Saturday, May 19, 2018

ബാങ്കിന്റെ സമയവും വഹാബിയും

*വ്രതവും നിസ്കാരവും; സമയ നിർണയത്തിലെ തെറ്റും ശരിയും*

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

-------------------------------------------------
👉🏻 ഈ നന്മയെ പരമാവധി ഷെയർ ചെയ്യുക
------------------------------------------------



🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

മുസ്‍ലിമിന്‍റെ ആരാധനകളില്‍ വെച്ച് ഏറ്റവും പരമപ്രധാനമായ ഒരു കര്‍മമാണല്ലോ നിസ്‌കാരം. അതിന് ചില കര്‍മങ്ങളും നിബന്ധനകളും ഉണ്ട്. നിസ്‌കാരത്തിന്‍റെ നിബന്ധനകളില്‍ പെട്ട ഒന്നാണ് അതാത് നിസ്‌കാരത്തിന്‍റെ സമയമാകലും സമയമായെന്ന് അവന് അറിയലും. അഥവാ ഈ രണ്ട് കാര്യവും ഉണ്ടാവണം. നിസ്‌കരിക്കുന്ന വ്യക്തി എവിടെ വച്ചാണോ നിസ്‌കാരം നിര്‍വ്വഹിക്കുന്നത് ആ സ്ഥലത്തെ നിസ്‌കാരത്തിന്‍റെ യഥാര്‍ത്ഥ സമയം വ്യക്തമായും ആകണം. കൂടാതെ അവന്‍ നിസ്‌കരിക്കുമ്പോള്‍ തത്സമയം ആയിട്ടുണ്ടെന്ന് അവന് ഉറപ്പ് വരികയും വേണം. ഇതില്‍ നിന്ന് ഒന്ന് ഇല്ലാതെയായാല്‍ അവന്റെ പ്രസ്തുത നിസ്‌കാരം പരിഗണനീയമല്ല. അത് ഹറാമുമാണ്.

ചില പള്ളികളില്‍നിന്ന് മഗ്‍രിബ് ബാങ്ക് നേരത്തെയും (സമയത്തിന് മുന്‍പ്) സുബ്ഹി ബാങ്ക് മിനിറ്റുകളോളം സമയത്തെ തൊട്ട് വൈകിപ്പിച്ചുമാണ് കൊടുത്തുവരുന്നത്.

ഇവരുടെ ഉദ്ദേശ്യം അത്താഴസമയത്തും നോമ്പുതുറ സമയത്തും കൃത്രിമം കാണിച്ച് നോമ്പ് ഇലാതാക്കുക എന്നത് തന്നെയാണ്. അത്താഴത്തിന് പിഴക്കാത്തവരോട് നോമ്പ് തുറക്കുന്ന സമയത്തെങ്കിലും പിഴച്ചോളൂ എന്ന നീചമായ ലക്ഷ്യം. എന്നിട്ടും അതിനെ ശാസ്ത്രീയമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പ്രവണത കാണുമ്പോള്‍ സഹതപിക്കാതെ വയ്യ. മഹാഭൂരിപക്ഷം വരുന്ന മുസ്‍ലിംകളും സുന്നി പള്ളികളില്‍ നിന്ന് ബാങ്ക് കേട്ടിട്ടോ വിശ്വാസയോഗ്യമായ സമയങ്ങള്‍ നോക്കിയിട്ടോ ആണ് നോമ്പ് എടുക്കുന്നതെങ്കിലും ഇക്കാര്യം ബോധ്യമില്ലാത്ത ഒരു ന്യൂനപക്ഷം ഇവിടെ ഉണ്ടായതിനാലും സത്യം ബോധ്യപ്പെടുത്തിക്കൊടുക്കല്‍ അതറിയുന്നവരുടെ ബാധ്യത ആയതിനാലുമാണ് ഈ കുറിപ്പ് തയാറാക്കുന്നത്.

2009 മുതല്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുപ്രഭാതം, മാതൃഭൂമി, ചന്ദ്രിക തുടങ്ങിയ കലണ്ടറുകളിലേയും നിസ്‌കാര സമയം നിര്‍ണയിച്ചു നല്‍കുന്ന വ്യക്തി എന്ന നിലക്ക് പരമ്പരാഗതമായി പണ്ഡിതന്മാര്‍ സ്വീകരിച്ചു വരുന്ന നിലപാട് വിശദീകരിക്കല്‍ ഇത്തരുണത്തില്‍ അനിവാര്യമാണ്.

പുത്തന്‍വാദികളുടെ പള്ളികളില്‍ നിന്ന് കേള്‍ക്കുന്ന അസമയത്തുള്ള ബാങ്ക് വലിയ ഫിത്‌നയും പ്രശ്‌നവുമാണ് നാട്ടില്‍ ഉണ്ടാക്കുന്നത്. പക്ഷേ, നോമ്പ് തുറകളിലും വ്യത്യസ്ത സമയത്തുള്ള ബാങ്ക് പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. അതിന് പോംവഴി പണ്ട് മുതലേ മുസ്ലിംകള്‍ സ്വീകരിച്ച് പോരുന്ന നിസ്‌കാര സമയഗണനാരീതി അവലംബിക്കല്‍ മാത്രമാണ്. അത് നൂറ് ശതമാനം ശരിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുന്നതുമാണ്.

ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സുന്നികളുടെ നിസ്‌കാര സമയം തെറ്റാണെന്നും പഴഞ്ചനാണെന്നും കാലാനുസൃതമായി മാറ്റം വരുത്താതെ എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയ്യാറാക്കപ്പെട്ടവയാണെന്നും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില സംഘടനകള്‍ വിളിച്ച് ചേര്‍ത്ത നിസ്‌കാരസമയ ഏകീകരണ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ചിലര്‍ കംപ്യൂട്ടറില്‍ നിസ്‌കാര സമയവും വളരെ പെട്ടെന്ന് തന്നെ കണക്കുകൂട്ടുന്ന ചില സോഫ്റ്റ്‍വെയറുകും വെബ്‌സൈറ്റുകളും മറ്റും പരിചയപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.

പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് പല വിഷയങ്ങളിലെന്ന പോലെ നിസ്‌കാര സമയത്തില്‍ ഞാന്‍ സ്വന്തം വികസിപ്പിച്ച നിസ്‌കാര സമയ സോഫ്റ്റ്‍വെയര്‍ അവര്‍ക്ക് കാണിച്ചപ്പോള്‍ അവര്‍ ചര്‍ച്ചക്കൊടുവില്‍ എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മറ്റൊരു ദിവസം വരികയും നിസ്‌കാര സമയത്തില്‍ അവര്‍ക്ക് സംഭവിച്ച അബദ്ധം മനസിലാക്കുകയും ചെയ്തു. നിസ്‌കാര സമയം സ്വന്തം കണക്കുകൂട്ടാന്‍ അറിയാത്തവരായിരുന്നു അവര്‍ എന്ന വസ്തുത അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും ബോധ്യമായി എന്നത് പരമാര്‍ത്ഥം.

ഇത്രയും പറയേണ്ടി വന്നത് അവരുടെ വാദങ്ങള്‍ പൊള്ളയാണ് എന്ന് കാണിക്കാനാണ്. ഏതെങ്കിലും ഒരു നാട്ടിലെ ഏതെങ്കിലും ഒരു നിസ്‌കാരസമയം കൃത്യമായി സ്വന്തം കണക്കുകൂട്ടുകയും അതില്‍ ഉപയോഗിച്ച സൂത്രവാക്യം ഇന്നതാണെന്നും അതിലെ ഘടകങ്ങള്‍ സൂക്ഷ്മമായി നിര്‍ദ്ധാരണം ചെയ്യുവാനും കഴിവുള്ളവര്‍ അവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് എനിക്ക് അഭിപ്രായമില്ല.

വെബ്‌സൈറ്റുകളില്‍ കയറി കണക്കൊപ്പിച്ചെടുക്കാന്‍ യു.പി. സ്‌കൂള്‍ നിലവാരം തന്നെ ഇപ്പോള്‍ ധാരാളമാണ്. പക്ഷെ പല സൈറ്റുകളുടെയും വിശ്വാസ്യത ഉറപ്പ് ഇല്ലാത്തവരോടൊപ്പം പലതിലും വ്യത്യസ്ത കണക്കുകളുമാണ് കാണുന്നത്. നമ്മള്‍ സ്വന്തം കൂട്ടുകയോ സ്വന്തം സോഫ്റ്റ്‍വെയര്‍ വെച്ച് ഗണിച്ചെടുക്കുകയോ ചെയ്താല്‍ നമുക്ക് ശരിയാണെന്ന് ഉറപ്പിക്കാം. വ്യക്തതയില്ലാത്ത സോഫ്റ്റ്‍വെയറുകളില്‍ നിന്ന് അതിലുള്ള ഉത്തരമല്ലേ ലഭിക്കൂ. അവര്‍ പരിഗണിച്ച ഘടകങ്ങള്‍ ഏതെല്ലാമാണ് എന്ന് അറിയില്ലല്ലോ. മാത്രമല്ല, പരിഗണിക്കപ്പെടേണ്ട എല്ലാ കാര്യങ്ങളും അവര്‍ പരിഗണിച്ചു എന്ന് നമുക്ക് ഉറപ്പിക്കാനുമൊക്കില്ല. എന്നാല്‍ യാത്രയിലും മറ്റും നിസ്‌കരിക്കുമ്പോള്‍ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ സമയം ആയി എന്ന് ഉറപ്പാക്കുന്ന കുറച്ച് സമയമെങ്കിലും പിന്തിക്കല്‍ അനിവാര്യമാണെന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന് ബോധ്യപ്പെടും.

എന്നാല്‍ കലണ്ടറുകളിലേക്ക് നിസ്‌കാര സമയം ഗണിച്ച് നല്‍കുന്നവര്‍ക്ക് അതിനെ കുറിച്ച് അവഗാഹം വേണമെന്ന് പറയേണ്ടതില്ലല്ലോ. ഈ വിഷയത്തെക്കുറിച്ച് പല വെബ്‌സൈറ്റുകളില്‍ നിന്ന് എടുത്ത് അതേപടി നല്‍കിയാല്‍ മതിയാവില്ല. ഒരു പ്രത്യേക സ്ഥലത്തിന്‍റെ നിസ്‌കാര സമയങ്ങളേ അതില്‍ നിന്ന് ലഭിക്കൂ. അങ്ങനെ ആളുകളുടെ നിസ്‌കാരവും നോമ്പും പിഴപ്പിക്കുന്നത് അജ്ഞത കൊണ്ടാണെങ്കില്‍ പോലും അത് മാപ്പര്‍ഹിക്കാത്ത പാതകമാണ്. കഴിഞ്ഞ വര്‍ഷം സുപ്രഭാതത്തില്‍ എന്‍റേതായി വന്നതിനു ശേഷം പല മുജാഹിദ് പള്ളികളിലും സുന്നി സമയം പരിഗണിച്ച് മഗ്‍രിബും സുബ്ഹിയും ബാങ്കുകൊടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

കേരളത്തില്‍ കാലങ്ങളായി കലണ്ടറുകളില്‍ നിസ്‌കാരസമയം നിര്‍ണയിക്കുന്നതില്‍ കോഴിക്കോട്, കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നാല് മേഖലകളാക്കലാണ് പതിവ്. മലനിരകളും വിവിധ ഭൂപ്രകൃതിയുമുള്ള കേരളത്തില്‍ അതാത് മേഖലയിലെ എല്ലാ സ്ഥലത്തും സമയമായി എന്ന് ബോധ്യം വരുന്ന വിധത്തിലാണ് മുസ്ലിം കളുടെ നിസ്‌കാര സമയം നല്‍കാറുള്ളത്.

ഇതിന് വിവിധ നാടുകളുടെ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച, താഴ്ച്ച നാടുകളുടെ ദൂരം മുതലായ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പുത്തന്‍വാദികള്‍ ചെയ്യുന്നതു പോലെ മേഖലയിലെ എല്ലാ സ്ഥലങ്ങളെയും പരിഗണിക്കാതെ ഏതെങ്കിലും ഒരു കേന്ദ്ര‍ത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സമയ നിര്‍ണയം പരിഗണനീയമല്ല. ഉദാഹരണമായി കോഴിക്കോട് മേഖലയിലെ കിഴക്ക് ഭാഗത്തുള്ളതും പടിഞ്ഞാറ് ഭാഗത്തുള്ളതുമായ ചില നാടുകള്‍ തമ്മില്‍ ആറ് മിനുട്ടില്‍ കൂടുതല്‍ വ്യത്യാസമുണ്ട്. കിഴക്ക് ഭാഗത്തുള്ള നാടിനെ അപേക്ഷിച്ച് പടിഞ്ഞാറ് ഭാഗത്ത് സൂര്യന്‍ വൈകി എത്തുന്നതു കൊണ്ടും മറ്റുമാണ് ഇതിന് കാരണം. ആയതിനാല്‍ ഒരു മേഖലക്ക് സമയം ഗണിക്കുമ്പോള്‍ മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് മുസ്ലിംകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സുന്നികളുടെ സമയം നൂറ് ശതമാനം ശരിയാണ്.

ദുബൈ ബുര്‍ജ് ഖലീഫയിലെ താഴെ നിലയിലേയും മധ്യനിലയിലെയും മുകളിലെ നിലയിലെയും നിസ്‌കാര സമയവും നോമ്പ്തുറ സമയവും വ്യത്യസ്തമാണ്. ഇന്‍റര്‍നെറ്റില്‍ ദുബൈയിലെ അസ്തമയ സമയം സെര്‍ച്ച് ചെയ്ത് അതിനനുസരിച്ചല്ല പ്രസ്തുത ബില്‍ഡിങ്ങിലെ നിസ്‌കാര സമയം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അതിനേക്കാള്‍ എത്രയോ ഉയരമുള്ള മലനിരകളുള്ള കേരളത്തിന്‍റെ വിവിധ മേഖലകളെ പരിഗണിക്കാതെ മുസ്‍ലിം സഹോദരങ്ങളുടെ ആരാധനകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ നാം കരുതിയിരിക്കണം.

ലോകമുസ്‍ലിം നടപടിക്രമമനുസരിച്ച് അത്താഴസമയവും നോമ്പ് തുറക്കുന്ന സമയവും സൂക്ഷിക്കല്‍ അനിവാര്യമാണ്. ലോക മുസ്‍ലിം പണ്ഡിതന്മാരുടെ നിലപാടുകളോ മുന്‍ഗാമികളായ ഇമാമുമാരുടെ വിശദീകരണങ്ങളോ മനസ്സിലാക്കാതെ നമ്മുടെ നോമ്പും നിസ്‌കാരവും നശിപ്പിക്കുന്നവരെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. സമയമാവും മുമ്പ് നിസ്‌കരിക്കാനോ നോമ്പ് തുറക്കാനോ ഉള്ള വകുപ്പ് മതഗ്രന്ഥങ്ങളില്‍ കാണുന്നില്ല.

*മഗ്‍രിബിന്‍റെ സമയം*

സൂര്യന്‍ ദൃശ്യചക്രവാളത്തെ തൊട്ട് പൂര്‍ണമായും മറഞ്ഞാല്‍ മാത്രമേ മഗ്‍രിബിന്‍റെയും നോമ്പ് തുറയുടെയും സമയം ആരംഭിക്കുകയുള്ളൂ. അസ്തമയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് വിധം ചക്രവാളങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന് ഗോളശാസ്ത്ര ചക്രവാളം, രണ്ടാമത്തേത് ദൃശ്യചക്രവാളം. ഒന്നാമത്തെ ചക്രവാളത്തില്‍ സൂര്യന്‍റെ മധ്യം എത്തുമ്പോള്‍ ഗോളശാസ്ത്രപരമായ അസ്തമയവും രണ്ടാമത്തെ ചക്രവാളത്തെ തൊട്ട് സൂര്യന്‍ പൂര്‍ണമായും മറഞ്ഞാല്‍ യഥാര്‍ത്ഥ അസ്തമയവും സംഭവിക്കുന്നു.

ഈ അസ്തമയമാണ് ശറഇല്‍ വിവക്ഷിക്കപ്പെടുന്നത്. ഇതാണ് നിസ്കാരത്തിനും നോമ്പിനും പരിഗണിക്കപ്പെടുക. മേല്‍ പറഞ്ഞ രണ്ട് ചക്രവാളങ്ങള്‍ തമ്മില്‍ 44 ആര്‍ക്ക് മിനുട്ട് സൂര്യന്‍റെ ആരം 16 ആര്‍ക്ക് മിനുട്ട്. ഇത് രണ്ടും കൂട്ടിയാല് 60 ആര്‍ക്ക് മിനുട്ട് അഥവാ ഒരു ഡിഗ്രി. ഒരു ഡിഗ്രിയെന്നാല്‍ 4 മിനുട്ട് സമയം. അഥവാ ഒരു ദിവസത്തില്‍ 1440 മിനുട്ട്. (24 x 60) ഒരു വൃത്തം 360 ഡിഗ്രി (1440 /360= 4) അഥവാ മേല്‍പറയപ്പെട്ട രണ്ട് അസ്തമയങ്ങളും തമ്മില്‍ നാല് മിനുട്ട് വ്യത്യാസം ഉണ്ടാവും. അതുകൊണ്ട് ആസ്ട്രോണമിക്കല്‍ സണ്സെറ്റിനേക്കാള്‍ നാല് മിനുട്ട് കൂട്ടണം മഗ്‍രിബിന്‍റെ സമയം ലഭിക്കാന്‍.

*സുബ്ഹിയുടെ സമയം*

സുബ്ഹിയുടെ സമയം പ്രവേശിക്കല്‍ ഫജ്റ് സ്വാദിഖ് ഉദിച്ചതുമുതല്‍ക്കാണ്. ഫജറ് സാദിഖെന്നാല്‍ സൂര്യോദയത്തിന് മുന്‍പായി കാണപ്പെടുന്ന വ്യക്തമായ ശോഭയാണ്. അത് ദൃശ്യചക്രവാളത്തില്‍ സൂര്യന്‍റെ ആദ്യഭാഗം എത്തുന്നതിന് 19 ഡിഗ്രിയും ഗോളശാസ്ത്ര ചക്രവാളത്തില്‍ സൂര്യന്‍റെ മധ്യഭാഗം എത്തുന്നതിന് 20 ഡിഗ്രിയും മുന്‍പാണ്.

ഇശാഇന്‍റെ സമയം യഥാര്‍ത്ഥ അസ്തമയത്തിന് ശേഷം 17 ഡിഗ്രിയും ഗോളശാസ്ത്ര അസ്തമയത്തിന് ശേഷം 18 ഡിഗ്രിയുമാണ്. മേഘത്തിലെ കടുംചുവപ്പ് മായുമ്പോഴാണത് സംഭവിക്കുന്നത്.

ഗോളശാസ്ത്രപരമായ അസ്തമയത്തിന് ശേഷം 18 ഡിഗ്രിയാവുമ്പോള്‍ മേഘത്തില് കടുംചുവപ്പ് മായും. അതിനുശേഷം ഒരു ഡിഗ്രി കൂടെ സൂര്യന് ചക്രവാളത്തെ തൊട്ട് താഴ്ന്നാല്‍ മഞ്ഞനിറവും ശേഷം ഒരു ഡിഗ്രികൂടെ താഴ്ന്നാല്‍ വെള്ളനിറവും മായും. ഒരു ഡിഗ്രിക്ക് നാല് മിനുട്ടാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.

സുബ്ഹിയുടെ സമയത്ത് ഇത് നേരെ തിരിച്ചാണ് സംഭവിക്കുക. 20 ഡിഗ്രി ഉദിക്കാനുണ്ടാവുമ്പോള്‍ വെള്ള ശോഭയുടെ ആരംഭം വരും. ഇതാണ് ഫജറ് സ്വാദിഖ്. ശേഷം യഥാക്രമം 19, 18 എന്നീ ഡിഗ്രിയില്‍ സൂര്യന്‍ ചക്രവാളത്തിന് താഴെ വരുമ്പോള്‍ മഞ്ഞ, ചുവപ്പ് എന്നീ വര്‍ണങ്ങള്‍ വരുന്നു.

മുമ്പ് പറഞ്ഞപോലെ ഇശാഇന്ന് പരിഗണിക്കേണ്ടത് ചുവന്ന ശോഭയും സുബ്ഹിക്ക് പരിഗണിക്കേണ്ടത് വെളുത്ത ശോഭയുമാണ്. അത് 20 ഡിഗ്രിയാണ്. ഇക്കാര്യങ്ങളെല്ലാം നാല് മദ്ഹബിന്‍റെ ഇമാമുകളും മുന്‍കാല മുസ്‍ലിം പണ്ഡിതന്മാരും ഏകോപിച്ച് അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതില്‍ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ല.

എന്നാല്‍ പുത്തന്‍വാദികള്‍ അവരുടെ സുബ്ഹി ബാങ്കിന് 18 ഡിഗ്രിയാണ് പരിഗണിക്കുന്നത്. ഇത് തീര്‍ത്തും തെറ്റായതും പണ്ഡിതരുടെ ഫത്‍വകള്‍ക്കും ഉദ്ധരണികള്‍ക്കും എതിരാകയാല്‍ അത് അസ്വീകാര്യവും തള്ളപ്പെടേണ്ടതുമാണ്.

അവര്‍ അടുത്തകാലത്തായി യൂറോപ്യന്മാരെ അവലംബിക്കുകയാണ് ഈ വിഷയത്തില്‍. ഇരുപതില്‍പരം ഗ്രന്ഥങ്ങളില്‍ ഇതിനെ ഖണ്ഡിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആരാധനാ കാര്യങ്ങളില്‍ മുസ്‍ലിം പണ്ഡിതന്മാരെ മാത്രമേ അവലംബിക്കാവൂ എന്ന് പല പണ്ഡിതന്മാരും ഉണര്‍ത്തിയിട്ടുണ്ട്.

മാത്രമല്ല, മുജാഹിദുകളുടെ പഴയകാല നേതാവും ഈ വിഷയത്തില്‍ പല ഗ്രന്ഥരചനയും നിര്‍വഹിച്ച എം.സി.സി. അഹ്‍മദ് മൗലവി തന്‍റെ സമയ നിര്‍ണയം അഥവാ മീഖാത്ത് (നിസ്കാര സമയാദി) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

സുബ്ഹി ആരംഭസമയം 110 ഉന്നതകോടി പ്രാക്കപാലത്തിലാവലാണ്. ഇതില്‍ പ്രമാണം 19 ഭാഗമായിരിക്കും.

പ്രാക്കപാലത്തില്‍ 20 വ്യുല്‍ക്രമോന്നതം ആയതു മുതല്‍ ഉദയാരംഭം വരെ സുബ്ഹിന്‍റെ സമയപ്രമാണമായിരിക്കും.(പേജ് 25) ഇതേ ആശയം തന്‍റെ കാലദേശ നിര്‍ണയം പേജ് 101, 102 ലും അദ്ദേഹം വിശദീകരിച്ചത് കാണാം. വാസ്തവത്തില്‍ യൂറോപ്യര്‍ ചെയ്തത് മുജാഹിദിന്‍റെ സുബ്ഹിയും ഇശാഉം വിവരിച്ചതല്ല. അവര്‍ ഒരു ആഗോളശാസ്ത്ര പ്രതിഭാസമായ സന്ധ്യാവെളിച്ചം വിശദീകരിച്ചതാണ്. അതിന്‍റെ ശറഇയ്യും ഗോളശാസ്ത്രപരമായും ഉള്ള അറിവോ ഇല്ലാത്തവർ അതില്‍ പെട്ടുപോയതാണ്. ഇതാണ് വാസ്തവം.

എന്നിട്ടവര്‍ പറഞ്ഞു ഇശാഇനും സുബ്ഹിക്കും രണ്ടിനും 18 ഡിഗ്രിയാണെന്ന്. ചുവപ്പ് വര്‍ണത്തിനും വെള്ള വര്‍ണത്തിനും എങ്ങെയാണ് 18 ഡിഗ്രി വരിക. സുന്നികള്‍ക്ക് ഇശാഇന്ന് 18 ഉം സുബ്ഹിക്ക് 20 ഉം ഡിഗ്രിയാണ്. ഇതാണ് ശരി.  അബദ്ധപ്രചാരണത്തില്‍ വശംവദരായി ആരാധനകള്‍ നഷ്ടപ്പെടുത്തരുത് എന്ന് ഉണര്‍ത്തുന്നു.

18.5.2018 ന് സുപ്രഭാതം ദിനപത്രത്തിൽ *ഡോ.മുസ്തഫ ദാരിമി നിസാമി കരിപ്പൂർ* എഴുതിയ ലേഖനം.

തറാവീഹും ഇമാമീങ്ങളും

തറാവീഹും ഇമാമീങ്ങളും
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

————————————————-
തറാവീഹ് 20 റക് അത്ത് മുപ്പത്തൊന്നോളം പ്രഗൽഭരായ ഇമാമീങ്ങളുടെ  ഗ്രന്ഥങ്ങളിൽ നിന്ന്
——————————————————-

(1)  (قال الترمذي - وأَكْثَرُ أهْلِ العِلمِ على ما رُوِيَ عن عليٍّ وعُمر وغَيْرِهِمَا مِنْ أَصحابِ النبيِّ عِشْرِينَ رَكْعَةً. وَهُوَ قَوْلُ الثَّوْرِيِّ وابنِ المُبَارَكِ والشَّافِعيِّ رحمه الله. وقَالَ  الشَّافِعيُّ: وهَكَذَا أدْرَكْتُ بِبَلَدِنَا بِمَكَّةَ، يُصَلُّونَ عِشْرِينَ رَكْعَةً

(02)  قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

  (03) قال المزني في المختصر - أَنَّ اْلإِمَامَ الشَّافِعِيَّ رحمه الله قَالَ: رَأَيْتُهُمْ بِالْمَدِينَةِ يَقُومُونَ بِتِسْعٍ وَثَلاَثِينَ وَأَحَبَّ إِلَيَّ عِشْرُونَ لأَنَّهُ رُوِيَ عَنْ عُمَرَ وَكَذَلِكَ بِمَكَّةَ يَقُومُونَ عِشْرِينَ رَكْعَةً يُوتِرُونَ بِثَلاَثٍ.

( 4) قال البخاري في التاريخ الكبير - *٢٣٤ - أَبُو الخضيب قَالَ يحيى بْن مُوسَى قَالَ نا جَعْفَر بْن عون سَمِعَ أبا الخضيب الجعفِي كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة.*

( 5) اللباب في الفقه الشافعي
تأليف: القاضي أبي الحسن أحمد بن محمد بن أحمد الضبي المحاملي الشافعي المتوفي سنة ٤١٥هـ - باب صلاة التراويح
وهي عشرون ركعة٤،____________

(06)  الكتاب:المهذب في فقة الإمام الشافعيالمؤلف:أبو اسحاق إبراهيم بن علي بن يوسف الشيرازي (المتوفى: ٤٧٦هـ) - فصل: ومن السنن الراتبة قيام رمضان وهو عشرون ركعة بعشر تسليمات والدليل عليه ما روى أبو هريرة رضي الله عنه قال كان رسول الله صلى الله عليه وسلم يرغب في قيام رمضان من غير أن يأمرهم بعزيمة فيقول "من قام رمضان إيماناً واحتساباً غفر له ما تقدم من ذنبه٣"

 (7)  قال شمس الدين السرخسي(المتوفي ٤٩٥ه): والأمة أجمعت على شرعيتها وجوازها ولم ينكرها أحد من أهل العلم إلا الروافض لا بارك الله فيهم(المبسوط: ١٤٣/٢)

 (8)  التهذيب في فقه الإمام الشافعي - تأليف
الإمام أبي محمد الحسين بن مسعود بن محمد بن الفراء البغوي
المتوفي سنة ٥١٦ هـ -  ومن السُّنن الرواتب صلاة التراويح في شهر رمضان عشرون ركعة بعشر تسليمات،

(9)  قَال الْكَاسَانِيُّ: جَمَعَ عُمَرُ أَصْحَابَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ - رَضِيَ اللَّهُ تَعَالَى عَنْهُ - فَصَلَّى بِهِمْ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ عَلَيْهِ أَحَدٌ فَيَكُونُ إِجْمَاعًا مِنْهُمْ عَلَى ذَلِك

(10)  قال أبو حامد الغزالي - التراويح وهي عشرون ركعةوكيفيتها مشهورة وهي سنة مؤكدة

(11) الكتاب:فتح العزيز بشرح الوجيز = الشرح الكبير  -   المؤلف:عبد الكريم بن محمد الرافعي القزويني (المتوفى: ٦٢٣هـ)  -  صلاةالتراويح عشرون ركعة بعشر تسليمات وبه قال أبو حنيفة واحمد لما روى ان النبي صلي الله عليه وسلم " صلي بالناس عشرين ركعة

(12) وقال الإمام النووي في المجموع  -  فِي مَذَاهِبِ الْعُلَمَاءِ فِي عَدَدِ رَكَعَاتِ التَّرَاوِيحِ مَذْهَبُنَا أَنَّهَا عِشْرُونَ رَكْعَةً

(13) في الأذكار -  ١٤٣ ـ بابُ أذكارِ صَلاة التَّراويْح
اعلم أن صلاة التراويح سُنّة باتفاق العلماء، وهي عشرون ركعة يُسَلِّم من كل ركعتين،

(14)الممتع في شرح المقنع - تصنيف - زين الدين المنجى بن عثمان بن أسعد ابن المنجى التنوخي الحنبلي
(٦٣١ - ٦٩٥ هـ) -  التراويح. وهي عشرون ركعة

(15) قال ابن قدامة في المغني ج2: "والمختار عند أبي عبد الله -رحمه الله- فيها عشرون ركعة،

(16) الكتاب: عمدة السالك وعدة الناسك
المؤلف: شهاب الدين أبو العباس أحمد بن النقيب المصري (٧٠٦-٧٦٩هـ)   - صلاة. التراويح أو قيام رمضان :  ويندب التراويح، وهي: كلَّ ليلة من رمضان عشرونركعة في الجماعة،

 (17) وقال الإمام ابن عبد البر في "التمهيد"(5/324):"هو الصحيح عن أبي بن كعب أنه صلى التراويح بهم عشرين ركعة، من غير خلاف بين الصحابة"

(18)  قال العيني - عمدة القاري -   وَاحْتج أَصْحَابنَا وَالشَّافِعِيَّة والحنابلة بِمَا رَوَاهُ الْبَيْهَقِيّ بِإِسْنَاد صَحِيح عَن السَّائِب بن يزِيد الصَّحَابِيّ، قَالَ: كَانُوا يقومُونَ على عهد عمر، رَضِي الله تَعَالَى عَنهُ، بِعشْرين رَكْعَة، وعَلى عهد عُثْمَان وَعلي، رَضِي الله تَعَالَى عَنْهُمَا،

(19) التدريب في الفقه الشافعي - تصنيف
الإمام الفقيه الكبير سراج الدين أبي حفص عمر بن رسلان البلقيني الشافعي رحمه الله تعالى - (٨٠٥) التراويح عِشرونَ رَكعةً

(20) الكتاب:نزهة المجالس ومنتخب النفائس-  المؤلف:عبد الرحمن بن عبد السلام الصفوري (المتوفى: ٨٩٤هـ)  -  قال العلماء المراد بقيام رمضان صلاة التراويح ويقال لها الصلاة الجامعة إن صلاها في جماعة وهي عشرون ركعة

(21) حافظ جلال الدين السيوطي - وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ; لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ الصَّحِيحِ عَنِ السَّائِبِ بْنِ يَزِيدَ الصَّحَابِيِّ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ عمر رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ،

(22) - وظائف العمل - للسيوطي

(23) - شرح التنبيه للسيوطي

(24) mahalli - وَرَوَى الْبَيْهَقِيُّ وَغَيْرُهُ بِاْلإِسْنَادِ الصَّحِيحِ كَمَا قَالَ فِي شَرْحِ الْمُهَذَّبِ أَنَّهُمْ كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً

(25)  الكتاب:فتح الوهاب بشرح منهج الطلاب  - المؤلف:زكريا بن محمد بن أحمد بن زكريا الأنصاري، زين الدين أبو يحيى السنيكي (المتوفى: ٩٢٦هـ) - وتراويح وقت وتر وَهِيَ عِشْرُونَ رَكْعَةًبِعَشْرِ تَسْلِيمَاتٍ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ

(26)  الكتاب:فتح الرحمن بشرح زبد ابن رسلان - لمؤلف:شهاب الدين أبو العباس أحمد بن أحمد بن حمزة الرملي (المتوفى: ٩٥٧ هـ) -[صلاة التراويح]  الأولى: ثم الأفضل بعد الرواتب والتراويح؛ لسنية الجماعة فيها، وقوله: (فندبا تفعل) تأكيد، وهي عشرون ركعة بعشر تسليمات،

(27) الكتاب:الإقناع في حل ألفاظ أبي شجاع - المؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ -.  - (صَلَاة التَّرَاوِيح) وَهِي عشرُون رَكْعَة

(28)/وقال الإمام ملا علي القاري في مرقاة المفاتيح شرح مشكاة المصابيح (2/233): أجمع الصحابة على أن التراويح عشرون ركعة "     اهـ

 (29) قال الإمام ابن عابدين الحنفي معقباً على قول الحصكفي السابق : ( قوله وهي عشرون ركعة هو قول الجمهور وعليه عمل الناس شرقا وغربا.اهـ

(30) الكتاب:نور الإيضاح ونجاة الأرواح في الفقه الحنفيالمؤلف:حسن بن عمار بن علي الشرنبلالي المصري الحنفي (المتوفى: ١٠٦٩هـ) -   صلاة التراويح هي عشرون ركعة بعشر تسليمات.

 (31)

തറാവീഹ് 20 മദീനയിൽ 1000 കൊല്ലത്തെ ചരിത്ര പരിശോധന

സൗദിയിലെ പ്രസിദ്ധ പണ്ഡിതനായ ഷിൻഖീതി, മദീനയിലെ ആയിരം കൊല്ലത്തെ തറാവീഹിന്റെ ചരിത്രം ഉദ്ധരിച്ച് കൊണ്ട് പറയുന്നു.
وقال العلامة الشنقيطي في أضواء البيان : واختلف في قيام رمضان خاصة ، والأولى أن يؤخذ بما ارتضاه السلف ، وقد قدمنا في هذه المسألة رسالة عامة هي رساة التراويح أكثر من ألف عام في مسجد النَّبي ، وقد استقر العمل على عشرين في رمضان . اهـ
മദീനയിലെ ആയിരം വർഷത്തെ ചരിത്രം പരിശോധിച്ചാൽ തറാവിഹ് ഇരുപതാണെന്ന് കാണാം

*ഖുവൈതിൽ നിന്ന് ഔഖാഫ് പ്രസിദ്ധീകരിച്ച ഗ്രന്ഥം*

الكتاب:الموسوعة الفقهية الكويتيةصادر عن:وزارة الأوقاف والشئون الإسلامية - الكويتعدد الأجزاء:٤٥ جزءاالطبعة:(من ١٤٠٤ - ١٤٢٧ هـ)

നാല് മദ് ഹബിലും തറാവീഹ് 20 റക് അത്ത്

فَذَهَبَ جُمْهُورُ الْفُقَهَاءِ - مِنَ الْحَنَفِيَّةِ، وَالشَّافِعِيَّةِ، وَالْحَنَابِلَةِ، وَبَعْضِ الْمَالِكِيَّةِ - إِلَى أَنَّ التَّرَاوِيحَ عِشْرُونَرَكْعَةً، لِمَا رَوَاهُ مَالِكٌ عَنْ يَزِيدَ بْنِ رُومَانَ وَالْبَيْهَقِيُّ عَنِ السَّائِبِ بْنِ يَزِيدَ مِنْ قِيَامِ النَّاسِ فِي زَمَانِ عُمَرَ - رَضِيَ اللَّهُ تَعَالَى عَنْهُ - بِعِشْرِينَ رَكْعَةً، وَجَمَعَ عُمَرُ النَّاسَ عَلَى هَذَا الْعَدَدِ مِنَ الرَّكَعَاتِ جَمْعًا مُسْتَمِرًّا، قَال الْكَاسَانِيُّ: جَمَعَ عُمَرُ أَصْحَابَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ - رَضِيَ اللَّهُ تَعَالَى عَنْهُ - فَصَلَّى بِهِمْ عِشْرِينَ رَكْعَةً، وَلَمْ يُنْكِرْ عَلَيْهِ أَحَدٌ فَيَكُونُ إِجْمَاعًا مِنْهُمْ عَلَى ذَلِكَ

വഹാബീ ആചാര്യന്മാരായ ഇബ്നു തയ്മിയ്യയും ഇബ്നു അബ്ദുൽ വഹാബും ആധുനിക വഹാബി മൗലവിമാരായ കെ എം മൗലവി അത് പോലെആദ്യ കാല KNM പാഠ പുസ്തകത്തിൽ വരെ തറാവീഹ് 20 ആണെന്ന് സ്ഥിരപ്പെടുത്തുന്നു

(01) إبن تيمية - {فَإِنَّهُ قَدْ ثَبَتَ أَنَّ أُبَيَّ بْنَ كَعْبٍ كَانَ يَقُومُ بِالنَّاسِ عِشْرِينَ رَكْعَةً فِي قِيَامِ رَمَضَانَ، وَيُوتِرُ بِثَلَاثٍ. فَرَأَى كَثِيرٌ مِنْ الْعُلَمَاءِ أَنَّ ذَلِكَ هُوَ السُّنَّةُ؛ لِأَنَّهُ أَقَامَهُ بَيْنَ الْمُهَاجِرِينَ َالْأَنْصَارِ، وَلَمْ يُنْكِرْهُ مُنْكِرٌ} الفتاوى الكبرى لابن تيمية 2/250 /

(02) (مختصر الإنصاف والشرح الكبير : 157  / محمد بن عبد الوهاب بن سليمان التميمي (المتوفى : 1206هـ)
صلاة التراويح سنّة مؤكدة سنّها رسول اللّه صلى الله عليه وسلم، وتنسب إلى عمر، لأنه جمع الناس على أبيّ بن كعب". والمختار عند أحمد: عشرون ركعة،

തറാവീഹ് വെട്ടിനിരത്തി വഹാബികൾ !

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തറാവീഹ് വെട്ടിനിരത്തി വഹാബികൾ !




1922-ല് മുജാഹിദ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.തുടർന്ന്,1936 വരെ തറാവീഹ് 20 റക്അത്തുണ്ടെന്ന് പഠിപ്പിച്ചു.
തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണെന്നും അത് 20 റക്അതാണെന്നും മുജാഹിദ് സ്ഥാപക നേതാക്കളായ ടി.കെ.മൗലവി,ഇ.കെ മൗലവി,എം.സി.സി മൗലവി എന്നിവർ ചേർന്നെഴുതിയ കർമശാസ്ത്ര പുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ട്.അവ്വലു ഫിൽ അമലിയാത് എന്ന പ്രസ്തുത പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയത് 1936ൽ ആണ്. ആ പതിപ്പിലും ഒരു മാറ്റവും വരുത്താതെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ 1938ൽ ഏഴാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ ആ പതിപ്പിൽ റക്അതിന്റെ എണ്ണം കൊടുത്തില്ല... അതിങ്ങനെ: തറാവീഹ്, ഇത് റമളാനില് മാത്രമേയുള്ളൂ. ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം (അവ്വലു ഫില് അമലിയ്യാത്ത് ഏഴാംപതിപ്പ് 1938) പരിണാമത്തിന്റെ സമാരംഭം നടന്നത് ഇവിടെ വെച്ചാണ്. ...
അതായത്,
1922ൽ കേരളത്തിൽ മുജാഹിദ് 'ശരിയായ ഇസ്ലാം' പഠിപ്പിക്കാൻ വന്ന് പത്തു പതിനാറു കൊല്ലം കഴിഞ്ഞിട്ടാണ് തറാവീഹ് 8 റക് അതാണെന്ന് അവർക്കു തന്നെ മനസ്സിലായത്.
1941ന് ശേഷം കൊല്ലം ചിന്നക്കടയിൽ 8 റക്അത് നടപ്പിലാക്കാൻ മൗലവിമാർ വന്നപ്പോൾ അന്ന് മുസ്ലിംകൾ അതിന് സമ്മതിച്ചിരുന്നില്ല. [വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക]
എംടി അബ്ദുറഹ്മാന് മൗലവി തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവരുന്ന മഹല്ലില് എട്ട് റക്അത്ത് നിസ്കരിച്ച ചരിത്രം (ശബാബ് 2009 മെയ് പേ 34) രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ ചില യിടങ്ങലിലൊക്കെ 8 നടപ്പിലാക്കി വരുമ്പോഴാണ് ഏതോ ഒരു മൗലവി തറാവീഹ് 11 റക്അതാണെന്ന്  കണ്ടുപിടിച്ചത്.അതോടെ എട്ടിന് തൗഹീദിന്റെ പൂട്ട് വീണു!!! അതിങ്ങനെ വായിക്കാം---
'''തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല..... പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേര് പറയുന്നതു പോലെ വിത്ർ എന്നും പേര് പറയാം. (ശബാബ് 2006 സെപ്റ്റംബർ29)'''
അങ്ങനെ 1969കളിൽ 11 വാദിച്ചിരുന്നു.
വിത്റിന്റെ ഹദീസ് തറാവീഹിനും തെളിവാക്കാമെന്നു കരുതി അക്കാലം മുതൽ തറാവീഹും വിത്റും ഒരേ നിസ്കാരമാണെന്നും വാദിച്ചു തുടങ്ങി.
പിന്നെ ചില സാഹചര്യങ്ങൾ നോക്കി 8 എന്നും ചിലപ്പോൾ 11 എന്നും പറയാൻ തുടങ്ങി.
1996 സപ്തംബര് മാസത്തില് ഇസ്ലാഹില് തറാവീഹ് എട്ടാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇങ്ങനെ മറുപടി എഴുതി: തറാവീഹ് എന്ന പേരില് ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിനു മുകളില് പറഞ്ഞ തെളിവ് മതി.
എന്നാല് എട്ടിനു ഒരു രേഖയുമില്ലെന്നായി 2006 സപ്തംബറിലെ ശബാബ് വാരിക.
അതായത് ,1996 സെപ്തബറിലെ അൽ ഇസ്ലാഹിൽ 8ന് തെളിവ് നിരത്തിയ മൗലവിമാർ 2006 സെപ്തബറിൽ ഇറങ്ങിയ ശബാബിൽ 8ന് തെളിവില്ല തറാവീഹ് 11 ആണെന്ന് എഴുതിച്ചേർത്തു!!!
പിന്നെ 8 റക്അത് ഒഴിവാക്കി 11ൽ ഉറപ്പിക്കുകയും അതിൽ കൂടുതൽ ബിദ് അതാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
2007 ആയപ്പോൾ തറാവീഹ്11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു. (അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )
പിന്നെ അവസാനമായി 2015ൽ 11ൽ കൂടുതൽ തറാവീഹ് ബിദ്അതാണെന്ന് സലഫുകൾ ആരും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിച്ചു അൽ ഇസ്ലാഹ് മാസികയിൽ തിരുത്തു കൊടുക്കുകയും ചെയ്തു.അതിങ്ങനെ ---
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്തിൽ കൂടുതർ നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 ൽ കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .
( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )
തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ല -
‍♂
ഇതാണ്
കേരള വഹാബികളുടെ തറാവീഹ് ചരിത്രം.
ചരിത്രമറിയുന്നവർ/പരലോക ചിന്തയുള്ളവർക്കെങ്ങിനെ മുജാഹിദാവാൻ കഴിയും..!
🔵കുറഞ്ഞ കാലയളവിൽ ഒരു നിസ്കാരത്തിന്റെ റക് അത് 20ആണ്,അല്ല 8 ആണ്,11ആണ്, അല്ല 8തന്നെയാണ്,അല്ല 8ന് തെളിവില്ല 11തന്നെയാണ്..ഇങ്ങനെ മൗലമാർക്ക് പറയേണ്ടി വന്നത് എന്ത് കൊണ്ടായിരിക്കും?🤔
🔵ഇപ്പോൾ 11ന് പറയുന്ന തെളിവുകൾ 1941 വരെ ഒരു മൗലവിക്കും കാണാൻ കഴിഞ്ഞില്ലെന്നോ?🤔
🔵1941 വരെയുള്ള മൗലവിമാർ കണ്ട ബുഖാരി അല്ലെ ഇന്നുമുള്ളത്?🤔
🔵കാലംകഴിയുന്നതിനനുസരിച്ചു ഹദീസുകൾ മാറി വരുമോ?🤔
🔵അല്ലങ്കിൽ കുറച്ചു കാലം 20,പിന്നെ 8,പിന്നെ11, പിന്നെയും 8, പിന്നെയും 11,..ഇങ്ങനെ ഹദീസിലങ്ങാനും മൗലവിമാർ കണ്ടോ?..🤔
🔵ഇങ്ങനെയൊക്കെ ഒരു നിസ്കാരത്തിന്റെ വിഷയത്തിൽ പച്ച വൈരുധ്യങ്ങൾ എഴുതി വെച്ചിട്ടും അണികൾ അന്ധമാ യി പിന്പറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകും?🤔
ഗർഭവും നുണയും ഒരുപാട് കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന് മ്മടെ സ്വലാഹി മൗലവി ഓർമ്മപ്പെടുത്തിയതനുസരിച്ച് ഇത് കൂടി നാം അറിഞ്ഞിരിക്കുക...... അതിങ്ങനെ.....
നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമുറമളാന് വിത്റിനു പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് (വിചിന്തനം വാരിക, കെഎന്എം, 2009 ജൂലൈ 3, പേ 4).
ഹറമില് ജുമുഅക്കുള്ള രണ്ട് വാങ്കുണ്ട്. തറാവീഹിനു ഇരുപതു റക്അത്താണ് തിസ്കരിക്കുന്നത്… രണ്ടു ഹറമുകളിലെ വാങ്കുകളും തറാവീഹും പഴയതുപോലെ നില നിര്ത്തി (തീര്ത്ഥാടന ഭൂമിയിലൂടെ മങ്കട, അസീസ് മൗലവി. പേ:47).
മുജാഹിദിന്റെ ആഗോള നേതൃത്വവും തറാവീഹ് 20 റക്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഇബ്നുതൈമിയ്യ ഫതാവയില് രേഖപ്പെടുത്തിയത് കാണുക: ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങളോടൊപ്പം റമളാന് നിസ്കാരം ഇരുപത് റക്അത്തും മൂന്ന് വിത്റും നിര്വഹിച്ചതായി നിസ്സംശയം തെളിഞ്ഞിരിക്കുന്നു. അതിനാല് അധിക പണ്ഡിതരും അതുതന്നെയാണ് സുന്നത്തെന്നു പറഞ്ഞു. മുഹാജിറുകളും അന്സ്വാറുകളുമായ സ്വഹാബികള്ക്കിടയില് വെച്ചാണ് ഉബയ്യുബ്നു കഅ്ബ്(റ) നിസ്കാരം നിര്വഹിച്ചത്. എന്നിട്ടും അവരിലൊരാളും അതിനെ എതിര്ക്കുകയുണ്ടായില്ല (മജ്മൂഉല് ഫതാവാ, ഇബ്നുതൈമിയ്യ).
വാൽകക്ഷണം:>
കോയ :ഹലോ, മുജായിദ് ആപ്പീസല്ലേ ?....... തറാവീഹിലെ റക്അത്തിന്റെ വിഷയത്തിൽ പുതിയ ഗവേഷണ ഫലം പുറത്തു വന്നോ?
മൗലവി :20-8-11-8- കണക്കില്ല തുടങ്ങി ഒരു പാട് റിസൾട്ടുകൾ വന്നു. പക്ഷേ ഒന്നുമങ്ങ് ഒക്കണില്ല.
കോയ :ഏറ്റവും ലാസ്റ്റ് എന്ത് തീരുമാനിച്ചു?
മൗലവി :അത് ഫൈനൽ തീരുമാനമല്ല.ഗവേഷണം മാത്രം!.
കോയ :1922ൽ തുടങ്ങിയതല്ലേ ഈ ഗവേഷണം? നൂറാം വാർഷികമാഘോഷിക്കുമ്പോഴെങ്കിലും തീരുമാനമാകുമോ?
മൗലവി :നോക്കാം!
കോയ :ഈ റമളാനിലെങ്കിലും മനസുറപ്പിച്ച് നിസ്കരിക്കാനാകുമോ? ഏകദേശം ഉറപ്പുള്ള ഒരു എണ്ണം പറയീൻ...?
മൗലവി :മ്മളെല്ലാം മുജ്തഹിദുകളാണ്.ഓരോരുത്തർക്കും ഓരോ ഗവേഷണവും എണ്ണവുമാണ്.കൃത്യമായിട്ടൊരു തീരുമാനം ഇതുവരെ ആപ്പീസീന്ന് കിട്ടിയിട്ടില്ല!
കോയ: ആയിരം കോഴിക്ക് അരക്കാട എന്ന് കേട്ട്ക്ക്ണ് ..... ഇവിടെ ആയിരം മുജായിദിന് ആയിരം തീരുമാനമോ?
മൗലവി: അയിനെന്താ കൊയപ്പം!. അനക്ക് മതനിയമവും ഗവേഷണവും അറിയാത്തോണ്ടാണിത്തരം സംശയങ്ങൾ!
കോയ :ഇസ്ലാം ഒന്നേയുള്ളു - 4 ൽ ഒരു മദ്ഹബ് എന്നത് മതത്തെ നാലാക്കലാണ്- മ്മക്ക് ഒന്നു മതീന്നും പറഞ്ഞ് എന്നെ മുജായിദാക്കിയത് നിങ്ങളല്ലേ.....?.... ഇവിടെ ഇപ്പോൾ ഓരോരുത്തർക്ക് ഓരോ അഭിപ്രായമോ ....?.... നല്ല ചേലായി.'.......!.....
മൗലവി :അത്..... അത്..... മ്.....
കോയ :ഞാനിപ്പോൾ തറാവീഹ് നിക്കരിക്കാൻ ആരെ പിൻപറ്റണം...?...'
മൗലവി :ആരെയും പിൻപറ്റിക്കോളൂ......
കോയ: എത്ര നിക്കരിക്കണം....?
മൗലവി :ആപ്പീസീന്ന് ഫൈനൽ തീരുമാനമൊന്നും വന്നിട്ടില്ല..... അതു കൊണ്ട് ആരെ വേണേലും പിൻ പറ്റിക്കോളൂ....
കോയ :ഈ പേട്ട് മൗലവിമാരെ പിൻ പറ്റുന്നതിലും നല്ലത് മദ്ഹബിന്റെ ഇമാമുമാരെ പിൻപറ്റലല്ലേ?
മൗലവി :അത്......മ്.....മ്....
കോയ :എട്ടിൽ കൂടുതൽ നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന വാദം തിരുത്തിയോ ?മ്മടെ തീരുമാനമനുസരിച്ച് പടച്ചോൻ നരകത്തിലിട്ടവരെ തിരിച്ച് സ്വർഗത്തിലാക്കിയോ? മ്മൾ ഫൈനൽ തീരുമാനമെത്താത്തതിനാൽ-ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെയും നരകത്തിലോ സ്വർഗത്തിലോ ഇടാൻ പടച്ചോനൊക്കുമോ?[ബിദ് അത്ത് ചെയ്യുന്നവർ നരകത്തിലാണെന്നാണല്ലോ !]
മൗലവി :അത്......മ്.....മ്....
കോയ: മൗലവീ..... ജീവിതം ഒന്നേയുള്ളു. തന്റെ വാക്ക് കേട്ട് - പരീക്ഷണം നടത്തി ഈമാൻ ടെസ്റ്റ് ചെയ്യാൻ ഞാനില്ല.ഗവേഷണം നടത്തി നടത്തി മൗലവിമാരിപ്പോൾ എട്ടോളം ഗ്രൂപ്പായി' തറാവീഹ് വെട്ടി നിരത്തി ഒരു കോലവുമില്ലാത്ത കോലത്തിലാക്കി.ഞാനേതായാലും ഇനി മുതൽ ശാഫിഈ ഇമാമിനെ പിൻതുടർന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ദയവ് ചെയ്ത് സാധുക്കളെ ഇതുപോലെ പറ്റിക്കരുത്...... മതത്തിന്റെ പേരിൽ പാവപ്പെട്ട ആളുകളെ-നുണ പറഞ്ഞും മഖ്ബറ പ്രാർത്ഥന ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിച്ചും മുജായിദാക്കി പരലോകം നഷ്ടപ്പെടുത്തുന്ന പണി ഇനിയെങ്കിലും നിർത്തണം...... നിങ്ങൾ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോന്ന് നെഞ്ചത്ത് കൈ വച്ച് സ്വയം ചിന്തിക്ക്......!തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാനും 20 നിസ്കരിക്കുന്നവരെ നരകത്തിലാക്കാനും എത്ര കെട്ട് നോട്ടീസുകളാണ് ഒരു കാലത്ത് നിങ്ങളൊക്കെ അടിച്ച് കൂട്ടിയത്!..... നിങ്ങൾ ഹദീസോതുമ്പോൾ ശെരിയെന്ന് കരുതിയ എതയോ ആളുകളെയാണ് നിങ്ങൾ പറ്റിച്ചത്!... നിങ്ങളോതിയ ഹദീസുകളോടുള്ള സ്നേഹത്താൽ- യാഥാർത്ഥ്യമറിയാതെ, ഉമ്മയെയും ഉപ്പയെയും ഉസ്താ ദുമാരെയും മുശ്രിക്കാക്കിയ എത്രയോ പച്ചപ്പാവങ്ങൾ.....!!!
മൗലവി :അത്.. പിന്നെ......




ഇസ്തിഗാസയും സ്വാവിയും بذاتهم

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം പത്ത്.
ആലു ഇംറാൻ 64-ആം വചനത്തിന്റെ വ്യാഖാനത്തിൽ അല്ലാമ സ്വാവി(റ) ഇപ്രകാരം പ്രസ്തപിക്കുന്നുവല്ലോ:


وهذه الأية وإن كانت خطابا لليهود والنصارى إلا أنها تجر بذيلها على من يشرك بالله غيره من المسلمين، كضعفاء الإيمان الذين يعتقدون فى الأولياء أنهم يضرون أو ينفعون بذواتهم، ويحلون ما حرم الله، ويحرمون ما أحل الله(حاشية الصوي: ١٩٠/١)


ഈ ആയത്ത് ജൂത-ക്രൈസ്തവരോടാണെങ്കിലും മുസ്ലിംകളിൽ നിന്ന് അല്ലാഹുവോട് മറ്റുള്ളവരെ പങ്കുചേർക്കുന്നവർക്കുകൂടി ഈ ആയത്ത് ബാധകമാണ്. സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ ഔലിയാക്കൾക്ക് കഴിവുണ്ടെന്നും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുവാനും ഹലാലാക്കിയതിനെ ഹറാമാക്കുവാനും അവർക്കധികാരമുണ്ടെന്നും വിശ്വസിക്കുന്ന ദുർബ്ബലവിശ്വാസികൾ ഉദാഹരണം. (സ്വാവി: 1/190)


 മറുവടി:

മേൽ ഉദ്ദരണി നമുക്ക് ഒരിക്കലും പ്രതികൂലമല്ല. കാരണം ഔലിയാക്കൾക്ക് സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുമെന്നും ഹറാം ഹലാലാക്കാനും  ഹലാൽ ഹറാമാക്കാനും അവര്ക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നവരെ കുറിച്ചാണല്ലോ സ്വാവി(റ) പറയുന്നത്. അത്തരം വിശ്വാസക്കാർ മുശ്രിക്കാകുമെന്നതിൽ യാതൊരു സംശയവുമില്ല. കാരണം സ്വയം ഉപകാരവും ഉപദ്രവവും ചെയ്യലും നിയമനിർമ്മാണവും അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് മറ്റുള്ളവർക്ക് വക വെച്ച് കൊടുത്താൽ അല്ലാഹുവിന്റെ വിശേഷണം മറ്റുള്ളവർക്ക് ചാർത്തിയല്ലൊ.

    ചില കള്ളശൈഖുമാരെ കുറിച്ച് മുരീദുമാർ അപ്രകാരം വിശ്വസിച്ചിരുന്നതായി പണ്ഡിതന്മാർ വിവരിച്ചതുകാണാം. ശൈഖ്  ജീലാനി(റ) 'സിർറുൽഅസ്റാർ' എന്നാ ഗ്രന്ഥത്തിൽ അത്തരക്കാരെ പരിചയപ്പെടുത്തിയതായി കാണാം.

   തൗബ സൂറത്തിലെ 31-ആം വചനത്തിന്റെ തഫ്സീറിൽ ചില വിവരദോഷികളും ഹശ് വിയ്യത്തും തങ്ങളുടെ ശൈഖുമാരിൽ അല്ലാഹു അവതരിചിട്ടുണ്ടെന്നു വാദിച്ചിരുന്നതായി ഇമാം റാസി(റ)  വിശദീകരിക്കുന്നുണ്ട്. (റാസി: 8/3)


ഇസ്തിഗാസ യും ഇബ്ൻ തൈമിയയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം ഒമ്പത്.

ഇമാം സുബ്കി(റ) ഇസ്തിഗാസ അനുവദനീയമാണെന്ന് പറയുന്നുവെങ്കിൽ അതെ കാലക്കാരനായ ഇബ്നു തൈമിയ്യ ഇസ്തിഗാസ ശിർക്കാണെന്നും പറയുന്നുണ്ട്. അതിനാൽ ഇബ്നു തൈമയ്യ യേക്കാൾ ഇമാം സുബ്കി(റ)ക്ക് പ്രാമുഖ്യം നൽകുന്നതെങ്ങനെ?.


 മറുവടി:
പലതുകൊണ്ടും പ്രാമുഖ്യം നൽകേണ്ടത് ഇമാം സുബ്കി(റ) പറഞ്ഞതിനാണ്. ഇബ്നു തൈമിയ്യ പറഞ്ഞതിനല്ല.
     1- ഇബ്നു തൈമിയ്യയുടെ വാദം ആറ് നൂറ്റാണ്ട് വരെയുള്ള മുസ്ലിംകൾ ചെയ്തു വന്നതിന്നെതിരാണ്. അതിനാൽ അത് പുത്തനാഷയവും പ്രമാണങ്ങളുടെ പിന്ബലമില്ലാതെ മതത്തിൽ കടത്തിക്കൂട്ടിയതുമാണ്. അതിനാൽ അത് തള്ളപ്പെടെണ്ടാതാണ്. ഇബ്നു തൈമിയ്യയുടെ മുമ്പുള്ള നൂറ്റാണ്ടുകാർ നടത്തിയ ഇസ്തിഗാസയുടെ ഉദാഹരണങ്ങൾ സുന്നിസോന്കാൽ ബ്ലോഗ്സിൽ 'ഇസ്തിഗാസ നൂറ്റാണ്ടുകളിൽഭാഗം 1 , ഭാഗം 2 ' എന്ന ബ്ലോഗ്സിലുണ്ട്.

    2- ഇബ്നു തൈമിയ്യ തന്നെ സുന്നികൾ നടത്തുന്ന ഇസ്തിഗാസ അനുവദനീയമാണെന്നും അത് ഞാൻ വിമര്ശിക്കുന്ന കാര്യമല്ലെന്നും പറഞ്ഞുകാണുന്നു. ബിലാലുബ്നു ഹാരിസ് (റ) നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച സംഭവം ഉദാഹരണം. ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ പറയുന്നത് കാണുക;

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)


റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)  എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).


        അപ്പോൾ ഇബ്നു തൈമിയ്യയുടെ വാദത്തിന് ക്രത്യതയില്ലെന്നാണ് ഇത് കാണിക്കുന്നത്.പ്രമാണത്തിന് മുമ്പിൽ പിടിച്ചു നില്ക്കാൻ സാധിക്കാതെ വന്നപ്പോൾ അദ്ദേഹത്തിനത് അറിയാതെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

    3- ഇബ്നു തൈമിയ്യക്ക്‌ മുമ്പ് കഴിഞ്ഞു പോയ പണ്ഡിതന്മാർ ഇസ്തിഗാസ നടത്തിയെന്ന് മാത്രമല്ല അത് നടത്താമെന്നും അതിനു ഫലമുണ്ടെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹുജ്ജത്തുൽ ഇസ്ലാം അബൂഹാമിദ് അൽഗസാലി(റ) (ഹിജ്റ: 450-505) പറയുന്നത് കാണുക.   

 أما التقرب لمشاهد الأنبياء والأئمة عليهم الصلاة والسلام، فإن المقصود منه الزيارة والاستمداد، من سؤال المغفرة وقضاء الحوائج من أرواح الأنبياء والأئمة عليهم الصلاة والسلام، والعبارة عن هذا الإمداد الشفاعة، وهذا يحصل من جهتين: الاستمداد من هذا الجانب، والإمداد من الجانب الآخر، ولزيارة المشاهد أثر عظيم في هذين الركنين، ثم قال بعد سطور: ومن استعان فى الغيبة بذلك الميت لم تكن هذه الإستعانة أيض جزافا، ولا يخلو من أثرما.(المضنون به على غير أهله: ١١٣)


അമ്പിയാക്കളുടെയും അഇമ്മത്തിന്റെയും ദർഗകളുമായി സാമീപ്യം പുലർത്തുന്നതിന്റെ ലക്‌ഷ്യം സിയാറത്തും സഹായം തേടലുമാണ്. അമ്പിയാക്കളുടെയും അഇമ്മത്തിന്റെയും ആത്മാക്കളോട് പാപമോചനവും ആവശ്യപൂർതീകരണവും ആവശ്യപ്പെടലാണ് സഹായം തേടൽ. ഈ സഹായത്തിന് ശഫാഅത്ത് എന്നാണ് പറയുക. ഇതുണ്ടാവാൻ ഒരു ഭാഗത്ത് നിന്ന് സഹായ തേടലും മറുഭാഗത്ത് നിന്ന് സഹായിക്കലുമുണ്ടാവേണ്ടതുണ്ട്. മശ്ഹദ് സന്ദർശനത്തിനു ഈ രണ്ട് ഘടകങ്ങളുണ്ടാകുന്നതിൽ വലിയ പ്രതിഫലനം സൃഷ്ടിക്കാൻ കഴിയും...ഇമാം ഗസാലി(റ) തുടരുന്നു: അഭൌതിക മാർഗത്തിലൂടെ സിയാറത്ത് ചെയ്യപ്പെടുന്ന മയ്യത്തിനോട് ഒരാള് സഹായം തേടുന്ന പക്ഷം അധികപ്പറ്റായ ഒന്നായി അതിനെ കാണാൻ വയ്യ.അതും വലിയ പ്രതിഫലനമുണ്ടാകുമെന്ന കാര്യം തീർച്ചയാണ്.(അൽമള്നൂനു ബിഹി അലാഗൈരി അഹ് ലിഹി : 113) 


അപ്പോൾ ഇമാം സുബ്കി(റ) ക്ക് പൂര്വിക പണ്ഡിതന്മാരുടെ പ്രവർത്തനവും പ്രസ്താവനയും ബലം നല്കുന്നു.
     4- ഇസ്തിഗാസയെ വിമർശിക്കാനായി ഇബ്നു തൈമിയ്യ തൗഹീദിനെ രണ്ടായി വിഭജിക്കുകയുണ്ടായി. അതിന് മുന്മാത്രകയില്ലാത്തതിനാൽ അത് തള്ളപ്പെടുന്നതാണ്. അതിനാൽ ഇസ്തിഗാസയെ വിമർശിക്കാനായി അദ്ദേഹം അടിസ്ഥാനമാക്കിയ തത്വം അടിസ്ഥാന രഹിതവും ബാലിശവുമാണ്. ഇന്ഷാ അല്ല തൗഹീദ് വിഭജനം എന്ന സുന്നിസോണ്കാൽ ബ്ലോഗ്സിലൂടെ കൂടുതൽ വിശദീകരിക്കാം.


   5- ഇസ്തിഗാസയെ വിമർശിക്കാനായി ഇബ്നു തൈമിയ്യ ഉദ്ദരിക്കുന്ന ആയത്തുകൾ മുഴുവനും മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചവയാണ്. മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും അവയില ഉൾപ്പെടുമെന്ന് ലോകത്ത് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. മുസ്ലിംകളുടെയും മുശ്രിക്കുകളുടെയും വീക്ഷണവും ഒന്നല്ല. രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്തുകൾ സുന്നികളുടെ മേൽ ചാർത്തുന്നത് 'ഖിയാസ് മഅൽ ഫാരിഖാ'ണ്. അതിനാൽ അത് തള്ളപ്പെടെണ്ടാതാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. 


عن عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ((من أحدث في أمرنا هذا ما ليس فيه فهو رد)). (صحيح البخاري: ٢٤٩٩)


ആഇഷ(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നമ്മുടെ ഈ (മത) കാര്യത്തിൽ അതിൽ പെടാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടെണ്ടാതാണ്". (ബുഖാരി: 2499)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:


وهذا الحديث معدود من أصول الإسلام وقاعدة من قواعده ، فإن معناه : من اخترع في الدين ما لا يشهد له أصل من أصوله فلا يلتفت إليه .(فتح الباري شرح صحيح البخاري: ٢٢٩/٨)


ഈ ഹദീസ് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽ പെട്ടതും അതിന്റെ പൊതു തത്വങ്ങളിൽപെട്ട ഒരു തത്വവുമാണ്. ഹദീസിന്റെ ആശയമിതാണ്: ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽപെട്ട ഒരടിസ്ഥാനത്തിന്റെ പിൻബലമില്ലാത്ത ഒന്ന് ആരു നിർമിച്ചുണ്ടാക്കിയാലും അത് പരിഗണിക്കപ്പെടുകയില്ല. (ഫത്ഹുൽബാരി: 8/229)  

ഇസ്തിഗാസയും ഖുർത്വുബിയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ചോദ്യം എട്ട്‌
മേൽ വചനങ്ങളിൽ വിഗ്രഹങ്ങൾക്ക് പുറമേ മലക്കുകളും ഈസാനബി(അ)യും ഉസൈറും(അ) ഉൾപ്പെടുമെന്ന് മുഫസ്സിറുകൾ വിവരിക്കുന്നുണ്ടല്ലോ. ഇമാം റാസി(റ) എഴുതുന്നു:


وأيضا يجوز أن يريد كل معبود من دون الله من الملائكة وعيسى وعزير والأصنام إلا أنه غلب غير الأوثان على الأوثان . (رازي: ٦/٢٨)


അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന മലക്കുകൾ, ഈസാ(അ),ഉസൈർ(അ), വിഗ്രഹങ്ങൾ തുടങ്ങി എല്ലാവരെയും ഇവിടെ ഉദ്ദേശിക്കാം.പക്ഷെ അധിക പക്ഷവും വിഗ്രഹങ്ങളായത് കൊണ്ട് കേള്ക്കുകയില്ലെന്നും മറ്റും പറഞ്ഞതാണ്.(റാസി: 28/6).



മറുവടി:
ഇവിടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന ആരാധ്യരാണെന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ.മലക്കുകൾ,ഈസാ(അ), ഉസൈർ(അ) എന്ന് എടുത്ത് പറഞ്ഞതിൽ നിന്ന് തന്നെ ഇക്കാര്യം മനസ്സിലാക്കാം.കാരണം മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന വീക്ഷണത്തിലും ഈസാ(അ),ഉസൈർ (അ) എന്നിവർ അല്ലാഹുവിന്റെ പുത്രന്മാരാണെന്ന വീക്ഷണത്തിലും ആരാധിക്കപ്പെടുന്നവരാണ്.
     അതേസമയം മഹാന്മാരോട് സഹായാര്ഥന നടത്തുന്ന സുന്നികൾ അവരെ ആരാധിക്കുന്നില്ല. ഉണ്ടെന്ന വീക്ഷണം ഇമാം റാസി(റ)ക്കുണ്ടായിരുന്നുവെങ്കിൽ ഉദാഹരണമായി ആദ്യം പറയേണ്ടിയിരുന്നത് മുഹമ്മദ്‌ നബി(സ)യെയായിരുന്നു.കാരണം ഏറ്റവും കൂടുതൽ സഹായം ചോദിക്കപ്പെടുന്നവർ ആദം സന്തതികളുടെ അഭയകേന്ദ്രമായ മുഹമ്മദ്‌ നബി(സ)യാണല്ലോ. സ്വഹാബത്ത് മുതൽ ഇന്നോളുമുള്ള മുസ്ലിംകൾ  പല വിധേനയായി അവരോടു സഹായം ചോദിക്കുന്നുണ്ട്. അതിന്റെ പേരില് അവിടുന്ന് ഈസാ നബി(അ) യെ പോലെ ഉസൈറി(അ) നെ പോലെ 'മഅബൂദ്' ആയിട്ടുണ്ടെങ്കിൽ പ്രഥമമായി എന്നേണ്ടത് നബി(സ)യെ ആണല്ലോ.
     മാത്രമല്ല മഅശറയിൽ വെച്ച് ശുപാർശപറയാനായി മുസ്ലിംകൾ ഈസാ നബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയുന്ന മറുവടിയിതാണ്:


 إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًا صَلَّى اللَّهُ عَلَيْهِ، قال فَيَأْتُونِي

(ترمذي: ٣٠٧٣)




"നിശ്ചയം ഞാൻ അല്ലാഹുവിനു പുറമേ ആരാധിക്കപ്പെട്ട വ്യക്തിയാണ്.എങ്കിലും മുഹമ്മദ്‌ നബി(സ)യെ നിങ്ങൾ സമീപിക്കുവീൻ". നബി(സ) പറയുന്നു: "അപ്പോൾ അവർ എന്നെ സമീപിക്കും".(തുർമുദി: 3073)


ഇമാം അഹ്മദിന്റെ(റ) ന്റെ റിപ്പോർട്ടിലുള്ള പരമാർശം ഇങ്ങനെയാണ്:


إني اتخذت إلها من دون الله(مسند أحمد: ٢٤١٥)


"നിശ്ചയം ഞാൻ അല്ലാഹുവിനു പുറമേ ഇലാഹാക്കപ്പെട്ടിരിക്കുന്നു".(മുസ്നദ് അഹ്മദ്:2415)


ഇതിനു പുറമേ ഈ ആയത്തുകളുടെ പരിധിയിൽ മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളോട് നടത്തുന്ന ഇസ്തിഗാസയും ഉൾപ്പെടുമെന്ന് ലോകത്ത് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല.. ഉൾപ്പെടുകയില്ലെന്നു അല്ലാമ ഇസ്മാഈൽ ഹിഖീ(റ) വിവരിച്ചിട്ടുണ്ട്. അത് മുമ്പ് സുന്നിസോങ്കൽ ബ്ലോഗ്സിൽ വിശദീകരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.

ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്ത ആയത്ത് وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം ഏഴ്:
സൂറത്തുൽ അഹ്ഖാഫിലെ അഞ്ചാം വചനം സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരിൽ പുത്തനാഷയക്കാർ ഉദ്ദരിക്കാറുണ്ടല്ലോ?

മറുവടി:
പ്രസ്തുത വചനവും വിഗ്രഹാരാധകരുടെ കാര്യത്തിൽ അവതരിച്ചിടുല്ലതാണ്. ഇക്കാര്യം മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്. നമുക്ക് പരിശോദിക്കാം:



 وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ*وَإِذَا حُشِرَ‌ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِ‌ينَ(الأحقاف: ٥-٦)



അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.*മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.


    ഇമാം ത്വബ് രി(റ) യുടെ വിശദീകരണം കാണുക.


يقول - تعالى ذكره - : وأي عبد أضل من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة : يقول : لا تجيب دعاءه أبدا ؛ لأنها حجر أو خشب أو نحو ذلك، وقوله : ( وهم عن دعائهم غافلون ) يقول - تعالى ذكره - : وآلهتهم التي يدعونهم عن دعائهم إياهم في غفلة ؛ لأنها لا تسمع ولا تنطق ، ولا تعقل.(تفسير الطبري: ٤/٢٦)


 അല്ലാഹു തആല പറയുന്നു: അന്ത്യ നാൾ വരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലാഹുവിനു പുറമേ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ച അടിമ ആരുണ്ട്? അല്ലാഹു പറയുന്നു: അവന്റെ വിളിക്ക് ഒരിക്കലും ആ ഇലാഹുകൾ ഉത്തരം ചെയ്യുകയില്ല. കാരണം അവ കല്ലോ മരമോ അതുപോലുള്ള അചേതന വസ്തുക്കളോ ആണ്. അല്ലാഹു പറയുന്നു: അവരുടെ ദൈവങ്ങൾ ഇവരുടെ വിളിയെ തൊട്ട് അശ്രദ്ദരാണ്. കാരണം അവ കേൾക്കുകയോ സംസാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. (ത്വബ് രി: 26/4)


ഇമാം റാസി(റ) എഴുതുന്നു: 


اعلم أنه تعالى بين فيما سبق أن القول بعبادة الأصنام قول باطل ، من حيث إنها لا قدرة لها البتة على الخلق والفعل والإيجاد والإعدام والنفع والضر ، فأردفه بدليل آخر يدل على بطلان ذلك المذهب ، وهي أنها جمادات فلا تسمع دعاء الداعين ، ولا تعلم حاجات المحتاجين(التفسير الكبير: ٦/٢٨)



അറിയുക: വിഗ്രഹാരാധനയെന്ന ആശയം ബാലിശമായ ആശയമാണെന്ന് മുമ്പ് അല്ലാഹു വിശദീകരിച്ചു. കാരണം സൃഷ്ടിക്കുവാനോ പ്രവർത്തിക്കുവാനോ ഉണ്ടാക്കുവാനോ ഇല്ലാതെയാക്കുവാനോ ഉപകാരം ചെയ്യുവാനോ ഉപദ്രവം വരുത്തുവാനോ വിഗ്രഹങ്ങള്ക്ക് ഒരിക്കലും കഴിയുകയില്ലല്ലോ. ആ വീക്ഷണം ബാലിശമാണെന്ന് കാണിക്കുന്ന മറ്റൊരു പ്രമാണം അതിന്റെ ഉടനെ അല്ലാഹു പറഞ്ഞു. വിഗ്രഹങ്ങള അചേതന വസ്തുക്കൾ ആണെന്നും വിളിക്കുന്നവരുടെ വിളി അവ കേൾക്കുകയോ അവാശ്യക്കാരുടെ ആവശ്യങ്ങള അവ അറിയുകയോ ചെയ്യില്ലെന്നാണ് ആ പ്രമാണം.(റാസി:28/6) 

ആയത്തിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون الله الأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصح منها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة ، وإنما جعل ذلك لأن يوم القيامة قد قيل : إنه تعالى يحييها وتقع بينها وبين من يعبدها مخاطبة فلذلك جعله تعالى حدا ، وإذا قامت القيامة وحشر الناس فهذه الأصنام تعادي هؤلاء العابدين ، واختلفوا فيه فالأكثرون على أنه تعالى يحيي هذه الأصنام يوم القيامة وهي تظهر عداوة هؤلاء العابدين وتتبرأ منهم ، وقال بعضهم : بل المراد عبدة الملائكة وعيسى فإنهم في يوم القيامة يظهرون عداوة هؤلاء العابدين.(رازي: ٦/٢٨)


 അല്ലാഹുവിനു പുറമേ വിഗ്രഹങ്ങളെ ദൈവങ്ങളായി സ്വീകരിച്ച് അവര്ക്ക് ആരാധിക്കുകയും അവരെ വിളിക്കുകയും ചെയ്യുന്നവരെക്കാൾ അജ്ഞതയിലെക്കു കൂടുതൽ അടുത്തവരായും സത്യവുമായി കൂടുതൽ അകന്നവരായും ആരും തന്നെയില്ലെന്നാണ് ആയത്തിനർത്ഥം. വിഗ്രഹങ്ങൾ വിളിച്ചാൽ വിളി കേൾക്കുകയോ മറുവടി നല്കാൻ പട്ടിയവരോ അല്ല. ഇപ്പോഴും അന്ത്യനാൾ വരെയും അവയുടെ സ്വഭാവം അതാണ്‌. അന്ത്യനാൾ വരെ എന്ന് പരിധി വെക്കാനുള്ള കാരണം അന്ത്യനാളിൽ അല്ലാഹു വിഗ്രഹങ്ങളെ ജീവിപ്പിക്കുകയും അവയ്ക്കും അവയെ ആരാധിച്ചവർക്കുമിടയിൽ സംഭാഷണം നടക്കുകയും ചെയ്യുമെന്നു അഭിപ്രായപ്പെട്ടവരുണ്ട്. അതുകൊണ്ടാണ് അന്ത്യനാൾ വരെ എന്ന് അല്ലാഹു പരിധി വെച്ചത്. അന്ത്യ നാൾ ആവുകയും ജനങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുമ്പോൾ ഈ വിഗ്രഹങ്ങൾ അവർക്ക് ആരാധിച്ചവരോട് ശത്രുത കാണിക്കും. ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമുണ്ട്. അധിക പണ്ഡിതന്മാരുടെയും പക്ഷം അല്ലാഹു വിഗ്രഹങ്ങൾക്ക് ജീവന നൽകുമെന്നും അവയ്ക്ക് ആരാധിച്ചവരോട് വിഗ്രഹങ്ങൾ ശത്രുത കാണിക്കുമെന്നും അവരെ തൊട്ട് വിഗ്രഹങ്ങൾ ഒഴിഞ്ഞുമാറുമെന്നാണ്. ചില പണ്ഡിതന്മാർ പറയുന്നത് ഇവിടെ വിവക്ഷ മലക്കുകൾക്കും ഈസാ നബി(അ)ക്കും ആരാധിച്ചവരാണ് എന്നാണു. കാരണം അന്ത്യ ദിനത്തിൽ മലക്കുകളും ഈസാ നബി(അ) യും അവര്ക്ക് ആരാധിച്ചവരോട് ശത്രുത കാണിക്കും. (റാസി: 28/6)

അബൂഹയ്യാൻ(റ) എഴുതുന്നു:

ومن أضل ممن يعبد الأصنام، وهي جماد، لا قدرة لها على إجابة دعائهم(البحر المحيط :٥٥/٨)


 വിഗ്രഹങ്ങൾക്ക് ഇബാദത്തെടുക്കുന്നവരേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്. വിഗ്രഹങ്ങൾ അചേതന വസ്തുക്കളാണ്. അവരുടെ വിളിക്ക് ഉത്തരം ചെയ്യാൻ അവർക്ക് കഴിവില്ല.(അൽബഹ്റുൽ മുഹീത്വ്: 8/55)

ഇബ്നു കസീർ എഴുതുന്നു: 


أي : لا أضل ممن يدعو أصناما ، ويطلب منها ما لا تستطيعه إلى يوم القيامة ، وهي غافلة عما يقول ، لا تسمع ولا تبصر ولا تبطش ; لأنها جماد حجارة صم .(تفسير ابن كثير: ١٥٥/٣)


 അല്ലാഹുവിനു പുറമേ വിഗ്രഹങ്ങളെ വിളിക്കുകയും അന്ത്യനാൾ വരെ നിർവഹിച്ചുതരുവാൻ സാധിക്കാത്ത കാര്യങ്ങൾ അവയോടു ആവശ്യപ്പെടുകയും  ചെയ്യുന്ന വരേക്കാൾ വഴി പിഴച്ചവർ ആരുണ്ട്?. അവൻ പറയുന്നതിൽ നിന്ന് അവ അശ്രദ്ദരാണ്. അവ കേൾക്കുകയോ കാണുകയോ പിടിക്കുകയോ ഇല്ല. കാരണം അവ നിർജീവമായ കല്ലാണ്. (ഇബ്നു കസീർ : 3/155).

അമ്പിയാ-ഔലിയാക്കൾ മുഅജിസത്ത്-കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായിക്കുമെന്ന വിശ്വാസത്തോടെ സുന്നികൾ അവരോട് സഹായം തേടുന്നതിന് മേൽ വചനങ്ങൾ ബാധകമാണെന്ന് പറയുന്നത് തികഞ്ഞ അജ്ഞതയാണെന്ന് മേൽ  വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. 

ഇസ്തിഗാസയും റൂഹുൽ മആനിയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം ആറ്:

തഫ്സീർ റൂഹുൽമആനിയിൽ ആലൂസി മരണപ്പെട്ടവരോടും സ്ഥലത്തില്ലാത്തവരോടും സഹായം തേടുന്നത് അനുവദനീയമല്ലെന്ന  കാര്യത്തിൽ ഒരു പണ്ഡിതനും സംസയിക്കുകയില്ലെന്നും അത് സലഫിൽ നിന്ന്   ഒരാളും ചെയ്യാത്ത ബിദ്അത്താണെന്നും പറയുന്നുണ്ടല്ലോ.(റൂഹുൽ മആനി: 6/125)


 മറുവടി:
ഇതിന്റെ കർത്താവ് ശിഹാബുദ്ദീൻ മഹ്മൂദുബ്നു അബ്ദില്ലാഹിൽ ഹുസൈനിയാണ്.(ഹി: 1217-1270) ഇദ്ദേഹം പല വിഷയങ്ങളിലും ഇബ്നു തൈമിയ്യയുടെ ആശയക്കാരാണ്. അദ്ദേഹം പറഞ്ഞതിന്റെ പ്രമാണമായി തുടര്ന്നുള്ള വിവരണത്തിൽ അദ്ദേഹം ഉദ്ദരിക്കുന്നതും ഇബ്നു തൈമിയ്യയെയാണ്.
   എന്നാൽ നബി(സ)യുടെയും മറ്റുള്ളവരുടെയും ജാഹ് കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് സാഹിബ് തുടർന്ന് പറയുന്നുമുണ്ട്.
                        സലഫിൽ ഒരാളും അങ്ങനെ ചെയ്തിട്ടില്ലെന്ന അദ്ദേഹത്തിൻറെ വാദം ശരിയല്ല. ബിലാലുബ്നു ഹാരിസ് (റ),ഉഖ്ബത്തുബ്നു ആമിർ(റ) തുടങ്ങിയ സ്വഹാബിമാർ നബി(സ) യുടെ ഖബറിങ്കൽ വന്ന് സഹായാര്ഥന നടത്തിയ സംഭവം പ്രബലമായി വന്നിട്ടുള്ളതാണ്. സുന്നിസോന്കാൽ ബ്ലോഗ്സിൽ ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്ന അധ്യായത്തിൽ വിവരിച്ചതാണ്. 

ഇസ്തിഗാസയും ജഅലുൽ വസാഇതും

ചോദ്യം അഞ്ചു: അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇബ്നു ഹജർ (റ) 'അൽഇഅലാം' എന്ന ഗ്രന്ഥത്തിൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും എണ്ണുന്നുണ്ടല്ലോ. അദ്ദേഹം എഴുതുന്നു: 


ومن ذالك أن يجعل بينه وبين الله وسائط، يتوكل علهم ويدعوهم ويسألهم، قالوا: إجماعا(هامش الزواجر: ١٦٩/٢)


തനിക്കും അല്ലാഹുവിനുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുന്നതും അതിൽ (മതത്തിൽ നിന്ന് പുറത്തുപോകുന്ന കാര്യങ്ങളിൽ) പെട്ടതാണ്.ആ മധ്യവർത്തികളുടെ മേൽ ഭരമെൽപ്പിക്കുകയും അവരെ വിളിക്കുകയും അവരോടു ചോദിക്കുകയും ചെയ്യുന്നു. ഇത് രിദ്ദത്തിന്റെ ഇനത്തിൽ പെട്ടതാണെന്ന് പണ്ഡിതന്മാർ ഏകോപ്പിച്ച് പ്രസ്ഥാപിക്കുന്നു. (അൽഇഅലാം ഹാമിശുസ്സവാജിർ: 2/169) 

 http://sunnisonkal.blogspot.in/                                                           Moosa Sonkal

ഈ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസ ശിർക്കാണെന്ന് വരുത്തി തീർക്കാൻ പുത്തനാശയക്കാർ ഉദ്ദരിക്കാറുണ്ട്. യതാർത്യമെന്ത്? 

മറുവടി:
മേൽ ഉദ്ദരണിയും സുന്നികൾ നടത്തുന്ന ഇസ്തിഗാസയും തമ്മിൽ യാതൊരു ബന്ധവുമില്ല.സുന്നികൾ നടത്തുന്ന തവസ്സുലും ഇസ്തിഗാസയും അനുവദനീയമാണെന്നും അത് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും സച്ചരിതരായ പൂർവീകരുടെയും ചര്യാണെന്നും പ്രമാണങ്ങൾ നിരത്തി സമർത്തിച്ച പണ്ഡിതനാണ് ഇബ്നു ഹജർ ഹൈതമി(റ). അദ്ദേഹം എഴുതുന്നു. 

مما يدل لطلب التوسل به صلى الله عليه وسلم وأن ذلك هو سير السلف الصالح الأنبياء والأولياء وغيرهم ما أخرجه الحاكم وصححه أنه صلى الله عليه وسلم قال: ولما اقترف آدم الخطيئة قال يا رب أسألك بحق محمد صلى الله عليه وسلم...(حاشية الإيضح:٥٠٠)


 നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങീ പൂർവിക സച്ചരിതരുടെ ചര്യാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്...(ഹാഷിയാത്തുൽ ഈളാഹ്: 500)


തുടർന്ന് ആദം നബി(അ) മുഹമ്മദ്‌ നബി(സ) ജനിക്കുന്നതിനു മുമ്പ് അവരെ  കൊണ്ട്  നടത്തിയ തവസ്സുൽ പൂർണമായി ഉദ്ദരിക്കുന്നു. തുടർന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബി വര്യൻ നബി(സ) യെ സമീപിച്ച് കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാൻ പ്രാർത്തിക്കണമെന്ന് ആവശ്യപ്പെട്ടതും തുടർന്ന് അംഗശുദ്ദി  വരുത്തി രണ്ട് റകഅത്ത് നിസ്കരിക്കുവാനും തുടർന്ന് നബി(സ) യെ മുൻനിർത്തി അല്ലാഹുവോട് പ്രാർതിക്കാനും നബി(സ) നിർദ്ദേശിച്ചതായി പരമാർശിക്കുന്ന ഹദീസും അദ്ദേഹം എടുത്തു    പറയുന്നു. തുടർന്ന് നബി(സ) തന്റെയും തനിക്കു മുമ്പ് കഴിഞ്ഞ് പോയ പ്രവാചകൻമാരുടെയും ഹഖ് കൊണ്ട് തന്റെ പോറ്റുമ്മയായ ഫാത്വിമ(റ)ക്ക് വേണ്ടി പ്രാർത്തിച്ച പ്രാർഥനയും അദ്ദേഹം ഉദ്ദരിക്കുന്നു.   തുടർന്ന് ഇപ്രകാരം പറയുന്നു:


ولا فرق بين ذكر التوسل والاستغاثة والتشفع والتوجه به صلى الله عليه وسلم أو بغيره من الأنبياء وكذا الأولياء وفاقاً للسبكي.. لأنه ورد جواز التوسل بالأعمال ع كونها أعراض، فالذوات الفاضلة أولى، ولأن عمر بن الخطاب رضي الله عنه توسل بالعباس رضي الله عنه في الاستسقاء ولم يُنْكَرْ عليه، وقد صح في حديث طويل : أن الناس أصابهم قحط في زمن عمر بن الخطاب رضي الله عنه فجاء رجل إلى قبر النبي صلى الله عليه وسلم فقال يا رسول الله استسق لأمتك، فأتاه النبي صلى الله عليه وسلم في النوم وأخبره أنهم يسقون فكان كذلك اه (حاشية الإيضاح: ٥٠٠)


നബി(സ) യോടും മറ്റു അമ്പിയാ-ഔലിയാക്കളോടും തവസ്സുൽ ചെയ്യുക, ഇസ്തിഗാസ നടത്തുക, ശുപാര്ശ ആവശ്യപ്പെടുക, മുന്നിടുക എന്നെല്ലാം ഇതിനു പ്രായോഗിക്കാവുന്നതാണ്‌. ഇമാം സുബ്കി(റ) പറഞ്ഞത് പോലെ ആ പ്രയോഗങ്ങൾക്കിടയിൽ യാതൊരു വ്യത്യാസവുമില്ല.... ശരീരമില്ലാത്ത കർമ്മങ്ങൾകൊണ്ട് തവസ്സുൽ ചെയ്യാമെന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ. എങ്കിൽ ശ്രേഷ്ടാവാന്മാരായ ശരീരങ്ങൾ(മഹാന്മാർ) കൊണ്ട് എന്തായാലും അത് അനുവദനീയമാകണമല്ലോ. മാത്രവുമല്ല മഴയെ തേടുന്നതിൽ ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തിട്ടുണ്ട്. ആരും അതിനെ വിമർശിച്ചിട്ടില്ല. സുദീർഘമായ  ഒരു ഹദീസിൽ ഇപ്രകാരം പ്രബലമായി വന്നിട്ടുണ്ട്. ഉമറി(റ) ഭരണകാലത്ത് ജനങ്ങൾക്ക്‌  ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബറിങ്കൽ വന്നു പറഞ്ഞു: "അല്ലാഹുവിന്റെ തിരു ദൂതരെ, അങ്ങയുടെ സമുദായത്തിന് വേണ്ടി മഴ തേടിയാലും". നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തെ സമീപിച്ച് മഴ ലഭിക്കുമെന്ന് അറിയിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു.ഈ ഹദീസ് പ്രബലമാണ്. (ഹാശിയാത്തുൽ ഈളാഹ് : 500)


തവസ്സുലും ഇസ്തിഗാസയും ഈ രൂപത്തിൽ തെളിവുകൾ നിരത്തി സമര്ത്തിക്കുന്ന ഇബ്നു ഹജർ(റ) മറ്റൊരു സ്ഥലത്ത് അത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാനുള്ള കാരണമാണെന്ന് പറയുമോ? ഒരിക്കലുമില്ല. അതിനാൽ  അദ്ദേഹം പരമാർഷിക്കുന്നത് ജിന്ന്-പിശാച് സേവയെ കുറിച്ചാണ്. ബിഗ്‌യയിൽ  നിന്ന്  ഇക്കാര്യം വ്യക്തമാണ്. തവസ്സുലും ഇസ്തിഗാസയും സമർതിച്ച ശേഷം അദ്ദേഹം എഴുതുന്നു:


أما جعل الوسائط بين العبد وبين ربه، فإن كان يدعوهم كما يدعو الله تعالى في الأمور ويعتقد تأثيرهم في شيء من دون الله فهو كفر، وإن كان مراده التوسل بهم إلى الله تعالى في قضاء مهماته مع اعتقاده أن الله هو النافع الضارّ المؤثر في الأمور فالظاهر عدم كفره وإن كان فعله قبيحاً انتهى(بغية: ٢٩٧)


“ Regarding making intermediaries between the slave and His Lord: “If he asks them [i.e. the intermediaries] like he asks Allah in matters [i.e. directly], believing that they bring about effects in a matter and not Allah, then that is disbelief. And if the intention is tawassul through them to Allah, the Exalted, in the fulfilment of important matters, while believing that Allah is He who causes all benefit and harm in matters, and the one who brings about effects in matters, then apparently this is not disbelief, although his action is despicable.” (Bughyat: 297)


അതെ സമയം അടിമയ്ക്കും തന്റെ രക്ഷിതാവിനുമിടയ്ക്ക് മധ്യവർത്തികളെ സ്ഥാപിക്കുന്നവർ കാര്യങ്ങളിൽ അല്ലാഹുവോട് പ്രാർഥിക്കുന്നത്പോലെ അവരോടു പ്രാർഥിക്കുകയും എന്തെങ്കിലും  വിഷയത്തിൽ അല്ലാഹുവിനെക്കൂടാതെ അവർ പ്രതിഫനലമുണ്ടാക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കുഫ്റാണ്.ഇനി പ്രധാന  ആവശ്യങ്ങൾ വീട്ടിക്കുന്നതിൽ അവരെക്കൊണ്ടു അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യലാണ് അവന്റെ ലക്ഷ്യമെന്നിരിക്കട്ടെ, കാര്യങ്ങളിലെല്ലാം പ്രതിഫലനമുണ്ടാക്കുന്നവനും ഉപകാരവും ഉപദ്രവവും വരുത്തുന്നവനും അല്ലാഹുമാത്രമാണെന്നാണ് അവന്റെ  വിശ്വാസം. എന്നാൽ അവൻ കാഫിറാകുകയില്ലെന്നാണ് വ്യക്തമാക്കുന്നത്. എങ്കിലും ആ പ്രവർത്തി മോശം തന്നെയാണ്(ബിഗ്‌യ: 297) 


التوسل بالأنبياء والأولياء في حياتهم وبعد وفاتهم مباح شرعا كما وردت به السنة الصحيحة ، كحديث آدم عليه السلام حين عصى ، وحديث من اشتكى عينيه وأحاديث الشفاعة والذي تلقيناه عن مشايخنا وهم عن مشايخهم وهلم جرا ، أن ذلك جائز ثابت في أقطار البلاد وكفى بهم أسوة حسنة وهم الناقلون لنا الشريعة وما عرفنا إلا بتعليمهم لنا ، فلو قدرنا أن المتقدمين كفروا كما يزعمه هؤلاء الأغبياء ، لبطلت الشريعة المحمدية، وقول الشخص المؤمن ((يا فلان)) عند وقوعه في شدة داخل في التوسل بالمدعو إلى الله تعالى ، وصرف النداء إليه مجاز لا حقيقة والمعنى يا فلان أتوسل بك إلى ربي أن يتقبل عثرتي أو يرد غائبي مثلا ، فالمتوسل في الحقيقة هو الله تعالى ، وإنما أطلق الاستغاثة بالنبي أو الولي مجازا والعلاقة بينهما إن قصد الشخص التوسل بنحو النبي صار كالسبب وإطلاقه على المسبب جائز شرعا وعرفا ، وارد في القرآن والسنة وهو مقرر في علم المعاني والبيان، نعم ينبغي تنبيه العوام على ألفاظ تصدر منهم تدل على القدح في توحيدهم، فيجب إرشادهم وإعلامهم بأن لا نافع ولا ضار إلا الله تعالى ، لا يملك غيره لنفسه ضرا ولا نفعا إلا بإرادة الله تعالى ، قال الله تعالى لنبيه (قل أملك لنفسي نفع ولا ضرا إلا ما شاء الله). (بغية المسترشدين: ٢٩٧)



  അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ജീവിതക്കാലത്തും വഫാത്തിനു ശേഷവും അവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് മതപരമായി അനുവദനീയമാണ്. പ്രബലമായ ഹദീസിൽ അത് വന്നിട്ടുണ്ട്. ആദം നബി(അ) യുടെ തവസ്സുലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബിയുടെ തവസ്സുലും  ശഫാഅത്തിന്റെ ഹദീസുകളും ഉദാഹരണം പരമ്പരാഗതമായി നാം നമ്മുടെ ഗുരുവര്യരിൽ നിന്ന് സ്വീകരിച്ച ആശയവും അത് അനുവദനീയവും എല്ലാ നാടുകളിലും നടപ്പുള്ളതുമാണ് എന്നാണ്. അവർ മാത്രകയോഗ്യരാണ്‌. പരിശുദ്ദമായ ശരീഅത്ത്  നമുക്ക് കൈമാറിതന്നവർ അവരാണ്. അവരുടെ അധ്യാപനത്തിലൂടെ മാത്രമാണ് ശരീഅത്ത് എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുള്ളത്. ഈ മൂഡൻമാർ ജല്പിക്കുന്നത് പോലെ പൂർവികർ കാഫിറായിപ്പോയെന്ന് നാം സങ്കൽപ്പിക്കുന്ന പക്ഷം മുഹമ്മദീയ്യ ശരീഅത്ത് ബാത്വിലായിപ്പോകും.

               വിഷമത്തിൽ അകപ്പെട്ട വ്യക്തി ഒരു നബിയെയോ വലിയ്യിനെയോ വിളിക്കുന്നത് വിളിക്കപ്പെട്ട വ്യക്തിയെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിന്റെ ഭാഗമാണ്. എന്നാൽ വ്യക്തിയെ വിളിക്കുന്നത് ആലങ്കാരികമായാണ്. യഥാർത്ഥ്യം പരിഗണിച്ചല്ല. ആ വിളിയുടെ അർഥം ഉദാഹരണത്തിന് ഇങ്ങനെ വിലയിരുത്താം: ആരാധനയിൽ വന്ന എന്റെ പാകപ്പിഴവുകൾ വിട്ടുതന്ന്‌ അത് അല്ലാഹു സ്വീകരിക്കുന്നതിനും സ്ഥലത്തില്ലാത്ത എന്റെ ആളെ അല്ലാഹു തിരിച്ചുകൊണ്ട് വരുന്നതിനും താങ്കളെ കൊണ്ട് അല്ലാഹുവിലേക്ക് ഞാൻ തവസ്സുൽ ചെയ്യുന്നു. അപ്പോൾ യഥാർതത്തിൽ ഇവിടെ ചോദിക്കുന്നത് അല്ലാഹുവോട് തന്നെയാണ്. നബി(സ)യോടോ വലിയ്യിനോടോ സഹായം തെടുകയെന്നു  പറയുന്നത് ആലന്കാരികമായാണ്. ആലങ്കാരിക പ്രയോഗത്തിനുള്ള ബന്ധം ഇനി പറയുന്നതാണ്: നബി(സ) യെ പോലുള്ളവരെ കൊണ്ട് തവസ്സുൽ ചെയ്യാൻ ഒരു വ്യക്തി ഉദ്ദേശിക്കുന്നത് ഒരു കാരണം പോലെ ആയി മാറിയിരിക്കുന്നു. കാരണത്തെ പറഞ്ഞ് കാരണമാക്കപ്പെട്ടത് ഉദ്ദേശിക്കുകയെന്നത് മതപരമായും സാർവത്രികമായും അനുവദനീയമായ ഒന്നാണ്. ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ളതുമാണ്. ഇൽമുൽമആനി-ഇൽമുൽ ബയാൻ എന്നീ വിജ്ഞാനശാഖകളിൽ  അത് സമർതിക്കപ്പെട്ടിടുണ്ട്.

                                                         പക്ഷെ തൗഹീദിൽ ദോഷം വരുത്തുമെന്നറിയിക്കുന്ന ചില പദപ്രയോഗങ്ങൾ പാമരജനങ്ങളിൽ നിന്നുണ്ടാകാതിരിക്കാൻ അവരെ ഉണർത്തേണ്ടതുണ്ട്.അല്ലാഹുവല്ലാതെ ഉപകാരം ചെയ്യുവാനും ഉപദ്രവം വരുത്തുവാനും ഇല്ലെന്നും അല്ലാഹുവല്ലാത്തവർ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടാതെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുകയില്ലെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. നബി(സ) യോട് അല്ലാഹു ഇപ്രകാരം പറഞ്ഞുവല്ലോ: "പറയുക, എന്റെ സ്വന്തം ശരീരത്തിനു തന്നെ ഞാൻ ഉപകാരമോ ഉപദ്രവമോ ഉടമയാക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ". (ബിഗ്‌യത്തുൽ മുസ്തർഷിദീൻ: 297)

                                                             സ്വയം ഉപകാരവും ഉപദ്രവവും വരുത്താൻ കഴിവുണ്ടെന്ന വിശ്വാസത്തോടെ അല്ലാഹു അല്ലാത്തവരെ വിളിക്കൽ കുഫ്റാണ് എന്നാണല്ലോ ബിഗ്‌യയിൽ വ്യക്തമാക്കിയത്. അതിൽ ആർക്കാണ് അഭിപ്രായ വ്യത്യാസമുള്ളത്. ഇബ്നു ഹജർ (റ) ന്റെ പരമാർശവും ഇതേ വിശ്വാസത്തോടെയുള്ള വിളിയെ കുറിച്ചാണ് . 

                                               പ്രവാചകന്മാർ അല്ലാഹുവിനും മനുശ്യർക്കുമിടയ്ക്കുള്ള മധ്യവർത്തികളാണെന്നു പ്രമാണങ്ങൾ കൊണ്ട് സ്തിരപ്പെട്ടതാണല്ലോ.അത്തഹിയ്യാത്തിന്റെ അർഥം വിശദീകരിച്ച് ഇബ്നു ഹജറുൽ ഹൈതമി(റ) തന്നെ പറയുന്നു:


لسلام أي السلامة من الآفات عليك خوطب إشارة إلى أنه الواسطة العظمى الذي لا يمكن دخول حضرة القرب إلا بدلالته وحضوره وإلى أنه أكبر الخلفاء عن الله فكان خطابه كخطابه(تحفة المحتاج في شرح المنهاج: ٨٢/٢)


എല്ലാ ആപത്തുകളിൽ നിന്നുമുള്ള രക്ഷ അങ്ങയ്ക്കുണ്ടായിരിക്കട്ടെ,നബി(സ) യാണ് ഏറ്റവും വലിയ മാധ്യമമെന്നും അവിടത്തെ സാന്നിധ്യവും അറിയിപ്പുമില്ലാതെ അല്ലാഹുവിന്റെ സാന്നിധ്യം കരസ്ഥമാക്കാൻ സാധിക്കുകയില്ലെന്നും അവിടന്ന് അല്ലാഹുവിന്റെ ഏറ്റവും വലിയ പ്രതിനിധിയാണെന്നും അതിനാൽ അവരോടുള്ള സംബോധനം അല്ലാഹുവോടുള്ള സംബോധനത്തിനു തുല്യമാണെന്നും സൂചിപ്പിക്കാനാണ് നബി(സ) യോട് അഭിസംബോധനം ചെയ്യുന്നത്.(തുഹ്ഫ: 2/82).

                                                   നിസ്കാരത്തിൽ അല്ലാഹു അല്ലാത്തവരോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലകുമെന്നാണ് നിയമം. എന്നാൽ നബി(സ) യോട് അഭിസംബോധനം ചെയ്താൽ നിസ്കാരം ബാത്വിലാകുകയില്ലെന്നു മാത്രമല്ല അതില്ലാതിരുന്നലാണ് നിസ്കാരം ബാത്വിലാവുക. അതിനുള്ള കാരണമാണ് ഇബ്നു ഹജർ(റ) വിശദീകരിച്ചത്. നബി(സ) യെ 'ഏറ്റവും വലിയ മാധ്യമം' എന്നാണല്ലോ മഹാൻ വിശേഷിപ്പിച്ചത്.

     അല്ലാമ സയ്യിദു ബാക് രി(റ) പറയുന്നു:


  ولا شك بأنه صلى الله عليه وآله وسلم الواسطة العظمى لنا في كل نعمة بل هو أصل الإيجاد لكل مخلوق كما قال ذو العزة والجلال لولاك لولاك لما خلقت الأفلاك.(إعانة الطلبين: ١٣/1)

നമുക്ക് എല്ലാ അനുഗ്രഹങ്ങൾ ലഭിച്ചതിലും ഏറ്റവും വലിയ മാധ്യമം നബി(സ) യാനെന്നതിൽ സംശയമേയില്ല.മാത്രമല്ല എല്ലാ സൃഷ്ടികളേയും ഉണ്ടാക്കാനുള്ള അടിസ്ഥാന കാരണവും നബി(സ)യാണ്. അല്ലാഹു തആല ഇപ്രകാരം പറഞ്ഞുവല്ലോ: "താങ്കളില്ലായിരുന്നുവെങ്കിൽ, താങ്കളില്ലായിരുന്നുവെങ്കിൽ ഗോളങ്ങൾ ഞാൻ സ്രിഷ്ടിക്കുമായിരുന്നില്ല". ഇആനത്ത്: 1/13)


ഈ ഹദീസിന്റെ ആശം സ്ഥിരപ്പെട്ടതാണെന്ന് മുമ്പ് സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ നാം വിശദീകരിച്ചതാണ്. 


നബി(സ)യുടെ മേൽ സ്വലാത്ത് ചോല്ലുന്നവാൻ എന്ത് ലക്‌ഷ്യം വെക്കണമെന്ന് വിശദീകരിച്ച് സയ്യിദു ബാക് രി(റ) എഴുതുന്നു:


 وأنه يتوسل به إلى ربه فى نيل مطلوبه، لأنه الواسطة العظمى فى إيصال النعم إلينا.(إعانة الطالبين: ٢٠٠/١)


തന്റെ ലക്‌ഷ്യം നേടുന്നതിൽ നബി(സ)യെ കൊണ്ട് തന്റെ രക്ഷിതാവിലേക്ക് തവസ്സുൽ ചെയ്യുകയും വേണം. കാരണം നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിൽ ഏറ്റവും വലിയ മാധ്യമം നബി(സ) യാണ്. ഇആനത്ത്: 1/200) 


ഇസ്മാഈൽ ഹിഖി(റ) പറയുന്നു:

إن نبينا عليه السلام هو الواسطة بيننا وبينه تعالى والوسيلة ولابد من تقديم الوسيلة قبل الطلب وقد قال الله تعالى: {وَابْتَغُوا إِلَيْهِ الْوَسِيلَةَ} (المائدة: 35).وقد توسل آدم عليه السلام إلى الله تعالى بسيد الكونين في استجابة دعوته وقبول توبته كما جاء في الحديث..(روح البيان:  ٢٣٠/٧)


നിശചയം നമുക്കും അല്ലാഹുവിനും ഇടക്കുള്ള മധ്യവർത്തിയാണ്  നമ്മുടെ നബി(സ). ചോദിക്കും മുമ്പ് വസീല സമർപ്പിക്കൽ അത്യാവശ്യമാണ്. "അല്ലാഹുവിലേക്ക് നിങ്ങൾ വസീല തെടുവീൻ" എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ആദം(അ) പ്രാർതനക്കുത്തരം ലഭിക്കാനും പശ്ചാത്താപം സ്വീകരിക്കാനും ഇരുലോകത്തിന്റെയും നേതാവിനെ കൊണ്ട് തവസ്സുൽ ചെയ്ത കാര്യം ഹദീസിൽ വന്നിട്ടുണ്ടല്ലോ(റൂഹുൽബയാൻ : 7/230).


എന്നിരിക്കെ അവർ മധ്യവർത്തികളാണെന്നു വിശ്വസിക്കുന്നത് കുഫ്റും അതനുസരിച്ച് പ്രവര്ത്തിക്കുന്നത് മോശമായ പ്രവര്ത്തിയും ആകുന്നതെങ്ങനെ?!!!!


 ചുരുക്കത്തിൽ 'ജഅലുൽവസാഇത്വു്' എന്നത് കൊണ്ട് കർമശാസ്ത്ര പണ്ഡിതന്മാർ ഉദ്ദേശിച്ചത് സാങ്കേതിക തലത്തിലുള്ള തവസ്സുലോ ഇസ്തിഗാസയോ അല്ല. മറിച്ച് ജിന്ന് സേവയും പിശാച് സേവയുമാണ്. ജിന്നുകളും പിശാചുക്കളും സ്വയം ഉപകാരവും ഉപദ്രവവും വരുത്തുമെന്ന വിശ്വാസത്തോടെ അവരെ സേവിക്കുന്നതും അവരെ വിളിക്കുന്നതും കുഫ്റും ശിർക്കുമാണ്. ഇനി ആ വീക്ഷണത്തിലല്ലെങ്കിലും അവരെ സേവിക്കുന്ന പ്രവർത്തി വളരെ മോശമാണ്. 

            ഇബ്നു ഹജറി(റ) ന്റെ തന്നെ പ്രസ്താവനയിൽ നിന്ന് ഇക്കാര്യം വായിച്ചെടുക്കാവുന്നതാണ്. അദ്ദേഹം എഴുതുന്നു:


والصواب أن التقرب إلى الروحانية وخدمة ملوك الجان من السحر ، وهو الذي أضل الحاكم العبيدي لعنه الله حتى ادعى الألوهية، ولعبت به الشياطين، حتى طلب المحال، وهو مجبول على النقص، وفعل أفاعيل من لم يؤمن بالآخرة(الفتاوي الحديثية: ٨٨/١)


 പൈശാചിക ശക്തികളെ സേവിക്കുന്നതും ജിന്നുകളിലെ രാജാക്കന്മാർക്ക് സേവനം ചെയ്യുന്നതും സിഹ്റിന്റെ ഭാഗമാണ്. ഹാകിം അബീദിയെ(ല) വഴിപ്പിഴപ്പിച്ചത് അതാണ്‌. അങ്ങനെ അയാൾ ഇലാഹാണെന്നു വാദിക്കുകയും പിശാചുക്കൾ അയ്യാളെ കൊണ്ട് കളിക്കുകയും ചെയ്തു. അങ്ങനെ ന്യൂനതയിൽ ഊട്ടപ്പെട്ട അയാൾ അസംഭവ്യമായി കാര്യം(ഇലാഹാകൽ) തേടുകയും പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ പല പ്രവർത്തികളും ചെയ്യുകയും ചെയ്തു. (ഫതാവൽ ഹദീസിയ്യ: 1/88)

ഇസ്തിഗാസ - ദുർവ്യാഖ്യാനം ചെയ്ത ആയത്ത് قل ادعوا الذين زعمتم من دونه فلا يملكون

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം നാല്:

lസുന്നികൾ മഹാന്മാരോട് നടത്തുന്ന സഹായാര്ഥന ശിർക്കാണെന്ന് സ്ഥാപിക്കാൻ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ആയത്തുകളിൽ പെട്ടതാണ് ഇസ്റാഅ സൂറത്തിലെ 56-57 ആയത്തുകൾ. ഇവയിൽ പരമാര്ശിക്കുന്നത് വിഗ്രഹങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മഹാന്മാരെ കുറിച്ചാണെന്നും തഫ്സീർ റാസി ഉദ്ദരിച്ച് അവർ ജൽപിക്കാറുണ്ട്. യതാർത്യമെന്ത്?      

അവരുടെ ജല്പനം ശരിയല്ല. പ്രസ്തുത ആയത്തുകളും ഇമാം റാസി(റ) അവയ്ക്ക് നല്കിയ വിശദീകരണവും നമുക്ക് പരിശോദിക്കാം:
അല്ലാഹു പറയുന്നു:


قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا * أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أقرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا ( الإسراء: ٥٦-٥٧ ) .  


(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.  * അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

http://sunnisonkal.blogspot.in/                                                           Moosa Sonkal

മേൽ വചനത്തിന്റെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  


اعلم أن المقصود من هذه الآية الرد على المشركين وقد ذكرنا أن المشركين كانوا يقولون ليس لنا أهلية أن نشتغل بعبادة الله تعالى فنحن نعبد بعض المقربين من عباد الله وهم الملائكة ، ثم إنهم اتخذوا لذلك الملك الذي عبدوه تمثالا وصورة واشتغلوا بعبادته على هذا التأويل ، والله تعالى احتج على بطلان قولهم في هذه الآية فقال : ( قل ادعوا الذين زعمتم من دونه ) وليس المراد الأصنام لأنه تعالى قال في صفتهم : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) وابتغاء الوسيلة إلى الله تعالى لا يليق بالأصنام البتة، إذا ثبت هذا فنقول : إن قوما عبدوا الملائكة فنزلت هذه الآية فيهم ، وقيل : إنها نزلت في الذين عبدوا المسيح وعزيرا ، وقيل : إن قوما عبدوا نفرا من الجن فأسلم النفر من الجن ، وبقي أولئك الناس متمسكين  بعبادتهم، فنزلت هذه الآية...


അറിയുക: നിശ്ചയം ഈ ആയത്തിനാലുള്ള ഉദ്ദേശ്യം മുശ്രിക്കുകളെ ഖണ്‍ഡിക്കലാണ്. മുശ്രിക്കുകൾ ഇപ്രകാരം പറഞ്ഞിരുന്നതായി നാം പറഞ്ഞുവല്ലോ: അല്ലാഹുവിനുള്ള ആരാധനയിൽ വ്യാപ്രതരാവാനുള്ള അർഹത നമുക്കില്ല. അതിനാൽ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ സാമീപ്യം ലഭിച്ചവരിൽ  ചിലർക്ക് നാം ആരാധിക്കുന്നു. അവർ മലക്കുകളാണ്. പിന്നീട് ആ മലക്കിന് പ്രതിമയും ബിംബവുമുണ്ടാക്കി ഈ ന്യായീകരണത്തിൽ അതിനു ആരാധിക്കുന്നതിൽ അവർ വ്യാപ്രതരായി. അവരുടെ ഈ അഭിപ്രായം ശരിയല്ലെന്നതിനുള്ള പ്രമാണം ഈ ആയത്തിലൂടെ വ്യക്തമാക്കികൊണ്ട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിനു പുറമേ നിങ്ങൾ (ദൈവങ്ങളെന്നു) വിളിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ". വിഗ്രഹങ്ങളല്ല വിവക്ഷ. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചത് "അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗ്ഗം  തേടികൊണ്ടിരിക്കുകയാണ്" എന്നാണല്ലോ. അല്ലാഹുവോട് അടുക്കുവാനുള്ള മാർഗ്ഗം ആരായുകയെന്നത് വിഗ്രഹങ്ങളോടു ഒരിക്കലും യോജിക്കുകയില്ലല്ലോ.ഇക്കാര്യം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ നാം പറയുന്നു: ഒരു വിഭാഗം ആളുകൾ മലക്കുകൾക്ക് ഇബാദത്തെടുത്തു. അവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. മസീഹിന് ആരാധിച്ഛവരുടെ കാര്യത്തിൽ അവതരിച്ചതാണ്‌ ഇതെന്നാണ് മറ്റൊരു പക്ഷം. ഒരു വിഭാഗമാളുകൾ ജിന്നുകളിലെ ഒരു വിഭാഗത്തിനു ആരാധിക്കുകയും ആ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുകയും അവർ പിന്നെയും അവര്ക്ക് ആരാധിക്കുന്നതിൽ നിലകൊള്ളുകയും ചെയ്തു. അവരുടെ കാര്യത്തിൽ  അവതരിച്ചതാണ്‌ മറ്റൊരു വീക്ഷണം...ഇമാം റാസി(റ) തുടരുന്നു:


http://sunnisonkal.blogspot.in/                                                           Moosa Sonkal

ثم إنه تعالى احتج على فساد مذهب هؤلاء أن الإله المعبود هو الذي يقدر على إزالة الضرر وإيصال المنفعة ، وهذه الأشياء التي يعبدونها وهي الملائكة والجن والمسيح وعزير لا يقدرون على كشف الضر ولا على تحصيل النفع ، فوجب القطع بأنها ليست آلهة (رازي: ٧٦/١٠)


ഇക്കൂട്ടരുടെ വീക്ഷണം ശരിയല്ലെന്നതിനു പ്രമാണമായി അല്ലാഹു പറയുന്നതിതാണ്. ആരാധിക്കപ്പെടുന്ന ദൈവം ഉപദ്രവം നീക്കാനും ഉപകാരം ചെയ്യാനും കഴിയുന്നവനായിരിക്കണം. ഇക്കൂട്ടര് ആരാധിച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ,ജിന്നുകൾ,മസീഹ്, ഉസൈർ തുടങ്ങിയവർ ഉപദ്രവം അകറ്റുവാനോ  ഉപകാരം ചെയ്യുവാനോ കഴിയുന്നവരല്ല. അതിനാൽ അവർ ഇലാഹുകളല്ലെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. (റാസി: 10/76)


അപ്പോൾ അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ചുകൊണ്ടിരുന്ന മുശ്രിക്കുകളെ ഖണ്‍ഡിക്കാൻ അവതരിച്ചതാണ് ഈ ആയത്ത് എന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ. എന്നിരിക്കെ അല്ലാഹുവിനു മാത്രം ആരാധിക്കുന്ന സുന്നികൾക്കെതിരിൽ ഈ ആയാത് ഓതുന്നത് അക്രമം തന്നെയാണ്.
    മാത്രവുമല്ല സുന്നികൾ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നവരാണ് മലക്കുകളും ഈസാ നബി(അ) യും ഉസൈറും(അ) എന്ന് ഈ യാത് വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരാണ് എന്നാണല്ലോ ആയത്തിൽ പറയുന്നത്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പ്രസ്തുത ആയത്തിന് നൽകിയ വിശദീകരണം നോക്കൂ,


http://sunnisonkal.blogspot.in/                                                           Moosa Sonkal

معناه يبتغون من هو أقرب منهم إلى ربهم(فتح الباري: ١٩٢/١٣)


അവരെക്കാൾ അവരുടെ രക്ഷിതാവിലേക്ക് കൂടുതൽ അടുത്തവരെ അവർ (വസീലയായി) തേടുന്നു എന്നർത്ഥം.(ഫത് ഹുൽ ബാരി : 13/192)


മലക്കുകൾക്കോ ഈസാ നബി(അ) ക്കോ, ഉസൈറി (അ) നോ ജിന്നുകൾക്കോ ഒരു കഴിവും ഇല്ലെന്നല്ല ഇമാം റാസി(റ) ഇവിടെ പറയുന്നത്. പ്രത്യുത ഇലാഹാകാനുള്ള യോഗ്യത അവർക്കില്ലെന്നാണ്. ഒരാള് ഇലാഹാകനമെങ്കിൽ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനായിരിക്കണം. മലക്കുകൾക്കോ ജിന്നുകൾക്കോ പ്രവാചകൻ മാർക്കോ ഓളിയാക്കൾക്കോ അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഒരു സുന്നിയും വിശ്വസിക്കുന്നില്ല.


ആ വിശ്വാസത്തോടെ അവരെ ആരാധിച്ചിരുന്ന മുശ്രിക്കുകളെയാണ് മേൽ ആയത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത്. സബത്ത്‌ സൂറത്തിലെ 22-ആം വചനം വ്യാഖ്യാനിച്ച് അല്ലാമ ഇബ്നു കസീർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:   


قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (سبأ: ٢٢)


പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.


ഇബ്നു കസീർ എഴുതുന്നു:


بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

http://sunnisonkal.blogspot.in/                                                           Moosa Sonkal

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക". അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ. "ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

http://sunnisonkal.blogspot.in/                                                           Moosa Sonkal

 അടിവരയിട്ട ഭാഗം ശ്രദ്ദിക്കുക. സ്വന്തമായോ ഷെയർആയോ തങ്ങളുടെ ദൈവങ്ങൾ ആകാശ-ഭൂമികളിൽ  അല്ലാഹുവിന്റെ പണക്കാരാണെന്നും അവരുടെ സഹായം അല്ലാഹുവിനു ആവശ്യമാണെന്നും അതിനാൽ അവർ ആരാധന അര്ഹിക്കുന്നവരാണെന്നും വിശ്വസിച്ച് അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ച മുശ്രിക്കുകളെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നതെന്നു കാര്യം വ്യക്തമാണ്. പുത്തൻ വാദികൾ  ജല്പിക്കുന്നത് പോലെ ഈ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവരെ ഖണ്ഡിക്കുമ്പോൾ അപ്രകാരം പറയേണ്ടതില്ലല്ലോ. ഒരാള്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി ഖണ്ഡിക്കുന്ന സ്വഭാവം  പുത്തൻവാദികളുടെതാണ്. അല്ലാഹുവിന്റെതല്ല. അതിനാൽ ആ ആയത്തും സുന്നികൾ നടത്തുന്ന ഇസ്തിഗാസക്ക് ബാധകമല്ല. എന്നിരിക്കെ അവരുടെ മേൽ അത് വെച്ചുകെട്ടുന്നത് അതിര്കടന്ന ക്രൂരതയാണെന്ന് ഈ സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ ഓർമപ്പെടുത്തുന്നു.

ശിർക്ക് വരാൻ ഇലാഹാണെന്ന് വിശീസിക്കണമില്ലെന്നും





അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 



ചോദ്യം മൂന്ന്:
ശിർക്ക് വരാൻ ഇലാഹാണെന്ന് വിശീസിക്കണമില്ലെന്നും അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന് വിശ്വസിച്ചാൽ തന്നെ മതിയെന്നും ഇമാം റാസി(റ) പ്രസ്ഥാപിചിട്ടുണ്ടല്ലോ? അദ്ദേഹം പറയുന്നു:


أجمع كل الأنبياء عليهم السلام على أن عبادة غير الله تعالى كفر ، سواء اعتقد في ذلك الغير كونه إلها للعالم ، أو اعتقدوا فيه أن عبادته تقربهم إلى الله تعالى ؛ لأن العبادة نهاية التعظيم ، ونهاية التعظيم لا تليق إلا بمن يصدر عنه نهاية الإنعام والإكرام . (رازي: ٢٢٣/١٤)


അല്ലാഹുവല്ലാത്തവർക്കു ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ എല്ലാ അമ്പിയാക്കളും എകൊപ്പിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തതിനെ കുറിച്ച്  അത് ലോകത്തിന്റെ ഇലാഹാണെന്ന് വിശ്വസിക്കട്ടെ, അല്ലെങ്കിൽ അതിനെ ആരാധിക്കുന്നത് അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കും എന്ന് വിശ്വസിക്കട്ടെ. കാരണം പരമമായ വണക്കമാണ് ഇബാദത്ത്. പരമമായ അനുഗ്രഹവും ആദരിക്കലും ആരിൽ നിന്ന് ഉണ്ടായോ അവരോടു മാത്രമേ അത് യോജിക്കുകയുള്ളൂ. (റാസി: 14/223)

http://sunnisonkal.blogspot.in/                                                           Moosa Sonkal
മറുവടി:
അല്ലാഹു അല്ലാത്തവർക്ക് ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായാന്തരമില്ല. അല്ലാഹു അല്ലാത്ത ആരാധ്യൻ എല്ലാ വിഷയങ്ങളിലും സ്വയം പര്യാപ്തനാണെന്ന് വിശ്വസിച്ചാലും(ഇലാഹുൽആലം) അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ശുപാർശ പറയുവാനും അല്ലാഹുവിന്റെ അനുവാദം കൂടാതെ സാധിക്കുമെന്ന് വിശ്വസിച്ചാലും ശിര്ക്ക് തന്നെയാണ്. ഇതാണ് ഇമാം റാസി(റ) യുടെ വിവരണത്തിന്റെ ചുരുക്കം. തങ്ങളുടെ ദൈവങ്ങള അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്ത് തങ്ങളെ രക്ഷിക്കുമെന്നായിരുന്നു മുശ്രിക്കുകളുടെ വിശ്വാസമെന്ന് പല പ്രാവശ്യം പ്രമാണങ്ങളുടെ വെളിച്ചത്തിൽ മുമ്പ് സുന്നിസോന്കാൽ ബി ലോഗ്സിലൂടെ നാം സമര്തിച്ചതാണ്.ആകയാം ഇമാം റാസി(റ) യുടെ പ്രസ്തുത പരമാർശം ആഹ്ലുസ്സുന്നക്ക് അനുകൂലമാണ്. പുത്തൻ വാദികൾ  ജല്പ്പിക്കുന്നത് പോലെ അവര്ക്ക് പ്രതികൂലമല്ല. വിശദ വിവരണത്തിന് സുന്നിസോന്കാൽ ബ്ലോഗ്സിൽ തന്നെ ശഫാഅത്തും മുശ്രിക്കുകളും എന്ന ബ്ലോഗ്സ് ഉടനെ ആരഭിക്കും. അത് കാണുക.