍ തന്നെ ഇസ്‌ലാമിക സന്ദേശം പ്രചരിക്കപ്പെട്ട കേരളത്തില്‍ ലോക മുസ്‌ലിംകള്‍ക്കിടയിലെ യാതൊരുവിധ മതനവീകരണ ചിന്തകളും 1921 വരെ കടന്നുവന്നിരുന്നില്ല. ഇസ്‌ലാം മതം സംസ്‌കരിച്ച് അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടു പോകുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാഹീ (സംസ്‌കരണം) പ്രസ്ഥാനമാണെന്നായിരുന്നു ഈ നവീകരണ പ്രസ്ഥാനത്തെ അവര്‍ പരിചയപ്പെടുത്തിയത്.

പക്ഷെ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികള്‍ വ്യാഖ്യാനിച്ച മദ്ഹബുകളില്‍ ക്രോഢീകരിച്ച മതവിധികള്‍ പിന്‍പറ്റി സൂക്ഷ്മതയോടെ ജീവിക്കുന്ന കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുടെ വിഷബീജം വിതയ്ക്കുകയായിരുന്നു അവര്‍.
പാരമ്പര്യ മുസ്‌ലിംകളായ സുന്നികള്‍ മുസ്‌ലിംകളല്ലെന്നും ബഹുദൈവവിശ്വാസികളാണെന്നും അവര്‍ സിദ്ധാന്തിച്ചു. ഈ ആവശ്യാര്‍ഥം ‘തൗഹീദി’ന് പുതിയ നിര്‍വചനം കൊണ്ടുവന്നു. നിസ്‌കാരം, വ്രതം, സക്കാത്ത് തുടങ്ങി മിക്ക അനുഷ്ഠാനകര്‍മങ്ങളിലും ഭേദഗതി വരുത്തി. ഇസ്‌ലാമിക ലോകം നൂറ്റാണ്ടുകളായി സര്‍വാംഗീകൃതമായി സ്വീകരിച്ചുവരുന്ന ശാഫിഈ, ഹനഫി, ഹമ്പലി, മാലികി സരണികളെ അവര്‍ നിരാകരിച്ചു.
മതവിധികള്‍ മൂലപ്രമാണങ്ങളില്‍ നിന്ന് നേരിട്ട് കണ്ടെത്തണമെന്നും ഒരു ഇമാമിനെയും അനുകരിച്ച് കൂടെന്നും കണിശമായ നിലപാട് സ്വീകരിച്ചു. പ്രമാണങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഈ അനുമതി മുജാഹിദ് പ്രസ്ഥാനത്തിന് തന്നെ പിന്നീട് വിനയായി. മത നിയമങ്ങള്‍ നിരന്തരം ഭേദഗതി ചെയ്യാനും മാറ്റിപ്പറയാനും ഇടയാക്കിയത് ഈ നിലപാടാണ്. സലഫികളെ ഭീകരതയിലേക്കെത്തിച്ചതും പ്രമാണങ്ങളുടെ പുതിയ വ്യാഖ്യാനങ്ങള്‍ തന്നെ. ഭിന്നിപ്പില്‍ കേരള കോണ്‍ഗ്രസിനെ പോലും പിന്നിലാക്കാന്‍ കേരള മുജാഹിദിന് സാധിച്ചതിന്റെ കാരണവും ഇതുതന്നെ. മുജാഹിദുകള്‍ക്കിടയില്‍ എത്ര ഗ്രൂപ്പുണ്ടെന്ന് ചോദിച്ചാല്‍ അവര്‍ക്ക് പോലും കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാത്തവിധം ചേരിതിരിവുകളും ഗ്രൂപ്പുകളും ഉണ്ട് മുജാഹിദ് പ്രസ്ഥാനത്തില്‍.
കെ.എന്‍.എം ഔദ്യോഗിക വിഭാഗം, മടവൂര്‍ വിഭാഗം (ഈ രണ്ട് വിഭാഗങ്ങളും ഒന്നായെങ്കിലും ആശയപരമായ ഭിന്നത ശക്തമായി തുടരുകയാണ്) ജിന്ന് ഔദ്യോഗിക വിഭാഗം, ജിന്ന് വിസ്ഡം വിഭാഗം, പ്രവാചക യുഗത്തിലെന്ന പോലെ ആട് മേച്ച് വനാന്തരങ്ങളില്‍ കഴിയണമെന്ന് നിഷ്‌കര്‍ഷിക്കുന്ന യാഥാസ്ഥിക വിഭാഗം, ചേകനൂരിസവുമായി അടുത്ത് നില്‍ക്കുന്ന യുക്തി ചിന്തക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ‘അഖ്‌ലാനി’ വിഭാഗം, ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റില്ലെന്നും ശത്രുവിനെതിരേ പുറത്ത് പോയി പോരാട്ടം നടത്തി മരിക്കണമെന്നും വാദിക്കുന്ന ഭീകരവാദികള്‍ ഇങ്ങനെ പോകുന്നു വ്യത്യസ്ത ഗ്രൂപ്പുകള്‍.
ഒരു വിഷയത്തിലും ഖണ്ഡിതമായ മതവിധി പറയാനാകാതെ തീര്‍ത്തും ആശയക്കുഴപ്പത്തിലാണ് സലഫികള്‍. തൗഹീദ് മുതല്‍ തറാവീഹ് വരെ ഭിന്നാഭിപ്രായങ്ങളും മാറ്റിപ്പറയലും തുടരുന്നു. തറാവീഹിന് ഇരുപത് റക്അത്ത് നിസ്‌കരിക്കല്‍ ‘ബിദ്അത്ത് (അനാചാരം) ആണെന്ന് വാദിച്ചിരുന്ന ഇവര്‍ അത് എട്ട് റക്അത്താണെന്നും പതിനൊന്ന് റക്അത്താണെന്നും പിന്നീട് തറാവീഹ് എന്ന ഒരു പ്രത്യേക നിസ്‌കാരം തന്നെയില്ലെന്നും മാറ്റി മാറ്റി പറഞ്ഞു. മുജാഹിദ് പണ്ഡിതസഭാ അംഗമായ ഡോ. കെ.കെ സകരിയ്യ സ്വലാഹി ഇപ്പോള്‍ പറയുന്നത് ഇരുപത് റക്അത്ത് തറാവീഹ് ബിദ്അത്തല്ലെന്നാണ്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് തന്റെ ലേഖനപരമ്പര അവരുടെ പത്രത്തില്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ താന്‍ എഴുതിയതും പ്രസംഗിച്ചതും പ്രചരിപ്പിച്ചതും പിന്‍വലിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നുകൂടി കഴിഞ്ഞ മാസം അദ്ദേഹം വിളംബരം ചെയ്തിരുന്നു.

‘തറാവീഹ് വിഷയത്തില്‍ ഈ ലേഖകന്‍ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ വന്ന എന്റെ അഭിപ്രായങ്ങള്‍ ഇതോടെ ദുര്‍ബലപ്പെടുത്തുകയാണ് ‘(അല്‍ ഇസ്‌ലാഹ്- ജൂണ്‍ 2018). പിന്‍വലിച്ച കൂട്ടത്തില്‍ കെ.എന്‍.എം പ്രസിദ്ധീകരിച്ച ‘തറാവീഹ്’ എന്ന പുസ്തകവും ഉള്‍പ്പെടുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷം ഈ തെറ്റ് പ്രചരിപ്പിച്ചതില്‍ ഖേദിക്കുന്ന സകരിയ്യ സ്വലാഹി അതിനിടയാക്കിയത് തന്റെ കുടുംബ പശ്ചാത്തലമാണെന്ന് വ്യക്തമാക്കുന്നു:’മുജാഹിദ് സംഘടനയില്‍ പ്രവര്‍ത്തിച്ച നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും തറാവീഹിന്റെ വിഷയത്തില്‍ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ലേഖകന്‍. മുജാഹിദ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ പതിനൊന്നിലധികം തറാവീഹിനെക്കുറിച്ച് വളരെ വൈകിയാണ് കേള്‍ക്കാന്‍ തുടങ്ങിയതു തന്നെ (അതേ മാസിക).
നിരന്തരം മതവിധികള്‍ മാറ്റിപ്പറയുന്നതിന് ന്യായീകരണം ഇങ്ങനെ: ‘അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ യഥാസമയം നാം തിരുത്തിയിട്ടുണ്ട്. പിന്നീട് കൂടുതല്‍ പ്രബലമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ധാരണകളെ വീണ്ടും തിരുത്തേണ്ടി വന്നു.’ (വിചിന്തനം 2003 ജനുവരി 10).
അനുഷ്ഠാനപരമായ വിഷയങ്ങളിലെ ഈ തെറ്റ് തിരുത്തലുകളും മാറ്റിപ്പറയലും അവിടെ നില്‍ക്കട്ടെ. ഇസ്‌ലാമിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൗഹീദി (ഏകദൈവ വിശ്വാസം)ല്‍ തന്നെ ഇങ്ങനെ ആയാലോ? അതാണ് ഐക്യ മുജാഹിദില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും മൂലകാരണം.
‘മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹുവിനു മാത്രം’ എന്നാണ് തൗഹീദ് വചനത്തിന്റെ അര്‍ഥമെന്നാണ് മുജാഹിദ് വിഭാഗം പഠിപ്പിക്കുന്നത്. ഇങ്ങനെയൊരു നിര്‍വചനം ആര്, എവിടെ, ഏത് ഗ്രന്ഥത്തില്‍ പറഞ്ഞുവെന്ന ചോദ്യത്തിന് ഇന്നുവരെ അവര്‍ മറുപടി പറഞ്ഞിട്ടില്ല.
‘മറഞ്ഞ വഴി എന്നതുകൊണ്ട് എന്താണ് വിവക്ഷിതം എന്നതാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം. ജിന്ന്, പിശാച്, മലക്ക് തുടങ്ങിയ സൃഷ്ടികള്‍ അദൃശ്യരാണെന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഉപകാരവും ഉപദ്രവവും മറഞ്ഞ വഴിക്കാണെന്നും മടവൂര്‍ വിഭാഗം വാദിക്കുന്നു. ഈ വാദമനുസരിച്ച് പിശാചിന് മനുഷ്യനെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ അല്ലാഹുവിന്റെ ഏകത്വത്തില്‍ പങ്ക്‌ചേര്‍ക്കലായി. ബഹുദൈവ വിശ്വാസമായി. കെ.എന്‍.എം ഔദ്യോഗിക വിഭാഗം സിഹ്‌റി(മാരണം)ന് പ്രതിഫലനമുണ്ടെന്ന് വിശ്വസിക്കുന്നു. മാരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണ്. പിശാചിന് മറഞ്ഞ വഴിക്ക് ഉപദ്രവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഔദ്യോഗിക വിഭാഗം ബഹുദൈവ വിശ്വാസികള്‍ ആണെന്ന് വരുന്നു.

സിഹ്‌റിന് യാഥാര്‍ഥ്യമില്ലെന്നാണ് മടവൂര്‍ വിഭാഗത്തിന്റെ നിലപാട്. ഒരു അദൃശ്യ സൃഷ്ടിക്കും ഒരു ഉപദ്രവവും വരുത്താനാകില്ലെന്ന് വിശ്വസിക്കുന്ന തങ്ങള്‍ ശുദ്ധ ഏകദൈവ വിശ്വാസികളാണെന്ന് മടവൂര്‍ വിഭാഗവും വാദിക്കുന്നു. പ്രവാചകനായ മുഹമ്മദ് നബി (സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന് പറയുന്ന ബുഖാരിയിലെ ഹദീസുകള്‍ ഇവര്‍ തള്ളിക്കളയുന്നു.
ഇരു വിഭാഗവും ലയിക്കുമ്പോള്‍ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പിന്നീട് പരിഹരിക്കുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ, ഈ തീരുമാനം ലംഘിച്ച് സിഹ്‌റില്‍ വിശ്വസിക്കുന്നത് ശിര്‍ക്കല്ലെന്ന നിലയില്‍ കെ.എന്‍.എം വാരികയായ വിചിന്തനത്തില്‍ ലേഖനം വന്നതാണ് ഭിന്നിപ്പിന്റെ തുടക്കം.
പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത അടിസ്ഥാന ആദര്‍ശമാണ് തൗഹീദ് (ഏകദൈവ വിശ്വാസം). തൗഹീദില്‍ കൃത്യത വരുത്താതെ പിന്നെന്ത് ഐക്യം എന്നാണ് മടവൂര്‍ വിഭാഗം ചോദിക്കുന്നത്. മടവൂര്‍ വിഭാഗത്തിന്റെ ലീഡര്‍ ഹുസൈന്‍ മടവൂര്‍ ഇപ്പോള്‍ തന്റെ ഗ്രൂപ്പിനൊപ്പമില്ലെന്നതാണ് ഏറ്റവും വലിയ കൗതുകം. സി.പി ഉമര്‍ സുല്ലമി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ തുടങ്ങിയവരാണ് ഈ വിഭാഗ(മര്‍ക്കസുദ്ദഅ്‌വ വിഭാഗം)ത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
ഇവ്വിഷയകമായി ഹുസൈന്‍ മടവൂര്‍ കഴിഞ്ഞ റമദാന്‍ പതിനേഴിന് ഹറമില്‍ വച്ച് എഴുതിയ കത്തില്‍ തൗഹീദിലുള്ള ഭിന്നത ‘ഇജ്ത്തിഹാദി’യായ വിഷയമായി ലഘൂകരിക്കുന്നു. ‘ഇനി പഴയ കാര്യങ്ങള്‍ പറഞ്ഞ് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ഇജ്തിഹാദീ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രസ്ഥാനത്തില്‍ പണ്ടുമുണ്ട്, ഇപ്പോഴുമുണ്ട്, ഇനിയുമുണ്ടാവാം.’

തൗഹീദിന്റെ പ്രചാരണത്തിനായി ഐക്യത്തോടെ മുന്നോട്ട് എന്ന തലവാചകത്തില്‍ എഴുതിയ മടവൂരിന്റെ കത്തിന് ഹറമില്‍ വച്ച് അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ എഴുതിയ മറുപടിയില്‍ ചോദിക്കുന്നു’സിഹ്‌റ് വിഷയത്തില്‍ പ്രകടമായ ശിര്‍ക്കിനെ വെള്ളപൂശാനുള്ള കുത്സിതശ്രമങ്ങള്‍ക്ക് കൂട്ടുനിന്നുകൊണ്ട് എങ്ങനെയാണ് തൗഹീദ് പ്രബോധനം നടത്തുക അതല്ല, തൗഹീദും ശിര്‍ക്കും എന്നു മുതലാണ് ഇജ്തിഹാദി (ഗവേഷണപരം) വിഷയമായി മാറിയത്.
തൗഹീദ് വിഷയത്തില്‍ പ്രസ്ഥാനത്തിലെ ഭിന്നതയും ഭേദഗതിയും ഇതാദ്യമല്ല. കൃത്രിമമായി ഉണ്ടാക്കിയ മുജാഹിദ് തൗഹീദില്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി അവര്‍ തന്നെ കത്തി വെച്ചുകൊണ്ടിരിക്കുന്നു. ഇതിനകം നിരവധി ഭേദഗതികള്‍ക്ക് വിധേയമായ തൗഹീദിന്റെ നിര്‍വചനത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ലെന്നതാണ് സത്യം.
ആദ്യകാലം തൗഹീദിന്റെ രണ്ട് ഭാഗമായിരുന്നു അവര്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍ 2001 ജൂണ്‍ 4ന് ചേര്‍ന്ന പണ്ഡിതസഭയുടെ തീരുമാന പ്രകാരം തൗഹീദ് മൂന്നാക്കി പരിഷ്‌കരിക്കാനും തുടര്‍ന്ന് പാഠശാലകളില്‍ പഠിപ്പിക്കാനും തീരുമാനിച്ചു.
ഇവ്വിഷയകമായി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നേരത്തെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥ വസ്തുത അംഗീകരിക്കപ്പെട്ടതായി യോഗം അറിയിച്ചു. തൗഹീദിന് റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അസ്മാഅ് സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവയ്ക്കുകയും അത് പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.(കെ.ജെ.യു നിര്‍വാഹകസമിതി തീരുമാനങ്ങള്‍, 4-6-2001 പേജ് 9).
2007 ഏപ്രിലില്‍ തൗഹീദില്‍ വീണ്ടും ഭേദഗതി വരുത്തി. മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം എന്ന തൗഹീദ് വചനത്തിന്റെ അര്‍ഥത്തിലായിരുന്നു പുതിയ വ്യാഖ്യാനം. ജിന്ന്, പിശാച്, മലക്ക് എന്നീ സൃഷ്ടികള്‍ മറഞ്ഞ ഗണത്തില്‍ പെടില്ലെന്നും അവരോട് സഹായം ചോദിച്ചാല്‍ ബഹുദൈവ വിശ്വാസമാകില്ലെന്നുമായിരുന്നു പുതിയ വിധി (ഇസ്‌ലാഹ് 2007 ഏപ്രില്‍).
2012-ല്‍ വീണ്ടും പുതിയ ഭേദഗതി വന്നു. ജിന്നും പിശാചും മറഞ്ഞ സൃഷ്ടികള്‍ തന്നെയാണെന്നും നേരത്തെ നാം സ്വീകരിച്ച നിലപാടില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവിച്ചു. 2016-ല്‍ ഇരു വിഭാഗം മുജാഹിദുകള്‍ ലയിച്ചതോടെ തൗഹീദ് കൃത്യമായി നിര്‍വചിക്കാതെ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. അതാണ് ലയനാനന്തരം മുജാഹിദ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളുടെ മുഴുവന്‍ മൂലകാരണം. തൗഹീദില്‍ നിരന്തരം ഭേദഗതിയും മാറ്റിത്തിരുത്തലും വരുത്തുന്നതിനാല്‍ ആളുകള്‍ ഇങ്ങനെ പറയാന്‍ തുടങ്ങി. ‘മുജാഹിദ് തൗഹീദ് ആധാറുമായി ലിങ്ക് ചെയ്യണം’ പിന്നീട് മാറ്റം വരാതിരിക്കാന്‍.

Sunday, July 8, 2018

തല മറക്കൽ

എന്താടോ ഇത്ര ചിരിക്കാൻ ?

"ഞങ്ങളൊന്നു  തല  മറചോട്ടെ !


" മുസ് ലിംകൾക്ക്  തല മറക്കൽ
തൊപ്പി  കൊണ്ടോ  തലപ്പാവ്  കൊണ്ടോ  എന്തായിരുന്നാലും  വേണ്ടില്ല .
സുന്നത്താണ് .

( അൽ മനാർ ,1950, പേജ് : 4, സെപ്തംബർ : 20 )

""""""""""""""""""""""""""""""""""""""""""""
മുഹമ്മദ്‌  സാനി , നെട്ടൂർ

ഖുതുബിയ്യത്ത് അകത്തളങ്ങളിലെ യാഥാർത്ത്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

🎡🎡🎡🎡🎡🎡🎡


ഖുതുബിയ്യത്ത്   അകത്തളങ്ങളിലെ യാഥാർത്ത്യം 

_________________________


.. ഭാഗം .. 2….

_______________



മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) രചിച്ച മുഹ്യദ്ദീൻ ഷൈഖ് (റ) യുടെ മദ് ഹ് കാവ്യമായ ഖുതുബിയ്യത്തിലെ ചില വരികൾ പുത്തൻ വാദികൽ വിമർഷന വിധേയമാക്കാറുണ്ട്

എന്താകുന്നു യാഥാർഥ്യമെന്ന് നമുക്ക് നോക്കാം

ആദ്യമായി കഴിഞ്ഞ ലക്കത്തിൽ ചോദിച്ചത് പോലെ   ഒരുപാട് ഇസ്ലാമിക ബൈത്തുകൾ ഉണ്ട് എല്ലാ ബൈതുകളൊന്നും വിമർഷന വിധേയമാകാറില്ല



“എന്ത് കൊണ്ട് ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ച് വിമർഷിക്കുന്നു , ഈ വരികളിൽഇസ്ലാമിക ചതുർ പ്രമാണങ്ങൾക്കെതിരായത് എന്താണെന്ന് വിമർഷകർ എന്തായാലും പറയണം” …..



അതെന്തായാലും വിമർഷകർ തന്നെ പറയട്ടെ 🔷

മരണപ്പെട്ടവരെ വിളിക്കുന്നതാണൊ , ഇസ്തിഗാസ യും തവസ്സുലുമാണൊ പ്രഷ്നം , അതല്ല അല്ലാഹു ഇഷ്ടപ്പെടുന്ന മഹാന്മാരോടുള്ള വെറുപ്പാണൊ തുറന്ന് പറയുക



നമുക്ക് വരികളിലെ യാഥാർത്ത്യം നോക്കാം

എല്ലാ വരികളും ഇവിടെ കൊടുക്കുന്നില്ല

വിമർഷന വിധേയമാക്കാറുള്ള ചില പ്രധാന വരികൾ മാത്രം….




ياقطب أهل السما والأرض غوثهما


يافيض عيني وجوديهم وغيثهما



അർത്തം: “ ആകാശ - ഭൂമി നിവാസികളുടെ ഖുത്ബും ( കേന്ദ്രബിന്ദു) ഗൗസുമായവരെ , വാന ലോകത്തും ഭൂമിയിലകത്തുള്ളവർക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്നളേ”


വളരെ സാഹിത്യ സമ്പൂർണ്ണമായ ഒരു വരിയാകുന്നു ഇത് രചയിതാവ് എന്താണ് ഇത് കൊണ്ട് വിവർത്തിക്കുന്നതെന്ന് പടിക്കാതെ വിമർഷിക്കുന്നത് ഷരിയല്ല… പദാനുപദം വായിച്ച് കണ്ടൊ മുഹ്യദ്ദീൻ ഷൈഖാണ് ഈ ലോകത്ത് മഴ പെയ്യിക്കുന്നത് നദിയൊക്കെ ഉണ്ടാക്കിയതെന്നൊക്കെ പറഞ്ഞ് പുത്തൻ വാദികൾ മുഹ്മിനീങ്ങളെ തെറ്റി ധരിപ്പിക്കുന്നു….



യഥാർത്ത വിവരണം …. ചുവടെ…



ഖുതുബ് എന്ന പദത്തിന്ന് കേന്ദ്രബിന്ദു , അച്ചുതണ്ട് , ധ്രുവം എന്നൊക്കെയാണ് അർത്തം . അൗലിയാക്കളിലെ അത്യുന്നത വിഭാഗത്തെപ്പറ്റിയാണ് ‘ ഖുതുബ് ‘ എന്ന് പ്രയോഗിക്കാറുള്ളത് , അഖ്താബ്, അൗതാദ്, നുഖബാഅ് , നുജബാഅ്, അബ് ദാൽ   തുടങ്ങിയ പേരുകളിൽ അൗലിയാക്കൾ അറിയപ്പെടുന്നു. ഇവരിൽ ഏറ്റവും ഉന്നത സ്താനമുള്ള വ്യക്തിയാണ് ഖുതുബ്’.

ഗൗസ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. . ആകാഷ ഭൂമി നിവാസികളുടെ സഹായികളായത് കൊണ്ടാണ് ഇവർക്ക് ഈ നാമം ലഭിച്ചത് . ഖുതുബ്, ഗൗസ് , എന്നീ സ്താനമലങ്കരിക്കുന്ന പുണ്യാത്മാക്കളിൽ പ്രഥമ ഗണനീയനായ വ്യക്തിയാണ് മുഹ്യദ്ദീൻ ഷൈഖ് റ… അവർകൾ..



ഭൂമിയിൽ എക്കാലത്തും മുന്നൂറ് അൗലിയാക്കളും എഴുപത് അൗതാദീങ്ങളും പത്ത് നുഖബാഉം ഏഴ് ഉറഫാഉം മൂന്ന് മുക്താറും ഒരു ഖുതുബും ഗൗസും ഉണ്ടായിരിക്കുമെന്ന് ഹസ് റത്ത് ‘ ഖിളർ നബി (അ സ) അരുളിയിരിക്കുന്നു….




ഭൂമിയിൽ മഴ വർഷിക്കുക വഴി നാശങ്ങൾ ഒഴിവാകുകയും ഭൂമി ക്റ്ഷി ചെയ്യാനുപകരിക്കുന്നതാവുകയും ചെയ്യുന്നു. അങ്ങനെ ഭൂമിയിൽ വിളയിറക്കുക വഴി ക്ർഷികൾ തഴച്ച് വളരുകയും ചെയ്തു തന്മൂലം ജീവിതം ക്ഷേമസമ്പൂർണ്ണമായി .



അത് പോലെ ആകാശ ഭൂമി നിവാസികൾക്കുണ്ടാകുന്ന വിപത്തുകൾ തടയുകയും അവരുടെ ഇരുലോക വിജയങ്ങൾക്കുപകരിക്കുന്ന സഹായം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്ന വന്ദ്യരായ ഷൈഖ് മുഹ്യദ്ദീൻ (ഖ:സി) അവർകളെ ഉപകാരപ്രദമായ നദിയോടും മഴയോടുമാണ്



‘ യാ ഖുത്വ് ബ അഹ് ലിസ്സമാ’ എന്ന് തുടങ്ങുന്ന കവിതയിലൂടെ സ്വദഖത്തുല്ലാഹിൽ ഖാഹിരി

( ന:മ) അവർകൾ ഉപമിച്ചത്…..


🔻🔻🔻🔻🔻🔻

ഇതാണ് വരിയിലെ യാഥാർത്ത്യം  ഒരു മഹദ് വ്യക്തി രചിച്ച കവിതാസമാഹാരത്തിലെ  ആഷയവും ഉപമാഷൈലിയും മനസ്സിലാക്കാതെ വിമർഷന വിധേയമാക്കുന്നത് ഷരിയല്ല….

🔷🔷🔷🔷

ബാക്കി അടുത്ത ലേഖനത്തിൽ….

🔶

ദുആ വസ്വിയ്യത്തോടെ

സിദ്ധീഖുൽ മിസ്ബാഹ്

(09496210086)


അവലംബം ഖുതുബിയ്യത്ത് വിവർത്തനം…...📒📒📑📑📒📒📒📒📒📒📒📒📔📔📔📔📔
[08/07, 2:01 PM] Text S: ⏳⏳⏳⏳


ഖുതുബിയത് അകത്തളങ്ങളിലെ യാഥാർത്ഥ്യം

    ______________________   


ഭാഗം .. 1…. 


🔷

  ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും ആവഷ്യകതയെകുറിച്ചും  അല്പം…….

🔷

സ്വിദ്ദീഖ് റ യുടെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ അഷൈഖ്   സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ  സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഹ്ലം മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് ….

🔷

പ്രഗൽഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ  ഖാഹിറുൽ മഖ്ദൂം (ഖ സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം കാര്യമായി കരസ്തമാക്കിയത് , പ്രഗൽഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ ധാരാളം ഗ്രന്തങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട് . ദർസീ കിതാബുകളും തസ്വവ്വുഫും വഷമാകിയ മഹാൻ താൻ പടിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു . പിൽക്കാല വിജ്ഞാനകുതുകികൾക്ക് ഉപകരിക്കുംവിധം ധാരാളം ശറഹുകൾ എഴുതിയിട്ടുണ്ട് . ഇക്കാരണത്താലാണ് മഹാനവർകൾ “ ശറഹിന്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത് .

🔷

നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാകുന്നു മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി , ഹാഷിയതു ദുറുൽ മൻസൂർ, ഹാഷിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്വ്രീഫുൽ സൻ ജാൻ , ഹാഷിയതു ത്വിബ്ബിൽ അസ്റഖ്, തുടങ്ങിയവ പ്രധാന കൃതികൾ മാത്രം .

🔶

കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിഷ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിൻ റ്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത് . ഹിജ് റ  1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തൻ റ്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിഷ്രമം കൊള്ളുന്നു.


ഖുതുബിയ്യത്തിലെ ബൈത്തുകൾ (പദ്യങ്ങൾ)  മാത്രമാകുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി (ന മ) യുടേത്…. ഖുതുബിയ്യത്തിൻ റ്റെ  ആദ്യ ഭാഗത്ത് കാണുന്ന ഫാതിഹ ഓതേണ്ടതായ രീതികളും ദുആകളുമെല്ലാം ക്രോഡീകരിച്ചത് പ്രഷസ്ത കർമ ശാസ്ത്ര ഗ്രന്ഥമായ ഫത് ഹുൽ മുഈനിന്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം റ വിന്റെ ഏഴാമത്തെ പുത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം റ യുടെ മൂത്ത പുത്രനായ പൊന്നാനി മുദരിസും കൂടിയായ ഇബ്റാഹീം കുട്ടി മുസ്ലിയാർ (ന മ) ആകുന്നു .   1323 ൽ മട്ടന്നൂരിൽ മതപ്രഭാഷണത്തിന്ന് പോയപ്പോൾ അവിടെ വെച്ച് വഫാത്തായി …..

🔶


എന്നാൽ നബിയും സ്വഹാബത്തു ചെയ്തൊ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജായിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് …


🔶ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഇത് മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാകുന്നു ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും  , ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടെ , അല്ലാഹുവിൻ്റെ മഹാന്മാരുടെ മദ് ഹും അവരുടെ മുഹ്ജിസത്തും കറാമത്തൊക്കെ പദ്യ രൂപത്തിലൊ ഗദ്യ രൂപത്തിലൊ  പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഹ്മിനീങ്ങൾക്ക് വലിയ പാടമുണ്ട് , അല്ലാഹു ബഹുമാനിച്ചവരെ ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു . 


🔶

ഇനി ഇത്തരം വിമർഷനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെ  സ്വഹാബത്തിന്റെ കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമൊ ?


♦ഞങ്ങളെ സംബന്ധിച്ചിടുത്തോളം നബി സ്വ വ്യക്താമായി പഠിപ്പിച്ചിട്ടുണ്ട്

♦👇👇👇

: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)........

🔷

അതിനാൽ ഖുതുബിയ്യത്ത് ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി മുഹ്മിനീങ്ങൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു ഇതിൽ ഇസ്തിഗാസയും തവസ്സുലും അടങ്ങിയിയിരിക്കുന്നു…

🔻🔻🔻🔻🔻🔻

വിമർഷനമുന്നയിക്കുന്നവർ   ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക

എല്ലാ ബൈതും വിമർഷന വിധേയമാക്കറില്ലല്ലൊ അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർഷന വിധേയമാക്കുംബോൾ ആ ബൈത്തിൽ എന്ത് പ്രാമാണ വിരുദ്ധമാണെന്ന് പറയുക…….🔻🔻🔻🔻

🔶

ഖുതുബിയ്യത്ത് വരികളിലെ യാഥാർത്ത്യം അടുത്ത ലേഖനത്തിൽ…. വായിക്കുക.


📑📒📑📑📑📑

സിദ്ധീഖുൽ മിസ്ബാഹ്..

(09496210086)


അവലംബം ഖുതുബിയ്യത്ത് വിവർത്തനം….📑📑📑📑

💡💡💡💡💡💡💡💡💡💡💡